സ്വാഗതം
WELCOME

News Update..

Friday, May 8, 2015

സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി Madhyamam News Feeds

സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി Madhyamam News Feeds

Link to

സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി

Posted: 08 May 2015 12:22 AM PDT

Image: 

മുംബൈ: കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ തടവു ശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനം ആവും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ കോടതി പിന്നീട് വിശദ വാദം കേള്‍ക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബോംബെ ഹൈകോടതി  അനുവദിച്ച രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ നല്‍കിയ ജാമ്യ ഹരജി കോടതി പരിഗണനക്കെടുക്കുകയായിരുന്നു.

ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഐ.പി.സി 304, 279, 337, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.ഡബ്ള്യു ദേശ്പാണ്ഡെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് കേസില്‍ സല്‍മാനു മേല്‍ ചുമത്തിയിരുന്നത്.
 

കാലിക്കറ്റിലെ പരീക്ഷാഹാളുകളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

Posted: 08 May 2015 12:02 AM PDT

തേഞ്ഞിപ്പലം: കോപ്പിയടി തടയാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഹാളുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ പരീക്ഷാകണ്‍ട്രോളര്‍ക്ക് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം നിര്‍ദേശം നല്‍കി. പരീക്ഷാഹാളുകളില്‍ കാമറ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഏപ്രില്‍ 29ന് നടന്ന വി.സിമാരുടെ യോഗത്തില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. പരീക്ഷാഹാളുകള്‍ക്കു പുറമെ കോളജുകളില്‍ ചോദ്യക്കടലാസ് സൂക്ഷിക്കുന്ന മുറികളിലും കാമറ സ്ഥാപിക്കും.
കോപ്പിയടി പിടികൂടുന്നതിന് സര്‍വകലാശാലക്കു കീഴിലെ അഞ്ചു ജില്ലകളിലും ജില്ലാതല പരിശോധനാ സമിതികള്‍ രൂപവത്കരിക്കും. സിന്‍ഡിക്കേറ്റംഗങ്ങള്‍, പ്രഫസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. കോപ്പിയടി പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ഥിയെ അയോഗ്യനാക്കാനും സംഭവം നടന്ന കോളജിലെ പരീക്ഷാകേന്ദ്രം റദ്ദാക്കാനും ഉത്തരവില്‍ വി.സി നിര്‍ദേശിച്ചു. വി.സിയുടെ ഉത്തരവ് വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാസ്ഥിരം സമിതി യോഗം ചര്‍ച്ച ചെയ്തു. പരീക്ഷാകേന്ദ്രങ്ങളില്‍ കാമറ സ്ഥാപിക്കുന്നതിലെ അപ്രായോഗികതയാണ് പ്രധാനമായും ചര്‍ച്ചയായത്. മുഴുവന്‍ കോളജുകളും പരീക്ഷാഹാള്‍ ആണെന്നിരിക്കെ, കാമറകള്‍ സ്ഥാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇതാര് വഹിക്കുമെന്നതുമാണ് സമിതിയില്‍ ഉയര്‍ന്ന ചോദ്യം. അതിനാല്‍, ഘട്ടംഘട്ടമായി നടപ്പാക്കുന്നതാണ് ഉചിതമെന്ന് യോഗത്തില്‍ ധാരണയായി. ആദ്യപടിയായി സര്‍വകലാശാലാ പരീക്ഷാഭവനിലെ രഹസ്യ മുറിയില്‍ കാമറ സ്ഥാപിക്കാനും സമിതി തീരുമാനിച്ചു.
സര്‍വകലാശാലയുടെ ഗള്‍ഫ് പഠനകേന്ദ്രങ്ങളില്‍ മുടങ്ങിയ ബിരുദ പരീക്ഷകള്‍ നടത്തുന്നതും ചര്‍ച്ചയായി. പഠനകേന്ദ്രങ്ങള്‍ ഇതിനകം അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതിനാല്‍ എവിടെ പരീക്ഷ നടത്തുമെന്ന കാര്യത്തില്‍ തീര്‍പ്പിലത്തൊന്‍ സമിതിക്കായില്ല. പരീക്ഷ നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.

സാമൂഹിക വിരുദ്ധരുമായി ബന്ധം: തിരുവമ്പാടി എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted: 07 May 2015 11:59 PM PDT

കോഴിക്കോട്: മയക്കുമരുന്ന് വില്‍പനക്കാര്‍ മണല്‍-മട്ടിമണല്‍ മാഫിയ എന്നിവരടക്കം സാമൂഹികള്‍ വിരുദ്ധ പ്രവര്‍ത്തകരെ വഴിവിട്ടു സഹായിക്കുന്നുവെന്ന പൊതുപ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവമ്പാടി എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം.
പ്രിന്‍സിപ്പല്‍ wഎസ്.ഐക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. എസ്.ഐ അക്രമികളെ വഴിവിട്ട് സഹായിച്ചതായി പൊലീസ് ഇന്‍റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം 31ന് റിട്ടയര്‍ ചെയ്യുന്ന എസ്.ഐ, ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗനിര്‍ദേശം നല്‍കിയതിന്‍െറ വിശദാംശം വിജിലന്‍സിന് ലഭിച്ചതായാണ് സൂചന.
പുല്ലൂരാംപാറയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം എസ്.ഐ അറിയിച്ചിരുന്നു. എന്നാല്‍, സ്ഥലപരിശോധന നടത്താനോ അരിപ്പാറ മേഖലയില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാനോ എസ്.ഐ ശ്രമിക്കുന്നില്ളെന്ന് ഇന്‍റലിജന്‍സ് എ.ഡി.ജി.പിക്കയച്ച റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം മൂന്ന് യുവാക്കളെ അക്രമികള്‍ കുത്തിപരിക്കേല്‍പിച്ചിരുന്നു. പൊലീസിന്‍െറ നിഷ്ക്രിയത്വംമൂലം തിരുവമ്പാടി മേഖലയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
തോട്ടത്തില്‍കടവ് പാലം, തിരുവമ്പാടി പള്ളിപ്പടിയിലെ കലുങ്കിനടുത്ത മണ്ണെടുത്ത സ്ഥലം എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം തകൃതിയാണ്. നമ്പര്‍ പ്ളേറ്റില്ലാത്ത ബൈക്കുകളിലാണ് യുവാക്കള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നത്. ഇതിന്‍െറ വിശദാംശങ്ങള്‍ എസ്.ഐയെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ളെന്ന് സ്പെഷല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് സജീവമാണ്.
ഇടക്ക് പേരിന് ടിപ്പറുകള്‍ പിടികൂടാറുണ്ടെങ്കിലും അവ സ്റ്റേഷനിലത്തെിച്ച് വിട്ടയക്കുമത്രെ. കേസുകളില്‍ ഇടപെടാന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മധ്യവര്‍ത്തികള്‍ വിലസുന്നതായും വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു.
തിരുവമ്പാടി ബസ്സ്റ്റാന്‍ഡിലും പരിസരത്തും മദ്യപശല്യം വന്‍തോതില്‍ വര്‍ധിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. മണല്‍-മട്ടിമണല്‍ സംഘങ്ങള്‍ സ്റ്റേഷനിലെ നിത്യസന്ദര്‍ശകരാണെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചു. റിട്ടയര്‍ ചെയ്യാറാവുന്നവരെ നിയമിക്കുന്നതിനുപകരം യുവാക്കളായ എസ്.ഐമാരെ തിരുവമ്പാടിയില്‍ നിയമിക്കണമെന്ന് സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍

Posted: 07 May 2015 11:51 PM PDT

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധം നിലനില്‍ക്കുന്ന കൊല്ലഗല്‍-ബത്തേരി-കോഴിക്കോട് ദേശീയപാതക്ക് സമാന്തരമായി ബദല്‍പാത കണ്ടത്തൊനുള്ള നാറ്റ്പാക് സര്‍വേയില്‍ പഴയ മൈസൂര്‍ റോഡ് ഇടംപിടിച്ചത് പുതിയ പ്രതീക്ഷയായി. ബത്തേരിയില്‍നിന്ന് മൂലങ്കാവ്, വള്ളുവാടി, ചിക്കബര്‍ഗി, ബട്കല്‍പുര, ഹെഡ്യാള, ബേഗൂര്‍ വഴി ഗുണ്ടല്‍പേട്ടക്ക് 14 കിലോമീറ്റര്‍ അപ്പുറം ദേശീയപാതയില്‍ സന്ധിക്കുന്നതാണ് നിര്‍ദിഷ്ട റോഡ്. ബത്തേരിയില്‍നിന്ന് ദേശീയപാതയില്‍ നാല് കിലോമീറ്റര്‍ പോയാല്‍ മൂലങ്കാവിലത്തൊം. കര്‍ണാടക വനാതിര്‍ത്തിയായ കേരളത്തിലെ വള്ളുവാടിയിലത്തൊന്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള കേവലം ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് റോഡില്ലാത്തത്. കര്‍ണാടക വനമേഖലയില്‍ ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. പഴയ മൈസൂര്‍ റോഡിന്‍െറ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ പ്രകടമാണ്. വള്ളുവാടിയിലും ചിക്കബര്‍ഗിയിലും റോഡിന് കുറുകെ കര്‍ണാടക വനംവകുപ്പ് ചങ്ങല സ്ഥാപിച്ചിട്ടുണ്ട്. ചിക്കബര്‍ഗിയില്‍നിന്ന് ബട്കല്‍പുരം വഴി ഹെഡ്യാളയിലേക്ക് 11 കിലോ മീറ്ററാണുള്ളത്. ഹെഡ്യാളയില്‍നിന്ന് 20 കി.മീ. പിന്നിട്ടാല്‍ കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത 212ല്‍ സന്ധിക്കും. ഇവിടെനിന്ന് മൈസൂരുവിലേക്ക് 41 കിലോമീറ്റര്‍ മാത്രമാണുള്ളത്. ദേശീയപാത 212ല്‍ ബത്തേരി-മൈസൂരു ദൂരം 115 കി. മീറ്ററാണ്. നിര്‍ദിഷ്ട പഴയ മൈസൂര്‍ പാത, ബദല്‍പാതയായി മാറിയാല്‍ ദൂരം 20 കിലോമീറ്റര്‍ കുറയും.
നിലവില്‍ കര്‍ണാടക വനമേഖലയിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. പഴയ മൈസൂര്‍ പാതയില്‍ വള്ളുവാടി മുതല്‍ ചിക്കബര്‍ഗി വരെയുള്ള ഒമ്പത് കിലോമീറ്റര്‍ മാത്രമേ കര്‍ണാടക വനമേഖലയിലൂടെ സഞ്ചരിക്കേണ്ടതുള്ളൂ.
മൈസൂരു-മാനന്തവാടി റോഡും ഹെഡ്യാള വഴിയാണ് കടന്നുപോകുന്നത്. നൂറ്റാണ്ടുകളോളം കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് പഴയ മൈസൂര്‍ പാത. കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത ബന്ദിപ്പൂര്‍ വഴി നിലവില്‍ വന്നതോടെ ഈ പാത അവഗണിക്കപ്പെടുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള റോഡിന്‍െറ ഭാഗം വനപാതയായി കര്‍ണാടക വനംവകുപ്പ് ഉപയോഗിച്ചിരുന്നു. ഹെഡ്യാള, ചിക്കബര്‍ഗി, വള്ളുവാടി വഴിയുള്ള ഈ റോഡ് ബദല്‍പാതയായി അംഗീകരിക്കപ്പെട്ടാല്‍ ചിക്കബര്‍ഗി മുതല്‍ വള്ളുവാടി വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ഭാഗം മാത്രമേ റോഡ് പുനര്‍നിര്‍മിക്കേണ്ടതുള്ളൂ.
വള്ളുവാടി മുതല്‍ മൂലങ്കാവ് വരെയുള്ള റോഡ് വിപുലീകരണവും നടക്കണം. നാറ്റ്പാക് സര്‍വേയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് റോഡുകളില്‍ യഥാര്‍ഥ ബദല്‍ റോഡാവാന്‍ ഈ റോഡിന് മാത്രമാണ് സാധിക്കുക. നൂറ്റാണ്ടുകളായി ബത്തേരി വഴി കടന്നുപോകുന്ന ദേശീയപാതക്ക് അതേ സുല്‍ത്താന്‍ ബത്തേരി വഴി കടന്നുപോകുന്ന റോഡിനാണ് ബദല്‍പാതയാവാന്‍ കഴിയുക എന്നതുതന്നെ കാരണം.
നിര്‍മാണച്ചെലവിലെ വന്‍ കുറവും സമയലാഭവും യാത്രാ സൗകര്യവും പഴയ മൈസൂര്‍ റോഡ് ബദല്‍പാതയായി അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതിനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും ഭരണനീക്കങ്ങളുമാണ് അനിവാര്യമായി ഉണ്ടാവേണ്ടത്. മുള്ളന്‍കൊല്ലി-പാടിച്ചിറ, ഹെകനൂര്‍-മൈസൂരു റോഡും മാനന്തവാടി-പാല്‍വെളിച്ചം-ബാവലി, മച്ചൂര്‍-ഹെകനൂര്‍ റോഡുമാണ് ഇതോടൊപ്പം നാറ്റ്പാക് പരിഗണനയിലുള്ളത്.

ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍

Posted: 07 May 2015 11:51 PM PDT

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധം നിലനില്‍ക്കുന്ന കൊല്ലഗല്‍-ബത്തേരി-കോഴിക്കോട് ദേശീയപാതക്ക് സമാന്തരമായി ബദല്‍പാത കണ്ടത്തൊനുള്ള നാറ്റ്പാക് സര്‍വേയില്‍ പഴയ മൈസൂര്‍ റോഡ് ഇടംപിടിച്ചത് പുതിയ പ്രതീക്ഷയായി. ബത്തേരിയില്‍നിന്ന് മൂലങ്കാവ്, വള്ളുവാടി, ചിക്കബര്‍ഗി, ബട്കല്‍പുര, ഹെഡ്യാള, ബേഗൂര്‍ വഴി ഗുണ്ടല്‍പേട്ടക്ക് 14 കിലോമീറ്റര്‍ അപ്പുറം ദേശീയപാതയില്‍ സന്ധിക്കുന്നതാണ് നിര്‍ദിഷ്ട റോഡ്. ബത്തേരിയില്‍നിന്ന് ദേശീയപാതയില്‍ നാല് കിലോമീറ്റര്‍ പോയാല്‍ മൂലങ്കാവിലത്തൊം. കര്‍ണാടക വനാതിര്‍ത്തിയായ കേരളത്തിലെ വള്ളുവാടിയിലത്തൊന്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള കേവലം ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് റോഡില്ലാത്തത്. കര്‍ണാടക വനമേഖലയില്‍ ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. പഴയ മൈസൂര്‍ റോഡിന്‍െറ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ പ്രകടമാണ്. വള്ളുവാടിയിലും ചിക്കബര്‍ഗിയിലും റോഡിന് കുറുകെ കര്‍ണാടക വനംവകുപ്പ് ചങ്ങല സ്ഥാപിച്ചിട്ടുണ്ട്. ചിക്കബര്‍ഗിയില്‍നിന്ന് ബട്കല്‍പുരം വഴി ഹെഡ്യാളയിലേക്ക് 11 കിലോ മീറ്ററാണുള്ളത്. ഹെഡ്യാളയില്‍നിന്ന് 20 കി.മീ. പിന്നിട്ടാല്‍ കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത 212ല്‍ സന്ധിക്കും. ഇവിടെനിന്ന് മൈസൂരുവിലേക്ക് 41 കിലോമീറ്റര്‍ മാത്രമാണുള്ളത്. ദേശീയപാത 212ല്‍ ബത്തേരി-മൈസൂരു ദൂരം 115 കി. മീറ്ററാണ്. നിര്‍ദിഷ്ട പഴയ മൈസൂര്‍ പാത, ബദല്‍പാതയായി മാറിയാല്‍ ദൂരം 20 കിലോമീറ്റര്‍ കുറയും.
നിലവില്‍ കര്‍ണാടക വനമേഖലയിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. പഴയ മൈസൂര്‍ പാതയില്‍ വള്ളുവാടി മുതല്‍ ചിക്കബര്‍ഗി വരെയുള്ള ഒമ്പത് കിലോമീറ്റര്‍ മാത്രമേ കര്‍ണാടക വനമേഖലയിലൂടെ സഞ്ചരിക്കേണ്ടതുള്ളൂ.
മൈസൂരു-മാനന്തവാടി റോഡും ഹെഡ്യാള വഴിയാണ് കടന്നുപോകുന്നത്. നൂറ്റാണ്ടുകളോളം കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് പഴയ മൈസൂര്‍ പാത. കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത ബന്ദിപ്പൂര്‍ വഴി നിലവില്‍ വന്നതോടെ ഈ പാത അവഗണിക്കപ്പെടുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള റോഡിന്‍െറ ഭാഗം വനപാതയായി കര്‍ണാടക വനംവകുപ്പ് ഉപയോഗിച്ചിരുന്നു. ഹെഡ്യാള, ചിക്കബര്‍ഗി, വള്ളുവാടി വഴിയുള്ള ഈ റോഡ് ബദല്‍പാതയായി അംഗീകരിക്കപ്പെട്ടാല്‍ ചിക്കബര്‍ഗി മുതല്‍ വള്ളുവാടി വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ഭാഗം മാത്രമേ റോഡ് പുനര്‍നിര്‍മിക്കേണ്ടതുള്ളൂ.
വള്ളുവാടി മുതല്‍ മൂലങ്കാവ് വരെയുള്ള റോഡ് വിപുലീകരണവും നടക്കണം. നാറ്റ്പാക് സര്‍വേയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് റോഡുകളില്‍ യഥാര്‍ഥ ബദല്‍ റോഡാവാന്‍ ഈ റോഡിന് മാത്രമാണ് സാധിക്കുക. നൂറ്റാണ്ടുകളായി ബത്തേരി വഴി കടന്നുപോകുന്ന ദേശീയപാതക്ക് അതേ സുല്‍ത്താന്‍ ബത്തേരി വഴി കടന്നുപോകുന്ന റോഡിനാണ് ബദല്‍പാതയാവാന്‍ കഴിയുക എന്നതുതന്നെ കാരണം.
നിര്‍മാണച്ചെലവിലെ വന്‍ കുറവും സമയലാഭവും യാത്രാ സൗകര്യവും പഴയ മൈസൂര്‍ റോഡ് ബദല്‍പാതയായി അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതിനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും ഭരണനീക്കങ്ങളുമാണ് അനിവാര്യമായി ഉണ്ടാവേണ്ടത്. മുള്ളന്‍കൊല്ലി-പാടിച്ചിറ, ഹെകനൂര്‍-മൈസൂരു റോഡും മാനന്തവാടി-പാല്‍വെളിച്ചം-ബാവലി, മച്ചൂര്‍-ഹെകനൂര്‍ റോഡുമാണ് ഇതോടൊപ്പം നാറ്റ്പാക് പരിഗണനയിലുള്ളത്.

മധു ഈച്ചരത്ത് കൊലക്കേസ്: ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; ഏഴാം പ്രതിക്ക് ജീവപര്യന്തം

Posted: 07 May 2015 11:04 PM PDT

Image: 

തൃശൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍  യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഏഴാം പ്രതിക്ക് ജീവപര്യന്തം. തൃശൂര്‍ അതിവേഗ കോടതി നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി സുധീറാണ് ശിക്ഷ വിധിച്ചത്.

അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേംജി, കൊള്ളന്നൂര്‍ അടാട്ട് പ്ളാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍, ചാവക്കാട് മങ്ങാട്ട് ഷിനോജ്,  അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍, അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അടാട്ട് പുത്തന്‍ വീട്ടില്‍ സുരേഷ് എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും അടാട്ട് മഞ്ഞക്കാട്ടില്‍ വീട്ടില്‍ സനൂപിന് ജീവപര്യന്തവുമാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 302, ഐ.പി.സി 201 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പരിപാവനമായി കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയ പരിസരത്ത് നടത്തിയ കൃത്യം നീതീകരിക്കാനാവാത്തതാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതുമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതികളില്‍ പ്രജിത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതു മൂലം വിചാരണവേളയില്‍ റിമാന്‍ഡിലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കോടതി പരിസരത്ത് വന്‍ തിരക്കായിരുന്നു.

കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് 2013 ജൂണ്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മടങ്ങുന്നതിനിടെ  ഓട്ടോയിലെത്തിയ സംഘം ക്ഷേത്രത്തിന് മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

അവധി വാര്‍ത്ത നിഷേധിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്

Posted: 07 May 2015 10:51 PM PDT

Image: 

തിരുവനന്തപുരം: താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ളെന്ന് ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എ.ഡി.ജി.പി ജേക്കബ് തോമസ്. വയനാട്ടിലുള്ള ജേക്കബ് തോമസ് ടെലിഫോണിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വയനാട്ടില്‍ വിജിലന്‍സ് കേരളാ സംഘടിപ്പിച്ച വര്‍ക്ഷോപ്പില്‍ പങ്കെടുക്കുകയാണെന്നും എ.ഡി.ജി.പി അറിയിച്ചു.

അതേസമയം, ജേക്കബ് തോമസ് അവധിയിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ അവധിയാണ് ജേക്കബ് തോമസ് എടുത്തിട്ടുള്ളത്. ദീര്‍ഘകാല അവധിയെകുറിച്ച് വിവരമില്ളെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ളെന്ന് ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ വ്യക്തമാക്കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്‍െറ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.

ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയ എ.ഡി.ജി.പി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോഴ കേസിലെ ഇപ്പോഴത്തെ അന്വേഷണ രീതിയില്‍ അതൃപ്തിയുള്ള ജേക്കബ് തോമസ് ഇക്കാര്യം മേലധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു.  

മന്ത്രിമാരായ കെ.എം മാണിക്കെതിരായ കേസ് വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റും കെ. ബാബുവിനെതിരായ കേസ് എറണാകുളം യൂനിറ്റുമാണ് അന്വേഷിക്കുന്നത്. ഈ രണ്ട് അന്വേഷണ സംഘത്തിന്‍െറ ചുമതല എ.ഡി.ജി.പി ജേക്കബ് തോമസാണ് വഹിച്ചിരുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,200 രൂപ

Posted: 07 May 2015 10:20 PM PDT

Image: 

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,200 രൂപയും ഗ്രാമിന് 2,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആറാം തീയതിയാണ് പവന്‍ വില 20,200 രൂപയിലേക്ക് ഉയര്‍ന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.70 ഡോളര്‍ ഉയര്‍ന്ന് 1,184.10 ഡോളറിലെത്തി.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിട; മോഹന്‍ദാസ് ഇന്ന് നാട്ടിലേക്ക് മടങ്ങും

Posted: 07 May 2015 10:13 PM PDT

Image: 

മനാമ: ‘ഇനിയൊരിക്കലും നാടുകാണില്ളെന്ന് പലവട്ടം കരുതിയിരുന്നതാണ്. പലരും മുടങ്ങാതെ നാട്ടില്‍പോയി വരുമ്പോള്‍, അവരുടെ നാടിനെക്കുറിച്ച കഥകള്‍ കേള്‍ക്കുമ്പോള്‍, ആ സൗഭാഗ്യം തനിക്ക് വിധിച്ചിട്ടില്ളെന്ന് കരുതി. ഇപ്പോള്‍ പിറന്ന നാട്ടിലെ മണ്ണിന്‍െറ മണമറിയാം എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല.’ -പറയുന്നത് നീണ്ട 28വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാത്ത ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി മനന്താനത്ത് മോഹന്‍ദാസ്. 1986ല്‍ ബഹ്റൈനില്‍ ഇറങ്ങിയതു മുതല്‍ ഇതുവരെ മോഹന്‍ദാസിന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ നീണ്ട കാലയളവിനിടെ, ഇയാളുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. ഉറ്റവര്‍ പലരും മണ്‍മറഞ്ഞു. സ്വന്തം ഭാര്യയുടെ സാമീപ്യമറിയാനുള്ള വഴിപോലും പഴയ ചില ചിത്രങ്ങള്‍ മാത്രമായി. ഒരുപറ്റം മനുഷ്യസ്നേഹികളുടെ നിരന്തര ശ്രമം മൂലം എല്ലാ ദുരിതവും തീര്‍ന്ന് മോഹന്‍ദാസ് ഇന്ന് രാത്രിയുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേക്ക് പോകും.ഓര്‍മ്മകളുടെ മറുതീരം തേടി.
1982ലാണ് ആദ്യമായി മോഹന്‍ദാസ് ബഹ്റൈനിലത്തെുന്നത്. തുടര്‍ന്ന് നാലു വര്‍ഷം തുടര്‍ച്ചയായി ഇവിടെ നിന്നു. പിന്നെ 86ല്‍ നാട്ടിലേക്ക് പോയി. ആറു മാസം കഴിഞ്ഞാണ് തിരിച്ചുവന്നത്. രണ്ടാമത് വരുമ്പോഴും വിസക്കായി ഏജന്‍റിന് പണം കൊടുത്തിരുന്നു. ബഹ്റൈനില്‍ ഇറങ്ങിയ ഉടന്‍ തൃശൂര്‍ സ്വദേശിയായ ശങ്കരന്‍ കുട്ടി എന്നയാള്‍ മോഹന്‍ദാസിന്‍െറ പാസ്പോര്‍ട്ട് വാങ്ങി. സ്പോണ്‍സറുടെ പക്കല്‍ ഏല്‍പ്പിക്കാനാണ് എന്ന് പറഞ്ഞ് ശങ്കരന്‍കുട്ടി വാങ്ങിയ പാസ്പോര്‍ട്ട് പിന്നീട് ഒരിക്കലും മോഹന്‍ദാസ് കണ്ടിട്ടില്ല.ഇയാള്‍ നാട്ടിലേക്ക് പോയിക്കാണും എന്നാണ് പറയുന്നത്. സ്പോണ്‍സറെയും ഒരിക്കല്‍പോലും കണ്ടിട്ടില്ല. വിമാനമിറങ്ങുന്ന ദിവസം നാട്ടില്‍ നിന്ന് സംസാരിച്ച പ്രകാരം ഒരാള്‍ക്ക് പാസ്പോര്‍ട്ട് കൊടുത്തു. അത്രമാത്രം. ഇതുവഴി തന്‍െറ യൗവ്വനത്തെയാകെ മറുനാട്ടില്‍ കെട്ടിയിടേണ്ടി വരുമെന്ന് ഇയാള്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ ഒരിക്കല്‍ നാട്ടില്‍ അവധിക്ക് പോയ ശേഷം കിട്ടിയത് വിസിറ്റിംങ് വിസ ആണെന്നറിയാതെ മോഹന്‍ദാസ് കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നത്. തുടര്‍ന്ന് വിസ തട്ടിപ്പ് നടത്തിയ ആള്‍ സ്പോണ്‍സറെ  ഏല്‍പ്പിക്കാനെന്നു പറഞ്ഞ് പാസ്പോര്‍ട്ട് കൈക്കലാക്കി മുങ്ങുകയായിരുന്നത്രെ. ഇക്കാര്യം മോഹന്‍ദാസ് അംഗീകരിക്കുന്നില്ല.
    വന്ന നാള്‍ മുതല്‍ പുറത്ത് പെയിന്‍റിങ് ഉള്‍പ്പെടെ പലപണികളും ചെയ്താണ് മോഹന്‍ദാസ് കഴിഞ്ഞത്. അതുകൊണ്ട് കിട്ടുന്ന തുഛമായ പണം ഒന്നിനും തികയില്ലായിരുന്നു. ഇന്നത്തെപ്പോലെ നാട്ടിലേക്ക് എപ്പോഴും വിളിക്കാനൊന്നും സംവിധാനമില്ല. കത്തെഴുത്ത് മാത്രമാണ് ആശ്രയം. പിന്നീട് പബ്ളിക് കോള്‍ ബൂത്തുകള്‍ വന്നു. വലിയ ചെലവുള്ള ഏര്‍പ്പാടായതിനാല്‍ അതും എപ്പോഴെങ്കിലും മാത്രമേ സാധിക്കൂ. ഇതിനിടയില്‍ നാടും കുടുംബവുമായുള്ള ബന്ധം അറ്റു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ അടുത്ത വര്‍ഷം എന്തായാലും വരുമെന്ന മോഹന്‍ദാസിന്‍െറ വാക്ക് വെറും വാക്കുമാത്രമാണോ എന്ന് കുടുംബം പോലും സംശയിച്ചു. എങ്കിലും മൊബൈല്‍ ഫോണ്‍ സജീവമായതോടെ, വേരറ്റുപോയ ബന്ധങ്ങള്‍ വീണ്ടും മോഹന്‍ദാസ് കൂട്ടിയോജിപ്പിച്ചു തുടങ്ങി.
ഇതിനിടെ പാസ്പോര്‍ട്ട് എങ്ങിനെയെങ്കിലും സംഘടിപ്പിക്കാനായി മോഹന്‍ദാസ് പലതവണ എംബസിയിലത്തെി. ഓപണ്‍ ഹൗസിലും പരാതിയുമായത്തെി. ഒരു രേഖയും കയ്യിലാത്ത ഇയാളുടെ പരാതി മറ്റു പരാതികള്‍ക്കു മുന്നില്‍ എപ്പോഴും അരികിലേക്ക് മാറ്റി വക്കപ്പെട്ടു. ഒരു രേഖ എന്ന നിലയില്‍ മോഹന്‍ദാസിന്‍െറ കൈവശം ആകെയുള്ളത് 86ല്‍ വിമാനം കയറിയപ്പോഴുള്ള ബോര്‍ഡിങ് പാസ് മാത്രമായിരുന്നു. അതുമായി കാത്തിരിപ്പ് തുടര്‍ന്നു; എന്നെങ്കിലും നാടുപിടിക്കാനാകുമെന്ന പ്രതീക്ഷയുമായി.ഇതിനിടെയാണ് റിഫയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ മോഹന്‍ദാസിന്‍െറ ദുരിതകഥയറിഞ്ഞ് ഇദ്ദേഹത്തെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയുടെ അടുത്തത്തെിക്കുന്നത്. സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തില്‍ മോഹന്‍ദാസിന്‍െറ വേരുകള്‍ തെളിയിക്കുന്ന രേഖകള്‍ നാട്ടിലെ താലൂക്ക്, വില്ളേജ് ഓഫീസുകളില്‍ നിന്നായി ശേഖരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി,മോഹന്‍ദാസിന്‍െറ ഭാര്യയും മകളും തന്നെ നാട്ടില്‍ മുന്‍കയ്യെടുത്തു. അവിടെ നിന്ന് ലഭിച്ച രേഖകളുടെ പിന്‍ബലത്തില്‍ എംബസിയെ സമീപിച്ചു. എംബസിക്ക് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായതോടെ താല്‍ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ചു.തുടര്‍ന്ന് എമിഗ്രേഷനില്‍ നിന്ന് മറ്റു രേഖകളും ശരിയാക്കി. തിരിച്ചുപോകാനുള്ള ടിക്കറ്റ് കെ.എം.സി.സി നല്‍കി.
മോഹന്‍ദാസ് ബഹ്റൈനിലേക്ക് വരുമ്പോള്‍ മൂന്നര വയസാണ് മൂത്ത മകള്‍ക്ക്. ഭാര്യ ഗര്‍ഭിണിയുമായിരുന്നു. തന്നെക്കാള്‍ വലുതായ മക്കളെ കണ്‍നിറയെ കാണണം. ഒപ്പം തന്നെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഭാര്യയെയും. ഇനിയുള്ള കാലം അവര്‍ക്കൊപ്പം കഴിയണം. നാട്ടില്‍ ചില്ലറ ജോലികളൊക്കെ ചെയ്തുകഴിയാം. പക്ഷേ ഇനി എന്തു വലിയ ജോലി കിട്ടിയാലും പ്രവാസത്തിനില്ല.-മോഹന്‍ദാസ് പറഞ്ഞു.
 

കായിക താരങ്ങളെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചനയെന്ന് സായ്

Posted: 07 May 2015 10:11 PM PDT

Image: 

ആലപ്പുഴ: വിഷക്കായ കഴിച്ച മൂന്ന് കായികതാരങ്ങളെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി സായ് ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ്. കുട്ടികള്‍ വിഷക്കായ കഴിച്ചത് എന്തിനാണെന്ന് അറിയില്ല. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ പ്രത്യേക കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികളുടെ നില മെച്ചപ്പെട്ടതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു ദിവസം കൂടി കുട്ടികളെ നിരീക്ഷിക്കണം. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സിങ് വഴി ചികിത്സയെകുറിച്ച് ചര്‍ച്ച നടത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ സായ് ഡയറക്ടര്‍ ജനറല്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സന്ദര്‍ശിച്ചു.

കുവൈത്തില്‍ പുകവലിക്കെതിരെ നടപടി കര്‍ശനമാക്കുന്നു

Posted: 07 May 2015 09:54 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് പുകവലിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി നിരോധിതയിടങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ യന്ത്രസഹായം തേടുന്നു.
ആശുപത്രികളിലും ക്ളിനിക്കുകളിലും പുകവലിക്കുന്നവരെ കണ്ടത്തൊന്‍ നിരീക്ഷണ കാമറകളും അലാറം സംവിധാനമൊരുക്കുന്നതിനൊപ്പം പുകവലിക്കുന്നവരെ കണ്ടത്തെുന്ന ആധുനിക യന്ത്രങ്ങളും സ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുകയാണെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് സഹ്ലാവി അറിയിച്ചു. ചെസ്റ്റ് ഡീസീസസ് ഹോസ്പിറ്റല്‍, അമീരി ഹോസ്പിറ്റലിലെ ശൈഖ് സബാഹ് അല്‍അഹ്മദ് ഹാര്‍ട്ട് ഡീസീസസ് സെന്‍റര്‍, അദാന്‍ ഹോസ്പിറ്റലിലെ അല്‍ദബൂസ് ഹാര്‍ട്ട് സെന്‍റര്‍ എന്നിവിടങ്ങളിലാണ് പ്രാഥമികഘട്ടത്തില്‍ പുകവലി കണ്ടത്തെുന്ന യന്ത്രം സ്ഥാപിക്കുക.
പിന്നീട് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതോടൊപ്പം രാജ്യത്ത് പുകവലിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പുകവലി വിരുദ്ധ പ്രചാരണത്തിന് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നുണ്ട്.
രാജ്യത്ത് പുകവലിക്കെതിരായ നിയമങ്ങളുണ്ടെങ്കിലും അത് നിര്‍ബാധം തുടരുകയും പുകവലിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രചാരണവുമായി മന്ത്രാലയം രംഗത്തിറങ്ങുന്നത്. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയുടെ നിര്‍ദേശപ്രകാരം ആന്‍റി സ്മോക്കിങ് നാഷനല്‍ പ്രോഗ്രാം എന്ന പേരിലാണ് പുകവലിവിരുദ്ധ പ്രചാരണം നടത്തുകയെന്ന് സഹ്ലാവി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധമേര്‍പ്പെടുത്തിയ കാര്യം വിശദീകരിക്കുക, പുകയില ഉല്‍പന്നങ്ങളുടെ തീരുവ 100 ശതമാനം വര്‍ധിപ്പിക്കുക, ആരോഗ്യ മന്ത്രാലയവും അനുബന്ധ ഓഫിസുകളും പൂര്‍ണമായും പുകവലി മുക്തമാക്കുക, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂളുകളിലും മറ്റും പുകവലി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാവും പ്രധാന പ്രചാരണ പരിപാടികള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
പുകവലി മുക്തരാവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പുകവലി വിരുദ്ധ ക്ളിനിക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയവയും കാമ്പയിന്‍െറ ഭാഗമായുണ്ടാവും. അതേസമയം, ഇതിന്‍െറ ഫലം എത്രത്തോളമെന്ന് കണ്ടറിയേണ്ടിവരും.
രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും ഉന്നത ഉദ്യോഗസ്ഥരടക്കം പുകവലിക്കുന്നത് പതിവുകാഴ്ചയാണ്.
പാര്‍ലമെന്‍റില്‍പോലും എം.പിമാര്‍ പുകവലിക്കുന്നത് കാണാം. മേല്‍ത്തട്ടിലുള്ളവര്‍ ഏറ്റവും ചുരുങ്ങിയത് പൊതുഇടങ്ങളില്‍ പുകവലിക്കാതിരുന്നാല്‍ മാത്രമേ ഇത്തരം കാമ്പയിനുകള്‍ കൊണ്ട് ഫലമുണ്ടാവൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
 

രൂപയുടെ മൂല്യം ഇടിയുന്നു; വിനിമയനിരക്ക് ഇനിയും ഉയരാന്‍ സാധ്യത

Posted: 07 May 2015 09:51 PM PDT

Image: 

മസ്കത്ത്: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതുമൂലം റിയാലിന്‍െറ വിനിമയനിരക്ക് 20 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലത്തെി. ഒരു റിയാലിന് 166 രൂപ 80 പൈസ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച നല്‍കിയത്.
അതായത് 1000 രൂപക്ക് അഞ്ച് റിയാല്‍ 995 ബൈസ നല്‍കിയാല്‍ മതിയാവും. ഡോളറിന് 64.23 രൂപയായിരുന്നു വ്യാഴാഴ്ച ക്ളോസിങ് നിരക്ക്. ഡോളര്‍ ശക്തമായതും എണ്ണവില കൂടിയതുമാണ് ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയായത്. ഇതോടെ ഓഹരിവിപണിയിലും വന്‍ ഇടിവുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഓഹരി വിപണിയില്‍ 2500 പോയന്‍റാണ് ഇടിവുണ്ടായത്. രണ്ടാഴ്ചക്ക് മുമ്പ് 29000ത്തിലത്തെിയിരുന്ന ഓഹരി വിപണി വ്യഴാഴ്ച 26,599 പോയന്‍റിലാണ് ക്ളോസ് ചെയ്തത്.
 എണ്ണവില കൂടിയതാണ് പെട്ടെന്ന് ഡോളര്‍ ശക്തമാവാനും ഓഹരി വിപണിയെ ബാധിക്കാനും കാരണമായത്. വ്യാഴാഴ്ച എണ്ണവില ബാരലിന് 68.3 ഡോളറായി ഉയര്‍ന്നിരുന്നു. ലിബിയയിലെ ആഭ്യന്തര പ്രശ്നം കാരണം എണ്ണവിതരണം തടസ്സപ്പെട്ടതും സൗദിയിലെ ഹൂതികളുടെ ഷെല്‍ ആക്രമണവും എണ്ണവിലയെ ബാധിക്കുന്നുണ്ട്. എണ്ണവില വര്‍ധിച്ചതോടെ വിലക്കയറ്റം ഉണ്ടാവുമെന്നും അതുവഴി പണപ്പെരുപ്പം ഉണ്ടാവുമെന്ന കണക്കുകൂട്ടലുകളും രുപയൂടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. എണ്ണവില കയറാന്‍ തുടങ്ങിയതോടെ ഡോളര്‍ ഇനിയും ശക്തമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബാങ്കുകളും മറ്റും പരമാവധി ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇന്ത്യയുടെ വിദേശനിക്ഷേപകരായ ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന്‍െറ ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ മിനിമം ആള്‍ട്ടര്‍നേറ്റിവ് ടാക്സ് എന്നപേരില്‍ അറിയപ്പെടുന്ന നികുതിയാണ് ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചത്. രണ്ടാഴ്ച മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധമായ നിലപാട് ശക്തമാക്കിയത്. നികുതി പിന്‍വലിക്കാന്‍ വിദേശനിക്ഷേപകര്‍ കേന്ദ്ര സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെങ്കിലും അനുകൂല നിലപാടില്ലാതെ വന്നപ്പോള്‍ വിദേശനിക്ഷേപം പതുക്കെ പിന്‍വലിക്കുകയാണ്. അതാണ് ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടാവാന്‍ കാരണം. നിക്ഷേപം പിന്‍വലിക്കല്‍ തുടര്‍ന്നതോടെ ബുധനാഴ്ച 722 പോയന്‍റാണ് ഇടിഞ്ഞത്. വ്യാഴാഴ്ച 110 പോയന്‍റും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മനേജര്‍ ബി. രാജന്‍ പറഞ്ഞു. അടുത്തദിവസങ്ങളില്‍ ഡോളറിന്‍െറ വില 64.50 രൂപയാവുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് റിയാലിന് 167.50 രൂപയാണ് നിരക്ക്. 1000 രൂപക്ക് അഞ്ച് റിയാല്‍ 985 ബൈസ എന്ന നിരക്കിലത്തെുന്ന പ്രവണതയാണ് മാര്‍ക്കറ്റിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസം കൊണ്ട് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് ഡോളറിന് 66 രൂപ എന്ന നിരക്കിലത്തെും. അതായത് റിയാലിന് 171 രൂപ എന്ന നിരക്കിലത്തൊന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനിമയനിരക്ക് ഇനി 164 താഴെപോവാന്‍ സാധ്യത തല്‍ക്കാലം ഇല്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓഹരി വിപണിയിലുണ്ടായ വന്‍ ഇടിവാണ് റിയാലിന്‍െറ വിനിമയനിരക്ക് ഉയരാന്‍ കാരണമെന്ന് മുസന്തം എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ പി.എസ്. സകരിയ്യ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഡോളറിന്‍െറ വില 65 രൂപയായി ഉയരുന്ന പ്രവണതയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റിയാലിന് 168.81 എന്ന നിരക്കിലത്തൊന്‍ സാധ്യതയുണ്ട്. വിനിമയ നിരക്ക് 166നും 167നും ഇടക്ക് സ്ഥിരമായി നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇന്ന് ഇനിയും ഇടിയേണ്ടതായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് ശക്തമായി ഇടപെടുകയും ഡോളര്‍ മാര്‍ക്കറ്റില്‍ ഇറക്കുകയും ചെയ്തതാണ് വ്യാഴാഴ്ച 64.67 വരെ താഴ്ന്ന മൂല്യം 64.23ലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്തായാലും പ്രവാസികള്‍ക്ക് ആഹ്ളാദകാലമാണ് വരുന്നത്. തങ്ങള്‍ ഒഴുക്കുന്ന വിയര്‍പ്പിന് കൂടുതല്‍ വിലകിട്ടുന്നതിന്‍െറ സന്തോഷത്തിലാണ് പ്രവാസികള്‍.

ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നില്‍

Posted: 07 May 2015 09:28 PM PDT

Image: 

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകളില്‍  ലേബര്‍ പാര്‍ട്ടിയായിരുന്നു മുന്നില്‍.  ആകെയുള്ള 650 സീറ്റുകളില്‍ 599 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 294 സീറ്റ് നേടി. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 217 സീറ്റുകള്‍ നേടി തൊട്ടുപിന്നിലുണ്ട്.

അതേസമയം സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായി വാദിക്കുന്ന സ്കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കി. 56 സീറ്റുകളാണ് എസ്.എന്‍.പി നേടിയത്. കാമറണ്‍ സര്‍ക്കാറില്‍ സഖ്യകക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു.  എട്ട് സീറ്റ് മാത്രമാണ് ലിബര്‍ല്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ 57 സീറ്റ് നേടിയിരുന്നു.

യു.കെ.ഐ.പി^1, ഗ്രീന്‍^4, പ്ലെയ്‌ഡ് കിംറു^3, ഡി.യു.പി^8, സിന്‍ ഫീന്‍^4, എസ്.ഡി.എല്‍.പി^3 എന്നിവയാണ് മറ്റ് സീറ്റുകളില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍. 

വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍  ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു പ്രവചനം. കണ്‍സര്‍വേറ്റുകള്‍ക്ക്  316 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 239 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 650 അംഗ ജനപ്രതിനിധി സഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 326 അംഗങ്ങളുടെ പിന്തുണ വേണം.

ഷെല്‍ ആക്രമണം തുടരുന്നു; പ്രവാസികള്‍ ആശങ്കയില്‍

Posted: 07 May 2015 09:18 PM PDT

Image: 

ജിദ്ദ: സൗദിയുടെ തെക്കന്‍ അതിര്‍ത്തി നഗരമായ നജ്റാനില്‍ ഹൂതികളുടെ ആക്രമണം വ്യാഴാഴ്ചയും തുടര്‍ന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരക്കു ശേഷം നഗരത്തില്‍ അങ്ങിങ്ങായി ഷെല്ലുകള്‍ പതിച്ചു. വ്യാഴാഴ്ച നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ ഷെല്ലുകള്‍ വീണെന്നും എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ളെന്നും നജ്റാന്‍ സിവില്‍ ഡിഫന്‍സ് ഓഫിസ്് അറിയിച്ചു. നജ്റാനില്‍ ഏതാനും നാളുകളായി നടക്കുന്ന ഷെല്ലാക്രമണങ്ങളില്‍ ഇതുവരെയായി പത്തു പേര്‍ മരിച്ചു. വിവിധ സംഭവങ്ങളില്‍ നജ്റാനില്‍ എട്ടു പേരും വീടിനു മേല്‍ ഷെല്‍ പതിച്ച് ജീസാനില്‍ ദമ്പതികളുമാണ് മരിച്ചത്.
അതിര്‍ത്തി കടന്നുള്ള ഭീകരതക്ക് ഹൂതികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യമനിലെ സഖ്യസേന ഓപറേഷന്‍ ഒൗദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൂതി അതിക്രമത്തിന് മതിയായ തിരിച്ചടിയാകും നല്‍കുക. ജീസാനിലും നജ്റാനിലും അവര്‍ ഉന്നമിട്ടത് സിവിലിയന്‍ കേന്ദ്രങ്ങളാണ്. ഇതിനെതിരെ മതിയായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി സുരക്ഷ ചുവന്ന രേഖയാണ്. അതാണ് ഹൂതികള്‍ അതിക്രമിച്ചു കടന്നിരിക്കുന്നത്. അതിന് അവര്‍ വില നല്‍കേണ്ടി വരും - അസീരി വ്യക്തമാക്കി.
നജ്റാനില്‍ ഷെല്‍ ആക്രമണം തുടരുകയും വിമാനത്താവളങ്ങള്‍ അടക്കുകയും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ ഭാഗത്തുള്ള പ്രവാസികള്‍ ആശങ്കയില്‍ കഴിയുകയാണ്. എല്ലാ ദിവസവും ഉച്ചക്കു ശേഷം ഹൂതികളുടെ ഷെല്‍ ആക്രമണങ്ങളും രാത്രിസമയത്ത് ഇരുഭാഗത്തും ഷെല്‍വര്‍ഷവും പതിവായതോടെ മനസ്സമാധാനം നഷ്ടപ്പെട്ടതായി പ്രദേശത്തെ മലയാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നജ്റാനിലെ ഒൗദ്യോഗികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടാകുന്നതെങ്കിലും പലപ്പോഴും സാധാരണക്കാര്‍ ഇതില്‍ പെട്ടുപോകുന്നുണ്ട്. വിദ്യാലയങ്ങള്‍ അടച്ചതോടെ സ്വദേശികുടുംബങ്ങള്‍ നജ്റാന്‍ വിടുകയാണ്. പ്രവാസികളില്‍ കുടുംബസമേതം നജ്റാനിലുള്ളവര്‍ നാട്ടിലേക്ക് മടങ്ങുകയാണ്. ചിലരൊക്കെ സ്പോണ്‍സര്‍മാരെ കണ്ട് ആറു മാസം വരെയുള്ള കാലയളവിലേക്ക് റീ എന്‍ട്രി വാങ്ങിക്കഴിഞ്ഞു.
അതേ സമയം വിദ്യാലയങ്ങള്‍ അടച്ചതോടെ സ്വദേശികള്‍ സ്ഥലം വിടുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കുകയാണ്. സംഘര്‍ഷം നീങ്ങുന്നതുവരെ നാടു വിടാനുദ്ദേശിക്കുന്നവര്‍ക്ക് സ്പോണ്‍സര്‍മാര്‍ സ്ഥലത്തില്ലാത്തതിനാല്‍ റീ എന്‍ട്രി വാങ്ങി പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.
നജ്റാന്‍ കേന്ദ്രീകരിച്ച് നിരവധി സ്പോണ്‍സര്‍മാരുള്ളതിനാല്‍ ഇവരുടെ കീഴിലുള്ളവര്‍ക്ക് സ്ഥലം വിടാന്‍ കഴിയാത്ത നിലയാണുള്ളതെന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു.
അതിനിടെ, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നജ്റാനിലെ പ്രവാസികള്‍ക്ക് പ്രത്യേക സന്ദേശം പുറത്തിറക്കി. സ്ഥിതിഗതികള്‍ ഉടനെ ശാന്തമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അധികൃതര്‍ ഇന്ത്യന്‍ പ്രവാസികളുടെ സഹായത്തിനായി രണ്ടു ജീവനക്കാരെ വെള്ളിയാഴ്ച നജ്റാനിലേക്ക് അയക്കുന്നുണ്ട്.

എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല ^ചെന്നിത്തല

Posted: 07 May 2015 09:14 PM PDT

Image: 

ആലപ്പുഴ: എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്‍െറ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിനെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ബാര്‍കോഴ അന്വേഷണ സംഘത്തില്‍ എ.സി.പി മെറില്‍ ജോസഫിനെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

വിഷക്കായ കഴിച്ചിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും ചെന്നിത്തല പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സായിലെ കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളെ അണിനിരത്തി സി.പി.എമ്മിന്‍െറ ‘ചുവപ്പു സേന’

Posted: 07 May 2015 07:38 PM PDT

Image: 
Subtitle: 
'മഹാസമ്പര്‍ക്ക് അഭിയാനു'മായി ബി.ജെ.പി

കണ്ണൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍  സജീവ ചര്‍ച്ചയാവാന്‍ യൂനിഫോമും വടിയുമായി സി.പി.എമ്മിന്‍െറ  ചുവപ്പ് വളന്‍റിയര്‍മാര്‍ വരുന്നു. കണ്ണൂരില്‍ നിന്ന് പുതുതായി തുടക്കം കുറിക്കുന്ന സേനയില്‍ 18നും 30നും മധ്യേ പ്രായമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമത്തെിക്കാനാണ് സേനയെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുമ്പോള്‍ ബി.ജെ.പി ഉള്‍പ്പെടെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നത്. സി.പി.എം സംസ്ഥാന തലത്തില്‍ തീരുമാനിച്ച വളന്‍റിയര്‍ റിക്രൂട്ട്മെന്‍റ് പരിപാടിയുടെ ആദ്യ പരിശീലന കളരിയും ശക്തിപ്രകടനവും കണ്ണൂരില്‍ തന്നെ. മേയ് 26ന് കണ്ണൂര്‍ നഗരത്തില്‍ ആറടി നീളമുള്ള ചൂരലുമായി ‘ചുവപ്പു സേന’ മാര്‍ച്ച് ചെയ്യുമ്പോള്‍ അതിന്‍െറ ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.  ‘ചുവപ്പു സേന’ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന്‍െറ തുടക്കമാവും ഇത്.
മേയ് 21 മുതല്‍ ജൂലൈ വരെ  ‘മഹാസമ്പര്‍ക്ക് അഭിയാനു’മായി  ബി.ജെ.പിയും  കര്‍മരംഗത്തിറങ്ങുകയാണ്. പാര്‍ട്ടി മെംബര്‍ഷിപ്പിലേക്ക് പുതുതായി വന്നവരെ ഉറപ്പിച്ചു നിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെ സമ്പര്‍ക്കമാണ് ലക്ഷ്യമാക്കുന്നതെങ്കിലും സി.പി.എം കേന്ദ്രങ്ങളില്‍ പ്രത്യേക സമ്പര്‍ക്കത്തിന് ബി.ജെ.പിക്ക് കര്‍മപരിപാടിയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കാവി പടര്‍ത്താന്‍ സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിച്ചുവരുകയാണ്. കൊഴിഞ്ഞുപോകുന്ന ചെറുപ്പക്കാരെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രമാണ് ചുവപ്പു വളന്‍റിയര്‍ റിക്രൂട്ട്മെന്‍െറന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്  ‘മാധ്യമ’ത്തോട് പറഞ്ഞു. ആയുധ പരിശീലനമടക്കമുള്ള ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  പാര്‍ട്ടിയുടെ ‘മഹാസമ്പര്‍ക്ക് അഭിയാന്‍’ ദേശീയ തലത്തിലുള്ള പരിപാടിയാണ്. ഇതിന്  കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക ഊന്നല്‍ നല്‍കും.
ആര്‍.എസ്.എസ് ഭീകര പ്രസ്ഥാനമാണെന്നും അതിനെ ജനങ്ങളെ അണിനിരത്തി എതിര്‍ത്തുതോല്‍പിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍  പറഞ്ഞു.

ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ് ഇന്നുമുതല്‍ ദോഹയില്‍

Posted: 07 May 2015 07:12 PM PDT

Image: 
Subtitle: 
ഒ.പി. ഷാനവാസ്

ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച ദോഹയില്‍ ആരംഭിക്കും. ഇന്‍റര്‍നാഷനല്‍ അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്‍ (ഐ.എ.എ.എഫ്), നാഷനല്‍ അത്ലറ്റിക്സ് ഫെഡറേഷനുകള്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഷ്യന്‍ യുവജന കായികമേള ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
40 രാജ്യങ്ങളില്‍ നിന്നായി 400 യുവതാരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്ന് മൂന്ന് മലയാളികളുള്‍പ്പെടെ 22 താരങ്ങളാണ് മത്സരിക്കാനത്തെുന്നത്. 13 പുരുഷതാരങ്ങളും ഒമ്പത് വനിതകളുമാണ് ടീമിലുള്ളത്. 200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യു, പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പി.ആര്‍. അലീഷ, അനുമോള്‍ തമ്പി എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. ആദ്യ ഏഷ്യന്‍ യുവജന കായികമേളക്ക് ചൈനയില്‍നിന്നാണ് കൂടുതല്‍ താരങ്ങളത്തെുന്നത്. ചൈനയില്‍നിന്ന്് 48 പേരാണ് വിവിധ മത്സരങ്ങളില്‍ മറ്റുരക്കുക. ഒമാനില്‍നിന്ന് 30 താരങ്ങളുും കസാഖ്സ്താനില്‍ നിന്ന് 25 പേരും ആതിഥേയരായ ഖത്തറിന്‍െറ19 പേരും പങ്കെടുക്കുമെന്ന് സംഘാടകര്‍ വിശദീകരിച്ചു. മീറ്റ് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ സജ്ജീകരണവും പൂര്‍ത്തിയായതായി ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ദഹ്ലാന്‍ അല്‍ഹമദ് പറഞ്ഞു. ഏഷ്യന്‍ യുവജനങ്ങള്‍ക്കിടയില്‍ കായിക വിനോദത്തിന് എല്ലാതരത്തിലുമുള്ള പ്രോത്സാഹനവും നല്‍കുകയാണ് ചാമ്പ്യന്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഡെക്കാത്തലോണോടു കൂടിയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കമാവുക.
വൈകീട്ട് 5.30ന് ഒൗപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. എല്ലാമത്സരങ്ങളും ഖത്തര്‍ സ്പോര്‍ട്സ് ക്ളബിന്‍െറ ശുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് നടക്കുക. വിജയികളില്‍ ആദ്യ മൂന്നുസ്ഥാനക്കാര്‍ക്ക് മെഡലുകളും നാലുമുതല്‍ എട്ടുവരെ സ്ഥാനക്കാര്‍ക്ക് അംഗീകാര പത്രവും നല്‍കും.

യുദ്ധരഹിത ലോകം എപ്പോള്‍ സ്വീകാര്യമാകും?

Posted: 07 May 2015 06:52 PM PDT

Image: 

സിംഹാസനത്തില്‍ വാഴുന്നവരെ സംബന്ധിച്ച് ഫോക്സ് ചാനലിലെ ജോണ്‍ സ്റ്റോസല്‍ നടത്തിയ പ്രസ്താവന കൃത്യമാണെന്ന് പല സന്ദര്‍ഭങ്ങളിലും തോന്നാറുണ്ട്. ‘ഒരു പരേഡിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് താനാണ് ഈ റാലി മുഴുവനും നിയന്ത്രിക്കുന്നതെന്ന് ഭാവിക്കുന്ന ആളെപ്പോലെയാണ് ഭരണകൂടങ്ങള്‍’ എന്നാണ് ജോണ്‍ പുറത്തുവിട്ട നിരീക്ഷണം. ജനങ്ങള്‍ മാറ്റത്തിന് സന്നദ്ധരായിക്കഴിഞ്ഞാല്‍ ഈ മാറ്റം തങ്ങളുടെ വകയാണെന്ന അവകാശവാദം ഉന്നയിക്കാന്‍ അധികാരകേന്ദ്രങ്ങള്‍ക്ക് ഒട്ടും സങ്കോചമുണ്ടാകാറില്ളെന്ന് സ്പഷ്ടമാക്കുകയായിരുന്നു ജോണ്‍. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കുറ്റസമ്മതം നടത്താനോ രാഷ്ട്രീയനേതാക്കള്‍ തയാറാകുന്ന പ്രശ്നവുമില്ല.
യുദ്ധങ്ങളുമായി ബന്ധപ്പെട്ട നയസമീപനത്തില്‍ ജനാഭിലാഷം മാനിക്കുന്ന നയനിലപാടുകള്‍ പ്രഖ്യാപിക്കുന്നതില്‍ യു.എസ് ഭരണനേതൃത്വം പരാജയപ്പെടാറാണ് പതിവ്. മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരായ യുദ്ധമാകട്ടെ, ഭീകരതവിരുദ്ധ യുദ്ധമാകട്ടെ ജനഹിതം ഗ്രഹിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുന്നു. ഒരുകാലത്ത് മയക്കുമരുന്നു വിരുദ്ധ യുദ്ധത്തിനെതിരെ ഇടതു-വലത് പക്ഷങ്ങളിലെ സ്വതന്ത്രചിന്താഗതിക്കാര്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. സെനറ്ററായ ഘട്ടത്തില്‍ ബറാക് ഒബാമപോലും ലഹരിവിരുദ്ധ യുദ്ധത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. മയക്കുമരുന്നു കേസുകളില്‍ കറുത്തവര്‍ഗക്കാര്‍ വിവേചനപരമായി ശിക്ഷിക്കപ്പെടുന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ലഘൂകരിക്കുന്ന ബില്ലുകളുമായി സെനറ്റര്‍ റാന്‍ഡ് പോള്‍ രംഗപ്രവേശം ചെയ്തത്.
ക്രിമിനല്‍ നിയമപരിഷ്കാരം അമേരിക്കയില്‍ സുപ്രധാന ചര്‍ച്ചാവിഷയമായെങ്കില്‍ യുദ്ധവിരുദ്ധ ചിന്തകള്‍ക്കും നാം കൂടുതല്‍ സ്ഥാനം നല്‍കേണ്ടതല്ളേ? 2016ലെ സ്ഥാനാര്‍ഥികള്‍ക്ക് എന്തുകൊണ്ട് സമാധാനവാദികളായി ഉയര്‍ന്നുകൂട. 25 ലക്ഷത്തോളം സൈനികരെയാണ് നാം ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളില്‍ വിന്യസിച്ചത്. ഇതില്‍ 6,600 പേര്‍ കൊല്ലപ്പെട്ടതായി ഒൗദ്യോഗിക കണക്കുകള്‍ പറയുന്നു. കൊല്ലപ്പെട്ട 10 ലക്ഷത്തിലേറെ ഇറാഖുകാരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ് അമേരിക്കന്‍ ജനതയുടെ ജീവനെന്ന് രാഷ്ട്രീയനേതൃത്വം വാദിച്ചുവരുന്നുണ്ട്. എന്നാല്‍, ഇത്രയേറെ യു.എസ് ഭടന്മാര്‍ കൊല്ലപ്പെട്ടശേഷവും ഭീകരവിരുദ്ധയുദ്ധം പുന$പരിശോധിക്കണമെന്ന വാദം ഉന്നയിക്കാന്‍ ആരും സന്നദ്ധരാകുന്നില്ല.
വിയറ്റ്നാമിലും അമേരിക്കന്‍ യുദ്ധനയം കനത്ത പരാജയമാണ് സമ്മാനിച്ചത്. യുദ്ധവിരുദ്ധ സമാധാന പ്രക്ഷോഭകര്‍മൂലമാണോ വിയറ്റ്നാം യുദ്ധത്തിലെ തിരിച്ചടി? 60,000 യു.എസ് സൈനികരും 20 ലക്ഷം വിയറ്റ്നാമുകാരും ഹോമിക്കപ്പെട്ട ആ യുദ്ധത്തിന്‍െറ ഹേതു ഭരണനേതൃത്വത്തിന്‍െറ ദുശ്ശാഠ്യങ്ങള്‍ മാത്രമായിരുന്നു. ഒരു ദേശത്തെ ഒന്നടങ്കം ശത്രുക്കളായി ചാപ്പകുത്തുന്ന വങ്കത്തമായിരുന്നു അത്. യുദ്ധമില്ലാത്ത ലോകം നിയമപരിഷ്കാരത്തിലൂടെ സാക്ഷാത്കരിക്കാന്‍ സാധിക്കുമോ? നിയമഭേദഗതികള്‍ ഇല്ലാതെതന്നെ യുദ്ധം മോശപ്പെട്ട ചിന്താഗതിയാണെന്ന ബറാക് ഒബാമയുടെ ഏറ്റുപറച്ചില്‍ ശ്രദ്ധേയമായ സംഭവവികാസമായിരുന്നു. അതുകൊണ്ടായിരുന്നു ഇറാഖ്, അഫ്ഗാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ ഭടന്മാരെ അദ്ദേഹം തിരിച്ചുവിളിച്ചത്. തന്‍െറ ഒന്നാം ഊഴത്തില്‍ ഇറാഖില്‍ താരതമ്യേന ശാന്തത പുന$സ്ഥാപിക്കുന്നതിലും ഒബാമ വിജയിച്ചു. അതിന്‍െറപേരില്‍ ഒബാമ ശ്ളാഘിക്കപ്പെട്ടു. പക്ഷേ,സമീപകാല സംഭവങ്ങള്‍ അമേരിക്കന്‍ നയരൂപകര്‍ത്താക്കളില്‍ വീണ്ടും യുദ്ധരതിയുടെ പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്നു. ഇറാഖില്‍നിന്ന് യു.എസ് സേന പിന്മാറിയതാണ് ഐ.എസ് ഭീകരരുടെ രംഗപ്രവേശത്തിന് ഹേതുവെന്നാണ് പുതിയ പ്രചാരണം. യുദ്ധമോഹികളുടെ ഈ സമീപനം ഹിലരി ക്ളിന്‍റന് ആവേശം പകരാനുള്ള സാധ്യതയും അന്തരീക്ഷത്തില്‍ കനത്തുനില്‍ക്കുന്നു.
ഭീകരഗ്രൂപ്പുകള്‍ മിനിറ്റുകള്‍ക്കകം കൂട്ടസംഹാരായുധപ്രയോഗം നടത്തുമെന്ന ഉമ്മാക്കി ഉയര്‍ത്തി പടനീക്കങ്ങള്‍ക്ക് ഉത്തരവിടാന്‍ രാഷ്ട്രീയനേതാക്കള്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, യുദ്ധം അവസാനിക്കുമ്പോള്‍ ദുരന്തങ്ങളുടെയും നഷ്ടങ്ങളുടെയും പ്രളയം സംഭവിക്കുമെന്ന് ഏറ്റുപറയാനുള്ള ഹൃദയവിശാലത ഇവരിലൊരിക്കലും കാണപ്പെടാറില്ല.
നാം നൂതനായുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ബോംബ് വര്‍ഷങ്ങള്‍ ഈ ‘ശത്രു’രാജ്യങ്ങള്‍ അതേ മാതൃകയില്‍ നമ്മുടെ രാജ്യത്ത് നടത്തുന്നപക്ഷം എന്താകും സംഭവിക്കുക. നമ്മുടെ കുഞ്ഞുങ്ങളെ അവര്‍ കൊന്നുതള്ളിയാലോ? യുദ്ധവിരുദ്ധ മനോഭാവം വളര്‍ത്താന്‍ ആദ്യംവേണ്ടത് അന്യമതങ്ങളെയും സംസ്കാരങ്ങളെയും മാനിക്കാനുള്ള സന്നദ്ധതയാണ്. സാംസ്കാരിക ഭിന്നതകള്‍ക്കതീതമായി അപരന്‍െറ മാനുഷികതയെ ആദരിക്കാനും പഠിക്കണം. സെനറ്റര്‍ റാന്‍ഡ് പോള്‍ യുദ്ധവിരുദ്ധ ദര്‍ശനങ്ങളും അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍, അത് ചര്‍ച്ചക്കെടുക്കാന്‍ ആരും തയാറാകുന്നില്ല.

കടപ്പാട്: ആന്‍റിവാര്‍ ഡോട്കോം

രാജ്യം കാതോര്‍ത്തു കേട്ട കോടതിവിധി

Posted: 07 May 2015 06:30 PM PDT

Image: 

ഹിന്ദി സിനിമാതാരം സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിക്കുകയും പാതയോരത്ത് കിടന്നുറങ്ങിയവരുടെമേല്‍ പാഞ്ഞുകയറി ഒരാളുടെ മരണത്തിനും നാലാളുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിന്‍െറ കോടതിവിധി രാജ്യം ഇത്ര ആകാംക്ഷയോടെ ശ്രവിച്ചത് പ്രതി സൂപ്പര്‍സ്റ്റാര്‍ ആണെന്നതിനാലും കേസിന്‍െറ തുടക്കം മുതല്‍ വിഷയം സെന്‍സേഷനലൈസ് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മത്സരബുദ്ധി കാണിച്ചതുകൊണ്ടുമാണ്. പ്രോസിക്യൂഷന്‍ സല്‍മാന് എതിരെ ആരോപിച്ച എട്ടു കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തില്‍ മന$പൂര്‍വമല്ലാത്ത നരഹത്യക്ക് ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കണ്ടത്തെിയ മുംബൈ സെഷന്‍ കോടതി അഞ്ചുവര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. മദ്യലഹരിയിലായിരുന്നതിനാല്‍ വണ്ടി ഓടിക്കരുതെന്ന് പൊലീസ് കോണ്‍സ്റ്റബ്ള്‍ താക്കീത് നല്‍കിയിട്ടും സല്‍മാന്‍ വകവെച്ചില്ലത്രെ. പരമാവധി ശിക്ഷയായ 10 വര്‍ഷത്തെ തടവ് നല്‍കണമെന്ന പ്രോസിക്യൂഷന്‍െറ ആവശ്യം അതേപടി സ്വീകരിക്കാതിരുന്നത് മനുഷ്യനന്മക്കായുള്ള പല കാര്യങ്ങളും ചെയ്യുന്നതില്‍ സിനിമാതാരം മുന്‍പന്തിയിലാണെന്ന പരിഗണനയിലാണെന്നും ന്യായാസനം ചൂണ്ടിക്കാട്ടുകയുണ്ടായി. 2002 സെപ്റ്റംബര്‍ 28നു നടന്ന ഒരു സംഭവത്തില്‍ വിധിപറയാന്‍ 13 വര്‍ഷം വേണ്ടിവന്നു എന്നത് കേസ് എത്ര പ്രമാദമായാലും ശരി, നമ്മുടെ നീതിന്യായവ്യവസ്ഥ ഒച്ചിന്‍െറ വേഗത്തില്‍ ഇഴഞ്ഞേ നീങ്ങൂ എന്ന ധാരണയാണ് ബലപ്പെടുത്തുന്നത്.
ബോളിവുഡില്‍ മികച്ച താരമൂല്യമുള്ള സല്‍മാന്‍ ഖാന്‍ എന്ന നടന്‍െറ വ്യക്തിപരമായ ഈ തിരിച്ചടിയോടുള്ള പ്രതികരണം വ്യത്യസ്തമാകാമെങ്കിലും കോടതിവിധി ഉള്‍വഹിക്കുന്ന സന്ദേശം വലുതാണ്. നിയമത്തിന്‍െറ മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് മാത്രമല്ല, തെരുവില്‍ കിടന്നുറങ്ങേണ്ടിവരുന്ന ഹതഭാഗ്യരുടെ ജീവന് വിലകല്‍പിക്കേണ്ട ബാധ്യത പ്രശസ്തിയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്നവര്‍ക്കുപോലും ഉണ്ട് എന്ന് പൗരസമൂഹത്തെ നീതിപീഠം ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. മന$പൂര്‍വമല്ളെങ്കിലും, സ്വബോധമോ ലൈസന്‍സോ ഇല്ലാതെയാണ് തന്‍െറ ടൊയോട്ട ലാന്‍ഡ് ക്രൂസറില്‍  പാതിരാവിന്‍െറ വിജനതയില്‍ സല്‍മാന്‍ ചീറിപ്പാഞ്ഞതും ജീവിതത്തിന്‍െറ പുറമ്പോക്കില്‍ വലിച്ചെറിയപ്പെട്ട കുറെ മനുഷ്യരുടെ ജീവനുമേല്‍ വെല്ലുവിളി ഉയര്‍ത്തിയതും. പണവും പ്രശസ്തിയുമുള്ള വ്യക്തിയായതുകൊണ്ടാവണം ഒരു ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ കാണാതാവുകപോലുമുണ്ടായി. താനാണ് വണ്ടി ഓടിച്ചിരുന്നത് എന്ന കള്ളസാക്ഷ്യവുമായി സല്‍മാന്‍െറ ഡ്രൈവര്‍ കോടതിമുമ്പാകെ ഹാജരായതുതന്നെ സല്‍മാനെപോലുള്ള ഒരു സെലിബ്രിറ്റിക്ക് പറഞ്ഞതല്ല ജയിലും ശിക്ഷയുമൊക്ക എന്ന തെറ്റായ പൊതുധാരണയുടെ പുറത്താണ്. എന്നാല്‍, പ്രശസ്തരെയും സാധാരണക്കാരെയും  നിയമം രണ്ടു കണ്ണോടെ നോക്കിക്കാണരുതെന്ന് അലിസ്റ്റയര്‍ പെരേര കേസില്‍ സുപ്രീംകോടതി കീഴ്കോടതികളെ ഓര്‍മപ്പെടുത്തുകയുണ്ടായി.  പേരുകേട്ട ബിസിനസ് കുടുംബത്തില്‍നിന്ന് വരുന്ന 21കാരനായ പെരേരയുടെ ശിക്ഷ ഇളവുചെയ്യുന്ന കാര്യത്തില്‍ വിചാരണകോടതി കാണിച്ച മൃദുസമീപനം ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് ഇണങ്ങുന്ന വിധത്തിലല്ല എന്ന് കോടതി വിലയിരുത്തുകയുണ്ടായി. 2006ല്‍ നടന്ന അന്നത്തെ വാഹനദുരന്തത്തില്‍, മുംബൈ ബാന്ദ്രയില്‍ നിയന്ത്രണംവിട്ട ആഡംബര കാര്‍ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു കുട്ടികളുടെയും അഞ്ചു തൊഴിലാളികളുടെയും മേല്‍ പാഞ്ഞുകയറുകയായിരുന്നു.
സല്‍മാന്‍ ഖാന്‍െറ വിഷയത്തില്‍ കേസിന്‍െറ ആരംഭംതൊട്ട് മാധ്യമങ്ങള്‍ കാണിച്ച അമിത താല്‍പര്യവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സെന്‍സേഷനലൈസ് ചെയ്യുന്ന കാര്യത്തില്‍ പ്രകടമായ മാത്സര്യവും കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ട് എന്ന ചില കേന്ദ്രങ്ങളുടെ പ്രതികരണത്തില്‍ കഴമ്പുണ്ടായിരിക്കാം. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വിരാജിക്കുന്ന എത്രയോ നേതാക്കളെ സ്പര്‍ശിക്കാന്‍ പോലും നീതിപീഠം ഭയപ്പെട്ടതിന്‍െറ അനുഭവസാക്ഷ്യങ്ങള്‍ മുംബൈ കോടതിയുടെ സമീപകാല ചരിത്രത്തില്‍തന്നെ എടുത്തുദ്ധരിക്കാനാവും. കോടികള്‍ വാരിക്കൂട്ടിയ ബോളിവുഡിലെ ഏതാനും ഹിറ്റ്സിനിമകളിലെ ജനപ്രിയമുഖമായ സല്‍മാന്‍െറ വാണിജ്യമൂല്യം ഇന്നും ഉയരത്തിലാണെന്നിരിക്കെ, അദ്ദേഹം അഴികള്‍ക്കുള്ളിലാവുന്നത് സിനിമാവ്യവസായത്തിന് വന്‍നഷ്ടം വരുത്തിവെക്കുക സ്വാഭാവികമാണ്. സല്‍മാന്‍ ശിക്ഷിക്കപ്പെടുന്നതിലല്ല, തങ്ങള്‍ പുനരധിവസിക്കപ്പെടുന്നതിലാവണം കോടതിയുടെ ശ്രദ്ധപതിയേണ്ടിയിരുന്നത് എന്ന പരിക്കേറ്റ ഹതഭാഗ്യരുടെയും കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെയും കാഴ്ചപ്പാടുകള്‍ക്ക് നമ്മുടെ നിയമവ്യവസ്ഥിതിയില്‍ വലിയ പ്രസക്തിയില്ല. കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടുക എന്നതിലാണ് നമ്മുടെ നിയമസംഹിത ഊന്നല്‍ നല്‍കുന്നത്. സല്‍മാനില്‍നിന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന, അദ്ദേഹത്തിലെ കലാകാരനെ ആദരിക്കുന്ന സഹൃദയന് ഒന്നും മാതൃകയാക്കാനില്ല എന്നു വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ജീവകാരുണ്യപ്രവര്‍ത്തനം നന്മയുടെ വഴിയിലെ നല്ല ചുവടുവെപ്പാണെങ്കിലും താളപ്പിഴ സംഭവിച്ച ഒരു വ്യക്തിയുടെ ജീവിതത്തിനു മുന്നില്‍ പശ്ചാത്താപത്തിന്‍െറയും തെറ്റുതിരുത്തലിന്‍െറയും പരിമിത വഴികളേ ശേഷിക്കുന്നുള്ളൂ.

സല്‍മാനെതിരെ വിധിപറയാന്‍ രണ്ട് കേസുകള്‍ കൂടി

Posted: 07 May 2015 12:52 PM PDT

Image: 
Subtitle: 
മുംബൈയിലെ വാഹനാപകട കേസിലടക്കം വിധിപറഞ്ഞ മൂന്നു കേസുകളിലായി മൊത്തം 12 വര്‍ഷം തടവ് ശിക്ഷയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്

മുംബൈ: ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വിധിപറയാന്‍ ശേഷിക്കുന്നത് രണ്ട് കേസുകള്‍ കൂടി. കൃഷ്ണമൃഗത്തെ കൊന്ന കേസും വേട്ടക്ക് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ച കേസുമാണിവ. ആയുധക്കേസില്‍ 14നും മാന്‍വേട്ട കേസില്‍  28നുമാണ് അടുത്തവാദം കേള്‍ക്കല്‍. 1998ല്‍ ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ മാന്‍വേട്ട നടത്തിയത്.

സഹ നടീനടന്മാരായ തബു, സോനാലി ബേന്ദ്ര, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. ഇവരും കേസിലെ പ്രതികളാണ്.
നിലവില്‍ മുംബൈയിലെ വാഹനാപകട കേസിലടക്കം വിധിപറഞ്ഞ മൂന്നു കേസുകളിലായി മൊത്തം 12 വര്‍ഷം തടവ് ശിക്ഷയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്. വിധി കാത്തിരിക്കുന്ന മാന്‍വേട്ട കേസില്‍ ചുമത്തപ്പെട്ട വകുപ്പുകള്‍ പ്രകാരം പരമാവധി മൂന്നു വര്‍ഷവും ആയുധക്കേസില്‍ പരമാവധി ഏഴുവര്‍ഷവുമാണ് ശിക്ഷ.

സല്‍മാന് തടവ് ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണ് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2002ലെ വാഹനാപകട കേസ്. 2002 സെപ്റ്റംബര്‍ 28 ന് പുലര്‍ച്ചെ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ നടപ്പാതയിലേക്ക് സല്‍മാന്‍ ഓടിച്ച കാറ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയായിരുന്നു അപകടം.

നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ബേക്കറി ജീവനക്കാരാണ് അപകടത്തിന് ഇരയായവര്‍. കേസില്‍ മന$പൂര്‍വമല്ലാത്ത നരഹത്യക്കുറ്റത്തിന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് മുംബൈയിലെ സെഷന്‍സ് കോടതി വിധിച്ചത്. 1998ലെ മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ നേരത്തേ സല്‍മാന് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഒരുവര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യം ചെയ്തതിന്‍െറ പേരില്‍ അഞ്ചുവര്‍ഷവും തടവാണ് ജോധ്പൂര്‍ കോടതി വിധിച്ചത്.

ഈ കേസുകളിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സല്‍മാന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മാന്‍വേട്ടയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളില്‍ വിചാരണ ജോധ്പൂര്‍ കോടതിയില്‍ നടന്നുവരുകയുമാണ്.

15 വര്‍ഷത്തിനുശേഷം തുറന്നു; ഓര്‍മകളുടെ അലമാര

Posted: 07 May 2015 12:14 PM PDT

Image: 

കല്‍പറ്റ: അകാലത്തില്‍ പൊലിഞ്ഞ പ്രിയമകന്‍െറ ഓര്‍മകള്‍ക്ക് മുന്നില്‍ നീണ്ട പതിനഞ്ചുവര്‍ഷം മാതാപിതാക്കള്‍ കാവല്‍ നിന്നു. ചങ്കില്‍ കെട്ടിയ നോവുമായി പകലിരവുകള്‍ എത്രയോ കടന്നുപോയി. ഒടുവില്‍ ആരോ പറഞ്ഞയച്ചപോലെ സഹപാഠികള്‍ വീടിന്‍െറ പടികടന്നത്തെി. 15 വര്‍ഷത്തിനുശേഷം അലമാര തുറന്നു, ജീവിച്ചു കൊതിതീരാത്ത യുവാവിന്‍െറ ഓര്‍മകളും പ്രതീക്ഷകളുമായിരുന്നു അതില്‍ നിറയെ.
കല്‍പറ്റ മണിയങ്കോട് കോക്കുഴി മഠത്തില്‍ ഗോപാലന്‍െറയും വത്സലയുടെയും ഏക മകനായ സുരേന്ദ്രനാണ് 2001ലെ വിഷുത്തലേന്ന് മരിച്ചത്.
കല്‍പറ്റയിലെ ഹരിശ്രീ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
വീടിന്‍െറ നവീകരണപ്രവൃത്തികള്‍ക്കിടെയുണ്ടായ അപകടത്തിലായിരുന്നു മരണം. കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മുറിക്കുള്ളിലെ സുരേന്ദ്രന്‍െറ അലമാര മരണസമയത്തും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. വീടിന്‍െറ മൂലയില്‍നിന്ന് താക്കോല്‍കൂട്ടം കണ്ടെടുത്തു. എന്നാല്‍, ഒരിക്കല്‍പോലും മാതാപിതാക്കള്‍ അത് തുറന്നില്ല.
മകന്‍െറ ഓര്‍മകളോടൊപ്പം ആ താക്കോല്‍ക്കൂട്ടങ്ങളും അവര്‍ നെഞ്ചോടുചേര്‍ത്തു. ഇതിനിടെയാണ് പത്താംക്ളാസില്‍ സുരേന്ദ്രനൊപ്പം മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ചവര്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്താന്‍ തീരുമാനിച്ചത്. പ്രിയസുഹൃത്തിന്‍െറ ഫോട്ടോ കിട്ടാനായാണ് പി. സലാം, ഉണ്ണികൃഷ്ണന്‍, ഷാഹുല്‍ അബി, സി.എസ്. മുസ്തഫ എന്നിവര്‍ വീട്ടിലത്തെിയത്.
പിതാവ് അവര്‍ക്ക് അലമാരയുടെ താക്കോല്‍ നല്‍കുകയായിരുന്നു. ഒരിക്കല്‍പോലും അലമാര തുറന്നിട്ടില്ളെന്ന കാര്യമറിഞ്ഞപ്പോള്‍ സഹപാഠികള്‍ക്ക് കൈ വിറച്ചു.
ഒരു മനുഷ്യന്‍െറ മരണം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷം അയാള്‍ ഭൂമുഖത്ത് ഇട്ടേച്ചുപോയ കാര്യങ്ങള്‍ ആദ്യമായി കാണുക! പത്താംക്ളാസിലെ സി. ഡിവിഷനിലെ രണ്ടാമത്തെ മരബെഞ്ചില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന സുരേന്ദ്രനെ അവര്‍ ഓര്‍ത്തു. വിറയാര്‍ന്ന കൈകളും നനയുന്ന കണ്ണുകളുമായി അലമാര തുറന്നു. ഇനിയും ജീവിക്കണമെന്ന് മോഹിച്ച 22കാരന്‍െറ ശേഷിപ്പുകള്‍... യുവജനോത്സവത്തില്‍ ജയിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍, ഓട്ടോഗ്രാഫ്, ഫോട്ടോകള്‍, ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍, 2001ലെ കലണ്ടര്‍, ഫിലിം നിറക്കുന്ന പണ്ടത്തെ കാമറ... പൊടി തൂത്തുവാരി സഹപാഠികള്‍ അവ വൃത്തിയാക്കി.
കണ്ണുകള്‍ നിറയുന്നത് മാതാപിതാക്കള്‍ കാണാതിരിക്കാന്‍ അവര്‍ പാടുപെട്ടു. കഴിഞ്ഞ ദിവസം പള്ളിക്കൂടമുറ്റത്ത് 1994-95 ബാച്ചിലെ പത്താംക്ളാസ് വിദ്യാര്‍ഥികളും അധ്യാപകരും ഒരിക്കല്‍കൂടി ഒത്തുകൂടി.
സുരേന്ദ്രന്‍ അലമാരയില്‍ ഇട്ടേച്ചുപോയ ഓട്ടോഗ്രാഫില്‍ അപ്പോഴും ആരോ എഴുതിയ ഒരു താള്‍ ഉണ്ടായിരുന്നു. മരിച്ചാലും മറക്കില്ല കൂട്ടുകാരാ...
 

പിയൂഷ് കരുത്തില്‍ കൊല്‍ക്കത്ത

Posted: 07 May 2015 11:55 AM PDT

Image: 

കൊല്‍ക്കത്ത: ഡല്‍ഹിയുടെ കഷ്ടകാലം ഈ സീസണിലും വിടാതെ കൂടെയുണ്ടെന്ന് തെളിയിച്ച് ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 13 റണ്‍സിന് ജയിച്ചുകയറി. നാലു വിക്കറ്റുകള്‍ കൊയ്ത് സ്പിന്നര്‍ പിയൂഷ് ചൗളയാണ് കൊല്‍ക്കത്തയുടെ ജയത്തില്‍ ചുക്കാന്‍ പിടിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി, 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ എത്തിനിന്നു.

40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോററായത്. യുവരാജ് സിങ് പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ 32 റണ്‍സ് നല്‍കി നാല് വിക്കറ്റെടുത്ത പീയുഷ് കളിയിലെ താരമായി.  മനോജ് തിവാരി (25), ഡുമിനി (25), കേദാര്‍ (10), യുവരാജ് സിങ് എന്നിവരുടെ വിക്കറ്റാണ് പിയൂഷ് വീഴ്ത്തിയത്. ജയത്തോടെ കൊല്‍ക്കത്ത മൂന്നാമതത്തെി.

നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്കായി യൂസുഫ് പത്താനും (42) റോബിന്‍ ഉത്തപ്പയും (32) സ്കോര്‍ കണ്ടത്തെി. മനീഷ് പാണ്ഡെ 22 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച് കളത്തിലിറങ്ങിയ പിയൂഷ് ചൗളക്ക് കൂട്ടായി പത്താന്‍ വന്നതോടെയാണ് കൊല്‍ക്കത്ത രക്ഷപ്പെട്ടത്. സ്റ്റേഡിയത്തിന്‍െറ അതിരുകള്‍ അളന്ന മൂന്ന് പടുകൂറ്റന്‍ സിക്സറുകളും മൂന്ന് ബൗണ്ടറിയും പത്താന്‍െറ ബാറ്റില്‍ നിന്ന് പറന്നു.

വിടപറഞ്ഞത് സ്വപ്നങ്ങള്‍ ബാക്കിയാക്കി; തീരാനൊമ്പരവുമായി മാതൃഹൃദയം

Posted: 07 May 2015 11:31 AM PDT

Image: 

മണ്ണഞ്ചേരി: മെഡലുകള്‍ വാരിക്കൂട്ടി പ്രശസ്തിയിലേക്ക് ഉയര്‍ന്ന മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മാതാവ് ഗീതക്ക് മകള്‍ അപര്‍ണയുടെ അപ്രതീക്ഷിത വേര്‍പാട് തീരാനൊമ്പരമായി. ആലപ്പുഴ പുന്നമട സായി പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന ആര്യാട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് ചെമ്പന്തറ പനക്കല്‍ രാമഭദ്രന്‍െറ മകള്‍ അപര്‍ണ രാമഭദ്രന്‍ (ശില്‍പ -17) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആര്യാട് കൊറ്റംകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ഹൈദരാബാദിലും നടന്ന റോവിങ് മത്സരങ്ങളില്‍  ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ അപര്‍ണ കുടുംബത്തിന്‍െറ ഏക പ്രതീക്ഷയായിരുന്നു. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ളെന്നാണ് മാതാവ്  ഗീത പറയുന്നത്. വിഷു ആഘോഷത്തിനായി വീട്ടില്‍ എത്തി മടങ്ങിയ അപര്‍ണ സന്തോഷവതിയായിരുന്നു. സംഭവ ദിവസം രാവിലെ  അപര്‍ണ വിളിച്ചിരുന്നു. തനിക്കു പനിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അങ്ങോട്ട് വരട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടാ എന്ന് മറുപടി നല്‍കി. എന്നാല്‍, മകളുടെ ശബ്ദത്തില്‍ പതര്‍ച്ചയുണ്ടായിരുന്നു.

മുതിര്‍ന്ന രണ്ടു കുട്ടികളുടെ പീഡനം അസഹനീയമായിരുന്നതായി അപര്‍ണ മാതാവിനോട് പറഞ്ഞിരുന്നു. നേരത്തെ പല തവണ ഇവരുടെ പ്രശ്നങ്ങള്‍ ഗീതയോട് പറഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഗീത സായി കേന്ദ്രത്തിലത്തെി ബഹളംവെച്ചിരുന്നു. എന്നാലും മകള്‍ ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ളെന്ന് ഗീത പറഞ്ഞു. രാത്രി എട്ടരയോടെ കേന്ദ്രത്തില്‍നിന്ന് മേട്രന്‍ വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും  ആശുപത്രിയില്‍ എത്തുകയായിരുന്നു. മകളോട് സംസാരിച്ച മാതാവിനോട് താന്‍  ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചതല്ളെന്നും തനിക്ക് ജോലി കിട്ടിയ ശേഷം അമ്മയെ പൊന്നുപോലെ നോക്കുമെന്നും നല്ല വീട് വെക്കണമെന്നും ആഗ്രഹിച്ചിരുന്നതായും അപര്‍ണ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷമായി സായി കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു അപര്‍ണ. ഏക സഹോദരന്‍ അനുജിത്ത് തത്തംപള്ളി സെന്‍റ് ആന്‍റണീസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ്.

യു.കെ. തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; തൂക്കു സഭക്ക് സാധ്യത

Posted: 07 May 2015 11:13 AM PDT

Image: 
Subtitle: 
ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമെന്ന് സര്‍വേ ഫലങ്ങള്‍

ലണ്ടന്‍: 56ാമത് ബ്രീട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ഫലം പ്രവചനാതീതമായ തെരഞ്ഞെടുപ്പിന്‍െറ വീറും വാശിയും വോട്ടെടുപ്പിലും പ്രകടമായി. സര്‍ക്കാര്‍ രൂപവത്കരണത്തിനാവശ്യമായ 326 സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്ക് നേടാന്‍ സാധ്യത കുറവാണ്. ഒടുവില്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി ഡേവിഡ് കാമറണും ഭാര്യ സാമന്തയും ഓക്സ്ഫഡ്ഷെയറിലെ തന്‍െറ മണ്ഡലമായ വിറ്റ്നിയിലെ പോളിങ് ബൂത്തില്‍ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ‘രാജ്യത്തിന്‍െറ ഭാവി നിങ്ങളുടെ കരങ്ങളിലാണ്, ഭാവിയില്‍ ഖേദിക്കേണ്ടിവരുന്ന ഒന്നും നിങ്ങള്‍ ചെയ്യരുത്’ എന്നാണ് പോളിങ്ങിന് മുമ്പ് അവസാനമായി നല്‍കിയ അഭിമുഖത്തില്‍ കാമറണ്‍ പറഞ്ഞത്.
ലേബര്‍ പാര്‍ട്ടി അധികാരമേറ്റാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എഡ് മിലിബന്‍ഡും ഭാര്യ ജസ്റ്റിനയും തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഡങ്കാസ്റ്റര്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്തത്.

അതേസമയം, ഭരണത്തില്‍ രണ്ടാമൂഴം തേടുന്ന കാമറണിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും മോഹഭംഗമുണര്‍ത്തുന്നതാണ് അവസാന സര്‍വേ ഫലങ്ങള്‍. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമെന്നാണ് സര്‍വേ ഫലം പറയുന്നത്. ലേബര്‍ പാര്‍ട്ടി 35 ശതമാനം വോട്ടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 34 ശതമാനം വോട്ടും നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.

എക്സിറ്റ് ഫലങ്ങള്‍ വ്യാഴാഴ്ച പോളിങ് നടപടികള്‍ അവസാനിച്ച ശേഷം പ്രാദേശിക സമയം രാത്രി പത്തിനാണ് പുറത്തുവിടുക.
പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തുന്ന ഫലങ്ങളാണ് പുറത്തുവരാനുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അഞ്ചു കോടി വോട്ടര്‍മാരുള്ള ബ്രിട്ടനില്‍ 650 പാര്‍ലമെന്‍റ് അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടുക. ഇത്തവണ മത്സരം കടുത്തതോടെ ഇന്ത്യന്‍ വംശജരടക്കമുള്ളവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.
 

സ്ത്രീകള്‍ക്ക് കരയാന്‍ ഹോട്ടല്‍ മുറി റെഡി; വാടക 5000 രൂപ

Posted: 07 May 2015 11:05 AM PDT

Image: 

ടോക്യോ: കരയാന്‍ ഒരിടം വേണം. അതിന് സൗകര്യങ്ങളെല്ലാമുള്ള ഹോട്ടലാണെങ്കിലോ? ജപ്പാനിലെ കരയുന്ന സ്ത്രീകള്‍ക്കായി അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ടോക്യോവിലെ ഒരു ഹോട്ടല്‍ ശൃംഖല. മനസ്സ് തുറന്ന് കരയാന്‍ മറ്റെവിടെയും പോകേണ്ട, നേരെ ഹോട്ടലിലേക്ക് വരുക എന്നതാണ് ഹോട്ടലിന്‍െറ ആപ്തവാക്യം. മിറ്റ്സൂയി ഗാര്‍ഡന്‍ യോറ്റ്സൂയ ഹോട്ടലിലാണ് കരയാന്‍ മുറിയുള്ളത്.  കരളലിയിപ്പിക്കുന്ന സിനിമകളും പാട്ടുകളുമാണ് മുറിയില്‍ ഒരുക്കിയിരിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളിലും വൈകാരിക പ്രശ്നങ്ങളിലും അകപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് മുറിയിലിരുന്ന് സ്വകാര്യമായി മതിയാകുംവരെ കരയാം.

മുറിയുടെ ഒരു രാത്രി വാടക 83 ഡോളറാണ്. അതായത് 5321 രൂപ. 2004ലെ ചുവെറ്റ്സു ഭൂകമ്പത്തെ അതിജീവിച്ച നായയുടെയും മൂന്നു കുട്ടികളുടെയും കഥപറയുന്ന ദ ട്രു സ്റ്റോറി ഓഫ് എ ഡോഗ് ആന്‍ഡ് ഹേര്‍ പപ്പീസ് ഉള്‍പ്പെടെ സങ്കടക്കഥ പറയുന്ന സിനിമകളും കാണാം.   
വായിച്ചു കരയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുപറ്റിയ പുസ്തകങ്ങളുമുണ്ട്. മുഖംതുടക്കാന്‍ കാശ്മീരി പട്ടുപോലെയുള്ള കടലാസുകളും മേക്കപ്പ് കളയാനുള്ള സൗകര്യങ്ങളും റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാം ഒരുക്കിയത് ഒന്നു മനസ്സമാധാനത്തോടെ സൗകര്യപൂര്‍വം കരയാന്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP