സ്വാഗതം
WELCOME

News Update..

Wednesday, September 23, 2015

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ Madhyamam News Feeds

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ Madhyamam News Feeds

Link to a feed

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍

Posted: 23 Sep 2015 12:50 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ഫോട്ടോക്കുള്ള പുരസ്കാരം മാധ്യമം ഫോട്ടോഗ്രാഫര്‍ ബിമല്‍ തമ്പിക്കു ലഭിച്ചു. മണല്‍വാരലിനെതിരെ സമരം ചെയ്ത പി.ജസീറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ കാല്‍ പിടിക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. 2014 ഫെബ്രുവരി 17ന് ‘കാക്കിയുടെ കനിവിനായ്’ എന്ന അടിക്കുറിപ്പോടെയാണ് ‘മാധ്യമം’ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്.
മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്കാരം മീഡിയാവണ്‍ ന്യൂസ് റീഡര്‍ കെ.ആര്‍ ഗോപീകൃഷ്ണന് ലഭിച്ചു.

മറ്റ് അവാര്‍ഡുകള്‍: ജനറല്‍ റിപ്പോര്‍ട്ടിംഗ് ^എസ്. എന്‍ ജയപ്രകാശ് ( മാതൃഭൂമി), വികസന റിപ്പോര്‍ട്ടിംഗ് ^ മഹേഷ് ഗുപ്തന്‍ (മനോരമ), കാര്‍ട്ടൂണിസ്റ്റ്  ^ടി.കെ സുജിത് (കേരള കൗമുദി), ടി.വി റിപ്പോര്‍ട്ടിംഗ് ^ആശാ ജാവേദ് (മനോരമ), പ്രത്യേക പരാമര്‍ശം ^ടി.വി പ്രസാദ് (ഏഷ്യാനെറ്റ്), ടി. ന്യൂസ് എഡിറ്റിംഗ്  ^ കെ.അനൂപ്(ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം ^എന്‍. ബിനോജ് (മനോരമ ന്യൂസ്), ടി.വി ന്യൂസ് ക്യാമറാമാന്‍ ^വി.മനോജ് (മനോരമ ന്യൂസ്). കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. പ്രത്യേക പരാമര്‍ശം ലഭിച്ചവര്‍ക്ക് 15000 രൂപ.

തസ് ലിമയെ പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി

Posted: 22 Sep 2015 11:13 PM PDT

Image: 

ന്യൂഡല്‍ഹി: വിവാദ ബംഗ്ളാദേശ് എഴുത്തുകാരി തസ് ലിമ നസ് റിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഹരജിയില്‍ പൊതുജന താല്‍പര്യമില്ളെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ജയന്ത് നാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

ബംഗാളി സിനിമയായ 'നിര്‍ബാഷിതോ'ക്കും ഒരു സീരിയലിനും തിരക്കഥ രചിച്ചതു വഴി തസ് ലിമ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി. 1946ലെ ഫോറിനേഴ്സ് ആക്ടും 1948ലെ ഫോറിനേഴ്സ് ഓര്‍ഡറും ലംഘിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തസ്ലിമയുടെ വിസ റദ്ദാക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

തസ് ലിമക്ക് ഇന്ത്യയില്‍ കഴിയാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് ആഗസ്റ്റില്‍ ഒരു വര്‍ഷത്തേക്ക് വിദേശകാര്യ മന്ത്രാലയം പുതുക്കി നല്‍കുകയായിരുന്നു.
 

ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും ^കോടിയേരി

Posted: 22 Sep 2015 10:27 PM PDT

Image: 

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റിയില്ളെങ്കില്‍ എല്‍.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കാരായ എല്ലാവരെയും പുറത്താക്കണമെന്നാണ് പാര്‍ട്ടി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് എല്‍.ഡി.എഫ് എതിരല്ളെന്ന് പറഞ്ഞ കോടിയേരി, പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി വ്യവസ്ഥകളിലെ ദുരൂഹതയെയാണ് എല്‍.ഡി.എഫ് എതിര്‍ക്കുന്നത്. കെ.വി തോമസ് ^ഉമ്മന്‍ചാണ്ടി ^അദാനി കൂട്ടുക്കെട്ടിലാണ് വ്യവസ്ഥകള്‍ ഉണ്ടായതെന്നും കോടിയേരി ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് രഹസ്യ ധാരണയുണ്ടാക്കുന്നു. ബി.ജെ.പി മുഖ്യശത്രുവായുള്ള മുസ് ലിം ലീഗ് പ്രമേയത്തിന് വിരുദ്ധമാണ് യു.ഡി.എഫ് നിലപാടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ചെങ്കല്‍ചൂള: കുടിയൊഴിപ്പിക്കല്‍ ഉത്തരവ് വീണ്ടും

Posted: 22 Sep 2015 10:20 PM PDT

തിരുവനന്തപുരം: ചെങ്കല്‍ചൂള കോളനിയില്‍ (രാജാജി നഗര്‍) വാണിജ്യസമുച്ചയത്തിനും ഫ്ളാറ്റ് നിര്‍മാണത്തിനുമായി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വീണ്ടും ഉത്തരവ്.
971 കുടുംബങ്ങളെ എത്രയും വേഗം കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പാണ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 11.26 ഏക്കര്‍ വരുന്ന കോളനിപ്രദേശത്ത് ആറ് ഏക്കര്‍ സ്ഥലം വിനിയോഗിച്ച് വാണിജ്യസമുച്ചയം നിര്‍മിക്കാനും ശേഷിക്കുന്ന 5.26 ഏക്കറില്‍ പ്രദേശവാസികള്‍ക്ക് താമസസൗകര്യമൊരുക്കാനുമാണ് തീരുമാനം.
നേരത്തേ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കോളനി നിവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം നിലവിലെ 11.26 ഏക്കറില്‍നിന്ന് 5.26 ഏക്കറിലേക്ക് 976 കുടുംബങ്ങളുടെ താമസസൗകര്യം ചുരുക്കുമ്പോള്‍ ജീവിതസൗകര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നും 100 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാറിന്‍േറതെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, പദ്ധതിയുടെ രൂപരേഖ (ഡി.പി.ആര്‍) തയാറാകുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുണ്ടെന്നാണ് വിവരം. ഫ്ളാറ്റുകളും വ്യാപാര സമുച്ചയവും നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി വ്യക്തമാക്കിയാണ് രൂപരേഖ തയാറാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് നീക്കം. മോഡല്‍ സ്കൂള്‍ ജങ്ഷന്‍ മുതല്‍ പുളിമൂട് വരെയുള്ള റോഡ് വീതികൂട്ടുന്നതിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥലമേറ്റെടുക്കല്‍ ഉത്തരവിനെതിരെ കോളനി നിവാസികള്‍ക്കിടയില്‍ ശക്തമായി എതിര്‍പ്പുയരുന്നുണ്ട്. ഭൂമി വിട്ടുകൊടുത്തുള്ള ഒരു പദ്ധതിക്കും തങ്ങള്‍ തയാറല്ളെന്നാണ് ഇവര്‍ പറയുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം കുടികിടപ്പവകാശം ലഭിക്കേണ്ടവരാണ് ഇവിടെയുള്ളത്. നഗരപ്രദേശമായതിനാല്‍ മൂന്ന് സെന്‍റാണ് ഇവര്‍ക്ക് ലഭിക്കേണ്ടത്. ഇതുവരെ ഇത് ലഭിച്ചിട്ടില്ല. ഉള്ള ഭൂമിക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുമില്ല. ഒൗദ്യോഗികരേഖകളിലുള്ള 976 കുടുംബങ്ങള്‍ക്ക് നിലവിലെ 11.26 ഏക്കര്‍ ഭൂമി വിഭജിച്ചാല്‍തന്നെ കുടുംബമൊന്നിന് 1.15 സെന്‍റ് ലഭിക്കണം. എന്നാല്‍, വാണിജ്യസമുച്ചയവുംകൂടിവന്നാല്‍ വീണ്ടും ഭൂമി കുറയും. മാത്രമല്ല, പുതിയ ഫ്ളാറ്റ് പണിയുന്നതിന് രണ്ടുവര്‍ഷമെടുക്കുമെന്നതിനാല്‍ ഈ കാലയളവില്‍ കോളനിനിവാസികള്‍ താല്‍ക്കാലികമായി പുറത്ത് താമസിക്കേണ്ടി വരും. ഇതിനായി മാസം 2000 രൂപവരെ സര്‍ക്കാര്‍ വാടക നല്‍കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. തൊഴില്‍ സാഹചര്യങ്ങളെല്ലാം നഗരവുമായി ബന്ധപ്പെട്ടതിനാല്‍ ഇവര്‍ക്ക് മറ്റൊരിടത്തേക്ക് താമസം മാറുക ഏറെ ബുദ്ധിമുട്ടാണ്. പോരാത്തതിന് നഗരത്തിലോ പരിസരത്തോ മാസം 2000 രൂപക്ക് വാടക വീട് കിട്ടില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള മൂന്ന് ഫ്ളാറ്റുകളില്‍ ഒന്നാം നിലയിലൊഴികെ കുടിവെള്ളം പോലും കിട്ടുന്നില്ലത്രേ.
വര്‍ഷങ്ങള്‍ക്കുമുമ്പ് സെക്രട്ടേറിയറ്റ് പണിയുന്നതിന് ചെങ്കല്ല് വെട്ടി ചൂളയൊരുക്കിയ ഇടമായതിനാലാണ് പ്രദേശത്തിന് ചെങ്കല്‍ചൂള എന്ന പേര് വന്നത്. ഇഷ്ടിക തയാറാക്കല്‍ ജോലികള്‍ക്കായി പല ദേശങ്ങളില്‍നിന്ന് എത്തിയവരാണ് ഇവിടത്തെ ആദ്യതാമസക്കാര്‍. ജാതി-മത വ്യത്യാസമില്ലാതെ 5000 പേരാണ് ഇവിടെ താമസിക്കുന്നത്.

ആക്രമണക്കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

Posted: 22 Sep 2015 10:18 PM PDT

പുന്നയൂര്‍ക്കുളം: നാലാപ്പാട് റോഡില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചകേസില്‍ നാലു പേര്‍ അറസ്റ്റില്‍.
തെക്കെപുന്നയൂര്‍ സ്വദേശി മച്ചിങ്ങല്‍ അജിതനെ(34) ആക്രമിച്ച കേസില്‍ വടക്കേക്കാട് വാക്കയില്‍ റജാസ് (23), പുന്നയൂര്‍ നമ്പിയത്തയില്‍ ഷാഹിദ്(24), വടക്കേ പുന്നയൂര്‍ ബ്ളാഹയില്‍ ഷാഹിദ് (24), പുന്നയൂര്‍ വലിയകത്ത് നൗഷാദ് (20) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ ടി.എസ് റനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നാട് ജാമ്യത്തില്‍ വിട്ടയച്ചു.
അജിതന്‍ നേരത്തെ നിരവധികേസുകളില്‍ പ്രതിയാണ്.
ഞായറാഴ്ച്ച ഉച്ചയോടെ ഇയാളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. അതേസമയം പുലര്‍ച്ചെ ഒരുമണിക്ക് സൈക്കിളില്‍ യാത്ര ചെയ്ത ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവാക്കള്‍ക്കെതിരെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതിനാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ ശുഐബ് അക്തറും

Posted: 22 Sep 2015 10:17 PM PDT

Image: 

ലാഹോര്‍: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടക്കമാവുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ടീമിനെ സ്വന്തമാക്കാന്‍ മുന്‍ പേസര്‍ ശുഐബ് അക്തറും. പി.എസ്.എല്‍ മേധാവി നജാം സേഥിയുമായി അക്തര്‍ കൂടിക്കാഴ്ച നടത്തിയതായി  പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പി.എസ്.എല്‍ വരാന്‍ എല്ലാവരെയും പോലെ താനും കാത്തിരിക്കുകയാണെന്ന് അക്തര്‍ തിങ്കളാഴ്ച വ്യക്തമാക്കി. 'ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ ബ്രാന്‍ഡ് മാത്രമല്ല. ഇത് രാജ്യത്തിനു ലഭിച്ച സമ്മാനം പോലെയാണ്. ലീഗില്‍ ഒരു ടീമിനെ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ട്. രാജ്യത്ത് ഇനിയും ശുഐബ് അക്തര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും'^ അക്തര്‍ പറഞ്ഞു.

ഐ.പി.എല്‍ മാതൃകയില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ളാമബാദ്, ക്വറ്റ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീം നിര്‍മാണം. 1 മില്യണ്‍ ഡോളറാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ഫെബ്രുവരി 4 മുതല്‍ 24 വരെയായി 24 മത്സരങ്ങളായാണ് ടൂര്‍ണമെന്‍റ്.

ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്സണ്‍ ഷാക്കിബ് അല്‍ ഹസന്‍, ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരടങ്ങുന്ന മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്.

 

ജില്ലയില്‍ വായ്പാ–നിക്ഷേപ അനുപാതത്തില്‍ ഇടിവ്

Posted: 22 Sep 2015 10:14 PM PDT

പാലക്കാട്: ജില്ലയില്‍ വായ്പാ-നിക്ഷേപ അനുപാതത്തില്‍ വീണ്ടും കുറവ് വന്നതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 2015 ജൂണ്‍ 30 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ അനുപാതം 72 ശതമാനമാണ്. 2014 ജൂണില്‍ 79 ശതമാനവും 2013 ജൂണില്‍ 81ശതമാനവുമായിരുന്നു ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം. കഴിഞ്ഞ ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 22,969 കോടി രൂപയാണ് ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിച്ചത്. വായ്പയായി നല്‍കിയത് 16,590 കോടി രൂപയും.
2014ല്‍ ആകെ നിക്ഷേപം 18,639 കോടിയും നിക്ഷേപം 14,808 കോടിയുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 4330 കോടിയുടേയും വായ്പയില്‍ 1781 കോടിയുടേയും വര്‍ധനയുണ്ട്. പ്രവാസി നിക്ഷേപത്തിലെ വര്‍ധനയാണ് വായ്പ-നിക്ഷേപ അനുപാതത്തിലെ കുറവിന് കാരണമെന്ന് യോഗം വിലയിരുത്തി.
എറ്റവും താഴ്ന്ന വരുമാനക്കാര്‍ക്ക് അനുവദിക്കേണ്ട ഡിഫ്രന്‍ഷ്യല്‍ റേറ്റ് ഓഫ് ഇന്‍ററസ്റ്റ് (ഡി.ആര്‍.ഐ) വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ താല്‍പര്യമെടുക്കുന്നില്ളെന്ന് യോഗം ചൂണ്ടിക്കാട്ടി. മൊത്തം വായ്പയുടെ ഒരു ശതമാനം ഡി.ആര്‍.ഐ വായ്പയായി നല്‍കണമന്ന് നിര്‍ദേശമുണ്ടെങ്കിലും നാമമാത്രമാണ് ഈ ഗണത്തില്‍ അനുവദിച്ചത്. ജില്ലയുടെ സര്‍വോന്മുഖ വികസനത്തിന് സഹായകമായ നല്ല പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി യോഗത്തില്‍ പറഞ്ഞു. കാര്‍ഷിക ജില്ലയെന്ന നിലക്ക് പാലക്കാട് കാര്‍ഷിക മേഖലയെ സഹായിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. ജില്ലാ ഭരണകൂടവും ബാങ്കുകളും തമ്മില്‍ നല്ല സഹകരണമാണുള്ളത്. ഇത് തുടര്‍ന്നും നിലനിര്‍ത്തണം.
റവന്യു റിക്കവറിയിലേക്ക് വിട്ട കേസുകള്‍ പുറത്തു ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കനറാ ബാങ്ക് അഡീ. ജനറല്‍ മാനേജര്‍ രവികുമാര്‍, റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ കെ.ആര്‍. രാധാകൃഷ്ണന്‍, നബാര്‍ഡ് ഡി.ഡി.എം രമേഷ് വേണുഗോപാല്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.എസ്. പ്രദീപ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. രാധാകൃഷ്ണന്‍, എം.വി. വെങ്കിടേശ്വരന്‍, ജോസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

രോഗപ്രതിരോധ ശേഷി നൂറ് ശതമാനമാക്കാന്‍ കര്‍മപദ്ധതി

Posted: 22 Sep 2015 10:11 PM PDT

മലപ്പുറം: ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുത്തിവെപ്പ്-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആറ് മാസത്തിനകം ജില്ലയില്‍ പ്രതിരോധ ശേഷി നൂറ് ശതമാനമാക്കാനുമുള്ള ഊര്‍ജിതപദ്ധതിക്ക് ജില്ലാതല കര്‍മസമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാടിന്‍െറ അധ്യക്ഷതയില്‍ എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സംസ്ഥാനതല നോഡല്‍ ഓഫിസര്‍ ഡോ. സന്തോഷ് കുമാര്‍, സ്റ്റേറ്റ് എപിഡമിക് ഓഫിസര്‍ ഡോ. സുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കര്‍മ പദ്ധതിയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ 21 ന് ആരംഭിച്ചു. ഈ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്താന്‍ നടപടി സ്വീകരിക്കുന്നുണ്ട്.
കൂടാതെ ആശാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വീടുകള്‍ കയറിയിറങ്ങി 16 വയസ്സില്‍ താഴെയുള്ള കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ പട്ടിക തയാറാക്കും. പ്ളസ് ടു വരെയുള്ള സ്കൂളുകളില്‍നിന്ന് കുത്തിവെപ്പ് എടുക്കാത്തവരുടെ പട്ടിക അധ്യാപകര്‍ തയാറാക്കി നല്‍കും.
തീരെ കുത്തിവെപ്പ് എടുക്കാത്ത 16 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മൂന്ന് ഡോസ് ടി.ഡി വാക്സിനും ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്ക് ഒരു ഡോസ് ടി.ഡി വാക്സിനും നല്‍കും.

ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു

Posted: 22 Sep 2015 10:08 PM PDT

കൊല്ലം : ഹോട്ടലുകളും കാന്‍റീനുകളുമടക്കമുള്ള സ്ഥാപനങ്ങളുടെ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നുള്ള ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു.
ഭൂരിഭാഗം കടകളുടെ അടുക്കള വൃത്തിയില്ലാത്തവയാണെന്ന് പരിശോധനയില്‍ കണ്ടത്തെുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് കാണാവുന്ന നിലയില്‍ കമീഷണറുടെ ടോള്‍ഫ്രീ നമ്പറും ഉദ്യോഗസ്ഥന്‍െറ ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും ആരും തയാറാവുന്നില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കള ഭാഗത്ത് നിശ്ചിത അകലം പാലിക്കണമെന്നാണ് വ്യവസ്ഥ. ഫ്ളക്സ് ബോര്‍ഡുകളാണ് മിക്ക കക്കൂസുകളുടേയും വാതില്‍.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം കാലാകാലങ്ങളില്‍ രാസ, മൈക്രോബയോളജിക്കല്‍ പരിശോധന നടത്തണം. അംഗീകൃത ലാബുകളില്‍ പരിശോധന നടത്തിയ ശേഷം റെക്കോഡുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ പല കടകളിലും പുറത്തുനിന്ന് വാങ്ങുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.
കൃത്യമായി മാസപ്പടി കിട്ടുന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കാന്‍ പോലും തയാറല്ല.
ഹോട്ടലുകളെ പോലെയാണ് തൊഴിലാളികളുടെ കാര്യവും. മിക്ക ഹോട്ടലുകളിലും അന്യ സംസ്ഥാന തൊഴിലാളികളാണ് ജീവനക്കാര്‍. തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികളോ മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഗവ. ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് ഹോട്ടലുകളില്‍ സൂക്ഷിക്കുകയും വേണം.
അവരെ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്നുമുണ്ട്. എന്നാല്‍ ആരും ഇവ പ്രാവര്‍ത്തികമാക്കുന്നില്ല. തൊഴിലാളികളുടെ പേരു പോലും അറിയാത്തവരും ഉണ്ടെന്ന് ചില ഉടമകള്‍ തുറന്നു സമ്മതിക്കുന്നു.
ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍
ഹോട്ടലുകളുടെ അടുക്കളകള്‍ അടര്‍ന്നു വീഴാത്ത രീതിയില്‍ സിമന്‍റ് കൊണ്ട് തേക്കണം
ചിലന്തിവലയടക്കമുള്ള അഴുക്കുകള്‍ ഒന്നുമില്ലാതെ പെയിന്‍റടിച്ച് സൂക്ഷിക്കണം
അടുക്കള ഭാഗത്തെ ഓടകളിലോ തറകളിലോ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം
കൊതുകോ ഈച്ചയോ വരാതെ നോക്കണം
കക്കൂസുകള്‍ക്ക് സ്പ്രിങ് ഡോറുകള്‍ ഘടിപ്പിക്കണം
ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ജില്ല മെഡിക്കല്‍ ബോര്‍ഡ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു

Posted: 22 Sep 2015 10:00 PM PDT

പത്തനംതിട്ട: ഭിന്നശേഷിയുള്ളവര്‍ക്ക് വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഫറന്‍റ്ലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചു. എല്ലാ ചൊവ്വാഴ്ചയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൂടുന്ന മെഡിക്കല്‍ ബോര്‍ഡില്‍ 20 പേര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിനായി എത്തുന്ന വികലാംഗര്‍ ബുധനാഴ്ച വീണ്ടും സര്‍ട്ടിഫിക്കറ്റിനായി എത്തണം. രാവിലെ 8.30ന് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ അപേക്ഷ നല്‍കണം. ഇതിന് പുറമെ ഇവര്‍ക്ക് പ്രത്യേക ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനായ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 500 മുതല്‍ 1000 രൂപവരെ നല്‍കുകയും വേണം. സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ വികലാംഗരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിഫറന്‍റലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചത്.
ജില്ലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശശികലയുമായി ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒരു മണിയോടെ ഉപരോധം പിന്‍വലിച്ചു. സമരം പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി ജില്ലാ പ്രസിഡന്‍റ് ടി.കെ. പുഷ്പന്‍ അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് അഡ്വ. വത്സന്‍ ടി. കോശി, പി.എസ്. വിനോദ്കുമാര്‍, സി.എസ്. തോമസ്, റെനീസ് മുഹമ്മദ്, കോന്നിയൂര്‍ പി.കെ., സജി കെ. സൈമണ്‍, അജിത് മണ്ണില്‍, അബ്ദുല്‍കലാം ആസാദ്, ബി. പ്രശാന്ത്കുമാര്‍, സുനില്‍ കുടശ്ശനാട് എന്നിവര്‍ സംസാരിച്ചു.
ഒന്നര വര്‍ഷമായി അപേക്ഷ നല്‍കിയ മുഴുവന്‍ വികലാംഗര്‍ക്കും അന്നേ ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് പുന$സ്ഥാപിക്കാനും ആദ്യം അപേക്ഷ നല്‍കുന്ന 30 വികലാംഗര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും തുടര്‍ന്നുള്ള അപേക്ഷകള്‍ ടോക്കണ്‍ നമ്പറിട്ട് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനും സര്‍ട്ടിഫിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്ന അനധികൃത ഫീസ് പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ചര്‍ച്ചക്ക് സൂപ്രണ്ട് ഡോ. ശശികല, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ഭാരവാഹികളായ അഡ്വ. വത്സന്‍ ടി. കോശി, റെന്നീസ് മുഹമ്മദ്, പി.എസ്. വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ ഒരു വാര്‍ഡ് കുറഞ്ഞു; 22 ഡിവിഷനുകള്‍

Posted: 22 Sep 2015 09:59 PM PDT

കോട്ടയം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ പ്രസിദ്ധീകരിച്ച ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജന പട്ടികപ്രകാരം ജില്ലയില്‍ ഒരുവാര്‍ഡ് കുറഞ്ഞു. പുതിയ വിജ്ഞാപന പ്രകാരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 22ആയി. നിലവില്‍ 23 ഡിവിഷനുകളാണുള്ളത്. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി ആയതോടെ ആറു ബ്ളോക് ഡിവിഷനുകളുടെ എണ്ണത്തില്‍ കുറവുവന്നതാണ് ഒരു ഡിവിഷന്‍ കുറയാന്‍ കാരണം.
വൈക്കം, വെള്ളൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, കുറവിലങ്ങാട്, ഭരണങ്ങാനം, പൂഞ്ഞാര്‍, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കങ്ങഴ, പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, കുമരകം, കിടങ്ങൂര്‍, അതിരമ്പുഴ, തലയാഴം എന്നിങ്ങനെയാണ് പുതിയ ഡിവിഷനുകള്‍. പഴയ ഏറ്റുമാനൂര്‍ ഡിവിഷനിലെ ബ്ളോക് ഡിവിഷനുകള്‍ ചേര്‍ത്ത് പുതിയതായി കിടങ്ങൂര്‍ ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പഴയ ഈരാറ്റുപേട്ട ഡിവിഷനിലെ ബ്ളോക് ഡിവിഷനുകളും പഴയ പൂഞ്ഞാര്‍ ഡിവിഷനിലെ ഏതാനും ബ്ളോക് ഡിവിഷനുകളും ചേര്‍ത്ത് പുതിയ പൂഞ്ഞാര്‍ ജില്ലാ ഡിവിഷന്‍ രൂപവത്കരിച്ചു. പഴയ പൂഞ്ഞാര്‍ ഡിവിഷനിലെ ചില ബ്ളോക് ഡിവിഷനുകള്‍ മുണ്ടക്കയം ഡിവിഷനില്‍ ഉള്‍പ്പെടുത്തി. അതേപോലെ പഴയ വാകത്താനം ജില്ലാ ഡിവിഷന്‍ മാടപ്പള്ളി ഡിവിഷന്‍ എന്ന പുതിയ പേരിലായപ്പോള്‍ വാകത്താനം ബ്ളോക് ഡിവിഷന്‍ പുതുപ്പള്ളി ഡിവിഷനില്‍ ചേര്‍ത്തു.
വിജ്ഞാപനത്തിന്‍െറ പകര്‍പ്പ് പരിശോധനക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സെപ്റ്റംബര്‍ 26ന് മുമ്പ് ഡി ലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറിക്ക് മുമ്പാകെയോ കലക്ടര്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,720 രൂപ

Posted: 22 Sep 2015 09:57 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 19,720 രൂപയിലും ഗ്രാമിന് 2,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.30 ഡോളര്‍ കുറഞ്ഞ് 1,123.63 ഡോളറിലെത്തി.

നഗരത്തിലെ റോഡ് അറ്റകുറ്റപ്പണി ഉടന്‍ –സംയുക്ത യോഗം

Posted: 22 Sep 2015 09:57 PM PDT

തൊടുപുഴ: നഗരത്തിലെ ശോച്യാവസ്ഥയിലായ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദിന്‍െറ അധ്യക്ഷതയില്‍ ചെയര്‍മാന്‍െറ ചേംബറില്‍ പി.ഡബ്ള്യു.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. ക്രഷര്‍ സമരം തീര്‍ന്നാല്‍ അടുത്തദിവസം തന്നെ റോഡില്‍ ഗര്‍ത്തങ്ങളും കുഴികളും അടക്കുകയാണ്. ആദ്യഘട്ടം ഒരുകോടിയുടെ ടാറിങ്ങിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം റോഡ് പൂര്‍ണമായും അറ്റകുറ്റപ്പണി നടത്താന്‍ കഴിയുമെന്നും ഇവര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റല്‍ അടക്കമുള്ള ജോലി പുരോഗമിച്ചുവരികയാണ്. നഗരത്തിലെ പഴക്കംചെന്ന പൈപ്പുകള്‍ മാറ്റിയിടുന്ന ജോലി നടക്കുന്നതാണ് ടാറിങ് വൈകാന്‍ കാരണമാകുന്നത്. 80 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇതിനോടകം നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലടക്കം കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ ചുങ്കം, കോലാനിപാത, പാറക്കടവ്- കോലാനി, മണക്കാട് ജങ്ഷന്‍, മുതലക്കോടം എന്നിവിടങ്ങളിലെല്ലാം ജോലി പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഒളമറ്റം പ്രദേശങ്ങളിലെ ജോലി രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും. യോഗത്തില്‍ കൗണ്‍സിലര്‍മാരായ ടി.ജെ. ജോസഫ്, അഡ്വ. ജോസഫ് ജോണ്‍, നൈറ്റ്സി കുര്യാക്കോസ്, ഷീജ ജയന്‍, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ പി.വി. നന്ദകുമാര്‍, എ.എക്സി പി.കെ. ഷീല, വാട്ടര്‍ അതോറിറ്റി എ.ഇ എം.കെ. വീരാന്‍കുട്ടി, പി.ഡബ്ള്യു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. രാകേഷ്, അസി. എന്‍ജിനീയര്‍ ബേബി ബിന്ദു എന്നിവര്‍ പങ്കെടുത്തു.

അഭയാര്‍ഥി പ്രശ്നം: യൂറോപ്യന്‍ യൂനിയനില്‍ ധാരണ

Posted: 22 Sep 2015 09:51 PM PDT

Image: 

ബ്രസല്‍സ്: അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന വിഷയത്തില്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ധാരണയിലത്തെി. പുതുതായി 1,20 000 അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പെട്ട  രാജ്യങ്ങള്‍ ഏറ്റെടുക്കും. ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം  ഹംഗറി, ചെക് റിപ്പബ്ളിക്, റുമേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു.
യൂറോപ്യന്‍ യൂനിയന്‍െറ ഭൂരിപക്ഷ പിന്തുണയോടെ അംഗീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ളെന്നും ഭൂരിപക്ഷ തീരുമാനത്തെ മാനിക്കില്ളെന്നും സ്ലോവാക് പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. യൂറോപ്യന്‍ യൂനിയന് സാമന്യ ബോധം നഷ്ടപ്പെട്ടെന്നും രാജാവ്  നഗ്നനാണെന്ന് ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു ചെക് റിപബ്ളിക് ആഭ്യന്തര മന്ത്രി മിലാന്‍ ഷൊവാനക്കിന്‍െറ പ്രതികരണം. യൂറോപ്യന്‍ യൂനിയന്‍െറ തീരുമാനത്തിനെതിരെ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും ചെക് റിപബ്ളിക് അധികൃതര്‍ പറഞ്ഞു.
അഭയാര്‍ഥികളില്‍ 15,600 പേരെ ഇറ്റലിയും 50,400 പേരെ ഗ്രീസും 54,000 പേരെ ഹംഗറിയും ഏറ്റടെുക്കണമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ ശിപാര്‍ശ ചെയ്യുന്നത്. യൂനിയന്‍െറ തീരുമാനം പ്രകാരം ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിലുള്ള അഭയാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാം

ഗതാഗത കുരുക്കിലമര്‍ന്ന് കാസര്‍കോട് നഗരം

Posted: 22 Sep 2015 09:51 PM PDT

കാസര്‍കോട്: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു.
ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ നഗരത്തിന്‍െറ മുക്കിലും മൂലയിലും വരെ ഗതാഗത കുരുക്കാണ്. അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള സ്തംഭനത്തിന് പുറമെ ചെറിയ അപകടം പോലും മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കില്‍ അവസാനിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ചൊവ്വാഴ്ച രാവിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ്സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസത്തൊതെ വാഹനം മാറ്റാന്‍ ബൈക്ക് യാത്രക്കാരന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇതുമൂലം ഉണ്ടായത്.
ട്രാഫിക് പൊലീസിന്‍െറ സേവനം പലപ്പോഴും ഈ ഭാഗങ്ങളില്‍ ലഭിക്കുന്നില്ളെന്നാണ് പരാതി. അപകടം ഉണ്ടാകുമ്പോള്‍പോലും പൊലീസത്തൊന്‍ വൈകുന്നതും ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കാനിടയാക്കുന്നു. പഴയ സ്റ്റാന്‍ഡില്‍നിന്നും പോസ്റ്റ് ഓഫിസിന് സമീപത്ത് കൂടിയുള്ള റോഡില്‍ അനധികൃത പാര്‍ക്കിങ് വ്യാപകമായതോടെ അനുഭവപ്പെട്ട ഗതാഗതകുരുക്ക് ഒഴിവാക്കാനും പൊലീസ് എത്തിയില്ല. വീതികുറഞ്ഞ റോഡിന്‍െറ ഇരുവശത്തും ആഡംബര കാറുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തതോടെയാണ് വഴിയാത്രക്കാര്‍ക്ക് പോലും സ്ഥലമില്ലാത്ത വിധം കുരുക്കായത്.
ഈ റോഡ് വണ്‍വേ ആണെങ്കിലും ഇരുവശത്തും കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്ന ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡിന് സമീപം പൊലീസുകാരെ ഡ്യൂട്ടിക്ക് നിര്‍ത്താറുണ്ടെങ്കിലും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ഇവര്‍ക്കാവാറില്ല.
പോസ്റ്റ് ഓഫിസിന് സമീപം ഇരു വശങ്ങളിലുമായി കാറുകള്‍ നിര്‍ത്തിയതിനാല്‍ ഇതുവഴി വന്ന ലോറിക്ക് പോകാന്‍ സാധിക്കാതെ അരമണിക്കൂറോളമാണ് കുരുക്ക് അനുഭവപ്പെട്ടത്. ഇരു കാറുകളുടെയും ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഏറെ കഴിഞ്ഞും റോഡില്‍ ബ്ളോക് നിലനിന്നു. ഒടുവില്‍ നാട്ടുകാര്‍ വാഹനം തള്ളി നീക്കിയാണ് അല്‍പം സ്ഥലം കണ്ടത്തെിയത്.
പഴയ സ്റ്റാന്‍ഡിന് സമാന്തരമായുള്ള എം.ജി റോഡ് വണ്‍വേ ആയതിനാല്‍ ജനറല്‍ ആശുപത്രിയിലേക്കടക്കമുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് പോകേണ്ടത്.
എം.ജി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രധാന ബദല്‍ റോഡായിട്ടും കെ.പി.ആര്‍ റാവു റോഡിലെ അനധികൃത പാര്‍ക്കിങ് തടയാന്‍ നടപടിയില്ല. പഴയസ്റ്റാന്‍ഡിലേക്ക് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ഇതുവഴിയാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടത്.
ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് ട്രാഫിക് പൊലീസിന്‍െറ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
നേരത്തേ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഹോംഗാര്‍ഡുകളുടെ സേവനം യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും റോഡ് മുറിച്ചുകടക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്.
നേരത്തേ ഉണ്ടായിരുന്ന സീബ്രാലൈന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായും പരാതിയുണ്ട്.

ആറളംഫാം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണം –സി.ഐ.ടി.യു

Posted: 22 Sep 2015 09:47 PM PDT

കണ്ണൂര്‍: ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫാമുകളിലെ വേതനം പുതുക്കി നിശ്ചയിച്ചുവെങ്കിലും ഇതുവരെ അത് ആറളത്ത് നടപ്പാക്കിയിട്ടില്ല.
2004ല്‍ നിശ്ചയിച്ച വേതനമാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആറളം ഫാമിലെ തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്താന്‍ നിര്‍ബന്ധിതരായത്.
2012ല്‍ പുതുക്കി നിശ്ചയിച്ച വേതനം അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ആറളം ഫാമിലെ തൊഴിലാളികളെ വഞ്ചിക്കുകയും അവരുടെ ക്ഷമ പരീക്ഷിക്കുകയുമാണ് ചെയ്യുന്നത്.
മുഖ്യമന്ത്രിക്കും പട്ടിക വര്‍ഗ വകുപ്പ് മന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
2012ല്‍ പുതുക്കിയ വേതനം അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുവദിച്ച് അടിയന്തരമായും പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തയാറാവണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവെന്ന് കോടിയേരി

Posted: 22 Sep 2015 09:44 PM PDT

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴക്കം ചെന്ന ബോട്ട് സര്‍വിസിനുപയോഗിച്ചതിന് പിന്നില്‍ കോര്‍പറേഷനും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്.
ബോട്ടിന് അനുമതി നല്‍കിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപകടത്തില്‍ പങ്കുണ്ട്. അതുകൊണ്ടുതന്നെ തുറമുഖ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി കെ. ബാബു ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്ന് കോടിയേരി ആരോപിച്ചു. എ.ഡി.ജി.പി.യെ ഉപയോഗിച്ച് അന്വേഷണപ്രഹസനം നടത്തുന്നത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ്. ബോട്ടപകടം അന്വേഷിക്കാനുള്ള സാങ്കേതിക മികവ് പൊലീസിനില്ല. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ എ.ഡി.ജി.പിയെ അന്വേഷണത്തിന് നിയമിച്ചു എന്നാണ് മറുപടി നല്‍കിയത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്നും പറഞ്ഞു. എന്നാല്‍, എ.ഡി.ജി.പിയുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനായതിനാല്‍ അന്വേഷണം എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയും.
ജുഡീഷ്യല്‍ അന്വേഷണത്തിന് പ്രമേയം പാസാക്കിയെന്നാണ് മേയര്‍ പറയുന്നത്. പ്രമേയം ആത്മാര്‍ഥമെങ്കില്‍ മേയറും ഭരണപക്ഷവും എല്‍.ഡി.എഫിന്‍െറ നിരാഹാരത്തില്‍ പങ്കെടുക്കണം. അല്ളെങ്കില്‍ മുഖ്യമന്ത്രിയെ ചെന്നുകണ്ട് പ്രമേയം അനുസരിച്ച് അന്വേഷണം പ്രഖ്യാപിച്ചില്ളെങ്കില്‍ തിരുവനന്തപുരം വിടില്ളെന്ന് പ്രഖ്യാപിച്ച് അവിടെ സത്യഗ്രഹമിരിക്കണം.
11 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ വീതമുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണം. മരിച്ചവരുടെ കുടുംബങ്ങളില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീടുനിര്‍മിച്ചുനല്‍കണം. ഇതിനായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അനധികൃത പാര്‍ക്കിങ്: ചാരുംമൂട്ടില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന

Posted: 22 Sep 2015 09:39 PM PDT

ചാരുംമൂട്: ചാരുംമൂട് ജങ്ഷനിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബുധനാഴ്ച മുതല്‍ പരിശോധന ശക്തമാക്കും. ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. ആര്‍. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കടക്കം വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് യോഗം വിളിച്ചിരുന്നു. എന്നാല്‍, വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായില്ല.
ജങ്ഷനില്‍നിന്ന് നാലുഭാഗത്തേക്കുമുള്ള റോഡില്‍ 100 മീറ്റര്‍ ചുറ്റളവില്‍ എല്ലാവിധ അനധികൃത പാര്‍ക്കിങ്ങും നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിയാല്‍ റോഡിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലമാണ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് കൂടുതലും അനുഭവപ്പെടുന്നത്. ജങ്ഷനില്‍ നാലുഭാഗത്ത് ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും യാത്രക്കാരെ സിഗ്നല്‍ ലൈറ്റിന് സമീപത്ത് ഇറക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ഇങ്ങനെ ബസില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഇടിച്ച് പരിക്കേല്‍ക്കുന്നതും പതിവുസംഭവമാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ സമയങ്ങളില്‍ പോലും ജങ്ഷനില്‍ ബസുകള്‍ തിരിച്ചുപോകുന്നതും അപകടങ്ങള്‍ക്കും ഗതാഗതസ്തംഭനത്തിനും കാരണമാകുന്നു.
ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് ഒഴിച്ചിട്ടിരിക്കുന്ന നടപ്പാത ചില വ്യാപാര സ്ഥാപനങ്ങള്‍ കൈയടക്കുന്നതുമൂലം യാത്രക്കാര്‍ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സമയങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ കാര്യമാക്കാതെ വാഹനങ്ങള്‍ ചീറിപ്പായുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ജങ്ഷനിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വ്യാപകപരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നൂറിലധികം വാഹനങ്ങളാണ് ഒരുമാനദണ്ഡവും ഇല്ലാതെ റോഡില്‍ പാര്‍ക്ക്ചെയ്യുന്നതായി കണ്ടത്തെിയത്.
അനധികൃത പാര്‍ക്കിങ്ങും നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടവും ഒഴിപ്പിക്കാന്‍ നടപടികളും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപ്പാക്കാനാണ് തീരുമാനം. സിഗ്നല്‍ ലൈറ്റുകളോട് ചേര്‍ന്ന് കാമറ സ്ഥാപിക്കുകയും അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ പ്രത്യേകസ്ഥലം കണ്ടത്തെി പാര്‍ക്കിങ് ഏരിയായി പ്രഖ്യാപിക്കുകയും ചെയ്താല്‍ മാത്രമെ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ജങ്ഷന് തെക്കേ ബസ് സ്റ്റോപ്പില്‍ ബസുകള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യം ഒരുക്കാനും അധികൃതര്‍ തയാറാകണം.

കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഗണേശ പ്രതിമ മാറ്റാന്‍ തീരുമാനം

Posted: 22 Sep 2015 09:38 PM PDT

Image: 
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ച ഗണേശ പ്രതിഷ്ഠ മാറ്റാന്‍ തീരുമാനിച്ചു. ഗണേശ ചതുര്‍ഥി ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച വിഗ്രഹമാണ് മാറ്റുന്നത്. എംബസിയില്‍ ഗണേശ പ്രതിഷ്ഠ നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  ഇന്ത്യന്‍ അംബാസഡറുടെ വസതിയിലേക്കാണ് മാറ്റി സ്ഥാപിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖരുടെ യോഗത്തിലാണ് പ്രതിമ മാറ്റുന്നതിന് തീരുമാനിച്ചത്. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ഗണേശ പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി അംബാസഡര്‍ സുനില്‍ ജയിന്‍ അറിയിക്കുകയായിരുന്നു. അംബാസഡറുടെ തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ അംഗീകരിച്ചതായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കരകൗശല വസ്തു എന്ന നിലയിലാണ് ഗണേശ പ്രതിമ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. ആദ്യം തന്‍െറ വസതിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും അംബാസഡര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമുണ്ടാകുമെന്നതിനാലാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ഭിന്നിപ്പ് ഒഴിവാക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് തുടര്‍ന്നും സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അംബാസഡര്‍ പറഞ്ഞു. സാമൂഹിക-സാംസ്കാരിക- വാണിജ്യ പ്രമുഖരായ തോമസ് മാത്യു കടവില്‍, ഫാ. ഡൊമിനിക്, വിജയന്‍ കാരയില്‍, സിനോജ് നമ്പ്യാര്‍, സിദ്ദീഖ് വലിയകത്ത്, തോമസ് കെ. തോമസ്, ഡോ. അമീര്‍ അഹമ്മദ്, അഷ്വാഖ് ഖാന്‍, റേവന്‍ ഡിസൂസ, ഡോ. നമ്പൂതിരി തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. അംബാസഡറെ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോര്‍ദര്‍, എച്ച്.ഒ.സി സെക്കന്‍ഡ് സെക്രട്ടറി ശിവസാഗര്‍ എന്നിവര്‍ എംബസിയെ പ്രതിനിധാനം ചെയ്തു. കുവൈത്തി പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കരകൗശല വസ്തു എന്ന നിലയില്‍ കൊണ്ടുവന്ന പ്രതിമയാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിരുന്നത്. 
കുവൈത്തി സ്വദേശിയുടെ വസതിയിലെ ദീവാനിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇത് അറ്റകുറ്റപ്പണികളുടെ ഭാഗമായി വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നു. കുവൈത്തി പൗരന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരകൗശല പ്രതിമ ഏറ്റെടുത്തതെന്നും ആരാധനാ വസ്തുവായല്ല എംബസിയില്‍ സ്ഥാപിച്ചതെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ അടക്കം ആദ്യം പരിപാടിക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തശേഷം പ്രതിമ സ്ഥാപിച്ചത് കുവൈത്തില്‍ ഏറെ വിവാദമായിരുന്നു. വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തു. കഴിഞ്ഞദിവസം മലയാളി സാമൂഹിക 
പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. 
 

എങ്ങും കച്ചവടത്തിരക്ക്

Posted: 22 Sep 2015 09:25 PM PDT

Image: 
മസ്കത്ത്: ബലിപെരുന്നാളിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങും പെരുന്നാള്‍ തിരക്ക്. സ്വദേശി ഉല്‍പന്നങ്ങളും പെരുന്നാള്‍ വസ്ത്രങ്ങളും അത്തറുകളും ലഭിക്കുന്ന പരമ്പരാഗത സൂഖായ മത്രയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും സ്വദേശികള്‍ പരമ്പരാഗത സൂഖായ മത്രയിലേക്ക് ഒഴുകിയതോടെ മത്രയിലേക്കുള്ള റൂവിയിലെ റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. 
വാദീകബീര്‍, റൂവി ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലും ചൊവ്വാഴ്ച വൈകുന്നേരം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പലരും മണിക്കൂറുകള്‍ കുരുക്കില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഖുറം-വാദീകബീര്‍ റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായ നാല് ഫൈ്ളഓവറുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും അനുബന്ധ റോഡുകളുടെ മിനുക്കുപണികളും മറ്റും ഇപ്പോഴും തുടരുന്നത് ഗതാഗതത്തെ ബാധിച്ചു. 
റൂവിയില്‍ ചൊവ്വാഴ്ച ഉച്ചക്കും വൈകുന്നേരവുമെല്ലാം വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ തിരക്കില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം പകുതിയിലും താഴെപോയതായി റാഡോ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ഷാജിത്ത് പറഞ്ഞു. കാര്‍ഗോ മേഖലയിലെ സ്തംഭനം കച്ചവടത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പെരുന്നാളിന് നാട്ടിലേക്ക് കാര്‍ഗോ അയക്കുന്നതിന് മലയാളികള്‍ അടക്കം പ്രവാസികള്‍ ധാരാളം സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇത്തവണ കച്ചവടം പ്രതീക്ഷിച്ച് ധാരാളം സാധനങ്ങള്‍ ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വ്യാപനവും കച്ചവടത്തെ മോശമായി ബാധിച്ചിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവ്, പ്രത്യേക കൂപ്പണുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. 
മുമ്പ് ഗാലയില്‍ നിന്നും മറ്റും ധാരാളം തൊഴിലാളികള്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ധാരാളമായതോടെ കച്ചവടത്തില്‍ ഏറെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഷാജിത്ത് പറഞ്ഞു.  മത്ര സൂഖില്‍ മാത്രമണ് തിരക്കനുഭവപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതാണ് കാരണം. ഒമാന്‍െറ വിവിധ ഭാഗങ്ങളിലെ കന്നുകാലി ചന്തകളിലും വന്‍ തിരക്കാണ്. വാദീ കബീറിലും സീബിലുമടക്കം കന്നു കാലി ചന്തകളില്‍ വന്‍ തിരക്കാണ്. സ്വദേശി വീടുകളില്‍ വളര്‍ത്തിയ ആടുകള്‍ക്കും മാടുകള്‍ക്കും ഉയര്‍ന്നവില നല്‍കേണ്ടിവരുന്നു. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍   സംഘടിപ്പിക്കുന്ന ഈദുഗാഹുകളുടെയും ഈദ് സംഗമങ്ങളുടെയും ഒരുക്കങ്ങളും നടക്കുന്നുണ്ട്. വിവിധ പള്ളികളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. റൂവി മേഖലയില്‍ മാത്രം നാല് ഈദ്ഗാഹുകളാണ് നടക്കുന്നത്. 
ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അല്‍ റുസൈഖി ഗ്രൗണ്ടിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പല ഈദ്ഗാഹുകളിലും കേരളത്തില്‍നിന്നത്തെിയ പ്രമുഖരാണ് നേതൃത്വം നല്‍കുന്നത്. വിവിധ സംഘടനകള്‍ ബലിപെരുന്നാളിന്‍െറ ഭാഗമായി ഈദ് സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍നിന്നത്തെുന്ന പണ്ഡിതര്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി ഇന്നുമുതല്‍ ആരംഭിക്കുകയാണ്. വാരാന്ത്യ അവധികൂടി ചേര്‍ത്ത് നാലുദിവസം മാത്രമാണ് അവധിയുള്ളത്. ഞായറാഴ്ച ഓഫിസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. അവധിയിലെ കുറവിനൊപ്പം ചൂടിന് ശമനം വരാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈദ് പിക്നിക്കുകളും കൂടിച്ചേരലുകളും ഇക്കുറി കുറവായിരിക്കും. തോട്ടങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെയാകും സംഘടനകളും കൂട്ടായ്മകളും ഒത്തുചേരുക.  പെരുന്നാള്‍ ആഘോഷിക്കാന്‍ യു.എ.ഇയിലേക്ക് തിരിക്കുന്നവരുമുണ്ട്. ബുറൈമിയില്‍ അല്‍ ഐന്‍ അതിര്‍ത്തി കടക്കാന്‍ ചൊവ്വാഴ്ച ഒരുമണിക്കൂറിലേറെ സമയമാണ് എടുത്തത്. വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണിടയുണ്ട്.

സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് കെജ് രിവാള്‍

Posted: 22 Sep 2015 09:20 PM PDT

Image: 

ന്യൂഡ്യല്‍ഹി: ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അറസ്റ്റില്‍ നിന്നും ഒളിച്ചോടുന്നതിലൂടെ സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. സോംനാഥ് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ  പരാതിയില്‍ ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഭാരതിയെ കണ്ടത്തൊനായില്ല. ഇതിന് പിന്നാലെയാണ് സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത്.

മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ലിപിക  മിത്ര ജൂണിലാണു ഡല്‍ഹി വനിതാ കമീഷനു പരാതി നല്‍കിയത്.  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതി. ഗാര്‍ഹിക പീഡനം, വധശ്രമം അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ദ്വാരക നോര്‍ത്ത് പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 ലാണ് സോംനാഥ് ഭാരതി ലിപിക മിശ്രയെ വിവാഹം ചെയ്തത്.

 

സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് പാഠപുസ്തകം

Posted: 22 Sep 2015 09:17 PM PDT

Image: 

റായ്പുര്‍: സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന ഛത്തീസ്ഗഡിലെ പാഠപുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുകേഷന്‍ (സി.ബി.എസ്.ഇ) പുറത്തിറക്കിയ പത്താം ക്ളാസ് പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. വനിതാ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി മുറവിളി ഉയര്‍ത്തുന്ന കാലത്താണ് ഇത്തരത്തിലുള്ള പരാമര്‍ശമെന്നത് പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന് ശേഷം വനിതകള്‍ ജോലി ചെയ്യുന്നതിന്‍െറ തോത് എല്ലാ മേഖലകളിലും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ധനവ് തൊഴിലില്ലായ്മ ഉയരാന്‍ കാരണമായെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. പാഠഭാഗം വിവാദമായതോടെ ജാഷ്പുര്‍ ജില്ലയിലെ ഒരു അധ്യാപിക സംസ്ഥാന വനിതാ കമീഷന് പരാതി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനോട് വനിതാ കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

മുമ്പും പാഠപുസ്തകങ്ങളിലെ തെറ്റായ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. 2014ല്‍ പശ്ചിമ ബംഗാളിലെ പാഠപുസ്തകത്തില്‍ സ്വാതന്ത്ര സമര സേനാനികളെ തീവ്രവാദികളോട് ഉപമിച്ചിരുന്നു. എട്ടാം ക്ളാസ് ചരിത്ര പുസ്തകത്തില്‍ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഫുല ഛകി എന്നീ സ്വാതന്ത്ര സമര സേനാനികളുടെ പ്രവര്‍ത്തനങ്ങളെ ‘തീവ്രവാദം -ഭീകരവാദം’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.

2012ല്‍ മാംസാഹാരം കഴിക്കുന്നവര്‍ കള്ളം പറയുകയും വഞ്ചിക്കുകയും കുറ്റകൃത്യങ്ങളും ചെയ്യുന്നുവെന്ന് സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ അച്ചടിച്ചു വന്നിരുന്നു.

2013ല്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ചു വന്ന ഒമ്പതാം ക്ളാസ് ഭൂമിശാസ്ത്ര പുസ്തകം പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ബലിപെരുന്നാളിന് സൗദി ഭരണ സിരാകേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം

Posted: 22 Sep 2015 09:00 PM PDT

Image: 
റിയാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് റിയാദ് നഗരസഭ ഒരുക്കുന്ന പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സൗദി ഭരണസിരാകേന്ദ്രമായ അല്‍ഹുകും കൊട്ടാരം (ഖസ്റുല്‍ ഹുകും) സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു. പെരുന്നാളിലെ മൂന്ന് ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശമനുവദിക്കുക.  www.qasralhukm.com എന്ന വെബ്സൈറ്റ് മുഖേന പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇമെയിലില്‍ ഉടന്‍ മറുപടി ലഭിക്കും. ഇതേ ഇമെയില്‍ കൊട്ടാര കവാടത്തില്‍ കാണിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്. 
ആദ്യ പെരുന്നാള്‍ ദിവസം മൂന്ന് സമയങ്ങളിലായി സന്ദര്‍ശകര്‍ക്ക് പ്രവേശമുണ്ടായിരിക്കും. ദുല്‍ ഹജ്ജ് പത്ത് മുതല്‍ പന്ത്രണ്ട് വരെ വൈകീട്ട് നാല്, ആറ്, എട്ട് എന്നീ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ നീണ്ട സന്ദര്‍ശനമാണ് അനുവദിക്കുക. സല്‍മാന്‍ രാജാവിന്‍െറ അല്‍ഹുകും കൊട്ടാരത്തിലെ ഓഫിസ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ഓഫിസ് എന്നിവ ചുറ്റിനടന്ന് കാണുന്നതിന് പുറമെ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂര്‍വശേഖരവും കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവും.
 രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്ന് ഡോക്യുമെന്‍ററികളുടെ പ്രദര്‍ശനവും കൊട്ടാരത്തില്‍ നടക്കും. റിയാദ് ഗവര്‍ണര്‍ സ്ഥാനം വഹിച്ച അമീറുമാരുടെ ചരിത്രം, അല്‍ഹുകും കൊട്ടാരത്തിന്‍െറ ചരിത്രം, സൗദിയിലെ രാജഭരണ പ്രതിജ്ഞ നടപടികള്‍ എന്നിവയാണ് ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. 
സൗദിയുടെ 85ാം ദേശീയദിനവും ബലി പെരുന്നാള്‍ ആഘോഷദിനങ്ങളും ഒന്നിച്ചുവരുന്ന വര്‍ഷം എന്ന നിലക്ക് ബഹുമുഖ പൊതുജനസമ്പര്‍ക്ക പരിപാടികളാണ് റിയാദ് നഗരസഭ ഒരുക്കിയിട്ടുള്ളത്. സൗദി ടൂറിസം വകുപ്പിന്‍െറ കീഴില്‍ റിയാദ് ഉള്‍പ്പെടെയുള്ള 13 മേഖലയിലും ആഘോഷ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. 

കളി കഴിഞ്ഞപ്പോള്‍ കാടായി, കുളമായി

Posted: 22 Sep 2015 08:54 PM PDT

കോഴിക്കോട്: ദേശീയ ഗെയിംസിനായി നവീകരിച്ച കോര്‍പറേഷന്‍ സ്റ്റേഡിയ സമുച്ചയം പഴയ പടിയായി. സ്റ്റേഡിയത്തിന്‍െറ പല ഭാഗങ്ങളും തുരുമ്പെടുത്തു. കവാടങ്ങള്‍ വികൃതമായി. ദേശീയ ഗെയിംസ് വരുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ടാണ് പണി നടന്നത്. പുതിയ മേല്‍ക്കൂരയും ടൈലുകളും വീണുതുടങ്ങി. വിളക്കുകള്‍ ഒടിഞ്ഞുതൂങ്ങി.
തിരക്കിനിടയില്‍ പലയിടത്തും പണി പാതിയാക്കിയിട്ടിരിക്കുകയാണ്. ഇവിടെയെല്ലാം കൂടുതല്‍ വികൃതമായി അടര്‍ന്നുതുടങ്ങി. സ്റ്റേഡിയത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങിനുള്ള ഭാഗത്ത് മഴവെള്ളം ഒഴിഞ്ഞുപോകാതെ മാലിന്യക്കുളമായി മാറി. പൂപ്പല്‍ കെട്ടി ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തില്‍ കൊതുകു കൂത്താടികള്‍ തിമിര്‍ക്കുന്നു. രാത്രി വെളിച്ചമില്ലാത്ത ഇവിടത്തെ വെള്ളക്കെട്ട് വന്‍ അപകടത്തിനും കാരണമാകും.
രാത്രി പൊതുവെ വിജനമായ സ്റ്റേഡിയം, ശ്രീകണ്ഠേശ്വര ക്ഷേത്രം പരിസരം എന്നിവ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. സ്റ്റേഡിയത്തിനു മുന്നില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഇ-ടോയ്ലെറ്റുകള്‍ രണ്ടെണ്ണവും പ്രവര്‍ത്തനരഹിതമായി. ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന കാടിനുള്ളിലാണ് ഇപ്പോള്‍ ഇ-ടോയ്ലെറ്റുകള്‍ നില്‍ക്കുന്നത്. വിഷമുള്ളുകള്‍ നിറഞ്ഞ ആനത്തൊട്ടാവാടികളാണ് ഇ-ടോയ്ലെറ്റിന് ചുറ്റും. തിരക്കേറിയ പാവമണി റോഡില്‍ കാട്ടുതുരുത്തുപോലെ കിടക്കുകയാണ് ടോയ്ലെറ്റും പരിസരവും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി നിര്‍മിച്ച ടോയ്ലെറ്റുകളാണിപ്പോള്‍ ആളുകയറാതായത്.
സ്റ്റേഡിയത്തിനുചുറ്റും പല ഭാഗത്തായി നിര്‍മാണസാമഗ്രികള്‍ ചിതറിക്കിടക്കുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡില്‍ കിഴക്ക് ഫുട്പാത്ത് നിറയെ കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും കിടക്കുകയാണ്. പൊട്ടിയ കുപ്പിയടക്കം മാലിന്യവും സ്റ്റേഡിയത്തിനു മുന്നിലെ ഫുട്പാത്തില്‍ പരന്നുതുടങ്ങി.

പെരുന്നാളില്‍ കാരുണ്യത്തിന്‍െറ സന്ദേശം 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു

Posted: 22 Sep 2015 08:48 PM PDT

Image: 
മനാമ: പെരുന്നാളിനോടനുബന്ധിച്ച് 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു. 
എല്ലാ പെരുന്നാള്‍ ദിനത്തിലും നിരവധി പേര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കി ജയില്‍മോചിതരാക്കാറുണ്ട്. ശിക്ഷയുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരാണ് മോചനം നല്‍കുന്ന മുഴുവന്‍ പേരും. തടവില്‍ കഴിഞ്ഞവര്‍ക്ക് രാജ്യത്തിന്‍െറ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും സ്വാതന്ത്രത്തിന്‍െറ തുറന്ന ജീവിത പരിസരങ്ങളെ പുല്‍കാനും രാജാവിന്‍െറ കല്‍പന തുണയാകും.  
തടവുകാരോടുള്ള ഹമദ് രാജാവിന്‍െറ അനുഭാവപൂര്‍ണമായ നടപടിയെ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ സ്വാഗതം ചെയ്തു. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP