സ്വാഗതം
WELCOME

News Update..

Wednesday, May 13, 2015

കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി Madhyamam News Feeds

കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി Madhyamam News Feeds

Link to

കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി

Posted: 13 May 2015 12:30 AM PDT

കൊല്ലം: കെ.എസ്.ആര്‍.ടി.സിയുടെ കൊല്ലം-ചെങ്ങന്നൂര്‍ വേണാട് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ചെയിന്‍ സര്‍വിസുകള്‍ തുടങ്ങി. സര്‍വിസുകളുടെ ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മ ബസിന്‍െറ താക്കോലും കൈമാറി. കൊല്ലം, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്ന് അഞ്ച് ബസുകള്‍ വീതമാണ് സര്‍വിസ് നടത്തുക. രാവിലെ 4.30 മുതലാണ് ആരംഭിക്കുന്നത്. ഇതേ സമയത്ത് ചെങ്ങന്നൂരില്‍നിന്ന് സര്‍വിസുകള്‍ ആരംഭിക്കും. രാവിലെ 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ബസ് 6.55ന് ചെങ്ങന്നൂരിലത്തെും.
രാത്രി എട്ടിനാണ് ചെങ്ങന്നൂരിലേക്കുള്ള അവസാന സര്‍വിസ്. ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി.എക്സിക്യൂട്ടിവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) ജി. അനില്‍ കുമാര്‍, സോണല്‍ ഓഫിസര്‍ എ. പ്രേമകുമാര്‍, ഡി.ടി.ഒ. ആര്‍. രാധാകൃഷ്ണ പിള്ള, അയത്തില്‍ അപ്പുക്കുട്ടന്‍, താമരക്കുളം സലിം, കല്ലട ദാസ് എന്നിവര്‍ പങ്കെടുത്തു. കൊല്ലം ബസ് സ്റ്റേഷന്‍, ചിന്നക്കട, കോട്ടയത്ത് കടവ് പള്ളി, കടവൂര്‍ ക്ഷേത്രം, അഞ്ചാലുംമൂട്, ചെമ്മക്കാട് വില്ളേജ് ഓഫിസ്, സ്റ്റാര്‍ച് മുക്ക്, മുക്കട, പുത്തടം, മുളവന പള്ളി, ചിറ്റുമല, കടപുഴ, പുമൂട്, ഭരണിക്കാവ്, ചക്കുവള്ളി, ശൂരനാട് എച്ച്.എസ്., കോട്ടപ്പുറം, താമരക്കുളം, ഗുരുനാഥന്‍കുളങ്ങര, ചാരുംമൂട്, തെരുവില്‍മുക്ക്, പള്ളിമുക്ക്, മാങ്കാംകുഴി, കൊല്ലകടവ്, ചമ്മത്തുമുക്ക്, പടിപ്പുരപ്പടി, ആഞ്ഞിലിമൂട്, ചെങ്ങന്നൂര്‍ ബസ്സ്റ്റാന്‍ഡ് എന്നിവയാണ് ഫെയര്‍സ്റ്റേജുകള്‍. കൂടാതെ ജില്ലയില്‍ താലൂക്ക് കച്ചേരി ജങ്ഷന്‍, ഹൈസ്കൂള്‍ ജങ്ഷന്‍, തേവള്ളി ക്വാര്‍ട്ടേഴ്സ്, വെങ്കേക്കര, സി.കെ.പി ജങ്ഷന്‍, താന്നിക്കമുക്ക്, ഓവര്‍ബ്രിഡ്ജ്, ചെമ്മക്കാട് കുരിശടി,ചെറുമൂട്, വെള്ളിമണ്‍ ജങ്ഷന്‍, ഇളമ്പള്ളൂര്‍, ആശുപത്രിമുക്ക്, പള്ളിമുക്ക്, മുളവന എച്ച്.എസ്, ഓണമ്പലം, കല്ലട പൊലീസ് സ്റ്റേഷന്‍, മൂന്നുമുക്ക്, കല്ലട ചന്ത, പെരുവേലിക്കര പഴയസ്റ്റാന്‍ഡ്, ഊക്കന്‍മുക്ക്, തെറ്റിക്കുഴി, കണ്ണമം, ആനയടി , വയ്യാങ്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

പൊന്മുടിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും –മന്ത്രി

Posted: 13 May 2015 12:28 AM PDT

തിരുവനന്തപുരം: പൊന്മുടിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കല്ലാറില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച ടൂറിസ്റ്റ് ക്യാമ്പിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലും തൊട്ടടുത്തുള്ള കല്ലാറിലും ടൂറിസം വികസിക്കണം. അതിനായി വകുപ്പ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്. മേഖലയില്‍ അടുത്തഘട്ടം എന്തെല്ലാം വികസനപദ്ധതികള്‍ കൊണ്ടുവരാനാകുമെന്ന് പരിശോധിക്കും. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ സ്വപ്നപദ്ധതിയായിരുന്നു ടൂറിസ്റ്റ് ക്യാമ്പിങ് സെന്‍ററെന്നും മന്ത്രി അനുസ്മരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, ആര്‍.ജെ. മഞ്ജു, വെള്ളനാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനാ ജോര്‍ജ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍.വി. വിപിന്‍, ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാനവാസ് ആനക്കുഴി, എന്‍.വി. ഫിലിപ്പ്, റജി കെ. ജേക്കബ്, ബി. വിജയകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഒ.ടി. പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊന്മുടിയില്‍ എത്തുന്നവര്‍ക്ക് മികച്ച താമസസൗകര്യം ഒരുക്കുന്നതിന് ടൂറിസം വകുപ്പ് അനുവദിച്ച 1.18 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കല്ലാറില്‍ ടൂറിസ്റ്റ് ക്യാമ്പിങ് സെന്‍റര്‍ നിര്‍മിച്ചത്.
അറുപതോളം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള രണ്ട് ഡോര്‍മിറ്ററികള്‍, നാല് ഡബിള്‍ റൂമുകള്‍, 80 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റാറന്‍റ് എന്നിവ ഇവിടെയുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പുറമേ, പഠന, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും സെന്‍ററില്‍ സൗകര്യമുണ്ട്.

പിഞ്ചുകുഞ്ഞിന്‍െറ മരണം: മാതാവ് കസ്റ്റഡിയില്‍

Posted: 13 May 2015 12:28 AM PDT

ആറ്റിങ്ങല്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം കാര്‍ത്തികയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രപ്രഭയെയാണ് കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രപ്രഭയുടെ കുട്ടി സുപ്രിയയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ ചന്ദ്രപ്രഭയുടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.
ഇവര്‍ തന്നെയാണ് കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഉറങ്ങിക്കിടന്ന താന്‍ കുട്ടിയുടെ ദേഹത്ത് കൂടി വീണതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായാണ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നതായും ഇതാണ് മരണകാരണമെന്നും കണ്ടത്തെിയത്രെ. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ചന്ദ്രപ്രഭയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം നടന്നു വരുന്നതേയുള്ളൂവെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ളെന്നും കടയ്ക്കാവൂര്‍ പൊലീസ് പറഞ്ഞു.

മഴക്കാറുകണ്ടാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വൈദ്യുതി മുടങ്ങും

Posted: 13 May 2015 12:21 AM PDT

അടിമാലി: ശക്തമായ കാറ്റോ മഴയോ വേണമെന്നില്ല. മഴക്കാറുകണ്ടാല്‍ മതി ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങും. ഇതേതുടര്‍ന്ന് ചെറുകിട സംരംഭകരും ഗാര്‍ഹിക ഉപഭോക്താക്കളും വ്യാപാരികളും പ്രതിസന്ധിയിലാണ്.
ചിലയിടങ്ങളില്‍ കറന്‍റ് പോയാന്‍ തിരിച്ചുവരാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടാണ്. ജില്ലയിലെ വൈദ്യുതി വിതരണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും മുന്നറിയിപ്പിലാതെ വിതരണം നിര്‍ത്തിവെക്കുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ് ഉപഭോക്താക്കള്‍.
കേരളത്തെ വെളിച്ചം കാണിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇടുക്കിയിലാണ് വൈദ്യുതിയുടെ ഈ ഒളിച്ചുകളിയെന്നതാണ് രസകരം. പലയിടത്തും പുതിയ ഹൈടെന്‍ഷന്‍ ലൈന്‍ സ്ഥാപിക്കുകയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്ത് വിതരണ സംവിധാനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ജില്ലയിലെ പ്രധാന വിതരണ ലൈനുകള്‍ ഓഫ് ചെയ്തിടുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. ഒന്നരമാസമായി ഇടവിട്ടുണ്ടാകുന്ന വേനല്‍ മഴയില്‍ മിക്ക ദിവസങ്ങളിലും വൈദ്യുതി മണിക്കൂറോളം മുടങ്ങുന്നു. മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ലൈനിലെ തടസ്സങ്ങള്‍ നീക്കാനെന്നപേരില്‍ രണ്ട് ദിവസത്തോളം ജില്ലയിലെ വൈദ്യുതി വിതരണം തടഞ്ഞു .
വൈദ്യുതി സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി ഉയരുന്നത്് മാങ്കുളം പഞ്ചായത്തിലാണ്. 12 ദിവസത്തിനിടെ ആറ് ദിവസത്തില്‍ താഴെയാണ് ഇവിടെ വൈദ്യുതി പ്രകാശിച്ചത്. ചിത്തിരപുരം ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷനു കീഴില്‍ വരുന്നതാണ് ഇവിടം. ഓഫിസിലേക്ക് വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുകയില്ളെന്ന പരാതിയും വ്യാപകമാണ്.
ഇതിന് സമാന രീതിയാണ് വട്ടവടയിലേത്. ഇവിടെയും വൈദ്യുതി വിരുന്നുകാരന്‍ മാത്രമാണ്. വര്‍ഷങ്ങളായി ടച്ചിങ് വെട്ടാനോ ലൈന്‍ സുരക്ഷിത പ്രവര്‍ത്തനങ്ങള്‍ നടത്താനോ തയാറാകാത്തതാണ് കാരണം. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റില്‍ ഈ ഭാഗങ്ങളില്‍ ദിവസങ്ങളോളം വൈദ്യുതി തടസ്സപ്പെട്ടു. അതിനുശേഷം ദിവസവും നിരവധി തവണയാണ് വൈദ്യുതി വന്നുപോകുന്നത്. സെക്ഷന്‍ ഓഫിസുകളില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ളെന്ന പരാതിയുമുണ്ട്.
അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, പള്ളിവാസല്‍, കൊന്നത്തടി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ശാന്തമ്പാറ, രാജകുമാരി പഞ്ചായത്തുകളിലും സ്ഥിതി ഇതുതന്നെ. വൈദ്യുതീകരിക്കുന്നതിന് മുമ്പ് റേഷന്‍ കടകളില്‍നിന്ന് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നു. വൈദ്യുതീകരിച്ചതോടെ ഇത് അരലിറ്ററായി കുറച്ചു. ഇതോടെ വൈദ്യുതിയും മണ്ണെണ്ണയും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളത്തെിയത് ദുരിതം വര്‍ധിപ്പിച്ചതായി ഗാര്‍ഹിക ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

വയനാട് കലക്ടറേറ്റ് സമരം: സ്ത്രീകളെ ജയില്‍ മോചിതരാക്കി

Posted: 13 May 2015 12:10 AM PDT

കണ്ണൂര്‍: വയനാട് കലക്ടറേറ്റ് ഉപരോധിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നവരുടെ പേരിലുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന 80 വനിതകളെയും വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് കേസ് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ജയിലില്‍ ലഭിച്ചത്.
ഇതോടെ വനിതകളെ വിട്ടയക്കുകയായിരുന്നു. മോചിതരായവരെ ജയിലിനു പുറത്ത് സി.പി.എം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാലയിട്ടു സ്വീകരിച്ചു.
വയനാട് ജില്ലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ ഉപരോധം നടത്തിയത്.
കോടതിയില്‍ ഹാജരാക്കിയ സമരക്കാര്‍ ജാമ്യമെടുക്കാന്‍ തയാറാവാഞ്ഞതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു ഇവരെ കണ്ണൂരിലെ ജയിലില്‍ എത്തിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ രുഗ്മിണി സുബ്രഹ്മണ്യന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കുഞ്ഞുമോള്‍, സി.പി.എം കല്‍പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി.ആര്‍. നിര്‍മല, സി.പി.എം ബത്തേരി ഏരിയാ കമ്മിറ്റി അംഗം ബീന വിജയന്‍ തുടങ്ങിയവരായിരുന്നു റിമാന്‍ഡിലായത്. ജയില്‍ മോചിതരെ സി.പി.എം നേതാക്കളായ എം. പ്രകാശന്‍, എന്‍. ചന്ദ്രന്‍, അരക്കന്‍ ബാലന്‍, എന്‍.സുകന്യ, കെ.പി. സുധാകരന്‍, ഒ.കെ. വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ച് ആനയിച്ചത്.

ആനകളുടെ എഴുന്നള്ളത്ത്: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കാം

Posted: 13 May 2015 12:01 AM PDT

Image: 

ന്യുഡല്‍ഹി: ഉത്സവത്തിനായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെങ്കില്‍ ഉടമസ്ഥനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോള്‍ വന്യജീവി ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചില്ളെങ്കില്‍ ആനയുടമക്കെതിരെയോ ഉത്സവകമ്മറ്റിക്കെതിരെയോ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

ആനകളെ ഉത്സവത്തിനു കൊണ്ടുപോകുമ്പോള്‍ അവയുടെ സുരക്ഷ, ഭക്ഷണം, വെള്ളം, ആരോഗ്യസ്ഥിതി എന്നിവയിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. വന്യജീവി ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, ആനയുടമകളുടെ അസോസിയേഷന്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ ജൂണ്‍ 20 നു മുമ്പ് മറുപടി നല്‍കണം. ജൂണ്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. ആനകളെ സംരക്ഷിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പാടില്ല^ സുപ്രീംകോടതി

Posted: 12 May 2015 11:49 PM PDT

Image: 

ന്യൂഡല്‍ഹി:  സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാം. ഇവരുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പരേതരായ നേതാക്കളുടെയും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും ചിത്രം ഉപയോഗിക്കുന്നതിനും വിലക്കില്ല. പരസ്യങ്ങളില്‍ ചിത്രങ്ങള്‍ നല്‍കുന്നത് വ്യക്തിയോട് ആരാധന ഉളവാക്കുമെന്നും കോടതി നിരീക്ഷിച്ചു.

പരസ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍  മൂന്നംഗ സമതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രവും എഴുത്തും നല്‍കുന്നതില്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷനും അദ്ദേഹത്തിന്‍്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി.

കാറ്റ്, മഴ: ആലുവയില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും

Posted: 12 May 2015 11:39 PM PDT

ആലുവ: ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആലുവ നഗരം വെള്ളക്കെട്ടിലായി. മരങ്ങള്‍ റോഡില്‍ മറിഞ്ഞുവീണതോടെ ഗതാഗതം പലസ്ഥലത്തും തടസ്സപ്പെട്ടു. ഇലക്ട്രിക് കമ്പികള്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വൈകീട്ട് മൂന്നിനുശേഷമാണ് ഇടിവെട്ടോടെ മഴയാരംഭിച്ചത്.
ഇതോടൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. കാറ്റിന്‍െറ ശക്തിയില്‍ നഗരത്തില്‍ പലഭാഗത്തും മരങ്ങള്‍ മറിയുകയും ഒടിയുകയും ചെയ്യും. ബാങ്ക് ജങ്ഷന്‍-മാര്‍ക്കറ്റ് റോഡ് ഗ്രാന്‍ഡ് ഹോട്ടല്‍ പരിസരത്ത് മരം കടപുഴകി റോഡിന് കുറുകെ വീണു. മരത്തിന് സമീപത്തുകൂടെ വലിച്ചിരുന്ന കേബ്ളുകള്‍ ഇതില്‍ കുടുങ്ങിയതിനത്തെുടര്‍ന്ന് ഫെഡറല്‍ ബാങ്കിന് സമീപത്തെ വലിയ ഇലക്ട്രിക് പോസ്റ്റ് ചരിഞ്ഞു. റോഡിന് കുറുകെയുള്ള കേബ്ളുകള്‍ താഴുകയും ചെയ്തതോടെ ഗതാഗതം തടസ്സപ്പെട്ടു. ഉടന്‍ ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തത്തെി മരം മുറിച്ചുമാറ്റുകയും കേബ്ളുകള്‍ വിച്ഛേദിക്കുകയും ചെയ്തു. ഇതിനിടെ, ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള ബസുകളടക്കം പല വാഹനങ്ങളും മാര്‍ക്കറ്റ് റോഡില്‍ കുടുങ്ങിയെങ്കിലും സിവില്‍ സ്റ്റേഷന്‍ റോഡ്-പങ്കജം റോഡ് വഴി പാലസ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടതിനാല്‍ ഗതാഗതപ്രശ്നം രൂക്ഷമായില്ല. ഏകദേശം അരമണിക്കൂറിലധികം എടുത്താണ് മരം പൂര്‍ണമായും റോഡില്‍നിന്ന് നീക്കംചെയ്തതും കേബ്ളുകള്‍ മുറിച്ചുമാറ്റിയതും. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഈ ഭാഗത്ത് വെള്ളക്കെട്ടും അനുഭവപ്പെട്ടു. ഇത് കാല്‍നടക്കാരെ ദുരിതത്തിലാക്കി. ആസാദ് റോഡിലും മരം ഒടിഞ്ഞുവീണു. ദേശീയപാതയില്‍ മംഗലപ്പുഴ പാലത്തിന് സമീപം മരം ഒടിഞ്ഞ് റോഡില്‍ വീണു. പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ ഇത് വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കി. ബാങ്ക് ജങ്ഷന്‍-സേട്ടു മസ്ജിദ് റോഡില്‍ ചൊവ്വാഴ്ചയും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മഴ തുടങ്ങി അധികസമയം മുമ്പുതന്നെ ഇവിടെ മുട്ടോളം വെള്ളം ഉയര്‍ന്നു. കാനകള്‍ വെള്ളക്കെട്ടിലായതോടെ അവയില്‍നിന്ന് മാലിന്യം പുറത്തേക്കൊഴുകി. കക്കൂസ് മാലിന്യംവരെ ഇത്തരത്തില്‍ റോഡില്‍ വ്യാപിച്ചതായി സമീപവ്യാപാരികള്‍ ആരോപിച്ചു. പള്ളിയില്‍ എത്തിയ വിശ്വാസികളും സമീപത്തെ കോച്ചിങ് സെന്‍ററുകളില്‍നിന്ന് ക്ളാസ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളും വെള്ളക്കെട്ടില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനുമിടയിലെ റോഡിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. മരങ്ങള്‍ വീണും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിയത് നഗത്തില്‍ രണ്ട് മണിക്കൂറോളം വൈദ്യുതി തടസ്സത്തിന് കാരണമായി. പൊട്ടിയ ലൈനുകളില്‍ പലതും പൂര്‍ണമായി പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിയതിലൂടെ കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമുണ്ടായതായി നോര്‍ത് സെക്ഷന്‍ അസി. എന്‍ജിനീയര്‍ ബാബു പറഞ്ഞു. പൊതുവില്‍ നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മഴ പെയ്തതോടെ രൂക്ഷമായി. പിന്നീട് മണിക്കൂറുകള്‍ക്കുശേഷമാണ് ഗതാഗതപ്രശ്നം പരിഹരിച്ചത്.

കാന്‍സര്‍മുക്ത ജില്ല : ജില്ലാ പഞ്ചായത്തും മെഡി. കോളജും കൈകോര്‍ക്കുന്നു

Posted: 12 May 2015 11:19 PM PDT

കോഴിക്കോട്: ജില്ലയെ കാന്‍സര്‍ മുക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നു. ബോധവത്കരണം, രോഗനിര്‍ണയ ക്യാമ്പ്, തുടര്‍ചികിത്സ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയിലൂടെ, 10 വര്‍ഷത്തിനകം കാന്‍സര്‍ബാധിതരുടെ എണ്ണം കുറക്കാനും രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയുമാണ് ലക്ഷ്യം. കക്കോടി ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിക്കുന്ന പദ്ധതി നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി.സ്വകാര്യവ്യക്തി സര്‍ക്കാറിന് കൈമാറിയ മാവൂര്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍ററും സ്ഥലവും വികസിപ്പിച്ച് പ്രയോജനപ്പെടുത്തുന്നതുള്‍പ്പെടെ വിശദ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെ ബോധവത്കരണവും വിവരശേഖരണവുമാണ് ആദ്യഘട്ടം നടക്കുക. രണ്ടാംഘട്ടത്തില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലത്തെിക്കും. ഓങ്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. അത്യാവശ്യ പരിശോധനകള്‍ക്കുള്ള സൗകര്യവുമൊരുക്കും. വിശദ പരിശോധനയും തുടര്‍ ചികിത്സയും ആവശ്യമുള്ളവര്‍ക്ക് തെങ്ങിലക്കടവ് സെന്‍ററിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൗകര്യമൊരുക്കും. തെങ്ങിലക്കടവ് സെന്‍ററിലെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനും റോഡുള്‍പ്പെടെ അടിസ്ഥാനസൗക്യങ്ങള്‍ ഏര്‍പ്പെടുത്താനും 4.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഫര്‍ണിചര്‍, മറ്റുപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 60 ലക്ഷം രൂപയും കണക്കാക്കി. ഡയറക്ടര്‍, നാല് മെഡിക്കല്‍ ഓഫിസര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, രണ്ടു ഫാര്‍മസിസ്റ്റ്, രണ്ടു ലാബ് ടെക്നീഷ്യന്‍, നാല് നഴ്സിങ് അസിസ്റ്റന്‍റ്സ് ഉള്‍പ്പെടെ 37 തസ്തികകളും ആവശ്യമാണ്. സര്‍ക്കാര്‍തലത്തില്‍ അംഗീകാരവും തീരുമാനവുമുണ്ടാകണം. അതിന് ജില്ലാപഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്‍െറ സഹായത്തോടെ ശ്രമം നടത്തും. ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. കക്കോടി പഞ്ചായത്തില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ ജൂണില്‍ നടത്തും. വളന്‍റിയര്‍മാരുടെ യോഗം മേയ് 15ന് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അറിയിച്ചു.

കറാച്ചിയില്‍ ബസിന് നേരെ വെടിവെപ്പ്; 43 പേര്‍ കൊല്ലപ്പെട്ടു

Posted: 12 May 2015 11:18 PM PDT

Image: 

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ബസിന് നേരെ ആയുധധാരികളുടെ വെടിവെപ്പ്. 16 സ്ത്രീകള്‍ അടക്കം 43 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കറാച്ചിയിലെ സഫൂറ ചൗക്കിന് സമീപമായിരുന്നു വെടിവെപ്പുണ്ടായത്. പാകിസ്താനിലെ പിന്നാക്ക വിഭാഗമായ ഇസ്മായീലികളാണ് ആക്രമണത്തിന് ഇരയായത്.

ആയുധധാരികളായ എട്ടംഗ തീവ്രവാദി സംഘം യാത്രാ ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്മായില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ബോര്‍ഡിന്‍െറ ഉടമസ്ഥതയില്‍ സര്‍വീസ് നടത്തുന്ന ബസില്‍ 60തോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വെടിവെപ്പിന് ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. വിവരമറിഞ്ഞെത്തിയ പാക് റേഞ്ചേഴ്സും പൊലീസും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

സായിയിലെ ആത്മഹത്യ: അന്വേഷണത്തിന് വിദഗ്ധ സമിതിയെന്ന് കേന്ദ്രസര്‍ക്കാര്‍

Posted: 12 May 2015 11:15 PM PDT

Image: 

ന്യൂഡല്‍ഹി: ആലപ്പുഴ സായി കായിക പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് റാഗിങ് മൂലമാണെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സായി കേന്ദ്രത്തിലെ കായിക വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സ്ഥാപിക്കും. സായിയില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കും. കുട്ടികള്‍ക്ക് യോഗ പരിശീലനം നിര്‍ബന്ധമാക്കുമെന്നും മന്ത്രി രാജ് പ്രതാപ് റൂഡി പാര്‍ലമെന്‍്റില്‍ അറിയിച്ചു.

സായിക്കായി പുതിയല്‍ ഹോസ്റ്റല്‍ നിര്‍മ്മിച്ചു നല്‍കും. വിഷക്കായ കഴിച്ച് ആശുപത്രിയിലുള്ള മൂന്നു കുട്ടികളുടെയും വിദഗ്ധ ചികിത്സക്കായി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  മരിച്ച അപര്‍ണയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും  അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

വാളയാര്‍ മോഡല്‍ പ്രഖ്യാപനത്തിലൊതുങ്ങി ; കുരുക്കഴിയാതെ മുത്തങ്ങ

Posted: 12 May 2015 10:51 PM PDT

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിനോടുചേര്‍ന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. കൊടുംവനത്തിന് നടുവിലുള്ള വില്‍പന നികുതി ചെക്പോസ്റ്റ് പരിസരത്ത് യാത്രാവാഹനങ്ങളടക്കം മണിക്കൂറുകളാണ് പലപ്പോഴും കാത്തുകെട്ടിക്കിടക്കുന്നത്. ദേശീയപാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പും അവസാനിച്ചതിനു ശേഷവും ഈ തിരക്കും കുരുക്കും മൂര്‍ധന്യത്തിലത്തെും. ചെക്പോസ്റ്റിലെ വാഹനപരിശോധനയുടെ പേരിലാണ് കുരുക്ക് രൂപപ്പെടുന്നതെങ്കിലും സൗകര്യങ്ങളുടെ പരിമിതിയും സംവിധാനങ്ങളുടെ പോരായ്മയുംകാരണം പരിശോധന വഴിപാടായി മാറുകയാണ്.
കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറകാലത്ത് ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് മുത്തങ്ങയില്‍ വാളയാര്‍ മോഡല്‍ ചെക്പോസ്റ്റ് സമുച്ചയം പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ 15ഓളം ചെക്പോസ്റ്റുകള്‍ കടന്നുവേണം കര്‍ണാടകയില്‍നിന്ന് ഒരു വാഹനം കേരളാതിര്‍ത്തി കടക്കാന്‍. തിരിച്ചും അങ്ങനെതന്നെ. ഓരോ ചെക്പോസ്റ്റിലും മാറിമാറി പരിശോധന. ഇതാവട്ടെ ഫലപ്രദമാവുന്നുമില്ല. കൃത്യമായ രഹസ്യവിവരങ്ങള്‍ ചോര്‍ന്നുകിട്ടുമ്പോള്‍ മാത്രമാണ് വല്ലപ്പോഴുമൊരിക്കല്‍ കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടാന്‍ കഴിയുന്നത്. മദ്യം, നിരോധിത പുകയില ഉല്‍പന്നങ്ങള്‍, സ്പിരിറ്റ്, റെയിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങി ലോഡുകണക്കിന് ഉല്‍പന്നങ്ങളാണ് കള്ളക്കടത്തായി ഓരോ ദിവസവും അതിര്‍ത്തി കടന്നത്തെുന്നത്. പാര്‍സലുകളിലെ ചരക്കുകള്‍ എന്താണെന്നു കണ്ടത്തൊന്‍ സ്കാനിങ്ങടക്കം ആധുനികസംവിധാനങ്ങള്‍ ഒന്നുമില്ല. കുത്തിനോക്കാന്‍ ആകെയുള്ളത് ഇരുമ്പ് കമ്പി മാത്രം. പച്ചക്കറി, പലവ്യഞ്ജന ലോഡുകള്‍ക്കിടയിലും രഹസ്യഅറകളിലുമായി ലഹരിമരുന്നുകളടക്കം കടത്തുന്നുണ്ട്. ഒന്നും ചെയ്യാന്‍ കഴിയാതെ പാടുപെടുകയാണ് ഉദ്യോഗസ്ഥര്‍.
വാളയാര്‍ മോഡല്‍ ചെക്പോസ്റ്റ് സമുച്ചയം ആരംഭിക്കാന്‍ സ്ഥലപരിമിതിയായിരുന്നു തുടക്കത്തില്‍ തടസ്സം. കല്ലൂര്‍ 66ല്‍ അനുയോജ്യമായ സ്ഥലം കണ്ടത്തെിയതിനു പിന്നാലെ തുടങ്ങി സ്ഥലമെടുപ്പ് വിവാദം. ഒപ്പം ഫണ്ടിന്‍െറ അഭാവവും. തുടങ്ങിയിടത്തുതന്നെ സ്തംഭിച്ചുനില്‍ക്കുകയാണ് സ്ഥലമെടുപ്പ് നടപടികള്‍.
1987ലാണ് മുത്തങ്ങയില്‍ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് പൊലീസിനെ നിയമിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തത്. കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയില്ല. വാഹനപ്പെരുപ്പം അനുദിനം വര്‍ധിക്കുന്നു. രാത്രിയാത്രാ നിരോധം വന്നതോടെ ചരക്കു ലോറികളടക്കം പകല്‍സമയത്ത് സര്‍വിസ് നടത്തേണ്ടിവരുന്നു. മുമ്പ് 24 മണിക്കൂറില്‍ കടന്നുപോയിരുന്നതിന്‍െറ എത്രയോ ഇരട്ടിവാഹനങ്ങളാണ് രാത്രിനിരോധത്തിനുശേഷം 15 മണിക്കൂറില്‍ സര്‍വിസ് നടത്തുന്നത്.
ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനുള്ള അതിവേഗവും കുരുക്കൊഴിഞ്ഞതിനു ശേഷമുണ്ടായ സമയനഷ്ടം പരിഹരിക്കാനുള്ള അതിവേഗവും ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കര്‍ണാടക ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സംസ്ഥാനാതിര്‍ത്തിയായ തകരപ്പാടിയില്‍ എക്സൈസ്, ആര്‍.ടി.ഒ ചെക്പോസ്റ്റുകളിലെ പരിശോധനക്കുതന്നെ കാത്തുകെട്ടിക്കിടക്കണം. പിന്നീട് വനംവകുപ്പ് ചെക്പോസ്റ്റാണ്. അതും കടന്നുവേണം മുത്തങ്ങ വാണിജ്യനികുതി ചെക്പോസ്റ്റിലത്തൊന്‍. ഏതെങ്കിലും ചില ബില്ലുകള്‍ കാണിച്ച് കോപ്പികള്‍ കൊടുത്ത് ഒപ്പിട്ടുവാങ്ങലാണ് പലപ്പോഴും പരിശോധന. അതിനുതന്നെ ഏറെ സമയമെടുക്കും.
വാഹന പരിശോധനയുണ്ടെങ്കിലും സമയം പിന്നെയും വൈകും. കാത്തിരുന്ന് ക്ഷമ നശിക്കുന്നതോടെ ചെറുവാഹനങ്ങള്‍ മറികടക്കാനുള്ള ശ്രമത്തില്‍ ഇടയില്‍ കുടുങ്ങും. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ പിന്നീട് അഴിയാക്കുരുക്കായി മണിക്കൂറുകള്‍ നടുറോഡിലാകും.
വാളയാര്‍ മോഡല്‍ ചെക്പോസ്റ്റ് യാഥാര്‍ഥ്യമാക്കാന്‍ നിലവിലെ സര്‍ക്കാറിന്‍െറ ആദ്യവര്‍ഷങ്ങളില്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ഈ പദ്ധതിതന്നെ കാലഹരണപ്പെട്ട അവസ്ഥയിലാണ്.

വീക്ഷണം മുഖപ്രസംഗം: അനുചിതമെന്ന് സുധീരന്‍

Posted: 12 May 2015 10:43 PM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെതിരെ മുഖപ്രസംഗമെഴുതിയത് അപ്രസക്തവും അനുചിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുഖപസ്രംഗത്തില്‍ വന്നത് പാര്‍ട്ടിയുടെ നിലപാടല്ല. വളരെ ഗൗവരത്തോടെയാണ് പാര്‍ട്ടി ഈ വിഷയം കണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പത്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടി പത്രത്തിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി നയം എന്താണെന്ന് മനസിലാക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീരേന്ദ്രകുമാര്‍ യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സി.പി.എം പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പും ശേഷവും  കണ്ടിരുന്നു. സി.പി.എമ്മിന്‍റെ സെമിനാറില്‍ അദ്ദേഹം പങ്കെടുത്തതില്‍ അപാകതയുമില്ല. വ്യത്യസ്ത രാഷ്ട്രീയ തലത്തിലുള്ള നേതാക്കന്‍മാര്‍ തമ്മില്‍ സൗഹൃദം പങ്കിടുന്നതില്‍ തെറ്റില്ളെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇന്ത്യന്‍ തടവുകാരനെ നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

Posted: 12 May 2015 10:19 PM PDT

Image: 

അബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച തടവുകാരെ കൈമാറല്‍ നിയമത്തിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അംഗീകാരം ലഭിച്ച് രണ്ട് വര്‍ഷം ആകുമ്പോള്‍ തടവുകാരെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
യു.എ.ഇയില്‍ ജയിലില്‍ കഴിയുന്ന ഒരു ഇന്ത്യക്കാരനെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. റാസല്‍ഖൈമ ജയിലില്‍ കഴിയുന്ന മലയാളിയെയാണ് നാട്ടിലേക്ക് മാറ്റുന്നതെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇയാളെ നാട്ടിലെ ജയിലിലേക്ക് മാറ്റുന്നതിന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ഇന്ത്യന്‍ എംബസിയുടെയും മറ്റും നേതൃത്വത്തിലാണ് നടപടികള്‍ നടക്കുന്നത്. ഇതോടൊപ്പം ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഏക യു.എ.ഇ പൗരനെയും ജയില്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഏതാനും മാസം മാത്രമാണ് യു.എ.ഇ പൗരന് തടവ് ബാക്കിയുളളതെന്നാണ് വിവരം. ആദ്യമായി ജയില്‍ മാറ്റം നടത്തുന്ന മലയാളിയുടെയും യു.എ.ഇ സ്വദേശിയുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  
റാസല്‍ഖൈമ ജയിലില്‍ കഴിയുന്ന മലയാളിയെ നാട്ടിലെ ജയിലിലേക്ക് മാറ്റുകയാണെങ്കില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജയിലിലേക്ക് മാറ്റുന്ന ആദ്യ തടവുകാരനായിരിക്കും ഇയാള്‍. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ തടവുകാരെ കൈമാറല്‍ കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.
കരാര്‍ പ്രകാരം ചില കുറ്റങ്ങള്‍ ചെയ്തവരും വിചാരണ തടവുകാരും ഒഴികെയുള്ളവ ര്‍ക്ക് ശിക്ഷാ കാലാവധി നാട്ടിലെ ജയിലില്‍ പൂര്‍ത്തിയാക്കാനാണ് അവസരമുള്ളത്. യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ 2011 നവംബര്‍ 23നാണ് തടവുകാരെ കൈമാറല്‍ കരാറില്‍ ഒപ്പുവെച്ചത്.
2013 മേയില്‍ യു.എ.ഇ മന്ത്രിസഭയുടെയും പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെയും അംഗീകാരം ലഭിച്ചതോടെ കരാര്‍ നിലവില്‍ വന്നെങ്കിലും തടവുകാരെ നാട്ടിലേക്ക് മാറ്റാന്‍ സാധിച്ചില്ല. 2013 മേയില്‍ കരാറിന് അംഗീകാരം ലഭിച്ചതോടെ ഇന്ത്യന്‍ എംബസി യു.എ.ഇയിലെ വിവിധ ജയിലുകളിലെ തടവുകാരില്‍ നിന്ന് നാട്ടിലേക്ക് മാറുന്നതിനുള്ള അപേക്ഷ വാങ്ങി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. 2013ല്‍ ജയിലുകളില്‍ ഉണ്ടായിരുന്ന 1200ലധികം ഇന്ത്യക്കാരില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് നാട്ടിലേക്ക് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, ഇവരുടെ അപേക്ഷകളും മുന്നോട്ടുപോയില്ല.
പിന്നീട് യു.എ.ഇ ആഭ്യന്തര മന്ത്രാലയം നേരിട്ട് തടവുകാരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. ഇതിനിടെ, റമദാന്‍, ദേശീയദിനം, ബലിപെരുന്നാള്‍ എന്നീ ആഘോഷാവസരങ്ങളില്‍ യു.എ.ഇ ഭരണാധികാരികള്‍ നല്‍കുന്ന പൊതുമാപ്പില്‍ ഉള്‍പ്പെട്ട് നിരവധി തടവുകാര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതാണ് തടവുകാരുടെ നാട്ടിലേക്കുള്ള മാറ്റം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, തടവുകാരുടെ ജയില്‍ മാറ്റം നീണ്ട നടപടിക്രമങ്ങളും സമയവും എടുക്കുന്ന പ്രക്രിയയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഓരോ തടവുകാരുടെ കേസും പ്രത്യേകം പഠിച്ചാണ് തീരുമാനം എടുക്കേണ്ടത്. ഇതോടൊപ്പം നാട്ടിലേക്ക് മാറാന്‍ ആഗ്രഹിച്ച ജയിലില്‍ സൗകര്യമുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. തടവുകാരുടെ കൈമാറ്റ വിഷയം ഓരോ തവണയും യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തുമ്പോള്‍ ശ്രദ്ധയില്‍ കൊണ്ടുവരാറുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഇന്ത്യയും യു.എ.ഇയും തമ്മിലെ സംയുക്ത ഉന്നത തല യോഗത്തിനായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഈ യോഗത്തിലും തടവുകാരുടെ കൈമാറ്റം ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.

ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്കായി അമീര്‍ അമേരിക്കയിലത്തെി

Posted: 12 May 2015 10:05 PM PDT

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിളിച്ചു ചേര്‍ത്ത ക്യാമ്പ് ഡേവിഡ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കയിലത്തെി. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ ആന്‍ഡ്രൂസ് നാവിക സേനാ ആസ്ഥാനത്താണ് അമീര്‍ വിമാനമിറങ്ങിയത്. അമീറിനൊപ്പം ഖത്തറില്‍ നിന്നുള്ള ഉന്നത തല സംഘവും അമേരിക്കയിലത്തെിയിട്ടുണ്ട്.
യു.എസ് കോണ്‍ഗ്രസ് ആംഡ് സര്‍വീസ് കമ്മിറ്റി തലവനും സെനറ്ററുമായ ജോണ്‍ മക്കെയ്നുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സംബന്ധിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നത് ഇരുവരും വിശലകനം ചെയ്തു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തിയ കൂടിക്കാഴ്ചയില്‍ യമനിലെയും സിറിയയിലെയും നിലവിലെ രാഷ്്ട്രീയ പ്രതിസന്ധിയും ചര്‍ച്ചക്ക് വിധേയമായി. കൂടിക്കാഴ്ചയില്‍ അമീറിനെ അനുഗമിക്കുന്ന ഉന്നതതല സംഘവും സന്നിഹിതരായിരുന്നു.
വ്യാഴാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പ് ഡേവിഡ് ജി.സി.സി ഉച്ചകോടി. ജി.സി.സി പ്രതിനിധികളെ കൂടാതെ ഏതാനും ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
 

ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

Posted: 12 May 2015 09:44 PM PDT

Image: 

മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരിമൂല്യം കുറച്ചുകാട്ടിയ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് വിഭാഗമാണ് സമന്‍സ് അയച്ചത്. ഈ മാസം അവസാനം ഷാരൂഖിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍.

ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 2010^11 കാലയളവിലെ കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ഫ്രാഞ്ചൈസിയിലെ കളിക്കാരെ വാങ്ങല്‍, പരസ്യം, വരുമാനം, ഓഹരി ഘടന എന്നിവ വിശദീകരിക്കുന്ന രേഖകള്‍ ഷാരൂഖ് എന്‍ഫോഴ്സ്മെന്‍റിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

നേപ്പാളില്‍ വീണ്ടും ഭൂകമ്പം 60 മരണം; ഉത്തരേന്ത്യയില്‍ 17

Posted: 12 May 2015 09:28 PM PDT

Image: 

കാഠ്മണ്ഡു: രണ്ടാഴ്ചമുമ്പുണ്ടായ ഭൂകമ്പം തകര്‍ത്ത നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയില്‍ പ്രാദേശിക സമയം ഉച്ചക്ക് 12.35നുണ്ടായ ഭൂചലനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അതേസമയം, മരണസംഖ്യ 500 കവിയുമെന്ന് നേപ്പാള്‍ റേഡിയോ അറിയിച്ചു. കാഠ്മണ്ഡുവില്‍നിന്ന് 83 കിലോമീറ്റര്‍ അകലെ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം തിബത്ത് അതിര്‍ത്തിയോട് ചേര്‍ന്ന നാംചെ ബസാറിലാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്താനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

ഇന്തോനേഷ്യയിലും ദക്ഷിണ ചൈനയിലും പാകിസ്താനിലും ബംഗ്ളാദേശിലും ഭൂചലനമനുഭവപ്പെട്ടു. ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്‍െറ തീവ്രത 7.8 ആയിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സിന്ധുപാല്‍ചൗക്ക് ജില്ലയിലെ ചൗതാരയില്‍ അഞ്ചുപേരും പ്രഭവകേന്ദ്രത്തിനോട് ചേര്‍ന്ന ദൊലാക ജില്ലയില്‍ ആറുപേരും കാഠ്മണ്ഡുവില്‍ മൂന്നുപേരും മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിബത്തില്‍ കാറിനുമുകളില്‍ പാറ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ 8000ഓളം പേര്‍ മരിക്കുകയും 17,000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ നിലംപൊത്തിയതാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകാന്‍ കാരണം. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി. 25 സെക്കന്‍േറാളം നീണ്ടുനിന്ന ആദ്യ ചലനം 18.5 കിലോമീറ്റര്‍ താഴ്ചയിലാണുണ്ടായത്. ഏപ്രില്‍ 25നും ഇതേ ആഴത്തിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് അഞ്ചും അതിലധികവും തീവ്രതയുള്ള ആറ് തുടര്‍ ചലനങ്ങളുമുണ്ടായി. ആദ്യ ഭൂകമ്പമുണ്ടായി 30 മിനിറ്റിനുശേഷം കാഠ്മണ്ഡുവിന് കിഴക്കുള്ള രമേചാപ് ജില്ലയില്‍ കോദാരി പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തിന് 6.3 ആയിരുന്നു തീവ്രത.

ഭൂചലനത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം രണ്ടുമണിക്കൂറോളം അടച്ചിട്ടു. നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇവിടെനിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ മാസത്തെ ഭൂചലനത്തില്‍ വന്‍ നാശമുണ്ടായ ഗോര്‍ഖ ജില്ലയിലെ മലയോര പാതകളില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി.

രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാള്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ എട്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പുതിയ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. നേപ്പാള്‍ ഇന്ത്യന്‍ എംബസി ഹൈല്‍പ്ലൈന്‍: (+977) 9851107021; (+977) 9851135141.

 

ബാഴ്സ ഫൈനലില്‍

Posted: 12 May 2015 09:13 PM PDT

Image: 
Subtitle: 
രണ്ടാം പാദ സെമിയില്‍ ബയേണിന് ജയം (3^2); ഇരുപാദങ്ങളിലുമായി ബാഴ്സക്ക് ലീഡ് (3^5); നെയ്മറിന് ഇരട്ട ഗോള്‍

മ്യൂണിക്: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ ആറാം കിരീടം തേടി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഫൈനലിലേക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികിനു മുന്നില്‍ തോല്‍വി വഴങ്ങിയെങ്കിലും (3^2) ഇരുപാദങ്ങളിലെ ആകെ ഗോള്‍ വ്യത്യാസത്തിലാണ് (3^5) ബാഴ്സലോണ ബര്‍ലിന്‍ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ജൂണ്‍ ആറിനാണ് ഫൈനല്‍.

നെയ്മറിന്‍െറ ഇരട്ട ഗോളില്‍ ബാഴ്സ പിടിച്ചുനിന്നപ്പോള്‍, ലെവന്‍ഡോവ്സ്കിയും മ്യൂളറും നടത്തിയ ജീവന്മരണ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണികിന് രണ്ടാം പാദം ആശ്വാസ വിജയം മാത്രമായി. റയല്‍ മഡ്രിഡ് ^യുവന്‍റസ് മത്സരത്തിലെ വിജയികളാവും ബര്‍ലിനില്‍ ബാഴ്സയുടെ എതിരാളി.

സ്വന്തം ഗ്രൗണ്ടില്‍ ബയേണിന്‍െറ ജീവന്മരണ പോരാട്ടമായി മാറിയ മത്സരത്തില്‍ ആദ്യം വലകുലുക്കിക്കൊണ്ടായിരുന്നു ആതിഥേയര്‍ തുടങ്ങിയത്. ഏഴാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെ പറന്നത്തെിയ പന്ത് പോസ്റ്റിന്‍െറ മധ്യഭാഗത്തുനിന്ന് വലയിലേക്ക് ഹെഡ്ചെയ്ത് മെദി ബെനാറ്റിയ ബയേണിനെ മുന്നിലത്തെിച്ചു. നാല് ഗോള്‍ മാര്‍ജിന്‍ ആവശ്യമായ മുന്‍ ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കം. എന്നാല്‍, ചെമ്പട കീഴടക്കിയ ഗാലറിയുടെ ആര്‍പ്പുവിളിക്ക് അധികം ആയുസ്സുണ്ടായില്ല.

15ാം മിനിറ്റില്‍ മെസ്സി^സുവാരസ് കൂട്ടുകെട്ട് ആസൂത്രണം ചെയ്ത നീക്കത്തില്‍ പന്ത് ലഭിച്ച നെയ്മര്‍ ഞൊടിയിടയില്‍ നോയറുടെ വലകുലുക്കി 1^1. 29ാം മിനിറ്റില്‍ ബയേണ്‍ പ്രതിരോധത്തിലെ വിള്ളല്‍ തുറന്നുകാട്ടി സുവരസ് നടത്തിയ മുന്നേറ്റത്തില്‍ നെയ്മര്‍ വീണ്ടും വലയിളക്കി. രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ റോബര്‍ട് ലെന്‍ഡോവ്സ്കിയും 74ാം മിനിറ്റില്‍ തോമസ് മ്യൂളറും ബാഴ്സ വലയിലേക്ക് അടിച്ചുകയറ്റിയതോടെ തണുത്തുപോയ ഗാലറിയും ആവേശത്തിലേക്ക് തിരിച്ചത്തെി.

ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി നിര്യാതനായി

Posted: 12 May 2015 09:04 PM PDT

Image: 

മസ്കത്ത്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി നിര്യാതനായി. അര്‍ബുദ ബാധത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ജിനീയറിങ് ബിരുദധാരിയും എച്ച്.ആര്‍ വിദഗ്ധനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി ഒമാനില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഇസ്ലാമിക പ്രഭാഷകനായിരുന്നു. ഇംഗ്ളണ്ടില്‍ ഉന്നതപഠനത്തിന് ശേഷം ഒമാനില്‍ തിരിച്ചത്തെിയ ഇദ്ദേഹം വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ബോഡി മൈന്‍ഡ് ആന്‍ഡ് സോള്‍ എന്ന പേരില്‍ ഒമാന്‍ റേഡിയോയിലും ടി.വിയിലും നടത്തിയിരുന്ന ഇംഗ്ളീഷ് പ്രഭാഷണങ്ങള്‍ ഇദ്ദേഹത്തെ മറ്റു മതവിശ്വാസികളുടെ കൂടി പ്രിയപ്പെട്ടവനാക്കി.
യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും നടത്തുന്ന പ്രഭാഷണവേദികള്‍ മതസൗഹാര്‍ദത്തിന്‍െറ വേദികളാക്കാന്‍ ശൈഖ് ഖല്‍ഫാന് കഴിഞ്ഞു.
ഇദ്ദേഹത്തിന്‍െറ നേതൃപരിശീലന ക്ളാസുകള്‍ യുവാക്കള്‍ക്കിടയിലും ശൈഖ് ഖല്‍ഫാനെ ഇഷ്ട താരമാക്കി.  ഒമാന്‍െറ ഉപരിസഭയായ മജ്ലിസുദ്ദൗലയിലെ അംഗമായിരുന്നു. വിദ്യാഭ്യാസം, ഓയില്‍ സര്‍വീസസ്, ഗവേഷണം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ഇദ്ദേഹം. മൃതദേഹം ചൊവ്വാഴ്ച രാവിലെ  10 മണിയോടെ അല്‍ഹൈലില്‍ ഖബറടക്കി.

ക്യാമ്പ് ഡേവിഡ് ഉച്ചകോടി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും -ആദില്‍ അല്‍ജുബൈര്‍

Posted: 12 May 2015 08:23 PM PDT

Image: 

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിളിച്ചുചേര്‍ത്തതനുസരിച്ച് വ്യാഴാഴ്ച ക്യാമ്പ് ഡേവിഡില്‍ ചേരുന്ന ജി.സി.സി സുരക്ഷ ഉച്ചകോടി മുഖ്യമായും മൂന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. വാഷിങ്ടണിലത്തെിയ വിദേശകാര്യ മന്ത്രി അമേരിക്കന്‍ എംബസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് മേഖലയുടെ സുരക്ഷയുടെ ഭാഗമായി അമേരിക്കയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കലാണ് അജണ്ടയിലെ പ്രധാന ഇനം. മാറിയ സാഹചര്യത്തില്‍ ഈ സഹകരണം കൂടുതല്‍ പ്രസക്തമാണെന്നും ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സൈനിക, ആയുധ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ കൈമാറ്റവും പരിശീലനവും ഇതിന്‍െറ ഭാഗമാണ്. തീവ്രവാദം നിര്‍മാര്‍ജനം ചെയ്യലും മേഖലയില്‍ തീവ്രവാദ ശക്തികള്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കലുമാണ് മറ്റൊരു വിഷയം. ഇക്കാര്യത്തിലും അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ട്. മധ്യപൗരസ്ത്യ മേഖല നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടലാണ് മൂന്നാമത്തെ തലക്കെട്ട്. സിറിയ, ലബനാന്‍, ഇറാഖ്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ഒന്നിച്ചുള്ള ആസൂത്രണവും നീക്കവും അനിവാര്യമാണ്. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ഇടപെടുന്നതും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഉച്ചകോടി ഗൗരവത്തോടെ വിലയിരുത്തും.
ഇറാന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളായ സിറിയ, ലബനാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍െറ ഇടപെടല്‍ പ്രത്യക്ഷമാണ്. തീവ്രവാദ സംഘങ്ങള്‍ക്ക് അവര്‍ പിന്തുണയും സഹായവും നല്‍കുന്നുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ തുറന്നടിച്ചു. ഇതിനെതിരെ കൂട്ടായ നീക്കം അനിവാര്യമായ ഘട്ടത്തിലാണ് ഉച്ചകോടി ചേരുന്നത്. വന്‍ രാഷ്ട്രങ്ങള്‍ ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ ധാരണയുടെ വിവിധ വശങ്ങള്‍ അമേരിക്ക ഉച്ചകോടിയില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം

Posted: 12 May 2015 08:02 PM PDT

Image: 

തിരുവനന്തപുരം: ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. 'ഇത് ചെമ്പരത്തിപ്പൂവല്ല, സ്പന്ദിക്കുന്ന ഹൃദയമാണ്' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ജെ.ഡി.യുവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നത്. പേരെടുത്ത് പറയുന്നില്ളെങ്കിലും വിമര്‍ശത്തിന്‍െറ മുന യു.ഡി.എഫില്‍ നിന്ന് പടിയിറങ്ങാന്‍ നില്‍ക്കുന്ന ജെ.ഡി.യുവിന് നേരെ തന്നെയാണ്. അഭയം നല്‍കി ഏറെകാലം അന്തിയുറങ്ങിയ കൂരക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയും ക്രൂരതയുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ഘടകകക്ഷികള്‍ അശരണരായ അഭയാര്‍ഥികളാണ്. ആപത്തുകാലത്ത് അഭയം നല്‍കിയവരെ ദൈവമായി കാണണം.കുന്നോളം നന്മ ചെയ്ത കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്മ തിരിച്ചുകിട്ടിയില്ല. തിരിച്ചു കുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനം. നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

സി.പി.എമ്മില്‍ നിന്ന് പുറത്ത് വന്ന എം.വി രാഘവനും ഗൗരിയമ്മക്കും ജനതാദളിനും അര്‍ഹമായ സ്ഥാനം നല്‍കിയത് കോണ്‍ഗ്രസാണ്. ആര്‍.എസ്.പിയെ പിടലിക്ക് പിടിച്ച് പുറത്താക്കിയപ്പോള്‍ സീറ്റ് നല്‍കി മാനം കാത്തത് കോണ്‍ഗ്രസാണ് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് വിടര്‍ത്തിക്കാണിക്കുന്നത് ചെമ്പരത്തിപ്പൂവല്ല, സ്പന്ദിക്കുന്ന ഹൃദയമാണെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

സ്വര്‍ണവില ഉയര്‍ന്നു; പവന് 20,360 രൂപ

Posted: 12 May 2015 07:41 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 20,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,545 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചു ദിവസത്തെ വിലസ്ഥിരതക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്.

അന്താരാഷ്ട്ര വിപണിയില്‍ 0.18 ഡോളര്‍ വര്‍ധിച്ച് 1,192.78 ഡോളറിലെത്തി.

യെമന്‍ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍

Posted: 12 May 2015 07:22 PM PDT

Image: 
Subtitle: 
സൈനിക ഡിപ്പോയിലുണ്ടായ ആക്രമണത്തില്‍ 69 മരണം

സന്‍ആ: യമനില്‍ സൗദി സഖ്യസേനയും ഹൂതി വിമതരും അംഗീകരിച്ച അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ ബുധനാഴ്ച നിലവില്‍ വരും. സിവിലിയന്മാര്‍ക്ക് അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെടിനിര്‍ത്തുന്നത്. ഹൂതികളും ആയുധം താഴെവെക്കുമെന്ന നിബന്ധനയോടെയാണ് വെടിനിര്‍ത്തലിന് ധാരണയെന്നും അല്ലാത്തപക്ഷം വ്യോമാക്രമണം തുടരുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ചൊവ്വാഴ്ചയും സൗദി സഖ്യം വ്യോമാക്രമണം നടത്തി. നഗരത്തിന്‍െറ വടക്കുകിഴക്കന്‍ മേഖലയിലെ ഹൂതി താവളങ്ങളിലായിരുന്നു കനത്ത ബോംബുവര്‍ഷം. സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുറമുഖ നഗരമായ ഏദനിലെ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. നാടുവിട്ട പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂറിനെ പിന്തുണക്കുന്ന മിലീഷ്യകളും ഹൂതികളും തമ്മില്‍ ഇവിടെ പോരാട്ടം ശക്തമാണ്.
മാര്‍ച്ച് 26ന് തുടങ്ങിയ ആക്രമണങ്ങളില്‍ ഇതുവരെ രാജ്യത്ത് 828 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1511 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് നാലിനും 10നുമിടയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യമനില്‍ സിവിലിയന്മാരുടെ ജീവിതം നരകതുല്യമായി മാറിയ സാഹചര്യത്തില്‍ ഇരുവിഭാഗവും ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി മേധാവി വലേറി അമോസ് ആവശ്യപ്പെട്ടു.

അറിവിന്‍െറ തുളുമ്പാത്ത നിറകുടം

Posted: 12 May 2015 07:13 PM PDT

Image: 

ധിഷണയുടെ നിശിതമായ പ്രകാശംകൊണ്ട് കേരളീയ ജീവിതത്തിന് കഴിഞ്ഞ നൂറ്റാണ്ടിലെ മുക്കാല്‍പ്പങ്കോളം കാലം ശാസ്ത്രാവബോധത്തിലേക്ക് വഴികാണിച്ച് ചാരിതാര്‍ഥനായ ഒരു മഹാ ഗുരുനാഥന്‍െറ നൂറാം ജന്മദിനമാണിന്ന്. കവിയും വിമര്‍ശകനും സംഘാടകനും പത്രാധിപരും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും വിപ്ളവകാരിയും എല്ലാമായിരുന്ന, എന്‍.വി എന്ന രണ്ടക്ഷരംകൊണ്ടറിയപ്പെട്ട, ഡോ. എന്‍.വി. കൃഷ്ണവാരിയരെ അര്‍ഹമായി ആദരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെക്കുറിച്ച ഓര്‍മകള്‍ വേണ്ടത്രയുണ്ടായിരിക്കുന്നത് മേലിലും നേര്‍വഴി കാണാന്‍ നമ്മെ സഹായിക്കുമെന്ന് നിശ്ചയം.
എന്നെപ്പോലെ അനേകംപേര്‍ക്ക് പല വിഷയങ്ങളിലും അനൗപചാരിക ഗുരുവാണ് അദ്ദേഹം. 50കളുടെ അവസാനത്തില്‍ എനിക്ക് രണ്ടാംതവണ കണ്ടുകിട്ടുന്ന കാലത്ത് തന്‍െറ വിപ്ളവപ്രവര്‍ത്തന-അധ്യാപക പര്‍വങ്ങള്‍ കഴിഞ്ഞ് പത്രാധിപത്യത്തിലത്തെിയിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍െറ ഭാഗമായി കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്‍െറ പത്രമായ സ്വതന്ത്രഭാരതം, ഒളിവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ചുമതലയോടെയായിരുന്നു എന്‍.വിയുടെ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. റബര്‍റോളര്‍ വെച്ച് അമര്‍ത്തിയുരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്‍െറ റിപ്പോര്‍ട്ടറും എഡിറ്ററും അച്ചുനിരത്തല്‍ക്കാരനും പ്രിന്‍ററും വിതരണക്കാരനും എല്ലാം എന്‍.വി ഒരാളായിരുന്നു. പൊലീസ് പിന്നാലെ ഉള്ളതിനാല്‍ നിത്യേന അച്ചടികേന്ദ്രം മാറ്റുകയുംവേണം. അച്ചും റോളറും പേജ് ഫ്രെയിമും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം സ്ഥലംവിടണം.
സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും ശിവശങ്കര്‍ ആസാദുമൊക്കെയായിരുന്നു എന്‍െറ അച്ഛന് അക്കാലത്ത് പ്രിയരായ നേതാക്കള്‍. അതിനാല്‍, ഞാന്‍ എന്‍.വിയെ ആദ്യം കാണുന്നത് എന്‍െറ വീട്ടില്‍ വെച്ചുതന്നെയായിരുന്നു. വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്. വീട്ടില്‍ വരുന്ന സഹപ്രവര്‍ത്തകരുടെ പേരുകള്‍ അച്ഛന്‍ വീട്ടിലെ ആരോടും (അച്ഛമ്മയോടുപോലും) പറയാറില്ലായിരുന്നു. മുത്തച്ഛനുമായി സംസ്കൃതത്തില്‍ സംസാരിക്കുന്നതുകേട്ട ഓര്‍മയാണ്, കണ്ടാല്‍ കാല്‍ക്കാശിന് വിലമതിക്കാത്ത ഇദ്ദേഹത്തെ എന്‍െറ മനസ്സില്‍ വേറിട്ടുനിര്‍ത്തിയത്.
ഈശാവാസ്യമിദം സര്‍വം എന്ന വേദാന്ത തത്ത്വമാകാം എന്‍.വിയെ ഇടതുപക്ഷ അനുഭാവിയാക്കിയത്. അടിയുറച്ച ആ നിലപാടിനെ പിന്തുണക്കുകയും ചെയ്തു. എവിടെയൊക്കെ അറിവുണ്ടോ അവിടെയെല്ലാം ശ്രദ്ധചെലുത്തുന്ന സ്വഭാവം ജന്മസിദ്ധം.
10ാംതരം പരീക്ഷയില്‍ ഭേദപ്പെട്ട മാര്‍ക്കുള്ളതിനാല്‍മാത്രം ഗണിതശാസ്ത്രത്തില്‍ ഉപരിപഠനത്തിനു ചേര്‍ന്ന എന്നെ ഫിസിക്സില്‍ തല്‍പരനാക്കിയത് എന്‍.വിയാണ്. മുത്തച്ഛന്‍ എനിക്കുതന്ന പ്രപഞ്ചബോധത്തെക്കുറിച്ച് അറിയാമായിരുന്നതിനാലാകാം, നാണയത്തിന്‍െറ മറുവശംകൂടി കാണാന്‍ പ്രോത്സാഹിപ്പിച്ചു എന്നുമാത്രമല്ല, പോപുലര്‍ സയന്‍സ് എഴുതാന്‍ പഠിപ്പിക്കുകകൂടി ചെയ്തു. ആധുനിക ശാസ്ത്രാവബോധം വളര്‍ത്താനും പരത്താനുമായി ലോകത്താദ്യമായി രൂപപ്പെട്ട സമിതിയില്‍ എന്‍.വി വെറും 22 വയസ്സുകാരനായ എന്നെയും ഉള്‍പ്പെടുത്തി. പി.ടി. ഭാസ്കര പണിക്കര്‍, സി.പി. മേനോന്‍, കെ.ജി. അടിയോടി, സൈക്കോ മുഹമ്മദ് പിന്നെ ഞാനും. മേഖല തിരിച്ച് ഓരോരുത്തര്‍ക്കും വിഷയങ്ങള്‍ വീതിച്ചപ്പോള്‍ എന്നെ പൊതുവായി നിര്‍ത്തുകയായിരുന്നു. ഈ ശാസ്ത്ര സാഹിത്യ സമിതിയാണ് പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തായി രൂപാന്തരപ്പെട്ടത്. കേരളത്തില്‍ ശാസ്ത്രാധിഷ്ഠിതമായ യുക്തിബോധത്തിന്‍െറ ഉയിര്‍പ്പുകാലമായിരുന്നു അത്.
മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അന്ന് കേരളത്തിലെ പ്രധാന വാരിക. വിഷയം നിര്‍ദേശിച്ചാണ് എഴുതാന്‍ എന്‍.വി പറയുക. ഒരാഴ്ചക്കകം രണ്ടാമത്തെ കത്ത് വരും -ഇന്നയിന്ന പുസ്തകങ്ങളും ലേഖനങ്ങളും നോക്കിയാല്‍ എളുപ്പമാകും എന്നറിയിക്കാന്‍. പിന്നെ, ലേഖനം എഴുതിക്കിട്ടുവോളം എല്ലാ ആഴ്ചയിലും ഇത്തരം ഓരോ കുറിമാനമുണ്ടാകും. എഴുതിയതില്‍ പിശകോ പോരായ്മകളോ ഉണ്ടെങ്കില്‍ നിരുപാധികം മാറ്റും. പില്‍ക്കാലത്താണ് ഞാനറിഞ്ഞത്, ആരെഴുതുന്ന എന്തായാലും, കവിതയോ കഥയോപോലും ഇങ്ങനെ തിരുത്തിയാണ് എന്‍.വി ആഴ്ചപ്പതിപ്പില്‍ കൊടുക്കാറ് എന്ന്. ആ തിരുത്തുകളെപ്പറ്റി ആദരപൂര്‍വമുള്ള നന്ദിയല്ലാതെ ആര്‍ക്കും ഒരിക്കലുമുണ്ടായുമില്ല.
കേരളത്തിനു പുറത്ത് ജോലിയായതില്‍പിന്നെയും അവധിയില്‍ വരുമ്പോള്‍ ഒന്നോ രണ്ടോ രാത്രികള്‍ എന്‍.വിയുടെ കൂടെ ചെലവഴിക്കും. എന്‍െറ ഉറ്റ കൂട്ടുകാരനും ചെറുകാടിന്‍െറ മകനുമായ രബീന്ദ്രനും ചിലപ്പോഴുണ്ടാകും. അതിരാത്രം എന്നാണ് നമ്മള്ളതിന് പേരിട്ടിരുന്നത്. ആകാശത്തിനു ചുവടെയുള്ള ഏതു വിഷയത്തില്‍ എന്ത് സംശയമുണ്ടെങ്കിലും എന്‍.വി ഒരു പുസ്തകമെടുത്ത് നോക്കുകപോലും ചെയ്യാതെ, അത് തീര്‍ത്തുതരും. അദൈ്വതവേദാന്തമായാലും ക്വാണ്ടം ഫിസിക്സായാലും ഒരുപോലെ!
കൊടൈക്കനാല്‍ വാന നിരീക്ഷണശാലയില്‍ ജോലിക്കാരനായി ചേരാന്‍ പോകെ അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ ആവശ്യപ്പെട്ടത്, അവിടെയുള്ള എല്ലാ ഗവേഷണ സംവിധാനങ്ങളെയുംപറ്റി മനസ്സിലാക്കി വിശദമായ ഒരു ലേഖനം തയാറാക്കാനാണ്. മൂന്നുമാസത്തിനകം അത് നിറവേറ്റി. പക്ഷേ, ആ ലേഖനത്തിന്‍െറ അവസാനത്തില്‍ എന്‍.വി കുറിച്ച ഒരു അധികവാചകം-ഈ സ്ഥാപനത്തിലെ സൗകര്യങ്ങളും ഇവിടെ എത്തിപ്പെടുന്നവരുടെ പ്രതിഭയും വേണ്ടുംവണ്ണം ഉപയോഗിച്ചാല്‍ അദ്ഭുതങ്ങള്‍ സംഭവിക്കും എന്നര്‍ഥം വരുന്ന ഒന്ന് -എന്‍െറ ജീവിതത്തെ മാറ്റിമറിച്ചുകളഞ്ഞു. അതു വായിച്ച് പിണങ്ങിയ മേലധികാരികള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി. കാരണം, ആളും സംവിധാനവും ഫണ്ടുമൊക്കെ ഉണ്ടെന്നാലും അവിടെ ഗവേഷണമൊന്നും നടക്കുന്നില്ലായിരുന്നു. പറഞ്ഞിട്ട് കാര്യമില്ളെന്നുകൂടി അറിഞ്ഞതിനാല്‍ ഞാന്‍ പറയാതിരുന്ന ആ കാര്യമാണ് എന്‍.വി, എന്‍െറ അഭിപ്രായമെന്ന നിലയില്‍, സദുദ്ദേശ്യത്തോടുകൂടിയും ഒറ്റവാചകത്തില്‍ കുറിച്ചത്. മേലാവിലെ അപ്രിയം മൂത്ത് അവസാനം, എനിക്ക് സര്‍ക്കാര്‍ സേവനംതന്നെ ഉപേക്ഷിക്കേണ്ടിവന്നു. ആ കഥ പക്ഷേ, അദ്ദേഹത്തെ ഒരിക്കലും ഞാന്‍ അറിയിച്ചില്ല.
കൊടൈക്കനാല്‍ അനുഭവങ്ങള്‍ നോവലായപ്പോള്‍ എന്‍.വി എന്നോടു പറഞ്ഞു -ഇതിന് ഞാനൊരു അവതാരിക എഴുതാം. അന്നേവരെയുള്ള എന്‍െറ ഒരു കൃതിക്കും ആരും അവതാരിക എഴുതിയിരുന്നില്ല. ഞാന്‍ കരുതി, ഞാന്‍ പറയാതിരുന്നിട്ടും എവ്വിധമോ അറിഞ്ഞ ആ രഹസ്യം രേഖപ്പെടുത്താനാവും എന്ന്. അല്ലായിരുന്നു, നോവല്‍ത്താവഴിയിലെ ഒരു അപൂര്‍വജനുസ്സാണ് ഈ കൃതി എന്നുപറയാന്‍ മാത്രമാണ് അതില്‍ ശ്രമിച്ചത്.
ദേശസുരക്ഷ ലംഘിച്ചതിന്‍െറപേരില്‍ ജയിലില്‍ പോകേണ്ടിവരുമായിരുന്ന എന്നെ എന്‍.വി രക്ഷിച്ച കഥയുമുണ്ട്. സയന്‍സ് ടുഡെ എന്ന പോപുലര്‍ സയന്‍സ് മാസികയില്‍ ജോലിചെയ്യവെ, 1965ല്‍ എനിക്ക് മനസ്സിലായി ഇന്ത്യ ആണവായുധശേഷി കൈവരിച്ചുകഴിഞ്ഞൂയെന്ന്. ആ വിവരം അറിയിച്ചപ്പോള്‍ എന്‍.വി നിര്‍ദേശിച്ചു. അതൊരു ലേഖനമാക്കി അയച്ചുകൊടുക്കാന്‍. പക്ഷേ, ലേഖനം പുറത്തുവന്നതോടെ പാര്‍ലമെന്‍റില്‍ ബഹളവും സര്‍ക്കാര്‍വക കാര്യപ്പെട്ട അന്വേഷണവും മുറുകി. അറസ്റ്റ് വാറന്‍റ് വരുമെന്നുറപ്പായപ്പോള്‍ ഞാന്‍ എന്‍.വിയെ ഫോണില്‍ വിവരം ധരിപ്പിച്ചു. എന്‍.വി പറഞ്ഞു: ‘ഒരു സംശയവും കൂടാതെ വാര്‍ത്തയുടെ പ്രഭവസ്ഥാനം വിശദീകരിക്കുക’ ആ ഉപദേശം മുറുകെ പിടിച്ചുകൊണ്ടാണ് അന്വേഷണത്തെ നേരിട്ടത്.
കൊളാബയിലെ അണുശക്തി കമീഷന്‍ ഓഫിസില്‍ ഏതെല്ലാമോ വലിയ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു വിചാരണ. വിവരം അറിഞ്ഞതെങ്ങനെ എന്നുതന്നെയാണ് ആദ്യമേ അവര്‍ ചോദിച്ചത്. ആ ഓഫിസില്‍നിന്നുതന്നെ കാലാകാലങ്ങളില്‍ പുറത്തിറങ്ങിയ ബ്രോഷറുകളും ലഘുലേഖകളും പത്രക്കുറിപ്പുകളും ഞാന്‍ മേശപ്പുറത്ത് നിരത്തി.
ആദ്യ റിയാക്ടര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലം, അതിലുണ്ടായിരുന്ന ഇന്ധനത്തിന്‍െറ അളവ്, അതിന്‍െറ റണ്‍റേറ്റ്, അതില്‍നിന്ന് കിട്ടാവുന്ന പ്ളൂട്ടോണിയം, പ്ളൂട്ടോണിയം പ്ളാന്‍റ് കമീഷന്‍ ചെയ്ത തീയതി, പ്ളാന്‍റിന്‍െറ ശേഷി എന്നിങ്ങനെ എല്ലാം പരസ്യമാണെന്നിരിക്കെ ഇതെല്ലാംവെച്ച് അല്‍പം കണക്കുകൂട്ടിയാല്‍ ഒരു ഹിരോഷിമ ബോംബിനാവശ്യമായതിലേറെ അളവില്‍ പ്ളൂട്ടോണിയം കൈവശമുണ്ടെന്ന സത്യം ആര്‍ക്കും കണ്ടത്തൊമെന്ന് ചൂണ്ടിക്കാണിച്ചു.
ചുരുക്കം-ആ ഉന്നതതലകള്‍ ലഘുലേഖകള്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി എന്നെ വെറുതെവിട്ടു. ഈ നാടകം വാര്‍ത്തയാക്കരുത് എന്ന ചെയര്‍മാന്‍െറ നിവേദനത്തോടെ!
ഭാരതീയവും വിദേശീയവുമായ ഭാഷകളിലെ സാഹിത്യമാതൃകകള്‍ ലഭ്യമാക്കി മലയാളിയെ അവയുടെ സ്വാദറിയിച്ചത് എന്‍.വിയുടെ ദൂരക്കാഴ്ചയുടെ ഗുണഫലമാണ്. അതൊരു വലിയ കുത്തൊഴുക്കിനുതന്നെ ഇടയാക്കി. അതുപോലെ, ആധുനികശാസ്ത്രത്തെ വേദാന്തദര്‍ശനത്തോട് ചേര്‍ത്തുവായിക്കാനുള്ള ശ്രമം ലോകത്താദ്യം തുടങ്ങിവെച്ചതും എന്‍.വിയാണ്. വര്‍ഗീയതയും വിഭാഗീയതയും മനുഷ്യത്വത്തിന്‍െറ ശത്രുക്കളാണെന്ന് അദ്ദേഹം തീര്‍ത്തും പ്രഖ്യാപിച്ചു. എല്ലാ ചൂഷണത്തിനുമുപാധി അന്ധവിശ്വാസമാണെന്ന് തിരിച്ചറിയുകയും എങ്ങോ മര്‍ദന, മവിടെ പ്രഹരം വീണുവതെന്‍െറ പുറത്താകുന്നു എന്ന് സന്നദ്ധനായി പടക്കിറങ്ങുകയും ചെയ്തു.
അഞ്ച് അനൗപചാരിക ഗുരുനാഥരാണ് എന്‍െറ ലോകവീക്ഷണത്തെയും എഴുത്തിനെയും രൂപപ്പെടുത്തിയത്. എന്‍.വി, കുറ്റിപ്പുഴ, സി.പി. മേനോന്‍, കെ.പി. നാരായണ പിഷാരടി, എം. ലീലാവതി. ഒരാളെങ്കിലും ശേഷിക്കുന്നത് മഹാഭാഗ്യമെന്ന് എന്നും സന്തോഷിക്കുന്നതോടൊപ്പം, മണ്‍മറഞ്ഞ നാലുപേരെയും ഓര്‍ക്കുകയും പതിവാണ്. കൊളുത്തിക്കിട്ടിയ വെളിച്ചം അണയാതെ സൂക്ഷിക്കണമല്ളോ.
l

ബംഗ്ളാ കുടിയേറ്റക്കാരും നമ്മുടെ മതേതരത്വവും

Posted: 12 May 2015 07:07 PM PDT

Image: 

ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന ഹിന്ദുക്കള്‍ക്ക് മുഴുവന്‍ ആദ്യഘട്ടത്തില്‍ അഭയാര്‍ഥി പദവിയും തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ബോധിപ്പിക്കും. 2012ല്‍ സ്വജന്‍, ബിമലാംഗുഷു റോയി ഫൗണ്ടേഷന്‍ എന്നീ സര്‍ക്കാറിതര സംഘടനകള്‍, മതപരമായ പീഡനങ്ങളത്തെുടര്‍ന്ന് ബംഗ്ളാദേശില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയിലത്തെിയ ഹിന്ദുക്കളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തിരിച്ചയക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ മുമ്പാകെയുള്ളത്. ഇതുസംബന്ധമായി പരമോന്നത കോടതിയില്‍നിന്ന് ലഭിച്ച നോട്ടീസിനുള്ള മറുപടിയിലാണ് ഹരജിക്കാരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 27ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അസമില്‍വെച്ച് ബംഗ്ളാദേശില്‍നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2016ലെ അസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അമിത് ഷായുടെ വാഗ്ദാനം. കാരണം ബംഗ്ളാ അഭയാര്‍ഥികളില്‍ ഗണ്യമായ ഭാഗം കഴിഞ്ഞുകൂടുന്നത് അസമിലാണ്. യു.പി.എ സര്‍ക്കാര്‍ വൈകാരികസ്വഭാവമുള്ള ബംഗ്ളാ അഭയാര്‍ഥി പ്രശ്നത്തില്‍ ദൃഢമായ നിലപാട് സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മുസ്ലിംകളായ അഭയാര്‍ഥികളെ തിരഞ്ഞുപിടിച്ച് കൂട്ടത്തോടെ അതിര്‍ത്തി കടത്തിവിടുകയും ഹിന്ദുക്കള്‍ക്ക് മാത്രം അഭയാര്‍ഥി പദവിയും തുടര്‍ന്ന് പൗരത്വം നല്‍കുകയും ചെയ്യുന്ന നടപടി തീര്‍ത്തും വിവേചനപരമാണെന്ന ആരോപണത്തെ പേടിച്ചായിരുന്നു ഇത്. ബി.ജെ.പിയാകട്ടെ, അത്തരമൊരു നടപടി തങ്ങളുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കുന്നതിന്‍െറ ഭാഗമായേ കാണുന്നുള്ളൂ. 1971ലെ അസം കരാര്‍ പ്രകാരം ബംഗ്ളാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ തിരിച്ചയക്കേണ്ടതാണെങ്കിലും മാറിയ പരിതസ്ഥിതിയില്‍ പ്രസ്തുത കരാര്‍ മാനിക്കപ്പെടേണ്ടതായി ബി.ജെ.പി കരുതുന്നില്ല. ബംഗ്ളാദേശിലെ അവാമി ലീഗ് സര്‍ക്കാര്‍ ഈ നടപടിയെ എതിര്‍ക്കാനോ അതില്‍ പ്രതിഷേധിക്കാനോ മുതിരില്ളെന്ന് മോദി സര്‍ക്കാര്‍ കരുതുന്നുമുണ്ടാകണം.

1947ലെ വിഭജന കാലഘട്ടത്തിലും തുടര്‍ന്നും ഗണ്യമായ വിഭാഗം ഹിന്ദുക്കള്‍ കിഴക്കന്‍ പാകിസ്താനായി മാറിയ പൂര്‍വ ബംഗാളില്‍നിന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായത്തെിയിരുന്നു. ഏകദേശം 30 ലക്ഷംപേര്‍ പൂര്‍വ ബംഗാളില്‍നിന്ന് ഇന്ത്യയിലേക്കും 8,64,000 പേര്‍ പശ്ചിമ ബംഗാളില്‍നിന്ന് ഈസ്റ്റ് പാകിസ്താനിലേക്കും ഒഴുകിയെന്നാണ് ഒരു കണക്ക്. 1951ലെ സെന്‍സസ് പ്രകാരം കൊല്‍ക്കത്തയിലെ ജനസംഖ്യയില്‍ 27 ശതമാനം ഈസ്റ്റ് ബംഗാളുകാരായിരുന്നു. നൊബേല്‍ പുരസ്കാരം നേടിയ അമര്‍ത്യ സെന്‍, സിനിമാരംഗത്ത് പ്രശസ്തനായ ബിമല്‍ റോയ്, ഫുട്ബാള്‍ കളിക്കാരനായിരുന്ന ചുനി ഗോസ്വാമി തുടങ്ങി അനേകം പ്രമുഖരുണ്ട് അവരുടെ കൂട്ടത്തില്‍. എന്നാല്‍, അഭയാര്‍ഥി പ്രവാഹം ഏറ്റവും ഗുരുതരമാകാന്‍ നിമിത്തമായത് 1971ലെ ബംഗ്ളാദേശ് യുദ്ധമാണ്. പ്രസിഡന്‍റ് ജനറല്‍ യഹ്യാ ഖാന്‍െറ ഒരു ലക്ഷത്തോളം വരുന്ന പാക് പട്ടാളം കിഴക്കന്‍ പാകിസ്താന്‍െറ വിഘടനവാദം അടിച്ചൊതുക്കാന്‍ ധാക്കയില്‍ ഇറങ്ങിയതോടെ തീര്‍ത്തും അരക്ഷിതമായിത്തീര്‍ന്ന കിഴക്കന്‍ ബംഗാളില്‍നിന്ന് ഒരു കോടിയോളം അഭയാര്‍ഥികളാണ് അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലേക്കും അസമിലേക്കും പ്രവഹിച്ചത്. യുദ്ധത്തില്‍ പക്ഷേ, ഇന്ത്യയുടെ സൈനികപിന്തുണയോടെ ശൈഖ് മുജീബുര്‍റഹ്മാന്‍െറ മുക്തിബാഹിനി നിര്‍ണായക വിജയം നേടുകയും സ്വതന്ത്ര ബംഗ്ളാദേശ് നിലവില്‍വരുകയും ചെയ്തതിനെ തുടര്‍ന്ന് വന്നവരില്‍ ഭൂരിപക്ഷവും തിരിച്ചുപോയി. അവശേഷിച്ചവര്‍ പട്ടിണിയും ദാരിദ്ര്യവും ദയനീയ ജീവിതസാഹചര്യങ്ങളും ഭയന്നതുമൂലം ഇന്ത്യയില്‍ത്തന്നെ താമസമുറപ്പിച്ചു. അവരുടെ കൃത്യമായ സംഖ്യ സര്‍ക്കാറിന്‍െറ പക്കലില്ല. 18 സംസ്ഥാനങ്ങളിലായി അവര്‍ ചിതറിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. മുസ്ലിം അഭയാര്‍ഥികളിലേറെയും അസമിലാണ്. അവരെ ഒന്നടങ്കം പുറത്താക്കണമെന്നാവശ്യപ്പെട്ട് അസം സ്റ്റുഡന്‍റ്സ് യൂനിയന്‍ അഥവാ ആസു 1983ല്‍ നെല്ലിയില്‍ നടത്തിയ കലാപത്തില്‍ 5000 പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടതായി കണക്കാക്കപ്പെടുന്നു. പിന്നീടങ്ങോട്ട് അസമിന്‍െറ സൈ്വരജീവിതത്തിന് സ്ഥിരമായ ഭീഷണിയാണ് ബംഗ്ളാദേശികള്‍ എന്നാരോപിക്കപ്പെടുന്ന മുസ്ലിംകളെച്ചൊല്ലിയുള്ള കലാപങ്ങള്‍. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളൊക്കെ ബംഗ്ളാദേശുകാരാണെന്നു മുദ്രകുത്തി അവര്‍ക്കെതിരെ രക്തരൂഷിത കലാപങ്ങള്‍ നടമാടുക പതിവാണ്. മതേതരത്വം അവകാശപ്പെടുന്ന കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സമാധാനപരമായ പ്രശ്നപരിഹാരം സാധ്യമായില്ല. അന്നേ മുസ്ലിം ബംഗാളികളെ രാജ്യഭ്രഷ്ടരാക്കണമെന്നാവശ്യപ്പെട്ടുവന്ന ഹിന്ദുത്വശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തിലേറ്റതോടെ അത് നടപ്പാക്കാനുള്ള തകൃതിയായ നീക്കത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ബംഗാളി ഭാഷ സംസാരിക്കുന്നവരെ മുഴുവന്‍ മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിഭജിച്ച് ഒരു വിഭാഗത്തിന് സമ്പൂര്‍ണ പൗരത്വവും മറ്റേ വിഭാഗത്തിന് ബലപ്രയോഗത്തിലൂടെ നാടുകടത്തലും എന്ന നയം രാജ്യത്തെ പരമോന്നത മതേതര നീതിപീഠം ശരിവെക്കുമോ, അഥവാ ശരിവെച്ചാല്‍ ഇന്ത്യയുമായി ഉറ്റ സൗഹൃദത്തില്‍ കഴിയുന്ന ബംഗ്ളാദേശ് സര്‍ക്കാര്‍ അതിനോടെവ്വിധം പ്രതികരിക്കും തുടങ്ങിയ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ സമസ്യ. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന മുസ്ലിംകള്‍ക്കെങ്കിലും സംവരണം ആവശ്യപ്പെട്ട സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ മതത്തിന്‍െറ അടിസ്ഥാനത്തില്‍ സംവരണം പാടില്ല എന്ന ശാഠ്യം; പൂര്‍വ ബംഗാളികള്‍ അഭയാര്‍ഥി പദവി തേടിയാല്‍ മതത്തിന്‍െറ അടിസ്ഥാനത്തിലേ അതംഗീകരിക്കാനാവൂ എന്ന നിലപാടും. എങ്ങനെയുണ്ട് നമ്മുടെ മതേതരത്വം!

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP