സ്വാഗതം
WELCOME

News Update..

Monday, October 20, 2014

താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

Link to

താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട്

Posted: 20 Oct 2014 12:41 AM PDT

Image: 

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച താമരശ്ശേരി അബ്ദുല്‍ കരീം വധക്കേസില്‍ പുതിയ വഴിത്തിരിവ്. കരീമിന്‍റേതെന്ന് കരുതുന്ന മൃതദേഹത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലം ഒത്തു ചേരുന്നില്ളെന്ന് ലാബ് റിപ്പോര്‍ട്ട്. തിരുവന്തപുരം ഫോറന്‍സിക് ലാബില്‍ ആണ് പരിശോധന നടത്തിയത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരിശോധനക്കായി ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ ഡി.എന്‍.എ ആന്‍റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലേക്ക് ഉടന്‍ ശരീരഭാഗങ്ങള്‍ അയച്ചുകൊടുക്കും.
കഴിഞ്ഞ ജൂണ്‍ 20നാണ് കുവൈത്തിലെ ഹോട്ടല്‍ വ്യാപാരി താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ അബ്ദുല്‍ കരീമിന്‍െറ മൃതദേഹം കര്‍ണാടകയിലെ മൈസൂരില്‍ മസനപുരം ഹച്ചിനഹള്ളി കനാലില്‍ കണ്ടത്തെിയത്. ദുരൂഹ സാചര്യത്തില്‍ മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കണ്ടെടുക്കുമ്പോള്‍ കഴുത്തില്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം. 

ക്രൈംബ്രാഞ്ച് സി.ഐ സി.ആര്‍ സതീശന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടത്തെുകയും അബ്ദുല്‍ കരീമിന്‍റെ മിദ് ലാജ്, ഫിര്‍ദൗസ് എന്നീ ആണ്‍മക്കളെയും ഭാര്യ മൈമൂനയെയും കൊല നടത്താനും മൃതദേഹം കടത്താനും സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

മിദ് ലാജിനെയും ഫിര്‍ദൗസിനെയും രണ്ടു തവണ മസനപുരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം കമ്പിളികൊണ്ട് കെട്ടിയിരുന്ന കയറ് കണ്ടാണ് അബ്ദുല്‍ കരീമിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.  പരസ്ത്രീ ബന്ധത്തെ തുടര്‍ന്ന് മക്കളും ഭാര്യയും ചേര്‍ന്ന് ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതിനുശേഷം കൊലപ്പെടുത്തി മൈസൂരിലെ കനാലില്‍ കൊണ്ട് തള്ളുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. എന്നാല്‍, അന്നു തന്നെ നാട്ടുകാരില്‍ ചിലര്‍ മൃതദേഹത്തില്‍ സംശയം പ്രകടിപ്പിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു.

ഇന്തോനേഷ്യന്‍ പ്രസിഡന്‍റായി ജൊക്കോവി വിദോദോ അധികാരമേറ്റു

Posted: 19 Oct 2014 11:48 PM PDT

Image: 

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്‍റായി ജൊക്കോ ജൊക്കോവി വിദോദോ അധികാരമേറ്റു. കഴിഞ്ഞ ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജൊക്കോവി 53 ശതമാനം വേട്ടു നേടിയിരുന്നു.  പി.ഡി.ഐപി പാര്‍ട്ടിയിലൂടെയാണ് 53കാരനായ ജൊക്കോവി രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

രാജ്യത്തെ രാഷ്ട്രീയ, വ്യവസായ,സൈനിക മണ്ഡലങ്ങളില്‍ ആഘോഷിക്കപ്പെടാതെ പ്രസിഡന്‍റ് സ്ഥാനത്തത്തെുന്ന ആദ്യ വ്യക്തിയാണ് ജൊക്കോവി. മികച്ച പരിഷ്കരണവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

മന്ദഗതിയില്‍ ഉള്ള സാമ്പത്തിക വളര്‍ച്ച,പ്രതിപക്ഷത്തിന്‍റെ ശത്രുതാ മനോഭാവം എന്നിവയായിരിക്കും ജൊക്കോവിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.  2013 ജൂണില്‍ ജൊക്കോവിന്‍റെ ജീവിത്തെ അടിസ്ഥാനമാക്കി ചലച്ചിത്രം നിര്‍മിച്ചിരുന്നു.

കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിക്കും

Posted: 19 Oct 2014 11:38 PM PDT

വലിയതുറ: കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രതിസന്ധി യാകും. ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണുള്ളത്.
കേന്ദ്ര മത്സ്യനയത്തിന്‍െറ ഭാഗമായി രൂപം നല്‍കുന്ന കടലിലെ കരുതല്‍ മേഖല ആഴക്കടല്‍ മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക. മത്സ്യലഭ്യത സംസ്ഥാനത്ത് കുറഞ്ഞുവരുന്നതിനിടെ കരുതല്‍ മേഖല കൂടി നിശ്ചയിക്കുന്നത് പരമ്പരാഗത തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിലെ കടലില്‍നിന്ന് ലഭിച്ചത്. എന്നാല്‍, 2013ല്‍ ഇത് 6.71 ടണ്ണായി കുറഞ്ഞു. രാജ്യത്ത് മത്സ്യലഭ്യതയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഗുജറാത്തിനും തമിഴ്നാടിനും ഓരോ വര്‍ഷവും നല്ല രീതിയില്‍ മത്സ്യം കിട്ടുന്നുണ്ട്.
കര്‍ണാടകയില്‍ മത്സ്യലഭ്യത കുറഞ്ഞപ്പോള്‍ തമിഴ്നാട് തീരത്ത് വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് ലഭിച്ച മത്സ്യസമ്പത്ത് 37.8 ലക്ഷം ടണ്ണാണ്. 2012ല്‍ ലഭിച്ച 39.4 ലക്ഷം ടണ്ണിനെക്കാള്‍ നാലു ശതമാനം കുറവാണിത്. 7.17 ലക്ഷം ടണ്‍ മത്സ്യമാണ് ഗുജറാത്തിന് ലഭിച്ചത്. 6.88 ലക്ഷം ടണ്‍ മത്സ്യം ലഭിച്ച തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. 6.71 ലക്ഷം ടണ്‍ മത്സ്യലഭ്യതയുമായി കേരളം മൂന്നാം സ്ഥാനത്താണ്.
ഗുജറാത്തും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞപ്പോള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തി. ഒഡിഷ (1.24 ലക്ഷം ടണ്‍), കര്‍ണാടക (4.37), പശ്ചിമബംഗാള്‍ (2.62), ഗോവ (1.4), ആന്ധ്ര (2.66) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മത്സ്യ ലഭ്യതയുടെ കണക്ക്. മത്സ്യലഭ്യതയില്‍ 2012ല്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2013ല്‍ മൂന്നാം സ്ഥാനത്തായി. 2014ലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആറാം സ്ഥാനവും കഴിഞ്ഞ് പോകാനാണ് സാധ്യത. ഇത്തരത്തില്‍ മത്സ്യലഭ്യത കുറഞ്ഞ് വരുന്ന തീരത്താണ് വിഭവ പരിപാലന നയം രൂപവത്കരിക്കാതെ പുതിയ മത്സ്യബന്ധന നിയമം നടപ്പാക്കാനൊരുങ്ങുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ ആഴം വരുന്ന മേഖലയെ കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരി അധ്യക്ഷയായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഇത് അംഗീകരിച്ച് നിയമമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തിലെ ബോട്ടുകളില്‍ അധികവും മത്സ്യബന്ധനം നടത്തുന്നത് വിദഗ്ധ സമിതി നിയമമാക്കാന്‍ ശിപാര്‍ശ ചെയ്ത ഈ മേഖലയിലാണ്.
2004ലെ സൂനാമിക്ക് ശേഷം കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും മാലിന്യവും കാരണം തീരക്കടലില്‍ ആവാസം ഉറപ്പിച്ചിരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ആഴക്കടലില്‍ ചേക്കേറി. ഇതോടെ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ആഴക്കടലിനെയാണ് ആശ്രയിക്കുന്നത്. പുതിയ പരിധി നിയമമായാല്‍ ഇവിടെ കടക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമ ലംഘനത്തിന്‍െറ പേരില്‍ കുറ്റവാളികളാകും.
മത്സ്യങ്ങളുടെയും ജലത്തിന്‍െറയും ചലനങ്ങളുടെ അടിസ്ഥാനത്തില്‍ ദിശനോക്കി മാത്രം മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് രാജ്യത്തിന്‍െറ അതിര്‍ത്തിപോലും അറിയാതെ അന്യരാജ്യങ്ങളുടെ പിടിയിലാകുന്ന അവസ്ഥ നിലനില്‍ക്കുന്നതിനാലാണ് രാജ്യത്തെ കടലിനുള്ളില്‍ തന്നെ കരുതല്‍ മേഖല നിയമം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
എന്നാല്‍, സ്വദേശികളെ ഈ മേഖലയില്‍നിന്ന് മാറ്റി നിര്‍ത്തി വിദേശ കപ്പലുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കൂടുതല്‍ പ്രാപ്തരാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ആവശ്യം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇതിനെയെല്ലാം നിരാകരിക്കുന്ന തരത്തില്‍ പുതിയ റിപ്പോര്‍ട്ട് നിയമമാക്കാന്‍ കേന്ദ്രമൊരുങ്ങുന്നത്. ഇതിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് പിന്‍വലിക്കാനോ പുന$പരിശോധിക്കാനോ ഉള്ള നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വ്യാപകം

Posted: 19 Oct 2014 11:38 PM PDT

പൂന്തുറ: അന്വേഷണവും പരിശോധനകളും നിലച്ചതോടെ അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞമാസം ബീമാപള്ളി ആസാദ് നഗറിലെ അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടരവയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിനി പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. സംഭവത്തത്തെുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയ സിവില്‍ സപൈ്ളസ് അധികൃതരും കേസന്വേഷണം ഊര്‍ജിതമാക്കിയ പൊലീസും പിന്നീട് നടപടികളില്‍നിന്ന് പിന്‍വലിയുകയാണുണ്ടായത്. ഇതോടെയാണ് ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്. പലയിടത്തും പരിസരവാസികള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ടെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് പതിവ്.
അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ വീട്ടുടമ നിസാമുദ്ദീനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനും മറ്റൊരാള്‍ക്കും പങ്കുള്ളതായി കണ്ടത്തെിയിരുന്നു. കേസിന്‍െറ അന്വേഷണം നടക്കുന്നതിനിടെയാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്ളസ് ടു വിദ്യാര്‍ഥിനിയായ ഷഹന മരിച്ചത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി പൊലീസ് ചേര്‍ത്തുവെങ്കിലും മറ്റ് പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെയും കഴിയാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
സിവില്‍ സപൈ്ളസ് പരിശോധന നിലച്ചതോടെ കരിഞ്ചന്തയില്‍ ഗ്യാസ് സിലിണ്ടര്‍ വ്യാപാരം വ്യാപകമായിട്ടുണ്ട്. പൊട്ടിത്തെറിയത്തെുടര്‍ന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ നഗരത്തില്‍ മാത്രം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 300ലധികം ഗ്യാസ് സിലിണ്ടറും ഫില്ലിങ് കേന്ദ്രങ്ങളും കണ്ടത്തെി പിടികൂടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ ഉപയോഗിച്ചിരുന്നവര്‍ പരിശോധന ഭയന്ന് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഉപയോഗിച്ചുതുടങ്ങി. പരിശോധന നിലച്ചതോടെ ഹോട്ടലുകാരും പഴയ സ്ഥിതിയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതുമൂലം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് സിലിണ്ടറുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായി.
ഇതിനുപുറമെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ സംഘടിപ്പിച്ച് വ്യാവസായികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലേക്ക് ഫില്ലിങ് നടത്തി ലാഭം കൊയ്യുന്ന സംഘങ്ങളും സജീവമാണ്. ഗാര്‍ഹികാവശ്യത്തിനും വ്യവസായികാവശ്യത്തിനുമുള്ള സിലിണ്ടറുകളിലെ വിലയുടെ വ്യത്യാസം മുതലെടുത്താണ് ഇത്തരം സംഘങ്ങള്‍ ലാഭംകൊയ്യുന്നത്.ബീമാപള്ളി, പൂന്തുറ, മാണിക്യവിളാകം, ബീമാപള്ളി ബീച്ച്റോഡ്, മുട്ടത്തറ, വള്ളക്കടവ്, തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളില്‍ അനധികൃത ഫില്ലിങ് കേന്ദ്രങ്ങള്‍ വ്യാപകമാണ്. ഇത്തരം കേന്ദ്രങ്ങളെയും ഇവയുടെ നടത്തിപ്പുകാരെയുംക്കുറിച്ച് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇവിടെ പരിശോധനകള്‍ നടക്കുന്നില്ല. ഗ്യാസ് നിറക്കല്‍ സ്ഥാപനങ്ങള്‍ അധികവും പ്രവര്‍ത്തിക്കുന്നത് ജനവാസ മേഖലകളിലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ജനവാസമേഖലയില്‍വെച്ച് ഗ്യാസ് ഫില്ലിങ് നടത്തുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. വാഹനങ്ങള്‍ക്ക് ഒരു കിലോ ഗ്യാസ് നിറക്കുന്നതിന് 90 രൂപ മുതല്‍ 120 വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. വാഹനങ്ങളില്‍ ഉപയോഗിക്കേണ്ട ഗ്യാസിന് പകരം ഗാര്‍ഹിക ഗ്യാസ് ഉപയോഗിക്കുന്നത് ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുമെന്നതിനാല്‍ മിക്ക വാഹന ഉടമകളും അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.

എബോള: സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായി

Posted: 19 Oct 2014 11:27 PM PDT

Image: 

മാഡ്രിഡ്: പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തിന് പുറത്ത് ആദ്യമായി എബോള രോഗം ബാധിച്ച സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായതായി സ്പാനിഷ് അധികൃതര്‍ അറിയിച്ചു. തെരേസാ റൊമേരോ എന്ന സ്പാനിഷ് നഴ്സാണ് രോഗവിമുക്തയായയത്. എബോള ബാധിതരായ രോഗികളെ പരിചരിച്ചതിലൂടെയാണ് തെരേസാ റൊമേരോക്ക് രോഗം പിടിപെട്ടത്.

തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തില്‍ വൈറസിന്‍്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാന പരിശോധനക്ക് ശേഷമേ ഒൗദ്യോഗിക സ്ഥിരീകരണം നല്‍കാനാകുമെന്ന് തെരേസയെ ചികിത്സിക്കുന്ന കരോള 3 ഹോസ്പിറ്റല്‍ മൈക്രോ വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി.
 

കുടമണി കിലുക്കി ഗുരുവായൂരില്‍ പ്രതിഷേധ കാളവണ്ടി

Posted: 19 Oct 2014 11:26 PM PDT

ഗുരുവായൂര്‍: ഗുരുവായൂരില്‍ പൊളിഞ്ഞു കിടക്കുന്ന ഒൗട്ടര്‍ റിങ് റോട്ടിലൂടെ പ്രതിഷേധത്തിന്‍െറ കുടമണികള്‍ കിലുക്കി കാളവണ്ടികള്‍ സവാരി നടത്തി. പ്രതിഷേധത്തിന്‍െറ താളത്തില്‍ കൊട്ടിയ ചെണ്ടയുടെ അകമ്പടിയോടെയായിരുന്നു ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ നേതൃത്വത്തിലുള്ള കാളവണ്ടി യാത്ര.
മുഖ്യമന്ത്രിയുടെ ഉറപ്പുപോലും പാഴായ സാഹചര്യത്തില്‍ ഇനി ഉറപ്പുകളിലൊന്നും വിശ്വാസമില്ളെന്ന പ്രഖ്യാപനം കൂടിയായി കാളവണ്ടി യാത്ര.
അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടാന്‍ കരാറെടുത്തവരുടെ വഞ്ചനക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പോലും ദുരൂഹ മൗനം തുടരുമ്പോഴും ജനവികാരം ശക്തമായി നിലനില്‍ക്കുന്നു എന്നതിന്‍െറ തെളിവുകൂടിയായി യാത്ര.
രാഷ്ട്രീയത്തിന്‍െറ അതിര്‍വരമ്പുകള്‍ നോക്കാതെ സമരത്തിന് അഭിവാദ്യങ്ങളുമായി ഗീതാഗോപി എം.എല്‍.എ എത്തിയതും ശ്രദ്ധേയമായി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രശ്നപരിഹാരം ഉണ്ടാവുമെന്ന് മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രഖ്യാപനം മുഖവിലക്കെടുക്കാന്‍ കഴിയില്ളെന്ന് ചേംബര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രി രണ്ടുതവണ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.
ഗുരുവായൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നതടക്കമുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
രണ്ട് കാളവണ്ടികളിലായി നടത്തിയ പ്രതിഷേധ യാത്ര ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് പി.വി. മുഹമ്മദ് യാസിന്‍ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.എല്‍. ജേക്കബ്, കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, രവി ചങ്കത്ത്, ആര്‍.വി. ഷെഫീഖ്, എം.കെ. നാരായണന്‍ നമ്പൂതിരി, കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ആര്‍.വി. മുഹമ്മദ് ഹാജി, ബാലന്‍ വാറനാട്ട് എന്നിവര്‍ സംസാരിച്ചു.
ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച കാളവണ്ടി യാത്ര ഒൗട്ടര്‍ റിങ് റോഡ് ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്തുതന്നെ സമാപിച്ചു.

സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി

Posted: 19 Oct 2014 11:19 PM PDT

Image: 

ഫ്ളോറിഡ: ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്.

ചൊവ്വാ ഗ്രഹത്തിന്‍െറ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍റെ 1,35,000 കിലോ മീറ്റര്‍ സമീപത്തുകൂടെയാണ് വാല്‍ നക്ഷത്രം കടന്നുപോയത്. ഇത് വാല്‍നക്ഷത്രത്തെ അടുത്തുനിന്ന് പഠിക്കാനുള്ള അവസരമാണ് മംഗള്‍യാനു ഒരുങ്ങിയത്. മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ തിങ്കളാഴ്ചയോടെ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടേക്കും.

ചൊവ്വാ ഗ്രഹത്തിനടുത്ത് എത്തിയപ്പോള്‍ സെക്കന്‍റില്‍ 56 കിലോ മീറ്ററിലധികം വേഗത്തിലാണ് വാല്‍ നക്ഷത്രം സഞ്ചരിച്ചത്. 1.6 കിലോ മീറ്റര്‍ വ്യാസത്തില്‍ 20,000 കിലോ മീറ്റര്‍ നീളത്തിലുള്ള വാല്‍ നക്ഷത്രത്തില്‍ നിന്നുള്ള പൊടി പടലങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനായി മംഗള്‍യാന്‍റെ ഭ്രമണപഥം ചൊവ്വാഗ്രഹത്തിനു പുറകിലായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.

യുറോപ്യന്‍ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ്, സാസയുടെ ഓപ്പര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ ബഹിരാകാശ പേടകങ്ങളും വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ആസ്ത്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് വാനനിരീക്ഷണ കേന്ദ്രം 2013 ജനുവരി മൂന്നിന് വാല്‍ നക്ഷത്രത്തെ കണ്ടത്തെിയതിനാല്‍ ആ പേരിടുകയായിരുന്നു.

താനാളൂരില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കച്ചകെട്ടുന്നു

Posted: 19 Oct 2014 10:20 PM PDT

താനാളൂര്‍: താനാളൂര്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഭരണം തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും കച്ചകെട്ടുന്നു. അന്തിമ വിധി ആര്‍ക്കനുകൂലമാവും എന്നാശങ്കയിലാണ് ഇരുകൂട്ടരും. ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മാളിയേക്കലിനെ അയോഗ്യയാക്കിയതോടെ കക്ഷിനില എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 വീതമായി. ഉത്തരവിന് സ്റ്റേ വാങ്ങാനുള്ള തയാറെടുപ്പിലാണ് സി.പി.എം.
അനുകൂല ഉത്തരവ് ലഭിച്ചാല്‍ ഭരണം സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ തുടരും. അല്ലാത്തപക്ഷം പ്രസിഡന്‍റിനെ തെരെഞ്ഞെടുക്കാനുള്ള ബലപരീക്ഷണം നടക്കും.
പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടാകാത്ത വിചിത്രമായ രാഷ്ട്രീയ മലക്കമറിച്ചിലുകളാണ് താനാളൂരില്‍ നടന്നത്. 2005ല്‍ എല്‍.ഡി.എഫ് ഭരിച്ച പഞ്ചായത്ത് 2010ല്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
അഞ്ചംഗങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം. യു.ഡി.എഫ് 14, എല്‍.ഡി.എഫ് ഒമ്പത്. ഇതിനിടെ പട്ടരുപറമ്പ് സംവരണ മണ്ഡലത്തില്‍നിന്നും വിജയിച്ച മുസ്ലിംലീഗിന്‍െറ എം.കെ. സുന്ദരന്‍ രാജിവെച്ചു. തുടര്‍ന്ന് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ സതീഷ് ബാബു വിജയിച്ചതോടെ അംഗബലം യു.ഡി.എഫ് 13, എല്‍.ഡി.എഫ് 10 ആയി. തുടര്‍ന്ന് സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് സ്വതന്ത്രയായി മത്സരിച്ച സുജാത മാളിയേക്കലും ഐ.എന്‍.എല്‍ അംഗം പുല്ലൂണി ഫാത്തിമയും അനുകൂലിച്ചു. വോട്ടെടുപ്പ് സമയത്തും ശേഷവും പഞ്ചായത്തില്‍ സംഘര്‍ഷ ഭരിതമായ സാഹചര്യം ഉണ്ടായി. രണ്ടുപേരുടെ കൂടി പിന്തുണ ലഭിച്ചതോടെ എല്‍.ഡി.എഫ് 12 ഉം യു.ഡി.എഫ് 11 ഉം ആയി. ഇതോടെ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്‍െറ കൈയിലാവുകയും സുജാത മാളിയേക്കല്‍ പ്രസിഡന്‍റാവുകയും ചെയ്തു.
ഒരു വര്‍ഷത്തിനുശേഷം പുല്ലൂണി ഫാത്തിമയെ പ്രസിഡന്‍റാക്കാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നിയമപോരാട്ടം മുറുകിയത്.
സി.പി.എം സ്വതന്ത്ര അംഗം നെച്ചിയേങ്ങല്‍ മുജീബിനെതിരെയും വൈസ് പ്രസിഡന്‍റ് അബ്ദുല്‍ റസാക്കിനെതിരെയും യു.ഡി.എഫ് കമീഷനെ സമീപിച്ചു. ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തില്ളെന്നായിരുന്നു ആരോപണം. പരാതി മുഖവിലക്കെടുത്ത് കമീഷന്‍ മുജീബിനെ അയോഗ്യനാക്കി.
എന്നാല്‍, സി.പി.എം കോടതി കയറി നടപടിക്ക് സ്റ്റേ വാങ്ങി. റസാക്കിനെതിരെയുള്ള പരാതി കമീഷന്‍ തള്ളുകയും ചെയ്തു. തുടര്‍ന്നാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് മുന്നണിയില്‍ മത്സരിച്ച സുജാത മാളിയേക്കല്‍ കൂറുമാറിയതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
ഐ.എന്‍.എല്‍ അംഗം പുല്ലൂണി ഫാത്തിമക്കെതിരെയും യു.ഡി.എഫ് കമീഷന്‍െറ അടുക്കല്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കമീഷന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ശനിയാഴ്ച സുജാതയെ അയോഗ്യയാക്കി.
ഫാത്തിമക്കെതിരെയുള്ള ആരോപണം തള്ളി. പുതിയ സംഭവ വികാസത്തോടെ സി.പി.എമ്മിന് വീണ്ടും കോടതി കയറേണ്ടിവന്നിരിക്കുകയാണ്.
കോടതി വിധി അനുകൂലമല്ളെങ്കില്‍ താനാളൂര്‍ പഞ്ചായത്തിലെ അംഗബലം ഇരുവരും തുല്യമാവും.
അതോടെ പഞ്ചായത്തിലെ പ്രസിഡന്‍റ് പദവിക്കായി വാശിയേറിയ ഒരു പോരാട്ടം നടക്കും.

ജോഹര്‍കപ്പ് ഹോക്കി: ഇന്ത്യ കിരീടം നിലനിര്‍ത്തി

Posted: 19 Oct 2014 10:19 PM PDT

Image: 

ജോഹര്‍ ബഹറു (മലേഷ്യ): സുല്‍ത്താന്‍ ജോഹര്‍ കപ്പ് അണ്ടര്‍ 21 ഹോക്കി കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ബ്രിട്ടനെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു പരാജയം പോലുമില്ലാതെ മുന്നേറിയ ബ്രിട്ടനായിരുന്നു കലാശപ്പോരില്‍ മാനസിക മുന്‍തൂക്കമെങ്കിലും അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യ മത്സരം കൈയിലാക്കി. ഇന്ത്യയുടെ രണ്ടുഗോളുകളും ഹര്‍മന്‍പ്രീത് സിങ്ങിന്‍െറ സ്റ്റിക്കില്‍ നിന്നായിരുന്നു. 45 മിനിറ്റ് നേരം എതിരാളികളെ ഗോളില്‍നിന്ന് അകറ്റി നിര്‍ത്തിയ ഇന്ത്യ തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ മുന്നിലത്തെി. 70ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. 55ാം മിനിറ്റില്‍ സാമുവല്‍ ഫ്രഞ്ചാണ് ബ്രിട്ടന്‍െറ ആശ്വാസ ഗോള്‍ നേടിയത്.
 

കോണ്‍. മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഒഴിവാക്കപ്പെട്ടവര്‍ രഹസ്യയോഗം ചേര്‍ന്നു

Posted: 19 Oct 2014 10:04 PM PDT

കല്‍പറ്റ: ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഒഴിവാക്കപ്പെട്ട പ്രസിഡന്‍റുമാര്‍ ഞായറാഴ്ച ഉച്ചക്ക് കല്‍പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. തുര്‍ക്കി റോഡിലെ കെ.എസ്.ഇ.ബി ഓഫിസിനടുത്തുള്ള റിസോര്‍ട്ടിലായിരുന്നു യോഗം. വൈകീട്ട് മൂന്നിന് തുടങ്ങിയ യോഗം 4.30 വരെ നീണ്ടു. 34 മണ്ഡലം പ്രസിഡന്‍റുമാരെയും അറിയിച്ചാണ് യോഗം ചേര്‍ന്നത്. ഇതില്‍ 17 പേര്‍ പങ്കെടുത്തു.
തുടക്കം മുതല്‍ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസിനെതിരെയും ജില്ലാതല ഉപസമിതിക്കെതിരെയും രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വയനാട് ജില്ലയില്‍ മാത്രം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ആരോപണം. പ്രസിഡന്‍റുമാരെ നിശ്ചയിക്കാന്‍ ജില്ലാതലത്തില്‍ രൂപവത്കരിച്ച സമിതി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി. തന്നെ അനുകൂലിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിയും മറ്റുള്ളവരെ ഒഴിവാക്കാനുമാണ് ഡി.സി.സി പ്രസിഡന്‍റ് കിണഞ്ഞുശ്രമിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ പങ്കെടുത്ത 17 പേരും ചൊവ്വാഴ്ച തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് കാണാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രതിഷേധം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ഇതിനകം അയച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിട്ട സന്ദര്‍ഭത്തില്‍ പാര്‍ട്ടിക്കൊപ്പം നിന്ന് ശക്തിപ്പെടുത്തിയ തങ്ങളെ ഒഴിവാക്കിയതിലുള്ള അമര്‍ഷവും വേദനയുമാണ് നിവേദനത്തിലുള്ളത്. പാര്‍ട്ടിക്ക് നവജീവന്‍ നല്‍കാന്‍ നിയമിതനായ വി.എം. സുധീരന്‍െറ കേരള യാത്രയില്‍ പോലും തങ്ങളെ സഹകരിപ്പിക്കാതെ കുരുതി കൊടുത്തു. പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏത് അവസരത്തിലും എതിരുനില്‍ക്കാതെ പ്രവര്‍ത്തിച്ചവരാണ് തങ്ങള്‍. ഒരു തെറ്റും ചെയ്യാത്ത തങ്ങളെ അയോഗ്യരാക്കിയതില്‍ കനത്ത വേദനയുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
സാമുദായിക സന്തുലിതാവസ്ഥ പാലിക്കാതെയും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെയും വനിതകളെയും തഴഞ്ഞാണ് മണ്ഡലം പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കാനുള്ള പട്ടിക തയാറാക്കിയതെന്ന് നേരത്തേ ആരോപണം ശക്തമാണ്. മുസ്ലിം വിഭാഗം നേതാക്കളെ പലയിടത്തും തഴഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആകെ 35 മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇതില്‍ 24 മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേക്കും ഒരു സമുദായത്തില്‍പെട്ടവരെയാണ് പരിഗണിച്ചതെന്നാണ് പ്രധാന ആക്ഷേപം. ഇതുസംബന്ധിച്ച് എ, ഐ ഗ്രൂപ്പുകളില്‍ ഒരുപോലെ അമര്‍ഷം പുകയുന്നുണ്ട്. പട്ടികജാതി, വര്‍ഗ വനിതകളെയും ഇത്തവണ പൂര്‍ണമായും തഴഞ്ഞു.
കഴിഞ്ഞദിവസം ജില്ലയിലത്തെിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എം.പി എന്നിവര്‍ക്കു മുന്നില്‍ പല പ്രവര്‍ത്തകരും പരാതികള്‍ പറഞ്ഞിരുന്നു. സഭകളും ബിഷപ്പുമാരുമടക്കം തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. അന്തിമ തീരുമാനം ജില്ലാതലത്തില്‍ തന്നെ എടുക്കാമെന്നിരിക്കേ, കഴിഞ്ഞദിവസം ഭാരവാഹി പട്ടിക കെ.പി.സി.സിക്ക് കൈമാറിയിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണിത്.

രണ്ടു മാസംകൊണ്ട് കോഴിക്കോടിനെ ശുചിത്വ നഗരമാക്കാന്‍ പദ്ധതി

Posted: 19 Oct 2014 09:58 PM PDT

കോഴിക്കോട്: ബഹുജന പങ്കാളിത്തത്തോടെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യംവെച്ച് പുതിയ ശുചിത്വ പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ നഗരസഭ തീരുമാനം. ജനുവരി ഒന്ന് ആകുമ്പോഴേക്കും തെരുവും പൊതുസ്ഥലങ്ങളും ശുചിയാക്കാനുള്ള പദ്ധതിക്ക് ക്ളീന്‍ കോഴിക്കോട് കാമ്പയിന്‍ എന്നാണ് പേരിട്ടത്. ശുചീകരണത്തിനായി നഗരസഭ മുമ്പ് വിവിധ കാമ്പയിനുകള്‍ നടത്തിയെങ്കിലും എല്ലാം പഴയപടിയാണിപ്പോഴും. പുതിയ കാമ്പയിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം തിങ്കളാഴ്ച നടക്കും. റെസിഡന്‍റ്സ് അസോസിയേഷന്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയില്‍ ശുചിത്വ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് കാമ്പയിന് തുടക്കമിടുക. 30 കടയുടമകളെയെങ്കിലൂം ഉള്‍പ്പെടുത്തി സ്ട്രീറ്റ് കമ്മിറ്റികളും രൂപവത്കരിക്കും. വാര്‍ഡുതല ശുചിത്വ കമ്മിറ്റികള്‍, ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തില്‍ ശുചിത്വ കമ്മിറ്റികള്‍, കോര്‍പറേഷന്‍ തലത്തില്‍ ഇംപ്ളിമെന്‍േറഷന്‍ സെല്‍ എന്നിവക്കൊപ്പം മേയര്‍ ചെയര്‍പേഴ്സനായി ഉന്നതതല മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. രണ്ടു മാസത്തെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 30 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും 10,000 രൂപ വീതം അനുവദിക്കാനാണ് തീരുമാനം. 75 വാര്‍ഡുകള്‍ക്ക് 7.5 ലക്ഷം രൂപ ഇങ്ങനെ ചെലവാക്കേണ്ടി വരും. കോര്‍പറേഷന്‍ ഇ വേസ്റ്റ് ശേഖരിക്കാന്‍ അഞ്ച് ഷെഡിന് 10 ലക്ഷം ചെലവഴിക്കേണ്ടി വരും. ശുചീകരണ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ നാലു ലക്ഷം ചെലവിടും. പരിപാടികള്‍ സംഘടിപ്പിക്കുക, നോട്ടീസുകള്‍ തയാറാക്കുക, ഓഫിസ് സൗകര്യമൊരുക്കുക തുടങ്ങിയവക്കും പണം ചെലവഴിക്കേണ്ടി വരും. ജനുവരി ഒന്നിന് നഗരത്തില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയശേഷം നാലാം ഘട്ടമായി അത് നിലനിര്‍ത്താനും നടപടിയെടുക്കും. കര്‍ശന പരിശോധന, ശുചിത്വ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം, മാലിന്യമെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ ജോലി സംബന്ധിച്ച് പെരുമാറ്റച്ചട്ടം എന്നിവ കൊണ്ടുവരും. സ്കൂളുകളിലും ശുചിത്വ കാമ്പയിന്‍ നടത്തും. മികച്ച വാര്‍ഡ്, റെസിഡന്‍റ്സ് അസോസിയേഷന്‍, സ്ട്രീറ്റ് കമ്മിറ്റി എന്നിവയെ തെരഞ്ഞെടുക്കാനും തീരുമാനമുണ്ട്. ഏപ്രിലില്‍ മഴക്കാല പൂര്‍വ ശുചീകരണവും കാമ്പയിന്‍ മോഡലില്‍തന്നെ നടത്തും. ചരിത്രനഗരം സുന്ദര നഗരം, ശുചിത്വ നന്മ കോഴിക്കോടിന്‍െറ മേന്മ തുടങ്ങി അഞ്ച് മുദ്രാവാക്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് : വിമത അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും

Posted: 19 Oct 2014 09:54 PM PDT

അങ്കമാലി: നഗരസഭയില്‍ തിങ്കളാഴ്ച നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അഞ്ച് വിമത അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും. ഐ വിഭാഗത്തിലെ കെ.എ. പൗലോസിനുവേണ്ടി മുന്‍ ധാരണപ്രകാരം എ വിഭാഗത്തിലെ സി.കെ. വര്‍ഗീസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. പൗലോസ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗമായതിനാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി എ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഏതാനും കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നതോടെ ഭരണം അട്ടിമറിയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ സി.കെ. വര്‍ഗീസിന് പുറമെ സ്വതന്ത്രനായി വിജയിച്ച വില്‍സണ്‍ മുണ്ടാടന്‍, മുതിര്‍ന്ന അംഗങ്ങളായ മേരി സിറിയക്, എല്‍സി ആന്‍റണി, വിമത അംഗം ജയ ജിബി എന്നിവരാണ് പ്രധാനമായും പൗലോസിനെതിരെ രംഗത്തുള്ളത്.
ഇവര്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ പരസ്യമായി ഇടതുപക്ഷത്തെ പിന്തുണക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് അഭ്യൂഹം. 30 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 18ഉം ഇടതുമുന്നണിക്ക് 12 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ഒരംഗത്തിന്‍െറ പിന്തുണയോടെയാണെങ്കിലും ഭരണം നിലനിര്‍ത്താന്‍ സാധിക്കും. അതേസമയം ഇടതുമുന്നണിയെ പിന്തുണക്കുകയാണെങ്കില്‍ മുന്‍കാലങ്ങളിലെപോലെ ഭരണം ഇടതുമുന്നണിയുടെ കരങ്ങളിലത്തെും. ഇടഞ്ഞ അംഗങ്ങളെ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ഇടതുമുന്നണി ഒരാഴ്ചയോളമായി പരിശ്രമം നടത്തിവരികയുമാണ്. തിങ്കളാഴ്ചയിലെ തെരഞ്ഞെടുപ്പില്‍ അത് പ്രകടമാകും. അതിനിടെ പൗലോസിനെ ചെയര്‍മാനാക്കുന്നതില്‍ എതിര്‍പ്പുള്ള അംഗങ്ങളുമായി ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചര്‍ച്ച നടന്നില്ല. കോണ്‍ഗ്രസിനൊപ്പമുള്ള 18 അംഗങ്ങളോടും പൗലോസിനെ പിന്തുണക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്ക് രണ്ടുതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയാകും. അത്തരമൊരു നടപടിക്ക് വിധേയമാകേണ്ടിവന്നാലും പൗലോസിനെ പിന്തുണക്കില്ളെന്ന ശക്തമായ നിലപാടിലാണ് വിമത അംഗങ്ങള്‍.
കോണ്‍ഗ്രസിലെ സാജു നെടുങ്ങാടന്‍, ലില്ലി രാജു, ജോര്‍ജ്കുട്ടി എന്നിവരുടെ നേതൃത്വത്തിലും, കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ പൗലോസിനെതിരെ രംഗത്ത് വന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ അവര്‍ പിന്തിരിഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയില്‍നിന്ന് ജനതാദളിലെ ബെന്നി മൂഞ്ഞേലിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

പി.ടി ഉഷ ഗുജറാത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടുമെന്ന് തിരുവഞ്ചൂര്‍

Posted: 19 Oct 2014 09:47 PM PDT

Image: 

കോഴിക്കോട്: പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്നതായി മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളുവെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം സംബന്ധിച്ച് ഉഷയുമായി ഉടനെ ബന്ധപ്പെടും.

ഉഷാ സ്കൂളിന് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. സ്കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതില്‍ ആവശ്യമെങ്കില്‍ ഇടപെടും. ഉഷാ സ്കൂളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി 'മാധ്യമ' ത്തോട്പറഞ്ഞു.

ഏഴുവര്‍ഷത്തിനകം യു.എ.ഇയെ മാറ്റിയെടുക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ പുതിയ പദ്ധതി

Posted: 19 Oct 2014 09:43 PM PDT

Image: 

ദുബൈ: ഏഴുവര്‍ഷത്തിനകം യു.എ.ഇയെ ലോകത്തെ നവീന രാജ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ‘ദേശീയ നൂതനത്വ തന്ത്രം’ പ്രഖ്യാപിച്ചു. പുനരുല്‍പാദന ഊര്‍ജം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ജലം, ബഹിരാകാശം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടമെന്ന നിലയില്‍ മൂന്നുവര്‍ഷത്തിനിടയില്‍ 30 പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കും.
പുതിയ നിയമനിര്‍മാണം, ഇന്നവേഷന്‍ ഇന്‍ക്യുബേറ്ററുകള്‍, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലെ നിക്ഷേപം, സ്വകാര്യ മേഖലക്ക് ഇന്‍സെന്‍റീവുകള്‍, ഗവേഷണത്തിന് അന്താരാഷ്ട്ര സഹകരണം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ നവീകരണം എന്നീ മേഖലകളിലായിരിക്കും പുതിയ പദ്ധതികള്‍. യു.എ.ഇ ഇതിനകം തന്നെ നവീന അറബ് രാജ്യമായി മാറിയിട്ടുണ്ടെന്ന് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തെ ഏറ്റവും നവീന രാജ്യമാകുകയാണ് അടുത്ത ലക്ഷ്യം. മത്സരാധിഷ്ഠിതമായ ലോകത്ത് മാറ്റങ്ങളുണ്ടാകാന്‍ പുത്തന്‍ ചിന്തകളുടെ നിരന്തര പ്രവാഹം ഉണ്ടാകേണ്ടതുണ്ട്. വിഷന്‍ 2021 പൂര്‍ത്തിയാക്കി വികസനവും പുരോഗതിയും കൈവരിക്കാനുള്ള ആദ്യ ചുവടുവെപ്പാണിത്.
എല്ലാ മേഖലകളിലും ക്രിയാത്മക ചിന്തകള്‍ ഉണര്‍ന്നുവരേണ്ടതുണ്ട്. ഇതുവഴി രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുകയും സാമ്പത്തിക മേഖല പുതിയ ഉയരങ്ങള്‍ കണ്ടത്തെുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നാല് സമാന്തര പാതകളിലൂടെയായിരിക്കും നവീകരണ പ്രക്രിയ മുന്നോട്ടുപോകുക. ആദ്യപാത നവീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കും. രണ്ടാം പാത ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ മേഖലയുടെ നവീകരണത്തിന് വഴിയൊരുക്കും. മൂന്നാം പാത സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് സഹായിക്കും.
 നാലാംപാതയില്‍ വ്യക്തികളെ മികവുറ്റവരാക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും. 1400 കോടി ദിര്‍ഹമാണ് നവീകരണ പ്രക്രിയക്കായി പ്രതിവര്‍ഷം മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ 700 കോടി ഗവേഷണ മേഖലക്കാണ്.
പുനരുല്‍പാദന ഊര്‍ജ മേഖലയുടെ നവീകരണത്തില്‍ ചെറുകിട സൗരോര്‍ജ പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന.
ഗതാഗത മേഖലയില്‍ ചെലവുകുറഞ്ഞ വ്യോമ, കടല്‍ യാത്രക്കുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കും. ആളില്ലാ പേടകങ്ങളുടെ നവീകരണത്തിലും ശ്രദ്ധ പതിപ്പിക്കും. വിദ്യാഭ്യാസ മേഖലാ നവീകരണത്തിന്‍െറ ഭാഗമായി സ്കൂളുകളിലും സര്‍വകലാശാലകളിലും ഇന്നവേഷന്‍ ലാബുകള്‍ സ്ഥാപിക്കും.  ആരോഗ്യ മേഖലയില്‍ ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങളുടെ നവീകരണത്തിലായിരിക്കും ശ്രദ്ധ പതിപ്പിക്കുക. വെള്ളത്തിന്‍െറ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള പദ്ധതികള്‍ ജല മേഖലയില്‍ പരിഗണിക്കും.  വാര്‍ത്താവിനിമയ മേഖലയുടെ നവീകരണത്തിനായി ബഹിരാകാശ പദ്ധതികള്‍ ഉപയോഗപ്പെടുത്തും.

ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ ആയുധ സഹായം

Posted: 19 Oct 2014 09:27 PM PDT

Image: 

കൊബാന്‍: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന കുര്‍ദുകള്‍ക്ക് അമേരിക്ക മരുന്നുകളും ആയുധങ്ങളും നല്‍കി. കുര്‍ദ് സൈനിക അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് പലതവണ ആയുധ - മരുന്ന് വിതരണം നടത്തിയെന്നും യു.എസ് വ്യക്തമാക്കി. കൊബാന്‍ പിടിച്ചടക്കുന്നതിനുള്ള ഇസ് ലാമിക് സ്റ്റേറ്റിന്‍െറ ശ്രമത്തെ ചെറുക്കുന്നതിനാണ് ആയുധങ്ങള്‍ വിതരണം ചെയ്തതെന്ന് കെന്‍റ് കോം വ്യക്തമാക്കി. ശനിയാഴ്ച രാത്രി പതിനൊന്ന് വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും കെന്‍റ് കോം  പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

കൊബാനില്‍ പ്രത്യാക്രമണം നടത്തുന്ന കുര്‍ദുകള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിന് തുര്‍ക്കി ഇതുവരെ തയാറായിട്ടില്ല. 135 ഓളം വ്യോമാക്രമണങ്ങളാണ് യു.എസ് ഇറാഖില്‍ ഇതുവരെ നടത്തിയിട്ടുള്ളത്.

 

ഇറാഖില്‍ ചാവേര്‍ സ്ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു

Posted: 19 Oct 2014 08:54 PM PDT

Image: 

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ  ബാഗ്ദാദിലെ പള്ളിയില്‍  ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ സംബന്ധിച്ചവരാണ് കൊല്ലപ്പെട്ടത്.
ശവസംസ്കാര ചടങ്ങ് നടക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിതെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പള്ളിയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഏതാനും ദിവസമായി ഇറാഖില്‍ ചാവേര്‍ ആക്രമണം ശക്തമാണ്. ഞായറാഴ്ച നോര്‍ത്ത് ബാഗ്ദാദിലെ  തര്‍മിയയില്‍ റോഡരികില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു: പവന് 20,520 രൂപ

Posted: 19 Oct 2014 08:48 PM PDT

Image: 

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. ഇതോടെ  പവന് 20,520 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,565 രൂപയായി. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില 20,640 രൂപയായി തുടരുകയായിരുന്നു. ബുധനാഴ്ചാണ് സ്വര്‍ണവില 160 രൂപ കൂടി 20,640 രൂപയില്‍ എത്തിയത്. ഗ്രാമിന് 2580 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
 

ചെറുകിട സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; നിരവധിപേര്‍ പിടിയില്‍

Posted: 19 Oct 2014 08:43 PM PDT

Image: 

ജിദ്ദ: തൊഴില്‍ മന്ത്രാലയവും പൊതു സുരക്ഷാ വിഭാഗവും സംയുക്തമായി കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വില്‍പന ശാലകളില്‍ നടത്തിയ പരിശോധനകളില്‍ തൊഴില്‍ നിയമം ലംഘിച്ച് സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയായിരുന്ന 197 വിദേശികളെ പിടികൂടിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ ദാതാക്കളും തൊഴിലാളികളും ഒരുപോലെ നിയമം പാലിക്കുന്നുവെന്ന്  ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധനയെന്നും പിടിക്കപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും  നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമ ലംഘനത്തില്‍ പിടിക്കപ്പെടുന്ന തൊഴിലാളികള്‍ കുറ്റത്തിന്‍െറ തോതനുസരിച്ച് 15,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍വരെ പിഴ അടക്കേണ്ടിവരും. അതിനുശേഷം നാടുകടത്തും. തൊഴില്‍ ദാതാവിന് മൂന്നു മാസം മുതല്‍ ആറുമാസം വരെ തടവ് ലഭിക്കും. കൂടാതെ 5 വര്‍ഷം വരെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള ശിക്ഷകളും ലഭിക്കും.
തൊഴില്‍ നിയമം ലംഘിച്ച് വിദേശികളെ ജോലികളില്‍ നിയമിക്കുകയോ തന്‍െറ കീഴിലുള്ള തൊഴിലാളികളെ സ്വന്തം നിലയില്‍ ബിസിനസ് നടത്താന്‍ അനുവദിക്കുകയോ മറ്റ് സ്പോണ്‍സര്‍മാരുടെ കീഴില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 25,000 റിയാല്‍ മുതല്‍ ഒരുലക്ഷം റിയാല്‍വരെ പിഴ അടക്കേണ്ടിവരും. കുറ്റങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് പിഴയും ഇരട്ടിക്കും. അത്തരം സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ മാനേജര്‍ വിദേശിയാണെങ്കില്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും തുടര്‍ന്ന് നാടുകടത്തപ്പെടുകയും ചെയ്യും.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കിടെ താമസ രേഖകളില്ലാത്തവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരുമായ 223 വിദേശികളെ പിടികൂടിയതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ചില്ലറ വില്‍പന കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് കൂടുതലായും പരിശോധന നടക്കുന്നത്. അതോടൊപ്പം നിര്‍മാണ മേഖലകളിലും കാര്‍ വര്‍ക്ക്ഷോപ്പുകളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധനകള്‍ നടന്നതായി മന്ത്രാലയ വാക്താക്കള്‍ അറിയിച്ചു.
അതിനിടെ, ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് തൊഴില്‍ വിപണി പൂര്‍ണമായി ശുദ്ധീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അബൂസ്നൈന്‍ പറഞ്ഞു. തൊഴില്‍ ദാതാക്കളായ വ്യക്തികളും സ്ഥാപനങ്ങളും തൊഴില്‍ നിയമം ലംഘിക്കുന്നതിനെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മറ്റു സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്നവര്‍ക്ക് തൊഴില്‍ നിയമം 39ാം ഖണ്ഡികയനുസരിച്ചുള്ള തടവും പിഴയും പേരുകള്‍ പരസ്യപ്പെടുത്തലുമടക്കമുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ വിസാ നിരോധത്തിന് ഭാഗിക ഇളവ്

Posted: 19 Oct 2014 08:36 PM PDT

Image: 

മസ്കത്ത്: രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വിസാ നിരോധത്തില്‍ മാനവവിഭവ ശേഷി മന്ത്രാലയം ഇളവുവരുത്തി. ഒമാനികള്‍ ഉടമസ്ഥരായ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുമെന്ന്  മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ നാസര്‍ അല്‍ ബഖ്രി അറിയിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ ജോലിക്ക് ആളെ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നു എന്ന പരാതിയിലാണ് നടപടിയെന്ന് ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
 നിബന്ധനകള്‍ക്ക് വിധേയമായാകും വിസ അനുവദിക്കുക. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വിസ അനുവദിക്കുന്നതിന്‍െറ പരിധിയില്‍ വരില്ല.
ഉടമസ്ഥര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മുഴുസമയം ഇടപെടുന്നവരാകണമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ, സ്ഥാപനങ്ങള്‍ പബ്ളിക് അതോറിറ്റി ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം എന്‍റര്‍പ്രൈസസിലും (പി.എ.ഡി.എസ്.എം.ഇ) പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലും (പി.എ.എസ്.ഐ) രജിസ്റ്റര്‍ ചെയ്തിരിക്കണം.
നിര്‍മാണക്കമ്പനികള്‍ക്ക് അഞ്ചു വിസകളും വര്‍ക്ഷോപ്പുകള്‍ക്ക് മൂന്നു വിസകളും കയറ്റിറക്ക് സ്ഥാപനങ്ങള്‍ക്ക് രണ്ടു വിസകളുമാകും അനുവദിക്കുക. ഒമാനികള്‍ മാത്രം തൊഴില്‍ചെയ്യുന്ന വിഭാഗങ്ങളും വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച തൊഴില്‍ വിഭാഗങ്ങളും ഇതിന്‍െറ പരിധിയില്‍ വരില്ല. ഒന്നാം ക്ളാസ് കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍വഹിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയും പുതിയ വിസകള്‍ അനുവദിക്കുന്നതിന്‍െറ പരിധിയില്‍ വരില്ളെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തൊഴില്‍ മാര്‍ക്കറ്റ് ക്രമീകരിക്കുകയാണ് വിസ അനുവദിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തൊഴിലാളിക്ഷാമം മൂലം പ്രതിസന്ധിയിലായ ബിസിനസ്, സ്വയം തൊഴില്‍ സംരംഭങ്ങളെ സഹായിക്കുകയും പുതിയ തീരുമാനത്തിന്‍െറ ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നുമുതലാണ് വിസ അനുവദിക്കുന്നത്  നിര്‍ത്തിയത്.
ആറുമാസത്തേക്കായിരുന്നു ആദ്യ നിരോധം. 2014 മേയില്‍ നിരോധം ആറു മാസത്തേക്കുകൂടി നീട്ടി.
വിദേശികളുടെ ഉടമസ്ഥതയിലുള്ള നിരവധി ചെറുകിട സ്ഥാപനങ്ങള്‍ പ്രവാസികളെ ഉപയോഗിച്ച് നടത്തുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് വിസാ നിരോധത്തിന് മന്ത്രാലയം മുതിര്‍ന്നത്.
 

സുബ്രതോ കപ്പ് ഫൈനല്‍ ഇന്ന്

Posted: 19 Oct 2014 08:07 PM PDT

Image: 

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫൈനലില്‍ തിങ്കളാഴ്ച കേരളത്തിന്‍െറ പ്രതീക്ഷ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ബ്രസീലിലെ റിയോ ഡെ ജനീറോ അന്‍േറാണിയോ കോളജ് ടീമിനെ നേരിടും. 2012ല്‍ ഫൈനലിലത്തെിയെങ്കിലും യുക്രെയ്നിലെ ഡൈനാമോ കീവിനോട് എം.എസ്.പി സ്കൂള്‍ തോറ്റുമടങ്ങുകയായിരുന്നു. അന്ന് നഷ്ടമായ കിരീടമോഹം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ടീം കളത്തിലിറങ്ങുന്നതെങ്കിലും മത്സരം എളുപ്പമാവില്ളെന്നാണ് വിലയിരുത്തല്‍. കളിയിലും മെയ്ക്കരുത്തിലും ബ്രസീല്‍ ടീം ഏറെ മുന്നിലാണെന്നാണ് കണക്കുകൂട്ടല്‍.
ഗ്രൂപ് ഘട്ടത്തിലെ ആധികാരിക വിജയങ്ങളോടെയാണ് ബ്രസീലിന്‍െറ വരവെങ്കിലും തങ്ങളുടെ ദിവസം എതിരാളികള്‍ക്കെതിരെ വിജയം നേടാനാവുമെന്നാണ് എം.എസ്.പി സ്കൂളിലെ കുട്ടികള്‍ കരുതുന്നത്.

കുവൈത്ത് വിദേശമന്ത്രി നയിക്കുന്ന അറബ് ലീഗ് സംഘം ഇറാഖില്‍

Posted: 19 Oct 2014 08:01 PM PDT

Image: 

കുവൈത്ത് സിറ്റി: അറബ് ലീഗ് പ്രതിനിധിസംഘത്തെ നയിച്ചുകൊണ്ട് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് ഇറാഖിലത്തെി.
ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ സംഘത്തെ ഇറാഖ് പ്രസിഡന്‍റ് ഫുആദ് മസ്ഊമിന്‍െറ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വീകരിച്ചു.
പ്രതിനിധിസംഘം ഇറാഖ് പ്രസിഡന്‍റ് ഫുആദ് മസ്ഊം, പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രി ഹോഷിയാര്‍ അല്‍സബരി, പാര്‍ലമെന്‍റ് സ്പീക്കര്‍ സാലിം അബ്ദുല്ല അല്‍ജബൂരി, വിദേശമന്ത്രി ഇബ്രാഹീം അല്‍ജഅ്ഫരി തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഭീകരതക്കെതിരെയും രാജ്യത്തിന്‍െറ ഐക്യത്തിനുവേണ്ടിയുമുള്ള പോരാട്ടത്തില്‍ ഇറാഖി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായാണ് അറബ് ലീഗ് പ്രതിനിധിസംഘത്തിന്‍െറ സന്ദര്‍ശനം. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദി സംഘങ്ങളുടെ കടന്നാക്രമണത്തില്‍ ആടിയുലയുന്ന ഇറാഖി സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ അറബ് ലീഗ് തീരുമാനിച്ചിരുന്നു. ശൈഖ് സബാഹിനെ കൂടാതെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി, നിലവില്‍ അറബ് ലീഗ് അധ്യക്ഷപദവിയിലുള്ള ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് മൗറിത്താനിയ വിദേശമന്ത്രി അഹ്മദ് ഒൗലാദ് തഗൂതി എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്. ഇറാഖിലേക്ക് പുറപ്പെടുന്നതിനായി ശനിയാഴ്ച കുവൈത്തിലത്തെിയ നബീല്‍ അല്‍അറബിക്കും അഹ്മദ് ഒൗലാദ് തഗൂതിക്കും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വീകരണം നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ജാറുല്ല, വിദേശമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ശൈഖ് ഡോ. അഹ്മദ് നാസര്‍ അസ്സബാഹ്, അറബ് ഡിപാര്‍ട്ട്മെന്‍റ് മേധാവി അബ്ദുല്‍ഹമീദ് അല്‍ഫൈലകാവി, പ്രോട്ടോകോള്‍ ഡയറക്ടര്‍ ദാരി അല്‍അര്‍ജാന്‍, അറബ് ലീഗിലെ കുവൈത്ത് അംബാസഡര്‍ അസീസ് അല്‍ദീഹാനി എന്നിവര്‍ സംബന്ധിച്ചു.
 

ഒരു നേത്രകോശത്തില്‍ നിന്ന് പത്തിലധികംപേര്‍ക്ക് കാഴ്ച

Posted: 19 Oct 2014 07:50 PM PDT

Image: 
Subtitle: 
സൗകര്യം രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രായോഗികമാവും

കണ്ണൂര്‍: ഒരു ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രകോശം ഉപയോഗിച്ച് പത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച ലഭിക്കുന്നതിനുള്ള സൗകര്യം രണ്ടു വര്‍ഷത്തിനകം പ്രായോഗികമാവുമെന്ന് മുന്‍നിര നേത്ര ചികിത്സാ വിദഗ്ധനും കോയമ്പത്തൂര്‍ ശങ്കര ഐ കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡയറക്ടറുമായ ഡോ. ജെ.കെ. റെഡ്ഡി. ഇതിനു ഗവേഷണങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. ഇതോടെ ദാതാക്കളെ കണ്ടത്തെുന്നതിനുള്ള പ്രയാസങ്ങളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഒഫ്താല്‍മിക് സൊസൈറ്റിയും കോംട്രസ്റ്റ് ഐ കെയര്‍ ഹോസ്പിറ്റലും സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.  ദാതാവില്‍ നിന്ന് നേത്രകോശമെടുത്ത് ടിഷ്യുകള്‍ചര്‍ വഴി വളര്‍ത്തി ഇന്‍ജക്ട് ചെയ്ത് രോഗിയുടെ കണ്ണില്‍ ഘടിപ്പിക്കുന്ന തരത്തിലാണ് ഗവേഷണങ്ങള്‍ മുന്നേറുന്നത്. പത്ത് ദാതാക്കളില്‍ നിന്ന് സ്വീകരിക്കുന്ന കോശങ്ങള്‍ വളര്‍ത്തിയെടുത്ത് നൂറ് പേര്‍ക്കെങ്കിലും നേത്രപടലം മാറ്റിവെക്കാനുള്ള സൗകര്യമൊരുക്കാനാവും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള നിബന്ധനകള്‍ പാലിച്ച് ഗവേഷണം തുടരുന്നുണ്ട്.   

നിലവില്‍ ഒരു ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രപടലം  ഉപയോഗിച്ച് രണ്ടു മുതല്‍ നാലു പേര്‍ക്കു വരെ കാഴ്ച നല്‍കുന്നുണ്ട്. ഓരോ നേത്രപടലവും 0.5 മില്ലീ മീറ്റര്‍ ഘനത്തില്‍ മുറിച്ചു മാറ്റിയാണ് ഇതു സാധ്യമാക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഈ രീതി വ്യാപകമാണെങ്കിലും കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമേ ഈ ശസ്ത്രക്രിയ നടക്കുന്നുള്ളു. ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രപടലം രണ്ടാഴ്ച വരെ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോഴുണ്ട്. കെ-സോള്‍ എന്ന ലായനിയില്‍ സൂക്ഷിച്ചാണ്  ഇതു സാധ്യമാക്കുന്നത്.

അതുകൊണ്ടു തന്നെ വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു പോലും നാട്ടില്‍ വന്ന് നേത്രപടലം മാറ്റിവെക്കുന്നതിന് സാധിക്കുന്നുണ്ട്. ഒരു മാസം വരെ കോര്‍ണിയ സൂക്ഷിക്കുന്നതിനുള്ള ഗവേഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതു വിജയകരമായാല്‍ ചികിത്സാ രംഗത്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാവും.  അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നേത്രരോഗങ്ങള്‍ കേരളത്തില്‍ കൂടുതലാണെന്നും റെഡ്ഡി പറഞ്ഞു.
 

കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

Posted: 19 Oct 2014 07:34 PM PDT

Image: 

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. സാരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശിനി പാത്തു എന്ന ഫാത്തിമ (44)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ 4.40ഓടെ സംഭവം. ദേഹത്ത് തീ പടര്‍ന്ന നിലിയില്‍ കാമ്പാര്‍ട്ട്മെന്‍റിനുള്ളില്‍ നിന്നും സ്ത്രീ പ്ളാറ്റ്ഫോമിലേക്ക് ഓടി വരുകയായിരുന്നു. ഇതേ സമയം ഇവരോടൊപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്ന ഒരു യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു

ഇവര്‍ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്ന സ്ഥലത്തു നിന്നും പെട്രോളും മദ്യവും കണ്ടെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. തീ പടര്‍ന്ന ബോഗി വേര്‍പ്പെടുത്തിയ ശേഷം ട്രെയിന്‍ യാത്ര ആരംഭിച്ചു. ഇവരുടെ ആരോഗ്യ നില വീണ്ടെടുത്തതിനു ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളു.

ഗിന്നസ് ബുക്കിലേക്ക് കണ്ണുനട്ട് പാട്ട് ശേഖരത്തിന്‍െറ ലക്ഷപ്രഭു മുഹമ്മദ് അഷറഫ്

Posted: 19 Oct 2014 07:19 PM PDT

Image: 

മട്ടാഞ്ചേരി: ഗാനങ്ങളുടെ ശേഖരണത്തില്‍ ഒരു ലക്ഷാധിപതിയെ കാണണമെങ്കില്‍ ചന്തിരൂരിലത്തെണം. തെക്കേപള്ളത്ത് പറമ്പില്‍ മലോത്ത് ഹൗസില്‍ 15/452 ല്‍ താമസിക്കുന്ന മട്ടാഞ്ചേരിക്കാരനായ എം.എ. മുഹമ്മദ് അഷറഫ് എന്ന അമ്പത്തഞ്ചുകാരന്‍ രണ്ടുലക്ഷം ഗാനങ്ങളാണ് സ്വന്തം മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാ ഗാനങ്ങള്‍, നാടകഗാനങ്ങള്‍, ഗസലുകള്‍, ആല്‍ബങ്ങള്‍ തുടങ്ങി മലയാളത്തിലെ മാപ്പിളപാട്ടുകളും മുഹമ്മദ് റാഫിയുടെ പഞ്ചാബി ഗാനങ്ങളും ഇതില്‍പെടും. എല്ലാം മാസ്റ്റര്‍ കോപ്പിയില്‍ നിന്നും പകര്‍ത്തി സൂക്ഷിക്കുന്നവയാണെന്ന പ്രത്യേകത കൂടിയുണ്ട്. പുതിയൊരു ഗിന്നസ് റെക്കോഡിലേക്കുള്ള പാതയിലാണ് അഷറഫ്.
പാട്ടിന്‍െറ കാര്യത്തില്‍ മിനി കമ്പ്യൂട്ടറാണ് അഷറഫ്. ഒരു ഗാനത്തിന്‍െറ ആദ്യവരി ഒന്നുമൂളിയാല്‍ മതി അടുത്ത നിമിഷം തന്നെ കണ്ണടച്ച് ആ ഗാനത്തിന്‍െറ സമ്പൂര്‍ണ വിവരങ്ങള്‍ അഷറഫ് ഓര്‍ത്തെടുത്ത് പറയും. ഗാനം പുറത്തിറങ്ങിയ വര്‍ഷം, ചിത്രം, ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്തിനേറെ സിനിമ നിര്‍മിച്ച ബാനര്‍ കൂടി പറഞ്ഞേ അഷറഫ് ചോദ്യകര്‍ത്താവിനെ നോക്കൂ. തന്‍െറ വാക്കുകള്‍ക്ക് തെളിവായി പഴയ സിനിമയാണെങ്കില്‍ ആ സിനിമയുടെ ഗ്രാമഫോണ്‍ റെക്കാഡുതന്നെ എടുത്തുകാട്ടും. പുതിയ സിനിമയാണെങ്കില്‍ സിനിമയുടെ സീഡി എടുക്കും ഒപ്പം കമ്പ്യൂട്ടറില്‍ ആ പാട്ടുകൂടി കേള്‍പ്പിച്ചേ അഷറഫ് ആ ചോദ്യത്തിന്‍െറ മറുപടി പൂര്‍ത്തിയാക്കൂ.
1940 ല്‍ റിലീസ് ചെയ്ത ജ്ഞാനാംബിക മുതല്‍ക്കാണ് റെക്കോഡുകള്‍ ഇറങ്ങി തുടങ്ങിയത്. ഇതുമുതല്‍ അടുത്തിടെ ഇറങ്ങിയ മലയാളത്തിലെ എല്ലാ ഗാനങ്ങളും അഷറഫിന്‍െറ ശേഖരത്തിലുണ്ട്. ചില തെറ്റായ ധാരണകള്‍ തെളിവ് സഹിതം തിരുത്താനും അഷറഫ് തയാറാണ്. കാറ്റേ നീ വീശരിതിപ്പോള്‍ എന്ന ഗാനം കൊച്ചിക്കാരനായ എച്ച്. മെഹബൂബ് പാടിയതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍, 1957 ല്‍ റിലീസായ അച്ഛനും മകനും എന്ന സിനിമയില്‍ തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതിയ കാറ്റേ നീ  വീശരിതിപ്പോള്‍ എന്നപാട്ട് ശ്യാമള എന്ന ഗായികയാണ് ആദ്യം പാടിയത്. 1992 ല്‍ കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന സിനിമയില്‍ കെ.എസ്. ചിത്രയും ഈ ഗാനം ആലപിച്ചു. മലയാളത്തിലെ ആദ്യ പുരുഷ ഗാനശബ്ദം പി.ബി. ശ്രീനിവാസന്‍െറതാണെന്ന തെറ്റിദ്ധാണയുണ്ട് എന്നാല്‍, 1940 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡ് ഇറങ്ങിയ ചിത്രമായ ജ്ഞാനാംബികയില്‍ എസ്.കെ. കുഞ്ഞുകുഞ്ഞു ഭാഗവതരുടെതാണ് മലയാള സിനിമാ ഗാനത്തിലെ ആദ്യ പുരുഷസ്വരം എന്ന് അഷറഫ് തെളിവുകള്‍ നിരത്തുന്നു.
1930 മുതലുള്ള സൈഗാളിന്‍െറ ഗാനങ്ങള്‍ അഷറഫ് നിധിപോലെ കാത്ത് സൂക്ഷിച്ചിരിക്കയാണ്. ഗാനങ്ങളുടെ ശേഖരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല അഷറഫിന്‍െറ സമ്പാദ്യം.   തന്‍െറ ഗാനങ്ങളുടെ മുഴുവന്‍ ശേഖരവും അഷറഫിന്‍െറ പക്കലുണ്ടെന്ന വിവരം അറിഞ്ഞ് ഗാനഗന്ധര്‍വന്‍ യേശുദാസ് അഷറഫിന്‍െറ വീട്ടിലത്തെിയിരുന്നു. കൈവശമില്ലാത്ത പാട്ടുകള്‍ യേശുദാസിന് അഷറഫ് സമ്മാനിക്കുകയും ചെയ്തു. സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററും അഷറഫിന്‍െറ കൈയില്‍ നിന്നാണ് തന്‍െറ ആദ്യകാല ഗാനങ്ങള്‍ ശേഖരിച്ചത്. പ്രേംനസീര്‍ ഫൗണ്ടേഷന് നസീറിന്‍െറ പഴയകാല ചിത്രങ്ങള്‍ അഷറഫ് സമ്മാനിച്ചു. നസീറിന്‍െറ മകന്‍ ഷാനവാസും പിതാവിന്‍െറ 400 ല്‍ പരം ചിത്രങ്ങളുടെ ശേഖരങ്ങള്‍ സൂക്ഷിക്കുന്ന അഷറഫിനെ കാണാന്‍ വീട്ടിലത്തെിയിരുന്നു. അഷറഫിന്‍െറ ശേഖരണ മനോഭാവം അറിഞ്ഞ് കഴിഞ്ഞവര്‍ഷം പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡും അഷറഫിന് സമ്മാനിച്ചു.
മട്ടാഞ്ചേരി പാലസ് റോഡില്‍ നടത്തിയിരുന്ന ചെരിപ്പുകട 1992 ല്‍ മട്ടാഞ്ചേരിയില്‍ നടന്ന വര്‍ഗീയ ലഹളക്കിടെ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു. സമ്പാദ്യം മുഴുവന്‍ കത്തിയെരിഞ്ഞതോടെ തകര്‍ന്നുപോയ അഷറഫിന് ചെറിയ സാന്ത്വനം നല്‍കിയത് കുറച്ച് ഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കോഡുകളായിരുന്നു. മക്കളെ പോറ്റാന്‍ കൂലിപ്പണിക്ക് ഇറങ്ങിയപ്പോള്‍ ഗാനങ്ങളുടെ കമ്പത്തിന് മാറ്റ് കൂട്ടാന്‍ ഗാനങ്ങളുടെ ടേപ്പുകളും പാട്ടുപുസ്തകങ്ങളും ശേഖരിച്ച് തുടങ്ങി. അഷറഫിന്‍െറ ‘പാട്ട് ഭ്രാന്ത്’ മനസ്സിലാക്കിയ സുഹൃത്തുക്കളും ഗാനശേഖരത്തിന് സഹായിച്ചു.
രണ്ടുലക്ഷം ഗാനങ്ങളുടെ ശേഖരണത്തിന്‍െറ റെക്കോഡിന് കൂടി ഉടമയായിരിക്കയാണ് അഷറഫ്. ഗിന്നസ് ബുക്കില്‍ അഷറഫ് കയറുമെന്ന വിശ്വാസത്തിലാണ് ഭാര്യ ഹാജറയും മക്കളായ ആസിഫ്, ഷഫീഖ്, ഫസീല, മരുമകള്‍ ഷഹര്‍ബാന്‍ എന്നിവര്‍. രണ്ടുലക്ഷം ഗാനങ്ങളുടെ ഉടമയാണെങ്കിലും അഷറഫിന് പാട്ട് പാടാനറിയില്ല.

ഹൂഡ ചോദിച്ചത് മൂന്നാംവട്ടം, ലഭിച്ചത് മൂന്നാം സ്ഥാനം

Posted: 19 Oct 2014 07:06 PM PDT

Image: 
Subtitle: 
വോട്ടുശതമാനം ബി.ജെ.പി: 33.2, ഐ.എന്‍.എല്‍.ഡി: 24.1, കോണ്‍ഗ്രസ്: 20.6

രണ്ടുവട്ടം തുടര്‍ച്ചയായി ഹരിയാന മുഖ്യമന്ത്രിയായ ഭൂപീന്ദര്‍സിങ് ഹൂഡ മൂന്നു വിരലുകളുയര്‍ത്തിക്കാണിച്ചാണ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിന് മൂന്നാമതൊരു അവസരമാണ് ഹൂഡാജി ചോദിച്ചത്. പക്ഷേ ജനം നല്‍കിയത് മൂന്നാം സ്ഥാനം. പത്തുവര്‍ഷം ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് ഇനി 15 നിയമസഭാംഗങ്ങള്‍ മാത്രം. അഞ്ചു വര്‍ഷം മുന്‍പ് നാല് നിയമസഭാംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 47 സീറ്റുകളിലാണ് ജയിച്ചു കയറിയത്.  മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നു പോലും നിശ്ചയമില്ലാതെയാണ് ബി.ജെ.പി മത്സരത്തിനിറങ്ങിയത്. ഭരണവിരുദ്ധവികാരം ഇവിടെ എത്രമാത്രം ശക്തമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍തന്നെ സ്പഷ്ടമായിരുന്നു. അതിലേറെ കലശലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ അടി. അതു തിരിച്ചറിഞ്ഞ് രാഷ്ട്രീയ ദുരന്തം ഒഴിവാക്കാനുള്ള ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം നടത്തിയതുമില്ല. ലോക്സഭാ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ പി.സി.സി അധ്യക്ഷന്മാരും മുഖ്യമന്ത്രിമാരും രാജി സന്നദ്ധത അറിയിച്ചപ്പോള്‍ ഹൈകമാന്‍ഡിന്‍െറ ആശീര്‍വാദത്തോടെ കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ഹരിയാനാ മുഖ്യമന്ത്രി.

മുന്‍ കേന്ദ്രമന്ത്രി ഷെല്‍ജാ സിങ്ങിന്‍െറ നേതൃത്വത്തില്‍ ഇതിനെതിരെ എതിര്‍പ്പുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. അഴിമതി ആരോപണം നേരിടുന്ന എം.എല്‍.മാര്‍ക്കും മന്ത്രിമാര്‍ക്കും സീറ്റു നല്‍കുന്നതിനെതിരെ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ ഒച്ചയിട്ടെങ്കിലും അവിടെ വിജയിച്ചതും ഹൂഡയുടെ വാശി.

മുന്‍കൂട്ടി തോല്‍വി സമ്മതിച്ച മട്ടില്‍ കളത്തിലിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്ക് അല്‍പമെങ്കിലും ധൈര്യവും ആവേശവും പകര്‍ന്നത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പര്യടനം മാത്രമായിരുന്നു. പതിവു രീതിവിട്ട് എതിരാളികളെ കടന്നാക്രമിക്കുന്ന ശൈലിയാണ് സോണിയ ഇവിടെ അവലംബിച്ചത്. എന്നാല്‍, മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പര്യടനങ്ങള്‍ ആറിത്തണുത്ത  അമ്മയുടെ പ്രസംഗം അതേ പടി ഏറ്റു ചൊല്ലാനുള്ള മിടുക്കു പോലും പ്രകടിപ്പിക്കാതിരുന്ന, നിശ്ചയിച്ച സമയത്തേക്കാള്‍  മണിക്കൂറുകള്‍ വൈകി വേദിയിലത്തെിയിരുന്ന  രാഹുലിനെക്കാള്‍ കോണ്‍ഗ്രസ് റാലികളില്‍ പ്രവര്‍ത്തകര്‍ക്ക് ഹരം പകര്‍ന്നത് പ്രാദേശിക ഗായകസംഘങ്ങളായിരുന്നു.

 ദുര്‍ബലമായ കോണ്‍ഗ്രസിനെ തള്ളിവീഴ്ത്തി നിഷ്പ്രയാസം അധികാരത്തിലേറുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ നേതൃത്വത്തിലെ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്‍െറ സാധ്യതകളാണ് പ്രധാനമന്ത്രി മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ഇല്ലാതാക്കിയത്. കഴിഞ്ഞ നിയമസഭയില്‍ 31 സീറ്റുകളുമായി മുഖ്യ പ്രതിപക്ഷമായിരുന്ന ഐ.എന്‍.എല്‍.ഡി ആ പദവി നിലനിര്‍ത്തുമെങ്കിലും 19 സീറ്റുകളില്‍ ചുരുങ്ങി. വിരമിക്കും മുന്‍പ് വീണ്ടുമൊരുവട്ടം ഹരിയാനയുടെ മുഖ്യമന്ത്രിയാകണമെന്ന താവു പുത്രന്‍െറ സ്വപ്നവും മങ്ങി.  കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകന്‍െറ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങളുയര്‍ത്തിയ അതേ ശ്വാസത്തില്‍ തന്നെ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ചൗതാലക്കെതിരെയും പ്രസംഗിച്ച് അഴിമതിയെ അകറ്റിനിര്‍ത്താന്‍ ബി.ജെ.പി വേണമെന്ന സന്ദേശം ജനങ്ങളിലുറപ്പിച്ചാണ് മോദി ഓരോ തവണയും മടങ്ങിയത്.  കഴിഞ്ഞ തവണ സഖ്യകക്ഷിയായിരുന്ന ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസുമായി പിരിഞ്ഞ് തനിച്ച് മത്സരിക്കാനുള്ള തീരുമാനം നൂറുശതമാനം ശരിയായിരുന്നുവെന്ന് എച്ച്.ജെ.സിയുടെ ദയനീയ പ്രകടനം വ്യക്തമാക്കുന്നു. മുസഫര്‍ നഗര്‍ കലാപം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള ജാട്ട് സമൂഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സഹകരണം ഇക്കുറിയും ആവര്‍ത്തിച്ചു എന്നുവേണം മനസ്സിലാക്കാന്‍. മേല്‍ജാതി ജാട്ടുകളുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള ഖാപ്പ് പഞ്ചായത്തുകളുടെയും ഹരിയാനയിലൊട്ടാകെ ആഴത്തില്‍ വേരുള്ള വിവാദ സ്വാമി ഗുര്‍മീത് രാംറഹീം നേതൃത്വം നല്‍കുന്ന ദേര സച്ചാ സൗദാ വിഭാഗത്തിന്‍െറയും തുറന്ന പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത്. പ്രചാരണ കാലത്ത് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പുകളും പതിനായിരക്കണക്കിന് സൈനിക കുടുംബങ്ങള്‍ അധിവസിക്കുന്ന ഹരിയാനയില്‍  മൂര്‍ച്ചയുള്ള ആയുധമാക്കി മാറ്റി അവര്‍.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP