സ്വാഗതം
WELCOME

News Update..

Monday, June 29, 2015

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി Madhyamam News Feeds

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി Madhyamam News Feeds

Link to

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി

Posted: 29 Jun 2015 12:34 AM PDT

Image: 

ചെന്നൈ: നഗര ഗതാഗത കുരുക്കിനെ മറികടക്കാന്‍ ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നെ മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോയമ്പേടില്‍ നിന്ന് ആലന്തൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.
 സര്‍വീസിന്‍്റെ ടൈംടേബിളും യാത്രാനിരക്കും പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് 10 രൂപയും പരമാവധി ചാര്‍ജ് 40 രൂപയുമാണ്.  നാല് കോച്ചുകളുള്ള തീവണ്ടിയില്‍ 1,276 പേര്‍ക്ക് യാത്രചെയ്യാം. കോയമ്പേട്, സി.എം.ബി.ടി, അരുമ്പാക്കം, വടപളനി, അശോക്നഗര്‍, ഈക്കാട്ടുതങ്ങള്‍, ആലന്തൂര്‍ എന്നീ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യ സര്‍വീസില്‍ യാത്രക്കാരുടെ നല്ല തിരക്കാണ് സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.

 രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൊത്തം 32 തീവണ്ടികളാണ്  കോയമ്പേട് യാര്‍ഡിലുണ്ടാകുക.  ഇതില്‍ ഒന്‍പത് തീവണ്ടികള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്. ഓരോ സ്റ്റേഷനുകളിലും മൂപ്പതു സെക്കന്‍്റ് നേരമാണ് യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തുക. സ്റ്റേഷനുകളില്‍ ഓട്ടോ മാറ്റിക് ടിക്കറ്റ് കൗണ്ടര്‍, സി.സി ടിവികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് റൂട്ടുകളിലായി 45 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന മെട്രോ റെയില്‍ പദ്ധതി 2010ലാണ് തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിലാണ് കോയമ്പേട് മുതല്‍ ആലന്തൂര്‍ വരെയുള്ള പാത ഉദ്ഘാടനം ചെയ്തത്.

ഐ.എ.വൈ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചില്ല

Posted: 29 Jun 2015 12:24 AM PDT

പുളിക്കല്‍: കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ 25ഓളം പട്ടികജാതി കുടുംബങ്ങള്‍ റവന്യൂ വകുപ്പിന്‍െറ ജപ്തി നടപടികള്‍ നേരിടുന്നു. ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) ഭവന നിര്‍മാണ പദ്ധതിപ്രകാരം വിവിധ ഘട്ടങ്ങളില്‍ പണം കൈപ്പറ്റി വീടുപണി പൂര്‍ത്തീകരിക്കാത്ത കുടുംബങ്ങളാണ് ജപ്തി ഭീഷണിയിലായത്. ജനറല്‍, എസ്.സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജപ്തി നോട്ടീസ് അതത് വില്ളേജ് ഓഫിസുകളില്‍നിന്ന് കൈപ്പറ്റിക്കഴിഞ്ഞു.ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര, കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരുപ്പ്, മുതുവല്ലൂര്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളില്‍നിന്നുള്ള ഗുണഭോക്താക്കളാണ് ഇതില്‍പെടുക.
2008-2009, 2009-2010 വര്‍ഷങ്ങളിലെ ഐ.എ.വൈ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് 75000 രൂപയാണ് പദ്ധതിപ്രകാരം അനുവദിക്കുക. ഇത് പണിപൂര്‍ത്തിയാക്കുന്നതനുസരിച്ച് ഘട്ടങ്ങളായാണ് വിതരണം ചെയ്യുക. അസംസ്കൃത വസ്തുക്കള്‍ക്കും മറ്റ് നിര്‍മാണചെലവിലും കൂലിയിലുമുണ്ടായ വര്‍ധന കാരണം പണി പൂര്‍ത്തീകരിക്കാന്‍ പലര്‍ക്കുമായിട്ടില്ല. പലരും കടം വാങ്ങിയും നാട്ടുകാരുടെ സഹായത്താലുമൊക്കെയാണ് പണം കണ്ടത്തെിയിരുന്നത്. 75000 രൂപ എന്നത് ഇപ്പോള്‍ രണ്ട് ലക്ഷമാക്കി പുതിയ ഭവനപദ്ധതി രൂപവത്കരിച്ചിട്ടുണ്ട്.
എന്നാല്‍, ഒരു തവണ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആനുകൂല്യം കൈപ്പറ്റിയ ഇവര്‍ക്ക് മറ്റൊരു പദ്ധതിയിലേക്കും അപേക്ഷിക്കാന്‍ കഴിയില്ല. ഇപ്പോള്‍ കൈപ്പറ്റിയ ജപ്തി നോട്ടീസ് പ്രകാരം പണിപൂര്‍ത്തീകരിക്കുകയോ അല്ളെങ്കില്‍ പലിശസഹിതം ഒന്നേകാല്‍ ലക്ഷത്തോളം രൂപ തിരികെ അടക്കുകയോ വേണം. അല്ലാത്തപക്ഷം ഭൂമി സര്‍ക്കാറിലേക്ക് തിരിച്ചുപിടിക്കും.
സര്‍ക്കാറിന്‍െറ പുതിയ ഉത്തരവ് പ്രകാരം ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇനി ലഭിക്കാനുള്ള ഗഡുതുക പുതിയ ഭവനപദ്ധതി വഴി വാങ്ങാം. ഇതിന് പഞ്ചായത്ത് എ.ഇയുടെ സാക്ഷ്യപത്രം നല്‍കിയാല്‍ മതി. ഐ.എ.വൈ അധികവിഹിതം എന്നപേരില്‍ പല പഞ്ചായത്തുകളും ഈതുക വകയിരുത്തുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും ഗുണഭോക്താക്കളിലേക്ക് എത്താറില്ല.
അസംസ്കൃത വസ്തുക്കള്‍ക്ക് വില കൂടിയപ്പോള്‍ പലരോടും കടം വാങ്ങിയാണ് വീടുപണി പാതിയിലധികവും തീര്‍ത്തതെന്ന് ജപ്തി ഭീഷണി നേരിടുന്ന ചെറുകാവിലെ ചാലക്കല്‍ പുറായി സുമതി, പേങ്ങാട് സൗദാമിനി, വെള്ളാരി, സുമതി, മലേക്കാട്ട് പുറായി ജ്യോതി തുടങ്ങിയവര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു ^കോടിയേരി

Posted: 28 Jun 2015 11:54 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചിരിക്കുകയാണ്. മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സമ്മര്‍ദ്ദം കാരണമാണോ വിജിലന്‍സ് ഡയറക്ടര്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മാണിക്കെതിരെ കേസെടുക്കാം. എന്നാല്‍, സര്‍ക്കാര്‍ അതിന് തയാറാവുന്നില്ല. അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് പാര്‍ട്ടി ആലോചിച്ച ശേഷം കോടതിയെ അറിയിക്കും. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

കനത്ത മഴ; കുളമായി കായംകുളം

Posted: 28 Jun 2015 11:27 PM PDT

കായംകുളം: കനത്തമഴയില്‍ കായംകുളത്തിന്‍െറ തീരപ്രദേശങ്ങളും താഴ്ന്നപ്രദേശവും വെള്ളത്തിലായി. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ മിക്കതും തോടായി മാറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ഐക്യജങ്ഷന്‍, എരുവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ചെമ്പകപ്പള്ളി ഭാഗത്ത് പത്തോളം വീടുകളിലും വെള്ളം കയറി. ചെറുകാവില്‍-ഇല്ലത്ത് റോഡ് വെള്ളം കയറി തോടായി മാറി. ഇതിന് സമീപത്തെ വീടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്. മുരുക്കുംമൂട് തട്ടാപ്പള്ളില്‍ വിളയില്‍ വയല്‍ഭാഗം മുഴുവന്‍ വെള്ളത്തിലായി. മലയന്‍ കനാലിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം. നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി ഇല്ലാത്തതാണ് പ്രശ്നം.
തണ്ണീര്‍ത്തടങ്ങള്‍ മിക്കതും മണ്ണിട്ട് നികത്തിയതാണ് കായംകുളത്തെ വെള്ളക്കെട്ടിന് പ്രധാനകാരണം. വെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ട് രൂക്ഷമാക്കി. കാര്‍ത്തികപ്പള്ളി-കായംകുളം റോഡ് ഉയര്‍ത്തിയതിന് അനുസരിച്ച് വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യം ഒരുക്കാതിരുന്നതും പ്രശ്നമായി.
ഐക്യജങ്ഷനിലാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. ഇവിടെ വീടുകളിലും സ്റ്റുഡിയോ, സ്റ്റേഷനറി കടകള്‍, മാവേലിസ്റ്റോര്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മാവേലിസ്റ്റോറില്‍ വെള്ളം കയറി അരി, ചെറുപയര്‍, തേയില, പഞ്ചസാര, കടല, പരിപ്പ്, വെളിച്ചെണ്ണ, സോപ്പ് ഉള്‍പ്പെടെയുള്ളവ നശിച്ചു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഐക്യജങ്ഷനിലെ അബ്ദുല്‍ മജീദിന്‍െറയും നസീര്‍കുട്ടിയുടെയും പലചരക്കുകട, ഷരീഫിന്‍െറ ബേക്കറി, ഷംസുദ്ദീന്‍െറ ചായക്കട, നസീയത്തിന്‍െറ മാടക്കട, അബ്ദുല്‍ സലാമിന്‍െറ പച്ചക്കറിക്കട, സിയാദിന്‍െറയും സലാഹുദ്ദീന്‍െറയും സ്റ്റുഡിയോകള്‍, കൊച്ചുതെക്കതില്‍ ഷംസ്, ഹസന്‍കുഞ്ഞ്, ഖദീജബീവി, മീനത്തേല്‍ കിഴക്കതില്‍ പൂക്കുഞ്ഞ്, കൊപ്രാപ്പുരയില്‍ അദബി, മജീദ്, അബ്ദുല്‍ അസീസ്, തിരുവാമഠത്തില്‍ അബ്ദുല്‍ ലത്തീഫ്, വാഹിദ്, ഇല്ലിക്കുളത്ത് യാക്കൂബ്, അബ്ദുല്‍റഹീം, മോഴുവട്ടത്ത് രാജു, കുന്നുകണ്ടത്തില്‍ സഫീര്‍, അബ്ദുല്‍ ഖാദര്‍കുഞ്ഞ്, ദാറുല്‍ അമാന്‍, ഷറഫുദ്ദീന്‍, കൊച്ചുതെക്കതില്‍ അനസ്, ഫാത്തിമ മന്‍സില്‍, രാജധാനിയില്‍ രാജഗോപാല്‍ എന്നിവരുടെ വീടുകളും വെള്ളത്തിലായി. തിരുവാമഠത്തില്‍ അബ്ദുല്‍ ലത്തീഫിന്‍െറ അമ്പതോളം കോഴികളും പത്തോളം താറാവുകളും വെള്ളം കയറി ചത്തു. ഈ ഭാഗത്തെ കൃഷിയിടങ്ങളും വെള്ളം കയറി പൂര്‍ണമായി നശിച്ചു.
കായംകുളത്തിന്‍െറ കിഴക്കന്‍ പ്രദേശമായ പെരിങ്ങാല, ചേരാവള്ളി, ദേശത്തിനകം ഭാഗങ്ങളിലും വെള്ളം കയറി. മലയന്‍ കനാല്‍ കര കവിഞ്ഞതിനാല്‍ തീരത്തെ വീടുകള്‍ക്ക് നാശം സംഭവിച്ചു. പത്തിയൂര്‍ ഉള്ളിട്ട പുഞ്ചയില്‍ വെള്ളം ഉയര്‍ന്നതോടെ കൃഷിനാശമുണ്ടായി. പലയിടത്തും മാലിന്യം അടിഞ്ഞത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വള്ളികുന്നം പഞ്ചായത്തിലെ ഇലിപ്പക്കുളം ചൂനാട് തെക്കേ ജങ്ഷനിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മാണത്തറ വയലിലെ ഓടയിലൂടെ വെള്ളമൊഴുക്ക് നിലച്ചതാണ് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം. കനകക്കുന്നില്‍ ആരിഫ, സുബൈദ, മുബാറക്, കനകക്കുന്ന് പുത്തന്‍വീട്ടില്‍ അഷ്റഫ്, ചെറുശേരിയില്‍ വിജയകുമാര്‍, രാജീവന്‍, അജയകുമാര്‍, ദേശപറമ്പില്‍ ഭാസ്കരന്‍, വേലിയാത്ത് കിഴക്കതില്‍ വിജയമ്മ, ലൈല മന്‍സിലില്‍ കരീം, വേലിയാത്ത് മണിയമ്മ, അരുണ്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതോടെ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി അംഗത്വം നല്‍കുന്നത് സി.പി.എം തടഞ്ഞു

Posted: 28 Jun 2015 11:22 PM PDT

Image: 

തൃശൂര്‍: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വം നല്‍കുന്നത് സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞു. തിങ്കളാഴ്ച രാവിലെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അംഗത്വ കാമ്പയിനിലേക്ക് രാധാകൃഷ്ണന്‍ എത്തിയിരുന്നു. എന്നാല്‍ നിര്‍ദേശം എത്തിയതോടെ സമിതി ഭാരവാഹികള്‍ കുറിപ്പ് നല്‍കി അദ്ദേഹത്തെ കാര്യം അറിയിച്ചു. സദസ്സിലിരുന്ന രാധാകൃഷ്ണന് ഒരു ഫോണ്‍ വരികയും അതിനു പിന്നാലെ അദ്ദേഹം ഹാള്‍ വിട്ട് പോകുകയുമായിരുന്നു. രാധാകൃഷ്ണന് അംഗത്വം നല്‍കുന്നില്ളെന്ന്, സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പിന്നീട് വ്യക്തമാക്കി.

സി.പി.എം ആഭിമുഖ്യമുള്ള സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് അതിന്‍െറ രക്ഷാധികാരി. രാധാകൃഷ്ണന് സമിതി അംഗത്വം നല്‍കുന്നുവെന്ന വാര്‍ത്ത ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ചടങ്ങിനത്തെി 10 മിനിട്ടോളം സദസ്സില്‍ ഇരുന്ന ശേഷമാണ് രാധാകൃഷ്ണന്‍ പോയത്. സി.പി.എം തൃശൂര്‍ ജില്ലാ ഘടകം രാധാകൃഷ്ണന് സമിതി അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. തൃശൂരില്‍നിന്നുള്ള ബേബി ജോണിനാണ് സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്‍ററിന്‍െറ ചുമതല. എ.കെ.ജി സെന്‍ററില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് അംഗത്വം നല്‍കുന്നത് ഒഴിവാക്കിയതെന്ന് പറയുന്നു.

മലബാര്‍ സിമന്‍റ്സില്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍േറയും രണ്ട് മക്കളുടേയും മരണത്തിന് പിന്നില്‍ രാധാകൃഷ്ണനാണെന്ന് ആരോപണം ഉയരുകയും കേസ് സി.ബി.ഐ അന്വേഷിക്കുകയും ചെയ്യുകയാണ്. സിമന്‍റ്സിലെ അഴിമതി ഇടപാടുകളിലും രാധാകൃഷ്ണന്‍െറ പങ്ക് ചര്‍ച്ചാ വിഷയമാണ്. രാധാകൃഷ്ണന്‍െറ നിര്‍ദേശപ്രകാരം മുന്‍ വ്യവസായ മന്ത്രി എളമരം കരിമിന് പണം കൈമാറിയിട്ടുണ്ടെന്ന് സിമന്‍റ്സിലെ മുന്‍ എം.ഡി സുന്ദരമൂര്‍ത്തി മജിസ്ട്രേറ്റിന് മൊഴി നല്‍കിയതും വിവാദമായിരുന്നു. സി.പി.എമ്മിന്‍െറ പാലക്കാട് പാര്‍ട്ടി പ്ളീനം നടക്കുമ്പോള്‍ ദേശാഭിമാനിയില്‍ രാധാകൃഷ്ണന്‍ അഭിവാദ്യം ചെയ്ത് പരസ്യം നല്‍കിയത് ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടു.

 

കുവൈത്ത് റിക്രൂട്ട്മെന്‍റ്; മെഡിക്കല്‍ ചെക്കപ്പിനുള്ള ഫീസ് കുറച്ചു

Posted: 28 Jun 2015 11:14 PM PDT

Image: 

മുംബൈ: കുവൈത്തിലേക്കു പോകുന്നതിനുള്ള ആരോഗ്യ പരിശോധനാ ഫീസ് ഖദാമത്ത് ഏജന്‍സി കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയാക്കിയാണ് കുറച്ചത്.
ഖദാമത്ത് അധിക ഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുവൈത്ത് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഫീസ് കൂട്ടിയതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ ഓഫിസ് പൊലീസ് പൂട്ടിയിരുന്നു. തുടര്‍ന്ന് മുംബൈയിലായിരുന്നു അമിത ഫീസ് ഈടാക്കിയുള്ള പരിശോധന നടന്നിരുന്നത്.

കായികക്ഷമത പരിശോധനയ്ക്ക് നേരത്തെയുണ്ടായിരുന്ന 3,500 രൂപയുടെ ഫീസാണ് 24,000 ആക്കി വര്‍ധിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെ കേരളത്തിലുണ്ടായിരുന്ന ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഇതത്തേുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പ്രവാസികാര്യ മന്ത്രാലയത്തിനും മഹാരാഷ്ര്ട ലീഗല്‍ മെട്രോളജി വകുപ്പിനും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഫീസ് കുറച്ചുകൊണ്ട് തീരുമാനമായത്. എന്നാല്‍ ഇത് നിലവില്‍ വന്നിട്ടില്ല.

ചര്‍മം അടര്‍ന്ന് വ്രണം; വേദനയില്‍ പുളഞ്ഞ് ഗോള്‍വിന്‍

Posted: 28 Jun 2015 10:57 PM PDT

Image: 
മൂവാറ്റുപുഴ: കൈ തൊട്ടാല്‍ മതി ചര്‍മം അടരും. പിന്നെയത് വ്രണമാകും. പിന്നാലെ പുകച്ചില്‍, നീറ്റല്‍, കൊടുംവേദന... 12 കാരന്‍ ഗോള്‍വിന്‍ ഇനി സഹിക്കാന്‍ ബാക്കിയൊന്നുമില്ല. പിറന്നുവീണ അന്നുമുതല്‍ തുടങ്ങിയതാണ് ഈ രോഗം. അസുഖത്തിന്  ഫലപ്രദമായ ചികിത്സ തേടി പിതാവ് മൂവാറ്റുപുഴ മുടവൂര്‍ കിഴക്കേക്കുടി മത്തായി അലയാന്‍ തുടങ്ങിയിട്ടും 12 വര്‍ഷമായി. വേറൊരാള്‍ക്കും ഈ അസുഖം വരുത്തരുതേയെന്നാണ് ഇപ്പോള്‍ ഈ പിതാവിന്‍െറ പ്രാര്‍ഥന.   
ചര്‍മം അടരുന്നതുമൂലം കുട്ടിക്ക് വസ്ത്രം പോലും ധരിക്കാനാകുന്നില്ല. ചര്‍മവും അതിനുള്ളിലെ മാംസവും ഒട്ടിച്ചേരാത്തതാണ് അസുഖത്തിന് കാരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗത്തിന് ചികിത്സ തേടി  മുട്ടാത്ത വാതിലുകളില്ല. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ വൈദ്യം തുടങ്ങി എല്ലാത്തരം ചികിത്സകളും നല്‍കി. എന്നാല്‍, രോഗത്തിന് കാരണം കണ്ടത്തൊന്‍ കഴിയാത്തതിനാല്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല. ചര്‍മം പൊളിഞ്ഞുണ്ടാകുന്ന വ്രണം ഉണങ്ങാനുള്ള മരുന്നാണ് ഇപ്പോള്‍  നല്‍കുന്നത്. ഇത് കഴിക്കുന്നുണ്ടെങ്കിലും വ്രണം പൂര്‍ണമായും ഉണങ്ങുന്നില്ല. മുഖം ഒഴികെ മുഴുവന്‍ ശരീരഭാഗങ്ങളില്‍നിന്നും ചര്‍മം പൊളിഞ്ഞുപോയി വ്രണമായ നിലയില്‍ വിവസ്ത്രനായാണ് ഗോള്‍വിന്‍ കഴിയുന്നത്.
കഴിഞ്ഞവര്‍ഷം വരെ കുട്ടിയെ സ്കൂളില്‍ അയച്ചിരുന്നു. നന്നായി പഠിക്കുന്ന ഗോള്‍വിന്‍ ഈ വര്‍ഷം ആറിലേക്ക് ജയിച്ചെങ്കിലും ഇതുവരെ സ്കൂളില്‍ പോയിട്ടില്ല. രണ്ടുമാസമായി അസുഖം വല്ലാതെ കൂടിയിരിക്കുകയാണ്. വേദനമൂലം നടക്കാനും എഴുന്നേറ്റ് നില്‍ക്കാനുള്ള ബുദ്ധിമുട്ടുമാണ് കുട്ടിയെ ഇപ്പോള്‍ അലട്ടുന്നത്. ഇതുമൂലം വീട് വിട്ട് പുറത്തിറങ്ങിയിട്ട് ഒരു മാസത്തോളമായി. 
ജനിച്ചുവീണപ്പോള്‍ ചെവിയുടെ താഴെയും കാലിലുമുണ്ടായ കുമിള പോലുള്ള അസുഖം ഇത്രവലിയ മാറാരോഗമാകുമെന്ന് ആരും കരുതിയില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനത്തെുടര്‍ന്ന് നവജാത ശിശുവിനെ അഞ്ചുദിവസം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും രോഗം വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല. ആശുപത്രിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ചര്‍മം അങ്ങിങ്ങ് ഉരിഞ്ഞുപോയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി തുടങ്ങി നൂറോളം ആശുപത്രികള്‍ കയറിയിറങ്ങി. എല്ലാത്തരം ചികിത്സാരീതികളും പരീക്ഷിച്ചിട്ടും കുറവായില്ല. പുത്തന്‍കുരിശ് വരിക്കോലി ദി സാല്‍വേഷന്‍ ആര്‍മിയുടെ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. മൂന്നുമാസം മുമ്പ് വ്രണങ്ങളെല്ലാം ഉണങ്ങിയെങ്കിലും പിന്നീട് രോഗം പൂര്‍വാധികം ശക്തിയായി. ഇതിനിടെ, ആറുവര്‍ഷം മുമ്പ് കാന്‍സര്‍ വന്ന് ഗോള്‍വിന്‍െറ അമ്മ ഷൈനി മരിച്ചു. ഇതോടെ കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതലയും മത്തായിക്കായി. കുളിപ്പിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഗോള്‍വിന്‍ വേദനകൊണ്ട് പുളയും. അത് കണ്ടുനില്‍ക്കാന്‍ കഴിയില്ളെന്ന്  മത്തായി പറയുന്നു.
ഭാര്യയുടെയും മകന്‍െറയും ചികിത്സക്ക് എല്ലാം വിറ്റഴിച്ച മത്തായി ഇപ്പോള്‍ ലൈന്‍ കെട്ടിടത്തില്‍ വാടകക്കാണ് കഴിയുന്നത്. കുട്ടിയുടെ അടുത്ത് എപ്പോഴും വേണമെന്നതിനാല്‍ കാര്യമായ ജോലിക്കും പോകാന്‍ കഴിയുന്നില്ല. എങ്കിലും ചുറ്റുവട്ടത്തെ പറമ്പുകളിലും മറ്റും അത്യാവശ്യം കൂലിപ്പണിയെടുത്ത് മകനെ ചികിത്സിക്കുകയാണ് ഈ 45കാരന്‍. തന്‍െറ കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും ചികിത്സാവിധികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. മത്തായിയുടെ ഫോണ്‍ നമ്പര്‍ :  9526942661

ഫ്രീഡം ഫ്ളോട്ടില്ല വീണ്ടും ഇസ്രായേല്‍ തടഞ്ഞു

Posted: 28 Jun 2015 10:19 PM PDT

Image: 

ജറൂസലം: ഇസ്രായേല്‍ ഉപരോധത്തിനെതിരെ ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്പില്‍നിന്ന് പുറപ്പെട്ട ഗസ്സ ഐക്യദാര്‍ഢ്യയാത്ര ‘ഫ്രീഡം ഫ്ളോട്ടില്ല'യുടെ  ചെറുകപ്പലായ 'മറിയാന' ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സേന നല്‍കിയ വിശദീകരണം. തീര സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് സമുദ്രാതിര്‍ത്തി ലംഘിച്ചതിനാല്‍ മറിയാന എന്ന കപ്പല്‍ തങ്ങള്‍ പിടിച്ചെടുത്തുവെന്നും എന്നാല്‍ കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

മറിയാനയില്‍ നിന്നുമുള്ള ബന്ധം തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി ഫ്ളോട്ടില്ലയുടെ ഒൗദ്യോഗിക വക്താവ് പെട്രോസ് സ്റ്റെര്‍ജി പ്രതികരിച്ചു. ഇസ്രായേല്‍ സേനയുടെ മൂന്ന് ബോട്ടുകള്‍ മറിയാനയുടെ അടുത്തത്തെുന്നതുവരെയുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും പിന്നീട് ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഗസയുടെ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് കപ്പല്‍ പിടിച്ചെടുത്തതുവെന്നാണ് കരുതുന്നതെന്നും പെട്രോസ് കൂട്ടിച്ചേര്‍ത്തു.

മേയ് 10ന് സ്വീഡനില്‍നിന്ന് പുറപ്പെട്ടതാണ് കപ്പല്‍. ഫ്രീഡം ഫ്ളോട്ടില്ലയുടെ മൂന്നാമത്തെ ഗസ്സ ഐക്യദാര്‍ഢ്യ യാത്രയാണിത്. മുന്‍ തുനീഷ്യന്‍ പ്രസിഡന്‍റ് മുന്‍സിഫ് മര്‍സൂക്കി, ഇസ്രായേല്‍ പാര്‍ലമെന്‍റിലെ അറബ് അംഗം ബാസില്‍ ഗട്ടസ് തുടങ്ങിയ പ്രമുഖര്‍ ‘ഫ്രീഡം ഫ്ളോട്ടില്ല’യില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചു കപ്പലുകളാണ് യാത്രയിലുള്ളത്.

ഇത് മൂന്നാം തവണയാണ് കപ്പല്‍ ഇസ്രായേല്‍ തടയുന്നത്. 2010ലും 2011ലും കപ്പല്‍  ഇസ്രായേല്‍ തടഞ്ഞിരുന്നു. 2010 ല്‍ കപ്പലിന് നേരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 10 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിക്കു പകരം നായ

Posted: 28 Jun 2015 09:57 PM PDT

Image: 

മിഡ്നാപൂര്‍: ബംഗാളിലെ ഐ.ടി.ഐ പ്രവേശനപരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോക്കു പകരം നായയുടെ ഫോട്ടോ. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ സ്വദേശിയായ സൗമ്യദീപ് മഹാതൊക്കാണ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ നായയുടെ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ് ലഭിച്ചത്. ഐ.ടി.ഐ.യുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു ഹാള്‍ടിക്കറ്റ്.

പരീക്ഷാചുമതലയുള്ളസംസ്ഥാന വൊക്കേഷണല്‍ ട്രെയിനിങ് കൗണ്‍സിലിന്  സൗമ്യദീപ്  മഹാതൊ പരാതി നല്‍കി. ഇതോടെ നായയുടെ തലമാറ്റി പുതുക്കിയ ഹാള്‍ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കി.  സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
്്

ചാവേര്‍ സ്ഫോടനം : പ്രധാനപ്രതികള്‍ പിടിയില്‍

Posted: 28 Jun 2015 08:49 PM PDT

Image: 
കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ ഇമാം ജഅ്ഫര്‍ സാദിഖ് പള്ളിയില്‍ ചാവേര്‍ സ്ഫോടനമുണ്ടായി രണ്ടു ദിവസത്തിനകം കുറ്റകൃത്യത്തില്‍ മുഖ്യ പങ്കുവഹിച്ചവരെ പിടികൂടി ആഭ്യന്തര മന്ത്രാലയം അന്വേഷണത്തില്‍ ഏറെ മുന്നിലത്തെി. ചാവേറിനെ കാറില്‍ പള്ളിയിലത്തെിച്ച അബ്ദുറഹ്മാന്‍ സബാഹ് ഈദാന്‍ സൗദ്, ചാവേറിന് അഭയം നല്‍കിയ കാര്‍ ഉടമ ജര്‍റാഹ് നമീര്‍ മുജ്ബില്‍ ഗാസി എന്നിവരാണ് പിടിയിലായത്. സ്ഫോടനമുണ്ടായി 36 മണിക്കൂറിനകം ചാവേറിന് ഒത്താശ ചെയ്ത രണ്ടുപേരെ പിടികൂടുകയും ചാവേറിനെ തിരിച്ചറിയുകയും ചെയ്തത് നേട്ടമായി. ദേഹത്ത് നിറയെ സ്ഫോടക വസ്തുക്കള്‍ കെട്ടിവെച്ചതിനാല്‍ സ്വയം വാഹനമോടിക്കാന്‍ സാധിക്കാത്ത ചാവേറിനെ പള്ളിയിലത്തെിച്ചയാള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാര്‍ കണ്ടത്തെിയതോടെ ഉടമയെ തിരിച്ചറിയല്‍ അധികൃതര്‍ക്ക് എളുപ്പമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഹ്മദി ഗവര്‍ണറേറ്റിലെ റിഖയിലെ വീട് വളഞ്ഞ സുരക്ഷാ വിഭാഗം ഉടമയെയും ചാവേറിനെ പള്ളിയിലേക്ക് കൊണ്ടുവന്നയാളെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് ചാവേറിനെ കുറിച്ച് വ്യക്തമായ വിവരങ്ങളും ലഭിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെങ്കിലും ഇതിനുപിന്നിലെ യഥാര്‍ഥ സൂത്രധാരരെ കണ്ടത്തെുകയാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. ചാവേര്‍ സൗദി പൗരനാണ് എന്നതിനാല്‍തന്നെ ഇതിനുപിന്നില്‍ ചരടുവലിച്ച പ്രധാനികള്‍ സൗദിയിലുള്ളവരായിരിക്കും എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. നേരത്തേ, സൗദിയിലെ ഖത്തീഫിലെയും ദമ്മാമിലെയും ശിയാ പള്ളികളിലുണ്ടായ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത നജഫ് പ്രൊവിന്‍സ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘം തന്നെയാണ് കുവൈത്തിലെ സ്ഫോടനത്തിന്‍െറയും ഉത്തരവാദിത്തം ഏറ്റെടുത്തത് എന്നതും ഈ വഴിക്കുള്ള സാധ്യതക്ക് ആക്കംകൂട്ടുന്നു. എന്നാല്‍, സ്ഫോടനത്തിന് കുവൈത്തില്‍നിന്ന് കാര്യമായ സഹായം കിട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സംശയമില്ല.സ്ഫോടനം നടന്ന ദിവസം രാവിലെ മാത്രം വിമാനംവഴി കുവൈത്തിലത്തെിയ ചാവേറിന് അത്യുഗ്രന്‍ സ്ഫോടനശേഷിയുള്ള ബോംബും ആര്‍.ഡി.എക്സുമൊക്കെ ലഭിച്ചിരിക്കുക കുവൈത്തില്‍നിന്നുതന്നെയാവും എന്ന നിഗമനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
 കുവൈത്തില്‍നിന്നുള്ള കാര്യമായ പിന്തുണയില്ലാതെ ഇത് സാധിക്കില്ളെന്നതിനാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണത്തിലാണ് സുരക്ഷാ വിഭാഗം.
 

സൊഹാറില്‍ വന്‍ തീപിടിത്തം; പ്ളാസ്റ്റിക് ഫാക്ടറി കത്തി നശിച്ചു

Posted: 28 Jun 2015 08:30 PM PDT

Image: 
മസ്കത്ത്: സൊഹാറില്‍ ഓഹീ വ്യവസായ മേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പ്ളാസ്റ്റിക് ഫാക്ടറി പൂര്‍ണമായി കത്തി നശിച്ചു. ട്രൈട്രോണിക് മിഡില്‍ ഈസ്റ്റ്  എന്ന പ്ളാസ്റ്റിക് കമ്പനിയാണ് പൂര്‍ണമായി കത്തി നശിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിത്തം ആരംഭിച്ചത്. തൊട്ടടുത്ത നിര്‍മാണ കമ്പനിയുടെ മീറ്റര്‍ ബോര്‍ഡില്‍നിന്നാണ് തീ ഫാക്ടറിയിലേക്ക് പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടരയോടെ ചെറുതായി ആരംഭിച്ച തീ ക്രമേണ പടര്‍ന്ന് ഫാക്ടറി പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. 
ഫയര്‍ഫോഴ്സത്തെി  വൈകീട്ട് ആറരയോടെയാണ് തീ അണച്ചത്. പ്ളാസ്റ്റിക് ബക്കറ്റുകള്‍, റോളറുകള്‍, ലീനര്‍ ഷീറ്റുകള്‍ എന്നിവ നിര്‍മിക്കുന്ന ഫാക്ടറിയാണ് കത്തിയത്. ഫാക്ടറിയില്‍ ആ സമയം ജോലി ചെയ്യുകയായിരുന്ന പാകിസ്താന്‍ സ്വദേശിക്ക് ശ്വാസ തടസ്സമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകീട്ടോടെ ഇദ്ദേഹം ആശുപത്രി വിട്ടു. മറ്റ് അത്യാഹിതങ്ങളൊന്നുമില്ല. ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആദ്യമായാണ് തീപിടിത്തമുണ്ടാവുന്നത്. ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവിടത്തേക്ക് അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത്. 
കമ്പനി പൂര്‍ണമായി കത്തി നശിച്ചതിനാല്‍ ചുരുങ്ങിയത് അഞ്ചുലക്ഷം റിയാലിന്‍െറയെങ്കിലും നഷ്ടം കണക്കാക്കുന്നതായി ഫാക്ടറിയുടെ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. രാവിലെ ഫലജില്‍ മസ്കത്ത്- ദുബൈ ഹൈവേയില്‍ ട്രെയ്ലര്‍ ലോറി തീപിടിച്ച് കത്തിനശിച്ചിരുന്നു. രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളുമായി പോവുകയായിരുന്ന ലോറിയാണ് കത്തിയത്. 
തീപിടിച്ചയുടന്‍ ലോറിയുടെ എന്‍ജിന്‍ വേര്‍പെടുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ചൂട് ശക്തമായതോടെ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അടുത്തിടെ നിരവധി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
അല്‍ഖൂദില്‍ നിരവധി ഈന്തപ്പഴ തോട്ടങ്ങള്‍ കത്തിനശിച്ചതാണ് ഒടുവിലത്തെ സംഭവം. ചൂട് കൂടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടാവുമ്പോള്‍ ഉടന്‍ അഗ്നിശമന വിഭാഗത്തെ അറിയിക്കണം.
 

എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് എട്ടു കിലോ മാത്രം; ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്നതും തൂക്കും

Posted: 28 Jun 2015 08:17 PM PDT

Image: 
ദുബൈ:  ജൂലൈ ഒന്നു മുതല്‍ എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നു.  വിമാനത്തിനകത്ത് കൊണ്ടുപോകുന്ന സൗജന്യ ബാഗേജ് എട്ടു കിലോയില്‍ കൂടാന്‍ പാടില്ളെന്ന് എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. 
കൂടുതല്‍ വരുന്ന ഓരോ കിലോക്കും 60 ദിര്‍ഹംയാത്രക്കാര്‍ അധിക നിരക്ക്് നല്‍കേണ്ടി വരും. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളും ഈ തൂക്കത്തില്‍ ഉള്‍പ്പെടുത്തും. എയര്‍ ഇന്ത്യക്ക്്് പുറമെ ബജറ്റ്് സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസിനും പുതിയ നിയമം ബാധകമായിരിക്കും. യു.എ.ഇയില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഈ നിയമമെന്ന് പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത് പ്രാബല്യത്തിലാക്കി ഉടന്‍ അറിയിപ്പ് ഉണ്ടാകുമെന്നാണ് വിവരം.  നിലവില്‍ നിയമപ്രകാരം ഏഴു കിലോ മാത്രമേ സൗജന്യ ബാഗേജ് അനുവദിക്കുള്ളുവെങ്കിലും ഇത് കര്‍ശനമാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ മിക്ക യാത്രക്കാരും ഹാന്‍ഡ്ബാഗേജില്‍ കൂടുതല്‍ ഭാരം ഉള്‍പ്പെടുത്തുമായിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് കിലോ കണക്കിന് സാധനങ്ങളും ഹാന്‍ഡ് ബാഗേജായി കൊണ്ടുപോകുമായിരുന്നു. 
ഇനി അത് സാധിക്കില്ല. ബോര്‍ഡിങ് പാസ് എടുത്ത  വിമാനത്തില്‍ കയറുന്നതിന് തൊട്ട് മുമ്പായായിരിക്കും ഹാന്‍റ് ബാഗേജ് തൂക്കി കൂടുതലുണ്ടെങ്കില്‍ നിരക്ക് ഈടാക്കുക. 
ദുബൈ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ ഇത്തരത്തില്‍ അധികം തൂക്കം വരുന്ന ഡ്യൂട്ടി ഫ്രീ ബാഗേജുകള്‍ക്ക് നിരക്ക് ഈടാക്കുന്നുണ്ട്.
ബാഗുകളുടെ വലുപ്പം
55 x 40 x 20 സെന്‍റീ മീറ്റര്‍ (22 x 16 x8 ഇഞ്ച് )വലുപ്പമുള്ള ബാഗുകളെ ഹാന്‍ഡ് ബാഗേജായി അനുവദിക്കൂവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഈ ബാഗിന് പുറമെ താഴെ പറയുന്ന ഇനങ്ങളും സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി  അനുവദിക്കും. 
ലേഡീസ് ഹാന്‍റ്ബാഗ് . ഓവര്‍ക്കോട്ട്, കമ്പിളി,  കാമറ, ബൈനോക്കുലര്‍, വിമാനത്തിനകത്ത് വായിക്കാനുള്ള പുസ്തകം, ചെറിയ കുട്ടികളുണ്ടെങ്കില്‍ അവരുടെ പാല്‍കുപ്പിയും കുട്ടയും, യാത്രക്കാരന്‍െറ ഉപയോഗത്തിനുള്ള മടക്കിവെക്കാവുന്ന വീല്‍ ചെയര്‍, ക്രച്ചസ് മുതലായവ, ഊന്നുവടി,  മടക്കാവുന്ന കുട,  ലാപ്ടോപ്പ്

 

സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 19,960

Posted: 28 Jun 2015 08:08 PM PDT

Image: 

കൊച്ചി: സ്വര്‍ണം പവന് 160 രൂപ കൂടി. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 19,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,595 രൂപയായി. കഴിഞ്ഞ ആഴ്ചയിലാണ് സ്വര്‍ണവില 20,000 ത്തിലും താഴെയത്തെിയത്. അഞ്ചുദിവസമായി പവന്  19,800 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
 
 

അരിക്കാശ് നല്‍കാത്ത കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികളോ ^വെങ്കയ്യ നായിഡു

Posted: 28 Jun 2015 07:30 PM PDT

Image: 
Subtitle: 
ഒരു സംസ്ഥാനത്തിന് എത്ര സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യ മാത്രം നോക്കിയല്ല

ന്യൂഡല്‍ഹി:  ആന്ധ്രപ്രദേശിലെ നെല്ലൂരിലെ നെല്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതെപോയതിന്‍െറ പ്രധാന കാരണങ്ങളിലൊന്ന് വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീര്‍ക്കാത്തതാണെന്നും നായിഡു പറഞ്ഞു. കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാത്തതില്‍ കേരളത്തിനുള്ള പരാതി സംബന്ധിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ ചോദിച്ചപ്പോള്‍ ഒരെണ്ണം മാത്രം കൊടുത്തത് അനീതിയല്ളേ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേരളത്തിന് ഒന്നില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതിരുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ മന്ത്രി വെങ്കയ്യ നായിഡു വിശദീകരിച്ചത്.
 ഒരു സംസ്ഥാനത്തിന് എത്ര സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യ മാത്രം നോക്കിയല്ല, വായ്പകള്‍ തിരിച്ചടക്കുന്ന കാര്യത്തില്‍  ആ സംസ്ഥാനം കാണിച്ച ജാഗ്രത അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങളിലുണ്ട്. 50 പോയന്‍റാണ് ജനസംഖ്യക്ക് കണക്കാക്കിയിരുന്നത്. ബാക്കി 50 പോയന്‍റ് ഇത്തരം ഘടകങ്ങള്‍ക്കാണ്. കേരളം പല ആവശ്യങ്ങള്‍ക്കും എടുത്ത വായ്പകള്‍ തിരിച്ചടച്ചിട്ടില്ളെന്നാണ് പരിശോധനയില്‍ മനസ്സിലായത്. ഇതില്‍ എടുത്തുപറയേണ്ടതാണ് ആന്ധ്രയിലെ നെല്ലൂരിലെ കര്‍ഷകര്‍ക്ക് കേരള സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ കൊടുക്കാനുള്ള 800 കോടി.
കഴിഞ്ഞ മൂന്നു വര്‍ഷമായി സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നെല്ലൂരില്‍നിന്ന് അരി കൊണ്ടുപോയതിന്‍െറ കാശാണിത്. അരി കേരളത്തില്‍ വിറ്റഴിച്ചിട്ടും നെല്ലൂരിലെ കര്‍ഷകര്‍ക്ക് അതിന്‍െറ കാശ് കൊടുത്തിട്ടില്ല. നെല്ലൂരിനെ പ്രതിനിധാനംചെയ്യുന്ന എം.പിയാണ് താന്‍.
 കേരളത്തില്‍നിന്ന് എങ്ങനെയെങ്കിലും കാശ് വാങ്ങിത്തരണമെന്നാണ് എന്‍െറ പക്കല്‍ വന്ന് നെല്ലൂരിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അവരോട് താന്‍ എന്തു പറയാനാണെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. ഹഡ്കോയില്‍നിന്നെടുത്തതാണ് കേരളം തിരിച്ചടക്കാത്ത മറ്റൊരു വായ്പ. മലബാറിലെ ഒരു പദ്ധതിക്കുവേണ്ടി എടുത്ത വായ്പയും തിരിച്ചടച്ചിട്ടില്ല.
പൊതുബജറ്റില്‍ കേരളത്തില്‍ ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ അനുവദിച്ചുവെന്ന വാദം തള്ളിക്കളഞ്ഞ വെങ്കയ്യ നായിഡു ഒരു സംസ്ഥാനത്തിനും നല്‍കാത്ത വാഗ്ദാനം സംസ്ഥാന സര്‍ക്കാറിന് എവിടെനിന്നാണ് കിട്ടിയതെന്ന് ചോദിച്ചു. തങ്ങളുടെ സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി വേണമെന്നല്ല, സ്വന്തം മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് സിറ്റി അനുവദിക്കുമോ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത്.  മണ്ഡലം നോക്കി സ്മാര്‍ട്ട് സിറ്റി അനുവദിക്കുകയാണെങ്കില്‍ തന്‍െറ മണ്ഡലമായ നെല്ലൂര്‍ സ്മാര്‍ട്ട് സിറ്റിയാക്കണമെന്നും അതിന് കഴിയില്ളെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
 

ചിലി X പെറു

Posted: 28 Jun 2015 07:17 PM PDT

Image: 
Subtitle: 
ചിലി ഡിഫന്‍ഡര്‍ യാരക്ക് വിലക്കിന് സാധ്യത

സാന്‍റിയാഗോ: ക്വാര്‍ട്ടര്‍ഫൈനലിലെ ത്രസിപ്പിക്കുന്ന ജയത്തിന്‍െറ ഓര്‍മയില്‍ കോപ അമേരിക്കയിലെ ആദ്യ സെമി പോരാട്ടം ചൊവ്വാഴ്ച. സാന്‍റിയാഗോയിലെ  നാഷനല്‍ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആതിഥേയരായ ചിലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തുടര്‍ച്ചയായി രണ്ടാം സെമി കളിക്കുന്ന പെറു. ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ഉറുഗ്വായിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ചിലി സെമിയിലത്തെിയതെങ്കില്‍, പൗലോ ഗരേറോയുടെ ഹാട്രിക് മികവില്‍ ബൊളീവിയയെ 3-1ന് തരിപ്പണമാക്കിയാണ് പെറുവിന്‍െറ കുതിപ്പ്.
ഗ്രൂപ് റൗണ്ടിലും നോക്കൗട്ടിലുമായി തോല്‍വിയറിയാതെ കുതിച്ച ചിലിക്ക് സെമിയില്‍ കാത്തിരിക്കുന്നത് യഥാര്‍ഥ അഗ്നിപരീക്ഷ. കോപയിലെ തുല്യശക്തികളായ രണ്ട് വമ്പന്മാരുടെ പോരാട്ടമെന്ന സവിശേഷതയും ഇന്നുണ്ട്. ടൂര്‍ണമെന്‍റിലെ ടോപ് ഗോള്‍സ്കോറര്‍മാരായ അര്‍തുറോ വിദാല്‍ ചിലി നിരയിലും ഗരേറോ പെറു മുന്നേറ്റത്തിലും മൈതാനത്തിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് മികച്ചൊരു ഫുട്ബാള്‍വിരുന്നാകും. ക്വാര്‍ട്ടറിലെ ഹാട്രിക്കുമായാണ് ഗരേറോ ഗോള്‍സ്കോറിങ് പട്ടികയില്‍ വിദാലിനൊപ്പമത്തെിയത്.
ഉറുഗ്വായ് താരം എഡിന്‍സണ്‍ കവാനിക്കെതിരെ അശ്ളീലചിഹ്നം കാണിച്ച ചിലി ഡിഫന്‍ഡര്‍ ഗോണ്‍സാലോ യാരക്ക് മത്സരത്തിനുമുമ്പ് വിലക്ക് പ്രഖ്യാപിച്ചേക്കും. ടൂര്‍ണമെന്‍റില്‍നിന്നുതന്നെ വിലക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.
ക്വാര്‍ട്ടറില്‍ ബൊളീവിയയെ നേരിട്ട ടീമില്‍ മാറ്റമൊന്നുമില്ലാതെയാകും പെറുവിന്‍െറ സ്റ്റാര്‍ട്ടിങ് ലൈനപ്പ്.
1999നുശേഷം ഇതാദ്യമായാണ് ചിലി കോപയുടെ സെമിയിലത്തെുന്നത്. നാലു തവണ റണ്ണറപ്പുകളായ ആതിഥേയര്‍ക്ക് ഇതുവരെ കിരീടം ചൂടാനായില്ളെന്ന ചരിത്രം തിരുത്തിയെഴുതാനുള്ള അവസരംകൂടിയാണിത്.
പെറുവിനാകട്ടെ, ആറാം സെമിഫൈനല്‍ പോരാട്ടമാണിത്. ഒരു തവണ ഫൈനലിലത്തെിയപ്പോള്‍ കിരീടവുമുയര്‍ത്തി. 76 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 41 ജയം ചിലിക്കായിരുന്നു. പെറു 21 കളിയിലും ജയിച്ചു.
 

മഴയുടെ ചിറകുകള്‍

Posted: 28 Jun 2015 07:08 PM PDT

Image: 

മഴ കനക്കുകയാണ്. തുള്ളിക്കൊരു കുടം പേമാരി എന്ന കണക്കെ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പുവരെ കൊടും വരള്‍ച്ചയുടെ ഭീഷണിയിലായിരുന്നുവല്ളോ നമ്മുടെ സംസ്ഥാനം. പാലക്കാടന്‍ കുന്നുകള്‍ തൊട്ട് തീരപ്രദേശങ്ങള്‍ വരെ മഴ പരക്കെ പെയ്യട്ടെ. വരണ്ടുകിടക്കുന്ന ഭൂമികളില്‍ പുല്‍നാമ്പുകളും തളിരുകളും ഒക്കെ നിറഞ്ഞ് നമ്മുടെ മണ്ണ് ഹരിതാഭമാകട്ടെ. ഇതൊക്കെ എന്‍െറ പ്രാര്‍ഥന. ഇത്തവണ നമ്മുടെ സ്വന്തം കാലാവസ്ഥാ നിരീക്ഷകര്‍ മേയ് അവസാനവാരംതന്നെ കാലവര്‍ഷമത്തെുമെന്ന് മാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചു. പിന്നീട് തിരുത്തലുകള്‍. ജൂണ്‍ ആറായി. പിന്നെ പത്തായി. മഴ പെയ്തില്ല. കേരളത്തിന്‍െറ ആകാശത്തില്‍ ചെറിയ ചാറ്റല്‍മഴകളോടെ കാലവര്‍ഷം പിണങ്ങിനിന്നു. അപ്പോഴും നിരീക്ഷകരുടെ പ്രവചനം തുടര്‍ന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന മഴ കുറയും. അവസാനം ദിഗന്തം പൊട്ടുമാറ് ഹര്‍ഷാരവം മുഴക്കി കാലവര്‍ഷം എത്തിയിരിക്കുന്നു. നാടാകെ തിമിര്‍ത്ത് മഴ പെയ്തുതുടങ്ങിയിരിക്കുന്നു. ഇന്നലെ ഞാന്‍ മഴക്കിടയിലൂടെ ദീര്‍ഘദൂരം കാറില്‍ സഞ്ചരിക്കുകയായിരുന്നു. പലയിടത്തും അതിരുകള്‍ കാണാത്തവിധം റോഡുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഥലജലവിഭ്രമം എന്ന ഭാഷാപ്രയോഗം അക്ഷരാര്‍ഥത്തില്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഈ വെള്ളപ്പാച്ചിലില്‍ പലയിടത്തും എന്‍െറ കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പുതുതായി നിര്‍മിച്ച റോഡുകളില്‍പോലും വശത്ത് ഓടകള്‍ കാണുന്നില്ല. ഉള്ളവയെല്ലാം മണ്ണ് കയറി അടഞ്ഞിരിക്കുന്നു. റോഡുകളിലെ ഇരുവശത്തുമുള്ള ഭൂമികളെല്ലാം ക്രമരഹിതമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അധികാരികളും പണക്കാരും കൂടുതല്‍ ഉയരങ്ങളിലേക്ക് പൊക്കി വീണ്ടും പൊക്കി സൗധങ്ങള്‍ നിര്‍മിക്കുകയാണ്. കഴിയാത്തവരുടെ വീടുകളുടെ ഉള്ളിലേക്ക് മലവെള്ളപ്പാച്ചില്‍, മരണവെപ്രാളത്തോടെ ഇരച്ചുകയറുന്നു. ഈ ദൈന്യത കാണാതിരിക്കരുത്.
പുഴയോരങ്ങളില്‍ നമ്മുടെ ജീവിതത്തിന്‍െറ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ എല്ലാവരും പരിഭ്രാന്തിയിലാണ്. അരണ്ട വെളിച്ചത്തില്‍ പകച്ചുനില്‍ക്കുന്നവരുടെ നീണ്ട നിരകള്‍ കാഴ്ചക്ക് ഭംഗം വരുത്തുന്നു. ഈ വെള്ളമൊക്കെ ചിതറിയൊഴുകി എവിടെയോ പോയി അസ്തമിക്കുന്നു. ഒരു പഞ്ചായത്ത് വാര്‍ഡിലെ മഴവെള്ളം ശ്രദ്ധയോടെ സംഭരിക്കാമെങ്കില്‍ വലിയൊരു കുളം നിറക്കാം. ആര്‍ക്ക് ഇതിനൊക്കെ സമയം?
പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ നിറയുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംഭരണികള്‍ എല്ലാവര്‍ക്കും മതി. ജനപ്രതിനിധികള്‍ അവരുടെ പേരുകള്‍ വലിയ അക്ഷരങ്ങളില്‍ അതിന് മുകളില്‍ എഴുതിവെച്ച് സായുജ്യമടയുന്നു. എത്രപേരാണ് ഇതിന്‍െറ ഗുണഭോക്താക്കളെന്ന് ഞാനാലോചിക്കാറുണ്ട്. ഉത്തരം കിട്ടാറുമില്ല. ജലം അമൂല്യമാണെന്ന് പറഞ്ഞ്, എഴുതി, കൊട്ടിഘോഷിച്ച് നാമൊരുതരം ആത്മരതിയിലേക്ക് കൂപ്പുകുത്തുന്നു.
വരുംകാല ദുരന്തങ്ങള്‍ കാണാതിരിക്കരുത്. വ്യക്തമായ സൂചനകള്‍കൊണ്ട് അന്തരീക്ഷം നിറയുന്നു. മലയിടിച്ചില്‍, വെള്ളപ്പൊക്കം ഇതൊക്കെ വിനാശകരമായ മാനങ്ങളിലേക്ക് മാറും എന്നതിന് വര്‍ത്തമാനദൃഷ്ടാന്തങ്ങള്‍ ഏറെ!
ഈ കാലവര്‍ഷക്കെടുതികളോട് ഇഴ ചേര്‍ത്ത് മറ്റൊരു അനുഭവസാക്ഷ്യം കൂടി എടുത്തെഴുതട്ടെ!
പന്ത്രണ്ട് മണിക്കൂറുകള്‍ ജീവിതത്തിന്‍െറ രാശി മാറ്റിയെഴുതുമോ? ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്‍പര്യം. ഈ ധാരണകള്‍ എത്ര പെട്ടെന്നാണ് ഈ ഇടവപ്പാതി മഴയില്‍ കുതിര്‍ന്നുപോയത്?
അതിരാവിലെ ഇരുണ്ട വെളിച്ചത്തില്‍ നടക്കാനിറങ്ങുന്ന വേളയില്‍ കൈയിലിരുന്ന മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. സര്‍, നമ്മുടെ വിജയകുമാര്‍ സാര്‍... വിളിച്ചയാളുടെ ശബ്ദം നേര്‍ത്ത് ഇല്ലാതായി.
കേരളത്തിലെ ചീഫ് പ്ളാനറായി വിരമിച്ച ശേഷം ഒരിടവേളക്കു ശേഷമാണ് വിജയകുമാര്‍ സാര്‍ ഞങ്ങളുടെ താവളത്തിലത്തെിയത്. കുഞ്ഞുങ്ങളെ കൈപിടിച്ച് നടത്തുന്ന അതേ ശ്രദ്ധയോടെ ഇളം തലമുറക്കാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന മനുഷ്യന്‍. കമ്പ്യൂട്ടര്‍ ഭാഷകളിലുള്ള അവഗാഹവും സൂക്ഷ്മതയും അതിശയത്തോടെയാണ് ഞങ്ങള്‍ നോക്കിക്കണ്ടിരുന്നത്. സാധാരണ വാസ്തുശില്‍പികള്‍ക്കില്ലാത്ത അസാമാന്യമായ എന്‍ജിനീയറിങ് അറിവുകളുടെ മഹാ ഗോപുരമായിരുന്നു ഞങ്ങളുടെ വിജയകുമാര്‍ സാര്‍.
എത്ര പ്രസന്നവദനനായിട്ടായിരുന്നു അദ്ദേഹം അവസാനമായി ഓഫിസിന്‍െറ പടിവാതിലിറങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. ഫലിതപ്രിയമാര്‍ന്ന സംഭാഷണങ്ങള്‍ ഓഫിസില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചു. നാളെ ചെയ്യാന്‍ ബാക്കിനിര്‍ത്തിയ ജോലികളെപ്പറ്റി ഓര്‍മിപ്പിക്കാനും മറ്റും എന്‍െറ മുറിയിലേക്ക് കയറിവന്നിരുന്നു. രാത്രി പതിനൊന്നേ മുക്കാലിന് കിടപ്പുമുറിയിലേക്ക് കയറും മുമ്പ് ഒരൊറ്റ നിമിഷം കോണിപ്പടിയുടെ ചുമരില്‍ ചാരിനിന്ന് അദ്ദേഹം പോയി.
ഈ കണ്ണുനീരുണങ്ങും മുമ്പ് വീണ്ടും ഓര്‍മയുടെ തെരുവില്‍ ചോര. സ്വന്തം മകളെപ്പോലെ ഞാനേറെ സ്നേഹിച്ചിരുന്ന മീനാക്ഷിയും പൊടുന്നനെ അപ്രത്യക്ഷയായി. മെഡിക്കല്‍ കോളജിലെ പരീക്ഷക്ക് തൊട്ടുമുമ്പ് മീനാക്ഷി കുഴഞ്ഞുവീണു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കൊച്ചു മാലാഖ ഭൂമി വിട്ടുപോയി.
ആ കുഞ്ഞു കുട്ടിയുടെ ഫേസ്ബുക് അക്കൗണ്ടില്‍ മരണത്തിന് തലേന്നാള്‍ പതിച്ച ഒരു ഫോട്ടോയുണ്ട്. മുറ്റത്തുള്ള ഒരു ചെറുമരത്തിന് താഴെ പട്ടുപാവാടയുടുത്ത് നില്‍ക്കുന്ന ഒരു സുന്ദരിക്കുട്ടി. സ്വന്തം വീടിന് അഭിമുഖമായി നില്‍ക്കുന്ന ഈ ഫോട്ടോയും എനിക്ക് നൊമ്പരമായി.  ആ കുഞ്ഞിന് ആറു വയസ്സുള്ളപ്പോഴാണ് ഞാനാ വീട് രൂപകല്‍പന ചെയ്തത്. മുകളിലത്തെ നിലയില്‍ റോഡ് കാണും വിധമുള്ള അവളുടെ കിടപ്പുമുറിയെപ്പറ്റി ഇത്രയും നിശ്ചയമുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. മുറിയുടെ നിറം, ജനലുകളുടെ സ്ഥാനം ഇവയൊക്കെ കൃത്യമായി അവള്‍ പറഞ്ഞുതന്നിരുന്നു. ആ ജനലിലേക്ക് നോക്കിയാണ് അവസാനമായി ആ കുട്ടി നിന്നിരുന്നത്!
 

ഭരണകൂടം ‘സെല്‍ഫി’ കളിച്ചാല്‍ മതിയോ?

Posted: 28 Jun 2015 07:02 PM PDT

Image: 

ഭ്രൂണത്തിന്‍െറ ലിംഗപരിശോധനയും പെണ്‍ഭ്രൂണഹത്യയും മഹാനഗരങ്ങളിലും ദരിദ്രഗ്രാമങ്ങളിലും ഒരുപോലെ തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാരം നിര്‍ദേശിച്ചിരിക്കുന്നു- പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി പടമെടുത്ത് പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ അയച്ചുകൊടുക്കുക. ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ എന്ന ഹാഷ്ടാഗില്‍ ശക്തമായ ടാഗ്ലൈനോടുകൂടി പോസ്റ്റ് ചെയ്യുന്ന പടങ്ങളിലെ ഏറ്റവും മികച്ചതിന് അംഗീകാരമായി പ്രധാനമന്ത്രി റീ ട്വീറ്റില്‍ മറുകുറിയെഴുതും. ഇങ്ങനെ ‘പെണ്‍കുഞ്ഞിനെ രക്ഷിക്കുക, പെണ്‍കുഞ്ഞിനെ പഠിപ്പിക്കുക’ (ബേട്ടി ബചാവോ, ബേട്ടി പഠാവോ) എന്ന കേന്ദ്രത്തിന്‍െറ പ്രചാരണപരിപാടി വിജയിപ്പിക്കാമെന്നാണ് നിര്‍ദേശം. പെണ്‍ഭ്രൂണഹത്യ വ്യാപകമായ ഹരിയാനയിലെ ബിണ്ട് ജില്ലയിലെ ബീബിപൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ് സുനില്‍ ജഗ്ലാന്‍ നടപ്പാക്കിയ ‘സെല്‍ഫി കാമ്പയിന്‍’ ആണ് ഇത്തരമൊരു തീരുമാനത്തിന് പ്രചോദകമെന്ന് ഞായറാഴ്ച തന്‍െറ മാസാന്ത ‘മന്‍ കീ ബാത്’ റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ-പുരുഷ ലിംഗാനുപാതത്തിലെ വ്യത്യാസത്തില്‍ ഏറെ പിന്നാക്കംനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ആണ്‍-പെണ്‍ വ്യത്യാസത്തില്‍ മോശം റെക്കോഡുള്ള രാജ്യത്തെ 100 ജില്ലകളില്‍ 12ഉം ഹരിയാനയിലാണ്. കുപ്രസിദ്ധ ഗ്രാമകോടതി ഖാപ് പഞ്ചായത്ത് ഭ്രൂണഹത്യക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകവരെ ചെയ്തു. ‘സി.ഐ.ഡി വനിതകളെ’ നിയോഗിച്ച് ഗര്‍ഭിണികളുടെ വീട് തിരഞ്ഞുപിടിച്ച് കൗണ്‍സലിങ് നടത്തി. ഈ യജ്ഞത്തിനൊടുവിലാണ് ബീബിപൂരില്‍ ലിംഗാനുപാതം ഒപ്പമത്തെിക്കാനായത്. സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിട്ടും ക്രൂരമായ നരഹത്യക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം ഒന്നും ചെയ്തിട്ടില്ല. കുഞ്ഞുപിറന്ന സന്തോഷത്തില്‍ നഴ്സുമാര്‍ക്ക് വെച്ചുനീട്ടിയ ടിപ്സ്, പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് അവര്‍ തിരസ്കരിച്ചതാണ് സുനിലിന്‍െറ കണ്ണുതുറപ്പിച്ചത്. എന്നാല്‍, പ്രചാരണ പരിപാടികള്‍ക്ക് ശതകോടികള്‍ ചെലവിടുമ്പോഴും ആശുപത്രികളില്‍നിന്നുപോലും ഇത്തരം ദുരനുഭവങ്ങളൊഴിവാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇതുതന്നെയാണ് ഭ്രൂണഹത്യ മുതല്‍ ആരംഭിക്കുന്ന പെണ്ണവകാശധ്വംസനം ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്നതിന്‍െറ പ്രധാന കാരണം. നിയമത്തെ അതിന്‍െറ വഴിക്കു നടത്തുകയാണ് ഭരണകൂടത്തിന്‍െറ ബാധ്യത. എന്നാല്‍, ആതുരസേവനരംഗത്തെ വാണിജ്യവത്കരിക്കുന്ന വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി നിയമത്തെ ഏട്ടില്‍ മേയാന്‍ വിടുകയാണ് അധികാരികള്‍ ചെയ്യുന്നത്. ബീബിപൂര്‍ ഗ്രാമം നീണ്ട യജ്ഞത്തിലൂടെ കൈവരിച്ച നേട്ടം നിലനിര്‍ത്താനാണ് ‘ബേട്ടി ബചാവോ, സെല്‍ഫി ബനാവോ’ പ്രചാരണം നടത്തിയത്. എന്നാല്‍, പെണ്‍ഭ്രൂണഹത്യ വിലക്കുന്ന നിയമം കര്‍ക്കശമായി നടപ്പാക്കാതെയും ഭേദഗതിയിലൂടെ അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചും അട്ടിമറി നടത്തുന്നതിനെതിരെ ഒന്നും ചെയ്യാതെ ‘സെല്‍ഫി’ കളിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രവൃത്തി അത്യന്തം പരിഹാസ്യമാണെന്ന് പറയാതെവയ്യ.
നരേന്ദ്ര മോദി ഇത്രനാള്‍ ഭരിച്ച ഗുജറാത്താണ് ഭ്രൂണഹത്യ, ശൈശവവിവാഹം തുടങ്ങിയ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലൊന്ന് എന്നത് ഇതോട് ചേര്‍ത്തുവായിക്കണം. മഹാരാഷ്ട്രയാണ് മറ്റൊന്ന്. ഹരിയാനയെ മുന്നില്‍വെച്ച് ദാരിദ്ര്യമാണ് പെണ്‍ഭ്രൂണഹത്യക്ക് കാരണമെന്ന് പറയാമെങ്കില്‍ മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍െറയും കാര്യത്തില്‍ അതു പറയാനാകില്ല. ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനത്തിലേക്ക് ഏഴര ശതമാനം സംഭാവന ചെയ്യുന്ന, ഇന്ത്യയുടെ വരുമാനത്തിന്‍െറ 33 ശതമാനം മുകളില്‍ നില്‍ക്കുന്ന വികസിത സംസ്ഥാനമാണ് ഗുജറാത്ത് എന്നാണ് കണക്കുകള്‍. എന്നിട്ടെന്ത്? ആറു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ അനുപാതത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിറകിലാണ് ഗുജറാത്ത്. ലിംഗവിവേചനം തടയുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന ഭ്രൂണലിംഗപരിശോധന നിരോധനിയമം നടപ്പാക്കുന്നതില്‍ ഗുജറാത്തും മഹാരാഷ്ട്രയും പരാജയപ്പെട്ടതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലുണ്ട്. ജനസംഖ്യയിലെ പെണ്ണനുപാതം ദേശീയതലത്തില്‍ കഴിഞ്ഞ സെന്‍സസ് ദശകത്തില്‍ 933ല്‍നിന്ന് 943 ആയി വര്‍ധിച്ചപ്പോള്‍ ഗുജറാത്തില്‍ അത് കുറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ ആറെണ്ണത്തില്‍ മാത്രമാണ് നടപടിയുണ്ടായത്. ശൈശവ വിവാഹ നിരോധനിയമമനുസരിച്ച് 659 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഗുജറാത്തില്‍ ഒരാളും ഇതുവരെയായി ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലാണ് ലിംഗാനുപാത വ്യതിയാനം കൂടുതല്‍. ലിംഗപരിശോധന സൗകര്യം അവിടെ കൂടുതല്‍ ഉള്ളതുതന്നെ കാരണം. മഹാരാഷ്ട്രയില്‍ നിയമം നേര്‍പ്പിക്കുന്നതിനുള്ള മുറവിളികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആശുപത്രി ലോബി.
‘സെല്‍ഫി’ കളിക്കുകയല്ല, നിയമനിര്‍മാണവും നിര്‍വഹണവുമാണ് ഭരണകൂടത്തിന്‍െറ ജോലി. അക്കാര്യത്തില്‍ അമാന്തംകാട്ടുകയും പ്രചാരവേലകളിലൂടെ മുഖംമിനുക്കുകയുമാണ് മോദി. ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ പരിഹരിക്കാന്‍ മിനക്കെടാതെ ‘സെല്‍ഫി’ ആഘോഷമാക്കുന്നത് നാടിനെ നാണം കെടുത്തും. അത് തിരിച്ചറിഞ്ഞില്ളെങ്കില്‍ പെണ്ണവകാശങ്ങള്‍ സംബന്ധിച്ച പിന്തിരിപ്പന്‍ നയത്തില്‍ ബി.ജെ.പി നേതൃത്വം നിരന്തരം ‘സെല്‍ഫ് ഗോള്‍’ അടിച്ചുകൊണ്ടിരിക്കെ മോദിയുടെ ഈ ‘സെല്‍ഫി’ ഭ്രമവും അതിലൊന്നായി കലാശിക്കുകയേയുള്ളൂ.

ചന്ദ്രലേഖയുടെ നാട്ടില്‍നിന്ന് മറ്റൊരു സംഗീത വൈറല്‍

Posted: 28 Jun 2015 12:50 PM PDT

Image: 

വടശ്ശേരിക്കര: സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയുടെ പടവുകള്‍ താണ്ടിയ ഗായിക ചന്ദ്രലേഖയുടെ നാടായ പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയില്‍നിന്ന് മറ്റൊരു ഗായകനും വൈറലാകുന്നു. ഓട്ടോ ഡ്രൈവറായ ജയമണിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മിനിമോള്‍ എന്ന സിനിമക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന് തുടങ്ങുന്ന യേശുദാസ് പാടി പ്രശസ്തമാക്കിയ ഗാനം ജയമണി ആലപിച്ച് ‘നമ്മുടെ പത്തനംതിട്ട’ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
20 മണിക്കൂറിനകം 79,000ലേറെ പേരാണ് ഈ ഗാനചിത്രീകരണം കണ്ടത്. മൊബൈലില്‍ റെക്കോഡ് ചെയ്ത പശ്ചാത്തല സംഗീതത്തിന്‍െറ ട്രാക് ചെവിയോട് ചേര്‍ത്തുപിടിച്ച് ശ്രുതിയും താളവും സംഗതിയും തെറ്റാതെ ആലപിക്കുന്ന ദൃശ്യമാണ് ഫേസ്ബുക്കില്‍ പടരുന്നത്. പാടി ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കേരളത്തിന്‍െറ ഗ്രാമീണഭംഗിയും നന്മയും ഭൂമിശാസ്ത്രവും വരച്ചുകാട്ടുന്ന ‘കേരളം കേരളം’ എന്ന ഗാനം അസാമാന്യപാടവത്തോടെ പാടുന്ന ജയമണിയുടെ വീഡിയോക്ക് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറും ലൈക്കും ആശംസകളും പ്രോത്സാഹന വാഗ്ദാനങ്ങളുമൊക്കെയാണ് ലഭിച്ചത്.
കുമ്പളാംപൊയ്ക കവലയില്‍ ഓട്ടോഡ്രൈവറായ ജയമണി സ്കൂള്‍ പഠനകാലത്തുതന്നെ ഗാനാലാപനത്തില്‍ പാടവം തെളിയിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എണ്‍പതുകളില്‍ ‘നീലവാനചോലയില്‍..’ എന്ന പാട്ടുപാടി കുമ്പളാംപൊയ്ക സി.എം.എസ് സ്കൂളിനെ ഇളക്കിമറിക്കാറുണ്ടായിരുന്ന ജയമണി മികച്ച തബലിസ്റ്റുകൂടിയാണെന്ന് പഴയ സഹപാഠികള്‍ കുറിച്ചിടുന്നു.
ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലത്തെിയ സുഹൃത്ത് നിര്‍ബന്ധിച്ച് പാടിച്ച് ഷൂട്ട് ചെയ്ത വീഡിയോയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 10ാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജയമണി 20 വര്‍ഷമായി കുമ്പളാംപൊയ്കയില്‍ ഓട്ടോ ഓടിക്കുകയാണ്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: സൗമ്യ, സച്ചിന്‍.

 

 

കുമ്പളാംപൊയ് കയിലെ ഓട്ടോ ഡ്രൈവറും പാടും ... !!

കുമ്പളാംപൊയ് കയിലെ ഓട്ടോ ഡ്രൈവറും പാടും ... !!പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയില്‍ ഓട്ടോ ഡ്രൈവറായ (ത്രേസ്സ്യാമ്മ ) ജയമണിചേട്ടന്റെ ഈ ഗാനം ഒന്നു കേട്ടു നോക്കു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ദയവായി ഷെയര്‍ ചെയ്യുക.അയച്ചു തന്നത് - ലിജോ ടി ഫിലിപ്പ്

Posted by Nammude Pathanamthitta on Friday, 26 June 2015

പ്രതീക്ഷക്ക് ഇനി ഒരു ദിവസം, നെഞ്ചിടിപ്പിനും

Posted: 28 Jun 2015 12:17 PM PDT

Image: 
Subtitle: 
വോട്ടിങ് ശതമാനത്തില്‍ വന്ന വര്‍ധനയാണ് എല്ലാവരുടെയും ചിന്താവിഷയം അഴിമതി വിരുദ്ധ മുന്നണി പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണിക്കും സമസ്യ

തിരുവനന്തപുരം: അരുവിക്കരയിലെ വിജയപ്രതീക്ഷക്കും ഒപ്പം നെഞ്ചിടിപ്പിനും ഇനി ആയുസ്സ് ഒരു ദിവസം. വിജയത്തില്‍ കുറഞ്ഞൊന്നും തങ്ങളുടെ മുന്നിലില്ളെന്നും ഭൂരിപക്ഷം മാത്രമാണ് വിഷയമെന്നുമാണ് എല്ലാവരും പറയുന്നത്. സ്ഥാനാര്‍ഥികള്‍ക്കും മുന്നണി നേതാക്കള്‍ക്കും സംസാരത്തിലാവട്ടെ, ശരീരഭാഷയിലാവട്ടെ  ആത്മ വിശ്വാസത്തിന് തെല്ലുമില്ല,കുറവ്. എങ്ങനെ കൂട്ടിയാലും അത് എത്ര ‘മാര്‍ജിനിട്ടായാലും’ ജയിക്കാതെ പറ്റില്ല എന്നാണ് ഉറപ്പുപറച്ചില്‍. അതേസമയം, നാളെ പതിനൊന്നോടെ ഫല പ്രഖ്യാപനം വരുമ്പോള്‍ മറിച്ചെങ്ങാനുമാണ് സംഭവിക്കുന്നതെങ്കില്‍ പറയാനുള്ള കാരണങ്ങളും എല്ലാവരും തയാറാക്കിക്കഴിഞ്ഞു. എന്താണ് പറയാന്‍ പോകുന്നത് എന്നതിന്‍െറ സൂചനകള്‍ ഇതിനകംതന്നെ നേതാക്കളുടെ വാക്കുകളിലൂടെ പുറത്തു വന്നിട്ടുമുണ്ട്. നിയമസഭ ചേര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഫലമത്തെുക എന്നതിനാല്‍ പ്രതികരണം ‘ഇന്‍സ്റ്റന്‍റ്’ ആയി വേണം താനും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തില്‍ വന്ന വര്‍ധനയാണ് എല്ലാവരുടെയും ചിന്താവിഷയം. ഇതിന്‍െറ ഗുണം തങ്ങള്‍ക്കാവുമെന്നാണ് ഓരോരുത്തരും കണക്കു കൂട്ടിയിരിക്കുന്നത്. അവരവര്‍ക്കു സ്വാധീനമുള്ള പഞ്ചായത്തുകളിലെ വോട്ടു കൂടലാണ് പ്രതീക്ഷക്ക് അടിസ്ഥാനവും. 7.06 ശതമാനമാണ് ഇത്തവണ വര്‍ധിച്ചത്. മണ്ഡലത്തില്‍ ഇരുപതിനായിരത്തിലധികം  വോട്ട് കൂടിയ സാഹചര്യത്തില്‍ ഇത് അത്ര അദ്ഭുതപ്പെടുത്തുന്ന വര്‍ധനയല്ല, സ്വഭാവികമായി ഉണ്ടായതാവാനും സാധ്യതയുണ്ട്. അതേസമയം, നിര്‍ബന്ധമില്ളെങ്കിലും അത് ഒരു തരംഗത്തിന്‍െറ സൂചനയുമാവാം. സഹതാപമാവാം, അതല്ളെങ്കില്‍ ആര്‍ക്കെങ്കിലും എതിരായതോ അനുകൂലമോ ആയ വികാരവുമാവാം. ഭരണത്തോടുള്ളതു മാത്രമാവണമെന്നില്ല, നേതൃത്വത്തോടോ സമീപനങ്ങളോടോ ഉള്ള എതിര്‍പ്പുമാവാം. ഇതിന്‍െറ ഗുണവും ദോഷവും രണ്ടു മുന്നണികള്‍ക്കും ബി.ജെ.പിക്കും ബാധകവുമാണ് താനും.
സാമുദായിക ഘടകങ്ങള്‍ക്കൊപ്പം പാര്‍ട്ടി വിഷയങ്ങളും തള്ളിക്കളയേണ്ടതുമില്ല. അതേസമയം, തൂത്തുവാരിയുള്ള ഒരു വിജയത്തിന്‍െറ സൂചനയില്ളെന്നാണ് തെരഞ്ഞെടുപ്പു ‘വിദഗ്ധരുടെ’ ഇതുവരെയുള്ള പക്ഷം. കനത്തമഴയിലും വോട്ടര്‍മാരത്തെി. അതിന്‍െറ പേരില്‍ ആരും വരാതിരുന്നുമില്ല. ഇത് അവര്‍ നേരത്തെതന്നെ കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. 35 ശതമാനത്തോളം വരുന്ന യുവ വോട്ടര്‍മാര്‍ എവിടെ ചെയ്തു എന്നതും പ്രധാനംതന്നെ. ത്രികോണ മത്സരം എന്നു പറയുമ്പോള്‍തന്നെ അദ്ഭുതങ്ങള്‍ സംഭവിക്കുന്നില്ളെങ്കില്‍ ജയപരാജയങ്ങള്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ഒതുങ്ങി നില്‍ക്കാനാണ് സാധ്യത. എന്നാല്‍ ബി.ജെ.പി തീരെയങ്ങ് മോശമാകാനും ഇടയില്ല.അതേസമയം, ഇവരും അഴിമതി വിരുദ്ധ മുന്നണിയും പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണിക്കും ഇപ്പോഴും സമസ്യയായിത്തന്നെ നില്‍ക്കുകയുമാണ്.

വരാനിരിക്കുന്നത് ഐ.പി.ഒ പ്രവാഹം

Posted: 28 Jun 2015 12:01 PM PDT

ഇടവേളക്കുശേഷം വീണ്ടും സജീവമാകുകയാണ് പ്രാഥമിക ഓഹരി വിപണി (ഐ.പി.ഒ). മുന്‍നിര ഉള്‍പ്പെടെ 30 കമ്പനികളാണ് പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണത്തിനൊരുങ്ങുന്നത്. 20000 കോടിയോളം രൂപയുടെ ഇടപാടുകളാണ് ഇവയിലെല്ലാം കൂടി പ്രതീക്ഷിക്കുന്നത്. 20 ഓളം കമ്പനികളാണ് വിപണി നിയന്ത്രകരായ സെബിയുടെ അനുമതി ലഭിച്ചശേഷം അവസരം കാത്തിരിക്കുന്നത്. അഞ്ചെണ്ണത്തിന്‍െറ അപേക്ഷ സെബിയുടെ പരിഗണനയിലുമാണ്. 
2015 തുടങ്ങിയതില്‍ പിന്നെ ഇതുവരെ നടന്നത് എട്ട് ഐ.പി.ഒകളാണ്. ഇതില്‍ മിക്കവയും ലക്ഷ്യം കണ്ടു. 4000 ത്തോളം കോടി രൂപയായിരുന്നു ഇതിലൂടെ സമാഹരിക്കപ്പെട്ടത്. അവസാനമായി ജൂണ്‍ 24 നിറങ്ങിയ, ജൂസ് നിര്‍മാണകമ്പനിയായ മന്‍പസന്തിന്‍െറ ഐ.പി.ഒയും വിജയമായിരുന്നു. 1.4 മടങ്ങ് ആവശ്യക്കാരാണ് മന്‍പസന്തിനുണ്ടായിരുന്നത്. 400 കോടി സമാഹരിക്കാനായി 76 ലക്ഷം ഓഹരികളാണ് ഗുജറാത്ത് കേന്ദ്രമായ മന്‍ പസന്ത് വിപണിയിലത്തെിച്ചത്. 105 ലക്ഷത്തോളം താല്‍പര്യപത്രങ്ങളാണ് കിട്ടിയത്. ഇതില്‍ ഭൂരിപക്ഷവും നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തിലുമായിരുന്നു. ഈ വിഭാഗത്തില്‍ രണ്ട് ഇരട്ടിയിലധികം ആവശ്യക്കാരുണ്ടായിരുന്നപ്പോള്‍ ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 1.1 മടങ്ങ് ആവശ്യക്കാരാണുണ്ടായിരുന്നത്് അതിസമ്പന്നരുടെ വിഭാഗത്തില്‍ മാത്രമാണ് ആവശ്യക്കാര്‍ കുറവുണ്ടായിരുന്നത്. 
ഇതുവരെയുള്ള വിജയങ്ങളാണ് കൂടുതല്‍ കമ്പനികളെ ഐ.പി.ഒക്ക് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച തന്നെ 1000 കോടിക്ക് മുകളില്‍ മൂലധനം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് കമ്പനികളാണ് വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചത്. ഇതില്‍ പ്രമുഖ റെസ്റ്റോറന്‍റ് ശൃംഘലയായ കോഫി ഡേ 1150 കോടി സമാഹരിക്കാനാണ് സെബിക്ക് ഡ്രാഫ്റ്റ് റെഡ്ഹെറിങ് പ്രോസ്പെക്ടസ് (ഡി.ആര്‍.എച്ച്.പി) സമര്‍പ്പിച്ചിരിക്കുന്നത്. മുമ്പ് രത്നാകര്‍ ബാങ്കെന്ന് അറിയപ്പെട്ടിരുന്ന ആര്‍.ബി.എല്‍ ആണ് 1000 കോടി ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച രണ്ടാമത്തെ സ്ഥാപനം. പുതിയ ഓഹരികള്‍ക്ക് പുറമേ, സ്വകാര്യ ഓഹരി നിക്ഷേപകരുടെ കൈവശവുമുള്ള ഓഹരികളുടെ വില്‍പ്പനയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനു പുറമേയാണ് കഴിഞ്ഞയാഴ്ച തന്നെ സെബിയെ സമീപിച്ച മെട്രിക്സ് സെല്ലുലര്‍. ജി.വി.കെ എയര്‍പോര്‍ട്ട് ഡെവപേഴ്സ്, ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, എന്നിവയും ഐ.പി.ഒക്ക് ഒരുങ്ങുകയാണ്. മുംബൈ, ബംഗളൂരു എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ ജി.വി.കെ ഇന്‍ഡോനേഷ്യയില്‍ രണ്ട് വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നുമുണ്ട്. 3000 കോടിയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. വിപണി പങ്കാളിത്തത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 10 ശതമാനം ഓഹരി വില്‍പ്പനയിലൂടെ 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. രണ്ട് മാസത്തിനകം ഇവര്‍ രേഖകള്‍ സമര്‍പ്പിച്ചേക്കും. ഡി.ആര്‍.എച്ച്. പി സമര്‍പ്പിച്ചാല്‍ ആറു മുതല്‍ എട്ടുവരെ മാസം വരെയമാണ് സെബി തീരുമാനമെടുക്കാന്‍ സാധാരണ എടുക്കാറ്. എല്‍ ആന്‍ഡ് ടിയുടെ സോഫ്റ്റുവെയര്‍ വിഭാഗമായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്ക് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലത്തെുമെന്നാണ് ചെയര്‍മാന്‍ എ.എം നായിക് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. 
ഇതിനുപുറമേ മാധ്യമ സ്ഥാപനമായ ഇന്‍റര്‍ ആക്ടീവ് കോര്‍പ് തങ്ങളുടെ ഓണ്‍ലൈന്‍ ഡേറ്റിങ് ബിസനസായ മാച്ച് ഗ്രുപ്പിനുവേണ്ടി പ്രാഥമിക ഓഹരി വിപണിയിലത്തെുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 750 കോടി സമാഹരണ ലക്ഷ്യവുമായി ലവാസ കോര്‍പറേഷനും സെപ്റ്റംബറിന് മുമ്പ് എത്തിയേക്കും. ലവാസക്ക് പുറമേ, എ.സി.ബി ഇന്ത്യ, എ.ജി.എസ് ട്രാന്‍സാക്ട് ടെക്നോളജീസ്, അമര്‍ ഉജാല പബ്ളിക്കേഷന്‍സ്, ദിലീപ് ബില്‍ഡ്കോണ്‍, നവ്കര്‍ കോര്‍പറേഷന്‍, പവര്‍ മെക് പ്രൊജക്ട്സ്, പ്രഭാത് ഡയറി, രാഷ്ട്രീയ ഇസ്പത് നിഗം എന്നിങ്ങനെ ഒരു നിര കമ്പനികളാണ് നേരത്തെതന്നെ സെബിയുടെ അനുമതി വാങ്ങിയശേഷം അനുയോജ്യ സമയം കാത്തിരിക്കുന്നുണ്ട്. ഇവയും വൈകാതെ വിപണിയിലത്തെുമെന്നാണ് സൂചന. 
2014 ല്‍ മൊത്തം ആറ് ഐ.പി.ഒകളാണ് നടന്നത്. ഇതിലൂടെ സമാഹരിക്കപ്പെട്ടത് 1528 കോടി രൂപയും. 
 

ബ്രസീലിന് വീണ്ടും പാര

Posted: 28 Jun 2015 11:58 AM PDT

Image: 
Subtitle: 
ബ്രസീല്‍ 1 (3)^പരഗ്വേ 1 (4) • അര്‍ജന്‍റീന x പരഗ്വേ സെമിഫൈനല്‍

ലാ സെറിന: തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബാളോ, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങവെ റൊബീന്യോയെ പിന്‍വലിച്ച ദുംഗയോ, ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കിയ എവര്‍ടനോ കോസ്റ്റയോ ?. ആരെ പഴിക്കണമെന്നറിയാത്ത ബ്രസീല്‍ ആരാധകര്‍ വിധിയെ പ്രതിക്കൂട്ടിലടച്ച് താല്‍ക്കാലിക ആശ്വാസം കൊള്ളുകയാണിപ്പോള്‍. 2011 കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ തിരക്കഥമാറാതെ അവതരിച്ചപ്പോള്‍ ഫലവും അതുപോലെ പകര്‍ന്നായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ 4^3ന് ബ്രസീല്‍ പുറത്ത്. ജൂലൈ ഒന്നിന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്‍റീനയും പരഗ്വേയും ഏറ്റുമുട്ടും.

നെയ്മറില്ലാത്ത ക്ഷീണം ഗ്രൂപ് റൗണ്ടില്‍ തന്നെ തീര്‍ത്തിറങ്ങിയ ബ്രസീലിനായിരുന്നു കളിയിലെ മേധാവിത്വം. 15ാം മിനിറ്റില്‍ റൊബീന്യോയുടെ ഗോളിലൂടെ മുന്നിലത്തെിയ മഞ്ഞപ്പട ആദ്യപകുതിയില്‍തന്നെ പലകുറി മൂര്‍ച്ചയേറിയ ആക്രമണവുമായ് പരഗ്വേ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. ഇടതുവിങ്ങിലൂടെ ഫിലിപ് കൗടീന്യോയും ഡാനി ആല്‍വസും പരഗ്വേ റെയ്ഡിന് നേതൃത്വം നല്‍കി. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍മുഖം പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഗോള്‍ വീണതോടെ കാര്യങ്ങള്‍ മെല്ളെപ്പോക്കായി.
കളി രണ്ടാംപകുതിയിലേക്ക് നീങ്ങിയപ്പോള്‍ ആക്രമണത്തിന് മൂര്‍ച്ചയും കുറഞ്ഞു. ഇതോടെ, കളി മറുപകുതിയിലേക്ക് നീങ്ങുകയായിരുന്നു. നിരന്തര ആക്രമണങ്ങള്‍ക്കായിരുന്നു പിന്നീട് വഴിയൊരുങ്ങിയത്. 72ാം മിനിറ്റില്‍ പരഗ്വേ താരം റൂക്കി സാന്‍റാക്രൂസിന്‍െറ ഹെഡര്‍ ശ്രമംതടയാനുള്ള ബ്രസീലിന്‍െറ തിയാഗോ സില്‍വയുടെ ശ്രമം ഹാന്‍ഡ്ബാളില്‍ അവസാനിച്ചു. പെനാല്‍റ്റി ലഭിച്ച പരഗ്വേക്ക് കളിയുടെ സ്റ്റിയറിങ് സ്വന്തമാക്കാനുള്ള അവസരമായിരുന്നു ഇത്. കിക്കെടുത്ത എഫ്.സി ബാസല്‍ താരം ഡെര്‍ലിസ് ഗോണ്‍സാലസിനും പിഴച്ചില്ല. ജെഫേഴ്സന്‍ കാത്തുസൂക്ഷിച്ച വലയിലേക്ക് പന്ത് പാഞ്ഞുകയറിയതോടെ ഇരുവരും 1^1ന് സമനിലയില്‍.

അപ്രതീക്ഷിത ഗോളില്‍ പകച്ചുപോയ ബ്രസീല്‍ അവസാന മിനിറ്റുകളില്‍ ഉണര്‍ന്നുകളിച്ചെങ്കിലും പരഗ്വേ വലയിലേക്ക് പന്തത്തെിക്കാനായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് ഉറപ്പിച്ചു. 2011 അര്‍ജന്‍റീന കോപയുടെ ഓര്‍മയില്‍ മുഖത്തെ പ്രസാദം വറ്റി മഞ്ഞളിച്ചുകൊണ്ടായി ബ്രസീലിന്‍െറ ഒരുക്കം. എന്നാല്‍, പരഗ്വേ മുഖത്ത് ആത്മവിശ്വാസമായിരുന്നു. ആദ്യ കിക്കില്‍ ഫെര്‍ണാണ്ടീന്യോയും ഒസ്വാല്‍ഡോ മാര്‍ടിനസും ലക്ഷ്യം കണ്ടു. എന്നാല്‍, രണ്ടാം കിക്കെടുത്ത ബ്രസീലിന്‍െറ എവര്‍ടന്‍ റിബേറോക്ക് പിഴച്ചു. പോസ്റ്റിനു ഇടതുമൂലയിലൂടെ പുറത്തേക്കായിരുന്നു പന്ത് പറന്നത്. മറുകിക്ക് പരഗ്വേയുടെ വിക്ടര്‍ കാസറസ് വലയിലത്തെിക്കുക കൂടിചെയ്തതോടെ ബ്രസീല്‍ സമ്മര്‍ദങ്ങള്‍ക്കു നടുവിലായി. മൂന്നാം കിക്ക് മിറാന്‍ഡ വലയിലത്തെിച്ചെങ്കിലും ഡഗ്ളസ് കോസ്റ്റയുടെ നാലാം ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. അവസാനഷോട്ടില്‍ കൗടീന്യോ ലക്ഷ്യത്തിലത്തെിയെങ്കിലും ബ്രസീലിന്‍െറ തോല്‍വി തടയാന്‍ കഴിഞ്ഞില്ല. പരഗ്വേക്കുവേണ്ടി ബൊംബാഡിയ്യയും ഡെറിസ് ഗോണ്‍സാലസും വലകുലുക്കി. റൂക്കി സാന്‍റാക്രൂസിന്‍െറ ഷോട്ട് നഷ്ടമായി. ഷൂട്ടൗട്ടിലെ 3^4ന്‍െറ ജയവുമായി പരഗ്വേ സെമിയിലേക്ക്. നാലുവര്‍ഷം മുമ്പ് ഒരു പന്തുപോലും വലക്കകത്തുകയറ്റാനാവാതെയായിരുന്നു ബ്രസീലിന്‍െറ പുറത്താവല്‍.
 

കാനഡ ഓപണ്‍ ബാഡ്മിന്‍റണ്‍: ജ്വാല^അശ്വിനി സഖ്യം ഫൈനലില്‍

Posted: 28 Jun 2015 11:54 AM PDT

Image: 

കാല്‍ഗരി: ഇന്ത്യന്‍ കിരീട പ്രതീക്ഷയായ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം കാനഡ ഓപണ്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് വനിതാ ഡബ്ള്‍സ് ഫൈനലിലേക്ക് കുതിച്ചു. സെമി ഫൈനലില്‍ ജപ്പാന്‍െറ ഷിഹോ തനക-കൊഹാരു യൊനെമോട്ടോ ജോടിയെ 21^17, 21^16ന് മറികടന്നാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സിന്‍െറ എഫ്യെ മുസ്കെന്‍സ്-സെലീന പിയക് സഖ്യവുമായാണ് ഫൈനല്‍.
ടൂര്‍ണമെന്‍റില്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലായി മാറ്റുരച്ച മറ്റു ഇന്ത്യന്‍ താരങ്ങളെല്ലാം നേരത്തേ പുറത്തായിരുന്നു.
 

വിജയനായകന്‍ ഗോണ്‍സാലസിന് കണ്ണീര്‍ദിനം

Posted: 28 Jun 2015 11:52 AM PDT

Image: 
Subtitle: 
പരഗ്വേയുടെ വിജയാഹ്ളാദത്തിനിടെ ഗോണ്‍സാലസിന്‍െറ അമ്മാവന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം

ലാ സെറിന: ബ്രസീലിനെതിരെ സമനില ഗോളടിച്ചും വിജയം നിര്‍ണയിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ചും ആഹ്ളാദത്തിന്‍െറ കൊടുമുടികയറാന്‍ പരഗ്വേക്ക് അവസരമുണ്ടാക്കിയ ഡെര്‍ലിസ് ഗോണ്‍സാലസിന് പക്ഷേ, മനസ്സുതുറന്ന് ആഹ്ളാദിക്കാനായില്ല. ഡെര്‍ലിസിന്‍െറ ചുമലിലേറി പരഗ്വേ സെമിയിലേക്ക് കുതിക്കുന്നത് നാട്ടിലിരുന്നത് കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് അമ്മാവന്‍ ഇറസബല്‍ മാന്യുല്‍ മരിച്ചുവെന്ന ദുരന്തവാര്‍ത്തയിലേക്കാണ് ജയത്തിന് പിന്നാലെ താരം കാതോര്‍ത്തത്. വിജയാഘോഷം കാണവേ കുഴഞ്ഞുവീണ 44കാരനായ മാന്യുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രസീലിനെതിരായ ജയം ആഘോഷിച്ച് തുടങ്ങുന്നതിനിടയിലാണ് യുവതാരം മരണവാര്‍ത്ത അറിഞ്ഞത്. അമ്മാവന്‍െറ വേര്‍പാടിലെ ദു$ഖം ഡെര്‍ലിസ് ട്വിറ്ററില്‍ പങ്കുവച്ചു. ‘എന്തുകൊണ്ട് ഇന്ന് അങ്കിള്‍? എന്തിന്? ഞാന്‍ ഒരുപാട് സന്തോഷം തന്നത് കൊണ്ട് ഒരു ഹൃദയാഘാതം കാരണം അങ്ങ് എന്നെ വിട്ടുപോയി. എനിക്കിത് വിശ്വസിക്കാനാകുന്നില്ല’ -അമ്മാവന്‍െറ ചിത്രത്തിനൊപ്പം ഡെര്‍ലിസ് ട്വിറ്ററില്‍ കുറിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് ക്ളബായ ബേസല്‍ എഫ്.സിയുടെ താരമായ ഡെര്‍ലിസ് ഗോണ്‍സാല്‍വസ് പരഗ്വേയുടെ മികവുറ്റ ഭാവി സ്ട്രൈക്കറായാണ് വിലയിരുത്തപ്പെടുന്നത്.
 

സിംബാബ് വെ പര്യടനം: മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമമനുവദിക്കും

Posted: 28 Jun 2015 11:44 AM PDT

Image: 

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, ആര്‍. അശ്വിന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യയുടെ യുവ ടീമായിരിക്കും സിംബാബ്വെ പര്യടനം നടത്തുകയെന്ന് റിപ്പോര്‍ട്ട്.
പര്യടനം തന്നെ ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി, ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേരവേയാണ് മുതിര്‍ന്ന താരങ്ങള്‍ ടീമിലുണ്ടാകില്ളെന്ന് റിപ്പോര്‍ട്ട് വന്നത്. വരാനിരിക്കുന്ന തിരക്കേറിയ മത്സരക്രമം കണക്കിലെടുത്താണ് തീരുമാനം. അശ്വിനും കോഹ്ലിയും രണ്ട് ഫോര്‍മാറ്റുകളും കളിക്കുന്നവരാണ്. ധോണിയാകട്ടെ ആസ്ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്‍റ് മുതല്‍ വിശ്രമമില്ലാതെ കളിക്കുന്നു. നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തില്‍ ഉന്മേഷത്തോടെ കളിക്കുന്ന കോഹ്ലിയും അശ്വിനും അനിവാര്യ ഘടകങ്ങളാകും.
ഈ കാര്യങ്ങള്‍ പരിഗണിച്ച് മൂവര്‍ക്കും വിശ്രമം നല്‍കാനാണ് നീക്കമെന്ന് ബി.സി.സി.ഐയില്‍ നിന്നുള്ള സ്രോതസ്സിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ധോണിയും കോഹ്ലിയും മാറിനില്‍ക്കുമ്പോള്‍ നായകപദവി ആര്‍ക്ക് നല്‍കും എന്നത് സെലക്ടര്‍മാര്‍ നേരിടുന്ന വലിയ പ്രശ്നമാണ്.

വിംബ്ള്‍ഡണിന് ഇന്ന് തുടക്കം

Posted: 28 Jun 2015 11:41 AM PDT

Image: 

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റിന് തിങ്കളാഴ്ച തുടക്കമാകും. കിരീടം നിലനിര്‍ത്താന്‍ പുരുഷവിഭാഗം സിംഗ്ള്‍സില്‍ സെര്‍ബിയയുടെ ലോകഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് കച്ചകെട്ടുമ്പോള്‍ ചെക്റിപ്പബ്ളിക്കിന്‍െറ പെട്ര ക്വിറ്റോവയാണ് വനിതകളില്‍ കിരീടം പ്രതിരോധിക്കാനത്തെുന്നത്. ദ്യോകോവിച് ഒന്നാം സീഡും ക്വിറ്റോവ രണ്ടാം സീഡുമാണ്.
പുരുഷന്മാരില്‍ ലോക ഏഴാം നമ്പര്‍ താരം ഡേവിഡ് ഫെറര്‍ പരിക്കിനത്തെുടര്‍ന്ന് പിന്‍വാങ്ങി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP