സ്വാഗതം
WELCOME

News Update..

Thursday, June 25, 2015

ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി Madhyamam News Feeds

ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി Madhyamam News Feeds

Link to

ലളിത് മോദിയെ സഹായിക്കാന്‍ വസുന്ധര ലണ്ടനില്‍ കൂടുതല്‍ ദിനം തങ്ങി

Posted: 24 Jun 2015 11:51 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍. അഴിമതികേസില്‍ ആരോപണവിധേയനായ ലളിത് മോദിയെ അനുകൂലിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ലണ്ടന്‍ സന്ദര്‍ശന ദിനങ്ങളുടെ എണ്ണം കൂട്ടി അവിടെ ചെലവഴിച്ചാണ് മോദിയുടെ യാത്രാരേഖക്കു വേണ്ട സൗകര്യം വസുന്ധര ചെയ്തു നല്‍കിയത്. അവര്‍ ഒപ്പിട്ട രേഖകള്‍ തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ വസുന്ധര ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2011 ആഗസ്ത് 18-ന് വസുന്ധരാ രാജ രാജസ്ഥാനില്‍ പ്രതിപക്ഷ നേതാവായിരിക്കെ അവര്‍ ഒപ്പിട്ട ഏഴുപേജുള്ള സത്യവാങ്മൂലം എന്നുപറയപ്പെടുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പി എന്‍.ആര്‍.ഐ പ്രവര്‍ത്തകര്‍ ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വസുന്ധര ലളിത് മോദിക്ക് ബ്രിട്ടനിലേക്ക് കുടിയേറാനുള്ള രേഖകള്‍ തയാറാക്കുന്നതിനുള്ള രേഖകളില്‍ ഒപ്പിട്ടു നല്‍കിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി പ്രസിഡന്‍റ് നിധിന്‍ ഗഡ്കരി, മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
 കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വാര്‍ത്താസമ്മേളനത്തില്‍ വസുന്ധര രാജ ഒപ്പിട്ട രേഖകള്‍  പുറത്തുവിട്ടത്. എമിഗ്രേഷന്‍ പ്രശ്നത്തില്‍ ലളിത് മോദിയെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ് രേഖകള്‍. സംഭവം തെളിവുകളോടെ പുറത്തുവന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വസുന്ധര രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എ.എ.പി മാര്‍ച്ച്

Posted: 24 Jun 2015 11:13 PM PDT

Image: 

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. എ.എ.പി പ്രവര്‍ത്തകര്‍ രാവിലെ സ്മൃതി ഇറാനിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മന്ത്രി മന്ദിരത്തിന് പോലീസ് ഒരുക്കിയത്. ഡല്‍ഹി നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ സമാന കേസില്‍ അറസ്റ്റ് ചെയ്ത പോലെ സ്മൃതിയെയും ജയിലിലാക്കണമെന്നാണ് എ.എ.പിയുടെ വാദം.

അതേസമയം മന്ത്രിക്കെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. സ്മൃതി ഇറാനിക്കെതിരേയുള്ള കേസ് നിലനില്‍ക്കുമെന്നു ബുധനാഴ്ചഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.

അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം: പ്രധാനമന്ത്രി

Posted: 24 Jun 2015 11:03 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ  നാല്‍പതാം വര്‍ഷികത്തിലാണു മോദി ഇക്കാര്യങ്ങള്‍  ട്വിറ്ററില്‍ കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍  അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരിച്ചുവരികയാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പ്രസ്താവിച്ചിരുന്നു.

അനാഥ കുട്ടികള്‍ക്കായി കുടുംബ ഗ്രാമം തുറന്നു

Posted: 24 Jun 2015 10:57 PM PDT

Image: 
ദുബൈ: അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി അല്‍ വര്‍ഖയില്‍ കുടുംബ ഗ്രാമം തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അനാഥകള്‍ നമ്മുടെ സ്വന്തം മക്കളാണെന്നും അവരെ സംരക്ഷിക്കേണ്ടത് മതപരവും ധാര്‍മികവുമായ ബാധ്യതയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 
അനാഥ കുട്ടികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഫാമിലി വില്ളേജില്‍ ഒരുക്കിയിട്ടുണ്ട്. നഴ്സറി, ആരോഗ്യകേന്ദ്രങ്ങള്‍, വിനോദോപാധികള്‍ എന്നിവ ഇതിന്‍െറ ഭാഗമാണ്. വില്ലകളുടെ രൂപത്തിലാണ് താമസ സ്ഥലം നിര്‍മിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുമായി ചെലവഴിക്കാനും ശൈഖ് മുഹമ്മദ് സമയം കണ്ടത്തെി. അവരുടെ ജീവിത സാഹചര്യങ്ങളും ആരോഗ്യ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും കൂടെയുണ്ടായിരുന്നു. 

ഝലം നദി കരകവിഞ്ഞു; കശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണി

Posted: 24 Jun 2015 10:36 PM PDT

Image: 

ശ്രീനഗര്‍: കനത്ത മഴയില്‍ കശ്മീര്‍ താഴ്വരയില്‍ ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. ബുധനാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഝലം നദിയില്‍ ജലം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍  കശ്മീരിലെ സംഗം പ്രദേശത്താണ് ഝലത്തിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.  ഇതെ തുടര്‍ന്ന് പ്രദേശത്തുള്ള ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍  നിര്‍ദേശം നല്‍കി. സംഗം പ്രദേശത്ത് ജല നിരപ്പ് 25.30 അടിയായി ഉയര്‍ന്നു. ഇത് പരാമവധി ജല നിരപ്പിനേക്കള്‍ 2.30 അടി കൂടുതലാണ്.
റാം മുന്‍ഷിബാഗില്‍ ഝലം 17.10 അടി ഉയരത്തിലാണ് ഒഴുകുന്നത്. ഇവിടെ ജല നിരപ്പ് 19 അടി എത്തിയാല്‍ നദി കരകവിയും. ഝലത്തിന്‍്റെ കൈവരികളും നിറഞ്ഞ് ഒഴുകുകയാണ്.
2014 ല്‍ ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ  വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മുംബൈയില്‍ മൂന്നാംലിംഗക്കാര്‍ക്കും ഫ്ളാറ്റില്ല

Posted: 24 Jun 2015 10:29 PM PDT

Image: 

മുംബൈ: മൂന്നാംലിംഗക്കാരിയോട് താമസസ്ഥലത്തുനിന്ന് ഒഴിയാന്‍  ഉടമ ആവശ്യപ്പെട്ടുവെന്ന് പരാതി. മുംബയില്‍ അഡ്വര്‍ഡൈസിംങ് രംഗത്ത് ജോലി ചെയ്യുന്ന 28 വയസ്സായ ജോ പോളിനോടാണ് ഫ്ളാറ്റുടമ ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.  

രണ്ടാഴ്ച മുമ്പാണ് മുംബൈയിലെ ജോഗേശ്വരി പരിസരത്തെ ഫ്ളാറ്റില്‍ ജോ പോള്‍ താമസിക്കാനത്തെിയത്. മുന്‍കൂറായി വാടകയും ബ്രോക്കര്‍ ഫീസും ഫ്ളാറ്റ് അറ്റകുറ്റപണിക്കായി പണവും കൊടുത്ത ശേഷമാണ് ഇവരോട് ഫ്ളാറ്റ് മാറാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. വാടകക്കരാര്‍ ഒപ്പിടാനായി ഫ്ളാറ്റുടമക്ക് കൈമാറിയപ്പോഴാണ് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്. ഒരു മൂന്നാംലിംഗക്കാരിക്ക് ഫ്ളാറ്റ് നല്‍കാന്‍ തയാറല്ല എന്ന്  വീട്ടുടമ പറഞ്ഞുവെന്ന് ഇടനിലക്കാരന്‍ ജോ പോളിനെ അറിയിക്കുകയായിരുന്നുവ¥്രത.
ഫ്ളാറ്റുടമയുമായി ജോ പോളിന് നേരിട്ട് ബന്ധമില്ലായിരുന്നു. ഇടപാടുകള്‍ നടത്തിയിരുന്നത്  ഇടനിലക്കാരന്‍ വഴിയായിരുന്നുവെന്നും മൂന്നാംലിംഗക്കാരിയാണെന്ന വിവരം നേരത്തെതന്നെ ഇയാളെ അറിയിച്ചിരുന്നുവെന്നും ജോപോള്‍ വ്യക്തമാക്കി.
നേരത്തേ മുംബൈയില്‍ മുസ്ലിം യുവതിയെയും ഫ്ളാറ്റ്  നല്‍കാനാവില്ളെന്നറിയിച്ച് ഒഴിപ്പിച്ചിരുന്നു.

മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് വാങ്ങിയ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ടാര്‍റോഡിന് നീക്കം

Posted: 24 Jun 2015 09:40 PM PDT

Image: 
Subtitle: 
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി

കോഴിക്കോട്:മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് നഗരത്തില്‍ വാങ്ങിയ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ടാര്‍റോഡിന് അതേ എം.എല്‍.എയുടെ ശിപാര്‍ശ. മന്ത്രി  മുനീര്‍,   കെ.എം. ഷാജി എം.എല്‍.എ എന്നിവരുടെ ഭാര്യമാരുടെ പേരില്‍ സിറ്റി എ.ആര്‍ ക്യാമ്പിനടുത്ത് മാലൂര്‍കുന്നില്‍ 2008ല്‍ വാങ്ങിയ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍ കെ.എം. ഷാജി തന്നെയാണ് കോഴിക്കോട് പൊതുമരാമത്ത് ഓഫിസില്‍ ശിപാര്‍ശ നല്‍കിയത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തയാറാക്കിയ 40 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് രണ്ട് ദിവസം മുമ്പ് പൊതുമരാമത്ത് ആസ്ഥാനത്തേക്ക് അയച്ചു. 170 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും റോഡ് നിര്‍മിക്കാനാണ് എസ്റ്റിമേറ്റ്. എം.എല്‍.എ ഫണ്ടില്‍നിന്നോ  നോണ്‍ പ്ളാന്‍ ഫണ്ടില്‍നിന്നോ ആവും പണം വകയിരുത്തുക. ഈ ഭൂമി ഇടപാടില്‍ മന്ത്രിയും എം.എല്‍.എയും ഇലക്ഷന്‍ കമീഷനെ തെറ്റിദ്ധരിപ്പിച്ചത് വിവാദമായിരുന്നു.

പാറോപ്പടി സെന്‍റ്  ആന്‍റണീസ് ഫൊറോന ഇടവകക്ക് ശ്മശാനത്തിന് വാങ്ങിയ നാലര ഏക്കറില്‍നിന്നാണ് മന്ത്രിയും എം.എല്‍.എയും ഭൂമി വാങ്ങിയത്. 40 സെന്‍റ് 2011 മാര്‍ച്ച് നാലിന് ഷാജിയുടെ ഭാര്യ കണ്ടിശംകണ്ടി മുച്ചിക്കുട്ടത്തില്‍ കെ.എം. ആശയുടെ പേരിലും, ഇതിനോട് ചേര്‍ന്ന 35 സെന്‍റ് മന്ത്രി മുനീറിന്‍െറ ഭാര്യ തോട്ടത്തില്‍ നഫീസയുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്  ഷാജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  ഈ സ്വത്ത് ചേര്‍ക്കാതിരുന്നതും മുനീര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ വില മറച്ചുവെച്ചതും വിവാദമായിരുന്നു. ഷാജിയുടെ ഭൂമിക്ക് 15,77,700 രൂപയും മുനീറിന്‍െറ ഭൂമിക്ക് 12,77,700 രൂപയുമാണ് കാണിച്ചത്. ഇവരുടേയും മറ്റു രണ്ട് ബന്ധുക്കളുടേയും പേരില്‍ വാങ്ങിയ ഒരേക്കറോളം ഭൂമിക്ക് ഒരുകോടി പന്ത്രണ്ടര ലക്ഷം നല്‍കിയതായി 2008 ഏപ്രില്‍ ഒന്നിന് ഇരുവരും ഒപ്പിട്ട N 191938 നമ്പര്‍ മുദ്രപത്രത്തിലുണ്ട്.

വില്ല പ്രോജക്ടിനായി ഭൂമി വാങ്ങിയശേഷം ശ്മശാന പദ്ധതിക്ക് മുനീറും ഷാജിയും   പാരവെക്കുന്നുവെന്ന് മുന്‍ വികാരി ഫാ. ജോസ് മണിമലതറപ്പില്‍ ലീഗധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഫാ. മണിമല മരിച്ചതോടെ താമരശ്ശേരി രൂപത ഇടപെട്ട് ശ്മശാന പദ്ധതി റദ്ദ് ചെയ്തു. ബാക്കി മൂന്നരയേക്കര്‍ അടുത്തിടെ കോടികള്‍ക്ക് കച്ചവടമായി. തൃശൂരിലെ പ്രമുഖ ബില്‍ഡര്‍, പാറോപ്പടി ഇടവകാംഗം, കണ്ണൂര്‍ സ്വദേശി എന്നിവരാണ് ഭൂമി വാങ്ങിയത്.  എ.ആര്‍ ക്യാമ്പിന് മുന്നില്‍ ടാര്‍റോഡ് അവസാനിക്കുന്നിടത്തുനിന്ന് താഴേക്ക് ചെങ്കുത്തായ ഇടവഴിയായിരുന്നു. ഇവിടെ റോഡിനായി ഏഴ് മീറ്റര്‍ വീതിയില്‍ ഭൂമി, മന്ത്രിയും എം.എല്‍.എയും അടുത്തിടെ സ്ഥലം വാങ്ങിയവരും ചേര്‍ന്ന് ഇടവക വികാരിയില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.  ഫ്ളാറ്റ്-വില്ല പദ്ധതികളെ പരിസരവാസികള്‍ എതിര്‍ക്കുന്ന പ്രവണത വര്‍ധിച്ചതിനാല്‍ 170 മീറ്ററില്‍ ടാര്‍റോഡെന്ന വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്.

ഫ്രഞ്ച് സഹായത്തോടെ രണ്ട് ആണവനിലയങ്ങള്‍ - സൗദി വിദേശകാര്യ മന്ത്രി

Posted: 24 Jun 2015 08:54 PM PDT

Image: 
റിയാദ്: ഫ്രാന്‍സിന്‍െറ സഹായത്തോടെ സൗദി അറേബ്യ സമാധാനാവശ്യത്തിനുള്ള രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി ആദില്‍ ഹസന്‍ അല്‍ജുബൈര്‍ വ്യക്തമാക്കി. രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സാല്‍മാന്‍െറ ഫ്രഞ്ച് സന്ദര്‍ശനത്തോടനുബന്ധിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമാപനത്തില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍, സൈനിക വിമാനങ്ങളും സമാധാനാവശ്യത്തിനുള്ള ആണവനിലയം നിര്‍മിക്കാനുള്ള സഹായവും സൗദിക്ക് ഫ്രാന്‍സ് നല്‍കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറാന്‍ ഫാബിയോസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 രണ്ടാം കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പത്തോളം കരാറുകള്‍ ഇരു രാജ്യങ്ങളും തത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമാധാനാവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്നതിനും സൈനിക സഹകരണം ശക്തമാക്കുന്നതിനും റഷ്യയുമായും കഴിഞ്ഞ വാരത്തില്‍ സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചിരുന്നു. യമന്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഐക്യരാഷ്ട്രസഭ ജനീവയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമ്മേളനം ആദ്യ പടിയാണെന്നും സമാധാനത്തിനുള്ള നിരവധി പോംവഴികള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സൗദി എന്നും യമനിലെ നിയമാനുസൃത സര്‍ക്കാറിനോടൊപ്പമാണ് നിലകൊള്ളുക. യമനില്‍ സമാധാനപരവും സുസ്ഥിരവുമായ സര്‍ക്കാര്‍ നിലവില്‍ വരുന്നതു വരെ സഖ്യസേനയുടെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹീര്‍ അബ്ബാസ് ഐ.സി.സി പ്രസിഡന്‍റ്

Posted: 24 Jun 2015 08:53 PM PDT

Image: 

ദുബൈ: മുന്‍ പ്രാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബാര്‍ബദോസില്‍ ചേര്‍ന്ന
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ഐ.സി.സി പ്രസിഡന്‍റായിരുന്ന മുസ്തഫ കമാല്‍ (ബംഗ്ളാദേശ് ) കഴിഞ്ഞ ഏപ്രിലില്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ഐ.സി.സി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ അബ്ബാസിനെ അനുമോദിച്ചു.

67 കാരനായ സഹീര്‍ അബ്ബാസ് 1969 മുതല്‍ 1985 വരെയുള്ള കാലയളവില്‍ പാകിസ്താനായി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

 

സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കൂ; കെ.എസ്.ഇ.ബി ഇങ്ങോട്ട് പണം തരും

Posted: 24 Jun 2015 08:36 PM PDT

Image: 

യൂനിറ്റൊന്നിന് ഒരു രൂപവെച്ച് ഉപഭോക്താവിന് ലഭിക്കും

കല്‍പറ്റ: സൗരോര്‍ജ സംവിധാനങ്ങള്‍കൊണ്ട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തരം ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്ന ഉല്‍പാദന പ്രോത്സാഹന പദ്ധതി (ജനറേഷന്‍ ബേസ്ഡ് ഇന്‍സന്‍റീവ് -GBI) വൈദ്യുതി വകുപ്പ് തുടങ്ങി. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര സൗരോര്‍ജ സംവിധാനമാണ് ഇതിന് പരിഗണിക്കുക. ഇത്തരം വൈദ്യുതിക്ക് യൂനിറ്റൊന്നിന് ഒരു രൂപവെച്ച് ഉപഭോക്താവിന് ലഭിക്കും. സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്.
മഴക്കാലത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ പലരും സോളാര്‍ സംവിധാനം പുതുതായി ഉപയോഗിക്കാനും തുടങ്ങി.
നിലവില്‍ ഇത് സ്ഥാപിക്കുന്ന ചെലവിന് പുറമേ വൈദ്യുതി ബില്ലും അടക്കേണ്ട അവസ്ഥയാണ്. പുതിയ പദ്ധതിപ്രകാരം ഇത്തരക്കാരുടെ വൈദ്യുതി ബില്‍ ഗണ്യമായി കുറയും. ബില്ലില്‍നിന്ന് സൗരവൈദ്യുതിയുടെ തുക കുറക്കുകയാണ് ചെയ്യുക. വൈദ്യുതി ഉപഭോഗം കുറക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കെ.എസ്.ഇ.ബി ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ എസ്.ഡി. പ്രിന്‍സ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാത്ത സൗരോര്‍ജ സംവിധാനങ്ങള്‍ മാത്രമാണ് ആനുകൂല്യത്തിന് പരിഗണിക്കുക.
ഉപഭോക്താവിന്‍െറ നിലവിലുള്ള സര്‍വീസ് കണക്ഷന്‍ എഗ്രിമെന്‍റിലുള്ള സ്ഥലത്തിന്‍െറ പരിസരത്തുതന്നെ സൗരവൈദ്യുതി സംവിധാനവും സ്ഥാപിച്ചിരിക്കണം. സോളാര്‍ വൈദ്യുതി അളക്കാന്‍ കഴിയുന്ന മീറ്റര്‍ ഉപഭോക്താവ് സ്വന്തം ചെലവില്‍ സ്ഥാപിക്കണം. സോളാര്‍ ഇന്‍വെര്‍ട്ടറിന്‍െറ എ.സി വൈദ്യുതി അളക്കാന്‍ കഴിയുന്നതാകണം ഇത്. ഇത്തരം മീറ്ററുകള്‍ കെ.എസ്.ഇ.ബി തന്നെ ലഭ്യമാക്കും. വകുപ്പ് ജീവനക്കാരന്‍ ഇത് പരിശോധിച്ച് എത്ര യൂനിറ്റ് സൗരവൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അളക്കും.
സാധാരണ വൈദ്യുതി മീറ്ററും പരിശോധിക്കും. പിന്നീട് സൗരവൈദ്യുതിക്ക് ഒരു യൂനിറ്റിന് ഒരു രൂപ എന്ന തരത്തില്‍ കണക്കാക്കും. ഇത് ബില്ലില്‍നിന്ന് കുറവ് ചെയ്യും.
ഈ തുക മാത്രം ഉപഭോക്താവ് അടച്ചാല്‍ മതി. പ്രത്യേക സാഹചര്യത്തില്‍ ഉപഭോക്താവ് സ്വയം എടുത്ത സൗര റീഡിങ് അടിസ്ഥാനമാക്കിയും ആനുകൂല്യം നല്‍കും. നിശ്ചിത തീയതി മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇത് അതത് അസി.എന്‍ജിനീയര്‍ക്ക് എത്തിക്കണം. പ്രത്യേക സാക്ഷ്യപത്രവും പൂരിപ്പിച്ചുനല്‍കണം. ഒരു മാസത്തെ മൊത്തം ബില്‍തുകയാണ് പരമാവധി ആനുകൂല്യമായി നല്‍കുക. പദ്ധതിയില്‍ ഉള്‍പ്പെടാനായി പ്രത്യേക അപേക്ഷാഫോം പൂരിപ്പിച്ച് അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ക്ക് നല്‍കുകയാണ് വേണ്ടത്.
സൗരോര്‍ജ പാനല്‍, ഇന്‍വെര്‍ട്ടര്‍, ബാറ്ററി തുടങ്ങി സോളാര്‍ സംവിധാനത്തിന്‍െറ വിശദവിവരങ്ങള്‍ ഇതില്‍ ചേര്‍ക്കണം. നടപടികള്‍ പൂര്‍ത്തിയായാല്‍ 15 ദിവസത്തിനുള്ളില്‍ പുതിയ മീറ്റര്‍ പരിശോധിക്കാന്‍ വീട്ടില്‍ ആളത്തെും.
 

സ്മൃതിനാശത്തിന്‍െറ തടവില്‍ അന്നത്തെ വീരനായകന്‍

Posted: 24 Jun 2015 08:27 PM PDT

Image: 

ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്ത രാവസ്ഥക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യ മനസ്സിന്‍െറ അടയാളമായിരുന്നു

ന്യൂഡല്‍ഹി: വിലങ്ങിട്ട കൈകളുയര്‍ത്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന 47കാരന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്. ടൈം മാഗസിനിലും മറ്റും അടിച്ചുവന്ന ആ ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്‍െറ പ്രതീകമാണ്. പൗരാവകാശത്തിനും രാഷ്ട്രീയസ്വാതന്ത്ര്യത്തിനും നേരെ ഭരണകൂടം നടത്തിയ കടന്നുകയറ്റം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത് ആ ഒരു ചിത്രത്തിലൂടെയാണ്.
അടിയന്തരാവസ്ഥക്ക് 40 വയസ്സ് തികയുമ്പോള്‍ ആ ചിത്രത്തിലെ നായകന്‍ സ്മൃതിനാശത്തിന്‍െറ തടവിലാണ്. 85കാരനായ ജോര്‍ജ് ഫെര്‍ണാണ്ടസ് അല്‍ഷൈമേഴ്സ് ബാധിതനായി മറവിയുടെ ഇരുട്ടിലേക്ക് മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായി. ബറോഡ ഡൈനാമിറ്റ് കേസിനെക്കുറിച്ച് പറയാതെ അടിയന്തരാവസ്ഥയുടെ പോരാട്ടകഥ പൂര്‍ണമാകില്ല. വന്‍സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും ദിനചര്യയായ ഇക്കാലത്ത് നിര്‍വീര്യമായിപ്പോയ ബറോഡ ഡൈനാമിറ്റ് കേസ് വലിയ കാര്യമായി പുതുതലമുറക്ക് തോന്നില്ല. എന്നാല്‍, ഇന്ദിര ഗാന്ധിയുടെ പൊതുയോഗത്തില്‍ ഡൈനാമിറ്റ് വെച്ച് ഭരണകൂടസ്വേച്ഛാധിപത്യത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഈയൊരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അക്കാലത്ത് ക്വാറികള്‍ ഏറെയുണ്ടായിരുന്ന പ്രദേശമായിരുന്നു ബറോഡ. അവിടത്തെ ചില ക്വാറി തൊഴിലാളികളെ ചട്ടംകെട്ടി ഫെര്‍ണാണ്ടസ് ഡൈനാമിറ്റ് സംഘടിപ്പിച്ചു.  പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പങ്കെടുക്കുന്ന വാരാണസിയിലെ യോഗം സ്ഫോടനത്തിലൂടെ അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
രഹസ്യാന്വേഷണ പൊലീസ് മണത്തറിഞ്ഞതോടെ പദ്ധതി പൊളിഞ്ഞു. വൈകാതെ ഫെര്‍ണാണ്ടസ് അറസ്റ്റിലുമായി. ഫെര്‍ണാണ്ടസിനെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്  അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്‍െറ ആ ഓര്‍മച്ചിത്രം കാമറയില്‍ പതിഞ്ഞത്. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഫെര്‍ണാണ്ടസ് ബിഹാറിലെ മുസഫര്‍പൂരില്‍നിന്ന് ജനവിധി തേടി.  ജയിലിലായിരുന്ന ഫെര്‍ണാണ്ടസിന് ഒരിക്കല്‍പോലും പ്രചാരണത്തിന് മണ്ഡലത്തില്‍ എത്താനായില്ല. എങ്കിലും അദ്ദേഹം ജയിച്ചത് മൂന്നു ലക്ഷത്തില്‍പരം വോട്ടിന്‍െറ ഭൂരിപക്ഷത്തിന്.  കാരണം, ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത ആ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ ജനാധിപത്യമനസ്സിന്‍െറ മുഖംതന്നെയായിരുന്നു.   
ജനതാ പാര്‍ട്ടിയും ജനതാദളുമൊക്കെ  നിറഞ്ഞുനിന്ന കാലത്ത് അതിന്‍െറ മുന്‍നിരക്കാരനായി നിന്ന ഫെര്‍ണാണ്ടസ് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. അതില്‍പിന്നെയാണ് ഫെര്‍ണാണ്ടസിന്‍െറ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവ്.  അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന വാജ്പേയിയും അദ്വാനിയുമായുള്ള  അടുപ്പം വഴി സമതാ പാര്‍ട്ടിയുമായി അദ്ദേഹം ബി.ജെ.പി പാളയത്തില്‍ ചേക്കേറി.
     ’99ല്‍   24 പാര്‍ട്ടികളെ ചേര്‍ത്തുണ്ടാക്കിയ എന്‍.ഡി.എ സഖ്യത്തിന്‍െറ ശില്‍പി അദ്ദേഹമായിരുന്നു. മുന്നണിയുടെ  പ്രഥമ കണ്‍വീനര്‍. ഒടുവില്‍, മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാതെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി നിന്ന് 2004ല്‍ മുസഫര്‍പൂരില്‍  തോല്‍ക്കേണ്ടിവന്നു. പഴയ തീപ്പൊരി സോഷ്യലിസ്റ്റിന്‍െറ നിഴല്‍ മാത്രമായി ഈ മനുഷ്യന്‍ നിര്‍വീര്യമായിപ്പോയതിനും രാജ്യം സാക്ഷി.  
 

കോപ്പ അമേരിക്ക: ചിലി സെമിയില്‍

Posted: 24 Jun 2015 08:17 PM PDT

Image: 

സാന്‍റിയാഗോ: കോപയിലെ ആദ്യ നോക്കൗട്ട് റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായിക്ക് തോല്‍വി. ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തിനിറങ്ങിയ ഉറുഗ്വായ് ആതിഥേയരായ ചിലിയോടാണ് മുട്ടുമുടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. കളി തീരാനിരിക്കെ 81ാം മിനിറ്റില്‍ മൗറീഷ്യോ ഇസ്ലയാണ് ചിലിക്കായി ഗോള്‍ നേടിയത്. വല്‍ദിവിയ നല്‍കിയ പാസില്‍ നിന്നാണ് ഇസ്ല വല ചലിപ്പിച്ചത്. ഹോം ഗ്രൗണ്ട് ആനൂകൂല്യത്തില്‍ പന്തു തട്ടിയ ചിലി മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു.

രണ്ടാം പകുതിയുടെ അവസാനത്തില്‍ രണ്ട് താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. 69ാം മിനുറ്റില്‍ സൂപ്പര്‍ താരം എഡിന്‍സന്‍ കവാനിയാണ് രണ്ട് മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പും കണ്ട് ആദ്യം പുറത്തായത്. 88ാം മിനിറ്റില്‍ ജോര്‍ജെ ഫുസിലെക്കും റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തതോടെ ഒമ്പത് പേരുമായി കളിക്കേണ്ടി വന്ന ഉറുഗ്വായുടെ പ്രതിരോധവും മുന്നേറ്റവും പാളി. ഉറുഗ്വായുടെ നീക്കങ്ങള്‍ ചിലി പ്രതിരോധത്തില്‍ വീണുടഞ്ഞു. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും പരുക്കന്‍ കളിയാണ് കാഴ്ചവെച്ചത്.

 

അരുവിക്കരയില്‍ ഇന്ന് കൊട്ടിക്കലാശം

Posted: 24 Jun 2015 07:48 PM PDT

Image: 

ആര്യനാട്: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആഴ്ചകള്‍ നീണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
ഒടുക്കത്തിന്‍െറ ആവേശത്തിലായിരുന്നു ഇന്നലെ മണ്ഡലമാകെ. പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും താരസാന്നിധ്യങ്ങളുമായി ആവേശം വാനോളം. മേമ്പൊടിയായി ചെറിയ സംഘര്‍ഷങ്ങളും. റോഡ്ഷോയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മണ്ഡലത്തില്‍ നിറഞ്ഞപ്പോള്‍ ക്രൗഡ് പുള്ളറായ എ.കെ. ആന്‍റണി യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പൊതുസമ്മേളനങ്ങളില്‍ സജീവമായി. ഒപ്പം തെന്നിന്ത്യന്‍ താരവും എ.ഐ.സി.സി വക്താവുമായ ഖുശ്ബുവും  എത്തി. ഇന്നസെന്‍റിന്‍െറ റോഡ്ഷോയും കായികതാരങ്ങളുടെ കൂട്ടയോട്ടവും മോബ്ഷോയും പ്രകടനങ്ങളുമായി എല്‍.ഡി.എഫും കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍െറ കുടുംബയോഗങ്ങളും സുരേഷ്ഗോപിയുടെ ആദിവാസി ഊര് സന്ദര്‍ശനവുമൊക്കെയായി ബി.ജെ.പിയും പ്രചാരണം കൊഴുപ്പിച്ചു. ഇതുവരെ മണ്ഡലത്തെ ഇളക്കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചൊവ്വാഴ്ചയോടെ പര്യടനം അവസാനിപ്പിച്ചിരുന്നു. പരസ്യപ്രചാരണം ഇന്ന് തീരുന്നതോടെ നാളെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം മാത്രമാകും. ഇന്ന് വൈകീട്ട് അഞ്ചിന്  ആര്യനാട്ടാണ് കൊട്ടിക്കലാശം.
 ജി. കാര്‍ത്തികേയന്‍െറ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന  ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െറ  മകനും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.എസ്. ശബരീനാഥന്‍, മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന എല്‍.ഡി.എഫിന്‍െറ എം. വിജയകുമാര്‍, മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന അഴിമതിവിരുദ്ധ ജനകീയ മുന്നണി സ്ഥാനാര്‍ഥി കെ. ദാസ്, പി.ഡി.പിയുടെ പൂന്തുറ സിറാജ് ഉള്‍പ്പെടെ 16 സ്ഥാനാര്‍ഥികളാണ് ആകെ. സഹതാപതരംഗത്തിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ യു.ഡി.എഫെങ്കിലും വാശിയേറിയ ത്രികോണ  മത്സരത്തിനാണ് അരുവിക്കര സാക്ഷ്യംവഹിക്കുന്നത്.

ഇന്ന് അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികം

Posted: 24 Jun 2015 07:41 PM PDT

Image: 

ഇന്ന് ജൂണ്‍ 25. 40 വര്‍ഷംമുമ്പ് ഇതേ ദിനത്തിലാണ് പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൗരാവകാശനിഷേധത്തിന്‍െറ 21 മാസം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്. പൊലീസ്രാജിന് കീഴില്‍ ഒരു ലക്ഷത്തിലേറെ രാഷ്ട്രീയപ്രവര്‍ത്തകര്‍ തടവിലായി. നിയമവിരുദ്ധ പൊലീസ് ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് മര്‍ദനം. ഒരുകോടിയിലേറെ നിര്‍ബന്ധിത വന്ധ്യംകരണം. തുര്‍ക്ക്മാന്‍ ഗേറ്റിലുള്‍പ്പടെ നിരവധി ചേരികളുടെ തുടച്ചുനീക്കല്‍.
ഭരണകൂടത്തിന്‍െറ നിലനില്‍പ് അപകടത്തിലാക്കിയ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ 1975 ജൂണ്‍ 12നുണ്ടായ അലഹബാദ് ഹൈകോടതി വിധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നിര്‍ണായക നിമിത്തമായി. 1971ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന രാജ്നാരായണന്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസില്‍ ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ പ്രസ്താവിച്ച വിധി ഇന്ദിരക്കു എതിരായിരുന്നു. ഇന്ദിര ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടു.
ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും വിധിക്കപ്പെട്ടു. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്‍റില്‍ പങ്കെടുക്കാമെന്നും വിധിച്ചു. ഒടുവില്‍ ഇന്ദിരയുടെ തീരുമാനം അനുസരിച്ച് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായ ഉടന്‍ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. പൗരന്മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നിര്‍വീര്യമാക്കി. മൗലികാവശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്പെന്‍ഡ് ചെയ്തായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്.
തികഞ്ഞ പൊലീസ്രാജാണ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെമ്പാടും നടമാടിയത്.  അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ 1977 മാര്‍ച്ച് 21ന് പിന്‍വലിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍മാത്രം 15,000 രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മൂന്നര ലക്ഷത്തിലേറെ പേര്‍ കേരളത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമായി. 39 പേര്‍ വന്ധ്യംകരണത്തിന്‍െറ ഭാഗമായി കൊല്ലപ്പെട്ടു. പൊലീസ് കസ്റ്റഡയില്‍ 20ലേറെ പേര്‍ മരിച്ചു.
കക്കയം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പൊലീസ് ക്യാമ്പുകളില്‍ 3000-5000 നും ഇടയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ കൊടിയമര്‍ദനത്തിന് ഇരയായി.
40 വര്‍ഷം മുമ്പുള്ള കരാളദിനങ്ങള്‍ ഇന്ന് ഓര്‍മയാണെങ്കിലും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ഏതുനിമിഷവും അടിയന്തരാവസ്ഥ കടന്നുവരാമെന്ന മുന്‍ ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ എല്‍.കെ. അദ്വാനിയുടെ പ്രസ്താവന ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാതരം ന്യൂനപക്ഷങ്ങള്‍ക്കും എതിരായ നീക്കം, മണിപ്പൂരില്‍ ഉള്‍പ്പടെ നിലനില്‍ക്കുന്ന സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ), സംശയത്തിന്‍െറ പേരില്‍ ജാമ്യം പോലും നിഷേധിച്ച് ജയിലിലടക്കാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം (യു.എ.പി.എ), കശ്മീരിലുള്‍പ്പടെ നിലനില്‍ക്കുന്ന സൈനിക ഭരണം, മ്യാന്മറിന്‍െറ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനിക നടപടി, വ്യക്തിയിലേക്ക് സര്‍വ അധികാരവും ചുരുങ്ങുന്നത് എന്നിവ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിന്‍െറ സൂചനയായാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അടിയന്തരാവസ്ഥ പറഞ്ഞു: നാവടക്കൂ പണിയെടുക്കൂ

Posted: 24 Jun 2015 07:25 PM PDT

Image: 

അടിയന്തരാവസ്ഥ പൊതുജനത്തിന് ഏറെ ദുരിതങ്ങള്‍ സമ്മാനിച്ചെങ്കിലും കോണ്‍ഗ്രസുകാരും ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരും ആഘോഷിക്കുകയായിരുന്നു. ‘നാവടക്കൂ പണിയെടുക്കൂ’വെന്നതായിരുന്നു അന്നത്തെ പൊതു അവസ്ഥ.
അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമി ഒരുനിലക്കും കക്ഷിയോ പങ്കാളിയോ അല്ല. എങ്കിലും ആര്‍.എസ്.എസിനെയും മറ്റും നിരോധിച്ചതിന് സമാന്തരമായി ഒരു മുസ്ലിം സംഘടന ബലിയാടാക്കപ്പെടേണ്ടതുണ്ടായിരുന്നു. മുസ്ലിംലീഗ് കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ കൂട്ടുകക്ഷിയായതിനാല്‍ അവരെ നിരോധിക്കാന്‍ കഴിയില്ല. അങ്ങനെയാണ് നറുക്ക് ജമാഅത്തെ ഇസ്ലാമിയുടെ മേല്‍ വീണത്. തൂക്കമൊപ്പിക്കുക എന്നതില്‍ കവിഞ്ഞ ഒരു ന്യായവും ഇതില്‍ ഉണ്ടായിരുന്നില്ല. നിരോധത്തത്തെുടര്‍ന്ന് അഖിലേന്ത്യ നേതാക്കളടക്കം എണ്ണൂറോളം പ്രവര്‍ത്തകരെ പിടികൂടി ജയിലിലടച്ചു. അവരില്‍ മിക്കവരും അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമാണ് മോചിതരായത്.
ജമാഅത്തിനുമേല്‍ നിരോധം വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് ജമാഅത്ത് നേതാക്കള്‍ക്ക് ഒരു കോണ്‍ഗ്രസ് നേതാവ് വഴി സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് അത്യാവശ്യമായ കരുതലുകളും മുന്നൊരുക്കങ്ങളും ചെയ്യാന്‍ അല്‍പം സമയം ലഭിച്ചു. അപ്പോള്‍ ജമാഅത്ത് കേരള അമീറായിരുന്ന എന്‍െറ മേല്‍ അറസ്റ്റ് വരുമെന്ന് മുന്‍കൂട്ടി കണക്കാക്കാമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്‍െറ മുന്നില്‍നിന്നുള്ള അറസ്റ്റ് ഒഴിവാക്കുന്നതിനായി വെള്ളിമാട്കുന്നിലെ ഓഫിസിലേക്ക് മാറി. ഞാനടക്കം ഏതാനും നേതാക്കളെയും പ്രവര്‍ത്തകരെയും ഓഫിസില്‍വെച്ചാണ് കൂട്ടിക്കൊണ്ടുപോകുന്നത്. നിങ്ങളെ ഡിവൈ.എസ്.പിക്ക് കാണണമെന്നുപറഞ്ഞാണ് കൊണ്ടുപോയത്. എത്തിയത് കോഴിക്കോട് ടൗണിലുള്ള കണ്‍ട്രോള്‍ റൂമിലാണ്. അവിടെ രണ്ടോ മൂന്നോ ദിവസം ഞങ്ങളെ താമസിപ്പിച്ചു. മറുപടി വ്യക്തമായില്ളെങ്കിലും അങ്ങനെ കിടക്കട്ടെയെന്നാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് കോഴിക്കോട് ജയിലിലേക്കാണ് കൊണ്ടുപോയത്.
ഞാനും മുന്‍ അമീര്‍ കെ.സി. അബ്ദുല്ല മൗലവിയും ഉള്‍പ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞാനും കെ.സിയും ഉള്‍പ്പെട്ട റൂമില്‍ ആറുപേര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അമീറെന്ന നിലയില്‍ ഡിവൈ.എസ്.പി എന്നെ വിളിപ്പിച്ചു. വളരെ നല്ല നിലയിലും സൗഹാര്‍ദത്തിലുമാണ് സംസാരം. അമീറല്ളേ കുറച്ച് കിടക്കേണ്ടിവരും. വകുപ്പുകള്‍ക്ക് കട്ടികുറക്കാന്‍ നോക്കാമെന്ന സൂചനയും നല്‍കി. ജയിലില്‍ അസാധാരണമായ പീഡനങ്ങള്‍ ഒന്നും എനിക്ക് അനുഭവിക്കേണ്ടിവന്നില്ല.  എന്നാല്‍, കടുത്ത പീഢനങ്ങള്‍ക്ക് വിധേയരായ ധാരാളം പേരുണ്ടായിരുന്നു. മുറിയില്‍ മൂത്രമൊഴിക്കാന്‍ ചെറിയ സൗകര്യമുണ്ടായിരുന്നു. മണ്‍കൂജയില്‍ വെള്ളവും. ജയിലിലെ ഭക്ഷണം പിടിക്കാത്തതിനാല്‍ ഒരാള്‍ക്ക് വയറിളക്കം ബാധിച്ചു. മറ്റുള്ളവര്‍ മുണ്ടുകൊണ്ട് താല്‍ക്കാലികമായി മറയുണ്ടാക്കിയാണ് കാര്യം നടത്തിയത്. കാലങ്ങളായി തുടര്‍ന്നുപോന്ന സംസ്കാരവും ലജ്ജാശീലവും ഇവിടെ വിടപറയുകയായിരുന്നു.
രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയില്‍ ഹാജരാക്കും. ഞാന്‍ ആ കാലം തൊട്ടേ മുട്ടുവേദനയുടെ പിടിയിലായിരുന്നു. വടകര-ഏറാമലയിലെ പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനായ കുഞ്ഞിരാമന്‍ വൈദ്യരുടെ കീഴില്‍ ചികിത്സയിലായിരുന്നു. എന്‍െറ പേരില്‍ ചാര്‍ത്തിയ കുറ്റം കോഴിക്കോട്ടെ ഭീമാകാരമായ ജയില്‍ഭിത്തിയില്‍ രാജ്യദ്രോഹപരമായ നോട്ടീസും മറ്റും പതിച്ചുവെന്നതാണെന്ന് ഓര്‍ക്കുന്നു. ഒരുവേള, ജഡ്ജി പ്രതിക്കൂട്ടില്‍ നോക്കി ഇതൊക്കെയാണല്ളേ പണി എന്നുചോദിച്ചു. അതിലെ ഹാസ്യരസം ഞാന്‍ ആസ്വദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്കും ജയില്‍ നിയമങ്ങളെക്കുറിച്ച് അറിവോ മുന്നനുഭവങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പിശക് പറ്റി. നിരോധിക്കപ്പെട്ട സംഘടനയില്‍ മെംബറാണോ എന്ന ചോദ്യത്തിന് നിരോധിക്കപ്പെട്ട സംഘടനയില്‍ മെംബറല്ല എന്ന മറുപടി പറയാനാണ് വക്കീല്‍ നിര്‍ദേശിച്ചത്. അതനുസരിച്ചതായിരുന്നു സംഭവിച്ച അബദ്ധം. ഇതുപോലൊരു ചോദ്യത്തിന് അറസ്റ്റ് കാലത്ത് എ.കെ.ജി കൊടുത്ത മറുപടി ഓര്‍മവന്നു. നിങ്ങള്‍ കമ്യൂണിസ്റ്റ്കാരനാണോ എന്നായിരുന്നു ചോദ്യം. ഞാനിപ്പോള്‍ തടവുപുള്ളിയാണെന്നായിരുന്നു എ.കെ.ജിയുടെ മറുപടി. ഇതുപോലൊരു തന്ത്രപരമായ മറുപടിയായി മാത്രമേ അപ്പോള്‍ തോന്നിയുള്ളൂ. പക്ഷേ, അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായി.
കുഞ്ഞിരാമന്‍ വൈദ്യരുടെ മരുന്നുകുറിപ്പും മറ്റും കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് എനിക്ക് ജാമ്യം അനുവദിച്ചത്. നാല്‍പത് ദിവസത്തോളമാണ് ജയിലില്‍ കിടന്നതെന്നാണോര്‍മ. പുറത്തിറങ്ങിയശേഷം സര്‍ക്കാറിന്‍െറ കണ്ണുവെട്ടിച്ചുകൊണ്ട് ഞാനും കെ.സി. അബ്ദുല്ല മൗലവിയും ഡല്‍ഹിയില്‍ ജമാഅത്ത് അഖിലേന്ത്യ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിനെ ചെന്നുകണ്ടു. അവിടെ ഓഫിസിനകത്തുതന്നെ വീടായതിനാല്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. സന്ദര്‍ശകര്‍ എന്ന നിലക്കാണ് ഞങ്ങള്‍ക്ക് പ്രവേശം ലഭിച്ചത്. അദ്ദേഹം പല സംസ്ഥാനങ്ങളിലെയും ജയിലിലുള്ള നേതാക്കളെ അറിയിക്കാനുള്ള സന്ദേശം വാക്കാല്‍ ഞങ്ങള്‍ക്ക് കൈമാറി. കടലാസില്‍ എഴുതാതെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. അങ്ങനെ ചില ദൗത്യം ഞാനേറ്റെടുത്ത് വിജയകരമായി നിറവേറ്റി. വിരുദ്ധ ശക്തികളായി കരുതപ്പെടുന്ന ആര്‍.എസ്.എസും ജമാഅത്തും പൊതുതത്ത്വത്തില്‍ ഒരുമിച്ചു നിന്നുവെന്നത് അക്കാലത്ത് വലിയ സംഭവമായി. ജയിലിലെ സൗഹൃദങ്ങളായിരുന്നു ഇതിന് തുടക്കം.  
അടിയന്തരാവസ്ഥയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ഇടതുപക്ഷത്തിന് വോട്ടുചെയ്തുകൊണ്ടാണ് ഒരല്‍പമെങ്കിലും പ്രതികാരം ചെയ്യാന്‍ കഴിഞ്ഞത്. ജമാഅത്തെ ഇസ്ലാമി അംഗസംഖ്യകൊണ്ട്  ചെറിയ സംഘടനയാണെങ്കിലും ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പൊതുവിലും മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും വോട്ടുചെയ്യാതിരുന്ന ജമാഅത്തിന്‍െറ വോട്ടുരാഷ്ട്രീയത്തിലെ പ്രവേശം സംഭവമായി മാധ്യമങ്ങള്‍ ആഘോഷിച്ചു. ഓരോ മണ്ഡലത്തിലും ഇടത്-വലത് വിജയസാധ്യത വിലയിരുത്തുന്ന കൂട്ടത്തില്‍ ജമാഅത്തിന്‍െറ രണ്ടായിരം, മൂവായിരം വോട്ടുകള്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ജമാഅത്ത് വീടുകള്‍ ആക്രമിക്കാനും മറ്റും സമുദായത്തിലെ ചിലര്‍തന്നെ പദ്ധതിയിട്ടതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍, ഉത്തരേന്ത്യയിലാകെ തോറ്റ് തൊപ്പിയിട്ടതിനാല്‍ എല്ലാം അടങ്ങുകയായിരുന്നു. അടിയന്തരാവസ്ഥ മണക്കുന്ന പുതിയ സാഹചര്യത്തില്‍ പഴയ അനുഭവങ്ങള്‍ ഏറെ കരുതലോടെ മുന്നേറണമെന്ന പാഠമാണ് നല്‍കുന്നത്.
തയാറാക്കിയത്: അനൂപ് അനന്തന്‍

അടിയന്തരാവസ്ഥയെക്കുറിച്ച ഓര്‍മകള്‍

Posted: 24 Jun 2015 07:15 PM PDT

Image: 

അടിയന്തരാവസ്ഥ എന്നു പറയുമ്പോള്‍ ആരുടെയും ഓര്‍മയില്‍ വരുന്നത്, 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ 21 മാസക്കാലം, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശിപാര്‍ശപ്രകാരം, രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അലി അഹ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത്, ഇന്ത്യ-ചൈന യുദ്ധം നടക്കുമ്പോഴും ഇന്ദിര ഗാന്ധിയുടെതന്നെ കാലത്ത്, 1971ല്‍ ഇന്ത്യ-പാക് യുദ്ധ സന്ദര്‍ഭത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അവയെല്ലാം വിദേശഭീഷണിയെ തുടര്‍ന്നായിരുന്നു. ആഭ്യന്തര അസ്വസ്ഥതകളുടെ പേരില്‍ ഇന്ത്യയില്‍ ആദ്യമായും അവസാനമായും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് 1975 ജൂണ്‍ 25നാണ്. അതിനാല്‍തന്നെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ എന്ന വാക്ക് പ്രത്യക്ഷത്തില്‍ കുറിക്കുന്നത് ആ 21 മാസക്കാലയളവിനെയാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളായാണ് ആ നാളുകള്‍ പരിഗണിക്കപ്പെടുന്നത്. ആ ഓര്‍മകള്‍ക്ക് ഇന്ന് 40 വയസ്സാകുന്നു.
ഭരണഘടനപ്രകാരം സാധുവായ നടപടി മാത്രമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ആഭ്യന്തരമോ ബാഹ്യമോ ആയ വെല്ലുവിളികള്‍ നിമിത്തം സുരക്ഷ അപകടപ്പെടുന്ന സന്ദര്‍ഭം വന്നാല്‍ രാജ്യത്ത് മൊത്തമായോ ഭാഗികമായോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം രാഷ്ട്രപതിക്കുണ്ട്. ഭരണഘടനയുടെ ഖണ്ഡിക 352 ആ അവകാശത്തെയാണ് സ്ഥാപിക്കുന്നത്. പക്ഷേ, 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഓര്‍മിക്കപ്പെടുന്നത്, ഭരണഘടന അനുവദിക്കുന്ന ഒരു അവകാശം ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി വിനിയോഗിച്ചതിന്‍െറ പേരിലല്ല; മറിച്ച്, ഭരണഘടന പ്രതിനിധാനംചെയ്യുന്ന മൂല്യങ്ങള്‍ വളരെ പ്രകടമായി ലംഘിക്കപ്പെട്ടതിന്‍െറ പേരിലാണ്.
ആഭ്യന്തരമോ ബാഹ്യമോ ആയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അടിയന്തരാവസ്ഥപോലുള്ള നടപടികളിലേക്ക് പോകേണ്ടിവരുന്ന, അത്യധികം നിര്‍ണായകമായ സാഹചര്യങ്ങള്‍ ഏത് രാജ്യത്തുമുണ്ടാകാം. അത്തരം പ്രത്യേകമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ കൂടിയാണ് ഭരണഘടനയില്‍ അങ്ങനെയൊരു വകുപ്പ് എഴുതിച്ചേര്‍ക്കുന്നതും. 1962ലും 1971ലും ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന്‍െറ പേരില്‍ വലിയ വിമര്‍ശങ്ങളൊന്നും ഉണ്ടായില്ളെന്ന് മാത്രമല്ല, അതൊന്നും ഇപ്പോള്‍ നമ്മളാരും ഓര്‍ക്കുന്നുപോലുമില്ല. പക്ഷേ, 1975ലെ അടിയന്തരാവസ്ഥക്ക് അതേപോലുള്ള എന്തെങ്കിലും  സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയാനാകില്ല. തീര്‍ച്ചയായും ഇന്ദിര ഗാന്ധിയുടെ അധികാരം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കൃത്രിമ കേസിലെ വിധി അവരെ അസ്വസ്ഥമാക്കിയിരുന്നു. ജയപ്രകാശ് നാരായണിന്‍െറയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന സമ്പൂര്‍ണ വിപ്ളവം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ജനകീയ സമരങ്ങളും അവര്‍ വലിയ ഭീഷണിയായി കണ്ടിരുന്നു. എന്നാല്‍, അതൊന്നുംതന്നെ, രാജ്യത്തിന്‍െറ ആഭ്യന്തര സുരക്ഷിതത്വത്തെ അപായപ്പെടുത്തുന്ന വെല്ലുവിളികളായിരുന്നില്ല. അതായത്, രാജ്യത്തിന്‍െറ ആഭ്യന്തര സുരക്ഷിതത്വമല്ല, ഇന്ദിര ഗാന്ധിയുടെ അധികാരമാണ് അന്ന് ചോദ്യംചെയ്യപ്പെട്ടത്. 1975ലെ അടിയന്തരാവസ്ഥ വിമര്‍ശിക്കപ്പെടുന്നത് അതിന്‍െറ കാരണങ്ങളുടെ പേരില്‍ മാത്രമല്ല; പ്രസ്തുത കാലത്തുണ്ടായ ഭരണകൂട നൃശംസതകളുടെ പേരില്‍കൂടിയാണ്. ഇന്ദിര ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയും അങ്ങോരുടെ സ്വകാര്യ വൃത്തത്തില്‍പെട്ട ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് രാജ്യത്ത് കാട്ടിക്കൂട്ടിയ കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍, പത്രങ്ങളെ വരിഞ്ഞുകെട്ടിയത്, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചത്, രാഷ്ട്രീയ എതിരാളികളെ തടവിലിട്ട് പീഡിപ്പിച്ചത് എന്നിങ്ങനെ ജനാധിപത്യത്തിലെ കറുത്ത നാളുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ വേണ്ടതിലധികം ശേഷിപ്പുകള്‍ ആ കാലം ബാക്കിവെച്ചിട്ടുണ്ട്. അതിനാല്‍തന്നെ ആ കെട്ട നാളുകളെ പിന്നെയും പിന്നെയും ഓര്‍മിച്ചെടുക്കുക എന്നത് ജനാധിപത്യം കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണ്.
വര്‍ധിച്ച ജനപിന്തുണയോടെ ജനാധിപത്യപരമായി അധികാരത്തില്‍ വന്നയാളാണ് ഇന്ദിര ഗാന്ധി. മറ്റൊരു സാഹചര്യത്തില്‍ വലിയ പാര്‍ലമെന്‍ററി അംഗബലത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി രാജ്യം ഭരിക്കുന്ന നാളിലാണ് നാം അടിയന്തരാവസ്ഥയുടെ 40ാം വര്‍ഷം ഓര്‍ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട ആര്‍.എസ്.എസിന്‍െറ ഇന്നത്തെ രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാന്യതയും മേല്‍വിലാസവും നേടിക്കൊടുത്തത് അടിയന്തരാവസ്ഥക്കുശേഷമുള്ള കാലമാണ്. അടിയന്തരാവസ്ഥക്കെതിരെ തൃണമൂലതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ആര്‍.എസ്.എസ് മിടുക്ക് കാണിച്ചിട്ടുണ്ട് എന്നത്  സത്യമാണ്. എന്നല്ല, ഗാന്ധിവധത്തിന്‍െറ പഴിയില്‍നിന്ന് മുക്തമായി മാന്യമായി പൊതുരംഗത്ത് വരാന്‍ അവര്‍ക്ക് അവസരം നല്‍കിയത് അടിയന്തരാവസ്ഥ വിരുദ്ധ സമരവും ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയുമായിരുന്നു.
അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികം ആചരിക്കുമ്പോള്‍ ആര്‍.എസ്.എസാണ് അധികാരത്തില്‍. ഒൗദ്യോഗിക പ്രഖ്യാപനം ഇല്ലാതെതന്നെ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള ശേഷിയും അതിനു പറ്റിയ ആശയവും കൈമുതലായുള്ള സംഘമാണത്. രാജ്യമെങ്ങും പടര്‍ന്നുനില്‍ക്കുന്ന തങ്ങളുടെ അര്‍ധസൈനിക സംഘടനാ സംവിധാനത്തെ ഉപയോഗപ്പെടുത്തി, കേന്ദ്ര ഭരണകൂടത്തിന്‍െറ നിര്‍ലോഭ പിന്തുണയില്‍ സമൂഹത്തിനുമേല്‍ സമഗ്രാധിപത്യം സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സജീവമായ സിവില്‍ സൊസൈറ്റി നിലവിലുണ്ടാവുക എന്നതാണ് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തരാവസ്ഥകളെ മറികടക്കാനുള്ള രാഷ്ട്രീയ പോംവഴി. അടിയന്തരാവസ്ഥക്ക് സമാനമായ നടപടികളിലൂടെ ദേശീയ രാഷ്ട്രീയം മുന്നോട്ടുപോകുമ്പോള്‍ സിവില്‍ സൊസൈറ്റി മുന്‍കൈകളെ ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക് മുന്നിലെ വഴി.

അയച്ച ജി^മെയില്‍ ഇനി തിരിച്ചെടുക്കാം

Posted: 24 Jun 2015 12:34 PM PDT

Image: 

ന്യൂഡല്‍ഹി: ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുപോയാല്‍ ഇനി ടെന്‍ഷന്‍ അടിക്കേണ്ട. അയച്ച ജി-മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഗൂഗ്ള്‍ ഏര്‍പ്പെടുത്തി. ‘അണ്‍ഡു സെന്‍ഡ്’ എന്ന സൗകര്യമാണ് ജി-മെയില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും മെയില്‍ തിരിച്ചെടുക്കാം എന്ന് കരുതരുത്. അഞ്ചു മുതല്‍ 30 വരെ സെക്കന്‍ഡിനുള്ളിലാണ് ഇതിനുള്ള അവസരം ലഭിക്കുക. ജി-മെയില്‍ സെറ്റിങ്സില്‍ ഉപയോക്താവ് നല്‍കുന്ന സമയത്തിനനുസരിച്ചായിരിക്കും ഇത്.

മെയില്‍ അയച്ചുകഴിഞ്ഞാല്‍ ഉടന്‍ ‘അണ്‍ഡു സെന്‍ഡ്’ എന്ന അറിയിപ്പ് കാണിക്കും. അബദ്ധത്തില്‍ അയച്ചതാണെങ്കില്‍ തിരുത്താന്‍ ഇതുവഴി സാധിക്കും. നിശ്ചിത സമയത്തിനുശേഷമേ ഗൂഗ്ള്‍ മെയില്‍ അയക്കുകയുള്ളൂ. ഇതിനായി സെറ്റിങ്സില്‍ ജനറല്‍ എന്ന ടാബിലാണ് ഗൂഗ്ള്‍ ഈ ഓപ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ‘അണ്‍ഡു സെന്‍ഡ്’ ഓപ്ഷന്‍ സജീവമാക്കണം.

2009ലാണ് ഗൂഗ്ള്‍ ആദ്യമായി ഈ സൗകര്യം കൊണ്ടുവന്നതെങ്കിലും പരീക്ഷണഘട്ടത്തിലായിരുന്നു ഇതുവരെ.

ബിദ്വായ്: ആധികാരികതയുടെ ആള്‍രൂപം

Posted: 24 Jun 2015 12:33 PM PDT

Image: 

‘പ്രിയ എഡിറ്റര്‍, ജൂണ്‍ 22ലേക്കുള്ള എന്‍െറ കോളം പതിവിലും നേരത്തേ അയക്കുകയാണ്. യൂറോപ്പില്‍ പത്തുദിവസത്തെ യാത്രയുണ്ട് -സെമിനാറുകളും പ്രഭാഷണങ്ങളും ഉദ്ദേശിച്ചാണ് പര്യടനം... ഇതുകാരണം അടുത്തയാഴ്ച  കോളം എഴുതാന്‍ കഴിയില്ളെന്ന് അറിയിക്കട്ടെ. അതിനടുത്ത ആഴ്ച പുനരാരംഭിക്കാം. ക്ഷമിച്ചാലും -അഭിവാദ്യങ്ങളോടെ, പ്രഫുല്‍ ബിദ്വായ്.’
ഇതായിരുന്നു ബിദ്വായ് അയച്ച സന്ദേശം. അത് അവസാനത്തേതായിരുന്നെന്ന് നഷ്ടബോധത്തോടെ അറിയുന്നു. പ്രത്യാശിച്ചപോലെ കോളം പുനരാരംഭിക്കാന്‍ പ്രഫുല്‍ ബിദ്വായ് ഉണ്ടായില്ല. പര്യടനത്തിനിടെ അദ്ദേഹം വിടപറഞ്ഞ് എന്നെന്നേക്കുമായി പോയി.

ഒടുവിലത്തെ കത്തില്‍ സൂചിപ്പിച്ചപോലെ, നല്ല മുന്നൊരുക്കത്തോടെ, കോളം പതിവിലും നേരത്തേ അയച്ചാണ് ബിദ്വായ് യാത്രപോയത്. അത് എപ്പോഴും അങ്ങനെയായിരുന്നുതാനും. പത്രങ്ങള്‍ക്കും വായനക്കാര്‍ക്കും ഏറ്റവും പുതിയ വിഷയങ്ങളെപ്പറ്റി, ഏറ്റവും വസ്തുതാപരമായി, തികഞ്ഞ ഉള്‍ക്കാഴ്ചയോടെ അറിവു പകരാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കൂടക്കൂടെയുള്ള യാത്രകള്‍ ഏറെയും പഠന ഗവേഷണങ്ങള്‍ക്കു വേണ്ടിയായിരുന്നു. എഴുതുന്നത് വസ്തുതാപരമായിരിക്കുക, അഭിപ്രായങ്ങളില്‍ സന്തുലനവും പക്വതയും പുലര്‍ത്തുക എന്നിവ കണിശമായി പാലിച്ചുവന്ന ബിദ്വായ് നമ്മുടെ ദേശീയ കോളമിസ്റ്റുകളുടെ കൂട്ടത്തില്‍ ആധികാരികതയുടെ ആള്‍രൂപമായിരുന്നു.

അടുത്തകാലത്തായി ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ നേത്ര ശസ്ത്രക്രിയക്ക് വിധേയനായി. കണ്ണിന് പഴുപ്പു വന്നതിനാല്‍ ഒരാഴ്ചത്തെ കോളം മുടങ്ങിയതിലായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥത. സ്വയം ഒരു ‘ലിബറല്‍, സെക്കുലര്‍’ ആയി പരിചയപ്പെടുത്തിയിരുന്ന ബിദ്വായ് ദേശീയ വിഷയങ്ങളിലും വികസന പ്രശ്നങ്ങളിലുമെല്ലാം പുരോഗമനാത്മക നിലപാട് സ്വീകരിച്ചു. രാഷ്ട്രീയം, സാമ്പത്തികം, പരിസ്ഥിതി, ആണവ വിദ്യ തുടങ്ങി ഒരുപാട് മേഖലകളില്‍ ഇടതുപക്ഷ വീക്ഷണത്തിലൂന്നിയ വസ്തുനിഷ്ഠമായ അപഗ്രഥനങ്ങള്‍ അദ്ദേഹം നടത്തിവന്നു. ഇടതുരാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തിയപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തെ തുറന്നുകാട്ടി.

മാധ്യമം ആഴ്ചപ്പതിപ്പിലൂടെ അതിന്‍െറ ആദ്യകാലം മുതലേ മലയാളി വായനക്കാര്‍ ബിദ്വായിയുടെ കോളം വായിച്ചിട്ടുണ്ട്. യുക്തിഭദ്രമായ നിലപാടും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും അദ്ദേഹത്തിന്‍െറ കോളങ്ങളുടെ ശക്തിയായി വായനക്കാര്‍ മനസ്സിലാക്കി. ഇടക്കാലത്ത് ആഴ്ചപ്പതിപ്പില്‍ കോളം നിര്‍ത്തിയെങ്കിലും ഇക്കൊല്ലം ആദ്യത്തോടെ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.
ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെടാറുണ്ടായിരുന്ന പ്രഫുല്‍ ബിദ്വായ്, ദേശീയതലത്തില്‍ കാണുന്ന പ്രതിലോമപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആധി പങ്കുവെച്ചിരുന്നു. പത്രപ്രവര്‍ത്തന രംഗത്തും മാറ്റത്തിന്‍െറ സൂചനകള്‍ അദ്ദേഹം കണ്ടു.

തീവ്രവലതുപക്ഷത്തോട് പലരും അടുപ്പം കാട്ടിത്തുടങ്ങിയപ്പോഴും ബിദ്വായ് ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഇന്ത്യക്കുവേണ്ടി എഴുതിക്കൊണ്ടേയിരുന്നു. കെട്ട രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുകയും നല്ല ഇന്ത്യക്കുവേണ്ടി അക്ഷരങ്ങള്‍ വാര്‍ത്തെടുക്കുകയും ചെയ്ത ആ മനുഷ്യസ്നേഹി സൂക്ഷ്മദൃക്കായ സാമൂഹിക നിരീക്ഷകനും ആക്ടിവിസ്റ്റും കൂടിയായിരുന്നു.

മോദിക്കും ഷാക്കും ജെയ്റ്റ്ലിക്കുമെതിരെ ലളിത് മോദിയുടെ ഭീഷണി

Posted: 24 Jun 2015 12:17 PM PDT

Image: 

ന്യൂഡല്‍ഹി: സുഷമ സ്വരാജിനും വസുന്ധര രാജെക്കും പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്ന മുന്‍ ഐ.പി.എല്‍ കമീഷണര്‍ ലളിത് മോദി ഉന്നതനേതാക്കള്‍ക്കെതിരെയുള്ള തെളിവുകള്‍ ഇനിയും പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ അരുണ്‍ ജെയ്റ്റ്ലിയുടെയും ഭാര്യ സോണാലി ജയ്റ്റ്ലിയുടെയും സ്ഥാനം തിഹാര്‍ ജയിലിലായിരിക്കുമെന്ന് ലളിത് മോദി ട്വിറ്ററില്‍ ഭീഷണിപ്പെടുത്തി.

2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നരേന്ദ്ര മോദിക്ക് രാജസ്ഥാന്‍ റോയല്‍സുമായി കൂടിക്കാഴ്ച തരപ്പെടുത്താന്‍ അയച്ച  ഇ-മെയില്‍ അപേക്ഷ ലളിത് മോദി തന്‍െറ വെബ്സൈറ്റില്‍ പുറത്തുവിട്ടു. രാജസ്ഥാന്‍ റോയല്‍സ് വൈസ്പ്രസിഡന്‍റ് അദ്ദേഹത്തിനും ഒരു രഞ്ജിതിനും വേണ്ടിയാണ് മോദിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. പല നേതാക്കളോടും താന്‍ നിരന്തരം വിളിച്ച് സംസാരിച്ചതിനുള്ള തെളിവായി ഫോണ്‍ ബില്ലുകളുടെ കോപ്പിയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നമ്പറും ഇതിലുള്‍പ്പെടും.

ഹോക്കി ഇന്ത്യ ലീഗിന്‍െറ രണ്ട് ടീമുകളുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ എന്ത് പറയാനുണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലിയോട് ചോദിച്ച ലളിത് മോദി ഇതില്‍നിന്ന് ഒരു കോടിയില്‍പരം രൂപ നേടിയതിനെക്കുറിച്ചും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോക്കി ഇന്ത്യ ലീഗിന്‍െറ അഭിഭാഷകയായി ജെയ്റ്റ്ലിയുടെ ഭാര്യ സോണാലി ജെയ്റ്റ്ലിയെ നിയമിച്ചതിന്‍െറ മാനദണ്ഡമെന്താണെന്ന് വിശദീകരിക്കാന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്ലിയുടെ അടുത്ത സുഹൃത്ത് കൂടിയായ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള കാണ്‍പൂരിലെ ഒരു പത്രത്തിന്‍െറ ലേഖകസ്ഥാനത്തുനിന്ന് ഇത്രയും ധനാഢ്യനായതിന്‍െറ കഥകളും ലളിത് മോദി ഓര്‍മിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഹവാല ഓപറേറ്റര്‍ വിവേക് നാഗ്പാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഒമിത പോളുമായി നടത്തുന്ന ലളിത് ഇടപാടും മോദി പുറത്തുവിട്ടു.

അതിനിടെ  കൂടുതല്‍ തെളിവുമായി ബുധനാഴ്ച കോണ്‍ഗ്രസ് രംഗത്തത്തെി. ലളിത് മോദിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഒപ്പിട്ടു നല്‍കിയ സത്യവാങ്മൂലമാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുറത്തുവിട്ടത്.

വസുന്ധരക്കെതിരെയുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു

Posted: 24 Jun 2015 11:29 AM PDT

Image: 

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദിയുടെ ഇമിഗ്രേഷന്‍ അപേക്ഷയെ പിന്തുണക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ രഹസ്യ സത്യവാങ്മൂലം കോണ്‍ഗ്രസ് പുറത്തു വിട്ടു. 2011ല്‍ ബ്രിട്ടനിലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസുന്ധര രാജെയുടെ ഒപ്പ് സഹിതമുള്ളതാണ്. വസുന്ധര രാജെ എല്ലാവരോടുമായി നുണ പറയുകയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ മുന്നില്‍ മറ്റു വഴികളില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് തെളിവുകള്‍ പുറത്തുവിട്ട പശ്ചാത്തലത്തില്‍ വസുന്ധര രാജെയോട് വിശദീകരണം തേടാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. ഇതിനായി രണ്ടംഗ സമിതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

ഐ.പി.എല്‍ അഴിമതി ആരോപണം വന്നതിനു ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം 2011 ഓഗസ്റ്റ്18നാണ് സത്യവാങ്മൂലത്തില്‍ വസുന്ധര ഒപ്പിട്ടിരിക്കുന്നത്. ഐ.പി.എല്‍ കേസിനെ തുടര്‍ന്ന് ഇന്ത്യവിട്ട ലളിത് മോദിക്ക് 2011ല്‍ യാത്രരേഖകള്‍ സമ്പാദിക്കാന്‍ സഹകരിച്ചുവെന്നതാണ് വസുന്ധര രാജെക്കെതിരെയുള്ള ആരോപണം.

യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം മത്സരരംഗത്ത് ബോബി ജിന്‍ഡാലും

Posted: 24 Jun 2015 10:39 AM PDT

Image: 
Subtitle: 
12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് മത്സരരംഗത്തുള്ളത്.

വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാലും. അമേരിക്കന്‍ പ്രസിഡന്‍റുസ്ഥാനത്തേക്ക് മത്സരരംഗത്തത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. ജെഫ് ബുഷ്, റിക്ക് പെറി തുടങ്ങിയ 12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇതിനകം മത്സരരംഗത്തുള്ളത്. നേരത്തെ, ബോബി ജിന്‍ഡാലിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
അതേസമയം, 44കാരനായ ബോബി ജിന്‍ഡാലിന്‍െറ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ഇന്ത്യന്‍-അമേരിക്കന്‍ എന്ന് അറിയപ്പെടാന്‍ താല്‍പര്യമില്ളെന്ന മട്ടില്‍ സമീപകാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇതിന് കാരണം.  
അതിനിടെ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ളിന്‍റണ്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറി. പ്രസിഡന്‍റുസ്ഥാനത്തേക്ക് വിജയിക്കുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്‍റാകും അവര്‍. ഹിലരിയുടെ പിന്തുണ വന്‍തോതില്‍ വര്‍ധിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍/എന്‍.ബി.സി സര്‍വേ അഭിപ്രായപ്പെട്ടു.  

 

നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം: 42 പേര്‍ കൊല്ലപ്പെട്ടു

Posted: 24 Jun 2015 10:26 AM PDT

Image: 

അബുജ: വടക്ക്-കിഴക്ക് നൈജീരിയയിലെ ബോനോയില്‍ രണ്ടു ഗ്രാമങ്ങളില്‍ ബോകോ ഹറാം നടത്തിയ വെടിവെപ്പില്‍ 42 പേര്‍ മരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് രണ്ടു ഗ്രാമങ്ങളിലായി ബോകോ ഹറാം വെടിവെപ്പുനടത്തിയത്. ഗ്രാമം മുഴുവന്‍ കൊള്ളയും തീവെപ്പും നടത്തിയ ശേഷം ആളുകള്‍ക്കുനേരെ വെടിവെക്കുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അറിയിച്ചു.
ചതുര്‍രാഷ്ട്ര സൈനികനീക്കത്തില്‍ ധാരാളം ഗ്രാമങ്ങളില്‍നിന്നും നഗരപ്രദേശങ്ങളില്‍നിന്നും ബോകോ ഹറാമിനെ തുരത്തിയിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മേയ് 29 ന് മുഹമ്മദ് ബുഹാരി പ്രസിഡന്‍റായി അധികാരത്തില്‍ വന്ന ശേഷം സിവിലിയന്മാര്‍ക്കെതിരെ ബോകോ ഹറാം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 250 പേരാണ് ബോനോയില്‍ മാത്രം കൊല്ലപ്പെട്ടത്.
 

വിംബ്ള്‍ഡണ്‍: ദ്യോകോവിച്ചും സെറീനയും ടോപ് സീഡ്

Posted: 24 Jun 2015 10:16 AM PDT

Image: 

ലണ്ടന്‍: അടുത്തയാഴ്ച തുടങ്ങുന്ന വിംബ്ള്‍ഡന്‍ ഗ്രാന്‍സ്ളാം ടെന്നിസില്‍ പുരുഷ^വനിതാ വിഭാഗങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ദ്യോകോവിച്ചും സെറീന വില്യംസും ആദ്യ സീഡുകള്‍ സ്വന്തമാക്കി.
17 ഗ്രാന്‍സ്ളാം കിരീടങ്ങള്‍ സ്വന്തമായുള്ള ലോക രണ്ടാം നമ്പര്‍ സ്വിസ് താരം റോജര്‍ ഫെഡററാണ് പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ്. ബ്രിട്ടന്‍െറ ആന്‍ഡി മറെ മൂന്നാമതും. മുന്‍ ലോക ഒന്നാം നമ്പറും രണ്ടു തവണ ചാമ്പ്യനുമായ സ്പാനിഷ് താരം റാഫേല്‍ നദാലിന് 10ാം സീഡാണ് ലഭിച്ചത്. ഇതോടെ ദ്യോകോവിച്, ഫെഡറര്‍, മറെ എന്നിവരിലാരെയെങ്കിലും നാലാം റൗണ്ടില്‍തന്നെ നദാലിന് നേരിടേണ്ടിവരും. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ചെക്റിപ്പബ്ളിക്കിന്‍െറ പെട്ര ക്വിറ്റോവയാണ് രണ്ടാം സീഡ്. റുമേനിയന്‍ താരമായ സിമോണ ഹാലെപ് മൂന്നാമതും മുന്‍ ചാമ്പ്യന്‍ മരിയ ഷറപോവ നാലാമതുമാണ്. ദ്യോകോവിച്ചാണ് പുരുഷവിഭാഗം നിലവിലെ ചാമ്പ്യന്‍.

മാനം കാത്തു; ഇന്ത്യക്ക് 77 റണ്‍സ് വിജയം

Posted: 24 Jun 2015 10:16 AM PDT

Image: 

മിര്‍പൂര്‍: അങ്ങനെ ഇന്ത്യ മാനം കാത്തു. ബംഗ്ളാദേശിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ ജയിച്ചുകയറി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ബംഗ്ളാദേശ് നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. 77 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശ് 47 ഓവറില്‍ 240 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഒൗട്ടാവുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ (40), ലിറ്റണ്‍ ദാസ് (34), സാബിര്‍ റഹ്മാന്‍ (43) , നാസിര്‍ ഹുസൈന്‍ (32), മുഷ്ഫിക്കുറഹീം (24) എന്നിവരാണ് ബംഗ്ളാ നിരയില്‍ ഭേദപ്പെട്ട കളി കാഴ്ചവെച്ചത്. തമീം ഇക്ബാല്‍ (5), ഷക്കീബ് അല്‍ഹസന്‍ (20) അറാഫത്ത് സണ്ണി (14) റൂബല്‍ ഹുസൈന്‍ (2) മുസ്തസിഫുര്‍ റഹ്മാന്‍ (9) എന്നിവര്‍ക്ക് ക്രീസില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ പൂജ്യനായി. സുരേഷ് റെയ്ന 45 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ശിഖര്‍ ധവാന്‍ (75) ക്യാപ്റ്റന്‍ എം.എസ് ധോണി (69) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 76 റണ്‍സ് വിട്ടു കൊടുത്ത് മശ്റഫ മൊര്‍ത്തസ 3 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ പിഴുതെറിഞ്ഞ ബംഗ്ളാ ബൗളര്‍ മുസ്തസിഫുര്‍റഹാമാന് തിളങ്ങാനായില്ല. 57 റണ്‍സ് വിട്ടു കൊടുത്ത് മുസ്തസിഫുര്‍ രണ്ട് വിക്കറ്റുകള്‍ വീഴത്തി.

തുടക്കത്തില്‍ രോഹിത് ശര്‍മ്മ ( 29) ശിഖര്‍ ധവാന്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം വന്ന വിരാട് കോഹ്ളിക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. 35 പന്തുകള്‍ നേരിട്ട കോഹ്ളി 25 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ ധോണി ധവാനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. ധവാന്‍ പുറത്തായതിനു ശേഷം വന്ന അമ്പാട്ടി റായിഡുവിനൊപ്പം (44) ചേര്‍ന്ന് ധോണി സ്കോറിങ് ചെയ്യുന്നതിനിടെ മൊര്‍തസ ക്യാപ്റ്റനെ മടക്കി. സുരേഷ് റെയ്ന (38), സ്റ്റുവര്‍ട്ട് ബിന്നി (17), അക്സര്‍ പട്ടേല്‍ (10) എന്നിവര്‍ ചേര്‍ന്നാണ് സ്കോര്‍ 300ലെത്തിച്ചത്.

 

കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: പ്രണീത്, ജയറാം, ആനന്ദ് രണ്ടാം റൗണ്ടില്‍

Posted: 24 Jun 2015 10:14 AM PDT

Image: 

ടൊറന്‍േറാ: പുരുഷ വിഭാഗം സിംഗ്ള്‍സ് ആദ്യ റൗണ്ടില്‍ അനായാസ ജയങ്ങളുമായി ഇന്ത്യയുടെ സായ് പ്രണീതും അജയ് ജയറാമും ആനന്ദ് പവാറും കാനഡ ഓപണ്‍ ഗ്രാന്‍ഡ്പ്രീയില്‍ രണ്ടാം റൗണ്ടിലത്തെി.
സ്കോട്ട്ലന്‍ഡിന്‍െറ അലിസ്റ്റെര്‍ കാസിയെ 21^11, 21^17 എന്ന സ്കോറിനാണ് പ്രണീത് തോല്‍പിച്ചത്. ചെക്റിപ്പബ്ളിക്കിന്‍െറ യാന്‍ ഫ്രോലിചാണ് രണ്ടാം റൗണ്ടില്‍ പ്രണീതിന്‍െറ എതിരാളി. ഒമ്പതാം സീഡുകാരനായ അജയ് ജയറാം ചൈനീസ് തായ്പേയുടെ ഷി കുയി ചുനിനെ 21^10, 21^19ന് തകര്‍ത്ത് ചൈനയുടെ ഹുവാങ്യുസിയാങ്ങുമായി രണ്ടാം റൗണ്ട് പോരാട്ടത്തിന് യോഗ്യത നേടി.
അമേരിക്കയുടെ നികോളസ് വാല്ളെറിനെ 21^9, 21^10ന് തോല്‍പിച്ചാണ് ആനന്ദ് പവാര്‍ മുന്നേറിയത്. ചൈനയുടെ സു സിയുവാനെ അടുത്ത റൗണ്ടില്‍ ആനന്ദ് നേരിടും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP