സ്വാഗതം
WELCOME

News Update..

Tuesday, September 22, 2015

അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന Madhyamam News Feeds

അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന Madhyamam News Feeds

Link to a feed

അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന

Posted: 22 Sep 2015 12:15 AM PDT

കിളിമാനൂര്‍: കൊടുംവളവില്‍ പതുങ്ങിനിന്ന് ആറ്റിങ്ങല്‍ പൊലീസിന്‍െറ വാഹന പരിശോധന. നഗരൂര്‍ കല്ലമ്പലം റോഡില്‍ നെയ്ത്തുശാലക്ക് സമീപമുള്ള കൊടുംവളവിലാണ് ഞായറാഴ്ച രാവിലെ 11ഓടെ ആറ്റിങ്ങല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ ഹെല്‍മറ്റ് വേട്ട നടത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ നടത്തുന്ന വാഹന പരിശോധന റോഡിലെ വളവുകളില്‍ നടത്തരുതെന്ന ഡി.ജി.പിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയാണ് പൊലീസിന്‍െറ ചെയ്തികള്‍. വാഹന പരിശോധനക്കിടെ അപകടങ്ങള്‍ പതിവായതിനത്തെുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്.
വേഗം പരിശോധിക്കാനും ട്രാഫിക് നിയമലംഘനം കണ്ടത്തൊനും കാമറ അടക്കമുള്ള ഉപാധികള്‍ ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍റര്‍സെപ്ടര്‍ പോലുള്ള വാഹനങ്ങള്‍ പൊലീസിനുള്ളപ്പോള്‍തന്നെ ക്വോട്ട തികക്കാനെന്ന പേരില്‍ അപകടമേഖലകളില്‍ നടത്തുന്ന ഇത്തരം പരിശോധനകള്‍ അപകടങ്ങള്‍ക്കിടയാക്കും. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നെയ്ത്തുശാല വളവില്‍ ഉണ്ടായിട്ടുണ്ട്. എസ് ആകൃതിയിലുള്ള ഈ വളവില്‍ പൊലീസ് മധ്യഭാഗത്തായി നിലയുറപ്പിച്ച് ഇരുചക്ര വാഹനങ്ങള്‍ തടയുകയായിരുന്നു.
പൊലീസിനെ കണ്ട് ഭയന്ന് ബൈക്ക് യാത്രികര്‍ വാഹനം വെട്ടിച്ച് തിരിക്കുമ്പോള്‍ പിറകെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയോ വളവിന് എതിര്‍ഭാഗത്തെ കുഴിയില്‍ വീഴുകയോ ചെയ്യും. ഇത്തരം പരിശോധന ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അസഭ്യവര്‍ഷത്തോടെയാണ് വാഹനയാത്രികരെ സ്വീകരിക്കുന്നതെന്ന പരാതിയും വ്യാപകമാണ്. അപകടമേഖലകളില്‍ രാത്രികാലങ്ങളിലും ദൃശ്യം പകര്‍ത്താനുതകുന്ന തരത്തിലുള്ള കാമറകള്‍ സ്ഥാപിച്ചാല്‍ നിയമലംഘനങ്ങള്‍ കുറക്കാനാകും. പൊതുജനങ്ങളുടെ സേവകരാകേണ്ട പൊലീസ് ഇവരുടെ അന്തകനാകുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.

കല്ലട ജലോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

Posted: 22 Sep 2015 12:06 AM PDT

കുണ്ടറ: 46ാമത് കല്ലട ജലോത്സവം 28ാം ഓണദിനമായ വ്യാഴാഴ്ച മണ്‍റോതുരുത്ത് കാരൂത്രക്കടവ് നെട്ടായത്തില്‍ നടക്കും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. മാസ്ട്രില്‍ സല്യൂട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വീകരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 12 ചുണ്ടന്‍വള്ളങ്ങളും, ഇരുട്ടുകുത്തി എ, ബി വിഭാഗങ്ങളിലായി എട്ട് വള്ളങ്ങളും, വെപ്പ് എ,ബി വിഭാഗങ്ങളിലായി 8 വള്ളങ്ങളും, തെക്കനോടി വിഭാഗത്തില്‍ നാല് വള്ളങ്ങളും ഉള്‍പ്പെടെ 30 വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.
ഒന്നാം സ്ഥാനത്തത്തെുന്ന ചുണ്ടന് കല്ലട ജലോത്സവ ട്രോഫി, കുണ്ടറ വിളംബര സ്മാരക ട്രോഫി, കോഴിമുക്ക് നാരായണന്‍ ആചാരി മെമ്മോറിയല്‍ ട്രോഫി എന്നിവയും ലക്ഷം രൂപ സമ്മാനവും നല്‍കും. ജലമേളയുടെ ആവേശം വിളംബരം ചെയ്ത് മത്സരങ്ങള്‍ക്ക് കല്ലടയാറ്റിന്‍െറ ഓളപ്പരപ്പില്‍ പരിശീലന തുഴച്ചില്‍ ആരംഭിച്ചു. ട്രയല്‍ ജലമേള കാണാന്‍ നൂറുകണക്കിന് സ്ത്രീ-പുരുഷന്മാരാണ് ആറ്റുതീരത്ത് വൈകുന്നേരങ്ങളില്‍ എത്തുന്നത്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലായതായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കൊല്ലം തഹസില്‍ദാര്‍ എം.എച്ച്. ഷാജഹാന്‍, മീഡിയ കമ്മിറ്റി ചെയര്‍മന്‍ കല്ലട ജോണ്‍സണ്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ജി. ഗോപി, ജനറല്‍ കണ്‍വീനര്‍ ഡി. സുരേഷ് ആറ്റുപുറത്ത്, കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. തൃദീപ് കുമാര്‍, കെ. നകുലരാജന്‍ എന്നിവര്‍ അറിയിച്ചു.

കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Posted: 21 Sep 2015 11:57 PM PDT

കോതമംഗലം: കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയടക്കം മൂന്നുപേരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കറങ്ങി കാമ്പസുകളില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി വെണ്ടുവഴി സ്വദേശി മിഥുന്‍(22), തോപ്രാംകുടി സ്വദേശികളായ കുറ്റിയാംപ്ളാവുങ്കല്‍ എബിന്‍(27), അയ്യന്‍പറമ്പില്‍ തങ്കച്ചന്‍ (52) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന പ്രധാന പ്രതി തട്ടേക്കാട് പുല്‍പ്രക്കുടി നിഖില്‍ പൊലീസിനെ കണ്ട് രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പൊലീസ് പിടികൂടിയ വില്‍പനക്കാരും ഉപഭോക്താക്കളുമായ നെല്ലിക്കുഴി സ്വദേശികളായ അന്‍സല്‍, ഫൈസല്‍, അബ്ദുല്‍ മജീദ്, അസ്കര്‍, സാജിദ് എന്നിവരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
കോതമംഗലത്തെ പ്രമുഖ കലാലയത്തിലും സ്വാശ്രയ സ്ഥാപനങ്ങളിലുമടക്കം ലഹരിമരുന്ന് എത്തിച്ചിരുന്നത് മിഥുനും രക്ഷപ്പെട്ട നിഖിലും ചേര്‍ന്നാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ചെറിയ ബീഡികളിലായി ഒന്നോ രണ്ടോ പുക എടുക്കാന്‍ അനുവദിച്ചശേഷം കഞ്ചാവ് വില്‍പനയുടെ കണ്ണികളാക്കി മാറ്റുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കുറഞ്ഞ അളവില്‍ മാത്രം കൈയില്‍ സൂക്ഷിക്കുകയും ഫോണില്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ചെയ്തിരുന്നത്.
നിഖിലിനെ പിടികൂടിയാല്‍ മാത്രമേ ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടം കണ്ടത്തൊന്‍ കഴിയൂ. കുട്ടമ്പുഴ എസ്.ഐ ആര്‍. രാജേഷ്, പൊലീസ് ഓഫിസര്‍മാരായ എല്‍ദോസ്, ബേസില്‍, നിജു, ഇബ്രാഹീംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

സ്പെഷ്യല്‍ സ്കൂള്‍: എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ്

Posted: 21 Sep 2015 11:50 PM PDT

Image: 

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ എങ്കിലും സ്ഥലം വേണമെന്നത് 20 സെന്‍റായി ചുരുക്കി. നിയമനങ്ങള്‍ പി.എസ്.സി മുഖേന എന്നതിനു പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്ന് മാറ്റിയും അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കാതെയുമാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. വലിയ തോതില്‍ അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടി മാത്രമാണിത്. ബഡ്സ് സ്കൂളുകളുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുമെന്ന് നേരത്തേയും ചൂണ്ടികാണിച്ചിരുന്നതാണെന്നും കത്തില്‍ പറയുന്നു.

100 കുട്ടികളുള്ള ഇത്തരമൊരു സ്കൂളില്‍ ചുരുങ്ങിയത് 20 പേരെയെങ്കിലും നിയമിക്കാനാവും. ഇങ്ങനെയുള്ള നിയമനത്തിന് രണ്ട് കോടി രൂപയെങ്കിലും മാനേജ്മെന്‍റിന് കൈക്കലാക്കാനും കഴിയും. അതേസമയം, ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ്. സര്‍ക്കാര്‍ സ്കൂളിലെ ഇന്‍ക്ളൂസീവ് എജ്യുക്കേഷന്‍ ഫോര്‍ ഡിഫറന്‍ലി ഏബ്ള്‍ഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുന്നതിനോ അവരെ സ്ഥിരപ്പെടുത്തുന്നതിനോ തയാറാവാത്ത സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി അഴിമതിക്ക് കളമൊരുക്കുന്നതെന്നും വി.എസ് ആരോപിച്ചു.

പാലത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു, നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരുടെ സ്നേഹവിരുന്ന്

Posted: 21 Sep 2015 11:43 PM PDT

ആലുവ: പാലം നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരൊരുക്കിയ സ്നേഹവിരുന്ന് വ്യത്യസ്തമായി.
ഇതര സംസ്ഥാന തൊഴിലാളികള്‍ പലസ്ഥലങ്ങളിലും നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി ഉയരുന്നതിനിടയിലാണ് 50ഓളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി നാട് നന്ദി അറിയിച്ചത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികളിലെ പ്രധാന ഭാഗമായ പെരിയാറിന് കുറുകെയുള്ള ആലുവ മഹിളാലയം-തുരുത്ത് പാലത്തിന്‍െറ നിര്‍മാണം അവസാനഘട്ടത്തിലേക്ക് എത്തിയതോടനുബന്ധിച്ചാണ് മഹിളാലയം ഭാഗത്തെ നാട്ടുകാരുടെ കൂട്ടായ്മ സ്നേഹവിരുന്നൊരുക്കിയത്.
മഹിളാലയം, തുരുത്ത് ഭാഗങ്ങളില്‍ വികസനത്തിന് വഴിയൊരുക്കാന്‍ പോകുന്ന പാലത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. മഹിളാലയം ഭാഗത്തെ അവസാന ഗര്‍ഡറുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. തുരുത്ത് ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പണികളും ആരംഭിച്ചു.
പെരിയാറിനു കുറുകെ 11 തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. രണ്ട് തൂണുകള്‍ക്കിടയില്‍ നാല് കൂറ്റന്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്.
മൊത്തം 48 ഗര്‍ഡറുകളാണ് പാലത്തിനുണ്ടാവുക. അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാലം പൂര്‍ണമാക്കും. 36 മീറ്റര്‍ നീളമാണ് ഗര്‍ഡറിനുള്ളത്.
പാലത്തിന് 12.5 മീറ്റര്‍ വീതിയുണ്ടാകും. 11.5 മീറ്റര്‍ നീളത്തില്‍ മൂന്നുവരിയായി റോഡ്് ഉപയോഗിക്കാന്‍ കഴിയും. ആലുവ തുരുത്ത് പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും ഭൂമി പൂര്‍ണമായും ഏറ്റെടുത്ത് കഴിഞ്ഞു.
അതിനാല്‍, ഈ ഭാഗത്ത് വേഗത്തിലാണ് നിര്‍മാണം നടക്കുന്നത്.
മഹിളാലയം മുതല്‍ ചൊവ്വര ജങ്ഷന്‍ വരെയുള്ള സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍െറ നിര്‍മാണത്തില്‍ രണ്ട് പാലങ്ങളാണ് കടന്നുപോകുന്നത്.
പെരിയാറിനെയും തൂമ്പാതോടിനെയും മുറിച്ചുകടക്കുന്ന വിധത്തിലാണ് പാലങ്ങള്‍ വരുക.
ഇതില്‍ പെരിയാറിന് കുറുകെയുള്ള പാലം 26 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. പാലം നിര്‍മാണ പ്രദേശത്ത് നടന്ന സ്നേഹ വിരുന്നില്‍ പാലം കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിലെ എന്‍ജിനീയര്‍മാരായ നാരാണന്‍, ഐസക്, റിജു, അന്ന പോള്‍, അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൈസ സെബാസ്റ്റ്യന്‍, വാര്‍ഡംഗം റസിയ അബ്ദുല്‍ ഖാദര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
നാട്ടുകാരായ ബേബി, അബ്ദുല്ല, അപ്പു, അബ്ദുല്‍ ഖാദര്‍, അശോകന്‍, രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു

Posted: 21 Sep 2015 11:34 PM PDT

ചേര്‍ത്തല: ശ്രീനാരായണഗുരുവിന്‍െറ സമാധിദിനം പ്രത്യേക പൂജകളോടെയും വിവിധ പരിപാടികളോടെയും നടന്നു. ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ചേര്‍ന്നാണ് താലൂക്കിലെ പ്രധാന പരിപാടി നടത്തിയത്. രാവിലെ സ്കൂള്‍ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ എം. ജയപ്രസാദ് പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിച്ചു. ക്ഷേത്രയോഗം പ്രസിഡന്‍റ് സി.കെ. ഷാജിമോഹന്‍ സ്കൂള്‍ പ്രഥമാധ്യാപിക എം.ഒ. രമണിക്കുട്ടിക്ക് പതാക കൈമാറി. എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികതാരങ്ങള്‍ അണിനിരന്ന ദീപശിഖ റിലേക്ക് വിവിധയിടങ്ങളില്‍ വരവേല്‍പ് നല്‍കി. നഗരത്തിലൂടെ സഞ്ചരിച്ച ദീപശിഖ പ്രയാണം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. ഉച്ചക്കുശേഷം സ്കൂള്‍ അങ്കണത്തില്‍ സമൂഹപ്രാര്‍ഥന നടന്നു. വൈകുന്നേരം നഗരത്തില്‍ നൂറുകണക്കിന് ശ്രീനാരായണ വിശ്വാസികള്‍ അണിനിരന്ന മൗനജാഥ നടന്നു. ഗുരുവിന്‍െറ പ്രതിമയും വഹിച്ച് അലംകൃത രഥം മുന്നില്‍ സഞ്ചരിച്ചു. പിന്നാലെ പീതാംബരധാരികളായ വിശ്വാസി സമൂഹവും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഡോ. തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, കൗണ്‍സിലര്‍ സല്‍മ സുനില്‍, പി.ആര്‍. സന്തോഷ്, ടി.ടി. സജി എന്നിവര്‍ സംസാരിച്ചു. ജി. സിന്ധു സ്വാഗതവും എന്‍. ദിലീപ് നന്ദിയും പറഞ്ഞു.
ചേര്‍ത്തല തെക്ക് തിരുവിഴ സമാധിദിനാചരണ സംഘം നേതൃത്വത്തില്‍ സംഗീതഭജന, വിദ്യാഭ്യാസ-കാഷ് അവാര്‍ഡ് വിതരണം, സമൂഹസദ്യ എന്നിവ നടന്നു. പ്രസിഡന്‍റ് പ്രസന്ന ബാബു കാഷ് അവാര്‍ഡ് വിതരണം ചെയ്തു. തിരുനല്ലൂര്‍ തോണിച്ചാല്‍ ഭാഗം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ മൗനജാഥും ശ്രീനാരായണ ധര്‍മപ്രബോധനവും പ്രസാദവിതരണവും സമൂഹപ്രാര്‍ഥനയും നടന്നു. വല്ലയില്‍ ഭാഗം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ ഗുരുകൃതികളുടെ പാരായണം, സമൂഹപ്രാര്‍ഥന, ഭജന, അന്നദാനം, മൗനപ്രാര്‍ഥന എന്നിവ നടന്നു. വയലാര്‍ തെക്ക് ഗുരുസമാധിദിനം ആചരിച്ചു. മുന്‍ ജില്ലാ ജഡ്ജി വയലാര്‍ ലംബോദരന്‍ പ്രഭാഷണം നടത്തി. പി.ആര്‍. മണിലാല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.പി. നടരാജന്‍ വിതരണം ചെയ്തു. പി.എന്‍. നടരാജന്‍, ആര്‍. തിലകപ്പന്‍, കെ.എന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രസാദവിതരണവും സമൂഹപ്രാര്‍ഥനയും നടന്നു. കൊക്കോതമംഗലം സമാധിദിനാചരണ സമിതി നേതൃത്വത്തില്‍ സമൂഹപ്രാര്‍ഥനയും ഭജനയും അന്നദാനവും നടന്നു.
കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പി. തിലോത്തമന്‍ എം.എല്‍.എ, ഡോ. പ്രദീപ് കുമാര്‍, ദേവസ്വം പ്രസിഡന്‍റ് പി.ഡി. ഗഗാറിന്‍, രാമചന്ദ്രന്‍ കൈപ്പാരിശേരി, പഞ്ചായത്ത് അംഗം സതി അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്‍റ് പി.ടി. രമേശ്, ഹെഡ്മിസ്ട്രസ് എസ്. അനിത, ടി.ജി. ഉഷാകുമാരി, ആശീര്‍വാദ്, പി.കെ. കാവ്യ, പി.ജി. സദാനന്ദന്‍, അനില്‍ കണ്ടമംഗലം എന്നിവര്‍ സംസാരിച്ചു.
അരൂരില്‍ മൗനജാഥ, ഗുരുപൂജ, അന്നദാനം എന്നിവ വിവിധ ശാഖകളില്‍ നടന്നു. എരമല്ലൂര്‍ 67ാം നമ്പര്‍ ശാഖാങ്കണത്തില്‍ സമാധി ആചരണ പരിപാടികള്‍ രാവിലെ മുതല്‍ തുടങ്ങി. പ്രസിഡന്‍റ് മോഹനന്‍ കൊച്ചുവെളിയില്‍ നേതൃത്വം നല്‍കി. എഴുപുന്ന ശാഖയില്‍ നടന്ന പരിപാടികള്‍ക്ക് പ്രസിഡന്‍റ് ജെ. കുമാരന്‍ നേതൃത്വം നല്‍കി. അരൂരില്‍ പ്രസിഡന്‍റ് പി.കെ. ശ്രീനിവാസന്‍ ഗുരുസ്മരണ നടത്തി. ചന്തിരൂര്‍ 922ാം നമ്പര്‍ കുമര്‍ത്തുപടി ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് എന്‍.കെ. പുരുഷോത്തമന്‍ നേതൃത്വം നല്‍കി. എഴുപുന്ന വടക്ക് ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് എന്‍.കെ. സിദ്ധാര്‍ഥനും നേതൃത്വം നല്‍കി.
പൂച്ചാക്കല്‍ 544ാം നമ്പര്‍ ശാഖാ യോഗത്തിന്‍െറയും ശ്രീനാരാണഗുരു ധര്‍മസഭയുടെയും ആഭിമുഖ്യത്തിലായിരുന്നു മൗനജാഥ. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഗുരുപൂജക്ക് ശേഷം തുറവൂര്‍ ദേവരാജന്‍ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്‍റ് ടി.ഡി. പ്രകാശന്‍, കെ.കെ. തങ്കപ്പന്‍, ബിജുദാസ്, അഡ്വ. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആര്‍.എസ്.എസ് മേധാവിയെ തള്ളി; സംവരണ രീതി പുന:പരിശോധിക്കില്ല^ബി.ജെ.പി

Posted: 21 Sep 2015 11:22 PM PDT

Image: 

ന്യൂഡല്‍ഹി:  രാജ്യത്ത് നിലനില്‍ക്കുന്ന സംവരണരീതി മാറ്റണമെന്ന ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിന്‍െറ നിര്‍ദേശത്തെ എതിര്‍ത്ത് ബി.ജെ.പി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ളെന്ന് ബി.ജെ.പി വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സംവരണത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തത്തെിയത്. ബിഹാറിലെ ജനങ്ങളില്‍ 65 ശതമാനവും സംവരണം ലഭിക്കുന്ന പിന്നാക്ക,പട്ടിക വിഭാഗങ്ങളാണ്.

പിന്നാക്ക,പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക , സാമ്പത്തിക പുരോഗതിക്ക് സംവരണം ആവശ്യമാണെന്ന നിലപാടിനെ ബി.ജെ.പി ശക്തമായി പിന്തുണക്കുന്നതായി ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണമെന്ന ആവശ്യത്തെയും പാര്‍ട്ടി പിന്തുണക്കുന്നുവെന്ന് ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം സംവരണ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നാക്കക്കാരുടെയും യാദവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് നേടാനുള്ള തന്ത്രമായാണ് ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും പ്രസ്താവനകളെ മറ്റു പാര്‍ട്ടികള്‍ കാണുന്നത്.

ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയിലെ അഭിമുഖത്തിലാണ് സംവരണ നയം പുന:പരിശോധിക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ഗുജറാത്തില്‍ പട്ടേല്‍സമുദായം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് സംഘ് മേധാവിയുടെ അഭിപ്രായപ്രകടനം. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവടക്കമുള്ളവര്‍ രംഗത്തത്തെിയിരുന്നു. ധൈര്യമുണ്ടെങ്കില്‍  യജമാനന്‍െറ നിര്‍ദേശപ്രകാരം സംവരണം നിര്‍ത്തലാക്കി നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലാലു വെല്ലുവിളിച്ചിരുന്നു.
 

അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് മുന്‍ ഐ.ബി മേധാവി

Posted: 21 Sep 2015 11:08 PM PDT

Image: 

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി ടി.വി.രാജേശ്വറിന്‍െറ വെളിപ്പെടുത്തല്‍. അന്നത്തെ ആര്‍.എസ്.എസ് നേതാവ് ബാലസാഹബ് ദേവ്റസ് ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ടി.വി.രാജേശ്വര്‍ പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റായ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നില്ളെന്നും ഐ.ബിയുടെ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ചിരുന്ന ടി.വി.രാജേശ്വര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച് ആറുമാസത്തിന് ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കാനായി ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് ആദ്യം അനുഭാവ പൂര്‍വമാണ് പരിഗണിച്ചത്.  എന്നാല്‍ സമാന്തര അധികാരകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സജ്ഞയ് ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് എതിരായിരുന്നു. അദ്ദേഹത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരിക്കുകയും 19 മാസത്തോളം നീട്ടുകയുമായിരുന്നു.

ഇക്കാലത്ത് ആര്‍.എസ്. എസ് അടിയന്തിരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നു മാത്രമല്ല, ഇന്ദിരയും സഞ്ജയുമായി ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. തെരെഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഇന്ദിരക്ക് കൂടിക്കാഴ്ചയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍.എസ്. എസുമായി ബന്ധം പുലര്‍ത്താന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

സര്‍വീസില്‍ നിന്ന് വിരമിച്ചതിനുശേഷം ഉത്തര്‍പ്രദേശ്, സിക്കിം ഗവര്‍ണറായും ടി.വി.രാജേശ്വര്‍ സേവനമനുഷ്ഠിച്ചിരുന്നു. 'ദ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പേരില്‍ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്.

നടുക്കടലില്‍ വള്ളം നിലച്ചു; മത്സ്യത്തൊഴിലാളിയെ കാണാതായി

Posted: 21 Sep 2015 11:02 PM PDT

കയ്പമംഗലം: കമ്പനിക്കടവില്‍ മീന്‍ പിടിക്കാനിറങ്ങിയ വള്ളത്തിന്‍െറ എന്‍ജിന്‍ നിലച്ചതിനത്തെുടര്‍ന്ന് മത്സ്യത്തൊഴിലാളിയെ തിരയില്‍പെട്ട് കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ രക്ഷപ്പെട്ടു. കൂരിക്കുഴി കമ്പനിക്കടവ് മുണ്ടാമ്പുള്ളി രാമകൃഷ്ണന്‍െറ മകന്‍ കണ്ണന്‍ എന്ന രജിത് കുമാറിനെയാണ് (30) കാണാതായത്. തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
'തോട്ടുങ്ങല്‍' എന്ന വള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കണ്ണന്‍ ഉള്‍പ്പെടെ നാല് തൊഴിലാളികള്‍ കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയത്തെിയപ്പോഴാണ് എന്‍ജിന്‍ നിലച്ചത്. തിരയില്‍പെട്ട് വള്ളം ഉലഞ്ഞപ്പോള്‍ കണ്ണന്‍ രക്ഷപ്പെടാനായി കടലിലേക്ക് ചാടി.
ഒപ്പമുണ്ടായിരുന്ന തോട്ടുങ്ങല്‍ അബ്ദുല്‍ ഖാദറിന്‍െറ മകന്‍ ഹാരിസ്(43) തിരയില്‍പെട്ട് കടലിലേക്ക് തെറിച്ചു വീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഹാരിസിനെ രക്ഷപ്പെടുത്തി.
കണ്ണനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. വെട്ടുകാട്ടില്‍ മുഹമ്മദിന്‍െറ മകന്‍ റഹിം (45), കണക്കശേരി വേലായുധന്‍െറ മകന്‍ മനോഹരന്‍ (68) എന്നിവര്‍ വള്ളത്തില്‍പിടിച്ച് കിടന്ന് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഒരു ബോട്ടും അഞ്ചു വള്ളങ്ങളുമാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.
അഴീക്കോട് സ്വദേശി കാരെക്കാട്ട് സമദില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് ഹാരിസ് വാങ്ങിയ വള്ളമാണ് അപകടത്തില്‍പെട്ടത്. അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിത ബാബു, മതിലകം ബ്ളോക് പഞ്ചായത്തംഗം എ.ആര്‍. രവീന്ദ്രന്‍, രാഷ്ട്രീയ കക്ഷിനേതാക്കളായ പി.എം.അഹമ്മദ്, വി.ആര്‍.ഷൈന്‍, കെ.എഫ്.ഡൊമിനിക്, സുരേഷ് കൊച്ചുവീട്ടില്‍, കെ.ജി.ദിലീപ് തുടങ്ങിയവര്‍ കൂരിക്കുഴി കമ്പനിക്കടവില്‍ എത്തിയിരുന്നു.
അപകടം അറിഞ്ഞ് നൂറുകണക്കിന് ആളുകളും കമ്പനിക്കടവില്‍ തടിച്ചു കൂടി. കൊച്ചിയില്‍ നിന്ന് തീരസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തത്തെി റഡാര്‍ നിരീക്ഷണം നടത്തി. ഫയര്‍ ഫോഴ്സും കൊടുങ്ങല്ലൂര്‍ സി.ഐ സലീഷ് എന്‍. ശങ്കറിന്‍െറയും മതിലകം എസ്.ഐ എം.കെ ഷാജിയുടെയും നേതൃത്വത്തില്‍ പൊലീസും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. അമ്മയും സഹോദരിയും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമാണ് കണ്ണന്‍.

പത്താം ക്ലാസ്‌ ഫല പ്രഖ്യാപനത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

Posted: 21 Sep 2015 10:55 PM PDT

Image: 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഗുരുതര വീഴ്ച വരുത്തിയ മുന്‍ പരീക്ഷ സെക്രട്ടറിക്കെതിരെ നടപടിക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലെയും പരീക്ഷാ ഭവനിലെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ ഇവര്‍ പിഴവ് വരുത്തി. കൂടാതെ, പരീക്ഷാ ഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടുമാരും സിസ്റ്റം മാനേജര്‍മാരും ഉത്തരവാദികളാണ്.

പരീക്ഷാ ചുമതലകള്‍ക്ക് പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി. തെറ്റായ സ്കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതാണ് വീഴ്ചക്ക് കാരണം. പരീക്ഷക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും പിഴവുണ്ടായി. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ തീരുമാനം വൈകി. പരീക്ഷാ ഭവനും എന്‍.ഐ.സിയും തമ്മില്‍ ആശയ വിനിമയത്തില്‍ പിഴവുണ്ടായി. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ഡി.പി.ഐക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

അതേസമയം, വരും വര്‍ഷങ്ങളില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പിഴവ് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പരീക്ഷാ ഫലം കൈകാര്യം ചെയ്യുന്ന രീതി പരിഷ്കരിക്കണം, ഇതിനായി ബയോമെട്രിക് -ബാര്‍കോഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

പാഠപുസ്തക വിതരണം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ച സംഭവിച്ചതായും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. പണം അനുവദിക്കാന്‍ ധനവകുപ്പ് താമസം വരുത്തി. കൂടാതെ, പാഠപുസ്തകങ്ങള്‍ കളറില്‍ അച്ചടിച്ചത് വിതരണം വൈകാന്‍ ഇടയാക്കി. കഴിഞ്ഞ തവണ ബ്ളാക് ആന്‍ഡ് വൈറ്റിലാണ് പുസ്തകം അച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ളീപര്‍ ടിക്കറ്റ്: റെയില്‍വേ പിന്‍മാറ്റം പ്രതിഷേധ വേലിയേറ്റത്തെ തുടര്‍ന്ന്

Posted: 21 Sep 2015 10:46 PM PDT

പാലക്കാട്: പകല്‍സമയം സ്ളീപര്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്ന് റെയില്‍വേ പിന്‍വാങ്ങിയത് യാത്രക്കാരുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന്. ജനങ്ങളുടെ എതിര്‍പ്പും പ്രയോഗിക പ്രശ്നങ്ങളും മനസ്സിലാക്കി തിരുവനന്തപുരം ഡിവിഷനില്‍ പരിഷ്കാരം നടപ്പാക്കിയിരുന്നില്ളെങ്കിലും പാലക്കാട് ഡിവിഷനില്‍ ശനിയാഴ്ച തന്നെ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയിരുന്നു.
കൗണ്ടറിന് മുന്നിലത്തെിയപ്പോഴാണ് യാത്രക്കാര്‍ പലരും വിവരമറിഞ്ഞത്. ടിക്കറ്റ് കിട്ടാതെ വിഷമിച്ച യാത്രക്കാര്‍ വലിയ ദുരിതമാണ് അനുഭവിച്ചത്. പലരും ഓര്‍ഡിനറി ടിക്കറ്റെടുത്ത് റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്തു.
ട്രെയിനുകളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് സ്ളീപര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയ റെയില്‍വേ നടപടിക്കെതിരെ തിങ്കളാഴ്ച പാലക്കാട്ട് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ ഓര്‍ഡിനറി ടിക്കറ്റ് എടുത്ത് സ്ളീപര്‍ ക്ളാസില്‍ യാത്ര ചെയ്താണ് പ്രതിഷേധിച്ചത്. പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉച്ചക്ക് 12.30നാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷില്‍നിന്ന് ഷൊര്‍ണൂര്‍ ജങ്ഷന്‍വരെ യാത്ര ചെയ്തായിരുന്നു സമരം. പ്ളക്കാര്‍ഡുകളേന്തിയാണ് 40ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓര്‍ഡിനറി ടിക്കറ്റില്‍ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസിന്‍െറ എസ്-എട്ട് കോച്ചിലാണ് യാത്ര ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളായ ടി.എച്ച്. ഫിറോസ് ബാബു, ബോബന്‍ മാട്ടുമന്ത, എന്‍.കെ. ജയരാജ്, റിയാസ്, വി.കെ. ഷൈജു, എസ്.കെ.എന്‍. നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശപ്രകാരം ഉച്ചക്കുശേഷമാണ് പാലക്കാട് ഡിവിഷനില്‍ സ്ളീപര്‍ ടിക്കറ്റ് വിതരണം പുന$സ്ഥാപിച്ചത്. ഈമാസം 16നാണ് റെയില്‍വേ ബോര്‍ഡ് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ശനിയാഴ്ച മുതല്‍ എല്ലാ ഡിവിഷനിലും ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശവും വന്നു. പരിഷ്കാരംമൂലം പാലക്കാട് ഡിവിഷനില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി ജീവനക്കാര്‍ വെളിപ്പെടുത്തി.
സ്ളീപര്‍ കോച്ചുകളില്‍ പകല്‍സമയങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം റദ്ദാക്കിക്കൊണ്ടുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിതലിന് കത്തയച്ചിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് റെയില്‍വേ തീരുമാനം പുന$പരിശോധിച്ചത്.

ശൈഖ് റാശിദിന്‍െറ മരണം: അനുശോചനവുമായി കൂടുതല്‍ നേതാക്കള്‍

Posted: 21 Sep 2015 10:38 PM PDT

Image: 
ദുബൈ: ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ തിങ്കളാഴ്ചയും സഅബീല്‍ പാലസില്‍ ലോക നേതാക്കളും പ്രമുഖ വ്യക്തികളുമത്തെി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി, ബഹ്റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലി ഡ്രിയാന്‍ തുടങ്ങിയവരാണ് അനുശോചനവുമായത്തെിയ ലോകനേതാക്കള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ട്വിറ്ററില്‍ അനുശോചന സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവരും ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലിയും സഅബീല്‍ പാലസിലത്തെി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു. 

അമീര്‍ യു.എ.ഇയിലത്തെി അനുശോചനമറിയിച്ചു

Posted: 21 Sep 2015 10:23 PM PDT

Image: 
ദോഹ: യു.എ.ഇ വൈസ്പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിന്‍െറ മകന്‍ ശൈഖ് റാഷിദിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി യു.എ.ഇയിലത്തെി. 
സബീല്‍ പാലസില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിനെ നേരില്‍ കണ്ട് ഖത്തര്‍ അമീര്‍ അനുശോചനമറിയിച്ചു. ശൈഖ് മുഹമ്മദിന് പുറമെ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, തുടങ്ങിയവരെയും അമീര്‍ അനുശോചനം അറിയിച്ചു. 
ശൈഖ് റാഷിദിന്‍െറ പരലോക മോക്ഷത്തിനായി അമീര്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും അമീറിനോടൊപ്പമുണ്ടായിരുന്നു. 
രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അമീറിനെ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തിലുളള ഉന്നതതല സംഘം സ്വീകരിച്ചു.
 

കഞ്ഞിപ്പുര–മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങി

Posted: 21 Sep 2015 10:16 PM PDT

മലപ്പുറം: മുടങ്ങിക്കിടന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങി. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി. ഭാസ്ക്കരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച കഞ്ഞിപ്പുരയില്‍ നിര്‍മാണം തുടങ്ങിയത്.
2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ച ബൈപാസ് സ്ഥലമേറ്റെടുക്കുന്നതിലുണ്ടായ കാലതാമസംമൂലം വൈകുകയായിരുന്നു. സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂര്‍ നല്‍കിയ ശേഷമാണ് നിര്‍മാണം തുടങ്ങുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ബൈപാസ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ 19നാണ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ അബ്ദുസ്സമദ് സമദാനി എം.എല്‍.എ വിതരണം ചെയ്തത്.
ആദ്യഘട്ടത്തില്‍ 26 പേര്‍ക്ക് ചെക് നല്‍കി. ഇവര്‍ക്കായി 1,82,10,276 രൂപ കൈമാറി. തുക ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ധനകാര്യവകുപ്പില്‍നിന്നുള്ള അനുവാദം ലഭിക്കുന്ന മുറക്ക് വിതരണം ചെയ്യും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതെന്ന് അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു.
വട്ടപ്പാറ വളവിലുണ്ടാകുന്ന റോഡ് അപകടങ്ങള്‍ക്കും വളാഞ്ചേരിയിലെ ഗതാഗതത്തിരക്കിനും കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് ശാശ്വത പരിഹാരമാവും. നിര്‍ദിഷ്ട ബൈപാസ് സമീപ പ്രദേശങ്ങളുടെ മുഖഛായ മാറ്റുന്ന വികസനത്തിന് കാരണമാകുമെന്നും സമദാനി പറഞ്ഞു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം കൊടുത്തതിന് ശേഷം മാത്രം പ്രവൃത്തിയാരംഭിച്ചത് മാതൃകയാണെന്നും നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആതവനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഹഫ്സ ഇസ്മായില്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുറ്റിപ്പുറം-പുതുപൊന്നാനി ഹൈവേ നിര്‍മാണ പ്രവൃത്തി നടത്തുന്ന നാഥ് കണ്‍സ്ട്രക്ഷന്‍ ആണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപാസും നിര്‍മിക്കുന്നത്. ദേശീയപാത 17ല്‍ കോഴിക്കോടിനും കുറ്റിപ്പുറത്തിനുമിടയില്‍ കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വട്ടപ്പാറ സ്ഥിരം അപകട മേഖലയാണ്. അപകടകരമായ വളവ് ഒഴിവാക്കിയുള്ള ബദല്‍ റോഡിന് നടപടികള്‍ തുടങ്ങിയത് 2011ലാണ്.
ദേശീയപാത 17ല്‍ മൂടാലില്‍ നിന്ന് തുടങ്ങി വട്ടപ്പാറ വളവും വളാഞ്ചേരി ടൗണിലെ തിരക്കും ഒഴിവാക്കി ദേശീയപാതയിലേക്ക് തന്നെ എത്തുന്ന വിധമാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.

മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കണമെന്ന് മന്ത്രിസഭ

Posted: 21 Sep 2015 09:53 PM PDT

Image: 
മനാമ: രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി പത്രമാധ്യമങ്ങള്‍, ചാനലുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുള്‍പ്പെടെ എല്ലാവിധ മാധ്യമങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിര്‍ദേശമുള്ള കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 
രാജ്യത്തിന്‍െറ പരമാധികാരം, ഭരണസംവിധാനം,ദേശീയ ചിഹ്നങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങള്‍ എന്നിവയെ ബഹുമാനിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. മതങ്ങളെ ബഹുമാനിക്കാനും ദേശീയ, മത സ്വത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അനുരഞ്ജനമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. 
ദേശീയ ഐക്യത്തെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഇതര രാജ്യങ്ങളെയോ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അറബ് ഇസ്ലാമിക സമൂഹത്തിനും ഈദ് ആശംസകള്‍ നേര്‍ന്നു. 
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഹജ്ജിനായി ബഹ്റൈനില്‍ നിന്ന് പോയ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും അവരുടെ തീര്‍ഥാടനം ദൈവപ്രീതിക്ക് കാരണമാകട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പരസ്പര സഹകരണത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് ഹജ്ജ് നല്‍കുന്നത്. 
അത് ഹൃദയത്തിലേറ്റുവാങ്ങി ഐക്യവും സൗഹൃദവും വര്‍ധിപ്പിച്ച് വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
ഛിദ്രതയും ഭിന്നതയും ഒഴിവാക്കാനും മുസ്ലിം ലോകം നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാനും കഴിയേണ്ടതുണ്ട്. അതിനുള്ള ശരിയായ വഴിയാണ് ഹജ്ജ് കാണിച്ചുതരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
റിയാദില്‍ ചേര്‍ന്ന ജി.സി.സി മന്ത്രിതല സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. 
ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് വിവാദമായ സ്വിറ്റ്സര്‍ലന്‍റിന്‍െറ പരമാര്‍ശം യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് യോഗം വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി കൈക്കൊള്ളുന്ന രാജ്യമാണ് ബഹ്റൈന്‍. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സ്വിസ് പരാമര്‍ശമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.  
പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ എന്നിവയുമായുള്ള സഹകരണം മെച്ചപ്പെടുത്തി സര്‍ക്കാര്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്‍റ് മുന്നോട്ട് വെച്ച അഞ്ച് നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. 
ഇതിനുള്ള മറുപടി നല്‍കുന്നതിനും നിയമവശങ്ങള്‍ പരിശോധിക്കുന്നതിനും മന്ത്രിസഭയുടെ നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

ആര്‍.എം.എസ്.എ സ്കൂള്‍പ്രതിസന്ധി: കലക്ടറേറ്റ് ഉപരോധം ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റി

Posted: 21 Sep 2015 09:46 PM PDT

സുല്‍ത്താന്‍ബത്തേരി: ബീനാച്ചി ഗവ. ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം തുടരാനും സെപ്റ്റംബര്‍ 22ന് നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് ഉപരോധവും ദേശീയപാതയിലെ വഴിതടയലും ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റിവെക്കാനും തീരുമാനം. തിങ്കളാഴ്ച വൈകീട്ട് കലക്ടറേറ്റില്‍ ആര്‍.എം.എസ്.എ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും ബന്ധപ്പെട്ട സ്കൂളുകളിലെ പി.ടി.എ പ്രസിഡന്‍റുമാരുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഉപരോധം തല്‍ക്കാലം മാറ്റിവെക്കാന്‍ ധാരണയായത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൊവ്വാഴ്ച കലക്ടറേറ്റ് ഉപരോധിക്കാനിരിക്കെ പ്രശ്നത്തിന്‍െറ ഗൗരവം പരിഗണിച്ച് തിങ്കളാഴ്ചത്തെ അവധി റദ്ദാക്കിയാണ് കലക്ടര്‍ ചര്‍ച്ചക്കത്തെിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് മുന്‍കൈയെടുത്താണ് അടിയന്തര ചര്‍ച്ചക്ക് വേദിയൊരുക്കിയത്. കല്‍പറ്റയില്‍ തിങ്കളാഴ്ച രാവിലെ നടന്ന മുസ്ലിംലീഗ് അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ തന്നെ പ്രസിഡന്‍റ് പി.പി.എ. കരീം, മന്ത്രി പി.കെ. അബ്ദുറബ്ബിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഫയല്‍ ധനകാര്യ വകുപ്പിന്‍െറ പരിഗണനയിലാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി നല്‍കിയ ഉറപ്പിന്‍െറ പശ്ചാത്തലത്തില്‍ എന്‍.കെ. റഷീദ് കലക്ടറെ ബന്ധപ്പെട്ടു. ആര്‍.എം.എസ്.എ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ അഞ്ച് സ്കൂളുകളടക്കം 2013ല്‍ അനുവദിച്ച മൂന്നാംഘട്ട സ്കൂളുകളാണ് അംഗീകാരവും അധ്യാപക നിയമനവും നടക്കാതെ അനിശ്ചിതത്വത്തിലായത്.
സംസ്ഥാനതലത്തില്‍തന്നെ പ്രതിഷേധം രൂക്ഷമായതോടെ ഈ സ്കൂളുകളിലേക്കാവശ്യമായ 148 അധ്യാപക തസ്തികകളടക്കം 194 തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നോട്ടില്‍ 194ന് പകരം 94 എന്ന് ചേര്‍ത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിദ്യാഭ്യാസ മന്ത്രി അടിയന്തര നിര്‍ദേശം നല്‍കിയതനുസരിച്ച് 194 തസ്തികകള്‍ ക്രമപ്പെടുത്തി വീണ്ടും ഫയല്‍ ധനകാര്യ വകുപ്പിന് അയക്കുകയായിരുന്നു.
ഇതില്‍ ഇനിയും തീരുമാനമായിട്ടില്ല. സെപ്റ്റംബര്‍ 30നുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും സമരം നിര്‍ത്തിവെക്കണമെന്നുമുള്ള കലക്ടറുടെ അഭ്യര്‍ഥന കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിരസിച്ചു. മുഖ്യമന്ത്രിയും മന്ത്രിയും ജില്ലാ കലക്ടറും ഈ പ്രശ്നത്തില്‍ മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സമരസമിതി നേതാക്കള്‍ അഭ്യര്‍ഥന നിരസിച്ചത്. അധ്യാപകര്‍ വിദ്യാലയത്തിലത്തെുന്നതുവരെ സമരം തുടരുമെന്ന് ബീനാച്ചി ഗവ. സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍ വ്യക്മതമാക്കി.
സെപ്റ്റംബര്‍ 30നുള്ളില്‍ ധനകാര്യ വകുപ്പിന്‍െറ അംഗീകാരമുണ്ടാവാത്ത പക്ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച 48 അ്യാപക തസ്തികകളില്‍നിന്നും 30 പേരെ വയനാട്ടില്‍ നിയമിക്കാന്‍ ശിപാര്‍ശ ചെയ്യാമെന്ന വാഗ്ദാനവും സമര നേതാക്കള്‍ തള്ളി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടിഫിക്കേഷന്‍ ഇറങ്ങുന്നതോടെ സര്‍ക്കാര്‍ നിസ്സഹായമാകും.
പി.എസ്.സി നിയമനത്തിനും കാലതാമസമുണ്ടാകും. പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനിരിക്കെ പി.എസ്.സി നിയമനം നടക്കുന്നതുവരെ പി.ടി.എ നിയമിച്ച നിലവിലുള്ള താല്‍ക്കാലിക അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ നടപടി വേണമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. 30നുള്ളില്‍ അധ്യാപക നിയമന നടപടിയുണ്ടാകാത്ത പക്ഷം ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഡി.പി.സി യോഗത്തില്‍ ഈ സ്കൂളുകളിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ വീതം ശമ്പളം നല്‍കാന്‍ 15 ലക്ഷം മാറ്റിവെക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ സമവായം രൂപപ്പെട്ടത്. ബീനാച്ചി സ്കൂളില്‍ നടക്കുന്ന സമരം ഇതേ രീതിയില്‍ തുടരാനും കലക്ടറേറ്റ് ഉപരോധമടക്കമുള്ള പ്രക്ഷോഭം തല്‍ക്കാലം മാറ്റിവെക്കാനുമായിരുന്നു തീരുമാനം. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്തംഗം ടി. മുഹമ്മദ്, ആര്‍.എം.എസ്.എ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡന്‍റുമാരായ സി.കെ. സഹദേവന്‍ ബീനാച്ചി, കേളോത്ത് അബ്ദുല്ല തേറ്റമല, കാനായി ഉസ്മാന്‍ കുറുമ്പാല, അസീസ് റിപ്പണ്‍, സി. മൊയ്തീന്‍ പുളിഞ്ഞാല്‍ എന്നിവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡബ്ള്‍ബാരല്‍ മെസ്സി

Posted: 21 Sep 2015 09:29 PM PDT

Image: 
Subtitle: 
മെസ്സിയുടെ രണ്ടു ഗോളില്‍ ബാഴ്സക്ക് ജയം

ബാഴ്സലോണ: ലൂയി സുവാരസും ആന്ദ്രെ ഇനിയേസ്റ്റയും ബെഞ്ചില്‍. പ്ളെയിങ് ഇലവനില്‍ ലയണല്‍ മെസ്സിക്കൊപ്പം യുവതാരങ്ങളായ സാന്ദ്രോ റമിറസും മുനിര്‍ എല്‍ഹാദിയും. ബാഴ്സലോണ കോച്ച് ലൂയി എന്‍റികിന് പുതിയ പരീക്ഷണം പാളിയെന്ന് ആദ്യ പകുതിയില്‍തന്നെ ബോധ്യപ്പെട്ടു. അവസരത്തിനൊത്ത് മെസ്സിയും നെയ്മറും ഉയര്‍ന്നതോടെ ലെവന്‍െറക്കെതിരെ ബാഴ്സക്ക് 4^1ന്‍െറ ജയം.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ചാമ്പ്യന്മാര്‍ പന്ത് വലയിലത്തെിച്ചു തുടങ്ങിയത്. ഇരട്ടഗോളുമായി ഗ്രൗണ്ട് നിറഞ്ഞ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് അവകാശപ്പെട്ടതായി ബാഴ്സയുടെ വിജയം. 50ാം മിനിറ്റില്‍ മാര്‍ക് ബാര്‍ത്രയുടെ ഗോളിലൂടെയാണ് ചാമ്പ്യന്മാര്‍ ലീഡ് നേടിയത്. തൊട്ടുപിന്നാലെ 56ാം മിനിറ്റില്‍ നെയ്മറും വലകുലുക്കി. 61, 90 മിനിറ്റിലാണ് അര്‍ജന്‍റീന താരം സ്കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിക്കൊണ്ട് രണ്ടു ഗോളുകള്‍ നേടിയത്. 66ാം മിനിറ്റില്‍ വിക്ടര്‍ മോസസിലൂടെ ലെവന്‍െറ ആശ്വാസഗോള്‍ കുറിച്ചു.
ജയത്തോടെ, സ്പെയിനില്‍ ബാഴ്സതന്നെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നാലില്‍ നാലും ജയിച്ച ബാഴ്സക്ക് 12 പോയന്‍റും, രണ്ടാം സ്ഥാനത്തുള്ള റയലിന് 10 പോയന്‍റുമാണുള്ളത്.
രണ്ടു ഗോള്‍ നേടുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തെങ്കിലും 75ാം മിനിറ്റില്‍ മെസ്സി പാഴാക്കിയ പെനാല്‍റ്റിയെ കുറിച്ചായി ചര്‍ച്ച. ഫെഡലിന്‍െറ ഫൗളിന് ലഭിച്ച പെനാല്‍റ്റി ക്രോസ്ബാറിനു മുകളിലൂടെ പറത്തിയാണ് ബാഴ്സ താരം ഹാട്രിക്കിനുള്ള അവസരം നഷ്ടപ്പെടുത്തിയത്.
സീസണില്‍ ആദ്യമായാണ്  എന്‍റികെയുടെ പ്ളെയിങ് ഇലവനില്‍നിന്ന് സുവാരസ് പുറത്തായത്.
പുതുമുഖക്കാരായ രണ്ടുപേരെ നിര്‍ത്തി കളിപ്പിക്കാനുള്ള കോച്ചിന്‍െറ തീരുമാനം പാളിപ്പോയി. ഇതിനിടയില്‍ എതിരാളിക്ക് സ്കോര്‍ ചെയ്യാനുള്ള അവസരം വഴിമാറിപോവുകയും ചെയ്തതോടെ ബാഴ്സ ഞെട്ടി. സുവാരസും ഇനിയേസ്റ്റയുമില്ലാത്ത ഗ്രൗണ്ടില്‍ ഡീപ് മിഡ്ഫീല്‍ഡില്‍ കളിക്കാനായിരുന്നു മെസ്സിയുടെ നിയോഗം. മൂര്‍ച്ചപോയ കളി രണ്ടാം പകുതിയില്‍ മാത്രമേ ചൂടുപിടിച്ചുള്ളൂ.
ഇതോടെ, സീസണ്‍ ലാ ലിഗയില്‍ മെസ്സിയുടെ ഗോള്‍ വേട്ട മൂന്നായി. അഞ്ചു ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ മുമ്പന്‍.
സ്പെയ്നിലെ മറ്റു മത്സരങ്ങളില്‍ റയോ വയ്യെകാനോ 1^0ന് ലാസ് പല്‍മാസിനെയും, സെല്‍റ്റ വിഗോ 2^1ന് സെവിയ്യയെയും തോല്‍പിച്ചു.

വിഗ്രഹ പ്രതിഷ്ഠ: വിശദീകരണവുമായി ഇന്ത്യന്‍ എംബസി

Posted: 21 Sep 2015 09:19 PM PDT

Image: 
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ എംബസി അധികൃതര്‍ രംഗത്തത്തെി. എംബസിയില്‍ നടന്നത് വിഗ്രഹ പ്രതിഷ്ഠയല്ളെന്നും കരകൗശല ഉല്‍പന്നം സ്ഥാപിക്കലാണെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇ-മെയില്‍ സന്ദേശം വഴിയാണ് എംബസി വ്യക്തമാക്കിയത്. ഈ കരകൗശല വസ്തു ആരാധനക്കുവേണ്ടിയല്ളെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എംബസി അറിയിച്ചു. 
സൗമനസ്യത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും പ്രതീകമായാണ് എംബസിയുടെ സ്വീകരണമുറിയില്‍ പ്രതിഷ്ഠ സ്ഥാപിച്ചത്. വിഷയത്തില്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് വാര്‍ത്താകുറിപ്പിലൂടെ വിശദീകരിക്കുന്നതെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുപോയ കുവൈത്തി പൗരനാണ് ഗണേശ കരകൗശലവസ്തു കൊണ്ടുവന്നത്. തന്‍െറ വസതിയിലെ ദീവാനിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഇത് കൊണ്ടുവന്നത്. എന്നാല്‍, വീട് നവീകരണത്തിന്‍െറ ഭാഗമായി ഗണേശ കരകൗശല വസ്തു പുറത്തേക്ക് വെക്കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് കരകൗശല ഉല്‍പന്നത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കാണിച്ച് കുവൈത്തി പൗരന്‍െറ ഫോണ്‍ സന്ദേശം എംബസിയില്‍ ലഭിച്ചു. കരകൗശല ഉല്‍പന്നത്തിന്‍െറ സുരക്ഷക്കായി എംബസി ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എംബസി ഏറ്റെടുക്കുകയും കരകൗശല വിദഗ്ധരെ കൊണ്ട് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം സ്വീകരണമുറിയില്‍ സ്ഥാപിക്കുകയായിരുന്നു. ഇത് ഒരു കാരണവശാലും ആരാധനക്കുള്ളതല്ളെന്നും സൗഹാര്‍ദത്തിന്‍െറ ഭാഗമായാണ് സ്ഥാപിച്ചതെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കുവൈത്തി പൗരനില്‍ നിന്ന് ഏറ്റെടുത്ത സമയത്തെ ചിത്രവും അറ്റകുറ്റപ്പണികള്‍ നടത്തിയതിനു ശേഷമുള്ള ചിത്രവും അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യന്‍ എംബസി വിശദീകരണ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഗണേശ ചതുര്‍ഥി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നടന്ന ഗണേശ വിഗ്രഹം സ്ഥാപിക്കല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ‘ഗള്‍ഫ് മാധ്യമം’ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടതോടെ കുവൈത്തി സാമൂഹിക- സാംസ്കാരിക സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തിരുന്നു.
 ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് ഗണേശ പ്രതിഷ്ഠ നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ച്, ശേഷം മാറ്റിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.  എന്നാല്‍, വ്യാഴാഴ്ച തന്നെ ഗണേശ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു.  
 

എന്‍ക്രിപ്ഷന്‍ നയത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയെ ഒഴിവാക്കി

Posted: 21 Sep 2015 09:02 PM PDT

Image: 

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തി. ഇലക്ട്രോണിക്സ് ^ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് പുറത്തിറക്കിയ ദേശീയ കരട് എന്‍ക്രിപ്ഷന്‍ നയത്തിലാണ് ഇളവ് വരുത്തിയത്. വാട്സ്ആപ്പ് അടക്കമുള്ള ആപ്ളിക്കേഷനിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്കായിരുന്നു നയം ബാധകമായിരുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന കരട് നയം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 

വാട്സ്ആപ്പ് സന്ദേശങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നുമാണ് കരടുനയം വ്യവസ്ഥ ചെയ്യുന്നത്. വാട്സ്ആപ് സന്ദേശങ്ങള്‍ പൊലീസിന് ആവശ്യപ്പെടാം. സന്ദേശം നീക്കുന്നത് കുറ്റകരമാണ്. രാജ്യത്തിന് പുറത്തു നിന്നുള്ള സേവന ദാതാക്കള്‍ കേന്ദ്രസര്‍ക്കാറുമായി കരാറിലെത്തണമെന്നും കരട് നയത്തില്‍ നിര്‍ദേശിച്ചിരുന്നു.  

ഇന്‍റര്‍നെറ്റ് ലോകത്ത് മറ്റുള്ളവര്‍ക്ക് മനസിലാകാത്തവിധം രഹസ്യകോഡ് ഉപയോഗപ്പെടുത്തുന്ന രീതിയാണ് എന്‍ക്രിപ്ഷന്‍. ക്രിപ്ടോഗ്രഫി മുമ്പ് സൈനിക, നയതന്ത്ര സന്ദേശ വിനിമയങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ വി.പി.എന്‍ എന്നറിയപ്പെടുന്ന വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വ്യവസായികളും ഉപയോക്താക്കളും സന്ദേശ^സ്റ്റോറേജ് ആവശ്യത്തിന് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണക്കാര്‍ എന്‍ക്രിപ്ഷന്‍ നൂലാമാലകള്‍ നോക്കാതെയാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ ഈ സാങ്കേതിക വിദ്യ അടക്കം ചെയ്തിട്ടുണ്ടാവും. വാട്സ്ആപ്, സ്നാപ് ചാറ്റ് പോലുള്ളവ ഉദാഹരണം.

ഇ^ഗവേണന്‍സ്, ഇ^കോമേഴ്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കരട് എന്‍ക്രിപ്ഷന്‍ നയം കൊണ്ടു വരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കരടുനയം അനുസരിച്ച് എന്‍ക്രിപ്ഷന്‍െറ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് നടപടിക്രമം സര്‍ക്കാര്‍ തീരുമാനിക്കും. എന്‍ക്രിപ്ഷന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്തവ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കണം. എന്‍ക്രിപ്ഷന്‍ ഉല്‍പന്ന ദാതാക്കളും രജിസ്റ്റര്‍ ചെയ്യണം. ഈ ഉല്‍പന്നങ്ങളുടെ സുരക്ഷാ പരിശോധനകള്‍  ഉണ്ടാവുമെന്നും നയത്തില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത മാസം 16 വരെ കരടുനയത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. അതുകൂടി പരിഗണിച്ചാണ് അന്തിമനയം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തുക.

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍

Posted: 21 Sep 2015 09:00 PM PDT

Image: 

കൊച്ചി: ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ കൊച്ചി എം.ജി റോഡിലെ ലോഡ്ജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നസീമ കൊച്ചി ശാസ്ത്രി നഗര്‍ റസിഡന്‍സ് കോളനിയില്‍ ഒളിവില്‍ കഴിയുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തിന് ഏതാനും ദിവസും മുമ്പ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം കൊച്ചിയിലെത്തിയ മെഡിക്കല്‍ കോളജ് പൊലീസ് രണ്ട് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം എം.ജി റോഡിലെ ലോഡ്ജിലേക്ക് താമസം മാറ്റിയ നസീമയെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിന്‍െറ ചുമര്‍തുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജീവനക്കാരെയും നസീമയുടെ മുന്‍ ഭര്‍ത്താവ് കോട്ടൂളി മീമ്പാലക്കുന്ന് വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

വീട്ടുകാരെ മയക്കി സ്വര്‍ണം തട്ടിയെടുത്ത 12 കേസുകളില്‍ പ്രതിയാണ് നസീമ. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാനസിക രോഗം അഭിനയിച്ച നസീമയെ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ജില്ലാ പഞ്ചായത്ത് കരട് വിജ്ഞാപനമായി 27 ഡിവിഷന്‍തന്നെ

Posted: 21 Sep 2015 08:36 PM PDT

കോഴിക്കോട്: അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ കുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍െറ ഡിവിഷനുകളുടെ എണ്ണത്തില്‍ മാറ്റമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍ 27 ഡിവിഷനുകളുടെ നിര്‍ദേശമാണുള്ളത്. വിജ്ഞാപനം അന്തിമമാക്കുന്നതിന് മുന്നോടിയായി സെപ്റ്റംബര്‍ 26 വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. പുതുക്കിയ വാര്‍ഡ് വിഭജനമനുസരിച്ച് 87105 ജനസംഖ്യയുള്ള അരിക്കുളമാണ് വലിയ ഡിവിഷന്‍. 55601 ജനസംഖ്യയുള്ള തിരുവമ്പാടി ചെറിയ ഡിവിഷനുമാണ്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് 83927 പേരുള്ള പയ്യോളി ഡിവിഷനും മൂന്നാം സ്ഥാനത്ത് 83115 പേരുള്ള പേരാമ്പ്ര ഡിവിഷനുമാണ്. അതേസമയം, ഏറ്റവുമധികം ബ്ളോക് പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്നത് പയ്യോളിയിലാണ് -11 എണ്ണം. അരിക്കുളം ഡിവിഷനില്‍ 10ഉം കടലുണ്ടി ഡിവിഷനില്‍ ഒമ്പതും ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളാണുള്ളത്. ഈങ്ങാപ്പുഴ, കോടഞ്ചേരി, തിരുവമ്പാടി, കുന്ദമംഗലം എന്നീ ഡിവിഷനുകളില്‍ നാല് ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളാണുള്ളത്. മുക്കം, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി, പയ്യോളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായതോടെ ഈ പഞ്ചായത്തുകളിലെ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുക്കം, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി, കോട്ടക്കല്‍ ഡിവിഷനുകളാണ് ഇല്ലാതായത്. എന്നാല്‍, ആകെ ഡിവിഷനുകളുടെ എണ്ണം കഴിഞ്ഞ തവണത്തേതുപോലെ 27 ആയി നിലനിര്‍ത്തിയപ്പോള്‍ മറ്റുചില ഡിവിഷനുകളുടെ പേരും അതിര്‍ത്തിയുമെല്ലാം മാറിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ പേരും അതിന്‍െറ കീഴിലുള്ള ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണവും: അഴിയൂര്‍ (എട്ട്), എടച്ചേരി (ആറ്), നാദാപുരം (ആറ്), മൊകേരി (ഏഴ്), കുറ്റ്യാടി (ഏഴ്), പേരാമ്പ്ര (ഏഴ്), കട്ടിപ്പാറ (അഞ്ച്), ബാലുശ്ശേരി (അഞ്ച്), ഈങ്ങാപ്പുഴ (നാല്), കോടഞ്ചേരി (നാല്), തിരുവമ്പാടി (നാല്), ഓമശ്ശേരി (അഞ്ച്), ചാത്തമംഗലം (അഞ്ച്), പന്തീരാങ്കാവ് (ആറ്), കടലുണ്ടി (ഒമ്പത്), കുന്ദമംഗലം (നാല്), കക്കോടി (ആറ്), മടവൂര്‍ (അഞ്ച്), നരിക്കുനി (അഞ്ച്), നന്മണ്ട (അഞ്ച്), അത്തോളി (ആറ്), ഉള്ള്യേരി (അഞ്ച്), അരിക്കുളം (10), മേപ്പയൂര്‍ (എട്ട്), പയ്യോളി അങ്ങാടി (11), മണിയൂര്‍ (എട്ട്), ചോറോട് (എട്ട്).

ഈങ്ങാപ്പുഴയില്‍ പഞ്ചായത്ത് കൊമേഴ്സ്യല്‍ കോംപ്ളക്സിന് ശിലയിട്ടു

Posted: 21 Sep 2015 08:28 PM PDT

താമരശ്ശേരി: ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന കൊമേഴ്സ്യല്‍ കോംപ്ളക്സ് ശിലാസ്ഥാപനം മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു. സി. മോയിന്‍കുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച അറുപത് ലക്ഷവും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ ഒന്നരക്കോടിയും ഉള്‍പ്പെടെ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ അടങ്കലാണ് പദ്ധതിയുടെ വകയിരുത്തല്‍. പൊലീസ് എയ്ഡ് പോസ്റ്റ്, വായനശാല, ഗ്രാമപഞ്ചായത്ത് സേവാ കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, മെഡിക്കല്‍ സബ്സെന്‍റര്‍, തുടങ്ങി ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ ഓഫിസുകളും മാവേലി സൂപ്പര്‍മാര്‍ക്കറ്റും സൗകര്യപ്രദമായ കംഫര്‍ട്ട് സ്റ്റേഷനും വ്യാപാരസ്ഥാപനങ്ങളും ഇവിടെയുണ്ടാകും. സി. മോയിന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സി.ഡി.എസായി തെരഞ്ഞെടുക്കപ്പെട്ട പുതുപ്പാടി സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി നല്‍കി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. ഹുസൈന്‍കുട്ടി പദ്ധതി വിശദീകരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് അബ്ദുല്‍ റസാഖ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി നീര്‍വേലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് താര അബ്ദുറഹ്മാന്‍ ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീറ ജബ്ബാര്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍ റീന ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മില്‍മ ജോര്‍ജ്, ഒതയോത്ത് അഷ്റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. പി.സി. നജീബ്, മേലേടത്ത് അബ്ദുറഹ്മാന്‍, കെ.സി. വേലായുധന്‍, ടി.എം. പൗലോസ്, ഒ.കെ. ഹംസ മാസ്റ്റര്‍, ടി.പി. അനന്തനാരായണന്‍, ബാബു പീറ്റര്‍, സി.ടി. വര്‍ഗീസ് മാസ്റ്റര്‍, വി.കെ. മൊയ്തു മുട്ടായി, പുഴങ്കര നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ യു.പി. ഹേമലത എന്നിവര്‍ പ്രസംഗിച്ചു.
എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യൂസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിശക്കുട്ടി സുല്‍ത്വാന്‍ സ്വാഗതവും വാര്‍ഡ് മെംബര്‍ സി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.

പാര്‍ട്ടി പുന:സംഘടന: തുടര്‍നീക്കങ്ങള്‍ക്ക് കാതോര്‍ത്ത് സുധീരനും ഗ്രൂപ്പുകളും

Posted: 21 Sep 2015 07:28 PM PDT

Image: 

തിരുവനന്തപുരം: പാര്‍ട്ടി പുന$സംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഡി.സി.സി തലംവരെയുള്ള പുന$സംഘടന തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തണമെന്ന നിലപാടില്‍ കെ.പി.സി.സി പ്രസിഡന്‍റും തല്‍ക്കാലം മാറ്റിവെക്കണമെന്ന ആവശ്യത്തില്‍ പ്രബലഗ്രൂപ്പുകളും ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി മുന്നോട്ടുപോകാന്‍ ഹൈകമാന്‍ഡില്‍നിന്ന് പച്ചക്കൊടി ലഭിച്ച സാഹചര്യത്തില്‍ വി.എം. സുധീരന്‍െറ അടുത്ത നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്.

പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഗ്രൂപ്പുകളുമായുള്ള തുറന്ന ഏറ്റുമുട്ടലിലാവും അതത്തെുക. മറിച്ചായാല്‍, ഗ്രൂപ്പുസമ്മര്‍ദത്തിന് കീഴടങ്ങിയെന്ന് സമ്മതിക്കേണ്ടിയും വരും. ഗ്രൂപ്പുകളുടെ ആവശ്യം തള്ളി പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് സുധീരന് ഹൈകമാന്‍ഡില്‍നിന്ന് അനുമതി കിട്ടിയിരിക്കുന്നത്. പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ളെന്നാണ് മറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

പുന$സംഘടനക്ക് ഹൈകമാന്‍ഡ് എതിരല്ളെന്ന് വരുത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍, എന്ത് അനുമതിയുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ അത് നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോയാല്‍ പട്ടിക നല്‍കുന്നതുള്‍പ്പെടെ ഒഴിവാക്കാനാണ് അവരുടെ നീക്കം. അങ്ങനെയെങ്കില്‍ നിലവിലെ ജില്ലാ പുന$സംഘടനാ സമിതികള്‍ പിരിച്ചുവിട്ട് ഏകപക്ഷീയമായ ഡി.സി.സി പുന$സംഘടനക്ക് സുധീരന്‍ തയാറാകേണ്ടിവരും. ഇത്തരമൊരു നടപടിക്ക് അതിന് അദ്ദേഹം തുനിയുമോയെന്നാണ് കണ്ടറിയേണ്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ നിര്‍ണായക നടപടികളിലേക്ക് ഡി.സി.സി നേതൃത്വം നീങ്ങേണ്ട ഘട്ടമായതിനാല്‍ പുന$സംഘടന മാറ്റിവെക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എന്നാല്‍,  തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊര്‍ജം ലഭിക്കാന്‍ പുന$സംഘടന പൂര്‍ത്തിയാക്കണമെന്നാണ് സുധീരന്‍െറ നിലപാട്.  ഗ്രൂപ്പുകള്‍ എതിര്‍ത്തിട്ടും തന്‍െറ നിലപാടിന് ഹൈകമാന്‍ഡിന്‍െറ പിന്തുണ ലഭിച്ചത് സുധീരന് രാഷ്ട്രീയമായി നേട്ടമാണ്. ഈ സാഹചര്യത്തില്‍ തനിക്ക് പിടിവാശിയില്ളെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളുടെ താല്‍പര്യം അംഗീകരിക്കുകയോ പുന$സംഘടനയുമായി മുന്നോട്ടുപോകുകയോ ആണ് സുധീരന് മുന്നിലെ മാര്‍ഗങ്ങള്‍. ഇതില്‍ ഏത് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാന കോണ്‍ഗ്രസിലെ തുടര്‍ചലനങ്ങള്‍. അതിനിടെ, സീറ്റ് വിഭജനം ഉള്‍പ്പെടെ തദ്ദേശ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്ത് ചേരുകയാണ്. യോഗത്തിനുമുമ്പ് കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്ന് ജെ.ഡി.യു നേതൃത്വവുമായി  ഉഭയകക്ഷി ചര്‍ച്ചയുമുണ്ട്.

ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം ഈദ് ബലിയെന്ന് മന്ത്രി മേനക

Posted: 21 Sep 2015 07:25 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. 50,000ല്‍ താഴെമാത്രം അവശേഷിക്കുന്ന ഒട്ടകങ്ങളെ ബലിക്കായി കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയാണെന്ന് ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ആരോപിക്കുന്നു.
രാജസ്ഥാനിലെ ഗ്രാമീണജനത സഞ്ചാരത്തിനും നിത്യോപയോഗ വസ്തുക്കള്‍ കടത്തുന്നതിനും ഉപയോഗിച്ചുപോരുന്ന മൃഗം സംസ്ഥാനത്തിനു പുറത്ത് നടക്കുന്ന അനധികൃത ബലിമൂലം കഴിഞ്ഞ 10 വര്‍ഷംകൊണ്ട് നാലിലൊന്നായി ചുരുങ്ങി. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാറിലൂടെ ബംഗ്ളാദേശിലേക്കും കടത്തുന്നതായി മന്ത്രി പറയുന്നു.

ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. ഒട്ടകങ്ങളെ ഭക്ഷണത്തിനായി അറുക്കുന്നത് കേരള ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും പൊലീസിന്‍െറ അനാസ്ഥമൂലം ഒട്ടകങ്ങളെ രാജ്യം മുഴുവന്‍ എത്തിക്കുകയാണ് സംഘങ്ങള്‍. ഇസ്ലാമിക മര്യാദകള്‍ പ്രകാരവും ഒട്ടകബലി അസാധുവാണെന്ന് പറയുന്ന മേനക ആടിനു പകരം ഇപ്പോള്‍ ഒട്ടകത്തെ അറുക്കുന്നതുപോലെ നാളെ കടുവയെ അറുക്കുന്നത് ഫാഷനായി മാറിയേക്കുമെന്നും ആശങ്കപ്പെടുന്നു. പ്രവാചകന്‍ ഇബ്രാഹീമിനോട് മകനു പകരം ആടിനെ അറുക്കാനാണ് നിര്‍ദേശിച്ചത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്ളെന്നുമുള്ള വ്യവസ്ഥകളും ഒട്ടകബലിയില്‍ പാലിക്കപ്പെടുന്നില്ളെന്നും മേനക പറയുന്നു.
 

കാലിക്കറ്റ് വി.സി നിയമനം: മുസ് ലിംലീഗ് പ്രതിസന്ധിയില്‍

Posted: 21 Sep 2015 07:20 PM PDT

Image: 
Subtitle: 
യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കിയത് പാര്‍ട്ടിയെ വെട്ടിലാക്കി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനം മുസ്ലിംലീഗിന് തലവേദനയാകുന്നു. പാര്‍ട്ടി നോമിനിക്കായി നീക്കിവെച്ച പദവിയിലേക്കുള്ള നിയമനത്തിന് യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കിയ ഉദ്യോഗസ്ഥതല നീക്കമാണ് ലീഗിനെ വെട്ടിലാക്കിയത്. ഇതര സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളിലൊന്നും കൊണ്ടുവരാതിരുന്ന യു.ജി.സി മാര്‍ഗരേഖ കാലിക്കറ്റിന്‍െറ കാര്യത്തില്‍ മാത്രം നടപ്പാക്കിയത് പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

മന്ത്രിമാരെപ്പോലും നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥര്‍ ഭരണം കൈയാളുന്നതിന്‍െറ ഫലമാണ് ഈ തീരുമാനമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് എയര്‍പോര്‍ട്ട് മാര്‍ച്ചിനു ശേഷം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. അറബിക് സര്‍വകലാശാല രൂപവത്കരണം, എ.ഐ.പി സ്കൂളുകളില്‍ അധ്യാപക തസ്തിക നിര്‍ണയം എന്നിവയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടല്‍ പാര്‍ട്ടി താല്‍പ്യത്തിന് വിരുദ്ധമായിരുന്നെന്നും ഇതിനു പിന്നാലെയാണ് വി.സി നിയമനത്തിലുള്ള ഇടപെടലെന്നും യോഗം വിലയിരുത്തി. ഉദ്യോഗസ്ഥ ലോബി ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പില്‍ നടത്തുന്ന ഇടപെടല്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.

കേരളത്തില്‍നിന്ന് വി.സി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചവരില്‍ മുന്‍പന്തിയിലുള്ള ചിലര്‍ക്ക് യു.ജി.സി നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കേരളത്തില്‍നിന്നുള്ളവര്‍ക്കൊപ്പം ഡല്‍ഹി ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയയിലെയും രണ്ട് പേരുകള്‍ കൂടി പരിഗണിക്കുന്നുണ്ട്. ജെ.എന്‍.യുവില്‍നിന്ന് ഡോ.എ.കെ. പാഷ, ജാമിഅയില്‍നിന്ന് ഡോ. നവേദ് ഇഖ്ബാല്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടിക്ക് മുമ്പാകെ എത്തിയത്. എന്നാല്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ഉള്‍പ്പെടെ കേരളത്തിന് പുറത്തുനിന്നുള്ളയാളെ വി.സിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകള്‍ നിര്‍ദേശിച്ച് സമര്‍ദവും നടത്തുന്നുണ്ട്.  

അതേസമയം, യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യതക്ക് പുറമെ അതിന് തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം വി.സി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ എന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തി വി.സി നിയമനം നടത്തണമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്തുണ്ട്. ഒക്ടോബര്‍ 12ന് സെര്‍ച് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചേരുന്നതിന്‍െറ മുമ്പുതന്നെ പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP