സ്വാഗതം
WELCOME

News Update..

Wednesday, October 31, 2012

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക് Madhyamam News Feeds

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക് Madhyamam News Feeds

Link to

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക്

Posted: 31 Oct 2012 12:41 AM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയത്തില്‍ തുടരുന്ന അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ദല്‍ഹിയിലേക്ക് പോവുന്നു. ഇ. ശ്രീധരനുമായി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടനും നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ ഏഴ്,എട്ട് തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശ്രീധരനെയും പങ്കെടുപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും നഗര വികസന മന്ത്രി കമല്‍നാഥിനെയും പറ്റുമെങ്കില്‍ പ്രധാനമന്ത്രിയെയും കാണും. കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കാന്‍ ഏതു ശ്രമവും നടത്തുമെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

വട്ടപ്പാറയിലെ അനധികൃത കരിങ്കല്‍ ഖനനം നാട്ടുകാര്‍ക്ക് ഭീഷണി

Posted: 31 Oct 2012 12:27 AM PDT

മണ്ണുത്തി: കൃഷി ആവശ്യത്തിന് വേണ്ടി പട്ടയം നല്‍കിയ വനഭൂമിയില്‍ അനധികൃത കരിങ്കല്‍ ഖനനം. കഴിഞ്ഞ 16 വര്‍ഷമായി പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് വട്ടപ്പാറയിലാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയായി അനധികൃത പാറമടയുള്ളത്. വനപ്രദേശത്ത് കൃഷിചെയ്യാന്‍ മാത്രമായി പട്ടയം നല്‍കിയ ഭൂമിയിലാണ് ലൈസന്‍സില്ലാതെ ഇത് പ്രവര്‍ത്തിക്കുന്നത്.
പൊട്ടിക്കുമ്പോള്‍ പാറക്കഷ്ണങ്ങള്‍ തെറിച്ചുവീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറമെ വീടുകളുടെ ചുമരുകളും തറയും വിള്ളുന്നത് പതിവാണ് . ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 18 വരെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലുണ്ടായ മലയിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതിന്‍െറ പരിസരത്തായി നാല് ക്രഷര്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നു . ഇതില്‍നിന്ന് ഉയരുന്ന പൊടിപടലം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ നിരന്തരമായി പാറപൊട്ടിക്കുന്നതിലൂടെ പരിസരത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുന്നു.
ശുദ്ധജലക്ഷാമം രൂക്ഷമാണ്. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതര്‍ അടിയന്തര ലൈസന്‍സിന്‍െറ സഹായത്തോടെയാണ് ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയായ ആശാരിക്കാടും പരിസരത്തെയും അമ്പതോളം കുടുംബങ്ങളുടെ കൃഷിയെയും സൈ്വര്യജീവിതത്തെയും തകര്‍ക്കുന്ന അനധികൃത പാറമടയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സമരസമിതി ഭാരവാഹികളായ കെ.കെ. ഡൊമിനിക്, ജിസ് പാറത്തോട്, ബിജു ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

ബസ് പണിമുടക്ക് ജനത്തെ വലച്ചു

Posted: 31 Oct 2012 12:10 AM PDT

കണ്ണൂര്‍: ജനജീവിതത്തെ വലച്ച് ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സേവന,വേതന വ്യവസ്ഥ ലഭ്യമാക്കണമെന്നതുള്‍പ്പെടെ പതിനാലിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് കാണിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷ (സി.ഐ.ടി.യു)ന്‍െറ നേതൃത്വത്തിലാണ് പണിമുടക്കിയത്. കണ്ണൂര്‍ നഗരത്തില്‍ സര്‍വീസ് നടത്താന്‍ തുനിഞ്ഞ ബസിനെ സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. കണ്ണൂര്‍സിറ്റി-അത്താഴക്കുന്ന് റൂട്ടിലോടുന്ന 29ാം നമ്പര്‍ ബസാണ് സര്‍വീസ് നടത്താന്‍ തയാറായത്. എന്നാല്‍, പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തിയ സമരക്കാര്‍ ബസ് തടയുകയായിരുന്നു.
ജില്ലയുടെ റോഡ് ഗതാഗതത്തില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനത്തിലധികം സ്വകാര്യ ബസുകള്‍ ആണെന്നിരിക്കേ പണിമുടക്ക് സാധാരണക്കാര്‍ക്ക് ഏറെ ദുരിതമായി. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. രാവിലെ ബസ്സ്റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും യാത്രക്കാരുടെ നീണ്ടനിര ദൃശ്യമായി. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയെങ്കിലും യാത്രാദുരിതത്തിനു പരിഹാരമായില്ല. ഇരട്ടി ചാര്‍ജ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തത്. വാഹനങ്ങള്‍ ലഭിക്കാത്തതു കാരണം അധ്യാപകരും മറ്റ് ജീവനക്കാരും ഓഫിസില്‍ വൈകിയാണ് എത്തിയത്.
സമാന്തര സര്‍വീസുകാര്‍ക്ക് കൊയ്ത്തായിരുന്നുവെങ്കിലും യാത്രാക്ളേശം പരിഹരിക്കാന്‍ ഇവരുടെ സേവനവും മതിയായില്ല. ജീപ്പുകള്‍ അടക്കമുള്ള വാഹനങ്ങളാണ് മിക്കയിടങ്ങളിലും സമാന്തര സര്‍വീസ് നടത്തിയത്. പലരും ഇരട്ടി ചാര്‍ജ് ഈടാക്കിയെന്നും ആരോപണമുണ്ട്. ബസിന് അഞ്ചു രൂപ നല്‍കേണ്ടിടത്ത് സമാന്തര സര്‍വീസുകാര്‍ പത്തും അതില്‍ കൂടുതലും വാങ്ങിയെന്നാണ് യാത്രക്കാരുടെ പരാതി.
മലയോര മേഖലയിലുള്ളവരെയും പണിമുടക്ക് പ്രതിസന്ധിയിലാക്കി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തി സമരത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആകെ നാല് അഡീഷനല്‍ സര്‍വീസുകള്‍ മാത്രമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് കൂത്തുപറമ്പിലേക്ക് രണ്ടും ഇരിട്ടിയിലേക്ക് രണ്ടും പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടത്തിയത്.
കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഡിപ്പോകളില്‍നിന്നുള്ള സാധാരണ സര്‍വീസുകള്‍ മുടങ്ങാതിരുന്നത് ജനത്തിന് അനുഗ്രഹമായി. കണ്ണൂരില്‍ നിന്ന് ദിനം പ്രതിയുള്ള നൂറ്റിപ്പതിനൊന്നു സര്‍വീസുകളും ഇന്നലെ നടന്നു. പല റൂട്ടുകളിലും ഇരട്ടി കലക്ഷന്‍ ഇന്നലെ ലഭിച്ചു. ദിനംപ്രതി 94 സര്‍വീസുള്ള പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്നലെ 85 സര്‍വീസുകള്‍ നടന്നു. സ്പെയര്‍ പാര്‍ടുകള്‍ ഇല്ലാത്തതു കാരണവും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ബാക്കി സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓണേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുവിഭാഗം ബസുടമകള്‍ ഇന്നലെമുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചത് തൊഴിലാളികളുടെ സമരത്തെ ബാധിച്ചില്ലെന്ന് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂരില്‍ നടന്ന പൊതുയോഗം പി.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാക്കളായ കെ.പി. സഹദേവന്‍, സി.എച്ച്. ലക്ഷ്മണന്‍, എന്‍. മോഹനന്‍, കെ. സഹദേവന്‍, കെ. ജയരാജന്‍, തലശ്ശേരിയില്‍ എം.കെ. ഗോപി, കെ.വി. ശ്രീധരന്‍, പയ്യന്നൂരില്‍ യു. മോഹനന്‍, വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

യു.ഡി.എഫ് ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു -പിണറായി

Posted: 30 Oct 2012 11:43 PM PDT

കോഴിക്കോട്: കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം യു.ഡി.എഫ് സര്‍ക്കാറിന്‍െറ സ്ത്രീവിരുദ്ധ മനോഭാവത്തിന്‍െറ ഭാഗമാണെന്നും യു.ഡി.എഫ് അധികാരത്തിലേറിയശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സി.പി.എം കോഴിക്കോട് നോര്‍ത്, സൗത് ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്‍െറ ഭാഗമായി ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സ്ത്രീകളുടെ പൊതുജീവിത സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും സാമൂഹിക പദവിയില്‍ പുരുഷന് ഒപ്പമെത്തിയിട്ടില്ല.
തൊഴിലില്ലായ്മ പുരുഷന്മാരില്‍ 6.1 ശതമാനമാണെങ്കില്‍ സ്ത്രീകളിലിത് 25 ശതമാനമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജെന്‍ഡര്‍ ബജറ്റ് ഉള്‍പ്പെടെയുള്ളവ ആവിഷ്കരിച്ചത്. എന്നാല്‍, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ അജണ്ടയില്‍പോലും ഇതുണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരമേറിയശേഷം വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിനുനേരെയുണ്ടായ കൈയേറ്റം കോണ്‍ഗ്രസ് സംസ്കാരത്തിന്‍െറ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഇന്ത്യയിലിന്ന് കോര്‍പറേറ്റുകളാണ് യഥാര്‍ഥ ഭരണകര്‍ത്താക്കള്‍. അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ$പതിച്ചു. ഏറ്റവുമൊടുവിലത്തെ മന്ത്രിസഭാ പുന$സംഘടനയിലടക്കം ഇത് വ്യക്തമായി. വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടവും സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതാണ്.
സ്ത്രീകളുടെ വസ്ത്രധാരണ രീതി നിര്‍ദേശിക്കുന്ന ഇത്തരം സംഘടനകള്‍ മതനിരപേക്ഷ സംസ്കാരത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാറില്‍ സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ചര്‍, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, പി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.

സിറിയയില്‍ നടക്കുന്നത് ഉന്‍മൂലന യുദ്ധം: പ്രധാനമന്ത്രി

Posted: 30 Oct 2012 11:04 PM PDT

Image: 

ദോഹ: സിറിയയില്‍ നടക്കുന്നത് ജനങ്ങളെ മുഴുവന്‍ ഉന്മൂലനം ചെയ്യാനുള്ള യുദ്ധമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി. ജനതയെ ഒന്നടങ്കം നാമാവശേഷമാക്കാന്‍ സിറിയന്‍ ഭരണകൂടം നടത്തുന്ന ഈ യുദ്ധത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനും പരോക്ഷമായി പങ്കുണ്ടെന്ന് അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
സിറിയയില്‍ നടക്കുന്നത് ആഭ്യന്തരയുദ്ധമാണെന്ന് പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും അറബ്ലീഗിന്‍െറയും സംയുക്ത ദൂതനായ ലക്ദര്‍ ബ്രാഹിമി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഇത് ആഭ്യന്തരയുദ്ധമല്ലെന്നും മറിച്ച് ഒരു രാജ്യത്തെ ജനതയെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിറിയയിലെ ജനങ്ങളെ കൊല്ലാന്‍ ആദ്യം അവിടുത്തെ സര്‍ക്കാരും രണ്ടാമതായി അന്താരാഷ്ട്ര സമൂഹവും ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സര്‍ക്കാറിനെതിരായ നടപടി സംബന്ധിച്ച യു.എന്‍ രക്ഷാസമിതി പ്രമേയങ്ങളെ തുടര്‍ച്ചയായി റഷ്യയും ചൈനയും വീറ്റോ ചെയ്ത കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ക്ക് ബ്രാഹിമിയില്‍ വിശ്വാസമുണ്ട്. പക്ഷേ, രക്ഷാസമിതിക്ക് മുന്നില്‍ വെക്കാന്‍ കഴിയുന്ന വ്യക്തമായ പരിഹാരം അദ്ദേഹം നിര്‍ദേശിക്കണം. സമാധാനാപരമായ അധികാരകൈമാറ്റം ഉറപ്പാക്കുന്നതായിരിക്കണം ആ നിര്‍ദേശം’-പ്രധാനമന്ത്രി പറഞ്ഞു. സിറിയയിലെ സ്ഥിതിഗതികള്‍ വളരെ മോശവും സങ്കീര്‍ണവുമാണെന്നും ഇത് ആഭ്യന്തരയുദ്ധമല്ലെങ്കില്‍ മറ്റെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബ്രാഹിമി അഭിപ്രായപ്പെട്ടത്. ബ്രാഹിമി ചൈനയും സന്ദര്‍ശിക്കുന്നുണ്ട്.

മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം -സുധാചന്ദ്രന്‍

Posted: 30 Oct 2012 10:55 PM PDT

Image: 

കോഴിക്കോട്: മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിനവസരം കിട്ടാറില്ലെന്ന് നര്‍ത്തകി സുധാചന്ദ്രന്‍. കോഴിക്കോട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2010ലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മുമ്പ് മലയാളം സംസാരിക്കാന്‍ അറിയുമോ എന്നായിരുന്നു ചോദിച്ചത്. എന്നാലിപ്പോള്‍ മലയാളം അറിയാത്തവരാണ് അഭിനയിക്കുന്നത്. ചാനല്‍ റിയാലിറ്റിഷോകള്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് വളരാന്‍ ഒരുപാട് അവസരങ്ങള്‍ നല്‍കുന്നുണ്ട്. പുതിയ പരീക്ഷണമെന്ന നിലയില്‍ ‘ശക്തി’ എന്ന പേരില്‍ ബാലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ അവസരം ലഭിച്ചാല്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ളബ് വൈസ് പ്രസിഡന്‍റ് കെ.ജെ. ജോസഫ് ഉപഹാരം നല്‍കി. പി.പി. അബൂബക്കര്‍ സംബന്ധിച്ചു.

നടരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted: 30 Oct 2012 10:48 PM PDT

Image: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഭൂമിദാനകേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍കോട് ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചുവെന്ന വി.എസിനെതിരായ കേസില്‍ നടരാജന്‍ ഇടപെട്ടുവെന്ന പരാതിയിലായിരുന്നു അന്വേഷണം.

കാസര്‍കോട് ക്രമരഹിതമായി ബന്ധുവിന് ഭൂമി അനുവദിച്ചുവെന്ന വി.എസിനെതിരായ കേസില്‍ നടരാജന്‍ ഇടപെട്ടുവെന്ന പരാതിയെക്കുറിച്ചാണ് അന്വേഷണം നടന്നത്.

കേസില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 19 ന് നടരാജന്‍ വിളിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കൊര്‍ഡ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നുമായിരുന്നു നടരാജന്റെഅഭ്യര്‍ഥന. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നടരാജന്‍ പറഞ്ഞിരുന്നു. എ.ഡി.ജി.പി ആര്‍. ശ്രീലേഖയാണ് നടരാജനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വ്യാജ ലോട്ടറി കേസ്; സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ വീടുകളിലും ഒഫീസിലും റെയ്ഡ്

Posted: 30 Oct 2012 10:44 PM PDT

Image: 

കൊച്ചി: വ്യാജ ലോട്ടറി കേസില്‍ ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്റെവീടുകളിലും ഒഫീസുകളിലും സി.ബി.ഐ റെയ്ഡ്. സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്. മാര്‍ട്ടിന്‍െറ ചെന്നെയിലെയും കോയമ്പത്തൂരിലെയും വീടുകളിലും ഒഫീസുകളിലുമാണ് പരിശോധന.
മാര്‍ട്ടിനുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. അന്യ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ പ്രതിയായതടക്കം 32 കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

Posted: 30 Oct 2012 10:16 PM PDT

Image: 

മനാമ: ബഹ്റൈനില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു. ഇതുസംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ ലംഘനമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ അറിയിച്ചു. രാജ്യത്ത് ക്രമസമാധാനം സംരക്ഷിക്കാനും സമാധാനം പുന:സ്ഥാപിക്കാനുമാണ് ഈ തീരുമാനമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവശ്യമെങ്കില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താനും നേരത്തേ മുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍, അടുത്ത കാലത്തായി ചിലര്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയും പ്രകടനങ്ങളും മറ്റും നടത്തി വ്യാപക അക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ്. നിയമ വ്യവസ്ഥയോട് ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ല.
ചില രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന അല്‍ വിഫാഖ് നാഷനല്‍ ഇസ്ലാമിക് സൊസൈറ്റിയാണ് ഇത്തരം അക്രമാസക്ത പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ അക്രമങ്ങള്‍, രാജ്യത്തുടനീളം 2011 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന നിയമ ലംഘനങ്ങളുടെ തുടര്‍ച്ചയാണ്. രാജ്യത്തെ ഭരണവ്യവസ്ഥയും പരമാധികാരവും അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയും ഇതിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടും പൊതു സുരക്ഷ ഇല്ലാതാക്കാനുമാണ്. അതിനാല്‍, ഈ നിലപാടിനെ ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല-ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പ്രകടനങ്ങളും പൊതുയോഗങ്ങളും അക്രമത്തിലേക്ക് നീങ്ങുകയും പൊതു, സ്വകാര്യ സ്വത്തുവകകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തെ സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിക്കും. പൊതു സുരക്ഷക്കും കനത്ത വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത്. നിയമം ലംഘിച്ച് പ്രകടനം നടത്തുക, അതിന് ആഹ്വാനം ചെയ്യുക, പ്രകടനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും-ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമായും സുരക്ഷാ വിഭാഗത്തെയാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അല്‍ വിഫാഖ് ഞായറാഴ്ച എക്കറില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രകടനം നിയമവിരുദ്ധമാണെന്ന് മധ്യ ഗവര്‍ണറേറ്റ് പൊലീസ് മേധാവി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് നിരവധി പേര്‍ പ്രകടനം നടത്തിയത്.
ബഹ്റൈന്‍െറ പല ഭാഗങ്ങളിലും പൊലീസിനു നേരെ കടുത്ത ആക്രമണമാണ് തീവ്രവാദികള്‍ നടത്തുന്നത്. ഞായറാഴ്ച നഈം പൊലീസ് സ്റ്റേഷന് പിന്നില്‍ പെട്രോള്‍ ബോംബും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തുകയും തീയിടുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ കര്‍സഗാനിലുണ്ടായ അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഏപ്രില്‍ 22നുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം മാസങ്ങളായി വിദേശത്ത് ചികില്‍സയിലായിരുന്നു.
ഈസ്റ്റ് എക്കറില്‍ ഏതാനും ദിവസം മുമ്പുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ പൊലീസുകാരനും മരിച്ചു. പാകിസ്താനിയായ ഇമ്രാന്‍ അഹ്മദാണ് മരിച്ചത്. ഈ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൊലീസ് ഓഫിസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുദയ്യ, സിഞ്ച് തുടങ്ങിയ സ്ഥലങ്ങളിലും പൊലീസുകാരെ അക്രമിച്ചു. പെട്രോള്‍ ബോംബുകളും വാളുകളുമായാണ് തീവ്രവാദി സംഘം പൊലീസുകാരെ ആക്രമിക്കുന്നത്.

രണ്ടുവര്‍ഷത്തിനകം മസ്കത്ത് നഗരത്തിന്‍െറ റോഡ് ഭൂപടം മാറും

Posted: 30 Oct 2012 10:11 PM PDT

Image: 

മസ്കത്ത്: മസ്കത്തില്‍ പുരോഗമിക്കുന്ന പത്ത് റോഡ് വികസന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ഗവര്‍ണറേറ്റിന്‍െറ റോഡ് ഭൂപടം മാറി മറിയും. 500 ദശലക്ഷം റിയാല്‍ ചെലവിടുന്ന റോഡ് വികസന പദ്ധതികള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇതോടെ മസ്കത്തിലെ ഗതാഗത കുരുക്കുകള്‍ അവസാനിക്കുകയും വാഹന ഗതാഗതം എളുപ്പമാവുകയും ചെയ്യും. സുല്‍ത്താന്‍ ഖാബൂസ് ഹൈവേയിലെ രണ്ട് വരിപാതകള്‍ മൂന്ന് വരിയാക്കുകയും നിലവിലുള്ള മേല്‍പാലങ്ങളില്‍ ഇരു ഭാഗങ്ങളിലും ഒരു വരി പാത കൂടി കുട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. അല്‍ ഗൂബ്രയിലെ മേല്‍പാലം മൂന്ന് വരിയാക്കുന്ന പദ്ധതി പൂര്‍ത്തിയായി. അല്‍ ഖുവൈര്‍, ഖുറം, വതയ്യ എന്നിവിടങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഗതാഗതം എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി പ്രധാന റോഡുകളിലെ റൗണ്ട് എബൗട്ടുകള്‍ സിഗ്നലുകളാക്കി മാറ്റുന്ന പദ്ധതിയും പുരോഗമിക്കുണ്ട്്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റൗണ്ട് എബൗട്ടുകള്‍ ഓര്‍മയാവും. ഇവ ഇന്‍റര്‍ സെക്ഷനോട് കൂടിയ സിഗ്നലുകളായി മാറും.
ദാര്‍സൈത്- വാദി കബീര്‍ റോഡ് വീതി കൂട്ടല്‍ പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മലകള്‍ പൊളിച്ച് റോഡ് വീതി കൂട്ടുന്ന പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ദാര്‍സൈത്-വാദി കബീര്‍ റോഡിന്‍െറ ഒരു ഭാഗം സി.ബി.ഡി വഴി തിരിച്ച് വിടാനും പദ്ധതിയുണ്ട്. റോഡ് വികസനത്തിന്‍െറ ഭാഗാമായി മരങ്ങളും മറ്റും മുറിച്ച് മാറ്റുന്നുണ്ട്. വാദികബീര്‍ റൗണ്ട് എബൗട്ട് പൊളിക്കുകയും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. റൂവിയിലെ ഏറ്റവും തിരക്കേറിയ ഷെറാട്ടന്‍ ഹോട്ടലിന് മുന്‍വശം അണ്ടര്‍ പാസും നിര്‍മിക്കും. ദാര്‍സൈത്-വാദികബീര്‍ റോഡില്‍ നിന്ന് മത്ര -മസ്കത്ത ് റോഡ് വേര്‍തിരിക്കുകയും ചെയ്യുന്നതോടെ ഈ റോഡുകളിലെ ഗതാഗത കുരുക്ക് കുറയും. ഹസന്‍ ബിന്‍ സാബിത്ത് സ്കൂള്‍ സ്റ്റാര്‍ സിനിമാ വരെയുള്ള മേല്‍പാലത്തില്‍ ഇരു ഭാഗത്തും ഒരു വരി കൂടി നിര്‍മിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഷെറാട്ടന്‍ ഹോട്ടലിന് മുന്‍വശത്തെ ഇന്‍റര്‍സെക്ഷനുകള്‍ നിര്‍മിക്കുന്നതും യാത്രക്കാര്‍ക്ക് അനുഗ്രഹമാവും.
അല്‍ അംറാത്ത്- ഖുറിയാത്ത് റോഡ് ഇരട്ടിപ്പിക്കല്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. 70 കിലോമീറ്റര്‍ റോഡില്‍ ഏഴ് ഇന്‍റര്‍ സെക്ഷനുകളാണ് നിര്‍മിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരത്തോടെ നിര്‍മിക്കുന്ന വാദി അദായ് മള്‍ട്ടി ലെവല്‍ ഇന്‍റര്‍ചേഞ്ച് മസ്കത്ത് മേഖലയിലെ ഗതാഗത മേഖലയില്‍ പുതിയ നാഴിക കല്ലാവും.
ഇതോടൊപ്പം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ അസൈബ-അമറാത്ത് റോഡ്, മസ്കത്ത് എക്സ്പ്രസ് വേ, മറ്റ് നിരവധി റോഡ് വികസന പദ്ധതികളും ഒമാന്‍െറ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

Tuesday, October 30, 2012

കുടിവെള്ളമില്ലാതെ ജനം വലയുന്നു Madhyamam News Feeds

കുടിവെള്ളമില്ലാതെ ജനം വലയുന്നു Madhyamam News Feeds

Link to

കുടിവെള്ളമില്ലാതെ ജനം വലയുന്നു

Posted: 30 Oct 2012 12:13 AM PDT

മലയിന്‍കീഴ്: വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. മഴ പെയ്തിട്ടും മലയോര പ്രദേശമായ നാല് പഞ്ചായത്തുകളില്‍ നാട്ടുകാര്‍ ടാങ്കറുകളിലെത്തിക്കുന്ന വെള്ളമാണ് ആശ്രയിക്കുന്നത്. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവന്‍കോട്, ചെറുകോട്, പുളിയറക്കോണം എന്നിവിടങ്ങളിലാണ് വെള്ളം കിട്ടാക്കനിയായത്. നേരത്തെ പൊന്നറക്കുളം പമ്പ് ഹൗസില്‍നിന്ന് വെള്ളമെത്തിച്ചിരുന്നത് നിലച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്.

read more

മോഷണം: നാലുപേര്‍ പിടിയില്‍

Posted: 29 Oct 2012 11:57 PM PDT

അഞ്ചല്‍: വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ അഞ്ചംഗസംഘത്തിലെ നാലുപേരെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു.

read more

വിശ്വമലയാള മഹോത്സവത്തിന് തിരിതെളിഞ്ഞു

Posted: 29 Oct 2012 11:45 PM PDT

Image: 

തിരുവനന്തപുരം: കലയുടെയും സാഹിത്യത്തിന്റെയും ഭാഷയുടെയും ഉത്സവമായ വിശ്വമലയാള മഹോത്സവത്തിന് അനന്തപുരിയില്‍ തിരിതെളിഞ്ഞു. യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.

read more

തൊഴിലുറപ്പ് അഴിമതി: വാത്തിക്കുടിയില്‍ കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് പോര്

Posted: 29 Oct 2012 11:24 PM PDT

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തില്‍ ഭരണ കക്ഷികളായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമല്ലെന്നും വന്‍ ക്രമക്കേടുണ്ടെന്നും കേരള കോണ്‍ഗ്രസ് എം വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചതോടെയാണ് മുന്നണി ബന്ധം ഉലയാന്‍ തുടങ്ങിയത്.

read more

പലിശ നിരക്ക് കുറച്ചില്ല; സാമ്പത്തി മേഖല ഗുരുതര ഭീഷണി യിലെന്ന് റിസര്‍വ് ബാങ്ക്

Posted: 29 Oct 2012 11:23 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വീണ്ടും വിസമ്മതിച്ചു. അതേസമയം വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം 0.25 ശതമാനം കുറച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച വീണ്ടും താഴ്ത്തിയ റിസര്‍വ് ബാങ്ക് വൈകാതെ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്.

read more

പൈപ്പ് പൊട്ടി കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നു

Posted: 29 Oct 2012 11:20 PM PDT

കോഴഞ്ചേരി: മാലിന്യം നിറഞ്ഞ പാടശേഖരത്തിലൂടെയുള്ള ശുദ്ധജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നു.

read more

ജില്ലയില്‍ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു

Posted: 29 Oct 2012 11:16 PM PDT

പത്തനംതിട്ട: പ്ളാസ്റ്റിക് മുക്ത പത്തനംതിട്ട പദ്ധതി ഫയലില്‍ ഉറങ്ങുമ്പോള്‍ ജില്ലയില്‍ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. ശബരിമല തീര്‍ഥാടനം മുന്‍കൂട്ടി കണ്ട് ഒരുവര്‍ഷം മുമ്പ് നടത്തിയ പ്രഖ്യാപനമാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്.

read more

ജലസ്രോതസ്സുകളുടെ മലിനീകരണം: ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും-മന്ത്രി തിരുവഞ്ചൂര്‍

Posted: 29 Oct 2012 11:12 PM PDT

കോട്ടയം: സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ മലിനീകരണം പരിഹരിക്കാന്‍ ജനപങ്കാളിത്തത്തോടെ ജലജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .
തദ്ദേശഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ വിപുലമായ ജലസംരഷണ പദ്ധതികള്‍ നടപ്പാക്കിയാല്‍മാത്രമേ സമ്പൂര്‍ണ ജലസ്വാശ്രയത്വം നേടാന്‍കഴിയൂ. പ്രാദേശിക ജലജാഗ്രതാ സമിതികള്‍ രൂപവത്കരിച്ച് ജലസ്രോതസ്സുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്.

read more

ഹൗസ്ബോട്ട് ദുരന്തം: ടൂറിസം മേഖല ഭീതിയില്‍; സുരക്ഷാ നടപടികളില്‍ വീഴ്ച

Posted: 29 Oct 2012 11:00 PM PDT

ആലപ്പുഴ: വിദേശ-തദ്ദേശീയ ടൂറിസ്റ്റുകള്‍ക്കായി കായല്‍സഞ്ചാരമൊരുക്കുന്ന ഹൗസ്ബോട്ട് മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തം ടൂറിസം മേഖലയെ ഭീതിയിലാഴ്ത്തി. സീസണ്‍ ആരംഭിച്ചതോടെ ഉണ്ടായ അത്യാഹിതം ടൂറിസ്റ്റുകളെ കായല്‍ സഞ്ചാരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറി. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും സുരക്ഷാനടപടികള്‍ ഉറപ്പാക്കുമെന്ന് പറയുന്ന അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ആവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഹൗസ്ബോട്ട് ലാഭക്കൊതിയുടെയും ചൂഷണത്തിന്‍െറയും വഴികളിലേക്ക് നീങ്ങുകയാണ്.

read more

ടൈഫോയ്ഡ്: കൊച്ചി മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടപ്പിച്ചു

Posted: 29 Oct 2012 10:55 PM PDT

കളമശേരി: കൊച്ചി മെഡിക്കല്‍ കോളജില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രി കാന്‍റീന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു.

read more

Monday, October 29, 2012

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

Link to

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍

Posted: 29 Oct 2012 12:17 AM PDT

പൂന്തുറ: മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലേക്ക്. അഞ്ച് വര്‍ഷം മുമ്പ് കേരളത്തിന് 23,146 കി.ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. പിന്നീട് പടിപടിയായി 10,016 കി. ലിറ്ററാക്കി. ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ 5000 ലിറ്റര്‍ പുന$സ്ഥാപിച്ചെങ്കിലും ഇത് സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ക്ക് തികയുന്നില്ല.

read more

പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

Posted: 29 Oct 2012 12:15 AM PDT

കൊല്ലം: നവംബര്‍ ഒന്നിന് നടക്കുന്ന രണ്ടാമത് പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കായലില്‍നിന്ന് ചെളി വാരുന്ന ജോലികള്‍ പൂര്‍ത്തിയായി. ഡ്രഡ്ജ് ചെയ്ത ചെളിയും മാലിന്യങ്ങളും കരക്കെത്തിച്ച് കോര്‍പറേഷന്‍ വാഹനങ്ങളില്‍ നീക്കംചെയ്തു. പവലിയന്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കായലില്‍ നാല് ട്രാക്കിന്‍െറയും നിര്‍മാണം പൂര്‍ത്തിയായി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ പി.ജി. തോമസിന്‍െറ നേതൃത്വത്തില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.

read more

കരിക്കാട് ചോലയില്‍ പൂട്ടിക്കിടന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം

Posted: 29 Oct 2012 12:03 AM PDT

പെരുമ്പിലാവ്: കരിക്കാട് ചോല ബദരിയ മസ്ജിദിന് സമീപം പൂട്ടിക്കിടന്ന രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചോല കുറ്റിയില്‍ മുഹമ്മദിന്‍െറ വീട്ടിലും സമീപത്തെ അയ്യപ്പത്ത് കമറുദ്ദീന്‍െറ വീട്ടിലുമാണ് മോഷണം നടന്നത്. മുഹമ്മദിന്‍െറ വീടിന്‍െറ മുന്‍വശത്തെ ഗ്രില്ലിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മുന്‍വാതില്‍ പൊളിച്ചാണ് ഡൈനിങ് ഹാളിലേക്ക് കടന്നത്. അകത്ത് പൂട്ടിക്കിടന്ന മറ്റു മൂന്നു വാതിലുകളും പൊളിച്ച നിലയിലാണ്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്.

read more

നഗരത്തില്‍ താല്‍ക്കാലിക ടോയ്ലറ്റുകള്‍ സ്ഥാപിക്കും; ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ വിപുല സംവിധാനം

Posted: 28 Oct 2012 11:56 PM PDT

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എത്തുന്ന കാല്‍ ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളവും ശുചീകരണ സൗകര്യവുമൊരുക്കാന്‍ മലപ്പുറം നഗരസഭയും സംഘാടകരും വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കടലുണ്ടിപ്പുഴ മുഖ്യസ്രോതസ്സായ നഗരസഭയുടെ പദ്ധതികള്‍ വഴി തടസ്സമില്ലാതെ ജലലഭ്യത ഉറപ്പുവരുത്താമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വേദികള്‍ക്ക് സമീപത്തെ കിണറുകള്‍ ഉപയോഗപ്പെടുത്തിയും ശുദ്ധജല ലഭ്യത ഉറപ്പാക്കും.

read more

4182 പേരും എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെടും

Posted: 28 Oct 2012 11:28 PM PDT

കാസര്‍കോട്:ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി തയാറാക്കുന്ന പുന:പരിശോധനാ പട്ടികയില്‍ നിലവിലുള്ള 4182പേരും ഉള്‍പ്പെടും. ഈ പട്ടികയിലെ രോഗികളുടെ കാറ്റഗറി മാറ്റം ആവശ്യപ്പെട്ടിട്ടുള്ളവയില്‍ മാത്രമേ തീരുമാനമാകേണ്ടതുള്ളൂ. നവംബര്‍ 15ന് പുതിയ പട്ടികയിറങ്ങുമെന്ന് പുനരധിവാസ സെല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ തളിച്ച 1976നുമുമ്പ് അസുഖമുണ്ടായിരുന്നവര്‍ പട്ടികക്ക് പുറത്താകുമെന്ന പ്രചാരണവും അസ്ഥാനത്താണ്.

read more

നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുക്കണം -കലക്ടര്‍

Posted: 28 Oct 2012 11:11 PM PDT

ആലപ്പുഴ: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മലയാള ദിനാഘോഷത്തിന്‍െറയും ഏഴുവരെ നടത്തുന്ന ഭരണഭാഷ വാരാഘോഷത്തിന്‍െറയും ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും രാവിലെ 11ന് ഓഫിസ് തലവന്‍െറ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം നടത്തണമെന്നും പ്രതിജ്ഞയെടുക്കണമെന്നും കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു.

read more

കൊച്ചിയെ അന്തര്‍ദേശീയ പൈതൃക നഗരമാക്കും -മന്ത്രി കെ.സി. ജോസഫ്

Posted: 28 Oct 2012 11:07 PM PDT

മട്ടാഞ്ചേരി: കൊച്ചിയെ അന്തര്‍ദേശീയ പൈതൃക നഗരമാക്കി മാറ്റുമെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. കൊച്ചി മുസ്രിസ് ബിനാലെ 2012 പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഫോര്‍ട്ടുകൊച്ചിയിലെത്തിയതായിരുന്നു മന്ത്രി.

read more

തേയില ചപ്പ് വിപണി സ്തംഭിച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 28 Oct 2012 11:03 PM PDT

സുല്‍ത്താന്‍ ബത്തേരി: പച്ചത്തേയില വാങ്ങാനാളില്ല. ഇതോടെ വയനാട്ടിലെ ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍. മെച്ചപ്പെട്ട വിലയും വര്‍ധിച്ച ഉല്‍പാദനവും ഒത്തുവന്ന സന്ദര്‍ഭത്തിലാണ് പുതിയ പ്രതിസന്ധി. കടുത്ത വൈദ്യുതി നിയന്ത്രണംമൂലം തമിഴ്നാട്ടിലെ തേയില ഫാക്ടറികളില്‍ സംസ്കരണം വെട്ടിക്കുറച്ചതാണ് കാരണം.

read more

ഡി.എം.ആര്‍.സിക്ക് അധികഭാരമെന്ന്; പരിഹാരം ഉടനെന്ന് മുഖ്യമന്ത്രി

Posted: 28 Oct 2012 10:59 PM PDT

Image: 

ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ്. ഡി.എം.ആര്‍.സിക്ക് ഇപ്പോള്‍തന്നെ അധികജോലിഭാരമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ സാധിക്കില്ല.

read more

കെ.പി.സി.സി പുന:സംഘടന അടുത്ത ആഴ്ച നടന്നേക്കും

Posted: 28 Oct 2012 10:25 PM PDT

Image: 

ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന അടുത്ത ആഴ്ച ഉണ്ടാകാന്‍ സാധ്യത. പുന:സംഘടന സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ക്കായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടുത്ത ആഴ്ച ദല്‍ഹിയിലെത്തും. അതിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

read more

Sunday, October 28, 2012

പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍ Madhyamam News Feeds

പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍ Madhyamam News Feeds

Link to

പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍

Posted: 28 Oct 2012 12:04 AM PDT

പൂന്തുറ: മുട്ടത്തറ, വള്ളക്കടവ്, കരിക്കകം, എസ്.എം ലോക്ക്, വടുവം ഭാഗങ്ങളില്‍ പാര്‍വതിപുത്തനാറിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന പാലങ്ങളും നടപ്പാതകളും അപകടാവസ്ഥയില്‍. പിഞ്ചുകുഞ്ഞുങ്ങള്‍ പാര്‍വതിപുത്തനാറില്‍ വീണ് കൂട്ടമരണം ഉണ്ടായ കരിക്കകത്ത് പുത്തനാറിന് കുറുകെയുള്ള നടപ്പാത തകരാറിലായിട്ട് വര്‍ഷങ്ങളായി. പാതയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. രാത്രികാലത്ത് തെരുവ്വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ പലപ്പോഴും പാലത്തിലുള്ള ദ്വാരങ്ങളില്‍ വീണ് പലര്‍ക്കും പരിക്കേല്‍ക്കാറുണ്ട്.

read more

ശബരിജലം പദ്ധതി നാടിന് സമര്‍പ്പിച്ചു

Posted: 28 Oct 2012 12:00 AM PDT

കൊല്ലം: ശബരിജലം പദ്ധതി മന്ത്രി കെ.ബി ഗണേഷ്കുമാര്‍ നാടിന് സമര്‍പ്പിച്ചു. സുലഭമായി ജലം ലഭിക്കുന്ന കടശ്ശേരി വനമേഖലയിലാണ് ശബരിജലം രണ്ടാംഘട്ട യൂനിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നത്. വനംവകുപ്പ് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി കേരള വനം വികസന കോര്‍പറേഷന്‍െറ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഇവിടെ സ്ഥാപിക്കുന്ന പ്ളാന്‍റ് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 30 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ്. പൂര്‍ണമായും യന്ത്രസഹായത്തോടെ ശുദ്ധീകരിച്ച ജലം കുപ്പിയിലാക്കി പ്രതിദിനം പതിനായിരം ലിറ്റര്‍ കുടിവെള്ളം ഉല്‍പാദിപ്പിക്കും.

read more

തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Posted: 27 Oct 2012 11:45 PM PDT

Image: 
Subtitle: 
കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ 22 മന്ത്രിമാരാണ് രാഷ്ട്രപതിഭവനില്‍ രാവിലെ 11.30ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.

read more

ബാലവേല വ്യാപകം

Posted: 27 Oct 2012 11:45 PM PDT

കട്ടപ്പന: ജില്ലയില്‍ ബാലവേല വ്യാപകമാകുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്ന് ഈമാസത്തില്‍ മാത്രം അഞ്ചുകേസാണ് ബാലവേലയുമായി ബന്ധപ്പെട്ട് ഉണ്ടായത്. ബാലവേല നടക്കുന്നതായി ചൈല്‍ഡ് ലൈന് ലഭിച്ച റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രഹസ്യാന്വേഷണം നടന്നുവരികയുമാണ്. ആനച്ചാല്‍, പൂപ്പാറ, കൊച്ചറ പ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് അഞ്ച് കേസുണ്ടായത്.

read more

കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ പ്രവര്‍ത്തനം ദുരൂഹം-പന്ന്യന്‍

Posted: 27 Oct 2012 11:40 PM PDT

കോഴഞ്ചേരി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പണം കൊടുത്താല്‍ നിലം നികത്താന്‍ അനുവാദം കൊടുക്കുന്ന സ്ഥിതിയാണെന്നും മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനം ദുരൂഹമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നമ്മുടെ ധാരണക്ക് തെറ്റായതരത്തിലാണ് കേന്ദ്ര പാരിസ്ഥിതിക വകുപ്പിന്‍െറ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച ആറന്മുള സംരക്ഷണ സംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പന്ന്യന്‍.

read more

തുരുമ്പെടുത്ത് ഇ-ടോയ് ലെറ്റ്

Posted: 27 Oct 2012 11:36 PM PDT

കോട്ടയം:ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടയത്തിന്‍െറ ആദ്യത്തെ ഇ-ടോയ്ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കാതെ തുരുമ്പെടുത്തുതുടങ്ങി.
നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നുമാസത്തിന് ശേഷവും വെള്ളം എത്തിക്കാന്‍ കഴിയാതിരുന്നതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.
കോട്ടയം തിരുനക്കര മൈതാനത്തിന് പിന്നിലായി നടപ്പാതയിലാണ് ടോയ്ലെറ്റ് നിര്‍മിച്ചിരിക്കുന്നത്. നാലുലക്ഷത്തിലേറെ രൂപമുടക്കിയായിരുന്നു നിര്‍മാണം.കെല്‍ട്രോണിനായിരുന്നു നിര്‍മാണച്ചുമതല. ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.

read more

സമരസ്മരണകളില്‍ പുന്നപ്ര-വയലാര്‍; വാരാചരണത്തിന് സമാപനം

Posted: 27 Oct 2012 11:29 PM PDT

ചേര്‍ത്തല: പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ 66ാമത് വാര്‍ഷിക വാരാചരണത്തിന് വയലാറില്‍ ശനിയാഴ്ച സമാപിച്ചു. സമരസ്മരണകളില്‍ നിറഞ്ഞ വയലാറിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വെടിവെപ്പ് നടന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ വാരിക്കുന്തമേന്തിയ തൊഴിലാളിയുടെ കൂറ്റന്‍ പ്രതിമക്കുചുറ്റും നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

read more

വീട്ടമ്മയെയും വൃദ്ധയെയും ആക്രമിച്ച് സ്വര്‍ണം അപഹരിച്ചു

Posted: 27 Oct 2012 10:56 PM PDT

ആലുവ: യു.സി കോളജിന് സമീപം സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ ആക്രമിച്ച് കവര്‍ച്ച. വീട്ടമ്മയെയും സഹായിയായ വൃദ്ധയെയും ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന മോഷണസംഘം, തൊട്ടടുത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വാടക വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു.

read more

ബസ് കടകളിലേക്ക് ഇടിച്ചുകയറി 11 പേര്‍ക്ക് പരിക്ക്

Posted: 27 Oct 2012 10:52 PM PDT

മുളങ്കുന്നത്തുകാവ്: കോലഴി ഡോക്ടര്‍പടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചുകയറി 11ഓളം പേര്‍ക്ക് പരിക്ക്.
തൃശൂര്‍-എരുമപ്പെട്ടി റൂട്ടില്‍ ഓടുന്ന സെന്‍റ് ഫ്രാന്‍സിസ് ബസാണ് ഡോക്ടര്‍ പടിയിലെ തട്ടുകടയിലേക്കും വെല്‍ഡിങ് വര്‍ക്ക്ഷോപ്പിലേക്കും ഇടിച്ചുകയറിയത്. ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. കാറിനെ മറികടന്ന് എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറിയത്. തട്ടുകടയിലെ ജോലിക്കാരും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

read more

തോണിപ്പാടം ആക്രമണം: 80 പേര്‍ക്കെതിരെ കേസ്; 45 പേരെ റിമാന്‍ഡ് ചെയ്തു

Posted: 27 Oct 2012 10:47 PM PDT

ആലത്തൂര്‍: തോണിപ്പാടം കുണ്ടുകാട് ചാപ്രയില്‍ കഴിഞ്ഞ ദിവസം പൊലീസിനേയും വീട്ടുകാരേയും ആക്രമിച്ച സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80 പേര്‍ക്കെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു. നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച 45 പേരെ ആലത്തൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

read more

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP