സ്വാഗതം
WELCOME

News Update..

Friday, July 17, 2015

പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Madhyamam News Feeds

പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Madhyamam News Feeds

Link to

പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Posted: 16 Jul 2015 11:43 PM PDT

Image: 

ജുന്‍ജുനു: രാജസ്ഥാനിലെ പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍. 30 കാരിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ചിദ്വ പൊലീസ് സ്റ്റേഷന് കീഴിലുള്ള കാവല്‍പുരയിലെ എ.എസ്.ഐ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പലതവണ ഇയാള്‍ തന്നെ ബലല്‍സംഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ യുവതിയെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി  പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും മറ്റു ജീവനക്കാരെ സ്ഥലം മാറ്റിയതായും എസ്.പി വ്യക്തമാക്കി.

യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനിയന്‍ ബാവയും ചേട്ടന്‍ ബാവയും തന്ന മധുരം

Posted: 16 Jul 2015 11:06 PM PDT

Image: 
Subtitle: 
സംവിധായകന്‍ റാഫിയുടെ പെരുന്നാള്‍ ഓര്‍മ

അനിയന്‍ ബാവ, ചേട്ടന്‍ ബാവ സിനിമ റിലീസായതിനുശേഷമുള്ള പെരുന്നാളായിരുന്നു സംവിധായകന്‍ റാഫി  കുട്ടിക്കാലത്തിനുശേഷം ഏറ്റവും അധികം ആഹ്ളാദിച്ച് ആസ്വദിച്ച പെരുന്നാള്‍. ഈ ഫീല്‍ഡില്‍ നില്‍ക്കണോ അതോ പൂര്‍ണമായും വിരമിക്കണോ എന്ന തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നത്. ഉണ്ടായിരുന്ന ജോലിയെല്ലാം കളഞ്ഞ് സിനിമാ ഫീല്‍ഡിലേക്ക് റാഫിയും മെക്കാര്‍ട്ടിനും കൂടി കാലെടുത്തുവെച്ചുവെങ്കിലും തിരക്കഥയെഴുതിയ രണ്ടു സിനിമകളും വേണ്ടത്ര സാമ്പത്തിക വിജയം നേടിയില്ല. ഇതോടുകൂടി ഇവരുടെ ചീട്ട് കീറി എന്ന് എല്ലാവരും തീരുമാനിച്ച സമയമായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും അനിയന്‍ ബാവ ചേട്ടന്‍ ബാവ റിലീസാകുന്നത്.

റിലീസായി കുറച്ചുദിവസം കഴിഞ്ഞാല്‍ നോമ്പ് തുടങ്ങുമെന്നതിനാല്‍ സിനിമ അധിക ദിവസം ഓടില്ളെന്ന് പലരുടെയും ഭീഷണി. നോമ്പായതിനാല്‍  ആ പറഞ്ഞത് ശരിയാകുമെന്ന് റാഫിക്കും മെക്കാര്‍ട്ടിനും ഉറപ്പുണ്ടായിരുന്നു. എന്നാല്‍ നോമ്പ് തുടങ്ങിയിട്ടും തിയേറ്ററില്‍ വന്‍ കലക്ഷനോടുകൂടി സിനിമ നിറഞ്ഞോടി. ജീവിതം കീഴടക്കിയ സന്തോഷമായിരുന്നു ആ പെരുന്നാളിന്. ചെറുപ്പ കാലത്തിനുശേഷം ആദ്യമായാണ് ഒരു പെരുന്നാളിന് സന്തോഷിച്ചത്. ഞാനും മെക്കാര്‍ട്ടിനും മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം അന്ന് വലിയ ആഹ്ളാദത്തിലാണ് ആ പെരുന്നാള്‍ ആഘോഷിച്ചത്. കാരണം ഞങ്ങളുടെ വിധി നിര്‍ണയിക്കുന്ന സിനിമയായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നത് എല്ലാവര്‍ക്കുമറിയാമായിരുന്നു.

അതിനുശേഷമുള്ള ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തന്നെതേടി ഇരട്ടി സന്തോഷം എത്തിയതായി റാഫി പറഞ്ഞു. കാരണം മെക്കാര്‍ട്ടിനുമായി വേര്‍ പിരിഞ്ഞശേഷം സ്വതന്ത്രമായി ചെയ്ത ആദ്യത്തെ ചലച്ചിത്രം റിംഗ്മാസ്റ്റര്‍ സൂപ്പര്‍ ഹിറ്റായി നൂറുദിവസം കഴിഞ്ഞിട്ടും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന ശേഷം വന്ന പെരുന്നാളായിരുന്നത്.

കൂട്ടുകുടുംബപ്പെരുന്നാള്‍

കൂട്ടുകുടുംബമായിരുന്നു റാഫിയുടേത്. എറണാകുളത്തെ പുല്ളേപ്പടിയില്‍ ജ്യേഷ്ഠനുജന്മാരുടെ മൂന്നു കുടുംബമായിരുന്നു ഒരു തറവാട്ടില്‍ കഴിഞ്ഞിരുന്നത്. സമപ്രായക്കാരായ പത്തുപതിനഞ്ച് കുട്ടികളാണ് അന്ന് തറവാട്ടിലുണ്ടായിരുന്നത്. പെരുന്നാള്‍ രാവിന് പടക്കംപൊട്ടിക്കലില്‍ തുടങ്ങുന്ന റാഫി ഗ്യാംഗിന്‍്റെ ആഘോഷം രണ്ടുദിവസത്തോളം നീണ്ടുനില്‍ക്കും. രാവിലെ പള്ളിയിലൊക്കെ പോയി വന്നശേഷം തറവാട്ടിലെ മൂന്നു അടുക്കളകളിലും ഇവരെല്ലാം കയറിയിറങ്ങും എവിടെനിന്നും ഇഷ്ടമുള്ളതെല്ലാം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
പിന്നെ അടുത്ത പരിപാടി പെരുന്നാപ്പടിയാണ്. പെരുന്നാള്‍ പ്രമാണിച്ച് മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടത്തിനാണ് പെരുന്നാപ്പടിയെന്നു പറയുക. ഇത് ഉച്ചവരെ പരമാവധി എല്ലാവരില്‍ നിന്നും കലക്ട് ചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം നേരെ മറൈന്‍ഡ്രൈവിനടുത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കാണ് ഓട്ടം. മണിക്കൂറിന് വാടക കൊടുത്താല്‍ ചെറിയ കാര്‍, സ്കൂട്ടര്‍ എന്നിവയില്‍ വലിയ റോഡില്‍ സഞ്ചരിക്കുന്നതുപോലെ തന്നെ ട്രാഫിക്ക് നിയമങ്ങളും പൊലീസുമെല്ലാമുള്ള കുട്ടിറോഡിലുടെ സഞ്ചരിക്കുന്നതിന്‍്റെ ആഹ്ളാദത്തിലായിരിക്കും. പിന്നീട് വീണ്ടും വീട്ടിലേക്ക് തിരിച്ചുവരുമ്പോഴേക്ക് അടുത്ത ബന്ധുക്കളെല്ലാം തറവാട്ടിലത്തെിയിട്ടുണ്ടാകും. രണ്ടു പെരുന്നാളുകള്‍ തരുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് പെരുന്നാള്‍ ദിനത്തിലെ ഈ മധുരമാണെന്നും റാഫി പറയുന്നു.

നര്‍മത്തിന്‍റെ ഒത്തുകൂടല്‍
ചിരിയാണ് ഈ ഒത്തുകൂടലിലെ പ്രധാന അജണ്ട. അതിനുവേണ്ടി പരസ്പരം പല കമന്‍്റുകളും പാസ്സാക്കും. ഞങ്ങളൊയൊക്കെ നര്‍മ ബോധമുള്ളവരാക്കി മാറ്റിയത് ഈ ഒത്തുകൂടലാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇപ്പോള്‍ തറവാടൊന്നുമില്ളെങ്കിലും ഞാനും അനിയന്‍ ഷാഫിയും(സംവിധായകന്‍) സഹോദരി റസൂമയുടെ കുടുംബവും ഉമ്മയുടെ അടുത്ത് എല്ലാ പെരുന്നാളിനും ഒന്നിച്ചുകൂടാറുണ്ട്.  മക്കളെയെല്ലാം ഇതേ വഴിയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി തന്നെയാണിത് ചെയ്യുന്നതെന്നും പൊതുവെ വിഷു റിലീസിംഗ് കണക്കാക്കി സിനിമ പ്ളാന്‍ ചെയ്യുതിനാലും നോമ്പെടുക്കുന്നതിനാലും നോമ്പും പെരുന്നാളിന്‍്റെ സമയത്തും ഷൂട്ടിംഗ് മറ്റും വന്നിട്ടില്ളെന്നും റാഫി പറഞ്ഞു.
 

കോട്ടക്കല്‍ ബാലികാപീഡനം: ഒരാള്‍കൂടി അറസ്റ്റില്‍

Posted: 16 Jul 2015 10:56 PM PDT

കോട്ടക്കല്‍: ആറാം ക്ളാസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാളെക്കൂടി തിരൂര്‍ സി.ഐ എം. മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തു. കുറുവ പഴമള്ളൂര്‍ പള്ളിയാലില്‍ ഫൈസലാണ് (22) അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇടനിലക്കാരനായ സെയ്തലവി വഴിയാണ് ഫൈസല്‍ കേസിലുള്‍പ്പെട്ടത്. പലഹാരങ്ങളുണ്ടാക്കി വില്‍പന നടത്തുന്നയാളാണ് പ്രതി. അതേസമയം, കേസില്‍ നാലുപേരെകൂടി തിരിച്ചറിഞ്ഞതായി സി.ഐ അറിയിച്ചു. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ കുട്ടിയുടെ മാതാവ് സൗദ, ഇടനിലക്കാരന്‍ പറപ്പൂര്‍ കല്ലന്‍കുന്നന്‍ സെയ്തലവി (60), ഇന്ത്യനൂര്‍ പള്ളിത്തൊടി മുജീബ്റഹ്മാന്‍ (22) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. കേസില്‍ വിദേശത്തേക്ക് കടന്ന ചാപ്പനങ്ങാടി സ്വദേശിയായ യുവാവിനെ നാട്ടിലത്തെിക്കാനുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ ആരംഭിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
തിങ്കളാഴ്ചക്കുശേഷം പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനായുള്ള നടപടികളും ആരംഭിക്കും. സി.ഐ സ്ക്വാഡിലെ എസ്.ഐ വത്സലകുമാര്‍, സി.പി.ഒമാരായ അനില്‍, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് കോട്ടക്കലില്‍നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ടിനാണ് കോട്ടക്കല്‍ പുലിക്കോട്ട് വാടകക്ക് താമസിക്കുന്ന കുടുംബത്തിന്‍െറ ഒത്താശയോടെ കുട്ടി പീഡനത്തിനിരയായ വാര്‍ത്ത പുറത്തുവന്നത്. തുടരന്വേഷണത്തില്‍ മാതാവും നാലാമത്തെ ഭര്‍ത്താവുമടക്കം 12 പേരാണ് അറസ്റ്റിലായത്.
കുട്ടിയുടെ സഹോദരിയെയും സഹോദരനെയും മാതാവിന്‍െറ ആദ്യവിവാഹത്തിലുള്ള മകന്‍ പീഡനത്തിനിരയാക്കിയിരുന്നു. ഈ കേസിലടക്കം ഇതുവരെ 14 പേരാണ് അറസ്റ്റിലായത്.

എം.എസ്. വിശ്വനാഥനും ഫാബി ബഷീറിനും അനുശോചന പ്രവാഹം

Posted: 16 Jul 2015 10:52 PM PDT

കോഴിക്കോട്: സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍െറയും വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീറിന്‍െറയും നിര്യാണത്തില്‍ കലാ-സാംസ്കാരിക സംയുക്തവേദി അനുശോചിച്ചു. വൈ. പ്രസിഡന്‍റ് കട്ടയാട്ട് വേണുഗോപാലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന. കണ്‍വീനര്‍ കെ. സലാം, കെ. സുബൈര്‍, വില്‍സണ്‍ സാമുവല്‍, കെ. അബൂബക്കര്‍, മണികണ്ഠന്‍ സംസാരിച്ചു. ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ കലക്ടര്‍ എന്‍. പ്രശാന്ത് അനുശോചിച്ചു.
'ഫെയ്സിന്‍െറ അനുശോചനയോഗത്തില്‍ പ്രസിഡന്‍റ് എന്‍. സുഭാഷ്ബാബുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ. സുബൈര്‍, പി. വേണുഗോപാല്‍, അങ്കത്തില്‍ അജയ്കുമാര്‍, കെ.കെ. ചന്ദ്രഹാസന്‍, സന്നാഫ് പാലക്കണ്ടി, കൊട്ടേടത്ത് മൊയ്തീന്‍കോയ, സി. രമേഷ്, എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കേരള മാപ്പിളകലാ അക്കാദമിയുടെ അനുശോചനയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുന്ദമംഗലം സി.കെ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. അഷറഫ് കൊടുവള്ളി, സലീം മടവൂര്‍മുക്ക്, ഷിബിന്‍, ഡോ. നൗഷാദ് അലീഖാന്‍, അജ്മല്‍ അബ്ദുല്‍ ഖാദര്‍, അഫ്മിഷ് മുഹമ്മദലി, മണിരാജ് പൂനൂര്‍, വിജയന്‍ പ്രദീപ്, പ്രബീഷ് എന്നിവര്‍ സംസാരിച്ചു. അമീര്‍ സ്വാഗതവും അസ്ലഹ് നന്ദിയും പറഞ്ഞു. ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ സെക്രട്ടറി വി.കെ. കരീം പുതുപ്പാടി, എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്‍റ് എ.പി. മുസ്തഫ എന്നിവര്‍ അനുശോചിച്ചു.
സംഗീത കുലപതി എം.എസ്. വിശ്വനാഥന്‍െറ വിയോഗത്തില്‍ മ്യൂസിക് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (മാ) അനുശോചിച്ചു. ഹൃദയഹാരിയായ ഒരുപാട് മധുരഗാനങ്ങള്‍ സമ്മാനിച്ച എം.എസ്. വിശ്വനാഥന്‍െറ നിര്യാണം ഇന്ത്യന്‍ സംഗീതത്തിന് തീരാത്തനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് കെ. സലാമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണികണ്ഠന്‍ തറാല്‍, പപ്പന്‍ കോഴിക്കോട്, ഹരിദാസ്, സുനില്‍ കുമാര്‍, വിത്സണ്‍ സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ പീപ്ള്‍സ് ആക്ഷന്‍ ഗ്രൂപ്പിന്‍െറ പ്രവര്‍ത്തകസമിതി യോഗം അനുശോചിച്ചു. യൂനസ് പരപ്പില്‍, എം.എ. സത്താര്‍, പി.പി. നാസര്‍, പി.കെ. രാഘവന്‍ സംസാരിച്ചു.
ഫറോക്ക്: വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റി അനുശോചിച്ചു. ബൈജു, എന്‍.പി. അബ്ദുല്‍ ഹമീദ്, പി.അച്യുതന്‍, കെ.ടി. പ്രേമരാജന്‍, യു.ഉന്‍മേഷ്, കെ.വി. ജയകൃഷ്ണന്‍, കെ. സുബ്രഹ്മണ്യന്‍, പി.എം അജയന്‍, എം.സുധീഷ്, കെ.ഉഷ സംബന്ധിച്ചു.
ബേപ്പൂര്‍: ബേപ്പൂര്‍ സുല്‍ത്താന്‍െറ പത്നി ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.
കൗണ്‍സിലര്‍ പി. ഹസന്‍ അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നടന്‍ മാമുക്കോയ, ഡോ. എം.പി. പത്മനാഭന്‍, ഡോ. കെ. മൊയ്തു, എം.എന്‍. കാരശ്ശേരി, തോമസ്കുട്ടി, അനില്‍മാരാത്ത്, പ്രദീപ് ഹുഡിനോ, പി. രജനി, ടി.വി. ബാലന്‍, ആദം മുല്‍സി, ഖാദര്‍ പാലാഴി , പ്രഫ. ശോഭീന്ദ്രന്‍, എം. രാജഗോപാലന്‍, ടി.കെ. അബ്ദുല്‍ ഗഫൂര്‍, വി.പി. ശിവദാസന്‍, എം. ഗിരീഷ്, എം. മമ്മദ്കോയ, മുസ്തഫ കൊമ്മേരി, മുഹമ്മദ്കോയ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ അങ്ങാടിയിലെ ചടങ്ങില്‍ ബേപ്പൂര്‍ മുരളി സ്വാഗതം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ, മന്ത്രി ഡോ.എം.കെ. മുനീര്‍ എന്നിവര്‍ വൈലാലിലെ വീട്ടിലത്തെി.

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു

Posted: 16 Jul 2015 10:23 PM PDT

Image: 

കൊഹിമ: നാഗലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്. ആക്രമണത്തിനിടെ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ഫേക്ക് ജില്ലയിലെ അവാന്‍ഖുവില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. പെട്രോളിങ്‌ നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ എന്‍.എസ.്സി.എന്‍^ കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.12 കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്ന സംയുക്ത ഓപറേഷന്‍ ഒരു മണിക്കൂറോളം നീണ്ടു. സൈനിക ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ കാലില്‍ വെടിയേറ്റു.

മാര്‍ച്ചിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആദ്യ തീവ്രവാദ ആക്രമണമുണ്ടായത്. ജൂണില്‍ മണിപ്പൂരില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നില്‍^ നിതിന്‍ ഗഡ്കരി

Posted: 16 Jul 2015 09:57 PM PDT

Image: 

ന്യൂഡല്‍ഹി: റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനം പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പണം തടസ്സമാകില്ല. സ്ഥലം ഏറ്റെടുക്കലാണ് കേരളത്തിന്‍െറ പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

അടിമാലി  ചെറുതോണി, കൊട്ടാരക്കര പമ്പ ഹൈവേകള്‍ക്കും തലശ്ശേരി- മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേരളസര്‍ക്കാരിന്‍െറ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
 

അമേരിക്കയിലെ നാവികകേന്ദ്രത്തില്‍ വെടിവെപ്പ്; നാല് മരണം

Posted: 16 Jul 2015 09:18 PM PDT

Image: 

വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നിസിയിലെ നാവികകേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയയാളെ സുരക്ഷാ സൈന്യം അപ്പോള്‍ത്തന്നെ വധിച്ചു. സംഭവസ്ഥലത്തേക്ക് ഒറ്റയ്ക്ക് ഇയാള്‍ കാറോടിച്ചുവരികയായിരുന്നു. വെടിവെപ്പ് നടത്തിയത് മുഹമ്മദ് യൂസഫ് അബ്ദുല്‍ അസീസ് എന്നയാളാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 24 വയസായ ഇയാളെക്കുറിച്ച്ക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുവൈറ്റില്‍ ജനിച്ച ഇയാള്‍ കാലങ്ങളായി അമേരിക്കയിലാണ് താമസമെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ഒരു സ്പൂണ്‍ പാല്‍പ്പൊടി കട്ടെടുത്ത കുട്ടിക്കും അമ്മക്കും ക്രൂരമര്‍ദ്ദനം

Posted: 16 Jul 2015 08:49 PM PDT

Image: 

ആഗ്ര: ആഗ്രയില്‍ പാല്‍പ്പൊടി കട്ടെടുത്തെന്നാരോപിച്ച് 8 വയസായ കുട്ടിക്കും അമ്മക്കും ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂര മര്‍ദനം. അംഗപരിമിതിയുള്ള അമ്മ ജോലിക്കു നിന്നിരുന്ന വീട്ടിലെ അധ്യാപകയും ഭര്‍ത്താവുമാണ് ഇവരെ മര്‍ദനത്തിരയാക്കിയത്.

സ്ത്രീ ജോലിക്കു നിന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യങ്ങളിലൂടെ കളവ് കണ്ടെത്തിയ ദമ്പതികള്‍ ആദ്യം അമ്മയേയും പിന്നീട് കുട്ടിയേയും ക്രൂരമായ മര്‍ദനത്തിരയാക്കുകയായിരുന്നു.

എന്‍െറ സാരിയും മകന്‍െറ ഷര്‍ട്ടും ഊരിക്കളഞ്ഞ് ഇരുമ്പുദണ്ഡുകൊണ്ട് അവര്‍ അടിച്ചു. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ കൂടുതല്‍ ശിക്ഷ ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി- മര്‍ദനത്തിരയായ സ്ത്രീ പറഞ്ഞു.
ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിനാണ് അമ്മയേയും കുട്ടിയേയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പൊലീസ്ആദ്യം തയ്യാറായില്ളെന്നും സംഭവസ്ഥലത്തെ ത്താനുള്ള പെട്രോളിന്‍െറ പൈസ ഇരകളില്‍ നിന്നും ഈടാക്കിയതായും ആരോപണമുണ്ട്.
 

ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ഇന്ന് ഈദുല്‍ ഫിത്വ് ര്‍

Posted: 16 Jul 2015 08:16 PM PDT

Image: 
റിയാദ്: ഹൂത്ത സുദൈര്‍, ശഖ്റ തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് (വെള്ളി) ഈദുല്‍ ഫിത്വ്ര്‍ ആയി സുപ്രീംകോടതി പ്രഖ്യാപിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. 
ഇതനുസരിച്ച് സൗദി അറേബ്യ, യു.എ,ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. 
മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാനില്‍ കേരളത്തോടൊപ്പം ശനിയാഴ്ചയായിരിക്കും പെരുന്നാള്‍. സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാജ്യത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് യു.എ.ഇ നീതിന്യായ മന്ത്രിയും മാസപ്പിറവി നിര്‍ണയ കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു. 
ഭരണാധികാരികള്‍ക്കും രാജ്യനിവാസികള്‍ക്കും അദ്ദേഹം പെരുന്നാള്‍ ആശംസ നേര്‍ന്നു. 
കേരളത്തില്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കും.

മോദി ഇന്ന് ജമ്മുവില്‍; 70,000 കോടിയുടെ വികസനപാക്കേജ് പ്രഖ്യാപിച്ചേക്കും

Posted: 16 Jul 2015 08:08 PM PDT

Image: 

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു സന്ദര്‍ശിക്കും. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങ്.  

സന്ദര്‍ശനത്തോടനുബന്ധിച്ച് മോദി ജമ്മു-കശ്മീരിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജമ്മുവില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാവുമെന്നറിയുന്നു.
ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങ് നടക്കുന്ന ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയവും യൂണിവേഴ്സിറ്റിയും പോലീസിന്‍െറ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. യൂണിവേഴ്സിറ്റി കാമ്പസിലേക്കു പരിശോധന നടത്തിയാണ് ആളുകളെ  പ്രവേശിപ്പിക്കുന്നത്. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും രഹസ്യാന്വേഷണ വിഭാഗങ്ങളും നഗരത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
 

ഒമാനില്‍ ഈദുല്‍ ഫിത്ര്‍ ശനിയാഴ്ച

Posted: 16 Jul 2015 08:01 PM PDT

Image: 
മസ്കത്ത്: രാാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കും. ഒൗഖാഫ് മതകാര്യ വിഭാഗം മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാസപ്പിറവി കമ്മിറ്റിയാണ് ഇതുസംബന്ധമായ പ്രസ്താവന പുറപ്പെടുവിച്ചത്. ഒമാന്‍ ഗ്രാന്‍റ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീലിയും മറ്റു പ്രമുഖരും യോഗത്തില്‍ സംബന്ധിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച റമദാന്‍ 30 ആയിരിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വെളളിയാഴ്ചയാണ് ഈദുല്‍ ഫിത്ര്‍. വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആവാന്‍ സാധ്യതയില്ളെന്ന് ഒൗഖാഫ്, മതകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ എന്ന ധാരണയുണ്ടായിരുന്നു. 
പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ നാടും നഗരവും പെരുന്നാളിന് ഒരുങ്ങി. പെരുന്നാള്‍ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഭക്ഷ്യവിഭവങ്ങളും വാങ്ങി ശവ്വാല്‍ പിറവിക്ക് കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളും. പെരുന്നാള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടാന്‍  കുടുംബസമേതം നഗരങ്ങളിലിറങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു . റൂവി അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത കുരുക്ക് കാരണം ഏറെ സമയം വാഹനങ്ങള്‍ റോഡുകളില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്.
റൂവിയടക്കമുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്കിങ്ങും വന്‍ പ്രശ്നമാണ്. പാര്‍ക്കിങ് ലഭിക്കാത്തതിനാല്‍ നഗരങ്ങളില്‍നിന്ന് ദൂരെ മാറിയാണ് പലരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിങ് പ്രശ്നം കാരണം പുറത്തുള്ളവര്‍ റൂവിയിലേക്ക് വരാനും മടിക്കുന്നുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് പെരുന്നാള്‍ തിരക്ക് ഏറെ അനുഭവപ്പെടുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കടന്നുവരവ് ചെറിയ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 
ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകളും ഒരുങ്ങുന്നുണ്ട്്. സ്വദേശികള്‍ക്കൊപ്പം മലയാളികളും ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി ഈദുഗാഹുകള്‍ മലയാളികള്‍ സംഘടിപ്പിക്കുന്നുണ്ട്. പള്ളികളില്‍ മലയാളികള്‍ കേരളീയ ശൈലയില്‍ പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. റൂവി, വാദി കബീര്‍, ഗാല, സീബ്, സൂര്‍, ബൂഅലി, നിസ്വ, സൊഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മലയാളി ഈദ്ഗാഹുകള്‍ ഒരുങ്ങുന്നത്. കടുത്ത ചൂട് ഈ വര്‍ഷത്തെ ഈദ്ഗാഹുകളെ ബാധിക്കും. സ്കൂള്‍ വേനലവധിക്ക് നിരവധി കുടുംബങ്ങള്‍ നാട്ടില്‍ പോയതും ഈദ് ഗാഹുകളുടെ പ്രഭ കെടുത്തും. നിരവധി മലയാളികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയിട്ടുണ്ട്. ഇത് പെരുന്നാള്‍ ആഘോഷത്തെയും ബാധിക്കും. പെരുന്നാള്‍ നമസ്കാരത്തിനുശേഷമുള്ള കുടുംബസന്ദര്‍ശനങ്ങളും ഒത്തുചേരലുകളും കുറയും. ചൂട് കാരണം പെരുന്നാള്‍ പിക്നിക്കുകളും നടക്കില്ല. എന്നാല്‍ സലാല, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടും. ചൂട് കാരണം അപകടം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. 
 

ഈദാഘോഷത്തിന്‍െറ നിറവില്‍ വിശ്വാസികള്‍

Posted: 16 Jul 2015 07:55 PM PDT

Image: 
ദോഹ: വിശുദ്ധ റമദാനിലെ ആത്മസമര്‍പ്പണത്തിന്‍െറ ദിനരാത്രങ്ങള്‍ പിന്നിട്ട് ഖത്തറിലെ സ്വദേശികളും പ്രവാസി സമൂഹവും ഇന്ന് വ്രതശുദ്ധിയുടെ ധന്യതയില്‍ ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നു. നോമ്പുനോറ്റ മനസ്സുകള്‍ക്ക് ഇന്ന് അതിരില്ലാത്ത ആഹ്ളാദത്തിന്‍െറയും ആത്മനിര്‍വൃതിയുടെയും ദിവസം കൂടിയാണ്. പ്രാര്‍ഥനയുടെ പരിശുദ്ധിയില്‍ പള്ളികളിലും ഈദ്ഗാഹുകളിലും ഭവനങ്ങളിലും ഭക്തിയുടെ സൗരഭ്യം നിറയുന്ന ദിവസം.
ശവ്വാല്‍ മാസപ്പിറവി കണ്ടതിനത്തെുടര്‍ന്ന് ഖത്തറില്‍ ഇന്നു ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖത്തര്‍ ഒൗഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു. ഒമാന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ദഫ്നയിലെ ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയമായ അല്‍അബ്റാജിലെ സമിതി ഓഫീസില്‍ മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് പിറ കണ്ടതായുള്ള സാക്ഷ്യപ്പെടുത്തല്‍ അംഗീകരിച്ചാണ് തീരുമാനമെടുത്തത്. ഇന്നലെ  സൂര്യാസ്തമയത്തിന് ശേഷം ശവ്വാല്‍ മാസത്തിന്‍െറ തുടക്കം കുറിക്കുന്ന ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ചന്ദ്രപ്പിറ നിരീക്ഷണ കമ്മിറ്റി  വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയിലും ചന്ദ്രപ്പിറ കണ്ടതായി ഒൗദ്യോഗിക സ്ഥിരീകരിച്ചു. 
ഈദ് നമസ്കാരത്തിന് മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വപുലമായ ഒരുക്കങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് രാജ്യത്ത് പള്ളികളും ഈദ് ഗാഹുകളുമടക്കം 316 കേന്ദ്രങ്ങളാണ്  ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം സജ്ജമാക്കിയത്. സ്ത്രീകള്‍ക്ക് മാത്രമായി സജ്ജീകരിച്ച പള്ളികളും ഈദ് ഗാഹുകളും ഇതില്‍ ഉള്‍പ്പെടും. പെരുന്നാള്‍ നമസ്കാരം രാവിലെ കൃത്യം 05.08ന് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 
രാജ്യത്തെ ഒമ്പത് ഈദ് ഗാഹുകളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നുണ്ട്. ദോഹ, വക്റ സ്പോര്‍ട്സ് ക്ളബ്, വക്റ അല്‍ മീരക്ക് സമീപം, മിസഈദ്, മദീന ഖലീഫ, അല്‍ഖോര്‍, മുംതസ, ഫരീജ് നാസര്‍, ഹിലാല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഈദ്ഗാഹുകളിലാണ് പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നടക്കുക. എല്ലാ ഈദ് ഗാഹുകളിലും സ്ത്രീകള്‍ക്ക് നമസ്കാര സൗകര്യമുണ്ടായിരിക്കുമെന്നും വിശ്വാസികള്‍ അംഗശുദ്ധിവരുത്തി ഈദുഗാഹുകളില്‍ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു. 
ദോഹ അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈദ്ഗാഹില്‍ പ്രഭാഷകനും ഫ്രന്‍റസ് കള്‍ച്ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കും. അല്‍ വക്റ സ്പോര്‍ട്സ് ക്ളബ് ഈദ്ഗാഹില്‍ യുവപ്രഭാഷകന്‍ അതീഖുര്‍റഹ്മാനും മദീന ഖലീഫയിലെ ഖലീഫ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ. സക്കീര്‍ ഹുസൈനും ഖുതുബയുടെ പരിഭാഷ നിര്‍വ്വഹിക്കും.
മിസഈദ് ഈദ്ഗാഹില്‍ ഫസലുറഹ്മാന്‍ കൊടുവളളിയും അല്‍ഖോര്‍ ലുലു ഷോപ്പിങ് കോംപ്ളക്സിന് എതിര്‍വശമുളള അല്‍ഖോര്‍ ഈദ്ഗാഹില്‍  സി.പി. സക്കീര്‍ ഹുസൈനും പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കും. 
മുംതസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളില്‍ പ്രശസ്ത വാഗ്മി സിറാജ് ഇരിട്ടിയും വക്റ അല്‍ മീരക്ക് സമീപത്തെ ഈദ് ഗാഹില്‍ പ്രഭാഷകന്‍ മുഹമ്മദലി ഫാറൂഖിയുമാണ് ഖുതുബ പരിഭാഷ നിര്‍വഹിക്കുക. 
ഫരീജ് നാസര്‍ ഫാമിലി ഫുഡ് സെന്‍റിന് സമീപമുള്ള ഈദ് ഗാഹില്‍ പ്രമുഖ പണ്ഡിതന്‍ ഉമ്മര്‍ ഫൈസി ഈദ് പ്രഭാഷണം നിര്‍വഹിക്കും. ഹിലാല്‍ ഡി റിങ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിങ് ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്കാരാനന്തരം എം. അബ്ദുറഹ്മാന്‍ സലഫി സംസാരിക്കും.   
ഇന്നലെ സന്ധ്യകഴിഞ്ഞതുമുതല്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പതിവില്‍ കവിഞ്ഞ ചൂട് ആഘോഷത്തിന് ഒട്ടും മാറ്റുകുറച്ചില്ല. കാലാവസ്ഥ വകുപ്പിന്‍െറ അറിയിപ്പ് പ്രകാരം ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസ് ആണ് കൂടിയ താപനില. പല ആഘോഷപരിപാടികളും വരും ദിവസങ്ങളിലും നീണ്ടുനില്‍ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും നഗരത്തില്‍ തിരക്കുണ്ടാകും. ഗഗതാഗതം സുഗമാക്കാന്‍ ട്രാഫിക് വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നാളെയാണ് പെരുന്നാളെങ്കിലും പ്രവാസികള്‍ നാടുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പെരുന്നാള്‍ ആശംസകള്‍ കൈമാറുന്ന തിരക്കിലാണ്. ആഘോഷത്തിന്‍െറ പൊലിമ ഒട്ടും കുറയാതിരിക്കാന്‍ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും മറ്റ് പ്രാദേശിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുന്നു; ഡോ.ഷംശീറിന്‍െറ അടുത്ത പോരാട്ടം വിമാന നിരക്ക് കൊള്ളക്കെതിരെ

Posted: 16 Jul 2015 07:33 PM PDT

Image: 
ദുബൈ: പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുക്കാന്‍ നിയമപേരാട്ടം നടത്തി വിജയം വരിച്ച ഡോ.ഷംശീര്‍ വയലിലിന്‍െറ അടുത്ത പേരാട്ടം  വിമാനക്കമ്പനികളുടെ അമിത നിരക്ക് കൊള്ളക്കെതിരെ. അവധിക്കാലത്തും ആഘോഷവേളകളിലും നാട്ടില്‍ പോകുന്ന പ്രവാസികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ ‘കൊള്ള’ക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമായി ഇടപെടാന്‍ തീരുമാനിച്ചതെന്ന് യു.എ.ഇയില്‍ ആരോഗ്യമേഖലയിലെ സംരംഭകനായ ഡോ.ഷംശീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും സര്‍ക്കാരിലും ഇതിനുവേണ്ട ശ്രമങ്ങള്‍ നടത്തും. ഫലമില്ളെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് മറ്റൊരിടത്തേക്കുമില്ലാത്ത നിരക്കാണ് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വിമാനക്കമ്പനികള്‍ സീസണില്‍ ഈടാക്കുന്നത്. ഇതിനെതിരായ പ്രവാസികളുടെ മുറവിളി ആരും ചെവികൊള്ളുന്നില്ല. വിമാന നിരക്ക് നിശ്ചയിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും പഠിച്ചശേഷം ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഡോ.ഷംശീര്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള അവരുടെ നിരവധി പ്രയാസങ്ങളില്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക് ശക്തമായി ഇടപെടേണ്ടിവരും. പ്രവാസി വോട്ടവകാശത്തിനു വേണ്ടിയുള്ള തന്‍െറ നിയമ പോരാട്ടം ഫലം കാണുക ഈ വിധത്തിലെല്ലാമായിരിക്കും. എങ്കിലും വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാത്തിരിക്കാനാവില്ല.
വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് അവസരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ശിപാര്‍ശ ചെയ്തത് ചരിത്ര മുഹൂര്‍ത്തമാണെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ പെരുന്നാള്‍ സമ്മാനമാണിത്. ഇനി തെരഞ്ഞെടുപ്പു കമീഷനാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരും പ്രവാസി വോട്ടിന് അനുകൂലമാണ്. 
പ്രവാസികള്‍ക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ മാത്രമല്ല നാട്ടിലെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാനുമുള്ള അവസരം കുടിയാണ് വോട്ടവകാശത്തിലൂടെ ലഭിക്കുന്നതെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. 
പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ചു വന്നശേഷം ദുബൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉയര്‍ന്ന ഒരു ചോദ്യമാണ് പ്രവാസി വോട്ടവകാശത്തിനായി പേരാട്ടം തുടങ്ങാന്‍ പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ തന്നെ ഇതിനായി ചുമതലപ്പെടുത്തി.  വ്യത്യസ്ത ഭരണരീതികള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക്  വോട്ടവകാശം നല്‍കുന്നത് സങ്കീര്‍ണമാണ്. അതിനാല്‍, അഡ്വ.ഹാരിസ് ബീരാന്‍െറ അഭിപ്രായ പ്രകാരം നിലവിലെ അറ്റോണി ജനറലായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി, ഹരീഷ് സാല്‍വെ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധി പ്രമുഖരെയാണ് കേസില്‍ അണിനിരത്തിയത്.  പ്രവാസി വോട്ടവകാശത്തിന് അനുകൂല നിലപാടെടുത്ത മലയാളി കൂടിയായ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനാണ് പ്രവാസികളുടെ ആശങ്ക ആദ്യമായി ജുഡീഷ്യറിയില്‍ ഏറ്റെടുക്കുന്നത്. ഇതിന്‍െറ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ അതിന് നല്‍കിയ അംഗീകാരവും. ഇപ്പോള്‍ സംസ്ഥാന  സര്‍ക്കാരും ഇതേ നിലപാടില്‍  എത്തുന്നത് ആഹ്ളാദകരമാണ്. 
അന്യസംസ്ഥാന വോട്ടും സൈനികവോട്ടും വരെ നിയമനടപടികളുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി താന്‍ കഴിഞ്ഞയാഴ്ച്ച കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലി, സദാനന്ദ ഗൗഡ എന്നിവരെയൂം കണ്ടു.
പ്രവാസി വോട്ടവകാശം എത്രയും വേഗം നടപ്പാക്കാമെന്നു അവര്‍ ഉറപ്പുനല്‍കി. ഇതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. സാങ്കേതികമായ തടസങ്ങള്‍ ഉണ്ടോയെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവച്ചു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളും ആശങ്കകളും ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അദ്ദേഹവും ഓണ്‍ലൈന്‍ വോട്ടിന് അനുകൂലമായി. 
പതിറ്റാണ്ടുകളായുള്ള പ്രവാസികളുടെ ആഗ്രഹവും ആവശ്യവുമാണ് ചുരുങ്ങിയ കാലം കൊണ്ടു യാഥാര്‍ഥ്യമാകുന്നത്. ഇതിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്. ഇതിലൂടെ ലഭിച്ച അംഗീകാരവും ആവേശവുമാണ് പ്രവാസികളുടെ മറ്റു പ്രശ്നങ്ങളിലേക്ക് തന്‍െറ ശ്രദ്ധ തിരിച്ചതെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. 
 കോഴിക്കോട് ചാലപ്പുറത്തെ പി.കെ ഹാഷിമിന്‍െറയും മറിയമിന്‍െറയും മൂന്ന് മക്കളില്‍ രണ്ടാമനായ ഷംശീറിന്‍െറ ഭാര്യ ഷബീന പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ മകളാണ്. നാല് മക്കളുണ്ട്.

പുതിയ ചക്രവാളങ്ങള്‍ തേടി

Posted: 16 Jul 2015 07:33 PM PDT

Image: 

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് ലക്ഷ്യമിട്ട് ‘ന്യൂ ഹൊറൈസന്‍സ്’എന്ന കൃത്രിമോപഗ്രഹം ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. മറ്റൊരു ഭൂമിയെ തേടിയുള്ള യാത്രയായിരുന്നു അത്. ചൊവ്വയും വ്യാഴവും ശനിയും നെപ്റ്റ്യൂണുമെല്ലാം കടന്ന് ഒടുവില്‍ അത് പ്ളൂട്ടോക്കരികില്‍ എത്തിയിരിക്കുന്നു. 400 കോടി കിലോമീറ്റര്‍ പിന്നിട്ട ആ യാത്ര ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ അദ്ഭുതങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പ്ളൂട്ടോയുടെ 12,500 കിലോമീറ്റര്‍ വരെ അടുത്തത്തെിയ ഉപഗ്രഹം ഗ്രഹത്തിന്‍െറ (ഗ്രഹമാണോ കുള്ളന്‍ ഗ്രഹമാണോ എന്ന ചര്‍ച്ച ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.) വിവിധ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചുകൊണ്ടിരിക്കുകയാണ്. പ്ളൂട്ടോയുടെ ഉപരിതല സവിശേഷതകളും മറ്റും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ നാസ പുറത്തുവിട്ടു കഴിഞ്ഞു. ഉപരിതലത്തില്‍ ഹൃദയത്തിന്‍െറ രൂപത്തില്‍ കാണപ്പെട്ട മേഖലക്ക് അവര്‍ പ്ളൂട്ടോ കണ്ടുപിടിച്ച കൈ്ളഡ് ടോംപോയുടെ പേരും നല്‍കിയിരിക്കുന്നു. പ്ളൂട്ടോയുടെ ഉപഗ്രഹമായ ഷാരോണിനെയും ന്യൂ ഹൊറൈസന്‍സ് പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
പ്ളൂട്ടോ, ഷാരോണ്‍ എന്നിവയുടെ വിശദമായ പഠനം പല ഘട്ടങ്ങളിലായി ഈ ദൗത്യം ലക്ഷ്യമിടുന്നുണ്ട്.  ഇരു ‘ഗ്രഹ’ങ്ങളുടെയും ഘടനയും അന്തരീക്ഷവുമെല്ലാം എങ്ങനെയാണെന്ന് പഠിക്കുക, അത് വിശദമാക്കുന്ന മാപ്പിങ് നടത്തുക, പ്ളൂട്ടോയുടെ അന്തരീക്ഷത്തിന് വിവിധ കാലങ്ങളിലുള്ള വ്യതിയാനം നിരീക്ഷിക്കുക, രണ്ടിന്‍െറയും ഉപരിതല താപനില കണ്ടത്തെുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ന്യൂ ഹൊറൈസന്‍സ് ലക്ഷ്യമിടുന്നുണ്ട്. അവയെല്ലാം യാഥാര്‍ഥ്യമാകുമെന്നതിന്‍െറ സൂചനകളാണ് ഇപ്പോള്‍ നാസയുടെ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 എന്നാല്‍, ന്യൂ ഹൊറൈസന്‍സിന്‍െറ ദൗത്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്ന മറ്റു ഘടകങ്ങള്‍ എന്തൊക്കെയാണ്? ന്യൂ ഹൊറൈസന്‍സ് അയച്ച ചിത്രങ്ങളെ  അവലംബിച്ചുള്ള പഠനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ തന്നെ എടുക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളും പൂര്‍ണമായും ഭൂമിയിലത്തെിക്കാന്‍ ഏതാണ്ട് 16 മാസമെടുക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സെക്കന്‍ഡില്‍  2000 ബിറ്റ് ദത്തങ്ങള്‍ (ഡാറ്റ) മാത്രമാണ് ഇതിന് അയക്കാന്‍ സാധിക്കുകയുള്ളൂവെന്നതാണ് വിവര കൈമാറ്റത്തിന് ഇത്രയും അധികം സമയമെടുക്കാനുള്ള കാരണം. അതുകൊണ്ടുതന്നെ, ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പ്ളൂട്ടോയുടെ അദ്ഭുത വിശേഷങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂവെന്നാണ് ന്യൂ ഹൊറൈസന്‍സ് പദ്ധതിയുടെ തലവന്‍ അലന്‍ സ്റ്റേണിന്‍െറ അഭിപ്രായം. ന്യൂ ഹൊറൈസന്‍സ്  മണിക്കൂറില്‍ 30,000 മൈല്‍ വേഗത്തിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ യാത്രക്ക് ഇന്ധനമൊന്നും വേണ്ട. ആ യാത്ര ചെന്നത്തെുക സൗരയൂഥത്തിനുമപ്പുറമായിരിക്കും. ഹൊറൈസന്‍െറ പ്രയാണത്തെ ആര്‍ക്കും തടയാനാകില്ളെന്ന് നാസയിലെ ജോണ്‍ ഗ്രൂസ് ഫെല്‍ഡ് പറയുന്നു. മറ്റൊരര്‍ഥത്തില്‍, ന്യൂ ഹൊറൈസന്‍സിന്‍െറ ലക്ഷ്യം ഒരിക്കലും പ്ളൂട്ടോയില്‍ പരിമിതമായിരിക്കില്ല.  സൗരയൂഥത്തിന്‍െറ അതിര്‍ത്തി ഭേദിക്കുന്ന ആ പ്രയാണത്തെ ശാസ്ത്രലോകം എപ്രകാരമായിരിക്കും പ്രയോജനപ്പെടുത്തുക?
ന്യൂ ഹൊറൈസന്‍സിന്‍െറ യാത്ര തുടരുകയാണെങ്കില്‍, സൗരയൂഥത്തിന്‍െറ തന്നെ ഭാഗമായ കുയ്പര്‍ വലയത്തിലേക്ക് ഒരു മനുഷ്യനിര്‍മിത വസ്തു ഇതാദ്യമായി ചെന്നത്തെും. ഒരു വലയ രൂപത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ചെറു വസ്തുക്കളുടെ ശേഖരമാണ് കുയ്പര്‍ ബെല്‍റ്റ്. കുയ്പര്‍ വലയ വസ്തുക്കള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ വലയത്തിനകത്താണ് പ്ളൂട്ടോ എന്ന കുള്ളന്‍ ഗ്രഹവും. വേറെയും കുള്ളന്‍ ഗ്രഹങ്ങളുണ്ട് ഇവിടെ. സൗരയൂഥ രൂപവത്കരണത്തിന്‍െറ അവശിഷ്ടങ്ങളാണ് ഈ വലയത്തിലുള്ളതെന്നാണ് കരുതുന്നത്. ആ മേഖലയിലേക്കാണ് ന്യൂ ഹൊറൈസന്‍സ് പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് ഈ ഉപഗ്രഹം ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
കുയ്പര്‍ വലയത്തിലെ രണ്ടോ മൂന്നോ വസ്തുക്കളെക്കുറിച്ചുള്ള പഠനം ഇപ്പോള്‍ തന്നെ നാസയുടെ അജണ്ടയിലുണ്ട്. ഹബ്ള്‍ സ്പേസ് ടെലിസ്കോപ്പിന്‍െറ സഹായത്തോടെ നേരത്തെ തന്നെ ഈ വസ്തുക്കളെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വസ്തുക്കളെ പഠന വിധേയമാക്കാനുള്ള മറ്റൊരു പദ്ധതിയെക്കുറിച്ചും നാസ ആലോചിക്കുന്നുണ്ട്. 2019ഓടെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് ഈ ഗവേഷക സംഘത്തിന്‍െറ വിശ്വാസം.
കുയ്പര്‍ വലയ വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. സൗരയൂഥത്തിന്‍െറ രൂപവത്കരണത്തിന്‍െറ അവശിഷ്ടങ്ങളാണല്ളോ ഇവ. ഇവയെ ഒരര്‍ഥത്തില്‍ നമുക്ക് ഫോസിലുകള്‍ എന്ന് വിശേഷിപ്പിക്കാം. സൗരയൂഥത്തിന്‍െറ രൂപവത്കരണം എപ്രകാരമായിരുന്നുവെന്നതിന്‍െറ പല സൂചനകളും ഇവിടെ നിന്ന് ലഭിച്ചേക്കാം. നെപ്ട്യൂണിന്‍െറ ചില ഉപഗ്രഹങ്ങള്‍ (ഉദാ. ട്രിറ്റോണ്‍)കുയ്പര്‍ വലയത്തില്‍നിന്നാണ് ഉദ്ഭവിച്ചതെന്ന് സമര്‍ഥിക്കുന്ന പല സിദ്ധാന്തങ്ങളും ഇന്ന് നിലവിലുണ്ട്. അഥവാ, ഇവിടെ ഗ്രഹ രൂപവത്കരണം നടക്കുന്നുവെന്നു വേണം കരുതാന്‍. അതുകൊണ്ടുതന്നെ കുയ്പര്‍ വലയ വസ്തുക്കളെ നിരീക്ഷണ വിധേയമാക്കുന്നതോടെ ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ പരിണാമം എപ്രകാരമായിരുന്നുവെന്നറിയാന്‍ സാധിക്കും.  ഒരു സമയത്ത് ഭൂമിയും ചൊവ്വയുമെല്ലാം പ്ളൂട്ടോയെ പോലെ ചെറിയതായിരിക്കണം. അതിനും മുമ്പ് അവ കുയ്പര്‍ വലയ വസ്തുക്കളുമായിരിക്കാം.
അലന്‍ സ്റ്റേണ്‍ ഇതിനെ വളരെ രസകരമായി കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി. ‘ഒരു ഗ്രഹത്തിന്‍െറ ഭ്രൂണാവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. അതാണ് കുയ്പര്‍ വലയ വസ്തുക്കള്‍. പ്ളൂട്ടോ ഒരു കൗമാരക്കാരനാണ്. ഭൂമി അതിന്‍െറ യൗവന ഘട്ടത്തിലാണ്. വ്യാഴമാകട്ടെ, ഭീമാകാരനായ ബാസ്കറ്റ് ബാള്‍ കളിക്കാരനും. ഗ്രഹരൂപവത്കരണത്തിന്‍െറ സര്‍വ ഘട്ടങ്ങളിലൂടെയും നമുക്ക്  യാത്ര ചെയ്യാം’ -അലന്‍ സ്റ്റേണ്‍ പറയുന്നു.
അപ്പോള്‍, ഒരു കുള്ളന്‍ ഗ്രഹത്തെ ലക്ഷ്യം വെച്ചുള്ള കേവല യാത്രയല്ല ന്യൂ ഹൊറൈസന്‍സ് ദൗത്യം. അത് നാം ജീവിക്കുന്ന ഭൂമിയുള്‍ക്കൊള്ളുന്ന സൗരയൂഥത്തിന്‍െറ ഉദ്ഭവവും പരിണാമവും തേടിയുള്ള യാത്രയാണ്. ശാസ്ത്രലോകത്തെ സംബന്ധിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസരമാണ് ഈ കൃത്രിമോപഗ്രഹം നല്‍കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, പ്ളൂട്ടോ സന്ദര്‍ശനത്തില്‍ ഈ ദൗത്യം അവസാനിക്കുന്നില്ല. കൂടുതല്‍ കുയ്പര്‍ വലയ വസ്തുക്കളെ നിരീക്ഷിച്ച് പഠനം നടത്താന്‍ ദൗത്യം നാസ നീട്ടിയേക്കും. ഫണ്ടിങ് അടക്കമുള്ള ‘ചെറിയ’ കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇതിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ന്യൂ ഹൊറൈസന്‍സ് ഇപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നതാണ്. പത്തു വര്‍ഷം കൂടി പ്രവര്‍ത്തിക്കാനുള്ള ശേഷി അതിന് തീര്‍ച്ചയായുമുണ്ട്. 2026 ഓടെ ഈ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നേക്കും. പിന്നെയും ഒരു പത്തു വര്‍ഷം കൂടി ന്യൂ ഹൊറൈസന്‍ ജീവിച്ചിരുന്നാല്‍ അത് സൂര്യന്‍െറ ആകര്‍ഷണ പരിധിയില്‍നിന്ന് ഏറെ അകലത്തിലായിരിക്കും. കൃത്യമായി പറഞ്ഞാല്‍, 2036ല്‍ ഇത് 100എ.യു (അസ്ട്രോണമിക്കല്‍ യൂനിറ്റ്; 1എ.യു ഏകദേശം 15 കോടി കിലോമീറ്ററാണ്) അകലത്തിലായിരിക്കും. അഥവാ, നക്ഷത്രാന്തര ലോകത്തുകൂടിയായിരിക്കും അതിന്‍െറ യാത്ര.
ഈ ദൂരം പിന്നിട്ട മൂന്ന് കൃത്രിമോപഗ്രഹങ്ങളുണ്ടെന്നറിയുക. പയനീയര്‍ 10, വോയേജര്‍1, വോയേജര്‍2 എന്നിവയാണവ. ഇതില്‍ 107 എ.യു ദൂരത്തിലുള്ള പയനീയര്‍ വാഹനത്തിന്‍െറ പ്രവര്‍ത്തനം ഇപ്പോള്‍ ഏതാണ്ട് നിലച്ചിട്ടുണ്ട്. എന്നാല്‍, 122 എ.യു പിന്നിട്ട വോയേജര്‍1ഉം 101എ.യു അകലത്തിലുള്ള വോയേജര്‍ 2ഉം ഇപ്പോഴും ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നുണ്ട്.
ന്യൂ ഹൊറൈസന്‍സ് വോയേജര്‍2ന്‍െറ  അതേ ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സൂര്യനില്‍നിന്നുള്ള സൗരവാതത്തിന്‍െറ പ്രഭാവം അസ്തമിക്കുന്ന ഒരു മേഖലയുണ്ട്. ടെര്‍മിനേഷന്‍ സ്റ്റോക് എന്നാണ് ഇതറിയപ്പെടുന്നത്. ഇതാണ് സൗരയൂഥത്തിന്‍െറ അതിര്‍ത്തി. പയനീയറും വോയേജര്‍ വാഹനങ്ങളും ഈ അതിര്‍ത്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. 20 വര്‍ഷം പിന്നിടുമ്പോള്‍ ന്യൂ ഹൊറൈസന്‍സ് എന്ന മറ്റൊരു മനുഷ്യനിര്‍മിത  വസ്തുകൂടി ടെര്‍മിനേഷന്‍ സ്റ്റോക് പിന്നിടും.
യു.എസ് മാധ്യമപ്രവര്‍ത്തകയും
പോപുലര്‍ സയന്‍സ് മാസികയുടെ
അസിസ്റ്റന്‍റ് എഡിറ്ററുമാണ് ലേഖിക

ഭൂമി ഏറ്റെടുക്കല്‍ ബില്‍: കേന്ദ്രം പിടിവാശി വെടിയണം

Posted: 16 Jul 2015 07:25 PM PDT

Image: 

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിനുശേഷം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത് ഏറെ വിവാദമായ നിയമഭേദഗതിയുടെ കാര്യത്തില്‍ താഴോട്ട് ഇറങ്ങിവരാന്‍  മോദി സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചനയാണ്. പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മൂന്നുതവണ ഓര്‍ഡിനന്‍സിറക്കി ഭരണഘടനാവിരുദ്ധ മാര്‍ഗത്തിലൂടെ നിയമം രാജ്യത്തിനുമേല്‍ അടിച്ചേല്‍പിച്ച സര്‍ക്കാറിന് ഇനിയും ഈവിധം മുന്നോട്ടുപോവാന്‍ സാധ്യമല്ളെന്ന് ബോധ്യപ്പെട്ടതു കൊണ്ടാവണം ഇങ്ങനെയൊരു യോഗം വിളിച്ചുചേര്‍ക്കാന്‍തന്നെ തീരുമാനിച്ചത്. വിവാദ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനക്ക് വിട്ട സ്ഥിതിക്ക് സമവായത്തിന്‍െറ വഴി ആരാഞ്ഞുകൊണ്ടുള്ള കൂടിയാലോചനക്ക് പ്രസക്തിയില്ളെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായമാരായാന്‍ യോഗം വിളിക്കുക വഴി തങ്ങള്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്ന സന്ദേശം കൈമാറുകയാവാം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെട്ടത്.  ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കു പുറമെ പല കാരണങ്ങള്‍ പറഞ്ഞ് യു.പി , തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്ര മുഖ്യമന്ത്രിമാരും യോഗത്തില്‍നിന്ന് വിട്ടുനിന്നത് സര്‍ക്കാറിന്‍െറ കണ്ണ് തുറപ്പിക്കാന്‍ പോന്നതാണ്. യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പിയിതര മുഖ്യമന്ത്രിമാരെല്ലാം- നിതീഷ് കുമാറും (ബിഹാര്‍ )  മണിക് സര്‍ക്കാറും  (ത്രിപുര ) അരവിന്ദ് കെജ്രിവാളും (ഡല്‍ഹി ) ഒക്കെ, വിവാദ ബില്‍ ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നതിനെതിരെ  ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ബില്ലിനോട് വിയോജിപ്പുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിലൂടെ ഈ വിഷയത്തില്‍ ബി.ജെ.പി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കയാണെന്ന വ്യക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിക്ക് കൈമാറിയത്.
കോര്‍പറേറ്റുകള്‍ക്ക് ചുരുങ്ങിയ ചെലവില്‍ കൃഷി ഭൂമിപോലും ഏറ്റെടുക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആര്‍.എസ്.എസ് പോഷക ഘടകങ്ങളില്‍നിന്നുപോലും വിയോജിപ്പ്  ഉയര്‍ന്ന ചുറ്റുപാടിലും വിഷയത്തെ വസ്തുനിഷ്ഠമായോ സത്യസന്ധമായോ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും സമീപിക്കുന്നതെന്നാണ് അവരുടെ മൊഴികളില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. ബില്‍ നടപ്പാക്കുന്നതിലുള്ള രാഷ്ട്രീയ തടസ്സം ഗ്രാമീണ വികസനത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന മോദിയുടെ അഭിപ്രായപ്രകടനത്തില്‍ കോര്‍പറേറ്റുകളുടെ ഭാഷ്യമാണ് മുഴങ്ങുന്നത്. സമീപകാലത്ത് ഒരു നിയമദേഭഗതിയും നേരിടാത്ത എതിര്‍പ്പ് എന്തുകൊണ്ട് ഈ ബില്ലിനെതിരെ ഉയരുന്നുവെന്നത് നിഷ്പക്ഷമായി വിലയിരുത്തിയാല്‍ എവിടെയാണ് പിഴച്ചതെന്ന് സര്‍ക്കാറിനു ബോധ്യപ്പെടുന്നതേയുള്ളൂ. കഴിഞ്ഞദിവസത്തെ യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള പോംവഴികളുണ്ട്. ദേശീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പദ്ധതികള്‍ പോലുള്ളവക്ക് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിനു നല്‍കുന്ന അധികാരം നിലനിര്‍ത്തുകയും മറ്റാവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമനിര്‍മാണാധികാരം നല്‍കുകയും ചെയ്യുക എന്ന നിര്‍ദേശം പൊതുവെ സ്വീകാര്യമായിത്തോന്നാം. യു.പി.എ സര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുപോവുന്ന ഈ നിര്‍ദേശം അംഗീകരിക്കാന്‍ കേന്ദ്രം തയാറായാല്‍ ഒത്തുതീര്‍പ്പിന്‍െറ വഴി തുറന്നുകിട്ടിയേക്കും.
നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ നിയമനിര്‍മാണാധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പങ്കുവെക്കുകയാണെന്നിരിക്കെ, സാമാന്യജനത്തെ ബാധിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനു കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൈമാറുന്നതാവും പ്രായോഗികതലത്തില്‍ കൂടുതല്‍ ഗുണം ചെയ്യുക. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാത പഠനം, നഷ്ടപരിഹാരം, പുനരധിവാസം എന്നിത്യാദി വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന  ആവശ്യം കേന്ദ്രം വിശാലമനസ്കതയോടെ പരിഗണിച്ചാല്‍ തന്നെ, ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രതിവിധി കാണാനാവും. ഏത് വികസനത്തിന്‍െറ വിഷയമായാലും ശരി, ഭൂഉടമകളുടെ സമ്മതമില്ലാതെ, ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാറുകള്‍ക്ക് നല്‍കുന്നത് അനീതിയിലേക്കും അതുവഴി സാമൂഹിക സംഘര്‍ഷത്തിലേക്കും വഴിവെക്കുമെന്ന് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ദുരഭിമാനം വെടിഞ്ഞ്, സംസ്ഥാനങ്ങളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവുകയാണെങ്കില്‍ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സമവായത്തിന്‍െറ തുരുത്തില്‍ എത്തിപ്പെടാനും വഴിതുറന്നുകിട്ടുമെന്നാണ് ബുധനാഴ്ചത്തെ യോഗം നല്‍കുന്ന സൂചന. അതേസമയം, ഇത്തരം വിഷയങ്ങളില്‍ സുചിന്തിതവും ഏകകണ്ഠവുമായ നിലപാട് സ്വീകരിച്ച് എതിര്‍പ്പിന്‍െറ മുന മൂര്‍ച്ചകൂട്ടുന്നതിനു പകരം വിഭിന്നമായ നിലപാടുമായി മുന്നോട്ടുപോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് പ്രതിപക്ഷം രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ട്.

ഇനി വരാനിരിക്കുന്നത് അവരുടെ കാലമാണ്...

Posted: 16 Jul 2015 02:14 PM PDT

Image: 
Subtitle: 
രണ്ട് ലോക ചാമ്പ്യന്മാരെയും ഒരു കൊലകൊമ്പന്‍ ടീമിനെയും തച്ചുതകര്‍ത്ത് ബംഗ്ളാദേശ് കുതിക്കുന്നു

ധാക്ക: 1983 ജൂണ്‍ ഒമ്പതിന് ഇംഗ്ളണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലോകകപ്പ് ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനായിരുന്ന വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 34 റണ്‍സിന്‍െറ മാര്‍ജിനില്‍ അട്ടിമറിക്കുമ്പോള്‍ ചക്ക വീണ് മുയല്‍ ചത്ത പഴമൊഴി തേടിപ്പോവുകയായിരുന്നു ക്രിക്കറ്റ് ലോകം. കൃത്യം 15 ദിവസം കഴിഞ്ഞ് ലോര്‍ഡ്സിന്‍െറ ബാല്‍ക്കണിയില്‍ കപില്‍ദേവും കൂട്ടരും ലോകകപ്പുയര്‍ത്തുമ്പോള്‍ ലോകം സമ്മതിച്ചു; ഇവര്‍ ചില്ലറക്കാരല്ല, വരാനിരിക്കുന്നത് ഇവരുടെയും കാലമാണ് എന്ന്. പിന്നീട് ആ വാക്കുകള്‍ സത്യമായി.
ലോകകപ്പുയര്‍ത്തിയില്ളെങ്കിലും രണ്ട് ലോക ചാമ്പ്യന്മാരെയും ഒരു കൊലകൊമ്പന്‍ ടീമിനെയും തച്ചുതകര്‍ത്ത് നില്‍ക്കുമ്പോള്‍ ബംഗ്ളാദേശ് എന്ന പച്ചപ്പാവം ടീമിനെ നോക്കി ലോകം പറയാനൊരുമ്പെടുന്നതും അതുതന്നെയാണ്. ഇവര്‍ ചില്ലറക്കാരല്ല; വരുംനാളുകളില്‍ ഇവരെയും പേടിച്ചേ തീരൂ.

മൂന്നു മാസം മുമ്പ് ബംഗ്ളാദേശിനെതിരെ പരമ്പര കളിക്കാന്‍ പാകിസ്താന്‍ ടീം ധാക്കയില്‍ വിമാനമിറങ്ങുമ്പോള്‍ അതിഥികള്‍ എത്രകണ്ട് ചെറുത്തുനില്‍ക്കും എന്ന ചോദ്യം മാത്രമേ പൂരിപ്പിക്കാനുണ്ടായിരുന്നുള്ളൂ. പക്ഷേ, നാലു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിലംതൊടാന്‍ അനുവദിക്കാതെ പാകിസ്താനെ തൂത്തുവാരിയപ്പോള്‍ ലോകം ഒന്നു ഞെട്ടി. എന്നാലും, അവരുടെ മികവ് വകവെച്ചുകൊടുക്കാന്‍ സമ്മതിക്കാത്തവര്‍ക്കു മുന്നിലേക്കാണ് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ സിംഹങ്ങള്‍ വന്നിറങ്ങിയത്. മുന്‍നിര താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍െറ അനുഭവം മുന്നില്‍കണ്ട ഇന്ത്യ മുഴുവന്‍ ടീമിനെയാണ് ധാക്കയിലേക്ക് ഇറക്കിയത്.
എന്നാല്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്ന മെലിഞ്ഞുണങ്ങിയ ടീനേജുകാരന്‍െറ സ്വിങ് ബൗളിങ്ങിന് മുന്നില്‍ അട്ട ചുരുളുന്നതുപോലെ ചുരുണ്ട ഇന്ത്യയുടെ കൊലകൊമ്പന്മാരായ ബാറ്റിങ്നിര പ്രതിരോധമില്ലാതെ കീഴടങ്ങിയപ്പോള്‍ 2-1ന് പരമ്പര ബംഗ്ളാദേശിന്‍െറ പോക്കറ്റിലായി. എന്നിട്ടും ബംഗ്ളാദേശിന്‍െറ കരുത്തിനെ അംഗീകരിക്കാനല്ല, ഇന്ത്യയുടെ അലസതയെ കുറ്റപ്പെടുത്താനായിരുന്നു ക്രിക്കറ്റ് പണ്ഡിറ്റുകള്‍ക്ക് തിടുക്കം.
അതിന്‍െറ ചൂടാറുംമുമ്പായിരുന്നു ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്കായി വന്നിറങ്ങിയത്.

ആദ്യ കളി ആതിഥേയര്‍ അനായാസം കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇതുവരെ കണ്ട ബംഗ്ളാ വിജയങ്ങള്‍ വെറും ഗിമ്മിക്കാണെന്ന് വിലയിരുത്തുമ്പോഴേക്കും അടുത്ത രണ്ടു കളിയിലും തുച്ഛമായ സ്കോറിന് പ്രോട്ടീസിനെ പുറത്താക്കി പട്ടിണിരാജ്യം വിജയം വരുതിയിലാക്കി റെക്കോഡിട്ടു. ഇപ്പോള്‍ ലോകം സമ്മതിച്ചുകഴിഞ്ഞു, ബംഗ്ളാദേശ് പുലികളാണെന്ന്.

എന്തുംചെയ്യാന്‍പോന്ന മനക്കരുത്ത് കൈമുതലായ യുവനിരയും ഏതാനും പരിചയസമ്പന്നരും ചേരുമ്പോള്‍ ബംഗ്ളാദേശ് ടീമായി. പക്ഷേ, ഓരോ ദിവസവും പെരുകുന്ന പോരാട്ടവീര്യമാണ് അവരുടെ കരുത്ത്. ശക്കീബുല്‍ ഹസന്‍, മുശ്ഫിഖുര്‍ റഹീം, തമീം ഇക്ബാല്‍, ഇംറുല്‍ ഖയിസ്, മഹ്മൂദുല്ല തുടങ്ങിയവരാണ് ടീമിലെ പരിചയമുള്ളവര്‍. എല്ലാവരും 29 വയസ്സില്‍ താഴെയുള്ളവര്‍. എന്നിട്ടും ഓരോ മത്സരത്തിലും മെച്ചപ്പെടുന്ന ബംഗ്ളാ ടീം ലോക ക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയായി ഉയരുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുള്‍പ്പെടുത്തിയ വിദേശ കളിക്കാരില്‍ മുഖ്യ പരിഗണന കിട്ടിയത് ശക്കീബുല്‍ ഹസന്‍ എന്ന ഓള്‍റൗണ്ടര്‍ക്കായിരുന്നു എന്നത് ബംഗ്ളാദേശിന്‍െറ മികവിന് തെളിവുമാണ്. അസാമാന്യ വേഗത്തില്‍ സ്കോര്‍ചെയ്യുന്ന സൗമ്യ സര്‍ക്കാര്‍ ഇപ്പോള്‍ ടീമിന്‍െറ തുറുപ്പുശീട്ടാണ്.

സ്വന്തം നാട്ടിലെ തിണ്ണമിടുക്കായി എഴുതിത്തള്ളാന്‍ കഴിയില്ല ബംഗ്ളാ കരുത്ത്. 2007 ലോകകപ്പിന്‍െറ സൂപ്പര്‍ എട്ടില്‍ കടന്ന ടീമാണിത്. ഇക്കഴിഞ്ഞ ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ അവര്‍ എത്തുകയും ചെയ്തു. ഇംഗ്ളണ്ടിനെ ആദ്യ റൗണ്ടില്‍തന്നെ അടിച്ചുപുറത്താക്കാനും അവര്‍ക്കായി. ക്വാര്‍ട്ടറില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിട്ടും ഒൗട്ട് അനുവദിക്കാതിരുന്ന അമ്പയര്‍ ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. റെയ്ന ഒഴികെ മറ്റുള്ളവര്‍ കാര്യമായി സ്കോര്‍ ചെയ്യാതിരുന്ന മത്സരത്തില്‍ സെഞ്ച്വറി അടിച്ച രോഹിതാണ് ഇന്ത്യയെ വമ്പന്‍ സ്കോറില്‍ എത്തിച്ചതും ബംഗ്ളാദേശിനെ തോല്‍പിച്ചതും. ഏകദിനത്തിലാണ് ബംഗ്ളാദേശിന്‍െറ കരുത്ത്. ടെസ്റ്റില്‍ ഇനിയും അവര്‍ മെച്ചപ്പെട്ടിട്ടില്ല.

ചണ്ഡിക ഹതുരസിംഗെ എന്ന കോച്ചിന്‍െറ തന്ത്രങ്ങളും പരിശീലനവും അവര്‍ക്ക് ബലമേകുന്നു. മൈതാനത്ത് ഓരോ പന്തിലും അവര്‍ കാണിക്കുന്ന ഊര്‍ജസ്വലതക്ക് പിന്നില്‍ ഈ പരിശീലകന്‍െറ കുറുക്കന്‍ കണ്ണുണ്ട്. ദാരിദ്ര്യവും പട്ടിണിയും രാഷ്ട്രീയ അസ്ഥിരതയും പേറുന്ന ബംഗ്ളാദേശിന്‍െറ മണ്ണില്‍ ക്രിക്കറ്റ് എന്ന സായിപ്പിന്‍െറ കളി അതിവേഗത്തില്‍ വേരുറക്കുന്ന കാഴ്ചയാണ് സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍പോലും ബാറ്റും ബാളുമേന്തിയ ബാല്യങ്ങള്‍ ഭാവിയിലെ ദേശീയ ക്യാമ്പ് സ്വപ്നം കാണുന്നു.
ഭാവിയില്‍ ഏതു ടീമിനും വെല്ലുവിളിയാകാന്‍ കഴിയുന്ന ടീമായി ബംഗ്ളാദേശ് മാറുമെന്നുറപ്പാക്കുന്നു അവരുടെ സമീപകാല വിജയങ്ങള്‍.

ആഷസ്: ഓസീസ് ശക്തമായ നിലയില്‍

Posted: 16 Jul 2015 02:03 PM PDT

Image: 
Subtitle: 
90 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 337 റണ്‍സ്

ലോര്‍ഡ്സ്: ആദ്യ ടെസ്റ്റിനുള്ള തോല്‍വിക്ക് പകരംവീട്ടാന്‍ കച്ചകെട്ടിയിറങ്ങിയ ആസ്ട്രേലിയ ഇംഗ്ളണ്ടിനെതിരായ ആഷസ് രണ്ടാം മത്സരത്തിന്‍െറ ആദ്യ ഇന്നിങ്സില്‍ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ 90 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 337 റണ്‍സെടുത്ത ഓസീസ് കുതിക്കുകയാണ്. സെഞ്ച്വറികളുമായി പിടികൊടുക്കാതെ പൊരുതുന്ന ഓപണര്‍ ക്രിസ് റോജേഴ്സും വണ്‍ഡൗണ്‍ സ്റ്റീവന്‍ സ്മിത്തുമാണ് കങ്കാരുപ്പടയെ താങ്ങിയത്. 158 റണ്‍സെടുത്ത റോജേഴ്സും 129 റണ്‍സെടുത്ത സ്മിത്തും ഇംഗ്ളീഷ് ബൗളര്‍മാരെ തച്ചുടച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ മികച്ച രീതിയില്‍ തന്നെ തുടങ്ങി. ഡേവിഡ് വാര്‍ണറും റോജേഴ്സും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് അര്‍ധശതകം കഴിഞ്ഞ് മുന്നേറി. 78 റണ്‍സുമായി നല്ല രീതിയില്‍ കുതിക്കവേ മൊയീന്‍ അലിയാണ് അവരെ പിരിച്ചത്. 38 റണ്‍സെടുത്ത വാര്‍ണറെ അലി ആന്‍ഡേഴ്സന്‍െറ കൈയിലത്തെിച്ചു. 42 പന്തില്‍ ഏഴു ഫോറുകള്‍ പറത്തിയാണ് വാര്‍ണര്‍ 38 റണ്‍സെടുത്തത്. ഇംഗ്ളണ്ടിന് പിടിമുറക്കാന്‍ അവസരമാകുമെന്ന് കരുതപ്പെട്ടെങ്കിലും റോജേഴ്സും സ്മിത്തും ചേര്‍ന്നതോടെ കളി ഓസീസിന്‍െറ മാത്രം പിടിയിലായി.

95 പന്തിലാണ് റോജേഴ്സ് അര്‍ധശതകം നേടിയത്.111 റണ്‍സില്‍ സ്മിത്തിന്‍െറ അര്‍ധശതകവും പിറന്നു. ചായക്ക് പിരിയുമ്പോള്‍ 57 ഓവറില്‍ ഒന്നിന് 191 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍, പിന്നീട് അടിച്ചുകളിച്ച താരങ്ങള്‍ സ്കോര്‍ അതിവേഗം ഉയര്‍ത്തി. 161 പന്തില്‍ സെഞ്ച്വറിയുമായി ആദ്യം സ്മിത്താണ് ആഘോഷിച്ചത്. പിന്നാലെ 209 പന്തില്‍ റോജേഴ്സിന്‍െറ സെഞ്ച്വറിയും പിറന്നു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇതിനകം 259 റണ്‍സ് ഇരുവരും ചേര്‍ത്തുകഴിഞ്ഞു. റോജേഴ്സ് 25 ബൗണ്ടറികള്‍ നേടിയപ്പോള്‍ 13 ഫോറും ഒരു സിക്സുമാണ് സ്മിത്ത് പറത്തിയത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിനായിരുന്നു ജയം.

ഇറാന്‍ ആണവ കരാര്‍: യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പ് അടുത്തയാഴ്ച

Posted: 16 Jul 2015 01:10 PM PDT

Image: 
Subtitle: 
ബുധനാഴ്ച പ്രമേയത്തിന്‍െറ കരട് പ്രമേയം അംഗങ്ങള്‍ക്ക് വിതരണം ചെയ്യും

യുനൈറ്റഡ് നേഷന്‍സ്: വന്‍ശക്തി രാഷ്ട്രങ്ങളുമായി കഴിഞ്ഞദിവസം ധാരണയിലത്തെിയ ഇറാന്‍െറ ആണവപദ്ധതികള്‍ സംബന്ധിച്ച് അടുത്തയാഴ്ച യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടക്കും. കരാറിനെ അംഗീകരിക്കുന്ന പ്രമേയത്തിലായിരിക്കും വോട്ടെടുപ്പ്.  ഇറാന്‍െറ ആണവപദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും രാജ്യത്തിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്ന കരാറിന് ഒൗദ്യോഗിക അംഗീകാരം ലഭിക്കണമെങ്കില്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാകേണ്ടതുണ്ട്.
അടുത്ത ബുധനാഴ്ച പ്രമേയത്തിന്‍െറ കരട് രക്ഷാസമിതിയില്‍ അമേരിക്ക അംഗരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യും. പ്രമേയം പാസാകുന്നതോടെ, നേരത്തേ യു.എന്‍ ഇറാനെതിരെ പുറപ്പെടുവിച്ച ഏഴ് പ്രമേയങ്ങളും അസാധുവാകും. എങ്കിലും ഇറാനെതിരെയുള്ള ആയുധ ഉപരോധം ഭാഗികമായി മാത്രമേ പിന്‍വലിക്കുകയുള്ളൂ. അഞ്ചു വര്‍ഷത്തിനുശേഷമായിരിക്കും ഇത് പൂര്‍ണമായും പിന്‍വലിക്കുക. ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ രംഗത്തെ ഉപരോധം എട്ടു വര്‍ഷംകൂടി നിലനില്‍ക്കും. പ്രമേയം പാസാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ഇറാനുമായി ചര്‍ച്ച നടന്നത്.

കുറുമ്പുകൂടിയാല്‍ അണ്ണാറക്കണ്ണനെയും പൊലീസ് പൊക്കും!

Posted: 16 Jul 2015 12:39 PM PDT

Image: 

ബര്‍ലിന്‍: അണ്ണാറക്കണ്ണനും തന്നാലായതെന്നാണ് ചൊല്ല്. എന്നാല്‍, തന്നാലാവുന്നതിലും കൂടുതല്‍ കുറുമ്പു കാട്ടിയാല്‍ പൊലീസ് വലയിലാകുമെന്നുറപ്പ്. ജര്‍മനിയിലെ ബോട്ട്്റോപ്പിലാണ് ശല്യക്കാരനായ അണ്ണാനെ പോലീസ് അറസ്റ്റ് ചെയ്ത് മൃഗശാലയിലേക്കു മാറ്റിയത്. വടക്ക് റൈന്‍ വെസ്റ്റ്ഫാലിയയിലെ ബൊട്രോപ്പില്‍ ബുധനാഴ്ചയാണ് ശല്യക്കാരനായ അണ്ണാനെ അറസ്റ്റ് ചെയ്ത സംഭവം നടന്നത്.
റോഡരികിലൂടെ നടക്കുകയായിരുന്ന യുവതിക്കു പിറകെ കൂടുകയായിരുന്നു വിരുതനായ അണ്ണാന്‍.  യുവതി എത്ര ശ്രമിച്ചിട്ടും അണ്ണാന്‍ പിറകില്‍നിന്ന് മാറിയില്ല. ശല്യം സഹിക്കാനാവാതെയും ആക്രമിക്കുമെന്നു ഭയന്നും യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനത്തെി. അണ്ണാനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.
സ്റ്റേഷനിലത്തെിയ അണ്ണാന്‍ അപ്പോഴേക്കും ക്ഷീണിച്ച് അവശനായിരുന്നു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ആപ്പിളും തേനുമെല്ലാം അണ്ണാറക്കണ്ണന് നല്‍കി. ആരോഗ്യം വീണ്ടെടുത്തശേഷം അണ്ണാനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. തങ്ങള്‍ എങ്ങനെയാണ് ഒരു അണ്ണാനെ സ്റ്റേഷനില്‍ പരിപാലിച്ചതെന്ന് കാണിച്ചുള്ള വിഡിയോയും ബോട്ട്്റോപ്പ് സ്റ്റേഷന്‍ അധികൃതര്‍ ഫേസ്ബുക്കിലിട്ടു. 12000 ത്തോളം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു.  ഇതാദ്യമല്ല അണ്ണാറക്കണ്ണന്മാര്‍ പൊലീസിനെ കുരുക്കുന്നത്.
28,000 പൗണ്ട് കളവു പോയെന്ന പരാതിയില്‍ ഈ മാസാദ്യം അമേരിക്കയിലെ മിഷിഗണ്‍ പൊലീസ് പ്രതിയെന്നു പറയപ്പെടുന്ന അണ്ണാറക്കണ്ണന്‍െറ ചിത്രം പുറത്തുവിട്ടിരുന്നു. പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന അണ്ണാന്‍െറ വാര്‍ത്തയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
 

തുഹ്ഫത്തുല്‍ മുജാഹിദീന് 430 വയസ്സ്

Posted: 16 Jul 2015 10:07 AM PDT

Image: 
Subtitle: 
ഗ്രന്ഥത്തിന്‍െറ പുനര്‍വായന കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്ന് ഡോ. കെ.കെ.എന്‍. കുറുപ്പ്

വടകര: കൊളോണിയല്‍ കാലഘട്ടത്തില്‍ പോരാട്ടത്തിന് ആഹ്വാനംചെയ്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ സാമൂഹിക ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന് 430 വയസ്സ്. ഈ ഗ്രന്ഥം പുനര്‍വായന നടത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്നും കേരളത്തിലുടനീളം സെമിനാര്‍ പരമ്പര നടത്തുകയാണെന്നും ചരിത്രകാരന്‍ കെ.കെ.എന്‍. കുറുപ്പ്.
 ഇതിനകം അഞ്ച് സെമിനാറുകള്‍ നടന്നുകഴിഞ്ഞു. ചുരുങ്ങിയത് അമ്പത് സെമിനാറുകളെങ്കിലും നടത്താനാണ് ലക്ഷ്യം. പുസ്തകരചനയുടെ കാലത്തെ സാഹചര്യം തന്നെയാണിപ്പോഴും നിലനില്‍ക്കുന്നത്. നവകോളനിവത്കരണമാണിപ്പോഴുള്ളത്.
  ഇന്ത്യാസമുദ്രത്തിന്‍െറ സ്വാതന്ത്ര്യം രാജ്യത്തിന്‍െറ നിലനില്‍പിന് അനിവാര്യമാണെന്ന് 430 വര്‍ഷം മുമ്പ് ബോധ്യപ്പെടുത്തിയ ഗ്രന്ഥമാണിത്. ഇന്ന് കടലുകള്‍ ചൈന, അമേരിക്ക തുടങ്ങിയ ലോകശക്തികള്‍ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്‍െറ 80 ശതമാനം കച്ചവടവും കടല്‍വഴിയാണ് നടക്കുന്നത്. അതിനാല്‍, ശത്രുക്കളെ നേരിടണമെങ്കില്‍ കടലിന്‍െറ നിയന്ത്രണം സ്വന്തമാക്കണം.
ഇന്ത്യയുടെ സേനകളില്‍ ഏറ്റവും ദുര്‍ബലം നാവികസേനയാണ്. നമ്മുടെ കടലില്‍ നിന്നാണ് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത്. 7,300 കിലോമീറ്റര്‍ കടലാണ് രാജ്യത്തിന്‍െറ ചുറ്റുമുള്ളത്. ഒപ്പം, സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന മതസൗഹാര്‍ദം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരുരാജ്യത്തിനും മറ്റൊരു രാജ്യത്തിനെ ആക്രമിക്കാനോ, കൊള്ളയടിക്കാനോ അവകാശമില്ളെന്ന് പഠിപ്പിക്കുന്നു.
ഇന്ന് അത്തരം ആശയം മനുഷ്യാവകാശത്തിന്‍െറ ഭാഗമാണ്. ദരിദ്രരുടെ മോചനമാണ് ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു ആശയം. കുഞ്ഞാലിമരക്കാരും സാമൂതിരിയും ഒന്നിച്ച് യുദ്ധംചെയ്യുന്നത് ഇതിന്‍െറ ഭാഗമാണ്. പിന്നാക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ആശയം പ്രചരിക്കുന്നുണ്ടിവിടെ. പുസ്തകം പൂര്‍ത്തിയാക്കി ബീജാപുര്‍ സുല്‍ത്താനാണ് സമര്‍പ്പിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്‍െറ തെളിവുകള്‍ ഈ പുസ്തകത്തിലുണ്ട്. കേരളത്തിന്‍െറ തീരപ്രദേശത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ നടന്ന ചെറുത്തുനില്‍പുകള്‍ വളരെ വലുതാണ്.
പെട്ടിക്കുളത്തെയും കോട്ടിക്കുളത്തെയും മഖ്ബറകള്‍ ഇതിന്‍െറ തെളിവാണ്. ഹിന്ദുക്കളും മുസ്ലിംകളും ഒറ്റക്കെട്ടായി നടത്തുന്ന ജിഹാദാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ ആഹ്വാനമെന്ന് കെ.കെ.എന്‍. കുറുപ്പ് പറയുന്നു.
ജിഹാദ് എന്ന അധ്യായം ഉള്ളതുകൊണ്ട് യൂറോപ്യന്‍ ഭരണാധികാരികള്‍  ഈ ഗ്രന്ഥം നിരോധിച്ചു. എന്നാല്‍, 1930കളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ജിഹാദ് എടുത്തുകളഞ്ഞു. 42ല്‍ തമിഴ്നാട്ടില്‍ ജിഹാദുള്‍പ്പെടെ പുസ്തകം ഒരുക്കിയെങ്കിലും സര്‍ക്കാര്‍ കണ്ടുകെട്ടി. ഇന്തോനേഷ്യയിലും ഗള്‍ഫ് നാടുകളിലും ഇദ്ദേഹത്തിന്‍െറ മറ്റുപുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഈ ഗ്രന്ഥത്തെക്കുറിച്ച് അവര്‍ക്കറിയില്ല. സാത്വികമായ ചരിത്രരചന നടത്തിയ ആദ്യത്തെ ചരിത്രകാരനായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമെന്നും കുറുപ്പ് പറയുന്നു. പൊന്നാനിയില്‍ ജനിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ മാതാവിന്‍െറ വീട് വടകര-ചോമ്പാലിലാണ്. അറബിഭാഷയില്‍ രചിച്ച ‘പേരാളികള്‍ക്കൊരു സമ്മാനം’ എന്ന അര്‍ഥം വരുന്ന ഗ്രന്ഥമാണ് തുഹ്ഫത്തൂല്‍ മുജാഹിദീന്‍.
വടകരയില്‍ 2002ല്‍ കുറുപ്പ് സ്ഥാപിച്ച മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റിന്‍െറ നേതൃത്വത്തിലാണ് സെമിനാര്‍ നടത്തുന്നത്. താല്‍പര്യമുള്ള സംഘടനകള്‍ക്കും കോളജുകള്‍ക്കും ബന്ധപ്പെടാവുന്നതാണെന്നും കുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.ഫോണ്‍: 9747002929.
 

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച

Posted: 16 Jul 2015 07:53 AM PDT

Image: 
Subtitle: 
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെ

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.  സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, പാളയം ഇമാം ശുഹൈബ് മൗലവി എന്നീ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയുമാണ് പെരുന്നാള്‍ ശനിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ചയാണ്. ഒമാനില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍.

പാകിസ്താന്‍ പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കും ^ഇന്ത്യ

Posted: 16 Jul 2015 06:01 AM PDT

Image: 
Subtitle: 
ഇന്ത്യ^പാക് സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ^പാക് പ്രധാനമന്ത്രിമാര്‍ റഷ്യയില്‍ സൗഹൃദ ഹസ്തദാനം നടത്തിയതിന്‍െറ ചൂടാറും മുമ്പേ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്‍െറ പുകച്ചുരുള്‍. ജമ്മുവിലെ നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ആക്രമണം തുടര്‍ന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തിയതടക്കം നയതന്ത്ര പ്രതിഷേധം കൂടിയായതോടെ, പുനരാരംഭിക്കാന്‍ നിശ്ചയിച്ച സമാധാന സംഭാഷണം അനിശ്ചിതത്വത്തിലായി.

വ്യാഴാഴ്ചയും ജമ്മുവില്‍ അതിര്‍ത്തിക്കിപ്പുറത്തെ ഗ്രാമങ്ങളിലേക്ക് പാകിസ്താന്‍ റേഞ്ചേഴ്സ് വെടിയുതിര്‍ത്തു. ഷെല്‍, മോര്‍ട്ടാര്‍ ആക്രമണവും നടത്തി. നാലു പേര്‍ക്ക് പരിക്കേറ്റു. ബി.എസ്.എഫിന്‍െറ അഞ്ച് കാവല്‍കേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണം നടന്നു. തക്ക നിലയില്‍ പ്രതികരിച്ചതായി ഇന്ത്യ വെളിപ്പെടുത്തി. പാകിസ്താന്‍ ഭാഗത്തെ നഷ്ടങ്ങളുടെ വിവരം ലഭ്യമായിട്ടില്ല. പ്രകോപനത്തിന് തുടക്കമിട്ട പാകിസ്താന്‍ അടങ്ങിയില്ളെങ്കില്‍ കടുത്ത ആക്രമണത്തിന് മടിക്കില്ളെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കി.

പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ ധാരണപ്രകാരം സമാധാനശ്രമം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിബദ്ധമാണെന്ന് സംഘര്‍ഷം മുറുകിയതിനിടയിലും ഇന്ത്യയും പാകിസ്താനും പറയുന്നുണ്ട്. എന്നാല്‍ അതിന് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും പരിപാലിക്കാനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്താന്‍ നടത്തിയ യോഗത്തിനു ശേഷമായിരുന്നു വിദേശകാര്യ സെക്രട്ടറി നിലപാട് വിശദീകരിച്ചത്.

ജൂലൈ 15ന് പാക് അതിര്‍ത്തി സുരക്ഷാസേനയായ പാക് റേഞ്ചേഴ്സ് ജമ്മുവിലെ അഖ്നൂരിലെ ബി.എസ്.എഫ് കാവല്‍ കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. ഒരു മണിക്കൂറിനു ശേഷം അതിര്‍ത്തി ഗ്രാമത്തിലേക്ക് വീണ്ടും നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ഇതേതുടര്‍ന്ന് ബി.എസ്.എഫ് ഡി.ഐ.ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ വിഷയത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളോട് പാകിസ്താന്‍ പ്രതികരിച്ചില്ല. ആക്രമണം തുടരുകയും ചെയ്തു. ആളില്ലാ വിമാനം വെടിവെച്ചിട്ട ശേഷം ബുധനാഴ്ച മാത്രമാണ് പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോട് സംസാരിച്ചതെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. സമാധാന അഭ്യര്‍ഥന ചെവിക്കൊള്ളാതെ വന്നപ്പോള്‍ ബുധനാഴ്ച മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചത്.

ഇന്ത്യന്‍ ആക്രമണത്തില്‍ ആളപായമുണ്ടായെന്ന് പാക് ഹൈകമീഷണര്‍ വ്യാഴാഴ്ച ഇന്ത്യയെ അറിയിച്ചു. അടങ്ങിയില്ളെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കും. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ ധാരണകളുടെ ഭാവി പ്രവചിക്കാനാകില്ളെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പാകിസ്താന് താല്‍പര്യമുണ്ടെങ്കില്‍ സമാധാന ഉദ്യമങ്ങള്‍ക്ക് ഇന്ത്യ പ്രതിബദ്ധമാണ്. തീരുമാനിക്കേണ്ടത് പാകിസ്താനാണ് -ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ശരീഫും റഷ്യയിലെ ഉഫയില്‍ കൂടിക്കാഴ്ച നടത്തി സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനോട് പാക് സൈന്യത്തിനുള്ള വിയോജിപ്പാണ് അതിര്‍ത്തിയിലും ബന്ധങ്ങളിലും പ്രതിഫലിക്കുന്നതെന്ന് നിരീക്ഷണമുണ്ട്.

ബല്‍റാം Vs സുരേന്ദ്രന്‍

Posted: 16 Jul 2015 04:01 AM PDT

Image: 

കോഴിക്കോട്: പല വൈറലുകളും കണ്ട് പരിചയിച്ച സോഷ്യല്‍ മീഡിയ രണ്ടുദിവസമായി അന്തംവിട്ടുനില്‍ക്കുന്നത് രണ്ട് രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക് പോസ്റ്റുകള്‍ക്ക് ചുറ്റുമാണ്. പോസ്റ്റിന് മറു പോസ്റ്റ് എന്ന കണക്കിന് സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഡയലോഗ് യുദ്ധത്തെപ്പോലും തോല്‍പ്പിക്കുംവിധം ഫേസ്ബുക് പോരാട്ടം കൊഴുക്കുകയാണ്. തൃത്താല എം.എല്‍.എയും സോഷ്യല്‍ മീഡിയയിലെ സജീവസാന്നിധ്യവുമായ വി.ടി. ബല്‍റാമും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഫേസ്ബുക്കില്‍ കൊമ്പുകോര്‍ക്കുന്നത്. ഇരുനേതാക്കളുടെയും അനുയായികള്‍കൂടി കമന്‍റുകളുമായി ചേര്‍ന്നതോടെ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വാഗ്ദാനമായിരുന്ന ‘അച്ഛേ ദിന്‍’ വരാന്‍ ഇനിയും 25 വര്‍ഷം വേണ്ടിവരുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി വി.ടി. ബല്‍റാമാണ് ആദ്യവെടിപൊട്ടിച്ചത്. ‘ഞങ്ങള്‍ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാന്‍ പാടില്ല. അതുകൊണ്ട് ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്തപ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്നുവെച്ചാല്‍ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞുതന്നാല്‍ മതി, എന്നാണ് ഈ അച്ഛാ ദിന്‍ ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ളെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാമതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്..’ എന്നായിരുന്നു ബല്‍റാമിന്‍െറ പരിഹാസരൂപേനയുള്ള കമന്‍റ്.

അതിന് സുരേന്ദ്രന്‍ മറുപടി നല്‍കിയത് സ്വന്തംപേജിലാണ്. ‘ബലരാമാ..’ എന്ന സംബോധനയോടെ സുരേന്ദ്രന്‍ ഉപദേശിക്കുന്നത് ഹിന്ദി കുറച്ചെങ്കിലും പഠിക്കാനാണ്. എങ്കിലേ അമിത് ഷാ പറഞ്ഞത് മനസ്സിലാവൂ. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ച എം.എല്‍.എക്ക് ഇന്ദിര ഭവനില്‍ ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കാനും സുരേന്ദ്രന്‍െറ വക ഉപദേശമുണ്ട്.

ഇന്ത്യ സമസ്തമേഖലയിലും ഒന്നാമതത്തൊന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ അടുത്ത കാല്‍നൂറ്റാണ്ട് ബി.ജെ.പിതന്നെ ഭരിക്കണമെന്നും രാഹുല്‍ ഗാന്ധിയെ പോലെ മുങ്ങുന്ന ആളല്ല അമിത് ഷായെന്നും സുരേന്ദ്രന്‍ തിരിച്ചടിക്കുന്നു.

സുരേന്ദ്രന്‍െറ പരിഹാസത്തിന് അതേ പോസ്റ്റിന് കീഴെ കമന്‍റുമായാണ് ബല്‍റാം മറുപടി പറഞ്ഞത്. ഇങ്ങനെയൊരു മുന്‍കൂര്‍ കണ്ടീഷന്‍ വെച്ചിട്ടല്ലല്ളോ തെരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും, ഇനി അതെല്ലാം ജയിച്ചാല്‍പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കിലേ വാഗ്ദാനം പാലിക്കുള്ളോ എന്നും ബല്‍റാം ചോദിക്കുന്നു. താന്‍ ജയിച്ചത് 500 വോട്ടിനല്ളെന്നും 3197 വോട്ടിനാണെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ലാത്ത സുരേന്ദ്രനും രായേട്ടനും (ഒ. രാജഗോപാല്‍) അതിന്‍െറ മഹത്വം മനസ്സിലാവില്ളെന്നും ബല്‍റാം തിരിച്ചടിക്കുന്നു. വര്‍ഗീയഭ്രാന്ത് ആളിക്കത്തിക്കുന്ന വിഷകല ടീച്ചര്‍ ഒഴികെ ആരില്‍നിന്നും പഠിക്കാന്‍ താന്‍ തയാറാണെന്നും ബല്‍റാം. ഒരുകാലത്ത് ടി.വിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ളോ? സുരുഷൂന് ഇപ്പോ കൈരേഖ യുദ്ധമൊന്നുമില്ളേ..? എന്ന് ‘മീശമാധവന്‍’ സിനിമ ഡയലോഗിന്‍െറ ശൈലിയില്‍ ആക്ഷേപം ചൊരിഞ്ഞുകൊണ്ടാണ് ബല്‍റാം കമന്‍റ് അവസാനിപ്പിക്കുന്നത്.

ഇതിനും മറുപടിയുമായി സുരേന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട്. തൃത്താലയിലെ പ്രധാനമന്ത്രി എന്നാണ് ബല്‍റാമിനെ സുരേന്ദ്രന്‍ വിളിക്കുന്നത്. ഇരു നേതാക്കളുടെയും അനുയായികളും കമന്‍റ് യുദ്ധവുമായി രംഗത്തുവന്നതോടെ ബല്‍റാം Vs സുരേന്ദ്രന്‍ യുദ്ധം വൈറലായിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് രണ്ട് രാഷ്ട്രീയ നേതാക്കള്‍ ഫേസ്ബുക്കില്‍ നേര്‍ക്കുനേരേ ഇങ്ങനെ കൊമ്പുകോര്‍ക്കുന്നത്.

ഭീഷണി വകവെക്കില്ല; സമരം തുടരുമെന്ന് എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍

Posted: 16 Jul 2015 03:48 AM PDT

Image: 
മുംബൈ: ഭീഷണികള്‍ക്കും താക്കീതുകള്‍ക്കുമിടയില്‍ മുട്ടുമടക്കാതെ എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ സമര രംഗത്ത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ടി.ഐ.ഐ) ഭരണസമിതി ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ ഒരു മാസത്തിലേറെയായി പഠിപ്പു മുടക്കി സമരം നടത്തിവരികയാണ് വിദ്യാര്‍ഥികള്‍.
സമര രംഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. സമരം ഉടന്‍ അവസാനിപ്പിച്ചില്ളെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഡയറക്ടര്‍ ജെ. നാരായണ്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നാചിമുത്തുവിന് അയച്ച കത്തിലാണ് വ്യക്തമാക്കിയത്.
 
എന്നാല്‍, ഇതു വകവെക്കാതെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. സമരവുമായി മുന്നോട്ടുപോവുമെന്നും സമരം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും എഫ്.ടി.ഐ.ഐ  സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ സെക്രട്ടറി വികാസ് ഉര്‍സ് പറഞ്ഞു.  
ഈ വിഷയത്തില്‍ അധികൃതര്‍ തങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന പ്രതീക്ഷിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ആണ് ഭീഷണിയെന്നും ഇത് തങ്ങളെ ഏറെ വിഷമിപ്പിച്ചുവെന്നും സെക്രട്ടറി പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഒരുവട്ടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ചക്രങ്ങള്‍ പിന്‍വലിക്കാതെ എയര്‍ഇന്ത്യയുടെ ആകാശയാത്ര

Posted: 16 Jul 2015 02:05 AM PDT

Image: 

ന്യൂഡല്‍ഹി: സാധാരണ യാത്രക്കാര്‍ക്ക് മിക്കപ്പോഴും കൈപ്പേറിയ അനുഭവം സമ്മാനിക്കുന്ന എയര്‍ ഇന്ത്യ ഇത്തവണ ഭയപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ തന്നെയാണ്. ടേക് ഓഫിനുശേഷം ഉള്ളിലേക്ക് മടങ്ങി നില്‍ക്കേണ്ട ചക്രങ്ങള്‍ പിന്‍വലിക്കാതെയാണ് അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്ക് മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച എയര്‍ഇന്ത്യ ബോയിങ് 787 വിമാനം പറന്നത്.
ചക്രങ്ങള്‍ പുറത്തേക്കുനിന്ന് പറക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.
കഴിഞ്ഞ മാസം ആദ്യം എയര്‍ഇന്ത്യയുടെ ഭാഗമായ പുതിയ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഗുരുതര സാങ്കേതിക പ്രശ്നമുണ്ടായത്.  ടേക് ഓഫിനുശേഷം ലാന്‍ഡിങ് ഗിയറിന്‍െറ പ്രശ്നം മൂലം ചക്രങ്ങള്‍ പിന്‍വലിക്കാനായില്ളെന്നത് പൈലറ്റിന്‍െറ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിമാനം തിരിച്ചിറക്കിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിമാനം തിരിച്ചിറക്കാറുണ്ട്.
ചക്രങ്ങള്‍ പുറത്തേക്കൂന്നി  20,000 അടി ഉയരത്തിന് മുകളില്‍ പറന്നാല്‍ കാബിനിലെ മര്‍ദത്തെയും എ.സിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൂടുതല്‍ ഇന്ധനം കത്തിത്തീരുകയും ചെയ്യും.
ദീര്‍ഘദൂര യാത്രകളിലാണ് പ്രശ്നം ഗുരുതരമാകുന്നത്. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങി.
വിമാനത്തിന്‍െറ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പെട്ടെങ്കിലും ഹ്രസ്വദൂര സര്‍വീസ് ആയതിനാലും സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലുമാണ് തിരിച്ചിറക്കാതിരുന്നതെന്ന് പൈലറ്റ് വിശദീകരണവും നല്‍കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP