സ്വാഗതം
WELCOME

News Update..

Monday, June 15, 2015

കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’ Madhyamam News Feeds

കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’ Madhyamam News Feeds

Link to

കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’

Posted: 15 Jun 2015 12:39 AM PDT

കോഴിക്കോട്: കോഴിക്കോടന്‍ നന്മയുടെയും ആതിഥ്യമര്യാദയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്‍െറയും പ്രതീകമായ 'ഓപറേഷന്‍ സുലൈമാനി' യാഥാര്‍ഥ്യമായി.
വിശപ്പില്ലാ നഗരം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനും (കെ.എച്ച്.ആര്‍.എ) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ നാടിന് സമര്‍പ്പിച്ചു. നഗരത്തില്‍ എത്തുന്നവര്‍ വിശന്നുകൊണ്ട് കിടന്നുറങ്ങാന്‍ പാടില്ളെന്ന് വിഭാവനം ചെയ്യുന്ന ഈ പദ്ധതി കോഴിക്കോടിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അമിത ഭക്ഷണവും ഭക്ഷണമില്ലായ്മയും രോഗം ക്ഷണിച്ചുവരുത്തുന്നതാണ്. അമിതമായി ഭക്ഷിക്കുന്നവര്‍ അതില്‍നിന്ന് ഒരു പങ്ക് മാറ്റിവെച്ചാല്‍ അവരുടെയും ഭക്ഷണം കഴിക്കാത്തവരുടെയും രോഗാവസ്ഥ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. വിശക്കുന്നവന് ഭിക്ഷ യാചിക്കുന്നതിനുപകരം മറ്റേതൊരാളെയും പോലെ ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
വില്ളേജ്, താലൂക്ക് ഓഫിസുകളില്‍നിന്നും തെരഞ്ഞെടുത്ത ഹോട്ടലുകളില്‍നിന്നും ലഭ്യമാവുന്ന കൂപ്പണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനാകും. ഈ നഗരത്തില്‍ പദ്ധതി വിജയിക്കാന്‍ എളുപ്പമാണെങ്കിലും കൂപ്പണ്‍ ദുരുപയോഗം ചെയ്താല്‍ അതിനേക്കാള്‍ വേഗത്തില്‍ പരാജയപ്പെടുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്തും സംവിധായികയുമായ അഞ്ജലി മേനോന്‍ മുഖ്യാതിഥിയായി. ഇല്ലാത്ത ലോകമാണ് തന്നെപ്പോലുള്ള എഴുത്തുകാര്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും തങ്ങളുടെ സ്വപ്നങ്ങളാണ് ആ ലോകം. അത്തരമൊരു സ്വപ്നമാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് അവര്‍ പറഞ്ഞു.
പദ്ധതിയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം അഹമ്മദ് ദേവര്‍കോവിലിന് നല്‍കി അഞ്ജലി മേനോന്‍ നിര്‍വഹിച്ചു. സബ് ജഡ്ജി ആര്‍.എല്‍. ബൈജു, ചാരിറ്റി ബോക്സ് സി. ഷമീറിന് കൈമാറി. കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡന്‍റ് സുമേഷ് ഗോവിന്ദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. രാധാകൃഷ്ണന്‍, കമാല്‍ വരദൂര്‍, ജി.കെ. പ്രകാശ്, ഡോ. സുരേഷ് കുമാര്‍, മുഹമ്മദ് റാഫി, ഹബീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ടി.വി. മുഹമ്മദ് സുഹൈല്‍ സ്വാഗതവും എന്‍. സുഗുണന്‍ നന്ദിയും പറഞ്ഞു.

അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്

Posted: 15 Jun 2015 12:21 AM PDT

Image: 

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസിടിച്ച് അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ മരണത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്ന് റിപ്പോര്‍ട്ട്. ബസില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് തൃശൂര്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ കെ.എന്‍.വിശ്വനാഥന്‍ പറഞ്ഞു.

ഗിയറിനു പകരം സ്വിച്ചുകളിലൂടെയാണ് വോള്‍വോ ബസിന്‍്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്റ്റാന്‍ഡിന്‍്റെ എട്ടാം നമ്പര്‍ ട്രാക്കില്‍ യാത്രക്കാരെ കയറ്റുന്നതിനായി ബസ് പാര്‍ക്കു ചെയ്തതിനുശേഷം ഹാന്‍ഡ് ബ്രേക്കിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയി. തിരിച്ചുവന്ന് ന്യൂട്രല്‍ സ്വിച്ചിട്ട് ഹാന്‍ഡ്ബ്രേക്ക് മാറ്റി. പക്ഷേ ന്യൂട്രല്‍ സ്വിച്ച് വീണില്ലായിരുന്നു. ഇത് ശ്രദ്ധിക്കാതെ പെട്ടന്ന് ആക്സിലേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടകാരണം. ആക്സിലേറ്റര്‍ കൊടുത്തയുടന്‍ ബസ് പ്ളാറ്റ്ഫോമിന് മുന്നിലുളള കോണ്‍ക്രീറ്റുകൊണ്ട്് നിര്‍മിച്ച ട്രാക്ക് ഗാര്‍ഡിന് മുകളിലൂടെ പാഞ്ഞുവെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയത്.

ബസ് ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി പുല്ലറോട്ടില്‍ ഹംസ(38) രണ്ടു വര്‍ഷം മുമ്പാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പുതിയ ബസില്‍ വേണ്ടത്ര പരിശീലനം ഇല്ലാത്തതും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
അപകടത്തില്‍ ക്രിക്കറ്റ് താരങ്ങളായ ചെര്‍പ്പുളശേരി നെല്ലായി കുന്നശേരില്‍ രജീഷ്(29), തൃത്താല പരതൂര്‍ മംഗലം നിരപ്പറമ്പില്‍ വിനോദ്(33) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ വൈക്കം വെച്ചൂര്‍ മകയിരത്തില്‍ സതീശന്‍, കോട്ടയം സ്വദേശി രാജന്‍ എന്നിവര്‍ ചികിത്സയിലാണ്.  
 

പ്രതീക്ഷയറ്റവര്‍ക്ക് സാന്ത്വനമായി ഫേസ്ബുക്ക് കൂട്ടായ്മ

Posted: 15 Jun 2015 12:16 AM PDT

കുറ്റിപ്പുറം: പ്രതീക്ഷയറ്റവര്‍ക്ക് സാന്ത്വനമായി ഫേസ്ബുക്ക് കൂട്ടായ്മയത്തെി. കൃഷി ഗ്രൂപ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് തവനൂര്‍ പ്രതീക്ഷ ഭവനിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രം നല്‍കുകയും വിഷമുക്ത ഭക്ഷണത്തിനായി കൃഷി തുടങ്ങാനുള്ള പദ്ധതിക്കും തുടക്കമിട്ടത്.
കൃഷി ഗ്രൂപ്പിലെ സജീവ അംഗങ്ങളായ എറണാകുളം സ്വദേശിനി ലൂബീന ഷൗക്കത്ത്, ആലപ്പുഴ സ്വദേശി അസര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ്മയിലെ അംഗങ്ങളത്തെിയത്. പ്രതീക്ഷ ഭവനിലെ അംഗങ്ങള്‍ക്കെല്ലാം പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളും നല്‍കി.
പ്രതീക്ഷ ഭവന്‍ പരിസരത്ത് കൃഷി ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങാനും കൃഷി തുടങ്ങാനുമുള്ള സാമ്പത്തിക സഹായം ഗ്രൂപ്പിന്‍െറ ദുബൈ ഘടകമാണ് നല്‍കുന്നത്. സൗദി അറേബ്യയിലെ ജിദ്ദ കൃഷി കൂട്ടായ്മയുടെ സഹായത്തോടെ ഭവനിലേക്ക് റെഫ്രിജറേറ്റര്‍ വാങ്ങിനല്‍കും.
ഞായറാഴ്ച രാവിലെ തവനൂര്‍ പ്രതീക്ഷാ ഭവനില്‍ നടന്ന ചടങ്ങില്‍ കൃഷി ചെയ്യുന്ന പദ്ധതി തവനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.ടി. സജീത മുളക് തൈ നട്ട് ഉദ്ഘാടനം ചെയ്തു. വസ്ത്ര വിതരണം കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിര്‍വഹിച്ചു.
കുറ്റിപ്പുറം എസ്.ഐ കെ.പി. വാസു, എ.എസ്.ഐ കാര്‍ത്തികേയന്‍, കൃഷി ഗ്രൂപ് അംഗങ്ങളായ റഹീന അമീര്‍ കുറ്റിപ്പുറം, ഷൗക്കത്ത് എറണാംങ്കുളം, അന്‍സീറ കോഴിക്കോട്, ജിഷ്ണു കൂരട, ധനുഷ്, ഉമറുല്‍ ഫാറൂഖ് കുമ്പിടി, പ്രതീക്ഷഭവന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ജിദ്ദയില്‍ കൊക്കൈന്‍ പിടികൂടി

Posted: 14 Jun 2015 11:43 PM PDT

Image: 
ജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.7 കിലോ കൊക്കൈന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 
അന്നനാളത്തിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കവെയാണ് വിദേശി പൗരന്‍ പിടിയിലായത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടുന്ന ഏറ്റവും വലിയ കൊക്കൈന്‍ വേട്ടയാണിത്.  
സംശയം തോന്നിയ യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് 150 ഓളം കൊക്കൈന്‍ ടാബ്ലറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തെിയതെന്ന് കസ്റ്റംസ് മേധാവി മുഹമ്മദ് അല്‍അഖൈല്‍ പറഞ്ഞു.

തൊഴിലാളികളുടെ അവകാശ സംരക്ഷണം: കുവൈത്ത് പിറകിലെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച്

Posted: 14 Jun 2015 11:39 PM PDT

Image: 
കുവൈത്ത് സിറ്റി: കുവൈത്തിന് വീണ്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ വിമര്‍ശം. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം ഇപ്പോഴും ഏറെ പിറകിലാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ചാണ് അടുത്തിടെ പുറത്തുവിട്ട മിഡിലീസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 
അന്താരാഷ്ട്രതലത്തിലും അല്ലാതെയും ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടംനല്‍കുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട രാജ്യത്തെ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് മാറ്റംവരാത്തതില്‍ റിപ്പോര്‍ട്ട് പ്രതിഷേധം രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ മനുഷ്യാവകാശങ്ങള്‍  സംരക്ഷിക്കുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയിലെ 63 ശതമാനത്തോളമുള്ള വിദേശ കുടിയേറ്റ തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയുടെ ഇരകളായി പലതരത്തിലുമുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം തുടരുകയാണ്. ആധുനിക കുവൈത്തിന്‍െറ നിര്‍മാണത്തിലും പുരോഗതിയും നിര്‍ണായകമായ പങ്കുവഹിക്കുന്ന രണ്ട് മില്യന്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ലാത്തതാണ്. അന്താരാഷ്ട്രതലത്തിലുള്ള നിരന്തര സമ്മര്‍ദങ്ങളുടെ ഫലമായി നിലവിലെ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് പകരം പുതിയ സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടങ്കിലും പ്രയോഗതലത്തിലായിട്ടില്ല. മാന്യമായ ശമ്പളം, സമാധാനപരമായ തൊഴില്‍ സാഹചര്യം, വാര്‍ഷിക അവധി തുടങ്ങിയവ നിയമപ്രകാരം വിദേശികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. എന്നാല്‍, സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ മാറ്റപ്പെടാത്തതിനാല്‍ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പരിതാപകരമായ സാഹചര്യംതന്നെയാണ് രാജ്യത്തുള്ളതെന്ന് സമിതി കുറ്റപ്പെടുത്തി. സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയുടെ  ഫലമായി മനുഷ്യക്കടത്തിനും അതുവഴിയുള്ള അനധികൃത കുടിയേറ്റത്തിനും വന്നിട്ടില്ല. ഒന്നുമറിയാതെ മനുഷ്യക്കടത്തിന്‍െറ ഇരകളായി രാജ്യത്തത്തെുന്ന വിദേശികള്‍ സ്പോണ്‍സര്‍മാറി ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, കാര്യകാരണം നോക്കാതെ റെയ്ഡുകളിലും മറ്റും പിടികൂടപ്പെടുന്ന അത്തരക്കാരെ കൂട്ടമായി നാടുകടത്തുന്ന രീതി ശരിയല്ളെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ വിദേശികള്‍ക്ക് അവകാശമുണ്ടെന്ന അന്താരാഷ്ട്ര ഉടമ്പടി നിലനില്‍ക്കുമ്പോഴാണിത്. രാജ്യത്തിന്‍െറ സല്‍പേരിന് കളങ്കമായ ബിദൂനികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വേണ്ടത്ര പുരോഗതി ഇനിയും ഉണ്ടായിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ അടുത്തിടെയായി രാജ്യം പിറകോട്ടടിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
 

പ്രവാചകന്‍ മുഹമ്മദ് മഹാനായ യോഗി: താന്‍ യഥാര്‍ഥ മുസ്ലിം^ സാക്ഷി മഹാരാജ്

Posted: 14 Jun 2015 11:27 PM PDT

Image: 

ന്യൂഡല്‍ഹി:  പ്രവാചകന്‍ മുഹമ്മദ് നബി ശ്രേഷ്ഠനായ യോഗിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ‘‘ഇസ്ലാമിലെ ഉന്നത വ്യക്തിത്വമായ മുഹമ്മദ് നബി മഹാനായ യോഗിയാണ്. ‘ഈമാനിന്‍റെ’പേരിലാണ് മുസ്ലിംകള്‍ ഒന്നാകുന്നത്. അങ്ങനെ നോക്കിയാല്‍ ഞാനും  യഥാര്‍ഥ  മുസ്ലിം ആണ്’’ സാക്ഷി മഹാരാജ് പറഞ്ഞു.  ജൂണ്‍ 21അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പിയുടെ പുതിയ പ്രസ്താവന.

 സൂര്യനില്ളെങ്കില്‍ ഞാനും നിങ്ങളും ഈ ലോകം തന്നെയും ഇരുളിലാകും. സൂര്യനെ മതപരമായ ദൃഷ്ടാന്തമായി കണക്കാക്കുന്നവര്‍ പ്രകാശത്തെ വേണ്ടന്നു വെക്കുകയാണ് ചെയ്യേണ്ടതെന്നും  സാക്ഷി മഹാരാജ് പറഞ്ഞു.
അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തുന്ന യോഗാ ചടങ്ങില്‍ നിന്ന് മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സൂര്യനസമ്കാരം ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശൈഖ ഫാത്തിമക്ക് മികച്ച ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം

Posted: 14 Jun 2015 11:24 PM PDT

Image: 
ദുബൈ: യു.എ.ഇ കുടുംബ വികസന ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍പേഴ്സണും ജനറല്‍ വിമണ്‍സ് യൂണിയന്‍െറയും  സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡിന്‍െറയും  അധ്യക്ഷയുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനെ ഈ വര്‍ഷത്തെ മികച്ച ഇസ്ലാമിക വ്യക്തിത്വമായി ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു. 
ഇസ്ലാമിനും പരിശുദ്ധ ഖുര്‍ആനും ചെയ്ത മികവുറ്റ സേവനത്തിന് 1997 മുതല്‍ വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡിന് ഇതാദ്യമായാണ് ഒരു വനിത അര്‍ഹയാകുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിന്‍െറ ശ്രേഷ്ഠതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റു 17 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ ഇനത്തില്‍ പുരസ്കാരം ലഭിച്ചതായി അവാര്‍ഡ് സംഘാടക സമിതി മേധാവി ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ശൈഖ ഫാത്തിമ  സമൂഹത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് ബൂമില്‍ഹ പറഞ്ഞു. താഴ്മ, സഹിഷ്ണുത, തുറന്ന പ്രകൃതം എന്നീ സ്വഭാവ സവിശേഷതകള്‍ക്ക് പുറമെ യു.എ.ഇക്കകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ അവര്‍ക്കുള്ള അതിരില്ലാത്ത താല്‍പര്യവും നിശ്ചയദാര്‍ഡ്യവും എടുത്തുപറയേണ്ടതാണ്. സ്ത്രീകളെക്കുറിച്ചാണ് അവരുടെ ചിന്ത.അത് അമ്മയായാലും വീട്ടമ്മയായാലും വിദ്യാര്‍ഥിനിയായാലും തൊഴിലാളിയായാലും.
കുട്ടികളും അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നു. യു.എ.ഇയുടെ സ്ഥാപനത്തിലും വികസനത്തിലും വെറും കാഴ്ചക്കാരിയല്ല അതിലെ സജീവ പങ്കാളി തന്നെയായിരുന്നു ശൈഖ ഫാത്തിമ. അവരുടെ ഉത്തുംഗത രാജ്യം മുഴുവന്‍ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ശൈഖ ഫാത്തിമയെ ആദരിക്കുന്നതിലൂടെ എല്ലാ ഇമറാത്തി വനിതകളുമാണ് ആദരിക്കപ്പെടുന്നത്-ബൂമില്‍ഹ പറഞ്ഞു.
രാഷ്ട്രത്തിന്‍െറ പ്രഥമ പ്രസിഡന്‍റായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ പത്നിയെന്ന നിലയില്‍ രാഷ്ട്ര നിര്‍മാണത്തില്‍ സജീവമായ പങ്കുവഹിച്ച  ശൈഖ ഫാത്തിമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകമാകെ വ്യാപിച്ചുകിടക്കുന്നു. 
500 ലേറെ വിവിധ അവാര്‍ഡുകളും ബഹുമതികളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പള്ളികളും സ്കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഭവനങ്ങളും അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 
ശൈഖ ഫാത്തിമക്ക് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നല്‍കുന്നത് ഇസ്ലാം എങ്ങനെ സ്ത്രീകളെ ആദരിക്കുന്നു, പുരുഷനൊപ്പം വിലമതിക്കുന്നു എന്നതിന്‍െറ  ദൃഷ്ടാന്തം കൂടിയാണെന്ന് അവാര്‍ഡ് സംഘാടക സമിതി ഉപാധ്യക്ഷന്‍ ഡോ.സഈദ് ഹരീബ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെതിരെ ആക്രമണം

Posted: 14 Jun 2015 09:50 PM PDT

Image: 

പിലിഭിത്: ഉത്തര്‍പ്രദേശില്‍  ദൃശ്യമാധ്യമപ്രവര്‍ത്തകനെതിരെ ഗുണ്ടകളുടെ ആക്രമണം. പിലിഭിത് ജില്ലയില്‍ ഭൂമി മാഫിയക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത  ദൃശ്യമാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ അടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്കിന്‍റെ പിറകില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൈദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കവര്‍ച്ച കേസില്‍ ദൃക്സാക്ഷിയായ വ്യക്തി അപകടത്തില്‍ പെട്ടെന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സ്ഥത്തത്തെിയ ഹൈദറിനെ നാലംഗ സംഘം വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. തോക്ക് കൊണ്ട് തലക്കടിച്ച ശേഷം ഇയാളെ ബൈക്കിന്‍്റെ പിറകില്‍ 100 മീറ്ററോളം ദൂരം വലിച്ചിഴച്ചു. അക്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഹൈദറിനെ  പ്രദേശവാസികള്‍ ആശുപത്രിയിലത്തെിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു.
നേരത്തെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി മന്ത്രി രാം മൂര്‍ത്തി വര്‍മ്മക്കെതിരെ ഫേസ്ബുക്കില്‍ വാര്‍ത്ത നല്‍കിയ നവമാധ്യമ പ്രവര്‍ത്തകന്‍ ജഗേന്ദ്ര സിങ്ങിനെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.

സോപൂരില്‍ വീണ്ടും വെടിവെപ്പ്: ഗ്രാമീണന്‍ കൊല്ലപ്പെട്ടു

Posted: 14 Jun 2015 09:24 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയില്‍ വീണ്ടും വെടിവെപ്പ്. അജ്ഞാത സംഘം നടത്തിയ  വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ സോപൂരിലെ മുഡ്ജി ഏരിയയിലുണ്ടായുണ്ടായ ആക്രമണത്തില്‍ അജെയ് അഹമദ് റേഷി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മുമ്പ് വിഘടനവാദി സംഘടനയിലെ അംഗമായിരുന്നു.
സോപൂരില്‍ ഞായറാഴ്ചയുണ്ടായ വെടിവെപ്പില്‍ കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മുന്‍ അംഗമായ മെഹര്‍ജുദ്ദിന്‍ ദാര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച പ്രദേശത്ത് നടന്ന വെടിവെപ്പില്‍ ഹുര്‍റിയത്ത് സംഘടനയില്‍ ഉള്‍പ്പെട്ട മുന്നു പേര്‍ മരിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ സോപൂരില്‍ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏതു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പ്രദേശത്ത് തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സോപൂരില്‍ കടകളും മാര്‍ക്കറ്റും അടച്ചു.

സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആരേയും രക്ഷിക്കാനല്ല : ചെന്നിത്തല

Posted: 14 Jun 2015 08:47 PM PDT

Image: 

തിരുവനന്തപുരം: മുന്‍ ചീഫ്സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മനപ്പൂര്‍വം ആരേയും രക്ഷിക്കാനല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പല പാര്‍ട്ടികളില്‍ പെട്ടപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായമായവര്‍ വരെ പ്രതികളായ സാഹചര്യത്തില്‍ കേസ് പിന്‍വലിച്ചത് മാനുഷിക പരിഗണന വച്ചു മാത്രമാണ്. തീരുമാനം ആഭ്യന്തര വകുപ്പിന്‍െറതാണ്. നിയമവിരുദ്ധമായി ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. തുടര്‍നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അന്തിമഘട്ടത്തിലത്തെിയപ്പോഴാണ് മുന്‍ ചീഫ്സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2002 മാര്‍ച്ച് 14നാണ് മലയാലപ്പുഴ അമ്പലത്തില്‍ വെച്ച്, അന്ന് ദേവസ്വം ബോര്‍ഡ് കമീഷണറായിരുന്ന സി.പി. നായരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് മന്ദഗതിയിലായതോടെ സി.പി. നായര്‍ സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ആഭ്യന്തരവകുപ്പിനെ പഴിചാരി മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. ആഭ്യന്തരവകുപ്പാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്തിയുടെ വിശദീകരണം.

വീടുകളില്‍ മാലിന്യസംസ്കരണ സംവിധാനം ഇനി നിര്‍ബന്ധം

Posted: 14 Jun 2015 08:21 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് വീടുകളില്‍ ജൈവമാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാലിന്യസംസ്കരണ സംവിധാനം എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണം എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍ബന്ധമാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞ 26നാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത്  മാലിന്യപ്രശ്നം രൂക്ഷമായതിന്‍െറ പശ്ചാത്തലത്തില്‍ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ തമ്പാനൂരിലെ വെള്ളക്കെട്ട് നേരിടാന്‍ നടപ്പാക്കിയ ‘ഓപറേഷന്‍ അനന്ത’ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്ന ‘ഓപറേഷന്‍ അനന്ത’യുടെ ഭാഗമായുള്ള 13 മാര്‍ഗരേഖകള്‍ ഉള്‍പ്പെടുന്ന ഉത്തരവ് പൊതുഭരണ വകുപ്പ് (എസ്.സി), റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, തുടങ്ങിയവര്‍ക്കും കൈമാറിയിട്ടുണ്ട്. ഇതില്‍ 10ാമത്തെയും 11ാമത്തെയും നിര്‍ദേശമായാണ് മുഴുവന്‍ കെട്ടിടങ്ങളിലും മഴവെള്ള സംഭരണികളും എല്ലാ വീടുകളിലും കെട്ടിടങ്ങളിലും ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളും നിര്‍ബന്ധമാണെന്ന് നിര്‍ദേശിക്കുന്നത്.
മാലിന്യസംസ്കരണം ജൈവകൃഷിയുമായി ബന്ധിപ്പിക്കണമെന്നും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇവ നടപ്പാക്കാനുള്ള ഉത്തരവാദിത്തമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഓപറേഷന്‍ അനന്തയുടെ സമഗ്രമായ ആസൂത്രണത്തിനും നടത്തിപ്പിനുമായി  വിദഗ്ധസമിതി രൂപവത്കരിച്ച് ഗുണഭോക്താക്കളടക്കമുള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക, ജില്ലാ കലക്ടര്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടെ നിയന്ത്രണത്തിലുള്ള ജില്ലാതല കര്‍മസേന രൂപവത്കരിക്കുക, ജലാശയങ്ങള്‍, ഓടകള്‍, കനാലുകള്‍ എന്നിവ കൈയേറ്റ വിമുക്തമാക്കുക, അഴുക്കുചാലുകള്‍, ഓടകള്‍, കനാലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം നടപ്പാക്കുക, മുഴുവന്‍ ദേശീയപാതകളിലെയും എല്ലാ പരസ്യബോര്‍ഡുകളും റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകളും നീക്കം ചെയ്യുക, കണ്ടുകെട്ടിയ വാഹനങ്ങള്‍ക്കായി പ്രത്യേക യാര്‍ഡ് നിര്‍മിച്ച് ഇവ പുനരുപയോഗിക്കുക, അനധികൃതമായി മാലിന്യം  നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുക, മഴക്കാലപൂര്‍വ ശുചീകരണ ഫണ്ടുകള്‍ കാര്യക്ഷമായി വിനിയോഗിക്കുക, വാണിജ്യ സമുച്ചയങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവ ഉറപ്പാക്കുക, പരിസ്ഥിതി സൗഹൃദ അസംസ്കൃതവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സമഗ്രനയം രൂപവത്കരിക്കുക, ഇ.പി.ആര്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.

കൊളംബിയയെ തളച്ച് വെനസ്വേല

Posted: 14 Jun 2015 08:14 PM PDT

Image: 

ടിമുക്കോ: കോപ്പ അമേരിക്കയില്‍ അട്ടിമറി ജയവുമായി വെനസ്വേല ശക്തരായ കൊളംബിയയെ ഞെട്ടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെനസ്വേലയുടെ ജയം.
കളിക്കളത്തില്‍ കൊളംബിയ മുന്നേറ്റം നടത്തിയെങ്കിലും വെനിസ്വേല കഴിഞ്ഞ കോപ്പയിലെ നാലാം സ്ഥാനക്കാരെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടി. 60-ാം മിനിറ്റില്‍  സോളമണ്‍ റോന്‍ദോനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. ബോക്സില്‍ നിന്ന് കിട്ടിയ പന്ത് ഹെഡറിലൂടെ റോന്‍ദോന്‍ ലക്ഷ്യത്തിലത്തെിച്ചു. റോന്‍ദോന്‍്റെ  പതിമൂന്നാം രാജ്യാന്തര ഗോളാണിത്.

അവസാന മിനുറ്റുകളില്‍  കൊളംബിയ പൊരുതി കളിച്ചെങ്കിലും മറുപടി ഗോള്‍  നേടാനായില്ല. വെനിസ്വേലയുടെ വല ചലിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് കൊളംബിയ നഷ്ടപ്പെടുത്തിയത്.

മികച്ച താരങ്ങളും മുന്നേറ്റക്കാരും ഉണ്ടായിട്ടും കൊളംബിയ കളിമറന്നു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീലിനെയാണ് കൊളംബിയ നേരിടുക.

അവസാന മിനിറ്റ് ഗോളില്‍ ബ്രസീലിന് ജയം

Posted: 14 Jun 2015 07:57 PM PDT

Image: 

ടെമൂകോ: കഴിഞ്ഞ ദിവസം അര്‍ജന്‍റീനക്കെതിരെ പാരഗ്വായ് സമനില നേടിയ പോലെ പെറുവിനെതിരെ അവസാന മിനിറ്റില്‍ ബ്രസീലിന്‍െറ വിജയം. സമനിലയിലേക്ക് പോവുമായിരുന്ന മത്സരത്തില്‍ 90ാം മിനിറ്റിലെ ഗോളിലാണ് മഞ്ഞക്കൂട്ടം കോപയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചത്. ഡഗ്ളസ് കോസ്റ്റയാണ് ബ്രസീലിന്‍െറ വിജയഗോള്‍ നേടിയത്.

മൂന്നാം മിനിറ്റില്‍ തന്നെ ബ്രസീലിനെതിരെ ഗോളടിച്ച് പെറു ഞെട്ടിച്ചു. ക്രിസ്റ്റ്യന്‍ കുയേവയാണ് പെറുവിന്‍െറ ഗോള്‍ നേടിയത്. ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് ബോക്സില്‍ പന്ത് ക്ളിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എതിര്‍ കളിക്കാര്‍ ബോക്സിലുള്ളപ്പോള്‍ ഗോള്‍കീപര്‍ ജഫേഴ്ണ് മൈനസ് പാസ് നല്‍കുകയായിരുന്നു ഡേവിഡ് ലൂയിസ്. എന്നാല്‍ ജഫേഴ്സണ്‍ തട്ടിയ പന്ത് കുയേവവയുടെ കാലിലാണ് എത്തിയത്. അലയന്‍സ് ലിമ ക്ളബിനുവേണ്ടി കളിക്കുന്ന കുയേവ പിഴവൊന്നും കൂടാതെ പന്ത് വലയിലായി.

ബ്രസീലിനെ ഞെട്ടിച്ച ഗോളായിരുന്നു മൂന്നാം മിനിറ്റില്‍ പിറന്നത്. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ കാനറികള്‍ ഗോള്‍ മടക്കി. സൂപ്പര്‍ താരം നെയ്മറായിരുന്നു സ്കോറര്‍. വലതുവിങ്ങില്‍ നിന്ന് പെനല്‍റ്റി ബോക്സിലേക്ക് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മര്‍ എളുപ്പത്തില്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. അതിനിടയില്‍ ബോക്സിന് പുറത്തുനിന്ന് നെയ്മര്‍ തൊടുത്ത മനോഹരമായ ഷോട്ട് പെറുവിയന്‍ പോസ്റ്റിന്‍െറ ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. സമനില വഴങ്ങേണ്ടി വരും എന്ന് കരുതുന്ന സമയത്താണ് ഡഗ്ളസിന്‍െറ ഗോള്‍ പിറന്നത്. ഇടത് ഭാഗത്തുനിന്നും നെയ്മര്‍ മറിച്ചുനല്‍കിയ ബാള്‍ പോസ്റ്റിന്‍െറ വലത്തേ മൂലയിലൂടെ ഡഗ്ളസ് വലയിലാക്കി.

കളിയില്‍ പൂര്‍ണമായും ആധിപത്യമുണ്ടായിരുന്ന ബ്രസീലിന് അവരസങ്ങള്‍ മുതലാക്കാനായില്ല. നെയ്മറിന്‍െറ ഡ്രിബ്ളിങ് പാടവവും കാണികള്‍ക്ക് ഹരമായി.

റാങ്ക് പട്ടികയില്‍ 58,000ത്തില്‍ താഴെ പേര്‍ മാത്രം: എന്‍ജി. സീറ്റുകള്‍ കാലി

Posted: 14 Jun 2015 07:37 PM PDT

Image: 
Subtitle: 
കെ. നൗഫല്‍

കോഴിക്കോട്: എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ മുക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിട്ടും റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്നത് 58,000ത്തില്‍ താഴെ പേര്‍ മാത്രം. റാങ്ക് പട്ടിക ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണം 59,220 ആണ്. ഇതോടെ ഈ വര്‍ഷവും സംസ്ഥാനത്ത് ആയിരക്കണക്കിന് എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് വ്യക്തമായി. എന്‍ജിനീയറിങ് പരീക്ഷയുടെ സ്കോര്‍ മേയ് 20ന് പ്രസിദ്ധീകരിച്ചിരുന്നു. 1,11,109 പേര്‍ പരീക്ഷയെഴുതിയതില്‍ 75,258 പേര്‍ യോഗ്യത നേടിയിരുന്നു. ഇവരുടെ പ്ളസ് ടു/ തത്തുല്യ പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്ക് കൂടി തുല്യമായി പരിഗണിച്ച് സമീകരണ പ്രക്രിയക്കുശേഷം തയാറാക്കിയ റാങ്ക് പട്ടികയാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പ്ളസ് ടു/ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം. ഇതിനുള്ള സമയം അവസാനിച്ചപ്പോള്‍ 58,000ത്തില്‍ താഴെ പേര്‍ മാത്രമാണ്  മാര്‍ക്ക് ലിസ്റ്റ് പ്രവേശ പരീക്ഷ കമീഷണറേറ്റില്‍ സമര്‍പിച്ചത്. യോഗ്യത നേടിയിട്ടും 18,000ത്തിലേറെ പേര്‍ മാര്‍ക്ക് ലിസ്റ്റുകള്‍ സമര്‍പിച്ചിട്ടില്ല. മാര്‍ക്ക് ലിസ്റ്റ് സമര്‍പിക്കാത്തവരില്‍ ചിലര്‍ മെഡിക്കല്‍ പ്രവേശ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ചിലര്‍ പ്ളസ് ടു പരീക്ഷയില്‍ കണക്കിന് നിശ്ചിത മാര്‍ക്കില്ലാത്തവരുമാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ നൂറുകണക്കിന് പേര്‍ ഐ.ഐ.ടി, എന്‍.ഐ.ടി പോലുള്ള ദേശീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശം നേടും. ഇതോടെ  എന്‍ജിനീയറിങ്  റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം വീണ്ടും കുറയും. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷത്തോളം എന്‍ജിനീയറിങ് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നത്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേതിലും കൂടുതല്‍ സീറ്റുകള്‍ കാലിയാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞവര്‍ഷം വരെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് രണ്ട് അലോട്ട്മെന്‍റുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിനുശേഷം ഒഴിവുണ്ടാകുന്ന സീറ്റുകള്‍ നികത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തവണ മൂന്ന് അലോട്ട്മെന്‍റ് അനുവദിക്കുന്നതിനുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 59,220 എന്‍ജിനീയറിങ് സീറ്റുകളില്‍ 35,963 സീറ്റുകളിലേക്കാണ് പ്രവേശപരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുക. നിലവിലെ സാഹചര്യത്തില്‍ ഈ സീറ്റുകളിലെ നല്ളൊരു ശതമാനത്തിലേക്കും വിദ്യാര്‍ഥികളെ കിട്ടാത്ത അവസ്ഥയുണ്ടാകും.

മാനേജ്മെന്‍റ് സീറ്റില്‍ യോഗ്യതയില്‍ ഇളവ്

 കോഴിക്കോട്: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് ക്വോട്ട സീറ്റ് പ്രവേശത്തിനുള്ള യോഗ്യതയില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍(എ.ഐ.സി.ടി.ഇ) നിശ്ചയിച്ച യോഗ്യതയാണ് മാനേജ്മെന്‍റ് സീറ്റ് പ്രവേശത്തിന് നടപ്പാക്കുന്നത്. പ്ളസ് ടു/ തത്തുല്യ പരീക്ഷയില്‍ ക മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശം ലഭിക്കും. മെറിറ്റ് സീറ്റുകളില്‍ 50 ശതമാനം മാര്‍ക്കെന്ന യോഗ്യത തുടരും.  കെമിസ്ട്രി പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സിന്‍െറയോ ബയോടെക്നോളജിയുടെയോ മാര്‍ക്ക് പരിഗണിക്കും. ഈ രണ്ട് വിഷയങ്ങളും പഠിക്കാത്തവരാണെങ്കില്‍ ബയോളജിയുടെ മാര്‍ക്കായിരിക്കും പരിഗണിക്കുക.
 

ഇവിടെ സര്‍വം വിഷമയം

Posted: 14 Jun 2015 07:23 PM PDT

Image: 

ദേശീയപാത 212ല്‍ കുത്തനൂരുവിലെ റോഡരികിലാണ് ബാല്‍ ഷെട്ടിയുടെ ഒരേക്കര്‍ പാടം. മലയാള മണ്ണിനെയും കന്നടനാടിനെയും വേര്‍തിരിക്കുന്ന വനാതിര്‍ത്തി പിന്നിട്ടാല്‍ 10 കിലോമീറ്ററോളം മാത്രമേയുള്ളൂ ഇവിടേക്ക്. എഴുപതുകളിലത്തെിയ ഈ വൃദ്ധകര്‍ഷകനും ഭാര്യയും പാടത്ത് മണ്ണൊരുക്കുന്ന തിരക്കിലാണ്. അരയേക്കര്‍ വീതമുള്ള രണ്ട് തട്ടുകളായി തിരിച്ചാണ് പുതിയ കൃഷിയിറക്കുന്നത്. പാടത്തിന്‍െറ ഒരു ഭാഗത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നു. മലയാളം നല്ല വശമുണ്ട് ഷെട്ടിക്ക്. കാരണം, വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി, മീനങ്ങാടി തുടങ്ങിയ ടൗണുകളില്‍ പച്ചക്കറി വില്‍പനക്ക് ഇദ്ദേഹം എത്താറുണ്ട്. ചുവന്നുള്ളി വിളവെടുത്തൊഴിഞ്ഞ മണ്ണിലേക്കാണ് പുതിയ കൃഷി. പാടത്തിന്‍െറ രണ്ടു ഭാഗങ്ങളില്‍ ഒന്നില്‍ ബീന്‍സും അടുത്തതില്‍ കാബേജും കൃഷിചെയ്യാനുള്ള മുന്നൊരുക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. കൃഷി ലാഭത്തിലല്ളേ എന്നാരാഞ്ഞപ്പോള്‍ ഉള്ളി ക്വിന്‍റലിന് 3000 രൂപവെച്ച് കിട്ടിയതിനാല്‍ വലിയ കുഴപ്പമുണ്ടായില്ളെന്ന് മറുപടി. ‘വിളവെടുക്കുന്ന സമയത്ത് വില മോശമായാല്‍ നഷ്ടം വരും. ഇപ്പോള്‍ ചെലവ് കൂടുതലാണ്. വളത്തിനും കീടനാശിനിക്കുമൊക്കെ വില ഏറെ വര്‍ധിച്ചു. ഇന്നുതന്നെ കാശ് ഒരുപാട് വേണം. ഉച്ചയോടെ ഈ നിലമൊരുക്കല്‍ കഴിയും. എന്നിട്ട് ഗുണ്ടല്‍പേട്ടയില്‍ പോയി നാലു ചാക്ക് രാസവളം വാങ്ങണം. ഒപ്പം, രണ്ടു പാടങ്ങളിലേക്കുമായി 10 കിലോ വീതം മൊത്തം 20 കിലോ കുരുടാനും (ഫ്യൂറഡാന്‍). എല്ലാത്തിനുമായി ആറായിരത്തോളം രൂപവേണമെന്ന് ഷെട്ടി വിരലുകള്‍കൊണ്ട് കൂട്ടിയെടുത്തു. പിന്നീട്, ഗുണ്ടല്‍പേട്ടയിലെ പച്ചക്കറികൃഷിയില്‍ കീടനാശിനിയുടെ ആവശ്യകതയെക്കുറിച്ച് ഷെട്ടി വാതോരാതെ സംസാരിച്ചു. ‘ഫ്യൂറഡാന്‍ അടിച്ചില്ളെങ്കില്‍ ഒരു വിളയും കാര്യമായി ലഭിക്കില്ല. നിലമൊരുക്കിയശേഷം മണ്ണില്‍ ആദ്യം വേണ്ടത്ര മരുന്നടിക്കും. പിന്നീട്, ചെടി വളര്‍ന്നുതുടങ്ങുമ്പോള്‍ ആവശ്യത്തിനനുസരിച്ച്. പൂക്കുമ്പോഴും കായ്ക്കുമ്പോഴുമൊക്കെ കീടനാശിനി തളിച്ച് കീടങ്ങളെ അകറ്റിനിര്‍ത്തിയാല്‍ മാത്രമേ നല്ല വിളവ് കിട്ടൂ.’ മണ്ണിലെങ്ങനെയാണ് കീടങ്ങളുടെ ആക്രമണം കാര്യമായി ഉണ്ടാകുന്നതെന്ന് ചോദിച്ചപ്പോള്‍ ഷെട്ടി അടുത്ത പാടത്തിലെ ഉള്ളിച്ചെടി പിഴുത് ബോധ്യപ്പെടുത്തിത്തന്നു. വേരിനെ കീടങ്ങള്‍ കടന്നാക്രമിക്കുമ്പോള്‍ ചെടി കരിഞ്ഞുണങ്ങും. ഇതിനാണ് മണ്ണില്‍ ‘വിഷം‘ തളിക്കുന്നത്. തുടര്‍ന്നും ആക്രമണമുണ്ടാകുമ്പോള്‍ ചെടിക്ക് മുകളില്‍ തളിക്കുന്നു. അത് തണ്ടിലൂടെ താഴേക്കിറങ്ങി കീടങ്ങളെ തുരത്തും. ഉള്ളിയും ഉരുളക്കിഴങ്ങും വെണ്ടയും പയറും ബീന്‍സും കാരറ്റും എന്നുവേണ്ട കണ്ണിനു കുളിരേകി പരന്നുകിടക്കുന്ന ചെണ്ടുമല്ലി, സൂര്യകാന്തി പാടങ്ങളില്‍വരെ രാസവളത്തിന്‍െറയും കീടനാശിനിയുടെയും അതിപ്രസരം. വിഷം തളിക്കാന്‍ പ്രത്യേക തൊഴിലാളികളാണ് ഇവിടെയുള്ളത്. അവര്‍ രാവിലെ പമ്പും പുറത്തുതൂക്കി കൃഷിയിടത്തിലത്തെി മരുന്ന് തളിച്ചുകൊടുക്കും. ഇവരില്‍പെട്ട നാഗരാജ് ഒരു കാബേജ് തോട്ടത്തില്‍ മരുന്നടിച്ചുകൊണ്ടിരിക്കുന്നു. കൂമ്പടയുന്നതിനുമുമ്പ് ഓരോ ചെടിക്കുള്ളിലേക്കും മരുന്ന് അളവിലധികം അടിച്ചുകയറ്റുകയാണ്. ഈ കീടനാശിനി ഒളിപ്പിച്ചുവെച്ച കാബേജുകളാണ് മലയാളിയുടെ അടുക്കളയില്‍ വേവുന്നത്.
ഗുണ്ടല്‍പേട്ടയിലെ ഒരു സാധാരണ കര്‍ഷകന്‍െറ പ്രതീകമാണ് ബാല്‍ ഷെട്ടി. കേരളത്തിലേക്ക് പച്ചക്കറി കയറ്റിയയക്കുന്ന ലോറിയില്‍ വിളവിന്‍െറയും ലാഭത്തിന്‍െറയും കനം തൂങ്ങണമെന്നു മാത്രമേ അവരുടെ മനസ്സിലുള്ളൂ. കീടനാശിനി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവര്‍ ഒട്ടും ബോധവാന്മാരല്ല്ള. കേരളത്തില്‍ വിഷംനിറഞ്ഞ പച്ചക്കറിക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന പ്രഖ്യാപനങ്ങളെക്കുറിച്ചും ഇവര്‍ക്കൊന്നുമറിയില്ല. എല്ലാത്തരം പുഴുവും കീടങ്ങളും ചാകണമെങ്കില്‍ വീര്യംകൂടിയ കീടനാശിനിതന്നെ തളിക്കണമെന്ന് മുഴുവന്‍ കര്‍ഷകരും ഒരേ സ്വരത്തില്‍ പറയും. ഫ്യൂറഡാനും റൗണ്ടപ്പുമടക്കം വളരെക്കുറച്ച് കീടനാശിനികളുടെ പേരേ മിക്കവര്‍ക്കുമറിയൂ. കടയില്‍ചെന്ന് വിളയുടെ പേരു പറഞ്ഞ് വീര്യംകൂടിയ കീടനാശിനി ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുക. കടക്കാരന്‍ അതിനൊത്ത ‘മരുന്നുകള്‍’തന്നെ നല്‍കും. കേരളത്തില്‍ നിരോധിച്ച ഫ്യൂറഡാന്‍ (കാര്‍ബോഫ്യൂറാന്‍), ഫോറേറ്റ് (തിമറ്റ്), റൗണ്ടപ്പ് എന്നിവയൊക്കെ കര്‍ണാടകയില്‍ സുലഭം. ഗുണ്ടല്‍പേട്ടയില്‍ മാത്രം പത്തിലേറെ കീടനാശിനി കടകളാണുള്ളത്. ഇവിടെയൊക്കെ കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. മിസു, റസ്ബാന്‍, ലീഡര്‍, ടോപ്ഗണ്‍, ഹ്യൂമിക് പ്ളസ് തുടങ്ങിയ കീടനാശിനികളുടെ ഒഴിഞ്ഞ ബോട്ടിലുകളും പാക്കറ്റുകളുമൊക്കെ കൃഷിയിടങ്ങളില്‍ വ്യാപകമായി കാണാം. ഗുണ്ടല്‍പേട്ടയുടെ പഴയ ചിത്രം ഷെട്ടി ഞങ്ങള്‍ക്കുമുന്നില്‍ വരച്ചുകാട്ടി. അന്ന് താലൂക്കിലെ മിക്ക കൃഷിയിടങ്ങളും തരിശായിരുന്നു. ഇവിടെ അഞ്ചും പത്തും ഏക്കറുള്ളവന്‍പോലും വയനാട്ടില്‍ കാപ്പി പറിക്കാന്‍ കൂലിപ്പണിക്ക് പോയിരുന്ന കാലം. ഷെട്ടിയും അവരിലൊരാളായിരുന്നു. പിന്നീട് കുഴല്‍കിണറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വായ്പ നല്‍കിയതാണ് പ്രദേശത്തിന്‍െറ മുഖച്ഛായ മാറ്റിമറിച്ചത്. ബോര്‍വെല്‍ വഴി മണ്ണിന്‍െറ മാറിലൂടെ വെള്ളമൊഴുകിയപ്പോള്‍ വളക്കൂറുള്ള കറുത്ത മണ്ണില്‍ നൂറുമേനി വിളവുകിട്ടി. മദ്ദൂര്‍, കൂത്തനൂരു, ഗുണ്ടല്‍പേട്ട, ബേരംപാടി, അന്നൂരു, തൃക്കണാമ്പി, ബറഗി, ബെന്‍ഡഗള്ളി, അലത്തൂര്‍ തുടങ്ങി ചാമരാജ് നഗര്‍ ജില്ലയുടെ മിക്ക ഭാഗങ്ങളും കേരളത്തിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന ഇടങ്ങളായി. ആവശ്യക്കാര്‍ മലയാളികളായതിനാല്‍ ലാഭകേന്ദ്രീകൃത കൃഷിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക മാത്രമാണ് ഇവര്‍ക്കു മുന്നിലെ അജണ്ട.
അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ ജൈവപച്ചക്കറിയെന്ന ആശയം മറ്റു ഭാഗങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ചാമരാജ്നഗര്‍ ജില്ലയില്‍ അതിന്‍െറ ചെറുനീക്കങ്ങള്‍പോലുമില്ല. കര്‍ണാടകയില്‍ അറിയപ്പെടുന്ന 60ഓളം ജൈവകര്‍ഷകരില്‍ ചാമരാജ്നഗര്‍ ജില്ലയില്‍നിന്ന് ഒരാള്‍പോലുമില്ളെന്നോര്‍ക്കണം. കുടകിലേതുപോലെ വിദ്യാസമ്പന്നരും ധനികരുമല്ല ഇവിടത്തെ കര്‍ഷകരെന്നത് ശ്രദ്ധേയമാണ്. എല്ലാവരും സ്വന്തം മണ്ണില്‍ പണിയെടുക്കുന്ന, കുറഞ്ഞ ഭൂമിമാത്രമുള്ളവര്‍. ദരിദ്രസാഹചര്യങ്ങളിലാണ് ഇവരുടെ ജീവിതം. കുടക്, ഷിമോഗ, ഹാസന്‍, ബെല്‍ഗാം, ദക്ഷിണ കന്നട, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവിളകളൊന്നും മലയാളിക്കു മുന്നിലത്തെുന്നില്ല. ഇവ ബംഗളൂരുവിലെ 250ഓളം ജൈവവിള ഒൗട്ട്ലെറ്റുകളിലേക്കാണത്തെുന്നത്. അതേസമയം, ഗുണ്ടല്‍പേട്ടയിലെ കെ.എം. വെജിറ്റബ്ള്‍ മാര്‍ക്കറ്റില്‍ ദിനംപ്രതി കാല്‍കോടിയോളം രൂപയുടെ പച്ചക്കറി വിറ്റഴിയുന്നതില്‍ മുക്കാല്‍പങ്കും കേരളത്തിലേക്കൊഴുകുന്നു.
(തുടരും)

ക്രിമിനല്‍ ഭരണത്തിന്‍െറ ഇര

Posted: 14 Jun 2015 07:11 PM PDT

Image: 

പട്ടാപ്പകല്‍ പൊലീസുകാരും ഗുണ്ടകളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍െറ  വീട്ടിലേക്ക് അതിക്രമിച്ചുകയറുക, മന്ത്രിക്കെതിരെ വാര്‍ത്തയെഴുതിയതിന് ഭീഷണിപ്പെടുത്തുക, അതുകൊണ്ടരിശം തീരാഞ്ഞ് അയാളെ വീട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് പെട്രോള്‍ ഒഴിച്ച് ജീവനോടെ തീകൊളുത്തുക, അന്വേഷണത്തിന് ബാധ്യതയുള്ള പൊലീസ് അധികാരികള്‍ അത് ആത്മഹത്യാശ്രമമായും കൊലയാളി പൊലീസുകാരെ രക്ഷകരായും ചിത്രീകരിച്ച് നുണപറയുക, ഒടുവില്‍ സംഭവം വിവാദമായതോടെ അന്വേഷണവും നടപടിയുമായി മുന്നിട്ടിറങ്ങുക, മന്ത്രിപുംഗവനെ തൊടാതെ ഏതാനും ഉദ്യോഗസ്ഥരെ കരുവാക്കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുക ജനാധിപത്യത്തെ പച്ചക്കു ഞെരിച്ചുകൊല്ലുന്ന സംഭവം അരങ്ങേറുന്നത് മറ്റെവിടെയുമല്ല, നമ്മുടെ ഉത്തര്‍പ്രദേശ് സംസ്ഥാനത്താണ്. അവിടെ ഷാജഹാന്‍പൂര്‍ എന്ന സ്ഥലത്ത് ‘ഷാജഹാന്‍പൂര്‍ സമാചാര്‍’ എന്ന സ്വന്തം ഫേസ്ബുക് പേജിലൂടെ സംസ്ഥാന ക്ഷീരവികസനമന്ത്രി റാം മൂര്‍ത്തി വര്‍മയുടെ അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ജഗേന്ദ്ര സിങ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ജീവന്‍ ബലിയായി നല്‍കേണ്ടിവന്നത്.  മന്ത്രി മൂര്‍ത്തിയും ശിങ്കിടികളും ചേര്‍ന്ന് ഒരു അങ്കണവാടി ടീച്ചറെ ബലാത്സംഗം ചെയ്തു. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും മന്ത്രിക്കെതിരെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. സംഭവം ജഗേന്ദ്ര സിങ് വാര്‍ത്തയാക്കിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ജൂണ്‍ ഒന്നിന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായ ജഗേന്ദ്ര ഒരാഴ്ച കഴിഞ്ഞ് എട്ടിന് തിങ്കളാഴ്ച മരിച്ചു. മന്ത്രിയാണ് തന്‍െറ മരണത്തിന് ഉത്തരവാദിയെന്നും കഴിഞ്ഞ ഏപ്രിലിലും തനിക്കുനേരെ വധശ്രമം നടന്നിരുന്നുവെന്നും മരണമൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനിരയാകുന്നതിന്‍െറ  പത്തുനാള്‍ മുമ്പ് തനിക്ക് ഭീഷണിയുള്ളതായി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അവരെന്തിന് എന്നെ അഗ്നിക്കിരയാക്കി. മന്ത്രിക്കും ഗുണ്ടകള്‍ക്കും വൈരാഗ്യമുണ്ടായിരുന്നെങ്കില്‍ അതിന് അറസ്റ്റും മര്‍ദനവുമാകാമായിരുന്നല്ളോ എന്നു വിലപിക്കുകയായിരുന്നു അദ്ദേഹം.  
ജനാധിപത്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും തീകൊളുത്തിയ തെമ്മാടികളെ പിടികൂടി തക്കശിക്ഷ നല്‍കുന്നതിന് പകരം അവരെ കക്ഷിരാഷ്ട്രീയ താല്‍പര്യത്തിന്‍െറ പേരില്‍ സംരക്ഷിക്കുന്നതിനുള്ള വൃത്തികെട്ട കളികളാണ് യു.പിയിലെ സമാജ്വാദി പാര്‍ട്ടി ഗവണ്‍മെന്‍റ് നടത്തുന്നത്. ക്രിമിനല്‍ മന്ത്രിയെ ഏതു നിലക്കും സുരക്ഷിതനായി സംരക്ഷിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംഭവത്തില്‍ പ്രതികളെന്നു കരുതപ്പെടുന്ന അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. എന്നാല്‍, എഫ്.ഐ.ആറിലും സിങ്ങിന്‍െറ മരണമൊഴിയിലും ഒന്നാം പ്രതിയായി ചൂണ്ടിക്കാണിക്കപ്പെട്ട മന്ത്രി റാം മൂര്‍ത്തി വര്‍മക്കെതിരെ നടപടിയൊന്നുമില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ്സിന് മങ്ങലേല്‍പിക്കുകയും ആംനസ്റ്റി പോലുള്ള അന്തര്‍ദേശീയ പൗരാവകാശ സംഘടനകള്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത കിരാതവൃത്തിയില്‍ മന്ത്രി ഉള്‍പ്പെട്ടതിലല്ല പാര്‍ട്ടിക്ക് പ്രയാസം. അത് സമ്മതിച്ചുകൊടുത്താല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതാണ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ സങ്കടം. അതൊഴിവാക്കിക്കിട്ടാന്‍ ജഗേന്ദ്രയുടെ കുടുംബത്തിന് ജോലിവാഗ്ദാനമടക്കം കാണിച്ച് വശപ്പെടുത്താന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി മാടമ്പിമാര്‍. അന്തര്‍ദേശീയ തലത്തില്‍ ഒച്ചപ്പാടായപ്പോള്‍ സി.ഐ.ഡി അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് അഖിലേഷ് സിങ് യാദവ് ഗവണ്‍മെന്‍റ്. എന്നാല്‍, അപരാധിയായ മന്ത്രിയെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാറിനു കീഴിലെ അന്വേഷണംകൊണ്ട് ഫലമില്ളെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് സിങ്ങിന്‍െറ കുടുംബത്തിന്‍െറ നിലപാട്.
അധികാരരാഷ്ട്രീയക്കാരും കോര്‍പറേറ്റ് മാഫിയയും ചേര്‍ന്ന് ഭീകരരൂപം പൂണ്ടുകഴിഞ്ഞ അവിഹിതബന്ധത്തിന്‍െറ ഒടുവിലത്തെ ഇരയല്ല ജഗേന്ദ്ര സിങ്. വന്‍കിട കോര്‍പറേറ്റുകളുടെ പ്രകൃതിവിഭവ ചൂഷണത്തിന് സുഗമപാതയൊരുക്കാന്‍ തദ്ദേശവാസികളെ കുടിയിറക്കിയും പ്രതിഷേധങ്ങളുടെ കഴുത്തുഞെരിക്കുന്ന കര്‍ക്കശ നിയമങ്ങള്‍ അടിച്ചേല്‍പിച്ചും പുതിയൊരു ഭരണസംസ്കാരം ദേശീയതലത്തില്‍തന്നെ രൂപപ്പെട്ടുകഴിഞ്ഞു. കച്ചവടതാല്‍പര്യങ്ങളുടെ വഴിമുടക്കുന്ന മുട്ടുകളറുക്കുകയാണിപ്പോള്‍ ഗവണ്‍മെന്‍റിന്‍െറ മുഖ്യജോലി തന്നെ. അത് ചെയ്തുകൊടുക്കുന്നതാകട്ടെ, രാജ്യ, സമൂഹതാല്‍പര്യങ്ങളേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ്. നിക്ഷിപ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ അത്യാവേശം മന്ത്രിമാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ വിവിധ തലങ്ങളിലുള്ളവരെ ബാധിച്ചുകഴിഞ്ഞതോടെയാണ് ഇത്തരം കൊലപാതകങ്ങളും നിഷ്കാസനരീതികളും നാട്ടുനടപ്പായി മാറിയത്. കേരളത്തില്‍പോലും ഇത്തരം കച്ചവടതാല്‍പര്യങ്ങളോട് ഏറ്റുമുട്ടിയ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ മാഫിയസംഘങ്ങളുടെ പകപോക്കലിന് ഇരയായിക്കൊണ്ടിരിക്കുന്നുണ്ട്. അത് യു.പി, ബിഹാര്‍ തുടങ്ങി കൊടുംക്രിമിനലുകള്‍ ഭരണതലങ്ങളില്‍വരെ ഇരിപ്പുറപ്പിച്ചേടത്തത്തെുമ്പോള്‍ കുറേക്കൂടി മൃഗീയമാകും എന്നു മാത്രം. ഇതിന് അറുതിവരുത്തണമെങ്കില്‍ ക്രിമിനല്‍ഭരണ അച്ചുതണ്ടിനെ തകര്‍ക്കാനാകണം. എന്നാല്‍, കോര്‍പറേറ്റ് ഭീകരന്മാരുടെ ചെലവില്‍ നടക്കുന്ന ഭരണകൂടത്തിന് അതിനു ത്രാണിയുണ്ടാകില്ളെന്നു തന്നെയല്ല, ഈ അരുതായ്മകളുടെ ഒത്താശക്കാരായി മാറാനേ അവര്‍ക്കു കഴിയൂ. അതിന്‍െറ ഒന്നാന്തരം തെളിവാണ് ജഗേന്ദ്ര സിങ്ങിന്‍െറ അറുകൊല.

അരുവിക്കര സ്ഥാനാര്‍ഥികള്‍ വാഹനപര്യടനത്തിലേക്ക്; വി.എസ് ഇന്ന് വീണ്ടും മണ്ഡലത്തില്‍

Posted: 14 Jun 2015 05:30 PM PDT

Image: 

ആര്യനാട്: അരുവിക്കര തെരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിക്കുന്നു. പ്രധാന സ്ഥാനാര്‍ഥികളുടെ വാഹനപര്യടനം തിങ്കളാഴ്ച ആരംഭിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍െറ വാഹനപര്യടനം ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൊളിക്കോട്ട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍െറ പര്യടനം 16ന് അരുവിക്കര പഞ്ചായത്തില്‍നിന്നും ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്‍േറത് 17ന് വെള്ളനാട്ടുനിന്നും ആരംഭിക്കും. 23 വരെ വിവിധ പഞ്ചായത്തുകളില്‍ വാഹനപര്യടനം നടത്തും.
പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലുണ്ട്. ഇന്നും കുടുംബയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ആര്യനാട് ഹൗസിങ് ബോര്‍ഡില്‍നിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകീട്ട് നാലിന്  ഈഞ്ചപ്പുരിയില്‍ കുടുംബയോഗങ്ങള്‍ സമാപിക്കും. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വെള്ളനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലും പങ്കെടുക്കും. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
എം. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും തിങ്കളാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമായുണ്ട്. അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മറ്റു പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്ത ശേഷം 23ന് വിതുരയില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം എത്തും.
ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, പി.കെ. കൃഷ്ണദാസ്, നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍, സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ജന. സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍ എന്നിവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെയും സിനിമാതാരങ്ങളെയും പ്രചാരണരംഗത്തിറക്കാനും മുന്നണികള്‍ ആലോചിക്കുന്നുണ്ട്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനൊപ്പം ചെറിയ അനിഷ്ട സംഭവങ്ങള്‍ക്കുള്ള സാധ്യതയും തെളിഞ്ഞുതുടങ്ങി. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസിലും പരാതികള്‍ നല്‍കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും തയാറാക്കി വരുകയാണ് മുന്നണികള്‍. തെരുവുനാടകങ്ങള്‍, സാംസ്കാരിക കൂട്ടായ്മ എന്നിവ ഇതില്‍പ്പെടും.
 

കടലും കടന്ന് വയനാടന്‍ വെണ്ണപ്പഴം

Posted: 14 Jun 2015 11:32 AM PDT

Image: 

അമ്പലവയല്‍: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ആര്‍ക്കും വേണ്ടാതിരുന്ന വെണ്ണപ്പഴം കര്‍ഷകന് ആദായം നല്‍കി കടലും കടക്കുന്നു. തീരെ ശ്രദ്ധവേണ്ടാതെ വലിയമരമായി പറമ്പുകളില്‍ വളരുന്ന വെണ്ണപ്പഴം, ബട്ടര്‍ഫ്രൂട്ട്, അവക്കാഡോ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. കല്ലാര്‍റൗണ്ട്, പുള്ളോക്ക്, ഫെര്‍ട്ടോപര്‍പ്പിള്‍ എന്നിങ്ങനെ 10ലധികം തരം വെണ്ണപ്പഴങ്ങളുണ്ടെങ്കിലും വിപണിയില്‍ ഇവയെ തരംതിരിക്കുന്നത് കായയുടെ മുഴുപ്പും ഭംഗിയും നോക്കിത്തന്നെ.

സാധാരണഗതിയില്‍ ഒരുവളവും നല്‍കാതെ വലിയമരമായി വളരുന്ന വെണ്ണപ്പഴത്തിന് ഇന്ന് ആവശ്യക്കാരേറെയാണ്. കുറച്ചുവര്‍ഷങ്ങളായി വെണ്ണപ്പഴമുള്ള വീടുകളില്‍ ഇടനിലക്കാര്‍ നേരിട്ടത്തെി മരം പൂവിടുന്നതിനുമുമ്പ് വിലപറഞ്ഞുറപ്പിക്കുകയും പാകമാകുമ്പോള്‍ കൂട്ടത്തോടെ പറിച്ചെടുത്ത് തരംതിരിച്ച് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലേക്കും അറേബ്യന്‍ നാടുകളിലേക്കുമൊക്കെ കയറ്റിയയക്കുന്നു.
സീസണില്‍ കിലോക്ക് 40^70 രൂപവരെ വിപണിവില ലഭിക്കുന്ന വെണ്ണപ്പഴം മറ്റുസംസ്ഥാനങ്ങളിലത്തെുമ്പോള്‍ രണ്ടുമുതല്‍ മൂന്നിരട്ടി വരെ വിലയിലാണ് വില്‍ക്കുന്നത്. ജ്യൂസ്, ജാം, സ്ക്വാഷ് എന്നിവക്കുപുറമെ കേരളത്തില്‍ സൗന്ദര്യവര്‍ധക വസ്തുവായി ഉപയോഗിക്കുന്നതിലും വെണ്ണപ്പഴം മുന്നില്‍തന്നെ.

സമുദ്രനിരപ്പില്‍നിന്ന് 800 അടി ഉയരമുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് വെണ്ണപ്പഴം കൂടുതല്‍ വിളവുതരുന്നത്. വയനാട്ടില്‍ വെണ്ണപ്പഴത്തിന്‍െറ സീസണ്‍ അവസാനിക്കുന്നതോടെ കൊടൈക്കനാലില്‍ സീസണ്‍ ആരംഭിക്കുകയായി. വയനാട്ടില്‍ വെണ്ണപ്പഴം കയറ്റിയയക്കുന്ന നിരവധി ഇടനിലക്കാരുണ്ടെങ്കിലും അമ്പലവയലിലെ മൂന്നോളം വ്യാപാരികളാണ് പ്രധാനമായും വെണ്ണപ്പഴം ഡല്‍ഹി, ബംഗളൂരു, കുടക് എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. വളപ്രയോഗമൊന്നും നടത്താത്തതിനാല്‍ കുട്ടികള്‍ക്ക് ജ്യൂസായി നല്‍കിയാല്‍ നല്ലപോഷണം ലഭിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 

സാധാരണക്കാരിലേക്ക് ഇറങ്ങി റീട്ടെയില്‍

Posted: 14 Jun 2015 11:30 AM PDT

Image: 

സംസ്ഥാനത്ത് പുതിയൊരു റീട്ടെയില്‍ തരംഗം അലയടിക്കുകയാണ്. വ്യാപാര രംഗത്തല്ല, ഗവേഷണ രംഗത്തും ഐ.ടി രംഗത്തും ബാങ്കിങ് രംഗത്തുമാണ് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുതിയ തരംഗം.

ഗവേഷണം സാധാരണക്കാര്‍ക്കായി
കടല്‍ മത്സ്യം സംബന്ധിച്ച് നേരത്തെ വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണങ്ങള്‍ നടന്നിരുന്നത് മത്സ്യത്തിന്‍െറ സഞ്ചാരം, ഗതിവേഗം, പ്രജനനം തുടങ്ങിയവ സംബന്ധിച്ചായിരുന്നു. അതുകൊണ്ടുതന്നെ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും യാതൊരു താല്‍പര്യവും ജനിപ്പിക്കാതെയാണ് അവ നടന്നത്.
എന്നാല്‍, ഗവേഷണ രംഗത്തെ പുതിയ റീട്ടെയില്‍ തരംഗം സ്ഥിതി മാറ്റിമറിക്കുകയാണ്. സാധാരണ മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയ ഗവേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. മത്സ്യ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറൈന്‍ പ്രോഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റിയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും ചേര്‍ന്ന് വികസിപ്പിച്ചിരിക്കുന്നത് മത്സ്യ സമ്പത്ത് നശിക്കാത്ത തരത്തിലുള്ള മീന്‍പിടിത്ത വലകളാണ്. ഇവര്‍ വികസിപ്പിച്ച 25എം.എം സ്ക്വയര്‍ മെഷ് കോഡ് എന്‍ഡ് വലകള്‍ കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി. നിലവില്‍ ഉപയോഗിക്കുന്ന ഡയമണ്ട് രൂപത്തിലുള്ള മെഷ് മല്‍സ്യക്കുഞ്ഞുങ്ങളെ ഉള്‍പ്പെടെ വലയിലാക്കും. ഇത് വംശനാശം വരുത്തുന്നുവെന്ന് മാത്രമല്ല, പിടിച്ചെടുക്കുന്നവയെ വേര്‍തിരിച്ച് വില്‍പനക്കുള്ളത് മാത്രം തെരഞ്ഞെടുക്കാന്‍ ഏറെ സമയവും നഷ്ടപ്പെടുത്തുന്നു.
മീന്‍പിടിത്ത വലകളുടെ കാര്യത്തിലാണ് എം.പി.ഇ.ഡി.എ ഗവേഷണം നടത്തുന്നതെങ്കില്‍ ഫിഷറീസ് സര്‍വകലാശാല നടത്തുന്ന ഗവേഷണം കൂടുതല്‍ സാധാരണക്കാരെ മത്സ്യം വളര്‍ത്തല്‍ രംഗത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിന്‍െറ ഭാഗമായി നടത്തിയ കരിമീന്‍ കൂടുകൃഷി കഴിഞ്ഞ വേനല്‍ക്കാലത്ത് വമ്പന്‍ വിളവെടുപ്പിലൂടെ വിജയമായി മാറിയിരുന്നു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) നേതൃത്വത്തില്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ കരിമീന്‍ കൂടുകൃഷിയിലാണ് റെക്കോഡ് വിളവെടുപ്പ്. ഇവിടെ സ്ത്രീകളുടെ സ്വയംസഹായ സംഘമുണ്ടാക്കി നടത്തിയ ഈ പരീക്ഷണത്തില്‍ ആറുമാസംകൊണ്ട് ഒന്നേകാല്‍ ലക്ഷം  രൂപയുടെ കരിമീനാണ് ഉല്‍പാദിപ്പിച്ചത്. ഈ രീതിയില്‍തന്നെ അലങ്കാരമത്സ്യകൃഷി, സംയോജിത മത്സ്യകൃഷി, ശുദ്ധജല മത്സ്യകൃഷി എന്നിവയും നടത്തുന്നുണ്ട്.
വൈറസ് ബാധമൂലം സംസ്ഥാനത്ത് ചെമ്മീന്‍ വ്യവസായം പ്രതിസന്ധി നേരിട്ടപ്പോള്‍ കണ്ടത്തെിയ മാര്‍ഗം കൗതുകകരമായിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചെമ്മീന്‍ ഇവിടെയത്തെിച്ച് കയറ്റുമതി ചെയ്യുക എന്നതായിരുന്നു ‘പരിഹാരം’. അവിടെ ഉല്‍പാദിപ്പിക്കുന്ന ചെമ്മീന്‍ എന്തുകൊണ്ട് കേരളത്തിലും കൃഷി ചെയ്തുകൂടാ എന്ന ചിന്തയില്‍നിന്നാണ് കേരളത്തില്‍ വനാമി കൃഷി സംബന്ധിച്ച് ഗവേഷണം ആരംഭിച്ചത്. കുഫോസിന്‍െറ പുതുവൈപ്പിനിലെ ഗവേഷണ കേന്ദ്രത്തിലാണ് വനാമി ചെമ്മീന്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. മെക്സികോയില്‍നിന്ന് ഇറക്കുമതി ചെയ്ത കടുവ വനാമിയാണ് കൃഷി ചെയ്യുന്നത്. ഇത് വിജയിച്ചാല്‍ കേരളത്തിലെ ചെമ്മീന്‍ വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ചെമ്മീന്‍ കെട്ടുകളില്‍ വൈറസ് ബാധമൂലം കാരച്ചെമ്മീന്‍ കൃഷി വന്‍ നഷ്ടത്തിലായതാണ് ചെമ്മീന്‍ വ്യവസായം പ്രതിസന്ധിയിലാകാന്‍ കാരണം. അതിന് പ്രതിവിധിയായുള്ള ഗവേഷണമാണ് നടക്കുന്നത്. ഇതിന് സമാന്തരമായി കടല്‍ ജീവികളില്‍നിന്ന് ഒൗഷധം ഉല്‍പാദിപ്പിക്കുന്നതിനുള്ള ഗവേഷണവും പുരോഗമിക്കുന്നുണ്ട്.

ബാങ്കിങ് രംഗത്തും മനോഭാവം മാറുന്നു
വന്‍കിടക്കാരെ വിട്ട് ബാങ്കുകള്‍ സാധാരണക്കാരിലേക്ക് കൂടുതലായി തിരിയുകയാണ്. നേരത്തെ പല ബാങ്ക് ഉദ്യോഗസ്ഥരുടെയും മനോഭാവം കോടികള്‍ കൈമറിയുന്ന അക്കൗണ്ടിനും ആയിരങ്ങളുടെ ഇടപാട് നടത്തുന്ന അക്കൗണ്ടിനും നീക്കിവെക്കേണ്ടത് ഒരേസമയമാണെന്നും അതുകൊണ്ട് കോടികള്‍ കൈമറിയുന്ന അക്കൗണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമായിരുന്നു. എന്നാല്‍, പുതുതലമുറ ബാങ്കുകള്‍ കൂടുതലായി രംഗത്ത് വരികയും മത്സരം കനക്കുകയും ചെയ്തതോടെ ബാങ്കുകള്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിതരായി.
വിവിധ റീട്ടെയില്‍ ബാങ്കിങ് പദ്ധതികളാണ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. അക്കൗണ്ട് തുറക്കാനും ഇടപാട് നടത്താനും ബാങ്കുകളിലേക്ക് വരികയേ വേണ്ട എന്നതാണ് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളുടെ വാഗ്ദാനം. ഷോപ്പിങ് മാളില്‍ അക്കൗണ്ട് ഓപണിങ് കിയോസ്കുകള്‍ സ്ഥാപിച്ചും വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ അക്കൗണ്ട് തുറന്ന് ഇടപാടുകള്‍ നടത്താനും സൗകര്യമൊരുക്കിയാണ് അവര്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. ചില പുതുതലമുറ ബാങ്കുകള്‍ ഓണ്‍ലൈന്‍വഴി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും സൗജന്യമായി ക്രെഡിറ്റ് സ്കോര്‍ റിപ്പോര്‍ട്ടും വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഇതിനിടെ, ഫെഡറല്‍ ബാങ്ക് ഒരുപടികൂടി കടന്ന് എ.ടി.എമ്മുകള്‍ വഴി മൊബൈല്‍ഫോണ്‍ ടോപ് അപ് ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് റീട്ടെയില്‍ രംഗത്ത് മുന്നേറ്റം നടത്തിയത്. ആകെയുള്ള 1400ല്‍പരം എ.ടി.എമ്മുകളില്‍ 800 എണ്ണത്തിലാണ് ഈ സൗകര്യം. 14 പ്രമുഖ മൊബൈല്‍ സേവന ദാതാക്കളുടെ ടോപ് അപ്പുകളാണ് എ.ടി.എം വഴി ലഭ്യമാകുന്നത്. സേവനത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാതെയാണ് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. മൊബൈല്‍ ടോപ് അപ്പിനു പുറമേ എ.ടി.എമ്മിലൂടെ അതിവേഗം പണം പിന്‍വലിക്കാനുള്ള ഇന്‍റലിജന്‍റ് ഫാസ്റ്റ് കാഷ്, ഇഷ്ടഭാഷ തെരഞ്ഞെടുക്കാനുതകുന്ന ലാംഗ്വേജ് പ്രിഫറന്‍സ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക രംഗത്തെ റീട്ടെയില്‍
സാങ്കേതിക രംഗത്ത് സംരംഭം തുടങ്ങുകയെന്നത് കോടികള്‍ ചെലവുള്ള കാര്യമാണ്. തുടക്കക്കാര്‍ക്ക് ഇത് സാധ്യവുമല്ല. പുതുതലമുറയാകട്ടെ മൊബൈല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉത്സുകരുമാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തുടക്കക്കാര്‍ക്കായി ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടി.ബി.ഐ) തുടങ്ങുന്നത്. സര്‍വകലാശാലക്ക് കീഴിലുള്ള സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കൊളാബറേഷനാണ് ഇന്‍കുബേറ്റര്‍ തുടങ്ങുന്നത്.
മള്‍ട്ടിഫങ്ഷനല്‍ ആന്‍ഡ് ബ്രോഡ്ബ്രാന്‍ഡ് ഫില്‍റ്റര്‍, കപ്ളേഴ്സ് ആന്‍ഡ് പവര്‍ ഡിവൈഡേഴ്സ്, ബ്രോഡ്ബാന്‍ഡ് ആന്‍ഡ് മള്‍ട്ടിബാന്‍ഡ് ആന്‍റിനാസ്, മില്ലിമീറ്റര്‍ വേവ് ആന്‍റിനാസ്, റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍, വയര്‍ലസ് ആന്‍ഡ് മൊബൈല്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി, മൊബൈല്‍ ആന്‍ഡ് വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം, 5ജി കമ്യൂണിക്കേഷന്‍ സിസ്റ്റം തുടങ്ങിയ രംഗങ്ങളില്‍ സ്വന്തമായി ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സംരംഭകര്‍ക്ക് അവ പരീക്ഷിച്ച് വിജയിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതി.
തൃക്കാക്കര കാമ്പസിലെ പഴയ ലൈബ്രറി മന്ദിരത്തിലാണ് ഇതിന് താല്‍ക്കാലികമായി സൗകര്യമൊരുക്കിയിരിക്കുന്നത്. സര്‍വകലാശാലയിലും ഇവിടെ അഫിലിയേറ്റ് ചെയ്ത കോളജുകളിലുമുള്ള യുവ സംരംഭകര്‍ക്കാണ്  സൗകര്യമൊരുക്കുന്നത്. ബിസിനസ് ഇന്‍കുബേറ്ററിന്‍െറ ആദ്യഘട്ട വികസനത്തിന് അഞ്ച് കോടിയിലധികം രൂപയാണ് വേണ്ടത്. ഇതില്‍ ഒരുകോടി രൂപ നടപ്പ് സാമ്പത്തികവര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി വരുന്ന മുറക്ക് പദ്ധതി ആരംഭിക്കാനാവും.

 

കേരള തീരത്ത് ട്രോളിങ് നിരോധം നിലവില്‍ വന്നു

Posted: 14 Jun 2015 11:01 AM PDT

Image: 
Subtitle: 
സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

കൊല്ലം: കേരള തീരത്ത് 47 ദിവസത്തെ ട്രോളിങ് നിരോധം ഞായറാഴ്ച  അര്‍ധരാത്രി നിലവില്‍ വന്നു. കൊല്ലത്ത് നീണ്ടകര പാലത്തിന്‍െറ തൂണുകള്‍ അധികൃതര്‍ ചങ്ങലയിട്ട് ബന്ധിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  സുരേഷ്കുമാര്‍, അസി. ഡയറക്ടര്‍ എം. താജുദ്ദീന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സി.ഐ  അനില്‍കുമാര്‍, എസ്.ഐ  സ്റ്റാര്‍മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങല ബന്ധിച്ചത്.

രാത്രി 12ന് മുമ്പ് തന്നെ ബോട്ടുകളെല്ലാം പാലത്തിന്‍െറ കിഴക്കുഭാഗത്തേക്ക് അടുപ്പിച്ചു. പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ തീരത്ത് നിരോധം സംബന്ധിച്ച മുന്നറിയിപ്പ് ഉച്ചഭാഷണിയിലൂടെ നല്‍കിയിരുന്നു. തീരദേശത്തെ പമ്പുകളും അര്‍ധരാത്രിയോടെ അടച്ചു. നിരോധം ആരംഭിച്ചതോടെ ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി മാറ്റി. ഇതര സംസ്ഥാന ബോട്ടുകളെല്ലാം നേരത്തേ തന്നെ തീരം വിട്ടിരുന്നു. നിരോധ കാലത്ത് തീരമേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏപ്പെടുത്തിയിട്ടുള്ളത്. വിവിധ പോയന്‍റുകളിലായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നിരോധം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ അനുവാദമുണ്ട്. കായലിലും ട്രോളിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിരോധ കാലയളവില്‍ തൊഴില്‍ രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപൈ്ളസ് വഴി തുടങ്ങിയിട്ടുണ്ട്. ജൂലൈ 31 നാണ് ട്രോളിങ് നിരോധം അവസാനിക്കുന്നത്.  

ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വന്നതോടെ നിയമവിരുദ്ധ കായല്‍ ട്രോളിങ്ങിനെതിരെ പൊലീസ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്  എന്നിവ പരിശോധന കര്‍ശനമാക്കി. അഷ്ടമുടിക്കായലിലെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിങ് അനുവദിക്കില്ളെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ പൊലീസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രോളിങ് നിരോധകാലത്ത് മത്സ്യബന്ധനത്തിന് പോകുന്നവരുടെ സുരക്ഷക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് പ്രത്യേക ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ലൈഫ് ഗാര്‍ഡുകളും സീ റെസ്ക്യൂ ഗാള്‍ഡുകളുമുണ്ടാകും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുയാനങ്ങള്‍ എന്നിവക്ക് ഇന്ധനം നിറക്കാന്‍ ശക്തികുളങ്ങര പാലത്തിനു സമീപത്തെ മത്സ്യഫെഡിന്‍െറ പമ്പ് മാത്രമേ ഇനി തുറക്കൂ. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കണമെന്ന പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്ന് 1988 മുതലാണ് നിരോധം ഏര്‍പ്പെടുത്തിത്തുടങ്ങിയത്.

ഒരേ പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു, മരണത്തിലും ഒരുമിച്ചു

Posted: 14 Jun 2015 10:58 AM PDT

Image: 
Subtitle: 
തൃശൂരില്‍ അപകടത്തില്‍ മരിച്ചത് അന്ധ ക്രിക്കറ്റിന്‍െറ ജീവനാഡികള്‍

തൃശൂര്‍: ദുരന്തത്തില്‍ വേര്‍പിരിഞ്ഞത് അന്ധ ക്രിക്കറ്റിന് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയ ക്രിക്കറ്റര്‍മാര്‍. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ ഉത്ഭവത്തിനും പാലക്കാട് ജില്ലയില്‍ അന്ധക്രിക്കറ്റിന് അസ്തിവാരവുമിട്ട രജീഷ്കുമാറും വിനോദുമാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ലോഫ്ളാര്‍ എ.സി ബസ് ഇടിച്ചുമരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി 1997ല്‍ നടത്തിയ അന്ധക്രിക്കറ്റ് മത്സരത്തില്‍ കളിച്ചയാളാണ് രജീഷ്കുമാര്‍. പാലക്കാട് കരിമ്പുഴ ഹെലന്‍ കെല്ലര്‍ സ്കൂളില്‍ ഏഴാംക്ളാസില്‍ പഠിക്കുമ്പോഴാണ് രജീഷ് മത്സരത്തില്‍ പങ്കെടുത്തത്. മുതിര്‍ന്നപ്പോള്‍ പാലക്കാട് ജില്ല അന്ധക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്നതില്‍ രജീഷ് പ്രധാന പങ്കുവഹിച്ചു. രജീഷിന് താങ്ങായി കേരള ബൈ്ളന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ അന്ധ ക്രിക്കറ്റ് ടീമായ ഡ്രാഗണ്‍സ്റ്റാറിനെ വാര്‍ത്തെടുത്തത് വിനോദും കൂടി ചേര്‍ന്നാണ്. ടീം മാനേജര്‍ എന്നതിന് പുറമെ രജീഷ്കുമാര്‍ ടീമിലെ പേസ് ബൗളര്‍ കൂടിയാണ്. വിനോദ് ടീമിലെ ഒൗള്‍റൗണ്ടറുമാണ്. ടീമിനെ സംസ്ഥാനത്തിന്‍െറ പ്രഥമ സ്ഥാനത്തത്തെിക്കുന്നതിന് തിരുവനന്തപുരത്ത് നിന്നുപോലും കളിക്കാരെ ടീമിലത്തെിച്ചത് ഇരുവരുടെയും ശ്രമഫലമായാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ അംഗമായ തിരുവനന്തപുരം സ്വദേശി യു.പി. വിഷ്ണുവിനെ പാലക്കാട് ടീമില്‍ എത്തിച്ചത് ഇവരാണ്. പണിക്കുപോയി വീടുകള്‍ നോക്കുന്നതിനും ഇടയില്‍ ക്രിക്കറ്റിനെ സ്നേഹിച്ചവര്‍ അന്ത്യയാത്രയിലും ഒരുമിച്ചു.  

എറണാകുളത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ യോഗം ഇരുവരുടെയും മരണത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ചു. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഉച്ചക്ക് 1.30 നടക്കേണ്ട ടീം മാനേജര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും പുറപ്പെട്ടത്. ഇതിന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ രാവിലെ ഒമ്പതോടെയാണ് ഇരുവരും എത്തിയത്. എറണാകുളത്തേക്ക് ബസ് കാത്തുനില്‍ക്കവേയാണ് ദുരന്തം സംഭവിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിന് മുന്നിലെ ഇരിപ്പിടത്തില്‍ അനൗണ്‍സ്മെന്‍റ് സെന്‍ററിനോട് കാത് കൂര്‍പ്പിച്ചായിരുന്നു   ഇരുവരും ഇരുന്നത്.  ബസ് പാഞ്ഞുകയറിയ സ്റ്റേഷന്‍ മാസ്റ്റുടെ ചുമരിനോട് ചേര്‍ന്ന് ഇരുവരും ഞെരിഞ്ഞമരുകയായിരുന്നു. എറണാകുളത്തേക്കുള്ള യാത്രയില്‍  പട്ടാമ്പിയില്‍വെച്ചാണ് ഇരുവരും ഒരുമിച്ചത്.

ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്ന ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് ചുറ്റം ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ ഭാരവാഹികള്‍ വിങ്ങലോടെ ഉണ്ടായിരുന്നു.അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മഹേഷ്, പി.യു. പ്രശാന്ത് ജില്ലാ സെക്രട്ടറി വിനോദും സന്നിഹിതരായിരുന്നു.  

പിതാവ് ഉണ്ണികൃഷ്ണന്‍െറ മരണത്തിന് ശേഷം ചെര്‍പ്പുളശേരി നെല്ലായ കൃഷ്ണപ്പടി കുന്നശേരി വീടിന്‍െറ അത്താണിയായിരുന്നു രജീഷ്കുമാര്‍. അടുത്തുള്ള ഹോളോബ്രിക്സ് നിര്‍മാണ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ വരുമാനം കൊണ്ടാണ് മാതാവ് സുഭദ്രയെയും ഭാര്യ ശ്രീജയും രജീഷ് പോറ്റിയത്.  തൃത്താല പട്ടാമ്പി പരുതൂര്‍ നിരപ്പറമ്പില്‍ വീട്ടില്‍  ശങ്കരന്‍,കാളി ദമ്പതികളുടെ മകന്‍ എന്‍.ടി.വിനോദ് കൂലിപ്പണിക്കാനുമാണ്.

മൃഗശാലയില്‍ വെള്ളം കയറി; ‘പരോള്‍’ കിട്ടിയ മൃഗങ്ങള്‍ തെരുവില്‍

Posted: 14 Jun 2015 10:51 AM PDT

Image: 
Subtitle: 
ആറു കടുവകള്‍, ആറു സിംഹങ്ങള്‍, എട്ടു കരടികള്‍, 20 ചെന്നായ്ക്കള്‍ ഉള്‍പ്പെടെ ഒട്ടുമിക്കതും മൃഗശാലയില്‍ നിന്ന് പുറത്തിറങ്ങി •വെള്ളപ്പൊക്കത്തില്‍ എട്ടു മരണം

ത്ബിലിസി: അപ്രതീക്ഷിതമായത്തെിയ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജോര്‍ജിയന്‍ തലസ്ഥാന നഗരമായ ത്ബിലിസില്‍ കാഴ്ചബംഗ്ളാവിലെ മൃഗങ്ങള്‍ക്ക് ‘പരോള്‍’. നിര്‍ത്താതെ പെയ്ത മഴ ഒറ്റനാള്‍കൊണ്ട് ത്ബിലിസിനെ വെള്ളത്തിലാഴ്ത്തിയതോടെയാണ് മൃഗശാലയും മുങ്ങിയത്. 600ഓളം മൃഗങ്ങളുണ്ടായിരുന്ന ഇവിടെനിന്ന് ആറു കടുവകള്‍, ആറു സിംഹങ്ങള്‍, എട്ടു കരടികള്‍, 20 ചെന്നായ്ക്കള്‍ ഉള്‍പ്പെടെ ഒട്ടുമിക്കതും പുറത്തിറങ്ങി.
വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷപ്പെടാന്‍ കരടിയാശാന്‍ കെട്ടിടത്തിന്‍െറ അരികില്‍ സ്ഥാനംപിടിച്ചപ്പോള്‍ റോഡിലൂടെ തലയെടുപ്പോടെ നടക്കുകയായിരുന്നു ഭീമന്‍ ഹിപ്പോ. കുട്ടികളുടെ ആശുപത്രിക്ക് അരികിലത്തെിയ ചെന്നായ്ക്കളെ വെടിവെച്ചുകൊല്ളേണ്ടിവന്നു. ഒരു സിംഹത്തെ ചത്തനിലയില്‍ കണ്ടത്തെിയിട്ടുണ്ട്. അവശേഷിച്ച സിംഹവും കടുവയുമെല്ലാം എവിടെപ്പോയെന്നതാണ് 11 ലക്ഷം വരുന്ന ജനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.  പുറത്തുകാണുന്ന മൃഗങ്ങളെ മയക്കുവെടിവെച്ച് കൂട്ടിലടക്കാനുള്ള ശ്രമം തുടരുകയാണ്. തെരുവിലിറങ്ങിയ ഹിപ്പോയെ മയക്കുവെടിവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
മൃഗശാലയുടെ വാതിലുകളും മറ്റും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെയാണ് മൃഗങ്ങള്‍ നഗരത്തിലത്തെിയത്. മൃഗങ്ങളില്‍നിന്നുള്ള ആക്രമണമൊഴിവാക്കാന്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഹെലികോപ്ടറില്‍ പരിശോധന നടത്തുന്നുമുണ്ട്.
മൃഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുമ്പോഴും ഇവയെ വീണ്ടുമടക്കേണ്ട മൃഗശാല ഇല്ലാതായതും അധികൃതരെ കുഴക്കുന്നു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മരിച്ചവരില്‍ മൂന്നുപേര്‍ മൃഗശാലയിലെ ജീവനക്കാരാണ്. പര്‍വത മേഖലയിലായതിനാല്‍ വെള്ളപ്പൊക്ക സാധ്യത കൂടിയ പ്രദേശമാണിത്. രാത്രിയിലുണ്ടായ കനത്തമഴയും കാറ്റുമാണ് ജോര്‍ജിയയുടെ തലസ്ഥാനത്ത് കനത്തനാശം വിതച്ചത്. നഗരം പഴയനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മാസങ്ങളെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികശേഷി വര്‍ധിപ്പിക്കുന്നു

Posted: 14 Jun 2015 10:48 AM PDT

Image: 

വാഷിങ്ടണ്‍: യുക്രെയ്നില്‍ റഷ്യന്‍ ഇടപെടല്‍ തുടരുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിക്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സൈനികശേഷി വര്‍ധിപ്പിക്കാന്‍ പെന്‍റഗണ്‍ നീക്കം തുടങ്ങി. 5,000 സൈനികര്‍ക്ക് ആവശ്യമായ യുദ്ധ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, അതീവ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ വിന്യസിക്കുകയെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ശീതയുദ്ധം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് മേഖലയില്‍ വീണ്ടും അമേരിക്ക സൈനിക ശേഷി ഉയര്‍ത്തുന്നത്. ഏറെക്കാലം ശാന്തമായിരുന്ന മേഖലയില്‍ ശീതയുദ്ധം പുതിയ ഭാവത്തില്‍ തിരിച്ചത്തെുന്നുവെന്ന ആശങ്കയുണര്‍ത്തിയാണ് പുതിയ പ്രഖ്യാപനം.
ബാള്‍ട്ടിക് മേഖലയിലെ രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സൈനിക സഹായമെന്ന് പെന്‍റഗണ്‍ പറയുന്നു.
2014ല്‍ ക്രിമിയ റഷ്യയോടു ചേര്‍ക്കുകയും കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ അനുകൂല വിമതര്‍ ഭരണമേറ്റെടുക്കുകയും ചെയ്തത് പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. ഉടന്‍ പിന്മാറണമെന്ന ഭീഷണി റഷ്യക്കു മുന്നില്‍ വിലപ്പോകാതെ വന്നതോടെ വിവിധ ഘട്ടങ്ങളിലായി ഉപരോധം ശക്തമാക്കിയെങ്കിലും കാര്യമായി ഏശിയിട്ടില്ല. ഇതിന്‍െറ തുടര്‍ച്ചയായാണ് അതീവ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ വിന്യസിക്കുന്നത്. മേഖല ഇതോടെ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത വര്‍ധിച്ചു. ഈ മാസം ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ പ്രതിരോധ ഉച്ചകോടിക്കു മുമ്പായി വൈറ്റ്ഹൗസും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും പുതിയ നീക്കത്തിന് പച്ചക്കൊടി കാട്ടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുതുതായി എത്തിക്കുന്ന ആയുധങ്ങള്‍ ഏതു രാജ്യങ്ങളില്‍ സൂക്ഷിക്കുമെന്ന് അന്തിമ തീരുമാനമായിട്ടില്ളെങ്കിലും ലിത്വേനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക്  രാജ്യങ്ങളില്‍ 150 സൈനികര്‍ വീതമുള്ള കമ്പനിക്കാവശ്യമായ ആയുധങ്ങളും പോളണ്ട്, റുമേനിയ, ബള്‍ഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളില്‍ 750 സൈനികരുടെ ബറ്റാലിയനാവശ്യമായ ആയുധങ്ങളും സംഭരിക്കും. ‘എന്തെങ്കിലും സംഭവിക്കുന്ന പക്ഷം നടപടി സ്വീകരിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കുന്നത് അപകടം ചെയ്യുമെന്ന് ലാത്വിയന്‍ പ്രതിരോധ മന്ത്രി റെയ്മണ്ട്സ് വെജോനിസ് പറഞ്ഞു. ശീതയുദ്ധകാലത്ത് റഷ്യന്‍ നിയന്ത്രണത്തിലായിരുന്ന രാജ്യങ്ങളാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അമേരിക്കന്‍ സൈനിക താവളങ്ങളാകുന്നതെന്ന സവിശേഷതയുണ്ട്.
റഷ്യയുടെയും അമേരിക്കയുടെയും നാവിക, വ്യോമ സേനകള്‍ അപ്രതീക്ഷിത മുഖാമുഖത്തിന് സാധ്യതയൊഴിവാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 40ഓളം സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികര്‍ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചക്കൊടുവില്‍ നിര്‍ണായക തീരുമാനം.
 

ബ്രിട്ടനിലെ അംബേദ്കര്‍ ഭവനം ഇന്ത്യ ഏറ്റെടുക്കുന്നു

Posted: 14 Jun 2015 10:43 AM PDT

Image: 

ലണ്ടന്‍: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി  ബി.ആര്‍. അംബേദ്കറുടെ പേരില്‍ ലണ്ടനിലുള്ള ഭവനം ഇന്ത്യ ഏറ്റെടുക്കുന്നു. 40 കോടി രൂപ നല്‍കിയാണ് വടക്കന്‍ ലണ്ടനില്‍ 10 കിങ് ഹെന്‍റി റോഡിലുള്ള  ഭവനം മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി ഇന്ത്യന്‍ ഹൈകമീഷന്‍ ഏറ്റെടുത്തത്. 1920കളില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ഥിയായിരിക്കെ അംബേദ്കര്‍ ഇവിടെയായിരുന്നു താമസിച്ചത്. നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ ഹൈകമീഷണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അംബേദ്കറുടെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ അനുമതി തേടി മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര്‍ ബദോലെയുടെ നേതൃത്വത്തില്‍ അടുത്തിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.

‘ഡോ. ഭീംറാവു രാംജി അംബേദ്കര്‍, സാമൂഹികനീതിക്കു വേണ്ടി കുരിശുയുദ്ധം നയിച്ച ഇന്ത്യക്കാരന്‍’ എന്ന ഫലകം പതിച്ച ഭവനം അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ലണ്ടന്‍ നഗര മധ്യത്തിലുള്ള മൂന്നുനില 2050 ചതുരശ്ര അടി കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് വില്‍പനക്കു വെച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ ഇതു സ്വന്തമാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 65ാം വയസ്സില്‍ 1956ല്‍ നിര്യാതനായ അംബേദ്കര്‍ക്ക് 1990ല്‍ ഇന്ത്യ മരണാനന്തര പുരസ്കാരമായി ഭാരത്രത്ന സമ്മാനിച്ചിരുന്നു.

സുഡാന്‍ പ്രസിഡന്‍റിനെ തടഞ്ഞുവെച്ചു

Posted: 14 Jun 2015 10:35 AM PDT

Image: 

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബശീറിനെ ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞുവെച്ചു. അറസ്റ്റു ചെയ്യാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 2003ലെ ദര്‍ഫുര്‍ കലാപത്തിനിടെ യുദ്ധക്കുറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഉമര്‍ അല്‍ ബശീര്‍. അറസ്റ്റ് വാറന്‍റുകള്‍ നടപ്പാക്കുന്നതില്‍ എന്നും രാജ്യാന്തര കോടതിയെ സഹായിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്കയെന്നും ഉമര്‍ അല്‍ ബശീറിന്‍െറ വിഷയത്തിലും സഹായിക്കണമെന്നും കോടതി പ്രസിഡന്‍റ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിന് അയച്ച കത്തില്‍ പറയുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP