സ്വാഗതം
WELCOME

News Update..

Monday, February 11, 2013

പൂഞ്ഞാര്‍ പാണിനി Madhyamam News Feeds

പൂഞ്ഞാര്‍ പാണിനി Madhyamam News Feeds

Link to

പൂഞ്ഞാര്‍ പാണിനി

Posted: 11 Feb 2013 12:54 AM PST

Image: 

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് അത്താഴം കഴിഞ്ഞ് ഒരു അഭ്യാസമുണ്ട്. അടച്ചിട്ട മുറിയില്‍ നിലക്കണ്ണാടിയുടെ മുമ്പില്‍ ഒരു കുപ്പിയും  ഗ്ളാസും കൊണ്ടുവെച്ച് രണ്ട് ലാര്‍ജ് ഫിറ്റ്ചെയ്ത് ചിറി തുടച്ച് പിറ്റേന്ന് അഭിനയിക്കേണ്ട രജനി സ്റ്റൈല്‍ പരിശീലിക്കുന്നത് അപ്പോഴാണ്. നേരെ മറിച്ചാണ് പൂഞ്ഞാര്‍ എം.എല്‍.എയും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. കട്ടിലില്‍നിന്ന് എഴുന്നേറ്റ് കര്‍ത്താവിന് സ്തോത്രം പറയുന്നതിന് മുമ്പേ നിലക്കണ്ണാടിക്ക് മുമ്പില്‍ പോയിനിന്ന് പത്ത് തെറിയങ്ങ് കാച്ചും! അന്നത്തെ ദിവസം ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ശബ്ദതാരാവലിയാണത്. പി.സി. ജോര്‍ജിന്‍െറ തെറിയഭിഷേകം കഴിഞ്ഞേ വീട്ടിലുള്ളവര്‍ എഴുന്നേറ്റ് കുളിക്കൂ. രണ്ട് കുളി ഒഴിവാക്കാനാണത്!
പൂഞ്ഞാര്‍ ഗ്രാമീണന്‍െറ ഈ ഭാഷ കേട്ടിട്ടാണോ പണ്ട് മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞതെന്ന്പോലും ശങ്കിക്കണം. കഴിഞ്ഞ ദിവസം നിയമസഭാ സാമാജികരെ തെണ്ടികളെന്നാണ് പ്ളാത്തോട്ടം ജോര്‍ജ് എന്ന ഗ്രാമീണന്‍ സംബോധന ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുതെണ്ടുന്നവരെ തെണ്ടികള്‍ എന്നു വിളിക്കാമെന്ന് ‘ഗ്രാമീണ ഞായം’! എന്നാല്‍, അവരെ സംസ്കൃതത്തില്‍ ‘സമ്മതിദാന ഭിക്ഷാംദേഹികള്‍’ എന്നു വിളിച്ചുകൂടെ, അതല്ലേ ഭംഗിയെന്ന് ചോദിക്കുന്നവരോട് പി.സി. ജോര്‍ജ് ഇലക്ട്രിസിറ്റി ആപ്പീസില്‍ കയറി ജീവനക്കാരോട് ഗ്രാമീണ ഭാഷ സംസാരിക്കുന്നതിന്‍െറ ദൃശ്യം യൂട്യൂബിലുണ്ട്. ന്യൂ ജനറേഷന്‍ സിനിമക്കാരും തിരക്കഥയെഴുത്തുകാരും ആവശ്യത്തിന് തെറികിട്ടാതെ വരുമ്പോള്‍ ആശ്രയിക്കുന്നത് ജോര്‍ജിന്‍െറ യൂട്യൂബ് ദൃശ്യങ്ങളാണ്.  ഉദാഹരണത്തിന്, സെന്‍റ് ജോര്‍ജ് പുണ്യാളന്‍ കുതിരപ്പുറത്തിരുന്ന് വ്യാളിയെ കുത്തിമലര്‍ത്തുന്ന പ്രസിദ്ധമായ തിരുരൂപത്തിന്‍െറ വായില്‍ യോജിക്കുന്ന ഒരു ഡയലോഗുകൂടെ തിരുകിക്കൊടുക്കണമെന്ന് ഒരു ഭാവനാശാലിക്ക് തോന്നിയാല്‍ പി.സി. ജോര്‍ജിന്‍െറ ഡയലോഗിനോളം അതിന് അനുയോജ്യമായി മറ്റൊന്ന് ഉണ്ടാകാനിടയില്ല.
പുണ്യാളന്‍െറ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരു പൂഞ്ഞാറുകാരന്‍ പയ്യന്‍  പത്താം ക്ളാസു പരീക്ഷയുടെ ഫലം അറിയാന്‍ സ്കൂളിലോട്ട് പോകുകയായിരുന്നു. ആ വഴിയാണ് സെന്‍റ് ജോര്‍ജ് പുണ്യാളന്‍െറ കുരിശുപള്ളിക്ക് മുമ്പില്‍ എത്തിയത്. കുതിര, കുന്തം, പടച്ചട്ട, വ്യാളി, ആകപ്പാടെ ആ ഇരിപ്പുകണ്ടപ്പോള്‍ പയ്യന് ഒരു ഐഡിയ. പത്താം ക്ളാസ് പരീക്ഷ പാസായിക്കിട്ടിയാല്‍ പത്തു മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രാര്‍ഥിച്ചേക്കാമെന്ന് ഒരു നേര്‍ച്ച നേര്‍ന്നാലോ? നേര്‍ന്നു. പക്ഷേ, സ്കൂളില്‍ ചെന്നപ്പോള്‍ പത്താം ക്ളാസ് എട്ടു നിലയില്‍ പൊട്ടി. തിരികെ വന്നവഴി കുരിശുപള്ളിക്ക് മുമ്പില്‍ ഇരു കൈകളും ഊരയില്‍ താങ്ങി ഞെളിഞ്ഞുനിന്ന് പുണ്യാളനെ അടിമുടി ഒന്നുകൂടി നോക്കി. പിന്നീട് പൂഞ്ഞാറിന്‍െറ ഗ്രാമീണഭാഷയില്‍ പറഞ്ഞ ഡയലോഗ് മുഴുവനായി അച്ചടിക്കാന്‍ പറ്റുന്നതല്ല. എങ്കിലും ഏറക്കുറെ അതിങ്ങനെയാണ്. ‘ഹും! കുതിരപ്പുറത്തെ ഇരിപ്പും പടച്ചട്ടേം കുന്തോം കണ്ടാല്‍ തോന്നും ഇദ്ദേഹത്തെക്കഴിഞ്ഞേ ഭൂമിയില്‍ കാര്യം സാധിക്കാന്‍ ആളുള്ളൂ എന്ന്. ഒരു പത്താം ക്ളാസ് പരീക്ഷ ജയിപ്പിച്ചുതരാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ പുണ്യാളച്ചാാാ’.  പിന്നീട് പൂഞ്ഞാര്‍ ഗ്രാമീണന്‍െറ അച്ചടിക്കാന്‍ പറ്റാത്ത ഭാഷ. ഈ പയ്യന്‍ പക്ഷേ പി.സി. ജോര്‍ജല്ല. പൊതുവേ പൂഞ്ഞാര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഭാഗത്തെ സത്യക്രിസ്ത്യാനികളുടെ ഭാഷയെ ഗ്ളോറിഫൈ ചെയ്തത് പി. പത്മരാജനാണ്. അദ്ദേഹത്തിന്‍െറ ‘കൂടെവിടെ’എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൊണ്ട് പത്മരാജന്‍ പലവട്ടം പറയിക്കുന്നുണ്ട്, ‘ദേ... ഞാന്‍ ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയാണ്’ എന്ന്.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കോട്ടയം ക്രിസ്ത്യാനികളുടെ ഭാഷയുടെ ലഘുസമ സാധാരണ ഗുണിതം വാചകത്തിലെ പച്ചത്തെറിയുടെ സഫിക്സും പ്രിഫിക്സുമാണ്. തെറി ഒരു ഉളുപ്പുമില്ലാതങ്ങ് പറയും. അപ്പനോ അപ്പൂപ്പനോ ആണെന്നോ അച്ചന്മാരോ ബിഷപ്പുമാരോ ഇരിക്കുന്നിടമാണോയെന്നോ ചെലപ്പോ നോക്കിയെന്ന് വരില്ല. പണ്ടൊരു ക്രിസ്മസ് ദിനത്തില്‍ പാതിരാത്രിക്ക് പള്ളിയിലെ ഉണ്ണിയേശുവിന്‍െറ തിരുരൂപം ‘മുത്തുന്ന’ ആത്മീയ ചടങ്ങിലുണ്ടായ സംഭവം കൂടി വിവരിക്കാതെ പൂഞ്ഞാര്‍ അച്ചായന്മാരുടെ ‘ടിപ്പിക്ക’ല്‍ ഡയലോഗ് പൂര്‍ണമായും മനസ്സിലാകില്ല.
തിരുപ്പിറവി ദിനത്തിലെ ‘ആദ്യപരിപാടി പാതിരാത്രിയിലാണ്. പള്ളിമണി കേട്ട് ഗ്രാമീണര്‍ രാത്രിയില്‍ പള്ളിയിലേക്ക് വരും. അച്ചന്‍ അള്‍ത്താരക്കുമുമ്പില്‍ ഉണ്ണിയേശുവിന്‍െറ തിരുരൂപം ആരാധകര്‍ക്ക് വേണ്ടി തുറന്നുവെക്കും. വരുന്നവര്‍ കൂട്ടത്തോടെ ഉണ്ണിയേശുവിന് ഉമ്മകൊടുക്കും. സംഭവം നടന്ന ക്രിസ്മസ് ദിനത്തില്‍ പി.സി. ജോര്‍ജിനെപ്പോലെ ഒരു ക്രിസ്ത്യാനിയും പള്ളിയില്‍ പാതിരായില്‍ ഓടിയെത്തി. പക്ഷേ, ആള്‍ക്കൂട്ടത്തിന്‍െറ തിക്കിത്തിരക്കില്‍ പുള്ളിക്കാരന്‍ ഉണ്ണിയേശുവിന്‍െറ തിരുരൂപത്തിന് അരികിലെത്താന്‍ കഴിയാതെ പിന്നിലായിപ്പോയി. പിന്നത്തെ തവണ സര്‍വശക്തിയുമെടുത്ത് ഇടിച്ചുകയറാന്‍ ശ്രമിച്ചു. അപ്പോഴും ആള്‍ക്കൂട്ടം ജയിച്ചു. അച്ചായന്‍ തോറ്റ് പുറത്ത്. മൂന്നാംതവണയും പരാജയം ആവര്‍ത്തിച്ചപ്പോള്‍ അച്ചായന്‍ തിരുരൂപത്തിന് മുമ്പില്‍ തന്‍െറ തനിരൂപം പുറത്തെടുത്തു. ഉടുമുണ്ട് കയറ്റിക്കുത്തി ഷര്‍ട്ടിന്‍െറ ഇരുകൈകളും തെറുത്ത് കയറ്റി. പള്ളി ഞെട്ടുന്ന ശബ്ദത്തില്‍ പൂഞ്ഞാര്‍ ഭാഷചേര്‍ത്ത് ഒരു ഡയലോഗ് അങ്ങ് കാച്ചി, കണ്ണടച്ച്. എന്നാല്‍, ഈ... ഒന്ന് മുത്തിയിട്ടുതന്നെ കാര്യമെന്ന്. പിന്നെ കണ്ണു തുറന്നുനോക്കി. പള്ളിയില്‍ ഉണ്ണിയേശുവും അച്ചായനും മാത്രം. പള്ളിയില്‍നിന്ന് ഭക്തരും അച്ചനും വരെ പോയവഴി പുല്ലുകണ്ടില്ലത്രേ! ഈ കഥയിലെ നായകനും പി.സി.ജോര്‍ജ് ആയിരിക്കണമെന്നില്ല.
എന്നും അസഭ്യ വര്‍ത്തമാനത്തിന് ഈ പൂഞ്ഞാര്‍ ഗ്രാമീണന് സ്വന്തം റെക്കോഡ് മാത്രമേ തിരുത്താന്‍ കാണാറുള്ളൂ. ഈ മന്ത്രിസഭയുടെ കാലത്തുതന്നെ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് വനിതയുടെ ശരീരഭാഗം വര്‍ണിച്ചു. മന്ത്രി എ.കെ.ബാലന്‍െറ ജാതിപ്പേര് വിവരിച്ചും വിവാദപുരുഷനായി. ഏറ്റവും ഒടുവില്‍ പൂഞ്ഞാര്‍ ഗ്രാമീണന്‍ നിയമസഭാ സാമാജികര്‍ക്ക് നല്‍കിയ സംഭാവന ‘തെണ്ടികള്‍’ എന്നത് എത്രത്തോളം അര്‍ഥവത്താണെന്ന് പൂഞ്ഞാര്‍ പാണിനീയം വെച്ച് പഠിക്കേണ്ടതാണ് സ്പീക്കര്‍ ശ്രീ കാര്‍ത്തികേയന്‍!
അതൊക്കെ അവിടെ നില്‍ക്കട്ടെ. കൈയേറ്റ ഭൂമിയിലും വനഭൂമിയിലുമൊക്കെ ഇ.എഫ്.എല്‍-അതായത് ഇക്കോളജിക്കലി ഫ്രജയില്‍ ലാന്‍ഡ് ഉള്ളതുപോലെ ഇമോഷണലി ഫ്രജയില്‍ ലാംഗ്വേജ് എന്നൊന്ന് മനുഷ്യന്‍െറ സംസ്കാരത്തിലുമുണ്ട്. ഒരുവന്‍െറ സംസ്കാരത്തെ അതിന്‍െറ സത്യസന്ധതയില്‍ തിരിച്ചറിയുന്നത് അവന്‍ അതിവൈകാരികതയില്‍ പെടുന്ന സന്ദര്‍ഭത്തിലാണെന്ന് മന$ശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്.  ‘ഫൈ്ളറ്റ് ഓര്‍ ഫൈറ്റ്’ ഘട്ടങ്ങളില്‍ മനുഷ്യന്‍ അവന്‍െറ ഏറ്റവും പ്രാകൃതമായ വികൃത ശബ്ദങ്ങളാണ് പുറപ്പെടുവിക്കുകയെന്നതാണ്  ശാസ്ത്രമതം. പി.സി. ജോര്‍ജ് എന്ന ചീഫ് വിപ്പും പൂഞ്ഞാര്‍ എം.എല്‍.എയുമായ  ഗ്രാമീണന്‍ തന്‍െറ ഇ.എഫ്.എല്‍ പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പ്രാകൃത പദങ്ങള്‍ വരട്ടെ. അതിലൂടെ നരവംശ ശാസ്ത്രത്തിന്‍െറ ആദിമ ഭാഷാ ശൈലികള്‍ ആധുനികര്‍ക്ക് പഠിക്കാന്‍ ഈ പൂഞ്ഞാര്‍ പാണിനി നമ്മെ സഹായിക്കട്ടെ!

ശാന്തനായി അഫ്‌സല്‍ മരണം വരിച്ചു

Posted: 11 Feb 2013 12:50 AM PST

Image: 

ന്യൂദല്‍ഹി: അല്‍വിദ (വിട): അഫ്‌സല്‍ തിഹാര്‍ ജയിലിലെ ആരാച്ചാരോട് അവസാനം പറഞ്ഞ വാക്കായിരുന്നു അത്. ഒരു മിനുട്ട് കൊണ്ട് എല്ലാം കഴിഞ്ഞു. എങ്കിലും ജയില്‍ചട്ടം പ്രകാരം അര മണിക്കൂര്‍ കുരുക്കില്‍ കിടക്കണം. അതുകഴിഞ്ഞ് മൂന്നാം നമ്പര്‍  ജയിലിനു സമീപം കശ്മീര്‍ വിഘടനവാദി നേതാവ് മഖ്ബൂല്‍ ബട്ടിനെ ഖബറടക്കിയതിനു സമീപമാണ് അഫ്‌സല്‍ ഗുരുവിനെയും മതാചാരപ്രകാരം ഖബറടക്കിയത്. തിഹാര്‍ ജയിലിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.
അഫ്‌സലും മഖ്ബൂല്‍ ബട്ടും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തണമെന്ന ആശയക്കാരനായിരുന്നു ബട്ട്. അഫ്‌സലിന് അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഇന്ത്യയെ അഴിമതിമുക്തമാക്കണമെന്നാണ് അഫ്‌സല്‍ ആഗ്രഹിച്ചത്.
രാജ്യത്തെ വലതുപക്ഷക്കാര്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ഒരാഘോഷമാക്കിയെങ്കില്‍ തിഹാര്‍ ജയിലില്‍ അതിന്റെ സൂചനകളൊന്നുമില്ല. ഉദ്യോഗസ്ഥരുടെ മുഖത്ത് മ്‌ളാനതയായിരുന്നു. മാന്യമായി പെരുമാറുന്ന ആളായിരുന്നു അഫ്‌സല്‍. അവര്‍ ഓര്‍ക്കുന്നു. തൂക്കുമരത്തിനടുത്തേക്ക് കൊണ്ടുപോകുമ്പോള്‍ ജയിലുദ്യോഗസ്ഥരെ അഫ്‌സല്‍ പേരെടുത്ത് വിളിച്ചു. തൂക്കിലേറ്റുമ്പോള്‍ എന്നെ വേദനിപ്പിക്കരുത്. അതായിരുന്നു അവസാനത്തെ അപേക്ഷ.
തൂക്കിക്കൊല്ലുന്നതിന്റെ അന്നു കാലത്താണ് അഫ്‌സലിനെ അക്കാര്യം അറിയിച്ചത്. പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലെ തലേന്നു വൈകുന്നേരം പറഞ്ഞിരുന്നില്ല. കാലത്ത് ഒരു കപ്പ് ചായ മാത്രമാണ് കഴിച്ചത്. കുളിച്ചശേഷം വെള്ളകുര്‍ത്തയും പൈജാമയും ധരിച്ച് നമസ്‌കരിച്ച ശേഷമാണ് തൂക്കു മരത്തിലേക്ക് പോയത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇരുപത്തഞ്ചോളം പേരെ തിഹാര്‍ ജയിലില്‍ തൂക്കി കൊന്നിട്ടുണ്ട്. എന്നാല്‍, ഇത്ര ശാന്തനായി തൂക്കുമരത്തിലേക്ക് നീങ്ങിയ ഒരാളെ കണ്ടിട്ടില്ല ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണത്തിനുമുമ്പ് രണ്ടു മണിക്കൂര്‍ നേരം ജയില്‍ ഉദ്യോഗസ്ഥരോടൊപ്പം അഫ്‌സല്‍ ചെലവഴിച്ചു. ജനനത്തെയും മരണത്തെയും കുറിച്ചുള്ള തന്റെ ചിന്തകളാണ് അവരോട് പറഞ്ഞത്. കുടുംബത്തെകുറിച്ച് ആരാഞ്ഞപ്പോള്‍ അവരെ ദൈവം നോക്കിക്കൊള്ളുമെന്നായിരുന്നു പ്രതികരണം.

 

സഖ്യകക്ഷി മന്ത്രിമാരെ പിന്‍വലിച്ചു; തുനീഷ്യയില്‍ ഭരണപ്രതിസന്ധി

Posted: 11 Feb 2013 12:19 AM PST

Image: 

തൂനിസ്: അന്നഹ്ദ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തുനീഷ്യന്‍ സര്‍ക്കാറില്‍നിന്നും സഖ്യകക്ഷിയിലെ മൂന്ന് മന്ത്രിമാര്‍ പിന്‍വാങ്ങി. പ്രസിഡന്‍്റ് മുന്‍സിഫ് മര്‍സൂകിയുടെ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ളിക്ക് പാര്‍ട്ടിയുടെ(സി.പി.ആര്‍) പ്രതിനിധികളാണ് അന്നഹ്ദ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടി നേതാവായ ശുക്രി ബെലെയ്ദ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തള വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ്  സി.പി.ആര്‍ പാര്‍ട്ടി മന്ത്രിമാരുടെ പിന്‍മാറ്റം. വിദേശകാര്യ, നീതിന്യായ വകുപ്പ് മന്ത്രിമാരെ മാറ്റണമെന്ന സി.പി.ആറിന്റെആവശ്യം അന്നഹ്ദ അവഗണിച്ചതാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ആഴ്ചയോടെ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി ഹമാദി ജബലി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കണമെന്ന തന്റെനിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക്

Posted: 10 Feb 2013 11:16 PM PST

Image: 

ഡര്‍ബന്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക്. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റിയില്‍ ബുര്‍കിന ഫാസോക്കെതിരായ കലാശക്കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നൈജീരിയ വിജയിച്ചത്. മധ്യനിരയിലെ പ്രഗത്ഭതാരം സണ്‍ഡെ എംബയാണ് ഗോള്‍സ്കോറര്‍. ഇത് മൂന്നാം തവണയാണ് നൈജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകുന്നത്. 1980, 1994 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് നൈജീരിയ ജേതാക്കളായത്.
 

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നര്‍: യൂസുഫലിക്ക് നാലാം സ്ഥാനം

Posted: 10 Feb 2013 10:38 PM PST

Image: 

അബൂദബി: ദുബൈ ആസ്ഥാനമായ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പുതിയ പട്ടികയില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിക്ക് നാലാം സ്ഥാനം. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത്. 4.5 ബില്യണ്‍ യു.എസ്. ഡോളറാണ് (22,500 കോടി രൂപ) മിക്കിയുടെ ആസ്തി. ഭക്ഷ്യവിതരണ-നിര്‍മാണ രംഗത്തെ പ്രമുഖരായ ഇഫ്കോ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ ഫിറോസ് അല്ലാന 4.3 ബില്യണ്‍ ഡോളറുമായി രണ്ടാംസ്ഥാനത്തും 2.5 ബില്യണ്‍ ഡോളറുമായി കത്താരിയ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
നാലാമതെത്തിയ യൂസഫലിയുടെ ആസ്തി 2.2 ബില്യണ്‍ ഡോളര്‍ (11,000 കോടി രൂപ) ആണ്. 50 പേരുള്ള പട്ടികയിലെ മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് യൂസുഫലി. എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടിയാണ് (1.9 ബില്യന്‍ ഡോളര്‍) അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തെത്തിയ ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് (1.85 ബില്യന്‍ ഡോളര്‍) മലയാളികളില്‍ രണ്ടാമന്‍. സണ്ണി വര്‍ക്കി (ജെംസ് എജുക്കേഷന്‍- 1.6 ബില്യന്‍) ഏഴാം സ്ഥാനത്തും പി. മുഹമ്മദലി (ഗള്‍ഫാര്‍ ഗ്രൂപ്പ്- 950 മില്യന്‍) 12ാം സ്ഥാനത്തുമെത്തി.
21ാം സ്ഥാനത്തുള്ള പി.എന്‍.സി മേനോന്‍ (ശോഭ ഡവലപ്പേഴ്സ്- 600 മില്യന്‍), 29ാം സ്ഥാനത്തുള്ള ആസാദ് മൂപ്പന്‍ (ഡി.എം. ഹെല്‍ത്ത്കെയര്‍- 350 മില്യന്‍), 30 സ്ഥാനത്തുള്ള തുംമ്പൈ മൊയ്തീന്‍ (തുംമ്പൈ ഗ്രൂപ്പ്- 340 മില്യന്‍), 31ാം സ്ഥാനത്തുള്ള രമേശ് രാമകൃഷ്ണന്‍ (ട്രാന്‍സ്വേള്‍ഡ് ഗ്രൂപ്പ്- 340 മില്യന്‍), 32ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്- 340 മില്യന്‍), 38ാം സ്ഥാനത്തുള്ള ഫൈസല്‍ കൊട്ടിക്കൊള്ളന്‍ (കെ.ഇ.എഫ് ഹോള്‍ഡിങ്സ്- 310 മില്യന്‍), 42ാം സ്ഥാനത്തുള്ള സി.കെ. മേനോന്‍ (ബെഹ്സാദ് ഗ്രൂപ്പ്- 275 മില്യന്‍), 43ാം സ്ഥാനത്തുള്ള ഡോ. ഷംഷീര്‍ (ലൈഫ്ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്- 270 മില്യന്‍), 44ാം സ്ഥാനത്തുള്ള സന്തോഷ് ജോസഫ് (ദുബൈ പേള്‍- 260 മില്യന്‍) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മലയാളികള്‍.
 

കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു

Posted: 10 Feb 2013 10:36 PM PST

Image: 

തിരുവനന്തപുരം: മലയാളത്തിന്റെപ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പ്  ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. തിരുവന്തപുരം പ്രസ്‌ക്ലബ്ബിലും വി.ജെ.ടി ഹാളിലും കൊല്ലം പബ്ലിക് ലൈബ്രറിയിലും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ചൊവ്വാഴ്ച 12.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു.  80കളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്.

1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. പിന്നീട് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനായിരുന്നു.

നരകം ഒരു പ്രേമ കവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെകവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊിടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍(കഥകള്‍), വംശഗാഥ(ഖണ്ഡ കാവ്യം), കണ്ണന്‍, ആഫ്രിക്കന്‍ നാടോടികഥകള്‍, ദിഗംബര കവിതകള്‍(പരിഭാഷ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യൂനിവേഴ്‌സിറി കോളജ് കകവിതകള്‍, കര്‍പ്പൂമഴ(പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹരത്തിന് 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006ലെ ആശാന്‍ കവിതാ പുരസ്‌കാരമുള്‍പ്പെടെ വേറെയും അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

 

സവ്വാഹിന്‍െറയും താഹൂസിന്‍െറയും ദാഹൂമിന്‍െറയും ശിക്ഷ റദ്ദാക്കി

Posted: 10 Feb 2013 10:28 PM PST

Image: 

കുവൈത്ത് സിറ്റി: പ്രസംഗത്തിനിടെ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പരാമര്‍ശം നടത്തി എന്ന കേസില്‍ കീഴ്ക്കോടതി മുന്‍ എം.പിമാരായ ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം എന്നിവര്‍ക്ക് വിധിച്ച മൂന്നു വര്‍ഷം തടവ് അപ്പീല്‍ കോടതി റദ്ദാക്കി. ഇന്നലെ അപ്പീല്‍ പരിഗണിച്ച കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് മുന്‍ എം.പിമാരുടെ അഭിഭാഷകന്‍ മുഹമ്മദ് അല്‍ ജുമിഅ അറിയിച്ചു.
എന്നാല്‍, മൂവരും 5000 ദീനാര്‍ വീതം കെട്ടിവെക്കണമെന്ന് നിര്‍ദേശിച്ച കോടതി കേസിലെ അടുത്ത വാദം കേള്‍ക്കല്‍ അടുത്തമാസം പത്തിന് നടക്കുമെന്ന് വ്യക്തമാക്കി. മൂന്നു പേരും കോടതിയില്‍ ഹാജരായിരുന്നു. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ജാബിര്‍ അലിയിലെ ദീവാനിയയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയില്‍വെച്ച് അമീറിനെതിരെ പ്രസംഗിച്ചു എന്നതായിരുന്നു ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്ന കുറ്റം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കീഴ്കോടതി ഇവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ അതിന് തുനിഞ്ഞിരുന്നില്ല. തടവ് വിധി വന്നതിനെ തുടര്‍ന്ന് മുസല്ലം അല്‍ ബര്‍റാകിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.
രാജ്യത്തെ ഭരണഘടന അനുസരിച്ച് അമീറിനെ വിമര്‍ശിച്ച് സംസാരിക്കുന്നത് കുറ്റകരമാണ്. ഇതേ കുറ്റത്തിന് മുമ്പ് മുസല്ലം അല്‍ ബര്‍റാക്, ഉസാമ അല്‍ മുനവ്വര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
 

കശ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടരുന്നു

Posted: 10 Feb 2013 10:20 PM PST

Image: 

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നാംദിവസവും തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ശ്രീനഗര്‍ ഉള്‍പ്പെടെ പത്ത് ജില്ലകളിലാണ് ശനിയാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മേഖലയില്‍ വന്‍തോതില്‍ പൊലീസിനെയും സി.ആര്‍.പി.എഫുകാരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ കശ്മീരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷവും വെടിവെപ്പുമുണ്ടായി. വ്യത്യസ്ത സംഭവങ്ങളില്‍ ഇതുവരെ 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

1984ല്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ മറ്റൊരു കശ്മീരിയായ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികമായ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഹുര്‍റിയത് നേതാവ് സയ്ദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഫ്യൂവിനൊപ്പം പ്രതിഷേധ ദിനാചരണം കൂടി കണക്കിലെടുത്ത് ഉന്നത പൊലീസ് അധികാരികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രമസമാധാനപാലനത്തിന് സംസ്ഥാനത്ത് കൂടുതല്‍ സി.ആര്‍.പി.എഫ് സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഹുര്‍റിയത് നേതാക്കള്‍ താഴ്‌വരയില്‍ നാലുദിവസത്തെ ദു:ഖാചരണത്തിനും കടയടപ്പിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കര്‍ഫ്യൂ കാരണം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇവരുടെ തിരിച്ചറിയല്‍ രേഖ കര്‍ഫ്യൂ പാസായി പരിഗണിച്ചാണ് യാത്രാ അനുമതി നല്‍കുന്നത്. അപവാദ പ്രചാരണങ്ങള്‍ തടയാന്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനവും തടസ്സപ്പെട്ടു. ബി.എസ്.എന്‍.എല്‍ സേവനം മാത്രം ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. ഞായറാഴ്ച ഇറങ്ങിയ പത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തെ പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും സംഘടനകള്‍ അപലപിച്ചു.

ശ്രീനഗറിന് 20 കി.മീറ്റര്‍ വടക്കുള്ള സുംബല്‍ ഗ്രാമത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനക്കാരെ പിരിച്ചുവിടാന്‍ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത താരിഖ് അഹ്മദ് ഭട്ട് (22) ആണ് മരിച്ചത്. ഇതത്തേുടര്‍ന്ന് പ്രദേശത്ത് ആയിരത്തോളം പേര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബരാമുള്ള ജില്ലയിലെ വാട്ടര്‍ഗാം എന്ന സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അഫ്‌സല്‍ ഗുരുവിന്റെ ജന്മഗ്രാമമായ സോപോര്‍ നഗരത്തിന് സമീപത്തെ സീര്‍ജാഗിറില്‍ പൊലീസ് ശനിയാഴ്ച വ്യാപകമായി തെരച്ചില്‍ നടത്തിയത് പ്രതിഷേധത്തിനിടയാക്കി.

അതേസമയം, യുവാവ് മരിക്കാനിടയായ സംഭവം ബോട്ട് മറിഞ്ഞാണെന്നാണ് പൊലീസ് ഭാഷ്യം. അഞ്ചുപേര്‍ നദിയില്‍ വീണതില്‍ നാലുപേരെ രക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.

 

സൂര്യനെല്ലിക്കേസില്‍ സഭ ഇന്നും പ്രക്ഷുബ്ധം

Posted: 10 Feb 2013 10:00 PM PST

Image: 

തിരുവനന്തപുരം: സൂര്യനെല്ലി കേസ് ഇന്നും നിയസഭയെ പ്രക്ഷുബ്ധമാക്കി. കേസിലെ പെണ്‍കുട്ടിയെക്കുറിച്ച് ജസ്റ്റിസ് ആര്‍.ബസന്ത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തുനിന്നുള്ള അഭിഭാഷക പാനലില്‍ നിന്ന് ജസ്റ്റിസ് ബസന്തിനെ ഒഴിവാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ബസന്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ തയാറാകണമെന്നും പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. ജസ്റ്റിസ് ബസന്തിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും  ആവശ്യപ്പെട്ടു. ബസന്തിന്റെ പ്രസ്താവന നീചവും ഹീനവുമാണെന്ന് വി.എസ് പറഞ്ഞു.

അതേസമയം, ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് ബസന്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സര്‍ക്കാരിന് അതിനോട് യോജിപ്പില്ല. പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

 

ദേശീയ സംവാദത്തിന് പ്രൗഢമായ തുടക്കം

Posted: 10 Feb 2013 10:00 PM PST

Image: 

മനാമ: രാജ്യത്തിന് ഐക്യത്തിന്‍െറയും സമാധാനത്തിന്‍െറയും സാഹോദര്യത്തിന്‍െറയും പുതിയ പാത വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ സംവാദത്തിന് അല്‍അരീന്‍ റിസോര്‍ട്ടില്‍ പ്രൗഢോജ്ജ്വല തുടക്കം. രാഷ്ട്രീയ  സൊസൈറ്റികളുടെ നേതാക്കളും ഭരണകൂടത്തിന്‍െറ പ്രതിനിധകളും അടച്ചിട്ട വേദിയിലാണ് ചര്‍ച്ച നടത്തുന്നത്. അജണ്ട നിര്‍ണയിക്കുന്നതായിരുന്നു ആദ്യ സെഷനില്‍ . നീതിന്യായ ഇസ്ലാമിക കാര്യ ഔാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ ചര്‍ച്ചയില്‍ പങ്കെടുന്നവര്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ എല്ലാ ആശംസകളും നേര്‍ന്നു. രാജ്യത്തിന്‍െറ നല്ല ഭാവിക്കും പുരോഗതിക്കും സംവാദകം സഹായകമാകട്ടെയെന്ന് രാജാവ് ആശംസിച്ചു.
സംവാദത്തില്‍ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും നീതിന്യായ മന്ത്രി നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈന് മഹത്തായ ചരിത്ര പാരമ്പര്യമുണ്ട്. പരസ്പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയുമാണ് രാജ്യം വികസനത്തിന്‍െറ പാതയില്‍ മുന്നേറിയത്. അതുകൊണ്ടതന്നെ സംവാദത്തില്‍ ഉയരുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും രാജ്യത്തിന്‍െറ നന്മ ഉദ്ദേശിച്ചുകൊണ്ടാകണമെന്നും അതിലൂടെ ഐക്യകണ്ഠേനയുള്ള തീരുമാനങ്ങളുണ്ടാകണമെന്നും മന്ത്രി അലി ആല്‍ഖലീഫ ചൂണ്ടിക്കാട്ടി.
പങ്കെടുത്ത പ്രതിനിധികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വോട്ടിങ് ഇല്ലാതെതന്നെ പ്രശ്നങ്ങളില്‍ ഏകോപനമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP