സ്വാഗതം
WELCOME

News Update..

Sunday, November 30, 2014

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം Madhyamam News Feeds

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം Madhyamam News Feeds

Link to

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം

Posted: 29 Nov 2014 11:43 PM PST

ഗൂഡല്ലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നീലഗിരി ജില്ലയിലെ നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിലെ പാക്കണ, കുന്നലാടി ഓര്‍ക്കടവ് ഭാഗത്ത് നാടന്‍കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന് സംശയം. പാക്കണ, ഓര്‍ക്കടവ് എന്നിവിടങ്ങളിലെ ഉമ്മര്‍, കുഞ്ഞാപ്പ, അസൈനാര്‍ എന്നിവരുടെ 50ഓളം കോഴികളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചത്തത്.
ചത്തവയെ കുഴിച്ചുമൂടിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും കോഴികള്‍ ചത്തതോടെയാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്. നീലഗിരി ജില്ലാ കലക്ടര്‍ ഡോ. പി. ശങ്കര്‍, വെറ്ററിനറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മനോഹരന്‍ എന്നിവര്‍ സ്ഥലത്തത്തെി. ചത്ത കോഴികളുടെ സാമ്പ്ളും മറ്റും ചെന്നൈ, ഭോപാല്‍ എന്നിവിടങ്ങളിലേക്ക് ലാബ് പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴികള്‍ക്ക് കടുത്ത ചൂടും കണ്ണില്‍നിന്ന് ചോര പൊടിയുന്നതുമാണ് രോഗലക്ഷണം. മുതുമല കടുവാസങ്കേതത്തിലുള്‍പ്പെട്ട പ്രദേശമാകയാല്‍ കഴുകന്മാര്‍ ചത്തകോഴികളെ കൊത്തിക്കൊണ്ടുപോകാതിരിക്കാനും മറ്റു മൃഗങ്ങള്‍ ഭക്ഷിച്ച് കാട്ടിലേക്ക് പോകാതിരിക്കാനും ആരോഗ്യവകുപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. നിരീക്ഷണവും കൂടുതല്‍ പരിശോധനയും നടത്തുന്നുണ്ട്.
വെറ്ററിനറി ഡോക്ടര്‍മാരായ മങ്കമ്മാള്‍, മഹാലിങ്കം, സുധ, ദയാല്‍ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാവാത്ത കോഴികള്‍ക്ക് മരുന്ന് നല്‍കി വെറ്ററിനറി വിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ആരോഗ്യവകുപ്പ് ബ്ളോക് ഓഫിസര്‍ ഡോ. കതിരവന്‍െറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തത്തെിയിട്ടുണ്ട്. ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ വിജയബാബു, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ പാക്കണയിലും ഓര്‍ക്കടവിലും കോഴികള്‍ കൂട്ടത്തോടെ ചത്തത് ആശങ്കയുയര്‍ത്തി. കോഴികള്‍ കൂട്ടമായി ചത്തത് അറിഞ്ഞതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധനക്കുശേഷം ടയറുകളില്‍ കൃമിനാശിനി പുരട്ടിയാണ് കടത്തിവിടുന്നത്. കേരളത്തില്‍നിന്ന് മുട്ടയും ഇറച്ചിക്കോഴികളും കൊണ്ടുവരുന്നത് തടഞ്ഞിട്ടുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ ചെക്പോസ്റ്റുകളില്‍ പരിശോധന തുടരുന്നുണ്ട്.

ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക്; വികസന പദ്ധതി വേഗത്തിലാക്കണമെന്ന്

Posted: 29 Nov 2014 11:39 PM PST

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് തയാറാക്കിയ വികസനപദ്ധതി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്തു നടപ്പാക്കാന്‍ പി.ഡബ്ള്യൂ.ഡി നാഷനല്‍ ഹൈവേ വിഭാഗത്തോട് ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു.
പാതവികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശത്തെ ജനങ്ങള്‍ മുന്നോട്ടുവന്ന സാഹചര്യത്തില്‍ 15 കോടി ചെലവ് പ്രതീക്ഷിച്ച് തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന് അടിയന്തര ഭരണാനുമതി ലഭ്യമാക്കണമെന്ന് യോഗത്തില്‍ വിഷയം അവതരിപ്പിച്ച ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രദേശത്തെ ജനങ്ങളെയും കച്ചവടക്കാരെയും യാത്രചെയ്യുന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന പൊതുവികാരമാണ് സബ് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്. വഴയില-കാച്ചാണി റോഡ് മെറ്റലിങ് കഴിഞ്ഞതിനാല്‍ ഉടന്‍ ടാറിങ് നടത്തണമെന്ന് എന്‍.എച്ച് വിഭാഗം എക്സി. എന്‍ജിനീയറോട് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുതുതായി ടാര്‍ ചെയ്ത റോഡുകള്‍ വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കണമെന്നും ഇതിന് വകുപ്പുകള്‍ തമ്മില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ്, അറ്റന്‍ഡര്‍മാര്‍ എന്നിവരെ എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം നിയമിച്ചതിന് പ്രോജക്ട് ഓഫിസറെ എം.എല്‍.എ അനുമോദിച്ചു. കിടത്തി ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം.ജി.എസ്.വൈ. പദ്ധതിയില്‍പെട്ട പേരയം-പുളിനട റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് മൂന്ന് പ്രാവശ്യം ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാരനെ കിട്ടാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രവൃത്തി ഏറ്റെടുക്കണമെന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയുടെ ആവശ്യം വികസന സമിതിയോഗം അംഗീകരിച്ചു. ഇതിനുവേണ്ട നടപടികള്‍ പി.എം.ജി.എസ്.വൈ എക്സി. എന്‍ജിനീയര്‍ സ്വീകരിക്കും.
വെള്ളായണി കായല്‍ ഭാഗത്തെ പുറംപോക്ക് ഭൂമി അളന്നുതിരിച്ച് തിട്ടപ്പെടുത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ജമീലപ്രകാശം എം.എല്‍.എയുടെ ആവശ്യത്തത്തെുടര്‍ന്ന് സബ് കലക്ടര്‍ ചുമതലപ്പെടുത്തി. വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും ലേഡീസ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും സൂപ്പര്‍വൈസറുടെയും തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വിഴിഞ്ഞം കൃഷിഭവന്‍െറ കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ നഗരസഭയുടെ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ, കടകംപള്ളി വില്ളേജുകളിലെ അപേക്ഷയിന്മേല്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി വി.എസ്. ശിവകുമാറിന്‍െറ പ്രതിനിധി പി.കെ. ഉദയകുമാറിന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മറുപടി നല്‍കി.
നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തെ സര്‍വേ ജോലികള്‍ വേഗത്തിലാക്കാന്‍ ടോട്ടല്‍ സ്റ്റേഷന്‍ മെഷീന്‍ അനുവദിച്ചിട്ടുള്ളതിനാല്‍ വാഹനവും കൂടുതല്‍ സര്‍വെയര്‍മാരെയും അനുവദിക്കേണ്ടതുണ്ടെന്ന് എ.ടി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇതിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളണം.
ജില്ലയിലെ കര്‍ഷകരില്‍നിന്നും ഹോര്‍ട്ടികോര്‍പ് ശേഖരിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ പരിമിതമായ തോതിലാണെന്നും ഇത് കാര്‍ഷികമേഖലയില്‍ ഇടിവ് സൃഷ്ടിക്കുമെന്നതിനാല്‍ കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൂഫസ് ഡാനിയേല്‍ അഭിപ്രായപ്പെട്ടു. കരമന കളിയിക്കാവിള റോഡ് വികസനത്തെ തുടര്‍ന്ന് ഇടിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എയുടെ പ്രതിനിധി ശ്രീവത്സന്‍ ആവശ്യപ്പെട്ടു.

സംശയം നീങ്ങിയില്ല; കൊട്ടാരക്കരയിലെ സാമ്പ്ള്‍ ഭോപ്പാലിലേക്കയച്ചു

Posted: 29 Nov 2014 11:34 PM PST

കൊല്ലം: ജില്ലയില്‍ പക്ഷിപ്പനിബാധ സംശയിക്കുന്ന കൊട്ടാരക്കയില്‍ നിന്നുള്ള സാമ്പ്ള്‍ വിശദപരിശോധനക്കും സ്ഥിരീകരണത്തിനുമായി ബംഗളൂരു ലാബില്‍ നിന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ഡിസീസ് അനിമല്‍ ലബോറട്ടറിയിലേക്കയച്ചു. തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ലാബിലെ പരിശോധനയില്‍ സംശയംതോന്നിയ നാല് സാമ്പ്ളുകള്‍ ബംഗളൂരുവിലേക്കയച്ചിരുന്നു. മയ്യനാട്, കൊട്ടാക്കാര, ശാസ്താംകോട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ കൊട്ടാരക്കര ഒഴികെ മൂന്നിലും ഫലം നെഗറ്റീവ് ആയിരുന്നു. രോഗസ്ഥീരീകരണം നടത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണ് ഈ സാമ്പ്ള്‍ ഭോപ്പാലിലേക്കയച്ചതെന്നറിയുന്നു. കൊട്ടാരക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 120 ഓളം താറാവുകുഞ്ഞുങ്ങള്‍ 15 ദിവസത്തിനിടെ ചത്തിരുന്നു. ഇവിടെനിന്ന് ശേഖരിച്ച സാമ്പ്ളിലാണ് സംശയമുള്ളത്. പരിശോധനാഫലം വെള്ളിയാഴ്ച ¥ൈവകീട്ടോടെ ലഭ്യമാകും. എന്നാല്‍, പരിശോധന നീളുന്നതും ഫലംവരാന്‍ വൈകുന്നതും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. താറാവ്കുഞ്ഞുങ്ങള്‍ തമിഴ്നാട് സ്വദേശികളില്‍ നിന്ന് വാങ്ങിയതാണ്. പക്ഷിപ്പനി ബാധയാണെങ്കില്‍ സമീപങ്ങളിലുള്ള കോഴി, താറാവ് എന്നിവക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, അത്തരത്തിലൊന്നും സമീപപ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ശനിയാഴ്ചയും ഒറ്റപ്പെട്ട പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്ലുന്താഴത്തിന് സമീപത്തെ സ്വകാര്യ ഫാമില്‍ നാല് കോഴികളും നാല് താറാവുകളുമാണ് ചത്തത്. ഇവിടെനിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിവിധവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നു. ഇന്നലെ കൊട്ടാരക്കര, കൊല്ലം, പത്തനാപുരം താലൂക്കുകളിലെ ഉദ്യോഗസ്ഥര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമായി പരിശീലനംനല്‍കി. താഴത്തെട്ടില്‍ ബോധവത്കരണമത്തെിക്കുന്നതിനും വിവിധപദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലും ശനിയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ളെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് യോഗത്തിന്‍െറ തീരുമാനം. ഫാമുകളുടെ ശുചിത്വം, രോഗപ്രതിരോധം, രോഗബാധയുണ്ടായാല്‍ ചെയ്യേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ചായിരിക്കും ബോധവത്കരണം നല്‍കുക. അതോടൊപ്പം മുന്‍കരുതലെന്ന നിലയില്‍ ഗ്ളൗസ്, ഫെയിസ് മാസ്ക് എന്നിവ വ്യാപകമാക്കാനും ആലോചനയുണ്ട്.

ഗുരുവായൂരിലും വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്

Posted: 29 Nov 2014 11:30 PM PST

ഗുരുവായൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജനപക്ഷയാത്രയുടെ പേരില്‍ ഗുരുവായൂരിലും വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടന്നു. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴിലെ 88ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ പേരിലാണ് വ്യാജ രശീത് അച്ചടിച്ച് വ്യാപക പിരിവ് നടന്നത്.
പ്രവര്‍ത്തന ഫണ്ട് എന്ന പേരില്‍ കൂപ്പണ്‍ അച്ചടിച്ചാണ് ഗുരുവായൂരിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ജനപക്ഷയാത്രക്കായി പിരിവ് നടത്തിയത്. ജനപക്ഷയാത്രയുമായി ബന്ധപ്പെട്ട പിരിവിന് പത്ത് മുതല്‍ 1,000 രൂപ വരെയുള്ള കൂപ്പണുകള്‍ മാത്രമാണ് കെ.പി.സി.സി ഇറക്കിയതെന്നും രസീത് പിരിവുകള്‍ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ജനപക്ഷയാത്രക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസുമായി ബന്ധമില്ലാത്തവരാണ് ഇത്തരം പിരിവുകള്‍ നടത്തുന്നതെന്നും അനധികൃതമായി പിരിവു നടത്തിയെന്ന് പരാതിയുള്ളവര്‍ അതത് ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് പരാതി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കെ.പി.സി.സി ട്രഷറര്‍ കരകുളം കൃഷ്ണപ്പിള്ള ഒപ്പിട്ട കൂപ്പണുകള്‍ മാത്രമാണ് ഒൗദ്യോഗികമായുള്ളതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
അനധികൃത രസീത് അച്ചടിച്ച് പിരിവ് നടത്തിയതിന് പിന്നില്‍ എ വിഭാഗമാണെന്നാരോപിച്ച് ഗുരുവായൂരിലെ ഐ വിഭാഗം രംഗത്തത്തെിയിട്ടുണ്ട്. കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് വ്യക്തിതാത്പര്യങ്ങള്‍ക്കായി പിരിവ് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്‍റിന് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡി.സി.സി നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍ പറഞ്ഞു.

കുടുംബശ്രീ: ഒഡിഷയില്‍നിന്ന് പഠനസംഘം ഇന്ന് എത്തും

Posted: 29 Nov 2014 11:27 PM PST

പാലക്കാട്: ഒഡിഷയില്‍നിന്ന് ഞായറാഴ്ച പാലക്കാട് എത്തുന്ന 50 പഞ്ചായത്ത് പ്രതിനിധികളും എസ്.ഐ.ആര്‍.ഡി, എ.പി.ഡി, പി.എം.ആര്‍.ഡി.എഫ് സംഘടനയിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജില്ലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പര്യടനം നടത്തും. ഡിസംബര്‍ ഒന്നിന് ജില്ലാ പഞ്ചായത്തില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്തിന്‍െറ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം വിലയിരുത്തും. ജില്ലാ പഞ്ചായത്തിന്‍െറ സംരംഭമായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിക്കും.
ഡിസംബര്‍ രണ്ടിന് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മാത്തൂര്‍, കോട്ടായി, മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തുകള്‍ സന്ദര്‍ശിക്കും. ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി, പി.എച്ച്.സി, അഗ്രികള്‍ച്ചര്‍ ഓഫിസ്, മൃഗാശുപത്രി, സംഘകൃഷി, സൂക്ഷ്മ സംരംഭ യൂനിറ്റുകള്‍ എന്നിവ സന്ദര്‍ശിക്കും. കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തെക്കുറിച്ചും ചര്‍ച്ച നടത്തും.
ഡിസംബര്‍ മൂന്നിന് നെന്മാറ, കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ബ്ളോക്ക് പഞ്ചായത്തിന്‍െറ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും നൂതന പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തും.

ശാസ്ത്ര കിരീടം കോഴിക്കോട്ടേക്ക്

Posted: 29 Nov 2014 11:23 PM PST

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രഥമ സ്വര്‍ണക്കിരീടം സാമൂതിരിയുടെ തട്ടകത്തിലേക്ക്. 1110 പോയന്‍റ് നേടിയാണ് കോഴിക്കോട് 125 പവന്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂര്‍ ജില്ല മൂന്നാം സ്ഥാനക്കാരായി. അഞ്ചു ദിനങ്ങളിലായി തുഞ്ചന്‍െറ മണ്ണില്‍ അരങ്ങേറിയ ശാസ്ത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. മത്സരങ്ങളും ഫലപ്രഖ്യാപനവും ശനിയാഴ്ച പൂര്‍ത്തിയായി.
കണ്ണൂര്‍ 1067ഉം തൃശൂര്‍ 1038ഉം പോയന്‍റ് നേടി. ആതിഥേയരായ മലപ്പുറം 1035 പോയന്‍റുമായി നാലും പാലക്കാട് 1031 പോയന്‍േറാടെ പാലക്കാട് അഞ്ചും സ്ഥാനക്കാരായി. സ്വര്‍ണക്കപ്പും ശാസ്ത്രോത്സവമെന്ന പേരുമാറ്റവും നടപ്പാക്കിയ മേളക്കാണ് ഭാഷയുടെ തറവാട്ടുമുറ്റത്ത് കൊടിയിറങ്ങിയത്.
പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ കോഴിക്കോട് ജേതാക്കളായി. പ്രവൃത്തിപരിചയമേളയില്‍ യു.പി (11605), ഹൈസ്കൂള്‍ (16191), ഹയര്‍ സെക്കന്‍ഡറി (16427), എക്സിബിഷന്‍ (5153) വിഭാഗങ്ങളിലായി 49376 പോയന്‍റ് കോഴിക്കോട് തൂത്തുവാരി. ഗണിത ശാസ്ത്രമേളയില്‍ യു.പി (48), ഹൈസ്കൂള്‍ (121), ഹയര്‍ സെക്കന്‍ഡറി (139) വിഭാഗങ്ങളിലായി 308 പോയന്‍റ് കോഴിക്കോട് സ്വന്തമാക്കി.
ശാസ്ത്രമേളയില്‍ കണ്ണൂരാണ് ജേതാക്കള്‍. യു.പി (56 പോയന്‍റ്), ഹൈസ്കൂള്‍ (58), ഹയര്‍ സെക്കന്‍ഡറി (54) വിഭാഗങ്ങളില്‍ നിന്നായി 168 പോയന്‍റ് കണ്ണൂര്‍ നേടി. യു.പി (52), ഹൈസ്കൂള്‍ (62), ഹയര്‍ സെക്കന്‍ഡറി (49) വിഭാഗങ്ങളിലായി 163 പോയന്‍റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. യു.പി (55), ഹൈസ്കൂള്‍ (54), ഹയര്‍ സെക്കന്‍ഡറി (51) വിഭാഗങ്ങളില്‍ 160 പോയന്‍റുമായി കോഴിക്കോട് മൂന്നാമതത്തെി.
പ്രവൃത്തി പരിചയ മേളയില്‍ യു.പി (10759), ഹൈസ്കൂള്‍ (15731), ഹയര്‍ സെക്കന്‍ഡറി (16045), എക്സിബിഷന്‍ (5065) വിഭാഗങ്ങളില്‍ 47600 പോയന്‍റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തത്തെി. തൃശൂരിനാണ് മൂന്നാം സ്ഥാനം. യു.പി (10487), ഹൈസ്കൂള്‍ (15759), ഹയര്‍ സെക്കന്‍ഡറി (16186), എക്സിബിഷന്‍ (4598) വിഭാഗങ്ങളിലായി തൃശൂര്‍ 47030 പോയന്‍റ് നേടി.
ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ രണ്ടാമതത്തെി. യു.പി (41), ഹൈസ്കൂള്‍ (144), ഹയര്‍ സെക്കന്‍ഡറി (122) വിഭാഗങ്ങളില്‍ കണ്ണൂര്‍ 307 പോയന്‍റ് നേടി. യു.പി (39), ഹൈസ്കൂള്‍ (119), ഹയര്‍ സെക്കന്‍ഡറി (135) വിഭാഗങ്ങളിലായി 293 പോയന്‍റുമായി ആതിഥേയ ജില്ല മൂന്നാം സ്ഥാനക്കാരായി. സാമൂഹ്യശാസ്ത്രമേളയില്‍ 165 പോയന്‍േറാടെ തൃശൂര്‍ (യു.പി -29, ഹൈസ്കൂള്‍ - 62, ഹയര്‍ സെക്കന്‍ഡറി -74) ജേതാക്കളായി. 158 വീതം പോയന്‍റ് നേടി കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂര്‍ യു.പിയില്‍ 39ഉം ഹൈസ്കൂളില്‍ 62ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 57ഉം പോയന്‍റ് നേടി. തിരുവനന്തപുരത്തിന് യു.പിയില്‍ 29ഉം ഹൈസ്കൂള്‍ 64ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 65ഉം പോയന്‍റാണുള്ളത്. കോഴിക്കോട് 155 പോയന്‍ോടെ (യു.പി-41, ഹൈസ്കൂള്‍-64, ഹയര്‍ സെക്കന്‍ഡറി-50) മൂന്നാം സ്ഥാനത്തത്തെി.
ഞായറാഴ്ച രാവിലെ 10.30ന് തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നഗരിയിലെ പ്രധാന വേദിയില്‍ സമാപന സമ്മേളനം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിക്കും. ഇ. അഹമ്മദ് എം.പി സമ്മാനദാനവും എം.ഐ ഷാനവാസ് എം.പി സോവനീര്‍ പ്രകാശനവും നിര്‍വഹിക്കും.

രാജ്യത്തിനു വേണ്ടത് സ്മാര്‍ട്ട് പൊലീസ് ^മോദി

Posted: 29 Nov 2014 11:21 PM PST

Image: 

ഗുഹാവത്തി: രാജ്യത്തിനു വേണ്ടത് ‘സ്മാര്‍ട്ട്’ പൊലീസ് സേനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡി.ഒജ.പിമാരുടെയും ഐ.ജി.പിമാരുടെയും ദേശീയ കോണ്‍ഫറന്‍സിന്‍്റെ
രണ്ടാം ദിനത്തില്‍ അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് എന്ന ഇംഗ്ളീഷ് വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും പൊലീസുകാര്‍ക്കുണ്ടായിരിക്കേണ്ട വ്യത്യസ്ത ഗുണങ്ങള്‍ നല്‍കിക്കൊണ്ടാണ് തന്‍്റെ ആശയത്തെ വിശദീകരിച്ചത്.

എസ് എന്ന അക്ഷരം മൃദുലതയേയും നിഷ്ഠയേയും സൂചിപ്പിക്കുന്നു. എം, ആധുനികതയെയും ചലനക്ഷമതയേയും എ, ജാഗ്രതയേയും ഉത്തരവാദിത്വത്തേയും, ആര്‍, വിശ്വാസ്യതയേയും, ടി ശിക്ഷണത്തേയും സാങ്കേതിക അവഗാഹത്തെയും സൂചിപ്പിക്കുന്നു. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന സ്മാര്‍ട് പോലീസിനെയാണ് രാജ്യത്തിനു വേണ്ടതെന്നും മോദി വ്യക്തമാക്കി. ആയുധങ്ങളുടെ ശക്തിയല്ല ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് പ്രധാനപ്പെട്ടതെന്നും മോദി ഓര്‍മിപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥടെ വര്‍ക്ക് റെക്കോഡിലുള്ള മികച്ച പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് പ്രോത്സാഹനം നല്‍കണമെന്നും മോദി പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും മാധ്യമങ്ങള്‍ ഏറെകാലം വാര്‍ത്തയാക്കുമ്പോള്‍ അവരുടെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തിരസ്കരിക്കപ്പെടുകയാണ്.   പൊലീസ് സേനയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കാഴ്ചപാട് തിരുത്തണമെന്നും മോദി പറഞ്ഞു.

ആധുനിക സമൂഹത്തില്‍ പൊലീസ് സേനാംഗങ്ങളുടെ ത്യാഗവും സംഭാവനകളും ഒഴിവാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ദേശത്തിനു വേണ്ടി 33,000 പൊലീസുകാരാണ് ജീവന്‍ ബലികഴിച്ചത്. ഓരോ സംസ്ഥാനങ്ങളിലും രക്തസാക്ഷികളുടെ വിവരങ്ങളടങ്ങിയ ഇ ബുക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഡല്‍ഹിയ്ക്ക് പകരം വടക്കുകിഴക്കന്‍ നഗരമായ ഗുവാഹത്തിയില്‍ സെമിനാര്‍ സംഘടിപ്പിച്ചതിലൂടെ പരമ്പരാഗത രീതികളെ തകര്‍ത്തിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സുരക്ഷാ യോഗം ഇവിടെ നടത്താനുള്ള തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനി: മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ നിരീക്ഷിക്കും

Posted: 29 Nov 2014 11:15 PM PST

പത്തനംതിട്ട: പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരില്‍ ദിവസവും പനി നിരീക്ഷണം നടത്തണമെന്ന് ജില്ലയിലെ സ്ഥിതി വിലയിരുത്താനത്തെിയ കേന്ദ്ര സംഘം നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെ അഡീഷനല്‍ ഡയറക്ടര്‍ ഡോ.സി.എസ്.അഗര്‍വാള്‍, ജോയന്‍റ് ഡയറക്ടര്‍ ഡോ.സോമനാഥ് കമാക്കര്‍, ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ദേശ് ദീപക് എന്നിവരടങ്ങിയ സംഘം ചര്‍ച്ച നടത്തി.
പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആഴ്ചയിലൊരിക്കല്‍ പനി നിരീക്ഷണം നടത്തണം.
വളര്‍ത്തുപക്ഷികളെ കൊല്ലുന്നവര്‍ എല്ലാ മുന്‍കരുതലും എടുക്കുകയും സുരക്ഷാ വസ്ത്രം ധരിക്കുകയും വേണം. പക്ഷികളെ കൊല്ലുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെ ദിവസവും പരിശോധനക്ക് വിധേയമാക്കണം.
പനി, ശ്വാസം മുട്ടല്‍, തൊണ്ടവേദന എന്നിവ കണ്ടത്തെിയാല്‍ ഇവരെ ആശുപത്രികളിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലാക്കണം. വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്.
പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തണം. പക്ഷിപ്പനി സംശയിക്കുന്നവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് എടുക്കുകയും അവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ദിവസേന പരിശോധനകള്‍ക്ക് വിധേയമാക്കണം. ഇതിന്‍െറ റിപ്പോര്‍ട്ട് ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍ക്ക് നല്‍കണം. ഓരോ ദിവസത്തെയും സ്ഥിതിഗതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുകയും ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യണം.
ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്ന് ആരോഗ്യ, ആശ പ്രവര്‍ത്തകരെ നിയോഗിക്കണം.
കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സജ്ജീകരണങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി. തിരുവല്ല മഞ്ഞാടിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്‍െറ ലാബും സന്ദര്‍ശിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, എന്‍.ആര്‍.എച്ച്.എം ബയോമെഡിക്കല്‍ ഓഫിസര്‍ എന്‍.ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്മയെ വിഷം കൊടുത്ത് കൊന്ന മകന് ജീവപര്യന്തം

Posted: 29 Nov 2014 10:31 PM PST

തൊടുപുഴ: മദ്യപിച്ചത്തെിയത് ചോദ്യം ചെയ്ത അമ്മയെ വിഷം കൊടുത്ത് കൊന്ന മകന് ജീവപര്യന്തം തടവ്. ഇടുക്കി പെരുവന്താനം കണയങ്കവയലില്‍ തോമസിനെയാണ് (ജോബി-28) മാതാവായ മറിയാമ്മയെ (60) വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവപര്യന്തം കഠിന തടവിനും ദേഹോപദ്രവം ഏല്‍പിച്ചതിന് ഒരുവര്‍ഷം കൂടി കഠിന തടവിനും ശിക്ഷ വിധിച്ച് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടത്.
2013 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലോടെ മദ്യപിച്ച് വീട്ടിലത്തെിയ തോമസിനെ മറിയാമ്മ ശാസിച്ചിരുന്നു.
തുടര്‍ന്ന് തോമസ് മറിയാമ്മയുടെ തലമുടിക്കുത്തില്‍ പിടിച്ച് വീടിന്‍െറ ഭിത്തിയില്‍ ഇടിച്ച് പരിക്കേല്‍പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെയോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മാതാവിന്‍െറ മരണം ഉറപ്പാക്കിയ പ്രതി മുറിയിലുണ്ടായിരുന്ന രക്തവും വിഷത്തുള്ളികളും കഴുകിക്കളഞ്ഞു. സംഭവശേഷം അമ്മക്ക് അസുഖം കൂടിയതായും മരണം സംഭവിച്ചതായും നാട്ടുകാരോട് പറഞ്ഞു.
പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മറിയാമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടത്തെുകയായിരുന്നു.
കൊലപാതകത്തില്‍ തോമസിനെ സഹായിച്ചുവെന്ന കുറ്റം ചുമത്തി രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട സേവ്യറിനെ കോടതി വെറുതെവിട്ടു.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വാട്സണ്‍ എ.മഴുവന്നൂര്‍ ഹാജരായി.

പക്ഷിപ്പനി: കോഴിവില കുത്തനെ ഇടിയുന്നു

Posted: 29 Nov 2014 10:27 PM PST

തൊടുപുഴ: പക്ഷിപ്പനി ഭീതി പരന്നതോടെ ജില്ലയില്‍ കോഴിവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച മുമ്പ് 95 രൂപയുണ്ടായിരുന്ന കോഴിയിറച്ചി വില ശനിയാഴ്ച 50 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇറച്ചിക്കോഴിയുമായത്തെിയ ലോറികള്‍ അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴി വരവും നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. സമീപ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമളി, ചിന്നാര്‍, കമ്പംമെട്ട് ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ അതിര്‍ത്തികളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടുവരുന്നത് ചെക് പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കാന്‍ ആര്‍.ടി.ഒ, പൊലീസ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗബാധയില്ളെന്ന് ഉറപ്പ് വരുത്തും.
കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവക്ക് തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് ഏക പോംവഴിയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചാക്ക് തീറ്റക്ക് 1350 രൂപയാണ് വില.
കോഴികള്‍ക്ക് ആയിരക്കണക്കിന് രൂപ മുടക്കി തീറ്റ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്നതാണെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ നഗരങ്ങളില്‍ മുട്ടക്കച്ചവടത്തിനും വ്യാപക രീതിയില്‍ കുറവ് വന്നിട്ടുണ്ട്.
കടകളില്‍ ഒരാഴ്ച മുമ്പ് വരെ എടുത്ത് വെച്ചിരുന്ന മുട്ട വിറ്റുപോയിട്ടില്ളെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ച് രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 3.50 രൂപ വരെ വിലയിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ താറാവ് കര്‍ഷകരും വില്‍പന കേന്ദ്രങ്ങളും കുറവായതിനാല്‍ വലിയ പ്രതിസന്ധിയുണ്ടായിട്ടില്ല.
പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മത്സ്യം, പോത്തിറച്ചി എന്നിവയെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കില്‍ വില ഇനിയും താഴേക്ക് പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

നടപടി വേണം -വികസന സമിതി

Posted: 29 Nov 2014 10:22 PM PST

കാസര്‍കോട്: സീതാംഗോളിയിലുണ്ടായ ബസപകടം കണക്കിലെടുത്ത് കാലപ്പഴക്കംചെന്ന ബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നതിനെതിരെ നടപടിയുണ്ടാകണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ളെന്നും പഴക്കമുള്ള വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്നതിന് രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആര്‍.ടി.ഒ അറിയിച്ചു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്‍കാനുള്ള 11 കോടി രൂപ വിതരണം ചെയ്യാത്തതിനെതിരെ യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രതിഷേധിച്ചു.
സാധാരണക്കാരായ ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൂലി മുടങ്ങുന്നത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും തുക നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി ജില്ലയിലെ നാല് ബ്ളോക്കുകളിലായി മാത്രം ചുരുക്കാന്‍ പദ്ധതിയുണ്ടോ എന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) യോഗത്തില്‍ ചോദ്യമുന്നയിച്ചു.
ആറ് ബ്ളോക്കുകളിലും സജീവമായിത്തന്നെ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നടപടി സ്വീകരിക്കണമെന്നും ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നീലേശ്വരം ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് നഗരസഭ ആവശ്യപ്പെട്ട രണ്ട് ഏക്കര്‍ സ്ഥലം ഏത് ഭാഗത്താണ് അനുവദിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ സര്‍വേ ചെയ്ത് അളന്നുകൊടുക്കുവാന്‍ സാധിച്ചില്ളെന്ന് എ.ഡി.എം എച്ച്. ദിനേശന്‍ അറിയിച്ചു.
മുനിസിപ്പാലിറ്റി അധികൃതര്‍ കലക്ടറുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന്‍െറ കാര്യത്തില്‍ തീരുമാനത്തില്‍ എത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
സീറോ ലാന്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടി വില്ളേജിലെ ഹിലാല്‍ നഗറില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചത് മറ്റുള്ളവര്‍ കൈവശം വെച്ചിരിക്കയാണ്. ഇതിനെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ യോഗത്തെ അറിയിച്ചു.
ദേശീയപാതയിലെ പെരിയാട്ടടുക്കം വളവില്‍ റോഡിന്‍െറ വശങ്ങളില്‍ കാട് വളര്‍ന്ന് മൂടിയതിനാല്‍ ഗതാഗത തടസ്സം ഉണ്ടാകുന്നതായി യോഗം വിലയിരുത്തി. റോഡ് സേഫ്റ്റിയില്‍ ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി സ്കൂളില്‍ 453 കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും 10 ഡിവിഷനുകള്‍ മാത്രമാണ് ഉള്ളതെന്നും കൂടുതല്‍ ഡിവിഷന്‍ അനുവദിക്കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) ആവശ്യപ്പെട്ടു. 2010ന് ശേഷം സര്‍ക്കാര്‍ അധിക ഡിവിഷനുകള്‍ അനുവദിക്കുന്നില്ല. ഹയര്‍ വെരിഫിക്കേഷന്‍ നടത്താന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സബ്കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ആലപ്പുഴ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Posted: 29 Nov 2014 10:19 PM PST

Image: 

ആലപ്പുഴ: പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതായി സൂചന. ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.  ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നെങ്കിലും  പരിശോധനയില്‍ രോഗമില്ളെന്ന് കണ്ടത്തെിയിരുന്നു. സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ താറാവുകളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും.
ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ മന്ത്രി  വി.എസ് ശിവകുമാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കമാണ് ചെന്നിത്തലയില്‍ പക്ഷിപ്പനി  റിപ്പോര്‍ട്ട് ചെയ്തത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നിത്തലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദ്യം മുതല്‍ ആരംഭിക്കും.
അതേസമയം ആലപ്പുഴയുടെ മറ്റ് ഭാഗങ്ങളില്‍ താറാവുകളെ കൊന്ന് ചുട്ടുകരിക്കുന്ന പ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാവും. ഇതുവരെ ഒന്നര ലക്ഷത്തോളം താറാവുകളെയാണ് കൊന്നൊടുക്കിയത്. താറാവുകളെ കൊന്ന് ചുട്ട് കരിച്ച സ്ഥലങ്ങളില്‍ അണുനശീകരണവും ശുചീകരണവും നടത്താനായി ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനം വേണം

Posted: 29 Nov 2014 10:18 PM PST

കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തിലും പുനരധിവാസ മേഖലയിലും വന്യജീവി ആക്രമണം തടയാന്‍ മൂന്ന് കിലോ മീറ്റര്‍ ദൂരം വേലിയും ട്രഞ്ചും നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
വന്യജീവി ശല്യം രൂക്ഷമായതിനെക്കുറിച്ച് യോഗത്തില്‍ ജനപ്രതിനിധികള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി സംബന്ധിച്ച് യോഗത്തില്‍ അറിയിച്ചത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ശുചിത്വപൂര്‍ണമാക്കാന്‍ എല്ലാ ജീവനക്കാരോടും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
എല്ലായിടത്തും മാലിന്യ നീക്കത്തിനും സംസ്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാനും ഓഫിസുകള്‍ ശുചിയായി പരിപാലിക്കാനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ നിര്‍ദേശിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പിന്താങ്ങി.
ജില്ലയിലെ അപകട മേഖലകളായ സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടി അപകടങ്ങള്‍ കുറക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ദേശീയപാത, പൊതുമരാമത്ത് വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് ഇതിനായി തുക കണ്ടത്തെണമെന്നും കലക്ടര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിനടുത്ത് ബസ്ബേ നിര്‍മിക്കാനും ഒരുകിലോമീറ്റര്‍ ദൂരം റോഡ് വീതികൂട്ടാനും പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കിയതായി ദേശീയപാത വിഭാഗം അറിയിച്ചു.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയോട് ആവശ്യപ്പെടും.
എം.എല്‍.എ ഫണ്ടില്‍ നിന്ന് ശിപാര്‍ശ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി എം.എല്‍.എമാരായ കെ.കെ നാരായണന്‍, അഡ്വ. സണ്ണി ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ കക്കാട് പുഴ, പടന്നത്തോട്, ആനക്കുളം, ചെട്ടിയാര്‍കുളം എന്നിവ മാലിന്യവിമുക്തമാക്കി സംരക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സ്ഥലം വിട്ടുനല്‍കുന്നതില്‍ പഴശ്ശി പ്രോജക്ട് അധികൃതര്‍ വിമുഖത കാട്ടുന്നതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു.
ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത്, അസി. കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

മണല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം പിന്‍വലിക്കില്ല –കലക്ടര്‍

Posted: 29 Nov 2014 10:13 PM PST

കൊച്ചി: ജില്ലയിലെ വിഭവശേഷി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം. മണല്‍കടവില്ലാത്ത പഞ്ചായത്തിലുള്ളവര്‍ക്കും മണലിന് അര്‍ഹതയുണ്ടെന്നും ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം പിന്‍വലിക്കില്ളെന്നും കലക്ടര്‍ അറിയിച്ചു.
മണല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് ജില്ലാ വികസന സമിതിയിലുണ്ടായ ആരോപണത്തിന് മറുപടിയായാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ മുട്ടവിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും. ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകളില്‍ ജില്ലാ ഭരണകൂടം ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കും. രാത്രികാലങ്ങളില്‍ ബസ് സര്‍വീസ് മുടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണെന്ന പരാതിക്ക് മറുപടിയായി കലക്ടര്‍ അറിയിച്ചു.
ഉരുളന്‍തണ്ണിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി, കുടിവെള്ളം, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള തടസ്സം തീര്‍പ്പാക്കുന്നതിന് മലയാറ്റൂര്‍, മൂന്നാര്‍ ഡി.എഫ്.ഒ മാരേയും ടി.ഡി.ഒ, കെ.എസ്.ഇ.ബി എന്നിവരെയും ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. നടപടി വൈകുന്നതില്‍ വിഷയം അവതരിപ്പിച്ച ടി.യു. കുരുവിള എം.എല്‍.എ പ്രതിഷേധിച്ചു.
സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന ബസുകള്‍ കഴിയുന്നതും മറ്റ് റൂട്ടുകളിലേക്കായി പിന്‍വലിക്കരുതെന്ന് കലക്ടര്‍ ഡി.ടി.ഒയോട് ആവശ്യപ്പെട്ടു. കാക്കനാട്- കടമ്പ്രയാര്‍ തോട് ആഴം കൂട്ടുന്ന നടപടി പുരോഗമിച്ചുവരുകയാണ്. പുത്തന്‍കുരിശ്- ഇന്‍ഫോപാര്‍ക്ക് റോഡിന് 52 ലക്ഷം രൂപ അനുവദിച്ചു. കോരക്കടവ് പാലം, പിറവം- നടക്കാവ് റോഡ് എന്നിവയുടെ പണി മുടങ്ങിയത് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ നഷ്ടപരിഹാരം നല്‍കാനുള്ള ഫണ്ട് അനുവദിക്കാത്തതാണെന്ന ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഇക്കാര്യം ജില്ലാ വികസന സമിതിയിലൂടെ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ ധാരണയായി. കുടിവെള്ള ക്ഷാമം നേരിടുന്നതിന് പമ്പ് ഹൗസുകളുടെ വൈദ്യുതി കണക്ഷന്‍ സ്വതന്ത്രഫീഡറിലാക്കണമെന്ന് വാട്ടര്‍ അതോറിറ്റി വികസന സമിതിയില്‍ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികളുടെ മെയിന്‍റനന്‍സ് ഫണ്ട് എത്രയും വേഗം അനുവദിക്കാന്‍ വികസന സമിതിയിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ചമ്പക്കര കനാലില്‍ മീന്‍ ചത്തുപൊങ്ങിയത് സമീപ കമ്പനിയില്‍നിന്ന് ആസിഡ് ചോര്‍ച്ചമൂലമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കനാല്‍ പൂര്‍വസ്ഥിയിലാക്കാന്‍ വേണ്ട ചെലവ് തിട്ടപ്പെടുത്താന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്, കമ്പനി പ്രതിനിധി എന്നിവരുടെ യോഗം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ വിളിച്ചുചേര്‍ക്കും. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ജോസ് തെറ്റയില്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തിനത്തെി. ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് മറ്റു ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ആറിന് ജില്ലയിലെ എല്ലാ കോടതിയിലും മെഗാ ലോക് അദാലത്

Posted: 29 Nov 2014 10:06 PM PST

ആലപ്പുഴ: ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ലോക് അദാലത് ഡിസംബര്‍ ആറിന് ജില്ലയിലെ എല്ലാ കോടതിയിലും നടക്കുമെന്ന് ജില്ലാജഡ്ജി മേരി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതികളില്‍ നിലവിലെ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യതയുള്ള കേസുകള്‍, സര്‍ക്കാര്‍ മുനിസിപ്പല്‍ അതോറിറ്റി, റവന്യു അതോറിറ്റി, ബോര്‍ഡുകള്‍ ട്രൈബ്യൂണലുകള്‍, എം.എ.സി.ടി കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. റവന്യൂവകുപ്പിലെ പോക്കുവരവ്, ഭൂനികുതി, കെട്ടിടനികുതി, വസ്തുനികുതി തുടങ്ങിയവയും വാണിജ്യനികുതി സംബന്ധ വിഷയങ്ങളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, വൈദ്യുതി, ജലം, ട്രാഫിക്, എക്സൈസ്, ടെലിഫോണ്‍, ഖനന തര്‍ക്കങ്ങള്‍, പെറ്റി, ക്രിമിനല്‍ കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.
സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാര്‍, ആര്‍ബിട്രേഷന്‍ കോടതികള്‍ എന്നിവക്ക് മുന്നിലെ കേസുകളും സഹകരണ ബാങ്കുകള്‍, സൊസൈറ്റികള്‍, കെ.എസ്.്എഫ്.ഇ തുടങ്ങിയവയുമായി ബന്ധപ്പെട്ട റിക്കവറി നടപടികളും വ്യവസായിക തര്‍ക്കങ്ങളും റേഷന്‍ കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍.പി.ജി വിതരണം, വില്‍പന-വാണിജ്യ നികുതികള്‍, വാറ്റ് നികുതി, ഉപഭോക്തൃതര്‍ക്കങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിവിധ വകുപ്പുകള്‍ ലോകഅദാലത്തിന് മുമ്പാകെ കേസുകളുടെ ഫയലുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അദാലത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 644 കേസുകളാണ് പരിഗനക്കത്തെിയിരിക്കുന്നത്. ഇവയുടെ വിധി ആറിനുണ്ടാകും. മാവേലിക്കര, ആക്സിഡന്‍റ് ട്രൈബ്യൂണലുകളില്‍ തീര്‍പ്പാകാതെ കിടന്ന 1600 കേസുകള്‍ അദാലത്തിന്‍െറ പരിഗണനക്ക് വന്നിട്ടുണ്ട്. അദാലത്തുകളിലെ ഒത്തുതീര്‍പ്പുകള്‍ അപ്പീലില്ലാത്തതിനാല്‍ അന്തിമമായിരിക്കും. കോടതി കേസുകള്‍ ഒത്തുതീര്‍പ്പായ ബന്ധപ്പെട്ട കക്ഷികള്‍ക്കോ കോടതി ചെലവ് തിരികെ നല്‍കുന്നതാണെന്നും ജില്ലാജഡ്ജി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി എ. ഷാജഹാനും പങ്കെടുത്തു.

ബേപ്പൂര്‍ തുറമുഖത്ത് നോക്കുകൂലി വാങ്ങുന്നതായി ആരോപണം

Posted: 29 Nov 2014 10:00 PM PST

ചാലിയം: ലക്ഷദ്വീപിലേക്കുള്ള മണ്ണുമാന്തി യന്ത്രം ഉരുവില്‍ കയറ്റിയതിന് തൊഴിലാളികള്‍ 2800 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായി ആരോപണം. ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ശനിയാഴ്ച ഉരുവില്‍ കൊണ്ടുപോകാനത്തെിയ മണ്ണുമാന്തി യന്ത്രം തുറമുഖ തൊഴിലാളികളുടെ സഹായമില്ലാതെയാണത്രേ ഉരുവിലേക്ക് കയറ്റിയത്.
പ്രത്യേക പരിശീലനമുള്ള ഡ്രൈവര്‍ ഓടിച്ചുകയറ്റുകയായിരുന്നു. എട്ടര ടണ്ണോളം തൂക്കമുള്ള യന്ത്രം പൊക്കാന്‍ ശേഷിയുള്ള ക്രെയിനോ ഓടിച്ച് കയറ്റാനറിയാവുന്ന തൊഴിലാളികളോ ഇല്ലാത്തിനാല്‍ പുറമെനിന്ന് ആളത്തെിയാണ് ഉരുവിലേക്ക് കയറ്റിയത്. എന്നാല്‍, കയറ്റിക്കഴിഞ്ഞ ശേഷം തൊഴിലാളി പ്രതിനിധികള്‍ എത്തി പണം ആവശ്യപ്പെട്ടതായി ദ്വീപിലെ പൊതുമരാമത്ത് കരാറുകാരായ ആയിഷ എന്‍റര്‍പ്രൈസസ് വക്താവ് പറഞ്ഞു.
ചായ കഴിക്കാനുള്ള പണമാണ് ചോദിച്ചത് എന്ന അനുമാനത്തില്‍ ചില്ലറ തരാമെന്ന് പറഞ്ഞപ്പോഴാണ് 2800 രൂപ വേണമെന്നാവശ്യപ്പെട്ടത്. പിന്നീട് ഇത് രേഖാമൂലം ചോദിക്കുകയായിരുന്നു. ഇങ്ങനെ ആവശ്യപ്പെടുന്നത് നിരോധിക്കപ്പെട്ട നോക്കുകൂലിയാണെന്ന് പറഞ്ഞപ്പോള്‍ 161 തൊഴിലാളികള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ പണിയെടുത്താല്‍ തങ്ങള്‍ എന്തുചെയ്യുമെന്നുമായിരുന്നുവത്രെ തൊഴിലാളി പ്രതിനിധികളുടെ പ്രതികരണം. മുമ്പും ഇങ്ങനെ മണ്ണുമാന്തി യന്ത്രം പോലുള്ളവ കൊണ്ടുപോകുമ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ടിരുന്നതായി കരാറുകാര്‍ പറഞ്ഞു. ഒരിക്കല്‍ ആറുമണിക്കു ശേഷം മറ്റുള്ളവര്‍ കയറ്റിയതിന് അധികസമയ വേതനം ആവശ്യപ്പെട്ടിട്ടുണ്ടത്രെ.
ഇത്തരത്തില്‍ ദ്വീപുകാരുടെ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ തുറമുഖത്തുണ്ടാകുന്ന കയ്പ്പേറിയ അനുഭവങ്ങള്‍ തൊഴിലാളികള്‍ക്ക് തന്നെ വിനയാകുകയാണെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ലോഡ് മാര്‍ബ്ള്‍ ദ്വീപിലേക്ക് കൊണ്ടുപോകാന്‍ 25000 രൂപ ചാര്‍ജ് നല്‍കേണ്ടപ്പോള്‍ അത് കയറ്റാന്‍ 29,000 രൂപ ഇവിടെ ഈടാക്കുന്നു. മാര്‍ബ്ള്‍ കച്ചവടക്കാര്‍ 1000 രൂപ ഈടാക്കി ലോറിയില്‍ കയറ്റുന്ന സാധനത്തിനാണ് ഉരുവിലേക്ക് ക്രെയിന്‍ വഴി കയറ്റാന്‍ മൂന്നുപേര്‍ മൂന്ന് മണിക്കൂറിന് 29,000 രൂപ വാങ്ങിയത്. ഇത്തരം പരാതികള്‍ കരാറുകാര്‍ക്കുള്ളപ്പോഴാണ് ഒരു പണിയും ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടതായുള്ള ആരോപണം.
പണം നല്‍കിയില്ളെങ്കില്‍ ലോഡ് വിടില്ളെന്ന് കൂട്ടമായത്തെി തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായി ആയിഷ എന്‍റര്‍പ്രൈസസ് കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച തുറമുഖ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ നോക്കുകൂലി ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ളെന്ന് കയറ്റിറക്ക് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ എന്‍. നദീര്‍ പറഞ്ഞു. തുറമുഖത്ത് തൊഴില്‍ കുറവായ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് ഇടംനല്‍കാതെ മുന്നോട്ടുപോവുകയാണ്.
മണ്ണുമാന്തി യന്ത്രം തങ്ങള്‍ കയറ്റാമെന്ന വാഗ്ദാനം കരാറുകാര്‍ നിരസിക്കുകയും സ്വന്തക്കാരെ കൊണ്ടുവന്ന് ഉരുവില്‍ കയറ്റുകയുമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

നിയമസഭാ സമ്മേളനം നാളെ മുതല്‍

Posted: 29 Nov 2014 09:39 PM PST

Image: 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടക്കമാവും. ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ 14 ദിവസം സഭ സമ്മേളിക്കും. സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിനും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനുമാണ് സഭ ചേരുന്നതെങ്കിലും ബാര്‍കോഴ, മദ്യനയം, കരിമണല്‍, പക്ഷിപ്പനി തുടങ്ങിയ വിഷയങ്ങള്‍ സഭയെ  പ്രക്ഷുബ്ധമാക്കും.
പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാവുന്നത്. പതിനാലു ദിവസത്തില്‍ പതിനൊന്ന് ദിവസവും നിയമ നിര്‍മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഭൂമി, പ്രമാണ രജിസ്ട്രേഷന്‍ ചെലവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള സ്റ്റാമ്പ് ഭേദഗതി ഓര്‍ഡിനന്‍സ്, വാഹന നികുതി കൂട്ടിയ കേരള മോട്ടോര്‍ വാഹന നികുതി ഭേദഗതി ഓര്‍ഡിനന്‍സ് തുടങ്ങി 19 ഓര്‍ഡിനന്‍സുകള്‍ നിയമമാവും.

ഐ.എസിലേക്ക് യുവാക്കളെ ചേര്‍ത്തത് ഇന്ത്യയിലെ ദൗത്യത്തിന് വേണ്ടി

Posted: 29 Nov 2014 08:39 PM PST

Image: 

മുംബൈ:  ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള ദൗത്യം നടത്താനാണ്  ഐ.എസ്്  ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന് എന്‍.ഐ.എ. ഇസ്ളാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യയില്‍ തിരിച്ചത്തെിയ  മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദിനെ ചോദ്യം ചെയ്തതിനുശേഷമാണ് എന്‍.ഐ.എ. ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ദൗത്യം ഏല്‍പ്പിച്ചതുകൊണ്ടാണ് മജീദ് തിരിച്ചുവന്നതെന്നാണ് സൂചന. മജീദ് ഇന്ത്യയിലത്തെിയത് എന്തിനെന്ന് വ്യക്തമായി അന്വേഷിക്കണം. ഐ.എസിന്‍്റെ നിയന്ത്രണത്തിന്‍ മേലാണ് മജീദിനെ വിട്ടയച്ചിരിക്കുന്നത്.  തീവ്രവാദികളുടെ നിര്‍ദേശപ്രകാരമായിരിക്കും അയാള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ടെന്ന് എന്‍.ഐ.വ്യക്തമാക്കി.

ഐ.എസില്‍ ആരിഫ് മജീദിന്‍െറ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി.
തുര്‍ക്കിയില്‍ ഐ.എസ് പേരാളികള്‍ക്കൊപ്പം എത്തിയ മജീദിന്  തവണ വെടിയേറ്റിരുന്നു. ചികിത്സക്കായി 2000 ഡോളര്‍ ഐ.എസ് നല്‍കിയിട്ടുണ്ടെന്നും മജീദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസില്‍  ചേര്‍ന്നു പ്രവര്‍ത്തിച്ചതില്‍ ആരിഫ് മജീദ് പശ്ചാത്തപിക്കുന്നില്ളെന്നത് കൂടുതല്‍ സംശയത്തിനിടയാക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 ഐ.എസിനൊപ്പം പ്രവര്‍ത്തിച്ചആരിഫ് മജീദ്   വെള്ളിയാഴ്ചയാണ് തിരിച്ചത്തെിയത്. സിറയയിലും തുര്‍ക്കിയിലും പേരാടുന്നതിന് വേണ്ടി ഇറാഖില്‍ ഐ.എസ് 15 ദിവസത്തെ പരിശീലനം നല്‍കിയതായി ആരിഫ് മൊഴി നല്‍കിയിരുന്നു. ഐ.എസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെപരിക്കേറ്റതായും ചികിത്സ അവശ്യമായതിനാലാണ് തിരിച്ചത്തെിയത് എന്നായിരുന്നു മജീദ് മൊഴി നല്‍കിയിരുന്നത്.

കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര.
മെയ് 31 ന് മൂസിലില്‍ വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ ബോംബാക്രമണത്തില്‍ ആരിഫ് കൊല്ലപ്പെട്ടതായി സഹീം സ്വന്തം സഹോദരനെ അറിയിച്ചു. പക്ഷേ നവംബര്‍ 20 ന് പിതാവ് ഡോ. ഇജാസ് മജീദിനെ ബന്ധപ്പെട്ട ആരിഫ് താന്‍ തുര്‍ക്കിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിതാവാണ് ഇക്കാര്യം എന്‍.ഐ.എയെ അറിയിച്ചത്.

ഓണ്‍ലൈന്‍ വിസ: ഇന്ത്യയിലെ വിവിധ മേഖലകള്‍ക്ക് ഉണര്‍വാകും

Posted: 29 Nov 2014 08:14 PM PST

Image: 

ദുബൈ: യു.എ.ഇ ഉള്‍പ്പെടെ 43 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ സൗകര്യമേര്‍പ്പെടുത്തിയത് രാജ്യത്തിന്‍െറ വ്യോമയാന-ടൂറിസ-വാണിജ്യ-ആരോഗ്യ മേലഖകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും മണിക്കൂറുകളും ദിവസങ്ങളും നീണ്ട നടപടി ക്രമങ്ങള്‍ക്ക് പകരം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ടൂറിസം വിസ  ലഭിക്കുമെന്നായതോടെ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വലിയ തോതില്‍ വിനോദസഞ്ചാരികളുടെയും മറ്റും പ്രവാഹമുണ്ടാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഒമ്പതു വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 43 രാജ്യങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇയും ഒമാനുമാണുള്ളത്.
200 ഓളം രാജ്യക്കാര്‍ താമസിക്കുന്ന യു.എ.ഇയില്‍ നിന്ന് വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ച മറ്റു 42 രാജ്യക്കാര്‍ക്കും ഇനി ഇന്ത്യയിലേക്ക് യാത്ര എളുപ്പമാകും.
യാത്രയുടെ നാലു ദിവസം മുമ്പ് അപേക്ഷിച്ചാല്‍ മതി. പാസ്പോര്‍ട്ടിന്‍െറ പ്രസക്തമായ പേജുകളും ഫോട്ടോയും അപ്ലോഡ് ചെയ്യണം. 60 ഡോളറാണ് ഫീസ്. ഓണ്‍ലൈനില്‍ അപേക്ഷ അംഗീകരിച്ചതായി മറുപടി ലഭിച്ചാല്‍ അതിന്‍െറ കോപ്പി പ്രിന്‍െറടുത്ത് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാം.
ഇത് ഇന്ത്യയിലെ വിമാനത്താവളത്തില്‍ കാണിച്ചശേഷം ആവശ്യമായ പരിശോധനകള്‍ നടത്തി പുറത്തുകടക്കാം. 30 ദിവസമാണ് ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ തങ്ങാനാവുക. വര്‍ഷത്തില്‍ രണ്ടു തവണ ഇങ്ങനെ യാത്രചെയ്യാം. വിസ അപേക്ഷ അംഗീകരിച്ചാല്‍ ഒരു മാസത്തിനകം യാത്രചെയ്യണമെന്നും നിബന്ധനയുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഓഫ് സീസണായ ജൂണ്‍,ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യു.എ.ഇയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്ന് ദുബൈയിലെ ദേര ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ടി.പി.സുധീഷ് പറയുന്നു.  ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിരക്കിളവ് ലഭിക്കുന്നതോടൊപ്പം മഴ സീസണ്‍ ആസ്വദിക്കാനും ആയുര്‍വേദ ചികിത്സ നടത്താനും അനുകൂലമായ സമയമായാണ് വിനോദ സഞ്ചാരികള്‍ ഇതിനെ കാണുന്നത്. മിഡിലീസ്റ്റിലെ മറ്റു പല രാജ്യങ്ങളിലുമുള്ള അസ്ഥിരതയും ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നുണ്ട്. ചെലവും കുറവാണ്.യൂറോപ്പ് സന്ദര്‍ശനത്തിന്‍െറ പകുതി ചെലവില്‍ ഇന്ത്യ സന്ദര്‍ശിക്കാനാകും. വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്നതോടെ ഇത്തരക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സങ്കീര്‍ണമായ വിസ നടപടക്രമങ്ങള്‍ കാരണം  പിന്തിരിഞ്ഞവരെല്ലാം ഇനി ഇന്ത്യായാത്രക്ക് തയാറാകും. നിലവില്‍ വിസ ലഭിക്കാന്‍ യു.എ.ഇ പൗരന്‍മാരുടെയും മറ്റു വിദേശികളുടെയും വലിയ തിക്കും തിരക്കുമാണ് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ കോണ്‍സുലേറ്റിലും അനുഭവപ്പെടുന്നത്. ഓണ്‍ലൈന്‍ വിസ വരുന്നതോടെ ഇതിനും  അറുതിയാകും. അതേസമയം നിലവിലെ വിസ വിതരണ രീതി തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഇന്ത്യയില്‍ വ്യോമയാന മേഖലയിലും ഹോട്ടല്‍ വ്യവസായത്തിലും ടൂറിസം രംഗത്തും മാത്രമല്ല വിവിധ ചികിത്സാമേഖലകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വലിയ ഉണര്‍വുണ്ടാക്കും. ചികിത്സക്കായി ധാരാളം പേര്‍ ഇപ്പോള്‍ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമത്തെുന്നുണ്ട്.
ഇ വിസ വഴി ഇറങ്ങാവുന്ന ഒമ്പതു വിമാനത്താവളങ്ങളില്‍ രണ്ടെണ്ണം അനുവദിച്ച ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ട്തന്നെ ഓണ്‍ലൈന്‍ വിസ വഴി വരുന്ന സഞ്ചാരികളില്‍ വലിയൊരു പങ്ക് കേരളത്തിലത്തെും. ബാംഗ്ളൂരു,ചെന്നൈ,ഡല്‍ഹി,ഗോവ, ഹൈദരബാദ്,കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍.
വിസ ഓണ്‍ അറൈവലിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് ഇതാണ്-https://indianvisaonline.gov.in/visa/tvoa.html.

എണ്ണ വിലയിടിവ്: കമ്മി ബജറ്റിന് സാധ്യത

Posted: 29 Nov 2014 07:57 PM PST

Image: 

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് കുത്തനെ വിലയിടിഞ്ഞ സാഹചര്യത്തില്‍ 2015 സാമ്പത്തിക വര്‍ഷത്തില്‍ സൗദിയില്‍ കമ്മി ബജറ്റിന് സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. നടപ്പുവര്‍ഷം ബാരലിന് ശരാശരി 85 ഡോളര്‍ വില നിശ്ചയിച്ച് തയാറാക്കിയ ബജറ്റ് മിച്ചത്തില്‍ അവസാനിക്കുമെന്നും എന്നാല്‍ അടുത്ത വര്‍ഷത്തെ ബജറ്റ് 55 ഡോളര്‍ മുഖവിലയില്‍ തയാറാക്കേണ്ടി വരുമെന്നും പെട്രോളിയം മന്ത്രിയുടെ മുന്‍  ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് സാലിം സുറൂര്‍ സബ്ബാന്‍ പറഞ്ഞു.
855 ബില്യണ്‍ റിയാല്‍ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന സൗദിയുടെ നടപ്പുവര്‍ഷ സന്തുലിത ബജറ്റ് തയാറാക്കിയത് ക്രൂഡ് ഓയിലിന് ശരാശരി 85 ഡോളര്‍ വില കണക്കാക്കിയാണ്. വര്‍ഷത്തിലെ മുഖ്യഭാഗവും 115 ഡോളറില്‍ കൂടിയ വില നിലനിന്നതിനാല്‍ നടപ്പുവര്‍ഷം മിച്ച ബജറ്റായിരിക്കുമെന്ന് ഡോ. മുഹമ്മദ് സബ്ബാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 2015ലെ ബജറ്റ് തയാറാക്കുമ്പോള്‍ ബാരലിന് 55 ഡോളര്‍ ശരാശരി വില നിശ്ചയിക്കണമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വിലയിടിവ് മാസങ്ങളോളം തുടര്‍ന്നേക്കാനുള്ള സാഹചര്യമാണ് എണ്ണ വിപണിയിലുള്ളത്. ഒന്നിലധികം ഭീഷണികളും കാരണങ്ങളും വിലയിടിവിന് പ്രേരകമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ വില എന്നത് പഴങ്കഥയായിത്തീരുമെന്നും സൗദി പെട്രോളിയം മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. മുഹമ്മദ് സബ്ബാന്‍ പറഞ്ഞു. 50-60 ഡോളറിനിടക്ക് വില നിലനില്‍ക്കുമെന്നാണ് ഇപ്പോള്‍ പ്രവചിക്കാനാവുക. അതിനാലാണ് 55ഡോളര്‍ അടിസ്ഥാനമാക്കി ബജറ്റ് തയാറാക്കണമെന്ന് അഭിപ്രായപ്പെടുന്നത്.
എണ്ണ ഉല്‍പാദന രംഗത്തുള്ള നിരവധി രാജ്യങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ഇറാഖ്, ലിബിയ, നൈജീരിയ, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പുറമെ മധ്യപൗരസ്ത്യ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന സംഖ്യയും രാഷ്ട്രീയ സാഹചര്യവും വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങള്‍ ദിനേന ഉല്‍പാദിപ്പിക്കുന്ന 30 ദശലക്ഷം ബാരലിന്‍െറ മൂന്നിലൊന്നോളം സൗദിയുടേതാണ്. ദിനേന ഒമ്പത് ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കുന്ന സൗദിയുടെ മുഖ്യ വരുമാനവും പെട്രോളിയം ഉല്‍പന്നങ്ങളാണെന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കമ്മി ബജറ്റിന്‍േറതായേക്കാമെന്നും ഡോ. മുഹമ്മദ് സബ്ബാന്‍ കൂട്ടിച്ചേര്‍ത്തു.
 

ഹുസ്നി മുബാറക്കിനെ കുറ്റമുക്തനാക്കിയതില്‍ പ്രക്ഷോഭം

Posted: 29 Nov 2014 07:52 PM PST

Image: 

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെ കുറ്റ മുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നു. സുരക്ഷാ സൈനികരും പ്രതിഷേധക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്.  പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് രണ്ടായിരത്തോളം പേരാണ് തഹ്രീര്‍ സ്ക്വയറില്‍ ഒത്തു ചേര്‍ന്നത്.

തെറ്റൊന്നും ചെയ്തിട്ടില്ളെന്നും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിന് തനിക്ക് ഉത്തരവാദിത്തമില്ളെന്നും വിധിക്ക് ശേഷം മുബാറക് പ്രതികരിച്ചു.

2011 ലെ മുല്ലപ്പൂ വിപ്ളവത്തില്‍ പങ്കെടുത്ത  പ്രക്ഷോഭരെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട കേസിലാണ് കോടതി ഹുസ്നി മുബാറക്കിനെ വെറുതെ വിട്ടത്.  ഗൂഢാലോചനയില്‍ പങ്കാളികളായ മുന്‍ ആഭ്യന്തര മന്ത്രി  ഹബീബ് അല്‍ ആദ്ലിക്കും മറ്റ് ആറുപേരെയും കുറ്റമുക്തമാക്കിയിട്ടുണ്ട്. പുനര്‍ വിചാരണയിലാണ് ഹുസ്നി മുബാറക്കിനെയും കൂട്ടാളികളെയും കുറ്റമുക്തരാക്കിയത്. 2011 ഫെബ്രുവരി 11ന് മുബാറക് സ്ഥാനമൊഴിയുന്നതിനുമുമ്പ് പ്രക്ഷോഭകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 900ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 239 പ്രക്ഷോഭകരെ കൊല ചെയ്ത കേസിലാണ്  വിചാരണ നടന്നത്.

ഈ കേസില്‍ 2012 ജൂണില്‍ എട്ടുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു. ഏറെ കാലതാമസമുണ്ടായതിനാലാണ് കുറ്റങ്ങള്‍ ഒഴിവാക്കുന്നതെന്ന് ജഡ്ജി കമാല്‍ അല്‍റഷീദി വ്യക്തമാക്കി. ഇസ്രായേലിലേക്ക് വാതക കയറ്റുമതിയില്‍ അഴിമതി നടത്തിയെന്ന കേസില്‍ മുബാറകിനെയും മക്കളായ അല, ഗമാല്‍ എന്നിവരെയും കോടതി കുറ്റമുക്തരാക്കി.
അതേസമയം, കുറ്റമുക്തനാക്കിയെങ്കിലും പൊതുധനം കൊള്ളയടിച്ച കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനാല്‍ 86കാരനായ മുബാറകിന് ജയില്‍മോചിതനാകാന്‍ കഴിയില്ല.
 

കൊച്ചിയില്‍ ഇന്ന് നമ്പര്‍ വണ്‍ അങ്കം; കേരള ബ്ളാസ്റ്റേഴ്സ് x ചെന്നൈയിന്‍

Posted: 29 Nov 2014 07:39 PM PST

Image: 
Subtitle: 
മത്സരം വൈകുന്നേരം 7.00 ന്

കൊച്ചി: തമിഴനും മലയാളിയും ഒരുവികാരമാണ്. മുല്ലപ്പെരിയാറിനും മുമ്പേയുള്ള ശീതയുദ്ധം. രാഷ്ട്രീയക്കളത്തിലെ പോര്‍വിളിയും വൈരവും ഇന്ന് കൊച്ചിയിലെ കളിക്കളത്തിലേക്കും തീപടര്‍ത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളിയുടെ സ്വന്തം കേരള ബ്ളാസ്റ്റേഴ്സും തമിഴന്‍െറ ഇഷ്ടം ചെന്നൈയിന്‍ എഫ്.സിയും കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശവും കുമ്മായവര കടക്കും.
ഐ.എസ്.എല്ലിന്‍െറ റൗണ്ട് മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് ഈ ‘സതേണ്‍ ഇന്ത്യ ഡെര്‍ബി’ക്ക് കൊച്ചി വേദിയാകുന്നത്. 11കളിയില്‍ 19 പോയന്‍റുമായി ലീഗ് ടേബ്ളില്‍ ഒന്നാമതുള്ള ചെന്നൈയിന് ഒരുജയം കൂടിചേര്‍ന്നാല്‍ ടിക്കറ്റുറപ്പായി. എന്നാല്‍, തുലാസിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ ഭാവി. 11കളിയില്‍ സചിന്‍ ടെണ്ടുല്‍കറുടെ ടീം 15 പോയന്‍റുമായി നാലാംസ്ഥാനത്താണുള്ളത്. തുടര്‍ച്ചയായ മൂന്ന് ഹോംമാച്ചില്‍ രണ്ട് ജയമെങ്കിലും സ്വന്തമാക്കിയാലെ ബ്ളാസ്റ്റേഴ്സിന് നില ഭദ്രമാക്കാനാകൂ. നാലിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡും ഒമ്പതിന് പുണെ എഫ്.സിയുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍.
അവസാന അങ്കത്തില്‍ സ്വന്തം വലയില്‍ വീണ മൂന്ന് ഗോളിന്‍െറ ഞെട്ടലിലാണ് കേരളയും ചെന്നൈയിനും. അവസാന എവേ മാച്ചില്‍ ബ്ളാസ്റ്റേഴ്സ് എഫ്.സി ഗോവയോടും ചെന്നൈയിന്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോടുമാണ് 3-0ന് തോറ്റത്. സീസണില്‍ ഇരു ടീമിന്‍െറയും ഏറ്റവും വലിയ തോല്‍വികളുമായിരുന്നു ഇത്. മൂന്നുകളി ശേഷിക്കുന്ന ചെന്നൈയിന് ഒരു ജയത്തോടെ സെമി ഫൈനല്‍ ഉറപ്പിക്കാം.
ഡല്‍ഹിക്കും അത്ലറ്റികോക്കുമെതിരായ തകര്‍പ്പന്‍ ജയങ്ങള്‍ക്ക് പിന്നാലെയാണ് ഗോവക്കുമുന്നില്‍ കേരള ബ്ളാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നുഗോളിന് തോറ്റത്. ആദ്യ പകുതിയില്‍ പിടിച്ചുനിന്ന ശേഷമായിരുന്നു കേരള വലയില്‍ ഗോളുകള്‍ നിറഞ്ഞത്. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും (16), എഫ്.സി ഗോവക്കും (15) പിന്നില്‍ നാലാം സ്ഥാനത്തുള്ള കേരളത്തിന് വെല്ലുവിളിയായി ഡല്‍ഹി ഡൈനാമോസ് (13), നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് (13) എന്നിവര്‍ വിജയവഴിയിലത്തെി. റൗണ്ട് മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങവെയാണ് ഡേവിഡ് ജയിംസിന്‍െറയും സംഘത്തിന്‍െറയും ഇന്നത്തെ നിര്‍ണായക അങ്കം. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനുമുന്നില്‍ എലാനോ, മെന്‍ഡോസ എന്നിവരില്ലാതെ കളിക്കാനിറങ്ങിയതിന് ചെന്നൈയിനും വിലകൊടുത്തു. 13 മിനിറ്റിനുള്ളില്‍ പിറന്ന മൂന്നുഗോളുകള്‍ക്ക് മറുപടി പോലും നല്‍കാതെയായിരുന്നു അവരുടെ തോല്‍വി.
ഗാലറി ‘മാന്‍ ഓഫ് ദി മാച്ച്’
റൗണ്ടിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനെതിരെ ഗോളടിച്ച ബ്രസീലിയന്‍ താരം എലാനോയും കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുമില്ലാതെയാണ് ചെന്നൈയിന്‍ രണ്ടാംപാദത്തില്‍ ബൂട്ടണിയുന്നത്. പരിക്കേറ്റ ഇരുവരും നാട്ടിലേക്ക് മടങ്ങിയതിന്‍െറ ക്ഷീണത്തില്‍ ചെന്നൈയിന്‍െറ കുതിപ്പിന് വേഗം കുറഞ്ഞിരിക്കയാണ്. മധ്യവര കടന്ന് പന്ത് ലഭിച്ചാല്‍ ചാട്ടുളി വേഗത്തില്‍ എതിര്‍ ഗോള്‍വല കുലുക്കുന്ന എലാനോ ഒമ്പത് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുമായി ഗോള്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കെയാണ് നാട്ടിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ, കൊളംബിയക്കാരന്‍ മെന്‍ഡോസയും സൈഡായി. ഇന്ത്യക്കാരായ ജെജെ ലാല്‍ പെക്ലുവ, ബല്‍വന്ത് സിങ്, ഹെയ്തിയുടെ മൗറിസ് എന്നിവരെ ആക്രമണ ചുമതലയേല്‍പിച്ചായിരുന്നു നോര്‍ത് ഈസ്റ്റിനെതിരെ കളിച്ചത്. മലയാളി താരം ഡെന്‍സണ്‍ ദേവദാസ് മധ്യനിരയിലും കളിച്ചു. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാകും ചെന്നൈയിന്‍ ഇന്നും കളത്തിലിറങ്ങുകയെന്ന് കോച്ചും പ്രതിരോധത്തിലെ താരവുമായ മറ്ററാസിയും സൂചന നല്‍കി.
അതേസമയം, തുടര്‍ച്ചയായ മൂന്ന് ഹോംമാച്ചുകള്‍ക്ക് ഇറങ്ങുന്നതിന്‍െറ ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ്. അത്ലറ്റികോ കൊല്‍ക്കത്തയെ 2-1ന് തരിപ്പണമാക്കിയപ്പോള്‍ ഗാലറി നിറച്ച അമ്പത്തേഴായിരത്തിലേറെ വരുന്ന കാണികള്‍ മഞ്ഞപ്പടയുടെ ആത്മവിശ്വാസവും ഇരട്ടിപ്പിച്ചു. അപ്രതീക്ഷിതമായി ഒരു തോല്‍വി വഴങ്ങിയെങ്കിലും കൊച്ചിയിലെ ആരാധകക്കൂട്ടം കൈവിടില്ളെന്ന് ഡേവിഡ് ജയിംസ് ഉറപ്പിക്കുന്നു. ഇതുതന്നെയാണ് ആതിഥേയര്‍ക്ക് എതിരാളികള്‍ക്കെതിരെയുള്ള ചാട്ടുളിയും. ബ്ളാസ്റ്റേഴ്സിന് ആവേശം നല്‍കാന്‍ സചിന്‍ എത്തില്ല. എന്നാല്‍, ചെന്നൈയിന്‍ ലുങ്കിയുടുത്ത് ആടിത്തിമിര്‍ക്കുന്ന അഭിഷേക് ബച്ചന്‍ കൊച്ചിയില്‍ ടീമിനൊപ്പം എത്തിയേക്കും.

ഫെര്‍ഗൂസന്‍ വെടിവെപ്പ് : പൊലീസ് ഓഫീസര്‍ രാജിവെച്ചു

Posted: 29 Nov 2014 07:03 PM PST

Image: 

വാഷിങ്ടണ്‍: ഫെര്‍ഗൂസനില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാനെ വെടിവെച്ച് കൊന്ന പൊലീസ് ഓഫീസര്‍ ഡാരന്‍ വില്‍സന്‍ രാജിവെച്ചു. വെടിവെപ്പ് നടന്ന ആഗസ്റ്റ് ഒമ്പതു മുതല്‍ ഡാരന്‍ വില്‍സന്‍ ലീവിലായിരുന്നു. ജോലിയില്‍ തുടരുന്നത് ഫെര്‍ഗൂസന്‍ സിറ്റിയിലെ ജനങ്ങളുടെയും പൊലീസിന്‍െറയും സുരക്ഷ അപകടത്തിലാക്കുമെന്നതിനാലാണ രാജി വെക്കുന്നതെന്ന് ഡാരന്‍ വില്‍സന്‍ വ്യക്തമാക്കി.

ആഗസ്റ്റ് ഒമ്പതിനാണ് മൈക്കിള്‍ ബ്രൗണ്‍ എന്ന 18കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ, ബ്രൗണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അകാരണമായി ഡാരന്‍ വില്‍സന്‍ വെടിവെക്കുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

മൈക്കല്‍ ബ്രൗണിനെ വെടിവെച്ച കേസില്‍ ഡാരന്‍ വില്‍സനെതിരെ കുറ്റം ചുമത്താനാവില്ളെന്ന് ഗ്രാന്‍ഡ് ജൂറി വിധിച്ചിരുന്നു. പൊലീസ് ഓഫീസറെ വെറുതെ വിട്ടതിനെ തുടര്‍ന്ന് ഫെര്‍ഗൂസനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. കറുത്ത വര്‍ഗക്കാരെതിരായ പൊലീസിന്‍െറ മോശമായ പെരുമാറ്റത്തിനെതിരെ രാജ്യത്തിന്‍െ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

അഴിമതിയും കഠിനംകുളം മോഡലും

Posted: 29 Nov 2014 06:06 PM PST

Image: 

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വടംവലിക്ക് നല്ളൊരു ‘മാതൃക’യാണ് കോതമംഗലത്തെ കീരംപാറ. ഇവിടെ  ആറ് അംഗങ്ങള്‍ ഒന്നരവര്‍ഷത്തോളമായി  അയോഗ്യരാണ്.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ 12 ലും വിജയിച്ച് യു.ഡി.എഫ് അധികാരത്തിലത്തെിയിട്ടും  ഗ്രൂപ് വഴക്കും താന്‍പോരിമയും ആറ് അംഗങ്ങളെ അയോഗ്യരാക്കുന്നതിലേക്ക് വഴിതെളിക്കുകയായിരുന്നു. ഏറ്റവും അധികം മണല്‍ കടവുകള്‍ ഉള്ള പഞ്ചായത്തില്‍ കടവുകളുടെ ലേലം വിളിയും മറ്റുമായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രസിഡന്‍റായിരുന്ന ലിസി വത്സലനെതിരെ വൈസ് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫിലെ ആറംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസത്തെ ഏക എല്‍.ഡി.എഫ് അംഗം പിന്തുണച്ചതോടെ പ്രസിഡന്‍റിന് സ്ഥാനം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണയോടെ കോണ്‍ഗ്രസിലെ തന്നെ സുജ സലിം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിപ്പ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ലിസി വത്സലന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ആറംഗങ്ങളും അയോഗ്യരായി. വീണ്ടും ലിസി വത്സലന്‍െറ നേതൃത്വത്തില്‍ ഇവിടെ ഭരണം തുടങ്ങിയിട്ടുണ്ടെങ്കിലും അയോഗ്യരാക്കിയവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്. ആറ് വാര്‍ഡുകളില്‍ പ്രതിനിധികളില്ലാതായിട്ട് ഒന്നരവര്‍ഷത്തോടടുക്കുകയാണ്. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തുകയോ പകരം ചാര്‍ജ് നല്‍കുകയോ ചെയ്യണം എന്നാണ് വ്യവസ്ഥയെങ്കിലും ഇത് രണ്ടും ഇവിടെ സംഭവിച്ചിട്ടില്ല.  

അഴിമതിയാരോപണത്തില്‍ മുങ്ങിയ കഠിനംകുളം പഞ്ചായത്തില്‍ നാലുതവണയാണ് അവിശ്വാസം കൊണ്ടുവന്നത്. രണ്ടുതവണ പ്രസിഡന്‍റിനെതിരെയും രണ്ടുതവണ വൈസ് പ്രസിഡന്‍റിനെതിരെയുമാണ് അവിശ്വാസം വന്നത്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും പടലപ്പിണക്കങ്ങളും ശക്തമായതോടെ മൂന്ന് അവിശ്വാസങ്ങളും പാസായി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ സ്വന്തം അണികള്‍ തന്നെ കൊണ്ടുവന്ന അവിശ്വാസത്തില്‍ ആദ്യപ്രസിഡന്‍റ് ടെല്‍മജോണ്‍, വൈസ്പ്രസിഡന്‍റ്  രത്നകുമാര്‍ എന്നിവര്‍ പുറത്തായി. തുടര്‍ന്ന് അധികാരത്തില്‍വന്ന പ്രസിഡന്‍റ് ലീല ആന്‍റണിക്കെതിരെയും പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 14ന് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ രണ്ടാമത്തെ വൈസ് പ്രസിഡന്‍റ് എം.എസ്. ജസ്റ്റിന്‍ പുറത്തായി. അഴിമതിയാണ് കഠിനംകുളത്തെ പഞ്ചായത്ത് ഭരണത്തെ പിടിച്ചുകുലുക്കി പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പുറത്താക്കാന്‍ കാരണമായത്.  23 അംഗഭരണസമിതിയില്‍ യു.ഡി.എഫിന് 14ഉം എല്‍.ഡി.എഫിന് ഒമ്പതും സീറ്റുകളാണുള്ളത്. അതേസമയം, ആദ്യ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പുറത്താന്‍ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച സ്വന്തംപക്ഷക്കാരില്‍ നാലുപേര്‍ക്ക് വിപ്പ് ലംഘിച്ചതിന് നടപടിയുണ്ടായി. എന്നാല്‍ കോടതി സ്റ്റേയുടെ പിന്‍ബലത്തില്‍ ഭരണം മുന്നോട്ട് പോവുകയാണിവിടെ.

ഇടുക്കിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം നിലനില്‍ക്കുന്നതായി എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.  പല പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനങ്ങള്‍ ഭരണകക്ഷിയുടെ ആളുകളില്‍ കേന്ദ്രീകരിക്കുന്നെന്നാണ് ആക്ഷേപം.

അഴിമതിക്കും കുതന്ത്രങ്ങള്‍ക്കും കാലുവാരലുകള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച നഗരസഭയാണ് പാലക്കാട്. ഇക്കുറിയും അതിന് വല്ലാത്ത മാറ്റമൊന്നും ഉണ്ടായിട്ടില്ല. രാജിവെച്ചു പോകൂ എന്ന് ഡി.സി.സി ആജ്ഞാപിച്ചിട്ടും കേള്‍ക്കാത്ത കോണ്‍ഗ്രസിലെ ചെയര്‍മാന്‍ ഒടുവില്‍ തനിക്കുതോന്നുമ്പോഴാണ് പുറത്തിറങ്ങിയത്. അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിലെ യുവ എം.എല്‍.എക്കെതിരെ തൊടുത്ത ആരോപണങ്ങള്‍ക്ക് എതിര്‍പാര്‍ട്ടി നേതാക്കള്‍ക്കുപോലും ഇല്ലാത്ത മൂര്‍ച്ചയായിരുന്നു. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ കോണ്‍ഗ്രസ് - 19, ബി.ജെപി - 15, സി.പി.എം - ഒമ്പത്, മുസ്ലിം ലീഗ് - നാല്, ലീഗ് വിമതര്‍ - രണ്ട്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. നഗരത്തിലെ ഒരു ഭാഗം ബി.ജെ.പിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണി പ്പോഴും. കോണ്‍ഗ്രസും സി.പി.എമ്മും ഈ പ്രദേശങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തിനായി മത്സരിക്കുന്നു. നഗരത്തിലെ മറ്റ് നിശ്ചിത ഭാഗങ്ങള്‍ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നിവക്ക് വ്യക്തമായ ആധിപത്യം നല്‍കുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നഗരം ഭരിക്കുന്ന യു.ഡി.എഫ് ഇടത് മുന്നണിക്കും ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി.  
പാലക്കാട്  ജില്ലയില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുരുഷ-വനിതാ ഭേദമന്യേ വേരിറക്കമുള്ള പഞ്ചായത്തുകളാണ് കൂടുതല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പുതുതായി രൂപവത്കരിച്ച തെങ്കര ഉള്‍പ്പെടെ ജില്ലയിലുളളത് 91 ഗ്രാമപഞ്ചായത്തുകളും 13 ബ്ളോക് പഞ്ചായത്തുകളും നാല് നഗരസഭകളുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 47 ഗ്രാമപഞ്ചായത്തുകളില്‍ ഇടത് പ്രസിഡന്‍റുമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എണ്ണം 50 ആയി. യു.ഡി.എഫ് പ്രസിഡന്‍റുമാരുടെ എണ്ണം 44ല്‍ നിന്ന് 41 ആയി കുറഞ്ഞു. നാലില്‍ നാല് നഗരസഭകളും നേടി ഊറ്റംകൊണ്ട യു.ഡി.എഫില്‍ നിന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും രണ്ടെണ്ണം ഇടത് ചേരി കൈപ്പിടിയിലാക്കി. സ്വതവേ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലയില്‍ ബ്ളോക് പഞ്ചായത്തുകളില്‍ ഒമ്പതിടത്തും അവര്‍ തന്നെയാണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 29 ഡിവിഷനുകളില്‍ 20 ഡിവിഷനുകള്‍ നേടിയതും ഇടതു മുന്നണി തന്നെ. കഴിഞ്ഞ ടേമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സുബൈദ ഇസ്ഹാഖ് ഇത്തവണ സ്ത്രീ സംവരണം അല്ലാതായപ്പോള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറി. ഇവയില്‍ ജില്ലാ - ബ്ളോക് പഞ്ചായത്തുകളൊഴിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നവ ഏറെയാണ്. വിഷയങ്ങളില്‍ മാത്രമേ വ്യത്യാസമുള്ളൂ. ആനക്കര, ചാലിശ്ശേരി തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശത്ത് മണല്‍ പാസാണ് പ്രധാന അഴിമതി കേന്ദ്രം. ഈ വിഷയത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കാത്ത പടിഞ്ഞാറന്‍ പഞ്ചായത്തുകള്‍ ഇല്ല. കുടിവെള്ള പദ്ധതികളെച്ചൊല്ലിയും മരാമത്ത് പണികളുമായി ബന്ധപ്പെട്ടുമാണ് കിഴക്കന്‍ പഞ്ചായത്തുകളില്‍ ആക്ഷേപങ്ങള്‍. ജയിച്ച പാര്‍ട്ടിക്ക് താല്‍പര്യമുള്ള ഭാഗങ്ങളില്‍ മാത്രം വികസന പ്രവര്‍ത്തനമെന്ന പതിവ് ആക്ഷേപം മുഴങ്ങാത്ത പഞ്ചായത്തുമില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളും ഇതില്‍നിന്ന് മുക്തമല്ല. ചെര്‍പ്പുളശ്ശേരി ഉദാഹരണം. പുത്തനാല്‍ക്കല്‍ ബസ് സ്റ്റാന്‍ഡിനെച്ചൊല്ലിയുള്ള അഴിമതി വിവാദത്തെ തുടര്‍ന്ന്, സി.പി.എമ്മിന് സ്വന്തം പ്രസിഡന്‍റിനേയും ഒരു വാര്‍ഡ് അംഗത്തേയും തരംതാഴ്ത്തേണ്ടി വന്നു. നെല്ലായ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

തദ്ദേശഭരണത്തിലെ തിരിമറി രാഷ്ട്രീയം അധികമൊന്നും ആഞ്ഞുവീശാത്ത ജില്ലയാണ് കണ്ണൂര്‍. മൂന്നോ നാലോ പഞ്ചായത്തുകളിലുണ്ടായ അസ്വാരസ്യങ്ങളും ഉള്‍പാര്‍ട്ടി-മുന്നണി തര്‍ക്കങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം മുറപോലെയാണെന്ന് പറയാം. ഭരണം നടത്തുന്നവര്‍ വികസനത്തിന്‍െറ നീണ്ട പട്ടിക നിരത്തുന്നു. അതേസമയം അഴിമതിയും പിടിപ്പുകേടും അനാസ്ഥയും പ്രതിപക്ഷത്തിരിക്കുന്നവര്‍ അവസരത്തിനൊത്ത് ആരോപിക്കുന്നു.
തദ്ദേശഭരണവും ഒരു  ചക്കരക്കുടമായതിന്‍െറ  ചില്ലറ ‘ആപല്‍ സൂചനകള്‍ ’അടിത്തട്ടു മുതല്‍ മുകള്‍ തട്ടുവരെ ഉണ്ട്. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനൊപ്പം ചോര്‍ത്തുന്നതിന്‍െറ  അടവും  തന്ത്രവും പയറ്റുന്നവര്‍  വാഴുന്ന കാലമാണിത്. കരാര്‍ ലോബിയും  ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഭരണം നിയന്ത്രിക്കുന്നതെന്ന ആക്ഷേപത്തിലും ചില സത്യങ്ങളുണ്ട്.  ‘ഗ്രാമ സ്വരാജി’ലും  അഴിമതി എന്ന പുഴുക്കുത്ത് കാണുമ്പോള്‍ പരിതപിക്കാനും തടയാനും അധികമാരുമില്ല. എന്നാല്‍ കണ്ണൂര്‍ പാരമ്പര്യം നോക്കുമ്പോള്‍ അഴിമതിക്കും വിവാദങ്ങള്‍ക്കും വലിയ സ്ഥാനമില്ല.

നാളെ
വിഭാഗീയതകള്‍ മുതലാക്കി ഹിന്ദുത്വ മുന്നേറ്റം
 

വാദ്രയുടെ പ്രകടനവും കോണ്‍ഗ്രസിന്‍െറ ഭാവിയും

Posted: 29 Nov 2014 06:04 PM PST

Image: 

അവധിയെ സംബന്ധിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് വില്യംസ് പ്രകടിപ്പിച്ച അഭിപ്രായം അമ്പതാണ്ടുകള്‍ക്കുശേഷവും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ ഒരാഴ്ചത്തെ ഇടവേള ദൈര്‍ഘ്യമേറിയ സമയമാകുന്നു എന്നായിരുന്നു ഹാരോള്‍ഡിന്‍െറ നിരീക്ഷണം. സൈബര്‍യുഗത്തില്‍ ഒരു മണിക്കൂര്‍ പോലും ദീര്‍ഘസമയമാണെന്ന് നിസ്സംശയം പറയാം. ഈയിടെ സമയത്തിന്‍െറ ഒരു സെക്കന്‍ഡ് പോലും വിലമതിക്കാനാകാത്തതാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്‍െറതന്നെ രാഷ്ട്രീയ ഭാവിയിലേക്ക് സൂചനകള്‍ നല്‍കുന്ന പ്രവൃത്തി. തന്‍െറ വിവാദമായ ഭൂമി ഇടപാടുകളെ സംബന്ധിച്ച് ഒരു ചാനല്‍ ലേഖകന്‍െറ ചോദ്യത്തോട് ‘ആര്‍ യൂ സീരിയസ്’? എന്നു കയര്‍ത്ത അയാള്‍ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. നാലഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഭൂമി ഇടപാടുകളിലൂടെ ബഹുകോടികള്‍ കീശയിലാക്കിയ വാദ്രക്കെതിരെ അഴിമതിക്കേസുകള്‍ കോടതികളില്‍ പരിഗണിച്ചുവന്ന സന്ദര്‍ഭത്തിലായിരുന്നു ഈ കോപ്രായങ്ങള്‍. വാദ്രയുടെ ഒറ്റനിമിഷത്തെ മണ്ടത്തം അതിക്ഷണം ഇന്‍റര്‍നെറ്റ് വഴി ലോകം മുഴുക്കെ വ്യാപിച്ചു. ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ ‘യേസ് വീ ആര്‍ സീരിയസ്’ എന്ന കമന്‍റുകളുടെ പ്രളയത്തില്‍ മുങ്ങി നവസാമൂഹിക മാധ്യമങ്ങള്‍.
ഒരാഴ്ച രാഷ്ട്രീയത്തില്‍ നീണ്ട സമയമാണെന്ന പ്രസ്താവന ഹാരോള്‍ഡ് പുറത്തുവിടുമ്പോള്‍ ഇന്‍റര്‍നെറ്റും അനുബന്ധസൗകര്യകളും രംഗപ്രവേശം ചെയ്തിരുന്നില്ല. എന്നാല്‍, ടെലിവിഷന്‍ പ്രചാരത്തിലുണ്ട്. അമേരിക്കയിലെ രണ്ട് പ്രമുഖ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ ആദ്യമായി ടെലിവിഷനില്‍ രാഷ്ട്രീയ സംവാദപരിപാടിക്ക് നാന്ദി കുറിക്കുന്നതും ഏതാണ്ട് ആ കാലഘട്ടത്തിലായിരുന്നു.
റിച്ചാര്‍ഡ് നിക്സണും ജോണ്‍ കെന്നഡിയും നടത്തിയ പ്രഥമ ടെലിവിഷന്‍ സംവാദപരിപാടി ഏഴു കോടി പ്രേക്ഷകര്‍ വീക്ഷിച്ചതായി കണക്കുകള്‍ പറയുന്നു. വേണ്ടത്ര മേക്കപ്പില്ലാതെ ക്ഷീണിച്ച നിലയിലായിരുന്നു നിക്സണ്‍ ടെലിവിഷന്‍ സംവാദത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഫലമോ, വോട്ടര്‍മാര്‍ കെന്നഡിക്ക് അനുകൂലമായി വിധിയെഴുതി.  വാദ്രയുടെ മൂന്നു കമ്പനികള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടുകയും ആറും ഏഴും ഇരട്ടി ലാഭത്തിന് വീണ്ടും ക്രയവിക്രയങ്ങള്‍ നടത്തുകയും ചെയ്തതായാണ് രേഖകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ ഈയിടെ നടന്ന വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വരെ കോണ്‍ഗ്രസിന് സംഭവിച്ച ദയനീയ തോല്‍വിയുടെ പ്രധാനഹേതു വാദ്രയുമായി ബന്ധപ്പെട്ട അഴിമതിക്കഥകളാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അടക്കം പറയുന്നു. നാണം കെട്ട തോല്‍വിയുടെ ഫലമായി ലോക്സഭയില്‍ പ്രതിപക്ഷ നേതൃപദവിയിലിരിക്കാന്‍പോലും കോണ്‍ഗ്രസ് എം.പിമാര്‍ക്ക് അവസരം നഷ്ടപ്പെട്ടു. എന്നാല്‍, പാര്‍ട്ടി നിലംപരിശായതിന്‍െറ പ്രധാന ഉത്തരവാദിത്തം ഈ ഒറ്റവ്യക്തിയില്‍ കെട്ടിവെക്കാനാകുമോ? പക്ഷേ, ഒരു ചോദ്യത്തിന് കോണ്‍ഗ്രസ് മറുപടി നല്‍കണം. വാദ്ര കേവലം ഒരു സാധാരണ വ്യാപാരിയല്ല. കോണ്‍ഗ്രസിന്‍െറ ഭാവി അധ്യക്ഷയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രിയങ്കയുടെ ഭര്‍ത്താവാണയാള്‍. ‘രാഹുലിനെ മാറ്റൂ, പ്രിയങ്കയെ വിളിക്കൂ’ എന്ന രക്ഷാമന്ത്രം പാര്‍ട്ടി അണികള്‍ ഉച്ചത്തില്‍ ഉരുവിടുമ്പോള്‍ വാദ്രയുടെ പ്രാധാന്യവും പ്രസക്തിയും ഇരട്ടിക്കുന്നു.
അഴിമതികളും കുംഭകോണങ്ങളും തെരഞ്ഞെടുപ്പിന്‍െറ ജയപരാജയങ്ങളെ ബാധിക്കുന്നില്ളെന്ന വാദഗതികളും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കെജ്രിവാള്‍ കടുത്ത അഴിമതി ആരോപണം ഉന്നയിച്ചിട്ടും നിതിന്‍ ഗഡ്കരി വിജയശ്രീലാളിതനായി. തമിഴ്നാട്ടില്‍ അഴിമതി ആരോപിതര്‍ വീണ്ടും വീണ്ടും ജയിച്ച് അധികാരം വാഴുന്നു. അഴിമതിക്കഥകള്‍ കര്‍ണാടകയില്‍ യെദിയൂരപ്പക്കോ ബിഹാറില്‍ ലാലുപ്രസാദ് യാദവിനോ പ്രസ്താവ്യമായ നഷ്ടങ്ങള്‍ക്ക് ഹേതുവായില്ല.
അഴിമതി ആരോപണങ്ങള്‍ നിഷേധിക്കാനോ ആരോപിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ വാദ്ര തയാറായിട്ടില്ല.
ടെലിവിഷനിലെ മോശമായ പ്രകടനം നിക്സണ് നല്‍കിയ തിരിച്ചടി സോണിയയും കുടുംബവും വിവേകമതികളായ കോണ്‍ഗ്രസ് നേതാക്കളും ഓര്‍മിക്കുന്നത് ഗുണകരമാകും.

Saturday, November 29, 2014

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം Madhyamam News Feeds

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം Madhyamam News Feeds

Link to

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം

Posted: 29 Nov 2014 02:12 AM PST

Image: 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപേര് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനിലൂടെ കര്‍ണാടക സ്വന്തമാക്കിയതിനെതിരെ കേരളം നിയമനടപടിക്ക്. ട്രേഡ് മാര്‍ക്ക് കേരളത്തിന് നല്‍കിയില്ളെങ്കില്‍ ദേശീയ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ആന്‍്റണി ചാക്കോ അറിയിച്ചു. രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്.  കര്‍ണാടകയേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം ഇതേ പേരില്‍ ബസ് സര്‍വീസ് തുടങ്ങിയതും കേരളം ചൂണ്ടികാട്ടും.

കഴിഞ്ഞ ദിവസം കേരളം കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക കത്ത് അയച്ചിരുന്നു. കേരളവും കര്‍ണാടകയും ബസ് സര്‍വീസുകള്‍ക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍, കര്‍ണാടക സ്റ്റേറ്റ്  റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍ എന്നിങ്ങനെ (കെ.എസ്.ആര്‍.ടി.സി) സമാന പേരുകള്‍ ഉപയോഗിക്കുന്നതാണ് കര്‍ണാടകയുടെ നടപടിക്ക് കാരണം.

2013 ല്‍ കര്‍ണാടക ട്രേഡ്മാര്‍ക്ക് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നതായും നാലുമാസങ്ങള്‍ക്ക് മുമ്പ് ഇതില്‍ അനുമതി ലഭിച്ചതായും കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ ചൂണ്ടികാട്ടി. ഇതുപ്രകാരം ഒരുമാസം മുമ്പ് കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കരുതെന്ന് ചൂണ്ടികാട്ടിയാണ് കേരളത്തിന് കത്തയതെന്ന് കര്‍ണാടക കെ.എസ്.ആര്‍.ടി.സി എം.ഡി രാജേന്ദ്രകുമാര്‍ കഡാരിയ പറഞ്ഞു. കേരളത്തിന് കൈമാറിയ കത്തില്‍ രജിസ്ട്രേഷന്‍, ട്രേഡ്മാര്‍ക്ക് എന്നിവയുടെ മുഴുവന്‍ രേഖകളും  ഉള്‍കൊള്ളിച്ചിരുന്നു. ട്രേഡ്മാര്‍ക്ക് ലഭിക്കുന്നതിനായി  തങ്ങള്‍ എല്ലാം നിയമപരമായാണ് ചെയ്തിട്ടുള്ളതെന്നും എപ്പോള്‍ സര്‍വീസ് തുടങ്ങി എന്നതല്ല ബ്രാന്‍റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിലാണ് കാര്യമെന്നും കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയത് സംബന്ധിച്ച് കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിച്ച് ലഭിച്ചിട്ടില്ളെന്ന് കേരള ആര്‍.ടി.സി വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഒരു അഭിഭാഷകന്‍െറ പേരില്‍ വന്ന മെയില്‍ മാത്രമാണ് ഇതുമായി ബന്ധപെട്ട് കേരള ആര്‍.ടി.സി അധികൃതര്‍ക്ക് ലഭിച്ചതെന്നും ഓഫിസ് അറിയിച്ചു.

1937ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറാണ് കേരളത്തില്‍ പൊതുഗതാഗത സംവിധാനം തുടങ്ങിയത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് എന്നായിരുന്നു പേര്. 1950 ല്‍ റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍ നിയമം നിലവില്‍ വന്നു. 1953 മുതല്‍  കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപേര് കേരളം ഉപയോഗിച്ചുതുടങ്ങി. 1973 ലാണ് കര്‍ണാടക ഗതാഗത വകുപ്പ് കെ.എസ്.ആര്‍.ടി എന്ന് ഉപയോഗിച്ചു തുടങ്ങിയത്.
നേരത്തെ കേരള ആര്‍.ടി.സി ഉപയോഗിച്ച  ഗരുഡ എന്ന പേരിന് ആന്ധ്രപ്രദേശ് ട്രേഡ്മാര്‍ക്ക് നേടിയിരുന്നു. ഗുരുഡ എന്ന പേര് ആദ്യം മുതല്‍ ഇത് ഉപയോഗിച്ചുവരുന്നത് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയും വാണിജ്യ മുദ്രയ്ക്കായി രജിസ്ട്രിയെ സമീപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടി ഉപയോഗിച്ചു വരുന്ന  വേണാട്, മലബാര്‍, തിരുക്കൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യും.
 

സംസ്ഥാന സ്കൂള്‍ കലോത്സവം: മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുഖ്യവേദി

Posted: 28 Nov 2014 11:58 PM PST

Image: 

കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് മുഖ്യവേദിയാകും. മന്ത്രി ഡോ.എം.കെ. മുനീറിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബി.ഇ.എം സ്കൂളില്‍ പതിനൊന്നരമണിക്ക് ചേര്‍ന്ന യോഗത്തില്‍ മന്ത്രി എം.കെ.മുനീര്‍, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, എളമരം കരീം, സി.കെ നാണു, മേയര്‍ എ.കെ പ്രേമജം തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി 15 മുതല്‍ 21 വരെയാണ് സംസ്ഥാന യുവജനോത്സവം. മേയറായിരിക്കും സ്വാഗത സംഘം ചെയര്‍മാന്‍.18 വേദികളിലായ നടക്കുന്ന മത്സരത്തിന് 20 സബ് കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി.

മാനാഞ്ചിറ ‘കൈവിട്ടതോടെ’ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് സംസ്ഥാന യുവജനോത്സവത്തിന്‍െറ പ്രധാന വേദിയാക്കാന്‍ മുസ്ലിംലീഗ് തലത്തില്‍ ചരടുവലി ശക്തമായിരുന്നു. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് മേളയുടെ പ്രധാന വേദിയാക്കാമെന്ന നിര്‍ദേശം മന്ത്രി ഡോ. എം.കെ. മുനീറാണ് മുന്നോട്ടുവെച്ചത്.

കായംകുളത്തെ ‘ബാര്‍ വിവാദം’: ജനപക്ഷ യാത്രയുടെ നിറം കെടുത്താനുള്ള ചില നേതാക്കളുടെ നീക്കമെന്ന്

Posted: 28 Nov 2014 11:22 PM PST

കായംകുളം: കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജനപക്ഷ യാത്രയുടെ നിറം കെടുത്താനുള്ള ചില നേതാക്കളുടെ നീക്കങ്ങള്‍ക്ക് ചെയര്‍പേഴ്സണ്‍ കൂട്ടുനിന്നതാണ് കായംകുളത്ത് 'ബാര്‍ വിവാദം' ഉയരാന്‍ കാരണമായതെന്ന് സൂചന. വി.എം. സുധീരന് സ്വാധീനമുള്ള കായംകുളത്ത് യാത്ര എത്തുമ്പോള്‍ ജനശ്രദ്ധ തിരിക്കണമെന്ന് ചില നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നതായാണ് വിവരം. കെ.പി.സി.സി പ്രസിഡന്‍റ് കായംകുളത്ത് എത്തുന്നതിന് മുമ്പ് ബാര്‍ വിവാദം അവസാനിപ്പിക്കാനായി കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകളാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.
രണ്ടാംകുറ്റിയിലെ ഹോട്ടലിന് 10 മാസം മുമ്പ് നല്‍കിയ അനുമതി കഴിഞ്ഞ ശനിയാഴ്ച കൂടിയ അടിയന്തര കൗണ്‍സിലാണ് റദ്ദാക്കിയത്. എന്നാല്‍ ഈ തീരുമാനം നടപ്പാക്കാതിരിക്കാന്‍ ചെയര്‍പേഴ്സണ്‍തന്നെ രംഗത്തിറങ്ങിയത് കോണ്‍ഗ്രസിനെതന്നെ വെട്ടിലാക്കി. രണ്ടാംകുറ്റിയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കാനുള്ള 10 മാസം മുമ്പുള്ള നഗരസഭാ തീരുമാനത്തിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗിനെയും സംഭവം പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് വകുപ്പുമന്ത്രി ഇടപെട്ട് നഗരസഭാതീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഹോട്ടല്‍ ഉടമ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ നഗരസഭാ തീരുമാനം നടപ്പാക്കണമെന്ന ഉത്തരവുണ്ടായി. ഇതേസമയം, സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ മാറ്റം സംഭവിച്ചതോടെ ബാര്‍ അനുമതി വിഷയം പുനരാലോചിക്കാന്‍ കായംകുളത്തെ കോണ്‍ഗ്രസ് നേതൃത്വം തയാറായി. തുടര്‍ന്ന് കൂടിയ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി ബാര്‍ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് അവഗണിച്ചാണ് നേരത്തെ നല്‍കിയ അനുമതി കൗണ്‍സില്‍ യോഗം റദ്ദാക്കിയത്.
യോഗ തീരുമാനം പുറത്തുവന്നതോടെയാണ് അട്ടിമറി നീക്കം അരങ്ങേറിയത്. നഗരസഭയിലെ ഉത്തരവാദിത്തമുള്ളവര്‍ പോലും അറിയാതെ 'വിവാദ ബാര്‍ ഫയല്‍' പരിശോധിക്കാനായി ചെയര്‍പേഴ്സണ്‍' വാങ്ങുകയായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കടക്കം യഥാസമയം ഫയല്‍ ലഭിക്കാതിരുന്നതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്. ഇതിനിടെ വിവാദ ഫയല്‍ ഹോട്ടല്‍ ഉടമയും അദ്ദേഹത്തിന്‍െറ അഭിഭാഷകനും കണ്ടതായും ചര്‍ച്ചയുണ്ടായി. അഭിഭാഷകന്‍െറ നിര്‍ദേശപ്രകാരം ഒരു പേപ്പര്‍ കീറിമാറ്റിയതായും വിവരമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഫയല്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന സെക്രട്ടറി വിവരം റീജനല്‍ ഡയറക്ടര്‍ ഓഫിസില്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചമുതല്‍ ഫയല്‍ തിരികെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഏറ്റുവാങ്ങിയത്.
വ്യാഴാഴ്ച പ്രതിപക്ഷാംഗങ്ങള്‍ നഗരസഭയിലത്തെി ഫയല്‍ പരിശോധിച്ച്, രേഖകള്‍ കീറിയതായും തിരുത്തല്‍ വരുത്തിയതായും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുകളില്‍നിന്നുള്ള നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് സെക്രട്ടറി ഫയല്‍ തിരികെ വാങ്ങിയത്. ഇതിനിടെ വിവാദത്തില്‍ അകപ്പെട്ട രാജശ്രീ കോമളത്തിനെ പാര്‍ട്ടി നേതൃത്വവും തള്ളിപ്പറയുകയാണ്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ളെന്നും ചെയര്‍പേഴ്സണ്‍ തന്നിഷ്ടം കാട്ടിയത് അധികാര ദുര്‍വിനിയോഗമാണെന്നുമാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. വിഷയം വിവാദമായതോടെ സംഭവത്തില്‍ ഡി.സി.സി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു.
വി.എം. സുധീരന്‍ കായംകുളത്ത് എത്തുന്നതിനുമുമ്പ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാണ്.

ഐ.എസിനെ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ല: രാജ്നാഥ് സിങ്

Posted: 28 Nov 2014 11:18 PM PST

Image: 

ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ ഇസ് ലാമിക് സ്റ്റേറ്റിന്‍െറ സ്വാധീനം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഗുവാഹത്തിയില്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഇന്ത്യന്‍ യുവാക്കള്‍ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരാകുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്‍റലിജന്‍സും പൊലീസും വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തീവ്രവാദികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാക്കിസ്താനിലെ സര്‍ക്കാര്‍ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന്‍െറ കണക്ക് കാണിക്കാത്തതിനെച്ചൊല്ലി ബഹളം

Posted: 28 Nov 2014 11:17 PM PST

ഇരിങ്ങാലക്കുട: സോളാറില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന് കൗണ്‍സിലിന്‍െറ അനുമതിയില്ലാതെ പിരിച്ച സംഖ്യ സംബന്ധിച്ച് കണക്ക് കാണിക്കാത്തതിനെച്ചൊല്ലി കൗണ്‍സിലില്‍ പ്രതിഷേധം.
നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന് കൗണ്‍സിലിന്‍െറ അനുമതിയില്ലാതെ ലക്ഷങ്ങള്‍ പിരിച്ചെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ അടുത്ത കൗണ്‍സിലില്‍ സംഭാവനയും ഉദ്ഘാടനത്തിന് ചെലവായ സംഖ്യ സംബന്ധിച്ചും കണക്ക് അവതരിപ്പിക്കാമെന്ന് ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ജോയി ഉറപ്പ് നല്‍കിയിരുന്നു.വെള്ളിയാഴ്ച കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ തെരുവ് വിളക്കുകള്‍ കത്തിക്കണമെന്നും സോളാറിന്‍െറ ഉദ്ഘാടനത്തിന് വാങ്ങിയ സംഭാവന കണക്കുകള്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്ളക്കാര്‍ഡ് ഉയര്‍ത്തി. കണക്കുകള്‍ അവതരിപ്പിച്ച ശേഷം മതി കൗണ്‍സില്‍ എന്ന് പറഞ്ഞ് ചെയര്‍പേഴ്സന്‍െറ ഡെസ്ക്കിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ ഇരച്ചുകയറിയതോടെ കൗണ്‍സിലിന്‍െറ അജണ്ട കഴിയുന്ന മുറക്ക് കണക്ക് അവതരിപ്പിക്കുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിച്ചു.
എന്നാല്‍, കൗണ്‍സില്‍ അവസാനിച്ചിട്ടും ചെയര്‍പേഴ്സന്‍ കണക്ക് അവതരിപ്പിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് മുമ്പുള്ള ചെയര്‍പേഴ്സന്‍മാരും നഗരസഭ സംഘടിപ്പിച്ച പൊതുപരിപാടിക്ക് സംഭാവന പിരിച്ചിട്ടുണ്ടെന്നും അവരാരും ഇത്തരത്തില്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ളെന്നും അറിയേണ്ടവര്‍ ഓഫിസില്‍ വന്നാല്‍ അറിയാമെന്നും പറഞ്ഞ് കൗണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു ചെയര്‍പേഴ്സന്‍.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിതാ കൗണ്‍സിലര്‍മാരുടെയും പങ്കാളിത്തത്തോടെ ലക്ഷങ്ങള്‍ പിരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ അവതരിപ്പിക്കാത്തതില്‍ അഴിമതിയുടെ അജണ്ടയുണ്ടെന്നും ഭരണകക്ഷിയുടെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പ്രതിപക്ഷാംഗം ബെന്നി വിന്‍സെന്‍റ് പറഞ്ഞു.
സന്തോഷ് ബോബന്‍, രാജി സുരേഷ്, ഷാജു, ബെന്നി വിന്‍സന്‍റ്, കെ.എന്‍. ഗിരീഷ്, അഡ്വ. ജസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

മംഗലം ഡാം ശുദ്ധജല പദ്ധതിയില്‍ കണ്ണമ്പ്രയെ ഉള്‍പ്പെടുത്തും

Posted: 28 Nov 2014 11:09 PM PST

ആലത്തൂര്‍: നിയോജകമണ്ഡലത്തിലെ കണ്ണമ്പ്ര പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി മംഗലം ഡാം ശുദ്ധജല വിതരണ പദ്ധതി വിപുലീകരിക്കും.
ആദ്യഘട്ടത്തില്‍ ഒമ്പത് കോടി രൂപ വകയിരുത്തിയ പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആലത്തൂര്‍, തരൂര്‍ നിയോ ജക മണ്ഡലങ്ങളിലായുള്ള വണ്ടാഴി, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് മംഗലംഡാം ഉറവിടമാക്കി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. ഡാമില്‍നിന്ന് അധികമായി വെള്ളം ലഭിക്കുകയാണെങ്കില്‍ പദ്ധതി പുതുക്കുമ്പോള്‍ കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
പദ്ധതിക്കായി ഡാമിന്‍െറ പീക്ക്പോയന്‍റില്‍ ജലശുദ്ധീകരണശാല നിര്‍മിക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മംഗലം ഡാം ശുദ്ധജല വിതരണ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ എം.എല്‍.എമാരായ എം. ചന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായത്.

എം.എല്‍.എ ഹോസ്റ്റലിലെ നിയന്ത്രണം മാറ്റണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍

Posted: 28 Nov 2014 11:05 PM PST

Image: 

തിരുവനന്തപുരവം: എം.എല്‍.എ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
കൊച്ചി ബ്ളാക് മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രന്‍ മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദിന്‍െറ പേരിലെടുത്ത മുറിയില്‍ താമസിച്ചത് കണ്ടെ ത്തിയ പശ്ചാത്തലത്തിലാണ് ഹോസ്റ്റലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവു വരുത്തണമെന്ന് ആവശ്യപ്പെട് എ.കെ ബാലന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ഹോസ്റ്റലില്‍ എം.എല്‍.എമാരെ കാണാന്‍ വരുന്നവരെ അകറ്റുന്നത് പ്രശ്നപരിഹാരമല്ല. നിരീക്ഷണവിധേയമായി പൊതുജനങ്ങളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കണം. ക്രിമിനല്‍ കേസിലെ പ്രതി ഒളിച്ചു താമസിച്ചത് വാച്ച് ആന്‍്റ് വാര്‍ഡിന്‍്റെ ജാഗ്രതകുറവു മൂലമാണ്. അതിന് ഉത്തരവാദികളായവരെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും എ.കെ ബാലന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി. നോണ്‍ വെജിറ്റേറിയന്‍ കാന്‍റീന്‍ അടച്ചതും കോഫി ഹൗസ് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 പ്രതി ഒളിച്ചു താമസിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ മുന്‍ എം.എല്‍.എമാര്‍ക്ക് മുറി അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ എം.എല്‍.എ ഹോസ്റ്റലില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Posted: 28 Nov 2014 10:59 PM PST

Image: 

തിരുവനന്തപുരം: കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഖനനാനുമതി സ്വകാര്യമേഖലക്ക് നല്‍കാനാകില്ലെന്ന് കേരളം വാദം ഉന്നയിക്കും. വിഷയം യു.ഡി.എഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്.  

കരിമണല്‍ ഖനനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തത്തെിയിരുന്നു. കരിമണല്‍ ഖനനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജും പ്രതികരിച്ചരുന്നു.

സ്വകാര്യ-പൊതു മേഖലയില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് 2013ലെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 29 അപേക്ഷകളാണ് പരിഗണനക്കായി സര്‍ക്കാറിന്‍െറ മുന്നിലുള്ളത്. വൈകി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയാണെന്ന് പരിഭ്രാന്തി പരത്തി

Posted: 28 Nov 2014 10:43 PM PST

കണ്ണൂര്‍: തോട്ടടയില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പ്രദേശത്തുള്ളവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. തോട്ടട ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ 70ഓളം കോഴികളാണ് കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ ചത്തത്. എന്നാല്‍, ഉടമസ്ഥര്‍ അധികൃതരെ വിവരമറിയിക്കാതെ കത്തിച്ചു കളയുകയായിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ദ്രുത കര്‍മസേനയിലുള്ളവര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ചത്തകോഴികളെ കണ്ടത്തൊനായില്ല. ഫാമിലുള്ള ചില കോഴികള്‍ അവശനിലയിലാണെന്നും ഇവയുടെ തൂവലുകള്‍ കൊഴിയുന്നുണ്ടെന്നും കണ്ടത്തെിയതിനെ തുടര്‍ന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫാം പ്രവര്‍ത്തിക്കന്ന വീട്ടിലുള്ളവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള മറ്റൊരു ഫാമില്‍ നിന്നാണ് കോഴികളെ ഇവിടേക്കു കൊണ്ടു വന്നതെന്ന് വീട്ടുകാര്‍ ആരോഗ്യ വകുപ്പധികൃതരോടു പറഞ്ഞു. അതേസമയം പക്ഷിപ്പനി പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ജില്ലയില്‍ സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ദേശാടന പക്ഷികള്‍ എത്തുന്ന കേന്ദ്രങ്ങള്‍, കൊറ്റില്ലങ്ങള്‍, പക്ഷികള്‍ ചേക്കേറുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്. കാട്ടാമ്പള്ളി, മുണ്ടയാട് എന്നീ പ്രദേശങ്ങളില്‍നിന്നു സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കുമ്പളങ്ങി മോഡലിന് മന്‍മോഹന്‍സിങ് തിരിതെളിച്ചു

Posted: 28 Nov 2014 10:39 PM PST

കൊച്ചി: ആഗോള വിനോദസഞ്ചാര ഗ്രാമമായും തോമസ് മാഷിന്‍െറ കഥക്കൂട്ടിലൂടെയും ലോകമറിഞ്ഞ കൊച്ചിയിലെ കുമ്പളങ്ങി പഞ്ചായത്ത് അഞ്ച് സ്വപ്ന പദ്ധതികളുമായി വികസന വഴിയില്‍. പ്രഫ. കെ.വി. തോമസ് എം.പിയുടെ നേതൃത്വത്തിലുള്ള സ്വപ്ന പദ്ധതിക്ക് തിരികൊളുത്താന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തന്നെ ഗ്രാമവഴിയിലെ നിറഞ്ഞ സദസ്സിനു മുന്നിലത്തെി.
ഹരിത ഗ്രാമം, ശുചിത്വ ഗ്രാമം, ലഹരി വിമുക്ത ഗ്രാമം, ജീവിതശൈലീ രോഗ വിമുക്ത ഗ്രാമം, സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പോഷകാഹാര പദ്ധതി എന്നിവക്കാണ് തുടക്കം കുറിച്ചത്. ലോകത്തിന്‍െറ വെളിച്ചം, ഗ്രാമങ്ങളുടെ വെളിച്ചത്തില്‍ നിന്നാണ്. ആരോഗ്യപൂര്‍ണവും സന്തോഷനിര്‍ഭരവുമായ ഗ്രാമങ്ങളുണ്ടാകുമ്പോള്‍ ലോകം തന്നെ സന്തോഷത്തനിമര്‍പ്പിലാകുന്നു.
കുമ്പളങ്ങി ഇതിനുള്ള വഴി കാട്ടുകയാണ്. ഇന്നിവിടെ തെളിയുന്ന മെഴുകുതിരിവെട്ടം ലോകത്തിന് തന്നെ പ്രകാശ ഗോപുരമായി തീരട്ടെയെന്ന് മന്‍മോഹന്‍ സിങ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുമ്പളങ്ങിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് അഞ്ചു പദ്ധതികള്‍ക്ക്് ഒരുമിച്ച് തുടക്കം കുറിക്കുന്നതെന്ന് പ്രഫ.കെ.വി. തോമസ് എം.പി പറഞ്ഞു. 113 വിദ്യാലയങ്ങളിലെ 30,000 വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതിയുടെ ഉദ്ഘാടനവും മുന്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. തെരഞ്ഞെടുത്ത എട്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപികമാര്‍ക്ക് ചെക്ക് നല്‍കിയാണ് ഒരു കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഹരിതഗ്രാമം പദ്ധതിയില്‍പ്പെടുത്തി ഓരോ വീട്ടിലും ഫലവൃക്ഷം നടുന്നതിനുള്ള വൃക്ഷത്തൈ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ ചാലവീട്ടിലും വിദ്യാര്‍ഥിയായ മേരി സെലീനയും മന്‍മോഹന്‍സിങില്‍ നിന്നും ഏറ്റുവാങ്ങി.
200 ബയോഗ്യാസ് പ്ളാന്‍റുകള്‍ക്കുള്ള അനുമതിരേഖ കൈമാറ്റവും, ലഹരിവിമുക്ത ഗ്രാമത്തിന്‍െറ ലോഗോയും, ജീവിതശൈലീ രോഗവിമുക്ത ഗ്രാമം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പദ്ധതികള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷ രൂപ നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ പറഞ്ഞു. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായി. കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ, ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഐ.എസിന്‍േറത് പ്രാകൃത ആക്രമണമെന്ന് മാര്‍പാപ്പ

Posted: 28 Nov 2014 10:37 PM PST

Image: 

അങ്കാറ:  തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍േറത്  പ്രാകൃത ആക്രമണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഐ.എസ്നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍് മാര്‍പ്പാപ്പ അപലപിച്ചു.

എല്ലാത്തരം മതമൗലിക വാദങ്ങളേയും ഭീകരതയേയും നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സൈനിക ഇടപെടല്‍ കൊണ്ട് മാത്രം ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. വിശപ്പിനും ദാരിദ്ര്യത്തിനും എതിരെയുള്ള പോരാട്ടം ഏറെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

മൂന്നു ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിനത്തെിയതായിരുന്നു മാര്‍പ്പാപ്പ.

 

മൂന്നിയൂര്‍ നഴ്സിങ് ഹോം അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

Posted: 28 Nov 2014 10:34 PM PST

തിരൂരങ്ങാടി: ആലിന്‍ചുവട്ടിലെ മൂന്നിയൂര്‍ നഴ്സിങ് ഹോം അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ഏ.ആര്‍ നഗര്‍ കൊടുവായൂര്‍ തിരുത്തി വീട്ടില്‍ മുസ്തഫ (36) ചെമ്പന്‍ ജംഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് വൈകുന്നേരം നാലരക്ക് ശേഷമാണ് ഒരുസംഘം ആശുപത്രിയിലത്തെി അക്രമം അഴിച്ചുവിട്ടത്. റിസപ്ഷന്‍ കൗണ്ടറും, കമ്പ്യൂട്ടറും ചില്ലുകളും അടിച്ച് തകര്‍ത്ത് ഫാര്‍മസിയില്‍ പെട്രോളൊഴിച്ച് തീയിട്ടുമാണ് പരാക്രമം കാട്ടിയത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഏ.ആര്‍ നഗറിലെ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചതാണ് അക്രമത്തിനിടയാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറിയിട്ടും അറസ്റ്റ് വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പനമരത്ത് പക്ഷികള്‍ ചാവുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Posted: 28 Nov 2014 10:24 PM PST

പനമരം: അപൂര്‍വ ഇനത്തില്‍പെട്ട പക്ഷികളുടെ സങ്കേതമായ പനമരത്തെ കൊറ്റില്ലത്തിനു സമീപം പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടത്തെി.
പാതിരാകൊക്ക്, കാക്കകള്‍ എന്നിവയാണ് ചത്തത്. കല്‍പറ്റയില്‍ നിന്നത്തെിയ മെഡിക്കല്‍ സംഘം പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
രണ്ടു കിലോയോളം തൂക്കമുള്ള പാതിരാകൊക്കിനെ പാലത്തിനു സമീപമാണ് വെള്ളിയാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടത്. ഇതിന് അല്‍പം അകലെയായി അക്കേഷ്യ മരങ്ങള്‍ക്കിടയില്‍ ഏതാനും കാക്കകളും ചത്തിരുന്നു. ആരോഗ്യവകുപ്പധികൃതര്‍ എത്തിയപ്പോഴേക്കും കാക്കകളെ അജ്ഞാതര്‍ എടുത്തുമാറ്റി.
പാതിരാകൊക്കിന്‍െറ ജഡം മൃഗാശുപത്രിയില്‍ എത്തിച്ച് ഡോ. വി. അനില്‍ പരിശോധിച്ചു. തുടര്‍ന്ന്, ഉച്ചയോടെ കല്‍പറ്റയില്‍നിന്ന് മെഡിക്കല്‍ സംഘമത്തെി.
ചത്ത പാതിരാകൊക്കിന്‍െറ വായില്‍നിന്ന് ഇളം ചുവപ്പു നിറത്തിലുള്ള ദ്രാവകം പുറത്തുവന്നിരുന്നു.
ശരീരത്തില്‍ ക്ഷതമേറ്റതിന്‍െറ പാടുകളൊന്നുമില്ല. അതിനാല്‍ കൂടുതല്‍ പരിശോധനക്കായി പാലക്കാട് റീജനല്‍ ഡയഗ്നോസിസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി.
പക്ഷിപ്പനിയാണോയെന്ന് ലാബ് പരിശോധനാഫലം പുറത്തുവന്നാലേ സ്ഥിരീകരിക്കാനാവൂ എന്ന് ഡോ. എസ്. ബാബു, ഡോ. ഹനീഫ്, ഡോ. ഷിത, ഡോ. മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
കൊറ്റില്ലത്തിലെ പക്ഷികള്‍ ജില്ലയിലൊട്ടുക്ക് സഞ്ചരിക്കാറുണ്ട്. അതിനാല്‍ പനമരം പ്രദേശത്ത് കര്‍ശന പ്രതിരോധനടപടി ആവശ്യമാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

ദേശീയ ഗെയിംസ് : വരവേല്‍പിന് ഒരുങ്ങി കോഴിക്കോട്

Posted: 28 Nov 2014 10:17 PM PST

കോഴിക്കോട്: ഫെബ്രുവരി ഒന്നു മുതല്‍ 14 വരെ കോഴിക്കോട്ട് നടക്കുന്ന ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് എത്തുന്നത് 552 കായികതാരങ്ങള്‍. ഫുട്ബാള്‍, വോളിബാള്‍, ബീച്ച് വോളി എന്നീ ഇനങ്ങളിലായാണ് ഇത്രയും താരങ്ങള്‍ എത്തുന്നത്. ജനുവരി 30ന് ജില്ലയിലത്തെുന്ന താരങ്ങളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. വോളിബാളിനാണ് ഏറ്റവും കൂടുതല്‍ കളിക്കാരത്തെുന്നത് -256 പേര്‍. ഫുട്ബാളിന് 200ഉം ബീച്ച് വോളിക്ക് 96ഉം താരങ്ങള്‍ എത്തും. കളിക്കാര്‍ക്കു പുറമെ ഒഫീഷ്യലുകളായി 189 പേര്‍ വേറെയുമത്തെും. ഇവര്‍ക്ക് താമസം, ഭക്ഷണം, പരിശീലനം എന്നിവ ഒരുക്കുന്നതിനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെയാണ് ഫുട്ബാള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. കോര്‍പറേഷന്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികള്‍. ജനുവരി 30ന് കോഴിക്കോട്ടത്തെുന്ന ടീമിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനങ്ങളിലാണ് പരിശീലനം. ദേശീയ ഗെയിംസ് ചീഫ് എന്‍ജിനീയര്‍ ഇരുവേദികളും ഇതിനകം സന്ദര്‍ശിച്ചു.
ഫെബ്രുവരി ഒമ്പതുമുതല്‍ 14 വരെയാണ് വോളിബാള്‍ മത്സരങ്ങള്‍. ഈസ്റ്റ്ഹില്‍ വി.കെ. കൃഷ്ണമേനോന്‍ സ്റ്റേഡിയമാണ് വേദി. ഇവിടത്തെ രണ്ട് കോര്‍ട്ടുകളിലായി പുരുഷ, വനിതാ മത്സരങ്ങള്‍ അരങ്ങേറും. ഫെബ്രുവരി ഏഴിന് എത്തുന്ന ടീമംഗങ്ങള്‍ 15ന് മടങ്ങും. കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചുവരെയാണ് ബീച്ച് വോളി മത്സരം ക്രമീകരിച്ചത്. കടപ്പുറത്താണ് ഇവര്‍ക്ക് പരിശീലനമൊരുക്കിയത്.
ഫുട്ബാളില്‍ കേരളം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, മിസോറം, പഞ്ചാബ്, ബംഗാള്‍ തുടങ്ങി പ്രഗല്ഭ ടീമുകളാണ് പൂള്‍ എ, ബി വിഭാഗങ്ങളിലായി കോഴിക്കോട്ടെ ഇരു മൈതാനങ്ങളിലായി ഏറ്റുമുട്ടുന്നത്. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസത്തിനായി പ്രമുഖ ഹോട്ടലുകളാണ് ബുക് ചെയ്തത്.
ഇവര്‍ക്കുള്ള ഭക്ഷണത്തിനുള്ള എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി പറഞ്ഞു. മത്സരങ്ങളുടെ ഒൗദ്യോഗിക ഫിക്സ്ചര്‍ ഇതുവരെ ലഭ്യമായിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.

നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Posted: 28 Nov 2014 09:33 PM PST

Image: 

കൊളംബോ: ശ്രീലങ്കന്‍ നാവികസേന നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്

Posted: 28 Nov 2014 09:12 PM PST

Image: 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാറിന് സമര്‍പ്പിച്ച പട്ടികയിലെ ആസ്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും വിജിലന്‍സ് കണ്ടെ ത്തി. 10 വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായി.

സൂരജിന്‍െറ സ്വത്ത് വിവരങ്ങളെക്കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. റെയ്ഡില്‍ കണ്ടത്തെിയ രേഖകളെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സൂരജിനും ബന്ധുക്കള്‍ക്കുമുണ്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം.

ഇതനുസരിച്ചാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ തേടുന്നത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ സൂരജ് നല്‍കിയ 1000 കോടി രൂപയുടെ കരാറുകള്‍ക്ക് സുതാര്യതയില്ല എന്നും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്. ഈ കരാറുകള്‍ ലഭിച്ച കമ്പനികളില്‍ സൂരജിന് പങ്കാളിത്തമുണ്ടോ എന്നും അന്വേഷിച്ച് വരുകയാണ്.

മലയാളി പെണ്‍കൂട്ടായ്മ ദുബൈയില്‍ റസ്റ്റോറന്‍റ് തുടങ്ങുന്നു

Posted: 28 Nov 2014 08:49 PM PST

Image: 

ദുബൈ: കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ ദുബൈയില്‍ മലയാളി സ്ത്രീകള്‍ ചേര്‍ന്ന് റസ്റ്റോറന്‍റ് ആരംഭിക്കുന്നു. വിവിധ ജില്ലക്കാരായ 30 സ്ത്രീകളാണ് ഈ സംരംഭത്തിന് പിന്നില്‍. മലയാളികള്‍ നടത്തുന്ന ധാരാളം റസ്റ്റോറന്‍റുകള്‍ ദുബൈയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് പെണ്‍കൂട്ടം പ്രവാസമണ്ണിലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഖിസൈസില്‍ ഡമാസ്കസ് സ്ട്രീറ്റിലാണ് ഭോജനശാല. ഡിസംബര്‍ ആദ്യവാരം ഉദ്ഘാടനം നടക്കും. പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു.
ലൈസന്‍സും അനുബന്ധ രേഖകളും ശരിയാക്കാനും മറ്റു മുന്നൊരുക്കങ്ങള്‍ക്കുമായി ഓടി നടക്കുന്നത്  സ്ത്രീകള്‍ തന്നെ. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന വനിതകളാണ് കൂട്ടായ്മയിലുള്ളത്. വിവിധ സംഘടനകളുടെ സംഗമങ്ങളിലും മക്കളുടെ സ്കൂളുകളിലെ രക്ഷാകര്‍തൃ യോഗങ്ങളിലും സ്ഥിരമായി കണ്ടുമുട്ടുന്നവര്‍ വേറിട്ട് ചിന്തിച്ചതോടെയാണ് പെണ്‍ ഉണര്‍വിന് വഴിയൊരുങ്ങിയത്. ഡോക്ടറും വക്കീലും അക്കൗണ്ടന്‍റും വീട്ടമ്മമാരും എല്ലാം ഉള്‍പ്പെടുന്നതാണ് സംഘം.
ഭര്‍ത്താക്കന്‍മാര്‍ ജോലിക്കും മക്കള്‍ വിദ്യാലയങ്ങളിലും പോയാല്‍ ഉറങ്ങിയും ടെലിവിഷന്‍ കണ്ടും സമയം കൊല്ലാന്‍ പാടുപെടുന്ന പ്രവാസി വീട്ടമ്മമാരുടെ, ഒഴിവ് സമയം എങ്ങനെ ഫലപ്രദമായി ചെലവഴിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവന്നതെന്ന് ഡയറക്ടര്‍മാരായ മലപ്പുറം തിരൂര്‍ സ്വദേശി ഡോ.ബിന്‍ജൂസ് ബേബിയും കോഴിക്കോട്ടുകാരി ഷക്കീല സൈനുദ്ദീനും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  വിദ്യഭ്യാസവും  മറ്റു നൈപുണ്യങ്ങളുമുണ്ടായിട്ടും വീട്ടില്‍ ഒതുങ്ങിക്കൂടിയവര്‍ ഒന്നിച്ചിരുന്ന് ആലോചിച്ചപ്പോള്‍ നാട്ടിലെ കുടുംബശ്രീയുടെ വിജയകഥകളും ചര്‍ച്ചയായി. പാര്‍ക്കുകളിലും മറ്റും  ഇടക്ക് ഒത്തുകൂടുമ്പോള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന രുചികരമായ ഭക്ഷണം അവസാനം അവരെ റസ്റ്റോറന്‍റ് തുടങ്ങാനുള്ള തീരുമാനമെടുപ്പിച്ചു. ഭര്‍ത്താക്കന്‍മാരുടെ സമ്മതവും ലഭിച്ചതോടെ ആവേശമായി. കുടുംബത്തിന് താങ്ങാകാന്‍ സ്ത്രീകളും  വരുമാന മാര്‍ഗം കണ്ടെത്തേണ്ടത് പ്രവാസ ജീവിതത്തില്‍ അത്യാവശ്യമാണെന്ന തിരിച്ചറിവും ഈ ആലോചനക്ക് പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു.
മുന്നിലിറങ്ങി പ്രവര്‍ത്തിച്ചതെല്ലാം വനിതകള്‍ തന്നെ. കഴിവിനനുസരിച്ച് നിക്ഷേപമിറക്കാന്‍ അംഗങ്ങള്‍ തയാറായി.10,000 ദിര്‍ഹമാണ് ഒരു ഓഹരിക്ക് നല്‍കേണ്ടത്. 15 ലേറെ ഓഹരികള്‍ എടുത്തവരുണ്ട്. കൂടുതല്‍ വനിതകള്‍ കൂട്ടായ്മയില്‍ ചേരാനും പണം നല്‍കാനും മുന്നോട്ടുവരുന്നുണ്ടെങ്കിലും തല്‍ക്കാലം ഇനി ഓഹരി നല്‍കേണ്ടെന്നാണ് തീരുമാനം. രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന എക്സിക്യൂട്ടീവ് ബോര്‍ഡാണ് സംരംഭത്തിന് നേതൃത്വം വഹിക്കുക.
ജന്മനാടിന്‍െറ സവിശേഷതകളായ നാളികേരവും നദികളും മനസ്സില്‍ചേര്‍ത്ത് ‘കൊക്കോറിവ’ എന്നു പേരിട്ടതും പെണ്‍പട തന്നെ. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ മലയാളി റസ്റ്റോറന്‍റുകളിലൊന്നാണ് ഇവര്‍ ആറുമാസത്തെ ഒത്തുപിടിച്ചുള്ള കഠിനാധ്വാനത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 7000 ചതുരശ്ര അടിയിലുള്ള റസ്റ്റോറന്‍റില്‍ പകുതിയിലേറെയും അടുക്കളക്കായി നീക്കിവെച്ചു. നൂറോളം പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടിഹാള്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും.
 അടുക്കളയിലെ നേതൃത്വം ഉള്‍പ്പെടെ സ്ഥാപനത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചുമതല സ്ത്രീകള്‍ക്കായിരിക്കും. ദൈനംദിന നടത്തിപ്പും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുക.  സഹായികളുടെ റോള്‍ മാത്രമായിരിക്കും പുരുഷന്‍മാര്‍ക്ക്.
മലയാളിത്തനിമയുള്ള ഭക്ഷണത്തിന് തന്നെയായിരിക്കും മുന്‍തൂക്കം. എന്നാല്‍ പുറം നാട്ടുകാരെയും ആകര്‍ഷിക്കാവുന്ന തരത്തില്‍ ചില പുതു വിഭവങ്ങളുമുണ്ടാകുമെന്ന് ബിന്‍ജൂസ് ബേബിയും ഷക്കീലയും പറഞ്ഞു.  വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അതേ രുചിയും തനിമയും ചേര്‍ത്ത് വിളമ്പാനാകുമെന്നും അതുകൊണ്ടുതന്നെ മലയാളികള്‍ മാത്രമല്ല എല്ലാ നാട്ടുകാരും കൊക്കോറിവയെ വിജയത്തിലത്തെിക്കുമെന്നുമാണ് സത്രീകൂട്ടത്തിന്‍െറ വിശ്വാസം.

ഒമാനും ഖത്തറും മിഡില്‍ ഈസ്റ്റില്‍ ഭീകരവാദം ബാധിക്കാത്ത രാജ്യങ്ങള്‍

Posted: 28 Nov 2014 08:41 PM PST

Image: 

മസ്കത്ത്: ഭീകരവാദത്തിന്‍െറ കരങ്ങള്‍ കടന്നുചെല്ലാത്ത മിഡില്‍ ഈസ്റ്റിലെ രാഷ്ട്രങ്ങള്‍ ഒമാനും ഖത്തറുമെന്ന് റിപ്പോര്‍ട്ട്. ആസ്ട്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് ആന്‍ഡ് പീസ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 2013ലെ ആഗോള ഭീകരതാ സൂചികയിലാണ് ഭീകരവാദ ആക്രമണങ്ങള്‍ ഉണ്ടാകാത്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാനെയും ഖത്തറിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭീകരവാദം ബാധിക്കാത്ത പൂജ്യം റേറ്റിങ് ഉള്ള 39 രാഷ്ട്രങ്ങളാണ് പട്ടികയിലുള്ളത്.
ഇറാഖാണ് ആഗോള പട്ടികയിലും മിഡില്‍ ഈസ്റ്റ് തലത്തിലും ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍,നൈജീരിയ, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് ആഗോള പട്ടികയില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനത്ത്. ഇന്ത്യക്ക് ആഗോള പട്ടികയില്‍ ആറാം സ്ഥാനമാണുള്ളത്. സിറിയ,യമന്‍, ഈജിപ്ത്, ലബനോന്‍, ലിബിയ എന്നിവയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ രണ്ടു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളവര്‍.
ആഗോള കണക്കെടുക്കുമ്പോള്‍ ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍,നൈജീരിയ, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് 60 ശതമാനത്തിനു മുകളില്‍ ഭീകരാക്രമണങ്ങളും നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2013ല്‍ മാത്രം 10,000 ഭീകരാക്രമണങ്ങളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നത്. 18,000 ആളുകള്‍ ഈ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 61 ശതമാനം കൂടുതലാണ്. ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്ഥാന്‍, നൈജീരിയ, സിറിയ എന്നിവിടങ്ങളിലായാണ് 82 ശതമാനം പേരും അഥവാ 15,000 പേരും മരിച്ചത്. ഇറാഖില്‍ മാത്രം 2500 ആക്രമണങ്ങളിലായി 6300 ആളുകള്‍ മരിച്ചു. ഇറാഖിന് സൂചികയില്‍ കൂടിയ സ്കോറായ 10 പോയന്‍റാണ് നല്‍കിയിട്ടുള്ളത്. 162 രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരവാദം മൂലമുള്ള മരണം, പരിക്ക്, വസ്തുവകകളുടെ നാശം, മാനസികമായ ആഘാതങ്ങള്‍ തുടങ്ങിയ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ലോകജനസംഖ്യയുടെ 99.6 ശതമാനവും റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍ വരുന്നുണ്ട്.
താലിബാന്‍, ബോക്കോഹറം, അല്‍ഖാഇദ, ഐ.എസ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്ന ഭീകരവാദ സംഘടനകള്‍. 66 ശതമാനം കൊലപാതകങ്ങളും ഈ സംഘടനകളുടെ ആക്രമണങ്ങളിലാണ് നടന്നത്.  
ഭരണകൂട ഭീകരത, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, സംഘടിത പീഡനങ്ങള്‍, ഉയര്‍ന്ന തോതിലുള്ള ക്രിമിനല്‍വത്കരണം, ദാരിദ്ര്യം, വിദ്യാഭ്യാസത്തിലെ പോരായ്മ എന്നിവയാണ് ഭീകരവാദം മുളപൊട്ടുന്നതിനു കാരണം.
പൊലീസിന്‍െറയും പട്ടാളത്തിന്‍െറയും ഇടപെടലിലൂടെ ഭീകരവാദത്തിന് താല്‍ക്കാലിക ശമനം ഉണ്ടാക്കാന്‍ കഴിയുമെങ്കിലും ദീര്‍ഘകാല പരിഹാരത്തിന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഭരണകൂട ഭീകരത അവസാനിപ്പിച്ച് നീതിയും നിയമവും എല്ലാവര്‍ക്കും ലഭ്യമാക്കിയാല്‍ ഭീകരവാദം എന്ന ഭീഷണി തുടച്ചുനീക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ ബോധവത്കരണ പദ്ധതിക്ക് മാര്‍ഗരേഖയായി

Posted: 28 Nov 2014 08:03 PM PST

Image: 

കുവൈത്ത് സിറ്റി: സമഗ്ര തൊഴില്‍ ബോധവത്കരണ പദ്ധതിക്ക് രൂപം നല്‍കി കുവൈത്തില്‍ അരങ്ങേറിയ മൂന്നാമത് അബൂദബി ഡയലോഗിന് പരിസമാപ്തി. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴു രാജ്യങ്ങളുടെയും തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്കയക്കുന്ന 11 രാജ്യങ്ങളുടെയും യോഗം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും  വിവിധ പ്രശ്നങ്ങള്‍ അവലോകനം ചെയ്താണ് സമഗ്ര ബോധവത്കരണ പദ്ധതിക്ക് രൂപംനല്‍കിയത്.
വിവിധ രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളും രീതികളും പഠിക്കുകയും അവിടങ്ങളിലെ നയങ്ങള്‍ക്കനുസൃതമായുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുകയെന്നതാണ് തൊഴില്‍ ബോധവത്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് രണ്ടു ദിവസം നീണ്ട യോഗത്തിന് സമാപനം കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. സമഗ്ര തൊഴില്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ പ്രായോഗികത പരിശോധിക്കാനും സമയാസമയം ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാനും എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുടെ സഹായം പദ്ധതി നടപ്പാക്കാന്‍ പ്രയോജനപ്പെടുത്തും. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്താനായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയെ (ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ റിക്രൂട്ട്മെന്‍റ് രാജ്യങ്ങളിലും തൊഴില്‍ ദാതാക്കളായ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി വിശദ പഠനം നടത്തും. അടുത്തവര്‍ഷം അബൂദബിയില്‍ നടക്കുന്ന യോഗത്തില്‍ ഇതിന്‍െറ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയായ രാജ്യാന്തര തൊഴില്‍ സംഘടന (ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) മുന്നോട്ടുവെച്ച റിക്രൂട്ട്മെന്‍റിലെ തട്ടിപ്പുകള്‍ തടയുക, തൊളിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്വകാര്യ റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അബൂദബി ഡയലോഗ് സ്വാഗതം ചെയ്തു. ഇതിന്‍െറ കൂടി അടിസഥാനത്തില്‍ ശമ്പള സംരക്ഷണം, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അതിവേഗ പരിഹാരം, കഴിവുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി, തൊഴിലിനായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം രാജ്യത്തുവെച്ചുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്പോണ്‍സര്‍ഷിപ് സമ്പ്രദായം അവസാനിപ്പിക്കല്‍, സൗദിയിലെ നിതാഖാത്ത് തുടങ്ങിയവ പരിഗണനക്ക് വന്നില്ല.

ഗള്‍ഫ് റിക്രൂട്ടിങ്ങിന് ‘സ്കില്‍ പാസ്പോര്‍ട്ട്’ വരുന്നു

Posted: 28 Nov 2014 07:50 PM PST

Image: 

റിയാദ്: ഗള്‍ഫിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ നൈപുണിയും അളക്കാന്‍ ഉപകരിക്കുന്ന ‘സ്കില്‍ പാസ്പോര്‍ട്ട്’ പദ്ധതി നടപ്പാക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചു. ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ജി.സി.സി രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് പദ്ധതിക്ക് ധാരണയായത്.
തൊഴിലാളിയെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയം, നൈപുണ്യം എന്നിവയും ഓണ്‍ലൈന്‍ വഴി ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. ഘട്ടംഘട്ടമായി നടപ്പാക്കുന്ന നിയമം 2015 അവസാനത്തോടെ നിര്‍ബന്ധമായിത്തീരും. തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്ക് അയക്കുന്ന 11 രാജ്യങ്ങളുടെയും ജോലിക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴ് രാജ്യങ്ങളുടെയും കുവൈത്തില്‍ ചേര്‍ന്ന ദ്വിദിന സമ്മേളനത്തിലാണ് പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്തതെന്ന് സൗദി തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി അറിയിച്ചു.
ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ, സൗദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. സൗദിയിലെ വിദേശ ജോലിക്കാര്‍ രാഷ്ട്രത്തിന്‍െറ പുരോഗതിയിലും അഭിവൃദ്ധിയിലും നിര്‍ണായക പങ്ക് വഹിച്ചവരാണെന്നും അവരുടെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

‘ജെറ്റി’ന്‍െറ സൗജന്യത്തില്‍ റോബര്‍ട്ട് വാദ്രയും ഭരത്ഭൂഷണും ഉലകം ചുറ്റി

Posted: 28 Nov 2014 07:33 PM PST

Image: 

ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ പ്രമുഖരും റോബര്‍ട്ട് വാദ്രയടക്കം മറ്റു ചില ഉന്നതരും  സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ സ്വാധീനം ചെലുത്തി  നിരവധി സൗജന്യ യാത്രകള്‍ നടത്തിയതായി തെഹല്‍ക വാരികയുടെ വെളിപ്പെടുത്തല്‍.

തനിക്കും കുടുംബത്തിനും അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്ക് സഞ്ചരിക്കാന്‍ ഒമ്പതു ടിക്കറ്റുകള്‍ ഭരത്ഭൂഷണ്‍ സൗജന്യമായി സംഘടിപ്പിച്ചെന്നാണ് രേഖകളുടെ അടിസ്ഥാനത്തില്‍ വാരിക കണ്ടത്തെിയത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയും സഹായിയും ഇക്കണോമി ക്ളാസ് ടിക്കറ്റെടുത്ത് കൂടുതല്‍ പണം നല്‍കാതെ ബിസിനസ് ക്ളാസിലേക്ക് ഉയര്‍ത്തിയാണ് സ്ഥിരമായി ലണ്ടനില്‍ പോകുന്നത്. ഡല്‍ഹി-ലണ്ടന്‍ യാത്രക്ക് ഇക്കണോമി ക്ളാസില്‍ മുക്കാല്‍ ലക്ഷം രൂപയും ബിസിനസ് ക്ളാസില്‍ മൂന്നു ലക്ഷത്തിനു മേലെയുമാണ് ടിക്കറ്റ് നിരക്ക്.

ഒരു ലക്ഷം രൂപ മാത്രം മുടക്കി ഒരു ഐ.എ.എസുകാരന്‍ 28 തവണ കുടുംബവുമൊത്ത് വിദേശത്തേക്ക് വഴിവിട്ട സഞ്ചാരം നടത്തിയതിന്‍െറ രേഖകളും പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍ കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന മനോജ് മാളവ്യ സിവില്‍ ഏവിയേഷന്‍ ബ്യൂറോയില്‍ ജോലിചെയ്യവെയാണ് ആറു കോടി രൂപയുടെ യാത്രകള്‍ തരപ്പെടുത്തിയത്്. ഇതിനു പകരമായി ഉദ്യോഗസ്ഥര്‍ വിമാനകമ്പനിക്ക് വിദേശ പൈലറ്റുമാരുടെ നിയമനത്തിനുള്ള അനുമതി നീട്ടിക്കൊടുക്കുകയും മറ്റു വഴിവിട്ട സഹായങ്ങള്‍ അനുവദിച്ചു നല്‍കുകയും ചെയ്തതായി പറയുന്നു. വിമാന കമ്പനികള്‍ക്ക് ഓരോ വിമാനത്തിലും സൗജന്യ ടിക്കറ്റ് അനുവദിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ക്ക് പതിവായി സൗജന്യം അനുവദിച്ചതിനു പിന്നില്‍ വഴിവിട്ട സഹായങ്ങളാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തമ്മിലെ ഇ-മെയിലുകളില്‍നിന്ന് വ്യക്തമാവുന്നു.

മുന്‍ വ്യോമയാന മന്ത്രി അജിത്സിങ്, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തുടങ്ങിയവര്‍ പറ്റിയ സൗജന്യങ്ങളെക്കുറിച്ചും വൈകാതെ വെളിപ്പെടുത്തുമെന്ന് വാരികയുടെ പത്രാധിപ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 

ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ണവിവേചന പ്രേതം

Posted: 28 Nov 2014 07:21 PM PST

Image: 

മിസ്സൂറിയിലെ ഫെര്‍ഗൂസനില്‍ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് പതിനെട്ടുകാരനായ ആഫ്രോ-അമേരിക്കന്‍ വംശജന്‍ മൈക്കല്‍ ബ്രൗണിനെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡാരന്‍ വില്‍സനെ ജൂറി വെറുതെ വിട്ടതിനെതിരെ അമേരിക്കയില്‍ വ്യാപകമായി നടന്ന പ്രക്ഷോഭം ശമിച്ചു തുടങ്ങിയെന്നാണ് വാര്‍ത്തയെങ്കിലും അത് അനാവരണം ചെയ്ത സത്യം പരിഷ്കൃത ലോകത്തിന്‍െറ മുമ്പാകെ അമേരിക്കയെ നാണം കെടുത്തുന്നതാണ്. നൂറ്റി അമ്പത്തൊന്ന് സംവത്സരങ്ങള്‍ക്കുമുമ്പ് 1863ല്‍ പ്രസിഡന്‍റ് അബ്രഹാം ലിങ്കന്‍ ഒപ്പുവെച്ച വിമോചന പ്രഖ്യാപനത്തിന്‍െറ ചൈതന്യം ഇനിയും അമേരിക്കയിലെ വെള്ളവര്‍ഗവും അവര്‍ക്ക് മേധാവിത്വമുള്ള സര്‍ക്കാറുകളും വേണ്ടയളവില്‍ ഉള്‍ക്കൊണ്ടിട്ടില്ളെന്നതാണത്. പ്രപിതാമഹന്മാര്‍ ആഫ്രിക്കയില്‍നിന്ന് മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ട് കൊണ്ടുവന്ന നീഗ്രോകളെ നൂറ്റാണ്ടുകളോളം അടിമകളായിവെച്ച അമേരിക്കയിലെ വെള്ളവര്‍ഗം അവരോട് കാട്ടിയ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ പീഡനങ്ങളുടെ കഥ അമേരിക്കക്കാരന്‍ തന്നെയായ അലക്സ് ഹെയ്ലി ‘റൂട്ട്സി’ലൂടെ വരച്ചുകാണിച്ചിട്ടുണ്ട്. അടിമത്തവും അതിനാധാരമായ വര്‍ണ വിവേചനവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്ന ദേശീയ പ്രഖ്യാപനത്തില്‍ അബ്രഹാം ലിങ്കന്‍ ഒന്നര നൂറ്റാണ്ട് മുമ്പ് ഒപ്പുവെച്ചുവെച്ചത് നേരാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെപ്പോലുള്ള നവോത്ഥാന നായകര്‍ വര്‍ണ-വംശ വിവേചനത്തിനെതിരെ ആയുഷ്കാലം മുഴുവന്‍ പൊരുതിയെന്നതും സത്യം തന്നെ. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ ആദ്യ ദശകം പിന്നിട്ടപ്പോഴും വെള്ളക്കാരന്‍െറ മനസ്സില്‍നിന്ന് വര്‍ണവിവേചനത്തിന്‍െറയും വംശീയതയുടെയും കറുത്ത മുദ്രകള്‍ മായ്ച്ചുകളയാന്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും മാനവിക പരിഷ്കാരത്തെയും കുറിച്ച് വലിയവായില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന കറുത്തവംശജനായ ബറാക് ഹുസൈന്‍ ഒബാമയെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ചപ്പോഴും അമേരിക്കക്ക് സാധിച്ചിട്ടില്ല. അതിനുള്ള ഒടുവിലത്തെ സാക്ഷ്യപത്രമാണ് മൈക്കല്‍ ബ്രൗണ്‍ എന്ന കൗമാരക്കാരനെ നിഷ്കരുണം തോക്കിനിരയാക്കിയ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ട ന്യായാധിപകൂട്ടത്തിന്‍െറ വിധി. അമേരിക്കയിലെ കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ ഗ്രാന്‍ഡ് ജൂറി അയാളുടെ പേരില്‍ കുറ്റം ചുമത്താന്‍പോലും തയാറാവാത്തതുകൊണ്ട് ഇനി അയാള്‍ വിചാരണ കോടതിയെ അഭിമുഖീകരിക്കേണ്ടതില്ല. താന്‍ തന്‍െറ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഡാരന്‍ വില്‍സന്‍ ന്യായീകരിക്കുമ്പോള്‍ അയാള്‍ ഇരയെ 12 തവണ വെടിയുണ്ടകള്‍ ഉതിര്‍ത്ത് പച്ചയായി കൊല്ലുകയായിരുന്നെന്നാണ് ബ്രൗണിന്‍െറ അഭിഭാഷകനും അയാളുടെ മാതാപിതാക്കളും ആരോപിക്കുന്നത്. നീതിപൂര്‍വമായ ഒരു വിചാരണപോലും നിഷേധിക്കപ്പെട്ടതാണ് സംഭവത്തെ ഗൗരവതരമാക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമാന സംഭവങ്ങള്‍ രാജ്യത്ത് പലതവണ നടന്നിട്ടുണ്ട്. നീതിന്യായ രംഗത്ത്  അനുഭവിക്കുന്ന വിവേചനം മാത്രവുമല്ല അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന പ്രശ്നം. വെള്ളക്കാരായ യുവാക്കളുടെ രണ്ടിരട്ടിയാണ് കറുത്ത വര്‍ഗക്കാരില്‍ തൊഴില്‍ രഹിതര്‍. വിദ്യാഭ്യാസത്തില്‍പോലും വെള്ളക്കാരുടെ നാല് വര്‍ഷം പിന്നിലാണ് കറുത്തവര്‍. അവരെ മൊത്തം ക്രിമിനലുകളായി ചാപ്പകുത്തി അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ വന്‍തോതില്‍ സായുധ പൊലീസിനെ വിന്യസിപ്പിച്ചിരിക്കുന്നു. ശിശു പീഡനത്തിനിരയാവുന്ന കറുത്ത വര്‍ഗക്കാരുടെ എണ്ണം വെള്ളക്കാരെക്കാള്‍ മൂന്നിരട്ടി അധികമാണെന്നും കണക്കുകള്‍ കാണിക്കുന്നു. കൊള്ളക്കിരയാവുന്നവരുടെ സംഖ്യയും തഥൈവ. രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ വൈറ്റ് ഹൗസിന്‍െറ അമരത്തത്തെിയപ്പോള്‍ ലോകം മുഴുവന്‍ ആഹ്ളാദപൂര്‍വം കൈയടിച്ചിരുന്നു (നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ആദ്യമായി ഒരു പിന്നാക്കക്കാരന്‍ തല്‍സ്ഥാനത്ത് അവരോധിതനായെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഘോഷിച്ചപോലത്തെന്നെ). പക്ഷേ, ആഘോഷവും പ്രചാരണങ്ങളും വേറെ, മനസ്സിലിരിപ്പ് വേറെ. വര്‍ണ, വംശ, ഭാഷാ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യരെ മനുഷ്യരായി കാണാനുള്ള വിശാലത കറകളഞ്ഞ മാനവികതയില്‍നിന്നും ധാര്‍മികബോധത്തില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ അലംഘനീയ ഖണ്ഡികകളോ നിയമങ്ങളുടെ കാര്‍ക്കശ്യമോ ഒന്നും ഒരുപരിധിക്കപ്പുറം ഫലപ്രദമാവില്ല. നിയമപാലകര്‍ തന്നെ നിയമലംഘകരാവുന്ന സ്ഥിതിവിശേഷമാണ് അമേരിക്കയിലാണെങ്കിലും ഇന്ത്യയിലായാലും നിലനില്‍ക്കുന്നത്. കാരണം, പക്ഷപാതിത്വവും വിവേചനവും പുലരുന്ന സമൂഹത്തിന്‍െറ പരിച്ഛേദമാണ് പൊലീസും സുരക്ഷാസേനയും. ഏതായാലും മൈക്കല്‍ ബ്രൗണ്‍ എന്ന ഹതഭാഗ്യന്‍െറ ദുരനുഭവം  അമേരിക്കയുടെ പ്രതിച്ഛായക്ക് ഒരിക്കല്‍കൂടി മങ്ങലേല്‍പിച്ചിരിക്കുന്നു.
 

അട്ടിമറിക്കപ്പെട്ട വനിതാ സംവരണം

Posted: 28 Nov 2014 07:19 PM PST

Image: 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മേയറും കൊയിലാണ്ടി, വടകര നഗരസഭാ ചെയര്‍പേഴ്സന്മാരും ജില്ലാ കലക്ടറുമൊക്കെ വനിതകളാണെന്ന പ്രത്യേകത കോഴിക്കോടിനുണ്ട്. എന്നിട്ടും അഞ്ചു കൊല്ലത്തെ ഭരണം തീരുന്നത് പ്രത്യേകതയൊന്നും എടുത്തുപറയാനില്ലാതെയാണ്. സംസ്ഥാനത്തിന് മാതൃകയാവുന്ന ഒരു വികസനപദ്ധതിപോലും നടപ്പാക്കാന്‍ പാതി വനിതകള്‍ നേതൃത്വം നല്‍കുന്ന യു.ഡി.എഫ്എല്‍.ഡി.എഫ് ഭരണസമിതികള്‍ക്കായില്ല. 50 ശതമാനം വനിതകള്‍ ഭരിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാലുകൊല്ലവും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. ബാക്കിയുള്ള ഒരുകൊല്ലം വോട്ടര്‍മാര്‍ നേരിട്ട് പ്രതികരിക്കുന്ന റോഡ് നന്നാക്കലും തെരുവുവിളക്ക് കത്തിക്കലും കുടിവെള്ളമത്തെിക്കലുമൊക്കെ നടത്തി മുഖം മിനുക്കാനുള്ള തത്രപ്പാടിലാണ് ജില്ലയിലെ ഭരണസമിതികള്‍. സംസ്ഥാന സര്‍ക്കാറിന്‍െറ സാമ്പത്തിക നിയന്ത്രണം ഇതിന് തടയിടുന്നതിനാല്‍ ഇരു മുന്നണികളും ഭരണവിരുദ്ധ വികാരം വല്ലാതെ ഭയക്കുകയാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും മുനിസിപ്പാലിറ്റികളില്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്‍റ് സ്ഥാനങ്ങളും വനിതകള്‍ കൈകാര്യം ചെയ്യുകയാണ്. പദ്ധതി ആസൂത്രണത്തിലും ഫണ്ട് വിനിയോഗത്തിലും കാര്യമായ ഇടപെടലുകള്‍ നടത്താന്‍ വനിതകള്‍ക്ക് കഴിയാതെപോയത് തിരിച്ചടിയായി. മാലിന്യ സംസ്കരണമടക്കം വികസന കാര്യത്തിലും തികഞ്ഞ പരാജയമെന്ന മുദ്ര ഇപ്പോള്‍തന്നെ പല വനിതകള്‍ക്കുമെതിരെയും ഉയര്‍ന്നുവന്നുകഴിഞ്ഞു. സ്വന്തം കോട്ടകളില്‍നിന്നും എതിര്‍ കോട്ടകളില്‍നിന്നും ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ തീരാദുരിതമായ മാലിന്യപ്രശ്നത്തില്‍ ശാശ്വതപരിഹാരം നിര്‍ദേശിക്കാന്‍ മേയര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരുവുനായ്ക്കളും തെരുവുവിളക്ക് കത്തിക്കാത്തതുംമൂലമുള്ള ദുരിതവും അത് വരുത്തിവെച്ച പ്രതിഷേധവും വളരെ വലുതാണ്. തദ്ദേശഭരണ സംവിധാനത്തില്‍ ജനപക്ഷത്തുനിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങളെ ക്രിയാത്മകമായി ചെറുക്കാനും പ്രതിവിധി കല്‍പിക്കാനും കഴിയാതെപോകുന്നതും കാണാനായി.
ജില്ലാ പഞ്ചായത്തില്‍ വികസന ഫണ്ട് വിനിയോഗത്തിലെ പക്ഷപാതിത്വം വരുത്തിവെച്ച അസ്വാരസ്യങ്ങള്‍ ചെറുതല്ല. രമണി പി. നായരുടെ പക്കല്‍നിന്ന് ജില്ലാ പഞ്ചായത്ത് ഭരണം അന്‍സജിത റസലിലേക്ക് കൈമാറപ്പെട്ടപ്പോള്‍ രമണി പി. നായരുടെ നയസമീപനങ്ങളില്‍നിന്ന് ഒരുപിടി പിന്നാക്കം പോയി എന്നുവേണം കരുതാന്‍. മുനിസിപ്പാലിറ്റികളിലും ബ്ളോക്ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിലും സ്ഥിതി വിഭിന്നമല്ല. ഒന്നുകില്‍ ഭര്‍ത്താവിന്‍െറ പിന്‍സപ്പോര്‍ട്ടുകൂടിയുള്ള ഭരണം അതല്ളെങ്കില്‍ പാര്‍ട്ടി അനുയായികളുടെ നിലപാടിനനുസരിച്ച ഭരണം. മുന്‍പരിചയമില്ലാതെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്‍െറ പരിമിതികളും എതിരായി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സങ്കുചിത ചിന്തകള്‍ വനിതകളും ഏറ്റുപിടിച്ചത് തദ്ദേശഭരണ സങ്കല്‍പങ്ങള്‍ക്ക് തിരിച്ചടിയായി.

ചെയര്‍പേഴ്സന്‍ പദവി വനിതകള്‍ക്കായി സംവരണം ചെയ്ത കായംകുളത്ത് 15 മാസം വീതമുള്ള നാല് തവണകളായാണ് ഭരണം. പദവി വീതംവെക്കാനുള്ള രാഷ്ട്രീയ തീരുമാനം ഫലത്തില്‍ നഗര വികസനത്തെയാണ് ബാധിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ ചെയര്‍ പേഴ്സന്‍ കസേരയിലിരുത്തി കാര്യങ്ങള്‍ നടത്താനുള്ള കോണ്‍ഗ്രസിലെ  ഗ്രൂപ് നേതാക്കളുടെ വ്യഗ്രത ഒന്നു വേറെ. ആദ്യ രണ്ടുതവണ അധികാരത്തിലിരുന്നവര്‍ രണ്ടുമാസം വീതം കൂടുതലായി ഭരിച്ചു. തുടര്‍ന്ന് വരേണ്ടിയിരുന്നവരുടെ സമയം അവര്‍ അങ്ങനെ കൈവശം വെക്കുകയായിരുന്നു. ഓരോ തവണയും അടുത്ത ഊഴം സംബന്ധിച്ച തര്‍ക്കം കാരണം ദൈനം ദിന ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തീരെ സമയമോ താല്‍പര്യമോ ഇല്ലാതായിരിക്കുകയാണ്. അടുക്കളയില്‍നിന്ന് അധികാര ക്കസേരകളിലേക്ക് നേരിട്ട് എത്തിയ വനിതകള്‍ കാര്യം പഠിച്ചുവരുമ്പോഴേക്കും പദവി ഒഴിയേണ്ടിവരുന്നു എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. നഗരസഭ അടക്കിഭരിക്കുന്ന ‘സ്ഥിരം കൗണ്‍സിലര്‍മാര്‍’ക്കാകട്ടെ സ്വകാര്യ താല്‍പര്യങ്ങളേയുള്ളൂ.

കാഞ്ഞങ്ങാട് നഗരസഭയിലും കുമ്പള, വോര്‍ക്കാടി പഞ്ചായത്തുകളിലും വനിതകള്‍ക്ക് സാരഥ്യം രാജിവെച്ചൊഴിയേണ്ടി വന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം പാകമായിക്കൊണ്ടിരിക്കെ കാഞ്ഞങ്ങാട്ടെ സ്വകാര്യ വ്യക്തിയുടെ നക്ഷത്ര ബാറിന് ലൈസന്‍സ് നല്‍കാന്‍ യു.ഡി.എഫ്, ബി.ജെ.പി, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഐകകണ്ഠ്യേന തീരുമാനിച്ചപ്പോള്‍ നിശ്ശബ്ദമായി കൂട്ടുനില്‍ക്കേണ്ടിവന്ന ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ സ്ഥാനം രാജിവെച്ച് ഗൃഹസ്ഥാശ്രമത്തിലേക്ക് പിന്തിരിഞ്ഞു. ചെയര്‍പേഴ്സന്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്ത നഗരസഭയില്‍ യു.ഡി.എഫിന് വേറെ വനിതാ പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയിലെ പി. ദിവ്യക്ക് നറുക്ക് വീണു.

കുമ്പള പഞ്ചായത്തില്‍ ‘പാര്‍ട്ടി പറഞ്ഞിടത്ത് നില്‍ക്കുന്നില്ല’ എന്ന കാരണം പറഞ്ഞാണ് പ്രസിഡന്‍റായിരുന്ന പി.എച്ച്. റംലയെ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗത്തിന്‍െറ മിനുട്സ് ബുക്കിലെ ഒഴിഞ്ഞ താളുകളില്‍ പ്രസിഡന്‍റിന്‍െറ കൈയൊപ്പ് ചാര്‍ത്തിച്ച ശേഷം യോഗത്തില്‍ കേള്‍ക്കാത്ത തീരുമാനം എഴുതിച്ചേര്‍ത്തതിന് വിവരാവകാശ രേഖകള്‍ സാക്ഷ്യമേകുന്നു.

കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തില്‍ മുന്‍ ബി.ജെ.പി പ്രതിനിധിയായിരുന്ന പ്രസിഡന്‍റിന്‍െറ ഭര്‍ത്താവാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. പ്രസിഡന്‍റിന്‍െറ മൊബൈല്‍ ഫോണും കൈകാര്യം ചെയ്തിരുന്നത് ഭര്‍ത്താവാണ്. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള ബി.ജെ.പിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പ്രസിഡന്‍റിന്‍െറ രാജിയിലത്തെിച്ചതെന്ന് അഭ്യൂഹമുണ്ട്.

പാലക്കാട് ആകെയുള്ള 91 പഞ്ചായത്തുകളില്‍ 47ലും വനിതാ സാരഥികളാണ്. വനിതകള്‍ക്കായി പ്രസിഡന്‍റ് പദം സംവരണം ചെയ്ത പഞ്ചായത്തുകളില്‍ യഥാര്‍ഥ ഭരണം പുരുഷ വൈസ് പ്രസിഡന്‍റുമാരോ വനിതാ പ്രസിഡന്‍റുമാരുടെ വേണ്ടപ്പെട്ടവരോ ആവുമെന്ന പരദൂഷണം ബാധകമായ പഞ്ചായത്തുകള്‍ ഉണ്ടെങ്കിലും ചങ്കുറപ്പോടെ ഭരണം കൊണ്ടുപോകുന്ന വനിതാ പ്രസിഡന്‍റുമാര്‍ കരിമ്പന നാട്ടില്‍ ഏറെയുണ്ട്. അട്ടപ്പാടിയിലെ ശിശുമരണകാലത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുത്ത വിപുലമായ യോഗത്തില്‍ അട്ടപ്പാടിക്ക് വേണ്ടത് ഒൗദാര്യമല്ളെന്ന് വസ്തുതകള്‍ നിരത്തി സമര്‍പ്പിച്ചത് ബ്ളോക്കിലെ വനിതാ പ്രസിഡന്‍റായിരുന്നു. ആദിവാസികള്‍ക്ക് സൗജന്യമായി അരിയാണോ രാഖിയാണോ വേണ്ടതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിന് ‘രണ്ടും വേണ്ട, സൗജന്യമൊന്ന് നിര്‍ത്തരുതോ’ എന്ന് ചോദിച്ചതും ഉഷ എന്ന ഈ ബ്ളോക് പ്രസിഡന്‍റായിരുന്നു. ഭരണപക്ഷ കലഹം മൂലം പ്രതിസന്ധി ഉരുണ്ടുകൂടിയ പഞ്ചായത്തുകളിലും വനിതാ  സാരഥികള്‍ തന്നെ.

വയനാട് ജില്ലയില്‍ വനിതാ പ്രസിഡന്‍റുമാര്‍ വാഴുന്ന പല പഞ്ചായത്തുകളിലും വൈസ് പ്രസിഡന്‍റുമാരോ പാര്‍ട്ടി നേതൃത്വമോ ഒക്കെയാണ് ‘യഥാര്‍ഥ’ ഭരണകര്‍ത്താക്കള്‍. സംവരണത്തിന്‍െറ ഭാഗമായി ജയിച്ചത്തെുന്ന വനിതകള്‍ രാഷ്ട്രീയ, ഭരണപരിചയം കുറഞ്ഞവരാകുമ്പോള്‍ ഈ പിന്‍സീറ്റ് ഡ്രൈവിങ് എളുപ്പമാകുന്നു. തൊണ്ടര്‍നാട് പഞ്ചായത്തില്‍ പാര്‍ട്ടി നേതൃത്വം മാറ്റിപ്രതിഷ്ഠിച്ച മൂന്നാമത്തെ വനിതാ പ്രസിഡന്‍റാണ് ഇപ്പോള്‍ ഭരിക്കുന്നത്.

കൊല്ലത്ത് വനിതാ സംവരണംകൊണ്ട് വനിതാ ശാക്തീകരണം ഉദ്ദേശിച്ച ഫലം കണ്ടുവെന്ന് പറയാനാകില്ല. ഭര്‍ത്താവിന്‍െറ പിന്‍സീറ്റ്  ഡ്രൈവിങ്ങും നേതാവിന്‍െറ ബിനാമി ഭരണവും പലയിടത്തും നടന്നെങ്കിലും വലിയ വിവാദത്തിലേക്കൊന്നും അവ ചെന്നത്തെിയിട്ടില്ല.

കോട്ടയത്ത്  വനിതകള്‍ പ്രസിഡന്‍റ് സ്ഥാനത്തുള്ള പഞ്ചായത്തുകളില്‍, ഇടതുപക്ഷത്ത് പാര്‍ട്ടികളും വലതുപക്ഷത്ത് ഭര്‍ത്താക്കന്മാരോ പാര്‍ട്ടി നേതാക്കളോ ഭരണം നിയന്ത്രിക്കുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ പൊതുപ്രശ്നങ്ങളായി വന്നിട്ടില്ല. രാഷ്ട്രീയം നോക്കി പഞ്ചായത്തുകള്‍ക്ക് ഫണ്ടനുവദിക്കുന്ന രീതി കോട്ടയത്ത് വ്യാപകമാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എഫിന്‍േറതായതിനാല്‍ തങ്ങളുടെ പഞ്ചായത്തുകളിലേക്കും ബ്ളോക്കുകളിലേക്കും ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. ഇത് കിഴക്കന്‍ മേഖലയിലാണ് കൂടുതലുള്ളതെന്നും എല്‍.ഡി.എഫ് കുറ്റപ്പെടുത്തുന്നു.

ഇടുക്കി ജില്ലയിലെ 20ഓളം ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ളോക്കുകളിലും സ്ത്രീകളുടെ ഭരണമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്സനും വനിതയാണ്. ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകളുടെ ഭരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചില പഞ്ചായത്തുകളില്‍ പ്രസിഡന്‍റായ വനിതക്കുവേണ്ടി ഭര്‍ത്താവോ പാര്‍ട്ടി നേതാവോ ആണ് ഭരണം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ജില്ലയില്‍ ഇല്ളെന്നുതന്നെ പറയാം. അതേസമയം, ചിലര്‍ വിവാദങ്ങളില്‍ നിറയുകയും ചെയ്തു.  നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്യാമള വിശ്വനാഥന് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നു.
 

ഐ.എസില്‍ നിന്നും തിരിച്ചെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

Posted: 28 Nov 2014 07:15 PM PST

Image: 

മുംബൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.എസിനൊപ്പം പ്രവര്‍ത്തിച്ച മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15 ന് തുര്‍ക്കിയില്‍ നിന്നും എന്‍.ഐ.എ സംഘത്തിനൊപ്പം മുംബൈയിലത്തെിയ ആരിഫിനെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

സിറയയിലും തുര്‍ക്കിയിലും പേരാടുന്നതിന് വേണ്ടി  ഇറാഖില്‍ ഐ.എസ് 15 ദിവസത്തെ പരിശീലനം നല്‍കിയതായി ആരിഫ് മൊഴി നല്‍കി. ഐ.എസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയിലത്തെുകയും ആക്രമണത്തില്‍ രണ്ടു തവണ വെടിയേല്‍ക്കുകയും ചെയ്തു. പരിക്കിനുശേഷം തുര്‍ക്കിയിലെ സുരക്ഷിതമായ പ്രദേശത്തേക്ക് ഒളിച്ചുകടക്കുകയായിരുന്നു. പരിക്കിന് ചികിത്സ അനിവാര്യമായ സാഹചര്യത്തിലാണ് ഐ.എസില്‍ നിന്നും തിരിച്ചുവരാന്‍ തീരുമാനിച്ചതെന്നും ആരിഫ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. തന്‍റെ കൂടെണ്ടായിരുന്ന മൂന്നു പേരും ജീവനോടെ ഇരിക്കുന്നതായും ആരിഫ് അറിയിച്ചു.

കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര.

മെയ് 31 ന് മൂസിലില്‍ വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ ബോംബാക്രമണത്തില്‍ ആരിഫ് കൊല്ലപ്പെട്ടതായി സഹീം സ്വന്തം സഹോദരനെ അറിയിച്ചു. പക്ഷേ നവംബര്‍ 20 ന് പിതാവ് ഡോ. ഇജാസ് മജീദിനെ ബന്ധപ്പെട്ട ആരിഫ് താന്‍ തുര്‍ക്കിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിതാവാണ് ഇക്കാര്യം എന്‍.ഐ.എയെ അറിയിച്ചത്. മകനെ തിരിച്ചത്തെിക്കാന്‍ സഹായിക്കണമെന്നും ഇജാസ് മജീദ് ആവശ്യപ്പെട്ടിരുന്നു.
 

കാഴ്ചഭംഗിയൊരുക്കി സാഗോ; ഒപ്പം കുടപ്പനപ്പൂവും

Posted: 28 Nov 2014 06:32 PM PST

Image: 

പുല്‍പള്ളി: കേളക്കവല മദന്‍മൂല മൂന്നിലവുങ്കല്‍ ശ്രീധരന്‍െറ വീട്ടുമുറ്റത്ത് കാഴ്ചഭംഗിയൊരുക്കി കുടപ്പനയും സാഗോയും പൂത്തു. ഈ അപൂര്‍വകാഴ്ച കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കുടപ്പന സാധാരണ 50^60 വര്‍ഷത്തിലൊരിക്കലാണ് പുഷ്പിക്കുക.

പൂവിട്ടുകഴിഞ്ഞാല്‍ മരം നശിക്കും. മുമ്പെല്ലാം പുരമേയാന്‍ ഇതിന്‍െറ ഇല ഉപയോഗിക്കുമായിരുന്നു. സ്വര്‍ണവര്‍ണ കതിര്‍ക്കുലപോലെയാണ് പൂവ്. ദൂരക്കാഴ്ചയാണ് ഏറെ ഹൃദ്യം. ഒരു സാഗോ പൂവിന്‍െറ നീളം 65 മുതല്‍ 75 സെ.മീ വരെയുണ്ടാകും.
ഓറഞ്ച് നിറമാണ്.

കാഴ്ചക്കാര്‍ക്ക് അദ്ഭുതമാകുകയാണ് ഈ വമ്പന്‍ പൂവ്. വിത്തുല്‍പാദിപ്പിക്കുന്ന പുരാതന സസ്യ വര്‍ഗത്തില്‍പെട്ട ചെടിയാണിത്. ഒരു പൂവ് വിരിഞ്ഞാല്‍ രണ്ടു മാസംവരെ കേടില്ലാതെ നിലനില്‍ക്കും. പരിമളംപരത്തുന്ന പുഷ്പമാണിത്. ആഫ്രിക്ക, ബ്രസീല്‍, ഇന്ത്യയിലെ ചില മഴക്കാടുകളിലുമാണ് സാഗോ സസ്യം കണ്ടുവരുന്ന്. ഇതു വളര്‍ന്ന് പൂവിട്ട് കാണുക അപൂര്‍വമാണ്. പനയോട് രൂപസാദൃശ്യമുള്ള ചെടിയാണിത്. തൈ തെങ്ങിന്‍െറ ഉയരമുണ്ട്. അലങ്കാരസസ്യമായി പലരും വീട്ടില്‍ വളര്‍ത്താറുമുണ്ട്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP