സ്വാഗതം
WELCOME

News Update..

Thursday, May 28, 2015

വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി Madhyamam News Feeds

വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി Madhyamam News Feeds

Link to

വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി

Posted: 28 May 2015 12:36 AM PDT

Image: 

ലണ്ടന്‍: തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി 'കൈകാര്യം' ചെയ്യുന്ന വിഡിയോ വൈറലാകുന്നു. എന്തോ ഒരു കാര്യം സംസാരിക്കുന്നതിനിടക്ക് വെള്ളക്കാരന്‍ വിദ്യാര്‍ഥി സിഖുകാരനെ കയറി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ഒരടി കിട്ടിയ കൗമാരക്കാരന്‍ തിരിച്ചുനല്‍കിയത് 12 മുട്ടന്‍ തല്ലുകള്‍. ആദ്യ അടിയില്‍ തന്നെ നിലത്തുവീണ വെള്ളക്കാരനെ വീണ്ടും പിന്നാലെ കൂടി മര്‍ദ്ദിക്കുകയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥി.

സിഖ് വംശീയതക്കെതിരെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത പ്രതികരണമാണ് വിദ്യാര്‍ഥി നല്‍കിയത്. ലണ്ടനിലെ ഒരു സ്കൂളിന് പുറത്ത് വിദ്യാര്‍ഥികളടക്കം മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു സിഖുകാരന്‍െറ പൊതിരെയുള്ള തല്ല്.

അട്ടപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും

Posted: 28 May 2015 12:16 AM PDT

പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്‍െറ മന്ത്രിസഭാ വാര്‍ഷിക ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അട്ടപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹിക ക്ഷേമവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
വ്യാഴാഴ്ച ഷോളയൂര്‍ പി.എച്ച്.സി ഹാളില്‍ രാവിലെ 10ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 10 പട്ടികവര്‍ഗ ഊരുകളില്‍ നിന്നുള്ള രോഗികളെ സൗജന്യമായി പരിശോധിക്കും. ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്.
29ന് അഗളി പഞ്ചായത്തിലെ ചിണ്ടക്കി പ്രീ മെട്രിക് ഹോസ്റ്റലിലും ക്യാമ്പ് നടക്കും. പ്രദേശത്തെ പതിനഞ്ചോളം ഊരുകളില്‍ നിന്നുള്ളവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ക്യാമ്പില്‍ ശിശുരോഗ വിദഗ്ധര്‍, ഗൈനക്കോളജിസ്റ്റ്, ഇ.എന്‍.ടി സ്പെഷലിസ്റ്റ് തുടങ്ങിയവര്‍ സംബന്ധിക്കും.

ഗെയ്ല്‍: പ്രതിഷേധം ശക്തം; പൊന്മളയില്‍ ഇന്ന് ഹര്‍ത്താല്‍

Posted: 27 May 2015 11:50 PM PDT

കോട്ടക്കല്‍: ഗെയ്ല്‍ പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ പൊന്മള പഞ്ചായത്തില്‍ സര്‍വകക്ഷി നേതാക്കള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ജനങ്ങളെ ആശങ്കയിലാക്കി സര്‍വേ നടപടികളുമായി പോകുന്ന ജില്ലാ ഭരണകൂടത്തിനെതിരെയാണ് ഹര്‍ത്താല്‍. സര്‍വേ പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ തന്നെ തോട്ടപ്പായയില്‍ പ്രതിഷേധമാരംഭിച്ചിരുന്നു.
വില്ളേജ് ഓഫിസില്‍ എത്തിയ റവന്യൂ സംഘത്തെ തോട്ടപ്പായയിലേക്ക് കടത്തില്ളെന്ന നിലപാടിലായിരുന്നു സമരക്കാര്‍. റോഡുകളില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചാരംഭിച്ച പ്രതിഷേധ പരിപാടികളില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
പ്രതിഷേധ സമരത്തില്‍ മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. കോയാമു അധ്യക്ഷത വഹിച്ചു.
പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. നഫീസ, ഉപാധ്യക്ഷന്‍ ഷൗക്കത്തലി, വി.പി. അനില്‍ (സി.പി.എം), മണി പൊന്മള (കോണ്‍), ഗണേഷ് കുമാര്‍ (ബി.ജെ.പി), മുസ്തഫ (മുസ്ലിം ലീഗ്), എം.പി. മുസ്തഫ (എസ്.ഡി.പി.ഐ), ഉണ്ണീന്‍ (ഐ.എന്‍.എല്‍), കെ.പി. ഷമീം (വെല്‍ഫെയര്‍), അഡ്വ. മോഹന്‍ദാസ് (സി.പി.ഐ) എന്നിവര്‍ സംസാരിച്ചു. കെ.യു. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധത്തിന്‍െറ ഭാഗമായി വട്ടപ്പറമ്പ്, കാടാമ്പുഴ റോഡ് ഉപരോധിച്ച നാട്ടുകാര്‍ വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ചും നടത്തി.
ആശങ്കയകറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിച്ച് മാത്രമേ ഗെയ്ല്‍ പൈപ്പ്ലൈന്‍ നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രമേയം. കെ.വി. അബ്ദുല്‍ ഗഫൂറാണ് ബുധനാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. സുരക്ഷ, നഷ്ടപരിഹാരം, ഭൂമിയുടെ ഉടമസ്ഥത എന്നിവ സംബന്ധിച്ച് വ്യക്തത വേണം. സേനയെ ഉപയോഗിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടി നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ആശങ്ക പരിഹരിച്ചതിന് ശേഷമേ സര്‍വേ നടത്താവൂ എന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടും. വിഷയം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണാനും തീരുമാനമായി.

ഒ.വി റോഡ് നവീകരണം തുടങ്ങി; കോണ്‍ക്രീറ്റ് റോഡ് വിസ്മൃതിയിലേക്ക്

Posted: 27 May 2015 11:40 PM PDT

തലശ്ശേരി: ഒ.വി റോഡ് നവീകരണം ആരംഭിച്ചതോടെ മലബാറിലെ കോണ്‍ക്രീറ്റ് റോഡ് ചരിത്രത്തിന്‍െറ ഭാഗമാകുന്നു.
ബ്രിട്ടീഷുകാരുടെ മേല്‍നോട്ടത്തില്‍ പണിത റോഡ് എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്‍െറ പെരുമ വിളിച്ചോതുന്നതായിരുന്നു. ഈ റോഡിന് മുകളിലാണ് ബുധനാഴ്ച മുതല്‍ ടാറിങ് ആരംഭിച്ചത്.
തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തിന്‍െറ ഭാഗമായി ചിറക്കര മുതല്‍ എരഞ്ഞോളി പാലം വരെയുള്ള കോണ്‍ക്രീറ്റ് റോഡ് പൂര്‍ണമായി പൊളിച്ചുമാറ്റിയിരുന്നു.
77 വര്‍ഷത്തെ ചരിത്രവുമായാണ് കോണ്‍ക്രീറ്റ് റോഡ് പൊളിച്ചുമാറ്റിയത്. 2014 ഡിസംബര്‍ ആദ്യവാരം ആരംഭിച്ച പ്രവൃത്തിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് നാല് ഇഞ്ച് വീതിയുള്ള കോണ്‍ക്രീറ്റ് അടര്‍ത്തി മാറ്റിയത്. ഇതിന് മുകളില്‍ മണ്ണ് നിക്ഷേപിച്ച് പ്രതലം മിനുസപ്പെടുത്തിയ ശേഷമാണ് മെക്കാഡം ടാറിങ് ചെയ്തത്.
തലശ്ശേരി-കൂര്‍ഗ് റോഡില്‍ തലശ്ശേരി കടല്‍പാലം മുതല്‍ എരഞ്ഞോളിപ്പാലം വരെയുള്ള മൂന്ന് കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് 1937ലാണ് നിര്‍മിച്ചത്. ഇരിക്കൂര്‍ ചേടിച്ചേരിയിലെ പരേതനായ വി.പി. ശങ്കരന്‍ നായരായിരുന്നു കരാറുകാരന്‍.
കറാച്ചി എന്‍ജിനീയറിങ് കോളജിലെ പഠനത്തിന് ശേഷം കരാര്‍ ജോലി തുടങ്ങിയ ഇദ്ദേഹം പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവില്‍നിന്ന് പോലും പ്രശ്സതി പത്രം വാങ്ങിച്ചിട്ടുണ്ട്.
കാര്യമായ അറ്റകുറ്റപ്പണി നടത്താതെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്‍െറ മാതൃകയായ റോഡാണ് കോരിമാറ്റിയതിലൂടെ ഓര്‍മയായത്. മൂന്നുപാളികളിലായി കരി, കരിനൊച്ചി ഉള്‍പ്പെടെ അപൂര്‍വ ചേരുവകള്‍ റോഡിന്‍െറ ഭാഗമായി. എന്നാല്‍, ഒ.വി റോഡ് കോരിമാറ്റാതെയാണ് മുകളില്‍ സെമി ഡെന്‍സ് ബിറ്റുമിനസ് കോണ്‍ക്രീറ്റ് ടാറിങ് ബുധനാഴ്ച മുതല്‍ ആരംഭിച്ചത്. പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

'ബോഫോഴ്സ് മാധ്യമവിചാരണ'; പ്രണബിന്‍െറ അഭിപ്രായം ഞെട്ടിച്ചു ^ചിത്ര സുബ്രമണ്യം

Posted: 27 May 2015 10:59 PM PDT

Image: 

ന്യൂഡല്‍ഹി: ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ നടന്നത് മാധ്യമ വിചാരണയാണെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. പ്രണബിന്‍െറ അഭിപ്രായം ഞെട്ടിക്കുന്നതാണെന്ന് ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തക ചിത്ര സുബ്രമണ്യം പറഞ്ഞു.

'പ്രണബിന്‍െറ പ്രസ്താവന ഒരേസമയം ഞെട്ടിപ്പിക്കുന്നതും അപഹാസ്യവുമാണ്. അദ്ദേഹം വഹിക്കുന്ന സ്ഥാനവും അദ്ദേഹത്തിന്‍െറ വ്യക്തിത്വവും പരിഗണിച്ചാണ് ഞാന്‍  ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ശ്രദ്ധേയനായ ഒരു രാഷ്ട്രീയ നേതാവാണ് പ്രണബ്. ബോഫോഴ്സ് കേസിന്‍െറ കാര്യത്തില്‍ നടന്നത് മാധ്യമവിചാരണയല്ല' ^ചിത്ര വ്യക്തമാക്കി.

ഒരു ഇന്ത്യന്‍ കോടതിയിലും ബോഫോഴ്സ് ഇടപാടില്‍ കൃത്രിമം നടന്നു എന്നത് തെളിയിക്കപ്പെട്ടില്ല എന്ന പ്രണബിന്‍െറ അഭിപ്രായം ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണ്. ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കേസല്ല അത്. ഇന്ത്യക്കുപുറമെ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

കേസുമായി ബന്ധപ്പെട്ട് ആരെയും ഇന്ത്യയില്‍ ചോദ്യം ചെയ്തിട്ടില്ല. അതിന് അനുമതി ലഭിച്ചിട്ടുമില്ല. അതിനാലാണ് ഇന്ത്യയിലെ ഒരു കോടതിക്കും ഒരാളെയും കുറ്റവാളികളായി കണ്ടെ ത്താന്‍ സാധിക്കാത്തത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സമര്‍പ്പിച്ച രേഖകള്‍ക്ക് സ്വിസ് കോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്വീഡിഷ് നാഷണല്‍ ഓഡിറ്റ് ബ്യൂറോ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇന്ത്യയില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ ഉണ്ടായിരുന്നി െല്ലന്ന് പറയുന്നത് ലോകം മുഴുവനുള്ള ജനങ്ങളും വിഡ്ഢികളായിരുന്നു എന്ന് പറയുന്നതിന് തുല്യമാണ് ^ചിത്ര സുബ്രമണ്യം ചൂണ്ടിക്കാട്ടി.

സ്വീഡിഷ് പത്രമായ ഡാഗന്‍സ് നീതറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി വിവാദമായ പരാമര്‍ശം നടത്തിയത്. അഭിമുഖം പുറത്തുവന്നതോടെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെ ത്തി. മുഖര്‍ജിയുടെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയാണ് സ്വീഡിഷ് പത്രം ചെയ്തതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. രാഷ്ട്രപതിയുടെ സ്വീഡിഷ് സന്ദര്‍ശനത്തിന്‍െറ പ്രാധാന്യം കാണിക്കാതെ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടന്നതെന്നും രാഷ്ട്രപതിയുടെ ഓഫീസ് പ്രതികരിച്ചു.

സ്വീഡിഷ്് കമ്പനിയായ ബോഫോഴ്സുമായി 1986ലാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,500 കോടിയുടെ ആയുധ കരാറില്‍ ഏര്‍പ്പെട്ടത്. ഹോവിസ്റ്റര്‍ പീരങ്കികള്‍ വാങ്ങാനായിരുന്നു കരാര്‍. കരാര്‍ അനുവദിച്ചുകിട്ടുന്നതിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും പ്രതിരോധ ഉദ്യോഗസ്ഥരും വന്‍ തുക കൈപ്പറ്റി എന്ന് കാര്യമാണ് പുറത്തുവന്നത്. മൂന്ന് വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ തോല്‍വിക്ക് ഈ വിവാദം കാരണമായി.

മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം ^ചെന്നിത്തല

Posted: 27 May 2015 10:45 PM PDT

Image: 

തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നത് കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിന്‍റെ ഉദ്ദേശശുദ്ധിക്ക് വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ജയില്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ഇംഹാന്‍സ് ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതി സുരക്ഷാമിഷന്‍ ഏറ്റെടുത്തു

Posted: 27 May 2015 10:44 PM PDT

കോഴിക്കോട്: തുടര്‍പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) സാമൂഹിക-മാനസികാരോഗ്യ പദ്ധതിയായ ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വീസ് പദ്ധതി സാമൂഹിക സുരക്ഷാമിഷന്‍ ഏറ്റെടുത്തു. പദ്ധതി സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വൈകാരിക-മാനസിക പ്രശ്നങ്ങള്‍, പഠനപ്രശ്നങ്ങള്‍, ബുദ്ധിമാന്ദ്യം, സംസാരവൈകല്യം എന്നിവ പരിഹരിക്കാനുള്ള പദ്ധതിയാണ് ചൈല്‍ഡ് ഡെവലപമെന്‍റ് സര്‍വീസ്.
മാസത്തിലൊരിക്കല്‍ ജില്ലാ സെന്‍ററുകളില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ ടീം സന്ദര്‍ശിച്ച് രോഗികള്‍ക്ക് സൗജന്യപരിശോധനയും മരുന്നും നല്‍കും. ജൂണോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ.പി. കൃഷ്ണകുമാര്‍ പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പദ്ധതി ഉള്ളത്. അഞ്ചുജില്ലകളിലായി 3000 കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഫണ്ടില്ലാത്തതിന്‍െറ പേരില്‍ മലപ്പുറമൊഴികെ മറ്റിടങ്ങളിലെല്ലാം പദ്ധതി ഒരുമാസത്തിലധികമായി നിലച്ചിരിക്കുകയാണ്.
സാമൂഹിക സുരക്ഷാ മിഷന്‍ ഏറ്റെടുക്കുന്നതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കും. ആദ്യഘട്ടമായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. കോഴിക്കോട് മൂന്ന് സെന്‍ററുകളും മലപ്പുറത്ത് നാല് സെന്‍ററുകളിലുമായി 1500ഓളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. പദ്ധതി വിജയിക്കുകയാണെങ്കില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഫണ്ടില്ലാതെ ഇംഹാന്‍സ് അധികൃതര്‍ നട്ടംതിരിയുമ്പോഴാണ് സാൂഹിക സുരക്ഷാമിഷന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചത്.

അരുവിക്കരയില്‍ എം.വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

Posted: 27 May 2015 10:35 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍ മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.

ജനകീയനായ വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്‍െറ ഭാര്യ എം. സുലേഖയെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം.

ഇ.കെ.നായനാര്‍ സര്‍ക്കാറിന്‍റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്ന എം. വിജയകുമാര്‍. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് അദ്ദേഹം.

അതേസമയം, നിലവിലെ രാഷ്ട്രീയസാഹചര്യം അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പ്രതികരിച്ചു. യു.ഡി.എഫ് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

 

 

ഝാര്‍ഖണ്ഡിലെ ആശുപത്രിയില്‍ ക്ഷയപരിശോധന കക്കൂസില്‍

Posted: 27 May 2015 10:04 PM PDT

Image: 
റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയം നടത്തുന്നത് ടോയ്ലറ്റില്‍.  ഗോഡയിലെ സദര്‍ ആശുപത്രിയിലാണ് കക്കൂസ് ലാബാക്കി മാറ്റിയിരിക്കുന്നത്. ക്ഷയ പരിശോധനയും രോഗവുമായി ബന്ധപ്പെട്ട മറ്റു പരിശോധനകളും നടത്താനുള്ള ലാബാണ്  ഉപയോഗശൂന്യമായ കക്കൂസിനുള്ളില്‍ സജീകരിച്ചിരിക്കുന്നത്. ടോയലറ്റ് സീറ്റും വാഷ് ബേസിനും ഫ്ളഷ് ടാങ്കുമെല്ലാം സാധനങ്ങള്‍ അടുക്കിവെക്കാനാണ് ഉപയോഗിക്കുന്നത്. 
 
ടി.ബി ലാബ് മറ്റൊരു മുറിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ അവിടെ സൗകര്യങ്ങള്‍ ഇതിലും ദയനീയമായതിനാല്‍ ഉപയോഗിക്കാതെ കിടന്ന കക്കൂസ് സജീകരിച്ച് ലാബാക്കി മാറ്റുകയായിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചു. എന്നാല്‍ ശുചീകരിച്ച ടോയ്ലറ്റില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വെക്കുകമാത്രമാണ് ചെയ്തതെന്നും ലാബായി പ്രവര്‍ത്തിപ്പിക്കുന്നില്ളെന്നും ഗോഡ ജില്ല സിവിക് സര്‍ജന്‍ ഡോ.സി.കെ സാഹി പ്രതികരിച്ചു. പുതിയ കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാലാണ് സാധനങ്ങള്‍ ഉപയോഗശൂന്യമായ കക്കൂസില്‍ വെക്കേണ്ടി വന്നത്. എത്രയും പെട്ടന്ന് മെഡിക്കല്‍ ഉപകരണങ്ങളും മറ്റു അവിടെ നിന്നും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോ.സാഹി പറഞ്ഞു. 
 
ഗോഡ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് സദര്‍. 

രാജ്യത്ത് പൊതുഗതാഗത അതോറിറ്റി രൂപവത്കരിക്കും –ഒ.എന്‍.ടി.സി ചെയര്‍മാന്‍

Posted: 27 May 2015 09:20 PM PDT

Image: 
മസ്കത്ത്: രാജ്യത്ത് പൊതുഗതാഗത അതോറിറ്റി രൂപവത്കരിക്കുമെന്ന് ഒ.എന്‍.ടി.സി ചെയര്‍മാനും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായ എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ നീക്കം. ഹ്രസ്വദൂര യാത്രകള്‍ക്ക് അധികപേരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഗതാഗതപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ബസ് ഗതാഗത സംവിധാനം പരിഷ്കരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്പെയിന്‍ കേന്ദ്രമായ ഇനേകോയുമായി ഒ.എന്‍.ടി.സി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. മസ്കത്ത് അടക്കം ഗവര്‍ണറേറ്റുകളിലെ ബസ് സര്‍വീസ് പരിഷ്കരണം സംബന്ധിച്ച അന്തിമ മാസ്റ്റര്‍പ്ളാന്‍ 52 ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. നഗരഗതാഗതത്തിന്‍െറ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോഫ്ളോര്‍ ബസുകളുടെ പ്രധാനപാതകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നെതര്‍ലന്‍റ്സ് കേന്ദ്രമായ വി.ഡി.എല്‍ ബസ് ആന്‍ഡ് കോച്ച് കമ്പനിയില്‍നിന്ന് ഈ വര്‍ഷം അവസാനത്തോടെയാണ് 40 ലോഫ്ളോര്‍ ബസുകള്‍ ലഭിക്കുക. 
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും യൂറോപ്പിലെ ഏറ്റവും വലിയ ബസ് നിര്‍മാതാക്കളില്‍ ഒരാളുമായ വി.ഡി.എല്ലുമായി കഴിഞ്ഞ ദിവസമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതുപ്രകാരം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ മുഴുവന്‍ ബസുകളും ഒ.എന്‍.ടി.സിക്ക് കൈമാറും. സീബില്‍ നിന്ന് റൂവിയിലേക്കാകും ആദ്യ സര്‍വീസ് നടത്തുകയെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഒ.എന്‍.ടി.സി ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. റൂവി-വാദി അദായി-മത്ര- വാദി അദായി റൂട്ടിലാകും രണ്ടാമത്തെ സര്‍വീസ് നടത്തുക. അല്‍ഖൂദില്‍ നിന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലേക്കായിരിക്കും മൂന്നാമത്തെ റൂട്ട്. 
പരീക്ഷണ റൂട്ടുകളായാണ് ഇതിനെ കണക്കിലെടുക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്‍െറ ആവശ്യകതയും പൊതുജനത്തിന്‍െറ പ്രതികരണവുമടക്കം പഠിച്ചശേഷമാകും മറ്റു റൂട്ടുകള്‍ തീരുമാനിക്കുക. 
സുല്‍ത്താനേറ്റിലെ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബസുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. ഓരോ ബസിലും 40 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വികലാംഗര്‍ക്കും ബസുകളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ടാകും. ബസ്റൂട്ടുകളും സ്റ്റേഷനുകളുമടങ്ങുന്ന കാര്യങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് ആര്‍.ഒ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 
 

ഹിസ്ബുല്ല നേതാക്കള്‍ സൗദിയുടെ തീവ്രവാദ പട്ടികയില്‍

Posted: 27 May 2015 08:04 PM PDT

Image: 
റിയാദ്: ഹിസ്ബുല്ല നേതാക്കളായ രണ്ട് ലബനാന്‍ പൗരന്മാരെ സൗദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. ഇവര്‍ അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന് നേതൃത്വം നല്‍കുന്നതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖലീല്‍ യൂസുഫ് ഹര്‍ബ്, മുഹമ്മദ് ഖബ്ലാന്‍ എന്നിവരെയാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സിറിയലയയിലെ ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തെ പിന്തുണക്കുക, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധത്തിന് ആളെ അയക്കുക, വിവിധ തീവ്രവാദ സംഘത്തിന് സാമ്പത്തിക സഹായം നല്‍കുക, മധ്യപൗരസ്ത്യ ദേശത്ത് പ്രശ്നമുണ്ടാക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിന് സഹായിക്കലും കുറ്റകരമാണെന്ന സൗദി റോയല്‍ കോര്‍ട്ട് കരാറനുസരിച്ചാണ് ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. രണ്ട് പേരുടെയും പേരില്‍ സൗദിയില്‍ എന്തെങ്കിലും വസ്തുവഹകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ മരവിപ്പിക്കും. ഇവരുമായി സഹകരിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിന്‍െറ നിലപാടിന് ചുവടുപിടിച്ചാണ് സൗദിയുടെ പ്രഖ്യാപനം. 2010 ഏപ്രില്‍ മാസത്തില്‍ ഈജിപ്ത് മുഹമ്മദ് ഖബ്ലാന് അദ്ദേഹത്തിന്‍െറ അസാന്നിധ്യത്തില്‍ ആജീവനാന്ത തടവ് വിധിച്ചിരുന്നു. ഈജിപ്തിലെ ഹിസ്ബുല്ല സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഇദ്ദേഹം 2011 അവസാനം വരെ മധ്യപൗരസ്ത്യ ദേശത്ത് ഹിസ്ബുല്ലയുടെ രഹസ്യ സംഘത്തിന്‍െറ നേതാവായിരുന്നു.  ഹിസ്ബുല്ലയില്‍ ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ഖലീല്‍ ഹര്‍ബ് എന്നയാള്‍ 2012ല്‍ യമനിലെ ഹിസ്ബുല്ലക്ക് നിരവധി സാമ്പത്തിക സഹായം നല്‍കിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 50,000 ഡോളര്‍ യമന്‍ സംഘത്തിന് നല്‍കാന്‍ സജ്ജമാക്കിയതായും ബോധ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തോട് സ്വീകരിക്കുന്ന നിലപാടിന്‍െറ ഭാഗമായാണ് സൗദിയുടെ തീരുമാനമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം കുറയും

Posted: 27 May 2015 07:52 PM PDT

Image: 
അബൂദബി: റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയവും വിവിധ വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 
റമദാനില്‍ ഏറ്റവും കൂടുതല്‍ വേണ്ടിവരുന്ന ഭക്ഷ്യസാധനങ്ങളുടെയടക്കം വിലയിലാണ് കുറവുണ്ടാകുക. ജൂണ്‍ ഏഴ് മുതല്‍ റമദാന്‍ ഓഫറുകള്‍ നിലവില്‍ വരുമെന്ന് സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയിലും റമദാനില്‍ കുറവുണ്ടാകും. ഷാര്‍ജ കോഓപറേറ്റിവ് സൊസൈറ്റി റമദാന്‍ ഓഫറുകള്‍ക്കായി 16 ദശലക്ഷം ദിര്‍ഹം ചെലവിടും. 350ഓളം അവശ്യവസ്തുക്കളുടെ വില കുറക്കുകയും ചെയ്യും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ അധികം ഓഫറുകള്‍ ഇത്തവണയുണ്ടാകും. 
നല്ല കാലാവസ്ഥയായതിനാല്‍ വിദേശരാജ്യങ്ങളില്‍ പഴം-പച്ചക്കറി വിളപ്പെടുപ്പ് ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ ഇത് വ്യാപാരികളെ സഹായിക്കുന്നു.  ഈ വിലക്കുറവ് ഉപഭോക്താക്കളിലത്തെിക്കും. ഇതിന് പുറമെ പ്രത്യേക ഓഫറുകളും റമദാന്‍ കിറ്റുകളുമുണ്ടാകും. 
വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ എന്നിവ സംബന്ധിച്ച് മന്ത്രാലയം കഴിഞ്ഞ രണ്ടുമാസത്തോളമായി വ്യാപാരികളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. റമദാനിലുടനീളം ഒരേ വിലക്ക് സാധനങ്ങള്‍ വില്‍ക്കാമെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കി. വിപണിയിലെ ആവശ്യകതക്കനുസരിച്ച് പഴം-പച്ചക്കറി വില കൂട്ടില്ല. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തും. ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. അതാത് നഗരസഭകളുടെ മേല്‍നോട്ടത്തിലായിരിക്കും പരിശോധന. ഏതെങ്കിലും ഇനത്തിന്‍െറ വില കൂടുതലാണെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നുകയാണെങ്കില്‍ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തില്‍ പരാതി നല്‍കാം. റമദാനില്‍ കേന്ദ്രം രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. പരാതികള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. 
ഷാര്‍ജ കോഓപറേറ്റീവ് സൊസൈറ്റി 350ഓളം ഇനങ്ങളുടെ വില കുറക്കും. അരി, പഞ്ചസാര, എണ്ണകള്‍, ധാന്യപ്പൊടികള്‍, മുട്ട, തക്കാളി, പാല്‍, പഴച്ചാറുകള്‍ തുടങ്ങിയവയുടെ വിലയിലാണ് കുറവുണ്ടാവുക. ജൂണ്‍ ഏഴ് മുതല്‍ റമദാന്‍ അവസാനം വരെ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍ക്കുമെന്ന് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ മാജിന് അല്‍ ജുനൈദ് പറഞ്ഞു.  
 

ഗവര്‍ണറെക്കൊണ്ടുള്ള ഉപകാരങ്ങള്‍

Posted: 27 May 2015 07:08 PM PDT

Image: 

ഇന്ത്യന്‍ ഭരണഘടനയുടെ ഖണ്ഡിക 153 ആണ് സംസ്ഥാന ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത്. ഖണ്ഡിക 157 ഗവര്‍ണര്‍ക്ക് 35 വയസ്സായിരിക്കണമെന്നും പറയുന്നുണ്ട്. കേന്ദ്രത്തില്‍ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ് സംസ്ഥാനതലത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കല്‍പിക്കപ്പെടുന്നത്. എന്നാല്‍, ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലക്കും പലവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ ചേര്‍ന്ന രാഷ്ട്രകൂടത്തിന്‍െറ സന്തുലിതത്വം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലക്കുമുള്ള മഹത്തായ  ഉത്തരവാദിത്തങ്ങള്‍ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുണ്ട്. അതേസമയം, രാഷ്ട്രീയത്തില്‍ എടുക്കാച്ചരക്കായി മാറിയ വൃദ്ധ കേസരികളെ കുടിയിരുത്താനുള്ള വഴിയായാണ് പൊതുവെ ഗവര്‍ണര്‍ പദവി രാജ്യത്ത് ഉപയോഗപ്പെടുത്തപ്പെട്ടു പോന്നത്. വൃദ്ധസദനങ്ങള്‍ എന്ന പരിഹാസപ്പേര് തന്നെ രാജ്ഭവനുകള്‍ക്കുണ്ട്. പക്ഷേ, ഈ വൃദ്ധന്മാരെ തീറ്റിപ്പോറ്റാന്‍ പൊതു ഖജനാവില്‍നിന്ന് വന്‍ തുകയാണ് ചെലവഴിച്ചുപോരുന്നത്. ഗവര്‍ണറെക്കൊണ്ടുള്ള ഉപകാരങ്ങളെന്ത്, ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാനുള്ള കാരണവും ഇതുതന്നെ.
ഗവര്‍ണര്‍ പദവിയെക്കുറിച്ച് ഇപ്പോള്‍ പിന്നെയും ചര്‍ച്ച ചെയ്യാന്‍ കാരണമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള അധികാരത്തര്‍ക്കം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ആരെയും അമ്പരപ്പിക്കുന്ന ജനപിന്തുണയോടെ അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. അദ്ദേഹത്തിന്‍െറ രാഷ്ട്രീയത്തോടും നിലപാടുകളോടും നമുക്ക് വിയോജിപ്പുകളുണ്ടാവാം. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ട്ടിയുടെ നേതാവായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. ജനാധിപത്യ മൂല്യമനുസരിച്ച് ആദരിക്കപ്പെടേണ്ട പദവിയാണത്. അങ്ങനെയൊരു പദവിയിലിരിക്കുന്ന അദ്ദേഹം നടത്തിയ നിയമനങ്ങള്‍ റദ്ദാക്കാന്‍ വെറും നാമനിര്‍ദേശത്തിലൂടെ മാത്രം പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നജീബ് ജങ് തയാറായത് ജനാധിപത്യവാദികളുടെ വിമര്‍ശത്തിന് വിധേയമായിരുന്നു. അതിനിടെ, ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച അഴിമതിവിരുദ്ധ ബ്യൂറോ, ആക്രിക്കച്ചവടക്കാരനോട് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തതും വിവാദത്തിലായി. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ കീഴിലാണെന്നും അതിനാല്‍ അഴിമതിവിരുദ്ധ ബ്യൂറോക്ക് അറസ്റ്റ് നടത്താന്‍ അവകാശമില്ളെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തു. ലഫ്റ്റനന്‍റ് ഗവര്‍ണറെ മുന്നില്‍വെച്ച് ബി.ജെ.പി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പക്ഷം ചേരുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിജ്ഞാപനം.
എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് വിപിന്‍ സാംഗി പുറപ്പെടുവിച്ച വിധിപ്രസ്താവം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള തിരിച്ചടിയാണ്. ആക്രിക്കട കൈക്കൂലി കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ അനില്‍ കുമാറിന്‍െറ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്രസ്താവത്തില്‍, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മാനിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍െറ  ഉപദേശങ്ങളെ അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ളെന്നും വിധിയില്‍ പറയുന്നു. ജനാധിപത്യ സര്‍ക്കാറുകളുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കുന്ന കോടതി വിധി സ്വാഭാവികമായും സ്വാഗതം ചെയ്യപ്പെടും.
ഗവര്‍ണര്‍-മുഖ്യമന്ത്രി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഡല്‍ഹി നിയമസഭ അടിയന്തരമായി സമ്മേളിക്കുകയും ഗവര്‍ണര്‍മാരെ ഇംപീച് ചെയ്യാനുള്ള അധികാരം സംസ്ഥാന നിയമസഭകള്‍ക്ക് നല്‍കണമെന്ന പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍, പ്രധാനമന്ത്രിയുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതിക്ക് മാത്രമേ ഗവര്‍ണറെ മാറ്റാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, രാഷ്ട്രപതിയെ ഇംപീച് ചെയ്യാന്‍ പാര്‍ലമെന്‍റിന് അധികാരമുള്ളതുപോലെ ഗവര്‍ണറെ/ലഫ്റ്റനന്‍റ് ഗവര്‍ണറെ ഇംപീച് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കണമെന്നതാണ് ഡല്‍ഹി നിയമസഭയുടെ പ്രമേയം. രാജ്യത്തിന്‍െറ  ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്താന്‍ ഇതാവശ്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും വളരെ ഗൗരവപ്പെട്ട സംവാദങ്ങള്‍ക്ക് വിധേയമാകേണ്ട ആശയമാണ് ഈ പ്രമേയം മുന്നോട്ട് വെക്കുന്നത്. സിവില്‍ ഭരണകൂടങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുക, ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നീ രാഷ്ട്രീയ മൂല്യങ്ങള്‍ ഈ ആശയത്തിന് പിറകിലുണ്ട്.
ഇംപീച് ചെയ്യാന്‍ അധികാരം വേണോ വേണ്ടയോ എന്ന തര്‍ക്കത്തിനപ്പുറത്ത് നിലവിലെ രീതിയിലുള്ള ഗവര്‍ണര്‍ പദവി തന്നെ ആവശ്യമുണ്ടോ എന്ന നിലയിലേക്ക് ചര്‍ച്ചയെ വികസിപ്പിക്കാനും നമുക്ക് കഴിയണം. ഗവര്‍ണര്‍മാരെക്കൊണ്ട് ശരിക്കുമുള്ള ഉപകാരങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് നിഷ്കൃഷ്ടമായ  ആലോചനകള്‍ നാം നടത്തിയേ തീരൂ. അത്തരമൊരു ഗൗരവപ്പെട്ട സംവാദത്തിന് ഡല്‍ഹി വിവാദങ്ങള്‍ വഴിതെളിക്കട്ടെ.

ത്രിപുരയില്‍ ‘അഫ്സ്പ’ പിന്‍വലിച്ചു

Posted: 27 May 2015 11:53 AM PDT

Image: 

അഗര്‍തല: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കാന്‍ ത്രിപുരയിലെ സി.പി.എം. സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സായുധ കലാപം നിയന്ത്രിക്കാന്‍ 18 വര്‍ഷം മുമ്പാണ് ത്രിപുരയില്‍ ‘അഫ്സ്പ’ നടപ്പാക്കിയത്. പൊലീസുമായും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായും ആലോചിച്ച ശേഷമാണ് പിന്‍വലിക്കല്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 തീവ്രവാദ പ്രവര്‍ത്തനത്തില്‍ കുറവുവന്ന സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിച്ചാണ് നിയമം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫിഫ @ ഓഫ് സൈഡ്

Posted: 27 May 2015 11:42 AM PDT

Image: 
Subtitle: 
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ

സൂറിച്ച്: നാലു പതിറ്റാണ്ടായി സ്വിറ്റ്സര്‍ലന്‍ഡുകാരനായ സെപ് ബ്ളാറ്റര്‍ ഫുട്ബാളിനൊപ്പമാണ്. അതില്‍ 17 വര്‍ഷം ലോകത്തെ കരുത്തരായ കായിക സംഘടന ‘ഫിഫ’യുടെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്‍റ്. അധ്യക്ഷ പദവിയില്‍ അഞ്ചാമൂഴം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങിയ ബ്ളാറ്റര്‍ക്ക് ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ദിനങ്ങളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും. സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന 65ാം കോണ്‍ഗ്രസിലേക്കാണ് ഫുട്ബാള്‍ ലോകത്തിന്‍െറ കണ്ണും കാതും. അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളുടെ വോട്ടവകാശം കഴിയുന്നതോടെ ഫിഫയുടെ അടുത്ത ഭരണാധികാരിയാരെന്ന് വ്യക്തമാവും. നാല് ഊഴംകഴിഞ്ഞ് അഞ്ചാം ഊഴത്തിനായി ശ്രമിക്കുന്ന സെപ് ബ്ളാറ്റര്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി ജോര്‍ഡന്‍ രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈനാണ് മത്സരരംഗത്തുള്ളത്. കാല്‍പന്ത് ലോകമാവട്ടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും കൈവിട്ട് ഇരുചേരികളിലായി പോര്‍വിളിയിലും.

ബ്ളാറ്റര്‍ എന്ന
അതികായന്‍

17 വര്‍ഷക്കാലത്തെ ഭരണത്തിനൊടുവില്‍ വീണ്ടും മത്സരിക്കാനിറങ്ങുമ്പോള്‍ ബ്ളാറ്റര്‍ക്ക് സ്വന്തം വന്‍കരയുടെ പിന്തുണയില്ല. പക്ഷേ, ഇക്കുറിയും വിജയ സാധ്യത ബ്ളാറ്റര്‍ക്ക് തന്നെയെന്ന് ലോകമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. അഴിമതി ആരോപണവുമായി യുവേഫയും മുന്‍താരങ്ങളും രംഗത്തുവരുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ഒരു ജര്‍മന്‍ പഴഞ്ചൊല്ല് ഓര്‍മിപ്പിച്ചാണ് ബ്ളാറ്റര്‍ തിരിച്ചടിക്കുന്നത്. ‘സഹതാപം സൗജന്യമായി നേടാം. പക്ഷേ, എനിക്കെതിരായ കുശുമ്പും ശത്രുതയും ഞാന്‍ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്’

ലോകത്തെ ഏറ്റവും സ്വാധീന ശക്തികളായവരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടപ്പോള്‍ 70ാമനായി ബ്ളാറ്ററുമുണ്ടായിരുന്നു. ഈ പട്ടികയിലുള്ള ഏക കായിക ഭരണാധികാരി. ബറാക് ഒബാമക്കും വ്ളാദിമിര്‍ പുടിനും പിന്നില്‍ സ്ഥാനം. മുന്‍ അമച്വര്‍ ഫുട്ബാളറായ ബ്ളാറ്റര്‍ 1975ലാണ് ഫിഫയുടെ ഭാഗമാവുന്നത്. സ്വിസ് വാച്ച്കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജോലിയുപേക്ഷിച്ചായിരുന്നു വരവ്.
1981ല്‍ സെക്രട്ടറി ജനറലായി ഫിഫയിലെ കടിഞ്ഞാണ്‍ കൈകളിലാക്കി. 1998ല്‍ ആദ്യമായി പ്രസിഡന്‍റുമായി. ബ്രസീലുകാരനായ ജൊ ഹാവെലാഞ്ചിന്‍െറ 24 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു ബ്ളാറ്ററുടെ പ്രസിഡന്‍റ് പദവി. സ്വിസ് ടൂറിസം ഡിപ്പാര്‍ട്മെന്‍റിലെ പി.ആര്‍ ഒഫിസറും, ഐസ് ഹോക്കി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പദവിയിലെ പരിചയവും കൈമുതലാക്കിയായിരുന്നു ഫിഫ സംഘാടനത്തിന് തുടക്കമിട്ടത്. സൂറിച്ചിലെ ചെറുകെട്ടിടവും 10 ജീവനക്കാരുമായിരുന്നു ബ്ളാറ്റര്‍ യുഗത്തിന്‍െറ തുടക്കത്തില്‍ ഫിഫയുടെ അവസ്ഥ. തിരിച്ചടക്കില്ളെന്ന ഭയത്താല്‍ ബാങ്കുകള്‍ പോലും വായ്പ നിരസിച്ച കാലം.

പക്ഷേ, ഇന്ന് ബ്ളാറ്റര്‍ നാലാമൂഴം പൂര്‍ത്തിയാക്കുമ്പോള്‍ ആസ്തിയില്‍ ലോകത്തെ ഒന്നാംനിര സംഘമാണ് ഫിഫ. 2010-14 ലോകകപ്പുകള്‍ക്കിടയില്‍ മാത്രം വരുമാനം 570 കോടി യു.എസ് ഡോളര്‍. ജീവനക്കാരുടെ എണ്ണം 1400ഉം.
ലോകകപ്പ് മാമാങ്കങ്ങള്‍ യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മാത്രമായൊതുങ്ങിയ പൂര്‍വകാലത്തിന് അന്ത്യം കുറിക്കുകായിരുന്നു ആദ്യനടപടി. ഫുട്ബാളിനെ ആഗോളമാക്കുക ദൗത്യമായേറ്റെടുത്തപ്പോള്‍ ഏഷ്യയിലേക്കും (2002 ജപ്പാന്‍-കൊറിയ), ആഫ്രിക്കയിലേക്കും (2010 ദക്ഷിണാഫ്രിക്ക) ഫുട്ബാള്‍ മാമാങ്കമത്തെി. ഇന്ത്യയുള്‍പ്പെടെയുള്ള ദേശീയ ഫെഡറേഷനുകള്‍ക്ക് ഫുട്ബാള്‍ വികസനങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളറുകളുടെ സഹായമത്തെി.

ലോകമാകെ സഞ്ചരിച്ച് ഫുട്ബാളിനായി പണിയെടുക്കുമ്പോള്‍ വിമര്‍ശങ്ങള്‍ക്കും നടുവിലായിരുന്നു ബ്ളാറ്റര്‍. ഏറ്റവുമൊടുവിലായി 2018, 2022 ലോകകപ്പുകള്‍ റഷ്യക്കും ഖത്തറിനും അനുവദിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2011ല്‍ തന്‍െറ അവസാന ഊഴമെന്ന് പ്രഖ്യാപിച്ച് മത്സരിച്ച ബ്ളാറ്റര്‍ വാക്കുമാറ്റിയതാണ് യൂറോപ്പിനെ ചൊടിപ്പിച്ചത്. ഫിഫയില്‍ യൂറോപ്പിനുള്ള അപ്രമാദിത്വം ബ്ളാറ്റര്‍ തകര്‍ത്തതായും യുവേഫയിലെ ഭരണാധികാരികള്‍ ആരോപിക്കുന്നു. എങ്കിലും, യൂറോപ്പിനു പുറമെയുള്ള പിന്തുണയാണ് സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഭരണാധികാരിയുടെ കരുത്ത്. കോണ്‍കാഫ്, ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ എന്നിവ ബ്ളാറ്ററിന് പൂര്‍ണപിന്തുണ നല്‍കുന്നു.

ഫ്രഞ്ച് ഓപണ്‍: ഷറപ്പോവ, ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Posted: 27 May 2015 11:38 AM PDT

Image: 

പാരിസ്: കപ്പ് നിലനിര്‍ത്താന്‍ കളത്തിലിറങ്ങിയ നിലവിലെ ചാമ്പ്യന്‍ മരിയ ഷറപ്പോവയും ടെന്നിസിന്‍െറ കൊടുമുടികള്‍ കീഴടക്കിയിട്ടും തനിക്കധികം വഴങ്ങാത്ത കളിമണ്‍ കോര്‍ട്ടില്‍ ഒരുവട്ടംകൂടി കിരീടം കൊതിക്കുന്ന റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണിന്‍െറ മൂന്നാം റൗണ്ടില്‍ കടന്നു. ലോക റാങ്കിങ്ങില്‍ 91ാം സ്ഥാനക്കാരിയും സ്വന്തം നാട്ടുകാരിയുമായ വിറ്റാലിയ ഡയാച്ചെങ്കോയെയാണ് റഷ്യക്കാരി ഷറപ്പോവ പരാജയപ്പെടുത്തിയത്. 81 മിനിറ്റ് പോരാട്ടത്തില്‍ 6^3, 6^1നാണ് ഷറപ്പോവ ജയിച്ചത്.

സ്പെയിനിന്‍െറ മാര്‍സല്‍ ഗ്രാനോല്ളേഴ്സിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് മത്സരം ഫെഡറര്‍ക്ക് എളുപ്പമായിരുന്നില്ല. ആദ്യ ഗെയിമില്‍ അനായാസം ജയിച്ച ഫെഡറര്‍ രണ്ടാം ഗെയിം ടൈബ്രേക്കറിലാണ് ജയിച്ചത്. മൂന്നാം ഗെയിമും ജയിച്ചു മത്സരം സ്വന്തമാക്കി. 6^2, 7^6, 6^3 എന്ന ക്രമത്തിലായിരുന്നു ഫെഡററുടെ പോരാട്ടം. ജപ്പാന്‍െറ നിഷികോറി, ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കര്‍ എന്നിവരും പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടിലേക്ക് കടന്നു.
 

ആസ്ട്രേലിയന്‍ ഓപണ്‍: സൈന, ശ്രീകാന്ത് ജയത്തോടെ തുടങ്ങി

Posted: 27 May 2015 11:36 AM PDT

Image: 

സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും ജയത്തോടെ തുടക്കം. നിലവിലെ ജേതാവും ലോക ഒന്നാം നമ്പറുമായ സൈന, വനിതാ സിംഗ്ള്‍സില്‍ 67ാം റാങ്കുകാരി മലേഷ്യയുടെ ചിയ ലിഡിയയെ തോല്‍പിച്ചാണ് വിജയക്കുതിപ്പിന് തുടക്കമിട്ടത്. സ്കോര്‍ 21^12, 21^10. രണ്ടാം റൗണ്ടില്‍ ചൈനയുടെ സുന്‍ യുവാണ് സൈനയുടെ എതിരാളി. അതേസമയം, പി.വി. സിന്ധു, പി. കശ്യപ്, ഗുരു സായ്ദത്ത് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. എട്ടാം സീഡ് വാങ് യിഹാനാണ് സിന്ധുവിനെ തോല്‍പിച്ചത്. സ്കോര്‍ 21^18, 15^21, 23^25. പുരുഷ സിംഗ്ള്‍സില്‍ ശ്രീകാന്തിന് മാത്രമേ വിജയിക്കാനായുള്ളൂ. 53 മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്‍െറ ക്രിസ്റ്റിന്‍ വിറ്റിന്‍ഗുസിനെയാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്കോര്‍ 14^21, 21^8, 22^20. കശ്യപിനെ ആറാം സീഡ് വാങ് സെന്‍മിങ്ങും (24^26, 21^18, 22^20) സായ്ദത്തിനെ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോങ്ങും (15^21, 21^9, 21^17) തോല്‍പിച്ചു. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഡച് സഖ്യത്തെ 21^13, 21^13 സ്കോറിന് തോല്‍പിച്ചാണ് ഇവര്‍ മുന്നേറിയത്. മിക്സഡ് ഡബ്ള്‍സില്‍ അശ്വിനി-പ്രണവ് ജെറി സഖ്യം തോല്‍വി വഴങ്ങി.

ഗോള്‍ഡന്‍ സ്പൈക് മീറ്റ്: ബോള്‍ട്ടിന് സീസണിലെ മികച്ച സമയം

Posted: 27 May 2015 11:33 AM PDT

Image: 

ഒസ്ട്രാവ: പരിക്കിനോട് വിടപറഞ്ഞ് ട്രാക്കിലിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററില്‍ സീസണില്‍ മികച്ച സമയം. ചെക് റിപ്പബ്ളിക്കില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ 20.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജമൈക്കന്‍ ലോക ഒളിമ്പിക്സ് ചാമ്പ്യനും ലോകറെക്കോഡുകാരനുമായ ബോള്‍ട്ട് ഒന്നാമതത്തെിയത്. 2009ല്‍ ലോകറെക്കോഡ് സ്ഥാപിച്ച സമയമായ 19.19ന് ശേഷം ബോള്‍ട്ടിന്‍െറ ഏറ്റവും മികച്ച ഓട്ടം കൂടിയാണിത്. എന്നാല്‍, പ്രകടനം സംതൃപ്തി നല്‍കുന്നതല്ളെന്നാണ് ബോള്‍ട്ടിന്‍െറ പ്രതികരണം. അതേസമയം, പരിക്കില്‍നിന്നും മോചിതനായതില്‍ സന്തോഷവും പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ന്യൂയോര്‍ക് ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 100 മീറ്ററില്‍ ജമൈക്കയുടെ തന്നെ അസഫ പവല്‍ ഒന്നാമതത്തെി. 10.04 സെക്കന്‍ഡിലായിരുന്നു പവലിന്‍െറ ഫിനിഷിങ്. ഈ ഇനത്തില്‍ ബോള്‍ട്ട് മത്സരിച്ചിരുന്നില്ല.

മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Posted: 27 May 2015 11:10 AM PDT

Image: 
Subtitle: 
കടുത്ത വിമര്‍ശങ്ങള്‍ക്കിടയില്‍ 'അസാധാരണ' കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷിക വേളയില്‍ മോദി സര്‍ക്കാറിനെതിരെ പൊതുവേദിയില്‍ കടുത്ത വിമര്‍ശം നടത്തിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒൗദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ഉള്ളടക്കം കോണ്‍ഗ്രസോ ബി.ജെ.പിയോ വെളിപ്പെടുത്തിയിട്ടില്ല. മോദി സര്‍ക്കാറിന്‍െറ ഓരോ പ്രവൃത്തികളെയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അക്കമിട്ട് വിമര്‍ശിക്കുന്നതിനിടയില്‍ നടന്ന കൂടിക്കാഴ്ചയുടെ പിന്നാമ്പുറത്ത് രാഷ്ട്രീയ പ്രാധാന്യം കാണുന്നവര്‍ ഏറെ.

 പടിയിറങ്ങിപ്പോയ റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലേക്ക് ഒരു വര്‍ഷത്തിനുശേഷം ആദ്യമായാണ് മന്‍മോഹന്‍ സിങ് കാലെടുത്തുവെച്ചത്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയാണിത്. ‘ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. 7-റേസ്കോഴ്സ് റോഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷം. നല്ളൊരു കൂടിക്കാഴ്ചയായിരുന്നു’ -നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
 2ജി, കല്‍ക്കരി തുടങ്ങി നിരവധി അഴിമതിക്കേസുകള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിലേക്ക് മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കുകയും പ്രതി ചേര്‍ക്കപ്പെടുകയുമുണ്ടായി. കഴിഞ്ഞദിവസം മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണമുയര്‍ത്തിയത് ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയുടെ മുന്‍ ചെയര്‍മാനാണ്. കേസുകളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സന്ദര്‍ഭം കൂടിയാണിത്.

 എന്നാല്‍, ഇതിന്‍െറ പേരില്‍ മോദിയെ കണ്ട് സൗഹാര്‍ദമുറപ്പിക്കാന്‍ മന്‍മോഹന്‍ സിങ് തയാറാവുമോ എന്ന ആശ്ചര്യമാണ് ഒരുവശത്ത്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ മുന്‍സര്‍ക്കാറിനും മന്‍മോഹനുമെതിരെ പരസ്യ ആക്രമണം നടത്തുന്നതിനിടെ, അതിനോടുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പിന്നിലെന്നാണ് മറ്റൊരു വിശദീകരണം. കൂടിക്കാഴ്ച കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

 

റോഹിങ്ക്യന്‍ ദുരിതത്തിന് പിന്നില്‍ ബുദ്ധസന്ന്യാസി വിരാദു; മൗനമാചരിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍

Posted: 27 May 2015 11:04 AM PDT

Image: 

യാംഗോന്‍: നിഷ്ഠുരരായ കടത്തുസംഘങ്ങളുടെ ഇല്ലാത്ത ഒൗദാര്യം കാത്ത് നടുക്കടലിലേക്ക് സ്വയം എടുത്തെറിയുന്ന റോഹിങ്ക്യകളുടെ ദുരന്തം ലോകം നടുക്കത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. മരണം നൃത്തംവെക്കുന്ന ക്യാമ്പുകളിലും ഏതുനിമിഷവും തകരാവുന്ന ബോട്ടുകളിലും രക്ഷതേടുന്ന ഇവരുടെ പീഡനപര്‍വത്തിന് പിന്നില്‍ ആരെന്നു പക്ഷേ, ഗുരുതരമായ വിലയിരുത്തല്‍ ഉണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും പീഡിതരെന്ന് ആംനസ്റ്റി മുദ്രകുത്തിയ റോഹിങ്ക്യകള്‍ക്കെതിരെ തീപ്പൊരി പ്രഭാഷണങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന അശിന്‍ വിരാദുവാണ് ആദ്യ പ്രതിയെന്ന് പ്രമുഖര്‍ ആണയിടുന്നു.

‘ശത്രുതയുള്ള വിഭാഗങ്ങളാല്‍ ചുറ്റപ്പെട്ട റോഹിങ്ക്യകള്‍ക്കെതിരെ ഇസ്ലാം ഭീതി പ്രഭാഷണങ്ങളുമായി ആക്രമണത്തിന് വിരാദു കൊഴുപ്പുകൂട്ടുകയാണെന്ന് ലണ്ടന്‍ ക്യൂന്‍ മേരി വാഴ്സിറ്റിയിലെ ഇന്‍റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റിവ് ഡയറക്ടര്‍ പെന്നി ഗ്രീന്‍ അഭിപ്രായപ്പെടുന്നു. ‘പിറന്ന നാട്ടിലെ അസ്തിത്വം പോലും അപകടത്തിലെന്നും തങ്ങള്‍ക്ക് ഭാവിയില്ളെന്നുമറിയുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് ഇവര്‍ എടുത്തുചാടാന്‍ നിര്‍ബന്ധിതരാവുകയാണ് -അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വളരെ നേര്‍ത്ത, അളന്നുമുറിച്ച വാക്കുകളില്‍ കൈകള്‍ മുറുകെ പിടിച്ചായിരിക്കും വിരാദുവിന്‍െറ പ്രഭാഷണങ്ങള്‍. മണ്ടാലയിലെ ആശ്രമത്തിലും ശാന്തത തുളുമ്പിനില്‍ക്കും. പക്ഷേ, പുറത്ത് നിറയെ പോസ്റ്ററുകളാണ്, തകര്‍ന്ന ബുദ്ധ ക്ഷേത്രങ്ങളുടെയും രക്തത്തില്‍ കുളിച്ച ശരീരങ്ങളുടെയും. എല്ലാം റോഹിങ്ക്യന്‍ മുസ്ലിംകള്‍ ചെയ്തെന്നാണ് ആരോപണം. ബുദ്ധമതത്തിന്‍െറ സംരക്ഷണത്തിനാണ് ഇങ്ങനെ പോസ്റ്ററുകള്‍ പതിച്ചതെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ന്യായം പറഞ്ഞിരുന്നു.

റോഹിങ്ക്യകള്‍ക്കെതിരെ വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ‘969 പ്രസ്ഥാന’ത്തിന്‍െറ നേതാവാണ് വിരാദു. നിയോ നാസിയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇയാളെ വിളിക്കുന്നത്. ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖമെന്ന പേരില്‍ 2013ല്‍ ടൈം മാസിക ഇദ്ദേഹത്തെക്കുറിച്ച് ലേഖനമെഴുതി. ബര്‍മയിലെ ബിന്‍ ലാദിനെന്നാണ് വിരാദു സ്വയം വിശേഷിപ്പിക്കുന്നത്. വിരാദുവിന് മുമ്പും റോഹിങ്ക്യകള്‍ക്കെതിരെ രാജ്യത്ത് പീഡനമുണ്ടായിട്ടുണ്ട്. തലമുറകളായി രാജ്യത്ത് ജീവിച്ചുപോരുന്നവരായിട്ടും 1982 മുതല്‍ പൗരത്വവും നിഷേധിക്കപ്പെടുന്നു. പക്ഷേ, 2012ല്‍ റഖൈനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പ്രശ്നം വഷളാകുന്നത്. ഒരു വര്‍ഷമാകുമ്പോഴേക്ക് റഖൈനില്‍ തുടങ്ങിയ കലാപം രാജ്യം മുഴുക്കെ വ്യാപിച്ചു.

2003ല്‍ വിരാദുവിനെ ബര്‍മയിലെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പൊതുമാപ്പിന്‍െറ ഭാഗമായി 2012ല്‍ മോചിതനായതോടെയാണ് പ്രഭാഷണങ്ങളുമായി ഊരുചുറ്റല്‍ തുടങ്ങുന്നത്. ‘സോങ് ടു വിപ് അപ് റിലീജ്യസ് ബ്ളഡ്’ എന്ന പേരില്‍ തയാറാക്കിയ ഗാനവും വിരാദുവിന്‍െറ പേരിലുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകളുമാണ് പലപ്പോഴും കലാപങ്ങള്‍ വ്യാപിപ്പിച്ചതെന്നാണ് സത്യം.
നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചെയ്തതിന് സമാനമാണ് വിരാദുവും തന്‍െറ സംഘടനയുമെന്ന് ബര്‍മയിലെ അറിയപ്പെട്ട സന്നദ്ധ പ്രവര്‍ത്തകനായ മുവാങ് സര്‍നി പറയുന്നു. പുറത്ത് വിരാദുവിനെതിരെ  പ്രതിഷേധം ശക്തമാണെങ്കിലും മറ്റു വിഷയങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടുക്കടലില്‍ ഇപ്പോഴും ആയിരങ്ങള്‍; റോഹിങ്ക്യന്‍ പുനരധിവാസം ഇഴയുന്നു
മനില: മ്യാന്മറില്‍ പീഡനം സഹിക്കവയ്യാതെ നാടുവിട്ട ആയിരക്കണക്കിന് റോഹിങ്ക്യന്‍ വംശജര്‍ ഇപ്പോഴും നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അന്തമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി 3,000ത്തോളംപേര്‍ കുടുങ്ങിക്കിടക്കുന്നതായി യു.എന്‍ അഭയാര്‍ഥി കമീഷനും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രാഥമിക കണക്കുകള്‍ പ്രകാരം മലേഷ്യന്‍ തീരത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട പഴകിയ ബോട്ടുകളില്‍ 2,621 പേര്‍ ഒഴുകിനടക്കുന്നുണ്ട്. കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ പ്രയാസമുള്ളതിനാല്‍ യഥാര്‍ഥ സംഖ്യ ഏറെ കൂടുതലായിരിക്കുമെന്നും യു.എന്‍ അഭയാര്‍ഥി കമീഷന്‍ പ്രതിനിധി ബെര്‍ണാഡ് കെര്‍ബ്ളാറ്റ് പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന ബോട്ടുകളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമുണ്ട്. ഇന്ധനവും കുടിവെള്ളവുമില്ലാത്ത ബോട്ടുകള്‍ അടിയന്തരമായി കരക്കത്തെിച്ചില്ളെങ്കില്‍ ആരുമറിയാതെ നടുക്കടലില്‍ മരിച്ചൊടുങ്ങുന്ന സാഹചര്യമായിരിക്കും ഫലം. ബോട്ടുകളിലെ മഹാഭൂരിപക്ഷവും മ്യാന്മര്‍ സര്‍ക്കാറിന്‍െറ പീഡനത്തില്‍നിന്ന് രക്ഷപ്പെട്ട് നാടുവിട്ട റോഹിങ്ക്യന്‍ മുസ്ലിംകളാണ്. പ്രതിസന്ധി ലോകശ്രദ്ധയില്‍പെട്ടശേഷം കഴിഞ്ഞ 27 ദിവസത്തിനിടെ 3,302 പേരെ മോചിപ്പിച്ചിട്ടുണ്ട്. 1,103 പേര്‍ മ്യാന്മറിലേക്കും ബംഗ്ളാദേശിലേക്കുമായി മടങ്ങിയിട്ടുമുണ്ട്. പുതുതായി കൂടുതല്‍ ബോട്ടുകള്‍ അഭയാര്‍ഥികളെയുമായി മലേഷ്യന്‍ തീരം ലക്ഷ്യമിട്ട് പ്രവഹിക്കുന്നില്ളെന്ന് യു.എന്‍ കമീഷന്‍ പ്രതിനിധി പറഞ്ഞു. കരക്കത്തെിയവരുടെയും നടുക്കടലിലുള്ളവരുടെയും പുനരധിവാസത്തിനും അവശ്യചെലവുകള്‍ക്കുമായി 165 കോടി രൂപ അടിയന്തര സഹായം ലഭിക്കണമെന്നും ബെര്‍ണാഡ് കെര്‍ബ്ളാറ്റ് ആവശ്യപ്പെട്ടു.

സ്വവര്‍ഗ വിവാഹം: അയര്‍ലന്‍ഡ് ജനവിധി മാനുഷികതയുടെ പരാജയമെന്ന് വത്തിക്കാന്‍

Posted: 27 May 2015 11:01 AM PDT

Image: 

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി അയര്‍ലന്‍ഡില്‍ ജനം വിധിയെഴുതിയത് മനുഷ്യസമൂഹത്തിന്‍െറ പരാജയമെന്ന് വത്തിക്കാന്‍. ഹിതപരിശോധനയില്‍ വന്‍ ഭൂരിപക്ഷത്തിന് സ്വവര്‍ഗ വിവാഹം അംഗീകരിക്കപ്പെട്ടത് ക്രിസ്ത്യന്‍ വിശ്വാസത്തിന്‍െറ മാത്രം പരാജയമായി കാണാനാവില്ളെന്നും തന്നെ അത് വല്ലാതെ ദു:ഖിപ്പിച്ചെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പീട്രോ പരോലിന്‍ പറഞ്ഞു. 62 ശതമാനം വോട്ടോടെയാണ് സ്വവര്‍ഗ വിവാഹം അംഗീകരിക്കപ്പെട്ടത്. ഇതോടെ ജനവിധിയിലൂടെ ഇത് നിയമമാകുന്ന ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറി. വിധിയെ തുടര്‍ന്ന് വിഷയം രാജ്യത്തും പരിഗണിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പറഞ്ഞിരുന്നു. യാഥാര്‍ഥ്യ പരിശോധന നടത്താന്‍ ചര്‍ച്ച് തയാറാകണമെന്ന് അയര്‍ലന്‍ഡിലെ ഡബ്ളിന്‍ ആര്‍ച്ച് ബിഷപ് ഡയര്‍മ്യൂഡ് മാര്‍ട്ടിയും പറഞ്ഞു. എന്നാല്‍, കുടുംബമാണ് എല്ലാറ്റിന്‍െറയും അടിസ്ഥാനമെന്നതിനാല്‍ അതു സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനാവശ്യമായതെന്തും ചെയ്യണമെന്നുമായിരുന്നു വത്തിക്കാന്‍ പ്രതിനിധിയുടെ പ്രതികരണം.

അന്‍റാര്‍ട്ടിക്കയിലേക്ക് മഞ്ഞ് കയറ്റിയയക്കുന്നു

Posted: 27 May 2015 10:56 AM PDT

Image: 

പാരിസ്: മഞ്ഞ് പുതച്ചുകിടക്കുന്ന അന്‍റാര്‍ട്ടിക്കയിലേക്ക് അത് കയറ്റിയയക്കുന്നുവെന്ന് കേള്‍ക്കുമ്പോഴേ ചിരി വരേണ്ടതാണ്. ഹിമ സംരക്ഷണത്തിനാവുമ്പോള്‍ വിശേഷിച്ചും. എന്നാല്‍, ആല്‍പ്സ് പര്‍വതനിരകളില്‍നിന്ന് പ്രത്യേകമായി ശേഖരിച്ച് മഞ്ഞിന്‍െറ പറുദീസയിലേക്ക് കയറ്റിയയക്കാന്‍ ശരിക്കും ഒരുങ്ങിയിരിക്കുന്നത് ഫ്രഞ്ച് ദേശീയ ശാസ്ത്ര ഗവേഷണ സംഘമാണ്.
ലോകത്തുടനീളം പര്‍വതനിരകള്‍ക്കു മുകളിലെ മഞ്ഞുപാളികള്‍ എളുപ്പം ഉരുകിത്തീരുന്നുവെന്ന ആശങ്കയാണ് പുതിയ നീക്കത്തിനു കാരണം. ഓരോ പര്‍വതത്തിലും സവിശേഷമായ സ്വഭാവങ്ങളോടെയാവും മഞ്ഞുകൂനകളുണ്ടാവുക. ഇത് ഏറെ വൈകാതെ ഇല്ലാതാകാനുള്ള സാധ്യത കണക്കിലെടുത്ത് അത്രയെളുപ്പം ഉരുകിത്തീരില്ളെന്നുറപ്പുള്ള അന്‍റാര്‍ട്ടിക്കയിലത്തെിക്കുകയാണ് ലക്ഷ്യം.
ആല്‍പ്സില്‍ രണ്ടു പതിറ്റാണ്ടുമുമ്പ് അന്തരീക്ഷ മര്‍ദം ശാസ്ത്രസംഘം അളന്നിരുന്നു. 2005ല്‍ വീണ്ടും അളവെടുക്കുമ്പോള്‍ ഊഷ്മാവ് 1.5 ഡിഗ്രിയുയര്‍ന്നതായി കണ്ടത്തെി. വരുംകാലത്ത് ഇതിനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞുരുക്കം സാധാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
ഇതിന്‍െറ ഭാഗമായാണ് ആല്‍പ്സിലെ മോണ്ട് ബ്ളാങ്കില്‍നിന്ന് മഞ്ഞുശേഖരിച്ചത്. ഇവ അടുത്തവര്‍ഷത്തോടെ അന്‍റാര്‍ട്ടിക്കയിലത്തെിക്കും. അവിടെ ഫ്രാന്‍സും ഇറ്റലിയും സംയുക്തമായി നടത്തുന്ന കോണ്‍കോര്‍ഡിയ ഗവേഷണ കേന്ദ്രത്തിലായിരിക്കും സൂക്ഷിക്കുക. ഭൂതലത്തില്‍നിന്ന് ഏറെ താഴെ -50 ഡിഗ്രി തണുപ്പിലാകും ഇവ സംരക്ഷിക്കുക.

പേമാരി, വെള്ളപ്പൊക്കം: 17 മരണം

Posted: 27 May 2015 10:51 AM PDT

Image: 

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസ്, ഓക്ലഹോമ നഗരങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. 12ഓളം ആളുകളെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആളുകള്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹ്യൂസ്റ്റണും വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ട്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വെള്ളം നിറഞ്ഞ റോഡുകളില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. 2500ഓളം വാഹനങ്ങളാണ് പലയിടത്തുമായി ചിതറിക്കിടക്കുന്നത്. മഴ തുടരുന്നതിനൊപ്പം വൈദ്യുതി ബന്ധം തകരാറിലായതും റോഡുകളില്‍ വെള്ളം നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

മനാബി: മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍

Posted: 27 May 2015 10:45 AM PDT

Image: 
Subtitle: 
മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കൃഷ്ണ വനിതാ കോളജ് പ്രിന്‍സിപ്പലായി മനാബി ബന്ദോപാധ്യായ അടുത്ത മാസം ചുമതലയേല്‍ക്കുന്നതോടെ മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍ എന്ന അപൂര്‍വ ബഹുമതിക്കുകൂടിയാണ് ഇവര്‍ അര്‍ഹയാവുന്നത്.  2003ലാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. താന്‍ വളരെ സന്തോഷത്തിലാണെന്നും ഈ നേട്ടം രാജ്യത്തെ മൂന്നാംലിംഗ സമൂഹത്തിന് അഭിമാനമാകുമെന്നാണ്  പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ജോലിസ്ഥലത്ത്  നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മുമ്പ് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നതായി മനാബി പറഞ്ഞു. ബംഗാളിലെ നൈഹാതിയില്‍ ജനിച്ച ഇവരുടെ പേര് ശസ്ത്രക്രിയക്കുമുമ്പ് സോമനാഥ് എന്നായിരുന്നു.
 

കടലോളം സ്നേഹം നുകര്‍ന്ന് രാഹുല്‍; പരാതിപ്രളയമായി കടലിന്‍െറ മക്കള്‍

Posted: 27 May 2015 10:23 AM PDT

Image: 

ചാവക്കാട്: കടലോളം വിശാലമായ സ്നേഹത്തില്‍ അലിഞ്ഞും സ്നേഹത്തിന്‍െറ രുചിക്കൂട്ട് നുകര്‍ന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചാവക്കാട് കടപ്പുറത്തിന്‍െറ മനം കവര്‍ന്നു. രക്ഷിതാക്കളുടെ വാത്സല്യം നുകര്‍ന്നും കുട്ടികളെ തലോടിയും കടലെടുത്ത മോഹങ്ങള്‍ക്ക് ജീവന്‍വെപ്പിച്ച രാഹുല്‍ഗാന്ധി ബ്ളാങ്ങാട് കോളനിയിലെ 51 വീടുകളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിച്ചു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാവിലെ 10.15ഓടെ എത്തിയ രാഹുലിനെ ചാവക്കാട് നഗരസഭാംഗം കാര്‍ത്യായനി ടീച്ചര്‍ ഷാള്‍ അണിയിച്ചപ്പോള്‍ കോളനിക്കാര്‍ വട്ടംകൂടി സ്വീകരിച്ചു. തുടര്‍ന്ന് പാത്തുമാവു വല്ല്യുമയെ ആലിംഗനം ചെയ്ത് രാഹുല്‍ കോളനിയുടെ വാത്സല്യം മുഴുവന്‍ അനുഭവിച്ചു. ഹസന്‍പുരക്കല്‍ കോയമോന്‍െറ ഭാര്യ പാത്തുമാവു ചെറുമകനെയെന്നപോലെ രാഹുലിനെയും ആലിംഗനം ചെയ്തു.  ശേഷം ഏഴ് കുടിലുകള്‍ സന്ദര്‍ശിച്ചു. അതിലൊന്ന് കോളനിക്ക് പുറത്തായിരുന്നു. രോഗിയായ കുന്നത്ത് മൊയ്തുണ്ണിയുടെ ഭാര്യ നബീസക്ക് രാഹുലിനെ കാണണമെന്ന ആഗ്രഹവുമായി മകന്‍ സലാം എത്തിയപ്പോള്‍ രാഹുല്‍ ആ വീട്ടിലത്തെി ഉമ്മയെ കണ്ടു.
 രോഗവിവരങ്ങള്‍ ആരാഞ്ഞു. മറ്റ് വീട്ടുകാരും അദ്ദേഹത്തെ സ്നേഹവായ്പ്പോടെ സ്വീകരിച്ചു. മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച ശേഷം കോളനിയിലെ അങ്കണവാടിയിലുള്ള 18 കുട്ടികളെ കണ്ടു. അങ്കണവാടി അധ്യാപിക ഷീലയും കുട്ടികളും ചേര്‍ന്നാണ് സ്വീകരിച്ചത്. അങ്കണവാടിക്കടുത്ത് മറ്റുള്ളവരുമായി ഒരു കൂടിക്കാഴ്ച. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. രണ്ട് കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന വീടിനെക്കുറിച്ചും പൊട്ടിപ്പൊളിഞ്ഞ വീടുകളുടെ ദുരവസ്ഥയും നേരിട്ടു കണ്ടു. ശൗചാലയങ്ങളുടെ കുറവ് ശ്രദ്ധയില്‍പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരെ ഒരു നോട്ടത്തിലൂടെ രാഹുല്‍ വിഷയത്തിന്‍െറ ഗൗരവം ബോധിപ്പിച്ചു. അതോടെ പ്രശ്നങ്ങളുടെ സൂനാമി തിരമാലകള്‍ ഉയര്‍ത്തി കോളനിക്കാര്‍ കടന്നുവന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ നയങ്ങള്‍ കാരണം കടല്‍ അന്യമാവുന്ന തങ്ങളുടെ സങ്കടം അവര്‍ രാഹുലിന് മുന്നില്‍ കഴിയാവുന്ന രീതിയില്‍ വിവരിച്ചു. 12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധന നിരോധം അടുപ്പില്‍ പുക ഉയരാത്ത സാഹചര്യം ഒരുക്കുമെന്ന് അവര്‍ പറഞ്ഞു. ട്രോളിങ് നിരോധം 45 ദിവസത്തില്‍ നിന്നും 61 ദിവസമാക്കുന്നത് ചാകര ദിവസങ്ങളില്‍ പോലും കടലില്‍ പോവാനാവാത്ത അവസ്ഥയുണ്ടാക്കുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഴീക്കല്‍ ജലാലുദ്ദീന്‍ രാഹുലിന്‍െറ ശ്രദ്ധയില്‍പെടുത്തി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും അതിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരികെ വരുമെന്ന ഉറപ്പുനല്‍കി മുഴുവന്‍ പേരുടെയും ഹൃദയം കവര്‍ന്നാണ് രാഹുല്‍ 11.30ഓടെ സമ്മേളന സ്ഥലത്തേക്ക് തിരിച്ചത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP