സ്വാഗതം
WELCOME

News Update..

Friday, February 8, 2013

ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി Madhyamam News Feeds

ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി Madhyamam News Feeds

Link to

ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി

Posted: 07 Feb 2013 11:26 PM PST

Image: 

ന്യൂദല്‍ഹി: 2002 ലെ വംശഹത്യ പോലുള്ള സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയോടാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

വംശഹത്യയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മോഡി മറുപടി നല്‍കിയെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പറഞ്ഞു. മോഡി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനിയാണെന്നും പ്രതിനിധി വ്യക്തമാക്കി.

2002 വംശഹത്യ ഉണ്ടായത് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ മോഡിക്ക് അനൗദ്യോഗികമായി ബഹിഷ്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ ജര്‍മന്‍ അംബാസിഡറുമായി കൂടിക്കാഴ്ചയിലും മോഡി ഇക്കാര്യം ആവര്‍ത്തിച്ചു.

2012ല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷ്ണറുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ മോഡിക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരുന്നു. നിക്ഷേപ സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും ബ്രിട്ടനിലെയും ഗുജ്റാത്തിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കണമെന്നും അന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷ്ണര്‍ പറഞ്ഞിരുന്നു.
 

സൂര്യനെല്ലി, ഐസ്‌ക്രീം: നിയമസഭക്ക് മുന്നില്‍ യുവജന പ്രതിഷേധം

Posted: 07 Feb 2013 11:17 PM PST

Image: 
Subtitle: 
ചിത്രങ്ങള്‍: ഹാരിസ് കുറ്റിപ്പുറം

തിരുവനന്തപുരം: പീഡനക്കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നിയമസഭയിലേക്ക് വിവിധ യുവജനസംഘടനകളുടെ മാര്‍ച്ച്. സുര്യനെല്ലിക്കേസില്‍ പി.ജെ കുര്യനും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ കുര്യന്റെ കോലം കത്തിച്ചു. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് സഭാവളപ്പിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ചിതറിപ്പോയ പ്രവര്‍ത്തകര്‍ അങ്ങിങ്ങായി നിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു.

അതേസമയം, വനിത എം.എല്‍.എമാരെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യം സര്‍ക്കാര്‍ നിരാകരച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സഭ വിട്ടിറങ്ങിയ എം.എല്‍.എമാര്‍ പുറത്ത് സമരം ചെയ്യുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കിടയിലെത്തി.

വനിതാ എം.എല്‍.എമാരെ പൊലീസുകാര്‍ മര്‍ദ്ദിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും ബന്ധപ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ ഇന്നും സ്വീകരിച്ചതെന്നും അതിനാലാണ് സഭയില്‍ നിന്നും വാക്കൗട്ട് നടത്തിയതെന്നും കോടിയേരി പറഞ്ഞു.

കുര്യന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീകളെ മാനഭംഗം ചെയ്യുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സി. ദിവാകരന്‍ പറഞ്ഞു.

 

എന്‍.പി.ആറിനൊപ്പം ആധാറും നിര്‍ബന്ധമാവുന്നു

Posted: 07 Feb 2013 11:00 PM PST

Image: 

ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി മരവിപ്പിച്ച് വിശദപഠനത്തിന് മന്ത്രിതല സമിതിയെ നിയോഗിച്ചതോടെ ആധാര്‍, എന്‍.പി.ആര്‍ എന്നിവ സംബന്ധിച്ച അവ്യക്തതയേറി. എന്നാല്‍, എന്‍.പി.ആര്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല. അതുപ്രകാരം കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി മാത്രമാണ് തല്‍ക്കാലം നിര്‍ത്തിവെച്ചതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് ആധാറും എന്‍.പി.ആറും ഒരുപോലെ ആവശ്യമായി വരും.
 എന്‍.പി.ആര്‍ പൗരത്വ രേഖയും ആധാര്‍ തിരിച്ചറിയല്‍ നമ്പറുമാണ്. സെന്‍സസ്, ജനസംഖ്യാ രജിസ്റ്റര്‍, ആധാര്‍ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള വിവരശേഖരണവും അനുബന്ധ നടപടികളും ഒരേസമയം നടക്കുന്നതാണ് പൊതുജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് കാരണമാവുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പൗരത്വത്തിന്‍െറ തെളിവായി മാറുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടി ഓരോ വ്യക്തിക്കും പ്രത്യേകമായി 12 അക്ക നമ്പര്‍ നല്‍കി കേന്ദ്രീകൃത ഡാറ്റാബാങ്ക് ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ‘ആധാര്‍’ എന്ന പേരില്‍ യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി നടത്തുന്നത്. കാര്‍ഡിന്‍െറ രൂപത്തിലാണ് ആധാര്‍ നല്‍കുന്നതെങ്കിലും, അതിലെ നമ്പറാണ് പ്രധാനം. കാര്‍ഡ് യഥാര്‍ഥത്തില്‍ ഒരു രേഖയല്ല.
 ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനൊപ്പം വ്യക്തികളെക്കുറിച്ച കൃത്യത ഉറപ്പാക്കാന്‍ നേത്രപടല-വിരലടയാളങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ ബയോമെട്രിക് വിവരശേഖരണം സെന്‍സസിന്‍െറ ഇത്തവണത്തെ പ്രത്യേകതയാണ്. വ്യക്തിവിവരങ്ങളും ബയോമെട്രിക് വിവരശേഖരണവും ആധാറിനുവേണ്ടിയും ഏതാണ്ട് ഒരേസമയം തുടങ്ങിയതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടവരുത്തിയത്. ഒരു വ്യക്തിതന്നെ രണ്ടുവട്ടം ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ പോകേണ്ട സ്ഥിതി ഒഴിവാക്കാന്‍ ഇതോടെ സര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ച് ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമാണ് വ്യക്തികളുടെ ബയോമെട്രിക് വിവരശേഖരണം നടത്തുക. ഈ വിവരങ്ങള്‍ രണ്ടാമത്തെ രേഖക്കുവേണ്ടി ഡാറ്റാബാങ്കില്‍നിന്ന് നേരിട്ട് ലഭ്യമാക്കും. ബയോമെട്രിക് വിവരശേഖരണം ഏതേതു സംസ്ഥാനങ്ങളില്‍ ഏത് ഏജന്‍സി നടത്തണമെന്നും തീരുമാനിച്ചു. കേരളം അടക്കം ഒരുകൂട്ടം സംസ്ഥാനങ്ങളിലെ 60 കോടി ജനങ്ങളില്‍നിന്ന് ആധാര്‍ നല്‍കുന്ന യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുക. ഈ വിവരങ്ങള്‍ എന്‍.പി.ആറിനും ഏജന്‍സി ലഭ്യമാക്കും. ബാക്കി 60 കോടി ജനങ്ങളുടെ വിവരശേഖരണം എന്‍.പി.ആര്‍ പദ്ധതിക്കു കീഴില്‍ നടത്തും. ഇത് ആധാറിനുവേണ്ടി യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്കും കൈമാറും.
 എന്‍.പി.ആര്‍ പ്രകാരവും ആധാര്‍ പ്രകാരവും വ്യക്തികളെക്കുറിച്ച പൂര്‍ണവിവരങ്ങള്‍ ഇതോടെ സര്‍ക്കാറിന് ലഭ്യമാവുന്നു. ഈ വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കയാണ്. ഒരാള്‍ പാചകവാതക സബ്സിഡിക്ക്, സ്കോളര്‍ഷിപ്പിന്, റേഷനരി എന്നിവക്ക് അര്‍ഹനാണോ എന്നു കണ്ടെത്താന്‍, കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ഇന്‍റര്‍നെറ്റിലൂടെ വിളിച്ചുവരുത്താവുന്ന ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ വിവിധ വകുപ്പുകള്‍ക്ക് അനായാസം സാധിക്കും. വ്യക്തിക്ക് സര്‍ക്കാര്‍ സംവിധാനത്തെ കബളിപ്പിക്കാനുള്ള പഴുതു കുറയും. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവരുടെ എണ്ണം വെട്ടിക്കുറക്കാനും വ്യാജരേഖകള്‍ കണ്ടെത്താനും സര്‍ക്കാറിനു സാധിക്കും.  വീടുവീടാന്തരം കയറിയിറങ്ങിയുള്ള എന്‍.പി.ആര്‍ വിവരശേഖരണം കഴിഞ്ഞതിനാല്‍ ആധാറിന്‍െറ ആവശ്യമില്ലെന്ന മട്ടിലാണ് പൊതുജനങ്ങള്‍ പുതിയ സര്‍വേ പ്രവര്‍ത്തനങ്ങളെ കാണുന്നത്. എന്നാല്‍, എന്‍.പി.ആറില്‍ ഉള്‍പ്പെടുന്നതിനൊപ്പം ആധാര്‍ നമ്പറിന് അപേക്ഷിക്കേണ്ടതും അനിവാര്യമാവുകയാണ്. പൗരത്വം തെളിയിക്കുന്ന എന്‍.പി.ആറിനു പുറമെ, 12 അക്ക ആധാര്‍ നമ്പര്‍ വേണമെന്ന് സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും നിര്‍ബന്ധം പിടിച്ചുതുടങ്ങി. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് ഇനി ആധാര്‍ നമ്പര്‍ പ്രകാരമായിരിക്കും. പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഡ്രൈവിങ് ലൈസന്‍സും വോട്ടര്‍ കാര്‍ഡുംപോലെ, ആധാര്‍ നമ്പര്‍ തിരിച്ചറിയല്‍ രേഖയാണ്. പ്രോവിഡന്‍റ് ഫണ്ട്, ശമ്പളബില്‍, ബാങ്ക് അക്കൗണ്ട്, വസ്തുക്കളുടെ ക്രയവിക്രയം എന്നിവക്കൊക്കെ ആധാര്‍ നമ്പര്‍ വൈകാതെ നിര്‍ബന്ധമായി മാറും.
 ‘ആനുകൂല്യം അക്കൗണ്ടിലേക്ക്’ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സര്‍ക്കാറിന്‍െറ പണം എത്തണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കിയേ മതിയാവൂ. പാന്‍ കാര്‍ഡ് നിര്‍ബന്ധമായി മാറിയതുപോലെ തന്നെയാണ് ആധാറിന്‍െറയും കാര്യം. എന്‍.പി.ആറില്‍നിന്ന് ഭിന്നമായി, പാന്‍ നമ്പറും ആധാറുമൊക്കെ എടുക്കാതിരിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്്. പക്ഷേ, സര്‍ക്കാറിന്‍െറ സേവനങ്ങളും ആനുകൂല്യങ്ങളും ആവശ്യമുള്ളവര്‍ ആധാര്‍ നമ്പര്‍ കാണിക്കാതെ പറ്റില്ലെന്നു വരും. ഫലത്തില്‍, എന്‍.പി.ആര്‍ പൗരത്വ രേഖയും ആധാര്‍ സര്‍ക്കാറിന്‍െറ സൗജന്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന അനുബന്ധ നമ്പറുമാണ്. ആധാര്‍ ആവശ്യമില്ലെന്ന് വ്യക്തിക്ക് സ്വയം തീരുമാനിക്കാമെങ്കിലും എന്‍.പി.ആറിന്‍െറ കാര്യം അങ്ങനെയല്ല. അഞ്ചു വയസ്സു കഴിഞ്ഞവര്‍ക്കെല്ലാം അത് നിര്‍ബന്ധമാണ്.
 ആധാര്‍ പ്രകാരം ബയോമെട്രിക് വിവരങ്ങള്‍ നല്‍കാത്തവര്‍, ജനസംഖ്യാ രജിസ്റ്ററിലേക്ക് വിവരം നല്‍കുകയും ക്യാമ്പുകളിലെത്തി നേത്രപടല-വിരലടയാളങ്ങള്‍ രേഖയിലാക്കുകയും വേണം. ആധാറിലേക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയവര്‍ വീണ്ടും എന്‍.പി.ആറിലേക്ക് ബയോമെട്രിക് രേഖപ്പെടുത്തല്‍ നടത്തേണ്ടതില്ല. ആധാറിന്‍െറ ഡാറ്റാ ബാങ്കില്‍നിന്ന് ബന്ധപ്പെട്ടവര്‍ ഈ വ്യക്തിവിവരങ്ങള്‍ എന്‍.പി.ആറിലേക്ക് കൈമാറിക്കൊള്ളും. പദ്ധതികളുടെ തുടക്കത്തില്‍ ആധാറിനും എന്‍.പി.ആറിനും ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയവരുണ്ട്. ഇതിലെ വിവരങ്ങളില്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ എന്‍.പി.ആറിലേക്ക് നല്‍കിയ വിവരങ്ങളാണ് നിലനില്‍ക്കുക.
 എന്‍.പി.ആറില്‍ പേരു ചേര്‍ത്തവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് പദ്ധതിയിട്ടിരുന്നു. ആധാറാകട്ടെ, തിരിച്ചറിയല്‍ നമ്പറുമാണ്. ഈ രണ്ടു കാര്‍ഡുകളും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് എന്‍.പി.ആര്‍ കാര്‍ഡ് വിതരണം മരവിപ്പിച്ചുകൊണ്ട്, അത് നല്‍കേണ്ടതുണ്ടോ എന്ന് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിരിക്കുന്നത്. പൗരത്വരേഖയാണെന്നിരിക്കേ, എന്‍.പി.ആര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഗുരുതര സ്ഥിതിവിശേഷം ഉണ്ടായേക്കാം. എന്‍.പി.ആര്‍ കാര്‍ഡില്ലാത്തവരുടെ പൗരത്വം തന്നെ ചോദ്യംചെയ്യപ്പെടും. ബംഗ്ളാദേശിനോടും പാകിസ്താനോടും ചേര്‍ന്ന സംസ്ഥാനങ്ങളില്‍ അനധികൃത കുടിയേറ്റ-നുഴഞ്ഞുകയറ്റ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.

ഇടപ്പഴിഞ്ഞി ബാങ്ക് കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

Posted: 07 Feb 2013 10:17 PM PST

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി പാങ്ങോട് റസിഡന്‍ഷ്യല്‍ കോഓപറേറ്റിവ് സൊസൈറ്റിയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തി 300 പവന്‍ സ്വര്‍ണവും 1.5 ലക്ഷം രൂപയും കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി അറസ്റ്റിലായി.
തെന്മല നാല്‍പതാം മൈല്‍ ലക്ഷംവീട് കോളനിയില്‍ ഹൗസ് നം. 217 ഷിജുവിലാസം സ്വദേശി വട്ടിയൂര്‍ക്കാവ് ഇലിപ്പോട് ടി.സി 6/521 (2)എം.എന്‍.ആര്‍.എ 41 വീട്ടില്‍ താമസിക്കുന്ന ഷൈജുവാണ് (29) പിടിയിലായത്. മോഷണ സ്വര്‍ണം ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപം കുഴിച്ചിട്ടിരുന്നത് പൊലീസ് കണ്ടെടുത്തു. കേസിലെ മറ്റ് പ്രധാന പ്രതികളായ റെജി, ചന്തു, രഞ്ജിത്ത്, രഞ്ജു എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
2012 ഒക്ടോബര്‍ 22നാണ് കവര്‍ച്ച നടന്നത്. പ്രധാന ആസൂത്രകനായ ഷൈജു വീട് വാടകക്കെടുത്ത് മറ്റ് പ്രതികളെ കൂടെ താമസിപ്പിച്ച് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ചക്കായി ഇടപ്പഴിഞ്ഞി ബാങ്ക് തെരഞ്ഞെടുത്തത്.  പകലും രാത്രിയും ബാങ്ക് സന്ദര്‍ശിച്ച് നിരീക്ഷിച്ചശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനിടെ ബാങ്കിനോട് ചേര്‍ന്നുള്ള വീട്ടിലെ നായ ഇവരുടെ ശ്രദ്ധയില്‍പെട്ടു.
കവര്‍ച്ചക്ക് രണ്ടുദിവസം മുമ്പ് ഇറച്ചിയില്‍ വിഷം ചേര്‍ത്ത് കൊടുത്ത് നായയെ അവശനിലയിലാക്കി. അടുത്ത ദിവസം ഇവര്‍ പൂജപ്പുര വിജയമോഹിനി മില്ലിനടുത്തുള്ള ഒരു വര്‍ക്ഷോപ്പില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിക്കുകയും ചെയ്തു. കവര്‍ച്ച നടത്താന്‍ അവധിദിവസമായിരുന്നു തെരഞ്ഞെടുത്തത്. കവര്‍ച്ച കഴിഞ്ഞ് രണ്ടുദിവസത്തിനകം കവര്‍ച്ചമുതല്‍ പങ്കുവെച്ച് ഇവര്‍ പിരിഞ്ഞു.
ഇവര്‍ നടത്തിയിട്ടുള്ള മറ്റ് കവര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മോഷണം നടത്തിയശേഷം ഇയാള്‍ തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം ഡിറ്റാച്ച്മെന്‍റ് അസി. കമീഷണര്‍ കെ.ഇ. ബൈജുവിന്‍െറ നേതൃത്വത്തില്‍ സി.ഐ പ്രമോദ്കുമാര്‍, എസ്.ഐ സി. മോഹനന്‍, എ.എസ്.ഐ സുനില്‍ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരികുമാര്‍, ഗോപകുമാര്‍, ലഞ്ചുലാല്‍, യശോധരന്‍, അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബു, സജി, ശ്രീകാന്ത്, ഷംനാദ്, സഞ്ജു, രഞ്ജിത്, വിനോദ്, പ്രദീപ്, സുധീഷ്, മണികണ്ഠന്‍, ചന്ദ്രചൂഡന്‍ തുടങ്ങിയവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
 

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കില്‍ വാല്‍വ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

Posted: 07 Feb 2013 10:13 PM PST

കൊട്ടിയം: കൊട്ടിയം ഗുരുമന്ദിരം ജങ്ഷനിലുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കില്‍ നിന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി പുതിയ വാല്‍വ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന ഗുരുമന്ദിരം പുല്ലാങ്കുഴി പ്രദേശങ്ങളിലെ ജലവിതരണം മുടക്കി ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കൊട്ടിയം സിത്താര ജങ്ഷനടുത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി പുതിയ പൈപ്പുകള്‍ ലൈനിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കമാണ് പ്രദേശവാസികള്‍  തടഞ്ഞത്.
ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ഇവിടെ കൂറ്റന്‍ ജലസംഭരണി സ്ഥാപിച്ച് ജലവിതരണമാരംഭിച്ചപ്പോള്‍  പുല്ലാങ്കുഴി പ്രദേശത്ത്  വെള്ളം ലഭിക്കുന്നതിന് ഒരു പൈപ്പ് ലൈന്‍ മെയിന്‍ പൈപ്പ് ലൈനുമായി യോജിപ്പിച്ചിരുന്നു. ഇതിനാല്‍ പുല്ലാങ്കുഴി പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞ ഏതാനും മാസം മുമ്പുവരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ ജലസംഭരണിക്ക് മുന്നിലുള്ള ഈ ലൈന്‍ അടച്ചതോടെയാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിയത്. വെള്ളംകിട്ടാതെ ജനം വലയുമ്പോഴാണ് ജലസംഭരണിക്ക് മുന്നില്‍ റോഡില്‍ കുഴിയെടുത്ത് പുതിയ ലൈനിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് അധികൃതര്‍ നീക്കംആരംഭിച്ചത്. ഇതറിഞ്ഞാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ റോഡില്‍ കുഴിയെടുക്കുന്നത് തടഞ്ഞത്. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കൊട്ടിയം ഓഫിസിലെ എന്‍ജിനീയറുമായി നാട്ടുകാര്‍ ചര്‍ച്ചനടത്തുകയും പുല്ലാങ്കുഴി ഭാഗത്തേക്കുള്ള ജലവിതരണം പുന$സ്ഥാപിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
ഇത്തിക്കര പാലത്തിനടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കൊട്ടിയത്തെ ജലസംഭരണിയിലേക്കുള്ള ജലവിതരണം മുടങ്ങിയതെന്നാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊട്ടിയം ജങ്ഷനിലുള്ള മെയിന്‍ പൈപ്പില്‍ ഗുരുമന്ദിരം ജങ്ഷനിലെ ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കണക്ട് ചെയ്താല്‍ കൊട്ടിയം പുല്ലാങ്കുഴി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് ആദിച്ചനല്ലൂര്‍ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
 

'തെണ്ടി പ്രയോഗം' : പി.സി ജോര്‍ജ് മാപ്പു പറഞ്ഞു; നടപടി വേണമെന്ന് പ്രതിപക്ഷം

Posted: 07 Feb 2013 09:47 PM PST

Image: 

തിരുവനന്തപുരം: നിയമസഭാ സാമാജികരെ തെണ്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മാപ്പു പറഞ്ഞു. സാമാജികരെ അപമാനിച്ചതില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പരമാര്‍ശം അബദ്ധത്തില്‍ വന്നുപോയതാണെന്നും ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും ജോര്‍ജ് ഖേദം പ്രകടിപ്പിക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയോ വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

മോശമായ പരാമര്‍ശം ആര് നടത്തിയാലും തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അതിനോട് യോജിക്കില്ല. പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളമുണ്ടാക്കി. ജോര്‍ജിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ്, പ്രതിപക്ഷ എം.എല്‍.എമാരെ തെണ്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ ഇന്നലെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സബ്മിഷനായി പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചത്.
 

ഉദ്യോഗസ്ഥ ഒത്താശയോടെ വനംകൊള്ള

Posted: 07 Feb 2013 09:42 PM PST

അടിമാലി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏലമലക്കാടുകളില്‍ ലക്ഷങ്ങളുടെ വനംകൊള്ള. അടിമാലി അമ്പഴച്ചാല്‍ കാണ്ടിയാംപാറയിലെ സംരക്ഷിത ഏലക്കാട്ടില്‍ നിന്നാണ് ലക്ഷങ്ങളുടെ വന്‍മരങ്ങള്‍ കടത്തിയത്.30 ദിവസത്തിനിടെ ആഞ്ഞിലി, കാട്ടുപ്ളാവ്, മരുത്,പുന്നപ്പ,അകില്‍ അടക്കമുള്ള 14 മരങ്ങള്‍ ഏലത്തോട്ടങ്ങളില്‍ നിന്ന് കടത്തിയവയില്‍   ഉള്‍പ്പെടുന്നു.
190 മുതല്‍ 280 ഇഞ്ച് വരെ വണ്ണം വരുന്ന മൂന്ന് ആഞ്ഞിലിയും 110 ഇഞ്ച് വണ്ണം വരുന്ന രണ്ടുകാട്ടുപ്ളാവും അടക്കമുള്ള 14 വന്‍ മരങ്ങളാണ് കടത്തിയത്. ഇവയുടെ കുറ്റികള്‍ മണ്ണിട്ടുമൂടിയശേഷം ഏലച്ചെടികള്‍ മുകളില്‍ നട്ട് മറച്ചിരിക്കുകയാണ്. കൂടാതെ മരത്തിന്‍െറ കുറ്റികള്‍ പഞ്ചസാരയും പെട്രോളും ഉപയോഗിച്ച് കത്തിച്ചശേഷം മണ്ണിട്ടുമൂടി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
വലിയ മരങ്ങളുടെ പ്രധാന ഭാഗങ്ങള്‍ കടത്തിയെങ്കിലും ബാക്കിയുള്ളവ സംഭവ സ്ഥലത്ത് തന്നെ കിടക്കുകയാണ്. ഇലക്ട്രിക് വാളുകള്‍ ഉപയോഗിച്ച് മുറിച്ച തടികള്‍ രാത്രിയില്‍ പിക്അപ് ജീപ്പുകളില്‍ കഷണങ്ങളായി മില്ലുകളിലേക്ക് കടത്തുകയായിരുന്നു. ദേവികുളം റേഞ്ചോഫിസ്, രണ്ടാംമൈല്‍ സെക്ഷന്‍ ഓഫിസ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വനംകൊള്ള നടന്നിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കല്ലാര്‍ സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് തൊഴിലാളികളെ ഉപയോഗിച്ച് മരങ്ങള്‍ വെട്ടിയതെന്ന് വിവരമുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ വെട്ടിയ കൂറ്റന്‍ തടികള്‍ അമ്പഴച്ചാലിലെ ഒരു മില്ലിലാണ് അറുത്ത് ഉരുപ്പടികളാക്കിയത്. അടിമാലി, ദേവികുളം റേഞ്ചുകളില്‍പ്പെട്ട കല്ലാര്‍, കുരിശുപാറ, മുട്ടുകാട്, ബൈസണ്‍വാലി, ലക്ഷ്മി മേഖലകളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഇരുനൂറിലേറെ വന്‍മരങ്ങളാണ് കടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വനം മന്ത്രി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, കലക്ടര്‍, ഡി.എഫ്.ഒ എന്നിവര്‍ക്ക് തോക്കുപാറ സ്വദേശികള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മൂന്നുമാസമായിട്ടും നടപടി ഉണ്ടായിട്ടില്ല.
വനംകൊള്ള സംഘത്തെക്കുറിച്ച് വിവരം നല്‍കിയവരെ രാത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതിയുമുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

പഞ്ചാ.പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി

Posted: 07 Feb 2013 09:35 PM PST

തലയോലപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് അനുകൂല സംഘടനകള്‍ ജനുവരിയില്‍ നടത്തിയ  പണിമുടക്കിനിടെ മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റിനെ  ഒരുകൂട്ടം ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ വീഴ്ച വരുത്തിയെന്ന് ആരോപണമുള്ള രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി. രമേശന്‍, സജി എന്നീ പൊലീസുകാരെയാണ് സ്ഥലംമാറ്റിയത്.  രമേശനെ കുറവിലങ്ങാട് സ്റ്റേഷനിലേക്കും സജിയെ തിടനാട്ടേക്കുമാണ് മാറ്റിയത്. പണിമുടക്ക് ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലീന ഡി. നായരും ജീവനക്കാരും ഓഫിസില്‍ എത്തിയിരുന്നു. ഇവരെ പുറത്തുനിന്ന് എത്തിയ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചയാണ് സ്ഥലംമാറ്റത്തിനിടയാക്കിയത്.

മാന്നാറില്‍ വെള്ളമില്ലാത്തത് നെല്‍കൃഷിക്ക് ഭീഷണി

Posted: 07 Feb 2013 09:21 PM PST

ചെങ്ങന്നൂര്‍:  അപ്പര്‍കുട്ടനാട്ടിലെ മാന്നാര്‍ കുരട്ടിശേരി പുഞ്ചപ്പാടത്ത് വെള്ളത്തിന്‍െറ കുറവ് നെല്‍കൃഷിയെ ബാധിക്കുന്നു.
ലിഫ്റ്റ് ഇറിഗേഷന്‍ വഴി പമ്പയില്‍ നിന്ന് കൃഷിയിടത്തിലെ തോട്ടിലേക്ക് വെള്ളം അടിച്ചുകയറ്റാത്തതാണ് കാരണം. കൃഷിക്കാര്‍ കൂലിക്ക് പമ്പ്സെറ്റ് എടുത്ത് വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും അത് മതിയാകുന്നില്ല. നാലുതോട്, വേഴത്താറ്, ഇടപുഞ്ച, കോയിക്കല്‍ പള്ളം, കണ്ടംകരി പാടശേഖരങ്ങളില്‍ 600 ഏക്കര്‍ നിലവും 500ഓളം ചെറുകിട-നാമമാത്ര കര്‍ഷകരുമാണുള്ളത്.  50 ദിവസം പ്രായമായ ഞാറുകള്‍ക്ക് രണ്ടാമത്തെ വളം പ്രയോഗിക്കേണ്ട സമയമാണ്. ഈ സമയം നെല്‍ച്ചെടിയുടെ വളര്‍ച്ചക്ക്  വെള്ളവും അത്യന്താപേക്ഷിതമാണ്.
പമ്പ ജലസേചന കനാല്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ ഇതില്‍ക്കൂടി വെള്ളം തുറന്നുവിടുന്നുമില്ല. എന്നാല്‍, ഒരു ഭാഗത്തെ കനാല്‍ വഴി ജലം ഒഴുക്കിയാല്‍ കുറച്ച് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.മുക്കം-വാലേല്‍, മൂര്‍ത്തിട്ട-മുക്കാത്താരി ബണ്ടുകള്‍ യാഥാര്‍ഥ്യമാകാത്തതിനാല്‍വര്‍ഷ ത്തി ല്‍ ഒരുപ്പൂ കൃഷി മാത്രമെ ഇവിടെ നടത്താറുള്ളൂ. ഇക്കാരണ ത്താല്‍ തന്നെ കൃഷിയിറക്ക് ചെലവ് കൂടുതലാണ്. പണം കടം വാങ്ങിയും പലിശക്കാരെ ആശ്രയിച്ചുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്.

ഐസ്ക്രീം കേസ് രേഖകള്‍ വി.എസിന്; കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി

Posted: 07 Feb 2013 09:20 PM PST

Image: 

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരകളായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴികള്‍ പുറത്തുവന്നു. കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കൈമാറി. ഐസ്ക്രീം കേസില്‍ റഊഫിന്‍െറ വെളിപ്പെടുത്തലിന് ശേഷവും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായി കേസില്‍ ഇരയായ റോസ്ലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു. റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെ ഡ്രൈവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്.

ഐസ്ക്രീം അട്ടിമറിക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസിന്റെമുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിക്കുകയായിരുന്നു. രേഖകള്‍ വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളുകയും രേഖകള്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരെ കുരുക്ക് മുറുകുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടിയും പ്രതിരോധത്തിലായത് യു.ഡി.എഫിനെ വല്ലാതെ ഉലച്ചു. വര്‍ഷങ്ങളായി കേരള പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇരകളെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം കൊടുത്തതടക്കം വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്. ഇരകള്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഐസ്ക്രീം അട്ടിമറിക്കേസ് രജിസ്റ്റര്‍ ചെയ്തത്.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ബന്ധു കെ.എ. റഊഫ്, സുഹൃത്ത് ചേളാരി ഷെരീഫ് തുടങ്ങിയവരാണ് പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഉന്നത ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചതായി റഊഫ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി അകന്ന റഊഫിന്റെ വെളിപ്പെടുത്തലുകളാണ് ഐസ്ക്രീം കേസ് അട്ടിമറി നീക്കങ്ങള്‍ പുറത്തു കൊണ്ടു വന്നത്. റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതും അട്ടിമറിക്കാന്‍ നീക്കം നടന്നെന്ന വിവരങ്ങളാണ് കേസ് ഡയറിയിലൂടെ പുറത്തു വന്നത്.

പി.ജെ. കുര്യനെ പോലെ പി.കെ. കുഞ്ഞാലിക്കുട്ടിയും കോടതി വിചാരണയില്‍ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറിയ ആളാണെന്നാണ് ഇരു സംഭവങ്ങളും വിശകലനം ചെയ്യുമ്പോള്‍ തെളിയുന്നത്. ഉന്നത നീതിപീഠംവരെ തങ്ങള്‍ നിരപരാധികളാണെന്ന് വിധിച്ചുവെന്ന് ഇരുവരും അവകാശപ്പെടുന്നുണ്ടെങ്കിലും നിയമ വഴിയിലൂടെ ഇവര്‍ ഒരിക്കല്‍ പോലും കടന്നു പോയിട്ടില്ലെന്നതാണ് സത്യം.
സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി 17 വര്‍ഷമായി താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഐസ്ക്രീം കേസിലെ പെണ്‍കുട്ടികള്‍ അടിക്കടി മൊഴി മാറ്റിയിരുന്നു. കേസ് ഡയറിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമ പോരാട്ടത്തിന് വി.എസ് ഒരുങ്ങുകയാണ്. വി.എസ് ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP