സ്വാഗതം
WELCOME

News Update..

Wednesday, June 3, 2015

ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം Madhyamam News Feeds

ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം Madhyamam News Feeds

Link to

ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം

Posted: 03 Jun 2015 12:04 AM PDT

Image: 

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം സെപ് ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സാമ്പത്തിക ക്രമക്കേടുകള്‍ അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ്  ഉദ്വോഗസ്ഥര്‍ അന്വേഷിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിന്‍െറ കോണുകളില്‍നിന്നുയരുന്ന എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഫിഫയുടെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിക്കുകയും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ബ്ളാറ്റര്‍ കഴിഞ്ഞദിവസം രാത്രി പ്രഖ്യാപിച്ചിരുന്നു. സൂറിച്ചില്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബ്ളാറ്റര്‍ രാജി അറിയിച്ചത്.

 കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്‍റായി അഞ്ചാമൂഴത്തിലും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സാമ്പത്തിക ക്രമക്കേടിന്‍െറയും അഴിമതിയുടെയും പേരില്‍ ഏഴോളം ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തത്.  അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ഫിഫ ഫുട്ബാള്‍ ലോകകപ്പ് അനുവദിച്ചത്, വിവിധ ടൂര്‍ണമെന്‍റുകളുടെ ടെലിവിഷന്‍-മാര്‍ക്കറ്റ് അവകാശം എന്നിവസംബന്ധിച്ച് വ്യാപകമായ ക്രമക്കേടും കൈക്കൂലി ഇടപാടും നടന്നതായും ആരോപിച്ചായിരുന്നു അറസ്റ്റ്.
 

ജനസമ്പര്‍ക്ക പരിപാടി: 6.61 കോടി സഹായധനം അനുവദിച്ചു

Posted: 02 Jun 2015 11:37 PM PDT

കണ്ണൂര്‍: കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കപ്പെട്ടവയില്‍ ഏറെയും ചികിത്സാ സഹായത്തിനുള്ള അപേക്ഷകള്‍. ചൊവ്വാഴ്ച അര്‍ധരാത്രിയോളം നീണ്ട പരിപാടിയില്‍ 6.61 കോടി രൂപയുടെ സഹായധനമാണ് അപേക്ഷകര്‍ക്ക് അനുവദിച്ചത്. ഇതില്‍ 90 ശതമാനവും രോഗപീഡകള്‍ക്ക് പരിഹാരം തേടിയത്തെിയവരാണ്. 24,685 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 14,761 പരാതികള്‍ ചൊവ്വാഴ്ച ലഭിച്ചതാണ്. അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച പരാതികള്‍, ഭൂമിക്കുവണ്ടിയുള്ള അപേക്ഷകള്‍ , ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്നവരുടെ പ്രശ്നങ്ങള്‍ എന്നിവയടക്കമുള്ളവ പിന്നീട് തീര്‍പ്പാക്കാനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനക്ക് വിട്ടു.
ഭൂരഹിത കേരള പദ്ധതിയുടെ ഭാഗമായി വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവര്‍ ഉപയോഗപ്രദമായ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ പലതും ഭൂമി മാറ്റി നല്‍കാനാവില്ളെന്ന് കാണിച്ച് നിരസിക്കുകയാണുണ്ടായത്. ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ജവഹര്‍ സ്റ്റേഡിയത്തിലെ ജന സമ്പര്‍ക്ക വേദിയിലത്തെിയ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് ശേഷം 10 മണിയോടെ പരാതിക്കാരെ കാണാന്‍ തുടങ്ങി. ഓണ്‍ലൈനായി നേരത്തെ അപേക്ഷ നല്‍കിയവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 110 പേര്‍ക്കാണ് നേരില്‍ കാണാന്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരുന്നത്. പിന്നീട് 12. 05 ഓടെ സദസില്‍ കാത്തിരിക്കുന്ന പരാതിക്കാരെ സമീപിച്ചു.
ഓരോരുത്തരോടും നേരിട്ട് സസാരിച്ച ശേഷം സഹായ ധനമായി അനുവദിക്കേണ്ട തുക അപേക്ഷയില്‍ രേഖപ്പെടുത്തി ഉടന്‍ തന്നെ ചെക്ക് ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത് മന്ത്രി കെ.പി. മോഹനനെയും പരാതികള്‍ സ്വീകരിക്കാന്‍ നിയോഗിച്ചിരുന്നു. ഒരുമണിയോടെ വീണ്ടും മുമ്പ് നിശ്ചയിച്ച അപേക്ഷകരെ സ്വീകരിച്ച മുഖ്യമന്ത്രി ഉച്ചക്ക് ശേഷം നേരിട്ട് അപേക്ഷ നല്‍കാനത്തെിയവരുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. കാത്തിരുന്ന മുഴുവന്‍ അപേക്ഷകരെയും നേരില്‍ കണ്ടശേഷം രാത്രി 10.30 നാണ് പരിപാടി അവസാനിപ്പിച്ചത്.

ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി

Posted: 02 Jun 2015 11:25 PM PDT

Image: 

തിരുവനന്തപുരം: ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ളെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവന തെറ്റാണ്. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാതെ നടപ്പാക്കില്ളെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്ത് തടസ്സമുണ്ടായാലും അത് മറികടന്ന് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനമെന്നും തടയുന്നവരെ ഒരുവര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്നും ജിജി തോംസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു.
ബിനാപുരത്ത് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. മലപ്പുറം ജില്ലയില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വന്‍പ്രക്ഷോഭം നടന്നിരുന്നു.

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിയും

Posted: 02 Jun 2015 11:22 PM PDT

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിയാന്‍ പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവിലെ പ്ളാന്‍റ് തകര്‍ന്നുവീഴാറായ ഘട്ടത്തിലാണ് തീരുമാനം. പുതിയ പ്ളാന്‍റ് പണിയും വരെ താല്‍ക്കാലിക സംവിധാനമാണിത്. താല്‍ക്കാലിക ഷെഡിലേക്ക് സംസ്കരണയന്ത്രങ്ങള്‍ മാറ്റും. ഇതിന് നടപ്പുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് 1.35 കോടി ചെലവഴിക്കും. കഴിഞ്ഞ വര്‍ഷം നീക്കിവെച്ച തുകയില്‍ ബാക്കിയുള്ള 40 ലക്ഷവും ഉപയോഗിക്കും. പദ്ധതി വിഹിത നിര്‍വഹണത്തിനുള്ള കരട് രേഖ ചര്‍ച്ചചെയ്യാന്‍ കൂടിയ പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
നേരത്തേ 15 കോടി ചെലവില്‍ ചതുപ്പ് നികത്തി പുതിയ പ്ളാന്‍റ് പണിയാനായിരുന്നു പദ്ധതി. ഇതിനെ സി.പി.എമ്മിലെ അഡ്വ. അനില്‍ കുമാര്‍ എതിര്‍ത്തു. നഗരസഭ അക്വയര്‍ ചെയ്ത കരഭൂമിയിലാണ് പ്ളാന്‍റ് പണിയേണ്ടതെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശം മേയര്‍ ടോണി ചമ്മണി അംഗീകരിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 15 കോടിയുടെ പദ്ധതി റദ്ദാക്കിയതായി മേയര്‍ സഭയെ അറിയിച്ചു. പുതിയ പ്ളാന്‍റ് യാഥാര്‍ഥ്യമാകുന്നമുറക്ക് താല്‍ക്കാലിക ഷെഡ് വരുമാനമുണ്ടാക്കാനുള്ള പദ്ധതിയാക്കി മാറ്റുമെന്ന് സി.പി.എമ്മിലെ അഡ്വ. ഷഫീക്കിന്‍െറ ചോദ്യത്തിന് മേയര്‍ മറുപടി നല്‍കി.
കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളില്‍ പുഷ്പകൃഷി, കുരുമുളകുകൃഷി തുടങ്ങിയ പദ്ധതികള്‍ ഒഴിവാക്കി പകരം ആ തുകകൂടി ഉള്‍പ്പെടുത്തി സമഗ്ര ജൈവകൃഷി പദ്ധതി ആവിഷ്രിക്കണമെന്ന് അഡ്വ. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. എറണാകുളം മാര്‍ക്കറ്റ് കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുരണ്ടും മേയര്‍ അംഗീകരിച്ചു. ഡിവിഷനുകളില്‍ തെരഞ്ഞെടുത്ത 100 വീടുകളില്‍ ജൈവകൃഷിക്കായി ഗ്രോബാഗ് നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് അനില്‍ കുമാറിന്‍െറ നിര്‍ദേശത്തിന് മറുപടിയായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി.
പുഷ്പകൃഷിക്കായി നഗരസഭ കഴിഞ്ഞതവണ വിതരണം ചെയ്ത തൈകള്‍ നഴ്സറി നടത്തുന്നവര്‍ക്കാണ് പലയിടത്തും കൈമാറിയതെന്ന് പ്രതിപക്ഷത്തെ ശ്രീജിത്ത് ആരോപിച്ചു. എന്നാല്‍, ഗുണഭോക്താക്കളുടെ അപേക്ഷ പ്രകാരം കൗണ്‍സിലര്‍മാര്‍ മുഖേനയാണ് തൈകള്‍ വിതരണം ചെയ്തതെന്ന് സ്ന്‍റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മറുപടി നല്‍കി. കലൂര്‍ അറവുശാല നവീകരിക്കുന്ന പദ്ധതി പരിശോധിച്ച് അപ്രായോഗികതകളും അശാസ്ത്രീയതയുമുണ്ടെങ്കില്‍ പരിഹരിക്കും.
പച്ചാളം, പോളക്കണ്ടം മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കും. ചെറുകിട വയവസായ മേഖലയില്‍ വനിതകളുടെ ടൈല്‍ നിര്‍മാണ യൂനിറ്റ് പദ്ധതി ഒഴിവാക്കി. പകരം വനിതാ വികസന കോര്‍പറേഷന്‍െറ സഹകരണത്തോടെ കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കും.
ജനകീയാസൂത്രണ പദ്ധതികളില്‍ 1100 പദ്ധതികളുണ്ടെന്നും ഇവയുടെ കടലാസ് ജോലികള്‍ക്ക് വളരെ സമയമെടുക്കുമെന്നതിനാല്‍ എണ്ണം കുറക്കണമെന്നും സ്ന്‍റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തില്‍ താഴെയുള്ള പദ്ധതികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു പദ്ധതികളുടെ എണ്ണം കൂട്ടരുതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമിനി ജയിനും പൊതു പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറക്കരുതെന്ന് യു.ഡി.എഫിലെ പ്രേംകുമാറും ആവശ്യപ്പെട്ടു. മഹേഷ് കുമാര്‍, ബെന്നി, ഗ്രേസി, കാര്‍മിലി, മുംതാസ് തുടങ്ങിയവരും സംസാരിച്ചു.

പുതിയ കലക്ടര്‍ എത്തി; ഓപറേഷന്‍ അനന്ത പുനരാരംഭിച്ചു

Posted: 02 Jun 2015 11:07 PM PDT

തിരുവനന്തപുരം: കലക്ടര്‍ ബിജുപ്രഭാകറുടെ അഭാവത്തില്‍ മുടങ്ങിയ 'ഓപറേഷന്‍ അനന്ത' പുതിയ കലക്ടര്‍ കൗശികന്‍െറ മേല്‍നോട്ടത്തില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെതന്നെ കലക്ടര്‍ ഓപറേഷന്‍ അനന്തയുടെ ചുമതല ഏറ്റെടുത്തു. ആര്യശാലയിലായിരുന്നു ചൊവ്വാഴ്ചത്തെ പ്രവൃത്തികള്‍ ആരംഭിച്ചത്. റവന്യൂവിഭാഗത്തിലെ അമ്പതോളം ഉദ്യോഗസ്ഥരോടൊപ്പമത്തെി കലക്ടര്‍ ആര്യശാലയില്‍ ഓട കൈയേറിയ ഇശക്കിയമ്മന്‍ക്ഷേത്രം പൊളിച്ചുമാറ്റുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കി.
നാട്ടുകാരുടെ എതിര്‍പ്പുണ്ടാകുമെന്ന മുന്നറിയിപ്പിനത്തെുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. രണ്ടാഴ്ച മുമ്പേ ക്ഷേത്രഭാരവാഹികള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ഉച്ചയോടെ ഒരു സംഘം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പുതിയ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമിയും പണവും സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത് നേരിയ സംഘാര്‍ഷാവസ്ഥക്കിടയാക്കി. എ.ഡി.എം വിനോദ് സ്ഥലത്തത്തെി ക്ഷേത്രവിശ്വാസികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. കനാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കുര്യാത്തി, കരിമഠം, പഴവങ്ങാടി, തമ്പാനൂര്‍ പ്രദേശങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കരിയില്‍ തോട് വൃത്തിയാക്കല്‍ ചൊവ്വാഴ്ചയും തുടര്‍ന്നു.
ഒരു കിലോമീറ്റര്‍ പ്രദേശത്തെ മാലിന്യം കോരിമാറ്റി. ഇരുകരകളോടും ചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച മതിലുകള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ തുടരുകയാണ്. തോടിന്‍െറ യഥാര്‍ഥ വീതി അഞ്ചര മീറ്ററാണ്.
ഈ വീതിയില്ലാത്തയിടങ്ങളിലെ മരങ്ങളും തെങ്ങുകളും മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കരിയില്‍ തോടിന്‍െറ ഇരുകരകളിലും വ്യാപകമായ കൈയേറ്റങ്ങളാണ് കണ്ടത്തെിയിരുന്നത്.
അതുകൊണ്ടുതന്നെ ഇവിടത്തെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മൂന്ന് സ്കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് ബസ് കൈമാറി

Posted: 02 Jun 2015 11:00 PM PDT

മലപ്പുറം: ജില്ലാ പഞ്ചായത്ത് 2014-15 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അനുവദിച്ച ബസുകളുടെ താക്കോല്‍ദാനവും രേഖകളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് നിര്‍വഹിച്ചു. തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേള്‍സ് ജി.വി.എച്ച്.എസ്.എസ്, വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്. 38 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ബസുകള്‍ വാങ്ങിയത്.
ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് പൈലറ്റ് പദ്ധതിയെന്ന നിലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ബസ് വാങ്ങിയത്. ഇതിന്‍െറ പുരോഗതി വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി മറ്റ് സ്കൂളുകള്‍ക്കും വാഹനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ജല്‍സീമിയ, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, പി. സെയ്തലവി മാസ്റ്റര്‍, ഇ. പാത്തുമ്മക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

ചെങ്കല്ലിന് റെക്കോഡ് വില

Posted: 02 Jun 2015 10:51 PM PDT

ഉള്ള്യേരി: ചെങ്കല്ലിന് റെക്കോഡ് വില എത്തിയതോടെ വീടുനിര്‍മാണമടക്കം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട സാധാരണക്കാരന്‍െറ നടുവൊടിയുന്നു.
ജില്ലയില്‍ മിക്ക ഭാഗങ്ങളിലേക്കും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍നിന്നുള്ള കല്ലാണ് എത്തുന്നത്. ഒന്നാം നമ്പര്‍ എന്നു വിളിക്കുന്ന മേല്‍ത്തരം കല്ലിന് 45 രൂപയാണ് ഇപ്പോഴത്തെ വില.
ഒരു മാസം മുമ്പ് 42 രൂപയായിരുന്ന സ്ഥാനത്താണ് വിലയിലെ മാറ്റം. സെക്കന്‍ഡ് എന്ന് പേരിട്ടു വിളിക്കുന്ന രണ്ടാംതരം കല്ലിനും വില കൂടി. 39 രൂപയായിരുന്നിടത്ത് ഇപ്പോള്‍ 43 രൂപ നല്‍കണം.
ഒരു വര്‍ഷത്തിനിടെ പലതവണയായി ക്വാറി ഉടമകള്‍ വിലകൂട്ടിയിട്ടുണ്ട്. 32 രൂപയില്‍നിന്ന് അടിക്കടി വിലകൂട്ടിയാണ് ഇപ്പോഴത്തെ റെക്കോഡ് വിലയില്‍ എത്തിയിട്ടുള്ളത്.
ഇടക്കാലത്ത് ഇരിട്ടിയിലെ ക്വാറികളില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് വില വര്‍ധിച്ചിരുന്നു. ചെങ്കല്‍ഖനനവുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്‍െറ അനുമതി ലഭിക്കുന്നതിന് സര്‍ക്കാറിലേക്ക് അടക്കേണ്ട ഫീസ് വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ വിലവര്‍ധനക്ക് കാരണമായി പറയുന്നത്.
എന്നാല്‍, ഫീസ് വര്‍ധനക്ക് ആനുപാതികമായിട്ടൊന്നുമല്ല കല്ലിന്‍െറ വില കൂട്ടിയത് എന്നതാണ് യാഥാര്‍ഥ്യം. ലോറിവാടകയിലും ഗണ്യമായ വര്‍ധന സമീപകാലത്തായി വരുത്തിയിട്ടുണ്ട്.
കയറ്റിറക്ക് തൊഴിലാളികളുടെയും ഡ്രൈവര്‍മാരുടെയും കൂലിയിലും മാറ്റംവന്നിട്ടുണ്ട്. എന്നാല്‍, അനുമതി നല്‍കുന്നതിനപ്പുറം കല്ലിന്‍െറ വില വര്‍ധിപ്പിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ ജിയോളജി വകുപ്പോ അധികൃതരോ തയാറാകാത്തതാണ് വില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കുന്നതത്രെ.
ബാങ്ക് വായ്പയെടുത്ത് വീടുപണി തുടങ്ങിയ സാധാരണക്കാര്‍ നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റംമൂലം പൊറുതിമുട്ടുകയാണ്.

മക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ്

Posted: 02 Jun 2015 10:36 PM PDT

Image: 

ആഗ്ര: അപൂര്‍വ രോഗം ബാധിച്ച തന്‍െറ ആറു മക്കള്‍ക്ക്  ദയാവധമാവശ്യപ്പെട്ടുകൊണ്ട് ഒരച്ഛന്‍ രാഷ്ട്രപതിക്ക് കത്തെഴുതാനൊരുങ്ങുന്നു. ആഗ്രയില്‍ മധുരപലഹാരക്കട നടത്തുന്ന നസീറിന്‍െറ എട്ട് മക്കളില്‍ ആറുപേര്‍ക്കാണ് 'കനവന്‍' എന്ന അപൂര്‍വരോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളുടെ വളര്‍ച്ചയും വികാസവും  സാവധാനത്തിലാവുകയാണ് ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗത്തിന്‍െറ പ്രത്യേകത. ഇവര്‍ക്ക് ഇടക്കിടെ ചുഴലിദീനവും ഉണ്ടാകാറുണ്ട്.

നസീര്‍^തബസും ദമ്പതികളുടെ് എട്ടു മക്കളില്‍ മൂത്ത മകനും ഇളയ മകള്‍ക്കും ഈ രോഗം ബാധിച്ചിട്ടില്ല.
മക്കളെ സംരക്ഷിക്കാന്‍ തന്നെയാണ് താന്‍ ശ്രമിക്കുന്നത്. എന്നാല്‍ പലഹാരക്കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന  തനിക്ക് അതിനുള്ള കഴിവില്ല. അതുകൊണ്ടാണ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്‍റിന് കത്തെഴുതുന്നതെന്ന് നസീര്‍ പറയുന്നു.

അമ്മയായ തബസും കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് ആശങ്കപ്പെടുന്നത്. 'എന്‍െറ മക്കള്‍ക്ക് സാധാരണ ജീവിതം നയിക്കാനും ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കാനും കഴിയണം. പക്ഷെ ഈയവസ്ഥയില്‍ അവര്‍ക്ക് ഒന്നിനും കഴിയുന്നില്ല.' തബസും പറയുന്നു.

ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്നരോഗികളുടെ മരുന്നുകള്‍ ക്രമേണ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി 2011ല്‍ വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ നസീര്‍- തബസും ദമ്പതികളുടെ അപേക്ഷ ഈ വിധിയുടെ പരിധിയില്‍ പെടില്ല. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാതെ വരുന്ന ഭൂരിഭാഗം ഇന്ത്യന്‍ ജനതയുടെ നിസ്സഹായതയിലേക്കാണ് ഇവരുടെ  അവസ്ഥയും വിരല്‍ ചൂണ്ടുന്നത്.

ദയാവധത്തിന് അനുമതി തന്നില്ളെങ്കില്‍ മക്കളെ ചികിത്സിക്കുന്നതിനുള്ള സാമ്പത്തിക സഹായമെങ്കിലും തരണമെന്നാണ് നിരാലംബനായ ഈ പിതാവിന്‍െറ അപേക്ഷ.

 

85ാം പിറന്നാളിലും ഒന്നുമറിയാതെ ജോര്‍ജ് ഫെര്‍ണാണ്ടസ്

Posted: 02 Jun 2015 10:01 PM PDT

Image: 

സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ഇന്ന് 85 വയസ്സ് തികയുന്നു. പിറന്നാള്‍ മാത്രമല്ല, ഒന്നും അദ്ദേഹം അറിയുന്നില്ല.  അല്‍ഷിമേഴ്സ് ബാധിതനായി മറവിയുടെ ഇരുട്ടിലേക്ക് മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായി. രാജ്യം സ്തംഭിപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂനിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത തീവ്രസോഷ്യലിസ്റ്റ്, മന്ത്രിയായപ്പോള്‍  കൊക്കോകോളയോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ജനസംഘത്തോട് മൃദുസമീപനം സ്വീകരിച്ചതിനെതിരെ ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി. ഫെര്‍ണാണ്ടസ് കടന്നുവന്നത് ജ്വലിക്കുന്ന സമരപാതകളിലൂടെയാണ്. ഒടുവില്‍ ബി.ജെ.പി പാളയത്തില്‍ ചേക്കേറി എന്‍.ഡി.എ സഖ്യത്തിന്‍െറ ശില്‍പിയും നടത്തിപ്പുകാരുമായി നിന്നതും  ഇതേ ഫെര്‍ണാണ്ടസ് തന്നെ.

1930ല്‍ മംഗലാപുരത്ത് ക്രിസ്ത്യന്‍ കാത്തലിക് കുടുംബത്തിലാണ് ജനനം. മൂത്ത മകനെ അച്ഛനും അമ്മയും ബംഗളുരുവില്‍ അയച്ചത് പള്ളിയിലേക്ക് നല്‍കാനാണ്. വിപ്ളവം തലക്കുപിടിച്ച ഫെര്‍ണാണ്ടസിന് സെമിനാരി പിടിച്ചില്ല. ബംഗളുരുവില്‍ നിന്ന് മുംബൈയിലേക്ക്. അവിടെ പത്രത്തില്‍ പ്രൂഫ് വായനക്കാരനായി തുടങ്ങിയ ചെറുപ്പക്കാരന്‍ രാം മനോഹര്‍ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീട് മുംബൈയിലെ  ഒന്നാം നിര ട്രേഡ്  യൂനിയന്‍ നേതാവായി മാറി.  50കളിലും 60കളിലും മുംബൈയെ പിടിച്ചുകുലുക്കിയ തൊഴില്‍ സമരങ്ങളുടെ നായകന്‍ മറ്റാരുമല്ല.  പലകുറി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ജയിച്ച ഫെര്‍ണാണ്ടസ് 67ല്‍ ബോംബെ സൗത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് സാദാശിവ പാട്ടീലിനെ തോല്‍പിച്ച് ലോക്സഭയിലത്തെിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി.  അടിയന്തിരാവസ്ഥ നിലവില്‍ വന്നപ്പോള്‍ പൗരാവകാശ നിഷേധം നോക്കിനില്‍ക്കാനാകില്ളെന്ന് തീരുമാനിച്ച  ഫെര്‍ണാണ്ടസ് ബറോഡയില്‍ ചെന്ന് ക്വാറി തൊഴിലാളികളെ കണ്ട് ഡൈനാമിറ്റ് ശേഖരിച്ചു. പ്രധാനമന്ത്രി ഇന്ദിര പങ്കെടുക്കുന്ന വരാണസിയിലെ യോഗം അലങ്കോലപ്പെടുത്താനുള്ള ചെറിയ സ്ഫോടനമായിരുന്നു ലക്ഷ്യം. പക്ഷെ, പദ്ധതി പൊളിഞ്ഞു. 76ല്‍ ബറോഡ ഡൈനാമിറ്റ് കേസില്‍ ഫെര്‍ണാണ്ടസ് അറസ്റ്റിലായി. വിലങ്ങിട്ട കൈകള്‍ ഉയര്‍ത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഫെര്‍ണാണ്ടസിന്‍െറ അന്നത്തെ ചിത്രം അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിന്‍െറ പ്രതീകമായി മാറി. അടിയന്തിരാവസ്ഥ നീങ്ങിയപ്പോള്‍ ബിഹാറിലെ മുസഫര്‍പൂരില്‍ നിന്ന് ഫെര്‍ണാണ്ടസ് ലോക്സഭയിലത്തെിയത് മൂന്നു ലക്ഷം വോട്ടിന്‍െറ ഭൂരിപക്ഷത്തിന്. ജയിലിലായിരുന്ന ഫെര്‍ണാണ്ടസ് ഒരിക്കല്‍ പോലും പ്രചാരണത്തിന് മണ്ഡലത്തില്‍ എത്താതെയാണ് അത്ര വലിയ വിജയം നേടിയത്.

മൊറാര്‍ജി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെയാണ് കൊക്കോ കോളയോടും ഐ.ബി.എമ്മിനോടും ഇന്ത്യ വിടാന്‍ കല്‍പിച്ചത്. അന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായിരുന്ന വാജ്പേയി, അദ്വാനി എന്നിവരുടെ ആര്‍.എസ്.എസ് ബന്ധം ഉയര്‍ത്തി ജനതാപാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയത് ഒടുവില്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറ പതനത്തിലാണ് കലാശിച്ചത്.  വി.പി സിങ് അധികാരത്തിലേറിയപ്പോള്‍ ഫെര്‍ണാണ്ടസ് റെയില്‍വെ  മന്ത്രിയായി. മലയാളിയായ ഇ. ശ്രീധരന്‍െറ എഞ്ചിനീയറിങ് മികവില്‍ കൊങ്കണ്‍ പാത പൂര്‍ത്തിയാകുമ്പോള്‍ അതിന് പിന്നിലെ പിന്തുണ റെയില്‍വെ  മന്ത്രാലയത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസിന്‍േറതായിരുന്നു. ജനതാദള്‍ പലതായി പിളര്‍ന്നു തുടങ്ങിയപ്പോള്‍ ഫെര്‍ണാണ്ടസിനും സ്വന്തം പാര്‍ട്ടിയായി. അതില്‍ പിന്നെയാണ് ഫെര്‍ണാണ്ടസിന്‍െറ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവ്. മതേതര നിലപാട് കൈവിട്ട് സമതാ പാര്‍ട്ടിയുമായി അദ്ദേഹം  ബി.ജെ.പി പാളയത്തില്‍ ചേക്കേറി. വാജ്പേയ് സര്‍ക്കാറിന് വിശ്വാസവോട്ട് തേടി ഫെര്‍ണാണ്ടസ് സഭയില്‍ നടത്തിയ പ്രസംഗം കേട്ട അദ്ദേഹത്തെ സ്നേഹിക്കുന്ന ചിലര്‍ ഇങനെ പറഞ്ഞു. ബറോഡയില്‍ ഇന്ദിരക്കായി കരുതിയ  ഡൈനാമിറ്റ് പൊട്ടി ഫെര്‍ണാണ്ടസ് ഇല്ലാതാകുന്നതായിരുന്നു ഇതിനേക്കാള്‍ ഭേദം.  99ല്‍ 24 പാര്‍ട്ടികളെ ചേര്‍ത്ത്  വാജ്പേയി അഞ്ചുവര്‍ഷം ഭരിച്ചതിന്‍െറ ക്രെഡിറ്റ് എന്‍.ഡി.എയുടെ മുന്നണി കണ്‍വീനറായിരുന്ന ഫെര്‍ണാണ്ടസിന് അവകാശപ്പെട്ടതാണ്.

 സമതാ പാര്‍ട്ടി ക്ഷയിച്ചു തുടങ്ങിയതോടെ പഴയ സഹപ്രവര്‍ത്തകന്‍ ശരദ്യാദവിന്‍െറ ജെ.ഡി.യുവിലേക്ക് ചേക്കേറിയ ഫെര്‍ണാണ്ടസിന് പിന്നീടി അസ്തമയകാലമായിരുന്നു. മല്‍സരിക്കാന്‍ സീറ്റ് പോലും കിട്ടാതായപ്പോള്‍ 2004ല്‍ മുസഫര്‍പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മല്‍സരിച്ചുവെങ്കിലും തോറ്റു.  പിന്നീട് ശരത്യാദവിന്‍െറയും നിതീഷിന്‍െറയും കാരുണ്യത്തില്‍ രാജ്യസഭയിലത്തെിയെങ്കിലും ആരോഗ്യകാരണങ്ങളാല്‍ സഭയില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിയാത്ത നിലയില്‍ ആരോഗ്യം മോശമായി.   2010 ല്‍ അല്‍ഷിമേഴ്സ് ബാധിച്ച് പൊതുരംഗം വിടാന്‍ നിര്‍ബന്ധിതനായ  ഫെര്‍ണാണ്ടസ് പിന്നീട് വാര്‍ത്തകളില്‍ ഇടം പിടിച്ചത് കൂട്ടുകാരിയൂം ഭാര്യയും തമ്മിലുള്ള പോരിന്‍െറ പേരിലാണ്. ഭാര്യ ലൈല കബീറുമായി അകന്നു കഴിഞ്ഞിരുന്ന ഫെര്‍ണാണ്ടസിന് കൂട്ട് സമതാപാര്‍ട്ടി നേതാവായിരുന്ന ജയ ജെറ്റ്ലിയായിരുന്നു.  ഫെര്‍ണാണ്ടസ് കിടപ്പിലായപ്പോള്‍ കോടതി ഉത്തരവ് നേടി ലൈല കബീര്‍ ശുശ്രൂഷ ഏറ്റെടുത്തു. ജയ ജെറ്റ്ലി ഫെര്‍ണാണ്ടസിനെ കാണുന്നത് ലൈല വിലക്കിയത് വീടിന് മുന്നില്‍ പലപ്പോഴും നാടകീയ രംഗങ്ങള്‍ക്കും ഇടയാക്കി. അങ്ങനെ മഹാനായ നേതാവിന്‍െറ പതനം പൂര്‍ത്തിയായി. ഡല്‍ഹി പഞ്ചശീല്‍ മാര്‍ഗിലെ വീട്ടില്‍ ഇതൊന്നുമറിയാതെ, മുന്നില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലുമാകാതെ കൊച്ചു കുട്ടി പരുവത്തില്‍ രാപകല്‍  തള്ളി നീക്കുകയാണ് ഫെര്‍ണാണ്ടസ്.

35 വര്‍ഷം പഴക്കമുള്ള അല്‍ജുഹൂര്‍ കഫ്റ്റീരിയയും ഓര്‍മയായി

Posted: 02 Jun 2015 09:46 PM PDT

Image: 
മസ്കത്ത്: മസ്കത്തിലെ ആദ്യകാല കഫ്റ്റീരിയയായ അല്‍ ജുഹൂര്‍ കഫ്റ്റീരിയയും ഓര്‍മയായി. റൂവിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കോഫി ഷോപ് കഴിഞ്ഞ 35 വര്‍ഷമായി ഒരേ മാനേജ്മെന്‍റിനുകീഴിലാണ് പ്രവര്‍ത്തിച്ചത്.  തുടക്കത്തില്‍ ഇത് കഫ്റ്റീരിയയായിരുന്നു. പിന്നീട്, കോഫി ഷോപ്പായി പേരു മാറ്റുകയായിരുന്നു. കെട്ടിടം പൊളിക്കുന്നതിനാലാണ് കഫ്റ്റീരിയ പൂട്ടിയത്. 
പരേതനായ കെ.കെ. കുഞ്ഞമ്മദ് ഹാജിയാണ് കഫ്റ്റീരിയ സ്ഥാപിച്ചത്. പരേതനായ ഫാറൂഖ് ഹാജി, ഇബ്റാഹീം ഹാജി, മഹ്മൂദ് ഹാജി എന്നിവര്‍ അക്കാലത്ത് കഫ്റ്റീരിയയിലുണ്ടായിരുന്നു. അല്‍ ജുഹൂര്‍ കഫ്റ്റീരിയ ആരംഭിക്കുന്ന കാലത്ത് റൂവിയില്‍ അലിബാബ, അല്‍ റോഷ എന്നീ കഫ്റ്റീരിയകള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റു ചെറിയ പെട്ടിക്കടകളും ഉണ്ടായിരുന്നു. അല്‍ ജുഹൂറില്‍ തുടക്കം മുതലേ ഷവര്‍മയുണ്ടായിരുന്നു. ഒമാനില്‍ ചിക്കന്‍ സോസേജ് സാന്‍വിച് ആദ്യമായി ആരംഭിച്ചതും ഈ കഫ്റ്റീരിയയിലായിരുന്നു. ഇന്നും ഇവിടത്തെ ചിക്കന്‍ സോസേജ് ഏറെ പ്രസിദ്ധമാണ്. 
അന്ന് കെട്ടിടങ്ങള്‍ തീരെ കുറവായിരുന്നു. മസ്കത്തില്‍നിന്ന് നോക്കിയാല്‍ മത്ര കാണാമായിരുന്നുവെന്ന് അക്കാലത്തുള്ളവര്‍ പറയുന്നു. അന്ന് റൂവി നഗര റോഡ് ടാറിട്ടിരുന്നെങ്കിലും കടയുടെ മുന്‍ ഭാഗം മുഴുവന്‍ മണ്ണായിരുന്നുവെന്ന് ആരംഭം മുതലേ കഫ്റ്റീരിയയിലുണ്ടായിരുന്ന ഇബ്റാഹീം ഹാജി പറഞ്ഞു. ആദ്യകാലം മുതലേ ഇത് മലയാളികളുടെയും മറ്റു ഭാഷക്കാരുടെയും സംഗമകേന്ദ്രമായിരുന്നു. പൊലീസ് സ്റ്റേഷന് മുന്‍വശമുള്ള ഈ കഫ്റ്റീരിയ ജനങ്ങള്‍ക്ക് എത്തിപ്പെടാനും എളുപ്പമുള്ള സ്ഥലമായിരുന്നു. 
റൂവിയില്‍ നിരവധി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഇതോടെ, ആദ്യകാലംമുതല്‍ പ്രവര്‍ത്തിച്ചിരുന്ന പല സ്ഥാപനങ്ങളും ഓര്‍മയാവുകയാണ്. അതോടൊപ്പം റൂവിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ കോഫി ഷോപ്പുകളും പൊളിച്ചുമാറ്റുന്നുണ്ട്. മുനിസിപ്പാലിറ്റി നിര്‍മിച്ച് നടത്തിപ്പിന് നല്‍കിയ കഫ്റ്റീരിയകള്‍ പലതും ഒഴിപ്പിച്ചുകഴിഞ്ഞു. ഇവയില്‍ പലതും പൊളിച്ചുമാറ്റുന്നുമുണ്ട്. ചെറുതും സൗകര്യങ്ങളില്ലാത്തതുമായ കോഫി ഷോപ്പുകളാണ് ഒഴിപ്പിക്കുന്നത്. ക്ളോക് ടവറില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കോഫി ഷോപ്പുകള്‍ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. 
റൂവി പ്ളാസ ടാക്സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലെ കഫ്റ്റീരിയകളും  കഴിഞ്ഞദിവസം അടപ്പിച്ചു. ഇത്തരം കോഫി ഷോപ്പുകളുടെ നടത്തിപ്പുകാരും ജീവനക്കാരും അധികവും മലയാളികളാണ്. കോഫീ ഷോപ്പുകള്‍ അടക്കുന്നതോടെ ജോലിയും ഉപജീവനമാര്‍ഗവും വരുമാനവും നഷ്ടപ്പെടുന്നവര്‍ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടുകയാണ്. 
ഇനിയും പരീക്ഷണത്തിന് ആരോഗ്യവും ആത്മവിശ്വാസവുമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. മുനിസിപ്പാലിറ്റി നടത്തിപ്പിന് നല്‍കിയ നിരവധി കോഫി ഷോപ്പുകള്‍ റൂവി നഗരത്തിലുണ്ട്. ഇവയില്‍ പലതിനും അധികൃതര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. 
പലരും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടാവുക. നഗരം സൗന്ദര്യവത്കരിക്കാനും മറ്റുമാണ് ഇത്തരം കോഫി ഷോപ്പുകള്‍ അടച്ചുപൂട്ടുന്നത്. 
 

ജമ്മുവിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം: 47 രൂപ മുതല്‍ 378 വരെ

Posted: 02 Jun 2015 09:46 PM PDT

Image: 

സറോറ: ജമ്മുകശ്മീരില്‍ 2014 ല്‍ ഉണ്ടായ പ്രളയത്തില്‍ വിളവ് നഷ്ടമായ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം 47 രൂപ മുതല്‍ 278 രൂപ വരെ. കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിനായി അപേക്ഷിച്ചവര്‍ക്ക് പാസാക്കി നല്‍കിയത് പരമാവധി 378 രൂപ വരെയാണ്. ജമ്മുവിലെ സറോറ ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് ‘വന്‍ തുക’ നഷ്ടപരിഹാരം ലഭിച്ചത്.
ഗ്രാമത്തിലെ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്പെക്ടര്‍ ഇത്തരം 25 ചെക്കുകളാണ് സര്‍ക്കാരില്‍ നിന്നും കൈപറ്റി കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതില്‍ കൂടുതലും 47,50,94,92,100 രൂപയുടെ ചെക്കുകളായിരുന്നു. 30,000 രൂപയുടെ വിളവു നശിച്ച കര്‍ഷന് ലഭിച്ചത് നൂറു രൂപയുടെ ചെക്കാണ്.
ഇതിനെതിരെ ജമ്മുവിലെ പി.ഡി.പി^ ബി.ജെ.പി സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. പ്രളയത്തില്‍ കനത്ത നഷ്ടം സംഭവിച്ച കര്‍ഷകരെ  നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ പരിഹസിക്കുകയാണെന്ന്  കര്‍ഷകര്‍ ആരോപിച്ചു.
2014 സെപ്തംബറില്‍ ജമ്മുവിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 300 ഓളം പേര്‍ മരിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
 

മെക്സിക്കോയില്‍ വിമാനം ദേശീയപാതയില്‍ തകര്‍ന്നു വീണ് അഞ്ചു മരണം

Posted: 02 Jun 2015 09:21 PM PDT

Image: 

മെക്സിക്കോ സിറ്റി:  പരീക്ഷണ പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനമായ മെക്സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്.

എം7 എയ്റോ സ്പേസ് എല്‍.പി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വിറെറ്റാറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ദേശീയപാതയില്‍ അടിയന്തിരമായ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ ഉടനെ വിമാനം കത്തുകയും ചെയ്തു. അപകടത്തത്തെുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  
 

രസതന്ത്ര നൊബേല്‍ ജേതാവ് ഇര്‍വിന്‍ റോസ് അന്തരിച്ചു

Posted: 02 Jun 2015 09:14 PM PDT

Image: 

മസാച്യൂസെറ്റ്സ്:  നൊബേല്‍ പുരസ്കാര ജേതാവ് ഇര്‍വിന്‍ റോസ് (88) അന്തരിച്ചു.കാന്‍സര്‍ ബാധിതനായ അദ്ദേഹം  ഏറെ നാളായി ചികിത്സയിലായിരുന്നു. ജൈവ രസതന്ത്രജ്ഞനായ  ഇര്‍വിന്‍ റോസ് 2004 ലാണ് രസതന്ത്രത്തിനുള്ള നൊബേല്‍ നേടിയത്. മനുഷ്യശരീരം രോഗപ്രതിരോധത്തിനായി അനാവശ്യ മാംസ്യകോശങ്ങളെ നശിപ്പിക്കുന്നു എന്ന ജൈവപ്രക്രിയ കണ്ടത്തെിയതിനാണ് നൊബല്‍ സമ്മാനത്തിന് അര്‍ഹനായത്. ഇസ്രായേലില്‍ നിന്നുള്ള ആരണ്‍ ഷെയ്ചനോവര്‍, അവ്റം ഹെര്‍ഷ്കോ എന്നിവര്‍ക്കൊപ്പമാണ് ഇര്‍വിന്‍ നെബേല്‍ പങ്കിട്ടത്.
കോശങ്ങളുടെ ‘മരണ ചുംബനം’ എന്ന പ്രക്രിയ എണ്‍പതുകളിലാണ് ഇവര്‍ കണ്ടെ ത്തിയത്. അനാവശ്യ മാംസ്യ കോശങ്ങള്‍ നശിപ്പിക്കുന്ന ശരീരത്തിന്‍്റെ പ്രക്രിയ പരാജയപ്പെടുമ്പോഴാണ് ശരീരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നതെന്ന് ഇര്‍വിന്‍ വിശദീകരിച്ചിരുന്നു.
1926 ജൂലൈ 16 ന് ന്യൂയോര്‍ക്കിലെ ബൂക്ക്ലിനിലാണ് ഇര്‍വിന്‍ റോസ് ജനിച്ചത്. ഫിലാഡല്‍ഫിയയിലെ ഫോക്സ് ചെയ്സ് കാന്‍സര്‍ സെന്‍്ററില്‍ ഗവേഷകനായിരുന്നു.

ഖതീഫ് സ്ഫോടനം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം റിയാല്‍

Posted: 02 Jun 2015 08:49 PM PDT

Image: 
ദമ്മാം: ഖതീഫിലെ ഖുദൈ നഗരത്തില്‍ ഇമാം അലി ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ച 22 പേരുടെ കുടുംബത്തിന് 10 ലക്ഷം റിയാല്‍ വീതം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് 50 ലക്ഷം റിയാല്‍ വീതവും നല്‍കും. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരിലൊരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് മരണ സംഖ്യ 22 ആയത്. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും ഖതീഫ്, ദമ്മാം സെന്‍ട്രല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ആക്രമണം നടന്നയുടന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും സഹോദരനും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറുമായ സുഊദ് ബിന്‍ നായിഫും മുതിര്‍ന്ന ഉദ്യോഗസ്ഥരും മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശത്രുതയും ഭിന്നതയും വളര്‍ത്തി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഖുദൈയിലെ ജനങ്ങളോട് കിരീടാവകാശി അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രവിശ്യയിലെ വ്യാപാരി സമൂഹവും ജഡ്ജിമാരും പ്രദേശം സന്ദര്‍ശിച്ച് ഐക്യദാഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് സല്‍മാന്‍ രാജാവ് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായ ധനം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ രാജ്യം ഒട്ടക്കെട്ടാണെന്നും ആപത്തില്‍ ഭരണാധികാരികള്‍ കൂടെയുണ്ടാവുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഖതീഫ് നഗരസഭ ഉപാധ്യക്ഷന്‍ നബീഹ് അല്‍ ഇബ്രാഹീം പറഞ്ഞു. സഹായം പ്രഖ്യാപിച്ചത് സ്ഫോടനത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. തീവ്രവാദ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കേണ്ടത് എല്ലാവരുടെയും സുരക്ഷക്ക് അത്യാവശ്യമാണെന്നും ശിയ, സുന്നി വിഭാഗീയതക്ക് രാജ്യത്ത് സ്ഥാനമില്ളെന്നതിന്‍െറ തെളിവാണ് രാജാവിന്‍െറ സഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 22നാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള സൗദി സംഘത്തിലെ സാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ എന്ന യുവാവാണ് ചാവേറായി എത്തിയത്്. സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ അടക്കം 26 പേര്‍ പിടിയിലായിട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. 
 

നാട്ടുവെളിച്ചം

Posted: 02 Jun 2015 07:37 PM PDT

Image: 

എന്‍െറ ഗ്രാമത്തില്‍ വൈദ്യുതിയത്തെിയത് വൈകിയാണെന്നു തോന്നുന്നു. അന്ന് പട്ടണത്തിന്‍െറ അതിര്‍ത്തികളിലൂടെ ഒഴുകിയിരുന്ന നദിയുടെ കുറുകെ പാലമില്ലായിരുന്നു. ഇത്രയുംനീളം കമ്പികള്‍ വലിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലം. പുതിയ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കാറുകടന്നുപോകാവുന്ന ഒരു പാലമായിരുന്നു. ഞങ്ങള്‍, വെണ്‍പാലക്കാര്‍ കൂട്ടമായി അദ്ദേഹത്തെ ജയിപ്പിച്ചു. അവസാനം പാലം പണിഞ്ഞു. കൂടെ ടാറിട്ട റോഡും കാറുകളും വൈദ്യുതിയും ഗ്രാമത്തെ സജീവമാക്കി. പക്ഷേ, ഗ്രാമീണരുടെ അസംതൃപ്തി തീര്‍ന്നില്ല. ഒരു മന്ദമാരുതന്‍െറ ലാളനയില്‍പോലും വൈദ്യുതിവിളക്കുകള്‍ അണഞ്ഞുപോകുന്ന അവസ്ഥ.
എങ്കിലും, മണ്ണെണ്ണ്ണവെട്ടത്തില്‍ ആ നാട്ടിലെ കുരുന്നുകള്‍ പഠിക്കുകയും മിടുക്കരാകുകയും ലോകത്തെമ്പാടും ഉദ്യോഗപര്‍വങ്ങളുടെ കൊടുമുടിയിലത്തെുകയും ചെയ്തിട്ടുണ്ട്.
ഊടുവഴിത്താളുകളിലൂടെ രാത്രിയിലും നാട്ടുകാര്‍ സഞ്ചരിച്ചുകൊണ്ടിരുന്നത് ഞാനിന്നും ഓര്‍മിച്ചെടുക്കുന്നു. കാരണം, അന്ന് വേലിപ്പന്തലുകള്‍ കൊണ്ടുപോലും ആരും വീടുകളുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്നില്ല. കാഴ്ചകളുടെ പരിധി നദീതടമായിരുന്നു. ആറ്റില്‍നിന്ന് ഒറ്റാലും ചെറുവലയും ചൂണ്ടയുംകൊണ്ട് മീന്‍പിടിക്കുന്നവര്‍തൊട്ട് നഗരത്തില്‍നിന്ന് ജോലിക്കും തിരക്കുകള്‍ക്കുംശേഷം തളര്‍ന്ന് ഓടിയത്തെുന്നവര്‍വരെ, നിരത്തുകളെ സജീവമാക്കിയിരുന്നു. പലരുടെ കൈയിലും കുറ്റിച്ചൂട്ടുകള്‍ കാണും. വീശിവീശി നടക്കുമ്പോള്‍ തീയണയില്ല. കൂടത്തെുംവരെ വെളിച്ചംപകര്‍ന്നിരുന്ന ചൂട്ടുകള്‍ ഗതകാല ഓര്‍മയായി മാറിയിരിക്കുന്നു. നദിക്കരയായതുകൊണ്ട് കണ്ണെത്തുന്ന ഇട്ടാവട്ടങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പറന്നുനടക്കും. പിറ്റേദിവസം പുലരുമ്പോള്‍ ഈയാംപാറ്റകളുടെ കൂട്ടത്തില്‍ ഇവയും മരിച്ചുകിടക്കുന്നതായി എപ്പോഴും കാണും. ഒറ്റനാള്‍ ജന്മങ്ങളെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അവ.
പറയാതിരിക്കാന്‍വയ്യ, അക്ഷരാര്‍ഥത്തില്‍ അതൊരു രമണീയകാലംതന്നെയായിരുന്നു.
ഇന്ന് എന്‍െറ വീട്ടില്‍ അല്ളെങ്കില്‍, ഓഫിസില്‍ ഇടക്കിടെ വൈദ്യുതി നിലക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുന്നു. സര്‍ക്കാറിന്‍െറ തലതൊട്ടപ്പന്മാരെ ശാപവചനങ്ങള്‍ കൊണ്ടുഴിഞ്ഞ് ആശ്വാസം കണ്ടത്തെുന്നു.
കൗതുകത്തോടെ ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, ആറു ദശകങ്ങള്‍ക്കുമുമ്പ് രാത്രി സമയങ്ങളില്‍ എങ്ങനെയായിരിക്കും സമയം ചെലവഴിച്ചിരുന്നതെന്ന്. മണ്ണെണ്ണവിളക്ക് എരിഞ്ഞുതീരുമ്പോള്‍ നേരത്തേ, വളരെ നേരത്തേ അവരെല്ലാം കിടന്നുറങ്ങിയിട്ടുണ്ടാവും. കൊതുക്, ഉഷ്ണം ഇതൊക്കെ ആധുനികകാല പ്രതിഭാസങ്ങളാണോ?
എനിക്കറിയില്ല.
അക്കാലത്തെ എന്‍െറ ഓര്‍മയില്‍ തളച്ചിട്ടത് എന്‍െറ അമ്മൂമ്മയായിരുന്നു. അതിരാവിലെ മൂന്നരക്ക് ഉണര്‍ന്നെഴുന്നേറ്റാല്‍ നേരെ പ്രഭാതകൃത്യങ്ങളിലേക്ക്. പിന്നീട് ഒരേക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടിന്‍െറ മുറ്റമടിക്കും. പറമ്പില്‍പോയി കണ്ണിമാങ്ങകള്‍ പെറുക്കി ഭദ്രമായി ഉപ്പുഭരണികളിലാക്കി തുണികൊണ്ട് മൂടിക്കെട്ടിവെക്കും. പിന്നെ ഒരു മണിക്കൂര്‍ തേച്ചുകുളിയാണ്. അപ്പോഴേക്കും നേരം പരപരാ വെളുത്തുതുടങ്ങും. ഞങ്ങള്‍ ഉറക്കപ്പിച്ചില്‍, പായയില്‍നിന്ന് എഴുന്നേറ്റുവരുമ്പോള്‍ അമ്മൂമ്മ ശകാരിക്കും. അന്ന് അമ്മൂമ്മക്ക് വയസ്സ് 90 പിന്നിട്ടിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനൊരു കഠിനമായ രോഗാവസ്ഥയില്‍ക്കൂടി കടന്നുപോവുകയുണ്ടായി. അക്കാലത്ത് മനസ്സില്‍ ആകുലതകള്‍ കുന്നുകൂടി. എന്‍െറ രക്ഷാമാര്‍ഗങ്ങളില്‍ ഒന്ന്, അതിരാവിലെതന്നെ ഉദാത്തമായി സംഗീതത്തിന്‍െറ വഴികള്‍തേടിയുള്ള യാത്രയായിരുന്നു. ഒരുനാള്‍, എന്‍െറ പ്രിയഗായകനായ തലത് മഹമൂദിന്‍െറ പാട്ടുകള്‍ കേട്ട് കണ്ണുംതുറന്ന് കിടക്കുകയായിരുന്നു. പെട്ടെന്ന് കണ്ണിനു കുറുകെ ഒരു കറുത്ത തിരശ്ശീല വീഴാന്‍ തുടങ്ങി. ആശുപത്രിക്കിടക്കയിലിരുന്ന് ഞാന്‍ അലറിവിളിച്ച് കരഞ്ഞു. കാഴ്ച നഷ്ടപ്പെടും എന്ന ബോധ്യത്തില്‍ എന്‍െറ മനസ്സിടിഞ്ഞ് താഴ്ന്നുതാഴ്ന്നുപോയി. പെട്ടെന്നോടിയത്തെിയ ഡോക്ടര്‍ എന്‍െറ കരംഗ്രഹിച്ച് പറഞ്ഞു. ഞാന്‍ ഒട്ടും ചകിതനാകരുതെന്ന്.
ഒരദ്ഭുതം കണക്കെ പതുക്കെ ആ തിരശ്ശീല പിന്‍വാങ്ങി. അതെന്നെ കൂടുതല്‍ പരിശോധനകളിലേക്കും കണ്ടത്തെലുകളിലേക്കും നയിച്ചു. അന്നാണ്, കാഴ്ചയുടെ വില ഞാന്‍ തിരിച്ചറിഞ്ഞത്.
എന്‍െറ നാട്ടിലന്ന് പ്രശസ്തനായ  കണ്ണുവൈദ്യനുണ്ടായിരുന്നു. ഒരു യന്ത്രത്തിന്‍െറയും പിന്‍ബലമില്ലാതെ, കഠിനമായ രോഗാവസ്ഥകള്‍പോലും മാന്ത്രികശക്തിയെന്നവണ്ണം മാറ്റിയ ഒരു മഹാരഥന്‍. വൈദ്യന് ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ത്രിഫലപ്പൊടിയും ചിറ്റാമൃത്, കാരീയം, ഇന്തുപ്പ്, രസാഞ്ജനം തുടങ്ങി നെല്ലിക്കാക്കുരു വരെയുള്ള ചേരുവകള്‍ കൂട്ടിയും കുറച്ചും അദ്ദേഹം തന്നിരുന്ന ദിവ്യൗഷധങ്ങള്‍ ഇന്ന് ഓര്‍മമാത്രം. മകന്‍ നാടുവിട്ട് വിദേശത്ത് മറ്റെന്തോജോലി സ്വീകരിച്ചുപോയതോടെ ആ കുലമറ്റു. ശ്രേഷ്ഠമായ ഈ ഗുരുപാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ച് നാട്ടുവൈദ്യം ഇന്നിപ്പോള്‍ കച്ചവടക്കാരുടെ കൈയിലത്തെിയിരിക്കുന്നു. ഇന്നത്തെ കാലത്ത് ആര് എന്തൊക്കെ പറഞ്ഞാലും അലോപ്പതി മരുന്നുകളുടെ വ്യാപനവും ഉപയോഗവും ആശങ്കയുണര്‍ത്താറുണ്ട്.
ഈ മരുന്നുകളുടെ നിരന്തരമായ ഉപയോഗം ആന്തരികാവയവങ്ങളെ ക്രമേണ രോഗാവസ്ഥയിലാക്കുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഈയൊരു ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മലയാളികള്‍ ഇന്നും നാട്ടുവൈദ്യത്തില്‍ വിശ്വസിക്കുന്നത്. ഈയടുത്തകാലത്ത് എന്‍െറയൊരു പ്രിയസുഹൃത്ത്, ഉയര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ലേശം ഉദരസംബന്ധമായി അസ്വസ്ഥതകളുണ്ടായി. വായുകോപം, വയറ്റിളക്കം, ഉദരവേദന ഇത്യാദി അസുഖങ്ങളാല്‍  കുറച്ചുനാളുകളായി അദ്ദേഹം വിഷമിക്കുകയാണ്. ആരോ ഒരാള്‍ ഇദ്ദേഹത്തെ ഒരു നാട്ടുവൈദ്യന്‍െറ ശാലയിലത്തെിച്ചു. പിന്നെയുള്ള പുകില് പറയേണ്ടതില്ല. മരുന്ന് കഴിച്ചുതുടങ്ങി. മൂന്നാംദിവസം അദ്ദേഹം മരണമുഖത്തത്തെി. ഒരു പൊലീസുകാരന്‍െറ സമയോചിതമായ ഇടപെടല്‍കൊണ്ടുമാത്രം അദ്ദേഹം രക്ഷപ്പെട്ടു. ജോലിസ്ഥലത്ത്, ഹൃദയംനിലച്ച അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലത്തെിച്ചത് അയാളാണ്. കൂടെയുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സംശയംതോന്നി മരുന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. കണ്ടത്തെലുകള്‍ ഭീകരമായിരുന്നു. കൊച്ചു മരുന്നുപൊതിക്കുള്ളില്‍ ചില കാട്ടുമരുന്നുകളുടെ രുചിഭേദങ്ങളില്‍ നാല്‍പതിലധികം കടുത്ത വേദനസംഹാരി ഗുളികകളും സ്റ്റിറോയ്ഡുകളും പൊടിച്ചുചേര്‍ത്ത് വ്യാജവൈദ്യന്‍ വിപണനം ചെയ്യുകയായിരുന്നുവത്രെ!
എന്‍െറ സുഹൃത്ത് ഭാഗ്യത്താല്‍ രക്ഷപ്പെട്ടു. നാട്ടുനന്മകളുടെ കരുണാമയമായ ഇടങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെ സൂക്ഷിക്കുക. അവരെ വിലങ്ങണിയിക്കേണ്ടത് നമ്മളാണ്.

ഗെയില്‍ പൈപ്പ്‌ലൈന്‍: അവസാനിക്കാത്ത ആശങ്കകള്‍

Posted: 02 Jun 2015 07:13 PM PDT

Image: 

കൊച്ചിയിലെ പുതുവൈപ്പിനില്‍ രണ്ടു വര്‍ഷം മുമ്പ് സ്ഥാപിതമായ എല്‍.എന്‍.ജി ടെര്‍മിനലില്‍നിന്ന് പ്രകൃതിവാതകം വ്യവസായിക ആവശ്യങ്ങള്‍ക്കായി ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കത്തെിക്കാന്‍ 505 കിലോമീറ്റര്‍ നീളത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള പ്രോജക്ടാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, ഐ.ഒ.സി, ഗെയില്‍ എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച പെട്രോനെറ്റ് എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ പ്രായോജകര്‍. അതേസമയം, പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ (ഗെയില്‍) ചുമതലയാണ് എന്നതിനാല്‍ ആ പേരിലാണ് അത് പൊതുവെ അറിയപ്പെടുന്നത്. പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ പദ്ധതി വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൊത്തം 505 കിലോമീറ്ററില്‍, സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍പ്രകാരം, ഇതിനകം വെറും 17 കിലോമീറ്റര്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2007ല്‍ കേരള വ്യവസായ വികസന കോര്‍പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ഈ പദ്ധതി. ഇത്രയും വര്‍ഷമായിട്ടും വെറും 17 കിലോമീറ്ററില്‍ മാത്രമേ പൈപ്പിടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതിന്‍െറ പ്രധാന കാരണം ജനങ്ങളുടെ എതിര്‍പ്പുതന്നെ. പദ്ധതി അനന്തമായി നീളുന്നതില്‍ അസ്വസ്ഥരായ അധികൃതര്‍ പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
4600 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലിന്‍െറ ഉപയോഗം പൂര്‍ണമായി ലഭിക്കണമെങ്കില്‍ പൈപ്പ്‌ലൈന്‍
അടക്കമുള്ള അനുബന്ധ ക്രമീകരണങ്ങള്‍ വേണമെന്നുള്ളത് സത്യമാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രകൃതിവാതകം ലഭ്യമാക്കാന്‍വേണ്ടിയാണ് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതും. ആ വശത്തുനിന്ന് ആലോചിക്കുമ്പോള്‍ അതില്‍ ശരിയുമുണ്ട്. എന്നാല്‍, അങ്ങേയറ്റം ജനസാന്ദ്രമായ കേരളത്തില്‍, ജനവാസകേന്ദ്രങ്ങളിലൂടെ 30 ഇഞ്ചു വരെ വ്യാസമുള്ള ഗ്യാസ് പൈപ്പുകള്‍ സ്ഥാപിക്കുന്നത് അത്രയെളുപ്പം സ്വീകരിക്കപ്പെടുകയില്ല. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. അതിന്‍െറ ഉടമസ്ഥാവകാശം അതത് സ്വകാര്യ വ്യക്തികള്‍ക്കുതന്നെയാണ്. അതേസമയം, പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നുവെന്ന കാരണത്താല്‍ ആധാരവിലയുടെ 10 ശതമാനം നല്‍കാമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സാങ്കേതികമായി ഭൂമിയുടെ ഉടമസ്ഥത വ്യക്തികള്‍ക്കുതന്നെയാണ് എന്ന കാരണത്താല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. പ്രയോഗത്തില്‍ അവര്‍ക്ക് ഭൂമി ഉപകരിക്കുന്നുമില്ല. കെട്ടിടനിര്‍മാണം മാത്രമല്ല, വേരുകളാഴ്ത്തുന്ന മരങ്ങള്‍പോലും പൈപ്പ്ലൈന്‍ കടന്നുപോകുന്ന വഴിയില്‍ വളര്‍ത്താന്‍ പാടില്ല എന്നാണ് വ്യവസ്ഥ. അതായത്, ഫലത്തില്‍ ഭൂമി നഷ്ടപ്പെടുകയും എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഭൂമി അങ്ങേയറ്റം വൈകാരികപ്രശ്നമായ കേരളത്തില്‍ ഇത് അത്രയെളുപ്പം നടക്കുകയില്ല എന്നത് ലളിതമായ കാര്യം മാത്രമാണ്.
ഈ പശ്ചാത്തലത്തിലാണ് ഗെയില്‍ പദ്ധതിക്കെതിരായ ജനകീയവികാരത്തെ കാണേണ്ടത്. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്തുവന്നത് അധികൃതര്‍ കാണണം. പദ്ധതിക്കുവേണ്ടി സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ മലപ്പുറം ജില്ലയിലെ പൊന്മളയില്‍ ജനങ്ങള്‍ തടഞ്ഞതും അനുബന്ധ സംഘര്‍ഷങ്ങളും തിങ്കളാഴ്ചത്തെ വാര്‍ത്തയാണ്. എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നും തടയാന്‍ വരുന്നവരെ ജയിലില്‍ അടക്കുമെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥ മേധാവിയുടെ ഭീഷണികൊണ്ട് ജനകീയപ്രതിരോധത്തെ ഇല്ലാതാക്കാന്‍ കഴിയില്ളെന്നത് അറിയാതെ പോയത് അദ്ദേഹത്തിന്‍െറ വിവരക്കേട്. പ്രശ്നത്തെ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നതിന്‍െറ തെളിവാണ് ചീഫ് സെക്രട്ടറിയുടെ ഭീഷണി. തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെടുമെന്ന് കണ്ട് മറുവഴികളില്ലാതെ തെരുവിലിറങ്ങുന്ന ജനങ്ങളെ സര്‍ക്കാര്‍ ക്രിമിനലുകളായി കാണരുത്.
കേരളത്തിലേതുപോലെ ജനസാന്ദ്രതയില്ലാത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍, ഗെയില്‍ പൈപ്പ്‌ലൈന്‍ ജനവാസകേന്ദ്രങ്ങളിലൂടെ അനുവദിക്കില്ല എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കൈക്കൊണ്ടത്. വേണമെങ്കില്‍ ദേശീയപാതയുടെ ഓരത്തുകൂടി ആയിക്കോളൂ എന്ന നിലപാടെടുത്ത അവിടത്തെ സര്‍ക്കാര്‍ വിഷയത്തെ സുപ്രീംകോടതിയില്‍ എത്തിച്ചിരിക്കുകയുമാണ്. ദേശീയപാത, റെയില്‍വേ, കനോലി കനാല്‍ തുടങ്ങിയ പല വഴികള്‍ കേരളത്തിലെ സമരക്കാരും ജനകീയ പ്രവര്‍ത്തകരും മുന്നോട്ടുവെക്കുന്നുണ്ട്. റെയില്‍വേ ലൈനിന് സമാന്തരമായി സ്ഥാപിക്കുന്നതില്‍ സുരക്ഷാപ്രശ്നം കാണുന്നവര്‍ ജനവാസകേന്ദ്രത്തിലൂടെ ഇത് സുരക്ഷിതമാണ് എന്നു പറയുമ്പോള്‍ അത് കറുത്ത തമാശയായിട്ടേ ജനങ്ങള്‍ എടുക്കുകയുള്ളൂ.
വ്യവസായിക ആവശ്യങ്ങള്‍ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യത്തിലോ എല്‍.എന്‍.ജി ടെര്‍മിനലിന്‍െറ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലോ ആര്‍ക്കും അഭിപ്രായവ്യത്യാസങ്ങളിലില്ല. എന്നാല്‍, സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ബന്ദിയാക്കിക്കൊണ്ടല്ല അത് വേണ്ടത്. ആവലാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ജനാധിപത്യപരവുമല്ല.

സൈക്കിള്‍ സംസ്കാരം തിരിച്ചുപിടിക്കാനൊരുങ്ങി ഡല്‍ഹി

Posted: 02 Jun 2015 11:48 AM PDT

Image: 

ന്യൂഡല്‍ഹി: ദിനംപ്രതി വര്‍ധിക്കുന്ന വായുമലിനീകരണം തടയാനും ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷനേടാനുമായി സൈക്കിള്‍ സംസ്കാരം തിരിച്ചുപിടിക്കാന്‍ രാജ്യത്തിന്‍െറ തലസ്ഥാന നഗരി ഒരുങ്ങുന്നു. നാട്ടിന്‍പുറത്തെ കടകളില്‍ മണിക്കുര്‍ കണക്കാക്കി വാടക കൊടുക്കലായിരുന്നു നമ്മുടെ പതിവെങ്കില്‍, ഡല്‍ഹി വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് വാടക നല്‍കേണ്ടത്. മെട്രോ സ്റ്റേഷനുകളുടെയും ഓഫിസുകളുടെയും മാര്‍ക്കറ്റുകളുടെയും അരികില്‍ സ്റ്റാന്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന സൈക്കിളുകള്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് എടുത്തുപയോഗിക്കാം. ആവശ്യം കഴിഞ്ഞ് അതിനടുത്തുള്ള ഒരു സ്റ്റാന്‍ഡില്‍ വെക്കുകയേ വേണ്ടു.
ഇതോടൊപ്പം സൈക്കിള്‍ സ്റ്റേഷന്‍, വര്‍ക്ഷോപ്പുകള്‍ എന്നിവയും പ്രത്യേക സൈക്കിള്‍ ട്രാക്കും നടപ്പാക്കാനും ഡി.ഡി.എക്ക് ആലോചനയുണ്ട്.  ദ്വാരകയിലാണ് ആദ്യത്തെ സൈക്കിള്‍ ഷെയറിങ് കേന്ദ്രം ആരംഭിക്കുക. 100 കി.മീ. സൈക്കിള്‍ ട്രാക്കാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ഇതിനുപുറമെ സാഹസിക സൈക്കിളിങ്ങിനുവേണ്ടി പ്രത്യേക പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
 ഇതോടെ നാട്ടിന്‍പുറത്തെ പീടികയില്‍നിന്ന് വാടകക്ക് സൈക്കിളെടുത്ത് സവാരി നടത്തിയ പഴയ തലമുറയുടെ മുന്നില്‍ ഇനി കഴിഞ്ഞകാലം വീണ്ടും പുനര്‍ജനിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ബൈക്കിലും കാറിലും അതിവേഗം  ചീറിപ്പായുന്നത് അഭിമാനത്തിന്‍െറ പ്രതീകമായതോടെയാണ് നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും സൈക്കിളുകള്‍ അപ്രത്യക്ഷമായത്.

പരിക്കില്‍ കുരുങ്ങി മഞ്ഞപ്പട

Posted: 02 Jun 2015 11:27 AM PDT

Image: 

സാവോപോളോ: സ്വന്തം മണ്ണില്‍ ലോകകപ്പിലേറ്റ നാണക്കേട് മറക്കാന്‍ കോപ അമേരിക്കക്ക് ഒരുങ്ങുന്ന ബ്രസീലില്‍നിന്നും കേള്‍ക്കുന്നത് തിരിച്ചടിവാര്‍ത്തകള്‍ മാത്രം. സ്റ്റാര്‍ ഡിഫന്‍ഡര്‍ മാഴ്സലോ പരിക്ക് കാരണം പിന്‍വാങ്ങിയതിനു പിന്നാലെ, മിഡ്ഫീല്‍ഡര്‍ ലൂയി ഗുസ്താവോയും പരിക്കിന്‍െറ പിടിയില്‍. കാല്‍മുട്ടിലെ പരിക്ക് കാരണം ജര്‍മന്‍ കപ്പ് ജേതാക്കളായ വോള്‍ഫ്സ്ബുര്‍ഗ് താരം ഗുസ്താവോ കോപ അമേരിക്കയില്‍നിന്നും പിന്‍വാങ്ങുന്നതായി ബ്രസീല്‍ അധികൃതര്‍ അറിയിച്ചു. ജര്‍മന്‍ കപ്പ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ വോള്‍ഫ്സ്ബുര്‍ഗിന്‍െറ ഗോളടിച്ച് വിജയാവേശം കഴിയും മുമ്പാണ് താരത്തിന്‍െറ പരിക്ക് വാര്‍ത്ത പുറത്തുവരുന്നത്.

കോച്ച് ദുംഗയുടെ പ്ളെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ മുന്‍ ബയേണ്‍ മ്യൂണിക് താരത്തിന്‍െറ അസാന്നിധ്യം ബ്രസീലിന്‍െറ ഒരുക്കങ്ങളെയും ബാധിക്കും. ഗുസ്താവോയുടെ പകരക്കാരനായി ഫ്രെഡ്, ഫെലിപ് ആന്‍ഡേഴ്സന്‍, റഫീന്യ അല്‍കന്‍റാര, കക്കാ എന്നിവരിലൊരാളെ 23 അംഗ ടീമിലേക്ക് പരിഗണിക്കും. മാഴ്സലോക്ക് പകരം ജെഫേഴ്സനെയും ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസിനു പകരം നെറ്റോയും ഇതിനകം ടീമിലത്തെി. ഗ്രൂപ് ‘സി’യില്‍ ജൂണ്‍ 14ന് പെറുവിനെതിരെയാണ് ബ്രസീലിന്‍െറ ആദ്യ മത്സരം.

കോപയില്‍ കിരീടമണിയാന്‍ മഞ്ഞപ്പട ഒരുങ്ങിയതായി 2007ലെ ചാമ്പ്യന്‍കോച്ച് കൂടിയായ ദുംഗ പറഞ്ഞു. ‘മുന്‍ വര്‍ഷങ്ങളെ പോലെയല്ല, കൂടുതല്‍ കടുത്ത പോരാട്ടമാവും കാത്തിരിക്കുന്നത്. തെക്കേഅമേരിക്കയിലെ ടീമുകളെല്ലാം മികച്ച നിലവാരത്തിലാണ്. കൂടുതല്‍ കളിക്കാര്‍ യൂറോപ്യന്‍ ക്ളബുകളില്‍ കളിച്ച് പരിചയമുള്ളവരും. ആതിഥേയരായ ചിലി, അര്‍ജന്‍റീന, പരഗ്വേ, ഉറുഗ്വായ് എന്നിവരെല്ലാം മികച്ച ടീമുകളാണ്. യൂറോപ്പില്‍ ഏറെ താരങ്ങള്‍ കളിക്കുന്ന കൊളംബിയ കൂടുതല്‍ കരുത്തരാണ്. എന്നാല്‍, വെല്ലുവിളി ഏറ്റെടുക്കാന്‍ ബ്രസീലും സന്നദ്ധമാണ് ^ദുംഗ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനു പിന്നാലെ സ്കൊളാരിയുടെ പകരക്കാരനായാണ് മുന്‍ നായകന്‍ പരിശീലക വേഷത്തില്‍ വീണ്ടുമത്തെിയത്.

മെസ്സിപ്പട ഒരുങ്ങി
ബ്വേനസ് എയ്റിസ്: അദ്ഭുതങ്ങളൊന്നുമില്ലാതെ അര്‍ജന്‍റീനയുടെ കോപ അമേരിക്ക ഫൈനല്‍ ടീം. 23 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍താരങ്ങളെല്ലാം കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ സംഘത്തില്‍ ഇടംനേടി. ആര്‍ക്കും പരിക്ക് ഭീഷണിയില്ല എന്നാണ് റിപ്പോര്‍ട്ട്. ടീം: ഗോള്‍കീപ്പര്‍മാര്‍: മരിയാനോ അന്‍ഡുയാര്‍, നഹുല്‍ ഗുസ്മാന്‍, സെര്‍ജിയോ റൊമീറോ. ഡിഫന്‍ഡര്‍: മില്‍ട്ടന്‍ കാസ്കോ, മാര്‍ട്ടിന്‍ ഡെമിഷലിസ്, എസിക്വില്‍ ഗാരെ, നികോളസ് ഓട്മെന്‍ഡി, മാര്‍കോസ് റോയോ, ഫാകുന്‍ഡോ റൊണ്‍കാഗ്ളിയ, പാബ്ളോ സബലേറ്റ.

മിഡ്ഫീല്‍ഡ്: എവര്‍ ബനേഗ, ലൂകാസ് ബിഗ്ളിയ, എയ്ഞ്ചല്‍ ഡി മരിയ, ഫെര്‍ണാണ്ടോ ഗാഗോ, എറിക് ലമേല, യാവിയര്‍ മഷറാനോ, യാവിയര്‍ പാസ്റ്റോര്‍, റോബര്‍ട്ടോ പെരിറ. ഫോര്‍വേഡ്: സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എസിക്വില്‍ ലാവെസ്സി, ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്.

അണ്ടര്‍ 19 കോച്ചായി ദ്രാവിഡ് പരിഗണനയില്‍

Posted: 02 Jun 2015 11:21 AM PDT

Image: 

ന്യൂഡല്‍ഹി: പ്രതിഭക്ക് പഞ്ഞമില്ലാതിരുന്നിട്ടും ടീമിന്‍െറ വിശ്വസ്തനായിട്ടും കളത്തിലെ തമ്പ്രാക്കന്മാരുടെ നിഴലിലായിപ്പോയ ദൗര്‍ഭാഗ്യം കളമിറങ്ങിയിട്ടും രാഹുല്‍ ദ്രാവിഡിനെ വിട്ടൊഴിയുന്നില്ല. ഒരുകാലത്ത് കൂട്ടുകാരായിരുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയത്തെ ഇന്ത്യന്‍ ടീമിന്‍െറയും ബോര്‍ഡിന്‍െറയും ഉപദേശക പദവിയിലേക്ക് നിയോഗിച്ചിട്ടും ദ്രാവിഡ് കളത്തിന് പുറത്തായി. ഇന്ത്യന്‍ ടീമിന്‍െറ കോച്ചായി പരിഗണിക്കുമെന്ന് കരുതിയിരിക്കവെ താല്‍ക്കാലികമാണെങ്കിലും ആ പദവിയിലേക്ക് നിയോഗിച്ചത് രവി ശാസ്ത്രിയെ.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്‍െറ കോച്ചായി രാഹുല്‍ ദ്രാവിഡ് പരിഗണനയിലുണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. ദ്രാവിഡിന്‍െറ റോളിനെക്കുറിച്ച് സമയമാകുമ്പോള്‍ അറിയിക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിന്‍െറ ഉപദേശകനെന്ന നിലയില്‍ സഞ്ജു വി. സാംസണെയും കരുണ്‍ നായരെയും ദീപക് ഹുഡയെയും പോലുള്ള പ്രതിഭാശാലികളായ യുവതാരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത അനുഭവസമ്പത്ത് ദ്രാവിഡിനെ അണ്ടര്‍ 19 ടീമിന്‍െറ പരിശീലക പദവിയിലേക്ക് മുന്‍തൂക്കം നല്‍കുന്നതായി ബി.സി.സി.ഐയുമായി അടുത്ത ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇതേക്കുറിച്ച് ദ്രാവിഡ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ദ്രാവിഡിന് അര്‍ഹമായ പരിഗണന ലഭിച്ചില്ളെന്ന ആക്ഷേപത്തെ മറികടക്കാന്‍ അണ്ടര്‍ 19 ടീമിന്‍െറ കോച്ചാക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. വന്‍താരങ്ങള്‍ തോറ്റമ്പിയ മത്സരങ്ങളില്‍ പോലും ഇന്ത്യയുടെ വന്മതിലായി അപകട സന്ധികളില്‍ തുണച്ച ദ്രാവിഡിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് പല മുതിര്‍ന്ന താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്‍െറ കൂടി സമ്മര്‍ദമാകാം ബി.സി.സി.ഐയെക്കൊണ്ട് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

അന സെമിയില്‍; ഫെഡറര്‍ പുറത്ത്

Posted: 02 Jun 2015 11:18 AM PDT

Image: 

പാരിസ്: ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെര്‍ബ് താരം അന ഇവാനോവിച്ചിന് ഗ്രാന്‍ഡ്സ്ളാം സെമി പ്രവേശം. ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറില്‍ യുക്രെയ്ന്‍െറ യെലിന സ്വിറ്റോലിനയെ തോല്‍പിച്ചാണ് അന 2008ന് ശേഷം സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. അന്ന് ഫ്രഞ്ച് ഓപണില്‍ കിരീടമണിഞ്ഞശേഷം സെര്‍ബ് സുന്ദരിക്ക് ഒരു ഗ്രാന്‍ഡ്സ്ളാമിന്‍െറയും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. യുക്രെയ്ന്‍ താരത്തെ 6^3, 6^2 എന്ന സ്കോറിനായിരുന്നു അന വീഴ്ത്തിയത്.

സെമിയില്‍ ചെക് റിപ്പബ്ളിക്കിന്‍െറ ലൂസി സഫറോവയാണ് എതിരാളി. സ്കോര്‍ 7^6, 6^3. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററെ നാട്ടുകാരന്‍ സ്റ്റാനിസ്ലസ് വാവ്റിങ്ക 6^4, 6^3, 7^6 സ്കോറിന് തോല്‍പിച്ചു.

വാഹനപരിശോധനയില്‍ അടിമുടി മാറ്റത്തിന് ഡി.ജി.പിയുടെ സര്‍ക്കുലര്‍

Posted: 02 Jun 2015 11:17 AM PDT

Image: 

തിരുവനന്തപുരം: ഇനി വാഹനപരിശോധനക്ക് കൈ കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തേ എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്താല്‍ ആശ്ചര്യപ്പെടേണ്ട. കേരള പൊലീസിന്‍െറ മുഖം മാറ്റിയേ മതിയാകൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ കര്‍ശന നിര്‍ദേശം വന്നതോടെ അടിമുടി മാറ്റത്തിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ ‘സര്‍’ എന്നോ ‘സുഹൃത്ത്’ എന്നോ വേണം അഭിസംബോധന ചെയ്യാന്‍. സ്ത്രീയാണെങ്കില്‍ ‘മാഡം’ എന്നോ ‘സഹോദരി’ എന്നോ. ജനങ്ങള്‍ക്ക്  അസൗകര്യമുണ്ടാക്കാതെയും വിവാദം ഒഴിവാക്കിയും വാഹന പരിശോധന  നടത്തണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി. വാഹന പരിശോധന നിയമവിരുദ്ധമായി ജനങ്ങളില്‍നിന്ന് പണം പിരിക്കാനാകരുത്. ഓരോ പൊലീസ് ജില്ലയിലും പകലും രാത്രിയും വാഹനപരിശോധന നടത്താന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര്, സ്ഥാനപ്പേര്, ഉപയോഗിക്കുന്ന വാഹനത്തിന്‍െറ നമ്പര്‍ എന്നിവ  രാവിലെ  ജില്ലാ പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം. ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്ന്  ജില്ലാ പൊലീസ് മേധാവിമാരും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമും മനസ്സിലാക്കണം. മറ്റാരെങ്കിലുമാണ് പരിശോധിക്കുന്നതെങ്കില്‍ അക്കാര്യം  കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണം.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍:  

  • അടിയന്തര സാഹചര്യങ്ങളിലൊഴികെ, വാഹന പരിശോധനക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കൈവശമുള്ള പണം സംബന്ധിച്ച വിവരം കണ്‍ട്രോള്‍ റൂം ഓഫിസര്‍ക്ക് കൈമാറണം.
  • ഹൈവേ പട്രോള്‍ വാഹനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമ്പോള്‍ പരിശോധന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്‍െറ വിവരവും പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് കണ്‍ട്രോളില്‍ (9846100100)  അറിയിക്കണം. ഇത്തരം  വിവരം  ഒരാഴ്ചവരെ സൂക്ഷിക്കണം.
  • പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ യൂനിഫോം ധരിക്കണം.  
  • പേര്, പദവി  എന്നിവ യൂനിഫോമില്‍ പ്രദര്‍ശിപ്പിക്കണം.
  • തിരക്കേറിയ സ്ഥലങ്ങളിലും  ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല.
  • ‘യു’ ടേണ്‍ തിരിയല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്, സിഗ്നല്‍ ലംഘനം, അപകടസാധ്യതയുണ്ടാക്കുന്ന  പാര്‍ക്കിങ്, രാത്രി ഹെഡ്ലൈറ്റിന്‍െറ തീവ്രത കുറക്കാതിരിക്കുക തുടങ്ങിയവക്കാവണം  മുന്‍ഗണന.
  • പരിശോധനാ സമയത്ത് മാന്യമായി പെരുമാറണം. സ്ത്രീകള്‍ മാത്രമായോ, കുടുംബാംഗങ്ങളോടൊപ്പമോ അല്ളെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കരുത്.  
  • ലഘുലേഖ നല്‍കി യാത്രക്കാരെ ബോധവാന്മാരാക്കണം.
  • നിയമലംഘനം എന്താണെന്നും  പിഴ എത്രയാണെന്നും ഏത് സെക്ഷന്‍ പ്രകാരമാണ് പിഴയെന്നും  കോടതിയില്‍ പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിന് അവകാശമുണ്ടെന്നും  അറിയിക്കണം.
  • വാഹന പരിശോധനക്കിടെ മോശമായി പെരുമാറാനോ ദേഹോപദ്രവം ഏല്‍പിക്കാനോ പാടില്ല.  കഴിയുന്നതും ഇത്തരം സംഭവങ്ങള്‍ മൊബൈല്‍ ഫോണിലോ, വിഡിയോ കാമറകളിലോ പകര്‍ത്തണം.
  • ഉദ്യോഗസ്ഥനെ അപമാനിക്കുകയോ  ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍  മേലുദ്യോഗസ്ഥരുമായി ആലോചിച്ച്  നടപടി കൈക്കൊള്ളണം.
  • വിദേശികളോടും അന്യസംസ്ഥാന അതിഥികളോടുമുള്ള പെരുമാറ്റം മാതൃകാപരമായിരിക്കണം.

 

 

ഇംഗ്ളണ്ടിന് 200ന്‍െറ തോല്‍വി

Posted: 02 Jun 2015 11:04 AM PDT

Image: 
Subtitle: 
പരമ്പര സമനില

ലീഡ്സ്: ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ കൈ്ളമാക്സ് പോലെ  പുരോഗമിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ളണ്ടിനെ 200 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് പരമ്പര സമനിലയിലാക്കി. 455 റണ്‍സ് എന്ന അസാധ്യലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന്‍െറ രണ്ടാമിന്നിങ്സ് 255 റണ്‍സില്‍ എറിഞ്ഞിട്ടാണ് ലോര്‍ഡ്സില്‍ ഏറ്റ പരാജയത്തിന് ന്യൂസിലന്‍ഡ് പകരംവീട്ടിയത്. മുന്‍നിരയിലെ തകര്‍ച്ച വാലറ്റത്തെ കൂട്ടുപിടിച്ച് പരിഹരിക്കാന്‍ ശ്രമിച്ച ജോസ് ബട്ലര്‍ക്കും അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല. 73 റണ്‍സുമായി പത്താമനായി പുറത്താകുന്നതുവരെ ബട്ലര്‍ പൊരുതിനോക്കി. അവസാന വിക്കറ്റില്‍ പുറത്താകില്ളെന്ന ദൃഢനിശ്ചയത്തില്‍ ബാറ്റേന്തിയ ജെയിംസ് ആന്‍ഡേഴ്സണെ കൂട്ടുപിടിച്ച് 25 റണ്‍സ് ചേര്‍ത്തുനോക്കിയെങ്കിലും മാര്‍ക് ക്രെയ്ഗിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ബട്ലര്‍ വീണതോടെ ഇംഗ്ളണ്ട് ഇന്നിങ്സിന് അവസാനമായി. ബട്ലര്‍ക്കു പുറമേ ഓപണര്‍ അലിസ്റ്റര്‍ കുക്ക് (56) മാത്രമാണ് പൊരുതിനോക്കിയത്. ആദം ലിത് (24), ബെന്‍ സ്റ്റോക് (29), സ്റ്റുവര്‍ട്ട് ബ്രോഡ് (23), മാര്‍ക് വുഡ് (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മാര്‍ക് ക്രെയ്ഗും കെയ്ന്‍ വില്യംസണും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയും മാറ്റ് ഹെന്‍റിയും ഓരോ വിക്കറ്റ് വീഴ്ത്തി.

മുര്‍സിക്ക് വധശിക്ഷ: അന്തിമ വിധി നീട്ടി

Posted: 02 Jun 2015 10:48 AM PDT

Image: 

കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷയുടെ അന്തിമ വിധി  പ്രഖ്യാപിക്കുന്നത് കോടതി ജൂണ്‍ 16 വരെ നീട്ടിവെച്ചു.
ജയില്‍ഭേദനവും ചാരപ്രവൃത്തിയും ആരോപിച്ചാണ് മുര്‍സിക്കും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യുസുഫുല്‍ ഖറദാവിക്കും ഉള്‍പ്പെടെ 105 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധി നടപ്പാക്കുന്നതിന് ഗ്രാന്‍റ് മുഫ്തിയുടെ അനുമതിയും ലഭിക്കണം.  അന്തിമവിധി കേള്‍ക്കാന്‍ കോടതിയില്‍ മുര്‍സിയും എത്തിയിരുന്നു.

മുര്‍സിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവര്‍ കോടതിയില്‍ സൈന്യം തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി. ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട  മുര്‍സിയെ 2013 ജുലൈയിലാണ് പട്ടാളം അധികാരഭ്രഷ്ടനാക്കിയത്.  ഇതിനു ശേഷം അദ്ദേഹം ജയിലിലാണ്. മേയ് 17നാണ് മുര്‍സിക്കും മറ്റുള്ളവര്‍ക്കും വധശിക്ഷ വിധിച്ചത്.  

2012 ഡിസംബറില്‍ പ്രസിഡന്‍റായിരിക്കേ ഒൗദ്യോഗിക വസതിക്കു മുന്നില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയെന്ന് ആരോപിച്ച് മുര്‍സിക്ക്  20 വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്.  
 

ഐ.എസ് വേട്ട: സഖ്യകക്ഷികള്‍ക്ക് ആത്മാര്‍ഥതയില്ലെന്ന്‌ ഇറാഖ്

Posted: 02 Jun 2015 10:45 AM PDT

Image: 
Subtitle: 
ആഗോള പിന്തുണ വേണം ^പ്രധാനമന്ത്രി

പാരിസ്: ഇറാഖിലും സിറിയയിലും ഐ.എസിനെതിരെ (ഇസ്ലാമിക് സ്റ്റേറ്റ്) പോരാടുന്ന സഖ്യസേനക്ക് വിഷയത്തില്‍ വേണ്ടത്ര ആത്മാര്‍ഥതയില്ളെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍  അല്‍അബാദി. ആഗോള ഭീകരവാദത്തെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് പാരിസില്‍ നടന്ന വിവിധ  രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ സഖ്യ കക്ഷികളെ അദ്ദേഹം വിമര്‍ശിച്ചത്.

ഐ.എസ് വേട്ടയില്‍ സഖ്യ കക്ഷികളുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലാത്തതാണ് റമാദി ഉള്‍പ്പെടെയുള്ള മേഖലകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കാരണമെന്ന് അബാദി പറഞ്ഞു. ശിയാ മിലീഷ്യകളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ റമാദി തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. ഐ.എസ് ഭീകരര്‍ ലോകത്തിന്‍െറ വിവിധ ഭാഗത്തുനിന്നുമാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണര്‍ത്തുന്നു. ഐ.എസ് രൂപവത്കരിക്കപ്പെട്ടത് ഇറാഖിലല്ല. അതുകൊണ്ടുതന്നെ, ഇത് ഇറാഖിന്‍െറമാത്രം പ്രശ്നവുമല്ല. അതിനാല്‍, ഐ.എസ് വേട്ടക്ക് ആഗോള പിന്തുണ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഖ്യകക്ഷികളില്‍നിന്ന് സൈനിക സഹായം മാത്രമല്ല പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ സഹായവും ഐ.എസിനെതിരായ  പരാജയം ഇറാഖിന്‍െറ മാത്രമല്ല, ലോകത്തിന്‍െറതന്നെ പരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സമ്മേളനത്തിനത്തെുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലും സിറിയയിലും ഐ.എസ് നിര്‍ണായക മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് പാരിസില്‍ ലോക രാഷ്ട്രങ്ങളുടെ അടിയന്തര യോഗം വിളിച്ചത്.

റോഹിങ്ക്യ വിവേചനം മ്യാന്മര്‍ അവസാനിപ്പിക്കണം ^ഒബാമ

Posted: 02 Jun 2015 10:44 AM PDT

Image: 

വാഷിങ്ടണ്‍: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍നിന്നത്തെിയ യുവ രാഷ്ട്രീയനേതാക്കളുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ചയായ റോഹിങ്ക്യ വിഷയത്തില്‍ ഒബാമ നിലപാട് വ്യക്തമാക്കിയത്.

2012ലുണ്ടായ റോഹിങ്ക്യ വിരുദ്ധ കലാപത്തിന്‍െറ ഇരകളാണ് ഇപ്പോള്‍ അന്തമാന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. റോഹിങ്ക്യകള്‍ക്ക് സ്വന്തം രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തണം -ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം, അമേരിക്കയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ആനി റിച്ചാര്‍ഡും റോഹിങ്ക്യ അനുകൂല പ്രസ്താവന നടത്തിയിരുന്നു.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP