സ്വാഗതം
WELCOME

News Update..

Sunday, May 31, 2015

അരുവിക്കര: ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി Madhyamam News Feeds

അരുവിക്കര: ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി Madhyamam News Feeds

Link to

അരുവിക്കര: ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

Posted: 31 May 2015 02:43 AM PDT

Image: 

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നേതാക്കളായ സി. ശിവന്‍കട്ടി, വി.വി രാജേഷ്,എസ്. ഗിരിജ എന്നിവരുടെ പേരുകള്‍ ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന കോര്‍ കമ്മറ്റിയുടെ നിര്‍ദേശമാണ് രാജഗോപാലിന് നറുക്കുവീണത്. മത്സരിക്കാനുള്ള സന്നദ്ധത രാജഗോപാല്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉച്ചയോടെയുണ്ടാകും.

രാജഗോപാല്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു രാജഗോപാല്‍. 2004, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി എം. വിജയകുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജി. കാര്‍ത്തികേയന്‍്റെ മകന്‍ കെ.എസ്. ശബരീനാഥനുമാണ് മത്സര രംഗത്തുള്ളത്. ഇരുവരും മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
 

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി; സൈനികര്‍ ക്ഷമ കാണിക്കണം മോദി

Posted: 31 May 2015 12:44 AM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ  ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അല്‍പം കൂടി സമയമനുവദിക്കണം. ഇക്കാര്യത്തില്‍ സൈനികര്‍ ക്ഷമ കാണിക്കണമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി 40 വര്‍ഷം കാത്തിരുന്ന സൈനികര്‍ കുറച്ചു കൂടി സാവകാശം തരണം. പദ്ധതി നടപ്പാക്കുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമല്ല, സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന പൗരന്‍െറ ഉറപ്പാണ്. പദ്ധതിയുടെ പേരില്‍ 40 വര്‍ഷം സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. ഒരോ സര്‍ക്കാറും പദ്ധതി വാഗ്ദാനം ചെയ്തതല്ലാതെ നിറവേറ്റിയിട്ടില്ല.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ വിഷയമല്ല. പദ്ധതി യഥാര്‍ഥ്യമാക്കാന്‍ വിവിധമന്ത്രാലയങ്ങള്‍ ശ്രമിച്ചുവരികയാണ്. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്‍റെ സര്‍ക്കാര്‍ തയാറല്ളെന്നും നരേന്ദ്ര മോദി പറഞ്ഞു.

സ്ഥാനാര്‍ഥികളത്തെി; അരുവിക്കര പ്രചാരണചൂടിലേക്ക്

Posted: 31 May 2015 12:19 AM PDT

കാട്ടാക്കട: ഇടതുവലതു മുന്നണികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ അരുവിക്കര നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇടതു മുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആര്യനാട് ജങ്ഷനിലത്തെി. ജങ്ഷനിലെ വ്യാപാരികളെയും വ്യവസായികളേയും മറ്റ് തൊഴിലാളികളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് വോട്ട് തേടി. കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലത്തെി യാത്രക്കാരോടും പഴയകാല പ്രവര്‍ത്തകരോടും വോട്ടഭ്യര്‍ഥിച്ചു.
വൈകീട്ട് നാലോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ ആര്യനാടത്തെി. വളരെ ആവേശത്തോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ എതിരേറ്റത്. ഇതിനിടെ ആര്യനാട് വോട്ടഭ്യര്‍ഥിക്കുന്ന എതിര്‍ സ്ഥാനാര്‍ഥി എം. വിജയകുമാറിനെ കണ്ട് സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. ശബരീനാഥന്‍ ഗാന്ധിപാര്‍ക്കിലും അന്തരിച്ച കോണ്‍ഗ്രസ് പ്രദേശിക നേതാവ് പ്രശാന്തിന്‍െറ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. 24 വര്‍ഷം മുമ്പ് ആര്യനാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ ഗാന്ധിപാര്‍ക്കില്‍ പുഷ്പാര്‍ച്ചന ചെയ്തും പ്രദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എന്‍. രഞ്ചകുമാറിന്‍െറ ആശീര്‍വാദം ഏറ്റുവാങ്ങിയുമാണ് കാര്‍ത്തികേയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. അതേപോലെയാണ് മകന്‍ ശബരീനാഥനും ശനിയാഴ്ച തുടക്കം കുറിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍മിച്ചു. ആര്യനാട്ട് ജി.കെയുടെ കൂട്ടുകാരെയും നേതാക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് മത്സരിക്കുന്ന കാര്യം അറിയിച്ചു. സ്ഥാനാര്‍ഥിത്വത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ജി. കാര്‍ത്തികേയന്‍െറ പിന്‍ഗാമിയെന്ന പരാമര്‍ശം ഉയര്‍ന്നതോടെ ശബരീനാഥന്‍െറ കണ്ഠമിടറി. കണ്ണുകള്‍ നനഞ്ഞു. ജി.കെയുടെ പാദസ്പര്‍ശമേറ്റ് വളര്‍ന്ന ആര്യനാട്ടില്‍ അദ്ദേഹം തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വോട്ട് നല്‍കി വിജയിപ്പിക്കണമെന്നാണ് യു.ഡി.എഫിന്‍െറ അഭ്യര്‍ഥന.
ആര്യനാട്-അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള കമ്മിറ്റികള്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെ ആര്യനാട് ലോക്കല്‍ കമ്മിറ്റി ഓഫിസിലായിരുന്നു തുടക്കം കുറിച്ചത്. ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത കമ്മിറ്റിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനഞ്ഞു. ഒന്നരമണിക്കൂറിലേറെ നീണ്ട യോഗത്തിനുശേഷം പുറത്തിറങ്ങിയ പിണറായി വിജയന്‍ ഉടന്‍ തന്നെ കാറില്‍ കയറി അടുത്ത കമ്മിറ്റി സ്ഥലമായ പറണ്ടോട് ലോക്കല്‍ കമ്മിറ്റിയിലേക്ക് പുറപ്പെട്ടു. ഇതിനിടെ പിണറായി വിജയനെ മാധ്യമപട വളഞ്ഞെങ്കിലും ഒന്നും ഉരിയാടാതെയാണ് അദ്ദേഹം പോയത്. കാട്ടാക്കട, വിളപ്പില്‍, വിതുര ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ വരുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ ഓരോ പഞ്ചായത്തിലും സംസ്ഥാന നേതാക്കള്‍ക്കാണ് ചുമതല. അരുവിക്കര നിയോജക മണ്ഡലത്തിലെ ഒഴിഞ്ഞുകിടന്ന വീടുകളും മുറികളുമൊക്കെ നേതാക്കള്‍ വാടകക്ക് ഏറ്റെടുത്തു. ആര്യനാട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ മാധ്യമസ്ഥാപനങ്ങളും വീടുകള്‍ വാടകക്കെടുത്തു.

കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പെരുവഴിയില്‍

Posted: 31 May 2015 12:08 AM PDT

കൊട്ടാരക്കര: കുട്ടികളുടെ കുറവുമൂലം സംസ്ഥാനത്ത് ഗവ. എയ്ഡഡ് സ്കൂളുകളില്‍നിന്ന് വിവിധ വര്‍ഷങ്ങളില്‍ ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പുനര്‍നിയമനം ലഭിക്കാതെ പെരുവഴിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍നിന്ന് കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട 50ഓളം പേരാണ് ഇപ്പോഴും ആശങ്കയില്‍ തുടരുന്നത്. തങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം തേടി മുഖ്യമന്ത്രി മുതല്‍ താഴോട്ട് എല്ലാ മന്ത്രിമാരെയും കണ്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ളെന്ന് ഇവര്‍ പറയുന്നു. ചെറുപ്പക്കാര്‍ മുതല്‍ 48 കഴിഞ്ഞവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ സര്‍ക്കാര്‍ റീട്രഞ്ചഡ്നോണ്‍ ടീച്ചിങ് സ്റ്റാഫ് എന്ന പേരില്‍ ഒരു പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിയമനം നടത്തുമെന്ന് പറഞ്ഞിട്ട് നാളുകള്‍ ഏറെയായി. 2010 വരെ സംസ്ഥാനത്തെ സ്കൂളുകളില്‍നിന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി സംരക്ഷണം നല്‍കിയിരുന്നു. ജോലി നഷ്ടപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി 2012ല്‍ സര്‍ക്കാര്‍ അധ്യാപക പാക്കേജ് കൊണ്ടുവരുകയും ബി.ആര്‍.സി.എസ്.എസ്.എ എന്നിവിടങ്ങളില്‍ പുനര്‍നിയമനം നല്‍കുകയും ചെയ്തു. സംഘടിതരായ അധ്യാപക സംഘടനകള്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ സംഘടനാശക്തിയില്‍ ദുര്‍ബലരായ അനധ്യാപകര്‍ക്ക് ജോലി സംരക്ഷിക്കാനായില്ല.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോദിക്ക് മോഹം

Posted: 31 May 2015 12:07 AM PDT

Image: 

കൊച്ചി: കേരളാ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ആദ്യ മുസ് ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോഹം. ടൂറിസം വകുപ്പിന്‍െറ മുസരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോഴാണ് മോദി പള്ളി സന്ദര്‍ശിക്കുക. ജൂലൈയിലോ ആഗസ്റ്റിലോ ആയിരിക്കും മോദി കേരളം സന്ദര്‍ശിക്കുകയെന്ന് ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദിന്‍െറ അനുയായിയായ മാലിക് ദീനാര്‍ എ.ഡി 629ല്‍ പണിക്കഴിപ്പിച്ചതാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമുഅത്ത് പള്ളി. ഇസ് ലാം സ്വീകരിച്ച കൊടുങ്ങല്ലൂരിലെ ഭരണാധികാരി ചേരമാന്‍ പെരുമാളിന്‍െറ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്‍െറ പിന്‍ഗാമികളാണ് പള്ളി നിര്‍മാണത്തിനുള്ള സഹായങ്ങള്‍ ചെയ്തത്. മുമ്പ് മലബാറിന്‍െറ ഭാഗമായിരുന്നു കൊടുങ്ങല്ലൂര്‍ പ്രദേശം.

ബി.ജെ.പിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് മോദിയുടെ പള്ളി സന്ദര്‍ശനമെന്ന് എം.ഇ.എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം വിലയിരുത്താനായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പള്ളി സന്ദര്‍ശിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ ഫൈസല്‍ എടവനക്കാട് പറഞ്ഞു. പള്ളിയുടെ വാതിലുകളുടെയും കവാടത്തിന്‍െറയും എണ്ണം ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു.

ചേരമാന്‍ പള്ളി കൂടാതെ കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രവും പുരാതന ക്രൈസ്തവ ദേവാലയമായ സെന്‍റ്. തോമസ് ചര്‍ച്ചും സന്ദര്‍ശിക്കാന്‍ മോദിക്ക് പരിപാടിയുണ്ട്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക സര്‍ക്കാര്‍ കോളേജിലാണ് ഹെലികോപ്റ്റര്‍ മാര്‍ഗം മോദി എത്തുന്നത്. ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മുസരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.

കൊല്‍കത്തയിലെ ആശുപത്രിയില്‍ കൂട്ടമാനഭംഗം

Posted: 30 May 2015 11:52 PM PDT

Image: 

കൊല്‍കത്ത: പശ്ചിമബംഗാളിലെ ആശുപത്രിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കൊല്‍കത്ത നഗരത്തിലെ ആര്‍.ജി ഖര്‍ ആശുപത്രിയിലാണ് 24കാരിയായ യുവതി കൂട്ടമാനംഭഗത്തിനിരയായത്. പ്രതികളായ ആശുപത്രിയിലെ രണ്ട് ലിഫ്റ്റ് ജീവനക്കാരായ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരായ മൗസം അലി ഖാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുര്‍ഷിദാബാദ് ജില്ലയിലെ ഭഹ്റംപൂര്‍ സ്വദേശിനിയാണ് യുവതി. മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

എം.ജി റോഡ് 60 ദിവസത്തിനകം വീതി കൂട്ടുമെന്ന് മേയര്‍

Posted: 30 May 2015 11:40 PM PDT

തൃശൂര്‍: എം.ജി റോഡില്‍ കോട്ടപ്പുറം മേല്‍പാലം വരെയുള്ള റോഡ് 60 ദിവസത്തിനകം വീതി കൂട്ടുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍. റോഡ് വീതി കൂട്ടാനും ജങ്ഷന്‍ വികസനത്തിനും ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില നിശ്ചയിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമദാസ് തിയറ്റര്‍ വരെയുള്ള സ്ഥലം ഏറ്റെടുക്കുമ്പോള്‍ സെന്‍റിന് 41 ലക്ഷം രൂപ നല്‍കാന്‍ യോഗത്തില്‍ ഭൂവുടമകളുമായി ധാരണയിലത്തെി. എം.ജി റോഡിനും കിഴക്കേകോട്ടക്കും സമീപമുള്ള ഭൂവുടമകളുടെ യോഗവും കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. റോഡ് വീതി കൂട്ടാന്‍ വേണ്ട സ്ഥലം സൗജന്യമായി നല്‍കാന്‍ ഭൂവുടമയായ സിദ്ധകുമാര്‍ തയാറായി. ഇവിടെയുള്ള കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് കൗണ്‍സിലിന്‍െറ അംഗീകാരത്തോടെ നടപ്പാക്കും. കിഴക്കേകോട്ടയിലെ ഭൂവുടമകളുമായുള്ള ചര്‍ച്ചയില്‍ 17.5 ലക്ഷം രൂപ സെന്‍റിന് നല്‍കാനും ധാരണയായി. ഭൂവുടമകള്‍ മുന്‍കൂര്‍ കൈവശാവകാശം കോര്‍പറേഷന് നല്‍കണം. ഭൂമിയുടെ വില മൂന്ന് മാസത്തിനകം ആധാരപ്രകാരമുള്ള ഉടമകള്‍ക്ക് കോര്‍പറേഷന്‍ നല്‍കും. ചര്‍ച്ചയില്‍ കലക്ടര്‍ എം.എസ്. ജയ, മേയര്‍ രാജന്‍ ജെ. പല്ലന്‍, മുന്‍മേയര്‍ ഐ.പി. പോള്‍, കൗണ്‍സിലര്‍മാരായ ബൈജു വര്‍ഗീസ്, ലിനി ഹാപ്പി, പുല്ലാട്ട് സരളാദേവി, കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീരുമാനങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടിയിലേക്ക് കടക്കും.

വിദ്യാലയങ്ങള്‍ നാളെ തുറക്കും; മികവുയര്‍ത്താന്‍ പുതിയ പദ്ധതികള്‍

Posted: 30 May 2015 11:25 PM PDT

പാലക്കാട്: പുതിയ അധ്യയനവര്‍ഷം വിദ്യാഭ്യാസ മികവുയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് നീക്കിവെച്ചത് ഒന്നരകോടി രൂപ. വിജയശതമാനം ഉയര്‍ത്തുന്നതോടൊപ്പം ഉയര്‍ന്ന മാര്‍ക്കുകൂടി നേടുക ലക്ഷ്യമിട്ട് താഴെ ക്ളാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാന്‍ 'സ്പന്ദനം' പേരില്‍ പുതിയ പദ്ധതിക്ക് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കും. ഹരിശ്രീ, വിജയശ്രീ പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി, പ്ളസ് ടു വിജയശതമാനത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. കുറവുകള്‍ കണ്ടത്തെി മികച്ച പരിശീലനത്തിലൂടെ കുട്ടികളെ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ പ്രാപ്തരാക്കുകയാണ് 'സ്പന്ദനം' വഴി ലക്ഷ്യമിടുന്നത്. എട്ട്, ഒമ്പത് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.
13 സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളാക്കും. ജി.എച്ച്.എസ്.എസ് വട്ടേനാട് തൃത്താല, ജി.എച്ച്.എസ്.എസ് കൊടുമുണ്ട പട്ടാമ്പി, ജി.എച്ച്.എസ്.എസ് മാരായമംഗലം ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് പുലാപ്പറ്റ, ചെര്‍പ്പുളശ്ശേരി, ജി.എച്ച്.എസ്.എസ് കാരാകുര്‍ശ്ശി, ജി.വി.എച്ച്.എസ്.എസ് കഞ്ചിക്കോട്, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.വി.എച്ച്.എസ്.എസ് കൊടുവായൂര്‍, ജി.ജി.എച്ച്.എസ്.എസ് ആലത്തൂര്‍, ജി.എച്ച്.എസ്.എസ് കോട്ടായി, ജി.എച്ച്.എസ്.എസ് കടമ്പൂര്‍ എന്നിവയാണ് മോഡല്‍ സ്കൂളുകളാക്കി മാറ്റുന്നത്. തെരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുകയും സാങ്കേതിക സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഡയറ്റിന്‍െറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സമൂഹിക, സന്നദ്ധ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണവും തേടും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ലൈബ്രറി ഒരുക്കും. അടുത്തവര്‍ഷം 13 സ്കൂളുകളെ കൂടി മാതൃക വിദ്യാലയങ്ങളായി തെരഞ്ഞെടുക്കും. അത്ലറ്റിക്സിലും ഗെയിംസിലും മികച്ച വിജയം നേടാന്‍ 22 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്.
സംസ്ഥാനതലത്തില്‍ മികവു നിലനിര്‍ത്താന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കും. അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനായി സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ഈ വര്‍ഷവും തുടരും. വിദ്യാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമുള്ളതാക്കാനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വനംവകുപ്പുമായി ചേര്‍ന്ന് വിപുലമായ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം കാരാകുര്‍ശ്ശി
സ്കൂളില്‍
പാലക്കാട്: ജില്ലാതല പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ പത്തിന് കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് പി.ടി.എ പ്രസിഡന്‍റ് കെ.കെ. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം.എല്‍.എ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ മുടക്കി നര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനവും വിജയദാസ് എം.എല്‍.എ നിര്‍വഹിക്കും. ശതാബ്ദി സ്മാരക പ്രവേശ കവാടം എം. ഹംസ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി വാരാചരണത്തിന്‍െറ ഉദ്ഘാടനം സൈലന്‍റ്വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ വി. കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. നവാഗതരായ 80 കുട്ടികള്‍ക്ക് മാജിക് സ്ളേറ്റും ഒരു വൃക്ഷത്തൈയും നല്‍കും. പ്രവേശനോത്സവത്തിന്‍െറ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി മണികണ്ഠന്‍, അധ്യാപകരായ എം. കൃഷ്ണദാസ്, സി. അച്യുതന്‍, ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

പദ്ധതി നിര്‍വഹണത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ വേണം –ഇ. അഹമ്മദ് എം.പി

Posted: 30 May 2015 11:21 PM PDT

മലപ്പുറം: ജില്ലയില്‍ കേന്ദ്രാവിഷ്കൃത വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടുതല്‍ സഹകരണ മനോഭാവത്തോടെ ഇടപെടണമെന്ന് ഇ. അഹമ്മദ് എം.പി. പദ്ധതികളുടെ പുരോഗതി മന്ദഗതിയിലാണെങ്കില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്‍സദ് ആദര്‍ശ് ഗ്രാമ് യോജനയില്‍ പുല്‍പ്പറ്റ, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര വില്ളേജ് വികസന പദ്ധതി തയാറാക്കി നല്‍കുന്നതിനായി അടിസ്ഥാന വിവര ശേഖരണത്തിന്‍െറ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തീരദേശ, പട്ടികജാതി വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിന് അനുയോജ്യമായ പ്രോജക്ടുകള്‍ തയറാക്കണമെന്നും കേന്ദ്രവിഹിതം ഉടന്‍ ലഭ്യമാക്കി വേതന കുടിശ്ശിക തീര്‍ക്കുന്നതിനും യോഗം നിര്‍ദേശിച്ചു.
വേതന വിതരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതലത്തില്‍ ക്രോഡീകരണ റിപ്പോര്‍ട്ട് എം.ഐ.എസില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും സമിതി നിര്‍ദേശിച്ചു. ഐ.എ.വൈ പദ്ധതിയില്‍ വീടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അധിക ധനസഹായം ലഭ്യമാകുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം.
ഇത് ലഭ്യമാക്കാന്‍ എം.എല്‍.എമാര്‍ ഇടപെടണമെന്നും പിഎം.ജി.എസ്.വൈ- രണ്ട് പദ്ധതിയില്‍ അനുവദിച്ച റോഡിന്‍െറ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി ഉടന്‍ അംഗീകാരം ലഭ്യമാക്കാനും ഇ. അഹമ്മദ് എം.പി നിര്‍ദേശിച്ചു. നിലവിലുള്ള തടസ്സങ്ങള്‍ നീക്കി 'പുര' പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ദേശീയ ആരോഗ്യമിഷന്‍ പദ്ധതി, അപൂര്‍ണ, ട്രൈബല്‍ ഡെവലപ്മെന്‍റ് പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാണോ എന്ന് യോഗം വിലയിരുത്തി. എന്‍.ആര്‍.എല്‍.എം പദ്ധതിയില്‍ തീരദേശ മേഖലയില്‍ നൂതന മത്സ്യ സംസ്കരണത്തില്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കും.
യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ എം.ജി.എന്‍.ആര്‍.എ.ജി.എസ്, ഐ.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ്ഭാരത് മിഷന്‍, ഡി.ആര്‍.ഡി.എ അഡ്മിനിസ്ട്രേഷന്‍, ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണം, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ള്യു.എസ്.പി, അപൂര്‍ണ, മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സ് നടപ്പിലാക്കുന്ന പദ്ധതികള്‍, എന്‍.ആര്‍.എച്ച്.എം പദ്ധതികള്‍, രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന, നാഷനല്‍ റൂറല്‍ ലവ്ലിഹുഡ് മിഷന്‍, സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted: 30 May 2015 10:41 PM PDT

Image: 

ന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലുള്ള ഓര്‍ഡിനന്‍സിന്‍െറ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതിയോട് മൂന്നാമതും ശിപാര്‍ശ ചെയ്തിരുന്നു.

യു.പി.എ സര്‍ക്കാര്‍ 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്ത് രണ്ടു തവണ ലോക്സഭയില്‍ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ഇതേതുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പുതുക്കിയ ഓര്‍ഡിനന്‍സാണ് വീണ്ടും കാലാവധി നീട്ടി രാഷ്ട്രപതിയുടെ അംഗികാരത്തിന് സമര്‍പ്പിച്ചത്.

ഭൂമി ഏറ്റെടുക്കുന്നതിന് 70^80 ശതമാനം വരെ ഉടമകളുടെ സമ്മതം വേണം, സാമൂഹിക ആഘാതപഠനം നടത്തണം എന്നീ സുപ്രധാന വ്യവസ്ഥകള്‍ നീക്കിയാണ് മോദി സര്‍ക്കാര്‍ ഭേദഗതി നിയമം കൊണ്ടുവന്നത്. കര്‍ഷകഭൂമി കോര്‍പറേറ്റുകള്‍ക്ക് തട്ടിയെടുക്കാന്‍ സഹായിക്കുന്ന ഭേദഗതികളാണ് ഇവയെന്നാണ് പ്രതിപക്ഷത്തിന്‍െറ പരാതി.

അവധിക്കാലത്തിന് വിട; കുരുന്നുകള്‍ നാളെ സ്കൂളിലേക്ക്

Posted: 30 May 2015 10:13 PM PDT

പത്തനംതിട്ട: പുതിയ അധ്യയവര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്കൂളുകള്‍ ഒരുങ്ങി. മധ്യവേനല്‍ അവധിയുടെ ആഘോഷങ്ങള്‍ക്ക് വിട നല്‍കി വീണ്ടും സ്കൂള്‍ മുറ്റത്തത്തൊന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളും ഒരുങ്ങി കഴിഞ്ഞു. ആദ്യദിനമായ തിങ്കളാഴ്ച മഴയുടെ അകമ്പടി ഉണ്ടാവില്ളെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയായത് എല്‍.പി സ്കൂളുകളില്‍ പലതിലും കുട്ടികളെ കിട്ടാത്ത അവസ്ഥക്ക് കാരണമാകും.
കഴിഞ്ഞ ഒന്നാംക്ളാസില്‍ വര്‍ഷം 10 കുട്ടികളില്‍ താഴെമാത്രം പ്രവേശം നടന്ന നിരവധി സ്കൂളുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത്തവണ ഇത്തരം സ്കൂളുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും പുതുതായി ഇത്തവണ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസിലത്തെുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യക്ഷര മധുരം നുകരാന്‍ സ്കൂള്‍ മുറ്റത്തത്തെുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും സംഘടിപ്പിച്ചിട്ടുണ്ട്.
വര്‍ണ ബലൂണുകളും തോരണങ്ങളും ചാര്‍ത്തി അലങ്കരിച്ച ക്ളാസ് മുറികളിലേക്കത്തെുന്നവരെ മധുരം നല്‍കിയാകും അധ്യാപകര്‍ സ്വീകരിക്കുക.
പെയ്ന്‍റിങ്, അറ്റകുറ്റപ്പണി അടക്കമുള്ള ജോലികളും പൂര്‍ത്തിയായി. സ്കൂള്‍ ബസുകളുടെ ടെസ്റ്റിങ് അടക്കമുള്ളവയും നേരത്തേതന്നെ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊലീസിന്‍െറയും മോട്ടോര്‍ വാഹനവകുപ്പിന്‍െറയും നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസിലത്തെിയത് കോന്നി ഗവ. എല്‍.പി സ്കൂളിലാണ്- 125 പേര്‍. ഇത്തവണ ഇവിടെ ഇതുവരെ പ്രവേശം നേടിയവര്‍ 130 ആയി. മധ്യവേനല്‍ അവധി പകുതിയായപ്പോള്‍ തന്നെ പലയിടത്തും പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ ക്ളാസുകള്‍ ആരംഭിച്ചിരുന്നു. പല എയ്ഡഡ് സ്കൂളുകളിലും മിക്കവാറും അണ്‍ എയ്ഡ് സ്കൂളുകളിലും മേയ് ആദ്യവാരം തന്നെ യു.പി വിഭാഗം മുതലുള്ള ക്ളാസുകള്‍ ആരംഭിച്ചിരുന്നു. ഇങ്ങനെ അവധിക്കാലത്ത് ക്ളാസ് നടത്തുന്നത് വിലക്കിയിരുന്നെങ്കിലും സ്കൂള്‍ അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. ക്ളാസ് നടത്തിയവര്‍ക്കെതിരെ എവിടെയും നടപടിയുമെടുത്തില്ല.
പുതു അധ്യയവര്‍ഷത്തെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി അധ്യാപക പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, മാറിയ പാഠപുസ്തകങ്ങള്‍ ഇതുവരെ സ്കൂളുകളില്‍ എത്തിയിട്ടില്ല. പാഠപുസ്തകങ്ങളുടെ പകര്‍പ്പ് എടുത്ത് അതിനെ ആശ്രയിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കേണ്ട ഗതികേടാകും ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഇത്തവണ ഉണ്ടാകുക. ജില്ലയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുട്ടികളെ സ്കൂളില്‍ അയക്കാന്‍ ചെലവ് സാധാരണക്കാരന് ദുസ്സഹമായിട്ടുണ്ട്. ബാഗുകള്‍, കുടകള്‍, നോട്ടുബുക്കുകള്‍ തുടങ്ങി സ്ളേറ്റ് പെന്‍സിലിന് വരെ പൊള്ളുന്ന വിലയാണ്. ഇടത്തരക്കാരന്‍െറ കുടുംബ ബജറ്റ് താളം തെറ്റുന്ന മാസമാണ് ജൂണ്‍. യൂനിഫോം, ഷൂസ്, ബെല്‍റ്റ്, ഡയറി, ബസ് ഫീസ് തുടങ്ങിയവ കൂടിയാകുമ്പോള്‍ രക്ഷിതാക്കളുടെ മനമുരുകുകയാണ്.

ഇനി തെളിയട്ടെ ശുചിത്വദീപങ്ങള്‍

Posted: 30 May 2015 10:10 PM PDT

കോട്ടയം: മാലിന്യങ്ങളെ ജില്ലക്ക് പുറത്താക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിക്കുന്ന ശുചിത്വ കോട്ടയം പദ്ധതിക്ക് പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തുടക്കമാവും. പദ്ധതിക്ക് മുന്നോടിയായി ജൂണ്‍ നാലിന് വൈകുന്നേരം ആറിന് തിരുനക്കരമൈതാനിയില്‍ ശുചിത്വദീപം തെളിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്,എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതിന്‍െറ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്, ബ്ളോക്, നഗരസഭ ആസ്ഥാനങ്ങളില്‍ നിന്ന് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ ദീപം എത്തിക്കും. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍െറ അകമ്പടിയോടെ ഇവ തിരുനക്കരയില്‍ എത്തിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുമുള്ള ദീപങ്ങള്‍ എത്തുന്നതോടെ വിശിഷ്ടാതിഥികളും നാട്ടുകാരും ശുചിത്വ ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്ന് ലോഗോ പ്രകാശനം, തീംസോങ് അവതരണം എന്നിവ നടക്കുമെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ശുചിത്വ കോട്ടയം പദ്ധതിക്ക് സര്‍ക്കാര്‍ ഒരുകോടി അനുവദിച്ചിരുന്നു.
ശുചിത്വ കോട്ടയം പദ്ധതിയുടെ ആദ്യഘട്ടം ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. പൂര്‍ണമായി ജില്ലയെ മാലിന്യമുക്തമാക്കാന്‍ രണ്ടുവര്‍ഷമാണ് വേണ്ടി വരുക. പദ്ധതിക്ക് പഞ്ചായത്ത്, ബ്ളോക്കുകള്‍ അമ്പത് ലക്ഷവും മുനിസിപ്പാലിറ്റി ,ജില്ലാ പഞ്ചായത്ത് ഒരുകോടി വീതവും 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സ്കൂള്‍ വഴിയും ഇ- വേസ്റ്റ് വാര്‍ഡുതല സമിതികള്‍ വഴിയും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തിലും തന്നെ സംസ്കരിക്കുന്ന മാതൃകയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്നുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിക്കും. പഞ്ചായത്തുകള്‍ വഴി ഇത് ശേഖരിച്ച് ബ്ളോക്കുകള്‍ക്ക് നല്‍കും.
പ്ളാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ ശേഖരിക്കുന്നതിനും കയറ്റിക്കൊണ്ടുപോകുന്നതിനും പഞ്ചായത്ത് തലത്തില്‍ പ്രത്യേക സൗകര്യം ഒരുക്കും. ഇവ ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറും. റോഡരികില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യങ്ങളെ തരംതിരിച്ചാണ് നിര്‍മാര്‍ജനം ചെയ്യുക. ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കും. ഇതിനായി കമ്പോസ്റ്റിങ് , ബയോഗ്യാസ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
കഴുകി ഉണക്കി നല്‍കുന്ന കവറുകള്‍ക്ക ്കിലോക്ക് രണ്ട് രൂപ നല്‍കിയാവും ക്ളീന്‍ കേരള കമ്പനി ഏറ്റെടുക്കുക. ഇ -വേസ്റ്റിന് അഞ്ച് രൂപയും നല്‍കും. ട്യൂബ്,ബള്‍ബ് എന്നിവ ശേഖരിക്കുമെങ്കിലും ഇവക്ക ് വില നല്‍കില്ല. ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വില നല്‍കില്ളെങ്കിലും പിന്നീട് മാലിന്യത്തിന് പണം ലഭിച്ചുതുടങ്ങും.
ഫ്ളാറ്റുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ നിര്‍ബന്ധമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോഴി മാലിന്യങ്ങള്‍ അടക്കമുള്ള സംസ്കരിക്കാന്‍ ചെറുകിട മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ തുറക്കും. കലക്ടറേറ്റ് അടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കും. ജില്ലയില്‍ മുഴുവന്‍ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ രൂപവത്കരിക്കും. ഇവരുടെ സഹായവും പദ്ധതിക്ക് ഉറപ്പാക്കും. ജില്ലാതലം മുതല്‍ വീടുകള്‍ വരെ നിരീക്ഷിക്കാന്‍ കമ്മിറ്റി ഉണ്ടാക്കും. ബോധവത്കരണത്തിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, ഫില്‍സന്‍ മാത്യൂസ് എന്നിവരും പങ്കെടുത്തു

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തില്‍ ജില്ലക്ക് 11 ഇന പദ്ധതികള്‍

Posted: 30 May 2015 10:03 PM PDT

തൊടുപുഴ: പൊതുജനത്തിന് ധനസഹായം വാരി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 'കരുതല്‍ 2015' പരിപാടിയില്‍ ജില്ലയുടെ വികസനത്തിന് 11 ഇന പദ്ധതികളുടെ പ്രഖ്യാപനവും. പട്ടയപ്രശ്നം മുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യം വരെ നീളുന്നതാണ് പദ്ധതികള്‍. തൊടുപുഴ ന്യൂമാന്‍ കോളജ് മൈതാനിയിലായിരുന്നു പരിപാടി.
സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി 10000 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്ന് വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രപദ്ധതിയാണ് നടപ്പാക്കുക. ഇടുക്കി മെഡിക്കല്‍ കോളജ് വികസനത്തിന് നടപടി സ്വീകരിക്കുന്നതിനൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും.
തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറപ്പി യൂനിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹ. ബാങ്ക് നിര്‍മിച്ചു നല്‍കുന്നതിന് പ്രസിഡന്‍റ് ഇ.എം. അഗസ്തി സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'ശുചിത്വ മൂന്നാര്‍' പദ്ധതി നടപ്പാക്കും. കലക്ടര്‍ പദ്ധതി ഏകോപിപ്പിക്കും. ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ട് ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു.
ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.
തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ചു താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രത്യേക പരിചരണത്തിനും പരിപാലനത്തിനുമായി ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണിയിലത്തെുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പെടുത്തി ചെയ്യും. ഇത് ടെന്‍ഡര്‍ ചെയ്ത് ഉടന്‍ പണി തുടങ്ങും. നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുങ്കണ്ടത്തത്തെുന്ന റോഡ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയില്‍ വീണ്ടും ഇ-മണല്‍ തട്ടിപ്പ്: കീഴൂര്‍ കടവില്‍ വിജിലന്‍സ് റെയ്ഡ്

Posted: 30 May 2015 09:57 PM PDT

കാസര്‍കോട്: ഇ-മണല്‍ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി കണ്ടത്തെിയതിനെതുടര്‍ന്ന് കീഴൂര്‍ കടവില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
ശനിയാഴ്ച രാവിലെയാണ് കടവില്‍ റെയ്ഡ് നടത്തിയത്. ഇ-മണല്‍ വിതരണം അനുസരിച്ച് അഞ്ച് ടണ്‍ മണലാണ് നല്‍കിവരുന്നത്. ഇതുകൂടാതെ 1,000 രൂപ നല്‍കിയാല്‍ ഒരോ ലോഡിലും അധികം മണല്‍ സൊസൈറ്റി അധികൃതരുടെ ഒത്താശയോടെ നല്‍കിവരുന്നുണ്ട്.ഒരുദിവസം തന്നെ 50 മുതല്‍ 100 ലോഡ് വരെ മണലാണ് ഇവിടെ നിന്നും നല്‍കുന്നത്. ചുരുങ്ങിയത് ഒരു ദിവസം മാത്രം 50,000 രൂപയോളം ലാഭം ഇത്തരത്തില്‍ സൊസൈറ്റിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. എസ്.പിയുടെ നിര്‍ദേശപ്രകാരം പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടത്തെിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്.
കടവിന്‍െറ ചുമതലയുള്ള ഹാര്‍ബര്‍ ജീവനക്കാരന് ദിവസം 4,000 രൂപയാണ് ഇത്തരം തട്ടിപ്പിന് വേണ്ടി സൊസൈറ്റി അധികൃതര്‍ നല്‍കുന്നതെന്നാണ് സൂചന. കീഴൂരിലെ രണ്ട് ആരാധനാലയങ്ങളുടെ കമ്മിറ്റിയാണ് സൊസൈറ്റി രൂപവത്കരിച്ച് മണല്‍ വിതരണം നടത്തിവരുന്നത്. സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്. കീഴൂര്‍ കടവില്‍നിന്നുമാത്രം അനധികൃതമായി മണല്‍ നല്‍കുന്നത് വഴി മാസം 25 ലക്ഷം രൂപയോളം സൊസൈറ്റി അനധികൃതമായി ഉണ്ടാക്കുന്നുണ്ടെന്നാണ് ആരോപണം. സര്‍ക്കാര്‍ മുദ്രയടക്കം വ്യാജമായി നിര്‍മിച്ച് വന്‍തോതില്‍ മണല്‍ പാസുകള്‍ കൃത്രിമമായി നിര്‍മിച്ച സംഭവത്തില്‍ കേസ് നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്.

ജനസമ്പര്‍ക്കം രണ്ടിന് ജവഹര്‍ സ്റ്റേഡിയത്തില്‍; ഒരുക്കങ്ങളായി

Posted: 30 May 2015 09:50 PM PDT

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍-2015 ജൂണ്‍ രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ.പി. മോഹനനും ജില്ലയിലെ മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യകവാടത്തില്‍ കലക്ടറേറ്റിന്‍െറ കൗണ്ടറും ജനറല്‍ കൗണ്ടറും അതിന് സമീപം വലതുവശത്തായി അക്ഷയയുടെ 30 കൗണ്ടറുകളും വേദിയുടെ എതിര്‍വശത്തായി സെക്രട്ടേറിയറ്റടക്കമുള്ള വിവിധ വകുപ്പുകളുടെ 36 കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫിസര്‍മാരുള്‍പ്പെടെ 260ഓളം ജീവനക്കാരുടെ സേവനവും ക്രമസമാധാനപാലനത്തിനായി എണ്ണൂറോളം പൊലീസുകാരുടെ സേവനവും ഉറപ്പുവരുത്തും. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മൂന്നുനേരവും ഭക്ഷണത്തിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ലഭിച്ച പരാതികളില്‍നിന്ന് തെരഞ്ഞെടുത്ത 110 പേര്‍ക്ക് പ്ളോട്ട് എയില്‍ സ്ഥാനം ലഭിക്കും. പുതിയ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അക്ഷയയുടെ 30 കൗണ്ടറുകള്‍ ഉപയോഗിക്കാം. ഇവരെ ബി പ്ളോട്ടില്‍ ഇരുത്തും. പരിപാടി കഴിയുന്നതുവരെ ആംബുലന്‍സ്, വീല്‍ചെയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യവും സജ്ജമാക്കും.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നിശ്ചിതസമയത്തിനുള്ളില്‍ ആകെ 9924 അപേക്ഷകള്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനായി 3500ഓളം അപേക്ഷകളും വീട് നിര്‍മാണ ധനസഹായത്തിനായി 1700 അപേക്ഷകളും ബി.പി.എല്‍ കാര്‍ഡിനായി 950 അപേക്ഷകളും വായ്പാ തിരിച്ചടവ് സംബന്ധിച്ച 1022 അപേക്ഷകളും ലഭിച്ചു.
മൊത്തം 9412 അപേക്ഷകള്‍ തീര്‍പ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള 2900 അപേക്ഷകളിലായി 5,80,00,000 രൂപ ശിപാര്‍ശ ചെയ്ത് ഉത്തരവായി. 248 കിടപ്പുരോഗികളെ ഡോക്ടര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ചു. നിശ്ചിത തീയതിക്കുശേഷം 3402 അപേക്ഷകള്‍ ലഭിച്ചു. ഇവ ജനസമ്പര്‍ക്കദിനത്തില്‍ ലഭിക്കുന്ന അപേക്ഷകളോടൊപ്പം ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.
രാവിലെ മുതല്‍ ഉച്ചവരെ മുഖ്യമന്ത്രി നേരത്തേ പരാതി നല്‍കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ കാണും. ഉച്ചക്കുശേഷം പുതിയ പരാതികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും കാണും. അനുവദിക്കുന്ന തുക അപേക്ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്ന വിധത്തിലാണ് ലഭ്യമാക്കുകയെന്നും കലക്ടര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.കെ. സുധീര്‍ബാബു, കെ.ടി. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

ജില്ലയില്‍ ഒമ്പത് സ്കൂളുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം

Posted: 30 May 2015 09:42 PM PDT

കൊച്ചി: മതിയായ ശുചിത്വമില്ളെന്ന് കണ്ടത്തെി നോട്ടീസ് നല്‍കിയിട്ടും പരിഹരിക്കാത്ത ഒമ്പത് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. തിങ്കളാഴ്ചക്കകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നല്‍കിയ രണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ ജില്ലയിലെ ഒമ്പത് സ്കൂളുകളാണ് ശുചിത്വമില്ലായ്മ പരിഹരിക്കേണ്ടത്. സി.ജി.എല്‍.പി.എസ് മുളന്തുരുത്തി, ഗവ. എച്ച്.എസ്.എസ് എളങ്കുന്നപ്പുഴ, ന്യൂ എല്‍.പി.എസ് എളങ്കുന്നപ്പുഴ, സെന്‍റ് ജോര്‍ജ് എല്‍.പി.എസ് ചെറായി, സെന്‍റ് ആന്‍സ് എച്ച്.എസ്.എസ് ഏലൂര്‍, ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ യു.പി.എസ് മഞ്ഞുമ്മല്‍, ഗവ.എച്ച്.എസ്.എസ് പാതാളം, എന്‍.എസ്.എസ് എച്ച്.എസ്.എസ് വാരപ്പെട്ടി കോതമംഗലം, ജി.എച്ച്.എസ്.എസ് ഏഴിക്കര ആലുവ എന്നിവയാണിവ.
മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണം കൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് സ്കൂളുകളില്‍ പരിശോധന കര്‍ശനമാക്കിയത്.
ടോയ്ലറ്റും പാചകപ്പുരയും വൃത്തിഹീനമായി സൂക്ഷിക്കുക, പകര്‍ച്ചവ്യാധിയുള്ള തൊഴിലാളികളെ പാചകപ്പുരയില്‍ ജോലിക്കാരായി നിയമിക്കുക, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുക, സ്കൂളുകളില്‍ പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലാതിരിക്കുക, ആരോഗ്യപരിപാലനം ഉറപ്പുവരുത്താതിരിക്കുക എന്നീ കാര്യങ്ങളിലായിരുന്നു പരിശോധന.
മേയ് 13ന് നടത്തിയ പരിശോധനയില്‍ മതിയായ ശുചിത്വമില്ളെന്ന് കണ്ടത്തെി നോട്ടീസ് നല്‍കിയ 123 സ്കൂളുകളില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ഈ ആഴ്ചതന്നെ 17 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് എട്ട് സ്കൂളുകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

Posted: 30 May 2015 09:39 PM PDT

Image: 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം തുരത്തി. നിയന്ത്രണ രേഖക്കടുത്ത് താങ്ധര്‍ സെക്ടറിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
ആയുധങ്ങളുമായി അതിര്‍ത്തികടക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരും  സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സൈന്യത്തിന്‍റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. വെടിവെപ്പില്‍ ആളപായമുണ്ടായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ആഴ്ച കുപ് വാര ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ തീവ്രവാദിയും മൂന്നു സൈനികരും കൊല്ലപ്പെട്ടിരുന്നു.  
                                                                                                    

പുതിയ സ്കൂള്‍വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

Posted: 30 May 2015 09:34 PM PDT

ആലപ്പുഴ: പരാധീനതകള്‍ക്ക് നടുവിലും പുതിയ സ്കൂള്‍വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. ഭിത്തികള്‍ ചായം പൂശി മോടിയാക്കിയും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും കൂടുതല്‍ സ്കൂളുകളും നേരത്തേ തന്നെ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റ് ചില സ്കൂളുകള്‍ അവസാന നിമിഷവും കുറവുകള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്.
ആരോഗ്യ വകുപ്പിന്‍െറ പരിശോധന കര്‍ശനമായതാണ് അനാസ്ഥ പുലര്‍ത്തിയ സ്കൂളുകളെ അവസാന നിമിഷം വെട്ടിലാക്കിയത്. ആരോഗ്യ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 16 സ്കൂളുകളാണ് ജില്ലയില്‍ നടപടി നേരിടുന്നത്. ഇതില്‍ സ്വകാര്യ സ്കൂളുകളുമുണ്ട്. ഏറെ പരിമിതികള്‍ക്ക് നടുവിലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലടക്കം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയും ഇതിന് സഹായകമായി. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യവും പല സ്ഥലത്തും ദൃശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ സ്കൂളുകളെയും കടത്തിവെട്ടി നേടിയ വിജയമാണ് ഇതിന് കാരണമായിട്ടുള്ളത്.
രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലെ പുസ്തകങ്ങള്‍ ഇത്തവണ മാറുന്നുണ്ട്. മാറുന്ന പുസ്തകങ്ങള്‍ എപ്പോള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ എത്തുമെന്ന കാര്യത്തില്‍ സ്കൂള്‍ തുറക്കുന്ന വേളയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഏറെയും ഡിപ്പോകളില്‍ എത്തിയിട്ടുണ്ട്.
കുട്ടികള്‍ക്ക് സൗജന്യ യൂനിഫോമിനുള്ള ഫണ്ടും അതത് സ്കൂളുകളില്‍ പ്രധാനാധ്യാപകരുടെ കൈകളില്‍ എത്തിയിട്ടുണ്ട്.
സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ് പദ്ധതി ഇത്തവണ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞവര്‍ഷം 28 സ്കൂളുകളിലാണ് പദ്ധതി ഉണ്ടായിരുന്നത്. ഇത്രയും സ്കൂളുകളിലായി 2024 കുട്ടികളാണ് പദ്ധതിയുടെ കീഴില്‍ വന്നിരുന്നത്. കഴിഞ്ഞപ്രാവശ്യം പദ്ധതി അനുവദിച്ച പള്ളിത്തോട് സ്കൂളിന് ഇത് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തവണ ഇവിടെ പദ്ധതിക്ക് തുടക്കംകുറിക്കുകയാണ്. ഇതുകൂടാതെ നിരവധി സ്കൂളുകള്‍ പദ്ധതിയില്‍ ചേരുന്നതിനുവേണ്ടി അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. കലക്ടറും ജില്ലാ പൊലീസ് ചീഫും ഉള്‍പ്പെട്ട സമിതി പരിശോധന നടത്തിയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ആഗസ്റ്റ് മാസത്തോടെ മാത്രമേ പുതിയ സ്കൂളുകളില്‍ പദ്ധതി ആരംഭിക്കാനാകൂ.
130 മണിക്കൂറാണ് പദ്ധതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതില്‍ 60 മണിക്കൂര്‍ ഒൗട്ട്ഡോര്‍ ആക്റ്റിവിറ്റിയും 40 മണിക്കൂര്‍ ഇന്‍ഡോര്‍ ക്ളാസുകളും 30 മണിക്കൂര്‍ ഫീല്‍ഡ് വിസിറ്റുമാണ്. ഓരോ സ്കൂളിനും രണ്ട് അധ്യാപകരെയും രണ്ട് പൊലീസുകാരെയുമാണ് പദ്ധതി നടത്തിപ്പിന് നിയോഗിക്കുന്നത്.
'ഒൗവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ്' പദ്ധതിയും ഇത്തവണ ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. 2010ല്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചതാണ് ഈ പദ്ധതി. കുറ്റവാസനയുള്ള കുട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ പദ്ധതിയില്‍ നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതി പിന്നീട് തൃശൂരിലും അതിനുശേഷം എറണാകുളം, തിരുവനന്തപുരം ജില്ലകളിലും പൈലറ്റ് പ്രോജക്ടായി നടപ്പാക്കി.
ഇത്തവണ സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്. പുതുതായി പദ്ധതി നടപ്പാക്കുന്ന ഓരോ ജില്ലയിലും അഞ്ച് സ്കൂളുകളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. ജില്ലയിലെ അഞ്ച് സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.

നൈജീരിയയില്‍ ചാവേര്‍ സ്ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു

Posted: 30 May 2015 09:07 PM PDT

Image: 

അബൂജ: വടക്കന്‍ നൈജീരിയയിലെ മുസ് ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 12ലധികം പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയില്‍ മെയ്ദുഗിരിയിലെ അല്‍ഹാജി ഹരൂന പള്ളിയിലാണ് ചാവേറാക്രമണം നടന്നത്.

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയുടെ മേല്‍കൂര സ്ഫോടനത്തില്‍ തകര്‍ന്നു. കൂടാതെ ഖുര്‍ആനുകളും പരവതാനിയും അഗ്നിക്കിരയായെന്ന് പ്രദേശത്തെ കച്ചവടക്കാരന്‍ നൂറ ഖാലിദ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ബോക്കോഹറം തീവ്രവാദികള്‍ ഏറ്റെടുത്തു. നൈജീരിയയുടെ പുതിയ പ്രസിഡന്‍റായി മുഹമ്മദ് ബുഹാരി സ്ഥാനമേറ്റതിന് പിന്നാലെയായിരുന്നു ബോക്കോഹറമിന്‍െറ ആക്രമണം.

ചാവേറാക്രമണത്തെ അപലപിച്ച നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
 

പുളിഞ്ഞാല്‍ ഹൈസ്കൂളില്‍ അധ്യാപകരില്ല; രക്ഷിതാക്കള്‍ സമരത്തിന്

Posted: 30 May 2015 08:36 PM PDT

വെള്ളമുണ്ട: വെള്ളമുണ്ട ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്കൂളായി ഉയര്‍ത്തിയ പുളിഞ്ഞാല്‍ ഗവ. ഹൈസ്കൂളിന് ഇത്തവണയും അധ്യാപകരില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത്.
2013-14 വര്‍ഷമാണ് പുളിഞ്ഞാല്‍ ഗവ. എല്‍.പിയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഹൈസ്കൂളായി ഉയര്‍ത്തിയെങ്കിലും പ്രാധാനാധ്യാപകനടക്കം ഒരു അധ്യാപകനെപ്പോലും നിയമിച്ചിരുന്നില്ല.
2011-12 വര്‍ഷംമാത്രം ആരംഭിച്ച സ്കൂളുകള്‍ക്ക് ഈ അധ്യയനവര്‍ഷം മുതല്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും നിയമിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ശേഷംവന്ന ഹൈസ്കൂളുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും പി.ടി.എ കമ്മിറ്റി താല്‍ക്കാലികമായി നിയമിച്ച അധ്യാപകരെക്കൊണ്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. 3500 രൂപ ശമ്പളത്തില്‍ ആറ് അധ്യാപകരെ നിയമിക്കുകയായിരുന്നു. സ്ഥിരം അധ്യാപകരെ ഉടന്‍ നിയമിക്കുമെന്ന് വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ രക്ഷിതാക്കളെ കബളിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കലക്ടര്‍ അടക്കമുള്ളവരുടെ അടുത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് അന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ജില്ലാപഞ്ചായത്ത് ഇടപെട്ടു. 70,000 രൂപയും കെട്ടിടം നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിരുന്നു. മറ്റു ഫണ്ടുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞവര്‍ഷം എട്ടാംതരത്തില്‍ 58 കുട്ടികളും ഒമ്പതാംതരത്തില്‍ 37 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സ്കൂളിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ ഇത്തവണ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കളും മടിക്കുകയാണ്.
അഞ്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് ഈവര്‍ഷം എട്ടാംതരത്തിലേക്ക് അഡ്മിഷന്‍ വാങ്ങിയത്. കഴിഞ്ഞവര്‍ഷം സ്കൂളിലുണ്ടായിരുന്ന കുട്ടികളെ ടി.സി വാങ്ങി രക്ഷിതാക്കള്‍ പിന്‍വലിച്ചുതുടങ്ങിയതും സ്കൂളിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. 12ലധികം കുട്ടികളെ ഒരാഴ്ചക്കകം ഇവിടെനിന്ന് രക്ഷിതാക്കള്‍ പിന്‍വലിച്ചുകഴിഞ്ഞു. സ്കൂളിനോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിനിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.

നാടിനെ നടുക്കി ബസ് അപകടം

Posted: 30 May 2015 08:33 PM PDT

ചേളന്നൂര്‍: ശനിയാഴ്ച രാവിലെ ചേളന്നൂര്‍ വില്ളേജ് ഓഫിസിന് സമീപം ബസ് മറിഞ്ഞുണ്ടായ അപകടം നാടിനെ നടുക്കി.
രാവിലെയായതിനാല്‍ ജോലിക്കും മറ്റ് ആവശ്യത്തിനുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന നിരവധിയാളുകള്‍ ബസിലുണ്ടായിരുന്നു. അപകടത്തെതുടര്‍ന്ന് 35ഓളം പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വന്‍ ദുരന്തമായാണ് അപകടം ആദ്യം നാട്ടുകാരുടെ ചെവിയിലത്തെിയത്. അതിനാല്‍, അപകടവിവരം അറിയാന്‍ നാട്ടുകാരുടെ നെട്ടോട്ടമായിരുന്നു.
ഇതുകാരണം ഈ റൂട്ടില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാക്കൂര്‍ പൊലീസും നരിക്കുനിയില്‍നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. ബസ് മറിഞ്ഞതിനാല്‍ അടിയില്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയം ആശങ്കയുണ്ടാക്കി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ബസ് ഇടിച്ചുകയറിയ ബേക്കറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
ഇതിന്‍െറ ഒരുവശത്തായി വറുത്തകായ ഉണ്ടാക്കുന്നതിന് ഓലകൊണ്ട് കെട്ടിമറച്ചിരുന്നു. ഈ ഭാഗത്തിനും കേടുപറ്റിയിട്ടുണ്ട്. അപകടസമയത്ത് റോഡരികിലും മറ്റും ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കടലില്‍ താഴ്ത്തിയ മജീഷ്യന്‍ ‘മുങ്ങി’

Posted: 30 May 2015 08:29 PM PDT

Image: 
Subtitle: 
വാട്ടര്‍ എസ്കേപ് വിജയിച്ചെന്നും ഇല്ളെന്നും

ബേപ്പൂര്‍: ജാലവിദ്യ വിജയമെന്ന് സംഘാടകര്‍ പറയുമ്പോള്‍ പരിപാടി പതറിയതായി കാണികള്‍. ശനിയാഴ്ച ബേപ്പൂര്‍ തുറമുഖത്താണ് ആയിരങ്ങളെ സാക്ഷിയാക്കി മജീഷ്യന്‍ പ്രദീപ് ഹുഡിനോ തന്‍െറ ദേഹത്ത് ചങ്ങലകളുടെ സാക്ഷയണിഞ്ഞ് ഇരുമ്പുപെട്ടിക്കകത്ത് കയറിയത്. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് പ്രദീപ് ഹുഡിനോയെ ബന്ധിപ്പിച്ച പെട്ടി ബേപ്പൂര്‍ ജങ്കാര്‍ വഴി അറബിക്കടലിന്‍െറയും അഴിമുഖത്തിന്‍െറയും ഇടയില്‍ താഴ്ത്തി.

ആയിരങ്ങള്‍ ചങ്ങല പൊട്ടിച്ച് തീരമണയുന്ന മാന്ത്രികനെ കാത്ത് മണിക്കൂറുകളോളം കടല്‍ത്തീരത്ത് നിന്നെങ്കിലും പ്രദീപ് ഹുഡിനോ പ്രത്യക്ഷനായില്ല. ഇതിനിടയില്‍ ചങ്ങലയില്‍ ബന്ധിതനാക്കിയ ഹുഡിനോയെ വേദിക്കു സമീപം ചിലര്‍ കണ്ടുവത്രെ. രാവിലെ നടന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എടത്തൊടി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നദ്ധരായിരുന്നു.

ഉഷ്ണക്കാറ്റില്‍ മരണസംഖ്യ 2207 കവിഞ്ഞു

Posted: 30 May 2015 08:08 PM PDT

Image: 

ന്യൂഡല്‍ഹി: ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2207 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആന്ധ്ര (146), തെലങ്കാന (52), ഒഡിഷ (4) എന്നിങ്ങനെ മരണം റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശില്‍ 202ഉം തെലങ്കാനയില്‍ 541ഉം ഒഡിഷയില്‍ 21ഉം ആളുകള്‍ നേരത്തെ മരണപ്പെട്ടിരുന്നു.

പ്രകാശം^333, ഗുണ്ടൂര്‍^233, ഈസ്റ്റ് ഗോദാവരി^192, വിശാഖപട്ടണം^185, വിഴിനഗരം^177, നെല്ലൂര്‍^163, കൃഷ്ണ^78, ചിറ്റൂര്‍^64, ശ്രീകാകുളം^60, അനന്തപുര്‍^56, കഡപ്പ^38, കുര്‍നൂല്‍^34, വെസ്റ്റ് ഗോദാവരി^23 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

മോശം കാലാവസ്ഥയില്‍ ഗുജറാത്തില്‍ ഏഴു പേരും ഡല്‍ഹിയില്‍ രണ്ടു പേരും മരണപ്പെട്ടു. ശനിയാഴ്ച മഹരാഷ്ട്രയിലെ നാഗ്പൂരില്‍ റെക്കോഡ് ചൂട് (47.1 ഡിഗ്രി സെല്‍ഷ്യല്‍സ്) രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും തെലങ്കാന, റായലസീമ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദമ്മാം സ്ഫോടനം: മരിച്ചവരുടെ എണ്ണം അഞ്ചായി

Posted: 30 May 2015 07:50 PM PDT

ദമ്മാം: ടൊയോട്ട പച്ചക്കറി മാര്‍ക്കറ്റിന് സമീപം അനൂദിലെ ശിയ പള്ളിയായ ഇമാം ഹുസൈന്‍ മസ്ജിദിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ജലീല്‍ അര്‍ബാഷ് എന്നയാളാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹമ്മദ് സ്ഫോടനം നടന്ന വെള്ളിയാഴ്ച മരിച്ചിരുന്നു. അതിനിടെ, സ്ത്രീ വേഷത്തില്‍ ചാവേറായി എത്തിയത് അബൂ ജന്തല്‍ ജസ്റാവി എന്നയാളാണെന്ന് ഐ.എസ് വെളിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇയാളുടെ യഥാര്‍ഥ പേര് ഇതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഐ.എസ് തീവ്രവാദികള്‍ ശിയ പള്ളികള്‍ തെരഞ്ഞു പിടിച്ച് ആക്രമണം നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഖതീഫിലെ ഖുദൈ പള്ളിയിലും ദമ്മാം നഗരത്തില്‍ അനൂദിലെ ഏറ്റവും വലിയ ശിയ പള്ളിയിലും അടുത്തടുത്ത വെള്ളിയാഴ്ചകളില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയത് ഇതിന്‍െറ ഭാഗമാണെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തി ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലുള്ളവരുടെ തന്ത്രം.
ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാവരുതെന്നും ക്ഷമ കൈവിടരുതെന്നും സൗദി പണ്ഡിത സഭ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ജനങ്ങളുടെ ഐക്യവും സമാധാനവും തകര്‍ക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ക്കുള്ളതെന്നും ഈ നീചവൃത്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പണ്ഡിത സഭ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ഈജിപ്ത്, പാക്കിസ്താന്‍, സുഡാന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ സ്ഫോടനത്തെ ശക്തിയായ ഭാഷയില്‍ അപലപിച്ചു.

അനശ്വര സംഗീതം പെയ്തിറങ്ങിയ രാവില്‍ മനംനിറഞ്ഞ് ബഹ്റൈന്‍

Posted: 30 May 2015 07:46 PM PDT

Image: 

മനാമ: മലയാളികളുടെ പ്രിയ ഗായരായ കെ.ജെ.യേശുദാസും കെ.എസ്. ചിത്രയും, വിജയ് യേശുദാസും, ശ്വേത മോഹനും ചേര്‍ന്നൊരുക്കിയ സംഗീത സന്ധ്യ-‘മ്യൂസിക്കല്‍ റെയ്ന്‍’-ബഹ്റൈനിലെ മലയാളികള്‍ക്ക് അവിസ്മരണീയ അനുഭവമായി. പാട്ടിന്‍െറ ആസ്വാദനത്തിനപ്പുറം തങ്ങള്‍ ആരാധനയോടെ കാണുന്ന യേശുദാസും ചിത്രയും ഒരുമിച്ച് പാടുന്ന കാഴ്ച കാണുക എന്ന നിലക്കാണ് പ്രവാസികള്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയത്തെിയത്.
പതിവുപോലെ ‘ഇടയകന്യകേ പോരുക നീ’ എന്ന ഗാനത്തോടെയാണ് യേശുദാസ് തുടങ്ങിയത്. പിന്നീട് സ്വര്‍ഗ നന്ദിനീ,  ആയിരം കാതമകലെയാണെങ്കിലും എന്നീ ഗാനങ്ങള്‍ക്ക് ചേര്‍ത്തുപാടി.  ചിത്രയും യേശുദാസും ചേര്‍ന്ന് പാടിയ ‘ഓ, സൈനബാ’ സംഗീത നിശയിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി.
മൂന്ന് പതിറ്റാണ്ടിനുശേഷം ബഹ്റൈനില്‍ യേശുദാസും ചിത്രയും ഒന്നിച്ച വേദി എന്ന പ്രത്യേകതയും കഴിഞ്ഞ ദിവസത്തെ പരിപാടിക്കുണ്ടായിരുന്നു. ചില പാട്ടുകള്‍ കേട്ടുപതിഞ്ഞ ഈണത്തിന്‍െറ പുറത്തേക്ക് മാറിയെങ്കിലും സദസ്സിനെ അത് മുഷിപ്പിച്ചില്ല.
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ പോലുള്ള പാട്ടുകള്‍ പാടുമ്പോള്‍ അതിന്‍െറ ഭാവസാന്ദ്രതയെയും അര്‍ഥഗാംഭീര്യത്തെയും കുറിച്ച് യേശുദാസ് വാചാലനായി.
ശ്വേതയുടെയും വിജയിന്‍െറയും പാട്ടുകള്‍ പുതുതലമുറയെ കയ്യിലെടുത്തു. ‘കണ്ണാളനേ’ എന്ന പാട്ട് ചിത്ര പാടിയപ്പോള്‍ അത് അന്തരീക്ഷത്തെ പ്രണയസാന്ദ്രമാക്കി. പഴയതും പുതിയതുമായ മികച്ച പാട്ടുകളുടെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
 എക്കാലത്തെയും മികച്ച പാട്ടുകളായ ‘ശ്യാമസുന്ദര പുഷ്പമേ’, ‘ഒരു വട്ടം കൂടിയെന്‍’, ‘അകലെ അകലെ’ തുടങ്ങിയ പാട്ടുകള്‍ ജനം നന്നായി ആസ്വദിച്ചു. ‘സംകൃതപമഗരി’ പാടിയപ്പോള്‍ പലയിടത്തും നൃത്തച്ചുവടുകള്‍ കാണാമായിരുന്നു. നാല് മണിക്കൂറോളം പരിപാടി നീണ്ടു.
ബഹ്റൈന്‍െറ സാമൂഹിക മണ്ഡലങ്ങളിലുള്ളവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഗീതാ പൊതുവാള്‍, വിനോദ് നാരായണന്‍ എന്നിവരായിരുന്നു അവതാരകര്‍.
നടി മീരാ നന്ദന്‍െറയും ബഹ്റൈന്‍ സ്വദേശിയായ നൂര്‍ അസൂമിയുടെയും നൃത്തവും അരങ്ങേറി.

Saturday, May 30, 2015

അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍ Madhyamam News Feeds

അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍ Madhyamam News Feeds

Link to

അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍

Posted: 30 May 2015 12:06 AM PDT

Image: 

മുബൈ: അരുണാ ഷാന്‍ബാഗിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായയാക്കിയ സോഹന്‍ ലാല്‍ ബര്‍ത്ത വാത്മീകിയെ കണ്ടത്തൊന്‍ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പര്‍പ ഗ്രാമത്തില്‍  കുടുംബത്തോടോപ്പം താമസിക്കുകയാണ് ഇയാള്‍.

1973 നവംബര്‍ മാസത്തില്‍ അരുണ ക്രൂരമായി ആക്രമിക്കപ്പെട്ട ദിവസത്തെക്കുറിച്ച്  അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ് സകാല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അരുണാ ഷാന്‍ബാഗിനെ താന്‍ ബലാത്സംഗം ചെയ്തിട്ടില്ല. ആ സംഭവത്തില്‍ പശ്ചാത്താപമുണ്ട്. താന്‍ അവരെ ആക്രമിച്ചത് ശരിയാണെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റവാളിയായിജീവിച്ചു മടുത്തു, എനിക്കിനി മരിച്ചാല്‍ മതി എന്നിങ്ങനെയായിരുന്നു മറ്റു മാധ്യമങ്ങളോടുള്ള സോഹന്‍ലാലിന്‍്റെ പ്രതികരണം.

സംഭവദിവസം രാത്രി അരുണാ ഷാന്‍ബാഗിനെ ദേഷ്യം കൊണ്ടു തന്നെയാണ് ആക്രമിച്ചത്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ കലാശിക്കുമെന്ന് കരുതിയിരുന്നില്ല.  അവരുടെ ആഭരണങ്ങള്‍ താന്‍ എടുത്തിട്ടുണ്ടാകാം. എന്നാല്‍ ബലാത്സംഗം ചെയ്തിട്ടില്ല. പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി.  ബലാത്സംഗമാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ഞാന്‍ അത് ചെയ്തിട്ടില്ല, അത് ചെയ്തത് മറ്റാരെങ്കിലുമായിരിക്കുമെന്നും സോഹന്‍ലാല്‍ പറയുന്നു.

അരുണ നഴ്സായി ജോലി ചെയ്തിരുന്ന കെ.ഇ.എം ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്നു സോഹന്‍ ലാല്‍ ബര്‍ത്ത വാത്മീകി. സംഭവദിവസം ഭക്ഷണം മോഷ്ടിക്കുന്നത് കാണാനിടയായ അരുണ, സോഹന്‍ലാലിനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ഷിഫ്റ്റ് കഴിഞ്ഞ് വസ്ത്രം മാറാനത്തെിയ അരുണയെ ഇയാള്‍ പട്ടിയുടെ തുടലു കൊണ്ട് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. 11 മണിക്കൂറുകള്‍ക്കു ശേഷം സഹപ്രവര്‍ത്തകര്‍  കണ്ടത്തെുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയപ്പെട്ട് മരണാസന്നയായിത്തീര്‍ന്നിരുന്നു അരുണ. 42 വര്‍ഷത്തെ അബോധാവസ്ഥയിലുള്ള ദുരിതപൂര്‍ണമായ ജീവിതത്തിനുശേഷം ഇക്കഴിഞ്ഞ മെയ് പതിനെട്ടിനാണ് അരുണ മരണത്തിന് കീഴടങ്ങിയത്.  

പൂനെയിലെ യര്‍വാദ ജയിലിലാണ് സോഹന്‍ലാല്‍ ഏഴുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സോഹന്‍ ലാലിനെക്കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല. ഇയാള്‍ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും സംശയമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഹന്‍ ലാല്‍ ബര്‍ത്ത ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജീവിച്ചിരുപ്പുണ്ടെന്ന് സകാല്‍ ടൈംസ് എന്നപ്രാദേശിക മറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അരുണാ ഷാന്‍ ബാഗിന്‍െറ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ പത്രപ്രവര്‍ത്തകയായ പിങ്കി വിറാനി എഴുതിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സോഹന്‍ലാല്‍ മറ്റൊരു പേരില്‍ ഡല്‍ഹിയില്‍ ജോലി ചെയ്തുവരുന്നതായി ആശുപത്രിയിലെ മറ്റ് വാര്‍ഡ് അറ്റന്‍ഡര്‍മാര്‍ പിങ്കി വിറാനിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് ഇയാള്‍ വ്യക്തമാക്കി.

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതു മുതല്‍ ദാദുപൂരിലെ പിതൃഗൃഹത്തില്‍ തന്നെയായിരുന്നു താമസം. പിന്നീടാണ് ഭാര്യാഗൃഹമായ പര്‍പയിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ പര്‍പയില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയുള്ള പവര്‍ പ്ളാന്‍റിലാണ് ജോലി ചെയ്യുന്നത്. സകാല്‍ ടൈംസിലെ റിപ്പോര്‍ട്ടര്‍ വന്നപ്പോഴാണ് അരുണ മരിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും സോഹന്‍ലാല്‍ പറയുന്നു.

ഭാര്യയും മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് സോഹന്‍ ലാലിന്‍െറ കുടുംബം. മകള്‍ വിവാഹത്തിനുശേഷം മറ്റൊരു ഗ്രാമത്തിലാണ് താമസം. മകന്‍െറ കുടുംബത്തോടൊപ്പമാണ് സോഹന്‍ലാലും ഭാര്യയും താമസിക്കുന്നത്,

അതേ സമയം സോഹന്‍ ലാല്‍ ബര്‍ത്ത ജീവിച്ചിരിക്കുന്നു എന്ന  കണ്ടത്തെലിന്‍െറ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതകത്തിന് പുതിയ കേസെടുക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ അരുണയുടെ അന്ത്യം ന്യൂമോണിയ മൂലമായതിനാല്‍ പുതിയ കേസ് ചാര്‍ജ് ചെയ്യുന്നതുകൊണ്ട് ഫലം ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് മുംബൈ പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ ദേവന്‍ ബര്‍ത്തിയുടെ അഭിപ്രായം.

എങ്കിലും വിദഗ്ധമായ നിയമോപദേശം തേടുമെന്നും അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും^ മോദി

Posted: 29 May 2015 09:52 PM PDT

Image: 

ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ക്ക്  ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി നടപ്പാക്കുമെന്നതില്‍ സംശയമില്ളെന്നും മോദി ട്വീറ്റ് ചെയ്തു.

 പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ് എന്നു മുതല്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൃത്യമായി പറയാനാകില്ല. പദ്ധതിയുടെ രണ്ടോ മൂന്നോ ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടിള്ളതിനാലാണ് കൃത്യമായ വിവരം നല്‍കാന്‍ കഴിയാത്തതെന്നും  കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഒരേ സേവന കാലാവധിയുള്ളവരും ഒരേ റാങ്കില്‍നിന്നു വിരമിച്ചവരുമായ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരേ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. നിലവിലെ സ്ഥിതി അനുസരിച്ചു നേരത്തേ വിരമിച്ചവര്‍ക്കു കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സൈനികര്‍ക്ക് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി.
 

 

മ്യോ മ്യോ മയക്കുമരുന്നു കേസ്: അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍

Posted: 29 May 2015 09:52 PM PDT

Image: 

മുംബൈ: പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ധര്‍മ്മരാജ് കലോഖ് ഉള്‍പ്പെട്ട മെഫിഡ്രോണ്‍ മയക്കുമരുന്നു കേസില്‍ അഞ്ചു പൊലീസുകാര്‍ കൂടി അറസ്റ്റില്‍.  സീനിയര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ സുഹാസ് ഗോഖലെ, ഇന്‍സ്പെക്ടര്‍ ഗൗതം, സബ് ഇന്‍സ്പെക്ടര്‍ സുധാകര്‍ സാരംഗ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജ്യോതി റാം മാനെ, ഹെഡ് കോണ്‍സ്റ്റബജള്‍ യശ്വന്ത് പറാതെ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തതത്.

മെഫിഡ്രോണ്‍ എന്ന മയക്കുമരുന്നു കടത്തുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ധര്‍മ്മരാജ് കലോഖിനെയും കൂട്ടാളി ബേബി പട്നാകറെയും മാര്‍ച്ചില്‍ അറസ്റ്റു ചെയ്തിരുന്നു.  ധര്‍മ്മരാജില്‍ നിന്ന് 114 കിലോ മെഫജിഡ്രോണ്‍ പൊലീസ് പിടികൂടിയിരുന്നു.  മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷന്‍ ലോക്കറില്‍ ഇയാള്‍ സൂക്ഷിച്ച 12 കിലോ മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. മുംബൈ നഗരത്തില്‍ മ്യോ മ്യോ എന്ന പേരില്‍ അറിയപ്പെടുന്ന മെഫിഡ്രോണ്‍ വിതരണം ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ ശശികല പട്നാകര്‍ എന്ന ബേബി പട്നാകറെയും പൊലീസ് പിടികൂടി. 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ‘മ്യോ മ്യോ ബേബി’യെ പൊലീസിന് പിടികൂടാനായത്.

വിമാന നിരക്ക് കുതിക്കുന്നു; ആകാശക്കൊള്ളക്ക് ഇത്തവണയും പരിഹാരമില്ല

Posted: 29 May 2015 09:23 PM PDT

Image: 
ദുബൈ: അവധിക്കാലത്ത് പ്രവാസികളെ ചൂഷണം ചെയ്ത് ഗള്‍ഫ് മേഖലയില്‍ വിമാനക്കമ്പനികള്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്ന പതിവിന്് ഇത്തവണയും പരിഹാരമില്ല. പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ എല്ലാ വര്‍ഷവും നല്‍കുന്ന പരിഹാര വാഗ്ദാനങ്ങള്‍ വെറും കളിപ്പിക്കലാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി വിമാനക്കമ്പനികള്‍ സാധാരണ നിരക്കിലും നാലു മടങ്ങിലേറെയാണ് വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് റണ്‍വേ ജോലിയുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കൊള്ളലാഭത്തിനായി മുതലെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഗള്‍ഫില്‍ സ്കൂള്‍ അവധിക്കാലമായതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്ന തിരക്കാണ് വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. ചെറിയ പെരുന്നാളും ഇതിനിടയില്‍ വരുന്നതിനാല്‍ തിരക്ക് കൂടുതലാണ്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ വിമാനടിക്കറ്റിന്  മാത്രങ്ങള്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കേണ്ടിവരും. 
ഷാര്‍ജ-കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റിട്ടേണ്‍ ടിക്കറ്റിന് 760 ദിര്‍ഹമാണ് ഈടാക്കിയതെങ്കില്‍ അടുത്ത ജൂണ്‍ 25ന് സീറ്റ് കിട്ടാന്‍ 3605 ദിര്‍ഹം (ഏകദേശം 62,000 രൂപ )നല്‍കണം. ഷാര്‍ജ- കോഴിക്കോട് റൂട്ടില്‍ ജൂണ്‍ 25ന് പുറപ്പെട്ട് ആഗസ്റ്റ് 25ന് തിരിച്ചുപോകാന്‍ നമ്മുടെ ദേശീയ വിമാനക്കമ്പനിക്ക് 3205 ദിര്‍ഹം നല്‍കണം. 
ജൂലൈ ഒന്നിന് യാത്ര പുറപ്പെടുകയാണെങ്കില്‍ 3400ന് മുകളിലാണ് നിരക്ക്. കഴിഞ്ഞമാസം വരെ നിരക്ക് 1000-1200 ദിര്‍ഹമായിരുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അവധിക്കാലത്തെ നിരക്ക് 3035 ദിര്‍ഹമാണ്.  ഷാര്‍ജ- തിരുവനന്തപുരം റൂട്ടില്‍ 2600 ദിര്‍ഹത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക്. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഇതേ തീയതിയില്‍ യാത്ര ചെയ്യാന്‍  5,735 ദിര്‍ഹമാണ് (ഏകദേശം 98,000 രൂപ )നിരക്ക്. യൂറോപ്യന്‍ നഗരങ്ങളിലേക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ് എന്നതാണ് കൗതുകം.  
ഇത് ഇന്നലെ ബുക്ക് ചെയ്താല്‍ ലഭിക്കുന്ന നിരക്കാണ്. യാത്രാ തീയതിയോട് അടുക്കുന്തോറും നിരക്കും വര്‍ധിച്ചുകൊണ്ടിരിക്കും.  ഈ വര്‍ഷം ടിക്കറ്റ് നിരക്ക് റെക്കോഡിടുമെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. 
കോഴിക്കോട്ടേക്കാണ് തിരക്കും നിരക്കും കൂടുതല്‍. റണ്‍വേ ജോലി കാരണം എമിറേറ്റ്സ് സര്‍വീസ് നിര്‍ത്തിയതോടെ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ദിവസം 500 മുതല്‍ 600 വരെ സീറ്റുകളുടെ കുറവാണ് വന്നിരിക്കുന്നത്. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക് എയര്‍വേസ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് അവരുടെ കോഴിക്കോട് സര്‍വീസും ഇപ്പോള്‍ ഇല്ല. ഇതെല്ലാം മൂലമുണ്ടായ തിരക്ക് വര്‍ധനവ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മുതലെടുക്കുന്നു. 
പ്രവാസി കുടുംബങ്ങള്‍ക്ക് പുറമെ ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന  ബിസിനസുകാരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണവും ദിനം പ്രതി വര്‍ധിച്ചുവരികയാണ്.
തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയോ വലിയ വിമാനങ്ങള്‍ പറത്തുകയോ ആണ് ഇതിനുള്ള പ്രതിവിധിയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നതാണ്. എയര്‍ ഇന്ത്യയുടെ പക്കലുള്ള, കൂടുതല്‍ സീറ്റും സൗകര്യങ്ങളുമുള്ള ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തില്‍ ഒന്നുപോലും ഏറ്റവും തിരക്കേറിയ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നില്ളെന്നതാണ് വലിയ വിരോധാഭാസം. ഡ്രീംലൈനര്‍ സര്‍വീസ് കേരളത്തിലേക്ക് ഉടനെ തുടങ്ങുമെന്ന് ഈ വര്‍ഷമാദ്യം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചതാണെങ്കിലും ഒന്നും നടന്നില്ല. എയര്‍ ഇന്ത്യ നടത്തുന്ന 33 അന്താരാഷ്ട്ര സര്‍വീസുകളില്‍ മൂന്നെണ്ണം മാത്രമാണ് ലാഭത്തില്‍ പറക്കുന്നതെന്നാണ് ലോക്സഭയില്‍ വ്യോമയാന മന്ത്രി തന്നെ പറഞ്ഞത്. ഇതില്‍ രണ്ടെണ്ണവും കോഴിക്കോട്ടേക്കാണ്. ഷാര്‍ജ, ജിദ്ദ സര്‍വീസുകളാണിത്. 
ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ  വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഫൈ്ള ദുബൈ തുടങ്ങിയ കമ്പനികള്‍ കേരള സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങാന്‍ അനുവാദം കാത്തുനില്‍ക്കുകയാണ്. പക്ഷെ  വ്യോമയാന മന്ത്രാലയം കനിഞ്ഞിട്ടില്ല. റാക് എയര്‍വേസിന്‍െറ സര്‍വീസുകളെല്ലാം ഏറ്റെടുത്ത എയര്‍ അറേബ്യക്ക് കോഴിക്കോട് സര്‍വീസ് മാത്രം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ പിറ്റേന്ന് തന്നെ സര്‍വീസ് നടത്താന്‍ തയറാണെന്ന നിലപാടിലാണ് എയര്‍ അറേബ്യ. പക്ഷെ ഇത്തവണയും പ്രവാസികളുടെ ആശങ്കകളും വേവലാതികളും വാര്‍ത്തകളിലൊതുങ്ങാന്‍ തന്നെയാണ് സാധ്യത.

പാകിസ്താനില്‍ തീവ്രവാദികള്‍ 19 യാത്രക്കാരെ വധിച്ചു

Posted: 29 May 2015 08:52 PM PDT

Image: 

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ രണ്ടു ബസുകള്‍ തട്ടിയെടത്ത തീവ്രവാദികള്‍ 19 യാത്രക്കാരെ കൊലപ്പെടുത്തി.  ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്.
മസ്തംഗിലാണ് സംഭവം. രണ്ട് ബസുകളില്‍ നിന്നായി 35 പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. സുരക്ഷാ സേന ഇവരെ പിന്തുടര്‍ന്നതോടെമസ്തംഗലിലെ പര്‍വ്വതപ്രദേശത്തുവെച്ച് 19 യാത്രക്കാരെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ സെക്യൂരിറ്റി ജീവനക്കാരുടേതു പോലുള്ള യൂനിഫോം ധരിച്ചിരുന്നു.
സംഭവസ്ഥലത്തത്തെിയ സുരക്ഷാ സേനയും   തീവ്രവാദികളും തമ്മില്‍ കനത്ത വെടിവെപ്പുണ്ടായി. അഞ്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി സുരക്ഷാ സേന അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ആശുപത്രിയിലേക്ക് മാറി. വെടിവെപ്പില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ ക്വറ്റയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

കൊള്ളപ്പലിശക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എംബസിയും പങ്കുചേരുന്നു

Posted: 29 May 2015 08:19 PM PDT

Image: 
മനാമ: ബഹ്റൈനില്‍ ഇന്ത്യക്കാരുടെ ആത്മഹത്യകള്‍ക്ക് വരെ കാരണമായ പലിശ മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഗൗരവകരമായി ആലോചിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.  ഈ വിഷയത്തില്‍ ഇടപെടാന്‍  ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട്(ഐ.സി.ആര്‍.എഫ്) ഭാരവാഹികള്‍ക്ക് എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് നിര്‍ദ്ദേശം നല്‍കി.  കഴിഞ്ഞ ദിവസം മുഹറഖില്‍ മലയാളി കടയുടമ ആത്മഹത്യ ചെയ്ത വിഷയം ഓപണ്‍ ഹൗസിനു ശേഷം നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഓപണ്‍ ഹൗസിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. 
പലിശ സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുള്ളവര്‍ക്ക് അത് ഐ.സി.ആര്‍.എഫിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാം. പലിശ സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഐ.സി.ആര്‍.എഫ് നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിക്കും. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ഈ സമിതി പ്രവര്‍ത്തിക്കും. പലിശക്കാരെ കുറിച്ചു വിവരം നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നില്ളെന്ന് ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട പറഞ്ഞു.
ഓപണ്‍ ഹൗസില്‍ പരാതികളുടെ എണ്ണം വളരെ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹവും എംബസിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. പ്രതിവര്‍ഷം ഏതാണ്ട് 800നും 900ത്തിനുമിടയില്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഏതുദിവസവും എംബസിയിലത്തൊമെന്ന സന്ദേശം ജനങ്ങള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസങ്ങളിലും പരാതികള്‍ സ്വീകരിക്കുന്നതിനാലാണ് ഓപണ്‍ ഹൗസിലെ പരാതികളുടെ പ്രളയം കുറഞ്ഞത്. വെള്ളിയാഴ്ച മാത്രം വരാന്‍ കഴിയുന്നവരെയാണ് ഓപണ്‍ ഹൗസില്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രതിദിനം രണ്ടും മൂന്നും പരാതികള്‍ എത്തുന്നുണ്ട്.  അവധിയില്ലാത്ത ദിവസങ്ങളിലാണു പരാതി വരുന്നതെങ്കില്‍  തൊഴിലുടമകളെ എംബസിയില്‍ നിന്നു നേരിട്ടു വിളിക്കുന്നതിനും പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടുന്നതിനുമെല്ലാം സൗകര്യമുണ്ട്. ജൂണ്‍ 10 നകം പുതിയ അംബാസിഡര്‍ സ്ഥാനമേല്‍ക്കുമെന്നാണ് പ്രതീക്ഷ. എംബസിയുടെ പുതിയ കെട്ടിടത്തിന്‍െറ പണി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നുണ്ട്. കെട്ടിടത്തിന്‍െറ പുറത്തുപതിക്കാനുള്ള ചുവപ്പു നിറമുള്ള ‘ആഗ്ര സ്റ്റോണ്‍’ ബഹ്റൈനില്‍ എത്തിക്കഴിഞ്ഞു.  കെട്ടിടം നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസില്‍ സമൂലമാറ്റം –ടി.പി. സെന്‍കുമാര്‍

Posted: 29 May 2015 07:25 PM PDT

Image: 

കോട്ടയം: പൊലീസ് സേന നവീകരണത്തിന് പുതിയ ആശയങ്ങള്‍ കണ്ടത്തൊന്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ടീം ഒരുമാസത്തിനകം രൂപവത്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്ന ടി.പി. സെന്‍കുമാര്‍. സേനയെ കാര്യക്ഷമമാക്കാന്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും സര്‍ക്കാര്‍ നയങ്ങളില്‍ ഉറച്ചുനിന്നും താഴത്തേലം മുതല്‍ അടിമുടി മാറ്റങ്ങള്‍ നടപ്പാക്കും. ഇതിനായി പൊലീസില്‍ തന്നെയുള്ള പ്രഗല്ഭരെ ഉള്‍പ്പെടുത്തിയാവും റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ടീം രൂപവത്കരിക്കുകയെന്നും നിയുക്ത ഡി.ജി.പി ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സേനയില്‍ നടപ്പാക്കേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെല്ലാം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സംവിധാനങ്ങളും നിര്‍ദേശിക്കാം. കേരളത്തിന്‍െറ സാമൂഹിക പശ്ചാത്തലത്തില്‍നിന്നുള്ള മാറ്റങ്ങളാകും നടപ്പാക്കുക. തുടക്കത്തില്‍ റെയ്ഞ്ച് തലത്തിലും പിന്നീട് ജില്ലാ തലത്തിലും രൂപവത്കരിക്കുന്ന റിസര്‍ച് ടീം താഴേതലത്തിലും വൈകാതെ വരും. മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് ടീം പുരോഗതി വിലയിരുത്തും. രണ്ടുവര്‍ഷം കൊണ്ട് സേനയില്‍ കഴിയുന്നത്ര പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് ആഗ്രഹം.
മാറ്റങ്ങള്‍ കൊണ്ടുവരാനായില്ളെങ്കില്‍ ഡി.ജി.പി കസേരയിലിരുന്നിട്ട് കാര്യമില്ല. ഉത്തമ ബോധ്യത്തോടെയും നല്ല ലക്ഷ്യത്തോടെയുമാണ് ചുമതലയേല്‍ക്കുന്നത്. സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് ആവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരും. സേനയില്‍ അഴിമതിയുണ്ട്. ഇത്തരക്കാരെ കണ്ടത്തൊന്‍ നടപടിയെടുക്കും. അഴിമതി പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. പൊലീസ് അസോസിയേഷനുകളുടെ സഹായവും ഉപയോഗപ്പെടുത്തും. ആവശ്യത്തിന് ശമ്പളം, മെച്ചപ്പെട്ട ജീവിതസൗകര്യം എന്നിവ നടപ്പാക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും മദ്യ-മയക്കുമരുന്ന് ഉപയോഗം ഞെട്ടിക്കുന്ന വിധമാണ്. പ്രഫഷനല്‍ കോളജുകളാണ് മറ്റൊരു കേന്ദ്രം. അനധികൃത മദ്യവില്‍പനയും നിര്‍മാണവും തടയും. മയക്കുമരുന്നിന്‍െറ വിപണനം, ഉല്‍പാദനം എന്നിവ കണ്ടത്തെുമെന്നു മാത്രമല്ല ഇടനിലക്കാരെ വേരോടെ പിഴുതെറിയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. എക്സൈസ്-പൊലീസ് സംയുക്ത നടപടികളിലൂടെ ഇതിന് പിന്നിലെ മാഫിയയെ തകര്‍ക്കും. ബ്ളേഡ് മാഫിയക്കെതിരെ നടപടി തുടരും. ഓപറേഷന്‍ കുബേര ശക്തമാക്കും. ഇതിനായി പ്രത്യേക വിഭാഗം തന്നെ രൂപവത്കരിക്കും.
വാഹനാപകടങ്ങള്‍ കുറക്കാന്‍ ശക്തമായ നടപടിയെടുക്കും. ഗതാഗത കമീഷണറായിരിക്കെ ഈ മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. ബോധവത്കരണത്തിലൂടെ ശ്രമങ്ങള്‍ ഇനിയും തുടരും. തുടക്കത്തില്‍ വാഹനാപകട മരണം 30-40 ശതമാനമെങ്കിലുമായി കുറക്കാന്‍ നടപടിയെടുക്കും. റോഡ് സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കും. റോഡ് സേഫ്റ്റി അതോറിറ്റി കൗണ്‍സിലുകള്‍ വ്യാപകമാക്കും. ജില്ലാ തലത്തിലും ലോക്കല്‍ തലത്തിലും കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാഹനാപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ ജനകീയ പങ്കാളിത്തം അനിവാര്യമാണ്. ഇതിനുള്ള നടപടി ഒരുമാസത്തിനകം ആരംഭിക്കും. ഗതാഗത നിയന്ത്രണം ഹോംഗാര്‍ഡുകള്‍ക്ക് വിട്ടുകൊടുത്തതിനോട് യോജിപ്പില്ല.
പൊലീസ് സ്റ്റേഷനുകളെ ജനകീയമാക്കാനാണ് ആഗ്രഹം. ആര്‍ക്കും ധൈര്യമായി സ്റ്റേഷനുകളില്‍ കടന്നുചെല്ലാന്‍ കഴിയണം. ജനമൈത്രി പൊലീസിന്‍െറ പ്രവര്‍ത്തനത്തില്‍ മാറ്റംവേണം. സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു. സ്റ്റേഷനുകളില്‍ പരിശോധന നാമമാത്രമാണ്. എസ്.പിമാരുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും നിയുക്ത പൊലീസ് മേധാവി പറഞ്ഞു.

മോദി 2.0; ജനങ്ങളും

Posted: 29 May 2015 07:12 PM PDT

Image: 

തന്‍െറ നേതൃത്വത്തിലുള്ള കേന്ദ്രഭരണം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാളിതുവരെ കണ്ട നരേന്ദ്ര മോദിയില്‍നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായ താന്‍ ശരി വാദം മുന്നോട്ടുവെച്ചുകൊണ്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മോദി നേരിട്ടത്, ഒരു വര്‍ഷം നീണ്ട ഭരണത്തിന്‍െറ ഭൂരിഭാഗം സമയവും പ്രവര്‍ത്തിച്ചതും. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ഒരു ദശാബ്ദത്തിലേറെ കാലവും പിന്തുടര്‍ന്ന ദൃഢവും ആക്രമണോത്സുകവുമായ രാഷ്ട്രീയ-ഭരണ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ കാലയളവില്‍ മുഴച്ചുനിന്നത്. എന്നാല്‍, ഭരണത്തിന്‍െറ ഒന്നാം വാര്‍ഷികവേളയില്‍ അദ്ദേഹത്തില്‍നിന്നുണ്ടായ രണ്ട് നീക്കങ്ങള്‍ ഈ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യാസമുള്ളതായിരുന്നു. അതിലേറ്റവും പ്രധാനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ച തന്നെയായിരുന്നു. മറ്റൊന്ന്, വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി നല്‍കിയ ഒരു മുഖാമുഖത്തിന്‍െറ സ്വരവും.
തനിക്ക് തൊട്ടുമുമ്പ് പത്തുകൊല്ലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ കിട്ടാവുന്ന അവസരങ്ങളിലെല്ലാം കളിയാക്കുകയും വിമര്‍ശിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ മോദി. കൂടിക്കാഴ്ച നടന്ന ദിവസംപോലും മന്‍മോഹന്‍സിങ്ങിന്‍െറ സര്‍ക്കാറിനെ അഴിമതിക്കാരുടെയും ദല്ലാളന്മാരുടെയും സര്‍ക്കാറെന്നാണ് മോദി വിശേഷിപ്പിച്ചത്. എന്നിട്ടും മന്‍മോഹന്‍സിങ്ങിന് പ്രത്യേക ക്ഷണം നല്‍കി കാണാന്‍ അഭ്യര്‍ഥിച്ചത് എന്തിനായിരിക്കണം? മോദിതന്നെയും ഭാരതീയ ജനത പാര്‍ട്ടിയും ഇതിന്‍െറ പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ തയാറായിട്ടില്ല. കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്ന് ഒൗദ്യോഗിക വക്താക്കളും അല്ലാത്തവരും പറയുന്നത്, ഇന്ത്യ നേരിടുന്ന സങ്കീര്‍ണമായ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചറിയാനാണ് സിങ്ങിനെ ക്ഷണിച്ചുവരുത്തിയത് എന്നാണ്. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത രണ്ട് നേതാക്കന്മാരും സ്വയമേവ കാര്യങ്ങള്‍ വിശദമാക്കുന്നതുവരെ ഇതിന്‍െറ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ വെളിവാക്കപ്പെടുകയില്ലതന്നെ.
എങ്കിലും മന്‍മോഹന്‍സിങ്ങിന്‍െറ വാക്കുകള്‍ പ്രത്യേകിച്ച്, അദ്ദേഹത്തിന്‍െറ പ്രധാനമന്ത്രി പദത്തിലെ രണ്ടാം ഇന്നിങ്സ് കാലത്തെ (2009-2014) പ്രഖ്യാപനങ്ങളും വാദമുഖങ്ങളും ഏതാണ്ട് അക്ഷരാര്‍ഥത്തില്‍ പകര്‍ത്തിവെച്ചുള്ള ഒരു അഭിമുഖം കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് മോദി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കുകയുണ്ടായി. എളുപ്പത്തില്‍ ജനപ്രീതി നേടുന്ന തരത്തിലുള്ള (പോപ്പുലിസ്റ്റ്) ഭരണമാര്‍ഗങ്ങള്‍ ഒഴിവാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ഭരണയന്ത്രത്തില്‍ കൊണ്ടുവരാനാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ താന്‍ ശ്രമിച്ചത് എന്നായിരുന്നു ഈ മുഖാമുഖത്തിലെ മുഖ്യവാദങ്ങളിലൊന്ന്. എന്നുപറഞ്ഞാല്‍, നയപരമായും പ്രവര്‍ത്തനത്തിന്‍െറ തലത്തിലും പ്രധാനപ്പെട്ട പല പരിഷ്കാരങ്ങളും ഇന്ത്യയുടെ ദീര്‍ഘകാലത്തിലുള്ള ഗുണത്തിനുവേണ്ടി ചെയ്യുകയാണ് ലക്ഷ്യമെന്ന്. തന്‍െറ രണ്ടാം പ്രധാനമന്ത്രി കാലഘട്ടത്തില്‍, മന്‍മോഹന്‍സിങ്ങും ഇടക്കിടെ പറഞ്ഞിരുന്ന ഒരു കാര്യം ഇതുതന്നെയാണ്. ഏളുപ്പത്തില്‍ ജനപ്രീതി സമ്പാദിക്കുന്ന പരിപാടികള്‍ക്കപ്പുറത്ത്, ഇന്ത്യയെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് താന്‍ മുന്നോട്ടുനീക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്‍െറ ഒന്നാം പ്രധാനമന്ത്രി കാലഘട്ടത്തില്‍, പോപ്പുലിസ്റ്റ് ആയ ചില നടപടികള്‍ എടുത്തുപോയി എന്ന വ്യംഗമായ ഒരു കുറ്റസമ്മതംപോലും ഈ പ്രസ്താവനകളിലുണ്ടായിരുന്നു. 2004-09 ഭരണകാലത്ത്, ജനപ്രീതി നേടിയെടുത്ത തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ പരിപാടികളോട് മന്‍മോഹന്‍ സിങ്ങിനും അദ്ദേഹത്തിന്‍െറ അടുത്ത സഹപ്രവര്‍ത്തകനായ ധനമന്ത്രി പി. ചിദംബരത്തിനും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പ്രസിദ്ധമാണ്. അന്നത്തെ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷ കക്ഷികളുടെയും അവരുടെ നിര്‍ദേശങ്ങളില്‍ മൂല്യം കണ്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും നിര്‍ബന്ധം കാരണമാണ് ഈ ജനപ്രിയ നടപടികള്‍, സിങ്ങും ചിദംബരവും നടപ്പാക്കിയതുതന്നെ.
നയങ്ങളുടെ തലത്തിലും മൂര്‍ത്തമായ ഭരണനടപടികളുടെ തലത്തിലും പരിശോധിച്ചാല്‍, സിങ്ങും മോദിയും ചായ്വു പ്രകടിപ്പിച്ചിട്ടുള്ളത് ഒരേ സ്വഭാവത്തിലുള്ള നയസമീപനങ്ങള്‍ക്കും ഭരണ നടപടികള്‍ക്കുമാണ്. ചില്ലറ വ്യാപാര രംഗത്തെയും ഇന്‍ഷുറന്‍സ് മേഖലയിലെയും വിദേശ മൂലധന നിക്ഷേപമടക്കമുള്ള നടപടികളില്‍ ഈ സാദൃശ്യം ഏറെ പ്രകടമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍, മോദിയും സിങ്ങുമായുള്ള കൂടിക്കാഴ്ചയും ആശയങ്ങള്‍ കൊടുക്കല്‍ വാങ്ങലും കണ്ട് അത്രയൊന്നും അദ്ഭുതപ്പെടാനില്ല. പക്ഷേ, ഒന്നാം വാര്‍ഷികത്തിലെ മോദിയുടെ ചെറു വ്യതിയാനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വിശാലമായ ഒരര്‍ഥത്തില്‍, വളര്‍ന്നുവരുന്ന ചില പ്രവണതകളുടെ കൂടി അടിസ്ഥാനത്തിലാണ്. മോദിയെയും ഭാരതീയ ജനതാപാര്‍ട്ടിയെയും ഉള്ളിലൊതുക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് നയിക്കുന്ന സംഘ്പരിവാറിന്‍െറ അകത്തളങ്ങളിലും പുറത്ത് പൊതുജനങ്ങളുടെ വിശാലമായ മേഖലയിലും ഈ പ്രവണതകള്‍ പ്രതിഫലിക്കുന്നു. പൊതുജനങ്ങളുടെ തലത്തില്‍, ‘നല്ല ദിനങ്ങളുടെ വരവിനെ’പ്പറ്റിയുള്ള വന്‍ പ്രതീക്ഷകളുമായി സ്ഥാനാരോഹണം ചെയ്ത മോദിയുടെ സര്‍ക്കാര്‍ ഉളവാക്കിയിരിക്കുന്ന പ്രതികരണം, മുഖ്യമായും നിരാശയുടേതാണ്. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയില്‍പോലും സാധാരണക്കാരായ ജനങ്ങള്‍ മോദിയെയും സര്‍ക്കാറിനെയും വിശേഷിപ്പിക്കുന്നത്, വലിയ വായില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും പ്രവൃത്തികൊണ്ട് അതിനെ ശരിവെക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുകയും ചെയ്യുന്നവരായാണ്. വാരാണസിയിലടക്കം ഈ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും അച്ചടിക്കാന്‍ പറ്റാത്ത വ്യക്തിഗത പ്രയോഗങ്ങള്‍ക്കൊപ്പമാണ് അവതരിപ്പിക്കപ്പെടുന്നത്. കാര്‍ഷിക മേഖലയിലെ വന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള പ്രകടമായ നിസ്സംഗതയും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക ഭൂമി തീറെഴുതിക്കൊടുക്കുന്നു എന്നുള്ളതുമാണ് ഈ പ്രതിഷേധത്തിന് മുഖ്യകാരണം. സ്വച്ഛ്ഭാരത് അഭിയാന്‍, ജന്‍ ധന്‍ യോജന എന്നിങ്ങനെ വലിയ ഉദ്ഘോഷങ്ങളോടെ ആരംഭിച്ച പരിപാടികള്‍ താഴേക്കിടയില്‍ ശരിയായി നടപ്പാക്കപ്പെടാത്തതിലുള്ള നീരസവും ഈ പ്രതികരണങ്ങളിലുണ്ട്. ഇന്ത്യയിലന്നോളമിന്നോളം ഒരു പ്രധാനമന്ത്രിയുടെ ഇമേജ് ഇത്രയും പെട്ടെന്ന് താഴോട്ടുപോയിട്ടില്ല എന്ന് രാഷ്ട്രീയ വിശ്ളേഷകനായ പ്രഫസര്‍ സുധീര്‍കുമാര്‍ പന്‍വര്‍ അഭിപ്രായപ്പെടുന്നത് ഈ പ്രതികരണങ്ങളെ മുന്‍നിര്‍ത്തിയാണ്.
മറുവശത്ത്, സംഘ്പരിവാറിന്‍െറ തലത്തിലും വന്‍ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിന്‍െറ മോഹഭംഗമുണ്ട്. മോദി പ്രധാനമന്ത്രിയായി രണ്ടുമാസത്തിനകം തന്‍െറ അനുചരനായ അമിത് ഷായെ ബി.ജെ.പിയുടെ പ്രസിഡന്‍റാക്കി. ആ സമയത്ത് ബി.ജെ.പിയുടെ ഉന്നതവൃത്തങ്ങളില്‍ പറഞ്ഞുകേട്ടിരുന്ന ഒരു കഥ, ബംഗാളി-തമിഴ് സംസ്കാരങ്ങളുടെ വിശദാംശങ്ങളും ഭാഷയും പഠിച്ചെടുക്കാന്‍ പ്രത്യേക ട്യൂട്ടര്‍മാര്‍ക്ക് കീഴില്‍ ഷാ ആരംഭിച്ചിട്ടുള്ള ശിക്ഷണത്തെപ്പറ്റിയാണ്. 2005 മുതല്‍ ഇംഗ്ളീഷില്‍ പ്രത്യേക ശിക്ഷണം നേടിയാണ് മോദിയും ഷായും ഡല്‍ഹി പിടിച്ചെടുക്കാനുള്ള സന്നാഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത് എന്നും സമാനമായ രീതിയില്‍ ബംഗാളും തമിഴ്നാടും പിടിച്ചെടുക്കുന്നതിനുള്ള പദ്ധതി ഷായും പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ കാണാമെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നു. സംഘപരിവാറിന്‍െറ വിവിധ തലങ്ങളില്‍ ഇതുണ്ടാക്കിയ ആവേശം ചില്ലറയൊന്നുമായിരുന്നില്ല. പക്ഷേ, ഒരു വര്‍ഷത്തിനിപ്പുറം കാര്‍ഷിക മേഖലയില്‍ നിന്നടക്കം ഉണ്ടായിട്ടുള്ള പ്രതികൂല ജനകീയ പ്രതികരണം ഈ പ്രതീക്ഷിത പിടിച്ചെടുക്കലുകള്‍ അത്രപെട്ടെന്ന് നടക്കില്ല എന്ന ധാരണയാണ് സംഘ്പരിവാറിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകളായ ഭാരതീയ മസ്ദൂര്‍ സംഘും കിസാന്‍ സംഘുമൊക്കെ പ്രത്യക്ഷമായി തന്നെ മോദി സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയെക്കുറിച്ച് പരാമര്‍ശിക്കുകയും നയപരിപാടികളെ വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ വിശാലമായ നയപരമായ അജണ്ടയും അതുമായി ബന്ധപ്പെട്ട മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളും മുന്നോട്ടുനീക്കാന്‍ പുതിയ നയസമീപനങ്ങള്‍ വേണം. അത് പുതിയ സഖ്യങ്ങളായും കൂട്ടുകെട്ടുകളായും ഉപദേശം സ്വീകരിക്കലുകളായും ഒക്കെ പ്രതിഫലിക്കും. മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ച അത്തരത്തിലുള്ള ഒന്നല്ല എന്ന് തള്ളിക്കളയാന്‍ സാധ്യമല്ല. ഇവിടെ വിശദാംശങ്ങള്‍ പുറത്തുവരാത്ത  ഒരു കൂടിക്കാഴ്ചകള്‍ക്കപ്പുറമുള്ള അനുനയം പ്രകടമാണ്. അവിടത്തെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയോടും ജയലളിതയോടും തെരഞ്ഞെടുപ്പുകാലം മുതലുള്ള എതിര്‍പ്പിന്‍െറ രാഷ്ട്രീയം, മോദിയും ഷായും അടക്കമുള്ള ബി.ജെ.പി നേതൃത്വം മാറ്റിവെക്കുന്നതിന്‍െറ ഒരുനൂറ് സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല വിദേശ യാത്രകളിലും കേന്ദ്ര വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജിനുപോലും പ്രാമുഖ്യം നല്‍കാത്ത നരേന്ദ്ര മോദി, ജൂണ്‍ ആറാം തീയതി ആരംഭിക്കുന്ന തന്‍െറ ബംഗ്ളാദേശ് യാത്രയില്‍ പ്രധാന സഹകാരിയായി കൂട്ടുചേര്‍ത്തിരിക്കുന്നത് മമത ബാനര്‍ജിയെ ആണ്. ഇത്തരം നീക്കങ്ങള്‍ക്കെല്ലാം പിറകില്‍ രാജ്യസഭയിലെ ബലാബലം സര്‍ക്കാറിന് അനുകൂലമാക്കി മാറ്റാം എന്ന ലക്ഷ്യവും ഉണ്ടെന്ന് വ്യക്തം. ഭൂമി ഏറ്റെടുക്കാന്‍ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്‍െറ ലക്ഷ്യം സാധിക്കാതെ പോയത്, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലായിരുന്നു.
പ്രധാനമന്ത്രിക്ക് പ്രിയങ്കരമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മേഖലയില്‍നിന്നുള്ള ഭാഷ കടമെടുത്താല്‍, ഒന്നാം വാര്‍ഷിക വേളയിലെ ഈ വ്യതിയാനങ്ങളിലൂടെ പുറത്തുവരുന്നത് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ 2.0 അവതാരമാണ്. ഇന്‍റര്‍നെറ്റിന്‍െറ സാങ്കേതികതലത്തില്‍ വെബ് 1.0 ഏകപക്ഷീയമായ ഇന്‍റര്‍നെറ്റ് സംവേദനത്തിന്‍െറയും വെബ് 2.0 ഉപയോക്താക്കള്‍ തമ്മിലും വെബ്സൈറ്റുകള്‍ തമ്മിലും നേരിട്ടുള്ള പ്രതിവര്‍ത്തനത്തിന്‍േറതുമാണ്. അങ്ങനെ, തമിഴ്നാടും പശ്ചിമബംഗാളും മുതല്‍ ഏഴ് റേസ്കോഴ്സ് റോഡിലെ പഴയ താമസക്കാരന്‍ വരെയുള്ളവരുമായി, പ്രതിപ്രവര്‍ത്തിക്കുന്ന മോദി 2.0 ആണ് നമ്മള്‍  ഇപ്പോള്‍ കാണുന്നത്. ഇന്‍റര്‍നെറ്റ് സാങ്കേതികത്വത്തില്‍ വെബ് 3.0 എന്ന ഒരുതലം കൂടിയുണ്ട്. അവിടെ ഉപയോക്താക്കുടെ ഇടനിലയില്ലാതെ, ഇന്‍റര്‍നെറ്റ് ഡാറ്റ പരസ്പരം സ്വമേധയാ പ്രതിപ്രവര്‍ത്തിക്കുകയും നവീനവും രസകരവുമായ ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ മോദിയും സംഘ്പരിവാറും ബി.ജെ.പി 3.0 വിലേക്ക് ഇങ്ങനെ നീങ്ങാന്‍ പറ്റും എന്ന് വിശ്വസിക്കുന്നുണ്ടാവണം. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്‍ അത്രപെട്ടെന്ന് ആ വിശ്വാസത്തെ സാധൂകരിക്കുമോ? പ്രത്യേകിച്ചും, ഒരു വര്‍ഷത്തിന്‍െറ ട്രാക്ക് റെക്കോഡ് ഉണ്ടാക്കിയിട്ടുള്ള നീരസത്തിന്‍െറ പശ്ചാത്തലത്തില്‍.

‘അഫ്സ്പ’ക്ക് ത്രിപുരയില്‍നിന്നൊരു വിലങ്ങ്

Posted: 29 May 2015 07:04 PM PDT

Image: 

കരിനിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാശയും പ്രചോദനവുമാണ് 18 വര്‍ഷമായി ത്രിപുരയില്‍ നിലവിലുണ്ടായിരുന്ന ‘അഫ്സ്പ’ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്)  പിന്‍വലിക്കാനുള്ള മണിക് സര്‍ക്കാറിന്‍െറ  തീരുമാനം. ഇതിനു മുമ്പ് ഇത്തരമൊരു തീരുമാനമെടുത്തത് 1997ല്‍ പഞ്ചാബ് സര്‍ക്കാറാണ്. അഫ്സ്പ റദ്ദാക്കാന്‍ നേരത്തേ ആഗ്രഹിച്ചിരുന്നെങ്കിലും സുരക്ഷാ വിഭാഗങ്ങളുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് തീരുമാനം ഇത്രയും വൈകിയതെന്ന മണിക് സര്‍ക്കാറിന്‍െറ പ്രസ്താവന  ഇത്തരം നിയമങ്ങള്‍ നിലനിര്‍ത്താനുള്ള സായുധ സേനകളുടെയും സുരക്ഷാ വിഭാഗത്തിന്‍െറയും അമിത ഒൗത്സുക്യം വ്യക്തമാക്കുന്നു. അഫ്സ്പ റദ്ദാക്കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ശക്തമായി ആവശ്യപ്പെട്ടതും സായുധ സേനകളുടെ ആശങ്കജനകമായ അമിതാധികാരത്തിനെതിരെ അദ്ദേഹം ഉറച്ച നിലപാട് പ്രഖ്യാപിച്ചതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അത്യധികം പ്രാകൃതവും മനുഷ്യവിരുദ്ധവുമാണ് അഫ്സ്പയെന്നാണ് ചിദംബരം വിശേഷിപ്പിച്ചത്. ഇത്തരമൊരു പ്രാകൃതസ്വഭാവമുള്ള നിയമം റദ്ദാക്കേണ്ടത് അനിവാര്യമാണെന്ന് തനിക്ക് നേരത്തേ തന്നെ ബോധ്യപ്പെട്ടി രുന്നതായും എന്നാല്‍, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയുടെ സമ്മര്‍ദഫലമായി  നിയമം റദ്ദാക്കാനുള്ള നിര്‍ദേശം ആഭ്യന്തരമന്ത്രാലയം നിരാകരിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിറ്റി അഫ്സ്പ റദ്ദാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.  ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റി അടിയന്തരമായി പുന$പരിശോധിക്കണമെന്നും അവശ്യപ്പെട്ടു.  അഫ്സ്പക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത് കശ്മീരിലെയും മണിപ്പൂരിലെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ളെന്ന് ചുരുക്കം. പക്ഷേ, ജനങ്ങളുടെമേല്‍  തേര്‍വാഴ്ചക്കുള്ള  സായുധസേനയുടെ അധികാരം നിലനിര്‍ത്താനാണ് സര്‍ക്കാറുകള്‍ക്ക് താല്‍പര്യം.
ക്വിറ്റ് ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1942  ആഗസ്റ്റ് 15ന് സായുധസേനക്ക് നല്‍കിയ സവിശേഷ അധികാര നിയമത്തിന്‍െറ തുടര്‍ച്ചയാണ് ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന അഫ്സ്പ. ചില പ്രദേശങ്ങളെ ശല്യമേഖല (disturbed areas)കളായി പ്രഖ്യാപിച്ച് സൈന്യത്തിന് അമിതാധികാരം നല്‍കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരത്തെ നേരിട്ടത്. സായുധസേനകള്‍ക്ക് ജനങ്ങളുടെമേല്‍ തേര്‍വാഴ്ചക്ക് നിയമസാധുത നല്‍കുകയും ചില ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും ശല്യക്കാരായി പ്രഖ്യാപിക്കുകയും ചെയ്ത് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി തയാറാക്കിയ നിയമം അതേ യുക്തിയിലും രീതിയിലും ഇപ്പോഴും പ്രയോഗിക്കുന്നത് എത്രമാത്രം അപമാനകരമല്ല! സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാഗാലാന്‍ഡ് പരമാധികാര ദേശീയവാദികളുടെ നേരെ  പ്രയോഗമാരംഭിച്ച  അഫ്സ്പ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയത്  സഹോദര സംസ്ഥാനങ്ങളെന്ന് അറിയപ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെയും കശ്മീരിലെയും ജനജീവിതത്തെയും സംസ്കാരത്തെയുമാണ്.
അഫ്സ്പ റദ്ദാക്കുന്നത് വേഗത്തിലാക്കാന്‍ മണിക് സര്‍ക്കാറിനെ സ്വാധീനിച്ച മറ്റൊരു ഘടകം, ഒരു മാസത്തിനുള്ളില്‍ നടന്ന ത്രിപുര ഗോത്രമേഖലയിലെ സ്വയംഭരണ ജില്ലാ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കൂടിയാണ്. സിപി.എം നേതൃത്വം നല്‍കുന്ന സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍  ഒമ്പതു ശതമാനം വോട്ട് കുറഞ്ഞിരുന്നു. അതിന് കാരണം അഫ്സ്പക്കെതിരായ ഗോത്ര സംഘടനകളുടെ ശക്തമായ പ്രചാരണവുമാണ്.  അഫ്സ്പ നിലവിലുള്ള പ്രദേശത്തെ ജനങ്ങള്‍ കരിനിയമങ്ങളെ എത്രമാത്രം വെറുക്കുന്നുവെന്നതിന്‍െറ കൃത്യമായ സൂചികയായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്.  മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന അഫ്സ്പ വിരുദ്ധ സമരത്തെ  ത്രിപുര സര്‍ക്കാറിന്‍െറ തീരുമാനം കൂടുതല്‍ ജ്വലിപ്പിച്ചേക്കും. മറ്റൊരു വസ്തുത ഏത് ജനവിരുദ്ധ നിയമത്തിന്‍െറയും ഭാരം വഹിക്കേണ്ടിവരിക ആദിവാസി, ദലിത് ഗോത്ര സമൂഹങ്ങളും ന്യൂനപക്ഷങ്ങളുമായിരിക്കുമെന്ന് ടാഡ, പോട്ട എന്നീ കരിനിയമങ്ങളെപ്പോലെ അഫ്സ്പയും തെളിയിച്ചുവെന്നതാണ്. യു.എ.പി.എ യുടെ വര്‍ത്തമാനവും വിഭിന്നമല്ല. ഇരകളുടെ ഉണര്‍ച്ചയാണ്  ഭരണകൂടത്തിന്‍െറ കരിനിയമങ്ങളെ തിരുത്തുകയെന്ന സത്യം ത്രിപുരയിലെ ഗോത്ര സമൂഹവും അടിവരയിട്ട് പഠിപ്പിക്കുന്നു.
അഫ്സ്പക്കെതിരെ 14 വര്‍ഷമായി തുടരുന്ന ഇറോം ശര്‍മിളയുടെ സമരം വിജയിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനു കീഴിലേ സായുധസേനകളുടെ സവിശേഷ അധികാരങ്ങള്‍ വരാന്‍ പാടുള്ളൂ. ഏതെങ്കിലും പ്രദേശം അസ്വസ്ഥ മേഖലയെന്ന് മുദ്രകുത്തി അവിടേക്ക്  സായുധസേനകള്‍ക്ക് ഇരച്ചുകയറാനും അക്രമികളെന്ന് പറഞ്ഞ് ജനത്തെ വെടിവെച്ചിടാനും സ്ത്രീകളെ മാനഭംഗപ്പെടുത്തി വലിച്ചെറിയാനും അനുവാദം നിലനില്‍ക്കുന്ന രാജ്യം, പ്രാകൃത നിയമങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്ന സന്ദേശമാണ് അന്താരാഷ്ട്ര സമൂഹത്തിന്  നല്‍കുന്നത്. അതിനാല്‍ രാജ്യംതന്നെ കരിനിയമങ്ങളെ റദ്ദാക്കാന്‍ മുന്നോട്ടുവരികയാണ് വേണ്ടത്. സമകാലിക ഇന്ത്യയിലെ ഭരണകൂടം അതിന് തയാറാവില്ളെന്നുറപ്പുളളതിനാല്‍ ത്രിപുര മാതൃകയില്‍ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍  നടപ്പാക്കുകയില്ളെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് സ്വീകരിക്കാന്‍ തയാറാകണം. തീര്‍ച്ചയായും അതിലൂടെ കൊളോണിയല്‍ പ്രേതവും ഭരണകൂട അധീശത്വവും പേറുന്ന ജനവിരുദ്ധ നിയമങ്ങളെ വിലങ്ങുവെക്കാനാകും. ഭരണഘടനാനുസൃതവും മനുഷ്യാവകാശപരവുമായ നീതിയുടെ പുലരിക്കുള്ള ഉറച്ചതും ക്രിയാത്മകവുമായ കാല്‍വെപ്പുമായിരിക്കും അത്. അത്തരമൊരു ആലോചനക്ക് കേരള സര്‍ക്കാറിന് മണിക് സര്‍ക്കാര്‍ ഗവണ്‍മെന്‍റിന്‍െറ  തീരുമാനം പ്രചോദനമാകേണ്ടതുണ്ട്.

ഭീകര കരിമ്പട്ടികയില്‍നിന്ന് ക്യൂബയെ അമേരിക്ക ഒഴിവാക്കി

Posted: 29 May 2015 11:39 AM PDT

Image: 

വാഷിങ്ടണ്‍: നീണ്ടകാല ശത്രുവായ ക്യൂബയെ ഭീകര കരിമ്പട്ടികയില്‍നിന്ന് അമേരിക്ക ഒഴിവാക്കി. ക്യൂബയുമായുള്ള ബന്ധം അമേരിക്ക മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. ഇതത്തേുടര്‍ന്ന് ക്യൂബക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യത ഏറി.
ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന ഭരണകൂടം എന്ന പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവിധത്തില്‍ ക്യൂബ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. 1982ലാണ് അമേരിക്ക ക്യൂബയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കമ്യൂണിസ്റ്റ് സംഘങ്ങളെ ഫിദല്‍ കാസ്ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അടുത്തിടെ ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ പ്രസിഡന്‍റ് ബറാക് ഒബാമ ക്യൂബയെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

കാന്‍സര്‍ ഇരട്ടിയായി; മരണനിരക്ക് കുറഞ്ഞു

Posted: 29 May 2015 11:26 AM PDT

Image: 
Subtitle: 
സ്തനാര്‍ബുദവും ശ്വാസകോശ കാന്‍സറും മുഖ്യ കൊലയാളികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ ബാധയില്‍ നടുക്കുന്ന വര്‍ധന. 1990ല്‍ ആറേകാല്‍ ലക്ഷം കാന്‍സര്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2013ല്‍ ഇരട്ടിയായി; 11.7 ലക്ഷം. എന്നാല്‍, മരണനിരക്ക് കുറഞ്ഞതായി വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍െറ പഠനം വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ലോകത്തെ കാന്‍സര്‍ കേസുകള്‍ 85 ലക്ഷത്തില്‍നിന്ന് ഒന്നരക്കോടിയായി ഉയര്‍ന്നു.

‘ഗ്ളോബര്‍ ബര്‍ഡന്‍ ഓഫ് കാന്‍സര്‍ 2013’ എന്ന പഠനം ഉള്‍ക്കൊള്ളുന്ന ജമാ ഓങ്കോളജി ജേണല്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്ത്രീകളിലെ സ്തനാര്‍ബുദമാണ് കൂടുതല്‍ ജീവനെടുക്കുന്നത്. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വര്‍ധിക്കുന്നുവെങ്കിലും കൂടുതല്‍ മരണത്തിനിടയാക്കുന്നത് ശ്വാസകോശ കാന്‍സറാണ്. 1990ല്‍ 34,962 സ്ത്രീകള്‍ കഴുത്തിലെ കാന്‍സര്‍ മൂലം ഇന്ത്യയില്‍ മരിച്ചു.

2013ല്‍ ഇത് 40,985 ആയി. സ്തനാര്‍ബുദം മൂലം ജീവന്‍ നഷ്ടപ്പെട്ടത് 47,587 പേര്‍ക്കാണ്;166 ശതമാനം വര്‍ധന. 1990ലെ കണക്കനുസരിച്ച് 30,188 പേര്‍ വയറിലെ കാന്‍സര്‍ മൂലം മരിച്ചു. 2013ല്‍ എത്തുമ്പോള്‍ ശ്വാസകോശ കാന്‍സറാണ് കൂടുതല്‍ ജീവനെടുക്കുന്നത് ^45,333. ഉദരാര്‍ബുദം 33 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സറില്‍ 220 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും അതിവേഗം പടരുന്നത് വായിലെ കാന്‍സറാണ്.

നേരത്തേ രോഗനിര്‍ണയം നടത്തിയാല്‍ ഇവ പൂര്‍ണഭേദമാക്കാനാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
 

സൂചികകള്‍ക്ക് കുതിപ്പ്

Posted: 29 May 2015 11:22 AM PDT

Image: 

മുംബൈ: പലിശനിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ബ്ളൂചിപ് ഓഹരികളില്‍ നിക്ഷേപകതാല്‍പര്യമേറിയതോടെ സൂചികകള്‍ കുതിച്ചുകയറി. മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് പലിശനിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്. 321.73 പോയന്‍റ് മുന്നേറിയ സെന്‍സെക്സ് 27,828.44ലും 114.65 പോയന്‍റ് ഉയര്‍ന്ന നിഫ്റ്റി 8,433.65ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. മേയ് 18നുശേഷമുള്ള മികച്ച ക്ളോസിങ്ങാണ് സെന്‍സെക്സിനിത്. ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ഗെയ്ല്‍, മാരുതി സുസുകി, കോള്‍ ഇന്ത്യ, എച്.ഡി.എഫ്.സി ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ഐ.ടി.സി, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, എച്ച്.യു.എല്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടപ്പോള്‍ ഹിന്‍ഡാല്‍കോ നഷ്ടത്തിലായി.

ഐ.എസ്.എല്‍: രണ്ടാം സീസണ് ഒക്ടോബര്‍ മൂന്നിന് കിക്കോഫ്

Posted: 29 May 2015 10:56 AM PDT

Image: 
Subtitle: 
ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ മത്സരം ആറിന് കൊച്ചിയില്‍

മുംബൈ:  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ് ഒക്ടോബര്‍ മൂന്നിന് കിക്കോഫ് കുറിക്കും. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയും നിലവിലെ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. റണ്ണറപ്പ് കൂടിയായ കേരള ബ്ളാസ്റ്റേഴ്സിന് ഒക്ടോബര്‍ ആറിന് ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് രണ്ടാം സീസണിലെ ആദ്യ മത്സരം.

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയാണ് എതിരാളികള്‍. റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ ആറിന് അവസാനിക്കും. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലുകള്‍ ഡിസംബര്‍ 16ന് അവസാനിക്കും. ലീഗ് റൗണ്ടില്‍ ഹോം^എവേ അടിസ്ഥാനത്തില്‍ 56  മത്സരങ്ങളാണുള്ളത്. രാത്രി ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും. ഒരു ക്ളബിന് ഏഴ് വീതം ഹോം മാച്ചും എവേ മാച്ചും അടങ്ങിയതാണ് ലീഗ് റൗണ്ട്. കൂടുതല്‍ പോയന്‍റ് നേടുന്ന നാല് ടീമുകള്‍ സെമിഫൈനലില്‍ മാറ്റുരക്കും. ഡിസംബര്‍ 11, 12, 15, 16 തീയതികളിലാണ് സെമി. ഫൈനല്‍ മത്സരവേദി പിന്നീട് പ്രഖ്യാപിക്കും.

കേരള ബ്ളാസ്റ്റേഴ്സ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്.രണ്ടാം സീസണില്‍ ആഭ്യന്തര താരങ്ങളെ സ്വന്തമാക്കി ടീമുകളെല്ലാം ഇതിനകം ഒരുക്കം തുടങ്ങി. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സ്വന്തമാക്കാനുള്ള ലേലം ജൂലൈ ആദ്യവാരത്തില്‍ നടക്കും.
കേരള ബ്ളാസ്റ്റേഴ്സിന്‍െറ രണ്ടാം സീസണ്‍
കൊച്ചിയിലെ മത്സരങ്ങള്‍
ഒക്ടോ. 6 ^നോര്‍ത് ഈസ്റ്റ്, ഒക്ടോ. 10 ^മുംബൈ സിറ്റി, ഒക്ടോ. 31^ചെന്നൈയിന്‍ എഫ്.സി, നവം. 5^പുണെ സിറ്റി എഫ്.സി, നവം. 11^അത്ലറ്റികോ ഡി കൊല്‍ക്കത്ത, നവം. 29^എഫ്.സി ഗോവ, ഡിസം. 6^ഡല്‍ഹി ഡൈനാമോസ്.
എവേ മത്സരങ്ങള്‍
ഒക്ടോ. 13^അത്ലറ്റികോ കൊല്‍ക്കത്ത, ഒക്ടോ. 17^ഡല്‍ഹി ഡൈനാമോസ്, ഒക്ടോ. 21^എഫ്.സി ഗോവ, ഒക്ടോ. 27^പുണെ സിറ്റി,  നവം. 15^ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്, നവം. 21^ചെന്നൈയിന്‍ എഫ്.സി, നവം.26 ^മുംബൈ സിറ്റി എഫ്.സി.

2017 അണ്ടര്‍^17 ലോകകപ്പ് സെപ്റ്റംബറില്‍

Posted: 29 May 2015 10:53 AM PDT

Image: 
Subtitle: 
കൊച്ചി, ഗുവാഹതി, കൊല്‍ക്കത്ത, മുംബൈ വേദികള്‍', ലോകകപ്പ് മത്സരങ്ങള്‍ ഐ.എസ്.എല്ലിനെ ബാധിക്കും

മുംബൈ: 2017ല്‍ ഇന്ത്യ വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍. ആതിഥേയര്‍ ഉള്‍പ്പെടെ 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഗുവാഹതി, കൊല്‍ക്കത്ത, കൊച്ചി, നവിമുബൈ തുടങ്ങിയ വേദികള്‍ സന്ദര്‍ശിച്ച ശേഷമാണ് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി ഏതുമാസം നടക്കുമെന്ന് പ്രഖ്യാപിച്ചത്. ഗ്രൂപ് റൗണ്ട്, നോക്കൗട്ട്, ഫൈനല്‍ ഉള്‍പ്പെടെ 23 ദിവസമാണ് മത്സരങ്ങള്‍.

നാല് വേദികളാണ് നിലവില്‍ തീരുമാനമായത്. രണ്ട് വേദികള്‍ കൂടി വൈകാതെ പ്രഖ്യാപിക്കും. ഗോവ, ചെന്നൈ, ഡല്‍ഹി, ബംഗളൂരു, പുണെ എന്നീ നഗരങ്ങളാണ് ഇതിനായി രംഗത്തുള്ളത്. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ മേയ് മാസത്തിന് മുമ്പായി അവസാനിക്കും. യൂറോപ്പിന് ആറും ഏഷ്യയില്‍നിന്ന് ഇന്ത്യ ഒഴികെ നാലും വടക്കന്‍ അമേരിക്ക, തെക്കന്‍ അമേരിക്ക, ആഫ്രിക്ക കോണ്‍ഫെഡറേഷനുകള്‍ക്ക് നാല് വീതവും ഓഷ്യാനക്ക് ഒന്നും ടിക്കറ്റുകളാണുള്ളത്.

അതേസമയം, ലോകകപ്പ് 2017ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളെ ബാധിക്കും. ഐ.എസ്.എല്‍ ടീമുകളുടെ ഹോംഗ്രൗണ്ടാണ് ലോകകപ്പ് വേദികളെന്നതിനാല്‍ സൂപ്പര്‍ ലീഗ് ഷെഡ്യൂള്‍ പുനക്രമീകരിക്കേണ്ടിവരും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനുമായി ചര്‍ച്ചനടത്തിയാണ് ലോകകപ്പ് സമയം തീരുമാനിച്ചതെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു.
 

ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ്: സൈന ക്വാര്‍ട്ടറില്‍ പുറത്ത്

Posted: 29 May 2015 10:52 AM PDT

Image: 

സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍പോരാട്ടം അവസാനിച്ചു. ഏക പ്രതീക്ഷയായി വനിതാ സിംഗ്ള്‍സ് ഒന്നാം നമ്പര്‍ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

അഞ്ചാം സീഡ് ചൈനയുടെ ഷിസിയാങ് വാങ്ങാണ് സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍ 15-21, 13-21. ചൈനീസ് താരത്തിനുമുന്നില്‍ സൈനയുടെ ആറാം തോല്‍വിയാണിത്. 41 മിനിറ്റു നീണ്ട മത്സരത്തില്‍ സൈനക്ക് ഒരിക്കല്‍പോലും മേധാവിത്വം നിലനിര്‍ത്താന്‍ കഴിയാതെയായിരുന്നു ചൈനീസ് താരത്തിന്‍െറ ആക്രമണം.

ആദ്യ സെറ്റില്‍ 14-14ന് സൈന പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെ മുന്നേറിയ ഷിസിയാന്‍വാങ് ലീഡ് സ്വന്തമാക്കി. ആറു ഗെയിം പോയന്‍റ് നേടി 20-14ന് മുന്നിലത്തെിയ ചൈനീസ് താരം പിന്നെ തിരിഞ്ഞുനോക്കിയില്ല.
രണ്ടാം സെറ്റില്‍ മൂന്നു ഗെയിം പോയന്‍റ് ലീഡുമായാണ് ഷിസിയാന്‍വാങ്ങിന്‍െറ മുന്നേറ്റം. പുരുഷ സിംഗ്ള്‍സിലും ഡബ്ള്‍സിലും ഇന്ത്യന്‍താരങ്ങള്‍ നേരത്തെ പുറത്തായിരുന്നു.

ഫ്രഞ്ച് ഓപണ്‍: ഫെഡറര്‍, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍

Posted: 29 May 2015 10:49 AM PDT

Image: 

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ റോജര്‍ ഫെഡറര്‍ക്ക് അനായാസ മുന്നേറ്റം. ഒപ്പം എട്ടാം സീഡ് സ്റ്റാനിസ്ലാസ് വാവ്റിങ്ക്, ജപ്പാന്‍െറ കെ നിഷികോറി എന്നവരും നാലാം റൗണ്ടില്‍ കടന്നു. വനിതാ സിംഗ്ള്‍സില്‍ നിലവിലെ കിരീട ജേതാവ് മരിയ ഷറപ്പോവ വെല്ലുവിളിയില്ലാതെ മുന്നേറി. മൂന്നാം റൗണ്ടില്‍ ആസ്ട്രേലിയയുടെ സമന്ത സ്റ്റോസറിനെ തോല്‍പിച്ചാണ് ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍ കടന്നത്. 6-3, 6-4 എന്ന സ്കോറിന് അനായാസമായിരുന്നു റഷ്യന്‍ താരത്തിന്‍െറ വിജയം.

മൂന്നാം റൗണ്ടില്‍ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡ് എക്സ്പ്രസിന്‍െറ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ബോസ്നിയന്‍ താരം ഡാമിര്‍ സുമറിനെ 6-4, 6-3, 6-2 എന്ന സ്കോറിനാണ് വീഴ്ത്തിയത്. 11ാം വര്‍ഷമാണ് ഫെഡ് എക്സ്പ്രസ് ഫ്രഞ്ച് ഓപണില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്. ഇതില്‍ ഒരുതവണ കിരീടമുയര്‍ത്തി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയതാരം ഗെയ്ല്‍ മോന്‍ഫില്‍സോ, ഉറുഗ്വായുടെ പാബ്ളോ ക്യുവാസോ ആയിരിക്കും എതിരാളി. വനിതകളില്‍ മുന്‍ ചാമ്പ്യന്‍ അന ഇവാനൊവിച്, എകത്രീന മകറോവ, ലൂസി സഫറോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു.

സ്റ്റീവ് ജോണ്‍സനെ തോല്‍പിച്ചാണ് വാവ്റിങ്ക മുന്നേറിയത്. സ്കോര്‍ 6-4, 6-3, 6-2. ഗില്ലസ് സിമോണും പ്രീക്വാര്‍ട്ടറില്‍ കടന്നു.
 

പേസ്, സാനിയ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍

Posted: 29 May 2015 10:48 AM PDT

Image: 

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ-വനിതാ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്, സാനിയ മിര്‍സ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍. പേസ്-കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍ സഖ്യം രണ്ടാം റൗണ്ടില്‍ ജര്‍മന്‍-ഓസ്ട്രിയ കൂട്ടായ ആന്ദ്രെ ബെഗമാന്‍-ജൂലിയന്‍ നോവെല്‍ സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍: 7-6, 6-2.
വനിതാ വിഭാഗത്തില്‍ ടോപ് സീഡ് സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫ്രാന്‍സിന്‍െറ സ്റ്റെഫാനീ ഫോറെറ്റ്സ്-അമാന്‍ഡിനെ ഹെസ കൂട്ടിനെ 6-3, 6-4 സ്കോറിനാണ് വീഴ്ത്തിയത്.

അഞ്ചാമൂഴത്തിലും സെപ് ബ്ളാറ്റര്‍

Posted: 29 May 2015 10:42 AM PDT

Image: 

സൂറിച്ച്: കായിക ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്ററിനു തന്നെ ജയം. വീറുറ്റവോട്ടെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ തോല്‍പിച്ചാണ്ബ്ളാറ്റര്‍ അഞ്ചാമതും ഫിഫ തലവനായത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബ്ളാറ്റര്‍ 173 വോട്ടും അല്‍ ഹുസൈന്‍ 73 വോട്ടും നേടി. ഇതോടെ രണ്ടാം റൗണ്ടിലേക്ക് പോയെങ്കിലും ജോര്‍ഡന്‍ രാജകുമാരന്‍ പിന്‍വാങ്ങി.

സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിച്ച 65ാം കോണ്‍ഗ്രസിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്‍റിനെ കണ്ടത്തൊന്‍ തെരഞ്ഞെടുപ്പ് നടന്നത്. അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. മൂന്ന് വോട്ടുകള്‍ അസാധുവായി.  നാലുവട്ടം പ്രസിഡന്‍റായ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെപ് ബ്ളാറ്റര്‍ക്ക് അഞ്ചാമൂഴത്തില്‍ ശക്തമായ വെല്ലുവിളിയാണ് ജോര്‍ഡന്‍ രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന്‍ ഉയര്‍ത്തിയത്.

ഫിഫയില്‍ അഴിമതിയും തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴു ഫിഫ ഒഫിഷ്യലുകള്‍ സൂറിച്ചില്‍ അറസ്റ്റിലായ വിവാദ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 79 കാരനായ ബ്ളാറ്റര്‍ 1998ലാണ് ആദ്യമായി പ്രസിഡന്‍റായത്. 39 കാരനായ അലി ബിന്‍ അല്‍ ഹുസൈന്‍ നിലവിലെ വൈസ് പ്രസിഡന്‍റാണ്. പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ഇപ്പോളുയരുന്ന വിവാദങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു ബ്ളാറ്ററുടെ പ്രസംഗം.

വിജയിച്ചാല്‍ ഫിഫയുടെ നഷ്ടമായ വിശുദ്ധി വീണ്ടെടുക്കുമെന്നും ഈ കൊടുങ്കാറ്റിനെ അതിജീവിക്കുമെന്നും ബ്ളാറ്റര്‍ പറഞ്ഞു. ഫുട്ബാളില്‍ ഇപ്പോഴും വംശീയത നിലനില്‍ക്കുന്നുവെന്നും ഫിഫ ഒഫിഷ്യലായ ജെഫ്രി വെബിന്‍െറ അറസ്റ്റ് വംശീയതയുടെ ഭാഗമാണെന്നും ബ്ളാറ്റര്‍ കുറ്റപ്പെടുത്തി.
 

റോഹിങ്ക്യ അഭയാര്‍ഥി പ്രതിസന്ധി: ബാങ്കോക് സമ്മേളനത്തില്‍ മ്യാന്മറിന് രൂക്ഷ വിമര്‍ശം

Posted: 29 May 2015 10:17 AM PDT

Image: 

ബാങ്കോക്: റോഹിങ്ക്യന്‍ അഭയാര്‍ഥിപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി തായ്ലന്‍ഡിലെ ബാങ്കോകില്‍ നടന്ന ഏകദിന സമ്മേളനത്തില്‍ മ്യാന്മറിന് രൂക്ഷവിമര്‍ശം. അമേരിക്ക ഉള്‍പ്പെടെയുള്ള 17 അംഗ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രതിനിധിയും പങ്കെടുത്തു. യു.എന്‍ അസിസ്റ്റന്‍റ് ഹൈകമീഷണര്‍ വോള്‍ക്കര്‍ ടര്‍ക്കാണ് മ്യാന്മര്‍ ഭരണകൂടത്തെ സമ്മേളനത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

റോഹിങ്ക്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം മ്യാന്മര്‍ ഭരണകൂടത്തിന്‍െറ നിഷേധാത്മക നിലപാടാണെന്ന് വോള്‍ക്കര്‍ തുറന്നടിച്ചു. ഇക്കാര്യം പുന:പരിശോധിക്കാന്‍ മ്യാന്മര്‍ തയാറാകാത്ത കാലത്തോളം പ്രശ്നം തുടരും. 3500ലധികം അഭയാര്‍ഥികള്‍ ഇപ്പോഴും അന്തമാന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത് മ്യാന്മര്‍ അവരെ ഉപേക്ഷിച്ചതുമൂലമാണ്. റോഹിങ്ക്യകള്‍ക്ക് പൗരത്വം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മ്യാന്മര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. തലമുറകളായി ആ രാജ്യത്ത് ജീവിക്കുന്ന ജനതക്ക് പൗത്വം നല്‍കാത്തത് മനുഷ്യാവകാശങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, റോഹിങ്ക്യന്‍ വിഷയത്തില്‍ തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമ്മേളനത്തില്‍ മ്യാന്മര്‍ വിദേശകാര്യമന്ത്രാലയം ഡയറക്ടര്‍ തെയ്ന്‍ ലിന്‍ തിരിച്ചടിച്ചു. ദക്ഷിണേഷ്യയിലെ അഭയാര്‍ഥിപ്രശ്നത്തിന് തങ്ങള്‍ മാത്രമല്ല ഉത്തരവാദികളെന്ന് ബംഗ്ളാദേശിന്‍െറ പേര് പരാമര്‍ശിക്കാതെ അദ്ദേഹം സൂചിപ്പിച്ചു. അഭയാര്‍ഥി പ്രശ്നപരിഹാരത്തിന് മേഖലയിലെ മുഴുവന്‍ രാജ്യങ്ങളുടെയും കൂട്ടായ ശ്രമമാണ് ഉണ്ടാവേണ്ടത്^അദ്ദേഹം വ്യക്തമാക്കി.

ആസിയാന്‍ രാഷ്ട്ര പ്രതിനിധികള്‍ക്കു പുറമെ, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍കൂടി പങ്കെടുത്ത സമ്മേളനം പൊതുവെ വിജയകരമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഹിങ്ക്യന്‍ പ്രതിസന്ധി അന്താരാഷ്ട്ര സമൂഹത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ സമ്മേളനത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്‍ സമ്മേളനത്തോട് സഹകരിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍, ഒരു രാജ്യവും മന്ത്രിമാരടക്കമുള്ള പ്രതിനിധികളെ സമ്മേളനത്തിനയക്കാത്തത് വിഷയത്തിന്‍െറ ഗൗരവം ചോര്‍ത്തിക്കളഞ്ഞതായും ആക്ഷേപമുണ്ട്. തായ്ലന്‍ഡ് പ്രതിനിധി മാത്രമാണ് സമ്മേളനത്തില്‍ മന്ത്രിയായിട്ടുണ്ടായിരുന്നത്.

നെരൂദയുടെ മരണം: അന്വേഷണ സംഘം ഇരുട്ടില്‍തപ്പുന്നു

Posted: 29 May 2015 10:14 AM PDT

Image: 

സാന്‍റിയാഗോ: പ്രശസ്ത  കവിയും നൊബേല്‍ ജേതാവുമായ പാബ്ളോ നെരൂദയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്ന സ്പാനിഷ് ശാസ്ത്രജ്ഞര്‍ തെളിവുകള്‍ ലഭിക്കാതെ കുഴങ്ങുന്നു. 1973ല്‍ വിഷം അകത്തുചെന്നതിനെ തുടര്‍ന്നാണ് നെരൂദ മരിച്ചതെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചിലി സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.

വിഷമേറ്റാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന പ്രോട്ടീന്‍ സാന്നിധ്യം കണ്ടത്തെുന്നതിനുള്ള പുതിയ പരിശോധനകള്‍ ജനുവരിയില്‍ നടത്തിയിരുന്നു.  എന്നാല്‍, പ്രോസ്ട്രേറ്റ് കാന്‍സര്‍ ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്നപോലുള്ള സ്വാഭാവിക പ്രോട്ടീന്‍ സാന്നിധ്യമാണ് കണ്ടത്തൊനായതെന്ന് അന്വേഷകര്‍ വ്യക്തമാക്കി. 2013ല്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടത്തെിയിരുന്നില്ല.

വിഷവും കാന്‍സറും അല്ലാതെ പ്രോട്ടീന്‍ സാന്നിധ്യത്തിനുള്ള മൂന്നാമത്തെ കാരണം എന്ന നിലയില്‍ അണുബാധയോ മരണശേഷം ശരീരഭാഗങ്ങള്‍ കൈകാര്യം ചെയ്തിലെ വീഴ്ചയോ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവസാനവട്ട ഡി.എന്‍.എ പരിശോധന നടക്കേണ്ടതുണ്ട്.

1973ലെ മിലിട്ടറി അട്ടിമറിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നെരൂദ മരിച്ചത്. കാന്‍സറാണ് കാരണമായതെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മിലിട്ടറി അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഏജന്‍റുമാര്‍ നെരൂദ ആശുപത്രിയില്‍ കിടക്കവേ, അസുഖം മുതലാക്കി, വയറ്റില്‍ വിഷം കുത്തിവെക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ പിന്നീട് ആരോപിച്ചു.
അന്വേഷണം തുടരണോ അതോ ഇസ്ല നെഗ്രയിലെ അദ്ദേഹത്തിന്‍െറ വീട്ടിനടുത്തുള്ള ശവകുടീരത്തിലേക്ക് ശരീരഭാഗങ്ങള്‍ തിരിച്ചത്തെിക്കണോ എന്ന കാര്യത്തില്‍ നെരൂദയുടെ ബന്ധുക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.
 

സൗദിയില്‍ വീണ്ടും ചാവേര്‍ സ്ഫോടനം; നാല് മരണം

Posted: 29 May 2015 10:11 AM PDT

Image: 

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ ശിയ പള്ളിക്ക് സമീപം ചാവേര്‍ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ടൊയോട്ടയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം അനൂദില്‍, നഗരത്തിലെ പ്രധാനപ്പെട്ട ശിയ പള്ളിക്ക് മുന്നിലാണ് കാറിലത്തെിയവര്‍ പൊട്ടിത്തെറിച്ചത്.


വെള്ളിയാഴ്ച ജുമുഅ ഖുതുബ നടക്കുമ്പോഴാണ് സംഭവം. സ്ത്രീവേഷത്തിലത്തെിയ ചാവേര്‍, പള്ളിയുടെ മുന്നില്‍ കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ പാര്‍ക്കിങ് മേഖലയിലേക്ക് മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. കാര്‍ മാറ്റിയിടുന്നതിനിടെ അകത്തിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ചാവേറിനെ കൂടാതെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് മരിച്ചത്.  മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്നിശമന സേനയത്തെിയാണ് തീ അണച്ചത്. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് തീവ്രവാദികള്‍ ഏറ്റെടുത്തു.
കനത്ത സുരക്ഷയിലും അബു ജന്‍ഡാല്‍ അല്‍ ജിസ്റാവി എന്ന ചാവേറിന് ലക്ഷ്യസ്ഥാനത്ത് എത്താനായി എന്ന് ഐ.എസ് അഭിപ്രായപ്പെട്ടു. ചാവേര്‍ എന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഖതീഫിലെ ഖുദൈ നഗരത്തില്‍ ഇമാം അലി മസ്ജിദിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച 21 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനം നടന്നിരുന്നു.

ഏക തന്മാത്ര ഡയോഡുമായി ഇന്ത്യന്‍ ഗവേഷക

Posted: 29 May 2015 09:53 AM PDT

Image: 

ന്യൂയോര്‍ക്: ഏക തന്മാത്രയില്‍നിന്ന് ഡയോഡ് നിര്‍മിച്ച് ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള സംഘം ചരിത്രം കുറിച്ചു. നിലവിലുള്ള ഡയോഡുകളേക്കാള്‍ 50 മടങ്ങ് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഏക തന്മാത്ര ഡയോഡെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊളംബിയ സര്‍വകലാശാലയിലെ ലത വെങ്കട്ടരാമന്‍ പറഞ്ഞു.

ഒരുവശത്തേക്ക് മാത്രം വൈദ്യുതി കടത്തിവിടുന്ന ഉപകരണമാണ് ഡയോഡ്. പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയെ (അള്‍ട്ടര്‍നേറ്റിങ് കറന്‍റ്) നേര്‍ധാരാ വൈദ്യുതിയാക്കി (ഡയറക്റ്റ് കറന്‍റ്) മാറ്റുന്ന റക്ടിഫിക്കേഷന്‍ എന്ന പ്രക്രിയയാണ് ഡയോഡിന്‍െറ ഏറ്റവും വലിയ ഉപയോഗം.

നാനോ വലിപ്പത്തിലുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ലതയും സംഘവും വികസിപ്പിച്ച ഡയോഡ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുദിനം ചെറുതായി വരുമ്പോള്‍ ഏക തന്മാത്ര ഡയോഡിന്‍െറ കണ്ടുപിടിത്തം ഏറെ നിര്‍ണായകമാണ്. നേച്ചര്‍ നാനോടെക്നോളജി എന്ന ശാസ്ത്ര മാസികയിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

അരിയെ അവിരാം, മാര്‍ക്ക് റാറ്റ്നര്‍ എന്നീ ശാസ്ത്രജ്ഞരാണ് 1974ല്‍ ഏക തന്മാത്രയില്‍നിന്ന് ഡയോഡ് നിര്‍മിക്കുകയെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
 

മാഗി പരസ്യം; മാധുരി ദീക്ഷിതിന് നോട്ടീസ്

Posted: 29 May 2015 07:27 AM PDT

Image: 

ഡറാഡൂണ്‍: മാഗി നൂഡ്ല്‍സിന്‍െറ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാറിലെ ഭക്ഷ്യവകുപ്പ് നോട്ടീസ് നല്‍കി. നെസ് ലെ ഇന്ത്യയുടെ ഉല്‍പന്നമായ മാഗി നൂഡ്ല്‍സ് ആരോഗ്യത്തിന് നല്ലതാണെന്ന പരസ്യവാദം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ളെങ്കില്‍ നടിക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

മോണോ സോഡിയം ഗ്ളൂട്ടമേറ്റും ഈയവും അനുവദനീയമായതിലും കൂടുതല്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാവിഭാഗം മാഗി നൂഡ്ല്‍സിന്‍െറ ഒരു ബാച്ച് തിരിച്ചുവിളിച്ചിരുന്നു.

ഇന്ത്യയിലുള്ളവര്‍ എങ്ങോട്ടും പോകേണ്ട ^രാജ്നാഥ് സിങ്

Posted: 29 May 2015 07:13 AM PDT

Image: 

ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്നുപറഞ്ഞ കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മറുപടി. ഇന്ത്യയിലുള്ളവര്‍ ഇന്ത്യയില്‍തന്നെ തുടരുമെന്നാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് രാജ്നാഥ് പ്രതികരിച്ചത്.
ബീഫ് കഴിക്കാറുണ്ടെന്നും അത് ആരാണ് തടയുകയെന്നും ചോദിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു. ബീഫ് കഴിക്കുന്നവര്‍ ഇവിടെ തന്നെയുണ്ടെന്നും റിജിജുവിനെ ചൂണ്ടിക്കാട്ടി രാജ്നാഥ് തുടര്‍ന്നു. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം കേന്ദ്രസര്‍ക്കാറിന് മുഖ്യവിഷയമാണ്. കോടതിവിധിക്ക് കാത്തിരിക്കുകയാണ്. കോടതിക്കു പുറത്ത് പരിഹാരസാധ്യത ഉയര്‍ന്നുവന്നാല്‍ അതും പരിശോധിക്കും. നിലവില്‍ അത്തരമൊരു ചര്‍ച്ച നടക്കുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലാണെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോള്‍ താനൊരു സ്വയംസേവകനാണെന്നും അതില്‍ അഭിമാനിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം മറ്റെവിടെക്കാളും നല്ലനിലയില്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പാര്‍സികള്‍ക്കും ജൂതര്‍ക്കും ഒരുപോലെ ബഹുമാനം ലഭിക്കുന്ന സംസ്കാരമാണ് ആര്‍.എസ്.എസ് പ്രതിനിധാനംചെയ്യുന്നത്. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ഒരുവര്‍ഷം സദ്ഭരണത്തിന്‍െറയും വികസനത്തിന്‍െറയും ഘര്‍ വാപസിയാണുണ്ടായതെന്ന് രാജ്നാഥ് അവകാശപ്പെട്ടു. ആഭ്യന്തരസുരക്ഷ മെച്ചപ്പെടുത്തി. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ദൃഢമാക്കി. സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിനേടി. ഈ നിലക്ക് എല്ലാ മാനദണ്ഡങ്ങള്‍ അനുസരിച്ചും മോദിസര്‍ക്കാര്‍ ആദ്യവര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തര്‍ക്കം: ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശത്തിന് സ്റ്റേ ഇല്ല

Posted: 29 May 2015 04:14 AM PDT

Image: 

ന്യൂഡല്‍ഹി: ലഫ്റ്റനന്‍റ് ജനറലിന്‍െറ അധികാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെയുള്ള ഡല്‍ഹി ഹൈകോടതി പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേയില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്തുന്നതിന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് പൂര്‍ണാധികാരമുണ്ടെന്നായിരുന്നു മെയ് 21ന് ഇറക്കിയ വിജ്ഞാപനം. ഇത് സംശയാസ്പദമാണെന്നായിരുന്നു ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ എ.കെ സിക്രി, യു.യു. ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിജ്ഞാപനത്തിന്‍െറ നിയമസാധുത ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ടുപോവാനും ഡല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇത് പരിഗണിക്കുന്നതിനെ വിജ്ഞാപനം സംശയാസ്പദമാണെന്ന സിംഗ്ള്‍ ബെഞ്ച് പരാമര്‍ശം സ്വാധീനിക്കരുതെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍ക്കാറിന്‍െറ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറ് ആഴ്ചക്കുള്ളില്‍ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കണം.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP