മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു Madhyamam News Feeds | ![]() |
- മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
- പാഠപുസ്തകം വൈകല്‍ : എസ്.എഫ്.ഐ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി
- ലീല കൊലക്കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും
- പുന്നത്തൂര്‍ റോഡിലെ കടകളില്‍ മോഷണം
- പട്ടാമ്പിയിലെ മാലിന്യ പ്രശ്നം: നാളെ സി.പി.എം ഹര്‍ത്താല്‍
- ജില്ലയിലെ പെട്രോള്‍പമ്പ് സമരം പൂര്‍ണം; സപൈ്ളകോ പമ്പുകളില്‍ വന്‍തിരക്ക്
- അനധികൃതമായി സൂക്ഷിച്ച 40 പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു
- 'ഇസ്രായേലിനെതിരെയുള്ള വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഞെട്ടലുണ്ടാക്കി'
- നാലുവയസുകാരന് മദ്യം നല്‍കിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍
- മാനഭംഗം ചെറുത്തതിന് പൊലീസുകാര്‍ തീകൊളുത്തിയ യുവതി മരിച്ചു
- എസ്.ഡി കോളജിന് മുന്നില്‍ പൊലീസ്-എസ്.എഫ്.ഐ സംഘര്‍ഷം
- കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 32 പേര്‍ക്ക് പരിക്ക്
- അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ എവിടെ?
- എസ്.എഫ്.ഐ മാര്‍ച്ച് അക്രമാസക്തം; ഡി.ഡി.ഇ ഓഫിസ് പരിസരം യുദ്ധക്കളമായി
- രാജ്യം ശൈഖ് സായിദിന്‍െറ സ്മരണ പുതുക്കി
- അരുവിക്കര: ഹിന്ദുത്വത്തിന്‍െറ മാറുന്ന അടവുനയം
- പരിശോധനയില്‍ 25 നിയമലംഘനങ്ങള്‍ കണ്ടത്തെി
- സ്വതന്ത്രനയത്തില്‍നിന്ന് ഒരു വിട്ടുനില്‍പ്
- വ്യാപം നിയമനതട്ടിപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍
- ഗ്രീക് ധനമന്ത്രി രാജിവെച്ചു
- വിധിയെഴുത്തില്‍ ഇ.യു വിരുദ്ധര്‍ക്ക് ആഹ്ളാദം
- ഇനി വെല്‍ഫിക്കാലം
- വ്യാപം കുംഭകോണം?: സ്വന്തം ദുരൂഹ മരണം ‘പ്രവചിച്ച്’ ആശിഷ് ചതുര്‍വേദി
- ആഷസിന് നാളെ തുടക്കം
- അനിശ്ചിതത്വങ്ങള്‍ക്ക് വിട; സീനിയര്‍ മീറ്റ് വേദി മാറില്ല
മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു Posted: 07 Jul 2015 12:18 AM PDT Image: ![]() ന്യൂഡല്‍ഹി: 2006ലെ മുംബൈ സ്ഫോടനക്കേസില്‍ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഒമ്പത് വര്‍ഷമായി കോമയില്‍ കഴിയുന്ന പരാഗ് സാവന്താണ് (36) മരിച്ചത്. സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഭായന്തറില്‍ വെച്ചാണ് സാവന്തിന് സ്ഫോടനത്തില്‍ പരിക്കേറ്റത്. സാവന്തിന്‍െറ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. തലക്ക് ഗുരുതരമായി പരിക്കേറ്റ സാവന്തിനെ മീരാ റോഡിലെ ആശുപത്രിയിലും പിന്നീട് ഹിന്ദുജ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈ സ്ഫോടനക്കേസിലെ ജീവിച്ചിരിക്കുന്ന ഇരകളില്‍ ഒരാളായിരുന്നു പരാഗ് സാവന്ത്. കോമയിലായിരുന്ന സാവന്ത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍െറ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സാവന്ത് മാനസികമായി നിഷ്ക്രിയനാവുകയായിരുന്നു. സാവന്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഭാര്യക്ക് പശ്ചിമ റെയില്‍വേയില്‍ ജോലി ലഭിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു ഭാര്യ പ്രീത് സാവന്ത്. 2006 സെപ്റ്റംബര്‍ 11നുണ്ടായ ഏഴ് സ്ഫോടനങ്ങളുടെ പരമ്പരയില്‍ 209 പേരാണ് കൊല്ലപ്പെട്ടത്. 11 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും തിരക്കേറിയ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. |
പാഠപുസ്തകം വൈകല്‍ : എസ്.എഫ്.ഐ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി Posted: 07 Jul 2015 12:00 AM PDT തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരുടെ കല്ളേറിലും പൊലീസിന്‍െറ തിരിച്ചടിയിലും രണ്ട് മണിക്കൂറോളം തലസ്ഥാന നഗരം യുദ്ധക്കളമായി. സമരക്കാരുടെ കല്ളേറില്‍ വി. ശിവന്‍കുട്ടി എം.എല്‍.എക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ ഉള്‍പ്പെടെ ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റു. |
ലീല കൊലക്കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും Posted: 06 Jul 2015 11:53 PM PDT Image: ![]() കോഴിക്കോട്: ബാലുശേരിക്കടുത്ത് തലയാട്ട് വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മഹാരാഷ്ര്ട സ്വദേശിയായ നവീന്‍ യാദവിന് (30) ജീവപര്യന്തം തടവും 40,000 രൂപ പിഴയും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2013 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയാട് ത്രിവേണി ഹോട്ടല്‍ നടത്തിയിരുന്ന സുരേന്ദ്രന്‍െറ ഭാര്യ തലയാട് മണിച്ചേരി മലയില്‍ ലീല(45)യെ കൊടുവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തലയാട്ടുള്ള താമസസ്ഥലത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആഭരണങ്ങളും കണ്ടെടുത്തു. ലീലയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍െറ ഹോട്ടലില്‍ നവീന്‍ യാദവ് ജോലിക്ക് വരാറുണ്ടായിരുന്നു. സുരേന്ദ്രന്‍െറ പിതാവ് ഗോപാലനെ കൊന്ന കേസിലും നവീന്‍ യാദവ് പ്രതിയാണ്. ലീലയുടെ നിര്‍ദേശപ്രകാരമായിരുന്നു ഗോപാലനെ കൊന്നത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. രോഗിയായ ഗോപാലനെ പരിചരിക്കാന്‍ കഴിയാത്തതിനാല്‍ കൊല്ലാന്‍ നവീന്‍ യാദവിനെ ഏല്‍പിക്കുകയായിരുന്നുവത്രെ. മൂന്നുലക്ഷം രൂപയും ലീല ഇതിന് വാഗ്ദാനം ചെയ്തിരുന്നു. പണം കൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലം ലീലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. |
പുന്നത്തൂര്‍ റോഡിലെ കടകളില്‍ മോഷണം Posted: 06 Jul 2015 11:52 PM PDT ഗുരുവായൂര്‍: ഗുരുവായൂരിനടുത്ത് പുന്നത്തൂര്‍ റോഡിലെ പാരലല്‍ കോളജിലും കടകളിലും മോഷണം. ചമയം ഫുട്ട് വെയര്‍, ഡിമ്പിള്‍ ടെയ്ലറിങ്, ഡിമ്പിള്‍ ഫാന്‍സി, ആവണി സ്റ്റുഡിയോ എന്നീ കടകളിലും വ്യാപാരി വ്യവസായി സമിതിയുടെ ഓഫിസിലും മേഴ്സി കോളജിലുമാണ് മോഷണം നടന്നത്. കോളജിന്‍െറ ഓഫിസിന്‍െറ ഷട്ടര്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 6,500 രൂപയും രണ്ട് മൊബൈല്‍ഫോണുകളും കവര്‍ന്നു. പാലിയേറ്റിവ് കെയറിന്‍െറ സംഭാവനപെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. രേഖകളും മറ്റു സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഡിമ്പിള്‍ ഫാന്‍സി സെന്‍ററിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 1,000 രൂപയാണ് കവര്‍ന്നത്. മേശ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡിമ്പിള്‍ ടെയ്ലറിങ് കടയുടെ ചില്ല് വാതിലിന്‍െറ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആവണി സ്റ്റുഡിയോ, വ്യാപാരി വ്യവസായി സമതി ചാവക്കാട് ഏരിയ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലും പൂട്ട് തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്റ്റൈലോ കോംപ്ളക്സിലെ ചമയം ഫുട്ട് വെയറിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മേശ കുത്തിത്തുറന്നിട്ടുണ്ട്. ഇവിടെ നിന്ന് ഒരു കുട നഷ്ടപ്പെട്ടു. ഈ കെട്ടിടത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലും മോഷണം നടന്നിരുന്നു. |
പട്ടാമ്പിയിലെ മാലിന്യ പ്രശ്നം: നാളെ സി.പി.എം ഹര്‍ത്താല്‍ Posted: 06 Jul 2015 11:27 PM PDT പട്ടാമ്പി: ശങ്കരമംഗലത്ത് പ്രവര്‍ത്തനം നിലച്ച ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് കോമ്പൗണ്ടില്‍ അശാസ്ത്രീയമായ തരത്തില്‍ സംസ്കരണം നടത്തുന്നതിനെതിരെ സി.പി.എം നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും പുതിയ സംസ്കരണ പ്ളാന്‍റ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടും സി.പി.എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഉച്ച രണ്ടുവരെ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. |
ജില്ലയിലെ പെട്രോള്‍പമ്പ് സമരം പൂര്‍ണം; സപൈ്ളകോ പമ്പുകളില്‍ വന്‍തിരക്ക് Posted: 06 Jul 2015 10:49 PM PDT കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി പെട്രോള്‍പമ്പ് ഉടമകള്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. സമരത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പമ്പുകള്‍ പൂര്‍ണമായും അടച്ചിട്ടതായി കോട്ടയം ആന്‍ഡ് ഇടുക്കി ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോ. ജില്ലാ പ്രസിഡന്‍റ് ജോസ് കറുവേലില്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കമ്പനികള്‍ ഇന്ധനം നേരിട്ടുനല്‍കുന്ന സപൈ്ളകോയുടെയും റിലയന്‍സിന്‍െറയും പമ്പുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. |
അനധികൃതമായി സൂക്ഷിച്ച 40 പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു Posted: 06 Jul 2015 10:32 PM PDT കട്ടപ്പന: ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ അനധികൃതമായി സൂക്ഷിച്ച് വാഹനങ്ങളില്‍ നിറച്ച് നല്‍കിയിരുന്ന കേന്ദ്രങ്ങളില്‍ കട്ടപ്പന പൊലീസ് നടത്തിയ റെയ്ഡില്‍ 40 സിലിണ്ടറുകളുമായി അഞ്ചു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനവും 24 ബുക്കുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. |
'ഇസ്രായേലിനെതിരെയുള്ള വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഞെട്ടലുണ്ടാക്കി' Posted: 06 Jul 2015 09:37 PM PDT Image: ![]() ന്യൂഡല്‍ഹി: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രായേലിനെതിരെ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നന്‍ അബു അല്‍ഹൈജ. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലുമായി മൊട്ടിട്ടു തുടങ്ങുന്ന ഇന്ത്യന്‍ നയതന്ത്ര ബന്ധത്തിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു. ഐക്യരാഷ്ട്രസഭ പാസാക്കുന്ന പ്രമേയത്തില്‍ പലസ്തീനിലെ നേതാക്കളും ജനങ്ങളും വളരെയധികം സന്തോഷമുള്ളവരായിരുന്നു. എന്നാല്‍ ഇന്ത്യുടെ തീരുമാനം ഞങ്ങളുടെ സന്തോഷത്തിന് മങ്ങലേല്‍പിച്ചു- അല്‍ഹൈജ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഗസ്സ സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവ് കണ്ടത്തെിയ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്ന പ്രമേയത്തിന്മേലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഇസ്രായേലിന്‍െറ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നതു കൂടിയായിരുന്നു പ്രമേയം. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്. 41 രാജ്യങ്ങള്‍ ഇസ്രായേലിന് എതിരായ പ്രമേയം പിന്തുണച്ചു. ഇന്ത്യയും കെനിയയും അടക്കം അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു. കഴിഞ്ഞ ജൂലൈയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അനുകൂലിച്ച് ഇസ്രായേലിനെതിരെ ഇന്ത്യ വോട്ടു ചെയ്തിരുന്നു. വ്യോമാക്രമണങ്ങളില്‍ 2300ല്‍പരം പേര്‍ കൊല്ലപ്പെട്ട ഗസ്സയിലെ ഇസ്രായേലിന്‍െറ തുടര്‍ച്ചയായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയാറാക്കിയതും അന്നത്തെ പ്രമേയത്തിന് അനുസൃതമായാണ്. അവിടെ നിന്നുള്ള ഇന്ത്യയുടെ ചേരിമാറ്റം മോദിസര്‍ക്കാരിന്‍െറ നയതന്ത്രബന്ധങ്ങളില്‍ വന്ന നിര്‍ണായക മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
|
നാലുവയസുകാരന് മദ്യം നല്‍കിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍ Posted: 06 Jul 2015 09:37 PM PDT Image: ![]() ചെന്നൈ: നാലുവയസ്സുള്ള ബാലനെ മദ്യപിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ മേല്‍ ചോലന്‍കുപ്പം ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ പണിക്കു പോയ സമയത്ത് കുട്ടിയെ നോക്കിയിരുന്ന അമ്മാവന്‍ ഉള്‍പ്പെട്ട സംഘമാണ് മദ്യം കുടിപ്പിച്ചത്. കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഇരിക്കുന്ന കുട്ടിക്ക് മദ്യം പകര്‍ന്നു നല്‍കി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. കുട്ടി ചുമക്കുന്നുണ്ടായിരുന്നുവെങ്കിലും മദ്യപസംഘം മുഴുവനും നിര്‍ബന്ധിച്ച് കുടിപ്പിച്ചു. നാലുവയസുകാരന്‍ മുതിര്‍ന്നവര്‍ക്ക് വഴങ്ങി മുഴുവന്‍ മദ്യവും കുടിക്കുന്നതും അവസാനം ഗ്ളാസ് വലിച്ചെറിയുന്നതും മൊബെലില്‍ പകര്‍ത്തി വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. |
മാനഭംഗം ചെറുത്തതിന് പൊലീസുകാര്‍ തീകൊളുത്തിയ യുവതി മരിച്ചു Posted: 06 Jul 2015 08:43 PM PDT Image: ![]() ലഖ്നോ: ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ മാനഭംഗം ചെറുത്തതിന് പൊലീസുകാര്‍ തീ കൊളുത്തിയ യുവതി മരിച്ചു. രാം നരേയ്ന്‍െറ ഭാര്യ നിതു ദ്വിവേദിയാണ് മരിച്ചത്. ശരീരത്തിലുടനീളം ഗുരുതര പൊള്ളലേറ്റ 40കാരിയായ നിതുവിനെ ചൊവ്വാഴ്ച ലഖ്നോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. |
എസ്.ഡി കോളജിന് മുന്നില്‍ പൊലീസ്-എസ്.എഫ്.ഐ സംഘര്‍ഷം Posted: 06 Jul 2015 08:41 PM PDT ആലപ്പുഴ: പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ എസ്.ഡി കോളജിന് മുന്നില്‍ നടന്ന പ്രകടനവും ദേശീയപാതയിലെ സംഘംചേരലും സംഘര്‍ഷത്തിലത്തെി. വിദ്യാര്‍ഥികളെ ഓടിക്കാന്‍ ശ്രമിച്ച പൊലീസിനുനേരെ മണിക്കൂറുകളോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ളേറ് നടത്തി. തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു പ്രദേശത്തെ ഭീതിജനകമാക്കിയ സംഭവങ്ങള്‍ നടന്നത്. |
കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 32 പേര്‍ക്ക് പരിക്ക് Posted: 06 Jul 2015 08:30 PM PDT സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പാലത്തിനപ്പുറം വാണിജ്യ നികുതി ചെക്പോസ്റ്റ് പരിസരത്ത് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് മറിഞ്ഞ് 32 പേര്‍ക്ക് പരിക്കേറ്റു. |
അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ എവിടെ? Posted: 06 Jul 2015 08:21 PM PDT Image: ![]() Subtitle: കാസര്‍കോട് കോട്ട സര്‍ക്കാര്‍ തിരിച്ചുപിടിച്ചാലും ഗൂഢാലോചന ബാക്കിയാവുന്നു കാസര്‍കോട്: കോട്ട സര്‍ക്കാര്‍ തിരിച്ചുപിടിച്ചാലും കേരള കോണ്‍ഗ്രസ് നേതാവ് സജി സെബാസ്റ്റ്യന്‍, ഇടതുപക്ഷക്കാരായ എസ്.ജെ. പ്രസാദ്, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് കോട്ട വില്‍പന നടത്തിയ അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറും ഇതിനായി ഗൂഢാലോചന നടത്തിയത് ആരെന്നുമുള്ളചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇക്കേരി രാജാക്കന്മാരുടെ ഒടുവിലത്തെ കണ്ണി അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ തങ്ങള്‍ക്ക് കോട്ട വിറ്റുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, 2009ല്‍ അശ്വിന്‍ ചന്ദ്രവാര്‍ക്കര്‍ തളങ്കര വില്ളേജ് ഓഫിസില്‍ അടച്ച നികുതി റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ് അയച്ച രണ്ടു കത്തുകള്‍ വിലാസക്കാരനില്ലാതെ തിരിച്ചുവന്നിരുന്നു. ഇയാളുടേതായി സബ്രജിസ്ട്രാര്‍ ഓഫിസിലും വില്ളേജ് ഓഫിസിലും രേഖപ്പെടുത്തിയ വിലാസത്തിലാണ് കത്തുകള്‍ അയച്ചത്. ഇങ്ങനെയൊരാള്‍ ഇല്ളെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. കോട്ടപിടിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ചന്ദ്രവാര്‍ക്കറുടെ കുടുംബവും അദ്ദേഹത്തിന്‍െറ കുടിയാനായ അമ്മു പൂജാരിയുടെ കുടുംബവും 5.41ഏക്കര്‍ ഭൂമിക്കുവേണ്ടി സുപ്രീംകോടതി വരെയത്തെിയിരുന്നു. കുടിയാന് ഭൂമിക്ക് അവകാശം നല്‍കുന്ന ഭൂപരിഷ്കരണ നിയമവും കുടിയിറക്ക് നിരോധ നിയമവും നിലനില്‍ക്കുന്ന കേരളത്തിലെ അമ്മു പൂജാരി സുപ്രീം കോടതിവരെ പൊരുതിയിട്ടും തോല്‍ക്കുകയായിരുന്നു. ഭൂമി അമ്മു പൂജാരിക്കും മക്കള്‍ക്കും ലഭിക്കാതിരിക്കാന്‍ ചന്ദ്രവാര്‍ക്കര്‍ കുടുംബത്തിലെ രമേശ് റാവുവിനെ കൊണ്ട് കേസ് നടത്തിക്കുകയും കുടിയാന്‍ തോറ്റ ഭൂമി വില്‍ക്കുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണറെ ഉപയോഗിച്ച് ഉത്തരവ് ഇറക്കിപ്പിക്കുകയുമായിരുന്നു. കുടിയാന്‍ കേസ് തോറ്റപ്പോഴാണ് 1903ല്‍ കോട്ട ഗ്രൗണ്ട് ലീസിന് ലഭിച്ച ഗണപയ്യയുടെ കൊച്ചുമകന്‍ അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ 2009ല്‍ താന്‍ കേസ് ജയിച്ചുവെന്നും നികുതി അടക്കാന്‍ അവസരം നല്‍കണമെന്നും തെറ്റിദ്ധരിപ്പിച്ച് തളങ്കര വില്ളേജ് ഓഫിസറെ സമീപിക്കുന്നത്. തുടര്‍ന്ന് അനുകൂലമായി തഹസില്‍ദാര്‍ ഉത്തരവിറക്കി. 20 വര്‍ഷത്തെ നികുതി അദ്ദേഹം ഒന്നിച്ച് അടച്ചു. ഒരാഴ്ചക്കകം അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറുടെ കുടുംബാംഗങ്ങള്‍ എന്ന് പറയുന്ന മറ്റ് ആറുപേരും ചേര്‍ന്ന് നാല്‍വര്‍ സംഘത്തിന് കോട്ട വിറ്റു. അതേസമയം, അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ എന്നൊരാള്‍ കാസര്‍കോട് ഇതുവരെ വന്നിട്ടില്ളെന്ന് കോട്ടയിലെ താമസക്കാര്‍ പറയുന്നു. റവന്യൂ വകുപ്പും ഇത് ശരിവെക്കുന്നു. ഇയാളെ ഹാജരാക്കാന്‍ ഭൂമി വാങ്ങിയവരും തയാറായിട്ടില്ല. ബെള്ളൂക്കൂറായ എന്ന അഭിഭാഷകന്‍ മുഖേനയാണ് കോട്ടയുടെ ഭൂമി നാല്‍വര്‍ സംഘത്തിന് വിറ്റതെന്നാണ് അമ്മു പൂജാരിയുടെ മകളുടെ ഭര്‍ത്താവ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍ ‘മാധ്യമ’ത്തോട് വ്യക്തമാക്കിയത്. ഉഡുപ്പിയില്‍ ഹോട്ടലില്‍വെച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു. അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറെ ചന്ദ്രശേഖരനും ഇതുവരെ കണ്ടിട്ടില്ല. നികുതി അടക്കാന്‍ ഹാജരായതും സബ്രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയതും അപരന്മാരാണ്. ചന്ദ്രവാര്‍ക്കറുടെ ഉഡുപ്പിയിലും ബംഗളൂരുവിലുമുണ്ടെന്ന് പറയുന്ന കുടുംബം ഭൂമി അന്വേഷിച്ച് വരാതിരിക്കാനാണ് ചര്‍ച്ച നടത്തി അവര്‍ക്ക് പണം നല്‍കിയത്. രേഖകളില്‍ ഒപ്പിട്ടത് വ്യാജന്മാര്‍. കേരള കോണ്‍ഗ്രസ് നേതാവിനും നാല് ഇടതുപക്ഷക്കാര്‍ക്കും മുകളില്‍ ഒൗദ്യോഗിക ഇടപെടല്‍ നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. ഇദ്ദേഹമാണ് സജി സെബാസ്റ്റ്യനെയും കൂട്ടി കലക്ടറെ കാണാന്‍ പോയതത്രെ. കുറെ സര്‍വേ നമ്പറില്‍ സ്വത്ത് വീതംവെച്ചുവെന്നല്ലാതെ ഏതു ഭൂമി ആര്‍ക്ക് എന്ന് ഇനിയും വ്യക്തമല്ല. ഇതില്‍ തീരുമാനമെടുക്കാനാണ് സര്‍വേ നടത്തിച്ചത്. സര്‍വേ നടന്ന കാര്യം അന്വേഷിച്ചപ്പോഴാണ് കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റുവെന്നത് വെളിപ്പെടുന്നത്. |
എസ്.എഫ്.ഐ മാര്‍ച്ച് അക്രമാസക്തം; ഡി.ഡി.ഇ ഓഫിസ് പരിസരം യുദ്ധക്കളമായി Posted: 06 Jul 2015 08:18 PM PDT കോഴിക്കോട്: പാഠപുസ്തക വിതരണം അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് കല്ളേറിലും ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും കലാശിച്ചു. ഒരു മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ 15ഓളം വിദ്യാര്‍ഥികള്‍ക്ക് ലാത്തിയടിയേറ്റു. കല്ളേറില്‍ സി.ഐമാരടക്കം എട്ട് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ഡി.ഡി.ഇ ഓഫിസ് പരിസരത്തെ ദേശീയപാതയില്‍ ഒരു മണിക്കൂര്‍ നീണ്ട തെരുവുയുദ്ധമാണ് നടന്നത്. കല്ലും വടികളുമായി ആക്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് അടിച്ചോടിച്ചു. നാല് ഗ്രനേഡും അഞ്ച് ടിയര്‍ ഗ്യാസ് ഷെല്ലുകളും, നിരന്തരം ജലപീരങ്കിയും പ്രയോഗിച്ചിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയില്ല. അടിയേറ്റ് ചോരവാര്‍ന്ന മുഖവുമായി പോര്‍വിളി നടത്തിയ വിദ്യാര്‍ഥികള്‍ പൊലീസുകാരെ പലതവണ വളഞ്ഞിട്ട് ആക്രമിച്ചു. ജലപീരങ്കി വാഹനത്തിനുനേരെ മൂന്നുതവണ ആക്രമണമുണ്ടായി. വാഹനത്തിന്‍െറ സൈഡ് മിറര്‍ വിദ്യാര്‍ഥികള്‍ അടിച്ചുടച്ചു. |
രാജ്യം ശൈഖ് സായിദിന്‍െറ സ്മരണ പുതുക്കി Posted: 06 Jul 2015 07:53 PM PDT Image: ![]() ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ അദ്ദേഹത്തിന്‍െറ 11ാം ചരമ വാര്‍ഷിക ദിന ത്തില്‍ രാഷ്ട്രം അനുസ് മരിച്ചു. വിവിധ എമിറേറ്റുകളില്‍ ശൈഖ് സായിദിന്‍െറ ഓര്‍മകള്‍ പുതുക്കി അുന്സ്മരണ ചടങ്ങുകള്‍ നടന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. രാഷ്ട്രപിതാവിന്‍െറ ചരമദിനം യു.എ.ഇയില്‍ ജീവകാരുണ്യദിനമായാണ് ആചരിക്കുന്നത്്. 2004ലെ വിശുദ്ധ റമദാന്‍ 19നാണ് യു.എ.ഇയുടെ പ്രധാന ശില്‍പ്പിയായ ശൈഖ് സായിദ് ലോകത്തോട് വിടപറഞ്ഞത്. അബൂദബി ശൈഖ് സായിദ് വലിയപള്ളിയില്‍ തിങ്കളാഴ്ച രാത്രി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്‍റ്സിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും നടന്നു. ദുബൈയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സായിദ് ജീവകാരുണ്യ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 20 അനാഥ കുട്ടികള്‍ക്ക് ദുബൈ മാളിലെ കിഡ്സാനിയയിലേക്ക് യാത്ര സംഘടിപ്പിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഒൗഖാഫും മൈനേര്‍സ് അഫയേഴ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നായിരുന്നു ഇത്. ഇതിന് പുറമെ റാശിദ് ആശുപത്രിയിലെ രോഗികളെ ആര്‍.ടി.എ ഉന്നതര്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ആര്‍.ടി.എ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഉബൈദ് അല്‍ മുല്ല, കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് സ്ട്രാറ്റജി സി.ഇ.ഒ അബ്ദുല്‍ മുഹ്സിന്‍ യൂനുസ് ഇബ്രാഹിം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ റഗുലേറ്റിങ് ദ ടെലികമ്യുണിക്കേഷന്‍സ് സെക്ടര്‍ (ടി.ആര്‍.എ) അബൂദബയിയിലെയും ദുബൈയിലെയും ഓഫീസുകളിലെ ശുചീകരണ,സുരക്ഷാ ജീവനക്കാരെ ആദരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട 100 ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുകയും ചെയ്തു. ദുബൈയിലെ ബൈത്തുല്‍ ഖൈര്‍ സൊസൈറ്റി മുതിര്‍ന്ന സ്വദേശി പൗരന്മാര്‍ക്കായി 50 ലക്ഷം ദിര്‍ഹത്തിന്‍െറ പുതിയ പദ്ധതി സായിദ് ജീവകാരുണ്യദിനത്തിന്‍െറ ഭാഗമായി പ്രഖ്യാപിച്ചു. 600 ഓളം വൃദ്ധജനങ്ങള്‍ക്കാണ് ഇതിന്‍െറ ഗുണം ലഭിക്കുക. ഇതനുസരിച്ച് ഇവര്‍ക്ക് തുടര്‍ച്ചയായ വൈദ്യ പരിചരണവും പരിശോധനയും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്ഥിരമായി സഹായിയെയും നിയമിക്കും. പ്രത്യേക പരിശീലനം ലഭിച്ചവരായിരിക്കും പരിചാരകര്‍. ബൈത്തുല്‍ ഖൈര്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വൃദ്ധരില്‍ ഭുരിഭാഗവും പ്രമേഹം, രക്തസമ്മര്‍ദ്ദം, അല്‍ഷിമേഴ്സ് രോഗികളാണ്. ഇതിന് പുറമെ തുച്ഛ വരുമാനം മാത്രമുള്ള കുടുംബങ്ങള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും ഈ റമദാനില്‍ 9.5 കോടി ദിര്‍ഹത്തിന്‍െറ സഹായ പദ്ധതിയും പ്രഖാപിച്ചിട്ടുണ്ട്. |
അരുവിക്കര: ഹിന്ദുത്വത്തിന്‍െറ മാറുന്ന അടവുനയം Posted: 06 Jul 2015 07:42 PM PDT Image: ![]()
ഇരുമുന്നണികള്‍ക്കും ബദല്‍ എന്ന ആശയത്തെ ബി.ജെ.പി ഒരു അജണ്ടയായി ഉയര്‍ത്തിക്കാട്ടുന്നത് ആദ്യമായല്ല. പക്ഷേ, അത് വളരെക്കാലമായി ഒരു കോമാളിത്തം മാത്രമായിരുന്നു. അല്ളെങ്കില്‍, കേവലമായ ആഗ്രഹചിന്ത. അവിടെനിന്ന് തങ്ങള്‍ മുന്നോട്ടുപോകുന്നു എന്ന് മാറിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുംകൂടിയുള്ള അവസരമായി ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ കണ്ടു എന്നത് ചെറിയ കാര്യമല്ല. ഈ ആശയത്തെ മുന്നോട്ടുചലിപ്പിക്കാനുള്ള ഊര്‍ജമാണ് ബി.ജെ.പി നേടിയത് എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഇതിനു സഹായകമായ രാഷ്ട്രീയസാഹചര്യം സംസ്ഥാനത്തുണ്ടായിവരുന്നു എന്നത് അവഗണിക്കാന്‍ കഴിയാത്ത വസ്തുതയാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് അരുവിക്കരയില്‍ ലഭിക്കുന്ന വോട്ടുകള്‍ മുഴുവന്‍ പാര്‍ട്ടി /സംഘ്പരിവാര്‍ വോട്ടുകളായിരിക്കില്ല എന്നത് അവര്‍പോലും തര്‍ക്കിക്കാനിടയുള്ള വസ്തുതയായിരുന്നില്ല. അദ്ദേഹം മത്സരിച്ചാലും അരുവിക്കരപോലുള്ള ഒരു മണ്ഡലത്തില്‍ വിജയിക്കാനാവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ല എന്നതിനെക്കുറിച്ചും അവര്‍ക്ക് സംശയമുണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. ഇവിടെയാണ് ഈ തെരഞ്ഞെടുപ്പിനോടുള്ള, അല്ളെങ്കില്‍ ഇനിയുള്ളകാലത്ത് തെരഞ്ഞെടുപ്പുകളോടുതന്നെയുള്ള ബി.ജെ.പി സമീപനത്തിലെ വ്യതിയാനം വ്യക്തമാകുന്നത്. ഇനിയങ്ങോട്ട് ബി.ജെ.പി മത്സരിക്കുന്നത് കോണ്‍ഗ്രസിനെയോ സി.പി.എമ്മിനെയോ തോല്‍പിക്കാനല്ല, അവര്‍ക്ക് ജയിക്കാനാണ്. അത് അവഗണിക്കുകയോ അംഗീകരിക്കാന്‍ മടിക്കുകയോചെയ്യുന്ന വിശകലനങ്ങള്‍ അവരെ ഫലപ്രദമായി എതിര്‍ക്കുന്നതില്‍ വലിയ വീഴ്ചകള്‍ സൃഷ്ടിക്കും. കേന്ദ്രത്തില്‍ ആര്‍.എസ്.എസ്-ബി. ജെ.പി സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നതിനുശേഷം സംജാതമായിട്ടുള്ള സാഹചര്യത്തോട് സക്രിയമായി പ്രതികരിക്കാന്‍ ഇന്ത്യയിലെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന് ഇനിയുംകഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. പഴയ കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷം എന്നത്തെയുംപോലെ ഛിന്നഭിന്നമായി തുടരുന്നു. ബിഹാറില്‍ ഒരു മുന്നണി നിലവില്‍വന്നിട്ടുണ്ടെങ്കിലും അതിന്‍െറ ഭാവി എന്തായിരിക്കുമെന്നത് കാത്തിരുന്നുതന്നെ കാണേണ്ടതാണ്. ഇടതുപക്ഷപാര്‍ട്ടികള്‍ ദേശീയതലത്തില്‍ ഒരു ജനകീയശക്തി എന്നനിലയില്‍ അപ്രസക്തമായിരിക്കുന്നു. അതിലെ ഏറ്റവുംവലിയ പാര്‍ട്ടിയായ സി.പി.എം സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നേയുള്ളൂ. ആത്മവിമര്‍ശത്തിനും മറ്റും കാലങ്ങളെടുക്കാനാണ് സാധ്യത. എങ്കിലും, തങ്ങള്‍ അസ്പൃശ്യരായി ഇടതുബാലാരിഷ്ടത ആരോപിച്ചു വളരെക്കാലം അകറ്റിനിര്‍ത്തിയിരുന്ന ചില മാവോവാദി സംഘടനകളുമായും മറ്റു ചെറിയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടികളുമായുള്ള ഒരു മുന്നണിക്ക് അവര്‍ മുന്‍കൈ എടുത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. പക്ഷേ, ഇതിനു കേവലമായ സൈദ്ധാന്തിക പ്രാധാന്യമേ ഇപ്പോള്‍ കല്‍പ്പിക്കാനാവൂ. പൊതുഭരണത്തിന്‍െറ കേവലനൈതികതകളിലും കാര്യക്ഷമതയിലും സുതാര്യതയിലും അഴിമതിയിലും മറ്റുംമാത്രം ഊന്നിനില്‍ക്കുന്ന മാധ്യമശ്രദ്ധ ഒരിക്കലും ഈ പടലങ്ങളെ കീറിമുറിച്ച് ഭരണത്തിന്‍െറ പ്രത്യയശാസ്ത്രതലത്തെക്കുറിച്ചോ അവിടെ സംഭവിക്കുന്ന കടുത്ത ഹിന്ദുത്വപരീക്ഷണങ്ങളുടെ അര്‍ഥവ്യാപ്തിയെക്കുറിച്ചോ പൊതുമണ്ഡലത്തിലെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചോ ഉടനൊന്നും അന്വേഷിക്കാന്‍ പോകുന്നില്ല. എന്നെങ്കിലും അന്വേഷിക്കുമോയെന്ന് ഇപ്പോള്‍ പറയാനുമാവില്ല. ഈ ദേശീയചിത്രത്തിന്‍െറ ഒരു ചെറിയരൂപം അല്‍പം വ്യത്യാസങ്ങളോടെ കേരളത്തിലും ബി.ജെ.പി കാണുന്നുണ്ടോയെന്ന് തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രധാന ബൂര്‍ഷ്വാജനാധിപത്യപ്രസ്ഥാനം എന്നനിലയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസുമായി സ്വാതന്ത്ര്യാനന്തരകാലം മുതലുണ്ടായിരുന്ന ബന്ധം ദേശീയതലത്തില്‍ തകര്‍ന്നെങ്കിലും അതിനുവലിയ ക്ഷതമേല്‍ക്കാത്ത ഒരു സംസ്ഥാനമാണ് കേരളം. ഇതിനുള്ള ഒരു പ്രധാന കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഏറ്റവുംകൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവിക്കാന്‍ തുടങ്ങിയ എണ്‍പതുകളില്‍ കേരളത്തിലെ രണ്ടു മുന്നണികളില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ന്യൂനപക്ഷവര്‍ഗീയത എന്നൊരു അസ്പഷ്ട പരികല്‍പനയുടെ മറവില്‍ ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയത്തിന് പുതിയൊരു വ്യാഖ്യാനം സൃഷ്ടിച്ചിരുന്നു എന്നതാണ്. അത് സി.പി.എമ്മിനുള്ളില്‍തന്നെ വലിയ സംവാദത്തിന് തിരികൊളുത്തിയിരുന്നു. ഇ.കെ. നായനാരും എം.വി. രാഘവനുമടക്കം നിരവധിപേര്‍ തുടക്കത്തില്‍ ഈ സമീപനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, സി.പി.എംപോലുള്ള ഒരു സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം ആ വലിയ സംവാദത്തിനും സംഭവിച്ചതോടെ കോണ്‍ഗ്രസ് മുന്നണിയുമായുള്ള കേരളത്തിലെ ന്യൂനപക്ഷരാഷ്ട്രീയത്തിലെ കക്ഷിരാഷ്ട്രീയബന്ധവും സാമൂഹികമായ സഹഭാവവും ദൃഢമാവുകയായിരുന്നു. ആ ചര്‍ച്ചയുടെ അവസാനത്തില്‍ സി. പി.എമ്മില്‍നിന്ന് പുറത്തായ എം.വി. രാഘവന് അക്ഷരാര്‍ഥത്തില്‍തന്നെ ന്യൂനപക്ഷവും കോണ്‍ഗ്രസും സംരക്ഷണം നല്‍കുകയായിരുന്നു. പുറത്താക്കലിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച എം.വി. രാഘവന് പിന്നീട് പിടിച്ചുനില്‍ക്കാന്‍ ഈ സംരക്ഷണമില്ലാതെ കഴിയുമായിരുന്നില്ല. മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍െറ കഴിവുകള്‍ പ്രയോജനപ്പെടുത്താനും കേരളത്തിനു കഴിഞ്ഞത് അതുകൊണ്ടാണ്. അദ്ദേഹത്തിന്‍െറ കുടുംബത്തിനുപോലും നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമക്കാലത്ത് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടുവരുന്ന ന്യൂനപക്ഷത്തെ സ്വീകരിക്കണം എന്നുപറഞ്ഞ രാഘവനെ കോണ്‍ഗ്രസ് ന്യൂനപക്ഷ മുന്നണി സംരക്ഷിച്ചതും ഒടുവിലിപ്പോള്‍ അദ്ദേഹത്തിന്‍െറ മരണശേഷം ആ ലഗസി സി.പി.എമ്മിന് ലഭിക്കുന്നതും കേരളരാഷ്ട്രീയത്തിലെ ഐറണികളില്‍ ചിലതാണ്. തെരഞ്ഞെടുപ്പുകാലത്ത് പ്രായേണ നിശബ്ദനായിരുന്ന സി.പി.എം നേതാവ് പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനുശേഷം രോഷാകുലനായി പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പുതിയവയല്ല. എസ്.എന്‍.ഡി.പിയും എന്തിന് എന്‍.എസ്.എസുതന്നെയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ റിക്രൂട്ടിങ് ഏജന്‍സികളായി മാറിയിട്ടുണ്ട് എന്നത് കുറച്ചുകാലമായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. യോഗ നേതൃത്വത്തിന്‍െറ ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ചും എന്‍. എസ്.എസും എസ്.എന്‍.ഡി.പിയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ വളര്‍ച്ചകള്‍ക്കുള്ള കുറുക്കുവഴികളാകുന്നതിനെക്കുറിച്ചും ഞാനും മുമ്പുതന്നെ എഴുതിയിട്ടുണ്ട്. അരുവിക്കര ഈ രാഷ്ട്രീയത്തിന്‍െറ വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഇതിന്‍െറ തുടര്‍ഭാഗങ്ങളാണ് നാമിനി കേരളത്തില്‍ കാണാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട ഒരു ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയം കേരളത്തിന് ഇനി ഗുണംചെയ്യില്ല എന്നതാണ് അരുവിക്കര നല്‍കുന്ന ഏറ്റവുംവലിയ രാഷ്ട്രീയപാഠം. |
പരിശോധനയില്‍ 25 നിയമലംഘനങ്ങള്‍ കണ്ടത്തെി Posted: 06 Jul 2015 07:37 PM PDT Image: ![]() Subtitle: വേനലിലെ ഉച്ച വിശ്രമ നിയമം മനാമ: ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചസമയത്തെ പുറത്തുള്ള ജോലി നിരോധിച്ചതിനുപിന്നാലെ നടത്തിയ പരിശോധനകളില്‍ 25 ഓളം നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടത്തെി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ 979 സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാനായി ഇവരുടെ പേരുവിവരങ്ങള്‍ പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിരോധം നിലവില്‍ വന്ന നാല് ദിവസത്തെ വിലയിരുത്തലനുസരിച്ച് 97ശതമാനം സ്ഥാപനങ്ങളും നിര്‍ദേശം പാലിക്കുന്നുണ്ട്. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. നിര്‍മ്മാണ മേഖല മാത്രമല്ല, തൊഴിലാളികള്‍ പുറത്ത് ജോലി ചെയ്യേണ്ടി വരുന്ന എല്ലാ ഇടങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം. യഥാര്‍ഥത്തില്‍ വീട്ടുജോലിക്കാര്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് വീടിനകത്തുപോയി പരിശോധന നടത്താനുള്ള അധികാരമില്ളെന്നത് തിരിച്ചടിയാവുകയാണ്. ഏതെങ്കിലും വീട്ടുജോലിക്കാര്‍ ഈ രണ്ടുമാസങ്ങളില്‍ ഉച്ച സമയത്ത് പുറത്ത് ജോലി ചെയ്യുന്നതായി കണ്ടാന്‍ അധികൃതരെ അറിയിക്കാം.നേരത്തെ ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുള്ള ഉച്ച വിശ്രമ നിയമം ഈ മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. ഈ വേളയില്‍ നിയമം കര്‍ശനമായി പാലിക്കുന്നതിന് സ്വകാര്യമേഖലയിലെ മുഴുവന്‍ കമ്പനികളും സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചിരുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ ഉച്ച വിശ്രമം അനുവദിക്കണമെന്നാണ് മന്ത്രാലയ ഉത്തരവില്‍ പറയുന്നത്. സൂര്യതാപം, ഉഷ്ണ രോഗങ്ങള്‍, നിര്‍ജലീകരണം എന്നിവ തൊഴിലാളികളെ ബാധിക്കാതിരിക്കുന്നതിനാണ് നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യതാപമേറ്റുകഴിഞ്ഞാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാന്‍ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം 98ശതമാനം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പല നിര്‍മാണക്കമ്പനികളും ഈ കാലയളവില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 12 മണി വരെയോ അല്ളെങ്കില്‍ വൈകിട്ട് 4 മുതല്‍ രാത്രി 12 വരെയോ തൊഴില്‍സമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് ഈ സമയം നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ അറിയിക്കാനായി 17870176 എന്ന ഹോട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. |
സ്വതന്ത്രനയത്തില്‍നിന്ന് ഒരു വിട്ടുനില്‍പ് Posted: 06 Jul 2015 07:21 PM PDT യു.എന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രായേലിനെ അപലപിക്കുന്ന പ്രമേയത്തെ മഹാഭൂരിപക്ഷം അംഗ രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രം എതിര്‍ത്തു. അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ മാറിനിന്നവരില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇസ്രായേല്‍ ഗസ്സക്കെതിരെ നടത്തിയ കടന്നാക്രമണങ്ങള്‍ ഏകപക്ഷീയവും ലോക മനസ്സാക്ഷിയെ പിടിച്ചുലക്കുന്നതുമായിരുന്നു. അന്ന് ഇസ്രായേല്‍ വ്യാപകമായി മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായി ഒന്നിലേറെ അന്വേഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മനുഷ്യാവകാശ കൗണ്‍സിലിന്‍െറതന്നെ വസ്തുതാന്വേഷകസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇസ്രായേലിനെയും ഹമാസിനെയും കുറ്റപ്പെടുത്തി^ഒന്ന് അക്രമിയും മറ്റേത് ഇരയുമാണെങ്കിലും ഗസ്സയില്‍നിന്നുണ്ടായ റോക്കറ്റാക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു എന്നതിനാലാണ് ഹമാസിനെയും പരാമര്‍ശിച്ചത്. മറ്റൊരു സ്വതന്ത്ര അന്വേഷകസംഘവും യു.എന്‍ സെക്രട്ടറി ജനറല്‍ നിയോഗിച്ച അന്വേഷക ബോര്‍ഡുകളും ഇസ്രായേലിന്‍െറ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷകരുമായി സഹകരിക്കാതിരുന്ന ഇസ്രായേലിന്‍െറ ധിക്കാരപരമായ നിലപാടും വിമര്‍ശിക്കപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ക്ക് അധിനിവിഷ്ട പ്രദേശങ്ങളിലും കിഴക്കന്‍ ജറൂസലമിലും ചെന്ന് അന്വേഷിക്കാനുള്ള പ്രവേശാനുമതിപോലും ഇസ്രായേല്‍ നല്‍കിയില്ല. ഇപ്പോള്‍, കഴിഞ്ഞ കൊല്ലത്തെ അവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്താലും ശിക്ഷിക്കപ്പെടില്ളെന്ന അവസ്ഥ ഇസ്രായേലിന് കൂടുതല്‍ ധൈര്യംപകരുന്നതായും കൗണ്‍സില്‍ നിരീക്ഷിച്ചു. ഇസ്രായേലിന്‍െറ ഗസ്സ കടന്നാക്രമണം എത്ര ഏകപക്ഷീയമായിരുന്നെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. സിവിലിയന്മാരെ ലക്ഷ്യമിട്ട് കഴിയുന്നത്രയാളുകളെ കൊന്നൊടുക്കുന്ന നയത്തെപ്പറ്റി സൂചനയും ആ കണക്കുകള്‍ നല്‍കുന്നു. ആറ് ഇസ്രായേലി സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. മറുവശത്ത് കൊല്ലപ്പെട്ട ഫലസ്തീനി സിവിലിയന്മാര്‍ 1462 വരും-ഇതില്‍ 551 കുട്ടികളും 299 സ്ത്രീകളും ഉള്‍പ്പെടും. പൈശാചികമായ ഈ ക്രൂരതയെപ്പറ്റി ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് 41 രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തത്. അക്കൂട്ടത്തില്‍ ഇസ്രായേലുമായി നല്ലബന്ധം നിലനിര്‍ത്തുന്ന ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമൊക്കെയുണ്ട്. ഇതിനുമുമ്പ് ഇന്ത്യയും ഇസ്രായേലുമായി നയതന്ത്ര, വാണിജ്യ, സൈനിക സഹകരണം വളര്‍ന്നുകൊണ്ടിരിക്കത്തെന്നെ, ഇസ്രായേലിന്‍െറ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ വോട്ട് ചെയ്തുപോന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍, ഗസ്സാ യുദ്ധത്തിന്‍െറ തീക്ഷ്ണനാളുകളില്‍, ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന യു.എന്‍ പ്രമേയത്തെ നാം പിന്തുണച്ചു. എന്നാല്‍, ഇക്കുറി നാം വിട്ടുനിന്നത് നമ്മുടെ നിലപാടിലെ നിര്‍ണായകമായ ചുവടുമാറ്റമായി കാണാതിരിക്കാന്‍ പ്രയാസം. നയംമാറ്റമൊന്നുമില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ വക്താവ് വികാസ് സ്വരൂപ് പറയുന്നത്. ഇസ്രായേലിന്‍െറ യുദ്ധക്കുറ്റങ്ങളെക്കുറിച്ച പ്രമേയത്തിലെ പരാമര്‍ശമാണ് ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്‍െറ വിശദീകരണം. യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കേണ്ടത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ആണ്. ഐ.സി.സിയെ ഇന്ത്യ അംഗീകരിച്ചിട്ടില്ല എന്നിരിക്കെ പ്രമേയത്തെ അനുകൂലിക്കാന്‍ കഴിയില്ലായിരുന്നുവത്രെ. എന്നാല്‍, ഐ.സി.സി വിഷയം പറഞ്ഞുനില്‍ക്കാനാവുന്ന ഒരു സാങ്കേതികന്യായം മാത്രമാണെന്ന് നിരീക്ഷകര്‍ കരുതുന്നുണ്ട്. എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍വന്നശേഷം സയണിസ്റ്റ് രാഷ്ട്രത്തോടുള്ള അടുപ്പം ഒരു വിധേയത്വത്തോളം വളരുന്നതിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാണ്. യു.എന്‍ കൗണ്‍സിലില്‍ പ്രമേയം വരാനിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിയെ ഫോണില്‍ വിളിക്കുകയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി ഇസ്രായേലിലെ പത്രമായ ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ നയം തെല്‍അവീവിലാണ് രൂപപ്പെടുത്തിയതെന്ന് പറയുന്നത് അത്യുക്തിയാവാമെങ്കിലും നമ്മുടെ സ്വാതന്ത്ര്യം ചോര്‍ന്നുതുടങ്ങിയിരിക്കുന്നു. |
വ്യാപം നിയമനതട്ടിപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍ Posted: 06 Jul 2015 06:56 PM PDT Image: ![]() ന്യൂഡല്‍ഹി: മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ വ്യാപം നിയനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്. രമാകാന്തിനെ ടിക്കാംഗഡ്ഡിലെ പൊലീസ് ടൂറിസ്റ്റ് ഒൗട്ട്പോസ്റ്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. |
Posted: 06 Jul 2015 12:38 PM PDT Image: ![]() ആതന്‍സ്: വായ്പാദാതാക്കളുടെ കര്‍ശന നിബന്ധനകള്‍ക്ക് വഴങ്ങേണ്ടതില്ളെന്ന ഗ്രീക് സര്‍ക്കാറിന്‍െറ താല്‍പര്യത്തെ പിന്തുണച്ച് ഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തതിനു പിന്നാലെ ഗ്രീക് ധനമന്ത്രി യാനിസ് വാരുഫാകിസ് രാജിവെച്ചു. വായ്പാദാതാക്കളുമായി കരാറിലത്തൊന്‍ തന്‍െറ രാജി പ്രധാനമന്ത്രി അലക്സിസ് സിപ്രാസിന് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജി അപ്രതീക്ഷിതമല്ല ജര്‍മനിയുടെ മുന്നറിയിപ്പ് |
വിധിയെഴുത്തില്‍ ഇ.യു വിരുദ്ധര്‍ക്ക് ആഹ്ളാദം Posted: 06 Jul 2015 12:36 PM PDT Image: ![]() ലണ്ടന്‍: വായ്പാദാതാക്കള്‍ അടിച്ചേല്‍പിച്ച നിയന്ത്രണങ്ങള്‍ തള്ളിക്കളഞ്ഞ ഗ്രീക് ജനതയുടെ വിധിയെഴുത്ത് യൂറോപ്യന്‍ നേതാക്കളെ ഞെട്ടിച്ചപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍െറ എതിരാളികള്‍ ആഹ്ളാദത്തില്‍. യൂറോ എന്ന കറന്‍സി ഉള്‍പ്പെടെ യൂറോപ്യന്‍ യൂനിയന്‍ എന്ന സംവിധാനം മുഴുവന്‍ ഇല്ലാതാവുകയാണെന്നാണ് എതിരാളികളുടെ വാദം. സമരാസ് പ്രതിപക്ഷസ്ഥാനമൊഴിഞ്ഞു |
Posted: 06 Jul 2015 12:23 PM PDT Image: ![]() മുംബൈ: ഒറ്റ സ്നാപ്പിലൊതുങ്ങാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഇനി വെല്‍ഫിയെ കൂട്ടുപിടിക്കാം. വെല്‍ഫിയെന്ന വിഡിയോ സെല്‍ഫി ഇന്ത്യയിലും തരംഗമാകുകയാണ്. സെല്‍ഫി ചിത്രം മാത്രമാകുമ്പോള്‍ വെല്‍ഫി ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ്. പ്രത്യേക ആപ്ളിക്കേഷനുകളുടെ സഹായത്തോടെ, നേരത്തെ റെക്കോഡ് ചെയ്ത ഓഡിയോക്കൊപ്പം വിഡിയോ ചേര്‍ത്ത് വെല്‍ഫിയാക്കാം. പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും നമ്മുടെ ചുണ്ടനക്കത്തോടൊപ്പം വിഡിയോയില്‍ ചേര്‍ക്കുന്നതാണ് വെല്‍ഫിയിലെ തരംഗം. വെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന പ്രമുഖ ആപ്പായ ഡബ്സ്മാഷ് നവംബറിലാണ് ലോഞ്ച് ചെയ്തത്. 192 രാജ്യങ്ങളിലായി 50 ദശലക്ഷത്തിലേറത്തെവണ ഡബ്സ്മാഷ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഇവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്്. |
വ്യാപം കുംഭകോണം?: സ്വന്തം ദുരൂഹ മരണം ‘പ്രവചിച്ച്’ ആശിഷ് ചതുര്‍വേദി Posted: 06 Jul 2015 12:09 PM PDT Image: ![]() Subtitle: 'മരിക്കും മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരായ തെളിവ് കൈമാറാന്‍ കഴിയണമെന്നാണ് എന്‍െറ ആഗ്രഹം' ന്യൂഡല്‍ഹി: ‘അടുത്ത ദുരൂഹ മരണം എന്‍േറതായിരിക്കാം. എന്നാലും മരിക്കും മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരായ തെളിവ് കൈമാറാന്‍ കഴിയണമെന്നാണ് എന്‍െറ ആഗ്രഹം’; വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന നാലു പേരിലൊരാളായ 26കാരന്‍ ആശിഷ് ചതുര്‍വേദി പറയുന്നു. കോടതി ഉത്തരവനുസരിച്ച് സുരക്ഷക്ക് നിയോഗിച്ച പൊലീസുകാരന്‍െറ സാമീപ്യത്തിലാണ് അദ്ദേഹം തന്‍െറ ദുരൂഹ മരണം പ്രവചിച്ചത്. കുഴഞ്ഞുവീണു മരിച്ച ആജ് തക് ലേഖകന്‍ അക്ഷയ് സിങ്ങ് മൂന്നുദിവസം തന്‍െറ കൂടെയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പും അക്ഷയ് സിങ് സംസാരിച്ചിരുന്നു. വമ്പന്‍മാര്‍ക്കെതിരെ തെളിവ് ശേഖരിക്കുകയായിരുന്നു അദ്ദേഹം. 2009ലാണ് താന്‍ കുംഭകോണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. രോഗം വന്ന് അമ്മയെ ആശുപത്രിയിലാക്കിയപ്പോള്‍ പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ക്ക് അടിസ്ഥാനവിവരമോ പരിശീലനമോ ഇല്ളെന്ന് മനസ്സിലായി. തുടര്‍ന്ന് 2013ല്‍ നടത്തിയ സ്റ്റിങ് ഓപറേഷനില്‍ വ്യാപം പരീക്ഷാ നടത്തിപ്പിലെ പണമിടപാട് പുറത്തുവരികയും അതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്നതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നും ആശിഷ് പറഞ്ഞു. കേസില്‍നിന്ന് പിന്മാറിയാല്‍ വന്‍തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും താന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് 10 തവണ ഭീഷണിയും വധശ്രമവുമുണ്ടായത്. വിവരങ്ങള്‍ പുറത്തുവിടാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ കഷ്ണങ്ങളാക്കി വെട്ടി നുറുക്കുമെന്നാണ് ഒടുവിലത്തെ ഭീഷണിയെന്നും ആശിഷ് ചതുര്‍വേദി പറഞ്ഞു. മരിച്ച പത്രക്കാരന് മന്ത്രിയുടെ പരിഹാസം ഇതുപറഞ്ഞ് മന്ത്രി മാത്രമല്ല, കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചിരിക്കുകയും ചെയ്തു. മോശം പരാമര്‍ശവും ഇരുവരുടെയും ചിരിയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പ്രതിരോധത്തിലായ വിജയ വര്‍ഗ്യ താന്‍ അക്ഷയ് സിങിനെക്കുറിച്ചല്ല സംസാരിച്ചതെന്നും മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് തമാശ പറഞ്ഞതിനെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയാണെന്നും പ്രസ്താവന നടത്തി. മന്ത്രിയുടെ വാദം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അത് പറയുന്ന സമയത്തെ ചൗഹാന്‍െറയും വിജയവര്‍ഗ്യയുടെയും ചിരിയും ശരീരഭാഷയും കണ്ടാല്‍ അവരുടെ അഹങ്കാരത്തിന്‍െറ വലുപ്പം മനസ്സിലാകുമെന്ന് പറഞ്ഞു. |
Posted: 06 Jul 2015 11:40 AM PDT Image: ![]() Subtitle: ചാരത്തില്‍നിന്നുയരാന്‍ ഇംഗ്ളണ്ട് ലണ്ടന്‍: ഇംഗ്ളണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ ബുധനാഴ്ച മുതല്‍ തീപ്പൊരി പോരാട്ടത്തിലേക്ക് വീണ്ടും കണ്ണുതുറക്കുകയാണ്. എതിരാളികളെ ചാരമാക്കി ആഷസ് കിരീടം സ്വന്തമാക്കാന്‍ ആജന്മവൈരികളായ രണ്ട് രാജ്യങ്ങള്‍ നടത്തുന്ന ജീവന്മരണ പോരാട്ടം. 69ാമത് ആഷസ് പരമ്പരക്കായി ഇംഗ്ളണ്ടും ആസ്ട്രേലിയയും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ക്രിക്കറ്റിന്‍െറ ചരിത്രപുസ്തകത്തില്‍ എഴുതപ്പെട്ടേക്കാവുന്ന അധ്യായങ്ങളെക്കുറിച്ചാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനും ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിനും ഇക്കുറി ജയിച്ച് കപ്പ് സ്വന്തമാക്കിയേ പറ്റൂ. കഴിഞ്ഞ തവണ ആസ്ട്രേലിയയില്‍ നടന്ന പരമ്പര 5^0ത്തിന് സമ്പൂര്‍ണമായി അടിയറവെച്ചതിന്‍െറ നാണക്കേടിലാണ് ഇംഗ്ളണ്ട് നിര മറ്റൊരു ആഷസിനായി കളമിറങ്ങുന്നത്. കുറച്ചുകാലമായി പ്രതിസന്ധികളില്‍ ആടിയുലയുന്ന ഇംഗ്ളണ്ടിന് എല്ലാ അപമാനവും മറക്കാന്‍ ഈയൊരു പരമ്പര ജയത്തിലൂടെ കഴിയും. ഇംഗ്ളണ്ട് നിരയിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇല്ലാതെയാണ് അവര്‍ ആഷസിനിറങ്ങുന്നത്. ഫോമിലേക്കുയര്‍ന്നിട്ടും ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതെപോയ പീറ്റേഴ്സന്‍െറ അന്താരാഷ്ട്ര കരിയറിനുപോലും ഏതാണ്ട് അന്ത്യം വന്നിരിക്കുകയാണ്. ഒരു കാലത്ത് തന്‍െറ സഹകളിക്കാരനായിരുന്ന ആന്‍ഡ്രൂ സ്ട്രോസ് ഇംഗ്ളീഷ് ക്രിക്കറ്റ് ടീമിന്‍െറ ഡയറക്ടറായതോടെയാണ് പീറ്റേഴ്സന്‍െറ കരിയറിന് വിലങ്ങുതടിയായത്. ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്ള്‍ സെഞ്ച്വറി അടിച്ചിട്ടും പീറ്റേഴ്സന് മുന്നില്‍ ടീമിന്‍െറ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു. പരാജയത്തിന്‍െറ ചാരത്തില്‍നിന്ന് വിജയത്തിലേക്ക് പറന്നുയരാന്‍ വെമ്പുന്ന ഇംഗ്ളണ്ടിനെയാണ് ഇക്കുറി ആഷസില്‍ കാണാനാവുക. |
അനിശ്ചിതത്വങ്ങള്‍ക്ക് വിട; സീനിയര്‍ മീറ്റ് വേദി മാറില്ല Posted: 06 Jul 2015 11:37 AM PDT Image: ![]() ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍തന്നെ നടക്കും. ചാമ്പ്യന്‍ഷിപ്പിന് ശേഷമേ സ്റ്റേഡിയം ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. വേദി സംബന്ധിച്ച അനിശ്ചിതത്വത്തിനൊടുവില്‍ തമിഴ്നാട് കായിക വികസന അതോറിറ്റിയോഗമാണ് തീരുമാനമെടുത്തത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment