സ്വാഗതം
WELCOME

News Update..

Wednesday, September 16, 2015

പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം Madhyamam News Feeds

പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം Madhyamam News Feeds

Link to a feed

പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം

Posted: 16 Sep 2015 01:25 AM PDT

പാലക്കാട്: ജില്ലാ കലക്ടറുടെയും എ.ഡി.എമ്മിന്‍െറയും അഭാവത്തില്‍ ചേര്‍ന്ന ജില്ലാതല പാചക വാതക ഓപണ്‍ ഫോറത്തില്‍ ജില്ലാ ഭരണകൂടത്തിനും സിവില്‍ സപൈ്ള ഉദ്യോഗസ്ഥര്‍ക്കും രൂക്ഷ വിമര്‍ശം. രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച യോഗത്തില്‍ ഗ്യാസ് ഏജന്‍സികളുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും ഒത്തുകളിക്കെതിരെ പരക്കേ പരാതിയുയര്‍ന്നു. ഓപണ്‍ ഫോറത്തിന് നേതൃത്വം നല്‍കിയ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് പരാതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പ്രതിഷേധം ശക്തമായതോടെ ഉച്ചക്ക് ഒന്നോടെ ജില്ലാ കലക്ടറും എ.ഡി.എമ്മും ഓപണ്‍ ഫോറത്തിന്‍െറ വേദിയിലത്തെി. തിരക്കു കാരണമാണ് എത്താതിരുന്നതെന്നും ഓപണ്‍ ഫോറത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നടപടി ഉണ്ടാവുമെന്നും കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. തുടര്‍ന്ന് എ.ഡി.എം യു. നാരായണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്.

ദുരിതക്കയത്തില്‍ കോഴിത്തുമ്പ് കോളനി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ

Posted: 16 Sep 2015 01:15 AM PDT

ചെന്ത്രാപ്പിന്നി: പ്രാഥമിക ആവശ്യത്തിനോ മരിച്ചവരെ സംസ്കരിക്കാനോ ഇടമില്ല. മഴ പെയ്താല്‍ ആഴ്ചകളോളം വെള്ളക്കെട്ട്. ശുദ്ധജല വിതരണ ടാപ്പ് ചളിക്കുണ്ടില്‍. മുക്കിലും മൂലയിലും വികസനമത്തെി എന്നവകാശപ്പെടുന്ന ജില്ലയിലാണ് നാനാവിധ ബുദ്ധിമുട്ടുകള്‍ പേറി എടത്തിരുത്തി പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഴിത്തുമ്പ് കോളനി.
അടിമുടി മാലിന്യത്തില്‍ മുങ്ങി ദുര്‍ഗന്ധം വമിക്കുന്ന രോഗാതുരമായ പിരസരമാണ് ഈ കോളനിയില്‍. കുടിവെള്ളം ശേഖരിക്കാന്‍ പോലും നിര്‍വാഹമില്ല. പട്ടികജാതിക്കാരായ മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിക്ക് അവഗണന മാത്രമാണ് മിച്ചം.
കോളനിയിലെ മിക്ക വീടുകളും പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ചതോ ഓട് മേല്‍ക്കൂരയുള്ളതോ ആണ്. മാലിന്യം ഒഴുകുന്ന വഴി താണ്ടി വേണം ഇവിടെയത്തൊന്‍. ചതുപ്പിനെ വെല്ലുന്ന വിധം ചളി പുതഞ്ഞു നില്‍ക്കുന്ന സ്ഥലത്താണ് വീടുകള്‍.
വീട്ടില്‍ വെള്ളം കയറിയതോടെ കോളനിവാസി പെരിങ്ങാട്ട് അനിത സമീപത്തെ തറവാട്ടു വീട്ടിലാണിപ്പോള്‍ താമസം. കോളനിയില്‍ പടിഞ്ഞാറു ഭാഗത്തെ പെരിങ്ങാട്ട് സുബ്രഹ്മണ്യന്‍െറ വീട് അതീവ ശോച്യാവസ്ഥയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് പെയ്ത മഴയിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുകയാണ് ഇപ്പോഴും ഈ വീട്. സമീപത്തുള്ള മറ്റൊരു വീടിന്‍െറ സെപ്റ്റിക് ടാങ്ക്പൊട്ടിയൊലിച്ച് മലിനമായ വെള്ളക്കെട്ടില്‍ ചവിട്ടിയാണ് സുബ്രഹ്മണ്യനും കുടുംബവും വീട്ടിലത്തെുന്നത്.
ആറു വര്‍ഷം മുമ്പ് ബ്ളോക് പഞ്ചായത്ത് മുന്‍കൈ എടുത്ത് കോളനി നവീകരിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. അടിസ്ഥാന വികസനത്തിന്‍െറ ഭാഗമായി പൊതു കക്കൂസ് നിര്‍മിക്കലായിരുന്നു പ്രധാന പദ്ധതി. വീടുകള്‍ തിങ്ങി നില്‍ക്കുന്നതിനിടക്ക് കക്കൂസ് പണിയാനുള്ള ശ്രമം കോളനിക്കാര്‍ ചെറുത്തതോടെ പദ്ധതി മുടങ്ങി.
ഇതോടെ കോളനി വികസനം എന്ന അജണ്ട തന്നെ ഉപേക്ഷിച്ചു. കോളനിയുടെ സമഗ്ര നവീകരണത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ട് അനുവദിക്കാനായി നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നു.എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ പിന്തുണ ലഭിക്കാത്തതിനാല്‍ ഫണ്ട് ഇതുവരെ അനുവദിക്കപ്പെട്ടില്ല.
ഗ്രാമ പഞ്ചായത്തിന്‍െറ നിസ്സാര ഫണ്ടുകൊണ്ട് കോളനിയുടെ പ്രശ്നംപരിഹരിക്കപ്പെടില്ളെന്ന് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.സതീഷ് പറഞ്ഞു.

ബിഹാര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted: 16 Sep 2015 12:53 AM PDT

Image: 

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ഒക്ടോബര്‍ 12നാണ് വോട്ടെടുപ്പ് നടക്കുക. ആകെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ 49 സീറ്റിലേക്കാണ് വോട്ടെടുപ്പ്.

സെപ്റ്റംബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24നാണ് സൂക്ഷ്മപരിശോധന. 26ന് പത്രിക പിന്‍വലിക്കാം. അഞ്ച് ഘട്ടങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് ഒരുമിച്ച് നടക്കും. 12ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.

ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16നും മൂന്നാംഘട്ടം 28നും നടക്കും നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്നിനും അഞ്ചിനുമാണ് ക്രമീകരിച്ചിട്ടുള്ളത്.

രണ്ടാംഘട്ടം^32, മൂന്നാംഘട്ടം^50, നാലാം ഘട്ടം^55, അഞ്ചാംഘട്ടം^57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

ഇത്തിക്കര മുതല്‍ കൊല്ലംവരെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുമാസം

Posted: 16 Sep 2015 12:31 AM PDT

കൊട്ടിയം: ജപ്പാന്‍ കുടിവെള്ള പദ്ധതിയിയുടെ ഭാഗമായ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ഇത്തിക്കര മുതല്‍ കൊല്ലം വരെയുള്ള ജലവിതരണം നിലച്ചു. കൊല്ലം കോര്‍പറേഷന്‍, കൊട്ടിയം, മയ്യനാട്, ആദിച്ചനല്ലൂര്‍, നെടുമ്പന എന്നിവിടങ്ങളിലാണ് മൂന്നുമാസമായി കുടിവെള്ളവിതരണം മുടങ്ങിയത്.
ദേശീയപാതയില്‍ ഇത്തിക്കര വളവില്‍ പ്രകൃതിക്ഷോഭത്തില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനടിയിലൂടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് കടന്നുപോയിരുന്നത്. ജലവിതരണ പൈപ്പ് തകരുമോയെന്ന ആശങ്കയില്‍ ചാത്തന്നൂര്‍ തിരുമുക്കിന് സമീപമുള്ള കുടിവെള്ള പദ്ധതിയുടെ വാല്‍വ് അടക്കുകയായിരുന്നു. പൈപ്പ് പൊട്ടിയാല്‍ ദേശീയപാത ഉള്‍പ്പെടെ ഒലിച്ചുപോകുമോയെന്ന ഭീതിയും ഉണ്ടായിരുന്നു.
റോഡരികിലെ കുന്നിന്‍മുകളിലൂടെ പോകുന്ന പൈപ്പ് അവിടെനിന്ന് മാറ്റി നിരപ്പായ റോഡ് അരികിലേക്ക് സ്ഥാപിച്ചെങ്കില്‍ മാത്രമേ കൊട്ടിയം, കൊല്ലം ഭാഗങ്ങളിലേക്ക് വെള്ളം കടത്തിവിടാനാവൂവെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
തൊളിക്കോട് മൂക്കുന്നിമലയിലെ ടാങ്കില്‍ ശേഖരിച്ച് ശുചീകരിക്കുന്ന വെള്ളമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിലൂടെ ലഭിക്കുന്നത്. ജലവിതരണം പാതിവഴിയില്‍ തടസ്സപ്പെട്ടതോടെ നെടുമ്പന പഞ്ചായത്തിലെ പുലിയില, മയ്യനാട് പഞ്ചായത്തില്‍പെട്ട കൊട്ടിയം ഗുരുമന്ദിരം എന്നിവിടങ്ങളിലെ 20 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ച് വിതരണം ചെയ്തുകൊണ്ടിരുന്ന വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തികളായി. കൊട്ടിയം ഗുരുമന്ദിരത്തിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍നിന്നാണ് കൊല്ലം കോര്‍പറേഷനിലേക്ക് വെള്ളം വിതരണം ചെയ്തിരുന്നത്. കൊട്ടിയത്തെ ടാങ്കില്‍നിന്നും പഴയാറ്റിന്‍കുഴി ടാങ്കിലത്തെിയ ശേഷമായിരുന്നു കോര്‍പറേഷന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം. പഴയാറ്റിന്‍കുഴി ടാങ്കില്‍ വെള്ളം എത്താതായതോടെയാണ് കോര്‍പറേഷന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളം കിട്ടാതായത്.
കൊട്ടിയം ടാങ്കില്‍ വെള്ളം എത്താത്തതിനാല്‍ മയ്യനാട് പഞ്ചായത്തിലെ പുല്ലിച്ചിറ, കൊട്ടിയം, ആദിനല്ലൂര്‍ പഞ്ചായത്തിലും നെടുമ്പന പഞ്ചായത്തിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കിട്ടാതായി. ജപ്പാന്‍ കുടിവെള്ളം ലഭിക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പല പമ്പ് ഹൗസുകളുടെയും പ്രവര്‍ത്തനവും നിലച്ചിരുന്നു. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്നും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നും ജനങ്ങള്‍ക്ക് വെള്ളം കിട്ടാത്ത സാഹചര്യമാണ്. കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയില്‍ പരാതി പറഞ്ഞാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരെ പഴിചാരി അധികൃതര്‍ രക്ഷപ്പെടുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വാളകത്ത് മാത്രമാണ് ഓഫിസുള്ളത്.
കോര്‍പറേഷന്‍ അധികൃതരും പഞ്ചായത്ത് അധികൃതരും മുന്‍കൈയെടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചാലേ കുടിവെള്ള വിതരണം പുന$സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. റോഡരികിലെ കുന്നിന്‍മുകളിലൂടെയുള്ള പൈപ്പ് താഴേക്ക് മാറ്റണമെന്ന നിലപാടാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ക്കുള്ളതത്രേ. ഇതിനായി എം.എല്‍.എയോ എം.പിയോ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പെരുങ്കുളം കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികള്‍ സമരം തുടങ്ങി

Posted: 16 Sep 2015 12:26 AM PDT

ആറ്റിങ്ങല്‍: മിനിമം വേതനം ആവശ്യപ്പെട്ട് പെരുങ്കുളം കശുവണ്ടി ഫാക്ടറിയില്‍ സ്ത്രീ തൊഴിലാളികള്‍ സമരം ആരംഭിച്ചു. തൊഴില്‍ നഷ്ടം പരിഹരിക്കുക, യന്ത്രവത്കരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പത്ത് കിലോയോളം കശുവണ്ടിയാണ് തൊഴിലാളികള്‍ പ്രതിദിനം തല്ലിയിരുന്നത്. കിലോക്ക് മുപ്പത് രൂപ നിരക്കിലാണ് കൂലി. നിലവില്‍ രണ്ടോ മൂന്നോ കിലോ കശുവണ്ടി മാത്രമാണ് ഓരോ തൊഴിലാളിക്കും തല്ലാന്‍ ലഭിക്കുന്നത്. മുന്നൂറ് രൂപ വരെ കൂലി ലഭിച്ചിരുന്നവര്‍ക്ക് ഇന്ന് അമ്പത് രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രവത്കരണം വന്നശേഷമാണ് തൊഴില്‍നഷ്ടം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ മിനിമം വേതനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടപ്പാക്കാമെന്ന് മാനേജ്മെന്‍റ് വാക്കാല്‍ ഉറപ്പും നല്‍കിയത്രെ. എന്നാല്‍, കൂലി വര്‍ധനയോ മിനിമം വേതനമോ നടപ്പായില്ല. ചൊവ്വാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. ജോലിയില്‍നിന്ന് വിട്ടുനിന്ന സ്ത്രീ തൊഴിലാളികള്‍ ഫാക്ടറി കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി. രാഷ്ട്രീയത്തിനും യൂനിയനുകള്‍ക്കും അതീതമായാണ് സമരം. മാനേജ്മെന്‍റ് അനുകൂല നിലപാട് സ്വീകരിച്ചില്ളെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. മണമ്പൂര്‍, കടയ്ക്കാവൂര്‍, വക്കം പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ഫാക്ടറിയില്‍ പണിയെടുക്കുന്നത്.

ഹാരിസണ്‍ എസ്റ്റേറ്റ് സമരം: ചര്‍ച്ച പരാജയം

Posted: 16 Sep 2015 12:25 AM PDT

Image: 

തൊടുപുഴ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്നാലെ ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരം തുടരും. തൊഴിലാളികള്‍ മാനേജ്മെന്‍്റ്മായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ബോണസ് കൂട്ടാന്‍ കഴിയില്ളെന്ന് കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെ സൂര്യനെല്ലി  എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഫാക്ടറികളുടെ എല്ലാ ഗേറ്റുകളും ഉപരോധിക്കുകയാണ്. ചൊവ്വാഴ്ച വരെ കമ്പനിയുടെ ഒരു ഗേറ്റില്‍ മാത്രമാണ് തൊഴിലാളികള്‍ സമരം നടത്തിയിരുന്നുത്.  എസ്.രാജേന്ദ്രന്‍ എം.എല്‍.എ സ്ഥലത്തത്തെി.

എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ കമ്പനി മാനേജ്മെന്‍റുമായി ഇന്ന് തൊഴിലാളികള്‍ ചര്‍ച്ച നടത്തുകയായിരുന്നു.

20 ശതമാനം ബോണസ് നല്‍കുക, 500 രൂപയായി കൂലിവര്‍ധിപ്പിക്കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുക എന്നിവയാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളില്‍ ഹാരിസണ്‍ പ്ളാന്‍്റേഷനിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം വരുന്ന തൊഴിലാളികളാണ് സമരം തുടങ്ങിയത്. മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേരുകയായിരുന്നു. മൂന്നാര്‍ സമരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നടത്തുന്ന സമരത്തിന്‍െറ നേതൃത്വം സ്ത്രീകള്‍ക്കാണ്. എച്ച്.എം.എല്‍ കമ്പനിക്ക് അഞ്ചു ഡിവിഷനുകളിലായി 900 തൊഴിലാളികളുണ്ട്.
 

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന്‌ വി.എം.സുധീരന്‍

Posted: 15 Sep 2015 11:10 PM PDT

Image: 

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണ് തീരുമാനങ്ങളെടുക്കുന്നത്. അത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ളെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഇടപെടുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും യാഥാര്‍ഥ്യമാക്കാനാണ് ഇടപെടുന്നത്. സര്‍ക്കാറുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ പുറത്തു വരുന്നത് ചില തല്‍പരകക്ഷികള്‍ ഇടപെടുമ്പോഴാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ അധികാരത്തിന്‍െറ തണലിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് എസ്.എന്‍.ഡി.പി^ ബി.ജെ.പി ബന്ധത്തെകുറിച്ച് സുധീരന്‍ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങള്‍ ആര്‍.എസ്.എസ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമ്മര്‍ദത്തിന് എസ്.എന്‍.ഡി.പി നേതൃത്വം വഴങ്ങുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച സുധീരനെതിരെ ‘ഐ’ വിഭാഗം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടാണ് പരാതി കൈമാറിയത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ സുധീരന്‍ ‘ഐ’ വിഭാഗം നേതാക്കള്‍ക്കെതിരെ ഉയര്‍ത്തുന്നുവെന്നായിരുന്നു പരാതി.

ഫോര്‍ട്ട്കൊച്ചി; പുതിയ ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദനയാകുന്നു

Posted: 15 Sep 2015 11:08 PM PDT

മട്ടാഞ്ചേരി: 11 പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍കരകളെ ബന്ധിപ്പിച്ച് പുതുതായി ആരംഭിച്ച ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദന. ആലപ്പുഴയിലെ കൈനകരിയില്‍നിന്ന് കൊണ്ടുവന്ന ബോട്ടിന്‍െറ കന്നിയാത്ര ഞായറാഴ്ച മേയറാണ് ഫ്ളാഗ് ഓഫ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ബോട്ടിന്‍െറ സൈലന്‍സറും അനുബന്ധ ഭാഗങ്ങളും കത്തിനശിച്ചു. ഇതേതുടര്‍ന്ന് 10 മണിക്കൂര്‍ സര്‍വിസ് നിലച്ചു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ വീണ്ടും എന്‍ജിന്‍ നിലച്ചു.
10 മിനിറ്റുകൊണ്ട് തകരാര്‍ പരിഹരിച്ചെങ്കിലും യാത്രക്കാരുടെ ഭീതി മാറിയിട്ടില്ല. അതേസമയം, കപ്പല്‍ച്ചാലില്‍ വലിയ കപ്പല്‍ കണ്ടതിനെ തുടര്‍ന്ന് എന്‍ജിന്‍ ഓഫാക്കിയതാണെന്നാണ് ഡ്രൈവര്‍ വേണു പറയുന്നത്. കൊട്ടിഘോഷിച്ച് ബോട്ട് സര്‍വിസ് ആരംഭിച്ചെങ്കിലും അടിക്കടി യന്ത്രം അടിക്കടി പണിമുടക്കുന്നതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധവും ഒപ്പം ഭയവുമുണ്ട്. ബോട്ടില്‍ യാത്ര ചെയ്യാന്‍ കാര്യമായി ആളെ കിട്ടാതായതോടെ കഴിഞ്ഞ മൂന്നുദിവസമായി സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചത്.
നേരത്തേ ബോട്ട് നീറ്റിലിറക്കിയ ആദ്യ ദിവസം മാത്രമാണ് മേയര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ, ബാര്‍ജ് ബോട്ടാക്കി മാറ്റിയ നഗരസഭയുടെ നടപടി പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അതേസമയം, പുതിയ ബോട്ട് തകരാറാകുന്നതിന് പിന്നില്‍ പഴയ കരാറുകാരനെ സഹായിക്കലാണെന്നും ഈ മേഖലയില്‍ ജങ്കാര്‍, ബോട്ട് സര്‍വിസ് നടത്താന്‍ നിലവിലെ കരാറുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ളെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ലക്ഷ്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മട്ടാഞ്ചേരി ഏരിയ കമ്മിറ്റി ആരോപിച്ചു.
കൊച്ചി നഗരസഭയും കരാറുകാരനും തമ്മിലെ ഒത്തുകളിയാണിതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്‍റ് കെ.എ. ആഷിഖ്, താഹിര്‍ അനസ്, നിസാര്‍ മാമു എന്നിവര്‍ സംസാരിച്ചു.

മംഗളാശംസകള്‍ നേരാന്‍ വീട്ടിലത്തെിയവര്‍ക്ക് നല്‍കിയത് പച്ചക്കറി വിത്തുകള്‍

Posted: 15 Sep 2015 10:46 PM PDT

Image: 
വള്ളിക്കുന്ന്: വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അര്‍പ്പിക്കാന്‍ വീട്ടിലത്തെിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വരന്‍െറ സുഹൃത്തുക്കള്‍ നല്‍കിയത് മിഠായിക്ക് പകരം ജൈവ പച്ചക്കറി വിത്തുകള്‍. 
ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വിവാഹ ദിനം തെരഞ്ഞെടുത്തത്. 
വള്ളിക്കുന്ന് പരുത്തിക്കാട്ടെ തൊടമ്പുറത്ത് വേലായുധന്‍കുട്ടി നായരുടെ മകന്‍ വിജേഷിന്‍െറയും കാരാട് സ്വദേശി മേപ്പറമ്പത്ത് സോമസുന്ദരന്‍െറ മകള്‍ സൗമ്യയുടെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം കൂടിയായ വരന്‍െറ പിതാവ് വേലായുധന്‍കുട്ടി നായര്‍ പേരെടുത്ത കര്‍ഷകനാണ്.
താലി ചാര്‍ത്തിയ ഉടനെ ജീവിതത്തിലേക്ക് അതിഥിയായത്തെിയ ഭാര്യക്കും ആദ്യ സമ്മാനമായി നല്‍കിയതും പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റ് തന്നെയാണ്. ലഭിച്ച സമ്മാനം വീട്ടമ്മമാര്‍ക്കുള്‍പ്പെടെ കൗതുകമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പുത്തലത്തൊടി ജിനിത്ത്, കെ. രാജേഷ്, സി. അരുണ്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു

Posted: 15 Sep 2015 10:42 PM PDT

മലപ്പുറം: ജില്ലയില്‍ നിര്‍മാര്‍ജനം ചെയ്തെന്ന് അവകാശപ്പെട്ട രോഗങ്ങള്‍ വീണ്ടും കണ്ടത്തെിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ നടപടികള്‍ സമ്പൂര്‍ണമാക്കാന്‍ ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു. പൂര്‍ണമായും ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട ഡിഫ്തീരിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടത്തെിയ സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരെ ബോധവത്കരിക്കാനും വാക്സിനേഷന് അവരെ പ്രേരിപ്പിക്കാനുമായി പ്രത്യേക പദ്ധതി തയാറാക്കുന്നത്. നിലവില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ പൂര്‍ണ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‍െറ കൈവശമുണ്ട്.
ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ ഇത്തരം കുട്ടികളെ കേന്ദ്രീകരിച്ചാണ് ആക്ഷന്‍പ്ളാന്‍ തയാറാക്കുക. ജില്ലയില്‍ ആകെ 23,912 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്ക്. ഇതില്‍ തീരെ കുത്തിവെപ്പെടുക്കാത്തത് 4503 കുട്ടികളാണ്. വെട്ടത്തൂര്‍, കാളമ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ഡിഫ്തീരിയ കണ്ടത്തെിയത്.
രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വെട്ടത്തൂരിലെ യതീംഖാനയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത 90 കുട്ടികളെ കണ്ടത്തെുകയും അവര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. കാളമ്പാടിയിലെ സ്ഥാപനത്തില്‍ 150 കുട്ടികളെ പരിശോധിച്ചപ്പോള്‍ ഇവരില്‍ 128 പേര്‍ക്കും കുത്തിവെപ്പ് എടുത്തിരുന്നില്ല. ഇവര്‍ക്കും പ്രതിരോധ കുത്തിവെപ്പും തുള്ളിമരുന്നും നല്‍കി.
നേരത്തെ വാക്സിനേഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് കൂടി നല്‍കിയതായി ഡി.എം.ഒ ഡോ. ഉമറുല്‍ ഫാറൂഖ് വ്യക്തമാക്കി. കേന്ദ്ര ഫീല്‍ഡ് പബ്ളിസിറ്റി ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണത്തിന്‍െറ ഭാഗമായി എടവണ്ണയില്‍ ഊര്‍ജിത ബോധവത്കരണ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി.
ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പും തുള്ളിമരുന്നും എത്തിക്കാനുള്ള 'മിഷന്‍ ഇന്ദ്രധനുഷ്' പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ ബോധവത്കരണ യജ്ഞം സംഘടിപ്പിക്കുന്നത്.

ജനമൈത്രി ‘സ്ത്രീ സുരക്ഷ’ പരിശീലനം: ജില്ലാതല ഉദ്ഘാടനം 19ന്

Posted: 15 Sep 2015 10:42 PM PDT

മലപ്പുറം: കേരള പൊലീസിന്‍െറ ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള 'സ്ത്രീ സുരക്ഷ' വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 19ന് നടക്കും. മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ക്ളാസെടുക്കും.
സ്ത്രീ സുരക്ഷക്കായി ജില്ലാതലത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബശ്രീ യൂനിറ്റുകളിലും റെസിഡന്‍റ്സ് അസോസിയേഷനുകളിലുമായി പരിശീലനം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട 35 വനിതകള്‍ക്കുള്ള പരിശീലനം എം.എസ്.പി ഹാളില്‍ നടന്നുവരികയാണ്. മലപ്പുറം ഗവ. കോളജ്, മഞ്ചേരി യൂനിറ്റി കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ് തുടങ്ങിയ കോളജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥിനികള്‍ക്കും ഏഴ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും 10 വനിതാ സിവില്‍ പൊലീസുകാര്‍ക്കുമാണ് പരിശീലനം.
ആദ്യ പ്രതിരോധമായി നോട്ടവും പിന്നെ ശബ്ദം കൊണ്ടുള്ള താക്കീതും പിന്നെ മറ്റ് സഹായങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രം നേരിയ തോതിലുള്ള കായികാക്രമണവും നടത്തുക എന്ന രീതിയിലാണ് 'സ്ത്രീ സുരക്ഷ' പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ വി.ജി. അജിത്കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീര്‍, വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജയമേരി, സുല്‍ഫത്ത് ബീവി എന്നിവരാണ് ജില്ലാ തലത്തില്‍ പരിശീലനം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിക്കുന്നത്.

എസ്റ്റേറ്റ് പാടികള്‍ തകര്‍ച്ചയില്‍; തോട്ടംതൊഴിലാളികളുടേത് നരകജീവിതം

Posted: 15 Sep 2015 10:33 PM PDT

കല്‍പറ്റ: വയനാട് ജില്ലയിലെ എസ്റ്റേറ്റ് പാടികളില്‍ തോട്ടംതൊഴിലാളികളുടേത് നരകജീവിതം. ഇടുങ്ങിയ സൗകര്യങ്ങളില്‍ ശ്രമകരമായി ജീവിതം മുന്നോട്ടുനീക്കുമ്പോഴും അരക്ഷിതത്വത്തിന്‍െറ ആശങ്ക അവര്‍ക്കുമേല്‍ വട്ടമിട്ടുനില്‍ക്കുകയാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികളൊന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതും തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. മേപ്പാടി, പൊഴുതന, തലപ്പുഴ തുടങ്ങി ജില്ലയുടെ വിഭിന്നഭാഗങ്ങളിലുള്ള എസ്റ്റേറ്റുകളിലെ മിക്കപാടികളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.1950കളിലാണ് ജില്ലയിലെ മിക്ക എസ്റ്റേറ്റ് പാടികളും പണിതത്. ചിലത് സ്വാതന്ത്ര്യലബ്ധിക്കും മുമ്പേയുള്ളവയാണ്. കല്ലും മണ്ണും കൊണ്ട് നിര്‍മിച്ച ഈ പാടികളില്‍ അഞ്ചും ആറും ലൈന്‍ മുറികളാണുള്ളത്.
കാലാകാലങ്ങളില്‍ മാനേജ്മെന്‍റ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഏറെ ഭീതിയോടെയാണ് ഇത്തരം പാടികളില്‍ താമസിക്കുന്നതെന്ന് പൊഴുതന ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികള്‍ പറയുന്നു. ഒരു കിടപ്പുമുറി, കൊച്ചു ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവ മാത്രമുള്ള ലൈനുകളില്‍ ഒട്ടേറെ അംഗങ്ങളുള്ള തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ചായത്തോട്ടങ്ങളില്‍ പതിവുകാഴ്ചയാണ്. കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ തൊഴിലാളികള്‍ പാടികള്‍ ഉപേക്ഷിച്ച് പോവുന്നതും നിരവധി.
ദിവസം 230 രൂപ കൂലി ലഭിക്കുന്ന അവര്‍ വലിയ വാടകക്ക് പുറത്ത് താമസിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. തലമുറകളായി എസ്റ്റേറ്റ് പാടികളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരും മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്ന് തലമുറകള്‍ക്കുമുമ്പോ ചുരംകയറിയത്തെിയവരും ഇന്നും എസ്റ്റേറ്റ് പാടികളുടെ ദുരിതങ്ങളില്‍നിന്ന് മോചിതരായിട്ടില്ല. നൂറോളം തൊഴിലാളികള്‍ താമസിക്കുന്ന പാടിലൈനുകളില്‍ അപകടസാധ്യത വര്‍ധിച്ചിട്ടും മാറ്റിപ്പാര്‍പ്പിക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറാവാറില്ല. ഭയംകാരണം തൊഴിലാളികള്‍ ഉപേക്ഷിച്ച പാടിയില്‍ 150 രൂപ നിരക്കില്‍ വാടകയായി നല്‍കി പുറത്തുനിന്നുള്ള നിരവധി കുടുംബങ്ങളും ഇപ്പോള്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി താമസമില്ലാത്ത പാടിലൈനുകള്‍ പലതും ചിതലെടുത്തും കാടുകയറിയും ഇഴജന്തുകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായും മാറിയിട്ടുണ്ട്. പല പാടികളുടെയും ഓടുകള്‍ തകര്‍ന്നും മരങ്ങള്‍ ജീര്‍ണിച്ചും നിലം പൊത്തുമെന്ന നിലയിലാണ്. മഴക്കാലമായാല്‍പോലും അറ്റകുറ്റപ്പണി നടത്താന്‍ കമ്പനി മാനേജ്മെന്‍റുകള്‍ താല്‍പര്യം കാട്ടാറില്ല. തൊഴിലാളികളുടെ നിരന്തര പരാതികള്‍ ഉയരുമ്പോള്‍ പേരിനുമാത്രം മിനുക്കുപണി നടത്തിയാലായി.

പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ ഖനനം: ലക്ഷങ്ങളുടെ അഴിമതിയെന്ന് സൂചന

Posted: 15 Sep 2015 10:27 PM PDT

വാണിമേല്‍: പരിസ്ഥിതി ദുര്‍ബലപ്രദേശമായ വിലങ്ങാട് മലയോരത്ത് വന്‍കിട ഖനനത്തിന് അനുമതി ലഭിക്കാന്‍ ഖനന മാഫിയ ലക്ഷങ്ങള്‍ മുടക്കിയതായി സൂചന. ഉരുട്ടികുന്നിലും ഉടുമ്പിറങ്ങിമലയിലുമുള്ള ഖനനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ തിടുക്കത്തില്‍ അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്ത് നീക്കമാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്.
ഉടുമ്പിറങ്ങിമലയില്‍ 50 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിന്‍മുകളിലാണ് ഖനനത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കി അനുമതിക്കായി കാത്തുകിടക്കുന്നത്. എക്സ്പ്ളോസീവ്, ജിയോളജി ഉള്‍പ്പെടെയുള്ള ലൈസന്‍സുകള്‍ നേരത്തെതന്നെ ഇവ കരസ്ഥമാക്കിയിരുന്നു. 12 സെന്‍റ് ഭൂമിയില്‍നിന്ന് ഖനനം നടത്താനുള്ള അനുമതിക്കാണ് അപേക്ഷ നല്‍കിയത്.
ഉരുട്ടികുന്നില്‍ 10 ഏക്കറോളം വരുന്ന ഭൂമിയിലുള്ള ഖനനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തോളം ചെറുകിട ഖനനം എന്ന പേരില്‍ ഇവിടെ കരിങ്കല്‍ ഖനനം നടന്നിരുന്നു.
ഉരുട്ടിയിലേത് ചെറുകിട ഖനനമെന്ന നിലപാടിലായിരുന്നു സി.പി.എം. അടുത്തകാലത്തായിട്ടാണ് ഉടുമ്പിറങ്ങിമലയില്‍ ഖനനത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചത്. ടി.വി. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഖനനകേന്ദ്രം തകര്‍ത്തതോടെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു.
ഖനനത്തിനായി ലക്ഷങ്ങള്‍ മുടക്കിയുണ്ടാക്കിയ സാമഗ്രികള്‍ തകര്‍ത്തെങ്കിലും ഉടമകള്‍ പരാതിപോലും നല്‍കാതെ ഖനനത്തിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു. അനുമതി ലഭിക്കാന്‍ ലക്ഷങ്ങളുടെ പണമിടപാടുകള്‍ അണിയറയില്‍ നടന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അടക്കം വന്‍തുക വാങ്ങി അനുമതി നല്‍കാനുള്ള തീരുമാനം മുമ്പേതന്നെ എടുത്തുകഴിഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അഷ്റഫ് കൊറ്റാലയുടെ നേതൃത്വത്തില്‍ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സി.പി.എം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സമിതി ഖനനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ഭരണകക്ഷിയുടെ വാദം.
ഇതിനിടെ ഖനനത്തിന് അനുമതി ലഭിക്കാന്‍ പണം നല്‍കിയെന്ന് വാര്‍ഡ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചത് ചൂടുള്ള ചര്‍ച്ചയായിട്ടുണ്ട്. വ്യാഴാഴ്ച ഖനനം സംബന്ധിച്ച് ഭരണസമിതി അജണ്ട ചര്‍ച്ചക്കെടുക്കുമ്പോള്‍ ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും.
വിലങ്ങാട് മിനി ജലവൈദ്യുതി പദ്ധതിയെ അടക്കം ബാധിക്കുന്ന ഖനനത്തിന് അനുമതി നല്‍കാന്‍ ഗ്രാമപഞ്ചായത്ത് നിയോഗിച്ച ഉപസമിതി ഏതു മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വിശദമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്

Posted: 15 Sep 2015 10:05 PM PDT

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ 'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ആവശ്യവുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി.

'മന്‍ കി ബാത്' പരിപാടി നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, 'മന്‍ കി ബാത്' പരിപാടി നിര്‍ത്തിവെക്കാന്‍ സാധിക്കില്ളെന്നും എന്നാല്‍, പരിപാടിയിലൂടെ പുതിയ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ളെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയ വിനിമയം നടത്താന്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ റേഡിയോ പരിപാടിയാണ് 'മന്‍ കി ബാത്'.
 

ഗുഡ്ഗാവിലെ ചൊവ്വാഴ്ചകള്‍ ഇനിമുതല്‍ 'കാര്‍രഹിതം'

Posted: 15 Sep 2015 10:03 PM PDT

Image: 

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ നിരത്തുകളില്‍ ഇനിമുതല്‍ ചൊവ്വാഴ്ചകളില്‍ കാറുകളുണ്ടാകില്ല. നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഗുഡ്ഗാവ് ട്രാഫിക് പൊലിസ് ആണ് കാര്‍രഹിത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലോകത്താകമാനം കാര്‍രഹിതദിനമായി ആചരിക്കുന്ന സെപ്തംബര്‍ 22 മുതല്‍ തീരുമാനം നടപ്പാക്കും. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ട്രാഫിക് പൊലീസും ചേര്‍ന്ന് നടത്തുന്ന സംരംഭത്തിന് പിന്തുണയുമായി റാപ്പിഡ് മെട്രോ, എംബാര്‍ക്ക് ഇന്ത്യ, നാസ്കോം തുടങ്ങിയ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

കാര്‍രഹിതദിനത്തില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് നിരത്തില്‍ വാഹനങ്ങള്‍ ഇറക്കാതിരിക്കേണ്ടത്. ഡി.എല്‍.എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഈ നാല് പ്രമുഖ ഐ.ടി കോറിഡോറുകളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്നത്.
ഈ ദിനങ്ങളില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാനായി 20 ¥്രകയിനുകളാണ് ഗുഡ്ഗാവ് പൊലീസ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

മൂന്ന് മുതല്‍ മൂന്നര വരെ മിനിറ്റുകള്‍ക്കുള്ളില്‍ ഓരോ ട്രെയിന്‍ വീതം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കാനാണ് റാപ്പിഡ് മെട്രോയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്.

വര്‍ഷം തോറും ഏകദേശം ഒരുലക്ഷം പുതിയ കാറുകള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,520 രൂപ

Posted: 15 Sep 2015 09:59 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ താഴ്ന്ന് 19,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,440 രൂപയായി. കഴിഞ്ഞ ദിവസം പവന് 19,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.82 ഡോളര്‍ കൂടി 1104.62 ഡോളറിലത്തെി.

ഒളിവില്‍ പോയ സോംനാഥ് ഭാരതി കീഴടങ്ങി

Posted: 15 Sep 2015 09:49 PM PDT

Image: 

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഒളിവില്‍ പോയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ഭാരതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച കോടതി ഭാരതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭാരതിയൂടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

2012 ലാണ് സോംനാഥ് ഭാരതി ലിപിക മിശ്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതി.

പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാവാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെ  സോംനാഥ് ഭാരതി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ഡല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല. ഡല്‍ഹിയിലെ ഒരു അപാര്‍ട്മെന്‍്റില്‍ താമസിച്ചിരുന്ന ആഫ്രിക്കന്‍ സ്ത്രീകളെ അന്യായമായി തടഞ്ഞുവെച്ചതിന് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ കഴിഞ്ഞ കെജ് രിവാള്‍ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു.

ഹാമിദ് അന്‍സാരി കംബോഡിയയില്‍

Posted: 15 Sep 2015 09:33 PM PDT

Image: 

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നാലുദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കംബോഡിയയിലെത്തി. രാജ്യ തലസ്ഥാനമായ നോപെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കംബോഡിയക്ക് പുറമെ ലാവോസും ഉപരാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്.

കംബോഡിയന്‍ പ്രധാനമന്ത്രി ഹന്‍സെനുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സീം റീപ് പ്രവിശ്യയിലെ മെകോംങ് ^ഗംഗാ ടെക്സ്റ്റൈയില്‍സ് മ്യൂസിയവും പ്രശസ്തമായ ആങ്കര്‍ വാട്ട് ക്ഷേത്രവും ടാഫ്രോം ക്ഷേത്രവും ഉപരാഷ്ട്രപതി സന്ദര്‍ശിക്കും. കൂടാതെ കംബോഡിയയിലെ ഇന്ത്യന്‍ സമൂഹവുമായി അന്‍സാരി കൂടിക്കാഴ്ച നടത്തും.

കംബോഡിയുമായി നാലും ലാവോസുമായി അഞ്ചും പദ്ധതികളില്‍ ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടും. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപരാഷ്ട്രപതിയാണ് ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ സല്‍മയും ഉന്നത ഉദ്യോഗസ്ഥസംഘവും അനുഗമിക്കുന്നുണ്ട്.

 

‘എല്‍ നിനോ’ വരുന്നു; ഒമാനില്‍ കനത്ത മഴക്ക് സാധ്യത

Posted: 15 Sep 2015 07:29 PM PDT

Image: 
മസ്കത്ത്: കാലാവസ്ഥാ പ്രതിഭാസമായ ‘എല്‍ നിനോ’യുടെ ഫലമായി ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. 
സ്പാനിഷ് ഭാഷയില്‍നിന്നാണ് എല്‍ നിനോ എന്ന പേരുണ്ടായത്. ഉണ്ണിയേശു, ശിശു എന്നൊക്കെയാണ് ഈ പദം അര്‍ഥമാക്കുന്നത്. കിഴക്ക്, മധ്യ ശാന്തസമുദ്രങ്ങളുടെ ഉപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. 
മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയുള്ള ഇടവേളയിലാണ് കാലാവസ്ഥയില്‍ വന്യമായ വ്യതിയാനം വരുത്തുന്ന ഈ പ്രതിഭാസം കണ്ടുവരുന്നത്. ശാന്തസമുദ്രത്തില്‍ രൂപം കൊള്ളുന്നതാണെങ്കിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മുഴുവന്‍ നാശം വിതക്കാന്‍ ശേഷിയുള്ളതാണ് എല്‍നിനോ. ഭൗമാന്തരീക്ഷം തകിടംമറിക്കുന്നതിനാല്‍ വിവിധ രാഷ്ട്രങ്ങളില്‍ വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, അതിശൈത്യം തുടങ്ങിയവക്ക് ഇത് വഴിവെക്കും. കാര്‍ഷികവിളകളുടെ നഷ്ടത്തിനും പ്രകൃതിനാശത്തിനും വഴിവെക്കുന്ന എല്‍ നിനോയുടെ വരവ് ലോകരാഷ്ട്രങ്ങള്‍ ഭീതിയോടെയാണ് കാണാറ്. 
ശാന്തസമുദ്ര മേഖലയില്‍ എല്‍ നിനോ ശക്തിപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയില്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ശക്തമായ ‘എല്‍ നിനോ’ രൂപപ്പെട്ടത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ‘എല്‍നിനോ’ കെടുതികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്നൊരുക്കം ആരംഭിച്ചു.
 1997ലാണ് ഏറ്റവും ശക്തമായ എല്‍ നിനോ രൂപപ്പെട്ടതെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ. സഈദ് അല്‍ സര്‍മി പറഞ്ഞു. സമുദ്രോപരിതലത്തിന്‍െറ താപനില അന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഗോനുവിന്‍െറ രൂപത്തില്‍ ഒമാനില്‍ ആഞ്ഞടിച്ചത്. വെള്ളപ്പൊക്കത്തില്‍ 78 പേര്‍ മരിക്കുകയും ശതകോടി അമേരിക്കന്‍ ഡോളറിന്‍െറ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് കണക്കുകള്‍. 
ഒടുവിലത്തെ പഠനങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില രണ്ടു ഡിഗ്രിയിലധികം ഉയര്‍ന്നിരിക്കുകയാണെന്ന് അല്‍ സര്‍മി പറഞ്ഞു. 1997നേക്കാള്‍ വലുതും ശക്തിയേറിയതുമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ മഴയുടെ അളവ് പ്രവചിക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ ആദ്യ വാരം മസ്കത്തിലും രാജ്യത്തിന്‍െറ വടക്കന്‍ ഭാഗത്തുമുണ്ടായ മഴ എല്‍നിനോ ഒമാനോട് കൂടുതല്‍ അടുക്കുന്നതിന്‍െറ സൂചനയാണ്. നിരന്തര ബോധവത്കരണം ഉണ്ടായിട്ടും ഈ മഴയില്‍ ആറുപേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. മസ്കത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 31പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇവരെ സിവില്‍ ഡിഫന്‍സ്, പൊലീസ് അധികൃതരത്തെിയാണ് രക്ഷിച്ചത്. ഒമാനോട് അടുത്തുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും എല്‍നിനോ ബാധിച്ചേക്കാമെന്ന് അല്‍ സര്‍മി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാന്‍ സലാല, ഫഹൂദ്, റാസ് അല്‍ ഹദ്ദ്, ദുഖം എന്നീ സ്ഥലങ്ങളിലായി നാലു റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാമത്തെ റഡാര്‍ മസ്കത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അല്‍ സര്‍മി അറിയിച്ചു. 

തെരുവുനായ എന്ന ഹിംസ

Posted: 15 Sep 2015 07:14 PM PDT

Image: 

ആധുനിക ഉല്‍പാദന ഉപഭോഗരീതികള്‍ സമ്മാനിച്ച പരിസ്ഥിതിപ്രശ്നങ്ങളുടെ പട്ടിക നീണ്ടതാണ്. നാഗരികതയുടെ തന്നെ ഭാവി സംശയത്തിലാക്കുന്ന പ്രശ്നങ്ങളുണ്ട് അതില്‍. ആ പട്ടികയിലേക്ക്  ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൊണ്ട് കടന്നുകൂടിയ സവിശേഷമായൊരു ഇന്ത്യന്‍ വെല്ലുവിളിയാണ് തെരുവുനായ്ക്കള്‍. മനുഷ്യവാസത്തിനായി രൂപപ്പെടുത്തിയ നഗരങ്ങളിലും ഗ്രാമങ്ങളിലും മാംസഭുക്കായ നായ്ക്കള്‍ പെരുകിയപ്പോള്‍ സ്വസ്ഥമായ ജനജീവിതംതന്നെ അപകടത്തിലായിരിക്കുകയാണ്. രണ്ടേകാല്‍ കോടിയിലധികം പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. 2003ല്‍ ഇത് 1.7 കോടിയായിരുന്നു. ആ വര്‍ഷത്തില്‍ രാജ്യത്ത് 1.4 കോടി നായ്ക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നു കോടി കവിഞ്ഞിരിക്കുകയാണ്.
മനുഷ്യന് വിധിച്ചിട്ടുള്ള രോഗങ്ങളില്‍ ഏറ്റവും ബീഭത്സമായതാണ് പേവിഷബാധ. അതുമൂലമുള്ള മരണത്തേക്കാള്‍ ദയനീയമായ മനുഷ്യാവസ്ഥകള്‍ അപൂര്‍വമാണ്. രോഗിയെ ആശുപത്രിയില്‍ മരിക്കാന്‍വേണ്ടി സൂക്ഷിക്കുന്നതുതന്നെ ജയിലറപോലുള്ള മുറിയിലാണ്. പട്ടിയുടെ കടികൊണ്ട് ഒരു വര്‍ഷം 20,000 ആളുകള്‍ മരിക്കുമ്പോള്‍ ആന, കടുവ, പുലി എന്നീ വന്യജീവികളുടെ ആക്രമണം മൂലം രാജ്യത്തുണ്ടാകുന്ന മരണങ്ങള്‍ ഒരു വര്‍ഷം ആയിരത്തോളം മാത്രമാണെന്നോര്‍ക്കണം.

ഗാന്ധിജിയുടെ നിലപാട്
നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഒരേ സമയം പ്രകൃതിവിരുദ്ധവും തികഞ്ഞ ഹിംസയുമാണ്. പരിസ്ഥിതി സംരക്ഷണമെന്നത്, ശല്യജീവി (pest)കളായിത്തീര്‍ന്ന ജന്തുക്കളെ സംരക്ഷിക്കുകയല്ല, മറിച്ച് പ്രകൃതിദത്ത ആവാസവ്യവസ്ഥിതികളും അതുള്‍ക്കൊള്ളുന്ന പതിനേഴര ലക്ഷത്തിലധികം ജീവജാതികളെയും സംരക്ഷിക്കുക എന്നതാണ്. മൃഗവേട്ടയയില്‍ സഹായിക്കാന്‍വേണ്ടി മനുഷ്യര്‍ വളര്‍ത്തിയെടുത്ത ജീവിയാണ് നായ. ഉടമസ്ഥരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുന്നിടത്തോളം അവ വളര്‍ത്തുജന്തുക്കളാണ്. പക്ഷേ, തെരുവുകളില്‍ പെറ്റുപെരുകുമ്പോള്‍ അവ സാമൂഹികജീവിതത്തിന് ഭീഷണിയായി മാറും.
‘മൃഗാവകാശ’ സംഘടനകളുടെയൊന്നും മാതൃരാജ്യങ്ങളില്‍ തെരുവില്‍ ഒരു പട്ടിയെപ്പോലും കാണാറില്ല. അങ്ങനെ കണ്ടാല്‍ ഉടനെ അത് പൊലീസും കേസുമായി ഉടമസ്ഥനെ കണ്ടറിഞ്ഞ് അയാള്‍ക്കെതിരെ കേസെടുക്കുന്നു. നമ്മുടെ തെരുവുകള്‍ ഹിംസ്രജന്തുക്കളുടെ വളര്‍ത്തുകേന്ദ്രങ്ങളാക്കാന്‍ ശ്രമിക്കുന്നവര്‍ അഹിംസയുടെ വാദം ഉയര്‍ത്തുന്നത് വിചിത്രമായൊരു കാര്യമാണ്. അഹിംസയുടെ അപ്പോസ്തലനായ മഹാത്മാ ഗാന്ധി, വിഷയത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് വിധി പറഞ്ഞിട്ടുള്ളതാണ്.
അഹ്മദാബാദില്‍ 1926ല്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെപ്പറ്റി ഒരു ചര്‍ച്ച ഉണ്ടായപ്പോള്‍ ഗാന്ധിജി അദ്ദേഹത്തിന്‍െറ ‘യങ് ഇന്ത്യ’യില്‍ എട്ടു ലേഖനങ്ങളാണെഴുതിയത്. ‘അഹിംസയുടെ പവിത്രമായ ഈ നാട്ടില്‍ തെരുവുപട്ടികള്‍ മുതലായ പ്രശ്നങ്ങള്‍ ഭീകരമായ ഈ അവസ്ഥയിലത്തെുന്നത് അതീവ ഖേദകരമാണ്. അഹിംസയെപ്പറ്റിയുള്ള അതീവമായ അഞ്ജതകൊണ്ട് നമ്മള്‍ അഹിംസയുടെ പേരില്‍ ഹിംസ പ്രചരിപ്പിക്കുകയാണെന്നാണ് എന്‍െറ ഉറച്ച വിശ്വാസം. തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നത് ഒരു പാപമാണ്. പാപമായിരിക്കണം. ഓരോ തെരുവുനായയെയും വെടിവെച്ചു കൊല്ലണം എന്നൊരു നിയമം ഉണ്ടെങ്കില്‍ നമുക്ക് യഥാര്‍ഥത്തില്‍ വളരെയധികം നായ്ക്കളെ രക്ഷിക്കാന്‍ കഴിയും. മാനവികത എന്നത് ഹൃദയത്തിന്‍െറ മഹത്തായൊരു ഗുണമാണ്. ഒരുപിടി തെരുവുനായ്ക്കളെ രക്ഷിക്കുന്നതിനുവേണ്ടി അത് ഉപയോഗിച്ചുതീര്‍ക്കരുത്. അത്തരം രക്ഷാശ്രമങ്ങള്‍ പാപംപോലും ആണ്’ (യങ് ഇന്ത്യ, ഒക്ടോബര്‍ 21, 1926).

ഫാഷിസവും ‘മൃഗാവകാശവും’
പ്രകൃതിയിലെ മുഴുവന്‍ ജീവജാതികളെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുക, ഒപ്പം സാമൂഹികാവശ്യത്തിനുവേണ്ടി വിഭവസ്രോതസ്സുകളുടെ പുനരുല്‍പാദനശേഷിക്കുള്ളില്‍ നിന്നുകൊണ്ട് സാമൂഹികനീതിയില്‍ ഊന്നി, വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിസ്ഥിതിസംരക്ഷണ കാഴ്ചപ്പാടിന്‍െറ ഉള്ളടക്കം. ഭൗമ ഉച്ചകോടിയുടെ പ്രഖ്യാപനത്തിന്‍െറ കേന്ദ്രബിന്ദുവായ ഈ കാഴ്ചപ്പാടിനെ നിഷേധിച്ച്, മാനവികതാനിരാസത്തിലൂന്നിയ ‘മൃഗാവകാശം’ പരിസ്ഥിതി പ്രസ്ഥാനത്തിന്‍െറ വര്‍ധിച്ചുവരുന്ന ജനകീയ, രാഷ്ട്രീയ സ്വീകാര്യതയെ തകിടംമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
‘മൃഗാവകാശ’വാദത്തിന്‍െറ തുടക്കം തന്നെ അതിന്‍െറ മാനവികതാനിരാസത്തിന്‍െറ അടിത്തറ തുറന്നുകാണിക്കുന്നതാണ്. നാസി ജര്‍മനിയില്‍ ജൂതമതക്കാരെ പീഡിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് 1933ല്‍ മൃഗാവകാശനിയമം നിര്‍മിക്കുന്നത്. ഇതില്‍നിന്നാണ് ‘മൃഗാവകാശ’ ആശയങ്ങളും പ്രസ്ഥാനങ്ങളും പിന്നീട് ലോകത്തിന്‍െറ പല ഭാഗങ്ങളിലും ഉണ്ടായതും സമീപകാലത്ത് ശക്തിപ്രാപിക്കുന്നതും. ഹിറ്റ്ലറുടെ നിയമത്തിന്‍െറ പ്രധാന ഉദ്ദേശ്യം ജൂതരുടെ ‘കൗഷര്‍’ മാംസം ഇല്ലാതാക്കുകയായിരുന്നു. ഇത്തരം പരീക്ഷണശാലകളിലെ ശാസ്ത്രജ്ഞന്മാരില്‍ നല്ളൊരു ശതമാനം ജൂതമതക്കാര്‍ ആയിരുന്നിരിക്കെ അവരെ യഥേഷ്ടം പീഡിപ്പിക്കാനുള്ള അവസരം ഈ നിയമം നല്‍കി. പശുമാംസം നിരോധിച്ച സംസ്ഥാനങ്ങളില്‍ ദലിതരും മുസ്ലിംകളും ഈ നിരോധത്തിന്‍െറ പേരില്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ ‘മൃഗാവകാശ’ നിയമം ജൂതമതക്കാരുടെമേല്‍ എപ്രകാരം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് സങ്കല്‍പിക്കാന്‍ പ്രയാസമുണ്ടാകില്ല.

ഭരണഘടനാവിരുദ്ധ നിയമങ്ങള്‍
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിയമനിര്‍മാണം നടത്താവുന്ന വിഷയങ്ങള്‍ ഭരണഘടന വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തെരുവുനായ്ക്കള്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഈ വിഷയം സംസ്ഥാന ലിസ്റ്റിലാണുള്ളത്. ഭരണഘടനാപരമായ നിയമനിര്‍മാണാവകാശം ഇപ്രകാരം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരിക്കെയാണ് മേനക ഗാന്ധിയുടെ ദുശ്ശാഠ്യം ഒന്നുകൊണ്ടുമാത്രം പാര്‍ലമെന്‍റില്‍  ചര്‍ച്ചപോലുമില്ലാതെ നായ്ക്കളുടെ ജനനനിയന്ത്രണം സംബന്ധിച്ച ചട്ടങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയത്. പ്രസ്തുത ചട്ടങ്ങള്‍ക്ക് അടിസ്ഥാനമായ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം അനുവദിച്ചിട്ടില്ലാത്ത അധികാരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ചട്ടങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. ഈ ചട്ടങ്ങളെ ഈ തരത്തില്‍ കോടതിയില്‍ ചോദ്യംചെയ്തില്ല എന്നത് സംസ്ഥാനങ്ങളുടെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും പരാജയത്തെയാണ് കാണിക്കുന്നത്.
1960ലെ നിയമം 1982ല്‍ ഭേദഗതി ചെയ്തതാണ് നായ്ക്കളുടെ ‘ഹൃദയത്തില്‍ സ്ട്രിച്ചിനൈന്‍ കുത്തിവെച്ചോ മറ്റ് അനാവശ്യമായ ക്രൂരരീതികളിലൂടെയോ’ ഇവയെ കൊല്ലാന്‍ പാടില്ല എന്ന വകുപ്പ്. ഇതിനുശേഷവും തദ്ദേശ സ്ഥാപനങ്ങള്‍ അക്രൂരമായ രീതികളിലൂടെ ഉന്മൂലനം ചെയ്ത് തെരുവുനായ്ക്കളുടെ ജനസംഖ്യ കുറച്ചുനിര്‍ത്തിയിരുന്നു. നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ചില ഉത്തരവുകളിലൂടെയും കത്തുകളിലൂടെയും മേനക ഗാന്ധി നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഈ മാംസഭുക്കിന്‍െറ ജനസംഖ്യ വര്‍ധിപ്പിച്ചത്. മുംബൈ നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം 80,000 പേരെയാണ് നായ്ക്കള്‍ കടിച്ചത്. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്‍െറ നഗ്നമായ ലംഘനമാണിത്.  അങ്ങേയറ്റം സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെപ്പോലും, അവ മനുഷ്യനും കൃഷിക്കും ആപത്തായാല്‍ പ്രസ്തുത നിയമത്തിന്‍െറ അഞ്ചാം ഷെഡ്യൂളില്‍പെടുത്തി കീടജീവി (Vermin)യായി പ്രഖ്യാപിച്ച് ഉന്മൂലനംചെയ്യാന്‍ നമുക്ക് നിയമമുണ്ട്.  വന്യജീവികളെപ്പോലും ഇത്തരത്തില്‍ കൈകാര്യം ചെയ്യാമെന്നിരിക്കെയാണ് തെരുവുനായ്ക്കളുടെ കാര്യത്തിലുള്ള ഉദാര സമീപനം.
തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അവയുടെ വന്ധ്യംകരണമെന്ന പരിഹാരം ഈ പ്രശ്നം അങ്ങനത്തെന്നെ തുടരട്ടെ എന്നു പറയുന്നതിന് തുല്യമാണ്. ചെലവേറിയതും അപ്രായോഗികവും അശാസ്ത്രീയവുമായ ഈ രീതികൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ല എന്നത് സുവ്യക്തമാണ്. മറിച്ച് പ്രശ്നം കൂടുതല്‍ വളര്‍ത്തുകയേ ഉള്ളൂ.

(യു.എന്‍ ജൈവ വൈവിധ്യ ഉടമ്പടിയുടെ വിദഗ്ധ സമിതി അംഗവും ആഗോള പരിസ്ഥിതിവേദിയായ സി.ബി.ഡി അലയന്‍സിന്‍െറ ആദ്യ ചെയര്‍മാനുമാണ് ലേഖകന്‍)

രോഗാതുര കേരളം

Posted: 15 Sep 2015 07:08 PM PDT

Image: 

ദേശീയ ശരാശരിയേക്കാള്‍ 250 ശതമാനം അധികമാണ് കേരളത്തിന്‍െറ രോഗാതുരത എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് അമ്പരപ്പിക്കുന്നതും കണ്ണുതുറപ്പിക്കേണ്ടതുമാണ്. ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോടൊപ്പമത്തെിയ സംസ്ഥാനമാണ് കേരളം എന്ന നമ്മുടെ മേനിപറച്ചിലിനേറ്റ കനത്ത തിരിച്ചടിയാണ് സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍. ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണവും ശരാശരി മനുഷ്യായുസ്സിന്‍െറ ഉയര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നമ്മുടെ അവകാശവാദം. എന്നാല്‍, അറുപത് കഴിഞ്ഞ പത്തില്‍ ഏഴുപേരും രോഗബാധിതരാണെന്ന് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രണ്ടാഴ്ചകൊണ്ട് ആയിരത്തില്‍ 310 പേര്‍ ഗ്രാമങ്ങളിലും 306 പേര്‍ നഗരങ്ങളിലും  രോഗികളാവുന്നുണ്ടത്രെ. ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നവരെയും പ്രവേശിപ്പിക്കപ്പെടുന്നവരെയും കണക്കാക്കിയാവാം ഈ പഠനം. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡോക്ടര്‍മാരുടെയും ആശുപത്രിക്കിടക്കകളുടെയും മറ്റ് ആരോഗ്യപരിപാലന സംവിധാനങ്ങളുടെയും കാര്യത്തില്‍ ഏറെ മുമ്പിലായ കേരളത്തില്‍, ചികിത്സതേടുന്ന രോഗികളുടെ എണ്ണം സ്വാഭാവികമായും കൂടിയിരിക്കും എന്ന വസ്തുത പരിഗണിക്കപ്പെടേണ്ടതുതന്നെ. താരതമ്യേന മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണത്തില്‍ കേരളത്തിന്‍െറ തൊട്ടുപിന്നിലെന്നത് ഈ വസ്തുതയെ ബലപ്പെടുത്തുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് മുതലായ പിന്നാക്ക സംസ്ഥാനങ്ങള്‍ രോഗികളുടെ അനുപാതത്തില്‍ ഏറെ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അഞ്ചിലൊരാള്‍ പ്രസവിക്കുന്നത് വീട്ടിലാണെങ്കില്‍, കേരളത്തില്‍ 3.7 ശതമാനം സ്ത്രീകള്‍ മാത്രമേ വീടുകളില്‍ പ്രസവിക്കുന്നുള്ളൂ. ഇതൊക്കെ ശരിയായിരിക്കത്തെന്നെ, കേരള ജനസംഖ്യയില്‍ 30 ശതമാനവും രക്തസമ്മര്‍ദമുള്ളവരാണെന്നതും ഒന്നേമുക്കാല്‍ ലക്ഷത്തോളം അര്‍ബുദബാധിതര്‍ സംസ്ഥാനത്തുണ്ടെന്നതും നിസ്സാര പ്രശ്നമല്ല.

രോഗാതുര കേരളത്തിലെ ജീവിതശൈലിയാണ് ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത് എന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. ഒപ്പം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ പുറത്തുനിന്നുവരുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏതാണ്ടെല്ലാം മായം ചേര്‍ത്തതും മാരകമായ കീടനാശിനി പ്രയോഗിക്കപ്പെട്ടതുമാണെന്നതും ആശങ്കാജനകമായ സത്യമാണ്. ആശുപത്രികളെയും ഡോക്ടര്‍മാരെയും അഭയം പ്രാപിക്കുകയല്ലാതെ മലയാളിക്ക് ഗത്യന്തരമില്ല. പക്ഷേ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗ്രാമീണരില്‍ നാലിലൊരാളും നഗരവാസികളില്‍ അഞ്ചിലൊരാളും ബില്ലടക്കാനായി കടം വാങ്ങേണ്ടിവരുന്നു എന്നാണ് സര്‍വേ റിപ്പോര്‍ട്ട്. കിടത്തി ചികിത്സക്കായി 60 ശതമാനവും ഒ.പി സേവനത്തിനായി 70 ശതമാനവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ നാലിരട്ടിയാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി ഈടാക്കുന്നത് എന്നാണ് സര്‍വേയിലെ കണ്ടത്തെലെങ്കിലും യഥാര്‍ഥ സംഖ്യ എത്രയോ കൂടുതലാവാനാണ് സാധ്യത. കഷ്ടപ്പെട്ടും കടംവാങ്ങിയും ഭീമമായ  സംഖ്യ ചെലവാക്കി നേടുന്ന ചികിത്സയുടെ സ്ഥിതിയോ?
രോഗങ്ങളല്ല അമിത മരുന്നുപയോഗവും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുമാണ് മരണകാരണമാവുന്നതെന്ന് കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ. ബി.എം. ഹെഗ്ഡെ, ഗ്ളോബല്‍ ഹോമിയോ കണ്‍വെന്‍ഷനെ അഭിമുഖീകരിക്കെ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെളിപ്പെടുത്തുകയുണ്ടായി. നിലവാരമില്ലാത്ത മരുന്നുകള്‍ -വ്യാജ മരുന്നുകള്‍ പോലും- വന്‍ വില കൊടുത്തു വാങ്ങി കഴിച്ചു മുടിയുകയാണ് മലയാളികള്‍ എന്ന് ചുരുക്കം. ആരോഗ്യമാണ് സമ്പത്ത് എന്നൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന നമ്മുടെ അനാരോഗ്യകരമായ ജീവിത ശൈലിയും ചികിത്സാ രീതികളും ആരോഗ്യരംഗം ചൂഷകര്‍ക്ക് തീറെഴുതിക്കൊടുത്ത വര്‍ത്തമാനകാല സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഉടനെയൊന്നും ഈ വിഷമവൃത്തത്തില്‍നിന്ന് മോചനം പ്രതീക്ഷിക്കാന്‍ വയ്യ. സര്‍ക്കാറും ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ സ്ഥിതി മെച്ചപ്പെടുത്താം എന്നുമാത്രം.

ടാറ്റാ ടീയിലും ഹാരിസണിലും തൊഴിലാളിസമരം

Posted: 15 Sep 2015 07:03 PM PDT

Image: 
Subtitle: 
'പെമ്പിളൈ സമരം' പ്രചോദനമായി

രാജാക്കാട്/തൊടുപുഴ: മൂന്നാറിലെ തൊഴിലാളി സ്ത്രീകളുടെ സമരവീര്യത്തിനുമുന്നില്‍ മാനേജ്മെന്‍റുകള്‍ മുട്ടുമുടക്കിയതോടെ സൂര്യനെല്ലിയിലും പള്ളിവാസലിലും തൊഴിലാളികള്‍ അവകാശപ്പോരാട്ടത്തിനിറങ്ങി. സൂര്യനെല്ലിയിലും സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.

ഹാരിസണ്‍ മലയാളം പ്ളാന്‍േറഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരരംഗത്ത്. 20 ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി മുമ്പോട്ട് വെക്കുന്നത്.
തിങ്കളാഴ്ച രാവിലെ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം തൊഴിലാളികള്‍ ഫാക്ടറിക്ക് സമീപം മുദ്രാവാക്യം വിളിച്ചശേഷം ജോലിക്കിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ വീണ്ടും സംഘടിച്ചത്തെി എച്ച്.എം.എല്‍ ഓഫിസിന് സമീപം ഗേറ്റിനു മുന്നില്‍ ഉപരോധ സമരം നടത്തി. എച്ച്.എം.എല്‍ കമ്പനിക്ക് ഇവിടെ അഞ്ചു ഡിവിഷനുകളിലായി തൊള്ളായിരത്തോളം തൊഴിലാളികളാണുള്ളത്.

അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ ജീവനക്കാരാണ് സമരം തുടങ്ങിയതെങ്കിലും മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേര്‍ന്നു. അഞ്ഞൂറിലധികം ആളുകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. മാനേജ്മെന്‍റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ നേതാവ് സി.എ. കുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡി. കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ചത്തെി. ബുധനാഴ്ചയും സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
പള്ളിവാസലിലെ ടാറ്റ ടീയുടെ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡിലെ പാക്കിങ് സെന്‍ററിലെ തൊഴിലാളികള്‍ ബോണസും എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കി.

2014^15 വര്‍ഷത്തില്‍ 284 കോടിയാണ് കമ്പനിയുടെ അറ്റാദായം. 20 ശതമാനം ബോണസും 15 ശതമാനം എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിയിലെ 108 സ്ഥിരം തൊഴിലാളികളും അത്രതന്നെ കരാര്‍ തൊഴിലാളികളും ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച രാവിലെ സീനിയര്‍ മാനേജര്‍ ഹാരിസ് റഹ്മാനാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 19 ശതമാനം ബോണസാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയത്. എക്സ്ഗ്രേഷ്യ നല്‍കിയില്ല.

അഭയാര്‍ഥി പ്രവാഹം: ഹംഗറിയില്‍ അടിയന്തരാവസ്ഥ

Posted: 15 Sep 2015 05:31 PM PDT

Image: 

ബുഡപെസ്റ്റ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയാന്‍ സെര്‍ബിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലകളില്‍   ഹംഗറി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ പ്രധാന കവാടം അടഞ്ഞു. ഇതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പൊലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുള്ള നിയമം രാജ്യം നടപ്പാക്കി.
നിയമവിരുദ്ധമായി സെര്‍ബിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന്   പതിനായിരത്തിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സിറിയയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള 112 പേരെ കൂടി അറസ്റ്റ് ചെയ്തതായി ഹംഗേറിയന്‍ പൊലീസ് അറിയിച്ചു. സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്കുള്ള അഭയാര്‍ഥികളുടെ പലായനം കര്‍ശനമായി തടയുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തി അടക്കുന്നതടക്കമുള്ള കര്‍ശന നടപടികളില്‍നിന്ന് പിന്മാറണമെന്ന് സെര്‍ബിയ ഹംഗറിയോട് അഭ്യര്‍ഥിച്ചു. ഹംഗറി അതിര്‍ത്തി അടച്ചതോടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് വഴിമാറി സഞ്ചരിക്കേണ്ടി വന്നു.
ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ പ്രധാന പാതയാണ് ഹംഗറി. ജര്‍മനി ലക്ഷ്യം വെച്ചാണ് അഭയാര്‍ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നത്. തിങ്കളാഴ്ചയാണ് ഹംഗറി അതിര്‍ത്തി അടച്ചത്. അഭയാര്‍ഥികളെ തുരത്താന്‍ നേരത്തെ അതിര്‍ത്തിയില്‍ ഉടനീളം മുള്‍വേലികള്‍ നിര്‍മിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിമുതലാണ് നിയമം നിലവില്‍വന്നത്. രാജ്യത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ക്രിമിനല്‍ നടപടിയായാണ് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ, നാടുകടത്തല്‍ എന്നിവയായിരിക്കും ലഭിക്കുക. ഈ വര്‍ഷം രണ്ടു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് ഹംഗറിയിലത്തെിയത്.
അഭയാര്‍ഥി പ്രവാഹം താങ്ങാനാവുന്നില്ളെന്ന് പറഞ്ഞ് ജര്‍മനിയും അതിര്‍ത്തികള്‍ അടച്ചിരുന്നു. അതിര്‍ത്തികള്‍ അടച്ചതോടെ, ഇതുവരെ സൗജന്യമായി രാജ്യത്തത്തൊമായിരുന്ന അഭയാര്‍ഥികള്‍ക്ക് ഇനി യാത്രാ രേഖകള്‍ തരപ്പെടുത്തേണ്ടിവരും.  അതിനിടെ, തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്ക് പോവുകയായിരുന്ന ബോട്ട് തുര്‍ക്കി കടലില്‍ മുങ്ങി 22 അഭയാര്‍ഥികള്‍ മരിച്ചു. 211 പേരെ തുര്‍ക്കി  തീരദേശ സേന രക്ഷപ്പെടുത്തി.
മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള കടല്‍പ്പാത യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കനത്തതോടെ ഏറ്റവും തിരക്കേറിയ പാതയായി മാറിയിരുന്നു.


പ്രശ്നകലുഷിതമായ സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരങ്ങളാണ് ദിവസവും യൂറോപ്പിലെ സുരക്ഷിത താവളങ്ങള്‍ തേടി സെര്‍ബിയ വഴി ഹംഗറിയിലത്തെുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് സെര്‍ബിയ ഹംഗറി വഴി ആയിരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയായി 1,40,000 പേര്‍ ഹംഗറിയിലെ ത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആദ്യം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ വഴി സെര്‍ബിയയിലുമെ ത്തുന്നവര്‍ ഹംഗറിയിലത്തെി യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് പതിവ്.അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍, കുതിരകള്‍, പൊലീസ് നായ്ക്കള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണം നടത്തുന്നത്.

 

ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെബി അംഗീകാരം

Posted: 15 Sep 2015 01:02 PM PDT

Image: 
ന്യൂഡല്‍ഹി: ചെലവുകുറഞ്ഞ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്‍റര്‍ഗ്ളോബ് ഏവിയേഷന് 2,500 കോടിരൂപയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്‍െറ (സെബി) അംഗീകാരം. 1,272 കോടിയുടെ പുതിയ ഓഹരികളാണ് കമ്പനി വില്‍പനക്കുവെക്കുന്നത്. തുല്യതുക നിലവിലെ ഓഹരിയുടമകളുടെ 3.01 കോടി ഓഹരികള്‍ വിറ്റും സ്വരൂപിക്കും. 
പ്രാഥമിക ഓഹരിവില്‍പനയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനുള്ള രേഖകള്‍ ജൂണിലാണ് സെബിക്ക് സമര്‍പ്പിച്ചത്. സിറ്റി ഗ്രൂപ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി, ബാര്‍ക്ളേയ്സ്, യു.എസ്.ബി സെക്യൂരിറ്റീസ് ഇന്ത്യ, കൊടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവരാണ് ഓഹരി വില്‍പനക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇന്‍റര്‍ഗ്ളോബ് ഏവിയേഷന്‍െറ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയാണ് വിപണിപങ്കാളിത്തമൂല്യമനുസരിച്ച് രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനി. ഇന്ത്യയില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന ആഭ്യന്തര വിമാന കമ്പനികള്‍  ഇന്‍ഡിഗോയും ഗോ എയറുമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നാലിരട്ടിയായാണ് ഇന്‍ഡിഗോയുടെ ലാഭം വര്‍ധിച്ചത്. 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചശേഷമുള്ള ഏറ്റവുംവലിയ ലാഭമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 1,304 കോടി രൂപ. 

നിരക്ക് ഇളവുമായി എയര്‍ ഏഷ്യ

Posted: 15 Sep 2015 12:47 PM PDT

Image: 
ന്യൂഡല്‍ഹി: കുറഞ്ഞനിരക്കോടെ ആകര്‍ഷക പദ്ധതികളുമായി എയര്‍ ഏഷ്യ വിമാന കമ്പനി. 1,090 രൂപയാണ് ഏറ്റവുംകുറഞ്ഞ നിരക്ക്. സെപ്റ്റംബര്‍ 20 വരെയാണ് ഓഫറിലെ ബുക്കിങ് കാലാവധി. 2016 ഫെബ്രുവരി 29 വരെയുള്ള യാത്ര ബുക് ചെയ്യാം. ഇംഫാലിനും ഗുവാഹതിക്കുമിടയിലാണ് എയര്‍ ഏഷ്യ 1,090 രൂപക്ക് വിമാനയാത്ര വാഗ്ദാനംചെയ്യുന്നത്. 1,790 രൂപക്ക് ബംഗളൂരുവിനും പുണെക്കുമിടയില്‍ യാത്രചെയ്യാം. ന്യൂഡല്‍ഹി-ബംഗളൂരു യാത്രക്ക് 3,490 രൂപയാണ് നിരക്ക്. ന്യൂഡല്‍ഹി-ഗോവ യാത്രക്ക് 3,690 രൂപയും പുണെ-ജയ്പൂര്‍ യാത്രക്ക് 4,090 രൂപയും മതിയാകും. അടുത്തവര്‍ഷം 8,90 രൂപ വരെ ടിക്കറ്റ് നിരക്ക് കുറക്കുമെന്ന വാഗ്ദാനവും എയര്‍ ഏഷ്യ നല്‍കിയിരുന്നു. 
സീസണ്‍ മുന്‍കൂട്ടിക്കണ്ട് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാന കമ്പനികളുടെ ആകാശയുദ്ധത്തിന്‍െറ ഭാഗമാണ് ഓഫറുകള്‍. വിമാന കമ്പനികള്‍ ആഴ്ചതോറും വാഗ്ദാനങ്ങളുമായി രംഗത്തത്തെുന്നുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വിസുകളില്‍ എക്കണോമി ക്ളാസ് യാത്രക്കാര്‍ക്ക് ചൊവ്വാഴ്ചകളില്‍ അടിസ്ഥാനനിരക്കില്‍ 15 ശതമാനം കിഴിവാണ് ജെറ്റ് എയര്‍വെയ്സ് വാഗ്ദാനം ചെയ്യുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP