സ്വാഗതം
WELCOME

News Update..

Friday, October 31, 2014

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി Madhyamam News Feeds

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി Madhyamam News Feeds

Link to

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി

Posted: 31 Oct 2014 01:06 AM PDT

Image: 

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന പ്രതിഷേധ സമരം "കിസ് ഓഫ് ലവി"ല്‍ ഇടപെടില്ളെന്ന് ഹൈകോടതി. പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി തീര്‍പ്പാക്കി. പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചുംബന പ്രതിഷേധ സമരത്തിന് അനുമതി നല്‍കില്ളെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നേരിടാന്‍ പോലീസ് സജ്ജരാണ്. പ്രതിഷേധം നടക്കുമ്പോള്‍ മറൈന്‍ ഡ്രൈവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ചുംബന സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ഭോപ്പാല്‍ ദുരന്തക്കേസ് പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍ അന്തരിച്ചു

Posted: 30 Oct 2014 11:55 PM PDT

Image: 

വാഷിങ്ടണ്‍: യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ (92) അന്തരിച്ചു. സെപ്റ്റംബര്‍ 29ന് യു.എസ് ഫ്ളായിലെ വെറോ ബീച്ചിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. എന്നാല്‍, മരണ വിവരം ബന്ധുക്കള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രേഖകളില്‍ നിന്നാണ് മരണവിവരം പുറംലോകം അറിഞ്ഞതെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1984ല്‍ മധ്യപ്രദേശില്‍ ഭോപ്പാല്‍ വാതക ദുരന്തം സംഭവിക്കുമ്പോള്‍ കമ്പനിയുടെ മേധാവിയായിരുന്നു വാറന്‍ ആന്‍ഡേഴ്സണ്‍.

1984 ഡിസംബര്‍ 2-3 തീയതികളില്‍ 3787 പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതക ദുരന്തത്തിന് ശേഷം നാലാം ദിവസം ഇന്ത്യയില്‍ എത്തിയ ആന്‍ഡേഴ്സണ്‍ അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യം ലഭിച്ച ആന്‍ഡേഴ്സണ്‍, വിചാരണ നേരിടാതെ ഇന്ത്യയില്‍ നിന്നു കടന്നു കളയുകയായിരുന്നു. രാജ്യത്തെ ഭരണതലത്തിലും അല്ലാത്തതുമായ ഉന്നതരുടെ ഒത്താശയോടെയാണ് ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതെന്ന് അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ 1989ല്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിനായി 470 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക ഇന്ത്യന്‍ സര്‍ക്കാരിന് യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കി.

1992ല്‍ ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ചു. തുടര്‍ന്ന് നിരവധി തവണ വാറന്‍റ് പുറപ്പെടുവിച്ചിട്ടും ആന്‍ഡേഴ്സണ്‍ കോടതിയില്‍ ഹാജരായില്ല. കേസില്‍ ആന്‍ഡേഴ്സനെ കുറ്റക്കാരനെന്ന് കണ്ടെത്താനുള്ള തെളിവുകളില്ളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ യു.എസ് ഭരണകൂടം സന്നദ്ധമായില്ല. ഇതിനിടെ യു.എസിന്‍െറ സഹായത്തോടെ ഇദ്ദേഹം വെറോ ബീച്ചിലേക്ക് താമസം മാറ്റുകയായിരുന്നു.

വാതക ദുരന്തത്തില്‍ 3787 പേര്‍ ജീവന്‍ വെടിഞ്ഞെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ പതിനായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. അഞ്ച് ലക്ഷത്തോളം പേര്‍ മാരകമായ പരിക്കുകളോടെയും അംഗവൈകല്യങ്ങളോടെയും അവശേഷിച്ചു. കൂടാതെ നിരവധി പേരെ കാന്‍സര്‍, വൃക്ക, കരള്‍ തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ കീഴ്പ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാതക ദുരന്തത്തിന്‍െറ ഇരകളായിട്ടാണ് ഇന്നും ഭോപ്പാലിലെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത്. മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുരന്തത്തിലെ ജീവിക്കുന്ന ഇരകളുടെ മുറവിളി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

1921ല്‍ ബ്രൂക്ലില്‍ സ്വീഡിഷ് വംശജനായ മരപ്പണിക്കാരന്‍െറ മകനായാണ് ആന്‍ഡേഴ്സന്‍െറ ജനനം. രസതന്ത്രത്തില്‍ ബിരുദം നേടിയ ആന്‍ഡേഴ്സണ്‍ നാവിക സേനയിലെ സേവനത്തിന് ശേഷമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ ചേരുന്നത്. സെയില്‍സ്മാനായി ജോലി ആരംഭിച്ച ആന്‍ഡേഴ്സണ്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശേഷം 1986ല്‍ വിരമിച്ചു. ആന്‍ഡേഴ്സന്‍െറ കീഴില്‍ 30 രാജ്യങ്ങളിലായി 700 പ്ളാന്‍റുകള്‍ സ്ഥാപിച്ച് കമ്പനി വലിയ മുന്നേറ്റം കൈവരിച്ചു.

പത്താംതരം തുല്യതയില്‍ ജില്ലക്ക് ഒന്നാം സ്ഥാനം

Posted: 30 Oct 2014 10:56 PM PDT

കൊല്ലം: ഭാഷയും ദൂരവും പ്രായവും പ്രശ്നമാക്കാതെ പത്താംതരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടി കൊല്ലം ജില്ല സംസ്ഥാനത്ത് ഒന്നാമതത്തെി.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം (96.19) നേടിയത്. ജില്ലയില്‍ 12 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1128 പേരില്‍ 875 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജി.വി.എച്ച്.എസ്. എസ് തഴവ, ജി.എച്ച്.എസ്.എസ് തേവന്നൂര്‍, ശങ്കരമംഗലം എച്ച്.എസ് എന്നീ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ വിജയം നേടി.
സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവായ ചവറ ബ്ളോക്കിലുള്ള നീണ്ടകര ഫിലിപ്സ് ഹൗസില്‍ എലിസബത്ത് ഫിലിപ് (71) ഉന്നതവിജയത്തോടെ ഉപരിപഠനത്തിന് യോഗ്യത നേടി. ഒമ്പതു വിഷയത്തില്‍ നാലെണ്ണത്തിന് എ പ്ളസും ബാക്കിയുള്ളതിന് എ ഗ്രേഡുമാണ് എലിസബത്ത് ഫിലിപ് സ്വന്തമാക്കിയത്. ഇവര്‍ 1963ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. പിന്നീട് ചവറ പ്രോജക്ടില്‍ അങ്കണവാടിയില്‍ ജോലിക്ക് കയറിയതോടെ പഠനം നിലച്ചു. മൂന്നു വര്‍ഷം മുമ്പ് ചവറ പ്രോജക്ടില്‍ ഹെല്‍പറായി വിരമിച്ചതോടെയാണ് പത്താംതരം പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചത്.
പഠനത്തിന് ദൂരവും ദേശവും പ്രശ്നമല്ളെന്ന് തെളിയിച്ച് രാജപാളയത്തിനടുത്ത് ശീവെല്ലിപുത്തൂരിലുള്ള എസ്. അജന്ത തമിഴ് മീഡിയത്തില്‍ മികച്ച വിജയം നേടി. 140 കി.മീ. താണ്ടിയാണ് കുളത്തൂപ്പുഴ കൂവക്കാട് ഗവ. സ്കൂളിലെ തുല്യതാ കേന്ദ്രത്തില്‍ അജന്ത എത്തിയിരുന്നത്.
പത്താംതരം പാസാകണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവരെ കേരളത്തിലത്തെിച്ചത്. വീട്ടിലെ സാഹചര്യവും സാമ്പത്തിക ബുദ്ധിമുട്ടും കഠിനമായപ്പോഴാണ് എട്ടാം ക്ളാസില്‍ അജന്തക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. തമിഴ്നാട്ടില്‍ കാര്‍ ഡ്രൈവറായ ആര്‍. ശശികുമാറിനെ വിവാഹം കഴിച്ചതോടെ വീണ്ടും പഠനത്തിന് വഴിതെളിയുകയായിരുന്നു.
കേരള ലൈവ് സ്റ്റോക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡ്രൈവറായ തെങ്കാശി സ്വദേശി വിജയകുമാര്‍, കുളത്തൂപ്പുഴ സ്വദേശിനി ദീപ ഉള്‍പ്പെടെ 23 പേരാണ് തമിഴ് മീഡിയത്തില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 28 പേരാണ് പരീക്ഷയെഴുതിയത്.
കന്നട മീഡിയത്തില്‍ പരീക്ഷയെഴുതിയ രണ്ടുപേരും വിജയിച്ചു.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന പത്തനാപുരം സ്വദേശികളാണ് വിജയിച്ചത്.
തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച പഠിതാക്കളെയും പ്രേരക്മാരെയും കോഓഡിനേറ്റര്‍മാരെയും അധ്യാപകരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ അഭിനന്ദിച്ചു.
പുതിയ പത്താതരം ബാച്ചിലേക്കുള്ള പ്രവേശം തുടരുകയാണ്.
മലയാളം മീഡിയത്തില്‍ ഇതുവരെ 2500 പേര്‍ രജിസ്റ്റര്‍ ചെയ്തു. തമിഴ് മീഡിയത്തില്‍ 30 പേര്‍ എത്തിയപ്പോള്‍ കന്നടയില്‍ ഒരാളാണ് രജിസ്റ്റര്‍ ചെയ്തത്. പത്താംതരം പാസായവര്‍ക്കായി ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് കോഴ്സ് ഉടന്‍ ആരംഭിക്കും.
നിലവിലെ സിലബസ് ലഘൂകരിച്ചായിരിക്കും നടപ്പാക്കുകയെന്ന് നാലു ജില്ലകളുടെ ചുമതലയുള്ള റീജനല്‍ കോഓഡിനേറ്റര്‍ എസ്.പി. ഹരിഹരന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
നവംബറോടെ പ്രവേശനടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗ കയറ്റം ഉള്‍പ്പെടെയുള്ളവക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അനിവാര്യമായതിനാല്‍ തുല്യതാ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കായുള്ള റീജനല്‍ ഓഫിസ് കൊല്ലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കും.

യൂനിവേഴ്സിറ്റി കോളജ്: മാര്‍ച്ച് സമാധാനപരം; നഗരവാസികള്‍ വലഞ്ഞു

Posted: 30 Oct 2014 10:54 PM PDT

തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ നിറഞ്ഞ അന്തരീക്ഷത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂനിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ച് സമാധാനപരമായി പിരിഞ്ഞു. 'എസ്.എഫ്.ഐ ഫാഷിസ്റ്റുകളെ ഒറ്റപ്പെടുത്തൂ കോളജിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തോടെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഡി.സി.പി അജിതാ ബീഗത്തിന്‍െറ നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് കോളജ് പരിസരത്ത് ഒരുക്കിയിരുന്നത്. 11.30 ഓടെ സ്റ്റാച്യുവില്‍നിന്ന് എം.ജി റോഡിലൂടെ എത്തിയ പ്രകടനക്കാരെ പൊലീസ് ഏജീസ് ഓഫിസിനുമുന്നില്‍ തടഞ്ഞു.
ഇതിലൂടെ വന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. ഇരുചക്രവാഹനങ്ങള്‍പോലും പ്രധാനവീഥിയിലൂടെ കടത്തിവിട്ടില്ല. സ്പെന്‍സര്‍ ജങ്ഷനില്‍നിന്ന് പനവിള വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ ബേക്കറി, വാന്‍റോസ്, ചെങ്കല്‍ചൂള പ്രദേശങ്ങളെല്ലാം നിശ്ചലമായി.
യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ ഗുണ്ടാകേന്ദ്രം അടച്ചുപൂട്ടാന്‍ സി.പി.എം തയാറാകണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ബി.വി.പി സംഘടനാ സെക്രട്ടറി ഒ. നിതീഷ് ആവശ്യപ്പെട്ടു.
പഠിക്കാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാത്ത എസ്.എഫ്.ഐ എന്തിനുവേണ്ടി നിലകൊള്ളുന്നെന്ന് വ്യക്തമാക്കണം. എസ്.എഫ്.ഐ ഫാഷിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കണ്‍വീനര്‍ മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഡോ. പി.പി. ബാവ, ദേശീയ സമിതി അംഗം കരമന ജയന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയന്‍റ് കണ്‍വീനര്‍മാരായ അഖില്‍, വിനു, ജില്ലാ ഭാരവാഹികളായ ശബരി, അരുണ്‍, വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വടക്കേക്കാടിനെ വിഭജിക്കാന്‍ അനുവദിക്കില്ളെന്ന് പ്രസിഡന്‍റ്

Posted: 30 Oct 2014 10:41 PM PDT

വടക്കേക്കാട്: പഞ്ചായത്തിനെ കീറിമുറിച്ച് റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഫസലുല്‍ അലി. മമ്മിയൂര്‍ -കുണ്ടുകടവ് സംസ്ഥാന പാതയും പഞ്ചായത്തിലെ ഏഴ് പ്രധാന റോഡുകളൂം മുറിച്ചുകടന്ന് ജനവാസകേന്ദ്രത്തിലൂടെ കുന്നംകുളം പട്ടണത്തിന് വേണ്ടി നാല് കിലോ മീ. അകലെ ആര്‍ത്താറ്റ് സ്റ്റേഷന്‍ പണിയാനായി വളച്ചുണ്ടാക്കിയ അലൈന്‍മെന്‍റ് ജനങ്ങളുടെ എതിര്‍പ്പുമൂലം റെയില്‍വേ വകുപ്പ് നേരത്തെ ഉപേക്ഷിച്ചതാണ്. വടക്കേക്കാട് പഞ്ചായത്ത് മാത്രമല്ല പുന്നയൂര്‍ക്കുളവും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് മുതല്‍ തിരുനാവായ വരെയുള്ള പഞ്ചായത്തുകളും ഇതിന് എതിരായിരുന്നു. ഈ മാസം 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വടക്കേക്കാട് പഞ്ചായത്തിന്‍െറ വിയോജിപ്പ് രേഖാമൂലം നല്‍കിയതായി ഫസലുല്‍ അലി പറഞ്ഞു. കുന്നംകുളം വഴി പാത നടപ്പാക്കുമെന്ന് ബാബു എം. പാലിശേരി സമ്മര്‍ദ തന്ത്രത്തിലൂടെ മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുവായൂരില്‍നിന്ന് ആനക്കോട്ട വഴി കനോലികനാലിന്‍െറ സമീപത്തുകൂടെയുള്ള അലൈന്‍മെന്‍റാണ് റെയില്‍വേ ഇപ്പോള്‍ പരിഗണിക്കുന്നത്. നിര്‍മാണച്ചെലവ് ഗണ്യമായി കുറയും. താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശങ്ങളാണ്. ചതുപ്പുനിലങ്ങളും ഉപ്പുവെള്ള ഭീഷണിമൂലം കൃഷിയുപേക്ഷിച്ച നെല്‍പാടങ്ങളുമാണ് കൂടുതല്‍. ദൂരക്കുറവ് അടക്കമുള്ള ഗുണങ്ങള്‍ പ്രാഥമിക സര്‍വേയില്‍ റെയില്‍വേക്ക് ബോധ്യമായിട്ടുണ്ട്. അതേസമയം, നോട്ടുബുക് വ്യവസായത്തിന്‍െറയും അടക്കാ വ്യാപാരത്തിന്‍െറയും വികസനത്തിന്‍െറ പേരില്‍ കുന്നംകുളത്തിന് വേണ്ടിയുള്ള വാദങ്ങള്‍ ബാലിശമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കുന്നംകുളത്തിനുവേണ്ടി നാല് കിലോമീറ്റര്‍ അകലെ ആര്‍ത്താറ്റില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതും അവിടെനിന്ന് അത്രയും ദൂരെയുള്ള ഗുരുവായൂര്‍ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുന്നതും തമ്മില്‍ അന്തരമില്ളെന്ന അഭിപ്രായവുമുണ്ട്.

അംഗീകാരമില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കലാശാല

Posted: 30 Oct 2014 10:40 PM PDT

Image: 

എം.ജി സര്‍വകലാശാലക്ക് ചരിത്രത്തില്‍ ഒരു അപൂര്‍വ സ്ഥാനമുണ്ട്. തങ്ങള്‍ നടത്തുന്ന കോഴ്സ് ഉപരിപഠനത്തിന് യോഗ്യമല്ളെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ആദ്യ സര്‍വകലാശാലയാകും അത്. വ്യാജ സര്‍വകലാശാലകള്‍ പോലും തങ്ങളുടെ കോഴ്സിന് അംഗീകാരമുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുമ്പോഴാണ് എം.ജി സര്‍വകലാശാല ‘വിനയപുരസ്സരം’ ഹൈകോടതി മുമ്പാകെ ഇങ്ങനെ അറിയിച്ചത്.  ഇതോടെ സര്‍വകലാശാലയെ വിശ്വസിച്ച് കോഴ്സിന് ചേര്‍ന്നവര്‍ വെട്ടിലായി. ഇക്കഴിഞ്ഞ ജൂലൈയിലാണ് സര്‍വകലാശാല ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. തങ്ങള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദം റെഗുലര്‍ പി.ജി പ്രവേശത്തിന് മതിയായ യോഗ്യതയല്ളെന്ന് എം.ജി സര്‍വകലാശാലയുടെ അഭിഭാഷകന്‍തന്നെയാണ് ഹൈകോടതിയില്‍ വ്യക്തമാക്കിയത്. എം.ജി സര്‍വകലാശാലയില്‍നിന്ന് വിദൂര പഠനകോഴ്സ് വഴി ബിരുദംനേടിയ യുവതിക്ക് കുസാറ്റ് എം.ബി.എ അഡ്മിഷന്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാല വിചിത്രമായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ നിയമനവുമായി ബന്ധപ്പെട്ട വിഴുപ്പലക്കലും രാഷ്ട്രീയ യുദ്ധവും പതിവാക്കിയ സര്‍വകലാശാലക്ക് വിദ്യാര്‍ഥികളുടെ കാര്യം നോക്കാന്‍ സമയമില്ല എന്നതാണ് സത്യം. മഹാത്മാ ഗാന്ധിയുടെ പേരില്‍ കോട്ടയത്ത് തുടങ്ങിയ സര്‍വകലാശാല ഗാന്ധി നിന്ദക്കുള്ള വേദിയായി മാറിയിട്ട് കാലമേറെയായി. പരസ്പര സഹവര്‍ത്തിത്തവും സമാധാനവുമാണ് ഗാന്ധി സന്ദേശമെങ്കില്‍, അത് രണ്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇടമായി മാറിയിരിക്കുകയാണ് ഈ ഉന്നത കലാലയം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായി ചാന്‍സലര്‍ ഇടപെട്ട് വൈസ് ചാന്‍സലറെ പുറത്താക്കിയ സംഭവം ഉണ്ടായത് ഇവിടെയാണ്. അതിനുമുമ്പ് വൈസ് ചാന്‍സലര്‍ ഇടപെട്ട് രജിസ്ട്രാറെ പുറത്താക്കുന്ന സംഭവത്തിനും ഈ കലാശാല സാക്ഷിയായി. ഏറ്റവുമൊടുവില്‍ രജിസ്ട്രാര്‍ പരസ്യമായി ആര്‍.എസ്.എസ് പരിപാടിയില്‍ അധ്യക്ഷതവഹിച്ചതാണ് വിവാദമായിരിക്കുന്നത്.
വീതംവെപ്പില്‍ എം.ജി സര്‍വകലാശാല ലഭിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ്. അവര്‍ കണ്ടുവെച്ചതാകട്ടെ, സ്വന്തം സെക്രട്ടേറിയറ്റ് അംഗം കൂടിയായ എ.വി. ജോര്‍ജിനെ. ഇതിനിടെയാണ് കോണ്‍ഗ്രസ് അംഗമായ സിന്‍ഡിക്കേറ്റ് അംഗം വി.സിയുടെ യോഗ്യത സംബന്ധിച്ച് പരാതിയുമായി ചാന്‍സലറെ സമീപിച്ചത്. വി.സിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിയെന്ന പരാതി കോടതികള്‍ കയറിയിറങ്ങുകയും രണ്ട് ഗവര്‍ണര്‍മാരുടെ പരിഗണനക്ക് എത്തുകയും ചെയ്തിരുന്നു. ഒടുവില്‍, അന്ന് ഗവര്‍ണറായിരുന്ന ഷീല ദീക്ഷിത് എ.വി ജോര്‍ജിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി.
വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കുന്ന സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങള്‍ നോക്കുന്ന രജിസ്ട്രാറുടെ ബിരുദത്തില്‍തന്നെ സംശയമുന്നയിച്ച് ഒരുവിഭാഗം രംഗത്തുവന്നതാണ് രജിസ്ട്രാറെ പുറത്താക്കല്‍ ചടങ്ങിന്‍െറ  തുടക്കം. ഈ വിഷയം ചര്‍ച്ചചെയ്ത സിന്‍ഡിക്കേറ്റിന്‍െറ മിനുട്ട്സില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയെ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് തല്‍സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ഈ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് അക്ഷരാര്‍ഥത്തില്‍ രണ്ടായി പിളര്‍ന്നു; വി.സി പക്ഷവും രജിസ്ട്രാര്‍ പക്ഷവുമായി. പിന്നെ സര്‍വകലാശാലയുടെ പണമെടുത്ത് കേസ് കളിക്കുന്നതാണ് കണ്ടത്. ഏറ്റുമാനൂര്‍ കോടതി മുതല്‍ ഇന്ത്യയുടെ പരമോന്നത കോടതി വരെ ഈ വിഷയമത്തെി.  

വെറ്ററിനറി സര്‍വകലാശാലയിലെ എന്‍.ആര്‍.ഐ വിവാദം
ഒ. മുസ്തഫ

ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചതെന്ന് തുടക്കത്തില്‍തന്നെയുള്ള ആരോപണമാണ്. വനപ്രദേശത്ത് ചട്ടങ്ങള്‍ പാലിക്കാതെയാണ് വിവിധ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത് എന്നു കാണിച്ച് സര്‍വകലാശാലയുടെ വിവിധ കെട്ടിടനിര്‍മാണ നടപടികള്‍ വനംവകുപ്പ് ഇടപെട്ട് റദ്ദാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിനിടയിലാണ് വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച് വിദ്യാര്‍ഥിസംഘടനകള്‍ തുടര്‍ച്ചയായി സമരം നടത്തുന്നത്. സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും യൂനിവേഴ്സിറ്റി ആക്ടിനും വിരുദ്ധമായി വി.സി സ്വന്തം നിലക്ക് തീരുമാനമെടുക്കുകയാണെന്നാണ് ആരോപണം. വെറ്ററിനറി സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ നിരവധി പ്രശ്നങ്ങളില്‍ വിദ്യാര്‍ഥിസംഘടനകള്‍ സമരപാതയിലാണ്. ഫീസ് വര്‍ധന, ഹോസ്റ്റല്‍ വിഷയം, നിര്‍മാണപ്രവൃത്തികളിലെ ക്രമക്കേട് തുടങ്ങിയവ കഴിഞ്ഞ മാസങ്ങളില്‍ യൂനിവേഴ്സിറ്റിയെ പ്രശ്നകലുഷിതമാക്കി.
എന്‍.ആര്‍.ഐ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോള്‍ കത്തിനില്‍ക്കുന്ന പ്രശ്നം. സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള സ്വാശ്രയ കോളജുകളില്‍ മാത്രമാണ് എന്‍.ആര്‍.ഐ സീറ്റുകള്‍ സാധാരണ ഉണ്ടാവുക. പൂക്കോട്, മണ്ണുത്തി കോളജുകളിലായി വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ 1200 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ ബാച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി കോഴ്സിലെ 40 സീറ്റുകളാണ് എന്‍.ആര്‍.ഐ ആക്കാനുള്ള നീക്കം നടക്കുന്നത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് നാലുമാസം മുമ്പാണ് വിവാദ തീരുമാനം എടുത്തത്. യൂനിവേഴ്സിറ്റികളില്‍ അക്കാദമിക് കൗണ്‍സിലുകളാണ് പ്രവേശ നടപടികളും കോഴ്സ് സംബന്ധമായ തീരുമാനങ്ങളുമെടുക്കേണ്ടത്. എന്നാല്‍, വെറ്ററിനറിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് സംഭവിച്ചത്. യൂനിവേഴ്സിറ്റി ആക്ടിനും ഹാന്‍ഡ്ബുക്കിനും വിരുദ്ധമായാണ് എന്‍.ആര്‍.ഐ സീറ്റ് തീരുമാനമുണ്ടായത്. എല്ലാ വര്‍ഷവും 10 സീറ്റുകള്‍ എന്‍.ആര്‍.ഐ ആക്കാമെന്നും എന്നാല്‍, സര്‍ക്കാറിന്‍െറ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവൂ എന്നുമാണ് യൂനിവേഴ്സിറ്റി ഹാന്‍ഡ്ബുക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ആകെയുള്ള 260ല്‍ 40 എണ്ണം എന്‍.ആര്‍.ഐ വിഭാഗം സീറ്റുകളാക്കി അപേക്ഷ ക്ഷണിച്ചു.
ഇതനുസരിച്ച് നാലു വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. ഇതോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങി. ഭരണപക്ഷംതന്നെ നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചു. യൂനിവേഴ്സിറ്റികളില്‍ എന്‍.ആര്‍.ഐ സീറ്റുകള്‍ നല്‍കുക എന്നത് സര്‍ക്കാറിന്‍െറ നയമല്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ യൂനിവേഴ്സിറ്റി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, ഏഴു വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. ഇതോടെ പ്രതിപക്ഷം രംഗത്തിറങ്ങി. തുടര്‍ന്ന് യൂനിവേഴ്സിറ്റിയുടെ നേരത്തേയുള്ള തീരുമാനം റദ്ദാക്കി സര്‍ക്കാറിന് ഉത്തരവിറക്കേണ്ടിവന്നു. ഈ ഉത്തരവിനെതിരെ കോഴ്സിലേക്ക് അപേക്ഷിച്ച നാലു വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു.
 ഈ നാലുപേര്‍ക്കും തല്‍ക്കാലം പ്രവേശം നല്‍കണമെന്നും അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ മറ്റു നടപടികള്‍ പാടില്ളെന്നും ഹൈകോടതി വിധിച്ചു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് മറ്റു 36 എന്‍.ആര്‍.ഐ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടക്കുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം വി.സി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.  അതും പ്രശ്നമായതോടെ  മുഖ്യമന്ത്രി ഇടപെട്ട്  അഡ്മിഷന്‍ നടപടികള്‍ നിര്‍ത്തിച്ചു. വെറ്ററിനറി സര്‍വകലാശാലയില്‍ നിലവില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നേടിയ വിദ്യാര്‍ഥിയുടെ അവസാന റാങ്ക് ലിസ്റ്റ് 3500 ആണ്.
എന്നാല്‍, എന്‍.ആര്‍.ഐ സീറ്റുകള്‍ വരുമ്പോള്‍ 70,000 റാങ്കിലുള്ളയാള്‍ക്കുപോലും പ്രവേശം തരപ്പെടുത്താം. സീറ്റിനായി ലക്ഷങ്ങളുടെ കച്ചവടവും നടക്കും. പണത്തിന് മുകളില്‍ വി.സിയും പറക്കില്ളെന്നതാണ് എല്ലാത്തിനും കാരണമെന്നാണ് അണിയറ വര്‍ത്തമാനം.(തുടരും)

 

സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തില്‍

Posted: 30 Oct 2014 10:35 PM PDT

Image: 

മുംബൈ: വിപണിയില്‍ ഉണര്‍വുമായി ഓഹരി വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 92 പോയന്‍റ് നോട്ടത്തോടെ 27, 439ലും നിഫ്റ്റി 32 പോയന്‍റ് ഉയര്‍ന്ന് 8,214ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. എക്കാലത്തെയും മികച്ച നിരക്കിലാണ് നിഫ്റ്റി സൂചികയില്‍ വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി, ഹീറോ മോട്ടോകോര്‍പ്, ഐ.ടി.സി, ഒ.എന്‍.ജി.സി, എസ്.ബി.ഐ തുടങ്ങിയവയാണ് ഇന്ന് നേട്ടത്തിലുള്ളത്. ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്.

റിലയന്‍സിന്‍െറ കേബ്ളിടല്‍: നഗരസഭക്ക് ഒന്നര കോടി നഷ്ടമുണ്ടാക്കിയെന്ന്

Posted: 30 Oct 2014 10:30 PM PDT

പാലക്കാട്: നഗരത്തിലെ 30 കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ച് ഓപ്റ്റിക് ഫൈബര്‍ കേബ്ളിടാന്‍ റിലയന്‍സ് ഇന്‍ഫോകോമിനെ ഉദ്യോഗസ്ഥരും ഭരണാധികാരികളും വഴിവിട്ട് സഹായിച്ച് നഗരസഭക്ക് ഒന്നര കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതായി 'പാലക്കാട് മുന്നോട്ട്' പ്രസിഡന്‍റ് ഡോ. എം.എന്‍. അനുവറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശകുന്തള ജങ്ഷന്‍, കര്‍ണകി അമ്മന്‍ സ്ട്രീറ്റ്, ജില്ലാ ആശുപത്രി, ചുണ്ണാമ്പുത്തറ, മണലി, പട്ടിക്കര, കല്‍പാത്തി, കൊപ്പം, തിരുനെല്ലായി, വെണ്ണക്കര, പൂജാനഗര്‍, മേട്ടുപ്പാളയം സ്ട്രീറ്റ്, പുത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ച് കേബ്ളിടാന്‍ 2013 ജൂലൈ 26നാണ് കൊച്ചിയിലെ റിലന്‍സ് ജിയോ ഇന്‍ഫോകോം കമ്പനി ലിമിറ്റഡ് നഗരസഭക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച് നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിലെ ഓവര്‍സിയറെ വിട്ട് വിവിധ വാര്‍ഡുകളില്‍ പരിശോധിപ്പിച്ചു. റോഡുകള്‍ പൊളിച്ചാല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ 1,73,39,636 രൂപ ഈടാക്കി അനുമതി നല്‍കാമെന്ന് 2014 ജനുവരി ഒന്നിന് എന്‍ജിനീയറിങ് വിഭാഗം ശിപാര്‍ശ ചെയ്തു. എന്നാല്‍, റിലയന്‍സ് ഇന്‍ഫോകോം സമര്‍പ്പിച്ച അപേക്ഷയില്‍ റോഡ് വെട്ടിമുറിക്കാന്‍ ശിപാര്‍ശ ചെയ്യുന്നില്ളെന്ന് എന്‍ജിനീയറിങ് വിഭാഗം പിന്നീട് രേഖാമൂലം വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് 300 മാന്‍ഹോളുകള്‍ നിര്‍മിച്ച് കേബ്ളിടാന്‍ അനുമതി ചോദിച്ച് 2014 ജനുവരി 23ന് റിലയന്‍സ് ഇന്‍ഫോകോം വീണ്ടും നഗരസഭക്ക് അപേക്ഷ നല്‍കി. മാന്‍ഹോള്‍ സ്ഥാപിക്കാനും റോഡ് വെട്ടിപ്പൊളിക്കാനുമായി 14,68,250 രൂപ കെട്ടിവെക്കാന്‍ നഗരസഭ ആവശ്യപ്പെട്ടു. എന്നാല്‍, അനുമതി ലഭിക്കുന്നതിന് മുമ്പ് റോഡുകള്‍ വെട്ടിപ്പൊളിച്ച് തുടങ്ങിയിരുന്നു. ഇത്മൂലം നഗരസഭക്ക് 1,58,71,386 രൂപയുടെ നഷ്ടമുണ്ടായി. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും വിജിലന്‍സിനും ലോകായുക്തക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി വള്ളത്തോള്‍ മുരളീധരന്‍, പി. വിജയന്‍, സി.എന്‍. അപ്പുണ്ണി എന്നിവരും സംബന്ധിച്ചു.

മലപ്പുറം ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

Posted: 30 Oct 2014 10:27 PM PDT

മലപ്പുറം: മലപ്പുറം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഏജന്‍റുമാരുടെ ഇടപെടല്‍ വര്‍ധിക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് സി.ഐ ഗംഗാധരന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ഒമ്പത് ഏജന്‍റുമാരെ ആര്‍.ടി ഓഫിസില്‍ കണ്ടത്തെി. ഇവരില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. ഋഷിരാജ്സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ ആര്‍.ടി ഓഫിസുകളില്‍ ഏജന്‍റുമാരുടെ ഇടപെടല്‍ നിരോധിച്ചിരുന്നു. ഇതിന് വിരുദ്ധമായി മലപ്പുറം ആര്‍.ടി ഓഫിസില്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. രജിസ്ട്രേഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിരവധി അപേക്ഷകളാണ് ഏജന്‍റുമാര്‍ മുഖേന ഇപ്പോഴും മലപ്പുറം ആര്‍.ടി ഓഫിസില്‍ എത്തുന്നത്. പരിശോധനയില്‍ ഇവരില്‍ നിന്ന് നിരവധി അപേക്ഷകള്‍ കണ്ടെടുത്തു.പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സി.ഐ ഗംഗാധരന്‍ പറഞ്ഞു. എസ്.ഐ മുഹമ്മദലി, സി.പി.ഒ മാരായ സാബിര്‍, ഷണ്‍മുഖദാസ്, വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് വിജിലന്‍സ് ഡിവൈ.എസ്.പി മുഹമ്മദ് സലീം ആര്‍.ടി ഓഫിസില്‍ നടത്തിയ പരിശോധനയിലും ഏജന്‍റുമാരുടെ ഇടപെടല്‍ കണ്ടത്തെിയിരുന്നു. ഏജന്‍റുമാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ആര്‍.സി രജിസ്ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, ആര്‍.സി ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ആര്‍.ടി ഓഫിസില്‍ ഫാസ്റ്റ്ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഏജന്‍റുമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.

സിവില്‍ സര്‍വീസ് അക്കാദമി നവംബറില്‍ -മന്ത്രി അടൂര്‍ പ്രകാശ്

Posted: 30 Oct 2014 10:23 PM PDT

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച സിവില്‍ സര്‍വീസ് അക്കാദമി നവംബര്‍ അവസാനവാരം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്.
സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ നൗഫല്‍, കലക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, കോന്നി തഹസില്‍ദാര്‍ വി.ടി. രാജന്‍ എന്നിവര്‍ക്കൊപ്പം സ്ഥലപരിശോധനക്ക് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു മന്ത്രി.
സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങള്‍ താല്‍ക്കാലികമായി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച കെട്ടിടത്തില്‍ ഒരുക്കും. കോന്നിയില്‍ മെഡിക്കല്‍ കോളജിന് അടുത്തായി 70 സെന്‍റ് സ്ഥലം അക്കാദമിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് കണ്ടത്തെിയിട്ടുണ്ട്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ തുക എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കും.
നവംബര്‍ അവസാനം ഏകദിന സെമിനാറോടെ ആയിരിക്കും അക്കാദമിയുടെ പ്രവര്‍ത്തനം പ്രമാടത്ത് ആരംഭിക്കുക. എട്ട്, ഒമ്പത്,10 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സ് സംഘടിപ്പിക്കും.
ഇതിനുപുറമെ പ്ളസ് വണ്‍, പ്ളസ് ടു, ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ ഫൗണ്ടേഷന്‍ കോഴ്സും നടത്തും. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ അധ്യാപകര്‍ ആയിരിക്കും ഇവിടെയും ക്ളാസ് എടുക്കുക. വിദ്യാര്‍ഥികള്‍ക്ക വിര്‍ച്വല്‍ ക്ളാസ് റൂം ഒരുക്കും. തിരുവനന്തപുരത്ത് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ ക്ളാസ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാണാനും പങ്കെടുക്കാനും അവസരമൊരുക്കും. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങിയശേഷം കേരളത്തില്‍നിന്നുള്ള 214 പേര്‍ക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലക്ക് സിവില്‍ സര്‍വീസ് അക്കാദമി അനുവദിക്കുന്നതിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രത്യേക താല്‍പര്യം എടുത്തിട്ടുണ്ട്. ജില്ലയിലെ പുതിയ തലമുറക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നുവരുന്നതിന് സിവില്‍ സര്‍വീസ് അക്കാദമി അവസരമൊരുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറയും സമയം ലഭിച്ചശേഷം സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉദ്ഘാടനം നടത്തും. കോന്നി പെരിഞ്ഞൊട്ടക്കലില്‍ അക്കാദമിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്ന സ്ഥലവും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ചു.

ശബരിമല വനാതിര്‍ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി

Posted: 30 Oct 2014 10:20 PM PDT

മുണ്ടക്കയം: ശബരിമല വനാതിര്‍ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. രണ്ട് റോഡുകള്‍, കൃഷി, പുരയിടത്തിന്‍െറ സംരക്ഷണഭിത്തി എന്നിവ ഒലിച്ചുപോയി. കോരുത്തോട്-പമ്പാവാലി റോഡിന് മുകളിലുള്ള കൂഴപ്ളാവില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോപ്പാറ വനത്തില്‍നിന്നാണ് ഉരുള്‍പൊട്ടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മേഖലയിലുണ്ടായ ശക്തമായ മഴയത്തെുടര്‍ന്ന് രാത്രി 8.30 ഓടെയാണ് സംഭവം.
വലിയവീട്ടില്‍ സോമരാജന്‍െറ വീടിന്‍െറ സംരക്ഷണഭിത്തിയും പുരയിടത്തിലെ കപ്പ കൃഷിയും ഒലിച്ചുപോയി.
പുളിമൂട്ടില്‍ തങ്കപ്പന്‍െറ വീടുപണിക്ക് മുറ്റത്ത് ശേഖരിച്ച ഒരുലോഡ് പാറപ്പൊടി, മെറ്റല്‍ എന്നിവയും ഉറുമ്പില്‍ വിഭാകരന്‍െറ പുരയിടത്തിലെ കാപ്പി, കമുക്, കുരുമുളക്, കപ്പ കൃഷികളും ഒലിച്ചുപോയി. ആനക്കല്ല് മേഖലയിലെ കൂഴപ്ളാവ് റോഡ് 100 മീറ്ററോളം തകര്‍ന്നു.
റോഡുകളിലെ മധ്യഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനത്തെുടര്‍ന്ന് വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടു. ഉരുളില്‍ കോപ്പാറ വനത്തില്‍നിന്ന് ചെറുപാറകളും കല്ലുകളും ഉരുണ്ടുവന്ന് റോഡില്‍ പതിച്ചു. 87ാം നമ്പര്‍ അങ്കണവാടി റോഡില്‍ മലവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ചത്തെി സഞ്ചാരയോഗ്യമാല്ലാതായി. കോപ്പാറ മേഖലയില്‍നിന്നത്തെിയ മണ്ണും കല്ലും കോരുത്തോട്-പമ്പാവാലി റോഡില്‍ പതിച്ച് ഗതാഗതം തടസ്സപ്പെട്ടതിനത്തെുര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാവിലെ മാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മഴ തുടരുന്നതിനാല്‍ ജനം ഭീതിയിലാണ്.

മദ്യനയം: ഹൈകോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ. ബാബു

Posted: 30 Oct 2014 10:16 PM PDT

Image: 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ബാബു. അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളുമുണ്ട്. ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കണം. പൂട്ടിയ ബാറുകളിലെ വിറ്റഴിക്കാത്ത മദ്യശേഖരം സര്‍ക്കാര്‍ ഏറ്റെടുത്ത് ബെവ്കോയ്ക്ക് കൈമാറും. ക്ളബുകളിലെ മദ്യ വില്‍പന തുടരുമെന്നും മന്ത്രി പറഞ്ഞു.

ഹൈകോടതി വിധിയുടെ പകര്‍പ്പ് വ്യാഴാഴ്ച വൈകിട്ടാണ് ലഭിച്ചത്. തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്സൈസ് കമ്മീഷണറും പഠിക്കും. തുടര്‍ന്ന് അഡ്വക്കെറ്റ് ജനറല്‍, നിയമ സെക്രട്ടറി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യും. ഭാവി നടപടികള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.

ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍

Posted: 30 Oct 2014 10:16 PM PDT

തൊടുപുഴ: കാലാവസ്ഥ വ്യതിയാനം മൂലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. ദിവസവും ഒട്ടേറെ പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടുന്നുണ്ട്. രോഗം പടര്‍ന്നതോടെ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും ഹാജര്‍ നില ഗണ്യമായി കുറഞ്ഞുതുടങ്ങി. ചെങ്കണ്ണ് , എലിപ്പനി എന്നിവക്ക് പിന്നാലെ ചിക്കന്‍ പോക്സും പടര്‍ന്നുപിടിക്കുന്നുണ്ട്. ഹൈറേഞ്ചിലാണ് രോഗബാധിതര്‍ കൂടുതല്‍.
കടുത്ത ചൂടും മഴയും മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാജാക്കാട്ട് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നിലവില്‍ ഇവിടെ നാലുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യമാണ് ഉള്ളത്.
ഒരുമാസത്തിനിടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് 5,844 പേരാണ് ഗവ. ആശുപത്രികളില്‍ ചികിത്സതേടിയത്. ഇവരില്‍ 240 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. മുട്ടം, പുറപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേറിയ-ആറ്, തക്കാളിപ്പനി-ഒമ്പത്, ടൈഫോയ്ഡ്-ഏഴ്, മഞ്ഞപ്പിത്തം-13, അഞ്ചാംപനി-ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പില്‍നിന്ന് ലഭിച്ച കണക്കുകള്‍.
ജില്ലയില്‍ ബുധനാഴ്ച പനി ബാധിച്ച് ആശുപത്രിയിലത്തെിയത് 376 പേരാണ്. ഇതില്‍ 14 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ബുധനാഴ്ച മാത്രം മൂന്നുപേര്‍ക്ക് എലിപ്പനിയുടെ ലക്ഷണം കണ്ടത്തെി. തൊടുപുഴ, ചിത്തിരപുരം, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെയാണ് വില്ലനായി ചെങ്കണ്ണും പ്രത്യക്ഷപ്പെട്ടത്.

അലാമിപ്പള്ളി ഭൂമി കൈയേറ്റം: ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Posted: 30 Oct 2014 10:13 PM PDT

കാഞ്ഞങ്ങാട്: അലാമിപ്പള്ളി ഭൂമി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റി നടത്തിയ നഗരസഭാ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പുതിയ ബസ്സ്റ്റാന്‍ഡും മൈതാനവും നിര്‍മിക്കാന്‍ നഗരസഭ വിലകൊടുത്തു വാങ്ങിയ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയെന്ന താലൂക്ക് സര്‍വേയറുടെ കണ്ടത്തെലിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച്.
കൈയേറ്റ സ്ഥലത്ത് കുടില്‍ കെട്ടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു.സബ്ട്രഷറിക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ബാരിക്കേഡും സ്ഥാപിച്ച് മാര്‍ച്ച് തടയാനായിരുന്നു കാഞ്ഞങ്ങാട് സി.ഐ സുമേഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് നീക്കം. എന്നാല്‍, അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി നഗരത്തിലേക്ക് നീങ്ങിയതോടെ പൊലീസിന്‍െറ കണക്കുകൂട്ടല്‍ തെറ്റി. റോഡിന്‍െറ മറുവശം വഴി പ്രകടനം നഗരസഭയിലേക്ക് പ്രവേശിച്ചാല്‍ ക്രമസമാധാനനില തകരുമെന്ന ഭീതിയില്‍ പൊലീസ് റോഡിന്‍െറ മറുവശത്ത് വലിയ വാഹനങ്ങളും മറ്റും നിര്‍ത്തി വഴിതടഞ്ഞു. ഇതിനിടെ, നഗരസഭക്ക് പിന്നിലൂടെയുള്ള വഴിയിലൂടെ ഇരച്ചുവന്ന പ്രവര്‍ത്തകരെ തടയാനുള്ള പൊലീസിന്‍െറ ശ്രമമാണ് നേരിയ സംഘര്‍ഷം സൃഷ്ടിച്ചത്. പത്ത് മിനിറ്റോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിലത്തെി പ്രകടനം അവസാനിപ്പിച്ചു. ധര്‍ണ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശന്‍, കൗണ്‍സിലര്‍ കെ. രവീന്ദ്രന്‍, ബ്ളോക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

സ്പില്‍ ഓവര്‍: കാലപരിധി നീട്ടണമെന്ന് ജില്ലാ ആസൂത്രണ സമിതി

Posted: 30 Oct 2014 10:03 PM PDT

കണ്ണൂര്‍: സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള കാലപരിധി നീട്ടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ആണ് നിലവിലുള്ള കാലാവധി.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രവൃത്തികളില്‍ ഭൂരിഭാഗവും റോഡ് പ്രവൃത്തികളാണ്. മഴ പൂര്‍ണമായും മാറാത്തതിനാല്‍ ഈ പ്രവൃത്തികള്‍ പല സ്ഥാപനങ്ങള്‍ക്കും ആരംഭിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടത്.
ഇ-ടെന്‍ഡര്‍ ചെയ്യേണ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക 25 ലക്ഷമാക്കി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഞ്ചു ലക്ഷത്തിന് മുകളിലുള്ള തുകക്കുള്ള പ്രവൃത്തികള്‍ ഇ-ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിലവിലെ വ്യവസ്ഥ. നഗരസഭകളില്‍ പ്രത്യേകം പട്ടികജാതി വികസന ഓഫിസര്‍മാരെ നിയമിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
നവംബര്‍ അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ട് വിനിയോഗം 50 ശതമാനമാക്കാന്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് എട്ട് ഗ്രാമപഞ്ചായത്തുകള്‍ 30 ശതമാനത്തിനു മുകളില്‍ തുക വിനിയോഗിച്ചിട്ടുണ്ട്. അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ് വിനിയോഗം.
21 തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ട് ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബ്ളോക്തല പദ്ധതി പുരോഗതി അവലോകന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി. കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍, ഡി.പി.സി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അമ്പത് ബസ് ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ് നല്‍കും

Posted: 30 Oct 2014 09:59 PM PDT

കാക്കനാട്: ജില്ലയില്‍ അമ്പത് ബസ് ഡ്രൈവര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍.ടി.എ യോഗത്തില്‍ തീരുമാനം. സിറ്റിയില്‍ ഓവര്‍ടേക്ക് ചെയ്തതിന്‍െറ പേരിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. കോടതി വിധി ലംഘിച്ച ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. ലൈസന്‍സ് റദ്ദാക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുകയെന്ന് ആര്‍.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
ഓവര്‍ടേക്ക് ബസ് ഡ്രൈവര്‍മാരുടെ ലിസ്റ്റ് ട്രാഫിക് പൊലീസാണ് നേരത്തെ നടപടിക്കായി ആര്‍.ടി.ഒക്ക് നല്‍കിയിരുന്നത്. ഡ്രൈവര്‍മാരുടെ വിശദീകരണം ലഭിച്ചശേഷമാണ് നടപടി സ്വീകരിക്കുക. അതുപോലെ നഗരത്തിലും കാക്കനാടും ബസ് ജീവനക്കാര്‍ അക്രമം അഴിച്ചുവിട്ട കേസുകളില്‍ ബന്ധപ്പെട്ട ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ആര്‍.ടി.എ ശിപാര്‍ശ ചെയ്തിട്ടുണ്ട്. സിറ്റിയില്‍ സിനിമാസ്റ്റൈലിലാണ് ബസുകള്‍ തമ്മില്‍ അക്രമം അഴിച്ചുവിട്ടത്.
കാക്കനാട്ട് ബസിന്‍െറ അമിതവേഗവും അശ്രദ്ധയും ചോദ്യം ചെയ്ത യാത്രക്കാരനെയാണ് ബസ് ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഈ രണ്ട് പരാതികളിലും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇവര്‍ക്കെതിരെ നടപടിയെടുക്കും.
സിറ്റിയില്‍ പുതുതായി ഓട്ടോറിക്ഷ പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ടി.എയില്‍ വന്ന ശിപാര്‍ശ യോഗം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം എടുത്തില്ല. നേരത്തെ ഇക്കാര്യത്തില്‍ കോടതി വിധിയുള്ളതാണ്. പെര്‍മിറ്റ് കാര്യം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവെച്ചു.

സ്വര്‍ണവില കുറഞ്ഞു; പവന് 20,000 രൂപ

Posted: 30 Oct 2014 09:55 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച പവന്‍ വില 20,160 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 03.00 ഡോളര്‍ കുറഞ്ഞ് 1,195.10 ഡോളറിലെത്തി.

ആര്‍.എസ്.എസിനെ നിരോധിച്ച പട്ടേലിന് ആദരാഞ്ജലികള്‍ ^ദിഗ് വിജയ് സിങ്

Posted: 30 Oct 2014 09:55 PM PDT

Image: 

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍െറ ജന്‍മദിനത്തില്‍ ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്‍െറ ട്വീറ്റ്. ഇന്ത്യയുടെ ഐക്യം സാധ്യമാക്കുകയും ഗാന്ധിവധത്തിന് കാരണക്കാരായ ആര്‍.എസ്.എസിനെ നിരോധിക്കുകയും ചെയ്ത സര്‍ദാര്‍ പട്ടേലിന് തങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നാണ് ദിഗ് വിജയ് ട്വീറ്റ് ചെയ്തത്. രാഷ്ട്രത്തിന്‍െറ ഐക്യത്തിനുവേണ്ടി  സ്വന്തം ജീവന്‍ ബലികഴിച്ച ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലികള്‍. ആധുനിക ഇന്ത്യയുടെ മഹത് നേതാക്കളിലൊരാളായിരുന്നു  ഇന്ദിര ഗാന്ധിയെന്നും ദിഗ് വിജയ് ട്വിറ്ററില്‍ കുറിച്ചു.

സര്‍ദാര്‍ പട്ടേലിനോട് ചരിത്രം ദയ കാണിച്ചില്ല എന്ന് കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചിരുന്നു. ആജീവനാന്തം കോണ്‍ഗ്രസുകാരനായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പിയും മോദിയും അവരുടെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്‍െറ ആരോപണം.

റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി –കലക്ടര്‍

Posted: 30 Oct 2014 09:52 PM PDT

ആലപ്പുഴ: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ക്കു സമീപം ചില സ്വകാര്യ കടയുടമകള്‍ നടത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ റോഡ് ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒഴിപ്പിക്കുന്നതിന്‍െറ ആദ്യപടിയായി റോഡുകള്‍ക്ക് സമീപമുള്ള അനധികൃതകൈയേറ്റങ്ങള്‍ അളന്നു തിരിച്ച് തിട്ടപ്പെടുത്തും. ഇതിനുവേണ്ടി സര്‍വേ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കൈയേറ്റങ്ങള്‍ അളന്നുതിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നവംബര്‍ നാലിന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
അളന്നു തിരിക്കുന്നതിനൊപ്പം കടയുടമകള്‍ക്ക് നോട്ടീസും നല്‍കും.
പ്രധാനമായും റോഡിലെ കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത് സീറോ ജങ്ഷനും കൈചൂണ്ടി ജങ്ഷനും ഇടയിലും കല്ലുപാലം - എ.സി. റോഡിന് സമീപവും ബോട്ടുജെട്ടിയുടെ എതിര്‍വശത്തുമാണ്. നോട്ടീസ് ലഭിച്ച ശേഷവും കടയുടമകള്‍ കൈയേറിയ സ്ഥലം ഒഴിഞ്ഞില്ളെങ്കില്‍ കെ.എല്‍.സി. ആക്ട് പ്രകാരം പിഴയും തടവും ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ നടപടി സ്വീകരിക്കും.
യോഗത്തില്‍ ആലപ്പുഴ സബ് കലക്ടര്‍ ഡി. ബാലമുരളി, പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സനില്‍, അമ്പലപ്പുഴ അഡീഷനല്‍ തഹസില്‍ദാര്‍ വി. സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രം ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി

Posted: 30 Oct 2014 09:23 PM PDT

Image: 

ന്യൂഡല്‍ഹി: മുപ്പതാം രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രം മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി. സമാധിസ്ഥലമായ ശക്തിസ്ഥലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തില്ല.

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സമാധിസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനയില്‍ നേതാക്കള്‍ പങ്കെടുത്തു.

1984 ഒക്ടോബര്‍ 31ന് ഒൗദ്യോഗിക വസതിയിലെ ഉദ്യാനത്തില്‍ വെച്ചാണ് ഇന്ദിരക്ക് അംഗരക്ഷകരില്‍ നിന്ന് വെടിയേറ്റത്. അംഗരക്ഷകരായ ബിയാന്ത് സിങ്, സത്നാം സിങ് എന്നിവര്‍ ചേര്‍ന്ന് ഇന്ദിരക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വാദികളെ അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ പഞ്ചാബില്‍ ഉടനീളം അരങ്ങറേിയ ഭരണകൂട ഭീകരതക്കും സിഖ് മത വിശ്വാസികളുടെ പവിത്ര ഗേഹമായ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ പട്ടാള നടപടിക്കുമെതിരായ പ്രതികാരമായിരുന്നു കൊലപാതകം.

അവസാനശ്വാസം വരെ രാജ്യത്തെ സേവിക്കുമെന്നും തന്‍െറ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും ഒഡിഷയിലെ ഭുവനേശ്വറില്‍ പ്രഖ്യാപിച്ചതിന്‍െറ പിറ്റേ ദിവസമാണ് ഇന്ദിരക്ക് ജീവന്‍ വെടിയേണ്ടിവന്നത്.

പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനെന്ന് മോദി

Posted: 30 Oct 2014 09:15 PM PDT

Image: 

ന്യൂഡല്‍ഹി: പട്ടേലിനെ കൂടാതെയുള്ള ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്‍മദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റണ്‍ ഫോര്‍ യൂണിറ്റി' എന്നാണ് കൂട്ടയോട്ടത്തിന് പേരിട്ടിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓട്ടം ഫ്ളാഗ്ഓഫ് ചെയ്തു. മോദി ഐക്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചരിത്രം മറക്കുന്ന രാജ്യത്തിന് ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കില്ല. ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ മാറ്റിമറിക്കരുത്. സര്‍ദാര്‍ പട്ടേലിനെ ഓര്‍ക്കുന്ന ഈ ദിനം നമുക്ക് പ്രചോദനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. നേരത്തെ ആധുനിക ഇന്ത്യയുടെ യഥാര്‍ഥ ശില്‍പിയാണ് പട്ടേലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. രാവിലെ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.

ഇന്ദിരാ ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ വാര്‍ഷികം കൂടിയാണ് ഇന്ന്. സാധാരണ പ്രധാനമന്ത്രിമാര്‍ ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലിലെത്തി പുഷ്പാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ മോദി ശക്തിസ്ഥലില്‍ പോയില്ല. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി.
 
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിക്കാതെ പട്ടേലിന്‍െറ ജന്‍മദിനം മാത്രം ആചരിക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. ഇന്ദിരാഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ് സര്‍ക്കാറിന്‍െറ നടപടിയെന്ന് ശശി തൂര്‍ എം.പി പറഞ്ഞു.

കാമുകനൊപ്പം ഒളിച്ചോടിയ സഹോദരിയെ മോചിപ്പിക്കാന്‍ സിനിമാസ്റ്റൈല്‍ ക്വട്ടേഷന്‍ അക്രമം

Posted: 30 Oct 2014 09:15 PM PDT

കോഴിക്കോട്: കാമുകനൊപ്പം പോയ വിദ്യാര്‍ഥിനിയെ വീണ്ടെടുക്കാന്‍ സിനിമാ സ്റ്റൈലില്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ജങ്ഷനടുത്ത ഗള്‍ഫ് ബസാറിനുമുന്നിലായിരുന്നു രംഗങ്ങള്‍.
വടിവാളുകളും കത്തിയുമായി  എത്തിയ ക്വട്ടേഷന്‍ സംഘത്തലവന്‍ പന്തീരാങ്കാവ് നിസാറിന്‍െറ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ സഹോദരന്‍െറ സുഹൃത്തും ജെ.ഡി.ടി ഓപണ്‍ സ്കൂളില്‍ വിദ്യാര്‍ഥിയുമായ നടക്കാവ് കാരാട്ട്റോഡ് സ്വദേശി നൗല്‍ അബ്ദുല്‍ഖാദറാണ് (19) അറസ്റ്റിലായത്. കാമുകനൊപ്പം യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.
നഗരത്തിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിയായ യുവതിയെ  27 മുതല്‍ കാണാതായിരുന്നു. ഇവരുടെ കുറ്റിച്ചിറയിലെ വീടിനടുത്ത ചായക്കടയിലെ കാഷ്യര്‍ മാത്തോട്ടം സ്വദേശിയെയും  അന്നു മുതല്‍ കാണാതായിരുന്നു. മകളെ കാണാനില്ളെന്ന് പിതാവ് വ്യാഴാഴ്ച രാവിലെ ചെമ്മങ്ങാട് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഇരുവരും കോഴിക്കോട്ടെ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാകാനത്തെുമെന്ന്  ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തുടര്‍ന്ന് യുവതിയുടെ സഹോദരന്‍െറ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചതാണ് ഗുണ്ടായിസത്തിലേക്ക് നീങ്ങിയത്.
ബന്ധുക്കള്‍ പിന്നാലെയുണ്ടെന്നറിഞ്ഞ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാറില്‍ കോടതിയിലേക്ക് പുറപ്പെട്ടത്. ബന്ധുക്കള്‍ കാറിലും പന്തീരാങ്കാവ് നിസാറിന്‍െറ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം ബൈക്കുകളിലുമായാണ് പിന്തുടര്‍ന്നത്. ഗള്‍ഫ് ബസാറിനുമുന്നില്‍ ബന്ധുക്കളുടെ വാഹനം മുന്നില്‍ കയറി കുറുകെയിട്ട് തടഞ്ഞു. ഡോര്‍ തുറന്ന് യുവതിയെ പുറത്തിടാന്‍ ശ്രമിക്കവെ കാമുകന്‍െറ സുഹൃത്ത് തടയാനത്തെി. ഇയാളെ ഗുണ്ടാസംഘം മര്‍ദിക്കുന്നതുകണ്ട് ഗള്‍ഫ് ബസാറിലെ വ്യാപാരികളും നാട്ടുകാരും ഓടിയത്തെി.   
ഇതിനിടെ യുവതിയെ ചിലര്‍ ഗള്‍ഫ് ബസാറിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ബന്ധുക്കളത്തെിയ കാര്‍ തല്ലിത്തകര്‍ത്തു. ബഹളത്തിനിടെ ക്വട്ടേഷന്‍ സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നൗലിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഓടിച്ചുപിടികൂടുകയായിരുന്നു. ഇതിനിടെ കൂടുതല്‍ പൊലീസ് എത്തി. സുഹൃത്തിന്‍െറ അഭ്യര്‍ഥന പ്രകാരമാണ് നൗല്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.
ഇരു വാഹനങ്ങളും കസബ സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് വടിവാളുകള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തു.  
ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും രക്ഷപ്പെട്ട വാഹനങ്ങളെക്കുറിച്ചും സൂചന ലഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.
വെള്ളിപറമ്പ് ക്വട്ടേഷന്‍ അക്രമക്കേസിലെ പ്രതിയാണ് നിസാര്‍. സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, കസബ സി.ഐ ബാബു പെരിങ്ങത്തേ്, കസബ-ചെമ്മങ്ങാട്-നല്ലളം-ടൗണ്‍ എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് പൊലീസ് ഇന്നലെ രാത്രിതന്നെ റെയ്ഡ് ആരംഭിച്ചു.
അക്രമികള്‍ക്കെതിരെ വധശ്രമം, ആംസ് ആക്ട്, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാ ആക്ട് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് മാവൂര്‍ റോഡ് ജങ്ഷനില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

വിദേശ നിക്ഷേപകര്‍ക്ക് ഏക ജാലക സംവിധാനം ഉടന്‍ - മന്ത്രി പ്രധാന്‍

Posted: 30 Oct 2014 08:57 PM PDT

Image: 
Subtitle: 
പെട്രോളിയം, വാതക മേഖലയില്‍ കൂടുതല്‍ സഹകരണം വേണമെന്ന് സൗദി വ്യവസായികള്‍

ദമ്മാം: വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് ലോകരാജ്യങ്ങളിലെ വ്യവസായികളെ സ്വാഗതം ചെയ്യുന്നുവെന്നും വിദേശനിക്ഷേപകരുടെ  സൗകര്യാര്‍ഥം വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ ഏകജാലക സംവിധാനം എര്‍പ്പെടുത്തുമെന്നും സൗദി സന്ദര്‍ശിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദനകേന്ദ്രമായ സൗദി അരാംകോ സന്ദര്‍ശിച്ച ശേഷം കിഴക്കന്‍ പ്രവിശ്യ ചേംബറില്‍ സൗദി വ്യവസായപ്രമുഖരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
മുമ്പ് സംസ്ഥാനങ്ങളില്‍ മാത്രം നിലനിന്നിരുന്ന ഏകജാലക സംവിധാനം കേന്ദ്രഗവണ്‍മെന്‍റ് ഉടന്‍ ഡല്‍ഹിയിലും ആരംഭിക്കും. ഇത് വിദേശ നിക്ഷേപകര്‍ക്ക് പ്രയാസങ്ങളില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കും. ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ മടിക്കരുതെന്നും നിക്ഷേപത്തിനുള്ള എല്ലാ സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രധാന്‍ വ്യവസായികളെ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ഇന്ത്യയും പെട്രോള്‍ ഉപഭോഗം കുറക്കുകയാണോ എന്ന സൗദി വ്യവസായിയുടെ ചോദ്യത്തിന്, കല്‍ക്കരിയുടെ ഉപയോഗം കുറച്ച് പെട്രോള്‍, ഡീസല്‍, വാതകം ഉപയോഗം കൂട്ടുന്ന സംവിധാനത്തിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹസന്‍ മുഹമ്മദ് ആലു സഹ്റാനി വ്യവസായികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സൗദി ഇന്ത്യ വ്യാപാരബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും നിലവില്‍ പല സൗദി വ്യവസായികളും ഇന്ത്യയില്‍ നിക്ഷേപമുള്ളവരാണെന്നും ഏക ജാലക സംവിധാനം കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, വാതക മേഖലയില്‍ ഇന്ത്യ കൂടുതല്‍ സഹകരണം നല്‍കണം. സൗദിയില്‍ ഉള്ള അവസരങ്ങള്‍ ഇന്ത്യന്‍ ഡ്രില്ലിങ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താതെ പോവുകയാണെന്നും ഇന്ത്യ വിജ്ഞാനവും മാനവ വിഭവശേഷിയും സൗദിയില്‍ നിക്ഷേപിക്കണമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ 15000 കിലോ മീറ്റര്‍ വാതക പൈപ്പ് ലൈന്‍ വരാന്‍ പോവുന്നു. ഇതോടെ കൂടുതല്‍ വാതകം ആവശ്യമായി വരും. സൗദി കൂടുതല്‍ വാതകം ഉല്‍പാദിപ്പിക്കാന്‍ കരുത്തുള്ള രാജ്യമാണ്. ഇവിടെ നിന്നുള്ള വാതക ഇറക്കുമതിക്ക് ഇന്ത്യ തയാറാണെന്നും ഇക്കാര്യം മന്ത്രിതല ചര്‍ച്ചയിലും മുന്നോട്ടുവെച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൗദിയിലെ എണ്ണ വാതക വ്യവസായ മേഖലയിലുള്ള അവസരങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെ അറിയിക്കാനുള്ള സംവിധാനം എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്യും. നിക്ഷേപകരുടെ ന്യായമായ എല്ലാ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ പതിറ്റാണ്ടില്‍ വന്ന ഒരു വിദേശ സ്ഥാപനവും രാജ്യം വിട്ടു പോവാതിരുന്നത് അതിനുള്ള തെളിവാണെന്നും മന്ത്രി പ്രധാന്‍ ചൂണ്ടിക്കാട്ടി.

മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂര്‍ വിസ വരുന്നു

Posted: 30 Oct 2014 08:43 PM PDT

Image: 
Subtitle: 
ലക്ഷ്യം വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കല്‍

മസ്കത്ത്: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മസ്കത്ത് വിമാനത്താവളം വഴി കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ കാലാവധിയുള്ള വിസ വരുന്നു.
ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ അപേക്ഷ നല്‍കാതെ വിമാനത്താവളത്തില്‍നിന്ന് പുതിയ വിസ ലഭ്യമാക്കാനുള്ള പദ്ധതിക്ക് റോയല്‍ ഒമാന്‍ പൊലീസിന്‍െറ അനുമതി ലഭിച്ചതായി ഒമാന്‍ എയര്‍ സി.ഒ.ഒ അബ്ദുറഹ്മാന്‍ അല്‍ ബുസൈദി പറഞ്ഞു. മറ്റുരാജ്യങ്ങളിലേക്ക് മസ്കത്ത് വഴി പോകുന്നവര്‍ക്ക് മൂന്നു ദിവസം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് ഓണ്‍ അറൈവല്‍ വിസ സംവിധാനത്തിന്‍െറ ലക്ഷ്യം. ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നിവ ഒഴികെ മുഴുവന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനായുള്ള ഇലക്ട്രോണിക് വിസ സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ മുറി ബുക് ചെയ്തതിന്‍െറ രേഖകള്‍ കൂടി കാണിച്ചാല്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കൂ.
ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്ത് വഴി ഈ വര്‍ഷം 48 ലക്ഷം യാത്രക്കാര്‍ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ടു ലക്ഷം പേര്‍ മാത്രമാണ് മസ്കത്തില്‍ നേരിട്ട് വന്ന് പോകുന്നവര്‍. ബാക്കി 40 ലക്ഷം പേരും മസ്കത്ത് വഴി മറ്റിടങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരാണ്. ഇവരില്‍ 600 പേര്‍ മാത്രമാണ് ഇവിടെ 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങുന്ന സ്റ്റോപ്പ് ഓവര്‍ യാത്രക്കാര്‍. ഇവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് 72 മണിക്കൂര്‍ വിസ സംവിധാനം ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് സലാല സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാനും പദ്ധതിയുണ്ട്. ഇതിനായി സലാല വിമാനത്താവളത്തില്‍ താമസിയാതെ എമിഗ്രേഷന്‍ കസ്റ്റംസ് സൗകര്യം ഒരുക്കും. മസ്കത്ത് വഴി സലാലയിലേക്ക് വരുന്നവര്‍ക്ക്  ഇപ്പോള്‍ മസ്കത്തില്‍ എമിഗ്രേഷന്‍ കസ്റ്റംസ്  നടപടി പൂര്‍ത്തിയാക്കി വീണ്ടും സലാലയിലേക്ക് വിമാനം കയറേണ്ടതുണ്ട്. ഇത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്‍െറ ലക്ഷ്യം. വിവിധ ഹോട്ടലുകളുമായി സഹകരിച്ച് സ്റ്റോപ്പ് ഓവര്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് അബ്ദുറഹ്മാന്‍ അല്‍ ബുസൈദി അറിയിച്ചു. നിലവില്‍ ഗ്രാന്‍ഡ് ഹോര്‍മൂസ് ഹോട്ടലുമായി മാത്രമാണ് സഹകരിക്കുന്നത്. വിസയും നഗര പര്യടനവുമടങ്ങുന്ന ഒരു രാത്രിപാക്കേജിന് 149 റിയാലും രണ്ട് രാത്രി പാക്കേജിന് 199 റിയാലുമാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ഐ.എസിനൊപ്പം കുവൈത്തി വനിതാ ചാവേറുകള്‍

Posted: 30 Oct 2014 08:09 PM PDT

Image: 
Subtitle: 
വനിതാ വിഭാഗമായ അല്‍ഖന്‍സാഇനോടൊപ്പം പ്രവര്‍ത്തിക്കുന്നെന്ന് കേണല്‍ ഹുസാം

കുവൈത്ത് സിറ്റി: സിറിയയിലും ഇറാഖിലും പുതുതായി രൂപംകൊണ്ട സാധുധ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് കുവൈത്തി യുവാക്കള്‍ പോരാട്ടത്തിലേര്‍പ്പെടുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ കുവൈത്തി വനിതകളും യുദ്ധത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഐ.എസ് പോരാളികളായ കുവൈത്തി പുരുഷന്മാരുടെ ഭാര്യമാരോ അടുത്തബന്ധുക്കളോ ആണ് പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതെന്നാണ് വിവരം.
രാജ്യത്തെ പ്രമുഖ പ്രാദേശിക പത്രവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിയിലെ രഹസ്യാന്വേഷണ വിഭാഗം ഇന്‍ചാര്‍ജ് കേണല്‍ ഹുസാം അല്‍അവ്വാഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് കുവൈത്തി സ്ത്രീകള്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വനിതാ വിഭാഗമായ അല്‍ഖന്‍സാഇനോടൊപ്പം ചേര്‍ന്ന് ചാവേറുകളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കേണല്‍ ഹുസാമിന്‍െറ വെളിപ്പെടുത്തല്‍.
അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഐ.എസ് പോരാളികളോടൊപ്പം തന്ത്രപ്രധാന ഇടങ്ങളില്‍ ചാവേര്‍ സ്ഫോടനം സംഘടിപ്പിക്കുകയാണത്രെ ഇവരുടെ ചുമതല. 200ഓളം അംഗങ്ങളുള്ള ഈ വനിതാ പോരാട്ട ഗ്രൂപ്പിന്‍െറ നേതൃത്വം ഉമ്മുല്‍ മിഖ്ദാദ് എന്ന സ്ത്രീക്കാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വനിതാ വിഭാഗമായ ‘ഖന്‍സാഅ്’ല്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കുവൈത്തി വനിതകള്‍ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെന്നാണ് നിരീക്ഷണത്തില്‍ മനസ്സിലായത്.
പോരാട്ടത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിനുപുറമെ ആയുധങ്ങള്‍ വൃത്തിയാക്കല്‍, പരിക്കേല്‍ക്കുന്നവരുടെ ചികിത്സക്ക് സഹായിക്കല്‍ എന്നിവയെല്ലാം ഈ വനിതാഗ്രൂപ്പിന്‍െറ ചുതലകളാണ്. സിറിയയിലെ റിഖ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വനിതാ വിഭാഗത്തിലെ ചിലര്‍ കുര്‍ദ് ലക്ഷ്യങ്ങളെ തകര്‍ക്കാര്‍ കബാനിയയിലേക്ക് ചാവേറുകളായി പോയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, ഗ്രൂപ്പിലെ കുവൈത്തി സ്ത്രീ പോരാളികള്‍ ആരൊക്കെയാണെന്നോ ഏത് ഗോത്രത്തില്‍ പെടുന്നവരാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ളെന്ന് കേണല്‍ ഹുസാം കൂട്ടിച്ചേര്‍ത്തു.

Thursday, October 30, 2014

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ് Madhyamam News Feeds

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ് Madhyamam News Feeds

Link to

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ്

Posted: 30 Oct 2014 12:30 AM PDT

Image: 

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിന്‍െറ മകളുടെ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെതിരെ ക്രിമിനല്‍ കേസ്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൊടുവള്ളിയിലെ എം.എ. റസാഖ് മാസ്റ്ററുടെ പരാതിയിലാണ് പുനലൂര്‍ സ്വദേശി ജലീലിനെതിരെ ഐ.ടി. ആക്ട്  66 എ വകുപ്പുപ്രകാരം കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നിഷേധിക്കാനാവുമോ ഈ നഗ്നസത്യം....’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ്  ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘വിവാഹധൂര്‍ത്തിനെതിരെ ജിഹാദിനിറങ്ങുന്ന മൗലവിമാര്‍ ആദ്യം ലീഗ് നേതാക്കളെ നന്നാക്കട്ടെ’ എന്നാവശ്യപ്പെടുന്ന പോസ്റ്റില്‍, എം.എ. റസാഖ് മാസ്റ്ററുടെ മകളുടെ വിവാഹം രണ്ടു തവണ ആര്‍ഭാടമായി നടത്തിയതായി പരാമര്‍ശമുണ്ട്. ഒരു വശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത് നടത്തുകയും മറുവശത്ത് ധൂര്‍ത്തിനെതിരായ പാര്‍ട്ടി കാമ്പയിന്‍ ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന നേതാക്കളുടെ നിലപാട് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.  വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ഉണ്ണികുളം പഞ്ചായത്ത്  മുസ്ലിംലീഗ് സംഘടിപ്പിച്ച സെമിനാറില്‍ റസാഖ് മാസ്റ്റര്‍ പ്രസംഗിക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ റസാഖ് മാസ്റ്റര്‍  പോസ്റ്റ് ചെയ്തിരുന്നു.

കൊടുവള്ളി സി.ഐ കെ. പ്രേംജിത്ത് ജലീലിനെ ഫോണില്‍ വിളിച്ച് കേസെടുത്ത കാര്യം  അറിയിക്കുകയായിരുന്നു. പോസ്റ്റിലൂടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് റസാഖ് മാസ്റ്ററുടെ പരാതിയെന്നും സി.ഐ ജലീലിനെ അറിയിച്ചു. എന്നാല്‍, താനിട്ട പോസ്റ്റില്‍ മകളെ വിമര്‍ശിച്ചിട്ടില്ളെന്നും ലീഗ് നേതാവിന്‍െറ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണുണ്ടായതെന്നും ജലീല്‍ മറുപടി നല്‍കി. റസാഖ് മാസ്റ്ററുടെ പരാതിയില്‍ ജലീല്‍ പുനലൂരിനെതിരെ കേസെടുത്തതായി കൊടുവള്ളി സി.ഐ. കെ. പ്രേംജിത്ത് മാധ്യമത്തോടു പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ലീഗ് നേതാക്കളെ വിമര്‍ശിക്കുന്നതിന്‍െറ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ജലീല്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. ഇന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പരാതി നല്‍കുമെന്ന് ജലീല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായ ജലീല്‍ കുറച്ചുകാലം ഗള്‍ഫിലായിരുന്നു. തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചുവെന്ന പരാതിയില്‍ മുമ്പ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജലീലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയിരുന്നു. 

മുസ്ലിംകള്‍  നിലവിളക്ക് കൊളുത്തുന്നത് തെറ്റാണെന്ന് പ്രസംഗിക്കുന്ന എം.എല്‍.എ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ തലപ്പാവണിഞ്ഞ് സന്ദര്‍ശനം നടത്തുന്നതിന്‍െറ ചിത്രമാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.   സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഐ.ടി ആക്ട് പ്രകാരം കേസ് ചാര്‍ജ് ചെയ്യാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് സുപ്രീംകോടതി അടുത്തിടെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ജലീല്‍  പറഞ്ഞു. ശിവസേന നേതാവിന്‍െറ മരണാനന്തര ചടങ്ങിന് ഒൗദ്യോഗിക ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പെണ്‍കുട്ടികളെ  മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. പൊലീസിന്‍െറ ഈ നടപടിയെ വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാന ചലനം

Posted: 29 Oct 2014 11:58 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാന മാറ്റം. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ സ്ഥാന ചലനം. രാജസ്ഥാന്‍ കേഡറിലെ 1978 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ  മായാറാമിനെ ടൂറിസം സെക്രട്ടറിയായാണ് നേരത്തെ മാറ്റിയിരുന്നത്.  ഒക്ടേബര്‍ 15 നാണ്  ധനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെ ടൂറിസം വകുപ്പിലേക്ക് മാറ്റിയത്. ഒക്ടോബര്‍ 31 ന്  വിരമിക്കുന്ന ടൂറിസം സെക്രട്ടറി പര്‍വേസ് ധവാന്‍ വിരമിക്കുന്ന ഒഴിവിലാണ് മായാറാമിനെ നിയമിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച ഈ നിയമന ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ന്യൂനപക്ഷ സെക്രട്ടറി പദവിയിലുള്ള ലളിത് കെ. പന്‍വാറിനെ ടൂറിസം വകുപ്പിലേക്ക് മാറ്റികൊണ്ടാണ് മായറാമിനെ തല്‍സ്ഥാനത്തേക്ക് നീക്കിയിരിക്കുന്നത്.
അരവിന്ദ് മായാറാമിന്‍റെ അതേ ബാച്ചിലുള്ള രാജീവ് മെഹ്റിഷിയെയാണ് പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
യു.പി.എ സര്‍ക്കാരില്‍ നിര്‍ണായക പദവികള്‍ പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് മായാറാം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റടെുത്ത ശേഷം ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമാണ് മായാറാമിന്‍റെ സ്ഥാനചലനങ്ങള്‍.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാം ^സുപ്രീംകോടതി

Posted: 29 Oct 2014 10:37 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്‍റെ ശിപാര്‍ശ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങളില്‍ ലഫ്.ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ളെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രപതിയുടെ അഭിപ്രായം തേടാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണാഘടനാ ബെഞ്ചിന്‍റേതാണ് തീരുമാനം.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 11 ലേക്ക് മാറ്റി.
സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശമുയര്‍ത്തിയതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ശ്രമമാരംഭിച്ചിരുന്നു. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ലഫ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.
നേരത്തേ ലഫ്. ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു.

ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന

Posted: 29 Oct 2014 10:24 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കാനിരിക്കെ മുന്നിറിയിപ്പുമായി ശിവസേന രംഗത്തത്തെി. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.സി.പി പിന്തുണ തേടുന്നതിനെതിരെയാണ് മുഖപത്രമായ സാമ്നയിലുടെ ശിവസേന രംഗത്തത്തെിയത്.

ദേവേന്ദ്ര ഫ്ട്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പി തീരുമാനത്തെ സേന സ്വാഗതം  ചെയ്യുന്നു. എന്നാല്‍ എന്‍.സി.പി പിന്തുണയോടെയാണ് അധികാരത്തിലത്തെുന്നതെങ്കില്‍ ഫട്നാവിസിന് നിരവധി വെല്ലുവിളികള്‍ ഉണ്ടാകും. എന്‍.സി.പി വന്‍ അഴിമതി നടത്തിയ വിദര്‍ഭയില്‍ നിന്നാണ് ഫട്നാവിസ് വരുന്നത്. ആ സന്ദര്‍ഭത്തില്‍ എന്‍.സി.പി പിന്തുണ ബി.ജെ.പി സര്‍ക്കാരിന്‍്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാകും.

സത്യപ്രതിഞ്ജക്കു മുമ്പ് തന്നെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം. സാമ്നയിലെ മുഖപ്രസംഗത്തിലാണ് സേന നിലപാട് വ്യക്തമാക്കിയത്.
 

ഗവര്‍ണര്‍ ചാന്‍സലറാകേണ്ടതില്ല ^വക്കം പുരുഷോത്തമന്‍

Posted: 29 Oct 2014 10:20 PM PDT

Image: 

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ  ചാന്‍സലറാകേണ്ടതില്ല. സര്‍വകലാശാലയുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഗവര്‍ണര്‍ അങ്ങനെ ചെയ്യരുതെന്നാണ് അഭിപ്രായമെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

 ഗവര്‍ണര്‍ സര്‍വകാലാശാലകളുടെ ചാന്‍സലറാക്കിയിരിക്കുന്നുവെന്നത്  നിയമപരമായ കീഴ്വഴക്കം മാത്രമാണ്. പണ്ടുള്ള കീഴ്വഴക്കങ്ങള്‍ ഈ സാഹചര്യത്തില്‍ തുടരണമോയെന്ന് ചിന്തക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കോട്ടം തട്ടാതെയായിരിക്കണം ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ പി.സദാശിവം വി.സിമാരുടെ യോഗം വിളിച്ചത് ശരിയായില്ളെന്നും ജനാധിപത്യ സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്,കുസാറ്റ്,എം.ജി,കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു യോഗം.

ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യനുള്ള പ്രധാന വേദിയായാണ് ചാന്‍സലേഴ്സ് കൗണ്‍സിലിന് രൂപം നല്‍കിയത്.
 

നിതാഖാത് റജബ് മുതല്‍ പുതിയ ഘട്ടത്തിലേക്ക്

Posted: 29 Oct 2014 10:01 PM PDT

Image: 

 85 ശതമാനം സ്ഥാപനങ്ങളും പച്ച ഗണത്തിലെന്ന് തൊഴില്‍ മന്ത്രാലയം
അസ്ഹര്‍ പുള്ളിയില്‍
റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളും ആവശ്യമായ അനുപാതം സ്വദേശികളെ നിയമിച്ച് പച്ച ഗണത്തിലാണെന്ന് മന്ത്രാലയം. ചുവപ്പ്, മഞ്ഞ ഗണത്തിലുള്ള 14 ശതമാനം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. നിതാഖാത്ത് വ്യവസ്ഥ നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ രാജ്യത്തെ 50 ശതമാനം സ്ഥാപനങ്ങളും ചുവപ്പ്, മഞ്ഞ ഗണത്തിലായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായതെന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തി.
2015 ഏപ്രില്‍ 20 (1436 റജബ് ഒന്ന്) മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും സ്വദേശിവത്കരണത്തിന്‍െറ ശതമാനം വര്‍ധിപ്പിക്കുമെന്നും അഹ്മദ് അല്‍ഹുമൈദാന്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമായ അനുപാതം സ്വദേശിവത്കരണം യാഥാര്‍ഥ്യമാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മതിയായ സാവകാശം അനുവദിച്ചുകൊണ്ടാണ് പരിഷ്കരണം നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലും പച്ച ഗണത്തില്‍ തുടരാനാവും.  ഡിസംബര്‍ 23 (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ നിതാഖാത്തില്‍ സ്വദേശികളുടെ എണ്ണം പരിഗണിക്കുന്നതിന് ശരാശരി എണ്ണം കണക്കാക്കുന്ന രീതി അവലംബിക്കും.  ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) രജിസ്ട്രേഷന്‍ അനുസരിച്ച് അവസാനത്തെ 26 ആഴ്ചയിലെ സ്വദേശികളുടെ ശരാശരി എണ്ണം പരിഗണിച്ചാണ് സ്ഥാപനത്തിലെ സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കുക. സ്വദേശികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ മൂലം നിതാഖാത്ത് വ്യവസ്ഥയില്‍ സ്ഥാപനം ചുവപ്പ്, മഞ്ഞ ഗണത്തിലേക്ക് മാറുന്നത് പുതിയ മാനദണ്ഡത്തിലൂടെ ഇല്ലാതാക്കാനാവും. സൗദിയില്‍ സ്വദേശി ബിരുദധാരികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശികള്‍ക്ക് പകരം സ്വദേശികളെ നല്‍കാനുള്ള പദ്ധതിയാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ‘ഹദഫ്’ റിക്രൂട്ടിങ് വിഭാഗം നടപ്പാക്കിവരുന്നതെന്നും അല്‍ഹുമൈദാന്‍ വിശദീകരിച്ചു.

ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണത്തിന് ഇന്ത്യയും സൗദിയും

Posted: 29 Oct 2014 09:52 PM PDT

Image: 
Subtitle: 
അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം

മുഹമ്മദ് സുഹൈബ്
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ ഖനന, സംസ്കരണ കമ്പനിയായ സൗദി അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം.  ദ്വിദിന സന്ദര്‍ശനത്തിനത്തെിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഈ അഭ്യര്‍ഥന മുന്നോട്ടുവെച്ചത്. സൗദി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ക്രൂഡ് ഓയില്‍ ശേഖരണത്തിലും സംസ്കരണത്തിലും നിക്ഷേപിക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ ക്ഷണിച്ചത്.
 നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് ആദ്യമായി സൗദിയിലത്തെിയ ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം സൗദി പെട്രോളിയം സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാനെ കണ്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സൗദി ഉറപ്പു നല്‍കി. ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സൗദിയുടെ സഹകരണം ലഭിക്കുന്നത് ഊര്‍ജ മേഖലയില്‍ ഇന്ത്യക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതിനിധി സംഘത്തിന്‍െറ കൂടിക്കാഴ്ചകളില്‍ ലോക, ഏഷ്യന്‍, ഇന്ത്യന്‍ എണ്ണ വിപണിയെ കുറിച്ചും ക്രൂഡ് ഓയില്‍, എല്‍.പി.ജി രംഗത്തെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യത്തെ കുറിച്ചും ചര്‍ച്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാകണമെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി ഇത്തരം ചര്‍ച്ചകള്‍ തുടരുമെന്നും പ്രത്യാശിച്ചു.
ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിനായി സൗദി പെട്രോളിയം സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാനെ അടുത്ത വര്‍ഷാദ്യം ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്), കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍റ് റിന്യൂവബിള്‍ എനര്‍ജി എന്നിവയുടെ ആസ്ഥാനങ്ങളം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. റിയാദിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇന്നലെ ദഹ്റാനിലെ അരാംകോ ആസ്ഥാനവും മന്ത്രി സന്ദര്‍ശിച്ചു.

രാജ്നാഥ് സിങ്ങും ഒമാന്‍ വാണിജ്യമന്ത്രിയും കരാര്‍ ഒപ്പിട്ടു

Posted: 29 Oct 2014 09:41 PM PDT

Image: 
Subtitle: 
ഇന്ത്യയും ഒമാനും കുറ്റാന്വേഷണ രംഗത്ത് സഹകരിക്കും

മസ്കത്ത്: കുറ്റാന്വേഷണത്തിലും, കോടതിവിചാരണയിലും ഇന്ത്യയും ഒമാനും ഇനി പരസ്പരം സഹകരിക്കും. ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സനീദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ന്യൂഡല്‍ഹിയിലെ ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് ബുധനാഴ്ചയാണ് കരാര്‍ ഒപ്പിട്ടത്.
ഭീകരപ്രവര്‍ത്തനവും സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും പരസ്പരം സഹകരിക്കുന്നതിനുള്ള ജുഡീഷ്യല്‍  ആന്‍ഡ് ലീഗല്‍ കോഓപറേഷന്‍ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റവാളികളെ പിന്തുടര്‍ന്ന്  പിടികൂടാനും കുറ്റകൃത്യങ്ങള്‍ തടയാനും ഇരു രാജ്യങ്ങളും കൈകോര്‍ക്കും. പുറമെ, തൊണ്ടി മുതലുകള്‍ കണ്ടത്തൊനും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, തെളിവുകള്‍ എന്നിവ പരസ്പരം കൈമാറാനും കരാര്‍ ഉറപ്പുനല്‍കുന്നു. നികുതിവെട്ടിപ്പ്, കസ്റ്റംസ് നിയമലംഘനം, സാമ്പത്തിക തിരിമറി എന്നീ കേസുകളിലും തെളിവും വിവരങ്ങളും രേഖകളും പരസ്പരം കൈമാറും.
ഒമാനില്‍നിന്ന്  സാമ്പത്തിക തട്ടിപ്പ് നടത്തി പ്രവാസികള്‍ നാട്ടിലേക്ക് രക്ഷപ്പെടുന്ന പ്രവണതക്ക് തടയിടാനും കരാര്‍ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ നിയമ, നീതിന്യായ രംഗങ്ങളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് കരാറെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ റവാഹി, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യു.എന്‍ ബഹുമതി: കുവൈത്ത് അമീറിനെ അറബ് ലീഗ് ആദരിക്കുന്നു

Posted: 29 Oct 2014 09:34 PM PDT

Image: 

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിന് അര്‍ഹനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ആദരിക്കുന്നു. അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടക്കുന്ന ചടങ്ങിന്‍െറ തീയതി ഉടന്‍ തീരുമാനിക്കുമെന്ന് അറബ് ലീഗ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ഡോ. ഹൈഫ അബൂഗസ്ല അറിയിച്ചു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കുവൈത്തിനെ ‘മാനുഷിക കേന്ദ്ര’മായും അമീറിനെ ‘മാനുഷിക നേതാവാ’യും പ്രഖ്യാപിച്ചുകൊണ്ട് അടുത്തിടെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ബഹുമതി സമ്മാനിച്ചിരുന്നു. തന്‍െറ മനുഷ്യത്വം നിറഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴി കുവൈത്തിനെയും അറബ് രാജ്യങ്ങളെയും ശൈഖ് സബാഹ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണെന്ന് അബൂഗസ്ല അഭിപ്രായപ്പെട്ടു. മതം, ഭാഷ, വര്‍ണം, വര്‍ഗം തുടങ്ങിയവയുടെ അതിര്‍വരമ്പുകളില്ലാതെയായിരുന്നു കുവൈത്തിന്‍െറയും അമീറിന്‍െറയും സഹായപ്രവര്‍ത്തനങ്ങള്‍. ഇത് മറ്റു രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും മാതൃകയാണ് -അവര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ രണ്ടുവട്ടം യു.എന്‍ ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് കുവൈത്തായിരുന്നു. ഈ ഉച്ചകോടികളില്‍ വാഗ്ദാനം ചെയ്യപ്പെട്ട 360 കോടി ഡോളറില്‍ 80 കോടിയും കുവൈത്തിന്‍െറ വക തന്നെയായിരുന്നു.
ഈ തുക മുഴുവന്‍ കുവൈത്ത് യു.എന്നിന് കൈമാറുകയും ചെയ്തു. ഇബോളക്കെതിരായ പോരാട്ടത്തില്‍ അടുത്തിടെ കുവൈത്ത് ലോകാരോഗ്യ സംഘടനക്ക് 50 ലക്ഷം ഡോളര്‍ കൈമാറിയിരുന്നു. ഇതുകൂടാതെ, നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളാണ് കുവൈത്ത് ഭരണകൂടവും ജീവകാരുണ്യ സംഘങ്ങളും നടത്തുന്നത്.

സാങ്കേതിക തകരാര്‍: ദുബൈ മെട്രോ റെഡ്ലൈനില്‍ സര്‍വീസ് തടസ്സപ്പെട്ടു

Posted: 29 Oct 2014 09:13 PM PDT

Image: 
Subtitle: 
ബുധനാഴ്ച രാത്രി 7.15 മുതല്‍ ഒന്നേകാല്‍ മണിക്കൂറാണ് മെട്രോ പണിമുടക്കിയത്

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ മെട്രോയുടെ റെഡ്ലൈനില്‍ ബുധനാഴ്ച രാത്രി ഒന്നേകാല്‍ മണിക്കൂറോളം സര്‍വീസ് തടസ്സപ്പെട്ടു. തിരക്കുള്ള സമയമായ രാത്രി 7.15ഓടെയാണ് സംഭവം. ചുവപ്പുപാതയിലെ ജബല്‍ അലി മുതല്‍ റാശിദിയ വരെ എല്ലാ സ്റ്റേഷനുകളിലും യാത്ര തുടരാനാകാതെ ആളുകള്‍ കുടുങ്ങി. എട്ടരയോടെ തകരാര്‍ പരിഹരിച്ച് സര്‍വീസ് പുനരാരംഭിച്ചു.
മെട്രോ തകരാറിലായി മിനുട്ടുകള്‍ക്കകം മിക്ക സ്റ്റേഷനുകളിലും യാത്രക്കാര്‍ തിങ്ങിനിറഞ്ഞു. ഓഫിസ് വിട്ടുവരുന്ന സമയമായതിനാല്‍ നിത്യ യാത്രക്കാരായിരുന്നു കൂടുതലും.
അപ്രതീക്ഷിതമായുണ്ടായ തകരാര്‍ ആയിരക്കണക്കിന് യാത്രക്കാരെ  വലച്ചു. മിക്ക സ്റ്റേഷനുകളിലും ട്രെയിനിന്‍െറ വാതില്‍ തുറന്നുവെച്ച നിലയില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇടക്കിടെ അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനിനകത്ത് തന്നെ ഏറെ നേരം ചെലവഴിച്ചു. പാതിവഴിയിലായ യാത്രക്കാര്‍ പിന്നീട് ബസുകളിലും ടാക്സിയിലുമാണ് ലക്ഷ്യ സ്ഥാനങ്ങളിലത്തെിയത്. കയറിയതു മുതല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് ഓടിയിരുന്നതെന്ന് നഖീല്‍ സ്റ്റേഷനില്‍ നിന്ന് റാശിദിയ ഭാഗത്തേക്ക് യാത്ര ചെയ്ത പാലക്കാട് സ്വദേശി നിതിന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്‍റര്‍നെറ്റ് സിറ്റി സ്റ്റേഷനില്‍ ട്രെയിന്‍ ഓട്ടം നിര്‍ത്തി.  7.30ഓടെ ഇന്‍റര്‍നെറ്റ് സിറ്റി സ്റ്റേഷനിലത്തെിയ താന്‍ ട്രെയിനില്‍ കയറിയെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും പുറപ്പെട്ടില്ളെന്ന് നിലമ്പൂര്‍ സ്വദേശി അജ്മല്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനകം സ്റ്റേഷനില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.
മെട്രോ തകരാറിലാണെന്ന് അധികൃതര്‍ അറിയിച്ചതോടെ യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി.
പുറത്ത് കൂട്ടംകൂടി നിന്ന ഇവര്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു. യാത്രക്കായി ബസുകളും ടാക്സികളും ഒരുക്കിയതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ എല്ലാവരും ഒന്നിച്ച് പുറത്തിറങ്ങിയതിനാല്‍ വളരെ നേരം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടാക്സികള്‍ ലഭിച്ചത്. സാങ്കേതിക തകരാറാണ് സര്‍വീസ് നിലക്കാന്‍ കാരണമെന്ന് ആര്‍.ടി.എ ട്വിറ്ററിലൂടെ അറിയിച്ചു.

ഗസ്സയിലെ സ്കൂളുകള്‍ പുനര്‍നിര്‍മിക്കാന്‍ മലാല 50,000 ഡോളര്‍ നല്‍കും

Posted: 29 Oct 2014 09:08 PM PDT

Image: 

ലണ്ടന്‍: സമാധാന നൊബേല്‍ സമ്മാന ജേതാവും പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായ് ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ സ്കൂളുകള്‍ നിര്‍മിക്കാന്‍ 50,000 ഡോളര്‍ (30,50,000 രൂപ) നല്‍കും. സ്വീഡനില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്. നൊബേല്‍ സമ്മാനത്തില്‍നിന്ന് ലഭിച്ച തുകയുടെ ഒരുഭാഗമാണ് മലാല ഗസ്സക്കായി നല്‍കുന്നത്.

ഫലസ്തീനിലെ 65 സ്കൂളുകള്‍ പുനര്‍നിര്‍മിക്കാനാണ് തുക വിനിയോഗിക്കുക. ഐക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ആര്‍.ഡബ്ള്യു.എ വഴിയാണ് തുക ഫലസ്തീനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുകയെന്നും മലാല വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സംസാരിച്ചതിന് താലിബാന്‍ തോക്കിനിരയാക്കിയ മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസം. കുട്ടികളുടെ പുരസ്കാരവും നൊബേല്‍ സമ്മാനവും ഒരേവര്‍ഷം ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് മലാല.
 

എല്‍.പി സ്കൂള്‍ നിലവാരത്തില്‍ ശാസ്ത്ര സര്‍വകലാശാല

Posted: 29 Oct 2014 07:37 PM PDT

Image: 

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്)നിന്ന് ലഭിച്ച ഒരു പരാതി ‘ഈ അംഗം എന്നെ മന്ദബുദ്ധി എന്ന് വിളിച്ചു’ എന്നാണ്. ‘ഈ കുട്ടി എന്നെ കഴുത എന്ന് വിളിച്ചു’ എന്ന് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പരാതിപറയുന്ന അതേമാതൃക. സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെയും ഇതേ പരാതി ഉയര്‍ന്നിരുന്നു. അതിനും രണ്ടാഴ്ച മുമ്പാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്തക്ക് വിളിയും കൈയാങ്കളിയും നടത്തിയത്. സംസ്ഥാനത്തിനു തന്നെ മാതൃകയാകേണ്ട, ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കേണ്ട ഒരു സര്‍വകലാശാലയിലെ സിന്‍ഡിക്കേററ് അംഗങ്ങളാണ് ഇത്തരത്തില്‍ എല്‍.പി സ്കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ പെരുമാറുന്നത്.

സര്‍വകലാശാലയുടെ അക്കാദമിക വിഷയങ്ങളിലൊന്നുമല്ല ഈ തര്‍ക്കവും കൈയാങ്കളിയും.  ശാസ്ത്ര സര്‍വകലാശാലയുടെ തലപ്പത്ത് ഏതെങ്കിലും പ്രമുഖ ശാസ്ത്രജ്ഞന്‍ എത്തണം എന്നതുമല്ല തര്‍ക്കത്തിന് ഹേതു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറും രജിസ്ട്രാറുമൊക്കെ ആക്കുന്നതിനാണ് ഈ കടിപിടി. തന്‍െറ പാര്‍ട്ടിയില്‍പെട്ടയാള്‍ മാത്രമല്ല, തന്‍െറ ഗ്രൂപ്പില്‍പെട്ടയാളാകണം എന്നതാണ് പുതിയ മാനദണ്ഡം. അത് നടക്കാത്തതിനാല്‍ എം.എല്‍.എയും വിദ്യാര്‍ഥി പ്രതിനിധിയും സിന്‍ഡിക്കേറ്റ് അംഗത്വം ഉപേക്ഷിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നു കുസാറ്റിലെ ഭരണതര്‍ക്കം.

കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസം കുസാറ്റിന് വൈസ് ചാന്‍സലറുണ്ടായിരുന്നില്ല. ജനുവരിയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ വിരമിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ അറിയാമായിരുന്നതാണ്. എന്നിട്ടും പുതിയ വി.സി എത്താന്‍ 10 മാസമെടുത്തു. ശാസ്ത്ര സര്‍വകലാശാല നയിക്കാന്‍ ശാസ്ത്ര പ്രതിഭയെ തേടുന്നതിനു പകരം പാര്‍ട്ടി, ഗ്രൂപ്, സമുദായ സമവാക്യങ്ങള്‍ യോജിച്ചുവരുന്ന ആളെ തേടിയാണ് അത്രയും കാലം വൈകിയത്. ഇത്രയും കഷ്ടപ്പെട്ട്  ഭരണവിഭാഗം കണ്ടത്തെിയയാളെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ അംഗീകരിച്ചതുമില്ല.

ഒടുവില്‍ ഇടത് സഹയാത്രിക വൈസ് ചാന്‍സലറായി എത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഹൈബി ഈഡന്‍ എം.എല്‍.എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചത്. വൈസ് ചാന്‍സലറെ കണ്ടത്തെുന്നതിനുള്ള സിന്‍ഡിക്കേറ്റ് പ്രതിനിധി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍നിന്ന് ഹൈബി ഈഡനും ലീഗില്‍നിന്ന് കെ.എം. ഷാജി എം.എല്‍.എയും മത്സരിക്കാനിറങ്ങിയിരുന്നു. ഇത് യു.ഡി.എഫില്‍തന്നെ അസ്വാരസ്യത്തിന് ഇടയാക്കി. ഒടുവില്‍ പാര്‍ട്ടിയിലെ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് കെ.എം. ഷാജി പിന്‍വാങ്ങുകയായിരുന്നു.

10 മാസം വൈസ് ചാന്‍സലറില്ലാതെ പ്രവര്‍ത്തിച്ചിട്ടും സര്‍വകലാശാലക്ക് കാര്യമായ കുഴപ്പമൊന്നുമുണ്ടായില്ല എന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യയിലെതന്നെ അപൂര്‍വ സര്‍വകലാശാലകളില്‍ ഒന്നായ കുസാറ്റില്‍ ഇക്കാലങ്ങളില്‍ അക്കാദമികമായി നയപരമായ കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നതാണ് കൗതുകകരം. മാസങ്ങളായി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗങ്ങളും പ്രക്ഷുബ്ധമാണ്. ചേരിതിരിഞ്ഞും ഗ്രൂപ് തിരിഞ്ഞും രാഷ്ട്രീയ തര്‍ക്കങ്ങളാണ് അവിടെ നടക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരസ്പരം സംശയം ഉന്നയിക്കുന്നുണ്ട്.

തുണിവ്യാപാര രംഗത്തുള്ളയാളാണ് ഇന്‍ഡസ്ട്രിയല്‍ പ്രതിനിധി എന്ന നിലക്ക് സിന്‍ഡിക്കേറ്റ് അംഗമായിരിക്കുന്നത്. ഭരണമുന്നണിയിലെ രണ്ട് പ്രമുഖ ഘടകകക്ഷികളുടെ നോമിനിയായാണ് ഇദ്ദേഹം സിന്‍ഡിക്കേറ്റില്‍ എത്തിയത്. അടുപ്പം പുലര്‍ത്തുന്നതാകട്ടെ ഇടതുപക്ഷവുമായും. യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗത്തെ കെ.എസ്.യു കരിങ്കൊടി കാണിക്കുന്നതിനും സര്‍വകലാശാല സാക്ഷിയായി. അംഗങ്ങളില്‍ പലരുടെയും യാത്രപ്പടി സംബന്ധിച്ച തര്‍ക്കവും സിന്‍ഡിക്കേറ്റ് യോഗത്തെ പ്രക്ഷുബ്ധമാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് എറണാകുളത്തുകാരനായ അംഗം തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലത്തെി എന്നതാണ് ഒരു കഥ.

വിജിലന്‍സില്‍ കുടുങ്ങി സംസ്കൃത സര്‍വകലാശാല

ആദി ശങ്കരന്‍െറ നാട്ടില്‍ അദ്ദേഹത്തിന്‍െറ പേരില്‍ തുടങ്ങിയ സര്‍വകലാശാല ഇപ്പോള്‍ പ്രസിദ്ധമായിരിക്കുന്നത് വിജിലന്‍സ് കേസുകളുടെ പേരിലാണ്. സാധാരണ ഗതിയില്‍ വൈസ് ചാന്‍സലറായ ശേഷമാണ് സര്‍വകലാശാലകളുടെ തലപ്പത്തുള്ളവര്‍ വിജിലന്‍സ് കേസില്‍ കുടുങ്ങുന്നതെങ്കില്‍, സംസ്കൃത സര്‍വകലാശാല ഇക്കാര്യത്തില്‍ പുതിയൊരു ‘മാതൃക’യും സൃഷ്ടിച്ചു.
വിജിലന്‍സ് കേസില്‍ കുടുങ്ങിയയാളാണ് ഇവിടെ വി.സി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് വീണ്ടുമൊരു വിജിലന്‍സ് അന്വേഷണത്തിനും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സര്‍വകലാശാല നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രജിസ്ട്രാര്‍ നിയമനം നടത്തിയതില്‍ ക്രമക്കേടും അഴിമതിയും സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്ന് കാണിച്ച് സര്‍വകലാശാല അധ്യാപകന്‍ സതീഷ്കുമാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഈ കേസില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഒന്നാം പ്രതിയും രജിസ്ട്രാര്‍ ഡോ. രവീന്ദ്രന്‍, രജിസ്ട്രാറെ തെരഞ്ഞെടുത്ത ഇന്‍റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്സ്പര്‍ട്ട് ആയിരുന്ന ഡോ. അബ്ദുല്‍ഖാദര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.

പതിവുപോലെ ഗ്രൂപ്പും സമുദായവുമൊക്കെ തന്നെയാണ് ഇവിടെയും വി.സി തെരഞ്ഞെടുപ്പില്‍ അധികാരികള്‍ മാനദണ്ഡമാക്കിയത്. കുസാറ്റിന്‍െറ കാര്യത്തില്‍ എന്നപോലെ മാസങ്ങളായി സംസ്കൃത സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗവും പ്രക്ഷുബ്ധമാണ്. രജിസ്ട്രാറുടെ യോഗ്യതാ പ്രശ്നമാണ് മുഖ്യചര്‍ച്ച. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ഒരുവിഭാഗം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രജിസ്ട്രാര്‍ നിയമനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം ലംഘിച്ചത് സംബന്ധിച്ച് മറ്റൊരു പരാതിയും നിലനില്‍ക്കുന്നുണ്ട്.

സംസ്കൃത സര്‍വകലാശാലയുടെ തലപ്പത്ത് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയവര്‍ ഇല്ളെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. കോമേഴ്സില്‍ ബിരുദം നേടിയ വി.സിയും പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ പി.വി.സിയുമെല്ലാമാണ് സര്‍വകലാശാലയെ നയിക്കുന്നത്.
തുടരും

ബിന്‍ലാദിനെ പിടികൂടിയവരെന്തേ, ബഗ്ദാദിയെ തൊടാന്‍ മടിക്കുന്നു?

Posted: 29 Oct 2014 06:55 PM PDT

Image: 

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ലവന്ത്,  ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ഇറാഖ് എന്നോ ഇംഗ്ളീഷില്‍ നീട്ടിയും ‘ദൗല ഇസ്ലാമിയ’ എന്ന് അറബിയില്‍ കുറുക്കിയും പറയുന്ന ‘കുന്ത്രാണ്ടം’ യഥാര്‍ഥത്തില്‍ എന്താണ്? ഇത് കവിതയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഒരു സൗകര്യമുണ്ടായിരുന്നു: അന്തരീക്ഷത്തിലൂടെ പറന്നുപോവുന്ന കുരുവികളോടും കുയിലിനോടും ചോദിക്കുക. എന്നാല്‍, ഇക്കാലത്ത് കുരുവിയോടും കുയിലിനോടും ചോദിച്ചാല്‍ കിട്ടുന്ന മറുപടി മറ്റുള്ളവരുടേതില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല-നെറ്റില്‍ നോക്കൂ; ഗൂഗ്ളിനോട് ചോദിക്കൂ; അല്ളെങ്കില്‍ ട്വിറ്റര്‍ കുരുവിയുടെ അഭിപ്രായം ആരായൂ!
‘ദൗല ഇസ്ലാമിയ്യ’യുടെ കാര്യത്തില്‍ ഈ മറുപടിപോലും അപ്രസക്തമാവാന്‍ പോവുകയാണ്. അടുത്തിടെ ലെക്സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്ത ഒരു വിഷയം ഗൂഗ്ള്‍, ട്വിറ്റര്‍, ഫേസ്ബുക് മുതലായ സോഷ്യല്‍ മീഡിയ പരിസരത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ എങ്ങനെ അകറ്റിനിര്‍ത്താനാവും എന്നതായിരുന്നു. പക്ഷേ, ഇത് സാധ്യമാണോ? ‘ഇസ്ലാമിക് സ്റ്റേറ്റ്’ വിമതര്‍ ഏതെങ്കിലും ഒരു പ്രത്യേക ഭൂപരിധിയില്‍ ഒതുങ്ങുന്നവരായിരുന്നെങ്കില്‍ ഒരുപക്ഷേ, സോഷ്യല്‍ മീഡിയയുടെ സേവന പരിസരത്തുനിന്ന് അകറ്റിനിര്‍ത്താന്‍ കഴിഞ്ഞേനെ. പക്ഷേ, കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തികച്ചും വ്യത്യസ്തവും ഭയാനകവുമാണല്ളോ സ്ഥിതിഗതികള്‍!

സിറിയ-ഇറാഖ്-തുര്‍ക്കി മേഖലകളിലും കുര്‍ദ്-യസീദി മലമടക്കുകളിലും പരിമിതമല്ല ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ തോന്നിയിരുന്നത് സംഭവം മേഖലയിലെ ശിയാ-സുന്നി വിഭാഗീയ ബലപരീക്ഷണത്തിലൊതുങ്ങുന്ന ഒന്നാണെന്നാണ്. ആയത്തുല്ല ഖുമൈനിയുടെ അരങ്ങേറ്റത്തോടെ മേഖലയിലെ സുന്നി മേല്‍ക്കൈക്ക് കാര്യമായ ക്ഷതം സംഭവിച്ചു. ഇസ്ലാമിക ഖിലാഫത്ത് ചരിത്രത്തില്‍ ഒട്ടുമിക്ക പേരുടെയും ഭരണ ആസ്ഥാനമായിരുന്ന ബഗ്ദാദ് എന്നും ഇറാനിലെ ശിയാ വിഭാഗത്തിന്‍െറ ആക്രമണലക്ഷ്യങ്ങളിലൊന്നായിരുന്നു. അമീറുല്‍ മുഅ്മിനീന്‍ എന്ന അഭിസംബോധനയിലൂടെ അറിയപ്പെട്ടിരുന്ന ഖിലാഫത്ത് ആസ്ഥാനാധിപതിയുടെ അമരം എന്നതായിരുന്നു ബഗ്ദാദിന്‍െറ സവിശേഷത. ഇസ്മായില്‍ സഫവി എന്ന ഇറാന്‍കാരുടെ എക്കാലത്തെയും വലിയ ഹീറോ വഴി പരാജയപ്പെട്ട ഇടക്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്ലിം ലോകത്തിന്‍െറ മേല്‍ക്കൈ എന്നും ശിയാ വിഭാഗത്തിന് വെല്ലുവിളിയായിക്കൊണ്ട് സുന്നികളുടെ കരങ്ങളില്‍തന്നെ തുടര്‍ന്നു.

നമ്മുടെ കാലഘട്ടത്തില്‍ അഥവാ തിക്രീത്തിലെ ഒരു ‘കുഴിമന്തി’യില്‍നിന്ന് സദ്ദാം ഹുസൈന്‍ എന്ന സുന്നി ഭരണാധികാരി പിടികൂടപ്പെടുകയും തുടര്‍ന്ന്, ഒരു ശിയാ ന്യായാധിപന്‍ അദ്ദേഹത്തെ കഴുമരത്തിലേറ്റുകയും ചെയ്തതോടെ മേഖലയിലെ ശാക്തിക സന്തുലനത്തിന് ഇടിവ് സംഭവിച്ചു. ഖുമൈനി ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന ശിയാ ഇസ്ലാമിസം പ്രദേശത്തെ ഉറങ്ങിക്കിടക്കുകയായിരുന്ന വിഭാഗീയവികാരമുണര്‍ത്തി പാരമ്യത്തിലത്തെിനില്‍ക്കുമ്പോഴാണ് ശിയാ തീര്‍ഥാടനകേന്ദ്രമായ കര്‍ബലയും കൂഫയുമടങ്ങുന്ന ഇറാഖിന്‍െറ മേലുള്ള അധീശത്വം ഓര്‍ക്കാപ്പുറത്ത് ശിയാ വിഭാഗത്തിന്‍െറ കൈകളില്‍ വന്നമരുന്നത്. സിറിയയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ബശ്ശാര്‍  അല്‍അസദ് ശിയാ വിഭാഗത്തിലെ എക്സ്ട്രീം ഗ്രൂപ്പായ അലവിയാക്കളില്‍ പെടുന്നവരാണെങ്കിലും 90 ശതമാനം വരുന്ന സിറിയന്‍ പൗരന്മാര്‍ സുന്നികളാണ് എന്ന യാഥാര്‍ഥ്യം ഭരണകൂടത്തിന്‍െറ സെക്കുലര്‍ നിലപാടുകാരണം ഒരു ഒളിഞ്ഞ യാഥാര്‍ഥ്യമായി അമര്‍ന്നു കിടക്കുകയായിരുന്നു. ഇതിനിടക്കാണ് തുനീഷ്യയില്‍ ആരംഭം കുറിച്ച അറബ് വസന്തം പരത്തിയ ഇസ്ലാമിക പരിവര്‍ത്തനത്തിന്‍െറ കാറ്റ് സിറിയയെ ഇളക്കിമറിക്കാനാരംഭിച്ചത്.

പൗരന്മാരില്‍ ഭൂരിഭാഗവും സുന്നികളായിരിക്കെ സ്വാഭാവികമായും ബശ്ശാറിന്‍െറ ശിയാ ഭരണകൂടം പ്രസ്തുത പരിവര്‍ത്തനക്കാറ്റില്‍ നിലംപൊത്തുമെന്നു കണ്ട ഇറാനിലെ ശിയാ ഭരണകൂടം അസദിനുവേണ്ടി പാഞ്ഞത്തെി. അസദിനെ സഹായിക്കാന്‍ റഷ്യകൂടി കളത്തിലിറങ്ങിയതോടെ സിറിയ-ഇറാന്‍-റഷ്യ അച്ചുതണ്ടിനു മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ സുന്നികള്‍ക്ക് രക്ഷയുണ്ടായില്ല. ഇസ്രായേല്‍ ഗസ്സയില്‍ കൊന്നൊടുക്കിയതിനേക്കാള്‍ പതിന്മടങ്ങ് കുഞ്ഞുങ്ങളെ ബശ്ശാറിന്‍െറ സേന കൊല്ലാന്‍ ഒരു കാരണം, നൂറ്റാണ്ടുകളായി തുടരുന്ന ശിയാ-സുന്നി പാരമ്പര്യ വൈരമത്രെ.

മേഖലയിലെ മേല്‍ക്കൈ നഷ്ടപ്പെട്ടതില്‍ അസ്വസ്ഥരായ  ഭരണകൂടങ്ങളുടെ  പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിരവധി  മിലീഷ്യകള്‍ ഇറാഖ്-സിറിയ-ലബനാന്‍ പ്രദേശങ്ങളില്‍ സജീവമാണെന്നും പെട്രോ ഡോളറിന്‍െറ അപാരമായ ധൂര്‍ത്തില്‍ പറപറക്കുന്ന ഇവര്‍ വ്യത്യസ്ത ഭരണകൂടങ്ങളുടെ പ്രതിനിധാനത്തോടെ ഇവിടങ്ങളില്‍ വിലസുകയാണെന്നും മിഡില്‍ഈസ്റ്റ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏവര്‍ക്കുമറിയാം. എന്നാല്‍, അവരുടെയൊക്കെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ദൗല ഇസ്ലാമിയ്യയുടെ ആവിര്‍ഭാവം.

ഒരിസ്ലാമിക രാഷ്ട്രവും ഒരിസ്ലാമിക ഗ്രൂപ്പും ഇന്നേവരെ ഈ സംഘത്തെ അംഗീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇവര്‍ സലഫികളാണത്രെ. തീവ്ര സലഫികള്‍ പ്രവാചകന്‍െറ കാലത്തെ നിയമവ്യവസ്ഥ മാത്രമല്ല, ആ കാലഘട്ടത്തിന്‍െറ സാമൂഹിക ഘടന അപ്പാടെ 21ാം നൂറ്റാണ്ടിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുന്നു. മുസ്ലിം ലോകത്ത് തുനീഷ്യയിലും ഈജിപ്തിലും സോമാലിയയിലും അടക്കം നടക്കുന്ന പോരാട്ടങ്ങളില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സലഫി സാന്നിധ്യമുണ്ട്. എന്നാല്‍, ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞവരില്‍ ഒരു സലഫി രാഷ്ട്രമായ സൗദി ഭരണകൂടമാണ് മുന്‍പന്തിയില്‍ എന്നതാണ്  ശ്രദ്ധേയം. ഖുലഫാഉര്‍റാശിദീന്‍െറ തുടര്‍ച്ച എന്ന നിലക്ക് ഖിലാഫത്ത് സ്ഥാപിക്കാനായി ഇറങ്ങിത്തിരിച്ചവരാണ് തങ്ങളെന്നും,   പ്രസ്തുത ഖിലാഫത്തിനെ അംഗീകരിക്കാത്ത സകലതും അനിസ്ലാമികമായിക്കണ്ട് അത്തരം രാഷ്ട്രങ്ങളെയും സ്ഥാപനങ്ങളെയും തുടച്ചുനീക്കുക ലക്ഷ്യമാണെന്നും തുടക്കത്തില്‍ പറഞ്ഞുകേട്ടപ്പോള്‍ പോടിതോന്നിയിരുന്നു. ഖുര്‍ആനിക വിഷയങ്ങളിലെ പ്രാഥമിക വിവരംവെച്ച് ആരും ഇത്തരം ജല്‍പനങ്ങള്‍ കേട്ട് ഞെട്ടുക സ്വാഭാവികം.

ഐ.എസുകാര്‍ ഇറാഖിലെ യസ്ദീ വംശക്കാരോട് ക്രൂരമായി പെരുമാറുന്നതിന്‍െറ നിരവധി സംഭവങ്ങള്‍ ഇതിനകം ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ചടക്കിയ പെണ്‍കുട്ടികളെ യുദ്ധമുതലായി കണക്കാക്കി വീതംവെച്ചെടുക്കുന്നു എന്നത് തൊട്ട് അവരെ  വ്യഭിചാര തൊഴിലാളികളായി ഉപയോഗിക്കുന്നു എന്നതുവരെയുണ്ട് ആരോപണങ്ങള്‍.
സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ചന്തയില്‍ വില്‍ക്കുന്നു എന്നിത്യാദി ആരോപണങ്ങള്‍ നിലനില്‍ക്കത്തെന്നെ ഇവര്‍ തന്നെയാണല്ളോ കേരളീയരായ നാല് ഡസനോളം യുവതികളെ മാനത്തിനോ രോമത്തിനോ പോറലുപോലുമേല്‍പിക്കാതെ, അര്‍ധരാത്രി ബസ് മാര്‍ഗം യാത്രക്കിടെ ജൂസും നട്സും വാങ്ങിക്കൊടുത്ത് സുരക്ഷിതമായി  അകലെ കുര്‍ദ് മേഖലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിച്ചത് എന്ന വസ്തുത ഇവരെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നതെല്ലാം ശരിയല്ല എന്ന് വിശ്വസിക്കുന്നു. അമേരിക്കയും ഇസ്രായേലും മിസൈലുകള്‍ പായിച്ച്  ഗസ്സയില്‍ ആയിരങ്ങളെ മനോഹരമായി കൊന്നുതീര്‍ക്കുമ്പോള്‍ പഴയ ഇറച്ചിവെട്ടുന്ന കുട്ടമ്പൂര്‍ കത്തി ഉപയോഗിച്ച് ഇവര്‍ രണ്ടോ മൂന്നോ എതിരാളികളെ കഴുത്തറുത്തുകൊന്ന് ക്രൂരതയുടെ ഉടല്‍രൂപമായി മാറുന്നതിന് പിന്നിലെ രസതന്ത്രം മനസ്സിലാക്കാന്‍ ആര്‍ക്കാണ് കഴിയുക.

ദൗല ഇസ്ലാമിയ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് വിഭാഗീയതക്കപ്പുറം വേറെയും മാനങ്ങളുണ്ട് എന്നുകരുതാന്‍ നിര്‍ബന്ധിതമാവുന്ന ചില സൂചനകളുണ്ട്. ദൗല ഇസ്ലാമിയയുടെ ഭീകരമുഖം ഇത്രയൊക്കെ തുറന്നുകാട്ടപ്പെട്ടിട്ടും അവരെ ലോകമൊട്ടാകെ തള്ളിപ്പറഞ്ഞിട്ടും പാശ്ചാത്യ നാടുകളില്‍ നിന്നടക്കം യുവതി-യുവാക്കള്‍ അവരോട് അണിചേരാന്‍ വെമ്പല്‍കൊള്ളുന്നു. എന്തുകൊണ്ടാവും ഇത്? ജര്‍മനിയില്‍നിന്നു മാത്രം ഇതിനകം 300ല്‍പരം പേര്‍ ഈയാവശ്യാര്‍ഥം ഇറാഖിലേക്ക് പുറപ്പെട്ടുവത്രെ. ഫ്രാന്‍സില്‍നിന്ന് തിരിച്ച യുവതികള്‍ ഒരുകാര്യം തുറന്നുപറഞ്ഞതായി ലോസ് ആഞ്ജലസ് പത്രത്തില്‍നിന്ന് ദ ഹിന്ദു ഉദ്ധരിക്കുന്നു. അതനുസരിച്ച് യുദ്ധഭൂമിയിലത്തെി ദൗല ഇസ്ലാമിയുടെ യുവാക്കളോട് തോളോടു തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യുന്നതോടൊപ്പം അവരില്‍ ചിലരെ വിവാഹം ചെയ്ത് ഉശിരുള്ള സന്താനങ്ങളെ ഗര്‍ഭംധരിച്ച് അവരെ യുദ്ധരംഗത്തേക്ക് പറഞ്ഞയക്കലും ഈ യുവതികളുടെ പലായനത്തിന്‍െറ ലക്ഷ്യമാണ്. എങ്കില്‍, ഇവരെ ഈ വിശുദ്ധ യുദ്ധത്തിന്‍െറ മാഹാത്മ്യം പറഞ്ഞ് പഠിപ്പിച്ചതാര്? വല്ല കുരുവിയോടും ചോദിക്കുകയല്ലാതെ രക്ഷയില്ല.

ഇന്ത്യയില്‍നിന്നു പോലുമുണ്ടത്രെ  പോരാടാന്‍ ചില ചൂടന്മാര്‍. അവരില്‍ മജീദ് എന്നൊരാള്‍ ഇറാഖിലത്തെിയ ഉടനെ കൊല്ലപ്പെട്ടതായും കേള്‍ക്കുന്നു. നാലുപേരാണത്രെ ഇതിനകം സ്വര്‍ഗത്തിലേക്ക് പോകാന്‍ അണിഞ്ഞൊരുങ്ങി അവിടെയത്തെിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള റിക്രൂട്ട്മെന്‍റ് അപേക്ഷകള്‍ തകൃതിയായി നടക്കുന്നുവെന്നാണ് ഐ.ബി റിപ്പോര്‍ട്ട്. അവരെ പിടികൂടാന്‍ മോദിസര്‍ക്കാര്‍ വലവീശുന്നു. ഇന്ത്യന്‍ രഹസ്യ പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് വീണുകിട്ടിയ അവസരമാണ്. പഴയ വ്യാജ ഏറ്റുമുട്ടല്‍ നാടകം ഇനിയും വിലപ്പോവില്ല. എന്നാല്‍, ഐ.എസിനു വേണ്ടി പൊരുതാന്‍ പോകുന്നവരെന്ന് ആരോപിച്ച് ആരെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ഇതിലും വലിയൊരവസരം ഒത്തുവരാനില്ല. 

ഈ സ്ഥിതിവിശേഷം വിശകലനം ചെയ്ത് ഡെക്കാന്‍ ക്രോണിക്ളില്‍ വന്ന ലേഖനം ശ്രദ്ധേയമാണ്. പഴയ സോവിയറ്റ് യൂനിയനെതിരെ പോരാടാന്‍  ലശ്കറുകള്‍ ഇന്ത്യ-പാക് അതിര്‍ത്തി മതിലില്‍ കയറിനിന്ന് ഇന്ത്യയിലേക്ക് ചൂണ്ടയിട്ടപ്പോഴൊക്കെയും അക്കാര്യത്തില്‍ അവര്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. കാരണം, പോരായ്മകളോടു കൂടിയതെങ്കിലും രാജ്യത്ത് ഒരു മതേതര സര്‍ക്കാറിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. ജാഗ്രവത്തായ-ജുഡീഷ്യറിയുടെയും മതേതര ജനാധിപത്യ സര്‍ക്കാറിന്‍െറയും സാന്നിധ്യം കാരണം അത്തരം ചൂണ്ടകളില്‍ ചെന്നുപെടാതിരിക്കാന്‍ സാധിച്ചു. എന്നാല്‍, തികച്ചും വ്യത്യസ്തമാണ് വര്‍ത്തമാനം. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരപീഠത്തിലിരുന്നതോടെ ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ‘സക്റാത്ത്’  (മരണവെപ്രാളം) ആരംഭിച്ചുകഴിഞ്ഞു.

ലവ് ജിഹാദ് കഥകള്‍ മെനഞ്ഞും പശുവിന്‍െറ ‘കാളക്കൊമ്പ്’ ക്ഷേത്രപരിസരത്ത് കൊണ്ടിട്ടും തൊട്ടും മുട്ടിയും ഇരിക്കാന്‍ അവസരമൊരുക്കുന്നു എന്നാരോപിച്ചും ന്യൂനപക്ഷങ്ങളുടെ പുരയിടങ്ങളും കടകളും അടിച്ചുതകര്‍ക്കുകയും അരികുവത്കരിക്കപ്പെട്ട ആ പാവങ്ങളെ ഭിത്തിയോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി തലയിടിക്കുകയും ചെയ്യാന്‍ ഇതിനെക്കാള്‍ വലിയ സുവര്‍ണാവസരം എവിടെനിന്നു ലഭിക്കാന്‍. ഇത്തരം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പാകിസ്താന്‍ ലശ്കറുകള്‍ വിജയിക്കാത്തിടത്ത് ഐ.എസിന് കുളംകലക്കല്‍ എളുപ്പമായിരിക്കുമെന്നാണ് ഡെക്കാന്‍ ക്രോണിക്ള്‍ ലേഖകന്‍ ‘പ്ളേ വിത് ഫയര്‍’ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത്.

മനസ്സിലാവാത്തത് മറ്റൊരു കാര്യമാണ്. എന്തുകൊണ്ട് ഉസാമ ബിന്‍ലാദിനു വേണ്ടി അരിച്ചുപെറുക്കിയ ഒബാമ പ്രഭൃതികള്‍ ബഗ്ദാദിലെ ആ ഖലിഫാ അബൂബക്കറിനെ പിടികൂടാന്‍ ഒരു ആള്‍പ്പിടിയന്‍ പറവയെപ്പോലും പറഞ്ഞുവിടുന്നില്ല? ഐ.എസ് വിമതരുടെ പക്കല്‍നിന്ന് ലഭിച്ച ആയുധങ്ങളില്‍ ഏറിയകൂറും അമേരിക്കയുടേതാണത്രെ. ഇപ്പോള്‍ കുര്‍ദുകള്‍ക്ക് അമേരിക്ക നിര്‍ബാധം നല്‍കുന്ന ആയുധങ്ങളും അവസാനം എത്തിപ്പെടുക ദൗല ഇസ്ലാമിയക്കാരുടെ ശേഖരത്തില്‍ തന്നെയാകും. 30 വര്‍ഷം വേണ്ടിവരും ഐ.എസിനെ നിശ്ശേഷം തുരത്താന്‍ എന്നാണ് മുന്‍ സി.ഐ.എ മേധാവി കണക്കുകൂട്ടിപ്പറയുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു ജുമുഅക്ക് വേണ്ട രാഷ്ട്രങ്ങള്‍-40-പതിനെട്ടും പിന്നെ പതിനാറും പയറ്റയിട്ടും ദൗല ഇസ്ലാമിയക്കാരുടെ മുന്നേറ്റം തടയാനാവുന്നില്ല. യുദ്ധം വിനോദമാക്കിയ അമേരിക്ക എന്തുകൊണ്ട് ബഗ്ദാദിലെ ഖലീഫയെ വെറുതെ വിടുന്നു?
l

കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ എന്തിനു കുടപിടിക്കണം?

Posted: 29 Oct 2014 06:48 PM PDT

Image: 

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന വിമുഖതക്കെതിരെ ചൊവ്വാഴ്ച സുപ്രീംകോടതി രോഷം കൊണ്ടത് രാജ്യതാല്‍പര്യവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ രാഷ്ട്രീയ-ഭരണവര്‍ഗം കാണിക്കുന്ന വഞ്ചനാപരമായ സമീപനം അതിരുകടന്നപ്പോഴാണ്. കള്ളപ്പണം സംബന്ധിച്ച് തങ്ങളുടെ കൈയില്‍ വിശദമായ വിവരങ്ങളുണ്ടായിട്ടും വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ വാണിജ്യകരാറിന്‍െറ പേരുപറഞ്ഞ് സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നതാണ് നീതിപീഠത്തെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുകയേ വേണ്ട എന്നുവരെ ന്യായാസനത്തിന് ഓര്‍മപ്പെടുത്തേണ്ടിവന്നു. സര്‍ക്കാറാണ് അന്വേഷിക്കുന്നതെങ്കില്‍ ഈ ജന്മം അത് പൂര്‍ത്തിയാകാന്‍ പോകുന്നില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ചില പേരുകള്‍ മാത്രം തെരഞ്ഞുപിടിച്ച് പുറത്തുവിടുകയും അന്വേഷണം പുരോഗമിക്കുകയാണെന്ന സാങ്കേതിക കാരണം പറഞ്ഞ് ശേഷിക്കുന്നവ മറച്ചുപിടിക്കുകയും ചെയ്യുന്ന അഴകൊഴമ്പന്‍ നയമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. തങ്ങള്‍ അധികാരത്തിലേറിയാല്‍ കള്ളപ്പണക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ ബ്ളാക്മെയിലിങ്ങിനു തുനിയുകയാണോ എന്നുപോലും നിഷ്പക്ഷമതികള്‍ സംശയിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ രാജ്യത്തിന്‍െറ പണം വിദേശബാങ്കുകളില്‍ കൊണ്ടിട്ട് നികുതിവെട്ടിക്കുകയും ആഗോള സമാന്തര സമ്പദ്വ്യവസ്ഥയില്‍ പങ്കാളികളാവുകയും ചെയ്യുന്ന നികൃഷ്ടതക്കെതിരെ ധര്‍മയുദ്ധം നടത്തേണ്ട ഹിന്ദുത്വസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നിലപാട് അമ്പരപ്പുളവാക്കുന്നതാണ്.
 

ഇന്ത്യന്‍ ശിക്ഷാ-സാമ്പത്തിക നിയമം വ്യക്തമായി നിര്‍വചിക്കുന്ന ഒരു അപരാധത്തിന് എന്തിന് ഭരണകൂടം കൂട്ടുനില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഏക മറുപടി കോര്‍പറേറ്റ് ഭീമന്മാരുടെയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെയും കാര്യം വരുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ യു.പി.എ സര്‍ക്കാറില്‍നിന്ന് അശ്ശേഷം ഭിന്നമല്ല എന്നതാണ്. എന്നാല്‍, സുപ്രീംകോടതി ഇവ്വിഷയകമായി സ്വീകരിച്ച കര്‍ക്കശ നിലപാട് ബുധനാഴ്ചതന്നെ ഫലംകണ്ടു. 627 പേരുടെ പട്ടിക അറ്റോണി ജനറല്‍ ബുധനാഴ്ച കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. നീതിപീഠത്തിന്‍െറ മേല്‍നോട്ടത്തിലുള്ള അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പട്ടികയിലുള്ളവരുടെ പേര് ഒൗദ്യോഗികമായി പുറത്തുവിടരുത് എന്ന കേന്ദ്രസര്‍ക്കാറിന്‍െറ അപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്. ജനത്തിന് അതീവതാല്‍പര്യമുള്ള ഒരു വിഷയത്തിന്മേല്‍ അടയിരിക്കുന്ന സര്‍ക്കാറിന്‍െറ സമീപനത്തിന് പകലറുതിയായത് കോടതി ശക്തമായി ഇടപെട്ടതുകൊണ്ടു മാത്രമാണ്. കൈമാറിയ പട്ടികയിലെ പകുതിയോളം പേര്‍ ഇന്ത്യയില്‍ താമസക്കാരാണെന്നും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാവുന്നതേയുള്ളൂവെന്നും അറ്റോണി ജനറല്‍ അറിയിച്ചിട്ടുണ്ട്.

വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് രാജ്യത്തിന്‍െറ പണമാണെന്നും എന്തുവില കൊടുത്തും അത് തിരികെ കൊണ്ടുവരണമെന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം രാജ്യതാല്‍പര്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാറിനും അവഗണിക്കാന്‍ കഴിയില്ല. കള്ളപ്പണം എന്ന ഏര്‍പ്പാട് സ്വന്തം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്‍െറ സാമ്പത്തികക്രമത്തെ തോല്‍പിക്കാനും നികുതിവെട്ടിപ്പ് നടത്താനുമുള്ള ഉപാധികള്‍ തേടിപ്പോകുന്നത് രാഷ്ട്രീയ-അധികാര-സാമൂഹിക മേഖലകളില്‍ പിടിപാടുള്ള വന്‍സ്രാവുകളും അഭിജാതകുലജാതരുമാണ്. ഇവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ പോയിട്ട് മൃദുലമായി ഒന്നു സ്പര്‍ശിക്കാന്‍പോലും അധികാരവര്‍ഗം തയാറാവില്ല എന്നതാണ് ഇത$പര്യന്ത അനുഭവം. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം 14 രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുകളുണ്ട് എന്ന് ഒരു സ്വിസ് വാരിക വാര്‍ത്ത പുറത്തുവിട്ടത് മുതല്‍ കള്ളപ്പണത്തെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരു സര്‍ക്കാറും ഈ ദിശയില്‍ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിരുന്നില്ല. കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത നിയമജ്ഞന്‍ രാം ജത്മലാനി 2009ല്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് വഴിത്തിരിവായത്.

മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് 2011ല്‍ തന്നെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് ഉത്തരവു നല്‍കിയതാണ്. ആ അന്വേഷണം ഫലപ്രാപ്തിയിലത്തെിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനുണ്ട്.
 

പാര്‍ട്ടിയില്‍ വ്യക്തിപരമായ ഭിന്നതയില്ല; അഭിപ്രായ വ്യത്യാസം സ്വാഭാവികം ^കാരാട്ട്

Posted: 29 Oct 2014 11:28 AM PDT

Image: 
Subtitle: 
പാര്‍ട്ടിയുടെ പരാജയം നേതൃത്വത്തിന്‍െറ പരാജയമായി കാണേണ്ടതില്ല

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി തയാറാക്കിയ അവലോകനരേഖ സംബന്ധിച്ച ഭിന്നാഭിപ്രായം പി.ബി അംഗം യെച്ചൂരിയുമായുള്ള വ്യക്തിപരമായ പ്രശ്നമല്ളെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ഭിന്നാഭിപ്രായം സ്വാഭാവികമാണ്. പി.ബി തയാറാക്കിയ രേഖയോട് പി.ബിയിലെ രണ്ടുപേര്‍ ഭിന്നാഭിപ്രായം ഉന്നയിച്ചപ്പോള്‍ അത് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചക്കു വെക്കുകയാണ് ചെയ്തത്. അതാണ് പാര്‍ട്ടിയുടെ രീതി. ചര്‍ച്ചയില്‍ ഉയരുന്ന ഭിന്നാഭിപ്രായം കാരാട്ടും യെച്ചൂരിയും തമ്മിലുള്ള ഭിന്നതയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാവിരുദ്ധമാണ്. പി.ബി അംഗങ്ങള്‍ നല്‍കിയ അഭിപ്രായം ബദല്‍രേഖയെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തതും തെറ്റാണ്.
^പി.ബി തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകരിക്കപ്പെടാതെ പോയതും ഭേദഗതി ചെയ്യാന്‍ സമ്മതിക്കേണ്ടിവന്നതും നേതൃത്വത്തിനേറ്റ തിരിച്ചടിയല്ളേ?
പി.ബി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത് അവലോകന രേഖയുടെ കരടാണ്. അതില്‍ അംഗങ്ങള്‍ക്ക് കുറിപ്പ് നല്‍കാന്‍ അവകാശമുണ്ട്. അത് ചര്‍ച്ചചെയ്ത് കരട് രേഖ ഭേദഗതി ചെയ്യുകയെന്നത് പാര്‍ട്ടിയിലെ സ്വാഭാവിക നടപടിക്രമമാണ്. മുഖ്യമായ എല്ലാ രേഖകളും ഇത്തരത്തില്‍ രണ്ടു റൗണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. ഭേദഗതികള്‍ക്കുശേഷം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്ന രേഖ എല്ലാവര്‍ക്കും ബാധകമാണ്.
^കഴിഞ്ഞ 10 വര്‍ഷമായി നേതൃത്വം പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ടോ?
സി.പി.എമ്മില്‍ നയമാണ് മുഖ്യം. കമ്മിറ്റി രൂപപ്പെടുത്തുന്ന നയം നടപ്പാക്കുക മാത്രമാണ് നേതൃത്വം ചെയ്യുന്നത്. പാര്‍ട്ടിയുടെ പരാജയം നേതൃത്വത്തിന്‍െറ പരാജയമായി കാണേണ്ടതില്ല. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറം വളരാന്‍ കഴിയുന്നില്ല.  അതിന് എന്താണ് കാരണം എന്നതാണ് ഇപ്പോള്‍ നടക്കുന്ന തിരുത്തല്‍ ചര്‍ച്ചകളുടെ കാതല്‍. ആഴത്തിലുള്ള ആത്മപരിശോധന വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടുപോയി. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്.
^ഇടതുപക്ഷ ഇതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന 1978ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്തുകയാണോ?
ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്തുന്നുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. 91നുശേഷമുള്ള കാര്യങ്ങളാണ് പാര്‍ട്ടി പഠിക്കുന്നത്. 91നുശേഷമാണ് ഉദാരവത്കരണ നയങ്ങള്‍ ശക്തമായത്.  സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചയും ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയും ഈ ഘട്ടത്തിലാണ്. അതിനാലാണ് 91 മുതലുള്ള സമൂഹത്തിലെ മാറ്റങ്ങളും പാര്‍ട്ടിയുടെ വീഴ്ചകളും പഠിച്ച് പുതിയ നയസമീപനങ്ങള്‍ രൂപപ്പെടുത്തുന്നത്.

ബിസിനസ് സൗഹൃദ റാങ്കിങ്ങില്‍ ഇന്ത്യ 142മത്

Posted: 29 Oct 2014 11:16 AM PDT

Image: 

മുംബൈ: ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 142ാം സ്ഥാനം. ലോക ബാങ്ക് തയാറാക്കിയ പട്ടികയില്‍ ആകെ 189 രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇന്ത്യയെ ആദ്യ 50 സ്ഥാനത്തിനുള്ളില്‍ എത്തിക്കുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ റാങ്കിങ്ങില്‍ പരിഗണിച്ചിട്ടില്ളെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ബിസിനസ് തുടങ്ങുന്നതിന് നടപടികള്‍ എത്രമാത്രം ലളിതമാണെന്നതുമുതല്‍ വിദേശ നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ വരെ 10 മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പരിഗണിച്ചത്. അതേസമയം രാജ്യത്തിന്‍െറ റാങ്കിങ് പിന്നോട്ടാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എട്ട് റാങ്ക് പിന്നിലാണ് ഈ വര്‍ഷം. 2006ല്‍ റാങ്കിങ് തുടങ്ങിയപ്പോള്‍ 116 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
അതേസമയം ന്യൂനപക്ഷ നിക്ഷേപകരുടെ സുരക്ഷ, വായ്പ ലഭ്യത തുടങ്ങിയവയില്‍ ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ട നിലയിലാണ്. യഥാക്രമം ഏഴ്, 36 സ്ഥാനങ്ങളാണിവയില്‍. നിര്‍മാണ അനുമതി (184), കരാര്‍ നടപ്പാക്കല്‍ (186) എന്നിവയില്‍ രാജ്യം ഏറെ പിന്നിലാണെന്നും ലോകബാങ്ക് പറയുന്നു.

ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ എന്‍.ആര്‍.ഐക്കാര്‍

Posted: 29 Oct 2014 11:07 AM PDT

Image: 

മൊറീഷ്യസ്: ഐ.സി.ഐ.സി.ഐ സംരംഭത്തിനെതിരെ ഇന്ത്യന്‍ എന്‍.ആര്‍.ഐക്കാര്‍ രംഗത്ത്. സ്ഥാപനത്തിന്‍െറ പദ്ധതിയില്‍ നിക്ഷേപം നടത്തിയ തങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടെന്നാരോപിച്ച് 69 നിക്ഷേപകര്‍ മൊറീഷ്യസ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഏകദേശം 629 കോടി രൂപയാണ് നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടത്.

ഇന്ത്യയില്‍ 15,200 കോടി രൂപയോളം നിക്ഷേപം നടത്തിയ സ്വകാര്യമേഖലയിലുളള ബാങ്കാണ് ഐ.സി.ഐ.സി.ഐ. ബാങ്കിന്‍െറ ‘ഡയനാമിക് ഇന്ത്യ ഫണ്ട് 3’ എന്ന പദ്ധതിയിലാണ് തങ്ങള്‍ പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു.  ബാങ്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പണം നഷ്ടപ്പെടുത്തിയതാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. അതേ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐ.സി.ഐ.സി.ഐ അധികൃതര്‍ അറിയിച്ചു.

തപാല്‍ ഉരുപ്പടികളില്‍ യു.എസ് സര്‍ക്കാര്‍ നിരീക്ഷണമേര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍

Posted: 29 Oct 2014 10:53 AM PDT

Image: 
Subtitle: 
കഴിഞ്ഞ വര്‍ഷം യു.എസ് തപാല്‍ വകുപ്പ് 49,000 അപേക്ഷകളില്‍ നിരീക്ഷണാനുമതി നല്‍കി

വാഷിങ്ടണ്‍: സ്വന്തം പൗരന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയതിന്‍െറ പേരില്‍ വ്യാപക വിമര്‍ശം നേരിട്ട അമേരിക്ക, രാജ്യത്തെ തപാല്‍ ഉരുപ്പടികളിലും വ്യാപക നിരീക്ഷണം നടത്തിയതായി വെളിപ്പെടുത്തല്‍. 2013ല്‍ വിവിധ നിയമപാലന വിഭാഗങ്ങളുടെ അപേക്ഷകള്‍ പ്രകാരം 49,000 തപാല്‍ ഉരുപ്പടികളാണ് നിരീക്ഷണ വിധേയമാക്കിയത്. യു.എസ് തപാല്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിന്‍െറ 2014ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

നേരത്തേ വെളിപ്പെടുത്തിയതിനേക്കാള്‍ ശക്തമാണ് സ്വന്തം പൗരന്മാരില്‍ അമേരിക്കയുടെ നിരീക്ഷണ സംവിധാനമെന്ന് ഇത് വ്യക്തമാക്കുന്നു. വിവര സ്വാതന്ത്ര്യ നിയമപ്രകാരം ന്യൂയോര്‍ക് ടൈംസാണ് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അനുബന്ധ വിവരങ്ങള്‍ ശേഖരിച്ചത്. അമേരിക്കന്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തക സംഘടനയായ ‘പൊളിറ്റികോ’യാണ് തപാല്‍ വകുപ്പിന്‍െറ നിരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവരുന്നത്. അധികൃതരില്‍നിന്ന് രേഖാമൂലം അനുമതി തേടാതെയും കാരണം തൃപ്തികരമായി വിശദീകരിക്കാതെയുമാണ് വ്യക്തികളുടെ സ്വകാര്യ കത്തുകള്‍ തപാല്‍ വകുപ്പ് നിരീക്ഷിക്കുന്നതെന്ന് പൊളിറ്റികോ കണ്ടത്തെിയിരുന്നു.
സുരക്ഷ സംബന്ധിച്ച സംശയങ്ങളുയരുന്നതിനിടെ, നിരീക്ഷണാനുമതി തേടിയുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ തപാല്‍ വകുപ്പിനുള്ള കഴിവിനെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.

പല അപേക്ഷകളിലും നടപടിക്രമങ്ങള്‍ സമയത്തിന് പൂര്‍ത്തിയാക്കിയിട്ടില്ല. കമ്പ്യൂട്ടര്‍ തകരാര്‍ കാരണം ഒരേ നമ്പറില്‍ തന്നെ ഒന്നിലധികം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതായും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഫലപ്രദമായി പരിശോധന നടത്താനുള്ള തപാല്‍ പരിശോധന വിഭാഗത്തിന്‍െറ കഴിവില്ലായ്മ കത്തുകളുടെ സ്വകാര്യതയും തപാല്‍ വകുപ്പിന്‍െറ സല്‍പേരും ഇല്ലാതാക്കുമെന്ന് ആശങ്ക ഉയര്‍ന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കത്തുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അരിസോണ കൗണ്ടിയിലെ അറ്റോണി രാഷ്ട്രീയ എതിരാളികളെ കുറിച്ച വിവരങ്ങള്‍ക്കായി തപാല്‍ നിരീക്ഷണത്തെ ഉപയോഗിച്ചിട്ടുണ്ട്. അഭിഭാഷകനും തന്‍െറ കക്ഷികളും തമ്മിലുള്ള ആശയവിനിമയം മനസ്സിലാക്കാനും ഇത് ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ഷത്തില്‍ 8,000 എന്ന തോതില്‍ 2001 മുതല്‍ 2012 വരെയായി ഒരു ലക്ഷത്തിലേറെ തപാല്‍ ഉരുപ്പടികളിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയത്. 2013 ഇത് ഏറെ കൂടുതലാണ്. ‘മെയില്‍ ഇമേജിങ്’ സംവിധാനം വഴിയും കത്തുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. നിയമപാലന സംവിധാനങ്ങളായ എഫ്.ബി.ഐ, ആഭ്യന്തര സുരക്ഷാ വിഭാഗം, കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണ വിഭാഗം തുടങ്ങിയവ നിരീക്ഷണമാവശ്യപ്പെട്ട് എത്ര അപേക്ഷകളാണ് നല്‍കിയതെന്ന വിവരം ലഭ്യമല്ല.

അതേസമയം, തങ്ങള്‍ നിരീക്ഷണത്തിന് വിധേയരാണെന്ന് വ്യക്തികള്‍ക്ക് മനസ്സിലാകാത്തിടത്തോളം ഇതിന്‍െറ പേരിലുള്ള ദുരുപയേഗം കണ്ടത്തെുക പ്രയാസകരമാണെന്ന് ദേശീയ ക്രിമിനല്‍ ഡിഫന്‍സ് അഭിഭാഷക അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

കരുതല്‍ മേഖല നിര്‍മാണം: ഗസ്സ അതിര്‍ത്തിയിലെ താമസക്കാരെ ഈജിപ്ത് ഒഴിപ്പിക്കുന്നു

Posted: 29 Oct 2014 10:51 AM PDT

Image: 

ഗസ്സ: ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍നിന്ന് ഈജിപ്ത് താമസക്കാരെ ഒഴിപ്പിക്കുന്നു. ആയുധ കടത്തും മറ്റും അവസാനിപ്പിക്കാനെന്ന പേരില്‍ സൈന്യത്തിന് കരുതല്‍ മേഖല സൃഷ്ടിക്കാനായാണ് താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനായ് ഉപദ്വീപിലെ വടക്കുകിഴക്കന്‍ മേഖലയില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 31പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടയുടനെയാണ് നടപടി.

ആക്രമണത്തത്തെുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഈജിപ്ത് സര്‍ക്കാര്‍ ഇസ്രായേലില്‍ കൂടിയല്ലാതെ ഗസ്സയിലേക്കുള്ള ഏക അതിര്‍ത്തി പ്രവേശ കവാടം അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തിരുന്നു. 13 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ വെള്ളം നിറച്ച 500 മീറ്ററോളം വീതിയുള്ള കിടങ്ങടക്കം സൃഷ്ടിച്ച് സുരക്ഷ ഉറപ്പുവരുത്താനാണ് നീക്കം. ഒഴിയേണ്ട വീട്ടുകാരെ നേരില്‍കണ്ട സൈനിക ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം ഒഴിയണമെന്നും അതിനുശേഷം വീടുകളുള്‍പ്പെടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ സാന്നിധ്യമുള്ള സായുധ സംഘങ്ങള്‍ക്കെതിരെ നേരത്തേ സൈന്യം നടപടി ശക്തമാക്കിയിരുന്നു. ഗസ്സയുമായി ബന്ധിപ്പിക്കുന്ന കിടങ്ങുകളുള്‍പ്പെടെ കണ്ടത്തെി നശിപ്പിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ശേഷം രാജ്യത്തിനുള്ളില്‍ നടക്കുന്ന പോരാട്ടങ്ങളെ ഹമാസ് പിന്തുണക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്.

എം.ഐ.ടിയില്‍ ആറു വിദ്യാര്‍ഥിനികളിലൊരാള്‍ പീഡനത്തിനിരയാകുന്നതായി സര്‍വേ

Posted: 29 Oct 2014 10:36 AM PDT

Image: 
Subtitle: 
യു.എസ് കലാലയങ്ങളില്‍ ലൈംഗിക കുറ്റകൃത്യം പടരുന്നുവെന്ന് വൈറ്റ് ഹൗസ്

ബോസ്റ്റണ്‍: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ലോകോത്തര സ്ഥാപനമായ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എം.ഐ.ടി) ബിരുദ വിദ്യാര്‍ഥിനികളില്‍ ആറില്‍ ഒരാള്‍ വീതം ലൈംഗിക പീഡനത്തിന് ഇരയാവുന്നതായി സര്‍വേ ഫലം. എം.ഐ.ടി അധികൃതര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. അഞ്ചു ശതമാനം ബിരുദ വിദ്യാര്‍ഥിനികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. അഞ്ചിലൊരു വിദ്യാര്‍ഥിനിക്ക് ലൈംഗികമായി ശല്യപ്പെടുത്തുന്നയാളെ അറിയാമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ബിരുദ പഠനം നടത്തുന്നവരും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരുമായ 35 ശതമാനം പേരിലാണ് സര്‍വേ നടത്തിയത്. ലൈംഗിക അതിക്രമം സംബന്ധിച്ച സര്‍വേയില്‍ പങ്കാളിയാകാന്‍ ഈവര്‍ഷാദ്യം വിദ്യാര്‍ഥികളോട് എം.ഐ.ടി ആവശ്യപ്പെട്ടിരുന്നു. കാമ്പസിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.എസിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണിത്.
‘എം.ഐ.ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണ് ലൈംഗിക അതിക്രമങ്ങളെന്നും അതിനിവിടെ ഒരു സ്ഥാനവുമില്ളെന്നും’ എം.ഐ.ടി പ്രസിഡന്‍റ് റാഫേല്‍ റീഫ് പറഞ്ഞു.

കാമ്പസിലെ ലൈംഗികാതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിവേണമെന്ന് നിയമജ്ഞരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും ആവശ്യമുന്നയിക്കുന്നതിനിടയിലാണ് സര്‍വേ ഫലം പുറത്തു വന്നത്. യു.എസിലെ കലാലയങ്ങളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ പടരുന്നുവെന്നും കോളജ് പഠന കാലത്ത് അഞ്ചില്‍ ഒരാള്‍ വീതം ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. ‘പ്രശ്നം പഠിക്കാനും അതിനെ വിശകലനം ചെയ്യാനും പരിഹാരം തേടാനും തങ്ങള്‍ സന്നദ്ധരാണെന്ന്’ എം.ഐ.ടി ചാന്‍സലര്‍ സിന്തിയ ബണ്‍ഹര്‍ട്ട് പറഞ്ഞു.

അതിക്രമങ്ങള്‍ തടയാനും ബോധവത്കരണത്തിനും നടപടിയെടുക്കും. തുടര്‍ സര്‍വേ നടത്താനും പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു. സര്‍വേ പ്രകാരം രണ്ടില്‍ മൂന്നു വിദ്യാര്‍ഥിനികളും അതിക്രമത്തെ കുറിച്ച് മറ്റൊരാളോട് പറഞ്ഞിട്ടുണ്ട്. അഞ്ചു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് സംഭവം അധികൃതരെ അറിയിച്ചത്. അതിക്രമം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവരമറിയിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ബണ്‍ഹര്‍ട്ട് പറഞ്ഞു. എം.ഐ.ടിയില്‍ ബലാത്സംഗത്തിനിരയായതായി ഒരു പൂര്‍വ വിദ്യാര്‍ഥിനി പേരുവെക്കാതെ പത്രത്തിലെഴുതിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികളെടുക്കാന്‍ തുടങ്ങിയത്.

പുഷ് അപ്പില്‍ ഗിന്നസ് ലക്ഷ്യമിട്ട് ഓട്ടോ ഡ്രൈവര്‍

Posted: 29 Oct 2014 10:34 AM PDT

Image: 

കോട്ടയം: മണിക്കൂറില്‍ മൂവായിരത്തിന് മുകളില്‍ ‘പുഷ് അപ്’ എടുത്ത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ ഓട്ടോഡ്രൈവര്‍. കോട്ടയം വില്ലൂന്നി പാണംപറമ്പില്‍ ജി.ബി. ജയിംസ്-മറിയാമ്മ ദമ്പതികളുടെ മകന്‍ ജോണി പി. ജയിംസാണ് ഗിന്നസ് റെക്കോഡിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്നത്. മാന്നാനം കെ.ഇ. കോളജ് മൈതാനിയില്‍ നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിനാണ് പ്രകടനം.

2014 ജനുവരി 11ന് ആസ്ട്രേലിയയില്‍ ഇംഗ്ളണ്ട് സ്വദേശിയായ കാര്‍ട്ടര്‍ വില്യംസ് സ്ഥാപിച്ച  മണിക്കൂറില്‍ 1874 പുഷ് അപ്പാണ്  നിലവിലെ ഗിന്നസ് റെക്കോഡ്. പരിശീലന സമയത്ത് മണിക്കൂറില്‍ 3400 പുഷ് അപ് വരെ എടുക്കാന്‍ കഴിഞ്ഞെന്നത് നേട്ടമാണ്. ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ റോയിസ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി വി.അജിത്, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലെ ജഡ്ജിങ് പാനല്‍ മത്സരം നിയന്ത്രിക്കും. തത്സമയം രണ്ട് ദിശയില്‍നിന്ന് ചിത്രീകരിക്കുന്ന വീഡിയോടേപ്പുകള്‍ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും.

മാന്നാനം കവലയിലെ സ്റ്റാന്‍ഡിലാണ് ഓട്ടോ ഓടിക്കുന്നത്. ജോണി സ്വന്തമായി ‘ഒളിമ്പ്യന്‍ ജിംനേഷ്യം’ നടത്തുകയാണ്. പ്രകടനത്തോടഅനുബന്ധിച്ച് ചേരുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കിഴക്കന്‍ യുക്രെയ്നിലെ തെരഞ്ഞെടുപ്പിനെ റഷ്യ പിന്തുണക്കും

Posted: 29 Oct 2014 10:28 AM PDT

Image: 

കിയവ്: നവംബര്‍ രണ്ടിന് കിഴക്കന്‍ യുക്രെയ്നില്‍ നടക്കാനിരിക്കുന്ന വിമതരുടെ തെരഞ്ഞെടുപ്പിനെ പിന്തുണക്കുമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചപോലെ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -ലാവ്റോവ് പറഞ്ഞു.

പാശ്ചാത്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിനെ റഷ്യ അംഗീകരിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന റഷ്യന്‍ അനുകൂല മേഖലകളായ ഡോണട്സ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളുള്‍പ്പെടുന്ന കിഴക്കന്‍ യുക്രെയ്നിലാണ് നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, റഷ്യയുടെ തീരുമാനം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് യുക്രെയ്ന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദിമിത്രോ കുലേബ പറഞ്ഞു.
 

ഐ.എസ്.എല്ലില്‍ ഗോളില്ലാ ദിനം

Posted: 29 Oct 2014 09:19 AM PDT

Image: 
Subtitle: 
ഡല്‍ഹി 0- നോര്‍ത് ഈസ്റ്റ് 0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടുമൊരു സമനിലപ്പോരാട്ടം. ഗോള്‍ ഒന്നും പിറക്കാത്ത മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും സമനിലയില്‍ പിരിഞ്ഞു.

കാണികള്‍ക്ക് കൈയടിക്കാനും ആവേശം നുകരാനും ഏറെ പ്രതീക്ഷ നല്‍കിയും ഇരുപക്ഷവും ഒരുപോലെ മുന്നേറിയ മത്സരമാണ് വിജയികളില്ലാതെ അവസാനിച്ചത്. ഡല്‍ഹിയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആക്രമണത്തിന്‍െറ ഉദ്വേഗനിമിഷങ്ങള്‍ ആദ്യം മെനഞ്ഞത് നോര്‍ത് ഈസ്റ്റാണ്. കളിയുടെ ആദ്യ നിമിഷത്തില്‍തന്നെ ഡല്‍ഹി പ്രതിരോധത്തെ പരീക്ഷിക്കുന്ന നോര്‍ത്തിനെയാണ് ഗാലറി കണ്ടത്. കീനിന്‍െറയും തോമസ് ജോസ്ലിന്‍െറയും ദുര്‍ഗ ബോറോയുടെയും കരുത്തിലായിരുന്നു മുന്നേറ്റം. എന്നാല്‍, എതിര്‍പക്ഷത്തുനിന്നുള്ള അപകടം തിരിച്ചറിഞ്ഞ ഡല്‍ഹിപ്പട പെട്ടെന്നുതന്നെ താളം വീണ്ടെടുത്തു.

അലക്സാന്‍ഡ്രോ ഡെല്‍പിയറോയുടെ നേതൃത്വത്തില്‍ നോര്‍ത്തിന്‍െറ ഗോള്‍മുഖവും ആക്രമണത്തിന്‍െറ രുചിയറിഞ്ഞു. 14, 18 മിനിറ്റുകളില്‍ ഗോളെന്നുറപ്പിച്ച മനോഹര അവസരങ്ങളുമായി ആതിഥേയര്‍ക്ക് ശുഭപ്രതീക്ഷ നല്‍കാന്‍ ഡെല്‍പിയറോക്ക് കഴിഞ്ഞു. മികച്ച മുന്നേറ്റനീക്കങ്ങളാണ് ഇറ്റാലിയന്‍ താരം മത്സരത്തിലുടനീളം പുറത്തെടുത്തത്. രണ്ടാം പകുതിയുടെ ആദ്യം നോര്‍ത് ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നയിച്ചതിന് പിന്നാലെ തങ്ങളുടേതായ ‘ഉറച്ച’ അവസരങ്ങള്‍ ഡല്‍ഹിക്കും വീണുകിട്ടി.
ജോസ്ലും റോബിന്‍ ഗുരുങ്ങും ചേര്‍ന്ന് നോര്‍ത്തിന്‍െറ നീക്കങ്ങളുടെ ഉറവിടമായി. ഡല്‍ഹിയുടെ പ്രതിരോധം പലപ്പോഴും ചിതറിയതും അവര്‍ക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍, 57ാം മിനിറ്റില്‍ കളത്തിലത്തെിയ ഗുസ്റ്റാവോ മര്‍മെന്‍റിനി, ഡെല്‍പിയറോക്കൊപ്പം ചേര്‍ന്ന് ആക്രമണത്തിലൂടെ കാര്യങ്ങള്‍ ലഘൂകരിച്ചു. ബ്രസീലിയന്‍ താരമായ മര്‍മെന്‍റിനി നോര്‍ത് ഈസ്റ്റ് പ്രതിരോധത്തിന് നിരന്തരം അപകടഭീഷണിയുയര്‍ത്തി. 72ാം മിനിറ്റില്‍ കീനും ഫെലിപെയും ചേര്‍ന്ന നീക്കത്തിലൂടെ നോര്‍ത് മുന്നില്‍കടക്കുമെന്ന ഘട്ടം വന്നെങ്കിലും പന്ത് കിട്ടിയ ലിയോ ബെര്‍ട്ടോസിന് അവസരം മുതലാക്കാനായില്ല. ഒരു സുവര്‍ണാവസരം ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്നത് കാണാനായിരുന്നു നോര്‍ത് മുന്നേറ്റത്തിന്‍െറ വിധി. മറുഭാഗത്ത് 79ാം മിനിറ്റില്‍ ഹെരേരോയില്‍നിന്ന് ഉയര്‍ത്തിക്കിട്ടിയ പാസുമായി മര്‍മെന്‍റിനി ലക്ഷ്യം നേടുന്നതിന് അടുത്തത്തെിയെങ്കിലും അവസാന ‘ടച്ചില്‍’ താരത്തിന് പിഴച്ചു.

85ാം മിനിറ്റില്‍ ഹാന്‍സ് മുല്‍ഡര്‍ ഡല്‍ഹിക്കായി ഗോള്‍ നേടാനുള്ള അടുത്തത്തെിയെങ്കിലും നോര്‍ത് ഗോളി റെഹെനേഷ് രക്ഷകനായി. ഒന്നിലധികം തവണ പെനാല്‍റ്റി അപ്പീലുമായി റഫറിക്ക് മേല്‍ നോര്‍ത് ഈസ്റ്റ് താരങ്ങള്‍ പ്രതീക്ഷവെച്ചെങ്കിലും ഒന്നും സഫലമായില്ല.

 

ബംഗ്ളാദേശ് ജമാഅത്ത് അധ്യക്ഷന് വധശിക്ഷ

Posted: 29 Oct 2014 04:28 AM PDT

Image: 

ധാക്ക: 1971ലെ ബംഗ്ളാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി അമീര്‍ മൗലാന മുതീഉര്‍റഹ്മാന്‍ നിസാമിക്ക് (71) വധശിക്ഷ. ബംഗ്ളാദേശിലെ ഇന്‍റര്‍നാഷനല്‍ ക്രൈം ട്രൈബ്യൂണലിലെ മൂന്നംഗ ജഡ്ജി പാനല്‍ തലവന്‍ എം. ഇനായത്തുര്‍റഹീമാണ് ശിക്ഷ വിധിച്ചത്.

മുന്‍ കാബിനറ്റ് മന്ത്രി കൂടിയായ നിസാമിക്കെതിരെ വംശഹത്യ, കൊലപാതകം, പീഡനം, ബലാത്സംഗം, വസ്തുനാശം തുടങ്ങി 16 കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. കുറ്റകൃത്യത്തിന്‍െറ ഗൗരവമാണ് വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ മുഹമ്മദലി പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും നിസാമിയുടെ അഭിഭാഷകന്‍ താജുല്‍ ഇസ്ലാം പറഞ്ഞു. തങ്ങളുടെ അധികാര പരിധിക്ക് പുറത്താണ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വധശിക്ഷാ വിധിയെ അപലപിച്ച ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മൂന്നു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. 2000 മുതല്‍ ബംഗ്ളാദേശ് ജമാഅത്ത് അമീറായ നിസാമി 2001 മുതല്‍ 2006 വരെ ഖാലിദ സിയ സര്‍ക്കാറില്‍ വ്യവസായ, കൃഷി മന്ത്രിയായിരുന്നു. രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ട്രൈബ്യൂണലിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ട്രൈബ്യൂണല്‍ നടപടിക്രമങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമല്ളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നേരത്തേ വിമര്‍ശിച്ചിരുന്നു.

ഇതേ കേസില്‍ 90 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ പ്രഫ. ഗുലാം അഅ്സം തടവിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് സമാന കേസില്‍ ജമാഅത്ത് അസി. സെക്രട്ടറിയായിരുന്ന അബ്ദുല്‍ ഖാദിര്‍ മുല്ലയെ ശൈഖ് ഹസീന ഭരണകൂടം തൂക്കിലേറ്റിയിരുന്നു. വിചാരണ തടവിലിരിക്കെ ഈവര്‍ഷം ഫെബ്രുവരി രണ്ടിന് മറ്റൊരു ജമാഅത്ത് നേതാവ് എ.കെ.എം യൂസുഫും മരിച്ചിരുന്നു. ദില്‍വാര്‍ ഹുസൈന്‍ സഈദി, അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ് എന്നീ ജമാഅത്ത് നേതാക്കള്‍ക്കും ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്.

വി.സിമാരുടെ യോഗം; ഗവര്‍ണര്‍ക്കെതിരെ എം.എം ഹസന്‍

Posted: 29 Oct 2014 03:55 AM PDT

Image: 
Subtitle: 
വി സിമാരുടെ യോഗം വിളിച്ചത് സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റം

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം ഹസന്‍. ഗവര്‍ണര്‍ പി.സദാശിവം സര്‍വകലാശാല വി.സിമാരുടെ യോഗം വിളിച്ചത് ശരിയായില്ളെന്നും ഇത് ജനാധിപത്യ സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണെന്നും ഹസന്‍ ആഞ്ഞടിച്ചു.

ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്സ് കൗണ്‍സിലിന് നിയമ സാധുതയില്ല. ഗവര്‍ണര്‍ എന്ന നിലക്കുള്ള അധികാരങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ല.

നിയസഭ വിളിച്ചുകൂട്ടാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സെനറ്റിന് അധ്യക്ഷത വഹിക്കാന്‍ യൂണിവേഴ്സിറ്റി ആക്ടും അധികാരം നല്‍കുന്നു. എന്നാല്‍, ഇവയൊന്നും ഇതുവരെ വിനേിയോഗിച്ചതായി കണ്ടിട്ടില്ല.

അധികാരമുള്ളത് ചെയ്യാതെ അധികാരമില്ലാത്ത കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭാ യോഗം വരെ വിളിച്ചുകൂട്ടുമെന്നും ഹസന്‍ പരിഹസിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്,കുസാറ്റ്,എം.ജി,കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു യോഗം.

ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുള്ള പ്രധാന വേദിയായാണ് ചാന്‍സലേഴ്സ് കൗണ്‍സിലിന് രൂപം നല്‍കിയത്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP