സ്വാഗതം
WELCOME

News Update..

Sunday, May 24, 2015

മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും Madhyamam News Feeds

മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും Madhyamam News Feeds

Link to

മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും

Posted: 23 May 2015 11:04 PM PDT

Image: 

ചെന്നൈ: അഞ്ചാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിത  ഇന്ന് ഓഫീസിലെത്തും. ഞായറാഴ്ച അവധി  ഒഴിവാക്കിയാണ് മുഖ്യമന്ത്രി ജയലളിത മൂന്നു മണിയോടെ സെക്രട്ടറിയേറ്റിലെ ഓഫീസിലത്തെുക.  വിലക്കുറവില്‍ ഭക്ഷണ സാധനങ്ങള്‍ വിതണം ചെയ്യുന്ന അമ്മ കാന്‍റീന്‍ ശൃംഖലയുടെ ഉദ്ഘാടനവും ഇന്ന് ജയലളിത നിര്‍വഹിക്കുമെന്നാണ് സൂചന.
ജയലളിതക്ക് പകരം അധികാരം ഏറ്റെടുത്തിരുന്ന ഒ. പന്നീര്‍ശെല്‍വം സര്‍ക്കാറിന്‍റെ പരിപാടികളൊന്നും ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നില്ളെന്നും പദ്ധതികളെല്ലാം താളം തെറ്റിയ സര്‍ക്കാര്‍ അനിശ്ചിതാവസ്ഥയിലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
 

ഗുജ്ജറുകളുടെ സമരം ശക്തം, റെയില്‍ ഗതാഗതം തടസപ്പെട്ടു

Posted: 23 May 2015 11:03 PM PDT

Image: 

ഭരത്പുര്‍: സംവരണത്തിന് വേണ്ടി രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗം നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായ സാഹചര്യത്തില്‍ രാജസ്ഥാന്‍ വഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. വിഷയത്തില്‍ ശക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ളെന്ന് ഗുജ്ജര്‍ നേതാവ് കിരോരി സിങ് ബെന്‍സ് ല പറഞ്ഞു.

കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതവും ഡല്‍ഹി^മുംബൈ റെയില്‍ പാത വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച രാത്രി 9.30 പുറപ്പെടേണ്ടിയിരുന്ന നിസാമുദീന്‍^എറണാകുളം എക്സ്പ്രസും ഞായറാഴ്ച രാവിലെ 5.55ന് പുറപ്പെടേണ്ടിയിരുന്ന അമൃത്സര്‍^കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍^കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാര്‍ക്കായി മംഗളാ എക്സ്പ്രസില്‍ പ്രത്യേക ബോഗി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

എന്നാല്‍, നിസാമുദീന്‍^ കന്യാകുമാരി രാജധാനി എക്സ്പ്രസ് യാത്ര പുറപ്പെട്ടു. റദ്ദാക്കിയ സര്‍വീസിന് പകരം സംവിധാനം റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടില്ല. ഡല്‍ഹിയില്‍ സ്കൂള്‍ അവധിയായതിനാല്‍ കേരളത്തിലെ ത്താനായി ടിക്കറ്റ് റിസര്‍വ് ചെയ്ത മലയാളി യാത്രക്കാരെ സമരം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പിന്നാക്ക സമുദായ പട്ടികയില്‍ അഞ്ചു ശതമാനം പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗക്കാര്‍ ട്രെയില്‍ തടയല്‍ സമരം നടത്തുന്നത്. വിഷയം പരിഹരിക്കാന്‍ ഭരത്പുര്‍ കേന്ദ്രീകരിച്ചു മൂന്നംഗ മന്ത്രിതല സമിതിയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

താമസം വൃത്തിഹീനമായ സ്ഥലങ്ങളില്‍; 718 പേരില്‍ പനി സ്ഥിരീകരിച്ചു

Posted: 23 May 2015 10:55 PM PDT

തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്തും തൊഴിലിടങ്ങളിലും ജില്ലാ ആരോഗ്യവിഭാഗം പരിശോധന നടത്തി.
737 ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ മന്ത് രോഗം സംശയിക്കുന്ന ഒരാളെയും കുഷ്ഠരോഗം സംശയിക്കുന്ന മൂന്ന് പേരെയും മറ്റ് രോഗങ്ങള്‍ ഉള്ള 30 പേരെയും പരിശോധനസംഘം കണ്ടത്തെി. 718 ആളുകളില്‍ പനി സ്ഥിരീകരിക്കുകയും ഇവരുടെ രക്തസാമ്പിളുകള്‍ മലമ്പനി പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലാളിളെ പാര്‍പ്പിച്ച 119 സ്ഥാപനങ്ങള്‍ക്കും ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.
അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താതെ മോശമായ സാഹചര്യത്തിലാണ് പലയിടത്തും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടത്തെി. ക്യാമ്പുകളില്‍ മാലിന്യസംസ്കരണത്തിന് സംവിധാനങ്ങളില്ളെന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെ മാലിന്യങ്ങള്‍ ഗുരുതരമായ പരിസരമലിനീകരണവും പൊതുജനാരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും സംഘം പറഞ്ഞു. ജില്ലാതലത്തില്‍ നടത്തിയ പരിശോധനക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍ നേതൃത്വം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്. ജയശങ്കര്‍, അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അമ്പിളി കമലന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നീനാറാണി, ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി.കെ. രാജു, ഡോ. സുകേഷ് രാജ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശുചിത്വമില്ലാത്ത 147 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ്

Posted: 23 May 2015 10:50 PM PDT

കൊല്ലം: ജില്ലയില്‍ മറുനാടന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത്തൊനും ഡി.എം.ഒയുടെ നേതൃത്വത്തില്‍ 98 ടീമുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കത്തെിയത്. പ്രായപൂര്‍ത്തിയായ 6894 പേരും 210 കുട്ടികളും 881 കേന്ദ്രങ്ങളിലായാണ് താമസിക്കുന്നത്. ഇതില്‍ 6402 പുരുഷന്മാര്‍, 492 സ്ത്രീകള്‍, ഒരു വയസ്സില്‍ താഴെയുള്ള 15 കുട്ടികള്‍, ഒന്നിനും അഞ്ചിനുമിടയില്‍ 116, ആറ് മുതല്‍ 10 വരെ 51, 11 വയസ്സിന് മുകളില്‍ 28 എന്നീ കണക്കിലാണ് താമസിക്കുന്നത്. വൃത്തിഹീനമായ സാഹചര്യമുള്ള 147 താമസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. കൊതുകിന്‍െറ ഉറവിടം നശിപ്പിക്കാതിരിക്കുക, കക്കൂസ് കുഴി വൃത്തിയാക്കാതിരിക്കുക, മാലിന്യസംസ്കരണത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരിക്കുക, ഓടയില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയ സാഹചര്യമുള്ളിടത്താണ് നോട്ടീസ് നല്‍കിയത്.
നാലിടത്ത് നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പരിസര ശുചിത്വം ഉറപ്പുവരുത്തി രോഗപ്രതിരോധം ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധന. ഡി.എം.ഒ അയിഷാബായി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കൃഷ്ണകുമാര്‍, ഡോ.ഷീജ, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷബ്ന മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജിവനക്കാര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ജില്ലയില്‍ 137 രോഗബോംബുകള്‍

Posted: 23 May 2015 10:44 PM PDT

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച 137 ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ള ക്യാമ്പുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ക്യാമ്പുകളില്‍ കഴിയുന്നവരെ പരിശോധിച്ച് പനി കണ്ടത്തെിയ 453 പേരുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. ഇവര്‍ക്ക് മലമ്പനിയുണ്ടോ എന്ന സ്ഥിരീകരിക്കാനാണ് പരിശോധന. കുഷ്ഠരോഗ ലക്ഷണമുള്ള രണ്ട് പേരെയും മറ്റ് രോഗങ്ങളുള്ള 16 പേരെയും ക്യാമ്പുകളില്‍ കണ്ടത്തെി.
ശനിയാഴ്ച 87 സംഘങ്ങളായി 748 താമസ സ്ഥലങ്ങളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 7,249 പുരുഷന്മാരും 653 സ്ത്രീകളുമാണ് ഇവിടങ്ങളിലുള്ളത്. ഇതില്‍ ഒരുവയസ്സിന് താഴെയുള്ള 30 കുട്ടികളുണ്ട്. ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള 203 കുട്ടികളും ആറ് മുതല്‍ 10 വരെയുള്ള 77 കുട്ടികളും 11 മുതല്‍ 16 വരെയുള്ള 36 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ പലരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടില്ല.
കൊതുക് പെരുകുന്നതായി കണ്ടത്തെിയ 37 എണ്ണത്തിനും മാലിന്യം കെട്ടിക്കിടന്ന 28ഉം മലിനജലം കെട്ടിക്കിടക്കുന്ന 18ഉം പകര്‍ച്ചവ്യാധി സാധ്യതയുള്ള 16ഉം വൃത്തിഹീന അന്തരീക്ഷത്തിലുള്ള 22ഉം ക്യാമ്പുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഒരു ക്യാമ്പ് അടച്ചുപൂട്ടി.
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന മൂന്ന് ക്യാമ്പുകളും കണ്ടത്തെി.
കോര്‍പറേഷന്‍ പരിധിയില്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന്‍െറയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍െറയും ജീവനക്കാരും താലൂക്കുകളില്‍ ഡെപ്യൂട്ടി ഡി.എം.ഒമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന

Posted: 23 May 2015 10:36 PM PDT

പാലക്കാട്: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തി.
മോശം സാഹചര്യത്തില്‍ തൊഴിലാളികളെ താമസിപ്പിച്ച കൊപ്പത്തെ നിര്‍മാണ കമ്പനി കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. 48 താമസ കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
70 സംഘങ്ങളായി തിരിഞ്ഞാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 541 കേന്ദ്രങ്ങളില്‍ ശനിയാഴ്ച പരിശോധന നടത്തിയത്. 5000ഓളം പേരെ പരിശോധിച്ചു.
കുടുംബമായി താമസിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ഒരു വയസ്സില്‍ താഴെയുള്ള 18 കുട്ടികളെയും ഒന്നു മുതല്‍ അഞ്ചു വയസ്സു വരെ പ്രായമുള്ള 174 പേരെയും ആറു മുതല്‍ പത്തു വയസ്സു വരെ പ്രായമുള്ള 76 പേരെയും 11 മുതല്‍ 15 വയസ്സുള്ള 88 പേരെയും കണ്ടത്തെി.
കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത നാലു പേരുണ്ട്. ഭാഗികമായി കുത്തിവെപ്പെടുത്ത 53 പേരുണ്ട്.
മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ സംശയിക്കുന്ന 412 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തു. മന്തു രോഗം സംശയിക്കുന്ന നാലു പേരെ കണ്ടത്തെി.
കൊതുകിന്‍െറ ഉറവിടം കണ്ടത്തെിയ 31ഉം കക്കൂസ് കുഴി മൂടാത്ത ആറും മലിനജലം പുറത്തേക്ക് ഒഴുക്കുന്ന 18ഉം പകര്‍ച്ചവ്യാധി പടരാന്‍ സാഹചര്യമുള്ള 12ഉം ഓടകള്‍ അടഞ്ഞുകിടക്കുന്ന നാലും കക്കൂസിന്‍െറ വെന്‍റ് പൈപ്പിന് വലയിടാത്ത മൂന്നും തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിപ്പിക്കുന്ന 19ഉം കേന്ദ്രങ്ങള്‍ക്കും നോട്ടീസ് നല്‍കി.

സി.പി.ഐ യു.ഡി.എഫിൽ വരുമെന്ന് മജീദ്‌; ലീഗിന്‍െറ ഗതികേടെന്ന് ബിനോയ്‌

Posted: 23 May 2015 10:33 PM PDT

Image: 

കോഴിക്കോട്: സി.പി.ഐ ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ വരാൻ തയ്യാറാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌. മജീദിന്റെ പ്രസ്താവന ലീഗിന്റെ രാഷ്ട്രീയ ഗതികേടിന്‍െറ തെളിവാണെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ്‌ വിശ്വം. മാന്യമായ സ്ഥാനം പദവി, പെരുമാറ്റം എന്നിവ ലഭിച്ചാൽ സി.പി.ഐ വരുമെന്നാണ് മജീദ്‌ പ്രസ്താവിച്ചത്. സി.പി.ഐ നേതാക്കളുമായി യു.ഡി.എഫ് ആശയ വിനിമയം നടത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ മജീദ്‌ കുറേക്കൂടി രാഷ്ട്രീയ പക്വത കാണിക്കണമെന്ന് ബിനോയ്‌ വിശ്വം മാധ്യമത്തോട് പറഞ്ഞു.

 
എൽ.ഡി.എഫിലെ പ്രധാന പാർട്ടിയാണ് സി.പി.ഐ. ഇടതുപക്ഷത്തു ശക്തിയായി നിലകൊള്ളുന്ന സി.പി.ഐ ഏതെങ്കിലും പദവി മോഹിച്ചു യു.ഡി.എഫിൽ പോകുമെന്ന് രാഷ്ട്രീയം അറിയുന്ന ആരും പറയില്ല. ദേശീയാടിസ്ഥാനത്തിൽ വീക്ഷണമുള്ള പാർട്ടിയാണിത്. അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്ന യു.ഡി.എഫിന്‍െറ ഭാഗമാകും സി.പി.ഐ എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. കെ.പി.എ മജീദിനോട്‌ ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹം രാഷ്ട്രീയം പറയുമ്പോൾ ഗൃഹപാഠം ചെയ്യുന്നത് നല്ലതാണെന്നും ബിനോയ്‌ പറഞ്ഞു. 
 
 
അതേസമയം ഇടതു മുന്നണിയിൽ വീർപ്പു മുട്ടി കഴിയുകയാണ് സി.പി.ഐ എന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു. സി.പി.എമ്മുമായി പല കാര്യങ്ങളിലും സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അത്താണിക്കലും കോണോംപാറയിലും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 23 May 2015 10:32 PM PDT

മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ മലപ്പുറത്തിന് സമീപം രണ്ടിടത്ത് വാഹനാപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതത്തേുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വള്ളുവമ്പ്രം അത്താണിക്കലില്‍ നാല് മണിയോടെ പിക്അപ് ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്കേറ്റു. ഇവര്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സതേടി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടോട്ടിയിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്നു പിക്അപ് ലോറി. ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
അഞ്ചുമണിയോടെ മേല്‍മുറി കോണോംപാറയിലായിരുന്നു രണ്ടാമത്തെ അപകടം. പാലക്കാട് ഭാഗത്തുനിന്ന് അറവുമാടുകളുമായി വന്ന മിനിലോറിയാണ് മറിഞ്ഞത്. റോഡില്‍ മറിഞ്ഞ വാഹനത്തില്‍ കുടുങ്ങി ഒരുമാട് ചത്തു. കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കുണ്ട്.
ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

ദേശീയ തലത്തില്‍ ജില്ലക്ക് രണ്ടാംസ്ഥാനം

Posted: 23 May 2015 10:28 PM PDT

പത്തനംതിട്ട: ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി തുടങ്ങി ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനായി രക്ഷിതാക്കളെ നിയമിക്കുന്നതില്‍ ദേശീയ തലത്തില്‍ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ലക്കാണ് ഒന്നാം സ്ഥാനം.
വള്ളംകുളം കാര്‍ത്തിക നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നാഷനല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലയിലെ ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി നിയമിതരായ 66 രക്ഷിതാക്കള്‍ക്കുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് കൈമാറിയതോടെയാണ് ജില്ല ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്. ആന്‍േറാ ആന്‍റണി എം.പി അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ 81 അപേക്ഷകള്‍ ലഭിച്ചതില്‍15 സിറ്റിങ് നടത്തുകയും 81 വീട് സന്ദര്‍ശനം നടത്തുകയും ചെയ്ത ശേഷമാണ് രക്ഷിതാക്കളെ നിശ്ചയിച്ചതെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഷുറന്‍സിന് അര്‍ഹരായവര്‍ക്ക് അവ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. സ്നാക് സംസ്ഥാന കോഓഡിനേറ്റര്‍ ആര്‍. വേണുഗോപാലന്‍ നായര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു, സബിത കുന്നത്തേട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ.എന്‍. രാജീവ്, ബിജി മോള്‍, സാമൂഹിക നീതി അസി.ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, എസ്. ജലജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി. അനിതകുമാരി, അഡ്വ.പി.എസ്. മുരളീധരന്‍ നായര്‍, കെ.പി. രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു^ മനീഷ് സിസോദിയ

Posted: 23 May 2015 10:24 PM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാറും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള പോര് തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രസര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയുടെ അജണ്ട അട്ടിമറിച്ച് ഭരണത്തെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സിസോദിയ ആരോപിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ഡല്‍ഹിയിലും ഭരണം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അതിനായി എ.എ.പിയുടെ അജണ്ട തകര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ അതിന് പാര്‍ട്ടി അനുവദിക്കില്ളെന്നും സിസോദിയ പറഞ്ഞു.

എ.എ.പി സര്‍ക്കാര്‍ വിവാദങ്ങളെ ഭയക്കുന്നില്ല. തങ്ങളുടെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടും. മാധ്യമങ്ങള്‍ ഡല്‍ഹി സര്‍ക്കാറിനെ എങ്ങനെ ചിത്രീകരിക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ളെന്നും സിസോദിയ വ്യക്തമാക്കി.
ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെ പിന്തുണച്ച സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

ആഹ്ളാദത്തില്‍ നാട്

Posted: 23 May 2015 10:16 PM PDT

കോട്ടയം: കാത്തിരിപ്പിന് അറുതിയായി. നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന കുമാരനല്ലൂര്‍ മേല്‍പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. റെയില്‍വേ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കാതെ കുമാരനല്ലൂര്‍കാര്‍ക്ക് ഇനി യാത്രതുടരാം. 17.5 കോടി ചെലവിട്ട് നിര്‍മിച്ച പാലത്തിന്‍െറ ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
ഉദ്ഘാടനം ഉത്സവമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനത്തിന്‍െറ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് വിശിഷ്ടാതിഥിയും ജോസ് കെ. മാണി എം.പി മുഖ്യാതിഥിയുമാകും. പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പദ്ധതി വിശദീകരിക്കും. ഇന്ത്യന്‍ റെയില്‍വേ സി.എ.ഒ പി.കെ. മിശ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പാലം തുറന്നുകൊടുക്കുന്നതോടെ എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതിനോടൊപ്പം മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാകും.
ഏറെ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാക്കിയ പഴയ റെയില്‍വേ ഗേറ്റിന്‍െറ സ്ഥാനത്ത് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടായി നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തുകയും കര്‍മസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങളുടെ ഫലമായാണ് പാലം നിര്‍മാണത്തിന ്തുടക്കമായത്. 2009ല്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് സര്‍ക്കാറാണ് ആദ്യമായി പാലം നിര്‍മിക്കാന്‍ പണം അനുവദിച്ചത്. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.
2011 ആഗസ്റ്റ് ഒമ്പതിന് പൊതുമരാമത്ത് ഉത്തരവ് പ്രകാരം കുമാരനല്ലൂര്‍ മേല്‍പാലം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുപ്പ് ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും സംയുക്ത സംരംഭമായാണ് ഇപ്പോള്‍ പാലം യാഥാര്‍ഥ്യമാകുന്നത്.2011 ആഗസ്റ്റ് 26ന് സംയുക്ത സ്ഥലപരിശോധന നടന്നു. 2012 മാര്‍ച്ച് 20ന് ഗസറ്റ് വിജ്ഞാപനവും ഏപ്രില്‍ പത്തിന് ജില്ലാ സര്‍വേ സൂപ്രണ്ട് ഭൂമി അളന്നു തിട്ടപ്പെടുത്തി അംഗീകാരം നല്‍കി.
ജൂണ്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേല്‍പാലം നിര്‍മാണത്തിന് തറക്കല്ലിട്ടു. 2013 ജനുവരിയില്‍ നിര്‍മാണം ആരംഭിച്ച പാലമാണ് ഉദ്ഘാടനത്തിന് തുറന്നുകൊടുക്കുന്നത്.
പാലത്തിനായി 26 പേരില്‍നിന്നായി ആകെ 1.9 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. സ്ഥലമേറ്റെടുത്ത വകയില്‍ ഭൂവുടമകള്‍ക്ക് 7.5 കോടി ചെലവിട്ടു.
സ്ഥലത്തിന് മാത്രം അഞ്ചു കോടിയും അവിടെയുണ്ടായിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടിയും നല്‍കി.
ഇതില്‍ ആറു കോടി സംസ്ഥാന സര്‍ക്കാറും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 1.5 കോടി ആര്‍.ബി.ഡി.സിയും നല്‍കി.
പാലം നിര്‍മാണത്തിനായുള്ള 10 കോടിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആര്‍.ബി.ഡി.സി ഏഴു കോടിയും റെയില്‍വേ മൂന്നു കോടിയും നല്‍കി. മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് 17.5 കോടി ചെലവായത്.

പ്രീമണ്‍സൂണ്‍ ചെക്കപ്; 161 ബസുകള്‍ പിടികൂടി

Posted: 23 May 2015 10:08 PM PDT

തൊടുപുഴ: മുന്നറിയിപ്പില്ലാതെ കടന്നുവന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ സ്വകാര്യ ബസുകളിലെ കിളിയും കണ്ട്രാവിയും ഡ്രൈവര്‍ സാറുമെല്ലാം ഒന്നുഞെട്ടി. ശനിയാഴ്ച രാവിലെ ജില്ലയിലെ വിവിധ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകളിലായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന.
ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊന്നും തന്നെ ചെയ്യാനാകില്ളെന്നുള്ളതിനാലും എന്തൊക്കെ ചെയ്താലും പിടിവീഴുമെന്ന് ഉറപ്പുള്ളതിനാലും അവര്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു.
ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു 'ഓപറേഷന്‍'. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖയുടെ പ്രത്യേക നിര്‍ദേശപ്രകാരം അധ്യയനവര്‍ഷം ആരംഭിക്കുന്നതിനും മഴക്കാലം വരുന്നതിന് മുമ്പായി നടത്തിയ 'പ്രീ മണ്‍സൂണ്‍ ചെക്കപ്' അങ്ങനെ ഗംഭീര വിജയമായി.
തൊടുപുഴ, വണ്ടിപ്പെരിയാര്‍, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന പൊതുജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധമായിരുന്നു അധികൃതര്‍ നടപ്പാക്കിയത്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ റോയ് മാത്യുവിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പാലിക്കാത്ത 161 ബസുകള്‍ പിടിച്ചെടുത്തു.
ഇവയുടെ പേരില്‍ ചെക് റിപ്പോര്‍ട്ട് തയാറാക്കി വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓരോന്നിനുമുള്ള പിഴ പിന്നീട് ഈടാക്കും. ചട്ടപ്രകാരമുള്ള വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ഒരു ബസിന് സ്റ്റോപ് മെമ്മോ നല്‍കി.
നിയമ വിരുദ്ധമായി എയര്‍ ഹോണ്‍ ഘടിപ്പിച്ച് പൊതുജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും വിധമുള്ള ശബ്ദമലിനീകരണം സൃഷ്ടിച്ച 38 ബസുകള്‍ക്കെതിരെയും അനധികൃതമായി മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച 29 ബസുകള്‍ക്കെതിരെയും കേസെടുത്തു. എയര്‍ഹോണ്‍ നീക്കം ചെയ്യല്‍ ബസുടമകള്‍ തന്നെ വര്‍ക്ക്ഷോപ്പില്‍ പോയി നിര്‍വഹിക്കണം. മ്യൂസിക് സിസ്റ്റവും അതേപോലെ തന്നെ നിശ്ചിത ദിവസത്തിനുള്ളില്‍ നീക്കം ചെയ്തിരിക്കണം. അമിത വേഗത്തില്‍ പായുമ്പോള്‍ വാതിലുകള്‍ക്ക് ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ തെറിച്ച് റോഡില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കി. ഇത്തരത്തില്‍ വീഴ്ചവരുത്തിയ ആറു ബസുകള്‍ കണ്ടത്തെുകയും കേസെടുക്കുകയും ചെയ്തു.
മഴക്കാലം മുന്‍നിര്‍ത്തി വൈപ്പറില്ലാത്ത 10 ബസുകളുടെ പേരിലും കേസെടുക്കുകയുണ്ടായി. കിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ക്ളീനര്‍ അഥവാ ഡോര്‍ ചെക്കറായി പ്രവര്‍ത്തിക്കുന്ന ബസ് തൊഴിലാളിക്ക് ബാഡ്ജ് വേണമെന്ന നിര്‍ദേശം പാലിക്കാത്ത ആറു കേസുകളില്‍ കേസ് എടുത്തിട്ടുണ്ട്. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് മുതല്‍ ബ്രേക് ലൈറ്റ്, ഹെഡ്ലൈറ്റ് വരെയുള്ള ഇല്ലാത്ത 34 ബസുകളെയും വെറുതെവിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഒരുക്കമല്ലായിരുന്നു. അംഗപരിമിതര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി സംവരണം ചെയ്ത സീറ്റ് നീക്കിവെക്കുന്നതില്‍ വീഴ്ച വരുത്തിയ 12 കേസും അധികൃതരുടെ ശ്രദ്ധയില്‍ വരുകയുണ്ടായി.
ഇത്തരക്കാരുടെ പേരിലും പ്രത്യേകം കേസ് എടുത്തു. ഇതിന് പുറമെ മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന മറ്റ് ചെറിയ വീഴ്ചകള്‍ വരുത്തിയ 44 കേസുകളിലും അധികൃതര്‍ നടപടി സ്വീകരിച്ചു. ജോയന്‍റ് ആര്‍.ടി.ഒമാരായ ബാബു പീറ്റര്‍ (തൊടുപുഴ), അബൂബക്കര്‍ സിദിഖ് (അടിമാലി), വി.എം. ചാക്കോ (നെടുങ്കണ്ടം), ജയിംസ് (വണ്ടിപ്പെരിയാര്‍) എന്നിവര്‍ക്ക് പുറമെ സ്പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എ. സമീര്‍, ശ്യാംകുമാര്‍ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി.

കാസര്‍കോട് ജില്ലക്ക് ഇന്ന് 31ാം പിറന്നാള്‍

Posted: 23 May 2015 10:04 PM PDT

കാസര്‍കോട്: പ്രതീക്ഷകളും ആവശ്യങ്ങളും മുറവിളികളും പോരാട്ടങ്ങളുമായി ജില്ലക്ക് ഇന്ന് 31ാം പിറന്നാള്‍. ജില്ല രൂപവത്കൃതമായി മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും പരിദേവനങ്ങള്‍ പതിഞ്ഞത് ഏറെയും ബധിര കര്‍ണങ്ങളില്‍. ഏറ്റവുമൊടുവില്‍ ജില്ലാ വികസനത്തിന് രൂപവത്കരിച്ച പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാറിന്‍െറ ചുവപ്പുനാടയില്‍. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജാകട്ടെ തറക്കല്ലിലും ഒതുങ്ങി.
മഞ്ചേരിയില്‍ അനുവദിച്ച മെഡിക്കല്‍ കോളജിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചുവെന്നത് മാത്രം മതി ജില്ലയോടുള്ള അവഗണനയുടെ ആഴം അളക്കാന്‍. ജാഥകള്‍ തുടങ്ങാനും വാഗ്ദാന പ്രഖ്യാപനം നടത്തി പരീക്ഷിക്കാനുമുള്ള ജില്ലയായി കാസര്‍കോട് മാറി. കേന്ദ്ര സര്‍വകലാശാലയുടെ ആസ്്ഥാനം കാസര്‍കോട്ടാണെങ്കിലും നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ കോളജ് തെക്കന്‍ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടിയാണ് ആദ്യ വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുടെ ജില്ല, കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല, യക്ഷഗാനത്തിന്‍െറ നാട്, കോട്ടകളുടെ നാട് എന്നിങ്ങനെ ഓമനപ്പേരിട്ടു വിളിക്കാന്‍ എല്ലാവരുമുണ്ടായെങ്കിലും ഫണ്ട് അനുവദിക്കാന്‍ മാത്രം കൈവിറക്കും.
2013 നവംബറിലാണ് ബദിയടുക്ക ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. പുതുതായി രൂപംകൊണ്ട വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകള്‍ക്ക് പുതിയ താലൂക്ക് ആശുപത്രികള്‍ വരാനുണ്ട്. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ് കാസര്‍കോട്. 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി നടത്തിപ്പിലൂടെയാണ് ജില്ല ഈ നേട്ടം സ്വന്തമാക്കിയതെന്ന് പറയുമ്പോഴും ഭൂമിക്കുവേണ്ടിയുള്ള സമരം തീര്‍ന്നിട്ടില്ല. കേരളത്തിലെ ആദ്യ മെഗാ സൗരോര്‍ജ പാര്‍ക്കായ കാസര്‍കോട് സൗരോര്‍ജ പാര്‍ക്ക് പദ്ധതി നടപ്പാകേണ്ടതുണ്ട്. 200 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സൗരോര്‍ജ പാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്. അമ്പലത്തറ, കിനാനൂര്‍-കരിന്തളം, പൈവളികെ, മീഞ്ച എന്നിവിടങ്ങിലെ 1000 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ആരെയും കുടിയൊഴിപ്പിക്കാതെയാണ് ഭൂമി എറ്റെടുക്കല്‍. സൗരോര്‍ജ പാര്‍ക്ക് നിലവില്‍ വരുന്നതോടെ ജില്ലയുടെ ഊര്‍ജക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിരന്തര ആവശ്യം പരിഗണിച്ചാണ് മലയോര താലൂക്കായ വെള്ളരിക്കുണ്ടും കന്നട ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന മഞ്ചേശ്വരം താലൂക്കും രൂപവത്കരിച്ചത്. ഇതോടെ ജില്ലയിലെ താലൂക്കുകളുടെ എണ്ണം നാലായി. വലിയപറമ്പ് പഞ്ചായത്തിന് സ്വന്തമായി വില്ളേജ് ഓഫിസും നിലവില്‍ വന്നു. കാഞ്ഞങ്ങാട്ടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനാണ് ജില്ലയുടെ പുതിയ നേട്ടം.

ടീച്ചറും ‘കുട്ടി’യും നേര്‍ക്കുനേര്‍

Posted: 23 May 2015 09:55 PM PDT

കണ്ണൂര്‍: വികസനത്തിന്‍െറ കാര്യം പറഞ്ഞ് കണ്ണൂര്‍ എം.പിയും എം.എല്‍.എയും കൊമ്പു കോര്‍ക്കുന്നു. എം.പിയായതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ തന്‍െറ നേട്ടങ്ങളുടെ പട്ടിക നിരത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വികസനവുമായി ബന്ധപ്പെട്ട് എം.എല്‍.എ സഹകരിക്കുന്നില്ളെന്ന് എം.പി പി.കെ. ശ്രീമതി ടീച്ചര്‍ ആരോപണമുന്നയിച്ചത്.
ഒരു വര്‍ഷം മുമ്പ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതനുസരിച്ച് പീതാംബര പാര്‍ക്ക് നന്നാക്കുന്നതിന് അബ്ദുല്ലക്കുട്ടി നല്‍കാമെന്ന് ഏറ്റിരുന്ന 65 ലക്ഷം രൂപ ലഭിച്ചിട്ടില്ളെന്ന് ജില്ലാ കലക്ടര്‍ തന്നോടു പറഞ്ഞതായി എം.പി വെളിപ്പെടുത്തി. എന്നാല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിന്‍െറ സ്വാഭാവമാണ് എം.പിക്കും കലക്ടര്‍ക്കുമെന്നും എം.എല്‍.എ ഇടപെട്ട് നടത്തേണ്ട പരിപാടികളില്‍ പോലും പങ്കെടുത്ത് പടമെടുത്ത് ഇതെല്ലാം തങ്ങള്‍ നടത്തിയതാണെന്നു പറയുകയാണിവരുടെ പരിപാടിയെന്നും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ 'മാധ്യമ'ത്തോടു പറഞ്ഞു.

•എം.പിയുടെ
ആരോപണം: 1
കാല്‍ടെക്സിലെ ദേശീയപാത നവീകരണമുള്‍പ്പെടെ ചെയ്യുന്നതിന് സഹകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി എം.പി ഫണ്ടില്‍ നിന്ന് പണം നല്‍കിയപ്പോള്‍ കാല്‍ടെക്സ് നവീകരണം അബ്ദുല്ലക്കുട്ടി ഏറ്റിട്ടുണ്ടെന്നും അതിനാല്‍ പീതാംബര പാര്‍ക്ക് നവീകരണത്തിന് പണം മുടക്കി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ എം.പിയെന്ന നിലയില്‍ കാല്‍ടെക്സ് പദ്ധതിയില്‍ നിന്നുമാറി പീതാംബര പാര്‍ക്ക് നവീകരണത്തിന് ഇറങ്ങിത്തിരിച്ചു. ടെന്‍ഡര്‍ നടപടിയുള്‍പ്പെടെ പൂര്‍ത്തിയാകാന്‍ നേരത്ത് എം.എല്‍.എ പീതാംബര പാര്‍ക്ക് നവീകരണമാണ് നടത്തുന്നതെന്ന് പറഞ്ഞ് വീണ്ടും എത്തിയതിനാല്‍ താന്‍ പിന്മാറി. ഈ ഫണ്ടാണ് എം.എല്‍.എ ഇതുവരെയും നല്‍കാത്തത്.

•എം.എല്‍.എയുടെ മറുപടി: 1
എം.പി ചെയ്യേണ്ട പണി ചെയ്യാത്തതിനാല്‍ താന്‍ അതിന്‍െറ പിറകില്‍ കഷ്ടപ്പെടുകയാണെന്ന് എം.എല്‍.എ. റെയില്‍വേ രണ്ടാം കവാട നിര്‍മാണവുമായി ബന്ധപ്പെട്ട് എം.പിയുടെ ഒരു സഹായവും ലഭിച്ചില്ല. ഒരു കോടി രൂപയാണ് രണ്ടാം കവാടത്തിലെ റോഡ് നിര്‍മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കിയത്. ഇതിന്‍െറ കവാടം നിര്‍മിക്കുന്നത് ഇപ്പോള്‍ സാങ്കേതിക തടസ്സത്തില്‍പെട്ട് നില്‍ക്കുകയാണ്. എം.പിയെന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ ഇടപെട്ട് അത് ശരിയാക്കി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്.

•എം.പിയുടെ
ആരോപണം: 2
എം.പിയെന്ന നിലയില്‍ കണ്ണൂര്‍ മണ്ഡലത്തിന്‍െറ വികസനത്തില്‍ തനിക്ക് വലിയ ശ്രദ്ധയുണ്ടെന്ന് ശ്രീമതി ടീച്ചര്‍. നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം പ്രവര്‍ത്തിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകും. ചിറക്കല്‍ ചിറ ഏറ്റെടുത്ത് നവീകരിക്കുന്നതിനുള്ള നടപടകളുമായി മുന്നോട്ടു പോവുകയാണ്. ചെട്ടിയാര്‍കുളം, സിറ്റി ജുമാഅത്ത് പള്ളി കുളം എന്നിവയുമായി ബന്ധപ്പെട്ടും നവീകരണം നടക്കും.

•എം.എല്‍.എയുടെ മറുപടി: 2
കുളങ്ങളും മറ്റും നവീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. ഇത്തരത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയും താനും പങ്കെടുക്കേണ്ട പല പരിപാടികളിലും എം.പിയും ജില്ലാ കലക്ടറുമാണ് പങ്കെടുത്തത്. ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ക്ക് തനിക്ക് താല്‍പര്യമില്ല.

•എം.പിയുടെ
ആരോപണം: 3
കുറേക്കൂടി ആളുകള്‍ക്ക് ഉപകാരമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിക്കണം. അന്‍പതാളുകള്‍ക്ക് ഉപകാരമുണ്ടാകുന്ന പദ്ധതിയാണെങ്കിലും നടക്കണം. അതേസമയം ഇരുന്നൂറ് ആളുകള്‍ക്ക് ഉപകാരമുണ്ടാകുന്ന പദ്ധതിയാണെങ്കില്‍ അതിനല്ളേ നമ്മള്‍ പണം മുടക്കേണ്ടത്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതി കണ്ണൂര്‍ എം.എല്‍.എ നടത്തിയിട്ടില്ല.

•എം.എല്‍.എയുടെ മറുപടി: 3
പ്രഭാത് ജങ്ഷന്‍ മുതല്‍ പീതാംബര പാര്‍ക്കു വഴി കാല്‍ടെക്സ് വരെ മൂന്നരക്കോടി രൂപയുടെ മെക്കാഡം ടാറിങ് പദ്ധതി എം.എല്‍.എ ഫണ്ടില്‍ നിന്നും പണമുപയോഗിച്ച് നടപ്പിലാക്കുന്നുണ്ട്. ഇതിന്‍െറ ടെന്‍റര്‍ വിളിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടുത്തുണ്ടാകും. താന്‍ പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യം പറയുന്നതിന് തനിക്ക് വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യമില്ളെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

‘വെള്ളക്കെട്ടി’ല്‍ മുങ്ങി കൗണ്‍സില്‍ യോഗം

Posted: 23 May 2015 09:50 PM PDT

കൊച്ചി: മഴക്ക് മുമ്പേ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം വെള്ളക്കെട്ട് ചര്‍ച്ചയില്‍ മുങ്ങി. കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷം വാക്കൗട്ട് നടത്തി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ വെള്ളക്കെട്ട് പ്രശ്നത്തില്‍ ഇരുപക്ഷവും കൗണ്‍സില്‍ യോഗത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചെന്ന് ഭരണപക്ഷവും മഴപെയ്താല്‍ സാധാരണക്കാരുടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുമെന്ന് പ്രതിപക്ഷവും വാദിച്ചു. ഒടുവില്‍ മേയര്‍ ടോണി ചമ്മണിയുടെ വിശദീകരണത്തില്‍ സംതൃപ്തരാകാതെ പ്രതിപക്ഷനേതാവ് യോഗം ബഹിഷ്കരിക്കുകയായിരുന്നു. വൈകിയവേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതി നടത്താനാണെന്നും പ്രതിപക്ഷം ആരോപിച്ചു.
മഴക്കാലത്തിന് മുമ്പ് ശുചീകണ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്ന് മേയര്‍ യോഗത്തില്‍ വ്യക്തമാക്കി. ഡിവിഷനുകളില്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തന്നെ ശുചീകരണം തുടങ്ങിയിരുന്നു. കൃത്യമായി ടെന്‍ഡര്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്ത ഡിവിഷനുകളിലാണ് ജോലികള്‍ വൈകിയതെന്നും മേയര്‍ പറഞ്ഞു. തേവര, പേരണ്ടൂര്‍ കനാലുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ ചെളി നീക്കി ശുചീകരണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം കനാലുകളിലെ പോള നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. മാന്ത്ര കനാലില്‍ ശുചീകണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇടക്കനാലുകളില്‍ പലയിടത്തും ജോലികള്‍ പൂര്‍ത്തിയാക്കി. ഡിവിഷന്‍ ജോലികള്‍ ടെന്‍ഡര്‍ ചെയ്തിട്ടില്ളെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കും. മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ തടയാന്‍ പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി ഹെല്‍ത്ത് സര്‍ക്ക്ള്‍ യോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കും. പൊതുജനങ്ങളുടെയും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
മാലിന്യം നീക്കുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനം നല്‍കിയിട്ടില്ളെന്നും ഇവര്‍ക്ക് ഗ്ളൗസോ ഷൂസോ നല്‍കിയിട്ടില്ളെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ലോറി വാടകക്കെടുക്കുന്നതില്‍ അഴിമതി ആരോപിച്ചതിന്‍െറ പ്രതികാരം തീര്‍ക്കാന്‍ ഉള്ള ലോറിപോലും വിട്ടു നല്‍കുന്നില്ല. വന്‍കിട ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം നഗരസഭ നേരിട്ട് ശേഖരിക്കുന്നതില്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതായും ആരോപണം ഉയര്‍ന്നു. വഴിവക്കുകളില്‍ മാലിന്യം കൂടിക്കിടക്കുകയാണ്. ബ്രഹ്മപുരം പ്ളാന്‍റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ മാലിന്യം കുന്നുകൂടിയിട്ടും നീക്കാന്‍ സാധിച്ചിട്ടില്ളെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

വള്ളികുന്നം ചിറ നവീകരണം: സംരക്ഷണഭിത്തി ഇടിഞ്ഞു

Posted: 23 May 2015 09:44 PM PDT

കായംകുളം: വള്ളികുന്നം ചിറ നവീകരണ പദ്ധതി നടത്തിപ്പില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ളെന്ന് പരാതി. നിര്‍മാണം തീരുംമുമ്പ് വശങ്ങളിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.
നബാര്‍ഡില്‍ നിന്നുള്ള ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിലാണ് വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതോടെ പദ്ധതിയില്‍ അഴിമതി നടന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചിറയുടെ വശങ്ങളില്‍ കെട്ടിയ ഭിത്തിയുടെ നൂറ് മീറ്ററോളം ഭാഗമാണ് തകര്‍ന്നത്. മറ്റ് ഭാഗങ്ങളും ഇടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് ചിറയുടെ ആഴംകൂട്ടലും വശങ്ങളില്‍ ഭിത്തി നിര്‍മാണവും നടപ്പാക്കുന്നത്. വള്ളികുന്നം പുഞ്ചയിലെ കൃഷി കാര്യക്ഷമമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായും പരാതിയുണ്ട്.

ജില്ലയില്‍ പാലുല്‍പാദനത്തില്‍ 25 ശതമാനം വര്‍ധന

Posted: 23 May 2015 09:21 PM PDT

കോഴിക്കോട്: ജില്ലയിലെ പാലുല്‍പാദനത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് അറിയിച്ചു.
230 ക്ഷീര സഹകരണ സംഘങ്ങളിലെ 25000ത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ പ്രതിദിനം ശരാശരി ഒരുലക്ഷം പാല്‍ വിപണനം നടത്തുന്നുണ്ട്.
പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് കൂടുതല്‍ സ്കൂളുകളില്‍ സ്റ്റുഡന്‍റ് ഡയറി ക്ളബുകള്‍, പ്രഗല്ഭരായ കര്‍ഷകരുടെ നേതൃത്വത്തില്‍ ഫാം സ്കൂളുകള്‍, സംഭരിക്കുന്ന പാലിന്‍െറ ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് കൂടുതല്‍ സംഘങ്ങളില്‍ ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂനിറ്റുകള്‍ എന്നിവ ഈ വര്‍ഷം ആരംഭിക്കും.

ടി. സിദ്ദിഖ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Posted: 23 May 2015 09:10 PM PDT

Image: 

കോഴിക്കോട്: മുന്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം അഡ്വ. ടി. സിദ്ദിഖ് രാജിവെച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സിദ്ദിഖ് അയച്ചു കൊടുത്തു. സത്യം തെളിയുന്നതു വരെ മാറിനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ആരോപണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ നിന്ന് മുക്തനാകും വരെ ഒൗദ്യോഗിക പദവികളില്‍ തുടരില്ല. തന്നെ വേട്ടയാടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും സിദ്ദിഖ് പറഞ്ഞു.  രാജി തീരുമാനം വിശദീകരിക്കാന്‍ ഉച്ചക്ക് 12.30ന് സിദ്ദിഖ് മാധ്യമങ്ങളെ കാണുന്നുണ്ട്.

അതേസമയം, ഗാര്‍ഹിക പീഡന കേസില്‍ ക്രിമിനല്‍ ചട്ടപ്രകാരം കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി കേസെടുത്ത പശ്ചാത്തലത്തില്‍ ഒൗദ്യോഗിക പദവികളില്‍ നിന്ന് മാറിനില്‍ക്കാന്‍ സിദ്ദിഖിനോട് കെ.പി.സി.സി നേതൃത്വം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാര്‍ഹിക പീഡന കേസില്‍ പ്രതിയാകുന്നവര്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക പദവികള്‍ വഹിക്കരുതെന്ന് കെ.പി.സി.സി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വിവിധ കേസുകളില്‍ ആരോപണവിധേയരായ 400ഓളം പേരെ അധ്യക്ഷനായ വി.എം സുധീരന്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

സിദ്ദിഖിന്‍െറ രാജി കൊണ്ടു പ്രശ്നങ്ങള്‍ തീരുന്നില്ളെന്ന് മുന്‍ ഭാര്യ ജെ. നസീമ പറഞ്ഞു. തനിക്കും കുടുംബത്തിനും നീതി ലഭിക്കണം. സിദ്ദിഖിന്‍െറ ഉപദ്രവം ഇപ്പോഴും തുടരുന്നുണ്ട്. അദ്ദേഹത്തിന്‍െറ അനുയായികള്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നു. ഈ വിഷയത്തിന്‍െറ പേരില്‍ സിദ്ദിഖ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതില്‍ വിഷമമുണ്ടെന്നും നസീമ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭാര്യ ജെ. നസീമ കഴിഞ്ഞ ദിവസം  സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നസീമയില്‍ നിന്ന് നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തു.

സിദ്ദീഖ് പുതിയ ഭാര്യയുടെ സഹോദരങ്ങളെയും കൂട്ടി വന്ന് അസഭ്യം പറയുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ളെന്ന് ആക്രോശിക്കുകയും ശരീരം കൊണ്ട് എന്നെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് നസീമയുടെ പരാതി. ഇതേതുടര്‍ന്ന് മുന്‍ ഭാര്യ നസീമ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് സിദ്ദീഖും ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും അസി. കമീഷണറാണ് അന്വേഷിക്കുക.

നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ. ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് സിദ്ദിഖ് ശനിയാഴ്ച ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും കോടതിയിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് മുമ്പിലും തെളിവുകള്‍ സമര്‍പ്പിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അസഭ്യം പറഞ്ഞതിന് കേസെടുക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പില്ളെന്നാണ് പൊലീസിന്‍െറ നിലപാട്. അതേസമയം, അശ്ളീലം പറഞ്ഞെന്നാണ് പരാതിയെങ്കില്‍ ഐ.പി.സി 294 (ബി) വകുപ്പനുസരിച്ച് കേസെടുക്കാം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെങ്കില്‍ കോടതിയുടെ ഉത്തരവുണ്ടാകണമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

കരീമിനെതിരായ ആരോപണം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല –വി.എസ് സുനില്‍കുമാര്‍

Posted: 23 May 2015 09:08 PM PDT

Image: 
റിയാദ്: മലബാര്‍ സിമന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ അന്വേഷിക്കുന്നില്ളെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ ചോദിച്ചു. സൗദി സന്ദര്‍ശിക്കുന്ന അദ്ദേഹം റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ആര്‍ജ്ജവമുണ്ടെങ്കില്‍ ചെയ്യേണ്ടത് അതായിരുന്നില്ളേ? പ്രതിപക്ഷത്തിനെതിരെ വീണുകിട്ടുന്ന അവസരം കളഞ്ഞുകുളിക്കുമായിരുന്നോ? 
എളമരം കരീമിനുവേണ്ടി നിയമമൊന്നും മാറ്റേണ്ടതില്ല. എല്ലാ നിയമങ്ങളും അദ്ദേഹത്തിനും ബാധകമാണ്. വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൂലി കൈപ്പറ്റിയതായി മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡി എം. സുന്ദരമൂര്‍ത്തി മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മടിക്കുന്നു? 
എന്നാല്‍ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്ത ഈ സര്‍ക്കാറിന് അതിന് കഴിയില്ല. നിയമം നിയമത്തിന്‍െറ വഴിയെ എന്ന് വീമ്പിളക്കാറുള്ള ഉമ്മന്‍ ചാണ്ടി നിയമത്തെ തന്‍െറ വഴിക്ക് നടത്താനാണ് ശ്രമിക്കുന്നത്. കേരളം കണ്ട ഏറ്റവും മര്യാദ കെട്ട സര്‍ക്കാറാണ് ഇത്. 
എല്ലാ മൂല്യങ്ങളും ബലികഴിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഈ സര്‍ക്കാറിനെ നയിക്കുന്നത്. മുഖ്യന്ത്രി മുതല്‍ ഏറ്റവും ജൂനിയര്‍ മന്ത്രിയായ അനൂപ് ജേക്കബ് വരെ നടത്തിയ അഴിമതികളുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മന്ത്രി ബാബുവിനെതിരെ കേസെടുക്കാത്തത് അങ്ങിനെ ചെയ്താല്‍ മാണിക്കും അതുപോലെ മറ്റു പലര്‍ക്കുമെതിരെ നടപടി വേണ്ടിവരും എന്ന് ഭയന്നിട്ടാണ്. അഴിമതിയുടെ ഒരു അച്ചുതണ്ടാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്ന ആ അച്ചുതണ്ട് എല്ലാ അഴിമതിയെയും സംരക്ഷിക്കാനുള്ളതാണ്. 
ഉമ്മന്‍ ചാണ്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെയും മാണിയുടെയും അഴിമതികളെ കുറിച്ച് വ്യക്തമായും അറിയാം. ഉമ്മന്‍ ചാണ്ടിയുടേത് മറ്റ് രണ്ടുപേര്‍ക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ട് പരസ്പരം സംരക്ഷിക്കാന്‍ വേണ്ടി രൂപം കൊടുത്ത അച്ചുതണ്ടാണ് അധികാരം കൈയടക്കിവെച്ചിരിക്കുന്നത്. 
കെ.എം മാണി ബാറുകാരില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായതാണ്. എന്നിട്ട് കേസെടുത്തോ? ഇല്ല. അതാണ് പറഞ്ഞത്, കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. ജനാധിപത്യ മര്യാദകളെ ലംഘിച്ച സര്‍ക്കാര്‍ കേരളത്തെ എല്ലാനിലക്കും തകര്‍ത്തു. സംസ്ഥാനം കടക്കെണിയിലാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയെയാണ് നേരിടുന്നത്. പരമ്പരാഗത തൊഴില്‍ മേഖല ഒരു കാലത്തുമില്ലാതിരുന്ന പ്രശ്നങ്ങളെയാണ് നേരിടുന്നത്. ചെയ്തുകൂട്ടിയ മഹാപാപങ്ങള്‍ കഴുകിക്കളയാനാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ശ്രമം നടത്തുന്നത്. ജനാധിപത്യ മര്യാദകളെ അട്ടിമറിച്ച സര്‍ക്കാറിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടുവരുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും സര്‍ക്കാര്‍ പക്ഷം ചേരുന്നതാണ് കാണുന്നത്. ഏതായാലും ഇതിനെല്ലാം ഒരു അവസാനമുണ്ടാകും. അതിന്‍െറ ആദ്യ മണി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുഴങ്ങും. യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങും. ഒത്തുതീര്‍പ്പ് സമരമെന്ന ആരോപണവുമായി ഇടയില്‍ കയറി ആളാവാന്‍ ശ്രമിച്ച ബി.ജെ.പിയുടെ പൂച്ച് പുറത്തായി. ഏറ്റവും വലിയ അഴിമതിക്കാരനായ കെ.എം മാണിയെ അവരുടെ കേന്ദ്രസര്‍ക്കാര്‍ ധനകാര്യമന്ത്രിമാരുടെ ചെയര്‍മാനാക്കി ആദരിക്കുകയാണ് ചെയ്തത്. ആറന്മുളയിലും അവരുടെ ചെമ്പ് വ്യക്തമായി. 
ബി.ജെ.പി കേരളത്തില്‍ ഒരിക്കലും അക്കൗണ്ട് തുറക്കില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിന്‍െറ പത്തിലൊന്നുപോലും അവര്‍ക്ക് കിട്ടില്ല. മാവോയിസ്റ്റുകളുടെ തീവ്രവാദത്തോട് യോജിപ്പില്ളെങ്കിലും അവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തുന്നതിനെ ഒരിക്കലും സി.പി.ഐ അംഗീകരിക്കില്ളെന്നും എന്നാല്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂഏജ് റിയാദ് ഘടകം ഭാരവാഹികളും പങ്കെടുത്തു.
 

മന്ത്രിമാര്‍ക്കു പുറമെ എം.എല്‍.എമാര്‍ക്കും പണം നല്‍കി: ബിജു രമേശ്

Posted: 23 May 2015 09:02 PM PDT

Image: 

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് കൈക്കൂലി നല്‍കാനായി ബാറുടമകള്‍ 24 കോടി രൂപ പിരിച്ചെടുത്തു എന്ന് ബാര്‍ക്കോഴ കേസിലെ പരാതിക്കാരനായ ബിജു രമേശ്. ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍.

മന്ത്രിമാര്‍ക്കു പുറമെ യു.ഡി. എഫ് എം.എല്‍.എമാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്.  ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.

ഓരോ ബാറിനും വേണ്ടി അഞ്ച് ലക്ഷം രൂപയാണ് താന്‍ നല്‍കിയത്. ആകെ എത്ര പണം പിരിച്ചെടുത്തു എന്നും ഈ പണം ആര്‍ക്കൊക്കെ കൊടുത്തുവെന്നും ഉള്ള കണക്കുകള്‍ ബാര്‍ അസോസിയേഷന്‍െറ അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 10 പുതിയ സ്കൂളുകള്‍ നിര്‍മിക്കും

Posted: 23 May 2015 08:03 PM PDT

മനാമ: രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10 പുതിയ സ്കൂളുകള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അലി നുഐമി അറിയിച്ചു.
11,000 വിദ്യാര്‍ഭികള്‍ക്ക് കൂടി പഠനത്തിന് ഇത് അവസരമൊരുക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന യുനെസ്കോ പദ്ധതി വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ച ബഹ്റൈന് യുനെസ്കോ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ സ്കൂളുകള്‍ ഭാവിയില്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ സ്കൂളുകള്‍ പണിയാന്‍ തീരുമാനിച്ചത്.  
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്്. 31 സ്വകാര്യ സ്കൂളുകള്‍ക്കുള്ള അപേക്ഷ മന്ത്രാലയത്തില്‍ എത്തിയിട്ടുണ്ട്.
ഇത് പഠിച്ച ശേഷം അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കും.
സ്കൂളുകളില്‍ പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ശ്രമമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികള്‍ക്കും വെവ്വേറെ സീറ്റ് സംവിധാനം ഉറപ്പുവരുത്തുകയും കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യും.
  ഇ-പഠനം , ഇ-ക്ളാസ് സമ്പ്രദായം എന്നിവ സംവിധാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാസിം ഖറാഫിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടം –അമീര്‍

Posted: 23 May 2015 07:38 PM PDT

Image: 

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം ഖറാഫിയുടെ നിര്യാണത്തിലൂടെ വലിയ രാജ്യസേവകനെയാണ് നഷ്ടമായതെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജാസിം ഖറാഫി മികച്ച പാര്‍ലമെന്‍േററിയനായിരുന്നു. പാര്‍ലമെന്‍റില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. തന്‍െറ ജീവിതകാലത്ത് രാജ്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നെന്നും സ്മരിക്കുന്നതാണ്. അറബ് ലോകത്തും മറ്റ് ലോകരാഷ്ട്രങ്ങളിലും അദ്ദേഹം കാഴ്ചവെച്ച സേവനങ്ങള്‍ പ്രശംസനീയമാണെന്നും അമീര്‍ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ജാസിം ഖറാഫി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്‍െറ ജീവിതം മുഴുവനും രാജ്യ സേവനത്തിനുവേണ്ടി മാറ്റിവെച്ച നേതാവാണ് ജാസിം ഖറാഫിയെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. വിനയവും സത്യസന്ധതയും അദ്ദേഹത്തിന്‍െറ മുഖമുദ്രയായിരുന്നെന്നും രാജ്യത്തിന്‍െറ ചരിത്രത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. നിരവധി രാഷ്ട്രനേതാക്കളും സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്‍െറ മരണത്തില്‍ അനുശോചിച്ചു. സംസ്കാരച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
 

ഉദയംപേരൂര്‍ പ്ലാന്‍റില്‍ പണിമുടക്ക്; പാചകവാതക നീക്കം നിലച്ചു

Posted: 23 May 2015 07:35 PM PDT

Image: 

കൊച്ചി: തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി ഉദയംപേരൂര്‍ ഐ.ഒ.സി പ്ളാന്‍റിലെ പാചകവാതക നീക്കം നിലച്ചു. സിലിണ്ടര്‍ ഹാന്‍ഡ്ലിങ് ആന്‍റ് ഹൗസ് കീപ്പിങ് തൊഴിലാളികളിലെ ഒരു വിഭാഗം ഇന്നലെ വൈകിട്ടാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അവധി ദിവസമായതു കൊണ്ട് പാചകവാതക നീക്കം നടക്കില്ല.  

നിലവില്‍ ലോഡിങ് തൊഴിലാളികളുടെ കുറവ് ഹൗസ് കീപ്പിങ് തൊഴിലാളികളെ ഉപയോഗിച്ചാണു മാനേജ്മെന്‍റ് പരിഹരിച്ചിരുന്നത്. എന്നാല്‍ പുതിയ കരാറുകാരന്‍ ചുമതലയേറ്റപ്പോള്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലോഡിങ് തൊഴിലാളികളെ നിയമിച്ചു. ഇത് തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് സമരം ചെയ്യുന്ന ഹൗസ് കീപ്പിങ് തൊഴിലാളികളുടെ പരാതി.

പ്രശ്ന പരിഹാരമായില്ളെങ്കില്‍ നാളെയും സമരം തുടരുമെന്നു തൊഴിലാളി നേതാക്കള്‍ അറിയിച്ചു.

പൊതുഗതാഗത യാത്രികര്‍ക്കായി ആര്‍.ടി.എയുടെ സ്മാര്‍ട്ട് കാര്‍ റെന്‍റല്‍ പദ്ധതി

Posted: 23 May 2015 07:28 PM PDT

Image: 

ദുബൈ: പൊതുഗതാഗത യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്മാര്‍ട്ട് കാര്‍ റെന്‍റല്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു.
മെട്രോ യാത്രക്കാര്‍ക്കും മറ്റും എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്തത്തൊന്‍ പദ്ധതി സഹായിക്കും. പൊതുഗതാഗത യാത്രികരുടെ എണ്ണം വര്‍ധിപ്പിക്കുക, സ്വകാര്യ കാറുകളുടെ എണ്ണം കുറക്കുക, മലിനീകരണം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ആര്‍.ടി.എക്കുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
പൊതുഗതാഗത യാത്രികര്‍ക്ക് ആറുമണിക്കൂര്‍ നേരത്തേക്ക് കാര്‍ വാടകക്ക് നല്‍കുന്ന പദ്ധതിയാണിത്. സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍, മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ എന്നിവ മുഖേന യാത്രക്കാര്‍ക്ക് കാര്‍ ബുക്ക് ചെയ്യാം. മൂന്ന് തരത്തില്‍ യാത്രക്കാര്‍ക്ക് വാഹനം ലഭ്യമാക്കും. മെട്രോ സ്റ്റേഷന് സമീപത്തെ നിശ്ചിത സ്ഥലത്തുനിന്ന് കാര്‍ എടുത്ത് ഉപയോഗിച്ചതിന് ശേഷം അവിടെ തന്നെ തിരിച്ചേല്‍പിക്കുന്ന രീതിയാണ് ഒന്ന്. ഒരുസ്ഥലത്തുനിന്ന് വാഹനം എടുത്ത് മറ്റൊരു സ്ഥലത്ത് തിരിച്ചേല്‍പിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഒരുവാഹനം ഒന്നിലധികം പേര്‍ ഉപയോഗിക്കുന്ന രീതിയാണ് മൂന്നാമത്തേത്.
പ്രത്യേകം ജീവനക്കാരെ നിയമിക്കാതെ തന്നെ സംവിധാനം നടപ്പാക്കാന്‍ സാധിക്കുമെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ പഠനവിധേയമാക്കിയതിന് ശേഷമാണ് ദുബൈയിലും പരീക്ഷിക്കാന്‍ ആര്‍.ടി.എ തീരുമാനമെടുത്തിരിക്കുന്നത്. സ്മാര്‍ട്ട് റെന്‍റല്‍ പദ്ധതിയിലൂടെ നിരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
പദ്ധതിയില്‍ പങ്കാളികളായ 25 മുതല്‍ 71 ശതമാനം വരെ ആളുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 15 മുതല്‍ 20 ശതമാനം വരെ പേര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു.
പൊതുഗതാഗത യാത്രികരുടെ എണ്ണത്തില്‍ 13 മുതല്‍ 54 ശതമാനം വരെ വര്‍ധനയുണ്ടായി. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറക്കാനും ഇതിലൂടെ സാധിച്ചു. സ്മാര്‍ട്ട് റെന്‍റല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ദുബൈയില്‍ ആര്‍.ടി.എ സര്‍വേ നടത്തിയിരുന്നു. 66 ശതമാനം പേരും പദ്ധതിയെ സ്വാഗതം ചെയ്തു. 80 ശതമാനം പേരും പദ്ധതിയിലൂടെ ലഭിക്കുന്ന കാറുകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി.
ഷോപ്പിങിനും അവധിക്കാലം ആഘോഷിക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിതെന്ന് 50 ശതമാനം പേരും അഭിപ്രായപ്പെട്ടു. പൊതുഗതാഗത യാത്രികരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇത്തരം നവീന പദ്ധതികള്‍ ഇനിയും ആവിഷ്കരിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു.
 

വളര്‍ത്തുനായയെ ഉപേക്ഷിച്ചതിന് കേസെടുക്കാന്‍ നീക്കം

Posted: 23 May 2015 07:27 PM PDT

Image: 
Subtitle: 
നായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥനെതിരെ കേസെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നീക്കംനടത്തുന്നത്

ബാലുശ്ശേരി: രോഗം ബാധിച്ച വളര്‍ത്തുനായയെ ഉപേക്ഷിച്ച ഉടമസ്ഥനെതിരെ കേസെടുക്കാന്‍ നീക്കം. രണ്ടുദിവസം മുമ്പ് പനങ്ങാട് വട്ടോളി ബസാറിനടുത്ത കിളിയംപുറത്ത് ഗിരിജ ടീച്ചറുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ ‘റോട്ട് വീലര്‍’ ഇനത്തില്‍പെട്ട നായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥനെതിരെ കേസെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നീക്കംനടത്തുന്നത്. മുഖത്ത് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ നായയെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.

ഗിരിജ ടീച്ചറുടെ വട്ടോളി ബസാറിലെ വീടിനു മുന്നില്‍ കണ്ടത്തെിയ നായയെ വീട്ടുകാര്‍ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും നായ പോകാന്‍ തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഗിരിജ ടീച്ചര്‍ ബാലുശ്ശേരി പൊലീസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരെ വിവരമറിയിച്ചിരുന്നു. നായയെ തല്ലിയോടിക്കാനായിരുന്നു മറുപടി ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പീപ്ള്‍ ഫോര്‍ അനിമല്‍ എന്ന സംഘടന പ്രവര്‍ത്തകയായ മറിയ ജേക്കബിനെയും തൃശൂരിലെ സേവ് എ ലൈഫ് പ്രവര്‍ത്തകരെയും വിവരമറിയിച്ചു.

ഇതേതുടര്‍ന്ന് മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിലും വിവരമത്തെി. നായയെ സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശവുമുണ്ടായി. പൂക്കോട് വെറ്ററിനറി കോളജിലെ പരിശോധനയില്‍ കാന്‍സര്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഉടമ നായയെ ഉപേക്ഷിച്ചതത്രെ. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവാലിറ്റി ടു അനിമല്‍ നിയമപ്രകാരം രോഗം ബാധിച്ച വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. ഈ നിയമപ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസെടുക്കാനാണ് നീക്കംനടക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP