സ്വാഗതം
WELCOME

News Update..

Monday, March 31, 2014

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി Madhyamam News Feeds

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി Madhyamam News Feeds

Link to

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി

Posted: 31 Mar 2014 01:06 AM PDT

Image: 

ന്യൂഡല്‍ഹി: പി.ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ളെന്ന് സുപ്രീംകോടതി. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി നാലാഴ്ചക്ക് ശേഷം പരിഗണിക്കും. മഅ്ദനിയുടെ പ്രാഥമിക ആരോഗ്യ വിവര റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ  ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് ശനിയാഴ്ച രാവിലെ 11ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കോടതി എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയേണ്ടതില്ല - കെ.സി ജോസഫ്

Posted: 31 Mar 2014 12:51 AM PDT

Image: 

കണ്ണൂര്‍: ലോകത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയേണ്ടതില്ളെന്ന് സാംസ്കാരിക വകുപ്പ്  മന്ത്രി കെ.സി ജോസഫ്. കോടതിയെ ബഹുമാനിക്കുന്നു എന്നാല്‍ അത് ഏറ്റുവാങ്ങാനുള്ള മാന്യത കോടതിക്കും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിന്‍്റെ 13-ാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കി. കോടതിയുടെ ഇത്തരം നടപടികള്‍ ശരിയായില്ളെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.

മുശര്‍റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

Posted: 31 Mar 2014 12:26 AM PDT

Image: 

ഇസ്ലാമാബാദ്: 2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത കേസില്‍ മുന്‍ പാകിസ്താന്‍ പ്രസിഡന്‍്റും സൈനിക മേധാവിയുമായ പര്‍വേസ് മുശര്‍റഫിന്‍്റെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2007ലെ അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ ജയിലിലടച്ച കേസിലാണ് മുശര്‍റഫ് അറസ്റ്റിലായത്.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഷറഫ് പറഞ്ഞു. 1999 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍്റെ ഭരണാധികാരിയായിരുന്നു മുശര്‍റഫ്. 2008 മുതല്‍ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്ന മുശര്‍റഫ് കഴിഞ്ഞ മാര്‍ച്ചിലാണ് പാക്കിസ്ഥാനില്‍ തിരിച്ചത്തെിയത്.

കസ്തൂരിരംഗന്‍െറ പേരില്‍ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല –മുഖ്യമന്ത്രി

Posted: 31 Mar 2014 12:12 AM PDT

തീക്കോയി: ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണം അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വകാര്യ വ്യക്തികളുടെ ഒരു സെന്‍റ് ഭൂമി പോലും പരിസ്ഥിതിലോല മേഖലയില്‍ പെടുത്തില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിന് ദോഷകരമാണെന്ന് മനസ്സിലായപ്പോള്‍ കേരളത്തിന്‍െറ വികാരം കേന്ദ്രത്തെ അറിയിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷം യോഗം ബഹിഷ്കരിച്ചു.
പങ്കെടുത്ത ബി.ജെ.പി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും അതു പ്രകാരം പുതിയ വിജ്ഞാപനം ഇറങ്ങുകയും ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തീക്കോയി ടൗണില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് കണ്‍വീനര്‍ കെ.എഫ്.കുര്യന്‍ കളപ്പുരക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോയി എബ്രഹാം എം.പി, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി പി.എ.സലീം, തോമസ് കല്ലാടന്‍, ജോര്‍ജ് ജേക്കബ്, അഡ്വ.വിജെ.ജോസ്, വി.ജെ.മാത്തുക്കുട്ടി, പഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി തോമസ്, മുന്‍ പ്രസിഡന്‍റ് കെ.സി.ജയിംസ്, ജോമോന്‍ ഐക്കര, വക്കച്ചന്‍ പാംപ്ളാനി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രചാരണത്തിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മുന്‍ എം.എല്‍.എയും എ.ഐ.സി.സി അംഗവുമായ ജോര്‍ജ് ജെ.മാത്യുവിനെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ചുമതലപ്പെടുത്തിയതായി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോമോന്‍ ഐക്കര അറിയിച്ചു.

ആറന്മുളയില്‍ കൊടിമരവും കുരിശും മാറ്റിയുള്ള വിമാനത്താവള നിര്‍മാണം ഉണ്ടാവില്ല –പ്രഫ.പി.ജെ. കുര്യന്‍

Posted: 31 Mar 2014 12:04 AM PDT

പത്തനംതിട്ട: ആറന്മുളയില്‍ കൊടിമരവും കുരിശും മാറ്റിക്കൊണ്ടുള്ള വിമാനത്താവള നിര്‍മാണം ഉണ്ടാവില്ളെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ പറഞ്ഞു.
ചെന്നീര്‍ക്കര യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആന്‍േറാ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും ആരാധനാലയങ്ങള്‍ക്ക് ഒരു പോറലെങ്കിലും ഏല്‍ക്കുന്ന തരത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെങ്കില്‍ ഒരു കാരണവശാലും അത് അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുള എം.എല്‍.എയായ കെ. ശിവദാസന്‍ നായര്‍ ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ക്ഷേത്രത്തിനോ കൊടിമരത്തിനോ കേടുവരുന്ന തരത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെങ്കില്‍ താന്‍ സമരത്തിനിറങ്ങുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണി മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്‍െറയും പള്ളിയുടെയും പേരുപറഞ്ഞ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പ്രശ്നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സി.എസ്.ജോയി അധ്യക്ഷത വഹിച്ചു. കെ.ശിവദാസന്‍നായര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, നേതാക്കളായ എ. ഷംസുദ്ദീന്‍, അഡ്വ. എബ്രഹാം ജോര്‍ജ് പച്ചയില്‍, അഡ്വ. എ. സുരേഷ്കുമാര്‍, എം.ജി. കണ്ണന്‍, ഏലിയാമ്മ യോഹന്നാന്‍, കെ.എസ്. പാപ്പച്ചന്‍, സുരേഷ് കോശി, എം.കെ . പുരുഷോത്തമന്‍, എ.ജെ. കോശി, എം.ബി. സത്യന്‍, വര്‍ഗീസ് മാത്യു, പ്രക്കാനം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഹൈറേഞ്ചിലേക്ക് സംസ്ഥാന–ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും ഒഴുക്ക്

Posted: 30 Mar 2014 11:56 PM PDT

തൊടുപുഴ: പെട്ടിയില്‍ വോട്ട് വീഴാന്‍ ഇനി 10 നാള്‍ കൂടി ശേഷിക്കെ ഹൈറേഞ്ചിന്‍െറ മലനിരകളിലേക്ക് സംസ്ഥാന-ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീണ്ട ഒഴുക്ക് തുടങ്ങി. മുന്നണി സ്ഥാനാര്‍ഥികളെല്ലാം തന്നെ മൂന്നാംഘട്ട പ്രചാരണത്തിലേക്കമര്‍ന്ന് കഴിഞ്ഞു. വേനല്‍ച്ചൂട് മൂര്‍ധന്യാവസ്ഥയിലാണെങ്കിലും തല്‍ക്കാലം ഇതിനെ അവഗണിക്കുകയെ രക്ഷയുള്ളൂ എന്ന അവസ്ഥയിലാണ് സ്ഥാനാര്‍ഥികള്‍.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ പ്രചാരണം രണ്ടാം ഘട്ടത്തിന്‍െറ അവസാന പോയന്‍റുകളിലാണ് മണ്ഡലം-ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായി.
വോട്ടര്‍മാരോടുള്ള വോട്ടഭ്യര്‍ഥനയാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെയാണ് മൂന്നാംഘട്ട പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രചാരണം കൊഴുപ്പിക്കാന്‍ ആദ്യം യു.ഡി.എഫിന് വേണ്ടി മലകയറിയത്.
പിന്നീട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരും ഇടുക്കിയിലത്തെി. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പ്രചാരണത്തിനത്തെും. ഏപ്രില്‍ നാലിന് കട്ടപ്പനയില്‍ രാഹുല്‍ ഗാന്ധിയും എത്തുന്നതോടെ യു.ഡി.എഫ് പ്രചാരണം അതിന്‍െറ മൂര്‍ധന്യത്തിലേക്കത്തെും.
എല്‍.ഡി.എഫും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്നതിന്‍െറ തിരക്കിലാണ്.
സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഇടത് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിന് വേണ്ടി ഇതിനോടകം പ്രചാരണത്തിനത്തെി. ഏപ്രില്‍ ഒന്നിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍, നാലിന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍, ഫോര്‍വേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവരും എത്തിച്ചേരും.
ബി.ജെ.പി സ്ഥാനാര്‍ഥി സാബു വര്‍ഗീസിന്‍െറ പ്രചാരണം മൂന്നാംഘട്ടത്തില്‍ പകുതിയിലേറെ പിന്നിട്ടു. തമിഴ്നാട്ടിലെ ദേശീയ ദ്രാവിഡ കഴകം നേതാവ് വിജയകാന്ത് ഏപ്രില്‍ ആദ്യവാരം ഇടുക്കിയിലത്തെും.
മൂന്നാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് വിജയകാന്ത് പ്രസംഗിക്കുക. ഏപ്രില്‍ മൂന്നിന് 10ന് തൊടുപുഴയില്‍ നടക്കുന്ന യോഗം ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി.എസ്. ശ്രീധരന്‍പിള്ള, അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എന്നിവരും വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിനത്തെും. 16 പേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയം പിടിച്ചെടുക്കാനുള്ള മുന്നേറ്റമാണ് ഇപ്പോള്‍ ഇടുക്കിയുടെ മലനിരകളില്‍ മുഴങ്ങുന്നത്. ഇതിനിടെ പരസ്പര ആരോപണങ്ങളും ആക്ഷേപങ്ങളും തലപൊക്കിത്തുടങ്ങി. നാട്ടുകൂട്ടങ്ങളിലും ചായക്കടകളിലുമെല്ലാം തെരഞ്ഞെടുപ്പിന്‍െറ സ്പന്ദനം മാത്രം. ബാക്കിയുള്ള 10 ദിനങ്ങളിലും ഈ ചര്‍ച്ചകള്‍ തുടരും.

പശ്ചിമകൊച്ചി നിവാസികള്‍ ദുരിതത്തില്‍

Posted: 30 Mar 2014 11:47 PM PDT

മട്ടാഞ്ചേരി: അറ്റകുറ്റപണികള്‍ക്കായി അടിക്കടി പശ്ചിമകൊച്ചി മേഖലയിലെ ശുദ്ധജല വിതരണം മുടങ്ങുന്നത് പശ്ചിമകൊച്ചി നിവാസികളെ ദുരിതത്തിലാക്കുന്നു. വെണ്ടുരുത്തി, ഹാര്‍ബര്‍ പാലത്തിലെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്‍െറ ഭാഗമായി ഈമാസം 26, 27 തീയതികളിലായി 48 മണിക്കൂര്‍ കുടിവെള്ളം മുടങ്ങിയിരുന്നു. 28ന് നേരിയ തോതില്‍ ജലം ലഭിച്ചെങ്കിലും ചളി കലര്‍ന്ന ജലമായിരുന്നു ലഭിച്ചത്. ഞായറാഴ്ച വെള്ളം ലഭിച്ചെങ്കിലും കരുവേലിപ്പടി പമ്പ് ഹൗസിലെ ഭൂതല ജല സംഭരണി വൃത്തിയാക്കുന്നതിന്‍െറ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വെള്ളം വീണ്ടും മുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ ഏറെ തിങ്ങി വസിക്കുന്ന ഒട്ടേറെ ചേരികളുള്ള പ്രദേശമാണ് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖല. ഈ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. മഞ്ഞപ്പിത്തം, ജലജന്യ രോഗങ്ങള്‍ എന്നിവ അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പലപ്പോഴും മേഖലയില്‍ പടര്‍ന്നുപിടിച്ച സംഭവങ്ങളും ജലക്ഷാമത്തിന്‍െറ ഫലമായി ഉണ്ടായിട്ടുണ്ട്.
ചൂടിന്‍െറ കാഠിന്യം ഏറിയ സമയത്ത് കൂടുതല്‍ ജലം ഉപയോഗത്തിന് ആവശ്യമായ സമയത്താണ് അറ്റകുറ്റപ്പണികളുടെ പേരില്‍ 48 മണിക്കൂര്‍ വീതം ജലവിതരണം മുടക്കുന്നത്. ജലക്ഷാമത്തിനാല്‍ ദുരിതമനുഭവിക്കുമ്പോഴാണ് കൂനിന്മേല്‍ കുരുവെന്നപോലെ പണികളുടെ പേരില്‍ വെള്ളം മുടങ്ങുന്നത്. ജലവിതരണം തടസ്സപ്പെടുമ്പോഴാകട്ടെ ബദല്‍ സംവിധാനം ഒരുക്കാനും അധികൃതര്‍ തയാറാകുന്നില്ളെന്നതാണ് ഏറെ പരിതാപകരം.
ടാങ്കറുകളില്‍ വെള്ളമത്തെിക്കുന്നതിനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പശ്ചിമകൊച്ചിയുടെ പേരില്‍ ബ്രിട്ടീഷ് പദ്ധതിയായ ഒ.ഡി.എ, ജപ്പാന്‍ പദ്ധതി, ജനുറം, ഹഡ്കോ, പാഴൂര്‍ തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട് പൂര്‍ത്തീകരിക്കുമ്പോഴും പദ്ധതികളിലൂടെ ഒരു തുള്ളി വെള്ളം പോലും പശ്ചിമകൊച്ചിക്കാര്‍ക്ക് കൂടുതലായി കിട്ടുന്നില്ല. പദ്ധതികള്‍ക്ക് പുറമെ പടുകൂറ്റന്‍ ജല സംഭരണികള്‍ പണിതുയര്‍ത്താനും ജനപ്രതിനിധികള്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ഇവയൊന്നും പൊതുജനങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കുന്നില്ളെന്നാണ് ആക്ഷേപം.

ജില്ലയില്‍ 1469 പോളിങ് ബൂത്ത

Posted: 30 Mar 2014 11:40 PM PDT

ആലപ്പുഴ: മൂന്നൂറിനുതാഴെ വോട്ടര്‍മാരുള്ള രണ്ട് പോളിങ് സ്റ്റേഷനും 1600ന് മുകളില്‍ വോട്ടര്‍മാരുള്ള ഒരു പോളിങ് സ്റ്റേഷനും അടക്കം ജില്ലയില്‍ ആകെ 1469 പോളിങ് സ്റ്റേഷനുകള്‍.
300നും 1200നും ഇടയില്‍ വോട്ടര്‍മാരുള്ള 1067ഉം, 1201നും 1300നും ഇടയില്‍ വോട്ടര്‍മാരുള്ള 134ഉം, 1301നും 1400നും ഇടയില്‍ വോട്ടര്‍മാരുള്ള 135ഉം, 1401നും 1500നും ഇടയില്‍ വോട്ടര്‍മാരുള്ള 91ഉം, 1501നും 1600നും ഇടയില്‍ വോട്ടര്‍മാരുള്ള 39ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. 294 വോട്ടര്‍മാര്‍ മാത്രമുള്ള ഹരിപ്പാട് ആനാരി പുതുശേരി എല്‍.പി സ്കൂളിലെ 41ാം നമ്പര്‍ ബൂത്തും 222 വോട്ടര്‍മാരുള്ള മാവേലിക്കരയിലെ നൂറനാട് ലെപ്രസി സാനറ്റോറിയം വെസ്റ്റ് വിങ്ങിലെ 142ാം നമ്പര്‍ ബൂത്തുമാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ലയിലെ പോളിങ് സ്റ്റേഷനുകള്‍.
1620 വോട്ടര്‍മാരുള്ള അമ്പലപ്പുഴ വണ്ടാനം ടി.ഡി.എം.സി വടക്കുഭാഗം 87ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്.്

സൈക്കിള്‍ സവാരിക്കിനി ഹരിത പാതകള്‍

Posted: 30 Mar 2014 11:36 PM PDT

Image: 

ദോഹ: ദോഹയിലെ പല പ്രദേശങ്ങളിലും സൈക്കിള്‍ സവാരിക്കാര്‍ക്കായുള്ള ഗ്രീന്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി മുനിസിപാലിറ്റി-നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. എയര്‍ഫോഴ്സ് റോഡ്, അല്‍ വാബ് റോഡ്, സല്‍വ റോഡ് എന്നിവിടങ്ങളിലാണ് ആദ്യ ഗ്രീന്‍ റോഡുകള്‍ നിലവില്‍ വന്നത്. സമീപ ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഗ്രീന്‍ റോഡുകള്‍ വ്യാപിപ്പിക്കും.
ജി.സി.സി രാജ്യങ്ങളില്‍ ഖത്തറാണ് ആദ്യമായി സൈക്കിള്‍ പാതകള്‍ പ്രഖ്യാപിച്ചത്. 2009ലായിരുന്നു ഇത്. അതിനു ശേഷം മറ്റു ഗള്‍ഫ് രാജ്യങ്ങളും സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേകം പാതകള്‍ പണിയാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
2012 മധ്യത്തോടെ തന്നെ സൈക്കിള്‍ സവാരിക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രത്യേകം റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ ഖത്തര്‍ മുനിസിപാലിറ്റി-നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ ഗതാഗത വിഭാഗം തയാറാക്കിരുന്നു. പ്രധാന റോഡുകളുടെയും ഹൈവേകളുടെയും വശങ്ങളില്‍ ചെടികളും മരങ്ങളും നട്ട് പച്ചപിടിപ്പിക്കാനും മാസ്റ്റര്‍ പ്ളാനില്‍ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് സൈക്കിള്‍ പാതകള്‍ പലയിടത്തും നിര്‍മിച്ചു. എന്നാല്‍, ഗ്രീന്‍ റോഡുകള്‍ നിര്‍മിക്കുന്നത് ആദ്യമായാണ്.
പരിസ്ഥിതി സൗഹൃദ വികസനം സാധ്യമാക്കുക, പൗരന്മാരുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുക  എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നത്. എല്ലാ തരം സൈക്കിളുകള്‍ക്കും സഞ്ചരിക്കാനാവുന്ന തരത്തില്‍ ഒരു റോഡ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
2016ല്‍ നടക്കുന്ന വേള്‍ഡ് റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് ഖത്തറാണ് ആതിഥ്യം വഹിക്കുന്നത്.

സംസ്ഥാന പാതയോരത്തെ മൂടാത്ത കലുങ്കുകള്‍ മരണക്കെണിയാകുന്നു

Posted: 30 Mar 2014 11:34 PM PDT

ചങ്ങരംകുളം: സംസ്ഥാന പാതയോരത്തെ മൂടാത്ത കലുങ്കുകള്‍ ബൈക്ക്യാത്രക്കാര്‍ക്കും മറ്റും മരണക്കെണിയാകുന്നു.
കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ കലുങ്കില്‍ വീണ് മൂന്ന് ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മാന്തടം മരമില്ലിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഏഴരയോടെ കാസര്‍കോട് മണ്ഡപം സ്വദേശി സോജന്‍ സി. തോമസ് (26) മരിച്ചു.
മൂടാത്ത കലുങ്കില്‍ വീണായിരുന്നു മരണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി നെടിയാങ്ങ് പുത്തന്‍പുരക്കല്‍ ബിനുവിന് (25) പരിക്കേറ്റിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാളാച്ചാല്‍ കാലടിത്തറയില്‍ ഇന്‍റര്‍ലോക്ക് നിര്‍മാണ ശാലക്കുമുന്നിലെ മൂടാത്ത കലുങ്കില്‍ വീണ് മൂക്കുതല കാഞ്ഞിയൂര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നു.
ഇതിനുമുമ്പ് കോക്കൂര്‍ സ്വദേശിയായ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ സമീപത്ത് ബൈക്ക് കലുങ്കില്‍വീണ് മരിച്ചു. കാല്‍നടയാത്രക്കാരും വാഹനങ്ങളും കലുങ്കില്‍ വീഴുന്നത് പതിവാണ്.
ഇടവിട്ട് മൂടാത്ത കലുങ്കുകളില്‍ വീണ് ഏറെ പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കലുങ്കുകള്‍ ഭാഗികമായി മാത്രമാണ് മൂടിയത്.
കലുങ്കുകള്‍ മൂടാത്ത ഭാഗങ്ങളില്‍ പലരും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ കലുങ്ക് അടയാനും കാരണമായിട്ടുണ്ട്.

Sunday, March 30, 2014

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍ Madhyamam News Feeds

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍ Madhyamam News Feeds

Link to

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍

Posted: 30 Mar 2014 01:20 AM PDT

പുനലൂര്‍: പുനലൂര്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലയില്‍ മീനച്ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ജനങ്ങള്‍ ആശങ്കയില്‍. ഇടമണ്ണില്‍ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ക്ക് സൂര്യാഘാതമേറ്റതോടെ പകല്‍ ജനം പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. കടുത്ത ചൂടിനിടയില്‍ പലയിടത്തും കുടിവെള്ളം കിട്ടാത്തതും ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതും ജനജീവിതം ദുസ്സഹമാക്കി. രാവിലെ 11 മുതല്‍ വൈകുന്നതുവരെയും ചുട്ടുപൊള്ളുന്ന വെയില്‍ അനുഭവപ്പെടുന്നതിനാല്‍ പുനലൂര്‍ ടൗണ്‍ ഉള്‍പ്പെടെ വിജനമാണ്. കടുത്ത ചൂടിനിടെ പകല്‍ സമയത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും പലയിടത്തും മന്ദീഭവിച്ചിട്ടുണ്ട്. വെള്ളം കുറഞ്ഞതും പുറത്ത് അനുഭവപ്പെടുന്ന ചൂടും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണ്.
പുനലൂരില്‍ വ്യാഴാഴ്ചത്തെ താപനില 38 ഡിഗ്രിയായിരുന്നു. ശനിയാഴ്ച രാവിലെ ചൂട് ഉയര്‍ന്ന് 39 ഡിഗ്രിയിലത്തെി. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ളെങ്കില്‍ ചൂട് ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. വൃക്ഷനിബിഡമായ മലകളും കുന്നുകളും പുഴകളാലും സമൃദ്ധമായ പുനലൂരില്‍ പരിസര പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്രത്തോളം ചൂട് അനുഭവപ്പെടുന്നതിന്‍െറ ശാസ്ത്രീയകാരണം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇനിയും കണ്ടത്തെിയിട്ടില്ല. അതേസമയം കടുത്ത ചൂടില്‍ നിന്ന് യാത്രക്കാര്‍ക്കും മറ്റും രക്ഷയേകാന്‍ യാതൊരു പ്രതിവിധികളും നഗരസഭയോ ആരോഗ്യവകുപ്പോ കൈക്കൊണ്ടിട്ടില്ല. ടൗണിലെ പൊതു ടാപ്പുകളില്‍പോലും ശുദ്ധജലം ലഭിക്കാത്തതിനാല്‍ ദാഹജലം പണം കൊടുത്ത് വാങ്ങേണ്ടിവരുന്നു. മുമ്പ് ഇതുപോലെ ചൂട് കൂടിയ സാഹചര്യത്തില്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കുടിനീര്‍ കരുതിയിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ മുമ്പ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയെങ്കിലും ഇത്തവണ ഉണ്ടായിട്ടില്ല.

ചാലക്കുടിയില്‍ 1115914 വോട്ടര്‍മാര്‍; സ്ത്രീ മനസ്സ് നിര്‍ണായകമാകും

Posted: 30 Mar 2014 01:16 AM PDT

കൊച്ചി: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ചാലക്കുടി മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1115914. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളടങ്ങിയ ചാലക്കുടിയില്‍ പുതുക്കലിന് മുമ്പുണ്ടായിരുന്നത് 1121133 വോട്ടര്‍മാരാണ്. സ്ഥലം മാറിയവര്‍, മരിച്ചവര്‍ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷമുള്ള പുതിയ പട്ടികയില്‍ 5219 പേരുടെ കുറവുണ്ട്. 548238 പുരുഷന്മാരും 567676 സ്ത്രീകളുമാണുള്ളത്. 19438 സ്ത്രീകള്‍ കൂടുതലായുണ്ട്. പുരുഷന്മാര്‍ കൂടുതലുള്ളത് പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളിലാണ്. ഇവിടങ്ങളിലായി 4618 പുരുഷന്മാര്‍ കൂടുതലായുണ്ടെങ്കില്‍ മറ്റു നാലു മണ്ഡലങ്ങളിലുമായി 24056 സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുണ്ട്.
പെരുമ്പാവൂരില്‍ 78471 പുരുഷന്മാരാണുള്ളത്. സ്ത്രീവോട്ടര്‍മാരുടെ എണ്ണം 76391. എണ്ണത്തില്‍ 2080 പുരുഷന്മാര്‍ ഇവിടെ കൂടുതലായുണ്ട്. ഇവിടെ ആകെ വോട്ടര്‍മാരുടെ എണ്ണം 154862 ആണ്. അങ്കമാലിയില്‍ ആകെയുള്ള 150524 വോട്ടര്‍മാരില്‍ 75937 പുരുഷന്മാരും 74587 സ്ത്രീകളുമുണ്ട്. 1350 പുരുഷന്മാര്‍ കൂടുതല്‍. കുന്നത്തുനാട് മണ്ഡലത്തില്‍ 77534 പുരുഷന്മാരും 76346 സ്ത്രീകളും ഉള്‍പ്പെടെ 153880 വോട്ടര്‍മാരാണുള്ളത്. 1188 പുരുഷന്മാര്‍ ഇവിടെ കൂടുതലായുണ്ട്.
ഈ മൂന്ന് മണ്ഡലങ്ങളിലായി 4618 പുരുഷന്മാരാണ് എണ്ണത്തില്‍ മുമ്പില്‍. കൈപ്പമംഗലം മണ്ഡലത്തിലെ അധിക വനിത വോട്ടര്‍മാര്‍ മാത്രം മതി ഈ പുരുഷ ഭൂരിപക്ഷത്തെ മറികടക്കാന്‍. കൈപ്പമംഗലം മണ്ഡലത്തില്‍ 71569 പുരുഷന്മാരുള്ളപ്പോള്‍ സ്ത്രീകളുടെ എണ്ണം 82501 ആണ്. 10932 സ്ത്രീകളാണ് അധികം. ചാലക്കുടി നിയമസഭ മണ്ഡലത്തില്‍ ആകെ173751 വോട്ടര്‍മാരില്‍ സ്ത്രീകളുടെ എണ്ണം 89418 ആണ്. പുരുഷന്മാര്‍ 84333. 5085 ആണ് വ്യത്യാസം. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 89372 സ്ത്രീകളുള്ളപ്പോള്‍ പുരുഷന്മാര്‍ 82212 മാത്രമാണ്. 7160 സ്ത്രീകളാണ് ഇവിടെ അധികം. ആകെ വോട്ട് 171584. ആലുവ നിയമസഭ മണ്ഡലത്തില്‍ ആകെയുള്ള 157243 വോട്ടര്‍മാരില്‍ സ്ത്രീകളുടെ എണ്ണം 79061ഉം പുരുഷന്മാരുടെ എണ്ണം 78182 ഉം ആണ്. 879 സ്ത്രീ വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്.

വൈപ്പിനിലെ കുടിവെള്ളക്ഷാമം വാട്ടര്‍ അതോറിറ്റിയുടെ മെല്ളെപ്പോക്ക് മൂലം

Posted: 30 Mar 2014 01:16 AM PDT

വൈപ്പിന്‍: ദ്വീപ് ജനതയുടെ കുടിവെള്ള ക്ഷാമത്തിന് അറുതിയെന്ന് ഉദ്ഘോഷിച്ച ഹഡ്കോ, ചൊവ്വര പദ്ധതികള്‍ പ്രാവര്‍ത്തികമായെങ്കിലും വിതരണശൃംഖല വിപുലീകരണ പദ്ധതികളുടെ ഇഴഞ്ഞുനീങ്ങല്‍ മൂലം വൈപ്പിനിലെ കുടിവെള്ള പ്രശ്നപരിഹാരം ഇപ്പോഴും ത്രിശങ്കുവില്‍.
മൂന്നുവര്‍ഷംമുമ്പ് ആരംഭിച്ച നവീകരണ പദ്ധതികളെല്ലാം ഇഴഞ്ഞുനീങ്ങിയതിന് കാരണം ജല അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലായി നാല് ഉപരിതല സംഭരണികളും വിതരണ ശൃംഖലയുടെ വിപുലീകരണവുമാണ് പദ്ധതിയിലെ പ്രധാനപ്രവൃത്തികള്‍. 2010ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാനായില്ല. മുരുക്കുംപാടം, മാലിപ്പുറം, ഞാറക്കല്‍, എടവനക്കാട് അണിയല്‍ എന്നിവിടങ്ങളിലാണ് ഉപരിതല ജലസംഭരണികള്‍ സ്ഥാപിക്കുന്നത്. ഇതില്‍ മാലിപ്പുറം സ്വതന്ത്ര മൈതാനിയില്‍ മാത്രമാണ് പൂര്‍ത്തിയായത്.
വെള്ളം നിറച്ചുള്ള പരീക്ഷണം വിജയകരമായി കഴിഞ്ഞ് രണ്ടുവര്‍ഷമായെങ്കിലും മുരുക്കുംപാടം ടാങ്കിന്‍െറ പൈലിങ് മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞദിവസം പൈല്‍ ക്യാപ് നിര്‍മാണത്തിന് മണ്ണ് നീക്കിത്തുങ്ങിയിട്ടുണ്ട്.
ഞാറക്കലിലേതും സ്തംഭനത്തിലാണെങ്കിലും മുരുക്കുംപാടത്തേക്കാള്‍ ഭേദമാണെന്ന് പറയുന്നു. ചൊവ്വര പദ്ധതിയില്‍നിന്നുള്ള വെള്ളം എത്തുന്ന എടവനക്കാട് അണിയലിലെ ജോലി ഒടുവിലാണ് ആരംഭിച്ചതെങ്കിലും വേഗം പുരോഗമിക്കുന്നുണ്ട്. കുഴല്‍ സ്ഥാപിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി. ടാങ്കിലേക്ക് വെള്ളമത്തെിക്കാനുള്ള പൈപ്ലൈന്‍ സ്ഥാപിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിവരുന്നു.
ഇതിനിടെ, മറ്റു മൂന്ന് ടാങ്കുകളിലേക്ക് ഹഡ്കോ പദ്ധതി വെള്ളം പുതുവൈപ്പ് ഭൂതല സംഭരണി വഴിയാണ് പമ്പ് ചെയ്യേണ്ടത്. ഇതിന് കുഴലുകള്‍ രണ്ടുവര്‍ഷം മുമ്പ് വടുതലയില്‍ തകര്‍ന്നത് ഇതുവരെ പുന$സ്ഥാപിച്ചിട്ടില്ല. പൊട്ടിയ വലിയ പൈപ്പിന്‍െറ സ്ഥാനത്ത് വ്യാസം കുറഞ്ഞ പൈപ്പാണ് സ്ഥാപിച്ചത്.
ഇതുമൂലം പകുതി വെള്ളമാണ് പുതുവൈപ്പില്‍ എത്തുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍പാത നിര്‍മാണവേളയില്‍ സംഭവിച്ച തകരാറിന് നഷ്ടപരിഹാരമായി തുറമുഖ ട്രസ്റ്റ് ഒരു കോടിയിലേറെ രൂപ നല്‍കി മാസങ്ങളായെങ്കിലും ജലഅതോറിറ്റി അധികൃതര്‍ നടപടി കൈക്കൊള്ളുന്നില്ല.
ഇപ്പോള്‍ മതിയായ അളവില്‍ വെള്ളം എത്താത്തതിനാല്‍ പുതുവൈപ്പില്‍നിന്നുള്ള പമ്പിങ് കുറഞ്ഞു. ഇതുമൂലം പ്രധാന പാതയില്‍നിന്ന് അകന്നുകിടക്കുന്ന സൗത് പുതുവൈപ്പ്, ഞാറക്കല്‍ അപ്പങ്ങാട്, മഞ്ഞനക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. പൈപ് മാറ്റിസ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ, പറവൂരില്‍നിന്ന് വൈപ്പിനിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം വരെ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്ന ചൊവ്വര പദ്ധതി വെള്ളം ചെറായി ഭാഗത്ത് അടിക്കടിയുണ്ടാകുന്ന കുഴല്‍ തകര്‍ച്ചമൂലം വിതരണം നിലക്കുകയാണ്. കഴിഞ്ഞദിവസം പറവൂര്‍ ചെറായി റിപ്പബ്ളിക് റോഡിലെ ചെറായി പാലത്തിനരികില്‍ പൈപ് പൊട്ടി. ഇതേതുടര്‍ന്ന് മൂന്നുദിവസമാണ് വിതരണം നിലച്ചത്. മുമ്പ് പലതവണ ചെറായി രാമവര്‍മ തോട്ടിലും ഇതേ വിതരണ ശൃംഖലയിലെ കുഴലുകള്‍ പൊട്ടിയിരുന്നു. കുഴലുകളുടെ കാലപ്പഴക്കമാണ് തകര്‍ച്ചക്ക് കാരണമായി പറയുന്നത്.
പുതിയവ ചാര്‍ജ് ചെയ്യുന്നതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, ഇവ എന്ന് യാഥാര്‍ഥ്യമാകുമെന്ന് വ്യക്തമല്ല.

വാദപ്രതിവാദങ്ങള്‍ തകൃതി; പ്രചാരണത്തിന് വാശിയേറി

Posted: 30 Mar 2014 01:13 AM PDT

ചെങ്ങന്നൂര്‍: മുന്നണികളുടെ വാദപ്രതിവാദങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ പ്രദേശങ്ങളില്‍ തകൃതിയായി. സിറ്റിങ് എം.പി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിരത്തി യു.ഡി.എഫിന് വോട്ടുചോദിക്കുമ്പോള്‍ പൊള്ളയായ പ്രഖ്യാപനങ്ങളും പൂര്‍ത്തിയാകാത്ത പദ്ധതികളും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കൊടിക്കുന്നില്‍ ശ്രമിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ പറയുന്നു. ജില്ലയില്‍ ഉള്‍പ്പെടുന്ന കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര നിയമസഭാ മണ്ഡലങ്ങളില്‍ വ്യത്യസ്തമായ പ്രശ്നങ്ങളും രാഷ്ട്രീയ സ്വഭാവവുമാണ് നിലനില്‍ക്കുന്നത്. സങ്കീര്‍ണമായ വിഷയങ്ങള്‍ ഓരോ മണ്ഡലത്തിന്‍െറയും പ്രത്യേകതയാണ്. ജാതി-മത സമവാക്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയത്തിന്‍െറ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന പ്രശ്നങ്ങളും ഈ പ്രദേശങ്ങളില്‍ സജീവം. അതിനാല്‍ രണ്ട് മുന്നണികളും പരമാവധി ആവേശത്തിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇതിനിടയില്‍ ബി.ജെ.പിയും എസ്.ഡി.പി.ഐയും മത്സരരംഗത്ത് സജീവമാണ്.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കേന്ദ്രീകൃത പ്രവര്‍ത്തനം നേരത്തെ നടന്നെങ്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടപ്പുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ വികസനം പൂര്‍ണതയില്‍ എത്തിയിട്ടില്ല. ഇടത്താവളമായ ചെങ്ങന്നൂരിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു എന്ന അഭിപ്രായമാണ് ജനത്തിന്. ചെങ്ങന്നൂരിലെ സ്ഥായിയായ പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെന്ന ആക്ഷേപമാണ് മറ്റൊന്ന്. അതില്‍ പ്രധാനം കുടിവെള്ള പ്രശ്നമാണ്. അതോടൊപ്പം ഗതാഗതവും. കാര്യക്ഷമമായ കുടിവെള്ള പദ്ധതികളൊന്നും ചെങ്ങന്നൂരിലില്ല. ഗതാഗതപ്രശ്നമാണ് മറ്റൊന്ന്. രാജഭരണകാലത്ത് ഉണ്ടായ പമ്പയാറിന് കുറുകെയുള്ള ഇറപ്പുഴ പാലത്തിന്‍െറ അവസ്ഥയാണ് പരിതാപകരം. ഇപ്പോഴും ഒറ്റവരി ഗതാഗതം മാത്രമേ ഇവിടെയുള്ളു. അതുപോലെ തന്നെയാണ് പഴവന പാലത്തിന്‍െറയും ഗതി. അപ്രധാനമായ മേഖലകളില്‍ കോടിക്കണക്കിന് രൂപ ഗതാഗതത്തിന് വിനിയോഗിക്കുകയും ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന പ്രദേശങ്ങളെ അവഗണിക്കുകയും ചെയ്തെന്നാണ് ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്‍െറയും ആരോപണം. കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുമായിരുന്നത് ചെയ്തില്ളെന്നാണ് ചെങ്ങറ സുരേന്ദ്രന്‍െറ കുറ്റപ്പെടുത്തല്‍.
മാവേലിക്കര നിയമസഭാ മണ്ഡലത്തിലും അവകാശവാദങ്ങള്‍ക്കൊപ്പം പരാതികളുമുണ്ട്. ഇ.എസ്.ഐ മെഡിക്കല്‍ കോളജിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൊടിക്കുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതിനുവേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന് സ്ഥാനാര്‍ഥി പറയുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളജിനുവേണ്ടി ജില്ലാ കൃഷിഫാം സ്ഥലം വിട്ടുകൊടുക്കുന്നില്ളെന്നാണ് ആരോപണം. എന്നാല്‍, മറ്റ് സ്ഥലങ്ങള്‍ കോളജ് സ്ഥാപിക്കുന്നതിന് ഉണ്ടായിട്ടും കൃഷിഫാം നശിപ്പിക്കണമെന്ന ചിന്താഗതി ശരിയല്ളെന്നാണ് ജില്ലാ പഞ്ചായത്തിന്‍െറ മറുപടി. എന്നാല്‍, മെഡിക്കല്‍ കോളജിന് വേണ്ടിയുള്ള നടപടികള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ചെങ്ങറ സുരേന്ദ്രന്‍ പറയുന്നു. ആധികാരികമായി ഒരു ഉത്തരവും ഇറങ്ങാത്ത മെഡിക്കല്‍ കോളജിന്‍െറ പേരില്‍ അവകാശവാദ തട്ടിപ്പ് നടത്തുകയാണെന്നാണ് ആരോപണം. എന്നാല്‍, മാവേലിക്കര മണ്ഡലത്തിലെ ആരോഗ്യമേഖല ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വമ്പിച്ച പുരോഗതി ഉണ്ടാക്കിയെന്നാണ് കൊടിക്കുന്നിലിന്‍െറ വാദം.
ഇതില്‍നിന്ന് വ്യത്യസ്തമാണ് കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ വിഷയങ്ങള്‍. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂക്ഷമായ വിമര്‍ശമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഉള്ളത്. കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കൊടിക്കുന്നില്‍ ഉദാസീനത കാട്ടിയെന്ന് യു.ഡി.എഫിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. 1840 കോടിയുടെ കുട്ടനാട് പാക്കേജ് പ്രാവര്‍ത്തികമാക്കുമ്പോള്‍ നിലവില്‍ 4000 കോടിയോളം കണ്ടെത്തേണ്ട സാഹചര്യമാണ്. ഈ അവസ്ഥയെ ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കൊടിക്കുന്നിലിന് കഴിയുകയുമില്ല. ഇടത് സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടുകയും കേന്ദ്രസര്‍ക്കാറിന്‍െറ സഹായവാഗ്ദാനം ഉണ്ടാകുകയും ചെയ്തിട്ടും എന്തുകൊണ്ട് പാക്കേജ് തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു എന്നത് ദുരൂഹതയാണ്. കുട്ടനാടിന്‍െറ സമഗ്രവും ആധികാരികവുമെന്ന് അവകാശപ്പെടുന്ന പാക്കേജിന്‍െറ നൂറില്‍ ഒരുശതമാനം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം കൃഷി-കൃഷീതര മേഖലയിലും കര്‍ഷക-തൊഴിലാളി മേഖലയിലും ഉണ്ടാകാമായിരുന്ന വികസനം മന്ദീഭവിച്ചിരിക്കുകയാണ്. ഓരോവര്‍ഷം കഴിയുന്തോറും പാക്കേജിന്‍െറ അടങ്കല്‍തുക വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വീഴ്ചവന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് ഇപ്പോഴും സ്ഥായിയായ പരിഹാരമുണ്ടായിട്ടില്ല. കൃഷിച്ചെലവ് വര്‍ധിക്കുകയും കര്‍ഷകര്‍ പലയിടത്തും ബാധ്യതക്കാരായി മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതോടൊപ്പം വര്‍ഷങ്ങളായി തൊഴിലെടുത്തുവന്ന കര്‍ഷകതൊഴിലാളികളുടെ നിലനില്‍പും ഇപ്പോള്‍ ഭീഷണിയിലാണ്. ഇത്തരത്തിലുള്ള ബഹുമുഖമായ പ്രശ്നങ്ങളാണ് ജില്ലയിലെ മാവേലിക്കര മണ്ഡലം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഉള്ളത്.

മലപ്പുറത്ത് 11,97,718 വോട്ടര്‍മാര്‍, പൊന്നാനിയില്‍ 11,80,151

Posted: 30 Mar 2014 01:12 AM PDT

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം മലപ്പുറം-പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ 23,77,869 വോട്ടര്‍മാര്‍.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തില്‍ ആകെ 11,97,718 വോട്ടര്‍മാരാണുള്ളത്. 5,97,687 പുരുഷ വോട്ടര്‍മാരും 6,00,031 സ്ത്രീ വോട്ടര്‍മാരുമാണ്.
തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തൃത്താലയും ഉള്‍പ്പെടുന്ന പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ 11,80,151 വോട്ടര്‍മാരുണ്ട്. ഇവരില്‍ 5,73,616 പുരുഷ വോട്ടര്‍മാരും 6,06,415 സ്ത്രീ വോട്ടര്‍മാരുമാണ്. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ 5,31,700 വോട്ടര്‍മാര്‍ വയനാട് ലോക്സഭാ മണ്ഡലത്തിലാണുള്‍പ്പെടുക. ഇതില്‍ 99 പേര്‍ പ്രവാസി വോട്ടര്‍മാരാണ്.

പ്രവാസി വോട്ടര്‍മാര്‍: മലപ്പുറത്ത് 780, പൊന്നാനിയില്‍ 1706
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ പുതുക്കിയ വോട്ടര്‍പ്പട്ടികയില്‍ 2486 പ്രവാസി വോട്ടര്‍മാര്‍. പൊന്നാനി ലോക്സഭാ മണ്ഡലത്തിലാണ് പ്രവാസി വോട്ടര്‍മാര്‍ കൂടുതല്‍. 1706 പേരാണ് പൊന്നാനിയിലുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 780 പ്രവാസി വോട്ടര്‍മാരാണുള്ളത്. മലപ്പുറം മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാരില്‍ 759 പേര്‍ പുരുഷന്മാരും 21 പേര്‍ സ്ത്രീകളുമാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ 1675 പുരുഷന്മാരും 31 സ്ത്രീകളുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്.

കേന്ദ്രത്തില്‍ സി.പി.എമ്മിന്റെ സഹായം തേടും -ആന്‍റണി

Posted: 30 Mar 2014 12:50 AM PDT

Image: 

കാസര്‍കോട്: കേന്ദ്രത്തില്‍ അധികാരത്തിലെ ത്താന്‍ സി.പി.എമ്മിന്‍്റെ സഹായം സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷമുണ്ടാകില്ളെന്നാണ് തന്‍്റെ അഭിപ്രായം. അതിന്‍്റെ അര്‍ഥം ബി.ജെ.പി അധികാരത്തിലെ ത്തുമെന്നല്ല. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറുള്ള, അതില്‍ ചിലര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരാണെങ്കിലും പോലും അവരുടെ സഹായം സ്വീകരിക്കും. വര്‍ഗീയ ശക്തികളെ എതിര്‍ക്കാനുള്ള സി.പി.എമ്മിന്‍്റെ നിലപാടില്‍ ആത്മാര്‍ഥത പുലര്‍ത്തുകയാണെങ്കില്‍ അവരെ സ്വീകരിക്കുന്നതില്‍ തെറ്റില്ളെന്നും ആന്‍്റണി പറഞ്ഞു.
കാസര്‍ക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആന്‍്റണി.
 

ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം കോടതിയോടുള്ള അവഹേളനം -വി.എസ്

Posted: 30 Mar 2014 12:35 AM PDT

Image: 

പത്തനംതിട്ട: ഹൈകോടതിക്കെതിരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം കോടതിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് കരണത്ത് കിട്ടിയ അടിയാണ് ഹൈകോടതിയുടെ പരാമര്‍ശം. അതിനെതിരായ മുഖ്യമന്ത്രിയുടെ വാദം അസംബന്ധമാണെന്നും വി.എസ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വക മാറ്റിയ സര്‍ക്കാരിന്‍്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണ്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.എസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ആക്ഷേപം അവാസ്തവമെന്ന് പിണറായി

Posted: 30 Mar 2014 12:34 AM PDT

Image: 

പാലക്കാട്: സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ തനിക്ക് പറയാനുളളത് ഹൈകോടതി കേട്ടില്ളെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം അവാസ്തവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ കേസില്‍ എ.ജി ആരെയാണ് ഹൈകോടതിയില്‍ പ്രതിനിധീകരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. എം.ബി രാജേഷിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ പ്രവര്‍ത്തനങ്ങള്‍ തിരുത്താനുളളതാണ് കോടതി പരാമര്‍ശം. ഹൈകോടതി വിമര്‍ശത്തിനെതിരെ മന്ത്രി കെ.സി ജോസഫും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും രംഗത്തുവന്നത് പരിഹാസ്യമാണ്. മുഖം മോശമായതിന് കണ്ണാടിയെ പഴിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഞായറാഴ്ച ദിവസം സഹകരണ ബാങ്ക് പ്രവര്‍ത്തിപ്പിക്കുന്ന പണം കൊള്ളയടിക്കാനാണെന്നും പിണറായി ആരോപിച്ചു.

വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ചാശ്രമം: പ്രധാനപ്രതി വലക്കുപുറത്ത്

Posted: 29 Mar 2014 11:55 PM PDT

രാജപുരം: പാണത്തൂരില്‍ വ്യാപാരി ജെയിന്‍ ജേക്കബിനെ മര്‍ദിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രധാന പ്രതിയെ ഇനിയും പിടികൂടാനായില്ല. കവര്‍ച്ചാശ്രമം നടന്ന മാര്‍ച്ച് 24ന് രാത്രിതന്നെ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ ഇഖ്ബാല്‍ (19), എന്‍.എം. മുഹമ്മദ് ജാബിദ് (19), കെ.എം. നവാസ് (32) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെ വെള്ളരിക്കുണ്ട് സി.ഐ എം.കെ. സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തിരുന്നു.
ക്വട്ടേഷന്‍ ആക്രമണത്തിന്‍െറ സൂത്രധാരനും പാണത്തൂര്‍ സ്വദേശിയുമായ ഫൈസലി (33)നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രധാന പ്രതിയും സ്വകാര്യ ബസിലെ ക്ളീനറുമായ പാണത്തൂര്‍ മോഹനനെ ഇനിയും പൊലീസിന് പിടിക്കാനായില്ല.
കഴിഞ്ഞദിവസം നാട്ടുകാരും പൊലീസുംകൂടി പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും മോഹനന്‍ ഓടി രക്ഷപ്പെട്ടു.
പാണത്തൂര്‍ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പലചരക്കുകട നടത്തുന്ന ജെയിന്‍ ജേക്കബിനെ മാര്‍ച്ച് 24ന് രാത്രി ഒമ്പതരയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്നവഴി കാറിലത്തെിയ അക്രമി സംഘം തലയില്‍ ചാക്കിട്ടുമൂടി കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൊലപാതക രാഷ്ട്രീയം സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റി –ഉമ്മന്‍ ചാണ്ടി

Posted: 29 Mar 2014 11:16 PM PDT

കല്‍പറ്റ: കൊലപാതക രാഷ്ട്രീയം സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് പിന്നാലെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷവും പാഠം പഠിക്കാത്ത പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊലപാതക രാഷ്ട്രീയം തുടരുന്നുവെന്നതിന്‍െറ തെളിവാണ് പെരിഞ്ഞനം നവാസിന്‍െറ കൊലപാതകം.
പാടിച്ചിറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന്‍െറ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യു.ഡി.എഫ് ഭരണത്തിന്‍െറ വിലയിരുത്തലായിരിക്കും. എന്നാല്‍, ഇത് അംഗീകരിക്കാനോ, സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ പ്രതിപക്ഷം തയാറല്ല.
പ്രതിപക്ഷത്തിന്‍െറ അനാവശ്യ സമരങ്ങള്‍ ജനം അംഗീകരിച്ചില്ല. ഇക്കാരണത്താല്‍ സമരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. സമരം എന്തിനെന്ന് ബോധ്യപ്പെടുത്താന്‍ പോലും സി.പി.എമ്മിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല.
ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികള്‍ ഒറ്റപ്പെടുകയാണ്. സി.പി.എമ്മും സി.പി.ഐയുമെല്ലാം ദേശീയ അംഗീകാരമുള്ള പാര്‍ട്ടികളാകാന്‍ പെടാപ്പാട് പെടുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളുടെ ഒരു സെന്‍റ് ഭൂമി പോലും പരിസ്ഥിതി ദുര്‍ബല പട്ടികയില്‍ പെടില്ളെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, റെയില്‍വേ, വന്യജീവി ശല്യത്തിന് പരിഹാരം ഇക്കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുണ്ടായതായും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജന. സെക്രട്ടറി കെ. കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ജോസഫ് പെരുവേലില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. തോമസ് എന്നിവര്‍ സംസാരിച്ചു.
കമ്പളക്കാട്: മതേതര സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കും ഭരണസ്ഥിരത ഉറപ്പുവരുത്തുന്നതിനും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി കമ്പളക്കാട് സംഘടിപ്പിച്ച യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ യു.പി.എ ഭരണവും, കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യു.ഡി.എഫ് ഭരണവും സമഗ്രമായ പുരോഗതിയും വികസനവും ലക്ഷ്യം വെച്ചാണ് മുന്നോട്ടുപോകുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒട്ടേറെ ആശ്വാസകരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ അഞ്ച് സെന്‍റ് ഭൂമിയുള്ള ഒരാള്‍ക്കുപോലും കുടിയൊഴിഞ്ഞ് പോകേണ്ട അവസ്ഥ വരില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധമായി സി.പി.എമ്മും ഇടതുപക്ഷവും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാത്ത അച്യുതാനന്ദനും കൂട്ടരും തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ജനദ്രോഹപരമായ ഒരു നടപടി ഉണ്ടാകരുതെന്ന് പറഞ്ഞ് കക്ഷിചേര്‍ന്ന ഏക സംസ്ഥാനമാണ് കേരളം.
ഈ കാര്യങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ മനസ്സിലാക്കുമെന്നും അതുകൊണ്ട് തന്നെ ഭൂരിഭാഗം സീറ്റുകളിലും ഐക്യജനാധിപത്യ മുന്നണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്‍െറ സമഗ്രമായ പുരോഗതിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മന്ത്രി പി.കെ. ജയലക്ഷ്മി, പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി, ജോര്‍ജ് വാളല്‍, എന്‍.ഡി. അപ്പച്ചന്‍, പി.പി. ആലി, കെ.ഇ. വിനയന്‍, സലീം മേമന, അഡ്വ. ടി.ജെ. ഐസക്, എം.എ. ജോസഫ്, പി.കെ. ജോര്‍ജ്, ഷാഹുല്‍, പി. ഇസ്മായില്‍, കെ.വി. പോക്കര്‍ ഹാജി, കടവന്‍ ഹംസ, ഗോകുല്‍ദാസ് കോട്ടയില്‍, ഗഫൂര്‍ കാട്ടി, സി.എച്ച്. ഫസല്‍ എന്നിവര്‍ സംസാരിച്ചു.
രാത്രിയാത്രാ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നിയമപരമായി നടപടികള്‍ തുടരുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ഇടതുപക്ഷം ജനവഞ്ചനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി മാനന്തവാടിയില്‍ പറഞ്ഞു.

Saturday, March 29, 2014

കെ.സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരന്‍ -വി.എസ് Madhyamam News Feeds

കെ.സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരന്‍ -വി.എസ് Madhyamam News Feeds

Link to

കെ.സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരന്‍ -വി.എസ്

Posted: 29 Mar 2014 12:52 AM PDT

Image: 

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചതെന്നും വി.എസ് പറഞ്ഞു.കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പെട്ട ഭൂമി തട്ടിപ്പ് കേസില്‍ കോടതി വിധി മുഖ്യമന്ത്രിയുടെ കരണത്തടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അരുമയാണ് സലിംരാജെന്നും വി.എസ് പറഞ്ഞു. കോടതി വിധിക്കെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തുവന്നിരുന്നു.

മോദിയുടെ അജണ്ട ദേശീയ ഐക്യത്തിന് എതിര് -ആന്‍്റണി

Posted: 29 Mar 2014 12:21 AM PDT

Image: 

തിരുവനന്തപുരം: മോദിയുടെ അജണ്ട ദേശീയ ഐക്യത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്.  വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ആശയ പോരാട്ടമാണിത്. തെരഞ്ഞെടുപ്പിന് ശേഷം ഏകകക്ഷി ഭരണത്തിന് സാധ്യതയില്ളെന്നും ആന്‍്റണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  തിരുവനന്തപുരത്തത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലത്തെും. അഭിപ്രായ സര്‍വെകള്‍ ശരിയാകാന്‍ പോകുന്നില്ല. പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ആന്‍്റണി പറഞ്ഞു.
ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം. വികസനത്തിന് ഗുജറാത്ത് മാതൃകയാണെന്ന് അഭിപ്രായമില്ല. മോദി തരംഗം വെറും സൃഷ്ടി മാത്രമാണ്. കോര്‍പറേറ്റുകളാണ് മോദിക്കുപിന്നിലെന്നും ആന്‍്റണി കുറ്റപ്പെടുത്തി.
മോദിയുടെ എ.കെ 47 പ്രസ്താവന സൈന്യത്തിന്‍്റെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ ശത്രുവിനെ സഹായിക്കുന്നതാണ്. ദേശസ്നേഹമുള്ളവര്‍ ഇങ്ങനെ പറയില്ല. വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടിയാണ് നേതാക്കള്‍ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും ആന്‍്റണി പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. സി.പി.എമ്മിന്‍്റെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ ബാലറ്റിലൂടെ നേരിടും. 15 സീറ്റുകളില്‍ അഞ്ചിലും സ്വതന്ത്രരാണ് മത്സരിക്കുന്നത്. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ പോലും സി.പി.എമ്മിന് ധൈര്യമില്ല.
കേരളം മാറിക്കൊണ്ടിരിക്കുകയാണ്.  മുദ്രാവാക്യങ്ങളല്ല മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. 10 കോടി ചെറുപ്പക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍  നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്‍്റെ പ്രധാന വാഗ്ദാനമെന്നും ആന്‍്റണി പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അനുകൂല വിധിയുണ്ടാകുമ്പോള്‍ കോടതിയെ അംഗീകരിക്കുകയും മറിച്ചാകുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലഹരണപ്പെട്ട നയങ്ങള്‍ സി.പി.എമ്മിന്‍്റെ ബഹുജന അടിത്തറ ഇല്ലാതാക്കുമെന്നും ആന്‍്റണി കൂട്ടിച്ചേര്‍ത്തു.

ബൂത്തുകളില്‍ കാമറ; അഞ്ച് കമ്പനി കേന്ദ്ര സേന ജില്ലയിലത്തെി

Posted: 29 Mar 2014 12:12 AM PDT

കോഴിക്കോട്: ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു കാലയളവിലെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജും റൂറല്‍ എസ്.പി. പി.എച്ച്. അഷ്റഫും പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍െറ പെരുമാറ്റച്ചട്ട നിരീക്ഷകരായ രമണ്‍കുമാര്‍, അശോക് കുമാര്‍ സാന്‍വാരിയ എന്നിവരും സന്നിഹിതരായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട ബൂത്തുകളില്‍ സി.സി.ടി.വി വഴി മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. റൂറല്‍ മേഖലയിലെ സുരക്ഷക്ക് അഞ്ച് കമ്പനി കേന്ദ്ര സേനയും ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ്, സി.ആര്‍.പി.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ പ്രശ്ന സാധ്യതാ മേഖലകളില്‍ റൂട്ട് മാര്‍ച്ച് നടത്തും. ഇവിടങ്ങളില്‍ ആവശ്യാനുസരണമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടാവും.
പത്ത് ബൂത്തുകള്‍ക്ക് ഒന്നു വീതം എന്ന ക്രമത്തില്‍ സായുധ പൊലീസുകാരടങ്ങിയ വാഹനവും പട്രോളിങ് നടത്തും.
വോട്ടുയന്ത്രങ്ങളുടെ വിതരണ- ഏറ്റുവാങ്ങല്‍ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയുണ്ടാകും. ലൈസന്‍സുള്ള തോക്കുകള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കണമെന്ന നിബന്ധനയുമുണ്ട്. ബാങ്കുകളുടെ സുരക്ഷക്കുവേണ്ട തോക്കുകള്‍ മാത്രമാണ് ഒഴിവാക്കിയത്.

മഅ്ദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

Posted: 28 Mar 2014 11:52 PM PDT

Image: 

ബംഗ്ളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കോടതിക്ക് തന്‍െറ ആരോഗ്യസ്ഥിതി കോടതിക്ക് ബോധ്യപ്പെട്ടെന്നും മഅ്ദനി പറഞ്ഞു.

മഅ്ദനിയെ ശനിയാഴ്ച തന്നെ  മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ജാമ്യാപേക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പുതിയ ബെഞ്ച് വിസമ്മതിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ജാമ്യഹരജിയുടെ പശ്ചാത്തലം പറഞ്ഞാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടങ്ങിയത്. കേരളത്തിലെ പി.ഡി.പിയെന്ന പാര്‍ട്ടിയുടെ നേതാവാണ് മഅ്ദനിയെന്നും ബംഗളൂരു സ്ഫോടനക്കേസില്‍ ഒരു സാക്ഷിയെപ്പോലും വിസ്തരിക്കാതെ അദ്ദേഹത്തെ തടവിലിട്ടിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു. മുമ്പ് തീവ്രവാദക്കേസില്‍പെടുത്തിയ മഅ്ദനിയെ ഒമ്പതര വര്‍ഷത്തിനുശേഷം നിരപരാധിയെന്നു കണ്ട് വെറുതെവിടുകയായിരുന്നു. അതിനു ശേഷമാണ് പുതിയ സ്ഫോടനക്കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിന്ന്നു.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്

Posted: 28 Mar 2014 11:12 PM PDT

Image: 

തിരുവനന്തപുരം: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു കിട്ടുന്നതിനായി സര്‍ക്കാര്‍ നിയമനടപടിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്‍്റെ നിയമോപദേശം കിട്ടിയശേഷം അപ്പീലോ റിവിഷന്‍ പെറ്റീഷനോ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാകും സര്‍ക്കാര്‍ ആവശ്യപ്പെടുക.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പെട്ട ഭൂമി തട്ടിപ്പ്കേസ് സി.ബി.ഐ അന്വഷണത്തിന് വിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഹൈകോടതി നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന നടക്കുന്ന സംഭവങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പേഴ്സണല്‍ സ്റ്റാഫിന്‍്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ളെന്നുമായിരുന്നു  ഹൈകോടതിയുടെ കുറ്റപ്പെടുത്തല്‍.
അതേസമയം  ഹൈകോടതിയുടെ പരാമര്‍ശത്തിന്‍്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തി.തന്‍്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈകോടതി പരാമര്‍ശം നടത്തിയതെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു.  എന്ത്് തീരുമാനവും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി ഹൈകമാന്‍ഡിനെ അറിയിച്ചു.

സുലൈമാന്‍ ബുഗൈസ് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി

Posted: 28 Mar 2014 11:02 PM PDT

Image: 

കുവൈത്ത് സിറ്റി: ഭീകരവാദക്കേസില്‍ അല്‍ ഖാഇദ നേതാവും വക്താവുമായ കുവൈത്ത് സ്വദേശി സുലൈമാന്‍ ബുഗൈസ് കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചു. 2001 സെപ്തംബര്‍ 11ലെ അമേരിക്കയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖാഇദയിലെ സുപ്രധാന വ്യക്തികളിലൊരാള്‍ എന്ന ബുഗൈസിന് മേല്‍ ചുമത്തിയ കുറ്റം തെളിഞ്ഞതായാണ് ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി വിധിച്ചത്.
വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും സെപ്തംബറിലാണ് കോടതി ശിക്ഷ വിധിക്കുക. ജീവപര്യന്തം തടവായിരിക്കും ശിക്ഷയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുഗൈസിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായാണ് കോടതി വ്യക്തമാക്കിയത്. അമേരിക്കക്കാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, അല്‍ഖാഇദക്ക് പിന്തുണ നല്‍കുന്നതിന് ഗൂഢാലോചന നടത്തി, അല്‍ഖാഇദക്ക് സഹായം നല്‍കി എന്നിവയാണ് ഈ കുറ്റങ്ങള്‍.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം വിചാരണ ചെയ്യപ്പെടുന്ന ഏറ്റവും മുതിര്‍ന്ന അല്‍ ഖാഇദ നേതാവാണ് ഉസാമ ബിന്‍ ലാദിന്‍െറ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് കൂടിയായ ബുഗൈസ്. ആക്രമണത്തിന് തൊട്ടുപിന്നാലെ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിനെ അഫ്ഗാനിലെ തോറബോറ മലയിടുക്കില്‍ചെന്ന് ബുഗൈസ് സന്ദര്‍ശിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നമ്മളാണ് അത് ചെയ്തതെന്ന് ബിന്‍ ലാദിന്‍ അവിടെവെച്ച് ബുഗൈസിനോട് പറഞ്ഞത്രെ.
ആക്രമണത്തിനുശേഷം അല്‍ഖാഇദയുടേതായി പുറത്തുവന്ന പല വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നത് ബുഗൈസായിരുന്നു. ഈ വീഡിയോ പ്രേസിക്യൂഷന്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. ‘വിമാനങ്ങളുടെ കൊടുങ്കാറ്റില്‍’നിന്ന് അമേരിക്കക്ക് രക്ഷയുണ്ടാവില്ളെന്ന് സെപ്തംബര്‍ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബുഗൈസ് പറയുന്നു. എന്നാല്‍, തന്‍െറ റോള്‍ തികച്ചും മതപരമായ ഒന്നായിരുന്നുവെന്നും അല്‍ഖാഇദയുടെ അമേരിക്കക്കാര്‍ക്കെതിരായ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ളെന്നും ബുഗൈസ് വാദിച്ചു.
കഴിഞ്ഞവര്‍ഷം ജോര്‍ഡനില്‍വെച്ചാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയാണ് ബുഗൈസിനെ പിടികൂടിയത്. 2013 ഫെബ്രുവരിയില്‍ തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് സി.ഐ.എ നല്‍കിയ വിവരപ്രകാരം തന്നെ ബുഗൈസിനെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ ബുഗൈസിനെതിരെ കേസൊന്നുമില്ലാത്തതിനാല്‍ ഒരു മാസം കസ്റ്റഡിയില്‍വെച്ച ശേഷം തുര്‍ക്കി അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
ബുഗൈസിനെ വിട്ടുകൊടുക്കാന്‍ അമേരിക്ക തുര്‍ക്കിയോടാവശ്യപ്പെട്ടെങ്കിലും കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടമ്പടിയില്ലാത്തതിനാല്‍ ജോര്‍ഡന്‍ വഴി സ്വദേശമായ കുവൈത്തിലേക്ക് അയക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം ജോര്‍ഡനിലത്തെിയ ബുഗൈസിനെ സി.ഐ.എ പിടികൂടുകയായിരുന്നു. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാലും പ്രശ്നങ്ങള്‍ ഭയപ്പെട്ടും മറ്റു രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലാത്തതിനാലും ജോര്‍ഡന്‍ വഴി കുവൈത്തിലേക്ക് കടത്തിവിടുന്നതിനിടെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ബൂഗൈസിനെ പിടികൂടിയത്.
കുവൈത്തില്‍ ഒൗഖാഫ് മന്ത്രാലയത്തിന് കീഴില്‍ കര്‍മശാസ്ത്ര അധ്യാപകനായും വിവിധ പള്ളികളില്‍ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുള്ള ബൂഗൈസ് 1994ല്‍ ബോസ്നിയന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സെര്‍ബുകള്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടാണ് അല്‍ ഖാഇദയുടെ പോരാളിയായി തുടക്കം കുറിച്ചത്. പിന്നീട് അഫ്ഗാനിസ്താനിലേക്ക് നീങ്ങിയ അദ്ദേഹത്തെ തുടര്‍ച്ചയായി ജോലിയില്‍ നിന്ന് വിട്ടുനിന്ന കാരണത്താല്‍ ഒൗഖാഫ് മന്ത്രാലയം പിരിച്ചുവിട്ടു. ഇതോടെ ഭാര്യയോടും ആറ് മക്കളോടുമൊപ്പം ബൂഗൈസ് അഫ്ഗാനിസ്താനില്‍ സ്ഥിരതാമസമാക്കി.
സെപ്തംബര്‍ 11 സംഭവത്തിനുശേഷം അല്‍ ഖാഇദ വാക്താവായി വീഡിയോ ക്ളിപ്പിങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം അമേരിക്കക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ബുഗൈസിന്‍െറ പൗരത്വ രേഖ റദ്ദുചെയ്തു.
 അഫ്ഗാനിസ്താനില്‍ താലിബാന്‍െറ പതനത്തിനും അല്‍ ഖാഇദക്കുണ്ടായ തിരിച്ചടിക്കും ശേഷം മറ്റു അല്‍ഖാഇദ നേതാക്കള്‍ക്കൊപ്പം ഇയാള്‍ ഇറാനില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് പിന്നീട് തുര്‍ക്കിയിലത്തെുകയായിരുന്നുമാണ് കരുതപ്പെടുന്നത്. തുടര്‍ന്നാണ് അമേരിക്കയുടെ പിടിയിലായത്്.
പ്രേസിക്യൂഷനുവേണ്ടി അറ്റോര്‍ണി ജോണ്‍ ക്രോനനും പ്രതിഭാഗത്തിനുവേണ്ടി സ്റ്റാന്‍ലി കോഹനും ഹാജരായി. ജസ്റ്റിസ് ലൂയിസ് കപ്ളനാണ് ബൂഗൈസ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
 

ഈസാടൗണ്‍ സൂഖിലെ തീപിടിത്തം: എല്ലാം നഷ്ടപ്പെട്ട് വ്യാപാരികള്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്

Posted: 28 Mar 2014 10:56 PM PDT

Image: 

മനാമ: വ്യാഴാഴ്ച രാത്രി ഈസാടൗണിലെ സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് നൂറോളം ചെറിയ കടകള്‍. മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ളാദേശികളും നടത്തുന്ന സ്ഥാപനങ്ങള്‍ കത്തിച്ചാമ്പലായവയില്‍ പെടും. 1000 ദിനാറിന് മുകളിലേക്ക് ഓരോരുത്തര്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. കത്തിനശിച്ച വസ്തുക്കളുടെ സമീപം നില്‍ക്കുന്ന സ്ഥാപന ഉടമകളും തൊഴിലാളികളും കരളലിയിക്കുന്ന കാഴ്ചയായി. സംഭവത്തില്‍ ആളപായമുണ്ടായില്ല.
സംഭവസ്ഥലത്ത് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സന്ദര്‍ശനം നടത്തി. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ച് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കളും വില്‍പന നടത്തുന്ന പരമ്പരാഗത സൂഖാണ് വ്യാഴാഴ്ച രാത്രി 7.45ഓടെയുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്. എളുപ്പം തീപിടിക്കുന്ന വസ്തുക്കളായതിനാല്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിച്ചു.
പരിസരമാകെ കറുത്ത പുക നിറഞ്ഞു. തീ പടര്‍ന്ന് പിടിച്ചതോടെ കടകളില്‍ ഉണ്ടായിരുന്നവരെല്ലാം സാധനങ്ങള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങി. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പാഞ്ഞത്തെി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. 18 ഫയര്‍ എന്‍ജിനുകളാണ് തീയണക്കാന്‍ ഉപയോഗിച്ചത്.
2012 ജൂലൈയില്‍ ഇതേ സൂഖിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിരുന്നു. ഇതേ രീതിയിലുള്ള തീപിടിത്തമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചവര്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പ്രവര്‍ത്തനം. ഒരുദശലക്ഷം ദിനാര്‍ ചെലവഴിച്ച് നവീകരിച്ച മാര്‍ക്കറ്റിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കാനിരിക്കെയാണ് താല്‍ക്കാലിക ടെന്‍റുകള്‍ കത്തിനശിച്ചിരിക്കുന്നത്. 600ഓളം സ്റ്റാളുകളാണ് പുതിയ മാര്‍ക്കറ്റിലുള്ളത്.

ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണ തന്ത്രങ്ങളുമായി പ്രവാസി സംഘടനകള്‍

Posted: 28 Mar 2014 10:51 PM PDT

Image: 

ദോഹ: ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ തരം പ്രചാരണരീതികളുമായി പ്രവാസി സംഘടനകളും മുന്നേറുന്നു. മലയാളികള്‍ ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍, കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളാണ് മുഖ്യമായും നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളും പ്രത്യക്ഷത്തില്‍ പോഷക സംഘടനകളെന്ന് അവകാശപ്പെടുന്നില്ളെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നയനിലപാടുകള്‍ക്ക് വേണ്ടി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളും പ്രചാരണത്തില്‍ സജീവമാണ്. ചെലവ് കുറഞ്ഞതും വ്യാപ്തിയേറിയതുമായ ഇന്‍റര്‍നെറ്റ് അധിഷ്ഠിത നവ മാധ്യമങ്ങളിലാണ് പ്രചാരണം ഏറ്റവും കൊഴുക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ മുഖേനയുമുള്ള പ്രചാരണങ്ങളാണ് ഇതില്‍ മുഖ്യം. ഓരോ ജില്ലാ അടിസ്ഥാനത്തിലും ഫേസ് ബുക്ക് പേജുകള്‍ നിര്‍മിക്കാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കെ.എം.സി.സിയും ഓണ്‍ലൈന്‍ പ്രചാരണരംഗത്ത് സജീവമാണ്. പ്രവാസികളില്‍ മുസ്ലിംലീഗിന്‍െറ ആശയപ്രചാരണത്തിന് ആറ് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ കെ.എം.സി.സി.സി നെറ്റ്സോണ്‍ ഐ.യു.എംഎല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുമായി പ്രവാസികള്‍ക്ക് ആശയവിനിമയം സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ് നെറ്റ്സോണ്‍. പ്രവര്‍ത്തകര്‍ മുഖേന ഫേസ്ബുക്ക് അക്കൗണ്ട് തുറന്നും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചും പ്രചാരണം നടത്തുന്ന സംഘടനകളും നിരവധിയാണ്. ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്ക് പുറമെ പരമ്പരാഗത കാമ്പയിനുകളും ഗള്‍ഫില്‍ സജീവമാണ്. കണ്‍വെന്‍ഷനുകള്‍ വിളിച്ച് പ്രചാരണം ശക്തമാക്കാനാണ് പ്രമുഖ സംഘടനകള്‍ ശ്രമിക്കുന്നത്. വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അവധി ലഭിക്കുന്നവരെ കണ്ടത്തെി അവരെ വോട്ടെടുപ്പ് ദിവസത്തേക്ക് നാട്ടിലത്തെിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക, നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നിവയാണ് കണ്‍വെന്‍ഷനുകളില്‍ മുഖ്യമായും നടക്കുന്നത്.
ലേബര്‍ ക്യാമ്പുകളും താമസയിടങ്ങളും സന്ദര്‍ശിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്യാനും മറ്റു വിധത്തിലുള്ള ആശയവിനിമയത്തിനും സൗകര്യമൊരുക്കി സ്വന്തക്കാരുടെ വോട്ടുകള്‍ അതത് പാര്‍ട്ടികളുടെ പെട്ടിയിലത്തെിക്കാനുള്ള ശ്രമങ്ങളും നടക്കും. പ്രചാരണത്തിന്‍െറ അവസാന ഘട്ടത്തിലാണ് ഈ നീക്കം നടത്തുക. നിയന്ത്രണങ്ങളിലാത്ത രാജ്യങ്ങളില്‍ പള്ളികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവും നടത്തുന്നുണ്ട്. പ്രചാരണത്തിന്‍െറ ഭാഗമായി കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുടെ പോഷക സംഘടനകള്‍ ചേര്‍ന്ന് സംയുക്ത കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ച് വരുന്നു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും അവധി ലഭ്യമാവുന്നവരെ കണ്ടത്തെി നാട്ടിലെ പ്രചാരണത്തിന് അയക്കലും സംഘടനകള്‍ നേരത്തെ തന്നെ നടത്തിയിരുന്നു.
 

ജനമൊഴുകി; മനം നിറച്ച് ദൃശ്യവിരുന്ന്

Posted: 28 Mar 2014 10:41 PM PDT

Image: 

ദുബൈ: മീഡിയ വണ്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ഷാര്‍ജയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പ്രവാസോത്സവം സമീപകാലത്ത് ഗള്‍ഫ് കണ്ട ഏറ്റവും വലിയ ജനസഞ്ചയത്തിന്‍െറ സംഗമവേദി കൂടിയായി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍15,000 കാണികളെയായിരുന്നു  സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കിലും ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ സീറ്റുകളും ഗാലറികളും നിറഞ്ഞു കവിഞ്ഞു. വൈകിട്ട് മുതല്‍ തന്നെ കാണികളുടെ കുത്തൊഴുക്കായിരുന്നു.
30,000ത്തിലേറെ  കാണികളാണ് സ്റ്റേഡിയത്തിലത്തെിയത്. ഗാലറിയും മൈതാനവും നിറഞ്ഞ അപൂര്‍വ കാഴ്ച. സമീപ കാലത്ത് ഗള്‍ഫ് കണ്ട ഏറ്റവും വലിയ ജനസഞ്ചയം. സ്റ്റേഡിയം പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ സംഘാടകര്‍ക്ക് ഗേറ്റുകള്‍ അടക്കേണ്ടിവന്നു.ജനത്തെ നിയന്ത്രിക്കാന്‍ പൊലീസത്തെിയതോടെ ആയിരക്കണക്കിനാളുകള്‍ക്ക് അകത്തു കടക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നു.
ഏഴു മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയായിരുന്നു തുടക്കം. കാല്‍നൂറ്റാണ്ട് മുമ്പ് പിറവിയെടുത്ത ‘മാധ്യമം’ പിന്നിട്ട വഴിത്താരകളും മീഡിയ വണില്‍ എത്തി നില്‍ക്കുന്ന നാള്‍വഴികളും ആവിഷ്കരിച്ച ഹ്രസ്വ ഡോക്യുമെന്‍ററി അവതരണമായിരുന്നു പിന്നീട്. ബദല്‍ മാധ്യമ ലോകത്ത് നേരും നന്‍മയും വിരിയിച്ച മാധ്യമം ഗ്രൂപ്പിന്‍െറ വിസ്മയ നാള്‍വഴികള്‍ ഒപ്പിയെക്കുന്നതായിരുന്നു ഡോക്യുമെന്‍ററി. ഉദ്ഘാടകനായ ഷാര്‍ജ കുടുംബാംഗം സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ആല്‍ഖാസ്മിയെ വേദിയിലേക്ക് അനുഗമിച്ചത് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസും ഐ സിക്സ് ടെക്നോളജീസ്  സി.ഇ.ഒ ഷാരോണ്‍ ശംസുദ്ദീനുമായിരുന്നു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാനും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.
പ്രവാസോത്സവത്തിന്‍്റെ ദൃശ്യാവിഷ്കാരം ബട്ടണമര്‍ത്തി പ്രകാശനം ചെയ്തായിരുന്നു ഉദ്ഘാടനം.
നേരിന്‍െറയും നന്മയുടെയും ചരിത്രത്തില്‍ ഒരടയാളപ്പെടുത്തല്‍ കൂടി നടത്തി  ‘മീഡിയാവണ്‍ ഗള്‍ഫ്’ എന്ന രണ്ടാം ചാനലിന്‍െറ പ്രഖ്യാപനം ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് നിര്‍വ്വഹിക്കുമ്പോള്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യ സാധൂകരണം കൂടിയായി അത്. പ്രവാസികളുടെ ചൂടും ചൂരും ഒപ്പിയെടുക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ മുന്‍പന്തിയില്‍ നിന്ന മീഡിയ വണിന്‍െറ പുതിയ ചാനല്‍ തങ്ങള്‍ക്കുള്ള വിശിഷ്ട ഉപഹാരമായി തന്നെയാണ് സദസ്സ് ഏറ്റെടുത്തത്.
പ്രവാസികള്‍ക്ക് മാത്രമായുള്ള ആദ്യത്തെ സമ്പൂര്‍ണ ഗള്‍ഫ് ചാനല്‍ മാസങ്ങള്‍ക്കകം സംപ്രേഷണം ആരംഭിക്കുമെന്ന് മീഡിയ വണ്‍ എം ഡി ഡോ.അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. പ്രവാസി കേന്ദ്രീകൃതമായ വാര്‍ത്തക്കും വിനോദത്തിനും പ്രമുഖ്യം നല്‍കുന്ന ചാനലായിരിക്കുമിത്.
പുതിയകേരളത്തെ നിര്‍മ്മിച്ച പ്രവാസികളിലെ നിസ്വാര്‍ത്ഥ സേവകരെ ആദരിക്കുന്ന ചടങ്ങിനെയും ആയിരങ്ങള്‍ വന്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.

***     ***     ***    ***     ***
പ്രവാസ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സംഗീതവും കലാരൂപങ്ങളും ഇഴചേര്‍ന്ന മികച്ച ദൃശ്യവിരുന്നായിരുന്നു പ്രവാസോത്സവത്തിനത്തെിയ ആയിരങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോ. പ്രമുഖ സംവിധായകന്‍ സിദ്ദീഖ് ചിട്ടപ്പെടുത്തിയ സ്റ്റേജ് ഷോയില്‍ ശ്രീനിവാസനും മാമുക്കോയയും മറ്റു പ്രമുഖ നടീനടന്‍മാരും കാണികള്‍ക്ക് മുന്നില്‍ നാട്യത്തിന്‍്റെ മറ്റൊരു വിസ്മയ ലോകം തീര്‍ത്തു.
നൂറ്റാണ്ടുകളിലൂടെ ഇന്ത്യയും അറബ് ലോകവും രൂപപ്പെടുത്തിയ ഹൃദയബന്ധത്തിന്‍്റെ ആഹ്ളാദാനുഭവങ്ങളിലൂടെ വര്‍ത്തമാന ജീവിതത്തെ സ്കിറ്റുകളിലൂടെ ആവിഷ്കരിക്കുകയായിരുന്നു.  സംഗീതത്തിന്‍്റെ അകമ്പടിയില്‍ നര്‍മത്തിന് പ്രാധാന്യം കൊടുത്തുള്ള വിവിധ കലാരൂപങ്ങളാണ് വേദിയിലത്തെിയത്. പ്രവാസത്തിന്‍െറ ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയ ശ്രീനിവാസന്‍െറ ക്യൂബ മുകുന്ദനും വിസാ തട്ടിപ്പിന്‍െറ പ്രതീകമായി മലയാളിയുടെ മനസ്സില്‍ തങ്ങിനിന്ന മാമുക്കോയയുടെ ഗഫൂര്‍ക്കാ ദോസ്തുമെല്ലാം അരങ്ങില്‍ പുനരവതരിച്ചത് കാണികള്‍ക്ക് നര്‍മ്മത്തോടൊപ്പം ഗൃഹാതുരത്വവും സമ്മാനിച്ചു. നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍, ജാഫര്‍ ഇടുക്കി, രമ്യ നമ്പീശന്‍, ഭാവന, സുരഭി തുടങ്ങിയവര്‍ വേദിയിലത്തെി.പ്രവാസികള്‍ ദീര്‍ഘ നാള്‍ നെഞ്ചേറ്റിയ ഒരുപാട് ഗാനങ്ങള്‍ പതിനായിരങ്ങളുടെ കാതുകള്‍ക്ക് കുളിര്‍മ പകര്‍ന്നു. ഷഹ്ബാസ് അമന്‍, അഫ്സല്‍, ഹരിചരണ്‍, ഗായത്രി, അഭിരാമി, ഹിഷാം അബ്ദുല്‍ വഹാബ്, നാദിര്‍ അബ്ദുസ്സലാം തുടങ്ങിയവരാണ് ആലാപനത്തിലുടെ ശ്രോതാക്കളെ ആസ്വാദനത്തിന്‍െറ പുതിയ തലത്തിലത്തെിച്ചത്.
മീഡിയവണ്‍ കോമഡി പ്രോഗ്രാമായ എം എയ്റ്റി മൂസ എമ്മെയ്റ്റിമോപ്പഡുമായി സ്റ്റേജിലത്തെിയത് കാണികള്‍ക്ക് കൗതുകമായി. നര്‍മ്മപ്രധാനവും കാര്യപ്രസക്തവുമായ ഒരുപാട് കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന നിരവധി സ്കിറ്റുകള്‍ വേദിയില്‍ പ്രേക്ഷകര്‍ക്കുമുമ്പില്‍ മാറിമാറി തെളിഞ്ഞു. സാമൂഹിക-സാംസ്കാരിക-ബിസിനസ് രംഗത്തെ പ്രമുഖരുടെ നീണ്ടനിരതന്നെ ആദ്യാവസാനം പരിപാടിക്ക് സാക്ഷിയായി.

അണികളില്‍നിന്ന് അഹമ്മദിനെതിരെ ചെറുവിരലനങ്ങില്ല

Posted: 28 Mar 2014 08:08 PM PDT

Image: 

കേരളത്തില്‍ യു.ഡി.എഫിന്‍െറ പ്രതീക്ഷകള്‍ എത്രത്തോളമാണ്?
= ഇത്തവണ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, ഭരണാനുകൂല വികാരമാണ്. കെ.പി.സി.സി പ്രസിഡന്‍റായി സുധീരന്‍ വന്നതും ഇതിലൊരു ഘടകമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യം വന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവരെല്ലാം ഒന്നിച്ചുനില്‍ക്കുന്നതിന്‍െറ ഗുണം യു.ഡി.എഫിനുണ്ട്.
മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ലീഗ് വിജയം ആവര്‍ത്തിക്കുമോ?
= നിലവിലെ സാഹചര്യം നോക്കുകയാണെങ്കില്‍ ഭൂരിപക്ഷം വര്‍ധിക്കും. മലപ്പുറത്ത് ഇതുവരെ കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണ്. പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്‍െറ സ്ഥാനാര്‍ഥിത്വം അണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ പാര്‍ലമെന്‍റില്‍ വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. മാറിവരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിചയസമ്പന്നരെയാണ് ആവശ്യം. മണ്ഡലത്തില്‍ വികസനത്തിനൊന്നും ഒരു കുറവുമില്ല. യു.ഡി.എഫ് എന്തുചെയ്തെന്ന ചോദ്യത്തെക്കാള്‍ എന്തു ചെയ്തില്ളെന്ന് ചോദിക്കുന്നതാണ് എളുപ്പം. മോദി ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ഇതുപോലെയുള്ള നേതാക്കളെയാണ് ആവശ്യം.
പൊന്നാനി മണ്ഡലത്തില്‍ പലയിടത്തും ഇടതു സ്ഥാനാര്‍ഥിക്ക് അനുകൂലമായി യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. അവിടെ കോണ്‍ഗ്രസ് ലീഗിനെതിരാണോ?
= ചില പഞ്ചായത്തുകളില്‍ മാത്രമുള്ള പ്രാദേശിക വിഷയമാണത്. അത് എല്ലാക്കാലത്തും അങ്ങനെയാണ്.
യൂത്ത് ലീഗിന്‍െറയും മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികളുടെയും എതിര്‍പ്പിനിടെ ഇ. അഹമ്മദ് വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ കാരണം?
= എതിര്‍പ്പ് എന്ന വാക്കുപയോഗിക്കുന്നത് ശരിയല്ല. പാര്‍ട്ടി ചര്‍ച്ചകള്‍ക്കിടെ അനുകൂലമായും എതിരായും പറഞ്ഞുകാണും. ഞങ്ങളുടെ ഒരു കൂടിയാലോചന ശൈലിയുണ്ട്. യുവാക്കളടക്കം ബഹുഭൂരിപക്ഷമാളുകളും സ്ഥാനാര്‍ഥിയെ അനുകൂലിക്കുകയാണ് അന്നുണ്ടായത്. ഇപ്പോള്‍ എതിര്‍പ്പിന്‍െറ പ്രശ്നമില്ല. അണികളില്‍നിന്ന് ഇ. അഹമ്മദിനെതിരെ ചെറുവിരല്‍ പോലുമനങ്ങില്ല. കൊണ്ടോട്ടിയില്‍ സംഭവിച്ചത് 12 ആളുകള്‍  അങ്ങാടിയില്‍ കൂടിയപ്പോള്‍ കൊടിയെടുത്തതാണ്. അതൊരു ചെറിയ സംഭവം പോലുമല്ല.
ഖാഈദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്‍െറ പൗത്രന്‍ ദാവൂദ് മിയാഖാന്‍ മലപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലീഗിന് തിരിച്ചടിയാകുമോ?
= നിങ്ങള്‍ക്കുതന്നെ ആലോചിച്ചാല്‍ അറിയാമല്ളോ. ഞാന്‍ അതിന് മറുപടി പറയണോ.
മിയാഖാന്‍ പറഞ്ഞത് മത്സരിക്കുന്നത് ലീഗിനെതിരെയല്ല, ഇ. അഹമ്മദിനെതിരെയാണെന്നാണ്?
= ആര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് പറയാം. അതിന് എത്ര പ്രസക്തിയുണ്ടെന്ന് നിങ്ങള്‍ വിലയിരുത്തിയാല്‍ മതി. ഞാന്‍ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല.
ഭിന്നിപ്പിച്ച് വോട്ടുനേടാനുള്ള തന്ത്രമാണോ ഇടതുപക്ഷം പയറ്റുന്നത്?
= ഈ തെരഞ്ഞെടുപ്പില്‍ ദാവൂദ് മിയാഖാനടക്കം നിരവധി പാര്‍ട്ടികളും വ്യക്തികളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആരുടെ വോട്ട് കിട്ടുമെന്ന് എങ്ങനെയാണ് പറയുക.  
ലീഗിന്‍െറ വോട്ട് മറ്റാര്‍ക്കും കിട്ടില്ല. എന്‍െറ അഭിപ്രായത്തില്‍ ലീഗ് വിരുദ്ധ വോട്ടുകള്‍ ഇവര്‍ ഓഹരി വെക്കും. ഇടതുപക്ഷത്തിനാണ് വോട്ട് കുറയുക.
ദേശീയപാത 45 മീറ്റര്‍ വികസനം, ഗെയില്‍ വാതക പൈപ്പ്ലൈന്‍, വിമാനത്താവള വികസനം എന്നിവയില്‍ ലീഗിന്‍െറ നിലപാടെന്താണ്?
= മൂന്ന് വിഷയങ്ങളിലും ലീഗിന് ഉറച്ച നിലപാടുണ്ട്. എന്‍െറ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയപാത വിഷയത്തില്‍ സമരം നിര്‍ത്തിയത്. നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിച്ചതിന് ശേഷമേ  ഭൂമിയേറ്റെടുക്കൂ എന്നായിരുന്നു നല്‍കിയ ഉറപ്പ്. തുടര്‍ന്ന് അവര്‍ സര്‍വേ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സര്‍വേയും നിര്‍ത്തി.
ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശ്രദ്ധയില്‍പെട്ടിട്ടില്ളേ?
= അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് സമരസമിതിയുടെ പിന്തുണയില്ല. ഭൂമി വിട്ടുകൊടുക്കുന്ന ഇരകളുടെ ഒരു പിന്തുണയും ആ സ്ഥാനാര്‍ഥിക്കില്ല. അത് ഇരകളെ രക്ഷിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്. സമരത്തില്‍ പങ്കെടുത്തവരില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവര്‍ ഉണ്ടാകും.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ലീഗ് അവകാശവാദം ഉന്നയിക്കുമോ?
= അവകാശം ഉന്നയിക്കേണ്ട കാര്യമില്ല, അത് ലീഗിന്‍േറതാണ്. ലീഗിന് തന്നുകഴിഞ്ഞതാണ്. അതില്‍ ഒരു ചര്‍ച്ചക്കുപോലും സാധ്യതയില്ല.
രാജ്യസഭാ സീറ്റ് തരാമെന്ന ഉറപ്പിലാണോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ചോദിക്കാതിരുന്നത്?
 = ലീഗിന് നീക്കിവെച്ച രാജ്യസഭാ സീറ്റാണെന്ന് കോണ്‍ഗ്രസ്തന്നെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല.
ഇ.കെ സുന്നി വിഭാഗം ഭീഷണിപ്പെടുത്തി ലീഗിനെക്കൊണ്ട് കാര്യങ്ങള്‍ നേടുന്നെന്ന ആരോപണമുണ്ടല്ളോ?
= അതിലൊന്നും ഒരു കാര്യവുമില്ല. ലീഗിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അതെല്ലാം മാധ്യമങ്ങള്‍ വെറുതെ പറയുന്നതാണ്. രമേശ് ചെന്നിത്തല സമസ്തക്ക് കത്തയച്ച വിഷയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല.
ആര്‍.എസ്.പി യു.ഡി.എഫിന്‍െറ ഭാഗമായിരിക്കുന്നു. ഇനിയും പാര്‍ട്ടികള്‍ വരുമെന്ന് പറയുന്നു. മുന്നണിക്ക് എല്ലാവരെയും താങ്ങാനാകുമോ? ഭാവിയില്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ വരില്ളേ?
= ഇനി ഏത് പാര്‍ട്ടിയാ വരാനുള്ളത്. പുതിയ പാര്‍ട്ടികള്‍ വരുന്നതായുള്ള ചര്‍ച്ചയൊന്നുമില്ല. ആരെങ്കിലും വന്നാല്‍ പ്രശ്നവുമില്ല. പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കറിയാം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ വീണ്ടും അധികാരത്തിലത്തെുമോ?
= സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അവര്‍ ഉദ്ദേശിക്കുന്നതുപോലെ സീറ്റ് നേടാനാകില്ല. ദേശീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. ബി.ജെ.പിക്ക് എതാനും സംസ്ഥാനങ്ങളില്‍ മാത്രമേ സ്വാധീനമുള്ളൂ. അതിലേറെ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധര്‍ക്ക് മുന്‍തൂക്കമുണ്ട്. അതില്‍ പ്രധാനകക്ഷി യു.പി.എയാണ് എന്നാണ് എന്‍െറ വിലയിരുത്തല്‍.
മോദിയുടെ വികസനമാതൃകയെ അംഗീകരിക്കുന്നുണ്ടോ?
= വികസനത്തിന്‍െറ ഒരു മാതൃകയും നമുക്ക് ഗുജറാത്തില്‍നിന്ന് എടുക്കാനില്ല. കാരണം, അഹ്മദാബാദടക്കമുള്ള നഗരങ്ങള്‍ പണ്ടേ വ്യവസായ നഗരങ്ങളാണ്.  അവിടെ ആരു ഭരിച്ചാലും വികസനം വരും.
ജനങ്ങളുടെ ജീവിതസാഹചര്യം, സാക്ഷരത, ആരോഗ്യം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. പിന്നെ എന്തിന്‍െറ അടിസ്ഥാനത്തിലാണ് ഗുജറാത്തിനെ മാതൃകയായി എടുക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നിലപാട് മാറ്റത്തെക്കുറിച്ച്?
= അവരുടെ പാര്‍ട്ടിക്കകത്ത് ഓരോ നേതാക്കള്‍ എടുക്കുന്ന നിലപാടുകളുടെ ശരിയും തെറ്റും നോക്കി മറ്റൊരു പാര്‍ട്ടിയുടെ നേതാവായ ഞാന്‍ ഒന്നും പറയുന്നില്ല,  പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന്‍െറ സമയത്ത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്തതാണ്. അത് കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനകത്ത് പിണറായി എന്തു പറഞ്ഞു, വി.എസ് എന്തു പറഞ്ഞു എന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ അതിനെക്കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ അത് മറ്റൊരു വിവാദമാകും.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP