സ്വാഗതം
WELCOME

News Update..

Thursday, June 4, 2015

ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ് Madhyamam News Feeds

ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ് Madhyamam News Feeds

Link to

ശുചിത്വം: ആറ്റിങ്ങല്‍ നഗരസഭക്ക് അവാര്‍ഡ്

Posted: 04 Jun 2015 12:59 AM PDT

ആറ്റിങ്ങല്‍: ശുചിത്വത്തിന് ആറ്റിങ്ങല്‍ നഗരസഭക്ക് വീണ്ടും അംഗീകാരങ്ങള്‍. എന്നാല്‍, പി.സി.ബി.യില്‍ നിന്ന് അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ളെന്ന് നഗരസഭ. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറയും ക്ളീന്‍ കേരള കമ്പനിയുടെയും അവാര്‍ഡുകളാണ് ആറ്റിങ്ങലിനെ തേടിയത്തെിയത്. 14-15 കാലയളവില്‍ ഏറ്റവും കൂടുതല്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍കിയതിനുള്ള അംഗീകാരമാണ് ക്ളീന്‍ കേരള കമ്പനിയില്‍ നിന്ന് ആറ്റിങ്ങലിന് ലഭിച്ചത്. മാലിന്യ സംസ്കരണത്തിന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ രണ്ടാം സ്ഥാനവും ആറ്റിങ്ങലിന് ലഭിച്ചു. ക
ഴിഞ്ഞ മൂന്ന് വര്‍ഷമായി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും ഒന്നാം സ്ഥാനമാണ് ആറ്റിങ്ങലിന് ലഭിച്ചുകൊണ്ടിരുന്നത്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ മാലിന്യ സംസ്കരണത്തിനുള്ള അവാര്‍ഡ് പട്ടികയില്‍ ആറ്റിങ്ങല്‍ ഉള്‍പ്പെടുന്നത്. മാലിന്യസംസ്കരണം, ഈ മേഖലയിലെ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കല്‍, നഗരശുചിത്വം തുടങ്ങിയവ പരിഗണിച്ചാണ് പി.സി.ബി. അവാര്‍ഡ് നല്‍കുന്നത്. പി.സി.ബി. അവാര്‍ഡില്‍ ഈ വര്‍ഷം ആലപ്പുഴ ജില്ലക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ആറ്റിങ്ങലും ചാലക്കുടിയും പങ്കിട്ടു. ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ളെന്ന് നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആറ്റിങ്ങല്‍ നഗരസഭ പ്രതിദിനം 14 മുതല്‍ 16 ടണ്‍ വരെ മാലിന്യമാണ് ശേഖരിച്ച് സംസ്കരിക്കുന്നത്. ആലപ്പുഴക്ക് പ്രതിദിനം രണ്ട് ടണ്‍ മാലിന്യം മാത്രമാണ് സംസ്ക്കരിക്കുവാന്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാറും പി.സി.ബി.യും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാലിന്യ നിര്‍മാര്‍ജനവും സംസ്കരണവും നടത്തുന്നത് ആറ്റിങ്ങലിലാണെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. അവാര്‍ഡുകള്‍ നേടുന്നതിന് സഹായിച്ച നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്സണ്‍ അഭിനന്ദനം അറിയിച്ചു. വൈസ് ചെയര്‍മാന്‍ എം.പ്രദീപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.രാമന്‍കുട്ടി, എസ്.ജമീല, ശ്രീകുമാരി എന്നിവരും പങ്കെടുത്തു.

തൊഴില്‍ തര്‍ക്കം: കൊച്ചി മെട്രോ പാളം നീക്കം തടസ്സപ്പെട്ടു

Posted: 04 Jun 2015 12:07 AM PDT

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തത്തെിയ മെട്രോ റെയില്‍ പാളം നീക്കം തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഭാവിയില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ വ്യാഴാഴ്ച യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.
തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരന്‍ പാളം ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തുറമുഖത്തെ സി.ടി.ടി.യു യൂനിയന്‍ തൊഴിലാളികളാണ് രണ്ടുദിവസമായി പാളം ലോറികളില്‍ കയറ്റിയിരുന്നത്. എന്നാല്‍, ബുധനാഴ്ച രാവിലെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പാളം നീക്കം തുടങ്ങാനുള്ള കരാറുകാരന്‍െറ ശ്രമം തുറമുഖത്തെ തൊഴിലാളികള്‍ അംഗീകരിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നതിനെ യൂനിയന്‍ തൊഴിലാളികള്‍ എതിര്‍ക്കുകയും കരാറുകാരന്‍ കൊണ്ടുവന്ന ലോറികളുടെ പെര്‍മിറ്റ് ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശ്നത്തിന് കാരണം. പുറമെനിന്ന് കൊണ്ടുവന്ന തൊഴിലാളികള്‍ പണി എടുത്ത് കൊള്ളുമെന്നും തുറമുഖത്തെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ തയാറാണെന്ന കരാറുകാരന്‍െറ നിര്‍ദേശം യൂനിയന്‍ അംഗീകരിച്ചില്ളെന്നും സി.ടി.ടി.യു വൈസ് പ്രസിഡന്‍റ് പി.എസ്. ആഷിഖ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് കൊണ്ട് വന്ന 10 ലോറികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുകയും അതിന്‍െറ മറവില്‍ 30 ലോറികള്‍ സര്‍വിസ് നടത്താനുള്ള ശ്രമമാണ് കരാറുകാരന്‍ നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയാണ് രണ്ടുദിവസമായി തുറമുഖത്തെ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതരസംസ്ഥാനക്കാരെ കൊണ്ടുവന്ന് പണി എടുപ്പിക്കുന്നത് ഇവിടുത്തെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും ഇത് അംഗീകരിക്കില്ളെന്നും ആഷിഖ് പറഞ്ഞു. തര്‍ക്കം മൂലം മെട്രോ റെയില്‍ പാളം നീക്കം തടസ്സപ്പെട്ട സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് പൈയുടെ നേതൃത്വത്തില്‍ ബോര്‍ഡ് ഓഫിസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
ഫ്രാന്‍സിലെ ടാറ്റ സ്റ്റീല്‍സ് കോറസ് കമ്പനിയില്‍നിന്ന് 3500 ടണ്‍ പാളം മേയ് 23നാണ് കപ്പല്‍മാര്‍ഗം മെട്രോ റെയില്‍ പാളം കൊച്ചി തുറമുഖത്തത്തെിച്ചത്. പാളങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിന് പുറകിലെ യാര്‍ഡിലേക്കാണ് മാറ്റേണ്ടത്. ഓരോ പാളത്തിനും 18 മീറ്റര്‍ നീളമുണ്ട്.

ഫറോക്കില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ടു മാസത്തിനിടെ 20 പേര്‍ക്ക് രോഗബാധ

Posted: 03 Jun 2015 11:42 PM PDT

ഫറോക്ക്: ഫറോക്ക് ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഏപ്രിലില്‍ എട്ടു പേര്‍ക്കാണ് രോഗബാധയുണ്ടായത്. മേയില്‍ ഇത് 12 ആയി ഉയര്‍ന്നു.
ഫോഗിങ് അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുമ്പോഴും ദിനംപ്രതിയെന്നോണം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് രോഗബാധ കൂടുതല്‍. കക്കാട്ടുപാറ ഭാഗത്ത് കഴിഞ്ഞ ദിവസം അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പി.വി. ഹൗസില്‍ ടി. അഷ്റഫ് (38), കൈത്തൊടി ഏറാട്ടില്‍ ബാദുഷ (14), മാടന്നയില്‍ കെ.പി. അബ്ദുല്‍ഹമീദ് (50), മാടന്നയില്‍ അനസ് (24), തങ്ങാരവീട്ടില്‍ അബ്ദുസ്സലാമിന്‍െറ മകന്‍ അഫ്സല്‍ റഹ്മാന്‍ (11) എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന ഒരു ഡസനിലേറെ പേര്‍ ഫറോക്ക് ചുങ്കം റെഡ്ക്രോസ്, കോഴിക്കോട് ബീച്ച്, മിംസ്, ബേബി മെമ്മോറിയല്‍, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ആരോഗ്യവകുപ്പ് രോഗനിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഫറോക്ക് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. അനില്‍ പറഞ്ഞു. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കുന്നതാണ് കൊതുക് പെരുകാനും രോഗബാധക്കും കാരണം. ഇടക്കിടെ പെയ്ത മഴകാരണം ഡെങ്കി വൈറസ് വാഹികളായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുകയാണ്. ഒരാഴ്ചയിലധികം നനവുള്ള സ്ഥലങ്ങളിലെല്ലാം കൊതുക് മുട്ടയിട്ട് പെരുകും. ഇത്തിള്‍, സോഡകുപ്പിയുടെ അടപ്പ് പോലുള്ളവയില്‍പോലും ഒരാഴ്ചയിലധികം വെള്ളം കെട്ടിനില്‍ക്കുന്നത് അപകടകരമാണ്. ഡെങ്കിപ്പനിക്ക് ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് നല്‍കുന്നത്. രോഗബാധയുള്ള പ്രദേശത്ത് വീട്ടുവീടാന്തരം കയറി ബോധവത്കരണം, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കുന്നുണ്ട്. കൂത്താടികളെ നശിപ്പിക്കാന്‍ ആഴ്ചയിലൊരു ദിവസം ജലസംഭരണികള്‍ ഉണക്കാന്‍ ഡ്രൈഡേ ആചരിക്കണം. ദിവസവും വൈകുന്നേരം ഫോഗിങ് നടത്തുന്നതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പത്ത് പ്രധാന കുറ്റവാളികളില്‍ മോദിയും; ഗൂഗിള്‍ ക്ഷമാപണം നടത്തി

Posted: 03 Jun 2015 10:53 PM PDT

Image: 

ന്യൂഡല്‍ഹി: ഗൂഗിളില്‍ പത്ത് കുറ്റവാളികളുടെ ചിത്രം തിരഞ്ഞാല്‍ ആദ്യം കാണുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്നു തിരഞ്ഞാലും ഇന്ത്യയിലെ ക്രമിനലുകള്‍ എന്നു തിരഞ്ഞാലും ആദ്യം കാണുക മോദിയുടെ ചിത്രം തന്നെ. ഇതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്  ഗൂഗിള്‍ ക്ഷമാപണം നടത്തി.
പത്തു ക്രിമിനലുകള്‍  എന്ന തിരഞ്ഞാല്‍ ഗൂഗിള്‍ ഇമേജില്‍ ലഭിക്കുന്ന ഫലത്തില്‍ ആദ്യത്തെ അഞ്ചുചിത്രങ്ങളില്‍ നാലും മോദിയുടേത് തന്നെ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഗൂഗിളില്‍ എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ദിനപത്രമായ  ടെലിഗ്രാഫിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉപയോഗിച്ച മോദിയുടെ ചിത്രമാണ് ‘ടോപ് ടെന്‍ ക്രിമിനല്‍സ് ഇന്ത്യ’ എന്ന സെര്‍ച്ചില്‍ വരുന്നത്. എന്നാല്‍ ലേഖനത്തില്‍ മോദിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. കുറ്റവാളികളെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്‍റെ ചിത്രം സെര്‍ച്ചില്‍ വരാന്‍ വഴിയൊരുക്കും. ലേഖനങ്ങളിലും വാര്‍ത്തകളിലും ഉപയോഗിക്കുന്ന വാക്കുകളുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങള്‍ തിരച്ചിലില്‍ വരാറുള്ളത്. ഇത്തരത്തില്‍ മോദിയുടെ ചിത്രം വന്നതുകൊണ്ട് അദ്ദേഹം ഒരു കുറ്റവാളിയാണെന്ന് അര്‍ഥമില്ളെന്ന് ഗൂഗിള്‍  വക്താവ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

സെര്‍ച്ച് റിസള്‍ട്ടുകള്‍ തങ്ങളുടെ അഭിപ്രായത്തിന്‍റെ പ്രതിഫലനമല്ളെന്ന് വെബ്സൈറ്റിന്‍റെ മുകളില്‍ തന്നെ ഗൂഗിള്‍ കുറിച്ചിട്ടിട്ടുണ്ടെങ്കിലും ലോകത്തു തന്നെ സ്വാധീനമുള്ള പ്രധാനമന്ത്രിമാരില്‍ ഒരാളായ നരേന്ദ്രമോദിയുടെ ചിത്രം ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതെ തുടര്‍ന്നാണ് ഗൂഗിള്‍ ക്ഷമാപണം നടത്തുകയും വിശദീകരണം നല്‍കുകയും ചെയ്തത്. എന്നാല്‍ ഇപ്പോഴും ‘ടോപ് 10 ക്രിമിനല്‍സ്’ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ദുബൈയില്‍ മാഗിയത്തെുന്നത് ഇന്ത്യയില്‍ നിന്നല്ളെന്ന്

Posted: 03 Jun 2015 10:16 PM PDT

Image: 
ദുബൈ: ദുബൈയിലേക്ക് മാഗി നൂഡില്‍സ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നല്ളെന്നും മലേഷ്യയില്‍ നിന്നാണെന്നും അധികൃതര്‍. 
മാഗി നൂഡില്‍സ് വിതരണം നിര്‍ത്താനുള്ള ഒൗദ്യോഗിക നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്ന് കച്ചവടക്കാരും വ്യക്തമാക്കി. പതിവ് പരിശോധനയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നും ഇതുവരെ കണ്ടത്തെിയിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ മാഗി നൂഡില്‍സ് സുരക്ഷിതമല്ളെന്ന് സാമ്പിള്‍ പരിശോധനയില്‍ കണ്ടത്തെിയതായി ഡല്‍ഹി സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉല്‍പന്നം പരിശോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
ഇതിന്‍െറ ഭാഗമായി കേരളത്തില്‍ നെസ്ലെയുടെ മാഗി നൂഡില്‍സ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ദുബൈ ഉള്‍പ്പെടെ മിഡിലീസ്റ്റിലുടനീളം മലേഷ്യയില്‍ നിന്നാണ് മാഗി നൂഡില്‍സ് ഇറക്കുമതി ചെയ്യുന്നതെന്ന് നെസ്ലെ വക്താവ് ലിന്‍ അല്‍ കാതിബ് പറഞ്ഞു. 
ദുബൈയിലെ  ഏതാനും ചില്ലറകച്ചവടക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള മാഗി നൂഡില്‍സ് വില്‍ക്കുന്നത്. എന്നാല്‍ ദുബൈയില്‍ മാര്‍ക്കറ്റിലുള്ള മാഗി നൂഡില്‍സിന്‍െറ വില്‍പന നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ളെന്ന് ചില്ലറവ്യാപാരികളും വ്യക്തമാക്കി.  ഉത്തര്‍പ്രദേശില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ ഈയത്തിന്‍െറയും രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റിന്‍െറയും അളവ് ക്രമാതീതമായി  കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും പരിശോധന നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
 

ചീഫ് സെക്രട്ടറിയുടേതു വ്യാജ വിലാപമെന്ന് കോണ്‍ഗ്രസ് മുഖപത്രം

Posted: 03 Jun 2015 10:15 PM PDT

Image: 

കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം അനവസരത്തിലുള്ളതും കാപട്യം നിറഞ്ഞതുമാണ്. സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാകാനുള്ള നീക്കമാണ് ജിജി തോംസണ്‍ നടത്തുന്നത്. പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ മലേഷ്യയില്‍ പോകുകയും ഫയലുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുള്ളയാള്‍ സ്വന്തം കര്‍മ്മങ്ങളുടെ ഘാതകനായാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. സഹതാപം ആര്‍ജിക്കാനുള്ള വ്യാജ വിലാപമാണ് ജിജി തോംസണ്‍ നടത്തിയതെന്നും പത്രം പറയുന്നു.

ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍സിയെ ഏല്‍പ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്കു കൊതിക്കെറുവുണ്ടെന്നും വീക്ഷണം ആരോപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരില്‍ പക്ഷംപിടിക്കുന്നതായി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയാണ് തന്നെ നിയമിച്ചതെന്ന സത്യം തിരിച്ചറിയണമെന്നും മുഖപ്രസംഗം ഓര്‍മിപ്പിച്ചു.

പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കെ.കരുണാകരന്‍െറ തീരുമാനം തെറ്റായിരുന്നു എന്ന് ജിജി തോംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.

 

 

പൊതുസ്ഥലങ്ങളിലെ നിരീക്ഷണ കാമറകള്‍ക്ക് കുവൈത്തില്‍ അനുമതി

Posted: 03 Jun 2015 10:11 PM PDT

Image: 
കുവൈത്ത് സിറ്റി: രാജ്യം കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്‍റിന്‍െറ പച്ചക്കൊടി. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് അവതരിപ്പിച്ച കരടുബില്ലിന് പാര്‍ലമെന്‍റ് പ്രാഥമിക അംഗീകാരം നല്‍കി. ഒന്നാം വായനയില്‍ ചര്‍ച്ചക്കുശേഷം ഒന്നിനെതിരെ 40 വോട്ടിനാണ് കരടുബില്‍ പാസായത്. ഇനി പാര്‍ലമെന്‍റിലെ വിവിധ സമിതികള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതി വരുത്തി രണ്ടും മൂന്നും വായനക്കായി സമര്‍പ്പിക്കും. മൂന്നാം വായനക്കുശേഷം പാസായാല്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ബില്‍ അമീറിന്‍െറ അനുമതിക്കായി സമര്‍പ്പിക്കും. തുടര്‍ന്ന് ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് ബില്‍ നിയമമാവുക. 
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇതിന് തടയിടാനും കുറ്റവാളികളെ വേഗത്തില്‍ പിടികൂടാനും സഹായകരമാവുന്ന രീതിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുയിടങ്ങളും താമസ-വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പ്രധാനമായും കാമറക്കണ്ണിലാവുക. ഹോട്ടലുകള്‍, ബാങ്കുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, യൂത്ത് സെന്‍ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റെസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍, സ്വര്‍ണക്കടകള്‍, ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ അവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കേണ്ടത് കെട്ടിട ഉടമകളാണ്. കാമറയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ചുരുങ്ങിയത് 120 ദിവസം സൂക്ഷിക്കാനുള്ള സംവിധാനം ഉടമകള്‍ ഉണ്ടാക്കണം, കാമറയുടെ പ്രവര്‍ത്തനങ്ങളില്‍ തിരിമറി പാടില്ല, രേഖപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കല്ലാതെ നല്‍കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും കരടുബില്ലിലുണ്ട്. ഇവ ലംഘിച്ചതായി തെളിഞ്ഞാല്‍ ഉടമകള്‍ക്ക് മൂന്നുവര്‍ഷം വരെ തടവും ബില്‍ നിഷ്കര്‍ഷിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാവണം കാമറ. വ്യാപാര മേഖലകളിലെ കാമറകള്‍ അതിന്‍െറ പരിധിയിലൂടെ കടന്നുപോകുന്നവരുടെ ചിത്രം വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ളതായിരിക്കണം, തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. നിരീക്ഷണ കാമറകളില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ ഭീകരാക്രമണം, മോഷണം, കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവുകളായി പരിഗണിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. 
 

ട്രാഫിക് പൊലീസിനെ തട്ടിക്കൊണ്ടുപോയി: നാടകീയമായി പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി

Posted: 03 Jun 2015 09:56 PM PDT

Image: 

ന്യൂഡല്‍ഹി:ഡല്‍ഹി നഗരമധ്യത്തില്‍ നിന്നും ട്രാഫിക് പൊലീസുകാരനെ മണല്‍ മാഫിയ തട്ടിക്കൊണ്ടുപോയി. സിനിമാ സ്റ്റൈലില്‍ ലോറിയെ പിന്തുടര്‍ന്ന പൊലീസ് പി.സി.ആര്‍ വാനുകള്‍ ട്രാഫിക് പൊലീസിനെ രക്ഷപ്പെടുത്തി.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹിയിലെ ശങ്കര്‍ റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടയിരുന്ന പൊലീസുകാരന്‍ പരിശോധനക്കായി മണല്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് സാവധാനം നിര്‍ത്തിയ ലോറിയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി പൊലീസുകാരനെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി സ്ഥലം വിടുകയുമായിരുന്നു. പൊലീസുകാരന്‍ സമീപത്തുള്ള പി.സി.ആര്‍ വാനുകളിലേക്ക് അയച്ച സന്ദേശത്തെ തുടര്‍ന്ന് ആറോളം പൊലീസ് വാനുകള്‍ എത്തി ലോറിയെ പിന്തുടര്‍ന്നു. ഡല്‍ഹിയിലെ ജന്ധേവാലയില്‍ എത്തിയപ്പോള്‍ പൊലീസ് ലോറിയുടെ ടയറിലേക്ക് വെടിവെച്ച് വണ്ടി നിര്‍ത്തിപ്പിക്കുകയായിരുന്നു. 10 കിലോമീറ്ററോളം ലോറിയെ പിന്തുടര്‍ന്നാണ് പൊലീസുകാരനെ രക്ഷപ്പെടുത്തിയത്. പൊലീസ് ലോറി ഡ്രൈവറെ അറസ്റ്റു ചെയ്യുകയും വണ്ടി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.  

 

കെട്ടിടത്തില്‍നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Posted: 03 Jun 2015 09:44 PM PDT

Image: 
കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍െറ നാലാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു. കോട്ടയം കുമരകം പൂവന്തറക്കളം സ്വദേശി ബിജു പി. ജോണിന്‍െറയും അമ്പിളിയുടെയും മകള്‍ ആന്‍ മരിയയാണ് (നാല്) മരിച്ചത്. 
ചൊവ്വാഴ്ച രാത്രി 8.30ഓടെ അബ്ബാസിയ ജംഇയ്യ സിഗ്നലിന് സമീപത്തെ റോഡില്‍ സ്വിസ് ക്ളിനിക് ബില്‍ഡിങ്ങിനടുത്ത പുതിയ 11 നിലയുള്ള താമസ കെട്ടിടത്തിലാണ് സംഭവം. നാലാം നിലയിലെ അപ്പാര്‍ട്മെന്‍റിനോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു. ടാക്സി ഡ്രൈവറായ ബിജു, യാത്രാ കുവൈത്ത് അബ്ബാസിയ യൂനിറ്റ് അംഗമാണ്. സഹോദരന്‍: ആല്‍ബിന്‍ (രണ്ട് വയസ്സ്). 
 

മസ്കത്തില്‍ ജലക്ഷാമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു

Posted: 03 Jun 2015 09:33 PM PDT

Image: 
മസ്കത്ത്: തലസ്ഥാന ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലെ ജലക്ഷാമം അതിരൂക്ഷമാവുന്നു. ജലവിതരണത്തിലെ പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക് ബാധിക്കുന്നത് പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാദി കബീര്‍, ദാര്‍സൈത്ത്, റൂവി, മത്ര, അല്‍ ഖുവൈര്‍, ഖുറം, ഗാല മേഖലകളിലെ താമസക്കാര്‍ക്കാണ് വെള്ളം കിട്ടാക്കനിയാകുന്നത്. ഉയരമുള്ള കെട്ടിടങ്ങളിലെ മുകളിലെ നിലകളില്‍ വെള്ളം കിട്ടാത്തതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ അവസ്ഥ. മത്രയടക്കം മേഖലകളില്‍ മുന്നറിയിപ്പില്ലാതെ ജലവിതരണം മൊത്തത്തില്‍ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 
ദിവസങ്ങളായി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും റൂമുകളിലേക്ക് താമസം മാറിയവര്‍ നിരവധിയാണ്. കുടിക്കാനും പാചകത്തിനും മിനറല്‍ വാട്ടറിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. കുളിക്കുന്നതിനും അലക്കുന്നതിനും ടാങ്കര്‍ ജലത്തെയാണ് ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത്. അവശേഷിക്കുന്ന പഴയകാല കിണറുകളിലെ വെള്ളം ചിലര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. ചൂടേറിയതോടെ ജല ദൗര്‍ലഭ്യം എല്ലാവരെയും കുഴക്കുകയാണ്. കുടുംബമായി താമസിക്കുന്നവരാണ് ഏറെ വലയുന്നത്. കുറഞ്ഞ മര്‍ദത്തില്‍ വരുന്ന വെള്ളം ഫ്ളാറ്റുകളിലെ ചില താമസക്കാര്‍ രാത്രി മോട്ടോര്‍ ഉപയോഗിച്ച് വലിച്ചുകയറ്റുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്.  ജല വിതരണത്തിലെ പ്രതിസന്ധി മൂന്നുമാസം കൂടി തുടരുമെന്നാണ് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ആഗസ്റ്റ് അവസാനത്തോടെ അല്‍ ഗൂബ്രയിലെ ജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. വൈകാതെ ബര്‍ക്കയിലെ ജല ശുദ്ധീകരണശാലയും പ്ളാന്‍റും പ്രവര്‍ത്തനമാരംഭിക്കും.  കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അല്‍ഗൂബ്ര പ്ളാന്‍റ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. ബന്ധപ്പെട്ട നിര്‍മാണ കമ്പനിയില്‍നിന്ന് പിഴ ഈടാക്കുമെന്ന് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി അറിയിച്ചു. പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അല്‍ഗൂബ്ര പ്ളാന്‍റില്‍നിന്ന് പ്രതിദിനം 42 ദശലക്ഷം ഗാലണ്‍ വെള്ളവും ബര്‍ക്ക പ്ളാന്‍റില്‍നിന്ന് പ്രതിദിനം 12 ദശലക്ഷം ഗാലണ്‍ വെള്ളവും വിതരണം ചെയ്യാന്‍ കഴിയും. 
റൂമില്‍ ടാങ്കുകള്‍ ഇല്ലാത്തവര്‍ അതിരാവിലെ എഴുന്നേറ്റ് മണിക്കൂറുകള്‍ ക്യൂനിന്നാണ് ടാങ്കറുകളില്‍ എത്തുന്ന വെള്ളം ശേഖരിക്കുന്നത്. ജലവിതരണ ടാങ്കറുകള്‍ അമിതനിരക്ക് ഈടാക്കുന്നത് പല പ്രവാസി കുടുംബങ്ങളുടെയും ബജറ്റിന്‍െറ താളം തെറ്റിക്കുന്നുണ്ട്. ചെറിയ ശമ്പളക്കാരാണ് ടാങ്കറുകാരുടെ ചൂഷണംമൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നത്. 
ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ജലക്ഷാമം ബാധിച്ചുകഴിഞ്ഞു. പാചകത്തിനുള്ള മതിയായ വെള്ളം കിട്ടാത്തതിനാല്‍ പല ഹോട്ടലുകളും നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുണ്ട്. റമദാന്‍, പെരുന്നാള്‍ കാലത്ത് വെള്ളത്തിന്‍െറ ബുദ്ധിമുട്ട് ചില്ലറ പ്രയാസമല്ല ഉണ്ടാക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആവശ്യക്കാര്‍ കൂടിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെള്ളം ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. ആറ് ലിറ്റര്‍, രണ്ട് ലിറ്റര്‍ കാനുകള്‍ ഓര്‍ഡര്‍ ചെയ്താലും ലഭ്യമാകാത്ത അവസ്ഥയാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ പറയുന്നു. ആവശ്യക്കാര്‍ കൂടിയെങ്കിലും ആവശ്യത്തിനനുസരിച്ച് വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്ന് മത്ര സ്മാര്‍ട്ട് ഷോപ്പിങ്ങിലെ അസൈനാര്‍ പറഞ്ഞു. 
മസ്കത്തില്‍ ജല ക്ഷാമം ഗുരുതരമാാണെന്ന് ജല-വൈദ്യുതി പബ്ളിക് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്റൂഖി ചൂണ്ടിക്കാണിച്ചിരുന്നു. പ്ളാന്‍റുകളില്‍ ഏതെങ്കിലും ഒന്നിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുന്ന പക്ഷം മൊത്തം ജലവിതരണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 
അടുത്ത 25 വര്‍ഷം മുന്‍നിര്‍ത്തി മസ്കത്തിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ 2.5 ശതകോടി റിയാല്‍ വകയിരുത്തിയിട്ടുമുണ്ട്. 
 

ദമ്മാം ചാവേര്‍ സ്ഫോടനം: പ്രതി പട്ടിക പുറത്തുവിട്ടു

Posted: 03 Jun 2015 09:22 PM PDT

Image: 
ദമ്മാം: നഗരത്തിലെ അല്‍അനൂദില്‍ ഇമാം ഹുസൈന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 16 പേരടങ്ങുന്ന സംഘമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇബ്രാഹീം യൂസുഫ് ഇബ്രാഹീം, അഹ്മദ് സലീം അഹ്മദ് ഗാംദി, ബസ്സാം മന്‍സൂര്‍, ഹസ്സന്‍ ഫറജ്, ഹസ്സന്‍ ഹാമിദ്, സൈദ് ഫലഹ്, സുല്‍ത്താന്‍ അബ്ദുല്‍ അസീസ്, സുവൈലിം അല്‍ഹാദി, അബ്ദുറഹ്മാന്‍ മുഹമ്മദ്, അബ്ദുറഹീം അബ്ദുല്ല, അബ്ദുല്‍ ഹാദി, ഫൈസല്‍ മുഹമ്മദ്, മുഹ്സിന്‍ മുഹമ്മദ്, മുഹമ്മദ് സുലൈമാന്‍, മുഹമ്മദ് ഒൗദ്, ഹിശാം ഫഹദ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം തെരയുന്നത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയിലുള്ള ഒന്നിലധികം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ 50 ലക്ഷവും രാജ്യത്ത് തീവ്രവാദി ആക്രമണം കണ്ടത്തെി തടയാന്‍ സഹായകമായ വിവരം നല്‍കിയാല്‍ 70 ലക്ഷം റിയാലും സമ്മാനമായി നല്‍കും. മേയ് 22ന് ഖതീഫിലെ ഖുദൈയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. ഖതീഫീ സ്ഫോടനവുമായി ബന്ധപ്പെട്ട് 26 പേരെ നേരത്തേ പിടികൂടിയിരുന്നു. ദമ്മാം സ്ഫോടനത്തില്‍ മരിച്ചവരുടെ വിശദാംശങ്ങളും ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. താഹിര്‍ ജലീല്‍, മുഹമ്മദ് താഹിര്‍, ഹാദി സല്‍മാന്‍, മുഹമ്മദ് അലി ഹസന്‍ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്. പൊട്ടിത്തെറിയില്‍ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മേയ് 29നാണ് ദമ്മാം നഗരത്തിലെ പ്രമുഖ ശിയ പള്ളിക്ക് സമീപം നാലു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. സ്ത്രീ വേഷത്തിലത്തെിയ ചാവേര്‍ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ജീവനക്കാരന് സംശയം തോന്നിയതിനാല്‍ തടഞ്ഞതിനാല്‍ പള്ളിക്കുള്ളില്‍ സ്ഫോടനം നടത്താനുള്ള നീക്കം പാളുകയായിരുന്നു. 

ഡല്‍ഹിയില്‍ നിന്നുള്ള യുവതികള്‍ ഗോവയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി

Posted: 03 Jun 2015 08:00 PM PDT

Image: 

ഗോവ: ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍  നോര്‍ത് ഗോവയിലെ അന്‍ജുന ബീച്ച് വില്ളേജില്‍  പീഡനത്തിരയായി. ലഹരി വിരുദ്ധ സെല്ലിലെ  അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളായ അഞ്ചുപേരെയും ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിരണ്ടും മുപ്പതും വയസ്സായ യുവതികള്‍ കുറച്ചു ദിവസങ്ങളായി ഗോവയില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാത്രി അന്‍ജുന ബീച്ച് വില്ളേജിലേക്ക് ടാക്സിയില്‍ പോകുമ്പോള്‍ ലഹരിവിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥര്‍  ഇവരെ തടഞ്ഞുനിറുത്തുകയായിരുന്നു. അതിനുശേഷം ഫ്ളാറ്റിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് മര്‍ദ്ദിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ട്രവര്‍ ജോസഫ്, ജീവന്‍ പവാര്‍, കമലേഷ് ചൗധരി, അജയ്കുമാര്‍ കുശ്വ, നദീം സയിദ് എന്നിവരാണ് അറസ്റ്റിലായത്. ടാക്സി ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ വിവാദമായ കലാന്‍ഗുട്ട് നൈറ്റ്ക്ളബ് കേസിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

സ്ത്രീയും സമുദായവും

Posted: 03 Jun 2015 07:29 PM PDT

Image: 

ഇന്ന് നടന്നുവരുന്ന സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലതും സമുദായങ്ങളെക്കുറിച്ചുള്ളത് കൂടിയാണ്. എന്നാല്‍, കീഴാള സമുദായങ്ങളെക്കുറിച്ചുള്ള ‘ഫെമിനിസ്റ്റ്’ സംഭാഷണങ്ങള്‍ മാത്രമാണ് വ്യക്തമായി, ഈ സമുദായങ്ങളിലെ ആണ്‍കോയ്മയെ പേരെടുത്ത് അടയാളപ്പെടുത്തുന്നത്. അതേസമയം, സവര്‍ണ സമുദായങ്ങള്‍ പലപ്പോഴും ഇങ്ങനെയൊരു പ്രക്രിയയില്‍നിന്ന് വഴുതിമാറുന്നു. വാസ്തവത്തില്‍, ആധുനികതക്കൊപ്പം, ‘ഇന്ത്യന്‍’ ‘മലയാളി’ എന്ന വിശാലമായ രൂപങ്ങളിലേക്ക് സ്വയം പരിവര്‍ത്തനംചെയ്ത സവര്‍ണ സമുദായങ്ങള്‍ക്ക് ഒരിക്കലും സമുദായത്തിന്‍െറ ഭാരം താങ്ങേണ്ടിവന്നിട്ടില്ല, സാമുദായികമായ ആണ്‍കോയ്മയുടെയും. സവര്‍ണ ഫെമിനിസ്റ്റുകളാകട്ടെ ഇങ്ങനെയൊരു ദേശീയ യുക്തിയെ ഒരിക്കലും ചോദ്യംചെയ്തിട്ടുമില്ല. പകരം, എപ്പോഴും കീഴാള സമുദായങ്ങളിലെ സ്ത്രീകളെ, കീഴാള പുരുഷന്‍െറ ഇരകളായി സ്ഥാനപ്പെടുത്തുന്ന വായനകളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഉദാഹരണത്തിന് മാറുമറയ്ക്കാന്‍ വേണ്ടി കീഴ്ജാതി സ്ത്രീകള്‍ നടത്തിയ സമരങ്ങളെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വായനകള്‍ ശ്രദ്ധിക്കുക.
ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളില്‍, പ്രധാന സ്ഥാനംവഹിക്കുന്ന ഒന്നാണ്, 19ാം നൂറ്റാണ്ടില്‍ ചാന്നാര്‍ സ്ത്രീകളില്‍നിന്ന്  തുടങ്ങി, മറ്റുപല കീഴ്ജാതികളിലേക്കും പടര്‍ന്ന, കീഴാള സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങള്‍. എന്നാല്‍, സവര്‍ണ ഫെമിനിസ്റ്റ് വായനകള്‍, മാറുമറയ്ക്കാത്ത സ്ത്രീകള്‍ ആ കാലത്ത് ഒരു സാധാരണ കാഴ്ചയായിരുന്നുവെന്നും ക്രിസ്ത്യന്‍ മിഷനറികളാണ് ഇതിനെക്കുറിച്ചൊരു പാപബോധമുണര്‍ത്തിയതെന്നും വാദിക്കുന്നു. ഇതിന്‍െറ ഭാഗമായി കീഴ്ജാതി ആണുങ്ങള്‍ അവരുടെ സ്ത്രീകളെ ശാരീരികമായ ‘ബലപ്രയോഗത്തിലൂടെ’ നിര്‍ബന്ധിച്ച് ബ്ളൗസിടിവിപ്പിച്ച നിരവധി കഥകള്‍ പറയുന്നു. ഇതുപോലെയാണ് മുസ്ലിം സ്ത്രീകളും ശിരോവസ്ത്രമണിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, നമ്പൂതിരി സ്ത്രീകളുടെ കാര്യം വരുമ്പോള്‍, ആധുനിക വസ്ത്രം ധരിക്കുക, അല്ളെങ്കില്‍ ‘ബ്ളൗസിടുക എന്നത്... പരമ്പരാഗത കുടുംബരീതികള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് കല്‍പിച്ചിരുന്ന കടുത്ത നിയമങ്ങള്‍ക്കും കീഴ്നിലക്കും എതിരെയുള്ള ചെറുത്തുനില്‍പായി’ ഇത് മാറുന്നു. (ജെ. ദേവിക, കുലസ്ത്രീയും, ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?).
വസ്ത്രധാരണത്തെ ചുറ്റിപ്പറ്റി അവര്‍ മുന്നോട്ടുവെച്ച സമരമുറകളും പലതരത്തിലുള്ള വാദങ്ങളും പാടെ നിരാകരിച്ചുകൊണ്ട് ചിന്തിക്കാന്‍ ശേഷിയില്ലാത്തവരായി കീഴാള സ്ത്രീകള്‍ ഇവിടെ സങ്കല്‍പിക്കപ്പെടുന്നു. അതേസമയം, ഇതേ കാലഘട്ടത്തിലെ സവര്‍ണ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ കഥയാകെ മാറുന്നു. ഇവര്‍ സമുദായത്തിലെ ആണുങ്ങളുടെ ‘ബലപ്രയോഗ’ത്തിന്‍െറ ഇരകളായി ഒതുങ്ങിനില്‍ക്കുന്നില്ല. പകരം, ‘കഴിവുള്ള’ ‘നിര്‍വാഹകത്വമുള്ള സ്ത്രീകളായി എടുത്തുകാണിക്കപ്പെടുന്നു. കീഴാള സമുദായങ്ങളെയും അതിലെ ആണത്തങ്ങളെയും കൂടുതല്‍ പ്രശ്നകരവും അക്രമാസക്തരുമായി കാണുന്ന നിരവധി ഫെമിനിസ്റ്റ് വ്യവഹാരങ്ങളിലൊന്ന് മാത്രമാണിത്.
വാസ്തവത്തില്‍, ഇന്ത്യന്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും ഇത്തരത്തിലൊരു ജാതീയമായ രാഷ്ട്രീയമാണ് മുന്നോട്ടുവെച്ചത്. റേപ്പിനെതിരെയും സ്ത്രീപീഡനത്തിനെതിരായും ബസ് പോലുള്ള പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നതിന് എതിരെയുമാണ് കേരളത്തിനകത്തും പുറത്തും ഫെമിനിസ്റ്റുകള്‍ വന്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയെടുത്തത്. ഇവിടെയും സമുദായത്തിനപ്പുറം പൊതുയിടങ്ങളിലെ  (പലപ്പോഴും കീഴാള പുരുഷന്‍െറ ഭാഗത്ത് നിന്നുണ്ടാകുന്ന) ആണ്‍കോയ്മയെയാണ് ഇവര്‍ പ്രശ്നവത്കരിച്ചത്. ഇതിലൂടെ പൊതുയിടങ്ങളെക്കുറിച്ചും കീഴാള പുരുഷന്മാരെക്കുറിച്ചുമുള്ള ജാതീയമായ ഭയത്തത്തെന്നെയാണിവര്‍ പുനര്‍നിര്‍മിച്ചത്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്കവസാനം കുടുംബത്തിനും (സമുദായത്തിനും) പുറത്തേക്ക് കടക്കുന്ന സവര്‍ണ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നിയമങ്ങളാണിവര്‍ നേടിയെടുത്തത്.
ഇതിനുപകരം ജാതിവ്യവസ്ഥയിലെ സവര്‍ണ സ്ത്രീയുടെ ലൈംഗികതക്കു മേലെയുള്ള സമ്മര്‍ദങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന ജാതി ഹിന്ദു വ്യവസ്ഥയെക്കുറിച്ചും അതിവ്യാപകമായ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചും മേല്‍ജാതി പുരുഷന്‍െറ സാമൂഹിക അധികാരത്തിന്‍െറ ഭാഗമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കീഴാള തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ലൈംഗികചൂഷണത്തെക്കുറിച്ചുമൊക്കെ, ഇതുപോലെ വന്‍ പ്രക്ഷോഭങ്ങളുണ്ടാക്കിയിരുന്നെങ്കില്‍, ഇന്ത്യന്‍ ഫെമിനിസത്തിന്‍െറ മുഖം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിത്തീരുമായിരുന്നു. എന്നാല്‍, സമൂഹത്തിനുള്ളിലെ ഉച്ഛനീചത്വങ്ങളോട് ഇടപെട്ടുകൊണ്ടുള്ള ഒരു സ്ത്രീ ശബ്ദമുണ്ടാക്കിയെടുക്കുന്നതിനുപകരം, തീര്‍ത്തും ജാതീയമായ ഒരു സംഭാഷണമാണ് ഫെമിനിസമുണ്ടാക്കിയെടുക്കുന്നത്.
ഇന്ന് സോഷ്യല്‍ മീഡിയയിലും ബ്ളോഗുകളിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും നിലവിലുള്ള സ്ത്രീ രാഷ്ട്രീയത്തിന്‍െറ ജാതീയമായ രീതികളാണ് പുനരുല്‍പാദിക്കുന്നത്. ഇവിടെയും കൂടുതല്‍ കൂടുതല്‍ മുസ്ലിം, ദലിത്, കീഴ്ജാതി സ്ത്രീകള്‍ സമുദായത്തിനുള്ളിലെ ആണ്‍കോയ്മയെക്കുറിച്ച് തുറന്നുപറയുമ്പോള്‍, സമുദായമെന്ന നിര്‍വചനത്തില്‍നിന്ന് ഒഴിഞ്ഞുമാറി, പൊതുവായ ഒരു ആണ്‍കോയ്മയെക്കുറിച്ച് തന്നെയാണ് സവര്‍ണസ്ത്രീപക്ഷം ഇന്നും സംസാരിക്കുന്നത്.
വാസ്തവത്തിലിത് ഫെമിനിസത്തിന്‍െറതന്നെ ചരിത്രപരമായ ചില പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമുദായങ്ങളെ സ്വാതന്ത്ര്യത്തെ നിരോധിക്കുന്ന സ്ഥാപനങ്ങളായി (മൂലധനത്തിന്‍െറ പ്രചാരത്തെയും) തള്ളിപ്പറയുന്ന പാശ്ചാത്യ ലിബറല്‍ വാദത്തിന്‍െറ യുക്തിയാണ് ഫെമിനിസത്തെയും പ്രവര്‍ത്തനക്ഷമമാക്കുന്നത്. അതുകൊണ്ട് പലപ്പോഴും ‘സെക്കുലറായി’ നിന്നുകൊണ്ട് സമുദായത്തിനപ്പുറം കടന്നവരായിട്ടാണ് സവര്‍ണ ഫെമിനിസ്റ്റുകള്‍ സ്വയം അവതരിപ്പിക്കുന്നത്. എന്നാല്‍, പല പുതിയ വായനകളും വാദിക്കുന്നതുപോലെ, അധികാരമുള്ള സമുദായങ്ങള്‍ക്കുള്ളില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട് അവയെ ശക്തിപ്പെടുത്താനാണ് മുഖ്യധാരയിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നത്. എലിസബത്ത് സ്പെല്‍മാന്‍, ‘Inessential woman: Problems of exclusion in feminist thought’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നതുപോലെ, വെളുത്ത മധ്യവര്‍ഗ സ്ത്രീകളുടെ വസ്ത്രം, ഭക്ഷണരീതി, സാംസ്കാരിക മൂല്യങ്ങള്‍, അഭിരുചികള്‍ എന്നിവയിലൂന്നിയ ഒരു സ്ത്രീസ്ഥാനത്തെയാണ് ഫെമിനിസം സാധൂകരിക്കുന്നത്. ഇങ്ങനെയൊരു സ്ത്രീസ്ഥാനത്തേക്ക് പരിവര്‍ത്തനംചെയ്തുകൊണ്ടാണ് പലരും ഫെമിനിസ്റ്റായി തീരുന്നത്. ഇന്ത്യന്‍ അവസ്ഥയിലും ഫെമിനിസ്റ്റാകാന്‍ സവര്‍ണ ഹിന്ദു സ്ത്രീകളുടെ വസ്ത്രധാരണം, ഭക്ഷണരീതികള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതിനെക്കുറിച്ച്, ഇതിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ച ഫ്ളേവിയ ആഗ്നസിനെ പോലെയുള്ള ന്യൂനപക്ഷ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലും സ്ഥിതി മറിച്ചല്ല.
സമുദായത്തിന്‍െറ ഭാരമെല്ലാം കീഴാള സ്ത്രീകള്‍ക്കുമേലെ തള്ളി, ‘തെരഞ്ഞെടുപ്പ്’, ‘സ്വാതന്ത്ര്യം’ എന്നിങ്ങനെയുള്ള ലിബറല്‍ മൂല്യങ്ങളിലൂടെ സമുദായത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, ഫെമിനിസത്തിലൂടെ, മറ്റുള്ളവരെയും സ്വന്തം സമുദായത്തിന്‍െറ അധികാര പരിധിയിലേക്ക് കൊണ്ടുവന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് വാസ്തവത്തിലിവിടെ നടന്നുവരുന്നത്. ഇങ്ങനെയൊരവസ്ഥയില്‍ കീഴാള സ്ത്രീകള്‍ പലപ്പോഴും തിരിച്ചറിയുന്ന ഒരു സംഗതിയിതാണ്: ഫെമിനിസത്തിന്‍െറ വാദഗതികള്‍ ഉപയോഗിച്ച് സ്വതന്ത്രമായ/ലിംഗഭേദത്തിന്‍െറ അധികാരങ്ങളില്ലാത്ത ഒരു ലോകത്തേക്കല്ല അവര്‍ പലപ്പോഴും കടക്കുന്നത്. പകരം, സവര്‍ണ സമുദായത്തിന്‍െറ ലിബറല്‍ ലിംഗവ്യവസ്ഥയുടെ പുതിയ പ്രശ്നകരമായ ഒരു പരിവര്‍ത്തനം മാത്രമാണ് ഇവര്‍ക്ക് സാധ്യമാവുന്നത്. ഇത്തരത്തിലൊരു പരിവര്‍ത്തനം ആവശ്യമായി തോന്നാത്തതുകൊണ്ടാണ്, അല്ളെങ്കിലത് സാധ്യമല്ലാത്തതുകൊണ്ടാണ്, പല സ്ത്രീകളും ‘ഞാനൊരു ഫെമിനിസ്റ്റല്ല’ എന്നുപറഞ്ഞുകൊണ്ട് സ്ത്രീപക്ഷവാദങ്ങളോട് മുഖംതിരിക്കുന്നത്.
ഇങ്ങനെയൊരു സാഹചര്യത്തില്‍, കറുത്ത ഫെമിനിസം, ഇസ്ലാമിക ഫെമിനിസം, ദലിത് ഫെമിനിസം എന്നിവ പലപ്പോഴും വെളുത്ത/സവര്‍ണ സ്ത്രീ വാദത്തിന്‍െറ പല നിശ്ചയങ്ങളും തകര്‍ക്കാന്‍ സഹായിക്കുന്നത് കാണാം. എന്നാല്‍, ഇത്തരം കാഴ്ചപ്പാടുകള്‍പോലും കീഴാള സമുദായങ്ങളിലെ ആണ്‍കോയ്മയുടെ അളവ് തിട്ടപ്പെടുത്താനും അവരെ വെളുത്ത/സവര്‍ണ ലിബറല്‍ വ്യവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്.
ഇതുകൊണ്ടുതന്നെ കീഴാള സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേകതരമായ ലിംഗ-ജാതി-സമുദായ സ്ഥാനത്തെക്കുറിച്ച് പറയാന്‍ ഫെമിനിസത്തിന്‍െറ ലിബറല്‍/സവര്‍ണ യുക്തിക്കപ്പുറമൊരു ഭാഷയുണ്ടായിത്തീരണം. അതുപോലെ, കീഴാള സമുദായങ്ങള്‍ക്കുമേലെ സവര്‍ണ സമുദായങ്ങള്‍ ചെലുത്തുന്ന അധികാരത്തെ തിരിച്ചറിയാനും അതിനൊപ്പം ലിംഗബോധ വ്യവസ്ഥതന്നെ ജാതി ഹിന്ദു അധികാരത്തില്‍നിന്നും ആവിര്‍ഭവിക്കുന്ന ഒന്നായി സ്ഥാനപ്പെടുത്താനും കഴിയണം. അതായത്, സമുദായത്തിനുള്ളിലെ ലിംഗഭേദ ഘടനകള്‍പോലും സമുദായത്തിനതീതമായ അധികാരത്തിലൂടെയാണ് ഉണ്ടായിവരുന്നതെന്ന് തിരിച്ചറിയപ്പെടണം. ഇങ്ങനെയൊരു കാഴ്ചപ്പാടിന് മാത്രമേ സമൂഹത്തിലെ ജാതി ഹിന്ദു അധികാരത്തെ ചോദ്യംചെയ്തുകൊണ്ട്, കീഴാള സമുദായങ്ങള്‍ക്കുള്ളിലെ ലിംഗഭേദഘടനകളെ പുനര്‍നിര്‍മിക്കുന്നതിന്‍െറ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ഗുണകരമായ രീതിയില്‍ ചിന്തിക്കാന്‍ കഴിയുകയുള്ളൂ.
 

ലഹരി മാഫിയയെ തകര്‍ക്കണം

Posted: 03 Jun 2015 07:19 PM PDT

Image: 

യുവതലമുറ മയക്കുമരുന്നില്‍ തല്‍പരരാവുന്നതും പിന്നീട് അതിന് അടിമകളായിത്തീരുന്നതും അത്യന്തം ആശങ്കയോടെയാണ് വീക്ഷിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ നടത്തിയ ഒരു പഠനപ്രകാരം ആഗോള തലത്തില്‍ 16 കോടിയിലധികം പേര്‍ മയക്കുമരുന്നിന്‍െറ പിടിയിലായതായാണ് കണക്ക്. യുവജനതയെയാണ് മയക്കുമരുന്ന് മാഫിയ നോട്ടമിടുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ ആസക്തരാക്കി അതിന്‍െറ ഉപഭോഗ-വില്‍പന വ്യാപനത്തിലൂടെ ലാഭം കൊയ്യണമെന്ന ഏക ഉദ്ദേശ്യമേ ലഹരിമാഫിയക്കുള്ളൂ. ലഹരി ഉപയോഗം വ്യാപകമായി സമൂഹം അരാജകത്വത്തിലൊടുങ്ങിയാല്‍ തങ്ങള്‍ക്ക് എന്ത് ചേതം എന്നതാണ് മാഫിയ നിലപാട്. അവിടെയും ലാഭം കൊയ്യാമല്ളോ. കേരളത്തിലും മയക്കുമരുന്ന് മാഫിയ പിടികൂടുന്നതിന്‍െറ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തിലേക്ക്  മയക്കുമരുന്ന് കടത്തുകേസുകള്‍ കൂടിവരുന്നതിന്‍െറ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ദിനംപ്രതി സ്ഥാനംപിടിക്കുന്നുണ്ട്. നിയമപാലകരുടെ കര്‍ശന നടപടികള്‍ക്കിടയിലും മാഫിയ സ്വാധീനം കേരളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട സംഗതിയത്രെ.
2014ല്‍ സംസ്ഥാനത്ത് അബ്കാരി, മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് കാണിക്കുന്നത്. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (എന്‍.ഡി.പി.എസ് ആക്ട്) പ്രകാരം 2014ല്‍ 2233 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010ല്‍ 769ഉം 2011ല്‍ 693ഉം 2012ല്‍ 696ഉം 2013ല്‍ 974ഉം കേസുകള്‍ ചാര്‍ജ് ചെയ്തപ്പോഴാണ് 2014ലെ ഈ വര്‍ധന. ആപല്‍ക്കരമാണ് ഈ പ്രവണത.
ലഹരി മരുന്നുകള്‍ക്ക് കേരളത്തില്‍ ഒരു പഞ്ഞവുമില്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു. ഏത് മുക്കിലും മൂലയിലും ഇന്ന് ഇത് ലഭിക്കും. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വേണ്ട സൗകര്യങ്ങള്‍പോലും മാഫിയ നല്‍കുന്നുണ്ട്. റിസോര്‍ട്ടുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവക്കുപുറമെ വലിക്കാന്‍ ഹുക്ക, ചുരുട്ടാന്‍ തിളങ്ങുന്ന കടലാസ് തുടങ്ങിയവയും. യുവതലമുറയാണ് ഭാവിയിലെ ഏറ്റവും വലിയ വിപണിയും വിപുലീകരണ മേഖലയുമെന്ന് മാഫിയ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ യുവാക്കളെ വലയില്‍ വീഴ്ത്താന്‍ എന്ത് സൗകര്യങ്ങളും മാഫിയ ചെയ്തുകൊടുക്കും. മനുഷ്യവിഭവശേഷിക്കുറവും മറ്റു പരിമിതികളുംമൂലം പൊലീസിന് സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയയുടെ നീക്കങ്ങളും സ്വാധീനവും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ളെന്നത് വസ്തുതയത്രെ. ലഹരി മാഫിയയുടെ നീക്കം നിരീക്ഷിക്കാന്‍ ഷാഡോ പൊലീസ് പലയിടത്തും രംഗത്തുണ്ടെങ്കിലും അംഗസംഖ്യക്കുറവുമൂലം അതിന്‍െറ പ്രവര്‍ത്തനം പൂര്‍ണവിജയത്തിലത്തെുമെന്ന് പറയാനാവില്ല.
മനുഷ്യപ്രജ്ഞയെ ഊറ്റിക്കുടിക്കുന്ന മയക്കുമരുന്നുകള്‍ ഹൃദയാഘാതത്തിന്‍െറ സാധ്യത വര്‍ധിപ്പിക്കുമെന്നും സംശയരോഗം, വൃക്ക തകരാര്‍ തുടങ്ങിയവക്കിടയാക്കുമെന്നും പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. വിഷാദരോഗവും ഉറക്കമില്ലായ്മയും ബാധിക്കുന്ന ലഹരി നുണയുന്നവര്‍ ഏറെ. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ജീവിതനൈരാശ്യം ബാധിച്ച് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരും നിരവധി. ലഹരി മാഫിയ ഉയര്‍ത്തുന്ന കൊടും ഭീഷണി പൊലീസ് തീവ്രനടപടികളിലൂടെ നേരിടണം. പുതിയ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ നിയമനം സമൂഹം ഇക്കാര്യത്തില്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലഹരിക്കടിമകളാക്കുന്ന കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കുന്നതില്‍ തെറ്റില്ളെന്ന ഹൈകോടതി ഡിവിഷന്‍ബെഞ്ച് വിധി പൊലീസിന് ധൈര്യം പകരേണ്ടതാണ്. മയക്കുമരുന്നു മാഫിയ പ്രവര്‍ത്തനം തകര്‍ക്കാന്‍ പൊലീസ് മാത്രം ശ്രമിച്ചാല്‍ പോര. പൊതുസമൂഹം നിയമപാലകരോട് അകമഴിഞ്ഞ് സഹകരിക്കണം. മാഫിയയെ ഒറ്റപ്പെടുത്താനും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറാനും സമൂഹം ജാഗ്രത കാണിക്കണം. കൂടാതെ സ്വന്തം മക്കളെക്കുറിച്ചൊരു കരുതല്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടതും അത്യന്താപേക്ഷിതമാണ്.
 

ഇന്ത്യ^യു.എസ് പ്രതിരോധ കരാറിന് ധാരണ

Posted: 03 Jun 2015 11:19 AM PDT

Image: 
Subtitle: 
കരാര്‍ 1260 കോടിയുടേത്

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും രണ്ട് നിര്‍ണായക പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അഷ്തോണ്‍ കാര്‍ട്ടറും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ജൈവ, രാസ യുദ്ധങ്ങളില്‍ സൈനികര്‍ക്കുള്ള സംരക്ഷണ കവചം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. സൗരോര്‍ജ ജനറേറ്റര്‍ നിര്‍മാണമാണ് മറ്റൊന്ന്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ജനറേറ്ററുകളാണ് സംയുക്ത സംരംഭമായി നിര്‍മിക്കുക.

1260 കോടി രൂപയുടേതാണ് കരാറുകള്‍. രണ്ടു കരാറുകളും ഒപ്പിട്ടതായി കാര്‍ട്ടര്‍ സൂചിപ്പിച്ചു. ‘ജെറ്റ് എന്‍ജിന്‍, വിമാനവാഹിനി എന്നിവയുടെ സാങ്കേതിക കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ഇതിനായി കഠിനമായി ശ്രമിക്കുകയാണെന്നും കാര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, കൂടുതല്‍ കരാറുകളില്‍ ധാരണയത്തെിയതായി സൂചനയുണ്ട്. 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറുകളാണിവ. കടല്‍ സുരക്ഷ, ജെറ്റ് എന്‍ജിന്‍-വിമാന സാങ്കേതിക വിദ്യ, സൈനികരുടെ സംയുക്ത പരിശീലനം എന്നിവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നവയാണ് കരാറുകള്‍. ബുധനാഴ്ച കാര്‍ട്ടര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഫിഫ പ്രസിഡന്‍റാകാന്‍ കൂട്ടയിടി

Posted: 03 Jun 2015 11:16 AM PDT

Image: 
Subtitle: 
യുവേഫ യോഗം മാറ്റിവെച്ചു; പിന്‍ഗാമിയാവാന്‍ ഇടി

സൂറിക്: എതിരാളി സമ്മാനിച്ച സെല്‍ഫ് ഗോളില്‍ കളിജയിച്ച്, കപ്പും സ്വന്തമാക്കിയപോലെ ഒരു ദിനം. അഞ്ചാം വട്ടവും ഫിഫ പ്രസിഡന്‍റായ ബ്ളാറ്ററെ പിടിച്ചു താഴെയിടാന്‍ പതിനെട്ടടവും പയറ്റിയ യൂറോപ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനെയും മുന്‍താരങ്ങളെയും കാഴ്ചക്കാരാക്കി ബ്ളാറ്റര്‍തന്നെ സ്ഥാനത്യാഗം പ്രഖ്യാപിച്ചതോടെ അടുത്ത ചുവടിന് സജീവ കരുനീക്കവുമായി ഫുട്ബാള്‍ ലോകം. 17 വര്‍ഷത്തെ ഭരണത്തിന് തിരശ്ശീലയിടാന്‍ ബ്ളാറ്റര്‍ തീരുമാനിച്ചപ്പോള്‍, സ്വന്തം കോര്‍ട്ടിലായ പന്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആലോചനയിലാണ് യുവേഫ. ഫിഫ എക്സ്ട്രാ ഓര്‍ഡിനറി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ബ്ളാറ്റര്‍ നിര്‍ദേശിച്ചതെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ളെന്ന് സൂചന. ആറുമാസത്തിനു ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത ശേഷമേ ബ്ളാറ്റര്‍ സ്ഥാനമൊഴിയൂ. ചുരുക്കത്തില്‍ പത്തുമാസം വരെയെങ്കിലും ബ്ളാറ്റര്‍ പ്രസിഡന്‍റായി സൂറികിലുണ്ടാവും.
മേയ് 29ന് നടന്ന ഫിഫ കോണ്‍ഗ്രസിനു ശേഷമുള്ള നടപടികള്‍ ചര്‍ച്ചചെയ്യാനും കടുത്ത തീരുമാനം കൈക്കൊള്ളാനും യുവേഫ ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് ഒരുമുഴം മുമ്പേയെറിഞ്ഞ് ബ്ളാറ്റര്‍ രാജി പ്രഖ്യാപിച്ചത്. ഇതോടെ, ശനിയാഴ്ചത്തെ യോഗം മാറ്റിവെച്ചതായി യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്ബാള്‍ ലോകത്തെ വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ധിറുതിപിടിച്ച തീരുമാനങ്ങളിലേക്ക് യുവേഫയില്ളെന്നും പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനി പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത രാജിപ്രഖ്യാപനവും, അഴിമതി അന്വേഷണത്തിലെ പ്രവചനാതീതമായ പുരോഗതിയും നിരീക്ഷിക്കുകയാണ്. യുവേഫ യോഗം മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുന്നു -പ്ളാറ്റീനി പറഞ്ഞു.

റഷ്യ, ഖത്തര്‍
ലോകകപ്പ് ഭാവി

ബ്ളാറ്ററുടെ രാജിപ്രഖ്യാപനത്തിനു പിന്നാലെ ഞെട്ടിയത് അടുത്ത ലോകകപ്പുകളുടെ ആതിഥേയരായ റഷ്യയും ഖത്തറും. 2018, 2022 ലോകകപ്പുകളുടെ വേദി നിര്‍ണയത്തില്‍ ക്രമക്കേടും അഴിമതിയും നടന്നുവെന്നായിരുന്നു ഫിഫ പ്രസിഡന്‍റിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ശക്തം. ഇതിനെ ചെറുത്തുകൊണ്ടായിരുന്നു ബ്ളാറ്റര്‍ അഞ്ചാം ഊഴത്തിലും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതും. ഫിഫയിലെ തങ്ങളുടെ സംരക്ഷകനെ നഷ്ടപ്പെടുന്നതിന്‍െറ പരിഭ്രമത്തിലായിരുന്നു ഇരു രാജ്യങ്ങളും.
വേദി നിര്‍ണയം സംബന്ധിച്ച ആരോപണം അന്വേഷിച്ച യു.എസ് അറ്റോണി മൈകല്‍ ഗാര്‍ഷ്യയുടെ റിപ്പോര്‍ട്ട് ബ്ളാറ്ററിന്‍െറ പിന്‍ഗാമി പുറത്തുവിടുമോയെന്നാണ് പ്രധാന ചോദ്യം. ഗാര്‍ഷ്യയുടെ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ബ്ളാറ്ററുടെ നേതൃത്വം തയാറായിരുന്നില്ല. റഷ്യ ലോകകപ്പ് സുരക്ഷിതമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
മൂന്നുവര്‍ഷം മാത്രം മുന്നിലുള്ളതിനാല്‍ മറ്റൊരു രാജ്യത്തിനും ലോകകപ്പ് ആതിഥേയത്വം ഏറ്റെടുക്കാനാവില്ല. ജര്‍മനിയും ബ്രിട്ടനും മാത്രമേ സ്റ്റേഡിയങ്ങളുമായി ഏതുസമയവും തയാറായുള്ളൂ.
അതേസമയം, ഖത്തറിനാവും നെഞ്ചിടിപ്പ്. ബ്ളാറ്ററുടെ രാജിക്കു പിന്നാലെ എഫ്.എ ചെയര്‍മാന്‍ ഗ്രെഗ് ഡെയ്ക് ഖത്തറിനെതിരെ തുറന്നടിച്ചിരുന്നു. ലോകകപ്പ് അവകാശം പുന$പരിശോധിക്കുകയാണെങ്കില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെക്കും. വേദി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്വിസ് പൊലീസിന്‍െറ അന്വേഷണം നടക്കുകയാണ്.

അടുത്ത പ്രസിഡന്‍റ് ആര്?
മേയ് 29ന് നടന്ന വോട്ടെടുപ്പില്‍ 133 പേരുടെയും വോട്ടുകള്‍ സെപ് ബ്ളാറ്റര്‍ക്കായിരുന്നു. അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷത്തിന്‍െറ അനുമതി ഭരിക്കാന്‍ യോഗ്യമാണെങ്കിലും, എല്ലാവരുടെയും പിന്തുണയില്ലാത്ത പ്രസിഡന്‍റായി നിലനില്‍ക്കാനില്ളെന്ന് വിശദീകരിച്ചായിരുന്നു ബ്ളാറ്ററുടെ രാജിപ്രഖ്യാപനം. ഇനി മത്സരിക്കാനില്ളെന്നും  അദ്ദേഹം പറഞ്ഞു. ഇതോടെ, ഒരു കാര്യം വ്യക്തം. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവചനാതീതമാവുമെന്നുറപ്പ്. ബ്ളാറ്റര്‍ക്കെതിരെ ചരടുവലികള്‍ക്ക് മുന്നില്‍ നിന്ന യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനി ഫിഫയുടെ തലപ്പത്തുവരണം എന്ന ആവശ്യം  ശക്തമാണെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഫിഫയിലെ ശുദ്ധികലശത്തിന് മുന്‍ ഫുട്ബാള്‍താരങ്ങളും ആരാധകരും പ്രതീക്ഷനല്‍കുന്ന വ്യക്തികൂടിയാണ് പ്ളാറ്റീനി.

ബ്ളാറ്ററോട് തോറ്റ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ഹുസൈനാണ് സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി. ബ്ളാറ്ററുടെ രാജി സ്വാഗതം ചെയ്ത അദ്ദേഹം ഫിഫയില്‍ തുടരാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും ദക്ഷിണ കൊറിയന്‍ കോടീശ്വരനുമായ ചുങ്മോങ് ജൂന്‍, യു.എസ്  ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ഇ­ന്ത്യന്‍ വംശജന്‍ സുനില്‍ ഗുലാതി തുടങ്ങിയവരും  മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചു.
കച്ചകെട്ടി
മുന്‍താരങ്ങളും

കളിച്ച് വിജയിച്ച മുന്‍താരങ്ങള്‍ക്കും പ്രസിഡന്‍റാവാന്‍ ആഗ്രഹം. അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച് വെനിസ്വേല പ്രസിഡന്‍റ് നികളസ് മദൂറോ രംഗത്തത്തെി. മുന്‍ ബ്രസീല്‍ താരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ്.സി ഗോവ പരിശീലകനുമായ സീകോയും പ്രസിഡന്‍റാവാനുള്ള ആഗ്രഹം വെളിപ്പെടുത്തി. മറ്റൊരു മുന്‍ ബ്രസീല്‍ താരവും സെനറ്ററുമായ റൊമാരിയോയെ പിന്തുണച്ച് അര്‍ജന്‍റീനയും രംഗത്തത്തെി. ഫുട്ബാളിലെ അഴിമതിക്കെതിരെ ഉറക്കെ ശബ്ദിച്ച റൊമാരിയോക്ക് ഫിഫയെ ശുദ്ധീകരിക്കാനാവുമെന്നാണ് അനുകൂലികളുടെ നിലപാട്. ബ്ളാറ്ററിനെതിരെ മത്സരരംഗത്ത് വന്ന് പിന്‍വലിഞ്ഞ പോര്‍ചുഗല്‍ താരം ലൂയി ഫിഗോയും വീണ്ടുമൊരു അങ്കത്തിന് തയാറാണെന്ന് വ്യക്തമാക്കി.
 

നാടകാന്തം ‘ബ്ളാറ്റര്‍ തന്നെ പ്രസിഡന്‍റ്’

Posted: 03 Jun 2015 11:08 AM PDT

Image: 
Subtitle: 
പ്രസിഡന്‍റിന്‍െറ സീറ്റില്‍ ബ്ളാറ്ററത്തെി. ഫിഫയില്‍ എല്ലാം പതിവു പോലെ

സൂറിക്: ചൊവ്വാഴ്ച വൈകീട്ട് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി രാജി പ്രഖ്യാപിച്ച് യുവേഫയെ അടക്കിനിര്‍ത്തിയ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ ബുധനാഴ്ച വീണ്ടും സൂറിക്കിലെ ആസ്ഥാനത്തത്തെി. പ്രസിഡന്‍റായി തന്നെ. ‘എല്ലാം പതിവുപോലെ തുടരുന്നു. പ്രസിഡന്‍റ് ഇപ്പോഴും പ്രസിഡന്‍റുതന്നെ. ഫിഫ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുംവരെ ബ്ളാറ്റര്‍ തന്നെ ഫിഫ അധ്യക്ഷന്‍’ -സൂറിക്കിലെ ഫിഫ ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ തടിച്ചുകൂടിയ മാധ്യപ്രവര്‍ത്തകരോടായി വക്താവിന്‍െറ വാക്കുകള്‍.     പിന്‍ഗാമി വരുംവരെ പ്രസിഡന്‍െറന്ന നിലയില്‍ ബ്ളാറ്റര്‍ ജോലി തുടരും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചൊന്നുമില്ല -കൂടിനിന്നവരോടായി വക്താവ് വിശദമാക്കി. ബ്ളാറ്ററുടെ നാടകീയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെതന്നെ സൂറിക്കില്‍ തമ്പടിച്ചിരുന്നു.
പടിയിറക്കം ഉടനില്ല
17 വര്‍ഷം അടക്കിഭരിച്ച ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് സെപ് ബ്ളാറ്റര്‍ പ്രഖ്യാപിച്ചെങ്കിലും പടിയിറക്കം ഉടനുണ്ടാകില്ല. ഫിഫ ചട്ടമനുസരിച്ച് ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസത്തിനുശേഷമായിരിക്കും മറ്റൊരു തെരഞ്ഞെടുപ്പിനായി യോഗം ചേരുക. ഡിസംബര്‍-2016 മാര്‍ച്ച് കാലയളവിനുള്ളിലാകും ബ്ളാറ്ററുടെ പിന്‍ഗാമി തെരഞ്ഞെടുക്കപ്പെടുക. പതിവ് കാമ്പയിന്‍ കാലയളവോടെയാകും തെരഞ്ഞെടുപ്പ്.
അടുത്ത ഫിഫ കോണ്‍ഗ്രസ് 2016 മേയ് 13ന് മെക്സികോ സിറ്റിയിലാണ് ചേരേണ്ടത്. തനിക്ക് സ്ഥാനമൊഴിയാനും പിന്‍ഗാമിയെ കണ്ടത്തൊനുമായി അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കാനാണ് ബ്ളാറ്റര്‍ കഴിഞ്ഞ ദിവസം ഫിഫ എക്സിക്യൂട്ടിവിനോട് ആവശ്യപ്പെട്ടത്.

സ്വര്‍ണം എറിഞ്ഞിട്ട് ഇന്ദര്‍ജിത്

Posted: 03 Jun 2015 11:07 AM PDT

Image: 
Subtitle: 
മയൂഖ ആറാം സ്ഥാനത്ത്; പൂവമ്മ ഫൈനലില്‍

വുഹാന്‍: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഇന്ദര്‍ജിത് സിങ്ങിലൂടെ. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 20.41 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ദര്‍ജിത് സ്വര്‍ണം നേടിയത്.
മെഡല്‍നേട്ടത്തോടെ, ഏഷ്യന്‍ മീറ്റിന്‍െറ ഉദ്ഘാടനദിനമായ ബുധനാഴ്ചതന്നെ ഇന്ത്യ സുവര്‍ണ അക്കൗണ്ട് തുറന്നു. നാലാം ശ്രമത്തില്‍ മീറ്റ് റെക്കോഡോടെയായിരുന്നു ഇന്ദര്‍ജിത്തിന്‍െറ നേട്ടം. ചൈനീസ് തായ്പേയിയുടെ ചാങ്മിങ് ഹുവാങ് വെള്ളിയും ചൈനയുടെ ടിയാന്‍ സിസോങ് വെങ്കലവും നേടി.
2013ലെ ലോക യൂനിവേഴ്സിറ്റി ഗെയിംസില്‍ വെള്ളിമെഡലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുള്ള ഇന്ദര്‍ജിത്തിന്‍െറ പേരിലാണ് സീസണില്‍ ഏഷ്യയിലെ മികച്ച പ്രകടനം. വനിതകളുടെ ലോങ്ജംപില്‍ മലയാളിതാരം മയൂഖ ജോണി ആറാം സ്ഥാനത്തായി. 6.24 മീറ്ററായിരുന്നു മയൂഖയുടെ ദൂരം. 100 മീ. ഹര്‍ഡ്ല്‍സില്‍ ഇന്ത്യന്‍താരം ഗായത്രി ഗോവിന്ദരാജന്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
രാവിലെ നടന്ന 400 മീറ്ററില്‍ മെഡല്‍പ്രതീക്ഷയുള്ള എം.ആര്‍. പൂവമ്മ ഫൈനലിലേക്ക് യോഗ്യത നേടി. 52.94 സെക്കന്‍ഡിലായിരുന്നു പൂവമ്മ യോഗ്യതാറൗണ്ടില്‍ ഓടിയത്. ഇന്നാണ് ഫൈനല്‍. ലോങ്ജംപില്‍ അങ്കിത് ശര്‍മ (7.56 മീ.), കെ. പ്രേംകുമാര്‍ (7.51), 100 മീറ്ററില്‍ സ്രബനി നന്ദ (11.61 സെ.) എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടി.

സൈന, കശ്യപ് രണ്ടാം റൗണ്ടില്‍; സിന്ധു പുറത്ത്

Posted: 03 Jun 2015 11:01 AM PDT

Image: 

ജകാര്‍ത്ത: ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പി. കശ്യപും കെ. ശ്രീകാന്തും രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യ റൗണ്ടില്‍തന്നെ പുറത്തായത് തിരിച്ചടിയായി.
തായ്ലന്‍ഡിന്‍െറ നിച്ചാവോണ്‍ ജിണ്ടാപ്പോണിനെയാണ് സൈന പരാജയപ്പെടുത്തിയത്. 35 മിനിറ്റ് നീണ്ട പോരാട്ടത്തില്‍  21^16, 21^18 എന്ന സ്കോറിനാണ് സൈന തായ് താരത്തെ തുരത്തിയത്. ലോക റാങ്കിങ്ങില്‍ നാലാമനായ ശ്രീകാന്ത് ഡച്ച് താരമായ ഹന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിന്‍ഗ്ഹസിനെ വിയര്‍പ്പൊഴുക്കിയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 11^21, 21^14, 24^22. ലോക 12ാം റാങ്ക്കാരനായ കശ്യപ് തായ്ലന്‍ഡിന്‍െറ തനോംഗ്സാക് സെന്‍സോംബൂന്‍സുക്കിനെ 21-17, 21-7 അനായാസം കീഴടക്കി. ചൈനീസ് തായ്പേയ് താരമായ യാ ചിങ് സുവിനോടാണ് സിന്ധു തോറ്റത്. സ്കോര്‍ 21^16, 15^21, 14^21.

യാങ്സെ കപ്പല്‍ ദുരന്തം: പ്രതീക്ഷയറ്റ് ചൈന; കുടുങ്ങിക്കിടക്കുന്നത് 400ലേറെ പേര്‍

Posted: 03 Jun 2015 10:58 AM PDT

Image: 

ബെയ്ജിങ്: നിറയെ യാത്രക്കാരുമായി യാങ്സെ നദിയില്‍ തലകീഴായി മറിഞ്ഞ വിനോദസഞ്ചാര കപ്പലിനുള്ളില്‍നിന്ന് ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദുരന്തം രണ്ടു ദിവസം പിന്നിട്ടതോടെ ഇനിയും കപ്പലില്‍നിന്ന് പുറത്തെടുക്കാനാകാത്ത 400ലേറെ പേര്‍ മരണത്തിനു കീഴടങ്ങിയതായി കണക്കാക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. കപ്പല്‍ നിവര്‍ത്തുന്നതും അടിഭാഗത്ത് വലിയ ദ്വാരമിടുന്നതുമുള്‍പ്പെടെ നടപടികള്‍ ആലോചിക്കുന്നുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ പരിഗണിച്ച് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്.

ഷാങ്ഹായ് നഗരത്തിനടുത്ത നാന്‍ജിങ്ങില്‍നിന്ന് ചോങ്കിങ്ങിലേക്ക് 456 പേരുമായി 11 ദിവസത്തെ സവാരിക്ക് പുറപ്പെട്ട ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന നാലുനില കപ്പലാണ് തിങ്കളാഴ്ച കൊടുങ്കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞത്. ക്യാപ്റ്റനുള്‍പ്പെടെ 15 പേരെ മാത്രമാണ് ഇതുവരെ ജീവനോടെ കരക്കത്തെിച്ചത്. രണ്ടു ദിവസത്തിനിടെ 26 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 3000ത്തോളം മുങ്ങല്‍വിദഗ്ധരും 110 രക്ഷാബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാരിലേറെയും ഷാങ്ഹായ് നഗരത്തില്‍നിന്നും ജിയാങ്സു പ്രവിശ്യയില്‍നിന്നുമുള്ളവരാണ്. മൂന്നു മുതല്‍ 83 വരെ വയസ്സുള്ളവരുണ്ടെങ്കിലും 50-70 പ്രായക്കാരാണ് യാത്രക്കാരിലേറെയും. വിവരങ്ങള്‍ കാത്ത് യാങ്സെ നദിയുടെ തീരത്ത് ബന്ധുക്കളും നാട്ടുകാരുമായി ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിനില്‍ക്കുന്നുണ്ട്. അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ളെന്നാരോപിച്ച് ബന്ധുക്കള്‍ ബുധനാഴ്ച പൊലീസുമായി ഏറ്റുമുട്ടി.

കൊടുങ്കാറ്റില്‍പെട്ട് നിമിഷങ്ങള്‍ക്കകം കപ്പല്‍ മറിഞ്ഞെന്നാണ് ക്യാപ്റ്റന്‍െറ വിശദീകരണമെങ്കിലും മറ്റു കാരണങ്ങള്‍ ദുരന്തം വരുത്തിയോ എന്നും പരിശോധിച്ചുവരുകയാണ്. 6300 കിലോമീറ്റര്‍ നീളമുള്ള പുഴയുടെ 220 കിലോമീറ്റര്‍ പരിധിയിലാണ് രക്ഷപ്പെട്ടവര്‍ക്കും മൃതദേഹങ്ങള്‍ക്കുമായി തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലുണ്ടായ സമാന ദുരന്തത്തില്‍ 304 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൗരയൂഥത്തിന് സമാനമായ പുതിയ ഗ്രഹമണ്ഡലം കണ്ടെത്തി

Posted: 03 Jun 2015 10:57 AM PDT

Image: 

വാഷിങ്ടണ്‍: നാം അധിവസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിനു സമാനമായ ഗ്രഹമണ്ഡലത്തെ ഗവേഷകര്‍ കണ്ടത്തെി. സൂര്യനുമായി പല അര്‍ഥത്തിലും സാമ്യതകളുള്ള എച്ച്.ഡി115600 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ ഗ്രഹങ്ങള്‍ രൂപം കൊള്ളുന്നതായി നിരീക്ഷിക്കപ്പെട്ടത്. ഹവായിയിലെ സുബാറു വാനനിരീക്ഷണാലയത്തിലെ ഡോ. തയാനെ ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ തിരിച്ചറിഞ്ഞത്.

താരതമ്യേന പ്രായംകുറഞ്ഞ നക്ഷത്രമാണ് എച്ച്.ഡി115600. ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹമണ്ഡലം രൂപപ്പെടുന്നത് നിരീക്ഷിക്കാനാവുന്നതിലൂടെ സൗരയൂഥത്തില്‍ എപ്രകാരമാണ് ഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നതു സംബന്ധിച്ച ധാരണ ശാസ്ത്രലോകത്തിനു ലഭിക്കും. അതുവഴി, ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചതെങ്ങനെയെന്നതടക്കമുള്ള നിര്‍ണായക വിഷയങ്ങളിലേക്കും സൂചന ലഭിക്കും.  4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  സൂര്യനും അനുബന്ധ ഗ്രഹങ്ങളും എപ്രകാരമായിരുന്നുവോ അതുപോലെയാണ് ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ഗ്രഹമണ്ഡലമെന്ന് ഡോ. തയാനെ പറഞ്ഞു.

മാതൃനക്ഷത്രത്തിനു ചുറ്റും  ചെറു ഗ്രഹ ശകലങ്ങളും പൊടിപടലങ്ങളുമാണ് ഇപ്പോള്‍ അവിടെയുള്ളത്. സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുയിപര്‍ ബെല്‍റ്റും സൂര്യനും തമ്മിലുള്ള അകലത്തിന് ഏതാണ്ട് സമാനമാണ് ഈ ഗ്രഹമണ്ഡലവും മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇത് കാണിക്കുന്നത് ഭൗമ സമാന ഗ്രഹങ്ങളടക്കമുള്ളവ ഭാവിയില്‍ ഇവിടെ രൂപപ്പെടാമെന്നതാണെന്ന് ഡോ. തയാനെ കൂട്ടിച്ചേര്‍ത്തു.

യു.എസില്‍ ഒളിനോട്ടം നിയന്ത്രണങ്ങളോടെ വീണ്ടും

Posted: 03 Jun 2015 10:53 AM PDT

Image: 

വാഷിങ്ടണ്‍: കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇല്ലാതായ അമേരിക്കന്‍ ഒളിനോട്ടനിയമം ഉപാധികളോടെ വീണ്ടും പ്രാബല്യത്തില്‍. രണ്ടുദിവസത്തെ ഇടവേളക്കു ശേഷം ചൊവ്വാഴ്ചയാണ് യു.എസ് ഫ്രീഡം ആക്ട് എന്ന പേരില്‍ പുതിയനിയമം 67-32ന് സെനറ്റ് പാസാക്കിയത്. ഫോണ്‍ ചോര്‍ത്താന്‍ ഇപ്പോഴും വ്യവസ്ഥകളുണ്ടെങ്കിലും ഉപയോക്താവിന്‍െറ ഫോണ്‍ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ തന്നെ സൂക്ഷിക്കുമെന്നതാണ് പ്രധാന വ്യത്യാസം. ഇവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്ക് അനുവാദമുണ്ടാകും.

യു.എസ് സര്‍ക്കാര്‍ വ്യാപകമായി ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവിവരം എന്‍.എസ്.എ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡന്‍ പുറത്തുകൊണ്ടുവന്നതോടെ തുടങ്ങിയ പ്രതിഷേധമാണ് രണ്ടുവര്‍ഷം കഴിഞ്ഞ് ഫലംകാണുന്നത്. നിയമത്തിന്‍െറ കാലാവധി കഴിഞ്ഞദിവസം കഴിഞ്ഞതോടെ തിരക്കിട്ട് പുതുക്കിയെടുക്കാന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഡെമോക്രാറ്റുകളും ശ്രമംനടത്തിയെങ്കിലും സെനറ്റില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ വിജയം കണ്ടിരുന്നില്ല. ഇതുമറികടക്കാനാണ് ഫ്രീഡം ആക്ട് എന്നപേരില്‍ നിയമത്തിന് രൂപം നല്‍കിയത്.

ആറുമാസം കഴിഞ്ഞ് പുതുക്കിയെടുക്കണമെന്ന വ്യവസ്ഥയോടെയാണ് നിയമം സഭയില്‍ വന്നത്. അതിനാല്‍, അടുത്ത ഡിസംബറില്‍ വീണ്ടും ഇതേചൊല്ലി സമാന പ്രശ്നങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം, അമേരിക്കന്‍ ജനതയുടെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്ന ഏജന്‍സികളായി മൊബൈല്‍ കമ്പനികള്‍ മാറുന്നത് പൂര്‍ണമായി ഇല്ലാതാക്കുംവരെ രംഗത്തുണ്ടാകുമെന്ന് എതിര്‍പ്പുള്ള പ്രതിനിധികള്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ ബോബി ജിന്‍ഡാല്‍

Posted: 03 Jun 2015 10:48 AM PDT

Image: 
Subtitle: 
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 24ന് നടത്തും

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ റിപ്പബ്ളിക്കന്‍ പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്‍റുപദത്തിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 24ന് നടത്തും. തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക പടിയായ പ്രൈമറികള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനകം ജിന്‍ഡാല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള പ്രതികരണത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥിത്വ പ്രഖ്യാപനമുണ്ടാകുകയെന്നാണ് സൂചന. പ്രൈമറികളില്‍നിന്നാണ് യഥാര്‍ഥ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രതിനിധികളെ ഓരോ സംസ്ഥാനത്തുനിന്നും പാര്‍ട്ടികള്‍ കണ്ടത്തെുന്നത്.

ലൂസിയാനയിലെ തെരഞ്ഞെടുപ്പ് സെഷന്‍ ജൂണ്‍ 11ന് അവസാനിച്ച ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ജിന്‍ഡാല്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. സാധ്യതകള്‍ സംബന്ധിച്ച പഠനത്തിന് ഒരു ഫെഡറല്‍ സമിതിയെ അദ്ദേഹം വെച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഒരു വെബ്സൈറ്റും ആരംഭിച്ചു. താന്‍ മത്സരിക്കുന്നുവെങ്കില്‍, തീര്‍ത്തും വ്യത്യസ്തനായ ഒരാളെ അമേരിക്ക പരീക്ഷിക്കാന്‍ തീരുമാനിച്ചെന്ന ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും അതെന്ന് ജിന്‍ഡാല്‍ പറയുന്നു.

40 വര്‍ഷം മുമ്പാണ് ജിന്‍ഡാലിന്‍െറ മാതാപിതാക്കള്‍ അമേരിക്കയിലത്തെുന്നത്. ലൂസിയാനയില്‍ ഹെല്‍ത്ത് സെക്രട്ടറിയായാണ് പൊതു സേവനരംഗത്ത് ബോബിയുടെ തുടക്കം. ഗവര്‍ണറാണെന്നു മാത്രമല്ല, റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍െറ വൈസ് ചെയര്‍മാന്‍കൂടിയാണ് അദ്ദേഹം. അതേസമയം, രാജ്യവ്യാപകമായി ഇപ്പോഴും വേണ്ടത്ര ജനസമ്മതി ആര്‍ജിക്കാന്‍ ജിന്‍ഡാലിനായിട്ടില്ളെന്നാണ് സി.എന്‍.എന്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്.
 

മലയാളി കൊല്ലപ്പെട്ട കാബൂള്‍ ഭീകരാക്രമണം: ഹഖാനി തീവ്രവാദികള്‍ പിടിയില്‍

Posted: 03 Jun 2015 10:47 AM PDT

Image: 
Subtitle: 
മേയ് 14ന് കാബൂളിലെ പാര്‍ക് പാലസ് അതിഥിമന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്

കാബൂള്‍: കൊച്ചി കടവന്ത്ര സ്വദേശിയുള്‍പ്പെടെ നാല് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ കാബൂള്‍ ഭീകരാക്രമണത്തിന്‍െറ ആസൂത്രകരെന്ന് സംശയിക്കുന്ന ഹഖാനി ശൃംഖലയിലെ അംഗങ്ങളെ അഫ്ഗാനിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. മേയ് 14ന് കാബൂളിലെ പാര്‍ക് പാലസ് അതിഥിമന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഹഖാനി ശൃംഖലയുടെ കമാന്‍ഡര്‍ ഖാരി അബ്ദുല്ലയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സന്നദ്ധ സംഘടനയായ മദേരയുടെ പ്രവര്‍ത്തകനായ അബ്ദുല്‍ വക്കീല്‍, ഗുലാം അസീസ് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാരി അബ്ദുല്ലക്കൊപ്പം ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ അബ്ദുല്‍ വക്കീലും പങ്കാളിയായിരുന്നു. ഗുലാം അസീസാണ് അതിഥി മന്ദിരത്തിലത്തെി സ്ഥലത്തിന്‍െറ വിശാലമായ സ്കെച്ച് തയാറാക്കിയത്. ആക്രമണം നടത്തിയത് മറ്റൊരു മൂവര്‍ സംഘമാണെന്ന് പൊലീസ് പറഞ്ഞു.

ഏഴു മണിക്കൂര്‍ നീണ്ട വെടിവെപ്പിനൊടുവില്‍ ഇവരെ പൊലീസ് വധിച്ചിരുന്നു. രണ്ടു പാകിസ്താനികള്‍, ഒരു അമേരിക്കക്കാരന്‍ എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റു വിദേശികള്‍. കൊച്ചി കടവന്ത്ര സ്വദേശി മാത്യൂ ജോര്‍ജ് കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ഓഡിറ്റിങ്ങിനായി പോയതായിരുന്നു.
 

ആഭ്യന്തര വിമാനക്കമ്പനികള്‍ നിരക്കുകുറച്ച് മത്സരിക്കുന്നു

Posted: 03 Jun 2015 10:30 AM PDT

Image: 

നെടുമ്പാശ്ശേരി: ആഭ്യന്തര വിമാനക്കമ്പനികള്‍ വീണ്ടും നിരക്കുകുറച്ച് മത്സരിക്കുന്നു. ആഭ്യന്തര യാത്രക്ക് 1299 രൂപയുടെ ടിക്കറ്റാണ് ഗോ എയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ വിമാനക്കമ്പനികളും ഇത്തരത്തില്‍ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍, ഓരോ സര്‍വിസിലും ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് ഇത്തരത്തില്‍ നിരക്കുകുറച്ച് വിതരണം ചെയ്യുക.

അനാരോഗ്യകരമായ രീതിയില്‍ നിരക്കുകുറച്ച് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം നഷ്ടത്തിലാക്കരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എല്ലാ കമ്പനികളോടും പ്രവര്‍ത്തനം ലാഭകരമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിരക്കുകുറച്ച് വീണ്ടും മത്സരിക്കുന്നത്. ഗോ എയര്‍ ഒഴികെ മറ്റു രണ്ട് വിമനക്കമ്പനികളും കനത്ത നഷ്ടത്തിലാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP