ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു Madhyamam News Feeds | ![]() |
- ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു
- കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍
- സമാധാന ചര്‍ച്ചക്ക് പാകിസ്താന്‍ തയാറെന്ന് റിപ്പോര്‍ട്ട്
- രാജ്യത്ത് അടിയന്തരാവസ്ഥ തിരിച്ചു വന്നേക്കാമെന്ന് അദ്വാനി
- മെഡിക്കല്‍ പ്രവേശ പരീക്ഷ 4 ആഴ്ചക്കകം നടത്താനാകില്ളെന്ന് സി.ബി.എസ്.ഇ
- വന്യമൃഗശല്യം രൂക്ഷം: കര്‍ഷകര്‍ തൃശങ്കുവില്‍
- കാക്കത്തുരുത്തിയില്‍ മണല്‍ കടത്ത് വ്യാപകം
- കൊച്ചി നഗരസഭ: വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരമില്ല
- ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്
- യു.എസില്‍ ചര്‍ച്ചില്‍ വെടിവെപ്പ്: 9 പേര്‍ കൊല്ലപ്പെട്ടു
- ആര്‍.പി മാളിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിന്
- രാജ്യം വ്രത വിശുദ്ധിയില്‍; രാത്രി നമസ്കാരത്തിന് ആയിരങ്ങള്‍
- ഒമാനില്‍ റമദാന്‍ വ്രതം ഇന്നുമുതല്‍
- എണ്ണ മേഖലയിലെ ജീവനക്കാരെ കുറയ്ക്കല്‍; ബാങ്ക് വായ്പയെടുത്തവര്‍ കുരുക്കില്‍
- റമദാന്‍െറ ദിനരാത്രങ്ങള്‍ വീണ്ടും; ആത്മ നിര്‍വൃതിക്കായി വിശ്വാസികള്‍
- റമദാന്‍ ചിന്തകള്‍
- അഭയാര്‍ഥികള്‍ക്കായി ഇനിയും മുതലക്കണ്ണീര്‍ പൊഴിക്കാം
- തോല്‍വിയുടെ ഏട്ടന്‍
- സുമന്‍മോറിന്‍െറ ജീവിതം പാഴല്ല
- എലിവാല് പിടിച്ച് കെ.എഫ്.സി
- വിമാനത്താവളം: സി.ഐ.എസ്.എഫിനെ ഒഴിവാക്കാന്‍ ശിപാര്‍ശ
- വസുന്ധരയുടെ മകന്‍െറ കമ്പനിയില്‍ ലളിത് മോദിക്ക് നിക്ഷേപം
- മഴപ്പേടിയില്‍ ഇന്ത്യ x ബംഗ്ലാദേശ് ഏകദിനം തുടങ്ങുന്നു
- ആസിം പറയുന്നു, എനിക്ക് അദ്ഭുതമില്ല; ഭയവുമില്ല
- ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രാജിവെച്ചു
ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു Posted: 18 Jun 2015 12:51 AM PDT Image: ![]() Subtitle: ഓണ്‍ലൈന്‍ വിപണിയുടെ 55 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയും യു.എസും മുംബൈ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി അതിവേഗം വളരുകയാണെങ്കിലും ആഗോള ഇ കോമേഴ്സില്‍ ഇന്ത്യ ചൈനക്കു മുന്നില്‍ ശിശുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന ഇ കോമേഴ്സിന്‍െറ 80 മടങ്ങാണ് ചൈനയില്‍ നടക്കുന്നതെന്ന് ഡിജിറ്റല്‍ ഗവേഷണ സ്ഥാപനമായ ഇ മാര്‍ക്കറ്ററിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഇന്ത്യന്‍ ഇ കോമേഴ്സ് വിപണിയില്‍ നടന്നത് 530 കോടി ഡോളറിന്‍െറ (33,920 കോടി രൂപ) ഇടപാടുകളായിരുന്നു. എന്നാല്‍ ചൈനയില്‍ ഇതേസമയത്ത് ് 42,626 കോടി ഡോളറിന്‍െറ (27,28,064 കോടി രൂപ) ഇടപാടുകളാണ് നടന്നത്. 30,560 കോടി ഡോളറിന്‍െറ (19,55,840 കോടി രൂപ) ഇടപാടുകളാണ് യൂ.എസില്‍ 2014 ല്‍ നടന്നത്. ഓണ്‍ലൈന്‍ വിപണിയുടെ 55 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയും യു.എസുമാണ്. 2018ഓടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി 1750 കോടി ഡോളറിന്‍േറതായി (1,12,000 കോടി രൂപ) വളരും. പക്ഷേ അപ്പോഴേക്കും ചൈനയിലെ വിപണി ലക്ഷം കോടി ഡോളറിന്‍േറതായി (64 ലക്ഷം കോടി രൂപ) വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. |
കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍ Posted: 18 Jun 2015 12:49 AM PDT Image: ![]() കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ബംഗ്ളാദേശ് സ്വദേശിയായ നസറുല്‍ (28) ആണ് അറസ്റ്റിലായത്. സീല്‍ദാ റെയില്‍ വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍. മാര്‍ച്ച് 14 ന് റാണാഘട്ടിലെ മഠത്തിനുള്ളില്‍ ഒരു സംഘം അതിക്രമിച്ച് കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. കോണ്‍വന്‍റില്‍ കയറിയ അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണ് വൃദ്ധ സന്ന്യസിനി ആക്രമണത്തിനിരയായത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു. സംഭവത്തില്‍ നേരത്തെ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. |
സമാധാന ചര്‍ച്ചക്ക് പാകിസ്താന്‍ തയാറെന്ന് റിപ്പോര്‍ട്ട് Posted: 18 Jun 2015 12:10 AM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് തയാറാണെന്ന് പാകിസ്താന്‍ സര്‍ക്കാര്‍. ഇന്ത്യയുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ തയാറാണെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് വാര്‍ത്താ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. |
രാജ്യത്ത് അടിയന്തരാവസ്ഥ തിരിച്ചു വന്നേക്കാമെന്ന് അദ്വാനി Posted: 17 Jun 2015 11:47 PM PDT Image: ![]() ന്യൂഡല്‍ഹി: ജനാധിപത്യത്തിന് പരിക്കേല്‍ക്കുന്ന കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയത്തില്‍ ഇന്ന് മികച്ച നേതൃത്വമില്ല. അതിനാല്‍ തന്നെ ജനാധിപത്യം രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ളെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവക്കെതിരായ പ്രതിരോധം ശക്തമല്ളെന്നും അദ്വാനി അഭിമുഖത്തില്‍ വ്യക്തമാക്കി.അതേസമയം അദ്വാനിയുടെ വാക്കുകള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ളെന്ന് തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്. |
മെഡിക്കല്‍ പ്രവേശ പരീക്ഷ 4 ആഴ്ചക്കകം നടത്താനാകില്ളെന്ന് സി.ബി.എസ്.ഇ Posted: 17 Jun 2015 11:46 PM PDT Image: ![]() ന്യൂഡല്‍ഹി: ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ വീണ്ടും നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ബി.എസ്.ഇ. നാല് ആഴ്ചക്കുള്ളില്‍ പരീക്ഷ നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ കുറഞ്ഞ കാലയളവില്‍ പ്രവേശ പരീക്ഷ നടത്താനാവില്ളെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് മെയ് അഞ്ചിന് നടത്തിയ മെഡിക്കല്‍ പ്രവേശ പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ജൂണ്‍ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു. പത്തു സംസ്ഥാനങ്ങളിലെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കാമെന്ന വാദത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കകം വീണ്ടും പരീക്ഷ നടത്താന്‍ കോടതി സി.ബി.എസ്.ഇ ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആറരലക്ഷത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. |
വന്യമൃഗശല്യം രൂക്ഷം: കര്‍ഷകര്‍ തൃശങ്കുവില്‍ Posted: 17 Jun 2015 11:33 PM PDT മറയൂര്‍: മറയൂര്‍ മേഖലയിലെ കൃഷി ഭൂമിയില്‍ വന്യമൃഗ ശല്യം രൂക്ഷമായതിനത്തെുടര്‍ന്ന് കര്‍ഷകര്‍ തൃശങ്കുവില്‍. കൃഷി ഇറക്കാനോ, സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ ഭയരഹിതമായി അന്തിയുറങ്ങാനോ ഇവര്‍ക്ക് കഴിയുന്നില്ല. സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടിന്‍െറ ടെറസിനുമുകളില്‍ കുടില്‍ കെട്ടിയാണ് ഇവര്‍ അന്തിയുറങ്ങുന്നത്. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങള്‍ കൃഷി ഭൂമിയിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന ഈ മേഖലകളിലേക്ക് വനത്തില്‍നിന്ന് വന്യജീവികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. പകല്‍ പോലും കൂട്ടമായി എത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും പന്നിക്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുന്‍കാലങ്ങളില്‍ രാത്രിയില്‍ വനത്തിനുള്ളിലെ പാതയോരങ്ങളില്‍ മാത്രം കണ്ടുവന്ന വന്യമൃഗങ്ങള്‍ മനുഷ്യന്‍െറ ചെറിയ ഒരു സാമീപ്യം ഉണ്ടെന്നറിഞ്ഞാല്‍ ഉള്‍ക്കാടുകളിലേക്ക് ഓടിമറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭയരഹിതമായി ജനവാസ കേന്ദ്രങ്ങളില്‍ എത്തി സൈ്വര്യവിഹാരം നടത്തുന്നതിനാല്‍ കര്‍ഷകരായ ജനങ്ങള്‍ വളരെയേറെ ആശങ്കയിലാണ്. |
കാക്കത്തുരുത്തിയില്‍ മണല്‍ കടത്ത് വ്യാപകം Posted: 17 Jun 2015 11:18 PM PDT കണ്ണൂര്‍: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് മറികടന്ന് കാക്കത്തുരുത്തി കടവില്‍നിന്ന് വ്യാപകമായി മണല്‍ കടത്തുന്നു. വാഹനങ്ങള്‍ കടവിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പഞ്ചായത്ത് സ്ഥാപിച്ച ഗേറ്റിന്‍െറ പൂട്ട് തകര്‍ത്താണ് രാത്രിയില്‍ ലോറികളില്‍ മണല്‍ കടത്ത്. നാറാത്ത് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് വളപട്ടണം പുഴയോരത്തെ കാക്കത്തുരുത്തി കടവ്. അമിതമായ മണലെടുപ്പ് കാരണം പുഴയിലെ പാമ്പുരുത്തി ദ്വീപ് നാശോന്മുഖമായ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ മേഖലാ ദേശീയ ഹരിത ട്രൈബ്യൂണല്‍ മണല്‍ ഖനനതിന് വിലക്കേര്‍പ്പെടുത്തിയത്. |
കൊച്ചി നഗരസഭ: വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരമില്ല Posted: 17 Jun 2015 11:10 PM PDT കൊച്ചി: ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചി നഗരസഭാ കോര്‍പറേഷന്‍െറ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ (ഡി.പി.സി) അംഗീകാരമില്ല. |
ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് Posted: 17 Jun 2015 11:10 PM PDT Image: ![]() സാന്‍റിയാഗോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ തങ്ങളെ തോല്‍പിച്ചതിനുള്ള പ്രതികാരം കൊളംബിയ കോപ്പയില്‍ തീര്‍ത്തു. കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെ മുന്‍ ലോകജേതാക്കളായ ബ്രസിലീന് തോല്‍വി. ഒരു ഗോളിനാണ് മഞ്ഞപ്പടയെ ഫല്‍ക്കാവോയും സംഘവും പരാജയപ്പെടുത്തിയത്. 36ാം മിനിറ്റില്‍ മുരിളോയാണ് ബ്രസീല്‍ വല കുലുക്കിയത്. തുടര്‍ച്ചയായ 11ാം ജയം എന്ന മികവുമായി ആദ്യ മത്സരത്തില്‍ പെറുവിനെ 2^1ന് കെട്ടുകെട്ടിച്ചതിന്‍െറ ആഹ്ളാദത്തിലിറങ്ങിയ ബ്രസീല്‍ കൊളംബിയക്കു മുന്നില്‍ അമ്പേ പരാജയപ്പെട്ടു. ഈ കോപ്പ ടൂര്‍ണമെന്‍റിലെ ബ്രസീലിന്‍െറ ആദ്യ തോല്‍വിയാണിത്. മത്സര ശേഷം ഇരു ടീമംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും കൊളംബിയന്‍ സബ്സ്റ്റിറ്റ്യൂട്ട് താരം കാര്‍ലോസ് ബെക്കക്കും റഫറിയില്‍ നിന്നും ചുവപ്പ് കാര്‍ഡ് കിട്ടി.
ആദ്യ പകുതി തീരാന്‍ ഒമ്പതു മിനിറ്റ് അവശേഷിക്കെയായിരുന്നു ബ്രസീല്‍ പോസ്റ്റിനു മുന്നിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ നിന്നും കൊളംബിയന്‍ പ്രതിരോധതാരമായ മുരിളോ വല കുലുക്കിയത്. ബ്രസീല്‍ മുന്നേറ്റ നിരയെ നേരിടുന്നതിലും മുരിളോ മിടുക്കുകാട്ടി.
ഗോള്‍ വീണിട്ടും ഉണര്‍ന്നു കളിക്കാതെയായിരുന്നു ബ്രസീല്‍ ബാക്കി സമയം പോരാടിയത്. അതേ സമയം വെനിസ്വേലയില്‍നിന്ന് 1^0ത്തിന്‍െറ അട്ടിമറി ഏറ്റുവാങ്ങിയതിന്‍െറ മുറിവുമായി കളത്തിലിറങ്ങിയ ജോസെ പെക്കര്‍മാന്‍െറ സംഘം ബ്രസീലിനെ പ്രതിരോധത്തില്‍ പിടിച്ചുകെട്ടി. ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന കളിയായിരുന്നു കൊളംബിയ കാഴ്ച വെച്ചത്. മത്സരത്തില്‍ ബ്രസീല്‍ നിരവധി അവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. ആദ്യ പകുതിക്കു ശേഷം ബ്രസീല്‍ താരം ഫെര്‍മിനോക്ക് ഗോളിയില്ലാത്ത പോസ്റ്റ് ലഭിച്ചെങ്കിലും പുറത്തേക്കടിച്ച് കളയുകയായിരുന്നു.
ജെയിംസ് റോഡിഗ്രസ്, ക്യാപ്റ്റന്‍ റഡമല്‍ ഫല്‍കാവോ, ഫോര്‍വേഡ് കാര്‍ലോസ് ബക്ക, ചെല്‍സിയുടെ യുവന്‍ കഡ്രാഡോ, പോര്‍ട്ടോയുടെ ജാക്സന്‍ മാര്‍ട്ടിനസ് എന്നിവരാണ് കൊളംബിയയെ നയിച്ചത്. വെനിസ്വേലയില്‍നിന്നേറ്റ തോല്‍വിയില്‍ നിന്നുള്ള വന്‍തിരിച്ചു വരവായി കൊളംബിയയുടേത്. നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ബ്രസീലിന്‍െറ നില പരുങ്ങലിലായി. ക്വാര്‍ട്ടര്‍ പ്രവേശനം നേടണമെങ്കില്‍ വെനിസ്വേലയോടാണ് ജയിക്കേണ്ടത് നിര്‍ബന്ധമാണ്. കൊളംബിയയെ അട്ടിമറിച്ച സംഘമാണ് വെനിസ്വേലയുടേത്.
|
യു.എസില്‍ ചര്‍ച്ചില്‍ വെടിവെപ്പ്: 9 പേര്‍ കൊല്ലപ്പെട്ടു Posted: 17 Jun 2015 10:59 PM PDT Image: ![]() കൊളംബിയ: സൗത്ത് കരോളിനയിലെ ചാസ്റ്റെണിലെ ആഫ്രിക്കന്‍ അമേരിക്കന്‍ ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ പള്ളിക്കുള്ളില്‍ വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പള്ളിയിലെ പുരോഹിതനും ഉള്‍പെടുന്നു. ചര്‍ച്ചിനുനേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ആക്രമണം ദുരന്തമായെന്ന് ചെസ്റ്റേണ്‍ മേയര്‍ പ്രതികരിച്ചു. |
ആര്‍.പി മാളിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിന് Posted: 17 Jun 2015 10:50 PM PDT കോഴിക്കോട്: ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയ കൊട്ടിയടച്ച് വാഹന പാര്‍ക്കിങ് ഇല്ലാതാക്കുന്ന ആര്‍.പി മാളിലെ അനധികൃത നിര്‍മാണപ്രവൃത്തിക്കെതിരെ മാളിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. മാളിനു പിന്നില്‍ മുകളിലായി പണിതീര്‍ന്ന സ്റ്റാര്‍ ഹോട്ടലിന് ടോയ്ലെറ്റ് സൗകര്യവും മറ്റുമൊരുക്കാനാണ് വ്യാപാരികളുടെ സൗകര്യങ്ങള്‍ കവര്‍ന്നെടുത്ത് പാര്‍ക്കിങ് ഏരിയയിലും റൂഫിന് മുകളിലും നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ മാളിലെ വ്യാപാരത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായും ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണെന്നും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധത്തിന്‍െറ ഭാഗമായി ഒരുവിഭാഗം വ്യാപാരികള്‍ ഉടമക്ക് വാടക നല്‍കുന്നില്ല. |
രാജ്യം വ്രത വിശുദ്ധിയില്‍; രാത്രി നമസ്കാരത്തിന് ആയിരങ്ങള്‍ Posted: 17 Jun 2015 09:39 PM PDT Image: ![]() ദുബൈ: യു.എ.ഇയിലെ പ്രവാസികളടക്കമുള്ള മലയാളികളും വ്രത വിശുദ്ധിയുടെ നിറവില്‍. പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും രാത്രിയെ പ്രാര്‍ഥനാനിര്‍ഭരമാക്കിയും ഇനി ഒരുമാസം. ബുധനാഴ്ച തുടങ്ങിയ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് ആയിരങ്ങളാണ് പള്ളികളിലത്തെിയത്. പള്ളികളോടനുബന്ധിച്ച് നോമ്പുതുറക്കുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി റമദാന്‍ പ്രഖ്യാപനം വന്നതോടെ തന്നെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. റമദാന്‍െറ ആദ്യ പത്തുദിനം അനുഗ്രഹത്തിന്‍േറതാണ്. പിന്നീട് പാപമോചനവും നരകമോചനവും. വിശുദ്ധമാസത്തിലെ ഒരു നിമിഷവും പാഴായി പോകരുതെന്ന നിശ്ചയത്തിലാണ് വിശ്വാസികള്‍. പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും കൊണ്ട് പള്ളികള്‍ സജീവമാകും. രാത്രി നമസ്കാരത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇമാമുമാര്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഘട്ടംഘട്ടമായി ഓതി തീര്‍ക്കും. പള്ളിയങ്കണങ്ങള്‍ വിട്ട് രാത്രി നമസ്കാരത്തിന്‍റ നിര റോഡുകളിലേക്കും മറ്റും നീളും. മധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരുള്ള പള്ളികള്‍ തേടി പോകുന്നവരുണ്ട്. ഉറക്കം ഉപേക്ഷിച്ച് റമദാന്‍ രാവുകളിലെ പുണ്യം നേടുന്നവര്‍ നിരവധിയാണ്. നോമ്പുകാലത്ത് ഒരാവര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്യാനും വിശ്വാസികള്‍ക്ക് ശ്രദ്ധിക്കുന്നു. അര്‍ഥം മനസ്സിലാക്കി ഓതുന്നവരുമുണ്ട്. വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ സൗജന്യമായി ഗള്‍ഫ് നാടുകളില്‍ ലഭിക്കും. മിക്ക പള്ളികളിലും ഇഫ്താറുണ്ടാകും. ഒരു തളികക്ക് ചുറ്റും നാല് പേരെന്ന കണക്കിലാണ് നോമ്പ് തുറക്കാനുള്ള സംവിധാനം ഒരുക്കുക. |
ഒമാനില്‍ റമദാന്‍ വ്രതം ഇന്നുമുതല്‍ Posted: 17 Jun 2015 08:40 PM PDT Image: ![]() മസ്കത്ത്: മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനുമൊപ്പം ഒമാനിലും വിശുദ്ധ റമദാന്‍ വന്നത്തെി. ഇബ്രി, മഹ്ദ തുടങ്ങിയ ഇടങ്ങളില്‍ റമദാന്‍ മാസപ്പിറവി കണ്ടതോടെയാണ് ഒൗഖാഫ് മതകാര്യ മന്ത്രാലയം റമദാന്‍ സ്ഥിരീകരിച്ചത്. ഒമാനില്‍ ബുധനാഴ്ച ശഅ്ബാന്‍ 29 ആയിരുന്നു. ഗോളശാസ്ത്ര ഗണിതമനുസരിച്ച് വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് നേരത്തേതന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഒമാനും കേരളവും ഒന്നിച്ച് വ്രതമാരംഭിക്കുന്നതും ഈ റമദാന്‍െറ പ്രത്യേകതയാണ്. ഒമാനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് സാധാരണ റമദാനും ഈദും എത്താറുള്ളത്. ഇനിയുള്ളത് ആത്മവിശുദ്ധിയുടെയും പാപവിമലീകരണത്തിന്‍െറയും രാപ്പകലുകള്‍. വിശ്വാസികള്‍ക്കിത് ആത്മനിര്‍വൃതിയുടെ മാസം. അന്നപാനീയങ്ങളും സുഖേച്ഛകളും ദൈവേച്ഛക്ക് വഴിമാറുന്ന പകലുകള്‍. പ്രാര്‍ഥനകളിലും നമസ്കാരങ്ങളിലും ദൈവസ്മരണകളിലും മുഴുകി ജീവന്‍ വെപ്പിക്കുന്ന രാവുകള്‍. ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി ആത്മാവിനെ സ്ഫടിക സമാനമാക്കാന്‍ കെല്‍പുള്ള ദിനരാത്രങ്ങള്‍. ഖുര്‍ആന്‍ പാരായണവും സ്തോത്രവുമായി ദൈവത്തില്‍ അലിയുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും നരകത്തിന്‍െറയും തിന്മയുടെയും വാതായനങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന പുണ്യദിനങ്ങള്‍... ഗള്‍ഫില്‍ ഇനി രാവുറങ്ങാത്ത നാളുകളാണ്. രാവറ്റം വരെ മസ്ജിദുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിടുന്നു. പൂണ്യം പൂക്കുന്ന റമദാനെ വരവേല്‍ക്കാന്‍ ഒമാനിലെ വിശ്വാസികളും ഒരുങ്ങി. മസ്ജിദുകളില്‍ പ്രത്യേക നമസ്കാരത്തിന് വിശ്വാസികള്‍ ഒത്തുകൂടി. റമദാന്‍െറ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്യമായ വസ്ത്രധാരണ രീതിയും വേണമെന്നും പകല്‍സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിസമയവും അധികൃതര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. 33 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റമദാനാണിത്. 15 മണിക്കൂറില്‍ കൂടുതലുള്ള ഈ റമദാന്‍ ദിനങ്ങളാണ് വരുന്നത്. കടുത്ത വേനല്‍ പ്രതീക്ഷിക്കുന്ന റമദാന്‍ കൂടിയാണ്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട കാലാവസ്ഥ വ്യതിയാനം ഒമാന്‍െറ അന്തരീക്ഷം തണുപ്പിച്ചിട്ടുണ്ട്. ഈ കാലാവസ്ഥ തുടരുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹമാവും. കടുത്ത വേനലത്തെിയാല്‍ നിര്‍മാണ മേഖലയിലും പുറത്തും ജോലിചെയ്യുന്നവരുടെ വ്രതത്തെ ബാധിക്കും. ചൂടുകൂടിയതിനാല്‍ ആരോഗ്യസുരക്ഷക്ക് ഭക്ഷണം ക്രമീകരിക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവരും നിര്‍ദേശിക്കുന്നു. ഇനി ഇഫ്താറുകളുടെ നാളുകളാണ്. സംഘടനകളും വ്യക്തികളും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാനിലെ മസ്ജിദുകളില്‍ ഇഫ്താറിന് വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളുമായി വിവിധ ഭാഗങ്ങളില്‍ ടെന്‍റുകളും ഒരുങ്ങിക്കഴിഞ്ഞൂ. ഇത്തരം ഇഫ്താറുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മലയാളികളാണ് ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍. ഏതാണ്ടെല്ലാ മലയാളി സംഘടനകളും ഇഫ്താറുകള്‍ ഒരുക്കുന്നുണ്ട്. പല സംഘടനകളും ഇഫ്താര്‍ ദിനങ്ങള്‍ നേരത്തേ നിശ്ചയിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ ഇഫ്താറുകള്‍ നടക്കുന്നത്. വേനലവധിക്ക് നിരവധി കുടുംബങ്ങള്‍ നാട്ടില്‍പോയത് മലയാളി ഇഫ്താറുകളുടെ പൊലിമ കുറക്കും. കമ്പനികളും സ്ഥാപനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നു. വിവിധ ഹോട്ടലുകളില്‍ സ്റ്റാര്‍ ഇഫ്താറുകള്‍ വേറെയുമുണ്ട്. റമദാന്‍ വരവറിയിച്ചതോടെ മാര്‍ക്കറ്റുകളില്‍ റമദാന്‍ തിരക്കായി. പഴവര്‍ഗങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ മൊബേല സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ഏറ്റവും തിരക്കനുഭവപ്പെട്ടത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ നിന്നുതിരിയാന്‍ ഇടമില്ലായിരുന്നു. റമദാന്‍െറ പ്രത്യേക ഇനങ്ങളായ പഴവര്‍ഗങ്ങളും മറ്റും വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു സ്വദേശികളും വിദേശികളും. കഴിഞ്ഞദിവസങ്ങളില്‍ സ്വദേശികളുടെ തിരക്കാണ് ഏറെ അനുഭവപ്പെട്ടത്. റമദാനെ ഏറ്റവും പൊലിമയോടെ എതിരേല്‍ക്കുന്നവരാണ് സ്വദേശികള്‍. റമദാനുവേണ്ടി മാസങ്ങള്‍ക്ക് തന്നെ സ്വദേശികള്‍ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. ഇനിയുള്ള ദിനരാത്രങ്ങള്‍ ജീവിതത്തില്‍ വെളിച്ചം പകരുന്നതും സ്വര്‍ഗത്തിലേക്ക് പാത ഒരുക്കുന്നതുമാവുമെന്ന പ്രത്യാശയിലാണ് വിശ്വാസികള്‍. |
എണ്ണ മേഖലയിലെ ജീവനക്കാരെ കുറയ്ക്കല്‍; ബാങ്ക് വായ്പയെടുത്തവര്‍ കുരുക്കില്‍ Posted: 17 Jun 2015 08:28 PM PDT Image: ![]() ദോഹ: ആഗോള വിപണിയില്‍ എണ്ണ- വാതക വില കുറഞ്ഞ് നില്‍ക്കുന്ന സ്ഥിതി തുടരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ നടത്തുന്ന ക്രമീകരണത്തെ തുടര്‍ന്ന് ജോലി നഷ്ടമായവരില്‍ നല്ളൊരു ശതമാനം ബാങ്ക് വായ്പയുടെ കുരുക്കില്‍. ജോലി തുടരുമെന്ന പ്രതീക്ഷയില്‍ വലിയ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നാട്ടില്‍ നിക്ഷേപം നടത്തുകയും വീട് നിര്‍മിക്കുകയും മറ്റും ചെയ്തവരാണ് പ്രയാസം അനുഭവിക്കുന്നത്. ഖത്തര്‍ പെട്രോളിയം അടക്കം എണ്ണ കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഈ ശമ്പളത്തിന്‍െറ അടിസ്ഥാനത്തില്‍ വന്‍ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരാണ് കുടുങ്ങിയിരിക്കുന്നത്. ശമ്പളത്തിന്‍െറ 20ഉം 40ഉം ഇരട്ടിയാണ് മലയാളികള്‍ അടക്കം വായ്പയെടുത്തത്. ജോലി നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരെ തേടി വിളികളും എത്തിത്തുടങ്ങി. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനോ ഖത്തറില്‍ തുടരാനോ കഴിയാത്ത അവസ്ഥയിലാണ് ജോലി നഷ്ടപ്പെട്ട നല്ളൊരു വിഭാഗവും. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പെന്‍സ്, ഇന്തോനേഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ബാങ്ക് വായ്പക്കൊപ്പം മക്കളുടെ വിദ്യാഭ്യാസവും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കമ്പനികള്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നതിനാല്‍ എണ്ണ മേഖലയിലെ ജീവനക്കാരില്‍ ഒരു വിഭാഗം മക്കളെ ഉയര്‍ന്ന ഫീസ് നല്‍കേണ്ട ബ്രിട്ടീഷ് സിലബസ് സ്കൂളുകളില്‍ അടക്കമാണ് പഠിപ്പിച്ചിരുന്നത്. ഇവര്‍ക്ക് മക്കള്‍ക്ക് നാട്ടില്‍ ഇതേ സൗകര്യങ്ങളുള്ള സ്കൂളുകള്‍ കണ്ടത്തൊന്‍ കഴിയുന്നില്ളെന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെട്ടതോടെ എണ്ണ കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ അതത് രാജ്യങ്ങളുടെ എംബസിയെ സമീപിക്കുന്നുണ്ട്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാങ്ക് വായ്പ ഒഴിവാക്കാനും പുതിയ ജോലി കണ്ടത്തൊനുമായി എംബസിയുടെ സഹായം തേടിയിരിക്കുന്നത്. ഒരു എണ്ണ കമ്പനി ബാങ്ക് വായ്പ തീര്‍ക്കാതെ എക്സിറ്റ് നല്‍കില്ളെന്ന് ജോലി നഷ്ടപ്പെട്ടാവരെ അറിയിച്ചിട്ടുമുണ്ട്. ബഹുഭൂരിഭാഗം കമ്പനികളും സേവനം അവസാനിപ്പിക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകളിലേക്ക് നല്‍കുന്നതിനൊപ്പം ജീവനക്കാരെ ഒഴിവാക്കിയതും അറിയിക്കുന്നുണ്ട്. അതേസമയം, ഖത്തര്‍ പെട്രോളിയം പോലുള്ള കമ്പനികള്‍ രണ്ട് മാസത്തെ പൂര്‍ണ ശമ്പളവും ഇവിടത്തെ സ്കൂളുകളില്‍ പഠിക്കുന്ന മക്കള്‍ ഉള്ളവര്‍ക്ക് മൂന്നാമത്തെ മാസം ബേസിക് ശമ്പളവും നല്‍കിയ ശേഷമാണ് ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്. ജീവനക്കാരോട് ഏറ്റവും മാന്യമായ സമീപനം പുലര്‍ത്തിയാണ് എണ്ണം കുറയ്ക്കല്‍ പ്രക്രിയ നടക്കുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസി സമൂഹത്തിന് വലിയൊരു അനുഭവവും പാഠവുമാണ് എണ്ണ കമ്പനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരുടെ അവസ്ഥയെന്ന് സാമ്പത്തിക വിദഗ്ധന്‍ കുര്യന്‍ കുര്യാക്കോസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തൊഴില്‍ കരാറില്‍ തന്നെ ഒന്നോ രണ്ടോ മാസത്തെ നോട്ടിസ് നല്‍കി പിരിച്ചുവിടാനുള്ള അധികാരം കമ്പനികള്‍ക്ക് ഉണ്ടാകും. ഈ കരാറുകള്‍ പ്രകാരമാണ് ബഹുഭൂരിഭാഗം സ്ഥാപനങ്ങളും നടപടി കൈക്കൊള്ളുക. കരാര്‍ വായിച്ചുനോക്കിയ ശേഷം മാത്രം ഒപ്പിടുകയാണ് വേണ്ടത്. കരാര്‍ മനസ്സിലാക്കിയ ശേഷവും ശമ്പളത്തിന്‍െറ 40 ഇരട്ടി വരെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ മറ്റൊരു രാജ്യത്ത് ആ രാജ്യത്തിന്‍െറ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ജീവിക്കേണ്ടതെന്നും ഏത് സമയവും തിരിച്ചുപോക്ക് പ്രതീക്ഷിക്കണമെന്നും കുര്യന്‍ കുര്യാക്കോസ് പറഞ്ഞു. |
റമദാന്‍െറ ദിനരാത്രങ്ങള്‍ വീണ്ടും; ആത്മ നിര്‍വൃതിക്കായി വിശ്വാസികള്‍ Posted: 17 Jun 2015 08:12 PM PDT Image: ![]() ദമ്മാം: പാപങ്ങള്‍ കഴുകി കളഞ്ഞ് അകവും പുറവും ശുദ്ധിയാക്കി ജീവിത വിശുദ്ധി വീണ്ടെടുക്കാന്‍ ഒരിക്കല്‍ കൂടി റമദാന്‍െറ ദിനങ്ങള്‍ സമാഗതമായതിന്‍െറ ആഹ്ളാദത്തിലാണ് വിശ്വാസി സമൂഹം. ഇനിയുള്ളനാളുകള്‍ പ്രാര്‍ഥന നിര്‍ഭരമായ രാവുകളുടെയും ദാനധര്‍മങ്ങളുടെ പകലുകളുടേതുമാണ്. മനുഷ്യ മഹത്വത്തിന്‍െറ ഏത് അളവുകോല്‍ കൊണ്ട് അളന്നാലും ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മഹാനായ മുഹമ്മദ് നബിയുടെ നാട് റമദാനെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതില്‍ അദ്ഭുതമേതുമില്ല. കൊടും ചൂടില്‍ പുറത്ത് പണിയെടുക്കുന്നവര്‍ക്ക് പുറമെ നഗരങ്ങളിലെ വിവിധ ഓഫിസുകളിലും കടകളിലും മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസമായി മതകാര്യ വകുപ്പിന്‍െറയും സന്നദ്ധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തില്‍ നോമ്പു തമ്പുകള്‍ സജീവമായി കഴിഞ്ഞു. വര്‍ഗ, വര്‍ണ, രാജ്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ തമ്പുകളിലേക്ക് കടന്നുചെല്ലാം. വിഭവ സമൃദ്ധമായ നോമ്പുതുറ സൗജന്യമായി ഇവിടങ്ങളില്‍ ലഭ്യമാണ്. രാജ്യത്തിന്‍െറ നഗര, ഗ്രാമാന്തരങ്ങളില്‍ കാരുണ്യത്തിന്‍െറ ഈ തമ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. വന്നു കയറുന്ന നോമ്പുകാരന് സൗകര്യമൊരുക്കുന്നതിനായി ഇനിയുള്ള 30 ദിനങ്ങളില്‍ ഇവിടെയെല്ലാം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാവും. തമ്പുകള്‍ക്ക് പുറമെ പള്ളികളിലും നോമ്പു തുറക്ക് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ധനികരായ സ്വദേശികളുടെ വീടുകള്‍ക്കു മുന്നില്‍ ഇനി മുതല്‍ ദരിദ്രരുടെ സാന്നിധ്യമുണ്ടാവും. അവര്‍ക്കുമേല്‍ ദാനധര്‍മങ്ങളുടെ നീരുറവ ചുരത്തപ്പെടും. നിര്‍ബന്ധ സകാത്തിന് പുറമെ സ്വദേശികളും വിദേശികളും ദാനധര്‍മങ്ങളുടെ കെട്ടഴിച്ചുവിടുന്നത് റമദാനിലാണ്. പുണ്യനാളുകളില്‍ പരമാവധി നന്മകള്‍ വാരിക്കൂട്ടുകയെന്ന ലക്ഷ്യമാണിതിന് പിറകിലുള്ളത്. പട്ടിണി കിടക്കുന്നവനും കഷ്ടപ്പെടുന്നവനും ഇത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. പുണ്യപ്രവാചകരുടെ കാല്‍പ്പാടുകള്‍ വീണ് ധന്യമായ ഇരു ഹറമുകളിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് നോമ്പുതുറക്കാനും പ്രാര്‍ഥനകള്‍ക്കുമായി റമദാനില്‍ ഒഴുകിയത്തെുന്നത്. എത്രപേര്‍ വന്നാലും ഇരു കൈകളും നീട്ടി പുഞ്ചിരി തൂകി തീര്‍ഥാടകരെ ഹറമിലെ സന്നദ്ധപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. അവര്‍ക്ക് നോമ്പുതുറക്കുള്ള വിഭവങ്ങള്‍ കൃത്യസമയത്ത് സുപ്രകളിലത്തെുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്ത് അവിടം നമസ്കാര സ്ഥലമായി മാറുന്നു. ഇത്രയധികം ദേശങ്ങളില്‍ നിന്നത്തെിയവര്‍ ഒരുമിച്ചിരുന്ന് നോമ്പു തുറക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ദൃശ്യം ലോകത്തെവിടെയും കാണാനാവില്ല. തൊഴിലാളികള്‍ക്ക് ആശ്വാസമായി ജോലി സമയം എട്ടില്‍ നിന്ന് ആറു മണിക്കൂറായി അധികൃതര്‍ കുറച്ചു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് മണിക്കുര്‍ ജോലി ചെയ്താല്‍ മതി. കടുത്ത ചൂടുകാരണം ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ നല്‍കിയ വിശ്രമം തൊഴിലാളികള്‍ക്ക് ആശ്വാസമാവും. ഈ വര്‍ഷം ദൈര്‍ഘ്യമേറിയ പകലുകളാണ് നോമ്പുകാരനെ കാത്തിരിക്കുന്നത്. റമദാനിലെ ആദ്യ പത്തില്‍ 44 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടേക്കും. ഇത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാല്‍, ഈ പ്രതിസന്ധികളൊന്നും നോമ്പുകാരുടെ ആവേശം കെടുത്തില്ളെന്ന് തീര്‍ത്തു പറയാം. |
Posted: 17 Jun 2015 08:01 PM PDT Image: ![]() സി. ദാവൂദ്
ഡോ. ഹുസൈന്‍ മടവൂര്‍ |
അഭയാര്‍ഥികള്‍ക്കായി ഇനിയും മുതലക്കണ്ണീര്‍ പൊഴിക്കാം Posted: 17 Jun 2015 07:49 PM PDT Image: ![]() നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും ഭയാനകമായ പ്രശ്നമാണ് അഭയാര്‍ഥികളുടേതെന്ന മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് ആഗോള സമൂഹത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യപ്പെടുന്നു. ജൂണ്‍ 20ന്‍െറ ലോക അഭയാര്‍ഥി ദിനത്തിനു മുന്നോടിയായി തയാറാക്കിയ റിപ്പോര്‍ട്ടിലെ നടുക്കുന്ന കണക്കുകളും ഹൃദയഭേദകമായ ചിത്രങ്ങളും മറ്റേത് ജനസമൂഹത്തെയുംപോലെ ജീവിക്കാന്‍ അവകാശമുള്ള കോടിക്കണക്കിനു ഹതഭാഗ്യരുടെ ജീവിതപരീക്ഷണത്തെയാണ് ആഗോളസമൂഹത്തിനു മുന്നില്‍ അനാവൃതമാക്കുന്നത്. നാല് ദശലക്ഷം സിറിയന്‍ പൗരന്മാരാണത്രെ ഇന്ന് തുര്‍ക്കി, ലബനാന്‍, ജോര്‍ഡന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. സബ്സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും പിഴുതെറിയപ്പെട്ട മനുഷ്യരുടെ എണ്ണം മുപ്പത് ലക്ഷം കവിയുമത്രെ. ആഭ്യന്തര കാലുഷ്യംകൊണ്ട് തകര്‍ന്നടിഞ്ഞ ഇറാഖ്, ലിബിയ, യമന്‍, അഫ്ഗാനിസ്താന്‍, സുഡാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക് , മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുന്ന മനുഷ്യര്‍ അയല്‍രാജ്യങ്ങളിലും വിദൂരസ്ഥമായ ഇടങ്ങളിലും പലായനം ചെയ്യുന്നത് മരണത്തിനു സ്വയം വിട്ടുകൊടുക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മാത്രമാണ്. ഈ ഹതഭാഗ്യരുടെ ജീവിതപരീക്ഷണങ്ങളെ കുറിച്ചുള്ള നടുക്കുന്ന വാര്‍ത്തകള്‍ കൂടെക്കൂടെ നമ്മെ തേടിവരാറുണ്ടെങ്കിലും മനുഷ്യത്വം മരവിച്ച ലോകത്തിന് അവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാനേ സാധിക്കാറുള്ളൂ. സാമ്രാജ്യത്വത്തിന്‍െറ കടന്നുകയറ്റം, സ്വേച്ഛാധിപതികള്‍ പുറത്തെടുക്കുന്ന ഭരണകൂട ഭീകരത, വര്‍ഗീയവും വംശീയവുമായ സങ്കുചിതത്വം, ആത്യന്തിക ചിന്താഗതികള്‍ തുടങ്ങി നമ്മുടെ ജീവിതപരിസരത്തെ കാര്‍മേഘാവൃതമാക്കുന്ന ആസുരശക്തികളാണ് ജനതകളെ അവരുടെ ജന്മഗേഹങ്ങളില്‍നിന്നും പിറന്നമണ്ണില്‍നിന്നും ആട്ടിയോടിക്കുന്നത്. ദിനംപ്രതി 30,000 മനുഷ്യര്‍ അഭയാര്‍ഥികളായി മാറുന്നുണ്ടെന്നാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍േറണല്‍ ഡിസ്പൈ്ളസ്മെന്‍റ് മോണിറ്ററിങ് സെന്‍റര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മൂന്നിലൊന്ന് അറബ് ജനതയാണത്രെ. 38 ദശലക്ഷം അഭയാര്‍ഥികള്‍ തയ ചായ്ക്കാന്‍ ഒരിടവും ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും തേടി ലോകത്തിനു മുന്നില്‍ കൈനീട്ടുന്നുണ്ടത്രെ. ജീവിത പലായനത്തില്‍ കരയും കടലും തമ്മിലുള്ള അന്തരംപോലും മായക്കാഴ്ചകളില്‍ അലിഞ്ഞില്ലാതാകുമ്പോഴാണ് മധ്യധരണ്യാഴിയിലും ബംഗാള്‍ കടലിലും മുങ്ങിമരിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ കണക്ക് നമ്മുടെ മുന്നില്‍ നിവരുന്നത്. 2014ല്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടയില്‍ 3,500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കില്‍ ഈ വര്‍ഷം ഇതിനകം 1865പേര്‍ മുങ്ങിമരിച്ചു. മ്യാന്മര്‍ ഭരണകൂടത്തിന്‍െറയും ബുദ്ധതീവ്രവാദികളുടെയും നിഷ്ഠുര പീഡനങ്ങള്‍ സഹിക്കവയ്യാതെ അന്തമാന്‍ കടലിലൂടെ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും തായ്ലന്‍ഡിലേക്കുമൊക്കെ ഇറങ്ങിപ്പുറപ്പെട്ട എണ്ണായിരത്തിലേറെ മനുഷ്യര്‍ ആഴക്കടലില്‍ കുടുങ്ങിയ സംഭവം പോലും അഭയാര്‍ഥി പ്രശ്നത്തിന്‍െറ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലോകത്തെ പ്രാപ്തമാക്കിയില്ല എന്നത് എന്തുമാത്രം ലജ്ജാവഹമാണ്. |
Posted: 17 Jun 2015 06:39 PM PDT Image: ![]() ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ ചന്തു എന്ന കഥാപാത്രം പറയുന്നുണ്ട് ‘എന്നെ തോല്‍പിക്കാനാവില്ല മക്കളേ’യെന്ന്. അതുപോലെ ഓരോ തെരഞ്ഞെടുപ്പിന്‍െയും അവസാനം ഒ. രാജഗോപാല്‍ എന്ന രാജേട്ടന്‍ ആ മണ്ഡലത്തിലെ ജനങ്ങളെ നോക്കി മനസ്സില്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിങ്ങനെയാണ്: ‘എന്നെ ജയിപ്പിക്കാനാവില്ല ജനങ്ങളേയെന്ന്’. ലൈഫ്ബോയ് എവിടെയുണ്ടോ അവിടെയുണ്ട് ആരോഗ്യം എന്നു പറയും പോലെ തെരഞ്ഞെടുപ്പ് എവിടെയുണ്ടോ അവിടെ രാജഗോപാലുമുണ്ട്. കെ.ജി. മാരാര്‍ മുതല്‍ വി.മുരളീധരന്‍ വരെയുള്ളവര്‍ നയിച്ചിട്ടും ബി.ജെ.പിക്ക് പത്ത് വോട്ട് കിട്ടണമെങ്കില്‍ ഈ പാലക്കാട്ടുകാരനല്ലാതെ മറ്റൊരാള്‍ അവരുടെ നിഘണ്ടുവിലില്ല. വയസ്സു പറഞ്ഞ് പാര്‍ട്ടിയുടെ ലോഹ പുരുഷനായ അദ്വാനിയെ വരെ മൂലക്കിരുത്തിയിട്ടും 85 കാരനായ ഒ.ആറിനെ അവര്‍ക്ക് ഉപേക്ഷിക്കാനാവുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ബി.ജെ.പിയിലെ അച്യുതാനന്ദനാണ് രാജഗോപാല്‍. രണ്ടു കൂട്ടരുടെയും വോട്ടുപിടി യന്ത്രങ്ങളാണല്ളോ ഇരുവരും. 1989ല്‍ മഞ്ചേരിയില്‍നിന്നാണ് രാജഗോപാല്‍ തോല്‍വി യാത്ര ആരംഭിക്കുന്നത്. 91ല്‍ മലബാര്‍ വിട്ട് തിരുവിതാംകൂറിലേക്ക് മാറ്റിപ്പിടിച്ചു. തെക്കന്മാര്‍ കുഴപ്പക്കാരാണ് എന്നാണ് പൊതുവേ മലബാറുകാര്‍ ആക്ഷേപിക്കാറുള്ളതെങ്കിലും രാജേട്ടന് കൂടുതല്‍ വോട്ടു കൊടുത്തത് അവരായിരുന്നു. എന്നാല്‍, ജയിപ്പിക്കുമെന്ന മോഹം കൊടുത്ത് അവസാന നിമിഷം പാലം വലിച്ച് പേരുദോഷം നിലനിര്‍ത്തുന്നതിലും അവര്‍ ശ്രദ്ധവെച്ചു. രാജേട്ടന്‍ ഇനിയുമിനിയും മത്സരിക്കണമെന്ന വാശിയില്‍ ബി.ജെ.പിക്കാര്‍ തന്നെയാണ് അവസാനം മാറ്റിക്കുത്തുന്നതെന്നും ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. തലസ്ഥാനത്തെ തോല്‍വിയോടെ മത്സരത്തിന് ആറു വര്‍ഷത്തെ ഇടവേള പ്രഖ്യാപിച്ച് മധ്യപ്രദേശിലേക്ക് വണ്ടി കയറി. ജനങ്ങള്‍ വോട്ടു ചെയ്യേണ്ടാത്ത രാജ്യസഭയിലൂടെ ഡല്‍ഹിയിലത്തെി. അവിടെ സഹമന്ത്രിയുമായി. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് എന്തൊക്കെയോ വാരിക്കൂട്ടി എന്നതാണ് എക്കാലത്തെയും പ്രചാരണ ഉപാധി. എന്നാല്‍, അതുകഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്ത് നിന്നപ്പോഴും ജനം പഴയപടിയില്‍ തന്നെ നിന്നു. പിന്നെ മത്സരങ്ങളുടെ പെരുമഴക്കാലമായിരുന്നു. പിന്നെയും തിരുവനന്തപുരം, അതുകഴിഞ്ഞ് നേമം, നെയ്യാറ്റിന്‍കര. ഒടുവിലിതാ അരുവിക്കരയിലും. രാജേട്ടന്‍െറ വോട്ടുകള്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറി മാറി ജയിപ്പിച്ചു. അരുവിക്കരക്കാര്‍ക്ക് ഒരു വിശ്വാസമുണ്ട്, അരുവിക്കര ഡാമിലെ മീനുകള്‍ക്ക് അരിയിട്ടു കൊടുത്താല്‍ അരിമ്പാറ മാറുമെന്ന്. അതുപോലെ തോല്‍വിയെന്ന അരിമ്പാറ അരുവിക്കരയോടെ മാറുമെന്നാണ് അദ്ദേഹത്തിന്‍െറ വിശ്വാസം. |
സുമന്‍മോറിന്‍െറ ജീവിതം പാഴല്ല Posted: 17 Jun 2015 12:21 PM PDT Image: ![]() Subtitle: പുണെയിലെ തെരുവില്‍നിന്ന് ജനീവ അന്താരാഷ്ട്ര സമ്മേളനത്തില്‍ അതിഥിയായി ഇന്ത്യന്‍ വനിത പുണെ: വിശപ്പടക്കാന്‍ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് സുമന്‍മോര്‍ ജീവിതത്തിന്‍െറ ഓരങ്ങളില്‍നിന്ന് പാഴ്വസ്തുക്കള്‍ പെറുക്കിയത്. മറ്റാരും സഹായിക്കാനുണ്ടായിരുന്നില്ല. ആരും തൊഴില്‍ നല്‍കിയതുമില്ല. അതിനാല്‍, ജീവിതത്തിന്‍െറ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനായി പുണെയിലെ തെരുവിലെ ആക്രികള്‍ പെറുക്കുക മാത്രമായിരുന്നു പോംവഴി. പക്ഷേ, ഒരിക്കലും സുമന്‍ മോര്‍ കരുതിയില്ല താന്‍ എന്നെങ്കിലും ഒരു അന്താരാഷ്ട്ര സമ്മേളനത്തിലെ അതിഥിയാകുമെന്ന്. ജൂണ്‍ ഒന്നു മുതല്‍ 13വരെ ജനീവയില്‍ നടന്ന 104ാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ പുണെ സ്വദേശിയായ സുമന്‍ മോര്‍ എന്ന 50 വയസ്സുകാരി തലയുയര്‍ത്തിനിന്ന് സംസാരിച്ചു. |
Posted: 17 Jun 2015 12:18 PM PDT Image: ![]() ന്യൂയോര്‍ക്: നന്നായി മൊരിച്ച കോഴിക്കാലിന് ഓര്‍ഡര്‍ ചെയ്ത് പറഞ്ഞ കാശും കൊടുത്ത് വീട്ടിലത്തെുമ്പോള്‍ കോഴിയല്ല മുഴുത്തൊരു എലിയെ അങ്ങനെതന്നെ പൊരിച്ച് വെച്ചിരിക്കുകയാണെങ്കില്‍ എന്തു ചെയ്യണം...? അതും ലോകോത്തര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്‍റകി ഫ്രൈഡ് ചിക്കനില്‍ (കെ.എഫ്.സി) നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. കാലിഫോര്‍ണിയയിലെ വാറ്റ്സ് സ്വദേശിയായ ഡെവോറിസ് മോറിസ് ഭക്ഷ്യസുരക്ഷാ ഓഫിസ് തേടിനടക്കാനൊന്നും മെനക്കെടാതെ പൊരിച്ച എലിയുടെ പടമെടുത്ത് സ്വന്തം ഫേസ്ബുക് വാളിലങ്ങ് പതിച്ചു. നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി പറന്നുനടക്കുന്ന ഡെവോറിസിന്‍െറ പോസ്റ്റുകൊണ്ട് ‘എലിവാല്’ പിടിച്ചിരിക്കുകയാണ് കെ.എഫ്.സി. |
വിമാനത്താവളം: സി.ഐ.എസ്.എഫിനെ ഒഴിവാക്കാന്‍ ശിപാര്‍ശ Posted: 17 Jun 2015 11:50 AM PDT Image: ![]() Subtitle: യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേകസേന വേണമെന്ന് മന്ത്രാലയം ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേകസേന വേണമെന്ന് വ്യോമയാനമന്ത്രാലയം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ ഏറ്റുമുട്ടിയ സംഭവം അന്വേഷിച്ച സിവില്‍ എവിയേഷന്‍ സെക്രട്ടറി അശോക് ലവാസിന്‍െറ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. റിപ്പോര്‍ട്ട് വ്യോമയാനമന്ത്രാലയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.എഫിനാണ് നിലവില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന അടക്കമുള്ള സുരക്ഷാച്ചുമതല. കരിപ്പൂര്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച് കേരള പൊലീസിന്‍െറ റിപ്പോര്‍ട്ട് ഖണ്ഡിക്കുന്നതും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കുന്നതുമാണ് ഏവിയേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നേരത്തേ, സി.ഐ.എസ്.എഫ് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട് സ്വന്തം ആളുകളെ ന്യായീകരിക്കുന്നതായിരുന്നു. സി.ഐ.എസ്.എഫും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുള്ള ഈഗോയാണ് പ്രശ്നമെന്നും വ്യോമയാനമന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂര്‍ സംഘര്‍ഷത്തിന് വിമാനത്താവള അതോറിറ്റി, അഗ്നിശമനസേനാ ജീവനക്കാരെ കുറ്റപ്പെടുത്താനാകില്ല. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍നിന്ന് സണ്ണി തോമസ് ദേഹപരിശോധന നടത്തുന്ന സി.ഐ.എസ്.എഫുകാരുമായി സഹകരിക്കുന്നുവെന്ന് വ്യക്തമാണ്. സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ നേരത്തേയും അതോറിറ്റി ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഏറ്റുമുട്ടലിനും ഒരാളുടെ മരണത്തിലും കലാശിച്ചത്. റണ്‍വേ ലൈറ്റ് ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചത് സി.ഐ.എസ്.എഫുകാരാണ്. വിമാനത്താവള സുരക്ഷ ഉറപ്പാക്കാന്‍ മാസന്തോറും സുരക്ഷായോഗം വിളിക്കണമെന്നും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഏവിയേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. |
വസുന്ധരയുടെ മകന്‍െറ കമ്പനിയില്‍ ലളിത് മോദിക്ക് നിക്ഷേപം Posted: 17 Jun 2015 11:49 AM PDT Image: ![]() ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്‍െറ കമ്പനിയില്‍ ഐ.പി.എല്‍ അഴിമതിക്കേസിലെ പ്രതി ലളിത് മോദി 11.63 കോടിയുടെ ഓഹരി നിക്ഷേപം നടത്തിയെന്ന് ആരോപണം. ദുഷ്യന്തിന്‍െറ പേരിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടലില്‍ നടത്തിയ നിക്ഷേപം ലളിത് മോദിയെ വസുന്ധര സഹായിച്ചതിന്‍െറ തുടര്‍ച്ചയാണെന്നാണ് ആക്ഷേപം. ലളിത് മോദിയുടെ ഭാര്യയെ ചികില്‍സിച്ച പോര്‍ചുഗലിലെ ആശുപത്രിക്ക് ജയ്പൂരില്‍ 35,000 ചതുരശ്ര അടി ഭൂമി നല്‍കാന്‍ വസുന്ധര സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ടതിന്‍െറ രേഖകള്‍ പുറത്തുവന്നിരുന്നു. അതിനിടെ, ലളിത് മോദിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയതായി ശരദ് പവാര്‍ സമ്മതിച്ചു. എന്നാല്‍, സഹായിച്ചുവെന്ന ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.പി.എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ള നിഷേധിച്ചു. ലളിത് മോദിയുമായി സുഷമ സ്വരാജ് ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയത് ഹോട്ടലുടമ ഒരുക്കിയ ഡിന്നര്‍ പാര്‍ട്ടിയായിരുന്നു പ്രത്യേകം കൂടിക്കാഴ്ചയും ചര്‍ച്ചയും നടന്നിട്ടില്ളെന്നുമാണ് ബി.ജെ.പി വിശദീകരണം. വിവാദത്തില്‍ മകള്‍ ബന്‍സൂരി സ്വരാജിനെ പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രി സുഷമ രംഗത്തുവന്നു. ‘എന്‍െറ മകള്‍ ബാരിസ്റ്ററും ഓക്സ്ഫഡില്‍ ബിരുദം നേടിയവളുമാണ്. നിങ്ങള്‍ പറയുന്നതെന്നും ശരിയല്ല.‘ - വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ക്വോട്ടയിലാണ് നിയമ ബിരുദം നേടിയതെന്ന പ്രചാരണത്തിന് മറുപടിയായ സുഷമ ട്വിറ്ററില്‍ കുറിച്ചു. |
മഴപ്പേടിയില്‍ ഇന്ത്യ x ബംഗ്ലാദേശ് ഏകദിനം തുടങ്ങുന്നു Posted: 17 Jun 2015 11:40 AM PDT Image: ![]() Subtitle: ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്, കളി ഉച്ച 2.30 മുതല്‍ മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ഏകദിനച്ചൂട്. ബംഗ്ളാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര വ്യാഴാഴ്ച മിര്‍പൂരില്‍ ആരംഭിക്കും. നിശ്ചിത ഓവര്‍ കളിയുടെ ചൂടും ചൂരും ഇരുരാജ്യങ്ങളിലെയും ആരാധകരെ ത്രസിപ്പിക്കുമ്പോള്‍ ഏതുനിമിഷവും പെയ്തിറങ്ങാന്‍ തയാറായിനില്‍ക്കുന്ന മഴമേഘങ്ങളുടെ ഭീഷണി ശക്തമായിത്തന്നെ തലക്കുമുകളിലുണ്ട്. മൂന്നു മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങളുണ്ട് എന്നതുമാത്രം ആശ്വാസം. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് 2.20ന് ആരംഭിക്കും. പ്രാദേശിക സമയം വൈകീട്ട് ആറുവരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ത്യന്‍ പക്ഷത്ത് നായകത്വം ഏറ്റെടുത്ത് മഹേന്ദ്രസിങ് ധോണി എത്തുമ്പോള്‍ ബംഗ്ളാ നിരയില്‍ മശ്റഫെ മൊര്‍ത്താസയും മടങ്ങിയത്തെും. മുഴുവന്‍ കരുത്തുമായി ആഞ്ഞടിക്കാന്‍ ഇന്ത്യ ഒരുങ്ങിനില്‍ക്കുമ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ടീമാണ് ബംഗ്ളാദേശിനായി കളത്തിലത്തെുന്നത്. ഏകദിനത്തിലേക്ക് കളി മാറുന്നതോടെ ബാറ്റ്സ്മാന്മാരാകും ശ്രദ്ധാകേന്ദ്രം എന്നതില്‍ ഭിന്നാഭിപ്രായമുണ്ടാകില്ല. ഉപദ്വീപിന്‍െറ ബാറ്റിങ് പ്രിയം തന്നെയാകും മൂന്നു മത്സരങ്ങളിലും കാണാനാകുകയെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മിര്‍പൂരിലെ പിച്ച് പേസ് ബൗളര്‍മാര്‍ക്കൊപ്പം നിന്നാലും അദ്ഭുതപ്പെടേണ്ട. ചാമ്പ്യന്‍സ് ട്രോഫി യോഗ്യത മുന്നില്‍ നില്‍ക്കെ ആതിഥേയര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ പരമ്പര. ഇന്ത്യക്കെതിരെ ഒരു മത്സരമെങ്കിലും ജയിച്ചാലേ ആദ്യ എട്ട് ടീമുകളില്‍ ഒന്നായി ബംഗ്ളാ കടുവകള്‍ക്ക് നിലനില്‍ക്കാനാകൂ. തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര, പാകിസ്താന്‍-ശ്രീലങ്ക പരമ്പര എന്നിവയെയും ആശ്രയിച്ചാകും അവരുടെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത. ലോകകപ്പ് സെമിഫൈനല്‍ കളിച്ച ഇന്ത്യന്‍ നിരയില്‍നിന്ന് ഒരു വ്യത്യാസം മാത്രമായിരിക്കും ഇന്നത്തെ മത്സരത്തിലുണ്ടാകുക. കാല്‍മുട്ടിന് പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ പ്ളെയിങ് ഇലവനിലത്തെും. ബംഗ്ളാദേശിനാകട്ടെ, പരിക്കേറ്റ മഹ്മദുല്ലക്ക് പകരം മൊമിനുല്‍ ഹഖ്, റോണി തലുക്ദര്‍, ലിറ്റന്‍ ദാസ് എന്നിവരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന ചോദ്യം മുന്നിലുണ്ട്. |
ആസിം പറയുന്നു, എനിക്ക് അദ്ഭുതമില്ല; ഭയവുമില്ല Posted: 17 Jun 2015 11:16 AM PDT Image: ![]() Subtitle: വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഒരു വനിതയുമുണ്ട്; സുന്തൂസ് ആസിം ലണ്ടന്‍: മുര്‍സിയുടെ വധശിക്ഷ ശരിവെച്ചുള്ള കോടതിവിധി പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് സുന്തൂസ് ആസിം എന്ന 28കാരിയായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട 99 പേരിലെ ഏക വനിതയാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ആസിം. കോടതിവിധി പുറത്തുവന്നയുടന്‍ അവര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: പ്രിയപ്പെട്ടവരേ, കോടതിവിധിയില്‍ എനിക്ക് നിരാശയുണ്ടെങ്കിലും ഒട്ടും അദ്ഭുതം തോന്നുന്നില്ല. ഭയവുമില്ല. തീര്‍ത്തും രാഷ്ട്രീയവത്കൃതമായ നമ്മുടെ ജുഡീഷ്യറിയില്‍നിന്ന് ഇതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ മനുഷ്യാവകാശം ചവിട്ടിമെതിക്കപ്പെടുകയാണ്. വിചാരണയില്ലാതെ നടപ്പാക്കിയ ഈ വിധിതന്നെയാണ് അതിനു സാക്ഷ്യം. എങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് പോരാട്ടം അവസാനിപ്പിക്കാനാകില്ല. ഈജിപ്തില്‍ ജനാധിപത്യം പുന$സ്ഥാപിക്കപ്പെടുന്നതുവരെ സമരം തുടരുകതന്നെ ചെയ്യും. ആസിമിന്‍െറ ഈ പോസ്റ്റ് യൂറോപ്യന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ആസിം ഉള്‍പ്പെടെ 93 പേരുടെ വധശിക്ഷ അവരുടെ അസാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് അവര്‍ക്കെതിരെയുള്ള കേസ്. മുര്‍സി അധികാരത്തിലേറുമ്പോള്‍ ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു അവര്‍. മുര്‍സിയുടെ അന്താരാഷ്ട്ര മാധ്യമ കോഓഡിനേറ്ററായി ഇവര്‍ പ്രവര്‍ത്തിച്ചു. ഈ സമയത്തുതന്നെ, ബ്രദര്‍ഹുഡിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ ഇഖ്വാന്‍ വെബിന്‍െറ ഇംഗ്ളീഷ് വിഭാഗം കൈകാര്യംചെയ്തതും ആസിമായിരുന്നു. ആസിമിന്‍െറ മാതാവ് മനാല്‍ അബ്ദുല്‍ ഹസനും അറിയപ്പെടുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകയായിരുന്നു. 2012ല്‍ ഇവര്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൈറോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ ശേഷമാണ് ആസിം കേംബ്രിജിലേക്ക് തിരിച്ചത്. |
ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രാജിവെച്ചു Posted: 17 Jun 2015 11:14 AM PDT Image: ![]() Subtitle: പുതിയ സര്‍ക്കാറിന് പ്രധാനമന്ത്രി റാമി ഹമദുല്ല നേതൃത്വം നല്‍കും വെസ്റ്റ്ബാങ്ക്: ഫലസ്തീനില്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ഐക്യസര്‍ക്കാര്‍ രാജിവെച്ചു. പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി റാമി ഹമദുല്ല ബുധനാഴ്ച രാത്രിയോടെ പ്രസിഡന്‍റിന് രാജി സമര്‍പ്പിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അബ്ബാസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീനിലെ പ്രബല കക്ഷികളായ ഫതഹിന്‍െറയും ഹമാസിന്‍െറയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്നോക്രാറ്റുകളുടെ കൂടി സാന്നിധ്യമുള്ള സമവായ സര്‍ക്കാര്‍ 2014 ജൂണ്‍ രണ്ടിനാണ് രൂപം കൊണ്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല കേന്ദ്രമാക്കിയായിരുന്നു സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നത്. ഹമാസിന് ഭൂരിപക്ഷമുള്ള ഗസ്സയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സര്‍ക്കാറിന്‍െറ തകര്‍ച്ചയിലേക്ക് വഴിവെച്ചതെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രാജിവെക്കുമെന്ന് ബുധനാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അബ്ബാസ് അറിയിച്ചിരുന്നു. തുടര്‍ന്ന്, റാമി ഹമദുല്ലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് രാജി പ്രഖ്യാപനം ഉണ്ടായത്. സര്‍ക്കാര്‍ തീര്‍ത്തും പിരിച്ചുവിടാതെ, മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണിയാകും അബ്ബാസ് നടത്തുകയെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മഹ്മൂദ് അബ്ബാസിന്‍െറ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നിരുന്നു. അബ്ബാസിന്‍െറ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ളെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുമായും മന്ത്രിസഭയിലുള്ള 17 സ്വതന്ത്രരുമായും ചര്‍ച്ച നടത്തിയതിനുശേഷം മാത്രമായിരിക്കണം തീരുമാനമെന്നൂം ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രാജിവെച്ചത്. 2006ലെ തെരഞ്ഞെടുപ്പില്‍ ഗസ്സയുടെ ഭരണം ഹമാസിന് ലഭിച്ചതോടെ ഫതഹ് വെസ്റ്റ് ബാങ്കില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. പിന്നീട്, നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗസ്സയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഐക്യസര്‍ക്കാറിന് രൂപം നല്‍കാന്‍ ധാരണയായത്. എന്നാാല്‍, സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷവും ഗസ്സയുടെ നിയന്ത്രണം ഹമാസിനുതന്നെയാണെന്നാണ് ഫതഹിന്‍െറ ആരോപണം. ഇതിനുപുറമെ, ഹമാസ് പ്രതിനിധികള്‍ കൂടി അംഗങ്ങളായിട്ടുള്ള സര്‍ക്കാറുമായി ചര്‍ച്ചക്കില്ളെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള ആലോചനയിലേക്ക് അബ്ബാസിനെക്കൊണ്ടത്തെിച്ചതെന്ന് വിലയിരുത്തപ്പെടുന്നത്. ഗസ്സയെ ലോകത്തിന്‍െറ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒഴുകുന്ന തുറമുഖം നിര്‍മിക്കാനുള്ള ഹമാസ് നീക്കത്തിന് അനൗദ്യോഗികമായി നടന്ന ചര്‍ച്ചയില്‍ അംഗീകാരമായതായാണ് റിപ്പോര്‍ട്ട്. ഖത്തറിന്‍െറയും തുര്‍ക്കിയുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment