സ്വാഗതം
WELCOME

News Update..

Friday, March 21, 2014

മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം Madhyamam News Feeds

മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം Madhyamam News Feeds

Link to

മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം

Posted: 21 Mar 2014 12:50 AM PDT

Image: 

മുംബൈ: മുംബൈയില്‍ വനിതാ പത്ര ഫോട്ടോഗ്രാഫറെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ആഗസ്റ്റില്‍ ആണ് ആളൊഴിഞ്ഞ സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനിടെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്.

കേസിലെ അഞ്ചാംപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. മറ്റു നാലുപ്രതികളും കുറ്റക്കാരാണെന്ന് മുംബൈ സെഷന്‍സ് കോടതി ഇന്നലെ കണ്ടത്തെിയിരുന്നു.

ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.

മേധക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സല്‍സബീല്‍ ഗ്രീനിലെ വിദ്യാര്‍ത്ഥികളും

Posted: 21 Mar 2014 12:33 AM PDT

Image: 

തൃശൂര്‍: വേനലവധിയില്‍ നാട്ടിലെ കുളങ്ങളിലും പുഴകളിലും ചാടിത്തിമിര്‍ക്കുവാന്‍ കുട്ടികളെല്ലാം കാത്തിരിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി  മുംബൈയിലേക്ക് യാത്രക്കൊരുങ്ങുകയാണ് തൃശൂര്‍ കിരാലൂരിലുള്ള സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.
മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേധ പട്കറിനു വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുന്നത്.

‘മേധാദീദി’ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഇവര്‍ കുട്ടികള്‍ക്കിടയില്‍ നിന്നു തന്നെ പിരിച്ചെടുത്ത് നല്‍കുകയും ചെയ്തു. ശിവാജി നഗറിലെ തെരഞ്ഞെടുപ്പു പരിപാടിയില്‍ ജയ് വിളികളോടെയാണ് മേധ സല്‍സബീലിന്‍റെ സ്നേഹോപഹാരം ഏറ്റുവാങ്ങിയത്. സ്കൂള്‍ മാനേജര്‍ പി.ടി.എം ഹുസൈന്‍, പ്രിന്‍സിപ്പാള്‍ സൈനബ എ.എം, അഥീന സുന്ദര്‍, ഫാഇഖ് സൈദ്, എന്‍.എ.പി.എം സംസ്ഥാന കണ്‍വീനര്‍ എം.എം ഗിരി എന്നിവരുടെ സാന്നിധ്യത്തില്‍ തുക കൈമാറുമ്പോള്‍ തനിക്കുണ്ടായ ആഹ്ളാദത്തിന് അതിരില്ലായിരുന്നുവെന്ന് ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി ശ്രീകുമാര്‍ പറഞ്ഞു.

മാന്‍കുര്‍ദ്, ശിവാജി നഗര്‍, ഘാട്കോപ്പര്‍, ബാണ്ടൂപ്പ്, വിക്രോളി, മുള്ളന്‍റ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മുംബൈ നോര്‍ത്ത് ഈസ്റ്റ്. ഈ ആറു മണ്ഡലങ്ങളിലും കുട്ടികള്‍ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും വീടുവീടാന്തരമുള്ള പ്രചരണങ്ങളിലും പങ്കാളികളായി.
തിക്കുംതിരക്കും നിറഞ്ഞ മുംബൈ നഗരത്തില്‍  അരവിന്ദ് കെജ് രിവാളിന്‍റെ റോഡ് ഷോയില്‍ പങ്കെടുത്തതും ഈ കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

സാധാരണക്കാരില്‍ സാധാരണക്കാരുടെ കൂടെ സഞ്ചരിക്കുകയും അവരുടെ പ്രയാസത്തില്‍ മനോവിഷമമനുഭവിക്കുകയും ചെയ്യുന്ന മേധാപട്കര്‍ ലോക്സഭയില്‍ അംഗമായി വരുന്നത് രാജ്യത്തെ അവശതയനുഭവിക്കുന്നവര്‍ക്കും പരിസ്ഥിതിക്കും കാവലാളായി മാറുമെന്ന സ്വപ്നമാണ് ദീദിക്ക് പിന്നില്‍ അണിനിരക്കുന്നതില്‍ തങ്ങളുടെ പ്രചോദനമെന്ന് കുട്ടികള്‍ പറയുന്നു. രണ്ടാംഘട്ട പ്രചാരണത്തിനായി മാര്‍ച്ച് 31ാം തിയ്യതിയാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമുള്‍ക്കൊള്ളുന്ന അടുത്ത സംഘം  യാത്ര പുറപ്പെടുന്നത്.

മേധക്കു വേണ്ടിയുള്ള പ്രചരണത്തോടൊപ്പം കുട്ടികളുടെ ഭാഷാശേഷി മെച്ചപ്പെടുത്തലും വ്യക്തിത്വവികാസവും  ഈ യാത്രയുടെ ലക്ഷ്യമാണെന്ന് സ്കൂള്‍ മാനേജര്‍ പി.ടി.എം ഹുസൈന്‍ പറഞ്ഞു. കണ്ടും കേട്ടും അനുഭവിച്ചുമുള്ള പഠനം അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മേധ പട്കറോടൊപ്പം നര്‍മദ, കൂടങ്കുളം,പ്ളാച്ചിമട,കാസര്‍കോട്, കാതിക്കൂടം,ലാലൂര്‍ അടക്കമുള്ള നിരവധി ജനകീയ സമര മുഖങ്ങളില്‍ സല്‍സബീല്‍ ഗ്രീനിലെ കുട്ടികള്‍ നേരത്തെ പങ്കാളികളായിട്ടുണ്ട്. പാലിയേക്കര ടോള്‍ വിരുദ്ധ സമരപ്പന്തലില്‍ നിന്ന് സി.ബി.എസ്.സി പരീക്ഷക്കുപോയ അനുഭവവും ഈ കുട്ടികള്‍ക്ക് സ്വന്തം. എന്നിട്ടും അന്നത്തെ പരീക്ഷയില്‍ ലഭിച്ച എ പ്ളസിന് ഇരട്ടിമധുരമുണ്ടായിരുന്നതായി ഓര്‍ക്കുന്നു വിദ്യാര്‍ഥിനി അജിഷ.

മേധ പട്കര്‍ അധ്യക്ഷയായ  നാഷണല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്‍റ് (എന്‍.എ.പി.എം) എന്ന പരിസ്ഥിതി - മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയുടെ ദേശീയ കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സല്‍സബീല്‍ ഗ്രീന്‍ സ്കൂളില്‍ ചേര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും പുറമെ കേരളത്തിനകത്തും പുറത്തുമുള്ള യാത്രകളും ഗ്രീന്‍ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു.

സ്കൂള്‍ ആംഭിച്ച് എട്ടുവര്‍ഷമാകുമ്പോള്‍ ഇതിനകം ഡല്‍ഹി, അയോധ്യ, മീററ്റ്, ആഗ്ര, വാഗാ അതിര്‍ത്തി, കശ്മീര്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, ജയ്പ്പൂര്‍, ഡെറാഡൂണ്‍, മസൂറി, തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.

 

പരീക്ഷ കഴിഞ്ഞിട്ടും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

Posted: 20 Mar 2014 11:56 PM PDT

Subtitle: 
വളപട്ടണം സ്കൂള്‍ ഭക്ഷ്യ വിഷബാധ

വളപട്ടണം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വളപട്ടണം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍. വിഷബാധയെ തുടര്‍ന്ന് ശക്തമായ ഛര്‍ദിയും വയറിളക്കവും തലകറക്കവും ഭൂരിഭാഗം കുട്ടികളെയും പരീക്ഷയുടെ ആദ്യദിനങ്ങളില്‍ അലട്ടിയിരുന്നു. ആരോഗ്യനില വകവെക്കാതെ പരീക്ഷക്കെത്തിയ പല വിദ്യാര്‍ഥികളും പരീക്ഷാഹാളില്‍ തലകറങ്ങിവീണു. ആദ്യ മൂന്നു ദിനങ്ങളില്‍ പലര്‍ക്കും പരീക്ഷയെഴുതാനും സാധിച്ചിരുന്നില്ല.
സേ പരീക്ഷാസമയത്ത് വിദ്യാഭ്യാസവകുപ്പ് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യവിഷബാധ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ച കീരിയാട്ടെ സര്‍ഫാസിന് മുഴുവന്‍ പരീക്ഷകളും നഷ്ടമായിരുന്നു. ആദ്യം പാപ്പിനിശ്ശേരി എം.എം. ഹോസ്പിറ്റലിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഒരുമാസക്കാലത്തെ  തീവ്രപരിചരണത്തിനുശേഷം വീണ്ടും പരിശോധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആരോഗ്യനില കണക്കിലെടുക്കാതെ പരീക്ഷയെഴുതിയ കുട്ടികളുടെ റിസല്‍ട്ടിനെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്. സര്‍ഫാസിന് മുഴുവന്‍ പരീക്ഷകളും ഹിബാഷെറിന് മൂന്നും മിസ്രീന, റഹീം, മന്‍സൂര്‍ തുടങ്ങിയവര്‍ക്ക് ഓരോന്നു വീതവും പരീക്ഷകളാണ് നഷ്ടമായത്. ഭക്ഷ്യവിഷബാധയേറ്റ മുഴുവന്‍ കുട്ടികള്‍ക്കും വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പല വിദ്യാര്‍ഥികളുടെയും ആരോഗ്യനില തൃപ്തികരമല്ല. പലര്‍ക്കും ഇപ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. വിഷബാധക്ക് കാരണമായ ഭക്ഷ്യവസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് കേസ് നടപടിയുമായി മുന്നോട്ടുപോകുമെന്ന് വളപട്ടണം എസ്.ഐ ‘മാധ്യമ’ത്തോട് പറഞ്ഞു. ഷീന്‍ ബേക്കറിയില്‍നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
 

കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു

Posted: 20 Mar 2014 11:51 PM PDT

Image: 

തിരുവനന്തപുരം:  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുളള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന  ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം,  പത്തനംതിട്ട,  കൊല്ലം, തിരുവനന്തപുരം എന്നീ ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളു ഭൂപടമാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ വെബ് സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. മറ്റ് ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് വ്യക്തമാക്കി.

ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പ്ളാന്‍റേഷനും ഒഴിവാക്കി  അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ഭൂപടമാണിത്. പുതിയ കരട് വിജ്ഞാപന ത്തിനനുസരിച്ചാണ്  പരിസ്ഥിതി ലോല പ്രദേശങ്ങള്‍  പുനര്‍നിര്‍ണയിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററാണ് ഭൂപടം തയാറാക്കിയത്.

 

വില്ളേജുകളിലെ  പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടങ്ങള്‍ക്ക് -  http://ksrec.kerala.gov.in/frmEsa.aspx

 

ഗര്‍ഭിണികള്‍ക്കായി ജനനി സുരക്ഷാ പദ്ധതി ഈ വര്‍ഷവും

Posted: 20 Mar 2014 11:49 PM PDT

Subtitle: 
മൂന്നാംമാസം മുതല്‍ സൗജന്യ ആയുര്‍വേദ മരുന്ന്

കല്‍പറ്റ: ഗര്‍ഭിണികള്‍ക്കായി ജില്ലാ പഞ്ചായത്ത്, ആയുര്‍വേദ വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന ജനനി സുരക്ഷാ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   കഴിഞ്ഞ അഞ്ചു വര്‍ഷമായി പദ്ധതി നടത്തുന്നു. ഗര്‍ഭിണികള്‍ക്ക് മൂന്നാംമാസം മുതല്‍ പ്രസവശേഷം രണ്ടുമാസം വരെ സൗജന്യ ചികിത്സയും ആയുര്‍വേദ മരുന്നുകളും ലഭിക്കുന്ന പദ്ധതിയാണിത്. മറ്റു മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ ഇവയും ഉപയോഗിക്കാം.  മൂന്നു മാസമായ ഗര്‍ഭിണികള്‍ അടുത്തുള്ള ആയുര്‍വേദ ആശുപത്രികളിലോ, ഡിസ്പെന്‍സറികളിലോ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ശനിയാഴ്ച രാവിലെ 11ന് കല്‍പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. വിനോദ്ബാബു ഉദ്ഘാടനം ചെയ്യും. ഗര്‍ഭിണികള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. ബോധവത്കരണ ക്ളാസും ഉണ്ടാകും.  ഈ വര്‍ഷം 52,58,450 രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.  ഗര്‍ഭകാലത്ത് എല്ലാ മാസവും കൃത്യമായി പരിശോധിച്ച് മരുന്ന് ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ പ്രസവ ശേഷമുള്ള മരുന്ന് ലഭിക്കൂ. 2012-13 വര്‍ഷത്തില്‍ 918 ഗര്‍ഭിണികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ചിലര്‍ കൊഴിഞ്ഞുപോയി. 38 പേര്‍ മൂന്നാംമാസം മുതല്‍ തന്നെ പദ്ധതി വഴിയുള്ള മരുന്നുകള്‍ ഉപയോഗിച്ചു. നാലുപേര്‍ക്ക് മാത്രമേ ഗര്‍ഭമലസിയുള്ളൂ. പ്രമേഹം മൂലമുള്ള പ്രശ്നങ്ങള്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ഉണ്ടായത്. 499 പേര്‍ക്കും സ്വാഭാവിക പ്രസവമായിരുന്നു.  139 പേര്‍ സിസേറിയന് വിധേയരായി. ഇതില്‍ 14 പേര്‍ക്ക് മാത്രമാണ് ആദ്യമായി സിസേറിയന്‍ ആവശ്യമായി വന്നത്. മറ്റുള്ളവര്‍ക്ക് മുന്‍ പ്രസവങ്ങളും സിസേറിയനായിരുന്നു. പദ്ധതി വഴിയുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് ആരോഗ്യപരമായും മറ്റും മികച്ചഫലം ഉണ്ടാക്കുന്നുവെന്നതിന്‍െറ തെളിവാണിതെന്നും അവര്‍ പറഞ്ഞു.  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. വിനോദ്ബാബു, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. സത്യപാലന്‍, ഡോ. പി.യു. മഹേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

മഞ്ഞപ്പിത്തം പടരുമ്പോഴും മലിന ജലവിതരണം തുടരുന്നു

Posted: 20 Mar 2014 11:37 PM PDT

Subtitle: 
പുഴയിലെ മലിന ജലമാണ് നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കുന്നത്

കോഴിക്കോട്: നാട്ടിലെങ്ങും മഞ്ഞപ്പിത്തം പടരുന്നു. മലിനമായ കുടിവെള്ളമാണ് മഞ്ഞപ്പിത്തത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് തിരച്ചറിഞ്ഞിട്ടും ആരോഗ്യവകുപ്പും ജലഅതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അഭിപ്രായത്തില്‍ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ശുദ്ധജല വിതരണ ശൃംഖല മലിനമായതാണ് പ്രധാന കാരണം. രോഗം പടരുമ്പോഴും ജലഅതോറിറ്റി പുഴവെളളം ശുദ്ധീകരിച്ച് നല്‍കുന്നില്ല. പുഴവെളളം  ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള ജലഅതോറിറ്റിയുടെ സംവിധാനമാകെ തകരാറിലാണ്.
കൂളിമാട്, പൂളക്കടവ്, മൂഴിക്കല്‍ എന്നിവിടങ്ങളിലെ പമ്പിങ് ഹൗസുകളുടെയും ജലശുദ്ധീകരണ ശാലകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. സ്വകാര്യ കുടിവെള്ള കമ്പനികള്‍ ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നതായും ആരോപണമുണ്ട്.
 ജലഅതോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതിന് പിന്നില്‍ സ്വകാര്യവത്കരണ അജണ്ടയുണ്ടെന്ന ആരോപണമുണ്ട്. പുഴകളിലേക്ക് പലസ്ഥലങ്ങളിലും കക്കൂസ് മാലിന്യമടക്കം തള്ളുന്നുണ്ട്.
ഏതാണ്ട് മാലിന്യക്കൂമ്പാരമായ പുഴയിലെ മലിന വെള്ളമാണ് പൈപ്പിലൂടെ നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കുന്നത്.
 കഴിഞ്ഞവര്‍ഷം മാവൂരില്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ കൂത്താടി കണ്ടെത്തിയിരുന്നു. ഇത് വിവാദമായപ്പോള്‍ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിന് സര്‍ക്കാര്‍ അഞ്ചര ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ ശുദ്ധീകരണ ശാല നവീകരിക്കാന്‍ ജല അതോറിറ്റി തയാറായില്ല.ചാലിയാറിലെ മലിനജലം  ഇപ്പോഴും ശുദ്ധീകരിക്കാതെ നഗരത്തില്‍ വിതരണംചെയ്യുന്നുണ്ട്. വേനല്‍ കനത്തപ്പോള്‍ ജല അതോറിറ്റിക്കുപകരം കുടിവെള്ള വിതരണത്തില്‍ സ്വകാര്യ ടാങ്കറുകളുടെ എണ്ണവും കൂടി. ഇവര്‍ എവിടെനിന്നാണ് വെളളം ശേഖരിക്കുന്നതെന്ന് ആരും അന്വേഷിക്കാറില്ല. വലിയ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇവര്‍ കുടിവെളളം എത്തിക്കുന്നുണ്ട്.
കുടിവെള്ള വിതരണം നടത്തുന്ന  ടാങ്കര്‍ ഉടമകള്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ‘വേണ്ടപോലെ’ കാണുന്നതിനാല്‍ ഇവര്‍ വിതരണം ചെയ്യുന്ന ജലം പരിശോധിക്കാറില്ല. നഗരത്തില്‍ കുറ്റിച്ചിറയില്‍ മഞ്ഞപ്പിത്തം പടര്‍ന്നത് ഡ്രെയ്നേജ് മാലിന്യം കുടിവെള്ള പൈപ്പിലൂടെ ഒഴുകിയതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്തുകളില്‍ മാലിന്യസംസ്കരണത്തിനുളള സംവിധാനം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറായിട്ടില്ല. വേനല്‍ക്കാലത്ത് വൈറസുകളുടെ ശക്തി വര്‍ധിക്കും.
ഇത് നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യവകുപ്പ്  ഫണ്ട് ഫലപ്രഥമായി ഉപയോഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.  
 

അബൂദബിയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നത് ഒരു ശതമാനം മാത്രം

Posted: 20 Mar 2014 11:32 PM PDT

Image: 
Subtitle: 
കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 23 ശതമാനവും വാഹനങ്ങളില്‍ നിന്ന്

അബൂദബി: തലസ്ഥാന എമിറേറ്റിലെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാന നഗരിയിലെ കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 23 ശതമാനവും വാഹനങ്ങള്‍ മൂലമാണ് സംഭവിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഗതാഗത സംവിധാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഗതാഗത വകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, ദുബൈയില്‍ 11 ശതമാനം ജനങ്ങളും പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. മെട്രോയും ജല ടാക്സികളുമാണ് ദുബൈയില്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തമാകാന്‍ കാരണമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും കൂടുതല്‍ ബോധവത്കരണവും നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തില്‍ സംബന്ധിച്ച വിദഗ്ധര്‍ വ്യക്തമാക്കി.
മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് യൂസുഫ് അല്‍ ഷര്‍ഹാന്‍ പഠനത്തിന്‍െറ ഭാഗമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് വളരെ കുറച്ച് പേരാണെന്ന് വ്യക്തമായത്. അബൂദബിയിലെയും ദുബൈയിലെയും സ്വദേശി സമൂഹം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരില്‍ വിമുഖരാണ്. ദുബൈയില്‍ സ്വദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മെട്രോ സൗകര്യം ലഭ്യമല്ലാത്തതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നു. കാറിന്‍െറയും ഇന്ധനത്തിന്‍െറയും കുറഞ്ഞ വില കാരണം സമൂഹത്തിലെ ബഹുഭൂരിഭാഗം പേര്‍ക്കും ഇവ ഉപയോഗിക്കാന്‍ സാധിക്കുന്നു. യു.എ.ഇയിലെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും കാറുള്ളവരാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി മുഹമ്മദ് യൂസുഫ് പറയുന്നു.
അബൂദബിയില്‍ മെട്രോയും ട്രാമും പ്രാവര്‍ത്തികമാകുന്നതോടെ കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനത്തിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് കൂടുതല്‍ സ്വദേശികളെ മെട്രോയും മറ്റും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി വിദ്യാലയങ്ങള്‍ക്ക് ഒരാഴ്ച വസന്തകാല അവധി

Posted: 20 Mar 2014 11:26 PM PDT

Image: 

റിയാദ്: സൗദി അറേബ്യയിലെ സ്വദേശ സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ വസന്തകാല അവധി ആരംഭിച്ചു. വ്യാഴാഴ്ച പ്രവൃത്തി ദിനം അവസാനിച്ചതോടെ ആരംഭിച്ച അവധി രണ്ട് വാരാന്ത്യദിനങ്ങള്‍ കൂടി ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. മാര്‍ച്ച് 30ന് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുക. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാ തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതര ജോലിക്കാര്‍ക്കും അവധി ബാധകമാണ് എന്നതിനാല്‍ 55 ലക്ഷത്തിലധികം പേര്‍ക്ക് അവധി ആസ്വദിക്കാനാവും.
രണ്ടാം ടേമിന്‍െറ മധ്യത്തിലുള്ള വസന്തകാല അവധിയോടനുബന്ധിച്ച് സര്‍ക്കാര്‍, സ്വകാര്യ വേദികള്‍ നിരവധി വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. റിയാദ് നഗരസഭ തലസ്ഥാനത്തെ മലസിലുള്ള കിങ് അബ്ദുല്ല പാര്‍ക്കില്‍ വസന്തകാല ആഘോഷ പരിപാടികളും പുഷ്പമേളയും ഒരുക്കിയിട്ടുണ്ട്. കിങ് ഫഹദ് കള്‍ചറല്‍ സെന്‍ററില്‍ ഒരാഴചക്കാലം നാടകോത്സവം നടക്കും. ടൂറിസം വികസന വകുപ്പും സൗദിയിലെ വിവിധ വിനോദകേന്ദ്രങ്ങളില്‍ വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
അവധിക്കാലം ആരംഭിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധിക്കുകയും തിരക്ക് കൂടുകയും ചെയ്തു.
മക്ക, മദീന ഉള്‍പ്പെടെയുള്ള പുണ്യ നഗരങ്ങളിലേക്കും ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചതിനാല്‍ ബസുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരക്ക് വര്‍ധിച്ചിട്ടുണ്ട്. പ്രമുഖ നഗരങ്ങളില്‍ നിന്ന് പുണ്യഗേഹങ്ങളിലേക്ക് ട്രിപ്പ് സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളും ഇതനുസരിച്ച് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്ന ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞാല്‍ മെയ് 25ന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷ വരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ്. ഈ അധ്യായന വര്‍ഷത്തെ മധ്യവേനല്‍ അവധി ജൂണ്‍ അഞ്ചിന് ആരംഭിക്കും.

അറബിക്കടല്‍ കീഴടക്കി ഹിലരിയെത്തി; ഇനി അറ്റ്ലാന്‍റിക്കിലേക്ക്

Posted: 20 Mar 2014 11:19 PM PDT

Image: 

മസ്കത്ത്: മനസിനെ തോല്‍പിച്ച ശരീരത്തെ നിശ്ചയ ദാര്‍ഡ്യം കൊണ്ട് വെല്ലുവിളിച്ച് ഹിലരി അറബിക്കടല്‍ കീഴടക്കി. കഴുത്തിന് താഴേക്ക് തളര്‍ന്ന ശരീരവും കൊണ്ട് മുംബൈയില്‍ നിന്ന് പുറപ്പെട്ടതാണ് ഹിലരി, പായ്വഞ്ചിയില്‍.
ഒപ്പം ഒമാനി വനിത നശ്വയും. ഇന്നലെ രാവിലെ മസ്കത്ത് തീരമണയുമ്പോള്‍ കാറും കോളും നിറഞ്ഞ അറബിക്കടലില്‍ പത്തു ദിനരാത്രങ്ങളാണ് അവര്‍ കഴിച്ചുകൂട്ടിയത്. കൂടെപോന്നത് പല റെക്കോഡുകളും. ശരീരം തളര്‍ന്ന ഒരാള്‍ ഈ സമുദ്ര പാത താണ്ടുന്നത് ഇതാദ്യം. നശ്വയാകട്ടെ ഈ നേട്ടം കൊയ്യുന്ന ആദ്യ ഒമാനി വനിതയും.
ഇന്നലെ വൈകിട്ട് അല്‍ മുജ് ഗോള്‍ഫ് തീരത്ത് വെച്ച് ഹിലരിയെ കാണുമ്പോഴും അവര്‍ ഊര്‍ജസ്വലയാണ്. പൊരിവെയിലില്‍ അറബിക്കടലിന്‍െറ രൗദ്രതയെ പത്തുദിവസങ്ങളില്‍ നേരിട്ടതിന്‍െറ ക്ഷീണമൊന്നും കാണാനില്ല.
ഇനി അറ്റ്ലാന്‍റിക് ആണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ ആ സ്വരത്തില്‍ നിറയുന്നത് ഈ യൗവനത്തില്‍ തന്നെ തോല്‍പിക്കാന്‍ നോക്കുന്ന ശരീരത്തോടുള്ള വെല്ലുവിളിയാണ്. നിഴല്‍ പോലെ കൂടെയുള്ള പിതാവ് ചലിപ്പിക്കുന്ന ചക്രക്കസേരയിലിരുന്ന് അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിച്ചു.
പതിനഞ്ചാം വയസിലാണ് ഹിലരി ലിസ്റ്റര്‍ എന്ന ബ്രിട്ടീഷുകാരിയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത്. അതുവരെ ഏതൊരു കൗമാരക്കാരിയെയും പോലെ ഓടിച്ചാടി നടന്ന ഹിലരി പതിയെ തളര്‍ന്നു തുടങ്ങി. കൈകാലുകളിലും വിരലുകളിലും മരവിപ്പ്. അതുപിന്നെ തളര്‍ച്ചയായി മാറി. ഒടുവില്‍ ഒരു അവയവും ചലിക്കാതെയായി. കഴുത്ത് തിരിക്കാം, സംസാരിക്കാം. അത്ര തന്നെ.
ഈ കിടപ്പിലാണ് സമുദ്രം ഒരു ഊര്‍ജമായി ഹിലരിയെ ആവേശിക്കുന്നത്. പായ്വഞ്ചിയിലൂടെ ഹിലരി അങ്ങനെ സമുദ്രങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. യൂറോപ്പിലെ ഒരുവിധ ജലപാതകളെല്ലാം വരുതിയിലാക്കിയ ശേഷമാണ് അറബിക്കടലിലേക്ക് കണ്ണുവെച്ചത്. ഒമാനി വനിത നശ്വ അല്‍ കിണ്ടിയുമൊത്ത് മുംബൈയില്‍ നിന്ന് മസ്കത്തിലേക്ക് വരികയായിരുന്നു പദ്ധതി. മാര്‍ച്ച് 9 ന് മുംബൈയില്‍ നിന്ന് തിരിച്ചു. താരതമ്യേന സുരക്ഷിതമായ യൂറോപ്യന്‍ ജലപാതകള്‍ പോലെയല്ല ഇന്ത്യന്‍ മഹാസമുദ്രമെന്ന് ഹിലരി പറയുന്നു. അവിടെ സെയ്ലിങിന് ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടാകും. ഇവിടെ ഒന്നും തന്നെയില്ല. പലപ്പോഴും യാത്ര പ്രതിസന്ധിയിലായിരുന്നു. മുന്നോട്ടുപോകാനാകാത്ത അവസ്ഥ വന്നും. പലപ്പോഴും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളുമാണ് രക്ഷക്കെത്തിയത്. അവരോടുള്ള കടപ്പാട് പറഞ്ഞുതീര്‍ക്കാവുന്നതല്ല. ഇന്ത്യയില്‍ സെയ്ലിങ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി സഹകരിക്കാന്‍ ക്ഷണമുണ്ട്. അതിനോട് സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളു.
മനസാണ് നമ്മെ നയിക്കുന്നത്. നമുക്ക് കഴിയാത്തതായി ഒന്നുമില്ല.
ഈയൊരു സന്ദേശം നല്‍കാനാണ് താന്‍ ശ്രമിക്കുന്നത്- ഹിലരി പറഞ്ഞുനിര്‍ത്തി.

പാക് സന്ദര്‍ശനത്തിന് ശേഷം ഹമദ് രാജാവ് മടങ്ങിയെത്തി

Posted: 20 Mar 2014 11:14 PM PDT

Image: 

മനാമ: പാകിസ്താനില്‍ മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യാഴാഴ്ച രാജ്യത്ത് തിരിച്ചെത്തി. പാക് പ്രധാനമന്ത്രി  നവാസ് ശരീഫിന്‍െറ ക്ഷണമനുസരിച്ച് നടത്തിയ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താന്‍ സഹായകമായി.
പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍, പട്ടാള മേധാവി, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങിയവരുമായി രാജാവ് കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണാ പത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. വിവിധ മേഖലകളിലായി ആറോളം കരാറിലാണ് ഹമദ് രാജാവ് പാകിസ്താനുമായി ഒപ്പുവെച്ചത്. സൈനിക പരിശീലനം, ആയുധ നിര്‍മാണം, ഐ.ടി, കൃഷി, നിര്‍മാണം, ഊര്‍ജം എന്നീ മേഖലകളിലാണ് സഹകരണത്തിന് കരാറായിട്ടുള്ളത്.
ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണക്ക് ഹമദ് രാജാവ് പാകിസ്താന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ രാജാവിന് മനം നിറഞ്ഞ യാത്രയയപ്പ് നല്‍കുകയും ബഹ്റൈനിലെത്തിയ അദ്ദേഹത്തെ സഖീര്‍ എയര്‍ബേസില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സംഘവും ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP