സ്വാഗതം
WELCOME

News Update..

Friday, June 26, 2015

നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി Madhyamam News Feeds

നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി Madhyamam News Feeds

Link to

നഗരത്തില്‍ സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി

Posted: 26 Jun 2015 01:04 AM PDT

കണ്ണൂര്‍: നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വിസ് നടത്താന്‍ 100 ഓട്ടോറിക്ഷകള്‍ കൂടി. 100 ഓട്ടോറിക്ഷകള്‍ക്ക് കെ.എം.സി നമ്പര്‍ അനുവദിക്കാന്‍ ആര്‍.ടി.എ യോഗം തീരുമാനിച്ചതോടെയാണിത്. 2010 ജനുവരി ഒന്നു മുതല്‍ 2015 ഏപ്രില്‍ 30 വരെ കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതോ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതോ ആയ ഓട്ടോറിക്ഷ ഉടമസ്ഥരില്‍ നിന്നും പുതിയ കെ.എം.സി നമ്പര്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഉടമ കണ്ണൂര്‍ മുനിസിപ്പല്‍ പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. വാഹനം രജിസറ്റര്‍ ചെയ്തതോ അല്ളെങ്കില്‍ ഉടമസ്ഥാവകാശം കൈമാറ്റം നടത്തിയതോ ആയ തീയതി മാനദണ്ഡമാക്കിയാണ് കെ.എം.സി നമ്പര്‍ അനുവദിക്കുക. ജൂലൈ ഒന്നു മുതല്‍ 10 വരെ അപേക്ഷ സ്വീകരിക്കും.

എന്‍ജിനീയുടെ ജഡം റെയില്‍വെ ട്രാക്കില്‍: ജാതിസ്പര്‍ദ്ധയെന്ന് സംശയം

Posted: 26 Jun 2015 12:40 AM PDT

Image: 

നാമക്കല്‍: തമിഴ്നാട്ടിലെ പള്ളിപാളയത്ത് റെയില്‍വെ ട്രാക്കില്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടത്തെിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. തോട്ടിപ്പാളയത്തെ  റെയില്‍വെ ട്രാക്കിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ഗോകുല്‍രാജിന്‍െറ മൃതദേഹം കണ്ടത്തെിയത്. ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചതിന്‍െറ പേരില്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രാദേശിക നേതാവായ യുവരാജ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് ഇയാളെ അന്വേഷിച്ചുവരികയാണ്.

തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ വച്ച് സ്വാതി എന്ന പെണ്‍സുഹൃത്തിനോട് സംസാരിച്ചു നിന്ന ഗോകുല്‍ രാജിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പെണ്‍കുട്ടി തന്നെയാണ് ഗോകുല്‍രാജിന്‍െറ വീട്ടുകാരെ അറിയിച്ചത്.
മൃതദേഹത്തില്‍ നിന്ന് കിട്ടിയ കത്തില്‍ പ്രണയ നൈരാശ്യത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കത്തിന്‍്റെ ആധികാരികതയെക്കുറിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ രംഗത്തത്തെി.

പുലാമന്തോള്‍ പാലത്തില്‍ പൊലീസ് കാവലില്‍ ചുങ്കം പിരിവ്

Posted: 25 Jun 2015 11:30 PM PDT

പുലാമന്തോള്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പുലാമന്തോള്‍ കുന്തിപ്പുഴ പാലത്തില്‍ പൊലീസ് കാവലില്‍ ചുങ്കം പിരിവ് തകൃതി. എന്നാല്‍, പാലത്തിലെ സ്പാന്‍ ജോയന്‍റുകളുടെ തകര്‍ച്ചക്കിനിയും പരിഹാരമായില്ല.
എട്ട് സ്പാന്‍ ജോയന്‍റുകള്‍ പാടെ തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തണമെന്ന മുറവിളികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പാലനിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അധികൃതര്‍ പലതവണ പാലം സന്ദര്‍ശിച്ചെങ്കിലും നവീകരണ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. ഗതാഗതം ദുസ്സഹമായ പാലത്തിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകളാണ് ചുങ്കം നല്‍കാന്‍ തയാറാവാതെ പ്രതിഷേധിക്കുന്നത്. ചുങ്കം നല്‍കാതെയുള്ള പ്രതിഷേധത്തിനെതിരെയാണ് പൊലീസിനെ ടോള്‍ ബൂത്തില്‍ കാവല്‍ നിര്‍ത്തി ചുങ്കം പിരി തകൃതിയാക്കുന്നത്.
പത്ത് കോടിയില്‍ താഴെ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങളെ ടോള്‍ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മാസങ്ങള്‍ക്ക് മുമ്പാണ് നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പുലാമന്തോള്‍ പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദിന്‍െറ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പുതിയ കരാറുകാരന്‍െറ നിര്‍ബന്ധമാണ് ടോള്‍ ബൂത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍കാരണമെന്ന് പറയപ്പെടുന്നു.

നഗര സ്ത്രീകളില്‍ മദ്യ ഉപഭോഗം കൂടുന്നു

Posted: 25 Jun 2015 11:10 PM PDT

കോഴിക്കോട്: നഗരവാസികളായ സ്ത്രീകളില്‍ മദ്യ ഉപഭോഗം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. നഗരത്തിലെ 20 ശതമാനം സ്ത്രീകളിലാണ് മദ്യപാനം ശീലമായി മാറിയത്. ഗ്രാമങ്ങളിലെ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തിലെ സ്ത്രീകളിലെ മദ്യപാനം അഞ്ചു ശതമാനമാണെന്നാണ് കണക്ക്. എക്സൈസ് വകുപ്പും പൊലീസിലെ അവര്‍ റെസ്പോണ്‍സിബിലിറ്റി ചില്‍ഡ്രന്‍ (ഒ.ആര്‍.സി) എന്നിവരും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം.സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ സ്ത്രീകളുടെ ഇടയിലെ മദ്യപാനം നാലിരട്ടിയെങ്കിലും വര്‍ധിച്ചു. ഗ്രാമങ്ങളില്‍ ദരിദ്രവിഭാഗത്തിലെയും നഗരത്തില്‍ സാമ്പത്തികശേഷിയുള്ളവരിലുമാണ് ലഹരിശീലങ്ങള്‍ വ്യാപകം. വീര്യം കുറഞ്ഞതെന്ന് പറയുന്ന മദ്യമാണ് സ്ത്രീകള്‍ പൊതുവെ ഉപയോഗിക്കുന്നത്. ജില്ലയിലെ കുട്ടികളില്‍ ലഹരി ഉപയോഗം വളരെയധികം കൂടിയെന്നാണ് പൊലീസ് കേസുകള്‍ വ്യക്തമാക്കുന്നത്. 2013ല്‍ 95 മയക്കുമരുന്ന് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇത് നേര്‍പകുതിയായിരുന്നു. 2010ല്‍ 10 കേസുകളാണ് കുട്ടികള്‍ക്കെതിരെ എടുത്തത്. ഭാവിയോര്‍ത്ത് പല സംഭവങ്ങളും പുറത്തുപറയാത്തതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലപ്പുറത്താണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരിലുമുണ്ടായി. കുട്ടികള്‍ക്ക് ലഹരിഗുളികകളും മറ്റും എത്തിക്കാന്‍ സംഘംതന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് ലഹരി എത്തിക്കുന്നതിനുള്ള ഇടനിലക്കാരന്‍െറ വേഷത്തില്‍വരെ കുട്ടികള്‍ സജീവമായുണ്ട്. ചുരുക്കംചില പെണ്‍കുട്ടികളും ലഹരി സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം സജീവമാകുന്നുവെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അയല്‍ജില്ലയിലെ 125 എയ്ഡഡ് സ്കൂളുകളിലെ 430പേരില്‍ നടത്തിയ സര്‍വേയില്‍ 10 ശതമാനംപേര്‍ ഏതെങ്കിലുംതരത്തിലുള്ള ലഹരി ഉപയോഗിക്കുന്നുവെന്നാണ് കണ്ടത്തെിയത്. ലഹരി ഉപഭോഗം അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങുന്നതായും സന്നദ്ധസംഘടന നടത്തിയ സര്‍വേയില്‍ പറയുന്നു. മദ്യ ഉപഭോഗക്കാരില്‍ 21 വയസ്സിനു താഴെയുള്ളവരുടെ എണ്ണവും വര്‍ധിച്ചു. 1990ല്‍ വെറും രണ്ടു ശതമാനം പേരായിരുന്നു ഈ വിഭാഗത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍. 2014ല്‍ ഇത് 20 ശതമാനമായതായി ആള്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഇന്ത്യ നടത്തിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 21നും 30നും ഇടക്ക് മദ്യം ഉപയോഗിക്കുന്നവര്‍ 34 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ലഹരിവിരുദ്ധ ദിനത്തില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

പ്രിയങ്ക ഗാന്ധിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി

Posted: 25 Jun 2015 11:07 PM PDT

Image: 

ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തി എന്നാണ് ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

'ഗാന്ധി കുടുംബവുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ട്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരെയും കണ്ടത്. ഡി.എല്‍.എഫ് എം.ഡി ടിമി സര്‍നയും കൂടെയുണ്ടായിരുന്നു. സര്‍നയുടെ പക്കല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് എന്നെ വിളിക്കാമെന്നും എന്താണ് അവരെക്കുറിച്ച് തനിക്ക് തോന്നുന്നതെന്ന് വിളിച്ചാല്‍ പറയും' ^ലളിത് മോദി ട്വീറ്റ് ചെയ്തു. ഞാന്‍ വാക്കുകള്‍ കൂട്ടിക്കലര്‍ത്താറില്ല. നീക്കുപോക്കുകള്‍ നടത്താനുമില്ല. തന്നെ വേട്ടയാടുകയാണെങ്കില്‍ താന്‍ ആരായിരുന്നു എന്ന് മനസ്സിലാക്കികൊടുക്കുമെന്നും ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു.

ലളിത് മോദിയുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് പുതിയ വെളിപ്പെടുത്തല്‍. ഐ.പി.എല്‍ കേസില്‍ പ്രതിയായ ലളിത് മോദിക്ക് ലണ്ടനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ എന്നിവര്‍ സഹായം നല്‍കി എന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടേക്കും.

വിഷയത്തില്‍ വസുന്ധരാ രാജെയെ പിന്തുണച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി രംഗത്തുവന്നിരുന്നു. തന്‍െറ പാര്‍ട്ടിയില്‍ ആരും കളങ്കിതരല്ല എന്നായിരുന്നു ജെയ്റ്റ് ലിയുടെ മറുപടി. ലളിത് മോദിക്ക് യു.കെയിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള അപേക്ഷയില്‍ വസുന്ധരരാജെ ഒപ്പിട്ട കടലാസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താന്‍ തന്നെയാണ് ഒപ്പുവച്ചതെന്ന് വസുന്ധരാ രാജെ സമ്മതിക്കുകയും ചെയ്തിരുന്നു.

മാധ്യമങ്ങള്‍ വിഷയത്തില്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണെന്നും കഴിഞ്ഞ ദിവസം വസുന്ധരെയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

ടീസ്റ്റ സെതല്‍വാദിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത

Posted: 25 Jun 2015 10:24 PM PDT

Image: 

ന്യൂഡല്‍ഹി: അനധികൃതമായി  പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയേക്കും. സെതല്‍വാദിന്‍്റെ ഉടമസ്ഥതയിലുള്ള സബ്രങ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന്  2.9 ലക്ഷം യു.എസ് ഡോളര്‍ ഗ്രാന്‍്റ് വാങ്ങിയെന്നാണ് ആരോപണം.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ മുസ്ളിംങ്ങള്‍ക്കതിരെ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ടീസ്റ്റയും ഇവര്‍ നേതൃത്വം നല്‍കിയ സംഘടനയും ശബ്ദമുയര്‍ത്തിയിരുന്നു. കലാപം നടന്ന കാലയളവിലെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെയുള്ള ടീസ്റ്റയുടെ ആരോപണങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ടീസ്റ്റയുടെ സംഘടന ഇപ്പോള്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിന്‍െറ നിരീക്ഷണത്തിലാണ്.വിദേശനാണ്യ വിനിമയച്ചട്ടത്തിന്‍്റെ ലംഘനമാണു പണം കൈമാറ്റത്തിലൂടെ നടന്നതെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

സത്നം സിങ് എന്‍.ബി.എയില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

Posted: 25 Jun 2015 10:20 PM PDT

Image: 

ന്യൂയോര്‍ക്ക്: സത്നം സിങ് ഭമാര യു.എസിലെ എന്‍.ബിഎ ബാസ്കറ്റ്ബാള്‍ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി. ലീഗിലേക്ക് സെലക്ഷന്‍ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍കൂടിയാണ് സത്നം സിങ്. നേരത്തെ കാനഡയില്‍ ജനിച്ചുവളര്‍ന്ന സീം ഭുള്ളര്‍ക്ക് എന്‍.ബി.എയില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. ഡാളസ് മാവെറിക്സ് ടീമിനുവേണ്ടിയായിരിക്കും സത്നം സിങ് കളിക്കുക. ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ബാസ്കറ്റ് ബാള്‍ ലീഗാണ് എന്‍.ബി.എ.

ഏഴടി ഒരിഞ്ച് ഉയരമുള്ള സത്നം സിങ് യു.എസിലെ ഐ.എം.ജി അക്കാദമിയിലൂടെയാണ് കളിച്ചുവന്നത്. ഈ വര്‍ഷം എന്‍.ബി.എയിലേക്ക് നാമനിര്‍ദേശ ചെയ്യപ്പെട്ട 91 പേരില്‍ ഒരാളാണ് സത്നം സിങ്.

പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ് സത്നം സിങ്. 16ാം വയസ്സില്‍ തന്നെ 2011ല്‍ ചൈനയില്‍ നടന്ന എഷ്യന്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സത്നം ഇടം കണ്ടെ ത്തിയിരുന്നു. ഫേ്ളാറിഡയില്‍ ഐ.എം.ജിയും റിലയന്‍സും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പരിശീലനം നടത്തിവരികയാണ് സത്നം.

കാനഡയിലെ ടൊറണ്ടോയില്‍ ജനിച്ച ഭുള്ളര്‍ കഴിഞ്ഞ ഏപ്രിലിലാണ് എന്‍.ബി.എയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സാക്രമെന്‍േറാ കിങ്സിന് വേണ്ടിയായിരുന്നു ഭുള്ളറിന് സെലക്ഷന്‍ ലഭിച്ചത്.

പൊടിക്കാറ്റ് : കാര്‍ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Posted: 25 Jun 2015 09:30 PM PDT

Image: 
മസ്കത്ത്: ശക്തമായ പൊടിക്കാറ്റില്‍പെട്ട് കാര്‍ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ്, കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷൈന്‍, ജുനൈസിന്‍െറ സഹപ്രവര്‍ത്തകനായ ബംഗ്ളാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ജുനൈസ് നിസ്വ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. മസ്കത്തില്‍നിന്ന് 530 കി.മീ. അകലെ ഹൈമയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സലാലയില്‍ ഇന്‍റര്‍നാഷനല്‍ റോസ് എല്‍.എല്‍.സി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റ ഷൈന്‍. ജുനൈസ് ദാരിസില്‍ ഇലക്ട്രീഷ്യനാണ്. ജോലി ആവശ്യാര്‍ഥം ദുഖമിലേക്ക് പോവുകയായിരുന്നു ഇവര്‍. പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അരികിലെ മരുഭൂമിയിലേക്ക് മറിയുകയായിരുന്നു. മൂന്നുവട്ടം മറിഞ്ഞ കാര്‍ പൂര്‍ണമായും നശിച്ചു. പൊലീസത്തെി മൂവരെയും ഹൈമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
അബോധാവസ്ഥയിലായ ജുനൈസിനെയും ഷൈനിനെയും വിദഗ്ധ ചികിത്സക്ക് നിസ്വയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജുനൈസിന്‍െറ തലയില്‍ രക്തസ്രാവമുള്ളതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് സുഹൃത്ത് നാസര്‍ പറഞ്ഞു. വെള്ളിയാഴ്ച വെന്‍റിലേറ്ററില്‍നിന്ന് മാറ്റിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഷൈനിന്‍െറ മുഖത്താണ് പരിക്കേറ്റത്.
 താടിയെല്ലിനും പരിക്കുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടു ദിവസമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയും ശക്തമായ പൊടിക്കാറ്റുമാണ് അനുഭവപ്പെടുന്നത്. മസീറയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച വളരെ കുറഞ്ഞു. പലരും വീട്ടില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. 
 

'ബലാല്‍സംഗം ചെയ്തവനെ വിവാഹം കഴിക്കൂ'^ പെണ്‍കുട്ടിക്ക് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ഉപദേശം

Posted: 25 Jun 2015 09:17 PM PDT

Image: 

ചെന്നൈ: വിവാഹത്തിന് അനുമതി തേടാനായി ഇരയെ സന്ദര്‍ശിക്കാന്‍ ജാമ്യമനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിയെ അനുകൂലിച്ച തമിഴ്നാട് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് വിവാദമാകുന്നു.

2008ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 15 വയസായ അനാഥബാലികയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് പ്രതി വി. മോഹന് 7 വര്‍ഷം തടവാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 7 വയസായ കുട്ടിയുണ്ട്. ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്രാസ് ഹൈകോടതി ജഡ്ജി, പ്രതി മോഹന് ഇരയെ കാണാനും വിവാഹത്തെക്കുറിച്ച് ആലോചിക്കാനുമായി ജാമ്യം അനുവദിച്ചത്. നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.അതിനിടെയാണ് വനിതാകമ്മീഷന്‍ അധ്യക്ഷ വിശാലാക്ഷി നെടുഞ്ചെഴിയന്‍ നടപടിയെ അനുകൂലിച്ച് രംഗത്തത്തെിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വിവാഹത്തില്‍ താല്‍പര്യമില്ല എന്ന നിലപാടിലാണ് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി.

എന്തു ഉറപ്പിലാണ് അയാളുടെ കൂടെ ജീവിക്കേണ്ടത്? കുട്ടിക്ക് സ്വത്തിന്‍െറ പകുതി കൊടുക്കാന്‍ അയാള്‍ തയാറാകണം. കേസില്‍ നിന്ന് ഒഴിവായതിനുശേഷം അയാള്‍ മറ്റൊരു പെണ്ണിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയാല്‍ പോലും അത് ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നുമാണ് പെണ്‍കുട്ടിയുടെ വാദം.

ഇരയും പീഡകനും തമ്മിലുള്ള അനുരഞ്ജനത്തിനുവേണ്ടിയല്ല കേസുകള്‍ കോടതിയിലത്തെുന്നതെന്നും ബലാല്‍സംഗക്കേസുകളിലെ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നും വ്യക്തമാക്കിക്കൊണ്ട് സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീവാദികളും മദ്രാസ് ചീഫ് ജസ്റ്റിസിന് കത്തെഴുതി. സമൂഹത്തിന്‍െറ മനോഭാവമാണ് ഹൈകോടതി ജഡ്ജിയുടെയും വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും നിലപാടുകളിലൂടെ പുറത്തുവരുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

പെണ്‍കുട്ടിയുടെ നിലപാട് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് ഈ കേസില്‍ ശരിയുടേയും തെറ്റിന്‍െറയും പ്രശ്നം ഉദിക്കുന്നില്ളെന്ന് വനിതാകമ്മീഷന്‍ പ്രതികരിച്ചു.  ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത പെണ്‍കുട്ടിക്ക് അയാളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുമെന്നും സഹനമാണ് ഇവിടെ അഭികാമ്യമെന്നും അവര്‍ വ്യക്തമാക്കി.

മധ്യവേനല്‍ അവധി : ഇന്ത്യന്‍ സ്കൂള്‍ അടച്ചു

Posted: 25 Jun 2015 09:08 PM PDT

Image: 
മനാമ: മധ്യവേനല്‍ അവധിക്കായി ഇന്ത്യന്‍ സ്കൂള്‍ അടച്ചു. ജൂലൈയിലെയും ആഗസ്റ്റിലെയും മുഴുവന്‍ ദിനങ്ങളിലെയും അവധികഴിഞ്ഞ് സെപ്തംബര്‍ രണ്ടിന് സ്കൂള്‍ വീണ്ടും തുറക്കും. ജൂണ്‍ 30 ഓടെ എല്ലാ സ്കൂളുകളും അടക്കും. രണ്ടുമാസത്തെ അവധി ലഭിക്കുന്നതിന്‍െറ ആഹ്ളാദം ഇന്നലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പുറത്തുവരുന്ന കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. ആലിംഗനം ചെയ്തും, ഹസ്തദാനം നല്‍കിയും കുട്ടികള്‍ രണ്ടു മാസത്തേക്ക് സുഹൃത്തുക്കളോട് വിടപറഞ്ഞു. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും. ചിലര്‍ വര്‍ഷാവര്‍ഷമുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി ഇത്തവണത്തെ യാത്ര ഒഴിവാക്കുന്നുമുണ്ട്.

‘ഖൈറു മക്ക ചാരിറ്റബിള്‍ പദ്ധതി’ക്ക് രാജാവ് തറക്കല്ലിട്ടു

Posted: 25 Jun 2015 08:57 PM PDT

Image: 
ജിദ്ദ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി രൂപം കൊടുത്ത ‘ഖൈറു മക്ക’ ജീവകാരുണ്യ നിക്ഷേപ പദ്ധതിയുടെ ഭാഗമായുള്ള വിവിധോദ്ദേശ്യ കെട്ടിടത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തറക്കല്ലിട്ടു.  മക്കയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സൊസൈറ്റി മേല്‍നോട്ടം വഹിക്കുന്ന വഖഫ്, ചാരിറ്റി നിക്ഷേപ സംരംഭങ്ങളിലെ അതിബൃഹത്തായ ഈ പദ്ധതിയില്‍ അഞ്ച് ടവറുകളോട് കൂടിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. 
മക്ക ഹയ്യുന്നസീമില്‍ അല്‍ഹദാ റോഡില്‍ 48000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന ‘ഖൈറു മക്ക’ പദ്ധതിക്ക് 300 ദശലക്ഷം റിയാല്‍ ചെലവ് വരുമെന്നാണ് കണക്ക്. ഇതില്‍ 170 ദശലക്ഷം റിയാല്‍ ഇതിനകം സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ട്. 12 മുതല്‍ 16 നിലകളുള്ള കെട്ടിടത്തിന്‍െറ അഞ്ച് ടവറുകളിലൊന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറയും മറ്റൊന്ന് പരേതനായ മുന്‍ കിരീടാവകാശി അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറയും പേരുകളിലാണ്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ക്ഷേമഫണ്ട് സമാഹരണത്തില്‍ പങ്കാളികളായ അസീസിയ പാണ്ട കമ്പനി ഉപഭോക്താക്കളുടെയും  സൗദി ടെലഫോണ്‍ കമ്പനി ഉപഭോക്താക്കളുടെയും പേരിലുള്ളതാണ് മറ്റ് രണ്ട് ടവറുകള്‍. അഞ്ചാമത്തേത് ഈ വിഭാഗക്കാര്‍ക്കായി നടത്താറുള്ള ഖുര്‍ആന്‍ പാരായണ മത്സരപരിപാടിയുടെ പേരിലാണ്. പത്ത് നിലകളോട് കൂടിയ സല്‍മാന്‍ രാജാവിന്‍െറ പേരിലുള്ള ടവറില്‍ 14 ഹോട്ടല്‍ സ്യൂട്ടുകളും 244 റൂമുകളും പാര്‍ക്കിങ് സൗകര്യവും കച്ചവട കേന്ദ്രങ്ങളും ഉള്‍പ്പെടും. 250 ഓളം റൂമുകളുള്ളതാണ് അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ പേരിലുള്ള ടവര്‍. രണ്ട് നിലകളില്‍ പാര്‍ക്കിങ് സൗകര്യം, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ടവറിലുണ്ടാകും. ഈ രണ്ട് ടവറുകളുടെയും പ്ളാനും ടെന്‍ഡര്‍ ജോലികളും പൂര്‍ത്തിയായി.
പാണ്ടയുടെ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് ‘ബാക്കി അവര്‍ക്കുവേണ്ടി’ എന്ന പദ്ധതിയിലൂടെ ലഭിച്ച സഹായമാണ് ടവറിന് ഉപയോഗപ്പെടുത്തുക. 40 ദശലക്ഷം റിയാല്‍ സഹായം ലഭിച്ചതായാണ് കണക്ക്. പാണ്ട ടവറിന് ചെലവ് പ്രതീക്ഷിക്കുന്നത് 60 ദശലക്ഷം റിയാലാണ്. കച്ചവട കോംപ്ളക്സ്, ഹോട്ടല്‍, വിനോദകേന്ദ്രം, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയോട് കൂടിയതാണ് ഈ പദ്ധതി. മൊബൈല്‍ സന്ദേശങ്ങളിലൂടെ സമാഹരിച്ച സഹായം കൊണ്ടാണ് 12 നിലകളുള്ള സൗദി ടെലികോം ടവര്‍ നിര്‍മിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ എസ്.എം.എസ് വഴി എസ്.ടി.സിക്ക് ലഭിച്ചത് 30 ദശലക്ഷം റിയാല്‍ വരും. 
ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക് സ്ക്രീനില്‍ ടച്ച് ചെയ്താണ് രാജാവ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സൊസൈറ്റി ചെയ്തുവരുന്ന സേവനങ്ങള്‍ ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. രാജ്യം വികലാംഗരായ കുട്ടികള്‍ക്ക് നല്‍കിവരുന്ന വലിയ സേവനങ്ങളാണ് ഇതു വ്യക്തമാക്കുന്നത്. പുണ്യഭൂമിയില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നതില്‍ അഭിമാനിക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു. സൊസൈറ്റി ഭരണ സമിതി അധ്യക്ഷന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പദ്ധതി പരിചയപ്പെടുത്തി സംസാരിച്ചു.  

ശരീരത്തില്‍ ചുറ്റിയ മലമ്പാമ്പുമായി 65കാരി മല്ലിട്ടത് മൂന്ന് മണിക്കൂര്‍

Posted: 25 Jun 2015 07:57 PM PDT

Image: 

മൂവാറ്റുപുഴ: ഒമ്പത് തവണ കടിച്ച് കൈയില്‍ ചുറ്റിയ മലമ്പാമ്പുമായി  65കാരി അമ്മിണി  മല്ലിട്ടത് മൂന്ന് മണിക്കൂര്‍.
വ്യാഴാഴ്ച അര്‍ധരാത്രി കടാതിമുടവൂര്‍ റോഡില്‍ കടാതി പാംകുളങ്ങരയില്‍ ഇടക്കാട്ട് അമ്മിണിയുടെ ഒറ്റമുറി കുടിലിലാണ് സംഭവം. ഓലയും കല്ലുംകൊണ്ട് നിര്‍മിച്ച കുടിലില്‍  ഉറങ്ങുകയായിരുന്ന അമ്മിണി. ഒരു മണിയോടെ അസാധാരണ ശബ്ദം കേട്ട് ഉണര്‍ന്ന് ടോര്‍ച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയില്‍ മലമ്പാമ്പ് കടിച്ചു. ലൈറ്റ് തെളിച്ചതോടെ ഇടത് കൈയില്‍ ചുറ്റിയ പാമ്പ് തുരുതുരെ കടിച്ചു. ഇതോടെ അമ്മിണി വലതു കൈകൊണ്ട് പാമ്പിന്‍െറ തലയില്‍ പിടിച്ചു. ഇതോടെ പാമ്പ് ഇടതുകൈയുടെ തോള്‍ മുതല്‍ വിരല്‍ വരെയുള്ള ഭാഗം ചുറ്റിവരിഞ്ഞു. കിടന്ന പ്ളാസ്റ്റിക് പായക്കൊപ്പമാണ് വരിഞ്ഞുമുറുക്കിയത്. പേടിച്ചരണ്ട അമ്മിണി കുടിലിന് പുറത്തുചാടി അയല്‍വാസികളെ വരുത്തിയെങ്കിലും അവരും നിസ്സഹായരായി. ഇതിനിടെ പാമ്പ് ദേഹത്ത് ചുറ്റാനും തുടങ്ങി. മുടി അഴിഞ്ഞുവീണതോടെ മുടിയിലും ചുറ്റി. നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചെങ്കിലും ആരും എത്തിയില്ല.
 മണിക്കൂറോളം പാമ്പിന്‍െറ തല വലതു കൈകൊണ്ട് ഒതുക്കിപ്പിടിച്ച് അമ്മിണിയും അമ്മിണിയെ ചുറ്റിവരിഞ്ഞ് പാമ്പും കിടന്നു. ഒടുവില്‍ അയല്‍വാസിയായ പാംകുളങ്ങരയില്‍ കുഞ്ഞ് ചാക്ക് ഉപയോഗിച്ച് അമ്മിണിയുടെ ദേഹത്തുനിന്ന് പാമ്പിനെ മാറ്റുകയായിരുന്നു. തളര്‍ന്നുവീണ അമ്മിണിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. മലമ്പാമ്പിന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചെറിയ വിഷം ഉണ്ടാകുമെന്നതിനാല്‍ വിഷവൈദ്യനെ കണ്ട് മരുന്ന് കഴിച്ചിരിക്കുകയാണ്.  പത്തടിയിലേറെ നീളമുള്ള മലമ്പാമ്പിനെ കുടിലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

തുടക്കവും ഒടുക്കവും തന്നിലൊതുക്കി വി.എസ്

Posted: 25 Jun 2015 07:49 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അസാന്നിധ്യത്തിലൂടെയാണ് ആദ്യം  ശ്രദ്ധാകേന്ദ്രമായതെങ്കില്‍ പിന്നീട് നിറസാന്നിധ്യമായും ഒടുവില്‍ മണ്ഡലം തന്നെ കീഴടക്കിയുമാണ് പ്രചാരണരംഗം വിട്ടത്.
സ്വന്തം മുന്നണിയെയും യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങളെയും ഞെട്ടിച്ച്  92ാം വയസ്സില്‍  പരസ്യപ്രചാരണത്തിന്‍െറ അവസാനം  റോഡ് ഷോ നടത്തിയ വി.എസ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് കൂടിയാണ് തെളിയിച്ചത്. അച്യുതാനന്ദന്‍െറ പൊതുയോഗങ്ങളില്‍ തടിച്ചുകൂടിയവരില്‍ ഭൂരിപക്ഷവും വോട്ടായി മാറുകയും പിണറായിയുടെ സംഘടനാശേഷിയില്‍ സി.പി.എം ഒരുക്കിയ അടിത്തട്ട് വോട്ടിലെ ചോര്‍ച്ച ഒഴിവാവുകയും ചെയ്താല്‍ വിജയിക്കാമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.
വി.എസ് പ്രതിസന്ധിഘട്ടങ്ങളില്‍ യു.ഡി.എഫിനെ സഹായിക്കുന്നു, പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നു എന്നീ ആരോപണങ്ങളുയര്‍ത്തി പരസ്യ പ്രമേയത്തിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാര്‍ഥി നിര്‍ണയശേഷം വി.എസിനെ ഒഴിവാക്കിയാണ് ജൂണ്‍ മൂന്നിന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തിയത്. ബി.ജെ.പിയും യു.ഡി.എഫും ഇത് ആയുധമാക്കിയതോടെ പ്രചാരണരംഗത്ത് അദ്ദേഹത്തെ കൊണ്ടുവരാന്‍ സ്ഥാനാര്‍ഥിയും സി.പി.എമ്മും നിര്‍ബന്ധിതമായി.
സഹതാപതരംഗത്തിലേറി യു.ഡി.എഫും സി.പി.എം വിരുദ്ധ വോട്ടിലും ഈഴവ സമുദായത്തിലും കണ്ണുവെച്ച് ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രമാണ് ആവിഷ്കരിച്ചത്. എന്നാല്‍, അഴിമതിയും വര്‍ഗീയതയും വി.എസ് വിഷയമാക്കിയതോടെ രാഷ്ട്രീയം തെരഞ്ഞെടുപ്പിന്‍െറ കേന്ദ്ര ബിന്ദുവായി. ഇതോടെ വി.എസിന്‍െറ നിലപാടുകളെ പ്രതിരോധിക്കലായി യു.ഡി.എഫിന്‍െറയും ബി.ജെ.പിയുടെയും മുഖ്യ അജണ്ട. എ.കെ. ആന്‍റണിയെയും വി.എം. സുധീരനെയും മുന്നില്‍ നിര്‍ത്തിയുള്ള യു.ഡി.എഫ് ആക്രമണം ഇത് വെളിവാക്കുന്നതായിരുന്നു. എന്നാല്‍, ഇവരുടെ ആരോപണങ്ങള്‍ക്ക് ഒരുപടി കടന്നായിരുന്നു വി.എസിന്‍െറ മറുപടി. ഒടുവില്‍ യു.ഡി.എഫ് നേതൃത്വത്തിന്‍െറ ആക്രമണത്തിന് വിധേയനായ വി.എസിന് പ്രതിരോധം തീര്‍ക്കാന്‍ പിണറായിക്കും കോടിയേരി ബാലകൃഷ്ണനും രംഗത്തിറങ്ങേണ്ടിവന്നു.
എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് വ്യാഴാഴ്ച റോഡ്ഷോക്ക് വി.എസ് എത്തിയത്. തെരഞ്ഞെടുപ്പ് ഫലം വി.എസിനും നിര്‍ണായകമാണ്. സി.പി.എമ്മിന്‍െറ ആഭ്യന്തര രാഷ്ട്രീയത്തിന്‍െറ ഗതിവിഗതികളുടെ ചൂണ്ടുപലക കൂടിയാവും ഫലം.

ജനപ്രിയ പദ്ധതികളുമായി ആപ്പിന്‍െറ ആദ്യ ബജറ്റ്

Posted: 25 Jun 2015 07:41 PM PDT

Image: 

ന്യൂഡല്‍ഹി: കുടിവെള്ളം, ഊര്‍ജം, ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവക്ക് ഊന്നല്‍നല്‍കിയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്‍െറ കന്നി ബജറ്റ്. കുടിവെള്ളം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനകം ഡല്‍ഹിയില്‍ പൂര്‍ണമായി കുടിവെള്ളം ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു.
കുടിവെള്ളമേഖലയെ നിയന്ത്രിക്കുന്ന ടാങ്കര്‍മാഫിയയെ നിലക്കുനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നല്‍കും. പെണ്‍കുട്ടികള്‍ക്ക് പലിശനിരക്കില്‍ കുറവുണ്ടാകും. യമുനാ നദി ശുചീകരിച്ച് അഞ്ചുവര്‍ഷം കൊണ്ട് മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ന്യായവേതനം ഉറപ്പാക്കുന്ന മജീതിയ വേജ്ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
 തൊഴില്‍ചെയ്യുന്ന സ്ത്രീകള്‍ക്കായി ആറ് ഹോസ്റ്റലുകള്‍ തുറക്കും. വയോജനസദനങ്ങളും തുറക്കും. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ജി.പി.എസ് നിര്‍ബന്ധമാക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ബസുകളില്‍ പൊലീസുകാരെ നിയോഗിക്കും. ബസുകളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കും. ഗതാഗതമേഖലക്കായി 3695 കോടി രൂപ നീക്കിവെക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഇ-റിക്ഷകള്‍ക്ക് 15,000 രൂപ സബ്സിഡി ലഭ്യമാക്കും.
ആരോഗ്യമേഖലയില്‍ 4787 കോടി രൂപ ചെലവിടും. 11 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കും. പുതുതായി 10,000 പേര്‍ക്ക് കിടത്തിച്ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. 1000 അയല്‍പക്ക ക്ളിനിക്കുകള്‍ തുറക്കും. 9836 കോടിയാണ് വിദ്യാഭ്യാസത്തിനായി നീക്കിവെക്കുക. 50 സ്കൂളുകളെ ആധുനീകരിക്കും.
സുതാര്യത ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കും. രണ്ടുവര്‍ഷത്തിനകം ഡല്‍ഹിയെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കും. കോളജുകള്‍ക്കും ഗ്രാമങ്ങള്‍ക്കും 50 കോടി ചെലവില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് തൃപ്തിനല്‍കാത്ത രീതിയില്‍ പണിതീര്‍ക്കുന്ന കരാറുകാര്‍ക്ക് ഒരു വിധത്തിലും പണം നല്‍കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

80ാം വയസ്സിലും ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ആദിവാസി മൂപ്പന്‍

Posted: 25 Jun 2015 07:31 PM PDT

Image: 
Subtitle: 
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

നിലമ്പൂര്‍: 80ാം വയസ്സിലും ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് അളക്കല്‍ കോളനിയിലെ പൂച്ചപ്പാറ ചാത്തന്‍ എന്ന ആദിവാസി മൂപ്പന്‍.
 കോളനിയിലേക്ക് മദ്യമോ ലഹരി വസ്തുക്കളോ കൊണ്ടുവരരുതെന്നാണ് പുറമെനിന്ന് ഈ കോളനിയിലേക്ക് എത്തുന്നവരോടുള്ള ഇദ്ദേഹത്തിന്‍െറ അപേക്ഷ.
 പുകവലിശീലം പോലുമില്ലാത്ത ചാത്തന്‍, ലഹരിക്കെതിരെ കോളനിക്കാരെ ബോധവത്കരിക്കാന്‍ ആശ്രയിക്കുന്നത് ബദല്‍ സ്കൂള്‍ അധ്യാപകനെയാണ്.
ബോധവത്കരണ ക്ളാസിനായി കോളനിക്കാരെ അധ്യാപകന്‍െറ മുന്നിലത്തെിക്കുന്നതും ചാത്തനാണ്.
ലഹരിക്കെതിരെ പ്രതികരിച്ചതിന് ഇദ്ദേഹത്തെ  നാലര വര്‍ഷം മുമ്പ് കോളനിയിലെ ചിലര്‍ മര്‍ദിച്ചിരുന്നു.
പുറമെനിന്ന് കോളനിയിലത്തെിയവരുടെ കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ചതിന്‍െറ പേരിലാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്.  ഇതോടെ കോളനിയിലെ മദ്യപരുടെ ശത്രുവായെങ്കിലും ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറിയില്ല. കോളനിയിലത്തെുന്ന അധികൃതരോട് മറ്റുള്ളവര്‍ വീടും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെടുമ്പോള്‍ ചാത്തന്‍െറ ആവശ്യം ഒന്നുമാത്രം. കോളനിയിലെ  ലഹരി ഉപയോഗം കുറക്കാന്‍ നടപടി വേണം.
ചെറുപ്പം മുതലേ ലഹരി ഉപയോഗത്തോട് എതിര്‍പ്പാണ് ചാത്തന്.
 മദ്യപിച്ചത്തെുന്നവര്‍ കോളനിയില്‍ നിരന്തരം തല്ലുകൂടാന്‍ തുടങ്ങിയതോടെയാണ് ലഹരിക്കെതിരെ സജീവമായി രംഗത്തിറങ്ങിയത്. ജനവാസ കേന്ദ്രത്തില്‍നിന്ന് 14 കിലോമീറ്ററോളം അകലെ ഉള്‍ക്കാട്ടിലാണ് അളക്കല്‍ കോളനി.  ചോലനായ്ക്ക-കാട്ടുനായ്ക്ക വിഭാഗത്തിലെ 36ഓളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. 

‘ഖനിമുതലാളിത്തം’ അഥവാ വോട്ട് ബാങ്ക്

Posted: 25 Jun 2015 07:27 PM PDT

Image: 

എല്ലാവരും പ്രകൃതിയുടെ അപ്പോസ്തലര്‍... കാലാവസ്ഥ വ്യതിയാന ഭീഷണിയെക്കുറിച്ച് അന്താരാഷ്ട്ര ഉച്ചകോടികളില്‍ വാചാലനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.എസ്.എസ് കളരിയില്‍നിന്ന് അദ്ദേഹം സ്വായത്തമാക്കിയ ഭാരതീയ സംസ്കാരത്തിന്‍െറ ഇഴകളും ഭൂമിദേവിയോട് ഒട്ടി നില്‍ക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാകട്ടെ ജൈവകൃഷി മലയാളികളില്‍ അടിച്ചേല്‍പ്പിച്ചുകളയുമെന്ന മട്ടില്‍ പ്രഖ്യാപനാ സാഹസത്തിന് മുതിര്‍ന്ന ‘അതിവേഗ’വ്യക്തിത്വം.  പ്രകൃതിയുടെ തകര്‍ച്ചയില്‍ മനംനൊന്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയിറക്കി ‘മൂന്നാര്‍ ഓപറേഷന്‍’ തന്നെ നടത്തിയ വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പരിസ്ഥിതിക്കുവേണ്ടി പുനരര്‍പണം ചെയ്യണമെന്ന് പ്രത്യേക ചാക്രിക ലേഖനം വഴി ഉണര്‍ത്തിയിരിക്കയാണ് സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം സൃഷ്ടിച്ച മരങ്ങളേയും മൃഗങ്ങളേയും ഇല്ലാതാക്കാന്‍ മനുഷ്യന് അധികാരമില്ളെന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരിലും പരിസ്ഥിതി സംരക്ഷണത്തിനുമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, ലാഭത്തിനുവേണ്ടിയുള്ള നിലക്കാത്ത നെട്ടോട്ടം, രാഷ്ട്രീയ പക്വതയില്ലായ്മ, സാങ്കേതികവിദ്യയിലുള്ള അമിത ആശ്രയം എന്നിവയുടെ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. നിലവിലെ ദുരവസ്ഥയിലേക്ക് പരിസ്ഥിതിയെ തള്ളിവിട്ടതും അപകടകരമാംവിധം കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കിയതും നമ്മുടെതന്നെ ചെയ്തികളാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പ്രകൃതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. എന്നാല്‍, ഗാഡ്ഗില്‍ ശിപാര്‍ശകളെ തള്ളി, കുറഞ്ഞ ബ്രാന്‍ഡായ ‘കസ്തൂരി’മതി, പശ്ചിമഘട്ട സംരക്ഷണത്തിനെന്ന് സത്യവാങ്മൂലം നല്‍കാന്‍ ഇടപെട്ടത് സാക്ഷാല്‍ മോദി തന്നെ.  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലും അപ്പടി നടപ്പാക്കാന്‍ സമ്മതിക്കില്ളെന്ന് പ്രഖ്യാപിച്ച് രംഗത്തുള്ളത് ഉമ്മന്‍ ചാണ്ടി. ‘വോട്ട് കച്ചവട’ത്തില്‍ മയങ്ങി നിലപാട് മാറ്റിയും ഗാഡ്ഗിലിനെ നിഷ്കരുണം തള്ളിപ്പറഞ്ഞും വി.എസ്. കച്ചവടമാകുമ്പോള്‍ പ്രത്യയശാസ്ത്ര ശാഠ്യത്തിന് നില്‍ക്കേണ്ടതില്ളെന്ന നിലപാടെടുത്ത് പ്രകൃതിക്കെതിരെ ‘ഹര്‍ത്താല്‍’ ഊര്‍ജം ആവോളം പകര്‍ന്ന് പിണറായി. ഇതോടെ കാര്യങ്ങള്‍ എളുപ്പമായെന്നല്ല, അധികാരത്തിന്‍െറ ഇടനാഴിയില്‍ എല്ലാവരും ചേര്‍ന്നൊരു ഒത്തുതീര്‍പ്പ്!  ‘വെട്ടിച്ചുരുക്കി’ പാകപ്പെടുത്തിയ ഉമ്മന്‍ വി. ഉമ്മന്‍ ശിപാര്‍ശകള്‍മതി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനെന്ന്. ഇതാകുമ്പോ, പ്രകൃതിക്ക് കോട്ടംവന്നാലും അധികാരവും വോട്ടും പോകാതെ അഡ്ജസ്റ്റ് ചെയ്യാം.  
ചെങ്കോലേന്തിയ നരേന്ദ്ര മോദിയെ സംസ്ഥാന മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മുമ്പേ കേരളത്തില്‍നിന്ന് ഡല്‍ഹിയിലത്തെി കണ്ടത്  കര്‍ദിനാള്‍ മാര്‍ ക്ളീമിസ് മെത്രാപ്പോലീത്ത. ‘സഭയുടെസ്വന്തം’  എം.പിയും തിരക്കിട്ട് മോദിയെ മുഖം കാണിച്ചു. കര്‍ണാടകയിലെയും ഗോവയിലെയും ഖനനലോബിയും മോദിയുമായി കൂടിക്കണ്ടു. തലേന്നുവരെ ‘ഗീത’യുദ്ധരിച്ച് പരിസ്ഥിതി സംരക്ഷണം പറയുകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനടക്കം വോട്ടുചോദിക്കുകയും ചെയ്ത മോദി പരിസ്ഥിതി മന്ത്രിയെക്കൊണ്ട് മൃദുനിലപാട് പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. കസ്തൂരിരംഗന്‍ സമിതിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ലോല മേഖലകള്‍ എങ്ങനെ സംരക്ഷിക്കുമെന്ന ട്രൈബ്യൂണലിന്‍െറ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് തന്ത്രപരമായി തലയൂരിയായിരുന്നു സര്‍ക്കാറിന്‍െറ മലക്കംമറിച്ചില്‍. എന്‍.ഡി.എ സര്‍ക്കാറും  യു.പി.എ സര്‍ക്കാറിന്‍െറ വഴിയെ സഞ്ചരിച്ചതോടെ ട്രൈബ്യൂണലിന്‍െറ തീര്‍പ്പ് ഇതനുസരിച്ചായി. ഇരുകൂട്ടരുടെയും ശ്രമങ്ങള്‍ ഫലംകണ്ടെന്ന് അര്‍ഥം. കേന്ദ്രഭരണമെന്ന ചക്കരക്കുടം കൈക്കുള്ളിലാകുന്നതിന്‍െറ തലേന്നുവരെ ഗാഡ്ഗിലിനൊപ്പംനിന്ന ബി.ജെ.പി പതുക്കെ ആര്‍.എസ്.എസ് താല്‍പര്യം പോലും മാറ്റിവെച്ചത് കത്തോലിക്ക സഭയുടെ ഇടപെടല്‍ കൊണ്ടുമാത്രമല്ല, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടും മോദി മുഖംതിരിച്ചത്, ഖനിമുതലാളിമാരുടെ സ്വാധീനങ്ങള്‍ക്കുമേല്‍ പരുന്തും പറക്കില്ളെന്ന ഘട്ടത്തിലാണ്.  കേരളത്തിന് പുറത്തുള്ള ഘടകങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമല്ലാത്തതാണ് മലക്കംമറിയാന്‍ ബി.ജെ.പിയെ നിര്‍ബന്ധിതമാക്കിയ മറ്റൊരു ഘടകം. വന്‍കിട ഖനനലോബികളുടെ ഇടപെടലിനത്തെുടര്‍ന്ന്  ഗോവയിലെയും കര്‍ണാടകയിലെയുമടക്കം ബി.ജെ.പി സര്‍ക്കാറുകള്‍ ഇതിനോടകം ഗാഡ്ഗിലിനെതിരെ തിരിഞ്ഞിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര,  ഗോവ സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ട മേഖലകളില്‍ വന്‍തോതിലാണ് ഖനനം നടക്കുന്നത്. പശ്ചിമഘട്ടത്തില്‍മാത്രം 1100 കോടി ടണ്‍ ഇരുമ്പയിര് നിക്ഷേപമുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍െറ പഠനത്തില്‍ കണ്ടത്തെിയത്. ഖനനത്തിലൂടെ കോടികളുണ്ടാക്കാന്‍ ബെള്ളാരിരാജമാര്‍ മത്സരിക്കുകയാണ് കര്‍ണാടകയില്‍.  ഗോവയിലും മഹാരാഷ്ട്രയിലും ഗ്രാനൈറ്റ്, ഇരുമ്പയിര് ഖനനവും തകൃതിയാണ്. കേരളത്തില്‍ അമിതമായ പാറഖനനവും വനംകൈയേറ്റവും വ്യാപകം. സ്വാഭാവികമായും കേരള, കര്‍ണാടക, ഗോവ സര്‍ക്കാറുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തത്തെി. കരിമണല്‍ ഖനനത്തിനും ശ്രമംനടക്കുന്നു.  പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കരകയറാനുള്ള  പോംവഴിയാണ് ഇരുമ്പയിര് ഖനനവും കയറ്റുമതിയുമെന്നാണ് കേന്ദ്രനിലപാട്. ഖനന ലോബിയുടെ സ്വാധീനം സര്‍ക്കാറുകളെ അട്ടിമറിക്കാനോ മാറ്റിത്തീര്‍ക്കാനോ പോന്നതാണെന്ന് ഏതൊരു കേന്ദ്രസര്‍ക്കാറിനും അറിയാവുന്ന യാഥാര്‍ഥ്യം. മണലും പാറയും ഉള്‍പ്പെടെ ചെറുധാതുക്കളുടെ ഖനനം നിയന്ത്രിക്കുന്ന ചട്ടം ഭേദഗതിചെയ്യാന്‍ ഒരുങ്ങുകയാണ്  കേരള സര്‍ക്കാര്‍. ഖനനത്തിന് സുപ്രീംകോടതി നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കിയും ഇതുസംബന്ധിച്ച കോടതിവിധി ദുര്‍വ്യാഖ്യാനം ചെയ്തുമാണ് നീക്കം.
 വീടിന്‍െറ  താക്കോല്‍, കള്ളന്മാരെ ഏല്‍പ്പിക്കാതെ സ്വയം സൂക്ഷിച്ചുകൂടെയെന്ന് ചോദിച്ചതിനാണ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ എല്ലാവരും ചേര്‍ന്ന്  പശ്ചിമഘട്ടത്തില്‍ നിന്ന്  പുറത്താക്കിയത്. ഒരു പ്രദേശത്തിന്‍െറ സംരക്ഷണച്ചുമതല അതിന്‍െറ  ഗുണഭോക്താക്കളായ ജനങ്ങളെതന്നെയാണ് ഏല്‍പിക്കേണ്ടത്. വികസനവും കരുതലും സംരക്ഷണവും എങ്കിലേ സാധ്യമാകൂ. ജനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മതനേതൃത്വങ്ങള്‍ക്കോ താല്‍പര്യമില്ളെന്നതിനാല്‍ സംരക്ഷണം ‘കള്ളന്മാരെ’ (സര്‍ക്കാറിനെ) ഏല്‍പിച്ചുകൂടാ. കരിങ്കല്‍ ക്വാറികള്‍ അതാതിടത്തെ സമുദായ-രാഷ്ട്രീയക്കാരുടെ ധനസ്രോതസ്സാണ്. ഇത്തരം ക്വാറികള്‍ ജനമറിയാതെയാണ് ഓരോ പ്രദേശത്തും മുളക്കുന്നത്. നാട്ടുകാരുടെ അഭിപ്രായം ചോദിച്ചല്ല അവരുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറികള്‍ സ്ഥാപിക്കപ്പെടുന്നത്. ഇക്കാര്യത്തിലടക്കം നാട്ടില്‍ എന്തു ചെയ്യാനും ചെയ്യാതിരിക്കാനും ജനങ്ങളുടെ അഭിപ്രായം കേള്‍ക്കണം’ -ഇതാണ്  ഗാഡ്ഗില്‍ പറയുന്നത്.
പ്രമുഖ ജൈവശാത്രജ്ഞന്‍  ഡോ. ടി.വി. സജീവന്‍െറ വാക്കുകള്‍ ഇങ്ങനെ: പ്രകൃതിസംരക്ഷണം ജനങ്ങളെതന്നെ ഏല്‍പിക്കുന്ന ‘ഗാഡ്ഗില്‍ ഫോര്‍മുല’ ജനങ്ങളിലത്തെുംമുമ്പേ സത്യവിരുദ്ധമായ 35 ചോദ്യങ്ങളുമായി ‘നുണയലേഖനങ്ങളാണ്’ വിശ്വാസികളോടും ജനങ്ങളോടും സംസാരിച്ചത്.  പ്രകൃതിക്കും പ്രകൃതിവിഭവങ്ങള്‍ക്കുംമേല്‍ ജനങ്ങളുടെ അധികാരമുറപ്പിക്കുന്ന രാഷ്ട്രീയ നിര്‍ദേശം കൂടിയായിരുന്നു ഇതോടെ അട്ടിമറിക്കപ്പെട്ടത്. എന്നാല്‍, ജൈവകൃഷിയിലേക്ക്  മടങ്ങണമെന്ന നിര്‍ദേശംപോലും വലിയപാതകമായി വ്യാഖ്യാനിക്കപ്പെട്ടു. മെത്രാനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പുറപ്പെട്ട ഗാഡ്ഗില്‍ സമിതിയംഗം ഡോ. വി.എസ്. വിജയനെ വൈദികന്‍െറ നേതൃത്വത്തില്‍ തടഞ്ഞതെന്തിനായിരുന്നു?
മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിക്ക് ശുദ്ധഭക്ഷണം കഴിക്കാന്‍ ക്ളിഫ്  ഹൗസ് കോമ്പൗണ്ടില്‍ ജൈവകൃഷിത്തോട്ടം. പ്രതിപക്ഷ നേതാവ് സാക്ഷാല്‍ വി.എസിന്‍െറ ഒൗദ്യോഗിക വസതിയും ഓര്‍ഗാനിക്  കൃഷിയാല്‍ സമ്പന്നം. എന്നാല്‍ ഗാഡ്ഗിലിനെ കര്‍ഷകദ്രോഹിയെന്നു വിളിക്കുന്നവര്‍ക്കൊപ്പംനിന്ന് മലയാളികള്‍ക്ക് വിഷമുള്ള ഭക്ഷണം പിന്നില്‍നിന്ന് വിളമ്പിക്കൊടുക്കുകയാണ് നമ്മുടെ നേതാക്കള്‍. ഒരമ്മ കുഞ്ഞിനെ കാക്കുന്നതുപോലെ വേണ്ടതെല്ലാം നല്‍കി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതിയോടാണ് പശ്ചിമഘട്ടത്തില്‍ സര്‍ക്കാറും മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന്  യുദ്ധംപ്രഖ്യാപിച്ചിട്ടുള്ളത്. കുടിയേറ്റ കര്‍ഷകര്‍ക്കുമറവില്‍ തോട്ടം ഉടമകളും വന്‍കിട കൈയേറ്റ റിസോര്‍ട്ട് മാഫിയകളും വനം കൊള്ളക്കാരും ക്വാറി- ക്രഷര്‍ ലോബിയും സമരം കൊഴുപ്പിക്കാന്‍ രംഗത്തത്തെി. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെപ്പോലും വശംവദരാക്കാന്‍ സ്വാധീനശക്തിയുള്ളവരാണ് ക്വാറി മാഫിയ. നാമമാത്ര തുകയടച്ച് ലൈസന്‍സ് ഒപ്പിക്കുന്നവരും അതിനുപോലും ശ്രമിക്കാതെ ഒറ്റയടിക്ക് ക്വാറി തുടങ്ങുന്നവരുമുണ്ട്. മാഫിയകളില്‍ ചുരുക്കത്തില്‍ മുതല്‍മുടക്കില്ലാതെ പ്രകൃതിചൂഷണം നടത്തുകയാണ് സര്‍വരും. വന്‍കിട ക്വാറി-ക്രഷര്‍ ഉടമകളാണ് പശ്ചിമഘട്ടത്തില്‍ സമുദായ രാഷ്ട്രീയ നേതൃത്വങ്ങളുടെ എല്ലാമെല്ലാം. സംസ്ഥാനത്ത് ലൈസന്‍സെടുത്ത് പ്രവര്‍ത്തിക്കുന്നത് 2001 ക്വാറികളെങ്കില്‍ വനമേഖലയിലടക്കം അനധികൃതമായുള്ളത് 6300ല്‍ ഏറെയാണ്. ഇവയിലേറെയും ‘ദൈവസഹായം’ കൊണ്ട് പ്രവര്‍ത്തിക്കുന്നവ.
ജൈവസമ്പത്തിന്‍െറ അമൂല്യ ഉറവിടമായ പശ്ചിമഘട്ടം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപരിഷ്കരണ ശ്രമങ്ങളില്‍നിന്നും ഭൂപരിധി നിയമങ്ങളില്‍ നിന്നും കഷ്ടിച്ച് ഒഴിവാക്കപ്പെട്ട വനമേഖല കൈവശപ്പെടുത്തി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവുമാണ് യഥാര്‍ഥത്തില്‍ കേരളം  നേരിടുന്ന അടിസ്ഥാന പാരിസ്ഥിതിക പ്രതിസന്ധി.
 

ഗസ്സയിലെ ഇരുട്ടില്‍ തപ്പിയയു.എന്‍ അന്വേഷണ കമീഷന്‍

Posted: 25 Jun 2015 07:24 PM PDT

Image: 

കഴിഞ്ഞ വര്‍ഷം ജൂലൈ ആറിനും ആഗസ്റ്റ് 26നുമിടയില്‍ ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേലി സൈന്യം നടത്തിയ അതിക്രൂരമായ അക്രമസംഭവങ്ങളും ഫലസ്തീനികള്‍ ഇസ്രായേലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളും രാഷ്ട്രാന്തരീയ നിയമങ്ങള്‍ ലംഘിക്കുന്ന യുദ്ധക്കുറ്റമായി പരിഗണിക്കാനാവുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊന്‍ നിയോഗിക്കപ്പെട്ട യു.എന്‍ അന്വേഷണ കമീഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് സത്യസന്ധമോ നിഷ്പക്ഷമോ ആയ വിലയിരുത്തലല്ല എന്ന് പ്രഥമദൃഷ്ട്യാ തെളിയുന്നു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനു സമര്‍പ്പിച്ച അമേരിക്കന്‍ ജൂറിസ്റ്റ് മേരി മഗോന്‍ ഡാവിസ് അധ്യക്ഷയായ അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ട് ഇസ്രായേലും ഫലസ്തീനും ഒരുപോലെ യുദ്ധക്കുറ്റം നടത്തിയിട്ടുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ‘ഓപറേഷന്‍ പ്രൊട്ടക്റ്റിവ് എഡ്ജ്’ എന്ന പേരില്‍ അമ്പതു ദിവസം നീണ്ട ഇസ്രായേലി സൈനികാക്രമണങ്ങളില്‍ 1462 സിവിലിയന്മാരടക്കം 2251 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭൂമുഖത്തെ ഏറ്റവും ഹൃദയഭേദകമായ, ‘തുറന്ന ജയില്‍’ എന്ന് മന$സാക്ഷിയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഗസ്സ മുനമ്പില്‍ 18,000 വീടുകളാണ് ബോംബിട്ടു തകര്‍ത്തത്. മറുഭാഗത്താവട്ടെ, ആറു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 270 കുട്ടികളടക്കം 1600 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയില്‍ ഇസ്രായേല്‍ 6000 വ്യോമാക്രമണങ്ങള്‍ നടത്തിയപ്പോള്‍ ജൂതരാഷ്ട്രത്തിനു നേരെ 4881 റോക്കറ്റുകളും 1753 മോര്‍ട്ടാറുകളും ഫലസ്തീന്‍ തൊടുത്തുവിട്ടിട്ടുണ്ട് എന്ന് കണക്കുനിരത്തി അന്വേഷണ കമീഷന്‍ തൂക്കമൊപ്പിക്കാന്‍ പരിഹാസ്യമാംവിധം ശ്രമിച്ചിട്ടുണ്ട്. ഇസ്രായേലിന്‍െറ അതീവ മാരകശേഷിയുള്ള  അധുനാധുനിക ആയുധങ്ങള്‍ക്കൊപ്പമാണ് ഹമാസ് എവിടെനിന്നൊക്കെയോ തരപ്പെടുത്തിയെടുത്ത നാടന്‍ റോക്കറ്റുകളെ സമീകരിക്കുന്നത്.
ബിന്യമിന്‍ നെതന്യാഹുവിന്‍െറ പട്ടാളം ഗസ്സയില്‍ അഴിച്ചുവിട്ട ഏകപക്ഷീയവും അതിനിഷ്ഠുരവുമായ ആക്രമണങ്ങള്‍ ലോകമൊന്നടങ്കം നേരില്‍ കണ്ടതാണ്. പരമാവധി ഫലസ്തീനികളെ കൊന്നൊടുക്കുകയും  ഒന്നര ദശലക്ഷത്തോളം മനുഷ്യര്‍ക്ക് ജീവിക്കാന്‍ പ്രാഥമിക സൗകര്യങ്ങളൊരുക്കുന്ന സംവിധാനങ്ങളെ തകര്‍ത്തെറിയുകയുമാണ് ഇസ്രായേലി സൈനിക ഓപറേഷനുകളുടെ ആത്യന്തിക ലക്ഷ്യമെന്ന് പകല്‍വെളിച്ചംപോലെ തെളിഞ്ഞതാണ്. എന്നാല്‍, അന്വേഷണ കമീഷന്‍ ലോകത്തോട് പറയുന്നത്, എന്തിനാണ് ജനവാസകേന്ദ്രങ്ങള്‍ സൈനിക ലക്ഷ്യമായി കണ്ടത് എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും തങ്ങള്‍ക്ക് കിട്ടിയില്ല എന്നാണ്. ലക്ഷ്യം തെറ്റാത്ത ആയുധങ്ങള്‍ ഉപയോഗിച്ചു നടത്തിയ 15 അക്രമസംഭവങ്ങളില്‍ 115 കുഞ്ഞുങ്ങളും 50 സ്ത്രീകളുമടക്കം 216 സിവിലിയന്മാര്‍ കൊല്ലപ്പെട്ട ഓപറേഷനുകളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് കമീഷന്‍ കണ്ണുകെട്ടി ഇരുട്ടില്‍ തപ്പുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ടായി സയണിസ്റ്റ് രാജ്യം ഗസ്സയിലും പടിഞ്ഞാറേ കരയിലും തുടര്‍ന്നുപോരുന്ന മനുഷ്യത്വഹീനമായ കൊടും ക്രൂരതകളെക്കുറിച്ച് സാമാന്യധാരണയുള്ളവര്‍ ഇമ്മട്ടില്‍ പൊട്ടന്‍കളി കളിക്കുമെന്ന് കരുതാന്‍ വയ്യ. കഴിഞ്ഞ മാസം ഇസ്രായേലി മനുഷ്യാവകാശ ഗ്രൂപ്പായ ‘ബ്രേക്കിങ് ദ സയലന്‍സ്’ പുറത്തുവിട്ട 237 പുറങ്ങള്‍ വരുന്ന റിപ്പോര്‍ട്ടില്‍, പ്രതിരോധ സേന ഗസ്സയില്‍ വ്യാപകവും അത്യപൂര്‍വവുമായ വിനാശങ്ങള്‍ വിതച്ചു നടത്തിയ സംഹാരതാണ്ഡവങ്ങള്‍ പട്ടാളത്തിന്‍െറ ധര്‍മത്തില്‍ ‘ഗുരുതരമായ സംശയം’ ഉയര്‍ത്തുന്നതായി പറയുന്നുണ്ട്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിയോഗിച്ച പ്രത്യേക അന്വേഷണസമിതിയുടെ വസ്തുതാ പരിശോധനയിലും ഇസ്രായേലി സൈന്യത്തിന്‍െറ അതിക്രമങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തിയിരുന്നു. യു.എന്‍ സ്കൂളില്‍ അഭയം തേടിയ 44 സിവിലിയന്മാരുടെ കൊലയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. കിരാതമായ അക്രമങ്ങളില്‍ പലതും റമദാന്‍ വ്രതം മുറിക്കുന്ന സമയത്തോ സിവിലിയന്മാര്‍ ഉറങ്ങുന്ന നേരത്തോ ആയിരുന്നുവെന്നും പരമാവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് ജൂതപട്ടാളം ലക്ഷ്യമിട്ടതെന്നും  അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ടെ്.
‘വിവേചനരഹിതമായാണ്’ ഫലസ്തീന്‍ പോരാളികള്‍  പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. സൂക്ഷ്മ ലക്ഷ്യമില്ലാത്ത റോക്കറ്റുകള്‍ തൊടുത്തുവിട്ടത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സിവിലിയന്‍ സമൂഹത്തില്‍ ഭീകരത പടര്‍ത്താനാണെന്നാണ് യു.എന്‍ സമിതി നിഗമനത്തിലത്തെിയത്. ലക്ഷ്യത്തിലത്തെുന്ന മിസൈലുകളോ റോക്കറ്റുകളോ ഇവരുടെ പക്കലില്ല എന്ന പരമാര്‍ഥം മന$പൂര്‍വം വിസ്മരിക്കാന്‍ കാട്ടുന്ന വിരുത് എത്ര ലജ്ജാവഹം! ഇസ്രായേലിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍െറ പേരില്‍ 21 ഗസ്സന്‍ യുവാക്കളെ കൂട്ടക്കൊല ചെയ്തത് യുദ്ധക്കുറ്റമായിത്തന്നെ കാണണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  നിഷ്പക്ഷമായ അന്വേഷണത്തെ ഭയന്ന തെല്‍അവീവ് ഭരണകൂടം യു.എന്‍ അന്വേഷണ കമീഷനോട് സഹകരിച്ചില്ല എന്ന് മാത്രമല്ല, ഇസ്രായേലോ ഗസ്സയോ സന്ദര്‍ശിച്ച് വസ്തുതകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കാന്‍ പോലും കൂട്ടാക്കിയില്ല. ഈജിപ്തിലെ സൈനിക ഭരണകൂടം ഈ വിഷയത്തില്‍ ഇസ്രായേലിനു സഹായകമായ നിലപാടാണ് സ്വീകരിച്ചത്. യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉപയോഗപ്പെടുത്തിയേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ടാവാം. റിപ്പോര്‍ട്ട് പുറത്തുവരേണ്ട താമസം, മുന്‍കാലങ്ങളിലെന്നപോലെ ഇസ്രായേലി ഭരണകൂടം തള്ളിക്കളഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും ഇസ്രായേല്‍ ഒരുതരത്തിലുള്ള യുദ്ധക്കുറ്റവും നടത്തിയിട്ടില്ളെന്നുമാണ്  നെതന്യാഹുവിന്‍െറ പക്ഷം. 20082009ല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഗ്ളാഡ്സ്റ്റോണിന്‍െറ റിപ്പോര്‍ട്ട് കുഴിച്ചുമൂടിയ അതേ ഗതിതന്നെയായിരിക്കും ഈ റിപ്പോര്‍ട്ടിനെയും കാത്തിരിക്കുന്നത്. കാരണം, റിപ്പോര്‍ട്ട് തങ്ങള്‍ക്ക് സ്വീകാര്യമല്ളെന്ന് സയണിസ്റ്റ് രാഷ്ട്രത്തിന്‍െറ രക്ഷാകര്‍ത്താക്കളായ വാഷിങ്ടണ്‍ ഭരണകൂടം നിലപാട് അറിയിച്ചുകഴിഞ്ഞു.

‘നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്’; പദ്ധതി ഏഴു വര്‍ഷത്തിനകം

Posted: 25 Jun 2015 05:58 PM PDT

Image: 

ന്യൂഡല്‍ഹി: നഗരങ്ങളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.
ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ഗുണഭോക്താക്കളാകുന്ന കുടുംബത്തിലെ അംഗങ്ങളിലാര്‍ക്കും രാജ്യത്തെവിടെയും വീടുണ്ടാകാന്‍ പാടില്ളെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന്  മാത്രമായിരിക്കും പുതുതായി കുടിയേറിയ താല്‍ക്കാലിക കുടിയേറ്റക്കാരെ പരിഗണിക്കുന്നതെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളോടെ 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വീടുകളുടെ നിര്‍മാണ സഹായമാണ് സര്‍ക്കാര്‍ നല്‍കുക. വീടിന്‍െറ വലുപ്പത്തിന്‍െറയും സൗകര്യങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് മാറ്റം വരുത്താം. അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ല.
2011ലെ സെന്‍സസില്‍ കണക്കാക്കിയ 4041 പട്ടണങ്ങളിലാണ് പദ്ധതി. ഒന്നാംഘട്ടമെന്ന നിലയില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിര്‍ദേശിക്കുന്ന 100 നഗരങ്ങളില്‍ പദ്ധതി 2017മാര്‍ച്ചിന് മുമ്പ് നടപ്പാക്കും. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 200 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ചുവരെ ബാക്കി പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും.

വീട് സാക്ഷാത്ക്കരിക്കുന്നത് ഇങ്ങനെ
നാലു തരത്തിലാണ് നഗര പാര്‍പ്പിട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്:

  • 1. ഭൂമി ഏറ്റെ ടുത്തുള്ള ചേരിവികസനം: ചേരിയില്‍ കഴിയുന്നവര്‍ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആ ഭൂമി വികസിപ്പിച്ച് അര്‍ഹരായ എല്ലാവര്‍ക്കും വീട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭൂമികളിലും സ്വകാര്യ ഭൂമികളിലുമുള്ള ചേരിവാസികളെ പരിഗണിക്കും.
  • 2. ഭവനവായ്പയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി: നഗരങ്ങളിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളും (ഇ.ഡബ്ള്യു. എസ്)  വരുമാനം കുറഞ്ഞ വിഭാഗങ്ങളും (എല്‍.ഐ.ജി) എടുക്കുന്ന ഭവനവായ്പകള്‍ക്കാണ് സബ്സിഡി. ഇ.ഡബ്ള്യു. എസ് വിഭാഗങ്ങള്‍ക്ക് 60 ചതുരശ്ര മീറ്ററും എല്‍.ഐ.ജി വിഭാഗങ്ങള്‍ക്ക് 30 ചതുരശ്ര മീറ്ററും വലുപ്പത്തിലുള്ള പാര്‍പ്പിടമൊരുക്കുന്നതിന് എടുക്കുന്ന വായ്പയുടെ 15 വര്‍ഷത്തേക്കുള്ള 6.5 ശതമാനം പലിശവരെ സബ്സിഡി നല്‍കും.  
  • 3. പങ്കാളിത്തത്തിലൂടെ ചെലവു കുറഞ്ഞ വീട്: നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ള്യു. എസ്) സ്വകാര്യ സംരംഭകരുടെയും മറ്റു ഏജന്‍സികളുടെയും പങ്കാളിത്തത്തില്‍ ചെലവ് കുറഞ്ഞ വീട് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീടൊന്നിന് ഒന്നര ലക്ഷം രൂപ തോതില്‍.
  • 4. ഗുണഭോക്താവ് മുന്‍കൈ എടുത്ത് ഭവനനിര്‍മാണം: മറ്റ് മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാത്ത നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ (ഇ.ഡബ്ള്യു. എസ്) സ്വന്തം മുന്‍കൈ എടുത്ത് വീട് നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ 1.5 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.

 

വിശ്വാസക്കരയില്‍ മുന്നണികള്‍; അരുവിപോലെ ജനം

Posted: 25 Jun 2015 01:30 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്‍െറ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരക്കാര്‍ നാളെ വിരല്‍നീട്ടും. ആര് ജയിച്ചാലും തോറ്റാലും വോട്ടു കൂടിയാലും കുറഞ്ഞാലും അത് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രമല്ല, നേതാക്കള്‍ക്കുതന്നെയും നിര്‍ണായകം. വിധി  ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടും. ഇരു മുന്നണികളും ബി.ജെ.പിയും ആത്മവിശ്വാസത്തിലാണ്.
ഇന്നലെ രാവിലെ നേതാക്കളുടെ വാക്യുദ്ധത്തോടെയും  പിണറായി വിജയന്‍െറ ‘പ്രത്യക്ഷപ്പെടലോടെയും’ വൈകീട്ട് സ്ഥാനാര്‍ഥികളുടെ റോഡ് ഷോയോടെയുമാണ് പരസ്യപ്രചാരണത്തിന് അവസാനമായത്. യു.ഡി.എഫിലെ കെ.എസ്. ശബരീനാഥന്‍െയും ബി.ജെ.പിയിലെ ഒ. രാജഗോപാലിന്‍െറയും  റോഡ് ഷോക്ക് പുറമെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനൊപ്പം നടത്തിയ അപ്രതീക്ഷിത റോഡ് ഷോ സൃഷ്ടിച്ച ആവേശം യു.ഡി.എഫിനെയും ബി.ജെ.പിയേയും അമ്പരപ്പിച്ചു. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച വി.എസ് അവസാന നിമിഷവും ഈ ഷോയിലൂടെ അത് തുടര്‍ന്നു.

‘ടൈറ്റ് മത്സരം’ എന്നതിനപ്പുറം ഇന്നയാള്‍ ജയിക്കുമെന്നുറപ്പിച്ചു പറയല്‍ അസാധ്യമാക്കുന്നതാണ് അരുവിക്കരയിലെ അന്തരീക്ഷം.
ശബരീനാഥന്‍ സഹതാപത്തിലൂടെ വിജയം ഉറപ്പിക്കുമെന്നായിരുന്നു യു.ഡി.എഫ് കരുതിയത്. എന്നാല്‍, സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും മൂലം അവര്‍ക്ക്  നന്നായി വിയര്‍ക്കേണ്ടിവന്നു. വി.എസ്. അച്യുതാനന്ദന്‍ അഴിമതി വിഷയമാക്കിയതും അദ്ദേഹത്തിന്‍െറ യോഗങ്ങള്‍ക്കത്തെുന്ന ജനക്കൂട്ടവും യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നു. ഇതിനെ മറികടക്കാനായിരുന്നു മുഖ്യമന്ത്രി നടത്തിയ കുടുംബ യോഗങ്ങള്‍. ഇതുമൂലം അഴിമതിയടക്കമുള്ള വിഷയങ്ങളില്‍ മറുപടി പറയാതെ ഒഴിഞ്ഞുനില്‍ക്കാനും അദ്ദേഹത്തിനായി.

യു.ഡി.എഫിന്‍െറ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നത് എല്‍.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. നാമമാത്ര ഭൂരിപക്ഷത്തില്‍ ആരംഭിക്കുകയും ഒരു സി.പി.എം അംഗത്തെതന്നെ കൂറുമാറ്റി ഭരണം ഉറപ്പിക്കുകയും ചെയ്ത അദ്ദേഹം തുടര്‍ന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയിക്കാന്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
സി.പി.എമ്മിന് സഹതാപത്തെ  നിഷ്പ്രഭമാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ കൈയിലുണ്ട്. എം. വിജയകുമാര്‍ നല്ല സ്ഥാനാര്‍ഥിയും. അത് പ്രയോജനപ്പെടുത്താനായോ എന്നതാണ് വിഷയം. വിജയപ്രതീക്ഷയിലൊന്നുമല്ല ബി.ജെ.പി തുടങ്ങിയത്. എന്നാല്‍, രാജഗോപാലിന്‍െറ സ്ഥാനാര്‍ഥിത്വം ചിത്രം മാറ്റി. സി.പി.എം മൂന്നാം സ്ഥാനത്ത് പോയാലും അദ്ഭുതമില്ളെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കാനുമായി.
പി.സി. ജോര്‍ജിന്‍െറ അഴിമതി വിരുദ്ധമുന്നണിയുടെ കെ. ദാസ്, പി.ഡി.പിയുടെ പൂന്തുറ സിറാജ് എന്നിവര്‍ പിടിക്കുന്ന വോട്ടുകള്‍ വിജയത്തെ സ്വാധീനിക്കും എന്നത് ഉറപ്പ്. അപരന്മാരെയും തള്ളിക്കളയാനാവില്ല. സാമുദായിക ഘടകങ്ങളും പ്രധാനം. സി.പി.എം വോട്ടില്‍ ഈഴവ സമുദായത്തിലൂടെ ചോര്‍ച്ചയുണ്ടാക്കാന്‍ ബി.ജെ.പിക്കാവുമെന്ന് അവരും യു.ഡി.എഫും.15.5 ശതമാനമാണ് ഈഴവര്‍. 28 ശതമാനം വരുന്ന നാടാര്‍ വിഭാഗം ദാസിലൂടെ വോട്ട് മറിക്കുമെന്ന് എല്‍.ഡി.എഫ് . പട്ടികജാതി, വര്‍ഗക്കാരുടെയും ചെറുസമുദായ ഗ്രൂപ്പുകളുടെയും വോട്ട് ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചെന്നും 31 ശതമാനമുള്ള നായര്‍ വോട്ടുകള്‍ മൂന്നായും14 ശതമാനമുള്ള മുസ്ലിം വോട്ടുകള്‍ മുന്‍ സ്ഥിതിയില്‍നിന്ന് മാറുമെന്നും  മറ്റൊരു കണക്ക്. 35 ശതമാനം വരുന്ന യുവ വോട്ട് എങ്ങോട്ട്. ഇതൊക്കെ കണക്കുകളും ചോദ്യങ്ങളും. ഇവയൊക്കെ സംഭവിച്ചാല്‍ വിജയം മാറാം, മറിയാം.

പൂവാല വേട്ടക്കിടെ പിടിയിലായത് പൊലീസ് ഡ്രൈവര്‍

Posted: 25 Jun 2015 01:15 PM PDT

Image: 

കോഴിക്കോട്: മദ്യപിച്ച് അനാശാസ്യക്കാരിയുമായി ചുറ്റിക്കറങ്ങവെ ഷാഡോ പൊലീസിന്‍െറ പിടിയിലായ പൊലീസ് ഡ്രൈവറെ പിരിച്ചുവിടാനൊരുങ്ങുന്നു. വയനാട് സ്വദേശിയും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ സനീഷ് സിറിയക്കാണ് (46) സരോവരം പാര്‍ക്കിന് സമീപം വലയിലായത്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം പൂവാല വേട്ടക്കിറങ്ങിയ ഷാഡോ പൊലീസ് എരഞ്ഞിപ്പാലം മിനി ബൈപാസില്‍ വെച്ചാണ് പൊലീസ് ഡ്രൈവറേയും മലാപ്പറമ്പ് സ്വദേശിനിയേയും പിടികൂടിയത്. സനീഷിനെതിരെ വകുപ്പുതല അന്വേഷണം (ഓറല്‍ എന്‍ക്വയറി) നടക്കുന്നുണ്ട്. മുമ്പ് വയനാട്ടില്‍ ജോലിചെയ്യവെ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായി വകുപ്പുതല നടപടിക്ക് വിധേയനായ ഇയാള്‍ക്കെതിരെ ഇക്കുറി കടുത്ത നടപടി ഉണ്ടയേക്കും.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മലാപ്പറമ്പ് സ്വദേശിനിയുമായി കാറില്‍ സരോവരത്തത്തെിയ ഇയാള്‍ മദ്യപിച്ച ശേഷം ഡ്രൈവ് ചെയ്യാനാകാതെ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടു.

ഇതിനിടെ, പൂവാല വേട്ടക്കിറങ്ങിയ ഷാഡോ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് നടക്കാവ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതി പൊലീസ് ഡ്രൈവറാണെന്നറിഞ്ഞ് സംഭവം ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞ സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഒപ്പമുണ്ടായിരുന്ന യുവതിയെ വനിതാ സെല്ലിന് കൈമാറി. വിവരം ഡി.ജി.പിയും അറിഞ്ഞതിനെ തുടര്‍ന്നാണ് ഓറല്‍ എന്‍ക്വയറിക്ക് ഉത്തരവിട്ടത്.

വയനാട്ടില്‍വെച്ച് സമാനവിഷയത്തില്‍ പിടിയിലായ സനീഷിനെ  ഒരുതവണ സേനയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് രാഷ്ട്രീയ സ്വാധീനത്തില്‍ സര്‍വീസില്‍ തിരികെ കയറി.  കോഴിക്കോട്ടേക്ക് സ്ഥലംമാറ്റപ്പെട്ട ഇയാള്‍  അടുത്തകാലം വരെ കോഴിക്കോട് വനിതാ സ്റ്റേഷനിലായിരുന്നു. ഒരുമാസം മുമ്പാണ് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ചുമതലയേറ്റത്. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.

വാജ്പേയിയും ആര്‍.എസ്.എസ് മേധാവിയും മാപ്പപേക്ഷിച്ചുവോ?

Posted: 25 Jun 2015 12:55 PM PDT

Image: 

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയില്‍ അന്നത്തെ ജനസംഘം നേതാവും പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയും ആര്‍.എസ്.എസ് മേധാവി ബാലസാഹേബ് ദേവറസും പ്രധാനമന്ത്രിയോട് മാപ്പപേക്ഷിച്ചിരുന്നുവോ?  2000ല്‍, അടിയന്തരാവസ്ഥയുടെ 25ാം വാര്‍ഷികത്തില്‍ സുബ്രമണ്യന്‍ സ്വാമിയാണ്  ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത്. അന്ന് തെളിവുമായി രംഗത്ത് എത്തിയ സുബ്രമണ്യന്‍ സാമി  ഇന്ന് ബി.ജെ.പി ക്യാമ്പില്‍ എത്തിയതോടെ നിശ്ശബ്ദനാണ്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗമാണ് സ്വാമി.

മഹാരാഷ്ട്ര നിയമസഭാ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇന്ദിര ഗാന്ധിക്ക് യെര്‍വാദ ജയിലില്‍നിന്ന് ആര്‍.എസ്.എസ്. തലവന്‍ ബാലസാഹേബ് ദേവറസ് നിരവധി തവണ മാപ്പപേക്ഷ കത്തുകള്‍ അയച്ചത് കാണാന്‍ കഴിയുമെന്ന് സുബ്രമണ്യന്‍ സാമി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഇരുപതിന പരിപാടികളോട് സഹകരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കത്തുകള്‍ക്കൊന്നും ഇന്ദിര ഗാന്ധി മറുപടി അയച്ചില്ല. ഇത്തരം മാപ്പപേക്ഷ വാജ്പേയിയും എഴുതിയിരുന്നു.

 21 മാസ അടിയന്തരാവസ്ഥയില്‍ ഭൂരിഭാഗം സമയവും വാജ്പേയി ജയിലിന് പുറത്തായിരുന്നു. സര്‍ക്കാറിനെതിരെ ഒരു പ്രതിഷേധത്തിലും പങ്കെടുക്കില്ളെന്ന രേഖാമൂലം ഉറപ്പു നല്‍കിയതിനാലാണ് വാജ്പേയിയെ തടവിലടക്കാഞ്ഞത്. അടിയന്തരാവസഥയില്‍ അറസ്റ്റിലായ വാജ്പേയി ചികിത്സയിലായിരുന്നു നല്ല കാലവും കഴിഞ്ഞത്.

അടുത്തിടെ മുതിര്‍ന്ന പത്രപ്രവര്‍ത്തക കൂമി കപൂര്‍ രചിച്ച ‘ദ എമര്‍ജന്‍സി: എ പേഴ്സനല്‍ ഹിസ്റ്ററി’ എന്ന പുസ്തകത്തിലും ദേവറസിനും വാജ്പേയിക്കുമെതിരായ  ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്വാമിയുടെ സഹോദരന്‍െറ ഭാര്യയാണ് കൂമി.
അടിയന്തരാവസ്ഥക്കാലത്ത് രാജ്യസഭാംഗമായിരുന്നു സാമി. ജനസംഘത്തിന്‍െറ പേരില്‍ ആര്‍.എസ്.എസ്. നിയോഗിച്ചയാള്‍. ഒളിവില്‍ രാജ്യത്താകമാനം അടിയന്തരാവസ്ഥക്കെതിരെ സുബ്രമണ്യന്‍ സാമി പ്രവര്‍ത്തിച്ചിരുന്നു. 1976 ആഗസ്റ്റ് 10ന് പിടികൊടുക്കാതെ രാജ്യസഭയില്‍ സാമി എത്തിയിരുന്നു. ഉപരാഷ്ട്രപതി മരിച്ചവരെപ്പറ്റി പരാമര്‍ശം നടത്തുമ്പോള്‍, മരിച്ചവരുടെ പട്ടികയില്‍ ജനാധിപത്യത്തെ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന് സ്വാമി വിളിച്ചു പറഞ്ഞു.

ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തില്‍

Posted: 25 Jun 2015 12:37 PM PDT

Image: 
Subtitle: 
ദേശീയ സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തിലെന്ന് ദേശീയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്. ഗ്രാമങ്ങളിലെ മൂന്നിലൊന്ന് കുടുംബങ്ങളും  സ്ഥിരവരുമാനമില്ലാത്തവരും ഒറ്റമുറി കുടിലുകളില്‍ താമസിക്കുന്നവരുമാണെന്നാണ് സര്‍വേ വിവരം. സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ്. ഈ കുടുംബങ്ങളിലെ 21.53 ശതമാനം പട്ടികജാതിക്കാരും ആദിവാസികളുമാണ്. 2011ല്‍ തുടങ്ങിയ സര്‍വേ 2013ലാണ് പൂര്‍ത്തിയായത്. 1931നുശേഷം ആദ്യമായാണ് സെന്‍സസില്‍ ജാതികൂടി ഉള്‍പ്പെടുത്തിയത്. 24.39 കോടി ജനങ്ങളുടെ വിവരമാണ് സെന്‍സസിലൂടെ ശേഖരിച്ചത്.

ചില സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളിലെ കുടുംബനാഥന്‍െറ മാസവരുമാനം 5000 രൂപയില്‍ കുറവാണ്. മധ്യപ്രദേശിലെ 24 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഛത്തീസ്ഗഢില്‍ 21 ശതമാനവും ബിഹാറില്‍ 19 ശതമാനവും ദരിദ്രരാണ്.

2012ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ കമ്മിറ്റിയുടെ കണ്ടത്തെലും സെന്‍സസിലെ വിവരങ്ങളും ഏകദേശം തുല്യമാണ്. 2011-2012ല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ 32 ശതമാനവും നഗരങ്ങളില്‍ 26.4 ശതമാനവുമാണെന്നാണ് കമ്മിറ്റിയുടെ കണ്ടത്തെല്‍. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ ദിവസം 32 രൂപ മതിയെന്നാണ് രംഗരാജന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
അതേസമയം, ടെണ്ടുല്‍കര്‍ കമ്മിറ്റിയുടെ പഠനപ്രകാരം ഗ്രാമങ്ങളില്‍ 25.7 ശതമാനവും നഗരങ്ങളില്‍ 13.7 ശതമാനവുമാണ്  ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് ദിവസം ജീവിക്കാന്‍ 27 രൂപ മതിയെന്ന് കമ്മിറ്റി പറഞ്ഞത് നിശിത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.
 

ജിന്‍സണ്‍ വീണ്ടും പൊന്‍താരം

Posted: 25 Jun 2015 11:23 AM PDT

Image: 
Subtitle: 
ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് രണ്ടാം പാദം; ഇന്ദര്‍ജിത്തിനും ഇരട്ടസ്വര്‍ണം, ആരോക്യ രാജീവിനും സ്വര്‍ണം •ഇന്ത്യക്ക് 10 മെഡലുകള്‍

പതുംതനി: ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് സീരിസിന്‍െറ രണ്ടാം പാദത്തില്‍ വീണ്ടും മലയാളി പൊന്‍തിളക്കം. പുരുഷവിഭാഗം 800 മീറ്റര്‍ ആദ്യപാദത്തില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വീണ്ടും സുവര്‍ണനേട്ടത്തിലേക്ക് കുതിച്ചത്തെി. ആദ്യ പാദത്തില്‍ സ്വര്‍ണത്തിലേക്ക് ഷോട്ട്പുട്ടെറിഞ്ഞ ഇന്ദര്‍ജിത് സിങ് രണ്ടാം പാദത്തിലും നേട്ടം ആവര്‍ത്തിച്ചു. 400 മീറ്ററില്‍ മികച്ച വ്യക്തിഗത നേട്ടവുമായി ആരോക്യ രാജീവ് കൂടി സ്വര്‍ണം ഓടിയെടുത്തതോടെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം മൂന്നായി. 45.81 സെക്കന്‍ഡിലാണ് രാജീവ് സുവര്‍ണഫിനിഷിലത്തെിയത്. രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 10 മെഡലുകളാണ് രണ്ടാം പാദത്തില്‍ ഇന്ത്യ വാരിയത്. ബാങ്കോക്കില്‍ നടന്ന ആദ്യപാദത്തില്‍ എട്ടു മെഡലുകളായിരുന്നു ഇന്ത്യന്‍ സമ്പാദ്യം.

ഒരു മിനിറ്റ് 49.85 സെക്കന്‍ഡ് സമയത്തില്‍ കുതിച്ചത്തെിയാണ് ജിന്‍സണ്‍ സ്വര്‍ണം സ്വന്തമാക്കിയത് (ആദ്യപാദത്തില്‍ 1:48.52). ഇന്ത്യന്‍ ക്യാപ്റ്റനുമായ ഇന്ദര്‍ജിത് 19.85 മീറ്റര്‍(ആദ്യപാദത്തില്‍ 19.83 മീറ്റര്‍) ദൂരം താണ്ടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ലോങ് ജംപില്‍ അങ്കിത് ശര്‍മ വെള്ളി നേട്ടം ആവര്‍ത്തിച്ചു. വനിതകളുടെ 800 മീറ്ററില്‍ ആദ്യ പാദത്തിലെ വെങ്കലജേത്രി എം. ഗോമതി ഇത്തവണ നേട്ടം വെള്ളിയാക്കി ഉയര്‍ത്തി. വനിതകളുടെ 100 മീറ്റര്‍ ഹഡ്ല്‍സില്‍ ഗായത്രി ഗോവിന്ദരാജും വനിതകളുടെ 100 മീറ്റര്‍ സ്പ്രിന്‍റില്‍ സര്‍ബാനി നന്ദയും വെങ്കലം സ്വന്തമാക്കി. എം.ആര്‍. പൂവമ്മ 400 മീറ്ററില്‍ വെങ്കലം നേടി. പുരുഷ-വനിത 4x100 മീറ്റര്‍ റിലേയിലാണ് മറ്റ് രണ്ട് വെങ്കലമെഡലുകള്‍ പിറന്നത്. മലയാളി താരങ്ങളായ അനില്‍ഡ തോമസ് 400 മീറ്ററില്‍ അഞ്ചാമതും ട്രിപ്ള്‍ ജംപില്‍ എന്‍.വി. ഷീന ആറാമതുമാണത്തെിയത്.

പി.എഫ് നിക്ഷേപം അടുത്തമാസം മുതല്‍ ഓഹരി വിപണിയിലേക്ക്

Posted: 25 Jun 2015 11:13 AM PDT

Image: 

ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് നിധിയിലെ അഞ്ച് ശതമാനം അടുത്തമാസം മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ആയിരിക്കും നിക്ഷേപമെന്ന് കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ. ജലാന്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം പി.എഫ് നിക്ഷേപം ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍െറ അഞ്ച് ശതമാനമായ 5000 കോടി രൂപയായിരിക്കും ഈവര്‍ഷം ഓഹരി വിപണിയില്‍ നിക്ഷേപിക്കുക. പി.എഫ് നിക്ഷേപം ഓഹരി വിപണിയിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മാര്‍ച്ച് 31നാണ് തീരുമാനമെടുത്തത്. ഏപ്രില്‍ 23ന് തൊഴില്‍ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്നായിരുന്നു ഇത്. പ്രധാനമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഓഹരികളിലായിരിക്കും നിക്ഷേപം. അതേസമയം, തീരുമാനത്തിനെതിരെ എതിര്‍പ്പുമായി തൊഴിലാളി യൂനിയനുകള്‍ രംഗത്തുണ്ട്.

കൊബേന്‍, ഹസാക്ക പട്ടണങ്ങളില്‍ ഐ.എസ് ആക്രമണം

Posted: 25 Jun 2015 10:59 AM PDT

Image: 
Subtitle: 
ഇരു നഗരങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ നിരവധി മരണം

ഡമസ്കസ്: മാസങ്ങള്‍ക്കുമുമ്പ് കുര്‍ദ് സേന പിടിച്ചെടുത്ത കൊബേനിലും സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹസാക്കയിലും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഇരട്ട ആക്രമണം. ഐ.എസ് ഭരണ തലസ്ഥാനമായ റഖക്കു സമീപം വരെ എത്തിയ കുര്‍ദ് സേനയുടെ മുന്നേറ്റങ്ങളെ നിഷ്ഫലമാക്കിയാണ് ഇന്നലെ രണ്ടിടത്ത് ഒരേ സമയം ആക്രമണമുണ്ടായത്.

കൊബേനില്‍ കുര്‍ദ് സേന തമ്പടിച്ച കേന്ദ്രങ്ങളില്‍ രണ്ടു കാര്‍ ബോംബ് സ്ഫോടനങ്ങളോടെയാണ് തുടക്കം. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആയുധധാരികള്‍ സംഘടിച്ചത്തെി തുടര്‍ച്ചയായ വെടിവെപ്പും നടത്തി. ഇരു സംഭവങ്ങളിലുമായി 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അയല്‍ ഗ്രാമത്തില്‍ ഐ.എസ് 20 പേരെ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഖയിലേക്ക് വെള്ളമത്തെിക്കുന്ന പ്രധാന വിതരണശൃംഖല കുര്‍ദ് സേന തകര്‍ത്തതിനു പിറകെയാണ് പുതിയ സംഭവം. മാസങ്ങളോളം ഐ.എസ് നിയന്ത്രണത്തിലായിരുന്ന കൊബേന്‍ കഴിഞ്ഞ നവംബറിലാണ് തിരിച്ചുപിടിച്ചിരുന്നത്. നഗരത്തില്‍ വെടിവെപ്പ് തുടരുന്നുവെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കുര്‍ദ് സേന അറിയിച്ചു. തുര്‍ക്കി വഴിയാണ് ഐ.എസ് തീവ്രവാദികള്‍ കൊബേനില്‍ പ്രവേശിച്ചതെന്ന് സിറിയന്‍ ടെലിവിഷന്‍ ആരോപണം അധികൃതര്‍ നിഷേധിച്ചു.

സിറിയന്‍ സേനക്കു പുറമെ കുര്‍ദ് പോരാളികളും നിലയുറപ്പിച്ച ഹസാക്കയില്‍ നടത്തിയ ആക്രമണങ്ങളിലും നിരവധി മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിന്‍െറ പരിസരത്തെ രണ്ടു ഗ്രാമങ്ങളും ഐ.എസ് കൈയടക്കിയതായി സൂചനയുണ്ട്. ഐ.എസ് പരാജയപ്പെടുന്നതായി അമേരിക്കന്‍ അവകാശവാദങ്ങള്‍ക്കിടെയാണ് പുതിയ മുന്നേറ്റം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP