സ്വാഗതം
WELCOME

News Update..

Saturday, November 30, 2013

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക് Madhyamam News Feeds

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക് Madhyamam News Feeds

Link to

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക്

Posted: 30 Nov 2013 12:53 AM PST

മലപ്പുറം: സെവന്‍സ് ഫുട്ബാളിന്‍െറ 2013-14 സീസണിന് ജില്ലയില്‍ തുടക്കമാവുന്നു. ഇനി മലപ്പുറത്തെ കളിമൈതാനങ്ങള്‍ ആരവങ്ങളാല്‍ മുഖരിതമാവും. ഇന്ത്യക്കകത്തും പുറത്തുമുള്ള കളിക്കാര്‍ പന്തുതട്ടുന്ന ടൂര്‍ണമെന്‍റുകള്‍ പുതിയ താരോദയങ്ങള്‍ക്കും സാക്ഷിയാവും. ഇക്കുറി 16 ടൂര്‍ണമെന്‍റുകളാണ് കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എസ്.എഫ്.എ) ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അരങ്ങേറുന്നത്. കെ.എസ്.എഫ്.എയില്‍ അഫിലിയേറ്റ് ചെയ്ത ക്ളബുകളാണ് സംഘാടകര്‍.
സീസണിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് നടന്നു. 60ഓളം ടൂര്‍ണമെന്‍റുകള്‍ ഇക്കുറി കേരളത്തില്‍ നടക്കും. ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍നിന്ന് ദേശീയ താരങ്ങളുള്‍പ്പെടെ 50ല്‍പരം പേരാണ് ഇക്കുറി ജില്ലയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി ഇറങ്ങുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, നൈജീരിയ, അള്‍ജീരിയ, സുഡാന്‍, ഏഷ്യയിലെ  യു.എ.ഇ, കുവൈത്ത്, നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
ഒരു ടീമില്‍ പരമാവധി രണ്ട് വിദേശ താരത്തെയാണ് കളിപ്പിക്കാനാവുക. ഇവര്‍ക്ക് അഡ്വാന്‍സ് തുകക്ക് പുറമെ മത്സരങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രതിഫലം. ഫിഫ മഞ്ചേരിയിലെ സുഡാന്‍കാരനായ ഫ്രാന്‍സിസാണ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വിദേശതാരമായി തെരഞ്ഞെടുക്കപ്പെട്ടത്.
കാണികള്‍ക്കടക്കം ഇക്കുറി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കെ.എസ്.എഫ്.എ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ സെവന്‍സ് ഫുട്ബാള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ അഷ്റഫ്, ജമാല്‍ വളാഞ്ചേരി, കെ.കെ കുട്ടി, കെ. സലാഹുദ്ദീന്‍, ടി. സഫറുല്ല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സെവന്‍സ്: തുടക്കം നാളെ മമ്പാട്ട്
മലപ്പുറം: പുതിയ സീസണിലെ ആദ്യ ടൂര്‍ണമെന്‍റ് ഞായറാഴ്ച ഫ്രന്‍ഡ്സ് മമ്പാട് മൈതാനത്ത് ആരംഭിക്കും.
സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി 24 ടീമുകളാണ് മാറ്റുരക്കുന്നത്. ശാസ്താ മെഡിക്കല്‍സ് തൃശൂരും മെഡിഗാര്‍ഡ് അരീക്കോടും തമ്മിലാണ് ആദ്യ കളി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോഷയാത്ര, ഫയര്‍ഡാന്‍സ്, വെടിക്കെട്ട് എന്നിവ ഒരുക്കുന്നുണ്ട്. സിനിമാതാരം അബി മുഖ്യാതിഥിയാകും.
എല്ലാ ദിവസവും രാത്രി 7.30 മുതലാണ് മത്സരം.

മറ്റു ടൂര്‍ണമെന്‍റുകള്‍
പെരിന്തല്‍മണ്ണ: ഡിസംബര്‍ 10 മുതല്‍, പരപ്പനങ്ങാടി: ഡിസം. 22, മഞ്ചേരി: ഡിസം. 27, എടപ്പാള്‍, കൊണ്ടോട്ടി: ജനു. ഒന്ന്, തിരൂര്‍: ജനു. 10, വണ്ടൂര്‍: ജനു.15, എടക്കര: ജനു. 20, പൊന്നാനി: ഫെബ്രുവരി ഒന്ന്, വളാഞ്ചേരി, കോട്ടക്കല്‍: ഫെബ്രു. രണ്ട്, ചങ്ങരംകുളം: മാര്‍ച്ച് 10, ആലത്തിയൂര്‍, തെരട്ടമ്മല്‍, എടരിക്കോട്: മാര്‍ച്ച് 24.
 

വിവാദ പരസ്യം: പാര്‍ട്ടി അന്വേഷിക്കും; നടപടി വരും

Posted: 30 Nov 2013 12:06 AM PST

Image: 

കോഴിക്കോട്: സി പി എം പ്ളീനത്തിന്‍്റെ സമാപന ദിവസം ദേശാഭിമാനിയില്‍ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍്റെ ചിത്ര സഹിതം ആശംസാ പരസ്യം പ്രസിദ്ധീകരിച്ചതിനെ പറ്റി പാര്‍ട്ടി അന്വേഷണം നടത്തും. ഇതിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയും വരും .
പ്ളീനത്തിന്‍്റെ ശോഭ കെടുത്തുകയും പാര്‍ട്ടിയെ അപമാനത്തില്‍ ആഴ്ത്തുകയും ചെയ്ത ഒന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. പരസ്യം കൊടുത്തതിനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍ ന്യായീകരിച്ചെങ്കിലും പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കന്‍മാര്‍ വിരുദ്ധ അഭിപ്രായക്കാരാണ് .
കളങ്കിത വ്യക്തികളോട് പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനത്തിന് വിരുദ്ധമായി ചാക്ക്  രാധാകൃഷ്ണന് പ്രത്യേക ആനുകൂല്യം നല്‍കിയെന്നാണ് പാര്‍ട്ടിയിലെ ആക്ഷേപം. മലബാര്‍ സിമെന്‍്റ്സ് അഴിമതി കേസുകളില്‍ പ്രതിയായ രാധാകൃഷ്ണന്‍ ശശീന്ദ്രന്‍്റെ  ദുരൂഹ മരണ കേസില്‍  പ്രതിസ്ഥാനത്ത് ഉള്ള ആളാണ്. കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത രാധാകൃഷ്ണന്‍ രണ്ടു മാസം ജാമ്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞ ആളാണ്. സി പി എമ്മിലെ പിണറായി പക്ഷവുമായി അടുത്ത ബന്ധമുള്ള ആളായാണ് ഇദ്ദേഹം അറിയപ്പെടുന്നത് .
മലപ്പുറം സമ്മേളനത്തിന്‍്റെ സമാപന ദിവസവും കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴും ദേശാഭിമാനിയില്‍ ആശംസാ പരസ്യം നല്‍കി രാധാകൃഷ്ണന്‍ വിവാദം സൃഷ്ടിച്ചിരുന്നു .
പാര്‍ട്ടിയെ നക്കി കൊല്ലുന്ന പ്രവര്‍ത്തിയാണ് രാധാകൃഷ്ണന്‍ ചെയ്തതെന്ന് മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇ. പി ജയരാജന്‍്റെ  അറിവോടെയാണ് പരസ്യം വന്നതെന്ന് പൊതുവില്‍ കരുതപ്പെടുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി മുതല്‍ അടുത്ത ദിവസങ്ങളില്‍ ഇതേ പറ്റി ചര്‍ച്ച നടക്കുമെന്ന് ഉറപ്പാണ്. അംഗങ്ങളുടെ വികാരം അവഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. നേരത്തെ സാന്‍്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്ക് വേണ്ടി രണ്ടു കോടി രൂപ വാങ്ങി വിവാദത്തില്‍ പെട്ടയാളാണ് ജയരാജന്‍. അതിന്‍്റെ പേരില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കുറച്ചു കാലത്തേക്ക് മാറ്റി നിര്‍ത്തിയിരുന്നു. അതേ സാഹചര്യമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. പത്രത്തിലെ പരസ്യം വിഭാഗം ജീവനക്കാരെ ബലിയാടുകളാക്കി ജയരാജനെ പാര്‍ട്ടി രക്ഷിക്കുമോ, അതോ ജയരാജന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമോ എന്നാണ് ഇനി കാണാനിരിക്കുന്നത്.

കസ്തൂരിരംഗന്‍റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല-മന്ത്രി കെ.എം. മാണി

Posted: 29 Nov 2013 11:33 PM PST

കോഴിക്കോട്: ഗാഡ്ഗിലിനേക്കാള്‍ ഭയാനകമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇതേ അവസ്ഥയില്‍ നടപ്പാക്കാന്‍  അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എം. മാണി.  സംസ്ഥാന സര്‍ക്കാറുമായും ജനപ്രതിനിധികളുമായും കര്‍ഷക സംഘടനകളുമായും ആലോചിച്ചതിനുശേഷമേ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.  
അതിനെതിരായ സമരത്തില്‍ ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമുക്ക് ഒരുമിച്ച് നീങ്ങാം. തലശ്ശേരി  ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ‘കര്‍ഷക രക്ഷക്’  അവാര്‍ഡും ശതാഭിഷിക്തനായ അധ്യാപകന്‍ തിരുവമ്പാടിയിലെ തോമസ് തോണിപ്പാറക്ക് ‘ഗുരുശ്രേഷ്ഠ’ അവാര്‍ഡും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍  കുടിയേറ്റ മേഖലയിലെ നൂറുകണക്കിന് കര്‍ഷകരും ജനപ്രതിനിധികളും പങ്കെടുത്തു. തിരുവമ്പാടിയിലെ തോണിപ്പാറ കുടുംബ കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ കുഞ്ഞൗത മെമ്മോറിയല്‍ ‘കര്‍ഷക് മിത്ര’ അവാര്‍ഡ് മാര്‍ വലിയമറ്റത്തില്‍നിന്ന് മന്ത്രി കെ.എം. മാണി ഏറ്റുവാങ്ങി. കൃഷിക്കാര്‍ക്ക് ഒരു കയ്യാല കെട്ടാനായി  പാറപൊട്ടിക്കാന്‍ പാടില്ല, പുഴയില്‍  കുളിക്കാന്‍ പാടില്ല, വീട് നിര്‍മിക്കാന്‍ ഇത്തിരി മണല്‍ വാരാന്‍ പാടില്ല എന്നൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നത് എവിടത്തെ ന്യായമാണ്.  ഒരുപാട് പ്രശ്നം സൃഷ്ടിച്ചിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കള്‍ ഭയാനകമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. അത് കേന്ദ്ര സര്‍ക്കാറിന്‍െറ കൈയില്‍തന്നെ ഇരിക്കട്ടെ. പക്ഷേ, നടപ്പാക്കണമെങ്കില്‍ കര്‍ഷക സംഘടനകളോട് ആലോചിച്ചേ മതിയാവൂ’ -മാണി വ്യക്തമാക്കി. ജാടകളില്ലാത്ത, ആദര്‍ശനിഷ്ഠയുള്ള, നിശ്ശബ്ദനായ ജനസേവകനാണ് ശതാഭിഷിക്തനായ തോമസ് തോണിപ്പാറയെന്നും കുടിയേറ്റ മേഖലയുടെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച അദ്ദേഹം മലയോര കര്‍ഷകരുടെ അപ്പോസ്തലനാണെന്നും അദ്ദേഹം  പറഞ്ഞു.
 ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിച്ചു.   താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി എം.എല്‍.എ, സംഘാടക സമിതി ചെയര്‍മാന്‍ ജോണ്‍ പൂതക്കുഴി, എ.വി. തോമസ് മാസ്റ്റര്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ജോര്‍ജ്, ഫാ. ജോയ്സ് വയലില്‍, മാര്‍ വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു കണ്ടത്തില്‍, വി.ഡി. ജോസഫ്, കെ.എ. അബ്ദുറഹ്മാന്‍, ബോസ് ജേക്കബ്, വി.സി. ചാണ്ടി മാസ്റ്റര്‍, പി.കെ. ജോര്‍ജ്, എം.സി. കുര്യന്‍, ജോളി ജോസഫ്, ഫിലിപ്പ് പാമ്പാറ, ബാബു കളത്തൂര്‍, റോയി മുരിക്കോലില്‍, കെ.എന്‍. ചന്ദ്രന്‍, ടി.എം. ജോസഫ് തോണിപ്പാറ, ബാബു പൈക്കാട്ട്, ബേബി മാത്യു, അഡ്വ. ടി.ജെ. വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
 

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ മോഡിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു

Posted: 29 Nov 2013 11:29 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തെ ചില ഐടി കമ്പനികള്‍ മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റിഗേറ്റീവ്  വെബ്സൈറ്റായ കോബ്റ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവ വഴി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവധി ഉയര്‍ത്തിക്കാണിക്കുകയും എതിരാളികള്‍ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നതായി കോബ്റ പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക കമ്പനികളും നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 24ാളം ഐടി കമ്പനികളാണ് മറ്റുള്ള ഐ.പി അഡ്രസ് ഹാക്ക് ചെയ്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി ഓപറേഷന്‍ ബ്ളുവൈറസ് എന്ന് പേരിട്ടിരിക്കുന്ന ഒളിക്യാമറ ഓപറേഷനില്‍ കൂടി കണ്ടത്തെിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

കുറ്റിപ്പുറത്ത് ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു

Posted: 29 Nov 2013 11:03 PM PST

Image: 

കുറ്റിപ്പുറം: ഇരകളുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത  ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു. സമരക്കാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജു ദേശീയ പാത സര്‍വെ നിര്‍ത്തിവെച്ചതായി അറിയിച്ചു.
പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ കുറ്റിപ്പുറം പഞ്ചായത്ത് അംഗം സിദ്ദിഖ് പരപ്പാരക്ക് പരിക്കേറ്റു. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ദേശീയ പാത ഉപരോധം തുടരുകയാണ്. പ്രദേശത്തെ സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചതായും  സമരക്കാര്‍ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന -ഇറാഖ് പ്രധാനമന്ത്രി

Posted: 29 Nov 2013 10:49 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധം പൂര്‍വാധികം മെച്ചപ്പെടുത്തുന്നതിനാണ് ഇറാഖ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി. സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കുവൈത്ത് ഭരണകൂടത്തിന്‍െറ പ്രത്യേക ശ്രദ്ധയാണിതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി ചാര്‍ജെടുത്ത ഇറാഖിലെ കുവൈത്ത് അംബാസഡര്‍ ഗസ്സാന്‍ അല്‍ സവാവിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍ മാലികി. ഇരുരാജ്യങ്ങളും യോജിച്ച് നടപ്പാക്കുന്ന വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്‍െറ പിന്തുണ എല്ലാ തടസ്സങ്ങളും മറികടന്ന് മുന്നോട്ടുപാവാന്‍ ഇറാഖിന് കരുത്തുപകരുന്നതായി മാലികി വ്യക്തമാക്കി. ഇറാഖുമായി എല്ലാ മേഖലയിലും സഹകരണം വ്യാപിപ്പിക്കുകയാണ് കുവൈത്തിന്‍െറ ലക്ഷ്യമെന്ന് അംബാസഡര്‍ അല്‍ സവാവി പറഞ്ഞു.

 

സി.പി.ഐയില്‍ ഖനനവും കസ്തൂരിരംഗനും പുകയുന്നു

Posted: 29 Nov 2013 10:26 PM PST

Image: 

കൊച്ചി:  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്,ധാതു മണല്‍ ഖനനം എന്നിവയില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെച്ചൊല്ലി സി.പി.ഐയില്‍  വിഭാഗീയത പുകയുന്നു. പാര്‍ട്ടി എക്കാലവും സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വകാര്യമേഖലയിലെ ധാതുമണല്‍ ഖനനത്തെ അനുകൂലിച്ച് ഒരുവിഭാഗം രംഗത്ത് വന്നതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തന്നെ റദ്ദാക്കണമെന്ന നിലപാട് എടുത്തതും പാളിച്ചയാണെന്നാണ് പാര്‍ട്ടിയിലെ ബുദ്ധിജീവികളും പരിസ്ഥിതിവാദികളും വിലയിരുത്തുന്നത്.  പ്രത്യേകിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് ഇടതുകാഴ്ചപ്പാടില്‍ വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് ആയാസപ്പെടേണ്ടി വരുമെന്നും ആലോചനയില്ലാതെ സി.പി.എമ്മിന്‍െറ വഴിയെ സഞ്ചരിച്ചതിന്‍െറ ഫലമാണിതെന്നുമാണ് വിമര്‍ശം.
സ്വകാര്യമൂലധന താല്‍പര്യക്കാരുടെ വക്കാലത്ത് ഏറ്റെടുത്തവര്‍ പാര്‍ട്ടിയെയും ട്രേഡ് യൂനിയനെയും ഹൈജാക് ചെയ്യുന്നെന്ന വിമര്‍ശവും ഈവിഭാഗം ഉയര്‍ത്തുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ നിലപാട് പങ്കുവെക്കുന്ന നേതാക്കള്‍, പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല മറിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കമെന്ന വികാരവും പങ്കുവെക്കുന്നുണ്ട്.
  ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിവാദത്തിലായതോടെയാണ് ഇക്കൂട്ടര്‍ ആദ്യം പ്രകോപിതരായത്.സ്വകാര്യലോബിക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് കടിഞ്ഞാണിടുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെടുകയാണ് പലപ്പോഴുമെന്ന കുറ്റപ്പെടുത്തലിനും ഇവര്‍ തയാറാകുന്നു.  സ്വകാര്യമേഖലയില്‍ ഖനനാനുമതി തേടി അടുത്തനാളില്‍ നടന്ന സെക്രട്ടേറിയറ്റ് സമരത്തിന് മുന്നില്‍ നിന്നത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രനായിരുന്നു. സി.പി.ഐ പക്ഷത്തെ ഇടതുസൈദ്ധാന്തികനായി അറിയപ്പെടുന്ന പ്രഫ.കെ. അരവിന്ദാക്ഷന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. പിന്നാലെ ഇദ്ദേഹം കഴിഞ്ഞ ദിവസം കാനത്തിന് നേരിട്ട് കത്തെഴുതുകയും ചെയ്തു . എ.ഐ.ടി.യു.സി മുഖപ്പത്രമായ ‘ട്രേഡ് യൂനിയനി’ല്‍ താന്‍ കൈകാര്യം ചെയ്യുന്ന കോളത്തിലേക്ക് ഇനി ലേഖനം അയക്കില്ളെന്ന് വ്യക്തമാക്കിയുമാണ് ഒരാഴ്ച മുമ്പെഴുതിയ കത്ത്.  ചക്കിട്ടപാറ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച് സംശയത്തിന്‍െറ നിഴലിലായ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം സ്വകാര്യകമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതേ സമരത്തിലാണ്  കാനം രാജേന്ദ്രനും  സംബന്ധിച്ചത്. കരിമണലില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ഉപയോഗിച്ച് സിന്തറ്റിക് റുട്ടൈയില്‍ നിര്‍മിക്കുന്ന കമ്പനിയായ സി.എം.ആര്‍.എല്ലിനുവേണ്ടി കാനം, സമരനേതൃത്വത്തിലത്തെിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും അതേസമയം ഖനനാനുമതിയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇല്‍മനൈറ്റ് ദൗര്‍ലഭ്യം നേരിട്ടിട്ടും സമരം ചെയ്ത് കണ്ടില്ളെന്നും കത്തില്‍ പറയുന്നു.
സി.എം.ആര്‍.എല്ലില്‍ എ.ഐ.ടി.യു.സിക്ക് യൂനിയനില്ലാതിരുന്നിട്ടും പുറമെ നിന്നുള്ള 400 തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയും മുന്‍മന്ത്രി ബിനോയ് വിശ്വവും അടക്കമുള്ളവരാണ് ഈവിഷയത്തില്‍ കാനത്തിനോട് വിയോജിച്ചത്.  ചില്ലറ അപാകതകളുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കണമെന്ന് പറയുന്നതിനുപകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്പാടെ പിന്‍വലിക്കണമെന്ന നിലപാടിനൊപ്പം നിന്നതും ഹര്‍ത്താല്‍ നടത്തിയതും ദോഷം ചെയ്യും. മുന്നണിയുടെ  ലേബലില്‍, സി.പി.എം നയിക്കുന്ന വഴിയെ ഇത്തരം കാര്യങ്ങളില്‍ കണ്ണടച്ച് മുന്നോട്ട് പോകുന്നത് പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന പ്രകൃതി ചൂഷണത്തിനെതിരായ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഖനനം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാനദേശീയ  നിലപാട് സുവ്യക്തമായിട്ടും നേതൃത്വം ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയെന്ന ആരോപണവും മറുപക്ഷം ഉന്നയിക്കുന്നുണ്ട്.

 

ശീതകാലമെത്തി; കണ്ണിന് കുളിരായി ദേശാടന പക്ഷികളും

Posted: 29 Nov 2013 10:06 PM PST

Image: 

മസ്കത്ത്: തണുപ്പ് കാലം ആരംഭിച്ചതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ദേശാടന പക്ഷികള്‍ ഒമാനിലേക്ക് എത്തിത്തുടങ്ങി. ഡിസംബര്‍ മുതല്‍ മെയ് ആദ്യവാരം വരെ അനുഭവപ്പെടുന്ന ശീതകാലമാണ് ദേശാടന പക്ഷികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.
ഡിസംബര്‍ ആരംഭിക്കുന്നതോടെയാണ് ആയിരക്കണക്കിന് ദേശാടനക്കിളികള്‍ ഒമാനിലേക്കും മറ്റു അറബ് നാടുകളിലേക്കും കൂട്ടമായെത്തുന്നത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വന്‍കരകള്‍ക്ക് പുറമെ ആര്‍ടിക് മേഖലകളില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് സഞ്ചാര പക്ഷികള്‍ ഒമാനിലണയുന്നത്. കൗതുകകരവും ഹൃദ്യവുമായ കാഴ്ചകള്‍ പകര്‍ന്ന് ഇവ രാജ്യത്തെ മരച്ചില്ലകളില്‍ ചേക്കേറും. 2012ലെ ശീതകാലത്ത് അഞ്ഞൂറിലധികം ഇനം ദേശാടന പക്ഷികള്‍ ഒമാനിലെത്തിയതായി പക്ഷി ഗവേഷകര്‍ പറയുന്നു. ഇവയില്‍ ചിലയിനം കൂടുകെട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളുമായാണ് തിരിച്ചുപറക്കുക.
കടല്‍ അരയന്നങ്ങളാണ് ഏറ്റവും കൂടുതലെത്തുക. മസീറയിലും മുസന്തത്തും മസ്കത്തിലും ആയിരക്കണക്കിന് കടല്‍ അരയന്നങ്ങള്‍ കൂട്ടത്തോടെ നീങ്ങുന്ന കാഴ്ച അതി മനോഹരമാണ്. മത്ര കോര്‍ണീഷില്‍ കുട്ടമായെത്തുന്ന കടല്‍ അരയന്നങ്ങള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഹരം പകരും. കൂട്ടമായി കരയണയുകയും കടലില്‍ നീന്തിക്കളിക്കുകയും ചെയ്യുന്ന ഇത്തരം അരയന്നങ്ങളെ ബ്രഡും മറ്റ് ഭക്ഷ്യവിഭവങ്ങളും നല്‍കി ജനങ്ങള്‍ സ്വീകരിക്കും. കടലില്‍ നീന്തിക്കളിക്കുന്ന ഇവ മീന്‍ പിടിക്കുന്ന കാഴ്ചയും രസകരമാണ്.
രാജഹംസം, മന്നാത്തി പുള്ളി, ഞാറക്കിളി തുടങ്ങിയ നിരവധി ഇനം പക്ഷികളാണ് കാഴ്ചക്കാര്‍ക്ക് ആനന്ദം പകര്‍ന്ന് വിരുന്നുകാരായെത്തുന്നത്. സര്‍ക്കാറിന്‍െറ പ്രകൃതി സംരക്ഷണ നടപടികള്‍ മൂലം  മരങ്ങള്‍ വര്‍ധിക്കുന്നതും ജലാശയങ്ങളില്‍ മാലിന്യമടിയാത്തതുമാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.
ദേശാടന പക്ഷികള്‍ക്ക് സൗകര്യമൊരുക്കാന്‍ പ്രകൃതിരമണീയമായ അല്‍ അന്‍സാബില്‍ പക്ഷിനിരീക്ഷണ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. കേന്ദ്രത്തിന്‍െറ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള കമ്പനിയാണ് ഇതിന് രൂപരേഖ തയാറാക്കിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പക്ഷിനിരീക്ഷകരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
അല്‍ അന്‍സാബിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും പദ്ധതിക്ക് കഴിയും. വിരുന്നുകാരായെത്തുന്ന പക്ഷികള്‍ക്ക് കൂടയണയാനും മറ്റുമുള്ള നിരവധി സൗകര്യവും ഒരുക്കും. ഒമാന്‍ പരിസ്ഥിതി മന്ത്രാലയം സ്വകാര്യ കമ്പനിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഈ കേന്ദ്രം ലോകോത്തര നിലവാരമുള്ളതായിരിക്കും. പത്ത് വര്‍ഷം മുമ്പ് വരെ ഒമാനില്‍ കണികാണാന്‍ പോലും കിട്ടാത്ത കാക്ക അടക്കമുള്ള പക്ഷികള്‍ ഇപ്പോള്‍ സുലഭമായുണ്ട്.
മുന്‍കാലത്ത് ഗള്‍ഫ് കാക്കയില്ലാത്ത രാജ്യമായാണ് അറിയപ്പെട്ടിരുന്നത്. മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന കാക്ക ക്കൂട്ടങ്ങളുടെ കാഴ്ച രാജ്യത്ത് ഇപ്പോള്‍ ഏറെയാണ്. മൈനകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്്. മൈനകളുടെ സ്വന്തം രാജ്യമായി ഒമാന്‍ മാറി. രാജ്യത്തെ മരങ്ങളും പച്ചപ്പും മൈനകള്‍ക്ക് ഏറെ ഗുണകരമായതിനാലാണ് ഇവയുടെ എണ്ണം വര്‍ധിക്കുന്നത്. ഇവയും ഒരുകാലത്ത് അപൂര്‍വ കാഴ്ചയായിരുന്നു. തത്തകളും കുഞ്ഞാറ്റക്കിളികളുമടക്കം നിരവധി പക്ഷികളെയും കാണാം.
 

പൊലീസ് സ്റ്റേഷനുകള്‍ സി.സി.ടി.വി നിരീക്ഷണത്തിലാക്കാന്‍ അമിക്കസ് ക്യുറി നിര്‍ദേശം

Posted: 29 Nov 2013 10:04 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യുറി. കൂടാതെ ഇവ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം. മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം.  ലോക്കപ്പ് പ്രതികളും പൊലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്റ്റഷേനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. പോലീസ് സ്റ്റഷേനുകളെ മാധ്യമ ഓഡിറ്റിംഗിനു വിധേയമാക്കണം. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദശേിച്ചു.

കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദശേങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്വി സമര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലകളില്‍ പ്രത്യേക മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദശേവും ഇതുവരെ പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിനകം ഈ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പ്രവാസികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കല്‍; എല്‍.ഡി.എഫും യു.ഡി.എഫും ഉടന്‍ തീരുമാനമെടുക്കും

Posted: 29 Nov 2013 10:02 PM PST

Image: 

അബൂദബി: കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് വിദേശ യാത്രക്കാരെ ഒഴിവാക്കുന്നു. ഇത് സംബന്ധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ഉടന്‍ തീരുമാനമെടുക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവാസി മലയാളികളുടെ യാത്രയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമം. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും രണ്ടും മൂന്നും വര്‍ഷത്തിനുശേഷം നാട്ടില്‍ വരുന്ന പ്രവാസികള്‍ ഹര്‍ത്താലില്‍ വിമാനത്താവളത്തില്‍ കുടുങ്ങി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ്  പ്രമുഖ പാര്‍ട്ടികള്‍ നടപടി സ്വീകരിക്കുന്നത്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുന്നണി യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നതിന് അനുകൂലമാണ്. വിഷയത്തില്‍ യു.ഡി.എഫിനെ കൊണ്ടും എല്‍.ഡി.എഫിനെ കൊണ്ടും ഉടന്‍ അനുകൂല തീരുമാനമെടുപ്പിക്കുമെന്ന് പ്രമുഖ ഘടകകക്ഷി നേതാക്കള്‍  പറഞ്ഞു.
ഒരാഴ്ച മുമ്പ് അബൂദബിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രവാസി മലയാളികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ. യൂസുഫലി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ. ഇസ്മായില്‍, കേരളത്തില്‍ നിന്നുള്ള മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ വേദിയിലിരുത്തിയാണ് ഹര്‍ത്താല്‍ മൂലം പ്രവാസികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ യൂസുഫലി വിവരിച്ചത്. ഏതാനും ആഴ്ചകളിലെയോ ദിവസങ്ങളിലെയോ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ ഒരു ദിവസം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനം കൈക്കൊള്ളുന്നത്. വിമാനത്താവളങ്ങളിലെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ അടക്കം നല്‍കി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമം.

എല്‍.ഡി.എഫിനെ കൊണ്ട് തീരുമാനം എടുപ്പിക്കും -കെ.ഇ. ഇസ്മയില്‍
അബൂദബി: കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പ്രവാസി മലയാളികളെ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ. ഇസ്മയില്‍ പറഞ്ഞു. തീരുമാനത്തിന് സി.പി.ഐ അനുകൂലമാണ്. ഇടതുജനാധിപത്യ മുന്നണിക്കും എതിര്‍പ്പില്ലെന്ന അബൂദബിയില്‍ സന്ദര്‍ശനത്തിനെത്തിയ കെ.ഇ. ഇസ്മയില്‍ പറഞ്ഞു. അവശ്യ സര്‍വീസുകളെ ഒഴിവാക്കുന്നത് പോലെ പ്രവാസി സമൂഹത്തെയും ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. അടുത്ത് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ താന്‍ ഈ വിഷയം ഉന്നയിക്കും. പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനം ഇടതുമുന്നണിയെ കൊണ്ട് എടുപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തീരുമാനത്തിന് അനുകൂലം; യു.ഡി.എഫ് തീരുമാനിക്കും -ചെന്നിത്തല
അബൂദബി: പ്രവാസി മലയാളികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഹര്‍ത്താലിന്‍െറ ദുരിതത്തില്‍ നിന്ന് പ്രവാസി സമൂഹത്തെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിഷയം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ച് എത്രയും വേഗം തീരുമാനമെടുക്കാനുള്ള നടപടി സ്വീകരിക്കും. ബഹുഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും പ്രവാസികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതിന് തത്വത്തില്‍ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിന് തന്നെ ലീഗ് എതിരാണ് -കെ.പി.എ. മജീദ്
അബൂദബി: ഹര്‍ത്താലിന് തന്നെ മുസ്ലിം ലീഗ് എതിരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ സമരങ്ങള്‍ക്കും ലീഗ് എതിരാണ്. അഖിലേന്ത്യാ സെക്രട്ടറിക്ക് നേരെ അക്രമമുണ്ടായിട്ട് പോലും ലീഗ് ഹര്‍ത്താല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ അക്രമം നടത്തിയിട്ടും ഹര്‍ത്താല്‍ നടത്തിയിരുന്നില്ല. പ്രവാസികളടക്കം ആരും ബുദ്ധിമുട്ട് അനുഭവിക്കരുതെന്നാണ് ലീഗ് നിലപാട്. യു.ഡി.എഫില്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉചിത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Friday, November 29, 2013

പരാതികളേറെ, മറുപടി ‘ഗ്യാസ്’ Madhyamam News Feeds

പരാതികളേറെ, മറുപടി ‘ഗ്യാസ്’ Madhyamam News Feeds

Link to

പരാതികളേറെ, മറുപടി ‘ഗ്യാസ്’

Posted: 29 Nov 2013 01:08 AM PST

Subtitle: 
'പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ' പദ്ധതി പരീക്ഷണം ജില്ലയില്‍ പാളുന്നു

പത്തനംതിട്ട: പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കി വിജയിച്ചെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. പരാതികളുമായി സമീപിക്കുമ്പോള്‍ ഏജന്‍സിയും ജില്ലാഭരണകൂടവും കൈമലര്‍ത്തുകയാണ്. ഉത്തരവാദി പെട്രോളിയം കമ്പനികളാണെന്നാണ് ഇരുകൂട്ടരും ഉപഭോക്താക്കളോട് വിശദീകരിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ ഏജന്‍സികളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍േറതായതിനാല്‍ ഇതില്‍പ്പെട്ട ഉപഭോക്താക്കളാണ് പണം നഷ്ടപ്പെട്ടതില്‍ ബഹുഭൂരിപക്ഷവും. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്ക് അക്കൗണ്ടിലും ബന്ധിപ്പിച്ച ശേഷം രണ്ടും മൂന്നും സിലിണ്ടര്‍ വരെ എടുത്തവര്‍ സബ്സിഡി തുകക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാന്‍ നല്‍കിയ അപേക്ഷകള്‍ ഗ്യാസ് ഏജന്‍സികള്‍ ബന്ധപ്പെട്ട എണ്ണക്കമ്പനികള്‍ക്ക് അയക്കാത്ത നിരവധി പരാതികളും പുറത്തുവന്നിട്ടുണ്ട്. അപേക്ഷകള്‍ പലതും ഏജന്‍സി ഓഫിസുകളില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. കോഴഞ്ചേരിയിലെ ഏജന്‍സിയില്‍നിന്ന് അപേക്ഷകള്‍ നഷ്ടപ്പെട്ടതായി കണ്ടത്തെി. ഇതുകാരണവും നിരവധി  ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക നഷ്ടപ്പെട്ടു. ജില്ലയിലെ ലീഡ് ബാങ്കായ എസ്.ബി.ടി ഉള്‍പ്പെടെ ബാങ്കുകളുടെ അലംഭാവം മൂലം അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നിട്ടില്ളെന്നും ആക്ഷേപമുണ്ട്.
നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ വഴിയാണ് തുക ബാങ്ക് അക്കൗണ്ടില്‍ വരേണ്ടത്.  എന്നാല്‍, കോര്‍പറേഷനിലേക്ക് ഉപഭോക്താക്കളുടെ കൃത്യമായ വിവരം എത്തിക്കുന്നതില്‍ ഏജന്‍സികളും ബാങ്കുകളും പരാജയപ്പെട്ടു.  
നമ്പര്‍ ലിങ്കിങ് നടക്കാത്തതിനാല്‍ ഇവര്‍ക്ക് തുക നഷ്ടപ്പെടും. ബന്ധപ്പെട്ട  രേഖകള്‍ മുമ്പുതന്നെ നല്‍കിയിട്ടും ഏജന്‍സികളുടെയും ബാങ്കുകളുടെയും അലംഭാവം മൂലം സബ്സിഡി തുക നഷ്ടപ്പെട്ട ചിലര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
പദ്ധതി നിലവില്‍ വന്നശേഷം വാഹനവാടക ഉള്‍പ്പെടെ മുഴുവന്‍  തുകയായ 1100 രൂപയും നല്‍കിയാണ് ഉപഭോക്താക്കള്‍  സിലിണ്ടര്‍ എടുക്കുന്നത്. സബ്സിഡി തുകയായ 450 മുതല്‍ 550 വരെയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന പദ്ധതി രാജ്യത്തെ മറ്റ് പരിമിതമായ ജില്ലകള്‍ക്കൊപ്പം പത്തനംതിട്ടയെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂണ്‍ മുതലാണ് പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ മുതല്‍ പൂര്‍ണമായും നടപ്പാക്കല്‍ പ്രാബല്യത്തിലാക്കി. സംസ്ഥാനത്ത് വയനാടും പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
 

സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍; കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പുകയുന്നു

Posted: 29 Nov 2013 01:03 AM PST

പീരുമേട്: താലൂക്ക് കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ അവസരം സൃഷ്ടിച്ച സംഭവം കോണ്‍ഗ്രസില്‍  പുകയുന്നു. താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും മലനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രഹസ്യമായി ഒരു വിഭാഗം ആളുകളെ മത്സരിപ്പിച്ച് എതിരില്ലാതെ തെരഞ്ഞെടുത്തതുമാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉണ്ടായി. കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോലും തയാറായില്ല. പത്രിക നല്‍കാന്‍ തയാറായവരെ പിന്തിരിപ്പിച്ചതായും യോഗത്തില്‍ പരാതി ഉയര്‍ന്നു.
ചില മുതിര്‍ന്ന നേതാക്കളും സി.പി.എമ്മുമായി നടത്തിയ രഹസ്യ ധാരണയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികള്‍ ഇല്ലാതാകാന്‍ കാരണമായതെന്നും മിക്കവരും അഭിപ്രായപ്പെട്ടു. ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ സഹായം തേടുകയും തിരിച്ച് സഹായിക്കുകയും ചെയ്തവര്‍ ത്രിതല-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായാല്‍ പ്രചാരണ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരെ കിട്ടുകയില്ളെന്നും വിമര്‍ശം ഉയര്‍ന്നു. വാഗമണ്‍ മലനാട് സര്‍വീസ് സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം മാത്രമാണ് സ്ഥാനാര്‍ഥികളായത്. സ്ഥാനാര്‍ഥികളാകാന്‍ തയാറെടുത്തിരുന്ന ഐ.എന്‍.ടി.യു.സിയുടെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് വിവരം അറിഞ്ഞത്. തെരഞ്ഞെടുപ്പ് നടപടികള്‍ രഹസ്യമായി നടത്തുകയും ജില്ലയില്‍ പ്രചാരം കുറവുള്ള ദിനപത്രങ്ങളില്‍ പരസ്യം വന്ന ദിവസം പത്രങ്ങളുടെ കോപ്പികള്‍ ഏലപ്പാറ മേഖലയില്‍ എത്തിക്കാതെയും ഒത്തുകളിച്ചതായും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അസി. രജിസ്ട്രാര്‍ ഓഫിസിലെ ചില ജീവനക്കാരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് രഹസ്യമായി നടത്തിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഐ വിഭാഗത്തിലെ അംഗങ്ങള്‍ക്കും എ വിഭാഗത്തിലെ പ്രമുഖ വിഭാഗത്തിനും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. തെരഞ്ഞെടുപ്പ് രഹസ്യമായി നടത്തി ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം ഭരണം കൈയാളാന്‍ അവസരമൊരുക്കിയത് തുടര്‍ ദിവസങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
 

ഇരുട്ടായാല്‍ ജില്ലാ ആശുപത്രി അഴിഞ്ഞാട്ട കേന്ദ്രം

Posted: 29 Nov 2013 12:55 AM PST

Subtitle: 
പൊട്ടിപ്പൊളിഞ്ഞ വാര്‍ഡുകള്‍, മദ്യപശല്യം, വനിത ജീവനക്കാരുള്‍പ്പെടെ ഭീതിയില്‍

കോട്ടയം: മദ്യപരുടെയും ഒളിഞ്ഞുനോട്ടക്കാരുടെയും വിഹാരഭൂമിയായ ജില്ലാ ആശുപത്രിയില്‍ രോഗികളും ജീവനക്കാരും ഓരോ ദിനവും തള്ളിനീക്കുന്നത് കടുത്ത ഭീതിയില്‍. പകലും രാത്രിയും ഒരുപോലെ മദ്യപര്‍ ആശുപത്രി പരിസരം കൈയടക്കുകയാണ്.
രാത്രി മതിയായ വെളിച്ചം ഇവിടെയില്ലാത്തതും സ്ഥിതി വഷളാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ പല വാര്‍ഡുകളിലും അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിലാണ്. വാഗ്ദാനങ്ങള്‍ പലവഴിക്കും പ്രവഹിക്കുമ്പോഴും ഒന്നും നടപ്പാകുന്നില്ളെന്ന ശാപം വലക്കുകയാണ് ഈ ആതുരാലയത്തെ. ശബരിമല തീര്‍ഥാടന കാലമായതോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വനിത നഴ്സ് വസ്ത്രം മാറുന്നിടത്ത് ഒളിഞ്ഞുനോക്കിയയാള്‍, ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവം നടന്നത് ഒരുമാസം മുമ്പാണ്. പിന്നീട് സ്ത്രീകളുടെ വാര്‍ഡില്‍ ഇതേ സംഭവം ആവര്‍ത്തിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും കാര്യക്ഷമല്ല.
കാഷ്വല്‍റ്റി, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നു. ഒരുമാസം മുമ്പ് രോഗികളെ ഒഴിപ്പിച്ച് അറ്റകുറ്റപ്പണിക്ക് അടച്ച രണ്ടാം വാര്‍ഡ് ഇതുവരെ തുറന്നിട്ടില്ല. ഇവിടെ കൃത്യമായി പണിയും നടക്കുന്നില്ല. പേ വാര്‍ഡ് അടച്ചിട്ട് മൂന്ന് മാസത്തിലേറെയായി. 14 വാര്‍ഡില്‍ 11,12 വാര്‍ഡുകളുടെ അവസ്ഥ ദയനീയമാണ്.
തറയുള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞു. രാവിലെയും രാത്രിയും മാത്രമാണ് മിക്കവാറും വെള്ളം ലഭിക്കുന്നത്. കൈകഴുകാന്‍ പോലും ഇത് തികയാതെ രോഗികളും ജീവനക്കാരും കുഴങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. രാത്രി ഇന്‍ജക്ഷന്‍ നല്‍കാന്‍ പോലും മതിയായ വെളിച്ചമില്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. നഴ്സിങ് റൂമിന്‍െറ കക്കൂസ് ഉള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞു. ഇവിടെ കയറാന്‍ പോലും ഭയമാണെന്ന് നഴ്സുമാര്‍ പറയുന്നു. രാവിലെ അഞ്ചുപേരും ഉച്ചക്കും രാത്രിയും രണ്ടുപേരും നഴ്സിങ് റൂമിലുണ്ടാകും. തുണികൊണ്ട് മറച്ച സ്ഥലത്ത് നിന്നാണ് വസ്ത്രം മാറുന്നത്. അസൗകര്യം പലപ്പോഴായി അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ വന്‍തുക വാടക നല്‍കിയാണ് നഴ്സുമാര്‍ കഴിയുന്നത്. ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ചാല്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനായി ശ്രമിക്കാനാണ് അധികൃതരുടെ മറുപടി. കൊതുകിന്‍െറ പെരുപ്പവും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടുന്നവരെ വലക്കുന്നുണ്ട്. കൊതുക് നിര്‍മാര്‍ജനത്തിന് എടുക്കേണ്ട നടപടികള്‍ എഴുതിയ ബോര്‍ഡ് മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക നടപടി. നഗരത്തില്‍ ഫോഗിങ് നടത്തുന്ന വാഹനം വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, ആശുപത്രി പരിസരത്ത് ഫോഗിങ് നടത്താറില്ല. പനി ജില്ലയില്‍ പടര്‍ന്നപ്പോള്‍ ഒരുവാര്‍ഡ് മാത്രം പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി രോഗികളെ പ്രവേശിപ്പിച്ച് എല്ലാം ശരിയായെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ തടിയൂരുകയായിരുന്നു.
ആശുപത്രി ജീവനക്കാരിലും രോഗികള്‍ക്ക് കൂട്ടായി എത്തുന്നവരിലും മദ്യപിച്ച് ഭീതി പരത്തുന്നവരുണ്ട്. ചില ഡോക്ടര്‍മാര്‍ വരെ മദ്യപിച്ചാണ് ജോലിക്ക് എത്തുന്നതെന്ന് രോഗികള്‍ ആരോപിക്കുന്നു. മദ്യപിച്ച് ജോലിക്ക് എത്തുന്ന ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. അറ്റന്‍ഡര്‍മാരിലും ഓഫിസ് ജീവനക്കാരിലും ചിലര്‍ മദ്യപിച്ചത്തെുന്നത് പലപ്പോഴും വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു. ഇവരുടെ പേരില്‍ മൊത്തം ജീവനക്കാര്‍ പേരുദോഷം കേള്‍ക്കുന്ന സ്ഥിതിയാണ്.
 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം

Posted: 29 Nov 2013 12:29 AM PST

Image: 

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം. കാംബ്ളിയെ മുംബൈ ലിലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2012ല്‍ കാംബ്ളിക്ക് ആന്‍ജിയോപ്ളാസ്റ്റി നടത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി കാംബ്ളി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. സചിനോടൊപ്പമുള്ള 664 റണ്‍സിന്‍െറ റെക്കേഡ് കൂട്ടുകെട്ടാണ് കാംബ്ളിയെ പ്രശസ്തനാക്കിയത്.
സചിന്‍ വിടവാങ്ങല്‍ ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നത് ഏറെ വിഷമിപ്പിച്ചെന്ന് കാംബ്ളി പറഞ്ഞിരുന്നു. സചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദത്തേിന്റെകരിയറിന്റെഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെപേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.’എന്നായിരുന്നു കാംബ്ളി തുറന്ന് പറഞ്ഞത്.

ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ്

Posted: 29 Nov 2013 12:26 AM PST

Image: 

ന്യൂദല്‍ഹി:  കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗോഗായി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ലാലുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനി ഹാജരായി.

തടവിന് ശിക്ഷിക്കപ്പെട്ട 44 പേരില്‍ 37 പേരും ജാമ്യത്തിലാണെന്ന് ജെത്മലാനി കോടതിയെ അറിയിച്ചു. ആറു പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ലാലുവിനൊപ്പം അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചയാള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ലാലുവിന് മാത്രമാണ് ജാമ്യം അനുവദിക്കാത്തതെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് ഡിസംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും.

ബി.ജെ.പി വെട്ടില്‍; മോഡി യുവതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

Posted: 29 Nov 2013 12:24 AM PST

Image: 

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയും ഗുജറാത്ത് സര്‍ക്കാറിന്‍്റെ ഒളിനോട്ടത്തിനിരയായ യുവതിയും ഒന്നിച്ചുള്ള ചിത്രം പുറത്ത്. ഗുലൈല്‍ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ആണ് മോഡിയെയും ബി.ജെ.പിയെയും വെട്ടിലാക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടിക്ക് മോഡിയെ അറിയില്ളെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് ഇത്.

ഗുജറാത്തിലെ കച്ചില്‍ 2005ല്‍ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മോഡിയും ബാഗ്ളുര്‍ സ്വദേശിയായ ആര്‍കിടെക്ട് മാധുരിയും കൂടിക്കാഴ്ച നടത്തിയത്. പെണ്‍കുട്ടി മോഡിക്ക് ഇ മെയിലും ഫോണ്‍ നമ്പറും കൈമാറിയെന്നും അന്ന് രാത്രി മാധുരി മോഡിയുടെ ടെന്‍്റിലാണ് കഴിഞ്ഞതെന്നും അന്ന് കച്ച് കളക്ടര്‍ ആയിരുന്ന പ്രദീപ് ശര്‍മയെ ഉദ്ധരിച്ച് ഗുലൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009ല്‍ ഗുജറാത്ത് സര്‍ക്കാറിന്‍്റെ നിരീക്ഷണത്തിന് ഇരയാവുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിക്ക് മോഡിയെ അറിയാമായിരുന്നു എന്നതിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് സസ്പെന്‍റ് ചെയ്യപ്പെട്ട ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി തന്‍്റെ പക്കല്‍ ഉണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രദീപ് ശര്‍മ നേരത്തെ ആരോപിച്ചിരുന്നു. യുവതിക്ക് തന്നെ പരിചയമുണ്ടായിരുന്നതിനാല്‍ ഈ സി.ഡി കണ്ടെടുക്കാന്‍ പുലര്‍ച്ചെ തന്‍്റെ വീട്ടില്‍ റെയ്ഡ് നടത്തി. നരേന്ദ്ര മോഡി അയച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു എസ്.എം.എസ് യുവതി തന്നെ കണിച്ചിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചുനോക്കിയപ്പോള്‍ മോഡി ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമായെന്നും പ്രദീപ് ശര്‍മ പറയുന്നു.

ഈ സംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദീപ് ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെയും തന്നെയും അന്യായമായി നിരീക്ഷിച്ചതും മൊബൈല്‍ ടാപ്പ് ചെയ്തതും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിന്‍്റെ ലംഘനമാണെന്നും ശര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുര്‍സി അനുകൂലികളായ പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു; ഈജിപ്തില്‍ പ്രതിഷേധം പടരുന്നു

Posted: 28 Nov 2013 11:19 PM PST

Image: 

കൈറോ: ഈജിപ്തില്‍ മുന്‍ പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് സമാധാനപരമായി പ്രകടനം നടത്തിയ 21 സ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധം കനക്കുന്നു. കൈറോ സര്‍വകലാശാലക്കു പുറത്ത് നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. 11 വര്‍ഷം വരെ തടവു ശിക്ഷ നല്‍കുന്ന വിധത്തില്‍ തീവ്രവാദ സംഘടകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ഗതാഗതം തടസ്സപ്പെടുത്തിയെന്നും അടക്കമുള്ള നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ളവര്‍ ആണ് ഇതില്‍ ഏഴു പേര്‍. ഇവരെ ജുവനൈല്‍ ജയിലിലും അടച്ചു.

ഈ മാസം ആദ്യത്തില്‍ ആണ് അലക്സാണ്ട്രിയ നഗരത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതിഷേധ പ്രകടം നടത്തിയത്. രാവിലെ ഏഴിന് നടന്ന പ്രതിഷേധം വളരെ സമാധാനപരമായിരുന്നു എന്നും സ്കൂളിലേക്ക് പോവുന്ന വഴിയില്‍ ആണ് ഇതില്‍ ഒരു കുട്ടിയെ പിടികൂടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജയിലിടക്കാനുള്ള വിധിയെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിട്ടുണ്ട്. ഈ വിധിയെ ‘ഭ്രാന്ത്’ എന്നാണ് ഇവരിലൊരാള്‍  വിശേഷിപ്പിച്ചത്.

നിരവധി സെക്കുലര്‍ പ്രവര്‍ത്തകരായ സ്ത്രീകളെ കൈറോവില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ആണ് പുതിയ വിധി. തങ്ങളെ അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും മരുഭൂമിയിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞിരുന്നു.

മുര്‍സിലെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരണമെവശ്യപ്പെട്ട് നടന്ന പ്രതിഷേധം സൈന്യം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് നൂറു കണക്കിന് പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്.

എല്‍.പി.ജി സിലിണ്ടര്‍ ക്ഷാമം രണ്ടാഴ്ചക്കകം പരിഹരിക്കും - കലക്്ടര്‍

Posted: 28 Nov 2013 10:53 PM PST

Subtitle: 
അഞ്ചുകിലോ എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡിയില്ലാതെ നല്‍കുന്ന പദ്ധതി കൊച്ചിയില്‍ അടുത്തവര്‍ഷം

കൊച്ചി: ജില്ലയില്‍ ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടര്‍ ലഭ്യതയിലുണ്ടായ കുറവ് 15 ദിവസത്തിനകം പരിഹരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉറപ്പ് നല്‍കിയതായി  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. ഇതോടെ സിലിണ്ടര്‍ ലഭിക്കാനുള്ള ഇടവേള 25-30 ദിവസത്തിലധികം നീളില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ ഡീലര്‍മാരുടെ കൈവശം ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുണ്ട്.
വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ താമസമുണ്ടാക്കുന്നതെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ഭാരത് പെട്രോളിയം അറിയിച്ചതായി കലക്ടര്‍ വ്യക്തമാക്കി. കാക്കനാട് മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് ഏജന്‍സികളെ നിയമിക്കാന്‍ ഐ.ഒ.സി നടപടി സ്വീകരിക്കുന്നുണ്ട്. കാക്കനാട്, വാഴക്കാല, ഇന്‍ഫോപാര്‍ക്ക് എന്നീ ഭാഗങ്ങളിലാണ് പുതിയ ഏജന്‍സികള്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ പുതിയ ഏജന്‍സികള്‍ ആലുവയിലും തൃപ്പൂണിത്തുറയിലും വിതരണം തുടങ്ങും. ഏജന്‍സികള്‍ നല്‍കാന്‍ ഓയില്‍ കമ്പനികള്‍ തയാറാണെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകരില്ലാത്തതാണ് പ്രശ്നമെന്ന് കലക്ടര്‍ പറഞ്ഞു.
ഐ.ഒ.സിയുടെ കൊല്ലം പ്ളാന്‍റിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഒരുലക്ഷത്തോളം സിലിണ്ടറുകള്‍ അവിടേക്ക് നല്‍കി കുറവ് പരിഹരിച്ച് വരികയാണ്. മംഗലാപുരത്തുനിന്ന് ബള്‍ക്ക് ഗ്യാസ് എത്തുന്നതിലുണ്ടാകുന്ന തടസ്സവും ഉദയംപേരൂര്‍ പ്ളാന്‍റിലെ ഫില്ലിങ് പ്രക്രിയയിലുണ്ടാകുന്ന പ്രശ്നങ്ങളും ലോറി സമരവുമെല്ലാം സിലിണ്ടര്‍ വിതരണത്തെ ബാധിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ വിതരണവുമായി ബന്ധപ്പെട്ട ബാക്ലോഗ് പരിഹരിക്കുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുള്ള ഭാരത് പെട്രോളിയത്തിന്‍െറയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറയും ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറുന്നതിന് സൗകര്യമുണ്ട്. ഇതിന് ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ മതി. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് 993.50 രൂപ വിലയുള്ള സിലിണ്ടര്‍ സബ്സിഡി കിഴിച്ച് 440.50 രൂപ നിരക്കിലാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്‍കിയ ഉപഭോക്താക്കള്‍ സിലിണ്ടറിന് മുഴുവന്‍ നിരക്കും നല്‍കുമ്പോള്‍ സബ്സിഡിയായി 525.92 രൂപ അവരുടെ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടിലെത്തും.
അഞ്ചുശതമാനം വില്‍പന നികുതി ഈടാക്കുന്നത് മൂലമാണ് ഉപഭോക്താക്കള്‍ 27.08 രൂപ അധികമായി നല്‍കേണ്ടി വരുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓയില്‍ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏറ്റവുമാദ്യം മുന്‍കൂറായി നല്‍കുന്നത് 435 രൂപയാണ്. ഇത് അഡ്വാന്‍സാണ്. സിലിണ്ടര്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് സബ്സിഡിത്തുക എത്തുന്ന സംവിധാനമാണ് ഓയില്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.പി.ജി നിരക്കില്‍ വരുന്ന വ്യത്യാസമനുസരിച്ച് സബ്സിഡി നിരക്കിലും വ്യത്യാസമുണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു.മെട്രോ നഗരങ്ങളില്‍ അഞ്ചുകിലോഗ്രാം എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡിയില്ലാതെ നല്‍കുന്ന പദ്ധതിയിലേക്ക് കൊച്ചിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി നടപ്പാകും. 3000 രൂപ നല്‍കി എടുക്കുന്ന സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് ഇന്നത്തെ നിരക്കില്‍ 450 രൂപയോളം വരും. കമ്പനികള്‍ നേരിട്ടുനടത്തുന്ന പെട്രോള്‍-ഡീസല്‍ പമ്പുകളിലൂടെയാണ് അഞ്ചുകിലോഗ്രാം സിലിണ്ടറിന്‍െറ വിതരണം. എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഓപണ്‍ ഫോറത്തില്‍   കലക്ടര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. രാമചന്ദ്രന്‍, ജില്ലാ സപൈ്ള ഓഫിസര്‍ കെ. സുരേഷ് കുമാര്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായ പി. രംഗദാസപ്രഭു, എ. അജിത്കുമാര്‍, എം.എസ്. അനില്‍കുമാര്‍, കെ.എം. അബ്ബാസ്, ജലീല്‍ താനത്ത്, ഓയില്‍ കമ്പനികളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊയ്യാന്‍ ആളില്ല; 80 ഏക്കറിലെ വിളവ് നശിക്കുന്നു

Posted: 28 Nov 2013 10:48 PM PST

അരൂര്‍: നെല്‍കതിരുകള്‍ കൊയ്യാന്‍ ആളില്ല. അരൂര്‍ കുമ്പഞ്ഞി പാടശേഖരത്തില്‍ 80 ഏക്കറിലെ വിളവ് നശിക്കുന്നു. 120 ഏക്കറിലാണ് കൃഷി നടത്തിയത്. ഇതില്‍ 40 ഏക്കറിലെ കതിരുകള്‍ മാത്രമേ കൊയ്തെടുക്കാനായുള്ളൂ. കൊയ്ത്തുകാരെ കിട്ടാതായതോടെ കര്‍ഷകസംഘം ഭാരവാഹികളും ഏറെ ക്ളേശിക്കുകയാണ്. കര്‍ഷകസംഘമാണ് കൃഷിയിറക്കിയത്. കുറഞ്ഞത് 40 തൊഴിലാളികളെങ്കിലും കൊയ്ത്തിന് ഇറങ്ങേണ്ട സ്ഥാനത്ത് നാലും അഞ്ചും തൊഴിലാളികളാണ് എത്തുന്നത്. കര്‍ഷകസംഘം ഭാരവാഹികള്‍ വീടുകളിലെത്തി കൊയ്ത്തിനിറങ്ങണമെന്ന് പറഞ്ഞിട്ടും ആരും എത്തുന്നില്ല. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് കൊയ്ത്ത്. ഒരു തൊഴിലാളിക്ക് 200 രൂപയും ഭക്ഷണവും നല്‍കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയെക്കാള്‍ കൂടുതല്‍ നല്‍കിയിട്ടും പാടത്തിറങ്ങാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. 80 ഏക്കറിലെ വിളഞ്ഞ നെല്‍കതിരുകള്‍ കൊയ്തെടുക്കാന്‍ കഴിയാതായതോടെ നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകസംഘം സെക്രട്ടറി സുനില്‍ പി. തെക്കേമഠം, പ്രസിഡന്‍റ് ടി.കെ. ശശിധരന്‍പിള്ള എന്നിവര്‍ പറഞ്ഞു.
 

വീടിന്‍െറ വാതില്‍ തകര്‍ത്ത് 17 പവന്‍ കവര്‍ന്നു

Posted: 28 Nov 2013 10:36 PM PST

കാഞ്ഞാണി: അരിമ്പൂര്‍ ആറാംകല്ലില്‍ വീടിന്‍െറ വാതില്‍ തകര്‍ത്ത് 17 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. പാലയൂര്‍ വീട്ടില്‍ മാര്‍ട്ടിന്‍െറ വീട്ടില്‍ ബുധനാഴ്ച വൈകീട്ടാണ് കവര്‍ച്ച നടന്നത്. മാര്‍ട്ടിനും കുടുംബവും വൈകീട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 9.15ഓടെ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍നിന്ന് വളകള്‍, മാലകള്‍, പാദസരം, കൈചെയ്ന്‍, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്.
വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന് മോഷ്ടിച്ച ശേഷം അകത്ത് നിന്ന് പൂട്ടുകയും പിന്‍വശത്തെ വാതില്‍ തുറന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് കരുതുന്നു. അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് നായ സ്ഥലത്തെത്തിയെങ്കിലും വാഹനത്തില്‍നിന്ന് ഇറങ്ങാതെ മടങ്ങി. വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധിച്ചു.

Thursday, November 28, 2013

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു Madhyamam News Feeds

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു Madhyamam News Feeds

Link to

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

Posted: 28 Nov 2013 01:09 AM PST

Image: 

ന്യൂദല്‍ഹി: സഹപത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍  തരുണ്‍ തേജ്പാല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.   ഗോവ പോലീസിന്‍്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് തരുണ്‍ തേജ്പാല്‍ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് മുമ്പായി അന്വേഷണ സംഘത്തിനു മുമ്പ് നേരിട്ട് ഹാജരാകാമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹികരിക്കുമെന്നും തേജ്പാല്‍ അറിയിച്ചു.
ചോദ്യം ചെയ്യിനായി വ്യാഴാഴ്ച മൂന്നിന് മുമ്പ് ഹാജരാകണമെന്ന് തരുണ്‍ തേജ്പാലിനോട് ഗോവ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്തതിനുശേഷം തേജ്പാലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാളെയാണ് തേജ്പാലിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  ദല്‍ഹി ഹൈകോടതി വിധി പറയുക.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയില്ലാതെ പഠനയാത്ര; ഭരണപക്ഷത്ത് ഭിന്നത

Posted: 28 Nov 2013 12:37 AM PST

Subtitle: 
കോര്‍പറേഷന്‍ കൗണ്‍സില്‍

കൊല്ലം:  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയെ അവഗണിച്ച് മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ നടത്തിയ യാത്രയെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിവാദം. ചെയര്‍പേഴ്സണ്‍ സി.പി.ഐയിലെ ഹണി ബഞ്ചമിന്‍ അറിയാതെ സി.പി.എമ്മിലെ എസ്. ജയനും ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥനും ചേര്‍ത്തലയിലേക്ക് നടത്തിയ യാത്രയാണ് ഭരണപക്ഷത്തെ ഭിന്നസ്വരത്തിനും ബഹളത്തിനും ഇടയാക്കിയത്. സ്റ്റാന്‍ഡിങ്  കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് പാവയായി തുടരാന്‍ താല്‍പര്യമില്ലെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും ഹണി വ്യക്തമാക്കി.
നഗരത്തിലെ പൗള്‍ട്രി ഫാമുകളില്‍നിന്നുള്ള മാലിന്യം സംസ്കരിക്കാനുള്ള സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമായ എസ്. ജയന്‍ ചേര്‍ത്തലയില്‍ പോയത്. നവംബര്‍ രണ്ടിനായിരുന്നു യാത്ര. എന്നാല്‍, ഇക്കാര്യം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്നെ അറിയിച്ചില്ലെന്ന് ഹണി വിശദീകരിച്ചു. കോഴിമാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചറിയാന്‍ ചേര്‍ത്തലയിലെ കമ്പനി അധികൃതര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് സന്ദര്‍ശനം അറിഞ്ഞതെന്നും ഹണി പറഞ്ഞു.
ചേര്‍ത്തല യാത്രയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണത്തിന് ഹണി ശ്രമിച്ചെങ്കിലും മേയര്‍ പ്രസന്ന ഏണസ്റ്റ് ഇടപെട്ടു. ഹണി എല്‍.ഡി.എഫിന്‍െറ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണെന്നും ഇത്തരം അഭിപ്രായങ്ങളൊക്കെ കൗണ്‍സില്‍ യോഗത്തിലല്ല ഉന്നയിക്കേണ്ടതെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും അതിന് അനുവദിക്കണമെന്നുമുള്ള നിലപാടിലായിരുന്നു ഹണി.
എല്ലാ കാര്യങ്ങളും മേയര്‍ക്ക് നേരിട്ട് നടത്തണമെങ്കില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ആവശ്യമില്ലെന്ന് ഹണി പറഞ്ഞു. തുടര്‍ന്ന് ഇരുവരുംതമ്മില്‍ വാദപ്രതിവാദമുണ്ടായി. താന്‍ മറുപടി പറയേണ്ട വിഷയങ്ങളില്‍ ഇടപെട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി  മുന്‍ ചെയര്‍പേഴ്സണ്‍ ആര്‍.എസ്.പിയിലെ മീനാകുമാരി സംസാരിച്ചതിനെയും ഹണി വിമര്‍ശിച്ചു.
ജില്ല്ളാ വികസനസമിതിയില്‍ ഉയര്‍ന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കോഴിമാലിന്യം സംസ്കരിക്കുന്ന സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു. ചേര്‍ത്തലയില്‍ താനും ഡെപ്യൂട്ടി മേയറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമടക്കം സന്ദര്‍ശിക്കുമെന്നും പൊതുചര്‍ച്ചക്കുള്ള മറുപടിയില്‍ അവര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ അവഗണിച്ച് സി.പി.എം കൗണ്‍സിലര്‍ നടത്തിയ യാത്രയെ മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ സി.പി.ഐയിലെ അഡ്വ. ജി. ലാലുവും വിമര്‍ശിച്ചു. ചെയര്‍പേഴ്സനെ കടത്തിവെട്ടി ആരും പോകേണ്ടതില്ലെന്നും എല്ലാവര്‍ക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും ലാലു പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ ഒഴിവാക്കി ഭരണപക്ഷം നടത്തുന്ന നടപടികള്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ജോര്‍ജ് ഡി. കാട്ടിലും കുറ്റപ്പെടുത്തി.
നഗരശുചീകരണത്തിന് 100 സി.എല്‍.ആര്‍ തൊഴിലാളികളെകൂടി എംപ്ളോയ്മെന്‍റ് എക്്സ്ചേഞ്ച് വഴി നിയമിക്കാന്‍ തീരുമാനിച്ചതായി പൊതുചര്‍ച്ചക്ക് മേയര്‍ മറുപടി നല്‍കി. കൗണ്‍സിലില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇപ്പോഴത്തെ രീതിക്കുപകരം നേരത്തേ എഴുതി നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാനും ഫയലുകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കാനുമാകും. കൊല്ലം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നൗഷാദ്, കൗണ്‍സിലര്‍മാരായ സി.വി.അനില്‍കുമാര്‍, മാജിതാ വഹാബ്, പ്രേം ഉഷാര്‍, റോബിന്‍, എന്‍. നൗഷാദ്, അശോക് കുമാര്‍, ഉദയാ സുകുമാരന്‍, കമാലുദ്ദീന്‍, മീനാകുമാരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പശ്ചിമഘട്ട സംരക്ഷണത്തിന്‍്റെ വഴി -2

Posted: 27 Nov 2013 11:38 PM PST

Image: 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിലവിലില്ല

കെ.സി. ജോസഫ്

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍  ഉന്നയിച്ച എതിര്‍പ്പുകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ പഠനത്തിനായി കസ്തൂരിരംഗനെ നിയോഗിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ നിലവിലില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും മലയോര മേഖലയുടെ താല്‍പര്യങ്ങള്‍ക്ക്  ഗുണകരമല്ലാത്ത ചില പരാമര്‍ശങ്ങളുണ്ട്.  ഇതിനെപ്പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാലംഗ വിദഗ്ധസമിതി പഠനം ആരംഭിച്ചുകഴിഞ്ഞു. ഈ സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമതീരുമാനമെടുക്കുകയുള്ളൂ വെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
മലയോര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള ഒരു ശിപാര്‍ശയും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കില്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാറിന്‍െറ നിലപാട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്ത അഞ്ച് നിര്‍ദേശങ്ങളെപ്പറ്റി ആര്‍ക്കും വലിയ വിയോജിപ്പില്ല. എന്നാല്‍, റിപ്പോര്‍ട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന പിഴവും പൊതുവായ ധാരണക്കുറവുമാണ് ഒരുവിഭാഗം സമരവുമായി രംഗത്തിറങ്ങാന്‍ കാരണം. ജനങ്ങള്‍ക്ക് ധാരണയുണ്ടാകാന്‍  റിപ്പോര്‍ട്ടിന്‍െറ മലയാള പരിഭാഷ ബന്ധപ്പെട്ട മേഖലകളില്‍ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ചില ആശങ്കകള്‍ ഇപ്പോഴും ഉണ്ട്. അത് സ്വാഭാവികമാണ്. അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനെ തല്‍പരകക്ഷികള്‍ മുതലെടുക്കാന്‍ അനുവദിക്കില്ല.
ഇപ്പോള്‍ കേന്ദ്രത്തിന്‍െറ പെട്ടെന്നുള്ള വിജ്ഞാപനത്തിന് കാരണം സുപ്രീംകോടതിയുടെ ഗ്രീന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട പ്രകാരം ഓഫിസ് മെമ്മോറാണ്ടമായി പുറപ്പെടുവിച്ചതാണ്. റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍ വരുന്ന സംസ്ഥാനങ്ങളിലെ എല്ലാ സംഘടനകള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ ഓഫിസ് മെമ്മോറാണ്ടത്തില്‍ അവസരം തന്നിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്നതേയുള്ളൂ. ജനപ്രതിനിധികളുടെയും  തദ്ദേശവാസികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കാനും ആശങ്കകള്‍ പരിഹരിക്കാനും കഴിയും.
  സാമുദായിക നേതാക്കളും മതമേലധ്യക്ഷന്മാരും മലയോരമേഖലയിലെ കര്‍ഷകരുടെ ആശങ്കകള്‍ നിമിത്തം സമരത്തില്‍ പങ്കുചേര്‍ന്നതില്‍ കുറ്റംപറയാന്‍ കഴിയില്ല.  അത് സ്വാഭാവികമാണ്. എന്നാല്‍, രാഷ്ട്രീയലക്ഷ്യം മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.  ഭരണത്തിലിരിക്കുമ്പോള്‍ അനുകൂലിക്കുകയും അല്ലാത്തപ്പോള്‍ എന്തിനെയും എതിര്‍ക്കുകയും ചെയ്യുക എന്നതാണ് സി.പി.എമ്മിന്‍െറ നയം.  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചചെയ്യാനും പൊതുനിലപാട് സ്വരൂപിക്കാനും മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ അഖിലകക്ഷി യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ കക്ഷികള്‍ ഹര്‍ത്താല്‍ നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനാണ്.  
യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനു പകരം തെരുവിലേക്ക് കാര്യങ്ങള്‍ വലിച്ചിഴക്കാനുള്ള പ്രതിപക്ഷശ്രമം ആത്മാര്‍ഥതയോടെയല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനും നിയമവാഴ്ച തകര്‍ക്കാനും സി.പി.എം നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ കേരളജനത തിരിച്ചറിയുകതന്നെ ചെയ്യും.

ആദിവാസികള്‍ക്ക് നല്ലത് ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍

എം. ഗീതാനന്ദന്‍

പശ്ചിമഘട്ടത്തിന്‍െറ സംരക്ഷണം തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ആറ് സംസ്ഥാനങ്ങളുടെയും 25 കോടി ജനങ്ങളുടെയും പ്രശ്നം മാത്രമായി ചുരുക്കിക്കൂടാ.
ആയിരക്കണക്കിന് വരുന്ന ജീവജാലങ്ങളുടെയും ഉപഭൂഖണ്ഡത്തിന്‍െറയും ലോകത്തിന്‍െറയും നിലനില്‍പിന്‍െറ ഭാഗമായി പരിഗണിക്കേണ്ട സുപ്രധാന വിഷയമാണ്.
 പ്രകൃതിയുടെ നിയമങ്ങളുമായി മനുഷ്യന്‍ സമരസപ്പെടുന്നില്ളെങ്കില്‍ ആദ്യം തിരിച്ചടിയേല്‍ക്കുക മനുഷ്യസമൂഹത്തിനായിരിക്കും. ഈ പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാധാന്യമര്‍ഹിക്കുന്നത്. ലഭ്യമായ സ്ഥിതിവിവരങ്ങളും വിപുലമായ നിലയില്‍ വിദഗ്ധരുടെ അഭിപ്രായവും സമാഹരിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയാറാക്കിയത്. ജൈവവൈവിധ്യ മൂല്യം, പശ്ചിമഘട്ടങ്ങളുടെ പാരിസ്ഥിതിക മൂല്യം, പശ്ചിമഘട്ടനിരകളുടെ തനതു പാരിസ്ഥിതികസ്വഭാവം എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സ്വീകരിച്ച ഘടകങ്ങള്‍. 8200 ഹെക്ടര്‍ വീതമുള്ള 2200 യൂനിറ്റുകളായി തിരിച്ചാണ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തില്‍ പരിസ്ഥിതിലോല മേഖലകള്‍ തിരിച്ചത്.
കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല. പരിസ്ഥിതി ലോലമേഖലകളിലെ എല്ലാ നിയന്ത്രണവും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും തദ്ദേശീയരായ ആദിവാസി സമൂഹങ്ങള്‍ക്കുമാണെന്നതാണ് റിപ്പോര്‍ട്ടിന്‍െറ പ്രാധാന്യം.
ഖനനം പോലുള്ള പ്രകൃതിവിരുദ്ധ നടപടികള്‍ ഘട്ടംഘട്ടമായി കുറക്കാനും നിയന്ത്രിക്കാനും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. പരിസ്ഥിതി ലോലമേഖലകളുടെ നിയന്ത്രണത്തിന് വ്യത്യസ്ത തലങ്ങളിലുള്ള അതോറിറ്റിയും നിര്‍ദേശിക്കുന്നു. ഈ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് രൂപംനല്‍കുന്നത്.
പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയെ 37 ശതമാനമായി ചുരുക്കി. ശാസ്ത്രീയമായ അളവുകോല്‍ സ്വീകരിച്ചില്ല.  ഇത് 123 വില്ളേജുകളിലേക്കും ചുരുക്കി. സംരക്ഷണത്തിനുള്ള തുടര്‍സംവിധാനങ്ങളുമില്ല. ജനാധിപത്യപരമായ ഭരണസംവിധാനങ്ങളെ റിപ്പോര്‍ട്ട് ഗൗരവപൂര്‍വം കണക്കിലെടുത്തില്ല. കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ യാന്ത്രികമായി സ്വീകരിച്ചതാണ് നിലവിലുള്ള വിവാദങ്ങള്‍ക്ക് കാരണം.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും ആവശ്യമില്ളെന്ന സമീപനമാണ് സംഘടിത രാഷ്ട്രീയപാര്‍ട്ടികളും മതസ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്.
ഇത് ഫലത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ഖനനമാഫിയകളെ സംരക്ഷിക്കുന്നതായി ജനങ്ങള്‍ ആശങ്കപ്പെടുന്നു. കേരളത്തിന്‍െറയും മാനവരാശിയുടെയും പൊതുവായ താല്‍പര്യത്തില്‍നിന്ന് കുടിയേറ്റ കര്‍ഷകരെ ഒറ്റപ്പെടുത്താനേ ഇത് സഹായിക്കുകയുള്ളൂ.
 സമീപകാലത്ത് കേരളം കണ്ട പ്രതിലോമപരമായ പ്രസ്ഥാനമാണ് ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭമെന്ന് പറയാം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ‘തത്ത്വത്തില്‍’ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള സമഗ്രസമീപനമില്ല.  
അത് പുന$പരിശോധിക്കപ്പെടണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വിപുലമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും വേണം.

ഒരു ഇരയുടെ വിലാപം

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിന്‍െറ പേരിലുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര കര്‍ഷകരെ മാത്രമല്ല, നാട്ടിന്‍പുറത്തെ സാധാരണ ജനത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. പതിനായിരക്കണക്കിന് സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്നതാണ് എന്‍െറ ജന്മനാടായ ചാലിയാര്‍ പഞ്ചായത്ത്. അകമ്പാടം, കുറുമ്പലങ്ങോട് വില്ളേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തെ മുഴുവന്‍ അതീവ പരിസ്ഥിതിലോല (ഇ.എസ്.എ) വിഭാഗത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസാന്ദ്രതയേറിയ തൊട്ടടുത്ത ചുങ്കത്തറ, വഴിക്കടവ്, കരുളായി, അമരമ്പലം തുടങ്ങിയ 10 വില്ളേജുകളും പരിസ്ഥിതിലോല പട്ടികയില്‍ തന്നെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ കാടിളക്കുന്നവര്‍ പ്രചരിപ്പിക്കുംപോലെ ഭയാനകമായി അതിലില്ളെന്ന് വാദിക്കുന്നവര്‍പോലും അംഗീകരിക്കും, ഇ.എസ്.എ പ്രദേശത്ത് പാറപൊട്ടിക്കല്‍, മണലെടുപ്പ് എന്നിവ റിപ്പോര്‍ട്ട് വിലക്കിയിട്ടുണ്ടെന്നത്.
ക്വാറി, മണല്‍ എന്നു കേള്‍ക്കുമ്പോഴേക്കും മാഫിയ, മാഫിയ എന്ന ഒച്ചപ്പാടുകളില്‍ ജീവിതഭാരം പേറിയുള്ള സാധാരണക്കാരന്‍െറ ദീനവിലാപങ്ങള്‍ മുങ്ങിപ്പോകുന്നു. 20000 ച.മീറ്ററിലൊന്നും വേണ്ട, 200 ച.മീറ്ററില്‍ ഒരു പുരത്തറ കെട്ടാന്‍പോലും കരിങ്കല്ല് കിട്ടാത്ത ദുരവസ്ഥയാണ്  നാട്ടിന്‍പുറത്തെ പതിനായിരങ്ങള്‍ നേരിടാന്‍ പോകുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളെന്നു വിധിക്കപ്പെട്ട സമീപപഞ്ചായത്തുകളിലും ലഭ്യമല്ലാതാകുന്ന കരിങ്കല്ല് പാവങ്ങള്‍ എവിടെനിന്ന് കൊണ്ടുവരും? ദൂരെദിക്കിലെങ്ങാനുമുണ്ടാകാനിടയുള്ള കല്ല്, മണല്‍ അടക്കമുള്ള അസംസ്കൃത വസ്തുക്കള്‍ അനേകമിരട്ടി വിലകൊടുത്ത് അതിലേറെ ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജുമൊടുക്കിവേണം സൈറ്റിലത്തെിക്കാന്‍. ഫലത്തില്‍, മുതുകൊടിഞ്ഞുകിടക്കുന്ന സാധാരണക്കാരന്‍െറ നെഞ്ചത്തുകയറിയുള്ള ക്വാറി, മണല്‍ മാഫിയയുടെ തേര്‍വാഴ്ചക്ക് ആക്കംകൂട്ടാനേ തന്നാട്ടില്‍നിന്ന് അത്യാവശ്യത്തിനുപോലും കല്ലും മണലുമെടുക്കാന്‍ പാടില്ല എന്ന നിരോധം വഴിവെക്കൂ.
കച്ചവട-മാഫിയ ലോബികള്‍ ഭീകരമായ തോതില്‍ പുറമേക്ക് ഈ പ്രദേശങ്ങളില്‍നിന്ന് കല്ലും മണലും കട്ടുകടത്തുന്നത് നിരോധിക്കാനും നിരീക്ഷിക്കാനും വനം-പരിസ്ഥിതി വകുപ്പ് വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ അനധികൃതമായി പുറമേക്ക് മുറിച്ചുകൊണ്ടുപോകുന്നത് തടയാന്‍ വനം വകുപ്പിന്‍െറ ചെക്പോസ്റ്റ് കാവല്‍ ഇപ്പോള്‍തന്നെ നിലവിലുണ്ടല്ളോ.
ഇ.എസ്.എ ഗണത്തില്‍പെടുത്തിയിട്ടുള്ള വില്ളേജുകളില്‍ നികുതി സ്വീകരിക്കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുന്നു. ഈ പ്രദേശത്തെ പാവങ്ങളെ അക്ഷരാര്‍ഥത്തില്‍തന്നെ ഇത് ശ്വാസംമുട്ടിച്ചിരിക്കുകയാണ്. ഇടുക്കി കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍, വില്ളേജ് ഓഫിസര്‍ക്കു നല്‍കിയ തെറ്റിദ്ധാരണാജനകമായ അറിയിപ്പിനു കിട്ടിയ അമിതപ്രചാരമാണ് ഇങ്ങനെ വസ്തുനികുതിയെടുക്കാതിരിക്കുന്നതിലേക്കും ക്രയവിക്രയം തടയുന്നതിലേക്കും വഴിവെച്ചതെന്ന് പത്രവാര്‍ത്ത കണ്ടു (ഗള്‍ഫ് മാധ്യമം, നവംബര്‍ 22). കേവലമൊരു ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി വില്ളേജോഫിസിലത്തെുന്ന ഏഴയെ പോലും നിയമ നൂലാമാലകള്‍ പറഞ്ഞ് വട്ടംചുറ്റിച്ച് മടക്കിയയക്കാം എന്ന കാര്യത്തില്‍ വിദഗ്ധരാണ് മിക്ക വില്ലജ് അധികാരികളും. അത്തരക്കാര്‍ക്ക് പരിസ്ഥിതിലോല നിയമമെന്ന വജ്രായുധംകൂടി കിട്ടിയാല്‍ ഇ.എസ്.എ സോണിലെ സാധാരണക്കാരന്‍െറ ജീവിതം പാടെ വഴിമുട്ടും. അതിനൊക്കെ കേസും ധര്‍ണയും ചാനലും ചര്‍ച്ചയുമായി നടക്കാന്‍ പാങ്ങില്ലാത്ത പാവങ്ങള്‍ കുടിയൊഴിഞ്ഞ് വല്ല പട്ടണച്ചേരി മാളങ്ങളിലും ഒളിക്കുകയേ നിവൃത്തിയുള്ളൂ! എന്നിട്ട് പശ്ചിമഘട്ട പരിസ്ഥിതിയില്‍ കാട്ടാനകള്‍ സൈ്വരവിഹാരം നടത്തട്ടെ, സിംഹവാലന്മാര്‍ മാമരങ്ങളില്‍ ചാഞ്ചാടിക്കളിക്കട്ടെ, മീനുകള്‍ പുളച്ചുതിമിര്‍ക്കട്ടെ, പറവകള്‍ രാകിപ്പറന്നുല്ലസിക്കട്ടെ... അങ്ങനെ ഒട്ടും മനുഷ്യപ്പറ്റില്ലാത്ത, നൂറുശതമാനവും മൃഗവാസ യോഗ്യമായ സുന്ദര സുമോഹന പരിസ്ഥിതി പശ്ചിമഘട്ടത്തില്‍ പച്ചച്ചു കൊഴുക്കട്ടെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജയിപ്പൂതാക!
ഇ.എസ്.എ സോണിലെ മലയോരവാസികളായ കൂലി (കന്നുകാലി!) ക്ളാസുകാര്‍ കരണ്ടുതീര്‍ക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനേക്കാള്‍ ആയിരമായിരമിരട്ടി വിസ്തൃതിയുള്ള വനമാണ് വര്‍ഷംതോറും പശ്ചിമ ഘട്ടത്തില്‍ കാട്ടുതീ തിന്നുതീര്‍ക്കുന്നത്. കുംഭം മുതല്‍ ഇടവം വരെയുള്ള നാലുമാസക്കാലയളവില്‍ ഒരു നിയന്ത്രണവുമില്ലാതെ അല്ളെങ്കില്‍, വനംവകുപ്പിന്‍െറ എല്ലാവിധ ഫയര്‍ലൈന്‍ പ്രഹസനങ്ങളെയും മറികടന്ന് ലക്ഷക്കണക്കിന് ഹെക്ടര്‍ വനഭൂമി വര്‍ഷംതോറും കാട്ടുതീ നക്കിത്തുടക്കുന്നു. നീണ്ട നൂറ്റാണ്ടുകളിലൂടെ പ്രകൃതി ധ്യാനിച്ചണിയിച്ചൊരുക്കിയ അമൂല്യമായ തമാല വനങ്ങള്‍ മുഴുവന്‍ നിമിഷനേരം കൊണ്ട് കാട്ടുതീയില്‍ വെന്തൊടുങ്ങുന്നത് കരള്‍ പിളരുന്ന വേദനയോടെ കണ്ടുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്‍െറ ഭയാനകമായ ഈ കാട്ടുതീ വാഴ്ചയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പക്ഷേ, ശാസ്ത്രീയമായ നിര്‍ദേശങ്ങളില്ല. ഒഴുക്കന്‍ മട്ടില്‍ ഒന്നു പരാമര്‍ശിച്ചുപോകുന്നു എന്നു മാത്രം. നൂതന മാര്‍ഗങ്ങള്‍ അവലംബിച്ച് നമുക്കും കാട്ടുതീ കെടുത്താനായാല്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യംപോലെ തന്നെ പ്രാധാന്യമുള്ള പ്രവൃത്തിയാകുമതെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നേ പറയാനുള്ളൂ -മണ്ണിലിറങ്ങിവന്ന്, ആദ്യമായി പ്രദേശവാസികളായ മനുഷ്യരുടെ, സഹജീവികളുടെ ആവാസവ്യവസ്ഥയെ സാദരം അംഗീകരിക്കുക. ശേഷം വില്ളേജോഫിസുകള്‍ വഴിയുള്ള സൂക്ഷ്മമായ ഗ്രൗണ്ട് സര്‍വേയിലൂടെ സ്ഥലവും പരിസ്ഥിതിയും ഗ്രാസ് റൂട്ട് ലെവലില്‍ അനുഭവിച്ച് പഠിച്ചറിഞ്ഞ് റിപ്പോര്‍ട്ട് മാറ്റിപ്പണിയുക. ശരിയാണ്, തിടുക്കത്തില്‍ നടക്കില്ല ഈ പ്രക്രിയ. വര്‍ഷങ്ങള്‍തന്നെ അതിനു വേണ്ടിവന്നേക്കാം. എന്നാല്‍, മണ്ണില്‍ (വിണ്ണിലല്ല) നോക്കിയുള്ള അത്തരം സൂക്ഷ്മമായ അനുഭവപഠനങ്ങളിലൂടെ പശ്ചിമഘട്ടത്തിലെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും നാനാജാതി ജന്തുകുല വൈവിധ്യങ്ങളെയും ഒരുപോലെ സംരക്ഷിച്ചു പരിപാലിക്കാനാകുന്ന വഴി തീര്‍ച്ചയായും തെളിഞ്ഞുകിട്ടും.

സച്ചാര്‍ സമിതി ഭരണഘടനാ വിരുദ്ധം -ഗുജറാത്ത് സര്‍ക്കാര്‍

Posted: 27 Nov 2013 11:36 PM PST

Image: 

ന്യൂദല്‍ഹി: രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ഭരണഘടനാവിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇത് മുസ്ലിംകളെ മാത്രം സഹായിക്കാന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികള്‍ മാത്രം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഒഫീസ് 2005ല്‍ സച്ചാര്‍ പാനല്‍ ഉണ്ടാക്കിയതെന്നതും മറ്റു മതന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്നും തുടങ്ങിയ രൂക്ഷ വിമര്‍ശങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

യു.പി.എയുടെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നടപ്പാക്കാത്തതില്‍ നരേന്ദ്രമോഡി സര്‍ക്കാറിനെതിരെ ഗുജറാത്ത് ഹൈകോടതി നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. കേന്ദ്രത്തിന്‍്റെ പദ്ധതിയെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഹൈകോടതി നടത്തിയ വിധിയെ വെല്ലുവിളിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ആണ് സച്ചാര്‍ സമിതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തത്.

പ്രധാനമന്ത്രിയുടെ ഒഫീസിലെ 15 ഇന പദ്ധതിയുടെ ഭാഗമായി 2008 ല്‍ പ്രാബല്യത്തില്‍ വന്നതാണ് മുസ്ലിംകള്‍ അടക്കം അഞ്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതിലെ 75 ശതമാനം തുകയും വകയിരുത്തുന്നത്. ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കവസ്ഥയില്‍ മോഡി സര്‍ക്കാര്‍ ഏറെ പഴി കേട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ഗുജറാത്ത് ഹൈകോടതി സര്‍ക്കാറിനെതിരായി വിധി പറഞ്ഞത്. എന്നാല്‍, സ്കോളര്‍ഷിപ്പിനായി ചെലവഴിക്കേണ്ട തുക അല്ല, മറിച്ച് ഈ വിഷയത്തിന്‍്റെ ഭരണഘടനാ സാധുതയാണ് പ്രശ്നമെന്നും വിധിയെ വെല്ലുവിളിച്ച് സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു.

നഗരം വെള്ളത്തിലാകുമ്പോഴും ഓടകള്‍ അടഞ്ഞുതന്നെ

Posted: 27 Nov 2013 11:24 PM PST

Subtitle: 
അധികൃത അനാസ്ഥ

തിരുവനന്തപുരം: ചാറ്റല്‍ മഴയില്‍പോലും കിഴക്കേകോട്ടയും തമ്പാനൂരും വെള്ളത്തില്‍ മുങ്ങാന്‍ കാരണം ഓടയിലെ മണ്ണും ചവറും നീക്കാത്തത്. റോഡില്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയിറങ്ങാന്‍ വഴിയില്ലാത്തതാണ് പെട്ടെന്ന് വെള്ളം ഉയരാന്‍ കാരണം.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിലെ ഓടയുടെ സ്ളാബ് വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ മാസം തുറന്നിരുന്നു. കുറച്ചുഭാഗത്തെ ചെളിനീക്കിയശേഷം വീണ്ടും മൂടിയിട്ടു. ക്ഷേത്രത്തിന് മുന്നിലെ നാളികേര കച്ചവടക്കാര്‍ ഓടയിലേക്ക് താഴ്ത്തുന്ന കേടായ നാളികേരവും ചകിരിയുമെല്ലാം ചേര്‍ന്നാണ് ഓട നിറഞ്ഞുകിടക്കുന്നത്്.തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് അരികിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ ചപ്പുചവറുകള്‍ അടുത്തിടെയൊന്നും നീക്കം ചെയ്തിട്ടില്ല. റെയില്‍വേ പാളത്തിന് അടിയിലൂടെ പോകുന്ന ഭാഗം ചവര്‍മൂടിയതിനുശേഷം ഒരടി മാത്രമാണ് വെള്ളം ഒഴുകാനുള്ളത്. അതിനാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ ആമയിഴഞ്ചാന്‍ തോട് നിറയുന്നു.
എസ്.എസ് കോവില്‍ റോഡില്‍ നിന്നുള്ള ഓടയുടെ സ്ഥിതിയും ഇതുതന്നെയാണ്. ഓട ചെളി നിറഞ്ഞുകിടക്കുകയാണ്. ഇവിടെ നിന്ന് ആമയിഴഞ്ചാന്‍ തോട്ടിലേക്ക് പതിക്കുന്ന ഭാഗത്തെ ഓടയും ചെളി നിറഞ്ഞുകിടക്കുന്നു. ആമയിഴഞ്ചാന്‍ തോട് കടലില്‍ പതിക്കുന്ന ഭാഗത്തെ പൊഴി മുറിക്കാതെ കിടക്കുന്നതിനാല്‍  കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നില്ല.മഴയില്‍ റോഡില്‍ വെള്ളം ഉയരാന്‍ കാരണം ആമയിഴഞ്ചാന്‍ തോട് കൈകാര്യംചെയ്യുന്ന ഇറിഗേഷന്‍ വകുപ്പും ദേശീയപാത കൈകാര്യംചെയ്യുന്ന പി.ഡബ്ള്യു.ഡി  ഉദ്യോഗസ്ഥരുടേയും അലംഭാവമാണ്. ചെറുമഴ പെയ്താല്‍തന്നെ കരമന പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്.
പാലത്തില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങളിലെ മണ്ണ് മാറ്റാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇതേപറ്റി നാട്ടുകാര്‍ പരാതിപ്പെട്ടാലും കാര്യമില്ലാത്ത അവസ്ഥയാണ്. മഴ പെയ്ത് വെള്ളം ഉയര്‍ന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്താറില്ല. മഴ തീര്‍ന്നശേഷമാണ് അവരെത്തുന്നത്. അവലോകനം നടത്തി ഉദ്യോഗസ്ഥര്‍ പിരിയുകയും ചെയ്യുന്നു.
 

20 വര്‍ഷം മുമ്പ് നല്‍കിയ ഭൂമിക്ക് പട്ടയം ലഭിച്ചില്ല

Posted: 27 Nov 2013 11:05 PM PST

വടക്കാഞ്ചേരി: പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് 20 വര്‍ഷം മുമ്പ് നല്‍കിയ ഭൂമിക്ക് ഇതുവരെയും പട്ടയം ലഭിച്ചില്ല. ദേശമംഗലം പഞ്ചായത്തിലെ കിള്ളിക്കുന്ന് അംബേദ്കര്‍ ഗ്രാമത്തില്‍ ഭൂമി ലഭിച്ചവരാണ് പട്ടയത്തിനായി രണ്ട് പതിറ്റാണ്ടായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്. പട്ടയം ലഭിക്കാത്തതിന് പിറകില്‍ അന്ന് സര്‍വീസിലിരുന്ന എ.ഡി.എം ഉള്‍പ്പെടെയുള്ള ചില റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.
1990ലാണ് ദേശമംഗലത്തെ കിള്ളിക്കുന്നില്‍ തിച്ചൂര്‍ വില്ലേജ് പഴയ സര്‍വേ 64ല്‍പെട്ട 72 ഏക്കര്‍ റവന്യൂ ഭൂമി നൂറോളം കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്. വര്‍ഷം നീണ്ട അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായിരുന്നു സര്‍ക്കാര്‍ നടപടി.
തുടര്‍ന്ന് കിള്ളിക്കുന്ന് കോളനി ഡോ. അംബേദ്കര്‍ ഗ്രാമമായി പ്രഖ്യാപിച്ച് അന്നത്തെ കലക്ടര്‍ ദിനേശ് ശര്‍മ ഉത്തരവിട്ടു. ഗ്രാമത്തിലേക്ക് റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ക്കായി വികസന കര്‍മ പദ്ധതി തയാറാക്കി സര്‍ക്കാര്‍ ലഘുലേഖ പ്രസിദ്ധീകരിച്ചു. ഭൂമി ലഭിച്ചവരുടെതായി സര്‍ക്കാര്‍ രേഖയില്‍ സ്ഥാനം പിടിച്ചതിലധികവും വ്യാജ പേരുകളായിരുന്നു. ഈ പേരുകളിലുള്ള പട്ടയങ്ങള്‍ ദ്രുതഗതിയില്‍ തരപ്പെടുകയും ചെയ്തു. ഇത്തരം പട്ടയങ്ങള്‍ പിന്നീട് ഏക്കര്‍ കണക്കിന് വസ്തുവിന്‍െറ ഒറ്റപ്പട്ടയമായി അന്നത്തെ എ.ഡി.എമിന്‍െറ സഹോദരിയുടെയും തലപ്പിള്ളി ഡെപ്യൂട്ടി തഹസില്‍ദാരുടെ ബന്ധുവിന്‍െറയും ഉടമസ്ഥതയിലായി വീണ്ടും ക്രയവിക്രയം ചെയ്യപ്പെട്ടു.
സി.പി. ചാമി, സുന്ദരന്‍, പരമേശ്വരന്‍, വേലായുധന്‍, കൃഷ്ണന്‍കുട്ടി എന്നിവരാണ് ഇന്നും പട്ടയത്തിനായി അലയുന്നത്.
 

വെള്ളം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍

Posted: 27 Nov 2013 10:59 PM PST

Subtitle: 
കനാല്‍ അറ്റകുറ്റപ്പണിയില്‍ അപാകത

പല്ലശ്ശന: കനാല്‍ അറ്റകുറ്റപ്പണികളിലെ അപാകത മൂലം ജലസേചനത്തിന്് വെള്ളം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍. മീങ്കര ജലസേചന പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ പാറക്കളം മാരിയമ്മന്‍ കോവില്‍ മുതല്‍ നെല്ലിക്കപൊറ്റ വരെയുള്ള ഭാഗത്ത് കനാല്‍ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന 24 ഇഞ്ച് വ്യാസമുള്ള ഓവ് മാറ്റി ആറ് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് സ്ഥാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. നാല് പാടശേഖര സമിതികളിലായി ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളം കൃത്യമായി ലഭ്യമാകാതെ നടീലും വിതയും കഴിഞ്ഞ് ഉണക്ക് ഭീഷണി നേരിടുകയാണെന്ന് പ്രദേശത്തെ നെല്‍കര്‍ഷകര്‍ പറയുന്നു. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ഉദ്യോഗസ്ഥരോടും കരാറുകരോടും പ്രദേശത്തെ കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പലതവണ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരനടപടിയുണ്ടായില്ലത്രേ. രണ്ടു തവണ ഡാം തുറന്നപ്പോഴും നെല്ലിക്കപൊറ്റ ഭാഗത്ത് ആവശ്യത്തിന് വെള്ളം കൃഷിക്ക് ലഭ്യമായിട്ടില്ല.
കനാലിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് യൂത്ത്കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പാടശേഖര സമിതികള്‍ മീങ്കര പദ്ധതി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.

മൂര്‍ക്കനാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ അക്രമം

Posted: 27 Nov 2013 10:51 PM PST

Subtitle: 
26 ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊളത്തൂര്‍: മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബി.എ ം.എസ് നടത്തിയ മാര്‍ച്ചില്‍ അക്രമം. ജനല്‍ ചില്ലുകളും കമ്പ്യൂട്ടറും തകര്‍ത്തു. പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്തു. പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ച് കയറി പൊതുമുതല്‍ നശിപ്പിച്ചതിന് 26 പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബുധനാഴ് രാവിലെ പത്തിനാണ് സംഭവം. മണല്‍ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബി.എം.എസ് മാര്‍ച്ച് നടത്തിയത്. കൊളത്തൂര്‍ എസ്.ഐ ഇ. വേലായുധന്‍െറ നേതൃത്വത്തിലെ ഏതാനും പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പ്രകോപനമില്ലാതെ ഓഫിസിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. സലീന പറഞ്ഞു. പ്രസിഡന്‍റ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദിനെ കഴുത്തിന് കുത്തിപ്പിടിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി.
മൂന്ന് തൊഴിലാളികള്‍ക്ക് മണല്‍ കടവില്‍ ജോലി ചെയ്യാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിട്ടും പഞ്ചായത്ത് അവസരം നിഷേധിച്ചതായാണ്  ബി.എം.എസിന്‍െറ ആരോപണം.  മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
 

ബെര്‍ലുസ്കോണിയെ ഇറ്റാലിയന്‍ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി

Posted: 27 Nov 2013 10:41 PM PST

Image: 

റോം: നികുതിവെട്ടിപ്പുകേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി. ബുധനാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെയാണ് 77 കാരനായ ബെര്‍ലുസ്കോണിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാല്‍, ആറു വര്‍ഷം വരെയാണ് പുറത്താക്കല്‍ കാലാവധി എന്നതിനാല്‍ ബെര്‍ലുസ്കോണിയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായെന്ന് കരുതാനാവില്ല.

വോട്ടെടുപ്പിന് മുന്നോടിയായി സ്വയം തന്നെ ഒരു ദിവസത്തെ ദുഖാചരണത്തിന് ബെര്‍ലുസ്കോണി ആഹ്വാനം നടത്തിയിരുന്നു. തന്‍്റെ പാര്‍ട്ടിയായ ‘ഫോര്‍സ ഇറ്റാലിയ’ നല്ളൊരു ഇറ്റലിക്കായുള്ള പോരാട്ടം തുടരുമെന്ന് ബെര്‍ലുസ്കോണി തന്‍്റെ പ്രസംഗത്തില്‍ പറഞ്ഞു.

വോട്ടെടുപ്പിനിടെ ചില നാടകീയ രംഗങ്ങളും അരങ്ങേറി. പുറത്താക്കല്‍ നടപടി തടയുന്നതിനായി ബെര്‍ലുസ്കോണിയെ പിന്തുണക്കുന്ന സെനറ്റ് അംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വോട്ട് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. ഡസന്‍ കണക്കിന് പ്രതിനിധികള്‍ പിന്തുണ അര്‍പിച്ച് നടുത്തളത്തില്‍ ഇറങ്ങി. അഴിമതിക്കറ പുരണ്ട മുന്‍ പ്രധാനമന്ത്രിയെ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയോട് വരെ ഇതില്‍ ഒരു അംഗം ഉപമിച്ചു. പലരും കറുത്ത വേഷം ധരിച്ചാണ് സെനറ്റില്‍ ഹാജറായത്.

നേരത്തെ മൂന്നു തവണ പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന ബെര്‍ലുസ്കോണിക്ക് ഇനി പാര്‍ലമെന്‍റില്‍ ഇരിപ്പിടം കാണില്ളെങ്കിലും ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നും സ്വാധീനം ചെലുത്താനാവുമെന്നാണ് ഇദ്ദേഹത്തിന്‍്റെ അനുയായികള്‍ കരുതുന്നത്.

ബെര്‍ലുസ്കോണിയുടെ കമ്പനിയായ മീഡിയാസെറ്റ് 2012 ഒക്ടോബറില്‍ യു.എസ് കമ്പനിയുമായി നടത്തിയ ഇടപാടില്‍ നികുതി വെട്ടിപ്പു നടത്തിയതായി കണ്ടത്തെിയിരുന്നു. അഴിമതി ആരോപണത്തിനു പുറമെ ലൈംഗിക പീഡനക്കേസിലും ബെര്‍ലുസ്കോണി കുറ്റക്കാരനാണെന്ന് കണ്ടത്തെിയിരുന്നു.

പൊന്നിന്‍ താരങ്ങള്‍ക്ക് മിന്നും സ്വീകരണം

Posted: 27 Nov 2013 10:38 PM PST

തിരുവല്ല: സംസ്ഥാന കായികമേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ എവിന്‍ റിച്ചാര്‍ഡ് സജിക്കും വെള്ളി മെഡല്‍ നേടിയ ജോബിന്‍ ജയിംസിനും  ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി  സ്കൂളും പൗരാവലിയും സംയുക്തമായി ഉജ്ജ്വല സ്വീകരണം നല്‍കി.
രാവിലെ  ഒമ്പതിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ മെഡല്‍ ജേതാക്കളെയും സംസ്ഥാന കായിക താരങ്ങളായ അനുബാബു, റീബ അന്ന ജോര്‍ജ്, മൈഥിലി കൃഷ്ണന്‍, സുബിന്‍ സജി എന്നിവരേയും  കായികാധ്യാപകന്‍ അനീഷ് തോമസിനേയും സ്വീകരിച്ചു. ആന്‍േറാ ആന്‍റണി  എം.പി, എം.എല്‍.എമാരായ കെ.ശിവദാസന്‍ നായര്‍, മാത്യു ടി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ഡോ.സജി ചാക്കോ,  പഞ്ചായത്ത് പ്രസിഡന്‍റ്  എന്‍. രാജീവ്, സ്പോര്‍ട്ട്സ് കൗണ്‍സില്‍  പ്രസിഡന്‍റ് സലീം പി. ചാക്കോ, പ്രിന്‍സിപ്പില്‍ അന്നമ്മ രഞ്ജിനി ചെറിയാന്‍, പ്രഥമാധ്യാപിക ചേച്ചാ ജോണ്‍, മാനേജര്‍  ടി.ഡി  എബ്രഹാം എന്നിവര്‍  ചേര്‍ന്ന് സ്വീകരിച്ചു. സ്കൂള്‍ ബാന്‍റ്സെറ്റ്, കുട്ടികളുടെ ചെണ്ടമേളം  എന്‍.സി.സി കേഡറ്റ്സ്, റെഡ്ക്രോസ്, കരാട്ടേ ടീം എന്നിവയുടെ  അകമ്പടിയോടെ വിവിധ സ്കൂളുകളില്‍ സ്വീകരണം  നല്‍കി. നെല്ലാട് ജങ്ഷനില്‍നിന്ന് സ്വീകരണഘോഷയാത്ര  സ്കൂളിലെ അനുമോദന നഗറില്‍ എത്തി. അനുമോദന സമ്മേളനം  ഡോ. സജി ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്  എന്‍.രാജീവ്  അധ്യക്ഷതവഹിച്ചു.
സ്കൂള്‍ പി.ടി.എയും പൗരാവലിയും നല്‍കിയ ഉപഹാരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ്സമ്മാനിച്ചു. ഈസ്റ്റ് കോഓപറേറ്റിവ്  ബാങ്കിന്‍െറ ഉപഹാരവും  കാഷ് അവാര്‍ഡും പ്രസിഡന്‍റ് കെ.ജയവര്‍മ നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ പഴകുളം മധു, മോളി മാത്യു,  ടി.ഡി.എബ്രഹാം, സ്പോര്‍ട്സ് കൗണ്‍സില്‍  പ്രസിഡന്‍റ് സലിം.പി.ചാക്കോ, ഡി.ഡി മാത്യു, എ.ഇ.ഒ കെ സുഗതന്‍, പഞ്ചായത്ത് അംഗം  സുധീഷ്, പ്രിന്‍സിപ്പല്‍  അന്നമ്മ രഞ്ജിനി ചെറിയാന്‍, ഹെഡ്മിസ്ട്രസ് ചേച്ചാ ജോണ്‍, സാബു ജോസഫ്,  പി.ടി. ജോണ്‍, ബിജുകുമാര്‍, ജയാ മനോജ് എന്നിവര്‍ സംസാരിച്ചു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP