ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു Madhyamam News Feeds | ![]() |
- ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു
- അഞ്ചുതെങ്ങ് -ചിറയിന്‍കീഴ് തീരത്ത് കടല്‍ക്ഷോഭം: അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു; നൂറോളം വീടുകള്‍ ഭീഷണിയില്‍
- സര്‍ക്കാറിന് സ്വജന പ്രേമം –അബ്ദുല്‍ ഖാദര്‍ എം.എല്‍.എ
- പാലക്കാട് നഗരത്തില്‍ 200 കോടിയുടെ പി.പി.പി പദ്ധതിക്ക് പാര്‍ട്ണര്‍ കേരള മിഷന്‍ നടപടി തുടങ്ങി
- ഇനി ഒബാമക്കും ട്വിറ്റര്‍
- എന്‍െറ മകള്‍ നര്‍ത്തകിയായിക്കോട്ടെ.. പക്ഷെ ഡോക്ടറാവേണ്ട..
- കുണ്ടുംകുഴിയും നിറഞ്ഞു: കാഞ്ഞിരപ്പള്ളി സ്വകാര്യ സ്റ്റാന്‍ഡ് ബഹിഷ്കരിക്കുമെന്ന് ബസുടമകള്‍
- കെജ് രിവാള്‍ നക്സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
- ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ല^ കെജ്രിവാള്‍
- കനത്ത മഴ: അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു
- ശബരി റെയില്‍: സന്ദേശയാത്രക്ക് ആവേശ വരവേല്‍പ്
- വേനല്‍മഴ: മിന്നലില്‍ ജില്ലയില്‍ പരക്കെ നാശം
- 42 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍
- കടലാക്രമണ ഭീഷണി: തീരദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
- എന്‍ജിനീയറെ കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മര്‍ദിച്ചെന്ന്
- സാമ്പത്തിക ക്രമക്കേട്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വായനശാല അംഗത്വത്തില്‍നിന്ന് പുറത്താക്കി
- മഅ്ദനി എത്തി; വാത്സല്യം കണ്ണീര്‍മഴയായി
- ക്യാമ്പ് ഡേവിഡ് കരാറിന് മന്ത്രിസഭയുടെ പിന്തുണ
- നഴ്സിങ് റിക്രൂട്ട്മെന്‍റ്: ലക്ഷങ്ങള്‍ വാങ്ങി കുവൈത്തിലത്തെിച്ചവരെ ഏജന്‍സികള്‍ വീണ്ടും കബളിപ്പിക്കുന്നു
- പ്രവാസികളുടെ മെഡിക്കല്‍ നടപടികള്‍ ഓണ്‍ലൈനാക്കുന്നു
- ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ?
- ഈജിപ്ത് കോടതിയേക്കാള്‍ ഭീകരം, ഈ മൗനം
- ശശീന്ദ്രന്‍െറ മരണം: അഴിമതിയില്‍ മുന്‍മന്ത്രിക്കും പങ്കെന്ന രഹസ്യമൊഴി പുറത്ത്
- മുംബൈ Vs ചെന്നൈ; ആദ്യ ക്വാളിഫയര്‍ ഇന്ന്
- കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ഇന്ത്യ^ദക്ഷിണ കൊറിയ ധാരണ
ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു Posted: 19 May 2015 12:42 AM PDT Image: ![]() ആഗ്ര: ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചതിന് യുവതി സമാജ് വാദി പാര്‍ട്ടി നേതാവ് അഭിനവ് ശര്‍മയുടെ കാറിന്‍െറ ചില്ല് തകര്‍ത്തു. ഗണ്‍മാന്‍ നേതാവിനൊപ്പം പോകുമ്പോള്‍ കാറിന് മുകളിലേക്ക് എടുത്ത് ചാടിക്കയറിയ യുവതി ബോണറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്‍റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. കൂടാതെ കാറിന്‍െറ ബോണറ്റില്‍ കയറി നിന്ന യുവതി ഗണ്‍മാന്‍ തന്നോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഈ സമയം നേതാവ് കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. എന്നാല്‍, ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ യുവതിയുമായി തര്‍ക്കം കൂടുകയും ഗണ്‍മാന്‍റെ ചിത്രം പകര്‍ത്തിയ ഫോണ്‍ പിടിച്ചടെുത്ത് നിലത്തെറിയുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു വാഹനം നിര്‍ത്തിയ നേതാവിന്‍്റെ ഗണ്‍മാന്‍ യുവതിക്ക് നേരെ കണ്ണിറുക്കിക്കാണിച്ചത്. ഇത് യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്നു ബഹളത്തിനുശേഷം മൊബൈല്‍ ഫോണിന്‍്റെ വിലയായ 6,500 രൂപ നല്‍കി നേതാവും സംഘവും തടിയൂരുകയായിരുന്നു. കാഴ്ചക്കാരനായി നിന്ന നൂറുകണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും വിഡിയോ വൈറലാകുകയുമായിരുന്നു. |
Posted: 18 May 2015 11:55 PM PDT ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് -ചിറയിന്‍കീഴ് തീരത്ത് കടല്‍ക്ഷോഭം, അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. ചിറയിന്‍കീഴ് പഞ്ചായത്തിലെ താഴംപള്ളി മുതല്‍ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കോട്ട വരെയുള്ള ഭാഗത്ത് ഞായറാഴ്ചയോടെ കടല്‍ക്ഷോഭം ശക്തി പ്രാപിച്ചു. ഞായറാഴ്ച രാത്രിയോടെ അപ്രതീക്ഷിതമായി തിരമാലകള്‍ വീടുകളിലേക്ക് കയറിയതോടെ ഉറങ്ങിക്കിടന്ന കുട്ടികളെയുമെടുത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ പുറത്തേക്കോടി. പൂത്തുറ, ശിങ്കാരത്തോപ്പ്, മുതലപ്പൊഴി, മുഞ്ഞമൂട്, അഞ്ചുതെങ്ങ് കോട്ട ഭാഗങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. ശിങ്കാരത്തോപ്പ് പുതുവല്‍ പുരയിടത്തില്‍ റീത്ത ഗില്‍ബര്‍ട്ട്, ജോണ്‍സണ്‍, ദാസന്‍, ക്ളമന്‍റ്, ലൂര്‍ദ് എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളിലെ കക്കൂസുകള്‍ തകര്‍ന്നു. അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ശിങ്കാരത്തോപ്പ്-പൂത്തുറ-മുഞ്ഞമൂട് ഭാഗത്ത് കടല്‍ ഭിത്തി ഏറക്കുറെ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കടല്‍തീരത്ത് നിന്ന തെങ്ങുകള്‍ വ്യാപകമായി കടപുഴകി കടലില്‍ പതിച്ചു. ഇതര വൃക്ഷങ്ങളും നശിച്ചു. മുന്‍കൂട്ടി മനസ്സിലാക്കി ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും വള്ളങ്ങളും വലയും മത്സ്യബന്ധനോപാധികളും കടല്‍തീരത്ത് നിന്ന് മാറ്റിയിരുന്നു. കടല്‍ക്കരയിലുണ്ടായിരുന്ന വള്ളങ്ങള്‍ക്കും അനുബന്ധ മത്സ്യബന്ധനോപാധികള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുമുണ്ട്. കടല്‍ഭിത്തിയുടെ അടിഭാഗത്തെ മണ്ണ് ശക്തമായ തിരയില്‍ ഒലിച്ചുപോയതാണ് കടല്‍ഭിത്തികള്‍ തകരാന്‍ കാരണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അഞ്ചുദിവസമായി തീരത്ത് മത്സ്യബന്ധനം നിലച്ച അവസ്ഥയിലാണ്. വി.ശശി എം.എല്‍.എയും ഇതര ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. |
സര്‍ക്കാറിന് സ്വജന പ്രേമം –അബ്ദുല്‍ ഖാദര്‍ എം.എല്‍.എ Posted: 18 May 2015 10:53 PM PDT ഗുരുവായൂര്‍: തങ്ങളുടേതല്ലാത്ത ജനപ്രതിനിധികളുടെ മണ്ഡലങ്ങളെ യു.ഡി.എഫ് സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും സര്‍ക്കാറിന് സ്വജന പ്രേമമാണെന്നും കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. |
പാലക്കാട് നഗരത്തില്‍ 200 കോടിയുടെ പി.പി.പി പദ്ധതിക്ക് പാര്‍ട്ണര്‍ കേരള മിഷന്‍ നടപടി തുടങ്ങി Posted: 18 May 2015 10:43 PM PDT പാലക്കാട്: നഗരത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി) സ്ഥാപിക്കുന്ന 200 കോടി രൂപയുടെ മൂന്ന് പദ്ധതികളുടെ ടെന്‍ഡര്‍ നടപടിക്ക് മുന്നോടിയായി സ്വകാര്യസംരംഭകരില്‍നിന്ന് ക്വാളിഫിക്കേഷന്‍ റിക്വസ്റ്റ് ക്ഷണിച്ചു. ആധുനിക അറവുശാല, കല്‍മണ്ഡപം പബ്ളിക്ക് മാര്‍ക്കറ്റ് കം ഷോപ്പിങ്മാള്‍, കല്‍മണ്ഡപം ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവക്കാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ പാര്‍ട്ണര്‍ കേരള മിഷന്‍ ക്വാളിഫിക്കേഷന്‍ റിക്വസ്റ്റ് ക്ഷണിച്ചത്. മേയ് 30നകം അപേക്ഷ സമര്‍പ്പിക്കണം. |
Posted: 18 May 2015 10:32 PM PDT Image: ![]() വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ലോക നേതാക്കളില്‍ ഒന്നാമനായ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ‘പേഴ്സണല്‍’ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. ഇതു വരെ ബറാക് ഒബാമയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വൈറ്റ് ഹൗസില്‍നിന്നാണ്. ‘‘ഹലോ ട്വിറ്റര്‍, ഇത് ബറാക്. ആറു വര്‍ഷത്തിനു ശേഷം ഞാന്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്’’ എന്നാണ് ഒബാമയുടെ ആദ്യ ട്വീറ്റ്. പിതാവ്, ഭര്‍ത്താവ്, അമേരിക്കയുടെ 44ാമത് പ്രസിഡന്‍റ് എന്നാണ് ഒബാമ തന്‍റെ അക്കൗണ്ടിലെ ബയോഗ്രഫിയില്‍ കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒബാമ തന്നെയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ വൈറ്റ് ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. |
എന്‍െറ മകള്‍ നര്‍ത്തകിയായിക്കോട്ടെ.. പക്ഷെ ഡോക്ടറാവേണ്ട.. Posted: 18 May 2015 10:12 PM PDT Image: ![]() തിരുവനന്തപുരം: കേരളത്തിലെ മാതാപിതാക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയാണ് ഒരച്ഛന്‍െറ ബ്ളോഗ്. "എന്‍െറ മകള്‍ക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. പക്ഷെ ഇന്ത്യയിയില്‍ അവളെ ഒരു ഡോക്ടറാകാന്‍ മാത്രം ഞാന്‍ അനുവദിക്കുകയില്ല." 'എന്തുകൊണ്ട് മകളെ ഇന്ത്യയില്‍ ഡോക്ടറാകാന്‍ ഞാന്‍ അനുവദിക്കില്ല' എന്ന ബ്ളോഗില്‍ ഇക്കാര്യം സാധൂകരിക്കാനായി അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ ഇതെല്ലാമാണ്. ഡോക്ടറെന്ന വ്യക്തി മാത്രമല്ല തന്‍െറ പ്രഫഷനുവേണ്ടി ത്യാഗം സഹിക്കേണ്ടത്. അവരുടെ ഭാര്യ/ ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍, എല്ലാവരും ത്യാഗം സഹിക്കേണ്ടി വരുന്നു. സാധാരണ ജോലിസമയത്തിന്‍െറ ഇരട്ടി ചിലവഴിച്ചാലും ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ഡോക്ടര്‍മാര്‍ ഇപ്പോള്‍ ജീവിക്കുന്നത്, രോഗികളുടെ സഹായി എപ്പോള്‍ തന്നെ കൊല്ലുമെന്നോര്‍ത്ത് പേടിച്ചാണ്. ആരെങ്കിലും സ്വന്തം പ്രഫഷനുവേണ്ടി മരിക്കാന്‍ തയ്യാറാകുമോ? ഇന്ത്യയിലെ 75 ശതമാനം ഡോക്ടര്‍മാരും രോഗികളില്‍ നിന്നും പല തരത്തിലുള്ള പീഡനം അനുഭവിക്കുന്നവരാണ് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ കണ്ടത്തെല്‍. മകള്‍ക്കായി എഴുതുന്ന പോസ്റ്റ് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു. "നിനക്ക് നിന്‍െറ മതവിശ്വാസം നിലനിറുത്താനോ ഉപേക്ഷിക്കാനോ അവകാശമുണ്ട്. ജാതിക്കും മതത്തിനും ലിംഗത്തിനു പോലും ഉപരിയായി ഏതൊരാളെ പ്രണയിക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകുകയോ ആമസോണിലൂടെ സാഹസികയാത്ര നടത്തുകയോ ലാസ് വേഗാസില്‍ പോള്‍ ഡാന്‍സറാവുകയോ ചെയ്യാം. പക്ഷെ നിന്നെ ഇന്ത്യയില്‍ ഒരു ഡോക്ടറാകാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഇരുപതു വര്‍ഷക്കാലം ഞാന്‍ മകളെ വളര്‍ത്തിവലുതാക്കിയത് തെറ്റിനെയും ശരിയെയും കുറിച്ച് ബോധ്യമില്ലാതെ മരിക്കാന്‍ വേണ്ടിയല്ല."
|
കുണ്ടുംകുഴിയും നിറഞ്ഞു: കാഞ്ഞിരപ്പള്ളി സ്വകാര്യ സ്റ്റാന്‍ഡ് ബഹിഷ്കരിക്കുമെന്ന് ബസുടമകള്‍ Posted: 18 May 2015 09:59 PM PDT കാഞ്ഞിരപ്പള്ളി: കുണ്ടും കുഴിയും നിറഞ്ഞതോടെ കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്‍ഡ് ബഹിഷ്കരിക്കാന്‍ ബസുടമകള്‍ തയാറെടുക്കുന്നു. |
കെജ് രിവാള്‍ നക്സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി Posted: 18 May 2015 09:57 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നക്സലൈറ്റെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെജ് രിവാള്‍ സൃഷ്ടിച്ചതാണെന്നും സ്വാമി ആരോപിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കെജ് രിവാളിന് താല്‍പര്യമില്ല. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ വാഗ്ദാന ഇതിന് ഉദാഹരണമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കെജ് രിവാള്‍ ശ്രമിക്കുന്നതെന്നും സ്വാമി ആരോപിച്ചു. താല്‍ക്കാലിക ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാറും ലഫ്.ഗവര്‍ണറും തമ്മിലുയര്‍ന്ന തര്‍ക്കം കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ പദവിയിലേക്ക് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥ ശകുന്തള ഗാംലിനെതിരെ ഗുരുതര ആരോപണങ്ങള്‍ കെജ്രിവാള്‍ പൊതുവേദിയില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാറിനെ പറ്റിച്ച് സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് പതിനൊന്നായിരം കോടി രൂപയുടെ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് ശകുന്തളക്കെതിരെ കെജ്രിവാള്‍ ഉയര്‍ത്തിയ ആക്ഷേപം. |
ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ല^ കെജ്രിവാള്‍ Posted: 18 May 2015 09:53 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് മുറുകുന്നു. ലഫ്.ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ളെന്ന് അരവിന്ദ് കെജ് രിവാള്‍ നിയമസഭാംഗങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകള്‍ക്കും കൈമാറിയിട്ടുണ്ട്. ലഫ്.ഗവര്‍ണറോ അദ്ദേഹത്തിന്‍്റെ ഓഫീസോ വകുപ്പ് സെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്കു നല്‍കുന്ന വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ ഉത്തരവുകളും നിര്‍ദേശങ്ങളിലും മുഖ്യമന്ത്രിയായിരിക്കും തീരുമാനമെടുക്കുക എന്നതാണ് കെജ് രിവാളിന്‍റെ ഓഫീസ് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. |
കനത്ത മഴ: അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു Posted: 18 May 2015 09:45 PM PDT പത്തനംതിട്ട: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ നദികളിലും കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നു. |
ശബരി റെയില്‍: സന്ദേശയാത്രക്ക് ആവേശ വരവേല്‍പ് Posted: 18 May 2015 09:40 PM PDT തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജ് എം.പി നയിക്കുന്ന ശബരി റെയില്‍ സമര സന്ദേശയാത്രക്ക് തൊടുപുഴ മേഖലയില്‍ ആവേശകരമായ വരവേല്‍പ്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴയിലത്തെിയ ജാഥക്ക് നഗരവാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. ടൗണ്‍ പള്ളിക്ക് മുന്നില്‍ ഇന്‍ഫാം മേഖല പ്രസിഡന്‍റ് ഫാ. ജോസ് മോനിപ്പിള്ളിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. |
വേനല്‍മഴ: മിന്നലില്‍ ജില്ലയില്‍ പരക്കെ നാശം Posted: 18 May 2015 09:32 PM PDT കാസര്‍കോട്: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ ജില്ലയില്‍ പരക്കെ നാശം. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ബദിയടുക്കയില്‍ വീട്ടമ്മയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. ബദിയടുക്ക മാവിനക്കട്ട നാലാംമൈലിലെ ഗിരിജയുടെ (46) കേള്‍വി ശക്തിയാണ് നഷ്ടപ്പെട്ടത്. സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരിജയുടെ വീടിന്‍െറ ഭിത്തിക്ക് വിള്ളല്‍ വീണിട്ടുണ്ട്. ബിര്‍മിനടുക്ക അബ്ബാസിന്‍െറ വീട്ടിലും മിന്നല്‍ നാശം വിതച്ചു. മീറ്റര്‍ ബോര്‍ഡ് പൊട്ടിത്തെറിച്ചു. അടുക്കള ഭാഗത്തെ ബോര്‍ഡുകള്‍ തകര്‍ന്നു. ബീജന്തടുക്കയിലെ കപ്പണ ഹമീദിന്‍െറ കോണ്‍ക്രീറ്റ് വീടിന് വിള്ളലേറ്റു. ചുവരിന്‍െറ ഒരു ഭാഗം വിള്ളലും ജനല്‍ ഗ്ളാസ് തകരുകയും ചെയ്തു. വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെയാണ് സംഭവം അറിയുന്നത്. അതേ സമയം ബാപ്പാലിപൊനം, നീര്‍ച്ചാല്‍, കന്യപ്പാടി ഭാഗത്ത് പല വീടുകളിലും ഫ്രിഡ്ജ്, ടി.വി, എമര്‍ജന്‍സി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. അബ്ബാസിന്‍െറ ഭാര്യ റംലയെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്കക്ക് സമീപം കരിമ്പിലയില്‍ ഗോവിന്ദപ്രഭുവിന്‍െറ വീടിന്‍െറ കുളിമുറി തകര്‍ന്നു. മാര്‍പ്പനടുക്കയിലെ സുധാമ മണിയാണിയുടെ വീടിന്‍െറ മുന്‍ഭാഗത്തെ രണ്ട് ഫില്ലറുകള്‍ക്ക് വിള്ളല്‍ വീണു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. രാമചന്ദ്രന്‍െറ കുമ്പഡാജെയിലെ വീട്ടിലും മിന്നല്‍ നാശം വിതച്ചു. മുന്‍ഭാഗത്തെ സ്ളാബിന് വിള്ളല്‍ വീണു. പെര്‍ള അമക്കളയിലെ ഇന്ദിരയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ബിര്‍മിനടുക്കയിലെ പരേതയായ നഫീസയുടെ വീട്ടില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. നെല്ലിക്കട്ട ആസാദ്നഗര്‍ ചീരാളിയിലെ മുഹമ്മദിന്‍െറ വീട്ടില്‍ മിന്നല്‍ കനത്ത നാശം വിതച്ചു. ഇവിടെ ഫ്രിഡ്ജ്, ടി.വി, ഡി.വി.ഡി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിങ്ങും പൂര്‍ണമായും കത്തി നശിച്ചു. എടനീരിലെ അബ്ദുല്‍ഖാദറിന്‍െറയും എതിര്‍തോട്ടെ റസാഖിന്‍െറയും പറമ്പിലെ ചുറ്റുമതില്‍ തകര്‍ന്നു. ഇവിടെ വ്യാപക കൃഷിനാശവുമുണ്ടായി. |
42 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍ Posted: 18 May 2015 09:26 PM PDT മട്ടന്നൂര്‍: കുഴല്‍പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സങ്കൂരിലെ വിശാല്‍ നാഥ ശ്രാവന്ത്(26), ദീപക് ഗോവക ജാവിര്‍ (25) എന്നിവരാണ് 42ലക്ഷം രൂപയുമായി മട്ടന്നൂര്‍ പൊലീസിന്‍െറ പിടിയിലായത്. |
കടലാക്രമണ ഭീഷണി: തീരദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു Posted: 18 May 2015 09:20 PM PDT ചേര്‍ത്തല: കടലാക്രമണ ഭീഷണിയില്‍ തീരദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൂന്നുദിവസമായി കടലാക്രമണ ഭീഷണി രൂക്ഷമായ ചേര്‍ത്തല സൗത് പഞ്ചായത്തില്‍പ്പെട്ട തീരദേശ പ്രദേശങ്ങളായ ചേന്നവേലി-ആയിരംതൈ പ്രദേശങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ളെന്നാരോപിച്ചാണ് തിങ്കളാഴ്ച രാവിലെ മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. |
എന്‍ജിനീയറെ കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മര്‍ദിച്ചെന്ന് Posted: 18 May 2015 08:57 PM PDT കല്‍പറ്റ: കല്‍പറ്റ ബ്ളോക് പഞ്ചായത്തിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയറെ പ്രസിഡന്‍റ് പി.കെ. അനില്‍കുമാറും സംഘവും മര്‍ദിച്ചതായി ആരോപണം. എന്‍ജിനീയര്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി അബ്ദുല്‍ സലീം (36) കല്‍പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. |
സാമ്പത്തിക ക്രമക്കേട്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വായനശാല അംഗത്വത്തില്‍നിന്ന് പുറത്താക്കി Posted: 18 May 2015 08:50 PM PDT കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വായനശാല അംഗത്വത്തില്‍നിന്ന് പുറത്താക്കി. മേത്തോട്ടുതാഴം വിവേകദായിനി വായനശാലയുടെ മുന്‍ പ്രസിഡന്‍റും സി.പി.എം വളയനാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. ഭരതക്കുറുപ്പിനെയാണ് വിശേഷാല്‍ പൊതുയോഗം ചേര്‍ന്ന് പുറത്താക്കിയത്. |
മഅ്ദനി എത്തി; വാത്സല്യം കണ്ണീര്‍മഴയായി Posted: 18 May 2015 08:34 PM PDT Image: ![]() Subtitle: 2000ത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മഅ്ദനി എത്തിയത് ശാസ്താംകോട്ട: സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ വൃദ്ധമാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാത്രി 9.45 ഓടെ അബ്ദുന്നാസിര്‍ മഅ്ദനി കുടുംബവീടായ മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലിലത്തെി. നീണ്ട ഇടവേളക്കുശേഷം മാതാപിതാക്കളും സീമന്തപുത്രനും കണ്ടപ്പോള്‍ സ്നേഹവാത്സല്യങ്ങള്‍ കണ്ണീര്‍മഴയായി. പക്ഷാഘാതം ബാധിച്ചതിനത്തെുടര്‍ന്ന് മഅ്ദനിയുടെ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ 2010 ആഗസ്റ്റ് 14 മുതല്‍ ചക്രക്കസേരയിലാണ്. ശ്വാസകോശാര്‍ബുദം ബാധിച്ച മാതാവ് അസ്മാബീവി കിടക്കയിലും. തിരുവനന്തപുരം ആര്‍.സി.സിയിലെ ചികിത്സയിലാണ് അസ്മാബീവി. നേരത്തേ അറിയിച്ചതിലും നാലുമണിക്കൂര്‍ വൈകി 2000ത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മഅ്ദനി എത്തിയത്. പി.ഡി.പി പ്രവര്‍ത്തകരും അനുയായികളും ബന്ധുക്കളും ജാതിമത വ്യത്യാസമില്ലാതെ അഭ്യുദയകാംക്ഷികളും വരവും കാത്ത് മണിക്കൂറുകളോളം നിന്നു. ഇവര്‍ക്കിടയിലൂടെ മഅ്ദനിയുടെ വാഹനം ഏറെ പണിപ്പെട്ട് കാര്‍പോര്‍ച്ചിലത്തെിയപ്പോള്‍ തക്ബീര്‍ മുഴങ്ങി. പീപ്പ്ള്‍സ് മൈറ്റി ഗാര്‍ഡുകളുടെ സഹായത്തോടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ മഅ്ദനി നേരെ പോയത് മാതാവിന്‍െറ അടുത്തേക്കാണ്. രോഗം തളര്‍ത്തിയെങ്കിലും ആ മാതാവ് ഒരു ജന്മത്തിന്‍െറ മുഴുവന്‍ സ്നേഹ വാത്സല്യത്തോടെ മകനെ ആശ്ളേഷിച്ചു. ഉമ്മയുടെ നെറുകെയില്‍ മഅ്ദനി ചൊരിഞ്ഞ സ്നേഹമുത്തത്തിന് ചുടുകണ്ണീരിന്‍െറ അകമ്പടിയുണ്ടായിരുന്നു. ‘ഉമ്മാ, ഞാന്‍ മടങ്ങിയത്തെി’ എന്നുപറഞ്ഞ് മഅ്ദനി വീണ്ടും ആ സ്നേഹത്തണലിലേക്ക് ചാഞ്ഞു. സ്വീകരണ മുറിയിലിരുന്ന പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെ കണ്ടനേരം മൗനം വാചാലമായി. പുന:സമാഗമത്തിന്‍െറ സ്നേഹലാളനങ്ങള്‍ക്കുശേഷം മഅ്ദനി അരമണിക്കൂറോളം ബന്ധുക്കളെയും സുഹൃത്തുക്കളുടെയും കണ്ടു. തുടര്‍ന്ന് അത്താഴം. വീണ്ടും ഉമ്മയെയും വാപ്പയേയും കണ്ട് അഭിവാദ്യവചനങ്ങള്‍ പറഞ്ഞ് മുത്തം നല്‍കിയും ഏറ്റുവാങ്ങിയും യാത്ര ചൊല്ലി അന്‍വാര്‍ശ്ശേരി അനാഥമന്ദിരത്തിലെ വാസസ്ഥാനത്തേക്ക് രാത്രി വൈകി യാത്രയായി. ഇവിടെയാണ് മഅ്ദനി നാട്ടിലുള്ളപ്പോഴെല്ലാം തങ്ങുക. മൈനാഗപ്പള്ളിയിലെ യാത്രക്കിടെ ഓച്ചിറയില്‍ ഭാര്യമാതാവിനെയും കണ്ടിരുന്നു. ദേശീയപാതക്കരികിലെ മേമന മരുതവനം വീടിന് സമീപത്ത് എത്തിയ വാഹനത്തിനരികിലത്തെിയാണ് ഭാര്യ സൂഫിയയുടെ ഉമ്മ ഫാത്തിമാ ഇബ്രാഹീം മഅ്ദനിയെ കണ്ടത്. ഇവരും രോഗബാധിതയായി കഴിയുകയാണ്. ദേശീയപാതക്കിരുവശവും വന്‍ജനാവലിയാണ് മഅ്ദനിയെ കാണാന്‍ കാത്തുനിന്നത്. വൈകുന്നേരം 7.30ഓടെ കൊല്ലം ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ വന്‍ജനാവലി അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു. |
ക്യാമ്പ് ഡേവിഡ് കരാറിന് മന്ത്രിസഭയുടെ പിന്തുണ Posted: 18 May 2015 08:11 PM PDT Image: ![]() റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റും ജി.സി.സി നേതാക്കളും മേയ് 14ന് ക്യാമ്പ് ഡേവിഡില്‍ ചേര്‍ന്ന ഉച്ചകോടി നിലപാടിന് സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഉച്ചകോടി തീരുമാനത്തിലും ധാരണയിലും സംതൃപ്തി രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി സല്‍മാന്‍ രാജാവ് നടത്തിയ ടെലിഫോണ്‍ സംഭാഷണവും ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദബന്ധവും അവലോകനം ചെയ്തു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നേതൃത്വത്തില്‍ സൗദി സംഘത്തിന്‍െറ ഉച്ചേകോടിയിലെ സാന്നിധ്യത്തിലും തീരുമാനത്തിലും സംതൃപ്തി രേഖപ്പെടുത്തി. സല്‍മാന്‍ രാജാവിന്‍െറ പേരില്‍ സ്ഥായിയായ ജീവകാരുണ്യ ഫണ്ടിന് തറക്കല്ലിട്ടതിലും സഭ മതിപ്പ് രേഖപ്പെടുത്തിയതായി മാധ്യമ മന്ത്രി ആദില്‍ അത്തുറൈഫ് പറഞ്ഞു. യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ആരംഭിച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അടിസ്ഥാന വസ്തുക്കള്‍ യമനിലത്തെിക്കാനായിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ ആവര്‍ത്തിച്ച് ലംഘിച്ച ഹൂതി, അലി സാലിഹ് പക്ഷത്തിന്‍െറ നിലപാടിനെ സൗദി ശക്തമായി ഭാഷയില്‍ അപലപിച്ചു. ഭരണം അട്ടിമറിക്കാനും തീവ്രവാദത്തിന് സങ്കേതം ഒരുക്കാനും യമനിലെ ഛിദ്രശക്തികളെ അനുവദിക്കില്ളെന്നാണ് സൗദി തലസ്ഥാനത്ത് ഞായറാഴ്ച ആരംഭിച്ച ത്രിദിന സംവാദം പ്രഖ്യാപിച്ചതെന്നും മന്ത്രിസഭ ഓര്‍മിപ്പിച്ചു. ടൂറിസ മേഖലയില്‍ മലേഷ്യയുമായി സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനെ ഇതിനെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെടുത്തി. നിക്കരാഗ്വയുമായി രാഷ്ട്രീയ സഹകരണത്തിന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിനെ ചുമതലപ്പെടുത്തി. സൈബര്‍ കുറ്റവാളികളെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള തീരുമാനത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും തീരുമാനിച്ചു. ടെലികമ്യൂണിക്കേഷന്‍ മന്ത്രി സമര്‍പ്പിച്ച കരടിന് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ഈ വിഷയത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്. |
Posted: 18 May 2015 07:40 PM PDT Image: ![]() കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി കുവൈത്തിലത്തെിച്ച ഉദ്യോഗാര്‍ഥികളെ ഏജന്‍സികള്‍ വീണ്ടും കബളിപ്പിക്കുന്നതായി പരാതി. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനംചെയ്ത് 20 ലക്ഷം രൂപയിലേറെ വാങ്ങി കൊണ്ടുവന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താരതമ്യേന ശമ്പളവും മറ്റാനുകൂല്യങ്ങളും കുറഞ്ഞ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി നല്‍കാമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. വഴങ്ങാത്തവരെ സ്വദേശി ഉദ്യോഗസഥരെ മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. |
പ്രവാസികളുടെ മെഡിക്കല്‍ നടപടികള്‍ ഓണ്‍ലൈനാക്കുന്നു Posted: 18 May 2015 07:26 PM PDT Image: ![]() മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് വിസ ലഭിക്കാനുള്ള മെഡിക്കല്‍ നടപടികള്‍ ഓണ്‍ലൈനാക്കുന്നു. വിസ ആവശ്യത്തിനായി നാട്ടിലും ഒമാനിലും നടത്തുന്ന മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അറ്റസ്റ്റ് ചെയ്യാനായി കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. |
ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ? Posted: 18 May 2015 07:08 PM PDT Image: ![]() ഈയിടെ ദ ഹിന്ദു പത്രം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എത്രത്തോളം സമൂഹത്തിന്‍െറ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുന്ന പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ ആദ്യമായാകണം ഒരു പത്രം ഈ രീതിയില്‍ ഒരു പഠനം നടത്തുന്നത്. പഠനത്തിലെ കണ്ടത്തെലുകള്‍ ശ്രദ്ധേയമായിരുന്നു. മിക്ക പാര്‍ട്ടികളിലും വനിതകള്‍, ന്യൂനപക്ഷജനവിഭാഗങ്ങള്‍, ദലിത്-ആദിവാസിവിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം വളരെ മോശമായിരുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സമിതിയില്‍ 92 ശതമാനവും പുരുഷന്മാരാണ്. കോണ്‍ഗ്രസില്‍ 86 ശതമാനവും സി.പി.എമ്മില്‍ 94 ശതമാനവും സി.പി.ഐയില്‍ 94 ശതമാനവും എന്‍.സി.പിയില്‍ 97 ശതമാനവും പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നു. ബി.ജെ.പി നേതൃസമിതിയില്‍ നൂറു ശതമാനവും ഹിന്ദുക്കളാണെന്നതില്‍ അദ്ഭുതമില്ല. അതില്‍ 83 ശതമാനവും സവര്‍ണജാതിക്കാര്‍. 75 ശതമാനത്തിന് മുകളിലാണ് എല്ലാ പാര്‍ട്ടികളിലെയും നേതൃത്വങ്ങളിലെ ഹിന്ദുപ്രാതിനിധ്യം. ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ ദയനീയാവസ്ഥ പറയേണ്ടതില്ല. ഒരു ദലിത് പോലും ഇല്ലാത്ത പാര്‍ട്ടികളുടെ കൂട്ടത്തില്‍ വിപ്ളവപാര്‍ട്ടികളും പെടുന്നു. ‘ബഹുഭൂരിപക്ഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും തന്നെപ്പോലെ ആംഗലവത്കൃത മധ്യവര്‍ഗത്തില്‍’ നിന്നുള്ളവരായിരിക്കും എന്ന് പന്നീര്‍ശെല്‍വന്‍ നിരീക്ഷിക്കുന്നു. അവര്‍ കണ്ട, അവര്‍ വളര്‍ന്ന സമൂഹംതന്നെയാണ് മൊത്തത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന തെറ്റായ ധാരണയോടെയാണ് അവര്‍ മുന്നിലത്തെുന്ന എല്ലാ സാമൂഹികപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് അങ്ങേയറ്റം അപലപനീയമായ ഒരു സാമൂഹികദ്രോഹമാണ് എന്ന ധാരണയുണ്ടാകുന്നത്. അവര്‍ക്ക് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല, ന്യൂനപക്ഷങ്ങളുടെ ആശകളും അഭിലാഷങ്ങളും ധര്‍മസങ്കടങ്ങളും മനസ്സിലാകില്ല. ഒരു ന്യൂസ്റൂം ഒന്നിച്ചിരുന്ന് ഹൃദയപൂര്‍വം ആശയങ്ങള്‍ കൈമാറുമ്പോഴേ അതവര്‍ അറിയാനിടയുള്ളൂ. വനിതകളില്ലാത്ത, ദലിതുകളില്ലാത്ത, ന്യൂനപക്ഷ മതക്കാരില്ലാത്ത ഒരു ന്യൂസ്റൂമിന് ചുറ്റുമുള്ള സമൂഹത്തെ കാണാനേ കഴിയാതെ പോകും. ന്യൂസ്റൂമുകളില്‍ ഏതെല്ലാം സാമൂഹികവിഭാഗങ്ങളില്‍പെട്ട എത്ര പത്രപ്രവര്‍ത്തകരുണ്ട് എന്നതിനെക്കുറിച്ച് ഒരു അന്വേഷണവും ഇന്ത്യയിലിതുവരെ നടന്നില്ല എന്ന് നാം ഖേദപൂര്‍വം തിരിച്ചറിയുന്നു. ഇത് ചെയ്യേണ്ടത് മാധ്യമ ഉടമസ്ഥരല്ല, മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളാണ്. അവരും ചെയ്തിട്ടില്ല. അമേരിക്കന്‍ സമൂഹം ഇന്ത്യന്‍ സമൂഹത്തോളം വൈവിധ്യം നിറഞ്ഞതല്ല എങ്കില്‍പോലും സാമൂഹികസംഘര്‍ഷങ്ങളുടെ ചരിത്രം അവരെ പിന്തുടരുന്നുണ്ട്. കറുത്ത വിഭാഗക്കാരും സ്പാനിഷ് സംസാരിച്ചിരുന്ന ലാറ്റിനമേരിക്കന്‍ ജനവിഭാഗങ്ങളുടെ പിന്മുറക്കാരായ ഹിസ്പാനിക്സ് എന്ന് വിളിക്കപ്പെടുന്നരും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് എത്തിയ മുസ്ലിം വിശ്വാസികളുമെല്ലാം ചേര്‍ന്നതാണ് അവരുടെ സമൂഹം. അവിടെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സ് (ASNE) എന്ന സംഘടന 1977 മുതല്‍ ഈ പ്രശ്നം കൈകാര്യം ചെയ്തുവരുകയായിരുന്നു. വര്‍ഷംതോറും അവര്‍ ന്യൂസ്റൂമുകളിലെ വൈവിധ്യം എന്ന വിഷയം ചര്‍ച്ചചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലുംപെട്ട യുവതീയുവാക്കള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകണം എന്ന് അവര്‍ നിഷ്കര്‍ഷിക്കുകയും അത് സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 1997 മുതല്‍ അവര്‍ വര്‍ഷംതോറും ന്യൂസ്റൂം സെന്‍സസ് നടത്തി ന്യൂനപക്ഷവിഭാഗക്കാരുടെ, വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോ, ഇല്ളെങ്കില്‍ എന്തുകൊണ്ട് എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി സ്ഥിതി വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട്. 2014ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ന്യൂസ്റൂമിലെ ന്യൂനപക്ഷപ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നും 63 ശതമാനം സ്ഥാപനങ്ങളുടെ ഉന്നത എഡിറ്റോറിയല്‍ സമിതിയില്‍ വനിതകള്‍ ഉണ്ട് എന്നുമാണ്. ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ മൊത്തം പത്രപ്രവര്‍ത്തകരില്‍ 13.34 ശതമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ (www.asne.org) വിവരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുവര്‍ഷം അമേരിക്കയില്‍ 36,700 മുഴുവന്‍സമയ പത്രപ്രവര്‍ത്തകരുണ്ട്. എന്നാല്‍, ഇത് 2012നേക്കാള്‍ 1300 പേര്‍ കുറവാണ് എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമൊരു പഠനത്തിന് സമയമായില്ളേ എന്ന് ആലോചിക്കേണ്ടതുണ്ട്. |
ഈജിപ്ത് കോടതിയേക്കാള്‍ ഭീകരം, ഈ മൗനം Posted: 18 May 2015 06:57 PM PDT Image: ![]() പരിഹാസ്യം എന്ന വാക്കാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മുര്‍സിക്കും ലോകപ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്കും മറ്റു 104 പേര്‍ക്കും ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചതിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിക്കുക. ആദ്യമായി നടന്ന സ്വതന്ത്ര, ജനായത്ത തെരഞ്ഞെടുപ്പില്‍ ആധികാരിക ജയം നേടിയാണ് മുര്‍സി പ്രസിഡന്‍റായത്. അദ്ദേഹത്തെ നിയമവിരുദ്ധമായി പുറത്താക്കിക്കൊണ്ട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വയം അവരോധിച്ച പട്ടാള ജനറല്‍ അല്‍ സീസി പടിപടിയായി അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെയും അതിന്‍െറ നേതാക്കളെയും ഉന്മൂലനം ചെയ്യുന്നു. ജനകീയ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനും ഈജിപ്തിനെ സ്വേച്ഛാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനുമായി അല്‍ സീസി നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടതിലേറെ പിന്തുണയാണ് നീതിന്യായത്തെപ്പറ്റി ബോധമോ അറിവോ ഇല്ലാത്ത, വിനീതവിധേയരായ ജുഡീഷ്യറി നല്‍കിക്കൊണ്ടിരിക്കുന്നത്. ഹുസ്നി മുബാറക് എന്ന അഴിമതിക്കാരനെ ജനകീയ മുന്നേറ്റത്തിലൂടെ പുറത്താക്കിയ 2011ലെ വിപ്ളവത്തില്‍ പങ്കെടുത്തതും, തുറക്കപ്പെട്ട ജയിലില്‍നിന്ന് പുറത്തുകടന്നതുമാണ് ഇപ്പോള്‍ വധശിക്ഷ നല്‍കാന്‍ പ്രധാന കാരണം. മറുഭാഗത്ത് മുബാറക്കിന്‍െറ ശിക്ഷകള്‍ ഓരോന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അല്‍ സീസിയുടെ പട്ടാള അട്ടിമറിക്കു മുമ്പ് ഏതാനും മാസം ഭരണത്തിലുണ്ടായിരുന്ന ജനായത്ത സര്‍ക്കാറിനെയും അതിനെ പിന്തുണച്ചവരെയും കള്ളന്യായം പറഞ്ഞിട്ടായാലും എന്നന്നേക്കുമായി ഇല്ലാതാക്കുക എന്ന രാജ്യവിരുദ്ധ ശക്തികളുടെ അജണ്ടയാണ് ആഗോള സാമ്രാജ്യത്വ കേന്ദ്രങ്ങളുടെ ഒത്താശയോടെ ഈജിപ്തില്‍ അരങ്ങേറുന്നതെന്ന് വ്യക്തമാണ്. അല്‍ സീസി സര്‍ക്കാറിനു കീഴില്‍ നടക്കുന്നത് വധശിക്ഷകളല്ല, കൊലപാതകങ്ങളാണ്. ഭരണകൂടത്തിന്‍െറ രാഷ്ട്രീയായുധമാണ് അവിടത്തെ കോടതി. മുര്‍സിയുടെ കാര്യത്തിലുണ്ടായ നഗ്നമായ നിയമലംഘനവും അന്യായവും ആംനസ്റ്റി ഇന്‍റര്‍നാഷനലും മറ്റു മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന ഘട്ടത്തില്‍ അഭിഭാഷകനെ അനുവദിച്ചുകൊടുത്തില്ല; മാസങ്ങളോളം ആരുമായും സമ്പര്‍ക്കമില്ലാതെയും ജുഡീഷ്യറിയുടെ ഒരു മേല്‍നോട്ടവുമില്ലാതെയും ഒറ്റക്ക് പാര്‍പ്പിച്ചു; കുറ്റാരോപണം സംബന്ധിച്ചോ വിചാരണ സംബന്ധിച്ചോ മതിയായ രേഖകള്‍പോലും സൂക്ഷിക്കുന്നില്ല. 23 വര്‍ഷം കടുത്ത അഴിമതി നടത്തി നാടിനെ പിഴിഞ്ഞ മുബാറക്കിനെയും കൂട്ടാളികളെയും കുറ്റമുക്തരാക്കുമ്പോഴാണ്, ലോകത്തിലെ ഏറ്റവും കുറഞ്ഞ വേതനത്തോടെ പ്രസിഡന്‍റ് പദവി വഹിക്കുകയും സാമ്പത്തിക വളര്‍ച്ചക്ക് തുടക്കമിടുകയും ചെയ്ത മുര്‍സിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ജനകീയ വിമോചനത്തില്‍ പങ്കാളികളായവര്‍ക്ക് കഴുമരം ഒരുക്കുന്നവര്‍, മുര്‍സി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചത്തെിയ മൂവായിരത്തോളം പേരെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. മരിച്ചുപോയവരെയും കുട്ടികളെയും വരെ വധശിക്ഷപ്പട്ടികയില്‍ പെടുത്തിയ കോടതിയുടെ നേതൃത്വത്തിലുള്ളത് തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് മാര്‍ഗമൊരുക്കുകയും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തയാളത്രെ. |
ശശീന്ദ്രന്‍െറ മരണം: അഴിമതിയില്‍ മുന്‍മന്ത്രിക്കും പങ്കെന്ന രഹസ്യമൊഴി പുറത്ത് Posted: 18 May 2015 12:25 PM PDT Image: ![]() പാലക്കാട്: മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്‍െറയും രണ്ട് മക്കളുടെയും മരണത്തിന് വഴിവെച്ച് മലബാര്‍ സിമന്‍റ്സ് ഫാക്ടറിയില്‍ നടന്ന അഴിമതിയില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് പുറമെ മുന്‍മന്ത്രി എളമരം കരീം അടക്കമുള്ളവര്‍ക്കും പങ്കുണ്ടെന്ന രഹസ്യമൊഴികള്‍ പുറത്ത്. മരണത്തെതുടര്‍ന്ന്, നേരത്തേ പ്രതിയാക്കുകയും പിന്നീട് സി.ബി.ഐ മാപ്പുസാക്ഷികളാക്കുകയും ചെയ്ത മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, എക്സി. സെക്രട്ടറിയായിരുന്ന സൂര്യനാരായണന്‍ എന്നിവരില്‍നിന്ന് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം മുമ്പ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തായത്. ശശീന്ദ്രനെതിരെ ഉന്നതരുടെ നിര്‍ദേശപ്രകാരം നടന്ന പീഡനങ്ങളും അഴിമതിയും മൊഴിയില്‍ വിവരിക്കുന്നുണ്ട്. ശശീന്ദ്രന്‍െറ പിതാവ് വേലായുധന്‍ മാസ്റ്ററും സഹോദരന്‍ സനല്‍കുമാറും കോടതിയില്‍ നല്‍കിയ ഹരജിയുടെ ആവശ്യാര്‍ഥം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് മൊഴികള്‍ പുറത്തുവന്നത്. തമിഴ്നാട്ടിലെ ചെട്ടിനാട് സിമന്‍റ്സില്‍ ഉദ്യോഗസ്ഥനായിരുന്ന തന്നെ മലബാര്‍ സിമന്‍റ്സ് ഫാക്ടറി എം.ഡിയായി നിയമിക്കാന്‍ ഒത്താശ ചെയ്തതും അഴിമതി ചോദ്യം ചെയ്ത ശശീന്ദ്രനെ സ്ഥാപനത്തില്‍ നിന്ന് തുരത്തുന്നതില്‍ കലാശിച്ച പ്രവൃത്തികള്‍ ചെയ്യിച്ചതും വി.എം. രാധാകൃഷ്ണനാണെന്ന് സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴിയിലുണ്ട്. രാധാകൃഷ്ണന്‍െറ താല്‍പര്യം സംരക്ഷിക്കാനായിരുന്നു അന്നത്തെ വ്യവസായ മന്ത്രി എളമരം ‘രാധാകൃഷ്ണന്‍ പറയുന്നത് മാത്രം അനുസരിച്ചാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു’ കമ്പനി സെക്രട്ടറിയായ ശശീന്ദ്രന്‍െറ കാബിനില്‍ പേഴ്സനല്‍ സെക്രട്ടറിയായി സൂര്യനാരായണനെ നിയമിച്ചത് രാധാകൃഷ്ണന്‍െറ താല്‍പര്യം സംരക്ഷിക്കാനായിരുന്നു. നിസ്സഹായത മൂലമാണ് ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കുന്നത്. ജീവനുവരെ ഭീഷണി ഉണ്ടായെന്നും മൊഴിയില്‍ പറയുന്നു. ശശീന്ദ്രനെതിരായ നിരവധി മെമോകള്‍ രാധാകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് നല്‍കേണ്ടി വന്നു. ഇപ്പോള്‍ സ്ഥാപനത്തില്‍നിന്ന് പുറത്തായ സൂര്യനാരായണന്‍ ഇതേ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും സമാന ആരോപണങ്ങളാണുള്ളത്. ശശീന്ദ്രന്‍െറ മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച ഘട്ടത്തില്‍ സുന്ദരമൂര്‍ത്തി കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതിനല്‍കിയിരുന്നു. തുടര്‍ന്നാണ് മൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. 2013 ഏപ്രില്‍ എട്ടിന് സുന്ദരമൂര്‍ത്തിയും 2013 മേയ് 28ന് സൂര്യനാരായണനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.ജെ. ബിജുവിന് നല്‍കിയ മൊഴികളില്‍ ശശീന്ദ്രന്‍െറ മരണം ആത്മഹത്യയല്ളെന്ന നിഗമനത്തിലത്തൊന്‍ സഹായിക്കുന്ന ഒട്ടേറെ വിവരങ്ങളാണുള്ളത്. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടായിട്ടില്ളെന്നാണ് സൂചന. ശശീന്ദ്രന്‍െറ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മൊഴികളില്‍ പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ സെക്രട്ടറിമാര്‍, മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗം, ഫാക്ടറിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്താത്തത് ഗുരുതര വീഴ്ചയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ ജോയ് കൈതാരത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടുപേരെ മാപ്പുസാക്ഷികളാക്കിയത് വ്യവസായിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്നാണ് കണക്കാക്കുന്നത്. വി.എം. രാധാകൃഷ്ണന്‍ പ്രതിയായ അഴിമതികേസുകളില്‍ പ്രധാന സാക്ഷിയായ വി. ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24നാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. |
മുംബൈ Vs ചെന്നൈ; ആദ്യ ക്വാളിഫയര്‍ ഇന്ന് Posted: 18 May 2015 12:18 PM PDT Image: ![]() മുംബൈ: എട്ട് ടീമുകള്‍. 56 മത്സരങ്ങള്‍. കുത്തിയൊലിച്ചത് 17052 റണ്‍സ്. മൈതാനത്തിന് പുറത്തേക്ക് പറന്നിറങ്ങിയ 639 സിക്സറുകള്‍. അതിര്‍ത്തിവരകള്‍ കടന്നുപോയ 1525 ഫോറുകള്‍. പിഴുതുവീണത് 628 വിക്കറ്റുകള്‍. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പിറന്ന സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും. 41 ദിവസങ്ങളില്‍ രാവും പകലുമായി കാഴ്ചവെച്ച വിസ്മയങ്ങള്‍ അവസാനിക്കുമ്പോള്‍ എട്ടാമത് ഐ.പി.എല്ലിന്‍െറ കലാശപ്പോരില്‍ ശേഷിക്കുന്നത് നാല് ടീമുകള്‍. കിരീട ജേതാവ് ആരെന്നറിയാന്‍ നാല് മത്സരങ്ങളുടെ ദൂരം മാത്രം. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ നാല് ടീമുകള്‍ പ്ളേ ഓഫില്‍ മാറ്റുരക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റണ്ണേഴ്സ് അപ്പായ കിങ്സ് ഇലവന്‍ പഞ്ചാബും അവസാന നാലിലത്തൊതെ പുറത്തായതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും വലിയ പതനം പഞ്ചാബിന്‍േറതായിരുന്നു. പഞ്ചാബ് ഇക്കുറി പട്ടികയില്‍ ഏറ്റവും പിന്നിലായി. അതേസമയം, മാറിമറിഞ്ഞ സാധ്യതകള്‍ക്കൊടുവില്‍ കൊല്‍ക്കത്തയും പുറത്തായി. പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒന്നാമതായി പ്ളേ ഓഫില്‍ ഇടംപിടിച്ചത്. കുറഞ്ഞ സ്കോറുകളിലും എതിരാളികളെ പിടിച്ചുകെട്ടിയതിന്‍െറ ക്രെഡിറ്റ് ധോണി എന്ന ക്യാപ്റ്റന് അവകാശപ്പെട്ടതാണ്. അവസാനവട്ട കുതിപ്പില്‍ പോയന്‍റ് നിലയില്‍ രണ്ടാമതത്തെിയ മുംബൈയും മഴ മുടക്കിയ കളിയില്‍ പോയന്‍റ് പങ്കുവെച്ച് ബാംഗ്ളൂരും പ്ളേ ഓഫില്‍ ഇടം കണ്ടു. ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളില്‍നിന്ന് പിന്നാക്കം പോയെങ്കിലും പ്ളേ ഓഫിലത്തൊന്‍ രാജസ്ഥാനും കഴിഞ്ഞു. ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ വിജയിച്ച ടീമും ഏറ്റുമുട്ടുന്ന രണ്ടാമത്തെ ക്വാളിഫയര്‍ വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും. |
കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ഇന്ത്യ^ദക്ഷിണ കൊറിയ ധാരണ Posted: 18 May 2015 12:10 PM PDT Image: ![]() Subtitle: ദ. കൊറിയ ഇന്ത്യയില്‍ 63000 കോടി രൂപയുടെ നിക്ഷേപം നടത്തും സോള്‍: പ്രതിരോധ, സുരക്ഷാരംഗത്തെ സഹകരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും ധാരണയായി. ഇരട്ട നികുതി ഒഴിവാക്കുന്നതുള്‍പ്പെടെ ഏഴ് കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധം പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തമായി ഉയര്‍ത്താന്‍ ഇരു രാജ്യങ്ങളും ധാരണയായതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജ്യൂന്‍ ഹൈയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ കൗണ്‍സിലുകള്‍ തമ്മില്‍ സഹകരണം, വൈദ്യുതോല്‍പാദനം, യുവജനക്ഷേമം, ഉപരിതല ഗതാഗതം, ദേശീയപാതകള്‍ എന്നിവയിലെ സഹകരണത്തിനുള്ള രൂപരേഖ, സമുദ്രഗതാഗതം, ഓഡിയോ വിഷ്വല്‍ സംയുക്ത നിര്‍മാണം എന്നിവ സംബന്ധിച്ചുള്ളതാണ് മറ്റ് കരാറുകള്‍. ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസനം, സ്മാര്‍ട് സിറ്റി നിര്‍മാണം, റെയില്‍വേ, വൈദ്യുതോല്‍പാദനം തുടങ്ങിയ മേഖലകളിലേക്കായി 63000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചു. എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയ, നയരൂപവത്കരണ, ധനകാര്യ മന്ത്രാലയം എന്നിവയാണ് ഇതിനുള്ള സന്നദ്ധത അറിയിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കൂ’ പദ്ധതിയില്‍ കൊറിയന്‍ കമ്പനികള്‍ക്ക് മികച്ച സാധ്യതകളുണ്ടെന്ന് പാര്‍ക് ജ്യൂന്‍ വിലയിരുത്തിയതായി മോദി പറഞ്ഞു. പ്രതിരോധ രംഗത്തിന് പുറമേ, എല്‍.എന്‍.ജി ടാങ്കര്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ നിര്‍മാണ രംഗത്തും കൊറിയന്‍ കമ്പനികളുടെ സഹകരണം മോദി തേടി. മേഖലയിലെ സമുദ്രസഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പരസ്പരം സഹകരിച്ചും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍െറ അവസാന പാദത്തിലാണ് മോദി തിങ്കളാഴ്ച രാവിലെ ദക്ഷിണ കൊറിയയിലത്തെിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ, ദക്ഷിണ കൊറിയയിലെ വ്യവസായപ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment