ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക് Madhyamam News Feeds | ![]() |
- ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക്
- ഭീകരാക്രമണം: പഞ്ചാബ് മുഖ്യമന്ത്രി പാക് ഹൈകമ്മീഷണറുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി
- കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കും –മന്ത്രി
- ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍മാര്‍ക്ക് മാലിന്യ ‘ചികിത്സ’
- ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ
- തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി മോഹികള്‍ തലനീട്ടിത്തുടങ്ങി
- ദേശസാത്കൃത റൂട്ടിലെ പിന്‍വാതില്‍ പെര്‍മിറ്റുകള്‍ സാധൂകരിക്കും
- അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല
- കുളമ്പുരോഗം: ജില്ലയിലും ജാഗ്രതാ നിര്‍ദേശം
- കേന്ദ്ര ഫണ്ട് വിനിയോഗം : മംഗല്‍പാടി പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്
- മണ്ണിടിഞ്ഞ് മരണം: ദുരന്തത്തില്‍ വിറങ്ങലിച്ച് പൊതുവാച്ചേരി
- ജഡ്ജിയെ ആക്ഷേപിച്ച മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി
- കയര്‍ ഫെഡ് ജീവനക്കാരുടെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും
- തെരുവുനായ നിയന്ത്രണം : തീവ്ര വാക്സിനേഷന്‍ നിര്‍ബന്ധം; വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്
- ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തി
- പാണ്ടിക്കാട്ട് തെരുവുനായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കൊന്നു
- വയനാട്ടിലും ആനവേട്ട നടത്തിയതായി പ്രതിയുടെ വെളിപ്പെടുത്തല്‍
- മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
- കലാമിന്‍െറ വിയോഗം: വേദനയോടെ ബഹ്റൈന്‍ പ്രവാസികള്‍
- പരിഷ്കരിച്ച തൊഴില്‍ നിയമവും നിതാഖാത്ത് മൂന്നാം ഘട്ടവും പുതുവര്‍ഷത്തില്‍
- കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു
- കലാമിന്‍െറ ഭൗതികശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണം: മുഖ്യമന്ത്രി
- കലാമിന്‍െറ മരിക്കാത്ത ഓര്‍മകളില്‍ മസ്കത്ത്
- പ്രധാനകാരണം എംബസികളുടെ നിസ്സഹകരണമെന്ന് ആഭ്യന്തര മന്ത്രാലയം
- മാധ്യമസുരക്ഷ ശക്തിപ്പെടുത്താന്‍
ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക് Posted: 28 Jul 2015 01:17 AM PDT Image: ![]() ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ തനിക്കെതിരായ വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ നല്‍കിയ ഹരജി വിപുലമായ ബെഞ്ചിന്‍െറ പരിഗണനക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. മേമന്‍െറ ഹരജി ഇന്ന് പരിഗണിച്ച രണ്ടംഗ ബെഞ്ച് വ്യത്യസ്ത അഭിപ്രയായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേസ് വിപുലമായ ബെഞ്ചിന് വിട്ടത്. രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍.ദവേ മേമന്‍െറ ഹരജി തള്ളുകയായിരുന്നു. തനിക്കെതിരായ മരണ വാറണ്ട് നിയമവിരുദ്ധവും നടപടിക്രമം ലംഘിച്ചുള്ളതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. മേമന്‍െറ വധശിക്ഷ പുന:പരിശോധിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മണിശങ്കര്‍ അയ്യര്‍, ബി.ജെ.പിയിലെ ശത്രുഘ്നന്‍ സിന്‍ഹ, നസിറുദ്ദീന്‍ ഷാ, പ്രശാന്ത് ഭൂഷണ്‍, മഹേഷ് ഭട്ട് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. മേമന്‍െറ ദയാഹരജി കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി തള്ളിയിരുന്നു. യാക്കൂബ് മേമന്‍െറ തിരുത്തല്‍ ഹരജിയില്‍ ഈ മാസം 22ന് തീരുമാനമെടുക്കും മുമ്പ് മരണ വാറണ്ട് പുറപ്പെടുവിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് മേമന്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ 30ന് മരണ വാറണ്ട് തയ്യാറാക്കി രഹസ്യമാക്കി വെച്ച ശേഷം ജൂലെ 13നാണ് മേമനെ വിവരമറിയിച്ചതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനിടയില്‍ അദ്ദേഹത്തിന്‍െറ തിരുത്തല്‍ ഹരജിയില്‍ തീരുമാനം എടുത്തിട്ടില്ലായിരുന്നു. നടപടിക്രമങ്ങളിലെ ഈ വീഴ്ചയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസ് വിപുലമായ ബെഞ്ചിന് വിട്ടതോടെ ജൂലൈ 30 ന് മേമന്‍ൈറ വധ ശിക്ഷ നടപ്പാക്കാനാവില്ല. |
ഭീകരാക്രമണം: പഞ്ചാബ് മുഖ്യമന്ത്രി പാക് ഹൈകമ്മീഷണറുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി Posted: 28 Jul 2015 12:09 AM PDT Image: ![]() ഗുര്‍ദാസ്പൂര്‍ : പഞ്ചാബിലെ ദിനഗറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതുമായി നടത്താനിരുന്ന ചര്‍ച്ച പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ റദ്ദാക്കി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് ചര്‍ച്ചകള്‍ റദ്ദാക്കിയത്. ജൂലൈ 29 മുതല്‍ ആഗസ്റ്റ് ഒന്നുവരെയാണ് അബ്ദുല്‍ ബാസിതിന്‍െറ പഞ്ചാബ് സന്ദര്‍ശനം. ബുധനാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. |
കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കും –മന്ത്രി Posted: 27 Jul 2015 11:28 PM PDT തിരുവനന്തപുരം: സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആരോഗ്യസര്‍വകലാശാല തീരുമാനിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാറില്‍നിന്ന് ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്‍െറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. |
ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍മാര്‍ക്ക് മാലിന്യ ‘ചികിത്സ’ Posted: 27 Jul 2015 11:18 PM PDT തൃശൂര്‍: ഗുരൂവായൂര്‍ ആനക്കോ |
ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ Posted: 27 Jul 2015 11:09 PM PDT Image: ![]() ന്യൂഡല്‍ഹി: ഐ.പി.എല്‍ കേസില്‍ കോടതി വെറുതെവിട്ട മലയാളിതാരം ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പാട്യാല ഹൗസ് കോടതി വിധി ശ്രീശാന്തിന് അനുകൂലമാണെന്നും വിലക്ക് നീക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി മാത്യു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ളെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. കോടതി വെറുതെവിട്ടെങ്കിലും വിലക്ക് പിന്‍വലിക്കില്ളെന്നായിരുന്നു മുമ്പ് ബി.സി.സി.ഐ നിലപാട്. ക്രിമിനല്‍ കോടതി വെറുതെ വിടുന്നതും വിചാരണക്ക് ശേഷം കുറ്റമുക്തനാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കുറ്റവാളിയെന്ന് പറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. |
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി മോഹികള്‍ തലനീട്ടിത്തുടങ്ങി Posted: 27 Jul 2015 11:08 PM PDT പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തിറങ്ങിത്തുടങ്ങി. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡുകളില്‍ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. നിലവിലെ ജനപ്രതിനിധികളില്‍ നല്ളൊരു ശതമാനവും വീണ്ടും മത്സരിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിത, പട്ടികജാതി സംവരണ വാര്‍ഡുകള്‍ ആകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഇതോടെ തൊട്ടടുത്ത വാര്‍ഡുകളും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിലവിലെ മെംബര്‍മാരെ വീണ്ടും നിര്‍ത്തി പരീക്ഷിക്കുന്നതിനോട് മിക്ക പാര്‍ട്ടികള്‍ക്കും യോജിപ്പില്ല. പല വാര്‍ഡുകളിലും ഒരു വികസനപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തിലും അനാസ്ഥയായിരുന്നു. ബിനാമി പേരുകളില്‍ റോഡ്പണികളും മറ്റും ഏറ്റെടുത്ത് പണം സമ്പാദിക്കുന്ന കാര്യത്തിലായിരുന്നു മിക്ക മെംബര്‍മാര്‍ക്കും താല്‍പര്യം. ഇങ്ങനെ ലക്ഷങ്ങള്‍ സമ്പാദിച്ച നിരവധി മെംബര്‍മാരാണുള്ളത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദ്യംചെയ്യുന്നുമുണ്ട്. സ്ത്രീകള്‍ വിജയിച്ച വാര്‍ഡുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാരും പാര്‍ട്ടി നേതാക്കളുമായിരുന്നു നിയന്ത്രണം. |
ദേശസാത്കൃത റൂട്ടിലെ പിന്‍വാതില്‍ പെര്‍മിറ്റുകള്‍ സാധൂകരിക്കും Posted: 27 Jul 2015 11:03 PM PDT പീരുമേട്: സ്വകാര്യ സൂപ്പര്‍ക്ളാസ് ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കാനുള്ള ഉത്തരവ് ദേശസാത്കൃത റൂട്ടുകളില്‍ പിന്‍വാതിലിലൂടെ ലഭിച്ച പെര്‍മിറ്റുകള്‍ സാധൂകരിക്കും. സ്വകാര്യ ബസ് ഉടമകള്‍, കെ.എസ്.ആര്‍.ടി.സി ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തുകളിച്ച് രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്കായാണ് 104 വകുപ്പ് പ്രകാരം ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റ് ലഭിക്കുന്നത്. |
അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല Posted: 27 Jul 2015 10:43 PM PDT Image: ![]() കൊച്ചി: അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,000 രൂപയും ഗ്രാമിന് 2,375 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പവന് 1.32 ഡോളര്‍ താഴ്ന്ന് 1,095.19 ഡോളറിലെത്തി. |
കുളമ്പുരോഗം: ജില്ലയിലും ജാഗ്രതാ നിര്‍ദേശം Posted: 27 Jul 2015 10:35 PM PDT തൊടുപുഴ: സംസ്ഥാനത്ത് നാലു ജില്ലകളില്‍ കാലികളില്‍ കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇടുക്കിയിലും മൃഗ സംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് കുളമ്പുരോഗം കാലികളില്‍ കണ്ടത്തെിയത്. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി പ്രതിരോധ കുത്തിവെപ്പെടുക്കാതെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കടത്തിയ കാലികളിലാണ് രോഗം കണ്ടത്തെിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തമിഴ്നാട്ടില്‍നിന്ന് ലോറികളിലും ഊടുവഴികളിലൂടെയും അനധികൃതമായി അറവുമാടുകളെ നികുതി വെട്ടിച്ചുകടത്തുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി കൈക്കൊള്ളാത്തതാണ് കുളമ്പുരോഗം സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കാന്‍ കാരണം. നികുതി വെട്ടിച്ച് കാലികളെ കടത്താന്‍ കുറുക്കുവഴികളുമായി വന്‍ ഇടനിലക്കാരാണ് രംഗത്തുള്ളത്. |
കേന്ദ്ര ഫണ്ട് വിനിയോഗം : മംഗല്‍പാടി പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ് Posted: 27 Jul 2015 10:28 PM PDT മഞ്ചേശ്വരം: കേന്ദ്രസര്‍ക്കാറിന്‍െറ ഫണ്ട് വിനിയോഗിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് മംഗല്‍പാടി പഞ്ചായത്തില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. |
മണ്ണിടിഞ്ഞ് മരണം: ദുരന്തത്തില്‍ വിറങ്ങലിച്ച് പൊതുവാച്ചേരി Posted: 27 Jul 2015 10:25 PM PDT ചക്കരക്കല്ല്: രണ്ടു കുടുംബത്തിന്‍െറ അത്താണികളെ മണ്ണിടിച്ചിലില്‍ നഷ്ടമായതിന്‍െറ ഞെട്ടലിലാണ് പൊതുവാച്ചേരി നിവാസികള്‍. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിന്‍െറ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍മാണപ്രവൃത്തി നടത്തുന്നതിനിടെയാണ് പാച്ചേരിക്കുന്നില്‍ നായര്‍ കോളനിയിലെ അഫ്നാ മന്‍സിലില്‍ സുബൈര്‍ (52), തൊഴിലാളിയായ പൊതുവാച്ചേരിയിലെ കൊല്ലന്‍െറ വളപ്പില്‍ ബാബുരാജ് (45), എന്നിവര്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്. |
ജഡ്ജിയെ ആക്ഷേപിച്ച മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി Posted: 27 Jul 2015 10:14 PM PDT കൊച്ചി: എ.ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മയെ പരാമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈകോടതിക്ക് പരാതി. |
കയര്‍ ഫെഡ് ജീവനക്കാരുടെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും Posted: 27 Jul 2015 10:06 PM PDT ആലപ്പുഴ: ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ജനാധിപത്യവിരുദ്ധ ഭരണത്തിനുമെതിരെ കയര്‍ ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ ആരംഭിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് കയര്‍ ഫെഡ് ഹെഡ് ഓഫിസിനുമുന്നില്‍ രണ്ടുദിവസം രാപ്പകല്‍ സമരം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി. ദേവദാസ്, സെക്രട്ടറി അഡ്വ. കെ.ആര്‍. ഭഗീരഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സമരം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. കയര്‍ ഫെഡ് ജീവനക്കാര്‍ക്ക് 1996 മുതല്‍ സര്‍ക്കാര്‍ ഡി.എ കൊടുക്കണമെന്ന് ആര്‍ബിട്രേഷന്‍ കോടതിവിധിയുണ്ട്. 1996 മുതല്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന മാനേജ്മെന്‍റിന്‍െറ ആവശ്യത്തിന്മേല്‍ ചര്‍ച്ചചെയ്ത് 2008 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാമെന്ന് 2015 മേയ് 30ന് കരാര്‍ ഉണ്ടാക്കി. ഇത് നടപ്പാക്കാത്ത സാഹചര്യത്തില്‍ വിഷയം മൂന്നുപ്രാവശ്യം ഹൈകോടതിയില്‍ മീഡിയേഷനില്‍ വെച്ചിട്ട് തീരുമാനം ആകാത്തതിനാല്‍ വീണ്ടും ഹൈകോടതിയില്‍ കേസ് നടക്കുകയും 1996 മുതല്‍ നടപ്പാക്കണമെന്ന് വിധിയുണ്ടാവുകയും ചെയ്തു. ഇത് നടപ്പാക്കാന്‍ മാനേജ്മെന്‍റ് തയാറാകുന്നില്ല. ശമ്പളപരിഷ്കരണ കാലാവധി അവസാനിച്ചിട്ട് രണ്ടുവര്‍ഷമാകുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. |
തെരുവുനായ നിയന്ത്രണം : തീവ്ര വാക്സിനേഷന്‍ നിര്‍ബന്ധം; വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് Posted: 27 Jul 2015 10:02 PM PDT പാലക്കാട്: ആഗസ്റ്റ് 14 മുതല്‍ 31 വരെ തീവ്ര വാക്സിനേഷന്‍ ജില്ലയില്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. |
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തി Posted: 27 Jul 2015 10:00 PM PDT Image: ![]() ജകാര്‍ത്ത: ഇന്തോനേഷ്യയിലെ പാപുവ മേഖലയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പാപുവ പ്രവിശ്യാ തലസ്നമായ ജയപുരയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6.41 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയില്ളെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. |
പാണ്ടിക്കാട്ട് തെരുവുനായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കൊന്നു Posted: 27 Jul 2015 09:57 PM PDT പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. വളര്‍ത്തു മൃഗങ്ങളുടെയും മദ്റസ, സ്കൂള്‍ വിദ്യാര്‍ഥികള്‍, പത്രവിതരണക്കാര്‍ എന്നിവരുടെയും ജീവന് കൂട്ടം ചേര്‍ന്നുള്ള നായ്ക്കളുടെ ആക്രമണം ഭീഷണിയായിട്ടുണ്ട്. |
വയനാട്ടിലും ആനവേട്ട നടത്തിയതായി പ്രതിയുടെ വെളിപ്പെടുത്തല്‍ Posted: 27 Jul 2015 09:49 PM PDT മാനന്തവാടി: സംസ്ഥാനത്തെ ഏറ്റവും വലിയ ആനവേട്ട കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി വയനാട്ടിലും ആനവേട്ട നടത്തിയതായി മൊഴി. കേസിലെ മൂന്നാം പ്രതി കോതമംഗലം കുട്ടമ്പുഴ പുത്തന്‍പുരക്കല്‍ എല്‍ദോസ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ടാം പ്രതിയും ആത്മഹത്യ ചെയ്ത ഐക്കരമറ്റം വാസുവിനുമൊപ്പമാണത്രെ വയനാടന്‍ കാടുകളില്‍ വേട്ട നടത്തിയത്. നോര്‍ത് വയനാട് വനം ഡിവിഷനില്‍ രണ്ടു തവണയും മുത്തങ്ങയില്‍ ഒരു തവണയുമാണ് വേട്ട നടത്തിയത്. കൂടാതെ, കര്‍ണാടക വനമേഖലകളായ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകളിലും ഇതേസംഘം വേട്ട നടത്തിയതായി എല്‍ദോസ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ ആനവേട്ട കേസിലെ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്. വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ കസ്റ്റഡി കാലാവധി കഴിയുന്ന ജൂലൈ 29ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വയനാട് വന്യജീവി സങ്കേതം അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ആറുമാസം മുമ്പ് നോര്‍ത് വയനാട് വനം ഡിവിഷന് കീഴിലെ കാട്ടിക്കുളത്ത് ചെരിഞ്ഞ ആനയുടെ കൊമ്പ് വില്‍പന നടത്തുന്നതിനിടെ ആറംഗ സംഘം പിടിയിലായിരുന്നു. ആനക്കൊമ്പ് വാങ്ങാനത്തെിയത് എറണാകുളം, തൃശൂര്‍ സ്വദേശികളായിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആനവേട്ട കേസില്‍ ഇതുവരെ 20 പേരാണ് പിടിയിലായത്. 37 കിലോ ആനക്കൊമ്പും 13 കിലോ ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ശില്‍പങ്ങളും അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. |
മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം Posted: 27 Jul 2015 09:46 PM PDT വടകര: മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐ-ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മിഠായി വിതരണം ചെയ്യുകയായിരുന്ന ഇന്‍ക്വിലാബ് പ്രവര്‍ത്തകയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തതിന്‍െറ തുടര്‍ച്ചയായാണ് അക്രമമെന്ന് പറയുന്നു. |
കലാമിന്‍െറ വിയോഗം: വേദനയോടെ ബഹ്റൈന്‍ പ്രവാസികള്‍ Posted: 27 Jul 2015 09:23 PM PDT Image: ![]() മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പെട്ടെന്നുള്ള വിയോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് ബഹ്റൈന്‍ പ്രവാസി സമൂഹം. ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തിലാണ് ദ്വിദിന സന്ദര്‍ശനത്തിനായി കലാം ബഹ്റൈനിലത്തെിത്. ഉയരങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഗ്നിസ്ഥുലിംഗങ്ങളെറിയുന്ന കലാമിന്‍െറ പ്രഭാഷണത്തിന് കാതോര്‍ത്ത ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹത്തെ നേര്‍ക്കുനേര്‍ കാണാനുള്ള അവസരമായി അത് മാറുകയായിരുന്നു. രണ്ടു ദിവസം നീളുന്ന പരിപാടിയില്‍ പ്രായം പോലും പരിഗണിക്കാതെയാണ് അദ്ദേഹം വിവിധ ഇടങ്ങളില്‍ വിദ്യാര്‍ഥികളും സാധാരണ ജനങ്ങളുമായി സംവദിച്ചത്. കലാമിന്‍െറ വിയോഗ വാര്‍ത്ത താങ്ങാവുന്നതിലധികമാണെന്ന് അദ്ദേഹത്തിന്‍െറ ബഹ്റൈന്‍ സന്ദര്‍ശത്തിന്‍െറ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ച കെ.സി.എ ജനറല്‍ സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. ഷില്ളോങില്‍ കലാം കുഴഞ്ഞുവീണെന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ സെക്രട്ടറിയെ വിളിച്ചിരുന്നെന്നും എന്നാല്‍ മരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ളെന്നും സോവിച്ചന്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ കൂടെ നടന്ന രണ്ടു ദിവസം ഒരിക്കലും മറക്കാന്‍ പറ്റില്ല. പ്രായത്തിന്‍െറ യാതൊരു ക്ഷീണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വലിയ ആവേശഭരിതാനായാണ് ഏത് കാര്യത്തെക്കുറിച്ചും സംസാരിക്കുക. സംസാരം മുഴുവന്‍ പുതുതലമുറയെക്കുറിച്ചായിരുന്നു. വ്യക്തിപരമായി വലിയ അടുപ്പമാണ് അദ്ദേഹം കാണിച്ചത്. ഇത് ഇത്രയും ഉയര്‍ന്ന പദവികളില്‍ ഇരുന്ന ഒരാളില്‍ നിന്ന് സങ്കല്‍പ്പിക്കാവുന്ന കാര്യമല്ല.തിരിച്ചുപോകുമ്പോള്‍, പോക്കറ്റില്‍ നിന്ന് സ്നേഹപൂര്‍വം ഒരു ആയിരം രൂപയുടെ നോട്ടും അദ്ദേഹം എനിക്ക് തന്നു. അത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണെന്ന് സോവിച്ചന്‍ പറഞ്ഞു.സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കാനായി ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവുപോലെ, പ്രതിജ്ഞയും ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുന്ന പ്രസംഗങ്ങളുമായായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്‍െറ ആദ്യദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയായത്. ഇന്ത്യന്‍ സ്കൂളിലും ഡി.ടി.ന്യൂസിന്‍െറ വാര്‍ഷികാഘോഷ ചടങ്ങിലും ഇന്ത്യന്‍ ക്ളബിലും കലാം നടത്തിയ പ്രസംഗങ്ങളില്‍ നിറഞ്ഞത് ജീവിത മൂല്യങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചുള്ള ചിന്തകളായിരുന്നു. എല്ലായിടത്തും പ്രസംഗത്തിനുശേഷം പതിവുപോലെ സദസ്സിന് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായി. ചോദ്യവും ഉത്തരവും നിറഞ്ഞ കലാമിന്‍െറ ഇടപെടല്‍ പതിവ് വി.വി.ഐ.പി പ്രസംഗങ്ങള്‍ കേട്ടു തഴമ്പിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള 1,500 കുട്ടികളാണ് അന്ന് പ്രസംഗം കേള്‍ക്കാനത്തെിയത്. അന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകങ്ങള്‍ കുട്ടികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. ‘ഞാന്‍ എന്‍െറ മാതാവിനെ സന്തോഷിപ്പിക്കും. മാതാവ് സന്തോഷവതിയാവുമ്പോള്‍ ഭവനം സന്തോഷത്താല്‍ നിറയുന്നു. എല്ലാ ഭവനങ്ങളും സന്തോഷമുള്ളതാവുമ്പോള്‍ സമൂഹവും സന്തോഷമുള്ളതായിത്തീരുന്നു. സമൂഹത്തില്‍ സന്തോഷമുണ്ടാവുമ്പോള്‍ രാജ്യവും സന്തോഷമുള്ളതായിമാറുന്നു’ - എന്ന പ്രതിജ്ഞയാണ് അദ്ദേഹം ചൊല്ലിക്കൊടുത്തത്. എല്ലാ പ്രതിജ്ഞകളിലും പ്രതിഫലിച്ചത് നാടിനെക്കുറിച്ച സ്വപ്നങ്ങളായിരുന്നു. ‘എന്‍െറ ഭവനം ശുചിയാക്കുമ്പോള്‍ നാടും രാജ്യവും ഞാന്‍ വസിക്കുന്ന ഗ്രഹവും വൃത്തിയുള്ളതായിത്തീരുമെന്നും’ അദ്ദേഹം കുട്ടികള്‍ക്കു ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍്റെ സന്ദേശം കൂടി ഉള്‍പ്പെട്ട പ്രതിജ്ഞാവാചകങ്ങള്‍ക്കു ശേഷം കുട്ടികള്‍ കലാമുമായി സംവദിക്കുകയും ചെയ്തു. ഏത് പ്രസംഗത്തിലും തന്‍െറ ഗുരുക്കന്‍മാരെ സ്മരിക്കാന്‍ അദ്ദേഹം ഓര്‍ത്തിരുന്നു. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തോട് പ്രതികരിക്കവെ, പരാജയപ്പെടുമ്പോള്‍ അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പിന്നീട് വിജയത്തിലേക്ക് മുന്നേറാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നിടത്താണ് പരാജയവും വിജയവും വേര്‍തിരിയുന്നതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ആദ്യം പരാജയപ്പെട്ടപ്പോള്‍ ഡോ. സതീഷ് ധവാന്‍ പരാജയത്തിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. പിന്നീടത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്‍്റെ ആത്മവിശ്വാസം കരുത്തായി. പരാജയത്തിലും ഉത്തരവാദിത്തം കൈയൊഴിയാതിരിക്കലാണ് നേതൃപാടവമെന്നും അതാണ് വിജയത്തിന്‍െറ വഴിയെന്നും അദ്ദേഹം വിശദീകരിച്ചു.പരീക്ഷണം വിജയിച്ച ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സതീഷ് ധവാന്‍ നേരിട്ടുപോയില്ല. ആ വിജയം സഹപ്രവര്‍ത്തര്‍ക്കിരിക്കട്ടെ എന്ന് അദ്ദേഹം കരുതി. മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തന്നോടാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും കലാം പറഞ്ഞു. പരാജയത്തിന്‍െറ ഉത്തരവാദിത്തമേല്‍ക്കുന്നവര്‍ വിജയത്തില്‍ അത് സഹപ്രവര്‍ത്തകര്‍ക്ക് പകുത്തു നല്‍കുകയെന്നത് അസാമാന്യമായ നേതൃത്വബോധമാണെന്നാണ് കലാം വ്യക്തമാക്കിയത്. ഇത് വിദ്യാര്‍ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും നന്മനിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലും അധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ സ്കൂളില്‍ തന്നെ പഠിപ്പിച്ച അയ്യര്‍ എന്ന അധ്യാപകന്‍െറ മികവ് പിന്നീട് ജീവിതകാലം മുഴുവന്‍ ഒരു വലിയ സ്വാധീനമായി എങ്ങനെയാണ് തന്നില്‍ നിറഞ്ഞതെന്ന് പിന്നീടുള്ള പ്രസംഗത്തില്‍ അദ്ദേഹം അയവിറക്കുകയുണ്ടായി. യാതൊരു വിധ ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടില്ലാത്ത വ്യക്തിയായിരുന്നു കലാം. ബഹ്റൈനില്‍ നടന്ന ഒരു ചടങ്ങില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ‘സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും ലക്ഷ്മണരേഖ വരച്ച് അതിനുള്ളില്‍ നില്‍ക്കുന്നയാളെ ഒരു ശക്തിക്കും പുറത്തേക്ക് വലിച്ചിടാനാവില്ളെന്നായിരുന്നു’ അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ ക്ളബ്ബിന്‍െറ സെന്‍റിനറി ആഘോഷങ്ങളുടെ ഉദ്ഘാടനമുള്‍പ്പെടെ നിരവധി പരിപാടികളിലാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം പങ്കെടുത്തത്. പെട്ടെന്നുണ്ടായ കലാമിന്‍െറ വിയോഗ വാര്‍ത്ത ബഹ്റൈനില്‍ ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. തങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മുഖാമുഖം കാണുകയും നേര്‍ക്കുനേര്‍ സംസാരിക്കുകയും ചെയ്ത നിതാന്ത പ്രചോദനമായ ഈ മനുഷ്യന്‍ ഇനി ഭൂമുഖത്തില്ല എന്ന യാഥാര്‍ഥ്യം വിഷമത്തോടെയാണ് പലരും അംഗീകരിക്കുന്നത്. |
പരിഷ്കരിച്ച തൊഴില്‍ നിയമവും നിതാഖാത്ത് മൂന്നാം ഘട്ടവും പുതുവര്‍ഷത്തില്‍ Posted: 27 Jul 2015 09:07 PM PDT Image: ![]() റിയാദ്: സൗദിയില്‍ പരിഷ്കരിച്ച തൊഴില്‍ നിയമവും നിതാഖാത്ത് മൂന്നാം ഘട്ടവും പുതിയ ഹിജ്റ വര്‍ഷത്തില്‍ (ഒക്ടോബര്‍ 14ന്) പ്രാബല്യത്തില്‍ വരും. സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതായിരിക്കും പുതിയ തൊഴില്‍ നിയമം. നിതാഖാത്ത് മൂന്നാം ഘട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ അനുപാതം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം സ്പെഷല്‍ പ്രോഗ്രാം അണ്ടര്‍സെക്രട്ടറി അബ്ദുല്‍മുന്‍ഇം അശ്ശഹ്രി അറിയിച്ചു. വനിതകള്‍ക്ക് കൂടതുല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന തൊഴില്‍ നിയമത്തിന്‍െറ മുന്നോടിയായി സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കും. മാനവവിഭവശേഷി ഫണ്ടിന്‍െറ കീഴില്‍ പരിശീലനം നേടുന്ന സ്വദേശികളെ നിതാഖാത്ത് മൂന്നാം ഘട്ടത്തില്‍ തൊഴില്‍ മേഖലയില്‍ വിന്യസിക്കും. സൗദി തൊഴില്‍ വിപണി കൂടുതല്‍ വ്യവസ്ഥാപിതവും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരവും സൃഷ്ടിക്കുന്നതായിരിക്കും അടുത്ത ഹിജ്റ വര്‍ഷമെന്ന് അശ്ശഹ്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളി, തൊഴിലുടമ, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അവകാശങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുന്ന തരത്തിലാണ് തൊഴില്‍ നിയമത്തില്‍ പരിഷ്കരണം വരുത്തിയിരിക്കുന്നത്. തൊഴില്‍ വിപണിയിലെ വിദഗ്ധരില്‍ നിന്നും വിവിധ തലങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണിത്. ഉന്നതാധികാരസമിതിയുടെ കൂടി അംഗീകാരത്തോടെ നടപ്പില്‍ വരുന്ന പുതിയ തൊഴില്‍ നിയമം നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.വനിതകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍പന നടത്തുന്ന കടകളിലും രാജ്യത്തെ പൊതുവിപണിയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന വനിതവത്കരണത്തിന്‍െറ നാലാം ഘട്ടമാണ് പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്നത്. വനിതാവത്കരണത്തോടെ 70,000 വനിത ജോലിക്കാരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോള്‍ അത് 4,28,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. സ്ത്രീതൊഴിലിനായി മാത്രം തൊഴില്‍ മന്ത്രാലയം 15 ഇന പരിപാടി നടപ്പാക്കുമെന്നും അശ്ശഹ്രി പറഞ്ഞു. |
കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു Posted: 27 Jul 2015 08:28 PM PDT Image: ![]() ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗുവാഹത്തിയില്‍ നിന്ന് ഭൗതിക ശരീരം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കലാമിന്‍െറ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു കലാമിന് സൈനിക മേധാവികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു |
കലാമിന്‍െറ ഭൗതികശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണം: മുഖ്യമന്ത്രി Posted: 27 Jul 2015 08:27 PM PDT Image: ![]() തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വെക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിരുവനന്തപുരവും കേരളവും ഡോ. കലാമിന്‍റെ കര്‍മഭൂമിയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
|
കലാമിന്‍െറ മരിക്കാത്ത ഓര്‍മകളില്‍ മസ്കത്ത് Posted: 27 Jul 2015 08:18 PM PDT Image: ![]() മസ്കത്ത്: തിങ്കളാഴ്ച അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ മരിക്കാത്ത ഓര്‍മകള്‍ അയവിറക്കുകയാണ് മസ്കത്തിലെ ഇന്ത്യക്കാര്‍. 2009 നവംബര്‍ 19ന് വൈകീട്ട് മസ്കത്തിലത്തെിയ അബ്ദുല്‍ കലാം മസ്കത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും തന്നെ സ്നേഹിക്കുന്നവരെ കാണാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു. ഖുറം ആംഫീ തിയറ്ററിലും ഇന്ത്യന്‍ എംബസിയിലും സംഘടിപ്പിച്ച പരിപാടികളില്‍ അദ്ദേഹം ആവേശം വിതറുന്ന പ്രഭാഷണങ്ങളാണ് നടത്തിയത്. തന്നെ കാണാന്‍വരുന്ന ഓരോരുത്തര്‍ക്കും കൈകൊടുക്കുകയും സ്നേഹത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തത് എല്ലാവരുടെയും മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്നതാണ്. ചെറുപ്പ വലുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ കഴിയുന്നത് കലാമിന്‍െറ മാത്രം പ്രത്യേകതയായി വിലയിരുത്തുന്നു. കുട്ടികളോടും വിദ്യാര്‍ഥികളോടും അദ്ദേഹം പ്രത്യേക വാത്സല്യം കാണിച്ചിരുന്നു. മസ്കത്തില്‍ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ 4,000ത്തോളം വിദ്യാര്‍ഥികളും 500ഓളം അധ്യാപകരും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബും ഇന്ത്യന്‍ എംബസിയും സംയുക്തമായി എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലൂടെ അബ്ദുല്‍ കലാമിനെ ഏറെ അടുത്തറിയാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സെക്രട്ടറി ബാബു രാജേന്ദ്രന്‍ പറയുന്നു. പരിപാടിയില്‍ നിരവധിപേര്‍ അബ്ദുല്‍ കലാമിനെ സന്ദര്‍ശിക്കാനത്തെിയിരുന്നു. ഇവരെ നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്നതിനാല്‍ മണിക്കൂറുകളോളം ആ അതുല്യപ്രതിഭക്ക് സമീപം നില്‍ക്കേണ്ടിവന്നു. ജീവിതത്തിലെ അമൂല്യ മുഹൂര്‍ത്തങ്ങളായാണത് കണക്കാക്കുന്നതെന്ന് ബാബു രാജേന്ദ്രന്‍ പറയുന്നു. ഓര്‍മച്ചെപ്പില്‍ എക്കാലവും സൂക്ഷിച്ചുവെക്കുന്ന അമൂല്യനിധികളായാണ് ഈ പരിപാടിയെ അദ്ദേഹം കാണുന്നത്. തന്നെ കാണാന്‍വരുന്ന ഓരോരുത്തരോടും ഒരേപോലെ പെരുമാറുന്ന അദ്ദേഹത്തിന്‍െറരീതി തന്നെ അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പരിചയപ്പെട്ട ഓരോരുത്തരും എക്കാലവും അദ്ദേഹത്തെ ഓര്‍ക്കുമെന്നും ബാബു പറയുന്നു. അബ്ദുല്‍ കലാമിന്‍െറ മസ്കത്തിലെ പ്രസംഗങ്ങര്‍ തീപ്പൊരികളായിരുന്നു. മനസ്സുകള്‍ക്ക് പ്രത്യേക ഊര്‍ജം പകര്‍ന്നുതരാനുള്ള എന്തോ മാസ്മരികശക്തി അദ്ദേഹത്തിന്‍െറ പ്രസംഗങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ വാക്കുകളുടെ മാസ്മരികത കാരണം അവ എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതായും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍െറ സംസാരങ്ങള്‍ പ്രത്യേക ശക്തി പകരുമായിരുന്നു. അബ്ദുല്‍ കലാമിന്‍െറ മരണം വന്‍ നഷ്ടമായാണ് രാജേന്ദ്രന്‍ അടക്കമുള്ള പലരും കാണുന്നത്. മസ്കത്തിലെ നിരവധി വിദ്യാര്‍ഥികള്‍ക്കും കലാമിനോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ ഓര്‍മകളുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി സമൂഹവുമായും കലാം കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്കത്തിലെ നിരവധി പേരോടൊപ്പം ഒരു വൈമനസ്യവും കൂടാതെ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. |
പ്രധാനകാരണം എംബസികളുടെ നിസ്സഹകരണമെന്ന് ആഭ്യന്തര മന്ത്രാലയം Posted: 27 Jul 2015 07:52 PM PDT Image: ![]() Subtitle: ഇഖാമ നിയമലംഘകരെ നാടുകടത്തുന്നതിലെ താമസം കുവൈത്ത് സിറ്റി: ഇഖാമ നിയമലംഘനത്തിന്‍െറ പേരില്‍ പിടിയിലായവരെ നാടുകടത്തുന്നത് വൈകുന്നതിനുള്ള പ്രധാനകാരണം എംബസികളുടെ നിസ്സഹകരണമാണെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്പോര്‍ട്ട് കൈവശമില്ലാത്ത വിദേശികള്‍ക്ക് ആവശ്യമായ താല്‍ക്കാലിക ഒൗട്ട്പാസ് നല്‍കുന്ന കാര്യത്തില്‍ അതത് രാജ്യങ്ങളിലെ എംബസികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ളെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്പോണ്‍സര്‍മാര്‍ ടിക്കറ്റ് എടുത്തുനല്‍കാതിരിക്കുന്നത് മറ്റൊരു കാരണമാണ്. പിടികൂടിയവരുടെ പേരില്‍ കേസുകളുണ്ടെങ്കില്‍ അവരെ പെട്ടെന്ന് നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിയാത്തതാണ് മറ്റൊരുകാരണം. പൊലീസ് കസ്റ്റഡിയിലുള്ള തടവുകാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊലീസ് സ്റ്റേഷനിലെ സുരക്ഷാ തലവന്മാര്‍ പിടിയിലായവരുടെ വിശദവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിക്ക് അയക്കണം. അണ്ടര്‍ സെക്രട്ടറിയുടെ പരിശോധനക്കുശേഷം വീണ്ടും പൊലീസ് സ്റ്റേഷനിലെ സുരക്ഷാ തലവന് തിരിച്ചയക്കണം. ഇതോടെ മാത്രമേ പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റൂ. ഈ സാങ്കേതിക നടപടികള്‍ക്ക് കാലതാമസമെടുക്കുന്നതിനാല്‍ തടവിലുള്ളവരുടെ നാടുകടത്തലും നീണ്ടുപോകുന്നു. നിരന്തരമായുള്ള സുരക്ഷാ പരിശോധനകള്‍മൂലം തടവുകാരുടെ എണ്ണം ദിനേന വര്‍ധിച്ചുവരുകയാണ്. അതുകൊണ്ട് കസ്റ്റഡിയിലുള്ളവരെ വേഗത്തില്‍ നാടുകടത്താന്‍ സുരക്ഷാവിഭാഗം നിര്‍ബന്ധിതരാണ്. സമീപകാലത്ത് ഇഖാമ നിയമലംഘകര്‍ക്കുവേണ്ടി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ 1,314 വിദേശികളെയാണ് പിടികൂടിയത്. 763 പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്നും ഇവരെ ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 704 സ്ത്രീകളും 610 പുരുഷന്മാരുമാണ്. ഇവര്‍ നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. പിടിയിലായവരില്‍ അധികപേരും ഏഷ്യന്‍, ആഫ്രിക്കന്‍, അറബ് രാഷ്ട്രങ്ങളിലുള്ളവരാണ്. 160 വനിതാ തടവുകാരുള്‍പ്പെടെ 325 പേര്‍ കസ്റ്റഡിയിലുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ തടവുകാരുള്ളത്. 276 തടവകാരുള്ള അഹ്മദി ഗവര്‍ണറേറ്റാണ് രണ്ടാം സ്ഥാനത്ത്. ഇവരില്‍ 133 തടവുകാര്‍ സ്ത്രീകളാണ്. ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി 270 തടവുകാരാണുള്ളത്. ഇവരില്‍ 159 പേര്‍ വനിതകളാണ്. ജഹ്റ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി 143 സ്ത്രീകളടക്കം 217 തടവുകാരാണുള്ളത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി 116 തടവുകാരുണ്ട്. ഇവരില്‍ 51 പേര്‍ വനിതകളാണ്. മുബാറകുല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ 58 സ്ത്രീകളുള്‍പ്പെടെ 110 തടവുകാരാണുള്ളത്. ആഭ്യന്തര മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അലി എല്ലാ തടവുകാരെയും എത്രയും പെട്ടെന്ന് നാടുകടത്തുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ഗവര്‍ണറേറ്റ് സുരക്ഷാ തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉടന്‍ നാടുകടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. |
മാധ്യമസുരക്ഷ ശക്തിപ്പെടുത്താന്‍ Posted: 27 Jul 2015 07:20 PM PDT Image: ![]() മാധ്യമങ്ങളേയും സമൂഹ മാധ്യമങ്ങളേയും വിവരാവകാശ പ്രവര്‍ത്തകരേയും വിസില്‍ ബ്ളോവേഴ്സിനേയും ഉള്‍ക്കൊള്ളുംവിധം മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ അതിരുകള്‍ പുനര്‍നിര്‍വചിക്കേണ്ട സമയമായിരിക്കുന്നു. ജനാധിപത്യത്തിന്‍െറ നാലാം തൂണ്‍ എന്ന പദവി മാധ്യമങ്ങള്‍ക്ക് കല്‍പിച്ചതും അവക്ക് നിയമപരമായ പരിരക്ഷക്ക് വ്യവസ്ഥയുണ്ടാക്കിയതും അച്ചടിമാധ്യമങ്ങള്‍ മാത്രം നിലവിലുണ്ടായിരുന്ന കാലത്തായിരുന്നു. അമേരിക്കയിലെ ഒന്നാം ഭരണഘടനാ ഭേദഗതി ഇക്കാര്യത്തില്‍ ജനായത്ത ലോകത്തിന് വഴികാട്ടിതന്നെയായി. ജനാധിപത്യത്തെ ശക്തിപ്പെടുത്തി അതിനെ അപഭ്രംശങ്ങളില്‍നിന്നും ദുര്‍ഭരണത്തില്‍നിന്നും സംരക്ഷിക്കുന്നതിന് ജനാധിപത്യത്തിന്‍െറ മറ്റു തൂണുകളെപ്പോലെ മാധ്യമങ്ങളും അത്യാവശ്യമാണെന്ന തിരിച്ചറിവാണ് പത്രങ്ങളേയും പത്രപ്രവര്‍ത്തകരേയും നിര്‍ഭയം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നിയമപരിരക്ഷകള്‍ക്ക് നിമിത്തമായത്. അച്ചടിമാധ്യമങ്ങളില്‍നിന്ന് മാധ്യമലോകം പിന്നീട് വളര്‍ന്നു. ഇലക്ട്രോണിക് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പിന്നീട് നവമാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമൊക്കെ വന്നു. പത്രങ്ങളേക്കാള്‍ കൂടുതലാണ് ഇവയുടെ ദുരുപയോഗ സാധ്യത എന്നതുപോലത്തെന്നെ, ജനായത്ത സംരക്ഷണത്തില്‍ പത്രങ്ങളേക്കാള്‍ കരുത്തുള്‍ക്കൊള്ളുന്നവയുമാണ് നവമാധ്യമങ്ങള്‍. ദുരുപയോഗ സാധ്യത നിലനില്‍ക്കത്തെന്നെ അവയും ജനായത്ത സംസ്കൃതിയില്‍ ശക്തമായ താങ്ങായിത്തീര്‍ന്നിട്ടുണ്ട്. പത്രങ്ങളും ചാനലുകളും പല കാരണങ്ങളാല്‍ തൊടാതെ വിടുന്ന ജനവിരുദ്ധ നീക്കങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുറന്നുകാട്ടിയ സംഭവങ്ങള്‍ ധാരാളമുണ്ട്. തന്നെയുമല്ല ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് പാരമ്പര്യ മാധ്യമങ്ങളേക്കാള്‍ ജനകീയ വ്യാപ്തിയും പ്രാതിനിധ്യ സ്വഭാവവും അവക്കുണ്ട്. അവയുടെ ഈ വശം ജനാധിപത്യത്തിന്‍െറ സാര്‍ഥകമായ പുലര്‍ച്ചക്ക് പ്രയോജനപ്പെടുത്തുകയെന്നത് അഭിലഷണീയം മാത്രമല്ല അനിവാര്യവുമാണ്. അവയെപ്പോലെ മാധ്യമങ്ങളെന്ന മുദ്രയില്ളെങ്കിലും വേറെ രണ്ട് പുതുരീതികളും അതേ ജനായത്തധര്‍മം നിര്‍വഹിക്കുന്നുണ്ട് -വിവരാവകാശ പ്രസ്ഥാനങ്ങളും അഴിമതി വിളിച്ചുപറയുന്ന വിസില്‍ ബ്ളോവേഴ്സുമാണ് അവ. ഇവയുടെയെല്ലാം സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന വിധത്തില്‍ വിശാലമായ മാധ്യമാവകാശം സ്ഥാപിക്കേണ്ടത് ആവശ്യമായിരിക്കുന്നു. കാരണം, ജനായത്തത്തിന്‍െറ കാതലാണ് ഭരണസുതാര്യതയും വിവരസ്വാതന്ത്ര്യവും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment