പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ Madhyamam News Feeds |
- പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ
- തിരുനെല്ലിയിലെ തേക്ക് നടല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിയുടെ ഉത്തരവ്
- 4,470 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
- ഒമാനില്‍ കാറ്റിനും മഴക്കും സാധ്യത
- ബാര്‍കോഴ: കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
- നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം
- മ്യാന്‍മര്‍ ആക്രമണം: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് രാജ്യവര്‍ദ്ധന്‍ റാത്തോഡ്
- മഴനനഞ്ഞ്, കുളിരണിഞ്ഞ് ചുരം നടത്തം ഗിന്നസ് ബുക്കിലേക്ക്
- ഇന്ത്യ x ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
- തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം
- തുര്‍ക്കിയില്‍ ഉര്‍ദുഗാനേറ്റ തിരിച്ചടി
- ഹിന്ദുത്വ പ്രകോപനങ്ങളും ന്യൂനപക്ഷങ്ങളും
- ബാഗിന്‍െറ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
- സ്ത്രീപീഡനം: കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു
- കളിയഴക് നിറയും കോപ
- ‘കരകയറ്റാന്‍’ വി.എസ് അരുവിക്കരയിലെത്തി
- കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കാക്കി യൂനിഫോം പടിയിറങ്ങുന്നു
- നേപ്പാളില്‍ ഭരണഘടന യാഥാര്‍ഥ്യത്തിലേക്ക്
- അപായച്ചങ്ങല വലിച്ചാല്‍ ഇനി ട്രെയിന്‍ നില്‍ക്കില്ല
- ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റി
- ഭൂമി തട്ടിപ്പു കേസില്‍ സലീംരാജിന് ജാമ്യം
പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍ തന്നെ Posted: 10 Jun 2015 12:23 AM PDT വടകര: കണ്ണൂരിലെ സ്വകാര്യമില്ലിലേക്ക് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ റേഷന്‍ ഗോതമ്പ് പെരുവഴിയില്‍തന്നെ. കഴിഞ്ഞമാസം 29ന് 205 ചാക്ക് ഗോതമ്പാണ് അഴിയൂരില്‍നിന്ന് ചോമ്പാല്‍ പൊലീസ് പിടികൂടിയത്. തിക്കോടി എഫ്.സി.ഐ ഗോഡൗണില്‍നിന്ന് കുറ്റ്യാടിയിലെ സബ്ഡിപ്പോയില്‍ ഇറക്കേണ്ടതാണിത്. ഇത് പിടികൂടിയ വിവരം താലൂക്ക് സപൈ്ള ഓഫിസില്‍ അറിയിച്ചെങ്കിലും 12 ദിവസമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. റേഷന്‍ സാധനങ്ങള്‍ ഇത്തരത്തില്‍ പിടികൂടി കഴിഞ്ഞാല്‍ അത് സ്ഥലത്തത്തെി പരിശോധന നടത്തി സൂക്ഷിക്കേണ്ടത് സപൈ്ള ഓഫിസ് അധികൃതരാണെന്നിരിക്കെ ഇവര്‍ ഗൗനിക്കാത്തത് വിമര്‍ശത്തിനിടയാക്കുകയാണ്. |
തിരുനെല്ലിയിലെ തേക്ക് നടല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിയുടെ ഉത്തരവ് Posted: 10 Jun 2015 12:10 AM PDT മാനന്തവാടി: തിരുനെല്ലി വനത്തിനുള്ളില്‍ തേക്ക് തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള വനംവകുപ്പിന്‍െറ നടപടി നിര്‍ത്തിവെക്കാന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. തേക്ക് നട്ടാല്‍ പിഴുതെറിയും -പ്രകൃതിസംരക്ഷണസമിതി |
4,470 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി Posted: 09 Jun 2015 11:50 PM PDT Image: ന്യൂഡല്‍ഹി: രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 4,470 സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒകളുടെ ലൈസന്‍സാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ ശേഷമാണ് സംഘടനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. പഞ്ചാബ് സര്‍വകലാശാല, ചണ്ഡിഗഡ് നിയമ സര്‍വകലാശാല, ഗുജറാത്ത് നിയമ സര്‍വകലാശാല, ഗാര്‍ഗി കോളേജ്, ഡല്‍ഹി ലേഡി ഇര്‍വിന്‍ കോളേജ്, വിക്രം സാരാഭായ് ഫൗണ്ടേഷന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍നോട്ടത്തിലുള്ള കബീര്‍ എന്നിവയാണ് എഫ്.ആര്‍.സി.എ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍. എഫ്.ആര്‍.സി.എ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാനായി ലണ്ടനിലേക്ക് പോകാനെത്തിയ സന്നദ്ധ സംഘടന ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രചാരക പ്രിയ പിള്ളയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഗ്രീന്‍പീസിന്‍െറ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു. സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. |
ഒമാനില്‍ കാറ്റിനും മഴക്കും സാധ്യത Posted: 09 Jun 2015 10:25 PM PDT Image: മസ്കത്ത്: കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യത. വ്യാഴാഴ്ച പുലര്‍ച്ചെ സുല്‍ത്താനേറ്റിന്‍െറ ചില ഭാഗങ്ങളില്‍ കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാര്‍ കടല്‍ത്തീരം, വാദി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടപെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വാദികളിലെ വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്ന് മസ്കത്ത് നഗരസഭാ ജീവനക്കാരോട് നിര്‍ദേശിച്ചു. ചുഴലിക്കാറ്റ് മൂലം വൈദ്യുതി മുടക്കം ഒഴിവാക്കുമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അറിയിച്ചു. ജലവിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കും. ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കരുതെന്നും മഴവെള്ളപ്പാച്ചില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 65 മുതല്‍ 70 കി.മീ. വരെ വേഗത്തിലുള്ള കാറ്റ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ 90 മുതല്‍ 120 കി.മീ. വരെ ആകാമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെക്കന്‍ ശര്‍ഖിയ കൂടാതെ വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, ദാഖിലിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതുണ്ടെന്നാണ് റിപ്പോര്‍ട്ട്. |
ബാര്‍കോഴ: കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് Posted: 09 Jun 2015 09:47 PM PDT Image: കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് എസ്.പി. കെ.എം.ആന്‍റണിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദ്രുതപരിശോധനയില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഥമിക അന്വേഷണത്തില്‍ കെ.ബാബുവിനെതിരെ കേസെടുക്കാനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബാര്‍ ഉടമകളില്‍ നിന്ന് കെ.ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്നാണായിരുന്നു ആരോപണം. എന്നാല്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴികളില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഷ്ട്രീയ ഇടപെടലുകളിലൂടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കെ. ബാബുവിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരനും ബാര്‍ ഉടമയുമായ ബിജു രമേശ് പ്രതികരിച്ചു. വിജിലന്‍സ് മേധാവി വിന്‍സണ്‍ എം. പോള്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു. മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ആളെന്ന സ്ഥിതിക്ക് കേസ് തെളിയിക്കാന്‍ തനിക്ക് ബാധ്യതയുണ്ട്. കെ. ബാബുവിനെ രക്ഷിക്കാന്‍ വന്‍ഗൂഢാലോചന നടന്നുവെന്നും ബിജു രമേശ് ആരോപിച്ചു. റിപ്പോര്‍ട്ട് കണ്ടിട്ടില്ളെന്നും വിവരങ്ങള്‍ അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.
|
നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം Posted: 09 Jun 2015 09:29 PM PDT Image: തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യബസുകളുടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തേ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കാലാവധി തീരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ളെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. |
മ്യാന്‍മര്‍ ആക്രമണം: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് രാജ്യവര്‍ദ്ധന്‍ റാത്തോഡ് Posted: 09 Jun 2015 08:51 PM PDT Image: ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടത്തിയ തീവ്രവാദി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേന മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ്. തീവ്രവാദി ആക്രമണങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയുര്‍ത്തുന്ന സാഹചര്യത്തില്‍ അയല്‍രാജ്യത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമണം നടത്തിയതില്‍ പ്രധാനമന്ത്രി ശക്തമായ നിലപാടാണ് കൈകൊണ്ടത്. ധീരവും അഭൂതപൂര്‍വ്വമായതുമായ നിലപാടാണ് മോദി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. |
മഴനനഞ്ഞ്, കുളിരണിഞ്ഞ് ചുരം നടത്തം ഗിന്നസ് ബുക്കിലേക്ക് Posted: 09 Jun 2015 07:39 PM PDT Image: കല്‍പറ്റ: വയനാടന്‍ ചുരത്തിലൂടെ വാഹനത്തില്‍ പോകാത്തവര്‍ ചുരുക്കമാവും. എന്നാല്‍, തുടക്കം മുതല്‍ ഒടുക്കംവരെ 14 കിലോമീറ്റര്‍ ചുരത്തിലൂടെ നടന്നിട്ടുണ്ടോ? മഴനനഞ്ഞ് കുളിരണിഞ്ഞ് പച്ചപ്പ് തൊട്ട് അസ്സലൊരു മലയിറക്കം. പ്രകൃതിക്കായി കൂട്ടമായി നടന്ന് ഒടുവില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായാലോ? അങ്ങനെയുള്ള ഒരു മലയിറക്കത്തിനാണ് ജൂണ്‍ 13ന് വയനാടന്‍ ചുരം സാക്ഷ്യംവഹിക്കുന്നത്. |
ഇന്ത്യ x ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം Posted: 09 Jun 2015 07:37 PM PDT Image: ഫാതുല്ല: മൈതാനങ്ങളില്‍ നഖം കടിച്ച് കൂനിക്കൂടി ഇരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സടകുടഞ്ഞെണീറ്റത് 15 വര്‍ഷം മുമ്പ് ബംഗ്ളാദേശിന്‍െറ മണ്ണിലായിരുന്നു. എതിരാളികളുടെ തുറിച്ചുനോട്ടങ്ങളില്‍ പതറാത്ത ഇന്ത്യന്‍ ടീമിന് സൗരവ് ഗാംഗുലിയെന്ന നായകന്‍ അടിത്തറയിട്ടത് അന്നത്തെ ആ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നായിരുന്നു. ഇന്ന് ചരിത്രം കറങ്ങിത്തിരിഞ്ഞുവരുമ്പോള്‍ ആക്രമണോത്സുകതയുടെ പുതുരൂപമായ ക്യാപ്റ്റന്‍െറ കീഴില്‍ യുവരക്തങ്ങള്‍ അണിനിരക്കുന്ന മറ്റൊരു ടീമാണ് ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് അരയും തലയും മുറുക്കി ബംഗ്ളാ മണ്ണിലിറങ്ങുന്നത്. |
തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം Posted: 09 Jun 2015 07:24 PM PDT Image: തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കായിക പരിശീലന കേന്ദ്രമായ തിരുവനന്തപുരം സായിയില്‍ കായികതാരം ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെക്കാണ് ഹോസ്റ്റല്‍ മുറിയില്‍ കായികതാരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് സായ് അധികൃതര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരീക്ഷ എഴുതാനുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കായിക താരം കഴക്കൂട്ടം പൊലീസിന് മൊഴി നല്‍കി. എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ വാക്കുതര്‍ക്കം ഉണ്ടായതായി മറ്റൊരു താരം മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ആലപ്പുഴ സായി കേന്ദ്രത്തില്‍ വനിതാ തുഴച്ചില്‍ താരങ്ങള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വിശദമായ അന്വേഷണത്തിന് കേന്ദ്രകായിക മന്ത്രാലയം ഉത്തരവിട്ടിരുന്നു. |
തുര്‍ക്കിയില്‍ ഉര്‍ദുഗാനേറ്റ തിരിച്ചടി Posted: 09 Jun 2015 07:20 PM PDT Image: കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലം തുടര്‍ച്ചയായി തുര്‍ക്കിയില്‍ അധികാരത്തിലിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നഷ്ടമായതോടെ വികസനത്തിന്‍െറയും സുസ്ഥിരതയുടെയും പാതയില്‍ മുന്നേറിക്കൊണ്ടിരുന്ന ആ രാജ്യത്ത് ഒരിക്കല്‍കൂടി അനിശ്ചിതത്വം പ്രകടമാവുകയാണ്. 550 അംഗ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടാനാവുമെന്നും തദ്വാരാ തങ്ങളാഗ്രഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ തുര്‍ക്കിയെ മാറ്റാനാവുമെന്നും പ്രതീക്ഷിച്ചാണ് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവിന്‍െറ നേതൃത്വത്തില്‍ അക് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, കേവല ഭൂരിപക്ഷത്തിനുപോലും 17 സീറ്റുകള്‍ കുറവാണെന്ന അവസ്ഥയാണ് ഫലങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അക് പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത് സലാഹുദ്ദീന്‍ ദിമര്‍ത്താസ് നയിക്കുന്ന പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി)യാണ്. തുര്‍ക്കി ജനതയില്‍ 20 ശതമാനം വരുന്ന കുര്‍ദ് വംശജരെ മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി തന്‍െറ പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞ ദിമര്‍ത്താസ് 13 ശതമാനം വോട്ടുകളും 79 സീറ്റുകളും അടിച്ചെടുത്തു. മുന്‍ഗാമികളുടെ കര്‍ക്കശ നിലപാടുകള്‍ തിരുത്തി തങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുകയും അവരുടെ വിശ്വാസമാര്‍ജിക്കുകയും ചെയ്ത ഉര്‍ദുഗാന്‍െറ പാര്‍ട്ടിയെ ഇത്തവണ കുര്‍ദുകള്‍ കൈയൊഴിയാന്‍ കാരണം ഊര്‍ജസ്വലനായ സലാഹുദ്ദീന്‍ ദിമിര്‍ത്താസിന്‍െറ സ്വാധീനം തന്നെയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അത്താ തുര്‍ക്കിന്‍െറ തീവ്ര മതേതരത്വത്തിന്‍െറ ഭൂമികയില്‍ അക് പാര്‍ട്ടിയുടെ ഇസ്ലാം അനുകൂല നിലപാടുകളെയും നടപടികളെയും നഖശിഖാന്തം എതിര്‍ത്തുവന്ന റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ വോട്ട് വിഹിതം 25 ശതമാനവും സീറ്റുകള്‍ 132ഉം ആണ്. 16.5 ശതമാനം നേടിയ നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി 81 സീറ്റുകളുമായി മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു. |
ഹിന്ദുത്വ പ്രകോപനങ്ങളും ന്യൂനപക്ഷങ്ങളും Posted: 09 Jun 2015 07:18 PM PDT Image: ‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ല. സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും ഹിന്ദുക്കളാണ്. മോഹന്‍ ഭാഗവത്ജി (ആര്‍.എസ്.എസ് തലവന്‍ ) ഇരുപതുവട്ടം പറഞ്ഞിട്ടുണ്ട് ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന്. ‘അവര്‍ (ന്യൂനപക്ഷങ്ങള്‍) സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും സമന്മാരാണ്.’ -ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധിസഭയുടെ ത്രിദിന സമ്മേളനത്തിനു ശേഷം സംഘടനയുടെ മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹോസാബലെക്ക് മാധ്യമപ്രവര്‍ത്തകരോട് പറയാനുണ്ടായിരുന്നത് ഇതാണ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം സമന്മാരാണെന്ന് ആര്‍.എസ്.എസ് നേതൃത്വം ഒരുഭാഗത്തൂടെ ആവര്‍ത്തിക്കുമ്പോഴും ‘ഘര്‍ വാപസി’യുടെ മേല്‍നോട്ടക്കാരായ ‘ധരം ജാഗരന്‍ സമിതി’ തലവന്‍ രാജേശ്വര്‍ സിങ് യു.പിയിലെ ഇട്ടാവയില്‍ മുഴക്കിയ ഭീഷണി ശ്രദ്ധിച്ചിരുന്നുവോ? ‘ 2021ഓടെ ഇന്ത്യ മുസ്ലിം-ക്രിസ്ത്യന്‍ മുക്തമാക്കും. ഹിന്ദുക്കളുടെ മാത്രം രാജ്യമാണിത്’. കാണ്‍പൂരില്‍ ഉത്തര്‍പ്രദേശ് ശിവസേന തലവന്‍ പ്രസംഗിച്ചത് മറ്റൊരുതരത്തിലാണ്: ‘വാസക്ടമി ശസ്ത്രക്രിയക്ക് സമ്മതിക്കുകയും രണ്ടുകുട്ടികളില്‍ ഒതുങ്ങുകയുമാണെങ്കില്‍ മുസ്ലിംകള്‍ സ്വമേധയാ ശാക്തീകരിക്കപ്പെടും.’ അയോധ്യ ഹിന്ദു തീര്‍ഥാടന കേന്ദ്രമായതുകൊണ്ട് ഒരു മുസ്ലിം സ്ഥാപനവും അവിടെ അനുവദിക്കുന്ന പ്രശ്നമില്ളെന്നാണ് വി.എച്ച്.പി ജന. സെക്രട്ടറി ചമ്പത്ത് റായ് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസു’മായുള്ള അഭിമുഖത്തില്‍ (2015 ജൂണ്‍ ഒന്ന്) വെട്ടിത്തുറന്നുപറഞ്ഞത്. ‘മാട്ടിറച്ചി വില്‍ക്കാത്തതു കൊണ്ടോ തിന്നാത്തതുകൊണ്ടോ മരിച്ചുപോകുമെന്ന് ഏതെങ്കിലും കൂട്ടര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് പറഞ്ഞ രാജ്യമല്ല ഇത്. അവര്‍ പാകിസ്താനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകട്ടെ.’-കേന്ദ്രസഹമന്ത്രിയും ബി.ജെ.പിയുടെ മുസ്ലിം മുഖവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആക്രോശിച്ചതിങ്ങനെ. മതസൗഹാര്‍ദം വളര്‍ത്തുന്നതിന് അവരവരുടെ സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധിക്കുന്നതിന് മുസ്ലിംകള്‍ ആവശ്യപ്പെടണമെന്നാണ് നഖ്വിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ മറ്റൊരു നേതാവ് ഷാനവാസ് ഹുസൈന് ഉപദേശിക്കാനുണ്ടായിരുന്നത്. ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഡല്‍ഹിയില്‍ കേന്ദ്ര വഖഫ് ഭവന്‍ ഉദ്ഘാടനം ചെയ്യവെ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ഉപദേശിച്ചതും നാം കേട്ടു: ‘ഭക്ഷണം ഇത്രവലിയ പ്രശ്നമാക്കുന്നത് എന്തിനാണ്? നിങ്ങള്‍ക്ക് എന്തും കഴിക്കാം. അതിലൊന്ന് വിലക്കുന്നതിന്‍െറ പേരില്‍ ഇത്രമാത്രം വേദനിക്കാന്‍ എന്താണുള്ളത്? ജീവകാരുണ്യത്തിന്‍െറ മറവില്‍ മദര്‍ തെരേസ മതംമാറ്റമാണ് ലക്ഷ്യമിട്ടതെന്ന് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ആരോപിക്കുന്നു. |
ബാഗിന്‍െറ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു Posted: 09 Jun 2015 12:24 PM PDT Image: ദമ്മാം: സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്‍െറ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. |
സ്ത്രീപീഡനം: കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു Posted: 09 Jun 2015 12:13 PM PDT Image: ഭുവനേശ്വര്‍ (ഒഡിഷ): സ്ത്രീപീഡനക്കേസില്‍ കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സംഘംചേര്‍ന്ന് ആക്രമിച്ചു. ഹാല്‍ദിപാദ പ്രദേശത്ത് തെരുവോരത്ത് താമസിക്കുന്നവരാണ് പൊലീസിനുനേരെ ആക്രമണമഴിച്ചുവിട്ടത്.
|
Posted: 09 Jun 2015 11:52 AM PDT Image: ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ഉത്സവമായ കോപ അമേരിക്കക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ കിക്കോഫ്. ഒരു വന്‍കരയുടെ പോരാട്ടമാണെങ്കിലും ലോക ഫുട്ബാളിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിക്കുന്ന ഇടം കളിയാരാധകരുടെ ചൂടുകോപ. ചിലി ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍
അര്‍ജന്‍റീന ഫിഫ റാങ്ക്: 3 ലോകകപ്പ് കൈവിട്ട കിരീടം കോപയിലൂടെ തിരിച്ചുപിടിക്കാനാണ് അര്‍ജന്‍റീനയുടെ വരവ്. ഒപ്പം 22 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് അന്ത്യം കുറിക്കാനും. 1993ന് ശേഷം അര്‍ജന്‍റീന ഒരു രാജ്യാന്തര കിരീടവും നേടിയിട്ടില്ല. പ്രവചനം: സെമിയില്‍ അര്‍ജന്‍റീന^ബ്രസീല്‍ പോരിന് സാധ്യത. അര്‍ജന്‍റീന കിരീട ഫേവറിറ്റ് സ്റ്റാര്‍മാന്‍: താരസമ്പന്നമായ അര്‍ജന്‍റീനയില്‍ നാലുതവണ ലോക ഫുട്ബാളറായ മെസ്സിതന്നെ സൂപ്പര്‍താരം. ക്ളബ് സീസണില്‍ ബാഴ്സക്ക് ട്രിപ്പ്ള്‍ കിരീടം സമ്മാനിച്ചത്തെുന്ന മെസ്സി ദേശീയ കുപ്പായത്തില്‍ ഇത്തവണ കസറുമെന്ന് ആരാധക മതം. ബാഴ്സയിലെ മുന്‍ മാനേജര്‍ ജെറാര്‍ഡോ മാര്‍ടിനോക്ക് കീഴിലാണ് മെസ്സിയും കളത്തിലിറങ്ങുന്നത്. ബ്രസീല്‍ ലോകകപ്പിലെ മെസ്സി മാജിക്കിനായി കാത്തിരിപ്പ്. താരത്തിളക്കവുമായി കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, യാവിയര്‍ മഷറാനോ, എസിക്വേല്‍ ലാവെസ്സി, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുമുണ്ട്. യുവതാരം: ടീമിലെ 23 പേരും താരങ്ങള്‍. എങ്കിലും, യുവതാരമെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നത് എറിക് ലമേലയെന്ന ടോട്ടന്‍ഹാമിന്‍െറ 23 കാരന്‍. ഇറ്റലിയില്‍നിന്ന് ഇംഗ്ളണ്ടിലത്തെിക്കാന്‍ ടോട്ടന്‍ഹാം മുടക്കിയ 33 ദശലക്ഷം യൂറോക്കു പിന്നിലെ രഹസ്യമറിയാന്‍ കൂടിയുള്ള അവസരമാവും കോപ. 2011ല്‍ ദേശീയ ടീമിലത്തെിയെങ്കിലും 10 മത്സരമേ എറിക് കളിച്ചുള്ളൂ.
ബൊളീവിയ ഫിഫ റാങ്ക്: 92 ഗ്രൂപ്പില്‍ ഏറ്റവും ദുര്‍ബലരായ ബൊളീവിയ മൂന്നാം സ്ഥാനക്കാരായാല്‍ തന്നെ അദ്ഭുതം. തുടര്‍ച്ചയായി അഞ്ച് ടൂര്‍ണമെന്‍റിലും ആദ്യ റൗണ്ടില്‍ പുറത്ത്. ടീമിലെ മുക്കാല്‍ഭാഗവും ബൊളീവിയന്‍ ക്ളബുകളുടെ താരങ്ങള്‍. പ്രവചനം: ആദ്യ റൗണ്ട് ബൊളീവിയക്കുവേണ്ടി 49 കളിയില്‍ 12 ഗോളടിച്ച മാഴ്സലോ തന്നെയാവും ചിലിയിലെ ടീമിന്‍െറ പ്രതീക്ഷ.
ചിലി ഫിഫ റാങ്ക്: 19 ആതിഥേയരെന്ന നിലയില്‍ കിരീടപ്രതീക്ഷയിലാണ് ചിലിയുടെ ഒരുക്കം. ലാ റോയയുടെ ചരിത്രത്തിലെ സുവര്‍ണ തലമുറയുമായാണ് സ്വന്തംമണ്ണില്‍ ഒരുങ്ങുന്നത്. യുവതാരം: 21കാരന്‍ എയ്ഞ്ചലോ ഹെന്‍റിക്വസാവും കോപയില്‍ ചിലിയുടെ യുവരക്തം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ഹെന്‍റിക്വസ് ലോണ്‍ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷമായി വിവിധ ടീമുകളിലായിരുന്നു. കഴിഞ്ഞ സീസണില്‍ ക്രൊയേഷ്യന്‍ ക്ളബ് ഡൈനാമോ സാഗ്രബിനുവേണ്ടി 20 ഗോളുമായി മിന്നുന്ന ഫോമില്‍. ചിലിക്കുവേണ്ടി അഞ്ചുകളിയില്‍ രണ്ട് ഗോളും നേടി.
മെക്സികോ ഫിഫ റാങ്ക്: 23 കോണ്‍കകാഫ് രാജ്യമായ മെക്സികോ കോപയിലെ അതിഥികളാണ്. കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ളെങ്കിലും ഇക്കുറി മികച്ച പ്രകടനത്തിനുള്ള ഒരുക്കത്തിലാണ് കോച്ച് മിഗ്വേല്‍ ഹെരീറയും സംഘവും. സൂപ്പര്‍താരങ്ങളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ യാവിയര്‍ ഹെര്‍ണാണ്ടസ്, കാര്‍ലോസ് വെയ, ജിയോവനി ഡോ സാന്‍േറാസ് എന്നിവരില്ലാതെയാണ് മെക്സികോ കോപയിലത്തെുന്നത്. ജൂലൈയിലെ ഗോള്‍ഡ്കപ്പ് മുന്നില്‍ കണ്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമംനല്‍കിയത്. പ്രവചനം: ക്വാര്‍ട്ടര്‍ വരെ യുവതാരം: ഗോള്‍ഡ് കപ്പ് ടീമിനുമുമ്പ് യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണിത്. പന്തുരുളും മുമ്പേ താരമാവുന്നത് ഡച്ച് ക്ളബ് ട്വന്‍റിയുടെ 22 കാരന്‍ ജീസസ് കൊറോണ. അഞ്ചുതവണ ദേശീയ കുപ്പായമണിഞ്ഞ ജീസസ് അവസരത്തിനൊത്തുയരുമെന്ന് കോച്ചിനും വിശ്വാസം.
ജമൈക്ക കോണ്‍കകാഫ് ക്ഷണിതാക്കളായത്തെുന്ന ജമൈക്കക്ക് രാജ്യാന്തര പരിചയത്തിനുള്ള അവസരമാവും തങ്ങളുടെ ആദ്യ കോപ അമേരിക്ക. ലോകകപ്പില്‍ ഒരുതവണ മാത്രമേ ഈ കരീബിയന്‍ രാജ്യം കളിച്ചിട്ടുള്ളൂ. കരീബിയന്‍ കപ്പ് ജേതാക്കളായി കോപയിലേക്ക്. സ്റ്റാര്‍മാന്‍: ടീമെന്ന നിലയില്‍ ദുര്‍ബലരാണെങ്കിലും യൂറോപ്പിലെയും അമേരിക്കിയിലെയും ക്ളബ് താരങ്ങളാണ് പലരും. ഇംഗ്ളീഷ് ക്ളബ് ലീഡ്സില്‍നിന്ന് വിട്ട റൊഡോള്‍ഫ് ഓസ്റ്റിനാണ് കരീബിയന്‍ സംഘത്തിന്‍െറ സൂപ്പര്‍താരം. കരീബിയന്‍ കപ്പില്‍ ജമൈക്കന്‍ നായകനായിരുന്നു ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍. സൈമന്‍ ഡോകിന്‍സ്, റെഡിങ്ങിന്‍െറ ഗാരത് മക്ക്ളെറി, ക്രിസ്റ്റല്‍ പാലസിന്‍െറ അഡ്രിയാന്‍ മരിയപ്പ എന്നിവര്‍ മറ്റുതാരങ്ങള്‍. യുവതാരം: പ്രായ 22 ആണെങ്കിലും മൈകല്‍ ഹെക്ടര്‍ ആറുവര്‍ഷത്തിനുള്ളില്‍ പന്തുതട്ടിയത് 11 ക്ളബുകളില്‍. ഇംഗ്ളണ്ടിലെ റെഡിങ് താരമാണ് ഹെക്ടര്‍. വായ്പ അടിസ്ഥാനത്തിലായിരുന്നു മറ്റ് ക്ളബുകളില്‍ കളിച്ചത്. ഇംഗ്ളണ്ടില്‍ ജനിച്ച ഹെക്ടറിന് ജമൈക്കന്‍ ടീമിലെ അരങ്ങേറ്റം കൂടിയാണ് ഈ കോപ.
എക്വഡോര്‍ ഫിഫ റാങ്ക്: 31 അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് ആദ്യ റൗണ്ടില്‍തന്നെ മടങ്ങുക. ലോകകപ്പിലും, കോപ അമേരിക്കയിലുമെല്ലാം ഇങ്ങനെയാണ് എക്വഡോറിന്‍െറ പ്രകടനം. ചിലിയെയും മെക്സികോയെയും മറികടന്ന് ഗ്രൂപ്പില്‍ മുന്നിലത്തൊന്‍ ഇക്കുറിയും കഴിയില്ല. സ്റ്റാര്‍മാന്‍: സ്വാന്‍സീ സിറ്റിയുടെ ജെഫേഴ്സന്‍ മൊന്‍റീറോയാണ് എക്വഡോറിന്‍െറ കൊമ്പന്‍. വിയ്യാറയല്‍ ഉള്‍പ്പെടെ ക്ളബുകളില്‍ കളിച്ചതാരം ദേശീയ കുപ്പായത്തില്‍ 46 മത്സരങ്ങളില്‍നിന്ന് ഒമ്പത് ഗോള്‍ നേടി. പരിചയസമ്പന്നനായ ക്രിസ്റ്റ്യന്‍ നൊബൊവ, വെസ്റ്റ്ഹാം താരം എന്നര്‍ വലന്‍സിയ എന്നിവരും ശ്രദ്ദേയ സാന്നിധ്യം. യുവതാരം: 20 കാരന്‍ ജൊനാഥന്‍ ഗോണ്‍സാല്‍വസ് മെക്സികന്‍ ക്ളബ് യൂനിവേഴ്സലിലെ പരിചയസമ്പത്തുമായാണ് കോപയിലത്തെുന്നത്. ചിലിയില്‍ എക്വഡോറിനുവേണ്ടി തിളങ്ങിയാല്‍ ഗോണ്‍സാല്‍വസിന്‍െറ നല്ലസമയവുമാവും. |
‘കരകയറ്റാന്‍’ വി.എസ് അരുവിക്കരയിലെത്തി Posted: 09 Jun 2015 11:49 AM PDT Image: ആര്യനാട്: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് പ്രവര്‍ത്തകരുടെ ആവേശമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെി. പ്രവര്‍ത്തകരുടെ ആവേശം നെഞ്ചിലേറ്റി യു.ഡി.എഫ്,മോദി സര്‍ക്കാറുകള്‍ക്കെതിരെ വി.എസ്. കത്തിക്കയറിയപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പിനും അത് ആശ്വാസമായി. |
കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കാക്കി യൂനിഫോം പടിയിറങ്ങുന്നു Posted: 09 Jun 2015 11:46 AM PDT Image: Subtitle: പരിഷ്കാരം ജൂലൈ ഒന്നുമുതല്‍ മാനന്തവാടി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കാക്കി യൂനിഫോം പടിയിറങ്ങുന്നു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്കൈ ബ്ളൂ ഷര്‍ട്ടും നേവി ബ്ളൂ പ്ളാന്‍റുമാണ് പുതിയ വേഷം.പരിഷ്കാരം ജൂലൈ ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനം. ചെക്കിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കറുത്ത പാന്‍റും വെള്ള ഷര്‍ട്ടും ടൈയും ധരിക്കണം. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും യൂനിഫോം അലവന്‍സായി ആയിരം രൂപയും ഇന്‍സ്പെക്ടര്‍മാര്‍ക്ക് 1500 രൂപയും നല്‍കും. ഈ മാസം 15 മുതല്‍ അലവന്‍സ് വിതരണം ചെയ്തുതുടങ്ങും. അലവന്‍സ് കിട്ടുന്ന മുറക്ക് ഒരു മാസത്തിനകം സമ്പൂര്‍ണമായി യൂനിഫോം പരിഷ്കാര നടപടികള്‍ പൂര്‍ത്തിയാകും. |
നേപ്പാളില്‍ ഭരണഘടന യാഥാര്‍ഥ്യത്തിലേക്ക് Posted: 09 Jun 2015 11:11 AM PDT Image: Subtitle: നാലു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ധാരണയിലത്തെി കാഠ്മണ്ഡു: നേപ്പാളില്‍ പുതിയ ഭരണഘടനക്ക് വഴിതെളിയുന്നു. നീണ്ടകാലമായി തര്‍ക്കം തുടര്‍ന്നിരുന്ന നിര്‍ണായക കാര്യങ്ങളില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയിലത്തെിയതോടെയാണിത്. ചൊവ്വാഴ്ച നാലു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റിലും ചൊവ്വാഴ്ച ചര്‍ച്ച നടന്നു. പുതിയ ഭരണഘടന പ്രകാരം നേപ്പാളില്‍ എട്ട് ഫെഡറല്‍ സംസ്ഥാനങ്ങള്‍ ഉണ്ടാവും. സംസ്ഥാനങ്ങളുടെ കൃത്യമായ അതിര്‍ത്തികള്‍ തീരുമാനിക്കാന്‍ പ്രത്യേക കമീഷനെ നിയമിക്കും. കമീഷന്‍ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. സംസ്ഥാനങ്ങളില്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്തും. പിന്നീടാണ് അന്തിമമായി അതിര്‍ത്തികള്‍ നിശ്ചയിക്കുക. സംസ്ഥാനങ്ങളുടെ പേരും തെരഞ്ഞെടുപ്പിന് ശേഷമാവും തീരുമാനിക്കുക. 2008 മുതല്‍ നേപ്പാളില്‍ ഭരണഘടനക്ക് ശ്രമം തുടങ്ങിയിരുന്നു. 2010ലാണ് നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വരേണ്ടിയിരുന്നത്. രാജ്യത്ത് ഒന്നരപ്പതിറ്റാണ്ടോളം സായുധ പോരാട്ടം നടത്തിയ മാവോവാദികള്‍ ആണ് രാജവാഴ്ചക്ക് പകരം സമ്പൂര്‍ണ ഭരണഘടന എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍, രാജ്യത്ത് എത്ര സംസ്ഥാനം വേണം, അവയുടെ രൂപവത്കരണം എങ്ങനെയായിരിക്കണം, പേര് എന്താവണം എന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി. ഈ വര്‍ഷം ഭരണകക്ഷികളായ പാര്‍ട്ടികള്‍ ഭരണഘടനയുടെ കരട് അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം അസംബ്ളി ഹാളില്‍ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങള്‍ കസേരകളും മേശയും തകര്‍ത്തു. പിന്നീട് തെരുവിലേക്ക് പ്രതിഷേധം നീണ്ടു. ഭരണഘടനയില്‍ അവസാനമായി ഒപ്പിട്ടത് രാജ്യത്തെ മുഖ്യപ്രതിപക്ഷമായ യുനൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്)ആണ്. ഇപ്പോള്‍ ഒപ്പിട്ട നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 601 അംഗ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകും. അതിനാല്‍തന്നെ പുതിയ ഭരണഘടന വൈകാതെ നിലവില്‍ വരുമെന്ന് ഉറപ്പായി. അടുത്തിടെ നേപ്പാളില്‍ സംഭവിച്ച ഭൂകമ്പ ദുരന്തമാണ് ഭരണഘടനക്ക് വേഗമേറ്റിയത്. ഭരണഘടനാ പ്രതിസന്ധി നീക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ കനത്ത സമ്മര്‍ദമാണ് ഭൂകമ്പം ചെലുത്തിയത്. |
അപായച്ചങ്ങല വലിച്ചാല്‍ ഇനി ട്രെയിന്‍ നില്‍ക്കില്ല Posted: 09 Jun 2015 05:27 AM PDT Image: ലഖ്നൗ: ട്രെയിന്‍ നിര്‍ത്താന്‍ ഇനി അപായച്ചങ്ങല വലിച്ചിട്ട് കാര്യമില്ല. ചങ്ങല ട്രെയിനുകളില്‍ നിന്ന് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചതോടെയാണ് ഇവ അപ്രത്യക്ഷമാകുന്നത്. വകതിരിവില്ലാതെ അപായച്ചങ്ങല വലിച്ചതിന് റെയില്‍വേക്ക് വര്‍ഷത്തില്‍ 3,000 കോടിയുടെ നഷ്ടം സംഭവിക്കുന്നതിനാലാണ് ഈ മാറ്റമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പകരം ഡ്രൈവറുടെയും അസിസ്റ്റന്‍റ് ഡ്രൈവറുടെയും ഫോണ്‍ നമ്പറുകള്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ക്ക് നേരിട്ട് തന്നെ വിളിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടാം. വാകി ടോക്കിയുമായി ഒരാളെ ഓരോ കോച്ചുകളിലും നിയമിക്കുകയും ചെയ്യും. അപായച്ചങ്ങല നീക്കം ചെയ്യുന്ന പ്രവൃത്തി ഇതിനകം തന്നെ ബറേലിയിലെ ഇസ്സത്ത് നഗറില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തര^ദക്ഷിണ റെയില്‍വേ പി.ആര്‍.ഒ രാജേന്ദ്ര സിങ് അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന റെയില്‍വേ കോച്ചുകളില്‍ ഇനി ചെയിന്‍ സ്ഥാപിക്കില്ല. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് എത്തുന്ന കോച്ചുകളില്‍ നിന്നും ചെയിന്‍ നീക്കുന്നതായും രാജേന്ദ്ര സിങ് അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള ടി.ടി.ആറുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വരുമ്പോഴുമാണ് ചെയിന്‍ വലിക്കേണ്ടത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ട്രെയിന്‍ നഷ്ടമാകുമ്പോഴാണ് ഇപ്പോള്‍ യാത്രക്കാര്‍ ചെയിന്‍ വലിക്കുന്നത്. ഓരോരുത്തരുടെയും സ്വന്തം ആവശ്യത്തിനാണ് ചെയിന്‍ ഉപയോഗിക്കുന്നതെന്നും രാജേന്ദ്ര സിങ് പറഞ്ഞു. ട്രെയിന്‍ വൈകുന്നതിന് അപായച്ചങ്ങല വലിക്കുന്നത് കാരണമാകുന്നുണ്ടെന്ന് ഇസ്സത്ത് നഗര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. ഇത് നേരത്തെ തന്നെ റെയില്‍വേയുടെ ചര്‍ച്ചക്ക് വന്നിരുന്നു. ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. |
ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റി Posted: 09 Jun 2015 03:45 AM PDT Image: ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിതിരിവിലേക്ക്. ഇത്തവണ ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെയാണ് കെജ് രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവ് ലഫ്. ഗവര്‍ണര്‍ നജീബ് ജംങ്ങിന്‍െറ അംഗീകാരത്തിനായി അയച്ചു കൊടുത്തു. ഈ സ്ഥലമാറ്റ ഉത്തരവിന് ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ മേധാവിയായി ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണറായ എം.കെ മീണ ചുമതലയേറ്റതിന് പിന്നാലെയാണ് കെജ് രിവാള്‍ സര്‍ക്കാറിന്‍െറ പുതിയ നടപടി. മീണയുടെ നിയമനം കോടതി അലക്ഷ്യമാണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചത്. അഴിമതി വിരുദ്ധ സേന ലഫ്.ഗവര്‍ണറുടെ കീഴിലല്ല, ഡല്‍ഹി സര്‍ക്കാരിന്‍െറ ചുമതലയിലാണ് വരുന്നതെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ നിയമനം കോടതിയലക്ഷ്യമാണെന്നുമാണ് സര്‍ക്കാരിന്‍െറ വാദം. എന്നാല്‍, അഴിമതി വിരുദ്ധസേന ലഫ്. ഗവര്‍ണറുടെ ചുമതലയിലായിരിക്കും എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. |
ഭൂമി തട്ടിപ്പു കേസില്‍ സലീംരാജിന് ജാമ്യം Posted: 09 Jun 2015 12:51 AM PDT Image: തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെ അറസ്റ്റിലായിരുന്ന എല്ലാ പ്രതികള്‍ക്കും ജാമ്യം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. സലിംരാജിന് പുറമെ ഒന്നാം പ്രതിയും ഇടനിലക്കാരനുമായ സി.കെ. ജയറാം, രണ്ടാം പ്രതിയും സലിംരാജിന്‍െറ സഹോദരീ ഭര്‍ത്താവുമായ കെ.എച്ച്. അബ്ദുല്‍ മജീദ്, മൂന്നാം പ്രതി ഇടവ സ്വദേശി എ. നിസാര്‍, 10ാം പ്രതി ഇടവ സ്വദേശി എ.എം. അബ്ദുല്‍ അഷ്റഫ്, 24ാം പ്രതിയും ഡെപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയ കുമാര്‍, 28ാം പ്രതി ശാസ്തവട്ടം സ്വദേശി എസ്.എം. സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചയും സി.ബി.ഐ കൊച്ചി ആസ്ഥാനത്ത് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഇന്നു വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന. കടകംപള്ളി വില്ളേജിലെ 18 സര്‍വേ നമ്പറുകളിലായി 44.5 ഏക്കറോളം ഭൂമി കബളിപ്പിച്ച് നേടിയ കോടതിവിധിയുടെ ബലത്തില്‍ വ്യാജ രേഖകള്‍ ചമച്ച് കൃത്രിമ തണ്ടപ്പേരുണ്ടാക്കി കരം തീര്‍ത്ത് തട്ടിയെടുത്തെന്നാണ് കേസ്. 147 കുടുംബങ്ങളുടെ 200 കോടിയോളം മതിപ്പുവിലയുള്ള ഭൂമിയാണ് പ്രതികള്‍ തട്ടിയെടുത്തത്. അതേസമയം, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ളെന്ന് സലീം രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിലും താന്‍ ഒപ്പിട്ടിട്ടില്ല. ആറ് കരാറുകളില്‍ തന്‍െറ പേരുണ്ടെന്നത് തെറ്റായ വിവരമാണ്. സത്യാവസ്ഥ സി.ബി.ഐ പുറത്ത്കൊണ്ടു വരുന്നതായി വിശ്വസിക്കുന്നതായും സലീം രാജ് പ്രതികരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment