സ്വാഗതം
WELCOME

News Update..

Monday, February 3, 2014

ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി Madhyamam News Feeds

ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി Madhyamam News Feeds

Link to

ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി

Posted: 03 Feb 2014 01:00 AM PST

Image: 

കൊച്ചി: ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. സി.ബി.ഐ തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിലുണ്ടായിരുന്ന ഏഴു കേസുകളില്‍ ആണ് എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടില്‍ കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ ജോണ്‍ കെന്നഡിയും പ്രതിപ്പട്ടികയില്‍ ഉണ്ട്. ലോട്ടറി ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ളെന്നും നഷ്ടമുണ്ടായത് സിക്കിം സര്‍ക്കറിനാണെന്നും സി.ബി.ഐ പറഞ്ഞു. വ്യാജ ലോട്ടറികള്‍ കണ്ടത്തൊനായില്ളെന്നും അറിയിച്ചു.

രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥ -പിണറായി

Posted: 02 Feb 2014 11:31 PM PST

Image: 

കായംകുളം: കെ.കെ രമയുടെ സമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം   സി.ബി.ഐ അന്വേഷണം  പ്രഖ്യാപിക്കാനാണ് ധാരണയെന്നും പിണറായി ആരോപിച്ചു.
കോടതി വിചാരണ നടത്തി വിധി പ്രഖ്യാപിച്ച കേസില്‍ തുടരന്വേഷണം സാധ്യമല്ല. 2009 ല്‍ നടന്ന ഗൂഢാലോചനാ കേസിന്‍്റെ മറപിടിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഈ സാഹചര്യത്തില്‍ കോടതി അനുമതി ഇല്ലാതെ നടപടിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമായാണ്. ഈ വിഷയത്തില്‍ യു.ഡി.എഫിന്‍്റെ ചട്ടുകമായാണ് ആര്‍.എം.പിം അതിന്‍്റെ നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു.
രമയുടെ നിരാഹാരസമരത്തില്‍ സി.പി.എം ഒലിച്ചുപോകില്ളെന്നും പിണറായി പരിഹസിച്ചു. കേരള രക്ഷാ മാര്‍ച്ചില്‍ കായംകുളത്ത്  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

മുര്‍സി അനുകൂല പ്രക്ഷോഭകരെ ഈജിപ്ഷ്യന്‍ കോടതി വെറുതെ വിട്ടു

Posted: 02 Feb 2014 11:01 PM PST

Image: 

കൈറോ: പട്ടാള ഭരണകൂടം സ്ഥാന ഭ്രഷ്ടനാക്കിയ മുന്‍ പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളായ 60തിലേറെ പ്രക്ഷോഭകരെ ഈജിപ്ത് കോടതി വെറുതെ വിട്ടു. വിട്ടയച്ചവരില്‍ അല്‍ജസീറ കാമറാമാന്‍ മുഹമ്മദ് ബദ്റും അടങ്ങുമെന്ന് ജഡ്ജി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് റംസിസ് ചത്വരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പിടികൂടിയവരെയാണ് വെറുതെ വിട്ടത്. കലാപമുണ്ടാക്കല്‍, കൊല തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ തടവില്‍ ഇട്ടത്. ഇവരില്‍ ഭൂരിഭാഗവും പട്ടാളഭരണകൂടം നിരോധിച്ച മുസ് ലിം ബ്രദര്‍ഹുഡിന്‍്റെ പ്രവര്‍ത്തകര്‍ ആണ്.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത പ്രസിഡന്‍്റിനെ പുറത്താക്കിയ സൈനിക ഭരണകൂടത്തിനെതിരെ തെരുവില്‍ അരങ്ങേറിയ പ്രതിഷേധത്തെ  സൈന്യം അടിച്ചമര്‍ത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി

Posted: 02 Feb 2014 11:00 PM PST

Image: 

ന്യൂഡല്‍ഹി: സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന ദാതാക്കളുടെ ആവശ്യം തള്ളി സ്പെക്ട്രം ലേലവുമായി മുന്നോട്ടുപോവാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ചുരുങ്ങിയത് 11,300കോടി രൂപയാണ് കേന്ദ്രം ലേലത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവാദങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി പുതിയ ചട്ടങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. ഓരോ കമ്പനിക്കും 240 മിനിറ്റ് ക്വാട്ടയായി നിജപ്പെടുത്തിയിരിക്കുന്നു. 60 മിനിറ്റ് നീളുന്ന ഒരോ റൗണ്ട് പൂര്‍ത്തിയാവുമ്പോഴും 20 മിനിറ്റ് വീതം ഇടവേള ഉണ്ടായിരിക്കും.

ലേലം സ്റ്റേ ചെയ്യണമെന്ന ഉത്തരവ് തള്ളിയ സുപ്രീംകോടതി വര്‍ഷങ്ങളായി ലൈസന്‍സ് കൈവശമുണ്ടെന്നു കരുതി സ്പെക്ട്രം നിലവിലെ മൊബൈല്‍ സേവന ദാതാക്കളുടെ കുത്തകയല്ളെന്ന് ഓര്‍മിപ്പിച്ചു. ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ലൂപ് എന്നീ മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ നല്‍കിയ ഹരജിയാണ്  ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

അതേസമയം, ടെലികോം തര്‍ക്കപരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിന്‍െറ ജനുവരി 31ലെ ഉത്തരവിനെതിരെ കമ്പനികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി സ്വീകരിച്ചു. അപ്പീല്‍ സ്വീകരിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വാദം  കോടതി തള്ളി. സുപ്രീംകോടതി നടത്തുന്ന ഏതൊരു നിരീക്ഷണവും ഇപ്പോള്‍ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളെ ഭയപ്പെടുത്തുമെന്നും സ്പെക്ട്രം ലേല നടപടികളുടെ ചടുലത ഇല്ലാതാക്കുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ വാദം.

നിലവില്‍ തങ്ങള്‍ക്കുള്ള സ്പെക്ട്രം ലൈസന്‍സിന്‍െറ കാലാവധി നീട്ടിത്തരുകയാണ് വേണ്ടതെന്നും അവ ലേലത്തിന് വെക്കരുതെന്നും എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ വാദിച്ചു. അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതുവരെ ലേലഫലം പ്രസിദ്ധീകരിക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
വോഡഫോണ്‍ കമ്പനികളുടെ പക്കലുള്ളത് 20 വര്‍ഷമായി അവര്‍ കൈവശം വെച്ചിരിക്കുന്നതാണെന്നും ഇനി 10 വര്‍ഷത്തേക്കുകൂടി ലൈസന്‍സ് നീട്ടിനല്‍കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു.

ഈ ഘട്ടത്തില്‍ ഇടപെട്ട സുപ്രീംകോടതി ബെഞ്ച് സ്പെക്ട്രം നിങ്ങളുടെ കുത്തകയാകണമെന്ന്  ഇതിനര്‍ഥമില്ളെന്ന് വ്യക്തമാക്കി. കോടികളുടെ നിക്ഷേപം ഈ മേഖലയില്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നുമാണ് മൊബൈല്‍ സേവനദാതാക്കള്‍ ടെലികോം തര്‍ക്കപരിഹാര അപ്പലേറ്റ് ട്രൈബ്യൂണല്‍ മുമ്പാകെ വാദിച്ചത്. ലൈസന്‍സ് നീട്ടാതിരിക്കുന്നത് നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്നും തങ്ങളുടെ വരിക്കാരെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ ബോധിപ്പിച്ചു. എന്നാല്‍, വെള്ളിയാഴ്ച ഈ വാദം തള്ളിയ ട്രൈബ്യൂണല്‍ കാലാവധി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് തെളിയിക്കുന്ന ഒരു രേഖയും കമ്പനികളുടെ പക്കലില്ളെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് തിങ്കളാഴ്ച നടക്കുന്ന ലേലം തടയണമെന്ന ആവശ്യവുമായി ഞായറാഴ്ചതന്നെ സുപ്രീംകോടതിയെ സമീപിച്ചത്.

അല്‍ ഗലായല്‍; പഴമയിലേക്കുള്ള പലായനം

Posted: 02 Feb 2014 10:55 PM PST

Image: 

കതാറയുടെ ആഭിമുഖ്യത്തില്‍ ഒരുമാസത്തോളം നീളുന്ന വേട്ടയാടല്‍ മല്‍സരം ‘അല്‍ ഗലായല്‍’ ഫെസ്റ്റിവലിന് നാളെ തുടക്കമാവും    

ദോഹ: ഖത്തരി യുവാക്കളെ പാരമ്പര്യത്തിന്‍െറ പ്രൗഢിയിലേക്കും ഗതകാല ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ കത്താറ 2012ലാണ് അല്‍ ഗലായല്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്. ഇത്തവണ 16 ടീമുകളാണ് ഫെസ്റ്റിവലില്‍ മാറ്റുരക്കുന്നത്. നാളെ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഒന്നിന് അവസാനിക്കും. തികച്ചും പരമ്പരാഗത രീതിയില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നതാണ് മല്‍സരം.


ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമത്തെുന്ന വേട്ട സംഘാംഗങ്ങള്‍ ഫാല്‍ക്കണുകളേയും വേട്ടനായ്ക്കളെയും ഉപയോഗിച്ചാണ് വേട്ടയാടുന്നത്. മാനുകള്‍, മരുഭൂമിയില്‍ കാണുന്ന രണ്ടുതരം പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടേണ്ടത്. മരുഭൂമിയില്‍ അനുവദിക്കപ്പെട്ട പരിധിക്കകത്ത് നിന്നുതന്നെ വേട്ടയാടണമെന്നാണ് നിബന്ധന. 16 ടീമുകളാണ് ഇത്തവണ മല്‍സരിക്കുന്നത്. ഓരോ ടീമിലും ആറ് മുതല്‍ ഒമ്പത് വരെ അംഗങ്ങളാണ് വേണ്ടത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ടംഗങ്ങളെ വരെ ടീമില്‍ അനുവദിക്കുമെങ്കിലും നായകസ്ഥാനത്ത് ഖത്തരി തന്നെയായിരിക്കണം. എല്ലാ ടീമുകളിലും ഒരു ഫോട്ടോഗ്രാഫറുമുണ്ടായിരിക്കും. 16 വയസില്‍ കുറഞ്ഞവര്‍ ടീമിലുണ്ടെങ്കില്‍ രക്ഷിതാക്കളുശട സമ്മതപത്രം ആവശ്യമാണ്. സൗദിയില്‍ നിന്ന് എട്ടു പേരും ഒരു യു.എ.ഇ പൗരനും രണ്ട് ബഹ്റൈന്‍ പൗരന്‍മാരും ഇത്തവണ വിവിധ ടീമുകളില്‍ അംഗങ്ങളാണ്.
16 ടീമുകളെയും നാല് ഗ്രൂപ്പുകളായി തിരിച്ച് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് വേട്ടയാടാന്‍ വിടാറാണ് പതിവ്. മല്‍സരത്തിലെ ഒന്നാംഘട്ടത്തിന്‍െറ കാലപരിധി മൂന്ന് രാത്രികളാണ്. എത്രയധികം വേട്ടയാടുന്നുവെന്നതിനനുസരിച്ചായിരിക്കും ഓരോ ടീമിനും പോയന്‍റുകള്‍ ലഭിക്കുക. ഒരു മാനിന് 30 പോയന്‍റും വലിയ ഇനം മരുപക്ഷിക്ക് 20, നീര്‍പക്ഷി 10 എന്നിങ്ങനെ പോയന്‍റുമാണ് ലഭിക്കുക. ആദ്യഘട്ട മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നാല് ടീമുകളാണ് ഫൈനലിലത്തെുക. മല്‍സരം നടക്കുന്നതിന്‍െറ അതിര്‍ത്തിയില്‍ സര്‍വസജ്ജീകരണങ്ങളോടെയുമാണ് സംഘാടകര്‍ ക്യാമ്പ് ചെയ്യുന്നത്. ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാനുള്ള ഒരുക്കങ്ങള്‍ ഇവിടെ നടക്കുകയാണ്. പുറത്തുനിന്നുള്ള ആര്‍ക്കും മല്‍സരം നടക്കുന്ന മേഖലയിലേക്ക് പ്രവേശനമുണ്ടാവില്ല.
ലെതര്‍ ടെന്‍റും നിലത്ത് വിരിക്കാനുള്ള കാര്‍പെറ്റും വിറകും വെള്ളവും മാത്രമാണ് സംഘാടക സമിതി മല്‍സരാര്‍ഥികള്‍ക്ക് നല്‍കുക. ടീമംഗങ്ങള്‍ ആരോഗ്യവാന്‍മാരാണോയെന്ന് പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും. കൂടെ കൊണ്ടുപോകുന്ന മൃഗങ്ങളെ പരിശോധിക്കാന്‍ വെറ്റിനറി സര്‍ജന്‍മാരുമുണ്ടാകും. മല്‍സരത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളും വീഡിയോയില്‍ ചിത്രീകരിക്കും. ഇതിന്‍െറ സംപ്രേഷണാവകാശം റയ്യാന്‍ ടെലിവിഷനാണ്.        
പൂര്‍വികന്‍മാര്‍ ജീവിച്ച വഴികളിലൂടെ ഖത്തരി യുവത്വത്തെ നടത്തിക്കുകയും വേട്ടയാടലില്‍ പ്രാഗല്‍ഭ്യമുണ്ടാക്കുകയുമാണ് മല്‍സരം സംഘടിപ്പിക്കുന്നതിന്‍െറ ലക്ഷ്യം.
പുരാതന കാലത്ത് അറബ് ഭൂമികകളിലും ഗോത്രങ്ങളിലും നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത പോലും നിര്‍ണ്ണയിക്കപ്പെട്ടിരുന്നത് ഇത്തരം മല്‍സരങ്ങളിലൂടെയായിരുന്നു. 2012ല്‍ ആദ്യ വര്‍ഷം 12 ടീമുകളാണ് മല്‍സരത്തിനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 19 മുതല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീമുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഷഖബ് ടീമിനായിരുന്ന കഴിഞ്ഞ വര്‍ഷത്തെ കിരീടം. ഗേലാസ് ടീം രണ്ടാമതത്തെി.

ഇടിച്ച ബസിന്‍െറ ചില്ല് തകര്‍ന്ന് ഒട്ടകം അകത്ത്; നിരവധി പേര്‍ക്ക് പരിക്കേറ്റു

Posted: 02 Feb 2014 10:38 PM PST

Image: 

 സലാല: ഇടിച്ച ബസിന്‍െറ ചില്ല് തകര്‍ന്ന് ഒട്ടകം അകത്തത്തെി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മസ്കത്തില്‍നിന്ന് സലാലയിലേക്ക് പോവുകയായിരുന്ന ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി (ഒ.എന്‍.ടി.സി) ബസാണ് അപകടത്തില്‍ പെട്ടത്.
മസ്കത്ത്-സലാല റൂട്ടിലെ മര്‍മൂളില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകത്തെയാണ് ബസിടിച്ചത്. ഇടിയുടെ ശക്തിയില്‍ ബസിന്‍െറ മുന്‍വശം തകര്‍ന്ന് ഒട്ടകം അകത്തേക്കത്തെി. സ്വദേശികളായ ഡ്രൈവര്‍മാര്‍ക്ക്  ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബസിന്‍െറ വശങ്ങളിലെ ചില്ലുകള്‍ തകര്‍ത്താണ് ആളുകളെ രക്ഷപ്പെടുത്തിയതെന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി ബഷീര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. കുടുംബത്തോടൊപ്പം ഇതേ ബസില്‍ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മുന്‍ സീറ്റിലിരുന്ന നിരവധി ആളുകള്‍ മര്‍മൂളില്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും ബഷീര്‍ പറഞ്ഞു.
ബസില്‍ യാത്ര ചെയ്തിരുന്ന സ്വദേശി പൗരന്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. എന്നാല്‍, ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഗുരുതര പരിക്കുള്ളൂ എന്നാണ് അറിയുന്നത്.
ഒട്ടകം ഇടിയേറ്റ ഉടനെ ചത്തിരുന്നു. പൊലീസ് സ്ഥലത്തത്തെി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ളെന്ന് മുല്ലപ്പള്ളി

Posted: 02 Feb 2014 10:36 PM PST

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന്  സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ഒരു കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് സംസ്ഥാന സര്‍ക്കാറിന് തോന്നുന്നുവെങ്കില്‍ അതിന് നിയമതടസമൊന്നുമില്ല. കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ടി.പിയുടെ വീട് സന്ദര്‍ശിക്കുകയും സുതാര്യമായ അന്വേഷണം ഉറപ്പു നല്‍കുകയും ചെയ്തതാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോള്‍ സി.ബി.ഐ അന്വേഷണം വൈകുന്നുവെന്നത് ഖേദകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ടി.പിയുടെ വിധവ കെ.കെ രമയെ നിരാഹാരസമരത്തിലേക്ക് തള്ളിവിടാതെ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ‘സുവ’; ഒരാഴ്ചക്കകം തീരുമാനിക്കണം -സുപ്രീംകോടതി

Posted: 02 Feb 2014 10:26 PM PST

Image: 

ന്യൂഡല്‍ഹി: കടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികള്‍ക്കെതിരെ ‘സുവ’ നിയമം ചുമത്തുന്ന കാര്യത്തില്‍ ഇനി സമയം നീട്ടി നല്‍കാനാവില്ളെന്നും ഒരാഴ്ചക്കകം തീരുമാനം  അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി. ‘സുവ’ ചുമത്തുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ, നാവികരെ ഇറ്റലിയിലേക്ക് മടക്കി അയക്കണമെന്ന ആവശ്യം ഇറ്റലി ശക്തമാക്കിയിരിക്കുകയാണ്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വധശിക്ഷ നല്‍കരുതെന്നും അവര്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. വധശിക്ഷക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇറ്റാലിയന്‍ ഭരണകൂടം.

തൊഴിലില്ലായ്മ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു -ബഹ്റൈന്‍ തൊഴില്‍ മന്ത്രി

Posted: 02 Feb 2014 10:20 PM PST

Image: 

മനാമ: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് നിലവിലുള്ള പരിതസ്ഥിതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തില്‍ തീരുമാനിച്ച വിവരം സന്തോഷകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവില്ലാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് തന്നെ നേട്ടമാണ്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വളരെയധികം ശുഷ്കാന്തി കാണിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
സ്വകാര്യ മേഖലയിലും സ്വദേശി തൊഴിലന്വേഷകര്‍ക്ക് വലിയ പരിഗണന നല്‍കുന്നുവെന്നത് ആശ്വാസകരമാണ്. സ്വദേശി തൊഴിലന്വേഷകര്‍ക്ക് വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കി വിവിധ മേഖലകളില്‍ നിയമിക്കുന്നതിന് മന്ത്രാലയം പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. സ്വദേശികളുടെ വേതനം മെച്ചപ്പെടുത്തുന്നതിന് തംകീനുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. 2013 അവസാന പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു. ജൂലൈ അവസാനത്തില്‍ ഇത് 4.6 ശതമാനമായിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യത്തെ സാമ്പത്തികാവസ്ഥ ശക്തമായിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. മാസം തോറും 1629 പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഡിസംബറില്‍ ഇത് 1917 ആയി വര്‍ധിക്കുകയുണ്ടായി. തൊഴില്‍ വിപണി ഉണരുന്നതിനനുസരിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. തൊഴിലില്ലാത്തവരുടെ എണ്ണം മൊത്തം 9022 പേരായിരുന്നുവെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഇത് 8468 ആയി കുറയുകയുണ്ടായി. ഒരു മാസം ശരാശരി തൊഴിലില്ലാത്തവരുടെ എണ്ണം 8820 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി മന്ത്രി അറിയിച്ചു. പോയവര്‍ഷം ഒക്ടോബറില്‍ 14402 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയെങ്കില്‍ ഡിസംബറില്‍ 17852 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയുണ്ടായി. പുതുതായി തൊഴില്‍ വിപണിയിലത്തെിയ 4338 സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കിയതായും മന്ത്രി അറിയിച്ചു.
 

ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു

Posted: 02 Feb 2014 10:15 PM PST

Image: 

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍്റെ സബ്മിഷന്‍. കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചത്.  കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആണു സബ്മിഷനന്‍ സഭയില്‍ അവതരിപ്പിച്ചത്.

ഒമ്പതു പ്രതികളെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു. ജയിലില്‍ പ്രതികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് സബ്മിഷനില്‍ ഉന്നയിച്ചു. വിയ്യൂരിലത്തെിയ പ്രതികളെ ജയിലിലെ പ്രത്യേക മുറിയിലേക്ക് മാറ്റി ജയിലില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചു. വായില്‍ തോക്കു തിരുകിയാണ് പ്രതികളെ മര്‍ദിച്ചത്. അവരുടെ ചെവിക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി നിര്‍ദേശിച്ച യാതൊരു സുരക്ഷയും പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ചില്ളെന്നും കെ. രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ചു.
അതേസമയം, പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സബ്മിഷന് മറുപടി നല്‍കി. പ്രതികളാണ് പ്രകോപനപരമായി പെരുമാറിയത്. ഇതിനെതിരെ ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികള്‍ ജയിലില്‍ വൈദ്യപരിശോധനയും കണ്ണൂര്‍ ജയിലില്‍ നിന്നുകൊണ്ടുവന്ന ബാഗുകളും പരിശോധിക്കുന്നതിന് വിസമ്മതിച്ചു. മൂന്നു പേരെ വീതം ഓരോ ജയിലില്‍ അടക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഓരോരുത്തരെയും റെവ്വേറെ സെല്ലിലാക്കുന്നതിനെവരെ അവര്‍ പ്രതിഷേധിച്ചു. പ്രതികളെ ബലം പ്രയോഗിച്ചാണ് സെല്ലുകളിലേക്ക് മാറ്റിയതെന്നും മര്‍ദനം നടന്നിട്ടില്ളെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സബ്മിഷനെ തുടര്‍ന്ന്  സഭയില്‍ ഇരുപക്ഷങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ നിന്നും വിട്ടുനിന്നു.
ടി.പി.കേസ് പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചത്. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP