സ്വാഗതം
WELCOME

News Update..

Wednesday, July 22, 2015

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ് Madhyamam News Feeds

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ് Madhyamam News Feeds

Link to

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ്

Posted: 22 Jul 2015 12:27 AM PDT

Image: 

മലപ്പുറം: ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഇടതുനേതാക്കളുടെ പ്രസ്താവനകളാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. നേരത്തെ ആര്‍.എസ്.എസ് പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഹിന്ദുസമൂഹം പിന്തള്ളപ്പെടുകയാണെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കേരളം മുസ് ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന്‍െറ മറുപടിയായാണ് മജീദിന്‍െറ പ്രതികരണം.

യമനില്‍ ഒരു യു.എ.ഇ സൈനികന്‍ കൂടി കൊല്ലപ്പെട്ടു

Posted: 21 Jul 2015 11:52 PM PDT

Image: 
അബൂദബി: സംഘര്‍ഷം രൂക്ഷമായ യമനില്‍ മറ്റൊരു യു.എ.ഇ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യു.എ.ഇയുടെ നോണ്‍ കമീഷന്‍ഡ് ഓഫിസര്‍ സൈഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസിയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സൈനികന്‍ ലഫ്. അബ്ദുല്‍ അസീസ് സഹ്റാന്‍ അല്‍ കഅബിയും യമനില്‍ കൊല്ലപ്പെട്ടിരുന്നു.
യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് ചൊവ്വാഴ്ച സൈനികന്‍െറ മരണവാര്‍ത്ത പുറത്തുവിട്ടത്.
 യമന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ഹൂതി വിമതര്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ ആക്രമണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ട് യു.എ.ഇ സൈനിക ഓഫിസര്‍മാരുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. അബ്ദുല്‍ അസീസ് സഹ്റാന്‍ അല്‍ കഅബിയുടെ അല്‍ഐനിലെ വസതി സന്ദര്‍ശിച്ച് രാഷ്ട്ര നേതാക്കള്‍ അനുശോചനം അറിയിക്കുന്നതിനിടയിലാണ് മറ്റൊരു സൈനികന്‍െറ മരണ വാര്‍ത്ത എത്തിയിരിക്കുന്നത്. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങി മുഴുവന്‍ എമിറേറ്റുകളുടെയും ഭരണാധികാരികള്‍ സൈനികന്‍െറ വീട്ടില്‍ അനുശോചനവുമായി എത്തിയിരുന്നു. സൈനികന്‍െറ രക്തസാക്ഷിത്വത്തില്‍ അഭിമാനം കൊള്ളണമെന്നും വെല്ലുവിളി നേരിടുന്ന സഹോദര രാജ്യങ്ങളുടെ സുരക്ഷിതത്വത്തിനായി യു.എ.ഇ ശക്തമായ നിലപാട് തുടരുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. 
അല്‍ ഫലാസിയുടെ മൃതദേഹം സൈനിക വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അബൂദബി അല്‍ ബാതീന്‍ വിമാനത്താവളത്തിലത്തെിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി. അതിനിടെ, യുദ്ധത്തില്‍ തകര്‍ന്ന യമന്‍ ഏദന്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിന് യു.എ.ഇയുടെ സാങ്കേതിക വിദഗ്ധര്‍ ഏദനിലത്തെിയതായി യമന്‍ ഗതാഗതമന്ത്രി ബദര്‍ മുബാറക് ബു സല്‍മ അറിയിച്ചു. രണ്ടുദിവസത്തിനകം ഏദന്‍ വിമാനത്താവത്തില്‍ നിന്ന് വിമാനങ്ങള്‍ പറന്നുതുടങ്ങുമെന്നാണ് കരുതുന്നത്.
 യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണവുമായി യു.എ.ഇ കപ്പലും ബുധനാഴ്ച ഏദനിലത്തെും.

വിനോദസഞ്ചാര മേഖല: ഒമാന്‍ കുതിക്കുന്നു; ഏപ്രില്‍ വരെ എത്തിയത് 6.18 ലക്ഷം സഞ്ചാരികള്‍

Posted: 21 Jul 2015 11:31 PM PDT

Image: 
മസ്കത്ത്: ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി സുല്‍ത്താനേറ്റ് മാറുന്നു. മലനിരകളും അരുവികളും കൃഷിയിടങ്ങളും മരുഭൂമിയും ഉള്‍പ്പെട്ട ഒമാനിന്‍െറ പ്രകൃതിഭംഗിയും ഒമാനികളുടെ ആതിഥ്യമര്യാദയും ആസ്വദിക്കുന്നതിന് ഓരോവര്‍ഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളിലെ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രദേശമായും ഒമാന്‍ മാറിക്കൊണ്ടിരിക്കുകയാണ്. 2015 തുടക്കം മുതല്‍ ഏപ്രില്‍ വരെ രാജ്യത്തേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 6.18 ലക്ഷമാണ്. നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരമാണ് ഏപ്രില്‍ അവസാനം വരെ ഇത്രയും സന്ദര്‍ശകരത്തെിയതായി വ്യക്തമായത്. അതിര്‍ത്തികളിലൂടെ റോഡ് മാര്‍ഗവും വിമാനമാര്‍ഗവും കടല്‍മാര്‍ഗവുമായി സഞ്ചാരികള്‍ ഒമാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. 
സലാലയില്‍ ഖരീഫ് സീസണ്‍ ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കുവര്‍ധിച്ചിട്ടുണ്ട്. 73,000ലധികം സഞ്ചാരികളാണ് ഖരീഫ് സീസണില്‍ തിങ്കളാഴ്ച വരെ സലാലയില്‍ എത്തിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ മേഖലയിലുള്ളവരും ഇന്ത്യക്കാരും അടക്കമാണ് സുല്‍ത്താനേറ്റിലേക്ക് എത്തുന്നത്. ഒമാന്‍ സന്ദര്‍ശിച്ചവരില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. 
ജി.സി.സി രാജ്യങ്ങളില്‍നിന്ന് 71,923 സന്ദര്‍ശകര്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍നിന്ന് 24,452 പേരാണ് സുല്‍ത്താനേറ്റ് കാണാനത്തെിയത്. 
14,230 ബ്രിട്ടീഷുകാരും 8051 ജര്‍മന്‍കാരും സുല്‍ത്താനേറ്റിലേക്ക് എത്തി. ആഢംബര വിനോദസഞ്ചാര കപ്പലുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ക്രൂയിസ് ഷിപ്പുകളില്‍ എത്തുന്നത്. 27,651 ജര്‍മന്‍കാരും 11,305 ഇറ്റലിക്കാരും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍നിന്നുള്ള 8125 സഞ്ചാരികളും ഏപ്രിലിനകം സുല്‍ത്താനേറ്റില്‍ എത്തിയിരുന്നു. 
ബ്രിട്ടനില്‍നിന്ന് 3371 പേരും സ്പെയിനില്‍നിന്ന് 3233 പേരുമാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 7.38 ലക്ഷം റിയാലിന്‍െറ വരുമാനവും വിനോദസഞ്ചാരികള്‍ മൂലം ലഭിച്ചു. 4.14 ലക്ഷം സന്ദര്‍ശകരാണ് ഹോട്ടലുകളില്‍ താമസിച്ചത്.  
 

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനം ലഫ്. ഗവര്‍ണര്‍ റദ്ദാക്കി

Posted: 21 Jul 2015 10:42 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് തുടരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിയമനം ലഫ്.ഗവര്‍ണര്‍ റദ്ദാക്കി. കഴിഞ്ഞ ആഴ്ചയാണ് സ്വാതി മാലിവാളിനെ കെജ് രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി വനിതാ കമ്മീഷന്‍  അധ്യക്ഷയായി നിയമിച്ചത്.   
തിങ്കളാഴ്ച സ്വാതി അധികാരമേറ്റിരുന്നു. എന്നാല്‍ നിയമനത്തിന് ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. സ്വാതിയുടെ  നിയമനത്തിനു മുമ്പ്  അഭിപ്രായം തേടാത്തത്തില്‍ വിശദീകരണം നല്‍കണമെന്ന് ലഫ്.ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി നേതാവ് നവിന്‍ ജിന്‍ഡാലിന്‍റെ ഭാര്യയാണ് സ്വാതി മാലിവാള്‍. കോണ്‍ഗ്രസ് നിയമിച്ച ബര്‍ഖ സിങ്ങിനെ മാറ്റിയാണ് 30 കാരിയായ സ്വാതിക്ക് പദവി കൈമാറിയത്.
മുഖ്യമന്ത്രിയുടെ പൊതുപരിപാടിയില്‍ ഉപദേശകയായി സ്വാതി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള കെജ്രിവാളിന്‍റെ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളിയായിരുന്നു.
സ്വാതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കുന്നതിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും നേരത്തെ രംഗത്തത്തെിയിരുന്നു.

സംഘര്‍ഷം: ജാംഷഡ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Posted: 21 Jul 2015 07:44 PM PDT

Image: 

റാഞ്ചി: ജാംഷഡ്പൂരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.ചൊവ്വാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് സമുദായത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. നഗരത്തിലെ ഗാന്ധി മൈതാന്‍ ഏരിയയില്‍ പെണ്‍കുട്ടിയെ അന്യസമുദായത്തില്‍പെട്ട യുവാക്കള്‍ അപമാനിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. പെണ്‍കുട്ടിയെ അപമാനിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ കത്തിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട 100 പേരെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന 150 ആളുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച തന്നെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതായി ജില്ലാ പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ എസ്.എന്‍ പ്രധാന്‍ അറിയിച്ചു.
 

കരുനാഗപ്പള്ളിയില്‍ വാഹനാപകടം: അഞ്ചു മരണം

Posted: 21 Jul 2015 07:43 PM PDT

Image: 

കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ആലങ്കോട് ഷാഹിദ മന്‍സിലില്‍ നസ്റുദ്ദീന്‍െറ ഭാര്യ ഷാഹിദ(42), മക്കളായ ഷാമിന(19), മുഹമ്മദ് അലിഫ്(15), ഷാഹിദയുടെ ചെറുമകന്‍ മുഹമ്മദ് അജ്മല്‍(4), കാര്‍ ഡ്രൈവര്‍ നബീല്‍ (21) എന്നിവരാണ് മരിച്ചത്. രാവിലെ 7.40നായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് ലാന്‍സര്‍ കാറിനെ മറികടക്കുന്നതിനിടെ ആള്‍ട്ടോ കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

സ്വര്‍ണവില ഇടിയുന്നു; ഇന്ന് കുറഞ്ഞത് 120 രൂപ

Posted: 21 Jul 2015 07:34 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 19,080 ആണ് പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില. 15 രൂപ കുറഞ്ഞ് ഗ്രാം സ്വര്‍ണത്തിന് 2,385 ആയി. തിങ്കളാഴ്ച തുടങ്ങിയ ആഴ്ച വ്യാപാരത്തില്‍ ഇതുവരെ 440 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില ഇടിയുന്നത് സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്തവര്‍ മുതല്‍ ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരെയും വരെ ബാധിക്കും.

2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്‍െറ വില. ഇതാണ് ഇപ്പോള്‍ 19,080 രൂപയില്‍ എത്തി നില്‍ക്കുന്നത്. നിക്ഷേപമായി സ്വര്‍ണം സൂക്ഷിച്ചവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയായിട്ടുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്. സ്വര്‍ണവിലയിലെ അനിശ്ചിതത്വം കാരണം രണ്ടുമാസത്തിനപ്പുറത്തേക്കുളള ബുക്കിങ് സ്വീകരിക്കുന്നുമില്ല.

ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. യു.എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. 2015 നു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്‍്റെ മൂല്യത്തിന് ഇടിവു വരുത്തി.

 

സ്വര്‍ണവില ഇടിയുന്നു: നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ആശങ്കയില്‍

Posted: 21 Jul 2015 07:29 PM PDT

Image: 

കൊച്ചി: സ്വര്‍ണവില കുത്തനെ ഇടിയുന്നത് നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കി. സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പയെടുത്ത സാധാരണക്കാരും പ്രതിസന്ധി നേരിടുകയാണ്. ഈയാഴ്ച തുടങ്ങിയ ശേഷം പവന് 320 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. രാജ്യത്ത് ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. 2014 ജനുവരിയില്‍ പവന് 22040 രൂപ ഉണ്ടായിരുന്നിടത്തുനിന്നാണ് ചൊവ്വാഴ്ച 19200 രൂപ എന്ന നിലയിലേക്ക് എത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് പവന് 20,000 രൂപയിലത്തെിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞാണ് ഇന്നത്തെനിലയില്‍ എത്തിനില്‍ക്കുന്നത്.
നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നവരെയാണ്  വിലയിടിവ് ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. ഒന്നരവര്‍ഷം മുമ്പ് നിക്ഷേപം എന്ന നിലക്ക് 22040 രൂപ മുടക്കി ഒരുപവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് 2840 രൂപയാണ് നഷ്ടമായത്. ബാങ്ക് പലിശ ആഗ്രഹിക്കാത്തവരും ഒപ്പം ബാങ്ക് പലിശയെക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള വരുമാനം പ്രതീക്ഷിക്കുന്നവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പ്രവണത കാണിച്ചിരുന്നു.
നിക്ഷേപകര്‍ക്കൊപ്പം വിവിധ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. സ്വര്‍ണപ്പണയത്തില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളാണിത്. റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ച് സ്വര്‍ണവിലയുടെ 55 ശതമാനമാണ് സ്വര്‍ണം ഈട് വാങ്ങി വായ്പ നല്‍കാനാവുക.
 സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയ മാസങ്ങളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഒരുപവന്‍ സ്വര്‍ണം ഈടായി നല്‍കുമ്പോള്‍ 12500 രൂപ വരെയായിരുന്നു വായ്പയായി അനുവദിച്ചിരുന്നത്. എന്നാല്‍, സ്വകാര്യ സ്വര്‍ണവായ്പ സ്ഥാപനങ്ങള്‍ 75 ശതമാനംവരെ വായ്പ അനുവദിച്ചിരുന്നു. ഇതുസരിച്ച് ഒരുപവന് 16000 രൂപവരെ വായ്പ നല്‍കിയിരുന്നവരുണ്ട്. പലിശയടക്കുന്നതില്‍ വീഴ്ച വരുത്തുന്ന വായ്പക്കാരുടെ കാര്യത്തില്‍ പണയസ്വര്‍ണം ലേലത്തിന് വെച്ചാല്‍ പോലും പണിക്കൂലിയും പണിക്കുറവും കഴിച്ച് വായ്പമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റാത്ത അവസ്ഥവരും. രണ്ടുവര്‍ഷം മുമ്പ് ഇത്തരത്തില്‍ സ്വര്‍ണവില ഇടിഞ്ഞപ്പോള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ‘സ്വര്‍ണവില കുറയുന്നത് അനുസരിച്ച് ബാങ്ക് നിശ്ചയിക്കുന്ന തുക വായ്പ കാലാവധിക്കുമുമ്പ് തിരിച്ചടച്ചുകൊള്ളാം’ എന്ന സത്യവാങ്മൂലം വായ്പ അപേക്ഷകരില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. പുതിയ സാഹചര്യത്തില്‍ സ്വര്‍ണപ്പണയ തുകയുടെ ഒരുഭാഗം ഉടന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ തന്നെ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് ധനകാര്യ സ്ഥാപനങ്ങള്‍. ഇതോടെ സ്വര്‍ണപ്പണയത്തില്‍ പണം കടം വാങ്ങിയ സാധാരണക്കാരും പ്രതിസന്ധിയിലാകും.
വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്.
സ്വര്‍ണവിലയിലെ അനിശ്ചിതത്വം കാരണം രണ്ടുമാസത്തിനപ്പുറത്തേക്കുളള ബുക്കിങ് സ്വീകരിക്കുന്നുമില്ല. നിശ്ചിത ശതമാനം തുക നല്‍കി ഇപ്പോള്‍ ബുക് ചെയ്താല്‍ ഒന്നുകില്‍ ഇന്നത്തെ വിലക്ക്, അല്ളെങ്കില്‍ സ്വര്‍ണം വാങ്ങുന്ന ദിവസത്തെ വിലക്ക്, ഏതാണോ കുറവ് ആ നിരക്കില്‍ സ്വര്‍ണം നല്‍കും എന്നാണ് കരാര്‍. നിരവധി പേര്‍ ഇത്തരത്തില്‍ ബുക്കിങ്ങുമായി എത്തുന്നുണ്ടെന്നാണ് ജ്വല്ലറിക്കാരുടെ അവകാശവാദം.സ്വര്‍ണവില ഇടിയുന്നത് വിപണിയില്‍  കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നതും.

മരണത്തിന്‍െറ തണുപ്പില്‍ ആര്യ; മരവിച്ച മനസ്സുമായി പിതാവ് സുരേഷ്

Posted: 21 Jul 2015 07:26 PM PDT

Image: 
Subtitle: 
'എന്താണ് സംഭവിച്ചതെന്ന് ദൈവത്തിനും മോള്‍ക്കുമറിയാം'

ദമ്മാം: രാവിലെ കൂട്ടുകാരികളോടൊത്ത് പതിവുപോലെ സ്കൂളിലേക്ക് പോയ മകള്‍ ആര്യ സുരേഷ് എങ്ങനെയാണ് ഈ ദുരന്തത്തിന് ഇരയായതെന്ന് ഇപ്പോഴും പിതാവിനറിയില്ല. കൂട്ടുകാരികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം റെയില്‍വേ ട്രാക്കില്‍നിന്ന് പാതിജീവനോടെ കണ്ടുകിട്ടിയ മകള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയായിരുന്നു സൗദി അറേബ്യയിലെ ദമ്മാമില്‍ കഴിയുന്ന പിതാവ് സുരേഷ് കേശവന്‍ വിശ്വസിച്ചിരുന്നത്.
കേരളത്തെ നടുക്കിയ ദുരന്തത്തില്‍, ഏറ്റവും ഒടുവില്‍ മരണത്തിന് കീഴടങ്ങിയ പത്തനംതിട്ട കോന്നി ഐരവണ്‍ സ്വദേശിനി തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ ആര്യ സുരേഷിന്‍െറ പിതാവ് സുരേഷ് കേശവന്‍ ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ വെല്‍ഡറാണ്. കൂട്ടുകാരികളുമായി മരണത്തിന് മുന്നിലേക്ക് ചാടിയതെന്തിനാണെന്ന് മകള്‍ പറയുന്നതും കാത്താണ് കടുത്ത ചൂടില്‍ പൊള്ളുന്ന ശരീരവും കനം തൂങ്ങിയ മനസ്സുമായി അയാള്‍ ഏതാനും ദിവസങ്ങളായി ജോലി സ്ഥലത്തും മുറിയിലുമായി കഴിച്ചുകൂട്ടിയത്. എന്നാല്‍, കാത്തിരിപ്പ് വെറുതെയാക്കി മകള്‍ മരണത്തിന്‍െറ തണുപ്പിലേക്ക് താണുപോയി.  ഇതോടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട പിതാവ് ഇപ്പോള്‍ മനസ്സ് മരവിച്ച അവസ്ഥയിലാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ മകള്‍ ഒരാഴ്ച കടന്നുപോയപ്പോഴും അതിന്‍െറ ഒടുക്കം ഇങ്ങനെയാവുമെന്ന് സുരേഷ് നിനച്ചല്ല.
മകളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രേഖകള്‍ ശരിയാക്കി എത്രയും പെട്ടെന്ന് മടങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ദമ്മാം നഗരത്തില്‍ ഇന്ത്യന്‍ എംബസി സഹായ കേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന സുരേഷ് ഇവിടെയത്തെിയിട്ട് മൂന്നു വര്‍ഷമാകുന്നേയുള്ളൂ. രണ്ടര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്നത്.
വെല്‍ഡറായിരുന്നുവെങ്കിലും നാട്ടില്‍ മണല്‍വാരലും പെയിന്‍റിങ് ജോലിയുമൊക്കെയായി കഴിഞ്ഞിരുന്ന സുരേഷ് ജീവിതം കരുപ്പിടിപ്പിച്ചുവരുന്നതിനിടയിലാണ് മകളുടെ മരണം എല്ലാ താളവും തെറ്റിച്ചത്. കൂട്ടുകാരികള്‍ക്കിടയിലോ സ്്കൂളിലോ അധ്യാപകര്‍ക്കിടയിലോ നാട്ടിലോ കുട്ടികളെ കുറിച്ച് മോശം അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ളെന്ന് സുരേഷ് ‘ഗള്‍ഫ് മാധ്യമ‘ത്തോട് പറഞ്ഞു. കാണാതാവുന്ന അന്നും പതിവിന് വ്യത്യസ്തമായി ഒന്നും സംഭവിച്ചിട്ടില്ല. മൂവര്‍ക്കും എന്തെങ്കിലും ബന്ധങ്ങളുണ്ടായിരുന്നെങ്കില്‍ ആര്‍ക്കെങ്കിലും അതേക്കുറിച്ച് അറിയുമായിരുന്നു. എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായിരുന്നെങ്കില്‍ അവളുടെ അമ്മക്കെങ്കിലും അത് മനസ്സിലാവുമായിരുന്നു. അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എന്തിനാണ് എന്‍െറ മകളും കൂട്ടുകാരികളും മരണത്തിലേക്ക് ട്രെയിന്‍ കയറിപ്പോയതെന്ന് ദൈവത്തിനും അവര്‍ക്കും മാത്രമേ അറിയൂ. മൂന്നു പേരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്തിനാണെന്ന ചോദ്യം ബാക്കിയാക്കിയാണ് മക്കള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാള്‍ അവധിയായതിനാലാണ് സുരേഷിന് റീ എന്‍ട്രി അടിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്നത്. ബുധനാഴ്ച രാവിലെ രേഖകള്‍ ശരിയായാല്‍ വൈകിട്ട് യാത്രതിരിക്കാമെന്ന പ്രതീക്ഷയിലാണ്.
 വിമാന ടിക്കറ്റ് നല്‍കാന്‍ ഒ.ഐ.സി.സി തയാറായിട്ടുണ്ട്. താന്‍ നാട്ടിലത്തെുന്നതും കാത്ത് മകളുടെ ചലനമറ്റ ശരീരം മോര്‍ച്ചറിയുടെ തണുപ്പില്‍ കിടക്കുകയാണെന്ന ചിന്ത ഇദ്ദേഹത്തിന്‍െറ ഉള്ള് പൊള്ളിക്കുന്നു.
 

പാക് കോടതി വിധി മികച്ച മാതൃക

Posted: 21 Jul 2015 07:10 PM PDT

Image: 

ജനാധിപത്യ സമ്പ്രദായത്തിന്‍െറ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ആവോളം അനുഭവിക്കാന്‍ സാധിക്കുന്നു. എന്നാല്‍, പാകിസ്താന്‍െറ സ്ഥിതി ഇതല്ല. ജനാധിപത്യ രാജ്യമാണെങ്കിലും സൈനിക ബൂട്ടുകളുടെ നിഴലിലാണ് സദാ ആ രാജ്യം. പക്ഷേ, സുപ്രീംകോടതിയുടെ അന്തസ്സും അധികാരവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ നമ്മെ കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇഫ്തിഖാര്‍ ചൗധരിയെയും ഇതര ജഡ്ജിമാരെയും അധികാരത്തില്‍ പുനരവരോധിക്കുന്നതിനായി പാക് ജനതയും അഭിഭാഷക സമൂഹവും ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങള്‍ ഏറെക്കാലം മുമ്പായിരുന്നില്ല. പര്‍വേസ് മുശര്‍റഫിന്‍െറ ഏകാധിപത്യ പ്രവണതയെ നിര്‍ഭയം ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ മേധാവിത്വം പുനര്‍ദൃഢീകരിക്കുന്നതില്‍ പാക് ജനത ഐതിഹാസിക വിജയം നേടുകയും ചെയ്തു.
പാക് സുപ്രീംകോടതി ഒരിക്കല്‍കൂടി ശ്രദ്ധേയമായ വിധിയിലൂടെ നമ്മുടെ ആദരവിന് അര്‍ഹമായിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ അവസ്ഥകള്‍ തന്നെയാണ് ആ വിധിയില്‍ പ്രതിബിംബിക്കുന്നത്. ഉന്നതങ്ങളിലെ ആഡംബര ശൈലിയെയും ധൂര്‍ത്തിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു കോടതിവിധി. പ്രസിഡന്‍റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി, ഗവര്‍ണര്‍ഭവനങ്ങള്‍, മന്ത്രിവസതികള്‍, എം.പിമാരുടെ ഒൗദ്യോഗിക താമസസ്ഥലങ്ങള്‍ എന്നിവ മോടികൂട്ടുന്നതിനും മറ്റും ഇവിടങ്ങളിലെല്ലാം പാര്‍ക്കുന്നവര്‍ ചെയ്തുകൂട്ടുന്ന ഭീമമായ വ്യയങ്ങളും പൊതുവെ ഖജനാവിനുണ്ടാക്കുന്ന നഷ്ടത്തെക്കുറിച്ചുള്ള താക്കീതായിരുന്നു കോടതിവിധി. ഇത്തരം ധൂര്‍ത്തുകള്‍ പ്രവാചകന്‍െറ ലളിത ജീവിത പാരമ്പര്യവുമായി ഇടയുന്നു എന്നുമാത്രമല്ല, പൗരന്മാരുടെ മൗലികാവകാശ നിഷേധം കൂടിയാണെന്നും കോടതി സ്പഷ്ടമാക്കുകയുണ്ടായി. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ കഴിയുമ്പോള്‍ ഇത്തരം ധൂര്‍ത്തിനെ ഗൗരവപൂര്‍വം വീക്ഷിക്കേണ്ടതുണ്ടെന്നും വിധി അധികാരികളെ ഓര്‍മിപ്പിക്കുന്നു.
വിദേശ കടഭാരത്താല്‍ പൊറുതിമുട്ടുകയും ദാരിദ്ര്യത്തിന് പുറമെ ചികിത്സാ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയുടെ രൂക്ഷമായ അപര്യാപ്തതയും അഭിമുഖീകരിക്കുന്ന പാകിസ്താന് ഇത്തരം ധൂര്‍ത്തുകള്‍ താങ്ങാനാകുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യം, ഇന്ത്യക്കുകൂടി ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിറകെ ഒൗദ്യോഗിക പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മഹാത്മാ ഗാന്ധി നല്‍കിയ ഉപദേശം ഈ സന്ദര്‍ഭത്തില്‍ ഓര്‍മയിലത്തെുന്നു. വിശ്വസ്തരായ ട്രസ്റ്റികളെപ്പോലെയാകണം പൊതുമുതല്‍ കൈകാര്യം ചെയ്യേണ്ടതെന്നും പൗരന്‍െറ ശരാശരി വരുമാനത്തേക്കാള്‍ കവിഞ്ഞ ശമ്പളം പറ്റരുതെന്നും ഗാന്ധി അവരെ ഉപദേശിച്ചു. പൊതുമുതല്‍ പബ്ളിക് ട്രസ്റ്റ് പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതെന്ന പാക് സുപ്രീംകോടതി വിധിയില്‍ മഹാത്മാ ഗാന്ധിയുടെ ഉപദേശങ്ങളുടെ പ്രതിധ്വനിയുണ്ട്.
ബത്തകളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിന് അടിക്കടി ഡിമാന്‍ഡുകള്‍ ഉന്നയിക്കുന്നത് ജനപ്രതിനിധികള്‍ അവസാനിപ്പിക്കണമെന്നുകൂടി കോടതി ആവശ്യപ്പെട്ടിരുന്നെങ്കില്‍!
ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ നേതാക്കളും അവരുടെ ശിങ്കിടികളും അനുവര്‍ത്തിക്കുന്ന ജീവിതശൈലി സമ്പന്ന രാജ്യങ്ങളിലെ ജനപ്രതിനിധികളെപ്പോലും കടത്തിവെട്ടുന്ന രീതിയിലായിരിക്കുന്നു. നിങ്ങള്‍ സാമ്പത്തികമായി ഇപ്പോള്‍തന്നെ അത്യുന്നതനില കൈവരിച്ചിരിക്കുന്നുവെന്ന് ഇവരോട് പറയാന്‍ ആര്‍ക്കും ധൈര്യമില്ളേ? ഒരുകാലത്ത് മാധ്യമങ്ങള്‍ ഈ ധര്‍മം നിറവേറ്റിയിരുന്നു. എന്നാല്‍, മാധ്യമസ്ഥാപനങ്ങളുടെ മുതലാളിമാര്‍ കോര്‍പറേറ്റുകളും ഇതര വന്‍സ്രാവുകളുമായിരിക്കെ, തലക്കെട്ടുകള്‍പോലും അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കെ, മാധ്യമങ്ങള്‍ക്ക് നിശ്ശബ്ദത ദീക്ഷിക്കാനേ കഴിയൂ. ഈ അവസ്ഥ ദൗര്‍ഭാഗ്യകരമാണ്.
നേരത്തേ പ്രസ് കൗണ്‍സിലിന് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് പ്രസ് കൗണ്‍സില്‍പോലും അധികാരവിധേയത്വം പ്രകടിപ്പിച്ചു. എഡിറ്റര്‍മാര്‍, പ്രഗല്ഭ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രസ് കൗണ്‍സില്‍ പുന$സംഘടിപ്പിക്കണമെന്ന മുറവിളി ദീര്‍ഘകാലമായി മുഴങ്ങുന്നുണ്ടെങ്കിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. പ്രസ് കൗണ്‍സിലിന് പകരം ഈയിടെ പ്രസ് കപ്ളയ്ന്‍റ് കൗണ്‍സിലിന് രൂപംനല്‍കിയ ബ്രിട്ടനിലെ രീതി നമുക്കും അഭിലഷണീയമല്ളേ? പ്രസ് കൗണ്‍സില്‍ പുന$സംഘടിപ്പിക്കാത്തപക്ഷം കേവലമായ ഒരു ഓഫിസായി ഒടുങ്ങാനാകും അതിന്‍െറ വിധി. എം.പിമാരുടെ ആനുകൂല്യങ്ങളും ചെലവുകളും പരിശോധിക്കുന്നതിനും നിര്‍ണയിക്കുന്നതിനും പ്രത്യേക പേ കമീഷന്‍ ആവശ്യമാണെന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ജീവിതച്ചെലവ് വര്‍ധിച്ചതിനാല്‍ ശമ്പളവര്‍ധന അനിവാര്യവുമാണെന്ന വാദവും ശരിയാണ്.
എന്നാല്‍, സ്വന്തം ശമ്പളം എത്രയെന്ന് നിര്‍ണയിക്കാനുള്ള അധികാരം എം.പിമാര്‍ക്ക് അനുവദിക്കപ്പെട്ടുകൂടാ. ജനപ്രതിനിധികളുടെ ശമ്പളം എത്രയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സംവിധാനവും ആവിഷ്കരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഗാന്ധിജിയുടെ ഉപദേശം ജനപ്രതിനിധികള്‍ എത്രമാത്രം സ്വീകരിക്കാറുണ്ട് എന്ന യാഥാര്‍ഥ്യം വ്യക്തമാകൂ.

വില്‍ക്കുന്നതിന് ചവറുവില, വാങ്ങുന്നതിന് തീവില

Posted: 21 Jul 2015 07:01 PM PDT

Image: 

നിത്യോപയോഗ സാധനവില 2011 മുതല്‍ 2015 വരെ കാലയളവില്‍ ഇരട്ടിയോളം വര്‍ധിച്ചതായി സംസ്ഥാന നിയമസഭയില്‍ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് വെളിപ്പെടുത്തിയത് ആരെയും ഞെട്ടിക്കുകയോ അമ്പരപ്പിക്കുകയോ ചെയ്തിരിക്കാനിടയില്ല. അദ്ദേഹം നിരത്തിയ കണക്കുകള്‍ യാഥാര്‍ഥ്യത്തേക്കാള്‍ എത്രയോ താഴെയാണെന്നേ ജനങ്ങള്‍ കരുതൂ. അരിവിലയില്‍ 17 മുതല്‍ 32 ശതമാനം വരെയും വെളിച്ചെണ്ണ വിലയില്‍ 50 മുതല്‍ 70.98 ശതമാനം വരെയും പയര്‍വര്‍ഗങ്ങള്‍ക്ക് 19 മുതല്‍ 46.65 ശതമാനം വരെയും വര്‍ധനയുണ്ടായി എന്നാണ് മന്ത്രി പറഞ്ഞത്. പാലിന് 59.52, മുട്ടക്ക് 35.27, പച്ചക്കറി 21.26 മുതല്‍ 88.96 വരെയും ശതമാനം വില ഉയര്‍ന്നു എന്നും ഒൗദ്യോഗിക കണക്കുകളിലുണ്ട്. മഞ്ഞള്‍പൊടിയും പഞ്ചസാരയും മാത്രമാണ് ഈ കാലയളവില്‍ വിലക്കുറവ് കാണിച്ചത്. ഇതര സംസ്ഥാനങ്ങളിലെ അവശ്യസാധന ദൗര്‍ലഭ്യം, വിളനാശം, കാലാവസ്ഥാ വ്യതിയാനം, കടത്തുകൂലി വര്‍ധന എന്നീ കാരണങ്ങളാണ് വിലക്കയറ്റത്തിന് ഹേതുവായി മന്ത്രി അനൂപ് ചൂണ്ടിക്കാട്ടിയത്.
മന്ത്രി നിരത്തിയ കാരണങ്ങള്‍ അവാസ്തവമാണെന്ന് പറയാനാവില്ല. ചിലപ്പോള്‍ ചിലേടത്ത് കാലാവസ്ഥ മോശമായിട്ടുണ്ട്, പ്രകൃതിക്ഷോഭംമൂലം വിളകള്‍ നശിച്ചിട്ടുണ്ട്, അടിക്കടിയുള്ള ഡീസല്‍ വില വര്‍ധനമൂലവും റെയില്‍വേ ചരക്ക് ഗതാഗത നിരക്ക് കൂടുതല്‍ കാരണമായും മൊത്തം കടത്തുകൂലി വര്‍ധിച്ചുകൊണ്ടേ വന്നിട്ടുണ്ട്. തത്ഫലമായി അവശ്യസാധനങ്ങള്‍ക്ക് വില കയറുക സ്വാഭാവികമാണ്. പക്ഷേ, മന്ത്രി അനൂപ് ജേക്കബ് പറഞ്ഞ വസ്തുതകള്‍ മാത്രമാണോ ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിന് കാരണം? തീര്‍ച്ചയായും അല്ല.  പൊതുവിതരണ രംഗത്ത് ശക്തമായി ഇടപെടാന്‍ സര്‍ക്കാര്‍ കാട്ടുന്ന വൈമനസ്യവും അതിപ്രധാനമാണ്. റേഷന്‍ അരി വ്യവസ്ഥാപിതമായും കൃത്യമായും ബി.പി.എല്‍, എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ പൊതുവിപണിയില്‍ സ്വാഭാവികമായും വില കുറയും. എന്നാല്‍, പൊതുവിതരണ വ്യവസ്ഥതന്നെ താളം തെറ്റുകയും ന്യായവില ഷാപ്പുകള്‍ നോക്കുകുത്തികളാവുകയും സിവില്‍ സപൈ്ളസ് വില്‍പന കേന്ദ്രങ്ങള്‍ അടച്ചിടുകയും ചെയ്യുക പതിവായിരിക്കയാണ്. ഇത് മൊത്ത, ചില്ലറ വ്യാപാരികള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനും വില തോന്നിയപോലെ കയറ്റാനും അവസരം നല്‍കുന്നു. ഹോട്ടലുകളില്‍ ആഹാരസാധനങ്ങളുടെ വില 65 ശതമാനംവരെ കയറിയതായി കണക്കുകളിലുണ്ട്. അവശ്യസാധനങ്ങളില്‍ ഏതെങ്കിലും വില താല്‍ക്കാലികമായി കയറിയാല്‍ വര്‍ധിത വില ഈടാക്കാന്‍ തത്രപ്പെടുന്ന ഹോട്ടലുടമകള്‍ സാധന വില കുറഞ്ഞതിന്‍െറ ആനുകൂല്യം ഒരിക്കലൂം ഉപഭോക്താക്കളുമായി പങ്കിടാന്‍ കൂട്ടാക്കാറില്ല. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും കൊള്ള ലാഭവുമൊക്കെ കര്‍ശനമായി തടയുമെന്ന് ഉത്തരവാദപ്പെട്ടവര്‍ വീരവാദം മുഴക്കുന്നതല്ലാതെ ജാഗ്രതയോടെ നടപടി സ്വീകരിച്ചതിന് ഉദാഹരണങ്ങളില്ല.
കുടുംബ ബജറ്റ് താളം തെറ്റിയതിനാല്‍ ദുരിതമനുഭവിക്കുന്ന സാമാന്യ ജനത്തിന്‍െറ നട്ടെല്ളൊടിക്കുന്നവിധം റബറിന്‍െറയും നാളികേരത്തിന്‍െറയും വില ക്രമാതീതമായി താഴുകകൂടി ചെയ്തതാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി. കിലോഗ്രാമിന് 40 രൂപവരെ വിലകിട്ടിയിരുന്ന നാളികേരത്തിന് ഇപ്പോള്‍ 17-19 രൂപയാണ് വിലയെന്ന് വന്നാല്‍ കേരകര്‍ഷകന്‍െറ ഗതിയെന്ത്? തെങ്ങുകയറ്റക്കാരന്‍െറയും പെറുക്കിക്കൂട്ടുന്നവന്‍െറയും കൂലി ആകാവുന്നിടത്തോളം ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. തേങ്ങയൊന്നിന് ഏഴുരൂപ വില. ഒരു തെങ്ങില്‍നിന്ന് മൂന്നോ നാലോ തേങ്ങ കിട്ടിയാല്‍ അത് കയറ്റക്കാരന് കൂലി കൊടുക്കാന്‍പോലും തികയില്ളെന്നതാണവസ്ഥ. അപ്പോള്‍ പിന്നെ നാളികേര വികസന ബോര്‍ഡും മറ്റനുബന്ധ സ്ഥാപനങ്ങളും നിലനിര്‍ത്തി രാഷ്ട്രീയക്കാരെ തലപ്പത്തിരുത്തി സര്‍ക്കാറുകള്‍ തുടരുന്ന അഭ്യാസം എത്രയും നേരത്തേ അവസാനിപ്പിക്കണം. തേങ്ങയും കൊപ്രയും വെളിച്ചെണ്ണയും മറ്റ് കേരോല്‍പന്നങ്ങളും ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ സര്‍ക്കാറുകള്‍ സൃഷ്ടിച്ച തുറന്ന അവസരമാണ് കേരള കര്‍ഷകരുടെയും നാളികേരത്തെ ആശ്രയിച്ച് ജീവിക്കുന്ന അനേകായിരങ്ങളുടെയും വയറ്റത്തടി ആയത്. സംഘടിത ടയര്‍ വ്യവസായ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി റബറിന്‍െറ ഇറക്കുമതി ഉദാരവത്കരിച്ചതോടെ ടാപ്പിങ് തൊഴിലാളികളുടെ കൂലിക്കുപോലും തികയാത്തവണ്ണം റബറിന്‍െറ വിലയും താഴോട്ടുപോയി. വീണ്ടെടുപ്പിനുള്ള ഒരു ശ്രമവും ഒരുതലത്തിലും നടക്കുന്നുമില്ല. അങ്ങനെ, നെല്‍കൃഷി കേരളത്തിന് അന്യംനിന്നപോലെ കേരകൃഷിയും റബര്‍ കൃഷിയും നാടുനീങ്ങാന്‍ പോവുന്നു. തത്ഫലമായി ഉപജീവനം മുട്ടുന്ന ജനലക്ഷങ്ങളുടെ മേലാണ് അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം കൂടി കെട്ടിയേല്‍പിക്കപ്പെടുന്നത്. ഈ വിഷമവൃത്തത്തില്‍നിന്ന് ജനസമൂഹത്തെ രക്ഷിക്കേണ്ട ഭരണപക്ഷവും പ്രതിപക്ഷവും നിത്യേന ബഹളംകൂട്ടി പാര്‍ലമെന്‍റും നിയമസഭയും സ്തംഭിപ്പിച്ചതുകൊണ്ടെന്ത് വിശേഷം? മുഖ്യ ജീവിത പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ഏകയിന അജണ്ടയാണ് എല്ലാവര്‍ക്കും. ഇതിന്‍െറ പേരാണ് ജനാധിപത്യമെങ്കില്‍ ആ ജനാധിപത്യം വേണ്ടേ വേണ്ട എന്ന് ഇവര്‍ ജനങ്ങളെക്കൊണ്ട് പറയിക്കും.

കല്‍ക്കരിക്കേസ് പ്രതിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തി ^സുഷമ സ്വരാജ്

Posted: 21 Jul 2015 06:36 PM PDT

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.  ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍  കുറ്റാരോപിതനായ മുന്‍ മന്ത്രി സന്തോഷ് ബഗ്രോഡിയക്ക് പാസ്പോര്‍ട്ട് അനുവധിക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുഷമ വ്യക്തമാക്കി. ലളിത് മോദി വിഷയത്തില്‍ സുഷമ രാജിവക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം കഴിഞ്ഞദിവസംരംഗത്തിറങ്ങിയിരുന്നു.
 

മാരകം മുസ്തഫിസുര്‍

Posted: 21 Jul 2015 12:44 PM PDT

Image: 
Subtitle: 
ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ളാദേശ് 248ന് ഒതുക്കി •മുസ്തഫിസുറിന് നാല് വിക്കറ്റ്

ചിറ്റഗോങ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ക്ളാസിക് ഫോര്‍മാറ്റായ ടെസ്റ്റിലും താന്‍ കൊടുങ്കാറ്റാണെന്ന് മുസ്തഫിസുര്‍ റഹ്മാന്‍ തെളിയിച്ചു. അരങ്ങേറ്റത്തില്‍തന്നെ ഹാട്രിക്കിന്‍െറ അരികിലൂടെ കുതിച്ച മുസ്തഫിസുറിന്‍െറ ബലത്തില്‍ ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ബംഗ്ളാദേശ് ദക്ഷിണാഫ്രിക്കയെ  83.4 ഓവറില്‍ 248 റണ്‍സിന് പുറത്താക്കി.
17.4 ഓവറില്‍ 37 റണ്‍സ് മാത്രം നല്‍കി നാലു വിക്കറ്റുകള്‍ കൊയ്ത് അവിസ്മരണീയ തുടക്കമാണ് ടെസ്റ്റിലും മുസ്തഫിസുര്‍ സ്വന്തമാക്കിയത്. മൂന്നിന് 173 എന്ന മോശമല്ലാത്ത നിലയില്‍ നിന്ന സന്ദര്‍ശകരെ 60ാം ഓവറില്‍ മൂന്നു വിക്കറ്റുകള്‍ കൊയ്ത് തകര്‍ച്ചയിലേക്ക് തള്ളിവിട്ട താരത്തിന് ഹാട്രിക് നേടാനായില്ല എന്നതില്‍ മാത്രം ദു$ഖിക്കാം. മുസ്തഫിസുറിന്‍െറ കുതിപ്പില്‍ വീണത് അപകടകാരികളായ ഹാഷിം ആംലയും (13) ജെ.പി. ഡുമിനിയും (0) ക്വിന്‍റണ്‍ ഡികോക്കും (0). ആറിന് 173ലേക്ക് വീണ ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയ തെംബ ബവുമയെ 10ാമനായി പറഞ്ഞുവിട്ട് തന്‍െറ നാലാമത്തെ ഇരയെയും 19കാരന്‍ സ്വന്തമാക്കിയതിനൊപ്പം സന്ദര്‍ശകരുടെ തകര്‍ച്ചയും പൂര്‍ണമായി. വാലറ്റത്തെ തകര്‍ത്ത് ജുബൈര്‍ ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശ് രണ്ട് ഓവറില്‍ വിക്കറ്റ് പോകാതെ ഏഴ് റണ്‍സുമായി ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. തമീം ഇഖ്ബാലും (1) ഇംറുള്‍ കയിസും (5) ആണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്കായി ഓപണിങ്ങില്‍ ഡീന്‍ എല്‍ഗറും (47) സ്തിയാന്‍ വാന്‍ സിലും (34) 58 റണ്‍സ് ചേര്‍ത്തു. വാന്‍ സിലിനെ മഹ്മദുല്ല പറഞ്ഞയച്ചു.  എല്‍ഗറിനൊപ്പം ഫാഫ് ഡുപ്ളെസിസ് സ്കോര്‍ കണ്ടത്തെി. 136ല്‍ നില്‍ക്കെ എല്‍ഗറിനെ തൈജുല്‍ ഇസ്ലാമിനും ഡുപ്ളെസിസിനെ (48) ശാകിബുല്‍ ഹസനും മുന്നില്‍ നഷ്ടപ്പെട്ടതോടെ ദക്ഷിണാഫ്രിക്ക പതറി. തുടര്‍ന്നാണ് മുസ്തഫിസുര്‍ വില്ലനായത്തെിയത്.

സ്റ്റര്‍ലിങ്ങിന് ഗോളോടെ അരങ്ങേറ്റം

Posted: 21 Jul 2015 12:42 PM PDT

Image: 

മെല്‍ബണ്‍: ഇംഗ്ളീഷ് ഫുട്ബാളിലെ റെക്കോഡ് പ്രതിഫലവുമായി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയ റഹിം സ്റ്റര്‍ലിങ്ങിന് മോഹിപ്പിക്കുന്ന തുടക്കം. സീസണിന് മുന്നോടിയായ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാളില്‍ എ.എസ്. റോമക്കെതിരെ കളത്തിലിറങ്ങിയ മുന്‍ ലിവര്‍പൂള്‍ താരം മൂന്നാം മിനിറ്റില്‍ ഗോളടിച്ചുകൊണ്ടാണ് പുതു കുതിപ്പിന് തുടക്കംകുറിച്ചത്. 2^2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ (5^4) സിറ്റി ജയിച്ചുകയറി. ലിവര്‍പൂളില്‍നിന്ന് 49 ദശലക്ഷം പൗണ്ട് പ്രതിഫലത്തിനാണ് സ്റ്റര്‍ലിങ് സിറ്റിയിലത്തെിയത്. ഇംഗ്ളീഷ് ഫുട്ബാളിലെ റെക്കോഡ് പ്രതിഫലത്തില്‍ നടന്ന ഇടപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും തന്‍െറ മൂല്യം ന്യായീകരിക്കുന്നതായി അരങ്ങേറ്റത്തിലെ പ്രകടനം.  ഇന്ന് ബാഴ്സലോണ ലോസ് ആഞ്ജലസ് ഗാലക്സിയെ നേരിടും.
 

ഡേവിസ് കപ്പ് വേള്‍ഡ് പ്ളേ ഓഫ്: ഇന്ത്യക്ക് ചെക് വെല്ലുവിളി

Posted: 21 Jul 2015 12:37 PM PDT

Image: 

ലണ്ടന്‍: ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ് പ്ളേഓഫിന് ഇന്ത്യക്ക് കടുത്ത എതിരാളി. ടോപ് സീഡ് ചെക് റിപ്പബ്ളിക്കാണ് സെപ്റ്റംബറില്‍ നടക്കുന്ന പോരാട്ടത്തിനായി ഇന്ത്യയിലത്തെുക. ഇന്നലെ ലണ്ടനില്‍ നടന്ന ഡ്രോയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഡല്‍ഹിയിലോ പുണെയിലോ ആയിരിക്കും മത്സരം. കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ്-ഒന്ന് രണ്ടാം റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3^2ന് തോല്‍പിച്ചാണ് ഇന്ത്യ പ്ളേഓഫിലേക്ക് മുന്നേറിയത്. ചെക് റിപ്പബ്ളിക് ആകട്ടെ, മാര്‍ച്ചില്‍ നടന്ന വേള്‍ഡ് ഗ്രൂപ് ഒന്നാം റൗണ്ടില്‍ ആസ്ട്രേലിയയോട് 2^3ന് തോല്‍ക്കുകയായിരുന്നു.
2012, 2013 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ചെക് ടീമില്‍ ലോക ടെന്നിസിലെ മുന്‍നിര താരങ്ങളെയാകും ഇന്ത്യ നേരിടേണ്ടിവരുക. ലോക ആറാം നമ്പര്‍ താരവും ഈ വര്‍ഷത്തെ ആസ്ട്രേലിയന്‍ ഓപണ്‍ സിംഗ്ള്‍സ് സെമിഫൈനലിസ്റ്റുമായ തോമസ് ബെര്‍ഡിച്ച്, ഡബ്ള്‍സില്‍ രണ്ട് ഗ്രാന്‍ഡ്സ്ളാം ജേതാവായ റാഡെക് സ്റ്റെപാനെക് എന്നീ തകര്‍പ്പന്‍ താരങ്ങള്‍ ചെക്കിന് സ്വന്തമായുണ്ട്. ആസ്ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ഈ രണ്ടു താരങ്ങളും കളിച്ചിരുന്നില്ല. ലോക 44ാം നമ്പര്‍ യിരി വെസ്ലിയും 54ാം നമ്പര്‍ ലൂകാസ് റോസോളുമാണ് അന്ന് നയിച്ചത്. ഇന്ത്യക്കെതിരെ  3^0 എന്ന അജയ്യ റെക്കോഡുള്ള ചെക് ഇത്തവണ ഏതു നിരയുമായാണ് എത്തുക എന്നത് നിര്‍ണായകമാകും.
ഡേവിസ് കപ്പില്‍ എന്തും സംഭവിക്കാമെന്ന് ഇന്ത്യന്‍ കോച്ച് സീഷന്‍ അലി പ്രതികരിച്ചു.  1997ലാണ് ഇരുടീമുകളും ഏറ്റവും അവസാനമായി ഏറ്റുമുട്ടിയത്.

അത്ലറ്റിക്സ് പരിശീലകനായി യൂറി ഒഗറോണിക് ഇന്ത്യയില്‍

Posted: 21 Jul 2015 12:21 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സ് വനിതാ മധ്യദൂര പരിശീലകനായി യുക്രെയ്ന്‍ കോച്ച് യൂറി ഒഗറോണിക് എത്തി. ഉത്തേജക വിവാദത്തോടെ പുറത്താക്കിയ കോച്ച് നാലുവര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീമിന്‍െറ പരിശീലകനായി വീണ്ടുമത്തെുന്നത്. റിയോ ഒളിമ്പിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കായിക മന്ത്രാലയമാണ് ഒഗറോണിക്കിനെ നിയമിച്ചത്. പാട്യാല അക്കാദമി ആസ്ഥാനമായാവും അദ്ദേഹം പ്രവര്‍ത്തിക്കുകയെന്ന് അത്ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ. വത്സന്‍ അറിയിച്ചു.

 

ബാര്‍കോഴ: മന്ത്രി കെ. ബാബുവിനെതിരെ കേസില്ല

Posted: 21 Jul 2015 11:29 AM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന വിജിലന്‍സിന്‍െറ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു. ബാബുവിനെതിരെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ്  ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായില്ളെന്നും എഫ്.ഐ.ആര്‍ ഇടേണ്ട ആവശ്യമില്ളെന്നും വിജിലന്‍സ് മധ്യമേഖലാ എസ്.പി കെ.എം. ആന്‍റണി ജൂണ്‍ 10ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 40 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷം രൂപയാക്കാതിരിക്കാന്‍ ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നും ബാബുവിന്‍െറ നിര്‍ദേശപ്രകാരം പലയിടങ്ങളില്‍ വെച്ച് തുക കൈമാറിയെന്നുമായിരുന്നു ബിജുവിന്‍െറ ആരോപണം.

മാര്‍ച്ച് 31ന് തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സി.ആര്‍.പി.സി 164ാം വകുപ്പ് പ്രകാരം ബിജു നല്‍കിയ മൊഴിയിലാണ് ആരോപണം ഉന്നയിച്ചത്. പത്ത് കോടിയില്‍ 50 ലക്ഷം മന്ത്രിയുടെ ഓഫിസിലത്തെി കൈമാറിയെന്ന് പിന്നീട് ബിജു മാധ്യമങ്ങളിലൂടെയും ആരോപിച്ചു. തുടര്‍ന്നാണ് ഏപ്രില്‍ 30ന് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചത്. ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹി റഫീസ് എന്നിവര്‍ മാത്രമാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ഇവര്‍ക്കായില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: 2013 ഫെബ്രുവരി നാലിന് ബാബുവിന്‍െറ ചേംബറില്‍ നടന്ന യോഗത്തില്‍ ബാബു നേരിട്ട് കോഴ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്‍െറ ആരോപണം. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത മുന്‍ നികുതി സെക്രട്ടറി എ. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് നിഷേധിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെച്ച് വിവിധ സമയങ്ങളില്‍ പത്ത് കോടി കൈമാറിയെന്നാണ് ആരോപണം. എന്നാല്‍, എവിടെവെച്ച് ആരൊക്കെ എത്ര തുക ആര്‍ക്ക് കൈമാറിയെന്നത് വ്യക്തമാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും ഇത് നിരാകരിക്കാന്‍ പണം വേണമെന്ന് ബാബു പറഞ്ഞതായും പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍, എക്സൈസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഇത്തരത്തില്‍ നിര്‍ദേശം ഉണ്ടായിട്ടില്ളെന്ന് മൊഴി നല്‍കി. മുന്‍കാലങ്ങളില്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയതിന്‍െറ കണക്കുകളും അതിനുള്ള മാനദണ്ഡങ്ങളും പരിശോധിച്ചു. ഇതില്‍നിന്ന് പരാതിക്കാരന്‍െറ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി. 2013ന് നടന്ന സംഭവം ഇത്രയും നാള്‍ പരാതിക്കാരന്‍ ഒളിച്ചുവെച്ചതിലും സംശയമുണ്ട്.

2015 ഒക്ടോബര്‍ 31നാണ് മന്ത്രി കെ.എം. മാണിക്കെതിരെ പരാതിക്കാരന്‍ ആദ്യമായി കോഴ ആരോപണം ഉന്നയിച്ചത്. പിറ്റേദിവസം ബാബു വാര്‍ത്താസമ്മേളനം നടത്തി. ബാറുകളുടെ കാര്യത്തില്‍ ധനമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ളെന്നും ആരോപണം തനിക്കുനേരെയാണ് ഉന്നയിക്കേണ്ടതെന്നും ബാബു വ്യക്തമാക്കി. മാസങ്ങള്‍ കഴിഞ്ഞിട്ട് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. എലഗന്‍റ് ഗ്രൂപ് ഉടമ  ബിനോയ് ബാബുവിന്‍െറ ബിനാമിയാണെന്നും 15 ലക്ഷം വാങ്ങിയാണ് ബിയര്‍ ലൈസന്‍സുകള്‍ അനുവദിച്ചതെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഫലസ്തീന്‍ സന്നദ്ധ സംഘടനക്ക് യു.എന്‍ അംഗീകാരം

Posted: 21 Jul 2015 10:57 AM PDT

Image: 
Subtitle: 
ഇസ്രായേലിന്‍െറ എതിര്‍പ്പ് മറികടന്നാണ് അംഗീകാരം

യുനൈറ്റഡ് നേഷന്‍സ്: ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീനിയന്‍ സന്നദ്ധ സംഘടനക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഇസ്രായേലിന്‍െറ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഫലസ്തീനിയന്‍ റിട്ടേണ്‍ സെന്‍റര്‍ എന്ന സംഘടന യു.എന്‍ അംഗീകാരം നേടിയത്. സംഘടനക്ക് ഹമാസുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ യു.എന്‍ തീരുമാനത്തിനെതിരെ രംഗത്തത്തെിയത്. എന്നാല്‍, ഫലസ്തീനിലെ ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘടന വ്യക്തമാക്കി.

1966 മുതല്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യു.എന്‍ തീരുമാനത്തെ എതിര്‍ത്ത് ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേല്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇതിനെ എതിര്‍ത്തതോടെയാണ് യു.എന്‍ കമ്മിറ്റി ഫലസ്തീന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. പ്രമേയത്തെ 13 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 16 രാജ്യങ്ങള്‍ എതിര്‍ത്തു. എന്നാല്‍, 18 രാജ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതാണ് ഫലസ്തീന് അനുകൂലമായത്.

അതേസമയം, യൂറോപ്പ് കേന്ദ്രമായി തീവ്രവാദം വളര്‍ത്തുകയെന്നതാണ് സന്നദ്ധ സംഘടനയിലൂടെ ഹമാസ് ലക്ഷ്യംവെക്കുന്നതെന്നും ഇത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഇസ്രായേലിന്‍െറ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ ഡേവിഡ് റൂട്ട് പറഞ്ഞു.

അഞ്ചു കോടി വര്‍ഷം പഴക്കമുള്ള ബീജം

Posted: 21 Jul 2015 10:52 AM PDT

Image: 

ലണ്ടന്‍: ലോകത്ത് കണ്ടത്തെിയതില്‍ ഏറ്റവും പഴക്കമുള്ള ബീജം അന്‍റാര്‍ട്ടിക്കയില്‍ കണ്ടത്തെി. സ്വീഡിഷ് ശാസ്ത്രജ്ഞരാണ് അഞ്ചു കോടി വര്‍ഷം പഴക്കമുള്ള, ഫോസിലായി മാറിയ കൊക്കൂണില്‍നിന്ന് ബീജം വേര്‍തിരിച്ചെടുത്തത്. ജന്തുവര്‍ഗത്തിന്‍േറതായി ശാസ്ത്രത്തിന് ലഭിച്ച ഏറ്റവും പഴക്കമുള്ള ബീജമാണിതെന്ന് ദ റോയല്‍ സൊസൈറ്റി അറിയിച്ചു. അന്‍റാര്‍ട്ടിക്കയിലെ സെയ്മൂര്‍ ദ്വീപില്‍ സ്വീഡിഷ് സംഘം സസ്തനികളായ കൊച്ചുജീവികളുടെ എല്ലുകള്‍ക്കായി നടത്തിയ പര്യവേക്ഷണങ്ങള്‍ക്കിടെയാണ് അവിചാരിതമായി കൊക്കൂണ്‍ കണ്ടത്തെിയത്.
 

2013ലെ വേനല്‍ തണുപ്പ്: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്‍െറ അളവ് വര്‍ധിച്ചു

Posted: 21 Jul 2015 10:49 AM PDT

Image: 
Subtitle: 
വരുന്ന 10 വര്‍ഷത്തിനകം മഞ്ഞുരുക്കം വര്‍ധിക്കും

ലിങ്കണ്‍ സീ (ഗ്രീന്‍ലന്‍ഡ്): അസാധാരണമായി 2013ലെ വേനല്‍ക്കാലത്ത് തണുപ്പ് കൂടിയതിനാല്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്‍െറ അളവ് മൂന്നിരട്ടിയായി വര്‍ധിച്ചതായി പഠനം. മൂന്നു വര്‍ഷത്തിനിടെ ഉരുകിയ മഞ്ഞിനെ അപേക്ഷിച്ച് 2014ല്‍ അളവ് കൂടിയതായി ഗവേഷകര്‍ കണ്ടത്തെി.
വേനല്‍ക്കാലത്തെ താപനിലയിലെ മാറ്റം മഞ്ഞിന്‍െറ അളവിനെ സ്വാധീനിക്കുന്നതായാണ് പഠനത്തിലെ പ്രധാന കണ്ടത്തെല്‍. എന്നാല്‍, വരുന്ന 10 വര്‍ഷംകൊണ്ട് കാലാവസ്ഥാ മാറ്റം കാരണം മഞ്ഞുരുക്കം വര്‍ധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ചൂട് വര്‍ധിച്ചത് ആര്‍ട്ടിക് പ്രദേശത്താണ്.

1980 മുതല്‍ 40 ശതമാനത്തോളം മഞ്ഞ് കുറഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
മഞ്ഞ് ഉരുകുന്നത് മനസ്സിലാക്കാമെങ്കിലും സമുദ്രത്തിലെ ഐസിന്‍െറ മാറ്റത്തെക്കുറിച്ച് പഠിക്കാനാണ് പുതിയ പഠനം നടത്തിയത്. അഞ്ചുവര്‍ഷത്തെ യൂറോപ്പിന്‍െറ ക്രയോസാറ്റ് ഉപഗ്രഹം പുറത്തുവിട്ട വിവരങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പുതിയ വിവരങ്ങളടങ്ങിയ പഠനം ‘നേച്വര്‍ ജിയോസയന്‍സ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

വ്യാപക അക്രമത്തിനിടെ ബുറുണ്ടി തെരഞ്ഞെടുപ്പ്

Posted: 21 Jul 2015 10:43 AM PDT

Image: 
Subtitle: 
നിരവധി മരണം

ബുജുംബുര: വ്യാപക അക്രമത്തിനും സ്ഫോടനത്തിനുമിടയില്‍ ബുറുണ്ടിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മൂന്നാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പിയരെ കുറുന്‍സിസക്കാണ് വിജയസാധ്യത. മൂന്നുമാസമായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പ്രസിഡന്‍റ് കുറുന്‍സിസ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആകെ 38 ലക്ഷം പൗരന്മാരാണ് വോട്ട് രേഖപ്പെടുത്താനുള്ളത്. വോട്ടെടുപ്പ് സുതാര്യമല്ല എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും സിവില്‍ ഗ്രൂപ്പുകളും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കയാണ്. നിലവിലെ പ്രസിഡന്‍റ് വീണ്ടും മത്സരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രധാന ആരോപണം. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള സമാധാന കരാറിന്‍െറ ലംഘനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തലസ്ഥാനത്ത് വോട്ടിങ് ആരംഭിക്കുന്നതിനുമുമ്പ് നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയുണ്ടായി. മറ്റൊരു സംഭവത്തില്‍ പ്രതിപക്ഷ കക്ഷിയിലെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

സമാധാനപരമായ തെരഞ്ഞെടുപ്പിന് വേണ്ട സുരക്ഷയൊരുക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ വിമതര്‍ കുറുന്‍സിസിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയമായിരുന്നു. കുറുന്‍സിസക്കെതിരെ മാസങ്ങള്‍ നീണ്ട പ്രതിഷേധ സമരത്തിനിടെ 100ലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി. സ്വതന്ത്ര മാധ്യമങ്ങള്‍ അടച്ചുപൂട്ടുകയും ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

 

യമനില്‍ ഐ.എസ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

Posted: 21 Jul 2015 10:36 AM PDT

Image: 

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വിമതരുടെ അധീനതയിലുള്ള സന്‍ആയിലെ ശിയാ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. സുന്നി തീവ്രവാദ സംഘടനയായ ഐ.എസ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ശിയാവിഭാഗത്തെ ലക്ഷ്യംവെച്ച് യമനില്‍ അക്രമം നടത്തിവരുന്നുണ്ട്.

കേരളത്തില്‍ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചതായി ബി.ജെ.പി പ്രമേയം

Posted: 21 Jul 2015 06:20 AM PDT

Image: 

കോഴിക്കോട്: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ബി.ജെ.പി രാഷ്ട്രീയ പ്രമേയം. ഈ നിലക്ക് പോയാല്‍ കാല്‍ നൂറ്റാണ്ടിനകം കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും കോഴിക്കോട്ട് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

2001ല്‍ 44ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായം പത്തുവര്‍ഷത്തിനു ശേഷം 52ശതമാനത്തിലത്തെി. 2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനത്തിലുമത്തെി. ഒരു നൂറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാള്‍ വര്‍ധനയാണ് 10 വര്‍ഷത്തിനകമുണ്ടായത്. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ചില സമുദായങ്ങള്‍ വംശനാശ ഭീഷണിയിലാണ്. മുസ്ലിംകളില്‍ ജനനനിരക്ക് കൂടിയതും ക്രിസ്ത്യാനികള്‍ വന്‍തോതില്‍ മതംമാറ്റം നടത്തുന്നതുമാണ് ജനസംഖ്യ കൂടാന്‍ കാരണമെന്നും പ്രമേയം കുറ്റപ്പെടുത്തി.  

എയ്ഡഡ് മാനേജ്മെന്‍റ് സ്കൂളുകള്‍, മെഡിക്കല്‍ എന്‍ജിനീയറിങ്, പാരാമെഡിക്കല്‍ മറ്റു പ്രഫഷനല്‍ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 90 ശതമാനവും ന്യൂനപക്ഷങ്ങള്‍ കൈവശം വെക്കുകയാണ്. വാര്‍ഡ് വിഭജനത്തിലും നഗരസഭ രൂപവത്കരണത്തിലും വര്‍ഗീയ  അജണ്ടയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പി.ഡി.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ വഴിവിട്ടു സഹായിക്കുന്നവരാണ് ഇരുമുന്നണികളും.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ വന്‍ തോതിലുള്ള മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മൂന്നാംബദലിന്‍െറ സാധ്യത തുറന്നതായും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു. 

പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി

Posted: 21 Jul 2015 06:10 AM PDT

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് സ്പീക്കര്‍ക്ക് കത്തു നല്‍കി. പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനാണ് ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ ആവശ്യം അടങ്ങിയ കത്ത് സ്പീക്കര്‍ എന്‍. ശക്തന് കൈമാറിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കിലെടുത്ത് കൂറുമാറ്റ നിരോധനിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍ ഗവ. ചീഫ്വിപ്പ് കൂടിയായ പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മാണിഗ്രൂപ്പ് ഉന്നതാധികാര സമിതിയോഗം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു തീരുമാനം.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം സ്വന്തം പ്രവൃത്തി കൊണ്ടുതന്നെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കാനാകുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ പിന്തുണക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കുകയും അദ്ദേഹത്തിന്വേണ്ടി കണ്‍വെന്‍ഷനുകളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് പരസ്യപ്രചരണം നടത്തുകയും ചെയ്തതോടെ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയിരിക്കുകയാണ്. വോട്ടിങ്ങില്‍ ഉള്‍പ്പെടെ നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ജൂണില്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെന്ന് സ്വയം സമ്മതിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് അയോഗ്യനാക്കണമെന്നാണ് കത്തിലെ ആവശ്യം.

മാണി ഗ്രൂപ്പിന്‍െറ ആവശ്യത്തിന്‍മേല്‍ കീഴ്വഴക്കങ്ങള്‍ പരിശോധിച്ചും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചും സ്പീക്കര്‍ ആണ് തീരുമാനമെടുക്കേണ്ടത്. അയോഗ്യനാക്കണമെന്ന കത്ത് ലഭിച്ചാല്‍ നിയമം അനുസരിച്ച് അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മാണിഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.എം മാണിയുടെയും പി.സി ജോര്‍ജിന്‍െറയും വിശദീകരണം സ്പീക്കര്‍ തേടേണ്ടതുണ്ട്. അവരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക.

പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും എതിരെ പരസ്യപ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാണിഗ്രൂപ്പില്‍ നിന്നും ജോര്‍ജിനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. നിയമസഭയില്‍ പൂഞ്ഞാര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
കത്ത് ചാപിള്ളയാകും ^ജോര്‍ജ്
തന്നെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് മാണി ഗ്രൂപ് നല്‍കിയ കത്ത് ചാപിള്ളയാകുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഏത് നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് തന്നെ അയോഗ്യനാക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, കെ.എം. മാണിയുടെ കളിതമാശയാണിതെന്നും കൂട്ടിച്ചേര്‍ത്തു.
 

ഭൂമിയുടെ 10 ലക്ഷം മൈല്‍ അകലെയുള്ള ചിത്രം പുറത്തുവിട്ടു

Posted: 21 Jul 2015 05:06 AM PDT

Image: 

വിയന: മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയുടെ 10 ലക്ഷം മൈല്‍ അകലെ നിന്നുള്ള ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ഡീപ് സ്പേസ് കൈ്ളമറ്റ് ഒബ്സര്‍വേറ്ററി (ഡിസ്കവര്‍) ഉപഗ്രഹമാണ് സൂര്യന് അഭിമുഖമായ ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ലോകത്ത് ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യക്തതയാര്‍ന്ന ചിത്രമാണിതെന്ന് നാസ അവകാശപ്പെടുന്നു. ജൂലൈ ആറിനാണ് നാല് മെഗാ പിക്സല്‍ സി.സി.ഡി കാമറയും ടെലിസ്കോപ്പും ഉള്‍പ്പെടുന്ന ഉപഗ്രത്തിലെ എര്‍ത്ത് പോളിക്രോമാറ്റിക് കാമറ (എപിക്) ചിത്രം പകര്‍ത്തിയത്. നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ ഭാഗമാണ് ചിത്രത്തിലുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗുരുത്വാകര്‍ഷണ ബലത്തില്‍ ഡിസ്കവര്‍ നില്‍കാന്‍ തുടങ്ങിയത്. പല സമയത്തായി പത്തോളം ചിത്രങ്ങള്‍ ഉപഗ്രഹം എടുത്തിരുന്നു. ഇതില്‍ നിന്നും ഏറ്റവും വ്യക്തതയുള്ള ചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്.

മരുഭൂമിയിലെ മണല്‍ ഘടനകള്‍, നദീ സംവിധാനം, മേഘ പാളികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ഡിസ്കവര്‍ പ്രോജക്ട് ഡയറക്ടര്‍ ആദം സാബോ അഭിപ്രായപ്പെട്ടു.  

നാസ, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ). യു.എസ് വ്യോമസേന എന്നിവയുടെ സംയുക്ത ബഹിരാകാശ പദ്ധതിയാണ് ഡീപ് സ്പേസ് കൈ്ളമറ്റ് ഒബ്സര്‍വേറ്ററി (ഡിസ്കവര്‍). ഫെബ്രുവരിയില്‍ സ്പേഷ് എക്സ് ഫാല്‍കന്‍ 9 റോക്കറ്റിലാണ് ഡിസ്കവര്‍ വിക്ഷേപിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP