സ്വാഗതം
WELCOME

News Update..

Wednesday, September 30, 2015

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ Madhyamam News Feeds

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ Madhyamam News Feeds

Link to a feed

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍

Posted: 30 Sep 2015 12:56 AM PDT

Image: 

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുപ്രാവശ്യം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാതെവന്നാല്‍ ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കുമെന്ന വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുനപരിശോധിക്കുമെന്ന്  റഗുലേറ്ററി കമ്മീഷന്‍. വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നതടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെ വന്നാല്‍ പിഴ ഈടാക്കാനായിരുന്നു ബോര്‍ഡിന്‍െറ തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുര്‍ന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുന:പരിശോധിക്കുന്നത്.

എല്‍.ടി സിംഗ്ള്‍ ഫേസ് 250, എല്‍.ടി ത്രീ ഫേസ് 500, ഹൈടെന്‍ഷന്‍ 5000, എക്സ്ട്രാ ഹൈടെന്‍ഷന്‍ (ഇ.എച്ച്.ടി) 10,000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ചുമത്തിയിരുന്നത്. റീഡിങ് എടുക്കാന്‍ അനുവദിക്കാതിരിക്കാതിരിക്കുന്നവരും മോശമായി പെരുമാറുന്നവരുമായ ഉപഭോക്താക്കളുമുണ്ട്. 2014 സപൈ്ളകോഡിലെ 111ാം ചട്ടപ്രകാരം പിഴ ചുമത്താന്‍ റെഗുലേറ്ററി കമീഷനും അനുമതി നല്‍കിയിരുന്നു.

ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു

Posted: 29 Sep 2015 11:57 PM PDT

Image: 

മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു. മൂംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമീഷന്‍ ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് കൊച്ചി.

നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡാണു നിര്‍മിച്ചത്. മിസൈലുകളെ  നശിപ്പിക്കാനും റഡാറുകളില്‍ നിന്ന് ഒളിക്കാനുമുള്ള സാങ്കേതിക വിദ്യയും ഐ.എന്‍.എസ് കൊച്ചിയിലുണ്ട്. അത്യാധുനിക സംവിധാനങ്ങളും കനത്ത പ്രഹരശേഷിയുമുള്ള കൊല്‍ക്കത്ത ക്ളാസ് എന്നറിയപ്പെടുന്ന ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണ് ഐ.എന്‍.എസ് കൊച്ചി. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു.  ശ്രേണിയിലെ അവസാന കപ്പലായ ഐ.എന്‍.എസ് ചെന്നൈ അടുത്ത വര്‍ഷം കമീഷന്‍ ചെയ്യും.

കോളജ് നിയമനത്തിന് വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്

Posted: 29 Sep 2015 11:16 PM PDT

Image: 

ആലപ്പുഴ:  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എസ്.എന്‍ കോളജിലെ അധ്യാപക -അനധ്യാപക തസ്തിക നിയമനത്തിന്  വെള്ളാപ്പള്ളി  കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് ആരോപിച്ചു. കള്ളപ്പണം ഒതുക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ കൂട്ടുപിടിക്കുന്നത്.  കണിച്ചുകുളങ്ങരയില്‍ സി.പി.എമ്മിന്‍്റെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

അനധികൃതമായി വെള്ളാപ്പള്ളി 100 കോടി രൂപ സമ്പാദിച്ചു. കള്ളപ്പണംതിരിച്ച് കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് പേടിച്ചിരിക്കുയാണ് വെള്ളാപ്പള്ളി. കള്ളപ്പണം സ്വിസ് ബാങ്കില്‍ നിന്ന് കൊണ്ടുവരുന്നതിനെ അദ്ദേഹം ഭയക്കുന്നു. അതിനാലാണ് കേന്ദ്രസര്‍ക്കാറുമായും സംഘപരിവാറുമായും വെള്ളാപ്പള്ളി അടുക്കാന്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

 

മൂന്ന് മലയാളി താരങ്ങള്‍ക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്ക്

Posted: 29 Sep 2015 11:04 PM PDT

Image: 

ന്യൂഡല്‍ഹി: ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന മൂന്ന് മലയാളി അത്‌ലറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്കൊരുങ്ങുന്നു. അനില്‍ഡ തോമസ്, അനു രാഘവന്‍, അഞ്ജു തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി.  പട്യാലയിലെ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ദേശീയ ^രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നാണ്  ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തിനകം ക്യാംപില്‍ ഹാജരാകുകയോ ക്യാമ്പില്‍ പങ്കെടുക്കാതിരിക്കുന്നതിന്  വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ സെപ്തംബര്‍ 24ന് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഠനത്തെയും മറ്റും ബാധിക്കുന്നതിനാല്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍  സാധിക്കില്ലെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ ക്യാമ്പില്‍നിന്ന് പേര് വെട്ടിയെന്നും മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷന്‍ താരങ്ങള്‍ക്ക് കത്ത് നല്‍കിയത്.

35ാം ദേശീയ ഗെയിംസില്‍ 400 മീറ്ററിലെ സ്വര്‍ണമെഡല്‍ ജേതാവായ  അനില്‍ഡ ഡിഗ്രി അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.  400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനായ അനു രാഘവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. പഠനത്തിന്  ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് അനു ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പ്രതികരിച്ചു. ശ്വസനസംബന്ധമായ പ്രശ്നമുള്ളതിനാല്‍ ചികിത്സ നടക്കുകയാണെന്നായിരുന്നു അനില്‍ഡയുടെ പ്രതികരണം.

അതേസമയം പട്യാലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താരങ്ങള്‍ ക്യാംപില്‍നിന്ന് വിട്ടുനിന്നതെന്നും കേരളത്തിലെ കോച്ചിന് കീഴില്‍ പരിശീലനം തുടരാനാണ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കേരള  അത്‌ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം

Posted: 29 Sep 2015 10:08 PM PDT

Image: 

മൂന്നാര്‍: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ രാപകല്‍ സമരം നടത്തുമെന്ന് പൊമ്പിള ഒരുമൈ നേതാക്കള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന സമരത്തോടൊപ്പമായിരിക്കില്ല സമരം ചെയ്യുകയെന്ന് ഇവര്‍ അറിയിച്ചു. തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കണമെന്നും മടിച്ച് നില്‍ക്കാതെ സമരത്തിനിറങ്ങണമെന്നും മൂന്നാറിലെ സ്ത്രീ തൊഴിലാളികളോട് ഇവര്‍ അഭ്യര്‍ഥിച്ചു.

500 രൂപ മിനിമം കൂലിയെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസം കാത്തിരുന്നത്. മന്ത്രിസഭാ തീരുമാനം വരുന്നതുവരെ കാത്തിരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും പൊമ്പിള ഒരുമൈ നേതാക്കളായ ലിസി, ഗോമതിഎന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാറിലെ പോസ്റ്റ് ഓഫിസ് കവലക്ക് മുമ്പിലാണ് ഇവര്‍ ഇപ്പോള്‍ കുത്തിയിരിപ്പുസമരം ആരംഭിച്ചിരിക്കുന്നത്. നൂറോലം സ്ത്രീതൊഴിലാളികളും ഇവരോടൊപ്പമുണ്ട്. എന്നാല്‍ 12 മണിയോടെ കൂടുതല്‍ പേര്‍ സമരരംഗത്തത്തെുമെന്ന് ഇവര്‍ വ്യക്തമാക്കി.

അതേസമയം, കമ്പമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.  തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

 

പാചകവാതകം ചോര്‍ന്നു; ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി

Posted: 29 Sep 2015 09:55 PM PDT

തിരുവനന്തപുരം: പാചകവാതകം ചോര്‍ന്ന് ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി. പാചകക്കാരന് പൊള്ളലേറ്റു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.
ഇടപ്പഴിഞ്ഞി എം.ആര്‍.എ ബേക്കറിയും സമീപത്തെ മെഡിക്കല്‍ സ്റ്റോറുമാണ് കത്തിയത്. ചൊവ്വാഴ്ച ഉച്ച 1.15 ഓടെയാണ് അപകടം. ബേക്കറിയിലെ പാചകത്തിനിടെയായിരുന്നു വാതകം ചോര്‍ന്ന് തീപിടിച്ചത്. സമീപത്ത് നാല് സിലിണ്ടറുകളുണ്ടായിരുന്നെങ്കിലും ഇവയിലേക്ക് തീ പടര്‍ന്നില്ല. ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. ഒരു പാചകക്കാരന് പൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്. ബേക്കറിയിലെ സാധനങ്ങള്‍ മുക്കാലും കത്തിനശിച്ചു. മെഡിക്കല്‍ സ്റ്റോറില്‍ ഭാഗികമായേ തീ പടര്‍ന്നുള്ളൂ. എന്നാല്‍, മരുന്നുകള്‍ ഉപയോഗശൂന്യമായി. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്ന് എ.ഡി.ഒ ദിലീപിന്‍െറ നേതൃത്വത്തില്‍ നാല് യൂനിറ്റ് എത്തിയാണ് ഒരു മണിക്കൂര്‍കൊണ്ട് തീയണച്ചത്. ആകെ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്‍കി

Posted: 29 Sep 2015 09:53 PM PDT

Image: 

ചാവക്കാട്: തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി സ്വരൂപിച്ച 70 ലക്ഷം രൂപ പ്രസിഡന്‍റ് വി.എം. സുധീരന്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നു രാവിലെ ഹനീഫയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം എത്തിയാണ് തുകയുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.
ഹനീഫയുടെ നാല് മക്കള്‍ക്ക് 12.5 ലക്ഷം വീതവും ഭാര്യക്കും ഉമ്മക്കും 10 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഭാര്യയുടേയും ഉമ്മയുടേയും സ്ഥിര നിക്ഷേപ പലിശ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി വീട്ടു ചെലവുകള്‍ക്കായി ലഭിക്കും. മക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപം പണയപ്പെടുത്തി വായ്പയെടുക്കാനോ 18 വയസിനു മുമ്പ് പിന്‍വലിക്കാനോ കഴിയില്ല. അവര്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ പലിശ തുക ഉള്‍പ്പെടെ ലഭിക്കും. ഹനീഫയുടെ ഭാര്യയുടേയും ഉമ്മയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍െറ നോമിനി മക്കളാണ്.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി. ബലറാം, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ.പി.സി.സി പ്രസിഡന്‍റ് തുക കൈമാറിയത്. കഴിയാവുന്ന സഹായം ഇനിയും എത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ ആനവണ്ടികള്‍

Posted: 29 Sep 2015 09:49 PM PDT

കൊല്ലം: ഇത് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്. ആകെയുള്ളത് 141 ബസ്. ഇതില്‍ കട്ടപ്പുറത്ത് കിടക്കുന്നതാകട്ടെ 30ലധികം ബസ്. പുതുതായി വരാനുള്ളത് 61 ബസ്. ഇതില്‍ നാല് ബസ് സര്‍വിസ് ആരംഭിച്ചെങ്കിലും പുതിയ ബസുകളടക്കം സ്റ്റാന്‍ഡില്‍ വന്നുതുടങ്ങിയതോടെ പാര്‍ക്ക് ചെയ്യാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്.
മുപ്പതോളം ബസുകളാണ് ഞെരുങ്ങിയമര്‍ന്ന് സ്റ്റാന്‍ഡില്‍ രാത്രി പാര്‍ക്ക് ചെയ്യുന്നത്. ഭൂരിഭാഗവും പുതിയ ബസുകളാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നത്. ബാക്കിയുള്ള ബസുകള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായാണ് നിര്‍ത്തിയിടുക. ആശ്രാമം ലിങ്ക് റോഡിന്‍െറ ഇരുവശവുമാണ് കൂടുതല്‍ ബസുകളും പാര്‍ക്ക് ചെയ്യുന്നത്.
രാത്രി സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയാണ് ഇവിടെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി ലിങ്ക് റോഡില്‍ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. സ്റ്റാന്‍ഡില്‍ സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടെങ്കിലും റോഡില്‍ കിടക്കുന്നവ കൃത്യമായി പരിശോധിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. പൊലീസ് പരിശോധന പേരിന് നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ളെന്നും പരാതിയുണ്ട്.
സ്ഥലം ഉണ്ട്; ചുറ്റിക്കറങ്ങണം
കൊല്ലം കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് പാര്‍ക്ക് ചെയ്യാന്‍ 50 സെന്‍റ് സ്ഥലം അനുവദിച്ചെങ്കിലും കാടുകയറി നശിക്കുകയാണ്. ആണ്ടാമുക്കം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപത്താണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായ സ്ഥലത്ത് ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുകയാണ്.
ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം മണ്ണിട്ട് നികത്തണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് സ്റ്റേഷന്‍ അധികൃതര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഡിപ്പോയില്‍ നിന്ന് ആണ്ടാമുക്കം പോയി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പ്രയാസകരമാണെന്നും ജീവനക്കാര്‍ പറയുന്നു.
സ്പെയര്‍പാര്‍ട്സിന് ക്ഷാമം...
ദീര്‍ഘദൂര ബസുകളുള്‍പ്പെടെ മുപ്പതോളം ട്രാന്‍.ബസുകളാണ് മാസങ്ങളായി കട്ടപ്പുറത്തുള്ളത്. ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകള്‍ ഇല്ലാത്തതാണ് കട്ടപ്പുറത്താകാന്‍ കാരണം. ചെറിയ ബോള്‍ട്ടുകള്‍പോലും ഇല്ലാത്ത ഗാരേജില്‍ ബസുകള്‍ കയറ്റിയിടുമ്പോള്‍ പലയിടങ്ങളിലെയും സര്‍വിസ് റദ്ദാക്കുകയാണ് ചെയ്യുന്നത്. മിക്കതും കാലപ്പഴക്കം ചെന്ന ബസുകളാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര ബസുകള്‍ക്കും മറ്റും അഞ്ചുവര്‍ഷമാണ് കാലാവധി. പിന്നീട് ഈ ബസുകള്‍ ഓര്‍ഡിനറിയായി സര്‍വിസ് നടത്തുകയാണ് ചെയ്യുന്നത്. 21 ഫാസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 10നും പെര്‍മിറ്റ് തീര്‍ന്നവയാണ്. ബാക്കിയുള്ളവ മാത്രമാണ് സര്‍വിസ് നടത്തുന്നത്.
പഴക്കം ചെന്ന ബസുകളായതിനാല്‍ യാത്രക്കാരുടെ കുറവ് കലക്ഷനെ ബാധിക്കുന്നുണ്ട്. നല്ല കലക്ഷന്‍ കിട്ടുന്ന ബസുകളെല്ലാം കട്ടപ്പുറത്താകുമ്പോള്‍ സര്‍വിസ് വെട്ടിച്ചുരുക്കും. കൊല്ലം-തൃശൂര്‍, കൊല്ലം-തിരുവനന്തപുരം-എറണാകുളം എന്നീ രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഇതേ അവസ്ഥയായിരുന്നു. കൊല്ലം - തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റിന് ഒറ്റദിവസം കൊണ്ട് 24,000 രൂപയോളം കലക്ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ പകരം ഫാസ്റ്റ് ബസ് വിട്ടെങ്കിലും കലക്ഷന്‍ 10,000ത്തില്‍ താഴെയായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.
പുതിയ ബസുകള്‍ ഉടന്‍...
പുതുതായി അനുവദിച്ച 14 ജനുറം ബസുകളും 37 മാര്‍ക്കോപോളോ ബസും 10 ഫാസ്റ്റുകളും വരും ദിവസങ്ങളില്‍ ഡിപ്പോയിലത്തെും. നാല് ജനുറം ബസ് നിലവില്‍ സര്‍വിസ് ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടുമുമ്പ് നിര്‍ത്തലാക്കിയ തേക്കടി സര്‍വിസിന് തിങ്കളാഴ്ച ഡിപ്പോയില്‍ തുടക്കമായി. പി.കെ. ഗുരുദാസന്‍ എം.എല്‍.എയാണ് ആദ്യ സര്‍വിസ് ഉദ്ഘാടനം ചെയ്തത്. കൊല്ലം-ഗുരുവായൂര്‍, കൊല്ലം-തൃശൂര്‍, കൊല്ലം-പുനലൂര്‍ സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്.

കവര്‍ച്ചക്ക് പിന്നില്‍ വിദഗ്ധ സംഘം

Posted: 29 Sep 2015 09:45 PM PDT

ചാവക്കാട്:വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്‍െറ വീട്ടില്‍ നിന്ന് 500 പവനും വജ്രാഭരണങ്ങളും പണവുമുള്‍പ്പെടെ കവര്‍ന്നതിന് പിന്നില്‍ പ്രഫഷനല്‍ സംഘമെന്ന് പൊലീസ്. പ്രാഥമികാന്വേഷണത്തിന് ശേഷമുള്ള വിലയിരുത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. എസ്.പി കെ. കാര്‍ത്തികിന്‍െറ മേല്‍നോട്ടത്തില്‍ കുന്നംകുളം ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കവര്‍ച്ചാസംഘത്തില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് വിലയിരുത്തല്‍. തൂശൂരില്‍ നിന്നത്തെിയ വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിഭാഗവും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരുതലോടെയാണ് പൊലീസ് നീക്കം.
രണ്ട് ദിവസം മുമ്പ് അപരിചിതരായ മൂന്നുപേരെ കണ്ടെന്ന ഹിന്ദിക്കാരന്‍ കാവല്‍ക്കാരന്‍െറ മൊഴി വിശ്വസനീയമാണെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കും. വിദേശത്തുള്ള കുഞ്ഞിമുഹമ്മദിനെ പൊലീസ് ബന്ധപ്പെട്ടതോടെയാണ് 500 പവനൊപ്പം വജ്രാഭരണങ്ങളും 25,000 രൂപയും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
എന്നാല്‍, കുഞ്ഞിമുഹമ്മദും കുടുംബവും നാട്ടിലത്തെി പരിശോധിച്ച ശേഷമേ നഷ്ടത്തിന്‍െറ കൃത്യമായ കണക്ക് ലഭിക്കൂ.
ആധുനിക ഉപകരണങ്ങളുപയോഗിച്ചാണ് അടുക്കള വാതിലുള്‍പ്പെടെ തുറന്നിട്ടുള്ളത്. ലോക്കറിന്‍െറ താക്കോലിരുന്ന അലമാര തുറന്നതും കരുതലോടെയാണ്. മുഴുവന്‍ സമയവും കാവല്‍ക്കാരുള്ള ഇവിടെ ഒരു ശബ്ദവുമുണ്ടാക്കാതെ ആസൂത്രിതമായി കവര്‍ച്ച നടത്തിയതാണ് പിന്നില്‍ പ്രഫഷനല്‍ സംഘമാണെന്ന നിഗമനത്തിലത്തൊന്‍ കാരണം. പത്തിലധികം മുറികളുള്ള വീട്ടില്‍ താക്കോല്‍ സൂക്ഷിച്ച അലമാര കൃത്യമായി കണ്ടത്തെിയതിലൂടെ മോഷ്ടാക്കള്‍ക്ക് വീടുമായി അടുത്ത പരിചയമുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളെയും നിരീക്ഷിക്കുന്നുണ്ട്.
ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍, കുന്നംകുളം സി.ഐ കൃഷ്ണദാസ്, ചാവക്കാട് എസ്.ഐ പി.ഡി അനൂപ്മോന്‍, വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഉപരോധത്തില്‍ സംഘര്‍ഷം

Posted: 29 Sep 2015 09:41 PM PDT

പാലക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ അഴിഞ്ഞാടി. നഗരസഭ പരിപാടികള്‍ അറിയിക്കുന്നില്ളെന്നാരോപിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് നടക്കേണ്ട കൗണ്‍സില്‍ യോഗത്തിലേക്ക് നേരത്തേ എത്തിയ ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടുകയായിരുന്നു.
രാവിലെ ഒമ്പതിന് ജൈനിമേട് വാതക ശ്മശാനത്തിന്‍െറ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായില്ളെന്നും പരിപാടിയിലേക്ക് ക്ഷണിച്ചില്ളെന്നുമാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ ചടങ്ങ് അലങ്കോലപ്പെടുത്തി. ഇതേതുടര്‍ന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാമെന്ന് അറിയിച്ചെങ്കിലും ബി.ജെ.പി യോഗം ബഹിഷ്കരിച്ചു.
കൗണ്‍സില്‍ ഹാള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൂട്ടിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍െറ ചേംബറില്‍ സി.പി.എം, യു.ഡി.എഫ് അംഗങ്ങള്‍ ചര്‍ച്ചക്കത്തെി. ഈ സമയം ചെയര്‍മാന്‍െറ ചേംബറിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇതിനിടെ പുറത്തുനിന്ന് കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസിലത്തെി. ഇതോടെ നഗരസഭ ഓഫിസില്‍ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ബി.ജെ.പി നേതാവ് എന്‍. ശിവരാജന്‍ സി.പി.എം വനിത അംഗം. എ. കുമാരിക്കെതിരെ നടത്തിയ പരാമര്‍ശം ബഹളത്തിനിടെയാക്കി. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. ചെയര്‍മാന്‍െറ നിര്‍ദേശപ്രകാരം പൊലീസത്തെിയെങ്കിലും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സമരത്തില്‍ ഉറച്ചുനിന്നു.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് കൗണ്‍സില്‍ യോഗം ചേര്‍ന്നു.
സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ വനിതാ കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ പരാമര്‍ശത്തില്‍ യോഗം ഐകകണ്ഠ്യേന പ്രതിഷേധിച്ചു. എ. കുമാരിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലര്‍മാരും ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും നഗരസഭക്ക് മുന്നില്‍ പ്രകടനം നടത്തി.
വനിതാ അംഗത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത എന്‍. ശിവരാജനെതിരെ ചെയര്‍മാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പണപ്പിരിവ്: ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍

Posted: 29 Sep 2015 09:36 PM PDT

തിരൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള പണപ്പിരിവ് നിര്‍ത്തലാക്കുക, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് ഓണാവധിക്കുശേഷം അധ്യാപകരെ നിയമിച്ചിരുന്നു.
അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി പി.ടി.എ ഫണ്ടിലേക്ക് ഓരോ വിദ്യാര്‍ഥിയില്‍നിന്നും പ്രവേശ സമയത്ത് 1500 രൂപ വീതം ഈടാക്കിയിരുന്നു. ഇപ്പോള്‍ ഒരോ വിദ്യാര്‍ഥിയും 3000 രൂപ വീതം നല്‍കണമെന്ന് പി.ടി.എ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 60 ശതമാനത്തോളം വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളടക്കം പറഞ്ഞ തുക അടക്കാനായി ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികളായ കെ. ഷഹല്‍, കെ. റംഷീദ്, എ. ഫസല്‍ റഹ്മാന്‍, കെ.പി. മുബശ്ശിര്‍ എന്നിവര്‍ പങ്കെടുത്തു.

കനത്ത മഴ; വടശേരിക്കരയില്‍ വ്യാപകനാശം

Posted: 29 Sep 2015 09:31 PM PDT

വടശേരിക്കര: കനത്ത മഴയില്‍ വ്യാപക നാശം. പെരുനാട് പോസ്റ്റ് ഓഫിസിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയില്‍ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
പെരുനാട് പോസ്റ്റ് ഓഫിസിലേക്കും സമീപത്തുള്ള കടകമ്പോളങ്ങളിലേക്കും മലവെള്ളം ഇരച്ചുകയറി ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പോസ്റ്റ് ഓഫിസിലെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും തറയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും ഉരുപ്പടികളുമെല്ലാം നനഞ്ഞുകുതിര്‍ന്നു.
പോസ്റ്റ് ഓഫിസിനുള്ളില്‍ അര അടിയോളം വെള്ളം ഉയര്‍ന്നു. സമീപത്തുള്ള റബര്‍കട, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി.
പെരുനാട് മരോട്ടിമൂട്ടില്‍ ഉദയന്‍െറ കിണറും മുറ്റവും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. അത്തിക്കയം അറക്കമണ്‍ കിഴക്കേതില്‍ ബാബു വര്‍ഗീസിന്‍െറ വീടിന്‍െറ അടുക്കളക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഉപകരണങ്ങള്‍ നശിച്ചു. പല സ്ഥലത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏറെ വൈകിയും വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനായില്ല.
റാന്നി: ചൊവ്വാഴ്ച ഉച്ചക്കുശേഷം ഇടിയോടെ പെയ്ത കനത്ത മഴയില്‍ റാന്നി ടൗണിലും പരിസരത്തും നാശനഷ്ടമുണ്ടായി.
ഇട്ടിയപ്പാറയില്‍ ഓടകള്‍ അടഞ്ഞതോടെ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ വെള്ളക്കെട്ടുണ്ടായി. ഏതാനും കടകളിലും വെള്ളം കയറി.
മിന്നലില്‍ വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും കത്തിനശിച്ചു. ഇട്ടിയപ്പാറ ടൗണില്‍ ഐക്കര ജങ്ഷന്‍, മാമുക്ക്, വലിയപറമ്പുപടി, ബസ്സ്റ്റാന്‍ഡിന് താഴ്വശം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കി. പലസ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി.

സിസ്റ്റര്‍ അമല കൊലക്കേസ്: തിടനാടും അരുവിത്തുറയിലും സതീഷ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി

Posted: 29 Sep 2015 09:25 PM PDT

ഈരാറ്റുപേട്ട: പാലായില്‍ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ അരുവിത്തുറ എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലും തിടനാട് എഫ്.സി കോണ്‍വെന്‍റിലും തിടനാട് ചേറ്റുതോട് എസ്.എച്ച് മഠത്തിലും തെളിവെടുപ്പിന് എത്തിച്ചു. തിടനാട്, ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതായി പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സതീഷ് ബാബുവിനെ തിടനാട് എത്തിച്ചത്. 2015 ഏപ്രില്‍ 17ന് പുലര്‍ച്ചെ രണ്ടുമണിയോടെ സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പ്രതി പൊലീസില്‍ കുറ്റസമ്മതം നടത്തി. ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍െറ സൂചനകളൊന്നും ഇല്ലാതിരുന്ന സംഭവത്തില്‍ സിസ്റ്റര്‍ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതര്‍ കരുതിയത്. സതീഷ് ബാബുവിന്‍െറ വെളിപ്പെടുത്തലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ മഠത്തിലത്തെിച്ചു. മഠത്തിനുള്ളില്‍ കയറിയതെങ്ങനെയാമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

യു.ഡി.എഫില്‍ സീറ്റ് വിഭജനം തലവേദനയാകും

Posted: 29 Sep 2015 09:14 PM PDT

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇത്തവണ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം കടുകട്ടിയാകും. സംവരണ വാര്‍ഡുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റുകള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെ നേതാക്കളും പാര്‍ട്ടികളും സീറ്റ് തേടി നെട്ടോട്ടത്തിലാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 24 സീറ്റ് കരസ്ഥമാക്കിയാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. പത്ത് വീതം വാര്‍ഡുകള്‍ തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്ന് , 11, 13, 27, 34, 28 എന്നീ വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും ഏഴ്, എട്ട്, ഒമ്പത്, 14, 15, 16, 17, 18 എന്നീ വാര്‍ഡുകളില്‍ മുസ്ലിം ലീഗുമാണ് മത്സരിച്ചത്. ഇതില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്.
കഴിഞ്ഞതവണ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായതാണെന്നും ഇത്തവണ കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി തന്നെ മുന്നോട്ടുപോകുമെന്നും ഇവയെല്ലാം വിജയം നേടാന്‍ കഴിയുന്ന സീറ്റുകളാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനില്‍ക്കുന്നു. വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധന വരാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ സമവായം കാണാനാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ ശ്രമം. ഇത്തവണത്തെ സംവരണ വാര്‍ഡുകളുടെ പ്രഖ്യാപനം നേതാക്കളടക്കമുള്ളവര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ആര്‍. ഹരിയുടെ നടുക്കണ്ടം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുന്‍ വൈസ് ചെയര്‍മാനുമായ ജോസഫ് ജോണിന്‍െറ കോതായിക്കുന്ന് വാര്‍ഡുകള്‍ ഇനി വനിതകള്‍ക്കാണ്. ബി.ജെ.പി നേതാവ് ടി.എസ്. രാജന്‍െറ കാഞ്ഞിരമറ്റം വാര്‍ഡ് പട്ടികജാതി വനിതക്കായി മാറ്റി. വൈസ് ചെയര്‍പേഴ്സണ്‍ ഷീജാ ജയന്‍െറ അമ്പലം വാര്‍ഡ് പൊതുവിഭാഗത്തിലേക്കും മുസ്ലിം ലീഗിലെ സാബിറ ഷരീഫിന്‍െറ കുമ്പംകല്ല് ബി.ടി.എം സ്കൂള്‍ വാര്‍ഡ് ജനറല്‍ പട്ടികജാതി വിഭാഗത്തിലേക്കുമാണ് മാറിയത്. ബി.ജെ.പിയുടെ മൂന്ന് പുരുഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡ് വനിതകള്‍ കൈയടക്കിയപ്പോള്‍ ഏക വനിതാ കൗണ്‍സിലറായിരുന്ന ബിന്ദു പത്മകുമാറിന്‍െറ മണക്കാട് വാര്‍ഡ് ജനറലായി.
കോണ്‍ഗ്രസ് നേതാക്കളായ കെ. ദീപക്കിനും (മഠത്തിക്കണ്ടം), ഷിബിലി സാഹിബിനും (കാരൂപ്പാറ) വേറെ വാര്‍ഡുകള്‍ തേടേണ്ടിവരും. അതേസമയം, ഷീജാ ജയന്‍ മൂന്ന്, നാല് വാര്‍ഡുകളിലൊന്നാണ് ലക്ഷ്യമിടുന്നത്. ചെയര്‍മാന്‍ എ.എം. ഹാരിദ് 14, 15 വാര്‍ഡുകളിലൊന്നില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് ജോണ്‍ ഒളമറ്റത്തോ കുന്നം വാര്‍ഡിലോ മത്സരിച്ചേക്കുമെന്ന് അറിയുന്നു.
റിവര്‍വ്യൂ വാര്‍ഡ് ജനറലായെങ്കിലും നഗരസഭ പിറന്നപ്പോള്‍ മുതല്‍ ഇവിടുത്തെ പ്രതിനിധിയായ പ്രഫ. ജെസി ആന്‍റണിക്ക് ഇക്കുറിയും മാറ്റമുണ്ടാകാനിടയില്ല. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമാണ്. ഷീജാ ജയന്‍, റിട്ട. അധ്യാപികയും കൗണ്‍സിലറുമായ സിസിലി ജോസ്, വിജയകുമാരി കൃഷ്ണന്‍നായര്‍ എന്നിവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. സീറ്റ് കണ്ടത്തൊനും നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിനിടെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും ലീഗും എത്തുന്നത് എങ്ങനെ നേരിടുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.

സര്‍വശിക്ഷ അഭിയാന്‍: കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി

Posted: 29 Sep 2015 09:09 PM PDT

കാസര്‍കോട്: സര്‍വശിക്ഷ അഭിയാന് ഈ വര്‍ഷം അനുവദിച്ച 24.58 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ളിമെന്‍േറഷന്‍ സമിതി അംഗീകാരം നല്‍കി.
ജില്ലയിലെ ഗവണ്‍മെന്‍റ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും രണ്ട് ജോടി സൗജന്യ യൂനിഫോം നല്‍കുന്നതിന് രണ്ട് കോടി 41 ലക്ഷം രൂപയും മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിന് രണ്ട് കോടി 10 ലക്ഷം രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിനും ക്ളസ്റ്റര്‍ പരിശീലനത്തിനുമായി 77.64 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബി.ആര്‍.സിയിലെയും സി.ആര്‍.സിയിലെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി 97 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി സ്കൂളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്കൂളിലും ഓരോ അധ്യാപകരെ അധികം നിയമിക്കും. യു.പി സ്കൂളുകളില്‍ മൂന്ന് പാര്‍ട്ട് ടൈം അധ്യാപകരെ കൂടി നിയമിക്കും. ഇതിനായി അധ്യാപകരുടെ ശമ്പളയിനത്തില്‍ 11 കോടി 78 ലക്ഷം രൂപ അനുവദിച്ചു.സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കുന്നതിനും എസ്.എസ്.എ ഗ്രാന്‍റ് നല്‍കും. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലുള്ള അധ്യാപകര്‍ക്ക് ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ 13.73 ലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്. സ്കൂളുകള്‍ക്ക് മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 40.59 ലക്ഷം പദ്ധതിയിലുണ്ട്. ജില്ലയിലെ രണ്ട് ഗവ. യു.പി. സ്കൂളുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. എ.സി.കെ.എന്‍.എസ് യു.പി.എസ് മേലാങ്കോട്ട്, കാഞ്ഞങ്ങാട്, ഗവ. യു.പി സ്കൂള്‍ കാസര്‍കോട് എന്നീ വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി 4.21 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.പഠന പരിപോഷണ പരിപാടികള്‍ക്കായി 15.84 ലക്ഷം സ്കൂള്‍ മോണിറ്ററിങ് സമിതി അംഗങ്ങളുടെയും പി.ടി.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി 18 ലക്ഷം, വിദ്യാലയങ്ങളില്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടത്തുന്നതിന് 20.24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്കൂളില്‍ പ്രവേശം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിന് 2.39 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് എസ്.എസ്.എയുടെ ലക്ഷ്യം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷാ നടത്തിപ്പിനുമായി 2.89 ലക്ഷം ചെലവഴിക്കും.
2014-15 വര്‍ഷം നടപ്പാക്കിയ ഫോക്കസ് പദ്ധതി വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പൊതുവിദ്യാലയങ്ങളില്‍ പ്രവേശം വര്‍ധിപ്പിക്കാനും അനാദായകരമായ വിദ്യാലയങ്ങളെ ആദായകരമാക്കാനും തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഫോക്കസ്. 23 വിദ്യാലയങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ ആദായകരമായിത്തീര്‍ന്നത്. സമിതി ചെയര്‍മാനായ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ഡി.ഡി.ഇ സൗമിനി കല്ലത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. എം. ബാലന്‍, പ്രോഗ്രാം ഓഫിസര്‍മാരായ യതീഷ്കുമാര്‍ റായ്, ബി. ഇബ്രാഹിം, അയൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ കോര്‍പറേഷന്‍ സംവരണ സീറ്റായി

Posted: 29 Sep 2015 09:04 PM PDT

കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യ കോര്‍പറേഷനായി മാറുന്ന കണ്ണൂരിലെ സംവരണ വാര്‍ഡുകള്‍ ഇന്നലെ കോഴിക്കോട് വെച്ച് നറുക്കെടുത്തപ്പോള്‍ പല പ്രമുഖരുടെയും തട്ടകം മാറിമറിയുന്ന നിലയിലായി.
പകുതി വനിതാ സംവരണം എന്ന തത്വത്തില്‍ ആകെയുള്ള 55 സീറ്റില്‍ 28 വാര്‍ഡുകളാണ് വനിതാ സംവരണമായി നിശ്ചയിച്ചത്. 28ല്‍ രണ്ടെണ്ണം പട്ടികജാതി വനിതയാണ്. ശേഷിച്ച 27 ല്‍ ഒന്ന് പട്ടികജാതി ജനറല്‍ വാര്‍ഡുമാണ്.
ബാക്കിയുള്ള 26 സീറ്റില്‍ കേന്ദ്രീകരിച്ചാണ് പുരുഷ നേതൃത്വം ആസന്നമായ തെരുപ്പില്‍ കപ്പായം തുന്നേണ്ടത്.
കോര്‍പറേഷന്‍ തലത്തിലുള്ള സംവരണ സീറ്റ് നിശ്ചയം മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പ്രകടമായ മാറ്റമാണ് ഉണ്ടായത്. കണ്ണൂര്‍ മുനിസിപ്പല്‍ മേഖലയില്‍ പെടുന്ന 14 കോര്‍പറേഷന്‍ സീറ്റില്‍ എട്ടും വനിതകളാണ്.
യു.ഡി.എഫിന്‍െറ മറ്റൊരു കോട്ടയായ പള്ളിക്കുന്ന് പഞ്ചായത്തിലെ ഏഴ് കോര്‍പറേഷന്‍ വാര്‍ഡില്‍ അഞ്ചും സംവരണത്തില്‍ കുടുങ്ങി.
അതില്‍ ഒന്ന് പട്ടികജാതി വനിതയുമാണ്. അതേസമയം പുഴാതി പഞ്ചായത്തിലെ എട്ട് കോര്‍പറേഷന്‍ വാര്‍ഡില്‍ രണ്ടില്‍ മാത്രമേ സംവരണത്തിന്‍െറ നറുക്ക് വീണുള്ളൂ. ഇടത്മുന്നണിക്ക് മുന്‍തൂക്കമുള്ള എളയാവൂരിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ ആറും വനിതയാണ്.
ചേലോറ പഞ്ചായത്തിലെ എട്ടില്‍ മൂന്ന് മാത്രമാണ് സംവരണം. ഇടത്മുന്നണി കേന്ദ്രമായ എടക്കാട് പഞ്ചായത്തിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ അഞ്ചും വനിതക്ക് നറുക്ക് വീണു. പ്രഥമ കോര്‍പറേഷന്‍ മേയറാവാനുള്ള പുരുഷന്‍മാരുടെ മോഹവും കണ്ണൂരില്‍ പൊലിയും.
സംസ്ഥാനത്ത് നിലവില്‍ വനിതാ സംവരണമുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവ സ്വാഭാവികമായും ജനറലാവുന്നതോടെ ശേഷിച്ച എറണാകുളത്തിനും തൃശൂരിനും ഒപ്പം കണ്ണൂരും വനിതാ മേയര്‍ സംവരണമാവേണ്ടതാണ്.

കോതമംഗലം സെന്‍റ് ജോര്‍ജിന് കിരീടം

Posted: 29 Sep 2015 09:02 PM PDT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 59ാമത് ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിന് കിരീടം. അണ്ടര്‍ 14, 18 ആണ്‍, പെണ്‍ വിഭാഗത്തിലും അണ്ടര്‍ 20വനിതാ വിഭാഗത്തിലും കൃത്യമായ മേല്‍ക്കൈ നേടിയ സെന്‍റ് ജോര്‍ജ് 283 പോയന്‍േറാടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 242 പോയന്‍േറാടെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 16 ആണ്‍, പെണ്‍ വിഭാഗത്തില്‍ മാത്രമാണ് മാര്‍ ബേസിലിന് മികച്ച നേട്ടം കൊയ്യാനായത്. തുറവൂര്‍ എം.എ.എച്ച്.എസിനാണ് മൂന്നാം സ്ഥാനം. രണ്ടുദിവസമായി നടന്ന മീറ്റില്‍ 23 റെക്കോഡും പിറന്നു.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തത്തെിയവരും നേടിയ പോയന്‍റും:
ആണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (25), ചെറായി എസ്.എം.എച്ച്.എസ് (13), മാര്‍ ബേസില്‍ (അഞ്ച്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10). അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി വി.എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 പുരുഷന്‍: കോതമംഗലം എം.എ കോളജ് (32), സെന്‍റ് ജോര്‍ജ് (26), എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് (15).പെണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (31), എറണാകുളം മേഴ്സി കുട്ടന്‍ അക്കാദമി (15), മാര്‍ ബേസില്‍ (ഒമ്പത്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10).
അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 വനിതകള്‍: സെന്‍റ് ജോര്‍ജ് (24), എറണാകുളം സെന്‍റ് തെരേസാസ് (21), എം.എ കോളജ് (19)പുരുഷന്മാര്‍: എം.എ കോളജ് (16), സെന്‍റ് പീറ്റേഴ്സ് എച്ച്.എസ് (അഞ്ച്), എറണാകുളം ഐ.ടി റിക്രിയേഷന്‍ ക്ളബ് (അഞ്ച്). വനിതകള്‍: ആലുവ സെന്‍റ് സേവ്യേഴ്സ് (68), എടത്തല അല്‍ അമീന്‍ (ഒന്ന്), എറണാകുളം സെന്‍റ് തെരേസാസ് (ഒന്ന്).
രണ്ടാം ദിനം പിറന്ന മീറ്റ് റെക്കോഡുകള്‍: അണ്ടര്‍ 16 പെണ്‍കുട്ടികള്‍ -100 മീറ്റര്‍ ഹര്‍ഡില്‍സ്: സി.എസ്. മുംതാസ് (സെന്‍റ് ജോര്‍ജ്), 200 മീറ്റര്‍: ജൂഹി ജോസഫ് (മാര്‍ ബേസില്‍).
അണ്ടര്‍ 20 ജൂനിയര്‍ വനിത -ഷോട്ട്പുട്ട്: സുജി എസ്. റാണി (എം.എ കോളജ്). അണ്ടര്‍ 16 ആണ്‍കുട്ടികള്‍ -200 മീറ്റര്‍: ടി.വി. അഖില്‍ (നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമി), 800 മീറ്റര്‍: അഭിഷേക് മാത്തന്‍ (മാര്‍ ബേസില്‍), പെന്‍റാത്ലണ്‍: നിതിന്‍ (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അബിന്‍ ജോസ്, ജോണ്‍ സിറില്‍ ജോസഫ്, അഭിഷേക് മാത്യു, സി.ജെ. ശ്യാംജിത്ത് (മാര്‍ ബേസില്‍). ഷോട്ട്പുട്ട്: അമല്‍ പി. രാഘവ് (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, ശ്രീനാഥ് എം.കെ, അജയ് ജോയ് (മാര്‍ ബേസില്‍). പുരുഷന്മാര്‍ -ഷോട്ട്പുട്ട്: ആകേഷ്കുമാര്‍ വി.കെ (എം.എ കോളജ്),
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മാര്‍ ബേസിലിലെ അലീന ജോയ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ പെന്‍റാത്ലണില്‍ മാര്‍ ബേസിലിലെ സി.ജെ. ശ്യാംജിത്ത്, സേതുനാഥ് സത്യന്‍ എന്നിവര്‍ നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി.
അണ്ടര്‍ 20 ജൂനിയര്‍ മെന്‍ 200 മീറ്ററില്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സിലെ ജോസഫ് ജോയും യൂത്ത് ബോയ്സിന്‍െറ പോള്‍വാള്‍ട്ടില്‍ സെന്‍റ് ജോര്‍ജിന്‍െറ എസ്. അശ്വിനും നിലവിലെ റെക്കോഡിനൊപ്പമത്തെി.
ജില്ലയിലെ 29 സ്ഥാപനങ്ങളില്‍നിന്നുള്ള താരങ്ങളാണ് മീറ്റില്‍ പങ്കെടുത്തത്. ഇതേഗ്രൗണ്ടില്‍തന്നെ ജില്ലാ മിനി അത്ലറ്റിക് മീറ്റ് ബുധനാഴ്ച നടക്കും.

കേബ്ളിടാനെടുത്ത കുഴികള്‍ മണ്ണിട്ടുമൂടി ബലപ്പെടുത്തി റീ ടാറിങ് നടത്തണം

Posted: 29 Sep 2015 08:55 PM PDT

ആലപ്പുഴ: പട്ടണത്തില്‍ ഭൂഗര്‍ഭ കേബ്ളിടാന്‍ നീളത്തില്‍ കുഴിച്ച ചാലുകളില്‍ പണി പൂര്‍ത്തിയാക്കി, മണ്ണിട്ട് ഉറപ്പിച്ചശേഷമെ റോഡിന്‍െറ അറ്റകുറ്റപ്പണികളും റീ ടാറിങ്ങും നടത്താവൂവെന്ന് തത്തംപള്ളി റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. പട്ടണത്തില്‍ മിക്ക റോഡുകളിലും വിവിധ മൊബൈല്‍ കമ്പനികളുടെയും വൈദ്യുതിയുടെയും കേബ്ളുകള്‍ സ്ഥാപിക്കാന്‍ ഇരുവശത്തും തലങ്ങും വിലങ്ങും കുഴിച്ചിട്ടുണ്ട്. എന്നാല്‍, കുഴി വേണ്ടവിധം മൂടാത്തത്തിനാല്‍ മഴക്കാലത്ത് വഴിവക്കുകള്‍ ഇടിഞ്ഞും ദ്വാരങ്ങളുണ്ടായും അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നു. കേബ്ളിടാനെടുത്ത കുഴികള്‍ മൂടിക്കഴിഞ്ഞിട്ടും കുന്നുപോലെയാണ് മണ്ണ് പലയിടത്തും കിടക്കുന്നത്. കേബ്ളിടാന്‍ ഇടറോഡുകളിലേക്കും മറ്റും കയറ്റി വെട്ടിയിട്ടുള്ള കട്ടിങ് ഭാഗങ്ങളിലെ മെറ്റലുകള്‍ ഇളകി റോഡുകള്‍ കൂടുതല്‍ താറുമാറായിക്കൊണ്ടിരിക്കുകയാണ്. കട്ടിങ്ങുകളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവാണ്. കുഴികള്‍ എടുത്തപ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പല അപകടങ്ങളും ഉണ്ടായി. ഇപ്പോള്‍ പെട്ടെന്നുണ്ടാകുന്ന കുഴികളില്‍ വീണും അപകടം സംഭവിക്കുന്നു. കേബ്ളിടാനെടുത്ത കിടങ്ങുകള്‍ മൂടി ബലപ്പെടുത്താതെ ടാര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ റോഡ് ഇടിഞ്ഞുതാഴും. മിച്ചമുള്ള കേബ്ള്‍ ചുറ്റുകളും മണ്ണും പുല്ലും മാലിന്യവും എടുത്തുമാറ്റാതെയാണ് ചിലയിടങ്ങളില്‍ റീടാര്‍ ചെയ്യാന്‍ പ്രാഥമിക പ്രവൃത്തികള്‍ ചെയ്തത്. റോഡുവക്ക് വൃത്തിയാക്കിയും റോഡിനൊപ്പം വശങ്ങളുടെ നിരപ്പ് ഉയര്‍ത്തിയും വേണം ടാറിങ് നടത്താനെന്നും ടി.ആര്‍.എ അഭിപ്രായപ്പെട്ടു.

സമരവും പഠനവും വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പി.ടി.എ

Posted: 29 Sep 2015 08:51 PM PDT

സുല്‍ത്താന്‍ ബത്തേരി: അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് ബീനാച്ചി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം എട്ടുദിവസം പിന്നിട്ടു. ഗാന്ധിജയന്തി ദിനത്തില്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ ഒന്നടങ്കം പങ്കെടുക്കുന്ന കൂട്ടസത്യഗ്രഹം നടക്കും.
ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ടി.പി. രാമകൃഷ്ണന്‍ ചൊവ്വാഴ്ച നടന്ന സമരം ഉദ്ഘാടനം ചെയ്തു.
സമരസമിതി കണ്‍വീനര്‍ പി. എ. കോയസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍, കോഓഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, ഇല്ലത്ത് കബീര്‍, സജീര്‍, അബ്ദുല്‍ സലാം, വേണു, സജിനി, പ്രമീള, വിനീത, പ്രസീത, ടി.എം. ബഷീര്‍, നാസര്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിന് പിന്തുണയേകി പ്രകടനം നടത്തിയ സി.പി.എം പിന്നീട് ദേശീയപാത ഉപരോധിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 30നുള്ളില്‍ പ്രശ്നപരിഹാരം ഉറപ്പുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയും ജില്ലാ കലക്ടറും വാക്കുപാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 2013ല്‍ ആരംഭിച്ച ബീനാച്ചി ഗവ. ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഈ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനിരിക്കെ, എന്തുവിലകൊടുത്തും 100 ശതമാനം വിജയം ഉറപ്പുവരുത്തുമെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകനിയമനവും അംഗീകാരവും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന അവകാശസമരത്തെ പിന്തുണക്കും.
പ്രതിഫലം മുടങ്ങിയിട്ടും പി.ടി.എ നിയമിച്ച താല്‍ക്കാലിക അധ്യാപകര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ കഠിനപരിശ്രമത്തിലാണ്. ഓരോ ക്ളാസിലെ വിദ്യാര്‍ഥികളെ വീതമാണ് ഓരോ ദിവസവും സമരത്തിന് അനുവദിക്കുന്നത്. അന്ന് നഷ്ടപ്പെടുന്ന ക്ളാസുകള്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ നിരുത്തരവാദപരമായ നിലപാട് അംഗീകരിക്കില്ളെന്നും അധികൃതര്‍ ഉറപ്പുപാലിച്ച് ബുധനാഴ്ച പ്രശ്നപരിഹാരമുണ്ടാവാത്തപക്ഷം പ്രദേശവാസികളെക്കൂടി അണിനിരത്തി സമരം കൂടുതല്‍ ശക്തമാക്കുമെന്നും പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍ പറഞ്ഞു.

45 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍

Posted: 29 Sep 2015 08:48 PM PDT

കോഴിക്കോട്: ഒയാസിസ് കോമ്പൗണ്ടിനുള്ളിലെ ബേബി ബസാറിലെ 'മെഹറുബ' ഫാന്‍സി കടയില്‍നിന്ന് 45 ലക്ഷം രൂപ മോഷണം നടത്തിയ മൂന്നു പ്രതികളെ സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ ടി.കെ. അഷ്റഫ് അറസ്റ്റ് ചെയ്തു.
മെഹറുബ ഫാന്‍സി കടയിലെ ജീവനക്കാരനായ ബേപ്പൂര്‍ സ്വദേശി നടുവട്ടം കളത്തില്‍ കോളനിയില്‍ റമീസ് (31), നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ കുണ്ടായിത്തോട് സ്വദേശി പാട്ടത്തില്‍ ഹൗസില്‍ പി. അനില്‍ (34), നീലഗിരി സ്വദേശി പിതൃക്കാട് മുതിരക്കൊല്ലി വി. ഷൈജു എന്ന രാജു (31) എന്നിവരാണ് പിടിയിലായത്.
സമറൂദ് മണി എക്സ്ചേഞ്ച് ഇടപാട് സ്ഥാപനത്തിന്‍െറ ഉടമയായ നിസാം ഫാന്‍സി കടയുടമയുടെ കൈവശം സൂക്ഷിക്കാന്‍ കൊടുത്ത പണമാണ് നഷ്ടപ്പെട്ടത്. ബലിപെരുന്നാളിന്‍െറ കട അവധി ദിവസമാണ് സംഭവം. പെരുന്നാള്‍ കഴിഞ്ഞ് ഷോപ് തുറന്നപ്പോഴാണ് കളവുനടന്ന വിവരമറിയുന്നതും കടയുടമ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതും.
സംഭവസ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി എന്നിവരുടെ നിര്‍ദേശപ്രകാരം സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ, ടൗണ്‍ എസ്.ഐ, സിറ്റി ക്രൈം സ്ക്വാഡ് എന്നിവരെ ചേര്‍ത്ത് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. സിറ്റിയിലെ ലോഡ്ജുകളില്‍ താമസിച്ചവരെപ്പറ്റിയും സിറ്റിയിലെ പൊലീസ് കാമറകള്‍ നിരീക്ഷിച്ചും രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റും ഓട്ടോ വിളിച്ച യാത്രക്കാരെപ്പറ്റിയും പൊലീസ് അന്വേഷിച്ചിരുന്നു.
സംഭവത്തില്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ അതില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്, ജീവനക്കാരായ റമീസിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുമ്പുണ്ടാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
സംഭവം നടന്ന് വയനാട് ഭാഗത്തേക്ക് മുങ്ങിയ രണ്ടു പ്രതികളെ പൊലീസ് വളരെ തന്ത്രപരമായി റമീസിനെക്കൊണ്ട് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കടയിലെ ജീവനക്കാരായ റമീസാണ് മോഷണത്തിന്‍െറ സൂത്രധാരന്‍. പെരുന്നാളിന്‍െറ തലേദിവസം സമറൂദ് മണി എക്സ്ചേഞ്ച് ഉടമ നിസാം മെഹറൂബ ഫാന്‍സി ഉടമ ഷാഹുല്‍ റഫീഖിന്‍െറ ഷോപ്പില്‍ പണം കൊണ്ടുവെച്ച വിവരം റമീസ് മനസ്സിലാക്കിയിരുന്നു.
തുടര്‍ന്ന് വളരെ തന്ത്രപരമായി ഷോപ് അടക്കുന്നതിനു മുമ്പ് ഷോപ്പിന്‍െറ മുകള്‍ഭാഗത്തെ പൈ്ളവുഡിന്‍െറ ആണികള്‍ ഇളക്കിവെച്ചു.
പെരുന്നാള്‍ ദിവസം രാവിലെ നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ അനിയെയും ഷൈജുവിനെയും നടുവട്ടം ഭാഗത്തേക്ക് വിളിച്ചുവരുത്തി മോഷണത്തിന്‍െറ പ്ളാന്‍ തയാറാക്കി.
കട നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചും കടയിലേക്ക് പ്രവേശിക്കാനുള്ള വഴിയുടെയും സ്കെച്ച് റമീസ് തയാറാക്കിക്കൊടുത്തു. പെരുന്നാള്‍ ദിവസം രാത്രി അനിലും ഷൈജുവും കുറച്ച് സമയം ഓട്ടോ ഓടിയതിനുശേഷം റമീസിന്‍െറ ഫോണ്‍ കാള്‍ അനുസരിച്ച് ഫാന്‍സി കടയുടെ പിന്‍ഭാഗത്തെ ഗോവണി വഴി ഉള്ളില്‍ പ്രവേശിച്ച് നേരത്തേ ഇളക്കിവെച്ച പൈ്ളവുഡ് പൊട്ടിച്ച് ഷോപ്പില്‍ കടന്ന് മേശയില്‍വെച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
പിറ്റേദിവസം മൂന്നു പേരും പണം വീതിച്ച് എടുത്തതിനുശേഷം റമീസ് പെരുന്നാള്‍ കഴിഞ്ഞ് സാധാരണപോലെ ജോലിക്ക് വന്നു. ഇയാളുടെ നിര്‍ദേശപ്രകാരം അനിലും ഷൈജുവും പിന്നീട് വയനാട്ടില്‍ റൂമെടുത്ത് മാറിനിന്നു.
ആക്സസ് ബൈക്കില്‍ സൂക്ഷിച്ച 44,89,300 രൂപയും ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ മൂന്നു പേരും ആദ്യമായി കേസില്‍ ഉള്‍പ്പെട്ടവരാണ്.
അന്വേഷണസംഘത്തില്‍ ടൗണ്‍ എസ്.ഐ കെ.എസ്. സുബീഷ്മോന്‍, എസ്.ഐ എ.കെ. പ്രിയന്‍ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി. സെയ്ലതലവി, സീനിയര്‍ സി.പി.ഒ ടി.പി. ബിജു, സി.പി.ഒമാരായ കെ.ആര്‍. രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി. ഷജുല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

സ്നോഡന്‍ ട്വിറ്ററില്‍; ഫോളോ ചെയ്തത് അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ

Posted: 29 Sep 2015 08:29 PM PDT

Image: 

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡന്‍ ട്വിറ്ററില്‍. 'കാന്‍ യു ഹിയര്‍ മി' എന്നായിരുന്നു സ്നോഡന്‍റെ ആദ്യ ട്വീറ്റ്. അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ മാത്രമാണ് സ്നോഡന്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്നോഡന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. റഷ്യയില്‍ പ്രവാസം നയിക്കുമ്പോഴും ഇന്‍റര്‍വ്യൂകളിലൂടെയും വിഡിയോ ലിങ്കുകളിലൂടെയും സജീവമാണ് സ്നോഡന്‍.

ക്ളോക്കുണ്ടാക്കി ഹീറോ ആയ അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു

Posted: 29 Sep 2015 08:03 PM PDT

Image: 
ദോഹ: സ്വന്തമായി ക്ളോക്ക് നിര്‍മിച്ച് ആദ്യം വില്ലനും പിന്നെ ഹീറോയുമായ അമേരിക്കയിലെ ടെക്സാസിലെ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു. ഖത്തര്‍ ഫൗണ്ടേഷനാണ് അഹമ്മദ് മുഹമ്മദിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. വീട്ടില്‍ നിന്ന് സ്വന്തമായി ക്ളോക്കുണ്ടാക്കിയ അമേരിക്കന്‍ വിദ്യാര്‍ഥിയെ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പ്രസിഡന്‍റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ളിന്‍റണ്‍ നിരവധി പ്രമുഖരും നാസയും അഹമ്മദിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ആഗോളതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി. 
ഖത്തര്‍ ഫൗണ്ടേഷന്‍െറ ക്ഷണം സ്വീകരിച്ചതായി അഹമ്മദിന്‍െറ പിതാവ് മുഹമ്മദ് എല്‍ഹസ്സന്‍ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ദി ഡാല്ലസ് മോണിങ് ന്യൂസാ’ണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എജുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കുന്നതിനാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം പിതാവിനൊപ്പം ദോഹയിലത്തെുന്ന അഹമ്മദ് മുഹമ്മദ് എജുക്കേഷന്‍ സിറ്റിയില്‍ ഖത്തര്‍ അകാദമി, ടെക്സാസ് എ ആന്‍റ് എം യൂനിവേഴ്സിറ്റി, കാര്‍നീജ് മെലന്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഖത്തര്‍ ഫൗണ്ടേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍, ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലത്തെിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മെറ്റ് ദവുതോഗ്ളു, ജോര്‍ദാനിലെ റാനിയ രാജ്ഞി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അഹമ്മദ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ളോക്ക് സ്കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ളോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ളോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ അമേരിക്കന്‍ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നും പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തുകയായിരുന്നു. 
ഡാല്ലസിലെ മാക് അര്‍തര്‍ ഹൈസ്കൂളിലെ തന്‍െറ മക്കളുടെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദിന്‍െറ പിതാവ് അറിയിച്ചു. ഇനി മക്കളെ എവിടെ ചേര്‍ക്കണമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി സ്കൂളുകള്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് മുമ്പോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത്

Posted: 29 Sep 2015 07:48 PM PDT

Image: 
മനാമ: വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയേവ്സ്കിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ബഹ്റൈനില്‍ മലയാളി സംവിധായകന്‍ ഡോ.സാംകുട്ടി പട്ടംകരി ഒരുക്കിയ നാടകത്തെ ചൊല്ലി വിവാദം. ബഹ്റൈനിലെ സി.പി.എം അനുഭാവമുള്ള സാംസ്കാരിക സംഘടനയായ ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണില്‍ കേരളീയ സമാജത്തില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. 
‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് അന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബഹ്റൈനിലെ മറ്റൊരു പ്രമുഖ സംഘടനയായ ‘ഇന്ത്യന്‍ ക്ളബി’ന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ഈ നാടകം അരങ്ങേറാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈനില്‍ താമസിക്കുന്ന പെരുമ്പടവം ശ്രീധരന്‍െറ മകള്‍ രശ്മി പെരുമ്പടവം ഈ നാടകം തന്‍െറ പിതാവിന്‍െറ പ്രശസ്ത നോവലായ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തത്തെിയത്. ഇതുസംബന്ധിച്ച് അവര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പും ഇറക്കി. എഴുത്തുകാരന്‍െറ അനുവാദമില്ലാതെ കൃതിയില്‍നിന്നും പൂര്‍ണമായോ ഭാഗികമായോ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി  മറ്റൊരു കലാരൂപം അവതരിപ്പിക്കുന്നത് ഹീനവും അവകാശങ്ങളിലുള്ള കടന്നുകയറ്റവും നിയമവിരുദ്ധപ്രവര്‍ത്തനവുമാണെന്ന് രശ്മി പെരുമ്പടവം ആരോപിച്ചു. 
     ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പെരുമ്പടവം ശ്രീധരന്‍െറ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ‘ഒരു വാക്കിന്നുമപ്പുറം’ എന്ന വ്യാജപേരില്‍ സാംകുട്ടി പട്ടംകരി നാടക രചന നടത്തിയതെന്നും ജൂണില്‍ കേരളീയ സമാജത്തില്‍ പെരുമ്പടവത്തിന്‍െറ വിലക്ക്  ലംഘിച്ചാണ് നാടകം കളിച്ചതെന്നും അവര്‍ പറയുന്നു. ഇത് ആവര്‍ത്തിക്കില്ളെന്ന് ഇദ്ദേഹം പെരുമ്പടവത്തോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആരോപണ വിധേയമായ നാടകം  ഇന്ത്യന്‍ ക്ളബില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കേരളീയ സമാജത്തെയും ഇപ്പോള്‍ ഇന്ത്യന്‍ ക്ളബിനെയും പെരുമ്പടവത്തിന്‍െറ അനുവാദമുണ്ടെന്ന് നാടകകൃത്ത് തെറ്റിദ്ധരിപ്പിച്ചതായും രശ്മി കുറ്റപ്പെടുത്തി. 
ആരോപണം അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് നാടക രചയിതാവായ ഡോ. സാംകുട്ടി പട്ടംകരി പറഞ്ഞു. ‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് കടപ്പാടുള്ളത് റഷ്യന്‍ ചലചിത്രമായ ‘26 ഡെയ്സ് ഇന്‍ ദ ലൈഫ് ഓഫ് ദസ്തയേവ്സ്കി’യോടാണെന്നും അതിന് പെരുമ്പടവത്തിന്‍െറ ‘ഒരു സങ്കീര്‍ത്തനം പോലെ’യുമായി യാതൊരു ബന്ധവുമില്ളെന്നും അദ്ദേഹം പറഞ്ഞു. ‘അന്നയുടെ ഡയറിക്കുറിപ്പുകളും’ ദസ്തയേവ്സ്കിയെക്കുറിച്ചുള്ള ഇതര കൃതികളും ഈ രചനക്ക് ആധാരമാക്കിയിട്ടുണ്ട് എന്ന വസ്തുത നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകാവതരണത്തിന് ലഭ്യമാകുന്നവയെല്ലാം പരിശോധിക്കുകയും വസ്തുതകളെ ക്രോഡീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ശ്രദ്ധേയമായ കാര്യം, പെരുമ്പടവം ശ്രീധരന്‍െറ നോവല്‍ മേല്‍പ്പറഞ്ഞ ചലച്ചിത്രത്തിന്‍െറ പകര്‍പ്പാണെന്ന ചര്‍ച്ച നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് കേരളത്തില്‍ സജീവമായിരുന്നു എന്നതാണ്. പെരുമ്പടവം അത് അംഗീകരിച്ചാലും ഇല്ളെങ്കിലും, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വരാത്ത ഒരു കാലത്ത് റഷ്യക്കാരനായ ദസ്തയേവ്സ്കിയെ കേന്ദ്രീകരിച്ച് മലയാളത്തില്‍ ഒരു നോവല്‍ എഴുതപ്പെടുമ്പോള്‍ ഇത്തരം ഒരു സിനിമ അതിന്‍െറ ആധാരമാകുക എന്നതും സ്വാഭാവികമാണ്. 
ഞാന്‍ മുമ്പുള്ള നോവലിന്‍െറ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത ഒരു സ്ഥലത്തും നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, പെരുമ്പടവത്തെ ഈ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിട്ടില്ല. രശ്മി എന്ന വ്യക്തി ഒരിക്കല്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മേല്‍പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നതാണ്. എന്നിട്ടും ഇതേ വിഷയത്തില്‍ ചര്‍ച്ച ഉയര്‍ത്തുന്നത് ദുരുദ്ദേശപരമാണ്. പെരുമ്പടവത്തിന്‍െറ മേല്‍പരാമര്‍ശിക്കപ്പെട്ട കൃതിയല്ലാതുള്ളവയുടെ നിലവാരം മലയാളത്തിലെ വായനക്കാര്‍ക്കറിയാം.
 ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി മലയാളത്തില്‍ ഒരു നാടകം ഉണ്ടാക്കാന്‍ പാടില്ല എന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്.  പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം ആധാരമാക്കി ‘ഇവന്‍ മേഘരൂപന്‍’ എന്ന ചലച്ചിത്രം വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് സുരേഷ്ബാബുവിന്‍െറ ‘കളിയച്ചന്‍’ എന്നൊരു നാടകവും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവരാരും തന്നെ ‘പി’യെ കഥാപാത്രമാക്കി ഇറങ്ങിയിട്ടുള്ള പുതിയ ചലച്ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടില്ല. ഇത്തരം വാദങ്ങള്‍ ഖേദകരമാണ്.
ക്രിയാത്മക ആവിഷ്കാരങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാരുടെ മക്കളോ മക്കളുടെ ഭര്‍ത്താക്കന്മാരോ പ്രതികരണവുമായി വരുന്നത് അപഹാസ്യമാണ്. 
2000ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ദസ്തയേവ്സ്കിയെ പ്രോജക്ടിന്‍െറ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇതിന് ആധാരമാക്കിയത് ‘ഒരു സങ്കീര്‍ത്തനം പോലെ’ ആയിരുന്നു. അതിനുശേഷവും മുമ്പേ പോലെ തന്നെ ദസ്തയേവ്സ്കിയുടെ എഴുത്തിന്‍െറ ആഴവും സങ്കീര്‍ണതയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. 
ഇപ്പോള്‍ ഇരുപത്തിരണ്ടു വയസ്സുള്ള എന്‍െറ മൂത്ത മകന്‍െറ പേരുതന്നെ ഫയദോര്‍ എന്നാണ്. ദസ്തയേവ്സ്കിയോട് എനിക്കുള്ള വായനാബന്ധം 2000ത്തിനും എത്രയോ മുമ്പേയുള്ളതാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്.
2000ലെ ഈ പ്രോജക്ടിനുശേഷമാണ് ദസ്തയേവ്സ്കിയെക്കുറിച്ചുള്ള റഷ്യന്‍ ചലച്ചിത്രം കാണുവാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍െറ ജീവിതത്തെ സംബന്ധിച്ച ചില കൃതികളും ലഭിച്ചു. ഇതാണ് പുതിയ രചനക്കായി അവലംബിച്ചത്. 
ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദം അനവസരത്തിലുള്ളതാണെന്നും ഈ അനാവശ്യ ചര്‍ച്ചയില്‍ ഖേദമുണ്ടെന്നും സാംകുട്ടി കൂട്ടിച്ചേര്‍ത്തു. 
 

ബലാല്‍സംഗ കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

Posted: 29 Sep 2015 07:34 PM PDT

Image: 
അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ.ഗംഗാധരന് (56) വിധിച്ച  വധശിക്ഷ യു.എ.ഇ സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വര്‍ഷം തടവ് വിധിച്ചത്. ഭാഷാപരമായ അറിവില്ലായ്മയും പരിഭ്രമവും മൂലം പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിയെ കുറ്റമുക്തനാക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. 
2013 ഏപ്രില്‍ 14ന് രാത്രിയാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ക്ളാസിലെ അധ്യാപിക പറഞ്ഞത് അനുസരിച്ച് ഓഫിസില്‍ നിന്ന് ഫയലുകള്‍ എടുക്കാന്‍ പോയി വരും വഴി കുട്ടിയെ അടുക്കളയില്‍ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഗംഗാധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
എന്നാല്‍, 32 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ളെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍ റബീഹ് പ്രൈവറ്റ് സ്കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അടുക്കളക്ക് ചില്ലു ഭിത്തിയാണുള്ളതെന്നും സ്കൂള്‍ സമയങ്ങളില്‍ ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കില്ളെന്നും അവര്‍ മൊഴി നല്‍കി. എന്നാല്‍, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്‍െറ കുറ്റസമ്മതത്തിന്‍െറയും അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 
അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ 2014 മെയ് ആറിന് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണക്ക് ഉത്തരവിടുകയും ചെയ്തു. വീണ്ടും അപ്പീല്‍ കോടതിയില്‍ വിചാരണ നടക്കുകയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു.
 പ്രതിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്നും സാഹചര്യ തെളിവുകള്‍ ഗംഗാധരന് അനുകൂലമാണെന്നും പ്രതിഭാഗം വാദിച്ചു. 
കുട്ടിയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതി നേരത്തെ കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടതിനാല്‍ 10 വര്‍ഷം തടവ് വിധിച്ചു. 
മലയാളം മാത്രം അറിയുന്നയാളാണ് പ്രതിയെന്നും 32 വര്‍ഷമായി ഒരുകേസിലും ഉള്‍പ്പെടാത്ത ആളായതിനാല്‍ പെട്ടെന്നുണ്ടായ പരിഭ്രമത്താല്‍ പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. 
പ്രതിക്ക് വേണ്ടി സ്വദേശി അഭിഭാഷകന്‍ ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന്‍ ടി.കെ. ഹാഷിക് എന്നിവര്‍ കോടതിയില്‍ ഹാജരായി.

സ്വര്‍ണ വില 240 രൂപ കുറഞ്ഞു; പവന് 19,680 രൂപ

Posted: 29 Sep 2015 07:25 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞ് 19,680 രൂപയിലത്തെി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില. ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP