സ്വാഗതം
WELCOME

News Update..

Thursday, February 28, 2013

ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ Madhyamam News Feeds

ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ Madhyamam News Feeds

Link to

ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ

Posted: 28 Feb 2013 01:04 AM PST

Image: 

ധാക്ക: 1971ലെ സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ബംഗ്ളാദേശില്‍ മറ്റൊരു ജമാഅത്ത് നേതാവിന്ക്കൂടി പ്രത്യേക ട്രൈബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചു. പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ദെല്‍വാര്‍ സഈദിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൂട്ടക്കൊല, മാനഭംഗം, മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന്‍െറ മേല്‍ ചുമത്തിയിരിക്കുന്നത്.  ഈ മാസം ആദ്യം ജമാഅത്ത് അസിസ്റ്റന്‍്റ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഈന്തപ്പന തോട്ടങ്ങളില്‍ ഇത് പരപരാഗണ കാലം

Posted: 27 Feb 2013 10:48 PM PST

Image: 

സൂര്‍: ഈന്തപ്പനകള്‍ പൂവിട്ടു തുടങ്ങി. ഇനി ഒമാനിലെ ഈന്തപ്പഴ തോട്ടങ്ങളില്‍ പരപരാഗണത്തിന്‍െറ കാലമാണ്. കൃത്രിമ പരാഗണത്തിനായുള്ള പൂമ്പൊടികളുടെ വില്‍പനയും ഒമാനില്‍ സജീവമായി. ചെടികളില്‍ പരാഗണം നടത്താനുള്ള ആണ്‍ പൂമ്പൊടികളാണ് ഒമാനിലെ ഗ്രാമീണ ചന്തകളില്‍ വില്‍ക്കുന്നത്. പല സസ്യങ്ങളിലും പൂങ്കൂലകളില്‍ തന്നെ പ്രകൃതി സ്വയം പരാഗണം നടത്താനുതകുന്ന വിധം ആണ്‍, പെണ്‍ പൂക്കളെ പ്രത്യേകമായി ക്രമീകരിചിട്ടുണ്ടെങ്കിലും  ഈന്തപ്പനയുള്‍പ്പെടെയുള്ള ചിലതില്‍ പരാഗണം നടക്കണമെങ്കില്‍ കാറ്റ്, വണ്ട്, തേനീച്ച എന്നിവയുടെ സഹായം വേണം. പരപരാഗണം എന്ന് വിളിക്കുന്ന പ്രകൃതിയുടെ ഈ സംവിധാനത്തിന് കാത്തിരുന്ന ഈന്തപ്പനകളില്‍ നിന്ന് കര്‍ഷകര്‍ക്ക് മെച്ചമുള്ള വിളവ് കിട്ടില്ല. അതുകൊണ്ട് തന്നെ ഈന്തപ്പഴ കൃഷിയുടെ അറിയപ്പെടുന്ന ചരിത്രത്തിന്‍െറ തുടക്കം മുതലേ കൃത്രിമ പരാഗണമാണത്രെ നടക്കുന്നത്. പ്രവാചകന്‍െറ കാ ഘട്ടത്തില്‍ ഇത്തരം കൃത്രിമ  രീതികള്‍  ഈന്തപന ചെടികളില്‍ നടത്തിയിരുന്നതായി ചരിത്രം രേഖകള്‍ പറയുന്നു.
ഇടത്തരം ഈന്ത പന തോട്ടത്തിലുണ്ടാകുന്നനാല്‍പതു ചെടികള്‍ക്ക് ഒന്നോ രണ്ടോ ആണ്‍ചെടികളിലെ പൂമ്പോടി മതിയാകുമെങ്കിലും ചില തോട്ടങ്ങളില്‍ മെച്ചപ്പെട്ട വിളവെടുപ്പിനായി നല്ല ചെടികളുടെ പൂമ്പൊടികള്‍ ശേഖരിക്കാറുണ്ട്. നല്ലയിനം ആണ്‍ചെടികളുടെ പൂങ്കുലകള്‍ പ്രത്യേക രീതിയില്‍ ഉണക്കി പാകപ്പെടുത്തി   പെന്‍പൂങ്കുലകളില്‍  നിക്ഷേപിക്കും. പൂമ്പൊടി നഷ്ടപ്പെടാതിരിക്കാന്‍ അവിടെ തന്നെ പ്രത്യക രീതിയില്‍ കെട്ടിയിടും. ബാക്കി പ്രകൃതി കൈകാര്യം ചെയ്യും. സുല്‍ത്താനേറ്റില്‍ ഏകദേശം 75,000 ഏക്കര്‍ സ്ഥലത്ത്
വ്യവസ്ഥാപിതമായ രീതിയില്‍ 250 വ്യത്യസ്ത ഇനത്തിലുള്ള ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ട്. ഒരു  മരത്തില്‍ നിന്ന് ശരാശരി 41 കിലോ പഴം കിട്ടുമത്രെ. ജനുവരി, ഫെബ്രുവരി മാസത്തില്‍ പൂത്തുതുടങ്ങുന്ന ഈന്ത പനകളുടെ വിളവെടുപ്പ് നടക്കുന്നത് വേനല്‍ചൂട് കത്തി നില്‍ക്കുന്ന മെയ്, ജൂണ്‍ മാസങ്ങളിലാണ്.
ഈവര്‍ഷം നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ നല്ലവിളവിന് സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നതു. ശക്തമായ കാറ്റോ മഴയോ വന്നാലെ പ്രശ്നമുള്ളവെന്നാണ് പഴമക്കാരുടെ പക്ഷം. കനത്തവേനല്‍ പലര്‍ക്കും ആശങ്കയാണ് സമ്മാനക്കാറെങ്കിലും ഈന്തപ്പഴ കര്‍ഷകര്‍ക്ക് വേനല്‍ പ്രതീക്ഷയുടേതാണ്.
ഒമാനിലെ പ്രധാന ഗ്രാമീണ ചന്തകളായ സൂര്‍, അല്‍ കാമില്‍ , ജഅ്ലാന്‍ ബനീ ബൂആലി, ഇബ്ര, സോഹാര്‍, ബര്‍ക്ക ,മുസന്ന , റുസ് താഖു ,സുവൈഖ് , മുദൈബി  നിസവ തുടങ്ങിയിടങ്ങളിലെല്ലാം പൂമ്പൊടി ലഭ്യമാണെങ്കിലും ഇബ്രി ചന്തയിലാന്നത്രേ  മേല്‍ത്തരം പൂമ്പൊടി ലഭിക്കുന്നത്.
തോട്ടം മേഖലകളില്‍ പണിയെടുക്കുന്നവരില്‍ സ്വദേശികള്‍ക്കൊപ്പം ബംഗാളികളും മലയാളികളുമാന്നു കൂടുതലുള്ളത് . ചിലരില്‍ ഈന്തപനയുടെ പൂക്കള്‍  മാരകമായ  തോതില്‍ അലര്‍ജിയും അസ്വസ്ഥ കളുമുണ്ടാക്കാറുണ്ട്.

ബജറ്റ് അവതരിപ്പിച്ചു; ആദായ നികുതി നിരക്കില്‍ മാറ്റമില്ല

Posted: 27 Feb 2013 09:38 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തിന്റെ82ാമത് ബജറ്റ് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആദായ നികുതി സ്ളാബുകളില്‍ മാറ്റമില്ല. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ 2500 രൂപ ഇളവ് ലഭിക്കും.

വിദേശ നിക്ഷേപം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരണത്തില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനേയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത് ചൈനക്കും ഇന്തോനേഷ്യക്കും മാത്രമാണ്. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കില്‍ക്കൂടി, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെയുള്ള കാലത്തേക്ക് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുക. അതുകൊണ്ട് ജനപ്രിയ നടപടികളുടെ ഏറ്റവും യോജിച്ച സന്ദര്‍ഭമെന്ന നിലയിലാണ് സാമ്പത്തിക വിദഗ്ധര്‍ ഈ ബജറ്റിനെ കാണുന്നത്.
 

ത്രിപുരയില്‍ ഇടതുമുന്നേറ്റം: നാഗാലാന്‍്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

Posted: 27 Feb 2013 08:38 PM PST

Image: 

ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തിലേക്ക്.  വോട്ടെണ്ണല്‍ കഴിഞ്ഞ 40 മണ്ഡലങ്ങളില്‍ 35 സീറ്റുകളില്‍ ഇടപതുപക്ഷം വിജയിച്ചു. 14 സീറ്റുകളില്‍ ലീഡ് തുടരുകയാണ്. അഞ്ചു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ആറു  സീറ്റുകളില്‍ കോണ്‍ഗ്രസ്  ലീഡ് ചെയ്യുന്നു.
പശ്ചിമബംഗാളിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം ത്രിപുര തിരിച്ചു പിടിച്ച് മുന്നേറുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ അഞ്ചാമതും മാണിക് സര്‍കാരിന്റെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്തും.
മൂന്നാം തവണയും  നാഗാ പീപിള്‍സ് ഫ്രണ്ട്  ഭരണത്തിലേറാന്‍ ഒരുങ്ങിയിരിക്കുന്നു. നാഗാലാന്‍്റില്‍ 31 മണ്ഡലങ്ങളിലെ ഫലങ്ങള്‍  പുറത്തു വന്നു. 21 സീറ്റുകളില്‍ നാഗാ പീപിള്‍സ് ഫ്രണ്ട്  വിജയിച്ചു. 10 സീറ്റുകളില്‍ എന്‍.പി.എഫ് മുന്നേറ്റം തുടരുകയാണ്.
 കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ വിജയിച്ചു. മൂന്നു സീറ്റുകളില്‍ ലീഡ് തുടരുന്നു.  രണ്ടു സീറ്റുകള്‍ എന്‍.സി.പി  നേടി. അഞ്ചു മണ്ഡലങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ നേടി.
മേഘാലയയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് നീങ്ങുകയാണ്.  12 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 24 സീറ്റുകളിലും കോണ്‍ഗ്രസ്  ലീഡ് തുടരുകയാണ്.  യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നു സീറ്റുകള്‍ നേടി. എന്‍.സി.പി ഒരു മണ്ഡലത്തില്‍ വിജയിച്ചു. 16 സീറ്റുകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികള്‍ മുന്നേറുന്നു.

 60 സീറ്റുകളിലേക്കാണ് മൂന്ന് സംസ്ഥാനത്തും വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിന് മുന്നോടിയായി കര്‍ശന സുരക്ഷയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

സാങ്കേതിക വിദ്യയും ശാസ്ത്രവും ഇന്ത്യയില്‍

Posted: 27 Feb 2013 08:15 PM PST

Image: 
Subtitle: 
ഇന്ന് ദേശീയ ശാസ്ത്രദിനം

ശാസ്ത്രസാങ്കേതിക വിദ്യയില്‍ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ഇന്ത്യയില്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സമൂഹത്തിന്‍െറ സംഭാവനകള്‍ വേദകാല സാഹിത്യങ്ങളില്‍ പറയുന്നുണ്ട്. അവരുടെ പ്രധാന സംഭാവനകള്‍ കാര്‍ഷികവൃത്തി, സമൂഹജീവിതം, നഗരാസൂത്രണം, പ്രകൃതി സംരക്ഷണം തുടങ്ങിയവയായിരുന്നു.
 പ്രപഞ്ചത്തിന്‍െറയും മാനവരാശിയുടെയും ഉല്‍പത്തിയെക്കുറിച്ചുള്ള ചില അടിസ്ഥാന നിഗമനങ്ങള്‍ വേദകാല സാഹിത്യങ്ങളില്‍ കാണാം. വേദങ്ങളിലെയും ഉപനിഷത്തുകളിലെയും ചില ഭാഗങ്ങള്‍ സൂക്ഷ്മാണു ഘടനയില്‍നിന്ന് പൂര്‍ണ മനുഷ്യനിലേക്കുള്ള വളര്‍ച്ചയെ പ്രതിപാദിക്കുന്നുണ്ട്. ആധുനിക പരിണാമ സിദ്ധാന്തങ്ങളും ഇതുതന്നെയാണ് പറയുന്നത്. അക്കാലത്ത് നിലനിന്നിരുന്ന അറിവ് സമഗ്രമായിരുന്നു എന്നതിന്‍െറ സൂചനകളാണ് ഇതെല്ലാം.
വേദകാലത്തെ തുടര്‍ന്ന് ഉപനിഷത്തുകളുടെയും പുരാണങ്ങളുടെയും കാലമെത്തി. 1500 ബി.സി മുതല്‍ 600 എ.ഡി വരെയായിരുന്നു ഇത്. ശക്തമായ സാമ്രാജ്യങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. ഈ ഭരണാധികാരികള്‍ സാഹിത്യ, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. ലിപികളുടെ ആവിര്‍ഭാവവും വിജ്ഞാനം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളും ഇന്ത്യക്കകത്തുമാത്രമല്ല ലോകമെങ്ങുമുള്ള ജനങ്ങളിലേക്ക് അറിവെത്തിക്കുന്നതിന് സാഹചര്യമൊരുക്കി. ചെമ്പ്, ടിന്‍, ഇരുമ്പ് എന്നിവ ലോകത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അയിര് ഖനനം ചെയ്യുന്നതും അവയെ ഉന്നത ഊഷ്മാവില്‍ സംസ്കരിച്ചെടുക്കുന്നതും ഇവിടെ കണ്ടെത്തിയതാണ്. ഈ ലോഹങ്ങള്‍ കുന്തങ്ങളും അമ്പുകളുമുണ്ടാക്കുന്നതിനും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിച്ചു. ഈ നേട്ടങ്ങള്‍ ഇന്ത്യയില്‍നിന്ന് അറബികള്‍ വഴി ലോകത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.
പൂജ്യത്തിന്‍െറ കണ്ടുപിടിത്തംഉള്‍പ്പെടെ ഗണിതശാസ്ത്രത്തിലെ പല നിര്‍ണായക സംഭാവനകളും ഇന്ത്യന്‍ സമൂഹത്തില്‍നിന്നുണ്ടായതാണ്. എ.ഡി 600 വരെ ഈ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. ആര്യഭട്ട, ഭാസ്കര, മാധവാചാര്യ തുടങ്ങിയവര്‍ ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഗണ്യമായ സംഭാവനകള്‍ നല്‍കി. ആയുര്‍വേദത്തിലും സങ്കീര്‍ണമായ ശസ്ത്രക്രിയകളിലും ശുശ്രുതന്‍െറ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ശാസ്ത്ര മുന്നേറ്റങ്ങളില്‍ ഇക്കാലത്ത് ഇന്ത്യ മുന്‍നിരയിലായിരുന്നു.
പിന്നീട്, വിവിധഭാഗങ്ങളില്‍നിന്നുണ്ടായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് ഇന്ത്യയിലെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ആദ്യം ഗ്രീസില്‍നിന്ന് അലക്സാണ്ടര്‍ ചക്രവര്‍ത്തി വന്ന് പലനഗരങ്ങളും തകര്‍ത്തു. പിന്നീട് മുഗളന്മാരും യൂറോപ്യന്മാരും ബ്രിട്ടീഷുകാരുമെത്തി. രണ്ടര നൂറ്റാണ്ടുകാലം ഇന്ത്യക്കാരുടെ ജീവിതത്തെ അവര്‍ നിയന്ത്രിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇരുണ്ട കാലഘട്ടമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള അറിവുകള്‍ ചൂഷണം ചെയ്ത് യൂറോപ്യന്‍മാര്‍ നേട്ടങ്ങളുണ്ടാക്കി. യൂറോപ്പും അമേരിക്കയും റഷ്യയും ജപ്പാനുമൊക്കെ ഉള്‍പ്പെടുന്ന വികസിതരാജ്യങ്ങള്‍ ശാസ്ത്രഗവേഷണങ്ങളിലെ തങ്ങളുടെ നിക്ഷേപങ്ങളുടെ നേട്ടംകൊയ്ത് മുന്നേറി. ഇന്ന് ലോകത്തെ സാങ്കേതിക വിദ്യയുടെ നിയന്ത്രണം വികസിതരാജ്യങ്ങളുടെ കൈയിലാണെന്നതാണ് ഇതിന്‍െറ ഫലം.
എങ്കിലും ഇക്കാലത്തും പല ശാസ്ത്ര മഹാരഥന്മാരും ഇവിടെ ജീവിച്ചിരുന്നു. അവര്‍ നിര്‍ണായകമായ പല സംഭാവനകളും ലോകത്തിന് നല്‍കി. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും ഐന്‍സ്റ്റൈനും ചേര്‍ന്ന് രൂപംനല്‍കിയ ബോസ്ഐന്‍സ്റ്റൈന്‍ സിന്താന്തം 1920കളിലെ പ്രധാന കണ്ടുപിടിത്തമായിരുന്നു. ഡോ. ജെ.സി. ബോസ് ശാസ്ത്രത്തെ വാണിജ്യവത്കരിക്കാതെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്. സി.വി. രാമന്‍ അതിപ്രഗല്ഭനായ ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്രരംഗത്തെ നാഴികക്കല്ലായ ‘രാമന്‍ പ്രഭാവ’ത്തെ അനുസ്മരിച്ചാണ് ഇന്ന് രാജ്യമെങ്ങും ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. മേഘ്നാഥ് സാഹ, പി.സി. റോയ്, ശ്രീനിവാസ രാമാനുജം, ഹര്‍ഗോവിന്ദ് ഖുരാന, ഡോ. എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചു. ഉന്നതനിലവാരത്തിലുള്ള ശാസ്ത്രീയ അറിവുകളും സാങ്കേതിക വൈദഗ്ധ്യവും സ്വന്തമാക്കുന്നതിലൂടെ മാത്രമാണ് ഇന്ത്യക്ക് ശക്തമായൊരു രാഷ്ട്രമാകാന്‍ കഴിയുകയെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കി. ഇതിന്‍െറ ഫലമായി രാജ്യമെങ്ങും ഗവേഷണ ലബോറട്ടറികളും ഐ.ഐ.ടികള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും  ആരംഭിച്ചു. അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ലബോറട്ടറി, പ്രതിരോധ, ആണവ, ബഹിരാകാശ രംഗങ്ങളിലെ ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായിരുന്നു. ഈ നിക്ഷേപങ്ങള്‍ ജീവിതത്തിന്‍െറ വിവിധതുറകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്ര ഗവേഷണത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാകാന്‍ ഇത് ഇന്ത്യയെ സഹായിച്ചു.
ഡോ. എം.എസ്. സ്വാമിനാഥന്‍െറ നേതൃത്വത്തിലുള്ള ഹരിതവിപ്ളവമാണ് ഇതിനൊരുദാഹരണം. പുതിയ ഇനം വിത്തുകളും വളപ്രയോഗങ്ങളും കൃഷിരീതികളും ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. ഡോ. വര്‍ഗീസ് കുര്യന്‍െറ നേതൃത്വത്തിലുണ്ടായ ക്ഷീരവിപ്ളവം മറ്റൊരുദാഹരണമാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ഇത് വഴിതെളിച്ചു. ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ ആണവോര്‍ജ രംഗത്തും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ബഹിരാകാശ പദ്ധതികള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്നതില്‍ ഇന്ത്യ ആര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ചു. ശക്തിയേറിയ റോക്കറ്റുകള്‍ രാജ്യത്തുതന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിക്കുന്നു. ബഹിരാകാശത്തേക്കും അതിനുമപ്പുറം ചന്ദ്രനിലേക്കുംവരെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഈ റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ചാന്ദ്രയാന്‍ ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം അയക്കാന്‍ കഴിഞ്ഞതും ചന്ദ്രോപരിതലത്തിന്‍െറ പ്രത്യേകതകള്‍ പഠിക്കാനായതും ചന്ദ്രോപരിതലത്തില്‍ ജലത്തിന്‍െറ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനായതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നേതൃത്വത്തില്‍ റോക്കറ്റ് സാങ്കേതിക വിദ്യയും മിസൈല്‍ സാങ്കേതിക വിദ്യയുംവികാസം പ്രാപിച്ചു. ഇതിന്‍െറ ഫലമായാണ് ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്ന ആറാമത്തെ രാജ്യമാകാന്‍ 1980ല്‍ ഇന്ത്യക്കായത്. ഇന്ന് 5000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് കൃത്യമായി ആക്രമണം നടത്താനാകുന്ന മിസൈലുകള്‍ നമുക്കുണ്ട്. ശാസ്ത്ര ഗവേഷണങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരാണ് പ്രഫ. സി.എന്‍.ആര്‍. റാവു, പ്രഫ. യു.ആര്‍. റാവു, പ്രഫ. എം.ജി.കെ മേനോന്‍ തുടങ്ങിയവര്‍.
അതേസമയം, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ ഇന്നത്തെ കുതിപ്പ് താഴോട്ടാണ്. ഈ മേഖലയിലേക്ക് യുവപ്രതിഭകളെ ആകര്‍ഷിക്കാന്‍ പ്രയാസം നേരിടുന്നു എന്നതാണ് ഒന്നാമത്തെകാര്യം. മിക്കവര്‍ക്കും താല്‍പര്യം ഐ.ടി, മാര്‍ക്കറ്റിങ്, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളാണ്. ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോലുള്ള മികച്ച സ്ഥാപനങ്ങളുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് നിരവധി സ്കോളര്‍ഷിപ്പുകളും ഗ്രാന്‍റുകളും നല്‍കിവരുന്നു. ഇതൊക്കെയാണെങ്കിലും പുതുതലമുറ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്.
പല സ്ഥാപനങ്ങളിലും മതിയായ ലബോറട്ടറി സൗകര്യമില്ലാത്തതും പോരായ്മയാണ്. മികച്ച ഗവേഷണത്തിന് അത്യാധുനിക ലബോറട്ടറികള്‍ ആവശ്യമാണ്. പുസ്തകങ്ങളിലും ഇന്‍റര്‍നെറ്റിലും കാണുന്നതിനപ്പുറം ഗവേഷണം നടത്തുന്നതിന് യുവ പ്രതിഭകളെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലകളിലെയും കോളജുകളിലെയും ഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. സൗകര്യങ്ങളും അന്തരീക്ഷവുമൊരുക്കി ഗവേഷണ മനസ്സ് രൂപപ്പെടുത്തണം. ഗവേഷണങ്ങള്‍ ലബോറട്ടറിയുടെ നാലു ചുവരുകള്‍ക്കുള്ളിലൊതുക്കാതെ അതിന്‍െറ ഫലങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുകയും വേണം.
ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും വൈദഗ്ധ്യം വളര്‍ത്തുന്നതിനുമെല്ലാം ശാസ്ത്രീയ അറിവുകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 200 കോടി ജനങ്ങളെ പോറ്റാന്‍ ഒരു രണ്ടാം ഹരിതവിപ്ളവം ആവശ്യമാണ്. ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശീയമായ മാര്‍ഗങ്ങളും കണ്ടെത്തണം. ശാസ്ത്ര സാങ്കേതികവിദ്യ വ്യാവസായിക രംഗത്ത് കൂടുതലായി പ്രയോജനപ്പെടുത്തണം.
ഇന്ന് മിക്ക ഗവേഷണങ്ങളും സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്ഥാപനങ്ങളിലാണ് നടക്കുന്നത്. എല്ലാ മേഖലകളിലും ഉദാരീകരണം നടക്കുന്ന ഇക്കാലത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അവഗണിക്കാനാവില്ല. സര്‍ക്കാര്‍ സഹായം നല്ലതാണെങ്കിലും ബ്യൂറോക്രസിയുടെ നിയന്ത്രണങ്ങളും ശാസ്ത്ര വകുപ്പുകളുടെ കാര്യശേഷിയില്ലാത്ത മാനേജ്മെന്‍റും കാരണം സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നല്ലൊരും ഭാഗം ഉപയോഗിക്കാതെ പോകുന്നു. ഇതിന് മാറ്റം വേണമെങ്കില്‍ സമഗ്രമായൊരു പരിവര്‍ത്തനം ആവശ്യമാണ്. മുന്നോട്ടുകുതിക്കുന്ന ഇന്ത്യയെ മുന്നില്‍ക്കണ്ട് ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഒരു ദേശീയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കണം. ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് ഡോ. ഹോമി ജെ. ഭാഭയെയും ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെയും ഡോ. വിക്രം സാരാഭായിയെയും ഡോ. സി.വി. രാമനെയും  ഡോ. സ്വാമിനാഥനെയും പോലുള്ള മഹാരഥന്മാരെ നമുക്കാവശ്യമാണ്.
ആധുനിക ലോകത്തിന്‍െറ ആവശ്യങ്ങള്‍ സങ്കീര്‍ണമാണ്. ചൈനയില്‍നിന്നും മറ്റുമുള്ള മത്സരങ്ങള്‍ അതിശക്തമാണ്. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യക്കാര്‍ക്കാകണം. പുതു തലമുറയില്‍ ചെറുപ്പത്തിലേതന്നെ ശാസ്ത്രീയാഭിരുചി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ടാകണം. സ്കൂള്‍തലം മുതല്‍തന്നെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ അവര്‍ക്ക് പരിശീലനം നല്‍കണം. ലബോറട്ടറികളിലൂടെ പ്രായോഗിക പരിശീലനവും വേണം. അതുവഴി, പുതിയ ആശയങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും അവരെ നയിക്കണം. വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍  മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ സമയം കണ്ടെത്തണം. മികവിനെ കണ്ടെത്തുന്നതിന് സുതാര്യമായ സംവിധാനമുണ്ടാകണം. അവാര്‍ഡുകളിലൂടെയും മറ്റും അവരെ അംഗീകരിക്കുകയും വേണം.
 

പടിയിറങ്ങുന്ന പാപ്പ

Posted: 27 Feb 2013 08:10 PM PST

Image: 

സ്വന്തം ജ്യേഷ്ഠന്‍ റാറ്റ്സിങ്ങറച്ചന്‍ ഒഴികെയുള്ള മാലോകരെയാകെ അദ്ഭുതസ്തബ്ധരാക്കിക്കൊണ്ട് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം പ്രഖ്യാപിച്ചപ്പോള്‍ ഒരു വലിയ പ്രഹേളികയാണ് ലോകമനസ്സാക്ഷിയുടെ മുമ്പാകെ അനാവരണം ചെയ്തത്. പരിശുദ്ധാത്മാവാണ് സ്ഥാനസ്ഥിതനാക്കുന്നത്. എങ്കില്‍ സ്വയം സ്ഥാനത്യാഗം ചെയ്യാവുന്നതാണോ? അല്ല എന്നാണ് വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ വ്യക്തമായി പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്കപ്പുറം ഭാഗ്യവാനായ അന്ത്യോഖ്യപാത്രിയാര്‍ക്കീസ് സഭാ പ്രഥമന്‍ ബാവയും അതുതന്നെ പറഞ്ഞു, ഒരു വൈയക്തിക സംഭാഷണത്തില്‍. എന്‍െറ സഭയിലെ കാതോലിക്കാ സ്ഥാനത്യാഗംചെയ്യാന്‍ മോഹിച്ചതിനെക്കുറിച്ച് പറയവെ ജോണ്‍പോളിന്‍െറ വാക്കും മാതൃകയും ഉദ്ധരിച്ചുകൊണ്ട് അത്തരം സ്ഥാനത്യാഗം സ്ഥാനമോഹം പോലെത്തന്നെ പരിശുദ്ധാത്മാവിനെതിരായുള്ള പാപം ആണെന്ന് ബാവ എന്നെ പഠിപ്പിച്ചു. ഇപ്പോള്‍ ബനഡിക്ട് മാര്‍പാപ്പ മറ്റൊരു വശം ചൂണ്ടിക്കാണിക്കുന്നു. വേദശാസ്ത്രവിചക്ഷണന്മാര്‍ക്ക് ബൗദ്ധിക കുരുക്ഷേത്രങ്ങള്‍ തുറക്കാന്‍ വഴിതുറന്നിരിക്കുകയാണ് മാര്‍പാപ്പ ഈ പ്രഖ്യാപനത്തിലൂടെ.
പേപ്പസിയുടെ ചരിത്രത്തില്‍ കറുത്ത അധ്യായങ്ങളുടെ ഭാഗമായോ അവ അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായോ അല്ലാതെ ഉണ്ടായിട്ടുള്ള ഏക സ്ഥാനത്യാഗം സെലസ്റ്റൈന്‍ അഞ്ചാമന്‍ പാപ്പായുടേതാണ്. ഒട്ടകക്കാരനായ ഇഗ്നാത്തിയോസിന്‍െറ മേല്‍ അന്ത്യോഖ്യാസിംഹാസനം അടിച്ചേല്‍പിക്കപ്പെട്ടതുപോലെ ആയിരുന്നു ഈ പാപ്പായുടെയും കഥ. കയറിയപ്പോള്‍ മുതല്‍ എങ്ങനെയാണ് ഇറങ്ങേണ്ടത് എന്നായിരുന്നു ചിന്ത. ഇറങ്ങാവുന്നതാണ് എന്ന് പ്രഖ്യാപിച്ചു. വൈകാതെ ഇറങ്ങുകയും ചെയ്തു. കാലം ക്രി. വ. 1294. വിശുദ്ധനായി ജനം തിരിച്ചറിഞ്ഞ ആ മഹാത്മാവിന്‍െറ ജനസമ്മതി വര്‍ധിക്കുകയും പിന്‍ഗാമിക്ക് അത് തലവേദനയാവും എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ സെലസ്റ്റൈന്‍ ഒരു കൊവേന്തയില്‍ പ്രാര്‍ഥനാനിരതനായി ശിഷ്ടായുസ്സ് ചെലവഴിക്കാന്‍ നിര്‍ബന്ധിതനായി (പൂട്ടിയിട്ടു എന്ന് പച്ചമലയാളം!). ഈ മാര്‍പാപ്പയുടെ പേര് സ്വീകരിക്കാന്‍ ആരും തയാറാകാറില്ല. അദ്ദേഹത്തിന്‍െറ ഖബറിടം സന്ദര്‍ശിക്കാനും മാര്‍പാപ്പമാര്‍ പോകാറുണ്ടായിരുന്നില്ല, ബനഡിക്ട് പോകുവോളം. ബനഡിക്ട് പാപ്പാ രണ്ടുതവണ സെലസ്റ്റൈന്‍െറ ഖബറിടം സന്ദര്‍ശിച്ചു. രണ്ടാംവട്ടം തന്‍െറ പാലിയം ആ ഖബറിങ്കല്‍ സമര്‍പ്പിച്ച് ഭക്തിപൂര്‍വം തിരിച്ചെടുക്കുകയും സെലസ്റ്റൈന്‍ പാപ്പയെ ശ്ളാഘിച്ച് സംസാരിക്കുകയും ചെയ്തു. അത് ഈ സ്ഥാനത്യാഗത്തിന്‍െറ മുന്നോടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെങ്കിലും ഇപ്പോള്‍ ചിത്രം തെളിയുന്നുണ്ട്; തെളിഞ്ഞ ആകാശം പകലിനെ നിര്‍വചിക്കുമ്പോള്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുണ്ടാകുന്ന ഒരു ഇടിവെട്ടുപോലെ ഈ പ്രഖ്യാപനം വന്നപ്പോള്‍.
വാഴ്ചയുടെ തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടായിയെന്ന് നമുക്കറിയാം. കത്തോലിക്കാസഭ ഒഴികെ മറ്റൊരിടത്തും ദൈവഹിതം സമ്പൂര്‍ണമായി ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്ന ചിന്ത സഭക്ക് പുറത്ത് പാപ്പായുടെ സ്വീകാര്യതക്ക് ശോഷണം സൃഷ്ടിച്ചു. ഇസ്തംബൂളില്‍ ചെന്ന് ഒഴിവാക്കാമായിരുന്ന ഒരുദ്ധരണിയിലൂടെ മുസ്ലിംകളെ പ്രകോപിപ്പിച്ചു. ട്രൈഡന്‍ൈറന്‍ ആരാധനാക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചത് യഹൂദരെ പിണക്കി. തെക്കേ അമേരിക്കയില്‍ ചെന്ന് അവരുടെ ആദിമസംസ്കാരത്തെക്കുറിച്ച് പറഞ്ഞത് അവിടെ കോലാഹലം സൃഷ്ടിച്ചു. മാര്‍ തോമാശ്ളീഹാ കേരളത്തില്‍ വന്നില്ല എന്ന പ്രസ്താവനയിലൂടെ നമ്മെയും ഒട്ട് പ്രകോപിപ്പിച്ചു. ജര്‍മന്‍ ബൗദ്ധികവ്യായാമങ്ങളുടെ രീതിശാസ്ത്രം പരിചയിച്ചാണ് ബനഡിക്ട് ബൗദ്ധിക ഗൗരീശങ്കരങ്ങള്‍ കീഴടക്കിയതെന്ന് ഓര്‍മിക്കുമെങ്കില്‍ ഇപ്പറഞ്ഞതിനൊക്കെ ന്യായീകരണമല്ലെങ്കില്‍ വിശദീകരണമെങ്കിലും കണ്ടെത്താന്‍ കഴിയും. ഇതിലൊന്നുപോലും ഈ പരിശുദ്ധ പിതാവിനെ നിര്‍വചിക്കാന്‍ പോന്നതല്ലതാനും.
പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളും പ്രവൃത്തികളും ബനഡിക്ടിനെ പച്ചപ്പാപ്പ (The Green Pope) എന്നുവിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 266ാമത്തെ മാര്‍പാപ്പയായി ബനഡിക്ട് സ്ഥാനമേല്‍ക്കുമ്പോള്‍ യാഥാസ്ഥിതികനായ ഒരു ജര്‍മന്‍ പണ്ഡിതനും വിശ്വാസത്തിന്‍െറ കാവല്‍നായയും (‘ഗോഡ്സ് റോട്ട്വീലര്‍’) എന്നാണ് ഒരിടത്ത് വായിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കരുത്തനായ കാവല്‍നായ ആണ് റോട്ട്വീലര്‍. ജര്‍മനിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തെ ഒരു നഗരമാണ് റോട്ട്വീല്‍  (ഭാരതീയ ശുനകരില്‍ രാജപാളയം ഹൗണ്ട് എന്നതുപോലെയാണ് കാവലിന് ജര്‍മന്‍ ശുനകവൃന്ദത്തില്‍ റോട്ട്വീലര്‍). എന്നതിലുപരി ശുദ്ധജലം, സൗരോര്‍ജം, കാര്‍ബണ്‍ എമിഷന്‍ തുടങ്ങിയവയെക്കുറിച്ച് സാരോപദേശം നല്‍കുകയും ‘ഭൂഗ്രഹത്തെ രക്ഷിക്കുക’ സേവ് ദ പ്ളാനറ്റ് എന്ന പരിസ്ഥിതിപ്രേമജന്യ മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞനായി മാര്‍പാപ്പ വര്‍ത്തമാനകാല ചരിത്രത്തിന്‍െറ ഭൂമികയില്‍ പ്രത്യക്ഷപ്പെടുമെന്ന് ആരും തന്നെ കരുതിയിരിക്കാനിടയില്ല. എങ്കിലും സ്ഥാനാരോഹണവേളയില്‍തന്നെ സൂക്ഷ്മദൃക്കുകള്‍ക്ക് ഈ വാസന ദൃശ്യമായിരുന്നു. ‘അന്തര്‍ഭാഗത്തെ മരുഭൂമികള്‍ വിപുലമാകുന്നതിന്‍െറ ഫലമാണ് ബാഹ്യലോകത്തെ മരുഭൂമികള്‍ വലുതാവുന്നത്. സമസ്ത ജനത്തിനും വസിക്കാന്‍ പോന്ന ദൈവികോദ്യാനം നിര്‍മിക്കാന്‍ ഭൂമുഖത്തെ വിഭവങ്ങള്‍ പോരാതെവരുന്നത് ചൂഷണവും നശീകരണവും ആയുധങ്ങളാക്കുന്ന കിരാതശക്തികള്‍ അവയെ നിയന്ത്രിക്കുന്നതിനാലാണ്. ഈ മരുഭൂമിയില്‍നിന്ന് ജീവന്‍െറ നാട്ടിലേക്കും ദൈവപുത്രനുമായുള്ള സ്നേഹബന്ധത്തിലേക്കും ജീവസ്രോതസ്സിലേക്കും സമൃദ്ധിയായ ജീവനിലേക്കും ജനങ്ങളെ നയിക്കാന്‍ സഭ ഒന്നാകെയും അതിലെ സകല ഇടയന്മാരും പരിശ്രമിക്കേണ്ടിയിരിക്കുന്നു’ എന്ന് എന്‍െറ സ്വതന്ത്രപരിഭാഷയില്‍ ഇവിടെ കുറിക്കുന്നത് 2005 ഏപ്രില്‍ 24ന് സ്ഥാനാരോഹണദിവ്യബലിയില്‍ പരിശുദ്ധപിതാവ് പറഞ്ഞ സംഗതിയാണ് (വത്തിക്കാന്‍െറ വെബ്സൈറ്റില്‍ ഇത് വായിക്കാം).
മനുഷ്യനും ഭൂമിയും തമ്മിലുള്ള ദൃഢബന്ധം പുന$സൃഷ്ടിക്കാനുതകുന്ന ധീരമായ തീരുമാനങ്ങളെടുക്കാന്‍ കാലമായി എന്നും സൃഷ്ടിയുടെ സംരക്ഷണത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും മടങ്ങിവരവില്ലാത്ത അപായഗര്‍ത്തങ്ങളിലേക്ക് നയിക്കുന്ന ജീവിതശൈലികള്‍ അടിയന്തരമായി പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും വേണമെന്നും പ്രസംഗിച്ച മഹാപുരോഹിതനാണ് പടിയിറങ്ങിയത്.

വരുന്നു, ആര്‍ക്കും പരിക്കില്ലാത്ത അഞ്ചാമത്തെ ജെ.പി.സി

Posted: 27 Feb 2013 08:05 PM PST

Image: 

ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ രണ്ടാമത്തെ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) പിറന്നതിനൊപ്പം ഇതുവരെയുള്ള ജെ.പി.സി അന്വേഷണങ്ങളുടെ ഫലപ്രാപ്തി  ഒരിക്കല്‍ക്കൂടി ചോദ്യചിഹ്നമായി.
 രാഷ്ട്രീയ പ്രതിസന്ധിയില്‍ അള മുട്ടുമ്പോള്‍ പരിക്കില്ലാതെ രക്ഷപെടാനുള്ള സര്‍ക്കാര്‍ ഉപായമെന്ന നിലയില്‍ ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുന്നത് രീതിയായി മാറിയിട്ടുണ്ട്. കോപ്ടര്‍ ഇടപാടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്ന സര്‍ക്കാര്‍ തന്നെയാണ്, ജെ.പി.സി അന്വേഷണത്തിന് മുന്നിട്ടിറങ്ങിയത്. അതുകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ലെന്ന തിരിച്ചറിവോടെ തന്നെ, എം.പിമാരുടെ പുതിയ അന്വേഷണ സമിതിയേയും രാഷ്ട്രീയലോകം ഏറ്റുവാങ്ങുന്നു.  
 ഹെലികോപ്ടര്‍ കോഴയിടപാടില്‍ രൂപവത്കരിക്കുന്ന 30 അംഗ സമിതി സ്വതന്ത്ര ഇന്ത്യയിലെ അഞ്ചാമത്തെ ജെ.പി.സിയാണ്. ജെ.പി.സി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഫലപ്രാപ്തിയേക്കാള്‍, അഴിമതി ആരോപണത്തിന്‍െറ ഗൗരവത്തിന് കൂടുതല്‍ മൂര്‍ച്ച വന്നുവെന്നതാണ് പ്രതിപക്ഷത്തിന് പ്രധാന നേട്ടം.
 2ജി ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ 2011 ഫെബ്രുവരിയില്‍ രൂപവത്കരിച്ച ജെ.പി.സി ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കാലാവധി നീട്ടിക്കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമിതി, നടപ്പു പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ വാക്ക്.
 കോണ്‍ഗ്രസിനെ കുരുക്കിയ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസുകാരന്‍ അധ്യക്ഷനായി രൂപവത്കരിച്ച ജെ.പി.സിയുടെ റിപ്പോര്‍ട്ട് പുറത്തുവരും മുമ്പേ, 2ജി അഴിമതി വിവാദത്തിന്‍െറ പൊടിയടങ്ങിക്കഴിഞ്ഞു. അതിലെ കാതലായ വിഷയങ്ങളില്‍നിന്ന് പുതിയ വിഷയങ്ങളിലേക്ക് രാഷ്ട്രീയം മാറിക്കഴിഞ്ഞു. ജെ.പി.സിയില്‍ വിശദീകരിക്കാന്‍ ഒരു അവസരം കാത്തു നടക്കുകയാണ് പ്രധാന പ്രതി എ. രാജ.
 പ്രതിപക്ഷത്തെ മുരളീമനോഹര്‍ ജോഷി അധ്യക്ഷനായ എം.പിമാരുടെ മറ്റൊരു സമിതിയായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയെന്ന സ്ഥിരം സംവിധാനത്തിന് 2ജി ഇടപാട് പരിശോധിക്കാനുള്ള അധികാരവും ജെ.പി.സി വന്നതോടെ ചോദ്യം ചെയ്യപ്പെട്ടു. അതേ സ്ഥിതി തന്നെ പുതിയ ജെ.പി.സിയേയും കാത്തിരിക്കുന്നു.
 രണ്ടു ജെ.പി.സികള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന സ്ഥിതി ഇതാദ്യമാണ്. 2ജി ജെ.പി.സിയുടെ റിപ്പോര്‍ട്ട് പൊതുതെരഞ്ഞെടുപ്പിനു മുമ്പേ പുറത്തുവന്നേക്കുമെങ്കിലും, പുതിയ ജെ.പി.സി റിപ്പോര്‍ട്ട് അതിനുമുമ്പ് പുറത്തുവരുമോ എന്ന സംശയം ബാക്കി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പി.സി. ചാക്കോയുടെ ജെ.പി.സിക്ക് ആറു മാസം മാത്രമായിരുന്നു കാലാവധി.
 1987ല്‍ രാജീവ്ഗാന്ധിയെ കുടുക്കിയ ബോഫോഴ്സ് പീരങ്കി ഇടപാടാണ് ആദ്യത്തെ ജെ.പി.സി അന്വേഷണത്തിന് വിധേയമായത്. ബി. ശങ്കരാനന്ദ് അധ്യക്ഷന്‍. 50 സിറ്റിങ്. കോണ്‍ഗ്രസുകാരെ കുത്തിനിറച്ച കമ്മിറ്റിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ബഹിഷ്കരിച്ച സമിതിയായിരുന്നു ഇത്. റിപ്പോര്‍ട്ട് പ്രതിപക്ഷം തള്ളുകയും ചെയ്തു.
 ’92ല്‍ ഹര്‍ഷദ് മത്തേ കാളക്കൂറ്റനായി മാറിയ ഓഹരി കുംഭകോണം അന്വേഷിക്കാനാണ് രണ്ടാമത്തെ ജെ.പി.സി പിറന്നത്. കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ധ അധ്യക്ഷന്‍. ജെ.പി.സിയുടെ ശിപാര്‍ശ വെറും കടലാസുകൂട്ടമായതു മിച്ചം. ശിപാര്‍ശകളൊന്നും നടപ്പായില്ല.
 2001ല്‍ എന്‍.ഡി.എയും രൂപവത്കരിച്ചു, ജെ.പി.സി. വിഷയം ഓഹരിവിപണിയിലെ അടുത്ത കുംഭകോണം. ബി.ജെ.പി നേതാവും മുന്‍ ലഫ്. ജനറലുമായ പ്രകാശ്മണി ത്രിപാഠി ചെയര്‍മാനായ കമ്മിറ്റി 105 സിറ്റിങ്ങുമായി അന്വേഷണം പൊടിപാറിച്ചു. കാര്യമായ ശിപാര്‍ശകളൊന്നും നടപ്പാകാതെ റിപ്പോര്‍ട്ട് വെള്ളത്തില്‍ കുതിര്‍ന്നു.  ലഘുപാനീയങ്ങളിലെ കീടനാശിനി അംശം കണ്ടുപിടിക്കാന്‍ എന്‍.ഡി.എ 2003ല്‍ ശരദ്പവാറിന്‍െറ നേതൃത്വത്തില്‍ ജെ.പി.സിയുണ്ടാക്കി. 17 സിറ്റിങ്ങുകൊണ്ട് ശരദ്പവാറും സംഘവും അന്വേഷണം പൂര്‍ത്തിയാക്കി. കോളകളിലും മറ്റും കീടനാശിനി അംശമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിച്ചു. കര്‍ക്കശമായ ഗുണനിലവാര നിയന്ത്രണ നടപടികളും നിര്‍ദേശിച്ചു. കോളക്കമ്പനികളെ പക്ഷേ, ആരും തൊട്ടില്ല.

റെയില്‍വേ അവഗണന ‘വണ്ടി പോയ ശേഷം’ പ്രതിഷേധ കോലാഹലം

Posted: 27 Feb 2013 07:34 PM PST

Image: 

ന്യൂദല്‍ഹി: റെയില്‍വേ ബജറ്റിലെ അവഗണനക്ക് പിന്നാലെ ദല്‍ഹിയില്‍ കേരള എം.പിമാരുടെ പ്രതിഷേധ കോലാഹലം. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കണ്ടു. ഇടത് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തി. പ്രധാനമന്ത്രിയോട് പരാതി പറയാന്‍ ഇരുസംഘവും അനുമതി തേടിയെങ്കിലും ലഭിച്ചില്ല. പവന്‍കുമാര്‍ ബന്‍സലിനെ കണ്ട യു.ഡി.എഫ് എം.പിമാര്‍ക്ക് ഉറപ്പൊന്നും കിട്ടിയില്ല. കേരളത്തിന്‍െറ പരാതികള്‍ കേട്ട മന്ത്രി, ഉദ്യോഗസ്ഥരുമായി സംസാരിക്കാമെന്ന മറുപടിയാണ് എം.പിമാരുടെ സംഘത്തിന് നല്‍കിയത്.
അതിനിടെ, റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും ദല്‍ഹിയിലെത്തും. പവന്‍കുമാര്‍ ബന്‍സലുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.
  റെയില്‍വേ ബജറ്റില്‍ തഴയപ്പെട്ട കേരളത്തിന്‍െറ നിരാശ റെയില്‍വേ മന്ത്രിയെ ശക്തമായി അറിയിച്ചതായി കൂടിക്കാഴ്ചക്കുശേഷം മന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. ചാക്കോ എം.പി എന്നിവര്‍ പറഞ്ഞു. കേരളത്തിന്‍െറ സുപ്രധാന ആവശ്യങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന  വസ്തുത മന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച മന്ത്രി പ്രത്യേക യോഗം വിളിക്കാമെന്ന് സമ്മതിച്ചു. എം.പിമാരും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
 മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ വീട്ടില്‍ ബുധനാഴ്ച രാവിലെ യോഗം ചേര്‍ന്നാണ് യു.ഡി.എഫ് എം.പിമാര്‍ ബജറ്റ് അവഗണനയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് പുറമെ, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,  യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ കണ്ട് പ്രതിഷേധം അറിയിക്കാനും പരാതി നല്‍കാനുമാണ് യു.ഡി.എഫ് എം.പിമാരുടെ തീരുമാനം. മന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി എന്നിവരൊഴികെയുള്ള യു.ഡി.എഫ് എം.പിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
എ.കെ. ആന്‍റണിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രിയെ കണ്ട് കേരളത്തിന്‍െറ പ്രതിഷേധം അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് എം.പിമാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പാണ് എല്‍.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയത്. കേരളത്തിന് കൂടുതല്‍ വണ്ടി, കേരളത്തോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ളകാര്‍ഡുകളുമായായിരുന്നു ധര്‍ണ.

സന്തോഷ് ട്രോഫി ആദ്യ സെമി ഇന്ന്: മലയാളിക്കരുത്തിനെതിരെ കേരളം

Posted: 27 Feb 2013 07:14 PM PST

Image: 

കൊച്ചി: ‘തൃശൂര്‍ പേടി’യില്‍  മലയാളിക്കരുത്തിനെതിരെ  സന്തോഷ്ട്രോഫിയിലെ ആദ്യ ക്ളാസിക് പോരാട്ടത്തിന് കേരളം ഇന്നിറങ്ങുന്നു. കലാശപ്പോരിന്  യോഗ്യത തേടി വ്യാഴാഴ്ച വൈകുന്നേരം ആറരക്ക് മഹാരാഷ്ട്രയുമായി കേരളം പോരടിക്കും.  
2000 ല്‍ തൃശൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ മലയാളിയായ നജീബിന്‍െറ ഏക ഗോളില്‍ കേരളം പരാജയപ്പെട്ടിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അന്ന് ഫൈനലായിരുന്നെങ്കില്‍ വ്യാഴാഴ്ച സെമി. ഇക്കുറി നായകന്‍ തന്നെ  മലയാളി; എന്‍.പി. പ്രദീപ്. ഒപ്പം മുഹമ്മദ് റാഫിയും അനസും. കേരളത്തിന്‍െറ പരിശീലക സംഘത്തിനാണെങ്കില്‍ മാറ്റവുമില്ല. ഇത്തവണയും മുഖ്യകോച്ചായി എം.എം. ജേക്കബും അസിസ്റ്റന്‍റ് കോച്ചായി പി.കെ. രാജീവും. ഈ ഓര്‍മകള്‍ക്ക് മറുപടി നല്‍കാനിറങ്ങുന്ന കേരളത്തിന് കഴിഞ്ഞവര്‍ഷം  മഹാരാഷ്ട്രയെ തോല്‍പ്പിച്ചതിന്‍െറ ആത്മവിശ്വാസം മാത്രമാണ് കൂട്ട്. വളപട്ടണക്കാരനായ നജീബ് മഹീന്ദ്രക്കായി കളിക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ ബാനറില്‍ കളത്തിലിറങ്ങിയത്.
ഇക്കുറി പ്രദീപും റാഫിയും മുംബൈ ഡോസല്‍ എഫ്.സിയുടെ താരങ്ങളാണ്. ഇരുവരും ക്ളസ്റ്റര്‍ മത്സരങ്ങള്‍ മുതല്‍ ഗോളടിച്ച് കൂട്ടിയാണ് മഹാരാഷ്ട്രയെ സെമിയില്‍ എത്തിച്ചത്.  ചൊവ്വാഴ്ച തമിഴ്നാടിനെ പ്രദീപിന്‍െറ ഇരട്ട ഗോള്‍ കരുത്തിലാണ് മഹാരാഷ്ട്ര മറികടന്നത്. റാഫയുടെ ഹാട്രിക്കില്‍ ഝാര്‍ഖണ്ഡിനെ 41ന് തോല്‍പിച്ച മറാത്തികള്‍  ഗോവയെ 30ത്തിനും തമിഴ്നാടിനെ 21നും തോല്‍പിച്ച് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇത്തവണ ആദ്യമായി കൊച്ചിയിലിറങ്ങുന്നത്.  
 ഫൈനല്‍ പ്രതീക്ഷകളുമായി കേരളം  സ്വന്തം മൈതാനത്ത്  ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ആദ്യ മത്സരത്തില്‍ പരിക്കേറ്റ രാകേഷിന് ചാമ്പ്യന്‍ഷിപ്പില്‍ ഇനി കളിക്കാനാകില്ല. അതിനിടെ ക്യാപ്റ്റന്‍ രാഹുലിനും പരിക്കേറ്റു. പകരം കളിപ്പിക്കാന്‍ മികച്ചൊരു താരമില്ലാത്തതിനാല്‍ ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്‍റ്. വേദന കുറഞ്ഞാല്‍ രാഹുലിനെത്തന്നെ കളത്തിലിറക്കാനാണ്  ആലോചന.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മധ്യനിര  പരാജയമായിരുന്നു. പ്രതിരോധത്തില്‍നിന്ന് സുര്‍ജിത്തും ജോണ്‍സണും മുന്നേറ്റനിരക്ക് പന്തെത്തിച്ച് നല്‍കിയാണ് ഒരുപരിധി വരെ പ്രശ്നങ്ങള്‍ പരിഹരിച്ചത്.  ക്വാര്‍ട്ടറിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ചെത്തുന്ന മഹാരാഷ്ട്രക്കെതിരെ ഇത് സാധ്യമാകുമോയെന്നറിയില്ല. മധ്യനിര ഉണര്‍ന്നില്ലെങ്കില്‍ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. റിസര്‍വ് ബെഞ്ചില്‍ മികച്ച താരങ്ങളില്ലാത്തതും കേരളത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കണ്ണന്‍ നാലുഗോളുകള്‍ സ്വന്തമാക്കിയെങ്കിലും ആതിഥേയ മുന്നേറ്റ നിര ഇനിയും മെച്ചപ്പെടണം. ഉസ്മാന് ഗോളുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. മികച്ച പ്രകടനം നടത്തുന്ന പ്രതിരോധമാണ് കേരളത്തിന്‍െറ പ്ളസ് . സസ്പെന്‍ഷന്‍ കഴിഞ്ഞ് സ്റ്റോപ്പര്‍ ബാക് ഷെറിന്‍ സാം സെമിയില്‍ ബൂട്ടണിയും.
അതേസമയം, മഹാരാഷ്ട്രയെ ഭയക്കാനൊന്നുമില്ലെന്ന് കേരള കോച്ച് എം.എം. ജേക്കബ് പറഞ്ഞു. ക്ളസ്റ്ററില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മഹാരാഷ്ട്ര ക്വാര്‍ട്ടറിലെത്തിയത്. മഹാരാഷ്ട്ര ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാമതെത്തിയ  യു.പിയെ കേരളം കഴിഞ്ഞകളിയില്‍ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ ക്വാര്‍ട്ടറില്‍ കശ്മീരിനെ  ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ യു.പിയോട് വിയര്‍ത്താണ് (32) ജയിച്ചത്. മൂന്നാം  മത്സരത്തില്‍ 1 1ന്  ഹരിയാനയോട് സമനില പാലിക്കുകയും ചെയ്തു. ക്വാര്‍ട്ടറിലെ മൂന്ന് മത്സരങ്ങളിലായി മഹാരാഷ്ട്ര എതിര്‍വല ഒമ്പതുവട്ടം കുലുക്കിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. കേരളം ആറുഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി.
കഴിഞ്ഞ വര്‍ഷം കട്ടക്കില്‍ നടന്ന ക്വാര്‍ട്ടറില്‍ പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ കേരളം മഹാരാഷ്ട്രയെ 3 1ന് തോല്‍പിച്ചാണ് സെമിയിലെത്തിയത്. മത്സരത്തില്‍ കണ്ണന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ സുര്‍ജിത്താണ് മൂന്നാം ഗോള്‍ നേടിയത്. കൊച്ചിയില്‍ 1993ല്‍ നടന്ന സന്തോഷ ്ട്രോഫിയില്‍ മഹാരാഷ്ട്രയെ തകര്‍ത്താണ് കുരികേശ് മാത്യുവിന്‍െറ നേതൃത്വത്തിലുള്ള കേരള സംഘം സ്വന്തം നാട്ടില്‍ അവസാനമായി കപ്പ് ഉയര്‍ത്തിയത്.
 

വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം

Posted: 27 Feb 2013 07:02 PM PST

Image: 

ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി.കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും  തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടുവെന്നും നിരാശമാത്രമാണ് മിച്ചമെന്നും കക്ഷിപക്ഷം മറന്ന് പരിദേവനം കൊള്ളുകയാണിപ്പോള്‍. എന്നാല്‍, സമീപ കാലത്ത് കേരളത്തിന്‍െറ ശബ്ദം ഏതെങ്കിലും രംഗത്ത് ഗൗനിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിഷ്പക്ഷമായി പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ വിലപേശല്‍ ശേഷി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു ജനക്കൂട്ടമായി മാറിയിരിക്കുകയാണ് എന്നതല്ലേ വാസ്തവം? ഇതിന്‍െറ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. രാഷ്ട്രീയഭരണ നേതൃത്വത്തിന് ഇച്ഛാശക്തിയോ പ്രതിബദ്ധതയോ ഇല്ലെങ്കില്‍ ആര് ആരോട് എന്ത് ചോദിച്ചുവാങ്ങാന്‍? റെയില്‍വേ ബജറ്റ് ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ലല്ലോ?  കേരളത്തിന്‍െറ അടിയന്തര ആവശ്യങ്ങളെന്തൊക്കെയാണെന്നോ അടിസ്ഥാന വികസന കാര്യത്തില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നോ  മുന്‍ഗണന നല്‍കേണ്ടത് ഏതിലാണെന്നോ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?  വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞ്, ഭരണപ്രതിപക്ഷഭേദം മറന്ന് കൂട്ടായ ശ്രമം നടത്തിയിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ?  സംസ്ഥാനത്തിന്‍െറ പൊതുതാല്‍പര്യങ്ങള്‍ എന്തുകൊണ്ട് കൊടിയുടെ നിറം നോക്കാതെ, ഒന്നിച്ചിരുന്ന് ആലോചിച്ചുകൂടാ? ഇത്തരം വിഷയങ്ങളില്‍, ഭരണകൂടത്തിന്‍െറ അലംഭാവവും പ്രതിപക്ഷത്തിന്‍െറ നിര്‍ജീവതയും ഒരുപോലെ പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നുണ്ട്.
നാടിനോടും നാട്ടാരോടും പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയഭരണനേതൃത്വത്തിന്‍െറ കാഴ്ചപ്പാട് മാറാത്ത കാലത്തോളം നാം വല്ലതും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഇച്ഛാശക്തിയാണ് പ്രധാനം. ഗള്‍ഫ് മലയാളികളുടെ ചിരകാലാഭിലാഷമായ ‘എയര്‍ കേരള’ എന്ന സംസ്ഥാനത്തിന്‍െറ സ്വന്തം വിമാന കമ്പനിയെ കുറിച്ചുള്ള മോഹം പൊലിഞ്ഞത് കേന്ദ്രവ്യോമയാന അതോറിറ്റി ഉയര്‍ത്തുന്ന തടസ്സവാദങ്ങളില്‍ പെട്ടാണ്. പ്രവാസികളുടെ യാത്രാക്ളേശം സംബന്ധിച്ച നെടുനാളത്തെ നിലവിളിക്കു അന്ത്യമാവുമെന്ന് കരുതിയ ഒരു പദ്ധതിയാണ് ഗര്‍ഭത്തിലേ അലസിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുവദിക്കുന്ന ഇളവ് എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തി സംസ്ഥാന സര്‍ക്കാറിന് വാങ്ങിയെടുക്കാന്‍ കഴിയുന്നില്ല?
ഇവിടെയാണ് നമ്മുടെ പ്രാപ്തിക്കുറവും കഴിവുകേടും അനാവൃതമാകുന്നത്. ബംഗാളികള്‍ക്കും ഗുജറാത്തികള്‍ക്കും തമിഴര്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതിന്‍െറ പത്തിലൊന്നു പോലും നമുക്ക് ലഭിക്കുന്നില്ല. പ്രബുദ്ധതയുടെയോ വിദ്യാഭ്യാസത്തിന്‍െറയോ കുറവുകൊണ്ടല്ല അത്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലെ ഇടുങ്ങിയ ഒരു  ഭൂപ്രദേശത്തിരുന്ന് പരസ്പരം കടിച്ചുകീറാനും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുമാണ് എല്ലാവര്‍ക്കും താല്‍പര്യം. മാധ്യമങ്ങളാവട്ടെ, ഈ അപഥസഞ്ചാരത്തെ തിരുത്തുന്നതിനു പകരം നിഷേധാത്മക പ്രവണതകള്‍ക്ക് അമിത പ്രാധാന്യം നല്‍കി ജനശ്രദ്ധ തിരിച്ചുവിടുകയുമാണ്. അതിനിടയില്‍,  ജനം ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും വിസ്മരിക്കപ്പെടുന്നത് സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ എല്ലാ നയപരിപാടികളുടെയും ദുരിതങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ജനത്തിന് എന്തുകൊണ്ട് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന ചോദ്യം ഉച്ചത്തില്‍ മുഴക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Wednesday, February 27, 2013

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം Madhyamam News Feeds

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം Madhyamam News Feeds

Link to

റെയില്‍വേ ബജറ്റ്: കൊല്ലത്തിന് നേരിയ ആശ്വാസം

Posted: 26 Feb 2013 11:06 PM PST

കൊല്ലം: ഇത്തവണയും റെയില്‍വേ വികസനത്തില്‍ വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും കൊല്ലത്തിന് നേരിയ ആശ്വാസത്തിന് വകയുണ്ട്.
സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍, വിശാഖപട്ടണം - കൊല്ലം പ്രതിവാര റെയില്‍വേ സര്‍വീസ്, പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ സര്‍വീസ്, മധുര-കൊല്ലം തീവണ്ടി പുനലൂരിലേക്ക് നീട്ടിയത് പുനലൂര്‍ -ഇടമണ്‍ പാത ഇക്കൊല്ലം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം എന്നിവയാണ് ആശ്വാസമായത്. കൊല്ലം -നാഗര്‍കോവില്‍ മെമു കന്യാകുമാരി വരെ നീട്ടിയതുകൊണ്ട് കൊല്ലത്തിന് കാര്യമായ പ്രയോജനമൊന്നുമില്ല.
കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാംപ്രവേശകവാടം, കൊല്ലത്തെ മെമു ഷെഡ് പ്രവര്‍ത്തനസജ്ജമാക്കല്‍ എന്നിവക്കൊന്നും കാര്യമായ പരിഗണന ഉണ്ടായിട്ടില്ല. നീതികാണിച്ചില്ലെന്നാരോപിച്ച്  യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു.ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധം നടത്തിയവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, ബി.ജെ.പി കൊല്ലം മണ്ഡലം സെക്രട്ടറി ചാത്തനാംകുളം ഉദയകുമാര്‍, മേഖലാ പ്രസിഡന്‍റ് അജി, വിഷ്ണു വിജയന്‍, അജിത്ത് ചാലൂക്കോണം, ദീപുരാജ്, വല്ലം വിഷ്ണു, സജീവ് എന്നിവര്‍ നേത്യത്വം നല്‍കി.   ബജറ്റ് ജില്ലക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ജി. പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.
കൊല്ലത്തെ പരിഗണിച്ച കേന്ദ്രമന്ത്രിമാരായ പവന്‍കുമാര്‍ ബെന്‍സലിനും കൊടിക്കുന്നില്‍ സുരേഷിനും കെ.സി. വേണുഗോപാലിനും പീതാംബരക്കുറുപ്പ് എം.പിക്കും ഡി.സി.സി പ്രസിഡന്‍റ് നന്ദി പറഞ്ഞു.
 

പൈപ്പ് പൊട്ടലിന് പിന്നില്‍ ടാങ്കര്‍ ലോറി ലോബിയെന്ന്

Posted: 26 Feb 2013 11:03 PM PST

തിരുവനന്തപുരം: നഗരത്തിലെ പൈപ്പ് പൊട്ടലിനു പിന്നില്‍ കരാറുകാരും ടാങ്കര്‍ ലോറി ഉടമകളും ജീവനക്കാരുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട്. കഴിഞ്ഞ ദിവസമുണ്ടായ പൈപ്പ്പൊട്ടലിനു പിന്നില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടാണെന്ന സൂചനയാണ് പുറത്തുവരുന്നത്. പൈപ്പ് പൊട്ടല്‍ ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചില്ലെങ്കിലും ടാങ്കര്‍ ലോബിയുടെ ലക്ഷ്യം വിജയം കണ്ടതായാണ് സൂചന.
പൊങ്കാലക്കു വേണ്ടി ലക്ഷങ്ങള്‍ നഗരത്തിലെത്തുന്നതോടെ വെള്ളത്തിന്‍െറ ആവശ്യം വര്‍ധിക്കുമെന്നറിഞ്ഞുതന്നെയാണ് പൈപ്പ് പൊട്ടലെന്ന നിഗമനത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. നാലാമത്തെ പൊട്ടലിന് ശേഷമുള്ള വാല്‍വുകള്‍ വേഗത്തില്‍ അടച്ചതിലൂടെ ജലസമ്മര്‍ദം വര്‍ധിച്ചായിരിക്കണം പൊട്ടിയത്. വാല്‍വുകളെ കുറിച്ച് കൃത്യമായി അറിയുന്നത് ഓപറേറ്റര്‍മാര്‍ക്കും ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ ഏറ്റെടുത്തിട്ടുള്ള റണ്ണിങ് കോണ്‍ട്രാക്ടര്‍മാര്‍ക്കുമാണ്. പൈപ്പ് പൊട്ടലിലൂടെ റണ്ണിങ് കരാറുകാര്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കില്ലെന്നിരിക്കെ, ടാങ്കര്‍ ലോബിയിലേക്കാണ് സംശയമുന നീളുന്നത്.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് ആറ്റുകാല്‍ പൊങ്കാലക്കാണ്. ഇവിടത്തെ വീടുകളില്‍ ഏറ്റവും കൂടുതല്‍ അതിഥികളെത്തുന്നതും ഈ സമയത്താണ്. വെള്ളത്തിന്‍െറ വില അറിയുന്ന ദിവസങ്ങളാണിത്. അത് ടാങ്കര്‍ ലോബി പരമാവധി മുതലാക്കിയെന്നാണ് സൂചന.സന്നദ്ധ സംഘടനകളടക്കം ജല വിതരണം ഏറ്റെടുത്തതിനാല്‍ പൊങ്കാല ദിവസം ക്ഷാമം അനുഭവപ്പെട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവര്‍ എത്രയിടത്ത് ജലവിതരണം നടത്തിയെന്നും പ്രത്യേകിച്ച് കണക്കില്ല. പക്ഷേ, രേഖകളില്‍ സന്നദ്ധത സംഘടനകള്‍ നല്‍കിയ വെള്ളവും സര്‍ക്കാറിന്‍െറ കണക്കില്‍പെട്ടേക്കും.
യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പരിശോധനയും ഉണ്ടായിരുന്നില്ല. ജലവിതരണം പുന$സ്ഥാപിക്കാനുള്ള പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിലാണ്. കരാറുകാര്‍ ആവശ്യപ്പെടുന്ന ബില്ല് നല്‍കുന്നുവെന്നാണ് പറയുന്നത്. ഇതിന്‍െറ പിന്നിലും  ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്. നൂറുകണക്കിന് ടാങ്കര്‍ ലോറികളാണ് തിരുവനന്തപുരത്തുള്ളത്. നേരത്തെ പൈപ്പ് പൊട്ടലും ജലവിതരണം മുടങ്ങലും പതിവായിരുന്ന കാലത്ത് ടാങ്കറുകളായിരുന്നു ആശ്രയം. എന്നാല്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി ഭാഗിമായി കമീഷന്‍ ചെയ്തതോടെ സ്ഥിതി മാറി. ഇതോടെ ടാങ്കര്‍ ലോറികള്‍ക്ക് ‘ജോലി’കുറഞ്ഞു.
പ്രമുഖ സ്വകാര്യ ആശുപത്രികള്‍ സ്വന്തമായി ടാങ്കര്‍ ലോറികള്‍ വാങ്ങി വെള്ളം ശേഖരിച്ചുതുടങ്ങി. ഇതോടെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ മാത്രമായി വെള്ളത്തിന്‍െറ ആവശ്യക്കാര്‍. ഇത് ടാങ്കര്‍ ലോറികളെ പ്രതിസന്ധിയിലേക്ക് നയിച്ചതായും പറയുന്നു.ഇതിനിടെ, അരുവിക്കരയില്‍നിന്ന് ടാങ്കര്‍ ലോറികള്‍ക്ക് വെള്ളം നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനവും തിരിച്ചടിയായി. അടുത്ത കാലം വരെ വെള്ളയമ്പലത്തുനിന്നാണ് ടാങ്കറുകള്‍ക്ക് വെള്ളം നല്‍കിയിരുന്നത്. അരുവിക്കരയിലേക്ക് മാറ്റിയതോടെ  32 കിലോമീറ്ററോളം അധികം ഓടേണ്ടി വന്നതോടെ വെള്ളത്തിന് വലിയ വില ഈടാക്കേണ്ടിവന്നു. ഇതും ആവശ്യക്കാര്‍ കുറയാന്‍ കാരണമായി. ഇതിനിടെയാണ് ചാകരയായി പൊങ്കാല എത്തിയത്. ഇതിനിടെ, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാണ് വേണ്ടതെന്ന് വാട്ടര്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എതൊക്കെ വാല്‍വുകള്‍ അടച്ചെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണംതന്നെ വേണ്ടിവരും.
 

മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് എസ്.ആര്‍.പി

Posted: 26 Feb 2013 11:03 PM PST

Image: 

കൊച്ചി: ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. യു.ഡി.എഫിലെ തര്‍ക്കങ്ങളില്‍ സി.പി.എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ല. യു.ഡി.എഫിന്‍െറ നിലപാടുകളുമായി പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ ഇറങ്ങി വരട്ടെ. വ്യക്തമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് ഇടതുമുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയെ കൂവിത്തോല്‍പ്പിച്ച് റെയില്‍വേ ബജറ്റ്

Posted: 26 Feb 2013 10:55 PM PST

മലപ്പുറം: ജില്ലയുടെ പ്രതീക്ഷകളെ കൂവിത്തോല്‍പ്പിച്ച് കേന്ദ്ര റെയില്‍വേ ബജറ്റ്. പ്രതീക്ഷകളോടെ ജില്ല കാത്തിരുന്ന ബജറ്റില്‍ ആശ്വാസത്തിന് പോലും  ഒന്നുമില്ല. ജില്ലയിലൂടെ കടന്നുപോകുന്ന രൂപത്തില്‍ പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍-കോഴിക്കോട് പ്രതിദിന പാസഞ്ചര്‍ ട്രെയിനും പ്രതിവാര ലോകമാന്യതിലക് -കൊച്ചുവേളി എക്സ്പ്രസും  മാറ്റിനിര്‍ത്തിയാല്‍ ജില്ലയുടെ പ്രതീക്ഷകള്‍ എങ്ങുമെത്തിയില്ല. ജില്ലയിലേക്ക് മാത്രമായുള്ള ഷൊര്‍ണൂര്‍ -നിലമ്പൂര്‍ പാതയെ ബജറ്റില്‍ പൂര്‍ണമായി മറന്നു. ഈ റൂട്ടില്‍ പുതിയ വണ്ടികള്‍ക്കും വികസനത്തിനും ആവശ്യമുയര്‍ന്നിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. സമീപകാലത്ത് വന്ന റെയില്‍വേ ബജറ്റുകളില്‍ ജില്ലയെ ഇത്ര അവഗണിച്ചില്ല. ഷൊര്‍ണൂര്‍-എലത്തൂര്‍ പാതയിലെ വൈദ്യുതീകരണം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും ഷൊര്‍ണൂര്‍ -മംഗലാപുരം പാതയില്‍ മൂന്നാമത്തെ ലൈനിനായുള്ള നിര്‍ദേശവും ബജറ്റില്‍ ഉണ്ട്. കൊച്ചുവേളി -ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി പ്രതിവാര ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ -നഞ്ചന്‍കോട് പാത, അങ്ങാടിപ്പുറം -മലപ്പുറം -കരിപ്പൂര്‍ -കോഴിക്കോട് പാത, തിരുനാവായ -ഗുരുവായൂര്‍ പാത എന്നിവ സംബന്ധിച്ചും പ്രാഥമിക സര്‍വേ പൂര്‍ത്തിയായ നിലമ്പൂര്‍ പാത വൈദ്യുതീകരണത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.  നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവിടങ്ങളിലെ ബ്ളോക്ക് സെക്ഷനുകള്‍, പ്ളാറ്റ്ഫോം നീട്ടല്‍, സിഗ്നല്‍ സംവിധാനം എന്നീ ആവശ്യങ്ങളും പരിഗണിച്ചില്ല. കോഴിക്കോട്ടുനിന്ന് ഷൊര്‍ണൂര്‍ വഴി ബംഗളുരു ട്രെയിന്‍ ജില്ല പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും നിരാശയായിരുന്നു ഫലം.

അനിത വധക്കേസ്: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Posted: 26 Feb 2013 10:52 PM PST

Image: 

കല്‍പറ്റ: പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ സ്വദേശിനിയും കോളജ് വിദ്യാര്‍ഥിനിയുമായ അനിത (20) കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാം പ്രതി ഗഫൂര്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ. ശക്തിധരന്‍ വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാംപ്രതി മുഹമ്മദ് എന്ന കുഞ്ഞാനെ വെറുതെ വിട്ടിരുന്നു.

നിരപരാധിയായ പെണ്‍കുട്ടിയെ അരുംകൊല ചെയ്ത പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിധി പ്രസ്താവത്തില്‍ പറഞ്ഞു. 2011 ആഗസ്റ്റ് 9നാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് തട്ടിക്കോണ്ടുപോയി തിരുനെല്ലി അപ്പപ്പാറ വനത്തിലെത്തിച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസ് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയില്‍നിന്ന് ഇളവ് നല്‍കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് പ്രായമായ ഉമ്മ വീട്ടിലുണ്ടെന്ന് ഒന്നാം പ്രതി നാസര്‍ പറഞ്ഞു. ഭാര്യയും രണ്ടുമക്കളും പ്രായമായ ഉമ്മയുമുണ്ടെന്ന് രണ്ടാം പ്രതി ഗഫൂര്‍ ബോധിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ.എ. ജോസും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോര്‍ജും ഹാജരായി.

കൊല്ലപ്പെട്ട അനിതയുടെ അഛന്‍ വിശ്വനാഥന്‍ നായരും അമ്മ സുജാതയും പൊലീസിനും പബ്ളിക്ക് പ്രോസിക്യൂട്ടര്‍ക്കും അഭിനന്ദനം ചൊരിഞ്ഞു. വിധി കേള്‍ക്കാന്‍ നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേര്‍ എത്തിയിരുന്നു. കേസന്വേഷിച്ച സി.ഐ പ്രേംദാസ്, സി.ഐ സുനില്‍, എസ്.ഐ ഖാലിദ് എന്നിവര്‍ക്ക് പ്രശംസ ലഭിച്ചു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഹൈകോടതി തീരുമാനത്തിന് വിധേയമായിട്ടാണ് വിധി നടപ്പാക്കുക.

പദ്ധതികള്‍ ജലരേഖയായി തുടരുന്നു; ബത്തേരിയില്‍ പാഴാകുന്നത് കോടികള്‍

Posted: 26 Feb 2013 10:38 PM PST

സുല്‍ത്താന്‍ ബത്തേരി: പദ്ധതികള്‍ പൂര്‍ത്തിയാവാതെ പാതി വഴിയില്‍ നിലച്ചതോടെ സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തില്‍ പാഴാകുന്നത് കോടികള്‍.  
രണ്ടു പതിറ്റാണ്ട് പഴക്കമുളള രാജീവ് ഗാന്ധി ബൈപ്പാസ് റോഡ് പദ്ധതിക്ക് ചെലവിട്ടത് മുക്കാല്‍ കോടി രൂപയാണ്. പാതി വഴിയില്‍ നിലച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇടക്കാലത്ത് ചില ശ്രമങ്ങള്‍ നടന്നെങ്കിലും വീണ്ടും മുടങ്ങി. ഗതാഗതക്കുരുക്ക് നിത്യാനുഭവമായ ബത്തേരി ടൗണില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും വികസന രംഗത്ത് ഗുണം ചെയ്യുമെന്നും പ്രതീക്ഷ നല്‍കിയ പദ്ധതിയാണ് നിലച്ചത്. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിന്‍െറ സ്വപ്ന പദ്ധതിയായിരുന്നു പൂതിക്കാട്ടെ വ്യവസായ പാര്‍ക്ക്. എന്നാല്‍, സ്ഥലമെടുപ്പിന്‍െറ ആവേശത്തിനപ്പുറം പദ്ധതി ഏറെയൊന്നും മുന്നോട്ടുപോയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും ദ്രവിച്ചു നശിക്കുന്നു. സ്ഥലം കാടുമൂടി.
കുപ്പാടിയില്‍ പത്തേക്കര്‍ റവന്യൂ സ്ഥലം കണ്ടെത്തി സ്റ്റേഡിയം നിര്‍മാണ പദ്ധതിയുമായി മുമ്പോട്ടുപോയ പഞ്ചായത്ത് പിന്നീട് ഇത് സ്പോട്സ് കൗണ്‍സിലിനെ ഏല്‍പിച്ചു. അര പതിറ്റാണ്ടുകാലത്തെ അനിശ്ചിതത്വത്തിനു ശേഷം പാഴായിക്കിടക്കുന്ന ഭൂമി ഇപ്പോള്‍ ഭൂരഹിതര്‍ക്കു പതിച്ചു കൊടുക്കാനുള്ള നീക്കത്തിലാണ്.
60 ലക്ഷം തുലച്ച സത്രംകുന്നിലെ ആധുനിക അറവുശാല ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചുറ്റുമതില്‍ ഇല്ലാത്തതിനെ ചൊല്ലി ഉദ്ഘാടനം മുടങ്ങിയ പദ്ധതി എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥയിലാണ്. പിന്നീട് ചുറ്റുമതില്‍ നിര്‍മിച്ചെങ്കിലും പദ്ധതി കോടതി കയറി. കേസില്‍ കുടുങ്ങിയ പദ്ധതി ഇപ്പോള്‍ പാടെ ഉപേക്ഷിച്ച നിലയിലാണ്. ബത്തേരി നഗരവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഉല്ലസിക്കാന്‍ ഇടമെന്ന നിലയിലാണ് മണിച്ചിറ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിന് ഫണ്ടില്ലെന്നു പറഞ്ഞ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനു കൈമാറി. എന്നാല്‍, ഒരു ഹോട്ടലിനപ്പുറം വികസനമൊന്നും നടന്നില്ല.
ലക്ഷങ്ങള്‍ മുടക്കിയ ചുങ്കം മിനി ബസ്സ്റ്റാന്‍ഡിന്‍െറ രണ്ടുകോടിയുടെ വികസന പദ്ധതി പ്രഖ്യാപനം നടന്നിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. ബസ്സ്റ്റാന്‍ഡിലെ സൗകര്യം പോലും ഏറെ പരിമിതം.
കോട്ടക്കുന്നില്‍ പൂര്‍ത്തീകരിച്ച വൃദ്ധ,വികലാംഗ പാര്‍ക്ക് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.
 

ബജറ്റ്: അവഗണനയില്‍ കനത്ത പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു

Posted: 26 Feb 2013 10:36 PM PST

കോഴിക്കോട്: പുതിയ റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ ഉപരോധിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.35ന് കോഴിക്കോട്ടെത്തിയ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് പ്രതീകാത്മകമായി അരമണിക്കൂര്‍ തടഞ്ഞിട്ടു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ്, വി.വി. രാജന്‍, ടി.കെ. പത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, എം.പി. രാജന്‍, ടി. ബാലസോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപരോധത്തിനുശേഷം പ്രവര്‍ത്തകര്‍ പ്ളാറ്റ്ഫോമുകളില്‍ പ്രകടനം നടത്തി.
ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച്  റെയില്‍വേ സ്റ്റേഷനില്‍ സമാപിച്ചു. ഓഖ- എറണാകുളം എക്സ്പ്രസ് തടഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നോര്‍ത് ബ്ളോക് സെക്രട്ടറി വരുണ്‍ ഭാസ്കര്‍, സൗത് ബ്ളോക് സെക്രട്ടറി എം. ബിജുലാല്‍, എം. ഷിജിത്ത്, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
ഇത്തവണത്തെ റെയില്‍വേ ബജറ്റ് മലബാറിന് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കുറ്റപ്പെടുത്തി. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളിലെ എ.സി ചെയര്‍കാര്‍ ചാര്‍ജ് വര്‍ധനവ്, യാത്രക്കുള്ള ചെലവ് കൂടുതലാകും. ഡീസല്‍ വില വര്‍ധനവിന് ആനുപാതികമായി ചരക്കു കൂലി കൂടും എന്ന പ്രഖ്യാപനം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കും.
കേരളത്തിന് പുതുതായി റെയില്‍വേ അനുവദിക്കുന്ന മൈസൂരിലേക്ക് വയനാട് വഴിയുള്ള റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും  തുക വകയിരുത്താതിരുന്നത് നിരാശാജനകമാണെന്നും മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് അലോക് കുമാര്‍ സാബുവും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരനും പ്രസ്താവനയില്‍ പറഞ്ഞു.

കോപ്ടര്‍ ഇടപാട് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

Posted: 26 Feb 2013 10:32 PM PST

Image: 

ന്യൂദല്‍ഹി: പ്രധാനമന്ത്രിയടക്കമുള്ള അതിവിശിഷ്ട വ്യക്തികള്‍ക്കുള്ള ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ഇടതു പാര്‍ട്ടി എം.പിമാരും ചൊവാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പ്രകാശ് ജാവേദ്കര്‍, ടി.എന്‍ സീമ തുടങ്ങി പന്ത്രണ്ട് എം.പിമാരാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായത്.

ചൊവാഴ്ച ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്കര്‍ കോപ്ടര്‍ ഇടപാടില്‍  400 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഇത് നാണക്കേടാണെന്നും പറഞ്ഞിരുന്നു. കോപ്ടര്‍ ഇടപാട് പാര്‍ലമെന്‍്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബി.ജെ.പി നേതാക്കളായ വെങ്കയ്യ നായിഡു, നജ്മ ഹെപ്തുള്ള, രവിശങ്കര്‍ പ്രസാദ് തുടങ്ങിവര്‍ ശക്തമായ ആവശ്യമുന്നയിച്ചതോടെയാണ് വിഷയം ഇന്ന് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അഗസ്റ്റ വെസ്റ്റ്ലന്‍്റിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുമായി നടത്തിയ 3600 കോടിയുടെ വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

 

ഖത്തര്‍- ബഹ്റൈന്‍ കോസ്വേ പദ്ധതിക്ക് പുതുജീവന്‍

Posted: 26 Feb 2013 10:12 PM PST

Image: 

ദോഹ: 2022ലെ ഫുട്ബാള്‍ ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഖത്തറില്‍ വന്‍ വികസന സാധ്യതയൊരുക്കി ഖത്തര്‍- ബഹ്റൈന്‍ കോസ്വേ പദ്ധതിക്ക് പുതുജീവന്‍. ‘ഖത്തര്‍- ബഹ്റൈന്‍ സൗഹൃദ പാലം’ എന്നറിയപ്പെടുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞദിവസം ഖത്തര്‍ സന്ദര്‍ശിച്ച ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അലി അല്‍ ഖലീഫ പറഞ്ഞു.  പദ്ധതിയുടെ ഭാവിയെക്കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയുമായി ഞായറാഴ്ച അദ്ദേഹം ചര്‍ച്ച നടത്തിയതായി അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങള്‍ മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്കായി നേരത്തെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. കോസ്വേ പദ്ധതി യാഥാര്‍ഥ്യമാകുമെന്നുറപ്പുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അലി അല്‍ ഖലീഫ പറഞ്ഞു. ടെക്നിക്കല്‍ കമ്മിറ്റി പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചുവരികയാണ്. എന്നാല്‍ നിര്‍മാണം എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണകരമായ പദ്ധതിയാണിത്. ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന പദ്ധതിയായതിനാല്‍ നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയൊരു പാലം കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ റാസ് അശൈരിജിനെയും ബഹ്റൈനിലെ അസ്കറിനെയും ബന്ധിപ്പിക്കുന്നതാണ് 40 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട കോസ്വേ. റോഡിനൊപ്പം റെയില്‍ ശൃംഖലയും പദ്ധതിയുടെ ഭാഗമാണ്. കടല്‍ വഴിയുള്ള ഗതാഗതം സുഗമമാക്കാന്‍ 40 മീറ്റര്‍ ഉയരത്തിലാണ് കടലിന് കുറുകെ പാലം നിര്‍മിക്കുക.

മുഈനുദ്ദീന്‍െറ മരണം സ്ഥിരീകരിച്ചില്ല; ഇന്തോനേഷ്യയില്‍ അന്വേഷണം

Posted: 26 Feb 2013 10:05 PM PST

Image: 

ദുബൈ: മലപ്പുറം തിരൂരിനടുത്ത തലക്കടത്തൂര്‍ സുലൈമാന്‍പടി സ്വദേശി മുളിയട്ടില്‍ മുഹമ്മദ് മുഈനുദ്ദീനെ (22) ജകാര്‍ത്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നത് എംബസി സ്ഥിരീകരിച്ചില്ല. ഏതെങ്കിലും ഇന്ത്യക്കാരന്‍െറ മൃതദേഹം ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് കണ്ടെത്തിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജകാര്‍ത്തയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന് ചൊവ്വാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ എംബസിക്ക് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. പ്രവാസികാര്യ മന്ത്രാലയത്തെയും എംബസി ഇക്കാര്യം അറിയിച്ചു.
ഈ സാഹചര്യത്തില്‍, മുഈനുദ്ദീനെ കണ്ടെത്താന്‍ ഇന്തോനേഷ്യയില്‍ അന്വേഷണം നടത്തുന്നുണ്ട്.  മുഈനുദ്ദീന് ഒരു മാസത്തെ ബിസിനസ് വിസയാണ് ലഭിച്ചത്. കാലാവധി തീര്‍ന്ന വിസ പുതുക്കിയോ, മുഈനുദ്ദീന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്തോനേഷ്യയില്‍ തന്നെയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനുവേണ്ടി എംബസി ജകാര്‍ത്തയിലെ എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടും. അതേസമയം, മുഈനുദ്ദീന് നേരത്തെ പരിചയമുണ്ടായിരുന്ന വ്യക്തിയെ കണ്ടെത്താനും ശ്രമമുണ്ട്. മുഈനുദ്ദീന്‍ വീട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ്, അജീബ് എന്നയാള്‍ ഫുജൈറയില്‍ മരണ വിവരം അറിയിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് ഏറ്റവും അടുത്ത ബന്ധുക്കള്‍ ജകാര്‍ത്ത പൊലീസില്‍ പരാതി നല്‍കണം.
‘ഗള്‍ഫ് മാധ്യമ’ത്തിന് ലഭിച്ച വിവരങ്ങളും മുഈനുദ്ദീന്‍െറ പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും എംബസി കോണ്‍സുലാര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബസെറക്ക് അയച്ചു. ജകാര്‍ത്ത ചിപ്റ്റോ മോങ്കുന്‍കുസുമോ ജനറല്‍ ആശുപത്രിയിലും പൊലീസിലും  അന്വേഷിച്ചതായി കേരള സമാജം-ഇന്തോനേഷ്യ പ്രസിഡന്‍റ് ദിലീപ് കുമാര്‍ ഗോപാലന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആര്‍.സി ടി.വിയിലും തങ്ങള്‍ അന്വേഷിച്ചതായി അദ്ദേഹം പറഞ്ഞു.
മുഈനുദ്ദീന്‍ മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍. ഫോട്ടോയും തെറ്റായ വിവരങ്ങളും നല്‍കി പത്രവാര്‍ത്തയിലൂടെ മരിച്ചെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നു. ഒന്നുകില്‍ മുഈനുദ്ദീന്‍ നേരിട്ടോ അല്ലെങ്കില്‍ മറ്റൊരാളുടെ സഹായത്തോടെയോ ഇതിന് ശ്രമിച്ചതായാണ് സൂചന. ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീട്ടുകാരെ ബന്ധപ്പെടാത്തത് സംശയം ബലപ്പെടുത്തുന്നു. 

Tuesday, February 26, 2013

കേരളത്തിന് വട്ടപ്പൂജ്യം Madhyamam News Feeds

കേരളത്തിന് വട്ടപ്പൂജ്യം Madhyamam News Feeds

Link to

കേരളത്തിന് വട്ടപ്പൂജ്യം

Posted: 26 Feb 2013 12:57 AM PST

Image: 

ന്യൂദല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശ. സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ച മട്ടിലാണ് ബജറ്റ്. രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്ന് പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല.

ലോകമാന്യതിലക്- കൊച്ചുവേളി (ആഴ്ചയില്‍ ഒരു ദിവസം), വിശാഖ പട്ടണം- കൊല്ലം (ആഴ്ചയില്‍ ഒരു ദിവസം) എന്നിവയാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ച എക്‌സ്പ്രസ് തീവണ്ടികള്‍. ഷൊര്‍ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ (ദിവസേന), പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ (ദിവസേന), തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന) എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ പാസഞ്ചര്‍ തീവണ്ടികള്‍.

കേരളത്തിലൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ നീട്ടി. ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും, മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെയും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിവരെയും, എറണാകുളം -തൃശൂര്‍ മെമു പാലക്കാട് വരെയും, ഗുരുവായൂര്‍ -ചെന്നൈ എക്‌സ്പ്രസ് തൂത്തുക്കുടി വരെയുമാണ് നീട്ടിയത്. ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരുന്ന കൊച്ചുവേളി-ചണ്ഡീഗഢ് എക്‌സ്പ്രസ് രണ്ടു ദിവസമാക്കിയതുമാണ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് വെച്ചുനീട്ടിയ ഔദാര്യങ്ങള്‍.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെ പാതയിരട്ടിപ്പിക്കലിനും നിര്‍ദേശമുണ്ട്. ഷൊര്‍ണൂര്‍ -മംഗലാപുരം പാതയില്‍ മൂന്നാമതൊരു ലൈന്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

റെയില്‍ ബജറ്റ് അവതരിപ്പിച്ചു; യാത്രാനിരക്ക് വര്‍ധനയില്ല; നേട്ടമില്ലാതെ കേരളം

Posted: 25 Feb 2013 10:53 PM PST

Image: 

ന്യൂദല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു റെയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ യാത്രക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണനയെന്ന് ബന്‍സാല്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനു ഊന്നല്‍ നല്‍കിയ ബജറ്റില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുന്നു. പൊതുജനങ്ങള്‍ക്ക് ആശ്വാസമായി യാത്രാനിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന് ബന്‍സാല്‍ അറിയിച്ചു. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് റിസര്‍വേഷന്‍, തത്ക്കാല്‍ നിരക്കുകള്‍ വര്‍ധിക്കും. ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ ചരക്കുക്കൂലിയും വര്‍ധിക്കും.

റെയില്‍വേ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ ബന്‍സാല്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് റെയില്‍വേ പ്രധാന പ്രേരകശക്തിയായിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയെ സാമ്പത്തികമായി ഭദ്രമാക്കണം. മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക നിരക്ക് തടസ്സമാവുന്നുണ്ട്. റെയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ല. ഈ വര്‍ഷത്തെ പ്രവര്‍ത്തന നഷ്ടം 24,600 കോടി രൂപയായി ഉയര്‍ന്നു. ഉയരുന്ന നഷ്ടം യാത്രാ സേവനങ്ങളെ ബാധിച്ചു. ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള സേവനം നല്‍കണം. റെയില്‍ ഓപ്പറേഷനില്‍ നിന്നുള്ള നഷ്ടം ഏറി വരുന്നു. നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവ സമാഹരണം വേണം. ചെലവുകളുടെ ആധിക്യം നേരിടാന്‍ നടപടികള്‍ വേണ്ടതുണ്ട്. അതേസമയം, റെയില്‍വേ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ബന്‍സാല്‍ വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത്. ബന്‍സാലിന്റെ കന്നി ബജറ്റാണിത്.

റെയില്‍ ബജറ്റ് 2013 -മറ്റ് പ്രഖ്യാപനങ്ങള്‍

  • 67 പുതിയ എക്‌സ്പ്രസ് ട്രെയിനുകള്‍
  •     26 പാസഞ്ചര്‍ ട്രെയിനുകള്‍
  •     ഒമ്പത് എമു സര്‍വീസുകള്‍
  •     സെക്കന്തരാബാദില്‍ ദേശീയ റെയില്‍വേ പരിശീലന കേന്ദ്രം
  •     500 കി.മീ പുതിയ റെയില്‍പാത
  •     22 പുതിയ റെയില്‍വേ ലൈനുകള്‍
  •     450 മീറ്റര്‍ ഗെയ്ജ് പാതകള്‍ ബ്രോഡ് ഗെയ്ജാക്കും
  •     57 ട്രെയിന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു
  •     രാജസ്ഥാനില്‍ മെമു ഫാക്ടറി
  •     750 കി.മീ പാത ഇരട്ടിപ്പിക്കും
  •     സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും
  •     ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ വനിത ആര്‍.പി.എഫുമാരുടെ എണ്ണം വര്‍ധിപ്പിക്കും
  •     നാല് വനിത ആര്‍.പി.എഫ് കമ്പനികള്‍ രൂപീകരിക്കും
  •     ആര്‍.പി.എഫ് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും
  •     ട്രെയിനുകളുടെയും കോച്ചുകളുടെയും ശുചിത്വത്തിനായി ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും
  •     ട്രെയിനുകളിലെ വൃത്തിയും യാത്രാസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ശാസത്രീയ പദ്ധതികള്‍ കൊണ്ടുവരും
  •     കഴിഞ്ഞവര്‍ഷം കൂടുതല്‍ ട്രെയിന്‍ അപകടങ്ങളുണ്ടായത് ലെവല്‍ക്രോസുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ 10797 ലെവല്‍ക്രോസുകള്‍ ഒഴിവാക്കും
  •     ലെവല്‍ക്രോസുകളില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള സിഗ്‌നല്‍ സംവിധാനം
  •     സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ക്രോസുകള്‍
  •     സിഗ്‌നല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും
  •     അഗ്‌നിശമനസംവിധാനങ്ങള്‍ ട്രെയിനുകളില്‍ വ്യാപിപ്പിക്കും
  •     ആക്‌സിഡന്റ് റിലീഫ് ട്രെയിനുകളും ട്രെയിന്‍ കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റവും കൊണ്ടുവരും
  •     അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും
  •     ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള അനുഭൂതി കോച്ചുകള്‍ കൊണ്ടുവരും
  •     മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രധാന സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും
  •     ശാരീരിക അവശതയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
  •     ഇടിക്കറ്റിങ് സൗകര്യം മെച്ചപ്പെടുത്തും
  •     മൊബൈല്‍ വഴി ഇടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും
  •     ഇടിക്കറ്റ് ബുക്കിങ് സമയം പുലര്‍ച്ചെ 12.30മുതല്‍ രാത്രി 11.30വരെയാക്കും
  •     ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് ഇടിക്കറ്റ് ബുക്കിങ് ചെയ്യാവുന്ന സൗകര്യം കൊണ്ടുവരും
  •     ഒരു മിനിറ്റില്‍ 7260 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം
  •     ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തും
  •     ട്രെയിനുകളിലെ അടുക്കളകള്‍ക്ക് ഐഎസ്ഒ അംഗീകാരം നിര്‍ബന്ധമാക്കും
  •     ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് നിരോധിക്കും
  •     വിദ്യാര്‍ഥികള്‍ക്ക് 'ആസാദി' ട്രെയിനുകള്‍ ഏര്‍പ്പെടുത്തും
  •     സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് 'ആസാദി എക്‌സ്പ്രസ്' ട്രെയിനുകള്‍ വ്യാപിപ്പിക്കും
  •     സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ട്രെയിന്‍ പാസുകള്‍ പുതുക്കിയാല്‍ മതി
  •     തെരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം, ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍
  •     ഛണ്ഡീഗഡില്‍ ആധുനിക സിഗ്‌നല്‍ സംവിധാന നിര്‍മാണ യൂണിറ്റ്
  •     സ്വകാര്യപങ്കാളിത്തം കൂട്ടാന്‍ പുതിയ പദ്ധതികള്‍
  •     പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷംകോടി രൂപയുടെ നിക്ഷേപം സമാഹരിക്കും
  •     റെയില്‍വേയില്‍ കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികളെടുക്കും
  •     റെയില്‍വേയില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  •     റെയില്‍വേയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിന് ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും
  •     രാജ്യത്തെ അഞ്ച് സര്‍വകലാശാലകളിലായാണ് ഫെലോഷിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
  •     പിന്നോക്കവിഭാഗക്കാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍
  •     ദല്‍ഹി, ന്യൂദല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന് 1000 കോടി രൂപ
  •     നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 347 പദ്ധതികള്‍ക്ക് മുന്‍ഗണന
  •     പരാതി പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
  •     വിനോദ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന
  •     ആധാര്‍ പദ്ധതി റെയില്‍വേ പ്രയോജനപ്പെടുത്തും
  •     റയ്ബറേലി, ബില്‍വാര, സോനേപഥ്, കല്‍ഹന്തി, കോളാര്‍, പാലക്കാട് പ്രതാപ്ഘണ്ഡ് എന്നിവിടങ്ങളില്‍ കോച്ച്ഫാക്ടറി
  •     രാജ്യാന്തര സ്‌പോര്‍ട്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്രാ സൗകര്യം

 

കെ.എം മാണി വന്നാല്‍ എതിര്‍ക്കില്ല- വി.എസ്

Posted: 25 Feb 2013 10:42 PM PST

Image: 

കൊച്ചി: കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. മാണിയെ സന്തോഷത്തോടെ സ്വീകരിക്കും. ഇക്കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
മാണി യു.ഡി.എഫ് വിടാന്‍ ഒരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വി.എസിന്റെ പരോക്ഷ ക്ഷണം. യു.ഡി.എഫ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ ഒരുങ്ങണമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നും മാന്യമായ ക്ഷണം വന്നാല്‍ മാണി യു.ഡി.എഫ് വിടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനു ബലം നല്‍കുന്ന വിധം കെ.എം മാണിയില്‍ നിന്ന് ചില അനുകൂല സൂചനകളും ഉണ്ടായിക്കഴിഞ്ഞു.
എന്നാല്‍, ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കെ.എം മാണിയെ വിശ്വസമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. മുന്നണി വിടാന്‍ ആലോചിച്ചില്ലെന്ന് മന്ത്രി പി.ജെ ജോസഫും പ്രതികരിച്ചു.

 

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെതിരെ ഇന്ന് വാദം കേള്‍ക്കും

Posted: 25 Feb 2013 10:34 PM PST

Image: 

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ ദല്‍ഹി വിചാരണ കോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. വാദം കേള്‍ക്കല്‍ നാളെത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. സജ്ജന്‍ കുമാറിനെതിരായ വാദം ഇനിയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസില്‍ വിധി പുറപ്പെടുവിക്കുമെന്ന് വിചാരണ കോടതി കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറു മാസത്തിനുള്ളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് 2010 ഫെബ്രുവരിയില്‍ ദല്‍ഹി ഹൈകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടും കേസില്‍ കാലതാമസം തുടരുകയാണ്.

1984ല്‍ സിഖ് വിരുദ്ധ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് ദല്‍ഹി എം.പിയായിരുന്ന സജ്ജന്‍ കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരായ കുറ്റം. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ സി.ബി.ഐ പ്രതിയാക്കിയത്. 2010  ജനുവരിയില്‍ ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊലീസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.ബി.ഐ 2012 ഏപ്രിലില്‍ വിചാരണ കോടതിയില്‍ വാദിച്ചിരുന്നു. സജ്ജന്‍ കുമാറിനെതിരായ കേസ് തള്ളണമന്ന ഹരജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും

Posted: 25 Feb 2013 10:20 PM PST

Image: 

അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. 1981 മേയില്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ച ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എ.ഇയില്‍ എത്തിയിട്ടില്ല.
മാര്‍ച്ച് അവസാനവാരം മന്‍മോഹന്‍ സിങ് യു.എ.ഇ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സാധ്യതയുണ്ട്’ എന്നായിരുന്നു ഇന്ത്യന്‍ എംബസി വൃത്തങ്ങളുടെ പ്രതികരണം.   
മാര്‍ച്ച് അവസാന വാരം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് മന്‍മോഹന്‍ സിങ് യു.എ.ഇയിലെത്തുക. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ സന്ദര്‍ശനവേളയില്‍ നടക്കും. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 72 ബില്യന്‍ ഡോളറിന്‍െറ (264.4 ബില്യന്‍ ദിര്‍ഹം) വ്യാപാരം നടന്നതായാണ് കണക്ക്.
കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വം പരസ്പര ഔദ്യാഗിക സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും 20 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇയില്‍ മൂന്ന് ദശകമായി ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയിരുന്നില്ല.  2011 ജൂണില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും നവംബറില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും  ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2010 നവംബറില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു.എ.ഇയും സന്ദര്‍ശിച്ചു. 1976 നവംബറില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ഫക്രുദ്ദീന്‍ അലി അഹ്മദും 2003 ഒക്ടോബറില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാമും യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ 1975ലും 1992ലും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2007 മാര്‍ച്ചിലും 2010 മാര്‍ച്ചിലും 2011 മേയിലും ഇന്ത്യ സന്ദര്‍ശിച്ചു.

ഖത്തറിന്‍െറ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ വര്‍ഷം

Posted: 25 Feb 2013 10:18 PM PST

Image: 

ദോഹ: ഖത്തറിന്‍െറ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇസ്ഹൈല്‍ വണിന്‍െറ വിക്ഷേപണം ഈ വര്‍ഷം നടക്കുമെന്ന് ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയായ ഇസ്ഹൈല്‍സാറ്റ് അറിയിച്ചു. കമ്പനിയുടെ നാല് എന്‍ജിനിയര്‍മാര്‍ കലിഫോര്‍ണിയയിലെ സ്പേസ് സിസ്റ്റംസ് ലോറല്‍ കമ്പനിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. യൂറോപ്യന്‍ സാറ്റലൈറ്റ് ഓപറേറ്റര്‍ യൂടെല്‍സാറ്റുമായി ചേര്‍ന്നാണ് ഇസ്ഹൈല്‍സാറ്റ് വിക്ഷേപിക്കുന്നത്.
രണ്ടുവര്‍ഷം നീണ്ട പരിശീലനത്തില്‍ ഉപഗ്രഹത്തിന്‍െറ നിര്‍മാണം, വിക്ഷേപണം, പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയില്‍ ഖത്തര്‍ സ്വദേശികളായ എന്‍ജിനിയര്‍മാര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. മുഹമ്മദ് അല്‍ ദിലൈമി, ഥാനി അലി അല്‍ മല്‍കി, ഇബ്രാഹിം അബ്ദുല്ല അല്‍ ഹാജ്, മുഹമ്മദ് അല്‍ സായിദ് എന്നിവരാണ് പരീശീലനം നേടി പുറത്തുവന്നത്. ഗള്‍ഫ് മേഖലയില്‍ ഉപഗ്രഹ വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ഇസ്ഹൈല്‍സാറ്റിന് കഴിയുമെന്ന് ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

Posted: 25 Feb 2013 09:52 PM PST

Image: 

ചെന്നൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഓസീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
 രണ്ടാമിന്നിങ്സില്‍ 50 റണ്‍സിന്റെവിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട്  വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. മുരളി വിജയ് (6), സെവാഗ്(19) എന്നിവരാണ് പുറത്തായത്. രണ്ടു സിക്സുകളുമായി സചിനും(13) പൂജാരയും (8) പുറത്താകാതെ നിന്നു.

അവസാന ദിനം രണ്ടാമിന്നിങ്സില്‍  234 റണ്‍സുമായി ബാറ്റിങ് പുന:രാരംഭിച്ച ഓസീസ്   241ന് പുറത്തായിരുന്നു. പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയ നഥാന്‍ ലിയോണ്‍ 11 റണ്‍സെടുത്ത് പുറത്തായി. ജഡേജയാണ് നഥാനെ പുറത്താക്കിയത്. 81 റണ്‍സെടുത്ത ഹെന്‍റിക്വസിനൊപ്പം പുറത്താകാതെ നിന്നു.  

രണ്ടാമിന്നിങ്സില്‍ രവിചന്ദ്ര അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍  രവീന്ദ്ര ജഡേജ മൂന്നും ഹര്‍ഭജന്‍ സിങ്ങും രണ്ടു വിക്കറ്റും  വീഴ്ത്തി തമിഴ്നാട്ടുകാരന് ഉറച്ച പിന്തുണ നല്‍കി. മത്സരത്തില്‍ അശ്വിന്‍െറ മൊത്തം വിക്കറ്റ് നേട്ടം 12 ആയി ഉയര്‍ന്നു.

192 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാമിന്നിങ്സില്‍ പാഡുകെട്ടിയ മുന്‍നിര താരങ്ങള്‍ ചെറുപ്പുനില്‍പില്ലാതെ പത്തിമടക്കിയ ക്രീസിലാണ് ഹെന്‍റിക്വസ് പുറത്താകാതെ 75 റണ്‍സെടുത്ത്  മികവുകാട്ടിയത്. പോര്‍ചുഗലില്‍ ജനിച്ച ഈ 26കാരന്‍ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഒരു ദിനം ബാക്കിയിരിക്കേ ഇന്ത്യ ഇന്നിങ്സ് ജയത്തിയേനേ. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആസ്ട്രേലിയ ഒമ്പതു വിക്കറ്റിന് 232 റണ്‍സെന്ന നിലയിലായിരുന്നു.  

മുന്നില്‍നിന്ന് നയിച്ച മഹേന്ദ്ര സിങ് ധോണിയുടെ (224) ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഒന്നാമിന്നിങ്സില്‍ 572 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യ 192 റണ്‍സിന്‍െറ ലീഡുമായി ഓസീസിനെതിരെ വീണ്ടും ബൗള്‍ ചെയ്യാനിറങ്ങിയത്. തോല്‍വിയില്‍നിന്ന് രക്ഷപ്പെടാന്‍ മികച്ച തുടക്കം കൊതിച്ച് ക്രീസിലെത്തിയ സന്ദര്‍ശകരെ ബൗളിങ് ഓപണ്‍ ചെയ്ത അശ്വിനും ഹര്‍ഭജനും വല്ലാതെ കുഴക്കി. സ്പിന്നിന് നിര്‍ലോഭം പിന്തുണ കിട്ടിയ വിക്കറ്റില്‍ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഷെയ്ന്‍ വാട്സന്‍ (17) ആണ് ആദ്യം മടങ്ങിയത്. ടീം സ്കോര്‍ 34ല്‍ നില്‍ക്കെ  ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന പന്തില്‍ അശ്വിന്‍ ആശിച്ച ബ്രേക്ത്രൂ നേടി. ഓഫ്സ്റ്റമ്പിനു പുറത്തുകൂടി നീങ്ങിയ പന്തില്‍ മുന്നോട്ടാഞ്ഞു കളിക്കാന്‍ തുനിഞ്ഞ വാട്സന്‍െറ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ സ്ളിപ്പില്‍ സെവാഗിന് അനായാസ ക്യാച്ച്.

97 പന്തില്‍ 32 റണ്‍സെടുത്ത എഡ് കൊവാന്‍െറ മടക്കമായിരുന്നു പിന്നെ. പന്ത് പിച്ച് ചെയ്യുന്നതിനു പിന്നാലെ വെട്ടിത്തിരിയുന്നതിനൊപ്പം പ്രവചനാതീതമായ ബൗണ്‍സും കൂടിയായപ്പോള്‍ ബാറ്റിങ് ദുഷ്കരമായ ട്രാക്കില്‍ അശ്വിനായിരുന്നു കൊവാന്‍െറയും അന്തകന്‍. റണ്ണെടുക്കും മുമ്പെ ഫില്‍ ഹ്യൂസിനെ ജഡേജ സ്ളിപ്പില്‍ സെവാഗിന്‍െറ കൈകളിലെത്തിച്ചതോടെ സ്കോര്‍ മൂന്നിന് 65.

ഒന്നാമിന്നിങ്സില്‍ മോശമായി പന്തെറിഞ്ഞ ഹര്‍ഭജന്‍ പക്ഷേ, രണ്ടാമിന്നിങ്സില്‍ ഉണര്‍വു കാട്ടി. ജാഗ്രതയോടെ പിടിച്ചുനിന്ന അപകടകാരിയായ ഡേവിഡ് വാര്‍നറെ (23) കിറുകൃത്യമായ എല്‍.ബി.ഡബ്ള്യുവിലൂടെ മടക്കിയ ഹര്‍ഭജന് ഉശിരു കൂടി. തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ (എട്ട്) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ ക്ളീന്‍ബൗള്‍ഡാക്കി ഹര്‍ഭജന്‍ വിക്കറ്റ് നേട്ടം ഇരട്ടിയാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കില്‍ (31) അപ്പോഴും ഓസീസിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അശ്വിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി നായകന്‍ മടങ്ങിയതോടെ ഓസീസ് ആറിന് 131 റണ്‍സെന്ന നിലയിലെത്തി.

പിന്നീട് വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഹെന്‍റിക്വസ് പിടിച്ചുനിന്നതോടെ ഇന്നിങ്സ് ജയമെന്ന ആതിഥേയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 124 പന്തു നേരിട്ട ഹെന്‍റിക്വസ് ആറു ഫോറും രണ്ടു കൂറ്റന്‍ സിക്സുമുതിര്‍ത്തപ്പോള്‍ 47 പന്തില്‍ ഒരു ബൗണ്ടറിയടക്കമാണ് ലിയോണ്‍ എട്ടു റണ്‍സെടുത്തത്.

നേര്േത്ത, എട്ടു വിക്കറ്റിന് 515 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍നിരയില്‍ ധോണിയാണ് ആദ്യം മടങ്ങിയത്. 265 പന്തില്‍ 24 ഫോറും ആറു സിക്സുമടക്കം 224ലെ്ധിയ ഇന്ത്യന്‍ ക്യാപ്റ്റനെ ജെയിംസ് പാറ്റിന്‍സണിന്‍െറ പന്തില്‍ വിക്കറ്റിനു പിന്നില്‍ വെയ്ഡ് പിടികൂടി. ഒമ്പതാം വിക്കറ്റില്‍ ധോണിയും ഭുവനേശ്വര്‍ കുമാറും (97 പന്തില്‍ 38) 140 റണ്‍സ് ചേര്‍്ധു. സ്പിന്‍ ട്രാക്കില്‍ 96 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്്ധിയ പാറ്റിന്‍സണ്‍ ശ്രദ്ധേയ നേട്ടം കൊയ്തു. ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്്ത്തി.

 

ചെയ്യാത്ത കുറ്റത്തിന് താങ്ങാനാകാത്ത ബാധ്യതയും പേറി ഉമ്മര്‍ മൗലവി ഉഴലുന്നു

Posted: 25 Feb 2013 09:46 PM PST

Image: 

മനാമ: ചെയ്യാത്ത കുറ്റത്തിന്‍െറ ബാധ്യതയും തലയിലേറ്റി നട്ടം തിരിയുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഉമ്മര്‍ മൗലവി. തന്നെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന സ്വന്തം സഹോദരന്‍ വരുത്തിവെച്ചെന്ന് സ്പോണ്‍സര്‍ പറയുന്ന 5020 ദിനാറും 500 ഫില്‍സും (ഏകദേശം ഏഴ് ലക്ഷം രൂപ) ഉമ്മര്‍ മൗലവിയുടെ തലയിലാണ്. മൗലവിക്കാകട്ടെ മാസത്തില്‍ കിട്ടുന്നത് 70 ദിനാര്‍ ശമ്പളവും. ബാധ്യത വരുത്തിവെച്ച ജ്യേഷ്ടന്‍ സുലൈമാന്‍ പിതാവ് മരിച്ചപ്പോള്‍ ഉമ്മര്‍ മൗലവിക്കൊപ്പം കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് പോയതാണ്. സ്പോണ്‍സര്‍ സുലൈമാന്‍െറ വിസ റദ്ദാക്കിയതിനാല്‍ പിന്നീട് ബഹ്റൈനിലേക്ക് വരാനായില്ല. കട ബാധ്യതകളില്‍ മുങ്ങിനില്‍ക്കുന്ന ജ്യേഷ്ടന് വയനാട്ടില്‍നിന്ന് തുക സമാഹരിച്ച് ഇങ്ങോട്ട് അയക്കാനുമാകില്ല. ഭാര്യയും മൂന്ന് പെണ്‍മക്കളും ഉമ്മര്‍ മൗലവി ലീവിന്‍െറ സമയം കഴിഞ്ഞിട്ടും വരാതിരിക്കുന്നതില്‍ ദു:ഖം കടിച്ചമര്‍ത്തി കഴിഞ്ഞു കൂടുന്നു. യാത്രാ നിരോധമുള്ളതിനാല്‍ ഉമ്മര്‍ മൗലവിക്ക് നാട്ടില്‍ പോകാനാകുന്നുമില്ല.
സുലൈമാന്‍െറ സ്പോണ്‍സറുടെ കീഴില്‍തന്നെയാണ് നാലു വര്‍ഷം മുമ്പ് ഉമ്മര്‍ മൗലവിയും ബഹ്റൈനിലേക്ക് വന്നത്. പിന്നീട് ഔാഫില്‍ ക്ളീനിങ് ജോലി ലഭിച്ചപ്പോള്‍ ഉമ്മര്‍ മൗലവി സ്പോണ്‍സറില്‍നിന്ന് മാറി. പിതാവ് മരിച്ചപ്പോള്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് സുലൈമാന്‍ സ്പോണ്‍സറെ സമീപിച്ചു. ഉമ്മര്‍ മൗലവി മുദ്ര പത്രത്തില്‍ ഒപ്പിട്ട് നല്‍കുകയാണെങ്കില്‍ നാട്ടിലേക്ക് വിടാമെന്ന് സ്പോണ്‍സര്‍ പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് മൗലവി ബ്ളാങ്ക് പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കിയത്. ഇത്ര വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒപ്പിട്ട് നല്‍കില്ലെന്നാണ് ഉമ്മര്‍ മൗലവി പറയുന്നത്. എന്തായാലും പിതാവിന്‍െറ മൃതദേഹം കാണാന്‍ ഇരുവരും നാട്ടിലേക്ക് യാത്രയയായി. 15 ദിവസം കഴിഞ്ഞ് ഉമ്മര്‍ മൗലവി ബഹ്റൈനിലേക്ക് മടങ്ങി. വിസ സ്പോണ്‍സര്‍ റദ്ദാക്കിയിരുന്നതിനാല്‍ സുലൈമാന് വരാനായില്ല. കഴിഞ്ഞ റമദാന് ഉംറ സംഘത്തോടൊപ്പം മൗലവി കോസ്വേയിലൂടെ യാത്ര ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. യാത്രാ നിരോധമുണ്ടെന്നും ഉമ്മര്‍ മൗലവിക്ക് ബഹ്റൈന്‍ വിടാനാകില്ലെന്നുമായിരുന്നു കോസ്വേയിലെ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചത്. മൗലവി ബഹ്റൈനിലേക്ക് തന്നെ മടങ്ങി. പിന്നീട് യാത്രാ നിരോധത്തിന്‍െറ കാരണം അറിയാന്‍ എസ്.കെ.എസ്.എസ്്.എഫ് പ്രവര്‍ത്തകന്‍ ശറഫുദ്ദീന്‍ മാരായമംഗലത്തോടൊപ്പം പഴയ സ്പോണ്‍സറെ സമീപിച്ചു. അപ്പോഴാണ് ജ്യേഷ്ടന്‍ 5020 ദിനാര്‍ ബാധ്യതയുണ്ടാക്കിയാണ് നാട്ടിലേക്ക് പോയതെന്ന സത്യം മൗലവി അറിയുന്നത്. കോടതിയില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ട് തവണ കേസിന് വിളിച്ചിരുന്നെന്ന വിവരവും ലഭിച്ചു. എന്നാല്‍, ഉമ്മര്‍ മൗലവിക്ക് കോടതിയില്‍നിന്ന് നോട്ടീസൊന്നും ലഭിച്ചിരുന്നില്ല.
സുലൈമാന്‍ നടത്തിയിരുന്ന കോള്‍ഡ് സ്റ്റോര്‍ 2011 ഫെബ്രുവരി 14നുണ്ടായ തീപിടിത്തത്തില്‍ നശിച്ചിരുന്നു. ഈ സമയത്ത് കട പുനരുദ്ധരിക്കാന്‍ ബാങ്കില്‍നിന്ന് താന്‍ ലോണെടുത്ത് നല്‍കിയ തുകയാണിതെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ജ്യേഷ്ടനെ ബന്ധപ്പെട്ടപ്പോള്‍ ബാധ്യതയുണ്ടെന്നത് ശരിയാണെന്നും മാസാമാസം 50 ദിനാര്‍ വെച്ച് സ്പോണ്‍സര്‍ക്ക് തിരിച്ചടക്കുന്നുണ്ടെന്നും പറഞ്ഞു. മാത്രവുമല്ല, സ്പോണ്‍സറില്‍നിന്ന് വാങ്ങിയ പണം താന്‍ ഉപയോഗിച്ചതല്ലെന്നും കോള്‍ഡ് സ്റ്റോര്‍ പുനര്‍ നിര്‍മാണത്തിനാണ് എടുത്തതെന്നും സ്റ്റോര്‍ ഇപ്പോഴും സ്പോണ്‍സറുടെ പേരിലാണെന്നും സുലൈമാന്‍ വ്യക്തമാക്കുന്നു. തനിക്ക് ബഹ്നൈിലേക്ക് വിസ അനുവദിച്ചു കിട്ടിയാല്‍ വരാന്‍ തയ്യാറാണെന്നും സുലൈമാന്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇത് സ്പോണ്‍സര്‍ അംഗീകരിക്കുന്നില്ല. ഒരു പൈസയും തിരിച്ചു തന്നിട്ടില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. 70 ദിനാര്‍ മാത്രം ശമ്പളം വാങ്ങുന്ന താന്‍ ഈ ബാധ്യത എങ്ങനെ തീര്‍ക്കുമെന്ന മൗലവിയുടെ ചോദ്യം സ്പോണ്‍സര്‍ അവഗണിക്കുന്നു. ജ്യേഷ്ടന്‍ സുലൈമാനെ വിസ കൊടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നാല്‍ അവന്‍ അധ്വാനിച്ച് കടം വീട്ടിക്കൊള്ളുമെന്ന് പറഞ്ഞിട്ടും സ്പോണ്‍സര്‍ വഴങ്ങുന്നില്ല. സുലൈമാന്‍ ഇനി ബഹ്റൈനിലേക്ക് വരേണ്ടതില്ലെന്ന നിലപാടില്‍ സ്പോണ്‍സര്‍ ഉറച്ചുനില്‍ക്കുകയാണ്. മൗലവിക്ക് കഴിഞ്ഞ നവംബറില്‍ ലീവിന് നാട്ടില്‍ പോകാന്‍ സമയമായിട്ടുണ്ട്. പക്ഷേ, യാത്രാ നിരോധം അതിന് അനുവദിക്കുന്നില്ല. പഠിക്കുന്ന രണ്ട് പെണ്‍മക്കളും പറക്കമുറ്റാത്ത മറ്റൊരു പെണ്‍കുഞ്ഞും മൗലവിയുടെ വരവിനായി കാത്തിരിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ച് മൗലവി കഴിഞ്ഞ ദിവസം എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് എംബസിയും കൈയ്യൊഴിഞ്ഞു. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉഴലുന്ന മൗലവി പ്രശ്ന പരിഹാരത്തിന് സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയുമെല്ലാം സഹായം തേടുകയാണ്.

ഖുറൈന്‍ രക്തസാക്ഷികളുടെ സ്മരണയില്‍ അവര്‍ ഒത്തുചേര്‍ന്നു

Posted: 25 Feb 2013 09:37 PM PST

Image: 

കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യത്തിന്‍െറ ആധിപത്യത്തില്‍നിന്ന് മോചിതമായതിന്‍െറ 22ാം വാര്‍ഷികം രാജ്യംകൊണ്ടാടുമ്പോള്‍ അതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി പേരെ വിസ്മരിക്കാനാവില്ല. അതില്‍ കുവൈത്തിന്‍െറ ചരിത്രത്തില്‍നിന്ന് ഒരിക്കലും അറുത്തുമാറ്റാന്‍ പറ്റാത്ത നാമമാണ് ഖുറൈന്‍ രക്തസാക്ഷികളുടേത്.
22 വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസമാണത് സംഭവിച്ചത്. കുവൈത്തില്‍ അധിനിവേശം നടത്തിയ സദ്ദാം ഹുസൈന്‍െറ ഇറാഖി സൈന്യം പിന്മാറുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1991 ഫെബ്രുവരി 24ന്. അന്നാണ് അല്‍ മെസ്സില സംഘം എന്ന് സ്വയം പേര് സ്വീകരിച്ച 31 അംഗ കുവൈത്തി പോരാളി സംഘം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത്. പത്ത് മണിക്കൂറിലേറെ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ അവരില്‍ 12 പേര്‍ രക്തസാക്ഷികളാവുകയും ചെയ്തു.
ഖുറൈന്‍ രക്തസാക്ഷികള്‍ എന്നറിയപ്പെടുന്ന ഇവരുടെ സ്മരണയില്‍ സ്ഥാപിച്ച അല്‍ ഖുറൈന്‍ മ്യൂസിയത്തില്‍ സ്മരണകളിരമ്പുന്ന മനസ്സുമായി രക്തസാക്ഷികളുടെ മക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള അര്‍ഹിച്ച ആദരാഞ്ജലിയായി.
ഒരുവീട്ടില്‍ തമ്പടിച്ചായിരുന്നു ഈ ചെറുസംഘം ഇറാഖി സൈന്യത്തിനെതിരെ പോരാടിയത്. അധിനിവേശ കാലത്ത് രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും രൂപംകൊണ്ട ചെറുസംഘങ്ങളില്‍ ഒന്നായിരുന്നു ഇത്. ആരുടെയും നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ രാജ്യസ്നേഹം മാത്രം കൈമുതലാക്കി ഒത്തുകൂടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍. ഇറാഖി സൈന്യം ഉപേക്ഷിച്ചുപോയതും മറ്റുമായി കുറച്ച് മെഷീന്‍ ഗണ്ണുകളും വലിയ ശക്തിയില്ലാത്ത ബോംബുകളും മാത്രമായിരുന്നു ഇവരുടെ സമ്പാദ്യം. ഒറ്റപ്പെടുന്ന ഇറാഖി സൈനികരെ ആക്രമിച്ചും ഇറാഖ് ട്രക്കുകള്‍ക്കടിയില്‍ ബോംബ് വെച്ചും പൊരാട്ടം നടത്തിയിരുന്ന ഇവര്‍ ഖുറൈനിലെ ബദര്‍ അല്‍ ഈദാനിന്‍െറ വീടാണ് താവളമാക്കിയത്. ബദറും ഈ സംഘത്തിലുണ്ടായിരുന്നു. ഇവിടെ നിന്ന് ആസൂത്രണം ചെയ്ത് ചെറുസംഘങ്ങളായി ഇറാഖി സൈനികരെ ആക്രമിക്കാന്‍ ഇറങ്ങാറായിരുന്നു പതിവ്.
സംഭവ ദിവസം വീടിന് സമീപമെത്തിയ ഇറാഖി സൈനികരുടെ പട്രോളിങ് സംഘം വീടിന്‍െറ വാതിലിന് മുട്ടി. പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ആക്രമണവും തുടങ്ങി. രണ്ടു ടാങ്കുകളില്‍നിന്നായി കനത്ത ആക്രമണം. എന്നാല്‍, മനോധൈര്യം വിടാതെ കുവൈത്തി സംഘം ചെറുത്തുനിന്നു. രാവിലെ എട്ടു മണിക്ക് ആക്രമണം തുടങ്ങിയ ഇറാഖി സംഘത്തിന് വീടിനകത്തുകടക്കാനായത് വൈകീട്ട് ആറുമണിക്ക്. ഇതിനിടെ 12 പേര്‍ രക്തസാക്ഷികളായി. ബാക്കിയുള്ളവരെ ഇറാഖി സൈന്യം തടവുകാരായി പിടികൂടുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനുശേഷവും രക്തസാക്ഷികളെ സ്മരിക്കാനുള്ള അവസരമായി ഞായറാഴ്ച ഖുറൈന്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച സംഗമം.
 

ടി.പി വധം: പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് എസ്.ആര്‍.പി

Posted: 25 Feb 2013 09:21 PM PST

Image: 

കൊല്ലം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി നടത്തുന്ന അന്വേഷണം അതിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അഖിലേന്ത്യാജാഥയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്.ആര്‍.പി.

കേരളത്തില്‍ ഭരണമാറ്റത്തിനു കളം ഒരുങ്ങിയാല്‍ അറച്ചുനില്‍ക്കാതെ ഉചിതമായ തീരുമാനമെടുക്കും. യു.ഡി.എഫില്‍ അസംതൃപ്തരായ കക്ഷികള്‍ ഉണ്ടെന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് വലിയ സംഭവമൊന്നുമല്ല.

ലാവ്‌ലിന്‍ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇതേക്കുറിച്ച് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എസ്.ആര്‍.പി പറഞ്ഞു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP