സ്വാഗതം
WELCOME

News Update..

Wednesday, November 5, 2014

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി Madhyamam News Feeds

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി Madhyamam News Feeds

Link to

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം– വികസന സമിതി

Posted: 05 Nov 2014 01:23 AM PST

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കാഷ്യല്‍റ്റി, ഓപറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് ജീവനക്കാരെ നിയമിക്കുന്നതിന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുന്നതിന് താലൂക്ക് വികസന സമിതിയില്‍ തീരുമാനം.
ചന്തയില്‍ പഴയകിയ മത്സ്യം വില്‍ക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ക്ക് കത്ത് നല്‍കാനും തോട്ടഭാഗം പായിപ്പാട് റോഡിന്‍െറ പണി അടിയന്തരമായി ചെയ്യുന്നതിന് പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എന്‍ജിനീയറോട് നിര്‍ദേശിച്ചു.
മലനട ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപം വെള്ളം പാഴാകുന്നത് സംബന്ധിച്ച വിഷയത്തില്‍ തഹസില്‍ദാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ എന്നിവര്‍ ചൊവ്വാഴ്ച സ്ഥലത്തത്തെി പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
ട്രാഫിക് അഡൈ്വസറി കമ്മിറ്റി കൂടുന്നതിന് ജോയന്‍റ് ആര്‍.ടി.ഒയോട് നിര്‍ദേശിച്ചു.
ഐക്കര പടിയിലും ഈട്ടിക്കല്‍ പടിയിലെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ്
എക്സിക്യൂട്ടിവ് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി.
പുതുശേരി ജങ്ഷന് സമീപം പല വീടുകളിലും സ്ഥാപനങ്ങളിലും ടെലിഫോണ്‍
നെറ്റ്വര്‍ക്കിനും ഇടിമിന്നലുള്ളപ്പോള്‍ നാശനഷ്ടം ഉണ്ടാകുന്നതായ പരാതിയില്‍ ജങ്ഷന് സമീപത്തെ മൊബൈല്‍ ടവറിന്‍െറ എര്‍ത്തിങ് പരിശോധിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
മാത്യു ടി. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താലൂക്കിന്‍െറ ചാര്‍ജ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ എ.ടി. സുരേഷ്കുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റെജി തോമസ്, വൈസ് പ്രസിഡന്‍റ് എലിസബത്ത് മാത്യു, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോണ്‍, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോംസണ്‍, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റ് മാലതി സുരേന്ദ്രന്‍, റെജി പണിക്കമുറി, വാളകം ജോണ്‍,
ഹബീബ് റാവുത്തര്‍, ജോര്‍ജ് വര്‍ഗീസ്, ശശികുമാര്‍ ചെമ്പുകുഴി, കെ.എന്‍.വിശ്വനാഥന്‍ നായര്‍, അലക്സ് കണ്ണമല എന്നിവര്‍ പങ്കെടുത്തു.

തടങ്കലില്‍വെച്ച നാവികന് മനോരോഗമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted: 05 Nov 2014 01:14 AM PST

Image: 

കൊച്ചി: മനോരോഗം ആരോപിച്ച് തടങ്കലില്‍വെച്ച നാവിക ഉദ്യോഗസ്ഥന് രോഗമില്ളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചു. നാവിക ഉദ്യോഗസ്ഥനായ സുനില്‍കുമാര്‍ സാഹുവിന് അപസ്മാര രോഗമുണ്ട്. ഈ രോഗത്തിന് തുടര്‍പരിശോധനകള്‍ നടത്താമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അതേസമയം, സുനില്‍കുമാര്‍ സാഹുവിനെ മനോരോഗ ചികിത്സക്ക് വിധേയനാക്കിയിട്ടില്ളെന്ന് നാവികസേനക്കു വേണ്ടി ഹൈകോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആരോഗ്യ പരിശോധനയില്‍ നാവികന് മാനസിക രോഗമുണ്ടെന്ന് സംശയം തോന്നിയിരുന്നു. അതിനാലാണ് വിശാഖപട്ടണത്ത് ജോലി ചെയ്യുന്ന നാവികനെ സേനയുടെ കൊച്ചിയിലെ സഞ്ജീവനി ആശുപത്രിയിലേക്കു മാറ്റിയത്. മറ്റ് ആരോപണങ്ങള്‍ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ച കഥയാണെന്നും എ.സി.ജി വ്യക്തമാക്കി. കേസ് നാളെ കോടതി പരിഗണിക്കും.

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ക്രമക്കേട് ചീഫ് വിജിലന്‍സ് ഓഫിസറെ അറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്‍വേലിയിലേക്ക് സ്ഥലംമാറ്റം നല്‍കിയ സുനില്‍കുമാര്‍ സാഹുവിനെ 2014 ഒക്ടോബര്‍ 20നാണ് ചീഫ് ഓഫ് സ്റ്റാഫ് വിളിച്ചു വരുത്തിയത്. പിന്നീട് മെഡിക്കല്‍ ഓഫിസറെ കൊണ്ട് പരിശോധിപ്പിച്ച് മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുറ്റപത്രം നല്‍കി നേവിയില്‍ തടങ്കലിലാക്കുകയും കൊച്ചിയിലെ സേനയുടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ ആരതി സാഹു നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ തടങ്കലില്‍ കഴിഞ്ഞ നാവികനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു.

കാഞ്ഞിരംകുളം പഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

Posted: 05 Nov 2014 12:52 AM PST

വിഴിഞ്ഞം: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനം പിടിച്ചെടുക്കാന്‍ സാധ്യതയെന്ന് സൂചന. കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന നിര്‍മല തങ്കരാജന്‍ രാജിവെച്ചതാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള കടുത്ത പോരും വ്യക്തി വൈരാഗ്യങ്ങളുമായിരുന്നു പ്രസിഡന്‍റിന്‍െറ രാജിക്ക് കാരണം.
മാവിളക്കടവ് വാര്‍ഡ് അംഗവും ഐ ഗ്രൂപ്പുകാരിയുമായ സുജാതയാണ് മത്സരരംഗത്തുള്ളത്. നിലവില്‍ ആകെ 14 അംഗങ്ങളാണ് പഞ്ചായത്തില്‍. കോണ്‍ഗ്രസ് -ഒമ്പത്, എല്‍.ഡി.എഫ് -നാല്, സ്വതന്ത്രന്‍ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളില്‍ അഞ്ചുപേര്‍ എ ഗ്രൂപ്പുകാരും നാലുപേര്‍ ഐ ഗ്രൂപ്പുകാരുമാണ്. നാല് എ ഗ്രൂപ് അംഗങ്ങള്‍ക്കെതിരെ ഡി.സി.സി നേതൃത്വം അടുത്തയിടെ നടപടി സ്വീകരിച്ചിരുന്നു. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സരസി കുട്ടപ്പന്‍, നിര്‍മല തങ്കരാജന്‍, അജില. എസ്, എസ്.പി. സുകുമാരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഈ നാലുപേര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നാണ് സൂചന. ചാണി വാര്‍ഡ് അംഗവും സ്വതന്ത്രയുമായ പ്രസന്നകുമാരിയും എല്‍.ഡി.എഫിനെ പിന്തുണക്കാനാണ് സാധ്യത. രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്.
കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് നിലവില്‍വന്നത് 1960ലാണ്. ഇതു വരെയുള്ള ഭരണത്തില്‍ എട്ടുവര്‍ഷം മാത്രമാണ് എല്‍.ഡി.എഫ് അധികാരത്തിലിരുന്നത്. 95 മുതല്‍ 98 വരെയും 2005 മുതല്‍ 2010 വരെയുമായിരുന്നു ഇത്.

ബാര്‍കോഴക്ക് പ്രത്യേക അന്വേഷണ സംഘം വേണം; വി.എസിനെ തള്ളി സി.പി.എം

Posted: 05 Nov 2014 12:02 AM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യം തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസ് അച്യുതാനന്ദന്‍റ വാദം സി.പി.എം പൂര്‍ണമായി തള്ളിയിരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വി.എസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിബിഐ അന്വേഷണമല്ല, ആക്ഷേപങ്ങള്‍ ഇല്ലാത്ത സത്യസന്ധരായ അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിക്കേണ്ടതെന്നും ഇതിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം അപഹാസ്യമാണ്.നിരവധി തവണ വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. അന്വേഷണ രീതിയെ സംബന്ധിച്ച് അവര്‍ക്ക് നന്നായി അറിയാം.

പിന്നെയുള്ളത് സി.ബി.ഐ അന്വേഷണമാണ്. ഇവര്‍ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്. ജുഡീഷ്യല്‍ അന്വേഷണമാകട്ടെ അത് കാലതാമസം വരുത്തും. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. 408 ബാറുകള്‍ അടച്ചു പൂട്ടിയ അന്നു മുതല്‍ അഴിമതി തുടങ്ങിയിട്ടുണ്ട്. ധനമന്ത്രി മാണി രാജി വെച്ച് അന്വേഷണം നേരിടണം. രാജി വെക്കാന്‍ തയ്യാറായില്ളെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബാര്‍ വിഷയത്തില്‍ ഒന്നും സംഭവിക്കില്ല. കോഴപ്പണം എത്രയെന്നതടക്കം വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം.  ഇതില്‍ മന്ത്രിമാര്‍ക്കു പുറമെ ആര്‍ക്കൊക്കെയാണ് പങ്കുള്ളത് എന്ന് പുറത്തു വരണം.

സര്‍ക്കാറിനെ അട്ടിമറിക്കുന്ന നിലപാട് തങ്ങള്‍ക്കില്ല. ജ്ഞാനപ്പാനയില്‍ പറയുന്നുണ്ട് എണ്ണിയെണ്ണിക്കുറയുന്നോരായുസ്സും മണ്ടി മണ്ടിക്കയറുന്ന മോഹവും എന്ന്. അത്തരം മോഹം ഞങ്ങള്‍ക്കില്ളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 

റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റ് പിടിച്ചെടുത്തു: ഒബാമക്ക് തിരിച്ചടി

Posted: 04 Nov 2014 11:12 PM PST

Image: 

വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റിന്‍െറ ഇരു സഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും വന്‍ തിരിച്ചടി. എട്ടു വര്‍ഷത്തിനു ശേഷമാണ് യു.എസ് കോണ്‍ഗ്രസ് സെനറ്റ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തത്. നൂറില്‍ 52 സീറ്റുകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഇതിനകം വിജയം ഉറപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളായ വെസ്റ്റ് വെര്‍ജീനിയ, സൗത്ത് ഡക്കോട്ട, മൊണ്ടാന എന്നിവയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തിട്ടുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതിച്ഛായ ഇടിഞ്ഞതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയകാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഫലം ഒബാമയുടെ സ്ഥാനത്തിന് ഭീഷണിയല്ല.

പാര്‍ലമെന്‍റിന്‍െറ അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 36 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ, മേയര്‍, ഗവര്‍ണര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കുന്നുണ്ട്.

രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാനിടയുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. റിപ്പബ്ളിക്കന്‍ കക്ഷിക്ക് സെനറ്റിന്‍െറ നിയന്ത്രണം ലഭിക്കാന്‍ ആറു സീറ്റുകള്‍കൂടി വേണം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ. 435 അംഗങ്ങളില്‍ 233 പേരും റിപ്പബ്ളിക്കന്മാരാണ്. അതേസമയം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പടെ 55 പേര്‍ ഡെമോക്രാറ്റുകളാണ്.

 

ജില്ലയില്‍ വ്യാജ ലോട്ടറി വ്യാപിക്കുന്നു

Posted: 04 Nov 2014 11:11 PM PST

തൃശൂര്‍: ഒരിടവേളക്ക് ശേഷം ജില്ലയില്‍ വ്യാജ ലോട്ടറി സജീവമാകുന്നു. ലോട്ടറി വ്യാപാരം കനത്തതോടെ വ്യാജന്‍മാര്‍ അരങ്ങുവാഴുകയാണ്. വ്യാജ ലോട്ടറി നിര്‍മാതാക്കളും വില്‍പനക്കാരുമായ സംഘം ജില്ലയില്‍ വ്യാപിക്കുന്നതായാണ് രഹസ്യ പൊലീസ് റിപ്പോര്‍ട്ട്. വ്യാജ ലോട്ടറി നിര്‍മിക്കുന്ന സംഘത്തിലുള്ളവര്‍ രഹസ്യ പൊലീസിന്‍െറ പിടിയിലായതായി സൂചനയുണ്ട്. ഇവരില്‍ നിന്ന് പ്രിന്‍റര്‍ അടക്കം ഉപകരണങ്ങള്‍ പിടിച്ചെടുത്തതായാണ് വിവരം. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാന്‍ പൊലീസ് വലവിരിച്ചിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായത്.
സംസ്ഥാനത്തെ ലോട്ടറി വിപണിയുടെ മുഖ്യ കേന്ദ്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ ലോട്ടറി വില്‍പന കൂടിയിരിക്കുകയാണ്. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടയില്‍ ലോട്ടറി വ്യാപാരം നിലച്ചിരുന്നു. ഈ പ്രശ്നം പരിഹരിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും കൂടുതല്‍ ലോട്ടറികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നതോടെ വ്യാപാരം പച്ചപിടിച്ചു. പിന്നീട് ലോട്ടറി ടിക്കറ്റിന് വിലകൂട്ടിയതിനൊപ്പം സമ്മാനത്തുക കൂടി വര്‍ധിപ്പിച്ചതോടെ ജില്ലയില്‍ വ്യാപാരം പാരമ്യത്തിലത്തെി. മാത്രമല്ല ഓണ്‍ലൈന്‍ ലോട്ടറി നാടുനീങ്ങിയതും സംസ്ഥാന ലോട്ടറിക്ക് ചാകരയായി.സ്വന്തം പണിക്കിടെ ലോട്ടറി വില്‍പന നടത്തുന്നവരും അധികരിച്ചു.
'സൈഡ് ബിസിനസിലൂടെ' കൂടുതല്‍ പണം ലഭിക്കാനായതോടെ നേരത്തെ ഉണ്ടായിരുന്ന പണി ഒഴിവാക്കി ഭാഗ്യം വില്‍ക്കുന്നവരായി പലരും മാറി. നിലവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് 4476 ഉും രജിസ്റ്റര്‍ ചെയ്യാത്ത 15000 ത്തോളം ലോട്ടറി ഏജന്‍സികളുമാണുള്ളത്. ദിനേനെ ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ജില്ലയില്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പ്രിന്‍റ് ചെയ്യുന്ന ഇത്രയും ടിക്കറ്റുകള്‍ പരിശോധിക്കുന്നത് പ്രായോഗികമല്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് വ്യാജന്‍മാരുടെ രംഗപ്രവേശം.
വാങ്ങുന്ന ടിക്കറ്റുകളില്‍ കൃത്രിമം ഉണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമെ കൈപറ്റാവൂ എന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഈ മുന്നറിയിപ്പ് പലരും സ്വീകരിക്കുന്നില്ല. മാത്രമല്ല കെട്ടുകണക്കിന് വാങ്ങുന്നവന് വിറ്റ് തീര്‍ക്കാന്‍ തന്നെ സമയം പോരാത്ത നിലക്ക് പരിശോധിക്കാന്‍ എവിടെ സമയം.
കഴിഞ്ഞ ദിവസം ഒരേ നമ്പറുമുള്ള രണ്ട് ടിക്കറ്റുകള്‍ ചാവക്കാട് നിന്നും ലഭിച്ചിരുന്നു. ഡബ്ള്യു.യു 558914 എന്ന നമ്പറാണ് രണ്ട് ലോട്ടറിയില്‍ കണ്ടത്തെിയത്.

വ്യാജ ലോട്ടറിയല്ളെന്ന് ജില്ലാ ഓഫിസര്‍
തൃശൂര്‍: രണ്ട് ലോട്ടറി ടിക്കറ്റില്‍ ഒരേ നമ്പര്‍ കണ്ടത്തെിയത് വ്യാജ ലോട്ടറിയല്ളെന്ന് ജില്ലാ ലോട്ടറി ഓഫിസര്‍ എം.എന്‍. വിനയകുമാര്‍. പ്രിന്‍റിങ്ങിനിടെ പറ്റിയ അബദ്ധം മാത്രമാണതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ദിനേന അച്ചടിക്കുന്ന ലക്ഷക്കണക്കിന് ടിക്കറ്റുകളില്‍ ഒന്ന് ഇരട്ടിച്ചത് മാത്രമാണത്. അതിനെ വ്യാജമെന്ന് പറയാനാവില്ല. മാത്രമല്ല ടിക്കറ്റുകളില്‍ ബാര്‍ കോഡ് ഉള്ളതിനാല്‍ സമ്മാനര്‍ഹമായ വ്യാജ ടിക്കറ്റുകള്‍ പരിശോധനക്ക് എത്തുമ്പോള്‍ പിടിക്കാനാവും.
ദിനേനെ വേണ്ട ഇത്രയധികം ടിക്കറ്റുകള്‍ പരിശോധിച്ച് നല്‍കാനാവില്ല. ടിക്കറ്റ് വാങ്ങുന്ന ഏജന്‍റുമാര്‍ കൃത്യമായി പരിശോധിച്ചതിന് ശേഷമെ വില്‍പന നടത്താവൂയെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് കാരുണ്യ പ്രവാഹം

Posted: 04 Nov 2014 11:11 PM PST

തൃപ്രയാര്‍: ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ചികിത്സാ നിധിയിലേക്ക് കാരുണ്യത്തിന്‍െറ നീരുറവയൊഴുകുന്നു.
അപകട വിവരമറിഞ്ഞ ഉടന്‍ എം.എ. യൂസഫലി വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപ ചൊവ്വാഴ്ച യൂസഫലിയുടെ പ്രതിനിധികളായ ഹാരിസ്, എന്‍.ബി. സ്വരാജ് എന്നിവര്‍ നാട്ടിക ജി.എഫ്.എച്ച്.എസ്.എസ് സ്കൂളിലത്തെി ചികിത്സാ സഹായ കമ്മിറ്റി ട്രഷറര്‍ കൂടിയായ പ്രിന്‍സിപ്പല്‍ കെ.എച്ച്. സാജന് കൈമാറി.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്ളസ് ടു വിദ്യാര്‍ഥി ശബരീഷിന്‍െറ ബന്ധുക്കള്‍, സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ. ജനാര്‍ദനന്‍, പി.ടി.എ പ്രസിഡന്‍റ് വി.കെ. ദിനേശ്, പ്രധാനാധ്യാപിക കെ.പി. വല്‍സല എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അഞ്ചുലക്ഷം രൂപ ചൊവ്വാഴ്ച നടന്ന അസംബ്ളിയില്‍ ലീഡര്‍ അതുല്‍ ശശി പ്രിന്‍സിപ്പലിന് കൈമാറി. നേരത്തെ സ്കൂളില്‍നിന്നുള്ള വിനോദയാത്ര റദ്ദാക്കി അതിനുള്ള തുക കുട്ടികള്‍ ചികിത്സാ നിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ വലപ്പാട്ടുകാരായ സ്കൂള്‍ വിദ്യാര്‍ഥികളുടെ യുവസേന സമാഹരിച്ച 7000 രൂപ ഭാരവാഹികളായ വിഷ്ണു വിനു, കെ.പി. മണികണ്ഠന്‍, എല്‍.വി. അക്ഷയ്, കെ.ആര്‍. രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഏല്‍പിച്ചു.
കൊടിയമ്പുഴ ദേവസ്വം വക വള്ളങ്ങള്‍ 50,000, മുനമ്പം ഹാര്‍ബറിലുള്ള വള്ളങ്ങളും തൊഴിലാളികളും 50,000, നാട്ടിക ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍, തൃപ്രയാര്‍ ദേവസ്വം ജീവനക്കാര്‍, നാട്ടിക സഹകരണ ജീവനക്കാര്‍, തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ശിവക്ഷേത്രം, മൂത്തകുന്നം ബീച്ച് ബ്രദേഴ്സ് എന്നിവരും സഹായനിധിയിലേക്ക് തുക നല്‍കി. യൂത്ത് കോണ്‍ഗ്രസ് നാട്ടിക പഞ്ചായത്ത് 14ാം വാര്‍ഡ് കമ്മിറ്റി സമാഹരിച്ച 10,920 രൂപ നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഭാരവാഹികളായ പി.എം. സിദ്ദീഖ്, ടി.എം. മിഥുന്‍ എന്നിവര്‍ പ്രിന്‍സിപ്പലിന് കൈമാറി.
നാട്ടിക-തൃപ്രയാര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ സമാഹരിച്ച 1,20,000 രൂപ ഭാരവാഹികളായ എ.എസ്. ഹരിദാസ്, എന്‍.പി. രാമന്‍കുട്ടി എന്നിവര്‍ ചികിത്സാ സഹായനിധിയിലേക്ക് ഏല്‍പിച്ചു. ഇതുവരെ 15 ലക്ഷം രൂപ ലഭിച്ചതായി ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് പോയ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥികളായ ശബരീഷ്, ലിജിന്‍ എന്നിവരെ ദേശീയപാത 17 നാട്ടിക സെന്‍ററിന് തെക്കുഭാഗത്തുവെച്ചാണ് സ്വകാര്യബസിടിച്ചത്.
ശബരീഷിന്‍െറ കാലില്‍ കൂടി ചക്രം കയറിയിറങ്ങി. നിര്‍ധന കുടുംബാംഗമായതിനാല്‍ സ്കൂള്‍ അധികൃതര്‍, എസ്.എം.സി, പി.ടി.എ, നാട്ടിക ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപവത്കരിക്കുകയായിരുന്നു.

വീണ്ടും കൈയേറ്റ ശ്രമം: കക്കാട് പുഴയുടെ അതിരു നിര്‍ണയിച്ച സര്‍വേക്കല്ലുകള്‍ കാണാനില്ല

Posted: 04 Nov 2014 11:08 PM PST

കണ്ണൂര്‍: കക്കാട് പുഴയിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പലയിടത്തുനിന്നും അപ്രത്യക്ഷമായി. നൂറോളം ഇടങ്ങളില്‍ പുഴയുടെ അതിരും സ്ഥലവും തിട്ടപ്പെടുത്തി സ്ഥാപിച്ച കല്ലുകളാണ് പലയിടങ്ങളിലും ഒരടയാളം പോലും ശേഷിപ്പിക്കാതെ അപ്രത്യക്ഷമായത്. കക്കാട് പുഴ സംരക്ഷണ സമിതിയുടെ സമരത്തിന്‍െറ ഭാഗമായി തുടങ്ങിയ സര്‍വേയും കല്ലിടലും അവസാനിച്ചതോടെ വീണ്ടും കൈയേറ്റത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
2006ല്‍ ഇഷിതാ റോയ് ജില്ലാ കലക്ടറായ സമയത്താണ് സര്‍വേ നടത്തി പുഴയുടെ അതിര് നിശ്ചയിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, ഇത് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ സമരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വേ നടത്തിയതും കല്ലിടാന്‍ തുടങ്ങിയതും. കൈയേറിയ സ്ഥലങ്ങളും മറ്റും തിരിച്ചുപിടിച്ചുള്ള കല്ലിടല്‍ പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഇതു മുടങ്ങിയതെന്നാണ് ആരോപണം. അതിരു നിശ്ചയിക്കാന്‍ കൊണ്ടുവന്ന കല്ലുകള്‍ ഇപ്പോള്‍ ആളുകള്‍ മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയാണ്. അതിരു നിര്‍ണയം നടക്കാതിരിക്കാന്‍ കല്ലുകള്‍ പുഴയില്‍ താഴ്ത്തിയ സംഭവവുമുണ്ട്.
നൂറുകണക്കിന് പേരുടെ നിത്യജീവിത മാര്‍ഗമായിരുന്നു വളപട്ടണം പുഴയുടെ കൈവഴിയായ കക്കാട് പുഴ. കാട്ടാമ്പള്ളി പദ്ധതിക്കായി ഷട്ടര്‍ ഉപയോഗിച്ച് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതോടെ പുഴയുടെ മരണമണി മുഴങ്ങി. കൈപ്പാട് കൃഷിയിലേര്‍പ്പെട്ടിരുന്ന നിരവധി കുടംബങ്ങള്‍ക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു. പുഴയുടെ ഒഴുക്ക് നിയന്ത്രിക്കപ്പെട്ടതിനെ തുടര്‍ന്ന് കൈയേറ്റവും വ്യാപകമായി. പുഴാതി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത്.
ഒമ്പതു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുഴക്ക് പലയിടങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലത്തിന്‍െറ രൂപം മാത്രമാണുള്ളത്. മണ്ണിട്ട് തൂര്‍ത്തതിനാല്‍ നാരുപോലെ ഒഴുകുന്ന ഇടങ്ങളുമുണ്ട്. പിന്നീട് ഷട്ടര്‍ തുറന്നുവെങ്കിലും മാലിന്യങ്ങള്‍ നിറഞ്ഞും സ്വാഭാവികത നഷ്ടപ്പെട്ടും പുഴ നാമാവശേഷമായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന കടുത്ത സമരത്തിന്‍െറ ഭാഗമായി തുടങ്ങിയ സര്‍വേയുടെ കല്ലുകള്‍ പോലും ഇല്ലാത്ത വിധത്തില്‍ വീണ്ടും പുഴയെ നശിപ്പിക്കാനാണ് കൈയേറ്റക്കാര്‍ ശ്രമിക്കുന്നത്. പുഴയെ അവഗണിക്കുന്നതിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം ആരംഭിക്കുന്നുണ്ട്.

തണ്ണിത്തുറയില്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗത്തില്‍ നിന്ന് എസ്.ഡി.പി.ഐ ഇറങ്ങിപ്പോയി

Posted: 04 Nov 2014 10:46 PM PST

വെളിയങ്കോട്: തണ്ണിത്തുറയില്‍ രണ്ടുയുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ആവശ്യമായകരുതലുകള്‍ എടുക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി ടി.എം. സിദ്ദീഖ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തതിനാല്‍ എസ്.ഡി.പി.ഐ അംഗങ്ങള്‍ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏരിയ, ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
സംഘര്‍ഷ സാധ്യതയുള്ള ഭാഗങ്ങളില്‍നിന്ന് കൊടിതോരണങ്ങളും പതാകകളും നീക്കാനും കൂടുതല്‍ പൊലീസുകാരെ നിയമിക്കാനും ബുധനാഴ്ച രാവിലെ 11 മണിക്ക് തണ്ണിത്തുറ അറബിയ്യ മദ്റസയില്‍ സമാധാന കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചു. ഡിവൈ.എസ്.പി ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി സി.ഐ മനോജ് കബീര്‍, പെരുമ്പടപ്പ് എസ്.ഐ സി.എന്‍. മോഹനന്‍, വെളിയങ്കോട് വില്ളേജ് ഓഫിസര്‍ സുഗേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.ടി. അജയ്മോഹന്‍, കല്ലാട്ടേല്‍ ഷംസു, എം.എം. നാരായണന്‍, ടി.എം. സിദ്ദീഖ്, അശ്റഫ് കോക്കൂര്‍, കെ.കെ. ബീരാന്‍കുട്ടി, എന്‍.കെ. സൈനുദ്ദീന്‍, പി.കെ. കൃഷ്ണദാസ്, കെ.പി. ചന്ദ്രന്‍, കെ.പി. മാധവന്‍, മൊയ്തുണ്ണി ഹാജി, ഷൈലോക്ക് വെളിയങ്കോട് എന്നിവര്‍ പങ്കെടുത്തു.

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി എം.എല്‍.എ സന്ദര്‍ശിച്ചു

Posted: 04 Nov 2014 10:43 PM PST

മട്ടാഞ്ചേരി: രണ്ട് ഉദ്ഘാടനം തീരുമാനിച്ച് വിവാദത്തിലായ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയും സംഘവും ആശുപത്രി സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഡിവിഷന്‍ കമ്മിറ്റിയും നഗരസഭയും ഉദ്ഘാടനം തീരുമാനിച്ചതെന്ന് സംഘത്തിന് പരിശോധനയില്‍ വ്യക്തമായി.
68 ലക്ഷം ചെലവിലാണ് റാമ്പ്, പൊലീസ് എയ്ഡ്പോസ്റ്റ്, നടപ്പാത എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ 28 ലക്ഷം റാമ്പിനും ഉപകരണങ്ങള്‍ക്കുമാണ് ചെലവായതെന്നാണ് അധികൃതര്‍ പറയുന്നത്. ഒന്നാം നിലയിലേക്ക് മാത്രം ഉപയോഗിക്കുന്നതിന് പത്തുലക്ഷത്തോളം രൂപ ചെലവില്‍ ലിഫ്റ്റ് നിര്‍മിക്കാമെന്നിരിക്കെ റാമ്പിന്‍െറ നിര്‍മാണം അശാസ്ത്രീയമാണെന്ന് എം.എല്‍.എ പറഞ്ഞു.
റാമ്പ് സ്ഥാപിക്കുന്നതിന് നിരവധി സ്ഥലം ഉപയോഗപ്പെടുത്തേണ്ടിവന്നു. താഴേ നിലയില്‍നിന്ന് രോഗികളെ വീല്‍ ചെയറിലും സ്ട്രച്ചറിലും കൊണ്ടുപോകുന്നതിന് ഷിഫ്റ്റുകള്‍ കണക്കാക്കി നാലോളം പുതിയ ജീവനക്കാരെ നിയമിക്കേണ്ടിവരും. ഇതു തുടര്‍ചെലവിനും ഇടയാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ആശുപത്രിയുടെ അകം ടൈല്‍ വിരിച്ചിട്ടുണ്ടെങ്കിലും ടോയ്ലറ്റുകള്‍ ശുചിത്വമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇതു നിര്‍മാണത്തിലെ പോരായ്മകളാണിതെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയും ആരോപിച്ചു. മാനേജ്മെന്‍റ് കമ്മിറ്റി അറിയാതെയാണത്രേ നവീകരണ ം്ര നടത്തിയത്.പിന്നീട് കൂടിയ മാനേജ്മെന്‍റ് കമ്മിറ്റി ടോയ്ലറ്റ് ബ്ളോക്കുകള്‍ നവീകരിക്കാന്‍ ധാരണയായി. ഇതിന് 2013-14 വര്‍ഷത്തെ പ്ളാന്‍ ഫണ്ടില്‍നിന്ന് 48 ലക്ഷം വിനിയോഗിക്കും. ഗേറ്റുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. മാറ്റിവെച്ച ഉദ്ഘാടനം നിര്‍മാണം പൂര്‍ത്തീകരിച്ച് മാര്‍ച്ചില്‍ നടത്താനും ധാരണയായി.ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്, നഗരസഭാ അസി. എക്സി. എന്‍ജിനീയര്‍ ഷംസുദ്ദീന്‍, അസി. എന്‍ജിനീയര്‍ ഓംപ്രകാശ്, ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ പി.എച്ച്. നാസര്‍, എം.എ. മുഹമ്മദാലി, എന്‍.എ. താഹ, ടി.കെ. ഷബീബ്, പൊന്നന്‍ എന്നിവര്‍ പങ്കെടുത്തു.

വാകയാട് ചുഴലിക്കാറ്റ്: നഷ്ടം രണ്ടു കോടി

Posted: 04 Nov 2014 10:40 PM PST

നടുവണ്ണൂര്‍: വാകയാട് കനത്ത പ്രഹരമേല്‍പിച്ച ചുഴലിക്കാറ്റില്‍ നഷ്ടം രണ്ടു കോടി. ചുഴലിക്കാറ്റ് ബാധിത പ്രദേശത്ത് വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ ആഴ്ചകളെടുക്കും. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാകയാട് പ്രദേശത്ത് തിങ്കളാഴ്ച വൈകീട്ടാണ് ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയത്. വീട് തകര്‍ന്നതും പ്രദേശത്തെ വ്യാപക കൃഷിനാശവും ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണ് മുറിഞ്ഞതുമുള്‍പ്പെടെയുള്ള നഷ്ടം രണ്ടു കോടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം.
18ഓളം ഇലക്ട്രിക് പോസ്റ്റുകളാണ് മരം വീണ് പൊട്ടിയത്. കെ.എസ്.ഇ.ബി കൂട്ടാലിട സെക്ഷനു കീഴിലെ ജീവനക്കാര്‍ ദ്രുതഗതിയില്‍ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടിനും വിറകുപുരക്കും ഭീഷണിയായി വന്‍മരങ്ങള്‍ വീണുകിടക്കുന്നത് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി. ലക്ഷക്കണക്കിന് വിലവിരുന്ന തേക്ക്, പ്ളാവ്, ഈട്ടി തുടങ്ങിയ മരങ്ങളാണ് ഏറെയും ചുഴലിക്കാറ്റില്‍ നശിച്ചത്. കുലക്കാറായ നേന്ത്രവാഴകള്‍ക്ക് വ്യാപക നാശമുണ്ടായി.
വാകയാട് പതിനൊന്നുകണ്ടി അങ്ങാടിയില്‍നിന്ന് തുടങ്ങി കല്ളോട്ട് കുന്നുമ്മല്‍ കോളനി വരെയുള്ള ഏക്കറുകളോളം പ്രദേശത്തെ കൃഷിയാണ് നശിച്ചത്. നിരവധി കര്‍ഷകരുടെ ജീവനോപാധിയായ നേന്ത്രവാഴ കൃഷി നശിച്ചത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി. അമ്പതോളം കര്‍ഷകരുടെ കൃഷിക്ക് വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. കല്ളേരി മഠത്തില്‍ നൗഷാദിന്‍െറ 250ഓളം കുലക്കാറായ നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു.
കണ്ടിയില്‍ പടിക്കല്‍ ഹമീദിന്‍െറ നൂറോളം വാഴകള്‍, കമുക്, പടുമരങ്ങള്‍ എന്നിവ ചുഴലിക്കാറ്റില്‍ നശിച്ചു. പതിനൊന്നുകണ്ടി അങ്ങാടിയിലെ റോഡിനിരുവശവുമുള്ള മരങ്ങള്‍ കാറ്റില്‍ മുറിഞ്ഞുവീണു. നാട്ടുകാരൊത്തൊരുമിച്ചാണ് പറമ്പില്‍ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. വീട് തകര്‍ന്ന് പരിക്കേറ്റ കൊളോറക്കണ്ടി അമ്മതിനെയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. പ്രദേശവാസികള്‍ക്ക് അടിയന്തര സഹായമത്തെിക്കാന്‍ അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ. കുഞ്ഞമ്മത് എം.എല്‍.എ, കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ ഹരിദാസന്‍, കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. വിനോദ്കുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മണി, ജില്ലാ പഞ്ചായത്തംഗം കാവില്‍ പി. മാധവന്‍, കോട്ടൂര്‍ കൃഷി ഓഫിസര്‍ ടി.ടി. ലളിതാദേവി, എം. മെഹബൂബ്, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ശ്രീധരന്‍, സി.എച്ച്. സുരേന്ദ്രന്‍, ബ്ളോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കല്ളോട്ട് കുന്നുമ്മല്‍ കോളനിയിലേക്കുള്ള ഗതാഗതം പുന$സ്ഥാപിച്ചു.
വാകയാട് ദേശീയ വായനശാലയില്‍ കൃഷി നശിച്ചവര്‍ക്കുള്ള അപേക്ഷഫേറാം വിതരണം ചെയ്യുന്ന കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്.

കെ.എം മാണിക്ക് മന്ത്രിസഭയുടെ പിന്തുണ

Posted: 04 Nov 2014 09:46 PM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിക്ക് മന്ത്രിസഭയുടെ  പൂര്‍ണ പിന്തുണ. മുഖ്യമന്തി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.സി.ബി.ഐ അന്വേഷണ ആവശ്യവും മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിലപാട് മാറ്റുന്നതിനനുസരിച്ച് നിലപാട് മാറ്റാന്‍ തനിക്കാവില്ല. വി.എസ് ആദ്യം കത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യമന്തി വ്യക്തമാക്കി.

മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരള കോണ്‍ഗ്രസിന്‍്റെ മാത്രം നേതാവല്ല കെ.എം മാണി, യു.ഡി.എഫിന്‍െറ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ഏതു സ്ഥാനത്തിനും അര്‍ഹനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫില്‍ നിന്ന് ആരേയും അടര്‍ത്തി മാറ്റാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആയുസ്സിനെക്കുറിച്ച് പലവിധ വാദങ്ങളുണ്ടായിരുന്നു. മാസങ്ങള്‍ മാത്രം ആയുസ്സ് പറഞ്ഞിട്ട് ഇതുവരെ മന്ത്രിസഭയ്ക്ക് ഒരുഘട്ടത്തില്‍ പോലും ഭീഷണിയുണ്ടായില്ളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് മുമ്പായി ഉമ്മന്‍ചാണ്ടി, കെ.എം മാണി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

സെന്‍സെക്സ് ആദ്യമായി 28,000 കടന്നു

Posted: 04 Nov 2014 09:10 PM PST

Image: 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 126 പോയന്‍റ് കൂടി 28,000ല്‍ എത്തി. ആദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണി 28,000 എന്ന തോത് മറികടന്നത്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച മുന്നേറ്റമാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരത്തിന്‍െറ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 28,004 പോയന്‍റ് ഉയരുകയും പിന്നീട് 28,000ലേക്ക് താഴുകയുമായിരുന്നു.

ദേശീയ സൂചികയായ നിഫ്റ്റിയിലും കുതിപ്പ് രേഖപ്പെടുത്തി. നിഫ്റ്റി 39.50 പോയന്‍റ് ഉയര്‍ന്ന് 8,363.65 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബജാജ് ഓട്ടോ, ഭെല്‍, സിപ്ള, ടാറ്റ പവര്‍, ടി.സി.എസ്, സണ്‍ ഫാര്‍മ, ആക്സസ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു. കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സെസ സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവ നഷ്ടത്തില്‍.

ഹുദ്ഹുദ് ചുഴലിക്കാറ്റിന് പിന്നാലെ 'അശോഭ'

Posted: 04 Nov 2014 09:06 PM PST

Image: 

ന്യൂഡല്‍ഹി: ഹുദ് ഹുദിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് 'അശോഭ' എന്ന് പേരിട്ട ചുഴലിക്കാറ്റിനെ കുറിച്ചുള്ള സൂചനകള്‍ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ലഭിച്ചത്. നവംബറിലെ രണ്ടാമത്തെ ആഴ്ചയോടെ 'അശോഭ' ചുഴലിക്കാറ്റ് ആന്ധ്രാ തീരപ്രദേശമായ വിശാഖപട്ടണത്തിലൂടെ കടന്നു പോകുമെന്നാണ് നിഗമനം. സമാനപാതയിലൂടെയാണ് ഹുദ് ഹുദ് ചുഴലിക്കാറ്റും കടന്നു പോയത്. പുതിയ ചുഴലിക്കാറ്റിന് 'അശോഭ' എന്ന് പേര്  നിര്‍ദശിച്ചത് ശ്രീലങ്കയാണ്.

ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണത്തിന് 1400 മുതല്‍ 1500 വരെ കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കാറ്റിന്‍െറ ശക്തി വര്‍ധിച്ചു. ചുഴലിപ്പിറവിക്ക് പറ്റിയ ഊഷ്മാവാണ് സമുദ്രോപരിതലത്തിലേത്. ഇതെല്ലാം കൂടി ഒത്തുചേര്‍ന്നാല്‍ ചുഴലിക്കാറ്റിന് വഴിവെക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ നിഗമനം.

ബംഗള്‍ ഉള്‍ക്കടലില്‍ നവംബര്‍, 2015 മേയ് മാസങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഐ.എം.ഡി ഡയറക്ടര്‍ കെ. സീതാറാം അറിയിച്ചു. ആന്ധ്ര ഉള്‍പ്പെടുന്ന ഒഡീഷ മുതല്‍ തമിഴ്നാട് വരെയുള്ള വടക്കന്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെകുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കും. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ചുഴലിക്കാറ്റ് കടന്നുപോകുന്ന ദിശ സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാ^ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരണപ്പെട്ടു. നാല് ലക്ഷം പേരെ ദുരന്തം പ്രതികൂലമായി ബാധിച്ചു.
 

ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ മദ്യമാഫിയ: വി.എം സുധീരന്‍

Posted: 04 Nov 2014 08:45 PM PST

Image: 

കാസര്‍കോട്: ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ മദ്യമാഫിയയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത കൂടി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മദ്യമാഫിയക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്.  

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. സര്‍ക്കാരിന്‍റെ തിളക്കം കുറയ്ക്കാനാണ് ചിലരുടെ ശ്രമം. ബാറുടമകളുടെ ആരോപണങ്ങളെ അന്തിമ വിധിയായി കാണുന്നില്ല. കോഴ ആരോപണത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരുടെ അജണ്ടയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

സി.പി.എം സെക്രട്ടറി ചര്‍ച്ച ചെയ്യേണ്ടത് പിളര്‍പ്പിനെകുറിച്ചല്ല. പാര്‍ട്ടിക്കേറ്റ ധാര്‍മിക മൂല്യച്ചുതിയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

"അക്രമരഹിത, ലഹരി വിമുക്ത കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് ചൊവ്വാഴ്ചയാണ് കാസര്‍കോട് കുമ്പളയില്‍ തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതാക കൈമാറി തുടക്കം കുറിച്ച ജനപക്ഷ യാത്ര കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ കണ്ണൂര്‍ ജില്ലയിലേക്ക് കടക്കും.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരം

Posted: 04 Nov 2014 08:38 PM PST

Image: 

മസ്കത്ത്: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരംനല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനാണ് ഇപ്പോള്‍ കേരള തെരഞ്ഞെടുപ്പ് കമീഷന്‍ അവസരം നല്‍കുന്നത്. പേരും വിവരങ്ങളുമടക്കമുള്ള വിവരങ്ങളും ഫോട്ടോയും അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.  വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. ഓണ്‍ലൈനായി പേരുചേര്‍ക്കാന്‍ പ്രവാസിക്ക് ആദ്യമായാണ് അവസരം ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷകള്‍ നാട്ടിലെ താലൂക്ക് ഓഫിസുകളില്‍ സമര്‍പ്പിക്കണമായിരുന്നു. ഈ മാസം 25വരെയാണ് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റായ www.ceo,kerala.gov.in.eregistration.html ലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ല, ജനന തീയതി, പ്രവാസിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്. കുടുബത്തിലെ തിരിച്ചറിയല്‍ കാര്‍ഡുടമയുടെ നമ്പറും വിവരങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍. പേര്, വിലാസം, വീട്ടുനമ്പര്‍, വീട്ടുപേര് തുടങ്ങിയ ഏഴ് കോളങ്ങളാണ് മൂന്നാം ഘട്ടത്തിലുള്ളത്. പിന്നീട് ഫോട്ടോ അപ്ലോഡ് ചെയ്യണം. വെളുത്തതോ ഇളം നിറത്തിലോ ബാക്ക്ഗ്രൗണ്ടുള്ളതാവണം ഫോട്ടോ. കണ്ണുകള്‍ ശരിയായി കാണുന്നതും മുഖം നേരെയുള്ളതുമാകണം.
ഫോട്ടോ 180 കെ.ബിയില്‍ താഴെയുള്ളതാകണമെന്നും നിര്‍ദേശമുണ്ട്. അപ്ലോഡ് പൂര്‍ത്തിയായ ശേഷം ഹോം പേജില്‍ പോയി special summery message 2015 ല്‍ പോയാല്‍ അപേക്ഷ സ്വീകരിച്ചോ എന്ന് മനസ്സിലാവും.
ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ അവസരം എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏറെ പ്രയാസമുണ്ടെന്നും സാധാരണക്കാര്‍ക്കുകൂടി പൂരിപ്പിക്കാന്‍ പറ്റിയ രീതിയില്‍ ഇവ ലഘൂകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും പൂരിപ്പിച്ചുകഴിഞ്ഞാല്‍ സ്വീകരിക്കപ്പെടാന്‍ ഏറെ പ്രയാസം അനുഭവിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നൂലാമാലകള്‍ ഒഴിവായതിനാല്‍ എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗിക്കണമെന്ന് ഒ.ഐ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംഘടനകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഓരോ വോട്ടും നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിട്ടും 10,000 പേര്‍ മാത്രമാണ് കേരളത്തില്‍നിന്ന് രജിസ്റ്റര്‍ ചെയ്തത്. ഈ അവസരമെങ്കിലും പ്രവാസികള്‍ ഉപയോഗപ്പെടുത്തണം.
പലപ്പോഴും അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാറുണ്ടെങ്കിലും അവ ലഭ്യമായിക്കഴിഞ്ഞാല്‍ ഉപയോഗപ്പെടുത്താന്‍ പലരും മടിക്കാറാണ് പതിവെന്ന് കെ.ഐ.എ ജനറല്‍ സെക്രട്ടറി കെ. മുനീര്‍ പറഞ്ഞു. പ്രവാസികള്‍ അവസരം ഉപയോഗപ്പെടുത്തിയില്ളെന്നും പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ താല്‍പര്യമില്ളെന്നുമുള്ള ധാരണ പരക്കും. അതിനാല്‍, വോട്ടവകാശത്തിന്‍െറ ആദ്യപടിയായി പേരു ചേര്‍ക്കാന്‍ എല്ലാ പ്രവാസികളും സജീവമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു

Posted: 04 Nov 2014 08:36 PM PST

Image: 

കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വന്‍ വര്‍ധനക്കുള്ള സാധ്യത നിലനില്‍ക്കെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കുകൂടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ നീക്കം.  
മെഡിക്കല്‍ ടൂറിസം വ്യാപകമാവുന്നതാണ് സര്‍ക്കാറിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സന്ദര്‍ശക വിസയിലത്തെുന്നവര്‍ കുവൈത്തിലെ ആരോഗ്യ സേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം.
പാര്‍ലമെന്‍റ് അംഗം ഖലീല്‍ അല്‍ സാലിഹ് ആണ് ഈവര്‍ഷം ജൂലൈയില്‍ സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. തുടര്‍ന്ന്, നിര്‍ദേശം പഠിക്കാന്‍ പാര്‍ലമെന്‍റിന്‍െറ ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. എം.പി സഅ്ദൂന്‍ അല്‍ഹമ്മാദ് അല്‍ഉതൈബി ചെയര്‍മാനായ സമിതിയാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ പരിഗണനക്കായി ഉടന്‍ സമര്‍പ്പിക്കുമെന്ന് അല്‍ഉതൈബി കൂട്ടിച്ചേര്‍ത്തു.
വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതു തരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണംവരുത്താനും അതുവഴി നടപടികള്‍ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് എം.പി നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.
 വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിക്കുകയും വിദേശികളുടെ ചികിത്സക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്വകാര്യവത്കരണം നടപ്പാവുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദീനാറില്‍നിന്ന് ചുരുങ്ങിയത് 150 ദീനാറെങ്കിലുമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.  നേരത്തേ, രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തെ സ്വദേശികളില്‍ ഇതുവരെ 250 പേര്‍ക്ക് എയ്ഡ്സ് ബാധയേറ്റതായും അടുത്തിടെ രാജ്യത്തത്തെിയവരില്‍ 2000ത്തോളം പേര്‍ എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗബാധിതരായിരുന്നുവെന്നുമുള്ള ആരോഗ്യ മന്ത്രാലയത്തിന്‍െറ കണ്ടത്തെലിനെ തുടര്‍ന്നായിരുന്നു ഇത്. നിലവില്‍ ഏതു രാജ്യക്കാര്‍ക്കും പ്രത്യേകം വൈദ്യപരിശോധനക്ക് വിധേയമാവാതെതന്നെ കുവൈത്തിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്ന സാഹചര്യമാണുള്ളത്. വിദേശികളുടെ ചികിത്സാ നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അടുത്തിടെ ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

പാകിസ്താനില്‍ മോര്‍ട്ടാര്‍ഷെല്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികള്‍ മരിച്ചു

Posted: 04 Nov 2014 08:33 PM PST

Image: 

സിയാല്‍കോട്ട്: കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് മോര്‍ട്ടാര്‍ഷെല്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്നു കുട്ടികള്‍ മരിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുഹാല്‍പ്പുര ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. സൈന(8), ഹുന്‍സാല(11), ഹഫീസ്(12) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷ കാലത്ത് ഇന്ത്യ വിക്ഷേപിച്ചിരുന്ന മോര്‍ട്ടാര്‍ഷെല്ലാണ് അപകടമുണ്ടാക്കിയതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മോര്‍ട്ടാര്‍ഷെല്ലിനു സമീപമത്തെിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 19,600 രൂപ

Posted: 04 Nov 2014 08:23 PM PST

Image: 

കൊച്ചി: നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. നവംബര്‍ ഒന്ന് മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ചൊവ്വാഴ്ച പവന് 19,680 രൂപയായിരുന്നു വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 04.67 ഡോളര്‍ താഴ്ന്ന് 1,162.73 ഡോളറിലെത്തി.

അക്ഷര വസന്തത്തിന് ഇന്ന് തിരശ്ശീല ഉയരും

Posted: 04 Nov 2014 07:53 PM PST

Image: 

ഷാര്‍ജ: വായനാപ്രേമികളുടെ മനസ്സില്‍ അക്ഷര വസന്തം വിരിയിച്ച് 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി രാവിലെ പത്തിന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബാള്‍ റൂമില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ പവലിയന്‍ ഉച്ചക്ക് 12ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യും. 11 ദിവസം നീളുന്ന മേളയില്‍ 59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകര്‍ പങ്കെടുക്കും. പ്രശസ്ത നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍ അടക്കമുള്ള എഴുത്തുകാരുടെ സാന്നിധ്യം പുസ്തകമേളക്ക് ഇത്തവണ കൊഴുപ്പേകും.
അമേരിക്കയിലെ മുന്‍ പാകിസ്താന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി, അമേരിക്കന്‍ എഴുത്തുകാരന്‍ വില്ളോ വില്‍സണ്‍, കാമില ശംസി, ഡഗ്ളസ് ബ്രിസ്റ്റണ്‍, റാന്‍ദ അബ്ദുല്‍ ഫത്താഹ്, ഈജിപ്ത് മുന്‍ വിദേശകാര്യ മന്ത്രി അഹ്മദ് അബു അല്‍ ഗൈത്, നടന്‍ ആദില്‍ ഇമാം, നോവലിസ്റ്റും കവിയുമായ അഹ്ലാം മുസ്തഗാന്‍മി, ടെലിവിഷന്‍ ആങ്കര്‍ ഹംദി കന്ദില്‍, അസ്ഹര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്‍റ് ഡോ. അഹ്മദ് ഉമര്‍ ഹാശിം, ഡോ. അഹ്മദ് അമാറ, അല്‍ജീരിയന്‍ എഴുത്തുകാരന്‍ യാസ്മിന ഖദ്റ തുടങ്ങിയവര്‍ അതിഥികളില്‍ പെടും. മേളയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രസാധകരുടെ എണ്ണം ഇത്തവണ റെക്കോഡാണ്. 100ഓളം പ്രസാധകരാണ് ഇത്തവണയത്തെുന്നത്. ഇന്ത്യയില്‍ നിന്ന് ശശി തരൂര്‍ എം.പി അടക്കം 30ഓളം എഴുത്തുകാര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നടി മഞ്ജുവാര്യരുടെ സാന്നിധ്യം നിരവധി പേരെ ആകര്‍ഷിക്കും.
അമേരിക്കന്‍ ലിറ്റററി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നവംബര്‍ 11 മുതല്‍ 13 വരെയാണ് സമ്മേളനം. അന്താരാഷ്ട്ര തലത്തില്‍ ലൈബ്രേറിയന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. നടനും എഴുത്തുകാരനുമായ സ്റ്റീഫന്‍ ഫ്രൈയുടെ ഡിജിറ്റല്‍ സ്റ്റോറി ടെല്ലിങ് പ്രൊജക്റ്റാണ് മറ്റൊരു ആകര്‍ഷണം. സംവാദങ്ങള്‍, കുട്ടികള്‍ക്കായുള്ള ശില്‍പശാലകള്‍, പാചക പ്രദര്‍ശനം, സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം തുടങ്ങി 780 ഓളം പരിപാടികള്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് മേള. വെള്ളിയാഴ്ച വൈകിട്ട് നാലുമുതല്‍ രാത്രി 11 വരെ. പാര്‍ക്കിങ് സൗജന്യം.
 

സൗദിയില്‍ അഞ്ചുപേരെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു: ഒമ്പത് പേര്‍ അറസ്റ്റില്‍

Posted: 04 Nov 2014 07:11 PM PST

Image: 

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ അജ്ഞാതരുടെ വെടിയേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 ന് അല്‍ഹസയിലെ ദാല്‍വയില്‍ നടന്ന സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ് അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സുരക്ഷാ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത്് പേരെ ഇത ്വരെയായി സുരക്ഷാവിഭാഗം പിടികൂടിയിട്ടുണ്ട്. പരിക്കേറ്റവര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
കാറിലത്തെിയ അജ്ഞാതര്‍ സ്വദേശികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സൂചനയുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കിഴക്കന്‍ പ്രവിശ്യയെ നടുക്കിയ സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജിതമായി നടന്നുവരികയാണ്. സംഭവത്തെ രാജ്യത്തെ ഉന്നത പണ്ഡിത സഭ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.
സംഭവം കിഴക്കന്‍ പ്രവിശ്യയിലാണെങ്കിലും രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മുമ്പ് നടന്ന തീവ്രവാദി ബന്ധമുള്ള സംഭവവുമായി ബന്ധപ്പെട്ട് റിയാദ് പ്രവിശ്യയിലെ ശഖ്റയില്‍ ശക്തമായ പരിശോധന തുടരുന്നുണ്ട്. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 200 കി.മീറ്റര്‍ അകലെയുള്ള ശഖ്റ നഗരം സുരക്ഷ സേനയും പട്ടാളവും വളഞ്ഞിരിക്കുകയാണ്. ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാഭടനും ഒരു തീവ്രവാദിയും മരണപ്പെട്ടതായി ‘അല്‍അറബിയ്യ’ റിപ്പോര്‍ട്ട് ചെയ്തു.
ഒമ്പതോളം പേര്‍ ഇതിനകം സൗദി സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള പരിശോധന സൗദിയുടെ പല ഭാഗത്തും ഊര്‍ജിതമായി നടന്നുവരികയാണ്. അല്‍ഖസീം മേഖലയിലും കിഴക്കന്‍ പ്രവിശ്യയിലെ തീര നഗരമായ അല്‍ഖോബാറിലും ശക്തമായ തെരച്ചില്‍ നടക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് അല്‍ഹസയിലെ ഖാലിദിയ്യയില്‍ അക്രമമുണ്ടായി. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, പരിക്കേറ്റ് ഹുഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ അല്‍ഹസ ഗവര്‍ണര്‍ അമീര്‍ ബദര്‍ ബിന്‍ മുഹമ്മദ് ബിന്‍ ജല്‍വ സന്ദര്‍ശിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.1 അടിയായി

Posted: 04 Nov 2014 06:49 PM PST

Image: 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 138.1 അടിയിലേക്കാണ് ജലനിരപ്പ് ഉയര്‍ന്നത്. എന്നാല്‍ അണക്കെട്ടിലെയും വൃഷ്ടി പ്രദേശത്തെയും മഴയില്‍ കുറവു വന്നിട്ടുണ്ട്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 3587 ഘനയടിയില്‍ നിന്ന് 2118 ഘനയടിയായി കുറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍െറ അളവ് കൂടാന്‍ കഴിഞ്ഞ ദിവസം കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സെക്കന്‍ഡില്‍ 750 ഘനയടിയില്‍ നിന്ന് 1216 ഘനയടിയായി ഉയര്‍ത്തി.

അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതും സ്പില്‍വേ ഷട്ടറിലെ തകരാര്‍ മൂലമുണ്ടായ പ്രതിസന്ധിയുമാണ് ഇപ്പോഴത്തെ ആശങ്കക്ക് വഴിവെച്ചത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ഇന്ന് ഉച്ചക്ക് 12ന് മന്ത്രി പി.ജെ. ജോസഫിന്‍െറ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരും. മുല്ലപ്പെരിയാര്‍ ഉന്നതതല സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

മോദിക്കെതിരെ പടയൊരുക്കം

Posted: 04 Nov 2014 06:15 PM PST

Image: 
Subtitle: 
സംഘ്യോഗത്തില്‍ മോദിക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍െറ വിമര്‍ശം

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ശൈലിക്കെതിരെ ആര്‍.എസ്.എസില്‍ പടയൊരുക്കം. ആഗ്രയില്‍ നടന്ന സംഘ്യോഗത്തില്‍ മോദി ശൈലിക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രൂക്ഷവിമര്‍ശമുന്നയിച്ചതായാണ് റിപ്പോര്‍ട്ട്. സംഘ് അജണ്ടകളോട് അകല്‍ച്ചകാട്ടുന്നതും നാഗ്പൂരുകാരനായ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നയരൂപവത്കരണ ചര്‍ച്ചകളില്‍ അവഗണിക്കുന്നതും വിമര്‍ശത്തിന് കാരണമായി. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയോട് ശത്രുത തുടരുന്നതും അമിത് ഷായെ പാര്‍ട്ടി ദേശീയാധ്യക്ഷ പദവിയില്‍ അവരോധിച്ചതുമാണ് വിമര്‍ശത്തിനുള്ള മറ്റ് കാരണങ്ങള്‍. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ഭാഗവതിന്‍െറ പ്രസ്താവന വിവാദമായപ്പോള്‍ പ്രതിരോധിക്കാതെ മാറിനിന്നതും ഇവയില്‍പെടും. എന്നാല്‍, മോദിക്കുള്ള ജനപിന്തുണ മാനിച്ച് തല്‍ക്കാലം ക്ഷമിക്കുകയാണെന്നാണ് സൂചന.

മാര്‍ച്ചില്‍ നാഗ്പൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രതിനിധി സഭയില്‍ വിഷയം വീണ്ടുമുയരും. സംഘിനും ബി.ജെ.പിക്കും ഇടയിലെ കണ്ണിയായ ജോയന്‍റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണിയെ മാറ്റി കൃഷ്ണഗോപാലിനെ പകരക്കാരനാക്കിയത് മോദിക്കുള്ള ആര്‍.എസ്.എസിന്‍െറ സൂചനയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദിയെ ബി.ജെ.പി പ്രചാരണ സമിതി അധ്യക്ഷനാക്കിയതിനുപിന്നിലെ പ്രധാനിയാണ് സുരേഷ് സോണി. മോദിയും സര്‍ക്കാറും സംഘ് അജണ്ടകള്‍ പാടെ അവഗണിച്ച് കോര്‍പറേറ്റുകള്‍ക്ക് ചെവികൊടുക്കുന്നു എന്നാണ്  ആര്‍.എസ്.എസുകാരുടെ പ്രധാന ആരോപണം.

മന്ത്രിസഭയിലും ഉദ്യോഗവൃന്ദങ്ങളിലും പാര്‍ട്ടിയിലും തനിക്ക് ആവശ്യമായവരെ മാത്രം പരിഗണിക്കുകയും അതിന് ശഠിക്കുകയും ചെയ്യുന്ന മോദീ ശൈലി ഉള്‍ക്കൊള്ളാന്‍ ആര്‍.എസ്.എസിന് കഴിയുന്നില്ല. പ്രധാനമന്ത്രിപദത്തിലും പാര്‍ട്ടി ദേശീയാധ്യക്ഷ പദവിയിലും ഒരേ നാട്ടുകാര്‍ ഇരിക്കുന്നത് ആര്‍.എസ്.എസ് നയത്തിന് വിരുദ്ധമാണ്. സംഘ് നേതൃത്വം പ്രധാനമന്ത്രിപദത്തില്‍ കാണാന്‍ ആഗ്രഹിച്ച നിതിന്‍ ഗഡ്കരിയെ മോദി പാടെ തഴയുകയാണ്.  

മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ആശയക്കാരായ ശിവസേനയുമായി ചേര്‍ന്ന് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ഇരുവരും ഭരണത്തില്‍ പങ്കാളികളാകണമെന്നതുമായിരുന്നു ആര്‍.എസ്.എസിന്‍െറ താല്‍പര്യം. എന്നാല്‍, മോദി- അമിത് ഷാമാരുടെ പൂര്‍ണ നിയന്ത്രണത്തിന് വഴങ്ങി ശിവസേനയെ ബി.ജെ.പി മാറ്റിനിര്‍ത്തിയത് ആര്‍.എസ്.എസിന് ദഹിച്ചിട്ടില്ല. ശിവസേനാ വിഷയത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതാക്കള്‍ക്കുമിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്.

നേതാക്കള്‍ ഒരുമിച്ചു; ജനപക്ഷ യാത്ര കോണ്‍ഗ്രസില്‍ മഞ്ഞുരുക്കത്തിന് വേദിയായി

Posted: 04 Nov 2014 06:06 PM PST

Image: 

കാസര്‍കോട്: ഭിന്നതയുടെ ശൈത്യം പിന്നിട്ട് കോണ്‍ഗ്രസിനകത്തെ മഞ്ഞുരുക്കത്തിന്‍െറ നേര്‍സാക്ഷ്യമായി ജനപക്ഷ യാത്രയുടെ ഉദ്ഘാടന വേദി മാറി. ഗ്രൂപ് സമവാക്യങ്ങള്‍ക്കതീതമായി വിഭിന്ന ചേരികളിലെ നേതാക്കളുടെ സംഗമം കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജാഥയുടെ ഉദ്ഘാടന വേദിക്ക് സമത്വ മുഖം പകര്‍ന്നുനല്‍കി.  

വിവിധ ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് 160 ഓളം നേതാക്കളാണ് വേദിയില്‍ തിങ്ങിഞെരുങ്ങിയിരുന്നത്. ‘വേദിയിലിരിക്കുന്ന നേതാക്കളുടെ മുഴുവന്‍ പേരും സ്റ്റേജില്‍ നോക്കാതെ എനിക്ക് പറയാന്‍ പറ്റും. കാരണം കേരളത്തിലെ മൊത്തം നേതാക്കളുടെ പേരുപറഞ്ഞാല്‍ മതിയല്ളോ. പക്ഷേ, മുഴുവന്‍ പേരും പറഞ്ഞാല്‍ എനിക്ക് പ്രസംഗിക്കാന്‍ സമയമുണ്ടാകില്ല’ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്, പരിഹാസമായല്ല പ്രശംസയായാണ് സദസ്സ് കേട്ടത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്,  എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, നേതാക്കളായ എം.എം. ഹസന്‍, കെ. സുധാകരന്‍, എന്‍. പീതാംബരക്കുറുപ്പ്, വി.ഡി. സതീശന്‍,  പന്തളം സുധാകരന്‍, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, പത്മജ വേണുഗോപാല്‍,  കെ.പി. അനില്‍ കുമാര്‍,  കെ.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. ടി.സിദ്ദീഖ്, ശരത്ചന്ദ്ര പ്രസാദ്, പി.സി.ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, സതീശന്‍ പാച്ചേനി, വി.ടി. ബല്‍റാം എന്നിങ്ങനെ വിഭിന്ന ചേരികളിലെ നേതാക്കളുടെ വന്‍ സാന്നിധ്യമുണ്ടായി.

അതേസമയം, കെ. മുരളീധരന്‍െറ അഭാവം ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്‍െറ ആലോചനകളെ തകിടംമറിച്ച് വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതോടെ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ശീതസമരത്തിന് പൂര്‍ണ വിരാമമായെന്ന് വേദിയിലെ കാഴ്ച വെളിവാക്കി.

പെണ്‍വേഷം കെട്ടി അരങ്ങുതകര്‍ത്ത് ആണ്‍കുട്ടികള്‍; നവ്യാനുഭവമായി ‘ഗോട്ടിപുവ’

Posted: 04 Nov 2014 05:53 PM PST

Image: 

കോട്ടക്കല്‍: ചിലങ്കയണിഞ്ഞ് പെണ്‍വേഷവിധാനത്തില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ മെയ്വഴക്കത്തോടെ അവര്‍ ചുവടുവെച്ചു. ഒഡീഷയിലെ പ്രാചീന നൃത്ത കലാരൂപമെന്നറിയപ്പെടുന്ന ‘ഗോട്ടിപുവ’ ആസ്വാദകര്‍ക്ക് പുത്തന്‍വിരുന്നായി മാറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറിയ ദേവദാസി നൃത്തത്തിന്‍െറ പ്രതിരൂപമാണിത്. മുഗള്‍ ഭരണകാലത്ത് ഈ കലാരൂപം നിരോധിക്കുകയും പെണ്‍വേഷം കെട്ടി ആണ്‍കുട്ടികള്‍ക്ക് നൃത്തം അവതരിപ്പിക്കാന്‍ അനുമതിയും നല്‍കി.

ആദ്യകാലങ്ങളില്‍ ഒരുകുട്ടി മാത്രം അവതരിപ്പിച്ചിരുന്ന ‘ഗോട്ടിപുവ’യില്‍ പിന്നീട് നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് കാണുന്ന നിലയിലേക്കത്തെിയത്. പത്തോളം കലാകാരന്മാരാണ് തന്മയത്വത്തോടെ നൃത്തം അവതരിപ്പിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പിക് മാക് ആണ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നൃത്തം അവതരിപ്പിക്കുന്നത്. പഞ്ചദേവസ്തുതിയില്‍ ആരംഭിച്ച് പല്ലവി, അഭിനയം, ബാന്ധവം എന്നീ ഘട്ടങ്ങളിലൂടെ ഒരുമണിക്കൂര്‍ നേരമാണ് നൃത്ത സമയം. ഒഡീഷയിലെ മൊണാര്‍ക് നാട്യ മണ്ഡപത്തിലെ വിദ്യാര്‍ഥികളാണ് കലാകാരന്മാര്‍.

14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ മാത്രമാണ് ‘ഗോട്ടിപുവ’യില്‍ നൃത്തം അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നതാണ് ഇതിന്‍െറ മുഖ്യപ്രത്യേകത. വര്‍ഷങ്ങളുടെ പ്രയത്നമാണ് കലാരൂപത്തിന് വേണ്ടിവരുന്നത്. ജില്ലയിലെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.എം.യു.പി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ദ്വിദ്വിന പരിപാടിയിലെ ആദ്യ പ്രദര്‍ശനം. കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശന ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ ടി.വി. സുലൈഖാബി നിര്‍വഹിച്ചു.

ഉപാധ്യക്ഷന്‍ പി. മൂസക്കുട്ടി ഹാജി, പി. ഉസ്മാന്‍ കുട്ടി, ജി.എം.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശരീഫ്, ഐ. സലീം, സുല്‍ഫിക്കര്‍ അലി, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ രാജാസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇ.എന്‍. വനജ, പ്രധാനാധ്യാപിക സി.ജെ. മോളി, പി.കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP