രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍ Madhyamam News Feeds | ![]() |
- രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍
- ഗെയ്ല്‍ പൈപ്പ് ലൈന്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല
- ജില്ലയില്‍ പൊലീസ്–കോണ്‍ഗ്രസ് പോര് മുറുകുന്നു
- വിനോദസഞ്ചാരത്തിന് പുതിയ പദ്ധതികളൊരുങ്ങി
- ഐ.പി.എല്‍ വാതുവെപ്പ്: വിധി ജൂണ്‍ 29ലേക്ക് മാറ്റി
- തമിഴ്നാട്ടില്‍ വീണ്ടും തലൈവി
- മെക്സിക്കോയില്‍ 42 മയക്കുമരുന്നു കടത്തുകാരെ സൈന്യം കൊലപ്പെടുത്തി
- വാളയാര്‍^വടക്കഞ്ചരേി നാലുവരിപ്പാത: ടോള്‍പിരിവ് നിര്‍ത്തിവെച്ചു
- ഹമദ് രാജാവിന് മികച്ച അറബ് വ്യക്തിത്വ അവാര്‍ഡ്
- ഹൈകോടതിയുടെ മാവോവാദി പരമാര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
- ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- കുവൈത്ത് പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി അന്തരിച്ചു
- മുഖ്യമന്ത്രിയായി അഞ്ചാം തവണ
- ഉള്ളവനിലേക്ക് ചായുന്ന നീതി
- പൊതുപ്രശ്നങ്ങളില്‍ പോലും മലയാളി ഒന്നിക്കുന്നില്ല -സി. രാധാകൃഷ്ണന്‍
- ഐ.എസ് ഭീഷണി മുറുകുകയാണ്
- ചെന്നൈ x മുംബൈ
- മോസ്കോയില്‍ നിന്ന് വയനാട്ടിലേക്കൊരു മണവാട്ടി
- പിതാവിനൊപ്പം മാതാവും ഇനി കുഞ്ഞിന്‍െറ സ്വാഭാവിക രക്ഷകര്‍ത്താവ്
- ബശ്ശാര്‍ അല്‍ അസദ്: ഒടുക്കത്തിന്‍െറ തുടക്കം
- ജംബോ മജുംദാറുടെ മെഡലുകള്‍ വ്യോമസേന സ്വന്തമാക്കും
- മാവോവാദം കുറ്റമല്ലെന്ന് ഹൈകോടതി
- എണ്ണവില 60 ഡോളറിലെത്തിയാല്‍ ഇളവ് ഒഴിവാക്കുന്നു
- ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- സൗദി പള്ളിയില്‍ സ്ഫോടനം; 22 മരണം
രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍ Posted: 23 May 2015 12:20 AM PDT Image: ![]() കൊച്ചി: മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും ജൂണ്‍ രണ്ടു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി അറിയിച്ചു. തങ്ങള്‍ ഒളിവിലായിരുന്നില്ളെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്നായിരുന്നു രൂപേഷും ഷൈനയും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കോയമ്പത്തൂരില്‍വെച്ച് കേരള പൊലീസ് ചോദ്യം ചെയ്യവെ കേരളത്തിലേക്ക് കൊണ്ടുവന്നശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2007 ല്‍ മല്ലരാജ റെഡ്ഡിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തപ്പോള്‍ രൂപേഷിനെയും ഷൈനയെയും പിടികൂടാന്‍ പൊലീസ് ശ്രമമൊന്നും നടത്തിയിരുന്നില്ല. ഇപ്പോള്‍ തെറ്റായ ഉദ്ദേശത്തോടെ കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഷൈനക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും നല്‍കിയിരുന്നു. ബുധനാഴ്ചയാണ് ഇരുവരെയും കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലത്തെിച്ചത്. 2007 ആഗസ്റ്റില്‍ പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആമംപള്ളി മുരളിയുടെ വീട് വ്യാജ പേരില്‍ വാടകക്കെടുത്ത രൂപേഷ് ഭാര്യ ഷൈനയുടെ അറിവോടെ ആന്ധ്രപ്രദേശിലെ പ്രമുഖ നക്സല്‍ നേതാവ് മല്ലരാജ റെഡ്ഡി, റെഡ്ഡിയുടെ ഭാര്യയും പീപ്ള്‍സ് വാര്‍ ഗ്രൂപ് വനിതാ വിഭാഗം നേതാവുമായ ബീച്ച ജഗണ്ണെ എന്ന സുഗുണ എന്നിവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കേസിലെ ഒന്നും രണ്ടും പ്രതികളാണ് രൂപേഷും ഷൈനയും. മല്ലരാജ റെഡ്ഡി, ബീച്ച ജഗണ്ണെ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. വ്യാജ പേരില്‍ വീട് വാടകക്കെടുത്ത രൂപേഷ് പിന്നീട് വീട് കുത്തിത്തുറന്ന് കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചതായും വാടക വീടിന്‍െറ ഉടമ നല്‍കിയ പരാതിയിലുണ്ടായിരുന്നു. |
ഗെയ്ല്‍ പൈപ്പ് ലൈന്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല Posted: 23 May 2015 12:09 AM PDT കോട്ടക്കല്‍/കുറ്റിപ്പുറം: ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്) വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് വളാഞ്ചേരിയിലും പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടിയിലും കലക്ടര്‍ പി.കെ. ബിജു വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇരുസ്ഥലത്തും സര്‍വേ നടപടി പൂര്‍ത്തീകരിച്ചു നല്‍കണമെന്ന കലക്ടറുടെ നിര്‍ദേശം സമരസമിതി തള്ളി. |
ജില്ലയില്‍ പൊലീസ്–കോണ്‍ഗ്രസ് പോര് മുറുകുന്നു Posted: 22 May 2015 11:56 PM PDT കല്‍പറ്റ: സ്വയമേവ സ്റ്റേഷനില്‍ ഹാജരാകാന്‍ തയാറായിരുന്ന നേതാക്കളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്തെന്ന് കോണ്‍ഗ്രസ്. ഒടുവില്‍ അഞ്ച് നേതാക്കളെ ആശുപത്രിയില്‍നിന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇറക്കിക്കൊണ്ടുപോയി. ജില്ലയില്‍ പൊലീസ്-കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കണ്ടത്. പൊലീസിനെതിരെ ഭരണകക്ഷി തന്നെ തിരിയുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ പുകയും. അതേസമയം, ചട്ടങ്ങള്‍ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. |
വിനോദസഞ്ചാരത്തിന് പുതിയ പദ്ധതികളൊരുങ്ങി Posted: 22 May 2015 11:46 PM PDT കോഴിക്കോട്: ജില്ലയില്‍ വിനോദസഞ്ചാരമേഖലയില്‍ പുതിയ പദ്ധതികളൊരുങ്ങി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും വിവിധ പദ്ധതികള്‍ തയാറായതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു. |
ഐ.പി.എല്‍ വാതുവെപ്പ്: വിധി ജൂണ്‍ 29ലേക്ക് മാറ്റി Posted: 22 May 2015 11:33 PM PDT Image: ![]() ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് ജൂണ്‍ 29ലേക്ക് മാറ്റി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് മാറ്റിയത്. ജൂണ്‍ ആറിനകം ഇരു വിഭാഗങ്ങളോടും വാദങ്ങള്‍ എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒത്തുകളിയില്‍ പങ്കില്ളെ ന്നും ഡല്‍ഹി പൊലീസ് ചുമത്തിയ മക്കൊക്ക വകുപ്പ് നിലനില്‍ക്കുന്നതല്ലന്നെുമാണ് ശ്രീശാന്തിന്‍റെ വാദം. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഏതാനും പ്രതികള്‍ വാദങ്ങള്‍ രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐ.പി.എല്‍ ഒത്തുകളികേസില്‍ മക്കൊക്ക ചുമത്തണോ വേണ്ടയോ എന്ന കോടതിയുടെ തീര്‍പ്പായിരിക്കും കേസിന്‍റെ ഗതി നിര്‍ണ്ണയിക്കുക. ഒത്തുകളിക്കു പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം മക്കൊക്ക പ്രകാരം കേസെടുത്തത്. ശ്രീശാന്തിനു പുറമെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചന്ദീല, അങ്കിത് ചവാന്‍ ചെന്ന3400 സൂപ്പര്‍ കിങ്സ് ഉടമ എന്‍. ശ്രീനിവാസന്‍റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
|
Posted: 22 May 2015 10:58 PM PDT Image: ![]() Subtitle: ജയലളിത സത്യപ്രതിജ്ഞ ചെയ്തു ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു. മദ്രാസ് സര്‍വകലാശാലയിലെ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചത്തെുന്നത്. ജയലളിതയോടൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാ മന്ത്രിമാരും ഒരുമിച്ചാണ് സത്യവാചകം ചൊല്ലിയത്. തമിഴ്നാടിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിമാര്‍ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, രജനികാന്ത്, പ്രഭു, വിക്രം, ശരത്കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ 27നാണ് ജയലളിത മുഖ്യമന്ത്രി പദവിയില്‍നിന്ന് പുറത്തായത്. തുടര്‍ന്ന് ജയലളിതയുടെ വിശ്വസ്തനായ അനുയായി ഒ.പന്നീര്‍സെല്‍വം മുഖ്യമന്ത്രിയായി. ഈ മാസം 11ന് കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ടപ്പോള്‍ തന്നെ ജയലളിത അധികാരത്തില്‍ തിരിച്ചത്തെുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ ചേര്‍ന്ന എ.ഐ.ഡി.എം.കെ. നിയമസഭാകക്ഷിയോഗം ജയലളിതയെ പുതിയ നേതാവായി തിരഞ്ഞെടുത്തു. തുടര്‍ന്ന് ജയലളിതയുടെ വസതിയിലത്തെി പനീര്‍സെല്‍വം രാജി വക്കുന്നതായി അറിയിച്ചു. ഉച്ചയോടെ ജയലളിത രാജ്ഭവനിലത്തെി ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി തേടി. 217 ദിവസത്തിനു ശേഷം ആദ്യമായാണ് ഇന്നലെ ജയലളിത പൊതുപരിപാടിയില്‍ പങ്കെടുത്തത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അപ്പീല്‍ സാധ്യത നിലനില്‍ക്കെയാണ് ജയലളിത മുഖ്യമന്ത്രിയാകുന്നത്. അതേസമയം കേസില്‍ അപ്പീല്‍ പോകേണ്ടതില്ളെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടക സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. |
മെക്സിക്കോയില്‍ 42 മയക്കുമരുന്നു കടത്തുകാരെ സൈന്യം കൊലപ്പെടുത്തി Posted: 22 May 2015 10:21 PM PDT Image: ![]() സമോറ: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ മയക്കുമരുന്നു കടത്തു സംഘവുമായി ബന്ധമുള്ള 42 പേരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു മണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ മയക്കുമരുന്നും ആയുധങ്ങളും സൂക്ഷിച്ച ഗോഡൗണും മൂന്നു വാഹനങ്ങളും കത്തിനശിച്ചു. |
വാളയാര്‍^വടക്കഞ്ചരേി നാലുവരിപ്പാത: ടോള്‍പിരിവ് നിര്‍ത്തിവെച്ചു Posted: 22 May 2015 10:18 PM PDT Image: ![]() പാലക്കാട്: വാളയാര്‍^ വടക്കഞ്ചേരി നാലുവരിപ്പാതയില്‍ ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങളുടെ പ്രതിഷേധത്തത്തെുടര്‍ന്നാണ് ടോള്‍പിരിവ് നിര്‍ത്തിവച്ചത്. സമരക്കാരുമായി ടോള്‍ പ്ളാസ അധികൃതര്‍ ഇന്നു ചര്‍ച്ച നടത്തും. പാതയുടെ പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് നല്‍കാനാവില്ളെന്നാണ് സമരസമിതിയുടെ നിലപാട്. ഇന്നു രാവിലെ മുതലാണ് ടോള്‍പിരിവ് ആരംഭിച്ചത്. ടോള്‍ പിരിവ് ആരംഭിച്ചതിനത്തെുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ഇരു ഭാഗത്തേക്കും 70 രൂപ, ബസ് , ട്രക്ക് തുങ്ങയിവക്ക് 240 രൂപ ,ഭാരവാഹനങ്ങള്‍ക്ക് 370 രൂപ എന്നിങ്ങനെയാണ് ടോള്‍ നിരക്ക്.
|
ഹമദ് രാജാവിന് മികച്ച അറബ് വ്യക്തിത്വ അവാര്‍ഡ് Posted: 22 May 2015 10:03 PM PDT Image: ![]() മനാമ: അറബ് ക്രിയേറ്റേഴ്സ് യൂനിയന്‍െറ (എ.സി.യു) ഈ വര്‍ഷത്തെ മികച്ച അറബ് ദേശീയ വ്യക്തിത്വ അവാര്‍ഡിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ തെരഞ്ഞെടുത്തു. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. |
ഹൈകോടതിയുടെ മാവോവാദി പരമാര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും Posted: 22 May 2015 09:52 PM PDT Image: ![]() തിരുവനന്തപുരം: മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന ഹൈകോടതി പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന് കഴിഞ്ഞദിവസം ഹൈകോടതി പരാമര്‍ശം നടത്തിയിരുന്നു. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്‍െറ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ളെന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചത്. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമ്പോള്‍ രാജ്യത്തിന്‍െറ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ഉണര്‍ത്തി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ മാവോവാദി വേട്ട നടത്തുകയാണ് ചെയ്യന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
|
ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Posted: 22 May 2015 09:51 PM PDT Image: ![]() ചെന്നൈ: ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 11ന് മദ്രാസ് സര്‍വകലാശാലയുടെ ശതാബ്ദി മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. പന്നീര്‍സെല്‍വം മന്ത്രിസഭയിലെ രണ്ടുപേരൊഴികെ മറ്റെല്ലാ മന്ത്രിമാരും ജയലളിതയുടെ മന്ത്രിസഭയിലുണ്ടാകും.
|
കുവൈത്ത് പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി അന്തരിച്ചു Posted: 22 May 2015 09:03 PM PDT Image: ![]() കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ഖറാഫി അന്തരിച്ചു. 71 വയസ്സായിരുന്നു. തുര്‍ക്കിയില്‍നിന്ന് തിരിച്ചുവരവെ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസര്‍ നമസ്കാരത്തിനുശേഷം സുലൈബിഖാത്ത് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യയും ഏഴു മക്കളുമുണ്ട്. രാഷ്ട്രീയരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ മികച്ചുനിന്ന വ്യക്തിത്വമായിരുന്നു ജാസിം അല്‍ഖറാഫിയുടേത്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അല്‍ഖറാഫി ഗ്രൂപ്പിന്‍െറ ഉടമയാണ്. 1944ല്‍ കുവൈത്ത് സിറ്റിയിലെ ഖിബ്ല മേഖലയിലെ പ്രമുഖ കുടുംബത്തിലാണ് ജനനം. രാഷ്ട്രീയ-ബിസിനസ് മേഖലകളില്‍ അറിയപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്‍േറത്. പിതാവ് അബ്ദുല്‍ മുഹ്സിന്‍ അല്‍ഖറാഫി പാര്‍ലമെന്‍റ് അംഗമായിരുന്നു. അദ്ദേഹമാണ് അല്‍ഖറാഫി ഗ്രൂപ് സ്ഥാപിച്ചത്. |
Posted: 22 May 2015 08:18 PM PDT Image: ![]() Subtitle: ഫീനിക്സ് പക്ഷിയെപ്പോലെ ജയലളിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചെന്നൈ: അഞ്ചാംതവണയാണ് ജയലളിത തമിഴ്നാടിന്‍െറ ഭരണസിരാകേന്ദ്രമായ സെന്‍റ്ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. 1987ല്‍ എം.ജി.ആറിന്‍െറ മരണത്തോടെയാണ് ജയലളിതയുടെ ‘ഐതിഹാസിക’ ജീവിതം തുടങ്ങുന്നത്. |
Posted: 22 May 2015 07:44 PM PDT Image: ![]() നിയമം അനുസരിക്കുന്ന പൗരനെന്ന നിലയില്‍, എനിക്കെതിരെയുണ്ടായ അനീതി തിരുത്തുമെന്ന വിശ്വാസം കോടതിയില്‍ എനിക്കുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഒരു കാരണവുമില്ലാതെ തടവിലാക്കുകയും ചെയ്തപ്പോളൊഴികെ മറ്റൊരിക്കലും ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടില്ല.
ജയലളിതയുടെ കാര്യവും ഇതുപോലെ ആശ്ചര്യപ്പെടുത്തുന്നതാണ്. അവരുടെ ആഡംബരം വെറും ഭാവനാ സൃഷ്ടിയല്ല. കെട്ടിടങ്ങളുടെയും മറ്റ് ദൃശ്യവസ്തുക്കളുടെയും രൂപത്തില്‍ അവ കാണാവുന്നതും വില കണക്കാക്കാവുന്നതുമാണ്. കുറ്റവാളിക്ക് സംശയത്തിന്‍െറ ആനുകൂല്യം നല്‍കാനുള്ള അവകാശം ജഡ്ജിക്കുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്നത് പക്ഷപാതിത്വമാണ്. സല്‍മാന്‍ ഖാന്‍െറയും ജയലളിതയുടെയും കാര്യത്തിലുള്ള കോടതി വിധികള്‍ രാജ്യത്തെ ഞെട്ടിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന് ഇനിയും നാലുവര്‍ഷം ശേഷിക്കുന്നുണ്ട്. അതിനാല്‍, വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പുതിയ തെരഞ്ഞെടുപ്പിന് രാജ്യത്തിന് കാത്തിരിക്കേണ്ടിവരും. എങ്കിലും, താഴത്തേട്ടിലുള്ളവര്‍ക്കും നീതിലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. |
പൊതുപ്രശ്നങ്ങളില്‍ പോലും മലയാളി ഒന്നിക്കുന്നില്ല -സി. രാധാകൃഷ്ണന്‍ Posted: 22 May 2015 07:42 PM PDT Image: ![]() ദോഹ: അന്ധമായ കക്ഷിരാഷ്ട്രീയം കാരണം പൊതുവായ പ്രശ്നങ്ങളില്‍ പോലും മലയാളികള്‍ക്കിടയില്‍ കൂട്ടായ അഭിപ്രായമുണ്ടാവുന്നില്ളെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. കേരള സാഹിത്യ അകാദമിയും ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററും ചേര്‍ന്ന് സംഘടിപ്പിച്ച ‘അക്ഷര പ്രവാസം’ ശില്‍പശാലയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ഇതുവരെ രാഷ്ട്രീയത്തിന്‍െറ അതിപ്രസരം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മത വിഭാഗീയതയും ശക്തമാവുകയാണ്. പ്രത്യേകിച്ച് കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ ഈ പ്രവണത ശക്തമായിട്ടുണ്ട്. രാഷ്ട്രീയ വ്യത്യാസത്തേക്കാള്‍ വളരെയേറെ ആഴത്തിലുള്ള വിടവാണ് മത വീഭാഗീയത സൃഷ്ടിക്കുന്നത്. ഇതിന്‍െറ സമീപനം വളരെ വൈകാരികമാണെന്നത് കൊണ്ട് മനുഷ്യര്‍ ഇയ്യാംപാറ്റകളെ പോലെ ഇതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിലോമ പ്രവണതകള്‍ക്കെല്ലാം ആത്യന്തികമായ പ്രതിരോധം സംസ്കാരമാണ്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഒരാള്‍ക്ക് സംസ്കാരം കൊണ്ടുമാത്രമേ കഴിയുകയുള്ളൂ. നര്‍മബോധം, ആത്മീയത എന്നിവയില്‍ ഊന്നിയ ദാര്‍ശനികതയാണ് മലയാളികളുടേത്. അതിനാല്‍, നമുക്ക് ഇത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. |
Posted: 22 May 2015 07:29 PM PDT Image: ![]() കഷ്ടിച്ച് ഒരുവര്‍ഷം മുമ്പ്, 2014 ജൂണില്‍ ഇറാഖിലെ തന്ത്രപ്രധാനമായ മൂസില്‍ നഗരം പിടിച്ചടക്കിക്കൊണ്ട് തീവ്ര സുന്നി സൈനിക ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെ ഞെട്ടിച്ചതില്‍പിന്നെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അറബ് ലോകത്തെ അവരുടെ കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സൈനിക നടപടി ലക്ഷ്യത്തിന്‍െറ അടുത്തൊന്നുമത്തെിയിട്ടില്ളെന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ചരിത്രപ്രധാന സിറിയന്‍ നഗരമായ പാമിരയും തൊട്ടുമുമ്പ് ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയും ഐ.എസിന്‍െറ പിടിയിലായതോടെ സിറിയയുടെ പകുതിയും അവര്‍ കൈയടക്കിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കഥ കഴിക്കാനുള്ള അമേരിക്കയുടെയും സഖ്യശക്തികളുടെയും ആസൂത്രിതനീക്കത്തിന് ഇതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാഖ്, കുര്‍ദ് സൈന്യങ്ങളുടെയും ശിയാ മിലീഷ്യയുടെയും പ്രത്യാക്രമണങ്ങള്‍ക്ക് നിരന്തര വ്യോമാക്രമണങ്ങളിലൂടെ പിന്തുണ നല്‍കിയാല്‍ കരസേന മാത്രമുള്ള ഐ.എസിന് പിടിച്ചുനില്‍ക്കാനാവില്ളെന്ന ബ്രിട്ടീഷ്-അമേരിക്കന്‍ കണക്കുകൂട്ടല്‍ പിഴച്ചതായി അവര്‍തന്നെ സമ്മതിക്കുന്നു. അമേരിക്കന്‍ കരസേനയത്തെന്നെ രംഗത്തിറക്കാനുള്ള റിപ്പബ്ളിക്കരുടെ സമ്മര്‍ദത്തിന് പക്ഷേ, അഫ്ഗാനിസ്താനിലെയും ഇറാഖിലെയും തിക്താനുഭവങ്ങള്‍ മുന്നിലുള്ള പ്രസിഡന്‍റ് ബറാക് ഒബാമ വഴങ്ങിയിട്ടില്ല. സൈനിക ഉപദേശകരുടെ വേഷത്തില്‍ ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിന് യു.എസ് പട്ടാളക്കാര്‍ യുദ്ധരംഗത്തുണ്ടുതാനും. അത്യന്താധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പരമാവധി നാശനഷ്ടങ്ങള്‍ വരുത്താന്‍ പാശ്ചാത്യന്‍പട്ടാളത്തിന് കഴിയുമെങ്കിലും അല്‍ഖാഇദ-ഇസ്ലാമിക് സ്റ്റേറ്റ് പ്രഭൃതികളുടെ ജീവന്‍ ബലിയര്‍പ്പിച്ചുള്ള മുന്നേറ്റത്തിനുമുന്നില്‍ അവരുടെ വ്യോമ മേധാവിത്വം വിഫലമാവുകയാണ്. |
Posted: 22 May 2015 12:29 PM PDT Image: ![]() Subtitle: ബാംഗ്ളൂരിനെ തോല്‍പിച്ച് ചെന്നൈ ഫൈനലില്‍ •കിരീടപ്പോരാട്ടം നാളെ റാഞ്ചി: ഒടുവില്‍ ധോണിതന്നെ കേമനെന്ന് കോഹ് ലി സമ്മതിച്ചു. ഇന്ത്യന്‍ ടീമിന്‍െറ രണ്ട് ക്യാപ്റ്റന്മാര്‍ കൊമ്പുകോര്‍ത്ത മത്സരത്തില്‍ വിജയം ധോണിപ്പടക്ക് സ്വന്തം. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കുറഞ്ഞ സ്കോറിലും ആവേശത്തിന് കുറവില്ലാതിരുന്ന രണ്ടാം ക്വാളിഫയറില്‍ കോഹ്ലി നയിച്ച ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ധോണിയുടെ ചെന്നൈ ആറാം ഫൈനല്‍ എന്ന റെക്കോഡിലത്തെിയത്. 20 ഓവറില്‍ ബാംഗ്ളൂര്‍ ഉയര്‍ത്തിയ 140 റണ്‍സെന്ന വിജയലക്ഷ്യം ഒരു പന്ത് ബാക്കിയിരിക്കെയാണ് ചെന്നൈ എത്തിപ്പിടിച്ചത്. 46 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്ത വെറ്ററന്‍ താരം മൈക്ക് ഹസിയുടെ ചങ്കുറപ്പും അവസാന ഓവര്‍ വരെ മുന്നില്‍നിന്ന് നയിച്ച ധോണിയുടെ (26 റണ്‍സ്) മനസ്സാന്നിധ്യവുമാണ് കളി ചെന്നൈയുടെ വരുതിയിലാക്കിയത്. ഫാഫ് ഡുപ്ളസിസ് 21 റണ്‍സെടുത്തു. നെഹ്റ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തുതന്നെ ഗെയില്‍ സിക്സറിന് പറത്തിയപ്പോള്‍ ചെന്നൈയുടെ നെഞ്ചിടിച്ചെങ്കിലും അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയെ പുറത്താക്കി നെഹ്റ ബാംഗ്ളൂരിനെ ഞെട്ടിച്ചു. ഒമ്പത് പന്തില്‍ ഓരോ സിക്സറും ബൗണ്ടറിയും പറത്തിയ കോഹ്ലിയുടെ സ്കോര്‍ 12 റണ്‍സായിരുന്നു. അതേ ഓവറിലെ ഒടുവിലത്തെ പന്തില്‍ വെടിക്കെട്ട് വീരന്‍ എ.ബി. ഡിവില്ലിയേഴ്സിനെ വിക്കറ്റിന് മുന്നില്‍ക്കുടുക്കി ഒരു റണ്‍സിന് നെഹ്റ പറഞ്ഞുവിട്ടു. ഇതോടെ പ്രതിരോധത്തിലായ ബാംഗ്ളൂരിന്‍െറ പ്രതീക്ഷ എപ്പോള്‍ വേണമെങ്കിലും തീപിടിക്കാവുന്ന ഗെയിലിന്‍െറ ബാറ്റിലായിരുന്നു. 14ാമത്തെ ഓവര്‍ എറിഞ്ഞ റെയ്നക്കുതന്നെ ക്യാച്ച് നല്‍കി ഗെയിലിന്‍െറ പരാക്രമവും അവസാനിച്ചു. മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും ഗെയില്‍ പായിച്ചു. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 28 റണ്‍സെടുത്തു. നെഹ്റ മൂന്ന് വിക്കറ്റ് വീഴ്ത്തി. |
മോസ്കോയില്‍ നിന്ന് വയനാട്ടിലേക്കൊരു മണവാട്ടി Posted: 22 May 2015 11:55 AM PDT Image: ![]() Subtitle: അഭിഭാഷകയായ നൂറ സന്ദര്‍ശക വിസയില്‍ ഗോവയിലത്തെിയപ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത് കല്‍പറ്റ: വയനാട് സ്വദേശിക്ക് റഷ്യയില്‍നിന്ന് മണവാട്ടി. കമ്പളക്കാട് ഇളയിടത്ത് സിദ്ദീഖാണ് റഷ്യയിലെ മോസ്കോ സ്വദേശിനി നൂറയെ ജീവിതസഖിയാക്കിയത്. ഗോവയില്‍ സിദ്ദീഖിന്‍െറ ഉടമസ്ഥതയിലുള്ള ആയുര്‍വേദ സ്പായില്‍ 2013ല്‍ ചികിത്സക്കത്തെിയതായിരുന്നു നൂറ. ഇരുവരും തമ്മിലുള്ള അടുപ്പം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. നിക്കാഹ് കഴിഞ്ഞദിവസം കമ്പളക്കാട് നടത്തി. എട്ടു വര്‍ഷമായി ഗോവയില്‍ ജോലി ചെയ്യുന്ന സിദ്ദീഖിന് റഷ്യന്‍ അടക്കമുള്ള ഭാഷകളറിയാം. അഭിഭാഷകയായ നൂറ സന്ദര്‍ശക വിസയില്‍ ഗോവയിലത്തെിയപ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. റഷ്യയില്‍നിന്ന് നൂറയുടെ സഹോദരി ഗാലയും ഭര്‍ത്താവ് അലക്സാണ്ടറും ഇവരുടെ രണ്ടു മക്കളും കല്യാണത്തില്‍ പങ്കെടുക്കാന്‍ കമ്പളക്കാട്ടത്തെിയിട്ടുണ്ട്. വയനാടന്‍ പ്രകൃതിഭംഗി തങ്ങളെ ഏറെ ആകര്‍ഷിച്ചുവെന്ന് നൂറയും ബന്ധുക്കളും പറഞ്ഞു. കല്യാണത്തില്‍ പങ്കെടുക്കാനത്തെിയ രണ്ടു ജര്‍മന്‍ സുഹൃത്തുക്കള്‍ വെള്ളിയാഴ്ച മടങ്ങി. നവദമ്പതികള്‍ ഒരാഴ്ചകഴിഞ്ഞ് റഷ്യയിലേക്ക് തിരിക്കും. |
പിതാവിനൊപ്പം മാതാവും ഇനി കുഞ്ഞിന്‍െറ സ്വാഭാവിക രക്ഷകര്‍ത്താവ് Posted: 22 May 2015 11:52 AM PDT Image: ![]() Subtitle: കലഹിക്കുന്ന ദമ്പതികളുടെ കുഞ്ഞിന് കൈത്താങ്ങായി നിയമ കമീഷന്‍ ന്യൂഡല്‍ഹി: ദാമ്പത്യബന്ധം ഉലഞ്ഞുനില്‍ക്കുന്ന ദമ്പതികളില്‍, മക്കളുടെ സ്വാഭാവിക രക്ഷകര്‍ത്താവ് പിതാവാണെന്ന വ്യവസ്ഥ മാറ്റാന്‍ നിയമ കമീഷന്‍ ശിപാര്‍ശ. കമീഷന്‍ തയാറാക്കിയ കരടു നിയമപ്രകാരം കുഞ്ഞിന് തണലാകാന്‍ അമ്മക്കും തുല്യാവകാശമുണ്ട്. ദാമ്പത്യബന്ധം ശിഥിലമാകുന്നത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വ, സംരക്ഷണ ചുമതല സംബന്ധിച്ച നിയമത്തില്‍ വരുത്തേണ്ട മാറ്റം ഉള്‍ക്കൊള്ളിച്ച് 257ാമത് റിപ്പോര്‍ട്ട് നിയമ കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹിന്ദു നിയമവ്യവസ്ഥയാണ് കമീഷന്‍ പ്രധാനമായും പരിഗണിച്ചത്. പൊതുവെ സ്വീകാര്യമാവുന്ന വ്യവസ്ഥകള്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധകമാക്കാമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്തു. ദാമ്പത്യബന്ധം വേര്‍പെടുത്താന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കോടതി കയറുമ്പോള്‍ വൈകാരിക വേദന അനുഭവിക്കുന്ന മക്കള്‍ക്ക് പ്രത്യേക നിയമസംരക്ഷണവും പരിഗണനയും ആവശ്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കോടതി തീരുമാനങ്ങളിലെ പൊരുത്തക്കേടും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ പരിരക്ഷ സംബന്ധിച്ച വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. കുട്ടിയുടെ ക്ഷേമത്തിന് ഉചിതമെന്ന് കോടതിക്ക് തോന്നുന്നപക്ഷം, ദമ്പതികളുടെ സംയുക്ത സംരക്ഷണത്തില്‍ കുട്ടിയെ വിടുന്നതിന് കമീഷന്‍ തയാറാക്കിയ കരടുനിയമം കോടതിക്ക് അധികാരം നല്‍കുന്നു. ദമ്പതികളില്‍ ഒരാളുടെ മാത്രം കസ്റ്റഡിയിലാണ് വിടുന്നതെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് കുട്ടിയെ കാണാനും ഇടപഴകാനും സൗകര്യം നല്‍കണം. സമയബന്ധിത മധ്യസ്ഥ ശ്രമങ്ങള്‍വഴി കുട്ടിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണം. അതുവഴി മാനസിക പിരിമുറുക്കം മാത്രമല്ല, കോടതികളിലെ കാത്തുനില്‍പും ഒഴിവാക്കാന്‍ കഴിയണം. കുട്ടിയുടെ സംരക്ഷണ-ജീവിതച്ചെലവിന് നിശ്ചിത സംഖ്യ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കോടതികള്‍ക്ക് കരടുനിയമം അധികാരം നല്‍കുന്നു. മാതാപിതാക്കളുടെ സമ്പത്തും കുട്ടിയുടെ ജീവിത നിലവാരവും തുക നിശ്ചയിക്കുമ്പോള്‍ പരിഗണിക്കണം. 18 വയസ്സു തികയുന്നതുവരെ ഈ സാമ്പത്തിക പരിരക്ഷ ലഭിക്കണമെന്നും കരടു നിയമത്തിലുണ്ട്. |
ബശ്ശാര്‍ അല്‍ അസദ്: ഒടുക്കത്തിന്‍െറ തുടക്കം Posted: 22 May 2015 11:48 AM PDT Image: ![]() സിറിയയുടെ പകുതിയിലധികം ഭാഗവും ഐ. എസ് നിയ ന്ത്രണത്തിലാണെന്ന റിപ്പോര്‍ട്ടുക ളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് അല്‍ ജസീറയുടെ രാഷ്ട്രീയ കാര്യ ലേഖകനായ മര്‍വാന്‍ ബിശാറ നാലുവര്‍ഷംമുമ്പ് സിറിയയില്‍ ഭരണകൂടത്തിനെതിരായ ജനകീയപ്രക്ഷോഭം ആരംഭിക്കുമ്പോള്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് എങ്ങനെയാകും അധികാരം ഒഴിയുകയെന്നായിരുന്നു പ്രധാന ചര്‍ച്ച. പക്ഷേ, സര്‍വവിധ എതിര്‍പ്പുകളെയും പ്രതിരോധിച്ച് അദ്ദേഹം അധികാര കസേരയില്‍തന്നെ കടിച്ചുതൂങ്ങി. അതിനായി അദ്ദേഹത്തിന് ആയിരങ്ങളെ കൊന്നൊടുക്കേണ്ടിവന്നു. മെല്ളെമെല്ളെ ജനകീയപ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ ബശ്ശാര്‍ വിമര്‍ശകര്‍ അദ്ദേഹത്തിന്‍െറ അധികാരകൈമാറ്റ ചര്‍ച്ചകളും അവസാനിപ്പിച്ചു. പക്ഷേ, ഇപ്പോള്‍ അല്‍പം ആശങ്കയോടെയാണെങ്കിലും ബശ്ശാര്‍വിരുദ്ധ പ്രക്ഷോഭകര്‍ മറ്റൊരു ഘട്ടത്തിലത്തെിയിരിക്കുകയാണ്. നാലര പതിറ്റാണ്ടോടടുക്കുന്ന അസദ് ഭരണകൂടം (1971-2000ല്‍ ഹാഫിസുല്‍ അസദും 2000 മുതല്‍ മകന്‍ ബശ്ശാര്‍ അല്‍ അസദും) അതിന്‍െറ അന്ത്യദശയിലാണോ? ആരാണ് എന്നതിനെക്കാള്‍, എന്തായിരിക്കും ബശ്ശാര്‍ യുഗത്തിനുശേഷം സിറിയയില്‍ നടക്കാന്‍ പോവുക എന്നതാണ് അതിനുമപ്പുറം, ഏറെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളുടെ നിയന്ത്രണം ബശ്ശാര്‍ സൈന്യത്തിന് നഷ്ടപ്പെട്ട റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ഈ ചോദ്യത്തിന്‍െറ പ്രസക്തി ഏറുകയാണ്. സിറിയയിലെ വിമതസൈന്യമാണ് ഇദ്ലിബ് നഗരം പിടിച്ചെടുത്തതെങ്കില്‍ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) സൈനിക നീക്കത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ചരിത്രമുറങ്ങുന്ന പാമിരയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബശ്ശാര്‍ ഭരണകൂടത്തിനേറ്റ ഏറ്റവുംവലിയ തിരിച്ചടിയായാണ് ഇതൊക്കെ വിലയിരുത്തപ്പെടുന്നത്. സിറിയയുടെ പകുതി പ്രദേശവും ഇപ്പോള്‍ ഐ.എസ് കൈയടക്കിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. നഷ്ടപ്പെട്ട മേഖലകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ശേഷിയും ബശ്ശാര്‍ സൈന്യത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. അല്ളെങ്കിലും അലക്ഷ്യമായ ഒരു യുദ്ധത്തിന്‍െറ അനന്തരഫലം ഇങ്ങനെയൊക്കെയായിരിക്കും. ശക്തമായ സൈന്യമാണെങ്കില്‍പോലും കാലം ചെല്ലുംതോറും അവര്‍ ശോഷിച്ചുവരും. നാലു വര്‍ഷത്തെ പോരാട്ടം ബശ്ശാറിനെയും അദ്ദേഹത്തിന്‍െറ സൈന്യത്തെയും അത്തരമൊരു സ്ഥിതിയിലത്തെിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍, തുനീഷ്യക്കും ഈജിപ്തിനൊപ്പം സിറിയയില്‍ തുടങ്ങിയ ജനകീയപ്രക്ഷോഭത്തിന്‍െറ ആദ്യ നാളുകളില്‍തന്നെ അതിനെ ഇല്ലാതാക്കുന്നതിനുള്ള ഒരുവിധ തന്ത്രങ്ങളും ബശ്ശാര്‍ ആവിഷ്കരിച്ചിരുന്നില്ല. പിന്നെ, സൈന്യത്തെ ഉപയോഗിച്ച് സിവിലിയന്മാരെ അന്യായമായി അടിച്ചമര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. അതും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നു. ഏതൊരു ഏകാധിപതിയെയുംപോലെ ബശ്ശാറും പ്രാഥമികമായി ആശ്രയിച്ചതും വിശ്വസിച്ചതും സൈന്യത്തെതന്നെയായിരുന്നു. സൈന്യം പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇതുപോലൊരു നേതാവിന് പിന്നെ ആശ്രയിക്കാനുള്ളത് തന്‍െറ വിശ്വസ്ത അനുയായികളെയാണ്. ബശ്ശാറിന്‍െറ കാര്യത്തില്‍ അത് സിറിയയിലെ അലവി വിഭാഗക്കാരാണ്. പക്ഷേ, അടുത്തിടെയായി ബശ്ശാറിനെക്കാളും അവര്‍ക്ക് പ്രിയം രാജ്യത്തോടാണെന്ന് തോന്നുന്നു. അതവരുടെ നിലനില്‍പിന്‍െറകൂടി പ്രശ്നമാണ്. അതിനാല്‍, രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ക്ക് ബശ്ശാറിനെ വിട്ടുകൊടുക്കുകയല്ലാതെ മാര്‍ഗമില്ല. ഇറാന്‍, റഷ്യ തുടങ്ങി ബശ്ശാറിനെ പിന്തുണച്ച രാജ്യങ്ങളും ഈ നിലപാടുതന്നെ സ്വീകരിക്കാനാണ് സാധ്യത. പക്ഷേ, അഭിപ്രായഭിന്നത നിലനില്‍ക്കുന്നത് ബശ്ശാറിനെ എപ്പോള്‍, എങ്ങനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന കാര്യത്തിലാണ്. പരിഹാരശ്രമങ്ങളുടെ തുടക്കത്തില്‍തന്നെ ബശ്ശാര്‍ പുറത്തുപോകണമെന്നാണ് യു.എസ് പക്ഷം. എന്നാല്‍, അവസാനം മതിയെന്ന് റഷ്യ. ഈ ചര്‍ച്ചക്കിടെയാണ് അപ്രതീക്ഷിതമായുള്ള ഐ.എസിന്‍െറ മുന്നേറ്റം. ആദ്യം സ്വന്തം ജനതയും പിന്നെ അനുയായികളും അവസാനം സഖ്യരാഷ്ട്രങ്ങളും ബശ്ശാറിനെ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ക്കൂടിയാണ് രാജ്യത്തിന്‍െറ നല്ളൊരു ഭാഗവും ഐ.എസ് പിടിച്ചടക്കിയിരിക്കുന്നത്. |
ജംബോ മജുംദാറുടെ മെഡലുകള്‍ വ്യോമസേന സ്വന്തമാക്കും Posted: 22 May 2015 11:27 AM PDT Image: ![]() Subtitle: ലലത്തുകയായ 28 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളി ന്യൂഡല്‍ഹി: രണ്ടാം ലോകയുദ്ധത്തിലെ വീരനായകനായിരുന്ന ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ ജംബോ മജുംദാറുടെ മെഡലുകള്‍ വ്യോമസേന സ്വന്തമാക്കുന്നു. പ്രസിദ്ധമായ ഫ്ളെയിങ് ക്രോസ് ഉള്‍പ്പെടെയുള്ള മെഡലുകളാണ് യു.കെ ആസ്ഥാനമായ മോര്‍ട്ടന്‍ ആന്‍ഡ് എഡെന്‍ എന്ന ലേല സ്ഥാപനത്തില്‍നിന്ന് വ്യോമസേന വാങ്ങുന്നത്. ലേലത്തുകയായ 28 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളിയതിനെ തുടര്‍ന്നാണ് ആഭ്യന്തര ഫണ്ടുകള്‍ വിനിയോഗിച്ച് മെഡലുകള്‍ ലേലത്തിലെടുക്കാന്‍ വ്യോമസേന തീരുമാനിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ബര്‍മയിലും നോര്‍മാന്‍ഡിയിലും നടന്ന പോരാട്ടങ്ങളില്‍ മജുംദാറുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡി.എഫ്.സി (ഡിസ്റ്റിംഗ്യൂഷ്ഡ് ഫ്ളെയിങ് ക്രോസ്), ബാര്‍ എന്നീ വിശിഷ്ട മെഡലുകള്‍ ലഭിച്ച ഇന്ത്യന്‍ വ്യോമസേനയിലെ ഏക പൈലറ്റാണ് മജുംദാര്‍. മജുംദാറുടെ മകന്‍ സൈലന്‍ മജുംദാറില്‍ നിന്നാണ് മോര്‍ട്ടന്‍ ആന്‍ഡ് എഡെന്‍ മെഡലുകള്‍ സ്വന്തമാക്കിയത്. മേയ് 26ന് ലേലം അവസാനിക്കുമെന്നിരിക്കെ പ്രതിരോധ, സാംസ്കാരിക മന്ത്രാലയങ്ങള്‍ ധാരണയിലത്തൊതിരുന്നതിനാലാണ് ലണ്ടനിലെ തങ്ങളുടെ എയര്‍ അറ്റാഷെ വഴി വ്യോമസേന അധികൃതര്‍ ലേലമുറപ്പിച്ചത്. |
മാവോവാദം കുറ്റമല്ലെന്ന് ഹൈകോടതി Posted: 22 May 2015 11:21 AM PDT Image: ![]() Subtitle: നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ കടിഞ്ഞാണിടാം, പൊലീസ് പീഡനത്തിനിരയായ ശ്യാമിന് ലക്ഷം നഷ്ടപരിഹാരം കൊച്ചി: മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന് ഹൈകോടതി. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്‍െറ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ളെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചു. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്‍െറ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ഉണര്‍ത്തി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ മാവോവാദി വേട്ട നടത്തുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് വേട്ടയാടിയെന്നാരോപിച്ച് എഴുത്തുകാരന്‍ ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അനാവശ്യ പൊലീസ് പീഡനത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2014 മേയ് 20ന് വൈകുന്നേരം 4.30ന് അന്യായമായി പൊലീസ് പിടികൂടി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ശ്യാം ബാലകൃഷ്ണന്‍ ഹരജി നല്‍കിയത്. പിടികൂടിയ പൊലീസ്, ജീപ്പിലിട്ട് സ്റ്റേഷനില്‍ എത്തിച്ചശേഷം വസ്ത്രമുരിഞ്ഞു ദേഹപരിശോധന നടത്തി. അതിനുശേഷം തന്നെ വീട്ടിലത്തെിച്ച് തിരച്ചില്‍ നടത്തുകയും ഭാര്യയുടേതടക്കം മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇത് കനത്ത മാനസിക പ്രശ്നങ്ങളുള്‍പ്പെടെ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മനുഷ്യന്‍െറ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അവന്‍െറ സ്വാഭാവിക അവകാശമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഒരാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിനു നടപടിയെടുക്കുന്ന ഉദ്യോഗസ്ഥന് വിശ്വാസമോ ന്യായമായും സംശയമോ ഉണ്ടാകണം. ഒരു കുറ്റകൃത്യം നടന്നുവെന്നതിന് സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള സംശയത്തിന്‍െറ ബലത്തില്‍ നടപടി പാടില്ല. വെറും സാധ്യതയെക്കാള്‍ ഏറെ വലുതാണ് ന്യായമായ സംശയവും വിശ്വാസവും. ലഭ്യമായ സാഹചര്യങ്ങളിലും വസ്തുതകളിലും നിന്ന് ബുദ്ധിതലത്തിലൂടെയുള്ള സൂക്ഷ്മപരിശോധനകളിലൂടെ ഒരു സംശയത്തിന് ന്യായമായ അടിസ്ഥാനമുണ്ടോയെന്ന് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും പരിശോധിച്ചിരിക്കണം. എന്നിട്ടുമാത്രമേ നടപടിക്കു മുതിരാവൂ എന്നും കോടതി നിരീക്ഷിച്ചു. |
എണ്ണവില 60 ഡോളറിലെത്തിയാല്‍ ഇളവ് ഒഴിവാക്കുന്നു Posted: 22 May 2015 11:18 AM PDT Image: ![]() ഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ബാരലിന് ശരാശരി 60 ഡോളറിലത്തെിയാല്‍ എണ്ണ വില്‍പനക്ക് ഡിസ്കൗണ്ട് അനുവദിക്കുന്നതില്‍നിന്ന് മൂന്നു പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാറിന്‍െറ ഇടക്കാല ഉത്തരവ് തയാറായതായി സൂചന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളിലാണ് ഈ ഉത്തരവ് ബാധകമാകുക. നിലവില്‍, ബാരലിന് 66 ഡോളറാണ് അന്താരാഷ്ട്രവിപണിയിലെ വില. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ, ഗെയ്ല്‍ എന്നീ കമ്പനികള്‍ക്കാണ് പെട്രോളിയം മന്ത്രാലയത്തിന്‍െറ ഉത്തരവ് ബാധകമാവുക. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ വില്‍ക്കുമ്പോള്‍ ചില്ലറ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ പെട്രോളിയം കമ്പനികള്‍ അസംസ്കൃത എണ്ണയും പാചകവാതകവും കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്. ഈ ഇളവാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കുന്നത്. |
ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Posted: 22 May 2015 10:17 AM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ കേന്ദ്രം ഗവര്‍ണര്‍ക്കൊപ്പം. വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമനം നടത്തുന്നതിനും ഗവര്‍ണര്‍ക്കാണ് അധികാരമെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച് വിഞ്ജാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. പൊതുകാര്യങ്ങള്‍ക്കും ഉത്തരവ് നല്‍കുന്നതിനും പൊലീസ്, ഭൂമി വിഷയങ്ങല്‍ക്കും നിയമാധികാരം ഗവര്‍ണര്‍ക്കാണെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വിഭാഗം ഉദ്യോഗസ്ഥരും സര്‍ക്കാറിനെതിരെ രംഗത്തത്തെിയിരുന്നു. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. താല്‍ക്കാലിക ചീഫ്സെക്രട്ടറിയായ ശകുന്തള ഗാംലിന്‍ ഊര്‍ജ കമ്പനികളുടെ സ്വന്തക്കാരിയെന്ന് മുഖ്യമന്ത്രി കെജ് രിവാള്‍ ആരോപണമുന്നയിച്ചതും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കാന്‍ തീരുമാനിച്ചതും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി പടര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാറിനെതിരെ ഒരുവിഭാഗം രംഗത്തത്തെിയത്. എന്നാല്‍, ഉദ്യോഗസ്ഥരില്‍ ചിലര്‍ നടത്തിയ നിയമന-സ്ഥലംമാറ്റ കച്ചവടത്തിന് തടയിട്ടതോടെയാണ് അവര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചു. സ്ഥലംമാറ്റവും നിയമനവും ഒപ്പിച്ചുകൊടുത്ത് കോടികളാണ് ചിലര്‍ സമ്പാദിച്ചിരുന്നത്. മൂന്നുമാസമായി അതു നിലച്ചിരിക്കുകയാണ്. സത്യസന്ധതയും പ്രവൃത്തി മികവും പരിഗണിച്ചാണ് സര്‍ക്കാര്‍ നിയമനം നടത്തുന്നതെന്ന് അദ്ദഹേം അവകാശപ്പെട്ടു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് പദവി ദുരുപയോഗം ചെയ്ത് കോടികള്‍ കൊയ്ത പലരും ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ധാര്‍മികതയെക്കുറിച്ച് വാചാലരാവുകയാണെന്നും അദ്ദഹേം വ്യക്തമാക്കി. |
സൗദി പള്ളിയില്‍ സ്ഫോടനം; 22 മരണം Posted: 22 May 2015 10:06 AM PDT Image: ![]() Subtitle: ഏതാനും പേര്‍ പിടിയില്‍ ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യബന്ധന നഗരമായ ഖതീഫില്‍ ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 75ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖതീഫില്‍നിന്ന് അവാമിയയിലേക്ക് പോകുന്ന റൂട്ടില്‍ ഖുദൈ നഗരത്തില്‍ ഇമാം അലി മസ്ജിദിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനത്തെിയവര്‍ക്കിടയില്‍ ചാവേറായി എത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആളുകള്‍ പിരിഞ്ഞുപോകുന്നതിന് മുമ്പായി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് പള്ളിയിലുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായി 150ഓളം പേര്‍ എത്തിയിരുന്നു. ചാവേര്‍ പാക് പൗരനാണെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സ്വദേശിയാണെന്ന് ഖതീഫ് ഗവര്‍ണര്‍ ഖാലിദ് അല്‍സുഫ്യാന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും കണ്ടത്തെുമെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും പേരെ പൊലീസ് പിടികൂടി. ഇവര്‍ ഐ.എസ് ഭീകരരാണെന്ന് സൂചനയുണ്ട്. 73 പേര്‍ അടങ്ങുന്ന സംഘമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനിലൂടെ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ചാവേറായത് അബൂ അമര്‍ അല്‍നജ്ദിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇയാളുടെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂരിഭാഗവും ശിയാക്കളുള്ള പ്രദേശമാണ് ഖുദൈ. തൊട്ടടുത്ത അവാമിയയും ശിയാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. സൗദി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇടക്കിടെ സംഘര്‍ഷങ്ങളുണ്ടാവുന്ന പ്രദേശങ്ങളാണിത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment