സ്വാഗതം
WELCOME

News Update..

Saturday, February 2, 2013

കേരളം കായിക കിരീടമണിഞ്ഞു Madhyamam News Feeds

കേരളം കായിക കിരീടമണിഞ്ഞു Madhyamam News Feeds

Link to

കേരളം കായിക കിരീടമണിഞ്ഞു

Posted: 01 Feb 2013 11:34 PM PST

Image: 
Subtitle: 
പി.യു ചിത്രയും പി.മുഹമ്മദ് അഫ്സലും വ്യക്തിഗത ചാമ്പ്യന്‍മാര്‍

ഇറ്റാവ: 58ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം കായിക കിരീടമണിഞ്ഞു. തുടര്‍ച്ചയായി പതിനാറാം തവണയാണ് കേരളം ദേശീയ സ്കൂള്‍ കായിക കിരീട ജേതാക്കളാകുന്നത്.  മേളയുടെ ആദ്യ ദിനമുതല്‍ സ്വര്‍ണതിളക്കവുമായി കുതിപ്പു തുടര്‍ന്ന കേരളം  33 സ്വര്‍ണവുമായാണ് ദേശീയ സ്കൂള്‍ കായികമേളയില്‍ ജേതാക്കളായത്.
293 പോയിന്റേടെയാണ് കേരളം കിരീടം നിലനിര്‍ത്തിയത്.  33 സ്വര്‍ണമെഡലുകള്‍ക്കു പുറമെ  26 വെള്ളിയും 17 വെങ്കലവുമാണ് കേരളത്തിന്റെ താരങ്ങള്‍  നേടിയത്.
കഴിഞ്ഞ വര്‍ഷം ലുധിയാനയിലെ നടന്ന മീറ്റില്‍ കേരളം നേടിയ 29  സ്വര്‍ണത്തെ മറികടന്നാണ് കേരളം പതിനാറാമതും കായിക കിരീടം നിലനിര്‍ത്തിയത്.
കേരളത്തിന്റെ അഭിമാന താരം പി.യു ചിത്ര ക്രോസ് കണ്‍ട്രിയില്‍ നാലാം സ്വര്‍ണം നേടി. മേളയുടെ ആദ്യ ദിവസങ്ങളില്‍ 3000, 5000 മീറ്ററിലും 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെയും സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പി. മുഹമ്മദ് അഫ്സല്‍  റെക്കോഡോടെ സ്വര്‍ണം നേടി.  സീനിയര്‍ പെണ്‍കുട്ടികളുടെ  800 മീറ്ററില്‍ ജെസി ജോസഫ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെതാരം ഷര്‍ബാന സിദ്ദിഖിന് സ്വര്‍ണം ലഭിച്ചു.  സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് ഷെര്‍ഷാദ് സ്വര്‍ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി, 3000, 5000 മീറ്റിലും 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെയും നാലു സ്വര്‍ണം സ്വന്തമാക്കി സമാനതകളില്ലാത്ത പ്രകടനം കാഴ്ച വെച്ച   പി.യു ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി.
മീറ്റില്‍ ഡബിള്‍ സ്വര്‍ണവും വെള്ളിയും നേടിയ  പി.മുഹമ്മദ് അഫ്സല്‍  ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള മറികടന്നാണ് അഫ്സല്‍ രണ്ടാം സ്വര്‍ണം നേടിയത്. നേരത്തെ അഫ്സല്‍  3000 മീറ്ററില്‍ ആദ്യ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.  സമാപന ചടങ്ങില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായ പി.യു ചിത്രക്കും അഫ്സലിനും നാനോ കാര്‍ സമ്മാനമായി ലഭിക്കും.
സമാപന സമ്മേളനം  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യും. മീറ്റില്‍ പങ്കെടുക്കുന്ന എല്ലാതാരങ്ങള്‍ക്കും സൈക്കിളും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും ദേശീയ റെക്കോര്‍ഡ് ജേതാക്കള്‍ക്കും നാനോ കാറും സമ്മാനമായി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
 

പി.ജെ കുര്യന്‍ രാജി വെക്കണം -വി.എസ്

Posted: 01 Feb 2013 11:19 PM PST

Image: 

തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പതിനേഴു വര്‍ഷമായുള്ള പെണ്‍കുട്ടിയുടെ മൊഴി കണ്ടില്ലെന്നു നടിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും പെണ്‍കുട്ടി നിര്‍ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കണമെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവ ദിവസം കുര്യന്‍െറ യാത്രയെക്കുറിച്ച് ദുരൂഹതയുണ്ട്. സുകുമാരന്‍ നായര്‍ അന്ന് എന്‍.എസ്.എസിന്‍െറ ഗുമസ്തനായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ വെറുമൊരു ഗുമസ്തനെ കാണാന്‍ പോയെന്നത് അവിശ്വസനീയമാണ്. സുകുമാരന്‍ നായരുടെ മൊഴിയെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാല്‍ സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി.എസ് പറഞ്ഞു.

അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എന്‍.കെ ദാമോദരന്റെും മുഖ്യമന്ത്രിയായിരുന്ന നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെയും നിലപാടുകള്‍ പരിശോധിക്കണം. ഇരുവരെയും കുറിച്ച് അന്നേ നയനാര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ കളിയാണ് ഐസ്ക്രീം കേസിലും എന്‍.കെ ദാമോദരന്‍ കളിച്ചത്.

കേസ് അന്വേഷിച്ച സിബി മാത്യൂസ് ഇരട്ട റോളാണ് വഹിച്ചത്. കുര്യന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും തന്നോട് പറയുകയും അതേസമയം, കുര്യന് പങ്കില്ലെന്നും കുര്യനെ പ്രതിയാക്കിയാല്‍ മറ്റു പ്രതികളെല്ലാം രക്ഷപ്പെടുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറയുകയും ചെയ്തു. സിബി മാത്യൂസിന്‍െറ കൂടെ അന്വേഷണത്തിനുണ്ടായിരുന്ന ജോഷ്വയുടെ വെളിപ്പെടുത്തലാണ് താന്‍ വിശ്വസിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.
 

കവിയൂര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്

Posted: 01 Feb 2013 11:10 PM PST

Image: 

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസ് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു. അനഘയെ പിതാവാണ് പീഡിപ്പിച്ചതെന്ന വാദം തള്ളുകയും കേസില്‍ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാനും കോടതി നിര്‍ദേശിച്ചു. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഭാഗികമായി തള്ളി.

കേസിലെ പ്രധാന പ്രതിയായ ലതാ നായര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഒരു കോടിയോളം രൂപ ക്രൈം നന്ദകുമാര്‍ നല്‍കിയെന്നും നന്ദകുമറിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും പി.കെ ശ്രീമതി ടീച്ചറും നല്‍കിയ മറ്റൊരു ഹരജിയും കോടതി തള്ളി.

അനഘയെ പിതാവ് പീഡിപ്പിച്ചന്നെ സി.ബി.ഐ വാദം തള്ളി വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇളയച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.

അനഘയുടെ ആന്തരീകവായവങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
 

തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശികളുടെ രജിസ്ട്രേഷന്‍ ഐ.ബിക്ക്

Posted: 01 Feb 2013 11:03 PM PST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശികളുടെ രജിസ്ട്രേഷന്‍ ഐ.ബി ഏറ്റെടുത്തു. ഇതോടെ ഇതിനുള്ള അധികാരം സിറ്റി പൊലീസ് കമീഷണര്‍, റൂറല്‍ എസ്.പി എന്നിവര്‍ക്ക് ഇല്ലാതാകും.
വിസാ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം. പാകിസ്താന്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും 180 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള വിസയുമായെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നേരത്തെ  വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് സൂപ്രണ്ടുമാരുടെ ഓഫിസുകളിലെത്തി താമസ വിവരങ്ങളടങ്ങിയ സി-ഫോമും മറ്റ് യാത്രാവിവരങ്ങളും നല്‍കേണ്ടിയിരുന്നു.
വിവരം നല്‍കാന്‍ താമസിച്ചാല്‍ പൊലീസിന് നടപടിയെടുക്കാന്‍ അധികാരമുണ്ടായിരുന്നു. ഇനി വിമാനത്താവളത്തിലെ എഫ്.ആര്‍.ആര്‍.ഒ ഓഫിസില്‍ വിവരം നല്‍കാം. മാലിയില്‍നിന്ന് എത്തുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. 13 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇനി വിമാനത്താവളത്തില്‍നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കും. നിബന്ധകള്‍ക്ക് വിധേയമായി പരിമാവധി മൂന്നുമാസം വരെയാണ് വിസ അനുവദിക്കുക.
വിയറ്റ്നാം, കംബോഡിയ, ഫിന്‍ലാന്‍ഡ്, ഇന്തോനേഷ്യ, ലാവോസ്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ്, ലക്സംബര്‍ഗ്, മ്യാന്‍മര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തത്സമയ വിസ ലഭിക്കുന്നത്. ഫോറിനേഴ്സ് റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസ് (എഫ്.ആര്‍.ആര്‍.ഒ) മുഖേനയാവും വിസ അനുവദിക്കുക. വിസ ഓണ്‍ അറൈവല്‍ സംവിധാനം വരുന്നതോടെ വിമാനത്താവളത്തിന്‍െറ പദവി ഉയരുകയും കൂടുതല്‍ വിദേശികള്‍ തലസ്ഥാനത്തെത്തുകയും ചെയ്യും.
നിലവില്‍ രാജ്യത്ത് വിസ ഓണ്‍ അറൈവല്‍ നിലവിലുള്ളത് ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിലാണ്.
പാകിസ്താനികള്‍ക്ക് എഫ്.ആര്‍.ആര്‍ ഓഫിസില്‍ രജിസ്ട്രേഷന്‍ നടത്താനാവില്ല. ഫോറിനേഴ്സ് രജിസ്ട്രേഷന്‍ നിയമപ്രകാരം പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇന്ത്യയിലെത്തിയാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് പൊലീസെത്തി വിവരങ്ങള്‍ അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. ഈ നിയമം ഇതുവരെ ഭേദഗതി ചെയ്തിട്ടില്ല.
 

വാപ്പാലയില്‍ തീപിടിത്തം; നാലേക്കര്‍ റബറും 500 വാഴകളും നശിച്ചു

Posted: 01 Feb 2013 10:51 PM PST

ഓയൂര്‍: ഓടനാവട്ടം വില്ലേജില്‍ വാപ്പാല ബേബിക്കുന്നില്‍ റബര്‍ തോട്ടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലേക്കറിലധികം റബര്‍ മരങ്ങളും അഞ്ഞൂറിലധികം വാഴകളും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റബര്‍ തോട്ടത്തില്‍ കൂടിക്കിടന്ന കരിയിലക്ക് തീപിടിച്ച് സമീപപ്രദേശങ്ങളിലേക്ക് ആളിപ്പടര്‍ന്നത്.
കൊട്ടാരക്കരനിന്ന് അഗ്നിശമനസേനാവിഭാഗം എത്തി 12 ഓടെയാണ് തീ കെടുത്തിയത്. വാപ്പാല അടവില്‍ എസ്റ്റേറ്റിലെ അര ഏക്കര്‍ വിളവെടുപ്പുള്ള റബര്‍ മരങ്ങളും ഒരേക്കറിലധികം വരുന്ന തൈമരങ്ങളും വെന്തുനശിച്ചു.
കട്ടയില്‍ തെക്കേപൊയ്കയില്‍ സഹദേവന്‍െറ എസ്റ്റേറ്റിലെ രണ്ടര ഏക്കര്‍ തൈമരങ്ങളും സമീപത്തെ അഞ്ഞൂറിലധികം വാഴകളും തീയില്‍ വെന്തുപോയി. വാളകം ഷാജിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വിളവെടുപ്പുള്ള ഒരേക്കറിലധികം സ്ഥലത്തെ റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്.ആകെ നാലേക്കര്‍ സ്ഥലത്തെ തീപിടിത്തത്തില്‍ ആയിരത്തോളം റബറും വാഴകളും മറ്റ് കാര്‍ഷികവിളകളും നശിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ല. പൂയപ്പള്ളി പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.

തൊടുപുഴയില്‍ റോഡ് നിര്‍മാണത്തിന് 25.67 കോടി അനുവദിച്ചു

Posted: 01 Feb 2013 10:41 PM PST

തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് 25.67 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. കരിങ്കുന്നം-തോയിപ്ര-കൊടികുത്തി-കണിഞ്ഞി റോഡ്-ഒരു കോടി, ചെപ്പുകുളം-മൂലേക്കാട്- 1.10 കോടി, കരിമണ്ണൂര്‍-തേക്കിന്‍കൂട്ടം-കമ്പിപ്പാലം - 1.95 കോടി, തേക്കിന്‍കൂട്ടം (ചേറാടി മാരാംപാറ വഴി) - 1.92 കോടി, കലയന്താനി-പറമ്പുകാട്ടുമല-2.50 കോടി, പട്ടയക്കുടി-വെണ്‍മണി - 1.42 കോടി, മാറിക പാലം നിര്‍മാണം- രണ്ട് കോടി, മുട്ടം ബൈപാസ് ഭൂമി ഏറ്റെടുക്കല്‍ - രണ്ട് കോടി, നെല്ലാപ്പാറ - വെള്ളംനീക്കിപ്പാറ - കണിഞ്ഞി - 1.95 കോടി, മണക്കാട് - അങ്കംവെട്ടി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍- 1.97 കോടി, വടക്കുംമുറി-അഞ്ചപ്ര-പാറക്കടവ് - 95 ലക്ഷം, ഉടുമ്പന്നൂര്‍-മുളപ്പുറം - 98 ലക്ഷം, കുറുമ്പാലമറ്റം-മണിക്കുന്നേല്‍ പീടിക - വണ്ടമറ്റം - പള്ളിക്കവല - 1.10 കോടി, തൊടുപുഴ-വടക്കുംമുറി - 90 ലക്ഷം,നെടിയശാല - ഇറക്കുംപുഴ - ചിറ്റൂര്‍ റോഡ് സ്ഥലം ഏറ്റെടുക്കല്‍ - മൂന്ന് കോടി, പുറപ്പുഴ-തറവടം - കൊടികുത്തി - 93 ലക്ഷം രൂപയുമാണ് അനുവദിച്ചത്. റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി.
പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഏറ്റെടുത്ത ഗ്രാമീണ റോഡുകളില്‍ ചിലതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചത്. വര്‍ഷങ്ങളായി ഈ റോഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നില്ല. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ റോഡുകള്‍ നന്നാക്കുന്നത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഓരോ പ്രദേശത്തിന്‍െറയും വികസനത്തിന് ആക്കം കൂട്ടുന്നതാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍.
 

കുടിവെള്ളം കിട്ടാനില്ല

Posted: 01 Feb 2013 10:38 PM PST

അടൂര്‍: കടമ്പനാട് ഗ്രാമം വരള്‍ച്ചയുടെ പിടിയിലമര്‍ന്നിട്ടും കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല. പഞ്ചായത്തില്‍ എല്ലാ ദിവസവും കുടിവെള്ളം ലഭിക്കാത്തതിനാല്‍ ജനം വലയുകയാണ്.
 പാണ്ടിമലപ്പുറം പട്ടികജാതി കോളനി, നെല്ലിമുകള്‍, മോതിരചുള്ളിമല, തോപ്പില്‍ കിഴക്കേക്കര ലക്ഷംവീട് കോളനികള്‍,  ഇലവക്കാട്, ചിറക്കോണത്ത്, ആറാംമൈല്‍, ആറാട്ടുചിറ, കാട്ടത്താംവിള, പുല്ലമ്പള്ളില്‍, പാറമല, കരിങ്ങാട്ടില്‍ ഭാഗം, പാകിസ്താന്‍മുക്ക്, കിണറുവിള കോളനികള്‍, കിട്ടൂര്‍കുന്ന്, ആലിന്‍െറ കുന്നുംപുറം, ലക്ഷ്മിനട, അരയാലപ്പുറം, പനങ്ങോട്ട് കോളനി, മുണ്ടുചിറ തോടിന് വടക്കുവശം മുതല്‍ കന്നിമല പ്രദേശം വരെ, മുകളുവിള, കൊല്ലുവിള,  തട്ടാരഴികത്ത് ദളവാ ജങ്ഷന്‍, ആവണംപാറ പ്രദേശം, നടുവിലേക്കര, നെല്ലിത്താനം, പനങ്കുന്നിക്കുറ്റി, കോട്ടുശേരി കവല, കരിമ്പാന, കൊച്ചുകുന്നുംമുകള്‍, തറമല, കീടുകുന്ന്, മേമണ്ണടി, കല്ലുകുഴി, ആവഞ്ചപാറ, ഗണേശവിലാസം, കൈരളി കവല, ചുമടുതാങ്ങി മുക്ക്, കാപ്പില്‍ കോളനി എന്നിവിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കന്നിമല പ്രദേശത്ത് അര കി.മീറ്ററോളം ദൂരം താണ്ടി കുടത്തിലും ബക്കറ്റിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ വെള്ളം ശേഖരിച്ചുകൊണ്ടുവരികയാണ്.
 ഇവിടെ ശുദ്ധജലപദ്ധതിയുണ്ടായിരുന്നത് പ്രവര്‍ത്തനരഹിതമാണ്. പൈപ്പുകളെല്ലാം തകര്‍ന്നു. ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കുന്നതിന് കമീഷന്‍ ചെയ്ത കടമ്പനാട് ശുദ്ധജല വിതരണ പദ്ധതി ഗ്രാമവാസികള്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടുന്നില്ല.  മോതിരച്ചുള്ളിമലയിലെ സംഭരണിയില്‍നിന്ന് വെള്ളം പൂര്‍ണമായും തുറന്നുവിടുന്നില്ല. വെള്ളം പൂര്‍ണമായും തുറന്നുവിട്ടാല്‍ പൈപ്പുകള്‍ പൊട്ടുന്ന അവസ്ഥയാണ്. 2010 ഫെബ്രുവരി 24ന് കമീഷന്‍ ചെയ്ത ശുദ്ധജലപദ്ധതി നിരന്തരമായ പൈപ്പ് പൊട്ടല്‍ മൂലം ഇതുവരെ നാട്ടുകാര്‍ക്ക് പ്രയോജനകരമായില്ല. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പദ്ധതിക്കുവേണ്ടി ഉപയോഗിച്ചതത്രേ. കടമ്പനാട്, നെല്ലിമുകള്‍, മലങ്കാവ് എന്നിവിടങ്ങളിലാണ് ജലക്ഷാമം കൂടുതല്‍.  വിവിധ സ്ഥലങ്ങളില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണ്. 13കോടി ചെലവഴിച്ച് നടപ്പാക്കിയ കടമ്പനാട് ശുദ്ധജല വിതരണ പദ്ധതി ക്വാളിറ്റി അഫക്ടഡ് ഏരിയക്കായി അനുവദിച്ച നാല് ശുദ്ധജലപദ്ധതികളില്‍ ഒന്നാണ്. 2004 ഡിസംബര്‍ എട്ടിനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്.
കല്ലടയാറ്റില്‍ മണ്ണടി ഭഗവതിമഠം കടവില്‍ ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കുന്ന ജലം ഹൈപവര്‍ പമ്പ് ഉപയോഗിച്ച് മലങ്കാവിലെ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് കന്നിമല, മോതിരച്ചുള്ളിമല എന്നിവിടങ്ങളിലെ സംഭരണികള്‍ വഴി പൈപ്പുകളിലും ടാപ്പുകളിലും എത്തുന്നത്. പദ്ധതി ലക്ഷ്യം കാണാഞ്ഞതിനാല്‍  ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
 

ജലസ്രോതസ്സുകള്‍ വറ്റി; ഞീഴൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Posted: 01 Feb 2013 10:26 PM PST

കടുത്തുരുത്തി: വേനല്‍ കനത്തതോടെ ഞീഴൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെല്ലാം വറ്റി. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കനാലിലൂടെ വെള്ളം കടത്തിവിടാന്‍ തയാറാകാത്തതാണ് പ്രദേശത്തെ ജലക്ഷാമത്തിന് പ്രധാന കാരണം.
പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ളക്ഷാമമുണ്ട്. എം.വി.ഐ.പി കനാല്‍ തുറന്നുവിട്ടാല്‍ കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും നീരോട്ടമുണ്ടാകും. കഴിഞ്ഞവര്‍ഷങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍, ഇക്കുറി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.പഞ്ചായത്തിന്‍െറ ചെലവില്‍ കുടിവെള്ളം എത്തിച്ചുകൊടുക്കണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പുറമ്പോക്ക്-കൈയേറ്റ ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി

Posted: 01 Feb 2013 10:14 PM PST

അരൂര്‍: ആഗസ്റ്റ് 15ന് ലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയും കൈയേറ്റഭൂമിയും കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടി തുടങ്ങി.
ലാന്‍ഡ് റവന്യൂ ജോയന്‍റ് കമീഷണര്‍ വി. രതീഷിന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അരൂക്കുറ്റി, അരൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. അരൂക്കുറ്റിയില്‍ ഏക്കര്‍ കണക്കിന് ഭൂമി തരിശായി കിടക്കുന്നുണ്ടെങ്കിലും പല വകുപ്പുകള്‍ക്ക് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമീഷണര്‍ പറഞ്ഞു. ഓരോ വില്ലേജ് അതിര്‍ ത്തിയിലും ഭൂമി ആവശ്യമുള്ളവര്‍ക്ക് അതത് വില്ലേജില്‍ തന്നെ മൂന്നുസെന്‍റ് വീതം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഭൂമിയാണ് കണ്ടെത്തേണ്ടത്.
കൈയേറ്റ ഭൂമികള്‍ കണ്ടെത്തി ഒഴിപ്പിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരൂക്കുറ്റി വില്ലേജില്‍ കഴിഞ്ഞിടെ റീസര്‍വേ നടത്തിയതിനാല്‍ പുറമ്പോക്ക് ഭൂമി കണ്ടെത്താന്‍ വിഷമമില്ല. സര്‍ക്കാറിന്‍െറ കൈവശ ഭൂമിയും സ്വകാര്യവ്യക്തികള്‍ കൈയേറിയ ഭൂമിയും കണ്ടെത്താന്‍ മുഴുവന്‍ വില്ലേജോഫിസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരൂക്കുറ്റിയില്‍ മാത്രം 24 പേര്‍ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ ചിത്രാധരന്‍, താലൂക്ക് സര്‍വേയര്‍ അജിത്, വില്ലേജോഫിസര്‍ തങ്കമ്മ എന്നിവരും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
 

സര്‍ക്കാര്‍ ആശുപത്രിയില്‍ പേവിഷ ബാധ വാക്സിന്‍ ഇല്ല

Posted: 01 Feb 2013 10:10 PM PST

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ ബാധക്കുള്ള വാക്സിന്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. മുന്നൂറിലേറെ രൂപ വിലവരുന്ന വാക്സിന്‍ സൗജന്യമായാണ് സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നല്‍കുന്നത്. എന്നാല്‍, ഒരാഴ്ചയായി തീര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന്, ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് എത്തിയിരുന്നത്. 30 ഓളം കേസുകളായിരുന്നു സാധാരണയായി ജനറല്‍ ആശുപത്രിയില്‍ എത്താറുണ്ടായിരുന്നത്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് തീര്‍ന്നതിനെത്ത ുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ ജനറല്‍ ആശുപത്രിയിലെയും വാക്സിന്‍ തീര്‍ന്നു. മരുന്ന് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണെന്നും എപ്പോള്‍ സ്റ്റോക്ക് വരും എന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ മെഡി. ഓഫിസര്‍ എം.ഐ. ജുനൈദ് റഹ്മാന്‍ പറഞ്ഞു. ചുരുങ്ങിയത് നാല് ഡോസ് എടുക്കേണ്ടിവരുന്ന രോഗിക്ക് വാക്സിന്‍ എടുക്കാന്‍ ആയിരത്തിലേറെ രൂപ ചെലവ് വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP