സ്വാഗതം
WELCOME

News Update..

Tuesday, May 26, 2015

കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി Madhyamam News Feeds

കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി Madhyamam News Feeds

Link to

കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി

Posted: 25 May 2015 11:59 PM PDT

Image: 

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ നിന്നും പുറത്തായതിനു പിറകെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ളബ് പ്രസിഡന്‍റ് ഫ്ലോറന്‍റീന പെരസ് ആണ് ആഞ്ചലോട്ടിയെ പുറത്താക്കുന്ന കാര്യം അറിയിച്ചത്. ഏറെ പ്രയാസമുള്ള തീരുമാനമാണിതെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് എപ്പോഴും വിജയത്തിനായി ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കളിക്കാര്‍ക്കും ആരാധകര്‍ക്കും അദ്ദേഹവുമായി അടുപ്പമുള്ള പോലെ തനിക്കുമുണ്ടെന്നും എന്നാല്‍ ക്ളബിന്‍െറ ആവശ്യങ്ങള്‍ വളരെ ഉയര്‍ന്നതാണെന്നും പെരസ് വ്യക്തമാക്കി.

ആഞ്ചലോട്ടിയുടെ പിന്‍ഗാമിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. നാപ്പോളി ക്ളബിന്‍െറ സ്പാനിഷ് കോച്ച് റാഫേല്‍ റയല്‍ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തന്‍്റെ ആദ്യ പരിശീലക സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ളബ്ബ് ലോകകപ്പ് എന്നിവ ബെര്‍ണബ്യൂവിലെ ഷോകേസിലത്തെിക്കാന്‍ ആഞ്ചലോട്ടിക്കായിട്ടുണ്ട്. എന്നാല്‍ രണ്ടാം സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് കിരീടങ്ങളൊന്നും വരാഞതാണ് അദ്ദേഹത്തിന് വിനയായത്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്‍റസിനോട് തോറ്റ് പുറത്തായതും ലാ ലിഗായില്‍ രണ്ട് പോയന്‍റ് മാത്രം പിറകില്‍ നിത്യവൈരികളായ ബാഴ്സലോണ കിരീടം സ്വന്തമാക്കിയതുമാണ് അദ്ദേഹത്തിന് തിരിച്ചടിയായി.

കിരീട വരള്‍ച്ച ഉണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ക്ളബിലെ പ്രമുഖ കളിക്കാരുടെ പിന്തുണ ആഞ്ചലോട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിനെ തേടാന്‍ ക്ളബ് മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

 

ചൈനയില്‍ വൃദ്ധസദനത്തില്‍ 38 പേര്‍ പൊള്ളലേറ്റു മരിച്ചു

Posted: 25 May 2015 11:12 PM PDT

Image: 

ബെയ്ജിംഗ്: മധ്യചൈനയില്‍ കെയര്‍ഹോമിലുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ പൊള്ളലേറ്റു മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. പിംഗ്ഡിംഗ്ഷാന്‍ പ്രവിശ്യയിലെ സ്വകാര്യ വൃദ്ധസദനത്തിലാണു തീപിടിത്തമുണ്ടായത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു വൃദ്ധസദനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തന നടപടികളും തെരച്ചിലുകളും ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല

അച്ഛേ ദിന്‍, ഹാ ഹാ!

Posted: 25 May 2015 09:31 PM PDT

Image: 

ഈ സര്‍ക്കാറിന് ഞാന്‍ മാര്‍ക്കിട്ടാല്‍, 10ല്‍ രണ്ട് കിട്ടും. എന്‍െറ വിലയിരുത്തലല്ല പ്രധാനം. യഥാര്‍ഥ ചോദ്യം, ഈ സര്‍ക്കാറിനെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജനങ്ങള്‍ക്കിടയില്‍ അപാരമായ ആവേശമായിരുന്നു. മോദി തരംഗം നിലനിന്ന സമയം. ഇപ്പോള്‍ ആരെങ്കിലും മോദിതരംഗം കാണുന്നുണ്ടോ? യഥാര്‍ഥത്തില്‍ ഈ സര്‍ക്കാറിനെക്കുറിച്ച നിരാശയാണ് നിറഞ്ഞുനില്‍ക്കുന്നത്. സാധാരണ നിലക്ക്, ആദ്യത്തെ വര്‍ഷമാണ് ഒരു പുതിയ സര്‍ക്കാറിന് കൂടുതല്‍ ജനപിന്തുണ കിട്ടുന്നത്. പിന്നെപ്പിന്നെ അത് കുറഞ്ഞുവന്നെന്നിരിക്കും. എന്നാല്‍, മോദി സര്‍ക്കാറിന്‍െറ കാര്യത്തില്‍ തുടക്കത്തിലേ തിരിച്ചടികളാണ്. ജനപിന്തുണ വല്ലാതെ ഇടിഞ്ഞു. അത് എത്രത്തോളമെന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, ഇപ്പോഴൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ മോദിക്ക് ഭൂരിപക്ഷം കിട്ടാന്‍ പോവുന്നില്ളെന്ന് നിസംശയം പറയാം. എങ്കിലും മോദിക്ക് ഗണ്യമായ പിന്തുണ ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. കാരണമുണ്ട്. പ്രതിപക്ഷം ഇപ്പോഴും ചിതറി നില്‍ക്കുന്നു. കോണ്‍ഗ്രസ് കുറെക്കൂടി സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും മോദിയെ വെല്ലുവിളിക്കാവുന്നതിന്‍െറ അടുത്തെങ്ങും എത്തിയിട്ടില്ല. മോദിസര്‍ക്കാര്‍ കാലാവധിക്കു മുമ്പേ വീഴാനും പോകുന്നില്ല. ഇനിയും നാലുവര്‍ഷത്തെ കാത്തിരിപ്പ് ആവശ്യമാണ്. ഒരുവര്‍ഷം പിന്നിടുന്ന ഈ ഘട്ടത്തില്‍ മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്താണെന്ന് എന്നോട് ചോദിച്ചാല്‍, വര്‍ഷമൊന്നു കുറഞ്ഞുകിട്ടിയെന്നാണ് എന്‍െറ ഉത്തരം. ഇനിയും നാലുവര്‍ഷം മാത്രമാണല്ളോ ബാക്കി.
എവിടെയാണ് പരാജയം? പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയതാണ് പ്രധാന പരാജയം. ഇന്ത്യയിലെ ഏറ്റവും വലിയ ജനസഞ്ചയത്തിന്‍െറ കാര്യമെടുത്തു നോക്കാം. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കര്‍ഷകരാണ്. അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നിരാശ. മോദി അധികാരത്തില്‍ വന്നശേഷം കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. അദ്ദേഹം ഇതേക്കുറിച്ച് ബോധവാനല്ളെന്ന് തോന്നുന്നു. അവസരം കിട്ടുന്ന മാത്രയില്‍ വിമാനം കയറി വിദേശത്തേക്ക് പറക്കുന്നതിലാണ് കമ്പം. കര്‍ഷകരെ കാണാനോ അവരുമായി സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ തയാറായിട്ടില്ല. രാജീവ് ഗാന്ധി മുമ്പ് നടത്തിയ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുന്ന എനിക്ക് ഇത് വലിയ അമ്പരപ്പാണ് നല്‍കുന്നത്. 1987-88ല്‍ കാര്‍ഷിക പ്രതിസന്ധി അങ്ങേയറ്റം വഷളായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിങ്ങനെ പ്രതിസന്ധി നേരിടുന്ന ഓരോ മേഖലയും ഓരോ ഗ്രാമങ്ങളും രാജീവ് സന്ദര്‍ശിച്ചു. രാവിലെ ആറിന് ഞങ്ങള്‍ പുറപ്പെടും. മുഴുവന്‍ സമയവും അദ്ദേഹം തന്നെ സ്വന്തം വാഹനം ഓടിച്ചു. കര്‍ഷകരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടുമൊക്കെ സംസാരിച്ചു. കാര്‍ഷിക പ്രതിസന്ധി, അതിന് കോണ്‍ഗ്രസിന്‍േറതടക്കം സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. വൈകീട്ടാകുമ്പോള്‍ സംസ്ഥാന തലസ്ഥാനത്തോ, പ്രധാന നഗരത്തിലോ ഞങ്ങള്‍ എത്തും. അവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടും. യോഗം കഴിയുമ്പോള്‍ രാത്രി എട്ടോ ഒമ്പതോ ആയിട്ടുണ്ടാവും. പാതിരാത്രി വരെ പിന്നെയുമിരുന്ന് പ്രശ്നപരിഹാര വഴികള്‍ ചര്‍ച്ച ചെയ്യും. രാജസ്ഥാനില്‍ വരള്‍ച്ചയാണെങ്കില്‍ അസമില്‍ വെള്ളപ്പൊക്കമായിരുന്നു. ഇങ്ങനെ പ്രശ്നങ്ങള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം രാജീവ് ഓടിയത്തെി. അതിന്‍െറ ഫലം തൊട്ടുപിന്നാലെ കണ്ടു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് രണ്ടക്കത്തിലേക്ക് ഉയര്‍ന്ന ഏകവര്‍ഷം 1988-89 ആയിരുന്നു. രാജീവ് പ്രത്യേക താല്‍പര്യമെടുത്തതുവഴി കാര്‍ഷിക രംഗത്ത് വലിയ ഉണര്‍വുണ്ടായി. കാര്‍ഷിക രംഗത്തെ പുരോഗതി ഒന്നുകൊണ്ടു മാത്രമാണ് വളര്‍ച്ച നിരക്ക് രണ്ടക്കത്തിലേക്ക് ഉയര്‍ന്നത്. അതാണ് ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്.
കര്‍ഷകര്‍ കഴിഞ്ഞാല്‍ സമ്പന്നരായ വ്യവസായികളാണ് മോദിയുടെ പ്രകടനത്തില്‍ അസ്വസ്ഥരായി നില്‍ക്കുന്നത്. അവരാണ് മോദിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പണമെറിഞ്ഞത്. കഴിഞ്ഞവര്‍ഷം 36,000 കോടി രൂപ മോദിയുടെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവിട്ടുവെന്നാണ് എനിക്കുള്ള വിവരം. പണത്തടിയന്മാരായ വ്യവസായികള്‍ മോദി ചോദിച്ച പണം കൊടുത്തു. അതിന് വമ്പിച്ചത് എന്തെല്ലാമോ തിരിച്ചുകിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നിട്ടെന്തായി? അവര്‍ കടുത്ത നിരാശയിലാണ്. നിര്‍മാണരംഗം മുരടിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം മുമ്പെന്നത്തേക്കാള്‍ ഇടിഞ്ഞു. കയറ്റുമതി വളര്‍ച്ചയില്ല. കാര്‍ഷിക രംഗത്തെ വളര്‍ച്ച നിരക്ക് ഒരു ശതമാനത്തിനും താഴെയത്തെി. കോഴ്സുകളുടെ രീതി മാറ്റുന്നതിലും മറ്റും വിദ്യാര്‍ഥി സമൂഹം അസ്വസ്ഥരാണ്. പിന്നെയാരാണ് മോദിയുടെ പ്രവര്‍ത്തനത്തില്‍ സന്തോഷിക്കേണ്ടത്? കാവി സഹോദരങ്ങളെപ്പോലും സന്തോഷിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. കാവിവത്കരണം മോദി മുന്നോട്ടുനീങ്ങുമെന്നാണ് അവര്‍ കരുതിയത്. പക്ഷേ, പ്രതിപക്ഷത്തിന്‍െറ ഇടപെടല്‍ വഴി അതിനും കഴിയുന്നില്ല. ഭരണഘടന വിലങ്ങുതടിയാണ്. ഹിറ്റ്ലര്‍ ചെയ്തപോലെ അനായാസം ഭരണഘടന എടുത്തെറിയാനും മോദിക്ക് സാധിക്കില്ല. പൊതുജനങ്ങള്‍ അതീവ ജാഗ്രത തുടരേണ്ടതില്ല എന്നല്ല ഇതിനര്‍ഥം. സംഘ്പരിവാറിന്‍െറ അജണ്ടയും പരിപാടികളും അതേപടി നിലനില്‍ക്കുന്നു. ജനങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നത് മുതലാക്കി അജണ്ട മുന്നോട്ടു നീക്കാന്‍ അവര്‍ക്ക് അവസരം കൊടുത്തുകൂടാ.
18 രാജ്യങ്ങള്‍ പ്രധാനമന്ത്രിയായ ശേഷം മോദി സന്ദര്‍ശിച്ചുവത്രെ. യഥാര്‍ഥത്തില്‍ ഇന്ത്യ അങ്ങേയറ്റം കണക്കിലെടുക്കേണ്ട രണ്ട് രാജ്യങ്ങള്‍ പാകിസ്താനും ചൈനയുമാണ്. മോദി പാകിസ്താനില്‍ പോയിട്ടില്ളെന്ന് മാത്രമല്ല, പരമാബദ്ധങ്ങള്‍ കാട്ടി സമാധാന ചര്‍ച്ചകളുടെ വഴി മുടക്കുകയുമാണ് ചെയ്തത്. പാകിസ്താനികള്‍ക്ക് ഹുര്‍റിയത് നേതാക്കളെ കാണാന്‍ ആദ്യം അനുമതി നല്‍കിയത് മോദിയുടെ മുന്‍ഗാമി അടല്‍ബിഹാരി വാജ്പേയിയാണ്. അവര്‍ അക്കാലം തൊട്ടേ പാകിസ്താന്‍െറ നേതാക്കളെ കാണാറുണ്ട്. അതില്‍ അപകടമൊന്നുമില്ല. ഈ മനുഷ്യനാകട്ടെ, വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച നടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് അതിന്‍െറ പേരിലൊരു വിഷയമുണ്ടാക്കുകയാണ് ചെയ്തത്. പാകിസ്താന്‍ കുനിയാനൊന്നും പോവുന്നില്ല. മോദിക്കും വളയാന്‍ പറ്റില്ല. അതുകൊണ്ട് ഇനിയുള്ള നാലുകൊല്ലവും പാകിസ്താനുമായുള്ള ബന്ധത്തിന് പിന്നാമ്പുറ സ്ഥാനമാണ് ഉണ്ടാവുക. ഇതാണോ വിദേശത്ത് ഓടിനടന്ന് ഉണ്ടാക്കുന്ന നേട്ടം? ചൈനയുമായുള്ള ബന്ധത്തിന്‍െറ കാര്യമെടുക്കുക. എന്തോ വലുത് നടക്കാന്‍ പോവുന്നതിന്‍െറ പെരുമ്പറ മുഴക്കങ്ങളൊക്കെയുണ്ട്. പക്ഷേ, രാജീവ് ഗാന്ധി ’88ല്‍ ചൈനയില്‍ പോയതിന് തുല്യമായി, അല്ളെങ്കില്‍ പ്രണബ് മുഖര്‍ജി ’94ല്‍ അതിര്‍ത്തി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ നടത്തിയ സന്ദര്‍ശനത്തിന് തുല്യമായി എന്തെങ്കിലും നടക്കുന്നുണ്ടോ? വിദേശത്തുവെച്ചാകട്ടെ, ഇന്ത്യയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുന്നു. 10 വര്‍ഷം മുമ്പ് ഇന്ത്യക്കാരനെന്ന് പറയാന്‍ തനിക്ക് നാണം തോന്നിയിരുന്നെന്നും മറ്റുമാണ് വിളിച്ചുപറയുന്നത്. ഇയാള്‍ ഏതൊരു തരം ഇന്ത്യക്കാരനാണ്? ഇന്ത്യക്കാര്‍ക്ക് സ്വയം നാണക്കേട് തോന്നിയെങ്കില്‍, നമ്മള്‍ എങ്ങനെ സ്വാതന്ത്ര്യ സമരം നടത്തുമായിരുന്നു? സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ 60 വര്‍ഷം നാണംകെട്ട നിലയിലാണ് നമ്മള്‍ കഴിഞ്ഞതെന്നാണോ? എന്തൊരു വിഡ്ഢി വര്‍ത്തമാനമാണ് ഈ പ്രധാനമന്ത്രി പറയുന്നത്! ഞാന്‍ ഇത്രയും കടുത്ത വാക്കുപറയുന്നത്, മോദി കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്.
ബറാക് ഒബാമ ടൈം മാഗസിനില്‍ ചിലത് എഴുതിയതില്‍ ആവേശം കൊള്ളുകയാണ് മോദിയും ബി.ജെ.പിയും. നെഹ്റുവിനെക്കുറിച്ച് മുമ്പ് കെന്നഡി പറഞ്ഞതിനെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നുണ്ടോ? ബറാക് ഒബാമ ജി-20 ഉച്ചകോടിയില്‍ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് എത്രനല്ല വാക്കുകളാണ് പറഞ്ഞത്. മോദിയെക്കുറിച്ച് ഏതാനും വാചകമെഴുതാന്‍ ടൈം മാഗസിന്‍ പറഞ്ഞതനുസരിച്ച് ഒബാമ നടത്തിയ പ്രശംസയില്‍ ഞെളിയുന്നത് കുട്ടിത്തമാണ്. ഗുജറാത്തിന്‍െറ കൊലയാളിയാണെന്ന് ഒബാമ എഴുതുമോ? നല്ല വാക്കുമാത്രമാണ് ഉപയോഗിക്കുക. മോദി തിരിച്ചും അങ്ങനെ തന്നെ ചെയ്യും. ഇതൊക്കെ പരസ്പരം പുറംചൊറിയലാണ്. പരസ്പരം പുകഴ്ത്തുന്നത് രാഷ്ട്രീയ നേതാക്കളുടെ പതിവാണ്. അതുകണ്ട് താനൊരു വലിയ ലോകനേതാവാണെന്ന് ചിന്തിക്കുന്ന മോദിയെക്കുറിച്ച് നാണം തോന്നുന്നു. ‘മിസ്റ്റര്‍ പ്രസിഡന്‍റ്’ എന്ന് വിളിക്കേണ്ട അമേരിക്കന്‍ പ്രസിഡന്‍റിനെ ‘ബറാക്’ എന്ന് അഭിസംബോധന ചെയ്ത് അടുപ്പം കാണിക്കാന്‍ ശ്രമിക്കുന്നു. ഒബാമ എപ്പോഴെങ്കിലും തിരിച്ച് നരേന്ദ്ര എന്നോ നരേന്ദ്രഭായ് എന്നോ വിളിച്ചോ? അന്തസ്സ് സൂക്ഷിക്കുന്ന പ്രസിഡന്‍റാണ് ഒബാമ. ഉപചാരം അറിയാത്തയാളാണ് നമ്മുടെ പ്രധാനമന്ത്രി. അതാണ് തമ്മിലുള്ള വ്യത്യാസം. യഥാര്‍ഥത്തില്‍, മതേതര രാജ്യമെന്നതില്‍നിന്ന് കാവിരാജ്യമായി ഇന്ത്യ വഴുതിപ്പോകുന്നുവെന്ന ആശങ്കയാണ് ലോകരാജ്യങ്ങള്‍ക്കുള്ളത്. ഇന്ത്യയില്‍ വന്ന ഒബാമ തിരിച്ചുപോയത് മോദിയെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ ശേഷമാണ്.
മറ്റ് രാജ്യങ്ങള്‍ക്ക് പി.എം (പ്രൈം മിനിസ്റ്റര്‍) ആണുള്ളത്. നമുക്കുള്ളത് ഇ.എം (ഇവന്‍റ് മാനേജര്‍) ആണ്. ഒരു സുപ്രഭാതത്തില്‍ ചൂലെടുത്താല്‍ ഇന്ത്യ ക്ളീന്‍ ആയെന്നാണ് അദ്ദേഹം ധരിച്ചുപോയത്. അപക്വമായ വാക്കുകളാണ് അദ്ദേഹത്തിന്‍െറ ആയുധം. ഒരുവര്‍ഷമായപ്പോള്‍ മോദി കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ജനങ്ങള്‍ മടുക്കുന്നു. അതുകൊണ്ട് ഒരു കാര്യം ഉറപ്പിക്കാം. നരേന്ദ്ര മോദി ഇന്ത്യയുടെ ഒറ്റത്തവണ പ്രധാനമന്ത്രിയായിരിക്കും. മോദിതരംഗത്തിന്‍െറ പൊള്ളത്തരം പുറത്തുകൊണ്ടുവരാന്‍ മാസങ്ങള്‍ക്ക് മുമ്പേ ഡല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസരം നല്‍കിയിട്ടുണ്ട്. ഇനി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മറ്റൊരു വഴിത്തിരിവായി മാറും. 2004ല്‍ ചെയ്തപോലെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചുനിന്ന് വിശാല സഖ്യം രൂപപ്പെടുത്തേണ്ട ആവശ്യകത വരുംനാളുകളില്‍ ഉയര്‍ന്നുവരും. അച്ഛേ ദിന്‍ വമ്പന്‍ തമാശയായി മാറിക്കഴിഞ്ഞതിനൊപ്പം തെളിഞ്ഞുവരുന്ന ദേശീയ രാഷ്ട്രീയം അതാണ്. ഇന്ത്യ ഗുജറാത്തല്ല. അതുകൊണ്ട് ഇന്ത്യ ഒറ്റത്തവണ സഹിക്കേണ്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

കൂട്ടക്കുഴിമാടങ്ങളിലെ അഴുകിയ സത്യങ്ങള്‍

Posted: 25 May 2015 09:27 PM PDT

Image: 

ലോകത്തെ ഏറ്റവും ദുരിതംപിടിച്ച ജനതയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച മ്യാന്മറിലെ 13 ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരായ മൃഗീയ ചൂഷണത്തിന്‍െറ പുതിയ കഥയാണ് തായ്ലന്‍ഡിലും മലേഷ്യയിലും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടക്കുഴിമാടങ്ങളില്‍നിന്നു പുറത്തുവരുന്നത്. മലേഷ്യയുടെ വടക്ക് തായ്ലന്‍ഡിനോട് അതിര്‍ത്തിപങ്കിടുന്ന പെര്‍ലിസിലെ പെദാങ് ബെസാറിലാണ് 139 കുഴിമാടങ്ങള്‍ കണ്ടത്തെിയതെന്നും റോഹിങ്ക്യന്‍, ബംഗ്ളാ അഭയാര്‍ഥികളെ പണത്തിനുവേണ്ടി അയല്‍രാജ്യങ്ങളിലേക്ക് കടത്തുന്ന മനുഷ്യക്കടത്തുകാരുടെ ക്യാമ്പുകള്‍ക്ക് അനുബന്ധമായാണ് ഈ കുഴിമാടങ്ങളുള്ളതെന്നും മലേഷ്യ പറയുന്നു. രണ്ടാഴ്ച മുമ്പ് തായ്ലന്‍ഡില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മലേഷ്യയില്‍ അത്തരം സാധ്യതകളില്ളെന്ന് അടച്ചുനിഷേധിച്ച അധികൃതര്‍ കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി സ്ഥിരീകരിച്ചത്. ഇവിടെനിന്ന് കുഴിച്ചെടുത്ത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ച മലേഷ്യ ഇരകളുടെ വംശവും ദേശവും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. അതേസമയം, കുഴിച്ചെടുത്ത മൃതശരീരങ്ങളെല്ലാം റോഹിങ്ക്യകളും ബംഗ്ളാദേശികളുമായ അഭയാര്‍ഥികളുടേതാണെന്ന് ദേശീയ, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2012 ജൂണില്‍ പശ്ചിമ മ്യാന്മറിലെ റാഖിന്‍ ബുദ്ധിസ്റ്റുകള്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ ഭരണകൂടത്തിന്‍െറ ഒത്താശയോടെ അഴിച്ചുവിട്ട വംശഹത്യയെ തുടര്‍ന്ന് ഭവനരഹിതരായ രണ്ടു ലക്ഷത്തോളം പേര്‍ സമുദ്രതീരത്ത് കുടില്‍ കെട്ടി താമസിക്കുകയാണ്. സുരക്ഷിതത്വത്തിനെന്ന പേരില്‍ കാവല്‍നില്‍ക്കുന്ന മ്യാന്മര്‍ സൈന്യത്തിന്‍െറയും മനുഷ്യക്കടത്തു ചൂഷകരുടെയും നടുവില്‍ പെട്ടുപോയ ഹതഭാഗ്യരാണ് ഈ ആയിരങ്ങള്‍. ഇവര്‍ക്കു പുറമെനിന്ന് മനുഷ്യസ്നേഹികള്‍ സഹായമത്തെിക്കുന്നത് തടയുകയാണ് സൈന്യം മുഖ്യകര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണവും മരുന്നുപോലും ഈ അഭയാര്‍ഥികള്‍ക്ക് പരിമിതമായാണ് ലഭിക്കുന്നത്. ശുശ്രൂഷിക്കാവുന്ന രോഗങ്ങള്‍ക്കുപോലും പരിചരണം ലഭിക്കാതെ നൂറുകണക്കിനാളുകള്‍ ക്യാമ്പുകളില്‍ മരിച്ചുവീഴുന്നു. ഈ ദയനീയാവസ്ഥയില്‍ മടുത്ത് 2000 മൈല്‍ അകലെയുള്ള മലേഷ്യയിലേക്ക് ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വഴി നോക്കുകയാണ് പലരും. ഇങ്ങനെ രക്ഷാമാര്‍ഗം തേടിയത്തെുന്ന അഭയാര്‍ഥികള്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച മനുഷ്യക്കടത്തുകാരുടെ കൈകളില്‍ വീഴുകയാണ്. വന്‍ തുക നല്‍കി അക്കരെ കടത്താമെന്ന വാഗ്ദാനവുമായി എത്തുന്ന ഇവരുടെ ചതിയില്‍ കുടുങ്ങി പലരും മറുകര പറ്റാനാകാതെ മരണക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു. ഇനിയും കുറേ പേര്‍ അക്കരെക്കുള്ള ഊഴംകാത്ത് വൃത്തിഹീനമായ ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളി’ല്‍ അടച്ചിടപ്പെടുന്നു. ഇങ്ങനെയുള്ള 28 ക്യാമ്പുകള്‍ക്കരികെയാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയിരിക്കുന്നത്. ബംഗ്ളാദേശില്‍നിന്നും മ്യാന്മറില്‍നിന്നും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുന്ന അഭയാര്‍ഥികളെ പിടികൂടാനായി വന്‍ തോതിലുള്ള മനുഷ്യക്കടത്ത് സംഘങ്ങളാണ് മലേഷ്യ, തായ്ലന്‍ഡ് അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചകളില്‍ മാത്രം 3600 പേരെ സംഘം കടത്തിയിട്ടുണ്ടത്രേ. മലേഷ്യയും തായ്ലന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ ഈ അനധികൃത കടത്ത് എതിര്‍ക്കുന്നതിനാല്‍ നടുക്കടലില്‍ അഭയാര്‍ഥികള്‍ കുടുങ്ങുന്നതും കൂട്ടക്കുരുതിക്കിരയാകുന്നതും സാധാരണമാണ്. അതിനിടെയാണ് മനുഷ്യക്കടത്തുകാരുടെ താവളങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയിരിക്കുന്നത്. മനുഷ്യക്കടത്ത് എന്ന മഞ്ഞുമലയുടെ ചെറിയൊരു തുണ്ടു മാത്രമാണ് പെര്‍ലിസില്‍ വെളിപ്പെട്ടതെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ ഭീകരമാണെന്നും മേഖലയിലെ പൗരാവകാശ സംഘടനകള്‍ പറയുന്നു. ഈ ദുര്‍ഭാഗ്യ ജന്മങ്ങള്‍ക്കു വിലപറയാനും സ്വന്തമാക്കാനും വന്‍ വിപണികള്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മനുഷ്യക്കടത്തു നടക്കുന്നതെന്നും അതിനു പിറകിലെ കറുത്ത ശക്തികളെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണമാണ് നടക്കേണ്ടതെന്നും ഈ സംഘടനകള്‍ ആവശ്യപ്പെടുന്നു.
സൈനികജണ്ട വാഴുന്ന മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിന് പൗരത്വം നല്‍കാതെ ബഹിഷ്കരിച്ചു രാജ്യത്തിന്‍െറ പുറമ്പോക്കില്‍ നിര്‍ത്തിയിരിക്കുകയാണ്. പാര്‍ശ്വവത്കരണത്തിനുശേഷവും അവരെ രാജ്യത്തു നിലനിര്‍ത്തില്ളെന്ന വാശിയിലാണ് റാഖിന്‍ ബുദ്ധിസ്റ്റുകള്‍. അവരുടെ വംശഹത്യക്ക് ഭരണകൂടം കുടപിടിക്കുന്നു. ഇങ്ങനെ ആട്ടിയോടിക്കപ്പെടുന്ന ജനതയെ മനുഷ്യക്കടത്തുകാര്‍ പിടികൂടുന്നു. ഇവരുടെ സൈ്വരവിഹാരവും അതതു രാജ്യങ്ങളിലെ അധികൃതരുടെ മൗനത്തിന്‍െറ ബലത്തിലാണെന്നാണ് ഉയരുന്ന ആക്ഷേപം. അതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ കൂട്ടക്കുഴിമാടങ്ങളില്‍നിന്നു പുറത്തുവരുന്ന അഴുകിയ സത്യങ്ങള്‍. വര്‍ഷങ്ങളായി തുടരുന്ന റോഹിങ്ക്യന്‍ വംശഹത്യക്കോ ബംഗാളി ബഹിഷ്കരണത്തിനോ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നു കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. മൂവായിരത്തോളം അഭയാര്‍ഥികള്‍ ദുരന്തത്തില്‍നിന്നു നീന്തിയത്തെിയപ്പോള്‍ കൈപിടിച്ച ഫിലിപ്പീന്‍സും പിറകെയത്തെിയ തുര്‍ക്കിയുമാണ് അപവാദം. അതോടെ അപമാനശങ്കയാല്‍ മ്യാന്മര്‍ സൈനികജണ്ട നിലപാട് മയപ്പെടുത്തുന്ന പ്രഖ്യാപനം നടത്തി. എന്നാല്‍, ചെകുത്താന്മാര്‍ക്കും കടലിനും നടുവില്‍നിന്നു റോഹിങ്ക്യകള്‍ രക്ഷപ്പെടണമെങ്കില്‍ മേല്‍വിലാസം നല്‍കാതെ നാടുകടത്തപ്പെടുന്ന ഈ ഹതഭാഗ്യര്‍ക്ക് സ്വദേശത്തിന്‍െറ പടി തുറന്നുകൊടുക്കാന്‍ മ്യാന്മര്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കാനാവണം. എങ്കില്‍ മാത്രമേ പ്രതിസന്ധിക്കു ശാശ്വത പരിഹാരമാകുകയുള്ളൂ.

രണ്ടായിരത്തി പതിനാലാനന്തര ഇന്ത്യയില്‍ അപമാനിതരാവാന്‍ പത്തു കാരണങ്ങള്‍

Posted: 25 May 2015 01:04 PM PDT

Image: 

പാര്‍ലമെന്‍റിലത്തെിയാല്‍ ഗുജറാത്ത് എന്ന മഹാരാജ്യത്തെ മഹാ സംഭവങ്ങളെക്കുറിച്ചാണ് മഹാനുഭാവന്‍ പറയുക. അവിടെ പാദുഷാ ആയി വാഴുംകാലം ചെയ്ത വീരപരാക്രമങ്ങള്‍ ഇന്ത്യയിലും നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കും. ലോക്സഭയുടെ മുക്കാലേ മുണ്ടാണി വരുന്ന കാവി ഭാഗക്കാര്‍ മേശയില്‍ കൊട്ടിയും ഘോര മുദ്രാവാക്യം കൊണ്ടും ആഘോഷമാക്കും.

വിദേശത്തേക്ക് പറന്നാല്‍ ഗുജറാത്ത് ഒഴികെയുള്ള ഇന്ത്യ കഴിഞ്ഞ ആറു പതിറ്റാണ്ടായി അനുഭവിക്കുന്ന പട്ടിണിയെക്കുറിച്ചും പിന്നാക്കാവസ്ഥയെയും കുറിച്ചാണ് പറച്ചിലുകളെല്ലാം. താന്‍ അധികാരമേറും വരെ ഇന്ത്യക്കാരെന്ന് പറയാന്‍ ആളുകള്‍ ലജ്ജിച്ചിരുന്നു എന്ന അഹങ്കാരത്തിന്‍െറ മൂര്‍ത്ത വാക്യങ്ങള്‍ കൊണ്ട് ഇന്ത്യ എന്ന യാഥാര്‍ഥ്യത്തത്തെന്നെ നിഷേധിക്കും. എന്നാല്‍  തിരക്കുപിടിച്ച വിദേശ യാത്രകള്‍ നടത്തുകയോ  ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയോ ചെയ്യാതെ  പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന നേരത്ത് വഴിയില്‍ തടഞ്ഞുവെക്കപ്പെട്ടും, കടകളില്‍ വരി നിന്ന് തീപൊള്ളും വിലക്ക് അരിയും ബീഫും പച്ചക്കറികളും വാങ്ങിയും കൂടിയ നിരക്കില്‍ തീവണ്ടി ടിക്കറ്റെടുത്ത് യാത്ര ചെയ്തും  കഴിഞ്ഞ  365 ദിവസം ഈ രാജ്യത്തു ജീവിച്ച പൗരന്‍ എന്ന നിലയില്‍ കണ്ട/കേട്ടറിഞ്ഞ അപമാനകരമായ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

 2014ല്‍ അഭിമാനിക്കാന്‍ വക കാണുന്നവര്‍ ആദ്യം ചെയ്തത് ഒരു ചെറുപ്പക്കാരനെ തല തകര്‍ത്തു കൊല്ലുകയായിരുന്നു. പൂണെയിലെ മുഹ്സിന്‍ ശേഖ് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ. ആദ്യ വിക്കറ്റ് വീഴ്ത്തി എന്നാണ് അവര്‍ മുഴക്കിയ ആഹ്ളാദവാക്യം.  ഏറിന്‍െറ കൃത്യം പിഴച്ചതു മൂലം ബറോഡയിലും ത്രിലോക്പുരിയിലുമെല്ലാം ഒരുപാടു വിക്കറ്റുകള്‍ രക്ഷപ്പെട്ടു. അന്നേരം ഒരു ഗോവക്കാരന്‍ എഞ്ചിനീയറെയും മലയാളി യുവാവിനെയും ഒരുകൂട്ടം പോളിടെക്നിക് വിദ്യാര്‍ഥികളെയും പൊലീസ് വളഞ്ഞിട്ടു പിടിക്കുന്നുണ്ടായിരുന്നു. മോദി പ്രധാനമന്ത്രിയാകുന്നതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതും മാഗസിന്‍ ഇറക്കിയതുമാണ് അവര്‍ ചെയ്ത അപരാധം.

ആഗ്രയില്‍ പാട്ടപെറുക്കി ജീവിച്ചിരുന്ന പട്ടിണിപ്പാവങ്ങളെ ബി.പി.എല്‍ കാര്‍ഡും ആധാറും നല്‍കാമെന്ന് മോഹിപ്പിച്ച് മതംമാറ്റ ചടങ്ങിലേക്ക് ആട്ടിത്തെളിച്ചു.  മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢിലും രാജസ്ഥാനിലും മിഷനറിമാരെ ആട്ടിപ്പായിച്ചു. ക്രിസ്തുമസ് കാലത്ത് ചര്‍ച്ചുകളില്‍ നക്ഷത്രം തൂക്കുന്നതിനും സ്കൂളുകളില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ വരുന്നതിനും വിലക്കേര്‍പ്പെടുത്തി. അലീഗഢില്‍ ക്രിസ്തുമാസ് ദിനത്തില്‍ പരസ്യ മതപരിവര്‍ത്തന കണ്‍വെന്‍ഷന്‍ നടത്തി ദൈവങ്ങളുടെ ശക്തി പരീക്ഷിക്കുമെന്ന് ഭീഷണി മുഴക്കി. പിന്നെ കുറെ നാള്‍ക്കു ശേഷം ഇതേ അലീഗഢിനടുത്തൊരു ഗ്രാമത്തില്‍ ചുട്ടുരുകുന്ന ഉത്തരേന്ത്യന്‍ വേനലില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലവും നമസ്കരിക്കാന്‍ സൗകര്യവും നല്‍കിയ ആളെയുള്‍പ്പെടെ മതംമാറ്റ കേസില്‍ കുടുക്കി അറസ്റ്റു ചെയ്യാന്‍ ശ്രമം നടന്നു.

ഭരണകൂടത്തിന്‍െറ ജനവിരുദ്ധ നീക്കങ്ങളെ ചെറുക്കാന്‍ കാലമിത്രയും മുന്നില്‍ നിന്നിരുന്ന സന്നദ്ധ സംഘടനകള്‍ക്കുമേല്‍ ദേശദ്രോഹത്തിന്‍െറ ചാപ്പകുത്തി നിരീക്ഷണ വലയിലാക്കി. ബഹുരാഷ്ട്ര കമ്പനിയായ എസ്സാര്‍ ജനജീവിതം നരകതുല്യമാക്കി മഹാനില്‍ നടത്തുന്ന ഖനന അത്യാചാരങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍േററിയന്‍മാരെ ബോധവത്കരിക്കാനായി പുറപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക പ്രിയ പിള്ളയെ കൊടുകുറ്റവാളിയെന്നമട്ടില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്ക് നീതി തേടി കോടതി കയറിയ, മുഖ്യ സൂത്രധാരര്‍ ഇപ്പോഴും വിഹരിക്കുന്നുവെങ്കിലും കുറച്ചെങ്കിലും കൊലപാതകികളെ നിയമത്തിനു മുന്നില്‍ കണക്കു പറയിച്ച ടീസ്റ്റാ സെറ്റില്‍വാദിനെ കല്‍തുറങ്കിടലക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടന്നു. അതേ സമയം തന്നെ നിരപരാധികളെ അന്നത്തെ ‘ഗുജറാത്ത് മുഖ്യമന്ത്രിയെ’കൊല്ലാന്‍ വന്ന ഭീകരര്‍ എന്നാരോപിച്ച് നടുറോഡില്‍ വെടിവെച്ചു കൊന്ന കേസിലെ കുറ്റവാളികളെല്ലാം ‘അഭിമാനാര്‍ഹമായ’ ഭരണത്തിന്‍െറ തണലുപറ്റി ഒന്നൊന്നായി പുറത്തിറങ്ങി. ‘അഭിമാനി’ ഗുജറാത്ത് അഭ്യന്തര വകുപ്പ് കയ്യാളവെ കള്ളക്കേസില്‍ കുടുക്കി കല്‍തുറങ്കിലും കഴുമരച്ചോട്ടിലുമത്തെിച്ച കുറച്ചു മനുഷ്യരെ പതിനൊന്നാണ്ടുകള്‍ക്കൊടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നിരപരാധികളെന്നു കണ്ട് വിട്ടയച്ചിരുന്നു. തടവറക്കാലത്ത് ഇക്കൂട്ടത്തിലൊരാള്‍ എഴുതിയ ഓര്‍മപുസ്തകം പുറത്തിറക്കാന്‍ തുനിഞ്ഞപ്പോള്‍ അതേ ഗുജറാത്ത് പൊലീസ് വന്ന് തടസം നിന്നു.

അമ്മയുടെ ചിതക്ക് തീ കൊളുത്തിയതിന് ഛത്തിസ്ഗഢിലെ മൊഹ്ദാ ഗ്രാമത്തിലെ സര്‍പ്പഞ്ച് ഗീദാ പ്രഹ്ളാദ് ദുരഭിമാനക്കൊലക്കിരയായി.
രാഷ്ട്ര നായകന്‍ ഡോ. ബാബാസാഹേബ് അംബേദ്കറെ വാഴ്ത്തുന്ന ഗാനം റിംഗ്ടോണ്‍ ആക്കിയ മഹാപരാധത്തിന്‍െറ പേരില്‍ മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ സാഗര്‍ ഷെജ്വാള്‍ എന്ന ഇരുപത്തൊന്നു വയസുകാരനെ മേല്‍ജാതികോമരങ്ങള്‍ അടിച്ചു കൊന്നു. തിന്നുന്ന ഭക്ഷണം മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുമെന്നു വാദിക്കുന്ന, മാട്ടിറച്ചി നിരോധിച്ച നാട്ടില്‍ ഈ അക്രമിക്കൂട്ടം കഴിച്ചത് ചെന്നായയുടെ ഇറച്ചിയാവണം. രാജസ്ഥാനിലെ നാഗൗറില്‍ ഭൂമി തര്‍ക്കത്തിന്‍െറ മറവില്‍ മേല്‍ജാതിക്കാര്‍ കൊന്നുതള്ളിയത് മൂന്ന് ദലിതരെ. പോസ്റ്റുകളിലൊട്ടുക്കും ബി.ജെ.പി പതാക പാറിപ്പറക്കുന്ന രാജസ്ഥാനില്‍ ആ മനുഷ്യരുടെ മൃതദേഹം കിടന്നതിന് ഏറെ അകലെയല്ലാതൊരു മതിലില്‍ ഒരു വര്‍ഷം മുന്‍പ്  വരഞ്ഞുപോയ സബ് കാ സാഥ്, സബ് കാ വികാസ് എന്ന എന്ന മുദ്രാവാക്യം ഇപ്പോഴും മാഞ്ഞിട്ടില്ല.

ആന്ധ്ര-തെലങ്കാന ഭരണകൂടങ്ങള്‍   രാജ്യരക്ഷയുടെ പേരില്‍ നടത്തിയ ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ടത് 26 ജീവനുകള്‍. 20 ഗ്രാമീണരെ തട്ടിക്കൊണ്ടുവന്ന് കൂട്ടക്കശാപ്പു നടത്തി രക്തചന്ദന കൊള്ളക്കാരെന്ന് മുദ്രകുത്തി ആന്ധ്രാ പൊലീസ്. തെലുങ്കാനയില്‍ ആറു മുസ്ലിം യുവാക്കളെ കൊന്നു തള്ളി. പറഞ്ഞു പഴകിയ ഗുജറാത്ത്-ആന്ധ്രാ മോഡല്‍ തിരക്കഥ തന്നെ. ‘‘കോടതിയിലേക്കുപോകുമ്പോള്‍ പൊലീസിനെ വെടിവെച്ച്  ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ ഗത്യന്തരമില്ലാതെ വെടിവെക്കുകയായിരുന്നു’’. വിലങ്ങണിഞ്ഞ കൈകൊണ്ടിവരെങ്ങിനെ വെടിവെക്കാന്‍ ശ്രമിച്ചെന്നോ, എന്നിട്ട് പൊലീസേമാന്‍മാര്‍ക്കൊന്നും പരിക്കില്ലല്ളോ എന്നൊന്നും ചോദിക്കരുത്. രാജ്യസുരക്ഷയുടെ വിഷയമാണ്. ഏതാനും രക്തചന്ദന മുട്ടികളും പരന്നു കിടക്കുന്ന ഭൂപ്രദേശവുമല്ല ഏതോ മേധാവിയുടെ കാക്കിക്കുപ്പായത്തില്‍ പുത്തന്‍ മെഡലുകള്‍ ചേര്‍ക്കപ്പെടാനായി രക്തസാക്ഷികളായ ആ മനുഷ്യര്‍ കൂടി ചേര്‍ന്നതാണ് രാജ്യം എന്ന് നമ്മള്‍ ആരോടാണ് പറയുക? മൂന്നു കൂട്ടുകാര്‍ ഒന്നിച്ച് ജോലിക്ക് അപേക്ഷ അയക്കുന്നു. രണ്ടുപേര്‍ക്ക് അഭിമുഖത്തിനു ക്ഷണം. മൂന്നാമനു മറുപടി മുസ്ലിംകളെ ജോലിക്കെടുക്കില്ളെന്ന്. ഇത്തരം വിവേചനം പുലര്‍ത്തുന്ന കമ്പനിയില്‍ ജോലിക്കില്ളെന്നു പറഞ്ഞ കൂട്ടുകാരേ, നിങ്ങളിലൂടെ ഇന്ത്യ പുലരുക തന്നെ ചെയ്യും. പക്ഷെ, പരീക്ഷാ ഫലമാകട്ടെ, പള്ളിപ്പെരുന്നാളാവട്ടെ ഓരോ ഇലയനക്കത്തിനും ട്വീറ്റു വരുന്ന ആ ട്വിറ്റര്‍ അക്കൗണ്ടില്‍ ആവുന്നത്ര പരതി നോക്കി. മേല്‍കുറിച്ച ഒരു സംഭവത്തിനും ഒരു വരിപോലും പ്രതികരിച്ചു കണ്ടില്ല. എന്തിന്, സ്വന്തം വേതാളങ്ങളുടെ ആശീര്‍വാദത്തോടെ ചെയ്തു കൂട്ടുന്ന അരുതായ്മകള്‍ക്ക് ഒരു തുറിച്ചു നോട്ടം കൊണ്ടുപോലും തടയിട്ടില്ല നിങ്ങള്‍. 

കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ അപമാനം കൊണ്ട് തല താഴ്ന്നുപോകാന്‍ ഇതിലേറെ എന്തുണ്ട്?
 

കൊര്‍ദോവ മസ്ജിദ് കത്തീഡ്രലാക്കല്‍: വിവാദം കൊഴുക്കുന്നു

Posted: 25 May 2015 12:15 PM PDT

Image: 
Subtitle: 
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായും മസ്ജിദ് ഉടമസ്ഥാവകാശം മാറി

കൊര്‍ദോവ: സ്പെയിനിലെ ചരിത്രപ്രധാനമായ കൊര്‍ദോവ മസ്ജിദ് കത്തീഡ്രലാക്കി മാറ്റിയ സംഭവം കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും പ്രധാന വിഷയമായതോടെ വിവാദം കത്തുന്നു. ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന കേന്ദ്രത്തെ ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നതിനു പകരം സ്വഭാവം മാറ്റിയെടുത്ത് കത്തീഡ്രലാക്കിയത് ശരിയായില്ളെന്ന് പ്രദേശവാസികളും ടൂറിസ്റ്റുകളും ഒരുപോലെ പറയുന്നു. സ്പെയിനില്‍ ഇസ്ലാമിക ഭരണം നിലനിന്ന 785ലാണ് മസ്ജിദിന്‍െറ നിര്‍മാണം ആരംഭിക്കുന്നത്. വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയായ പള്ളി പിന്നീട് യൂറോപ്പിലെ അറിയപ്പെട്ട വൈജ്ഞാനിക ആസ്ഥാനമായി മാറി. കൊര്‍ദോവയുടെ ആധിപത്യം ക്രിസ്ത്യന്‍ ഭരണകൂടം തിരിച്ചുപിടിച്ച ശേഷം 1236ല്‍ മസ്ജിദിനു ചുറ്റും കത്തീഡ്രല്‍ പണിതപ്പോഴും പള്ളി അതേപടി നിലനിന്നു. കൊര്‍ദോവയിലെ ഇസ്ലാമിക ഭരണത്തിന്‍െറ ജീവിച്ചിരിക്കുന്ന സ്മാരകമെന്ന വിശേഷണത്തോടെ 1984ല്‍ യുനെസ്കോ പള്ളിക്ക് ലോക പൈതൃക പട്ടം നല്‍കി. 2010ലാണ് പേര് കൊര്‍ദോവ കത്തീഡ്രല്‍ എന്നു മാത്രമാക്കി മാറ്റിയത്. നാടിന്‍െറ ചരിത്രത്തെയാണ് അധികൃതര്‍ വികൃതമാക്കിയതെന്ന് പുതിയ നാമകരണത്തിനെതിരെ രംഗത്തുള്ള ലാ പ്ളാറ്റ്ഫോമ മെസ്കിറ്റ- കത്തീഡ്രല്‍ സംഘടന പറയുന്നു. മസ്ജിദിന്‍െറ ഉടമസ്ഥാവകാശം പ്രാദേശിക ഭരണകൂടത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് സംഘടനക്കു കീഴില്‍ നാലുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് അധികൃതര്‍ക്കു നല്‍കിയിര ുന്നു. മേയ് 24ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായും ഉടമസ്ഥാവകാശം മാറി. പ്രധാന സ്ഥാനാര്‍ഥികളൊക്കെയും മസ്ജിദ് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത് ശ്രദ്ധേയമായി.
അതിനിടെ, കഴിഞ്ഞ നവംബറില്‍ ഗൂഗ്ള്‍ മാപ്പിലും കൊര്‍ദോവ കത്തീഡ്രല്‍ എന്നു മാറ്റിയതും വിവാദമായിരുന്നു. ഇതുപിന്നീട് തിരുത്തി.

അല്ല, ഉസാമ മരിക്കേണ്ടവന്‍ തന്നെയല്ലായിരുന്നോ?

Posted: 25 May 2015 12:06 PM PDT

Image: 
Subtitle: 
ഉസാമ വിഷയത്തില്‍ സി.ഐ.എ ഇപ്പോഴും നിഗൂഢതകള്‍ തുടരുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ക്

കഴുത്തറുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി തുലനംചെയ്താല്‍ ഒരു പാവം വയോധികനായിരുന്നു ഉസാമ ബിന്‍ ലാദിനെന്നു തോന്നുന്നു. റമാദിയിലും പല്‍മീറയിലുമാണിപ്പോള്‍ കറുത്ത ബാനറുകളണിഞ്ഞ ഈ ആരാച്ചാര്‍മാരുടെ താണ്ഡവം. അതിനിടെയാണ്, ആ വയസ്സന്‍ ബിന്‍ലാദിന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് വലവീശിപ്പിടിക്കപ്പെട്ട് വീണ്ടുമത്തെുന്നത്. ഭാര്യയെ സ്നേഹിക്കുന്ന, തന്‍െറ അല്‍ഖാഇദ സാമ്രാജ്യം മകനു കൈമാറാന്‍ കൊതിക്കുന്ന, നോം ചോംസ്കിയെ -ഇംഗ്ളീഷ് വായിക്കാനറിയുമെങ്കില്‍- വായിക്കുന്ന ഒരാളായി.
സത്യത്തില്‍ നമുക്ക് ഇടപാട് നടത്താവുന്ന ഒരാളായിരുന്നിരിക്കണം, അദ്ദേഹം. ശത്രുക്കളെ നശിപ്പിക്കുന്നതില്‍ പരാജയമാകുമ്പോള്‍ നാം തിരയുന്ന ‘മിതവാദി’, ഈ ഐ.എസ് തീവ്രവാദികളുമായി ‘സംഭാഷണം’ തുടങ്ങുന്നതിനുള്ള മധ്യസ്ഥന്‍. പക്ഷേ, എഫ്.എല്‍.എന്‍ തീവ്രവാദികളുമായി സംഭാഷണം നടത്താന്‍ ഉപയോഗപ്പെടുത്താവുന്ന മധ്യവര്‍ത്തികളെ അന്ന് ഫ്രഞ്ചുകാര്‍ നേരത്തേ കൊലപ്പെടുത്തിക്കളഞ്ഞതുപോലെ ബിന്‍ലാദിനെയും നാം ഇല്ലാതാക്കിക്കളഞ്ഞു. ‘ആഗോള തിന്മയുടെ ഉറവിട’ത്തെ 2011ല്‍ നാമാവശേഷമാക്കിയതിനാല്‍ 2015ലെ ആഗോള തിന്മയുടെ സ്രോതസ്സുമായി ചര്‍ച്ചകള്‍ക്ക് നമ്മെ പ്രതിനിധാനംചെയ്യാന്‍ നമുക്ക് ആളില്ലാതായിരിക്കുന്നു.
പക്ഷേ, നാം വിഡ്ഢിയാക്കപ്പെടുകയായിരുന്നുവെന്നാണിപ്പോള്‍ സംശയം. ‘ആബട്ടാബാദിലെ വൃദ്ധന്‍െറ ചിന്തകളുടെയും കൃതികളുടെയും സമാഹാരം കഴിഞ്ഞ ദിവസം സി.ഐ.എ പുറത്തുവിട്ടിരുന്നു. ഏറെ മുമ്പാണ് യമനിലുള്ള മക്കളുമായി ബിന്‍ലാദിന്‍ നടത്തിയ സംഭാഷണങ്ങളുടെ രസകരവും ചിലയിടത്ത് മടുപ്പിക്കുന്നതുമായ ആദ്യ ഭാഗം പുറത്തുവന്നത്. ഇനിയുമുണ്ടാകുമോ ബിന്‍ലാദിന്‍ ജങ്ക് മെയിലുകളുടെ തുടര്‍ച്ച? അടുത്തിടെയാണ് ബിന്‍ലാദിന്‍ മിത്തിനെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സെയ്മര്‍ ഹെര്‍ഷ് നമുക്ക് സമര്‍പ്പിച്ചത്.
പാക് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വലയിലായിരുന്ന അദ്ദേഹത്തെ ആബട്ടാബാദിലെ അമേരിക്കന്‍ കൊലയാളികള്‍ ഛിന്നമാക്കിക്കളയുകയും ചില ഭാഗങ്ങള്‍ ഹിന്ദുകുഷ് പര്‍വതനിരകളില്‍ വിതറുകയുമായിരുന്നുവെന്ന് ഹെര്‍ഷ് വാദിക്കുന്നു. (അവശിഷ്ടങ്ങള്‍ കടലില്‍ ഒഴുക്കിയെന്ന വാദം ശുദ്ധ അസംബദ്ധമാണെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം).
എന്തുകൊണ്ടാണ് പുതിയ ബിന്‍ലാദിന്‍ വിഡിയോകള്‍ നിശ്ശബ്ദമായത്? മുമ്പെന്നപോലെ ഇത്തവണയും ചില വിവരങ്ങള്‍ മാത്രം സെന്‍സര്‍ ചെയ്യപ്പെട്ടത് എന്തുകൊണ്ടാവും -സി.ഐ.എ സംശോധന നടത്തിയെന്ന് ഒൗദ്യോഗിക ഭാഷ്യം?  ബിന്‍ലാദിനെ സെന്‍സര്‍ ചെയ്യണമെന്ന് സി.ഐ.എ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? ഒരാള്‍ പോലും ഇത് ചോദ്യംചെയ്യാത്തത് വിചിത്രംതന്നെ. ഒരു നിധികുംഭം കൈയിലത്തെിയിട്ടും മാധ്യമപ്രവര്‍ത്തകര്‍ വെറുതെ സമയംകളയുകയായിരുന്നോ, അറിയില്ല.
സി.ഐ.എക്കും ബിന്‍ലാദിനും അറിഞ്ഞിട്ടും നമുക്കു മാത്രം അറിയരുതാത്തത് എന്തായിരിക്കണം?
ബിന്‍ലാദിന്‍ കത്തുകളെക്കുറിച്ച് വേറെയും ചില സംശയങ്ങളുണ്ട്. ആരാണ് ഇതിന്‍െറ വിവര്‍ത്തകനെന്ന് എനിക്കറിയില്ല; സെന്‍സറിങ് ആര് നടത്തിയെന്നും. ചില ഭാഗങ്ങളുടെ ആധികാരികതയില്‍ ഒട്ടും സംശയമില്ല. പത്നി ഖൈരിയ സാബിറിന്- പിന്‍ഗാമിയാക്കാന്‍ ബിന്‍ലാദിന്‍ ഉദ്ദേശിച്ച ഹംസയുടെ മാതാവ്- അയച്ച കത്തില്‍ ‘രക്തസാക്ഷിത്വ’ത്തിനു ശേഷം പരലോകത്ത് ഒരിക്കലൂടെ സന്ധിക്കാന്‍ കൊതിയുണ്ടെന്ന് പറയുന്ന ഹൃദയാവര്‍ജകമായ ഒരു ഖണ്ഡികയുണ്ട്. പക്ഷേ, യു.എസ് ഡ്രോണുകളോടുള്ള ഭയം- മേഘാവൃതമായ ആകാശങ്ങള്‍ക്കു ചുവടെ നടക്കുക മാത്രമാണ് ഡ്രോണുകളില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന്‍െറ ഉപദേശം-, യഥാര്‍ഥ വിപ്ളവത്തിന് വിദ്യ അഭ്യസിക്കണമെന്ന പഴഞ്ചന്‍ ദര്‍ശനങ്ങള്‍, പശ്ചിമേഷ്യയിലെ പാവകളെയല്ല, യു.എസിനെയാണ് തനിക്ക് ആക്രമിക്കേണ്ടതെന്ന ദൃഢനിശ്ചയം തുടങ്ങിയവ സൂചിപ്പിക്കുന്നത് ആബട്ടാബാദിലെ രഹസ്യവാസം ഒരിക്കലും ഭീകരശൃംഖലയുടെ കണ്‍ട്രോള്‍ സെന്‍റര്‍ ആയിരുന്നില്ളെന്നാണ്.
അപ്പോള്‍ പിന്നെ എന്തുകൊണ്ടായിരിക്കണം, ഇവ കഷണം കഷണമായി, അംഗഭംഗം വരുത്തപ്പെട്ട് പുറത്തുവരുന്നത്? തീവ്രവാദ പോരാട്ട കേന്ദ്രം ബിന്‍ലാദിന്‍ സംഭാഷണങ്ങളുടെ 175 പേജ് പുറത്തുവിട്ട് മൂന്നു വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ പുതുതായി 103 കത്തുകളും റിപ്പോര്‍ട്ടുകളും വിഡിയോകളും പുറത്തുവരുന്നത്. ഉദാഹരണത്തിന്, യമനിലെ ഒരു അല്‍ഖാഇദ അംഗം എന്‍െറ ഒരു ലേഖനം അയക്കുന്നുണ്ട്- പാതി കൃത്യമായി ഇന്‍ഡിപെന്‍ഡന്‍റില്‍ വന്ന അതേപോലെ, മറ്റേ പാതി വികൃതമായും.
ആബട്ടാബാദില്‍നിന്ന് ഇനിയുമുണ്ട് പുറത്തുവരാന്‍ വിവരങ്ങളെന്നാണ് ഇപ്പോള്‍ പറയുന്നത്. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നയപരമായ ചിലതുണ്ട്. എന്നാല്‍, ബിന്‍ലാദിന്‍ രഹസ്യങ്ങളിലുമുണ്ടോ അങ്ങനെ വല്ലതും?
അവിടെ കണ്ടത്തെിയ അശ്ളീല ശേഖരങ്ങള്‍ നാലുവര്‍ഷമിരുന്ന് കണ്ട ശേഷം പുറത്തുവിടേണ്ടെന്ന് സി.ഐ.എ തീരുമാനിച്ചത്രെ. ഇരകളെ വാട്ടര്‍ബോഡിങ്ങിനിരയാക്കുകയും മലാശയത്തിലൂടെ ഭക്ഷണം തിരുകിക്കയറ്റുകയും ചെയ്തു ശീലമുള്ളവര്‍ ഇത്രയും സൂക്ഷ്മാലുക്കളാവുകയോ? അദ്ദേഹത്തിന്‍െറ വശമുണ്ടായിരുന്ന ഇംഗ്ളീഷ് പുസ്തകങ്ങളുടെ പട്ടികയുമുണ്ട്. പക്ഷേ, 1997ല്‍ ഞാന്‍ കാണുമ്പോള്‍ ഇംഗ്ളീഷില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ ബിന്‍ലാദിന് അറിയില്ലായിരുന്നു. അറബിക് പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നുവെന്നത് സത്യമാണ്. അവയില്‍ ഏതാണ് അമേരിക്കക്കാര്‍ കണ്ടത്?

കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്

പൊലീസിന്‍െറ ക്രൂരതയില്‍ കാഴ്ച നഷ്ടപ്പെട്ടു; വേദനയില്‍ നീറി ഹാമിദ് ബട്ട്

Posted: 25 May 2015 12:01 PM PDT

Image: 
Subtitle: 
കശ്മീര്‍ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശമുയരുന്നു

ശ്രീനഗര്‍: ഇനിയൊരിക്കലും പഴയതുപോലെ ലോകത്തെ കാണാനാവില്ളെന്ന വേദനയിലാണ് 16കാരനായ ഹാമിദ് നസീര്‍ ബട്ട്. കശ്മീര്‍ പൊലീസുകാരുടെ  പെല്ലറ്റ് ഗണ്ണില്‍നിന്നുള്ള വെടിയുണ്ടകള്‍ തുളഞ്ഞു കയറിയത് ഈ കൗമാരക്കാരന്‍െറ മുഖത്തും കണ്ണിലും മൂക്കിലുമായിരുന്നു.
വടക്കന്‍ കശ്മീരിലെ പല്‍ഹലന്‍ ഗ്രാമത്തില്‍ നടന്ന പ്രതിഷേധ  മാര്‍ച്ചിനിടെയായിരുന്നു പൊലീസിന്‍െറ വെടിയുണ്ടകള്‍ ഹാമിദ് ബട്ടിന്‍െറ വലതു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെടുത്തിയത്.
 അബോധാവസ്ഥയിലായ ഈ കൗമാരക്കാരനെ വീര്‍ത്ത മുഖവുമായി ചോരവാര്‍ന്ന നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.
   കശ്മീരില്‍ പ്രതിഷേധക്കാരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചാണ് നേരിടുന്നത്. ട്യൂഷനു പോവുകയായിരുന്ന ഹാമിദ് ബട്ടിന് നേരെയാണ് പൊലീസിന്‍െറ ക്രൂരത അരങ്ങേറിയതെന്ന്  അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ പറഞ്ഞു. സാധാരണ ബുള്ളറ്റുകളില്‍നിന്ന് വ്യത്യസ്തമായി വേഗതകുറഞ്ഞ ഇനം വെടിയുണ്ടകളാണ് പെല്ലറ്റുകള്‍. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാട് വെടിയുണ്ടകളാണ് പുറത്തേക്ക് വരുന്നത്. ഇത് പരിക്കേല്‍ക്കാന്‍ ഇടയാക്കുന്നു. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശമുയരുന്നുണ്ട്. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നും ഇത് നിയന്ത്രിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പെല്ലറ്റ് ഗണ്ണില്‍നിന്ന് വെടിയേറ്റ് പരിക്കേല്‍ക്കുന്ന കുട്ടികളെ  ചികിത്സക്കായി ഡല്‍ഹിയിലും ചണ്ഡിഗഢിലുമാണ് കൊണ്ടുപോകുന്നത്.
 

അഞ്ചാം കിരീടമുയര്‍ത്തി ചെല്‍സി

Posted: 25 May 2015 11:40 AM PDT

Image: 

ലണ്ടന്‍: അഞ്ചുവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഇംഗ്ളീഷ് ഫുട്ബാളിന്‍െറ കിരീടംവെച്ച രാജാക്കന്മാരായി അവരോധിക്കപ്പെട്ട സന്ധ്യയില്‍ ആഹ്ളാദവാനില്‍ പറന്നുനടക്കുകയായിരുന്നു നീലപ്പട. ഒരു ഇടവേളക്ക് ശേഷം തിരിച്ചത്തെി തന്‍െറ പ്രിയ ടീമിന് പ്രീമിയര്‍ ലീഗ് കിരീടവും സമ്മാനിച്ച് പടിയിറങ്ങിയ ദിദിയര്‍ ദ്രോഗ്ബയെന്ന അതികായനെ ചെല്‍സിയിലെ താരകങ്ങള്‍ നിലംതൊടീക്കാതെ ആഘോഷത്തില്‍ ആറാടിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കിരീടം തങ്ങള്‍ക്ക് സ്വന്തമായെന്ന് ഉറപ്പാക്കി അവസാന പോരാട്ടത്തിനിറങ്ങിയ ചെല്‍സി സണ്ടര്‍ലന്‍ഡിനെ 3^1 ന് മുട്ടുകുത്തിച്ച് സീസണിന് വീരോചിതമായി തിരശ്ശീലവീഴ്ത്തി. പിന്നീട് ആഘോഷം മാത്രമായിരുന്നു സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍. കിരീടവഴിയിലെ വലിയ ചാലക ശക്തിയായി വര്‍ത്തിച്ച ദ്രോഗ്ബയെ പ്രീമിയര്‍ ലീഗ് കിരീടത്തിന് മുകളിലെ ‘കിരീടം’ സ്വയം ജോസെ മൗറീന്യോയുടെ നേതൃത്വത്തില്‍ അണിയിച്ചതുള്‍പ്പെടെയുള്ള അവിസ്മരണീയ നിമിഷങ്ങള്‍ ആ സന്ധ്യയെ ധന്യമാക്കി.

കിരീടധാരണത്തിന് പിന്നാലെ പടിഞ്ഞാറന്‍ ലണ്ടന്‍ വീഥികളെ കുളിരണിയിച്ച വിക്ടറി പരേഡും ചേര്‍ത്ത് രാജകീയമായിരുന്നു ചെല്‍സിയുടെ ആഘോഷം. അവസാന മത്സരത്തിനിടയില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോള്‍ സഹതാരങ്ങള്‍ ചുമലിലേറ്റി യാത്രയയപ്പ് നല്‍കിയ ദ്രോഗ്ബക്ക് ആരാധകരോട് അടുത്തുനിന്ന് വിടചൊല്ലാനുള്ള അവസരവുമായി ടീം പരേഡ്. ഇംഗ്ളണ്ടിലെ ചാമ്പ്യന്‍ ടീമായതിന്‍െറ ആഹ്ളാദം പങ്കുവെക്കുന്ന പാട്ടും ആരാധകര്‍ക്കായി ദ്രോഗ്ബ പാടി. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദം ഓരോ വാക്കിലും നിറച്ചാണ് ക്യാപ്റ്റന്‍ ജോണ്‍ ടെറി ആരാധകരോട് സംസാരിച്ചത്. അടുത്ത വര്‍ഷവും വിക്ടറി പരേഡിന് എത്താന്‍ തയാറായിക്കൊള്ളാനാണ് മൗറീന്യോ ആരാധകരോട് ആഹ്വാനം ചെയ്തത്. ടീം വിടുന്ന ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കും വിടവാങ്ങല്‍ വാക്കുകള്‍കൊണ്ട് ആഘോഷത്തിന് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ സമ്മാനിച്ചു.

കള്ളപ്പണം: രണ്ട് ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിട്ടു

Posted: 25 May 2015 11:37 AM PDT

Image: 

ബാര്‍നെ: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യന്‍ വംശജരുടെ സ്ത്രീകളുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ടു. സ്നേഹ് ലത സാഹ്നെ, സംഗീത സാഹ്നെ എന്നിവരാണ് കള്ളപ്പണം നിക്ഷേപിച്ചത്. ഇവരുടെ മറ്റു വിവരങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാതിരിക്കണമെങ്കില്‍ 30 ദിവസത്തിനകം ഫെഡറല്‍ അഡ്മിനിസ്ട്രേറ്റിവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ബാങ്ക് ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കാരെ കൂടാതെ ബ്രിട്ടീഷ്, സ്പാനിഷ്, റഷ്യന്‍ പൗരന്മാരുടെ പേരുകളും ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, അമേരിക്കക്കാരുടെയും ഇസ്രയേലികളുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 40 ഓളം പേരുകളാണ് ഇത്തരത്തില്‍ ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍, മുന്‍ എംപി അനു ടണ്ഡന്‍, മഹാരാഷ്ര്ട മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നീലേഷ്, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത എന്നിവരും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ ചില കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ സ്വിസ് ബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
 

അമ്പരപ്പിച്ച് മുംബൈ..!

Posted: 25 May 2015 11:34 AM PDT

Image: 

മുംബൈ: ധോണിയെപ്പോലെ കൂളോ, കോഹ്ലിയെപ്പോലെ പരാക്രമമോ ഇല്ല. മാത്രമല്ല, ഒട്ടൊരു അലസനുമാണ്. പക്ഷേ, രണ്ടുപേരെയും കടത്തിവെട്ടി കപ്പില്‍ മുത്തമിടാന്‍ ഇക്കുറി രോഹിത് ശര്‍മക്ക് കഴിഞ്ഞത് വിമര്‍ശകരെയും ആരാധകരെയും തെല്ല് അമ്പരപ്പിച്ചുകൊണ്ടായിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ കളിച്ച ആദ്യത്തെ ആറ് മത്സരങ്ങളും എട്ട് നിലയില്‍ പൊട്ടിയ ടീം ഫൈനല്‍ റൗണ്ടില്‍പോലും എത്തില്ളെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ജേതാക്കളായി നീലപ്പട തലയുയര്‍ത്തി നില്‍ക്കുന്നത്. അവസാനത്തെ പത്ത് മത്സരങ്ങളില്‍ ഒന്നില്‍മാത്രം പരാജയപ്പെട്ട ടീം ആദ്യ ക്വാളിഫയറിലും ഫൈനലിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ അക്ഷരാര്‍ഥത്തില്‍ കശക്കിയെറിയുകയായിരുന്നു. രണ്ടാം വട്ടമാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടം നേടുന്നത്. രണ്ട് വട്ടവും ക്യാപ്റ്റനായിരുന്നത് രോഹിത് ശര്‍മ. 2013ല്‍ പാതിവഴിയില്‍ കളി നിര്‍ത്തിയ കപ്പിത്താന് പകരക്കാരനായി ടീമിന്‍െറ അമരമേന്തിയാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്‍െറ ക്യാപ്റ്റനായത്. സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലോക കപ്പിന് പിന്നാലെ ഐ.പി.എല്‍ കിരീടവും കാഴ്ചവെച്ച് വിടവാങ്ങാന്‍ അവസരമൊരുക്കിയ മത്സരമായിരുന്നു 2013ലേത്. ഫോം മോശമായ റിക്കി പോണ്ടിങ് ക്യാപ്റ്റന്‍സ്ഥാനവും കളിയും മതിയാക്കിയപ്പോള്‍ ആ പദവിയിലേക്ക് ആകസ്മികമായി കയറിവന്ന രോഹിത് താന്‍ യോഗ്യനാണെന്ന് തെളിയിക്കുകയായിരുന്നു.

ഇക്കുറി വീണ്ടും കപ്പ് നേടുമ്പോള്‍ മുംബൈയുടെ കോച്ചായി റിക്കി പോണ്ടിങ് ഉണ്ട്. ആദ്യത്തെ ആറ് കളികള്‍ തോറ്റപ്പോഴും തിരിച്ചുവരാന്‍ കഴിഞ്ഞത് പോണ്ടിങ്ങിന്‍െറ തന്ത്രങ്ങളിലൂടെയായിരുന്നുവെന്ന് രോഹിത് പറയുന്നു. പോണ്ടിങ്ങിന് പുറമേ, സചിന്‍ ടെണ്ടുല്‍ക്കറും അനില്‍ കുംബ്ളെയും ഉപദേഷ്ടാക്കളുടെ റോളിലും ജോണ്ടി റോഡ്സും ഷെയിന്‍ ബോണ്ടും റോബിന്‍ സിങ്ങും സഹകോച്ചുമാരുമായി നല്‍കിയ പിന്തുണയും മുംബൈക്ക് തിരിച്ചുവരാന്‍ കരുത്തായി. അണിയറയില്‍ ഇവര്‍ ഒരുക്കിയ തന്ത്രങ്ങളായിരുന്നു രണ്ടാം പകുതിയിലെ വഴിത്തിരിവിന് കാരണമായത്.

ആദ്യ പത്ത് മികച്ച റണ്‍വേട്ടക്കാരില്‍ ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സും രോഹിത് ശര്‍മയും ഇടംപിടിച്ചു. ബൗളിങ്ങിലും അവര്‍ മോശമായില്ല. ലസിത് മലിംഗ രണ്ടാമതും ഹര്‍ഭജന്‍ ആറാമതും മിച്ചല്‍ മക്ലനാഗന്‍ എട്ടാമനുമായ ബൗളിങ് നിര പലപ്പോഴും ബാറ്റിങ്ങിന്‍െറ പോരായ്മ പരിഹരിക്കുകയും എതിരാളികളെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്തു.

അതേസമയം രാജാക്കന്മാരെപോലെ ആയിരുന്നു ചെന്നൈയുടെ വരവ്. പോയന്‍റ് നിലയില്‍ മുമ്പനായി ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പ്ളേ ഓഫിലേക്ക് ആദ്യമത്തെിയത് ധോണിയുടെ മഞ്ഞപ്പടയായിരുന്നു. റണ്‍വേട്ടയില്‍ മുന്നില്‍നിന്ന് നയിച്ച ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് കളിക്കാന്‍ പോയതോടെ നടുവൊടിഞ്ഞപോലെയായി ചെന്നൈ. മക്കല്ലം ഫോമിലായാല്‍ ഏത് വമ്പന്‍ സ്കോറും അടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പകരം വന്ന മൈക്ക് ഹസിയാകട്ടെ വാര്‍ധക്യസഹജമായ പരാധീനതകളാല്‍ വട്ടംകറങ്ങി ടീമിന് ബാധ്യതയായി. ഫോമില്‍ കളിക്കുന്ന ഫാഫ് ഡുപ്ളസിസിനെ ഫൈനല്‍ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് കൊണ്ടുവന്നത് ‘ധോണി മാജിക്’ ആയതുമില്ല. ഏത് വമ്പന്‍ സ്കോറും അടിച്ചെടുക്കുന്ന ധോണിയുടെ ബാറ്റ് വേണ്ട രീതിയില്‍ പ്രയോജനപ്പെട്ടുമില്ല. റെയ്നയാകട്ടെ ശോഭിക്കാതെയും പോയി.

ആദ്യഘട്ടത്തില്‍ പിന്നില്‍നിന്ന മുംബൈ കുതിച്ചുകയറിയപ്പോള്‍ ആദ്യത്തെ കുതിപ്പിന്‍െറ കിതപ്പിലായിപ്പോയി ചെന്നൈ. ഇന്ത്യന്‍ ടീമിന് ധോണിക്ക് ശേഷം ആരെന്ന ചോദ്യത്തിനു സെലക്ടര്‍മാരുടെ കണ്ണില്‍പെടാവുന്ന ഉത്തരമായി ഈ ടൂര്‍ണമെന്‍േറാടെ രോഹിത് ശര്‍മ മാറിയിരിക്കുന്നു. ഏകദിനത്തില്‍ രണ്ട് ഡബ്ള്‍ സെഞ്ച്വറി എന്ന അപൂര്‍വ റെക്കോഡിന് ഉടമയായ ഏക കളിക്കാരനും രോഹിത് ആണ്.

കട്ടപ്പുറത്തായ താരങ്ങള്‍...

Posted: 25 May 2015 11:28 AM PDT

Image: 

കൊല്‍ക്കത്ത: ഒരു റണ്ണിന് 64,516 രൂപ. ഈ ഐ.പി.എല്‍ സീസണില്‍ യുവരാജ് സിങ് അടിച്ച ഒരു റണ്ണിന്‍െറ വിലയാണിത്. സീസണിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16 കോടിക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയ യുവരാജിന്‍െറ പ്രകടനം ശരാശരിക്ക് താഴെ ഒതുങ്ങിനിന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റാണിത്. 14 മത്സരങ്ങളില്‍നിന്ന് 248 റണ്‍സാണ് യുവരാജ് നേടിയത്. അതില്‍ ഒരു അര്‍ധസെഞ്ച്വറി മാത്രം.
പണ്ട് ഇന്ത്യന്‍ ടീമില്‍ കയറാന്‍ ഏക മാര്‍ഗം രഞ്ജി-ദുലീപ് ട്രോഫികളിലെ പ്രകടനമികവായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഐ.പി.എല്‍ കൂടി അതിനുള്ള അവസരമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ മടങ്ങിവരവ് കാത്ത് ഐ.പി.എല്ലില്‍ പോരാട്ടത്തിനിറങ്ങിയ പലരും ഇക്കുറി പച്ചതൊട്ടില്ല. യുവരാജില്‍നിന്ന് പ്രതീക്ഷിച്ചത് കിട്ടാതെ പോയി. ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്കുശേഷം കട്ടപ്പുറത്തായിപ്പോയ വീരേന്ദര്‍ സെവാഗാണ് ഇക്കുറി ദുരന്തമായി മാറിയത്. കഴിഞ്ഞ സീസണില്‍ സെഞ്ച്വറി അടിച്ച സെവാഗ് ഇക്കുറി എട്ട് മത്സരങ്ങളില്‍നിന്ന് ആകെ നേടിയത് 99 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 41.

ഗൗതം ഗംഭീര്‍ മോശമാക്കിയില്ളെങ്കിലും മടങ്ങിവരവിന് സഹായിക്കുന്ന പ്രകടനമായില്ല. കൊല്‍ക്കത്തക്കായി കൂടുതല്‍ റണ്‍ നേടിയതും ഗംഭീറായിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറി അടക്കം 13 കളികളില്‍നിന്നായി 327 റണ്‍സ്. പക്ഷേ, ഗംഭീറില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ റോബിന്‍ ഉത്തപ്പയും വമ്പന്‍ അടിക്കാരന്‍ യൂസുഫ് പത്താനും ഇന്ത്യന്‍ ടീമില്‍ കടക്കാന്‍ പറ്റിയ പ്രകടനക്കാരായില്ല. മലയാളികളുടെ പ്രതീക്ഷയായ സഞ്ജു വി. സാംസണും നിരാശപ്പെടുത്തി.

ബൗളിങ്ങില്‍ സഹീര്‍ഖാനും മികച്ച പ്രകടനം നടത്തി മടങ്ങിവരാമെന്ന് കരുതിയതാണെങ്കിലും രക്ഷപ്പെട്ടില്ല. അതേസമയം, അപ്രതീക്ഷിത പ്രകടനമികവോടെ ഹര്‍ഭജന്‍ സിങ് ടീമില്‍ തിരികെ കയറി. 15 കളികളില്‍നിന്ന് 18 വിക്കറ്റ് വീഴ്ത്തി മുംബൈ വിജയത്തില്‍ ചുക്കാന്‍പിടിച്ച ഹര്‍ഭജന്‍ 19 പന്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച്  ബാറ്റുകൊണ്ടും അതിശയിപ്പിച്ചു. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി എന്ന നേട്ടം കൊല്‍ക്കത്തയുടെ ആന്ദ്രേ റസലിനൊപ്പം പങ്കിട്ടു.

ടൂര്‍ണമെന്‍റ് അവസാന വട്ടത്തിലേക്ക് കടന്നപ്പോള്‍തന്നെ ഇന്ത്യന്‍ ടീമിലത്തൊനും ഭാജിക്ക് കഴിഞ്ഞു. രാജസ്ഥാന്‍െറ അജിന്‍ക്യ രഹാനെ മികവ് നിലനിര്‍ത്തി. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ശ്രേയസ് അയ്യരാണ് ഈ സീസണിലെ കണ്ടത്തെല്‍.
14 മത്സരങ്ങളില്‍നിന്ന് 439 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ് എമര്‍ജിങ് പ്ളയര്‍ പുരസ്കാരവും നേടി. 23 വിക്കറ്റ് വീഴ്ത്തിയ ബാംഗ്ളൂരിന്‍െറ യുസ്വേന്ദ്ര ചാഹലും പ്രതീക്ഷയേകുന്ന ലെഗ് സ്പിന്നറാണ്.

ആസ്ട്രേലിയന്‍ ഓപണ്‍: കിരീടം നിലനിര്‍ത്താനൊരുങ്ങി സൈന

Posted: 25 May 2015 11:22 AM PDT

Image: 

സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്താന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്വാള്‍ ഒരുങ്ങുന്നു. യോഗ്യതാ മത്സരങ്ങളോടുകൂടി ചൊവ്വാഴ്ച ടൂര്‍ണമെന്‍റിന് തുടക്കമാകും. കഴിഞ്ഞവര്‍ഷം കിരീടമില്ലാതെ നീണ്ട 20 മാസങ്ങളുടെ താഴ്ചക്കുശേഷം, ഇവിടെ സ്പെയിനിന്‍െറ കരോളിന മരിനെ തോല്‍പിച്ച് കിരീടം ചൂടിയാണ് സൈന ഫോമിലേക്ക് തിരിച്ചത്തെിയത്. എന്നാല്‍, ഈ വര്‍ഷം മികച്ച ഫോമിലുള്ള ഇന്ത്യന്‍താരം ഇന്ത്യന്‍ സൂപ്പര്‍ സീരീസ്, സെയ്ദ് മോദി ഗ്രാന്‍പ്രീ എന്നിവിടങ്ങളില്‍ കിരീടവും ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് കുതിച്ചതിന്‍െറ മികവിലാണ്.

നല്ല ദിനം വന്നു; മോശം ദിനം അഴിമതിക്കാര്‍ക്ക് മാത്രം ^മോദി

Posted: 25 May 2015 11:21 AM PDT

Image: 
Subtitle: 
മോദി സര്‍ക്കാറിന് ഒരു വയസ്സ്; ആഘോഷം തുടങ്ങി, നേട്ടം വിവരിക്കാന്‍ ഒരാഴ്ച രാജ്യമെങ്ങും ബി.ജെ.പി റാലികള്‍

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി.  രാജ്യത്ത് എല്ലാവര്‍ക്കും ന ല്ലദിനങ്ങള്‍ വന്നുകഴിഞ്ഞുവെന്നും 60 വര്‍ഷം നാട് കട്ടുമുടിച്ചവര്‍ക്ക് മാത്രമാണ്  അത് മോശമായി തോന്നുന്നതെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യു.പിയിലെ മഥുരയില്‍ സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ജന്മഗ്രാമത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ ഏറെയും കര്‍ഷകവിരുദ്ധ, കോര്‍പറേറ്റ് ചങ്ങാത്ത സര്‍ക്കാറെന്ന പ്രതിപക്ഷ ആക്ഷേപത്തിനുള്ള മറുപടിയായിരുന്നു.

മുന്‍സര്‍ക്കാറിനെ കടന്നാക്രമിച്ച മോദി  പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെന്ന വാഗ്ദാനം ഒരു വര്‍ഷത്തിനകം പാലിച്ചുവെന്ന്  പ്രധാനമന്ത്രി അവകാശപ്പെട്ടു. യു.പി.എ അധികാരത്തില്‍  തുടര്‍ന്നിരുന്നുവെങ്കില്‍ അവസ്ഥ മറ്റൊന്നാകുമായിരുന്നു. ഒരു വര്‍ഷംകൊണ്ട് രാജ്യം ഒട്ടേറെ മാറി. മാറ്റം കൊണ്ടുവന്നത് ഞാനല്ല. ബി.ജെ.പിക്ക് അധികാരം നല്‍കിയ ജനങ്ങളാണ്. വര്‍ഷം 12 രൂപക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. അടല്‍ പെന്‍ഷന്‍ യോജന വഴി എല്ലാവിഭാഗം ആളുകള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കി. വിലക്കയറ്റം പരിഹരിച്ചു. നാണയപ്പെരുപ്പം കുറച്ചു.  

ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങി. സ്വച്ച് ഭാരത് അഭിയാന്‍ വഴി പാവപ്പെട്ടവരുടെ ജീവിതത്തിന് പുതിയ നിറം നല്‍കി. എല്ലാ വീടുകള്‍ക്കും ശൗചാലയത്തിനുള്ള പദ്ധതി തുടങ്ങി. 2022 ആകുമ്പോഴേക്കും വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കും.  തൊഴിലാളികളുടെ പി.എഫ് തുക നഷ്ടമാകാതിരിക്കാന്‍ സവിശേഷ പി.എഫ് നമ്പര്‍ സംവിധാനം കൊണ്ടുവന്നു.

പൗരന്മാരെ വിശ്വാസത്തിലെടുത്ത്  സര്‍ട്ടിഫിക്കറ്റുകള്‍ സ്വയംസാക്ഷ്യപ്പെടുത്താന്‍ അനുവാദം നല്‍കി. ഡല്‍ഹിയില്‍നിന്ന് നല്‍കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയാണ്. ഡല്‍ഹിയില്‍ നിന്ന് അധികാരത്തിന്‍െറ ഇടനിലക്കാരെ ഇല്ലാതാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു അഴിമതിക്കേസ്പോലും ഉണ്ടായില്ല. ഇത്രയൂം കാലം കട്ടുമുടിച്ചവര്‍ക്ക് നല്ലദിനം ഉറപ്പുനല്‍കുന്നില്ല. ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. ഗാന്ധിജി, രാം മനോഹര്‍ ലോഹ്യ, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരാണ് 100 വര്‍ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ ചിന്തയെയും സ്വാധീനിച്ചവരെന്നും മോദി തുടര്‍ന്നു.  കേന്ദ്രസര്‍ക്കാറിന്‍െറ വാര്‍ഷികം പ്രമാണിച്ച് മേയ് 31നിടക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 200 വന്‍ റാലികളും 5000 പൊതുയോഗങ്ങളും നടക്കും. സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാര്‍ മോദി സര്‍ക്കാറിന്‍െറ നേട്ടം വിവരിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍  200 വാര്‍ത്താ സമ്മേളനങ്ങളാണ് വിളിച്ചിട്ടുള്ളത്.
 പ്രകാശ് ജാവ്ദേക്കര്‍, രാജീവ് പ്രതാപ് റൂഡി, സദാനന്ദ  ഗൗഡ എന്നിവരാണ് ഒന്നാം വാര്‍ഷിക പ്രചാരണത്തിന്  കേരളത്തിലത്തെുന്ന മന്ത്രിമാര്‍. സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ വിശദീകരിച്ച് വാര്‍ത്താവിതരണ മന്ത്രാലയം പ്രത്യേകം വിഡിയോ സന്ദേശം തയാറാക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ 340 വാനുകളിലൂടെ ഇവ രാജ്യത്തെ 5000 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
 

ഫ്രഞ്ച് ഓപണ്‍; ഷറപ്പോവ, നിഷികോരി, ബര്‍ഡിച് മുന്നോട്ട്

Posted: 25 May 2015 11:17 AM PDT

Image: 
Subtitle: 
എസ്തോണിയയുടെ കയിയ കനേപിയെ നേരിട്ടുള്ള സെറ്റിനാണ് (6^2, 6^4) ഷറപ്പോവ തോല്‍പിച്ചത്

പാരിസ്: വനിത സിംഗ്ള്‍സ് നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ അനായാസ ജയവുമായി ഫ്രഞ്ച് ഓപണ്‍ ടെന്നിസിന് തുടക്കം കുറിച്ചു. എസ്തോണിയയുടെ കയിയ കനേപിയെ നേരിട്ടുള്ള സെറ്റുകളില്‍  6^2, 6^4ന് മറികടന്നാണ് രണ്ടാം സീഡ് താരം കുതിച്ചത്.
ഫ്രഞ്ചുകാരനായ ഗേല്‍ മോണ്‍ഫില്‍സും രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചു. നാട്ടുകാരന്‍ കൂടിയായ എഡൗഡ് റോജര്‍ വാസെലിനെ നാലു റൗണ്ട് നീണ്ട കടുത്തപോരാട്ടത്തിലാണ് മോണ്‍ഫില്‍സ് മറികടന്നത്. സ്കോര്‍: 6^2, 6^7, 6^1, 7^5.

ആദ്യ റൗണ്ടിന്‍െറ കടമ്പ കടന്ന് ജപ്പാന്‍താരം കി നിഷികോരിയും  തോമസ് ബര്‍ഡിച്ചും ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്‍െറ പുരുഷ സിംഗ്ള്‍സില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം പോള്‍ ഹെന്‍റി മാത്യുവിനെ 6^3, 7^5, 6^1ന് തോല്‍പിച്ചാണ് നിഷികോരി മുന്നേറിയത്. 6^0, 7^5, 6^3ന് ജപ്പാന്‍െറ യോഷിഹിതോ നിഷിയോകയെ മുട്ടുകുത്തിച്ചാണ് നാലാം സീഡായ ചെക് താരം ബെര്‍ഡിച് രണ്ടാം റൗണ്ടിലത്തെിയത്. ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൗണ്ടിലത്തെിയിട്ടുണ്ട്. സ്വീഡിഷ് താരം ക്രിസ്റ്റ്യന്‍ ലിന്‍ഡെലിനെ 6^1, 6^2, 6^2ന് തോല്‍പിച്ചാണ് ഫ്രഞ്ച് താരം മുന്നേറിയത്. നെതര്‍ലന്‍ഡ്സിന്‍െറ ഇഗോര്‍ സിസ്ലിങ്ങിനെതിരെ 6^4, 6^4, 7^6ന്‍െറ ഒന്നാം റൗണ്ട് ജയം സ്വന്തമാക്കി ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസും രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചു.

വനിതാ സിംഗ്ള്‍സില്‍ ഏഴാം സീഡ് അന ഇവാനോവിച് മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 4^6, 6^2, 6^2ന് ജയം പിടിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കസാഖ്സ്താന്‍െറ യരോസ്ളാവ ഷ്വെഡോവയാണ് സെര്‍ബിയന്‍ താരത്തിന് മുന്നില്‍ തോറ്റത്. ബെലറൂസിന്‍െറ വിക്ടോറിയ അസരങ്ക രണ്ടാം റൗണ്ടിലത്തെി. 6^2, 6^1 സ്കോറിന് സ്പാനിഷ് താരം മരിയ ടോറോ ഫ്ളോറിനെയാണ് അസരങ്ക തോല്‍പിച്ചത്. അതേസമയം, പോളണ്ടിന്‍െറ 14ാം സീഡ് അഗ്നിയേസ്ക റഡവാന്‍സ്കയെ അട്ടിമറിച്ച് ജര്‍മനിയുടെ അനിക ബെക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6^2, 3^6, 6^1നാണ് ബെക്ക് ജയംപിടിച്ചത്.

ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്‍െറയും വധശിക്ഷ തടഞ്ഞു

Posted: 25 May 2015 10:47 AM PDT

Image: 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ 10 വയസ്സുകാരനുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെയും കാമുകന്‍െറയും വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ച ജസ്റ്റിസുമാരായ എ.കെ. സിക്രി, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് മേയ് 27ന് പരിഗണിക്കാനായി മാറ്റി. ശബ്നം, കാമുകന്‍ സലിം എന്നിവരുടെ വധശിക്ഷയാണ് താല്‍ക്കാലികമായി തടഞ്ഞത്. അന്തിമതീരുമാനം എടുക്കുംമുമ്പ് കേസ് പരിഗണിക്കണമെന്ന ശബ്നത്തിന്‍െറ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിന്‍െറ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇരുവരുടെയും വിവാഹത്തെ എതിര്‍ത്ത ശബ്നത്തിന്‍െറ കുടുംബാംഗങ്ങളെ മുഴുവന്‍ പാലില്‍ മയക്കുമരുന്ന് ചേര്‍ത്തുനല്‍കിയശേഷം ഇരുവരും ചേര്‍ന്ന് കൊല്ലുകയായിരുന്നെന്നാണ് കേസ്.
വീട്ടില്‍ അതിക്രമിച്ചുകയറിയവരാണ് ഇത് ചെയ്തതെന്നായിരുന്നു ശബ്നം പൊലീസിനോട് പറഞ്ഞിരുന്നത്. അന്വേഷണത്തില്‍ 10 വയസ്സുകാരനെ കൊലപ്പെടുത്തിയത് ശബ്നം തന്നെയാണെന്ന് പൊലീസ് കണ്ടത്തെി. 2008ലായിരുന്നു സംഭവം. 2010ല്‍ സെഷന്‍ കോടതി വിധിച്ച വധശിക്ഷ 2013ല്‍ അലഹബാദ് ഹൈകോടതി ശരിവെച്ചിരുന്നു. മേയ് ഒന്നിന് സുപ്രീകോടതിയും വധശിക്ഷ ശരിവെച്ച് അപ്പീല്‍ തള്ളിയിരുന്നു. ശിക്ഷ നടപ്പാക്കാന്‍ മേയ് 21ന് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
 

മുംബൈ ചാമ്പ്യന്‍സ്

Posted: 25 May 2015 10:40 AM PDT

Image: 
Subtitle: 
സിമ്മണ്‍സിനും രോഹിതിനും അര്‍ധശതകം

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ഇത്തവണയും രോഹിത് ശര്‍മയെയും മുംബൈ ഇന്ത്യന്‍സിനെയും കൈവിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം പതിപ്പിന്‍െറ രാജാക്കന്മാരായി മുംബൈ തന്നെ കളം വാണു. ഇന്നലെ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 41 റണ്‍സിന് തോല്‍പിച്ച മുംബൈ തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തി. 2013 ഇതേ ഗ്രൗണ്ടില്‍ നടന്ന ഫൈനലിന്‍െറ തനിയാവര്‍ത്തനമായി ഫലം. ചെന്നൈക്കും കൊല്‍ക്കത്തക്കും ശേഷം രണ്ടുതവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. കഴിഞ്ഞ നാലു സീസണുകളിലും ആദ്യ റൗണ്ടില്‍ രണ്ടാമതത്തെിയ ടീം ഒടുവില്‍ കിരീടം ചൂടിയ പതിവിന് ഇത്തവണയും മാറ്റം വന്നില്ല.

മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടിന് 161 വരെ എത്താനെ കഴിഞ്ഞുള്ളു. ഓപണര്‍ ഡ്വെ്ന്‍ സ്മിത്ത് അര്‍ധശതകവുമായി (57) ശ്രമം നടത്തിയെങ്കിലും പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. സുരേഷ് റെയ്ന (28), ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (18), രവീന്ദ്ര ജദേജ (11*), മൊഹിത് ശര്‍മ (21*) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. മിച്ചല്‍ മക്ക്ളെനാഗന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ലസിത് മലിംഗ, ഹര്‍ഭജന്‍ സിങ്, എന്നിവര്‍  രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത മുംബൈ ഓപണിങ്ങില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങിവെച്ച തകര്‍പ്പനടി ഏഴാമനായത്തെിയ ഹര്‍ഭജന്‍ സിങ് വരെ വരെ തുടര്‍ന്നതോടെയാണ് സ്കോര്‍ കുതിച്ചുയര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും  കീറോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായുഡുവും വെടിക്കെട്ടുവീരന്മാരായി. ഇടക്ക് കാലിടറിയത് ഓപണര്‍ പാര്‍ഥിവ് പട്ടേലിനും ആറാമന്‍ ഹാര്‍ദിക് പാണ്ഡ്യക്കും മാത്രം. അഞ്ച് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായപ്പോള്‍ സിമ്മണ്‍സും രോഹിതും അര്‍ധശതകങ്ങളിലേക്ക് പന്തടിച്ചുയര്‍ത്തി.

ടോസ് തുണച്ചത് മുതല്‍ അഞ്ചാം പന്ത് വരെ ഭാഗ്യം ചെന്നൈ പടക്കൊപ്പമായിരുന്നു. അഞ്ചാം പന്തില്‍ പാര്‍ഥിവിനെ  പൂജ്യനാക്കി റണ്ണൗട്ടാക്കി സ്വയം തെരഞ്ഞെടുത്ത ഫീല്‍ഡിങ്ങിന് മികച്ച തുടക്കം നല്‍കിയ ചെന്നൈക്ക് പിന്നീടങ്ങോട്ട് പിടിവിടുന്ന കാഴ്ചയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍. മുംബൈയെ ബാറ്റിങ്ങിനയക്കാനുള്ള തീരുമാനത്തിന് പ്രതിഫലമെന്നോണം പിന്നീടങ്ങോട്ട് അവര്‍ അടി വാങ്ങിക്കൂട്ടി.
സിമ്മണ്‍സായിരുന്നു ശിക്ഷിക്കുന്നതില്‍ മുന്നില്‍. 5.1 ഓവറില്‍ മുംബൈ 50 കടന്നു. പിന്നാലെ 35 പന്തില്‍ സിമ്മണ്‍സിന്‍െറ അര്‍ധശതകമത്തെി. സിമ്മണ്‍സിന് മികച്ച കൂട്ടായി രോഹിത് തന്‍െറ പ്രിയ ഗ്രൗണ്ടില്‍ റണ്ണടിച്ചുകൂട്ടിയതോടെ 10.1 ഓവറില്‍ മുംബൈ സ്കോര്‍ 100ലേക്ക് കുതിച്ചത്തെി.  25 പന്തില്‍ അര്‍ധശതകം തികച്ചതിന് പിന്നാലെ രോഹിതിനെ തന്‍െറ ആദ്യ ഓവറില്‍തന്നെ  മടക്കിയ ഡ്വെ്ന്‍ ബ്രാവോ ചെന്നൈക്ക് താല്‍ക്കാലിക ആശ്വാസം കൊണ്ടുവന്നു. ആറു ഫോറും രണ്ട് സിക്സും പറത്തിയാണ് മുംബൈ നായകന്‍ 50 റണ്‍സെടുത്തത്. 12ാം ഓവറിന്‍െറ അവസാന പന്തില്‍ 119 റണ്‍സിന്‍െറ കൂട്ടുകെട്ട് പിരിഞ്ഞതോടെ താളം നഷ്ടമായ സിമ്മണ്‍സ് അടുത്ത ഓവറിലെ ആദ്യ പന്തില്‍ തിരിച്ചുകയറി. 45 പന്തില്‍ 68 റണ്‍സായിരുന്നു സിമ്മണ്‍സിന്‍െറ സമ്പാദ്യം.

എട്ട് ഫോറും മൂന്നു സിക്സും താരം പറത്തി. തുടര്‍ന്ന്, കീറോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായുഡുവും മുംബൈയെ തിരിച്ചത്തെിച്ചു. തന്‍െറ അവസാന ഓവര്‍ എറിയാനത്തെിയ ചെന്നൈ സ്റ്റാര്‍ ബൗളര്‍ ആശിഷ് നെഹ്റയെ കണക്കിന് ശിക്ഷിച്ചു. 23 റണ്‍സ് പിറന്ന ആ ഓവറിലൂടെ മുംബൈ സ്കോര്‍ 170ന് മുകളിലത്തെി. ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ട് കൊടുത്തതിനുശേഷമാണ് കാര്യങ്ങള്‍ നെഹ്റയുടെ കൈവിട്ടുപോയത്. 200 മുകളിലേക്ക് ലക്ഷ്യമിട്ട് കുതിച്ച സഖ്യം 19ാം ഓവറിലെ അഞ്ചാം പന്തില്‍ മോഹിത് ശര്‍മക്കും സുരേഷ് റെയ്നയുടെ ക്യാച്ചിങ് പാടവത്തിനും മുന്നില്‍ മുട്ടുകുത്തി. 18 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്സും അടിച്ച് 36 റണ്‍സെടുത്ത പൊള്ളാര്‍ഡ് മടങ്ങി. ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്‍ എടുക്കുന്നതിനുമുമ്പ് ഹാര്‍ദികിനെയും തകര്‍പ്പന്‍ ഒരു ശ്രമത്തിലൂടെ റെയ്ന പിടികൂടി.

 

യുവന്‍റസ് ഒരു പ്രതീക്ഷ കൂടിയാണ്

Posted: 25 May 2015 09:49 AM PDT

Image: 

മുന്‍ മിലാന്‍ താരം ആന്ദ്രെ നെസ്റ്റ കൊച്ചിയില്‍ കളിക്കാനെത്തിയപ്പോള്‍ ഫോര്‍സാ മിലാന്‍ എന്ന പോസ്റ്ററുമായി ഏതാനും ചെറുപ്പക്കാര്‍ കൊച്ചിയിലുണ്ടായിരുന്നു. അന്നവരുടെ ഫോട്ടോ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചിരുന്നു. ഇന്നും പല നവമാധ്യമങ്ങളിലും സ്പാനിഷ്^ഇംഗ്ളീഷ് ടീമുകളുടെ കൂട്ടയിടിക്കിടെ നിശബ്ദത പാലിക്കുന്ന ഇന്‍റര്‍ മിലാന്‍, എ .സി മിലാന്‍ തുടങ്ങിയ ഇറ്റാലിയന്‍ ടീമുകളുടെ ആരാധകരെ കാണാം.
 
പറഞ്ഞു വരുന്നത് ഇതാണ്. തൊണ്ണൂറുകളില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ലീഗ് ആയിരുന്നു സീരീ എ . 89 മുതല്‍ 98 വരെ ഒരു വര്‍ഷമൊഴികെ എല്ലാ വര്‍ഷങ്ങളിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒരു ടീമെങ്കിലും ഇറ്റലിയില്‍ നിന്നുള്ളതായിരുന്നു. നാല് തവണ ജേതാക്കളായതും അവരായിരുന്നു. മറഡോണ, മിഷേല്‍ പ്ളാറ്റിനി, റെയ്കാര്‍ഡ്, വാന്‍ ബാസ്റ്റന്‍, ബാജിയോ, സിദാന്‍, മാല്‍ദീനി, സനെറ്റി, കഫു, ബാറ്റിസ്റ്റ്യുട്ട, റൊണാള്‍ഡോ, ഇന്‍സാഘി, നെസ്റ്റ, ക്രെസ്പോ, നെദ് വേദ്, ദെല്‍ പിയാറോ തുടങ്ങിയ കാലഘട്ടത്തിന്‍െറ അത്ഭുതങ്ങളായ ഒട്ടുമിക്ക താരങ്ങളും പിറവി കൊണ്ടത് ഇറ്റലിയില്‍ നിന്നായിരുന്നു. പത്ത് ബാലന്‍ ഡി ഓറില്‍ ആറും പോയത് ഇറ്റലിയിലേക്കായിരുന്നു. ട്രാന്‍സ്ഫര്‍ മാര്‍കറ്റുകളില്‍ മുന്‍തൂക്കവും ഇറ്റാലിയന്‍ ടീമുകള്‍ക്കായിരുന്നു.

രണ്ടായിരമാണ്ടിന്‍െറ തുടക്കത്തില്‍ ഈ ഒരവസ്ഥക്ക് മാറ്റം വരുന്നതാണ് കണ്ടത്. ആ കാലത്തെ ഏറ്റവും മികച്ച കളിക്കാരനായ സിനദിന്‍ സിദാനെ റെക്കോര്‍ഡ് തുകക്ക് യുവന്‍റസില്‍ നിന്നും റയല്‍ മാഡ്രിഡ് വാങ്ങി. പിന്നീട് യൂറോപ്പില്‍ ഇറ്റാലിയന്‍ ടീമുകളുടെ അപ്രമാധിത്യം അവസാനിച്ചു തുടങ്ങി എന്ന് പറയാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത് ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ തുടരുകയാണ്. സിദാനു ശേഷം ഓരോരുത്തരായി ഇറ്റലിയില്‍ നിന്ന് പടിയിറങ്ങി. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിലെ ത്തിയ ബലോട്ടെല്ലി വരെ അതെത്തി നില്‍ക്കുന്നു. കഴിവുറ്റ കളിക്കാരുടെ ഹോള്‍സെയില്‍ മാര്‍കറ്റും മുപ്പതും മുപ്പത്തഞ്ചും കഴിഞ്ഞ കളിക്കാരുടെ അഭയകേന്ദ്രവുമായി ഇറ്റലി  മാറി. രണ്ടായിരത്തിമൂന്നിന് ശേഷം രണ്ട് തവണ മാത്രമാണ് ഇറ്റലിയില്‍ നിന്ന് ജേതാക്കളുണ്ടായത്. അതിനു പുറമേ മികച്ച പ്രകടനം നടത്താന്‍ ഒരിക്കല്‍ പോലും ഒരു ടീമിനും സാധിച്ചില്ല.

സീരീ എ യുടെ പതനത്തിനു കാരണങ്ങള്‍ അനവധിയാണ്. ഏറ്റവും പ്രധാനമായത് സാമ്പത്തികം തന്നെ. പല ടീം ഉടമകളും സാമ്പത്തിക ഞെരുക്കത്തിലാണ്. പണമുണ്ടെങ്കില്‍ മാത്രം നിലനില്‍പുള്ള പുതിയ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ബുണ്ടേഴ്സ് ലീഗും ഫ്രഞ്ച് ലീഗുമൊക്കെ മുന്നോട്ട് കുതിക്കുമ്പോഴും തൊണ്ണൂറുകളില്‍ ഇറ്റലി നേടിയെടുത്ത പ്രൗഢിയുടെ നിഴലിലാവുന്നു. മറ്റു യൂറോപ്യന്‍ ലീഗുകളെ താരതമ്യം ചെയ്യുമ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ വരുമാനം വളരെ കുറവാണ്. ഒട്ടുമിക്ക സ്റ്റേഡിയങ്ങളുടെയും ഉടമസ്ഥാവകാശം ടീമുകള്‍ക്കല്ല. അത് കൊണ്ടു തന്നെ ടിക്കറ്റില്‍ നിന്നും മറ്റുമുള്ള വരുമാനം കുറവാണ്.

യൂറോപിലെ എല്ലാ ലീഗുകളിലും പുതിയ നിക്ഷേപകരുടെ എണ്ണം ഓരോ സീസണിലും വര്‍ധിക്കുമ്പോഴും ഇറ്റാലിയന്‍ ലീഗ് നിക്ഷേപകരെ ആകര്‍ഷിക്കാത്തതിന്‍െറ ഒരു കാരണമിതാണ്. ഉള്ള സ്റ്റേഡിയങ്ങളാകട്ടേ കാലപ്പഴക്കം ചെന്നവയും. ഒട്ടുമിക്ക സ്റ്റേഡിയങ്ങളും തൊണ്ണൂറിലെ ഇറ്റലി ലോകകപ്പിന് മുന്നോടിയായി മിനുക്കിയവയാണ്. മിലാന്‍ ടീമുകളുടെ ഹോം ഗ്രൗണ്ടാണ് ഇതിന് ഉത്തമ ഉദാഹരണം. 1926ല്‍ സ്ഥാപിതമായ സ്റ്റേഡിയം അവസാനമായി പുതുക്കി പണിതത് 1989ലാണ്.

ഇടക്കിടക്ക് അക്രമാസക്തരാവുന്ന ഇറ്റലിയിലെ ആരാധകരും ഒരു വലിയപ്രശ്നമാണ്. 2005ലെ മിലാന്‍ ഡര്‍ബിയില്‍ അക്രമാസക്തരായ ഇന്‍റര്‍മിലാന്‍ ആരാധകര്‍ ഗ്രൗണ്ടില്‍ പടക്കങ്ങളും ഗ്രനേഡും (flares) എറിയുകയും എ.സി മിലാന്‍ ഗോള്‍കീപ്പര്‍ ദിദക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഗ്രൗണ്ടില്‍ ആളിക്കത്തുന്ന തീയെ നോക്കി പരസ്പരം തോളില്‍ കയ്യിട്ട് നില്‍ക്കുന്ന എ.സി മിലാന്‍ താരം റൂയി കോസ്റ്റയുടെയും ഇന്‍റര്‍ മിലാന്‍ താരം മറ്റരാസിയുടെയും ചിത്രം ഓരോ ഫുട്ബാള്‍ ആരാധകന്‍െറയും മനസ്സിലെ മായാത്ത കാഴ്ചയാണ്.

 
ഇറ്റാലിയന്‍ ലീഗ് താരങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പട്ടതാണ്. മരിയോ ബാലോട്ടെല്ലി, പ്രിന്‍സ് ബോട്ടെങ്ങ് തുടങ്ങിയ കളിക്കാര്‍ ഇറ്റലി വിടാനുള്ള പ്രധാന കാരണം വംശീയാധിക്ഷേപമായിരുന്നു. സുല്ളേ മുണ്ടാരി, കെവിന്‍ കോണ്‍സ്റ്റന്‍റ്, നിഗല്‍ ഡി ജോങ്ക് തുടങ്ങിയവരും ഇറ്റാലിയന്‍ ലീഗില്‍ ഇത്തരം വംശീയാധിക്ഷേപങ്ങള്‍ക്കിരയായി.

2006ലെ ,കാല്‍സിയോപോളി ഒത്തുകളിയും റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവാദങ്ങളുമൊക്കെ ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ പതനത്തിനു ആക്കം കൂട്ടി. വിവാദത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുവന്‍റസ്, എ.സി മിലാന്‍, ലാസിയോ, ഫിയോറെന്‍റിന, റെഗ്ഗിന ക്ളബ്ബുകള്‍ക്ക് നടപടിക്കു വിധേയരാകേണ്ടി വന്നു.

ഇറ്റലിയില്‍ കളിക്കാനെത്തുന്ന കളിക്കാരില്‍ യുവതാരങ്ങള്‍ വളരെ വിരളമാണ്. മറ്റു യൂറോപ്യന്‍ ക്ളബ്ബുകള്‍ പുറംതള്ളുന്ന കളിക്കാരെയാണ് പൊതുവേ ഇറ്റാലിയന്‍ ക്ളബ്ബുകള്‍ വാരിക്കൂട്ടുന്നത്. ബെക്കാമും റൊണാള്‍ഡീഞ്ഞോയും കക്കയുമൊക്കെ സ്പെയിനില്‍ നിന്നും ഇംഗ്ളണ്ടില്‍ നിന്നുമൊക്കെ പടിയിറങ്ങി നേരെ പോയത് ഇറ്റലിയിലേക്കായിരുന്നു. കഴിഞ്ഞ സീസണില്‍ ഇറ്റലിയിലെത്തിയ ജെറെമി മേനെസ്, ഡീഗോ ലോപസ്, നെമാന്‍ജ വിടിക് തുടങ്ങിയ താരങ്ങളെല്ലാം ഫ്രീ ട്രാന്‍സ്ഫറുകളായിരുന്നു.
 
ബഫണ്‍, പിര്‍ല, എവ്റ, ടെവസ് തുടങ്ങിയവരെല്ലാം മുപ്പതു കഴിഞ്ഞവരാണെങ്കിലും കൂടി ഈ പ്രശ്നങ്ങളില്‍ നിന്നൊക്കെ അല്‍പമെങ്കിലും വിട്ടു നില്‍ക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് യുവന്‍റസ് വീണ്ടും യൂറോപ്യന്‍ ഫുട്ബാളില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയതിന്‍െറയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി സീരീ എയുടെ തലപ്പത്തെ ത്തിയതിന്‍െറയും പ്രധാന കാരണം. 2012ല്‍ യുവന്‍റസ് സ്വന്തമായി സറ്റേഡിയം പണികഴിപ്പിക്കുകയുണ്ടായി. പോള്‍ പോഗ്ബ, മൊറാറ്റ, വിഡാല്‍ തുടങ്ങിയ യുവതാരങ്ങളെയും ടീമിലെത്തിക്കാന്‍ യുവന്‍റസിനു സാധിച്ചു. ഈ മൂവര്‍ സംഘവും ടെവസുമാണ് യുവന്‍റസിന്‍െറ മുന്നേറ്റങ്ങളില്‍ പ്രധാന പങ്കു വഹിച്ചത്. റയല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന്‍ പോഗ്ബക്കും മൊറാറ്റക്കും സാധിച്ചിരുന്നു. രണ്ട് പാദങ്ങളിലും മൊറാറ്റ ഗോള്‍ നേടുകയും പരിക്കുമൂലം ആദ്യ പാദത്തില്‍ വിട്ടു നില്‍ക്കേണ്ടി വന്ന പോഗ്ബ രണ്ടാം പാദത്തിലെ ഏകഗോളിന് വഴിയൊരുക്കുകയും ചെയ്തു. പല നിര്‍ണായക മത്സരങ്ങളിലും യുവന്‍റസിന്‍െറ രക്ഷകനായി അവതരിക്കാന്‍ പോഗ്ബക്ക് സാധിച്ചിട്ടുണ്ട്.

ഈ യുവന്‍റസില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്  ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കെങ്കിലും മറ്റു ഇറ്റാലിയന്‍ ടീമുകള്‍ തയ്യറാവുകയാണെങ്കില്‍ അത് സീരീ എയുടെ പുതിയ ഉണര്‍വിനു കാരണമാകും എന്നുറപ്പാണ്. അത്കൊണ്ടു തന്നെ യുവന്‍റസിന്‍െറ വിജയം കേവലമൊരു വിജയമെന്നതിനപ്പുറത്തേക്ക് ഇറ്റാലിയന്‍ ഫുട്ബാളിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷ കൂടിയാണ്. പഴയ ആവേശത്തോടെ അര്‍ദ്ധരാത്രിയില്‍ ഉറക്കമുണര്‍ന്നു മിലാന്‍ ഡര്‍ബി കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഫുട്ബാള്‍ ആരാധകനും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തില്‍ ജൂണ്‍ ആറിനു ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍െറ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കപ്പുയര്‍ത്താന്‍ ഓടി വരുന്നത് ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ സീബ്രകളാവണേ  എന്നായിരിക്കും. 

സി.ബി.എസ്.ഇ: 82 ശതമാനം വിജയം; മലയാളിക്ക് ഒന്നാം റാങ്ക്‌

Posted: 25 May 2015 08:27 AM PDT

Image: 
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്‌ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.72 ശതമാനം കുറവാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. രാജ്യത്താകെ 10 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയിരുന്നത്.
 
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 95.41 ശതമാനമാണ് ഇവിടുത്തെ വിജയം.മലയാളിയായ എം. ഗായത്രി 496 മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. സാകേത് ന്യൂഗ്രീന്‍ ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശി കെ.മോഹനന്റെ മകളാണ് ഗായത്രി. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൈഥിലി മിശ്ര 495 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തെത്തി.
 
പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in, www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.സി.ബി.എസ്.ഇ 10ാം ക്‌ളാസ് പരീക്ഷാഫലം മേയ് 27നാണ് പുറത്തുവരുക. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.
 

 

മുരി എക്സ്പ്രസ് പാളംതെറ്റി: നാലു മരണം

Posted: 25 May 2015 02:58 AM PDT

Image: 
Subtitle: 
. അപകടം ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയില്‍ . അട്ടിമറിയെന്നു സംശയം

ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുരി എക്സ്പ്രസ് പാളം തെറ്റി നാലു മരണം. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. അപകട കാരണം അറിവായിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. മരിച്ചവര്‍  ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
ലഖ്നോവില്‍നിന്ന് 170 കി.മീ. അകലെ കൗഷംബി ജില്ലയിലെ സിറുതുവിലാണ് അപകടം. ഝാര്‍ഖണ്ഡിലെ ടാറ്റാ നഗറില്‍നിന്ന് ജമ്മു-കശ്മീരിലെ താവിയിലേക്ക് പോയതാണ് ട്രെയിന്‍. ഒമ്പത് ബോഗികള്‍ പാളം തെറ്റി. മൂന്ന് എ.സി. കോച്ചുകളും നാല് സ്ളീപര്‍ കോച്ചുകളും ഒരു ജനറല്‍ കോച്ചും പാന്‍ട്രി കാറുമാണ് മറിഞ്ഞത്. അപകടം തിരക്കേറിയ ഹൗറ-ന്യൂഡല്‍ഹി പാതയില്‍ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. 170 ട്രെയിനുകളെ അപകടം ബാധിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ചത്.  മരിച്ചവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ  രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിയന്തര സഹായമായി ഒരുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. അപകടം അട്ടിമറിയാണെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് റെയില്‍വേ പാളം ഉറപ്പിക്കുന്ന 40ലേറെ കീകള്‍ കാണാനില്ളെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  റെയില്‍വേമന്ത്രി സുരേഷ് പ്രഭു അപകടത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍വേ സുരക്ഷാ കമീഷണര്‍ സംഭവം അന്വേഷിക്കും.

ഡല്‍ഹി ഗവര്‍ണര്‍ക്കെതിരെ ഹൈകോടതി

Posted: 25 May 2015 01:54 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റില്ളെന്നും ജനവിധി മാനിക്കണമെന്നും ഹൈകോടതി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന ഡല്‍ഹിയില്‍, കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധവും ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന് ആയുധവുമാണ് ഹൈകോടതി വിധി.
ക്രിമിനല്‍കുറ്റങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍നിന്ന് ഡല്‍ഹി സര്‍ക്കാറിന്‍െറ അഴിമതിവിരുദ്ധ വിഭാഗത്തെ വിലക്കി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സംശയാസ്പദമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുത്ത  മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്. ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ഹൈകോടതി വ്യക്തമാക്കി. കേന്ദ്രം ലഫ്. ഗവര്‍ണറുടെ പക്ഷം പിടിക്കുന്നത് സംശയാസ്പദമാണ്. ഭരണഘടനാപരമോ നിയമപരമോ ആയ മറ്റു തടസ്സങ്ങളൊന്നുമില്ളെങ്കില്‍, ലഫ്. ഗവര്‍ണര്‍ ജനവിധി മാനിച്ചേ തീരൂ.
ഡല്‍ഹിയില്‍ പൊലീസ് കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാണ്. എന്നാല്‍, പൊലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാറിന്‍െറ അഴിമതിവിരുദ്ധ വിഭാഗത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന വിധിയിലാണ് ഹൈകോടതി ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. അഴിമതിക്കേസില്‍ സംസ്ഥാന അഴിമതിനിരോധ വിഭാഗം മേയ് രണ്ടിന് അറസ്റ്റ് ചെയ്ത ഹെഡ് കോണ്‍സ്റ്റബ്ള്‍ അനില്‍കുമാറിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ആക്രിക്കച്ചവടക്കാരനോട് 20,000 രൂപ ആവശ്യപ്പെട്ട കേസിലാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസുകാരന്‍െറ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റിവെച്ചശേഷമാണ് ആഭ്യന്തര മന്ത്രാലയം വിവാദ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ജനവിധി പ്രകാരമാണ് ഡല്‍ഹി മന്ത്രിസഭ അധികാരത്തില്‍ വന്നത്. അവരുടെ പക്കലാണ് പരമാധികാരം. നിയമസഭയുടെ അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍, ഈ ജനവിധി മാനിക്കാന്‍ ലഫ്. ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. മറ്റു ഭരണഘടന, നിയമ തടസ്സങ്ങള്‍ ഉണ്ടാകരുതെന്ന് മാത്രം -ജസ്റ്റിസ് വിപിന്‍ സാംഗി വിധിന്യായത്തില്‍ വിശദീകരിച്ചു.
 

വികസനം കാത്ത് വാമനപുരം സര്‍ക്കാര്‍ ആശുപത്രി

Posted: 25 May 2015 01:18 AM PDT

വെഞ്ഞാറമൂട്: ബ്രിട്ടീഷ് ഭരണകാലത്ത് മലയോര പ്രദേശത്തെ ഏക ധര്‍മാശുപത്രി ജനാധിപത്യ ഭരണക്കാര്‍ക്ക് മുന്നില്‍ വികസനത്തിനായി യാചിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകളും നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും കുറവും കാരണം അവഗണന നേരിടുകയാണ് വാമനപുരം സര്‍ക്കാര്‍ ആശുപതി.
കഴിഞ്ഞ നാലുമാസമായി ജീവന്‍രക്ഷാ മരുന്നുകള്‍, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി മാനസിക വെല്ലുവിളി നേരിടുന്ന 130 പേര്‍ക്ക് കൊടുക്കാനുള്ള മരുന്നുകള്‍ പോലും ഇവിടെയില്ല. 82 വര്‍ഷം മുമ്പ് നാട്ടില്‍ മലമ്പനി പടര്‍ന്നുപിടിച്ചപ്പോഴാണ് അന്നത്തെ കുതിര ലായത്തെ ബ്രിട്ടീഷുകാര്‍ ധര്‍മാശുപത്രിയാക്കിയത്. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന ഇവിടെ സ്വാതന്ത്ര്യാനന്തരം ലേബര്‍ റൂം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി വിപുലീകരിച്ചു. എന്നാല്‍, 50 വര്‍ഷത്തിനിപ്പുറം ആശുപത്രിയുടെ കഷ്ടകാലം തുടങ്ങി. ആവശ്യത്തിന് ഫണ്ടും ഡോക്ടര്‍മാരും ഇല്ലാതായി. ഇതിനു കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളായപ്പോഴും വാമനപുരം പ്രാഥമികാരോഗ്യകേന്ദ്രമായി തുടരുകയാണ്. ശരാശരി 400 ഒ.പിയും 20 കിടത്തി ചികിത്സയുമുള്ള ഇവിടെ ഒരു മെഡിക്കല്‍ ഓഫിസറും മൂന്ന് സിവില്‍ സര്‍ജന്‍മാരും രണ്ട് എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടത്തിലാണ് പരിശോധനമുറി.
ഇതും ജനറല്‍ വാര്‍ഡും ചോര്‍ച്ചയിലാണ്. ചുറ്റുമതില്‍ ഇല്ലാത്തതുകൊണ്ട് തെരുവുനായ ശല്യവും രൂക്ഷമാണ്.
ആശുപത്രി മാലിന്യം കത്തിച്ചു കളയാനുള്ള ആധുനിക സംവിധാനമില്ല.

ഉഷ്ണക്കാറ്റ്: ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു

Posted: 25 May 2015 01:16 AM PDT

Image: 

ന്യൂഡല്‍ഹി: ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റില്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ആന്ധ്രയിലും തെലങ്കാനയിലുമാണ് ഉഷ്ണക്കാറ്റ് ഏറെ ബാധിച്ചിരിക്കുന്നത്. കാറ്റ് കുറച്ചു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ചൂട് കാരണം കഴിഞ്ഞദിവസം മാത്രം രാജ്യത്ത് മരിച്ചത് 127 പേരാണ്.

ആന്ധ്രയില്‍ മാത്രം 246 പേര്‍ മരിച്ചു. മെയ് 18 മുതലുള്ള കണക്കാണിത്. ഞായറാഴ്ച 84 പേര്‍ കടുത്ത ചൂട് കാരണം സംസ്ഥാനത്ത് മരണപ്പെട്ടെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. പ്രകാശം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്; 57 പേര്‍. വിശാഖപട്ടണം (53) വിഴിനഗരം (40) എന്നിങ്ങനെയാണ് ആന്ധ്രയിലെ മറ്റ് ജില്ലകളിലെ മരണസംഖ്യ.

തെലങ്കാനയിലെ പത്ത് ജില്ലകളിലായി 186 പേര്‍ ഇതുവരെ ഉഷ്ണക്കാറ്റ് കാരണം മരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 58 പേരാണ് തെലങ്കാനയില്‍ മരണപ്പെട്ടത്. 55 പേര്‍ മരിച്ച നാല്‍ഗോണ്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഖമ്മം ജില്ലയില്‍ 43 പേരും മഹ്ബൂബ് നഗറില്‍ 23 പേരും മരിച്ചു.

ഒഡിഷ^26, പശ്ചിമ ബംഗാള്‍^10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ 46 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം ചൂട് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ 47.7ഉം ഝാര്‍ഖണ്ഡില്‍ 44.8ഉം ഡിഗ്രി ആണ് ചൂട് അനുഭവപ്പെട്ടത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP