സ്വാഗതം
WELCOME

News Update..

Wednesday, September 30, 2015

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ Madhyamam News Feeds

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ Madhyamam News Feeds

Link to a feed

വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍

Posted: 30 Sep 2015 12:56 AM PDT

Image: 

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുപ്രാവശ്യം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാതെവന്നാല്‍ ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കുമെന്ന വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുനപരിശോധിക്കുമെന്ന്  റഗുലേറ്ററി കമ്മീഷന്‍. വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നതടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെ വന്നാല്‍ പിഴ ഈടാക്കാനായിരുന്നു ബോര്‍ഡിന്‍െറ തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുര്‍ന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുന:പരിശോധിക്കുന്നത്.

എല്‍.ടി സിംഗ്ള്‍ ഫേസ് 250, എല്‍.ടി ത്രീ ഫേസ് 500, ഹൈടെന്‍ഷന്‍ 5000, എക്സ്ട്രാ ഹൈടെന്‍ഷന്‍ (ഇ.എച്ച്.ടി) 10,000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ചുമത്തിയിരുന്നത്. റീഡിങ് എടുക്കാന്‍ അനുവദിക്കാതിരിക്കാതിരിക്കുന്നവരും മോശമായി പെരുമാറുന്നവരുമായ ഉപഭോക്താക്കളുമുണ്ട്. 2014 സപൈ്ളകോഡിലെ 111ാം ചട്ടപ്രകാരം പിഴ ചുമത്താന്‍ റെഗുലേറ്ററി കമീഷനും അനുമതി നല്‍കിയിരുന്നു.

ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു

Posted: 29 Sep 2015 11:57 PM PDT

Image: 

മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു. മൂംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമീഷന്‍ ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് കൊച്ചി.

നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡാണു നിര്‍മിച്ചത്. മിസൈലുകളെ  നശിപ്പിക്കാനും റഡാറുകളില്‍ നിന്ന് ഒളിക്കാനുമുള്ള സാങ്കേതിക വിദ്യയും ഐ.എന്‍.എസ് കൊച്ചിയിലുണ്ട്. അത്യാധുനിക സംവിധാനങ്ങളും കനത്ത പ്രഹരശേഷിയുമുള്ള കൊല്‍ക്കത്ത ക്ളാസ് എന്നറിയപ്പെടുന്ന ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണ് ഐ.എന്‍.എസ് കൊച്ചി. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു.  ശ്രേണിയിലെ അവസാന കപ്പലായ ഐ.എന്‍.എസ് ചെന്നൈ അടുത്ത വര്‍ഷം കമീഷന്‍ ചെയ്യും.

കോളജ് നിയമനത്തിന് വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്

Posted: 29 Sep 2015 11:16 PM PDT

Image: 

ആലപ്പുഴ:  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എസ്.എന്‍ കോളജിലെ അധ്യാപക -അനധ്യാപക തസ്തിക നിയമനത്തിന്  വെള്ളാപ്പള്ളി  കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് ആരോപിച്ചു. കള്ളപ്പണം ഒതുക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ കൂട്ടുപിടിക്കുന്നത്.  കണിച്ചുകുളങ്ങരയില്‍ സി.പി.എമ്മിന്‍്റെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

അനധികൃതമായി വെള്ളാപ്പള്ളി 100 കോടി രൂപ സമ്പാദിച്ചു. കള്ളപ്പണംതിരിച്ച് കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് പേടിച്ചിരിക്കുയാണ് വെള്ളാപ്പള്ളി. കള്ളപ്പണം സ്വിസ് ബാങ്കില്‍ നിന്ന് കൊണ്ടുവരുന്നതിനെ അദ്ദേഹം ഭയക്കുന്നു. അതിനാലാണ് കേന്ദ്രസര്‍ക്കാറുമായും സംഘപരിവാറുമായും വെള്ളാപ്പള്ളി അടുക്കാന്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

 

മൂന്ന് മലയാളി താരങ്ങള്‍ക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്ക്

Posted: 29 Sep 2015 11:04 PM PDT

Image: 

ന്യൂഡല്‍ഹി: ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന മൂന്ന് മലയാളി അത്‌ലറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്കൊരുങ്ങുന്നു. അനില്‍ഡ തോമസ്, അനു രാഘവന്‍, അഞ്ജു തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി.  പട്യാലയിലെ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ദേശീയ ^രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നാണ്  ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തിനകം ക്യാംപില്‍ ഹാജരാകുകയോ ക്യാമ്പില്‍ പങ്കെടുക്കാതിരിക്കുന്നതിന്  വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ സെപ്തംബര്‍ 24ന് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഠനത്തെയും മറ്റും ബാധിക്കുന്നതിനാല്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍  സാധിക്കില്ലെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ ക്യാമ്പില്‍നിന്ന് പേര് വെട്ടിയെന്നും മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷന്‍ താരങ്ങള്‍ക്ക് കത്ത് നല്‍കിയത്.

35ാം ദേശീയ ഗെയിംസില്‍ 400 മീറ്ററിലെ സ്വര്‍ണമെഡല്‍ ജേതാവായ  അനില്‍ഡ ഡിഗ്രി അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.  400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനായ അനു രാഘവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. പഠനത്തിന്  ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് അനു ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പ്രതികരിച്ചു. ശ്വസനസംബന്ധമായ പ്രശ്നമുള്ളതിനാല്‍ ചികിത്സ നടക്കുകയാണെന്നായിരുന്നു അനില്‍ഡയുടെ പ്രതികരണം.

അതേസമയം പട്യാലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താരങ്ങള്‍ ക്യാംപില്‍നിന്ന് വിട്ടുനിന്നതെന്നും കേരളത്തിലെ കോച്ചിന് കീഴില്‍ പരിശീലനം തുടരാനാണ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കേരള  അത്‌ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം

Posted: 29 Sep 2015 10:08 PM PDT

Image: 

മൂന്നാര്‍: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ രാപകല്‍ സമരം നടത്തുമെന്ന് പൊമ്പിള ഒരുമൈ നേതാക്കള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന സമരത്തോടൊപ്പമായിരിക്കില്ല സമരം ചെയ്യുകയെന്ന് ഇവര്‍ അറിയിച്ചു. തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കണമെന്നും മടിച്ച് നില്‍ക്കാതെ സമരത്തിനിറങ്ങണമെന്നും മൂന്നാറിലെ സ്ത്രീ തൊഴിലാളികളോട് ഇവര്‍ അഭ്യര്‍ഥിച്ചു.

500 രൂപ മിനിമം കൂലിയെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസം കാത്തിരുന്നത്. മന്ത്രിസഭാ തീരുമാനം വരുന്നതുവരെ കാത്തിരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും പൊമ്പിള ഒരുമൈ നേതാക്കളായ ലിസി, ഗോമതിഎന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാറിലെ പോസ്റ്റ് ഓഫിസ് കവലക്ക് മുമ്പിലാണ് ഇവര്‍ ഇപ്പോള്‍ കുത്തിയിരിപ്പുസമരം ആരംഭിച്ചിരിക്കുന്നത്. നൂറോലം സ്ത്രീതൊഴിലാളികളും ഇവരോടൊപ്പമുണ്ട്. എന്നാല്‍ 12 മണിയോടെ കൂടുതല്‍ പേര്‍ സമരരംഗത്തത്തെുമെന്ന് ഇവര്‍ വ്യക്തമാക്കി.

അതേസമയം, കമ്പമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.  തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

 

പാചകവാതകം ചോര്‍ന്നു; ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി

Posted: 29 Sep 2015 09:55 PM PDT

തിരുവനന്തപുരം: പാചകവാതകം ചോര്‍ന്ന് ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി. പാചകക്കാരന് പൊള്ളലേറ്റു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.
ഇടപ്പഴിഞ്ഞി എം.ആര്‍.എ ബേക്കറിയും സമീപത്തെ മെഡിക്കല്‍ സ്റ്റോറുമാണ് കത്തിയത്. ചൊവ്വാഴ്ച ഉച്ച 1.15 ഓടെയാണ് അപകടം. ബേക്കറിയിലെ പാചകത്തിനിടെയായിരുന്നു വാതകം ചോര്‍ന്ന് തീപിടിച്ചത്. സമീപത്ത് നാല് സിലിണ്ടറുകളുണ്ടായിരുന്നെങ്കിലും ഇവയിലേക്ക് തീ പടര്‍ന്നില്ല. ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. ഒരു പാചകക്കാരന് പൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്. ബേക്കറിയിലെ സാധനങ്ങള്‍ മുക്കാലും കത്തിനശിച്ചു. മെഡിക്കല്‍ സ്റ്റോറില്‍ ഭാഗികമായേ തീ പടര്‍ന്നുള്ളൂ. എന്നാല്‍, മരുന്നുകള്‍ ഉപയോഗശൂന്യമായി. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്ന് എ.ഡി.ഒ ദിലീപിന്‍െറ നേതൃത്വത്തില്‍ നാല് യൂനിറ്റ് എത്തിയാണ് ഒരു മണിക്കൂര്‍കൊണ്ട് തീയണച്ചത്. ആകെ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്‍കി

Posted: 29 Sep 2015 09:53 PM PDT

Image: 

ചാവക്കാട്: തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി സ്വരൂപിച്ച 70 ലക്ഷം രൂപ പ്രസിഡന്‍റ് വി.എം. സുധീരന്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നു രാവിലെ ഹനീഫയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം എത്തിയാണ് തുകയുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.
ഹനീഫയുടെ നാല് മക്കള്‍ക്ക് 12.5 ലക്ഷം വീതവും ഭാര്യക്കും ഉമ്മക്കും 10 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഭാര്യയുടേയും ഉമ്മയുടേയും സ്ഥിര നിക്ഷേപ പലിശ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി വീട്ടു ചെലവുകള്‍ക്കായി ലഭിക്കും. മക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപം പണയപ്പെടുത്തി വായ്പയെടുക്കാനോ 18 വയസിനു മുമ്പ് പിന്‍വലിക്കാനോ കഴിയില്ല. അവര്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ പലിശ തുക ഉള്‍പ്പെടെ ലഭിക്കും. ഹനീഫയുടെ ഭാര്യയുടേയും ഉമ്മയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍െറ നോമിനി മക്കളാണ്.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി. ബലറാം, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ.പി.സി.സി പ്രസിഡന്‍റ് തുക കൈമാറിയത്. കഴിയാവുന്ന സഹായം ഇനിയും എത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ ആനവണ്ടികള്‍

Posted: 29 Sep 2015 09:49 PM PDT

കൊല്ലം: ഇത് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്. ആകെയുള്ളത് 141 ബസ്. ഇതില്‍ കട്ടപ്പുറത്ത് കിടക്കുന്നതാകട്ടെ 30ലധികം ബസ്. പുതുതായി വരാനുള്ളത് 61 ബസ്. ഇതില്‍ നാല് ബസ് സര്‍വിസ് ആരംഭിച്ചെങ്കിലും പുതിയ ബസുകളടക്കം സ്റ്റാന്‍ഡില്‍ വന്നുതുടങ്ങിയതോടെ പാര്‍ക്ക് ചെയ്യാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്.
മുപ്പതോളം ബസുകളാണ് ഞെരുങ്ങിയമര്‍ന്ന് സ്റ്റാന്‍ഡില്‍ രാത്രി പാര്‍ക്ക് ചെയ്യുന്നത്. ഭൂരിഭാഗവും പുതിയ ബസുകളാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നത്. ബാക്കിയുള്ള ബസുകള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായാണ് നിര്‍ത്തിയിടുക. ആശ്രാമം ലിങ്ക് റോഡിന്‍െറ ഇരുവശവുമാണ് കൂടുതല്‍ ബസുകളും പാര്‍ക്ക് ചെയ്യുന്നത്.
രാത്രി സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയാണ് ഇവിടെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി ലിങ്ക് റോഡില്‍ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. സ്റ്റാന്‍ഡില്‍ സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടെങ്കിലും റോഡില്‍ കിടക്കുന്നവ കൃത്യമായി പരിശോധിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. പൊലീസ് പരിശോധന പേരിന് നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ളെന്നും പരാതിയുണ്ട്.
സ്ഥലം ഉണ്ട്; ചുറ്റിക്കറങ്ങണം
കൊല്ലം കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് പാര്‍ക്ക് ചെയ്യാന്‍ 50 സെന്‍റ് സ്ഥലം അനുവദിച്ചെങ്കിലും കാടുകയറി നശിക്കുകയാണ്. ആണ്ടാമുക്കം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപത്താണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായ സ്ഥലത്ത് ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുകയാണ്.
ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം മണ്ണിട്ട് നികത്തണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് സ്റ്റേഷന്‍ അധികൃതര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഡിപ്പോയില്‍ നിന്ന് ആണ്ടാമുക്കം പോയി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പ്രയാസകരമാണെന്നും ജീവനക്കാര്‍ പറയുന്നു.
സ്പെയര്‍പാര്‍ട്സിന് ക്ഷാമം...
ദീര്‍ഘദൂര ബസുകളുള്‍പ്പെടെ മുപ്പതോളം ട്രാന്‍.ബസുകളാണ് മാസങ്ങളായി കട്ടപ്പുറത്തുള്ളത്. ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകള്‍ ഇല്ലാത്തതാണ് കട്ടപ്പുറത്താകാന്‍ കാരണം. ചെറിയ ബോള്‍ട്ടുകള്‍പോലും ഇല്ലാത്ത ഗാരേജില്‍ ബസുകള്‍ കയറ്റിയിടുമ്പോള്‍ പലയിടങ്ങളിലെയും സര്‍വിസ് റദ്ദാക്കുകയാണ് ചെയ്യുന്നത്. മിക്കതും കാലപ്പഴക്കം ചെന്ന ബസുകളാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര ബസുകള്‍ക്കും മറ്റും അഞ്ചുവര്‍ഷമാണ് കാലാവധി. പിന്നീട് ഈ ബസുകള്‍ ഓര്‍ഡിനറിയായി സര്‍വിസ് നടത്തുകയാണ് ചെയ്യുന്നത്. 21 ഫാസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 10നും പെര്‍മിറ്റ് തീര്‍ന്നവയാണ്. ബാക്കിയുള്ളവ മാത്രമാണ് സര്‍വിസ് നടത്തുന്നത്.
പഴക്കം ചെന്ന ബസുകളായതിനാല്‍ യാത്രക്കാരുടെ കുറവ് കലക്ഷനെ ബാധിക്കുന്നുണ്ട്. നല്ല കലക്ഷന്‍ കിട്ടുന്ന ബസുകളെല്ലാം കട്ടപ്പുറത്താകുമ്പോള്‍ സര്‍വിസ് വെട്ടിച്ചുരുക്കും. കൊല്ലം-തൃശൂര്‍, കൊല്ലം-തിരുവനന്തപുരം-എറണാകുളം എന്നീ രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഇതേ അവസ്ഥയായിരുന്നു. കൊല്ലം - തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റിന് ഒറ്റദിവസം കൊണ്ട് 24,000 രൂപയോളം കലക്ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ പകരം ഫാസ്റ്റ് ബസ് വിട്ടെങ്കിലും കലക്ഷന്‍ 10,000ത്തില്‍ താഴെയായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.
പുതിയ ബസുകള്‍ ഉടന്‍...
പുതുതായി അനുവദിച്ച 14 ജനുറം ബസുകളും 37 മാര്‍ക്കോപോളോ ബസും 10 ഫാസ്റ്റുകളും വരും ദിവസങ്ങളില്‍ ഡിപ്പോയിലത്തെും. നാല് ജനുറം ബസ് നിലവില്‍ സര്‍വിസ് ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടുമുമ്പ് നിര്‍ത്തലാക്കിയ തേക്കടി സര്‍വിസിന് തിങ്കളാഴ്ച ഡിപ്പോയില്‍ തുടക്കമായി. പി.കെ. ഗുരുദാസന്‍ എം.എല്‍.എയാണ് ആദ്യ സര്‍വിസ് ഉദ്ഘാടനം ചെയ്തത്. കൊല്ലം-ഗുരുവായൂര്‍, കൊല്ലം-തൃശൂര്‍, കൊല്ലം-പുനലൂര്‍ സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്.

കവര്‍ച്ചക്ക് പിന്നില്‍ വിദഗ്ധ സംഘം

Posted: 29 Sep 2015 09:45 PM PDT

ചാവക്കാട്:വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്‍െറ വീട്ടില്‍ നിന്ന് 500 പവനും വജ്രാഭരണങ്ങളും പണവുമുള്‍പ്പെടെ കവര്‍ന്നതിന് പിന്നില്‍ പ്രഫഷനല്‍ സംഘമെന്ന് പൊലീസ്. പ്രാഥമികാന്വേഷണത്തിന് ശേഷമുള്ള വിലയിരുത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. എസ്.പി കെ. കാര്‍ത്തികിന്‍െറ മേല്‍നോട്ടത്തില്‍ കുന്നംകുളം ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കവര്‍ച്ചാസംഘത്തില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് വിലയിരുത്തല്‍. തൂശൂരില്‍ നിന്നത്തെിയ വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിഭാഗവും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരുതലോടെയാണ് പൊലീസ് നീക്കം.
രണ്ട് ദിവസം മുമ്പ് അപരിചിതരായ മൂന്നുപേരെ കണ്ടെന്ന ഹിന്ദിക്കാരന്‍ കാവല്‍ക്കാരന്‍െറ മൊഴി വിശ്വസനീയമാണെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കും. വിദേശത്തുള്ള കുഞ്ഞിമുഹമ്മദിനെ പൊലീസ് ബന്ധപ്പെട്ടതോടെയാണ് 500 പവനൊപ്പം വജ്രാഭരണങ്ങളും 25,000 രൂപയും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
എന്നാല്‍, കുഞ്ഞിമുഹമ്മദും കുടുംബവും നാട്ടിലത്തെി പരിശോധിച്ച ശേഷമേ നഷ്ടത്തിന്‍െറ കൃത്യമായ കണക്ക് ലഭിക്കൂ.
ആധുനിക ഉപകരണങ്ങളുപയോഗിച്ചാണ് അടുക്കള വാതിലുള്‍പ്പെടെ തുറന്നിട്ടുള്ളത്. ലോക്കറിന്‍െറ താക്കോലിരുന്ന അലമാര തുറന്നതും കരുതലോടെയാണ്. മുഴുവന്‍ സമയവും കാവല്‍ക്കാരുള്ള ഇവിടെ ഒരു ശബ്ദവുമുണ്ടാക്കാതെ ആസൂത്രിതമായി കവര്‍ച്ച നടത്തിയതാണ് പിന്നില്‍ പ്രഫഷനല്‍ സംഘമാണെന്ന നിഗമനത്തിലത്തൊന്‍ കാരണം. പത്തിലധികം മുറികളുള്ള വീട്ടില്‍ താക്കോല്‍ സൂക്ഷിച്ച അലമാര കൃത്യമായി കണ്ടത്തെിയതിലൂടെ മോഷ്ടാക്കള്‍ക്ക് വീടുമായി അടുത്ത പരിചയമുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളെയും നിരീക്ഷിക്കുന്നുണ്ട്.
ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍, കുന്നംകുളം സി.ഐ കൃഷ്ണദാസ്, ചാവക്കാട് എസ്.ഐ പി.ഡി അനൂപ്മോന്‍, വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഉപരോധത്തില്‍ സംഘര്‍ഷം

Posted: 29 Sep 2015 09:41 PM PDT

പാലക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ അഴിഞ്ഞാടി. നഗരസഭ പരിപാടികള്‍ അറിയിക്കുന്നില്ളെന്നാരോപിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് നടക്കേണ്ട കൗണ്‍സില്‍ യോഗത്തിലേക്ക് നേരത്തേ എത്തിയ ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടുകയായിരുന്നു.
രാവിലെ ഒമ്പതിന് ജൈനിമേട് വാതക ശ്മശാനത്തിന്‍െറ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായില്ളെന്നും പരിപാടിയിലേക്ക് ക്ഷണിച്ചില്ളെന്നുമാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ ചടങ്ങ് അലങ്കോലപ്പെടുത്തി. ഇതേതുടര്‍ന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാമെന്ന് അറിയിച്ചെങ്കിലും ബി.ജെ.പി യോഗം ബഹിഷ്കരിച്ചു.
കൗണ്‍സില്‍ ഹാള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൂട്ടിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍െറ ചേംബറില്‍ സി.പി.എം, യു.ഡി.എഫ് അംഗങ്ങള്‍ ചര്‍ച്ചക്കത്തെി. ഈ സമയം ചെയര്‍മാന്‍െറ ചേംബറിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇതിനിടെ പുറത്തുനിന്ന് കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസിലത്തെി. ഇതോടെ നഗരസഭ ഓഫിസില്‍ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ബി.ജെ.പി നേതാവ് എന്‍. ശിവരാജന്‍ സി.പി.എം വനിത അംഗം. എ. കുമാരിക്കെതിരെ നടത്തിയ പരാമര്‍ശം ബഹളത്തിനിടെയാക്കി. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. ചെയര്‍മാന്‍െറ നിര്‍ദേശപ്രകാരം പൊലീസത്തെിയെങ്കിലും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സമരത്തില്‍ ഉറച്ചുനിന്നു.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് കൗണ്‍സില്‍ യോഗം ചേര്‍ന്നു.
സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ വനിതാ കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ പരാമര്‍ശത്തില്‍ യോഗം ഐകകണ്ഠ്യേന പ്രതിഷേധിച്ചു. എ. കുമാരിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലര്‍മാരും ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും നഗരസഭക്ക് മുന്നില്‍ പ്രകടനം നടത്തി.
വനിതാ അംഗത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത എന്‍. ശിവരാജനെതിരെ ചെയര്‍മാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പണപ്പിരിവ്: ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍

Posted: 29 Sep 2015 09:36 PM PDT

തിരൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള പണപ്പിരിവ് നിര്‍ത്തലാക്കുക, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് ഓണാവധിക്കുശേഷം അധ്യാപകരെ നിയമിച്ചിരുന്നു.
അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി പി.ടി.എ ഫണ്ടിലേക്ക് ഓരോ വിദ്യാര്‍ഥിയില്‍നിന്നും പ്രവേശ സമയത്ത് 1500 രൂപ വീതം ഈടാക്കിയിരുന്നു. ഇപ്പോള്‍ ഒരോ വിദ്യാര്‍ഥിയും 3000 രൂപ വീതം നല്‍കണമെന്ന് പി.ടി.എ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 60 ശതമാനത്തോളം വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളടക്കം പറഞ്ഞ തുക അടക്കാനായി ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികളായ കെ. ഷഹല്‍, കെ. റംഷീദ്, എ. ഫസല്‍ റഹ്മാന്‍, കെ.പി. മുബശ്ശിര്‍ എന്നിവര്‍ പങ്കെടുത്തു.

കനത്ത മഴ; വടശേരിക്കരയില്‍ വ്യാപകനാശം

Posted: 29 Sep 2015 09:31 PM PDT

വടശേരിക്കര: കനത്ത മഴയില്‍ വ്യാപക നാശം. പെരുനാട് പോസ്റ്റ് ഓഫിസിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയില്‍ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
പെരുനാട് പോസ്റ്റ് ഓഫിസിലേക്കും സമീപത്തുള്ള കടകമ്പോളങ്ങളിലേക്കും മലവെള്ളം ഇരച്ചുകയറി ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പോസ്റ്റ് ഓഫിസിലെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും തറയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും ഉരുപ്പടികളുമെല്ലാം നനഞ്ഞുകുതിര്‍ന്നു.
പോസ്റ്റ് ഓഫിസിനുള്ളില്‍ അര അടിയോളം വെള്ളം ഉയര്‍ന്നു. സമീപത്തുള്ള റബര്‍കട, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി.
പെരുനാട് മരോട്ടിമൂട്ടില്‍ ഉദയന്‍െറ കിണറും മുറ്റവും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. അത്തിക്കയം അറക്കമണ്‍ കിഴക്കേതില്‍ ബാബു വര്‍ഗീസിന്‍െറ വീടിന്‍െറ അടുക്കളക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഉപകരണങ്ങള്‍ നശിച്ചു. പല സ്ഥലത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏറെ വൈകിയും വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനായില്ല.
റാന്നി: ചൊവ്വാഴ്ച ഉച്ചക്കുശേഷം ഇടിയോടെ പെയ്ത കനത്ത മഴയില്‍ റാന്നി ടൗണിലും പരിസരത്തും നാശനഷ്ടമുണ്ടായി.
ഇട്ടിയപ്പാറയില്‍ ഓടകള്‍ അടഞ്ഞതോടെ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ വെള്ളക്കെട്ടുണ്ടായി. ഏതാനും കടകളിലും വെള്ളം കയറി.
മിന്നലില്‍ വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും കത്തിനശിച്ചു. ഇട്ടിയപ്പാറ ടൗണില്‍ ഐക്കര ജങ്ഷന്‍, മാമുക്ക്, വലിയപറമ്പുപടി, ബസ്സ്റ്റാന്‍ഡിന് താഴ്വശം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കി. പലസ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി.

സിസ്റ്റര്‍ അമല കൊലക്കേസ്: തിടനാടും അരുവിത്തുറയിലും സതീഷ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി

Posted: 29 Sep 2015 09:25 PM PDT

ഈരാറ്റുപേട്ട: പാലായില്‍ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ അരുവിത്തുറ എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലും തിടനാട് എഫ്.സി കോണ്‍വെന്‍റിലും തിടനാട് ചേറ്റുതോട് എസ്.എച്ച് മഠത്തിലും തെളിവെടുപ്പിന് എത്തിച്ചു. തിടനാട്, ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതായി പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സതീഷ് ബാബുവിനെ തിടനാട് എത്തിച്ചത്. 2015 ഏപ്രില്‍ 17ന് പുലര്‍ച്ചെ രണ്ടുമണിയോടെ സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പ്രതി പൊലീസില്‍ കുറ്റസമ്മതം നടത്തി. ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍െറ സൂചനകളൊന്നും ഇല്ലാതിരുന്ന സംഭവത്തില്‍ സിസ്റ്റര്‍ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതര്‍ കരുതിയത്. സതീഷ് ബാബുവിന്‍െറ വെളിപ്പെടുത്തലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ മഠത്തിലത്തെിച്ചു. മഠത്തിനുള്ളില്‍ കയറിയതെങ്ങനെയാമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

യു.ഡി.എഫില്‍ സീറ്റ് വിഭജനം തലവേദനയാകും

Posted: 29 Sep 2015 09:14 PM PDT

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇത്തവണ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം കടുകട്ടിയാകും. സംവരണ വാര്‍ഡുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റുകള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെ നേതാക്കളും പാര്‍ട്ടികളും സീറ്റ് തേടി നെട്ടോട്ടത്തിലാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 24 സീറ്റ് കരസ്ഥമാക്കിയാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. പത്ത് വീതം വാര്‍ഡുകള്‍ തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്ന് , 11, 13, 27, 34, 28 എന്നീ വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും ഏഴ്, എട്ട്, ഒമ്പത്, 14, 15, 16, 17, 18 എന്നീ വാര്‍ഡുകളില്‍ മുസ്ലിം ലീഗുമാണ് മത്സരിച്ചത്. ഇതില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്.
കഴിഞ്ഞതവണ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായതാണെന്നും ഇത്തവണ കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി തന്നെ മുന്നോട്ടുപോകുമെന്നും ഇവയെല്ലാം വിജയം നേടാന്‍ കഴിയുന്ന സീറ്റുകളാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനില്‍ക്കുന്നു. വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധന വരാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ സമവായം കാണാനാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ ശ്രമം. ഇത്തവണത്തെ സംവരണ വാര്‍ഡുകളുടെ പ്രഖ്യാപനം നേതാക്കളടക്കമുള്ളവര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ആര്‍. ഹരിയുടെ നടുക്കണ്ടം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുന്‍ വൈസ് ചെയര്‍മാനുമായ ജോസഫ് ജോണിന്‍െറ കോതായിക്കുന്ന് വാര്‍ഡുകള്‍ ഇനി വനിതകള്‍ക്കാണ്. ബി.ജെ.പി നേതാവ് ടി.എസ്. രാജന്‍െറ കാഞ്ഞിരമറ്റം വാര്‍ഡ് പട്ടികജാതി വനിതക്കായി മാറ്റി. വൈസ് ചെയര്‍പേഴ്സണ്‍ ഷീജാ ജയന്‍െറ അമ്പലം വാര്‍ഡ് പൊതുവിഭാഗത്തിലേക്കും മുസ്ലിം ലീഗിലെ സാബിറ ഷരീഫിന്‍െറ കുമ്പംകല്ല് ബി.ടി.എം സ്കൂള്‍ വാര്‍ഡ് ജനറല്‍ പട്ടികജാതി വിഭാഗത്തിലേക്കുമാണ് മാറിയത്. ബി.ജെ.പിയുടെ മൂന്ന് പുരുഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡ് വനിതകള്‍ കൈയടക്കിയപ്പോള്‍ ഏക വനിതാ കൗണ്‍സിലറായിരുന്ന ബിന്ദു പത്മകുമാറിന്‍െറ മണക്കാട് വാര്‍ഡ് ജനറലായി.
കോണ്‍ഗ്രസ് നേതാക്കളായ കെ. ദീപക്കിനും (മഠത്തിക്കണ്ടം), ഷിബിലി സാഹിബിനും (കാരൂപ്പാറ) വേറെ വാര്‍ഡുകള്‍ തേടേണ്ടിവരും. അതേസമയം, ഷീജാ ജയന്‍ മൂന്ന്, നാല് വാര്‍ഡുകളിലൊന്നാണ് ലക്ഷ്യമിടുന്നത്. ചെയര്‍മാന്‍ എ.എം. ഹാരിദ് 14, 15 വാര്‍ഡുകളിലൊന്നില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് ജോണ്‍ ഒളമറ്റത്തോ കുന്നം വാര്‍ഡിലോ മത്സരിച്ചേക്കുമെന്ന് അറിയുന്നു.
റിവര്‍വ്യൂ വാര്‍ഡ് ജനറലായെങ്കിലും നഗരസഭ പിറന്നപ്പോള്‍ മുതല്‍ ഇവിടുത്തെ പ്രതിനിധിയായ പ്രഫ. ജെസി ആന്‍റണിക്ക് ഇക്കുറിയും മാറ്റമുണ്ടാകാനിടയില്ല. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമാണ്. ഷീജാ ജയന്‍, റിട്ട. അധ്യാപികയും കൗണ്‍സിലറുമായ സിസിലി ജോസ്, വിജയകുമാരി കൃഷ്ണന്‍നായര്‍ എന്നിവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. സീറ്റ് കണ്ടത്തൊനും നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിനിടെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും ലീഗും എത്തുന്നത് എങ്ങനെ നേരിടുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.

സര്‍വശിക്ഷ അഭിയാന്‍: കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി

Posted: 29 Sep 2015 09:09 PM PDT

കാസര്‍കോട്: സര്‍വശിക്ഷ അഭിയാന് ഈ വര്‍ഷം അനുവദിച്ച 24.58 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ളിമെന്‍േറഷന്‍ സമിതി അംഗീകാരം നല്‍കി.
ജില്ലയിലെ ഗവണ്‍മെന്‍റ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും രണ്ട് ജോടി സൗജന്യ യൂനിഫോം നല്‍കുന്നതിന് രണ്ട് കോടി 41 ലക്ഷം രൂപയും മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിന് രണ്ട് കോടി 10 ലക്ഷം രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിനും ക്ളസ്റ്റര്‍ പരിശീലനത്തിനുമായി 77.64 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബി.ആര്‍.സിയിലെയും സി.ആര്‍.സിയിലെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി 97 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി സ്കൂളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്കൂളിലും ഓരോ അധ്യാപകരെ അധികം നിയമിക്കും. യു.പി സ്കൂളുകളില്‍ മൂന്ന് പാര്‍ട്ട് ടൈം അധ്യാപകരെ കൂടി നിയമിക്കും. ഇതിനായി അധ്യാപകരുടെ ശമ്പളയിനത്തില്‍ 11 കോടി 78 ലക്ഷം രൂപ അനുവദിച്ചു.സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കുന്നതിനും എസ്.എസ്.എ ഗ്രാന്‍റ് നല്‍കും. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലുള്ള അധ്യാപകര്‍ക്ക് ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ 13.73 ലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്. സ്കൂളുകള്‍ക്ക് മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 40.59 ലക്ഷം പദ്ധതിയിലുണ്ട്. ജില്ലയിലെ രണ്ട് ഗവ. യു.പി. സ്കൂളുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. എ.സി.കെ.എന്‍.എസ് യു.പി.എസ് മേലാങ്കോട്ട്, കാഞ്ഞങ്ങാട്, ഗവ. യു.പി സ്കൂള്‍ കാസര്‍കോട് എന്നീ വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി 4.21 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.പഠന പരിപോഷണ പരിപാടികള്‍ക്കായി 15.84 ലക്ഷം സ്കൂള്‍ മോണിറ്ററിങ് സമിതി അംഗങ്ങളുടെയും പി.ടി.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി 18 ലക്ഷം, വിദ്യാലയങ്ങളില്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടത്തുന്നതിന് 20.24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്കൂളില്‍ പ്രവേശം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിന് 2.39 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് എസ്.എസ്.എയുടെ ലക്ഷ്യം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷാ നടത്തിപ്പിനുമായി 2.89 ലക്ഷം ചെലവഴിക്കും.
2014-15 വര്‍ഷം നടപ്പാക്കിയ ഫോക്കസ് പദ്ധതി വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പൊതുവിദ്യാലയങ്ങളില്‍ പ്രവേശം വര്‍ധിപ്പിക്കാനും അനാദായകരമായ വിദ്യാലയങ്ങളെ ആദായകരമാക്കാനും തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഫോക്കസ്. 23 വിദ്യാലയങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ ആദായകരമായിത്തീര്‍ന്നത്. സമിതി ചെയര്‍മാനായ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ഡി.ഡി.ഇ സൗമിനി കല്ലത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. എം. ബാലന്‍, പ്രോഗ്രാം ഓഫിസര്‍മാരായ യതീഷ്കുമാര്‍ റായ്, ബി. ഇബ്രാഹിം, അയൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ കോര്‍പറേഷന്‍ സംവരണ സീറ്റായി

Posted: 29 Sep 2015 09:04 PM PDT

കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യ കോര്‍പറേഷനായി മാറുന്ന കണ്ണൂരിലെ സംവരണ വാര്‍ഡുകള്‍ ഇന്നലെ കോഴിക്കോട് വെച്ച് നറുക്കെടുത്തപ്പോള്‍ പല പ്രമുഖരുടെയും തട്ടകം മാറിമറിയുന്ന നിലയിലായി.
പകുതി വനിതാ സംവരണം എന്ന തത്വത്തില്‍ ആകെയുള്ള 55 സീറ്റില്‍ 28 വാര്‍ഡുകളാണ് വനിതാ സംവരണമായി നിശ്ചയിച്ചത്. 28ല്‍ രണ്ടെണ്ണം പട്ടികജാതി വനിതയാണ്. ശേഷിച്ച 27 ല്‍ ഒന്ന് പട്ടികജാതി ജനറല്‍ വാര്‍ഡുമാണ്.
ബാക്കിയുള്ള 26 സീറ്റില്‍ കേന്ദ്രീകരിച്ചാണ് പുരുഷ നേതൃത്വം ആസന്നമായ തെരുപ്പില്‍ കപ്പായം തുന്നേണ്ടത്.
കോര്‍പറേഷന്‍ തലത്തിലുള്ള സംവരണ സീറ്റ് നിശ്ചയം മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പ്രകടമായ മാറ്റമാണ് ഉണ്ടായത്. കണ്ണൂര്‍ മുനിസിപ്പല്‍ മേഖലയില്‍ പെടുന്ന 14 കോര്‍പറേഷന്‍ സീറ്റില്‍ എട്ടും വനിതകളാണ്.
യു.ഡി.എഫിന്‍െറ മറ്റൊരു കോട്ടയായ പള്ളിക്കുന്ന് പഞ്ചായത്തിലെ ഏഴ് കോര്‍പറേഷന്‍ വാര്‍ഡില്‍ അഞ്ചും സംവരണത്തില്‍ കുടുങ്ങി.
അതില്‍ ഒന്ന് പട്ടികജാതി വനിതയുമാണ്. അതേസമയം പുഴാതി പഞ്ചായത്തിലെ എട്ട് കോര്‍പറേഷന്‍ വാര്‍ഡില്‍ രണ്ടില്‍ മാത്രമേ സംവരണത്തിന്‍െറ നറുക്ക് വീണുള്ളൂ. ഇടത്മുന്നണിക്ക് മുന്‍തൂക്കമുള്ള എളയാവൂരിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ ആറും വനിതയാണ്.
ചേലോറ പഞ്ചായത്തിലെ എട്ടില്‍ മൂന്ന് മാത്രമാണ് സംവരണം. ഇടത്മുന്നണി കേന്ദ്രമായ എടക്കാട് പഞ്ചായത്തിലെ ഒമ്പത് കോര്‍പറേഷന്‍ സീറ്റില്‍ അഞ്ചും വനിതക്ക് നറുക്ക് വീണു. പ്രഥമ കോര്‍പറേഷന്‍ മേയറാവാനുള്ള പുരുഷന്‍മാരുടെ മോഹവും കണ്ണൂരില്‍ പൊലിയും.
സംസ്ഥാനത്ത് നിലവില്‍ വനിതാ സംവരണമുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവ സ്വാഭാവികമായും ജനറലാവുന്നതോടെ ശേഷിച്ച എറണാകുളത്തിനും തൃശൂരിനും ഒപ്പം കണ്ണൂരും വനിതാ മേയര്‍ സംവരണമാവേണ്ടതാണ്.

കോതമംഗലം സെന്‍റ് ജോര്‍ജിന് കിരീടം

Posted: 29 Sep 2015 09:02 PM PDT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 59ാമത് ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിന് കിരീടം. അണ്ടര്‍ 14, 18 ആണ്‍, പെണ്‍ വിഭാഗത്തിലും അണ്ടര്‍ 20വനിതാ വിഭാഗത്തിലും കൃത്യമായ മേല്‍ക്കൈ നേടിയ സെന്‍റ് ജോര്‍ജ് 283 പോയന്‍േറാടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 242 പോയന്‍േറാടെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 16 ആണ്‍, പെണ്‍ വിഭാഗത്തില്‍ മാത്രമാണ് മാര്‍ ബേസിലിന് മികച്ച നേട്ടം കൊയ്യാനായത്. തുറവൂര്‍ എം.എ.എച്ച്.എസിനാണ് മൂന്നാം സ്ഥാനം. രണ്ടുദിവസമായി നടന്ന മീറ്റില്‍ 23 റെക്കോഡും പിറന്നു.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തത്തെിയവരും നേടിയ പോയന്‍റും:
ആണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (25), ചെറായി എസ്.എം.എച്ച്.എസ് (13), മാര്‍ ബേസില്‍ (അഞ്ച്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10). അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി വി.എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 പുരുഷന്‍: കോതമംഗലം എം.എ കോളജ് (32), സെന്‍റ് ജോര്‍ജ് (26), എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് (15).പെണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (31), എറണാകുളം മേഴ്സി കുട്ടന്‍ അക്കാദമി (15), മാര്‍ ബേസില്‍ (ഒമ്പത്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10).
അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 വനിതകള്‍: സെന്‍റ് ജോര്‍ജ് (24), എറണാകുളം സെന്‍റ് തെരേസാസ് (21), എം.എ കോളജ് (19)പുരുഷന്മാര്‍: എം.എ കോളജ് (16), സെന്‍റ് പീറ്റേഴ്സ് എച്ച്.എസ് (അഞ്ച്), എറണാകുളം ഐ.ടി റിക്രിയേഷന്‍ ക്ളബ് (അഞ്ച്). വനിതകള്‍: ആലുവ സെന്‍റ് സേവ്യേഴ്സ് (68), എടത്തല അല്‍ അമീന്‍ (ഒന്ന്), എറണാകുളം സെന്‍റ് തെരേസാസ് (ഒന്ന്).
രണ്ടാം ദിനം പിറന്ന മീറ്റ് റെക്കോഡുകള്‍: അണ്ടര്‍ 16 പെണ്‍കുട്ടികള്‍ -100 മീറ്റര്‍ ഹര്‍ഡില്‍സ്: സി.എസ്. മുംതാസ് (സെന്‍റ് ജോര്‍ജ്), 200 മീറ്റര്‍: ജൂഹി ജോസഫ് (മാര്‍ ബേസില്‍).
അണ്ടര്‍ 20 ജൂനിയര്‍ വനിത -ഷോട്ട്പുട്ട്: സുജി എസ്. റാണി (എം.എ കോളജ്). അണ്ടര്‍ 16 ആണ്‍കുട്ടികള്‍ -200 മീറ്റര്‍: ടി.വി. അഖില്‍ (നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമി), 800 മീറ്റര്‍: അഭിഷേക് മാത്തന്‍ (മാര്‍ ബേസില്‍), പെന്‍റാത്ലണ്‍: നിതിന്‍ (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അബിന്‍ ജോസ്, ജോണ്‍ സിറില്‍ ജോസഫ്, അഭിഷേക് മാത്യു, സി.ജെ. ശ്യാംജിത്ത് (മാര്‍ ബേസില്‍). ഷോട്ട്പുട്ട്: അമല്‍ പി. രാഘവ് (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, ശ്രീനാഥ് എം.കെ, അജയ് ജോയ് (മാര്‍ ബേസില്‍). പുരുഷന്മാര്‍ -ഷോട്ട്പുട്ട്: ആകേഷ്കുമാര്‍ വി.കെ (എം.എ കോളജ്),
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മാര്‍ ബേസിലിലെ അലീന ജോയ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ പെന്‍റാത്ലണില്‍ മാര്‍ ബേസിലിലെ സി.ജെ. ശ്യാംജിത്ത്, സേതുനാഥ് സത്യന്‍ എന്നിവര്‍ നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി.
അണ്ടര്‍ 20 ജൂനിയര്‍ മെന്‍ 200 മീറ്ററില്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സിലെ ജോസഫ് ജോയും യൂത്ത് ബോയ്സിന്‍െറ പോള്‍വാള്‍ട്ടില്‍ സെന്‍റ് ജോര്‍ജിന്‍െറ എസ്. അശ്വിനും നിലവിലെ റെക്കോഡിനൊപ്പമത്തെി.
ജില്ലയിലെ 29 സ്ഥാപനങ്ങളില്‍നിന്നുള്ള താരങ്ങളാണ് മീറ്റില്‍ പങ്കെടുത്തത്. ഇതേഗ്രൗണ്ടില്‍തന്നെ ജില്ലാ മിനി അത്ലറ്റിക് മീറ്റ് ബുധനാഴ്ച നടക്കും.

കേബ്ളിടാനെടുത്ത കുഴികള്‍ മണ്ണിട്ടുമൂടി ബലപ്പെടുത്തി റീ ടാറിങ് നടത്തണം

Posted: 29 Sep 2015 08:55 PM PDT

ആലപ്പുഴ: പട്ടണത്തില്‍ ഭൂഗര്‍ഭ കേബ്ളിടാന്‍ നീളത്തില്‍ കുഴിച്ച ചാലുകളില്‍ പണി പൂര്‍ത്തിയാക്കി, മണ്ണിട്ട് ഉറപ്പിച്ചശേഷമെ റോഡിന്‍െറ അറ്റകുറ്റപ്പണികളും റീ ടാറിങ്ങും നടത്താവൂവെന്ന് തത്തംപള്ളി റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. പട്ടണത്തില്‍ മിക്ക റോഡുകളിലും വിവിധ മൊബൈല്‍ കമ്പനികളുടെയും വൈദ്യുതിയുടെയും കേബ്ളുകള്‍ സ്ഥാപിക്കാന്‍ ഇരുവശത്തും തലങ്ങും വിലങ്ങും കുഴിച്ചിട്ടുണ്ട്. എന്നാല്‍, കുഴി വേണ്ടവിധം മൂടാത്തത്തിനാല്‍ മഴക്കാലത്ത് വഴിവക്കുകള്‍ ഇടിഞ്ഞും ദ്വാരങ്ങളുണ്ടായും അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നു. കേബ്ളിടാനെടുത്ത കുഴികള്‍ മൂടിക്കഴിഞ്ഞിട്ടും കുന്നുപോലെയാണ് മണ്ണ് പലയിടത്തും കിടക്കുന്നത്. കേബ്ളിടാന്‍ ഇടറോഡുകളിലേക്കും മറ്റും കയറ്റി വെട്ടിയിട്ടുള്ള കട്ടിങ് ഭാഗങ്ങളിലെ മെറ്റലുകള്‍ ഇളകി റോഡുകള്‍ കൂടുതല്‍ താറുമാറായിക്കൊണ്ടിരിക്കുകയാണ്. കട്ടിങ്ങുകളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവാണ്. കുഴികള്‍ എടുത്തപ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പല അപകടങ്ങളും ഉണ്ടായി. ഇപ്പോള്‍ പെട്ടെന്നുണ്ടാകുന്ന കുഴികളില്‍ വീണും അപകടം സംഭവിക്കുന്നു. കേബ്ളിടാനെടുത്ത കിടങ്ങുകള്‍ മൂടി ബലപ്പെടുത്താതെ ടാര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ റോഡ് ഇടിഞ്ഞുതാഴും. മിച്ചമുള്ള കേബ്ള്‍ ചുറ്റുകളും മണ്ണും പുല്ലും മാലിന്യവും എടുത്തുമാറ്റാതെയാണ് ചിലയിടങ്ങളില്‍ റീടാര്‍ ചെയ്യാന്‍ പ്രാഥമിക പ്രവൃത്തികള്‍ ചെയ്തത്. റോഡുവക്ക് വൃത്തിയാക്കിയും റോഡിനൊപ്പം വശങ്ങളുടെ നിരപ്പ് ഉയര്‍ത്തിയും വേണം ടാറിങ് നടത്താനെന്നും ടി.ആര്‍.എ അഭിപ്രായപ്പെട്ടു.

സമരവും പഠനവും വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പി.ടി.എ

Posted: 29 Sep 2015 08:51 PM PDT

സുല്‍ത്താന്‍ ബത്തേരി: അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് ബീനാച്ചി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം എട്ടുദിവസം പിന്നിട്ടു. ഗാന്ധിജയന്തി ദിനത്തില്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ ഒന്നടങ്കം പങ്കെടുക്കുന്ന കൂട്ടസത്യഗ്രഹം നടക്കും.
ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ടി.പി. രാമകൃഷ്ണന്‍ ചൊവ്വാഴ്ച നടന്ന സമരം ഉദ്ഘാടനം ചെയ്തു.
സമരസമിതി കണ്‍വീനര്‍ പി. എ. കോയസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍, കോഓഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, ഇല്ലത്ത് കബീര്‍, സജീര്‍, അബ്ദുല്‍ സലാം, വേണു, സജിനി, പ്രമീള, വിനീത, പ്രസീത, ടി.എം. ബഷീര്‍, നാസര്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിന് പിന്തുണയേകി പ്രകടനം നടത്തിയ സി.പി.എം പിന്നീട് ദേശീയപാത ഉപരോധിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 30നുള്ളില്‍ പ്രശ്നപരിഹാരം ഉറപ്പുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയും ജില്ലാ കലക്ടറും വാക്കുപാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 2013ല്‍ ആരംഭിച്ച ബീനാച്ചി ഗവ. ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഈ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനിരിക്കെ, എന്തുവിലകൊടുത്തും 100 ശതമാനം വിജയം ഉറപ്പുവരുത്തുമെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകനിയമനവും അംഗീകാരവും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന അവകാശസമരത്തെ പിന്തുണക്കും.
പ്രതിഫലം മുടങ്ങിയിട്ടും പി.ടി.എ നിയമിച്ച താല്‍ക്കാലിക അധ്യാപകര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ കഠിനപരിശ്രമത്തിലാണ്. ഓരോ ക്ളാസിലെ വിദ്യാര്‍ഥികളെ വീതമാണ് ഓരോ ദിവസവും സമരത്തിന് അനുവദിക്കുന്നത്. അന്ന് നഷ്ടപ്പെടുന്ന ക്ളാസുകള്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ നിരുത്തരവാദപരമായ നിലപാട് അംഗീകരിക്കില്ളെന്നും അധികൃതര്‍ ഉറപ്പുപാലിച്ച് ബുധനാഴ്ച പ്രശ്നപരിഹാരമുണ്ടാവാത്തപക്ഷം പ്രദേശവാസികളെക്കൂടി അണിനിരത്തി സമരം കൂടുതല്‍ ശക്തമാക്കുമെന്നും പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍ പറഞ്ഞു.

45 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍

Posted: 29 Sep 2015 08:48 PM PDT

കോഴിക്കോട്: ഒയാസിസ് കോമ്പൗണ്ടിനുള്ളിലെ ബേബി ബസാറിലെ 'മെഹറുബ' ഫാന്‍സി കടയില്‍നിന്ന് 45 ലക്ഷം രൂപ മോഷണം നടത്തിയ മൂന്നു പ്രതികളെ സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ ടി.കെ. അഷ്റഫ് അറസ്റ്റ് ചെയ്തു.
മെഹറുബ ഫാന്‍സി കടയിലെ ജീവനക്കാരനായ ബേപ്പൂര്‍ സ്വദേശി നടുവട്ടം കളത്തില്‍ കോളനിയില്‍ റമീസ് (31), നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ കുണ്ടായിത്തോട് സ്വദേശി പാട്ടത്തില്‍ ഹൗസില്‍ പി. അനില്‍ (34), നീലഗിരി സ്വദേശി പിതൃക്കാട് മുതിരക്കൊല്ലി വി. ഷൈജു എന്ന രാജു (31) എന്നിവരാണ് പിടിയിലായത്.
സമറൂദ് മണി എക്സ്ചേഞ്ച് ഇടപാട് സ്ഥാപനത്തിന്‍െറ ഉടമയായ നിസാം ഫാന്‍സി കടയുടമയുടെ കൈവശം സൂക്ഷിക്കാന്‍ കൊടുത്ത പണമാണ് നഷ്ടപ്പെട്ടത്. ബലിപെരുന്നാളിന്‍െറ കട അവധി ദിവസമാണ് സംഭവം. പെരുന്നാള്‍ കഴിഞ്ഞ് ഷോപ് തുറന്നപ്പോഴാണ് കളവുനടന്ന വിവരമറിയുന്നതും കടയുടമ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതും.
സംഭവസ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി എന്നിവരുടെ നിര്‍ദേശപ്രകാരം സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ, ടൗണ്‍ എസ്.ഐ, സിറ്റി ക്രൈം സ്ക്വാഡ് എന്നിവരെ ചേര്‍ത്ത് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. സിറ്റിയിലെ ലോഡ്ജുകളില്‍ താമസിച്ചവരെപ്പറ്റിയും സിറ്റിയിലെ പൊലീസ് കാമറകള്‍ നിരീക്ഷിച്ചും രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റും ഓട്ടോ വിളിച്ച യാത്രക്കാരെപ്പറ്റിയും പൊലീസ് അന്വേഷിച്ചിരുന്നു.
സംഭവത്തില്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ അതില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്, ജീവനക്കാരായ റമീസിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുമ്പുണ്ടാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
സംഭവം നടന്ന് വയനാട് ഭാഗത്തേക്ക് മുങ്ങിയ രണ്ടു പ്രതികളെ പൊലീസ് വളരെ തന്ത്രപരമായി റമീസിനെക്കൊണ്ട് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കടയിലെ ജീവനക്കാരായ റമീസാണ് മോഷണത്തിന്‍െറ സൂത്രധാരന്‍. പെരുന്നാളിന്‍െറ തലേദിവസം സമറൂദ് മണി എക്സ്ചേഞ്ച് ഉടമ നിസാം മെഹറൂബ ഫാന്‍സി ഉടമ ഷാഹുല്‍ റഫീഖിന്‍െറ ഷോപ്പില്‍ പണം കൊണ്ടുവെച്ച വിവരം റമീസ് മനസ്സിലാക്കിയിരുന്നു.
തുടര്‍ന്ന് വളരെ തന്ത്രപരമായി ഷോപ് അടക്കുന്നതിനു മുമ്പ് ഷോപ്പിന്‍െറ മുകള്‍ഭാഗത്തെ പൈ്ളവുഡിന്‍െറ ആണികള്‍ ഇളക്കിവെച്ചു.
പെരുന്നാള്‍ ദിവസം രാവിലെ നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ അനിയെയും ഷൈജുവിനെയും നടുവട്ടം ഭാഗത്തേക്ക് വിളിച്ചുവരുത്തി മോഷണത്തിന്‍െറ പ്ളാന്‍ തയാറാക്കി.
കട നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചും കടയിലേക്ക് പ്രവേശിക്കാനുള്ള വഴിയുടെയും സ്കെച്ച് റമീസ് തയാറാക്കിക്കൊടുത്തു. പെരുന്നാള്‍ ദിവസം രാത്രി അനിലും ഷൈജുവും കുറച്ച് സമയം ഓട്ടോ ഓടിയതിനുശേഷം റമീസിന്‍െറ ഫോണ്‍ കാള്‍ അനുസരിച്ച് ഫാന്‍സി കടയുടെ പിന്‍ഭാഗത്തെ ഗോവണി വഴി ഉള്ളില്‍ പ്രവേശിച്ച് നേരത്തേ ഇളക്കിവെച്ച പൈ്ളവുഡ് പൊട്ടിച്ച് ഷോപ്പില്‍ കടന്ന് മേശയില്‍വെച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
പിറ്റേദിവസം മൂന്നു പേരും പണം വീതിച്ച് എടുത്തതിനുശേഷം റമീസ് പെരുന്നാള്‍ കഴിഞ്ഞ് സാധാരണപോലെ ജോലിക്ക് വന്നു. ഇയാളുടെ നിര്‍ദേശപ്രകാരം അനിലും ഷൈജുവും പിന്നീട് വയനാട്ടില്‍ റൂമെടുത്ത് മാറിനിന്നു.
ആക്സസ് ബൈക്കില്‍ സൂക്ഷിച്ച 44,89,300 രൂപയും ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ മൂന്നു പേരും ആദ്യമായി കേസില്‍ ഉള്‍പ്പെട്ടവരാണ്.
അന്വേഷണസംഘത്തില്‍ ടൗണ്‍ എസ്.ഐ കെ.എസ്. സുബീഷ്മോന്‍, എസ്.ഐ എ.കെ. പ്രിയന്‍ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി. സെയ്ലതലവി, സീനിയര്‍ സി.പി.ഒ ടി.പി. ബിജു, സി.പി.ഒമാരായ കെ.ആര്‍. രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി. ഷജുല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

സ്നോഡന്‍ ട്വിറ്ററില്‍; ഫോളോ ചെയ്തത് അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ

Posted: 29 Sep 2015 08:29 PM PDT

Image: 

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡന്‍ ട്വിറ്ററില്‍. 'കാന്‍ യു ഹിയര്‍ മി' എന്നായിരുന്നു സ്നോഡന്‍റെ ആദ്യ ട്വീറ്റ്. അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ മാത്രമാണ് സ്നോഡന്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്നോഡന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. റഷ്യയില്‍ പ്രവാസം നയിക്കുമ്പോഴും ഇന്‍റര്‍വ്യൂകളിലൂടെയും വിഡിയോ ലിങ്കുകളിലൂടെയും സജീവമാണ് സ്നോഡന്‍.

ക്ളോക്കുണ്ടാക്കി ഹീറോ ആയ അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു

Posted: 29 Sep 2015 08:03 PM PDT

Image: 
ദോഹ: സ്വന്തമായി ക്ളോക്ക് നിര്‍മിച്ച് ആദ്യം വില്ലനും പിന്നെ ഹീറോയുമായ അമേരിക്കയിലെ ടെക്സാസിലെ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു. ഖത്തര്‍ ഫൗണ്ടേഷനാണ് അഹമ്മദ് മുഹമ്മദിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. വീട്ടില്‍ നിന്ന് സ്വന്തമായി ക്ളോക്കുണ്ടാക്കിയ അമേരിക്കന്‍ വിദ്യാര്‍ഥിയെ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പ്രസിഡന്‍റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ളിന്‍റണ്‍ നിരവധി പ്രമുഖരും നാസയും അഹമ്മദിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ആഗോളതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി. 
ഖത്തര്‍ ഫൗണ്ടേഷന്‍െറ ക്ഷണം സ്വീകരിച്ചതായി അഹമ്മദിന്‍െറ പിതാവ് മുഹമ്മദ് എല്‍ഹസ്സന്‍ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ദി ഡാല്ലസ് മോണിങ് ന്യൂസാ’ണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എജുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കുന്നതിനാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം പിതാവിനൊപ്പം ദോഹയിലത്തെുന്ന അഹമ്മദ് മുഹമ്മദ് എജുക്കേഷന്‍ സിറ്റിയില്‍ ഖത്തര്‍ അകാദമി, ടെക്സാസ് എ ആന്‍റ് എം യൂനിവേഴ്സിറ്റി, കാര്‍നീജ് മെലന്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഖത്തര്‍ ഫൗണ്ടേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍, ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലത്തെിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മെറ്റ് ദവുതോഗ്ളു, ജോര്‍ദാനിലെ റാനിയ രാജ്ഞി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അഹമ്മദ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ളോക്ക് സ്കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ളോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ളോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ അമേരിക്കന്‍ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നും പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തുകയായിരുന്നു. 
ഡാല്ലസിലെ മാക് അര്‍തര്‍ ഹൈസ്കൂളിലെ തന്‍െറ മക്കളുടെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദിന്‍െറ പിതാവ് അറിയിച്ചു. ഇനി മക്കളെ എവിടെ ചേര്‍ക്കണമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി സ്കൂളുകള്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് മുമ്പോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത്

Posted: 29 Sep 2015 07:48 PM PDT

Image: 
മനാമ: വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയേവ്സ്കിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ബഹ്റൈനില്‍ മലയാളി സംവിധായകന്‍ ഡോ.സാംകുട്ടി പട്ടംകരി ഒരുക്കിയ നാടകത്തെ ചൊല്ലി വിവാദം. ബഹ്റൈനിലെ സി.പി.എം അനുഭാവമുള്ള സാംസ്കാരിക സംഘടനയായ ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണില്‍ കേരളീയ സമാജത്തില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. 
‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് അന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബഹ്റൈനിലെ മറ്റൊരു പ്രമുഖ സംഘടനയായ ‘ഇന്ത്യന്‍ ക്ളബി’ന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ഈ നാടകം അരങ്ങേറാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈനില്‍ താമസിക്കുന്ന പെരുമ്പടവം ശ്രീധരന്‍െറ മകള്‍ രശ്മി പെരുമ്പടവം ഈ നാടകം തന്‍െറ പിതാവിന്‍െറ പ്രശസ്ത നോവലായ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തത്തെിയത്. ഇതുസംബന്ധിച്ച് അവര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പും ഇറക്കി. എഴുത്തുകാരന്‍െറ അനുവാദമില്ലാതെ കൃതിയില്‍നിന്നും പൂര്‍ണമായോ ഭാഗികമായോ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി  മറ്റൊരു കലാരൂപം അവതരിപ്പിക്കുന്നത് ഹീനവും അവകാശങ്ങളിലുള്ള കടന്നുകയറ്റവും നിയമവിരുദ്ധപ്രവര്‍ത്തനവുമാണെന്ന് രശ്മി പെരുമ്പടവം ആരോപിച്ചു. 
     ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പെരുമ്പടവം ശ്രീധരന്‍െറ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ‘ഒരു വാക്കിന്നുമപ്പുറം’ എന്ന വ്യാജപേരില്‍ സാംകുട്ടി പട്ടംകരി നാടക രചന നടത്തിയതെന്നും ജൂണില്‍ കേരളീയ സമാജത്തില്‍ പെരുമ്പടവത്തിന്‍െറ വിലക്ക്  ലംഘിച്ചാണ് നാടകം കളിച്ചതെന്നും അവര്‍ പറയുന്നു. ഇത് ആവര്‍ത്തിക്കില്ളെന്ന് ഇദ്ദേഹം പെരുമ്പടവത്തോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആരോപണ വിധേയമായ നാടകം  ഇന്ത്യന്‍ ക്ളബില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കേരളീയ സമാജത്തെയും ഇപ്പോള്‍ ഇന്ത്യന്‍ ക്ളബിനെയും പെരുമ്പടവത്തിന്‍െറ അനുവാദമുണ്ടെന്ന് നാടകകൃത്ത് തെറ്റിദ്ധരിപ്പിച്ചതായും രശ്മി കുറ്റപ്പെടുത്തി. 
ആരോപണം അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് നാടക രചയിതാവായ ഡോ. സാംകുട്ടി പട്ടംകരി പറഞ്ഞു. ‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് കടപ്പാടുള്ളത് റഷ്യന്‍ ചലചിത്രമായ ‘26 ഡെയ്സ് ഇന്‍ ദ ലൈഫ് ഓഫ് ദസ്തയേവ്സ്കി’യോടാണെന്നും അതിന് പെരുമ്പടവത്തിന്‍െറ ‘ഒരു സങ്കീര്‍ത്തനം പോലെ’യുമായി യാതൊരു ബന്ധവുമില്ളെന്നും അദ്ദേഹം പറഞ്ഞു. ‘അന്നയുടെ ഡയറിക്കുറിപ്പുകളും’ ദസ്തയേവ്സ്കിയെക്കുറിച്ചുള്ള ഇതര കൃതികളും ഈ രചനക്ക് ആധാരമാക്കിയിട്ടുണ്ട് എന്ന വസ്തുത നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകാവതരണത്തിന് ലഭ്യമാകുന്നവയെല്ലാം പരിശോധിക്കുകയും വസ്തുതകളെ ക്രോഡീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ശ്രദ്ധേയമായ കാര്യം, പെരുമ്പടവം ശ്രീധരന്‍െറ നോവല്‍ മേല്‍പ്പറഞ്ഞ ചലച്ചിത്രത്തിന്‍െറ പകര്‍പ്പാണെന്ന ചര്‍ച്ച നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് കേരളത്തില്‍ സജീവമായിരുന്നു എന്നതാണ്. പെരുമ്പടവം അത് അംഗീകരിച്ചാലും ഇല്ളെങ്കിലും, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വരാത്ത ഒരു കാലത്ത് റഷ്യക്കാരനായ ദസ്തയേവ്സ്കിയെ കേന്ദ്രീകരിച്ച് മലയാളത്തില്‍ ഒരു നോവല്‍ എഴുതപ്പെടുമ്പോള്‍ ഇത്തരം ഒരു സിനിമ അതിന്‍െറ ആധാരമാകുക എന്നതും സ്വാഭാവികമാണ്. 
ഞാന്‍ മുമ്പുള്ള നോവലിന്‍െറ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത ഒരു സ്ഥലത്തും നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, പെരുമ്പടവത്തെ ഈ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിട്ടില്ല. രശ്മി എന്ന വ്യക്തി ഒരിക്കല്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മേല്‍പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നതാണ്. എന്നിട്ടും ഇതേ വിഷയത്തില്‍ ചര്‍ച്ച ഉയര്‍ത്തുന്നത് ദുരുദ്ദേശപരമാണ്. പെരുമ്പടവത്തിന്‍െറ മേല്‍പരാമര്‍ശിക്കപ്പെട്ട കൃതിയല്ലാതുള്ളവയുടെ നിലവാരം മലയാളത്തിലെ വായനക്കാര്‍ക്കറിയാം.
 ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി മലയാളത്തില്‍ ഒരു നാടകം ഉണ്ടാക്കാന്‍ പാടില്ല എന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്.  പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം ആധാരമാക്കി ‘ഇവന്‍ മേഘരൂപന്‍’ എന്ന ചലച്ചിത്രം വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് സുരേഷ്ബാബുവിന്‍െറ ‘കളിയച്ചന്‍’ എന്നൊരു നാടകവും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവരാരും തന്നെ ‘പി’യെ കഥാപാത്രമാക്കി ഇറങ്ങിയിട്ടുള്ള പുതിയ ചലച്ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടില്ല. ഇത്തരം വാദങ്ങള്‍ ഖേദകരമാണ്.
ക്രിയാത്മക ആവിഷ്കാരങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാരുടെ മക്കളോ മക്കളുടെ ഭര്‍ത്താക്കന്മാരോ പ്രതികരണവുമായി വരുന്നത് അപഹാസ്യമാണ്. 
2000ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ദസ്തയേവ്സ്കിയെ പ്രോജക്ടിന്‍െറ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇതിന് ആധാരമാക്കിയത് ‘ഒരു സങ്കീര്‍ത്തനം പോലെ’ ആയിരുന്നു. അതിനുശേഷവും മുമ്പേ പോലെ തന്നെ ദസ്തയേവ്സ്കിയുടെ എഴുത്തിന്‍െറ ആഴവും സങ്കീര്‍ണതയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. 
ഇപ്പോള്‍ ഇരുപത്തിരണ്ടു വയസ്സുള്ള എന്‍െറ മൂത്ത മകന്‍െറ പേരുതന്നെ ഫയദോര്‍ എന്നാണ്. ദസ്തയേവ്സ്കിയോട് എനിക്കുള്ള വായനാബന്ധം 2000ത്തിനും എത്രയോ മുമ്പേയുള്ളതാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്.
2000ലെ ഈ പ്രോജക്ടിനുശേഷമാണ് ദസ്തയേവ്സ്കിയെക്കുറിച്ചുള്ള റഷ്യന്‍ ചലച്ചിത്രം കാണുവാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍െറ ജീവിതത്തെ സംബന്ധിച്ച ചില കൃതികളും ലഭിച്ചു. ഇതാണ് പുതിയ രചനക്കായി അവലംബിച്ചത്. 
ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദം അനവസരത്തിലുള്ളതാണെന്നും ഈ അനാവശ്യ ചര്‍ച്ചയില്‍ ഖേദമുണ്ടെന്നും സാംകുട്ടി കൂട്ടിച്ചേര്‍ത്തു. 
 

ബലാല്‍സംഗ കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

Posted: 29 Sep 2015 07:34 PM PDT

Image: 
അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ.ഗംഗാധരന് (56) വിധിച്ച  വധശിക്ഷ യു.എ.ഇ സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വര്‍ഷം തടവ് വിധിച്ചത്. ഭാഷാപരമായ അറിവില്ലായ്മയും പരിഭ്രമവും മൂലം പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിയെ കുറ്റമുക്തനാക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. 
2013 ഏപ്രില്‍ 14ന് രാത്രിയാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ക്ളാസിലെ അധ്യാപിക പറഞ്ഞത് അനുസരിച്ച് ഓഫിസില്‍ നിന്ന് ഫയലുകള്‍ എടുക്കാന്‍ പോയി വരും വഴി കുട്ടിയെ അടുക്കളയില്‍ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഗംഗാധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
എന്നാല്‍, 32 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ളെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍ റബീഹ് പ്രൈവറ്റ് സ്കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അടുക്കളക്ക് ചില്ലു ഭിത്തിയാണുള്ളതെന്നും സ്കൂള്‍ സമയങ്ങളില്‍ ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കില്ളെന്നും അവര്‍ മൊഴി നല്‍കി. എന്നാല്‍, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്‍െറ കുറ്റസമ്മതത്തിന്‍െറയും അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 
അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ 2014 മെയ് ആറിന് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണക്ക് ഉത്തരവിടുകയും ചെയ്തു. വീണ്ടും അപ്പീല്‍ കോടതിയില്‍ വിചാരണ നടക്കുകയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു.
 പ്രതിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്നും സാഹചര്യ തെളിവുകള്‍ ഗംഗാധരന് അനുകൂലമാണെന്നും പ്രതിഭാഗം വാദിച്ചു. 
കുട്ടിയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതി നേരത്തെ കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടതിനാല്‍ 10 വര്‍ഷം തടവ് വിധിച്ചു. 
മലയാളം മാത്രം അറിയുന്നയാളാണ് പ്രതിയെന്നും 32 വര്‍ഷമായി ഒരുകേസിലും ഉള്‍പ്പെടാത്ത ആളായതിനാല്‍ പെട്ടെന്നുണ്ടായ പരിഭ്രമത്താല്‍ പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. 
പ്രതിക്ക് വേണ്ടി സ്വദേശി അഭിഭാഷകന്‍ ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന്‍ ടി.കെ. ഹാഷിക് എന്നിവര്‍ കോടതിയില്‍ ഹാജരായി.

സ്വര്‍ണ വില 240 രൂപ കുറഞ്ഞു; പവന് 19,680 രൂപ

Posted: 29 Sep 2015 07:25 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞ് 19,680 രൂപയിലത്തെി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില. ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
 

Tuesday, September 29, 2015

ബോംബ് ഭീഷണി : മുംബൈ വിമാനത്താവളത്തിലും താജ് ഹോട്ടലിലും ജാഗ്രതാ നിര്‍ദേശം Madhyamam News Feeds

ബോംബ് ഭീഷണി : മുംബൈ വിമാനത്താവളത്തിലും താജ് ഹോട്ടലിലും ജാഗ്രതാ നിര്‍ദേശം Madhyamam News Feeds

Link to a feed

ബോംബ് ഭീഷണി : മുംബൈ വിമാനത്താവളത്തിലും താജ് ഹോട്ടലിലും ജാഗ്രതാ നിര്‍ദേശം

Posted: 29 Sep 2015 03:01 AM PDT

Image: 

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബു ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളിലും താജ് ഹോട്ടലിലും സ്ഫോടനം നടത്തുമെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ബോംബ് സ്ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്ധേരിയിലെ  കുറച്ച് ആളുകള്‍ ബോംബു സ്ഫോടനത്തെപ്പറ്റി സംസാരിക്കുന്നത്  കേട്ടതായി വിജീഷ് കുമാര്‍ എന്ന വ്യക്തിയാണ് വിമാനത്താവള അധികൃതരെ വിവരം അറിയിച്ചത്.
 

സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തി

Posted: 29 Sep 2015 12:35 AM PDT

Image: 

കോട്ടയം: പാലാക്ക് സമീപം ചേറ്റുതോട് കോണ്‍വെന്‍റില്‍ മാസങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് ബാബുവാണെന്ന് പൊലീസ് അറിയിച്ചു. ചേറ്റുതോടിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റിലെ സിസ്റ്റര്‍ ജോസ് മരിയയെയാണ് (81) സതീഷ് ബാബു മുമ്പ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് കൊല നടന്നത്. വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ചേറ്റുതോട് കൊലപാതകത്തിലും മറ്റ് നാലു കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കുള്ള പങ്ക് പുറത്തുവന്നത്. കൂടാതെ 70000 രൂപയും മഠത്തില്‍ നിന്ന് പ്രതി മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ എഫ്.സി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും ആറു ലക്ഷം രൂപ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.

സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ ചേറ്റുതോടില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അന്ന് പോസ്റ്റ്മോര്‍ട്ടം പോലും ചെയ്യാതെ സംസ്കരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഇനി എന്തുനടപടി വേണമെന്ന കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കാനാണ് പൊലീസ് നീക്കം. സഭാ നേതൃത്വവുമായും പൊലീസ് ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കന്യാസ്ത്രീ മഠങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പ്രതി കൊടുംകുറ്റവാളിയും ക്രൂരകൃത്യങ്ങളിലൂടെ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാളുമാണ്. അതിനാല്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമം. കേസ് കോടതിയില്‍ നല്‍കുന്നതിനൊപ്പം സ്പെഷല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും.

സിസ്റ്റര്‍ അമലയുടെ കൊലപാതത്തിന് പിന്നാലെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍, സിസ്റ്റര്‍ ജോസ് മരിയുടെ കൊലപാതകവും അ േന്വഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. സിസ്റ്റര്‍ അമലയുടെ വിശദ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശാസ്ത്രീയ അന്വേഷണവും ആരംഭിക്കും. പ്രതി ഒരുകാരണവശാലും രക്ഷപ്പെടാന്‍ അര്‍ഹനല്ളെന്നും അത്രക്ക് ക്രൂരമായ നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യ: വിവാദമായ സോഴ്സ് കോഡ് ഫേസ്ബുക്ക് മാറ്റി

Posted: 29 Sep 2015 12:05 AM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗിന് (Internet.org) പിന്തുണ ലഭ്യമാക്കാനാണെന്ന് വിമര്‍ശമുയര്‍ന്നതോടെ വിവാദമായ സോഴ്സ് കോഡ് ഫേസ്ബുക്ക് മാറ്റി. ഡിജിറ്റല്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിന്‍െറ സോഴ്സ് കോഡില്‍ പോവുമ്പോള്‍ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന വാക്ക് കണ്ടതാണ് വിമര്‍ശമുയരാന്‍ കാരണം. എന്നാല്‍ കോഡ് അപ് ലോഡ് ചെയ്ത എഞ്ചിനിയറുടെ ഭാഗത്തുനിന്നുമുണ്ടായ പിഴവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഴ്സ് കോഡ് ഫേസ്ബുക്ക് നീക്കം ചെയ്തത്. 

നെറ്റ് ന്യൂട്രാലിറ്റിക്കുള്ള വന്‍ പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുള്ള പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവര്‍ അവര്‍ അറിയാതെ ഇന്‍റര്‍ നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നല്‍കുകയാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു. റെഡ്ഡിറ്റ് യൂസറാണ് സോഴ്സ് കോഡിന്‍െറ സ്ക്രീന്‍ ഷോട്ട് ആദ്യമായി പുറത്തുവിട്ടത്.

സംഭവം ചര്‍ച്ചയായതോടെ ഇക്കാര്യം നിഷേധിച്ച് ഫേസ്ബുക്ക് രംഗത്തുവരികയായിരുന്നു. എഞ്ചിനീയറുടെ പിഴവാണ് ഇതിന് കാരണമെന്ന വിശദീകരണമാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് നല്‍കിയത്. ഇതിന് ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ഒരു ബന്ധവുമില്ല. ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ഈ കോഡ് ഉടന്‍ മാറ്റുമെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നെറ്റ് ന്യൂട്രാലിറ്റിക്ക് (ഇന്‍റര്‍നെറ്റ് സമത്വം) തുരങ്കം വെക്കുന്ന ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെതിരെ നേരത്തെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. സേവനദാതാക്കളും കമ്പനികളും വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യമായി പരിഗണിക്കുക എന്നാണ് നെറ്റ് ന്യൂട്രാലിറ്റി ലക്ഷ്യം വെക്കുന്നത്. ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ എതിര്‍ത്തിരുന്നു.

തൃശൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

Posted: 28 Sep 2015 11:58 PM PDT

Image: 

തൃശൂര്‍: ചാവക്കാടിനടുത്ത് വടക്കേകാട് ഗള്‍ഫ് വ്യവസായിയുടെ വീട്ടില്‍ വന്‍ മോഷണം.  തടാകം കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. 500 പവന്‍ സ്വര്‍ണം മോഷണം പോയി. വീടിന് പുറക് വശത്തെ വാതിലുകള്‍ പൊളിച്ചായിരുന്നു മോഷണം. വീടിന്‍െറ അഞ്ച് വാതിലുകള്‍ പൊളിച്ച മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച താക്കോലെടുത്തായിരുന്നു കവര്‍ച്ച. കുഞ്ഞിമുഹമ്മദ് ഹാജിയും കുടുംബവും ഗള്‍ഫിലാണ്.  വീട്ടിലെ ജീവനക്കാര്‍ ഒൗട്ട്ഹൗസില്‍ താമസിക്കുന്നതിനാല്‍ മോഷണവിവരം രാവിലെയാണ് അറിഞ്ഞത്. എസ്.പിയും ഡി.വൈ.എസ്.പിയും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെിയിട്ടുണ്ട്.
 

കടലാക്രമണത്തില്‍ വീടുതകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ സമരത്തിലേക്ക്

Posted: 28 Sep 2015 11:15 PM PDT

വലിയതുറ: തലചായ്ക്കാനൊരിടം എന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരത്തിന്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് രണ്ട് വര്‍ഷമായി ഫിഷറീസ് സ്കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന 13 കുടുംബങ്ങളാണ് ബുധനാഴ്ച മുതല്‍ സമരം നടത്തുന്നത്.
2013ലെ കടലാക്രമണത്തില്‍ വലിയതുറ മുതല്‍ വേളാങ്കണി ജങ്ഷന്‍ വരെ വീടുകള്‍ നഷ്ടപ്പെട്ട 116 കുടുംബങ്ങളെയാണ് വലിയതുറ ഫിഷറീസ് സ്കൂളിലും സെന്‍റ് ആന്‍റണീസ് സ്കൂളിലുമായി പാര്‍പ്പിച്ചിരുന്നു. വീടുകള്‍ക്ക് ചെറിയ രീതിയില്‍ കേടുപാടുകള്‍ പറ്റിയവര്‍ കടലാക്രമണത്തിന് ശേഷം മടങ്ങി. എന്നാല്‍, വീടുകള്‍ പൂര്‍ണമായി തകര്‍ന്ന 46 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ തന്നെ തങ്ങുകയായിരുന്നു. ഇതോടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പഠനവും മുടങ്ങി.
മുട്ടത്തറ സ്വീവേജ് ഫാമില്‍ സ്ഥിരം ദുരിതാശ്വാസ സംവിധാനമൊരുക്കുമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്‍െറ ഉറപ്പിന്‍മേല്‍ 27 കുടുംബങ്ങള്‍ താല്‍ക്കാലികമായി വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. അവശേഷിച്ച 19 കുടുംബങ്ങള്‍ സ്കൂളുകളില്‍ തന്നെ കഴിച്ചുകൂട്ടി. എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
തലചായ്ക്കാനൊരിടമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ ചില രാഷ്ട്രീയക്കാര്‍ മുതലെടുപ്പിനും ശ്രമിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരെ ഒഴിവാക്കിയുള്ള സമരത്തിന് ഇവര്‍ രംഗത്തത്തെിയത്. സമരം തുടങ്ങിക്കഴിഞ്ഞാല്‍ വീടുകള്‍ നഷ്ടമായ മറ്റുള്ളവര്‍കൂടി പങ്കാളികളാവുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കരുംകുളത്ത് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലാചരിച്ചു

Posted: 28 Sep 2015 11:09 PM PDT

പൂവാര്‍: വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നെന്നാരോപിച്ച് തിങ്കളാഴ്ച കരുംകുളത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അതിരാവിലെ മുതല്‍തന്നെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തീരദേശ റോഡിലത്തെി. റോഡില്‍ തടസ്സങ്ങളുണ്ടാക്കിയും ഭക്ഷണം പാകം ചെയ്തുമായിരുന്നു സമരം. യുവാക്കള്‍ ബാന്‍ഡ് കൊട്ടിയും നൃത്തം ചവിട്ടിയും സമരത്തെ ആഘോഷമാക്കി.
ഇതു വൈകീട്ടു വരെ തുടര്‍ന്നു. മുഴുവന്‍ സമയവും വിഴിഞ്ഞം പൂവാര്‍ റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചു. ഇരുചക്ര വാഹനങ്ങളെ പോലും കടത്തി വിട്ടില്ല. പൂവാറില്‍നിന്ന് കാഞ്ഞിരംകുളം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി പൂവാര്‍ ഡിപ്പോയില്‍നിന്ന് വിഴിഞ്ഞത്തേക്കുള്ള ബസുകള്‍ വൈകീട്ട് ആറു വരെ സര്‍വിസ് നടത്തിയില്ല. ഇതോടെ കൊച്ചുപള്ളിക്കും കല്ലുമുക്കിനും ഇടക്കുള്ള ഗതാഗതം മുടങ്ങി. ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച കടലില്‍പോകാതെ വള്ളങ്ങള്‍ ഒതുക്കിയിട്ടു.
ഉച്ചയോടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും അധികൃതര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും അറിയിപ്പുവന്നു. ഹര്‍ത്താല്‍ പിന്‍വലിച്ചതായും അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഹര്‍ത്താലില്‍നിന്ന് വിട്ടുനിന്നു.
വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍. കരുകുളത്ത് പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യുതി മീറ്റര്‍ റീഡിങ്ങിന് തടസമായി വീട് പൂട്ടിയിട്ടാല്‍ പിഴ

Posted: 28 Sep 2015 11:05 PM PDT

Image: 

തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ റീഡിങ്ങിനത്തെുമ്പോള്‍ വീട് പൂട്ടിയിട്ടാല്‍ പിഴ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനം. തുടര്‍ച്ചയായി രണ്ടു തവണ വീട് പൂട്ടിയിട്ട നിലയിലാണെങ്കില്‍ 250 മുതല്‍ 500 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നു. വീടുകളില്‍ ആളില്ലാത്തതിനാല്‍ റീഡിങ് എടുക്കാന്‍ കഴിയില്ളെന്ന  പരാതിയെ തുടര്‍ന്നാണ് നടപടി.

രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് രേഖപ്പെടുത്താന്‍ വരുന്നത്. വീടുകള്‍ പൂട്ടിയിടുന്ന സാഹചര്യത്തില്‍ പഴയ റീഡിങ് രേഖപ്പെടുത്തുകയാണ് പതിവ്. കൃത്യമായ റീഡിങ് രേഖപ്പെടുത്താത്തതിനാല്‍ കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.  രണ്ടു തവണ  വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാകാതെ വന്നാലാണ് പിഴ ഈടാക്കുക. സിംഗിള്‍ ഫേസിന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഈടാക്കും. ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 5000 രൂപയാണ് പിഴ.

ഈ വര്‍ഷം അയ്യപ്പഭക്തരെ കാത്തിരിക്കുന്നത് ദുരിതം

Posted: 28 Sep 2015 10:57 PM PDT

പുനലൂര്‍: മണ്ഡലവ്രതം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കിഴക്കന്‍മേഖലയിലെ ശബരിപാതകള്‍ നടുവൊടിക്കും നിലയില്‍. അന്തര്‍സംസ്ഥാന അയ്യപ്പഭക്തര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്ന കൊല്ലം- തിരുമംഗലം ദേശീയപാത 744ല്‍ പുനലൂര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസല്‍ വരെയും പത്തനാപുരം- പുനലൂര്‍, ചെങ്കോട്ട- അച്ചന്‍കോവില്‍, അലിമുക്ക്- മുള്ളുമല-അച്ചന്‍കോവില്‍ തുടങ്ങിയ റോഡുകളാണ് തകര്‍ന്നുകിടക്കുന്നത്. ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഒന്നര മാസമേയുള്ളൂ. ഇതിനിടയില്‍ ഈ റോഡുകളുടെ കുഴിയടപ്പും അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കുക അസാധ്യമാണ്. ഇതില്‍ പല റോഡിന്‍െറയും അറ്റകുറ്റപ്പണി സംബന്ധിച്ച് അടങ്കല്‍പോലും തയാറായിട്ടില്ല. പ്രതികൂല കാലാവസ്ഥ കൂടിയായതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ റോഡുപണി തുടങ്ങിയാല്‍പോലും മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാകില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ സീസണ്‍ തുടങ്ങുന്നതുവരെ കാത്തിരുന്നശേഷം പണിത റോഡുകള്‍ മഴകാരണം പെട്ടെന്ന് തകര്‍ന്നിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍നിന്നും ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദേശീയപാതയിലൂടെ കടന്നുവരുന്നത്. പാതയാകട്ടെ ഒരു കിലോമീറ്റര്‍പോലും തകരാത്തതായില്ല. പലയിടത്തും വന്‍കുഴികള്‍ കാരണം ദിവസവും വാഹനാപകടങ്ങള്‍ ഉണ്ടാകുകയാണ്. പാതയുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയില്ല. അത് കാടുമൂടിക്കിടക്കുന്നതും പലയിടത്തും അപകടത്തിനിടയാക്കുന്നു.

അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരായ പരാതികള്‍ കലക്ടറേറ്റില്‍ മുക്കുന്നു

Posted: 28 Sep 2015 10:45 PM PDT

പത്തനംതിട്ട: ജില്ലയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ വിവിധ വ്യക്തികളും സംഘടനകളും നല്‍കുന്ന പരാതികള്‍ കലക്ടര്‍ മുക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി. മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്കും ജില്ലയിലെ മറ്റ് അനധികൃത ക്വാറികള്‍ക്കുമെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് നല്‍കിയ 250ലധികം പരാതികള്‍ കലക്ടറേറ്റില്‍ കിട്ടിയിട്ടില്ളെന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കലക്ടര്‍ക്ക് അയച്ചുകൊടുത്ത പരാതിയും കലക്ടറേറ്റില്‍ ലഭ്യമല്ളെന്നാണ് മറുപടിയില്‍ പറയുന്നത്.
ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അനുവദിക്കപ്പെട്ട സ്ഫോടക വസ്തു ലൈസന്‍സ് ഉപയോഗിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു ഡസനിലധികം പരാതികള്‍ കലക്ടര്‍ക്ക് നല്‍കി കൈപ്പറ്റ് രസീതും വാങ്ങിയിട്ടും പരാതികള്‍ ലഭ്യമല്ല എന്നാണ് കലക്ടര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ സ്ഫോടക വസ്തു ദുരുപയോഗം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അടൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് കലഞ്ഞൂരില്‍ സ്ഫോടക വസ്തുക്കള്‍ പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാട്ടിക്കൊടുത്തിട്ടും ക്വാറി മുതലാളിക്കെതിരെ ജില്ലാ പൊലീസ് ചീഫും കലക്ടറും നടപടി സ്വീകരിച്ചില്ല. പകരം അനധികൃത സ്ഫോടക വസ്തുക്കള്‍ കാട്ടിക്കൊടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്യായമായി തടങ്കല്‍ വെക്കുകയാണ് ചെയ്തത്.
ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ എത്തുന്ന സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രഅന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ അര്‍ധരാത്രിയില്‍ പുനലൂരിലത്തെിക്കുന്ന സ്ഫോടക വസ്തുക്കള്‍ എന്താവശ്യത്തിനുവേണ്ടിയാണ് കൊണ്ടുപോകുന്നതെന്ന് ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കലക്ടര്‍ ക്വാറി മുതലാളിമാര്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് ആവശ്യപ്പെട്ടു.

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍

Posted: 28 Sep 2015 10:40 PM PDT

എരുമേലി: ശ്രീനിപുരം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡില്‍ ശ്രീനിപുരം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ-ബ്ളോക്-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കിയതാണ് പദ്ധതി.
ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് 40.25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 7.30 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ചു നിര്‍മിച്ച കുളത്തില്‍നിന്ന് കുടിവെള്ളം മോട്ടോര്‍ സ്ഥാപിച്ച് ജലവിതരണക്കുഴലുകള്‍ വഴി ടാങ്കില്‍ എത്തിച്ച് വിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി അധ്യക്ഷത വഹിച്ച യോഗത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.എ. സലീം നിര്‍വഹിച്ചത്.
ബ്ളോക് പഞ്ചായത്ത് അംഗം ടി.എസ്. കൃഷ്ണകുമാര്‍, പാസ്റ്റര്‍ ജോഷി, ഷാജി എന്നിവര്‍ സംസാരിച്ചു.
കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയതില്‍ സാങ്കേതിക തകരാറുകള്‍ അനവധിയാണെന്നും ജനങ്ങള്‍ക്കുവേണ്ട വിധത്തില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഉദ്ഘാടന സ്ഥലത്തത്തെിയത്.
ഇതിനിടെ തറക്കല്ലിടല്‍ നിര്‍വഹിക്കാതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതായി ജില്ലാ പഞ്ചായത്ത് അംഗം പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് വിഭാഗങ്ങളുടെ തന്ത്രമാണ് ഉദ്ഘാടന പരിപാടിയെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
കെ.ആര്‍. സോജി, ഹരികൃഷ്ണന്‍, സി.ആര്‍. അനില്‍, വി.ആര്‍. രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കും എന്ന ആശങ്ക നിമിത്തം ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് വാര്‍ഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി പറഞ്ഞു.

പീരുമേട് ടീ കമ്പനിയിലെ ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ നിലയില്‍

Posted: 28 Sep 2015 10:33 PM PDT

കട്ടപ്പന: പീരുമേട് ടീ കമ്പനിയിലെ തൊഴിലാളി ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ സ്ഥിതിയില്‍. ചികിത്സ കിട്ടാതെ നൂറിലധികം തൊഴിലാളികള്‍ വലയുന്നു.
പീരുമേട് ടീ കമ്പനിയുടെ ലോണ്‍ട്രി, ചീന്തലാര്‍ നമ്പര്‍ വണ്‍, നമ്പര്‍ ടൂ, നമ്പര്‍ ത്രീ ഡിവിഷനുകളിലെ ലയങ്ങളാണ് ഏതുനിമിഷവും തകരുന്ന സ്ഥിതിയിലുള്ളത്. ഈ ലയങ്ങളില്‍ കാറ്റും മഴയുമേറ്റ് തണുത്ത് വിറങ്ങലിച്ച് നിരവധി തൊഴിലാളികള്‍ കഴിയുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ ബന്ധുക്കളും നിസ്സഹായരാണ്.
2000 ഡിസംബറില്‍ ഉടമ ഉപേക്ഷിച്ച് പോയശേഷം ദുരിതത്തിലായിരുന്ന തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് 2014 സെപ്റ്റംബറില്‍ തോട്ടം തുറന്നത്.
തോട്ടം തുറക്കാന്‍ തൊഴിലാളി യൂനിയനുകളുമായി ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാട്ടക്കാരന്‍ തയാറാകാതെ വന്നതോടെ തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി.
തകര്‍ന്ന ലയങ്ങള്‍ പുനരുദ്ധരിക്കാനോ രോഗബാധിതരായ തൊഴിലാളികള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനോ പാട്ടക്കാരന്‍ തയാറായിട്ടില്ല. തോട്ടം തുറന്നിട്ട് 13 മാസങ്ങള്‍ പിന്നിട്ടെങ്കിലും കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍പോലും പാട്ടക്കാരന്‍ വിസമ്മതിക്കുകയാണ്. ആഴ്ചാവസാനം ചെലവുകാശ് മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്നത്. ഉടമ ഉപേക്ഷിച്ചുപോയ ശേഷം പുതിയ പാട്ടക്കാരന്‍ തോട്ടം തുറക്കുന്നത് വരെയുള്ള കാലഘട്ടത്തില്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ നൂറിലധികം തൊഴിലാളികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഇപ്പോഴും നൂറിലധികം പേര്‍ ഗുരുതരരോഗവുമായി കഴിയുന്നുണ്ട്.തകര്‍ന്നുവീഴാറായ ലയങ്ങള്‍ പുനരുദ്ധരിച്ച് ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാക്കി നല്‍കിയില്ളെങ്കില്‍ പീരുമേട് ടീ കമ്പനിയില്‍ വന്‍ ദുരന്തത്തിന് സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുടിവെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ലയങ്ങള്‍ അപകടാവസ്ഥയിലായതോടെ മിക്കവരും രാത്രി ലയത്തില്‍ കഴിച്ചുകൂട്ടാന്‍ ഭയപ്പെടുകയാണ്.
ഉടമ ഉപേക്ഷിച്ച് പോകുമ്പോള്‍ 1330 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളുമാണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. 15 വര്‍ഷത്തിനുശേഷം തോട്ടത്തിലേക്ക് നോക്കുമ്പോള്‍ അഞ്ഞൂറില്‍ താഴെ തൊഴിലാളികളാണ് അവശേഷിക്കുന്നത്. ഇവരില്‍ മിക്കവരും കുറച്ച് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞുപോകുന്നവരാണ്. അവശേഷിക്കുന്നവരില്‍ ഏറിയപങ്കും സ്ത്രീ തൊഴിലാളികളും ഇതല്ലാതെ മറ്റൊരു തൊഴില്‍ അറിയാത്തവരുമാണ്. ഇവരെ സംബന്ധിച്ചിടത്തോളം ലയങ്ങള്‍, കുടിവെള്ളം, വൈദ്യുതി എന്നിവയില്ലാതെ തോട്ടത്തില്‍ കഴിയാന്‍ സാധിക്കാത്തവരാണ്. അപകടാവസ്ഥയിലായ തൊഴിലാളി ലയങ്ങള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ചങ്ങാട സര്‍വിസ് നിര്‍ത്തി; ദുരിതത്തിലായത് യാത്രക്കാര്‍

Posted: 28 Sep 2015 10:18 PM PDT

അരൂര്‍: അരൂര്‍-കുമ്പളങ്ങി ചങ്ങാട സര്‍വിസ് രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്തി. പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. ബോട്ടിന്‍െറ പ്രൊപ്പല്ലറിലെ തകരാര്‍ മാറ്റാനാണ് സര്‍വിസ് നിര്‍ത്തിയത്.
എന്നാല്‍, മുന്നറിയിപ്പില്ലാതെയും കടത്തിറങ്ങാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നതുമാണ് യാത്രക്കാരെ കഷ്ടത്തിലാക്കിയത്. അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറിയില്‍ ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് സര്‍വിസ് നടത്തുന്നത്. ബോട്ട് കേടായാല്‍ സര്‍സിസ് നിര്‍ത്തിവെക്കുകയാണ് പതിവ്.
ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. കുമ്പളങ്ങി പഞ്ചായത്തിനാണ് ഇത്തവണ ചങ്ങാട സര്‍വിസിന്‍െറ കരാര്‍ ചുമതല. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വരെ സര്‍വിസ് ഉണ്ടാകില്ളെന്ന അറിയിപ്പ് കണ്ടപ്പോള്‍ യാത്രക്കാര്‍ അന്തംവിട്ടു.
കടവിന് അടുത്ത് എത്തുമ്പോള്‍ അറിയിപ്പ് കാണുന്നതിനെക്കാള്‍ ഭേദം റോഡിന്‍െറ തുടക്കത്തിലായിരുന്നെങ്കില്‍ ആശ്വാസകരമായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. രാവിലെ ബോട്ടില്‍ സ്കൂളിലത്തെിയ കുട്ടികള്‍ വൈകുന്നേരം ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് മടങ്ങിയത്.

നഗരത്തിലെ അഞ്ച് ബൈപ്പാസ് റോഡുകള്‍ക്ക് 100 കോടി

Posted: 28 Sep 2015 10:04 PM PDT

പാലക്കാട്: നഗരത്തിലെ അഞ്ച് ബൈപ്പാസ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് 100 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. പാലക്കാട് നഗരത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കല്‍മണ്ഡപം-സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ്, മേലാമുറി-ടൗണ്‍ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി-വിത്തുണ്ണി, സിവില്‍ സ്റ്റേഷന്‍-മണപ്പുള്ളിക്കാവ്, ജില്ലാ ആശുപത്രി-ഐ.എം.എ ബൈപ്പാസ് എന്നിവയുടെ പ്രവൃത്തികള്‍ക്കാണ് 100 കോടി രൂപ പ്രഖ്യാപിച്ചത്.
നേരത്തെ അനുവദിച്ച എട്ട് കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സ്റ്റേഡിയം-കല്‍വാക്കുളം ബൈപാസിന്‍െറയും കെ.എസ്.ആര്‍.ടി.സി-തിരുനെല്ലായ് റോഡിന്‍െറയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. ടൗണ്‍ഹാള്‍ നവീകരണ പ്രവൃത്തിയും സ്റ്റേഡിയം-ബസ്സ്റ്റാന്‍ഡ് ബൈപാസ് നവീകരണ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. 3.77 കോടി രൂപ ചെലവിലാണ് ടൗണ്‍ഹാള്‍ നവീകരിക്കുക. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എം. സഹിദ, ക്ഷേമകാര്യ ചെയര്‍പേഴ്സന്‍ സജിത, വികസനകാര്യ ചെയര്‍പേഴ്സന്‍ മിനി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഭവദാസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം. സാവിത്രി, ജില്ലാ പൊലീസ് മേധാവി കെ. വിജയകുമാര്‍, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, നഗരസഭാ മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് എന്നിവര്‍ പങ്കെടുത്തു.

കോര്‍പറേഷനില്‍ ഇനി വനിതാ ഭരണം; 32 സംവരണ വാര്‍ഡുകള്‍

Posted: 28 Sep 2015 09:48 PM PDT

തൃശൂര്‍: കോര്‍പറേഷന്‍ സംവരണ വാര്‍ഡുകളായി. ആകെയുള്ള 55 ഡിവിഷനുകളില്‍ 30 ഡിവിഷനുകളും വനിതകള്‍ക്കുള്ളതാണ്. മേയര്‍ പദവിയും ഇത്തവണ വനിതാ സംവരണമാണ്. മേയര്‍ രാജന്‍ പല്ലന്‍ പ്രതിനിധീകരിക്കുന്ന ഗാന്ധി നഗര്‍ ഡിവിഷന്‍ ഉള്‍പ്പെടെയുള്ളവ വനിതാ സംവരണത്തിന് വഴിമാറിയതോടെ നിലവിലുള്ളവരും, അടുത്ത തവണയും മല്‍സരിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരും മറ്റ് സുരക്ഷിത മേഖല കണ്ടെത്തേണ്ടി വരും.
മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍െറ മകള്‍ സി.ബി.ഗീത മല്‍സരിക്കാന്‍ തീരുമാനിച്ച ഒളരി ഡിവിഷനും സംവരണമാണ്. ഇരുപത്തിയെട്ടാമത്തെ ഡിവിഷന്‍ നറുക്കെടുപ്പായിരുന്നു കുട്ടന്‍കുളങ്ങരയുടേത്. രാജന്‍ പല്ലന്‍ പ്രതിനിധീകരിക്കുന്ന ഗാന്ധിനഗറും മുന്‍ മേയര്‍ ഐ.പി.പോളിന്‍െറ കാളത്തോടും, കിരണ്‍ സി.ലാസറിന്‍െറ നടത്തറയും സി.എസ്.ശ്രീനിവാസന്‍െറ കാനാട്ടുകരയും അഡ്വ.എം.പി.ശ്രീനിവാസന്‍െറ അയ്യന്തോളും ജോണ്‍ കാഞ്ഞിരത്തിങ്കലിന്‍െറ ഒല്ലൂരും ലീഗ് പ്രതിനിധി ഡോ.എം.ഉസ്മാന്‍െറ കൃഷ്ണാപുരവും വനിതാ സംവരണമായപ്പോള്‍ ബൈജുവര്‍ഗീസിന്‍െറ കിഴക്കുംപാട്ടുകരയും കെ.എസ്.സന്തോഷിന്‍െറ തൈക്കാട്ടുശേരിയും പട്ടികജാതി വനിതാ സംവരണമായി. കോര്‍പറേഷനിലെ ജനതാദള്‍ (യു) പ്രതിനിധീകരിക്കുന്ന പറവട്ടാനിയും, ഒല്ലൂക്കരയും പട്ടികജാതി ജനറല്‍ സീറ്റിലേക്ക് മാറി. കഴിഞ്ഞതവണ അരണാട്ടുകരയില്‍ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ഡാനിയേലിന്‍െറ വീട് ഉള്‍പ്പെടുന്ന പാട്ടുരായ്ക്കല്‍ ജനറലായി.

പട്ടയ വിതരണം മുടങ്ങി; നാട്ടുകാര്‍ വില്ളേജ് ഓഫിസ് ഉപരോധിച്ചു

Posted: 28 Sep 2015 09:34 PM PDT

പെരിന്തല്‍മണ്ണ: മിച്ചഭൂമി അളന്ന് കിട്ടിയ 53 പേര്‍ക്ക് തിങ്കളാഴ്ച വൈകീട്ട് പട്ടയവിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ഏലംകുളം വില്ളേജ് ഓഫിസ് ഉപരോധിച്ചു. പട്ടയ വിതരണം നടത്താന്‍ ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി. കുഞ്ഞിരാമന്‍െറ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. ജില്ലാ കലക്ടര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, വിതരണത്തിന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ എത്തുന്നതിന് തൊട്ടുമുമ്പാണ് അഡീഷനല്‍ തഹസില്‍ദാര്‍ പട്ടയം വിതരണം നടത്താന്‍ കഴിയില്ളെന്ന് അറിയിച്ചത്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ വില്ളേജ് ഓഫിസ് ഉപരോധിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 10ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ പട്ടയം വിതരണം ചെയ്യാമെന്ന തഹസില്‍ദാറുടെ ഉറപ്പിനെ തുടര്‍ന്നാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തിന് എം.ആര്‍. രമേശ്, എ.എം.എന്‍. ഭട്ടതിരിപ്പാട്, എന്‍. വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിവാഹ നിശ്ചയത്തിനുപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

Posted: 28 Sep 2015 09:30 PM PDT

മംഗളൂരു: കുമ്പള മായിപ്പാടിയില്‍ നിന്ന് വിവാഹനിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുത്തൂരിലെ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാര്‍ലടുക്ക പനാജെ റോഡില്‍ പിലിക്കുണ്ഡയില്‍ വെച്ചാണ് അപകടം.
നിയന്ത്രണം തെറ്റിയ ബസ് ചെറിയ മലയിടുക്കിലെ വളവില്‍ മറിയുകയായിരുന്നു. കുമ്പള മായിപ്പാടിയിലെ ചന്ദ്രാവതി, ഉമ്മാക്കെ, രണ്ടുവയസ്സുള്ള കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ഇവരെ പുത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകീഴായിമറിഞ്ഞ ബസ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. വരനടക്കം 40 പേര്‍ ബസിലുണ്ടായിരുന്നുവെങ്കിലും മറ്റാര്‍ക്കും പരിക്കില്ല.

നഗരത്തില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

Posted: 28 Sep 2015 09:25 PM PDT

കണ്ണൂര്‍: നഗരത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയെയാണ് തിങ്കളാഴ്ച വൈകീട്ട് 6.15ഓടെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. താണ സ്വദേശിയായ വിദ്യാര്‍ഥി തെക്കിബസാറിലെ ട്യൂഷന്‍ സെന്‍ററില്‍നിന്ന് ക്ളാസ് കഴിഞ്ഞ് താവക്കരയിലുള്ള ബന്ധു വീട്ടിലേക്കു പോകുന്നതിനാണ് ഓട്ടോയില്‍ കയറിയത്. യാത്രക്കിടയില്‍ ഡ്രൈവര്‍ പേരും അഡ്രസും ചോദിച്ചു. തുടര്‍ന്ന് പെട്രോളടിക്കുന്നതിനായി കാല്‍ടെക്സിലെ പമ്പിലേക്കു വണ്ടി കയറ്റി. പെട്രോള്‍ അടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത് ഒരാളെ വരുത്തി.
ഇയാള്‍ കൂടി വണ്ടിയില്‍ കയറാന്‍ ശ്രമിച്ചതോടെ കുട്ടി വണ്ടിയില്‍ നിന്നിറങ്ങി. ഇതോടെ ഇരുവരും കുട്ടിയെ ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ ഓട്ടോ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.
ട്യൂഷന്‍ കഴിഞ്ഞാല്‍ സാധാരണ ബസിലാണ് കുട്ടി വീട്ടിലേക്കു പോകാറുള്ളത്. താവക്കരയിലെ ബന്ധു വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഓട്ടോയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള നീക്കം രക്ഷിതാക്കളെ ഭീതിയിലാക്കിയിട്ടുണ്ട്. കണ്ണൂക്കര, താണ എന്നിവിടങ്ങളില്‍ അടുത്ത കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു.

തോട്ടംമേഖല ഒന്നടങ്കം പണിമുടക്കുന്നു

Posted: 28 Sep 2015 09:16 PM PDT

കല്‍പറ്റ: വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ ജില്ലയിലെ തോട്ടം മേഖല സ്തംഭനത്തില്‍.
ജില്ലയിലെ എല്ലാ വന്‍കിട എസ്റ്റേറ്റുകളിലുമായി 15,000ത്തോളം തൊഴിലാളികള്‍ പണിമുടക്കിയതായി തൊഴിലാളി സംഘടനകള്‍ പറയുന്നു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍െറ നേതൃത്വത്തില്‍ ഈമാസം 25 മുതല്‍തന്നെ നാല് എസ്റ്റേറ്റുകളില്‍ ആരംഭിച്ച സമരം തിങ്കളാഴ്ചയോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി എന്നീ യൂനിയനുകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് പണിമുടക്ക് തുടങ്ങിയത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ചുണ്ടേലില്‍ തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ദേശീയപാത ഉപരോധിച്ചു.
തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നല്‍കുക, ബോണസ് 20 ശതമാനം നല്‍കുക, സീലിങ് ഒഴിവാക്കുക, തോട്ടംതൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തോട്ടംതൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ആധുനിക ചികിത്സ ഒരുക്കുക, ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കുക, കൃത്യമായി ഗ്രാറ്റ്വിറ്റി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഉച്ചക്ക് ഒന്നരയോടെയാണ് സമരം സമാപിച്ചത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.
വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ്് പി.എ. മുഹമ്മദ്, വി. ഉഷാകുമാരി, കെ.വി. മോഹനന്‍, എം. വേലായുധന്‍, വി.വി. ബേബി എന്നിവര്‍ സംസാരിച്ചു. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ സ്വാഗതവും സി.എച്ച്. മമ്മി നന്ദിയും പറഞ്ഞു.
സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി.
500 രൂപ പ്രതിദിന കൂലിയും 20 ശതമാനം ബോണസും എന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്‍റുകള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വന്‍കിട തോട്ടങ്ങളിലെല്ലാം തിങ്കളാഴ്ച മുതല്‍ പണിമുടക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചത്.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി എന്നീ യൂനിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഉച്ചയോടെ മേപ്പാടിയില്‍ സംഗമിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി.
സെന്‍റിനല്‍റോക്ക് എസ്റ്റേറ്റ് ഓഫിസ് മാര്‍ച്ച് എ.ഐ.ടി.യു.സി സെക്രട്ടറി പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
റിപ്പണ്‍ എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ നടന്ന സമരം പി.കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അരപ്പറ്റ എസ്റ്റേറ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു.
ചെമ്പ്ര എസ്റ്റേറ്റ് മാര്‍ച്ച് ബി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കുറിച്യര്‍മല എസ്റ്റേറ്റ് ഓഫിസ് മാര്‍ച്ച് കെ.പി. സെയ്ത് ഉദ്ഘാടനം ചെയ്തു. ചുളിക്ക എസ്റ്റേറ്റില്‍ എന്‍. വേണുഗോപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അച്ചൂര്‍ എസ്റ്റേറ്റ് മാര്‍ച്ച് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പി.പി. ആലി ഉദ്ഘാടനം ചെയ്തു. മീനാക്ഷി എസ്റ്റേറ്റ് മാര്‍ച്ചില്‍ ഒ. ഭാസ്കരന്‍, ബി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
തലമല എസ്റ്റേറ്റില്‍ എം.വി. ബാബു ഉദ്ഘാടനം ചെയ്തു. ചേലോട് എസ്റ്റേറ്റില്‍ എന്‍.ഒ. ദേവസി ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തോളംപോലും എത്താത്ത 232 രൂപയാണ് തേയിലത്തോട്ടം തൊഴിലാളികളുടെ കൂലി. 2014 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച കൂലി കരാര്‍ ഒമ്പതു മാസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ല.
വയനാട്ടില്‍ എച്ച്.എം.എല്‍ കമ്പനിയുടെ കീഴിലെ നാല് എസ്റ്റേറ്റുകളില്‍ മാത്രം 16 ഡിവിഷനുകളാണുള്ളത്. ചൂരല്‍മല, പുത്തുമല, മുണ്ടക്കൈ, അട്ടമല, നെടുങ്കരണ, അരപ്പറ്റ എന്‍.സി, അരപ്പറ്റ ഫാക്ടറി ഡിവിഷന്‍, നെടുമ്പാല, കഡൂര, തൊവരിമംല, ചുണ്ടേല്‍,
ആനപ്പാറ, അച്ചൂര്, പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് ഡിവിഷനുകളിലായി ആറായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. മറ്റ് കമ്പനികളുടെ തോട്ടങ്ങളായ ചെമ്പ്രപീക്ക്, പഥൂര്‍, എ.വി.ടി, കുറിച്യര്‍മല, പരിസണ്‍സ്, റിപ്പണ്‍, തലമല, വേങ്ങാക്കോട്ട, ചേലോട് എന്നീ എസ്റ്റേറ്റുകളിലായി വേറെയും പതിനായിരത്തോളം തൊഴിലാളികളാണുള്ളത്.

പൊലീസിനെ വെല്ലുവിളിച്ച് സൗത് ബീച്ചില്‍ ലോറി പാര്‍ക്കിങ്

Posted: 28 Sep 2015 09:02 PM PDT

കോഴിക്കോട്: പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമായി സൗത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങ് തുടരുന്നു. ട്രാഫിക് പൊലീസ് സ്ഥാപിച്ച 'നോ പാര്‍ക്കിങ്' ബോര്‍ഡിനോടു ചേര്‍ന്ന് റോഡിന്‍െറ ഇരുവശത്തും ലോറികള്‍ നിരനിരയായി നിര്‍ത്തിയിട്ടിട്ടും ഈ നിയമലംഘനം അധികൃതര്‍ കാണുന്നേയില്ല. നഗരസഭാ ഓഫിസിന് മുന്‍ഭാഗം മുതല്‍ തെക്കോട്ടുള്ള ബീച്ച് റോഡിലാണ് ലോറികളുടെ കടന്നുകയറ്റം. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 10 മീറ്റര്‍ ഇടവിട്ട് ട്രാഫിക് പൊലീസിന്‍െറ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും അതിനടുത്തുതന്നെ ലോറികള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നു. എല്ലാദിവസവും ബീച്ചില്‍ വാഹനത്തിലും നടന്നും ചുറ്റിക്കറങ്ങുന്ന പൊലീസുകാര്‍ ലോറിക്കാരില്‍നിന്ന് പണം പിരിക്കുന്നതായി പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. പൊലീസിന്‍െറ ഈ നിലപാടു മൂലമാണ് ബീച്ചിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാനാകാത്തതെന്നും വ്യാപാരികള്‍ പറഞ്ഞു. സൗത് ബീച്ചിലും കോടതി റോഡിനടുത്തും ലോറി സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റോഡരികില്‍ നിര്‍ത്തിയിട്ട് കടല്‍ക്കാറ്റേറ്റ് വിശ്രമിക്കാനാണ് ലോറി ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യം.
ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ഡ്രൈവര്‍മാര്‍ ലോറിയുടെ അടിയിലിരുന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഏതുസമയത്തും ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ബീച്ച് സ്വന്തം വീടുപോലെയാണ്. കോതി പാലം തുറന്നതോടെ സൗത് ബീച്ച് റോഡില്‍ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. സ്കൂള്‍ സമയങ്ങളില്‍ തിരക്ക് വര്‍ധിക്കും. റോഡിനിരുവശത്തും ദിവസങ്ങളോളം ലോറികള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
സൗത് ബീച്ച് റോഡിനെ ലോറികളില്‍നിന്ന് മോചിപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ ബന്ധപ്പെട്ടവരോട് പലതവണ ആവശ്യപ്പെട്ടതാണ്. പണം വാങ്ങി അനധികൃത പാര്‍ക്കിങ് പ്രോത്സാഹിപ്പിക്കുന്ന പൊലീസ് നിലപാട് മാറ്റിയില്ളെങ്കില്‍ റോഡ് ഉപരോധമടക്കം പ്രക്ഷോഭം സംഘടിപ്പിക്കാനാണ് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ തീരുമാനം.

പ്രമേഹം ഹൃദ്രോഗത്തിലേക്കുള്ള താക്കോല്‍ –ഡോ. കൃഷ്ണകുമാര്‍

Posted: 28 Sep 2015 08:47 PM PDT

Image: 
Subtitle: 
ഇന്ന് ലോക ഹൃദയദിനം
മസ്കത്ത്:  പ്രമേഹ ബാധിതര്‍ ഏത് നിമിഷവും ഹൃദ്രോഗത്തെയും ഹൃദയാഘാതത്തെയും പേടിക്കേണ്ടവരാണെന്ന് പഠനങ്ങള്‍. പ്രമേഹത്തെ ഹൃദ്രോഗത്തിലേക്കുള്ള താക്കോലായാണ് വൈദ്യശാസ്ത്രം ഇന്ന് കാണുന്നതെന്ന് ഒമാന്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാര്‍ പറഞ്ഞു. ഹൃദയത്തിന് വേണ്ട രക്തം ലഭിക്കുന്നത് കോറോണറി രക്തധമനികളിലൂടെയാണ്. ഇവയില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുക. കുറെ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്നപ്രക്രിയയാണിത്. 
അതിശക്തമായ നെഞ്ചുവേദനയാണ് പ്രധാന രോഗലക്ഷണം. നെഞ്ചിന്‍െറ മധ്യഭാഗത്തോ ഇടതുവശത്തോ ആണ് വേദന അനുഭവപ്പെടുക. ഇതോടൊപ്പം നെഞ്ചിടിപ്പും ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്. അമിതമായ വിയര്‍പ്പും കാണപ്പെടുന്നു. വേദനയില്ലാത്ത ‘സൈലന്‍റ് അറ്റാക്കും’ ഇന്ന് സാധാരണമാണെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. ‘സൈലന്‍റ് അറ്റാക്ക്’ ആണ് സാധാരണ ഇത്തരക്കാരില്‍ ഉണ്ടാകാറുള്ളതെന്നതിനാല്‍ വേണ്ട സമയത്ത് ചികിത്സതേടാന്‍ കഴിയാറില്ല. 
ഉറക്കത്തിലാണ് ഇത് കൂടുതലായും ഉണ്ടാകാറ്. ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധന ഉണ്ടായിട്ടുണ്ട്. സൈലന്‍റ് അറ്റാക്കിന് മുന്നോടിയായി ചെറിയ കിതപ്പ്, പ്രയാസം, ശ്വാസംമുട്ടല്‍, വിയര്‍പ്പ്, സംഭ്രമം, തലകറക്കം എന്നിവ കണ്ടുവരാറുണ്ട്. ഉറക്കത്തിനിടയില്‍ ബുദ്ധിമുട്ടുകള്‍മൂലം രോഗി എഴുന്നേല്‍ക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ തോന്നുന്ന പക്ഷം വീണ്ടും ഉറങ്ങാന്‍പോകാതെ ചികിത്സതേടിയാല്‍ അപകടസാധ്യത ഒഴിവാക്കാം. പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ഹൃദയത്തിന്‍െറ ആരോഗ്യം നിര്‍ബന്ധമായും പരിശോധിച്ചിരിക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നതുവഴിയും ഹൃദയാഘാത സാധ്യത കുറക്കാന്‍ കഴിയും. യുവതലമുറയുടെ ഹൃദയാരോഗ്യം ദിവസംചെല്ലുംതോറും പിന്നാക്കം പോവുകയാണ്. 20,30 വയസ്സുകളില്‍ യുവാക്കള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത് പതിവായിരിക്കുന്നു. ഒരു കാലത്ത് 50 വയസ്സിന് മുകളിലുള്ളവരിലാണ് ഹൃദ്രോഗങ്ങള്‍ കണ്ടുവന്നത്. ശരീരമനങ്ങാതെയുള്ള ജോലി, ഫാസ്റ്റ്ഫുഡ് കള്‍ച്ചര്‍, മാനസിക പിരിമുറുക്കം എന്നിവയാണ് യുവാക്കളിലെ രോഗബാധക്ക് കാരണം. യുവതികളിലും ഹൃദ്രോഗവും ആഘാതവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലായിരുന്നു ഹൃദ്രോഗങ്ങള്‍ കണ്ടുവന്നിരുന്നത്.  അമിതവണ്ണം, ഗള്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, മാനസിക സമ്മര്‍ദം എന്നിവ യുവതികളിലെ ഹൃദ്രോഗബാധയുടെ കാരണങ്ങളായി കണക്കാക്കാവുന്നതാണ്. കുട്ടികളിലെ, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളിലെ അമിതവണ്ണവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അകാലത്തിലെ ഹൃദ്രോഗ ബാധക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. 
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടെയും ചുമതലയാണ്. രക്താതിസമ്മര്‍ദവും ഹൃദയാഘാതത്തിന് കാരണമാണ്. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികള്‍ക്ക് പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. പരിശോധനയിലൂടെയേ ഇത് കണ്ടുപിടിക്കാന്‍ കഴിയൂ. സ്ഥിരമായ ചികിത്സയിലൂടെ രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്തലാണ് ഇതിനുള്ള പരിഹാരം.  രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളും ഹൃദയാഘാതത്തിന് വഴിവെക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്‍െറ അളവ് കൂടിയും ആകെ കൊളസ്ട്രോള്‍, എല്‍.ഡി.എല്‍, ട്രൈ ഗ്ളിസറൈഡ് എന്നിവയുടെ അളവ് കുറഞ്ഞും ഇരിക്കുന്നതാണ് സുരക്ഷിതം. അമിത വണ്ണവും മറ്റൊരു പ്രധാന വില്ലനാണ്. പാരമ്പര്യം, പുകയിലയുടെ ഉപയോഗം, അമിത മദ്യപാനം എന്നിവയും ഹൃദയാഘാത സാധ്യത വളരെ വര്‍ധിപ്പിക്കും. മുകളില്‍ പറഞ്ഞ പല ഘടകങ്ങളും ഉള്ളവരില്‍ രോഗസാധ്യത കൂടുതലാണ്. 
കേരളത്തെ ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണെന്ന് പറയാമെന്ന് ഡോ. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും അധികം ഹൃദയാഘാതങ്ങള്‍ കേരളത്തിലാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം ഒന്നര ലക്ഷം രോഗികള്‍ക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതില്‍ ഏകദേശം മൂന്നിലൊന്നുപേരും മരണപ്പെടുന്നു. പ്രവാസികളില്‍ പലരും ശക്തമായ മാനസിക പിരിമുറുക്കത്തിന് വശംവദരാണ്. കുടുംബാംഗങ്ങളില്‍നിന്നും മറ്റും വര്‍ഷങ്ങളോളം അകന്നുകഴിയേണ്ടിവരുന്ന ഒരു പ്രവാസിക്ക് തന്‍െറ വിഷമങ്ങളും ആകുലതകളും പങ്കുവെക്കല്‍ വലിയ പ്രശ്നംതന്നെയാണ്. ഇത് അവന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സമയാസമയത്തുള്ള ഭക്ഷണത്തിന്‍െറ അഭാവവും ഉറക്കക്കുറവും പ്രശ്നത്തെ കൂടുതല്‍ വഷളാക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് അവന്‍ നിത്യരോഗിയായി മാറുന്നു. ജീവിതശൈലീ വൈകല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോയാല്‍ രോഗങ്ങളെ ഒരളവുവരെ തടഞ്ഞുനിര്‍ത്താമെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. 
ഭക്ഷണത്തിലെ കൊഴുപ്പിന്‍െറ അളവ് നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമംചെയ്യുക (20 മുതല്‍ 30 മിനിറ്റ് വരെ നടത്തം), ദിവസവും രാത്രി ആറുമണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയാണ് ഹൃദ്രോഗ ഭീഷണി ഒഴിവാക്കാന്‍ ചെയ്യേണ്ടത്.  രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അത് അവഗണിക്കാതെ ഉടന്‍തന്നെ വൈദ്യസഹായം തേടണം.  തക്കസമയത്തുള്ള ചികിത്സയാണ് പ്രധാനമെന്ന് ഡോ. കൃഷ്ണകുമാര്‍ പറയുന്നു.

ചൊവ്വയില്‍ ജലസാന്നിദ്ധ്യം; ഡൂഡ് ലുമായി ഗൂഗ്ള്‍

Posted: 28 Sep 2015 08:00 PM PDT

Image: 

കാലിഫോര്‍ണിയ: ചൊവ്വയില്‍ ജല സാന്നിദ്ധ്യം കണ്ടെത്തിയെന്ന് നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ആദരവുമായി ഗൂഗ്ളിന്‍െറ ഡൂഡ്ല്‍. ചുവന്ന ഗ്രഹമായ ചൊവ്വയും മറ്റ് നക്ഷത്രങ്ങളും നീലാകാശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഡൂഡ് ലില്‍ കാണിക്കുന്നത്.

ഗൂഗ്ള്‍ എന്നെഴുതിയിരിക്കുന്നതിലെ രണ്ടാത്തെ 'ഒ' ആണ് ചൊവ്വാ ഗ്രഹം. ചുവന്ന ഗ്രഹമായതുകൊണ്ട് ചുവപ്പുനിറമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഈ 'ഗ്രഹം' കറങ്ങുന്നതാണ് ഡൂഡ് ലില്‍ കാണിക്കുന്നത്. കറങ്ങുന്ന ഗ്രഹം ഒരു ഗ്ലാസില്‍ നിന്ന് സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിച്ച് വറ്റിക്കുന്നത് ചൊവ്വയില്‍ ജലത്തിന്‍െറ സാന്നിദ്ധ്യം കണ്ടെത്തി എന്നതിനെ പ്രതിനിധീകരിക്കുന്നു. വെള്ളം തീരുമ്പോള്‍ ഗ്രഹം പൂര്‍വസ്ഥിതിയിലേക്ക് പോകുന്നു. ഇത് തുടരുന്നതാണ് ഗൂഗ്ള്‍ ഹോംപേജില്‍ കാണിക്കുന്നത്.

ഡൂഡ് ലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യം സംബന്ധിച്ച വാര്‍ത്തയും ലേഖനങ്ങളും ചൊവ്വയെ പറ്റിയുള്ള വിവരങ്ങളുമാണ് സെര്‍ച്ച് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്നലെയാണ് ചൊവ്വയില്‍ ജലസാന്നിദ്ധ്യമുണ്ടെന്ന് നാസ സ്ഥിരീകരിച്ചത്. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ താഴ്ചയില്‍ രൂപപ്പെട്ട പാടുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചെന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രകടമാണെന്ന് നാസ അറിയിച്ചു. 1970കളില്‍ ചൊവ്വയില്‍നിന്ന് ലഭിച്ച ചിത്രങ്ങളിലും ജലത്തിന്‍െറ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിയിരുന്നുവെങ്കിലും ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു; പവന് വില 19,920 രൂപ

Posted: 28 Sep 2015 07:55 PM PDT

Image: 

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ 20,080 ആണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ വില.

എസ്.എന്‍.ഡി.പിയുടെ നവഹിന്ദുത്വം എന്നുമുതല്‍?

Posted: 28 Sep 2015 07:18 PM PDT

Image: 

എസ്.എന്‍.ഡി.പിയുടെ ഹൈന്ദവരാഷ്ട്രീയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. വിമര്‍ശം പ്രധാനമായും ഉയരുന്നത് സി.പി.എം നേതാക്കളില്‍ നിന്നാണ്. വിമര്‍ശം അക്ഷരംപ്രതി ശരിയാണ്. അപകടം  തിരിച്ചറിയാന്‍ പതിവുപോലെ കുറെ വൈകി എന്നേയുള്ളൂ. റിപ് വാന്‍ വിങ്കിളിനെ പോലെ ഞെട്ടി ഉണര്‍ന്നതല്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയപ്പോള്‍ ഇക്കാര്യം തിരിച്ചറിയുകയും ഉറക്കെ പറയാതിരുന്നാല്‍ ശരിയാവില്ല എന്ന് ബോധ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് തോന്നുന്നു.
പിണറായി വിജയന്‍ അരുവിക്കരയില്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തിയപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിക്കുന്നതില്‍ എസ്.എന്‍.ഡി.പിയുടെ പങ്ക് നേരിട്ട് കണ്ടറിഞ്ഞു എന്നാണ് ചില പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയ ചില ശക്തികള്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകരുടെ പേരുകൂടി അതില്‍ ദുരുപയോഗംചെയ്യുന്നു എന്നും കേരളത്തിന്‍െറ മനസ്സിനെ പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ര്ടീയത്തിന് അടിയറവെക്കാനുള്ള ഈ ദല്ലാള്‍പണി എതിര്‍ക്കപ്പെടണമെന്നും  പിണറായി ഉപതെരഞ്ഞെടുപ്പിനുശേഷം എഴുതിയിരുന്നു.
എന്നാല്‍, എസ്.എന്‍.ഡി.പി ഹൈന്ദവരാഷ്ട്രീയത്തിന്‍െറ കൂടാരത്തിലേക്ക് ഒറ്റദിവസംകൊണ്ട് കടന്നുചെന്നതല്ല. 1996ല്‍ വെള്ളാപ്പള്ളി നടേശന്‍ യോഗനേതൃത്വത്തിലേക്ക് കടന്നുവരുമ്പോള്‍ എസ്.എന്‍.ഡി.പി യോഗം കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന ശക്തമായ സാന്നിധ്യമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും സംവരണമടക്കമുള്ള അവകാശങ്ങളുടെ സംരക്ഷണത്തിനും വിപുലീകരണത്തിനുംവേണ്ടി മറ്റു പിന്നാക്കവിഭാഗങ്ങളുടെ വിശാലമായ ഒരു ഐക്യമുന്നണി എസ്.എന്‍.ഡി.പിയുടെ മുന്‍കൈയില്‍ സജീവമായിരുന്നു. തൊണ്ണൂറുകളില്‍ പി.ഡി.പി രൂപവത്കരിച്ചുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനിയും ജെ.എസ്.എസ് രൂപവത്കരിച്ചുകൊണ്ട് കെ.ആര്‍. ഗൗരിയമ്മയും ഒപ്പം മുസ്ലിം ലീഗും ഒക്കെ ഈ രാഷ്ട്രീയത്തിന് പുത്തനുണര്‍വ് നല്‍കിയിരുന്നു.
എന്നാല്‍, അഖിലേന്ത്യാതലത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്‍െറ വളര്‍ച്ചയുടെ ചുവടുപിടിച്ച് കേരളത്തില്‍ സംവരണവിരുദ്ധ ശക്തികള്‍ സ്വന്തം പ്രതിലോമ പ്രത്യയശാസ്ത്രത്തിന് ഇടംതേടുന്ന കാലംകൂടിയായിരുന്നു അത്. വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തിനുമുമ്പുള്ള യോഗം നേതാക്കളെപ്പോലെ ഇതിനെതിരെ ഒരു കര്‍ശനനിലപാട് സ്വീകരിച്ചിരുന്നില്ളെങ്കിലും സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ മുദ്രാവാക്യങ്ങളില്‍നിന്ന് കൃത്യമായ അകലം അദ്ദേഹം ആദ്യകാലത്ത് പാലിച്ചിരുന്നു.  എന്നാല്‍, എസ്.എന്‍.ഡി.പിയുടെ ഭാവിരാഷ്ട്രീയത്തെക്കുറിച്ചുള്ള അതുവരെയുള്ള കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായിരുന്നു വെള്ളാപ്പള്ളിയുടെ സമീപനം എന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍കഴിയുന്ന സൂചനകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയത്തെക്കാള്‍ സംഘടനാപരമായി സ്വന്തം പ്രാമാണ്യം നിലനിര്‍ത്തുക എന്ന അജണ്ട വളരെ വ്യക്തമായിരുന്നു. സംഘടനയുടെ പൊതുരാഷ്ട്രീയത്തില്‍ മായംചേര്‍ക്കപ്പെടുകയും സംഘടന ‘ശക്തി’പ്പെടുകയും ചെയ്യുകയായിരുന്നു. സംഘടനക്കുവേണ്ടി സംഘടിക്കുന്നത് ഫാഷിസ്റ്റുകളാണ്.
പാര്‍ട്ടി ഭരണകൂടമാക്കാന്‍ ശ്രമിക്കുന്നവര്‍കൂടിയാണ് ഒരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ ഫാഷിസ്റ്റുകള്‍. ഭരണകൂടാധികാരം പിടിച്ചെടുക്കാന്‍ കഴിയാത്ത സംഘടനകള്‍ക്കും  ആന്തരികമായ അത്തരം ചട്ടക്കൂടുകളിലേക്ക് അണികളെ നിര്‍ബന്ധിക്കാന്‍ കഴിയും. അത്തരത്തിലൊരു പരിവര്‍ത്തനം ഒരുവശത്ത് എസ്.എന്‍.ഡി.പി യോഗത്തിനുള്ളില്‍ നടക്കുന്നു എന്ന് മഹാഭൂരിപക്ഷത്തോടെയുള്ള വെള്ളാപ്പള്ളിയുടെ നിരന്തരവിജയങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. മറുവശത്ത് യോഗം നിലകൊണ്ടിരുന്ന സംവരണരാഷ്ട്രീയത്തോടുള്ള വിമുഖതയും നവഹിന്ദുത്വത്തോടുള്ള ചായ്വും പലരീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
ഒന്നര ദശാബ്ദത്തിനും മുമ്പ്, ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനാണ് എസ്.എന്‍.ഡി.പിയുടെ പുതിയ നേതൃത്വത്തിന്‍െറ നയങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത്. ഇന്ന് പിണറായി വിജയന്‍ പറയുന്ന കാര്യങ്ങള്‍ പലതും അന്ന് സുധീരനും പറഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുവിന്‍െറയും നവോത്ഥാനചരിത്രത്തിന്‍െറയും പാരമ്പര്യത്തെ എസ്.എന്‍.ഡി.പി നേതൃത്വം വഞ്ചിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി ചങ്ങാത്തംകൂടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ എതിര്‍പ്പും  പിന്തുണയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, സമഗ്രമായ ഒരു രാഷ്ട്രീയവിമര്‍ശമായിരുന്നില്ല സുധീരന്‍േറത്. വെള്ളാപ്പള്ളിയുടെ വീട്ടില്‍ നടന്ന വരുമാന നികുതി റെയ്ഡിന്‍െറയും അവിടെനിന്ന് വയര്‍ലെസ് സെറ്റ് പിടിച്ചെടുത്തതിന്‍െറയും ഒക്കെ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചുള്ള ഒരു ആക്രമണമായിരുന്നു അത്.
സുധീരനെപ്പോലെ വി.എസ്. അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ വെള്ളാപ്പള്ളിയെ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരുന്ന നവഹിന്ദുത്വവുമായുള്ള രാഷ്ട്രീയമായ ചങ്ങാത്തത്തിന് വെള്ളാപ്പള്ളി തുടക്കമിടുന്നു എന്ന വിപത്തിന്‍െറ ഗൗരവം അന്നത്തെ വിമര്‍ശകര്‍ അധികം മനസ്സിലാക്കിയിരുന്നില്ല. റെയ്ഡിനെ തുടര്‍ന്ന് അന്ന് കേന്ദ്രമന്ത്രി ആയിരുന്ന ഒ. രാജഗോപാല്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് പുതിയ കൂട്ടുകെട്ടുറപ്പിക്കുകയും ചെയ്തു.
എന്നാല്‍, 2001ല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട്  പുറത്തുവന്നതോടെയാണ്എസ്.എന്‍.ഡി.പി കൂടുതല്‍ ശക്തമായി നവഹിന്ദുത്വചേരിയിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. പിന്നാക്കസമുദായങ്ങളുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി ഗവണ്‍മെന്‍റ്/പൊതുമേഖലാ ഉദ്യോഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമീഷനായിരുന്നു നരേന്ദ്രന്‍ കമീഷന്‍. റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണമാനദണ്ഡത്തിന് പുറത്ത് കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുള്ളിലെ വൈജാത്യങ്ങള്‍ രൂക്ഷമായിരുന്നു. ഈഴവര്‍ക്ക് പൊതുവെ സംവരണമനുസരിച്ചുള്ളതോ അതിലധികമോ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മുസ്ലിംസമുദായവും ലത്തീന്‍ കത്തോലിക്കാ സമുദായവും  ധീവരസമുദായവും നാടാര്‍സമുദായവും ഇക്കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. മുസ്ലിം സമുദായമായിരുന്നു ഏറ്റവും പിന്നില്‍.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ സമുദായങ്ങള്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്‍റ് നടത്തണം എന്ന കമീഷന്‍െറ നിര്‍ദേശത്തോട് യോജിക്കാന്‍ വെള്ളാപ്പള്ളി തയാറായില്ല. അദ്ദേഹം പിന്നാക്കസമുദായ മുന്നണിയില്‍നിന്നും എന്തിന്, സംവരണമുദ്രാവാക്യത്തില്‍ നിന്നുതന്നെയും എസ്.എന്‍.ഡി.പി.യെ പിന്‍വലിക്കാനും ഇതിനായി ആര്‍.എസ്.എസിന്‍െറ അജണ്ടയായ ഹിന്ദു ഐക്യത്തിന്‍െറ കുടക്കീഴിലേക്ക് നീങ്ങാനും തയാറായി. ഇതേക്കുറിച്ച് അക്കാലത്തുതന്നെ ഞാനും എഴുതിയിരുന്നു. എന്‍.എസ്.എസുമായി ചേര്‍ന്ന് ഹിന്ദുഐക്യമുണ്ടാക്കാന്‍ സാമ്പത്തികസംവരണത്തിന് എതിരെ ഉയര്‍ത്തിയിരുന്ന നിലപാടുപോലും മാറ്റാന്‍ വെള്ളാപ്പള്ളി തയാറായി. മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമെന്ന നിര്‍ദേശവുമായി യു.ഡി.എഫ് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയില്‍  നല്‍കിയ ഹരജി എന്‍.എസ്.എസ് ഐക്യത്തിന്‍െറ പേരുപറഞ്ഞ് വെള്ളാപ്പള്ളി പിന്‍വലിച്ചിരുന്നു. എത്ര നിസ്സാരമായാണ് അദ്ദേഹം എസ്.എന്‍.ഡി.പിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ കൈയൊഴിയുന്നത് എന്നത് അവിശ്വസനീയമായിരുന്നു.
ഇന്നിപ്പോള്‍ പൂര്‍ണമായും കാവിവത്കരിക്കപ്പെട്ട ഒരു പ്രസ്ഥാനമായി എസ്.എന്‍.ഡി.പി മാറുകയാണ്. ഗുരുവിന്‍െറ രാഷ്ട്രീയത്തില്‍, ദര്‍ശനത്തില്‍  വിമര്‍ശിക്കപ്പെടാന്‍ ഉള്ളതുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണം എന്നു തന്നെയാണ് എന്‍െറ അഭിപ്രായം. മുമ്പ് ഞാന്‍ അതേക്കുറിച്ച് എഴുതിയിട്ടുണ്ട് (ജാതിയുടെ ഭാവി രാസവിദ്യകള്‍, ‘നവസാമൂഹികത’ എന്ന പുസ്തകം). എന്നാല്‍, ഇപ്പോള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് മുന്നണിയുടെ ഭാഗമാവാന്‍ സംഘടന ഒരുങ്ങുകയാണ്. തികച്ചും നിര്‍ഭാഗ്യകരമായ ഒരു സാഹചര്യമാണിത്.
തുടക്കംമുതല്‍ ഇപ്പോഴത്തെ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നയങ്ങളെ തുറന്നെതിര്‍ത്തുപോരുന്ന ഒരാള്‍ എന്നനിലയില്‍ സി.പി.എമ്മും കോണ്‍ഗ്രസും അടക്കമുള്ള പ്രസ്ഥാനങ്ങള്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവരുന്നത് പ്രത്യാശയോടെയാണ് ഞാന്‍ കാണുന്നത്. ഈ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നവഹിന്ദുത്വരാഷ്ട്രീയം കേരളജനത പൂര്‍ണമായും തിരസ്കരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്.
 

ഭരണകൂട ഭീകരതക്കായി ഗുജറാത്ത് കരിനിയമം

Posted: 28 Sep 2015 07:00 PM PDT

Image: 

ഭീകരവൃത്തിയും സംഘടിത കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനുള്ള ഗുജറാത്ത് ബില്‍ (ജി.സി.ടി.ഒ.സി ബില്‍) കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിച്ചതോടെ അത് നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പുകൂടിയേ വേണ്ടൂ. ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മതിയായ അമിതാധികാരമാണ് ഈ നിയമം ഭരണകൂടത്തിന് നല്‍കുന്നത്. അതിനെതിരെ രാജ്യസ്നേഹികള്‍ക്ക് ഇടപെടാനുള്ള അവസാന സന്ദര്‍ഭമാണിത്. ഗുജറാത്തില്‍ 2001ലാണ് ഈ കരിനിയമത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി രൂപം കൊടുത്തത്. ഗുജറാത്തില്‍ ഇത് നിയമമായാല്‍ മറ്റു പല സംസ്ഥാനങ്ങളും അത് പകര്‍ത്താന്‍ സാധ്യതയുണ്ട്. ഗുജറാത്തില്‍ ഇതിനകം തന്നെ വ്യാപകമായ ജനദ്രോഹ നീക്കങ്ങള്‍ക്ക് ആക്കം കൂടാനും ഇത് സന്ദര്‍ഭമൊരുക്കും. 2001 മുതല്‍ പലതവണ കേന്ദ്രത്തിനയച്ച ഈ ബില്ലിനെതിരെ ജനാഭിപ്രായവും നിയമോപദേശവും ഉണ്ടായതിനാലാണ് നാല് തവണ ഇത് തിരസ്കരിക്കപ്പെട്ടത്. രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭ പാട്ടീലും അത് മടക്കി. കഴിഞ്ഞ ജൂലൈയില്‍ ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാറിലെ ഐ.ടി മന്ത്രാലയവും എതിര്‍പ്പു രേഖപ്പെടുത്തി. എന്നാല്‍, കരടു ബില്ലിലെ ജനദ്രോഹവകുപ്പുകള്‍ ഒട്ടും മാറ്റാതെയാണ് അവസാനം അത് കേന്ദ്രം പാസാക്കി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിരിക്കുന്നത്. വ്യാജ കേസുകളെടുത്ത് നിരപരാധികളെ പീഡിപ്പിച്ചതിനും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിച്ച് നിരപരാധികളെ കൊന്നതിനും ഏറെ പഴികേട്ട ഗുജറാത്ത് പൊലീസിനും ഭരണകര്‍ത്താക്കള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്‍െറ ഉദ്ദേശ്യവും അര്‍ഥവും ജനാധിപത്യവിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ജി.സി.ടി.ഒ.സി ബില്ലിലെ ഏറ്റവും ചെറിയ വ്യവസ്ഥകള്‍പോലും വ്യാപകമായ പ്രത്യാഘാതമുള്‍ക്കൊള്ളുന്നതാണ്. ഭീകരതയും സംഘടിത കുറ്റവും ചെറുക്കാനെന്നു പറഞ്ഞാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. നിയമമില്ലാത്തതല്ല, അത് നിഷ്പക്ഷമായും കാര്യക്ഷമമായും നടപ്പാക്കാത്തതാണ്  ഭീകരതയും സംഘടിത കുറ്റങ്ങളും പെരുകാന്‍ കാരണമെന്നതിന് തെളിവ് ഗുജറാത്തിലടക്കം നിരപരാധികള്‍ തുറുങ്കിലടക്കപ്പെടുകയും കുറ്റവാളികള്‍ സ്വതന്ത്ര വിഹാരം നടത്തുകയും ചെയ്യുന്ന കുറേ സംഭവങ്ങളിലുണ്ട്. ഭീകരത എന്ന ലേബലൊട്ടിച്ചാല്‍ ഏത് കരിനിയമവും അംഗീകരിക്കപ്പെടുന്ന സാഹചര്യം ആര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ‘പോട്ട’ മുതല്‍ ‘യു.എ.പി.എ’ വരെയുള്ള നിയമങ്ങളും തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് കരിനിയമം അതിനപ്പുറം കടന്ന്, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതും ഭരണനടപടികളെച്ചൊല്ലി വിയോജിപ്പോ വിവാദമോ ഉയര്‍ത്തുന്നതും വരെ കുറ്റകരമാക്കാന്‍ പ്രാപ്തിയുള്ളതാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കുന്നതും കോര്‍പറേറ്റുകള്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെ എതിര്‍ക്കുന്നതും ശിക്ഷാര്‍ഹമാകാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങായി അധികൃതര്‍ക്ക് അതിനെ പ്രയോജനപ്പെടുത്താം. ‘ടാഡ’, ‘പോട്ട’ തുടങ്ങിയ നിയമങ്ങള്‍ ഭീകരപ്രവൃത്തികളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളിലാണ് അമിതാധികാരപ്രയോഗത്തിന് വ്യവസ്ഥ ചെയ്തതെങ്കില്‍ ഗുജറാത്ത് കരിനിയമം, സാധാരണ കുറ്റകൃത്യങ്ങളെയും ഭീകരതയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ഭീകരതയെ നിര്‍വചിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനോ ജനിതക വിള അടിച്ചേല്‍പിക്കലിനോ കേരളത്തിലെ ‘പെമ്പിളൈ ഒരുമൈ’ ഉന്നയിച്ചതുപോലുള്ള തൊഴില്‍ പീഡനത്തിനോ എതിരെ സമരം ചെയ്യുന്നത് ഭീകരതയായി എണ്ണപ്പെടാം; അഞ്ചുവര്‍ഷം തടവിനും അഞ്ചുലക്ഷം രൂപ പിഴക്കും അതു മതി. ഭീകരവൃത്തിയില്‍ പങ്കാളിയെന്ന പേരില്‍ ആരെയും പിടികൂടാനും വകുപ്പുണ്ട്. എത്ര ആളുകളെയും പിടികൂടി കൂട്ട എഫ്.ഐ.ആറില്‍ പെടുത്താം. വിചാരണയില്ലാതെ, പൊലീസ് റിപ്പോര്‍ട്ടിന്‍െറ മാത്രം ബലത്തില്‍ ആളുകളെ തടങ്കലിലിടാം. വിചാരണ എത്രയും നീട്ടിക്കൊണ്ടുപോകുന്നതോടെ നിരപരാധികളെ ശിക്ഷിക്കാനുള്ള പഴുതുമാകുന്നു. കുറ്റാരോപിതന്‍ നിരപരാധിയെന്നു തെളിഞ്ഞാലേ ജാമ്യം കൊടുക്കാന്‍ പ്രത്യേക  കോടതിക്ക് അധികാരമുള്ളൂ. എന്നുവെച്ചാല്‍, ജാമ്യം എന്നത് പ്രയോഗത്തില്‍ ഇല്ലാതാകും. പൊലീസിന് മുമ്പാകെ നടത്തുന്ന ‘കുറ്റസമ്മതം’ തെളിവായി കണക്കാക്കാമെന്ന ഭീകരവ്യവസ്ഥ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു മാസം വരെ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കാം. വ്യക്തികളുടെ സ്വകാര്യ കത്തിടപാടുകളും മെയിലുകളും ചോര്‍ത്താം, പരിശോധിക്കാം. രഹസ്യവിചാരണ എന്ന വ്യവസ്ഥ, ഏറ്റവും കൊടിയ അനീതിപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ അച്ചടിക്കുന്നതും പോസ്റ്റ് ചെയ്യുന്നതുംവരെ ‘ഭീകരത’യിലെ പങ്കാളിത്തമായി പൊലീസ് ആരോപിച്ചാല്‍ ബാക്കിയെല്ലാം ‘മുറപോലെ’ നടക്കും എന്നത് ഇതിലെ ഒരു ഭീകരവശം മാത്രം. വ്യാപകമായ ദുരുപയോഗ സാധ്യതയാണ് മറ്റൊന്ന്. ‘ടാഡ’ പ്രകാരം പത്തുവര്‍ഷത്തിനിടെ 76000 പേരെ അറസ്റ്റ് ചെയ്തതില്‍ 75136 പേര്‍ നിരപരാധികളെന്ന് തെളിഞ്ഞത് അത്രയും കാലം തടങ്കലനുഭവിച്ച ശേഷമായിരുന്നു. അറസ്റ്റിലായവരില്‍ 25 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ ‘ശിക്ഷ’ അനുഭവിക്കേണ്ടി വന്നു. ഭരണകൂടപക്ഷപാതിത്തവും പ്രശ്നമാണ്. ഗുജറാത്തില്‍ ‘പോട്ട’ പ്രകാരം 287 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു; ഇതില്‍ ഒന്നൊഴിച്ചെല്ലാം മുസ്ലിംകള്‍ക്കെതിരെയായിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ 22 എണ്ണം നടന്നതായും തെളിഞ്ഞിട്ടുണ്ട് -അമിതാധികാരത്തിന്‍െറ പ്രത്യാഘാതമാണത്. പഴയ കരിനിയമങ്ങളിലെ ഭീകരവകുപ്പുകളെല്ലാം തുന്നിച്ചേര്‍ത്തു നിര്‍മിച്ച ഗുജറാത്ത് നിയമം രാജ്യത്തോടു ചോദിക്കുന്നു, നാം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണോ വേണ്ടയോ എന്ന്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് :രണ്ടാം ഘട്ട ഗ്രൂപ് മത്സരങ്ങള്‍ ഇന്നുമുതല്‍

Posted: 28 Sep 2015 12:24 PM PDT

Image: 
Subtitle: 
തിരിച്ചുവരാന്‍ ഇംഗ്ളീഷ് ക്ളബുകള്‍

ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബാളില്‍ വീണ്ടും ചാമ്പ്യന്‍സ്ലീഗ് പോരാട്ടച്ചൂട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന രണ്ടാം ഘട്ട ഗ്രൂപ് പോരാട്ടത്തില്‍, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബുകളെയാണ് കടുത്ത പരീക്ഷണം കാത്തിരിക്കുന്നത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ചെല്‍സിക്കു മാത്രമാണ് ആദ്യ പോരാട്ടത്തില്‍ കാലിടറാതിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്സനല്‍ എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന തോല്‍വികളാണ് അന്ന് ഏറ്റുവാങ്ങിയത്.
ആദ്യത്തേതിലുണ്ടായ പിഴവുകള്‍ മറികടക്കാനുള്ള കഠിനയത്നത്തിലാണ് ടീമുകളെല്ലാം. യൂറോപ്യന്‍ കളത്തിലെ തോല്‍വിയില്‍നിന്ന് കുതറിമാറി, ആഭ്യന്തര ലീഗില്‍ ജയങ്ങളും രചിച്ചാണ് യുനൈറ്റഡും ആഴ്സനലുമത്തെുന്നത്. ആ ഫോം തുടരുകയാകും ഇരുടീമുകളുടെയും ലക്ഷ്യം. എന്നാല്‍, സിറ്റിക്ക് നിരാശയുടേതായിരുന്നു ലീഗ് പോരാട്ടങ്ങള്‍. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളും തോറ്റാണ് അവരത്തെുന്നത്. മകാബി തെല്‍അവീവിനെതിരായ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ജയിച്ച് ഫോമിലേക്ക് തിരിച്ചത്തെിയ ചെല്‍സി, ലീഗില്‍ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് പുതിയ പോരിന് കച്ചകെട്ടുന്നത്.
ചൊവ്വാഴ്ച, സ്വന്തം തട്ടകത്തില്‍ ഒളിമ്പ്യാകോസിനെതിരെയാണ് ആഴ്സനലിന്‍െറ ഗ്രൂപ് എഫ് മത്സരം. ഇതേ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക് ഒന്നാമതാകുമെന്ന് ഏതാണ്ട് ഉറച്ചിരിക്കെ, ഡൈനാമോ സഗ്രേബിനെതിരെ ഉണ്ടായതുപോലൊരു തോല്‍വി ആവര്‍ത്തിച്ചാല്‍ അവസാന 16ലേക്കുള്ള പോക്ക് അനിശ്ചിതത്വത്തിലാകുമെന്ന് ഗണ്ണേഴ്സിനും കോച്ച് ആഴ്സന്‍ വെങ്ങര്‍ക്കും നന്നായി അറിയാം. ഹാട്രിക്കുമായി അലക്സിസ് സാഞ്ചസ് ഫോമിലേക്കുയര്‍ന്നതാണ് അവര്‍ക്ക് ശുഭകരമായ ഏറ്റവും വലിയ വാര്‍ത്ത.
രണ്ട് ജയവും ഒരു സമനിലയുമായി സമ്മിശ്ര നിലയിലുള്ള ചെല്‍സിക്കും പക്ഷേ, കാര്യങ്ങള്‍ വളരെ സുഖത്തിലല്ല. ഫോമിന്‍െറ കാര്യത്തില്‍ അധികം ആത്മവിശ്വാസമില്ലാതെയാണ് ജോസെ മൗറീന്യോ തന്‍െറ പടയെയുംകൊണ്ട് പഴയ പാളയമായ പോര്‍ട്ടോയിലത്തെുന്നത്. ഗ്രൂപ് ജിയിലെ ഈ പോരാട്ടം അതുകൊണ്ടുതന്നെ മൗറീന്യോക്ക് വൈകാരിക അടുപ്പമേറിയതുമാണ്. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് വിലക്ക് നേരിടുന്ന ഡീഗോ കോസ്റ്റക്ക് പോര്‍ചുഗലില്‍ കളിക്കാനാകും.
നിലവിലെ ചാമ്പ്യന്‍ ബാഴ്സലോണയും ഇന്ന് കളത്തിലിറങ്ങും. എന്നാല്‍, സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പരിക്കാണ് സ്പാനിഷ് വമ്പന്മാര്‍ക്കുമേല്‍ വാളോങ്ങിനില്‍ക്കുകയാണ്. റോമക്കെതിരെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ, ബയേര്‍ ലെവര്‍കൂസനെതിരായ ഇന്നത്തെ മത്സരത്തില്‍ മൂന്ന് പോയന്‍റും നേടുകയാണ് ലൂയിസ് എന്‍റികിനും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം. ഡൈനാമോ സഗ്രേബാണ് സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന്‍െറ എതിര്‍പക്ഷത്ത്.
യുനൈറ്റഡിനും സിറ്റിക്കും റയല്‍ മഡ്രിഡിനും അത്ലറ്റികോ മഡ്രിഡിനും പി.എസ്.ജിക്കും യുവന്‍റസിനും ബുധനാഴ്ചയാണ് മത്സരം.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP