നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍ Madhyamam News Feeds | ![]() |
- നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍
- നേപ്പാള്‍: 64,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍
- വിഴിഞ്ഞം തുറമുഖം: മന്ത്രിസഭാ തീരുമാനത്തിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍മന്ത്രിമാര്‍
- സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- ജനസമ്പര്‍ക്ക പരിപാടി ഇന്ന്
- നുണപരിശോധന: സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി
- മിഠായിത്തെരുവ് തീപിടിത്തം; 10 പേരെ ചോദ്യം ചെയ്തു
- കുടിവെള്ള പൈപ്പ് പൊട്ടി; അറിയില്ളെന്ന് ഭാവിച്ച് ജല അതോറിറ്റി
- യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി
- കേരളത്തിന്‍െറ സമ്പദ്ഘടന ശക്തിപ്പെടുത്തിയതില്‍ പ്രവാസികളുടെ പങ്ക് മഹത്തരം- കെ.എം. മാണി
- ക്യാമ്പ് ഡേവിഡ് സമാപന ചടങ്ങില്‍ അമീര്‍
- ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി; പി.എം നജീബ് പ്രസിഡന്‍റ്
- റുസ്താഖ് വാഹനാപകടം : കോഴിക്കോട് സ്വദേശി സ്നേഹേഷിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
- അരുണാഷാന്‍ബാഗ് ഗുരുതരാവസ്ഥയില്‍
- കോടതികളില്‍ സംഭവിക്കുന്നത്
- മോദിസര്‍ക്കാറിന്‍െറ കരണംമറിച്ചില്‍
- ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതിക്ക് വധശിക്ഷ
- കേരളത്തില്‍ സര്‍വത്ര അഴിമതി ^ആന്‍റണി
- ക്യാമ്പ് ഡേവിഡില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒബാമയുടെ ഉറപ്പ്
- ബാംഗ്ളൂരിന് ത്രസിപ്പിക്കുന്ന ജയം
- ‘തെലങ്കാനയില്‍ മിനി മോദി’; ഇരട്ട ആക്രമണവുമായി രാഹുല്‍
- ഇന്ധനത്തിന് ശ്രീലങ്കയിലും പാകിസ്താനിലും വിലക്കുറവ്
- മഅ്ദനിയെ കാത്ത് തോട്ടുവാല്‍ വീട്
- ഇന്ത്യ^ചൈന 24 ഇന കരാര്‍
- ‘മാര്‍ത്തയുടെ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും’
നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍ Posted: 16 May 2015 12:49 AM PDT Image: ![]() ന്യൂഡല്‍ഹി: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി. സതീശന്‍ അധികാരമോഹിയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. സതീശന്‍ ഹൈകമാന്‍റ് ചമയുകയാണ്. മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിയാകാനുള്ള ശ്രമമാണ് സതീശന്‍േറത്. ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കി െല്ലന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. നിലപാട് പാര്‍ട്ടിയെയും സര്‍ക്കാറിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. കേരളത്തില്‍ നേതൃമാറ്റം നടക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ വി.ഡി സതീശനാണ്. ഹൈകമാന്‍റിന്‍െറ പേരു പറഞ്ഞാണ് ഇത്തരം കാര്യങ്ങള്‍ സതീശന്‍ പ്രചരിപ്പിക്കുന്നത്. കെ.പി.സി.സി യോഗത്തിലെ തീരുമാനങ്ങള്‍ ചോരുന്നതും സതീശന്‍ വഴിയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. കെ.പി.സി.സിയുടെ ആറ് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാള്‍ മാത്രമാണ് സതീശന്‍. ആന്‍റണിയുടെയും സതീശന്‍െറയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ല. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് അത് കിട്ടാതായപ്പോള്‍ സതീശന്‍ മന്ത്രിയാകാന്‍ ശ്രമിക്കുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. സര്‍ക്കാറും മന്ത്രിമാരും അഴിമതിയുടെ കരിനിഴലിലാണെന്നായിരുന്നു വെള്ളിയാഴ്ച വി.ഡി. സതീശന്‍ പറഞ്ഞത്. നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണ്. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. ഉമ്മന്‍ചാണ്ടി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കോണ്ടത് ഹൈകമാന്‍റാണെന്നും സതീശന്‍ പറഞ്ഞിരുന്നു. |
നേപ്പാള്‍: 64,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ Posted: 16 May 2015 12:17 AM PDT Image: ![]() കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിലും തുടര്‍ ചലനങ്ങളിലും 64,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്ക്. രാജ്യം പൂര്‍വസ്ഥിതിയിലാകാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ളതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രാഥമികമായി തയ്യാറാക്കിയ രൂപരേഖയനുസരിച്ച് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 32,000കോടി രൂപ ആവശ്യമുണ്ടെന്ന് ധനമന്ത്രി രാം ശരണ്‍ മഹത് സന്നദ്ധസംഘടനകളുടെ യോഗത്തില്‍ അറിയിച്ചു. 8,400 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നുപോയ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക വലിയ വെല്ലുവിളിയാണ്. അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അടിയന്തിര സഹായങ്ങളും പുനര്‍നിര്‍മാണ പ്രക്രിയക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹായങ്ങളും ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സന്നദ്ധസംഘടനകളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും ഒരു രൂപ പോലും ഓഡിറ്റില്‍ ഉള്‍പ്പെടുത്താതിരിക്കില്ളെന്നും ധനമന്ത്രി അറിയിച്ചു. |
വിഴിഞ്ഞം തുറമുഖം: മന്ത്രിസഭാ തീരുമാനത്തിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍മന്ത്രിമാര്‍ Posted: 16 May 2015 12:11 AM PDT തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍ തുറമുഖ വകുപ്പ് മന്ത്രിമാരായ എം.വിജയകുമാറും വി. സുരേന്ദ്രന്‍പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. |
സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും Posted: 16 May 2015 12:08 AM PDT കൊല്ലം: സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് പിടിയിലായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി സൂചന. ബി.എസ്.എം.എസ് ഇന്‍റര്‍നാഷനല്‍ കോളജ് എം.ഡി മുണ്ടയ്ക്കല്‍ ഷാന്‍ മന്‍സിലില്‍ ഷാന്‍ സുലൈമാനാണ് (31) കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തില്‍ നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചു. വിശ്വാസവഞ്ചനക്കുറ്റം ചുമത്തി ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ പിടിയിലായ സംഘവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിന് പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. |
Posted: 15 May 2015 11:44 PM PDT മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'കരുതല്‍- 2015' ശനിയാഴ്ച രാവിലെ എട്ടിന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഹ്രസ്വമായ ഉദ്ഘാടന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പരാതിക്കാരെ നേരില്‍ കാണും. |
നുണപരിശോധന: സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി Posted: 15 May 2015 11:34 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനയില്‍ നിലപാട് അറിയിക്കാനുള്ള സമയം നീട്ടിനല്‍കാനാവി െല്ലന്ന് വിജിലന്‍സ് പ്രത്യേക കോടതി. സമയം നീട്ടി നല്‍കാന്‍ ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി, എം.ഡി ധനേഷ്, പി.എം കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. സമയം രണ്ടാഴ്ച നീട്ടിനല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഒരാഴ്ച സമയമാണ് അനുവദിച്ചത്. ഇവര്‍ നാലുപേരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് 25ന് വീണ്ടും പരിഗണിക്കും. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നറിയിച്ച വിജിലന്‍സ് ലീഗര്‍ അഡൈ്വസര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷയെ എതിര്‍ത്തു. ഇതോടെയാണ് കോടതി സമയം നീട്ടിനല്‍കാന്‍ വിസമ്മതിച്ചത്. നുണപരിശോധനക്ക് തയാറല്ല എന്ന് കേസിലെ മറ്റൊരു സാക്ഷിയും രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവുമായ ശ്രീവത്സന്‍ കോടതിയെ അറിയിച്ചു. അതേസമയം ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന തിങ്കളാഴ്ച നടക്കും. |
മിഠായിത്തെരുവ് തീപിടിത്തം; 10 പേരെ ചോദ്യം ചെയ്തു Posted: 15 May 2015 11:05 PM PDT കോഴിക്കോട്: നിരവധി ദുരൂഹതകള്‍ ഉയര്‍ത്തി മിഠായിത്തെരുവില്‍ ബുധനാഴ്ച രാത്രിയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് 10 പേരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. |
കുടിവെള്ള പൈപ്പ് പൊട്ടി; അറിയില്ളെന്ന് ഭാവിച്ച് ജല അതോറിറ്റി Posted: 15 May 2015 10:49 PM PDT കല്‍പറ്റ: നഗരമധ്യത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മൂന്ന് ദിവസമായിട്ടും പരിഹരിച്ചില്ല. |
യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി Posted: 15 May 2015 10:46 PM PDT Image: ![]() തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ മനംമടുത്ത് മുന്നണി വിടുന്നവരെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സഹകരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇത്തരം കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നത് മുന്നണിയും ഓരോ കക്ഷികള്‍ പ്രത്യേകമായും തീരുമാനമെടുക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സി.പി. എം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. വര്‍ഷങ്ങളായി യു.ഡി.എഫിനെ നയിച്ച നേതാക്കന്‍മാരില്‍ ഒരാളാണ് ആര്‍. ബാലകൃഷ്ണ പിള്ള. പിള്ള മുന്നണി വിട്ടത് യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. അവസാന നിമിഷം വരെ പിള്ളയെ മുന്നണിയുടെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് അഴിമതി വിരുദ്ധ സമരത്തില്‍ പിള്ള പങ്കെടുത്തതിനെ ധാര്‍മിക പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്. ആര്‍.എസ്.പി, ജെ.ഡി.യു പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് തിരിച്ചുവരണം. ദേശീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണിത്. വര്‍ഗീയതക്കെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത എം.പി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയത് തരംതാണ ഭാഷയിലാണ്. മുഖപ്രസംഗത്തിനോട് രാഷ്ട്രീയമായി എങ്ങനെ വീരേന്ദ്രകുമാറും കൂട്ടരും പ്രതികരിക്കുമെന്ന് നോക്കിക്കാണാം. കേരളത്തിലെ ആര്‍.എസ്.പി ഇപ്പോഴും മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ്. ഒരു പാര്‍ലമെന്‍റ് സീറ്റിന്‍െറ പേരിലാണ് 34 വര്‍ഷമായി തുടര്‍ന്നുവന്ന രാഷ്ട്രീയ നയം ആര്‍.എസ്.പി ഉപേക്ഷിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ അഴിമതി ഭരണത്തിന് ഹലേലുയ്യ പാടി ഇവര്‍ സി.പി.എമ്മിനെതിരെ അപവാദപ്രചാരണം നടത്തുകയാണെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തി. |
കേരളത്തിന്‍െറ സമ്പദ്ഘടന ശക്തിപ്പെടുത്തിയതില്‍ പ്രവാസികളുടെ പങ്ക് മഹത്തരം- കെ.എം. മാണി Posted: 15 May 2015 10:21 PM PDT Image: ![]() ദുബൈ: കേരളത്തിന്‍െറ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി അല്‍ബറാഹ ആസ്ഥാനത്ത് ‘കേരളത്തിന്‍െറ സമ്പദ് ഘടനയും പ്രവാസികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ സമ്പദ് വ്യവസ്ഥയെ മണിയോര്‍ഡര്‍ ഇക്കോണമി എന്ന് ഒരുകാലത്ത് പരിഹസിച്ചിരുന്നു. |
ക്യാമ്പ് ഡേവിഡ് സമാപന ചടങ്ങില്‍ അമീര്‍ Posted: 15 May 2015 10:13 PM PDT ദോഹ: ആണവ വിഷയത്തില്‍ ഇറാനുമായി 5+1 രാജ്യങ്ങളുണ്ടാക്കുന്ന കരാറിനെ സ്വാഗതം ചെയ്യുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ കരാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ പറഞ്ഞു. അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ജി.സി.സി നേതാക്കളും യു.എസ് പ്രസിഡന്‍റ് ഒബാമയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍. |
ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി; പി.എം നജീബ് പ്രസിഡന്‍റ് Posted: 15 May 2015 10:06 PM PDT Image: ![]() ജിദ്ദ: ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കൈയ്യാങ്കളിയും വാക്കേറ്റവും. സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെങ്കിലും വെള്ളിയാഴ്ച ശറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ഒരു വിഭാഗം ഇരച്ചത്തെിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. റിട്ടേണിങ് ഓഫിസറായി ജിദ്ദയിലത്തെിയ കെ.പി.സിസി സെക്രട്ടറി എം.എം നസീറിന്‍െറ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.എം നജീബിന്‍െറ നേതൃത്വത്തിലുള്ള പാനലാണ് അംഗീകരിക്കപ്പെട്ടത്. ഇസ്മാഈല്‍ എരുമേലി (റിയാദ്), അഡ്വ. സുധീന്ദ്രന്‍ (ദമ്മാം), സുല്‍ഫിക്കര്‍ പാപ്പറ്റ (ജിദ്ദ), ഷാജി സോണ (റിയാദ്) എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും ജിദ്ദയിലുള്ള തക്ബീര്‍ പന്തളത്തെ ട്രഷററായും തെരഞ്ഞെടുത്തു. നിഷാദ് യഹ്യ (ദമ്മാം) ഓഡിറ്ററാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടെ താന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ഹാളിലേക്ക് കയറുകയും ബഹളം വെക്കുകയും മൈക്കും പ്രസംഗ പീഢവും തകര്‍ക്കുകയുമായിരുന്നുവെന്ന് എം.എം നസീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ റീജണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് ഇതിന് പിന്നില്‍. ഇവരുടെ പക്ഷത്ത് നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതു കൊണ്ട് തന്നെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാുമാവില്ല. ഇതെല്ലാറം മറികടന്നാണ് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. |
റുസ്താഖ് വാഹനാപകടം : കോഴിക്കോട് സ്വദേശി സ്നേഹേഷിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി Posted: 15 May 2015 09:54 PM PDT Image: ![]() മസ്കത്ത്: റുസ്താഖില്‍ ബുധനാഴ്ച കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സ്നേഹേഷിന്‍െറ (47) മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4.30നുള്ള വിമാനത്തില്‍ |
അരുണാഷാന്‍ബാഗ് ഗുരുതരാവസ്ഥയില്‍ Posted: 15 May 2015 09:18 PM PDT Image: ![]() മുബൈ: സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാഷാന്‍ബാഗ് അതീവ ഗുരുതരാവസ്ഥയില്‍. അരുണ ജോലി ചെയ്തിരുന്നതും വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നതുമായ കെ.ഇ.എം ആശുപത്രി അധികൃതരാണ് കടുത്ത ന്യുമോണിയ ബാധ മൂലം വെന്‍റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. 1973ലാണ് നഴ്സായി അരുണാഷാന്‍ബാഗിനെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ച്, സഹപ്രവര്‍ത്തകന്‍ സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകി ബലാല്‍സംഗം ചെയ്തത്. പട്ടിയുടെ ബെല്‍റ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിന്‍െറ ഫലമായി അന്നുമുതല്‍ കോമയില്‍ കഴിയുന്ന അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ 68 വയസ്സായ അരുണയുടെ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു. പുസ്തകമെഴുതിയ പിങ്കി വിറാനി 2011ല്‍ അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. അരുണ മരിച്ചതിനു തുല്യമായാണ് ജീവിച്ചിരിക്കുന്നതെന്നും അതിനാല്‍ ദയാവധത്തിന് അര്‍ഹയാണ് എന്നുമായിരുന്നു പിങ്കിയുടെ വാദം. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാര്‍ നിയമപോരാട്ടം നടത്തിയതിന്‍െറ ഫലമായാണ് സുപ്രീം കോടതി കേസ് തള്ളിയത്. |
Posted: 15 May 2015 08:13 PM PDT Image: ![]()
2015 മേയ് മാസത്തിലെ ഈ രണ്ട് വിധികളുടെയും അതേതോതിലുള്ള ഒന്നല്ളെങ്കിലും, ഇതേമാസം സുപ്രീംകോടതിയും അദ്ഭുത വ്യവഹാരങ്ങളിലേക്ക് തങ്ങളുടേതായ സംഭാവനയും നല്‍കി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുദ്രണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിങ്ങനെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവായിരുന്നു ഇത്. മൂന്ന് വ്യത്യസ്ത തലങ്ങളില്‍, കോടതിക്ക് വ്യത്യസ്തമായ തോതിലുള്ള അന്ധത ബാധിച്ച വിധിപ്രസ്താവങ്ങളായിരുന്നു ഇവ. ഇംഗ്ളണ്ടില്‍, പ്രത്യേകിച്ച് ലണ്ടനില്‍, രാജകുടുംബത്തോടുള്ള പ്രേമം മൂത്ത്, ഒരുവിഭാഗം ജനങ്ങള്‍ പരിഹാസ്യവും ഭ്രാന്തവുമായ ആരാധനാപ്രകടനങ്ങള്‍ നടത്തുന്നതിനെ ‘സില്ലി സീസണ്‍’ എന്ന ഇംഗ്ളീഷ് ഭാഷ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കാറുണ്ട്. സമാനമായ ഒരു ‘സില്ലി സീസണി’ലൂടെയാണ് ഇന്ത്യന്‍ ജുഡീഷ്യറി കടന്നു പോകുന്നതെന്ന് ഈ വിധിപ്രസ്താവങ്ങളെ മുന്‍നിര്‍ത്തി ഒരു വ്യാഖ്യാനവുമുണ്ട്. പക്ഷേ, രാജകുടുംബത്തോടുള്ള ചില ജനവിഭാഗങ്ങളുടെ ഭ്രാന്തമായ പ്രേമം സാമൂഹികതലത്തില്‍ നേരിട്ടുള്ള അപായങ്ങളോ ജനാധിപത്യ സമ്പ്രദായത്തിന് മൂര്‍ത്തമായ ഉടവുകളോ സൃഷ്ടിക്കുന്നതല്ല. എന്നാല്‍, 2015 മേയ് മാസത്തിലെ ഈ മൂന്ന് വിധികളും ഇന്ത്യന്‍ ജുഡീഷ്യറിയെയും അതോടൊപ്പം വിശാലമായ ജനാധിപത്യ പ്രക്രിയയെ തന്നെയും, പ്രതികൂലമായി അല്ല, ആഴത്തില്‍ അപായപ്പെടുത്തുന്ന തരത്തില്‍ മാരകമായതാണ്. ജയലളിതയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്രസ്താവത്തിന് പിറകില്‍ എന്താണ് സംഭവിച്ചതെന്ന ദുരൂഹത ഇതെഴുതുമ്പോഴും വിട്ടുമാറിയിട്ടില്ല. സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചന, ഈ ദുരൂഹത ഇനിയും ഏറെക്കാലം നിലനില്‍ക്കുമെന്നാണ്. 1100 പേജുകളിലായി പരന്നുകിടക്കുന്ന കേസ് രേഖകളാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. കീഴ്കോടതി അവരെയും കൂട്ടുപ്രതികളായ ശശികലയെയും മറ്റും കുറ്റക്കാരായി വിധിച്ചപ്പോള്‍, ഈ കേസ് രേഖകളില്‍ പരന്നുകിടന്ന ആരോപണങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സ്ഥാപിച്ചിരിക്കുന്നെന്നാണ് അടിവരയിട്ട് പറഞ്ഞത്. അന്ന് വിധി പ്രഖ്യാപിച്ച ജോണ്‍ മൈക്കിള്‍ ഡി കുഞ്ഞ എന്ന പ്രത്യേക ജഡ്ജി, ജയലളിതയും കൂട്ടുപ്രതികളും ചേര്‍ന്ന് 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നാണ് വിധിച്ചത്. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12,000 സാരികള്‍, ആയിരക്കണക്കിന് ജോഡി ചെരുപ്പുകള്‍ ഇങ്ങനെ പോയി ആ അനധികൃത സ്വത്ത് സമ്പാദനത്തിന്‍െറ വിശദാംശങ്ങള്‍. 2014 സെപ്റ്റംബര്‍ 27ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കപ്പെട്ട ഈ ആരോപണങ്ങളും അവയുടെ നിയമപരമായ സാധൂകരണവും അക്ഷരാര്‍ഥത്തില്‍ ചില ഞൊടികള്‍ കൊണ്ടാണ് കര്‍ണാടക ഹൈകോടതിയിലെ ജസ്റ്റിസ് പി.ആര്‍. കുമാരസ്വാമി തള്ളിക്കളഞ്ഞത്. എട്ടുമാസം മുമ്പ് ജനിച്ച ഒരു കോടതിവിധി അങ്ങനെ അകാലത്തില്‍ വധിക്കപ്പെട്ടു. എങ്ങനെയാണ് അദ്ഭുതകരമായ ഈ വിധിപ്രസ്താവത്തിലേക്ക് ജസ്റ്റിസ് കുമാരസ്വാമി എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച് ഒരുപാട് കഥകളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്. കേവലമായ കണക്കുകൂട്ടല്‍ പിഴവാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്‍െറ തോത് കുറച്ചുകാണിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യയുടെ വസ്തുനിഷ്ഠവാദം. ഈ കണക്കുപിഴവുകള്‍ മാറ്റിയാല്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്തിന്‍െറ തോത് ജസ്റ്റിസ് കുമാരസ്വാമി കണ്ടത്തെിയ 8.12 ശതമാനത്തിനുപകരം, 76.76 ശതമാനമായി കുതിച്ചുയരുമെന്നും ആചാര്യ വാദിക്കുന്നു. പ്രത്യക്ഷമായ ഈ വാദഗതികള്‍ക്കപ്പുറം, അധികാരത്തിന്‍െറയും ജുഡീഷ്യറിയുടെയും അകത്തളങ്ങളില്‍ ഡല്‍ഹി മുതല്‍ ബംഗളൂരു വരെ അടക്കം പറഞ്ഞുകേള്‍ക്കുന്ന കഥകളില്‍, വലിയ വലിയ പേരുകളുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും നീതിന്യായ വ്യവസ്ഥയിലെയും ഏറ്റവും വലിയ പേരുകള്‍ തന്നെ പരാമര്‍ശിക്കപ്പെടുന്ന ഈ കഥകള്‍, ഇന്ത്യയുടെ വരുംകാല രാഷ്ട്രീയത്തെപ്പറ്റിയും, അതിലെ ഭരണപരമായ സമവാക്യങ്ങളെപ്പറ്റിയും പാര്‍ലമെന്‍റിനകത്ത്, പ്രത്യേകിച്ച് രാജ്യസഭയില്‍ ഉള്ള ബലാബലത്തെക്കുറിച്ചുമൊക്കെ സൂചനകളും സിദ്ധാന്തങ്ങളും നിറഞ്ഞുകിടക്കുന്നവയാണ്. അദ്ഭുതകരമാംവിധം അനുകൂലമായ ഈ വിധിപ്രസ്താവത്തിനുശേഷവും ജനങ്ങള്‍ക്ക് മുന്നിലും സ്വന്തം നിയമസഭാ സാമാജികര്‍ക്കു മുന്നിലും എന്തിന്, തന്‍െറ റബര്‍ സ്റ്റാമ്പ് മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തിന് മുന്നില്‍പോലും പ്രത്യക്ഷപ്പെടാത്ത ജയലളിതയുടെ ശാരീരിക-മാനസിക ആരോഗ്യനിലകളെപ്പറ്റിയുള്ള കൗതുകകരമായ അനുമാനങ്ങളും ബംഗളൂരു കോടതിയിലെ ഈ അപഹാസ്യ നാടകത്തിനുശേഷം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിന്‍െറയെല്ലാം ആകത്തെുകയായി ചില രാഷ്ട്രീയ ഗൂഢാലോചന സിദ്ധാന്തങ്ങളും പലതലങ്ങളില്‍ വ്യാപരിക്കുന്നുണ്ട്. ഈ രണ്ട് വിധി പ്രസ്താവങ്ങളിലും ക്രിമിനാലിറ്റിയുടെ വിവിധ ധാരകളുടെ പ്രതിഫലനം നിരവധി നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുക്കുന്നുണ്ട്. പക്ഷേ, നേതാക്കന്മാരുടെ മുഖചിത്രമുദ്രണം വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ എളുപ്പത്തില്‍ ജനങ്ങളുടെ കൈയടി നേടാനുള്ള ചെപ്പടിവിദ്യയും ഗിമ്മിക്കുകളുമാണ് പ്രധാനമായും പ്രതിഫലിക്കുന്നത്. നിയമസംബന്ധിയായ വാദപ്രതിവാദങ്ങള്‍ യുക്തിഭദ്രമാവണം എന്നാണ് സങ്കല്‍പം. പക്ഷേ, ഈ ഉത്തരവ് എത്രതന്നെ ജനപ്രീതിക്ക് പാത്രമായാലും യുക്തിയുടെ കാര്യത്തില്‍ അതിന് പാസ് മാര്‍ക്ക് പോലുമില്ല. സര്‍ക്കാറിന്‍െറയും മറ്റ് ഭരണസ്ഥാപനങ്ങളുടെയും നേട്ടങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, എല്ലാത്തരം രാഷ്ട്രീയ നേതാക്കന്മാരുടെയും മുഖചിത്രം അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യക്തിപൂജയും താന്‍പ്രമാണിത്തവും വളര്‍ത്തുന്ന തെറ്റായ പ്രവണതകള്‍ക്ക് ആക്കം കൂട്ടുമെന്നാണ് കോടതി പറയുന്നത്. സമ്മതിച്ചു. പക്ഷേ, ഈ തെറ്റായ പ്രവണതകള്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറയും മുഖചിത്രം അച്ചടിച്ചാല്‍ പൊട്ടിമുളക്കില്ളേ? അക്ഷരാര്‍ഥത്തില്‍ പരിശോധിച്ചാല്‍ ഇങ്ങനെ മൂന്ന് പ്രഗല്ഭവ്യക്തികള്‍ക്ക് മാത്രം സ്വയം പ്രചരിപ്പിക്കാനുള്ള അവകാശം നല്‍കുകയും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ഒരു തരത്തിലുള്ള ജനാധിപത്യ നിഷേധം തന്നെയാണ്. ലോകമെമ്പാടും ജുഡീഷ്യല്‍ ആക്ടിവിസത്തിന്‍െറ കാലാവസ്ഥ വളര്‍ന്നുവന്ന 1980കള്‍ക്ക് ശേഷം, ജുഡീഷ്യറി സര്‍വവ്യാപകമായി സ്വന്തം മൂല്യ ഉന്നതി എടുത്തുകാട്ടാന്‍ ഉപയോഗിച്ചിരിക്കുന്ന ഒരുരീതിയാണ് രാഷ്ട്രീയ നേതൃത്വത്തെയും ബ്യൂറോക്രസിയെയും അവരുടെ ചെയ്തികളെ വെല്ലുവിളിക്കുക എന്നുള്ളത്. ജുഡീഷ്യറിയും രാഷ്ട്രീയ സമ്പ്രദായവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിച്ച കനേഡിയന്‍ അക്കാദമിക് റാന്‍ ഹിര്‍ഷല്‍ തന്‍െറ ശ്രദ്ധേയമായ ‘ടുവേഡ്സ് ജൂരിസ്റ്റോക്രസി’ എന്ന പഠനഗ്രന്ഥത്തില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിനൊപ്പം കടന്നുവന്ന ഈ രാഷ്ട്രീയ-ബ്യൂറോക്രസി വിരുദ്ധ പ്രവണതയെ വിവിധ മേഖലകളിലെ സാമൂഹിക പ്രവര്‍ത്തകര്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നും വിവരിക്കുന്നുണ്ട്. ഇന്ത്യയിലും എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവുംതൊട്ട് വര്‍ധിതമായി പ്രതിഫലിച്ച ഈ പ്രവണത പലപ്പോഴും പകുതി വെന്ത ചിന്തകള്‍ സൃഷ്ടിക്കുന്ന തന്‍ശരിമാ വാദമായും എലീറ്റിസമായും അവതീര്‍ണമായിട്ടുണ്ട്. യു.പി.എ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ കുളിച്ചുനിന്ന 2009ന്‍െറ മധ്യമാസങ്ങളില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദിനെതിരായ അഴിമതിക്കേസിലെ വിധിയില്‍പോലും ഈ പ്രവണതകള്‍ കണ്ടിരുന്നു. എന്നാല്‍, ജയലളിത കേസിലേക്കും സല്‍മാന്‍ ഖാന്‍ കേസിലേക്കും മുഖചിത്രവിവാദ കേസിലേക്കുമൊക്കെ എത്തുമ്പോള്‍, ഈ പകുതി വെന്ത ചിന്തകളുടെയും എലീറ്റിസത്തിന്‍െറയും പ്രതിഫലനങ്ങള്‍ ദുരൂഹതയുടെയും വഴിവിട്ട ഫേവറേറ്റിസത്തിന്‍െറയും ലാഞ്ഛനകളോടെ കൂടുതല്‍ വലിയ മൂല്യശോഷണത്തിലേക്ക് വിരല്‍ച്ചൂണ്ടുന്നു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നാണ് കാള്‍ മാര്‍ക്സ് പറഞ്ഞത്. ഇവിടെ ദുരന്തവും പ്രഹസനവും കൂടിക്കുഴഞ്ഞ് നമ്മുടെ കോടതികളില്‍, ചരിത്രം സൃഷ്ടിക്കപ്പെടുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. |
മോദിസര്‍ക്കാറിന്‍െറ കരണംമറിച്ചില്‍ Posted: 15 May 2015 08:04 PM PDT Image: ![]() തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും വിജ്ഞാപനത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ജയിച്ച് അധികാരത്തിലേറിയാല്‍ നടപ്പാക്കാനുള്ളതല്ളെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നത് കുറുപ്പിന്‍െറ ഉറപ്പിനേക്കാള്‍ ബലഹീനമാണ് അത്തരം വാഗ്ദാനങ്ങള്‍ എന്നതുകൊണ്ടാണ്. ദിവാസ്വപ്നമോ അവിശ്വസനീയമോ ആയ കാര്യങ്ങള്‍പോലും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളില്‍ എഴുതിച്ചേര്‍ക്കാന്‍ പാര്‍ട്ടികള്‍ ഉദ്യുക്തരാവുന്നതും സമ്മതിദായകര്‍ അവ മുഖവിലക്കെടുക്കയില്ളെന്ന വിശ്വാസംകൊണ്ടുതന്നെ. എന്നാല്‍, നിലവിലെ സര്‍ക്കാറിന്‍െറ ഒരു നയത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടുകയും തങ്ങള്‍ അധികാരത്തില്‍വന്നാല്‍ ആ നയം തിരുത്തുമെന്ന് പ്രഖ്യാപിക്കുകയുംചെയ്ത ഒരു പാര്‍ട്ടിയും മുന്നണിയും വോട്ടുവാങ്ങി അധികാരത്തിലേറിയശേഷം ഇതിന് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നത് കടുത്ത വഞ്ചനയും ജനങ്ങളോടുള്ള ധിക്കാരവുമല്ലാതെ മറ്റൊന്നുമല്ല. 2012ല്‍ മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ചില്ലറ വ്യാപാരമേഖലയില്‍ ബഹു ബ്രാന്‍ഡ് വില്‍പനരംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തിറങ്ങിയവരുടെ മുന്‍പന്തിയിലായിരുന്നു ഹിന്ദുത്വകൂട്ടുകെട്ട്. ഏക ബ്രാന്‍ഡ് വില്‍പനരംഗത്ത് നേരത്തേതന്നെ 51 ശതമാനം വിദേശനിക്ഷേപത്തിന് വാതില്‍ തുറന്നുകൊടുത്ത മന്‍മോഹന്‍-ചിദംബരം ടീം എതിര്‍പ്പുകളെ അവഗണിച്ചു ബഹു ബ്രാന്‍ഡ് വില്‍പനരംഗത്തും എഫ്.ഡി.ഐക്ക് അനുമതിനല്‍കുന്ന ബില്‍ പാസാക്കിയെടുത്തത് എസ്.പി, ബി.എസ്.പി പാര്‍ട്ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ തരപ്പെടുത്തിയെടുത്തുകൊണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച ഹിന്ദുത്വ കൂട്ടായ്മ തങ്ങളുടെ സര്‍ക്കാര്‍നയം തിരുത്തുമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിക്കൊണ്ടാണ് യു.പിയിലടക്കം സീറ്റുകള്‍ വാരിക്കൂട്ടിയത്. ഇപ്പോഴിതാ ലജ്ജാകരമായൊരു കരണംമറിച്ചിലില്‍ ബഹു ബ്രാന്‍ഡ് വ്യാപാരരംഗത്ത് 51 നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കാനും ഏക ബ്രാന്‍ഡ് വില്‍പനമേഖലയില്‍ അത് 100 ശതമാനമാക്കി ഉയര്‍ത്താനും നരേന്ദ്ര മോദി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ മലക്കംമറിച്ചില്‍ മറച്ചുവെച്ച് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ളെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വ്യാഴാഴ്ച നാഗ്പൂരില്‍ സമ്മേളിച്ച ആര്‍.എസ്.എസ്് നേതൃത്വം സര്‍ക്കാറിന്‍െറ നയംമാറ്റത്തെ ശക്തമായി വിമര്‍ശിക്കുകയും അത് അസ്വീകാര്യമാണെന്ന് സര്‍ക്കാറിനെ അറിയിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ വാണിജ്യമന്ത്രിയുടേത് വെറും കബളിപ്പിക്കലാണെന്ന് വ്യക്തമായി. |
ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതിക്ക് വധശിക്ഷ Posted: 15 May 2015 07:47 PM PDT Image: ![]() ബോസ്റ്റണ്‍: യു.എസില്‍ മൂന്നുപേരുടെ മരണത്തിനും 264 പേരുടെ പരിക്കിനുമിടയാക്കിയ 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സഫോടനക്കേസിലെ പ്രതി ദ്സോകാര്‍ സാര്‍നേവിന് വധശിക്ഷ. സര്‍നേവിനെ നേരത്തെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യു.എസ് മാര്‍ഷല്‍ സര്‍വീസിന്‍െറ കസ്റ്റഡിയില്‍ തുടരുന്ന സര്‍നേവിനെ ഇന്ത്യാനയിലെ ടെറെ ഹൂട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍െറയടക്കം മൊഴിയനുസരിച്ച് 21കാരനെ വധശിക്ഷക്ക് വിധിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി തമര്‍ലാന്‍ സര്‍നേവ് നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ചെചന്‍ വംശജരായ ഇരുവരും സഹോദരങ്ങളാണ്. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം അമേരിക്കയെ ഞെട്ടിച്ച ഏറ്റവും വലിയ ആക്രമണമായിരുന്നു ബോസ്റ്റണ്‍ സ്ഫോടനം. മുസ് ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശത്തിനുള്ള തിരിച്ചടിയാണിതെന്ന സാവര്‍നേവിന്‍െറ കുറിപ്പ് പൊലീസ് ഹാജരാക്കിയിരുന്നു. വീട്ടില്‍ ഇവര്‍ നിര്‍മിച്ച പ്രഷര്‍കുക്കര്‍ ബോംബുകളാണ് മാരത്തണ്‍ അവസാനിക്കുന്നതിനടുത്ത് ജനക്കൂട്ടത്തിനിടയില്‍ പൊട്ടിച്ചത്. സംഭവത്തില്‍ 17 പേര്‍ക്ക് കാലുകള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് കേസില്‍ വിചാരണ ആരംഭിച്ചപ്പോള്‍ ബോംബുകളിലൊന്ന് സ്ഥാപിച്ചതും ഒരു ദിവസം കഴിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതും സാര്‍നേവ് ആണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ തുറന്നുസമ്മതിച്ചിരുന്നു. ഒളിവിലായിരുന്ന സാര്‍നേവിനെ വാട്ടര്‍ടൗണിലെ ഒരു വീടിന് പിന്നിലുള്ള ബോട്ടിന്‍്റെ മൂലയില്‍ നിന്നാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റമുട്ടലില്‍ സാര്‍നേവിന് പരിക്കേറ്റിരുന്നു. |
കേരളത്തില്‍ സര്‍വത്ര അഴിമതി ^ആന്‍റണി Posted: 15 May 2015 07:40 PM PDT Image: ![]() Subtitle: സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണി. പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥ. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യമേഖലയിലും അഴിമതി പെരുകുകയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമെല്ലാം അഴിമതിയാണ്. സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാനാവും. ഇത് സര്‍ക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തില്‍നിന്ന് രക്ഷപ്പെട്ടാലും അഴിമതിക്കാരെ ജനം തിരിച്ചറിയും ^ഉമ്മന്‍ ചാണ്ടി കണ്ണൂര്‍: അഴിമതിയാരോപണമുണ്ടായാല്‍ നിയമത്തിന്‍െറ പരിധിയില്‍ നിന്ന് രക്ഷപ്പെട്ടാലും ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്ക് എതിരെയാണ്. എന്നാല്‍, അവര്‍ അഴിമതിക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ വിശ്വസിക്കുന്നില്ല. ഇവിടെയാണ് അഴിമതി സംബന്ധിച്ച് നേതാക്കളും ജനങ്ങളും തമ്മിലുള്ള അന്തരം ഉണ്ടാകുന്നത് -അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീത സാധ്യതകള്‍ ആരായണം ^സുധീരന്‍ ആന്‍റണി പറഞ്ഞത് ശരി ^ചെന്നിത്തല ആലുവ: അഴിമതിയുടെ ക്കാര്യത്തില്‍ ആന്‍റണിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് ചെന്നിത്തല. വിജിലന്‍സ് വിചാരിച്ചാല്‍ മാത്രം അഴിമതി തടയാന്‍ സാധ്യമല്ല. പൊതുജനങ്ങളും ഇടപെടേണ്ടതുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലില്‍ ^സതീശന്‍ കൊച്ചി: സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ മികച്ച മുഖമാണ് രമേശിന്‍േറത്. ഉമ്മന്‍ ചാണ്ടി അടുത്തതവണ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സോണിയ ഗാന്ധിയാണ് -സതീശന്‍ പറഞ്ഞു.
|
ക്യാമ്പ് ഡേവിഡില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒബാമയുടെ ഉറപ്പ് Posted: 15 May 2015 12:57 PM PDT Image: ![]() Subtitle: ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന മിസൈല്‍ ആക്രമണം ചെറുക്കാന്‍ സംവിധാനം വികസിപ്പിക്കും •സമഗ്ര പ്രതിരോധ കരാറിന് ഒബാമ വിസമ്മതിച്ചു വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറിനെച്ചൊല്ലി പിണങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ തലവന്മാരുമായി അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന അപൂര്‍വ ഉച്ചകോടിയിലാണ് വാഗ്ദാനങ്ങളുമായി യു.എസ് പ്രസിഡന്‍റ് നിറഞ്ഞുനിന്നത്. ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന നാവിക, വ്യോമ, സൈബര്‍ ഭീഷണികളെ നേരിടാന്‍ ആവശ്യമായ സൈനിക-സാങ്കേതിക സംവിധാനങ്ങള്‍ നല്‍കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കിയ അദ്ദേഹം, ദിവസം നീണ്ടുനിന്ന ചര്‍ച്ചയിലും സമഗ്ര പ്രതിരോധ കരാറിന് വിസമ്മതിച്ചത് ശ്രദ്ധേയമായി. |
ബാംഗ്ളൂരിന് ത്രസിപ്പിക്കുന്ന ജയം Posted: 15 May 2015 12:30 PM PDT Image: ![]() ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ആറുവിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന വിജയം. മഴമൂലം വൈകിത്തുടങ്ങിയതിനാല്‍ 11 ഓവര്‍ വീതമാക്കിയാണ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബാംഗ്ളൂരിന്‍െറ വിജയലക്ഷ്യം ആറ് ഓവറില്‍ 81 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഒരുപന്ത് ശേഷിക്കേയാണ് ബാംഗ്ളൂര്‍ വിജയലക്ഷ്യം നേടിയത്. വിജയത്തോടെ ബാംഗ്ളൂര്‍ പോയന്‍്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. |
‘തെലങ്കാനയില്‍ മിനി മോദി’; ഇരട്ട ആക്രമണവുമായി രാഹുല്‍ Posted: 15 May 2015 12:04 PM PDT Image: ![]() Subtitle: പദയാത്ര തുടങ്ങി; 'ആക്രമണോത്സുക'നായി രാഹുല്‍ ആദിലാബാദ് (തെലങ്കാന): കടന്നാക്രമണത്തിന്‍െറ ഇരട്ടപോര്‍മുഖം തുറന്ന്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ തെലങ്കാന പദയാത്ര. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ ‘മിനി മോദി’യെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റാവുവിനെയും ഒരേസമയം ആക്രമിച്ചാണ് രാഹുല്‍ തെലങ്കാന ഗ്രാമങ്ങളിലൂടെ 15 കിലോമീറ്റര്‍ കര്‍ഷക പദയാത്രക്ക് തുടക്കംകുറിച്ചത്. കാലംതെറ്റി പെയ്ത മഴയില്‍ കാര്‍ഷികദുരന്തം ഏറ്റുവാങ്ങിയ മേഖലകളിലൊന്നായ, ആദിലാബാദ് ജില്ലയിലെ കൊരട്ടിക്കല്‍ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച പദയാത്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രണ്ടു നേതാക്കളും തയാറാകണമെന്ന് ഓര്‍മിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, കര്‍ഷകകുടുംബങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു. 12 ലക്ഷം രൂപയുടെ കടം വന്നതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വെല്‍മ രാജേശ്വറിന്‍െറ വീട് സന്ദര്‍ശിച്ച് രണ്ടു ലക്ഷം രൂപയുടെ ചെക് രാജേശ്വറിന്‍െറ കുടുംബത്തിന് കൈമാറി. |
ഇന്ധനത്തിന് ശ്രീലങ്കയിലും പാകിസ്താനിലും വിലക്കുറവ് Posted: 15 May 2015 12:01 PM PDT Image: ![]() ന്യൂഡല്‍ഹി: സര്‍ക്കാറിന്‍െറ മൗനസമ്മതത്തോടെ ഇന്ധനവില എണ്ണക്കമ്പനികള്‍ കൂട്ടുമ്പോള്‍ ഇന്ത്യയേക്കാള്‍ ദരിദ്രമായ പാകിസ്താനിലും ശ്രീലങ്കയിലും പെട്രോളിന് വില കുറവാണ്. കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്‍റില്‍വെച്ച കണക്കുപ്രകാരം പെട്രോളിന് പാകിസ്താനില്‍ വില 44.05 രൂപ മാത്രം. ശ്രീലങ്കയില്‍ 54.75 രൂപ. ബംഗ്ളാദേശില്‍ 76.97 രൂപയും നേപ്പാളില്‍ 68.13 രൂപയുമാണ് വില. പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഡീസലിനും ഇന്ത്യയേക്കാള്‍ വിലക്കുറവ്. ശ്രീലങ്കയില്‍ 44.29 രൂപ; പാകിസ്താനില്‍ 51.15 രൂപ. മറ്റിടങ്ങളില്‍ പക്ഷേ, വില കൂടുതലാണ്. |
മഅ്ദനിയെ കാത്ത് തോട്ടുവാല്‍ വീട് Posted: 15 May 2015 11:48 AM PDT Image: ![]() ശാസ്താംകോട്ട: പുന$സമാഗമത്തിന് കാത്തിരിക്കുകയാണ് മൈനാഗപ്പള്ളി വേങ്ങയിലെ തോട്ടുവാല്‍ വീട്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കുടുംബവീടായ ഇവിടെ അദ്ദേഹത്തെ കാത്ത് രണ്ട് വയോധികജന്മങ്ങള്‍ നിമിഷമെണ്ണിക്കഴിയുകയാണ്. മഅ്ദനിയുടെ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ പക്ഷാഘാതം ബാധിച്ച് ചക്രക്കസേരയിലും ഉമ്മ അസ്മാബീവി ശ്വാസകോശാര്‍ബുദം ബാധിച്ച് ശയ്യാവലംബിയുമാണ്. 22 വര്‍ഷമായി തങ്ങള്‍ അനുവഭിക്കുന്ന വേദന മറ്റാര്‍ക്കും വരുത്തല്ളേയെന്നാണ് ഇവരുടെ പ്രാര്‍ഥന. 2010ലെ അറസ്റ്റിനുശേഷം മാതാപിതാക്കളും മകനും നേരില്‍ കണ്ടിട്ടില്ല. ദൈവത്തിന് നന്ദി ^മഅ്ദനി
|
Posted: 15 May 2015 11:19 AM PDT Image: ![]() വെള്ളിയാഴ്ച ബെയ്ജിങ്ങില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവെച്ച 24 ഇന കരാറിന്‍െറ വിശദാംശങ്ങള്‍. |
‘മാര്‍ത്തയുടെ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും’ Posted: 15 May 2015 11:15 AM PDT Image: ![]() ന്യൂഡല്‍ഹി: ‘സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ജീവിച്ചുമരിച്ച അവളുടെ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. അവളുടെ ജീവത്യാഗത്തോട് ചെയ്യാവുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയായിരിക്കുമത്’ -കണ്ണീരു മറച്ച കണ്ണുകളോടെ സുനില്‍ ടാണ്ടന്‍ പറഞ്ഞു. അഫ്ഗാന്‍ തലസ്ഥാനത്ത് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയും പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച് ഇന്‍ ഏഷ്യ (പി.ആര്‍.ഐ.എ) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ മാര്‍ത്ത ഫാരലിന്‍െറ മൃതദേഹം ന്യൂഡല്‍ഹിയില്‍ ഏറ്റുവാങ്ങവെയാണ് ഭര്‍ത്താവ് സുനില്‍ ടാണ്ടന്‍ പ്രിയതമയുടെ ഓര്‍മക്കു മുന്നില്‍ വിതുമ്പിയത്. ലിംഗവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന മാര്‍ത്ത സ്ത്രീക്കും തുല്യാവകാശം വേണമെന്ന ഉറച്ച നിലപാടുകാരിയായിരുന്നുവെന്ന് സംഘടനയുടെ മാനേജറും മാര്‍ത്തയുടെ അടുത്ത സഹപ്രവര്‍ത്തകയുമായ നന്ദിത ഓര്‍ക്കുന്നു. ‘സ്വന്തം പെരുമാറ്റം സംബന്ധിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം, കാരണം; സ്വാഭാവികമെന്ന് പുരുഷന്മാര്‍ കരുതുന്ന പെരുമാറ്റങ്ങള്‍ പലതും സ്ത്രീക്ക് മറിച്ചാണ് തോന്നുക തുടങ്ങിയവ മാര്‍ത്ത ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്നും നന്ദിത അനുസ്മരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment