സ്വാഗതം
WELCOME

News Update..

Monday, November 3, 2014

ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍ Madhyamam News Feeds

ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍ Madhyamam News Feeds

Link to

ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍

Posted: 03 Nov 2014 12:02 AM PST

Image: 

ചെന്നൈ: തമിഴ്നാട്ടിലെ അനിഷേധ്യ നേതാവ് അന്തരിച്ച ജി.കെ മൂപ്പനാരുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു. വാസനോടൊപ്പം മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് മാനില കോണ്‍ഗ്രസ് വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. തമിഴ്നാട് പി.സി.സി പ്രസിഡന്‍റായി മുന്‍ കേന്ദ്രമന്ത്രി ഇ.വി.കെ.എസ് ഇളങ്കോവനെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സൂചന.

മൂന്നു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുച്ചിറപള്ളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തും. രാഷ്ട്രീയത്തില്‍ പുതിയ യാത്ര തുടങ്ങുകയാണ്. തമിഴ്നാടിന് പുതിയ രാഷ്ട്രീയ സംസ്കാരമാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ പിതാവ് മൂപ്പനാരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2002ലാണ് ടി.എം.സി^കോണ്‍ഗ്രസ് ലയനം നിലവില്‍ വന്നത്.

കേന്ദ്ര നേതൃത്വം പരിഗണിക്കുന്നില്ളെന്ന ആക്ഷേപമുന്നയിച്ച് ബി.എസ് ജ്ഞാനദേശികന്‍ തമിഴ്നാട് പി.സി.സി പ്രസിഡന്‍റ് സ്ഥാനം നേരത്തെ രാജിവെച്ചിരുന്നു. ജ്ഞാനദേശികനെതിരെ ഏറെക്കാലമായി രംഗത്തുള്ള വാസന്‍ അധ്യക്ഷ കസേര ലക്ഷ്യമിട്ട് കരുനീക്കിയിരുന്നു. എന്നാല്‍, പ്രതീക്ഷ തകിടം മറിച്ച് ഇളങ്കോവനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കി.

തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍െറ നേതാക്കന്മാരായ കാമരാജിന്‍െറയും മൂപ്പനാരുടെയും ചിത്രം പതിച്ച അംഗത്വ കാര്‍ഡ് വിതരണം ചെയ്യാന്‍ സമ്മതിച്ചില്ളെന്നത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കൂടാതെ ജി.കെ വാസന്‍ പാര്‍ട്ടി വിട്ടതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച കൂടുതല്‍ വേഗത്തിലാകും.

വിഴിഞ്ഞം തുറമുഖം: പരാതിക്കാരന്‍ കേസില്‍നിന്നു പിന്‍മാറി

Posted: 02 Nov 2014 11:45 PM PST

Image: 

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ ഹരജിക്കാരന്‍ കേസില്‍ നിന്നു പിന്‍മാറി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  മേരിദാസന്‍ സമര്‍പ്പിച്ച പരാതി ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു.
തന്‍്റെ പേരില്‍ മറ്റാരോ പരാതി നല്‍കിയതാണെന്നും കേസില്‍ അനാവശ്യമായി തന്‍്റെ പേര് വലിച്ചിഴച്ചതാണെന്നും മേരിദാസന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹരിത ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് മേരിദാസന്‍ പിന്‍മാറിയത്.

തന്‍്റെ അറിവോടെയല്ല കേസില്‍ പരാതി നല്‍കപ്പെട്ടത്. പള്ളി വികാരി ആവശ്യപ്പെട്ടതു പ്രകാരമാണ് ഹരജിയില്‍ ഒപ്പിട്ടത്. തന്നെ കുടുക്കിയതാണെന്നും കേസില്‍ കക്ഷി ചേരാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും മേരീദാസന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.  
 കേസില്‍ മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിനെ വിളിച്ചുവരുത്താന്‍  ട്രൈബ്യൂണല്‍ നോട്ടീസ് അയക്കും. പരാതിക്കാരന്‍ പിന്‍മാറിയത് കൊണ്ട് മാത്രം കേസിലെ നിയമനടപടികള്‍ അവസാനിക്കില്ളെന്നും പാരിസ്ഥിതിക പ്രാധാന്യമുള്ള വിഷയമാണെങ്കില്‍  കേസ് തുടരുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. കേസില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
 

പുതിയ ഫേസ്ബുക്ക് പേജുമായി ‘കിസ് ഓഫ് ലവ്’

Posted: 02 Nov 2014 11:05 PM PST

Image: 

കൊച്ചി: സദാചാര പൊലീസിനെതിരെ മറൈന്‍ ഡ്രൈവില്‍ നടത്തിയ ചുംബന സമരത്തിന്‍റെ പ്രചാരണത്തിനായി സംഘാടകര്‍ പുതുതായി തയാറാക്കിയ ഫേസ്ബുക്ക് പേജ് സജീവമായി. ചുംബന സമരത്തിന് ശേഷം കാണാതായ പഴയതിനു  പകരമായാണ് പുതിയ പേജുമായി സംഘാടകര്‍ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.  രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ പേജിന് 2500 ഓളം ലൈക്കുകളാണ് കിട്ടിയത്.  കാണാതായ പേജിന് എണ്‍പതിനായിരത്തിനടുത്ത് ലൈക്കുകള്‍ ലഭിച്ചിരുന്നു.  

കിസ് ഓഫ് ലൗ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജും അക്കൗണ്ടും ഇന്നു രാവിലെയാണ് അപ്രത്യക്ഷമായത്. ഫേസ്ബുക്ക് പേജ് ഹാക് ചെയ്തെന്ന് സംശയിക്കുന്നതായി സംഘാടകര്‍ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പുതിയ പേജ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചുംബന സമരത്തിന്‍റെ വിവിധ ദൃശ്യങ്ങളും അതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും പ്രതികരണവും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തിലധികം പോസ്റ്റുകളും ഇട്ടിട്ടുണ്ട്.

https://www.facebook.com/kissoflove2/ എന്നാണ് പുതിയ ഫേസ്ബുക്ക് പേജ് ലിങ്ക്.
 

ഐ.പി.എല്‍ ഒത്തുകളി: മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

Posted: 02 Nov 2014 10:38 PM PST

Image: 

മുംബൈ: ഐ.പി.എല്‍ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നവംബര്‍ പത്തിന് സുപ്രീംകോടതി പരിഗണിക്കും.

2013ലെ ഐ.പി.എല്‍ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അന്‍കിത് ചവാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതോടെയാണ് വാതുവെപ്പും ഒത്തുകളിയും വെളിച്ചുവന്നത്. ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍െറ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനെയും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിങിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബറിലാണ് ജസ്റ്റിസ് മുദ്ഗലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്. മുഗ്ദലിനെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അഭിഭാഷക നിള ദത്ത, നാര്‍കോട്ടിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ബി മിശ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.

കേസ് അന്വേഷണം രണ്ടു മാസം മുമ്പ്  പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി രണ്ടു മാസത്തെ സമയം കൂടി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ബാര്‍ കോഴ വിവാദം: പ്രതിപക്ഷത്തിന് ആശയക്കുഴപ്പമെന്ന് ചെന്നിത്തല

Posted: 02 Nov 2014 09:57 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആശയക്കുഴപ്പവും അഭിപ്രയ വ്യത്യാസവും പ്രതിപക്ഷത്തിനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷത്തിന് പറയാനാവുന്നില്ല. ഏത് അന്വേഷണവും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സിന്‍െറ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം വേണ്ടിവരും. നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചുംബന സമരം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചപറ്റിയിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമാണ് മറൈന്‍ ഡ്രൈവില്‍ കൂട്ടംകൂടിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ തടിച്ചു കൂടുമ്പോള്‍ ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങള്‍ മാത്രമാണ് കൊച്ചിയിലേത്. ജനാധിപത്യപരമായ ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. അത് ക്രമസമാധാന പ്രശ്നമായെങ്കില്‍ മാത്രമെ പോലീസ് ഇടപെടുകയുള്ളൂവെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമാകുന്നു

Posted: 02 Nov 2014 09:29 PM PST

വേളി: തലസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമാകുന്നു. തീരസംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കണ്ടല്‍ വനങ്ങള്‍ വേളി, പൂവാര്‍, വര്‍ക്കല, കാപ്പില്‍ തുടങ്ങിയ ഭാഗങ്ങളില്‍ മുമ്പ് സമൃദ്ധമായിരുന്നു.
അവയാണ് അപ്രത്യക്ഷമാകുന്നത്. തീരദേശ ജനബാഹുല്യവും കണ്ടലുകളെക്കുറിച്ചുള്ള തെറ്റായധാരണയും കായല്‍ ടൂറിസം വികസനവുമൊക്കെ നശീകരണത്തിന് കാരണമായി. വേളി കടലോരത്തില്‍ കായലിനും ഐ.എസ്.ആര്‍.ഒക്കുമിടയില്‍ വ്യാപിച്ച് കിടന്ന കണ്ടല്‍ ഇപ്പോള്‍ നാമാവശേഷമായി. പൂവാര്‍ പൊഴിക്കരമുതല്‍ ആറ്റുപുറം വരെ ആറിന്‍െറ ഇരുവശങ്ങളിലുമുണ്ടായിരുന്നവ നാശത്തിന്‍െറ വക്കിലാണ്.
പാഴ്ചെടി, പണക്കണ്ടല്‍, പേക്കണ്ടല്‍, കണ്ണുപൊട്ടി, പീക്കണ്ടല്‍, കുറ്റിക്കണ്ടല്‍, ചെറുകണ്ടല്‍, ഉപ്പട്ടി, ബ്ളാത്തിക്കണ്ടല്‍, കടക്കണ്ടല്‍, പൂക്കണ്ടല്‍, ചുള്ളിക്കണ്ടല്‍, മച്ചിന്‍തോല്‍ എന്നിങ്ങനെ പ്രാദേശികനാമങ്ങളില്‍ അറിയപ്പെടുന്ന കണ്ടലുകള്‍ ഒറ്റപ്പെട്ട് മാത്രമാണ് ജില്ലയില്‍ അവശേഷിക്കുന്നത്.
കായലിലേക്കും ആറിലേക്കും ചാഞ്ഞ് നില്‍ക്കുന്ന കണ്ടല്‍ വൃക്ഷങ്ങളുടെ നിഴല്‍പ്പാടില്‍ താപനിയന്ത്രണമുള്ളതിനാല്‍ കായല്‍ക്കൊഞ്ച്, കരിമീന്‍, കക്ക, ബ്ളാങ്ക്, നീര്‍ക്കാക്ക, കുളക്കോഴി തുടങ്ങിയവയുടെ ആവാസവ്യവസ്ഥക്ക് അനുകൂലമായിരുന്നു. എന്നാല്‍ കണ്ടല്‍ നശിക്കുന്നതോടെ ഇത്തരം ജീവികളുടെ ആവാസവും നശിക്കുന്നതായി ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. വേളിയിലും പൂവാറിലും വര്‍ഷകാലത്ത് പൊഴിമുഖം തുറക്കപ്പെടുന്നതിലൂടെ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള പലതരം മത്സ്യങ്ങള്‍ കായലിനും ആറില്‍ നിന്ന് കടലിലേക്കും തിരിച്ചും പ്രയാണം നടത്തിയിരുന്നു. ഈ പ്രകൃതിജന്യജലസമ്മിശ്രണം കായലോരത്തെ കണ്ടല്‍ക്കാടുകളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും അനിവാര്യമായിരുന്നു.
പൊഴിമുഖങ്ങള്‍ ഇന്ന് യഥാസമയം തുറക്കാതെ പോകുന്നത് ഈ പ്രക്രിയക്ക് തിരിച്ചടിയാകുന്നു. പുറമേ കണ്ടല്‍ക്കാടുകളുടെ ശ്വസനവേരുകളില്‍ പ്ളാസ്റ്റിക് മാലിന്യം തങ്ങിനില്‍ക്കുന്നതും തീരകൈയേറ്റങ്ങളും വികസനപ്രവര്‍ത്തനങ്ങളെന്ന പ്രഹസനങ്ങളും ഈ സസ്യത്തിന്‍െറ നാശത്തിലേക്ക് നയിക്കുന്നു. കണ്ടല്‍വനങ്ങളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം കണക്കിലെടുത്ത് വനംവകുപ്പ് നിരവധി പ്രഖ്യാപനങ്ങളും പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ജില്ലയില്‍ പലതും നടപ്പായില്ല. കണ്ടല്‍ക്കാടുകള്‍ സൂനാമി, കൊടുങ്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍ ഇവയുടെ സംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കാന്‍ പുതുപദ്ധതികളുമായി വനംവകുപ്പ് രംഗത്തത്തൊറുണ്ടെങ്കിലും ജില്ലയില്‍ കാര്യക്ഷമമാകുന്നില്ല.

ചെന്നിത്തലക്ക് ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി

Posted: 02 Nov 2014 09:23 PM PST

ഗുരുവായൂര്‍: ഗാന്ധി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ ഗുരുവായൂരിലത്തെിയ മന്ത്രി രമേശ് ചെന്നിത്തലയെ ഡി.വൈ.എഫ്.ഐ കരിങ്കൊടി കാട്ടി. അഴുക്കുചാല്‍ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കിഴക്കേനട റെയില്‍വേ ഗേറ്റിന് സമീപം 'ഗോ ബാക്ക്' വിളികളോടെ കരിങ്കൊടി കാട്ടിയത്. രണ്ടുദിവസം മുമ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കരിങ്കൊടി കാട്ടിയപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ പാളിച്ച ഒഴിവാക്കാന്‍ കനത്ത പൊലീസ് ബന്തവസാണ് ഒരുക്കിയിരുന്നത്. കരിങ്കൊടിയുമായി കാത്തുനിന്ന പ്രവര്‍ത്തകരെ പൊലീസുകാര്‍ വലയത്തിനുള്ളിലാക്കി. ജില്ലാ സെക്രട്ടറി സി. സുമേഷ്, ബ്ളോക് പ്രസിഡന്‍റ് കെ.വി. വിവിധ്, കെ.ആര്‍. സൂരജ്, വി. അനൂപ്, കെ.എന്‍. രാജേഷ്, കെ.കെ. സുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി എത്തിയത്. അസി. പൊലീസ് കമീഷണര്‍ ആര്‍. ജയചന്ദ്രന്‍ പിള്ള, ഗുരുവായൂര്‍ സി.ഐ കെ. സുദര്‍ശന്‍, ടെമ്പിള്‍ സി.ഐ എം.യു. ബാലകൃഷ്ണന്‍, എസ്.ഐമാരായ എം. ശശിധരന്‍, എ.സി. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണം. മന്ത്രി കടന്നുപോയ ശേഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ടെമ്പിള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചടങ്ങ് സമാപിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. റോഡുകള്‍ ഗതാഗത യോഗ്യമാകും വരെ മന്ത്രിമാരെ കരിങ്കൊടികാട്ടല്‍ തുടരുമെന്ന് ജില്ലാ സെക്രട്ടറി സി. സുമേഷ് പറഞ്ഞു.

തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Posted: 02 Nov 2014 09:05 PM PST

തിരുനാവായ: തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഏഴിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. വ്യവസായ വകുപ്പ് പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ സി. മമ്മുട്ടി, ഡോ. കെ.ടി. ജലീല്‍ , അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംബന്ധിക്കും. 16.5 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മേല്‍പ്പാലത്തിന് 700 മീറ്ററാണ് നീളം. ചീര്‍പ്പുംകുണ്ട് കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് നിന്നാരംഭിക്കുന്ന പാലം ചൂരമ്പാട് വഴിയാണ് മയ്യത്തങ്ങാടി ഇറക്കത്തിലെ ഐ.എസ് ബ്രാഞ്ച് മദ്റസക്കടുത്തത്തെുന്നത്. 31 അവകാശികള്‍ മുന്‍കൂറായി സ്ഥലം വിട്ടുകൊടുത്ത പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം 2011 ഫെബ്രുവരി 20ന് മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ് നിര്‍വഹിച്ചത്.
പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പുത്തനത്താണി-തിരുനാവായ റോഡിലെ എടക്കുളം റെയില്‍വേ ഗേറ്റില്‍ വര്‍ഷങ്ങളോളമായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഏഴിന് രാവിലെ എട്ടിന് വാദ്യമേളങ്ങളുടെയും എന്‍.സി.സി, സുറ്റുഡന്‍സ് പൊലീസ്, സ്കൗട്ട് -ഗൈഡ്, കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ തിരുനാവായ ജങ്ഷനില്‍ നിന്ന് ഘോഷയാത്രയായാണ് മുഖ്യമന്ത്രിയേയും മറ്റു വിശിഷ്ടാതിഥികളെയും ആനയിക്കുക. തുടര്‍ന്ന് പാലത്തിന്‍െറ തെക്കുവശത്ത് നാടമുറിച്ച് പാലത്തിലൂടെ സഞ്ചരിച്ചാണ് വടക്കുഭാഗത്ത് സജ്ജീകരിക്കുന്ന വേദിയിലത്തെുക.
ഇതുസംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുബൈദ, വൈസ് പ്രസിഡന്‍റ് വെട്ടന്‍ ശരീഫ് ഹാജി, മുന്‍ പ്രസിഡന്‍റ് ഫൈസല്‍ എടശ്ശേരി, സി.പി. മൊയ്തീന്‍ ഹാജി, പി.സി. ഹൈദ്രോസ്, യൂത്ത് കോഓഡിനേറ്റര്‍ നാസര്‍ കൊട്ടാരത്ത്, കെ.ടി. മുസ്തഫ, പഞ്ചായത്തംഗങ്ങളായ സി.പി.എ. ലത്തീഫ്, കലാം അമരിയില്‍, എം.പി. ഹൈദറലി നദ്വി, വെള്ളാടത്ത് മുയ്തീന്‍കുട്ടി, ചിറ്റകത്ത് ഹംസ, സൂര്‍പ്പില്‍ ബാവഹാജി, സി.പി. സുലൈമാന്‍, താഴത്തറ പി. മുഹമ്മദ്, പി. യാഹുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

‘ആം ആദ്മിയായി’ ഫട്നാവിസിന്‍റെ ഇക്ണോമി ക്ളാസ് യാത്ര

Posted: 02 Nov 2014 08:55 PM PST

Image: 

മുംബൈ: ‘ആം ആദ്മിയായി’ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍്റെ വിമാനയാത്ര. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മുഖ്യമന്ത്രി മറ്റു യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് വിമാത്തിന്‍റെ ഇക്ണോമി ക്ളാസില്‍ യാത്ര ചെയ്തു.

നാഗ്പൂരിലേക്കുള്ള ജെറ്റ് എയര്‍വേസിന്‍റെ വിമാനത്തിലെ  ഇക്ണോമി ക്ളാസിലാണ് ദേവേന്ദ്ര ഫട്നാവിസും ഭാര്യയും മകളും യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കുള്ള ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി  കയ്യില്‍ നിന്നും രൂപ മുടക്കിയാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്.
ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പാസഞ്ചര്‍ ഫൈ്ളറ്റില്‍ യാത്ര ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്നാം ക്ളാസില്‍ യാത്ര ചെയ്യുന്നതിനും സര്‍ക്കാര്‍ പരിപാടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍  നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരും നീങ്ങുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ

Posted: 02 Nov 2014 08:55 PM PST

Image: 

കൊച്ചി: വാരാരംഭത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,680 രൂപയും ഗ്രാമിന് 2,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 150.88 ഡോളര്‍ താഴ്ന്ന് 1,704.75 ഡോളറിലെത്തി.

ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് യാഥാര്‍ഥ്യമായില്ല

Posted: 02 Nov 2014 08:48 PM PST

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. നവംബറിനു മുമ്പ് തന്നെ ഹെല്‍പ് ഡെസ്ക് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഭരണപ്രകിയ എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരുന്നു. ഏത് ഓഫിസുകളില്‍ പോയാലും ഏതു സേവനമാണ് ആവശ്യമുള്ളതെങ്കില്‍ അതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ് ഡെസ്കില്‍ നിന്നു തന്നെ ലഭിക്കും.
ഇതുമൂലം സമയം ലാഭിക്കുകയും വന്ന കാര്യം നിര്‍വഹിക്കുകയും ചെയ്യാം. എന്നാല്‍, ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ വരുന്ന ജില്ലാ ആശുപത്രിയില്‍ ഇതിനുള്ള ഒരു സംവിധാനവും നിലവിലില്ല.
ഒ.പി കൗണ്ടറില്‍ പുതിയ ആളുകള്‍ക്കും നിലവില്‍ കാണിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ക്കും പ്രത്യേക കൗണ്ടറുകളാണുള്ളത്. ഇവക്കു മുന്നില്‍ എപ്പോഴും വലിയ ക്യൂ ഉണ്ടാകുമെന്നതിനാല്‍ ഒ.പി ടിക്കറ്റ് നല്‍കുന്നതിനു മാത്രമേ ഇവര്‍ക്കു സാധിക്കുകയുള്ളൂ. പലരും തങ്ങള്‍ക്ക് കാണിക്കേണ്ട ഡോക്ടറുടെ മുറി എവിടെയാണെന്നും മറ്റും ഇവരോടു തന്നെയാണ് ചോദിക്കുക. ഇതിനു മറുപടി പറയാന്‍ നിന്നാല്‍ ക്യൂവില്‍ ബഹളവും തള്ളും തുടങ്ങും.
പിന്നെ ആളുകള്‍ വിവരങ്ങള്‍ അറിയാന്‍ നേരെ ചെല്ലുന്നത് ഒ.പി കൗണ്ടറിനു മുന്നിലുള്ള അത്യാഹിത വിഭാഗം കൗണ്ടറിലേക്കാണ്. നഴ്സുമാരുടെ എണ്ണക്കുറവു കാരണം ഒരു നഴ്സ് മാത്രമായിരിക്കും മിക്ക സമയത്തും ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക.
കൗണ്ടറിലേക്കു വരുന്ന രോഗികള്‍ക്ക് ഇന്‍ജക്ഷനും മറ്റും നല്‍കുന്ന തിരക്കില്‍ ഇവര്‍ക്കും പലപ്പോഴും ആളുകളുടെ ചോദ്യത്തിന് മറുപടി പറയാന്‍ സാധിക്കില്ല. ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പലപ്പോഴും ആളുകളെ അതതു സ്ഥലത്തേക്ക് പറഞ്ഞയക്കാറ്.
കഴിഞ്ഞ മാസം നഴ്സുമാര്‍ പണി മുടക്കു സമരത്തിനൊരുങ്ങിയപ്പോള്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ പ്രധാന ആവശ്യങ്ങളിലൊന്നായി ഹെല്‍പ് ഡെസ്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിരുന്നു.

ചുംബന സമരം: തെളിഞ്ഞത് പൊലീസിന്‍െറ ആസൂത്രണമില്ലായ്മ

Posted: 02 Nov 2014 08:45 PM PST

കൊച്ചി: ചുംബനസമരത്തിന്‍െറ പേരില്‍ കൊച്ചി നഗരം സംഘര്‍ഷ കേന്ദ്രമായപ്പോള്‍ തെളിഞ്ഞത് പൊലീസിന്‍െറ ആസൂത്രണമില്ലായ്മ. വളരെ നേരത്തെ അറിഞ്ഞിട്ടും കേരളത്തിന് അത്ര പരിചിതമല്ലാത്ത ഇത്തരമൊരു സമരത്തെ മുന്‍വിധിയോടെ കണ്ടതാണ് പൊലീസിന് തിരിച്ചടിയായത്. സമരക്കാരെയും പ്രതിഷേധക്കാരെയും കൂടാതെ കാണികളായി ജനക്കൂട്ടമത്തെുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
ചുംബന സമരം നടത്തുമെന്ന് അറിയിച്ചിരുന്ന മറൈന്‍ ഡ്രൈവിലേക്ക് എത്തുന്നതിന് മുമ്പേ തന്നെ ലോ കോളജിന് അടുത്തുവെച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുന്നതോടെ പ്രതിഷേധവും ജനക്കൂട്ടവും ഇല്ലാതാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ഇവരുടെ അറസ്റ്റിന് ശേഷവും ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ലാത്തി വീശി നിയന്ത്രിക്കാനുള്ള ആദ്യ ശ്രമങ്ങളെല്ലാം പാളി.
പിന്നീട് എ.ആര്‍ ക്യാമ്പില്‍നിന്ന് കൂടുതല്‍ പൊലീസുകാരെ എത്തിച്ച് ലാത്തിച്ചാര്‍ജും കുരുമുളക് സ്പ്രേ പ്രയോഗവുംവരെ നടത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായത്. രണ്ട് മണിക്കൂറോളം അക്ഷരാര്‍ഥത്തില്‍ മറൈന്‍ഡ്രൈവ് പ്രദേശം സംഘര്‍ഷഭരിതമായിരുന്നിട്ടും ലാത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനല്ലാതെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഉച്ചക്ക് മുമ്പ് നടന്ന ഉന്നത പൊലീസ് ഓഫിസര്‍മാരുടെ യോഗത്തിന് ശേഷവും സംഘര്‍ഷമൊഴിവാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
മതിയായ പൊലീസിനെ നിയോഗിച്ചതായും അറിയിച്ചു. അതേസമയം, പൊലീസുകാര്‍ ഏറെയുണ്ടായിട്ടും അവരെ കൃത്യമായി വിന്യസിക്കുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഉച്ചക്കുശേഷം കണ്ടത്. സമരക്കാരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാത്ത പൊലീസുകാരുടെ വിരട്ടലിന് ഇരയായത് പലപ്പോഴും കാണികളും വഴിയാത്രക്കാരുമായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കും പലപ്പോഴും പൊലീസിന്‍െറ ഇരയാകേണ്ടി വന്നു.
ഇത്തരമൊരു സമരമുറ അരങ്ങേറുമ്പോള്‍ മറൈന്‍ ഡ്രൈവിനകത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ക്ക് അനുവാദം നല്‍കിയ പൊലീസ് നടപടി കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയില്‍ കൊണ്ടത്തെിച്ചു. സമരാനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള വാക്കേറ്റം നിയന്ത്രിക്കാനുള്ള പൊലീസിന്‍െറ ശ്രമങ്ങള്‍ക്കിടെയും ലാത്തിയടിയേറ്റത് ഈ രണ്ട് വിഭാഗത്തിലും പെടാത്തവര്‍ക്കാണ്. സമരത്തെ അനുകൂലിച്ചത്തെിയ ബൈക്ക് യാത്രക്കാരനെ മര്‍ദിച്ച ശിവസേനക്കാരനെതിരെ നടപടിയെടുക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ല.
കരുതല്‍ തടങ്കലെന്ന നിലയില്‍ സമരക്കാരെയും ചില പ്രതിഷേധക്കാരെയും പിടികൂടി പൊലീസ് സ്റ്റേഷനിലത്തെിച്ചത് പൊലീസിന് കൂനിന്‍മേല്‍ കുരുവായി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സൗത്, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ സമരക്കാരെയും പ്രതിഷേധക്കാരെയും പിന്തുണക്കുന്നവര്‍ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പരിഹരിക്കലായി പൊലീസിന്‍െറ അടുത്ത തലവേദന.അതേസമയം, ചുംബന സമരം നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നാരോപിച്ച് കൊച്ചി മേയര്‍ ടോണി ചമ്മണി സമരത്തിന് തൊട്ടു പിന്നാലെ പ്രസ്താവനയുമായി രംഗത്തത്തെിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ എത്തുമെന്നറിയാവുന്നതിനാല്‍ സമരത്തിന്‍െറ പ്രത്യേകത മുന്നില്‍ കണ്ട് ഇതിന് അനുമതി നല്‍കരുതായിരുന്നുവെന്നാണ് മേയര്‍ പറഞ്ഞത്. ചുംബന സമരത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കെ.എസ്.യു ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും.

ബിവറേജസ് ഷോപ് ജീവനക്കാര്‍ മദ്യം കടത്തുന്നത് വ്യാപകം

Posted: 02 Nov 2014 08:45 PM PST

പറവൂര്‍: സംസ്ഥാന സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍െറ കീഴിലെ ചില്ലറ വില്‍പനശാലകളില്‍നിന്ന് ജീവനക്കാര്‍ വ്യാപകമായി മദ്യം കടത്തുന്നതായി കണ്ടത്തെി.
ബാര്‍ പൂട്ടിയതും ഒന്നാം തീയതിക്കുപുറമെ ഞായറാഴ്ചയും ഡ്രൈഡേ ആയി പ്രഖ്യാപിച്ചതുമാണ് മദ്യക്കടത്ത് വ്യാപകമാകാന്‍ കാരണം. ജീവനക്കാര്‍ ഷോപ് അടച്ചുപോകുമ്പോള്‍ പണം കൊടുത്ത് മദ്യം വാങ്ങി അവധി ദിവസങ്ങളില്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുകയാണ്.
ഒരാള്‍ക്ക് ബില്‍ പ്രകരം നാല് ലിറ്റര്‍ മദ്യം കൈവശം വെക്കാമെന്ന നിബന്ധന അനുസരിച്ചാണ് മദ്യം കടത്തുന്നത്. കഴിഞ്ഞദിവസം എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ജീവനക്കാരനെ പിടികൂടിയിരുന്നു. ആലങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ബിവറേജിന്‍െറ ചില്ലറ മദ്യവില്‍പനശാലയിലെ ജീവനക്കാരനായ ചേന്ദമംഗലം കുന്നുകാട്ടില്‍ വീട്ടില്‍ ജയപ്രസാദിനെയാണ് അളവില്‍ കവിഞ്ഞ മദ്യവുമായി എക്സൈസ് പിടികൂടിയത്. ഇയാള്‍ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ പോകുന്നതിന് പറവൂര്‍-ആലുവ റൂട്ടില്‍ ആശുപത്രിപ്പടിയില്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ളെന്നാണ് എക്സൈസുകാര്‍ പറഞ്ഞത്.
ഭൂരിപക്ഷം വരുന്ന ഒൗട്ട്ലറ്റ് ജീവനക്കാരും മദ്യം കൊണ്ടുപോകുന്നത് വ്യാപകമാണെന്നാണ് വിവരം. ഇത്തരം ജീവനക്കാരുടെ ബിനാമികള്‍ മുഖേനയും മദ്യം കടത്തുന്നുണ്ട്. ഇവര്‍ ഒത്തുചേര്‍ന്ന് മദ്യം കൊണ്ടുപോയി പുറമെ വില്‍പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ആലങ്ങാട് കഴിഞ്ഞാല്‍ പറവൂര്‍ തെക്കേനാലുവഴിയിലും പറവൂര്‍-മൂത്തകുന്നം ദേശീയപാത 17ലെ മുനമ്പം കവലയിലുമാണ് ചില്ലറ വില്‍പനശാലയുള്ളത്. പറവൂരില്‍ ബാര്‍ ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തിലെ അനധികൃത വില്‍പനക്ക് സാധ്യത കൂടുതലുമാണ്.

കുറ്റിച്ചിറയില്‍ ലീഗ് അസംതൃപ്തരുടെ യോഗം

Posted: 02 Nov 2014 08:42 PM PST

കോഴിക്കോട്: മുസ്ലിംലീഗ് ശക്തികേന്ദ്രമായ കുറ്റിച്ചിറയില്‍ പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗം യോഗം ചേര്‍ന്നു. ഗ്രീന്‍ സ്റ്റാര്‍ കുറ്റിച്ചിറയുടെ ബാനറില്‍ നടന്ന പ്രവര്‍ത്തക സംഗമം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനംചെയ്തു. യു.ഡി.എഫിന് നാല് കൗണ്‍സിലര്‍മാരുള്ള കുറ്റിച്ചിറ മേഖലയില്‍ നേതൃത്വം തിരുത്തലിന് തയാറായില്ളെങ്കില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ യോഗം തീരുമാനിച്ചു.
നേതൃത്വത്തിന്‍െറ കൊള്ളരുതായ്മയാണ് തിരുത്തല്‍ സംഘങ്ങള്‍ക്ക് കാരണമെന്നും പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതെന്നും പി.ടി.എ. റഹീം അഭിപ്രായപ്പെട്ടു. മണ്ഡലം എം.എല്‍.എയായ മന്ത്രി ഡോ. എം.കെ. മുനീര്‍ കുറ്റിച്ചിറയുടെ വികസനത്തെ അവഗണിക്കുന്നെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാടുകള്‍ പ്രവര്‍ത്തകരുടെ താല്‍പര്യത്തിന് എതിരാണെന്നും ആരോപിച്ചാണ് പുതിയ കൂട്ടായ്മ.എന്നാല്‍ ലീഗുകാരനായ നഗരസഭാ കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ എം.വി. റംസി ഇസ്മായിലിനെ ലീഗ് നേതൃത്വംതന്നെ ഇടപെട്ട് സ്ഥലംമാറ്റിയതാണ് പ്രകോപനത്തിന് മുഖ്യകാരണം.
100ലേറെ പേര്‍ യോഗത്തിനത്തെി. കുറ്റിച്ചിറ യൂത്ത് ലീഗ് പ്രസിഡന്‍റ് പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.സി സെക്രട്ടറി എയര്‍ലൈന്‍സ് അസീസ്, ലീഗ് കുറ്റിച്ചിറ ശാഖാ പ്രസിഡന്‍റ് സി.കെ.എം. ഹംസക്കോയ, ശാഖാ സെക്രട്ടറി വി. ഉസ്മാന്‍, യൂത്ത്ലീഗ്സെക്രട്ടറി അക്ബര്‍ ശരീഫ്, എം.എസ്.എഫ് ശാഖാ പ്രസിഡന്‍റ് പി.ടി. ഫുര്‍ഖാന്‍, ശാഖാവൈസ് പ്രസിഡന്‍റ് റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രീന്‍സ്റ്റാര്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ.എം. റഫീഖ് നന്ദിയും പറഞ്ഞു.

ഇഫ്ളു കാമ്പസിലെ പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍

Posted: 02 Nov 2014 08:25 PM PST

Image: 

ഹൈദരാബാദ്: ഇഫ്ളു കാമ്പസില്‍ വിദ്യാര്‍ഥിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിതിന്‍ സോലസമുദ്രം (21) രാജ് സിംഹ(24) എന്നിവരാണ് അറസ്റ്റിലായത്. നിതിന്‍ സര്‍വകലാശാലയിലെ ജേര്‍ണലിസം വിഭാഗം വിദ്യാര്‍ഥിയും രാജ്  പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്.

ഇംഗ്ളീഷ് ആന്‍റ് ഫോറിന്‍ ലാഗ്വേജ് വിഭാഗം പി.ജി  വിദ്യാര്‍ഥിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മയക്കു മരുന്നു ലഹരിയിലായ അക്രമികള്‍ വിദ്യാര്‍ഥിയെ സര്‍വകലാശാലയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഉസ്മാനിയ സര്‍വകലാശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
 

ശൈഖ് ഖലീഫയുടെ പ്രസിഡന്‍റ് പദത്തിന് ഇന്ന് പത്ത് വയസ്്സ

Posted: 02 Nov 2014 08:11 PM PST

Image: 

അബൂദബി: യു.എ.ഇ എന്ന രാജ്യത്തിന്‍െറ ഏകീകരണത്തിനും വികസനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിച്ച രാഷ്ട്ര പിതാവും പ്രഥമ പ്രസിഡന്‍റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ പിന്‍ഗാമിയായി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ചുമതലയേറ്റിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. ശൈഖ് സായിദിന്‍െറ വേര്‍പാടിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ പ്രസിഡന്‍റായി ചുമതലയേറ്റ് ശൈഖ് ഖലീഫയുടെ കീഴില്‍ വികസനത്തിന്‍െറ പതിറ്റാണ്ടിലൂടെയാണ് യു.എ.ഇ കടന്നുപോയത്. വികസനം, വിദ്യാഭ്യാസം, സുതാര്യ ഭരണം, സ്ത്രീസ്വാതന്ത്ര്യം, ജീവ കാരുണ്യം തുടങ്ങി സര്‍വ മേഖലകളിലും യു.എ.ഇ കുതിപ്പിന്‍െറ വര്‍ഷങ്ങളിലൂടെ കടന്നുപോയ പത്ത് വര്‍ഷങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര സമൂഹം അസൂയയോടെ നോക്കിക്കാണുന്ന രാജ്യമായി യു.എ.ഇയെ വളര്‍ത്താനും ശൈഖ് ഖലീഫയുടെ ബുദ്ധിപരവും ധൈഷണികവുമായ നേതൃത്വത്തിന് കഴിഞ്ഞു.
ശൈഖ് സായിദ് പടുത്തുയര്‍ത്തിയ യു.എ.ഇയുടെ പതാക കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ശൈഖ് ഖലീഫയുടെ നേതൃത്വം വിജയിക്കുന്നതാണ് കണ്ടത്. ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശൈഖ് സായിദിനെ പോലെയുള്ള ഭരണാധികാരിയുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യതയുംഒ പിന്തുടര്‍ച്ചക്കാരനായി എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളെല്ലാം പരിചയ സമ്പത്തിന്‍െറയും കഴിവിന്‍െറയും അടിസ്ഥാനത്തില്‍ മറികടന്ന് യു.എ.ഇയെ മുന്നോട്ടു നയിക്കാന്‍ സാധിച്ചു എന്നതാണ് ശൈഖ് ഖലീഫയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത്. സമസ്ത മേഖലകളിലും രാജ്യത്തെ വികസനത്തിന്‍െറ പാതയിലേക്ക് നയിക്കുമ്പോള്‍ തന്നെ അടിസ്ഥാന സമൂഹത്തിന് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്വദേശി സമൂഹത്തിനൊപ്പം തന്നെ പ്രവാസികളെയും കണക്കിലെടുക്കുകയും തൊഴില്‍പരമായ സുരക്ഷക്ക് വേതനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. ജി.സി.സി രാജ്യങ്ങളില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും മികച്ച തൊഴില്‍ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായാണ് യു.എ.ഇയെ കണക്കാക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖല കഴിഞ്ഞാല്‍ വിദ്യാഭ്യാസ മേഖലയിലാണ് രാജ്യം ഏറ്റവും കൂടുതല്‍ പുരോഗതി നേടിയ പത്ത് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. പ്രാഥമിക- സ്കൂള്‍ വിദ്യാഭ്യാസ മേഖലകള്‍ക്കൊപ്പം ഉന്നത വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി. ലോകത്തെ പ്രമുഖ സര്‍വകലാശാലകളെല്ലാം രാജ്യത്തേക്ക് എത്തി.
ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശി യുവ സമൂഹത്തിന്‍െറ എണ്ണത്തിലും കുറവുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും പുരുഷ സമൂഹത്തിനൊപ്പം എത്തിക്കാനും സാധിച്ചു. ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര- സാങ്കേതിക മേഖലകളില്‍ യു.എ.ഇ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ് ചൊവ്വാ ദൗത്യം ആരംഭിക്കുന്നതിനുള്ള ധൈര്യം ഭരണാധികാരികള്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം ഇ ഗവണ്‍മെന്‍റ് സേവനങ്ങളും മുന്നോട്ടുപോകുന്നു. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലും പുരോഗതിയുണ്ടായി.
എണ്ണയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന്‍െറ ദശകം കൂടിയാണ് ശൈഖ് ഖലീഫയുടെ പത്ത് വര്‍ഷത്തെ ഭരണ കാലയളവ്. എണ്ണ മുഖ്യ വരുമാന സ്രോതസ്സായി നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളിലും വികസനം സാധ്യമാക്കി. വിനോദ സഞ്ചാരം, കായികം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലുണ്ടായ വളര്‍ച്ച അസൂയാവഹമാണ്. എണ്ണയില്‍ മാത്രം ആശ്രയിക്കാതെ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറാനും കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖലയുടെ വികസനത്തിനുള്ള സുപ്രധാന പടവാണ് അബൂദബിയിലെ മസ്ദര്‍ സിറ്റിയിലൂടെ രാജ്യം കാഴ്ചവെച്ചത്. സൗരോര്‍ജ മേഖലയിലും ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പമാണ് യു.എ.ഇയുടെ സ്ഥാനം. ജി.സി.സിയുടെ വിദ്യാഭ്യാസ-ആരോഗ്യ- ഇസ്ലാമിക ബാങ്കിങ് ഹബ്ബ് ആയി യു.എ.ഇയും ദുബൈയും മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്.
സുതാര്യ സര്‍ക്കാര്‍, സാമൂഹിക സുരക്ഷ, സ്ത്രീ സമത്വം എന്നീ കാര്യങ്ങളിലെല്ലാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറാനും ഏഴ് എമിറേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഈ കൊച്ചു രാജ്യത്തിന് കഴിഞ്ഞു.  രാജ്യത്തിന്‍െറ ജനാധിപത്യവത്കരണ നടപടികളിലും സുപ്രധാന പങ്കാണ് ശൈഖ് ഖലീഫ വഹിച്ചത്. പാര്‍ലമെന്‍റിന് തുല്യമായ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശൈഖ് ഖലീഫ കൈക്കൊണ്ടത് അധികാരമേറ്റ് ഒരു വര്‍ഷത്തിനകം ആണ്. 2005 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.
ജീവകാരുണ്യ രംഗത്ത്  ലോകത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത പ്രവര്‍ത്തനങ്ങളാണ് ശൈഖ് ഖലീഫയും അദ്ദേഹത്തിന്‍െറ കീഴില്‍ യു.എ.ഇയും കാഴ്ചവെച്ചത്.  വ്യക്തിപരമായി മാത്രം 460 ദശലക്ഷം ഡോളറിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ശൈഖ് ഖലീഫ ചെയ്തത്. 

അല്‍ ജസീറ മൂല്യങ്ങള്‍ അടിയറ വെക്കില്ല -ചെയര്‍മാന്‍

Posted: 02 Nov 2014 08:09 PM PST

Image: 

ദോഹ: അല്‍ജസീറ ചാനല്‍ ആരംഭിച്ചത് ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ അതില്‍ നിന്ന് മുമ്പോട്ടല്ലാതെ പിറകോട്ട് പോകുന്ന പ്രശ്നമില്ളെന്ന് ചാനല്‍ ചെയര്‍മാന്‍ ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനി വ്യക്തമാക്കി. ചാനലിന്‍െറ പതിനെട്ടാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വര്‍ഷത്തിനുള്ളില്‍ നിരവധി വെല്ലുവിളികളാണ് ചാനലിന് നേരിടേണ്ടി വന്നത്.
നേരായ വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള സമ്മര്‍ദ്ധമാണ് ഏറെയുമുണ്ടായത്. എന്നാല്‍ ജീവിതം ത്യജിച്ചും സത്യവും നേരായ വാര്‍ത്തയും പുറത്തുകൊണ്ട് വരാന്‍ ശക്തമാ നിലപാട് സ്വീകരിച്ചാണ് മുമ്പോട്ടുപോയത്. തുടര്‍ന്നും നിലപാടില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്താന്‍ ഉദ്ധേശിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.  അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ആത്മാര്‍ഥ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്രയധികം അംഗീകരിക്കപ്പെട്ട ചാനലായി ഇത് മാറിയത്. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും ഉന്നത തലത്തില്‍ തന്നെ അല്‍ജസീറയെ നിശ്ചലമാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പല വാര്‍ത്തകള്‍ക്കെതിരെയും കണ്ണടക്കാനാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടര്‍മാര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ദീര്‍ഘകാലം തടവറികളില്‍ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. യുദ്ധ ഭൂമികളില്‍ നിന്ന് ജീവിതം പണയം വെച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ സംഭവസ്ഥലത്ത് നിന്ന് തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍മാര്‍ അത്ഭുതം സൃഷ്ടിച്ചു. അല്‍ ജസീറ ഒരിക്കലും അതിന്‍െറ രക്തസാക്ഷികളെ വിസസ്മരിക്കുകയില്ല. തങ്ങളുടെ പ്രവര്‍ത്തകരെ ജയിലില്‍ കഴിയാന്‍ വിടുകയില്ളെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അവര്‍ മോചിതരാകുന്നത് വരെ അവരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും  പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും ചാനലിന് നല്‍കുന്ന പിന്തുണയാണ് മുമ്പോട്ടുള്ള യാത്രയില്‍ തങ്ങള്‍ക്ക് ആവേശം നല്‍കുന്നതെന്ന് ശൈഖ് താമിര്‍ വ്യക്തമാക്കി. 300 ദിവസമായി ഈജിപ്ഷ്യന്‍ ജയിലില്‍ കഴിയുന്ന ജസീറയുടെ പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ചാനല്‍ ഡയറക്ടര്‍ മുസ്തഫ സവാഖ് അറിയിച്ചു. ‘പറയാനുള്ളവര്‍ക്ക് സ്വതന്ത്രമായി പറയാന്‍ അവസരം’ എന്ന മുദ്രാവാക്യമാണ് അല്‍ജസീറ തുടക്കം മുതലേ മുമ്പോട്ടുവെച്ചത്. ഈ നിലപാടില്‍ മാറ്റമുണ്ടാകില്ളെന്നും സവാഖ് വ്യക്തമാക്കി. അല്‍ജസീറ നെറ്റ് അടുത്ത വര്‍ഷം മുതല്‍ ഉര്‍ദു, തുര്‍ക്കി ഭാഷകളില്‍ കൂടി ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

മുല്ലപ്പൂ വിപ്ളവത്തിന്‍െറ ശില്‍പികളെന്ന പേരിലും അല്‍ജസീറ ഇന്ന് അറിയപ്പെടുന്നതായി അല്‍ജസീറ ന്യൂസ് ഡയറക്ടര്‍ യാസര്‍ അബൂഹലാല അറിയിച്ചു. നിരവധി ത്യാഗങ്ങളുടെ ഫലമായാണ് ലോകത്ത് ഏറ്റവുമധികമാളുകള്‍ കാണുന്ന ചാനലായി അല്‍ജസീറ മാറിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

ചുംബന സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍

Posted: 02 Nov 2014 08:09 PM PST

Image: 

കൊച്ചി: ചുംബന സമരവുമായി മുന്നോട്ടു പോകുമെന്ന് "കിസ് ഓഫ് ലൗ" സംഘാടകര്‍. ചുംബന സമരത്തിലേക്ക് സ്ഥാപിത താല്‍പര്യക്കാര്‍ നുഴഞ്ഞു കയറി. ഉദ്ദേശിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. സമരത്തില്‍ പങ്കെടുത്ത സംഘടനകള്‍ക്ക് തങ്ങളുമായി ബന്ധമില്ളെന്നും രാഹുല്‍ പശുപാലന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, കിസ് ഓഫ് ലൗ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജും അക്കൗണ്ടും അപ്രത്യക്ഷമായി. ഫേസ്ബുക്ക് പേജ് ഹാക് ചെയ്തെന്ന് സംശയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നു

Posted: 02 Nov 2014 07:53 PM PST

Image: 

മനാമ: നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നു. ഒരു മാസം മുമ്പ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷവും ഇതേ കമ്പനിയുടെ പേരില്‍ തന്നെയാണ് തട്ടിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം മിടെക് എന്‍ജിനിയറിംഗ് ലിമിറ്റഡില്‍ നിന്ന് കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ സ്വദേശി മിഥുന്‍ രവിക്ക് ‘നിയമന കത്ത്’ ലഭിച്ചു. നാട്ടിലെ ഒരു പത്രത്തില്‍ കണ്ട പരസ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് മിഥുന്‍രാജ് ജോലിക്ക് അപേക്ഷിച്ചത്. അതുകൊണ്ടുതന്നെ തട്ടിപ്പിന് പിന്നില്‍ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു.
ഇലക്ട്രോണിക് എന്‍ജിനിയറായാണ് മിഥുന്‍ രവിക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ഒരുമാസത്തെ പരിശീലനത്തിനായി ഹാരജരാകാനാണ് നിര്‍ദേശം. പരിശീലന സമയത്ത് ‘മനാമ ജില്ലയിലെ’ മുഴുവന്‍ വര്‍ക്ക് സൈറ്റുകളും കാണിക്കുമെന്നും കരാറനുസരിച്ച് മറ്റിടങ്ങളില്‍ നിയമനം നല്‍കുമെന്നും കത്തില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ 650 ദിനാറാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഒരു മാസത്തെ പരിശീലനം കഴിഞ്ഞാല്‍ നിയമനം നല്‍കുമെന്നും ഓവര്‍ടൈം അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. താമസവും ഭക്ഷണവും കമ്പനി വക. സൗജന്യ വിമാന ടിക്കറ്റും ചികിത്സയും നല്‍കുന്നതോടൊപ്പം വാര്‍ഷിക അവധിക്ക് പോകുമ്പോള്‍ ബഹ്റൈന്‍ തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കുമെന്നും വാഗ്ദാനമുണ്ട്. കമ്പനിയുടെ എച്ച്.ആര്‍ മാനേജര്‍ വിദര്‍ ഹൈസനാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. പാസ്പോര്‍ട്ട് കോപ്പിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും  ബഹ്റൈനിലെ സിറ്റി ന്യൂ ട്രാവല്‍സ് എന്ന സ്ഥാപനത്തിന് അയച്ചുകൊടുക്കണമെന്നും പറയുന്നു. ഈ ട്രാവല്‍സിന്‍െറ വ്യാജ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അയച്ചുകൊടുത്തിട്ടുണ്ട്. വിസ നടപടികള്‍ക്കായി എത്രയും വേഗം 150 ദിനാര്‍ ട്രാവല്‍സിന്‍െറ പേരില്‍ അയക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.  ഈ സ്ഥാപനങ്ങളുടെതായി കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഒരു നമ്പര്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ട്രാവല്‍സിന്‍െറ ഇ-മെയില്‍ വിലാസം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ബന്ധപ്പെട്ടാല്‍ മാത്രം പണമിടപാടുകള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുകയാണ് ഇവരുടെ രീതിയെന്ന് സംശയിക്കുന്നു.
കത്ത് ലഭിച്ചപ്പോള്‍ മിഥുന്‍ രവി ദുബൈയിലുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞു. അയാള്‍ ബഹ്റൈനിലുള്ള തന്‍െറ നാട്ടുകാരനായ സാമൂഹിക പ്രവര്‍ത്തകന്‍ എ.സി.എ. ബക്കറുമായി ബന്ധപ്പെട്ടു. ഈ കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തെ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത ഓര്‍മയിലുള്ള ബക്കര്‍ ഇതൊരു തട്ടിപ്പ് കമ്പനിയാണെന്ന് വിവരം കൊടുത്തതുകൊണ്ട് മിഥുന്‍ രവി തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടു.
ബ്രിട്ടീഷ് കമ്പനിയെന്ന് പരിചയപ്പെടുത്തുന്ന ഇവരുടെ കത്തില്‍ വ്യവസായ മന്ത്രാലയം, വിഷന്‍ 2030, തംകീന്‍ തുടങ്ങിയ ഒൗദ്യോഗിക സ്ഥാപനങ്ങളുടെയും ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറയും ലോഗോകള്‍ പതിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥിയില്‍ വിശ്വാസം ജനിപ്പിക്കാനാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒൗദ്യോഗിക ലോഗോകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് നിയമ ലംഘനമാണ്. കഴിഞ്ഞ മാസം ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളിയായ സന്തോഷ്കുമാറിന് ഇതുപോലെ ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ കമ്പനി വ്യാജമാണെന്ന് വ്യക്തമാവുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടും നാട്ടിലെ മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് തട്ടിപ്പ് തുടരുന്നതിലൂടെ നിരവധി ഉദ്യോഗാര്‍ഥികള്‍ വെട്ടില്‍ വീഴാന്‍ ഇടയാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിശ്വാസ്യത തോന്നിപ്പിക്കുന്ന ഇവരുടെ രേഖകളില്‍ വീണ് മറ്റു അന്വേഷണങ്ങള്‍ നടത്താതെ പണം അയക്കുന്നവരാണ് വഞ്ചിക്കപ്പെടുക.
 

ആശ്രിതവിസയില്‍ അധ്യാപനത്തിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ സോപാധിക അനുമതി

Posted: 02 Nov 2014 07:43 PM PST

Image: 

റിയാദ്: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ആശ്രിതവിസയിലുള്ള വിദേശികള്‍ക്ക് അധ്യാപനവൃത്തിയാവാമെന്ന് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. നിയമനത്തിന്‍െറ മാനദണ്ഡവും നടപടിക്രമവും കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിലെ പ്ളാനിങ് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. സാമി അല്‍ഹമൂദ് പുറത്തുവിട്ടു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ‘അജീര്‍’ സംവിധാനം വഴി അടുത്താഴ്ച മുതല്‍ നിയമനമാവാമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ സ്കൂളുകള്‍, ആണ്‍കുട്ടികള്‍ക്ക് മാത്രമായോ പെണ്‍കുട്ടികള്‍ക്ക് മാത്രമായോ രണ്ട് വിഭാഗവും ഒന്നിച്ചോ പഠിക്കുന്ന സ്വകാര്യ സ്കൂളുകള്‍, കിന്‍റര്‍ ഗാര്‍ട്ടനുകള്‍ എന്നിവിടങ്ങളില്‍ ‘അജീര്‍’ വഴി അധ്യാപകരെ നിയമിക്കാം.
്പപുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് നിയമാനുസൃതം രാജ്യത്തത്തെിയ 18 വയസ്സ് പൂര്‍ത്തിയാക്കിയ അധ്യാപനത്തിനുള്ള യോഗ്യതക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അംഗീകാരം വാങ്ങിയവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്‍െറ വര്‍ക്ക് പെര്‍മിറ്റ് കരസ്ഥമാക്കാം. 1500 റിയാല്‍ ഫീസ് നല്‍കി സ്വന്തമാക്കുന്ന വര്‍ക്ക് പെര്‍മിറ്റിന് ഒരു വര്‍ഷമാണ് കാലാവധി. കാലാവധി തീരുന്ന വേളയില്‍ മന്ത്രാലയത്തിന്‍െറ അനുമതിയോടെ പെര്‍മിറ്റ് പുതുക്കാവുന്നതാണ്. ‘തകാമുല്‍’ ഹോള്‍ഡിങ് കമ്പനി വഴിയാണ് അജീര്‍ സംവിധാനം നടപ്പാക്കുന്നത്. ഒക്ടോബര്‍ 16ന് മന്ത്രാലയം പുറത്തിറക്കിയ 5893ാം നമ്പര്‍ കരാറിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതി. വിദേശ ജോലിക്കാരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് മാത്രമേ ജോലിക്ക് അനുമതിയുള്ളൂ.  
അജീര്‍ വ്യവസ്ഥയനുസരിച്ച് അധ്യാപകരെ ജോലിക്ക് വെക്കുന്ന സ്ഥാപനം തൊഴില്‍ മന്ത്രാലയത്തിന്‍െറ നിതാഖാത് നിബന്ധനകള്‍ പാലിച്ചിരിക്കണം. ആവശ്യമായ അനുപാതം സ്വദേശികളെ നിയമിച്ച് നിതാഖാത്തില്‍ പ്ളാറ്റിനം, ഉയര്‍ന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് അജീര്‍ വ്യവസ്ഥയനുസരിച്ച് ജോലിക്കാരെ നിയമിക്കാനാവുക. തൊഴിലെടുക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സ്വയം വിരമിക്കുകയോ ചെയ്യുന്ന വേളയില്‍ എക്സിറ്റ് വിസയില്‍ തിരിച്ചയക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടാവില്ളെന്നും മറിച്ച് അവര്‍ക്ക് ഇഖാമയുള്ള കാലമത്രയും ആശ്രിതരായി രാജ്യത്ത് തുടരാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സൗദിയില്‍ കഴിയുന്ന യോഗ്യരായ ആശ്രിതരെ ഉപയോഗിച്ച് രാജ്യത്തെ വിദ്യഭ്യാസ മേഖല നേരിടുന്ന അധ്യാപകരുടെ കമ്മി നികത്താനാണ് പ്രത്യേക അനുമതി നല്‍കുന്നതെന്നു അണ്ടര്‍സെക്രട്ടറി വിശദീകരിച്ചു.  www.ajeer.com.sa എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുകയെന്ന് ഡോ. സാമി അല്‍ ഹമൂദ് കൂട്ടിച്ചേര്‍ത്തു.

അനധികൃത താമസക്കാര്‍: നാലു വര്‍ഷത്തിനിടെ നാലിരട്ടി വര്‍ധന

Posted: 02 Nov 2014 07:43 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇഖാമലംഘകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയുണ്ടായതായി വെളിപ്പെടുത്തല്‍. റസിഡന്‍ഷ്യല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ ഡിപ്പാര്‍ട്മെന്‍റ് തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്.
2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ രാജ്യത്ത് നിയമപരമായ ഇഖാമയിലത്തെിയവരില്‍ 16,288 പേര്‍ അനധികൃത താമസക്കാരായി മാറിയിട്ടുണ്ടെന്നാണ് കണക്ക്. 2010ല്‍ അനധികൃത താമസക്കാരായി മാറിയവര്‍ 3,549 ആയിരുന്ന സ്ഥാനത്താണ് 2013 അവസാനമായപ്പോഴേക്കും 16,288ലത്തെിയത്.
സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഗാര്‍ഹിക വിസക്കാരാണ് ഇഖാമ നിയമം ലംഘിച്ചവരില്‍ കൂടുതല്‍. ഇതര മേഖലകളിലെ ഇഖാമലംഘകരോട് താരതമ്യം ചെയ്താല്‍ ഗാര്‍ഹിക ജോലിക്കാരില്‍നിന്നുണ്ടായ താമസ നിയമലംഘനത്തിന്‍െറ തോത് 57 ശതമാനം വരും.
2010 മുതല്‍ 2013 വരെ കാലയളവില്‍ ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് ഖാദിം വിസയിലത്തെിയവരില്‍ 20,126 പേര്‍ വീടുവിട്ട് ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായിട്ടുണ്ട്. ഗാര്‍ഹിക മേഖലയില്‍പ്പെടുന്ന ഡ്രൈവര്‍, കുക്ക് തുടങ്ങിയ ജോലിക്കാരാണ് ഇഖാമനിയമം ലംഘിച്ച രണ്ടാമത്തെ വലിയ വിഭാഗം. 14ാം നമ്പര്‍ സന്ദര്‍ശക വിസയിലത്തെി ഇഖാമലംഘകരായി മാറുന്നവരാണ് ഈ പട്ടികയില്‍ പിന്നീട് വരുന്നത്. ഈ കാലയളവില്‍ സന്ദര്‍ശകവിസയിലത്തെി അനധികൃത താമസക്കാരായി മാറിയവരുടെ എണ്ണം 4,661 ആണ്.
ആശ്രിത കുടുംബവിസയിലത്തെി അനധികൃത താമസക്കാരായവരാണ് പിന്നീടുള്ളത്. വിവിധ രാജ്യക്കാരായ 2,029 പേര്‍ ഇത്തരത്തില്‍ അനധികൃത താമസക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചു. 288 പേര്‍ ഇഖാമലംഘകരായ സര്‍ക്കാര്‍ മേഖലയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലെന്നാണ് വ്യക്തമാവുന്നത്.
അതേസമയം, വിവിധ വിഭാഗക്കാരെ താരതമ്യംചെയ്യുകയാണെങ്കില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് നാലു വര്‍ഷത്തിനിടെ താമസനിയമം ലംഘിച്ചവരില്‍ ഒന്നാം സ്ഥാനത്ത്. മൊത്തം ഇഖാമലംഘകരില്‍ 70 ശതമാനമാണ് ഏഷ്യക്കാരുടെ തോത്. ഇവിടങ്ങളില്‍നിന്ന് 24704 പേരാണ് ഈ കാലയളവില്‍ അനധികൃത താമസക്കാരായി മാറിയത്.
അറബ് വംശജരല്ലാത്ത മറ്റ് ആഫ്രിക്കന്‍ രാജ്യക്കാരാണ് ഈ ഗണത്തില്‍ രണ്ടാം സ്ഥാനത്ത്. ആഫ്രിക്കന്‍ ഇഖാമലംഘകരുടെ എണ്ണം 5174 ആണ്. ഈജിപ്ത്, സിറിയ, ജോര്‍ഡന്‍, ലബനാന്‍, ഇറാഖ് തുടങ്ങിയ അറബ് വംശജര്‍ താമസനിയമം ലംഘിച്ചവരില്‍ ഏറ്റവും പിന്നിലാണത്രെ. അതിനിടെ, 2010 മുതല്‍ 2013 വരെ കാലയളവില്‍ വിവിധ രാജ്യക്കാര്‍ക്കായി 3,00,945 പേര്‍ക്ക് കുവൈത്തില്‍ ഇഖാമ അനുവദിച്ചതായും സ്ഥിതിവിവരക്കണക്കില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റസിഡന്‍ഷ്യല്‍ പെര്‍മിറ്റുകളുടെ എണ്ണത്തില്‍ ശരാശരി നാലു ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 

കെ.എം. മാണിയുടെ മുഖ്യമന്ത്രി മോഹത്തിനും തിരിച്ചടി

Posted: 02 Nov 2014 07:12 PM PST

Image: 

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍  കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടി പിണറായി വിജയന്‍ രംഗത്തത്തെിയതോടെ കേരള കോണ്‍ഗ്രസ് വെട്ടില്‍. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ സംശയത്തിന്‍െറ നിഴലിലായത് കെ.എം. മാണിയുടെ മുഖ്യമന്ത്രിപദ മോഹത്തിനും തിരിച്ചടിയായി. ഗൂഢാലോചനയാണെന്ന വാദമുയര്‍ത്തി ആരോപണത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെ പിണറായി വിജയന്‍ മൃദുസമീപനം തിരുത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ കെ.എം. മാണിക്ക് പൊതുജനമധ്യത്തിലുണ്ടായിരുന്ന അഴിമതിരഹിതമുഖം  ഇല്ലാതായത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

പുതിയ വിവാദങ്ങള്‍ സി.പി.എം  നേതൃത്വത്തില്‍ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നടന്ന ചില അണിയറ നീക്കങ്ങള്‍ക്ക് അന്ത്യംകുറിക്കുകയും  ചെയ്തു. അഴിമതിയുടെ കറപുരണ്ട കെ.എം. മാണിയുടെ പിന്നാലെ പോകേണ്ടതില്ളെന്ന വിലയിരുത്തലിലാണ് രാജി ആവശ്യവുമായി പിണറായി രംഗത്തത്തെിയതെന്നാണ് സൂചന. ഇതോടെ, കെ.എം. മാണിയുടെ മുഖ്യമന്ത്രിമോഹം അടഞ്ഞ അധ്യായമാകും. ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ കഴിയില്ളെന്ന് മാത്രമല്ല, യു.ഡി.എഫില്‍ ചെറിയ കാലയളവില്‍ മുഖ്യമന്ത്രിപദമെന്ന ആവശ്യവും  ഇനി ഉയരാന്‍ സാധ്യതയില്ല.

അഴിമതി ആരോപണം തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിലപേശലിന്‍െറ ശക്തി കുറക്കുമെന്ന ആശങ്കയിലാണ് താഴെതട്ടിലെ നേതാക്കള്‍. കേരള കോണ്‍ഗ്രസിന്‍െറ വിലപേശല്‍ ശക്തി കുറയുന്നത് മധ്യകേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആഹ്ളാദം പകരുന്നുമുണ്ട്. യു.ഡി.എഫ്  നേതാക്കള്‍ ഏക മനസ്സോടെ മാണിയെ സംരക്ഷിക്കാന്‍ രംഗത്തുണ്ടെങ്കിലും  പ്രതിഛായ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമാണ്  കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.
 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ ‘എ’ വിഭാഗമാണ് കെ. എം. മാണിക്കെതിരെ കരുക്കള്‍ നീക്കിയതെന്ന വികാരമാണ് ശനിയാഴ്ച കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയെ പേരെടുത്ത് വിമര്‍ശിച്ചാല്‍ കോഴ വിവാദത്തിന്‍െറ ബാക്കിപത്രവും വെളിച്ചത്തത്തെിയേക്കാമെന്ന ആശങ്ക യോഗത്തില്‍ ഉയര്‍ന്നു. അതിനാല്‍  പരസ്യവിഴുപ്പലക്കലുകള്‍ കഴിവതും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കെ.എം. മാണി മുന്നോട്ടുവെച്ചതെന്നാണ് വിവരം. കോണ്‍ഗ്രസിലെ ഒരുവിഭാഗമാണ് ആരോപണം ഉന്നയിപ്പിച്ചതെന്ന് പി.സി. ജോര്‍ജ് യോഗത്തില്‍ വിശദീകരിച്ചെങ്കിലും പി.ജെ. ജോസഫടക്കമുള്ളവര്‍ മൗനം പാലിച്ചു.

പുതിയ നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും ‘എ’ വിഭാഗം നേതാക്കള്‍ നേരത്തേ ഉറപ്പിച്ചിരുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എക്സൈസ് മന്ത്രി കെ.ബാബു, ‘എ’ ഗ്രൂപ്പിന്‍െറ ശക്തനായ വക്താവ് ബെന്നി ബഹനാന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് ‘കളി’കളെന്നും ചിലര്‍ ആരോപിച്ചു. അതേസമയം, ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതും ശ്രദ്ധേയമായി. എന്നാല്‍, സി.പി.എമ്മും എതിരായതോടെ ‘എ’ വിഭാഗത്തിനെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകാത്ത ധര്‍മസങ്കടത്തിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം.

അതിനിടെ, വിജിലന്‍സ് അന്വേഷണപ്രഖ്യാപനം കേസ് കോടതിയിലത്തൊതിരിക്കാനുള്ള  തന്ത്രമായും ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണ പ്രഖ്യാപനത്തോടെ വിവാദം   കെട്ടടങ്ങുമെന്നും കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനാല്‍ ഇവരുടെ അറിവോടെയാണത്രേ  ആഭ്യന്തരമന്ത്രിയുടെ അന്വേഷണപ്രഖ്യാപനം.

ലിബിയയെ പാതാളത്തിലാഴ്ത്തി പാശ്ചാത്യര്‍ മിണ്ടാതിരിക്കുന്നു

Posted: 02 Nov 2014 07:03 PM PST

Image: 
Subtitle: 
ലിബിയയെ ഏകാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനെന്ന പേരില്‍ ഗദ്ദാഫിയെ ഇല്ലാതാക്കിയ പാശ്ചാത്യ ശക്തികള്‍ പിന്‍ഗാമിയില്ലാതെ രാജ്യം വലയുമ്പോള്‍ മൗനത്തിന്‍െറ വല്മീകങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍

വിജയകരമായ വിദേശ ഇടപെടലിന്‍െറ അപൂര്‍വ മാതൃകയായി അമേരിക്കന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് സര്‍ക്കാറുകള്‍ ലിബിയയെ പ്രഖ്യാപിച്ച പഴയ കഥയോര്‍ക്കുന്നുണ്ടോ? 2011 സെപ്റ്റംബറില്‍ ബെന്‍ഗാസിയില്‍ ആഘോഷാരവങ്ങള്‍ക്കിടെ നടന്ന പരിപാടിയിലാണ് ഡേവിഡ് കാമറണ്‍, ഏകാധിപതിയില്‍നിന്ന് മോചനത്തിന് നേതൃത്വം നല്‍കിയ ലിബിയന്‍ ജനതയെ ലോകത്തിന് മാതൃകയെന്നു വിശേഷിപ്പിച്ച് മടങ്ങിപ്പോയത്.

ബെന്‍ഗാസിയിലേക്ക് കാമറണ്‍ പിന്നീട് മടങ്ങിവന്നിട്ടില്ല. പരസ്പരം കൊലവിളിക്കുന്ന മിലീഷ്യകള്‍ സമ്പൂര്‍ണ അരാജകത്വത്തിന്‍െറ മണ്ണാക്കിമാറ്റിയ ഇവിടേക്ക് ഇനിയൊട്ടു വരുമെന്നും തോന്നുന്നില്ല. മുമ്പ് ഗദ്ദാഫിക്ക് കീഴിലായിരുന്നതിനെക്കാള്‍ മോശമായ അവസ്ഥയിലാണിപ്പോള്‍ ലിബിയക്കാര്‍. ചില പ്രദേശങ്ങളില്‍ മാത്രമായിരുന്ന കൂട്ടക്കൊലകള്‍ രാജ്യമൊട്ടുക്കും വ്യാപകമായിരിക്കുന്നു.
‘നിങ്ങള്‍ ജനാധിപത്യം കെട്ടിപ്പടുക്കുമ്പോള്‍ പിന്തുണയുമായി ബ്രിട്ടനിലെയും ഫ്രാന്‍സിലെയും സുഹൃത്തുക്കള്‍ കൂടെയുണ്ടാകും’ -ബെന്‍ഗാസിയില്‍ കാമറണിന്‍െറ വാഗ്ദാനമായിരുന്നു. അന്ന് സൈനിക ഇടപെടലിന് ഉത്തരവിട്ട കാമറണ്‍ പക്ഷേ, ഈ വാക്കുകളിന്ന് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ല.

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം നിറഞ്ഞ ഭൂമിയായതിനാലാകണം, ലിബിയയിലെ ഭീകരതകള്‍ ഇന്ന് വാര്‍ത്തപോലുമല്ല. 2011ല്‍ അട്ടിമറിക്ക് കളമൊരുങ്ങുമ്പോള്‍ പോരാളികളെക്കാള്‍ കൂടുതലായിരുന്നു അവിടെ വിദേശ മാധ്യമങ്ങള്‍. സത്യത്തില്‍, നാറ്റോ സേനയാണ് ഗദ്ദാഫിയെ പുറത്തിട്ടത്. അവസാന ജോലി മാത്രമായിരുന്നു മിലീഷ്യകളുടേത്. ഈ ഘട്ടത്തില്‍ മാധ്യമങ്ങളെക്കാള്‍ വ്യക്തമായി രാജ്യത്തിന്‍െറ ചിത്രം ലോകത്തിനു നല്‍കിയത് മനുഷ്യാവകാശ സംഘടനകളായിരുന്നു. മാധ്യമങ്ങള്‍ പറഞ്ഞുവിശ്വസിപ്പിച്ച ഗദ്ദാഫിയുടെ ക്രൂരതകള്‍ പലതും കെട്ടുകഥകളാണെന്ന് അവര്‍ വസ്തുത നിരത്തി. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ നയിച്ച യുദ്ധത്തിന് പിന്തുണ ഉറപ്പാക്കുക മാത്രമായിരുന്നു കഥകളുടെ ലക്ഷ്യം. ഗദ്ദാഫിയുടെ സൈന്യം സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന വാര്‍ത്ത ലോകം വിശ്വസിച്ചെങ്കിലും ഇല്ളെന്നു തെളിഞ്ഞു. കൂറുമാറാനിരുന്ന സൈനികരെ കൂട്ടക്കൊല നടത്തിയെന്നതും മാധ്യമങ്ങള്‍ ആഘോഷിച്ചതിനൊടുവില്‍ വിമതര്‍ നടത്തിയതാണെന്ന് കണ്ടത്തെി.

ഗദ്ദാഫിക്കുശേഷം ലിബിയയുടെ ദുരന്തം അതിലേറെ ഭീകരമായതിനാലാകണം വിദേശ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കുമിപ്പോള്‍ ലിബിയ വാര്‍ത്തയേ അല്ല. രാജ്യമത്തെിയ സാഹചര്യം ബോധ്യപ്പെടാന്‍ അടുത്തിടെ ആംനെസ്റ്റിയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും തയാറാക്കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ 19ന് കറുത്ത വെള്ളിയാഴ്ച ബെന്‍ഗാസിയില്‍ നടന്ന കൂട്ടക്കുരുതിയുടെ കഥ വിശദീകരിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്നുദിവസം പരസ്പരം കൊന്നുതള്ളിയ നാട്ടുകാര്‍ ഈ ദിനത്തില്‍ രണ്ട് യുവ സന്നദ്ധ പ്രവര്‍ത്തകര്‍, ഒരു പണ്ഡിതന്‍, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, അഞ്ച് സിവിലിയന്മാര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിന്‍െറ തുടര്‍ച്ചയായി 250 പേരാണ് കിഴക്കന്‍ ലിബിയയില്‍ ദിവസങ്ങള്‍ക്കിടെ മരിച്ചുവീണത്. വിവിധ മിലീഷ്യകള്‍ നടത്തിയ കൂട്ടക്കൊലകള്‍ക്കു പുറമെയാണിത്.

ലോകം ഇതുവരെ അറിഞ്ഞമട്ടില്ളെങ്കിലും ജൂലൈ 13 മുതല്‍ ലിബിയ ആഭ്യന്തര യുദ്ധത്തിനു മധ്യേയാണ്. മിസ്റത കേന്ദ്രീകരിച്ചുള്ള ലിബിയ ഡോണ്‍ വിഭാഗവും സിന്‍താന്‍ കേന്ദ്രീകരിച്ചുള്ള വിഭാഗവും തമ്മിലാണ് സംഘര്‍ഷം. റിട്ട. സൈനിക മേധാവി ഖലീഫ ഹഫ്താറും ബെന്‍ഗാസി റെവലൂഷനറീസ് ഷൂറാ കൗണ്‍സിലും തമ്മിലെ പോരാട്ടം വേറെയും.  സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്ന് ആംനെസ്റ്റി പറയുന്നു. ഇരകള്‍ക്കുനേരെ ആക്രമണങ്ങള്‍ എല്ലായിടത്തും വ്യാപകവും. കാമറണും സര്‍കോസിയും മൗനം പാലിച്ചാലും ഇല്ളെങ്കിലും, അരനൂറ്റാണ്ട് സമാധാനത്തോടെ ജീവിച്ച നാടിന്ന് സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവക്കു സമാനമായ നിലയിലാണ്. പടിഞ്ഞാറിന്‍െറ ഇടപെടലാണ് ഈ ദുരന്തം നാടിന് സമ്മാനിച്ചത്. പടിഞ്ഞാറിന്‍െറ ഇടപെടല്‍ ഇതുതന്നെയാണ് മറ്റു രാജ്യങ്ങള്‍ക്കും സമ്മാനിക്കുന്നതെന്ന് പറയുന്നവരുമിന്ന് ഏറെ. ഇടപെടുന്ന രാജ്യത്തിന്‍െറ താല്‍പര്യത്തിന് മുന്‍തൂക്കം വരുന്നതോടെയാണ് എല്ലാം പിഴക്കുന്നത്. ഇറാഖ്, ലിബിയ, സിറിയ എന്നിവ ഉദാഹരണം.

മുദ്രകള്‍ തെറ്റുന്ന കലാമണ്ഡലം കല്‍പിത സര്‍വകലാശാല

Posted: 02 Nov 2014 06:54 PM PST

Image: 

‘നായകന്‍ യോഗ്യനാണോ’ എന്നാണ് കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍നിന്ന് പി.എന്‍. സുരേഷ് കലാമണ്ഡലം സര്‍വകലാശാലയുടെ രണ്ടാം വൈസ് ചാന്‍സലറുടെ കസേരയില്‍ വാഴിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ ഏറ്റുപാടാതിരിക്കാം. പ്രധാനമന്ത്രി കാര്യാലയത്തില്‍ പ്രധാനിയായിരുന്ന ടി.കെ.എ. നായരുടെ പിന്തുണയും സ്വാധീനവും എന്നൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ചില വസ്തുതകള്‍ അവശേഷിക്കുന്നുണ്ട്. യു.ജി.സിയുടെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഈ കല്‍പിത സര്‍വകലാശാലയെ നയിക്കാന്‍ ഇന്നത്തെ വി.സിക്ക് യോഗ്യതയില്ളെന്ന് അധികൃതകേന്ദ്രങ്ങളില്‍ നിന്നുപോലും പറയുമ്പോള്‍ അതങ്ങനെ തുടരുന്നതിന്‍െറ രഹസ്യമെന്ത്?

ഒരു സ്ഥിരക്കാരനെ കിട്ടുന്നതുവരെ വി.സിയായി നിയമിക്കപ്പെട്ടയാളാണ് സുരേഷ്. കാലം കഴിഞ്ഞപ്പോള്‍ സീറ്റങ്ങ് ഉറച്ചുപോയി. കലാകേരളത്തിന്‍െറ കഷ്ടകാലം; എത്ര തിരഞ്ഞിട്ടും ഇതിനേക്കാള്‍ പറ്റിയൊരാളെ കിട്ടാനില്ലത്രെ. സെര്‍ച്ച് കമ്മിറ്റി നാടാകെ പരതിയതാണ് നല്ളൊരു വൈസ് ചാന്‍സലറെ കിട്ടാന്‍. മൂന്നു മാസം കൊണ്ട് ആളെ കണ്ടുപിടിക്കാനാണ് സെര്‍ച്ച് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. രക്ഷയില്ലാതെ വന്നതോടെ കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊടുത്തു -ആറു മാസത്തേക്ക്. അവര്‍ തിരിഞ്ഞുപിടിച്ച് വരുമ്പോഴേക്കും കലാമണ്ഡലത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്യൂണ്‍ മുതല്‍ ലെക്ചറര്‍ വരെ നിയമനങ്ങള്‍ ഏറെ നടക്കണം.

അസൂയാലുക്കള്‍ പറയുന്നത് നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുമെന്നും അതിനു വേണ്ടിയാണ് പുതിയ വി.സിയെ നിയമിക്കാത്തത് എന്നുമാണ്. പറയുന്നവര്‍ പറയട്ടെ. കലാമണ്ഡലത്തിന്‍െറ ഏറ്റവും പുതിയ പരീക്ഷണം ഏതായാലും കാലത്തിനൊത്തതാണ്. പ്രായവും മെയ്വഴക്കവും പ്രശ്നമല്ല; നിങ്ങള്‍ക്ക് കഥകളി നടനോ നര്‍ത്തകിയോ ആകണോ? നമ്മള്‍ ശരിയാക്കിത്തരാം. അതിന് കലാമണ്ഡലത്തില്‍ വരണ്ട. നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലുമൊരു തല്ലിപ്പൊളി ക്ളബ്ബെങ്കിലും കാണുമല്ളോ. അതിനെ കലാമണ്ഡലം പഠനകളരി എന്ന പേരിലങ്ങ് അംഗീകരിക്കും.

സമയമുള്ളപ്പോള്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ വന്ന് ‘അഭ്യസിച്ച്’ പോകുക. വര്‍ഷമൊന്ന് കഴിയുമ്പോള്‍ ആശാനാക്കി കൈയില്‍ത്തരും, കലാമണ്ഡലം. ചുവടുവെക്കാന്‍ പഠിച്ചില്ളെങ്കിലെന്ത്, ചുളുവില്‍ പേരിനൊപ്പം കലാമണ്ഡലമെന്ന് വെക്കാമല്ളോ.
കഥകളിയും നൃത്തവും കഥകളി സംഗീതവുമാണ് കലാമണ്ഡലത്തിന് കല്‍പിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇപ്പോള്‍ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് കൂടി പരിശീലിപ്പിച്ചു തുടങ്ങിയോ എന്ന് സംശയിക്കണം.

തരക്കേടില്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ അടിപൊളി നിര്‍മാണങ്ങള്‍, തട്ടുപലകകള്‍ വലിച്ചുപറിച്ചെടുത്ത് പുതിയത് കെട്ടുക, 800 ഓടു മാറ്റാന്‍ പറഞ്ഞാല്‍ 3600 ഓട് മാറ്റുക... ഇങ്ങനെയുള്ള പണികളാണ് നടക്കുന്നത്. കോടികള്‍ മതിക്കുന്ന ഒരു കെട്ടിടവും ഉയരുന്നുണ്ട്, എന്തിനാണാവോ?. ഏതായാലും നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് സര്‍വകലാശാലയുടെ ആദ്യ രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നല്‍കിയ പരാതിയില്‍ ലോകായുക്തയുടെ തൃശൂര്‍ ബെഞ്ചിന്‍െറ ആദ്യ സിറ്റിങ്ങില്‍ത്തന്നെ കലാമണ്ഡലത്തിനെതിരെ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. (തുടരും)

നുഴഞ്ഞു കയറുന്ന വിഭാഗീയത

Posted: 02 Nov 2014 06:48 PM PST

Image: 

കേരളം ഉറ്റുനോക്കുന്നത് സി.പി.എമ്മില്‍ എന്തുസംഭവിക്കുന്നു എന്നാണ്. അതുകൊണ്ടാണ് പലപ്പോഴും ദേശീയവും അന്തര്‍ദേശീയവുമായ പല വിഷയങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം സി.പി.എം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ  മാസാന്ത്യം ഡല്‍ഹിയില്‍ അവസാനിച്ച പാര്‍ട്ടി നേതൃസമ്മേളനവും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വര്‍ധിച്ചുവരുന്ന വര്‍ഗീയ-ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ ഒരു ജനപക്ഷ രാഷ്ട്രീയത്തിന്‍െറ സാധ്യത എപ്പോഴും ഇടതുപക്ഷത്തുണ്ട്. അതുകൊണ്ടാണ് സി.പി.എമ്മിനെ ഇപ്പോഴും ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, വിഭാഗീയതയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് അതിന് രക്ഷപ്പെടാന്‍ കഴിയില്ല.
ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യമാത്ര പ്രസക്തമായ രീതികളാണ് കണ്ടത്. വിഭാഗീയതയും വോട്ടുപിടിത്തവും അകന്നുനിന്നു. എന്നാല്‍, കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലുമാണ് ഈ വട്ടം വിഭാഗീയത പ്രകടമായത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോയുടെ അഭിപ്രായൈക്യമില്ലായ്മയുടെ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയും ഏറ്റവും ഉയര്‍ന്ന സംഘടനാ സംവിധാനവുമാണ് പോളിറ്റ് ബ്യൂറോ.

അതിന് പാര്‍ട്ടിയിലും ജനങ്ങളിലും വിശ്വാസ്യത ഉണ്ടാവുന്നത് ഏകശിലാ സ്വഭാവത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ്. എന്നാല്‍, കഴിഞ്ഞ  കുറേ വര്‍ഷങ്ങളായി അതില്‍ അഭിപ്രായ ഐക്യമില്ല. ഇതാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. പക്ഷേ, അതു തിരുത്താന്‍ കഴിഞ്ഞില്ല. പകരം അഭിപ്രായ വ്യത്യാസം കൂടുതല്‍ പ്രകടമായി. ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട അടവുനയ രേഖയുടെ കരടുരൂപം തയാറാക്കിയത് പോളിറ്റ്ബ്യൂറോ ആണ്. അതില്‍ അംഗമാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ആ അഭിപ്രായം വേണമെങ്കില്‍ നയരേഖയില്‍ ചേര്‍ക്കുകയും ചര്‍ച്ചക്ക് അവതരിപ്പിക്കുകയും ചെയ്യാമായിരുന്നതാണ്. അതിനുപകരം അതൊരു ബദല്‍ രേഖയായി സി.സി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള അനുവാദമാണ് അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍നിന്ന് വാങ്ങിയത്.

ബദല്‍ രേഖയുണ്ടാവുന്നത് ബദല്‍ അഭിപ്രായം ഉണ്ടാകുന്നതുകൊണ്ടു മാത്രമല്ല. അതൊരു ഗ്രൂപ്പിസ്റ്റ് പ്രവര്‍ത്തനമായി വികസിപ്പിക്കാന്‍ സാധ്യത കണ്ടത്തെുമ്പോഴാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് എം.വി. രാഘവന്‍ പാര്‍ട്ടിയില്‍ ബദല്‍ രേഖ അവതരിപ്പിച്ചത് ചരിത്രമാണ്.  രാഘവനൊപ്പം കേരള നേതൃത്വത്തിന്‍െറ ഒരു ഭാഗവും യുവജന നിരയുടെ ഭൂരിഭാഗവും ഉണ്ടായിരുന്നു. കാരണം യുവജന സംഘടനകളുടെ പാര്‍ട്ടി ചാര്‍ജ് അന്ന് രാഘവനായിരുന്നു. യുവജന നിരയുടെ പിന്തുണ അവരോട് കൂട്ടുകൂടുന്നവര്‍ക്കാണ്. പ്രവര്‍ത്തകരും നേതാക്കളും വിഭാഗീയത വരുമ്പോള്‍ ഇത് അനുകൂല ഘടകമാക്കാറുണ്ട്.  സീതാറാം യെച്ചൂരിക്ക് ഇപ്പോള്‍ ബംഗാള്‍ഘടകത്തിന്‍െറ ചാര്‍ജാണ്. അദ്ദേഹം ബംഗാളിന്‍െറ ചുമതലയിലായിട്ട് ഏറെ നാളായി. ദീര്‍ഘകാലത്തെ ബംഗാള്‍ ചങ്ങാത്തം അദ്ദേഹത്തെ ബംഗാളിന്‍െറ അടുപ്പക്കാരനാക്കി മാറ്റി. വിഭാഗീയത വരുന്ന വഴിയാണിത്. അതുകൊണ്ടാണ് പ്രകാശ് കാരാട്ടിനെതിരെ യെച്ചൂരിക്ക് ബദലുണ്ടാവുന്നത്. അടവു നയമല്ല അത് നടപ്പിലാക്കിയ രീതിയാണ് പരാജയപ്പെട്ടത് എന്ന് വാദം ഉന്നയിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ സംഭവിച്ചത് ബംഗാളിലാണ്. ബംഗാളില്‍ സി.പി.എമ്മിന്‍െറ തോല്‍വി ഗുരുതരമാണ്. നയം നടപ്പിലാക്കിയ രീതി ഏറ്റവും കൂടുതല്‍ തെറ്റിയത് ബംഗാളിലാണ്. വികസനത്തിനുവേണ്ടി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതും പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെച്ചതും ബംഗാളിലായിരുന്നു. പാര്‍ട്ടിയുടെ അടിത്തറയായ മുസ്ലിം ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയുടെ നാവായിരുന്ന ബുദ്ധിജീവികളെയും പാര്‍ട്ടിയില്‍നിന്ന് തല്ലിയോടിച്ചതും ബംഗാളിലായിരുന്നു. പ്രയോഗപരമായിരുന്ന  ഈ ഭീമന്‍ പാളിച്ചകള്‍ യെച്ചൂരിയുടെ നേതൃത്വത്തിലാണ് നടന്നത്. അവിടെ പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുക മാത്രമല്ല പാര്‍ട്ടിയിലെ അംഗങ്ങളും പാര്‍ട്ടി ഓഫിസു തന്നെയും ഒഴുകിപ്പോയി. എന്നിട്ടും യെച്ചൂരി ബദല്‍ കൊണ്ടുവന്നെങ്കില്‍ അത് വിഭാഗീയതയുടെ കൗശലക്കൂട്ടുകൊണ്ടുതന്നെയാണ്.

സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയില്‍ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും മുഖരിതമാവുകയായിരുന്നു. അധികാരമൊഴിയുന്ന പ്രകാശ് കാരാട്ടിന് പകരം യെച്ചൂരിയാണ് പാര്‍ട്ടി സെക്രട്ടറിയായി വരാന്‍പോകുന്നത് എന്നത് അരമനയിലെ രഹസ്യം മാത്രമല്ല; ഏതാണ്ട് പാര്‍ട്ടിയാകെ അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും യെച്ചൂരി വിഭാഗത്തിന് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട് എന്ന തോന്നല്‍ ശക്തിപ്പെടുത്തുകയായിരുന്നു ബദല്‍ രേഖ. അടവുനയ സംവാദം പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ കൊണ്ടുപോയത്. കേന്ദ്ര നേതൃത്വത്തിനും കേരളത്തിലെ സംസ്ഥാന നേതൃത്വത്തിനും എതിരായ നീക്കമായി അതുമാറി. യെച്ചൂരിയുടെ നീക്കത്തിന്‍െറ ഫലമായി രാഷ്ട്രീയ സമീപന രേഖയുടെ കാര്യത്തില്‍ ഏകോപിത നയമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പി.ബി അവതരിപ്പിച്ച രേഖ പി.ബി വിഴുങ്ങി. യെച്ചൂരി പുതിയ ശ്രദ്ധാകേന്ദ്രമായി. പാര്‍ട്ടിയുടെ എപിക് സെന്‍ററായി സീതാറാം യെച്ചൂരി മാറി. വിമതന്‍ നായകനായി മാറുന്ന ഒരു മിഡാസ് ടച്ച് കേന്ദ്ര കമ്മിറ്റിയിലുണ്ടായി.

സി.പി.എമ്മില്‍ പ്രബല ഘടകമായ കേരളം പ്രകാശ് കാരാട്ടിന് ഒപ്പമാണ്. എന്നാല്‍, സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആഗ്രഹിക്കുന്ന എം.എ. ബേബിക്കും, തോമസ് ഐസക്കിനും യെച്ചൂരിക്കൊപ്പം നില്‍ക്കാന്‍ ഇടമായി എന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ സമ്മേളന ഫലം. ഇത് വിഭാഗീയതയെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് വികസിപ്പിച്ചെടുക്കും. പിണറായി വിജയന്‍െറ നേതൃത്വത്തിനെതിരെ വി.എസ് വെല്ലുവിളികള്‍ ഉയര്‍ത്തിയ ഘട്ടങ്ങളിലെല്ലാം യെച്ചൂരിയും ബംഗാള്‍ ഘടകവും വി.എസി ന് കലവറയില്ലാത്ത പിന്തുണ നല്‍കിയിരുന്നു. ആ പിന്തുണ പ്രത്യയ ശാസ്ത്ര പ്രേരിതമായിരുന്നില്ല. അതിന്‍െറ ലക്ഷ്യം കേരളനേതൃത്വം തന്നെയായിരുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ മലബാറും തിരുവിതാംകൂറും അധികാരത്തിന് ശ്രമിക്കുമ്പോള്‍ അഖിലേന്ത്യാ തലത്തില്‍ ബംഗാളും കേരളവും അതിനുവേണ്ടി കോപ്പുകൂട്ടുന്നു. അധികാരത്തിനു വേണ്ടിയുള്ള ഈ ഉള്‍പ്പാര്‍ട്ടി യുദ്ധങ്ങള്‍ അവസാനിക്കാതെ സി.പി.എമ്മിന് രക്ഷയില്ല. കരടുരേഖ പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ യെച്ചൂരി വിജയിച്ചപ്പോള്‍ പ്ളീനം വിളിക്കാന്‍ തീരുമാനമെടുപ്പിച്ചുകൊണ്ടാണ് പ്രകാശ് കാരാട്ട് അതിന് ബദല്‍ പണിതത്.

1978ല്‍ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം എടുത്ത നിലപാട് പാര്‍ട്ടി സ്വതന്ത്രമായി ശക്തിപ്പെടണമെന്നായിരുന്നു. ഇടതു ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാടിന് പ്രാധാന്യം നല്‍കണമെന്നുമായിരുന്നു അന്നത്തെ തീരുമാനം. ജലന്തറില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ഘട്ടത്തില്‍ തന്നെയാണ് പഞ്ചാബിലെ തന്നെ ഭട്ടിന്‍ഡയില്‍  സി. പി.ഐയുടെ കോണ്‍ഗ്രസ് നടന്നതും. ജലന്തര്‍-ഭട്ടിന്‍ഡ കോണ്‍ഗ്രസുകള്‍ കഴിഞ്ഞ് ഇരു പാര്‍ട്ടികളും അടുക്കാന്‍ തീരുമാനിച്ചു. അതുവരെ രണ്ടു പാര്‍ട്ടികളും തമ്മില്‍ ബന്ധപ്പെടാന്‍ പാടില്ല എന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. ആ തീരുമാനം മാറ്റി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ഇപ്പോഴത്തെ കേന്ദ്ര കമ്മിറ്റിക്കും ഇതുപോലെ ചരിത്രപരമായ ഒരു നിയോഗമുണ്ടായിരുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിനെതിരെ യോജിച്ച മതേതര ബദലിനെക്കുറിച്ചുള്ള അന്വേഷണവും തീരുമാനവും ഉണ്ടായി. അതിന്‍െറ അടിസ്ഥാനത്തില്‍ നാല്‍പതു വര്‍ഷത്തിലധികം തൊട്ടുകൂടാതെനി ന്ന എസ്.യു.സി.ഐയും വിവിധ നക്സലൈറ്റ് ഗ്രൂപ്പുകളും സി.പി.എം ഇടതുപക്ഷ സമ്മേളനത്തില്‍ പങ്കെടുത്തു. അകത്ത് വിഭാഗീയതയുടെ കനലെരിയുമ്പോഴും പുറത്ത് വിശാല ഇടതുപക്ഷ മതേതര ബദല്‍ എന്ന സങ്കല്‍പത്തിന് ശക്തിയേറുകയാണ്.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ വേണ്ടെന്ന ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തീരുമാനം പിന്തുടരാന്‍ അവസാനം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തി അതിന് അനുസൃതമായ രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ കാണണമെന്നു തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം. ആഗോളവത്കരണവും നിയോ ലിബറല്‍ നയങ്ങളും ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളില്‍ വരുത്തിയ മാറ്റവും മധ്യ വര്‍ഗത്തിന്‍െറ വളര്‍ച്ചയും ഗൗരവമായി കാണാന്‍ പാര്‍ട്ടി തയാറാവണമെന്നത് കേന്ദ്ര കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തലാണ്. അതോടൊപ്പം പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യം പാര്‍ട്ടിക്ക് ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ഭരണത്തില്‍ പാര്‍ട്ടി എത്തുമ്പോള്‍ വര്‍ഗ ബഹുജന സംഘടനകള്‍ സമരപാതകള്‍ ഉപേക്ഷിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന കാര്യം പാര്‍ട്ടി തിരിച്ചറിയുന്നു.

 ഏറ്റവും പ്രധാനമായ കാര്യം പാര്‍ട്ടി ഭൂതകാലത്തിന്‍െറ തടവറയിലാണെന്ന തിരിച്ചറിവാണ്. പ്രത്യയശാസ്ത്ര ആഭിമുഖ്യം കൊണ്ട് നഷ്ടമായത് കാര്യക്ഷമതയാണ്. പാര്‍ട്ടിയുടെ മാമൂലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് പുതിയ കാലാവസ്ഥകളോട് പ്രതികരിക്കാനുള്ള ശേഷി അതിന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. നേതൃത്വത്തിന്‍െറ ധാര്‍മികത ചോര്‍ന്നു. മുമ്പു കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ പാര്‍ട്ടിയുടെ അംബാസഡര്‍മാരായിരുന്നു. മതിപ്പുള്ള അവരുടെ വ്യക്തിത്വമായിരുന്നു പാര്‍ട്ടിയുടെ ഗുഡ്വില്‍. ഇന്ന് പാര്‍ട്ടി നേതൃത്വം ധാര്‍ഷ്ട്യത്തിന്‍െറ സിംഹഗോപുരങ്ങളാണ്. അവരുടെ ഭാഷ കാലം ഉപേക്ഷിച്ച ഫ്യൂഡല്‍ പ്രഭുക്കളുടെ പ്രേതശബ്ദങ്ങളാണ്. ഇതൊക്കെ തിരുത്താനാണ് പാര്‍ട്ടി  ശ്രമിക്കേണ്ടത് എന്ന തിരിച്ചറിവിന്‍െറ ശബ്ദവും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായി.

ഭൂതകാലത്തിന്‍െറ തടവറയിലായ  പാര്‍ട്ടിക്ക് ചലനാത്മകമായ വര്‍ത്തമാനകാലത്ത് ജീവിക്കാനാവില്ളെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ അവസാനിച്ചത്. രാഷ്ട്രീയ അടവുനയ രേഖയില്‍ വിവാദം കൊഴുത്താണ് ചര്‍ച്ചകള്‍ മുറുകിയത്.  സത്യത്തില്‍ രാഷ്ട്രീയ അടവുനയം എന്ന പ്രയോഗം തന്നെ കാലഹരണപ്പെട്ടതാണ്. സായുധ വിപ്ളവത്തിനുവേണ്ടി രഹസ്യ സംഘടനാ സംവിധാനങ്ങളോടുകൂടി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് അടവു നയം യുദ്ധതന്ത്രത്തിന്‍െറ ഭാഗമായി പ്രയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് കാലത്ത് അത് പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.  പക്ഷേ, ക്രമേണ അടവു നയങ്ങള്‍ എതിരാളികള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പകര്‍പ്പുരേഖയായി. തന്ത്രങ്ങളും അടവുകളും പരസ്യമായാല്‍ നനഞ്ഞ വെടിമരുന്നുപോലെയാണ്. അവ പൊട്ടുകയില; ചീറ്റും. ചീറ്റിപ്പോകുന്ന പടക്കങ്ങളുടെ വെടിക്കെട്ടുശാലയായി സി.പി.എം മാറി. അതുകൊണ്ടാണ് അടവുനയ രേഖ അംഗീകാരം നേടാതെ മടങ്ങിയത്. പ്രതീക്ഷകള്‍ക്ക് കാതോര്‍ത്തിരുന്ന അണികളില്‍ ആശയക്കുഴപ്പം ചൊരിഞ്ഞുകൊണ്ടാണ് പുതിയ നയ രേഖ തയാറാക്കിവരാം എന്നുപറഞ്ഞ് കാരാട്ട് എ.കെ.ജി ഭവനിലേക്ക് കയറിപ്പോയത്. ഇതുവഴി സി.പി.എം, സന്ദിഗ്ധതയെ വീണ്ടും സൃഷ്ടിച്ചിരിക്കുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP