സ്വാഗതം
WELCOME

News Update..

Friday, September 18, 2015

പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ് Madhyamam News Feeds

പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ് Madhyamam News Feeds

Link to a feed

പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ്

Posted: 18 Sep 2015 12:03 AM PDT

Image: 

പാലാ: പാലാ ലിസ്യു കോണ്‍വെന്‍റില്‍ മുമ്പും സമാനമായ രീതിയില്‍ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതായി പൊലീസ്. സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആക്രമണം. അന്നത്തെ ആക്രമണത്തില്‍ 72 വയസുള്ള കന്യാസ്ത്രീയുടെ തലക്കാണ് പരിക്കേറ്റത്. രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം.

മഠത്തിലെ മുറികളില്‍ നടത്തിയ പരിശോധനയിലാണ് കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടത്. ഇതേക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും ഓര്‍മക്കുറവുള്ളതിനാല്‍ കന്യാസ്ത്രീയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല.  ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരാളാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മൂന്നാം നിലയിലെ സിസ്റ്റര്‍ അമലയുടെ മുറിയുടെ വാതിലില്‍ നിന്നാണ് വിരലടയാള വിദഗ്ധര്‍ക്ക് ലഭിച്ചത്. കൂടാതെ മഠത്തിലെ ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പലിലൂടെ ആരോ കയറിയ പാടുകള്‍ വ്യാഴാഴ്ച പൊലീസ് കണ്ടെ ത്തിയിരുന്നു.

മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകളെയും ജോലിക്ക് എത്തുന്നവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിന് സസ്പെന്‍ഷന്‍

Posted: 17 Sep 2015 11:30 PM PDT

Image: 

സൂറിച്ച്: തുടര്‍ച്ചയായി അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. ചുമതലകളില്‍ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഫിഫ നിര്‍ദേശിച്ചു. സെക്രട്ടറി ജനറലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതായും ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമതിയിലും ജെറോം വാല്‍ക്കിന് ബന്ധമുണ്ടെന്ന് വ്യാഴാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

പുതിയ പ്രസിഡന്‍റാവാനുള്ള പരിഗണനാ ലിസ്റ്റിലുള്ള ആളാണ് ജെറോംവാല്‍ക്ക്. നിലവില്‍ സെപ് ബ്ളാറ്റര്‍ക്കു തൊട്ടുതാഴെ ഫിഫയിലെ രണ്ടാമനാണ് അദ്ദേഹം. എന്നാല്‍ ഗുരുതര ആരോപണങ്ങളുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍  ജെറോം വാല്‍ക്ക് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുകയാണ്. വാല്‍ക്കിനെതിരെ 10 മില്യണ്‍ ഡോളറിന്‍്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പണം കൈപറ്റി എന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. 2010 ലോകകപ്പ് അനുവദിക്കുന്നതിനായി വോട്ടുറപ്പിക്കാന്‍ ജെറോം വാല്‍ക്ക് കരീബിയന്‍ രാജ്യങ്ങള്‍ക്ക് ഒരു കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

2007 മുതല്‍ ഫിഫ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ വലം കൈ ആയാണ് അറിയപ്പെടുന്നത്. 1984ല്‍  കനാല്‍ പ്ളസില്‍ ഒരു സ്പോര്‍ട്സ് പത്രപ്രവര്‍ത്തകനായി തന്‍െറ ഒൗദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003 ല്‍ ഫിഫയുടെ ടിവി -വിപണന വിഭാഗത്തില്‍ ഡയറക്ടറായാണ് ജോലിക്ക് കയറിയത്. പിന്നീട് ബ്ളാറ്ററിന്‍െറ ഇഷ്ടം പിടിച്ചുപറ്റിയതോടെ ഫിഫയിലെ ഉന്നത സ്ഥാനത്തത്തെുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണം ഉയര്‍ന്നത് മുതല്‍ കര്‍ശന നിലപാടുകളുമായാണ് ഫിഫ മുന്നോട്ട് പേകുന്നത്. ഇതിന്‍െറ ഭാഗമായി സ്വിസ് പോലീസ് സൂറിച്ചിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് ഫിഫയുടെ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിഫ വൈസ് പ്രസിഡന്‍റുമാരായ ജെഫ്രി വെബ്, യൂജിനിയോ ഫിഗ്വരേദോ, കോസ്റ്ററീക ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എഡ്വേര്‍ഡോ ലി, വെനിസ്വേല ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് റാഫേല്‍ എസിക്വേല്‍, ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ജോസ് മരിയ മാറിന്‍, മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും മുന്‍ കോണ്‍കാഫ് പ്രസിഡന്‍റുമായ ജാക് വാര്‍ണര്‍, തെക്കനമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നികളസ് ലിയോസ് എന്നിവരാണ് സൂറിച്ചിലെ ആഡംബര ഹോട്ടലില്‍ അറസ്റ്റിലായത്.
അമേരിക്കയും ഈ കേസില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത ശേഷം ജൂണില്‍ താന്‍ പടിയിറങ്ങുമെന്ന് പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

 

ഓഹരി വിപണിയില്‍ കുതിപ്പ്: സെന്‍സെക്സ് 400 പോയന്‍റില്‍

Posted: 17 Sep 2015 11:11 PM PDT

Image: 

മുംബൈ: യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത് ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 400 പോയന്‍റ് കുതിക്കുകയും ദേശീയ സൂചിക നിഫ്റ്റി 8,000 പോയന്‍റ് മറികടക്കുകയും ചെയ്തു. ആഗസ്റ്റ് 31ന് ശേഷം നിഫ്റ്റി ആദ്യമായാണ് 8,000 പോയന്‍റ് മറികടക്കുന്നത്.

സെന്‍സെക്സ് 433.31 പോയന്‍റ് ഉയര്‍ന്ന് 26,397.28ലും നിഫ്റ്റി 131.75 പോയന്‍റ് ഉയര്‍ന്ന് 8,030.90ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എം ആന്‍ഡ് എം എന്നീ പ്രധാന കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍.

ആഗോള സാമ്പത്തിക രംഗം ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ യു.എസിലെ പലിശ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. യു.എസ് തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കാണ് ഗുണം ചെയ്തത്.

ആഗോള സ്ഥിതി മെച്ചപ്പെട്ടാല്‍ ഈ വര്‍ഷം തന്നെ പലിശ നിരക്കുകള്‍ ഉയര്‍ത്താനാണ് ഫെഡറല്‍ റിസര്‍വിന്‍െറ തീരുമാനം. സമ്പദ്ഘടന 2.1 ശതമാനം വളര്‍ച്ച ഈ വര്‍ഷം നേടുമെന്നാണ് വിലയിരുത്തല്‍. ഇനി ഒക്ടോബറിലും ഡിസംബറിലുമാണ് കേന്ദ്ര ബാങ്കിന്‍െറ നയ രൂപവത്കരണ യോഗമുള്ളത്.
 

മൂന്നാര്‍ സമരം: തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു

Posted: 17 Sep 2015 11:05 PM PDT

Image: 

ന്യൂഡല്‍ഹി: മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവിനും നേതാക്കള്‍ക്കും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം പി.ബി അംഗവുമായ എ.കെ. പത്മനാഭന്‍. ഇക്കാര്യം സംഘടനാ നേതൃത്വം പരിശോധിക്കും. പ്രശ്നങ്ങളും കുറവുകളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയപ്പോള്‍ പൊതുസമൂഹം കൂടെ നിന്നു. അതാണ് സമരം വിജയിക്കാന്‍ കാരണം. എന്നാല്‍, മൂന്നാര്‍ രീതിയിലുള്ള സമരങ്ങള്‍ക്ക് മാത്രമേ ഭാവിയുള്ളൂവെന്ന വാദം ശരിയല്ല. സംഘടനയില്ലാതെ തൊഴിലാളി സമരങ്ങള്‍ പൂര്‍ണ വിജയത്തില്‍ എത്തില്ളെന്നും പത്മനാഭന്‍ പറഞ്ഞു.  

ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനും തൊഴിലാളികളെ അരാഷ്ട്രീയവത്കരിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ മൂന്നാര്‍ സമര വിജയത്തിന്‍െറ മറവില്‍ നടക്കുന്നുണ്ട്. മൂന്നാര്‍ രീതിയിലുള്ള സമരം മാത്രമാണ് ഇനി വേണ്ടതെന്ന വാദം ശരിയല്ല. സമരത്തിന് തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

ഡേവിസ് കപ്പ്: ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

Posted: 17 Sep 2015 11:00 PM PDT

Image: 

ന്യൂഡല്‍ഹി: ഡേവിസ് കപ്പില്‍ ചെക്ക് റിപ്പബ്ളിക്ക് എന്ന വന്മല താണ്ടാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. യുകി ഭാംബ്രിയാണ് ചെക്ക് താരം ലൂകാസ് റോസലിനോട് തോറ്റത്. സ്കോര്‍ 2^6, 1^6, 5^7.

ഇതോടെ ഡേവിസ് കപ്പ് പ്ളേ ഓഫില്‍ ചെക്ക് 1^0ത്തിന് മുന്നിലെത്തി. ടൂര്‍ണമെന്‍റില്‍ സിംഗ്ള്‍സ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെ ങ്കിലും വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

 

കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ

Posted: 17 Sep 2015 10:32 PM PDT

തിരുവനന്തപുരം: മുട്ടത്തറ പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കി.
നിര്‍മാണം സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ ഉദ്യോഗസ്ഥര്‍ മുക്കിയതായും ബില്‍ രജിസ്റ്റര്‍, മെഷര്‍മെന്‍റ് ബുക് (എം- ബുക്), എഗ്രിമെന്‍റ് രജിസ്റ്റര്‍ എന്നിവ മാത്രമേ കണ്ടത്തൊന്‍ കഴിഞ്ഞുള്ളൂവെന്നും മേയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കിട്ടിയരേഖകളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്‍െറ നിര്‍മാണം നടത്തിയ കരാരുകാരനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. എന്നാല്‍, എം ബുക്കില്‍നിന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ കണ്ടത്തൊമെന്നിരിക്കെ ആ നിലയില്‍ അന്വേഷണം നടത്താത്തത് ദുരൂഹതയുണര്‍ത്തുന്നു. കഴിഞ്ഞ ഒമ്പതിന് ഉച്ചക്കാണ് യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത്.
പരീക്ഷാ സമയമായതിനാല്‍ 250ഓളം വിദ്യാര്‍ഥികള്‍ നേരത്തേ ഉച്ചഭക്ഷണം കഴിഞ്ഞ് മറ്റൊരു കെട്ടിടത്തില്‍ പരീക്ഷക്ക് കയറിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. പത്മകുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. ഷീല, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ശിവകുമാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ്, അസി. എന്‍ജിനീയര്‍ സുജ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഗ്രിമെന്‍റ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 2005-2006 സാമ്പത്തിക വര്‍ഷത്തിലെ മരാമത്ത് പണിയാണെന്ന് സംഘം കണ്ടത്തെി. അടങ്കല്‍ തുക 18,15,000 രൂപ. ബില്‍ രജിസ്റ്റര്‍, എം ബുക് എന്നിവ പരിശോധിച്ചപ്പോള്‍ ശ്രീകണ്ഠന്‍ എന്ന കരാറുകാരനാണ് പണി ഏറ്റെടുത്തതെന്നും കണ്ടത്തെി.
ബാക്കി ഫയലുകള്‍ കണ്ടത്തൊന്‍ സെര്‍ച് മെമ്മോ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെട്ടിടത്തിന്‍െറ ബലക്ഷമത പി.ഡബ്യൂ.ഡി വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. അതേസമയം, റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നാണ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ട് കെട്ടിടം പൊളിഞ്ഞുവെന്ന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് കണ്ടത്തൊന്‍ കഴിയാത്തത് ദുരൂഹമാണ്.
കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പിയുടെ ഘനം, നിര്‍മാണത്തിന് ഉപയോഗിച്ച മണലിന്‍െറ ഗുണമേന്മ തുടങ്ങിയവയൊന്നും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. കടല്‍ മണലാണ് കോണ്‍ക്രീറ്റിന് ഉപയോഗിച്ചതെന്നും മേല്‍ക്കൂര കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പിക്ക് ആവശ്യമായ ഘനമുണ്ടായിരുന്നില്ളെന്നും നേരത്തേ ആരോപണമുയര്‍ന്നിട്ടും ഇതുസംബന്ധിച്ച് സമിതി അന്വേഷണം നടത്തിയില്ളെന്നും ആരോപണമുണ്ട്.

സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു

Posted: 17 Sep 2015 10:29 PM PDT

ആയൂര്‍: കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യം ചെയ്തതിന്് സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ പോരേടം ഗണപതിനടയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം പോരേടം വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ കണ്‍സഷന്‍ നല്‍കാതെ വെള്ളൂപ്പാറ മുമ്മൂലഭാഗത്ത് ഇറക്കിവിട്ടിരുന്നു. സംഭവം സ്കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പി.ടി.എയും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസുടമയെയും ജീവനക്കാരെയും സ്കൂള്‍ പി.ടി.എ അധികൃതരെയും സ്റ്റേഷനില്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു.
എന്നാല്‍ ബസുടമയും ജീവനക്കാരും എത്തിയില്ല. പള്ളിക്കല്‍ ചടയമംഗലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജനത ബസ് ജീവനക്കാരാണ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നിഷേധിച്ചത്. സംഭവത്തില്‍ പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു.
വ്യാഴാഴ്ച ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഈ സമയം ബസിലുണ്ടായിരുന്ന ബസുടമ ഏര്‍പ്പെടുത്തിയ പത്തോളം വരുന്ന അക്രമിസംഘം വിദ്യാര്‍ഥികളെ നീയൊക്കെ ഞങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമോയെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. നാട്ടുകാര്‍ സംഘടിച്ചതിനെതുടര്‍ന്ന് ഓടി രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരുന്നു.

വെള്ളക്കരം ആറിരട്ടി കൂട്ടാന്‍ നിര്‍ദേശം

Posted: 17 Sep 2015 10:25 PM PDT

തൃശൂര്‍: നഗരവാസികള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ച് വാട്ടര്‍ അതോറിറ്റി വെള്ളക്കരം ആറിരട്ടി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. നഗരത്തില്‍ കുടിവെള്ള വിതരണത്തിന്‍െറ ചുമതലയുള്ള കോര്‍പറേഷന്‍ യൂസര്‍ ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ പ്രതിമാസം നല്‍കുന്ന ആറുലക്ഷം രൂപ 34, 20,000 രൂപയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. കഴിഞ്ഞ ഒക്ടോബറില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ അജണ്ടയില്‍ ഇടം പിടിച്ചത്.
1999, 2008, 2014 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വെള്ളക്കരം ഉയര്‍ത്തിയപ്പോള്‍ 1997ലെ നിരക്കിലാണ് നഗരത്തില്‍ വെള്ളം വിതരണം ചെയ്യുന്നതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് അതോറിറ്റിയുടെ വാദം.
നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് വാട്ടര്‍ അതോറിറ്റി കോര്‍പറേഷന് വെള്ളം നല്‍കുകയും അത് സബ്സിഡി നിരക്കില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ വിതരണം ചെയ്യുകയുമാണ്. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലാവട്ടെ വാട്ടര്‍ അതോറിറ്റിയുടെ വര്‍ധിപ്പിച്ച നിരക്കിലാണ് വിതരണം നടക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ രണ്ട് നിരക്കിലാണ് വിതരണമെന്നും നഗരസഭയുടെ വെള്ളക്കരം അതോറിറ്റിയുടെ നിരക്കുമായി ഏകീകരിക്കണമെന്നും അത് ചെയ്യാത്തതിന് ഓഡിറ്റ് എതിര്‍പ്പുണ്ടെന്നും അതോറിറ്റി പറയുന്നു. രണ്ട് തരത്തിലുള്ള നിരക്ക് നഗരസഭക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിലേക്ക് നഗരം മുഴുവന്‍ ഏകീകരിക്കണമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് കഴിഞ്ഞ കൗണ്‍സിലിന് മുന്നിലത്തെിയത്. എന്നാല്‍, ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും കണക്കുകള്‍ വ്യക്തമല്ളെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് വിഷയം വീണ്ടും പഠിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തത്വത്തില്‍ നിരക്ക് വര്‍ധനക്ക് അംഗീകാരമായി. നിരക്ക് കുറക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നാണ് മേയര്‍ ഇതിന് മറുപടി നല്‍കിയത്. നിലവിലുള്ള നിരക്കിന്‍െറ നാല് മുതല്‍ എട്ടിരട്ടി വരെ വര്‍ധന വരുത്താനാണ് അജണ്ടയില്‍ ഉണ്ടായിരുന്നത്. ഇതാണ് ആറിരട്ടിയിലേക്ക് താഴ്ത്തിയതെന്നാണ് അവകാശവാദം. പഴയ നഗരസഭാ പ്രദേശത്ത് മാത്രമാണ് കോര്‍പറേഷന്‍ വെള്ളം വിതരണം ചെയ്യുന്നത്. 50.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് നല്‍കുന്നത്. ഇതിന് മൊത്തം ചെലവ് 160 ലക്ഷമാണെന്ന് വാട്ടര്‍ അതോറിറ്റി കോര്‍പറേഷന് സമര്‍പ്പിച്ച കണക്കില്‍ പറയുമ്പോഴാണ് കോര്‍പറേഷന്‍ പ്രതിവര്‍ഷം 4,10,40,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. നഗരത്തിലെ ജനസംഖ്യ 70,000 ആണ്. ആളോഹരി 135 ലിറ്റര്‍ വിതരണം ചെയ്യുന്നുവെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. 9.45 ദശലക്ഷം ലിറ്റര്‍ സമൃദ്ധിയായി മതിയെന്നിരിക്കെ 29 ദശലക്ഷം നല്‍കുന്നുവെന്ന് കണക്കാക്കിയാണ് വാട്ടര്‍ അതോറിറ്റിയുടെ പുതിയ നിരക്ക്. ആളോഹരി 200 ലിറ്റര്‍ കണക്കാക്കിയാല്‍ പോലും 14 ദശലക്ഷം ലിറ്ററേ വരൂവെന്നും, വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തിലുള്ള കള്ളക്കണക്ക് കോര്‍പറേഷനെ കടക്കെണിയിലാക്കുന്നതാണെന്ന് ഭരണ -പ്രതിപക്ഷാംഗങ്ങള്‍ തന്നെ പറയുന്നു.

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചില്ളെങ്കില്‍ നടപടി

Posted: 17 Sep 2015 10:15 PM PDT

പാലക്കാട്: കച്ചവട സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.ഡി.എം യു. നാരായണന്‍കുട്ടി. ഉപഭോക്തൃതര്‍ക്ക പരിഹാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡരികിലെ തട്ടുകടകള്‍ക്കെതിരെയും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കും. ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി നടപടിയെടുക്കും. യൂനിഫോമിടാത്ത ബസ് കണ്ടക്ടര്‍മാര്‍, ടിക്കറ്റു നല്‍കാത്ത ബസുകള്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
ജലവിതരണത്തിന്‍െറ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. പച്ചക്കറികളിലെ മായം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ യോഗത്തില്‍ അറിയിച്ചു. അളവ് കുറച്ച് പെട്രോള്‍ നല്‍കുന്ന പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി, സിവില്‍ സപൈ്ളസ് വകുപ്പുകള്‍ക്ക് പരാതി നല്‍കാമെന്ന് യോഗത്തില്‍ പറഞ്ഞു. ജില്ലാ സപൈ്ള ഓഫിസര്‍ എസ്.ആര്‍. ഷാദക്ഷാ, കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിട്രസെല്‍ ഫോറം സൂപ്രണ്ട് കെ. അജിത്കുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ അബ്ദുല്‍ സലീം, ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ സി.എസ്. രാജേഷ്, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, വിവിധ കണ്‍സ്യൂമര്‍ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരസംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വട്ടംകുളത്തെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം

Posted: 17 Sep 2015 10:12 PM PDT

എടപ്പാള്‍: വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വട്ടംകുളം പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം തുടങ്ങി. ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കുടിവെള്ള പദ്ധതികള്‍ക്കും പഞ്ചായത്ത് നേരിട്ട് നടത്തുന്ന ബൂസ്റ്റര്‍ പമ്പ് ഹൗസിനുമാണ് വൈദ്യുതി കുടിശ്ശികയുള്ളത്. വട്ടംകുളം ഇറക്കത്ത് സര്‍വിസ് സ്റ്റേഷന് മുന്നിലുള്ള ബൂസ്റ്റര്‍ പമ്പ്ഹൗസിന് 25,000 രൂപയാണ് കുടിശ്ശികയുള്ളത്.
ഉപഭോക്തൃ കമ്മിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതികളുടെ കുടിശ്ശിക പലപ്പോഴും പഞ്ചായത്തില്‍ നിന്നാണ് അടക്കാറുള്ളത്. എന്നാല്‍, ഈ നടപടി വിമര്‍ശ വിധേയമായതോടെയാണ് പഞ്ചായത്ത് ബില്ലടക്കല്‍ നിര്‍ത്തിയത്. വൈദ്യുതി വകുപ്പിന്‍െറ അന്ത്യശാസന ലഭിച്ചതിനെ തുടര്‍ന്ന് ചില ഗുണഭോക്തൃ കമ്മിറ്റികള്‍ കുടിശ്ശിക മുഴുവനായും ഭാഗികമായും കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിരുന്നു. ബൂസ്റ്റര്‍ പമ്പ് ഹൗസിന്‍െറ വൈദ്യുതി ബില്‍ കുടിശ്ശിക പഞ്ചായത്ത് അടച്ചില്ളെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതര്‍ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. വട്ടംകുളത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ തൃക്കരാപുരത്തെ പമ്പ് ഹൗസില്‍നിന്ന് കുടിവെള്ളം ബൂസ്റ്റര്‍ പമ്പ് ഹൗസിനു സമീപത്തെ കിണറില്‍ സംഭരിച്ച ശേഷമാണ് കുടിവെള്ളവിതരണം നടത്തുന്നത്.
വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതോടെ ബൂസ്റ്റര്‍ പമ്പ് ഹൗസിന്‍െറ പ്രവര്‍ത്തനം നിലയ്ക്കുന്നത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കും.

ഷീന ബോറ കേസ്: കമീഷണര്‍ അഹമദ് ജാവേദിന് ഇന്ദ്രാണിയുമായി മുന്‍ പരിചയം

Posted: 17 Sep 2015 10:11 PM PDT

Image: 

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മുംബൈ പൊലീസ് കമീഷണര്‍ അഹമദ് ജാവേദിന് മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായും മുന്‍ പരിചയമുണ്ടെന്ന് റിപ്പോര്‍ട്ട്. അഹമദ് ജാവേദ് നടത്തിയ ഈദ് പാര്‍ട്ടിയിലേക്ക് ഇന്ദ്രാണിയെയും പീറ്ററെയും ക്ഷണിച്ചിരുന്നതായി സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ജൂലൈയില്‍ മുംബൈ വര്‍ളിയിലെ മഹാരാഷ്ട്ര പൊലീസ് ഓഫീസര്‍മാരുടെ മെസ്സിലാണ് കമീഷണര്‍ അഹമദ് ജാവേദ് ഈദ് പാര്‍ട്ടി സംഘടിപ്പിച്ചത്.

രാകേഷ് മരിയയുടെ സ്ഥലംമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ളെന്ന് മുംബൈ പൊലീസ് കമീഷണറായി ചുമതലയേറ്റ വേളയില്‍ അഹമദ് ജാവേദ് പറഞ്ഞിരുന്നു. ഷീന ബോറ കൊലപാതക കേസിന്‍െറ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു രാകേഷ് മരിയയുടെ സ്ഥാനചലനം. മഹരാഷ്ട്ര സര്‍ക്കാറിന്‍െറ ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന് അന്നുതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

രാകേഷ് മാരിയയെ മാറ്റി അഹമദ് ജാവേദിനെ മുംബൈ പൊലീസ് കമീഷണറായി നിയമിക്കുകയായിരുന്നു. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെയായിരുന്നു എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വം രാകേഷ് മാരിയക്ക് നല്‍കിയത്.

മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഷീന ബോറ കൊല്ലപ്പെട്ടതാണെന്നും റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തത് ഷീന ബോറയുടെ എല്ലുകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മാരിയയുടെ പദവി മാറ്റം.

1981 ലെ ഐ.പി.എസ് ബാച്ചുകാരനാണ് മാരിയ. 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തുമ്പുണ്ടാക്കിയത് മാരിയയാണ്. അന്ന് ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്നു അദ്ദേഹം. സ്ഫോടന പരമ്പരയില്‍ ടൈഗര്‍ മേമന്‍െറയും മേമന്‍ കുടുംബത്തിന്‍െറയും പങ്ക് കണ്ടെ ത്തിയത് മാരിയയാണ്. പിന്നീടാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്. മുംബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന എന്നിവയുടെ മേധാവിത്വവും വഹിച്ചിട്ടുണ്ട്.

തണ്ണിത്തോട്–ചിറ്റാര്‍ റോഡില്‍ അപകടം പതിവാകുന്നു

Posted: 17 Sep 2015 10:07 PM PDT

കോന്നി: അച്ചന്‍കോവില്‍-ചിറ്റാര്‍ ശബരിമല പാതയില്‍ തണ്ണിത്തോട്-ചിറ്റാര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തണ്ണിത്തോട് കൂത്താടിമണ്ണ് മുതല്‍ നീലിപിലാവ് വരെയുള്ള ഭാഗത്താണ് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ റോഡില്‍ ഇന്‍റര്‍ലോക്കിങ് കട്ടകളാണ് പാകിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ വാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടുന്നു.
കുത്തിറക്കമായതിനാല്‍ വലിയ വാഹനങ്ങള്‍ ബ്രേക് ചവിട്ടിയാല്‍ വലിച്ച് തെന്നിമാറുന്നു. നിരന്തരമായ അപകടമാണ് ഇവിടെ ദിവസവും ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പിക്അപ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ദിനം പ്രതി അപകടത്തില്‍പെടുന്നുണ്ട്. വ്യാഴാഴ്ച രാവിലെ സീതത്തോട്ടില്‍നിന്ന് ചിറ്റാര്‍ വഴി കോന്നിക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് മാക്രിപാറക്ക് സമീപം നിയന്ത്രണം തെറ്റി. ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടും തെന്നി മാറുകയായിരുന്നു. ഇതുവഴി വന്ന കാല്‍നടക്കാര്‍ വേഗം മുന്‍ ചക്രത്തിന് കല്ല് ഉപയോഗിച്ച് അടവെച്ചാണ് ബസ് നിര്‍ത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. മഴ പെയ്ത് നനഞ്ഞുകിടന്ന ടൈലുകള്‍ ഉണങ്ങിയതിനുശേഷം ഉച്ചയോടെയാണ് ബസ് മാറ്റിയത്. ഇതുമൂലം ചിറ്റാറില്‍നിന്ന് കോന്നിക്ക് വന്ന വാഹനങ്ങളും ചിറ്റാറിലേക്ക് പോകേണ്ട വലിയ വാഹനങ്ങളും റോഡില്‍ കിടക്കേണ്ടിവന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇവിടെ ടൈലുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റിങ് അല്ളെങ്കില്‍ ടാറിങ് നടത്തിയില്ളെങ്കില്‍ ശബരിമല സീസണില്‍ വന്‍ ദുരന്തത്തിന് കാരണമാകും.

സിസ്റ്റര്‍ അമലയുടെ കൊലപാതകം: നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍

Posted: 17 Sep 2015 10:04 PM PDT

പാലാ: കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ കന്യാസ്ത്രീയെ തലക്കടിച്ചു കൊന്ന സംഭവം നാടിനെ നടുക്കി. കര്‍മലീത്താ മഠാംഗം സിസ്റ്റര്‍ അമലയെ പാലാ ലിസ്യൂ കോണ്‍വെന്‍റിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത് വ്യാഴാഴ്ച രാവിലെയാണ്.
കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കട്ടിലില്‍ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ സിസ്റ്ററിനെ കണ്ടത്തെിയത്.
തലയുടെ പിന്‍ഭാഗത്ത് മാരക ക്ഷതവും മുന്‍ഭാഗത്ത് നെറ്റിയില്‍ ആയുധം കൊണ്ട് അടിയേറ്റ പാടുമുണ്ട്. തലയില്‍നിന്ന് രക്തം വാര്‍ന്ന് നിലത്ത് ഒഴുകി. മുറിയുടെ ഭിത്തിയില്‍ ചോരത്തുള്ളികള്‍ തെറിച്ചുവീണു.
മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിന്‍െറ രണ്ടാമത്തെ നിലയിലെ ഒരു മുറിയില്‍നിന്ന് 500 രൂപ മോഷണം പോയിട്ടുണ്ട്. കോണ്‍വെന്‍റിന്‍െറ നടുത്തളത്തില്‍നിന്ന് മുകളിലത്തെ നിലയിലേക്ക് കയറുന്ന കോവണിയുടെ താഴുതകര്‍ന്ന നിലയിലാണ്. കോട്ടയം ഡോഗ് സ്ക്വാഡിലെ ജില്‍ മണം പിടിച്ച് കോണ്‍വെന്‍റിന്‍െറ വശത്തുകൂടി ഓടി തൊട്ടുസമീപമുള്ള ചെറുപുഷ്പം ആശുപത്രി വളപ്പിലൂടെ മെയിന്‍ റോഡിലത്തെി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലത്തെി തിരികെ വന്നു.
കോണ്‍വെന്‍റിന്‍െറ മൂന്നാം നിലയിലാണ് സിസ്റ്റര്‍ അമലയുടെ മുറി. ഈ നിലയില്‍ സിസ്റ്ററിന്‍െറ മുറിയുടെ എതിര്‍വശത്തും സമീപത്തുമായി മറ്റ് സിസ്റ്റര്‍മാര്‍ താമസിക്കുന്ന ആറു മുറികളുണ്ട്. കാര്‍മല്‍ ആശുപത്രിയിലും മറ്റ് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന മുപ്പതോളം സിസ്റ്റര്‍മാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ 20 നഴ്സിങ് വിദ്യാര്‍ഥിനികളും കോണ്‍വെന്‍റിലുണ്ട്. സമീപകാലത്ത് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സിസ്റ്റര്‍ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. ഇടക്ക് ഒന്നുരണ്ടുപ്രാവശ്യം കുഴഞ്ഞുവീണിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയിലിരുന്ന സിസ്റ്റര്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഡിസ്ചാര്‍ജായി എത്തിയത്. മഠത്തിലെ ചാപ്പലില്‍ കുര്‍ബാന മുടക്കാറില്ലായിരുന്ന ഇവരെ വ്യാഴാഴ്ച കാണാത്തതിനെ തുടര്‍ന്നാണ് മറ്റ് സിസ്റ്റര്‍മാര്‍ അന്വേഷിച്ച് എത്തിയത്. സംഭവം അറിയുന്നത് അപ്പോഴാണ്.
ജില്ലാ പൊലീസ് ചീഫ് എസ്. സതീഷ് ബിനോ, പാലാ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോസഫ് വാഴക്കന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
സി.എം.സി പാലാ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ലൂസിന്‍ മേരിയുടെ സഹോദരിയാണ് മരിച്ച അമല.
സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാ കാര്‍മല്‍ ആശുപത്രിയിലെ ചാപ്പലില്‍ ആരംഭിക്കും. കിഴതടിയൂര്‍ സെന്‍റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് കാര്‍മല്‍ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും.
സഹോദരങ്ങള്‍: സിസ്റ്റര്‍ ഹില്‍ഡ മേരി (ഗ്രീന്‍ ഗാര്‍ഡന്‍സ്, പന്നിമറ്റം), സിസ്റ്റര്‍ ലൂസിന്‍ മേരി സി.എം.സി (പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍, പാലാ), പരേതയായ സിസിലി ജോസ് വാലുമ്മേല്‍ കീലത്ത്.

നെഞ്ചുവേദന: ജഗ് മോഹന്‍ ഡാല്‍മിയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted: 17 Sep 2015 09:59 PM PDT

Image: 

കൊല്‍ക്കത്ത: നെഞ്ചുവേദനയത്തെുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബി.എം ബിര്‍ള ആശുപത്രിയിലെ ഐ.സി.യുവിലാണ് ഡാല്‍മിയ ഇപ്പോഴുള്ളത്. ഡാല്‍മിയയെ അടിയന്തര ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 10 മണിയോട് കൂടിയാണ് അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും നേരിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാല്‍മിയയുടെ ആരോഗ്യസ്ഥിതി മോശമാണ്. ഡാല്‍മിയയുടെ മകന്‍ അഭിഷേക്, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവര്‍ ആശുപത്രിയില്‍ ഡാല്‍മിയക്കൊപ്പമുണ്ടായിരുന്നു. വാര്‍ത്തയറിഞ്ഞയുടന്‍ പശ്ചിമബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ്, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി.

ഈ വര്‍ഷം മാര്‍ച്ചില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്‍െറ ആരോഗ്യനില സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ആശങ്കകളുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ ഡാല്‍മിയയക്കു പകരം ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആണ് ഓഫീസ് ചുമതലകള്‍ നിര്‍വഹിച്ചിരുന്നതും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതും. യാത്ര പാടില്ളെന്ന
ഡോക്ടര്‍മാരുടെ ഉപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ സമീപകാലത്ത് ബി.സി.സി.ഐ യോഗങ്ങള്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു നടന്നിരുന്നത്.

ഡാല്‍മിയയുടെ ആരോഗ്യം മോശമായതുകാരണം പുതിയ പ്രസിഡന്‍റിനെ തേടേണ്ടി വരുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു. ഈ മാസം നടക്കുന്ന വാര്‍ഷിക ജനറല്‍ യോഗത്തിന് പിന്നാലെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.

 

മൂന്നാര്‍ സമരം: വ്യാപാര, ടൂറിസം മേഖലക്ക് നഷ്ടം എട്ടുകോടി

Posted: 17 Sep 2015 09:56 PM PDT

തൊടുപുഴ: മൂന്നാര്‍ സമരം ഇടുക്കിയിലെ വ്യാപാര ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് എട്ടുകോടിയിലേറെ രൂപയുടെ നഷ്ടം. ഒമ്പതുദിവസം മൂന്നാറിനെ സ്തംഭിച്ച് തോട്ടംതൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തിലാണ് സമസ്ത മേഖലകള്‍ക്കും തിരിച്ചടിയായത്. മൂന്നാര്‍ അടക്കമുള്ള പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങളിലെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. വ്യാപാര വാണിജ്യ മേഖലയില്‍ മാത്രം ഏകദേശം എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിലും ഈ ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കാന്‍ തൊഴിലാളികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ശ്രമം നടത്തിയവര്‍ മറ്റുമേഖലകളിലുമുണ്ട്. ആവശ്യം സമരം തുടങ്ങിയതോടെ സന്ദര്‍ശകരുടെ വരവ് നിലച്ചതിനാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളും കാലിയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് ഒഴിവായിരുന്നു. പലരും മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്ത മുറികള്‍ വരെ റദ്ദ് ചെയ്തു.
പ്രതിദിനം 2000പേര്‍ എത്തിയിരുന്ന രാജമലയില്‍ സമരദിനങ്ങളില്‍ നൂറുപേര്‍ പോലും എത്തിയില്ല. ആനയിറങ്കലില്‍ 2000 പേരോളം എത്തിയിരുന്നത് പകുതിയായി കുറഞ്ഞു. 70,000 രൂപവരെ വരുമാനം ലഭിച്ച ഇവിടെ 10,000 ത്തിലേക്ക് സമരദിനങ്ങളില്‍ കൂപ്പുകുത്തി. മാട്ടുപ്പെട്ടിയിലെ ബോട്ടിങ്ങിന് സമരം കനത്ത തിരിച്ചടിയുണ്ടാക്കി. ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്ന ഇവിടെ 35,000 രൂപയാണ് സമരത്തിന്‍െറ ആദ്യദിവസങ്ങളില്‍ ലഭിച്ചത്. പിന്നീട് ആരും ഇല്ലാതായി.
ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഡി.ടി.പി.സിക്ക് ഉണ്ടായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഡി.ടി.പി.സി മൂന്നാറില്‍നിന്ന് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറ്റ് സീയിങ് സര്‍വിസുകളെല്ലാം ഈ ദിവസങ്ങളില്‍ നിലച്ചു. മൂന്നാറിനെ കൂടാതെ മറയൂരിലും സമരം തിരിച്ചടിയായി. മൂന്നാറിലത്തെുന്നവര്‍ സാധാരണ മറയൂര്‍ കൂടി സന്ദര്‍ശിച്ചാണ് മടങ്ങാറ്. എന്നാല്‍, സമരദിനങ്ങളില്‍ മറയൂരിലേക്കും സഞ്ചാരികളുടെ എണ്ണവും തുച്ഛമായിരുന്നു. സമരം നാലാം ദിവസം പിന്നിട്ടതോടെ ഗത്യന്തരമില്ലാതെ വ്യാപാരികളും കടയടച്ച് ഒടുവില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലായ മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങള്‍ ഇപ്പോഴും ആലസ്യത്തിലാണ്. വരുംദിവസങ്ങളില്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും.

കുഡ്ലു ബാങ്ക് കവര്‍ച്ച: ശരീഫിനെ പിടികൂടിയത് ട്രെയിനില്‍ വെച്ച്

Posted: 17 Sep 2015 09:47 PM PDT

കാസര്‍കോട്: പട്ടാപ്പകല്‍ ജീവനക്കാരികളെയും ഇടപാടുകാരിയെയും ബന്ധിയാക്കി നടത്തിയ കോടികളുടെ ബാങ്ക് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത് പൊലീസിന്‍െറ ജാഗ്രതയിലൂടെ. 30ഓളം പേരുള്ള അന്വേഷണ സംഘത്തെ മൂന്നായി തിരിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ വിന്യസിച്ചാണ് പൊലീസ് ഇവരെ വലയിലാക്കിയത്. ഗോവ, ബംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള ശ്രമത്തിനിടയിലും പൊലീസിന്‍െറ ജാഗ്രതയും ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ സഹകരണവുമാണ് 10 ദിവസത്തിനുള്ളില്‍ പ്രമാദമായ കേസിലെ പ്രതികളെ പിടികൂടാന്‍ സഹായകമായത്.
കേസിലെ പ്രധാനിയും ബാങ്കിന്‍െറ സ്ട്രോങ് റൂമില്‍ കയറി ആഭരണങ്ങള്‍ കവരുകയും ചെയ്ത മുജീബ് എന്നയാളുടെ മുഖംമൂടി അഴിഞ്ഞുവീണതാണ് കേസന്വേഷണത്തിന് സംഘത്തെ സഹായിച്ചത്. ഇനിയും പിടികൂടാനാവാത്ത ഇയാളുടെ രേഖാചിത്രമാണ് പൊലീസ് നേരത്തേ പുറത്തുവിട്ടത്. ഇയാളെ പിടികൂടിയാല്‍ ശേഷിക്കുന്ന ആഭരണം കണ്ടത്തൊനാവുമെന്നും പൊലീസ് പറയുന്നു. അഞ്ചുപേര്‍ ചേര്‍ന്ന് നടത്തിയ കവര്‍ച്ചയില്‍ നേരിട്ട് പങ്കാളിയായ മഷൂഖ്, ഷബീര്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലുള്ളത്. ഇതില്‍ ഷബീറും മുജീബും ചേര്‍ന്നാണ് സ്ട്രോങ് മുറിക്കകത്ത് കയറി സ്വര്‍ണം കടത്തിയത്. എറണാകളും സ്വദേശികളായ രണ്ടുപേര്‍ കൂടി മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. ബാക്കി സ്വര്‍ണം എറണാകുളത്തേക്ക് കടത്തിയതാവാന്‍ വഴിയുണ്ടെന്നും മുജീബിനെ കിട്ടിയാല്‍ ഇവരെക്കുറിച്ചും ശേഷിക്കുന്ന സ്വര്‍ണത്തെക്കുറിച്ചും അറിയാനാവുമെന്നും പൊലീസ് പറഞ്ഞു.
കൈയില്‍ പണമുണ്ടായതിനാല്‍ സ്വര്‍ണം വില്‍ക്കാന്‍ വഴിയില്ളെന്നും ഇത്രയധികം ആഭരണം കൊണ്ടുനടക്കാനുള്ള പ്രയാസം കാരണം കേരളത്തില്‍ തന്നെ ഉണ്ടാകുമെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. മോഷണത്തിന്‍െറ സൂത്രധാരനായ ശരീഫിന്‍െറ വീട്ടില്‍ കണ്ടത്തെിയത് 418 പേര്‍ പണയംവെച്ച സ്വര്‍ണമാണ്. 905 പേരുടെ ആഭരണമാണ് ആകെ നഷ്ടമായത്.
മുഖംമൂടി അഴിഞ്ഞുപോയ മുജീബിനെ തിരിച്ചറിഞ്ഞ ഒരാളില്‍ നിന്നാണ് അന്വേഷണം ആരംഭിക്കുന്നത്. ഒന്നാം നിലയിലുള്ള ബാങ്കില്‍ നിന്നും കവര്‍ച്ചാ മുതലുമായി രക്ഷപ്പെടുന്നതിനിടെയാണ് മുജീബിന്‍െറ മുഖംമൂടി അഴിഞ്ഞത്. സമീപത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പെയിന്‍റിങ് തൊഴിലാളി ഇത് കാണുകയും മുഖംമൂടി വീണ്ടും അണിയാനാവാതെ മുജീബ് കത്തി കാണിച്ച് തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തേ ബാങ്കില്‍ ഇടപാടിനത്തെിയ സ്ത്രീ ഇതിനെല്ലാം സാക്ഷിയായിരുന്നു. കവര്‍ച്ച നടന്ന ശേഷം ബാങ്ക് ജീവനക്കാരികളെയും ഇടപാടുകാരിയെയും ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം പൊലീസിനോട് വെളിപ്പെടുത്തുന്നത്. എന്നാല്‍, പലതവണ ചോദ്യം ചെയ്തിട്ടും, കൊന്നുകളയുമെന്ന മുജീബിന്‍െറ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ഒന്നും പറഞ്ഞിരുന്നില്ല. ചോദ്യം ചെയ്യല്‍ രണ്ട് ദിവസം തുടര്‍ന്നതോടെയാണ് തൊഴിലാളി മുജീബിനെക്കുറിച്ച് വിശദമാക്കിയത്. ഇവര്‍ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.
രണ്ടുദിവസം കൊണ്ടാണ് മുജീബിനെ ബന്ധപ്പെടുന്നവരെക്കുറിച്ചും മറ്റ് വിശദാംശങ്ങളും ശേഖരിച്ചത്്. സ്ഥിരം കുറ്റവാളികളായ മുജീബ്, മഷൂഖ്, ഷബീര്‍ എന്നിവരാണ് മോഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചത്. മഷൂഖിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍െറ ഭാഗമായി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടത്തെി. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമുള്ള ഗോവയും മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ നഗരങ്ങളിലെ മലയാളി അസോസിയേഷനുകളുമായും മറ്റും പൊലീസ് നേരത്തേ ബന്ധപ്പെട്ടിരുന്നു.
ഇതിനിടെയാണ് മഷൂഖ് ബംഗളൂരുവില്‍ എത്തുന്നത്. പൊലീസിന്‍െറ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആദ്യം ചെന്ന സ്ഥലത്ത് താമസിപ്പിച്ചില്ല. എന്നാല്‍, അവിടുത്തെ ഫോണ്‍ ഉപയോഗിച്ച് മൂന്ന് നമ്പറിലേക്ക് വിളിച്ചിരുന്നു. ആ നമ്പര്‍ വീട്ടുകാര്‍ സംഘത്തിന് കൈമാറി. ഇയാള്‍ വിളിച്ചവരില്‍ ഒരാള്‍ പിന്നീട് പിടിയിലായ ഷബീര്‍ ആയിരുന്നു. ഇതിനിടെ മഷൂഖ് അവിടുന്ന് രക്ഷപ്പെട്ട് ബംഗളൂരുവില്‍ തന്നെ ഉപ്പളയിലുള്ള മറ്റൊരു സുഹൃത്തിന്‍െറ സമീപത്തത്തെി. ഈ വിവരം അന്വേഷണസംഘം അറിയുകയും കര്‍ണാടക പൊലീസിന്‍െറ സഹായത്താല്‍ മഷൂഖിനെ പിടികൂടുകയുമായിരുന്നു.
മഷൂഖില്‍ നിന്നാണ് ശരീഫിനെക്കുറിച്ച് അറിയുന്നത്. അന്വേഷണ പുരോഗതിയില്‍ പരിഭ്രാന്തനായ ശരീഫ് സ്വന്തം കാറില്‍ റോഡ് മാര്‍ഗം ഗോവയിലേക്ക് കടന്നു. ഇതറിഞ്ഞ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഗോവയിലേക്ക് പോയി. അന്വേഷണസംഘം ഉഡുപ്പി എത്തിയപ്പോള്‍ ശരീഫ് തിരികെ വരുന്നതായി സൈബര്‍ സെല്ലില്‍ നിന്ന് വിവരം ലഭിച്ചു. ഗൂഗിള്‍ മാപ് ഉപയോഗിച്ച് ശരീഫ് എത്താവുന്ന ദൂരം കണക്കാക്കി ഉഡുപ്പിക്ക് സമീപം തന്നെ അന്വേഷണ സംഘം തമ്പടിച്ചു. എന്നാല്‍, ശരീഫ് സ്വന്തം കാര്‍ ഉപേക്ഷിച്ച് വാടക കാറിലായിരുന്നു അതുവഴി കടന്നത്. ഇതറിയാതെ അന്വേഷണ സംഘം അയാള്‍ക്കായി കാത്തിരുന്നു. പിന്നീട് ബന്തിയോട് എത്തിയപ്പോഴാണ് മൊബൈല്‍ സിഗ്നല്‍ ഉപയോഗിച്ച് സ്ഥലം മനസ്സിലാക്കിയതും പൊലീസ് ഉഡുപ്പിയില്‍ നിന്നും തിരിക്കുന്നതും.
എന്തിനാണ് ശരീഫ് ബന്തിയോട് വന്നതെന്ന് പൊലീസിന് ആദ്യം മനസ്സിലായില്ല. പുലര്‍ച്ചെ അഞ്ചോടെയാണിത്. പിന്നീടാണ് മനസ്സിലായത് അത് ഭാര്യ വീടാണെന്ന്. ഇവിടെ നിന്നാണ് സ്വര്‍ണം കണ്ടത്തെിയത്. ഇതിനിടെ പൊലീസത്തെിയ വിവരമറിഞ്ഞ ശരീഫ് ട്രെയിന്‍ വഴി എറണാകുളത്തേക്ക് കടന്നു.
അവിടെ നിന്നും മുംബൈയിലത്തെിയ ശരീഫിന്‍െറ ലക്ഷ്യം നേപ്പാള്‍ ആയിരുന്നു. ആ സമയത്ത് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന ഉണ്ടായിരുന്നതിനാല്‍ വീണ്ടും മഡ്ഗോവയിലത്തെി. അവിടെ നിന്നും കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചു. ട്രെയിനില്‍ കയറിയതിന് ശേഷമായതിനാല്‍ കാര്‍വാറിന് സമീപം ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ആര്‍.പി.എഫിന്‍െറ സഹായത്താലാണ് ശരീഫിനെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലോ കൊച്ചിയിലോ എത്തി ആന്‍ഡമാന്‍ ദ്വീപിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജനം; കരട് വിജ്ഞാപനമായി

Posted: 17 Sep 2015 09:39 PM PDT

കണ്ണൂര്‍: ജില്ലയില്‍ പുന:സംഘടിപ്പിക്കപ്പെട്ട ഇരിട്ടി, ഇരിക്കൂര്‍, പാനൂര്‍, കണ്ണൂര്‍, എടക്കാട് ബ്ളോക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമീഷന്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സെപ്റ്റംബര്‍ 23നകം സമര്‍പ്പിക്കണം.
ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കാം. 26ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയത്തുള്ള സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ പരാതി സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമീഷന്‍ തെളിവെടുപ്പ് നടത്തും. കരട് വിജ്ഞാപന പ്രകാരം ഇരിക്കൂറില്‍ 14ഉം കണ്ണൂര്‍, എടക്കാട്, പാനൂര്‍, ഇരിട്ടി ബ്ളോക് പഞ്ചായത്തുകളില്‍ 13ഉം വാര്‍ഡുകളാണുള്ളത്. വാര്‍ഡുകളുടെ വിവരങ്ങള്‍:
ഇരിക്കൂര്‍ ബ്ളോക്
വാര്‍ഡ് ഒന്ന് - കുടിയാന്മല: എരുവേശ്ശി പഞ്ചായത്തിലെ ഒന്നു 14 വരെയുള്ള വാര്‍ഡുകള്‍. രണ്ട് -ചന്ദനക്കാംപാറ: പയ്യാവൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 16 വരെയുള്ള വാര്‍ഡുകള്‍. മൂന്ന്-നുച്യാട്: പയ്യാവൂര്‍ പഞ്ചായത്തിലെ ഏഴ് മുതല്‍ ഒമ്പത് വരെയും ഉളിക്കല്‍ പഞ്ചായത്തിലെ 16 മുതല്‍ 20 സൗത് വരെയുള്ള വാര്‍ഡുകള്‍. നാല്-വട്ട്യാംതോട്: ഉളിക്കല്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. അഞ്ച്-ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ ഒമ്പത് മുതല്‍ 15 തേര്‍മല വരെയും പടിയൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍. ആറ്-പടിയൂര്‍: പടിയൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ പത്ത് വരെ. ഏഴ്-ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ നാല് മുതല്‍ ഒമ്പത് വരെയും ഇരിക്കൂര്‍ ടൗണ്‍ വരെയും പടിയൂര്‍ പഞ്ചായത്തിലെ 11ഉം വാര്‍ഡുകള്‍. കുയിലൂര്‍ മുതല്‍ 13 വരെ. എട്ട്-പെരുവളത്തുപറമ്പ്: പടിയൂര്‍ പഞ്ചായത്തിലെ 14 മുതല്‍ 15 വരെ. മൊടക്കൈ 13, 4 അടുവാപ്പുറം സൗത് വാര്‍ഡുകളും. ഒമ്പത്- മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെ. മലപ്പട്ടം സെന്‍റര്‍ വരെ നാല് വാര്‍ഡുകള്‍. 10 -കുറ്റ്യാട്ടൂര്‍: കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 16 വരെയും. 11 -ചട്ടുകപ്പാറ : കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ആറു മുതല്‍ 11 വരെയും 14, 15 ഉള്‍പ്പെടെ. 12 -മയ്യില്‍: മയ്യില്‍ പഞ്ചായത്തിലെ ഏഴു മുതല്‍ 13 വരെയും കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 12, 13 വാര്‍ഡുകളും. 13 -കയരളം:മയ്യില്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ മൂന്ന് വരെയും കോട്ടയാട് ആറ്, വേളം 14 മുതല്‍ 18 വരെ. 14 -പയ്യാവൂര്‍: ഏരുവേശ്ശി പഞ്ചായത്തിലെ അഞ്ച്, വെമ്പുവ മുതല്‍ ഒമ്പത് വരെയും പയ്യാവൂര്‍ പഞ്ചായത്തിലെ 11 മുതല്‍ 10 വരെയും.
കണ്ണൂര്‍ ബ്ളോക്
ഒന്ന്-അഴീക്കല്‍ വാര്‍ഡ്: അഴീക്കോട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17, 21, 23 വാര്‍ഡുകള്‍. രണ്ട് -വളപട്ടണം: അഴീക്കോട് പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍. വളപട്ടണം പഞ്ചായത്തിലെ ഒന്ന്, ഏഴ് ഒമ്പത്, 13. മൂന്ന് - ഇല്ലിപ്പുറം: പാപ്പിനിശ്ശേരി പഞ്ചായത്തിലെ 15 മുതല്‍ 19 വരെ. നാല് -കരിക്കന്‍കുളം: പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒന്ന്, നാല്, അഞ്ച്, ഏഴ് വാര്‍ഡുകള്‍. കീച്ചേരിക്കുന്ന് മുതല്‍ മാങ്കടവ് വരെയും. ആറ് - പാപ്പിനിശ്ശേരി സെന്‍ട്രല്‍: പാപ്പിനിശ്ശേരി പഞ്ചായത്തിലെ ആറ്, 11 മുതല്‍ 14 വരെ. ഏഴ്-കാട്ടാമ്പള്ളി: ചിറക്കല്‍ പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെ. എട്ട്-പുതിയതെരു: ചിറക്കല്‍ പഞ്ചായത്തിലെ 11 മുതല്‍ 15 വരെ. ഒമ്പത്-ചിറക്കല്‍: വളപട്ടണം പഞ്ചായത്തിലെ എട്ട്, ചിറക്കല്‍ പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകള്‍. 10 -അലവില്‍: ചിറക്കല്‍ പഞ്ചായത്തിലെ 23, 21. 11-ആറാം കോട്ടം: അഴീക്കോട് പഞ്ചായത്തിലെ ഏഴ് മുതല്‍ 11 വരെ. 12 -മീന്‍കുന്ന്: അഴീക്കോട് പഞ്ചായത്തിലെ ആറ്, 15. 13 -വന്‍കുളത്തുവയല്‍: അഴീക്കോട് പഞ്ചായത്തിലെ അഞ്ച്, 18 വാര്‍ഡുകള്‍.
എടക്കാട് ബ്ളോക്
ഒന്ന് -കമ്പില്‍: കൊളച്ചേരി പഞ്ചായത്തിലെ ഒന്നു മുതല്‍ 17 വരെ. രണ്ട് -കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ നാല് മുതല്‍ 10 വരെ. മൂന്ന് -കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ ഏഴ് വരെ. നാല് -തലമുണ്ട: മുണ്ടേരി പഞ്ചായത്തിലെ എട്ട് മുതല്‍ 13 വരെയും ചെമ്പിലോട് പഞ്ചായത്തിലെ നാലാം വാര്‍ഡും. അഞ്ച് -ഇരിവേരി: ചെമ്പിലോട് പഞ്ചായത്തിലെ അഞ്ച്, 10 വാര്‍ഡുകള്‍. ആറ് - മക്രേരി: പെരളശ്ശേരി പഞ്ചായത്തിലെ നാല്, ഒമ്പത് വാര്‍ഡുകള്‍. ഏഴ്-മാവിലായി: പെരളശ്ശേരി പഞ്ചായത്തിലെ 10 മുതല്‍ 17 വരെ. എട്ട് - കടമ്പൂര്‍: കടമ്പൂര്‍ പഞ്ചായത്തിലെ അഞ്ച് മുതല്‍ 11 വരെ. ഒമ്പത് - കാടാച്ചിറ: കടമ്പൂര്‍ പഞ്ചായത്തിലെ രണ്ട് മുതല്‍ നാല് വരെയും പെരളശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകള്‍. 10 -ചാല: കടമ്പൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 13 വരെയും ചെമ്പിലോട് പഞ്ചായത്തിലെ 15 മുതല്‍ 18 വരെ. 11-ചെമ്പിലോട്: ചെമ്പിലോട് പഞ്ചായത്തിലെ ഒന്ന് മുതല്‍ 19 വരെ. 12- മൗവഞ്ചേരി: ചെമ്പിലോട് പഞ്ചായത്തിലെ മൂന്ന്, മൗവഞ്ചേരി, മുണ്ടേരി പഞ്ചായത്തിലെ 12 മുതല്‍ 17 പന്ന്യോട്ട് വരെയുള്ള വാര്‍ഡുകള്‍. 13- കാനച്ചേരി: മുണ്ടേരി പഞ്ചായത്തിലെ മൂന്ന് മുതല്‍ 20 വരെയും കൊളച്ചേരി പഞ്ചായത്തിലെ 11 മുതല്‍ 13 വരെയുള്ള വാര്‍ഡുകള്‍.
പാനൂര്‍ ബ്ളോക്
ഒന്ന് -പുല്യോട്: കതിരൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 18 വരെ. രണ്ട് -കതിരൂര്‍: കതിരൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ 15 വരെ. മൂന്ന് -ചുണ്ടങ്ങാപ്പൊയില്‍: കതിരൂര്‍ പഞ്ചായത്തിലെ ആറ് മുതല്‍ എട്ട് വരെയും മൊകേരി പഞ്ചായത്തിലെ 13 മുതല്‍ 14 വരെയും. നാല് - വള്ള്യായി: മൊകേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ അഞ്ചു വരെ. അഞ്ച് -മൊകേരി: മൊകേരി പഞ്ചായത്തിലെ ആറ് മുതല്‍ 10 വരെ. ആറ് - ചമ്പാട്: മൊകേരി പഞ്ചായത്തിലെ 11 മുതല്‍ 12 വരെയും പന്ന്യന്നൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ അഞ്ച് വരെയും. ഏഴ്-പന്ന്യന്നൂര്‍: പന്ന്യന്നൂര്‍ പഞ്ചായത്തിലെ ആറ് മുതല്‍ 11 വരെ. എട്ട് -മേക്കുന്ന്: ചൊക്ളി പഞ്ചായത്തിലെ നാല് മുതല്‍ എട്ട് വരെ. ഒമ്പത് -കാഞ്ഞിരത്തിന്‍കീഴില്‍: ചൊക്ളി പഞ്ചായത്തിലെ ഒമ്പത് മുതല്‍ 13 വരെ. 10-ചൊക്ളി: ചൊക്ളി പഞ്ചായത്തിലെ മൂന്ന് മുതല്‍ 16 വരെ. 11-നിടുമ്പ്രം: ചൊക്ളി പഞ്ചായത്തിലെ ഒന്ന് മുതല്‍ 17 വരെയും പന്ന്യന്നൂര്‍ പഞ്ചായത്തിലെ പന്ന്യന്നൂര്‍ മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍. 12-മനേക്കര: പന്ന്യന്നൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 15 വരെയും കതിരൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളും. 13-പൊന്ന്യം: കതിരൂര്‍ പഞ്ചായത്തിലെ ഒമ്പത് മുതല്‍ 14 വരെ.
ഇരിട്ടി
ഒന്ന്-പട്ടാന്നൂര്‍: കൂടാളി പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. രണ്ട്-മാടത്തില്‍: പായം പഞ്ചായത്തിലെ 14 മുതല്‍ ഒമ്പത് വരെ. മൂന്ന്-വള്ളിത്തോട്: പായം പഞ്ചായത്തിലെ ഒന്ന് മുതല്‍ 18 വരെ. നാല് -ചരള്‍: പായം പഞ്ചായത്തിലെ മൂന്ന്, അയ്യങ്കുന്ന് പഞ്ചായത്തിലെ ഒന്ന് മുതല്‍ 16 വരെ. അഞ്ച് - അങ്ങാടിക്കടവ്: അയ്യങ്കുന്ന് പഞ്ചായത്തിലെ ആറ് മുതല്‍ 14 വരെ. ആറ്-കീഴ്പ്പള്ളി: അയ്യങ്കുന്ന് പഞ്ചായത്തിലെ എട്ട് മുതല്‍ 10 വരെയും ആറളം പഞ്ചായത്തിലെ രണ്ട് മുതല്‍ ഏഴ് വരെയും. ഏഴ്-വെളിമാനം: ആറളം പഞ്ചായത്തിലെ ആറ് മുതല്‍ 13 വരെ. എട്ട്-എടൂര്‍: പായം പഞ്ചായത്തിലെ ഏഴ് മുതല്‍ എട്ട് വരെയും ആറളം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയും. ഒമ്പത്- ആലയാട്: തില്ലങ്കേരി പഞ്ചായത്തിലെ ആറ് മുതല്‍ 13 വരെ. 10-തില്ലങ്കേരി: തില്ലങ്കേരി പഞ്ചായത്തിലെ ഒന്ന് മുതല്‍ എട്ട് വരെ. 11-കീഴല്ലൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ എട്ട് മുതല്‍ ഒന്ന്-ചാലോട് വരെയുള്ള വാര്‍ഡുകള്‍. 12 -എടയന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ രണ്ട് മുതല്‍ ഏഴ് വരെയും കൂടാളി പഞ്ചായത്തിലെ ഒമ്പത് മുതല്‍ 10 വരെ. 13-കൂടാളി: കൂടാളി പഞ്ചായത്തിലെ 11 മുതല്‍ 18 വരെയുള്ള വാര്‍ഡുകള്‍.

മഹാരാജാസ് കോളജിലെ ബിരുദ പ്രവേശം: വിവാദം കത്തുന്നു

Posted: 17 Sep 2015 09:34 PM PDT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ കോഴ്സില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്കും പ്രവേശം നിഷേധിച്ച കോളജ് അധികൃതരുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് എസ്. ശര്‍മ എം.എല്‍.എ നിവേദനം നല്‍കി.
22 വയസ്സ് കഴിഞ്ഞുവെന്ന നിയമവിധേയമല്ലാത്ത കാരണം പറഞ്ഞ് മൂന്ന് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും രണ്ട് പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശം നിഷേധിച്ചത്. കോളജ് അധികൃതരുടെ നടപടിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല കുടില്‍കെട്ടി സമരം തുടരുകയാണ്.
ഓട്ടോണമസ് എന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന് പകരം ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ട പട്ടികജാതി, പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്നതാണ് സംവരണം. മഹാരാജാസ് കോളജ് സ്വയംഭരണ കോളജായി അംഗീകരിച്ചാല്‍ ഓട്ടോണമസ് കോളജിന്‍െറ ചിറകില്‍ ഭരണപരമായ അവകാശം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല.
എം.ജി സര്‍വകലാശാലയോ സര്‍ക്കാറോ നിഷ്കര്‍ഷിക്കാത്ത, അകാരണമായി അടിച്ചേല്‍പിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകണം. പട്ടികജാതി, പിന്നാക്ക സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് പുന$സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശര്‍മ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയ മോഷ്ടാക്കള്‍ പിടിയില്‍

Posted: 17 Sep 2015 09:29 PM PDT

ആറാട്ടുപുഴ: കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കച്ചവടക്കാരിയുടെ ഒന്നര പവന്‍െറ മാല പൊട്ടിച്ച് ബൈക്കില്‍ കടന്ന യുവാക്കളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. ഒന്നര മണിക്കൂര്‍ തൃക്കുന്നപ്പുഴ ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതികളെ എസ്.ഐ കെ.ടി. സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും ജനങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് വലയിലാക്കിയത്. ഇതിനിടെ, പൊലീസ് ജീപ്പ് അപകടത്തില്‍ പ്പെടുകയും പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം പത്തിയൂര്‍ സ്വദേശികളായ പാലറക്കല്‍ വീട്ടില്‍ അജയ് (18), വെളുത്തറ വടക്കതില്‍ ലക്ഷംവീട്ടില്‍ നാദിര്‍ഷ (20) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ തൃക്കുന്നപ്പുഴ പപ്പന്‍മുക്കിലായിരുന്നു സംഭവം. പള്‍സര്‍ ബൈക്കില്‍ എത്തിയ അജയ് ഉം നാദിര്‍ഷയും പള്ളിപ്പാട്ടുമുറി തെക്കേപ്പറമ്പില്‍ കൈരളിയുടെ (70) കടയിലത്തെി സിഗരറ്റ് ആവശ്യപ്പെട്ടു.
സാധനം എടുക്കുന്നതിനിടെ സ്ത്രീയുടെ കഴുത്തിലെ ഒന്നര പവന്‍െറ മാല പൊട്ടിച്ച് കടന്നു. ഇവരുടെ നിലവിളികേട്ട് ഓടിയത്തെിയവര്‍ ഉടന്‍ വിവരം തൃക്കുന്നപ്പുഴ എസ്.ഐ കെ.ടി. സന്ദീപിനെ അറിയിച്ചു. ജീപ്പില്‍ ആലപ്പുഴക്ക് പോവുകയായിരുന്ന എസ്.ഐ തോട്ടപ്പള്ളിയില്‍നിന്ന് ജീപ്പ് തിരിച്ച് തൃക്കുന്നപ്പുഴക്ക് വിട്ടു. സ്റ്റേഷനില്‍ വിളിച്ച് പ്രതികള്‍ കടക്കാന്‍ ഇടയുള്ള വഴികളിലൂടെ വാഹനങ്ങളില്‍ വടക്കോട്ട് എത്താന്‍ നിര്‍ദേശം നല്‍കി. തോട്ടപ്പള്ളിക്കും തൃക്കുന്നപ്പുഴക്കും ഇടയിലെ പരിചയക്കാരുടെ ഫോണില്‍ വിളിച്ച് എസ്.ഐയും പൊലീസുകാരും വിവരം കൈമാറുകയും ചെയ്തു. ഇതിനിടെ, പല്ലന ഭാഗത്ത് പ്രതികള്‍ പൊലീസിന് മുന്നില്‍ പെട്ടു. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഇവര്‍ തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയി. ഇവരെ പിന്തുടര്‍ന്നെങ്കിലും പാനൂര്‍ ഭാഗത്തുവെച്ച് എതിരെ വന്ന ബസ് തടസ്സമാവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു.
ഇടവഴിയിലൂടെ പ്രധാന റോഡില്‍ കയറിയ പ്രതികള്‍ പല്ലന ഭാഗത്ത് പൊലീസിന് മുന്നില്‍ പെട്ടു. പിടി കൊടുക്കാതെ അവര്‍ വീണ്ടും തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയി. തൃക്കുന്നപ്പുഴ ജങ്ഷന് സമീപം പൊലീസ് സംഘത്തെ കണ്ട മോഷ്ടാക്കള്‍ വീണ്ടും പാഞ്ഞു. ഇതിനിടെയാണ് എസ്.ഐ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചത്. ജീപ്പിന്‍െറ മുന്‍ഭാഗം തകര്‍ന്നു. എസ്.ഐയും ഡ്രൈവര്‍ കെ. ബാബുവുമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു.
തകര്‍ന്ന ജീപ്പുമായി എസ്.ഐയും അവിടെയുണ്ടായിരുന്ന പൊലീസും നാട്ടുകാരും പിന്നെയും ബൈക്കിന് പിറകെ പാഞ്ഞു. ഇതിനകം നിരവധി വാഹനങ്ങളും പ്രതികളെ പിടികൂടാന്‍ ഓട്ടം തുടങ്ങിയിരുന്നു. ഒടുവില്‍, കുമാരകോടി കടവിന്‍െറ ഭാഗത്ത് ബൈക്ക് കണ്ടത്തെി. ഇവര്‍ ആറ് കടന്ന് രക്ഷപ്പെടാതിരിക്കാന്‍ ഹരിപ്പാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കണ്ടത്തൊനായില്ല. പിന്നീട് മണ്ണില്‍ കണ്ട കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന പൊലീസും നാട്ടുകാരും പല്ലന പുല്ലുകാട്ടില്‍ ക്ഷേത്രത്തിന് സമീപം കാട് പിടിച്ച പോളക്കടിയില്‍ ഒളിച്ചുകിടന്ന പ്രതികളെ കണ്ടത്തെി.
പ്രതികളെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ച പാനൂര്‍ ചേലക്കാട് ഷജിമോന്‍െറ വാച്ചും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പുത്തന്‍പുരക്കല്‍ അനസ്, പുത്തന്‍കണ്ടത്തില്‍ വാഹിദ്, കൂനംപുരക്കല്‍ മുഹമ്മദ് അസ്ലം, തുണ്ടില്‍ തെക്കതില്‍ മാമ്മു എന്നിവര്‍ക്ക് പ്രതികളെ പിന്തുടരുന്നതിനിടെ പരിക്കേറ്റു. സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ പ്രതികളെ കാണാന്‍ സ്റ്റേഷനിലത്തെി.
പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍െറ നമ്പറായ കെ.എല്‍ 29 ഇ 453 നമ്പര്‍പ്ളേറ്റ് തിരിച്ചുവെച്ചാണ് മോഷണത്തിന് എത്തിയത്. മാല പ്രതികളില്‍നിന്ന് കണ്ടെടുത്തു. പൊലീസുകാരായ ശ്യാം, പ്രദീപ്, സുരേഷ്ബാബു, ബിനു, മുഹമ്മദ് നിസാര്‍, രതീഷ് എന്നിവരും എസ്.ഐക്കൊപ്പം ഉണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പുല്‍ക്കുന്ന് കോളനിയില്‍ 18 കുടുംബങ്ങള്‍; ജീവിതം ദുരിതത്തില്‍

Posted: 17 Sep 2015 09:21 PM PDT

അമ്പലവയല്‍: മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പുല്‍ക്കുന്ന് കോളനിയിലെ 18 കുടുംബങ്ങള്‍ അടിസ്ഥാനസൗകര്യമില്ലാതെ ദുരിതത്തില്‍. വാസയോഗ്യമായ വീടും വഴിയും കുടിവെള്ളവും വൈദ്യുതിയുമില്ല. അമ്പലവയല്‍ ഗ്രാമപഞ്ചായത്തും മൂപ്പൈനാട് ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന പുറ്റാട് ടൗണില്‍നിന്നും രണ്ട് കിലോമീറ്റര്‍ മാറി രണ്ട് കുന്നുകളിലായാണ് കോളനി.
16 ആദിവാസി കുടുംബങ്ങളും രണ്ട് ഇതര സമുദായ കുടുംബങ്ങളുമാണ് ജീവിതം തള്ളിനീക്കുന്നത്. കാരാപ്പുഴ പദ്ധതി പ്രദേശത്തിന്‍െറ ഒരു ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും മാറേണ്ടിവന്നപ്പോള്‍ പദ്ധതിപ്രദേശത്ത് തന്നെ മറ്റൊരു കുന്നില്‍ ഏഴ് വര്‍ഷമായി കുടിയേറി പാര്‍ത്തവരാണ് പുല്‍ക്കുന്ന് കോളനിക്കാര്‍. കുടിവെള്ളം ശേഖരിക്കാന്‍തന്നെ അര കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടിലാണിവര്‍. സ്വന്തമായി ഭൂമിയോ, മറ്റു രേഖകളോ ഇല്ലാത്ത ഇവര്‍ക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ലഭിച്ച റേഷന്‍ കാര്‍ഡുകള്‍ മാത്രമാണാശ്വാസം. ചിലര്‍ക്ക് അതും ലഭിച്ചിട്ടില്ല. മൂന്നുനാലു പേര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. തൊട്ടടുത്ത തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നതൊഴിച്ചാല്‍ പുറംലോകവുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത നിരവധി കുട്ടികള്‍ കോളനിയിലുണ്ട്. ചെറുപ്രായത്തിലേ ജോലിക്ക് പോകുന്ന ഇവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം മദ്യപാനം ആരംഭിക്കുന്നു.
അമ്പലവയല്‍ മദ്യശാലയില്‍നിന്നും മദ്യം വാങ്ങി തിരിച്ചുപോകവെ വീണ് മരിച്ച ശാന്ത (40) പുല്‍ക്കുന്ന് കോളനിവാസിയാണ്. ശാന്തയുടെ ഭര്‍ത്താവ് ചുണ്ടന്‍െറ മദ്യപാനം മൂലം മകന്‍ രഞ്ജിത്ത് കോളനിയില്‍തന്നെ ഇളയമ്മയോടൊപ്പമാണ് താമസം. മദ്യം സ്വന്തമായി വാറ്റിയിരുന്ന ഇവിടെ എക്സൈസ് വകുപ്പിന്‍െറ ഇടപെടല്‍മൂലം മദ്യപാന ശീലം അല്‍പം കുറഞ്ഞിട്ടുണ്ടെന്ന് കോളനിയിലെ വിദ്യാര്‍ഥിനി പറയുന്നു.
മൂപ്പൈനാട് പഞ്ചായത്തില്‍നിന്നും ആദിവാസി കുടുംബങ്ങള്‍ക്ക് ഷെഡ് നിര്‍മിക്കാന്‍ 12,000 രൂപ ലഭിച്ചിരുന്നു. എന്നാല്‍, ഇതര സമുദായത്തില്‍പ്പെട്ട നടക്കാന്‍പോലും കഴിയാത്ത കമലയും (55) മരുമകളും ചോര്‍ന്നൊലിക്കുന്ന കൂരയില്‍തന്നെ കഴിയുകയാണ്.

തെരുവുനായ്ക്കളുടെ ആക്രമണം: കടലുണ്ടിയില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു

Posted: 17 Sep 2015 09:17 PM PDT

കടലുണ്ടി: റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷയും കുത്തിവെപ്പും നല്‍കി വിട്ടയച്ചു.
തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള ബാലന്‍ (58), ഭിക്ഷയാചിച്ച് കഴിയുന്ന തമിഴ്നാട്ടുകാരന്‍, ഹോട്ടല്‍ തൊഴിലാളി തൈക്കൂട്ടത്തില്‍ ദേവന്‍ (58), കടലുണ്ടി എ.ടി.എമ്മിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുത്തിയില്‍ തറയില്‍ ചന്ദ്രന്‍ (50), എ.കെ. ബഷീര്‍ (50) എന്നിവര്‍ക്കാണ് കടിയും മാന്തലുമേറ്റത്. ബാലന് തലയിലടക്കം നിരവധി മുറിവുകളുണ്ട്. ദേവനും സാരമായി പരിക്കേറ്റു. ബാലനും തമിഴ്നാട്ടുകാരനും റെയില്‍വേ ഗേറ്റിന് കിഴക്കുള്ള കെട്ടിടത്തിന്‍െറ വരാന്തയില്‍ ഉറങ്ങുമ്പോഴാണ് പട്ടികളുടെ ആക്രമണമുണ്ടായത്. റോഡിലൂടെ നടക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് കടിയേറ്റത്.
നായകളുടെ കൂട്ട ആക്രമണ വാര്‍ത്തയറിഞ്ഞത്തെിയ നാട്ടുകാര്‍ രണ്ട് നായ്ക്കളെ എറിഞ്ഞുകൊന്നു. ഒരു ഡസനോളം നായകളാണ് കടലുണ്ടി അങ്ങാടിയില്‍ 'നിശാഭരണം' നടത്തുന്നത്. കടിയേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലത്തെിച്ചു.
റിനീഷ് ഓണത്തറ, ശ്രീജിത്ത് ആളൂര്‍, ലാലു പുളിയറമ്പന്‍, സി. അബൂബക്കര്‍, ഉദയന്‍ തുടങ്ങിയവരാണ് തെരുവില്‍ കഴിയുന്നവരടക്കമുള്ളവരെ ആശുപത്രിയിലത്തെിച്ച് ചികിത്സ ലഭ്യമാക്കിയത്.

ഇന്ന് ആദ്യ വെള്ളി; പഴുതടച്ച സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Posted: 17 Sep 2015 09:01 PM PDT

Image: 
മക്ക: ഹജ്ജിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ ഇന്ന് ഹജ്ജ് ദിനങ്ങളിലേതിന് സമാനമായ സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷനും വിവിധ സന്നദ്ധസംഘടനകളും സേവനസജ്ജരായി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയുള്ള എല്ലാ ഹാജിമാരും മക്കയില്‍ എത്തിക്കഴിഞ്ഞു. സ്വകാര്യഗ്രൂപ്പില്‍ അവശേഷിക്കുന്ന ഹാജിമാര്‍ കൂടി വെള്ളിയാഴ്ചയോടെ എത്തിക്കഴിയും. അവസാനത്തെ ഹജ്ജ് വിമാനം ഇന്നാണ്. അറഫ, മിന ഓഫിസുകളുടെയും തമ്പുകളുടെയും  അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നു. 
അസീസിയ്യയില്‍ താമസിക്കുന്ന ഹാജിമാരെ ഹറമില്‍ നമസ്കാരത്തിനത്തെിക്കാന്‍ പഴുതടച്ച ക്രമീകരണങ്ങളാണ് മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്റ്റാഫിനെയും വളണ്ടിയര്‍മാരെയും ഇവിടെ നിയോഗിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് വെള്ളം, ജ്യൂസ്, ചെരിപ്പുകള്‍, കുടകള്‍, തൊപ്പികള്‍ എന്നിവ ആവശ്യാനുസൃതം ലഭ്യമാക്കുന്നുണ്ടെന്നും ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീല്‍ചെയറുകളും ആംബുലന്‍സുകളുമടക്കമുള്ള കരുതല്‍ സംവിധാനങ്ങളുണ്ട്. വിവിധ സംഘടനകളുടെ വളണ്ടിയര്‍മാരും മിഷനെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 390 ഹാജിമാര്‍ക്ക് ഓരോ ബസ് വീതം അനുവദിച്ചു. ബസുകള്‍ക്കിടയില്‍ സമയദൈര്‍ഘ്യം ഇതിലൂടെ കുറക്കാനായി. ഇത്തവണ ബസുകളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചിട്ടുണ്ട്. അസീസിയ്യ ഗതാഗതത്തിനു മാത്രമായി ഒരു കോ-ഓഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. ഏതു പരാതിയും അന്വേഷിക്കാന്‍ ഈ സംവിധാനം പര്യാപ്തമാണ്. കുദയ് തുരങ്കം വഴിയുള്ള ഗതാഗതത്തിന് ആയിരം ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ സംവിധാനിച്ചു. ബസുകള്‍ കൂടുതലായി അനുവദിച്ചത് വെള്ളിയാഴ്ച ജുമുഅക്കും രാത്രി ഇശാ നമസ്കാരത്തിനു ശേഷവുമാണ്. ഈ രണ്ടു തിരക്കുള്ള സമയവുമാണ് കൂടുതല്‍ ബസുകള്‍ കുറഞ്ഞ ദൈര്‍ഘ്യത്തില്‍ അനുവദിച്ചിട്ടുള്ളത്. ഓരോ ഹാജിയും അവരുടെ താല്‍പര്യമനുസരിച്ച് ഓരോ നമസ്കാരത്തിനായി വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ബസ് കരുതിയ സമയത്തിനകം കിട്ടിയില്ളെന്ന പരാതിയുണ്ടാകാമെന്ന് ഹജ്ജ് കോണ്‍സല്‍ ചൂണ്ടിക്കാട്ടി.
സൗദി ആരോഗ്യ അധികൃതര്‍ ഇന്ത്യന്‍ സംവിധാനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് മിഷന്‍െറ എല്ലാ ഓഫിസുകളും ആതുരാലയങ്ങളും എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 145 ഡോക്ടര്‍മാരും 145 പാരാ മെഡിക്കല്‍ സ്റ്റാഫും ഇന്ത്യയില്‍ നിന്നത്തെിയിട്ടുണ്ട്. ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ മൂന്നു പ്രസവങ്ങള്‍ നടന്നു. മൂന്നും യു.പിയില്‍ നിന്നാണ്.  52 ഹജ്ജ് കമ്മിറ്റി ഹാജിമാരും എട്ട് സ്വകാര്യ ഗ്രൂപ് തീര്‍ഥാടകരുമടക്കം 60 പേര്‍ മരിച്ചു. ക്രെയിന്‍ അപകടസംഭവത്തില്‍ വലിയ സഹായമാണ് സൗദി അധികൃതര്‍ ചെയ്തത്. സൗദി ആരോഗ്യമന്ത്രി വിവിധ ഹജ്ജ് മിഷനുകളുടെ ആളുകളെ വിളിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഹൈദര്‍ ശറഫുദ്ദീന്‍ എന്ന മഹാരാഷ്ട്ര തീര്‍ഥാടകനെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. കാണാതായവരില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 31ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 19 പേര്‍ വിവിധ സൗദി ആശുപത്രികളിലും 12 പേര്‍ ഇന്ത്യന്‍ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. സൗദി ആശുപത്രികളിലുള്ളവര്‍ക്കു വേണ്ടി ദ്വിഭാഷികളെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും ഇന്ത്യന്‍ മിഷന്‍ നേരിട്ട് നല്‍കിയിരുന്നു. സൗദി ആശുപത്രികളിലെ സേവനം വളരെ മികച്ചതാണെന്നാണ് അനുഭവം.
ആശയവിനിമയ സൗകര്യം എന്ന3േ6000 പേര്‍ ആപ്പ് സൗകര്യം ഡൗണ്‍ലോഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് വെറും ഏഴായിരം മാത്രമായിരുന്നു. മികച്ച കെട്ടിടങ്ങളാണ് ഈ വര്‍ഷം കിട്ടിയത്. 77,000 യൂണിറ്റുകളും നല്ല നിലയിലാണ്. ചില കെട്ടിടങ്ങളില്‍ വെള്ളം കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളില്‍ മുത്വവ്വിഫ് സൗകര്യത്തിനു കാത്തു നില്‍ക്കാതെ ഇന്ത്യന്‍ മിഷന്‍ തന്നെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി. 
ബാഗേജ് സംവിധാനത്തില്‍ ഏകോപനമുണ്ടാക്കിയത് സഹായകമായെങ്കിലും ഒരേ നിറത്തിലും ആകൃതിയിലുമായത് തരംതിരിക്കുന്നതില്‍ പ്രയാസമുണ്ടാക്കി. ചില രാജ്യങ്ങള്‍ ആളുകളുടെ താമസസ്ഥലത്തിനനുസരിച്ച് വിവിധ നിറങ്ങളില്‍ ബാഗേജുകള്‍ ക്രമീകരിച്ചിരുന്നു. ഈ രീതി അടുത്ത വര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ ഗ്രീന്‍, അസീസിയ്യ കാറ്റഗറികള്‍ക്ക് വ്യത്യസ്ത നിറങ്ങളെന്ന രീതിയില്‍ നല്‍കിയാല്‍ തീര്‍ക്കാവുന്നതേയുള്ളൂ. പണം നഷ്ടപ്പെട്ട പരാതിയുമായി സമീപിച്ചവര്‍ക്ക് കാശ് തിരിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമുണ്ട്. ഹാജിമാരുടെ കൈവശം ഇന്ത്യന്‍ മിഷന്‍ ഏല്‍പിക്കുന്ന 1500 റിയാല്‍ വരെയാണ് ഈ ഗണത്തില്‍ പരമാവധി നല്‍കുക.  
കനത്ത ചൂട് ആയതിനാല്‍ ആളുകള്‍ കരുതിയിരിക്കണമെന്ന് ഹജ്ജ് കോണ്‍സല്‍ ഓര്‍മിപ്പിച്ചു. കൈയും മുഖവും ഇടക്ക് സോപ്പിട്ട് കഴുകി ശുചിയായി സൂക്ഷിക്കണം. പകര്‍ച്ചപ്പനി, കൊറോണ രോഗബാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ട്. പഴങ്ങളും ശീതളപാനീയങ്ങളും ധാരാളമായി ഉപയോഗിക്കാം. എല്ലാം നന്നായി കഴുകി ഉപയോഗിക്കണം. തൊപ്പി, കുട എന്നിവയില്ലാതെ വെയിലില്‍ പുറത്തിറങ്ങരുത്. അത് സൂര്യാഘാതത്തിനിടയാക്കും. തിക്കിത്തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 
ജമ്മു - കശ്മീര്‍ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ മഹ്ബൂബ മുഫ്തി, മധ്യപ്രദേശ് ന്യൂനപക്ഷകമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവരാണ് ഹജ്ജ് സൗഹൃദസംഘമായി എത്തുന്നതെന്ന് കോണ്‍സല്‍ അറിയിച്ചു. 

മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25ന്

Posted: 17 Sep 2015 08:49 PM PDT

Image: 

മസ്കത്ത്: മജ്ലിസുശ്ശൂറയിലേക്കുള്ള എട്ടാമത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25നായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് തെരഞ്ഞെടുപ്പ് സമയം. എല്ലാവര്‍ക്കും സുഗമമായി വോട്ട്ചെയ്യുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു. 

85 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വനിതകളടക്കം 596 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. 78 സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം അവസാനം മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ കൂടുതലായി മത്സരിക്കുന്നത്. 30 മുതല്‍ 44 വരെ പ്രായപരിധിയിലുള്ളവരാണ് 64 ശതമാനം സ്ഥാനാര്‍ഥികളും. 126 പേര്‍ മത്സര രംഗത്തുള്ള ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ദാഖിലിയയില്‍ 77 പേരും മസ്കത്തില്‍ 70ഉം തെക്കന്‍ ബാത്തിനയില്‍ 61ഉം വടക്കന്‍ ബാത്തിനയില്‍ 60 പേരുമാണ് മത്സരിക്കുന്നത്. 
മത്സരാര്‍ഥികളില്‍ 2.8 ശതമാനം പേര്‍ പിഎച്ച്.ഡി യോഗ്യതയുള്ളവരാണ്. 36.6 ശതമാനം പേര്‍ ബിരുദധാരികളാണ്. സെക്കന്‍ഡറി സ്കൂള്‍ യോഗ്യതയുള്ളവര്‍ 38.1 ശതമാനമാണ്. മത്സരിക്കുന്നവരുടെ കുറഞ്ഞ യോഗ്യത ഈവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസമാക്കിയിരുന്നു. നിലവിലെ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ സലീം അല്‍ ഒൗഫി, ഹുമൈദ് അല്‍ നസ്റി, സലീം അല്‍ മഷാനി എന്നിവരടക്കം 174 പേരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജൂണില്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. 
വിദ്യാഭ്യാസ യോഗ്യത, അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, സമയത്തിന് അപേക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ അപേക്ഷ തള്ളിയത്. 
ആറുലക്ഷം വോട്ടര്‍മാരാണ് മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.
 

ഗ്വണ്ടാനമോയിലെ കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിയെ ഉടന്‍ മോചിപ്പിച്ചേക്കും

Posted: 17 Sep 2015 08:43 PM PDT

Image: 
കുവൈത്ത് സിറ്റി: 14 വര്‍ഷംമുമ്പ് അമേരിക്ക പിടികൂടി ഗ്വണ്ടാനമോ ജയിലിലടച്ച കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിക്ക് ഉടന്‍ മോചനം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ട നടപടികള്‍കൂടി പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ ഫായിസ് അല്‍ കന്ദരിക്ക് ജന്മനാട്ടില്‍ തിരിച്ചത്തൊനാകുമെന്ന് അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. 
എംബസിയുടെ നേതൃത്വത്തില്‍ ഫായിസിനെ നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. 
അധികൃതരില്‍നിന്ന് ഒൗദ്യോഗികമായി ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളാണ് ഇനി ബാക്കിയുള്ളത്. ഗ്വണ്ടാനമോ തടവറയില്‍ ഇനി അവശേഷിക്കുന്ന ഏക കുവൈത്തി തടവുകാരനായ ഫായിസ് അല്‍ കന്ദരിയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് ഇതിനുമുമ്പ് മോചിപ്പിക്കപ്പെട്ട ഫൗസി ഒൗദയുടെ പിതാവും തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി മേധാവിയുമായ ഖാലിദ് അല്‍ഒൗദ പറഞ്ഞു. 13 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ കൊല്ലമാണ് ഖാലിദ് അല്‍ ഒൗദയുടെ മകന്‍ ഫൗസിയെ ഗ്വണ്ടാനമോയില്‍നിന്ന് മോചിപ്പിച്ച് നാട്ടിലത്തെിച്ചത്. 2014 ജൂലൈയില്‍ ഫൗസി അല്‍ ഒൗദയെ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അമേരിക്കന്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഫായിസ് കന്ദരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 
എന്നാല്‍, ഫായിസിന്‍െറയും മോചനം വൈകാതെ ഉണ്ടാകുമെന്ന് മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതിക്ക് അധികൃതര്‍ അന്ന് വാക്കുകൊടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍നടപടികള്‍ക്കൊടുവിലാണ് ഫായിസിന്‍െറയും മോചനം സാധ്യമാകുന്നത്.
 

പാക് വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; ആറ് മരണം

Posted: 17 Sep 2015 08:24 PM PDT

Image: 

പെഷാവര്‍: പാകിസ്താനിലെ പെഷാവറിന് സമീപം വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. പുലര്‍ച്ചെ പത്തംഗ തീവ്രവാദി സംഘം സേനാ കേന്ദ്രത്തിന്‍െറ ഗാര്‍ഡ് റൂമിന് നേരെയാണ് വെടിവെപ്പ് നടത്തിയത്. വടക്ക് പടിഞ്ഞാറന്‍ പട്ടണമായ പെഷാവറിലെ ബദാബര്‍ വ്യോമസേനാ കേന്ദ്രത്തിലാണ് സംഭവം.

പാക് സേന നടത്തിയ സംയുക്ത പ്രത്യാക്രമണത്തില്‍ നാല് തീവ്രവാദികളെ വധിച്ചതായി മേജര്‍ ജനറല്‍ അസിം ബാജ് വ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിഗേഡ് കമാന്‍ഡന്‍റിന്‍െറ നേതൃത്വത്തില്‍ സൈനിക കമാന്‍ഡോകള്‍, വ്യോമസേനാംഗങ്ങള്‍, ക്യുക്ക് റിയാക്ഷന്‍ ഫോഴ്സ് എന്നിവരാണ് പ്രത്യാക്രമണം നടത്തിയത്.

സേനാ കേന്ദ്രത്തിലെ പാര്‍പ്പിട സമുച്ചയം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേനകള്‍ നടത്തിയ കനത്ത പ്രത്യാക്രമണമാണ് തീവ്രവാദികളുടെ നീക്കം തകര്‍ത്തത്. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത ജാഗ്രാത നിര്‍ദേശം പുറപ്പെടുവിച്ചു.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തെഹ് രീകെ താലിബാന്‍ ഏറ്റെടുത്തു.

2014 ഡിസംബറില്‍ സൈനിക സ്കൂളിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP