ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് Madhyamam News Feeds | ![]() |
- ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ്
- ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി
- ബാര്‍കോഴ കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറിച്ചു^ വി.എസ്
- പെണ്‍കുട്ടിയെ തുറിച്ചുനോക്കിയ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി
- സ്വര്‍ണവില പിന്നെയും താഴേക്ക്; ഗ്രാമിന് 14.250 റിയാല്‍
- വ്യാപം: ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരിച്ചെന്ന് റിപ്പോര്‍ട്ട്
- മാണിക്കെതിരായ കേസില്‍ വി.എസ്.കക്ഷി ചേരും
- അവതരണത്തിന്‍െറ നൂതനപാഠങ്ങളുമായി തിയറ്റര്‍ ക്യാമ്പിന് സമാപനം
- വിനോദവും വിജ്ഞാനവും പകര്‍ന്ന് കുട്ടി റേഡിയോ
- സംസ്ഥാനത്തെ തിയേറ്ററുകള്‍ സൂചനാ പണിമുടക്കില്‍
- വിഴിഞ്ഞം: കോണ്‍ഗ്രസില്‍ നിഴല്‍യുദ്ധം; നേതൃത്വത്തെ വലിച്ചിഴച്ചതില്‍ ഹൈകമാന്‍ഡ് അതൃപ്തി അറിയിച്ചു
- ബ്രിട്ടീഷ് ഉപഗ്രഹവിക്ഷേപണം; കൗണ്ട്ഡൗണ്‍ തുടങ്ങി
- വ്യാപം: ബി.ജെ.പി സര്‍ക്കാറിന്‍െറ ‘ജയിലുറപ്പ് പദ്ധതി’
- പ്രകാശംപരത്തി തെക്കേപ്പുറത്തെ നോമ്പ് രാവ്...
- അക്കാദമിക സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാറും
- ജാതിയുടെ ക്ളാവുപിടിച്ച ദേശം
- 10 മാര്‍ക്ക് കിട്ടാത്തവര്‍ക്കും എന്‍ജിനീയറാകാം പ്രവേശ പരീക്ഷ തോറ്റവര്‍ക്കും എന്‍ജിനീയറിങ് പ്രവേശം
- അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ ഇവര്‍ നടന്നുകയറിയത് ചരിത്രത്തിലേക്ക്
- കൊച്ചി ടസ്കേഴ്സിനെ തിരിച്ചുപിടിക്കാന്‍ ഉടമകളുടെ നീക്കം
- ലോക സര്‍വകലാശാല മീറ്റ് ഇന്ദര്‍ജിത് സിങ്ങിന് സ്വര്‍ണം
- സാഫ് ഗെയിംസ് അടുത്തവര്‍ഷത്തേക്ക് നീട്ടി
- ചാരത്തില്‍നിന്നുയര്‍ന്ന് ഇംഗ്ളണ്ട്
- കെടുതിയൊടുങ്ങാതെ ദുരന്ത മുനമ്പ്
- വിഴിഞ്ഞം: തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി
ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് Posted: 09 Jul 2015 01:07 AM PDT Image: ![]() ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി ഉത്തരവിനെതിരെ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജഞനായ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍ ഡി.ജി.പി. സിബി മാത്യൂസ് ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മിഷണറാണ്.
|
ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി Posted: 08 Jul 2015 11:16 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശവും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ബിജു രമേശിനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കോടതി നോട്ടീസ് അയക്കും. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും. മാണി അഴിമതി നടത്തിയതായോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായോ തെളിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തിലെ പ്രതികൂല കണ്ടത്തെലുകളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ധനമന്ത്രി കെ.എം. മാണിക്കെതിരെ ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2014 മാര്‍ച്ചില്‍ രണ്ടുതവണ മാണിയുടെ പാലായിലെ വീട്ടിലും ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പോയതിന് തെളിവുണ്ട്. മാര്‍ച്ച് 22ന് പാലായിലെ വീടിന്‍െറ പരിസരത്തുവെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് 15 ലക്ഷം രൂപ കൈമാറിയതായി ബാര്‍ ഉടമകളായ സാജു ഡൊമിനിക്ക്, ജോസഫ് മാത്യു എന്നിവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ തുക മാണിക്ക് നല്‍കിയതിനോ മാണി പണം വാങ്ങിയതിനോ തെളിവില്ല. കോഴ ആവശ്യപ്പെട്ടിട്ടില്ളെന്ന് മാണിയും നല്‍കിയിട്ടില്ളെന്ന് അസോസിയേഷന്‍ ഭാരവാഹികളും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സഹായം അഭ്യര്‍ഥിച്ചാണ് മാണിയെ കണ്ടതെന്ന് മാത്രമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്. ബാര്‍ ഉടമകള്‍ നല്‍കിയ 15 ലക്ഷം രൂപ ഏപ്രിലിലാണ് കാഷ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നും കണ്ടത്തെിയിട്ടുണ്ട്. മാര്‍ച്ച് 31ന് പാലായിലെ വസതിയില്‍വെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയതായും കണ്ടത്തെി. പക്ഷേ ഈ കൂടിക്കാഴ്ചയിലും കോഴ കൈമാറ്റം നടന്നില്ളെന്നാണ് മാണിയുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും മൊഴി.
|
ബാര്‍കോഴ കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറിച്ചു^ വി.എസ് Posted: 08 Jul 2015 10:12 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ നീതിയുക്തമായ അന്വേഷണം വേണം. അല്ലാത്തപക്ഷം സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി.എസ് നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസിന്‍റെ ശരിയാ അന്വേഷണത്തിന് സര്‍ക്കാര്‍ സഹകരിക്കുന്നില്ളെന്ന് വിജിലന്‍സ് എസ്.പി സുകേശന്‍ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍റ് എം.പോളും വെളിപ്പെടുത്തിയിരുന്നു. വഷിയത്തില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു. വലിയ രീതിയിലുള്ള അട്ടിമറിയാണ് കേസില്‍ നടന്നിരിക്കുന്നത്. സഹപ്രവര്‍ത്തകനായ മന്ത്രി മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി നാണംകെട്ടും എല്ലാ ശ്രമവും നടത്തുകയാണ്. മാണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ളെന്നും ഇവര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും വി.എസ് പറഞ്ഞു. |
പെണ്‍കുട്ടിയെ തുറിച്ചുനോക്കിയ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി Posted: 08 Jul 2015 10:06 PM PDT Image: ![]() മുംബൈ: പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന്‍െറ പേരില്‍ 13 വയസായ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി. ഏഴാംക്ളാസില്‍ പഠിക്കുന്ന കിരണ്‍ ഗോരക്ഷ് ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയില്‍ നൂതന്‍ സ്കൂളിലാണ് സംഭവം. ജൂണ്‍ 26ന് സ്കൂള്‍ പരിസരത്തുവെച്ചാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ മുന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടന്നിട്ടില്ല. തന്‍െറ മകന്‍ മറ്റു കുട്ടികളുടെ വൈരാഗ്യത്തിന് ഇരയാകുകയായിരുന്നുവെന്ന് കിരണിന്‍െറ അമ്മ പറഞ്ഞു. പെണ്‍കുട്ടികളെ തുറിച്ചു നോക്കുന്ന ശീലം മകനുണ്ടായിരുന്നില്ല. മറ്റു പെണ്‍കുട്ടികളെ സ്വന്തം സഹോദരിമാരെ പോലെയാണ് കരുതുന്നത് എന്ന് മകന്‍ തന്നോട് പറയാറുണ്ടെന്നും അമ്മ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജല്‍ഗോണ്‍ ജില്ലയിലെ ജവഹര്‍ വിദ്യാലയയിലും ജൂലൈ ഒന്നിന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ പരിസരത്ത് നടന്ന ബഹളത്തിനിടെ അഞ്ചാം ക്ളാസുകാരനായ കിരണ്‍ രഘു ചവാനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു |
സ്വര്‍ണവില പിന്നെയും താഴേക്ക്; ഗ്രാമിന് 14.250 റിയാല്‍ Posted: 08 Jul 2015 09:49 PM PDT Image: ![]() മസ്കത്ത്: ഗ്രീസില്‍ വഴുതി സ്വര്‍ണവില പിന്നെയും താഴോട്ട്. സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഗ്രാമിന് 14.250 റിയാലെന്ന നിരക്കാണ് ബുധനാഴ്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ബുധനാഴ്ച രാവിലെ ഒൗണ്‍സിന് 1140 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. എന്നാല്‍, വൈകീട്ടോടെ 1162 ആയി ഉയര്‍ന്നു. ഇതിനാല്‍ സ്വര്‍ണവില പ്രവചനാതീതമാണ്. ഗ്രീസ് പ്രശ്നപരിഹാരം വൈകുന്നതാണ് സ്വര്‍ണവില ഇടിച്ചത്. ഒരുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാാണിത്. എന്നാല്‍, വൈകുന്നേരത്തോടെ വിലകൂടിയത് സ്വര്‍ണവില ഉയരാനുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും വിലയിരുത്തുന്നു. ഗ്രീസ് പ്രശ്നം പരിഹരിക്കാത്തത് നിക്ഷേപകരെ യൂറോയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചിരുന്നു. ഇത്തരക്കാര്‍ നേരെ ഡോളറിലേക്കാണ് തിരിഞ്ഞത്. ഇതോടെ ഡോളര്‍ ശക്തമായി. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ സ്വര്‍ണത്തിലാണ് നിക്ഷേപം ഇറക്കുന്നത്. ഇത് സ്വര്‍ണവില വര്‍ധിപ്പിക്കാന്‍ കാരണമാക്കാറുണ്ട്. എന്നാല്‍, ഇത്തവണ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ടതെന്താണെന്ന് വ്യക്തമല്ല. അമേരിക്കന്‍ ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനമാണ് ഡോളറിലേക്ക് നിക്ഷേപം വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശനിയാഴ്ച ഗ്രീസ് അധികൃതര്‍ യൂറോപ്യന്‍ യൂനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഗ്രീസ് ചില പദ്ധതികളും മുന്നോട്ടുവെക്കുന്നുണ്ട്. ചര്‍ച്ച വിജയിച്ചാല്‍ സ്വര്‍ണവില പഴയതുപോലെ മേലോട്ടുയരും. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ലോക സാമ്പത്തിക വ്യവസ്ഥ തന്നെ ചാഞ്ചാടും. ചര്‍ച്ച പരാജയപ്പെടുന്നത് സ്വര്‍ണവില ഇനിയും കുറയാന്‍ കാരണമാക്കും. നിലവില്‍ സ്വര്‍ണവില പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങളും ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. അതിനിടെ സ്വര്‍ണവില കുറയുന്നത് ജ്വല്ലറികളില്‍ തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. ഗ്രീസ് പ്രശ്നമാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് ദുബൈ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ബെന്‍സീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വില കുറഞ്ഞതോടെ കച്ചവട സ്ഥപനത്തില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ച താഴ്ച പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ എറ്റവും പറ്റിയ അവസരമാണിതെന്ന് മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. വിലകുറയുമ്പോഴാണ് തങ്ങളുടെ സ്ഥാപനത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ഇതേ നിരക്ക് തുടരാനാണ് സാധ്യത. സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരരംഗത്ത് ആശങ്കയുണ്ടാക്കുന്നില്ല. നിലവിലുള്ള അവസ്ഥ എവിടെയത്തെുന്നുവെന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. |
വ്യാപം: ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരിച്ചെന്ന് റിപ്പോര്‍ട്ട് Posted: 08 Jul 2015 09:22 PM PDT Image: ![]() ഭോപ്പാല്‍: വ്യാപം നിയമനതട്ടിപ്പ് കേസില്‍ ഒന്നാം സാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ രണ്ടു മാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി ഉത്തര്‍പ്രദേശ് സ്വദേശിയായ സഞ്ജയ് കുമാറാണ് മരിച്ചത്. ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരണപ്പെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. കേസ് സംബന്ധിച്ച് ഭോപ്പാലിലെ കോടതിയില്‍ സാക്ഷിയായി ഹാജരാകാന്‍ ഇയാള്‍ തയാറായിരുന്നു. പൊലീസ് അക്കാദമിയില്‍ നിന്ന് മൂന്ന് കോണ്‍സ്റ്റബിള്‍ ട്രെയിനികളെ ചാടിപോകാന്‍ സഹായിച്ചത് സഞ്ജയ് കുമാറാണെന്നും ആരോപണമുയര്‍ന്നിരുന്നു. മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്‍റെ മുന്‍ ഒ.എസ്.ഡി ധന്‍രാജ് യാദവുമായി അടുപ്പമുള്ള ആളായിരുന്നു സഞ്ജയ്. നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ധന്‍രാജ് യാദവ് ഇപ്പോള്‍ ജയിലിലാണ്. വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ചന്ദ്രേഷ് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. |
മാണിക്കെതിരായ കേസില്‍ വി.എസ്.കക്ഷി ചേരും Posted: 08 Jul 2015 09:08 PM PDT Image: ![]() തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍കോഴകേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കക്ഷി ചേരും. കേസ് തള്ളരുതെന്നാവശ്യപ്പെട്ടാണ് വി.എസ് കക്ഷി ചേരുന്നത്. മാണിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വി.എസ്. കേസില്‍ കക്ഷി ചേരുന്നത്. തന്‍െറ ഭാഗം കൂടി കേട്ട ശേഷം മാത്രമേ കസ് അവസാനിപ്പിക്കാവൂ എന്നാണ് വി.എസിന്‍െറ വാദം. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന എല്‍.ഡി.എഫ് യോഗത്തിനുശേഷം അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍െറ ഹരജി ഇന്ന് കോടതി പരിഗണിക്കം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നാണ് വിജിലന്‍സിന്‍െറ ആവശ്യം. കെ.എം. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ട് തെളിവില്ളെന്നും ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും ഹാര്‍ഡ് ഡിസ്കില്‍ തിരുത്തല്‍ വരുത്തിയതിനാല്‍ ബാര്‍ ഉടമകളുടെ സംഭാഷണം തെളിവായി സ്വീകരിക്കാന്‍ കഴിയില്ളെന്നും അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണമല്ളെന്നുമാണ് കേസ് അവസാനിപ്പിക്കാനായി വിജിലന്‍സ് മുന്നോട്ടുവക്കുന്ന കാരണങ്ങള്‍. സാഹചര്യതെളിവുകള്‍ മാണിക്ക് അനുകൂലമല്ലാത്തതിനാല്‍ കോടതിയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കേസില്‍ വി.എസ്. കക്ഷി ചേരുന്നതോടെ നടപടികള്‍ അവസാനിപ്പിക്കുക എളുപ്പമാകില്ല. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബിജു രമേശിന്‍െറ ഹരജിയും കോടതിയുടെ പരിഗണയിലുണ്ട്. |
അവതരണത്തിന്‍െറ നൂതനപാഠങ്ങളുമായി തിയറ്റര്‍ ക്യാമ്പിന് സമാപനം Posted: 08 Jul 2015 08:45 PM PDT Image: ![]() മനാമ: കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടന്നു വന്ന തിയറ്റര്‍ ക്യാമ്പ് പുതിയ ശൈലിയില്‍ രൂപപ്പെടുത്തിയ നാടകത്തിന്‍െറ അവതരണത്തോടെ സമാപിച്ചു.പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. സാം കുട്ടി പട്ടംകരിയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.അക്കാദമിക് യോഗ്യതയും പ്രായോഗിക നാടക പ്രവര്‍ത്തനമികവും അവകാശപ്പെടാവുന്ന അപൂര്‍വ നാടകപ്രവര്‍ത്തകരില്‍ ഒരാളാണ് സാംകുട്ടി. ഇരുപതു ദിവസം നീണ്ട തിയറ്റര്‍ ക്യാമ്പ് വ്യത്യസ്തമായ അനുഭവമാണ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.സാധാരണ ക്യാമ്പുകളുടെ ശീലങ്ങളെയും, രീതികളെയും മാറ്റി സ്വന്തം നാടകാനുഭവങ്ങളും, ഗവേഷണവും നല്‍കിയ അറിവും ഊര്‍ജ്ജവും ഓരോ അംഗത്തിനും പകരുന്ന രീതിയിലായിരുന്നു ഡയറക്ടര്‍ ക്യാമ്പ് ചിട്ടപ്പെടുത്തിയത്. വേദിയെക്കുറിച്ച സമ്പൂര്‍ണ ബോധം, അതിന്‍െറ കോമ്പോസിഷന്‍, ശബ്ദം കൊണ്ടും ശരീരം കൊണ്ടും കഥാപാത്രമാകല്‍, വെളിച്ചത്തിന്‍െറയും സ്റ്റേജിന്‍െറയും ഡിസൈനിങ് തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു പരിഗണന. വലിയ ഒരു ലോകത്തിലേക്കുള്ള വാതായനമാണ് ക്യാമ്പിലൂടെ തുറന്നുകിട്ടിയതെന്ന് പങ്കെടുത്ത ഓരോ അംഗങ്ങളും സാക്ഷ്യപ്പെടുത്തി. ജൂലൈ ആറിന് നടന്ന ക്യാമ്പ് ഫിനാലെയില്‍ എന്‍.എസ്.മാധവന്‍െറ ‘മണ്ഡോദരി’ എന്ന കഥയുടെ പ്രസക്ത ഭാഗങ്ങള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു. ഒരു വിഷയത്തിന്-പ്രത്യേകിച്ചും രാമായണം ഉള്‍വേരായി കിടക്കുന്ന മണ്ഡോദരി പോലെയുള്ള കഥയ്ക്ക് എങ്ങനെ ഗംഭീരമായ രംഗാവിഷ്ക്കാരം നല്‍കാം എന്നതു ബോധ്യപ്പെടുന്നതായിരുന്നു അവതരണ രീതി. വ്യത്യസ്ത നാടക സങ്കേതങ്ങളായ അരീന ,പ്രോസീനിയം,സാന്‍റ്വിച്ച് എന്നീ സമ്പ്രദായങ്ങള്‍ സങ്കലനം ചെയ്താണ് അവതരിപ്പിച്ചത്. ലൈറ്റ് ഡിസൈനിങും കഥാപാത്രങ്ങളുടെ അഭിനയ മികവും ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബി.കെ.എസ് സെക്രട്ടറി പവിത്രന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വര്‍ഗീസ് കാരക്കല്‍ അധ്യക്ഷ നായിരുന്നു. കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.ഡോ. സാം കുട്ടി പട്ടംകരിക്ക് സമാജത്തിന്‍െറ സ്നേഹോപഹാരവും നല്‍കി. സ്കൂള്‍ ഓഫ് ഡ്രാമയുടെ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ നന്ദി പറഞ്ഞു. |
വിനോദവും വിജ്ഞാനവും പകര്‍ന്ന് കുട്ടി റേഡിയോ Posted: 08 Jul 2015 08:04 PM PDT Image: ![]() മൂന്നാര്‍: അധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും ഒക്കെ ഉണ്ടായപ്പോള്‍ പലരും മറന്ന് തുടങ്ങിയതാണ് റേഡിയോ പരിപാടികള്‍. ശബ്ദത്തിലൂടെ മാത്രം വിനോദവും വിജ്ഞാനവും പകര്‍ന്ന് നല്‍കിയ റേഡിയോ പരിപാടികളില്‍നിന്ന് അകന്ന് സ്വീകരണ മുറികളിലെ വലിയ സ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന റിയാലിറ്റി ഷോകള്‍ പോലുള്ള പരിപാടികളിലേക്ക് പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ റേഡിയോ എന്ന മാധ്യമത്തെ നെഞ്ചിലേറ്റുകയാണ് ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ ജൂണ്‍ പത്തിനാണ് സ്കൂളില്‍ സ്വന്തമായി റേഡിയോ ആരംഭിച്ചത്. ദിവസവും ഉച്ചക്ക് ശേഷമാണ് ഒരു മണിക്കൂര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. |
സംസ്ഥാനത്തെ തിയേറ്ററുകള്‍ സൂചനാ പണിമുടക്കില്‍ Posted: 08 Jul 2015 07:55 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്തെ എ ക്ളാസ് തിയേറ്ററുകള്‍ ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു. പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ളെന്നാരോപിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. അതേസമയം, തിയേറ്ററുകള്‍ അടച്ചിട്ട് നടത്തുന്ന സമരം ബാഹുബലിയെന്ന ചിത്രത്തിന്‍റെ വൈഡ് റിലീസിങ് തകര്‍ക്കാനുള്ള ശ്രമമാണെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ആരോപിച്ചു. ബാഹുബലിയുടെ വൈഡ് റിലീസിങ് തടയാന്‍ പ്രേമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ മറയാക്കിയതാണെന്ന് സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ആരോപിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കാരാര്‍ ഒപ്പിട്ട ശേഷം തീയേറ്ററുകള്‍ പിന്‍മാറിയാല്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിക്കുമെന്നും, ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും സിനിമാ വിതരണക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. |
വിഴിഞ്ഞം: കോണ്‍ഗ്രസില്‍ നിഴല്‍യുദ്ധം; നേതൃത്വത്തെ വലിച്ചിഴച്ചതില്‍ ഹൈകമാന്‍ഡ് അതൃപ്തി അറിയിച്ചു Posted: 08 Jul 2015 07:32 PM PDT Image: ![]() ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്ത് ഗൗതം അദാനിക്ക് വിഴിഞ്ഞം പദ്ധതി നിര്‍മാണ കരാര്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പുകയുന്ന ഭിന്നത ഹൈകമാന്‍ഡിന്‍െറ പേരില്‍ ആളിക്കത്തുന്നു. അതേസമയം, ഹൈകമാന്‍ഡ് വിഴിഞ്ഞത്തിന് ഇടങ്കോലിട്ടുവെന്ന പ്രചാരണത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളെ കടുത്ത അതൃപ്തി അറിയിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ളെന്ന് ഏതാനും നേതാക്കളെ രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. |
ബ്രിട്ടീഷ് ഉപഗ്രഹവിക്ഷേപണം; കൗണ്ട്ഡൗണ്‍ തുടങ്ങി Posted: 08 Jul 2015 07:30 PM PDT Image: ![]() Subtitle: ഐ.എസ്.ആര്‍.ഒയുടെ വലിയവാണിജ്യ ഉപഗ്രഹ വിക്ഷേപണം ബംഗളൂരു: ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുടെ കൗണ്ട്ഡൗണ്‍ തുടങ്ങി. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9.58നാണ് ഉപഗ്രഹ വിക്ഷേപണം. 62.5 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 07.28ന് തുടങ്ങി. |
വ്യാപം: ബി.ജെ.പി സര്‍ക്കാറിന്‍െറ ‘ജയിലുറപ്പ് പദ്ധതി’ Posted: 08 Jul 2015 07:28 PM PDT Image: ![]() വ്യാപം (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍) നിയമന തട്ടിപ്പ് അന്വേഷിക്കാനിറങ്ങിയ പ്രത്യേക ദൗത്യസംഘം മുന്‍ കണ്‍ട്രോളര്‍ പങ്കജ് ത്രിവേദിയെ ചോദ്യംചെയ്തപ്പോഴാണ് ബി.ജെ.പി നേതാക്കള്‍ക്ക് പുറമെ സമുന്നത ആര്‍.എസ്.എസ് നേതാക്കള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസില്‍ പങ്കുള്ള വിവരം പുറത്തുവരുന്നത്. ചൗഹാന്‍െറ പഴയ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയെ ജയിലിലത്തെിച്ച നിര്‍ണായക മൊഴി നല്‍കിയതും പങ്കജ് ത്രിവേദിയായിരുന്നു. |
പ്രകാശംപരത്തി തെക്കേപ്പുറത്തെ നോമ്പ് രാവ്... Posted: 08 Jul 2015 07:24 PM PDT Image: ![]() കോഴിക്കോട്: റമദാനിലെ മുപ്പത് ദിനരാത്രങ്ങളും ആഘോഷമാക്കി കുറ്റിച്ചിറയിലെ തെക്കേപ്പുറം തെരുവ്. രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്ന പൈതൃകത്തെരുവില്‍ റമദാനില്‍ രാവ് പകലാകും. തെരുവിന്‍െറ വളവിലും തിരിവിലും തലയുയര്‍ത്തിനില്‍ക്കുന്ന പള്ളികള്‍, പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മിശ്കാല്‍ മസ്ജിദ്, ചരിത്രത്തിന്‍െറ ഓളങ്ങളിളകുന്ന കുറ്റിച്ചിറക്കുളത്തില്‍ മിന്നിത്തിളങ്ങുന്ന വഴിവിളക്കുകള്‍, കുളത്തിന് ചുറ്റും കിസപറച്ചിലുകളുമായി കുട്ടികളും മുതിര്‍ന്നവരും. |
അക്കാദമിക സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാറും Posted: 08 Jul 2015 07:21 PM PDT Image: ![]() പുണെയില്‍ സ്ഥിതിചെയ്യുന്ന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) അന്തര്‍ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന സിനിമാപഠന കലാലയമാണ്. അവിടെ ഒരു മാസത്തോളമായി നടന്നുവരുന്ന വിദ്യാര്‍ഥിസമരം സ്ഥാപനത്തിന്‍െറ നടത്തിപ്പ് ഏതാണ്ട് അവതാളത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എഫ്.ടി.ഐ.ഐ. സ്ഥാപനത്തിന്‍െറ പുതിയ ഡയറക്ടറായി ജൂണ്‍ എട്ടിന് ഗജേന്ദ്ര ചൗഹാനെ നിയമിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിട്ടിരുന്നു. മഹാഭാരത എന്ന എന്ന ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠിരനായി വേഷമിട്ട് ശ്രദ്ധേയനായ ഗജേന്ദ്ര ബി.ജെ.പി അംഗം കൂടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കര്‍ണാട്, യു.ആര്‍. അനന്തമൂര്‍ത്തി, സഈദ് മിര്‍സ, ശ്യാം ബെനഗല്‍ തുടങ്ങിയ സിനിമയിലും സാംസ്കാരിക വിജ്ഞാനീയങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖര്‍ ഇരുന്ന കസേരയില്‍ വെറുമൊരു സീരിയല്‍ നടനെ നിയമിച്ചത് അംഗീകരിക്കില്ളെന്നതാണ് വിദ്യാര്‍ഥികളുടെ നിലപാട്. സിനിമയുമായി ബന്ധപ്പെട്ട രാജ്യത്തെ മുന്‍നിര സ്ഥാപനത്തെ നയിക്കാന്‍ ഗജേന്ദ്ര ചൗഹാന് എന്ത് യോഗ്യതയാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ബി.ജെ.പി അംഗമാണ് എന്നത് മാത്രമാണ് ഇദ്ദേഹത്തിന്‍െറ നിയമനത്തിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. |
Posted: 08 Jul 2015 07:18 PM PDT Image: ![]() കാസര്‍കോട് ജില്ലയുടെ തൂണിലും തുരുമ്പിലും ജാതി നിറഞ്ഞുനില്‍ക്കുന്നു. സ്വാമി ആനന്ദതീര്‍ഥനെപ്പോലുള്ളവരുടെ ജാതിവിരുദ്ധ ബദിയഡുക്ക പെരഡാലയില്‍ കൊറഗ കോളനിയിലെ ദുരിതക്കാഴ്ച കാമറയില്‍ പകര്‍ത്തുമ്പോഴാണ് അവന്‍ മുന്നില്‍ വന്നുപെട്ടത്. മുഷിഞ്ഞ ട്രൗസര്‍ മാത്രം ധരിച്ച മെലിഞ്ഞ ബാലന്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ‘യെന്തിന് പോട്ടം എഡ്ക്ക്ന്ന് ' തുളുവും കന്നടയും മലയാളവും കലര്‍ന്നൊരു മിശ്രഭാഷയില്‍ അവന്‍ ചോദിച്ചു. പത്രത്തില്‍ അച്ചടിക്കാനാണെന്ന് പറഞ്ഞപ്പോള്‍ മുഖം കൂടുതല്‍ ഇരുണ്ടു. കണ്ണുകള്‍ തുളുമ്പി. ക്രിസ്തുമതത്തിലേക്ക് മാറിയ കൊറഗരെ പള്ളിയില്‍ പ്രാര്‍ഥനക്ക് പ്രത്യേക വിഭാഗമായാണ് കണക്കാക്കുന്നത്. സഭയിലെ മറ്റു വിഭാഗങ്ങള്‍ ഇവരുമായി വിവാഹബന്ധത്തിന് തയാറല്ല. ഇവരുടെ വീടുകളിനിന്ന് ഉളിയത്തടുക്കയില്‍ നിന്ന് കാസര്‍കോട് ടൗണില്‍ലേക്കുള്ള സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്നു ആദിവാസി ഫോറം പ്രവര്‍ത്തകനായ മധൂര്‍ പുളിക്കൂരിലെ സജ്ഞീവന്‍. സീറ്റില്‍ തൊട്ടടുത്തിരുന്നയാള്‍ പരിചയ ഭാവത്തില്‍ സംസാരം തുടങ്ങി. ആദിവാസി സംഘടനാ പ്രവര്‍ത്തകനാണെന്ന് കേട്ടപ്പോള്‍ കൊറഗ സമുദായക്കാരനാണ് എന്നറിഞ്ഞപ്പോള്‍ അടുത്തിരുന്നയാള്‍ നിശബ്ദനായി, മുഖഭാവം വല്ലാതെ മാറി. തിടുക്കത്തില്‍ മറ്റൊരു സീറ്റില്‍ പോയിരുന്നു. തെയ്യം കെട്ടുന്ന കോപ്പാള സമുദായക്കാര്‍ക്ക് നായര്‍സമുദായക്കാരുടെ തറവാട്ടു മുറ്റത്തേക്ക് കടക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അവരുടെ തെയ്യത്തിനും അയിത്തമാണിവിടെ ഉദുമയിലെ തറവാട്ട് ക്ഷേത്രമുറ്റം. ചെണ്ടയുടെ താളപ്പെരുക്കത്തിനൊത്ത് വിഷ്ണുമൂര്‍ത്തി തെയ്യം ഉറഞ്ഞാടുന്നു. പന്തലിട്ട മുറ്റത്തിന്‍െറ അതിരില്‍ കുറുകെ ഒറ്റ വരിയില്‍ ചെങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ മുട്ടറ്റം ഉയരമുള്ള മതില്‍. അതിനപ്പുറത്ത് പടിഞ്ഞാറ്റ ചാമുണ്ഡിത്തെയ്യം ആട്ടംതുടങ്ങി. അവിടെ പന്തലില്ല. നിലത്തിന് മിനുപ്പില്ല. പടിഞ്ഞാറ്റ ചാമുണ്ഡിക്ക് തറവാട്ട് മുറ്റത്തേക്ക് പ്രവേശനമില്ല. തെയ്യം കെട്ടുന്ന കോപ്പാള സമുദായക്കാര്‍ക്ക് നായര്‍സമുദായക്കാരുടെ തറവാട്ട് മുറ്റത്തേക്ക് കടക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അവരുടെ തെയ്യത്തിനും അയിത്തമാണിവിടെ. പതിറ്റാണ്ടുകളായി തുടരുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ല. ‘ചിക്കന്‍..നെയ്ച്ചോറിന്‍െറ അരി...അങ്ങനെ എല്ലാ സാധനങ്ങളൂം നമ്മള് മേടിച്ച് കൊട്ത്തിറ്റ് അവരെ സൗകര്യള്ള സ്ഥലത്ത് ഭക്ഷണണ്ടാക്കീററ് അവര് ഇഷ്ടള്ളാളെ വിളിച്ച്കൂട്ടി കഴിക്കും. ‘ ‘ഈ നാട്ടില് ഇപ്പളും തൊട്ടു കൂടായ്ത്തം ഇണ്ട്്.. ഓ്രോര് വീട്ടില് പോയാല് കഞ്ഞിക്ക് പാത്രം മിറ്റത്ത് വെച്ച് തെരും. നമ്മക്ക് പാത്രം വേറെന്നെ . മുമ്പ് പണിക്ക് പോയാല് നെലത്ത് പാളയിലാ കഞ്ഞി തെരല് . ഇപ്പോ കൊറച്ച് മാറ്റം വന്നിറ്റ്ണ്ട്. ’- ബന്തടുക്ക വണ്ടങ്കൈ കോളനിയിലെ ആദിവാസികള്‍ പറഞ്ഞതാണിത്. മൊഗര്‍ സമുദായക്കാരിയായ ലീലാവതിക്ക് കുടുംബശ്രീ നിര്‍മാണ യൂനിറ്റില്‍ മുറി വൃത്തിയാക്കലുംപാത്രം കഴുകലുമായിരുന്നു ജോലി കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്കയില്‍ കടുംബശ്രീ പ്രവര്‍ത്തരുടെ അച്ചാര്‍, കറിപ്പൊടി നിര്‍മ്മാണ യൂണിറ്റ് അംഗങ്ങളായിരുന്നു മൊഗര്‍ സമുദായക്കാരിയായ ലീലാവതി. മറ്റംഗങ്ങള്‍ മണിയാണി, ഒ.ബി.സി.വിഭാഗക്കാരും. അച്ചാറുണ്ടാക്കാനുള്ളസാധനങ്ങള്‍ കഴുകി മുറിക്കുമ്പോഴും മല്ലിയും മുളകും വറുത്ത് പൊടിച്ച് പാക്കറ്റില്‍ നിറക്കുമ്പോഴും സഹായിക്കാന്‍ ശ്രമിച്ച ലീലാവതിയോട് മറ്റുള്ളവര്‍ പറയും -‘ നിങ്ങൊള് കൂടണ്ടാപ്പാ,ആടെ ഇര്ന്നോ ... ഞാങ്ങൊ ചെയ്തോളാം.’ മുറി അടിച്ച് വൃത്തിയാക്കുകയും പാത്രങ്ങള്‍ കഴുകുകയും ചെയ്യുമ്പോള്‍ മാത്രം അവരെ സഹകരിപ്പിച്ചു. ഇതൊരു പതിവായപ്പോഴാണ് തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് അവര്‍ക്ക് ബോധ്യമായത്. പട്ടിക ജാതിക്കാരിയായ ലീലാവതി തൊട്ട സാധനങ്ങള്‍ മറ്റുള്ളവര്‍ വാങ്ങാന്‍ തയ്യാറാകില്ളെന്ന് തീര്‍ച്ചയാക്കി ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്ന് തന്ത്രപുര്‍വ്വം അവരെ ഒഴിവാക്കുകയായിരുന്നു. ലീലാവതി പിന്നെ പഴയ കൂലിവേലയിലേക്ക് തന്നെ തിരികെയത്തെി. ഇപ്പോള്‍ സ്ഥലത്തെ ഭൂവുടമയുടെ തോട്ടത്തിലെ ജോലിക്കാരിയാണിവര്‍. തപാല്‍ ജീവനക്കാരനായ മലവേട്ടുവ മഹാസഭ പ്രസിഡന്‍റ് എം. ഭാസ്കരന്‍ പരപ്പ പ്രതിഭാ നഗറിലെ മാങ്കുളത്ത് കാരണവര്‍ക്ക് മണിയോര്‍ഡര്‍ നല്‍കാന്‍ പോയപ്പോള്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല. ഇരിക്കാന്‍ മുറ്റത്തെ കളത്തിന്‍െറ തുമ്പില്‍ ചാക്ക് ഇട്ടുകൊടുത്തു. എന്നാല്‍, ഭാസ്കരന്‍ തൊട്ട നോട്ട് എടുക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ജാതി വിവേചനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ സംഭവത്തിന് ആദിവാസികളല്ലാത്ത രണ്ടുപേര്‍ സാക്ഷികളായി വേണമെന്നാണ് പൊലീസ് നിബന്ധന. ആദിവാസികളല്ലാത്ത സാക്ഷികളെ കിട്ടുക എളുപ്പമല്ലാത്തതിനാല്‍ കേസുകളും ഉണ്ടാകുന്നില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതും കൂടിവരികയാണ്. 2010-13 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 201 കേസുകളില്‍ 194 എണ്ണവും ഒത്തുതീര്‍പ്പാക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു. 199 കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്. • |
10 മാര്‍ക്ക് കിട്ടാത്തവര്‍ക്കും എന്‍ജിനീയറാകാം പ്രവേശ പരീക്ഷ തോറ്റവര്‍ക്കും എന്‍ജിനീയറിങ് പ്രവേശം Posted: 08 Jul 2015 07:02 PM PDT Image: ![]() Subtitle: കെ. നൗഫല്‍ കോഴിക്കോട്: പ്രവേശ പരീക്ഷ തോറ്റ വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ് പ്രവേശത്തിന് അവസരമൊരുക്കി സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്‍റുകളും തമ്മില്‍ കരാര്‍. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രവേശ പരീക്ഷയില്‍ മിനിമം മാര്‍ക്കായ 10 ലഭിക്കാത്ത കുട്ടിക്കും മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കുന്നതാണ് വ്യവസ്ഥ. ഇതിനായി പ്രവേശ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പട്ടിക സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന് ലഭ്യമാക്കാനും ഉത്തരവിലുണ്ട്. പട്ടികയില്‍നിന്ന് കോളജുകള്‍ക്ക് സീറ്റ് നികത്താം. ഈ വ്യവസ്ഥ 2015-16 വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും ഉത്തരവിലുണ്ട്. ഉത്തരവില്‍ 18ാം നമ്പറായാണ് വിവാദ വ്യവസ്ഥ. |
അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ ഇവര്‍ നടന്നുകയറിയത് ചരിത്രത്തിലേക്ക് Posted: 08 Jul 2015 07:02 PM PDT Image: ![]() തിരുവനന്തപുരം: കൈയില്‍ വൈറ്റ് കെയിനുമായി അശ്വതിയും ജോമോളും കഴിഞ്ഞദിവസം പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെിയപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു. |
കൊച്ചി ടസ്കേഴ്സിനെ തിരിച്ചുപിടിക്കാന്‍ ഉടമകളുടെ നീക്കം Posted: 08 Jul 2015 06:32 PM PDT Image: ![]() കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്‍െറ പ്രതീക്ഷയായി അരങ്ങേറ്റം കുറിച്ച്, വിവാദങ്ങളിലൂടെ മാത്രം ബാറ്റുവീശി പാതിവഴിയില്‍ പുറത്തായ കൊച്ചിയുടെ സ്വന്തം ആനപ്പടക്ക് വീണ്ടും കൊമ്പ് മുളക്കുമോ. കളിച്ച് മതിയാവും മുമ്പേ ആരംഭിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഐ.പി.എല്ലില്‍നിന്ന് പുറത്താക്കിയതിനെതിരായ നിയമ പോരാട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഉത്തരവ് കൊച്ചി ടസ്കേഴ്സ് കേരളക്ക് പ്രതീക്ഷ നല്‍കുന്നു. കൊച്ചി ടീമിന് ബി.സി.സി.ഐ 550 കോടി രൂപ നല്‍കണമെന്നാണ് ആര്‍ബിട്രേഷന്‍ ഉത്തരവ്. പണം നല്‍കുന്നില്ളെങ്കില്‍ 18 ശതമാനം വാര്‍ഷിക പലിശ കൂടി ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പണം വേണ്ടെന്നാണ് ടീം ഉടമകളുടെ നിലപാട്. പകരം അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ആവശ്യം. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമായാണ് ഉത്തരവിനെ കൊച്ചി ടീം മാനേജ്മെന്‍റ് നോക്കിക്കാണുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ നിലപാട് എടുക്കേണ്ടത് ബി.സി.സി.ഐ ആണ്. പണം നല്‍കുന്നില്ളെങ്കില്‍ കൊച്ചിയെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തേണ്ടിവരും. എട്ട് ടീമുകള്‍ മതിയെന്നാണ് ബി.സി.സി.ഐ നിലപാട്. കൊച്ചിക്കു പകരം പുണെ വാരിയേഴ്സിനെ ടീമിലെടുത്തിരുന്നു. ആര്‍ബിട്രേഷന്‍ ഉത്തരവില്‍ ബി.സി.സി.ഐ തൃപ്തരല്ല. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. അദാനി ഗ്രൂപ്പിനുവേണ്ടിയായിരുന്നു കൊച്ചി ടീമിനെ മുടക്കിയതെന്ന് ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എട്ടിലധികം ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും ബി.സി.സി.ഐ ഉത്തരം പറയേണ്ടിവരും. ഒത്തുതീര്‍പ്പെന്ന നിലയില്‍ ബി.സി.സി.ഐ വഴങ്ങിയാല്‍ കൊച്ചി ടീമിന് വീണ്ടും അവസരം ലഭിക്കും. 2010ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കേരളത്തില്‍നിന്നുള്ള ഒരു ടീമിനെ പ്രഖ്യാപിക്കുന്നത്. ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു ആദ്യ പേര്. ആരാധകരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് കൊച്ചി ടസ്കേഴ്സ് കേരള എന്ന പേര് സ്വീകരിച്ചു. ജെഫ് ലോസണ്‍ കോച്ചും ഋഷികേശ് കനിത്കര്‍ അസിസ്റ്റന്‍റ് കോച്ചുമായ ടീമിന്‍െറ നായകന്‍ മഹേല ജയവര്‍ധനെയായിരുന്നു. പാര്‍ഥിവ് പട്ടേല്‍, വി.വി.എസ്. ലക്ഷ്മണ്‍, ബ്രണ്ടന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, ശ്രീശാന്ത്, ആര്‍.പി. സിങ്, രമേശ് പവാര്‍, രവീന്ദ്ര ജദേജ, വിനയ്കുമാര്‍, ബ്രാഡ് ഹോഡ്ജ്, സ്റ്റീവ് സ്മിത്ത്, ഉവൈസ് ഷാ, തിസാര പെരേര തുടങ്ങിയ വന്‍ താരനിര തന്നെ കൊച്ചിക്കുവേണ്ടി അണിനിരന്നു. 14 കളികളില്‍ ആറ് ജയവുമായി 12 പോയന്‍േറാടെ എട്ടാം സ്ഥാനത്തത്തെി. വിവാദങ്ങളുടെ ടസ്ക്കേഴ്സ് ടീമിന്‍െറ പേരിടലില്‍ തുടങ്ങിയതാണ് പുകിലുകള്‍. ഇന്‍ഡി കമാന്‍ഡോസ് എന്ന ആദ്യ പേരിനെതിരെ രംഗത്തത്തെിയത് ആരാധകരായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്ന പേര് സ്വീകരിച്ചു. അഭിപ്രായ വോട്ടെടുപ്പിന്‍െറ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പേരും ലോഗോയും മാറ്റിയ ടീമിനെ മലയാളികള്‍ നെഞ്ചോടടുപ്പിക്കുമ്പോഴേക്കും ഹോം ഗ്രൗണ്ട് സംബന്ധിച്ച വിവാദങ്ങള്‍ തലപൊക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഇടക്കൊച്ചി സ്റ്റേഡിയം പൂര്‍ത്തിയാകുംവരെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഹോംഗ്രൗണ്ടായി നിശ്ചയിച്ചു. എന്നാല്‍, കൊച്ചി നഗരസഭ 36 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയതോടെ അഹ്മദാബാദിലേക്ക് ഹോംഗ്രൗണ്ട് മാറ്റാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു. പിന്നീട് വിനോദ നികുതി 18 ശതമാനമായി കുറച്ചതോടെയാണ് കൊച്ചിയില്‍ കളി നടന്നത്. ഇതിനൊപ്പമായിരുന്നു തരൂരിന്‍െറ കേന്ദ്ര മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദം. ടീം ഉടമകളായ റെണ്‍ദേവു കണ്‍സോര്‍ഷ്യത്തില്‍ 19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സുനന്ദ പുഷ്കര്‍ തരൂരിന്‍െറ ബിനാമിയെന്നായിരുന്നു ആരോപണം. വിയര്‍പ്പ് ഓഹരിയെന്ന നിലയില്‍ സൗജന്യമായാണ് സുനന്ദക്ക് പങ്കാളിത്തം ലഭിച്ചതെന്നും ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി വെളിപ്പെടുത്തി. സംഭവം വന്‍ വിവാദമായതോടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് തരൂര്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു. 2014ല്‍ സുനന്ദയെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മരണം സംബന്ധിച്ച അന്വേഷണത്തില്‍ ഐ.പി.എല്‍ വിവാദം വീണ്ടും ഉയര്‍ന്നുവന്നു. |
ലോക സര്‍വകലാശാല മീറ്റ് ഇന്ദര്‍ജിത് സിങ്ങിന് സ്വര്‍ണം Posted: 08 Jul 2015 12:29 PM PDT Image: ![]() ഗ്വാങ്ചോ: ലോക സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യയുടെ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങ്ങിന് സ്വര്‍ണം. 20.27 മീറ്റര്‍ എറിഞ്ഞാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ജേതാവായ ഇന്ദര്‍ജിത് സ്വര്‍ണമണിഞ്ഞത്. ഷൂട്ടിങ്ങില്‍ ഒരു വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍വേട്ട ഓരോ സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമായി. പുരുഷ വിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. അചല്‍ പ്രതാപ് സിങ് ഗ്രെവാള്‍, അമരീന്ദര്‍പാല്‍ സിങ്, അക്ഷയ് ജെയ്ന്‍ എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ഇനത്തിലാണ് ഇന്ത്യയുടെ ഏക വെള്ളി. 10 മീ. എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രണ്ടാം വെങ്കലം. |
സാഫ് ഗെയിംസ് അടുത്തവര്‍ഷത്തേക്ക് നീട്ടി Posted: 08 Jul 2015 12:28 PM PDT Image: ![]() ന്യൂഡല്‍ഹി: ഡിസംബറില്‍ ഗുവാഹതിയിലും ഷില്ളോങ്ങിലുമായി നടത്താനിരുന്ന സാഫ് ഗെയിംസ്-2016 ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചു. തയാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന സംഘാടകരുടെ ആവശ്യത്തത്തെുടര്‍ന്നാണ് ഗെയിംസ് നീട്ടിവെക്കാന്‍ സൗത് ഏഷ്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചത്. നേരത്തേ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കേരളത്തിന് അനുവദിച്ച ഗെയിംസാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലിനെ തുടര്‍ന്ന് അസമിലത്തെിയത്. ക്രിക്കറ്റ് ഉള്‍പ്പെടെ 22 ഇനങ്ങളിലായി നടക്കുന്ന ഗെയിംസില്‍ എട്ട് രാജ്യങ്ങള്‍ പങ്കാളികളാവും. അണ്ടര്‍-19 ട്വന്‍റി20 ക്രിക്കറ്റാണ് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നത്. ഗെയിംസിന്‍െറ അന്തിമതീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത അറിയിച്ചു. |
ചാരത്തില്‍നിന്നുയര്‍ന്ന് ഇംഗ്ളണ്ട് Posted: 08 Jul 2015 12:25 PM PDT Image: ![]() കാഡിഫ്: സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പുരാണത്തിലെ ഫിനിക്സ് പക്ഷിയെപ്പോലെയായിരുന്നു ആഷസിലെ ആദ്യ ടെസ്റ്റിന്‍െറ ആദ്യ ദിവസം ഇംഗ്ളണ്ട്. മാരകമായ ഓസീസ് ബൗളിങ്ങിനു മുന്നില്‍ തുടക്കത്തില്‍തന്നെ ചാരമായെന്ന് തോന്നിപ്പിച്ചെങ്കിലും അതിശയകരമായി തിരിച്ചുവന്ന ഇംഗ്ളണ്ട് ബാറ്റിങ് നിര ഒന്നാമിന്നിങ്സില്‍ ഭേദപ്പെട്ട നിലയിലത്തെി. സെഞ്ച്വറി നേടിയ ജോ റൂട്ടും അര്‍ധസെഞ്ച്വറി തികച്ച ഗാരി ബല്ലന്‍സുമാണ് ഇംഗ്ളണ്ടിനെ കരകയറ്റിയത്. നാല് വിക്കറ്റിന് ഇംഗ്ളണ്ട് 248 റണ്‍സെടുത്തിട്ടുണ്ട്. |
കെടുതിയൊടുങ്ങാതെ ദുരന്ത മുനമ്പ് Posted: 08 Jul 2015 11:53 AM PDT Image: ![]() Subtitle: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് ഒരു വയസ്സ് ഗസ്സ സിറ്റി: ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ 52 ദിവസത്തെ വ്യോമാക്രമണത്തിന് ഒരു വയസ്സ്. കഴിഞ്ഞവര്‍ഷം ജൂലൈ ഏഴിനായിരുന്നു ഇസ്രായേലിന്‍െറ ആക്രമണത്തിന്‍െറ തുടക്കം. 500ഓളം കുട്ടികളുള്‍പ്പെടെ 2000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്ത ഇസ്രായേല്‍ സൈനിക നടപടിയുടെ കെടുതികളില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല ദുരന്ത മുനമ്പിലെ ജനത. വര്‍ഷങ്ങളായുള്ള ഉപരോധം കാരണം പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ അതിജീവനത്തിനുള്ള വഴിതേടുകയാണ് ഗസ്സക്കാര്‍. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. 12,000 വീടുകളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിനുപുറമെ, ആശുപത്രികളും സ്കൂളും സര്‍ക്കാര്‍ ഓഫിസുകളുമെല്ലാം നിലംപൊത്തി. ഗസ്സ പുനര്‍നിര്‍മാണത്തിന് 500 കോടി ഡോളറാണ് അമേരിക്കയും അറബ് നാടുകളുമെല്ലാം ചേര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ പകുതിയും ഇനിയും ലഭിച്ചിട്ടില്ല. ഇസ്രായേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികള്‍ ഗസ്സയിലത്തെിക്കാന്‍ കഴിയുന്നില്ല എന്നതും പുനര്‍നിര്‍മാണത്തെ പിന്നോട്ടടിക്കുന്നു. കഴിഞ്ഞയാഴ്ച സ്വീഡനില്‍നിന്നുള്ള ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ ഗസ്സയിലേക്കുള്ള സഹായവസ്തുക്കളുമായി കടല്‍ മാര്‍ഗം പുറപ്പെട്ടുവെങ്കിലും ഇസ്രായേല്‍ വ്യോമസേന അവരെ പിടികൂടി. ഈ ഐക്യ സര്‍ക്കാര്‍ കഴിഞ്ഞ മാസം പിരിച്ചുവിട്ടു. ഹമാസും ഫതഹും തമ്മിലുള്ള ഭിന്നതയായിരുന്നു ഇതിനു പിന്നില്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഗസ്സ സംഭവങ്ങള്‍ പ്രതിഫലിച്ചു. നേരിയ ഭൂരിപക്ഷത്തിനാണ് നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനായത്. ഫലസ്തീനോട് അനുഭാവം പുലര്‍ത്തുന്ന അറബ് പാര്‍ട്ടികള്‍ ഒറ്റ ബ്ളോക്കായി മത്സരിച്ച് കക്ഷിനിലയില്‍ മൂന്നാം സ്ഥാനത്തത്തെിയതും ഇസ്രായേല്‍ രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമായി. |
വിഴിഞ്ഞം: തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി Posted: 08 Jul 2015 11:28 AM PDT Image: ![]() തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ളെന്നും ഇപ്പോഴുണ്ടെന്ന് പറയുന്ന വിവാദങ്ങള്‍ക്ക് നാഥനില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം സമയത്തു തന്നെ ഇറങ്ങുമെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിനെ മാത്രമേ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളൂ. മാധ്യമങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കിയിട്ടുള്ളത്. കുറ്റമറ്റരീതിയില്‍ തന്നെ പദ്ധതി നടപടികളുമായി മുന്നോട്ടുപോകും. താന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം സമയം അനുവദിച്ചാല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കാണാറുണ്ട്. അടുത്ത ബുധനാഴ്ച പ്രധാനമന്ത്രി വിളിച്ച ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോകേണ്ട ആവശ്യമുണ്ട്. നിയമസഭാസമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന കാര്യം അറിയില്ല. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷയെ കാണുമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം പറഞ്ഞു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment