സ്വാഗതം
WELCOME

News Update..

Wednesday, June 24, 2015

പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം Madhyamam News Feeds

പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം Madhyamam News Feeds

Link to

പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

Posted: 24 Jun 2015 01:19 AM PDT

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഡിപ്ളോമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിയെയാണ് അസാം സ്വദേശി ബലാംല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സമീപത്തെ ഹോസ്റ്റലില്‍ നിന്ന് എളുപ്പവഴിയിലൂടെ മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ട് പോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിയാരത്ത് ഹോട്ടല്‍ തൊഴിലാളിയായ സെയ്ദുല്‍ ഇസ്ളാം എന്ന  പ്രതിയെ പെണ്‍കുട്ടി  തിരിച്ചറിഞ്ഞു.

മെക്സിക്കോയില്‍ നഴ്സിങ് ഹോമില്‍ തീപിടിത്തം: 16 മരണം

Posted: 24 Jun 2015 01:02 AM PDT

മെക്സിക്കോ സിറ്റി: വടക്കന്‍ മെക്സിക്കോയില്‍ നഴ്സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
 സ്വന്തമായി വീടില്ലാത്തതും സുഖമില്ലാത്തവരുമായ വൃദ്ധരെ പരിപാലിക്കുന്ന മെക്സിക്കലി സിറ്റിയിലെ ‘ബ്യൂട്ടിഫുള്‍ ഡസ്ക്’ എന്ന നഴ്സിങ് ഹോമിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.  44 അഗതികളാണ് നഴ്സിങ് ഹോമില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് 23 പേരെ അടുത്തുള്ള നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്‍്റെ തടികൊണ്ടുള്ള ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. അധികൃതര്‍ മനപൂര്‍വ്വം തീവെച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍

Posted: 23 Jun 2015 11:50 PM PDT

Image: 

തിരുവനന്തപുരം: ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരള ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മന്ത്രിസഭാ തീരുമാനം.  ടൂറിസം സാധ്യതകള്‍ പരിഗണിച്ചാണ് അനതര്‍ദേശീയ തലത്തില്‍ പ്രശസ്തിയുള്ള താരത്തെ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ തീരുമാനിച്ചത്.
മുദ്രപ്പത്രനിയമത്തില്‍ ഭേദഗതി വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇന്നു മുതല്‍ ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. എന്നാല്‍ അധ്യാപക പാക്കേജ് യോഗത്തില്‍ പരിഗണിച്ചിട്ടില്ല.

അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകള്‍ ^ആന്‍റണി

Posted: 23 Jun 2015 10:44 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. വി.എസ് അച്യുതാനന്ദന്‍ നിലവാരത്തകര്‍ച്ചയോടെ മാത്രമാണ് സംസാരിക്കുന്നത്. ആ ഭാഷയില്‍ മറുപടി പറയാന്‍ തനിക്കോ യു.ഡി.എഫിനോ അറിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയത് സി.പി.എമ്മാണ്. താല്‍കാലിക ലാഭത്തിന് വേണ്ടി അവര്‍ അണികളില്‍ മത വിദ്വേഷത്തിന്‍െറ വിത്ത് പാകിയെന്നും ആന്‍റണി വ്യക്തമാക്കി.

അരുവിക്കരയില്‍ യു.ഡി.എഫ് വിജയത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാകും. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയുടെ മികവും പ്രധാന ഘടകമാകുമെന്ന് ആന്‍്റണി പറഞ്ഞു. അരുവിക്കരയില്‍ സര്‍ക്കാരിന്‍്റെ വിലയിരുത്തലും ഉണ്ടാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍്റെ ഭരണനേട്ടങ്ങള്‍, സി.പി.എമ്മിന്‍്റെ അക്രമരാഷ്ട്രീയം ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് ഇവയും ജനം വിലയിരുത്തും ^ആന്‍റണി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ യുഡിഎഫില്‍ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല. ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധീരമായിരുന്നു. കേസില്‍ നിയമോപദേശത്തിനു ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച അറ്റോര്‍ണി ജനറലിനെയും സോളിസിറ്റര്‍ ജനറലിനെയുമാണു സര്‍ക്കാര്‍ സമീപിച്ചത്. അറ്റോര്‍ണി ജനറലിന്‍്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
 

ഗള്‍ഫില്‍ അരുവിക്കര ചൂടും

Posted: 23 Jun 2015 10:38 PM PDT

Image: 
ദുബൈ: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ ചൂടും ചൂരും ഇങ്ങ് ഗള്‍ഫിലും മുറുകി. കത്തുന്ന സൂര്യന്‍െറ ചൂട് പരമകാഷ്ഠയില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും തലയിലേറ്റുന്നത്. വ്രതമാസമായ റമദാന്‍െറ ആദ്യ ആലസ്യത്തില്‍ അല്പം പിന്നോട്ടുപോയ അരുവിക്കര ചര്‍ച്ചകളും പ്രവചനങ്ങളും വോട്ടെടുപ്പ് ദിവസം അടുത്തതോടെ വീണ്ടും സജീവമായി. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും അരുവിക്കര വാര്‍ത്തങ്ങള്‍ നിറഞ്ഞതോടെ അതേ തോതില്‍ തന്നെ മലയാളികള്‍ക്കിടയിലും ചര്‍ച്ച മുറുകുകയാണ്. 
അരുവിക്കരക്കാരായ വോട്ടര്‍മാര്‍ ഗള്‍ഫില്‍ തീരെ കുറവാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായതിനാല്‍ പൊതുതെരഞ്ഞെടുപ്പിന്‍െറ പ്രധാന്യത്തോടെയാണ് പ്രവാസലോകം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ഉദ്വേഗത്തിന്‍െറ ത്രികോണ മത്സരത്തില്‍ ആരു ജയിക്കുമെന്ന ചോദ്യം മലയാളികള്‍ കൂടുന്നിടത്തെല്ലാം ഉയര്‍ന്നു കേള്‍ക്കുന്നു. വ്യക്തമായ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമെല്ലാം മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് വിശകലനം നടത്തി ജയവും പരാജയവുമെല്ലാം പ്രവചിച്ചുമുന്നേറുകയാണ്. നാടെങ്ങും നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളിലും അരുവിക്കര ചര്‍ച്ചയാകുന്നുണ്ട്. 
ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും വി.എസ്് അച്യുതാനന്ദന്‍െറയും എ.കെ.ആന്‍റണിയുടെയും പ്രസംഗങ്ങളും ശബരീനാഥിന് ലഭിക്കുന്ന സഹതാപ വോട്ടും സുരേഷ് ഗോപിയുടെ പ്രചാരണ അരങ്ങേറ്റവുമെല്ലാം സാധാരണ പ്രവാസിമലയാളികളുടെ വര്‍ത്തമാനങ്ങളില്‍ ഇടംപിടിക്കുന്നു.
വിരലിലെണ്ണാവുന്നരാണെങ്കിലും ഇരുമുന്നണിയിലെയും ബി.ജെ.പിയിലേയും സജീവ പ്രവര്‍ത്തകരായ അരുവിക്കരക്കാര്‍  വോട്ടുചെയ്യാനായി നാട്ടിലേക്ക് പോയിക്കഴിഞ്ഞു. കോണ്‍ഗ്രസ് അനുഭാവികള്‍ ദുബൈയില്‍ കണ്‍വെന്‍ഷന്‍ നടത്തുകയും ചിലരെ അരുവിക്കരയിലേക്ക് പ്രചരണത്തിന് അയക്കുകയും ചെയ്തിട്ടുണ്ട്. 
റമദാന്‍ തുടങ്ങിയതോടെ പ്രവാസികളുടെ പ്രചാരണവും ഇടപെടലും പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും അരങ്ങുതകര്‍ക്കുന്ന അരുവിക്കര ചര്‍ച്ചകളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്നത് പ്രവാസികളാണെന്നതാണ് യാഥാര്‍ഥ്യം. തമാശ പോസ്റ്റുകള്‍ ധാരാളം സാമൂഹിക മാധ്യമങ്ങളിലേക്ക് ഗള്‍ഫില്‍ നിന്ന് കയറ്റിവിടുന്നുണ്ട്. 
യു.എ.ഇയിലെ അരഡസനിലേറെ മലയാളം റോഡിയോ സ്റ്റേഷനുകള്‍ അരുവിക്കര തെരഞ്ഞെടുപ്പ് ‘കത്തിച്ചു’ നിര്‍ത്താന്‍ മുന്നില്‍ തന്നെയുണ്ട്. പ്രത്യേക വാര്‍ത്തകളും ചര്‍ച്ചകളും അഭിമുഖങ്ങളുമായാണ് റേഡിയോ അരുവിക്കരയിലെ ചൂട് മലയാളികളിലത്തെിക്കുന്നത്. നാട്ടില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഗള്‍ഫ് റേഡിയോകളില്‍ ടെലിഫോണിലൂടെ അതിഥികളായത്തെുന്നു. ചില സ്റ്റേഷനുകള്‍ പ്രവചന മത്സരത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.  ടെലിവിഷന്‍ ചാനലുകളുടെ ഗള്‍ഫ് ചര്‍ച്ചകളില്‍ അരുവിക്കരയും വിഷയമാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസലോകത്തുനിന്ന് ആദ്യമായി വോട്ടുചെയ്യാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഗള്‍ഫ് മലയാളികള്‍ ഇത് തങ്ങളുടെ അവസാന വോട്ടില്ലാ ചര്‍ച്ചയാണെന്ന വിശ്വാസത്തിലാണ്. 
 

ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

Posted: 23 Jun 2015 10:14 PM PDT

Image: 

ന്യൂഡല്‍ഹി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. എസ്മ പ്രയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഡല്‍ഹിയിലെ ഇരുപതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലുണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചതായി ചൊവ്വാഴ്ച അര്‍ധരാത്രി ആരോഗ്യമന്ത്രി സത്യന്ദ്രേ ജയിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

സമരം രണ്ടുദിവസം പിന്നിട്ടതോടെ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ 25 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
 

ലളിത് മോദി വിവാദം: വസുന്ധര രാജെ ലണ്ടന്‍ യാത്ര റദ്ദാക്കി

Posted: 23 Jun 2015 10:01 PM PDT

Image: 

ജയ്പൂര്‍: ലണ്ടനില്‍ നടക്കുന്ന സംരംഭകരുടെ സമ്മേളനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പങ്കെടുക്കില്ല. ഐ.പി.എല്‍ ക്രിക്കറ്റ് അഴിമതി കേസിലെ പ്രതി ലളിത് മോദിക്ക്  വഴിവിട്ട് സഹായം ചെയ്തത്  വിവാദമായ സാഹചര്യത്തില്‍  ലണ്ടനിലേക്കുള്ള യാത്ര വസുന്ധര റദ്ദാക്കിയത്.  
‘രാജസ്ഥാന്‍ പുനരുത്ഥാനം’ എന്ന പേരില്‍ നടക്കുന്ന വ്യവസായ സംരംഭകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വസുന്ധര രാജെ പിന്‍മാറിയത്.  26 ന് ലണ്ടനില്‍ പോകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജൂണ്‍ 27,28 ദിവസങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കായി നടത്തുന്ന നീതി ആയോഗിന്‍റെ  യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ലണ്ടന്‍ യാത്ര ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ പങ്കെടുക്കുന്ന പഞ്ചാബിലെ പരിപാടിയും വസുന്ധര രാജെ ഒഴിവാക്കിയിരുന്നു.
2011ല്‍ ലളിത് മോദിക്ക് യാത്രരേഖകള്‍ സമ്പാദിക്കാന്‍ സഹകരിച്ചുവെന്നതാണ് വസുന്ധര രാജെക്കെതിരെയുള്ള ആരോപണം. എന്നാല്‍ വിവാദ വിഷയത്തില്‍ അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു

Posted: 23 Jun 2015 09:55 PM PDT

Image: 
കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപ്പോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന മുറവിളിക്ക് ശക്തികൂടുന്നു. ഇതുസംബന്ധിച്ച കരടുബില്ലിന് അടുത്തിടെ പാര്‍ലമെന്‍റ് ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതി അംഗീകാരം നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇത് നടപ്പാക്കണമെന്ന ആവശ്യവുമായി സമിതി ചെയര്‍മാന്‍കൂടിയായ സഅ്ദൂന്‍ അല്‍ഹമ്മാദ്, അംഗം ഖലീല്‍ അല്‍സാലിഹ് തുടങ്ങിയവര്‍ രംഗത്തത്തെിയത്. 
രാജ്യത്തെ ആരോഗ്യമേഖലയില്‍ സമൂല പരിഷ്കരണം ആവശ്യമാണെന്നും ഇതിന്‍െറ ഭാഗമായി എത്രയും പെട്ടെന്ന് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നുമാണ് എം.പിമാരുടെ നിലപാട്. എം.പി ഖലീല്‍ അല്‍സാലിഹാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. 
മെഡിക്കല്‍ ടൂറിസം വ്യാപകമായതോടെ സന്ദര്‍ശക വിസയിലത്തെുന്നവര്‍ കുവൈത്തിലെ ആരോഗ്യസേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതുതരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണം വരുത്താനും അതുവഴി നടപടികള്‍ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 
രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിക്കുകയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിദേശികളുടെ ചികിത്സക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്വകാര്യവത്കരണം നടപ്പാവുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദീനാറില്‍നിന്ന് ചുരുങ്ങിയത് 150 ദീനാറെങ്കിലുമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. 
നേരത്തേ, രാജ്യത്തേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. വിദേശികളുടെ ചികിത്സാനിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അടുത്തിടെ ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. 
 

ജി.സി.സി മൊബൈല്‍ റോമിങ് നിരക്കുകള്‍ ഒമാന്‍ കുറക്കുന്നു

Posted: 23 Jun 2015 09:49 PM PDT

Image: 
മസ്കത്ത്: ജി.സി.സി മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറക്കാന്‍  ഒമാന്‍ ഒരുങ്ങുന്നു. വോയ്സ് കാള്‍, എസ്.എം.എസ്, ഡാറ്റാ സേവനങ്ങള്‍ തുടങ്ങിയവക്ക് കുറഞ്ഞ നിരക്കുകള്‍ ബാധകമായിരിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുകയെന്ന് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 
ദോഹയില്‍ ജൂണ്‍ ആദ്യം നടന്ന തപാല്‍, ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയുടെ 24ാമത് യോഗം പുതുക്കിയ നിരക്കുകള്‍ അംഗീകരിച്ചു. ആറ് ജി.സി.സി രാജ്യങ്ങളിലെയും മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ജി.സി.സി റോമിങ് ഗ്രൂപ്പിന്‍െറ ശിപാര്‍ശക്ക് അനുസരിച്ചാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചത്. ജി.സി.സി റോമിങ് ഗ്രൂപ്പിന്‍െറ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 
ഒമാന്‍ടെല്‍, ഉരീദു, ഫ്രണ്ടി എന്നിവയടക്കം ജി.സി.സി രാഷ്ട്രങ്ങളിലെ 17 സേവനദാതാക്കള്‍ ഇതിന് മറുപടി അറിയിച്ചതിനെ തുടര്‍ന്നാണ് നിരക്കുകള്‍ കുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്. വോയ്സ് കാള്‍, എസ്.എം.എസ് തുടങ്ങിയവയില്‍ മൂന്നു വര്‍ഷംകൊണ്ടും ഡാറ്റാ സേവനങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ടും കുറവ് വരുത്താനാണ് പദ്ധതി. അതോറിറ്റി ഏര്‍പ്പെടുത്തിയ പരിധിക്കുള്ളില്‍നിന്ന് സേവനദാതാക്കള്‍ക്ക് ആകര്‍ഷകമായ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാം.  
ജി.സി.സി രാഷ്ട്രങ്ങളിലെ മൊബൈല്‍ സേവന ദാതാക്കള്‍ തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പുതിയ നടപടി. 2010 ജൂണിലാണ് ജി.സി.സി രാജ്യങ്ങളിലെ റോമിങ് നിരക്കില്‍ ആദ്യമായി കുറവ് വരുത്തിയത്. റോമിങ്ങില്‍ വിളിക്കുന്ന കാളുകളിലെ നിരക്കാണ് കുറച്ചത്. ഇത് രണ്ടുവര്‍ഷംകൊണ്ടാണ് പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍വരുത്തിയത്. 
പുതിയ തീരുമാനംകൂടി യാഥാര്‍ഥ്യമാകുന്നതോടെ റോമിങ്ങിലെ ടെലിഫോണ്‍ നിരക്കുകളില്‍ കാര്യമായ കുറവ് തന്നെയുണ്ടാകും.

ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല: ഡി.ജെയെ വെടിവെച്ചുകൊന്നു

Posted: 23 Jun 2015 09:47 PM PDT

Image: 

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിശാപാര്‍ട്ടിക്കിടെ ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതില്‍ രോഷാകുലനായ യുവാവ് ഡി.ജെയെ വെടിവെച്ചു കൊന്നു. അരുണ്‍ വാത്മീകി (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജ്വല്ലറിയുടമയുടെ പേരക്കുട്ടിയുടെ പിറന്നളാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.
ബോളിവുഡ് ഗാനമായ 'തമാന്‍ചെ പെ ഡിസ്കോ' കേള്‍പ്പിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും ഡി.ജെ അരുണ്‍ അനുസരിച്ചില്ല. അതിനത്തെുടര്‍ന്ന് പ്രതി നാടന്‍തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്ക് ‘നന്ദിയോതി’ ഖത്തരി വനിതകള്‍

Posted: 23 Jun 2015 09:45 PM PDT

Image: 
ദോഹ: റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം പതിവു പോലെ ഷെഫ അലി എന്ന യുവതി വണ്ടിയില്‍ ഇന്ധനം നിറക്കാന്‍ പമ്പിലേക്ക് എത്തിയതായിരുന്നു. 
നട്ടുച്ചക്കും വാഹനങ്ങളുടെ നിരയായിരുന്നു. ഓരോ വാഹനങ്ങളും കടന്നുപോയി ഷെഫ അലിയുടെ ഊഴമത്തെി. കടുത്ത ചൂടിലും ഉഷ്ണത്തിലും ജോലി ചെയ്യുമ്പോഴും നിറപുഞ്ചിരിയുമായാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അടുത്തേക്ക് എത്തിയത്. വാഹനങ്ങളുടെ നിരയും കനത്ത ചൂടുമെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു ആ പുഞ്ചിരി. പ്രതികൂല സാഹചര്യങ്ങളിലും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഈ തൊഴിലാളികള്‍ക്ക് സഹായം ചെയ്യണമെന്ന ചിന്ത അപ്പോഴാണ് ഷെഫ അലിക്കുണ്ടായത്. തന്‍െറ സുഹൃത്തുക്കളായ മറ്റ് 14 പേരോടൊപ്പം ചേര്‍ന്ന് ഈ റമദാനില്‍ പമ്പ് ജീവനക്കാര്‍ ഒരിക്കലും മറക്കാനാകാത്ത സമ്മാനമാണ് സമ്മാനിച്ചത്. സമ്മാന കിറ്റിലുണ്ടായിരുന്ന സാധനങ്ങളേക്കാള്‍ അതിനൊപ്പമുണ്ടായിരുന്ന കാര്‍ഡിലെ വാചകങ്ങളാണ് തൊഴിലാളികളുടെ ഹൃദയത്തില്‍ തൊട്ടത്. ‘പ്രിയ സഹോദരാ, ഞങ്ങളുടെ ഈ എളിയ സമ്മാനം സ്വീകരിച്ചാലും. ഞങ്ങള്‍ക്കും ഞങ്ങളുടെ രാജ്യത്തിനും വേണ്ടി ചെയ്ത കഠിനാധ്വാനത്തിനാണ് ഈ സമ്മാനം. ഖത്തരി കുടുംബത്തിന്‍െറ എല്ലാ വിധ ആശംസകളും’ ഇംഗ്ളീഷിലും ഹിന്ദിയിലുമായി തയാറാക്കിയ ഈ വാചകങ്ങളായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്. 
സോപ്പ്, പേസ്റ്റ്, ബ്രഷ്, സണ്‍ഗ്ളാസ്, തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, സണ്‍ ലോഷന്‍ തുടങ്ങിയ വസ്തുക്കള്‍ അടങ്ങിയ ബാഗിനൊപ്പമാണ് ഷെഫ അലിയും കൂട്ടുകാരും ഈ കാര്‍ഡും സമ്മാനിച്ചത്. 
ഇന്ധന പമ്പുകളില്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ പേരുടെയും മുഖത്ത് നിന്ന് ലഭിക്കുന്ന അവജ്ഞ നിറഞ്ഞനോട്ടവും ഏതാനും പേര്‍ നല്‍കുന്ന ചില്ലറ ടിപ്പുകളും മാത്രം ശീലിച്ച തൊഴിലാളികള്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു ഷെഫ അലിയുടെയും സംഘത്തിന്‍െറയും സമ്മാനങ്ങള്‍. 
ഷെഫ അലി തന്‍െറ കൂട്ടുകാരായ മറിയം അല്‍ ഖാല്‍, ഫാത്തിമ അല്‍ ഇബാദി, നൂര്‍ അല്‍ നഈമി, അമല്‍ അല്‍ കുവാരി, ഐഷ അല്‍ താനി, വദ്ഹ അല്‍ മാരി, ഫാത്തിമ അല്‍ ഗാനിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പമ്പ് ജീവനക്കാര്‍ക്ക് സഹായമത്തെിക്കാന്‍ തീരുമാനിച്ചത്. റമദാനില്‍ കഴിയുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചിരുന്നു. 
പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍െറ പുഞ്ചിരി കണ്ടതോടെ അവര്‍ക്കായി പ്രവര്‍ത്തിക്കാമെന്ന് കരുതുകയായിരുന്നു. ഈ മനുഷ്യരോട് നന്ദി പറയണമെന്ന് ആഗ്രഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ പണം നല്‍കാറുണ്ട്. എന്നാല്‍, പണത്തോടൊപ്പം നമ്മുടെ സമയവും കൂടി നല്‍കണമെന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്- ഷെഫ അലി പറഞ്ഞു. 
ഖത്തറിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളെയും കുറിച്ച വിവരങ്ങള്‍ ശേഖരിച്ച വനിതാ സംഘം ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് നന്ദി പറയുന്നതിന് ഇറങ്ങിയത്. 
ഒരാഴ്ചക്കിടെ 60ഓളം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നന്ദിയോതിയുള്ള കാര്‍ഡും അത്യാവശ്യ സാധനങ്ങളും അടങ്ങിയ ബാഗ് കൈമാറി കഴിഞ്ഞു. ഈയാഴ്ച 50 ബാഗുകള്‍ കൂടി കൈമാറും. പുരുഷന്‍മാരായ ബന്ധുക്കളുടെ സഹായത്തോടെ ദോഹക്ക് പുറത്തുള്ള പമ്പുകളിലെ ജീവനക്കാര്‍ക്കും സഹായമത്തെിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. 
പമ്പ് ജീവനക്കാര്‍ക്ക് നന്ദി പറയുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിന് ശേഷം ഷെഫ അലി ഈ രീതിക്ക് പ്രചോദനമായ പമ്പ് ജീവനക്കാരനെ വീണ്ടും പോയി കണ്ടിരുന്നു. 
അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മൊത്തം ജീവനക്കാര്‍ക്ക് നന്ദി പറയുവാനുള്ള പദ്ധതിയായി മാറിയതിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.  
കൂടുതല്‍ ജനങ്ങള്‍ ഇത്തരം ഉദ്യമങ്ങളില്‍ പങ്കാളികളാകണമെന്നും ഈ സ്ത്രീ സംഘം ആവശ്യപ്പെടുന്നു. 
 

ഇന്ത്യ ^ ബംഗ്ളാദേശ് മൂന്നാം ഏകദിനം ഇന്ന്

Posted: 23 Jun 2015 09:29 PM PDT

Image: 

മിര്‍പൂര്‍: നാണംകെട്ടുകഴിഞ്ഞു. ഇനി ശേഷിക്കുന്ന മാനംകൂടി കടുവകള്‍ കടിച്ചുകീറാതെ നോക്കുക മാത്രമാണ് ടീം ഇന്ത്യക്കു മുന്നിലുള്ള ലക്ഷ്യം. ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിനായി ബുധനാഴ്ച കളത്തിലിറങ്ങുമ്പോള്‍ വൈറ്റ് വാഷടിച്ച് തലകുനിക്കാതിരിക്കാന്‍ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കും എന്തുവിലകൊടുത്തും ജയിക്കണമെന്നേയുള്ളൂ. ശ്രീലങ്കയെ 5-0ത്തിന് വൈറ്റ്വാഷടിച്ച് വിട്ടതിനുശേഷം കളിക്കുന്ന ആദ്യ ദ്വിരാഷ്ട്ര പരമ്പരയിലാണ് സമ്പൂര്‍ണ പരാജയം ഇന്ത്യയെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കക്കും ഇംഗ്ളണ്ടിനും ന്യൂസിലന്‍ഡിനും മാത്രം സാധ്യമായ ‘ഇന്ത്യന്‍ വൈറ്റ്വാഷ്’ എന്ന പ്രലോഭനമാണ് മശ്റഫെ മുര്‍തസയെയും കൂട്ടരെയും മോഹിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ മുഴുവന്‍ മത്സരങ്ങളും തോല്‍ക്കുന്ന നാലാമത്തെ പരമ്പരയാകുമിത്. ന്യൂസിലന്‍ഡിനെയും പാകിസ്താനെയും വെസ്റ്റിന്‍ഡീസിനെയും സിംബാബ്വെയുമൊക്കെ അങ്ങനെ നാണിപ്പിച്ച ചരിത്രവും ബംഗ്ളാദേശിനുണ്ട്.
ആദ്യ രണ്ട് ഏകദിനത്തിലും സര്‍വമേഖലകളിലും പരാജയം സമ്മതിച്ചാണ് ഇന്ത്യ തലകുനിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍െറ സ്ളോകട്ടറുകള്‍ക്ക് മുന്നില്‍ ബാറ്റ്സ്മാന്മാര്‍ക്ക് മുട്ടുവിറച്ചപ്പോള്‍ വേണ്ടസമയത്ത് നിലവാരത്തിനൊത്തുയരാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല. മുസ്തഫിസുറിനൊപ്പം സ്വപ്നസമാനകുതിപ്പിനും ബംഗ്ളാദേശും കച്ചകെട്ടിയിറങ്ങിയാല്‍ ഏകദിനത്തില്‍ അവരുടെ സുവര്‍ണ കാലഘട്ടത്തിനുള്ള തുടക്കംകൂടിയാകും ഈ പരമ്പര ജയം. ലോകകപ്പ് ക്വാര്‍ട്ടര്‍ വരെയത്തെുകയും പാകിസ്താനെ 3-0ത്തിന് തോല്‍പിക്കുകയും ചെയ്ത് ഇതിനകം ശുഭസൂചനകള്‍ അവര്‍ തന്നുകഴിഞ്ഞു.
രണ്ടാം മത്സരത്തില്‍ അജിന്‍ക്യ രഹാനെ, മോഹിത് ശര്‍മ, ഉമേഷ് എന്നിവരെ പുറത്തിരുത്തി പകരം അമ്പാട്ടി റായുഡു, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെ ഇറക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം ചീറ്റിയിരുന്നു. അതുകൊണ്ടുതന്നെ അവസാന പോരാട്ടത്തിനായി രഹാനെയെ തിരികെയത്തെിക്കാന്‍ സാധ്യതയേറെ. കൂടാതെ, കഴിഞ്ഞ വര്‍ഷം ബംഗ്ളാദേശില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റുവര്‍ട്ട് ബിന്നിക്ക് അക്ഷറിന് പകരം നറുക്കുവീഴുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റുവര്‍ട്ട് ഇറങ്ങിയാല്‍ വാലറ്റത്ത് ഒരു ബാറ്റ്സ്മാനെ അധികം ലഭിക്കുന്നതിനൊപ്പം സീം വിഭാഗത്തില്‍ ഉപയോഗപ്പെടുത്താനും ആളാകും. ബംഗ്ളാദേശിന്‍െറ പരമ്പര ജയത്തിന് പിന്നില്‍ ആ മേഖല നല്‍കിയ സംഭാവന കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ധവാല്‍ കുല്‍ക്കര്‍ണിയാകട്ടെ ആറ് ഓവറില്‍ 42 റണ്‍സ് വഴങ്ങി, ഉമേഷിനോ മോഹിതിനോ വഴിതുറക്കാന്‍ ഒരുങ്ങി ഇരിപ്പുമാണ്. നാല് പേസര്‍മാരെ കളിപ്പിക്കാനുള്ള ബംഗ്ളാദേശിന്‍െറ തീരുമാനം വിജയംകണ്ടത് കണക്കിലെടുത്ത് ഇന്ത്യയും ആ വഴി പരീക്ഷിക്കുമോ എന്നത് കണ്ടറിയണം.

സിറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യദുരന്തം - സൗദി

Posted: 23 Jun 2015 09:13 PM PDT

Image: 
റിയാദ്: സിറിയയില്‍ നടക്കുന്നത് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യദുരന്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരാംഗം ഫൈസല്‍ ബിന്‍ ഹസന്‍ ത്വറാദ് അഭിപ്രായപ്പെട്ടു. രണ്ടര ലക്ഷം മനുഷ്യരുടെ മരണത്തിനും ദശലക്ഷങ്ങളുടെ ദുരന്തപൂര്‍ണമായ പ്രയാസത്തിനും കാരണമായ പ്രശ്നത്തില്‍ അന്താരാഷ്ട്രസമൂഹം മൗനം പാലിക്കുന്നത് ചരിത്രം രേഖപ്പെടുത്തുമെന്നു ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
നാലര വര്‍ഷമായി സിറിയന്‍ ഭരണകൂടം സ്വന്തം ജനതക്കെതിരെ നടത്തുന്ന നരമേധവും ജനകീയ വിപ്ളവത്തെ അടിച്ചമര്‍ത്തലും പൊറുക്കാനാവാത്ത പാതകമാണ്. സിറിയയിലെ 23 ദശലക്ഷം ജനസംഖ്യയില്‍ 12.2 ദശലക്ഷവും ജീവകാരുണ്യ പരിഗണന ആവശ്യമുള്ളവരാണെന്നാണ് കണക്ക്. നാല്‍പത് ലക്ഷത്തിലധികം പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു. സൗദി അറേബ്യ ഇതിനകം 476 ദശലക്ഷം ഡോളറിന്‍െറ അടിസ്ഥാന സഹായം സിറിയന്‍ ജനതക്ക് എത്തിച്ചിട്ടുണ്ടെന്നും ഫൈസല്‍ ത്വറാദ് കൂട്ടിച്ചേര്‍ത്തു. ജോര്‍ഡന്‍, തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് നല്‍കിയ ബില്യണ്‍ റിയാല്‍ സഹായം ഇതിന് പുറമെയാണ്. സൗദി എന്നും സിറയയിലെ മിതവാദികളായ പ്രതിപക്ഷത്തോടൊപ്പമാണ്. 
രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന ബശ്ശാറുല്‍ അസദിനെ ഈ വര്‍ഷാവസാനം വരെ തുടരാന്‍ അനുവദിക്കരുത്. ഭാവി സിറിയയുടെ ഭരണത്തില്‍ ബശ്ശാര്‍ കുടുംബത്തിന് പങ്കാളിത്തമുണ്ടാവില്ളെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.സിറിയയുടെ മേഖലയിലെ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് മാര്‍ഗം കണ്ടത്തെണമെന്ന് ഫൈസല്‍ ത്വറാദ് അഭ്യര്‍ഥിച്ചു. ഇറാനും ഹിസ്ബുല്ലയും സിറിയയില്‍ നടത്തുന്ന ഇടപെടലിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെതിരെ കേസ് നടത്തി വിജയിച്ച ചായക്കടക്കാരന്‍

Posted: 23 Jun 2015 09:02 PM PDT

Image: 

ഭോപാല്‍: സാധാരണക്കാരന്‍െറ ശക്തിയെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന് തെളിയിക്കുകയാണ് ഭോപാലിലെ ചായക്കടക്കാരനായ രാജേഷ് സാകറേ. വെറും അഞ്ചാം ക്ളാസ് വരെ മാത്രം പഠിച്ച രാജേഷ് സാകറേ കേസിലൂടെ പരാജയപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും അവരുടെ പ്രഗത്ഭരായ അഭിഭാഷകരെയുമാണ്.

കേസിനാസ്പദമായ സംഭവം നടക്കുന്നത്  2011ലാണ്. തന്‍െറ ബാങ്ക് അക്കൗണ്ടിലെ 20,000 രൂപയില്‍ നിന്ന് 10,800 രൂപ  സാകറേ പിന്‍വലിക്കുന്നു. രണ്ടു ദിവസത്തിനുശേഷം ബാക്കിയുള്ള 9,200 രൂപ പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്ന സാകറേക്ക് തന്‍െറ അക്കൗണ്ട് ശൂന്യമാണെന്ന വിവരമാണ് ലഭിക്കുന്നത്. ബാങ്കിന് സംഭവിച്ച പിഴവാകുമെന്നു കരുതി അധികൃതരെ സമീപിച്ചപ്പോള്‍ ലഭിച്ച പ്രതികൂലമായ മറുപടി അദ്ദേഹത്തെ നിരാശപ്പെടുത്തി. ബാങ്കിന്‍െറ മുംബൈ ഹെഡ്ക്വാര്‍ട്ടേഴ്സിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സാകറേ ബാങ്കിനെതിരെ പരാതിയുമായി ഉപഭോക്തൃ പരിഹാര കോടതിയില്‍ എത്തിയത്.

തനിക്കുവേണ്ടി ഒരു വക്കീലിനെ ഏര്‍പ്പെടുത്താന്‍ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ അഞ്ചാം ക്ളാസുകാരനായ  സാകറേ കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചു.  ബാങ്കിന്‍െറ പ്രഗത്ഭരായ അഭിഭാഷകരുടെ വാദങ്ങളെ  പന്ത്രണ്ടോളം സിറ്റിംഗുകളില്‍ സാകറേ നേരിട്ടു. സാകറേ തുക പിന്‍വലിച്ചിട്ടുണ്ട് എന്നായിരുന്നു ബാങ്കിന്‍െറ വാദം. എന്നാല്‍ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ ബാങ്കിന് കഴിഞ്ഞില്ല. അവസാനം ജൂണ്‍ 16ന് സാകറേക്ക്് അനുകൂലമായി വിധി വന്നു. 9,200 രൂപയും അതിന്‍െറ ആറ് ശതമാനം പലിശയും രണ്ടു മാസത്തിനുള്ളില്‍ സാകറേക്ക്  ബാങ്ക് നല്‍കണം. കൂടാതെ സാകറേ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്ക്  പരിഹാരമായി പതിനായിരം രൂപയും കേസിന്‍െറ നടത്തിപ്പിനായി രണ്ടായിരം രൂപയും നല്‍കണം എന്നതായിരുന്നു ഉപഭോക്തൃകോടതിയുടെ വിധി.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഒരു ചായക്കടക്കാരന്‍ പൊരുതി നേടിയ വിജയം എല്ലാ സാധാരണക്കാര്‍ക്കും പ്രചോദനമാകുമെന്നുറപ്പ്.

വെള്ളാപ്പള്ളിയും തൊഗാഡിയയും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

Posted: 23 Jun 2015 07:31 PM PDT

Image: 

പൊതു തെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും രഹസ്യമായോ പരസ്യമായോ ചില വോട്ടുകച്ചവടങ്ങള്‍ എല്ലാകാലത്തും കേരളത്തില്‍ നടക്കാറുണ്ട്. അരുവിക്കരയില്‍ ഇത്തവണ അത് നടന്നതാകട്ടെ, തികച്ചും ആസൂത്രിതവും തന്ത്രപരവും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടുമാണ്. വിശ്വഹിന്ദു പരിഷത്ത് ആഗോള വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലാണ് കച്ചവടമുറപ്പിച്ചത്. അരുവിക്കര മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് ലഭ്യമാക്കുക എന്നതില്‍ ഒതുങ്ങുന്നില്ല ഈ വ്യാപാരത്തിലെ വ്യവസ്ഥ. ഒരു ദീര്‍ഘകാല കരാറിന്‍െറ തുടക്കംമാത്രമാണ് അരുവിക്കര. കേരളത്തിലെ ഈഴവരെ ഹിന്ദു വോട്ടുബാങ്കാക്കി പരിണമിപ്പിക്കുക എന്ന ലക്ഷ്യത്തിലത്തെുന്നതിന്‍െറ ആസിഡ് ടെസ്റ്റാണ് 27ന് നടക്കാന്‍ പോകുന്ന വോട്ടെടുപ്പ്.
അരുവിക്കരയിലെ ജനസംഖ്യയില്‍ 35 ശതമാനത്തിലേറെ ഈഴവര്‍ ഉണ്ടെന്നാണ് കണക്ക്. അവരില്‍ കൂടുതല്‍പേരും ഇടതുപക്ഷ വിശ്വാസികളോ അനുഭാവികളോ ആണത്രെ. മതേതരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കിടയില്‍ ഹിന്ദുവര്‍ഗീയത കുത്തിനിറച്ച് മതവിദ്വേഷം പടര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പദ്ധതിക്കാണ് തൊഗാഡിയയും വെള്ളാപ്പള്ളിയും കൈകോര്‍ത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി എസ്.എന്‍.ഡി.പി ശാഖകള്‍ പുനരുജ്ജീവനത്തിന്‍െറ തിരക്കിലായിരുന്നു. വി.എച്ച്.പി കേരളത്തില്‍ തുടങ്ങാന്‍പോകുന്ന മെഡിക്കല്‍ കോളജുകളില്‍ ഒന്ന് അരുവിക്കരയിലാണെന്നാണ് ഈഴവകേന്ദ്രങ്ങളില്‍ പ്രചാരണം. ഒരു എന്‍ജിനീയറിങ് കോളജും അരുവിക്കരയില്‍ തുടങ്ങാന്‍ പോകുന്നുണ്ടത്രെ. ഈ സ്ഥാപനങ്ങളില്‍ കിട്ടാന്‍പോകുന്ന ജോലി, വാങ്ങാനിരിക്കുന്ന ശമ്പളം, പ്രദേശത്തുണ്ടാകാന്‍പോകുന്ന വികസനം എല്ലാറ്റിന്‍െറയും മേല്‍നോട്ടം എസ്.എന്‍.ഡി.പിക്ക് ആയിരിക്കുമെന്നതാണ് പ്രവീണ്‍ തൊഗാഡിയയുടെ ഉറപ്പ്. കാലവര്‍ഷം കുറവാണെങ്കിലും അരുവിക്കരയിലെ ഈഴവര്‍ക്കിടയില്‍ വാഗ്ദാനപ്പെരുമഴ തോരാതെ പെയ്യുകയാണ്.
പ്രഫഷനല്‍ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. പ്രവീണ്‍ തൊഗാഡിയയെങ്കിലും കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് മതവൈരം എന്ന കാന്‍സര്‍ ജനങ്ങളില്‍ പടര്‍ത്തുകയാണ്. സംഘ്പരിവാറില്‍ നരേന്ദ്ര മോദിയുടെ ആദ്യകാല സഹപ്രവര്‍ത്തകനായിരുന്നു തൊഗാഡിയ. എണ്‍പതുകളുടെ ആദ്യം മോദി ആര്‍.എസ്.എസിലേക്കും തൊഗാഡിയ വി.എച്ച്.പിയിലേക്കും നിയോഗിക്കപ്പെട്ടു. ഗുജറാത്താണ് പ്രവര്‍ത്തനമണ്ഡലമായി തൊഗാഡിയ തെരഞ്ഞെടുത്തത്. 2001ല്‍ തൊഗാഡിയയുടെ പൂര്‍ണ പിന്തുണയിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായത്. തന്‍െറ വലങ്കൈയായ വി.എച്ച്.പിയിലെ ഗോര്‍ധന്‍ സദാഫിയയെ മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയാക്കി പൊലീസ് ഭരണം അക്കാലത്ത് തൊഗാഡിയ നിയന്ത്രിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന്‍െറ സൂത്രധാരന്മാരില്‍ പ്രധാനി തൊഗാഡിയയായിരുന്നു. മുസ്ലിംകളെ കൊന്നത് എന്‍െറ ആളുകളായിരുന്നിട്ടും അതിന്‍െറ നേട്ടം കിട്ടിയത് നരേന്ദ്ര മോദിക്കാണെന്ന് ഒരു ഘട്ടത്തില്‍ തൊഗാഡിയ മന$സ്താപപ്പെട്ടിട്ടുണ്ട്.
മതവിദ്വേഷ പ്രസംഗത്തിന്‍െറ പേരില്‍ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പ്രവീണ്‍ തൊഗാഡിയക്കെതിരെയാണ്. 19 കേസുകള്‍ കേരളത്തിലും. കടുത്ത മതവിദ്വേഷം ഉളവാകുന്ന പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 2012ല്‍ തൃപ്രയാറില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തില്‍ തൊഗാഡിയ പ്രസംഗിച്ചത് മുസ്ലിംകള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നത് ഹിന്ദുക്കള്‍ തടയണമെന്നാണ്. ഇന്ത്യയുടെ കടല്‍ ഹിന്ദുക്കളുടെതാണെന്നും മീന്‍ പിടിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും അന്നദ്ദേഹം പ്രഖ്യാപിച്ചു. അതിനുമുമ്പ് കോഴിക്കോട്ട് പൊതുയോഗത്തില്‍ തൊഗാഡിയ പ്രസംഗിച്ചത് കേരളം ജിഹാദികളുടെ നാടാണെന്നും ദക്ഷിണേന്ത്യയിലെ കശ്മീര്‍ ആണെന്നുമാണ്. ഈ പ്രസംഗം വിവാദമായപ്പോള്‍ സംസ്ഥാനത്തേക്ക് തൊഗാഡിയ വരുന്നത് സര്‍ക്കാര്‍ കുറച്ചുകാലത്തേക്ക് തടഞ്ഞു. എന്നാല്‍, തൃപ്രയാറിലെ പ്രസംഗത്തിന്‍െറപേരില്‍ പൊലീസ് കേസെടുത്തതായി അറിവില്ല. അഥവാ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടെങ്കില്‍തന്നെ അതെവിടെയോ പൊടിമൂടി കിടപ്പാണ്. കേരളത്തില്‍ യഥേഷ്ടം വരാനും പോകാനും പ്രസംഗിക്കാനും ഇപ്പോള്‍ തൊഗാഡിയക്ക് തടസ്സങ്ങളൊന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അഞ്ചുതവണ അദ്ദേഹം സംസ്ഥാനത്ത് വന്നു. കൃത്യമായ ലക്ഷ്യം എസ്.എന്‍.ഡി.പി ആയിരുന്നു. വെള്ളാപ്പള്ളി നടേശനുമായുള്ള നിരന്തര ആശയവിനിമയങ്ങള്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെള്ളാപ്പള്ളിയുടെ ആതിഥ്യം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ചരടുവലികള്‍. വി.എച്ച്.പി കേരളത്തില്‍ തുടങ്ങാന്‍പോകുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂര്‍ണ നടത്തിപ്പുചുമതല എസ്.്്എന്‍.ഡി.പിക്ക്, അഥവാ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളപ്പള്ളിക്കുമാണെന്നാണ് കൂടിയാലോചനകള്‍ക്കൊടുവില്‍ തീരുമാനിക്കപ്പെട്ടത്. അഞ്ചുവര്‍ഷംകൊണ്ട് അഞ്ചു മെഡിക്കല്‍ കോളജുകള്‍, 10 എന്‍ജിനീയറിങ് കോളജുകള്‍, കാര്‍ഷികമേഖലയില്‍ ഇടുക്കിയിലും ആലപ്പുഴയിലും പുത്തന്‍ സംരംഭങ്ങള്‍... പ്രവീണ്‍ തൊഗാഡിയ മുന്നോട്ടുവെച്ച വന്‍ സാമ്പത്തികതാല്‍പര്യങ്ങളുടെ ചൂണ്ടയില്‍ വെള്ളാപ്പള്ളി കൊത്തിക്കഴിഞ്ഞു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുവചനം തൊഗാഡിയക്കുമുന്നില്‍ അടിയറവെച്ച് മുപ്പത് വെളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനെ തോല്‍പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ ചടങ്ങില്‍ തൊഗാഡിയയെ പങ്കെടുപ്പിക്കുകയും അദ്ദേഹത്തെ മഹത്ത്വവത്കരിക്കുകയും ചെയ്തതോടെ നടേശന്‍മുതലാളിയുടെ താല്‍പര്യങ്ങള്‍ മറയില്ലാതെ പുറത്തുവന്നിരിക്കുന്നു.
യു.പിയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം സംഘ്പരിവാര്‍ പയറ്റി വിജയിച്ച തന്ത്രമാണ് കേരളത്തിലും അതിസമര്‍ഥമായി ആവിഷ്കരിക്കുന്നത്. അടിസ്ഥാനപരമായി സവര്‍ണ പാര്‍ട്ടിയായ ബി.ജെ.പി പിന്നാക്കക്കാരായ കല്യാണ്‍ സിങ്ങിനെ യു.പിയിലും നരേന്ദ്ര മോദിയെ ഗുജറാത്തിലും ഉമാഭാരതിയെ മധ്യപ്രദേശിലും മുന്നില്‍ നിര്‍ത്തിയാണ് ഹിന്ദുരാഷ്ട്രീയം വളര്‍ത്തിയത്.
കേരളത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന പാര്‍ട്ടിയായ ബി.ജെ.പി വളരണമെങ്കില്‍ ഈഴവസമുദായത്തില്‍ നുഴഞ്ഞുകയറണമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്‍െറ പ്രധാന പിന്‍ബലം ഈഴവരടങ്ങിയ പിന്നാക്കസമുദായമാണ്. ഇടതുപക്ഷത്തെ തകര്‍ക്കാതെ കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയില്ല. അതിന് കരുവാക്കാന്‍ ഏറ്റവും പറ്റിയ ആളായാണ് വെള്ളാപ്പള്ളി നടേശനെ സംഘ്പരിവാര്‍ കണ്ടത്തെിയത്.
ഒ. രാജഗോപാലിന്‍െറ അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വംവരെ അങ്ങേയറ്റം ആസൂത്രിതമാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 85കാരനായ രാജഗോപാല്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കുശേഷം സജീവരാഷ്ട്രീയത്തിന് വിടുതല്‍നല്‍കി ഗവര്‍ണര്‍ കുപ്പായത്തില്‍ ഇടംതേടാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പങ്കത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത്. രാജഗോപാല്‍ പത്രിക കൊടുത്തതിന്‍െറ പിറ്റേന്നുമുതല്‍ക്കേ അദ്ദേഹം രണ്ടാംസ്ഥാനത്ത് വരുമെന്നും ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സംഘ്പരിവാര്‍ പ്രചണ്ഡപ്രചാരണം നടത്തുന്നുണ്ട്. മൂന്നാംസ്ഥാനത്ത് യു.ഡി.എഫിലെ ശബരിനാഥന്‍ വരുമെന്ന് ബി.ജെ.പി പറയുന്നില്ല. അതിനു കാരണം അരുവിക്കരയില്‍ ശബരിനാഥന്‍ ജയിക്കണമെന്നാണ് അവരുടെ ഉള്ളിന്‍െറയുള്ളിലെ ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്‍െറ തകര്‍ച്ചക്ക് ആക്കംകൂടുമെന്നും അതുവഴി ബി.ജെ.പിക്ക് പിടിച്ചുകയറാനുമാകുമെന്നുമാണ് സംഘ്പരിവാറിന്‍െറ കണക്കുകൂട്ടല്‍. അരുവിക്കരയില്‍ ജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ച് ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. എല്‍.ഡി.എഫ് തകരുമ്പോള്‍ അതില്‍ നില്‍ക്കുന്നവര്‍ ഇടംതേടുക കോണ്‍ഗ്രസിലാവില്ല, മറിച്ച് ബി.ജെ.പിയിലേക്കാണ് അവര്‍ പോകുക. സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും യു.ഡി.എഫിനെ പിന്താങ്ങുമ്പോള്‍ ഭൂരിപക്ഷസമുദായത്തില്‍നിന്നാണ് ഇടതുപക്ഷത്തിന് വോട്ടുകള്‍ ലഭിക്കുന്നത്. അത് അട്ടിമറിക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്.
 

ഓപറേഷന്‍ കുബേര വിജയിക്കണമെങ്കില്‍

Posted: 23 Jun 2015 07:08 PM PDT

Image: 

ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അംഗദന്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഓപറേഷന്‍ കുബേര പുനരാരംഭിക്കാനുള്ള നിശ്ചയത്തിലാണ് സര്‍ക്കാര്‍. കൊള്ളപ്പലിശക്കാരെയും ബ്ളേഡ് മാഫിയകളേയും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ്  ആരംഭിച്ച  ഓപറേഷന്‍ വേണ്ടത്ര വിജയിച്ചില്ളെന്നതിന്‍െറ നിദര്‍ശനമാണ് അംഗദന്‍െറ ആത്മഹത്യ.   ഓപറേഷന്‍ കുബേര ഒന്നാംഘട്ടം ഒന്നുമാകാതെ പോയതിന്‍െറ കാരണങ്ങളിലേക്ക് വെളിച്ചംവീശിയാണ് ആലപ്പുഴയിലെ ആ ഹതഭാഗ്യന്‍ മരണത്തിലേക്ക് നടന്നുപോയത്. ഓപറേഷന്‍ രണ്ടാംഘട്ടം വിജയിക്കണമെങ്കില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ ഓപറേഷന്‍ കുബേരയുടെ പരാജയ കാരണങ്ങള്‍ കൃത്യമായി വിശകലനംചെയ്യാനും മൗലികമായ മാറ്റങ്ങള്‍ സ്വീകരിക്കാനും തയാറാകണമെന്ന് ഈ സംഭവം തെളിയിക്കുന്നു.
  ആവേശത്തോടെയായിരുന്നു  ഓപറേഷന്‍ കുബേരയുടെ തുടക്കം. പദ്ധതിക്ക് മാധ്യമങ്ങള്‍ സര്‍വത്ര പിന്തുണ നല്‍കി. ആഭ്യന്തര മന്ത്രി  അതീവ ഒൗത്സുക്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും തുടക്കത്തില്‍ വലിയ ഉത്സാഹം കാണിച്ചു.  പതുക്കപ്പതുക്കെ  ആ ആവേശം കെട്ടടങ്ങി. അറസ്റ്റുകളില്‍ ഒറ്റ വന്‍സ്രാവും പെടാതെ ചെറുമീനുകള്‍ മാത്രം കുടുങ്ങി. അവരാകട്ടെ, വളരെ വേഗത്തില്‍  ജാമ്യത്തിലിറങ്ങുകയും ചെയ്തു. കൊള്ളപ്പലിശക്കാര്‍ കുബേരന്മാരായി  വിലസുന്നതാണ് ജനങ്ങള്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്നത്. ഭീഷണിയുടെ സ്വരം കനക്കുന്നതും അവര്‍ അനുഭവിക്കുന്നുണ്ട്. മറുഭാഗത്ത്, ഓപറേഷന്‍ കുബേരയുടെ കണക്കുകളില്‍പോലും വൈരുധ്യമുണ്ടാകുന്നിടത്തോളം അനാസ്ഥ നീണ്ടു.  2014 സെപ്റ്റംബറില്‍ ആഭ്യന്തര മന്ത്രി പറഞ്ഞത് 2663 കേസുകള്‍ രജിസ്റ്റര്‍ചെയ്തുവെന്നും 1577 പേര്‍ അറസ്റ്റിലായെന്നും 934 കേസുകളില്‍ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നുമാണ്.  പ്രത്യേക ദൗത്യസംഘത്തിന്‍െറ ചുമതലയേറ്റെടുത്തുകൊണ്ട് എ.ഡി.ജി.പി അനില്‍ കുമാര്‍ സിന്‍ഹ പറയുന്നത് രജിസ്റ്റര്‍ ചെയ്ത 2066 കേസുകളില്‍ 699 എണ്ണത്തിന് കോടതികളില്‍ കുറ്റപത്രം നല്‍കിയെന്നാണ്. ഒമ്പത് മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം ചുരുങ്ങിയത്രെ.  എന്നാല്‍, പൊലീസ് രേഖകളിലുള്ളത്  27396 റെയ്ഡുകളില്‍ 5990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 4077 പേരെ അറസ്റ്റ് ചെയ്തുവെന്നുമാണ്. അതില്‍തന്നെ 3062 കേസുകളും  2066 അറസ്റ്റും രേഖപ്പെടുത്തിയിട്ടുള്ളത് കാസര്‍കോട് ജില്ലയിലും. ചുരുക്കത്തില്‍,  ഓപറേഷന്‍ കുബേര ചെറു വട്ടിപ്പലിശക്കാരെ പിടിക്കാനുള്ള വലയായി ചുരുങ്ങുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുപോലും താല്‍പര്യമില്ലാത്ത പ്രഹസനമായി കലാശിക്കുകയുമായിരുന്നു.
നിലവിലെ നിയമവ്യവസ്ഥകള്‍ വന്‍കിട പലിശക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് എന്നതാണ് ആഭ്യന്തര മന്ത്രിതന്നെ സവിശേഷ താല്‍പര്യം പ്രകടിപ്പിച്ച ഒരു ഓപറേഷന്‍ പ്രതീക്ഷിച്ച വിജയം നേടാതെപോയതിന്‍െറ കാരണങ്ങളില്‍ പ്രധാനം. ബാങ്ക് റെഗുലേഷന്‍ ആക്ടനുസരിച്ച് വന്‍കിട ബ്ളേഡ് മാഫിയകള്‍ മണിലെന്‍ഡേഴ്സ് ആക്ടിന് പുറത്താണ്.  അവരെ യഥാവിധി നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനങ്ങളോ താല്‍പര്യമോ റിസര്‍വ് ബാങ്കിനില്ലതാനും. യഥാര്‍ഥത്തില്‍, മണിലെന്‍ഡിങ് ആക്ട് പുതിയ സാഹചര്യത്തിനനുസൃതമായി പരിഷ്കരിക്കാതെ വന്‍കിട ബ്ളേഡ് മാഫിയയെ നിലക്കുനിര്‍ത്തുക സാധ്യമല്ല. നിലവിലെ നിയമങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാകണം പുതിയ പരിഷ്കരണങ്ങള്‍. സാമ്പത്തിക ഇടപാടുകളില്‍ പലിശയുടെ തോത് കുറക്കാനുള്ള  രാഷ്ട്രീയ ഇച്ഛാശക്തി അധികൃതര്‍  പ്രകടിപ്പിക്കണം. പലിശമുക്ത സാമ്പത്തിക വിനിമയത്തിനുള്ള വാതിലുകള്‍  തുറന്നിടുകയും വേണം. പക്ഷേ, കൂടുതല്‍ ലാഭം എന്നതാണ് ആഗോളീകരണകാലത്തെ ബാങ്കിങ് മേഖലയിലെയും മുദ്രാവാക്യം. പൊതുമേഖലാ ബാങ്കുകള്‍പോലും അമിതലാഭത്തിന്‍െറ വഴികള്‍ തേടുന്നതും ബ്ളേഡ് മാഫിയ സ്വഭാവം ആര്‍ജിക്കുന്നതുമാണ് നിലവിലെ ദുരവസ്ഥ. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ബാങ്കുകള്‍ കുറഞ്ഞ പലിശയില്‍ പണം വായ്പ നല്‍കാന്‍ തയാറായില്ളെന്ന് പരിഭവിക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തന്നെയാണ്. പൊതുമേഖലാ ബാങ്കുകളുടെ ജനവിരുദ്ധ കാര്‍ക്കശ്യങ്ങള്‍ നിമിത്തം നടക്കുന്ന ആത്മഹത്യകള്‍ ഇതോട് ചേര്‍ത്തുവായിക്കണം. കൊള്ളപ്പലിശയുടെ കെണിയില്‍പ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.  പലിശരഹിത സാമ്പത്തിക മാര്‍ഗങ്ങള്‍ വ്യാപകമാക്കാന്‍ നിയമഭേദഗതിക്ക് റിസര്‍വ് ബാങ്ക് തന്നെ തയാറാകേണ്ടതുണ്ട്. ഇതോടൊപ്പം കേരള മണിലെന്‍ഡിങ് ആക്ട് കാലാനുസൃതമായി പരിഷ്കരിക്കുകയും വേണം. കുടുംബശ്രീ പോലെയുള്ള ജനകീയ കൂട്ടായ്മയിലൂടെ പലിശരഹിത സാമ്പത്തിക വിനിമയം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്താന്‍ സാധിച്ചാല്‍ ബ്ളേഡ് മാഫിയകളില്‍നിന്ന് രക്ഷനേടാന്‍ സാധാരണക്കാര്‍ക്ക് ഒരളവോളം കഴിയും.  സാമ്പത്തിക നിയമങ്ങളില്‍  മൗലിക അഴിച്ചുപണികള്‍ നടത്താത്തപക്ഷം സമൂഹത്തില്‍ ബ്ളേഡ് മാഫിയകള്‍ തഴച്ചുവളരുകയും അതിന്‍െറ പരിണതിയായി ആത്മഹത്യകള്‍ നിര്‍ബാധം  തുടരുകയും ചെയ്യും.

 

പരിഷ്കരിച്ച ഐ.ടി.ആര്‍ ഫോറങ്ങള്‍ വിജ്ഞാപനം ചെയ്തു

Posted: 23 Jun 2015 12:46 PM PDT

Image: 
Subtitle: 
ആഗസ്റ്റ് 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം
ന്യൂഡല്‍ഹി: മൂന്നു പേജില്‍ ലളിതവത്കരിച്ചതുള്‍പ്പെടെ പരിഷ്കരിച്ച ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) ഫോറങ്ങള്‍ ആദായനികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. 2015-16 അസസ്മെന്‍റ് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഇനി ആഗസ്റ്റ് 31 വരെ ഈ ഫോറമുപയോഗിച്ച് ഫയല്‍ ചെയ്യാം. വിദേശയാത്രകളും പ്രവര്‍ത്തനമില്ലാത്ത ബാങ്ക് അക്കൗണ്ടുകളുമുള്‍പ്പെടെയുള്ളവയെപ്പറ്റി നിരവധി വിവരങ്ങള്‍ തേടിയിരുന്നത് ആദ്യം പരിഷ്കരിച്ചിറക്കിയ ഫോറത്തെ വിവാദത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഇത് പിന്‍വലിച്ച് കൂടുതല്‍ ലളിതമാക്കിയ ഫോറങ്ങളാണ് ഇപ്പോള്‍ വിജ്ഞാപനം ചെയ്തത്. ഇതേ സാഹചര്യത്തിലാണ് റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയത്. 
വിദേശ ആസ്തികള്‍, മൂലധനനേട്ടങ്ങള്‍, ബിസിനസ്, പ്രഫഷനല്‍ വരുമാനങ്ങള്‍ എന്നിവയില്ലാത്ത വ്യക്തികള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഐ.ടി.ആര്‍ രണ്ട് എ ഫോറമാണ് ഏറ്റവും ലളിതമാക്കിയത്. പാസ്പോര്‍ട്ട് നമ്പര്‍ മാത്രമാണ് ചോദിച്ചിട്ടുള്ളത്. ഇതും ലഭ്യമാണെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ജീവ അക്കൗണ്ടുകള്‍ ഒഴികെ മൊത്തം സേവിങ് ബാങ്ക്, കറണ്ട് അക്കൗണ്ടുകളുടെ എണ്ണം മാത്രം നല്‍കിയാല്‍ മതിയാകും. ബാങ്കിന്‍െറ ഐ.എഫ്.എസ്.സി കോഡ് നമ്പര്‍ എഴുതാനും ഏത് അക്കൗണ്ടിലേക്കാണ് റീഫണ്ട് ലഭ്യമാക്കേണ്ടതെന്ന് നിര്‍ദേശിക്കാനും പ്രത്യേകം കോളങ്ങള്‍ പുതിയ ഫോറത്തിലുണ്ട്. ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും ചോദിച്ചിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തേണ്ടവര്‍ക്ക് നാലുപേജ് അധികമായി ലഭിക്കും. 
ആദ്യം ആദായനികുതി വകുപ്പ് പുറത്തിറക്കിയത് 14 പേജുള്ള ഫോറങ്ങളായിരുന്നു. ഇത് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശം നല്‍കുകയായിരുന്നു. 

നര്‍മം വിതറി ‘ഇന്നസെന്‍റ് ഷോ’

Posted: 23 Jun 2015 12:07 PM PDT

Image: 

ആര്യനാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടന്‍ ഇന്നസെന്‍റ് അരുവിക്കരയില്‍. ‘നമുക്കൊക്കെ അറിയാവുന്ന ആള്‍ക്കാരല്ളേ, കാര്യം കാശൊക്കെ വാങ്ങിയിട്ടുണ്ട്, പക്ഷേ, മുഴുവനും വീട്ടില്‍കൊണ്ടുപോകാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല, കേസൊതുക്കാനും കുറേ ചെലവാക്കിയിട്ടുണ്ട്. ഇവരൊക്കെ ജയിലില്‍ കിടക്കുന്നത് കാണാന്‍ ബുദ്ധിമുട്ടുണ്ട്...’ സ്വതസിദ്ധ ശൈലിയില്‍ ഇന്നസെന്‍റിന്‍െറ പ്രസംഗം കത്തിക്കയറിയപ്പോള്‍ കാണികളില്‍ ആവേശം.

അഭ്രപാളികളില്‍ കണ്ടുപരിചയിച്ച മുഖം മുന്നിലത്തെിയപ്പോള്‍ കാണികള്‍ തിക്കിത്തിരക്കി. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള റോഡ്ഷോയുടെ സ്വീകരണകേന്ദ്രങ്ങളിലാണ് ഇന്നസെന്‍റ് ആളുകളെ കൈയിലെടുത്തത്. ഹൈദരാബാദില്‍ എം. പത്മകുമാര്‍ മോഹന്‍ലാല്‍ ചിത്രം ‘കനലി’ന്‍െറ ഷൂട്ടിങ് തിരക്കുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയാണ് ഇന്നസെന്‍റ് എത്തിയത്. സ്വീകരണകേന്ദ്രങ്ങളില്‍ ചുരുക്കം വാക്കുകളില്‍ കേട്ടുനില്‍ക്കുന്നവര്‍ക്ക് കാര്യം വ്യക്തമാകുംവിധം നര്‍മത്തില്‍ പൊതിഞ്ഞായിരുന്നു ഇന്നസെന്‍റിന്‍െറ പ്രസംഗം.

ചാലക്കുടിയുടെ എം.പിയും എല്‍.ഡി.എഫ് പ്രവര്‍ത്തകനുമെന്നനിലയില്‍ വിജയകുമാറിനുവേണ്ടി വോട്ടുചോദിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് സംസാരം തുടങ്ങുന്നത്. യു.ഡി.എഫുകാര്‍ ബാറുകാരില്‍നിന്ന് കോഴ വാങ്ങിയിട്ടില്ല, സോളാര്‍ അഴിമതി നടത്തിയിട്ടില്ല എന്നൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ തകരാറുണ്ട്. അവരെ ഉടന്‍  ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൈയടിയും ചിരിയുമായി ജനം അത് ആസ്വദിച്ചു. ചെറിയകൊണ്ണിയില്‍നിന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എക്കൊപ്പമാണ് ഇന്നസെന്‍റിന്‍െറ റോഡ്ഷോ തുടങ്ങിയത്. ഭഗവതിപുരത്തുനിന്ന് കലമാനൂരിലേക്കും.

യാത്രയില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ കണ്ട് അതും അദ്ദേഹം പ്രസംഗത്തില്‍ വിഷയമാക്കി.  ടി.വിയില്‍ ഇവിടത്തെ റോഡുകളെക്കുറിച്ച് വാര്‍ത്ത കണ്ടപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല. ഇവിടെനിന്ന് പോയാല്‍ നേരെ തൈക്കാട്ട് മൂസിന്‍െറ അടുത്ത് രണ്ടുമാസത്തെ തിരുമ്മുചികിത്സ വേണ്ടിവരുമെന്നാണ് തോന്നുന്നതെന്ന് ഇന്നസെന്‍റ് പറഞ്ഞു. അരുവിക്കരയിലത്തെുമ്പോള്‍ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ഒറ്റപ്പാലം മുന്‍ എം.പി എസ്. ശിവരാമന്‍ അവിടെയുണ്ടായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിജയകുമാറിന്‍െറ വിജയം ഉറപ്പാക്കണമെന്ന് ഇന്നസെന്‍റ് ആവശ്യപ്പെട്ടു.

കോപയില്‍ ക്വാര്‍ട്ടര്‍ചൂട്

Posted: 23 Jun 2015 11:54 AM PDT

Image: 
Subtitle: 
ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി • മത്സരം വ്യാഴാഴ്ച പുലര്‍ച്ചെ 5.00 മുതല്‍

സാന്‍റിയാഗോ: ഗ്രൂപ് റൗണ്ടിലെ ബലപരീക്ഷണങ്ങള്‍ അവസാനിച്ച കോപയില്‍ ഇനി നോക്കൗട്ട് റൗണ്ടിന്‍െറ ഭാഗ്യപരീക്ഷണങ്ങള്‍. ജയിക്കുന്നവര്‍ മുന്നോട്ട്, തോല്‍ക്കുന്നവര്‍ക്ക് കണ്ണീരുമായി മടക്കം. ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ‘ബി’ ഗ്രൂപ്പില്‍നിന്ന് മൂന്നാം സ്ഥാനക്കാരായാണ് ഉറുഗ്വായിയുടെ നോക്കൗട്ട് പ്രവേശം.

ചിലി
ഈ കോപ സ്വന്തമാക്കാന്‍ നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്‍. ആതിഥേയരായതിന്‍െറ പേരിലത്തെിയ കോപ കിരീടം, മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ എന്തു വില നല്‍കാനും ഏതു വിട്ടുവീഴ്ചക്കും ഒരുക്കം. അങ്ങനെയൊരു വിട്ടുവീഴ്ചയുടെ ആനുകൂല്യത്തിലാണ് അര്‍തുറോ വിദാലെന്ന താരം നാളെ ചിലിക്കുവേണ്ടി ക്വാര്‍ട്ടറില്‍ പന്തുതട്ടാനിറങ്ങുന്നത്. ഗ്രൂപ് മത്സരങ്ങളുടെ ഇടവേളയില്‍ മദ്യപിച്ച് കാറോടിച്ച് അപകടത്തില്‍പെട്ടതിന് അറസ്റ്റിലായ വിദാലിനെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മാത്രം വിട്ടയച്ചു. ചിലിയന്‍ നിയമമനുസരിച്ച് 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍നിന്ന് താരത്തെ രക്ഷിച്ചത് നാടിന് കോപ കിരീടമണിയണമെന്ന ഒരൊറ്റ ആഗ്രഹത്തിന്‍െറ മാത്രം ബലത്തില്‍. മൂന്ന് കളിയില്‍ മൂന്ന് ഗോളടിച്ച് ടോപ്സ്കോറര്‍ പട്ടികയിലുള്ള വിദാലില്‍നിന്ന് ചിലി അത്രമാത്രം പ്രതീക്ഷിക്കുന്നു.
കോപ ഗ്രൂപ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കുലുങ്ങാത്ത ഏക ടീമെന്ന പെരുമയുമായാണ് ചിലിയുടെ നോക്കൗട്ട് പടപ്പുറപ്പാട്. ഗ്രൂപ് ‘എ’യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ജേതാക്കളായി. ഇതുവരെ 10 ഗോളുകള്‍ അടിച്ചുകൂട്ടിയവര്‍ അക്കാര്യത്തിലും മുമ്പന്മാര്‍. രണ്ട് ഗോള്‍ വീതം നേടിയ ചാള്‍സ് അരാഗ്വിലും എഡ്വേര്‍ഡോ വര്‍ഗാസും ആതിഥേയ ടീമില്‍ നിന്നുതന്നെ.
തങ്ങളുടെ കന്നിക്കിരീടത്തിനൊരുങ്ങുന്ന ലാ റോയയെ വ്യത്യസ്തരാക്കുന്നതും ജയിക്കാനുള്ള അടങ്ങാത്ത ആവേശംതന്നെ. ആദ്യ മത്സരത്തില്‍ എക്വഡോറിനെ (2-0) തോല്‍പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മെക്സികോയോട് സമനില വഴങ്ങിയെങ്കിലും (3-3) ഗോളെണ്ണം കുറച്ചില്ല. അവസാന മത്സരത്തില്‍ ബൊളീവിയയെ 5-0ത്തിന് തകര്‍ത്തുകൊണ്ട് ആധികാരിക കുതിപ്പിന് അടിവരയുമിട്ടു.
ബ്രസീലും അര്‍ജന്‍റീനയും നിറംമങ്ങിയപ്പോള്‍ ആരാധകരില്‍ ഒരുപക്ഷം ചിലിക്കൊപ്പവും ചാഞ്ഞുകഴിഞ്ഞു.
ആക്രമണമാണ് തങ്ങളുടെ തന്ത്രമെന്ന് കോച്ച് ജോര്‍ജ് സാംപോളിയും വ്യക്തമാക്കുന്നു. ‘ക്വാര്‍ട്ടറിനായി ചിലി കളിശൈലി മാറ്റില്ല. വലിയ എതിരാളികളെ വീഴ്ത്താന്‍ ഇതേ ശൈലിതന്നെ തുടരും’ -കോച്ചിന്‍െറ വാക്കുകള്‍.
അതേസമയം, കഴിഞ്ഞ നാല് കോപയില്‍ മൂന്നു തവണയും ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങിയെന്ന ദൗര്‍ഭാഗ്യവും വിടാതെ പിന്തുടരുന്നു. മെക്സികോ, ബ്രസീല്‍, വെനിസ്വേല എന്നിവരായിരുന്നു അന്ന് വഴിമുടക്കിയവര്‍.
ടീം ന്യൂസ്: അറസ്റ്റ് വിവാദത്തിനു പിന്നാലെ ബൊളീവിയക്കെതിരായ മത്സരത്തില്‍ അര്‍തുറോ വിദാലിനെ കോച്ച് പുറത്തിരുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ, സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനേടിയ വിദാല്‍ കളംനിറഞ്ഞു കളിക്കുകയും ചെയ്തു. ഈ യുവന്‍റസ് താരം തന്നെയാവും സാംപോളിയുടെ നാളെത്തെയും വജ്രായുധം. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡുകണ്ട മത്യാസ് ഫെര്‍ണാണ്ടസും തിരിച്ചത്തെും.

ഉറുഗ്വായ്
നാലുവര്‍ഷം മുമ്പ് കിരീടമുയര്‍ത്തിയ ഉറുഗ്വായ് ഇക്കുറി ക്വാര്‍ട്ടറില്‍ എത്തിയതുതന്നെ അദ്ഭുതമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ലൂയി സുവാരസ് എന്ന സൂപ്പര്‍താരമില്ളെന്ന ഭയം ചിലിയിലേക്ക് പറക്കുംമുമ്പേ ചാമ്പ്യന്മാരെ വേട്ടയാടിയെങ്കിലും പന്തുരുണ്ടുതുടങ്ങിയതോടെ കിരീട ഫേവറിറ്റുകള്‍ എന്ന് വിളിച്ചവരേക്കാള്‍ ഉറുഗ്വായ് തിളങ്ങി. ഗ്രൂപ് ‘ബി’യില്‍നിന്ന് അര്‍ജന്‍റീനക്കും പരഗ്വേക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലത്തെിയതെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു മൂന്ന് കളിയിലും പുറത്തെടുത്തത്.
സുവാരസിന്‍െറ അസാന്നിധ്യത്തില്‍ ഡീഗോ റൊലാന്‍, എഡിന്‍സണ്‍ കവാനി എന്നിവര്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ എഴുതിത്തള്ളിയവരുടെ നാവും അടപ്പിച്ചു.
ഇനി, മൂന്ന് ജയമകലെ കിരീടമെന്ന മന്ത്രത്തിലേക്കാണ് ചാമ്പ്യന്‍പടയെ കോച്ച് ഓസ്കര്‍ ടബാരെസ് നയിക്കുന്നത്. വീണ്ടും കിരീടമണിഞ്ഞാല്‍, കോപയില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്ന നാലാമത്തെ രാജ്യമെന്ന പദവിയാവും ടീമിന്.
ടീം ന്യൂസ്: പരഗ്വേക്കെതിരായ മത്സരത്തില്‍ പുറത്തിരുന്ന ഡീഗോ ഗോഡിന്‍ പ്രതിരോധനിരയില്‍ തിരിച്ചത്തെും. സെബാസ്റ്റ്യന്‍ കോട്സിനു പകരം ഗോഡിനത്തെുന്നതോടെ പ്രതിരോധം ശക്തമാകും. ഹള്‍സിറ്റി ഫോര്‍വേഡ് അബല്‍ ഹെര്‍ണാണ്ടസ് ടീമിലിടം നിലനിര്‍ത്തിയേക്കും.

റമദാന്‍ തീന്മേശകളില്‍ പഴങ്ങള്‍ക്ക് പ്രിയം കുറഞ്ഞു

Posted: 23 Jun 2015 11:52 AM PDT

Image: 

കോഴിക്കോട്: പഴങ്ങള്‍ ആഘോഷമാക്കിയ റമദാന്‍കാല തീന്മേശകള്‍ മറക്കേണ്ടിവരുമോ? ഉത്തരം എന്തായാലും ഇത്തവണ പഴങ്ങള്‍ക്ക് പ്രിയം കുറഞ്ഞുവെന്നുവേണം കരുതാന്‍. അന്യസംസ്ഥാനക്കാരന്‍െറ വിഷക്കനി അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ആളെ കിട്ടുന്നില്ളെന്നാണ് നോമ്പുകാല കച്ചവടം തെളിയിക്കുന്നത്.

നോമ്പുതുറകളിലും ഇഫ്താറുകളിലും പഴങ്ങളുടെ സാന്നിധ്യം വല്ലാതെ കുറഞ്ഞു. നോമ്പിന്‍െറ ചൈതന്യം സൂക്ഷിക്കുന്ന ഈത്തപ്പഴത്തില്‍ ഒതുങ്ങുകയാണ് പഴങ്ങളുടെ പെരുമ. നഗരത്തിലെ പള്ളികളില്‍ ഒരുക്കുന്ന നോമ്പുതുറകളില്‍ പഴങ്ങള്‍ പൂര്‍ണമായും പുറത്താണ്. പൈനാപ്പിളും മുന്തിരിയും വത്തക്കയും ആപ്പ്ളും അരങ്ങുവാണിരുന്ന തീന്മേശകളില്‍ പേരിന് മാത്രം വല്ല പഴവും ഉണ്ടെങ്കിലെന്നേയുള്ളൂ. നോമ്പുതുറക്ക് ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നവര്‍ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചുള്ള ബോര്‍ഡുകള്‍വരെ ചില പള്ളികളില്‍ സ്ഥാപിച്ചിട്ടുണ്ട്.

അന്യസംസ്ഥാനത്തുനിന്ന് വരുന്ന പഴങ്ങളില്‍ വിഷമുണ്ടെന്ന അവബോധം വര്‍ധിച്ചതാണ് പഴങ്ങളെ ഈവിധം അകറ്റിനിര്‍ത്താന്‍ ഇടയാക്കിയത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മാമ്പഴം പഴുപ്പിക്കുന്നതും ഉഗ്രവിഷമുള്ള കീടനാശിനി മുന്തിരിയില്‍ തളിക്കുന്നതുമെല്ലാം ആരും മറന്നില്ല. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ ഇടക്കിടെ പിടികൂടി നശിപ്പിച്ച സംഭവങ്ങളുമെല്ലാം പഴങ്ങളോടുള്ള ഇഷ്ടം കുറച്ചു.

റമദാന്‍ വിപണി ലക്ഷ്യമിട്ട് ടണ്‍ കണക്കിന് പഴവര്‍ഗങ്ങളാണ് അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലത്തെുന്നത്. എന്‍ഡോസള്‍ഫാന് സമാനമായ വിഷങ്ങള്‍ തളിക്കുന്നതാണെന്ന ബോധം ശക്തമായതോടെ വിപണിയിലത്തെുന്നവരുടെ എണ്ണവും കുറഞ്ഞു. നാട്ടിലും നഗരത്തിലുമെല്ലാം പഴവിപണി പാടേ നിര്‍ജീവമാണ്.
മഴക്കാലത്ത് സാധാരണഗതിയില്‍ പഴവിപണിയില്‍ കച്ചവടം കുറവാണ്. നോമ്പുകാലമായതിനാല്‍ ഈ പ്രശ്നം ഉണ്ടാകില്ളെന്ന് കരുതിയത് തെറ്റിയെന്ന് നഗരത്തിലെ വ്യാപാരി പറഞ്ഞു. വിഷപ്രചാരണം പച്ചക്കറി വിപണിയെയും സാരമായി ബാധിച്ചു. പഴവര്‍ഗങ്ങളെ അപേക്ഷിച്ച് നിവൃത്തിയില്ലാത്തതിനാലാണ് പച്ചക്കറി വാങ്ങുന്നതെന്ന് പാളയം മാര്‍ക്കറ്റിലത്തെിയ വീട്ടമ്മ പറഞ്ഞു. ജൈവപച്ചക്കറി വിപണിപോലെ പഴങ്ങള്‍ക്കും ആവാമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
വിഷമില്ലാത്ത പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പല പദ്ധതികളും ആസൂത്രണംചെയ്യുന്നുണ്ട്. പഴം, പച്ചക്കറി വ്യാപാരികള്‍ക്കും ലൈസന്‍സ് നേടിയിരിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതോടൊപ്പം കടകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 

എട്ടാം ദിനവും സെന്‍സെക്സ് നേട്ടത്തില്‍

Posted: 23 Jun 2015 11:45 AM PDT

Image: 

മുംബൈ: ആഗോളവിപണിയിലെ അനുകൂല തരംഗം, പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട കാലവര്‍ഷം, വിദേശനിക്ഷേപത്തിലുണ്ടായ മുന്നേറ്റം എന്നിവ തുടര്‍ച്ചയായ എട്ടാം ദിവസവും സെന്‍സെക്സിനെ നേട്ടത്തില്‍ നിലനിര്‍ത്തി. സെന്‍സെക്സ് 74.16 പോയന്‍റ് മുന്നേറി 27,804.37ലും നിഫ്റ്റി 28.45 പോയന്‍റ് മുന്നേറി 8381.55ലും ഇടപാടുകള്‍ തീര്‍ത്തു. കോള്‍ ഇന്ത്യ, സിപ്ള, ലാഴ്സന്‍, എം ആന്‍ഡ് എം, എന്‍.ടി.പി.സി, ഐ.ടി.സി തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടത്തെി.

ഉഷ്ണക്കാറ്റ്: പാകിസ്താനില്‍ മരണം 750 കടന്നു

Posted: 23 Jun 2015 11:27 AM PDT

Image: 
Subtitle: 
കറാച്ചി നഗരത്തില്‍ മാത്രം 700ലേറെ പേര്‍ മരിച്ചിട്ടുണ്ട്

ഇസ്ലാമാബാദ്: മൂന്നു ദിവസമായി പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന ശക്തമായ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 750 കടന്നു. അത്യുഷ്ണം തുടരുന്ന കറാച്ചി നഗരത്തിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൂര്യാതപമേറ്റും നിര്‍ജലീകരണം ബാധിച്ചും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയുമില്ലാതെ ഉഴലുന്ന നഗരത്തില്‍ ദുരന്തത്തിനിരയാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് രാജ്യത്ത് യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.  അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ ഏജന്‍സിയെ സഹായിക്കാന്‍ പ്രവിശ്യയില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.

കറാച്ചിയിലെ പ്രധാന ആശുപത്രിയായ ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്‍ററില്‍ നൂറുകണക്കിന് പേരാണ് ദിവസവും രോഗബാധിതരായി എത്തിക്കുന്നത്. 200ലേറെ പേര്‍ ഇവിടെമാത്രം മരിച്ചതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ഇതുള്‍പ്പെടെ 400ലേറെ പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കൈകാര്യം ചെയ്തതായി കറാച്ചിയില്‍ ഇദി ഫൗണ്ടേഷനു കീഴിലെ മോര്‍ച്ചറി അധികൃതര്‍ പറഞ്ഞു. കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരുടെ  എണ്ണം ചൊവ്വാഴ്ച വൈകുന്നേരത്തോടെ 612 ആയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 80 ലേറെ പേരും മരണത്തിന് കീഴടങ്ങി. ആയിരങ്ങളാണ് ഇപ്പോഴും ചികില്‍സയില്‍ തുടരുന്നത്.
നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി നല്‍കി. പ്രതിസന്ധി കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്തത്തെിയിട്ടുണ്ട്.

പോളണ്ടിനെ തകര്‍ത്ത് ഇന്ത്യ

Posted: 23 Jun 2015 11:25 AM PDT

Image: 

ആന്‍റ്വെര്‍പ്: തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ഹോക്കി ലീഗ് സെമിയില്‍ ഇന്ത്യ മുന്നോട്ട്. പൂള്‍ ‘എ’യിലെ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ മുക്കിയത്. കളിയിലുടനീളം നിറഞ്ഞുകളിച്ച വാല്മീകി സഹോദരങ്ങള്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ നായകന്‍ സര്‍ദാര്‍ സിങ്ങിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍.

കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ പോളണ്ടിനെ പ്രതിരോധത്തിലേക്ക് തള്ളി മൈതാനത്തെ മേധാവിത്വം ഇന്ത്യ പിടിച്ചെടുത്തു.
23ാം മിനിറ്റില്‍ യുവരാജ് വാല്മീകിയിലൂടെയാണ് നീലപ്പട ആദ്യം വലകുലുക്കിയത്. മധ്യവരക്കടുത്തുനിന്ന് സത്ബിര്‍ സിങ് നല്‍കിയ ക്രോസിലൂടെയായിരുന്നു തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍. 42ാം മിനിറ്റില്‍ സര്‍ദാര്‍ സിങ്ങിന്‍െറ ഊക്കന്‍ ഷോട്ടിലൂടെ എതിര്‍ വല വീണ്ടും കുലുങ്ങി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 52ാം മിനിറ്റില്‍ ദേവേന്ദ്ര വാല്മീകി കൂടി ലക്ഷ്യംകണ്ടതോടെ ഇന്ത്യന്‍ ജയത്തിലെ സഹോദരങ്ങളുടെ കൈയൊപ്പ് പൂര്‍ണമായി.

ഗോള്‍വലക്കുകീഴെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷും നിറഞ്ഞുനിന്നു. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു പന്തടക്കത്തിലും മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ 3^2ന് തോല്‍പിച്ചിരുന്നു. ഇതോടെ, രണ്ടു ജയവുമായി ആറ് പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്നാം മത്സരത്തില്‍ വെള്ളിയാഴ്ച പാകിസ്താനെ നേരിടും. അതേസമയം, വനിതകളില്‍ ഇന്ത്യ രണ്ടാം തോല്‍വി വഴങ്ങി. പൂള്‍ ‘ബി’യില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ 5^0ത്തിനായിരുന്നു തോല്‍വി.

അര്‍ബുദത്തിന് പ്രതിവിധി തേടിയ ഗവേഷകര്‍ ഇ^സിഗരറ്റിന്‍െറ വഴിയിലേക്ക്

Posted: 23 Jun 2015 11:15 AM PDT

Image: 

വാഷിങ്ടണ്‍: ലോകത്തിന്‍െറ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ മെരുക്കാന്‍ വര്‍ഷങ്ങളോളം പണിപ്പെട്ട ഗവേഷകര്‍ ഇ-സിഗരറ്റ് നിര്‍മാണത്തിലേക്ക് വഴിതിരിഞ്ഞ് നടക്കുന്നു. മരുന്ന് തേടി നടന്നവര്‍ രോഗത്തെ തേടുന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ കാഴ്ച. സ്വിറ്റ്സര്‍ലന്‍ഡിലെ ന്യൂചാറ്റലിലെ ഫിലിപ്പ്  മോറിസ് ഇന്‍റര്‍നാഷനല്‍ ഇന്‍കോര്‍പറേഷന്‍ (പി.എം.ഐ) 400ലധികം ശാസ്ത്രജ്ഞന്മാര്‍, കെമിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍ എന്നിവരെ ഇ-സിഗരറ്റ് നിര്‍മാണത്തിനായി വിലക്കെടുത്തിട്ടുണ്ട്.

മാള്‍ബൊറോ സിഗരറ്റ് നിര്‍മാതാക്കളായ ആല്‍ട്രിയ ഗ്രൂപ്പും സമാനമായി മുന്‍നിര ഗവേഷകരെയും ശാസ്ത്രജ്ഞരെയും നിയമിച്ചിട്ടുണ്ട്. വിപണി കീഴടക്കുമെന്നുറപ്പുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ ഇവര്‍ക്കു വികസിപ്പിച്ചെടുക്കാനാവുമെന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.
സാധാരണ പുകയില ഉല്‍പന്നങ്ങളേക്കാള്‍ ഇ-സിഗരറ്റ്  അര്‍ബുദത്തിന്‍െറ സാധ്യത കുറക്കുമെന്നും അടുത്ത 10 വര്‍ഷത്തിനിടെ യു.എസില്‍ പൂര്‍ണമായും ഇ-സിഗരറ്റാവുമെന്നും ഇവര്‍ ന്യായം നിരത്തുന്നു.

സ്വിസ് കമ്പനിയായ പി.എം.ഐ മാത്രം പുതിയ ഇ-സിഗരറ്റുകള്‍ക്കായി 200 കോടി ഡോളറാണ് (12,711 കോടി രൂപ) നീക്കിവെച്ചിട്ടുള്ളത്. വെറുതെ ചൂടാക്കിയാല്‍ ആവശ്യത്തിന് പുകക്കാനാവുന്ന പുതിയ ഉല്‍പന്നത്തിന് പേറ്റന്‍റ് തേടാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ സിഗരറ്റുകള്‍ മനുഷ്യരില്‍ പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നോ എന്നറിയാനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്.

നേരത്തേയും പുകയില ഉല്‍പന്നങ്ങളില്‍ പരീക്ഷണം നടത്തുന്നതിന് കമ്പനികള്‍ ഗവേഷകരെ വിലക്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇത്രയധികം ആളുകളെ ഒരുമിച്ചെടുക്കുന്നത് ഇതാദ്യമായാണ്. ഇ-സിഗരറ്റ് കാന്‍സര്‍ സാധ്യത കുറക്കില്ളെന്നും പുതിയ ഉല്‍പന്നം മാര്‍ക്കറ്റിലിറക്കാനുള്ള തന്ത്രമാണിതെന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കൂറ്റന്‍ സൗരവാതം ഭൂമിയിലേക്ക്; വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Posted: 23 Jun 2015 11:11 AM PDT

Image: 
Subtitle: 
ലോകത്തിന്‍െറ പലഭാഗത്തും ധ്രുവദീപ്തിയുടെ വര്‍ണക്കാഴ്ചകള്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ലണ്ടന്‍: വൈദ്യുതി, വാര്‍ത്താവിതരണ മേഖലകളെ തകര്‍ക്കാന്‍ കഴിയുന്ന കൂറ്റന്‍ സൗരവാതം ഭൂമിയോടടുക്കുന്നതായി റിപ്പോര്‍ട്ട്.  വൈദ്യുതി ശൃംഖലകള്‍, ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം എന്നിവയുള്‍പ്പെടെ തകരാറിലാക്കിയേക്കുമെന്ന് മുന്നറിയിപ്പുള്ള സൗരവാതം തിങ്കളാഴ്ചയോടെയാണ് ഭൗമമണ്ഡലം തൊട്ടതെന്ന് കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗരവാതത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. സൗരവാതം ഭൗമാന്തരീക്ഷത്തിലത്തെിയതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായി. സമീപകാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ക്കാണ് പല രാജ്യങ്ങളും സാക്ഷ്യംവഹിച്ചത്. 2005ല്‍ ഭൂമിയെ സ്പര്‍ശിച്ച സൗരവാതത്തിനു സമാനമാണ് പുതിയതെന്നും ബുധനാഴ്ചവരെ ഇതിന്‍െറ പ്രതിഫലനങ്ങള്‍ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യനില്‍നിന്നുള്ള കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം എന്നു പറയുന്നത്. ഭൂമിയിലത്തെുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തിലത്തെുമ്പോള്‍  ശക്തി ക്ഷയിക്കുകയും അതിനെ മുറിച്ചുകടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു. എന്നാല്‍, ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും.   പതിവു സൗരവാതങ്ങളെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം ആദ്യമായി ഇവ ഭൂമിയിലത്തെിയതെന്ന് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. സൗരവാതം ഭൗമോപരിതലത്തില്‍നിന്ന് ഏതാണ്ട് 100 കി.മീ. വരെ അടുത്തത്തെുമ്പോള്‍  ഈ കണങ്ങള്‍ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് അവയെ ഉത്തേജിപ്പിക്കുന്നതിന്‍െറ ഫലമായാണ് ധ്രുവദീപ്തിയുണ്ടാകുക.   

വൈദ്യുതി സംവിധാനത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജി.പി.എസ് സംവിധാനങ്ങളില്‍ ചെറിയതോതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സമാനമായി ഒരു സൗരവികിരണ വാതവും വരുന്നുണ്ടെന്നും ധ്രുവപ്രദേശങ്ങളിലൂടെ പോകുന്ന വിമാനങ്ങളെ ഇതു ബാധിച്ചേക്കുമെന്നും കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP