അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു Madhyamam News Feeds | ![]() |
- അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു
- കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി
- സ്കൂളിനോട് അയിത്തം : വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
- ഡയാലിസിസ് സെന്‍റര്‍ ആക്രമണം: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
- പനിച്ച് വിറച്ച് കരുവാരകുണ്ട്
- പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി
- ഒടുവില്‍ അവര്‍ കണ്ടെത്തി: കളിക്കളത്തിലെ സ്വന്തം വേഷം
- ‘അശോഭ’ മസീറ, റാസല്‍ മദ്റക്ക വഴി മുന്നോട്ട്
- റമദാനെ വരവേല്‍ക്കാനൊരുങ്ങി വിപണി
- കരിപ്പൂര്‍ സംഘര്‍ഷം: സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
- ഫാതുല്ല ടെസ്റ്റ്: മുരളി വിജയിനും സെഞ്ച്വറി
- അജിത് ദോവല്‍ 18ന് മ്യാന്‍മര്‍ സന്ദര്‍ശിക്കും
- ദോഹയില്‍ വന്‍ മദ്യ വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍
- ഹിന്ദുസ്ഥാന്‍ ലീവറും നൂഡ്ല്‍സ് വില്‍പന നിര്‍ത്തി
- വിശ്വാസ്യതയുടെ പരിശോധനയില്‍ അരുവിക്കര
- ഊരുവിലക്കുകള്‍ വീണ്ടും
- കരിപ്പൂര്‍ എന്ന നാണക്കേട്
- കോപയില്‍ ആദ്യജയം ചിലിക്ക്
- വ്യാജ ബിരുദം: തോമറിന് ജാമ്യമില്ല; പഠിച്ച ക്ളാസേതെന്ന് നിശ്ചയവുമില്ല
- സി.ഐ.എസ്.എഫുകാരെ ഒതുക്കിയത് നാലു മണിക്കൂറില്‍
- ചൈനീസ് മുന്‍ പ്രതിരോധ മേധാവിക്ക് ജീവപര്യന്തം
- ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി
- അനിശ്ചിതത്വം അവസാനിപ്പിച്ച് ഭരണം തുടങ്ങാന്‍ രാഷ്ട്രീയ കക്ഷികളോട് ഉര്‍ദുഗാന്‍
- കരിപ്പൂര്‍ സാധാരണനിലയില്‍; കേന്ദ്രം കര്‍ശന നടപടിക്ക്
- ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ തിരിച്ചത്തെി
അശാസ്ത്രീയ മണ്ണെടുപ്പ് : ചക്കരക്കല്ലില്‍ വീണ്ടും കുന്നിടിഞ്ഞു Posted: 12 Jun 2015 01:28 AM PDT ചക്കരക്കല്ല്: അശാസ്ത്രീയ രീതിയില്‍ വന്‍തോതില്‍ മണ്ണെടുത്ത് കെട്ടിടം പണിയുന്നതിനിടെ കുന്നിടിഞ്ഞ് വീണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു. ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയാണ് 100 അടിയിലധികം ആഴത്തില്‍ കുന്നിടിച്ച് കെട്ടിടം പണി തുടങ്ങിയത്. മുമ്പ് മൂന്നുതവണ ഇവിടെ കുന്നിടിക്കുന്നതിനിടയില്‍ ശേഷിച്ചവ അടര്‍ന്നു വീണിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ടാക്സി സ്റ്റാന്‍ഡിന് വേണ്ടി കെട്ടിടം പണിയാന്‍ കുന്നിടിച്ചതിന്‍െറ ശേഷിച്ച ഭാഗം അടര്‍ന്ന് വീണ് വ്യാപാരികള്‍ കുടിവെള്ളത്തിനുപയോഗിച്ചിരുന്ന കിണറും കുടിവെള്ള സംഭരണിയും പൂര്‍ണമായി തകര്‍ന്നത്. വ്യാഴാഴ്ച വീണ്ടും രണ്ടുതവണയായി വന്‍തോതില്‍ 100 അടിയിലധികം താഴ്ചയില്‍ കുന്നിടിഞ്ഞു വീഴുകയായിരുന്നു. വൈകീട്ട് 3.30ഓടെ കുന്നിടിഞ്ഞ് വീണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു. തുടര്‍ന്ന് 5.15ഓടെ വീണ്ടും കുന്നിടിയുകയായിരുന്നു. ഇതോടെ സമീപത്തെ വീടിന്‍െറ കക്കൂസ് ടാങ്കും കുഴല്‍ കിണറും ഇടിഞ്ഞു താഴ്ന്നു. ചക്കരക്കല്ലിലെ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് പഞ്ചായത്തിന്‍െറ അനുമതിയോടെ കുന്നിടിച്ചു നിരപ്പാക്കിയത്. അടുത്തിടെ ഇവിടെ കുന്നിടിച്ച് മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. അതേസമയം പ്രദേശത്ത് കുന്നിടിക്കലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. പഞ്ചായത്തധികൃതരും റവന്യൂ വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ചരക്കണ്ടി പഞ്ചായത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാക്സി സ്റ്റാന്‍ഡ് സമുച്ചയത്തിന് പിന്‍ഭാഗത്താണ് വൈകീട്ട് വന്‍ ശബ്ദത്തോടെ കുന്നിടിഞ്ഞത്. 30 മീറ്റര്‍ നീളത്തില്‍ കുന്നിടിഞ്ഞു വീണിട്ടുണ്ട്. ഇതോടെ പ്രദേശത്തെ രണ്ടുവീടുകള്‍ ഭീഷണിയിലാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്നലെ ജോലിക്കാര്‍ അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശത്ത് ചക്കരക്കല്ല് പൊലീസ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം പ്രദേശത്ത് അശാസ്ത്രീയമായ രീതിയില്‍ കുന്നിടിച്ച് നിരപ്പാക്കുന്നതിനെതിരെ വന്‍ പ്രതിഷേധവുമുയരുകയാണ്. ചക്കരക്കല്ല് മേഖലയില്‍ ബസ്സ്റ്റാന്‍ഡ് പരിസരം, ചെമ്പിലോട്, കണയന്നൂര്‍, മുഴപ്പാല റോഡ്, പൊതുവാച്ചേരി, തന്നട തുടങ്ങിയ സ്ഥലങ്ങളില്‍ കുന്നിടിക്കല്‍ തുടരുകയാണെ്. ഇന്നലെ പ്രദേശത്ത് ജനങ്ങള്‍ കുന്നിടിഞ്ഞ സ്ഥലത്ത് തടിച്ചുകൂടിയത് നേരിയ വാക്കേറ്റത്തിനിടയാക്കിയിരുന്നു. |
കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി Posted: 12 Jun 2015 01:15 AM PDT കൊച്ചി: കാലവര്‍ഷത്തിന്‍െറ വരവറിയിച്ച് വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി. തോരാതെപെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഓടകള്‍ നിറഞ്ഞുകവിഞ്ഞതോടെ വാഹന ഗതാഗതവും താറുമാറായി. മഴക്കാലത്തിനുമുമ്പേ കാനകളും തോടുകളും നവീകരിക്കാത്തതാണ് പലയിടത്തും ജനജീവിതം ദുസ്സഹമാക്കിയത്. എം.ജി റോഡ്, എറണാകുളം നോര്‍ത്, സൗത്, ബ്രോഡ്വേ, ഹൈകോടതി പരിസരം, പുല്ളേപ്പടി റോഡുകള്‍ നിറഞ്ഞുകവിഞ്ഞു. എം.ജി റോഡിലും നോര്‍ത്തിലും മുട്ടറ്റം വെള്ളം നിറഞ്ഞത് വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ വലച്ചു. എറണാകുളം ബ്രോഡ്വേയില്‍ വെള്ളംനിറഞ്ഞത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. |
സ്കൂളിനോട് അയിത്തം : വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു Posted: 12 Jun 2015 01:10 AM PDT പേരാമ്പ്ര: പേരാമ്പ്രയിലെ പറയ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ജാതീയ വിവേചനത്തിനിരയാകുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മാധ്യമം വാര്‍ത്തയാണ് പേരാമ്പ്രയില്‍ നടക്കുന്ന 'അയിത്തം' പുറംലോകത്തെ അറിയിച്ചത്. ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ 12 പേരില്‍ 11 പേരും പറയ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളാണ്. ഇവര്‍ പഠിക്കുന്നതുകൊണ്ട് മറ്റുവിഭാഗം വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠിക്കാനത്തെുന്നില്ല. 'പറയന്മാരുടെ സ്കൂള്‍' എന്നുപറഞ്ഞ് പൊതുസമൂഹം ഇതിനെ മാറ്റിനിര്‍ത്തുകയായിരുന്നു. സമീപപ്രദേശത്തെ സ്കൂളുകളില്‍ ഈ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 'മാധ്യമം'വാര്‍ത്തയെ തുടര്‍ന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവ. വെല്‍ഫെയര്‍ സ്കൂളും ചേര്‍മലയിലെ പറയ കോളനിയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും കാണാത്ത ജാതി വിവേചനമാണ് പേരാമ്പ്രയില്‍ നടക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പേ നാം തൂത്തെറിഞ്ഞെന്ന് പറയുന്ന അയിത്തം ഇന്നും കേരളീയ സമൂഹത്തില്‍ കൊടികുത്തിവാഴുന്നത് ലജ്ജാകരമാണെന്നും വേണു പറഞ്ഞു. പറയ വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. ഈ സമുദായത്തെ ഒറ്റപ്പെടുത്തുന്നതിനെതിരെ വിവിധ സമര പരിപാടികള്‍ ആസൂത്രണം ചെയ്തതായും ആര്‍.എം.പി നേതാക്കള്‍ അറിയിച്ചു. |
ഡയാലിസിസ് സെന്‍റര്‍ ആക്രമണം: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി Posted: 12 Jun 2015 01:10 AM PDT താമരശ്ശേരി: താലൂക്കാശുപത്രിയിലെ കാരുണ്യ ഡയാലിസിസ് കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി യന്ത്രസംവിധാനങ്ങള്‍ കേടുവരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വടകരയില്‍നിന്ന് വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിന്‍െറ മേല്‍നോട്ടത്തില്‍ താമരശ്ശേരി എസ്.ഐ ലത്തീഫിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. |
Posted: 12 Jun 2015 01:07 AM PDT കരുവാരകുണ്ട്: ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവയുടെ പിടിയിലമര്‍ന്ന് കരുവാരകുണ്ടിലെ ഉള്‍ഗ്രാമങ്ങള്‍. മഞ്ചേരി മെഡിക്കല്‍ കോളജ്, കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം, വിവിധ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകളാണ് ദിനേന പനി ബാധിച്ച് ചികിത്സ തേടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രദേശത്തുകാരായ ഡെങ്കിപ്പനി ബാധിതര്‍ നിരവധിയുണ്ട്. |
പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി Posted: 12 Jun 2015 12:12 AM PDT Image: ![]() കോട്ടയം: യു.ഡി.എഫിനെതിരെ നിലപാട് സ്വീകരിച്ചാല്‍ പി.സി ജോര്‍ജുമായി നിയമസഭയില്‍ സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. യു.ഡി.എഫ് സംവിധാനം തകരും. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷി എല്‍.ഡി.എഫിലെത്തുമെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി. |
ഒടുവില്‍ അവര്‍ കണ്ടെത്തി: കളിക്കളത്തിലെ സ്വന്തം വേഷം Posted: 11 Jun 2015 11:17 PM PDT Image: ![]() മിനെപോളിസ്: മിനെപോളിസിലെ സെഡാര്‍ റിവര്‍സൈഡ് കമ്മ്യൂണിറ്റിയിലെ പെണ്‍കുട്ടികള്‍ക്ക് ബാസ്ക്കറ്റ് ബാള്‍ കളിച്ചേ പറ്റൂ. പക്ഷെ പ്രശ്നം ഇതായിരുന്നു. ഒന്നനങ്ങുമ്പോഴേക്കും താഴേക്ക് ഊര്‍ന്നുവീഴുന്ന ഹിജാബും പൊങ്ങിപ്പോകുന്ന പാവാടയുമായി എങ്ങനെ ബാസ്ക്കറ്റ് ബോള്‍ കളിക്കും? ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ആകെ കളിക്കാന്‍ കിട്ടുന്ന സമയം. വേഷത്തിന്‍െറ പേരില്‍ അതങ്ങനെ വെറുതെ കളയാന്‍ അവര്‍ തയാറുമായിരുന്നില്ല. മതപരമായ വേഷം വേണമെന്ന് നിഷ്കര്‍ഷിക്കുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കണ്ടത്തെനൊന്നും മുതിര്‍ന്നവര്‍ക്കും വലിയ താത്പര്യമൊന്നും കാണാനില്ല. ഒടുവില്‍ ബാസ്ക്കറ്റ് ബാള്‍ ടീമിലെ പെണ്‍കുട്ടികള്‍ തന്നെ മിനിസോട്ട കോളേജ് ഓഫ് ഡിസൈനിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കണ്ടത്തെി. തങ്ങള്‍ക്ക് കോര്‍ട്ടിലിറങ്ങാനായി മറ്റൊരു ബാസ്ക്കറ്റ് ബാള്‍ യൂണിഫോം തന്നെ ഇവര്‍ ഡിസൈന്‍ ചെയ്തു. മുകളില്‍ ചുരിദാറിന്‍െറ ടോപ്പുപോലെ നീളമുള്ള ട്യൂണിക്, താഴെ ലെഗിന്‍സുപോലെ ഇറുകിയ കാല്‍വസ്ത്രമോ അല്ളെങ്കില്‍ അയഞ്ഞ പാവാടയോ, ഇറുക്കത്തില്‍ കെട്ടിയ ഒരു തരത്തിലും വീഴാത്ത ഹിജാബ്. ഹിജാബ് താഴേക്ക് വീഴില്ളെന്ന് ഉറപ്പുവരുത്താന്‍ നേരിയ നൈലോണ്‍ തുണികൊണ്ടുള്ള മറ്റൊരു ആവരണം കൂടി ഹിജാബിനു മുകളില്‍. ഇതാണ് ഇപ്പോള്‍ ഇവരുടെ ബാസ്ക്കറ്റ് ബാള്‍ യൂണിഫോം. മതം അനുശാസിക്കുന്ന വേഷം ധരിച്ചുതന്നെ സെഡാര്‍ റിവര്‍സൈഡ് കമ്മ്യൂണിറ്റിയിലെ പെണ്‍കുട്ടികള്‍ക്കിപ്പോള്‍ ബാസ്ക്കറ്റ് ബാള്‍ കളിക്കാം, സ്വന്തം ശരീരത്തെക്കുറിച്ച് യാതൊരു വേവലാതികളുമില്ലാതെ. മിനിസോട്ട യൂണിവേഴ്സിറ്റി കാമ്പസിലെ ഫാഷന്‍ ഷോയില്‍വെച്ച് ബുധനാഴ്ചയാണ് ഒൗദ്യോഗികമായി ഈ വേഷം അവതരിപ്പിക്കപ്പെട്ടത്. യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട കോളേജ് ഓഫ് ഡിസൈനും ടക്കര്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗേള്‍സ് ആന്‍ഡ് വിമന്‍ ഇന്‍ സ്പോര്‍ട്ടും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഈ യൂണിഫോമിന് യൂണിവേഴ്സിറ്റി ധനസഹായവും നല്‍കി. മാതാപിതാക്കളുടെയും സമുദായത്തിലെ മുതിര്‍ന്നവരുടേയും അഭിപ്രായങ്ങള്‍ കൂടി തേടിക്കൊണ്ടാണ് യൂണിഫോം രൂപകല്‍പന ചെയ്തത്. അതുകൊണ്ട് ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്ന ഈ പെണ്‍കുട്ടികളെ ഇനി ആര്‍ക്കും തടയാന്‍ കഴിയില്ല. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം മൂലം പലതരത്തിലുള്ള വിലക്കുകളും നേരിടേണ്ടിവന്നിട്ടുണ്ട്. 2011ല്‍ ഫിഫ ഹിജാബ് നിരോധം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇറാനില്‍ നിന്നുള്ള ഫുട്ബാള്‍ ടീമിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തവര്‍ഷം തന്നെ ഫിഫ നിരോധം എടുത്തുകളയുകയും ചെയ്തു. ശിരോവസ്ത്ര നിരോധത്തിന്‍െറ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന ഇന്‍റര്‍ നാഷണല്‍ ബാസ്ക്കറ്റ് ബാള്‍ അസോസിയേഷന്‍ പിന്നീട് ആ നിയമം പരിഷ്ക്കരിക്കാന്‍ തയാറായി. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍, മുസ് ലിം പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുമെന്നുറപ്പാണ്. വീഡിയോ കടപ്പാട്: യു.എസ്.എ ടുഡേ |
‘അശോഭ’ മസീറ, റാസല്‍ മദ്റക്ക വഴി മുന്നോട്ട് Posted: 11 Jun 2015 10:53 PM PDT Image: ![]() മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റ് തീരത്തോട് ഏറ്റവും അടുത്തത്തെി. കരയില്‍നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള മസീറ ദ്വീപ്, തെക്കന്‍ ശര്‍ഖിയയിലെ റാസല്‍ മദ്റക്ക വഴി കൊടുങ്കാറ്റ് തീരത്ത് പ്രവേശിക്കുമെന്നാണ് ഒടുവിലത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ കാറ്റ് തെക്കന്‍ ശര്‍ഖിയ മേഖലയില്‍ വീശിയടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, തീരത്തോട് അടുത്തതോടെ കാറ്റിന്‍െറ ശക്തിയും ചലനവേഗവും കുറഞ്ഞതാകാം കാറ്റ് കരയോട് അടുക്കാന്‍ വൈകുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. തീരത്തുനിന്ന് ഏതാണ്ട് 130 കിലോമീറ്റര്‍ അകലെയാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറ്റുള്ളത്. കാറ്റിന്‍െറ ശക്തി 65 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. കാറ്റ് തീരം തൊടുന്നതോടെ ന്യൂനമര്‍ദമായി തീരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കാറ്റ് തീരത്തോട് അടുത്തതിന്‍െറ സൂചനയായി തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍െറ വിവിധയിടങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ജാലാന്‍ ബനീ ബുആലി, ബുഹസന്‍, ദഫ്ഫ, അല്‍കാമില്‍, അല്‍വാസില്‍, ലഷ്കറ, തിവി, മസീറ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. സൂര്‍, റാസല്‍ഹദ്ദ് പരിസരത്തും മഴ ലഭിച്ചു. പമസീറ ദ്വീപില്‍ വൈകീട്ടോടെയാണ് മഴ തുടങ്ങിയത്. ആറുമണിക്ക് ശേഷം ശക്തമായ മഴ തുടരുകയാണെന്നും അന്തരീക്ഷം മേഘാവൃതമാണെന്നും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഡോ. അബ്ദുല്‍ ജലീല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏതാണ്ട് ആയിരത്തോളം ഇന്ത്യക്കാരാണ് മസീറയിലുള്ളത്. രാത്രിയോടെ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാന്‍ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ഹജര്‍ പര്‍വതനിരകള്‍ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റിന്‍െറ പ്രതിഫലനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒമാന്‍ തീരത്തെ കടല്‍ പ്രക്ഷുബ്ധമാണെന്നും തിരമാലകള്‍ ഏഴുമീറ്റര്‍ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പെട്രോള്‍ അടക്കം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജമാണെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പാലിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും നിര്‍ദേശം നല്‍കുന്നുണ്ട്. |
റമദാനെ വരവേല്‍ക്കാനൊരുങ്ങി വിപണി Posted: 11 Jun 2015 10:50 PM PDT Image: ![]() ദുബൈ: റമദാനെ വരവേല്‍ക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്‍െറ ഒരുക്കം പൂര്‍ത്തിയാകുന്നു. സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയുടെ നിര്‍ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഹയര്‍കമ്മിറ്റിയാണ്് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി 3500ഓളം അവശ്യസാധനങ്ങളുടെ വില രാജ്യത്ത് സ്ഥിരപ്പെടുത്തിയിട്ടുണ്ട്. റമദാന്‍ കഴിയുന്നത് വരെ വിലയില്‍ മാറ്റം വരുത്താന്‍ പാടില്ല. വില നിരീക്ഷിക്കാന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിപണിയില്‍ പരിശോധന നടത്തും. അരി, ധാന്യപ്പൊടികള്‍, എണ്ണ, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണക്കാരുമായി 50ഓളം കൂടിക്കാഴ്ചകളാണ് സാമ്പത്തിക മന്ത്രാലയം നടത്തിയത്. വില ഇപ്പോഴത്തെ അവസ്ഥയില്‍ നിലനിര്‍ത്തി കൂടുതല്‍ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈപര്‍മാര്‍ക്കറ്റുകള്‍, കോഓപറേറ്റിവ് സൊസൈറ്റികള്‍, റീട്ടെയില്‍ ഒൗട്ലറ്റുകള്‍ എന്നിവയുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. അബൂദബി, ദുബൈ എന്നിവിടങ്ങളിലെ പഴം, പച്ചക്കറി വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. പഴം, പച്ചക്കറി ഇറക്കുമതി 30 ശതമാനം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. റമദാനില്‍ മാത്രം ദുബൈയില്‍ പ്രതിദിനം 16,000 ടണ്‍ പഴം- പച്ചക്കറി ഇറക്കുമതി ചെയ്യും. അബൂദബിയില്‍ 3500 ടണ്ണായിരിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളും 3500 സാധനങ്ങളുടെ പട്ടികയും വിലയും പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് എളുപ്പം സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. കാഷ് കൗണ്ടറിലത്തെുന്നതിന് മുമ്പ് തന്നെ സാധനങ്ങളുടെ വില മനസ്സിലാക്കാന്‍ പ്രത്യേക സ്കാനറുകള്‍ സ്ഥാപിക്കും. 2200ഓളം സ്കാനറുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 3000 ആക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് റമദാന്‍ മാസത്തില്‍ വിലക്കുറവും പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കും. 70 ശതമാനം വരെ വിലക്കുറവുണ്ടാകും. 200 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിക്ക് ചെലവാകുന്നത്. ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കുന്നുണ്ട്. ഇതിനായി ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്‍ഫര്‍മേഷന്‍ സ്ക്രീനുകള്‍ സ്ഥാപിക്കും. മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാനുള്ള ഫോണ്‍ നമ്പര്‍ ഇതില്‍ രേഖപ്പെടുത്തും. റമദാനില്‍ മന്ത്രാലയം കോണ്ടാക്റ്റ് സെന്‍ററിന്‍െറ പ്രവര്‍ത്തനസമയം കൂട്ടി. രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ കോണ്ടാക്റ്റ് സെന്‍റര്‍ പ്രവര്‍ത്തിക്കും. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും. കഴിഞ്ഞവര്‍ഷം 280 പരിശോധനകളാണ് നടത്തിയത്. ഈ വര്‍ഷം 350ഓളം പരിശോധനകള്‍ നടത്താന്‍ ലക്ഷ്യമിടുന്നു. കേടായ സാധനങ്ങള്‍ വില്‍പനക്ക് വെക്കാന്‍ പാടില്ല. ഉപഭോക്താവ് പരാതി ഉന്നയിച്ചാല്‍ സാധനങ്ങള്‍ മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ വേണം. ഉപഭോക്താക്കള്‍ വിവരം ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിനെ അറിയിക്കണം. തകരാറുള്ള ഉല്‍പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ മന്ത്രാലയം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ തകരാറും അവയുടെ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അറബി, ഇംഗ്ളീഷ് പത്രങ്ങള്‍ വഴിയും വിവരം ഉപഭോക്താക്കളെ അറിയിക്കും. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 1428 പരാതികളാണ് ലഭിച്ചത്. റിയല്‍ എസ്റ്റേറ്റ്, ഫര്‍ണിച്ചര്‍, ക്രെഡിറ്റ് കാര്‍ഡ്, സ്പെയര്‍ പാര്‍ട്സ്, കാറുകള്‍, ഫോണുകള്‍, ഇലക്ട്രോണിക്സ് തുടങ്ങിയയെ സംബന്ധിച്ച പരാതികളാണുണ്ടായത്. അബൂദബിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 589. ദുബൈയില്‍ നിന്ന് 395 പരാതികളും ലഭിച്ചുവെന്ന് ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു. |
കരിപ്പൂര്‍ സംഘര്‍ഷം: സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട് Posted: 11 Jun 2015 10:20 PM PDT Image: ![]() കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സുരക്ഷാവീഴചയുണ്ടായിട്ടില്ളെന്ന് ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ട്. പുറത്തു നിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സുരക്ഷാവീഴ്ചയായി കണക്കാക്കാനാവില്ല. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സി.ഐ.എസ്.എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്നാണും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റുകള്‍ എറിഞ്ഞു തകര്‍ത്തതിനാല്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കിയത്. വിമാനത്താവളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. ജവാന്‍ വെടിയേറ്റ് മരിച്ചതിനെകുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം പാര്‍ലമെന്‍റിന്‍െറ സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ജൂണ്‍ 26ന് ചേരുന്ന വ്യോമയാന സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് വിഷയം പരിഗണിക്കുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടും. കരിപ്പൂരില്‍ സി.ഐ.എസ്.എഫ് ജവാന്മാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ആദ്യ സംഘര്‍ഷത്തിന്‍െറ 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് സി.ഐ.എസ്.എഫ് ജവാനെ മര്‍ദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ് യാദവ് വെടിയേറ്റു വീഴുന്നത്. സി.ഐ.എസ്.എഫ് ജവാന്‍ സീതാറാം ചൗധരിയെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നതും ബുധനാഴ്ച രാത്രി 9:43:16 മുതല്‍ 9:45:41 വരെയുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ കാണാം. |
ഫാതുല്ല ടെസ്റ്റ്: മുരളി വിജയിനും സെഞ്ച്വറി Posted: 11 Jun 2015 09:31 PM PDT Image: ![]() ഫാതുല്ല: ബംഗ്ലാദേശിനെതിരെ ഫാതുല്ലയിലെ ഖാന്‍ അലി ഉസ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇന്ത്യ ഇതുവരെ 336 റണ്‍സെടുത്തു. ഓപണര്‍ മുരളി വിജയ് സെഞ്ച്വറി നേടി ക്രീസിലുണ്ട്. വിജയിന്‍െറ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 19 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് വിജയ്ക്കൊപ്പം ക്രീസില്‍. നേരത്തെ ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാനും സെഞ്ച്വറി നേടിയിരുന്നു. 195 പന്തില്‍ 173 റണ്‍സ് നേടിയ ധവാന്‍ ശാകിബുല്‍ ഹസന്‍െറ പന്തില്‍ പുറത്തായി. 283 എന്ന റെക്കോര്‍ഡ് കൂട്ടുകെട്ട് കുറിച്ചാണ് ഇന്ത്യന്‍ ഓപണര്‍മാര്‍ പിരിഞ്ഞത്. രോഹിത് ശര്‍മ ആറും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 14ഉം റണ്‍സെടുത്ത് മടങ്ങി. ബംഗ്ളാദേശിനുവേണ്ടി സ്പിന്നര്‍ ശാകിബുല്‍ ഹസന്‍ രണ്ടും ജുബൈര്‍ ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. മഴ കാരണം വ്യാഴാഴ്ച കളി മുടങ്ങിയിരുന്നു. ഒറ്റ പന്തുപോലും മത്സരത്തില്‍ എറിയാന്‍ കഴിഞ്ഞിരുന്നില്ല. |
അജിത് ദോവല്‍ 18ന് മ്യാന്‍മര്‍ സന്ദര്‍ശിക്കും Posted: 11 Jun 2015 09:29 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കും. എന്‍.എസ്.സി.എന്‍ (കെ) തീവ്രവാദികള്‍ക്കെതിരെ സംയുക്ത ആക്രമണം ആസൂത്രണം ചെയ്യുന്നതായിരിക്കും ദോവലിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. മണിപ്പൂരിലെ ചണ്ഡലില്‍ സൈനികരെ വധിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുതിര്‍ത്തത്. 20 സൈനികരാണ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ മരിച്ച നാലു പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. തീവ്രവാദ സംഘടനയുടെ മുതിര്‍ന്ന നേതാക്കളടക്കം ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് സ്ഥലം വിട്ടു എന്നാണ് കരുതുന്നത്. അതേസമയം, സൈനിക നടപടിക്ക് പ്രതികാരമായി തീവ്രവാദികള്‍ തിരിച്ചടിക്കുന്നു എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. വിവിധ തീവ്രവാദ സംഘടനകള്‍ ഏകോപിച്ച് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനെ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണ്. ഓപറേഷന്‍ മ്യാന്‍മറിലാണോ അതോ ഇന്ത്യക്കുള്ളില്‍ തന്നെയാണോ നടത്തിയത് എന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. മ്യാന്‍മറിലുള്ള തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇന്ത്യ പറയുമ്പോള്‍, ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തി കടന്നിട്ടി െല്ലന്നാണ് മ്യാന്‍മര്‍ അവകാശപ്പെടുന്നത്. |
ദോഹയില്‍ വന്‍ മദ്യ വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍ Posted: 11 Jun 2015 09:07 PM PDT Image: ![]() ദോഹ: അനധികൃതമായി വ്യാപാരം നടത്തുന്നതിന് വീടിനുള്ളില്‍ നിര്‍മിച്ച് സൂക്ഷിച്ച വന്‍ മദ്യ ശേഖരം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. 11000 ലിറ്ററിലധികം നാടന്‍ മദ്യമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നോര്‍ത്ത് സെക്യൂരിറ്റി പട്രോള്‍ പതിവ് റോന്തുചുറ്റലിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചതാണ് വന്‍ വ്യാജ മദ്യ വേട്ടയിലേക്ക് നയിച്ചത്. സംശയാസ്പദ നിലയില്‍ കണ്ടത്തെിയ വാഹനം പട്രോളിങ് സംഘം തടയുകയായിരുന്നു. വാഹന ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പട്രോളിങ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്ന് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ലിറ്റര്‍ വീതമുള്ള 350 കുപ്പികളില്‍ നാടന്‍ മദ്യം കണ്ടത്തെുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അനധികൃതമായി മദ്യം നിര്‍മിച്ച് വില്‍പന നടത്തിവരികയാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. തന്‍െറ വീട്ടില്‍ മറ്റ് രണ്ട് പേരുടെ സഹായത്തോട് കൂടിയാണ് മദ്യം നിര്‍മിക്കുന്നതെന്നും പറഞ്ഞു. പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധദനയിലാണ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 11000 ലിറ്ററിലധികം വ്യാജ മദ്യം കണ്ടത്തെുകയും ചെയ്തത്. 55 വലിയ വീപ്പകളിലാണ് മദ്യം സൂക്ഷിച്ചുവെച്ചിരുന്നത്. 200 ലിറ്റര്‍ വീതം മദ്യമാണ് ഓരോ വീപ്പയിലും സൂക്ഷിച്ചുവെച്ചിരുന്നത്. മദ്യം ഉണ്ടാക്കാനുള്ള ഉപകരണങ്ങളും കണ്ടത്തെുകയും ചെയ്തു. വീട്ടില്‍ വെച്ച് മദ്യം ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളും വന്‍തോതില്‍ കണ്ടത്തെിയിരുന്നു. മദ്യത്തിന്‍െറ ചെറുകിട വില്‍പനക്ക് സൂക്ഷിച്ചിരുന്ന ഒന്നര ലിറ്ററിന്‍െറ 1220 പ്ളാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. റയ്യാന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ്, അല്‍ ഫസാ, സി.ഐ.ഡി എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നിയമനടപടികള്‍ തുടരുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുമായി പ്രതികളെ പബ്ളിക് പ്രോസിക്യുഷന് കൈമാറി. മദ്യത്തിന് ശക്തമായ നിയന്ത്രണമുള്ള ഖത്തറില്‍ തൊഴിലാളികളെയും കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യം വെച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്. |
ഹിന്ദുസ്ഥാന്‍ ലീവറും നൂഡ്ല്‍സ് വില്‍പന നിര്‍ത്തി Posted: 11 Jun 2015 08:27 PM PDT Image: ![]() ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സ് നിരോധത്തിനു പിറകേ ഹിന്ദുസ്ഥാന്‍ ലീവറിന്‍െറ ‘നോര്‍’ നൂഡ്ല്‍സ് വില്‍പന നിര്‍ത്തി. എല്ലാ ബ്രാന്‍ഡ് നൂഡ്ല്‍സും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കുകയും പരിശോധന ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി സ്വമേധയാ ഉല്‍പന്നം പിന്‍വലിച്ചത്. ‘നോര്‍’ നൂഡ്ല്‍സിന്‍െറ ഗുണമേന്മ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് കമ്പനിയുടെ നടപടി. നോര്‍ നൂഡ്ല്‍സിന്‍െറ ഉല്‍പാദനവും താല്‍ക്കാലികമായി നിര്‍ത്തി. |
വിശ്വാസ്യതയുടെ പരിശോധനയില്‍ അരുവിക്കര Posted: 11 Jun 2015 07:39 PM PDT Image: ![]() തിരുവനന്തപുരം: ഒരു നുണപരിശോധനാ ഫലത്തിന്‍െറ കോലാഹലങ്ങള്‍ക്കിടെയാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ടാവാം രാഷ്ട്രീയത്തിന്‍െറയും സഹതാപത്തിന്‍െറയും ഒപ്പം നിലനില്‍പിന്‍െറയും മത്സരവേദിയെന്നു മാത്രം കരുതിയിരുന്ന അരുവിക്കരക്ക് ഇപ്പോള്‍ പുതിയൊരു ഭാവംകൂടി കൈവന്നത്. ഭരണ-പ്രതിപക്ഷങ്ങളുടെയും ബി.ജെ.പിയുടെയും വിശ്വാസ്യതാപരിശോധന കൂടിയാണ് അവിടെ നടക്കുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ കഴിഞ്ഞപ്പോള്‍ ശേഷിക്കുന്നത് 17 പേര്‍. പിന്‍വലിക്കാന്‍ ശനിയാഴ്ചവരെ സമയമുണ്ടെങ്കിലും യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ത്രികോണ മത്സരമാണ് ഉറപ്പായിരിക്കുന്നത്. |
Posted: 11 Jun 2015 07:32 PM PDT Image: ![]() ഇന്ത്യയിലും വിദേശരാജ്യങ്ങളിലും സേവനം ചെയ്ത് അനുഭവജ്ഞാനമാര്‍ജിച്ച മാധ്യമപ്രവര്‍ത്തകനാണ് രാഹുല്‍. തലസ്ഥാന നഗരിയിലെ വീട് വാടകക്കു നല്‍കുന്ന മുതലാളിമാര്‍ക്ക് സമീപകാലം വരെ അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. കാരണം, വാടക കൃത്യമായി നല്‍കുന്ന, അലമ്പുകള്‍ക്കൊന്നും നില്‍ക്കാത്ത ഉത്തമ വ്യക്തിയാണയാള്‍. എന്നാല്‍, വിധിവൈപരീത്യം എന്നു പറയാം ഇവരുടെ ഒരു ഇടപാടുമായി ബന്ധപ്പെട്ട് ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നതിനിടെ പ്രത്യക്ഷപ്പെട്ട ആ പൂര്‍ണ നാമം അദ്ദേഹത്തെ അസ്പൃഷ്ടനാക്കിക്കളഞ്ഞു. രാഹുലിനൊപ്പം ജലാലി എന്ന ഉപനാമം കൂടിച്ചേരുമ്പോഴേ ആ പേര് പൂര്‍ണമാകുന്നുള്ളൂ. ആള്‍ ഹിന്ദുമത വിശ്വാസി ആണെങ്കിലും ജലാലി എന്ന നാമം പൊതുവെ മുസ്ലിംകള്‍ ഉപയോഗിച്ചുവരുന്നതാണ് കുഴപ്പമായത്. രാഹുല്‍ ഡല്‍ഹിയില്‍ വാടകവീട് അന്വേഷിച്ചു ചെല്ലുമ്പോള്‍ മുമ്പ് ഹാര്‍ദമായി തന്നെ സ്വാഗതം ചെയ്ത അതേ ഉടമകള്‍ ഒഴികഴിവു പറഞ്ഞ് പിന്മാറിക്കൊണ്ടിരിക്കുന്നു. താന്‍ കശ്മീരി ബ്രാഹ്മണനാണെന്ന് ആണയിട്ട് പറഞ്ഞിട്ടുപോലും ആര്‍ക്കും വിശ്വാസമാകുന്നില്ല (കശ്മീരിന്‍െറ സവിശേഷ സംസ്കൃതിയില്‍ ‘മുസ്ലിം പേരുകള്‍’ ഹിന്ദു വിഭാഗവും ‘ഹൈന്ദവ’ നാമങ്ങള്‍ മുസ്ലിംകളും സ്വീകരിച്ചുവരാറുണ്ട്. പണ്ഡിറ്റ് എന്ന പേരിനോടു ചേര്‍ക്കുന്ന നിരവധി മുസ്ലിംകള്‍ കശ്മീരില്‍ ജീവിക്കുന്നു). മുസ്ലിംകള്‍ക്കെതിരായ ഇത്തരം ഊരുവിലക്കുകള്‍ മുമ്പില്ലാത്തവിധം വ്യാപകമാവുണ്ട്. മുംബൈയില്‍ സീസാന്‍ അലി ഷാ ഖാന്‍ എന്ന എം.എ ബിരുദധാരിക്ക് ഹരികൃഷ്ണ എക്സ്പോര്‍ട്ടേഴ്സ് എന്ന കമ്പനി മുസ്ലിം ആണെന്ന ഏക കാരണത്താല്‍ ജോലി നിഷേധിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയായ 25 കാരി മിസ്ബാഹ് ഖാദ്രിയെ മുന്നറിയിപ്പില്ലാതെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടതും മുസ്ലിം ആയതിന്‍െറ പേരില്‍തന്നെ സീസാന് നല്‍കിയ ഇ-മെയില്‍ മറുപടി വയറലായി പടര്‍ന്നപ്പോള്‍ കമ്പനി പ്രശ്നം മാനേജരുടെ തലയില്‍ കെട്ടിവെച്ചു. കമ്പനിയുടെ നയ സമീപനങ്ങള്‍ വേണ്ടത്ര ഗ്രഹിക്കാതെ മാനേജര്‍ സ്വയം കൈക്കൊണ്ട നടപടി ആണെന്നായിരുന്നു വിശദീകരണം. ശരിയായിരിക്കാം. സുപ്രധാന ജോലികള്‍ മുസ്ലിംകള്‍ക്കു നല്‍കരുതെന്ന ഹിന്ദുത്വ ശക്തികളുടെ പ്രചാരണങ്ങള്‍ സൃഷ്ടിച്ച മനോനില മാനേജര്‍ ആന്തരവത്കരിച്ചിട്ടുണ്ടാകാം. |
Posted: 11 Jun 2015 07:21 PM PDT Image: ![]() ജൂണ്‍ 10 ബുധനാഴ്ച രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരണമെങ്കില്‍ ഇനിയും സമയമെടുത്തെന്നു വരും. പക്ഷേ, ഒരു കാര്യം വളരെ വ്യക്തമാണ്: രാഷ്ട്രത്തിന് തന്നെ നാണക്കേടായ സംഭവമാണ് അവിടെയുണ്ടായിരിക്കുന്നത്. വിമാനത്താവളം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു സ്ഥാപനത്തില്‍, അതിന്‍െറ നടത്തിപ്പിന്‍െറ ഉത്തരവാദിത്തമുള്ള രണ്ടു വിഭാഗം ജീവനക്കാര്‍ പരസ്പരം ഏറ്റുമുട്ടുകയും ഒരാള്‍ വെടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നിസ്സാര കാര്യമല്ല. ഒരുപക്ഷേ, രാജ്യത്ത് തന്നെ ഇത്തരമൊരു സംഭവം ഇതിന് മുമ്പുണ്ടായിട്ടുണ്ടാവില്ല. പ്രശ്നത്തെ തുടര്‍ന്ന് ഏതാനും സമയത്തേക്ക് വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവരികയും ചെയ്തത് അത്യസാധാരണമായ സാഹചര്യം തന്നെയാണ്. അതിനാല്‍, രാജ്യം മൊത്തം തലകുനിക്കേണ്ട സംഭവമാണ് കരിപ്പൂരില്‍ ഉണ്ടായിരിക്കുന്നത്. |
Posted: 11 Jun 2015 07:16 PM PDT Image: ![]() സാന്‍റിയോഗോ: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ചിലി എക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. അര്‍ടുറോ വിദാലും വാര്‍ഗസുമാണ് ചിലിക്കുവേണ്ടി ഗോളുകള്‍ നേടിയത്. 67ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിദാലാണ് ചിലിക്കുവേണ്ടി ആദ്യഗോള്‍ നേടിയത്. 84ാം മിനിറ്റിലായിരുന്നു വാര്‍ഗസിന്റെ ഗോള്‍.
ചിലിക്ക് തന്നെയായിരുന്നു കളിയില്‍ ആധിപത്യം. കുറിയതും കൃത്യമായതുമായ പാസുകളുമായി ചിലി കളം നിറഞ്ഞു. കൂടുതല്‍ അവരസങ്ങള്‍ ചിലിക്ക് ലഭിച്ചിരുന്നെങ്കിലും എക്വഡോര്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. എക്വഡോറും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഗോളെന്നുളച്ച ഷോട്ടുകള്‍ എക്വഡോര്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. 68ാം മിനിറ്റില്‍ ചിലിയുടെ വാല്‍വിഡ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടസിന് ഇക്വഡോറിന്‍െറ യുവാന്‍ കാര്‍ലോസ് പാരെഡസിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പതിനായിരങ്ങളാണ് സ്വന്തം ടീമിന്‍െറ കളി കാണാന്‍ സാന്‍റിയാഗോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. 99 വര്‍ഷത്തെ കോപ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തം നാട്ടില്‍ നേടാമെന്ന പ്രതീക്ഷയിലാണ് ചിലി കളിക്കിറങ്ങുന്നത്. നാല് തവണ റണ്ണേഴ്സ് അപ്പ് ആയ ചിലി, ഇത്തവണ അര്‍ജന്‍റീനക്കും ബ്രസീലിനും പിന്നില്‍ മൂന്നാമത്തെ ഫേവ്റ്റിറ്റാണ്. |
വ്യാജ ബിരുദം: തോമറിന് ജാമ്യമില്ല; പഠിച്ച ക്ളാസേതെന്ന് നിശ്ചയവുമില്ല Posted: 11 Jun 2015 11:44 AM PDT Image: ![]() ന്യൂഡല്‍ഹി: വ്യാജ ബിരുദ കേസില്‍ പിടിയിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമറിന് ജാമ്യമില്ല. നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇദ്ദേഹത്തിന്‍െറ ഇടക്കാല ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി സെഷന്‍സ് കോടതി ജൂണ്‍ 16ലേക്ക് മാറ്റി. കേസിന്‍െറ രേഖകള്‍ ഹാജരാക്കിയിട്ടില്ളെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്. ഇടക്കാല ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് എത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ അഡ്മിഷന്‍ രജിസ്റ്റര്‍, ഫീസ് രേഖകള്‍, അധ്യാപകരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് കോടതി ആവശ്യപ്പെട്ടത്. |
സി.ഐ.എസ്.എഫുകാരെ ഒതുക്കിയത് നാലു മണിക്കൂറില്‍ Posted: 11 Jun 2015 11:40 AM PDT Image: ![]() Subtitle: നിറത്തോക്കുകളുമായി ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു പൊലീസ് കോഴിക്കോട്: യാത്രക്കാരെ ഭീതിയിലാഴ്ത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി തേര്‍വാഴ്ച നടത്തിയ സി.ഐ.എസ്.എഫ് ഭടന്മാരെ ഒതുക്കാന്‍ കേരള പൊലീസ് എടുത്തത് നാലു മണിക്കൂര്‍. ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെയും മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയുടെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലിലാണ് സി.ഐ.എസ്.എഫ് എന്ന കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ അംഗങ്ങള്‍ മെരുങ്ങിയത്. രാത്രി 9.30 മുതല്‍ നിറത്തോക്കുകളുമായി വിമാനത്താവളത്തില്‍ ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ കേവലം ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു കേരള പൊലീസ്. ശത്രുരാജ്യത്തെ എന്നപോലെ മറ്റുള്ളവരെ കാണുന്ന ഒരുവിഭാഗം സി.ഐ.എസ്.എഫുകാരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) എന്നപോലെ പൊതു ക്രമസമാധാനപാലനത്തില്‍ ഒരു ചുമതലയും ഇല്ലാത്തവരാണ് സി.ഐ.എസ്.എഫും. വിമാനത്താവള സുരക്ഷ മാത്രമാണ് ഡ്യൂട്ടി. എയര്‍പോര്‍ട്ട് ഡയറക്ടറെപ്പോലും അനുസരിക്കാന്‍ തയാറാവാത്ത അവര്‍ തോക്കിന്‍മുനകൊണ്ട് ഭരണം നടത്താന്‍ ശ്രമിച്ചതാണ് ഒരു സേനാംഗത്തിന്‍െറ കൊലക്കിടയായതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
|
ചൈനീസ് മുന്‍ പ്രതിരോധ മേധാവിക്ക് ജീവപര്യന്തം Posted: 11 Jun 2015 11:34 AM PDT Image: ![]() ബെയ്ജിങ്: അതീവ രഹസ്യമായി നടത്തിയ വിചാരണക്കൊടുവില്‍ ചൈനീസ് മുന്‍ പ്രതിരോധ വിഭാഗം മേധാവി സൂ യോങ്കാങ്ങിന് ജീവപര്യന്തം. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ബോധപൂര്‍വം വെളിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്, നീണ്ടകാലം ചൈനയിലെ അധികാരകേന്ദ്രങ്ങളില്‍ ഉന്നത സ്ഥാനീയനായിരുന്ന സൂവിന് ശിക്ഷ വിധിച്ചത്. |
Posted: 11 Jun 2015 11:33 AM PDT Image: ![]() ബംഗളൂരു: ആദ്യ നിമിഷത്തിലെ ആലസ്യം, വിവാദത്തില്‍ മുങ്ങിയ ഒരു ഓഫ് സൈഡ് ഗോള്‍, അനാവശ്യമായൊരു പെനാല്‍റ്റി നിര്‍ഭാഗ്യത്തിന്‍െറ അകമ്പടിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ കടുവകള്‍ ഒമാനെ കടത്തിവെട്ടുമായിരുന്നു. എന്നാല്‍, വര്‍ധിതവീര്യത്തോടെയുള്ള ഇന്ത്യന്‍ ആക്രമണത്തെ ചെറുത്ത ഒമാന്‍ 2-1ന്‍െറ ജയവുമായി ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടില്‍ ഗ്രൂപ് ഡിയിലെ വിലപ്പെട്ട മൂന്നു പോയന്‍റുകള്‍ സ്വന്തമാക്കി. ഒമാന്‍െറ നാട്ടില്‍ രണ്ടാംപാദ മത്സരം ബാക്കിനില്‍ക്കെ സ്വന്തം മണ്ണില്‍ മികച്ചപ്രകടനം നടത്തിയിട്ടും ജയം പിടിക്കാന്‍ കഴിഞ്ഞില്ലായെന്നതില്‍ മാത്രം നീലപ്പടക്ക് ദു:ഖിക്കാം. അശ്രദ്ധകാരണം വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് മറുപടിയാകാന്‍ ഇന്ത്യയുടെ കഴിഞ്ഞില്ല എന്നതുതന്നെയാണ് തോല്‍വിയിലേക്ക് നയിച്ച കാരണം. സുനില്‍ ഛേത്രിയുടെ മനോഹരമായൊരു ഗോള്‍ ഇന്ത്യക്കായി ഗോള്‍വലയില്‍ മുത്തമിട്ടപ്പോള്‍ ഒന്നാം മിനിറ്റില്‍ ക്വാസിം സയ്ദും 40ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എമാദ് അല്‍ ഹൊസനിയുമാണ് ഒമാന് വിജയഗോളുകള്‍ സമ്മാനിച്ചത്. 68ാം മിനിറ്റില്‍ മലയാളിതാരം സി.കെ. വിനീതിന്‍െറ ക്രോസില്‍നിന്ന് ഗോള്‍പോസ്റ്റിന് തൊട്ടുമുന്നില്‍വെച്ച് റോബിന്‍ സിങ്ങിന്‍െറ കാലില്‍ തട്ടിയമട്ടില്‍ പന്ത് വലയിലേക്ക് കയറിയത് ഇന്ത്യക്ക് സമനിലയെന്ന ആശ്വാസവുമായായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ലൈന്‍സ്മാന്‍െറ ഓഫ്സൈഡ് വിളിയത്തെി. ഓഫ്സൈഡ് പൊസിഷനിലായിരുന്ന റോബിന്‍െറ കാലുകളില്‍ പന്ത് തട്ടിയിരുന്നോയെന്ന ചര്‍ച്ച പിന്നാലെ ഉയര്‍ന്നെങ്കിലും അപ്പോഴേക്കും കണ്ഡീരവ സ്റ്റേഡിയത്തില്‍ ഇന്ത്യക്കൊരു സുവര്‍ണാവസരം നഷ്ടമായിരുന്നു. നേപ്പാളിനെതിരായ മത്സരത്തില്‍നിന്ന് ആറു മാറ്റങ്ങളുമായാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ കടുവകളെ കളത്തിലിറക്കിയത്. ധനചന്ദ്ര സിങ്, സെഹ്നജ് സിങ്, ലാല്‍ചുമ്മവിയ ഫനായ്, ജാക്കിചന്ദ് സിങ്, മലയാളികളായ വിനീത്, റിനോ ആന്‍േറാ എന്നിവര്‍ പ്ളെയിങ് ഇലവനില്‍ ഇടംനേടി. നൂറുകോടി പ്രതീക്ഷകളുമായി അണിനിരന്ന ഇന്ത്യന്‍ ടീം ’വാംഅപ് മൂഡില്‍’ നിന്ന് ഉണര്‍ന്ന് വന്നപ്പോഴേക്കും ഒമാന്‍ മുന്നിലത്തെിയിരുന്നു. കളിതുടങ്ങി 25 സെക്കന്‍ഡിനുള്ളില്‍, ഇന്ത്യന്‍ പ്രതിരോധത്തെ നോക്കുകുത്തികളാക്കി അവര്‍ വലകുലുക്കി. പിന്നീട് പന്ത് കൈവശംവെച്ച് അവര്‍ ആതിഥേയരെ ബുദ്ധിമുട്ടിച്ച് കൊണ്ടേയിരുന്നു. റിനോ ആന്‍േറായുടെ ഭാഗത്തുനിന്ന് തുറന്നുകിട്ടിയ സ്പെയ്സ് ക്വാസിം സെയ്ദ് മുതലാക്കി. 10ാം മിനിറ്റില്‍ ഒമാന്‍െറ ഫ്രീകിക്ക് മികച്ചൊരു സേവിലൂടെ തട്ടിത്തെറിപ്പിച്ച സുബ്രതോ പാലിലൂടെ ഇന്ത്യക്ക് പലപ്പോഴും ആശ്വാസം വന്നത്തെി. പിന്നീട് കളിയുടെ ഒഴുക്കിന് വിപരീതമായി 26ാം മിനിറ്റില്‍ ഛേത്രിയുടെ മികവുറ്റ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. ആന്‍േറായുടെ ത്രോ ഇന്‍ പിടിച്ചെടുത്ത് ഒമാന്‍ പ്രതിരോധത്തിന് മുകളിലൂടെ പറത്തിയ ഇടങ്കാലനടി കൃത്യം വലയുടെ വലത്തേമൂലയില്‍ ചെന്നുനിന്നു. തുടര്‍ന്ന് ആവേശം വീണ്ടെടുത്ത ഇന്ത്യ മികച്ചകളിയുമായി കളംനിറഞ്ഞു. എന്നാല്‍, ആ കുതിപ്പിന് അനാവാശ്യമെന്ന് വിളിച്ചുപറഞ്ഞ ഒരു പെനാല്‍റ്റി 38ാം മിനിറ്റില്‍ കുരുക്കിട്ടു. ധനചന്ദ്ര ഈദ് മുഹമ്മദിനെ ബ്ളോക് ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അല്‍ ഹോസ്നിയുടെ നീക്കം കണക്കുകൂട്ടുന്നതില്‍ സുബ്രതോക്ക് പിഴച്ചതോടെ ഇന്ത്യ 2-1ന് പിന്നിലായി. കൂടുതല്‍ പിഴവുകള്‍ വരുത്താതെ ക്യാപ്റ്റന്‍ അര്‍ണബ് മൊണ്ഡാലിന്‍െറ നേതൃത്വത്തില്‍ പ്രതിരോധവും ഉറച്ചുനിന്നു. എന്നാല്‍, ഗോള്‍ വഴി തുറന്നുകിട്ടുന്നതിലെ പ്രയാസങ്ങള്‍ക്കൊപ്പം ഓഫ്സൈഡ് കെണികൂടി വഴിമുടക്കാനത്തെിയതോടെ ഇന്ത്യന്‍ മുന്നേറ്റം വീണുടഞ്ഞു. |
അനിശ്ചിതത്വം അവസാനിപ്പിച്ച് ഭരണം തുടങ്ങാന്‍ രാഷ്ട്രീയ കക്ഷികളോട് ഉര്‍ദുഗാന്‍ Posted: 11 Jun 2015 11:28 AM PDT Image: ![]() ഇസ്തംബൂള്‍: പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാത്തതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ സഖ്യകക്ഷി സര്‍ക്കാറിന് അടിയന്തരമായി ശ്രമം തുടങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ജൂണ്‍ ഏഴിന് ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതോടെയാണ് തുര്‍ക്കിയില്‍ ഭരണപ്രതിസന്ധി രൂപപ്പെട്ടത്. 41 ശതമാനം വോട്ട് നേടിയ അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളുടെ കുറവുണ്ട്. ഭരണകക്ഷിയുമായി സഹകരിക്കില്ളെന്ന നിലപാടില്‍ മറ്റു കക്ഷികള്‍ ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ രൂപവത്കരണം കീറാമുട്ടിയായി മാറുകയായിരുന്നു. ജനഹിതം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലത്തെ എല്ലാ കക്ഷികളും മാനിക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ‘രാജ്യത്ത് ഭരണരാഹിത്യം തുടരുന്നത് അംഗീകരിക്കാനാവില്ല. പ്രതിസന്ധിക്കുപകരം പരിഹാരത്തിനാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കേണ്ടത്’ -ഉര്‍ദുഗാന്‍ പറഞ്ഞു. |
കരിപ്പൂര്‍ സാധാരണനിലയില്‍; കേന്ദ്രം കര്‍ശന നടപടിക്ക് Posted: 11 Jun 2015 11:27 AM PDT Image: ![]() Subtitle: സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി •വിമാനത്താവളം രാവിലെ ആറിന് തുറന്നു കരിപ്പൂര്‍/ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രം കര്‍ശനനടപടിക്ക്. സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ്ങിനെ വിളിച്ചുവരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിശദീകരണം തേടി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സംഭ വം കേന്ദ്രം ഗൗരവത്തിലെടുത്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. സി.ഐ.എസ്.എഫ് കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചു |
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ തിരിച്ചത്തെി Posted: 11 Jun 2015 11:26 AM PDT Image: ![]() മോസ്കോ: റോക്കറ്റ് തകരാറിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ സുരക്ഷിതമായി തിരിച്ചത്തെി. ഇറ്റലിക്കാരി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയില്‍ നിന്നുള്ള ടെറി വിര്‍ട്സ്, റഷ്യക്കാരനായ ആന്‍േറാന്‍ ഷ്കാപ്ളറോവ് എന്നിവരാണ് 200 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചശേഷം മടങ്ങിയത്തെിയത്. സോയൂസ് ബഹിരാകാശ വാഹനത്തില്‍ ഭൂമിയിലേക്ക് തിരിച്ച മൂവര്‍ സംഘം കസാഖിസ്താനില്‍ കൃത്യസമയത്ത് ഇറങ്ങിയതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment