സ്വാഗതം
WELCOME

News Update..

Friday, February 28, 2014

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ് Madhyamam News Feeds

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ് Madhyamam News Feeds

Link to

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ്

Posted: 28 Feb 2014 01:17 AM PST

Subtitle: 
260 രൂപയില്‍ നിന്ന് 300 രൂപയായാണ് വര്‍ധിപ്പിച്ചത്

ആലപ്പുഴ: കയര്‍പിരി മേഖലയിലെ തൊഴിലാളികളുടെ കൂലി നിലവിലെ 260 രൂപയില്‍ നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 150 രൂപയായിരുന്നത് യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ഇരട്ടി വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
വിവിധ സൊസൈറ്റികളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. വര്‍ധന സംബന്ധിച്ച് ആര്‍ക്കും പരാതികളില്ല. ഇക്കാര്യത്തില്‍ ആരും ആവശ്യപ്പെടാതെ തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണമാണ് വര്‍ധന വരുത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്പോള്‍ 212 രൂപയാണ് കൂലി.
കയര്‍മേഖലയില്‍നിന്ന് പലരും തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതിനാല്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കയര്‍പിരി മേഖലയില്‍ വര്‍ധന വരുത്തിയത്.
 ഈ സാഹചര്യത്തില്‍ കയറിന്‍െറ വിലയും വര്‍ധിപ്പിക്കേണ്ടിവരും. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. ചകിരിനാര് ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
 ഇതിന്‍െറ ഭാഗമായി തൊണ്ട് സംഭരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
 ഇതിനായി കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍ എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.
 ചകിരി ഉല്‍പാദനത്തിനായി എന്‍.സി.ആര്‍.ഐ വികസിപ്പിച്ചെടുത്ത മിനി ഡീഫൈബറിങ് യന്ത്രം കയര്‍ സംഘങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയില്‍ ഇവ നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ ഗഫൂര്‍, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, ഡോ. കെ. മദനന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ കെ.ആര്‍. അനില്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷമാക്കി ഉയര്‍ത്തി

Posted: 27 Feb 2014 11:40 PM PST

Image: 
Subtitle: 
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 70 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ചതിനെ തുടര്‍ന്ന് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു മുമ്പുള്ള രണ്ടാം യു.പി .എ സര്‍ക്കാറിന്‍്റെ അവസാന മന്ത്രി സഭാ യോഗമായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ഒരു സ്ഥാനാര്‍ഥിക്ക് പ്രചരണത്തിന് ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു.  ഇതോടെ ഡിഎ ് 100 ശതമാനമായി. കുറഞ്ഞ പി.എഫ് പെന്‍ഷന്‍ നിരക്ക്  1000 രൂപയായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രി സഭാ യോഗം തീരുമാനിച്ചു.

അമൃതാനന്ദമയി മഠം:ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഗെയ് ല്‍ ട്രെഡ് വെല്‍

Posted: 27 Feb 2014 11:02 PM PST

Image: 

ന്യൂഡല്‍ഹി: അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ അന്തവോസി ഗെയ് ല്‍ ട്രെഡ് വെല്‍. ആശ്രമത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന് അയച്ച ഇമെയിലിലാണ് നിലപാടറിയിച്ചത്. ആശ്രമത്തിനെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. "വിശുദ്ധ നരകം-വിശ്വാസത്തിന്‍െറയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്‍െറയും ഓര്‍മക്കുറിപ്പ്" എന്ന പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഗെയ് ല്‍ ട്രെഡ് വെല്‍ അറിയിച്ചതായി അഡ്വ. ദീപക് പ്രകാശ് പറഞ്ഞു.

ആരെയും ശിക്ഷിക്കണമെന്നില്ല. മഠത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കാനാണ് പുസ്തകം എഴുതിയത്. ആശ്രമത്തില്‍ 20 വര്‍ഷം ചെലവിട്ടു. അവിടെ നിന്നുള്ള ആഘാതങ്ങള്‍ മറികടക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അതുകൊണ്ട് തന്നെ നിയമയുദ്ധത്തിലൂടെ വര്‍ഷങ്ങള്‍ ചെലവിടാന്‍ തനിക്ക് താല്‍പര്യമില്ല. സത്യവും നീതിയും പുറത്തു കൊണ്ടുവരാന്‍ എല്ലാ പിന്തുണയും നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ഗെയ് ല്‍ ട്രെഡ് വെല്‍ ഇമെയിലില്‍ വിശദീകരിക്കുന്നു.

ഗെയ് ല്‍ ട്രെഡ് വെലിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പരാതികളാണ് കരുനാഗപ്പള്ളി പൊലീസില്‍ ലഭിച്ചത്. സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ്, ഹൈകോടതി അഭിഭാഷകന്‍ കെ.പി. പ്രദീപ്, കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടന്‍ എന്നിവരാണ് പരാതി നല്‍കിയവര്‍.

എന്നാല്‍ മുന്‍ അന്തവോസിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കേണ്ടതില്ളെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനാണ് കരുനാഗപ്പള്ളി പൊലീസിന് ജില്ലാ ഗവ. പ്ളീഡര്‍ നല്‍കിയ ഉപദേശം. അതേസമയം, ഈ നിയമോപദേശം സുപ്രീംകോടതി വിധിയെ മറികടക്കലാണെന്നും ഇതിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരനായ അഡ്വ. ദീപക് പ്രകാശ് അറിയിച്ചിട്ടുണ്ട്.

കസ്തൂരിരംഗന്‍ വിജ്ഞാപനം റദ്ദാക്കണം - പിണറായി

Posted: 27 Feb 2014 11:01 PM PST

Image: 

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കാതെ ഓഫിസ് മെമോറാണ്ടം ഇറക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെയും മലയോര ജനതയെയും സംരക്ഷിക്കാന്‍ ഉതകുന്ന പുതിയ റിപ്പോര്‍ട്ട് തയാറാക്കണം.  സി.പി.എം മലയോര ജനതക്കൊപ്പമാണ്.  വോട്ടിന്‍്റെ പ്രശ്നമല്ല, മലയോര ജനതയുടെ നിലനില്‍പ്പിന്‍്റെ പ്രശ്നമാണ് ഇതെന്നും ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
 

കര്‍മ പരിപാടിയുമായി ആരോഗ്യ വകുപ്പ്

Posted: 27 Feb 2014 10:55 PM PST

Subtitle: 
പുകയില നിയന്ത്രണം

പാലക്കാട്: പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ജില്ലയെ പുകയില നിയന്ത്രണമാക്കുന്നതിന് ആരോഗ്യവകുപ്പ് കര്‍മപരിപാടി ആസൂത്രണം ചെയ്തു.
ജില്ലാ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുക, സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കട ഉടമസ്ഥര്‍ക്കും പൊതുസ്ഥലത്തെ പുകവലിക്കാര്‍ക്കും പുകവലി പ്രോത്സാഹിപ്പിക്കുന്ന കട ഉടമകള്‍ക്കും പിഴ ചുമത്തുക, സ്കൂള്‍ സംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുക, പൊതു ഗതാഗത വാഹനങ്ങളില്‍ പുകവലി നിരോധനം ഉറപ്പുവരുത്തുക എന്നിങ്ങനെ അഞ്ചിന കര്‍മ പരിപാടികള്‍ക്കാണ് യോഗം രൂപം നല്‍കിയത്.
ആറ് മാസം കൊണ്ട് പൊലീസ് 60,000 രൂപയും ആരോഗ്യവകുപ്പ് 15000 രൂപയും പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിഴ ചുമത്തി.
കഴിഞ്ഞ വര്‍ഷം 600 കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തു.  
ആരോഗ്യവകുപ്പ് 967 പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 1114 പേര്‍ക്ക് പുകയില നിയന്ത്രണ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തുകയും ചെയ്തു.  
എക്സൈസ് വകുപ്പ് 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തു.  അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.കെ. ആന്‍റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി. എസ്. ഷാനവാസ്, അസി.എക്സൈസ് കമീഷണര്‍ ബി. ജയന്തിവാസന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആര്‍. പ്രഭുദാസ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എന്‍. കൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി. മുജീബ്, ഡി.ഡി. പഞ്ചായത്ത് സൂപ്രണ്ട് ബി. ഹരിഹരന്‍, കെ.എച്ച്.ആര്‍.എ. പ്രസിഡന്‍റ് മുഹമ്മദ് റാഫി, ദിശ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ. ജയശ്രീ,  ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ പി. സുജാത, ആര്‍. സ്മിത, കേരളാ വൊളന്‍ററി ഹെല്‍ത്ത് സര്‍വീസസ് അനിതാ എബ്രഹാം, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഇന്ദിരാ പ്രിയദര്‍ശിനി, സൗത്ത് സി.ഐ ബി. സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘ഏറ്റം-ഏറനാടിന്‍ മുന്നേറ്റ’ത്തിന് അരീക്കോട്ട് പ്രൗഢോജ്വല തുടക്കം

Posted: 27 Feb 2014 10:44 PM PST

Subtitle: 
വിദ്യാഭ്യാസ വിസ്മയം സൃഷ്ടിക്കാന്‍ ഏറനാട്

അരീക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ നികത്തി വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റം സൃഷ്ടിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഏറനാട് നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് 46 നിയോജകമണ്ഡലങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി തുടങ്ങുന്നത് ഏറനാട് മണ്ഡലത്തിലാണ്. ‘ഏറ്റം -ഏറനാടിന്‍ മുന്നേറ്റം’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപര്യാപ്തതകളുള്ള വിദ്യാലയങ്ങള്‍ കണ്ടെത്തുകയും സര്‍ക്കാര്‍, എയ്ഡഡ് മേഖലകളെ തരംതിരിക്കാതെ ഫണ്ടുകള്‍ അനുവദിച്ച് വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 91 സ്കൂളുകളിലാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വൈദ്യുതീകരണം, പാചകപ്പുര, ഭോജനശാല, ശുദ്ധജലം, പാചകത്തൊഴിലാളികള്‍ക്ക് ഒരേ വേഷം, കമ്പോസ്റ്റ് കുഴി, അഴുക്കുചാല്‍ നിര്‍മാണം, മൈക്ക്സെറ്റ്, കമ്പ്യൂട്ടര്‍, പരിസ്ഥിതി സൗഹൃദ ഉദ്യാനം, വാഹന സൗകര്യം, ഇരിപ്പിട സൗകര്യം, പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുര, ഗണിത ശാസ്ത്രലാബ്, ഇന്‍റര്‍നെറ്റ്, വിദ്യാലയങ്ങള്‍ക്ക് ഒരേ നിറം എന്നിവയാണ് നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന പഠന വൈകല്യങ്ങളെയും മാനസിക വെല്ലുവിളികളെയും അതിജീവിക്കാന്‍ അന്താരാഷ്ട്ര ഗുണനിലവാരത്തോടെ ‘പുനര്‍ജനി’ പദ്ധതിയും നടപ്പാക്കുന്നു. കൂടാതെ യുവശാസ്ത്രജ്ഞരെ കണ്ടെത്താനായി ഗവേഷണ പഠനകേന്ദ്രം, ഇന്ത്യന്‍ സിവില്‍ സര്‍വീസ്, നാഷനല്‍ ഡിഫന്‍സ് അക്കാദമി എന്നിവയില്‍ ഇടം തേടുന്നതിന് പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍െറ സന്ദേശം ചടങ്ങില്‍ വായിച്ചു.
സമഗ്ര വിദ്യാഭ്യാസ  സമര്‍പ്പണം ജില്ലാ കലക്ടര്‍ കെ. ബിജുവും പദ്ധതി വിശദീകരണം ബി.പി.ഒ ടി.ടി. റോയ് തോമസും നിര്‍വഹിച്ചു.
പുനര്‍ജനി പദ്ധതി വിശദീകരണം ഇപെര്‍ട്ട് ചെയര്‍മന്‍ ഡോ. പി.പി. സുരേഷ്കുമാര്‍ നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ളോക്ക് ചായത്ത് പ്രസിഡന്‍റ് എം.സി. മുഹമ്മദ് ഹാജി, പ്രതിനിധികളായ പി.പി. സഫറുല്ല, സബീന കണ്ണനാരി, കോലോത്ത് മുഹമ്മദ്, റൈഹാനത്ത് കുറുമാടന്‍, വി. ഷര്‍മിള, ശൈല ഗഫൂര്‍, ലിസി ജോസഫ്, പി.വി. മനാഫ്, വി.കെ. സുബൈദ, പി.കെ. ഉമ്മാച്ചക്കുട്ടി, എം.എ. റസാഖ്, കെ.പി. നൗഷാദലി, ടി. ഖദീജ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. സഫറുല്ല, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ഇ.കെ. ഗീതാഭായ്, അരീക്കോട് എ.ഇ.ഒ കെ.കെ. ഉണ്ണികൃഷ്ണന്‍, മഞ്ചേരി എ.ഇ.ഒ കെ. അബ്ദുല്ല, നിലമ്പൂര്‍ എ.ഇ.ഒ പി. വിജയന്‍, കിഴിശ്ശേരി എ.ഇ.ഒ ഇ. ശ്യാമള എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സ്ഥലം സംഭാവന നല്‍കിയ കാന്തക്കര പുല്ലൂര്‍ മനയിലെ ചെറിയ നാരായണന്‍ നമ്പൂതിരി, പ്രിന്‍സിപ്പലായി വിരമിക്കുന്ന സി. സാവൂദ് എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദരിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ സ്വാഗതവും പ്രധാനാധ്യാപകന്‍ സി. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
 

കസ്തൂരിരംഗന്‍: വയനാട്ടിലും ഇടുക്കിയിലും നാളെ ഹര്‍ത്താല്‍

Posted: 27 Feb 2014 10:43 PM PST

Image: 

കട്ടപ്പന: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ നാളെ (ശനിയാഴ്ച) ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

Posted: 27 Feb 2014 10:32 PM PST

Subtitle: 
15 സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴിലേക്ക് മാറും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന് സമീപം നിര്‍മിച്ച കെട്ടിടത്തിന്‍െറ പണി മാര്‍ച്ച് 31ഓടെ പൂര്‍ത്തിയാകും. മൂന്ന് നിലകളിലായി മൂന്നരക്കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
പണി പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടെ 15 സര്‍ക്കാര്‍ ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറും.
മൂന്ന് മുറികളില്‍ താലൂക്ക് ഓഫിസിന്‍െറ അനുബന്ധ സെക്ഷനുകള്‍ പ്രവര്‍ത്തിക്കും. ഇതിനുപുറമെ ലീഗല്‍ മെട്രോളജി വകുപ്പ് ഓഫിസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, പി.ഡബ്ള്യു.ഡി, ഇലക്ട്രിക് അസി. എന്‍ജിനീയര്‍ ഓഫിസ്, ഹിന്ദുമത ധര്‍മ സ്ഥാപന വകുപ്പ്, ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫിസ്, അസി.
രജിസ്ട്രാര്‍ ഓഫിസ്, പട്ടികജാതി

-വര്‍ഗ വികസന ഓഫിസ്, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫിസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫിസ്, ഡി.ഇ.ഒ ഓഫിസ്, അസി. ലേബര്‍ ഓഫിസ് എന്നീ സ്ഥാപനങ്ങളും മിനി സിവില്‍ സ്റ്റേഷനിലുണ്ടാകും. മിനി കോണ്‍ഫറന്‍സ് ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
2009ല്‍ തുടങ്ങിയ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണി പലതവണ ചുവപ്പുനാടയില്‍ കുരുങ്ങിയിരുന്നു. ഗ്രൗണ്ട് ഫ്ളോറും മുകളിലത്തെ ഇരു നിലയും വെവ്വേറെയായാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്.
താലൂക്കിലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളും ഒരേ കുടക്കീഴില്‍ വരുന്നതോടെ പ്രദേശത്തുകാര്‍ക്ക് ഏറെ ഗുണകരമായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നീക്കം.

കുടിവെള്ള വിതരണം സുഗമമാക്കാന്‍ ജലസംഭരണികള്‍ ഒരുങ്ങുന്നു

Posted: 27 Feb 2014 10:24 PM PST

Subtitle: 
കൊടപ്പറമ്പില്‍ രണ്ടാമത്തെ ടാങ്കിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാവുന്നു

കണ്ണൂര്‍: നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാക്കാന്‍ കൂറ്റന്‍ ജലസംഭരണി. എസ്.എന്‍ പാര്‍ക്കിന് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണി നിര്‍മാണം. മാര്‍ച്ച് അവസാനത്തോടെ പണി പൂര്‍ത്തിയാകും. നഗരത്തിലെ ജീര്‍ണിച്ച കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാവുന്നതോടെ സംഭരണി വഴിയായിരിക്കും ജലവിതരണം. ഇപ്പോള്‍ താണയിലെ ടാങ്കില്‍നിന്നാണ് നഗരത്തില്‍ വെള്ളമെത്തുന്നത്. കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി 2.35 കോടി രൂപ ചെലവിലാണ് സംഭരണിയുടെ നിര്‍മാണം. 10 മീറ്റര്‍ ഉയരമുള്ള ജലസംഭരണിയില്‍ 16.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. പയ്യാമ്പലം താളിക്കാവ്, പാറക്കണ്ടി, കാനത്തൂര്‍ തുടങ്ങി ജില്ലാ ആശുപത്രി വരെയുള്ള പ്രദേശങ്ങളിലേക്ക് സംഭരണി വഴി ജലം വിതരണം ചെയ്യാനാകും.
നഗരസഭയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം നിലവില്‍ കാര്യക്ഷമമല്ല. പലപ്പോഴും ടാപ്പുകളില്‍ വെള്ളം നേരിയതോതില്‍ ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഇതേതുടര്‍ന്നാണ് നഗരസഭയിലെ രണ്ടിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറായത്.  എസ്.എന്‍ പാര്‍ക്ക് സംഭരണിക്ക് പുറമെ കൊടപ്പറമ്പിലാണ് മറ്റൊരു ടാങ്ക്. ഭൂമി കൈമാറി കിട്ടാത്തതിനാല്‍ ഇതുവരെ നിര്‍മാണം തുടങ്ങാനായില്ല. കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി.
 സംഭരണി നിര്‍മാണത്തിനായി 13.5 സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. 70 ലക്ഷത്തോളം ചെലവിലാണ് നഗരസഭ ഭൂമി വാങ്ങി വാട്ടര്‍ അതോറിറ്റിക്ക് കൈമാറുന്നത്. ഏഴു ലക്ഷത്തോളം രൂപ ഇതിനകം നഗരസഭ സര്‍ക്കാറില്‍ അടച്ചു.
ഇനി കലക്ടര്‍ നില നിശ്ചയിച്ച് മറ്റു നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയാല്‍ നിര്‍മാണം തുടങ്ങും. ടാങ്ക് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നേരത്തേ വാട്ടര്‍ അതോറിറ്റി കൊടുത്തിരുന്നു. സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് മൂന്ന്  മാസത്തിനകം സംഭരണി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി 95 ലക്ഷം രൂപ ചെവിലാണ് നിര്‍മിക്കുന്നത്. കൊടപ്പറമ്പ്, അറക്കല്‍, തയ്യില്‍, പടന്ന, വെറ്റിലപ്പള്ളി, മൈതാനപ്പള്ളി, മുബാറക് തുടങ്ങിയ വാര്‍ഡുകളില്‍ 2500ഓളം കുടുംബങ്ങള്‍ക്ക് സംഭരണി യാഥാര്‍ഥ്യമാകുന്നതോടെ കുടിവെള്ളം സുഗമമായി ലഭ്യമാകും.

ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്: നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Posted: 27 Feb 2014 10:19 PM PST

Subtitle: 
നിയമനം സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നപരാതിയിലാണ് നടപടി

കല്‍പറ്റ: ബത്തേരി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ജോ. രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായി. അറ്റന്‍ഡര്‍, റെക്കോഡ് കീപ്പര്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകളിലേക്കുള്ള നിയമന നടപടികളാണ് തടഞ്ഞത്.
ആസ്തി-ബാധ്യതകളുടെ വിഭജനം, ജീവനക്കാരുടെ പുനര്‍വിന്യാസം, ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കിയശേഷം ജീവനക്കാരെ നിയമിക്കുന്നതായിരിക്കും ഉചിതമെന്നും ഉത്തരവിലുണ്ട്.
 നിയമനനടപടികള്‍ സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന കേണിച്ചിറ സ്വദേശി കെ.വി. രാജന്‍െറ പരാതിയിലാണ് നടപടി.
പനമരം ആസ്ഥാനമായ വയനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിഭജിച്ച് രൂപവത്കരിച്ചതാണ് ബത്തേരി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്.
വിഭജന നടപടികള്‍ ഇനിയും  പൂര്‍ത്തിയായിട്ടില്ല. എന്നാല്‍, നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ബത്തേരി ബാങ്ക് അധികൃതര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.ഇത് സഹകരണ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച്  സഹകരണ മന്ത്രി, രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കാണ് രാജന്‍ പരാതി നല്‍കിയത്.
സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ച്  പരാതി അന്വേഷിച്ച  ബത്തേരി അസി. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജോയന്‍റ് രജിസ്ട്രാറുടെ ഉത്തരവ്.  
 

Thursday, February 27, 2014

വഴിവിളക്കുകളില്ല; വൈദ്യുതി ബോര്‍ഡിന് വിമര്‍ശം Madhyamam News Feeds

വഴിവിളക്കുകളില്ല; വൈദ്യുതി ബോര്‍ഡിന് വിമര്‍ശം Madhyamam News Feeds

Link to

വഴിവിളക്കുകളില്ല; വൈദ്യുതി ബോര്‍ഡിന് വിമര്‍ശം

Posted: 27 Feb 2014 01:24 AM PST

Subtitle: 
ക്രിമിറ്റോറിയങ്ങളില്‍ ശവദാഹത്തിനുള്ള ഫീസ് നിശ്ചയിച്ചു

കൊല്ലം: പണമടച്ചിട്ടും വഴിവിളക്കുകള്‍ ലഭ്യമാക്കാത്ത വൈദ്യുതിബോര്‍ഡ് നിലപാടിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശം. ഇതേചൊല്ലി ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന വാദപ്രതിവാദം ഒരു മണിക്കൂര്‍ നീണ്ടു. ബോര്‍ഡിനെതിരെ കൗണ്‍സിലര്‍മാര്‍ സമരം നടത്തണമെന്ന് ഡെപ്യൂട്ടി മേയര്‍ ആര്‍.എസ്.പിയിലെ കെ. ഗോപിനാഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി മേയറുടെ അഭിപ്രായത്തോട് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.എമ്മിലെ അഡ്വ. വി. രാജേന്ദ്രബാബു വിയോജിച്ചു. ബോര്‍ഡിന് നോട്ടീസ് നല്‍കുന്നതടക്കം നടപടി പൂര്‍ത്തിയാക്കിവേണം സമരത്തിലേക്ക് പോകേണ്ടതെന്ന്  രാജേന്ദ്രബാബു പറഞ്ഞു.
ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ കെ.എസ്.ഇ.ബിയില്‍ പണമടച്ചതാണ് പ്രശ്നമായതെന്നും കോര്‍പറേഷന്‍ സ്വന്തം നിലക്ക് ഇതിന് തയാറാവാത്തത് വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് ജോര്‍ജ് ഡി. കാട്ടില്‍ പറഞ്ഞത് ഭരണപക്ഷത്ത് ബഹളത്തിനിടയാക്കി. വഴിവിളക്കുകള്‍ വാങ്ങിനല്‍കാനും മീറ്റര്‍ ഘടിപ്പിക്കാനുമടക്കം 1.35 കോടിയോളം കോര്‍പറേഷന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു. 19 ലക്ഷത്തിലധികം രൂപ വൈദ്യുതി ചാര്‍ജിനത്തിലും നല്‍കുന്നു. എന്നാല്‍, മീറ്റര്‍ സ്ഥാപിക്കുന്നതില്‍ അനാസ്ഥ കാട്ടുന്നതിലൂടെ വന്‍നഷ്ടമാണ് കോര്‍പറേഷനുണ്ടാകുന്നത്. മീറ്റര്‍ ഘടിപ്പിക്കുകയാണെങ്കില്‍ ഇപ്പോള്‍ നല്‍കുന്നതിന്‍െറ പകുതിയില്‍താഴെ പണം മാത്രം നല്‍കിയാല്‍ മതിയാവും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ക്കും ഇപ്പോള്‍ പണം നല്‍കേണ്ടിവരുന്നു. മീറ്റര്‍ സ്ഥാപിക്കുന്നതില്‍ ബോര്‍ഡ് കാലതാമസം വരുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
വൈദ്യുതിബോര്‍ഡിന്‍െറ പേരുപറഞ്ഞ് കോര്‍പറേഷന്‍ ഭരണാധികാരികള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ അനുകൂലിക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷം ചോദ്യംചെയ്തതോടെയാണ് കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായാമെന്നും സമയപരിധി നിശ്ചയിച്ചുനല്‍കിയശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നോട്ടീസ് നല്‍കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി. രാജേന്ദ്രബാബു ചര്‍ച്ചക്കുള്ള മറുപടിയില്‍ വിശദീകരിച്ചു.
കോര്‍പറേഷന്‍െറ കീഴിലെ പോളയത്തോട്, മുളങ്കാടകം ഗ്യാസ് ക്രിമിറ്റോറിയങ്ങളില്‍ ശവദാഹത്തിനുള്ള ഫീസ് നിശ്ചയിക്കുന്ന അജണ്ടക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് 2,500 രൂപയും പുറത്തുള്ളവര്‍ക്ക് 3,000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പരമ്പരാഗതരീതിയിലെ ശവദാഹത്തിനുള്ള നിലവിലെ ഫീസ് നിരക്ക് തുടരും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. നൗഷാദ്, ഉളിയക്കോവില്‍ ശശി, പ്രഫ. എസ്. സുലഭ, ഹണി ബഞ്ചമിന്‍, കൗണ്‍സിലര്‍മാരായ എസ്. ശ്രീകുമാര്‍, ഹംസത്ത്ബീവി, മുരളീബാബു, സി.വി. അനില്‍കുമാര്‍, ആര്‍. റോബിന്‍, എം. കമാലുദ്ദീന്‍, എസ്. ജയന്‍, ഉദയാ സുകുമാരന്‍, സ്റ്റാന്‍ലി വിന്‍സെന്‍റ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 

സഹ.ബാങ്ക് ഉദ്ഘാടനവേദിയില്‍ തെരുവ്യുദ്ധം; എം.എല്‍.എക്ക് നേരെ കൈയേറ്റം

Posted: 27 Feb 2014 01:07 AM PST

Subtitle: 
മാസ്റ്റര്‍പ്ളാന്‍ പ്രതിഷേധം

കഴക്കൂട്ടം:  ഉപഗ്രഹ നഗരനിര്‍മാണത്തിന്‍െറ പേരില്‍ കുടിയൊഴിപ്പക്കല്‍ ഭീഷണി നേരിടുന്നവരുടെ വികാരം അണപൊട്ടി. ഉദ്ഘാടനവേദി തെരുവുയുദ്ധ സമാനമായി. എം.എ വാഹിദ് എം.എല്‍.എക്ക് നേരെ കൈയേറ്റവും കല്ലേറും.  ലാത്തിച്ചാര്‍ജിലും തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്ക് . മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച അയിരുപ്പാറ സഹകരണബാങ്ക് മന്ദിരോദ്ഘാടനമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്.
സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനശേഷമാണ് കൈയാങ്കളിയുണ്ടായത് .
അഞ്ച്മണിയോടെയായിരുന്നു ഉദ്ഘാടനം. ശേഷം എം.എല്‍.എ മാരായ  പാലോട് രവി, കോലിയക്കോട് കൃഷ്ണന്‍നായര്‍, മുന്‍ എം.എല്‍.എ കടകമ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചതിന് ശേഷമാണ്  വാഹിദ് എം.എല്‍.എ എത്തിയത്. സ്ഥലത്തെത്തിയ എം.എല്‍.എയെ ജനം കൂവിവിളിക്കുകയും വേദിയില്‍ കയറുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് എം.എല്‍.എ സംസാരിക്കാന്‍ എഴുന്നേറ്റതോടെ രംഗം പ്രക്ഷുബ്ധ മാവുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ വേദിയിലേക്ക് കല്ലെറിഞ്ഞു. വേദിയിലേക്ക് ഇടിച്ചുകയറാനും ശ്രമം നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കാട്ടായിക്കോണം സ്വദേശികളായ ചന്ദ്രിക(50), രാജേഷ് (35) ,പൊലീസുകാരായ സുമേഷ് ഷിബു,അനില്‍കുമാര്‍ എന്നിവര്‍ ആശുപത്രിയിലാണ്. ചന്ദ്രികക്കും രാജേഷിനും തലക്കാണ് പരിക്ക്. ഇതിനിടയില്‍ പൊലീസ് വലയത്തില്‍ വേദിയില്‍ നിന്ന് എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എം.എല്‍.എയെ പ്രതീക്ഷിച്ച് സ്ഥലവാസികളായ 500 ഓളം പേര്‍ കാത്തുനിന്നിരുന്നു. വേദിയിലെത്തിയാല്‍ തടയുമെന്ന് നേരത്തേ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. എം.എല്‍.എയുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നാരോപിച്ച് കഴക്കൂട്ടം-വെഞ്ഞാറൂട് റോഡ് ഉപരോധിച്ചു. വ്യാഴാഴ്ച പ്രദേശത്ത് ഹര്‍ത്താലാചരിക്കുമെന്ന് ജനകീയ സമരസമിതിക്കാര്‍ അറിയിച്ചു. ലാത്തിച്ചാര്‍ജ്  നടത്തിയ കഴക്കൂട്ടം എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന ഡിവൈ.എസ്.പി യുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്.

നഗരസഭാ ബജറ്റ്: കുടിവെള്ളത്തിന് എട്ടുകോടി, നഗരവികസനത്തിന് പത്തുകോടി

Posted: 27 Feb 2014 12:59 AM PST

Subtitle: 
വരുമാന വര്‍ധനക്ക് നിര്‍ദേശങ്ങള്‍

തൃശൂര്‍: വരുമാനം വര്‍ധിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച നഗരസഭാ ജനറല്‍ ബജറ്റില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് എട്ടുകോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലക്ക് അഞ്ചുകോടിയും നഗരവികസനത്തിന് പത്തുകോടിയും വകയിരുത്തി. ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി അവതരിപ്പിച്ച ബജറ്റ് 346.27 കോടി വരവും 340.14 കോടി ചെലവും 6,62,86,267 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.വിവിധ ഡിവിഷനുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് എട്ടുകോടി വകയിരുത്തി. കിണര്‍ കുഴിച്ചും കുളങ്ങള്‍ ശുദ്ധിയാക്കിയും മറ്റുമുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ലോറിയില്‍ വെള്ളം വിതരണം ഘട്ടംഘട്ടമായി കുറക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മാണം ഉള്‍പ്പെടെയാണ് വിദ്യാഭ്യാസ മേഖലക്ക് അഞ്ചുകോടി വകയിരുത്തിയത്.

മുങ്ങിക്കപ്പലില്‍ നിന്ന് കാണാതായ നാവികരുടെ മൃതദേഹം കണ്ടെത്തി

Posted: 26 Feb 2014 11:42 PM PST

Image: 

മുബൈ: അപകടത്തില്‍പ്പെട്ട ഐ.എന്‍.എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലില്‍ നിന്നും കാണാതായ നാവിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെടുത്തു.  ലഫ്റ്റനന്‍്റ് കമാന്‍്റര്‍ കിപിഷ് മൂവാല്‍, ലഫ്റ്റനന്‍്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കപ്പലിലെ അടച്ചിട്ട കാബിനില്‍ നിന്നാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.  
മുംബൈ തുറമുഖത്ത് ഇന്നു രാവിലെ എത്തിച്ച മുങ്ങിക്കപ്പലില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കപ്പലിലെ മൂന്നു കാബിനുകള്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.

മുങ്ങിക്കപ്പല്‍ ദുരന്തം: നാവികസേനാ ഉപമേധാവിയും രാജിവെച്ചേക്കും

Posted: 26 Feb 2014 11:30 PM PST

Image: 

ന്യൂഡല്‍ഹി: മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ അപകടത്തില്‍പ്പെട്ടിതിന്‍െറ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൂടുതല്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്നാണ് സൂചന. ഇപ്പോള്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റ് ഫ്ളാഗ് ഓഫീസര്‍ കമാന്‍റിങ് ഇന്‍ ചീഫാണ് ശേഖര്‍ സിന്‍ഹ. അപകടത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബുധനാഴ്ച സേനാ മേധാവി ഡി.കെ. ജോഷി രാജിവെച്ചിരുന്നു.

സര്‍വീസില്‍ ശേഖര്‍ സിന്‍ഹയെക്കാള്‍ ജൂനിയറായ റോബിന്‍ കെ. ധോവാനാണ് സേനാ മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ജോഷിയുടെ രാജി. കൂടാതെ ഇത്തരത്തില്‍ രാജിവെക്കുന്ന രാജ്യത്തെ ആദ്യ സേനാ മേധാവിയാണ് ജോഷി.

സീനിയോറിറ്റി അടിസ്ഥാനത്തില്‍ അടുത്ത നാവികസേനാ മേധാവിയാകേണ്ടത് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ്. എന്നാല്‍ എട്ട് മാസങ്ങളിലായി തുടരുന്ന നാവിക അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശേഖര്‍ സിന്‍ഹക്ക് സാധിക്കില്ല.

1998ല്‍ കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അഡ്മിറല്‍ വിഷ്ണുഭഗവത് മേധാവി സ്ഥാനം രാജിവെച്ചിരുന്നു.

കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

Posted: 26 Feb 2014 11:26 PM PST

Subtitle: 
ഹൈറേഞ്ചിലെ അരുവികളിലും തോടുകളിലും ഒഴുക്കു നിലച്ചതോടെ ശുദ്ധജലം കിട്ടാക്കനിയായി

അടിമാലി: കുംഭച്ചൂടില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍.
ഹൈറേഞ്ചിലെ ഗ്രാമപ്രദേശങ്ങളിലും ആദിവാസി കോളനികളും മറ്റ് പിന്നാക്ക  പ്രദേശങ്ങളിലുമാണ് ദാഹജലത്തിനായി പരക്കം പായുന്നത്.
അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, രാജകുമാരി, കൊന്നത്തടി, ശാന്തന്‍പാറ, മാങ്കുളം, മൂന്നാര്‍, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ് വരള്‍ച്ച ഏറെ ബാധിച്ചിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം ശക്തമായിരുന്നെങ്കിലും തുലാവര്‍ഷം ചതിച്ചതാണ് മാര്‍ച്ചിന് മുമ്പേ കുടിവെള്ളം മുട്ടാന്‍ കാരണം.  
വേനല്‍ കടുത്തതായിരിക്കുമെന്ന കാലാവസ്ഥ  മുന്നറിയിപ്പ് ഹൈറേഞ്ചിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.  മൂന്ന് വര്‍ഷം മുമ്പാണ് മേഖലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടത്. അന്ന് ഹൈറേഞ്ചിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പന്നിയാര്‍ പുഴ വറ്റിവരണ്ടിരുന്നു.
ഇത്തവണയും പന്നിയാറില്‍ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതിനാല്‍ കഴിഞ്ഞദിവസം ആനയിറങ്കല്‍ ഡാം തുറന്നുവിട്ടു. സാധാരണയായി മാര്‍ച്ച് അവസാനത്തോടെയാണ് പുഴയില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ ഡാം തുറന്നുവിടാറുള്ളത്. ജലനിധി പദ്ധതി നടപ്പാക്കായി വെള്ളത്തൂവല്‍ പഞ്ചായത്തിലടക്കം കൂടിവെള്ളപദ്ധതികള്‍ക്കായി കോടികളാണ് മുടക്കിയതെങ്കിലും ഇവയൊക്കെ പാഴായതായി പൊതുജനം പറയുന്നു.
ഹൈറേഞ്ചിലെ അരുവികളിലും തോടുകളിലും ഒഴുക്കു നിലച്ചതോടെ ശുദ്ധജലം കിട്ടാക്കനിയായി. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ചിലെ ചിലയിടങ്ങളില്‍ വേനല്‍ മഴ പെയ്തിറങ്ങിയെങ്കിലും ഇത് ഗുണം ചെയ്തില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ജലസ്രോതസ്സുകളില്‍നിന്നും അരുവികളില്‍ നിന്നും റിസോര്‍ട്ടുകാരും വന്‍തോതില്‍ ജലം കടത്തുന്നതിനാല്‍ തൊഴിലാളികളും കര്‍ഷകരും ദുരിതത്തിലാണ്. ക്ഷീര മേഖലയിലാണ് പ്രതിസന്ധി  രൂക്ഷം. കാലികള്‍ക്ക് കുടിക്കാന്‍ പോലും വെള്ളം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശാന്തന്‍പാറ, സേനാപതി പഞ്ചായത്തുകളില്‍ തോടുകളില്‍നിന്ന് ക്രഷര്‍ യൂനിറ്റുകളും മറ്റും വന്‍തോതില്‍ ജലം പമ്പ് ചെയ്യുന്നതായി ആരോപണമുണ്ട്.
ശാന്തന്‍പാറ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ടാര്‍ പ്ളാന്‍റ് യൂനിറ്റ് സമീപത്തെ പുഴയില്‍നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വന്‍പമ്പ്സെറ്റ് ഉപയോഗിച്ച് കൊണ്ടുപോകുന്നത് പുഴയുടെ നാശത്തിന് കാരണമാകുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്.
മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍നിന്ന് സ്വാഭാവിക ഒഴുക്കിലൂടെ ശാന്തന്‍പാറ, പൂപ്പാറ മേഖലകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയും പാതി നിലച്ച മട്ടാണ്. വന്‍കിട ഏലത്തോട്ടം ഉടമകള്‍ ഈ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പുകള്‍ ചോര്‍ത്തി കൃഷി നനക്കാന്‍ വെള്ളമെടുക്കുന്നതാണ് ഇതിന് കാരണം. ഹൈറേഞ്ചില്‍ ഏലം ആവര്‍ത്തന കൃഷിക്ക് വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചതും വനനശീകരണം അനിയന്ത്രിതമായി വ്യാപിച്ചതുമാണ് കുടിവെള്ള ക്ഷാമം  രൂക്ഷമാക്കിയതെന്ന് പ്രകൃതി സ്നേഹികള്‍ വാദിക്കുന്നു.
 

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി

Posted: 26 Feb 2014 11:20 PM PST

Subtitle: 
തയാറെടുപ്പുകള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു

പത്തനംതിട്ട: ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി നിര്‍വഹിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ബി.മോഹനന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
തെരഞ്ഞെടുപ്പ് ജോലികളില്‍ ഒരുപക്ഷപാതവും ഉണ്ടാകാന്‍ പാടില്ലെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജോലി സംശയാതീതമായി നിര്‍വഹിക്കണം. നിഷ്പക്ഷത പുലര്‍ത്തണം. വോട്ടര്‍മാരെ സ്വാധീനിക്കരുത്. തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളില്‍ തെറ്റുണ്ടാകാന്‍ പാടില്ല. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തയാറാക്കണം. അര്‍ഹതപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. ആരെയും മന$പൂര്‍വം ഒഴിവാക്കരുത്. പൗരന്‍െറ വോട്ടവകാശം നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാ പോളിങ് ബൂത്തുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് കുടിവെള്ളം, റാമ്പ്, വെളിച്ചം, ഫര്‍ണിച്ചര്‍ തുടങ്ങിയവ ഉറപ്പാക്കണം. ബൂത്തുകള്‍ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് തഹസില്‍ദാര്‍മാര്‍ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാതൃക പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിന്‍െറ സുഗമമായ നടത്തിപ്പിന് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണം. പ്രശ്നബാധിത ബൂത്തുകള്‍ പൊലീസ് നിശ്ചയിക്കും. തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് അന്തിമ രൂപം നല്‍കും.
അച്ചടിശാലകളുടെ വിവരം ശേഖരിച്ച് ലൈസന്‍സില്ലാത്തവ അടച്ചുപൂട്ടണമെന്ന് കലക്ടര്‍ തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രം പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും പരിചയപ്പെടുത്താനും വില്ലേജ്, റവന്യൂ ഡിവിഷന്‍, താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും മാര്‍ച്ച് ഒന്നുമുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വോട്ടര്‍മാരും പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. ELE സ്പേസ് വോട്ടര്‍കാര്‍ഡ് നമ്പര്‍ 54242, 537252 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാല്‍ വോട്ടറുടെ പേരും അസംബ്ളി മണ്ഡലത്തിന്‍െറ പേരും ബൂത്ത്, ക്രമനമ്പറുകളും ബൂത്തിന്‍െറ പേരും അറിയാം.
അസിസ്റ്റന്‍റ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം വി.ആര്‍.വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഒ.രാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.രാജമോഹന്‍, ഇ.സി.സ്കറിയ, ജയപ്രകാശ്, തിരുവല്ല ആര്‍.ഡി.ഒ എ.ഗോപകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ എം.എ.റഹീം, പാല ആര്‍.ഡി.ഒ സി.കെ.പ്രകാശ്  എന്നിവര്‍ പങ്കെടുത്തു.
 

രോഗികളുടെ ഉറക്കംകെടുത്തി വ്യാജ ഡോക്ടര്‍മാര്‍

Posted: 26 Feb 2014 10:52 PM PST

Subtitle: 
പിടികൂടാനെത്തിയ പൊലീസുകാരന് 'കരളിനും വാരിയെല്ലിനുമിടയില്‍ വായു'

കാഞ്ഞിരപ്പള്ളി: ആയിരങ്ങള്‍ ചികിത്സ തേടുന്ന പ്രമുഖ സ്വകാര്യ  ആശുപത്രികളില്‍പ്പോലും വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാഞ്ഞിരപ്പള്ളിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ കൊല്ലം ഇരവിപുരം സ്വദേശി എം. സരസിജന്‍ കഴിഞ്ഞദിവസം അറസ്റ്റിലായതാണ് ആശങ്കക്കിടയാക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങള്‍ ജോലി നോക്കിയശേഷം ഇദ്ദേഹം സ്വന്തമായി തുടങ്ങിയ ചെറിയ ആശുപത്രിയിലും നിരവധി രോഗികളാണ് എത്തിയിരുന്നത്.
വ്യാജഡോക്ടറുടെ ചികിത്സക്കും വിധേയരായവര്‍ ഇപ്പോള്‍ ആശങ്കയിലാണ്. കിഴക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ അപര്യാപ്തതയാണ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് നയിക്കുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ക്ളിനിക്കുകള്‍ക്ക് പിന്നിലെ നടത്തിപ്പുകാരുടെ യോഗ്യതകള്‍ പരിശോധിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്.
ഷാഡോ പൊലീസ് ചികിത്സക്കെന്ന വ്യാജേനയെത്തിയാണ് സരസിജനെ വലയിലാക്കിയത്. വയര്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെടുന്നെന്നും വിശപ്പ് ഇല്ലെന്നുമായിരുന്നു ‘രോഗി’യുടെ  പരാതി.  കരളിനും വാരിയെല്ലിനുമിടയില്‍ വായു നിറഞ്ഞുനില്‍ക്കുന്നതാണ് പ്രശ്നമെന്നായിരുന്നു ‘ഡോക്ടറുടെ’ കണ്ടെത്തല്‍. കുറെ പരിശോധനകള്‍ക്ക് എഴുതിനല്‍കുകയും ചെയ്തു.
കുത്തിവെപ്പിന് നിര്‍ദേശിച്ചെങ്കിലും ഭയമാണെന്നും ഗുളികള്‍ നല്‍കിയാല്‍ മതിയെന്നും ‘രോഗി’ ആവശ്യപ്പെട്ടതോടെ കുറെ ഗുളികകള്‍ നല്‍കി 200 രൂപയും വാങ്ങിയിരുന്നു.

ശിവരാത്രി: മണപ്പുറത്ത് വന്‍ സുരക്ഷസന്നാഹം

Posted: 26 Feb 2014 10:44 PM PST

Subtitle: 
താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍ തുറന്നു; ഗുണ്ടകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റൂറല്‍ എസ്.പി സതീഷ് ബിനോ അറിയിച്ചു. 10 ഡിവൈ.എസ്.പിമാര്‍, 30 സി.ഐമാര്‍ 165 എസ്.ഐ - എ.എസ്.ഐമാര്‍, വനിത പൊലീസുകാര്‍ ഉള്‍പ്പെടെ 1500ഓളം പൊലീസുകാര്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും സാമൂഹികവിരുദ്ധരെയും മറ്റും നിരീക്ഷിക്കാനായി വിവിധ ജില്ലകളില്‍നിന്നുള്ള മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചു.
തിരക്ക് കുറക്കാനും സുരക്ഷ ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ ഉണ്ടാകും. അഞ്ച് പൊലീസുകാര്‍ വാച്ച് ടവറുകളില്‍ ബൈനോക്കുലര്‍ സൗകര്യങ്ങളോടുകൂടി സദാ നിരീക്ഷണം നടത്തും. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനം എ.ഡി.ജി.പി പത്മകുമാര്‍ നിര്‍വഹിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ ചികിത്സിക്കാനുള്ള മെഡിക്കല്‍ യൂനിറ്റും ആംബുലന്‍സ് സര്‍വീസും ലഭ്യമാണ്.
മണപ്പുറത്ത് അമ്പലത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ കച്ചവടങ്ങള്‍ അനുവദിക്കില്ല. ശനിയാഴ്ച മുതല്‍ നഗരപരിധി യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവുകളിലും പുഴയിലും ലൈഫ് ബാഗുകള്‍ ഉള്‍പ്പെടെയുള്ള ബോട്ടുകളുടെയും പൊലീസ്, നേവി മുതലായ വിഭാഗങ്ങളുടെ നീന്തല്‍ വിദഗ്ധരുടെയും സേവനമുണ്ടായിരിക്കും. മണപ്പുറത്തും മറ്റു പ്രധാന സ്ഥലങ്ങളിലും മെഡിക്കല്‍ സംഘത്തിന്‍െറയും ആംബുലന്‍സുകളുടെയും സേവനവും ഒരുക്കും.
ഗുണ്ടകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാന ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു. പട്ടണത്തിലും പരിസരപ്രദേശത്തും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മദ്യ വില്‍പനയും ഉപഭോഗവും നിരോധിച്ചു. മണപ്പുറത്തേക്ക് ബലിയിടാനും ബലിതര്‍പ്പണത്തിനും പോകുന്ന ഭക്തര്‍ താല്‍ക്കാലിക പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അമിതമായ തിരക്ക് ഒഴിവാക്കാനായി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. എസ്.പിയുടെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. അനില്‍കുമാര്‍, ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. സനില്‍കുമാര്‍ എന്നിവര്‍ക്കാണ് ക്രമസമാധാന ചുമതല.

ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാറുകളെ സ്വാധീനിക്കുന്നെന്ന് വി.എസ്

Posted: 26 Feb 2014 10:43 PM PST

Image: 

ആറന്മുള: ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആറന്മുള സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രമാണിമാരുടെ ആകാശ സഞ്ചാരത്തിന് വേണ്ടിയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പദ്ധതിക്ക് അനുമതി നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ജനങ്ങളെ വിലക്ക് വാങ്ങാനാണ് കുത്തക മുതലാളിമാര്‍ ശ്രമിക്കുന്നതെന്നും വി.എസ്. ആരോപിച്ചു.

ആറന്മുളയിലെ ജനങ്ങള്‍ കൃഷിസ്ഥലങ്ങളും വയലോലകളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കണം. എത്ര കാലം നീണ്ടുപോയാലും പ്രതിരോധത്തിന്‍െറ കോട്ട കെട്ടി ജനങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും സംരക്ഷിക്കണമെന്നും വി.എസ് ആഹ്വാനം ചെയ്തു.

Wednesday, February 26, 2014

സഹാറ ഗ്രൂപ്പ് മേധാവിക്ക് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് Madhyamam News Feeds

സഹാറ ഗ്രൂപ്പ് മേധാവിക്ക് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് Madhyamam News Feeds

Link to

സഹാറ ഗ്രൂപ്പ് മേധാവിക്ക് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്

Posted: 26 Feb 2014 01:24 AM PST

Image: 

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രദാ റോയിക്കെതിരെ സുപ്രീം കോടതിയുടെ ജാമ്യമില്ല വാറണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് സുബ്രദാ റോയിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 20,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് സഹാറ ഗ്രുപ്പ്  നല്‍കാനുള്ളത്.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുബ്രദാ റോയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കേസില്‍ ഇന്നായിരുന്നു സുബ്രദാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.
 

കൊട്ടിയം പൊലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനം അവസാനനിമിഷം മാറ്റിയത് വിവാദത്തില്‍

Posted: 26 Feb 2014 01:17 AM PST

Subtitle: 
എം.എല്‍.എയുടെയും മന്ത്രിയുടെയും അസൗകര്യമെന്ന് വിശദീകരണം •പ്രതിഷേധ പ്രകടനവും മാര്‍ച്ചും നടത്തി

കൊട്ടിയം: പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം അവസാനനിമിഷം മാറ്റിവെച്ച അധികൃതരുടെ നടപടി വിവാദത്തില്‍. യാതൊരു കാരണവുമില്ലാതെ ഉദ്ഘാടനം മാറ്റിവെച്ചതിനെതിരെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
ചൊവ്വാഴ്ച ഉച്ചക്ക് തീരുമാനിച്ചിരുന്ന കൊട്ടിയം പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനമാണ് തിങ്കളാഴ്ച രാത്രി 11 ഓടെ മാറ്റിവെച്ചത്. മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്.
എം.എ. ബേബി എം.എല്‍.എയെയായിരുന്നു അധ്യക്ഷനായി തീരുമാനിച്ചിരുന്നത്. കൊട്ടിയം പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം ചാത്തന്നൂര്‍ പൊലീസ്സ്്റ്റേഷന്‍ വളപ്പില്‍ നിര്‍മിച്ച ചാത്തന്നൂര്‍ അസി. പൊലീസ് കമീഷണര്‍ ഓഫിസ് കെട്ടിടത്തിന്‍െറ ഉദ്ഘാടനവും കൊട്ടിയത്തുവെച്ച് നടത്തുമെന്നാണ് ഉദ്ഘാടനനോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതോടൊപ്പം ചാത്തന്നൂര്‍ പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടിയം സി.ഐ ഓഫിസും കൊട്ടിയത്തേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. പുതിയ പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടത്തുന്നതിനായി വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പൊലീസ് ഉദ്ഘാടനത്തിനായുള്ള സംവിധാനങള്‍ ഒരുക്കിയിരുന്നത്. ഇതിനായി ഏകദേശം മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കി സ്റ്റേജ്, ആര്‍ച്ച്, മൈക്ക് സെറ്റ് മറ്റ് സംവിധാനങ്ങളൊക്കെ കൊട്ടിയം ജങ്ഷനിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ഒരുക്കിയപ്പോഴാണ് ഉദ്ഘാടനം മാറ്റിവെച്ചതായി അറിയിപ്പ് വന്നത്.
അര്‍ധരാത്രിയില്‍ ചാത്തന്നൂര്‍ എ.സി.പിയാണ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം മാറ്റിവെച്ചതായി അറിയിച്ചത്.
അര്‍ധരാത്രിയിലായതിനാല്‍ ഉദ്ഘാടനം മാറ്റിവെച്ച വിവരം ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെയാണ് ഉദ്ഘാടനം മാറ്റിവെച്ച വിവരം വ്യാപാരികള്‍ അറിയുന്നത്. യാതൊരു കാരണവുമില്ലാതെയാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ കാരണം പറയാനാകാതെ ഉദ്യോഗസ്ഥരും കൈമലര്‍ത്തി.
തിങ്കളാഴ്ച അര്‍ധരാത്രിയില്‍ അസി. പൊലീസ് കമീഷണറുമായി ബന്ധപ്പെട്ടപ്പോള്‍ എം.എല്‍.എ യുടെ അസൗകര്യമാണ് ഉദ്ഘാടനം മാറ്റിവെക്കാന്‍ കാരണമെന്നാണ് പറഞ്ഞത്. പിന്നീടത് മന്ത്രിയുടെ അസൗകര്യമായി അധികൃതര്‍ മാറ്റിപ്പറയുകയാണുണ്ടായത്.
സ്റ്റേഷന്‍ കെട്ടിടം മാറ്റുന്നതിന്‍െറ ഭാഗമായി നിലവിലുള്ള പൊലീസ്സ്റ്റേഷനില്‍ നിന്ന് കേസ് ഫയലുകളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയ കെട്ടിടത്തിലേക്ക് പൊലീസ്സ്റ്റേഷന്‍ മാറുന്നതിനായുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടക്കാതെ സ്റ്റേഷന്‍ കെട്ടിടം അനാഥമായി കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് അധികൃതര്‍ ഇടപെട്ട് ഉദ്ഘാടനതീയതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നതിനാല്‍  അടുത്തിടെയൊന്നും സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടക്കാന്‍ ഇടയില്ലെന്നാണറിയുന്നത്.
കൊട്ടിയം പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തോടൊപ്പം ചാത്തന്നൂര്‍ എ.സി.പി ഓഫിസിന്‍െറ കെട്ടിടം ഉദ്ഘാടനവും കൊട്ടിയത്തുവെച്ച് നടത്താന്‍ തീരുമാനിച്ചതും ചാത്തന്നൂരിലെ പ്രധാനപ്പെട്ട നേതാക്കളെ പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നതുമാണ് ഉദ്ഘാടനം മാറ്റിവെക്കാന്‍ കാരണമാക്കിയതെന്നാണ് പറയുന്നത്. ഉദ്ഘാടനം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ കൊട്ടിയം ജങ്ഷനില്‍ പ്രതിഷേധ പ്രകടനവും പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കൊട്ടിയം ജങ്ഷനിലെ ഭൂരിഭാഗം വ്യാപാരികളും പങ്കെടുത്തു.
കബീര്‍ തട്ടാരുവിള, ഗിരീഷ് കരിക്കട്ടഴികം, പളനി, നാസര്‍, നൂഹുകണ്ണ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

എം.ജി വി.സിയെ മാറ്റാന്‍ നിയമോപദേശം

Posted: 26 Feb 2014 01:16 AM PST

Image: 

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ നിയമതടസങ്ങളില്ളെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. രണ്ടു ദിവസത്തിനകം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
എ.വി. ജോര്‍ജിനെ വി.സിയായി നിയമിച്ചത് ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

വിദ്യാലയങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക നഗരസഭ വകമാറ്റി

Posted: 26 Feb 2014 01:02 AM PST

Subtitle: 
ക്വട്ടേഷനിലും രേഖകള്‍ ഹാജരാക്കിയതിലും ക്രമക്കേട്

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ചെലവഴിക്കേണ്ട നാലര ലക്ഷം രൂപ നഗരസഭ പദ്ധതിരേഖക്ക് വിരുദ്ധമായി വകമാറ്റി. കായികോപകരണങ്ങള്‍ വാങ്ങാന്‍ വകയിരുത്തിയ വികസന ഫണ്ട് രജിസ്റ്റേര്‍ഡ് ക്ളബുകള്‍ക്ക് വേണ്ടി ചെലവഴിച്ചതാണ് വിവാദമായത്.ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സ്ഥാപനത്തെ അവഗണിച്ചും തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്.   
വികസന ഫണ്ടില്‍ നിന്ന് 4,77,550 രൂപയുടെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ 54 സ്പോര്‍ട്സ് ക്ളബുകള്‍ക്ക് നല്‍കിയിരുന്നു. സ്പോര്‍ട്സ് ക്ളബുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത് സര്‍ക്കാര്‍ സബ്സിഡി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നില്ല. മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ഏത് ഇനത്തിലും സബ്സിഡി നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി തേടണം. മാനദണ്ഡം ലംഘിച്ചാല്‍ ഫണ്ട് ദുര്‍വിനിയോഗമായി കണക്കാക്കി ചെലവഴിച്ച തുക നിര്‍വഹണ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കണമെന്നാണ് ചട്ടം.
ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ലഭിച്ച ക്വട്ടേഷനുകളില്‍ എറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനത്തെ ഭാഗികം എന്ന പേരില്‍ നിരസിച്ചതായും ആരോപണമുണ്ട്. പകരം കൂടിയ നിരക്ക് ക്വോട്ട് ചെയ്ത മറ്റൊരു സ്ഥാപനത്തിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതുവഴി 8,165 രൂപ നഗരസഭക്ക് നഷ്ടമായി. ഉപകരണങ്ങള്‍ വാങ്ങിയതിന്‍െറ കൈപ്പറ്റ് രസീത് ഹാജരാക്കിയതിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2012 മാര്‍ച്ചില്‍ ലഭ്യമായ ഉപകരണങ്ങള്‍ ഒക്ടോബറിലാണ് വിതരണം ചെയ്തത്. ഉപകരണങ്ങള്‍ ലഭ്യമാക്കിയ 54 ക്ളബുകളില്‍ നിന്നും വെള്ളപേപ്പറിലുള്ള കൈപ്പറ്റ് രസീതുകളുടെ ഫോട്ടോകോപ്പിയാണ് ലഭ്യമാക്കിയത്. ആധികാരികമായ രസീതില്ലാത്തത്തിനാല്‍ ഉപകരണങ്ങള്‍ നല്‍കിയത് രജിസ്ട്രേഡ് ക്ളബുകള്‍ക്കാണോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. കരാര്‍ ഏറ്റെടുത്ത കമ്പനി നല്‍കിയ ബില്ലിന് അനുസൃതമായല്ല ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കൈപ്പറ്റ് രസീതുകളില്‍ ഓരോ ഇനവും കൈപ്പറ്റിയതിന്‍െറ എണ്ണത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരേ തരത്തിലുള്ള സാധനം  പലതവണയായി വാങ്ങരുതെന്ന നിര്‍ദേശം ഉണ്ട്. ഇതിന് വിരുദ്ധമായാണ് നഗരസഭ കായികോപകരണ വിതരണം, കളരി, എസ്.സി വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 18 ലക്ഷത്തിലധികം രൂപയോളം സ്പോര്‍ട്സ് ഉപകരണങ്ങള്‍ക്കായി ചെലവഴിച്ചത്.

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

Posted: 26 Feb 2014 12:53 AM PST

Image: 

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍  തത്വത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹൈകോടതിയില്‍ നിലനില്‍ക്കുന്ന  കേസ് തീരുന്ന മുറക്ക് മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭ  ചില കാര്യങ്ങളില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിരുന്നു.  
കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി രൂപ പ്രത്യേക ധനസഹായമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അതേസമയം, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരണം, നവീകരണ പാക്കേജ്, ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തല്‍ എന്നിവ സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് നീട്ടിവെച്ചു.

കട്ടപ്പന കഞ്ചാവ് കടത്തിന്‍െറ ഇടത്താവളമായി മാറുന്നു

Posted: 26 Feb 2014 12:51 AM PST

കട്ടപ്പന: കഞ്ചാവ് കടത്തിന്‍െറ ഇടത്താവളമായി കട്ടപ്പന മാറുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ കഞ്ചാവ് കടത്തുന്നതിനിടെ അഞ്ചു പേരാണ് കട്ടപ്പനയില്‍ പിടിയിലായത്. എട്ടു കിലോ കഞ്ചാവും രണ്ട് ഓട്ടോയും ഒരു കാറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേരള-തമിഴ്നാട് അതിര്‍ത്തി പട്ടണമെന്ന നിലയില്‍ കമ്പത്തുനിന്ന് അതിര്‍ത്തി ചെക്പോസ്റ്റ് വഴി വളരെയെളുപ്പം കഞ്ചാവ് കട്ടപ്പനയില്‍ എത്തിക്കാന്‍ കഴിയും. പൊലീസിന്‍െറയും എക്സൈസിന്‍െറയും കണ്ണുവെട്ടിച്ച് കട്ടപ്പനയിലേക്ക് കഞ്ചാവ് എത്തിക്കാന്‍ നിരവധി ഊടുവഴികളുണ്ട്. പെട്ടെന്നൊന്നും പിടിയില്‍പെടാതിരിക്കാന്‍ വളരെ വിദഗ്ധമായാണ് കഞ്ചാവ് കടത്തുന്നത്. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചുവെച്ച ശേഷം   രഹസ്യമായാണ് കട്ടപ്പനയിലെത്തിക്കുന്നത്.
കേരളത്തിലേക്ക് പച്ചക്കറി, ഏത്തപ്പഴം, വാഴക്കുല, വളം തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികളിലെ രഹസ്യ അറകളില്‍ നിക്ഷേപിച്ചാണ് കഞ്ചാവ് കടത്ത്. സ്കൂള്‍-കോളജ് കുട്ടികളെയും കഞ്ചാവ് കടത്തലിന് ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ട്. കട്ടപ്പന പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ  കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പനയുടെ ഏജന്‍റുമാരുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം പിടിയിലായവര്‍ക്ക് ഈ കോളനിയുമായി ബന്ധമുണ്ട്.
കഞ്ചാവ് വില്‍പനയുടെ പ്രധാന സൂത്രധാരകരായ രണ്ടു പേരാണ് ആദ്യം പിടിയിലായത്. ഇവര്‍ പിടിയിലായിട്ടും കഞ്ചാവ് വില്‍പനക്ക്   കുറവ് വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിധമാണ് വീണ്ടും യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. ആദ്യം പിടിയിലായ ഒരാളുടെ ഭാര്യയാണ് നാലര കിലോ കഞ്ചാവുമായി പിടിയിലായവരുടെ സംഘത്തിന്‍െറ നേതാവ്. കട്ടപ്പന സംഗീത തിയറ്ററിന് സമീപം പിടിയിലായവര്‍ ഓട്ടോയില്‍നിന്ന് കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടയാണ്. കഞ്ചാവ് ഓട്ടോയില്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടയാണ് ഭാര്യയും സംഘവും പിടിയിലായത്.
തമിഴ്നാട്ടിലെ കമ്പത്തെ രഹസ്യ കേന്ദ്രങ്ങളിലാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത്. പിന്നീട് പാക്കറ്റുകളാക്കി മാറ്റിയാണ് കട്ടപ്പനയില്‍ എത്തിക്കുന്നത്. കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പഴയ കെട്ടിടത്തില്‍ സ്കൂള്‍, കോളജ് കുട്ടികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് പൊതികളാക്കി വില്‍ക്കുന്നുണ്ട്. 50  മുതല്‍ 250 രൂപ വരെയുള്ള പൊതികളാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞയാഴ്ച മൂന്ന് വിദേശ വനിതകളടക്കമുള്ളവരെ കഞ്ചാവുമായി നാട്ടുകാര്‍ കണ്ടെങ്കിലും പൊലീസില്‍ അറിയിക്കുന്നതിന് മുമ്പ് ഇവര്‍ കടന്നുകളഞ്ഞു. കട്ടപ്പന കഞ്ചാവ് വില്‍പനയുടെ പ്രധാന കേന്ദ്രമായതോടെ നിരവധി വിദേശികളും ഇവിടെ എത്തുന്നുണ്ട്. രഹസ്യമായാണ് ഇടപാട് എന്നതിനാല്‍ പൊലീസിന്‍െറ കൈയില്‍പെടാറില്ല.
 

സിറിയന്‍ ഭരണകൂടത്തെ ശിക്ഷിക്കാതെ നീതി പുലരുകയില്ല

Posted: 26 Feb 2014 12:46 AM PST

Image: 

ദോഹ: സിറിയയില്‍ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന യുദ്ധകുറ്റങ്ങുടെ പേരില്‍ അവരെ ശിക്ഷിക്കപ്പെടാത്ത കാലത്തോളം നീതി പുലരുകയില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ലോകോളേജില്‍ ‘സിറിയന്‍ പ്രതിസന്ധിയും അന്താരാഷ്ട്ര നിയമങ്ങളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ അന്താരാഷ്ട്ര തലത്തില്‍ വിചാരണ ചെയ്യണം. മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര സൈന്യത്തിന്‍െറ അഭാവത്തില്‍ സിറിയന്‍ ജനത കൊലചെയ്യപ്പെടുകയും സ്വഭവനങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും ചെയ്യുകയാണ്.
അന്താരാഷ്ട്ര നിയമങ്ങള്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ എന്നിവക്കെതിരെയുള്ള വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഭവവികാസങ്ങള്‍. മാത്രമല്ല, ഐക്യരാഷ്ട്രസഭ 43ാം ഖണ്ഡിക അനുശാസിക്കുന്ന സാമൂഹിക സുരക്ഷ സംസ്ഥാപനമെന്ന ലക്ഷ്യം സംസ്ഥാപിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്.
സിറിയയില്‍ എത്രയും പെട്ടെന്ന് സമൂഹിക സമാധാനവും നിയമവാഴ്ചയും തിരിച്ചുകൊണ്ടുവരുന്ന അവസ്ഥ ഉണ്ടാക്കാന്‍ ജാനാധിപത്യപരമായ നടപടികള്‍ വേണം. 1,30,000 മനുഷ്യര്‍ ഇതിനകം സിറിയയില്‍ കൊലചെയ്യപ്പെട്ടുവെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ പറയുന്നു. ഒമ്പത് മില്യന്‍ മനുഷ്യരാണ് ഇതിനകം അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. ഉക്രൈന്‍ പ്രതിസന്ധി മണിക്കൂറുകള്‍ കൊണ്ട് പരിഹരിച്ച അന്താരാഷ്ട്ര സമൂഹം സിറിയന്‍ പ്രതിസന്ധി മൂന്ന് വര്‍ഷമായിട്ടും പരിഹരിക്കാന്‍ മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണെന്നും അല്‍ അതിയ്യ ചോദിച്ചു. സിറിയന്‍ ഐക്യം ഉള്‍ക്കൊണ്ടുകൊണ്ടും സിറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ പരിഗണിച്ചു കൊണ്ടും പ്രവേശനത്തിന് അടിയന്തിര പരിഹാരമാണ് ആവശ്യമെന്നും അല്‍ അതിയ്യ പറഞ്ഞു.
 

ഏഷ്യാ കപ്പ്: ഇന്ത്യക്ക് ഫീല്‍ഡിങ്

Posted: 26 Feb 2014 12:10 AM PST

Image: 

ധാക്ക: ഏഷ്യാകപ്പില്‍ ബംഗ്ളാദേശിനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ന്യൂസിലന്‍ഡിനോടും ഏകദിന-ടെസ്റ്റ് പരമ്പരകളില്‍ ദയനീയ പരാജയമേറ്റുവാങ്ങി എത്തിയ ടീമിന് വിജയത്തിനുള്ള മാനസിക ഊര്‍ജം നല്‍കുക എന്നതാണ് കോഹ്ലിക്ക് മുന്നിലുള്ള വെല്ലുവിളി. മുന്‍നിരക്കാരെ അട്ടിമറിച്ച ചരിത്രമുള്ള ബംഗ്ളാദേശിന്  പരിക്കിനത്തെുടര്‍ന്ന് ഓപണര്‍ തമീം ഇഖ്ബാലിന്‍െറ സേവനം ലഭിക്കില്ളെന്നതാണ്  പ്രധാന തിരിച്ചടി.  ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കീപ്പറാകും. ചേതേശ്വര്‍ പുജാരക്ക് പുറമെ ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്  എന്നിവര്‍ മികവുറ്റവരാണെങ്കിലും ടീം വിജയത്തില്‍ എത്രത്തോളം പിന്തുണക്കുമെന്നാണ് കണ്ടറിയേണ്ടത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ പേസ് ഡിപാര്‍ട്ട്മെന്‍റിന്‍െറ ചുമതല വഹിക്കുമ്പോള്‍ രവീന്ദ്ര ജദേജ, ആര്‍.അശ്വിന്‍ എന്നിവരാണ് സ്പിന്‍ നിരയിലെ പ്രധാനികള്‍.

കൃഷിക്കും സേവന മേഖലക്കും ഊന്നല്‍

Posted: 25 Feb 2014 11:24 PM PST

Subtitle: 
പഞ്ചായത്ത് ബജറ്റുകള്‍

കോന്നി: ഭവനപദ്ധതിക്കും സേവന മേഖലക്കും സമ്പൂര്‍ണ വെളിച്ചം പദ്ധതിക്കും ഊന്നല്‍ നല്‍കുന്ന 2014-15 ലെ ബജറ്റ് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി മോഹന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രമണി ശ്രീധര്‍ അധ്യക്ഷത വഹിച്ചു.
ഭവനപദ്ധതിക്കും കുടിവെള്ളവിതരണത്തിനും ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കും വൃദ്ധജന സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റ് 26.81 കോടി രൂപ വരവും 19.89 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു.
ജീവിതത്തില്‍ ഒറ്റപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട് നിര്‍മിക്കുന്നതിന് 10 ലക്ഷവും പട്ടികജാതി ഭവന രഹിതര്‍ക്ക് ഭവന സമുച്ചയം നിര്‍മിക്കുന്നതിന് 50 ലക്ഷവും വകയിരുത്തി. സമ്പൂര്‍ണ വെളിച്ചം പദ്ധതിക്ക് 70 ലക്ഷം, ഗ്രാമീണ റോഡു വികസനത്തിന് 2.60 കോടി,  ഗ്രാമ സേവാ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 30 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. ഒന്നരക്കോടി രൂപ മുടക്കി പൊതുശ്മശാനം നിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നു. കുടിവെള്ള  പദ്ധതികള്‍ക്ക് 25 ലക്ഷം രൂപ വകയിരുത്തി.
പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിന്‍െറ 2014-15 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിനി ജോസിന്‍െറ അധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരന്‍ ബജറ്റ് അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണ സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ക്ക് ശേഷം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. 4,54,16,301  രൂപ വരവും 3,57,83,000 രൂപ ചെലവും 96,33,301 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.  കൃഷി പ്രധാന ഉപജീവനമാര്‍ഗമായി കാണുന്ന ജനങ്ങള്‍ കൂടുതലുള്ള പഞ്ചായത്തില്‍ പദ്ധതി വിഹിതമായി ലഭിക്കുന്ന 99,19,000 രൂപയില്‍  40 ലക്ഷം രൂപ കാര്‍ഷിക അനുബന്ധ മേഖലകളില്‍  വകയിരുത്തിയിട്ടുണ്ട്. കൂടാതെ ആശ്രയ  പദ്ധതിക്ക് രണ്ട് ലക്ഷം രൂപയും മരുന്ന് വാങ്ങലിനായി  10 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക്  നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സാധാരണ വിഹിതമായി പട്ടികജാതി വിഭാഗത്തിന് 31,32,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് 3, 46,000 രൂപയും ലഭിച്ചിട്ടുണ്ട്.

തലമുറകളുടെ സംഗമത്തില്‍ വി.എം. സുധീരന് സ്വീകരണം

Posted: 25 Feb 2014 11:16 PM PST

Subtitle: 
പിണറായി തിരിച്ചും മാര്‍ച്ച് നടത്തിയാലും രക്ഷപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കോണ്‍ഗ്രസിലെ പല തലമുറകളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനും ഡി.സി.സിയുടെ സ്വീകരണം.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ചങ്ങനാശേരിയില്‍നിന്ന് കോട്ടയത്തെത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെ നേതാക്കള്‍ വേദിയിലേക്ക് ആനയിച്ചു. എറണാകുളത്ത് പരിപാടികളുടെ തിരക്കിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉച്ചക്ക് ഒന്നേകാലോടെ എത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍ തെക്കുനിന്ന് വടക്കോട്ടും ഇനി തിരിച്ചും രക്ഷാമാര്‍ച്ച് നടത്തിയാലും കേരളത്തില്‍ രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും. ഒന്നിച്ചുനിന്നാല്‍ നൂറുശതമാനം വിജയം അടുത്ത തെരഞ്ഞെടുപ്പില്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ചിത തീയതികളില്‍ പാര്‍ട്ടി ഓഫിസില്‍ ചെന്നാല്‍ കാണാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്ന് മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് പറഞ്ഞു. ഘടകകക്ഷികള്‍ വേണമെന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ കൈപ്പത്തി കാണാതെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളായ കെ.എം. ചുമ്മാര്‍, എം.ജി സര്‍വകലാശാല മുന്‍ വി.സി എ.ടി. ദേവസ്യ എന്നിവരോട് സദസ്സിലെത്തി വിശേഷങ്ങള്‍ ആരാഞ്ഞ സുധീരന്‍ കോട്ടയവുമായി തനിക്കുള്ള ബന്ധവും വിവരിച്ചു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന നാളുകളില്‍ ജില്ലയിലെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളായിരുന്നു തണലായതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, വി.പി. ശശീന്ദ്രന്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍ നായര്‍, കെ.എം. ഐപ്പ്, അഡ്വ. ബി. ബാബുപ്രസാദ്, കുര്യന്‍ ജോയി, ലതിക സുഭാഷ്, അഡ്വ. എ. ഷാനവാസ്ഖാന്‍, ഫിലിപ്പ് ജോസഫ്, സ്വപ്ന പട്രോണീസ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, പി.എ. സലീം, പി.എസ്. രഘുറാം എന്നിവര്‍ പങ്കെടുത്തു.

Tuesday, February 25, 2014

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Madhyamam News Feeds

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Madhyamam News Feeds

Link to

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍

Posted: 24 Feb 2014 11:41 PM PST

Image: 

ചങ്ങനാശ്ശേരി: കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.എസ്.എസിനോട് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധീരന്‍ എത്തിയ സമയം സമാധിയില്‍ നിന്നും മാറിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്‍.എസ്. എസ് നേതാക്കളെ കാണാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ആരെയും  എന്‍.എസ്.എസ്  ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും കെട്ടിയെഴുന്നള്ളുമെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.

സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രം പ്രത്യേക പരിരക്ഷ -സുപ്രീംകോടതി

Posted: 24 Feb 2014 11:03 PM PST

Image: 

ന്യൂഡല്‍ഹി: സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രമാണ് പ്രത്യേക പരിരക്ഷയുള്ളതെന്ന് സുപ്രീംകോടതി. സഭക്ക് പുറത്ത് അംഗങ്ങള്‍ സാധാരണ പൗരന്മാര്‍ മാത്രമാണ്. സഭാ നടപടികള്‍ സുഗമമായി നടക്കുന്നതിനാണ് ജനപ്രതിനിധികള്‍ക്ക് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

സഭക്ക് പുറത്ത് സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും ജനപ്രതിനിധികള്‍ വിധേയരാകണം. സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് സഭക്കുപുറത്ത് പ്രത്യേക പരിരക്ഷയുള്ളതെന്നും സുപ്രീംകോടതി അറിയിച്ചു.

2007ല്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മധ്യപ്രദേശ് നിയമസഭയിലേക്ക് അനധികൃതമായി റോഡ് നിര്‍മാണം നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ അഴിമതി കണ്ടെത്തി. തുടര്‍ന്ന് ലോകായ്കുത നോട്ടീസ് അയച്ചെങ്കിലും എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ലോകായുക്തക്ക് നിയമനടപടികള്‍ തുടരാമെന്നും കോടതി അറിയിച്ചു.

യു.എ.ഇയില്‍ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്കും നക്ഷത്ര പദവി

Posted: 24 Feb 2014 10:24 PM PST

Image: 

ദുബൈ: വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ നക്ഷത്ര പദവി നല്‍കുന്ന സംവിധാനത്തിന് യു.എ.ഇയില്‍ തുടക്കമായി. ആദ്യ ഘട്ടമായി  75 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നക്ഷത്ര പദവി സംബന്ധിച്ച വിലയിരുത്തലിന്‍െറ ഫലം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  പുറത്തുവിട്ടു.
ഇതില്‍ മൂന്നു സ്ഥാപനങ്ങള്‍ക്ക് പഞ്ച നക്ഷത്ര പദവിയുണ്ട്. ഏറ്റവും ഉയര്‍ന്ന പദവിയായ സപ്തനക്ഷത്രം ആര്‍ക്കുമില്ല.  ഓരോ സ്ഥാപനങ്ങള്‍ക്കും ലഭിച്ച നക്ഷത്ര പദവി രേഖപ്പെടുത്തിയ ഫലകം ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഈ ഫലകത്തിന്‍െറ പ്രകാശനവും ശൈഖ് മുഹമ്മദ് തിങ്കളാഴ്ച  നിര്‍വഹിച്ചു. അബൂദബിയിലെ നീതിന്യായ മന്ത്രാലയത്തിനുള്ള നക്ഷത്ര പദവി രേഖപ്പെടുത്തിയ ഫലകമാണ് അദ്ദേഹം  അനാഛാദനം ചെയ്തത്. ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ഗ്രേഡിങ് സംവിധാനം നടപ്പാക്കുന്നത്.
33 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചതുര്‍ നക്ഷത്ര പദവിയാണ് ലഭിച്ചത്. 39 ഓഫീസുകള്‍ക്ക് ത്രിനക്ഷത്ര പദവിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഫെഡറല്‍ സര്‍ക്കാരിന് കീഴിലുള്ള എല്ലാ ഏജന്‍സികളുടെയും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി പദവി തീരുമാനിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയുള്ള ഗ്രേഡിങ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കുടുതല്‍ കാര്യക്ഷമമാക്കുകയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നുമാണ് കണക്കുകൂട്ടുന്നത്. രണ്ടു മുതല്‍ ഏഴു വരെ നക്ഷത്രപദവിയാണ് നല്‍കുന്നത്. 400 കേന്ദ്രങ്ങള്‍ക്കുള്ള നക്ഷത്ര പദവി ഉടന്‍ പ്രഖ്യാപിക്കും. ശാസ്ത്രീയമായും സമഗ്രമായും വിവിധ തലത്തില്‍ നടത്തുന്ന മൂല്യനിര്‍ണയത്തിനൊടുവിലാണ് ഓരോ സ്ഥാപനത്തിന്‍െറയും പദവി നിര്‍ണയിക്കുക.
സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഹോട്ടലുകളെപ്പോലെ പ്രവര്‍ത്തിക്കുമെന്ന് കുറച്ചുനാള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നെന്നും ആ സംവിധാനം ഇപ്പോള്‍ നടപ്പാക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പുതിയ നിലവാര മാനദണ്ഡങ്ങളെക്കുറിച് 5000 പേര്‍ക്ക് പരിശീലനം നല്‍കി. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഉല്‍പാദനക്ഷമതാ റിപ്പോര്‍ട്ടുകളേക്കാള്‍ പ്രധാനം. സേവനത്തേക്കാള്‍ അത് നിങ്ങള്‍ എങ്ങിനെ നല്‍കുന്നുവെന്നതാണ് പ്രധാനം. സര്‍ക്കാര്‍ ജീവനക്കാരന്‍െറ വില എന്നത് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കുന്ന സേവനമാണ്. അതാണ് ഞങ്ങളുടെ വിശ്വാസവും കാഴ്ചപ്പാടും. പൂര്‍ണമായും സ്വദേശി ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കുന്ന സമ്പ്രദായങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കുന്ന രാജ്യമായി യു.എ.ഇയെ വളര്‍ത്തണമെന്നാണ് ആഗ്രഹം.  അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയുടെ നിലവാരമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നക്ഷത്ര പദവി നല്‍കാന്‍ ഉദ്ദേശ്യമുണ്ടെന്നും പരാതിക്കിടയില്ലാത്ത വിധം ഇതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നും  അദ്ദേഹം അറിയിച്ചു. ഇതിനായി പുറമെനിന്നുള്ള ഓഡിറ്റര്‍മാരെ നിയമിക്കും.
രണ്ടും മൂന്നും നക്ഷത്ര പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തങ്ങളുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കുമെന്നും പഞ്ച നക്ഷത്ര പദവിയുള്ളവ അഭിമാന സ്ഥാപനങ്ങളാണെന്നും അവര്‍ സപ്ത നക്ഷത്ര പദവിയിലേക്ക് മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍  ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, നിയമ മന്ത്രി ഡോ. ഹാദിഫ് ജുആന്‍ അല്‍ ദാഹിരി, തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് തുടക്കമായി

Posted: 24 Feb 2014 09:58 PM PST

Image: 

റിയാദ്: സാമൂഹിക സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയുള്ള രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആശീര്‍വാദത്തോടെ സൗദി തൊഴില്‍ മന്ത്രാലയം ലോകബാങ്കും അറബ് ലേബര്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രണ്ടാമത് ഫോറത്തില്‍ 21 അറബ്ലീഗ് രാഷ്ട്രങ്ങളിലെ ധന, തൊഴില്‍, സാമൂഹികകാര്യമന്ത്രിമാരാണ് സംബന്ധിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് എട്ടിന് റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒൗപചാരിക ഉദ്ഘാടന ചടങ്ങില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. ഒമാന്‍, മൗറിത്താനിയ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരും ലോക ബാങ്ക് റീജണല്‍ ഡയറക്ടറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
തിങ്കളാഴ്ച രാവിലെ രണ്ട് സെഷനുകളോടെ ഫോറത്തിന് തുടക്കമായി. ‘തൊഴില്‍ ചട്ടങ്ങള്‍’, ‘സന്തുലിത വികസനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപാന്തരീക്ഷം’ എന്നീ തലക്കെട്ടുകളിലായി നടന്ന സെഷനുകളില്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം മൂന്ന് ഗ്രൂപ്പുകളായി ചര്‍ച്ച അരങ്ങേറി. ആദ്യ ഗ്രൂപ്പില്‍ അറബ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികള്‍ക്കുള്ള നയ രൂപവത്കരണം, പശ്ചിമേഷ്യയിലെ യുവാക്കളുടെ തൊഴില്‍മേഖലയിലെ വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയായിരുന്നു. യുവാക്കള്‍ക്ക് നിര്‍മാണാത്മക തൊഴില്‍ നല്‍കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ വ്യവസായ വികസന സംഘടനയുടെ സാധ്യതകള്‍, അറബ് ഫണ്ട് ഫോര്‍ ഇകണോമിക് ആന്‍റ് സോഷ്യല്‍ കൗണ്‍സിലുമായുള്ള സഹകരണം, അറബ് രാജ്യങ്ങളിലെ തൊഴിലില്ലായ്മ, അതിന്‍െറ സവിശേഷതകള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് രണ്ടാം ഗ്രൂപ്പില്‍ നടന്നത്. സാമ്പത്തിക വികസനവും സന്തുലിതത്വവും, യൂറോപ്യന്‍ ചെറുകിട പദ്ധതി നിയമത്തിന്‍െറ പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും സാധ്യതകള്‍. എന്നിവയില്‍ ഊന്നിയാണ് ചര്‍ച്ച നടന്നത്. സാമൂഹിക സുരക്ഷ സംബന്ധിച്ച ചര്‍ച്ചയാണ് മൂന്നാം ഗ്രൂപ്പ് നടത്തിയത്. സാമൂഹിക സുരക്ഷാനയങ്ങള്‍, സുസ്ഥിരവികസനത്തില്‍ അതിന്‍െറ പങ്ക്, അറബ് രാജ്യങ്ങളിലെ സാമൂഹിക സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പഠനത്തിലുള്ള ചര്‍ച്ച എന്നിവയും നടന്നു.  വികസന ഫോറത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ‘സുസ്ഥിര വികസനവും പ്രയോഗവും’ സംബന്ധിച്ച റിയാദ് പ്രഖ്യാപനമുണ്ടാകും. വികസനത്തിനുള്ള നയങ്ങള്‍, പ്രവര്‍ത്തനപരിപാടികള്‍, തൊഴിലില്ലായ്മ കുറക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പട്ടിണിക്കെതിരെ പൊരുതാനുമുള്ള പ്രായോഗിക പദ്ധതികള്‍, അറബ് മേഖലയിലും അന്താരഷ്ട്ര തലത്തിലുമുള്ള സംഘടനകളുടെ സഹകരണത്തിനുള്ള മാര്‍ഗരേഖകള്‍ എന്നിവ അടങ്ങിയതാവും പ്രഖ്യാപനം.

ദയാവധം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Posted: 24 Feb 2014 09:54 PM PST

Image: 

ന്യൂഡല്‍ഹി: ജീവതത്തിലേക്ക് ഒരിക്കല്‍ പോലും തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്‍െറ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അതിനാല്‍ വിഷയത്തില്‍ ഭരണഘടനാ ബെഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ദയാവധം സംബന്ധിച്ച് മാര്‍ഗരേഖക്കും ഭരണഘടനാ ബെഞ്ച് രൂപം നല്‍കും.

ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം പ്രത്യേക സാഹചര്യങ്ങളില്‍ മരിക്കാനുള്ള അവകാശമായി കണക്കാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദയാവധം നിയമപരമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഹരജിയില്‍ പറയുന്നു.  

ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലാത്തിനാല്‍ ദയാവധം അനുവദിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യമെന്നും അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ളെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
 

ദേശീയ, വിമോചന ദിനം: രാജ്യം ആഘോഷത്തിമിര്‍പ്പില്‍

Posted: 24 Feb 2014 09:50 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍െറയും ഇറാഖിന്‍െറ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍െറയും സ്മരണകളിരമ്പുന്ന ദേശീയ ദിനവും വിമോചന ദിനവും ഒരിക്കല്‍ കൂടി വിരുന്നത്തെുമ്പോള്‍ ആഘേഷത്തിമിര്‍പ്പിലാണ് രാജ്യം.
1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്‍െറ സ്മരണയില്‍ ഇന്ന് രാജ്യം 53ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ 1991ല്‍ സദ്ദാം ഹുസൈന്‍െറ സൈന്യത്തിന്‍െറ കൈകളില്‍നിന്ന് മോചിതമായതിന്‍െറ ഓര്‍മയില്‍ നാളെ 23ാമത് വിമോചന ദിനമാണ് കൊണ്ടാടുന്നത്.
ദേശീയ, വിമോചന ദിനാഘോഷങ്ങള്‍ക്കായി കുവൈത്ത് നാളുകള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി ആദ്യത്തോടെ തന്നെ രാജ്യം ദേശീയ ദിനാഘോഷങ്ങളുടെ അവസ്ഥയിലേക്ക് മാറിയിട്ടുണ്ടായിരുന്നു. കെട്ടിടങ്ങളും റോഡുകളും കൊടി തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹ് എന്നിവരുടെ കൂറ്റന്‍ ചിത്രങ്ങള്‍ പലേടങ്ങളിലും തൂങ്ങിക്കഴിഞ്ഞു. എവിടെ തിരിഞ്ഞുനോക്കിയാലും ദീപാലങ്കാരത്തിലൂടെ തെളിഞ്ഞുനില്‍ക്കുന്ന കെട്ടിടങ്ങളും പാതയോരങ്ങളും. കടകളും വീടുകളുമെല്ലാം വര്‍ണ വൈവിധ്യങ്ങളാല്‍ തിളങ്ങുന്ന ചെറു ബള്‍ബുകള്‍ കൊണ്ട് ദേശീയ പതാക തീര്‍ത്തത് നയനാനന്ദകരമായ കാഴ്ചയാണ്.
സ്വാതന്ത്ര്യം നേടി അധിക കാലം കഴിയുന്നതിന് മുമ്പ് മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വളര്‍ന്നതാണ് കുവൈത്തിന്‍െറ ചരിത്രം. മത്സ്യബന്ധനവും മുത്തുവാരലും പാരമ്പര്യ തൊഴിലായിരുന്ന രാജ്യം എണ്ണ ഖനനത്തിന്‍െറ അപാര സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചതോടെ എണ്ണപ്പെട്ട രാജ്യമായി വളര്‍ന്നുകഴിഞ്ഞു. സ്വതന്ത്ര കുവൈത്തിന്‍െറയും ഭരണഘടനയുടെയും പിതാവ് എന്നറിയപ്പെടുന്ന ശൈഖ് അബ്ദുല്ല അല്‍ സാലിം അല്‍ സ്വബാഹും ഇറാഖ് അധിനിവേശകാലത്ത് നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്വബാഹും വെട്ടിത്തെളിച്ച വഴിയിലൂടെ ഉറച്ച ചുവടുവെപ്പുകളുമായി മുന്നേറുന്ന അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് രാജ്യത്തെ പുതിയ വികസന പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
കുവൈത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൂടാതെ കുവൈത്തിനെ മേഖലയിലെ പ്രധാന രാഷ്ട്രമാക്കുന്നതിനും ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യത്തിനും അമീര്‍ ശ്രമം തുടരുകതന്നെയാണ്. കഴിഞ്ഞ വര്‍ഷം  നടന്ന ഏഷ്യന്‍ വികസന ഫോറവും  കഴിഞ്ഞ വര്‍ഷവും ഇക്കഴിഞ്ഞ ജനുവരിയിലും യു.എന്നിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് ഏറ്റെടുത്ത് നടത്തിയ രണ്ട് സിറിയ സഹായ ഉച്ചകോടികളുമൊക്കെ ഇത്തരത്തിലുള്ള പ്രധാന ചുവടുവെപ്പുകളാണ്.
 

തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ എല്‍.എം.ആര്‍.എയുമായി ഏകോപനം അനിവാര്യം -അംബാസഡര്‍മാര്‍

Posted: 24 Feb 2014 09:32 PM PST

Image: 

മനാമ: എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീന് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ചൈന, തായ്ലന്‍റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സംബന്ധിച്ചാണ് വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ആശയവിനിമയം നടത്തിയത്. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായതിനാല്‍ പ്രസ്തുത അംബാസഡര്‍മാരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്‍െറ ആവശ്യവും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. നിയമങ്ങള്‍ പാലിക്കുന്നതില്‍ അതത് എംബസികള്‍ എല്‍.എം.ആര്‍.എയുമായി ആശയവിനിമയം നടത്തുകയും ഏകോപനം സാധ്യമാക്കുകയും വേണമെന്ന് ഉസാമ അല്‍അബ്സി വ്യക്തമാക്കി. തൊഴിലാളകള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് തടയിടാനുമാകണം.
ഇത്തരമൊരു കൂടിക്കാഴ്ച സംഘടിപ്പിച്ചതില്‍ അംബാസഡര്‍മാര്‍ എല്‍.എം.ആര്‍.എ മേധാവിയെ അഭിനന്ദിച്ചു. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആശയവിനിമയത്തിലൂടെ കഴിയുമെന്ന് അവര്‍ പ്രത്യാശിച്ചു. എല്‍.എം.ആര്‍.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രതിപക്ഷ പ്രക്ഷോഭം: വെനിസ്വേലയില്‍ രണ്ടാഴ്ചക്കിടെ 13 മരണം

Posted: 24 Feb 2014 09:24 PM PST

Image: 

കാരക്കസ്: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തില്‍  13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ രാജ്യ തലസ്ഥാനമായ കാരക്കസിലാണ് കൊല്ലപ്പെട്ടതെന്ന് വെനിസ്വേലന്‍ അറ്റോര്‍ണി ജനറല്‍ ലൂഇസ ഒര്‍ട്ടെഗ മാധ്യമങ്ങളോട് പറഞ്ഞു.

കാരക്കസില്‍ ഫെബ്രുവരി 12ന് പ്രതിപക്ഷം സംഘടിപ്പിച്ച റാലിക്കിടെയാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. അറ്റോര്‍ണി ജനറലിന്‍െറ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. സംഭവത്തില്‍ സെബിന്‍ ഇന്‍റലിജന്‍സ് സര്‍വീസിലെ മൂന്ന് ഏജന്‍റുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലൂഇസ ഒര്‍ട്ടെഗ അറിയിച്ചു.

അതേസമയം പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ പറഞ്ഞു. ദേശീയ ഐക്യം സംബന്ധിച്ച് അസംബ്ളിയില്‍ കമീഷനെ നിയമിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന

Posted: 24 Feb 2014 08:44 PM PST

Image: 

പെരുന്ന: എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുധീരന്‍ മടങ്ങി. രാവിലെ 9.15ന് എത്തിയ സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് 10 മിനിറ്റ് ചെലവഴിച്ചു.

മന്നം സമാധി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ ടോമി കല്ലാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സുധീരന്‍ പെരുന്നയിലെത്തിയത്. പുഷ്പാര്‍ച്ചന നടത്താനായി സുധീരന്‍  മന്നം സമാധിയിലേക്ക് പ്രവേശിച്ച ഉടനെ സുകുമാരന്‍ നായര്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധീരന്‍ മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷം മടങ്ങി.

കെ.പി.സി.സി. അധ്യക്ഷനായ ശേഷം വി.എം. സുധീരന്‍ നടത്തുന്ന ആദ്യ പെരുന്ന സന്ദര്‍ശനമാണിത്.

ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം: ഇന്ത്യ നാളെയിറങ്ങും

Posted: 24 Feb 2014 07:51 PM PST

Image: 

ധാക്ക: 12ാമത് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് ബംഗ്ളാദേശില്‍ തുടക്കമാകും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അഞ്ചു ടീമുകളാണ് മാറ്റുരക്കുന്നത്.
ആദ്യമായാണ് അഫ്ഗാന്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താന്‍ ശ്രീലങ്കയെ നേരിടും.
ബംഗ്ളാദേശിനെതിരായാണ് ബുധനാഴ്ച ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് രണ്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.
റൗണ്ട് മത്സരങ്ങളില്‍ കൂടുതല്‍ പോയന്‍റ് നേടുന്ന രണ്ട് ടീമുകള്‍ മാര്‍ച്ച് എട്ടിന് മിര്‍പൂര്‍ ഷേര്‍ ബംഗ്ളാ നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.മാര്‍ച്ചില്‍ ട്വന്‍റി-20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ടൂര്‍ണമെന്‍റ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമേറ്റ തിരിച്ചടികളില്‍ നിന്നും വിജയത്തോടെ മറുപടി പറയുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.
പരിക്കേറ്റ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തില്‍ യുവതാരം വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്.
നായകനായി കോഹ്ലിയുടെ പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും. ബൗളിങ്ങാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ബൗളിങ് ഡിപാര്‍ട്ട്മെന്‍റ് ശരാശരിക്കും താഴെയായിരുന്നു.
ഉപദ്വീപ് പിച്ചുകളില്‍ മികച്ചരീതിയില്‍ പന്തെറിയുന്ന മുഹമ്മദ് ഷമിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP