സ്വാഗതം
WELCOME

News Update..

Saturday, July 11, 2015

പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി Madhyamam News Feeds

പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി Madhyamam News Feeds

Link to

പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി

Posted: 11 Jul 2015 12:26 AM PDT

Image: 

ചെന്നൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളുമായി മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെയാണ് മദ്രാസ് ഹൈകോടതി നിലപാട് പുനഃപരിശോധിച്ചത്. മധ്യസ്ഥതക്ക് ശ്രമിക്കുന്നത് നിയമവിരുദ്ധവും സ്ത്രീയുടെ അന്തസ്സിന് എതിരാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

മധ്യസ്ഥശ്രമത്തിനായി പ്രതിക്ക് അനുവദിച്ചിരുന്ന  ജാമ്യം റദ്ദാക്കിയ കോടതി, പ്രതിയോട് ഉടന്‍ തന്നെ കീഴടങ്ങാനും ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് പി. ദേവദാസാണ് വിവാദമായ വിധി പുറപ്പെടുവിപ്പിച്ചത്. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കോടതിയുടെ മീഡിയേഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാനോ മധ്യസ്ഥതക്കോ താന്‍ തയാറ െല്ലന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി അറിയിച്ചു. 2002ല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ 15 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.

മദ്രാസ് ഹൈകോടിയുടെ വിധി വ്യാപകമായ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. വിധി റദ്ദാക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

വടക്കേ ഇന്ത്യയില്‍ കനത്ത മഴയും മണ്ണിടിച്ചിലും

Posted: 11 Jul 2015 12:24 AM PDT

Image: 

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഉത്തരാഖണ്ഡില്‍ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരണപ്പെട്ടു. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.  
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. ഗംഗാനദി ഹരിദ്വാറില്‍ അപകടകരമാം വിധം കവിഞ്ഞൊഴുകുകയാണെന്നും ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പാലിയേക്കരയില്‍ കെ.എസ്.ആര്‍.ടി.സി ടോള്‍ നല്‍കണം - സുപ്രീം കോടതി

Posted: 11 Jul 2015 12:13 AM PDT

Image: 

ന്യൂഡല്‍ഹി: ദേശീയപാത 47ലെ പാലിയേക്കര ടോള്‍ പിരിവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനാവില്ളെന്ന് സുപ്രീംകോടതി. ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയിലാണ് വിധി. കാലങ്ങളായി ടോള്‍ ഫീസ് അടക്കാന്‍ തയാറാകാതിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ടോളിനത്തില്‍ കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്ന് സ്വകാര്യകമ്പനി കോടതിയെ ബോധിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനമായതിനാല്‍ തങ്ങള്‍ക്ക്  ഇളവിന് അര്‍ഹതയുണ്ട് എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വാദം.മാത്രമല്ല, സാമ്പത്തിക പരാധീനതയിലായിതാനാല്‍ പൊതുതാത്പര്യം പരിഗണിച്ച് ഇളവ് നല്‍കണമെന്നും കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.ഗിരീഷ് വാദിച്ചു.
ചീഫ് ജസ്റ്റിസ് എച്ച്. എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിക്ക് ഇളവു നല്‍കാനാവിലെല്ലന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എത്ര തുക നല്‍കാനാകുമെന്ന് ടോള്‍ പിരിക്കുന്ന കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സുമായി കെ.എസ്.ആര്‍.ടി.സി കരാറിലേര്‍പ്പെടണമെന്നും ഈ തുക രണ്ടു മാസത്തിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  
 

പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ധന

Posted: 10 Jul 2015 11:52 PM PDT

Image: 
മസ്കത്ത്: കഴിഞ്ഞവര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന. 3.96 ശതകോടി റിയാലാണ് 2014ല്‍ നാട്ടിലേക്ക് അയച്ചത്. 2013നെ അപേക്ഷിച്ച് 460 ദശലക്ഷം റിയാലിന്‍െറ വര്‍ധനയാണുണ്ടായത്. 13.1 ശതമാനം അധിക തുകയാണ് 2014ല്‍ ഒമാനില്‍നിന്ന് പുറത്തേക്ക് ഒഴുകിയതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2013ല്‍ 3.5 ശതകോടി റിയാലും 2012ല്‍ 3.11 ശതകോടി റിയാലുമാണ് പ്രവാസി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് അയച്ചത്.
 കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 10.6 ശതകോടി റിയാലാണ് ഒമാനില്‍ നിന്ന് പുറത്തേക്ക് പോയത്. സര്‍ക്കാര്‍ നയങ്ങള്‍ കര്‍ശനമാക്കിയിട്ടും പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതാണ് തുകയില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 1.57 ദശലക്ഷം പ്രവാസികളാണ് 2014ല്‍ ഒമാനില്‍ ഉള്ളത്. തൊട്ടുമുന്‍വര്‍ഷം ഇത് 1.53 ദശലക്ഷം ആയിരുന്നു. 42891 പേരുടെ വര്‍ധനയാണുണ്ടായത്. നിര്‍മാണരംഗമടക്കം പല മേഖലകളിലും വിദേശി തൊഴിലാളികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. സ്വദേശിവത്കരണ നടപടികള്‍ ശക്തമാണെങ്കിലും പ്രവാസികളുടെ പല തൊഴില്‍രംഗങ്ങളിലും സ്വദേശികള്‍ക്ക് താല്‍പര്യമില്ല. പ്രവാസികളുടെ എണ്ണം 44ല്‍ നിന്ന് 33 ശതമാനമാക്കാനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതിരുന്നതും അതുകൊണ്ടാണ്. അനധികൃത വ്യാപാരവും രാജ്യത്തിന്‍െറ ധനം പുറത്തേക്കൊഴുകാന്‍ കാരണമാകുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ ഇത് മോശമായി ബാധിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് റിയാലാണ് അനധികൃത വ്യാപാരത്തിലൂടെ രാജ്യത്തിന് പുറത്തേക്കുപോകുന്നത്. അനധികൃത കമ്പനികളെയും കടലാസില്‍ മാത്രമുള്ള കമ്പനികളെയും കണ്ടത്തൊന്‍ വ്യവസായ വാണിജ്യമന്ത്രാലയം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വ്യാപാരരീതി എതിരിടുന്നതിന്‍െറ ഭാഗമായി ചെറുകിട -ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. 2013 മുതല്‍ ആരംഭിച്ച ചെറുകിട-ഇടത്തരം വ്യവസായ പ്രോത്സാഹന പദ്ധതികള്‍ സ്വദേശികളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. സര്‍ക്കാറില്‍നിന്നുള്ള ധനസഹായത്തോടെ നിരവധി ചെറുകിട കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
 

ആനക്കൊമ്പ് വേട്ട : ഏഴ് പേര്‍ പിടിയില്‍

Posted: 10 Jul 2015 11:51 PM PDT

Image: 

തിരുവനന്തപുരം: ആനക്കൊമ്പ് വേട്ട കേസില്‍ ഏഴ് പേര്‍ വനം വകുപ്പിന്‍െറ പിടിയില്‍. തിരുവനന്തപുരം ബാലരാമപുരത്തു വച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കി വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചൈന, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയക്കാനായി കൊണ്ടുവന്നവയാണ് ഈ ആനക്കൊമ്പുകളെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അറിയിച്ചു.

ബാര്‍ക്യാമ്പിലേക്ക് വാ, ആശയം ലഹരിയാക്കാം

Posted: 10 Jul 2015 11:26 PM PDT

Image: 
ലഡുപൊട്ടും പോലെ ദിവസവും മനസ്സില്‍ ആശയങ്ങള്‍ പൊട്ടുന്നവരുണ്ടാകും. അവ ആരോട് പങ്കുവെക്കും? അത് വളര്‍ത്താനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ എവിടെനിന്ന് ലഭിക്കും?
ആശയങ്ങളും സ്വപ്നങ്ങളും  അറിയാനും അറിയിക്കാനും പങ്കുവെക്കാനും യാഥാര്‍ഥ്യമാക്കാനും  വഴിതേടുന്നവര്‍ ധാരാളമുണ്ട്. ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കി കൊച്ചിയില്‍ വീണ്ടും ബാര്‍ ക്യാമ്പ് നടക്കുന്നു. നിങ്ങള്‍ ആരുമാകട്ടെ, ആശയങ്ങള്‍ എന്തുമാകട്ടെ അത് പങ്കുവെക്കാനാണ് ബാര്‍ ക്യാമ്പ്. ആര്‍ക്കും വരാം, ചിന്തകള്‍ പങ്കുവെക്കാം; 
എന്താണ് ബാര്‍ ക്യാമ്പ്
ബാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കണ്ടാ, സന്തോഷംകൊണ്ട് തുള്ളുകയും വേണ്ടാ. ഇത്  അതല്ല. ലോകത്തെമ്പാടും പുതുപുത്തന്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടക്കുന്ന ഒത്തുചേരലുകളാണ് ബാര്‍ ക്യാമ്പുകള്‍. 
2005ല്‍ കാലിഫോര്‍ണിയയിലായിരുന്നു തുടക്കം. വെബ് ആപ്ളിക്കേഷന്‍, ഓപണ്‍ സോഴ്സ് ടെകനോളജി ഒക്കെയായിരുന്നു വിഷയങ്ങള്‍. കൂടുതലായും സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയാണ് ബാര്‍ ക്യാമ്പുകള്‍ ലക്ഷ്യം വെക്കുന്നത്. 
എന്നാല്‍, കേരളത്തില്‍ രസകരമായ വിനോദം മുതല്‍ സാമൂഹിക വിഷയങ്ങള്‍ വരെ കൈകാര്യംചെയ്യുന്നു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ടെക്നോളജി, സോഷ്യല്‍ മീഡിയ തുടങ്ങി വിഷയങ്ങള്‍ എന്തുമാകാം. ചുരുക്കിപ്പറഞ്ഞാല്‍ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ചര്‍ച്ചചെയ്യാം. 
കേരളത്തില്‍ 2007ലാണ് ആദ്യമായി ക്യാമ്പ് സംഘടിപ്പിച്ചത്.  ഇതുവരെ 16 എണ്ണം നടന്നു. വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ബാര്‍ ക്യാമ്പ് വിന്‍റര്‍ 2014 എഡിഷന്‍ ഡിസംബറില്‍ നടന്നു. 
മനസ്സിലുദിക്കുന്ന ആശയങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്തതിനാല്‍ വര്‍ഷം രണ്ടും മൂന്നും ക്യാമ്പുകള്‍ വരെ നടക്കാറുണ്ട്. ‘ബാര്‍ ക്യാമ്പ് മണ്‍സൂണ്‍ 2015’ ജൂലൈ 12ന് കളമശ്ശേരി എസ്്.സി.എം.എസ് സ്കൂള്‍ ഓഫ് ടെകനോളജി ആന്‍ഡ് മാനേജ്മെന്‍റില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. 
മുമ്പ് നടന്ന ബാര്‍ ക്യാമ്പുകളില്‍നിന്നാണ് കേരളത്തിലെ പല കമ്പനികളുടെയും ജനനം. ടീസോണിക് ക്രിയേറ്റീവ് സ്റ്റുഡിയോ,  ധന്യൂ  റിസര്‍ച്, ടെന്‍ഡര്‍ വുഡ്സ് സൊലൂഷന്‍സ്  തുടങ്ങി പല കമ്പനികളുടെ പിറവിക്ക് രൂപം നല്‍കിയത് ബാര്‍ ക്യാമ്പുകളാണ്.
ആര്‍ക്കും വരാം, പോകാം
ഓപണ്‍ അണ്‍കോണ്‍ഫറന്‍സാണ് (Open Unconference) ബാര്‍ ക്യാമ്പ്്. അതായത് ഒരു കോണ്‍ഫറന്‍സിന്‍െറ ഒൗപചാരികതകളില്ലാത്ത ഒത്തുചേരല്‍. പങ്കെടുക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ചാണ് സെഷനുകളും വിഷയങ്ങളും തീരുമാനിക്കുന്നത്. പ്രായഭേദമില്ലാതെ ആര്‍ക്കും വരാം. എപ്പോള്‍ വേണമെങ്കിലും പോവുകയും ചെയ്യാം. പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. പ്രവേശം സൗജന്യം.  ചൂടന്‍ കലക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിന് മുതല്‍ പള്ളിക്കൂടത്തില്‍ പോകാത്ത ഈപ്പച്ചിക്ക് വരെ ക്യാമ്പില്‍ പങ്കെടുക്കാം. 
നിങ്ങള്‍ക്കറിയാവുന്ന വിഷയത്തില്‍ സംസാരിക്കാം. പഠിച്ച വിഷയമോ ജോലിചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട വിഷയമോ ആകണമെന്നില്ല. താല്‍പര്യമുള്ള കാര്യങ്ങള്‍ 10 മിനിറ്റു മുതല്‍ അരമണിക്കൂര്‍ വരെ സംസാരിക്കാം. സാങ്കതേികവിദ്യ, പ്രോഗ്രാമിങ്, കല, ഡിസൈന്‍, സംരംഭകത്വം, ബിസിനസ്, മാര്‍ക്കറ്റിങ്, കേരളീയ ലൈഫ്സ്റ്റൈല്‍, സോഷ്യല്‍ മീഡിയ, വെബ്, മൊബൈല്‍ തുടങ്ങി ഏതുവിഷയവും. സദസ്യരുമായുള്ള ഇടപടലിലൂടെയാണ് ഓരോ സെഷനും മുന്നോട്ടുപോവുക. 
ക്യാമ്പില്‍ പങ്കെടുക്കാന്‍ www.barcampkerala.org എന്ന വെബ് സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.  ഒരു സെഷന്‍ എടുക്കാനായി വിഷയവും തലക്കെട്ടും വിവരണവുമടക്കം session@barcampkerala.org എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. ക്യാമ്പ്  നടത്തിപ്പിനെ സഹായിക്കാന്‍ വളന്‍റിയറായി രജിസ്റ്റര്‍ ചെയ്യാന്‍ volunteer@barcampkerala.org എന്ന ഐഡിയിലേക്ക് പേരും താല്‍പര്യവും ഉള്‍പ്പെടുത്തി മെയില്‍ ചെയ്താല്‍ മതിയാകും. 
 
 

അങ്ങനെ ആനവണ്ടിയും ‘ആപ്പി’ലായി

Posted: 10 Jul 2015 11:22 PM PDT

Image: 
കെ.എസ്.ആര്‍.ടി.സി എന്‍ക്വയറി കൗണ്ടറിനോളം അരിശം പിടിപ്പിക്കുന്ന സ്ഥലം ഭൂമി മലയാളത്തില്‍ ഉണ്ടാകില്ല. ബസിനെക്കുറിച്ച് ചോദിച്ചാല്‍ ‘മഴയല്ളേ, വെയിലല്ളേ, വന്നാല്‍ വന്നു’ എന്ന മട്ടിലാകും മറുപടി. തര്‍ക്കവും രോഷപ്രകടനവും എന്‍ക്വയറി കൗണ്ടറുകള്‍ക്കുമുന്നില്‍ സ്ഥിരം കാഴ്ചയാണ്. 
സ്മാര്‍ട്ട് ഫോണ്‍ കാലത്ത് സാറന്മാരുടെ മുഷിപ്പ് കേള്‍ക്കാതെ വിവരമറിയാന്‍ ഇപ്പോള്‍ ഒരു വഴിയായി. അതാണ് ‘ആനവണ്ടി’ എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍. 
കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയക്രമം ഇനി മൊബൈലില്‍ അറിയാം. ആനവണ്ടിയെ സ്നേഹിക്കുന്ന ചെറുപ്പക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ ‘ആപ്പിലാക്കിയത്’. 
ഏഴ് വര്‍ഷമായ കെ.എസ്.ആര്‍.ടി.സി  േബ്ളാഗ് (ksrtcblog) എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ആനവണ്ടി വെബ്സൈറ്റിനും  (www.aanavandi.com) മൊബൈല്‍ ആപ്ളിക്കേഷനും പിന്നില്‍.  
സമയവിവരം അറിയാന്‍ ആനവണ്ടി വെബ് സൈറ്റിനെ നാട്ടുകാര്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. കെ.എസ്.ആര്‍.ടി.സിയുടെ ഒൗദ്യോഗിക വെബ് സൈറ്റില്‍ റിസര്‍വേഷനുള്ള ബസുകളുടെയല്ലാതെ സാധാരണ സര്‍വിസുകളുടെ വിവരമില്ല.  ആനവണ്ടി വെബ് സൈറ്റില്‍ നിലവില്‍ ഓപറേറ്റ് ചെയ്യന്ന ഓര്‍ഡിനറി മുതല്‍ വോള്‍വോവരെ എല്ലാ സര്‍വിസുകളുടെയും സമയ വിവരങ്ങള്‍ ലഭ്യമാണ്. 
ആനവണ്ടി ആപ്പ് വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓഫ് ലൈനായി പ്രവര്‍ത്തിക്കുന്ന ആപ്ളിക്കേഷന്‍ ആയതിനാല്‍ ഒരുതവണ ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്‍റര്‍നെറ്റില്ലാതെ വിവരങ്ങള്‍ ലഭ്യമാകും.  
സ്ഥലങ്ങളുടെ പേര്  നല്‍കിയാല്‍ അവക്കിടയില്‍ സര്‍വിസ് നടത്തുന്ന  ഫാസ്റ്റ് പാസഞ്ചര്‍  മുതലുള്ള ബസുകളുടെ വിവരങ്ങള്‍ ലഭിക്കും. കെ.എസ്.ആര്‍.ടി.സി ഒൗദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച വിവരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. 
ആപ്പ് ഇപ്പോള്‍ തന്നെ  ലഭ്യമാണ്.  ഒൗദ്യോഗിക പ്രകാശന ം ജൂലൈ 12ന് നടക്കും. 
എസ്.സി.എം.എസ് സ്കൂള്‍ ഓഫ് ടെകനോളജി ആന്‍ഡ് മാനേജ്മെന്‍റില്‍ നടക്കുന്ന ബാര്‍ ക്യാമ്പില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ആപ്പ് പുറത്തിറക്കും. 
ഇരിങ്ങാലക്കുട സ്വദേശിയും ബംഗളൂരുവില്‍ ഐ.ടി ജീവനക്കാരനുമായ വൈശാഖാണ്  ആന്‍ഡ്രോയിഡ് ആപ്പ് നിര്‍മിച്ചത്്.  
തിരുവനന്തപുരം സ്വദേശി അജിത്താണ് വിന്‍ഡോസ് ആപ്പ് ഒരുക്കിയത്. പത്തനംതിട്ട കോഴഞ്ചരേി സ്വദേശി സുജിത് ഭക്തന്‍, എറണാകുളം ഗ്രീന്‍ഫോസ് ടെക്നോളജീസ് ഉടമ ശ്രീനാഥ് , ആന്‍റണി വര്‍ഗീസ് എന്നിവരാണ് ആനവണ്ടി വെബ് സൈറ്റിന് പിന്നില്‍. ബംഗളൂരുവിലെ  ഡിസൈനിങ് കമ്പനിയിലെ ജീവനക്കാരന്‍ ഡിപിന്‍ ദാസാണ് ആനവണ്ടി ലോഗോ ഡിസൈന്‍ ചെയ്തത്. 
 
 

സുരക്ഷാ പരിശോധന ശക്തമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം

Posted: 10 Jul 2015 11:14 PM PDT

Image: 
കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്തിലും പെരുന്നാളിനും രാജ്യത്ത് ശക്തമായ സുരക്ഷാപരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുസുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അലി വ്യക്തമാക്കി. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പരിശോധന 24 മണിക്കൂറും ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 
റമദാനിലെ അവസാനത്തെ 10ല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത സുരക്ഷാ വിഭാഗങ്ങളുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാനത്തെ 10ലെ തിരക്ക് ചുഷണം ചെയ്തുകൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടും. തെരുവുകച്ചവടക്കാരെയും യാചകരെയും പിടികൂടിയാല്‍ ഉടന്‍ നാടുകടത്തും. പെരുന്നാളിന് എല്ലാ പള്ളികളിലും പരിശോധന ശക്തമാക്കും. വരുംദിവസങ്ങളിലുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗത തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിന് കൂടുതല്‍ ട്രാഫിക് സുരക്ഷാ വിഭാഗത്തെ നിയമിക്കും. പെരുന്നാളിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിലുള്ള തിരക്ക് പരിഗണിച്ച് പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്‍െറ നിരീക്ഷണമുണ്ടായിരിക്കും. 
മദ്യം, മയക്കുമരുന്ന് വില്‍പനക്കാരെ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പരിശോധന ശക്തമാക്കും. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തര സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദിന്‍െറയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധന ശക്തമാക്കുന്നത്. യോഗത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇഖാമ നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന റമദാനുശേഷം ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍. പിടിയിലായവരെ നാടുകടത്തുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പുര്‍ത്തിയാക്കാന്‍ ആഭ്യന്തരമന്ത്രാലയം വിവിധ ജയില്‍ വകുപ്പുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി യാചനയുള്‍പ്പെടെ വിവിധ ഇഖാമ നിയമലംഘനങ്ങളുടെ പേരില്‍ നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

സമാധാന സന്ദേശമുയര്‍ത്തി വീണ്ടും സംയുക്ത ജുമുഅ

Posted: 10 Jul 2015 10:19 PM PDT

Image: 
മനാമ: വിഭാഗീയതക്കും തീവ്രവാദത്തിനുമെതിരെ ഐക്യസന്ദേശമുയര്‍ത്തി ബഹ്റൈനില്‍ ഇന്നലെ വീണ്ടും സുന്നി-ശിയ സംയുക്ത ജുമുഅ നമസ്കാരം നടന്നു. ബഹ്റൈനിലെ ഏറ്റവും വലിയ പളളിയായ ഗ്രാന്‍റ് മോസ്കിലാണ് വെള്ളിയാഴ്ച സംയുക്ത ജുമുഅ നടന്നത്. വന്‍ ജനാവലിയാണ് സംയുക്ത ജുമുഅക്കത്തെിയത്.
സൗദിയിലും കുവൈത്തിലും ശിയ പളളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറകെ ബഹ്റൈനിലും സമാനസംഭവങ്ങളുണ്ടാകുമെന്ന അഭ്യൂഹം പടര്‍ന്നതിന് പിന്നാലെയാണ് പ്രതിരോധത്തിന്‍െറ പുതിയ മാതൃകയായി സംയുക്ത ജുമുഅ സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വെളളിയാഴ്ച ആലിയിലെ ശിയാ പളളിയിലാണ് ഇരുവിഭാഗവും പങ്കെടുത്ത ആദ്യ ജുമുഅ നടന്നത്.  
ഇതിന്‍െറ തുടര്‍ച്ചയെന്ന നിലയിലാണ് ജുഫൈറിലെ അല്‍ഫാതിഹ് മസ്ജിദ് എന്ന ഗ്രാന്‍റ് മോസ്കില്‍ ഇന്നലെ രണ്ടാം സംയുക്ത ജുമുഅ നടന്നത്. ‘സഹിഷ്ണുതയുടെ ബഹ്റൈന്‍’ എന്ന തലക്കെട്ടില്‍ ‘ബഹ്റൈന്‍ ഫൗണ്ടേഷന്‍ ഫോര്‍ റികണ്‍സിലിയേഷന്‍ ആന്‍റ് സിവില്‍ ഡിസ്കോഴ്സ്’(ബി.എഫ്.ആര്‍.സി.ഡി) നേതൃത്വത്തിലാണ് സംയുക്ത ജുമുഅ നടക്കുന്നത്. ഐക്യത്തിനായുള്ള ബഹ്റൈന്‍ ജനതയുടെ മുന്നേറ്റം അഭിമാനകരമാണെന്ന് ബി.എഫ്.ആര്‍.സി.ഡി ചെയര്‍മാന്‍ സുഹൈല്‍ അല്‍ഗുസൈബി പറഞ്ഞു. 
ജുമുഅ ഖുതുബയിലും നമസ്കാരത്തിലും പങ്കാളികളാകാന്‍ രാവിലെ 11 മണിക്ക് തന്നെ ജനം പളളിയിലത്തെി തുടങ്ങിയിരുന്നു. 
 വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള ഭീകരവാദ പ്രവണതകളെയും ശക്തമായി നേരിടുമെന്ന് ബഹ്റൈന്‍ ഭരണകൂടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും രാജ്യത്തിന്‍െറ വിവിധ കോണുകളിലെ പള്ളികളില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടെയാണ് ജുമുഅ നടന്നത്. പലയിടത്തും വലിയ ബാരിക്കേഡുകള്‍ തീര്‍ത്തു. പള്ളിക്ക് അരികില്‍ കാര്‍ പാര്‍ക്കിങ് അനുവദിച്ചില്ല. വളണ്ടിയര്‍മാരുടെ സേവനവും പൊലീസ് ഉപയോഗപ്പെടുത്തി. പള്ളിയിലത്തെിയവരെ കര്‍ശന പരിശോധനക്ക് ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്. 
 

ഐ.എസ്.എല്‍: ടീമുകള്‍ സ്വന്തമാക്കിയത് ഇവരെ

Posted: 10 Jul 2015 10:09 PM PDT

Image: 

കേരള ബ്ളാസ്റ്റേഴ്സ്

നേരത്തെ സ്വന്തമാക്കിയവര്‍:

മുഹമ്മദ് റാഫി, ഗുര്‍വീന്ദര്‍ സിങ്, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, നിര്‍മല്‍ ഛേത്രി, രമണ്‍ദീപ് സിങ്, സന്ദേശ് ജിങ്കാന്‍, സന്ദീപ് നന്ദി, സൗമിക് ഡേ.

ലേലംവഴി: പീറ്റര്‍ കാര്‍വലോ, സി.കെ. വിനീത്, ശങ്കര്‍ സാമ്പിന്‍ഗിരാജ്, കാവില്‍ ലോബോ.

വിദേശ താരങ്ങള്‍: വിക്ടര്‍ പുള്‍ഗ, ക്രിസ് ഡഗ്നല്‍.

അത് ലറ്റികൊ ഡി കൊല്‍ക്കത്ത

നേരത്തെ സ്വന്തമാക്കിയവര്‍:

അര്‍ണബ് മൊണ്ഡല്‍, ബാല്‍ജിത് സാഹ്നി, ഡെല്‍സിന്‍ ഫ്രാങ്കോ, എന്‍. മോഹന്‍ രാജ്, ക്ളിഫോഡ് മിറാന്‍ഡ, ഷെയ്ഖ് ജ്വെ രാജ, എന്‍. ബൂട്ടിയ, സുശീല്‍ കുമാര്‍ സിങ്, സെയ്ദ് റഹിം നബി.

ലേലംവഴി: റിനോ ആന്‍േറാ, അരാറ്റ ഇസുമി, കുന്‍സാങ് ബൂട്ടിയ, ലാല്‍ചൗങ്കിമ.

വിദേശ താരങ്ങള്‍: ബോയ ഫെര്‍ണാണ്ടസ്, സമീഗ് ഡൗട്, ജാമി മാര്‍ടിന്‍സ്, ജോസ് മിഗ്വേല്‍ ഗോണ്‍സാലസ്, ഒഫന്‍സെ നാറ്റോ, ജോസ് ലൂയിസ് എസ്പിനോസ.

ചെന്നൈയിന്‍ എഫ്.സി

നേരത്തെ സ്വന്തമാക്കിയവര്‍:

അഭിഷേക് ദാസ്, ബാല്‍വന്ത് സിങ്, ധനചന്ദ്രസിങ്, ഹര്‍മഞ്ജോത് കബ്ര, ജയേഷ് റാണെ, ജെജെ, മെഹ്റാജുദ്ദീന്‍ വാദു, ഗോഡ്വിന്‍ ഫ്രാങ്കോ.

ലേലംവഴി: കരണ്‍ജിത്, തോയ് സിങ്, നിധിന്‍ ലാല്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, ലാല്‍മങ്കാസെങ് റാല്‍തെ, എം.പി. സക്കീര്‍, ധന്‍പാല്‍ ഗണേഷ്.

വിദേശതാരങ്ങള്‍: എലാനോ ബ്ളൂമര്‍, ബ്രൂണോ പെലിശ്ശാരി, എഡല്‍ ബെറ്റെ, ഫിക്രു, ബെര്‍ണാഡ് മെന്‍ഡി.

ഡല്‍ഹി ഡൈനാമോസ്

നേരത്തെ സ്വന്തമാക്കിയവര്‍:

സുഭാശിഷ് റോയ് ചൗധരി, അന്‍വര്‍ അലി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, റോബര്‍ട് ലാല്‍ലമൗന, ഷൈലോ മാല്‍സ്വംലുവാങ്ക, സൗവിക് ചക്രബര്‍ത്തി, സൈമിന്‍ലെന്‍ ഡങ്കല്‍.

ലേലംവഴി: റോബിന്‍ സിങ്, അനസ് എടത്തൊടിക, ഗുണശേഖര്‍ വിഘ്നേഷ്, സോദ്ലിയാന്‍ റാല്‍തെ, പ്രബിര്‍ ദാസ്, രവികുമാര്‍.

വിദേശതാരങ്ങള്‍:  റോബര്‍ട്ടോ കാര്‍ലോസ്, ഗുസ്താവോ സാന്‍േറാസ്, ഹാന്‍ മള്‍ഡര്‍.

എഫ്.സി ഗോവ

നേരത്തെ സ്വന്തമാക്കിയവര്‍:  

ഡെന്‍സണ്‍ ദേവദാസ്, ബിക്രംജി ത് സിങ്, ദേബബ്രതറോയ്, ലക്ഷ്മികാന്ത് കട്ടിമണി, മന്ദര്‍റാവു ദേശായ്, നാരായണ്‍ ദാസ്, പ്രണോയ് ഹാള്‍ഡര്‍, റോമിയോ ഫെര്‍ണാണ്ടസ്, ജോക്വിം അബ്രാഞ്ചസ്, സബീത്ത്, രാജു ഗെയ്ക്വാദ്.

ലേലംവഴി: വിക്ടോറിനോ ഫെര്‍ണാണ്ടസ്, ഹവോകിപ്.

വിദേശതാരങ്ങള്‍: ഗ്രിഗറി അര്‍നോലിന്‍, ലൂസിയോ, ജോഫ്രി, റിനാള്‍ഡോ, വിക്ടര്‍ സിമാവോ, എലിന്‍ടന്‍ അന്‍ഡ്രാഡെ.

മുംബൈ സിറ്റി എഫ്.സി

നേരത്തെ സ്വന്തമാക്കിയവര്‍: കിങ്ഷുക് ദേബ്നാഥ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, റോവില്‍സണ്‍, ലാല്‍റിന്‍ഡിക റാല്‍തെ, സുഭാഷ് സിങ്, സുബ്രതാപോള്‍.

ലേലംവഴി: സുനില്‍ ഛേത്രി, ആല്‍ബിനോ ഗോമസ്, പ്രതീഷ് ഷിരോദ്കര്‍, കീഗണ്‍ പെരേര, അശുതോഷ് മെഹ്ത, ദേബ്ജിത് മജുംദാര്‍.

വിദേശതാരം: നികളസ് അനല്‍ക്ക

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്

നേരത്തെ സ്വന്തമാക്കിയവര്‍:  
സഞ്ജു പ്രദാന്‍, ഹോളിചരണ്‍ നര്‍സറി, കോങ്ജീ, അലന്‍ ദേവ്റ, ബൊയ്താങ് ഹാവോകിപ്, ടി.പി. രഹിനേഷ്, റോബിന്‍ ഗുരുങ്.

ലേലംവഴി: സെയ്ത്യാസെന്‍, സോമിന്‍ഗ്ളിയാന റാല്‍തെ, മര്‍ലാങ്ങി സൂടിങ്, രാജു യുംനം.

വിദേശതാരങ്ങള്‍: ടോണി വാര്‍നര്‍, മിഗ്വേല്‍ ഗാര്‍ഷ്യ, സെഡ്രിച് ഹെങ്ബര്‍ട്, കൊണ്ട്വാനി തോങ, ബ്രൂചോ അരിയാസ്, സിലാസ്, സിമാവോ സബ്രോസ, ഡിയോമാന്‍സി കാമറ.

എഫ്.സി പുണെ സിറ്റി

നേരത്തെ സ്വന്തമാക്കിയവര്‍: ഗൗര്‍മാംഗി സിങ്, അരിന്ദംഭട്ടാചാര്യ, ധര്‍മരാജ് രാവണന്‍, ഇസ്രായേല്‍ ഗുരുങ്, ലെന്നി റോഡ്രിഗസ്, മനിഷ് മയ്താനി, പ്രിതം കൊടാല്‍.

ലേലംവഴി: ജാക്കിചന്ദ് സിങ്, യൂജിന്‍സണ്‍, ഫനായ് ലാല്‍റെംപുയ, ഗോവിന്‍ സിങ്, ലളിത് ഥാപ്പ, സുശാന്ത് മാത്യു.

വിദേശതാരങ്ങള്‍: ഇതുവരെ കരാറിലത്തെിയിട്ടില്ല.

സര്‍ക്കാര്‍ വിരുദ്ധ നിലപാട്: ഡോ. ബി. അശോകിനെതിരെ നടപടിയെടുക്കാം

Posted: 10 Jul 2015 09:38 PM PDT

Image: 

കൊച്ചി: സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോകിനെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാമെന്ന് വിധി. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി. അശോക് നല്‍കിയ പരാതി തള്ളിയത്. തനിക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നും സംസ്ഥാന സര്‍ക്കാറിന് അവകാശമില്ല എന്നുമായിരുന്നു വൈസ് ചാന്‍സലര്‍ ഹരജിയില്‍ പറഞ്ഞത്.

മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കി, സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ലേഖനമെഴുതി എന്നിവയാണ് ഡോ. അശോകിനെതിരെയുള്ള ആരോപണം.

മോദി^ശരീഫ് സൗഹൃദ ഹസ്തത്തിന് സമ്മിശ്ര പ്രതികരണം

Posted: 10 Jul 2015 08:36 PM PDT

Image: 
Subtitle: 
മോദി അധികാരമേറ്റ ശേഷം നവാസ് ശരീഫുമായി കാണുന്നത് മൂന്നാം തവണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും ഒരിക്കല്‍ക്കൂടി സൗഹൃദ ഹസ്തദാനം നടത്തിയതിന് സമ്മിശ്ര പ്രതികരണം. ഉടക്കിയും മുടന്തിയും പോവുന്ന സമാധാന ശ്രമങ്ങളില്‍ മറ്റൊരു ചുവട് എന്നതിനപ്പുറം, പരസ്പര ബന്ധത്തില്‍ വലിയ ഊഷ്മളത പ്രതീക്ഷിക്കപ്പെടുന്നില്ല.
മോദി അധികാരമേറ്റ ശേഷം നവാസ് ശരീഫുമായി കാണുന്നത് മൂന്നാം തവണയാണ്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചത്തെിയത് പുതിയൊരു തുടക്കമാണെന്ന പ്രതീക്ഷ പകര്‍ന്നിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കകം ചിത്രം മാറി. ഹുര്‍റിയത് നേതാക്കളുമായി പാക് ഹൈകമീഷണര്‍ കൂടിക്കാഴ്ച നടത്തിയതിന്‍െറ പേരില്‍ സമാധാന ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്മാറി.
മുമ്പും സമാധാന ചര്‍ച്ചകള്‍ക്കു മുമ്പ് ഹുര്‍റിയത് നേതാക്കളുമായി പാകിസ്താന്‍ ആശയ വിനിമയം നടത്തിയ ചരിത്രം മറന്നായിരുന്നു ഇത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ സംഭാഷണങ്ങളില്‍നിന്ന് മുഖം തിരിച്ചു.
ഇപ്പോഴാകട്ടെ, പരസ്പര ബന്ധത്തിലെ കല്ലുകടി തുടരുമ്പോഴാണ് സൗഹൃദ കൂടിക്കാഴ്ച. ഇത്തരമൊരു കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയിരുന്നില്ല. ഇന്ത്യ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ പാകിസ്താനില്‍നിന്ന് അനുകൂലമായതൊന്നും കേന്ദ്ര സര്‍ക്കാറിന് ലഭിച്ചില്ല.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി സകിയുര്‍റഹ്മാന്‍ ലഖ്വിയെ ജയില്‍ മോചിതനാക്കിയതിലും മുംബൈ ആക്രമണത്തിന്‍െറ വിചാരണ നടപടി ഇഴയുന്നതിലും മോദി സര്‍ക്കാര്‍ രോഷത്തിലാണ്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം ആവര്‍ത്തിക്കപ്പെടുകയും ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തതിനിടയിലാണ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച.
സമാധാന ശ്രമം വീണ്ടും തുടങ്ങുന്നതും സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ പോവുന്നതും നല്ല ചുവടുകളായി സമാധാന കാംക്ഷികള്‍ കാണുന്നു. ഇരു രാജ്യങ്ങളുടെയും കസ്റ്റഡിയില്‍ കഴിയുന്ന മീന്‍പിടിത്തക്കാര്‍ക്ക് സ്വദേശത്ത് തിരിച്ചത്തൊനും വഴിയൊരുങ്ങി. എന്നാല്‍, നിലപാടുകളില്‍ വിട്ടുവീഴ്ചകളുടെ വാഗ്ദാനമൊന്നും പാകിസ്താന്‍ നല്‍കിയിട്ടില്ല.
സമാധാനത്തിനും വികസനത്തിനും രണ്ടു രാജ്യങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ഉഫയിലെ സംയുക്ത പ്രസ്താവന വ്യക്തമാക്കിയത്. തര്‍ക്ക വിഷയങ്ങള്‍ അതിന്‍െറ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പരസ്പര വാഗ്ദാനം.
പാകിസ്താന്‍ വിരോധം തെരഞ്ഞെടുപ്പിലും ഭരണത്തിലും വൈകാരിക വിഷയമാക്കിയ നരേന്ദ്ര മോദി, പാകിസ്താനെ ‘പാഠം പഠിപ്പി’ക്കാതെ തന്നെയാണ് സൗഹൃദവഴി ഇപ്പോള്‍ തേടുന്നത്. അതേസമയം, കശ്മീരിനെക്കുറിച്ച് സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശമൊന്നും ഇല്ലാതെ പോയതില്‍ നവാസ് ശരീഫ് പാകിസ്താനില്‍ വിമര്‍ശം നേരിടുകയാണ്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

Posted: 10 Jul 2015 08:19 PM PDT

Image: 

കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പിള്ളി പ്രശാന്തി നഗറിലെ അഞ്ചുനില ഫ്ളാറ്റിലാണ് സംഭവം. വേണി ഷിബു(30), മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. സാധനനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്‍െറ പ്രാഥമികനിഗമനം. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
പുലര്‍ച്ചെ മൂന്നുമണിയോടെ പൊട്ടിത്തെറിശബ്ദം കേട്ട് സ്ഥലത്തത്തെിയ നാട്ടുകാര്‍ക്ക് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തത്തെിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കളങ്കം നീക്കാന്‍ വ്യാപം ഡിജിറ്റലാക്കുന്നു

Posted: 10 Jul 2015 07:28 PM PDT

Image: 

ന്യൂഡല്‍ഹി: അഴിമതിയില്‍ മുങ്ങിക്കുളിച്ച വ്യവസായിക് പരീക്ഷാ മണ്ഡലിന്‍െറ (വ്യാപം) കളങ്കം കഴുകിക്കളയാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കം. ‘വ്യാപം’ ഡിജിറ്റലാക്കി മുഴുവന്‍ നടപടികളും സുതാര്യമാക്കുമെന്ന് ചെയര്‍മാന്‍ മദന്‍മോഹന്‍ ഉപാധ്യായ അറിയിച്ചു. ആദ്യപടിയായി പരീക്ഷാര്‍ഥികള്‍ക്ക് വ്യാപത്തിന്‍െറ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി.  വ്യാപം പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന്  സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മന്ത്രി ഉമാശങ്കര്‍ ഗുപ്ത  പറഞ്ഞു.
മോദി സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ ‘വ്യാപം ആപ്’  വികസിപ്പിച്ചത്. ആപ്ളിക്കേഷനിലൂടെ വ്യാപത്തിന്‍െറ എല്ലാ ഓണ്‍ലൈന്‍  നടപടികളും എളുപ്പമാകുമെന്നും സുതാര്യമായി പരീക്ഷ നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അപേക്ഷാ ഫോറം, പരീക്ഷാവിവരങ്ങള്‍, പരീക്ഷാ തീയതി, ചോദ്യോത്തര മാതൃകകള്‍, അഡ്മിറ്റ് കാര്‍ഡ് എന്നിവ ‘ആപി’ലൂടെ ലഭിക്കും.
ആഗസ്റ്റ് 30ന് നടത്തുന്ന ആയുര്‍വേദ, ഹോമിയോപ്പതി, യൂനാനി പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷ ഇതിലൂടെ നടത്തുമെന്നും മദന്‍ മോഹന്‍ ഉപാധ്യായ് പറഞ്ഞു.  വ്യാപത്തിന്‍െറ ആദ്യ ഓണ്‍ലൈന്‍ പരീക്ഷയാണിത്. വിവിധ കോഴ്സുകളിലെ 95,250 സീറ്റിലേക്കും 60,700 സര്‍ക്കാര്‍ തസ്തികകളിലേക്കും ഈവര്‍ഷം വ്യാപത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
 

അഖിലേന്ത്യ എന്‍ട്രന്‍സിന് ‘വസ്ത്രനിരോധം’, ഷൂസിനും മോതിരത്തിനും ബെല്‍റ്റിനും വിലക്ക്

Posted: 10 Jul 2015 07:25 PM PDT

Image: 

കോപ്പിയടി തടയാനെന്ന് അധികൃതര്‍; അവകാശ ലംഘനമെന്ന് രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ജൂലൈ 25ന് നടത്തുന്ന അഖിലേന്ത്യ പ്രീ മെഡിക്കല്‍-പ്രീ ഡെന്‍റല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.പി.എം.ടി) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഏര്‍പ്പെടുത്തിയ ഡ്രസ്കോഡ് വിവാദമാകുന്നു. സ്കാര്‍ഫ് ഉള്‍പ്പെടെ സാധാരണ വസ്ത്രങ്ങളും ഷൂസും ആഭരണങ്ങളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. അരകൈ ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങള്‍, സാധാരണ ചെരിപ്പ് ധരിച്ചുവേണം പരീക്ഷക്കത്തൊനെന്നാണ് പരീക്ഷയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.
വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍, വെള്ളക്കുപ്പി എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം കുട്ടികളെ പരീക്ഷ എഴുതിക്കില്ളെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമുണ്ട്. എന്നാല്‍ ശിരോവസ്ത്രവും മുഴുകൈ വസ്ത്രങ്ങളും നിരോധിക്കുന്നത് മതപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വാച്ച്, മുടിപ്പിന്ന്, ബെല്‍റ്റ് എന്നിവ നിരോധിച്ചതിന്‍െറ മറവില്‍ പലകുട്ടികളെയും പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മടക്കിഅയക്കുമെന്ന ഭയവും പലര്‍ക്കുമുണ്ട്. ശിരോവസ്ത്ര നിരോധത്തെ പരീക്ഷാ ഹാളില്‍ എതിര്‍ക്കുമെന്നാണ് ചില വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചത്.
വിവിധ രക്ഷിതാക്കളും സംഘടനകളും എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
മുമ്പ് നടന്ന പരീക്ഷയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചത്തെിയാണ് കോപ്പിയടി നടത്തിയതെന്നതിന്‍െറ വെളിച്ചത്തിലാണ് ഇത്തരം നിരോധമെന്നാണ് സി.ബി.എസ്.ഇ ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യക്തമാക്കിയത്.
 

പൂണൂലിട്ട ഐ.ടി

Posted: 10 Jul 2015 07:17 PM PDT

Image: 

ഐ.ടി സ്ഥാപനങ്ങളില്‍ എത്ര ദലിതര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കൂടി പരിശോധിക്കുമ്പോഴേ ജാതി എത്ര ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനാകൂ

ശേഷിയുടെയും യുക്തിയുടെയും ഏറ്റവും ആധുനികലോകമെന്ന് വാഴ്ത്തപ്പെടുന്ന ഐ.ടിയിലുള്‍പ്പെടെ ജാതി തീക്ഷ്ണ യാഥാര്‍ഥ്യമാണ്. സമ്പത്തും പദവിയും ജാതീയവിവേചനം ഇല്ലാതാക്കുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് കൊച്ചിയിലെ ദലിത് സംരംഭകയുടെ അനുഭവം. സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ ഗ്രാമീണ ഐ.ടി സംരംഭമായ എറണാകുളം തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ജില്‍നിന്ന് ദലിത് സംരംഭക സൗമ്യാദേവിയെ ജാതിപറഞ്ഞ് ആട്ടിയോടിക്കുകയായിരുന്നു.
യു.കെയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ സൗമ്യാദേവി ബി.പോസിറ്റീവ് എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനമാണ് നടത്തിയിരുന്നത്. വാടകക്കുടിശ്ശികയാണ് കാരണമായി പറയുന്നതെങ്കിലും ടെക്നോ ലോഡ്ജിന്‍െറ സി.ഇ.ഒ സൗമ്യാദേവിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നു. ‘സാമ്പത്തിക ബുദ്ധിമുട്ടുമൂലം വാടക കൊടുക്കാന്‍ താമസിച്ചു. 20,000 രൂപ മുതല്‍ 30,000 വരെ കുടിശ്ശിക വരുത്തിയ മറ്റ് സംരംഭകരെ നിലനിര്‍ത്തിയാണ് 10,000 രൂപ കുടിശ്ശികക്കാരിയായ എന്നെ പുറത്താക്കിയത്’ -സൗമ്യാദേവി പറയുന്നു.  തന്നെയല്ല, ഒരു സമുദായത്തെയാണ് വിലകുറഞ്ഞവരായി കണ്ട് ടെക്നോ ലോഡ്ജിന്‍െറ സി.ഇ.ഒ ആക്ഷേപിച്ചതെന്ന് സൗമ്യാദേവി പറയുന്നു. ഡിഗ്രി കഴിഞ്ഞ് എറണാകുളത്തെ സ്ഥാപനങ്ങളില്‍ ജോലി തേടി നടക്കുമ്പോഴും ജാതി ഇവര്‍ക്ക് അയോഗ്യതയായിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും തന്‍െറ അയോഗ്യത തനിക്ക് ‘അപ്പിയറന്‍സ്’ ഇല്ളെന്നതായിരുന്നു എന്ന് സൗമ്യ പറയുന്നു.
സാധാരണ കുടുംബത്തിലെ അംഗമാണ് സൗമ്യാദേവി. കേരള സര്‍വകലാശാലയില്‍നിന്ന് എം.ബി.എ പാസായ അവര്‍ സ്കോളര്‍ഷിപ്പോടെയാണ് യു.കെയില്‍ പോയത്.
ഐ.ടി. സ്ഥാപനങ്ങളില്‍ പ്രവേശം അടക്കമുള്ള കാര്യങ്ങളില്‍ ജാതി നിര്‍ണായക സ്വാധീനമാണ്. ഐ.ടി. സ്ഥാപനങ്ങളില്‍ എത്ര ദലിതര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കൂടി പരിശോധിക്കുമ്പോഴാണ് ജാതി എത്ര ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനാകൂ. കൈവിരലിലെണ്ണാവുന്ന ദലിതരാണ് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.  സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണമില്ലാത്തതും ദലിത് പ്രതിനിധ്യത്തെ നാമമാത്രമാക്കുന്നു.

പ്രശസ്തമായ ഹിന്ദു മാനേജ്മെന്‍റ് സ്കൂളില്‍ ഈ വര്‍ഷം എല്‍.കെ.ജിക്ക് പ്രവേശം നേടിയ 73 കുട്ടികളില്‍ 28 പേരുടെയും പേരിന് വാലായി ജാതി ചേര്‍ത്തിരുന്നു

എറണാകുളം ജില്ലയുടെ പ്രാന്തത്തിലുള്ള പ്രശസ്തമായ ഹിന്ദു മാനേജ്മെന്‍റ് സ്കൂളില്‍ ഈ വര്‍ഷം എല്‍.കെ.ജിക്ക് പ്രവേശം നേടിയ കുട്ടികളുടെ പട്ടിക നോട്ടീസ് ബോര്‍ഡിലിട്ടിരുന്നു. 73 കുട്ടികളില്‍ 28 പേരുടെയും പേരിന് വാലായി ജാതി ചേര്‍ത്തിരുന്നു. നാലുപേരുടെ പേരുകളില്‍ വീട്\തറവാടുകളുടെ പേരാണ് ചേര്‍ത്തിരുന്നത്. ജാതിവാലുകള്‍ മുറിച്ചുകളയുന്നത് സമരമായി കണ്ട ഒരു സമൂഹത്തിലേക്കാണ് വീണ്ടും ജാതിവാല്‍ അഭിമാനകരമായി തിരിച്ചുവരുന്നത്. കേരളത്തിലെ ഏത് കലാലയത്തിലും സ്കൂളിലും ജാതിവാല്‍ അഭിമാനമായി കൊണ്ടുനടക്കുന്ന പുതിയ തലമുറയെയാണ് അഭിമുഖീകരിക്കേണ്ടിവരിക.
നാഗരികത അല്ളെങ്കില്‍ നഗരവത്കരണം ജാതിയെ തകര്‍ക്കുമെന്നാണ് പൊതുവില്‍ ദലിത് ബുദ്ധിജീവികള്‍പോലും ഉന്നയിക്കുന്നത്. ആഗോളവത്കരണവും ഇംഗ്ളീഷ് വിദ്യാഭ്യാസവും മെച്ചപ്പെട്ട സാധ്യതകള്‍ ദലിതുകള്‍ക്ക് മുന്നില്‍ തുറന്നിട്ടുണ്ട്. എന്നാല്‍, ജാതിമര്‍ദനത്തിന്‍െറ അളവില്‍ ഒരു കുറവും വരുത്തിയിട്ടില്ല.  അതിവേഗം വളരുന്ന കൊച്ചിയില്‍ ജാതിയുടെ തീവ്രത വളരെ വ്യക്തമാണ്.

കൊച്ചിയില്‍ കഴിയുന്ന ഇടത്തരം വര്‍ഗ അടിത്തറയുള്ള, 40ല്‍ താഴെ പ്രായമുള്ള  ബ്രാഹ്മണ, ദലിത് കുടുംബങ്ങളില്‍ ജനിച്ച രണ്ടുപേര്‍ തങ്ങളുടെ  അവസ്ഥകള്‍ വിവരിക്കുന്നു

ജയദേവന്‍ നമ്പൂതിരി (പേര് യഥാര്‍ഥമല്ല):
‘ജനിച്ചത് വേദപാരമ്പര്യമുള്ള കുടുംബത്തിലാണ്്.എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്. വീട്ടില്‍ അച്ഛനും അനിയനും പൂജാ ചടങ്ങുകള്‍ ചെയ്യുന്നുണ്ട്. പത്താം ക്ളാസുവരെ നാട്ടിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്നു. മന്ത്രങ്ങളും പൂജാവിധികളും അറിയുന്നതായിരുന്നില്ല പൂജാരിയാകാനുള്ള യോഗ്യത. ഇന്ന ഇല്ലത്തെ, ഇന്നയാളുടെ മകന്‍ എന്നതായിരുന്നു. രാവിലെ നടതുറക്കും. ആളുകള്‍ വരുമ്പോള്‍ എന്‍േറതായ വിധത്തില്‍ പൂജ നടത്തി പ്രസാദം നല്‍കും. ആര്‍ക്കും എതിര്‍പ്പില്ല. മാത്രമല്ല, എന്നെ കാണുമ്പോള്‍ തന്നെ അമ്പലത്തില്‍ വരുന്നവര്‍ ആദരവ് പ്രകടിപ്പിക്കും. പത്താം ക്ളാസോടെ പഠിത്തം നിര്‍ത്തി. സമീപത്തെ ഉയര്‍ന്ന രാഷ്ട്രീയബോധമുള്ളവരുടെയും മറ്റും സ്വാധീനത്തില്‍ പൂണൂല്‍ അഴിച്ചു മാറ്റി. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. ഈ സമയത്ത് കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി കിട്ടി. ജോലികിട്ടാനുള്ള കാരണം എന്‍െറ യോഗ്യതയായിരുന്നില്ല. മറിച്ച് ഇന്‍റര്‍വ്യൂ ബോര്‍ഡിലെ നിര്‍ണായക സ്ഥാനത്ത് മറ്റൊരു നമ്പൂതിരിയുണ്ടെന്നതായിരുന്നു എന്നാണ് വിശ്വാസം. അവര്‍ എന്നോട് ചോദിച്ച ഏക ചോദ്യം എന്‍െറ ഇല്ലവും വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരേ മൂല്യബോധത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും വീടുകളില്‍ ചെല്ലുമ്പോള്‍ ആള്‍ക്കാരുടെ സമീപനത്തിലെ വ്യത്യാസം എനിക്ക് തിരിച്ചറിയാനാകും. ജാതി ഉണ്ടെന്ന് ഓരോ അണുവിലും ബോധ്യപ്പെടുത്തുന്നതാണ് നാട്ടുകാരുടെ സമീപനം. വീടുകളില്‍, യാത്രകളില്‍, ജോലിസ്ഥലത്ത്, സൗഹൃദങ്ങളില്‍ എല്ലാം ജാതി ഞാന്‍ തിരിച്ചറിയുന്നുണ്ട്. പലപ്പോഴും അതിന്‍െറ ഗുണഭോക്താവ് ആയാണ് ഞാന്‍ നിലകൊള്ളുന്നതും.’

ഞാനൊരു ദലിതനാണ് എന്ന് സമൂഹം എന്നോട് എല്ലായ്പോഴും പറയുന്നുണ്ട്. വീടുകളില്‍, സൗഹൃദങ്ങളില്‍, യാത്രയില്‍, കടകളില്‍ ചെല്ലുമ്പോള്‍,  പ്രണയത്തില്‍ എല്ലാം ജാതിയുണ്ട്.

അരുണ്‍ കുമാര്‍ (പേര് യഥാര്‍ഥമല്ല):
‘വീട് തിരുവല്ലക്കടുത്താണ്. കുടുംബം താമസിക്കുന്നത് ഒരു ദലിത് കോളനിയിലാണ്. കൊച്ചിയില്‍ ഒരു മാധ്യമ സ്ഥാപനത്തിലാണ് ജോലി. വീട്ടില്‍ ചേട്ടനടക്കം നന്നായി പാടും. പല ഗാനമേളക്കും പോകാറുണ്ട്. ശബ്ദവും നല്ലതാണ്. ഒരിക്കല്‍പോലും മുഖ്യധാരയില്‍ ഒരു അവസരവും ചേട്ടനടക്കം കിട്ടിയിട്ടില്ല. ഗാനലോകത്ത് ശക്തമായ സവര്‍ണാധിപത്യമുള്ളതുകൊണ്ടാണ് ഇത്്. ഞങ്ങളുടെ നിറവും രൂപവും ദലിതാണെന്ന് എടുത്തു പറയുന്നുണ്ട്. അടുത്തിടെ ഞങ്ങളുടെ ഓഫിസില്‍ ഒരു ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു. പാടാന്‍വന്നവരില്‍ ഒരാള്‍ കറുത്ത നിറമുള്ള പെണ്‍കുട്ടിയായിരുന്നു. ആ പെണ്‍കുട്ടിയോടും അവളുടെ പാട്ടിനോടും വേദിയിലുള്ള എല്ലാവര്‍ക്കും പുച്ഛം. ഇടക്ക് കൂട്ടുകാരിലൊരാള്‍ ചോദിച്ചു, എടാ അരുണ്‍കുമാറെ നിനക്കാ പെണ്ണിന് ഒരു ജീവിതം കൊടുത്തുകൂടേ? എല്ലാവരും പൊട്ടിച്ചിരിച്ചു. എനിക്ക് അവിടെനിന്നും ഓടിയൊളിക്കാനും എല്ലാവരെയും കൊല്ലാനും തോന്നി. രണ്ടു കാരണത്താലാണ് അത്. ഒന്ന് പാടാന്‍ വന്ന പെണ്‍കുട്ടിയെ ഗായികയായിപ്പോലും ആരും അംഗീകരിക്കുന്നില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതെ പാടുന്ന ഒരാളായി എല്ലാവരും ആ ഗായികയെ വിലയിരുത്തുന്നു. ആ പെണ്‍കുട്ടിയുടെ നിറവുമായി ഒത്തുപോകുന്ന എന്‍െറ നിറമാണ് ഞങ്ങള്‍ ദലിതരാണ് എന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. അതിനെ പരിഹസിക്കുന്നു. ചിരിച്ച എല്ലാവരും നടത്തിയത് വ്യക്തമായും ജാതിമര്‍ദനം തന്നെയാണ്. അവരത് തിരിച്ചറിയുന്നില്ളെന്ന് മാത്രം.
ഞാനൊരു ദലിതനാണ് എന്ന് സമൂഹം എന്നോട് എല്ലായ്പോഴും പറയുന്നുണ്ട്. വീടുകളില്‍ ചെല്ലുമ്പോള്‍ സമീപനത്തില്‍, സൗഹൃദങ്ങള്‍ സ്ഥാപിക്കപ്പെടുമ്പോള്‍, യാത്രയില്‍, കടകളില്‍, പ്രണയത്തില്‍ എല്ലാം ജാതിയുണ്ട്. തികഞ്ഞ അവഗണനയോടെ തന്നെയാണ് ഞങ്ങളെ സവര്‍ണജാതികളില്‍പെടുന്നവര്‍ സമീപിക്കുന്നത്. നേരിട്ട് ജാതി വിളിച്ചാക്ഷേപിക്കില്ളെന്നുമാത്രം. അത് ചെയ്താല്‍ കേസ് വരുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ജാതിമര്‍ദനം നടത്തുന്നത് സാംസ്കാരികമായാണ്. ദലിതനെ പട്ടികജാതിക്കാരനും, സംവരണം നേടി വളരുന്നവരുമാണെന്ന് വിലയിരുത്തുക, ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടിയാലും സാമൂഹികമായി അംഗീകരിക്കാതിരിക്കുക- ഇങ്ങനെ പല രീതികളില്‍ ജാതി പ്രകടമാണ്. ഞാന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലടക്കം.’
(തുടരും)

തെരുവുനായ്ക്കളില്‍നിന്ന് രക്ഷവേണം

Posted: 10 Jul 2015 07:13 PM PDT

Image: 

തെരുവുനായ്ക്കള്‍ മനുഷ്യനെ കടിച്ചുകീറിയ വാര്‍ത്തയില്ലാത്ത ഒരു ദിവസംപോലും കേരളത്തില്‍ ഇല്ളെന്നായിരിക്കുന്നു. കഴിഞ്ഞ ദിവസം ഒന്നരയും അഞ്ചും വയസ്സുള്ള കൊല്ലം അഞ്ചല്‍ സ്വദേശികളായ കുട്ടികള്‍ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയായത് അവസാന സംഭവമല്ല. വീടിന് സമീപത്തുവെച്ചാണ് പിഞ്ചുകുട്ടികളെ അവ കടിച്ചുകീറിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തെരുവുനായ്ക്കളുടെ ദംഷ്ട്രകള്‍ക്ക് ഇരയാവുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കും അവ ആപത്ത് വരുത്തിവെക്കുന്നുണ്ട്. അതിനുപുറമെ വാഹനങ്ങളുടെ മുന്നിലേക്കു ചാടി അവ അപകടമുണ്ടാക്കുന്നത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. കാലമോ നേരമോ ഇല്ലാതെയാണ് തെരുവുനായ്ക്കളുടെ തേര്‍വാഴ്ച. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗമെടുത്ത തീരുമാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്.
 ഇന്ത്യയില്‍ ഏകദേശം 30 ദശലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ) കണ്ടത്തെിയിരിക്കുന്നത്; കേരളത്തില്‍ എട്ടു ലക്ഷത്തിലധികവും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 8817 പേര്‍ക്കത്രെ. കടിയേറ്റ് മരിച്ചത് 11 പേരാണെന്നും കണക്ക് വ്യക്തമാക്കുന്നു. മരുന്നിനായി സര്‍ക്കാറിന് ചെലവ് വന്നത് 10 കോടിയും. നായ്ക്കളില്‍നിന്ന് പകരുന്ന പേവിഷബാധമൂലം ഇന്ത്യയില്‍ വര്‍ഷത്തില്‍ മരിക്കുന്നത് 35,000 പേരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കാത്തത് അവയുടെ ശല്യം വര്‍ധിക്കുന്നതിന് കാരണമത്രേ. പാഴായ പദ്ധതികളിലൊന്നാണ് ‘എന്‍ഡ്’ (ഏര്‍ലി ന്യൂട്ടറിങ് ഇന്‍ ഡോഗ്സ്). തെരുവുനായ്ക്കളെ ചെറുതാകുമ്പോള്‍തന്നെ വന്ധീകരിക്കുക എന്നതായിരുന്നു വെറ്ററിനറി സര്‍വകലാശാല മുന്നോട്ടുവെച്ച പദ്ധതിയുടെ ഉദ്ദേശ്യം. എന്നാല്‍, അത് നടപ്പാക്കുന്നതിനുള്ള നീക്കങ്ങളൊന്നും മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഉണ്ടായില്ല. സംവിധാനങ്ങളുടെ അപര്യാപ്തതയായിരുന്നു അതിനുപറഞ്ഞ കാരണം. സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളെ ക്രമേണ വന്ധീകരിക്കാനുള്ള പദ്ധതിയും (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍-എ.ബി.സി) നടപ്പിലായില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ പോര അവ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. തെരുവു നായ്ക്കളെ പിടികൂടി വന്ധീകരിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇത് വിജയകരമായി നടപ്പാക്കണമെങ്കില്‍ മൊബൈല്‍ യൂനിറ്റ് ആവശ്യമാണെന്നാണ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പറയുന്നത്. ലബോറട്ടറി, വാക്സിനേഷന്‍ സംവിധാനം തുടങ്ങിയവയടങ്ങിയ മൊബൈല്‍ യൂനിറ്റിന് 25 ലക്ഷം രൂപയെങ്കിലും വരും. അതിനുപുറമേ ഒരു നായയെ വന്ധീകരിക്കുന്നതിന് 600 രൂപവരെ ചെലവുവരുമെത്ര.  ഇത്രയും കനത്ത തുക കണ്ടത്തൊനാകില്ളെന്നും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയില്ളെങ്കില്‍ പദ്ധതി നടപ്പിലാവില്ളെന്നുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്.
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നായകളെ വളര്‍ത്തുന്നതിന് കര്‍ശന നിയമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്‍െറ അനുമതിയില്ലാതെ അവയെ വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. ലൈസന്‍സ് കിട്ടാന്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. നായയെ വളര്‍ത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് പരിശോധിച്ച് അധികൃതര്‍ ഉറപ്പുവരുത്തണം. അവയെ ശുചിത്വത്തോടെയും ഉത്തരവാദിത്തത്തോടെയും വളര്‍ത്തിക്കൊള്ളാമെന്ന് ബോധിപ്പിക്കുന്ന പ്രതിജ്ഞാപത്രം ഉടമസ്ഥന്‍ ഒപ്പിട്ടു നല്‍കുകയും വേണം. ഇത്തരം  കര്‍ശന മാനദണ്ഡങ്ങളുള്ളതിനാല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊന്നും തെരുവില്‍ അലഞ്ഞുതിരിയുന്ന ശുനകന്മാരെ കാണില്ല. നിയമം കര്‍ശനമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഭയവും ആശങ്കയും സമ്മാനിച്ച് ഇവിടെ പട്ടികള്‍ ജൈത്രയാത്ര നടത്തുകയാണ്. തെരുവു നായ ശല്യം കുറക്കാനുള്ള നടപടികളിലൊന്ന് നായകളെ വളര്‍ത്തുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത് തെരുവുനായ്ക്കള്‍ പെരുകുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. തെരുവോരങ്ങളിലും പാതവക്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതില്‍ മലയാളികള്‍ പിന്നിലല്ല. ഈ ശീലം മലയാളികള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഈ ഭക്ഷണാവശിഷ്ടങ്ങള്‍ നായ്ക്കള്‍ക്ക് നല്ല സദ്യയൊരുക്കുന്നു. അങ്ങനെ അവ തെരുവില്‍ വളരുകയും പെറ്റുപെരുകുകയുമാണ്.
തെരുവുനായ ശല്യം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. പേ ബാധിച്ചതും അപകടകാരികളുമായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. പേ വിഷബാധ ഉണ്ടാകാതിരിക്കാന്‍ അവക്ക് പ്രതിരോധ കുത്തിവെപ്പ് വ്യാപകമാക്കും, നായ്ക്കളുടെ വന്ധ്യംകരണം പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ഫലപ്രദമാക്കും, എല്ലാ മൃഗാശുപത്രികളിലും പേ വിഷബാധ, വന്ധ്യംകരണ സംവിധാനങ്ങള്‍ ഉറപ്പാക്കും തുടങ്ങിയ തീരുമാനങ്ങളും സര്‍വകക്ഷി യോഗമെടുത്തിരിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് വന്ധ്യംകരണം തുടങ്ങിയവക്ക് വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനങ്ങളെടുത്തതുകൊണ്ട് മാത്രമായില്ല. അവ കൃത്യതയോടെയും കാര്യക്ഷമമായും നടപ്പാക്കുകയും വേണം. ജനങ്ങള്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണമേല്‍ക്കാതെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് ഭരണകൂടമാണ്. അക്കാര്യത്തില്‍ അലംഭാവം പാടില്ല. സര്‍ക്കാര്‍ നടപടികളോടുള്ള ജനങ്ങളുടെ സഹകരണവും ഇക്കാര്യത്തില്‍ അനിവാര്യമാണ്.

ഐ.എസ്.എല്‍: ലേലത്തില്‍ താരമായി റിനോ ആന്‍േറാ

Posted: 10 Jul 2015 12:17 PM PDT

Image: 
Subtitle: 
ഛേത്രി, ലിങ്ദോ കോടിപതി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ രണ്ടാം സീസണ്‍ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഛേത്രിക്കും യൂജിന്‍സണ്‍ ലിങ്ദോക്കും കോടി വില. 90 ലക്ഷത്തിന് ചാമ്പ്യന്‍ ടീമായ അത്ലറ്റികൊ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയ റിനോ ആന്‍േറായാണ് താരലേലത്തില്‍ തിളങ്ങിയ മലയാളി.
ദേശീയ ടീം നായകനായ സുനില്‍ ഛേത്രിയെ 1.20 കോടിക്ക് മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കിയപ്പോള്‍, ഷില്ളോങ്ങുകാരനായ ലിങ്ദോയെ 1.05 കോടി രൂപക്ക് പുണെ സിറ്റി വിളിച്ചെടുത്തു. ഛേത്രിക്ക് 80 ലക്ഷവും ലിങ്ദോക്ക് 27.5 ലക്ഷവുമായിരുന്നു ലേലമേശയിലെ അടിസ്ഥാന വില.
17.5 ലക്ഷം അടിസ്ഥാന തുക നിശ്ചയിച്ച റിനോക്കുവേണ്ടി എഫ്.സി ഗോവയും മുംബൈ സിറ്റിയും രംഗത്തിറങ്ങിയെങ്കിലും അവസാനനിമിഷത്തിലെ വിളിയിലൂടെ കൊല്‍ക്കത്ത സ്വന്തമാക്കി. 10 പേരുടെ ലേലപ്പട്ടികയിലെ മറ്റൊരു മലയാളിയായ അനസ് എടത്തൊടികയെ 41 ലക്ഷത്തിന് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി.കേരള ബ്ളാസ്റ്റേഴ്സ് ഡ്രാഫ്റ്റ് പട്ടികയിലെ നാലുതാരങ്ങളെ സ്വന്തമാക്കി. മലയാളി കൂടിയായ ഇന്ത്യന്‍താരം സി.കെ. വിനീത്, കാവിന്‍ ലോബോ, ശങ്കര്‍ സാംപിന്‍ഗിരാജ്, പീറ്റര്‍ കാര്‍വലോ എന്നിവരെയാണ് ബ്ളാസ്റ്റേഴ്സ് സ്വന്തം നിരയിലത്തെിച്ചത്.  മലയാളിതാരങ്ങളായ എം.പി. സക്കീറിനെയും ജസ്റ്റിന്‍ സ്റ്റീഫനെയും ചെന്നൈയിനും സുശാന്ത് മാത്യുവിനെ പുണെ സിറ്റിയും സ്വന്തമാക്കി. ബിനീഷ് ബാലന്‍, കെ. ആസിഫ്  എന്നിവരെ ആരും വിളിച്ചെടുത്തില്ല.

വെളിപ്പെടുത്തല്‍ തെളിവിന്‍െറ അടിസ്ഥാനത്തിലെന്ന് സാലിയാന്‍

Posted: 10 Jul 2015 12:14 PM PDT

Image: 
Subtitle: 
മുസ്ലിം യുവാക്കളെ ഒഴിവാക്കാതെ എന്‍.ഐ.എ ഹിന്ദുത്വവാദികളായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: സ്ഫോടനക്കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നെന്ന് വെളിപ്പെടുത്തിയത് തെളിവിന്‍െറ അടിസ്ഥാനത്തിലാണെന്ന് മാലേഗാവ് സ്ഫോടനക്കേസില്‍ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍.പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് നീക്കുമെന്നറിഞ്ഞതിന്‍െറ നിരാശയാലാണ് വെളിപ്പെടുത്തലെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണ് സാലിയാന്‍െറ പ്രതികരണം.
അതേമയം സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം എന്‍.ഐ.എ നിഷേധിച്ചു. കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വഴി കേന്ദ്രം ആവശ്യപ്പെട്ടെന്നായിരുന്നു സാലിയാന്‍െറ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥന്‍െറ വരവ് സമ്മര്‍ദങ്ങളുടെ തുടക്കംമാത്രമായിരുന്നെന്നും തെളിവ് ശേഖരിക്കാന്‍ ഒരു വര്‍ഷമെടുത്തെന്നും സാലിയാന്‍ പറഞ്ഞു.
2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായ മുസ്ലിം യുവാക്കളെ കേസില്‍നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് അനുമതിതേടിയപ്പോള്‍ തന്ത്രപൂര്‍വമാണ് എന്‍.ഐ.എ കൈകാര്യംചെയ്തതെന്നും സാലിയാന്‍ പറഞ്ഞു.
 ആദ്യഘട്ടങ്ങളില്‍ അനുകൂല നിലപാടുകാട്ടിയ ഉദ്യോഗസ്ഥര്‍ ഒടുക്കം ചുവടുമാറി.
മുസ്ലിം യുവാക്കളെ കേസില്‍നിന്ന് ഒഴിവാക്കാതെ പിന്നീട് പിടിയിലായ നാല് ഹിന്ദുത്വവാദികളായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയാണ് എന്‍.ഐ.എ ചെയ്തത്. അതോടെ, കേസില്‍ തുടരാന്‍ താല്‍പര്യമില്ളെന്നറിയിച്ചതായും സാലിയാന്‍ പറഞ്ഞു.
മുന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്‍െറ തുടരന്വേഷണമാണ് തങ്ങള്‍ നടത്തുന്നതെന്നും പുനരന്വേഷണമല്ളെന്നുമുള്ള നിലപാടാണ് എന്‍.ഐ.എയുടേത്. കുറ്റമുക്തരാക്കുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും എന്‍.ഐ.എ പറയുന്നു.
 

അരുവിക്കരയില്‍ ശബരീനാഥന്‍ ജയിച്ചു; യൂത്ത് കോണ്‍ഗ്രസ് തോറ്റു

Posted: 10 Jul 2015 11:09 AM PDT

Image: 
Subtitle: 
യു.ഡി.എഫ് വരുമ്പോഴെല്ലാം പോഴന്മാരായ വിദ്യാഭ്യാസ മന്ത്രിമാര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിദ്യാഭ്യാസ-സഹകരണ വകുപ്പുകള്‍ക്കും പാര്‍ട്ടിക്കും വിമര്‍ശം.
പാഠപുസ്തകഅച്ചടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും പ്രതിപക്ഷ സംഘടനകള്‍ക്ക് ഉണര്‍ന്നെണീക്കാന്‍ ഇത് അവസരം നല്‍കിയെന്നുമുള്ള പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പോഴന്മാരെയാണ് വിദ്യാഭ്യാസമന്ത്രിയാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ഷിറാസ്ഖാന്‍ കുറ്റപ്പെടുത്തി. ഇത്തവണയും അതുതന്നെ സംഭവിച്ചു. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. പുസ്തകവിഷയത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്വീകരിച്ച നിലപാട് പരിഹാസ്യമായിരുന്നെന്ന് സെക്രട്ടറി ജോഷി കണ്ടത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച ജോയി, ഇരുട്ടിന്‍െറമറവില്‍ സമരം പിന്‍വലിച്ചത് വിദ്യാര്‍ഥികളോട് കാട്ടിയ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.
അരുവിക്കരയില്‍ യോഗ്യനായ സ്ഥാനാര്‍ഥി ശബരീനാഥന്‍ ആയിരുന്നെന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍െറ അഭിപ്രായത്തെ ഷിറാസ്ഖാന്‍ എതിര്‍ത്തു. ഇത്രയേറെ നേതാക്കള്‍ ഉണ്ടായിട്ടും മത്സരിക്കാന്‍ മറ്റാരുമില്ളെന്ന് പറയുമ്പോള്‍ അത് പാര്‍ട്ടിയുടെ വീഴ്ചയാണ്. ശബരി ജയിച്ചു, യൂത്ത് കോണ്‍ഗ്രസ് തോറ്റു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ കീഴ്വഴക്കം തുടരാന്‍ അനുവദിക്കരുത്. അതല്ളെങ്കില്‍ സംഘടനാപ്രവര്‍ത്തനത്തിന് ആളെക്കിട്ടാതാവും. അരുവിക്കരയിലെ സ്ഥാനാര്‍ഥിനിര്‍ണയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാട്ടിയ വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ് കുറ്റപ്പെടുത്തി. കണ്‍സ്യൂമര്‍ഫെഡ് അടക്കം സ്ഥാപനങ്ങളില്‍  അഴിമതിയാണ് നടക്കുന്നത്. ബാംബു കോര്‍പറേഷന്‍ എം.ഡി ജീവിതത്തില്‍ ഇന്നേവരെ ബാംബു കണ്ടിട്ടില്ല. ഇടതുസര്‍ക്കാറിന്‍െറ കാലത്ത് സി.പി.എം നേതാക്കള്‍ക്ക് പാദസേവ ചെയ്തവര്‍ തന്നെയാണ് ഇപ്പോഴും അതേപദവികളില്‍ തുടരുന്നത്. ഇതിന്‍െറ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാകുന്നില്ളെന്നും മഹേഷ് പറഞ്ഞു.
സഹകരണ വകുപ്പിന്‍െറ പ്രവര്‍ത്തനം മോശമാണ്. പരിയാരം മെഡിക്കല്‍ കോളജ് പ്രവേശത്തില്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടക്കുന്നു. ഇതിനെതിരെ വേണ്ടിവന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് സമരം ചെയ്യേണ്ടിവരുമെന്ന് റിജില്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡില്‍ നടപടി നേരിട്ട ജീവനക്കാര്‍ രക്ഷക്ക് സമീപിച്ചപ്പോള്‍ തനി ഗ്രൂപ്പുകാരന്‍െറ സ്വഭാവമാണ് മന്ത്രി സി.എന്‍. ബാലകൃഷ്ണനില്‍നിന്ന് ഉണ്ടായതെന്ന് സെക്രട്ടറി സവിന്‍ സത്യന്‍ കുറ്റപ്പെടുത്തി. ഇത്തരത്തിലൊരു മന്ത്രിയെ സഹിക്കാന്‍ കഴിയില്ല.വിഴിഞ്ഞംപദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേതൃത്വം വിശദീകരിച്ചിട്ടുണ്ടെങ്കിലും ദുരൂഹതകള്‍ നിലനില്‍ക്കുകയാണെന്ന് സെക്രട്ടറി എന്‍.എസ്. നുസൂര്‍  പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈകമാന്‍ഡിനെയും കെ.പി.സി.സിയെയും ബന്ധപ്പെടുത്തിവന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയും സര്‍ക്കാറും അരുവിക്കരയിലെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ മോശപ്പെടുത്താന്‍ പാര്‍ട്ടിയിലെ ആരെങ്കിലും ശ്രമിച്ചതായി സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ഒരേസമയം എല്ലാ മാധ്യമങ്ങളിലും വിഴിഞ്ഞവുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയുടെ ഉറവിടം കണ്ടത്തെണമെന്നും നുസൂര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍െറ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. സ്ഥാനാര്‍ഥിനിര്‍ണയ കമ്മിറ്റികളിലും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് പാര്‍ട്ടി പുന$സംഘടനയില്‍ അര്‍ഹമായ പദവി നല്‍കണമെന്നും കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വിപുല പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ലാറ്റിനമേരിക്കന്‍ ‘പാപങ്ങള്‍ക്ക്’ പോപ്പിന്‍െറ പരസ്യ ‘കുമ്പസാരം’

Posted: 10 Jul 2015 10:40 AM PDT

Image: 
Subtitle: 
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബൊളീവിയയില്‍

സാന്‍റ ക്രൂസ് (ബൊളീവിയ): കോളനിവാഴ്ച്ചക്കാലത്ത് ലാറ്റിനമേരിക്കയോടും ഗോത്രജനവിഭാഗങ്ങളോടും കത്തോലിക്ക സഭ ചെയ്തത് ‘പാപങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും’ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി മാപ്പപേക്ഷിച്ചു. ബൊളീവിയയില്‍ ഗോത്രവിഭാഗങ്ങള്‍, കര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പോപ്പിന്‍െറ ‘കുമ്പസാരം’.  
ബൊളീവിയയിലെ ആദ്യ ഗോത്രവര്‍ഗ പ്രസിഡന്‍റ് ഇവൊ മൊലേറസിന്‍െറ സാന്നിധ്യത്തിലാണ് ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയുടെ മാപ്പപേക്ഷ.
ദൈവത്തിന്‍െറപേരില്‍ ലാറ്റിനമേരിക്കയിലെ ജനങ്ങളോടുചെയ്ത പാപങ്ങള്‍ നേരത്തേതന്നെ സഭാനേതൃത്വം സമ്മതിച്ചിട്ടുണ്ട്. 1992ലെ സന്ദര്‍ശനസമയത്ത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍തന്നെ മാപ്പപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക കീഴടക്കലിന്‍െറപേരില്‍ സഭ സ്വയംചെയ്ത കുറ്റങ്ങള്‍ക്കുമാത്രമല്ല, ലാറ്റിനമേരിക്കന്‍ ഗോത്ര ജനങ്ങളോട് സഭ ചെയ്ത എല്ലാ അപരാധങ്ങള്‍ക്കും മാപ്പപേക്ഷിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. നിലക്കാത്ത കൈയടികളോടെയാണ് മാര്‍പാപ്പയുടെ വാക്കുകളെ ജനം സ്വീകരിച്ചത്.
ഭൗതികതയും അസമത്വവും വളര്‍ത്തുകയും പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന നവ കോളനിവാഴ്ചയെ ചെറുക്കാന്‍ നവ സാമൂഹിക മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്‍െറ ഭാഗമായി എക്വഡോര്‍ സന്ദര്‍ശിച്ചതിനുശേഷമാണ് പോപ് ബൊളീവിയയിലത്തെിയത്.
 ഉപയോഗിച്ചതിനുശേഷം പ്രയോജനമില്ളെന്നുകണ്ടാല്‍ ആളുകളെപ്പോലും ഉപേക്ഷിക്കുന്ന സമൂഹത്തിന്‍െറ സംസ്കാരത്തെയും ബൊളീവിയയിലെ ആദ്യ കുര്‍ബാനക്കിടെ പോപ് അപലപിച്ചു. എല്ലാം വിലകൊടുത്തുവാങ്ങാം എന്ന ചിന്തയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ ഐക്യത്തിനും പോപ് ആഹ്വാനം ചെയ്തു. പൊതു അവധി പ്രഖ്യാപിച്ചാണ് പോപ്പിന്‍െറ സന്ദര്‍ശനത്തെ ബൊളീവിയ സ്വാഗതം ചെയ്തത്. ആദ്യമായാണ് പോപ് ഫ്രാന്‍സിസ് എന്‍െറയും പോപ്പാണെന്ന് തോന്നുന്നത് എന്നായിരുന്നു ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറേലസിന്‍െറ പ്രതികരണം.
നേരത്തേ ഇവോ മൊറേലസ് പോപ്പിന് അരിവാള്‍ ചുറ്റികയിലുള്ള ‘കമ്യൂണിസ്റ്റ് ക്രൂശിതരൂപം’ നല്‍കി സ്വീകരിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു.

അരനൂറ്റാണ്ടിനുശേഷം രണ്ടാമത്തെ പുസ്തകവുമായി പുലിറ്റ്സര്‍ ജേത്രി

Posted: 10 Jul 2015 10:22 AM PDT

Image: 
Subtitle: 
ഇറങ്ങുംമുമ്പേ റെക്കോഡ് ബുക്കിങ്

ലണ്ടന്‍: ഹാരി പോട്ടര്‍ സീരീസിലെ പുതിയ പുസ്തകത്തിനുശേഷം റിലീസിനുമുമ്പ് ഏറ്റവുമധികം ബുക്കിങ്ങുമായി ഗോ സെറ്റ് എ വാച്മാനും വാര്‍ത്തയാകുന്നു.

ലിറ്റ്സര്‍ പുരസ്കാരജേതാവായ യു.എസ് എഴുത്തുകാരി ഹാര്‍പെര്‍ ലീയുടേതായി നീണ്ട കാലയളവിനുശേഷം ഇറങ്ങുന്ന പുസ്തകമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. പുസ്തകത്തിന്‍െറ ആദ്യ ചാപ്ടര്‍ വെള്ളിയാഴ്ച ദ വാള്‍സ്ട്രീറ്റ് ജേണലിലും ദ ഗാര്‍ഡിയനും പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 14നാണ് പുസ്തകം പുറത്തിറങ്ങുന്നത്. എത്ര ബുക്കിങ് നടത്തിയെന്നതിനെക്കുറിച്ച് ആമസോണ്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ല.

‘ടു കില്‍ എ മോക്കിങ് ബേഡ്’ എന്ന പുസ്തകത്തിനാണ് ഹാര്‍പെര്‍ ലീക്ക് പുലിറ്റ്സര്‍ ലഭിച്ചത്. 1950കള്‍ മുതല്‍ ഗോ സെറ്റ് എ വാച്മാന്‍ എന്ന പുസ്തകത്തിന്‍െറ പണിപ്പുരയിലാണ് ലീ. കഥയുടെ പശ്ചാത്തലം മറ്റൊരു നോവലാക്കാന്‍ എഡിറ്റര്‍ ലീയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ടു കില്‍ എ മോക്കിങ് ബേഡിന്‍െറ പിറവി. 1961ല്‍ പുസ്തകത്തിന് പുലിറ്റ്സര്‍ ലഭിച്ചു.
ആഗോളതലത്തില്‍ നാലു കോടിയിലേറെ കോപ്പികള്‍ വിറ്റുപോകുകയും ചെയ്തു. ലീയുടെ അഭിഭാഷകന്‍ ടു കില്‍ എ മോക്കിങ് ബേഡിന്‍െറ കൈയെഴുത്തുപ്രതിയോടൊപ്പം കണ്ടെടുക്കുന്നതോടെയാണ് ഗോ സെറ്റ് എ വാച്മാന് പുനര്‍ജീവന്‍ ലഭിച്ചത്. ആദ്യ പ്രതിയില്‍നിന്ന് കാര്യമായ വ്യത്യസ്തതകളില്ലാതെയാണ് പുസ്തകമിപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് പ്രസാധകര്‍ പറഞ്ഞു. 1960നുശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ലീ പുസ്തകത്തിന്‍െറ പ്രമോഷന്‍ പരിപാടികളില്‍ ഉണ്ടായേക്കില്ല. കാഴ്ചക്കും കേള്‍വിക്കും തകരാറുസംഭവിച്ച 89കാരിയായ ലീ അലബാമയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

വിവാദ നിയമത്തിലൂടെ ‘വാട്സ്ആപ്പിന്’ ആപ് ഒരുക്കി ബ്രിട്ടന്‍

Posted: 10 Jul 2015 10:19 AM PDT

Image: 

ലണ്ടന്‍: ലോകവ്യാപകമായി ജനപ്രിയമായ വാട്സ്ആപ് ആപ്ളിക്കേഷന്‍ നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ഇതിനോടകംതന്നെ വിവാദമായ ‘സ്നൂപ്പേഴ്സ് ചാര്‍ട്ടര്‍’ നിയമം പാസായാല്‍ ബ്രിട്ടനില്‍ വാട്സ്ആപ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മെസേജിങ് സേവനങ്ങള്‍ നിരോധിക്കപ്പെടും.

രഹസ്യകോഡുകള്‍ ഉപയോഗിച്ച് സന്ദേശങ്ങളയക്കുന്നത് വിലക്കുന്നതാണ് ‘സ്നൂപ്പേഴ്സ് ചാര്‍ട്ടര്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന നിയമം. വാട്സ്ആപ്, ഐ. മെസേജ്, സ്നാപ് ചാറ്റ് തുടങ്ങിയവയിലൂടെ ആര്‍ക്കും മനസ്സിലാവാത്ത കോഡുഭാഷയിലുള്ള സന്ദേശമയക്കാന്‍ കഴിയുമെന്നതിനാല്‍ നിയമം ഇത്തരം ആപ്ളിക്കേഷനുകള്‍ക്കും ബാധകമാകും.

നിയമം വന്നാല്‍ ഫേസ്ബുക്, ഗൂഗ്ള്‍, ആപ്പ്ള്‍ തുടങ്ങിയ കമ്പനികളെല്ലാം ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഉപയോക്താക്കള്‍ തമ്മില്‍ കൈമാറിയ സന്ദേശങ്ങളുടെ വിവരം സൂക്ഷിക്കാന്‍ ബാധ്യസ്ഥരാകും. നമുക്ക് വായിക്കാന്‍ കഴിയാത്ത വിവരകൈമാറ്റം വേണ്ടന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ നിലപാട്. തീവ്രവാദികള്‍ക്ക് യഥേഷ്ടം ബന്ധപ്പെടാന്‍ കഴിയുന്നതരത്തിലുള്ള കാര്യങ്ങള്‍ തടയേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയാണ് കാമറണ്‍ പുതിയ ഭേദഗതിയുമായി മുന്നോട്ടുപോകുന്നത്. നിലവിലുള്ള ശക്തമായ സൈബര്‍ നിയമങ്ങളിലേക്ക് പുതിയ ഭേദഗതികൂടി ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. തൂനീഷ്യയിലും ഫ്രാന്‍സിലും അടുത്ത ദിവസങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം വേഗത്തില്‍ നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ഹരാരെ ഏകദിനം: ഇന്ത്യക്ക് നാല് റണ്‍സ് ജയം

Posted: 10 Jul 2015 08:05 AM PDT

Image: 

ഹരാരെ: സിംബാബ് വെക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല്  റണ്‍സിന്‍െറ നിറംമങ്ങിയ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെക്ക് 50 ഓവറില്‍ 251 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിംബാബ് വെ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ എവര്‍ട്ടണ്‍ ചിഗുംബുര നേടിയ സെഞ്ച്വറി (104) പാഴായി. സ്കോര്‍ ഇന്ത്യ: 50 ഓവറില്‍ ആറു വിക്കറ്റിന് 255, സിംബാബ് വെ: 50 ഓവറില്‍ ഏഴുവിക്കറ്റിന് 251.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെയുടെ മുന്‍നിര തകര്‍ന്നെങ്കിലും ചിഗുംബുര നങ്കൂരമിട്ടു കളിക്കുകയായിരുന്നു. 160 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. സിബാന്‍ഡ 35 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. സഹഓപണറായ ചിഭാഭക്ക് മൂന്ന് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മസകഡ്സ 34 റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ ക്രീസിലെ ത്തിയാണ് ചിഗുംബുര മികച്ച സെഞ്ച്വറി നേട്ടം കൈവരിച്ചത്. ചിഗുംബുര മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാനാകതാതെ സിംബാബ് വെ കീഴടങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സ്റ്റുവര്‍ട്ട് ബിന്നി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 255 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവും (124 നോട്ടൗട്ട്) അര്‍ധസെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബിന്നിയും (77) ചേര്‍ന്നാണ് കനത്ത ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 85 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ടീം ഇന്ത്യ. അമ്പാട്ടി റായിഡുവാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്.

മുരളി വിജയ്, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ എന്നിവര്‍ പെട്ടെന്ന് പുറത്തായി. 34 റണ്‍സെടുത്ത  ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിരിപാനോയുടെ പന്തില്‍ പുറത്തായി. മുരളി വിജയ് ഒരു റണ്‍സും മനോജി തിവാരി രണ്ട് റണ്‍സെടുത്തും പുറത്തായി. റോബിന്‍ ഉത്തപ്പ പൂജ്യത്തിന് പുറത്തായപ്പോള്‍ കേദാര്‍ ജാദവ് അഞ്ച് റണ്‍സിന് പുറത്തായി. സിംബാബ് വെക്ക് വേണ്ടി തിരിപാനോയും ചിഭാഭയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിട്ടോറി ഒരു വിക്കറ്റ് സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ബിന്നിയും റായിഡുവും 160 റണ്‍സിന്‍െറ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

വിംബിള്‍ഡന്‍: സാനിയ^ഹിംഗിസ് സഖ്യം ഫൈനലില്‍

Posted: 10 Jul 2015 07:40 AM PDT

Image: 

ലണ്ടന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിംബിള്‍ഡന്‍ വനിതാ ഡബിള്‍സിന്‍െറ ഫൈനലിലെത്തി. യു.എസിന്‍െറ റേക്വല്‍ കോപ്സ്^അബിഗെയ്ല്‍ സ്പയേഴ്സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്കോര്‍ 6^1, 6^2. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ^സ്വിസ് സഖ്യം വിംബിള്‍ഡനിലെ ആള്‍ ഇംഗ്ളണ്ട് ക്ളബില്‍  ജയിച്ചത്.

വിംബിള്‍ഡനില്‍ ആദ്യമായാണ് സാനിയ ഒരു ഇനത്തില്‍ ഫൈനലില്‍ എത്തുന്നത്. 12 വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ റഷ്യന്‍ താരമായ ആലിസ  െക്ളയ്ബനോവയോടൊത്ത് സാനിയ കിരീടം നേടിയിരുന്നു.

മികച്ച പ്രകടനമാണ് രണ്ട് സെറ്റിലും സാനിയ^ഹിംഗിസ് സഖ്യം കാഴ്ചവെച്ചത്. സെറ്റില്‍ 46ല്‍ 30 പോയിന്‍റും ഇരുവരും നേടി. ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡായ എകറ്ററീന മകറോവ^എലേന വെസ്നിന സഖ്യത്തെയാണ് ഇരുവര്‍ക്കും നേരിടേണ്ടത്.

1 comment:

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP