സ്വാഗതം
WELCOME

News Update..

Tuesday, May 12, 2015

ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു

Posted: 12 May 2015 12:23 AM PDT

Image: 

ധാക്ക: ബംഗ്ളാദേശില്‍ മതേതരവാദിയായ  മറ്റൊരു ബ്ളോഗര്‍ കൂടി കൊല്ലപ്പെട്ടു. ആനന്ദ ബിജോയ് ദാസ് എന്ന ബ്ളോഗറാണ് കൊല്ലപ്പെട്ടത്. സില്‍ഹത്തെ് നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 8.30 നാണ് സംഭവം. ഓഫീസിലേക്ക് പോവുകയായിരുന്ന ആനന്ദ ബിജോയി ദാസിനെ മുഖംമൂടി ധരിച്ചത്തെിയ നാലംഗ സംഘം  കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരിയില്‍ ധാക്കയില്‍ വെച്ച് കൊല്ലപ്പെട്ട അവിജിത് റോയിയുടെ വെബ്സൈറ്റായ 'മുകേ്താ മോന'ക്ക് വേണ്ടി ആനന്ദ ബ്ളോഗുകള്‍ എഴുതിയിരുന്നു.  ബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. 2015 ല്‍ ബംഗ്ളാദേശില്‍ മതമൗലികവാദികളാല്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ എഴുത്തുകാരനാണ് ആനന്ദ. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എഴുതിയെന്നാരോപിച്ച് മാര്‍ച്ചില്‍ വശിക്വര്‍ റഹ്മാന്‍ ബാബു എന്ന ബ്ളോഗറെ മൂന്നംഗം സംഘം കൊലപ്പെടുത്തിയിരുന്നു.
ബംഗ്ളാദേശില്‍ എഴുത്തുകാരെ കൊലപ്പെടുത്തുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

മഴക്കാലത്തിനുമുമ്പ് ശുചീകരണം ആരംഭിക്കുമെന്ന് മന്ത്രി ആര്യാടന്‍

Posted: 12 May 2015 12:18 AM PDT

കൊച്ചി: മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ കൊച്ചി ഇത്തവണ മഴയില്‍ മുങ്ങില്ല. മണ്‍സൂണ്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നിനുമുമ്പ് മെട്രോ നിര്‍മാണജോലി പുരോഗമിക്കുന്ന കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ക്ളീനിങ് ജോലി ആരംഭിക്കുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ വാഗ്ദാനം. കൊച്ചിയില്‍ ചേര്‍ന്ന മെട്രോ അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കെ.എം.ആര്‍.എല്‍ കനിഞ്ഞില്ളെങ്കില്‍ കൊച്ചി മഴക്കാലത്ത് മുങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് 'മാധ്യമം' നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മെട്രോ കടന്നുപോകുന്ന ആലുവ നഗരസഭ, ചൂര്‍ണിക്കര പഞ്ചായത്ത്, കളമശ്ശേരി നഗരസഭ, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ക്ളീനിങ് ജോലി അടിയന്തരമായി ചെയ്ത് തീര്‍ക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി.എം.ആര്‍.സിയായിരിക്കും പ്രധാനജോലി നടത്തുക. കഴിഞ്ഞ വര്‍ഷം ക്ളീനിങ് ജോലിക്ക് 1.60 കോടി രൂപ ചെലവഴിച്ചെങ്കിലും മണ്‍സൂണ്‍ ആരംഭിച്ചശേഷമാണ് ജോലി തുടങ്ങിയത്. അതിനാല്‍ വേണ്ടത്ര പ്രയോജനം ഉണ്ടായില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരും അതത് പ്രദേശത്തെ എം.എല്‍.എമാര്‍, പൊതുമരാമത്തുമന്ത്രി എന്നിവരുമായി ചര്‍ച്ച ചെയ്ത് ഓരോ സ്ഥലത്തും എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ ജോലി ആരംഭിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കും. അതിന് കലക്ടറും പൊലീസ് കമീഷണറും ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടും. മെട്രോ കോറിഡോര്‍ റോഡിന്‍െറ അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കും. അതിന് ജനപ്രതിനിധികളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. മെട്രോ അവലോകനയോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, കലക്ടര്‍ എം.ജി. രാജമാണിക്യം, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ് തുടങ്ങിയവരും കൊച്ചി കോര്‍പറേഷന്‍, ആലുവ, ചൂര്‍ണിക്കര, കളമശ്ശേരി എന്നിവിടങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.

ഐ.ജി കോപ്പിയടിച്ചതിന് തെളവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Posted: 12 May 2015 12:08 AM PDT

Image: 

തിരുവനന്തപുരം: ഐ.ജിയുടെ കോപ്പിയടിക്ക് വ്യക്തമായ തെളിവില്ളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ജി ടി.ജെ ജോസിന്‍െറ ഉത്തരപേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം മുഴുവന്‍ ഉത്തരങ്ങളും തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്. കോപ്പിയടിച്ചയാള്‍ ഒരിക്കലും ഉത്തരങ്ങള്‍ തെറ്റായി എഴുതില്ല. കൂടാതെ കോപ്പിയടിച്ചതിന് തെളിവ് ഇന്‍വിജിലേറ്റര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

മഞ്ചേരിയില്‍ ട്രാഫിക് പരിഷ്കാരം തുടങ്ങി; ആദ്യദിനം തന്നെ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു

Posted: 12 May 2015 12:01 AM PDT

മഞ്ചേരി: മൂന്ന് സ്റ്റാന്‍ഡിലും ബസുകള്‍ കയറി ഇറങ്ങുന്ന രീതിയില്‍ തിങ്കളാഴ്ച മഞ്ചേരിയില്‍ ഗാതാഗത പരിഷ്കാരം തുടങ്ങി. പരിഷ്കാരം ബസുകള്‍ക്ക് സമയനഷ്ടം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവിന്‍െറ ആഭിമുഖ്യത്തില്‍ ബസ് തൊഴിലാളികള്‍ ഏതാനും റൂട്ടുകളില്‍ സര്‍വിസ് നിര്‍ത്തിവെച്ചു. ഇത് പ്രതിഷേധത്തിനിടയാക്കി. രാവിലെ സര്‍വിസ് തുടങ്ങിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ കയറാതെ മേലാക്കത്തും ടൗണില്‍ റോഡുവക്കിലും യാത്രക്കാരെ ഇറക്കിവിട്ടാണ് സമരം തുടങ്ങിയത്.
കോഴിക്കോട്, അരീക്കോട്, നിലമ്പൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഗതാഗതപരിഷ്കാരത്തില്‍ എതിര്‍പ്പറിയിച്ചത്. നിലമ്പൂര്‍, കോഴിക്കോട്, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നേരത്തേ പാണ്ടിക്കാട് റോഡില്‍ സീതിഹാജി സ്മാരക ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പുറപ്പെട്ടിരുന്നത്. ഇവ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് തിരികെ മഞ്ചേരിയില്‍ എത്തുമ്പോള്‍ ആദ്യം പാണ്ടിക്കാട് റോഡിലെ സ്റ്റാന്‍ഡിലും പിന്നീട് പഴയ സ്റ്റാന്‍ഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലും പോകാനായിരുന്നു നിര്‍ദേശം.
ഇതുവഴി, മഞ്ചേരിയിലത്തെുന്ന യാത്രക്കാര്‍ക്ക് മൂന്ന് ബസ് സ്റ്റാന്‍ഡിലും എത്താമെന്നും റോഡില്‍ അലയേണ്ട സ്ഥിതി ഉണ്ടാവില്ളെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ട്രാഫിക് ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പരിഷ്കരണം നടപ്പാക്കിയത്. അതേസമയം പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ മൂന്ന് സ്റ്റാന്‍ഡിലും കയറി സര്‍വിസ് തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് സൗകര്യമായി. മഞ്ചേരിയില്‍ ഒരുവിഭാഗം ബസ് ജീവനക്കാര്‍ രാവിലെ സര്‍വിസ് നിര്‍ത്തിവെച്ചതിനെതിരെ യാത്രക്കാര്‍ രംഗത്ത് വന്നു.
അതേസമയം, ഗതാഗതക്കുരുക്ക് കുറക്കാനുള്ള ശ്രമങ്ങളോട് തങ്ങള്‍ സഹകരിക്കുമെന്നും പുതിയ പരിഷ്കാരത്തില്‍ സമയനഷ്ടമുണ്ടാവുന്നത് സര്‍വിസിനെ ബാധിക്കുമെന്നുമാണ് ബസ് ജീവനക്കാരുടെ വാദം.

തിരുനാവായ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിനൊരുങ്ങി

Posted: 12 May 2015 12:01 AM PDT

തിരൂര്‍: 52 കോടി രൂപ ചെലവില്‍ തിരൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളിലെ നാലു പഞ്ചായത്തുകളില്‍ കുടിവെള്ളമത്തെിക്കുന്ന തിരുനാവായ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിനൊരുങ്ങി. ജൂണ്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി നാടിന് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ പമ്പിങ് വിജയകരമായിരുന്നു.
തിരൂര്‍ മണ്ഡലത്തിലെ തിരുനാവായ, ആതവനാട്, കോട്ടക്കല്‍ മണ്ഡലത്തിലെ മാറാക്കര, കുറ്റിപ്പുറം പഞ്ചായത്തുകളിലേക്കാണ് കുടിവെള്ളമത്തെുന്നത്. തിരുനാവായ ക്ഷേത്രം കടവിന് സമീപമാണ് പമ്പിങ് സ്റ്റേഷന്‍. നേരത്തെ ഇവിടെയുണ്ടായിരുന്ന പമ്പിങ് കേന്ദ്രം പദ്ധതിക്കായി നവീകരിക്കുകയായിരുന്നു. ഇവിടെനിന്ന് കുട്ടികളത്താണിയിലെ 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയിലേക്ക് വെള്ളമത്തെിക്കും.
കുട്ടികളത്താണിയില്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയുമുണ്ട്. കഞ്ഞിപ്പുര മലയില്‍ പ്രദേശത്തെ 21 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയില്‍നിന്നാണ് പ്രധാനമായും ജലവിതരണം നടക്കുക.
കുട്ടികളത്താണിയില്‍നിന്നും കഞ്ഞിപ്പുരയില്‍നിന്നുമായാണ് തിരുനാവായ, മാറാക്കര, ആതവനാട് പഞ്ചായത്തുകളിലേക്ക് വെള്ളമത്തെിക്കുക. തിരുനാവായ പഞ്ചായത്തിന്‍െറ തെക്കന്‍മേഖലയില്‍ വെള്ളമത്തെിക്കുന്നതിന് തിരുനാവായ താഴത്തറയില്‍ 4.35 ലക്ഷം രൂപയുടെ മറ്റൊരു സംഭരണിയുമുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിലെ ജലവിതരണത്തിന് കുറ്റിപ്പുറം നിരപ്പില്‍ ഭാഗത്ത് ആറ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി നിര്‍മിച്ചിട്ടുണ്ട്. ഇവിടേക്ക് കഞ്ഞിപ്പുര മലയില്‍നിന്ന് വെള്ളമത്തെിക്കും.
200 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. കുറ്റിപ്പുറം, തിരുനാവായ, ആതവനാട് പഞ്ചായത്തുകളില്‍ പൈപ്പിടല്‍ ഏറെക്കുറെ പൂര്‍ത്തിയായി. മാറാക്കരയില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. 230 എച്ച്.പിയുടെ രണ്ട് മോട്ടോറുകളാണ് ഒരേസമയം പമ്പിങ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക.
ത്വരിത ഗ്രാമീണ പദ്ധതിയുടെ ഭാഗമായി 2000ലായിരുന്നു തിരുനാവായ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. അടുത്ത വര്‍ഷം ഭരണാനുമതിയും 2006ല്‍ സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തികള്‍ ആരംഭിക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുത്തു. ഡോ. കെ.ടി. ജലീല്‍ കുറ്റിപ്പുറം എം.എല്‍.എയായിരിക്കെയായിരുന്നു പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചത്. 42 കോടിയായിരുന്നു പദ്ധതിയുടെ തുടക്കത്തിലെ പ്രതീക്ഷിത ചെലവ്. ഇടക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റി, റെയില്‍വേ എന്നിവയുടെ അനുമതികള്‍ തടസ്സമായി. പൂര്‍ത്തീകരണം വൈകിയതോടെ നിര്‍മാണ ചെലവും വര്‍ധിച്ചു. അതോടെ 10 കോടി രൂപ കൂടി ആവശ്യമായി.
എം.എല്‍.എമാരായ സി. മമ്മുട്ടിയും അബ്ദുസ്സമദ് സമദാനിയും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖേന നടത്തിയ ശ്രമങ്ങളാണ് സാങ്കേതിക കുരുക്കുകളില്‍നിന്ന് പദ്ധതിയെ രക്ഷിച്ചത്. എസ്.എല്‍.എസ്.എസ്.സി (സ്റ്റേറ്റ് ലെവല്‍ സ്കീം സാങ്ഷനിങ് കമ്മിറ്റി)യില്‍നിന്ന് 10 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതി പൂര്‍ത്തീകരണത്തിന് വഴി തെളിഞ്ഞു. സി. മമ്മുട്ടി, അബ്ദുസ്സമദ് സമദാനി എന്നിവരുടെ പരിശ്രമമാണ് വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. വാട്ടര്‍ അതോറിറ്റി പ്രോജക്ട്സ് വിഭാഗത്തിന്‍െറ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

Posted: 12 May 2015 12:00 AM PDT

Image: 

അമേത്തി:: കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി.  രാഹുല്‍ ഗാന്ധി എം.ഐ.എ അഥവാ മിസിങ് ഇന്‍ ആക്ഷന്‍ ആണെന്നാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം. അമേത്തിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട  രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് കാണാനില്ല. അമേത്തിയിലെ എം.പി തന്‍റെ പാത പിന്തുടര്‍ന്ന് ഇവിടെ എത്തുമെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേത്തിയിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി കേന്ദ്രത്തിന്‍റെ എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.
മെയ് 18 ന് രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലം സന്ദര്‍ശിക്കാനിരിക്കെയാണ്  സ്മൃതി ഇറാനി അമേത്തിയില്‍ എത്തിയിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മെയ് 18 ന് അമേത്തിയിലത്തെുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി  പരാജയപ്പെടുകയായിരുന്നു.
 

ജില്ലാ ആശുപത്രി പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

Posted: 11 May 2015 11:52 PM PDT

മാനന്തവാടി: ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റമായതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്.
ഫിസിഷ്യന്‍ ഡോ. ഗോകുല്‍ദേവിന് സുല്‍ത്താന്‍ ബത്തേരിയിലേക്കും സര്‍ജന്‍ ഡോ. രൂപേഷിന് മഞ്ചേരിയിലേക്കും ഗൈനക്കോളജിസ്റ്റ് ഡോ. നസീറബാനുവിന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്കുമാണ് സ്ഥലംമാറ്റം. സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞദിവസം മൂന്നുപേര്‍ക്കും ലഭിച്ചു. ജില്ലാ ആശുപത്രിയില്‍ രണ്ടു ഫിസിഷന്മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാസങ്ങള്‍ക്കുമുമ്പ് സര്‍വിസില്‍നിന്ന് വിരമിച്ചു. ഈ ഒഴിവ് നിലനില്‍ക്കെയാണ് ഏക ഫിസിഷ്യനെക്കൂടി സ്ഥലംമാറ്റിയിരിക്കുന്നത്.
ആദിവാസികളും നിര്‍ധനരുമായ രോഗികളോട് സഹാനുഭൂതിയോടെ പെരുമാറുകയും ആശുപത്രി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനസഹകരണത്തിന്‍െറ പ്രധാന കണ്ണിയുമായിരുന്നു ഡോ. ഗോകുല്‍ദേവ്. ഏക സര്‍ജനായ ഡോ. രൂപേഷ് ചെറുതുംവലുതുമായ രണ്ടു ഡസനിലധികം ശസ്ത്രക്രിയകള്‍ ദിനംപ്രതി നടത്തിവന്നിരുന്നു. പകരം ആളെ നിയമിക്കാതെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ചെറിയ ശസ്ത്രക്രിയകള്‍ക്കുപോലും രോഗികള്‍ ചുരമിറങ്ങേണ്ട സ്ഥിതിയാണിപ്പോള്‍.
നിരവധി പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണ് മാനന്തവാടി ജില്ലാ ആശുപത്രി. ദിനംപ്രതി 20നും 30നും ഇടയില്‍ പ്രസവം ഇവിടെ നടക്കുന്നുണ്ട്. ഇതില്‍ പകുതിയും ശസ്ത്രക്രിയയിലൂടെയാണ്. ഇതിന് ഗൈനക്കോളജിസ്റ്റിന്‍േറയും സര്‍ജന്‍േറയും സാന്നിധ്യം ആവശ്യമാണ്. ഇരുവരും പോകുന്നതോടെ പ്രസവവും പ്രസവാനന്തര ശസ്ത്രക്രിയയും മുടങ്ങുന്ന അവസ്ഥയാണ്.
ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് നിരന്തരം ചര്‍ച്ചാവിഷയമായ സമയത്തുതന്നെയാണ് സ്ഥലംമാറ്റവും. 42 ഡോക്ടര്‍മാരുടെ തസ്തിക നിലനില്‍ക്കുന്നെങ്കിലും 22 പേര്‍മാത്രമാണ് നിലവിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ ആദിവാസി കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പിലാണ്.
ചുരുങ്ങിയ ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് രോഗികള്‍ക്ക് ലഭിച്ചിരു ന്നത്.
ഇതില്‍തന്നെ ജനകീയരായ ഡോക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. ഇതിനെതിരെ കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം ജില്ലാ ആശുപത്രിയെ സമരകേന്ദ്രമാക്കും.

മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം: കട ഒഴിപ്പിക്കല്‍ നടന്നില്ല

Posted: 11 May 2015 11:33 PM PDT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനഭാഗമായി മലാപ്പറമ്പ് ഭാഗത്തെ കട ഒഴിപ്പിക്കല്‍ നടന്നില്ല. റോഡ് നാലുവരിയാക്കുന്നതിന്‍െറ ഭാഗമായി ഇഖ്റ ആശുപത്രി ജങ്ഷന്‍ മുതല്‍ എ.ഡി.എം ബംഗ്ളാവ് വരെയുള്ള റോഡിന്‍െറ രണ്ടു വശങ്ങളിലുമുള്ള 30ഓളം കടക്കാര്‍ക്ക് തിങ്കളാഴ്ച കട ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, കടക്കാരൊന്നും ഒഴിഞ്ഞില്ല. അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമവുമുണ്ടായില്ല. അതേസമയം, തങ്ങള്‍ വികസനത്തിന് എതിരല്ളെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. കട നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കിയശേഷംമാത്രമേ കട ഒഴിപ്പിക്കാവൂ എന്നതാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വ്യാപാരികള്‍ തിങ്കളാഴ്ച മലാപ്പറമ്പില്‍ പ്രകടനം ന
ടത്തി. കുടിയൊഴിയേണ്ടിവരുന്ന കച്ചവടക്കാരോട് രേഖകള്‍സഹിതം ചൊവ്വാഴ്ച റോഡ് വികസനഫണ്ട് അതോറിറ്റി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കില്‍ കുട്ടികളുടെ അശ്ളീല ചിത്രം പോസ്റ്റു ചെയ്തയാള്‍ അറസ്റ്റില്‍

Posted: 11 May 2015 11:26 PM PDT

Image: 

ചെന്നൈ: ഫേസ്ബുക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. 27 കാരനായ ഇയാളെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വെച്ച് തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതിന് ഇയാള്‍ ഫേസ്ബുക്കില്‍ നാലോളം കമ്മ്യൂണിറ്റി പേജുകള്‍ ഉണ്ടാക്കിയിരുന്നു. അശ്ളീല ചിത്രങ്ങളും കമന്‍്റുകളും പ്രചരിപ്പിക്കുന്നതിനായി ഉണ്ടാക്കിയ പേജുകള്‍ക്ക് 3,000 ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ചെന്നൈയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പരാതികളത്തെുടര്‍ന്ന് ഫേസ്ബുക്ക് ഈ പേജുകള്‍ പിന്‍വലിച്ചിരുന്നു.
ഫേസ്ബുക്കിലെ മറ്റു വ്യക്തികളുടെ പേജില്‍ നിന്നുമെടുത്ത ചിത്രങ്ങള്‍ പലതും ഇയാള്‍ തന്‍്റെ പേജിലൂടെ പ്രചരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഐ.ടി നിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ എന്നീ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 

മാണിക്ക് വഴങ്ങി യു.ഡി.എഫ്: മധ്യമേഖലാ ജാഥ മാറ്റി

Posted: 11 May 2015 10:54 PM PDT

Image: 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റി വെച്ചു. കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പരിഗണിച്ച് ജാഥ മെയ് 27 ന് നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്‍റേതാണ് തീരുമാനം. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ജാഥയാണ് 27 ലേക്ക് മാറ്റിയത്. മെയ് 19 നാണ് ജാഥ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഘടകകക്ഷിയിലെ മുതിര്‍ന്ന നേതാവ് എന്ന നിലയിലും മധ്യമേഖലാ ജാഥയുടെ ഉദ്ഘാടകന്‍ എന്ന നിലയിലും യു.ഡി.എഫ് കക്ഷികള്‍ കെ.എം മാണിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നുവെന്ന് പി.പി തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു മേഖലാ ജാഥകള്‍ നിശ്ചയിച്ച സമയത്ത് നടക്കും. ജാഥ ക്യാപ്റ്റന്‍ സി.എഫ് തോമസ് ആരോഗ്യപരമായ കാരണത്താല്‍ ജാഥ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറിയതിനാല്‍ പുതിയ ക്യാപ്റ്റനെ കെ.എം മാണിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. മേഖലാ ജാഥകളുമായി കേരള കോണ്‍ഗ്രസ് പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചതായും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.

ജാഥ മാറ്റിയത് പാര്‍ട്ടിയുടെ അസൗകര്യമൂലമാണ്. 25 ന് കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുള്ളതിനാലും  26ന് ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനവുമുള്ളതിനാലാണ് ജാഥ 27 ലേക്ക് മാറ്റിയതെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു.

മേഖലാ ജാഥ മാറ്റുന്നത് കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യമായിരുന്നുവെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നു. ജാഥയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം തിയതി മാറ്റുന്നത് അണികളുടെ ആവേശം ചോര്‍ത്തുമെന്നും അതില്‍ നിരാശയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനും ജാഥ വൈസ് ക്യാപ്റ്റനുമായ ജോണി നെല്ലൂര്‍ പ്രതികരിച്ചു.
 

നജ്റാനിലും ജീസാനിലും ഹൂതികളുടെ ഷെല്‍ ആക്രമണം; പാക് പൗരനും സ്വദേശിയും കൊല്ലപ്പെട്ടു

Posted: 11 May 2015 10:48 PM PDT

Image: 

റിയാദ്: സൗദിയുടെ തെക്കന്‍ മേഖല നഗരങ്ങളില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും ഹൂതികളുടെ ഷെല്‍ ആക്രമണമുണ്ടായതായി സൗദി സിവല്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സഖ്യസേന നടത്തിയ കനത്ത തിരിച്ചടിക്കിടയിലും സൗദിയോട് ചേര്‍ന്ന് കിടക്കുന്ന യമന്‍ പട്ടണമായ സഅ്ദയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹൂതികള്‍ നജ്റാന്‍, ജീസാന്‍ എന്നീ അതിര്‍ത്തി നഗരങ്ങളില്‍ തിങ്കളാഴ്ചയും ഷെല്‍ ആക്രമണം നടത്തി. നജ്റാനില്‍ പാക് പൗരനും ജീസാനില്‍ സ്വദേശിയും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. ജീസാനില്‍ സ്വദേശിക്കും മൂന്ന് വിദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നജ്റാനിലെ വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായതായി സിവില്‍ ഡിഫന്‍സ് വക്താവ് അലി അശ്ശഹ്റാനി പറഞ്ഞു. രാവിലെ 7.30 നജ്റാന്‍ നഗരത്തിനടുത്തുള്ള സ്കൂളിലും വീട്ടിലും പതിച്ച ഷെല്ലുകളാണ് ആള്‍നാശത്തിന് കാരണമായത്. സ്വദേശി ബാലികക്കും മൂന്ന് വിദേശികള്‍ക്കുമാണ് നജ്റാനില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിവിധ രാജ്യക്കാരായ വിദേശികള്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് അവരുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. തെക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം ലഭിച്ച മഴയത്തെുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായപ്പോള്‍ താഴ്വരയില്‍ ഉല്ലാസത്തിനത്തെിയ ചിലര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്ത് വിദേശമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ്

Posted: 11 May 2015 10:41 PM PDT

Image: 

കുവൈത്ത് സിറ്റി: ഒരിടവേളക്കുശേഷം കുവൈത്ത് പാര്‍ലമെന്‍റില്‍ വീണ്ടും കുറ്റവിചാരണ പ്രമേയ നോട്ടീസ്. ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിനെതിരെ എം.പി. അബ്ദുല്‍ ഹമീദ് അല്‍ദശ്തിയാണ് കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ അഭാവത്തില്‍ സഭയുടെ ചുമതലയുള്ള ആദില്‍ അല്‍ഖറാഫി നോട്ടീസ് സ്വീകരിച്ചു. നാല് ആരോപണങ്ങളാണ് കുറ്റവിചാരണ പ്രമേയ നോട്ടീസില്‍ എം.പി, വിദേശമന്ത്രിക്കെതിരെ ഉന്നയിച്ചത്. രാജ്യത്തിന്‍െറ അഭിമാനത്തിന് ക്ഷതമേല്‍പിക്കുംവിധം ഭരണഘടനാ തത്ത്വങ്ങള്‍ ലംഘിച്ചു, ജി.സി.സി സുരക്ഷാ ഉടമ്പടി വിഷയത്തില്‍ ഭരണഘടനക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, പാര്‍ലമെന്‍റില്‍ ചോദ്യങ്ങളില്‍നിന്നൊഴിവായി പൗരന്മാരോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറി, അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് കളങ്കമേല്‍പിക്കുംവിധം പ്രവര്‍ത്തിച്ചു എന്നിവയാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.
 ഭരണഘടനയിലെ 100ാം വകുപ്പാണ് മന്ത്രിമാരെ കുറ്റവിചാരണക്ക് വിധേയമാക്കാന്‍ അനുമതി നല്‍കുന്നത്. ഇതുപ്രകാരം, പ്രധാനമന്ത്രിയടക്കം സര്‍ക്കാറിലെ ഏത് മന്ത്രിക്കെതിരെയും എം.പിമാര്‍ക്ക് കുറ്റവിചാരണക്ക് അനുമതി തേടാം. നോട്ടീസ് നല്‍കുന്ന എം.പി കുറ്റവിചാരണ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നപക്ഷം സര്‍ക്കാറിന്‍െറ കൂടി അഭിപ്രായം പരിഗണിച്ച് നോട്ടീസിനുമേല്‍ ചര്‍ച്ചക്ക് തീയതി നിശ്ചയിക്കും. ചര്‍ച്ചക്കുശേഷം നിശ്ചിത എണ്ണം എം.പിമാര്‍ ആവശ്യപ്പെട്ടാല്‍ മന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് അരങ്ങേറും. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ മന്ത്രി രാജിവെക്കണം.
 

ജെ.ഡി.(യു) യു.ഡി.എഫ് ഘടകകക്ഷി തന്നെ^ വീരേന്ദ്രകുമാര്‍

Posted: 11 May 2015 10:00 PM PDT

Image: 

കോഴിക്കോട്: ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്‍റെ ഘടകകക്ഷി തന്നെയാണെന്ന് ജെ.ഡി (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ളെന്നും അദ്ദേഹം  വ്യക്തമാക്കി. സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയിലും ചര്‍ച്ച രാഷ്ട്രീയമായിരുന്നില്ളെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്നു ചേരുന്ന യു.ഡി.എഫ് യോഗത്തിന്‍റെ അജണ്ട മേഖലാജാഥ മാത്രമായതിനാലാണ് പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് മേഖലാ ജാഥ മാറ്റുന്നത് സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. മറ്റു പ്രധാന വിഷയങ്ങളൊന്നും ചര്‍ച്ചക്കു വരുന്നില്ല.  ജെ.ഡി.യു വിന്‍റെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുമെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്ഫോടനം: 17 പേര്‍ക്ക് പരിക്ക്

Posted: 11 May 2015 08:05 PM PDT

Image: 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. സീല്‍ദ^ കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനിലാണ് ശക്തി കുറഞ്ഞ സ്ഫോടനം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് ട്രെയിന്‍ തിത്താഗഢ് സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. യാത്രക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചനയുണ്ട്. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള എറ്റുമുട്ടലിനിടെ പരസ്പരം ബോംബേറ് നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആര്‍.ജി കര്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് നഗരത്തിലെ ലോക്കല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം താറുമാറായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

പിണറായിയുടെ മുഖ്യമന്ത്രിപദം: സി.പി.എമ്മിലെ ചര്‍ച്ച നവമാധ്യമങ്ങളും ഏറ്റുപിടിക്കുന്നു

Posted: 11 May 2015 07:05 PM PDT

Image: 

തിരുവനന്തപുരം: പിണറായി വിജയന്‍െറ മുഖ്യമന്ത്രിപദം സംബന്ധിച്ച് സി.പി.എമ്മില്‍ ഒരു വിഭാഗം ഉയര്‍ത്തിയ ചര്‍ച്ച നവമാധ്യമ കൂട്ടയായ്മകള്‍ ഏറ്റെടുക്കുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്രമുഖ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ടുവെച്ച വാദഗതിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും അടങ്ങുന്ന വിഭാഗം സജീവ ആശയപ്രചാരണമായി മാറ്റുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പിണറായി മുഖ്യമന്ത്രിയാകണമെന്ന് കേരളത്തിന്‍െറ പൊതുസമൂഹം ആഗ്രഹിക്കുന്നെന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, എളമരം കരീം, എ.കെ. ബാലന്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നു.
പി.ബി അംഗം എം.എ. ബേബിയും അടുത്ത മുഖ്യമന്ത്രിയാകാന്‍ കേരളത്തില്‍ ഏറ്റവും യോഗ്യന്‍ പിണറായിയാണെന്ന് പ്രസ്താവിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ആശയത്തോട് അനുകൂലമായും പ്രതികൂലമായും ശക്തമായ പ്രതികരണങ്ങളുണ്ടായി.

‘കേരളം കാത്തിരിക്കുന്ന മുഖ്യമന്ത്രി, Com. Pinarayi Vijayan For The Next Kerala CM, Com. Pinarayi Vijayan for next CM of Kerala’ തുടങ്ങിയ പേരുകളില്‍ ഫേസ്ബുക്കില്‍ ആരംഭിച്ച പേജുകളിലും ഗ്രൂപ്പുകളിലുമാണ് പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള ആശയപ്രചാരണം നടക്കുന്നത്. ഫേസ്ബുക്കിലെ പിണറായി വിജയന്‍െറ പേരിലെ ഒൗദ്യോഗിക അക്കൗണ്ടില്‍ നല്‍കുന്ന പ്രസ്താവനകള്‍ക്കുപുറമെ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമികവ് പുകഴ്ത്തുന്ന പോസ്റ്റുകളും ഒൗദ്യോഗിക പരിപാടികളുടെ ഫോട്ടോകളും വാര്‍ത്തകളുമാണ് ഇവയുടെ മുഖ്യഘടകം. ‘പിണറായി കേരള യുവതയുടെ പ്രതീക്ഷ, കേരളം കാത്തിരിക്കുന്നു, നെഞ്ചുറപ്പുള്ള ഈ മുഖ്യമന്ത്രിയെ...’ എന്നിങ്ങനെ പോകുന്നു പിണറായി അനുകൂല പോസ്റ്റുകള്‍. ഒപ്പം സി.പി.എമ്മിന്‍െറയും എല്‍.ഡി.എഫിന്‍െറയും സമരപരിപാടികളുടെ ഫോട്ടോകളും മറ്റു നേതാക്കളുടെ പ്രസ്താവനകളും വിലക്കയറ്റം ഉള്‍പ്പെടെ വാര്‍ത്തകളും പ്രചാരണായുധമാക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രചാരണവും ചര്‍ച്ചയും സി.പി.എമ്മില്‍ വ്യാപകമാകുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതസമയത്ത് തീരുമാനിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച ഒൗദ്യോഗിക ചര്‍ച്ച ആരംഭിച്ചിട്ടില്ല. എന്നാല്‍, യു.ഡി.എഫിലെ അനൈക്യവും ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യവും അവസരോചിതമായി ഉപയോഗിക്കണമെന്ന ചിന്താഗതി സി.പി.എം സംസ്ഥാന സമിതിയിലടക്കം ശക്തമാണ്.

എന്‍.ജി.ഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

Posted: 11 May 2015 06:39 PM PDT

Image: 

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സര്‍ക്കാറിതര സന്നദ്ധസംഘടനകളെ (എന്‍.ജി.ഒ) നിയന്ത്രിക്കാന്‍ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നു. ഗ്രീന്‍പീസ് ഇന്ത്യക്കെതിരായ ആക്ഷേപശരങ്ങളില്‍ തുടങ്ങിയ പുതിയനീക്കം പിന്നീട് അവരുടെ വിദേശഫണ്ട് അനുമതി റദ്ദാക്കുന്നതിലും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലുമത്തെി. ഗ്രീന്‍പീസിനെതിരെ മാത്രമല്ല, മറ്റുപല എന്‍.ജി.ഒകള്‍ക്കെതിരെയും നടപടികള്‍ വന്നു; കുറെ വരാനിരിക്കുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്‍, ഗേറ്റ്സ് ഫൗണ്ടേഷന്‍, ടീസ്റ്റ സെറ്റല്‍വാദും ജാവേദ് ആനന്ദും നയിക്കുന്ന സബ്രംഗ് ട്രസ്റ്റ് തുടങ്ങിയവക്കെതിരെയും പടനീക്കമുണ്ട്. ഇത്തരം നീക്കത്തിന് പറയുന്ന കാരണങ്ങള്‍ പലതാണ്. വിദേശ സംഭാവനച്ചട്ടം പാലിക്കുന്നതില്‍ വീഴ്ചവരുത്തി, വിവരങ്ങള്‍ മറച്ചുവെച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി എന്നിവ തുടങ്ങി, മതപരിവര്‍ത്തനം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഒൗദ്യോഗികമായും അല്ലാതെയും ഉയര്‍ത്തിയിട്ടുള്ളത്. ഇതില്‍ പലതും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. വിശദീകരണം ചോദിച്ച് വ്യക്തത വരുത്തേണ്ട കാര്യങ്ങളില്‍വരെ പ്രവര്‍ത്തനാനുമതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 9000ത്തോളം എന്‍.ജി.ഒകളുടെ വിദേശ സംഭാവനാ രജിസ്ട്രേഷന്‍ റദ്ദാക്കിയത് അവ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ്. തങ്ങള്‍ ഉന്നമിട്ടവയെ തളക്കാന്‍ കാരണങ്ങള്‍ തിരഞ്ഞുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തെളിയിക്കുന്നതാണ് പലതും.

ഇന്ത്യയില്‍ 40,000ത്തില്‍പരം എന്‍.ജി.ഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളമാണ് വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നത്. അവയില്‍തന്നെ, ഗ്രീന്‍പീസ് പോലുള്ളവക്ക് പ്രവര്‍ത്തനഫണ്ടിന്‍െറ ചെറിയ ഭാഗമേ വിദേശത്തുനിന്ന് കിട്ടുന്നുള്ളൂ. സന്നദ്ധ സംഘടനകളെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരുപാടെണ്ണം ശരിയായ രീതിയിലോ ഉദ്ദേശ്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത് എന്നതൊരു സത്യമാണ്. പലര്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. എന്‍.ജി.ഒകള്‍ക്കെതിരായ നടപടികളെ യു.എസ് അംബാസഡര്‍ റിച്ചഡ് വര്‍മ വിമര്‍ശിച്ചതിലും താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞേക്കും. 9000ത്തോളം എന്‍.ജി.ഒകള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ അനങ്ങാതിരുന്ന സ്ഥാനപതി, യു.എസ് ഫണ്ട് വാങ്ങുന്നവരെ തൊട്ടപ്പോള്‍ പരസ്യപ്രസ്താവനയുമായി ഇറങ്ങുകയാണ് ചെയ്തത്. പക്ഷേ, മുന്‍വിധിയോടെയുള്ള സമീപനം തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നത്.

എന്‍.ജി.ഒകള്‍ക്ക് പ്രവര്‍ത്തനത്തിലും സാമ്പത്തിക ഇടപാടുകളിലും സുതാര്യത വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് തല്‍ക്ഷണം ലൈസന്‍സ് റദ്ദാക്കുന്നത് പ്രതികാര നടപടിയായിട്ടേ കാണാനാവൂ. രാജ്യത്ത് അനേകം കമ്പനികള്‍ (ചിലത് വളരെ വലിയവ) അത്തരം വീഴ്ചവരുത്തുമ്പോള്‍ പരിഹരിക്കാനുള്ള സമയം നല്‍കുകയാണ് പതിവ്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാറേ ഇല്ല. വേദാന്ത പോലുള്ള ഇന്ത്യന്‍ ഉപകമ്പനികളിലൂടെ വിദേശഫണ്ടുകള്‍ സമാഹരിച്ച മുഖ്യ രാഷ്ട്രീയകക്ഷികള്‍ സുരക്ഷിതരാണ്! അപ്പോള്‍ പ്രശ്നം മറ്റൊന്നാണ്. സര്‍ക്കാറിന്‍െറ കോര്‍പറേറ്റ്, വര്‍ഗീയ താല്‍പര്യങ്ങള്‍ ഇപ്പോഴത്തെ നടപടിക്ക് പിന്നിലുണ്ട്. സബ്രംഗ് ട്രസ്റ്റ് പോലുള്ളവ ഗുജറാത്തിലെ വംശഹത്യക്ക് പിന്നിലെ ശക്തികളെ തുറന്നുകാണിക്കുന്നു. ഗ്രീന്‍പീസും മറ്റും സര്‍ക്കാറിന്‍െറ ജനവിരുദ്ധ, കോര്‍പറേറ്റ് വിധേയത്വത്തെ എതിര്‍ക്കുകയും ജനപക്ഷ ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. യു.പി.എ സര്‍ക്കാര്‍ ചരിച്ച പാതയില്‍ തന്നെയാണ് എന്‍.ഡി.എയും പോകുന്നത്. ആണവനിലയങ്ങള്‍, വന്‍കിട പദ്ധതികള്‍ തുടങ്ങിയവക്കായി കോര്‍പറേറ്റുകള്‍ക്ക് ഭൂമിയും വിഭവങ്ങളും നല്‍കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്‍.ജി.ഒകള്‍ ജനപക്ഷത്ത് നിലകൊള്ളുന്നതാണ് ഇവര്‍ക്ക് പ്രശ്നം. വന്‍ കോര്‍പറേറ്റുകളുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാര്‍ അവര്‍ക്കുവേണ്ടി ചെറുത്തുനില്‍പുകളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇതാണ് എന്‍.ജി.ഒകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.

വിയോജിക്കാനും പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കെതിരായിക്കൂടിയാണ് ഈ എന്‍.ജി.ഒ വേട്ട. ആക്ടിവിസ്റ്റുകളെ ‘ദേശവിരുദ്ധരെ’ന്ന് മുദ്രകുത്തിയും പലരെയും പിടിച്ചുവെച്ചും തടങ്കലിലിട്ടും പീഡിപ്പിക്കുന്നുണ്ട്; സന്നദ്ധ സംഘടനകളെ ഒതുക്കുന്നതും ഇതിന്‍െറ ഭാഗംതന്നെ. ഇന്ത്യയില്‍ ഒരുപാട് ജനപക്ഷ നിയമങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ നായകത്വം വഹിച്ചിട്ടുണ്ട്. വിവരാവകാശനിയമം അവരുടെ സംഭാവനയാണ്. തൊഴിലുറപ്പ് പദ്ധതിയും അങ്ങനെതന്നെ. ഭക്ഷ്യസുരക്ഷാ നിയമവും വിദ്യാഭ്യാസാവകാശ നിയമവും എന്‍.ജി.ഒകളുടെ മുന്‍കൈ ഇല്ലായിരുന്നെങ്കില്‍ ഇവിടെ നിര്‍മിക്കപ്പെടില്ലായിരുന്നു. സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന എന്‍.ജി.ഒകളെ ഉന്നമിട്ടുള്ള കേന്ദ്ര നടപടികള്‍ ജനങ്ങളെയാണ് ബാധിക്കുക.

‘സല്‍മാന് ജാമ്യവും സന്യാസിനി പ്രഗ്യക്ക് ജയിലും എന്നത് ന്യായമല്ല’

Posted: 11 May 2015 04:35 PM PDT

Image: 
Subtitle: 
സല്‍മാന്‍െറ ജാമ്യം ചോദ്യംചെയ്ത് പ്രവീണ്‍ തൊഗാഡിയ

ഡെറാഡൂണ്‍: 2002ലെ വാഹനാപകടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ച മുംബൈ ഹൈകോടതി നടപടി ചോദ്യംചെയ്ത് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. സല്‍മാന് ജാമ്യം അനുവദിച്ചതിനെതിരെ ഹിന്ദു സമൂഹത്തിന്‍െറ ഭാഗത്തുനിന്ന് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷിംലയില്‍ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഹിന്ദു സന്യാസിനി പ്രഗ്യക്ക് ജയിലും സല്‍മാന് ജാമ്യവും എന്നത് ന്യായമല്ളെന്ന് അദ്ദേഹം പറഞ്ഞു.
ഏഴുപേരുടെ മരണത്തിനും നിരവധിപേര്‍ക്ക് പരിക്കിനും ഇടയാക്കിയ 2008ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് സാധ്വി പ്രഗ്യയെന്നും അദ്ദേഹം പറഞ്ഞു.

അമൃത്സറുകാരി ‘പ്ളാസ്റ്റിക്’ കുഞ്ഞിനെ പ്രസവിച്ചു

Posted: 11 May 2015 11:56 AM PDT

Image: 

ചണ്ഡിഗഢ്: പഞ്ചാബിലെ അമൃത്സറില്‍ യുവതി ജന്മം നല്‍കിയത് റബര്‍പാവ പോലുള്ള കുഞ്ഞിന്. മത്സ്യത്തിന്‍േറതു പോലെയാണ് കുഞ്ഞിന്‍െറ മുഖം. കണ്ണുകളും ചുണ്ടും ചുവന്നുതുടുത്താണുള്ളത്.  കുഞ്ഞിന് മുലപ്പാല്‍ കുടിക്കാനും കഴിയുന്നില്ല. ആരെങ്കിലും തൊട്ടാലുടന്‍ കുഞ്ഞ് കരഞ്ഞുതുടങ്ങും. ഉരഗങ്ങളുടേതുപോലെ തൊലി അടര്‍ന്നുപോകുകയും ചെയ്യും. ഇത്തരത്തില്‍ പ്ളാസ്റ്റിക് പോലെ തോന്നിക്കുന്ന ശരീരവുമായി ജനിച്ച കുഞ്ഞുങ്ങള്‍ ‘കൊളോഡിയന്‍’ കുഞ്ഞുങ്ങളെന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. തൊലിക്ക് തിളങ്ങുന്ന മെഴുകുപുറന്തോടുണ്ടാകുന്ന ഈ അവസ്ഥ ലോകത്ത് ആറുലക്ഷം കുഞ്ഞുങ്ങളിലൊരാളില്‍ മാത്രമാണ് കണ്ടത്തെിയിട്ടുള്ളത്. ജനിതക വ്യതിയാനംമൂലമുണ്ടാകുന്ന രോഗമാണിത്. ജനിച്ച് 15 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ ആവരണചര്‍മം അടര്‍ന്നുപോയേക്കാം. ഈ കാലയളവില്‍ കുഞ്ഞ് കടുത്ത വേദന അനുഭവിക്കേണ്ടിവരും. അണുബാധക്കും കാരണമായേക്കാമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. 10 ശതമാനം കുഞ്ഞുങ്ങള്‍ക്കും പുറന്തൊലിക്ക് താഴെ സാധാരണചര്‍മം ഉണ്ടായിരിക്കും. അമൃത്സറില്‍ ജനിക്കുന്ന രണ്ടാമത്തെ പ്ളാസ്റ്റിക് കുഞ്ഞാണിത്. 2014ല്‍ ജനിച്ച കുഞ്ഞ് മൂന്നാംദിവസത്തിനകം  മരിച്ചുപോകുകയാണുണ്ടായത്.
 

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് മിഷേല്‍ ഒബാമ

Posted: 11 May 2015 11:46 AM PDT

Image: 
Subtitle: 
രാജ്യത്ത് കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച ഘട്ടത്തിലാണ് മിഷേലിന്‍െറ തുറന്നുപറച്ചില്‍

ന്യൂയോര്‍ക്: മറ്റുള്ളവരുടെ വര്‍ണബോധങ്ങ ള്‍ തനിക്ക് പലപ്പോഴും പ്രഹരമേ ല്‍പിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രഥമ വനിതയും പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേല്‍ ഒബാമ. അലബാമയില്‍ തുസ്കിഗീ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴാണ് മിഷേല്‍ ഹൃദയംതുറന്നത്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് മിഷേലിന്‍െറ തുറന്നുപറച്ചില്‍ എന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
2008ല്‍ ബറാക് ഒബാമ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ മറ്റുള്ളവരുടെ വര്‍ണവെറിയില്‍ അധിഷ്ഠിതമായ ബോധത്തിനെതിരെ തനിക്ക് പോരാടേണ്ടിവന്നതായി മിഷേല്‍ പറഞ്ഞു. തന്നെപ്പറ്റി ആളുകള്‍ എന്തു ചിന്തിക്കുന്നുവെന്ന് കരുതി പല രാത്രികളിലും ഉറങ്ങിയിരുന്നില്ളെന്നും ഭര്‍ത്താവിന്‍െറ വിജയസാധ്യത ഇല്ലാതാക്കുകയാണോ എന്ന് കരുതി മനസ്സ് വല്ലാതെ വിഷമിച്ചതായും മിഷേല്‍ ഓര്‍മിച്ചു. ഭര്‍ത്താവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെപ്പറ്റി ആളുകള്‍ പറയുന്നത് പെണ്‍മക്കള്‍ കേള്‍ക്കുമോയെന്ന് ഭയപ്പെട്ടിരുന്നു. തൊലിനിറമനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ നീണ്ടയുഗങ്ങളായുള്ള പ്രശ്നമാണെന്നും അത് ആഴത്തില്‍ ഉറച്ചിരിക്കുന്നതിനാല്‍ പൂര്‍ണമായി മാറിയിട്ടില്ളെന്നും അന്ന് മക്കളോട് പറഞ്ഞിരുന്നു.
ഒബാമ അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്‍റായപ്പോഴും പല തലങ്ങളിലും താന്‍ നിറത്തിന്‍െറ പേരിലുള്ള കാഴ്ചപ്പാടുകളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.
ആഫ്രിക്കന്‍-അമേരിക്കന്‍ പ്രഥമ വനിത എന്ന നിലയില്‍ മറ്റുള്ളവരുടെ തെറ്റായ കാഴ്ചപ്പാടുകള്‍, ഭയം എന്നിവയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ പല പ്രശ്നങ്ങളിലും ഊന്നേണ്ടതായി വരുന്നുണ്ട്.
തന്നെ യന്ത്രത്തോക്കേന്തിയ വലിയ ആഫ്രിക്കക്കാരിയായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്കര്‍ മാഗസിന്‍ മുഖചിത്രമാക്കിയതിനെതിരെയും മിഷേല്‍ പ്രതികരിച്ചു. ‘അതൊരു തമാശ രൂപമുള്ളതാണ്. പക്ഷേ, അതെന്നെ അല്‍പം പ്രഹരിച്ചു.
എങ്ങനെയാണ് ആളുകള്‍ എന്നെ കാണുന്നത് എന്ന സംശയം ഉണര്‍ത്തി.’ ഫോക്സ് ന്യൂസ് ടെലിവിഷന്‍ ‘ഭര്‍ത്താവിന്‍െറ നിറത്തിലെ സഖി’, ‘ഒബാമയുടെ ബേബി മമ്മ’ തുടങ്ങിയ വിശേഷണങ്ങളില്‍ വര്‍ണക്കാഴ്ചപ്പാടുകള്‍ അടങ്ങിയിരുന്നതായി മിഷേല്‍ പരോക്ഷമായി സൂചിപ്പിച്ചു.
 

ബ്രിട്ടനിലെ കാമറണ്‍ മന്ത്രിസഭ: ആദ്യ പട്ടികയില്‍ ഇന്ത്യന്‍ വംശജയും

Posted: 11 May 2015 11:44 AM PDT

Image: 

ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിസഭാ രൂപവത്കരണ തീരുമാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ സഭയിലിടം നേടുന്ന പ്രമുഖരുടെ പേരുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജ പ്രീതി പട്ടേലും ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
തൊഴില്‍ വകുപ്പാണ് പ്രീതി പട്ടേലിന് അനുവദിക്കുക. ബോറിസ് ജോണ്‍സണ്‍ കാബിനറ്റില്‍ അംഗമായിരിക്കുമെങ്കിലും മന്ത്രിപദമുണ്ടായിരിക്കില്ല. പാക് വംശജനായ സാജിദ് ജാവിദിനെ ബിസിനസ് സെക്രട്ടറിയായി നിയമിക്കും. സാംസ്കാരികം, മാധ്യമം, കായികം വകുപ്പുകളിലായിരുന്നു സാജിദ് ജാവിദിന് നേരത്തെ ചുമതല. കോമണ്‍സ് കള്‍ചര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ജോണ്‍ വിറ്റിങ്ഡെയ്ല്‍ പുതിയ സാംസ്കാരിക സെക്രട്ടറിയാകും. തെരേസ മേ ആണ് ആഭ്യന്തര സെക്രട്ടറി. ജോര്‍ജ് ഒബ്സോണാണ് സ്റ്റേറ്റ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും. ഫിലിപ്പ് ഹാമണ്ട് വിദേശസെക്രട്ടറിയായി തുടരും.  മിഷേല്‍ ഫാലണിന് പ്രതിരോധവും  മിഷേല്‍ ഗോവിന് നീതിന്യായ വകുപ്പും നല്‍കും. ക്രിസ് ഗ്രെയ്ലിങ് ആണ് ജനപ്രതിനിധിസഭാ നേതാവ്. വിദ്യാഭ്യാസം, വനിതാകാര്യം, സമത്വം എന്നിവ നിക്കി മോര്‍ഗന്‍െറ ചുമതലയിലാണ്. മാര്‍ക്ക് ഹാര്‍പ്പര്‍ ചീഫ് വിപ്പാണ്. അംബര്‍ റുഡ് ഊര്‍ജ, കാലാവസ്ഥാ വ്യതിയാനവകുപ്പ് സെക്രട്ടറിയാകും.
വിറ്റ്ഹാമില്‍നിന്നുള്ള സാമാജികയായ പ്രീതി മുന്‍ മന്ത്രിസഭയില്‍ ട്രഷറികാര്യ സഹമന്ത്രിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്‍െറ ചുമതലയുമുണ്ടായിരുന്ന എസ്തര്‍ മക്വേ തോറ്റതോടെയാണ് പ്രീതിക്ക് കാബിനറ്റ് പദവി കൈവന്നത്. 43കാരിയായ പ്രീതിയുടെ മാതാപിതാക്കള്‍ ഗുജറാത്തി വംശജരാണ്. 1960കളിലാണ് പ്രീതിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.
അതിനിടെ, സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായി ബ്രിട്ടനില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നിഷേധിച്ചു. സ്കോട്ട്ലന്‍ഡിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ തുടരുന്നതിനപ്പുറം വിഷയത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കില്ളെന്ന് ചാനല്‍ 4 ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കാമറണ്‍ വ്യക്തമാക്കി.

ആകാംക്ഷയുടെ ഒരു മണിക്കൂര്‍

Posted: 11 May 2015 11:28 AM PDT

Image: 

ആ കണ്ണീര്‍ തിരിച്ചത്തെി; ആഹ്ളാദത്തിനൊപ്പം
കോടതിവളപ്പില്‍
ജയ്വിളികള്‍
ബംഗളൂരു: ഏഴുമാസം മുമ്പ് സെപ്റ്റംബര്‍ 27 ന് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി പരിസരത്ത് അമ്മയുടെ വിധി ഓര്‍ത്ത് തേങ്ങിയവര്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നു. ഹൈകോടതി വളപ്പില്‍ ജയാരവം മുഴങ്ങിയ ദിനം. രാവിലെ 11ന് വിധി പുറത്തുവന്നതിന് പിറകെ ‘അമ്മ വാഴ്കെ’ എന്ന മുദ്രാവാക്യവുമായി ജയയുടെ അഭിഭാഷകര്‍ കോടതിവളപ്പില്‍ ആഹ്ളാദപ്രകടനം നടത്തി. ജയലളിതയുടെ ഫോട്ടോയുമായി പ്രകടനം നടത്തുന്ന അഭിഭാഷകരുടെ ചിത്രം കര്‍ണാടക ഹൈകോടതിക്ക് അപൂര്‍വ കാഴ്ചയായി.

മാസങ്ങള്‍ക്ക് മുമ്പ് ശിക്ഷവിധിച്ചുകൊണ്ടുള്ള വിധി വന്ന ദിവസം ഉദ്വേഗജനകമായിരുന്നു കോടതി പരിസരം. ജയലളിതക്ക് വിധിച്ച നാലുവര്‍ഷ തടവും 100 കോടി പിഴയും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെയും ജയയുടെ അനുയായികളെയും ഞെട്ടിച്ചു. മന്ത്രിമാരടക്കം കോടതി പരിസരത്ത് എത്തിയ ആയിരത്തോളം എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിധി അംഗീകരിക്കാനാകാതെ അന്ന് വിതുമ്പിനിന്നു. ചിലര്‍ അക്രമത്തിലേക്കും നീങ്ങി. പൊലീസ് വീണ്ടും ലാത്തി വീശി. റോഡിലൂടെ നാലുഭാഗവും ചിതറിയോടിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കുനേരെ കല്ളെറിഞ്ഞ് വാഹനഗതാഗതം തടസ്സപ്പെടുത്തുകയുമുണ്ടായി. ജയ കിടക്കുന്ന ജയിലിന് പുറത്ത് കണ്ണീരോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവരും അന്നുണ്ടായിരുന്നു. അമ്മയുടെ ഫോട്ടോക്ക് ചുറ്റും പൂജയും മറ്റുമായി പ്രാര്‍ഥനയോടെ കഴിഞ്ഞവര്‍. ജയലളിതക്കൊപ്പം തമിഴ്നാട്ടില്‍ നിന്നത്തെി ഒറ്റക്കു തിരിച്ചുപോകാന്‍ അനുയായികള്‍ അന്ന് ഒരുക്കമായിരുന്നില്ല. പൊലീസ് എത്തി മാറ്റുംവരെ അവര്‍ ജയിലിന് പുറത്തുകഴിഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് പന്നീര്‍സെല്‍വവും സഹമന്ത്രിമാരും ആദ്യം ഓടിയത്തെിയതും പരപ്പന അഗ്രഹാര ജയിലിലേക്കായിരുന്നു.

കാര്യങ്ങള്‍ ഇത്ര അനുകൂലമാകുമെന്ന് തിങ്കളാഴ്ച വിധി വരുന്നതുവരെ  പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നില്ല. ശിക്ഷയില്‍ ഇളവ് വരുത്തിയേക്കുമെന്നായിരുന്നു കോടതി പരിസരത്തെ സംസാരം. ജയലളിതയുടെ അഭിഭാഷകര്‍തന്നെ ഇത് സൂചിപ്പിക്കുകയുമുണ്ടായി. എന്നാല്‍ ജയയുടെ സ്വത്ത് വകകളില്‍ പ്രോസിക്യൂഷന്‍ നിരത്തിയ കണക്കുകളില്‍ വിചാരണക്കിടെ ജഡ്ജി വി.വി.കുമാരസ്വാമി ഉയര്‍ത്തിയ സംശയങ്ങള്‍  എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ 11ന് വിധിപറയും മുമ്പ് ഹൈകോടതിയിലെ 14ാം നമ്പര്‍ മുറിയില്‍ അഭിഭാഷകരും മറ്റുമായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ജയലളിതയെ കുറ്റമുക്തയാക്കികൊണ്ടുള്ള ആദ്യ വാചകം ജഡ്ജി വായിച്ചതിന് പിറകെ ജയയുടെ അഭിഭാഷകര്‍ ആഹ്ളാദം പ്രകടിപ്പിച്ച് കോടതിക്ക് പുറത്തിറങ്ങി. ജയയുടെ അഭിഭാഷകന്‍ ബി.കുമാറിനെ ആഹ്ളാദാരവങ്ങളോടെയാണ് സഹ അഭിഭാഷകര്‍ കോടതിക്ക് പുറത്തേക്ക് കൊണ്ടുവന്നത്. കോടതിവളപ്പില്‍നിന്ന് വാര്‍ത്ത മാധ്യമങ്ങളിലൂടെയും മൊബൈല്‍ വഴിയും പുറത്തേക്കൊഴുകി. കോടതിക്ക് പുറത്തും തമിഴ്നാട്ടിലും അപ്പോഴേക്കും ആഹ്ളാദപ്രകടനങ്ങള്‍ക്ക് തിരികൊളുത്തി തുടങ്ങിയിരുന്നു.

ആകാംക്ഷയുടെ ഒരു മണിക്കൂര്‍
10:09  കര്‍ണാടക ഹൈകോടതിക്കു മുന്നില്‍ ജയലളിതയുടെ അഭിഭാഷകര്‍ ഒത്തുചേരുന്നു.
10:15 ജയലളിതയുടെ അഭിഭാഷകര്‍ 14ാം നമ്പര്‍ കോടതി മുറിയിലേക്ക്.
10:26 സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യ ഹൈകോടതിയിലത്തെി.
10:33 ഹൈകോടതി പരിസരത്തേക്ക് കടത്തിവിടാന്‍ അഭിഭാഷകര്‍ ബഹളമുണ്ടാക്കുന്നു.
10:34 ബി.വി. ആചാര്യ കോടതി മുറിയിലേക്ക് പ്രവേശിക്കുന്നു.
10:48 14ാം നമ്പര്‍ കോടതി മുറി അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെകൊണ്ട് നിറഞ്ഞു. എല്ലാവരും ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍.
11:00 കുമാരസ്വാമി കോടതി മുറിയിലേക്ക് പ്രവേശിക്കുന്നു
11:02 അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെയും കൂട്ടാളികളുടെയും അപ്പീല്‍ അംഗീകരിക്കുന്നുവെന്നും ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ളെന്നും ജസ്റ്റിസ് കുമാരസ്വാമി. ജയയുടെ അഭിഭാഷകര്‍ ആഹ്ളാദത്തില്‍.
11:03 കോടതിക്ക് പുറത്ത് ഏതാനും ജയ അനുകൂലികള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നു.
11:05 ജയയുടെ അഭിഭാഷകര്‍ ജയ അനുകൂല മുദ്രാവാക്യങ്ങളുമായി കോടതിക്ക് പുറത്തേക്ക്.
 

ജയയുടെ വരവില്‍ കവിഞ്ഞ സ്വത്ത് 2.82 കോടി മാത്രം ^കോടതി

Posted: 11 May 2015 11:23 AM PDT

Image: 

ബംഗളൂരു:  അനധികൃത സ്വത്ത് സമ്പാദനകേസില്‍  ജയലളിതക്കെതിരായ വിചാരണകോടതിയുടെ വിധി റദ്ദാക്കിയ കര്‍ണാടക ഹൈകോടതിയുടെ 919 പേജ് വരുന്ന വിധിന്യായം പ്രോസിക്യൂഷന്‍െറ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന്‍ ജയയുടെ സ്വത്തുവിവരങ്ങള്‍ പെരുപ്പിച്ചു കാണിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. വരുമാനവും സ്വത്തും തമ്മില്‍ 8.12 ശതമാനത്തിന്‍െറ വ്യത്യാസം മാത്രമാണുള്ളതെന്നും പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ തുകയല്ളെന്നും കോടതി പറഞ്ഞു.
വരവില്‍ കവിഞ്ഞ സ്വത്ത് 2.82 കോടി രൂപയാണ്. വരുമ ാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നിയമപ്രകാരം അനുവദനീയമായ പരിധിയാണ്. അതായത്, വരുമാനവും സ്വത്തുക്കളും തമ്മിലുള്ള വ്യത്യാസം പത്തു ശതമാനത്തില്‍ കുറവാണെങ്കില്‍ അത് അനധികൃത സ്വത്തായി കണക്കാക്കാനാവില്ല. കൃഷ്ണാനന്ദ് അഗ്നിഹോത്രി കേസില്‍ വരുമാനത്തിന്‍െറ പത്തു ശതമാനത്തില്‍ താഴെയുള്ള കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ അനധികൃത സ്വത്തായി കണക്കാക്കാനാവില്ളെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാല്‍, അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന പ്രോസിക്യൂഷന്‍െറ വാദം അംഗീകരിക്കാനാവില്ളെന്നും വിധിന്യായത്തില്‍ പറയുന്നു.

37.59 കോടി രൂപയുടെ സ്വത്ത് ജയയുടെ പേരിലുണ്ട്. എന്നാല്‍, വിവിധ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍നിന്ന് ജയക്കുള്ള വരുമാനം 34.76 കോടി രൂപയാണ്. 2.82 കോടി രൂപ മാത്രമാണ് കണക്കില്‍പ്പെടാത്തത്. കുറ്റാരോപിതയുടെ പേരിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ പ്രോസിക്യൂഷന്‍ കണക്കിലെടുത്തു. കൂടാതെ, 27 കോടിയുടെ നിര്‍മാണ ചെലവുകളും കല്യാണ ചെലവിലെ 6.45 കോടിയും ജയയുടെ കണക്കില്‍ ഉള്‍പ്പെടുത്തിയാണ് 66.44 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടത്തെിയത്.

നിര്‍മാണ ചെലവുകളും കല്യാണ ചെലവുകളും സ്വത്തായി പരിഗണിക്കാനാവില്ല. ഹിന്ദു ആചാരപ്രകാരം വധുവിന്‍െറ വീട്ടുകാരാണ് കല്യാണ ചെലവ് വഹിക്കേണ്ടത്. വരന്‍െറ വീട്ടുകാര്‍ നാമമാത്രമായ ചെലവുകള്‍ വഹിച്ചാല്‍ മതിയാകുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറും കോടതി പരിഗണനക്കെടുത്തു. വരുമാനത്തിന്‍െറ 20 ശതമാനത്തില്‍ കൂടുതലുള്ള സ്വത്തുക്കളാണ് അനധികൃത സ്വത്തായി കണക്കാക്കാവൂവെന്നായിരുന്നു സര്‍ക്കുലര്‍.
 

പഞ്ചാബിന് തോല്‍വിതന്നെ ശരണം

Posted: 11 May 2015 11:06 AM PDT

Image: 
Subtitle: 
ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പാഴായി; ഹൈദരാബാദിന് അഞ്ചു റണ്‍സ് ജയം

ഹൈദരാബാദ്: 44 പന്തില്‍ 89 റണ്‍സ് അടിച്ച് സംഹാരതാണ്ഡവമാടിയ ഡേവിഡ് മില്ലറിനും കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ വിധി മാറ്റിയെഴുതാനായില്ല. അവസാനവട്ട പരാക്രമത്തിനൊടുവില്‍ വെറും അഞ്ച് റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ പഞ്ചാബ് പോയന്‍റ് നിലയില്‍ ഏറ്റവും പിന്നില്‍തന്നെ തുടരുന്നു. ഇശാന്ത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 28 റണ്‍സായിരുന്നു. ആദ്യ രണ്ട് പന്തും ഗാലറിയിലത്തെിച്ച് മില്ലര്‍ ജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും അടുത്ത ബോളില്‍ റണ്‍ എടുക്കാന്‍ കഴിയാതെ പോയത് വഴിത്തിരിവായി. നാലാമത്തെ പന്തും മില്ലര്‍ ബൗണ്ടറിയാക്കി. ഒടുവില്‍ രണ്ട് പന്തില്‍ 12 റണ്‍സെന്ന നിലയില്‍ അഞ്ചാമത്തെ പന്തില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ ഇശാന്തിനായി. അവസാന പന്ത് ഗാലറിയിലേക്ക് പറന്നിറങ്ങുമ്പോഴും ജയിക്കാന്‍ പിന്നെയും ആറ് റണ്‍സ് ബാക്കി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ പഞ്ചാബിന്‍െറ പോരാട്ടം അവസാനിച്ചു. ഒമ്പത് സിക്സറും രണ്ട് ബൗണ്ടറിയുമാണ് മില്ലര്‍ പായിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍െറ കരുത്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തത്. വാര്‍ണറും ശിഖര്‍ ധവാനും മികച്ച തുടക്കമിട്ടു. 52 പന്തില്‍ 81 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. അഞ്ച് സിക്സറും ആറ് ബൗണ്ടറിയും ഈ ഇന്നിങ്സില്‍ അടങ്ങുന്നു.
ശിഖര്‍ ധവാന്‍ 18 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. 24 പന്തില്‍ 28 റണ്‍സുമായി ഹെന്‍റിക്വസും മികച്ച പിന്തുണയേകി. ബ്യൂറന്‍ ഹെന്‍റിക് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

ഏഷ്യന്‍ യൂത്ത് മീറ്റ്: ചൈന ചാമ്പ്യന്മാര്‍

Posted: 11 May 2015 11:04 AM PDT

Image: 

ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈന ചാമ്പ്യന്മാരായി. രണ്ടു സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവും അടക്കം 12 മെഡലുകളോടെ ഇന്ത്യയും തുടക്കം ഗംഭീരമാക്കി.
ഒരു വെള്ളിയും വെങ്കലവുമായി മലയാളിതാരങ്ങളും മികച്ചുനിന്നു. 400 മീറ്ററില്‍ വെള്ളി നേടിയ ജിസ്ന മാത്യുവും 3000 മീറ്ററില്‍ വെങ്കലം നേടിയ അനുമോള്‍ തമ്പിയുമാണ് മലയാളത്തിന്‍െറ അഭിമാനമായത്. പുതിയ ദേശീയ യൂത്ത് റെക്കോഡ് സ്ഥാപിച്ചുകൊണ്ടാണ് ജിസ്ന വെള്ളി നേടിയത്. സീനിയര്‍ ലെവലില്‍ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ സമയവും ആണ് ജിസ്നയുടെ പ്രകടനം.
മീറ്റിന്‍െറ അവസാന ദിനമായ തിങ്കളാഴ്ച ചൈന ആധിപത്യം തുടര്‍ന്നു.

നദാലിനെ വീഴ്ത്തി മഡ്രിഡില്‍ മറെ കിരീടമണിഞ്ഞു

Posted: 11 May 2015 11:00 AM PDT

Image: 

മഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെക്ക് ആദ്യ കിരീടം. മഡ്രിഡ് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു മറെയുടെ കളിമണ്ണിലെ ആദ്യ നേട്ടം. ഇതാദ്യമായാണ് ബ്രിട്ടീഷ് താരം നദാലിനെതിരെ ജയിക്കുന്നതും. സ്കോര്‍ 6^3, 6^2. പന്ത് ഉയര്‍ന്നുവരുമ്പോഴും മനോഹരമായി റിട്ടേണ്‍ അടിച്ചുകളിച്ച മറെ പിഴവുകളൊന്നും ആവര്‍ത്തിക്കാതെയായിരുന്നു മത്സരം സ്വന്തമാക്കിയത്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനല്‍ വരെയത്തെിയ നദാലിന് ഞായറാഴ്ച രാത്രിയില്‍ തൊട്ടതെല്ലാം പിഴച്ചു. തോല്‍വിയോടെ നദാല്‍ എ.ടി.പി റാങ്കിങ്ങില്‍ ഏഴിലത്തെി. 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് താരം ആദ്യ അഞ്ചില്‍നിന്നും പുറത്താവുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP