സ്വാഗതം
WELCOME

News Update..

Sunday, June 21, 2015

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു Madhyamam News Feeds

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു Madhyamam News Feeds

Link to

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

Posted: 21 Jun 2015 01:15 AM PDT

മലപ്പുറം: ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷം 102 ഡെങ്കിപ്പനി ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 673 ഡെങ്കിപ്പനി ബാധിതരാണ് ചികിത്സ തേടിയത്. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി പി. ഉബൈദുല്ല എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്‍െറ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, ഡെങ്കിപ്പനി ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലും മിക്ക സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ അഭാവമുള്ളതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും പനി പടരുന്നത് തടയാനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത്, നഗരസഭാ, വാര്‍ഡ് തലങ്ങളില്‍ യോഗം ചേരും.
ജൂണ്‍ 22ന് പഞ്ചായത്ത്, നഗരസഭാ തലങ്ങളിലും 24ന് വാര്‍ഡ് തലങ്ങളിലും മെഡിക്കല്‍ ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ യോഗങ്ങള്‍ ചേരും. താനൂര്‍, വണ്ടൂര്‍, കരുവാരകുണ്ട് ആരോഗ്യകേന്ദ്രങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞപ്പിത്തം, മലേറിയ, എച്ച്1എന്‍1, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായും യോഗം വിലയിരുത്തി.
ഫോഗിങ് അടക്കമുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും യോഗം നിര്‍ദേശിച്ചു. ഈ കേന്ദ്രങ്ങളില്‍ ബ്ളോക്ക് തലത്തില്‍ പ്രത്യേക യോഗം ചേരും.
പനി പടരുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താനും തീരുമാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഒ. ഉമര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോ. ജില്ലാ സെക്രട്ടറി സി.കെ.എ. റസാഖ്, പ്രസിഡന്‍റ് സി.കെ. ജയദേവന്‍, എം.എല്‍.എമാരായ പി. ശ്രീരാമകൃഷ്ണന്‍, ടി.എ. അഹമ്മദ് കബീര്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.പി. ജല്‍സീമിയ, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം – ഡോ. ഉമ്മന്‍ വി. ഉമ്മന്‍

Posted: 21 Jun 2015 12:25 AM PDT

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും പമ്പാനദിയുടെ സംരക്ഷണത്തിന് വലിയതോതിലുള്ള ജനകീയ മുന്നേറ്റം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പമ്പാനദി പുനരുജ്ജീവന പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജൈവ വൈവിധ്യ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പാനദിക്കരയിലെ പഞ്ചായത്തുകളില്‍നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ച് അതത് പഞ്ചായത്ത് ഭരണസമിതികള്‍ക്ക് വാട്ടര്‍ കാര്‍ഡുകള്‍ നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ.കെ.പി. ലാലാദാസ് പറഞ്ഞു. പമ്പാനദിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യം കലരുന്നത് ഉദ്ഭവ സ്ഥാനത്തുനിന്നാണെന്നും ഇത് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും ജൈവ വൈവിധ്യ കമ്മിറ്റികളുടെ അധികാര പരിധിയെക്കുറിച്ചും പ്രവര്‍ത്തന മേഖലകളെ കുറിച്ചും കൂടുതല്‍ വ്യക്തത വരുത്തണമെന്നും തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പമ്പാനദി സംരക്ഷണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കാച്ചേരി, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ.കെ.എന്‍.കെ. കുറുപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍, പമ്പാനദി സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രോഗികളെ വട്ടംകറക്കി ഹൗസ് സര്‍ജന്മാരുടെ പണിമുടക്ക്

Posted: 21 Jun 2015 12:11 AM PDT

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഞായറാഴ്ച രാവിലെ എട്ട് വരെയാണ് സമരം.
150ഓളം ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ പണിമുടക്കിയത് രോഗികളെ വലച്ചു.
അത്യാഹിത വിഭാഗം, ലേബര്‍ റൂം, ശസ്ത്രക്രിയാ തിയറ്ററുകള്‍, തീവ്രപരിചരണ വിഭാഗം എന്നീ വിഭാഗങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കാതിരുന്നത് പ്രതിസന്ധിക്ക് ഇടയാക്കി. സമരത്തെ തുടര്‍ന്ന് പി.ജി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിരുന്നെങ്കിലും വാര്‍ഡിലുള്ള രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചില്ളെന്നും പറയപ്പെടുന്നു.
നിലവില്‍ ഓരോ വിഭാഗം മേധാവികളും മറ്റ് വിദഗ്ധ ഡോക്ടര്‍മാരും രാവിലെ മാത്രം റൗണ്ട്സ് നടത്തുകയാണ് ചെയ്യുന്നത്. പിന്നീട് വാര്‍ഡിലെ രോഗികളുടെ ചികിത്സാകാര്യങ്ങള്‍ നോക്കിനടത്തുന്നത് ഹൗസ് സര്‍ജന്മാരാണ്.
ചികിത്സാ മേഖലയിലെ സൗകര്യക്കുറവ് പരിഹരിക്കുക, സ്റ്റൈപന്‍റ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം മാസങ്ങള്‍ക്കുമുമ്പേ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ളെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു.
ഉടന്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രിതലത്തില്‍ അറിയിച്ചെങ്കിലും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഓള്‍ കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരത്തോടനുബന്ധിച്ച് സൂപ്രണ്ട് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കെ.ജി.എം.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. വര്‍ഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.
സര്‍ജറി വിഭാഗത്തിലെ ഡോ. രഞ്ജിത്, പി.ജി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ജോണ്‍, മുന്‍ കെ.എച്ച്.എസ്.എ പ്രസിഡന്‍റ് ഡോ. ജിതിന്‍, എച്ച്.എസ്.എ പ്രസിഡന്‍റ് ഡോ. സൂരജ്, സെക്രട്ടറി ഗോകുല്‍, വൈസ് പ്രസിഡന്‍റ് ഡോ. മാലതി, ട്രഷറര്‍ ഡോ. മാത്യൂസ്, ഡോ. തോമസ്, ഡോ. ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ഹൈറേഞ്ചില്‍ വ്യാപക നാശം

Posted: 21 Jun 2015 12:07 AM PDT

അടിമാലി: കാലവര്‍ഷം ശക്തമായതോടെ ഹൈറേഞ്ചില്‍ വ്യാപക നാശം. കനത്ത മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും ഭീതി പരത്തുന്നു. ശനിയാഴ്ച പുലര്‍ച്ചെ അടിമാലി പഞ്ചായത്തിലുണ്ടായ കനത്ത കാറ്റില്‍ കാര്‍ഷിക വിളകള്‍ക്കടക്കം വന്‍ നഷ്ടമാണ് ഉണ്ടായത്. ടൗണിലടക്കം നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
വ്യാപകമായി ഏത്തവാഴ കൃഷിയും നശിച്ചു. മഴ കൂടുതല്‍ നാശം വിതച്ചത് മാങ്കുളം പള്ളിവാസല്‍ വില്ളേജുകളിലാണ്. വട്ടവട, കാന്തലൂര്‍, മാങ്കുളം, അടിമാലി, ബൈസണ്‍വാലി, ചിന്നക്കനാല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ പലയിടത്തും വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. പക്കായിപ്പടി, പത്താംമൈല്‍, മുടിപ്പാറ, ഒഴുവത്തടം, പഴംബ്ളിച്ചാല്‍, പരിശക്കല്ല് എന്നിവിടങ്ങളില്‍ വൈദ്യുതി ഇല്ല. മഴ കനക്കുന്നത് പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയും ഉയര്‍ത്തുന്നു. കൊച്ചി-മധുര ദേശീയപാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
രാജകുമാരി: ഗ്രാമപഞ്ചായത്തില്‍ കാറ്റിലും മഴയിലും കനത്ത നാശം. ഒരുവീട് പൂര്‍ണമായി തകര്‍ന്നു. അരമനപ്പാറ മാറ്റാംതോട്ടം ഷിജുവിന്‍െറ വീടാണ് ശനിയാഴ്ച പുലര്‍ച്ചയോടെ നശിച്ചത്. ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കൂരയാണ് തകര്‍ന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും വീട്ടിലുള്ള സമയത്താണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിന്‍െറ ഭാര്യാമാതാവ് സുശീലയുടെ ദേഹത്ത് ഷീറ്റ് വീണു. കാലിന്‍െറ അസ്ഥി പൊട്ടി. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. രാജകുമാരി വില്ളേജ് ഓഫിസര്‍ നന്ദകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.
രാജകുമാരി പഞ്ചായത്തിലെ കജനാപ്പാറ കുമ്പപ്പാറ റോഡില്‍ വന്‍ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിയും പുന$സ്ഥാപിച്ചത്.
രാജാക്കാട് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായത്. ഏത്തവാഴ, ഏലം, അടക്കമുള്ള ഏക്കറുകണക്കിന് കൃഷി നശിച്ചു. കള്ളിമാലി ചൂണ്ടാനിക്കുന്നേല്‍ സണ്ണിയുടെ നൂറ്റമ്പതോളം ഏലച്ചെടികള്‍ കാറ്റില്‍ പൂര്‍ണമായി നശിച്ചു. മൂന്നുവര്‍ഷം പ്രായമുള്ള ഏലച്ചെടി ഒന്നില്‍നിന്ന് ശരാശരി അഞ്ച് കിലോയോളം വിളവ് ലഭിച്ചിരുന്നതാണ്.

പരാധീനതകളില്‍ കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ

Posted: 21 Jun 2015 12:04 AM PDT

കാഞ്ഞങ്ങാട്: ആവശ്യത്തിന് ബസുകളും ജീവനക്കാരുമില്ലാത്തത് കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു.
പത്തിലധികം ഷെഡ്യൂളുകളാണ് ഇവിടെ ദിനേന റദ്ദ് ചെയ്യുന്നത്. 2013 മാര്‍ച്ച് 24 നാണ് കെ.എസ്.ആര്‍.ടി.സിയുടെ കാഞ്ഞങ്ങാട് സബ് ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചത്.
ആരംഭത്തില്‍ തന്നെ പാണത്തൂര്‍, ചിറ്റാരിക്കാല്‍, എളേരി തുടങ്ങിയ മലയോര മേഖലകളിലേക്കുള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ ഉള്‍പ്പെടുത്തി 50 ഷെഡ്യൂളുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്നുമുതല്‍ തന്നെ പത്ത് ഷെഡ്യൂളുകള്‍ ദിവസേന റദ്ദ് ചെയ്യേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.
ഡിപ്പോ ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയത്ത് 60 ഷെഡ്യൂളുകളാണുള്ളത്. ഈ ഷെഡ്യൂളില്‍ കൃത്യമായി സര്‍വിസ് നടത്താന്‍ 66 ബസുകളും 165 ഓളം ജീവനക്കാരുമാണ് ആവശ്യമായുള്ളത്. എന്നാല്‍, നിലവില്‍ 57 ബസുകള്‍ മാത്രമാണ്് ഇവിടെയുള്ളത്. 57 ബസുകളില്‍ 50 എണ്ണം മാത്രമാണ് സ്ഥിരമായി സര്‍വിസ് നടത്താന്‍ സാധിക്കുന്നത്. ബസുകളുടെ കുറവും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും അപര്യാപ്തതയുമാണ് ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യാനിടയാക്കുന്നതെന്നാണ് പരാതി. ബസുകളുടെ അറ്റകുറ്റപ്പണിക്കാവശ്യമായ സ്പെയര്‍പാര്‍ട്സുകളുടെ കുറവും പലപ്പോഴും ഡിപ്പോയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ചന്ദ്രഗിരി റൂട്ടില്‍ രാത്രി എട്ട് മണിക്ക് ശേഷം സര്‍വിസ് നടത്താത്തത് നഗരത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ക്കിടയാക്കാറുണ്ട്. ഇതുവഴിയുള്ള ബസുകള്‍ മംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തേണ്ടി വരുന്നതിനാലാണ് പലപ്പോഴും രാത്രിയില്‍ ചന്ദ്രഗിരി റൂട്ടിലുള്ള സര്‍വിസ് മുടങ്ങുന്നത്.
പുതുതായി രണ്ട് ലോഫ്ളോര്‍ ജന്‍റം ബസുകളും ഡിപ്പോയിലത്തെി സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍, പാണത്തൂര്‍, കാസര്‍കോട് റൂട്ടികളിലാണ് സര്‍വിസ് നടത്തുന്നത്.
ഡിപ്പോയിലെ ജീവനക്കാര്‍ക്കാവശ്യമായ കാന്‍റീന്‍ സംവിധാനവും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരുക്കാനായിട്ടില്ല.

പ്രഥമ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Posted: 21 Jun 2015 12:00 AM PDT

Image: 

ന്യൂഡല്‍ഹി: പ്രഥമ അന്താരാഷ്ട്ര യോഗദിനം ലോകതലത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രധാനവേദിയായ ന്യൂഡല്‍ഹി രാജ്പഥില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40,000 പേര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗദിനത്തില്‍ പങ്കെടുത്തു. വജ്രാസനം, പത്മാസനം എന്നിവയാണ് നരേന്ദ്രമോദി ചെയ്തത്. സമാധാനത്തിന്‍െറ പുതുയുഗപ്പിറവിയാണെന്ന് യോഗദിനാചരണത്തെ നരേന്ദ്രമോദി വിശേഷിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗയില്‍ പങ്കെടുത്തു. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ളെന്നും യോഗ നല്ലതെന്നും എല്ലാവരും പരിശീലിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാബ രാംദേവ് അടക്കമള്ളവര്‍ രാജ്പഥിലെ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ 7.35 വരെയാണു യോഗാപ്രദര്‍ശനം നടന്നത്.

ഐക്യരാഷ്ട്രസഭയിലെ ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരാണ് പങ്കെടുക്കുന്നത്. രാജ്പഥിലെ യോഗ പ്രദര്‍ശനത്തിന് സമാനമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗ പരിപാടി അരങ്ങേറി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് യോഗാദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞവര്‍ഷമാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.

 

നഗരത്തില്‍ തീപിടിത്തം; ഫാന്‍സി കട കത്തിനശിച്ചു

Posted: 20 Jun 2015 11:42 PM PDT

കണ്ണൂര്‍: നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ ഫാന്‍സി കട കത്തി നശിച്ചു. ഫോര്‍ട്ട് റോഡിലെ ഗ്രാന്‍ഡ് മാര്‍ക്കറ്റിങ് സെന്‍ററിലെ സൂബി കെയര്‍ എന്ന കടയാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. സമീപത്തെ പള്ളിയില്‍നിന്ന് രാത്രി നമസ്കാരം കഴിഞ്ഞ് മടങ്ങുന്നവരാണ് പുക ഉയരുന്നതു കണ്ടത്. ഉടനെ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സപൈ്ളകോയുടെ ഷോറൂം ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. തീ പടര്‍ന്ന വിവരമറിഞ്ഞ് സ്ഥാപനത്തിന്‍െറ ഉടമകളെല്ലാം കുതിച്ചത്തെി. തീ പടര്‍ന്ന സൂബി കെയറിന്‍െറ ഷട്ടറുകള്‍ അടച്ചിട്ടതിനാല്‍ തീ കെടുത്തി സാധനങ്ങള്‍ സംരക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് പ്രയാസപ്പെട്ടു. കസാനക്കോട്ട സുബൈദാസില്‍ സഹോദരങ്ങളായ ഷബീര്‍, ഹാറൂണ്‍ റഷീദ് എന്നിവരുടേതാണ് കത്തിയമര്‍ന്ന സ്ഥാപനം. റമദാന്‍ വിപണി പ്രതീക്ഷിച്ച് ശനിയാഴ്ചയാണ് പുതിയ സ്റ്റോക്കുകള്‍ എത്തിച്ചത്. ഇവ മുഴുവന്‍ കത്തിനശിച്ചു. ഇരുപതു ലക്ഷത്തോളത്തിന്‍െറ നഷ്ടം കണക്കാക്കുന്നുണ്ട്. റദമാന്‍ ആയതിനാല്‍ രാത്രി എട്ടുമണിയോടെ ഗ്രാന്‍ഡ് മാര്‍ക്കറ്റിലെ മിക്ക സ്ഥാപനങ്ങളും അടച്ചിരുന്നു. നേരത്തെ തീ പടര്‍ന്നിരിക്കാമെന്നും അറിയാന്‍ വൈകിയതാണെന്നും ഫയര്‍ഫോഴ്സ് പറഞ്ഞു. മിക്ക കടകള്‍ക്കുള്ളിലും പുക നിറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ഫയര്‍ഫോഴ്സില്‍നിന്ന് നാല് യൂനിറ്റ് എത്തിയിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ ബി. രാജ്, ലീഡിങ് ഫയര്‍മാര്‍ ഷമേജ്, ഫയര്‍മാന്മാരായ സുനില്‍കുമാര്‍, പ്രസാദ്, ഷിജു, ഡ്രൈവര്‍മാരായ ഷജില്‍, രാധാകൃഷ്ണന്‍, വിജയ്, ബിജു, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചിക്ക് ഉദ്വേഗത്തിന്‍െറ നാല് മണിക്കൂര്‍

Posted: 20 Jun 2015 11:36 PM PDT

കൊച്ചി: ഏതോ കേസില്‍ വിധി കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്നുവെന്നായിരുന്നു ജില്ലാ കോടതി പരിസരത്തെ ജനക്കൂട്ടം കണ്ടവര്‍ ആദ്യം കരുതിയത്. കോടതിക്ക് മുകളില്‍നിന്ന് ഓടുകള്‍ നിലംപതിച്ചപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന് കരുതിയവരുമുണ്ട്. മറ്റുചിലര്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ കീഴടങ്ങാനത്തെിയെന്ന് കരുതി കോടതിക്കു മുന്നില്‍ ബസില്‍നിന്ന് ചാടിയിറങ്ങി.
മനോനിലതെറ്റിയ ഇതര സംസ്ഥാന യുവാവ് എറണാകുളം സെഷന്‍സ് കോടതി കെട്ടിടത്തിനു മുകളില്‍ കയറി പരാക്രമം കാട്ടിയ ശനിയാഴ്ച പകല്‍ കൊച്ചിക്ക് ഉദ്വേഗത്തിന്‍െറ മണിക്കൂറുകളായി മാറി. രാവിലെ ഒമ്പതുമുതല്‍ കോടതി പരിസരത്ത് തടിച്ചുകൂടിയവര്‍ യുവാവിനെ താഴെയിറക്കിയ ഉച്ചക്ക് ഒരുമണി വരെ പിരിഞ്ഞുപോകാതെ കാത്തുനിന്നു. നാട്ടുകാരും കോടതി ആവശ്യങ്ങള്‍ക്കത്തെിയവരും ജീവനക്കാരും കോളജ് വിദ്യാര്‍ഥികളും സ്ത്രീകളും താലൂക്ക് ഓഫിസിലത്തെിയവരുമെല്ലാം കാഴ്ചക്കാരാപ്പോള്‍ യുവാക്കളിലേറെയും ദൃശ്യങ്ങള്‍ ചോരാതെ മൊബൈല്‍ കാമറിയല്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
ഫയര്‍ ഫോഴ്സ് മുകളിലത്തെിയതോടെ യുവാവ് ഓടുകള്‍ തലങ്ങും വിലങ്ങും വലിച്ചെറിഞ്ഞു. മൊബൈലില്‍ പകര്‍ത്തുന്ന തിരക്കില്‍ പലരും തലനാരിഴക്കാണ് ഏറുകിട്ടാതെ രക്ഷപ്പെട്ടത്. മേല്‍ക്കൂരക്കു മുകളിലൂടെ ഓടിയ ഇയാളെ പിന്തുടര്‍ന്ന ജനക്കൂട്ടവും താഴെ ഇതിനൊപ്പം നീങ്ങി.
ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തത്തെി. സെഷന്‍സ് കോടതിക്കുമുകളില്‍ ഇരുന്ന യുവാവിനെ താഴെയിറക്കുന്നതും കാത്ത് അക്ഷമരായാണ് ജനക്കൂട്ടം നിന്നത്. 11.30 ഓടെ ഫയര്‍ഫോഴ്സിനെ വെട്ടിച്ച് താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് ചാടിക്കടന്ന യുവാവിന് കാഴ്ചക്കാരുടെ പ്രോത്സാഹനവും കിട്ടി.
സമയം അതിക്രമിച്ചതോടെ യുവാവിനെ മുട്ടിനുതാഴെ വെടിവെച്ചുവീഴ്ത്തണമെന്ന അഭിപ്രായവുമായി ചിലര്‍ ആക്രോശിച്ചു. ഇവരില്‍ ചിലര്‍ ഇയാള്‍ക്കുനേരെ കല്ളെറിയാനുള്ള ശ്രമവും നടത്തി.
താലൂക്ക് ഓഫിസ് കെട്ടിടത്തിനു മുകളിലൂടെ പുരാരേഖ ഓഫിസിനു മുകളിലേക്ക് നീങ്ങിയപ്പോള്‍ ജനക്കൂട്ടം എറണാകുളത്തപ്പന്‍ ക്ഷേത്രമൈതാനിയിലേക്ക് മാറി. ഫയര്‍ ഫോഴ്സ് നടപടി വൈകിയപ്പോള്‍ അരമണിക്കൂറോളം ജനക്കൂട്ടം കാത്തുനിന്നു. വീണ്ടും യുവാവ് താലൂക്ക് ഓഫിസിനു മുകളില്‍നിന്ന് നീങ്ങിയ ശേഷമാണ് ആളുകള്‍ ആ ഭാഗത്തേക്ക് മാറിയത്.
ഉച്ചക്ക് ഒരുമണിക്ക് യുവാവ് കീഴടങ്ങാന്‍ തയാറായപ്പോഴും വന്‍ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. യുവാവിനെ പിടികൂടിതാഴെയിറക്കുമ്പോള്‍ കൂടിനിന്നവര്‍ ഫയര്‍ ഫോഴ്സിന് ജയ് വിളിക്കാനും മറന്നില്ല. ഫയര്‍ ഫോഴ്സിനെ സഹായിക്കാന്‍ ഒട്ടോത്തൊഴിലാളികളടക്കമുള്ളവര്‍ രംഗത്തുവന്നു.

വെള്ളക്കെട്ടിന്‍െറ ദുരിതം പേറി പ്രദേശവാസികള്‍; വാഗ്ദാനം പാലിക്കാതെ അധികൃതര്‍

Posted: 20 Jun 2015 11:31 PM PDT

ആലപ്പുഴ: കാലവര്‍ഷമായതോടെ മഴക്കെടുതിയുടെ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന ഒരു പ്രദേശമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കുന്നുംപുറത്തേക്ക് പോകുന്ന ഇടറോഡ്. റോഡിന് സമീപത്തുകൂടി പോകുന്ന കൈത്തോട്ടില്‍നിന്ന് മഴക്കാലത്ത് മലിനജലം ഇടറോഡിലും വീടുകളിലും കയറുന്നത് പതിവാണ്. പകര്‍ച്ചവ്യാധികളടക്കം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഏറെ സാധ്യതയുള്ള ഈ പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തനം നടത്താനോ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടക്കം നൂറുകണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പരിസരത്തുള്ള വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ മലിനജലത്തില്‍ നീന്തിവേണം എത്താന്‍. മാറിമാറി വരുന്ന ഭരണകര്‍ത്താക്കളോടും നഗരസഭാ അധികൃതരോടും പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
ദീര്‍ഘവീക്ഷണമില്ലാതെയും അശാസ്ത്രീയമായും റോഡ് നിര്‍മിച്ചതാണ് വര്‍ഷങ്ങളായുള്ള വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഇടറോഡിന്‍െറ പടിഞ്ഞാറന്‍ ഭാഗം പൊങ്ങിനില്‍ക്കുന്നത് റോഡിലൂടെയുള്ള വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകുന്നതിന് തടസ്സമാണ്. ഇടറോഡുകളില്‍നിന്ന് മലിനജലം വീടുകളില്‍ കയറുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ഉപരോധിക്കല്‍ പതിവാണ് ഇവിടെ. ഉപരോധം നടക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ റോഡില്‍ പൈപ്പിട്ട് വെള്ളക്കെട്ടിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി മടങ്ങും. എന്നാല്‍, പിന്നീട് അവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തില്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍. പ്രശ്നപരിഹാരത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷന്‍ റോഡ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടുചോദിച്ച് സ്ഥാനാര്‍ഥികള്‍ ആരും ഇങ്ങോട്ട് വരേണ്ടതില്ളെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

കടലാക്രമണം രൂക്ഷം; തീരദേശ റോഡുകള്‍ ഭീഷണിയില്‍

Posted: 20 Jun 2015 11:16 PM PDT

വടകര: കടലാക്രമണം രൂക്ഷമായതോടെ തീരദേശ റോഡുകള്‍ ഭീഷണിയില്‍.
വടകരയുടെ തീരങ്ങളില്‍ പലയിടത്തും റോഡുകള്‍ പലതും കടലെടുത്തുകഴിഞ്ഞു. കുരിയാടി, മീത്തലങ്ങാടി, ആവിക്കല്‍ എന്നിവിടങ്ങളിലെ റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു.
മിക്ക റോഡുകളിലും തിരയടിച്ചത്തെി തകര്‍ച്ചാഭീഷണിയിലാണ്. കഴിഞ്ഞ കാലവര്‍ഷകാലത്ത് തകര്‍ന്ന പല റോഡുകളും അറ്റകുറ്റപ്പണി നടത്താതെ കിടക്കുകയാണ്.
പലയിടത്തും കാല്‍നടപോലും അസാധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ യാത്രാദുരിതം നേരിടുന്ന തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രയാസം അധികൃതര്‍ കാണുന്നില്ളെന്ന ആക്ഷേപം ശക്തമാണ്.
വടകര നിയോജക മണ്ഡലത്തില്‍ തീരദേശ റോഡ് സ്ഥാപിക്കുക എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലയിടത്തും റോഡുകളുണ്ടെങ്കിലും മുറിഞ്ഞുകിടക്കുകയാണ്. ഉള്ള റോഡ് തന്നെ കഴിഞ്ഞ കടലാക്രമണത്തില്‍ പലയിടത്തും തകര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് പ്രധാനമന്ത്രി ഗ്രാംസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം വടകര അഴിത്തല മുതല്‍ പൂഴിത്തല വരെ തീരദേശ റോഡ് സ്ഥാപിക്കാന്‍ അംഗീകാരം ലഭിച്ചിരുന്നു. അന്ന് ഗ്രാമവികസന വകുപ്പ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 2010ല്‍ ഗ്രാമവികസന മന്ത്രാലയം തീരദേശ റോഡിന്‍െറ സാധ്യതാ പരിശോധനക്ക് പൂഴിത്തല മുതല്‍ അഴിത്തല വരെ യാത്ര നടത്തി. ബ്ളോക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പമായിരുന്നു പരിശോധന. റോഡ് പൂര്‍ത്തിയാക്കാന്‍ 10 പാലങ്ങള്‍ ആവശ്യമാണെന്ന് സംഘം കണ്ടത്തെി. 7.25 കോടി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് കണക്കാക്കുകയും ചെയ്തു.
കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കുന്നതോടെ റോഡ് നിര്‍മാണം തുടങ്ങാനാകുമെന്നാണ് കരുതിയത്.
എന്നാല്‍ ചോറോട്, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളില്‍ ചില വീടുകള്‍ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് കണ്ടത്തെി. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി എങ്ങുമത്തൊതെ കിടക്കുന്നത്. 1994ലാണ് കടലോര മേഖലയിലുള്ളവരുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ തീര റോഡ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്ത തുടങ്ങിയത്.
കെ. ചന്ദ്രശേഖരന്‍ എം.എല്‍.എയായിരുന്ന കാലത്ത് അന്നത്തെ മന്ത്രി പി.കെ.കെ. ബാവയുടെ നിര്‍ദേശപ്രകാരമാണ് തീരദേശ റോഡ് പദ്ധതി എന്ന ആശയം ഉദിച്ചത്. പി.ഡബ്ളു.ഡി അന്ന് വിശദമായ സര്‍വേ നടത്തിയെങ്കിലും കാര്യങ്ങള്‍ ഫയലില്‍ ഒതുങ്ങി.
വടകര ബ്ളോക് പഞ്ചായത്തിന്‍െറ വര്‍ക്കിങ് ഗ്രൂപ്പിലും തീരപ്രദേശത്തെ ഗ്രാമസഭകളിലും വിഷയം ഒതുങ്ങി.
പൂഴിത്തല മുതല്‍ അഴിത്തല വരെയുള്ള സ്ഥലങ്ങളില്‍ പലയിടത്തും റോഡ് നിലവിലുണ്ട്. ഇവ കൂട്ടിച്ചേര്‍ക്കുകയും ഇല്ലാത്ത പ്രദേശങ്ങളില്‍ അവ കണ്ടത്തെുകയും ചെയ്യുന്നതോടെ റോഡ് യാഥാര്‍ഥ്യമാകും.
ഈ കാലവര്‍ഷം കഴിയുന്നതോടെ ശേഷിക്കുന്ന റോഡുകള്‍കൂടി കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശ വാസികള്‍.

അഫ്ഗാനില്‍ ബോംബ് സ്ഫോടനം: 12 മരണം

Posted: 20 Jun 2015 11:11 PM PDT

Image: 

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ റോഡരികില്‍  ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ട് ഹെല്‍മന്ദ് പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. സാധാരണക്കാരായ ആളുകള്‍ സഞ്ചരിച്ച വാഹനം കടന്നുപോകുമ്പോള്‍ വഴിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ  ഉത്തരവാദിത്വം ഏതു സംഘടനകളും ഏറ്റെടുത്തിട്ടില്ല.  
അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ലക്ഷ്യമിട്ട് താലിബാന്‍ തീവ്രവാദികള്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണനില ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു.

അവസാന തീയതി നാളെ; വാഹനങ്ങളില്‍ പരിശോധന നടത്തും –ആഭ്യന്തരമന്ത്രി

Posted: 20 Jun 2015 11:06 PM PDT

Image: 
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ക്കുവേണ്ടി വാഹനങ്ങളില്‍ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 തിങ്കളാഴ്ചയാണ് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ രാജ്യത്തെ 38 പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിക്കാനുള്ള സമയം അവസാനിക്കുന്നത്. കാലാവധിക്കുശേഷം ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ പിടികൂടിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കാന്‍ പ്രവര്‍ത്തിച്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗത്തെയും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 
3250 ആയുധങ്ങള്‍, എട്ട് ടണ്‍ സ്ഫോടക വസ്തുക്കള്‍ എന്നിങ്ങനെയാണ് ഇതുവരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 3800 ഓളം ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹമീദ് അല്‍ അവദി, രഹസ്യാന്വേഷണ വിഭാഗം തലവന്മാരായ  ബ്രിഗേഡിയര്‍ ഫറാജ് അസഅ്ബി, അബ്ദുറഹ്മാന്‍ അസുഹൈല്‍, ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ ആദില്‍ ഹശാശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കണ്ടുകെട്ടുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് ജനുവരി 28നാണ് പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. 
ഇതുപ്രകാരം ആയുധ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്യത്ത് അടുത്തകാലത്തായി അനധികൃതമായി കൈവശംവെക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ ആയുധപ്രയോഗങ്ങള്‍ വ്യാപകമായി. 
സ്വദേശി സമൂഹത്തിലും ബിദൂനികള്‍ക്കിടയിലും വിവിധതരം തോക്കുകളടക്കമുള്ള ആയുധങ്ങള്‍ അപകടകരമായ തരത്തില്‍ കുമിഞ്ഞുകൂടിയതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ ഇവ കണ്ടത്തെി പിടികൂടാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ശക്തമായ വിലക്കുണ്ടെങ്കിലും കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് ആഘോഷവെടി ഉതിര്‍ക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തേക്ക് ഉതിര്‍ത്ത വെടിയുണ്ടകള്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പതിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനൊക്കെ പുറമെയാണ് നിത്യേനയെന്നോണം വിദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കവര്‍ച്ച നടത്തുന്ന ആയുധധാരികളായ കൊള്ളക്കാര്‍ അഴിഞ്ഞാടുന്നത്. 
കാല്‍നടക്കാര്‍ക്കെതിരെയും ബഖാലക്കാര്‍ക്കെതിരെയും തോക്കുചൂണ്ടുന്ന ഇത്തരം കൊള്ളക്കാരില്‍ സ്വദേശി, ബിദൂനി സംഘങ്ങളാണ് കൂടുതലും. അനധികൃതമായി കൈവശംവെക്കുന്ന ആയുധങ്ങള്‍ സംഭവസമയത്ത് പിടിച്ചെടുക്കാനല്ലാതെ സംശയിക്കുന്നവരുടെ വീടുകളില്‍ കയറി റെയ്ഡ് നടത്തി പിടിച്ചെടുക്കാന്‍ നിലവില്‍ നിയമമില്ലാത്തത് ആയുധവേട്ടയുടെ പരിമിതിയായി തുടരുകയായിരുന്നു. 
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. 
 

കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത്

Posted: 20 Jun 2015 10:56 PM PDT

മസ്കത്ത്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് നിലച്ചത് മറ്റു വിമാനങ്ങള്‍ക്ക് വന്‍ കൊയ്ത്തായി. ഒമാന്‍-കോഴിക്കോട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത നാലുമാസത്തേക്ക് ഇവരുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കാണിക്കുന്നുപോലുമില്ല. മസ്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികളാണ് നേരിട്ട് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 
കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് ചൂഷണം ചെയ്യുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും. ഒമാനില്‍നിന്ന് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതാണ് ഈ രണ്ടു വിമാനക്കമ്പനികള്‍ക്കും അനുഗ്രഹമാവുന്നത്. ഷാര്‍ജ, അബൂദബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍വഴി കോഴിക്കോട്ടേക്ക്  നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പൊതുവെ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. അതിനാല്‍, കുടുംബവുമായും മറ്റും യാത്ര ചെയ്യുന്ന നിരവധിപേര്‍ ഇത്തരം വിമാനങ്ങളെ ആശ്രയിച്ചിരുന്നു. കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ  സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിര്‍ത്തിയതോടെ കോഴിക്കോട് വിമാനത്താവളം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറയും ഒമാന്‍ എയറിന്‍െറയും കുത്തകയായി മാറുകയാണ്. ഇതോടെ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. 
സ്കൂള്‍ അവധി സീസണായതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണഗതിയില്‍ കോഴിക്കോട്ടേക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്ന കാലമാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഏറ്റവും കുറഞ്ഞ നിരക്ക് വണ്‍വേക്ക്  73 റിയാലാണ്. തിരക്ക് അനുഭവപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ നിരക്ക് ഇതിലും കൂടും. എന്നാല്‍, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 46 റിയാലാണ്.
 നേരത്തേ കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 46 ലും അതില്‍ കുറഞ്ഞ നിരക്കിലും ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍  ഈ ടിക്കറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുകയാണ്. 
ഒമാന്‍ എയറും ഇതേ നിലപാടാണ് കോഴിക്കോട് സെക്ടറില്‍ വെച്ചുപുലര്‍ത്തുന്നത്. ജൂണ്‍, ജൂലൈക്കുശേഷം തിരുവനന്തപുരം, കൊച്ചി സെക്ടറില്‍ നിരക്ക് കുറയുമെങ്കിലും കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. സാധാരണഗതിയില്‍ വണ്‍വേക്ക് 123 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം വണ്‍വേക്ക് 106 റിയാലിന് ടിക്കറ്റുകള്‍ ലഭിക്കാനുണ്ട്. ഒമാന്‍ എയറിന്‍െറ കോഴിക്കോട്ടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 88 റിയാലാണെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് ഈ നിരക്ക് ലഭ്യമല്ല. അതേസമയം, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 64 റിയാലാണ്. വണ്‍വേക്ക് 75 റിയാലുള്ള സീറ്റുകളും ധാരാളമുണ്ട്. ജൂണ്‍, ജൂലൈ മാസം കഴിഞ്ഞാല്‍ തിരുവനന്തപുരത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, വിമാനത്താവള അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട് സെക്ടറിലെ യാത്രക്കാരെ പിഴിയുകയാണ് വിമാന കമ്പനികള്‍.
 

കരിപ്പൂര്‍ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് ദുരിതം; വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത്

Posted: 20 Jun 2015 10:49 PM PDT

മസ്കത്ത്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് നിലച്ചത് മറ്റു വിമാനങ്ങള്‍ക്ക് വന്‍ കൊയ്ത്തായി. ഒമാന്‍-കോഴിക്കോട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത നാലുമാസത്തേക്ക് ഇവരുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കാണിക്കുന്നുപോലുമില്ല. മസ്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികളാണ് നേരിട്ട് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 
കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് ചൂഷണം ചെയ്യുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും. ഒമാനില്‍നിന്ന് നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതാണ് ഈ രണ്ടു വിമാനക്കമ്പനികള്‍ക്കും അനുഗ്രഹമാവുന്നത്. ഷാര്‍ജ, അബൂദബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍വഴി കോഴിക്കോട്ടേക്ക്  നേരിട്ടല്ലാതെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പൊതുവെ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. അതിനാല്‍, കുടുംബവുമായും മറ്റും യാത്ര ചെയ്യുന്ന നിരവധിപേര്‍ ഇത്തരം വിമാനങ്ങളെ ആശ്രയിച്ചിരുന്നു. കോഴിക്കോട്ടേക്ക് നേരിട്ടല്ലാതെ  സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിര്‍ത്തിയതോടെ കോഴിക്കോട് വിമാനത്താവളം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറയും ഒമാന്‍ എയറിന്‍െറയും കുത്തകയായി മാറുകയാണ്. ഇതോടെ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. 
സ്കൂള്‍ അവധി സീസണായതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണഗതിയില്‍ കോഴിക്കോട്ടേക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്ന കാലമാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഏറ്റവും കുറഞ്ഞ നിരക്ക് വണ്‍വേക്ക്  73 റിയാലാണ്. തിരക്ക് അനുഭവപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ നിരക്ക് ഇതിലും കൂടും. എന്നാല്‍, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 46 റിയാലാണ്.
 നേരത്തേ കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 46 ലും അതില്‍ കുറഞ്ഞ നിരക്കിലും ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍  ഈ ടിക്കറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുകയാണ്. 
ഒമാന്‍ എയറും ഇതേ നിലപാടാണ് കോഴിക്കോട് സെക്ടറില്‍ വെച്ചുപുലര്‍ത്തുന്നത്. ജൂണ്‍, ജൂലൈക്കുശേഷം തിരുവനന്തപുരം, കൊച്ചി സെക്ടറില്‍ നിരക്ക് കുറയുമെങ്കിലും കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. സാധാരണഗതിയില്‍ വണ്‍വേക്ക് 123 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം വണ്‍വേക്ക് 106 റിയാലിന് ടിക്കറ്റുകള്‍ ലഭിക്കാനുണ്ട്. ഒമാന്‍ എയറിന്‍െറ കോഴിക്കോട്ടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 88 റിയാലാണെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് ഈ നിരക്ക് ലഭ്യമല്ല. അതേസമയം, കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് വണ്‍വേക്ക് 64 റിയാലാണ്. വണ്‍വേക്ക് 75 റിയാലുള്ള സീറ്റുകളും ധാരാളമുണ്ട്. ജൂണ്‍, ജൂലൈ മാസം കഴിഞ്ഞാല്‍ തിരുവനന്തപുരത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, വിമാനത്താവള അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട് സെക്ടറിലെ യാത്രക്കാരെ പിഴിയുകയാണ് വിമാന കമ്പനികള്‍.
 

കാര്‍ഗോ മേഖലയിലെ പ്രതിസന്ധി: പരിഹാരം തേടി കമ്പനികള്‍

Posted: 20 Jun 2015 10:42 PM PDT

അബൂദബി: സ്വര്‍ണ കള്ളക്കടത്ത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെ വിമാനത്താവളങ്ങളില്‍ കൊറിയര്‍ സര്‍വീസ് ക്ളിയറന്‍സ് ഭാഗികമായി നിര്‍ത്തിവെച്ചതോടെ യു.എ.ഇയിലേതടക്കം ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍ പ്രതിസന്ധിയില്‍. നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ പ്രവാസികള്‍ക്ക് ഏറെ സഹായകമായിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ നേരിടുന്ന പ്രതിസന്ധി മലയാളികള്‍ അടക്കമുള്ളവരേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 
നേരത്തെ 10 ദിവസത്തിനകം സാധനങ്ങള്‍ നാട്ടിലത്തെിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരുമാസത്തോളമെടുക്കുന്നുണ്ട്. പ്രതിസന്ധി നേരിടാന്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് യോജിച്ച ആലോചനക്കൊരുങ്ങുകയാണ് രാജ്യത്തെ കാര്‍ഗോ കമ്പനികള്‍. 
കൊച്ചി, ഡല്‍ഹി വിമാനത്താവളങ്ങളില്‍ കാര്‍ഗോ കമ്പനികളുടെ ക്ളിയറന്‍സ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മുംബൈ വഴിയാണ് കുറഞ്ഞ തോതില്‍ സാധനങ്ങള്‍ കടന്നുപോകുന്നത്. ഇത് ക്ളിയര്‍ ചെയ്യാന്‍ ദിവസങ്ങളെടുക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തെ യു.എ.ഇയില്‍ നിന്ന് പ്രതിമാസം 30 ടണ്ണോളം സാധനങ്ങള്‍ എയര്‍ കാര്‍ഗോ വഴി പോയിരുന്നു. 
ഇപ്പോള്‍ അഞ്ച് ടണ്‍ മാത്രമാണ് പോകുന്നത്. സ്കൂള്‍ അവധി, പെരുന്നാള്‍ എന്നിവ പ്രമാണിച്ച് ധാരാളം ആളുകള്‍ സാധനങ്ങള്‍ അയക്കുന്ന സീസണാണിത്. ചെറുതും വലുതുമായ 300ഓളം സ്ഥാപനങ്ങളാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരുസ്ഥാപനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തോളം തൊഴിലാളികളുമുണ്ട്. തിരക്കേറിയ സീസണിലുണ്ടായ പ്രതിസന്ധി കമ്പനികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.   
കാര്‍ഗോ വഴി അയച്ച ഒന്നരകിലോ സ്വര്‍ണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്ളിയറന്‍സ് നിര്‍ത്തിവെച്ചത്. 
ചുരുക്കം ചില ആളുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ മൊത്തം കമ്പനികളെയും ബാധിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ആളുകള്‍ സ്വര്‍ണം കടത്തുന്നത്. ഇത് കണ്ടുപിടിക്കാന്‍ കമ്പനികള്‍ക്ക് സംവിധാനങ്ങളില്ല. 
സ്വന്തമായി സ്കാനറുകള്‍ സ്ഥാപിക്കാന്‍ ശേഷിയുമില്ല. കള്ളക്കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ അയക്കുന്നത് സംബന്ധിച്ച നിയമം കമ്പനികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 
അയക്കുന്നയാളും സ്വീകരിക്കുന്നയാളും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും. വിമാനക്കമ്പനികള്‍ ലഗേജിന്‍െറ അളവ് വെട്ടിക്കുറച്ചത് മൂലമാണ് ആളുകള്‍ കാര്‍ഗോ കമ്പനിയെ ആശ്രയിക്കുന്നത്. അതേസമയം, 100 കിലോയിലധികം സാധനങ്ങള്‍ ഉണ്ടെങ്കില്‍ വിമാനത്താവളങ്ങള്‍ വഴി നേരിട്ട് അയക്കാം. 
മൂന്ന് ദിവസത്തിനകം നാട്ടിലത്തെും. ഉപഭോക്താവിന് നാട്ടിലെ വിമാനത്താവളത്തില്‍ നേരിട്ടത്തെി കസ്റ്റംസ് ക്ളിയറന്‍സ് ചെയ്യാവുന്നതാണ്. 
ഇപ്പോഴുണ്ടായ പ്രതിസന്ധി എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യു.എ.ഇയിലെ കാര്‍ഗോ കമ്പനി പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച രാത്രി പത്തിന് അബൂദബി കേരള സോഷ്യല്‍ സെന്‍റില്‍ ചേരുന്നുണ്ട്. 
കമ്പനി ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ച് യോജിച്ച നീക്കത്തിനാണ് പദ്ധതിയിടുന്നത്. 

യമന്‍: സമാധാനത്തിന് വഴി തുറക്കാതെ ജനീവ ചര്‍ച്ച പിരിഞ്ഞു

Posted: 20 Jun 2015 10:27 PM PDT

റിയാദ്: യമനിലെ വെടിനിര്‍ത്തലിന്  വഴി തുറക്കാതെ ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച പരാജയപ്പെട്ടതില്‍ ഭരണ, വിമത പക്ഷങ്ങള്‍ പരസ്പരം പഴചാരിക്കൊണ്ട് പ്രസ്താവനകള്‍ പുറത്തിറക്കി. അതേസമയം ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് ഞായറാഴ്ച രക്ഷാസമിതിയില്‍ തന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 
യമനിലെ വെടിനിര്‍ത്തലിന് കൂടുതല്‍ ചര്‍ച്ച അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് അത് സാധ്യമാക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി പറഞ്ഞു. എന്നാല്‍ അടുത്ത ഘട്ടം ചര്‍ച്ചക്ക് തിയതി പോലും നിശ്ചയിക്കാതെയാണ് സമ്മേളനം പിരിഞ്ഞത്. ഹൂതി, അലി സാലിഹ് പക്ഷത്തിന്‍െറ നിസഹകരണമാണ് ചര്‍ച്ച പരാജയപ്പെടുത്തിയതെന്ന് ഭരണ പക്ഷവും ഭരണപക്ഷത്തിന്‍െറ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമായതെന്ന് വിമത പക്ഷവും കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭ രക്ഷാസമതിയുടെ കരാര്‍ നടപ്പാക്കുന്നതിന് ഹൂതികള്‍ പൂര്‍ണമായ നിസഹകരണമാണ് സമ്മേളനത്തില്‍ പ്രകടിപ്പിച്ചതെന്നും പരാജയത്തിന് കാരണമായി ഭരണപക്ഷം തെളിവ് ഉദ്ധരിച്ചു. 
താല്‍ക്കാലിക വെടിനിര്‍ത്തലിലൂടെ ശക്തി സംഭരിക്കാനും കൂടുതല്‍ ഭൂപ്രദേശത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുമാണ് വിമതര്‍ ഉദ്ദേശിക്കുന്നത് എന്നതിനാലാണ് അവര്‍ രക്ഷാസമിതിയുടെ കരാര്‍ നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാത്തത്. 
യമന്‍ പുനര്‍നിര്‍മാണത്തിനും മാനുഷികസേവനത്തിനും 1.6 ബില്യന്‍ ഡോളര്‍ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. 
അടിയന്തര സഹായം എത്തിച്ചില്ളെങ്കില്‍ മാനുഷിക ദുരന്തത്തിലേക്ക് വഴിവെക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ സഹായ അഭ്യര്‍ഥനയില്‍ വ്യക്തമാക്കി. മാര്‍ച്ച് പകുതിക്ക് ശേഷമുണ്ടായ പ്രശ്നങ്ങളില്‍ മരിച്ച 2600 പേരില്‍ പകുതിയും സിവിലിയന്മാരാണ്. 
80 ശതമാനം ജനങ്ങളും സഹായമോ സുരക്ഷയോ ആവശ്യമുള്ളവരാണെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകളില്‍ പറയുന്നു.
 

യുറഗ്വായും പാരഗ്വോയും ക്വാര്‍ട്ടറില്‍

Posted: 20 Jun 2015 09:12 PM PDT

Image: 

ലാ സെറീന: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ യുറഗ്വായും പാരഗ്വോയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അവസാന മല്‍സരം ഓരോ ഗോളുകളുമായി സമനിലയിലവസാനിപ്പിച്ചാണ് ഇരുടീമും ക്വാര്‍ട്ടറലെ ത്തിയത്. സമനിലയോടെ പാരഗ്വായ്ക്ക് അഞ്ചു പോയിന്‍റും യുറഗ്വായ് നാലു പോയിന്‍റും ലഭിച്ചു.

ടൂര്‍ണമെന്‍റില്‍ മികച്ച ഫോമില്‍ കളിക്കുന്ന പാരഗ്വായ് യുറഗ്വായ്ക്കെതിരെയും മികച്ച കളിയാണ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ കളി പരുക്കനടവുകളിലേക്ക് നീങ്ങിയിരുന്നു. 29ാം മിനിറ്റിലാണ് ആദ്യ ഗോളെ ത്തിയത്.കോര്‍ണറില്‍ കാര്‍ലോസ് സാഞ്ചസ് പാരഗ്വായ് ഗോള്‍മുഖത്തേക്കടിച്ച പന്തിനെ ഹോസെ മരിയ ജിമനസ് വലയിലെ ത്തിച്ചു. 35ാം മിനിറ്റില്‍ സമാന ഗോള്‍ യുറഗ്വായെ തേടി വന്നെങ്കിലും ഗോളി കുത്തിയകറ്റുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാനിരിക്കെ പാരഗ്വാ സമനില ഗോള്‍ നേടി. യുറഗ്വായ് നേടിയ ഗോളിന്‍െറ ആവര്‍ത്തനമായിരുന്നു പാരഗ്വോയുടെ ഗോളും. ഇത്തവണ എഡ്ഗാര്‍ ബെനിറ്റസ് കോര്‍ണറില്‍ നിന്നടിച്ച പന്ത് ലൂക്കാസ് ബാരിയോസ് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയില്‍  കാര്യമായ നീക്കങ്ങളൊന്നും ഇരുടീമിന്‍െറ ഭാഗത്തു നിന്നും ഉണ്ടായില്ല. ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇരുടീമും കൂടുതല്‍ പരിക്കേല്‍ക്കാതെ സമയം കളയാനായി വിരസമായ കളിയായിരുന്നു പിന്നീട് കാഴ്ച വെച്ചത്. ഇടക്ക് കളിയില്‍ പരുക്കനടവുകള്‍ പുറത്തു വന്നപ്പോള്‍ റഫറിക്ക് അഞ്ചു മിനിറ്റിനിടെ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ഇരു ടീമുകളും ക്വാര്‍ട്ടറിലേക്ക്.

 

രാധാലക്ഷ്മി ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ബാബുരാജിന്‍െറ പാട്ടുപുഷ്പങ്ങള്‍

Posted: 20 Jun 2015 08:56 PM PDT

Image: 
Subtitle: 
ഇന്ന് ലോക സംഗീത ദിനം

കരൂപ്പടന്ന (തൃശൂര്‍): 74ാം വയസ്സിലും ബാബുരാജിന്‍െറ പാട്ടുപുഷ്പങ്ങള്‍ മാത്രം ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് രാധാലക്ഷ്മി. ‘വാസന്ത പഞ്ചമിനാളും’ ‘കണ്ണുതുറക്കാത്ത ദൈവങ്ങളും’ ‘സുറുമയെഴുതിയ മിഴികളും’ ‘ഒരു പുഷ്പം മാത്ര’വുമായി പാട്ടിന്‍െറ ഈ ‘പ്രാണസഖി’യുടെ ഏകാന്തജീവിതത്തില്‍ ബാബുരാജ് നിറഞ്ഞുനില്‍ക്കുന്നു.
കരൂപ്പടന്ന കോണത്തുകുന്ന് ആനാട്ടില പരേതനായ കൊച്ചപ്പന്‍ മേനോന്‍െറ ഭാര്യ രാധാലക്ഷ്മിക്ക് പാട്ടുകള്‍ മാത്രമാണ് കൂട്ട്. ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം പാട്ടു കേട്ട്. അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്‍െറ പാട്ടുകളോടാണ് കൂടുതല്‍ പ്രിയം. ബാബുരാജിന്‍െറ ഏറെക്കുറെ മുഴുവന്‍ പാട്ടുകളുടെയും ശേഖരം രാധാലക്ഷ്മിയുടെ കൈവശമുണ്ട്. ഈ പാട്ടുകളുടെയത്ര സുഭഗത മറ്റ് പാട്ടുകള്‍ക്കില്ളെന്നാണ് ഇവരുടെ അഭിപ്രായം. ബാബുരാജിന്‍െറ മിക്ക പാട്ടുകളുും രാധാലക്ഷ്മിക്ക് മന$പാഠം. ആദ്യമൊക്കെ പാടുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് കൊച്ചപ്പന്‍ 20 വര്‍ഷം മുമ്പ് മരിച്ചു. മകന്‍ മനോജ് ജോലിയാവശ്യാര്‍ഥം  കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍ മായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മറ്റൊരിടത്തും. ഏകാന്തവാസത്തില്‍ രാധാലക്ഷ്മി ബാബുരാജിന്‍െറ പാട്ടുകളെ അതിരില്ലാതെ പ്രണയിക്കുന്നു. ചാലക്കുടിയില്‍ ഖാദര്‍ പട്ടേപ്പാടം, അസീസ്, ആന്‍റണി, ഉബൈദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബാബുരാജ് ഫൗണ്ടേഷന് രൂപംകൊടുത്തപ്പോള്‍ അതിന്‍െറ സജീവ പ്രവര്‍ത്തകയായി. ഏതാനും വര്‍ഷം മുമ്പ് യൂസഫലി കേച്ചേരി, ഗായകന്‍ ഉദയഭാനു, ബാബുരാജിന്‍െറ മകള്‍ സാബിറ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഫൗണ്ടേഷന്‍ ബാബുരാജ് സ്മരണ സംഘടിപ്പിച്ചു. ഇതിന്‍െറ സംഘാടകരിലൊരാളായി രാധ നിറഞ്ഞുനിന്നു. ബാബുരാജ് ഫോറം ബാബുരാജിന് പ്രണാമര്‍പ്പിച്ച് സീഡി ഇറക്കിയപ്പോള്‍ റെക്കോഡിങ് മുതലുള്ള കാര്യങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. എല്ലാം ബാബുരാജിന്‍െറ പാട്ടുകളോടുള്ള പ്രണയത്തിന്‍െറ പേരില്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ബാബുരാജ് പുനര്‍ജനിക്കുന്ന കാലത്തായിരിക്കണേ എന്ന  ആഗ്രഹവും രാധ മറച്ചുവെക്കുന്നില്ല.
സംഗീതം കഴിഞ്ഞാല്‍ വായനയും യാത്രയുമാണ് ഇഷ്ട വിനോദങ്ങള്‍. പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. സിവില്‍ എന്‍ജിനീയറിങ് ബിരുദ ധാരിയായ രാധ ഒട്ടേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സാഹസിക യാത്രയില്‍ കമ്പം കയറി കൈലാസ യാത്രയും നടത്തി. പുതുതലമുറയോട് ഇവര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം- സംഗീതത്തെ പ്രണയിക്കുക, വായന സാധനയാക്കുക, തളരാതെ യാത്ര തുടരുക.

അരുവിക്കര: അയയാതെ മുന്നണികള്‍, മുറുകി മത്സരം

Posted: 20 Jun 2015 08:36 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കരയില്‍ പ്രചാരണം അവസാനദിവസങ്ങളിലേക്ക്. സഹതാപം, വിരുദ്ധവികാരം എന്നിവയില്‍ മാത്രമൂന്നി തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന മത്സരം ഇപ്പോള്‍ മുറുകി ഉച്ചസ്ഥായിയിലത്തെി. ഇരു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ നടക്കുന്ന മാറ്റംമറിക്കലുകളാകും ജയപരാജയങ്ങളില്‍ നിര്‍ണായകമാവുക. ബി.ജെ.പിയും ജയം അവകാശപ്പെടുന്നെങ്കിലും പരമാവധി വോട്ട് നേടുന്നതിലാണ് അവരുടെ ശ്രദ്ധയത്രയും.
സിറ്റിങ് എം.എല്‍.എ മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ മത്സരിച്ച് ജയിക്കുന്ന കീഴ്വഴക്കംതന്നെയായിരുന്നു യു.ഡി.എഫിന്‍െറ ആദ്യം മുതലുള്ള ധൈര്യം. ജി. കാര്‍ത്തികേയന്‍െറസ്വീകാര്യതയും അകാലത്തിലുള്ള അന്ത്യം സൃഷ്ടിച്ച സഹതാപവും മുതലാക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്കുമുന്നില്‍ തെളിഞ്ഞില്ല. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ കാര്യമായി ഏശില്ളെന്നുതന്നെയായിരുന്നു വിശ്വാസവും. ഒപ്പം കാര്‍ത്തികേയന്‍െറ മകന്‍ കെ.എസ്. ശബരീനാഥന്‍, പുതുമുഖത്തിന്‍െറ സഭാകമ്പങ്ങളൊന്നുമില്ലാതെ മണ്ഡലത്തില്‍ ഓളം സൃഷ്ടിക്കുകയും ചെയ്തു.
 വി.എസിന്‍െറ അസാന്നിധ്യം സൃഷ്ടിച്ച വിടവ് പിന്നീട്, അദ്ദേഹം മുഖ്യപ്രചാരകനെന്നല്ല, ഏക പ്രചാരകന്‍ തന്നെയായതോടെ എല്‍.ഡി.എഫ്  മറികടന്നു. മാത്രമല്ല, സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ അദ്ദേഹം ആയുധമാക്കിയതോടെ അഴിമതി വോട്ടര്‍മാര്‍ക്കുമുന്നിലെ മുഖ്യ രാഷ്ട്രീയവിഷയമാക്കി മാറ്റാനായി. പ്രചാരണരംഗത്ത് നേരത്തേ ഇറങ്ങിയതിന്‍െറ മേല്‍ക്കൈ ഉണ്ടായിരുന്ന എം. വിജയകുമാര്‍ ഇതിന്‍െറ ബലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന്‍െറ ചുമതലക്കാരനായ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ സാന്നിധ്യം സംഘടനാ സംവിധാനത്തെയാകെ ചലിപ്പിക്കാന്‍ സഹായകവുമായി.
സംഘടനാസാന്നിധ്യം പരിമിതമായ അരുവിക്കരയില്‍ വിജയമെന്നത് അമിത പ്രതീക്ഷയാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ വോട്ടുകള്‍ കൂടുതല്‍ നേടി ശക്തി തെളിയിക്കുകയാണ് ഒ. രാജഗോപാലിന്‍െറ സ്ഥാനാര്‍ഥിത്വത്തിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത്.
എന്നാല്‍, എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള സംഭവവികാസങ്ങളാണ്  ഒന്നിനുപിറകേ ഒന്നായി വന്നുചേരുന്നത്.
സോളാര്‍ കേസിലെ വിധിയും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വെളിപ്പെടുത്തലുകളും പ്രതിരോധത്തിലാക്കുന്നത് യു.ഡി.എഫിനെയാണ്. മുഖ്യപ്രചാരകന്‍തന്നെ ആരോപണകേന്ദ്രമാവുകയും പ്രചാരണവിഷയങ്ങള്‍ മാറുകയും ചെയ്യുന്നത് അവരുടെ നെഞ്ചിടിപ്പ് കുറച്ചൊന്നുമല്ല കൂട്ടുന്നത്.
തങ്ങളുടെ സുപ്രധാന ശക്തിയെ റാഞ്ചിക്കൊണ്ടുപോകാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ വിഷമിപ്പിക്കുന്നത് എല്‍.ഡി.എഫിനെയാണ്. എസ്.എന്‍.ഡി.പി യോഗവും വിശ്വഹിന്ദുപരിഷത്തുമായുള്ള ബി.ജെ.പിബാന്ധവത്തിലെ ആശങ്ക കോടിയേരിയുടെ വാക്കുകളില്‍നിന്ന് വ്യക്തവുമാണ്.
കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കൂട്ടിക്കെട്ടി ഭരണത്തില്‍ അവരുടെ ആധിപത്യം എന്ന അദ്ദേഹത്തിന്‍െറ കുറ്റപ്പെടുത്തല്‍ പുതിയതല്ളെങ്കിലും ഇപ്പോള്‍ അത് ഹിന്ദുത്വശക്തികളുടെ തനിയാവര്‍ത്തനമാവുകയാണ്.
 

‘പാസ്സ്’ പറയുന്നു, അച്ഛനെ അവഗണിക്കരുതേ...

Posted: 20 Jun 2015 08:31 PM PDT

Image: 
Subtitle: 
ഇന്ന് ലോക പിതൃദിനം

തൃശൂര്‍: അമ്മക്ക് നല്‍കുന്ന പരിഗണന അച്ഛനും വേണം ഇതൊരു അപേക്ഷയാണ്. എല്ലാം അമ്മയില്‍ കേന്ദ്രീകരിക്കുന്ന സമൂഹഘടനയില്‍ അച്ഛന്‍ എന്നൊരാള്‍ കൂടിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണിവര്‍. പ്രസിഡന്‍റ് സി.സി. ആന്‍റണിയും സെക്രട്ടറി പി.ആര്‍. ഗോകുലും ട്രഷറര്‍ വിന്‍സെന്‍റ് ചിറയത്തും നേതൃത്വം നല്‍കുന്ന ‘പാസ്സ്’ എന്ന സംഘടനക്ക് ലോക പിതൃദിനമായ ജൂണ്‍ 21ന് സമൂഹത്തോട് ചിലത് പറയാനുമുണ്ട്.
രജിസ്ട്രേഡ് സംഘടനയുടെ മുഴുവന്‍ പേര് പുരുഷാവകാശ സംരക്ഷണ സമിതി. തൃശൂര്‍ അയ്യന്തോളില്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനടുത്ത രവി വിഹാറിലാണ് സംസ്ഥാന കമ്മിറ്റി ഓഫിസ്. സമൂഹം ചെവിയോര്‍ക്കില്ളെങ്കിലും ഇവര്‍ ഇടക്കിടെ ചിലതൊക്കെ പറയാറുണ്ട്. പുരുഷാവകാശങ്ങളെക്കുറിച്ച് പല പ്രസ്താവനകളും സ്ത്രീവിരുദ്ധമെന്ന് തോന്നുമെങ്കിലും അനുഭവങ്ങളാണ് തങ്ങളെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നാണ് പാസ്സ് ഭാരവാഹികളുടെ പക്ഷം. കുടുംബ കോടതികള്‍ക്ക് പലപ്പോഴും പിതൃ പുരുഷവിരുദ്ധ മനോഭാവമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂരമായ പിതൃവിരുദ്ധ മനോഭാവം സമൂഹത്തിനുണ്ട്. വിവാഹബന്ധം പിരിയുമ്പോഴും അകന്ന് താമസിക്കുമ്പോഴും പിതാവിന് മക്കളുടെ സാമീപ്യവും സ്നേഹവും നിഷേധിക്കപ്പെടുന്നു. ഇത് പലപ്പോഴും പ്രതികാരമായി മാറുന്നു. യഥാര്‍ഥത്തില്‍ ഇതാണ് ബാലപീഡനത്തിന്‍െറ ഏറ്റവും മോശമായ വശം. ഈ മാനസികാവസ്ഥ കുട്ടികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ബന്ധം വേര്‍പിരിഞ്ഞ്, അകന്ന് താമസിക്കുന്ന പിതാവ് സാമൂഹത്തിന്‍െറ കണ്ണില്‍ വെറും എ.ടി.എം മെഷീനാണ്. കുട്ടികളെ കാണാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ അനുവാദമില്ളെങ്കിലും അവരുടെ പേരില്‍ പണം പറ്റും. സ്ത്രീധനം, ഗാര്‍ഹിക പീഡനം, ബാലപീഡനം തുടങ്ങി പല വ്യാജ കേസുകളും പിതാക്കന്മാരുടെ പേരില്‍ കെട്ടിവെക്കുന്നു.
കുട്ടികളില്‍ അച്ഛനും അമ്മക്കും ഒരു പോലെ അവകാശം നല്‍കുന്ന 2015 മേയിലെ ലോ കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉടന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. കുട്ടികളില്‍ അവകാശം ഉന്നയിച്ച് കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന കേസുകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കണം.
വനിതകള്‍ക്കും കുട്ടികള്‍ക്കും ഒറ്റ മന്ത്രാലയത്തിന് പകരം കുട്ടികള്‍ക്ക് മാത്രമായി മന്ത്രാലയം വേണം. നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസ് കൊടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കണം. മാതാവും പിതാവും ജോലിക്കാരാണെങ്കില്‍ കുട്ടികളുടെ ചെലവ് ഇരുവരും വഹിക്കണമെന്നും ‘പാസ്സ്’ ആവശ്യപ്പെടുന്നു.

അജാതശത്രു

Posted: 20 Jun 2015 08:18 PM PDT

Image: 

മഹാഭാരതയുദ്ധത്തില്‍ മിലിട്ടറി മേധാവിയായിരുന്നു യുധിഷ്ഠിരന്‍. ഹസ്തിനപുരിയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും ഭരണകൂടത്തിന്‍െറ തലവനായിരുന്ന കാലത്ത് ധര്‍മമനുസരിച്ച് കാര്യങ്ങള്‍ ചെയ്തതിനാല്‍ ധര്‍മപുത്രര്‍ എന്ന പേരുകൂടി കിട്ടി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിക്കപ്പെട്ടിട്ടും ഈ സമാധാനതല്‍പരന്‍ ധൃതരാഷ്ട്രരുടെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. അത്രയും ത്യാഗസന്നദ്ധനായ സന്ന്യാസിയുടെ മനസ്സുള്ള ക്ഷത്രിയനായതിനാലാണ് അജാതശത്രു എന്ന പേരുകൂടി കിട്ടിയത്. ശത്രുക്കളില്ലാത്തവന്‍ എന്നര്‍ഥം. പക്ഷേ, ബി.ആര്‍. ചോപ്രയുടെ മഹാഭാരതം സീരിയലിലെ യുധിഷ്ഠിരന്‍ ഗജേന്ദ്ര ചൗഹാന് ശത്രുക്കളേയുള്ളൂ. ആളങ്ങ് ഡല്‍ഹിക്കാരനാണെങ്കിലും കോഴിക്കോട് മാനാഞ്ചിറയിലും തൃശൂരിലും കൊച്ചിയിലുമെല്ലാം ശത്രുക്കളാണ്. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടതോടെയാണ് യുധിഷ്ഠിര വിഷാദയോഗം തുടങ്ങിയത്. പുണെയിലെ ചലച്ചിത്രവിദ്യാര്‍ഥികള്‍ ഒന്നടങ്കം ഈ അജാതശത്രുവിന്‍െറ ശത്രുക്കളായി മാറിയിരിക്കുന്നു.
ഹിന്ദിക്കാരുടെ സുരേഷ് ഗോപിയാണ്. അധികാരപദവികളില്‍ കണ്ണുനട്ട് കാവിരാഷ്ട്രീയത്തെ സുഖിപ്പിച്ചുനടക്കലാണ് പണി. അടൂരും അനന്തമൂര്‍ത്തിയും ശ്യാംബെനഗലും ഗിരീഷ് കര്‍ണാടും സയ്യിദ് മിര്‍സയും ഉള്‍പ്പെടെയുള്ള മഹാരഥന്മാരിരുന്ന കസേരയില്‍ ഇരിക്കാന്‍ ഇയാള്‍ അയോഗ്യനാണെന്നാണ് പുണെയിലെ ചലച്ചിത്രവിദ്യാര്‍ഥികള്‍ പറയുന്നത്. 34 കൊല്ലം മൂന്നാംകിട സിനിമകളിലും സീരിയലുകളിലും വേഷമിട്ടയാളുടെ കീഴില്‍ സിനിമ പഠിക്കാന്‍ അവര്‍ക്കു കുറച്ചിലാണത്രെ. പക്ഷേ, കേന്ദ്രസര്‍ക്കാറിനും വാര്‍ത്താവിനിമയ മന്ത്രാലയത്തിനും ചൗഹാന്‍െറ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. കേവലം യുധിഷ്ഠിരവേഷത്തില്‍ ഒതുങ്ങുന്നില്ല രാജ്യത്തെ പരമോന്നത ചലച്ചിത്ര പഠനകേന്ദ്രത്തിന്‍െറ മേധാവിയാവാനുള്ള അദ്ദേഹത്തിന്‍െറ കഴിവ്. അവര്‍ കണ്ട് ബോധ്യപ്പെട്ട ആ കഴിവുകള്‍ ചുവടെ കൊടുക്കുന്നു. ഇതു വായിച്ചിട്ടെങ്കിലും പ്രബുദ്ധരായ ചലച്ചിത്രവിദ്യാര്‍ഥികള്‍ സമരാഭാസങ്ങള്‍ നിര്‍ത്തിവെക്കട്ടെ. ഇതുവരെ അവര്‍ക്ക് ശിക്ഷണം കിട്ടിയില്ലാത്ത ചില മേഖലകളില്‍ മാര്‍ഗനിര്‍ദേശം തരാന്‍ കഴിവുള്ള ഒരാളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ തലപ്പത്തുവരുന്നത് എന്ന് അവര്‍ മനസ്സിലാക്കട്ടെ.
വാത്സ്യായനമഹര്‍ഷി കാമസൂത്രമെഴുതിയ നാടാണിത്. ആ ആര്‍ഷപാരമ്പര്യം പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായി എണ്ണമറ്റ അര്‍ധനീലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളുടെ രണ്ടാംപാദത്തില്‍ മലയാളഭാഷയെയും സിനിമയെയും രാജ്യം മുഴുവന്‍ നാണംകെടുത്തിയ അര്‍ധനീലതരംഗത്തിന്‍െറ പ്രയോക്താവ് പി. ചന്ദ്രകുമാറിന്‍െറ കീര്‍ത്തി അങ്ങ് ഉത്തരേന്ത്യവരെ പടര്‍ന്നപ്പോള്‍ അദ്ദേഹം ഹിന്ദിയിലെടുത്ത ‘ഖുലി ഖിഡ്കി’യില്‍പോലും ചൗഹാന് വേഷം കിട്ടി. കാമറയുമായി കാട്ടില്‍ കയറി നാലഞ്ചുപടങ്ങളുമായി തിരിച്ചിറങ്ങുന്നതായിരുന്നു അന്നത്തെ രീതി. അതനുസരിച്ച് ചാലക്കുടിയിലും അതിരപ്പള്ളിക്കാട്ടിലുമായി ഏതോ ഒരു വി. മേനോന്‍ ചിത്രീകരിച്ച ‘ജംഗ്ള്‍ ലവി’ല്‍ ചൗഹാന്‍ ശിവ എന്ന കഥാപാത്രമായി. നടിമാര്‍ക്ക് നാണംമറക്കാന്‍ ഇലകളല്ലാതെ മറ്റൊന്നുമില്ലാത്ത ആ കാട്ടുപടങ്ങളിലെ അഭിനയം അഭിമാനപൂര്‍വം ചൗഹാന്‍ ഓര്‍ക്കുന്നു എന്നത് അദ്ദേഹത്തിന്‍െറ മറയില്ലാത്ത സത്യസന്ധതയല്ലാതെ മറ്റെന്താണ്? ഐ.ബി.എന്‍ ചാനലിലെ സ്മിത എന്ന വാര്‍ത്താവതാരകയും വികാസ് എന്ന വിദ്യാര്‍ഥിയും താങ്കളുടെ യോഗ്യതയെന്ത് എന്നു ചോദിച്ചപ്പോള്‍ 34 കൊല്ലത്തെ അഭിനയപാരമ്പര്യം മൂന്നുമിനിറ്റുകൊണ്ടുപറഞ്ഞ കൂട്ടത്തില്‍ മലയാളത്തില്‍ ചന്ദ്രകുമാറിന്‍െറയും ജോഷിയുടെയും പടങ്ങളില്‍ അഭിനയിച്ചയാളാണ് താനെന്ന് ചൗഹാന്‍ തുറന്നടിച്ചു. അപ്പുറത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ചിരിയടക്കാനാവാതെ ‘സ്പീച്ലെസ്’ ആയിപ്പോയി. ഗൗരവമുള്ള ചലച്ചിത്രകലയെക്കുറിച്ച് അത്രക്കുണ്ട് പാണ്ഡിത്യം.
വാത്സ്യായന സൂത്രങ്ങളുടെ പ്രചാരകന്‍ എന്ന പദവി സനാതനധര്‍മികളുടെ സദാചാരത്തിന് നിരക്കുന്നതല്ല എന്ന ധാരണ തെറ്റാണെന്ന് ഇതിനകം തെളിഞ്ഞുകാണുമല്ളോ. ഇല്ളെങ്കില്‍ നിയുക്ത ചെയര്‍മാന്‍, ആശാറാം ബാപ്പു എന്ന ആസാമിയോടൊത്ത് ഡാന്‍സ് കളിക്കുന്ന രംഗം യൂട്യൂബില്‍ കണ്ടുനോക്കൂ. മാതൃപിതൃ പൂജന്‍ ദിവസിലായിരുന്നു സത്സംഗിനിടയിലെ ചൗഹാന്‍െറ ഈ ഡാന്‍സ്. ‘പരം ആദരണീയ, പരം ശ്രദ്ധേയപരം പൂജനീയ ആശാറാം ബാപ്പു’ എന്നാണ് പ്രസംഗത്തില്‍ ചൗഹാന്‍ ആസാമിയെ വിശേഷിപ്പിക്കുന്നത്. ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍പോയ ആസാമിയാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍െറ ഗുരുദേവന്‍. ഈ ചെയര്‍മാനെ ഗുരുവാക്കാന്‍ അനുവദിക്കുകയില്ളെന്നാണ് ശിഷ്യഗണങ്ങളുടെ പിടിവാശി.
സ്വന്തം ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്തവരാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ എന്നു കരുതേണ്ടിയിരിക്കുന്നു. പഠിച്ചിറങ്ങിയാല്‍ അന്താരാഷ്ട്രമേളകളില്‍ എത്തിക്കാവുന്ന സിനിമകള്‍ എടുക്കാനുള്ള നിയോഗമുണ്ടാവും എന്നതിന് എന്താണുറപ്പ്? പാപഗ്രഹങ്ങള്‍ ദ്രോഹിച്ചില്ളെങ്കിലും മഹാ ജ്യോതിഷിയായ ചെയര്‍മാന്‍ ചൗഹാന്‍ ദ്രോഹിച്ചാലോ? ജ്യോതിഷവുമായി ബന്ധപ്പെട്ട ടെലിഷോപ്പിങ് തട്ടിപ്പുകളുടെ അവതാരകനായി വിലസിയിട്ടുണ്ട് കുറച്ചുനാള്‍. 3585 രൂപയുടെ സര്‍വബാധാമുക്തി മഹാകവചം അണിഞ്ഞാല്‍ സര്‍വദു$ഖങ്ങള്‍ക്കും പരിഹാരമാവുമെന്നും സുഖസൗകര്യങ്ങള്‍ വന്നുചേരുമെന്നുമാണ് ചൗഹാന്‍ ആ പരസ്യത്തില്‍ പറയുന്നത്. നമ്മുടെ മാന്ത്രിക ഏലസ്സ്, ധനാകര്‍ഷണയന്ത്രം, വശീകരണ ഏലസ്സ് എന്നിവയുടെ ജനുസ്സില്‍പെട്ട സാധനംതന്നെ ഇത്.
ഡല്‍ഹിയിലെ കാണ്‍പൂര്‍ സ്വദേശിയാണ്. മെഡിക്കല്‍ സ്കൂളില്‍ റേഡിയോഗ്രഫിയില്‍ ഡിപ്ളോമ പൂര്‍ത്തിയാക്കി. സി.ടി സ്കാന്‍ ചെയ്ത ആദ്യബാച്ച് വിദ്യാര്‍ഥികളിലൊരാള്‍.  സിനിമയില്‍ ഭാഗ്യംതേടി എത്തിയത് മുംബൈയില്‍. അവിടെ ഗുല്‍ഷന്‍ ഗ്രോവറിനും ഗോവിന്ദക്കുമൊപ്പം ഒരു അഭിനയപഠനക്കളരിയില്‍ കുറച്ചുകാലം. ബി.ആര്‍. ചോപ്ര മഹാഭാരതം സീരിയലാക്കുമ്പോള്‍ ഓഡിഷനുപോയി. കൃഷ്ണനായി അഭിനയിക്കാനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൃഷ്ണവേഷത്തില്‍ രണ്ട് എപ്പിസോഡുകള്‍ ചിത്രീകരിക്കുകയും ചെയ്തു. പക്ഷേ, സീരിയലിന്‍െറ നിര്‍മാണം നീണ്ടുപോയി. കേരളത്തില്‍വന്ന് മസാലപ്പടങ്ങളില്‍ അഭിനയിച്ച് തിരിച്ചുചെല്ലുമ്പോള്‍ നല്ല വണ്ണംവെച്ചിരുന്നു. തടിയന്‍ കൃഷ്ണനെ വേണ്ടെന്നുവെച്ച സംവിധായകന്‍ സമാശ്വാസസമ്മാനമായി കൊടുത്തതാണ് യുധിഷ്ഠിരന്‍െറ റോള്‍. അത് കരിയറിലെ പുറത്തുപറയാന്‍ കൊള്ളാവുന്ന ഏകവേഷമായി.
വയസ്സിപ്പോള്‍ 58. മുംബൈയിലാണ് താമസം. ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന പതിവുണ്ട്. ഹിന്ദുത്വരാഷ്ട്രീയത്തെ കടുത്ത ദൃശ്യങ്ങളിലൂടെ ആഞ്ഞടിക്കുന്ന ആനന്ദ് പട്വര്‍ധന്‍െറയും രാകേഷ് ശര്‍മയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാമ്പസില്‍ ധര്‍മപുത്രര്‍ക്ക് ധര്‍മം അനുഷ്ഠിക്കാന്‍ പറ്റുമോയെന്ന് കണ്ടുതന്നെ അറിയണം.

മമതക്കും മോദിക്കുമിടയില്‍ മഞ്ഞുരുകുന്നു

Posted: 20 Jun 2015 06:40 PM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ബദ്ധവൈരികള്‍ മമത ബാനര്‍ജിയും നരേന്ദ്ര മോദിയും സൗഹൃദത്തിന്‍െറ പുതിയ വഴികളിലേക്ക്. ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ മമത, നരേന്ദ്ര മോദിയെ അനുഗമിച്ചതിനു പിന്നാലെ ലളിത് മോദി വിസാ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഇരുവര്‍ക്കുമിടയിലെ വൈരം നീങ്ങിയതിന്‍െറ സൂചനകളാണ് നല്‍കുന്നത്.  
തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാവും ലോക്സഭാംഗവുമായ  സൗഗത റോയ് സുഷമയെ വിമര്‍ശിച്ചും രാജി ആവശ്യപ്പെട്ടും രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി വാക്താവ് ഡെറിക് ഒബ്റിയാന്‍ സൗഗതയെ തിരുത്തി. സൗഗത പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി യാജിക്കുന്നില്ളെന്നും വ്യക്തമാക്കിയ ഒബ്റിയാന്‍െറ നിഷേധക്കുറിപ്പ് മമതയുടെ നിര്‍ശേപ്രകാരമായിരുന്നു. പാര്‍ട്ടിക്കങ്ങനെ അഭിപ്രായമില്ളെങ്കില്‍ താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വിശദീകരിച്ച് സൗഗത തടിയൂരി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദിയെ ചെകുത്താന്‍ എന്നുവരെ വിളിച്ചിട്ടുണ്ട് മമത. ശാരദ തട്ടിപ്പ് കേസിലെ പ്രതികള്‍ മമതയുടെ പെയിന്‍റിങ് കോടികള്‍ കൊടുത്ത് വാങ്ങിയതിനെ പരിഹസിച്ച് മോദി തിരിച്ചടിച്ചു. മോദി പ്രധാനമന്ത്രിയായതിനുശേഷവും ഇരുവരും ശത്രുക്കളായി തുടര്‍ന്നു. പുതിയ പ്രധാനമന്ത്രിയെ ഡല്‍ഹിയിലത്തെി കാണുകയെന്ന ഒൗപചാരികതപോലും വേണ്ടെന്നുവെച്ചു മമത. പക്ഷെ, മേയ് എട്ടിന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയോടെ കാര്യങ്ങള്‍ മാറി. അതുവരെ ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ക്കുനേരെ പാര്‍ലമെന്‍റ് കത്തിക്കയറിയ തൃണമൂല്‍ എം.പിമാര്‍ അനുസരണയുള്ള കുട്ടികളായി സഭയില്‍ ഇരുന്നു.
ബംഗ്ളാദേശ് യാത്രയില്‍ കൂടെ പോകാന്‍ മോദിയോട് മമത സമ്മതം മൂളിയതും മേയ് എട്ടിലെ കൂടിക്കാഴ്ചയിലാണ്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ നിക്ഷേപവുമായി മുങ്ങിയ ശാരദ ചിട്ടിഫണ്ട് കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ നാള്‍വഴി അന്വേഷിച്ചാല്‍ മമതയുടെ മലക്കംമറിച്ചിലിന്‍െറ പൊരുളറിയാം. തൃണമൂല്‍ സ്ഥാപക നേതാവ് മദന്‍മിത്ര അറസ്റ്റിലായ കേസില്‍ അന്വേഷണസംഘം മമതയുടെ നേര്‍ക്കും നീളുന്നതിനിടെയാണ് മമതമോദി കൂടിക്കാഴ്ച നടക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ വന്നശേഷം വേഗത്തില്‍ നീങ്ങിയ അന്വേഷണം കൂടിക്കാഴ്ചക്കുശേഷം സ്തംഭിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെ പ്രസ്താവനയിറക്കുന്നതിനുമുമ്പ് തന്‍െറ അനുമതി വാങ്ങണമെന്ന് എംപിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മമത നിര്‍ദേശം നല്‍കിയെന്നാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഘടകകക്ഷിയില്‍ നിന്നുള്ളതിനെക്കാള്‍ വലിയ പരിഗണന മോദിക്ക് മമതയില്‍നിന്ന് ലഭിച്ചുതുടങ്ങി. പകരം, മമതയും പാക്കേജ് ഉള്‍പ്പെടെ ചിലത് പ്രതീക്ഷിക്കുന്നുണ്ട്.

ഒറ്റഗോളില്‍ അര്‍ജന്‍റീന കടന്നുകൂടി

Posted: 20 Jun 2015 06:30 PM PDT

Image: 

വിനാ ഡെല്‍ മാര്‍(ചിലെ) 100ാം രാജ്യാന്തര മല്‍സരത്തിനിറങ്ങിയ ലയണല്‍ മെസിക്ക് ഇക്കുറിയും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല, ദുര്‍ബലരായ ജമൈക്കക്കെതിരെ ലോകകപ്പ് ഫൈനലിസ്റ്റുകളായ അര്‍ജന്‍റീനക്ക് തിളക്കമില്ലാത്ത വിജയത്തോടെ ക്വാര്‍ട്ടര്‍ പ്രവേശനം. 11ാം മിനിറ്റില്‍ ഹിഗ്വയിന്‍ നേടിയ ഒരു ഗോളിന്‍െറ പിന്‍ബലത്തിലാണ് അര്‍ജന്‍റീന ജമൈക്കയെ തോല്‍പ്പിച്ചത്. ഗോളിനായുള്ള മികച്ച അവസരങ്ങള്‍ എങ്ങനെ പാഴാക്കാമെന്നതായിരുന്നു ഇന്നത്തെ മത്സരത്തിന്‍െറ പ്രത്യേകത.

കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ മാത്രം നീലപ്പടക്കായില്ല. അവസരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഏതു നിമിഷവും ഗോള്‍ വീഴാമെന്ന ഘട്ടത്തിലെത്തി നില്‍ക്കെ 11ാം മിനിറ്റില്‍ അത് സംഭവിച്ചു. ഏയ്ഞ്ചല്‍ ഡി മരിയ ജമൈക്കന്‍ പ്രതിരോധനിരയെ വെട്ടിമാറ്റി നല്‍കിയ പാസ് ഹിഗ്വയിന്‍ വലയിലെ ത്തിക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ഗോള്‍വീണ ജമൈക്ക വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ അവസരങ്ങള്‍ പാഴാക്കുന്ന തരത്തിലായിരുന്നു ഹിഗ്വയിന്‍^ മരിയ^ മെസി ത്രയം കളിച്ചത്. ഇവര്‍ ചേര്‍ന്ന് പാഴാക്കിയ ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെ ത്തിയിരുന്നെങ്കില്‍ മെസിയുടെ നൂറം മത്സരത്തിന് പകിട്ടേറിയെനെ. വിജയ ഗോള്‍ നേടിയെങ്കിലും ഏറ്റവും കൂടുതല്‍ തവണ അവസരം തുലച്ചതും ഹിഗ്വയ്നായിരുന്നു.

22ാം മിനിറ്റില്‍ ഹിഗ്വയിന്‍ ഉയര്‍ത്തിവിട്ട പന്ത് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. 33ാം മിനിറ്റില്‍ മെസിയുതിര്‍ത്ത ഷോട്ട് വല സ്പര്‍ഷിക്കാതെ പുറത്തു പോയി. ഇതിനു പിന്നാലെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഏയ്ഞ്ചല്‍ ഡി മരിയ  പാഴാക്കി. 42ാം മിനിറ്റില്‍ ഡി മരിയയുടെ കിടിലന്‍ ഷോട്ട് ജമൈക്കന്‍ ഗോളിക്കു മുന്നില്‍ കീഴടങ്ങി.

രണ്ടാം പകുതിയില്‍ ജമൈക്ക കുറച്ചു കൂടി ഉണര്‍വു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അര്‍ജന്‍റീനന്‍ മുന്നേറ്റ നിര ഗോളവസരങ്ങള്‍ പാഴാക്കുന്ന രീതി മാത്രം മാറ്റിയില്ല. ഒന്നാം പകുതിയില്‍ വ്യക്തമായ ആധിപത്യമുണ്ടായിട്ടും ഒരു ഗോളിന്‍െറ ലീഡില്‍ മാത്രം ഗ്രൗണ്ട് വിട്ട മെസിയും കൂട്ടര്‍ക്കും രണ്ടാം പകുതിയിലും ഗോളടിക്കാനായില്ല.

72ാം മിനിറ്റില്‍ ഹിഗ്വയിനു പകരം സൂപ്പര്‍ താരം ടെവസിറങ്ങിയെ ങ്കിലും സ്ഥിതി അതേ പോലെ  തുടര്‍ന്നു. 85ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ടെവസ് പുറത്തേക്കടിച്ചു കളഞ്ഞു. കളി അവസാനിക്കാനിരിക്കെ സമനിലക്കായി ജമൈക്ക അര്‍ജന്‍്റീനന്‍ ഗോള്‍മുഖത്ത് വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ല.

ഒടുവില്‍ ഏഴു പോയിന്‍റു സ്വന്തമാക്കിയ അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ജമൈക്ക പുറത്തേക്കും.

 

വര്‍ണവെറി അമേരിക്കയുടെ രോഗമെന്ന് ഒബാമ

Posted: 20 Jun 2015 11:51 AM PDT

Image: 
Subtitle: 
തോക്കിന്‍െറ ദുരുപയോഗം: അമേരിക്കയില്‍ 2013ല്‍ മരിച്ചത് 11,000 പേര്‍

വാഷിങ്ടണ്‍: സൗത് കരോലൈനയിലെ ചര്‍ച്ചില്‍ കറുത്തവര്‍ഗക്കാരായ ഒമ്പതുപേരെ യുവാവ് കൊലപ്പെടുത്തിയ സംഭവം അമേരിക്കയെ ഗ്രസിച്ച വംശവെറിയെന്ന രോഗത്തിന്‍െറ സൂചനയെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. രാജ്യം കൂട്ടായി പ്രതിരോധിക്കല്‍ അത്യാവശ്യമായി മാറിയിരിക്കുന്നെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ യു.എസ് മേയര്‍മാരുടെ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. ‘യുവമനസ്സുകളില്‍ വിഷം കുത്തിവെക്കുന്ന പ്രവണത രാജ്യം കാത്തുസൂക്ഷിച്ച ആദര്‍ശങ്ങളെ ഇല്ലാതാക്കുന്നതും ജനാധിപത്യത്തെ ഛിന്നഭിന്നമാക്കുന്നതുമാണ്. ‘രാജ്യം ഏറെ പുരോഗതി നേടിയിട്ടും വര്‍ണവെറി ഇപ്പോഴും നിലനില്‍ക്കുകയാണ്’ -ഒബാമ പറഞ്ഞു. തോക്കുകളുടെ ദുരുപയോഗം മൂലം 2013ല്‍ മാത്രം 11,000 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇനിയെങ്കിലും കടുത്തനടപടികള്‍ സ്വീകരിക്കാനായാല്‍ അമേരിക്കയുടെ വരുംതലമുറയെ സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത് കരോലൈനയിലെ ചാര്‍ലെസ്റ്റണ്‍ പട്ടണത്തിലുള്ള കറുത്തവര്‍ഗക്കാരുടെ ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ചയാണ് ഡിലന്‍ റൂഫ് എന്ന വെളുത്തവര്‍ഗക്കാരനായ യുവാവ് ഒമ്പതുപേരെ വെടിവെച്ചുകൊന്നത്. ഒരുമണിക്കൂര്‍ നേരം കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരുന്നു അകത്തുകൂടിയവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്തത്. വെള്ളക്കാരുടെ മേല്‍ക്കോയ്മക്ക് ആഭ്യന്തരയുദ്ധം വീണ്ടും വരണമെന്നും യുവാവ് വിളിച്ചുപറഞ്ഞു.
ഒരുദിവസം കഴിഞ്ഞ് അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാറില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഒരുങ്ങുന്നു

Posted: 20 Jun 2015 11:50 AM PDT

Image: 

തിരൂര്‍ (മലപ്പുറം): ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ ആണ്‍കുഞ്ഞിനെ ദത്ത് നല്‍കാന്‍ മലപ്പുറം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തയാറെടുക്കുന്നു. ഇതിന് മുന്നോടിയായി കുഞ്ഞിനെ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ ആയി പ്രഖ്യാപിക്കുന്നതിന് നടപടികളെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. റിഥിന്‍ എന്ന് പേരിട്ട കുഞ്ഞ് ഇപ്പോള്‍ കോഡൂരിലെ ശിശുപരിപാലന കേന്ദ്രത്തിലാണ്. മാതാപിതാക്കളോ ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കില്‍ കമ്മിറ്റിയുമായോ ശിശുപരിപാലന കേന്ദ്രം സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത് അറിയിച്ചു.
 9048329772 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 60 ദിവസത്തിനകം ആരും എത്തിയില്ളെങ്കില്‍ ദത്ത് നല്‍കും. സിറ്റിങ്ങില്‍ അംഗങ്ങളായ അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു, അഡ്വ. സി.കെ. കവിത, അഡ്വ. ഹാരിസ് പഞ്ചിളി, എം. മണികണ്ഠന്‍, സൂപ്രണ്ട് കെ. റാബിയ എന്നിവരും പങ്കെടുത്തു. മേയ് 30നായിരുന്നു പെരുമ്പിലാവില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ദമ്പതികളുടെ കാറില്‍നിന്ന് കുഞ്ഞിനെ ലഭിച്ചത്. തുടര്‍ന്ന് ദമ്പതികള്‍ കുഞ്ഞിനെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും, പൊലീസ് തിരൂര്‍ ജില്ലാ ആശുപത്രിയിലുമത്തെിക്കുകയായിരുന്നു.
ജൂണ്‍ അഞ്ചിനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം എവിടെയുമത്തെിയിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP