സ്വാഗതം
WELCOME

News Update..

Sunday, October 4, 2015

പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു Madhyamam News Feeds

പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു Madhyamam News Feeds

Link to a feed

പശു ആരുടെയും മാതാവല്ല; ഒരു മൃഗം മാത്രമെന്ന് ജസ്റ്റിസ് കട്ജു

Posted: 04 Oct 2015 12:23 AM PDT

Image: 

ലഖ്നോ: പശുവിനെ ആരുടെയും അമ്മയായി കാണാനാവില്ലെന്നും അത് നായയെും കുതിരയെയും പോലെ ഒരു മൃഗം മാത്രമാണെന്നും സുപ്രീംകോടതി റിട്ട. ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍കണ്ഡേയ കട്ജു. ബീഫ് കഴിക്കാനാഗ്രഹിക്കുന്നതില്‍ തെറ്റെന്താണെന്നും ആര്‍ക്കാണ് അത് തടയാന്‍ സാധിക്കുകയെന്നും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ചടങ്ങിനെത്തിയ കട്ജു വരാണസി വിമാനത്താവളത്തില്‍ ചോദിച്ചു.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നുണ്ട്. ഇന്ത്യയില്‍ നാഗാലാന്‍റ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളും ബീഫ് കഴിക്കുന്നു. ഞാനും കഴിക്കുന്നുണ്ട് ബീഫ്. അതില്‍ തെറ്റൊന്നും കാണുന്നില്ല. ബീഫ് കഴിക്കുന്ന ആളുകള്‍ മോശക്കാരും ബീഫ് കഴിക്കാത്തവരെല്ലാം വിശുദ്ധരുമാണെന്ന് കരുതാന്‍ സാധിക്കുമോ. ഞാന്‍ ഇനിയും ബീഫ് കഴിക്കുമെന്നും കട്ജു വ്യക്തമാക്കി.

യു.പിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന് മുഹമ്മദ് അഖ് ലാഖ് എന്നയാളെ തല്ലിക്കൊന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. രാഷ്ട്രീയക്കാര്‍ ജനങ്ങളെ പൊട്ടന്‍മാരാക്കുകയാണ്. ഇന്ത്യയിലെ അധികം രാഷ്ട്രീയക്കാരും തെമ്മാടികളും ഒന്നിനും കൊള്ളാത്തവരുമാണ്. അത്തരം ആളുകളെ തൂക്കിക്കൊല്ലണം. അവര്‍ രാജ്യത്തെ കൊള്ളയടിച്ചു. ഞാന്‍ ഇവരെ നികൃഷ്ടന്‍മാരായാണ് കരുതുന്നത്. രാജ്യം ഉടന്‍ തന്നെ ഒരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും കട്ജു പറഞ്ഞു.

അതേസമയം കട്ജുവിന്‍െറ പ്രസ്താവനക്കെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കട്ജു പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബനാറസിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍െറ (എം.ജി.കെ.വി) മുന്‍വശത്ത് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കട്ജുവിന്‍െറ കോലം കത്തിച്ചു.

നഗരസഭയില്‍ പ്രതീക്ഷിച്ചത് വൈകാരിക മുഹൂര്‍ത്തങ്ങള്‍, നടന്നത് കൈയാങ്കളി, ഒടുവില്‍ അടിച്ചുപിരിഞ്ഞു

Posted: 03 Oct 2015 11:53 PM PDT

തിരുവനന്തപുരം: പരിഹാസം, വാക്കേറ്റം, പോര്‍വിളി, കൈയാങ്കളി... തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന അവസാന കോര്‍പറേഷന്‍ കൗണ്‍സില്‍ പര്യവസാനിച്ചത് നാടകീയവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍.
അരമണിക്കൂറോളം കൗണ്‍സില്‍ഹാളിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും ഏതാനും വനിതാകൗണ്‍സിലര്‍മാര്‍ക്ക് നിസ്സാര പരിക്കേറ്റു. മേയറുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറിയെന്നാരോപിച്ച് യു.ഡി.എഫിലെ നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്കിനെ കൗണ്‍സില്‍ കാലാവധി അവസാനിക്കുന്നതുവരെ സസ്പെന്‍ഡ് ചെയ്തതായി മേയര്‍ കെ. ചന്ദ്രിക അറിയിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പരാതിനല്‍കി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച് ക്ഷേമകാര്യ സ്ഥിരംസമിതി അവതരിപ്പിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ അര്‍ഹരായവരുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കണമെന്നതായിരുന്നു ക്ഷേമകാര്യ സ്ഥിരംസമിതിയുടെ ആവശ്യം. എന്നാല്‍, ക്ഷേമപെന്‍ഷനുകളുടെ വിതരണം മുടക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ പണം നല്‍കാത്തതു കൊണ്ടാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയതെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.
ചര്‍ച്ചക്കൊടുവില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പാളയം രാജന്‍ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം മുഴക്കുന്നതിനിടെ അപ്രതീക്ഷിതമായി ലീലാമ്മ ഐസക് മേയറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറി.
ഇതിനിടെ എല്‍.ഡി.എഫിലെ വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ ടി.കെ. ശ്രീലേഖ ലീലാമ്മയെ തടയാന്‍ മുന്നോട്ടാഞ്ഞു. മേയറുടെ സമീപമത്തെുന്നതിനുമുമ്പ് ശ്രീലേഖ ലീലാമ്മയെ തടഞ്ഞു. എല്‍.ഡി.എഫ്,യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഒപ്പം ചേരിതിരിഞ്ഞു.
സംഘര്‍ഷത്തിനിടെ മേയറുടെ ഡയസില്‍നിന്ന് ഒരുകൗണ്‍സിലര്‍ താഴെ വീണു. ഇതിനിടെ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതായി പ്രഖ്യാപിച്ച് മേയര്‍ യോഗം പിരിച്ചുവിട്ടു.
അതേസമയം, യു.ഡി.എഫ് അംഗങ്ങള്‍ മേയറുടെ ഡയസിലും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ താഴെ നിന്നും പരസ്പരം പോര്‍വിളി മുഴക്കി. യു.ഡി.എഫിലെ വനിതാകൗണ്‍സിലര്‍മാരെ മേയറുടെ ഇരിപ്പിടത്തില്‍നിന്ന് താഴെയിറക്കുന്നതിനിടെ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിച്ചു. എസ്റ്റേറ്റ് വാര്‍ഡ് കൗണ്‍സിലര്‍ ഒ. ബീന, നെടുങ്കാട് കൗണ്‍സിലറും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുമായ എസ്. പുഷ്പലത എന്നിവര്‍ക്ക് മര്‍ദനമേറ്റതായി പരാതിയുണ്ട്. ഏറെനേരത്തെ വാക്പോരിനും സംഘര്‍ഷത്തിനുമൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ശേഷം മേയര്‍ ഒളിച്ചോടിയെന്നാരോപിച്ച് പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ ഇരിപ്പിടങ്ങളിലിരുന്ന് മേയറെ പരിഹസിച്ച് പാട്ടുപാടി. പിന്നീട് പ്രതീകാത്മക കൗണ്‍സില്‍ യോഗത്തിനുശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും മേയര്‍ക്ക് പരാതി നല്‍കി. യോഗ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ലീലാമ്മയെ സസ്പെന്‍ഡ് ചെയ്തതെന്ന് മേയര്‍ പറഞ്ഞു. ഭരണപക്ഷത്തിന്‍െറ ഒളിച്ചോട്ടത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. സംഘര്‍ഷത്തിന്‍െറ പേരില്‍ ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യുന്നത് ഈ കൗണ്‍സില്‍ കാലയളവിലെ ആദ്യസംഭവമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിനും വേണ്ട പ്രചാരണായുധം സമ്മാനിച്ചാണ് അവസാന കൗണ്‍സില്‍ അവസാനിച്ചത്.

ബി.ജെ.പിയുടെ മൂന്നാം മുന്നണി ക്ലച്ച്‌ പിടിക്കില്ല: ചെന്നിത്തല

Posted: 03 Oct 2015 11:53 PM PDT

Image: 

തിരുവനന്തപുരം: ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയതയും ജാതീയതയും വളര്‍ത്താനാണു ബി.ജെ.പിയുടെ നീക്കം. വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം നടപ്പാകില്ല. അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കേരളത്തില്‍ ക്ളച്ച് പിടിച്ചിട്ടില്ല. അതിനാല്‍ ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കവും ക്ളച്ച് പിടിക്കില്ളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മൂന്നാറില്‍ ജനജീവിതം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിന് പരിധിയുണ്ട്. സമരം അതിരുവിട്ടാല്‍ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.

ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ല

Posted: 03 Oct 2015 11:51 PM PDT

കൊല്ലം: ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ളെന്ന് കൊല്ലം താലൂക്ക് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റിയില്‍ പരാതി. ഒരേ സാധനത്തിന് വ്യത്യസ്തമായ വിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും അംഗങ്ങള്‍ പരാതി ഉന്നയിച്ചു.
വഴിയോരങ്ങളില്‍ വില്‍പന നടത്തുന്ന മത്സ്യം കേടാകാതിരിക്കുന്നതിന് കീടനാശിനി ചേര്‍ക്കുന്നതായും ഗ്യാസ് ഏജന്‍സികളില്‍ നിന്ന് വിതരണം ചെയ്ത സിലിണ്ടറുകളില്‍ ചോര്‍ച്ചയുള്ളവ യഥാസമയം മാറ്റി നല്‍കുന്നില്ളെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. ഹോട്ടലുകളില്‍ വില ഏകീകരണത്തിനുള്ള നടപടികള്‍ നടന്നുവരുന്നതായി താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസ് സമിതിയെ അറിയിച്ചു.
മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് തടയുന്നതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്ഖാന്‍ അറിയിച്ചു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്ന് സപൈ്ളകോ ഡിപ്പോ മാനേജര്‍ ഡി. പ്രസാദ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഓഫിസര്‍ തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ യു. അല്ലി, ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗങ്ങളായ പി.എസ്. അന്‍വറുദ്ദീന്‍ സേഠ്, രാജു നേച്ചേരി, അഡ്വ. എം.പി. സുഗതന്‍ ചിറ്റുമല, കിളികൊല്ലൂര്‍ തുളസി, ആക്കോലില്‍ ശശികുമാര്‍, അഡ്വ. കിളികൊല്ലൂര്‍ നൗഷാദ്, റേഷനിങ് ഇന്‍സ്പെക്ടര്‍ ബി. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

ചാവക്കാട്ടെ ഗതാഗത സംവിധാനം ശാസ്ത്രീയമാക്കണം

Posted: 03 Oct 2015 11:46 PM PDT

ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശാസ്ത്രീയ ക്രമീകരണമുണ്ടാക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു.
പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കുക, അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ട്രാഫിക് ഐലന്‍ഡില്‍ സിഗ്നല്‍ സ്ഥാപിക്കുക, മുല്ലത്തറ ജങ്ഷന്‍ വികസിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിയ പ്രമേയം എന്‍.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് അവതരിപ്പിച്ചത്. പ്ര¤േമയം ജില്ലാ കലക്ടര്‍ക്ക് കൈമാറും.
സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള കര്‍ശന നടപടിയെടുക്കാന്‍ തടസ്സമാകുന്ന ദുര്‍ബല നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് ചിറമല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കല്യാണമണ്ഡപങ്ങളിലെ ശുചിത്വം ഉറപ്പു വരുത്തുക, അമിതമായ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുക, മനി സിവില്‍ സ്റ്റേഷനിലെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അളവുതൂക്ക ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റുക, മിനി സിവില്‍ സ്റ്റേഷനിലെ ടോയ്ലറ്റുകളുടെ ശോച്യാവസ്ഥക്കും ദുര്‍ഗന്ധത്തിനും പരിഹാരമുണ്ടാക്കുക, തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചു.
പുതിയ റേഷന്‍ കാര്‍ഡിന്‍െറ കമ്പ്യൂട്ടര്‍ പകര്‍പ്പുകള്‍ അടുത്തയാഴ്ച മുതല്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുമെന്ന് സപൈ്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ടാകും.
കനോലി കനാല്‍, ദേശീയപാത, പുറമ്പോക്ക് കൈയേറ്റങ്ങള്‍ കണ്ടത്തൊന്‍ തീരദേശമേഖലയില്‍ സമ്പൂര്‍ണ റീസര്‍വേ നടത്താനാവശ്യമായ സംഘത്തെ നല്‍കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടതായി തഹസില്‍ദാര്‍ അറിയിച്ചു.
മുന്‍കൂട്ടി അറിയിക്കാതെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനെതിരെയും റോഡുവശങ്ങളില്‍ കേബ്ള്‍ ഇടാന്‍ യാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ റോഡുവശം കുഴിക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. റോഡരികുകളിലെ പൊന്തകാടുകള്‍ വെട്ടിത്തെളിക്കാനും കാനകള്‍ വൃത്തിയാക്കാനും പി.ഡബ്ള്യു.ഡി വിഭാഗം കത്തുനല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
കടലോരത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലെ അനധികൃത നിര്‍മാണം തടയാന്‍ ഫോറസ്റ്റ് വിഭാഗം നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീക്ക് അറിയിച്ചു. തോമസ് ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. പുന്നയുര്‍ പഞ്ചായത്ത് പ്രസിഡന്‍റ് നഫീസകൂട്ടി വലിയകത്ത്, എം.കെ. ഷംസുദ്ദീന്‍, കേരളാ കോണ്‍ഗ്രസ് ബി പ്രതിനിധി ടി.പി. ഷാഹു തുടങ്ങിയവര്‍ സംസാരിച്ചു.

മിനി സിവില്‍ സ്റ്റേഷന്‍ അടഞ്ഞുകിടക്കാന്‍ കാരണം ഏകോപനമില്ലായ്മയെന്ന്

Posted: 03 Oct 2015 11:43 PM PDT

ഒറ്റപ്പാലം: ഉദ്ഘാടനം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ മാറ്റുന്നതിലുള്ള തടസ്സം വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശം.
കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാത്തതാണ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിലെ തടസ്സമെന്ന് കെ.എസ്.ഇ.ബിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതാണ് നമ്പര്‍ അനുവദിക്കാത്തതിന് കാരണമെന്ന് നഗരസഭയും നിലപാടുകള്‍ വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഉടന്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പി.
സുബൈദ അറിയിച്ചു.
കഴിഞ്ഞ വികസന സമിതി യോഗത്തിലും ഇതേ ആക്ഷേപമുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ 15ന് ജില്ലാ കലക്ടറുടെ ചേംബറില്‍ എം. ഹംസ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. എത്രയും വഗം ഓഫിസ് മാറ്റം നടത്താന്‍ ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടതാണ്. വിഷയം സംബന്ധിച്ച് ഉടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കാന്‍ യോഗത്തില്‍ ധാരണയായി.
സ്റ്റോപ്പ് മെമ്മോ കൊടുത്ത ശേഷവും കടമ്പഴിപ്പുറത്ത് അനധികൃത ക്വാറി പ്രവര്‍ത്തനം തുടരുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന വിമര്‍ശവും ഉയര്‍ന്നു.
പൊലീസിനെതിരെയും രൂക്ഷ വിമര്‍ശമുയര്‍ന്നു. ബസ്സ്റ്റാന്‍ഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുമ്പോഴും പൊലീസ് നിഷ്ക്രിയമാണ്. മദ്യവില്‍പനയും കഞ്ചാവ് കച്ചവടവും തടയാന്‍ പൊലീസിന് കഴിയില്ളെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടു. റീ സര്‍വേ ആവശ്യപ്പെടുന്ന അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. നടപടിയുണ്ടാകുന്നില്ളെന്ന് പരാതിയുമുയര്‍ന്നു.
വാണിയംകുളം പാതിപ്പാറ പ്രദേശം അപകട മേഖലയായി മാറിയിട്ടും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തത് ഗുരുതര വീഴ്ചയെന്ന് യോഗം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ചേര്‍ന്ന അവസാന യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഗൗരി അധ്യക്ഷത വഹിച്ചു.

ഭൂമിയേറ്റെടുക്കുന്നതിന് പകരം പഞ്ചായത്ത് മുറി; എതിര്‍പ്പ് ശക്തം

Posted: 03 Oct 2015 11:40 PM PDT

വണ്ടൂര്‍: റോഡ് വികസനത്തിനായി പൊളിക്കുന്ന കെട്ടിടത്തിന് പകരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറി സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷ എതിര്‍പ്പ് മൂലം നടന്നില്ല.
വണ്ടൂര്‍ റോഡ് സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പൊളിച്ചു നീക്കുന്ന ടൗണിലെ കെട്ടിടത്തിന് പകരമായാണ് അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികളില്‍ രണ്ടെണ്ണം സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ നീക്കം നടന്നത്.
ശനിയാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതിനെതിരെ സി.പി.എം അംഗങ്ങള്‍ എതിര്‍ത്തു.
സ്ഥലം മികച്ച വില കൊടുത്ത് ഏറ്റെടുക്കുന്നതിന് പകരം കടമുറി വിട്ടുനല്‍കാനുള്ള നീക്കം അംഗീകരിക്കാനാവില്ളെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
എന്നാല്‍, മുറി വിട്ടുനല്‍കുന്നതിന് പകരമായി മന്ത്രി എ.പി. അനില്‍കുമാറിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്ന് പഞ്ചായത്തിനായി 14 മുറികളുള്ള കെട്ടിടം നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണെന്നും വികസനത്തിനായി വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്നുമായിരുന്നു ഭരണപക്ഷ നിലപാട്. യോഗത്തില്‍ പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ ഭൂമി വിട്ടുനല്‍കാനുള്ള പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാനുള്ള നടപടിയും അനിശ്ചിതത്വത്തിലായി.
ബോര്‍ഡ് തീരുമാനം ഐകകണ്ഠ്യേനെയല്ളെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിന് ശ്രമിക്കില്ളെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ നേരത്തേ നടന്ന സബ് കമ്മറ്റി യോഗത്തില്‍ അറിയിച്ചിരുന്നു.
ഇതുപോലെയാണെങ്കില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വരികയോ മികച്ച വില കൊടുത്ത് ഭൂമിയേറ്റെടുക്കലോ മാത്രമാണ് പോംവഴി.
പഞ്ചായത്തിന്‍െറ വികസനത്തിന് സി.പി.എം എതിരല്ളെന്നും പഞ്ചായത്തിന് നഷ്ടമില്ലാത്ത രീതിയിലുള്ള ഭൂമിയേറ്റെടുക്കലാണ് പ്രായോഗികമെന്നും പ്രതിപക്ഷാംഗം കാപ്പില്‍ ജോയി
പറഞ്ഞു.

മാസ്റ്റര്‍പ്ളാന്‍: നഗരവികസനത്തിന് ഇനി തടസ്സമില്ല

Posted: 03 Oct 2015 11:36 PM PDT

പത്തനംതിട്ട: നഗരസഭ മാസ്റ്റര്‍ പ്ളാനിന് അംഗീകാരം ലഭിച്ചതോടെ നഗരവികസനത്തിന് വഴി തെളിഞ്ഞു.
പഴയ നഗരസഭാ മാസ്റ്റര്‍പ്ളാന്‍ പ്രകാരം നഗരത്തില്‍ വികസനങ്ങള്‍ നടത്താന്‍ വിലക്കുകള്‍ ഏറെയായിരുന്നു പുതിയ മാസ്റ്റര്‍പ്ളാനിന് തത്ത്വത്തില്‍ അംഗീകാരം ലഭിച്ചതോടെ നാലു കി.മീറ്ററിനുള്ളില്‍ ഒതുങ്ങിയിരുന്ന പത്തനംതിട്ട നഗരസഭയുടെ വികസനം ഇനി നഗരത്തിലെ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിക്കും.
പ്രധാനമായും റിങ് റോഡ് കേന്ദ്രീകരിച്ചാകും ഇനി വികസനങ്ങള്‍ വരാനിരിക്കുന്നത്. മാസ്റ്റര്‍പ്ളാന്‍ പ്രകാരം നഗരസഭയിലെ വിവധ പ്രദേശങ്ങളെ ആറ് മേഖലയായി തരംതിരിച്ചിട്ടുണ്ട്. കായികമേഖല, കാര്‍ഷികമേഖല, വ്യവസായികമേഖല, വാണിജ്യമേഖല, വാസമേഖല, സംയുക്തമേഖല എന്ന രീതിയിലാണ് തരംതിരിച്ചിട്ടുള്ളത്.
അബാന്‍ ജങ്ഷന്‍ മുതല്‍ ആഴൂര്‍ ജങ്ഷന്‍ വരെ റിങ് റോഡിന്‍െറ ബഹിര്‍ഭാഗത്ത് 50 മീറ്റര്‍ വരെ നിലമായി നിര്‍ത്തേണ്ട മേഖലയില്‍ വാസഗൃഹം, വാണിജ്യം, പൊതു ഉപയോഗം എന്നിവക്ക് അനുവദിക്കും. അബാന്‍ ജങ്ഷന്‍ മുതല്‍ സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍ വരെയുള്ള റിങ് റോഡില്‍ പകുതിയിലേറെയും ഭാവിയിലെ ഉപയോഗം കണക്കിലെടുത്ത് ഇവിടെ വാസഗൃഹം, വാണിജ്യം, പൊതു ഉപയോഗം എന്നിവക്ക് അനുവദിക്കും. ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഭാവിയില്‍ ഇത് മെഡിക്കല്‍ ഉപയോഗമേഖലയാക്കും. ഹാജി സി. മീരസാഹിബ് മെമ്മോറിയല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ട്രക്ക് സ്റ്റാന്‍ഡ് രണ്ട് പൊതു ഉപയോഗമേഖലയാകും. ചുട്ടിപ്പാറ പ്രദേശം വാസഗൃഹ മേഖലയാകും. അബാന്‍ ജങ്ഷന്‍ മുതല്‍ സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍ വരെ ഭാഗം 75 മീറ്റര്‍ വീതിയില്‍ സംയുക്ത മേഖലയാകും. കുമ്പഴ ജങ്ഷന്‍ മുതല്‍ കളിക്കപ്പടി വരെ റോഡിന് ഇരുവശവും 75 മീറ്റര്‍ വീതിയിലും റിങ് റോഡില്‍നിന്ന് അഴൂര്‍ കെ.എസ്.ഇ.ബി വരെ 75 മീറ്റര്‍ ഭാഗത്ത് സംയുക്ത മേഖലയായിട്ടുണ്ട്. ഇതിനുപുറമെ മേലെവെട്ടിപ്രം മുതല്‍ താഴെ വെട്ടിപ്രം വരെയുള്ള ഭാഗത്ത് നേരത്തേ ഗ്രീന്‍ സോണാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ജില്ലാ കോടതിക്കുവേണ്ടി സ്ഥലം കണ്ടത്തെിയിരുന്നത് ഇവിടെയായതിനാല്‍ ഈ ഭാഗം ഇപ്പോള്‍ സംയുക്തമേഖലായി പ്രഖ്യാപിച്ചിട്ടുണ്ട്.
അഴൂര്‍ ജങ്ഷന്‍ മുതല്‍ സ്റ്റേഡിയം ജങ്ഷന്‍ വരെ ഭാഗത്ത് കായികമേഖലയായി. ഇവിടെ കായികവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് പ്രാമുഖ്യം. നഗരസഭയിലെ വിവിധ സോണുകളില്‍ വ്യവസായാധിഷ്ഠിത സംരംഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയതിനാല്‍ ഇനി റിങ് റോഡുകള്‍ കേന്ദ്രീകരിച്ചാണ് നഗരവളര്‍ച്ച.
നേരത്തേയുള്ള മാസ്റ്റര്‍പ്ളാന്‍ പ്രകാരം വ്യവസായവത്കരണത്തിന് തിരിച്ചടി നല്‍കുന്ന തരത്തിലെ നിയമങ്ങളായതിനാല്‍ വ്യാപാരികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ചിത്രം തെളിഞ്ഞു; ജില്ല തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്

Posted: 03 Oct 2015 11:33 PM PDT

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ തീയതി പ്രഖ്യാപിച്ചതോടെ ജില്ല തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്. രണ്ടാംഘട്ടമായ നവംബര്‍ അഞ്ചിനാവും ജില്ല പോളിങ് ബൂത്തിലേക്ക് നീങ്ങുക. കാത്തിരിപ്പിനൊടുവില്‍ തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും സജീവ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക് കടന്നു.
ജില്ലയിലെ സംവരണ വാര്‍ഡുകളുടെ ചിത്രവും വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ വനിത നയിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ ജനറലായി മാറിയിട്ടുണ്ട്. കോട്ടയം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ പട്ടികജാതിക്കാണ്. പാലാ നഗരസഭാ അധ്യക്ഷസ്ഥാനം വനിതാ സംവരണമായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സംവരണ നറുക്കെടുപ്പും ശനിയാഴ്ച നടന്നു.
11 വാര്‍ഡാണ് വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്. ഇതില്‍ ഉഴവൂര്‍ പട്ടികജാതി സ്ത്രീ സംവരണ സീറ്റാണ്. കുമരകം പട്ടികജാതി സംവരണവുമായി. ഏറ്റുമാനൂരും ഈരാറ്റുപേട്ടയും മുനിസിപ്പിലാറ്റികളായതോടെ ജില്ലയില്‍ ഒരു ഡിവിഷന്‍ കുറഞ്ഞു. ഇപ്പോള്‍ മൊത്തം 22 ഡിവിഷനാണ് ജില്ലയിലുള്ളത്.
പുതിയ വാര്‍ഡ് വിഭജനത്തില്‍ ആദ്യം വാകത്താനം ഡിവിഷന്‍ ഇല്ലാതാവുകയും പകരം മാടപ്പള്ളി കേന്ദ്രീകരിച്ച് പുതിയത് രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോട്ടയം ഡി.സി.സി നേതൃത്വം രംഗത്തത്തെുകയും വാകത്താനം ഡിവിഷന്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ കമീഷന്‍ പരാതി പരിശോധിക്കുകയും വാകത്താനം ഡിവിഷന്‍ പുന$സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മാടപ്പള്ളി ഡിവിഷന്‍ ഇല്ലാതായി. ഡിവിഷന്‍ ഇല്ലാതാക്കിയതിന് പിന്നില്‍ കേരള കോണ്‍ഗ്രസാണെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തത്തെുകയും ചെയ്തിരുന്നു.
പതിവുപോലെ ഇത്തവണയും സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കവും ഉടലെടുക്കുന്നതിന്‍െറ സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വിവിധ പഞ്ചായത്തുകളില്‍ ഇരുപാര്‍ട്ടിയും സൗഹൃദമത്സരമെന്ന പേരില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം കേരള കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തിലെ വിഭാഗം സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് എല്‍.ഡി.എഫുമായി സഹകരിച്ച് മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. പൂഞ്ഞാര്‍ അടക്കമുള്ള നിയോജക മണ്ഡലങ്ങളില്‍ ഇതിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തവണ വന്‍ പരാജയം നേരിട്ട എല്‍.ഡി.എഫ് ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്നും കണക്കുകൂട്ടുന്നു. ബാര്‍ കോഴ ആരോപണങ്ങളും റബര്‍ മേഖലയിലെ പ്രതിസന്ധിയും തുണക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. കേരള കോണ്‍ഗ്രസിന്‍െറ ചില കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന് ഒരാളെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പാരമ്പര്യമായി ഒപ്പംനില്‍ക്കുന്ന ജില്ല കൈവിടില്ളെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സര്‍ക്കാറിന്‍െറ ഭരണനേട്ടങ്ങളും തുണക്കത്തെുമെന്ന് ഇവര്‍ പറയുന്നു. ഇത്തവണ ഏറെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. പാലാ അടക്കമുള്ള സ്ഥലങ്ങളില്‍ ഇരട്ടിയിലധികം നേട്ടം ഇവര്‍ ലക്ഷ്യമിടുന്നു. എസ്.എന്‍.ഡി.പി പിന്തുണ വൈക്കം, കുമരകം, കടുത്തുരുത്തി ഭാഗങ്ങളില്‍ ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. പുതുതായി രൂപവത്കരിച്ച ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളുടെ ഭരണം ആരുപിടിക്കുമെന്നതും ആകാംക്ഷ ഉയര്‍ത്തുന്നുണ്ട്. ഈരാറ്റുപേട്ട പഞ്ചായത്ത് മുസ്ലിം ലീഗും ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് എമ്മുമായിരുന്നു ഭരിച്ചിരുന്നത്. പ്രാദേശിക അടവുനയങ്ങളും ജില്ലയില്‍ പതിവാണ്. തെരഞ്ഞെടുപ്പുകാലങ്ങളില്‍ ബി.ജെ.പി-കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ആരോപണം ഉയരുന്നതും പതിവാണ്.

ഇടുക്കി നവംബര്‍ രണ്ടിന് പോളിങ് ബൂത്തിലേക്ക്

Posted: 03 Oct 2015 11:30 PM PDT

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ വോട്ടെടുപ്പ് നവംബര്‍ രണ്ടിന് നടക്കും.
ഇടുക്കിയെ കൂടാതെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും നവംബര്‍ രണ്ടിനാണ് വോട്ടെടുപ്പ്. നവംബര്‍ ഏഴിനാണ് ഫലപ്രഖ്യാപനം. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്. കണ്‍വെന്‍ഷനുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ പഞ്ചായത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ച് നടക്കുന്നു. മുന്നണി നേതാക്കള്‍ ജില്ലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികകള്‍ തയാറായിക്കഴിഞ്ഞു. സ്വന്തം വാര്‍ഡുകള്‍ സംവരണവാര്‍ഡുകളായ നേതാക്കള്‍ എങ്ങനെയെങ്കിലും സീറ്റ് നേടാനുള്ള പരിശ്രമത്തിലാണ്. നാമനിര്‍ദേശപത്രിക ഈ മാസം 14 വരെ സമര്‍പ്പിക്കാം. 17 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
രാഷ്ട്രീയമുന്നണികള്‍ വാര്‍ഡുതല, പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ജില്ലാതലത്തിലും മണ്ഡലംതലത്തിലും ശില്‍പശാലകളും മണ്ഡലങ്ങളില്‍ രാഷ്ട്രീയ പ്രചാരണയാത്രകളും നടന്നുവരുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍, അഴിമതികള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പട്ടയവിതരണം മുതലായ കാര്യങ്ങള്‍ ഇത്തവണയും ഇടുക്കിയില്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകും. 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതിനാല്‍ വനിതാ സ്ഥാനാര്‍ഥികളെ കണ്ടത്തൊനുള്ള നീക്കങ്ങളും തകൃതിയാണ്.
ഇടുക്കി ജില്ലാ പഞ്ചായത്ത്, എട്ട് ബ്ളോക് പഞ്ചായത്ത്, 52 ഗ്രാമപഞ്ചായത്ത്, രണ്ട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുക.
വണ്ടിപ്പെരിയാര്‍, കുമളി, ഇടുക്കി - കഞ്ഞിക്കുഴി, വണ്ടന്‍മേട്, ഉടുമ്പന്നൂര്‍, ചക്കുപള്ളം, വണ്ണപ്പുറം, വെള്ളിയാമറ്റം, പാമ്പാടുംപാറ, വാഴത്തോപ്പ്, ഇരട്ടയാര്‍, പള്ളിവാസല്‍, ശാന്തന്‍പാറ, രാജാക്കാട് , മണക്കാട്, ഉടുമ്പന്‍ചോല, ബൈസന്‍വാലി, കോടികുളം, കരിങ്കുന്നം, കുടയത്തൂര്‍, മരിയാപുരം, പുറപ്പുഴ, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ജില്ലയില്‍ 8.45 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. 4,25,177 സ്ത്രീകളും 4,19,821 പുരുഷന്മാരും, രണ്ട് ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടും. 52 ഗ്രാമപഞ്ചായത്തുകളിലായി ആകെ 792 വാര്‍ഡാണുള്ളത്. 1384 പോളിങ് സ്റ്റേഷനും. ഇതില്‍ 414 വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്.
ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നീ എട്ട് ബ്ളോക് പഞ്ചായത്താണ് ജില്ലയിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ 16 വാര്‍ഡാണുള്ളത്. ഈ പ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിതക്കാണ്.
ജില്ലാ പഞ്ചായത്തും തൊടുപുഴ നഗരസഭയും എട്ട് ബ്ളോക് പഞ്ചായത്തും 43 ഗ്രാമപഞ്ചായത്തും ഇപ്പോള്‍ യു.ഡി.എഫിന്‍െറ കൈയിലാണ്. നഗരസഭയില്‍ മുസ്ലിം ലീഗും ജില്ലാ പഞ്ചായത്തിലും എട്ട് ബ്ളോക് പഞ്ചായത്തിലും കോണ്‍ഗ്രസും അധ്യക്ഷപദവി അലങ്കരിക്കുന്നു. ഹൈറേഞ്ച് മേഖലയിലെ ദേവികുളം, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, സേനാപതി, രാജാക്കാട്, ഉടുമ്പഞ്ചോല, രാജകുമാരി, കൊക്കയാര്‍ ഗ്രാമപഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഭരണം. തൊടുപുഴ, പുതുതായി രൂപവത്കരിച്ച കട്ടപ്പന എന്നിവയാണ് ജില്ലയിലെ രണ്ട് നഗരസഭകള്‍. തൊടുപുഴ നഗരസഭയില്‍ 35 ഉം കട്ടപ്പന നഗരസഭയില്‍ 34 ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. 8200 വോട്ടുയന്ത്രങ്ങള്‍ കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പിന് സജ്ജമായിട്ടുണ്ട്.
ജില്ലയില്‍ നേട്ടമുണ്ടാക്കാനാവുമെന്ന തികഞ്ഞ പ്രതീക്ഷകളിലാണ് മുന്നണികള്‍. കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താന്‍ യു.ഡി.എഫ് ഒരുങ്ങുമ്പോള്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്‍െറ പ്രതീക്ഷ. കാര്‍ഷികമേഖലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടിന് ഇരുമുന്നണിയും കാതോര്‍ക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
തൊഴില്‍പ്രശ്നവുമായി ബന്ധപ്പെട്ട് സംയുക്ത യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം തുടരുന്നതിനാല്‍ മൂന്നാറില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇരുമുന്നണിയും തുടങ്ങിയിട്ടില്ല.

പ്രതിഷേധത്തിനിടെ കാഞ്ഞാര്‍ വാട്ടര്‍ ഷെഡ് തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Posted: 03 Oct 2015 11:30 PM PDT

മൂലമറ്റം: കാഞ്ഞാര്‍ വാട്ടര്‍ ഷെഡ് തീം പാര്‍ക്കിന്‍െറ ഉദ്ഘാടനം ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തില്‍ എം.പിയെ പങ്കെടുപ്പിക്കാതിരുന്നതിലും പദ്ധതിയില്‍ അഴിമതിയുണ്ടെന്നും ആരോപിച്ച് കര്‍ഷക കൂട്ടായ്മയുടെയും ഇടതുമുന്നണിയുടെയും നേതൃത്വത്തില്‍ പ്രതിഷേധത്തിനിടെയാണ് ഉദ്ഘാടനം നടന്നത്. ശശി കടപ്ളാക്കല്‍, ശ്രീകല ഗോപി, ടോമി കുന്നേല്‍, ടോമി വാളികുളം, ജോസഫ് ജെ. ഓലിക്കന്‍, ഇടുക്കി ബി.ഡി.ഒ പി.കെ. വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.
പാര്‍ക്കിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം വൈകുകയായിരുന്നു. ഉദ്ഘാടനത്തിന് ജോയ്സ് ജോര്‍ജ് എം.പിയെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇടതു മുന്നണി നേതാക്കളും കര്‍ഷക കൂട്ടായ്മയും പ്രതിഷേധവുമായി എത്തിയത്. നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുള്ളതായും ഇവര്‍ ആരോപിച്ചു. കെ.എല്‍. ജോസഫ്, പി.ഡി. സുമോന്‍, ഗീത തുളസീധരന്‍, പി.കെ. സോമന്‍, അജില്‍ പനച്ചിക്കല്‍, മൈക്കിള്‍ പുരയിടം എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
എന്നാല്‍, പ്രതിഷേധം അടിസ്ഥാനരഹിതമാണെന്നും ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്നും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍ പറഞ്ഞു. ഉദ്ഘാടനത്തിനായി മന്ത്രിമാരെ കണ്ടത്തെുന്നതിന് ശ്രമിച്ചിട്ടു നടന്നില്ല.
തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി കടപ്ളാക്കല്‍ എം.പിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, എം.പിയും അസൗകര്യം പറയുകയായിരുന്നുവെന്ന് എ.പി. ഉസ്മാന്‍ പറഞ്ഞു. 15 ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍ക്ക് ശനിയാഴ്ചയാണ് തുറന്നുകൊടുത്തത്. സംയോജിത നീര്‍ത്തട പദ്ധതിപ്രകാരം ഇടുക്കി ബ്ളോക് പഞ്ചായത്താണ് പാര്‍ക്ക് പണിതത്. കാടുപിടിച്ചുകിടന്ന് എം.വി.ഐ.പിയുടെ സ്ഥലമായിരുന്നു ഇത്. ഇവിടെ വെട്ടിത്തെളിച്ച് മനോഹരമാക്കുകയായിരുന്നു. വലുതും ചെറുതുമായ മരങ്ങള്‍ നിലനിര്‍ത്തിയാണ് പാര്‍ക്കിന്‍െറ നിര്‍മാണം.

ഉപ്പള റെയില്‍വേ സ്റ്റേഷന്‍: കൂടുതല്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

Posted: 03 Oct 2015 11:26 PM PDT

മഞ്ചേശ്വരം: ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. 19ാം നൂറ്റാണ്ടിന്‍െറ ആദ്യഘട്ടത്തില്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇന്നും ഉപകാരപ്പെടുന്നില്ല. സ്റ്റേഷന്‍ വഴി യാത്രചെയ്യുന്ന ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് ലഭിക്കാനും ഇതര സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലും സ്റ്റേഷന്‍ പിന്നാക്കമാണ്.
ഒരു എക്സ്പ്രസ് ട്രെയിനിനും നാല് പാസഞ്ചര്‍ ട്രെയിനിനും മാത്രമാണ് ഉപ്പളയില്‍ സ്റ്റോപ്പുള്ളത്. സ്റ്റോപ്പുകള്‍ അനുവദിക്കാതിരിക്കാന്‍ റെയില്‍വേ പറയുന്ന കാരണം വരുമാനമില്ളെന്നാണ്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ വരുമാനമുണ്ടാകൂ എന്ന മറുവാദമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
കേരളത്തില്‍ പുതുതായി അനുവദിച്ച താലൂക്കുകളിലൊന്നായ മഞ്ചേശ്വരത്തിന്‍െറ ആസ്ഥാനമായി അധികൃതര്‍ കണ്ടത്തെിയത് ഉപ്പളയെയാണ്. അതിവേഗം വികസിക്കുന്ന ഉപ്പളക്ക് ഊജം പകരാന്‍ റെയില്‍വേ സ്റ്റേഷന്‍െറ പുരോഗതി സഹായകരമാവുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.
ഉപ്പളയില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലം എം.പിപി. കരുണാകരന് നിവേദനം കൈമാറി. ഇത് കൂടാതെ പാലക്കാട് ഡിവിഷന്‍ ഡി.ആര്‍.എമ്മിന് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഉപ്പള ടൗണില്‍ സംഘടിപ്പിച്ച ഒപ്പുശേഖരണ കാമ്പയിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അലി മാസ്റ്റര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീം മണിമുണ്ട, പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് സിറ്റിസന്‍, അലികുഞ്ഞി, പുഷ്പരാജ്, രമണന്‍ മാസ്റ്റര്‍, മുഹമ്മദ് നാഫി, ഇഖ്ബാല്‍, അബ്ദുല്‍ ഗനി, ശരീഫ് പത്വാടി, റിയാസ് ബപ്പായിതൊട്ടി തുടങ്ങിയര്‍ നേതൃത്വം നല്‍കി.

ജനക്ഷേമ പദ്ധതികള്‍ വിജയിച്ചത് ഒത്തൊരുമയിലൂടെ -മന്ത്രി

Posted: 03 Oct 2015 11:24 PM PDT

കണ്ണൂര്‍: വികസനത്തിനായി ഒത്തൊരുമിച്ച് നിന്നതിനാലാണ് വിവിധ പദ്ധതികള്‍ സാക്ഷാത്കരിക്കാനായതെന്ന് മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ നഗരസഭയിലെ കൊടപ്പറമ്പ് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടിവെള്ള പദ്ധതികള്‍ സംസ്ഥാനത്ത് ജല ദൗര്‍ലഭ്യം കുറക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. കോര്‍പറേഷനാകുന്ന കണ്ണൂര്‍ നഗരസഭ ജനക്ഷേമ പദ്ധതികളില്‍ ഏറെ മുന്നേറ്റം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍, പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ്, കൗണ്‍സിലര്‍മാരായ സി. സമീര്‍, മുസ്ലിഹ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാചെയര്‍പേഴ്സന്‍ രോഷ്നി ഖാലിദ് സ്വാഗതം പറഞ്ഞു. 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി കണ്ണൂര്‍ സംഗീത പരിസരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ്, വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ നാലാം വാര്‍ഡ് പടന്നോട്ട് ശുദ്ധജല വിതരണ പദ്ധതി എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സി.പി. സജീവന്‍ പദ്ധതി നിര്‍വഹണ രേഖ കൈമാറി. എം.പി. രഘൂത്തമന്‍, സി. ലത, ഇ.വി. സുഗതന്‍, സുധീഷ് മുണ്ടേരി, എ. പങ്കജാക്ഷന്‍, ടി.പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി.സി. അഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

സ്മാര്‍ട്ട് സിറ്റി: കൊച്ചിയുടെ നിര്‍ദേശം തയാറായി

Posted: 03 Oct 2015 11:18 PM PDT

കൊച്ചി: കേന്ദ്രത്തിന്‍െറ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കൊച്ചി നഗരസഭയുടെ നിര്‍ദേശങ്ങള്‍ തയാറായി. ഇത് ഈ മാസം 10നകം ചീഫ്സെക്രട്ടറി മുഖേന കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പദ്ധതികള്‍ സമര്‍പ്പിച്ച ആദ്യ 20 നഗരങ്ങളില്‍ ഉള്‍പ്പെടാനുള്ള ശ്രമമാണ് നടത്തിയത്. അതിന്‍െറ ഭാഗമായി വാര്‍ഡ് സഭകള്‍ വഴി കൂടുതല്‍ ജനപങ്കാളിത്തത്തോടെയാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
വാണിജ്യ, വ്യവസായ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രതിനിധികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ,റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിനിധികള്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ എടുത്താണ് ഏകോപിപ്പിച്ചത്.
നിര്‍ദേശങ്ങള്‍ തയാറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. പശ്ചിമ കൊച്ചി മേഖലയുടെ പുനരുദ്ധാരണവും നവീകരണവും, ആധുനികവും വേഗതയാര്‍ന്നതുമായ ജലഗതാഗത സംവിധാനം, പശ്ചിമ കൊച്ചിയുടേയും എറണാകുളം ഡര്‍ബാര്‍ ഹാള്‍ മുതല്‍ ഹൈകോടതി വരെയുള്ള മേഖലയുടെ സമന്വയ വികസനം എന്നിവയാണ് നിര്‍ദേശങ്ങളില്‍ ചിലത്. സാമൂഹിക പുനരുദ്ധാരണത്തിനും വികസനത്തിനും ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിലുമാണ് പശ്ചിമ കൊച്ചി മേഖലയെ തെരഞ്ഞെടുത്തിരിക്കുന്നത്.
ചേരികളുടെ നിര്‍മാര്‍ജനം, മട്ടാഞ്ചേരിയിലെയും ഫോര്‍ട്ടുകൊച്ചിയിലെയും പൊതുസ്ഥലങ്ങളുടെ സംരക്ഷണവും വികസനവും, കായല്‍ കടല്‍ തീരങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും, കനാലുകളുടെ പുനരുദ്ധാരണം, മട്ടാഞ്ചേരിതെരുവുകളുടെ പുനരുദ്ധാരണം കാല്‍നടക്കായി നെറ്റ് വര്‍ക്ക്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം, മരങ്ങളുടെ സംരക്ഷണം ജങ്ഷനുകളുടെയും നടപ്പാതകളുടെയും നവീകരണം, ഗതാഗത സംവിധാനങ്ങളുടെ ആധുനികവത്കരണം, ഫൂട്ട്ഓവര്‍ ബ്രിഡ്ജുകള്‍, സൈക്ക്ള്‍ ട്രാക്കുകള്‍ തുങ്ങിയ ആധുനിക നഗര സംവിധാനങ്ങള്‍ പശ്ചിമ കൊച്ചി ഭാഗത്തും എറണാകുളം മേഖലയിലും ഏര്‍പ്പെടുത്തും. നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സിറ്റിസ്മാര്‍ട്ട് സൊലൂഷന്‍ കൂടി തയാറാക്കും. ഇതിന്‍െറ ഭാഗമായി ശക്തമായ ഇന്‍റലിജന്‍റ് സിറ്റിസണ്‍ സര്‍വിസസ് പ്ളാറ്റ്ഫോം ഉണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു.

അവസാന കൗണ്‍സില്‍ യോഗത്തിലും ബഹളം; വിരട്ടേണ്ടെന്ന് പ്രതിപക്ഷം

Posted: 03 Oct 2015 11:16 PM PDT

ആലപ്പുഴ: പലപ്പോഴും ബഹളമയമായ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ കലാശക്കൊട്ടിലും അതിന്‍െറ പ്രതിഫലനം തന്നെ ഉണ്ടായി. അടുത്തകാലത്ത് സജീവമാക്കിയ എല്‍.ഇ.ഡി വിവാദത്തിന്‍െറ പേരില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള പ്രതിപക്ഷത്തിന്‍െറ ശ്രമം അവസാന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. തങ്ങളെ ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍െറ മുന്നറിയിപ്പ്. എന്നാല്‍, വടികൊടുത്ത് അടിവാങ്ങരുതെന്ന് ചെയര്‍പേഴ്സന്‍ മേഴ്സിഡയാന മാസിഡോയും പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന 'വെളിച്ചം' പദ്ധതിയായ എല്‍.ഇ.ഡി ലൈറ്റുകളുടെ സ്ഥാപനം സംബന്ധിച്ച് തുടക്കം മുതല്‍ തടസ്സം നില്‍ക്കുന്നത് കെ.സി. വേണുഗോപാല്‍ എം.പിയും ചില കോണ്‍ഗ്രസ് നേതാക്കളുമാണെന്ന് ഭരണപക്ഷം ആരോപിച്ചു. ശനിയാഴ്ച ചേര്‍ന്ന നഗരസഭയുടെ ഒൗദ്യോഗിക കൗണ്‍സിലില്‍ ചെയര്‍പേഴ്സണും ആരോപണം ഉന്നയിച്ചു. ഊര്‍ജ സംരക്ഷണ കാര്യത്തില്‍ വലിയ ഇടപെടലാണ് ഭരണപക്ഷം നടത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തിയതോടെ ബഹളം തുടങ്ങി. നിങ്ങള്‍ വെറുതേ വടികൊടുത്ത് അടിവാങ്ങരുതെന്ന് നഗരസഭ അധ്യക്ഷയുടെ മുന്നറിയിപ്പും ആയപ്പോള്‍ ബഹളം കൂടി. ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന പ്രതിപക്ഷത്തിന്‍െറ ഭീഷണിയും ഉയര്‍ന്നു.
നൂറുകണക്കിന് പൊതുമേഖല സ്ഥാപനം ഉണ്ടായിട്ടും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ ഭരണപക്ഷം ഏകപക്ഷീയമായി ഒരു കമ്പനിയെ ചുമതല ഏല്‍പിച്ചതില്‍ അഴിമതിയുണ്ട്. ഒരുമാസത്തിനുള്ളില്‍ നഗരം മുഴുവന്‍ എല്‍.ഇ.ഡി വെളിച്ചമാവുമെന്ന് പറഞ്ഞിട്ട് ഒരു മാസവും മൂന്ന് ദിവസവും കഴിഞ്ഞിട്ടും ഒരു വാര്‍ഡില്‍ പോലും ലൈറ്റ് കത്തിയില്ല. ഇതുമൂലം ഏഴുകോടി പാഴാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വൈദ്യുതി ബോര്‍ഡിന്‍െറയും സംസ്ഥാന വൈദ്യുതി ബോര്‍ഡ് മന്ത്രിയുടെയും അനുമതിയോടെ സുതാര്യമായി നടപ്പാക്കിയ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ താങ്കള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്ന് ഇടത് നേതാക്കള്‍ ആരോപിച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രമേയം പാസാക്കിയെങ്കിലും ചെയര്‍പേഴ്സണ്‍ തള്ളിക്കളഞ്ഞു. നഗരത്തിലെ ജനങ്ങള്‍ക്ക് വെളിച്ചം ലഭിക്കേണ്ട പദ്ധതി പൂര്‍ത്തീകരണത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാന കൗണ്‍സിലിനെ ശ്രദ്ധേയമാക്കി. വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തോമസ് ജോസഫ്, സെക്രട്ടറി ഇല്ലിക്കല്‍ കുഞ്ഞുമോന്‍, അഡ്വ. എ.എ. റസാഖ്, ഡി.പി.സി അംഗം സുനില്‍ ജോര്‍ജ്, സി. അരവിന്ദാക്ഷന്‍, എം.വി. ഹല്‍ത്താഫ്, വി.ജി. വിഷ്ണു, ബഷീര്‍ കോയപറമ്പന്‍, കെ. ബാബു, ആര്‍. ബേബി എന്നിവര്‍ സംസാരിച്ചു.

ലോറി സമരം: കൂനൂരില്‍ കോടികളുടെ തേയില കെട്ടിക്കിടക്കുന്നു

Posted: 03 Oct 2015 10:41 PM PDT

ഗൂഡല്ലൂര്‍: അഖിലേന്ത്യോതലത്തില്‍ നടക്കുന്ന ലോറി സമരംകാരണം കൂനൂരില്‍നിന്ന് ചായപ്പൊടി കയറ്റിപ്പോവാത്തതുമൂലം മൂന്നുകോടിയിലേറെ രൂപയുടെ തേയില കെട്ടിക്കിടക്കുന്നതായി ലേലകേന്ദ്രങ്ങള്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന പാതകളിലെ ടോള്‍പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമാ സംഘം രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ലോറികളുടെ ഓട്ടം നിലച്ചതോടെ ചരക്കുനീക്കം നിലച്ചു.
ഇതുകാരണം, അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റവും നേരിട്ടു.
നീലഗിരി ജില്ലയിലെ കൂനൂര്‍ ലേലകേന്ദ്രത്തില്‍നിന്ന് ലേലംവിളി നടന്നാല്‍ തേയില കോയമ്പത്തൂര്‍, കൊച്ചി തുടങ്ങിയ ഭാഗത്തേക്ക് ദിനംപ്രതി കയറ്റിവിടുകയാണ്. ലോറി സമരം കാരണമാണ് തേയില കയറ്റിപോവാതെ വന്നത്. ഇതുകാരണം കോടികളുടെ നഷ്ടമാണുണ്ടാകുന്നതെന്ന് ദല്ലാളന്മാര്‍ അറിയിച്ചു.

ബിഹാറില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ മത്സരിക്കുന്നത് ക്രിമിനലുകള്‍

Posted: 03 Oct 2015 10:40 PM PDT

Image: 

പട്ന: ബിഹാറില്‍ രാഷ്ട്രീയവും കുറ്റകൃത്യവും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക വീണ്ടും തെളിയിക്കുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് സത്യവാങ്മൂലം നല്‍കിയ 583 സ്ഥാനാര്‍ഥികളില്‍ 179 പേരും വിവിധ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്ക് പറയുന്നു. 49 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതില്‍ തന്നെ 130 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. കൊലപാതകം, വധശ്രമം, സാമുദായിക ധ്രുവീകരണം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയാണ് കേസുകള്‍.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടിക്കും നല്ല മുഖം അവകാശപ്പെടാന്‍ സാധിക്കില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബി.ജെ.പിയുടെ  27 സ്ഥാനാര്‍ഥികളില്‍ 14 പേരും (52%) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ജനതാദള്‍ യുണൈറ്റഡിന്‍െറ (ജെ.ഡി.യു) 24ല്‍ 11 പേരും, രാഷ്ട്രീയ ജനതാദളി (ആര്‍.ജെ.ഡി)ന്‍െറ 17ല്‍ എട്ടു പേരും, കോണ്‍ഗ്രസിന്‍െറ എട്ടില്‍ ആറ് പേരും ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി)13ല്‍ എട്ടു പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നു.

ചെറു പാര്‍ട്ടികളുടെയും അവസ്ഥ ഇതുതന്നെ. 25 സ്ഥാനാര്‍ഥികളെ അണിനിരത്തുന്ന സി.പി.ഐയുടെ 14 പേരും ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. ബി.എസ്.പിയുടെ 41ല്‍ എട്ടുപേരും എസ്.പിയുടെ 18ല്‍ എട്ടുപേരും സി.പി.എമ്മിന്‍െറ 12ല്‍ എട്ട് സ്ഥാനാര്‍ഥികളും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. 192 സ്വതന്ത്രന്മാരില്‍ 45 പേരും കേസ് നേരിടുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ഇതില്‍ തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പിയിലാണ്, 10 പേര്‍. ജെ.ഡി.യുവില്‍ ഒമ്പത്, എസ്.പിയില്‍ ഏഴ്, ആര്‍.ജെ.ഡിയില്‍ ആറ്, കോണ്‍ഗ്രസില്‍ നാല്, ലോക ജനശക്തി പാര്‍ട്ടിയില്‍ ആറ്, സി.പി.എമ്മില്‍ അഞ്ച്, സ്വതന്ത്രന്‍മാരില്‍ 38 പേര്‍ എന്നിങ്ങനെയാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായവര്‍. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 49 സീറ്റുകളില്‍ 37 എണ്ണത്തില്‍, മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കൊലപാതകക്കേസ് നേരിടുന്നത് 16 സ്ഥാനാര്‍ഥികളാണ്. ഇതില്‍ വാര്‍സലിഗഞ്ച് മണ്ഡലത്തിലെ ജെ.ഡി.യു സ്ഥാനാര്‍ഥി പ്രദീപ് കുമാറിനെതിരെ നാല് കൊലപാതകക്കേസുകളാണുള്ളത്. മറ്റ് 15 പേരില്‍ ഒരാള്‍ക്കെതിരെയെങ്കിലും കൊലപാതകക്കേസ് നിലനില്‍ക്കുന്നു.  

37 പേര്‍ക്കെതിരെയാണ് വധശ്രമക്കേസ് നിലനില്‍ക്കുന്നത്. ഹിസ്വ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി രാംസ്വരൂപ് യാദവിനെതിരെ അഞ്ച് വധശ്രമക്കേസ് ഉണ്ട്.  മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി, ബി.എസ്.പി, ബി.ജെ.പി, ജന്‍ അധികാര്‍ പാര്‍ട്ടി എന്നിവയുടെ ഓരോ വീതം സ്ഥാനാര്‍ഥി എന്നിവരും വധശ്രമക്കേസില്‍ ആരോപണവിധേയരാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും നിരവധി സ്ഥാനാര്‍ഥികളുടെ പേരില്‍ കേസുകള്‍ ഉണ്ട്. 11 പേര്‍ക്കെതിരെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിന് കേസ് നിലനില്‍ക്കുന്നത്. സുമന്‍ സിങ് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീധന മരണത്തിന് കേസ് നിലനില്‍ക്കുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ശകുനി ചൗധരി, ജെ.ഡിയുവിന്‍െറ രാംബലക്ക് സിങ് എന്നിവര്‍ക്കെതിരെ സാമുദായിക സൗഹാര്‍ദം തകര്‍ത്തതിനും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കിയതിനും കേസുണ്ട്.

ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലപ്രകാരമാണ് ഈ കണക്കുകള്‍. ഇതിന് ശേഷം നടക്കുന്ന നാല് ഘട്ടങ്ങളില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

കെ.എസ്.ആര്‍.ടി.സി പാര്‍ക്കിങ് കേന്ദ്രം അടച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി

Posted: 03 Oct 2015 10:39 PM PDT

കോഴിക്കോട്: പാര്‍ക്കിങ് കൊള്ളക്കെതിരെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തില്‍ പ്രകോപിതരായി കെ.ടി.ഡി.എഫ്.സി അധികൃതര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടി.
അധികൃതരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ക്കിങ് കവാടത്തിലെ കയര്‍ വേലി തകര്‍ത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ ഭൂഗര്‍ഭ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറി.
ബൈക്കുകള്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടശേഷം പ്രകടനമായി ബസ്സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകര്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന് മുന്നില്‍ വിശദീകരണ യോഗം നടത്തി. ബ്ളോക് സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ബ്ളോക് സെക്രട്ടറി കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ളോക് കമ്മിറ്റിയംഗം അഡ്വ. ദിലീപ്, മാഹ്സിന്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ളെങ്കില്‍ കെ.ടി.ഡി.എഫ്.സി ഓഫിസ് ഉപരോധിക്കുന്നതടക്കം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പാര്‍ക്കിങ് ഫീസ് വര്‍ധനക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മുതല്‍ പാര്‍ക്കിങ് കേന്ദ്രം ഇരുകവാടത്തിലും കയര്‍ കെട്ടി അടച്ചത്.
രാവിലെ മുതല്‍ വാഹനങ്ങളിലത്തെിയ യാത്രക്കാര്‍ പാര്‍ക്കിങ്ങിനിടമില്ലാതെ വലഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ സ്റ്റാന്‍ഡിന് മുന്നിലെ ഫുട്പാത്തില്‍ നിരനിരയായി പാര്‍ക്ക് ചെയ്തതുമൂലം കാല്‍നടയാത്രയും ദുസ്സഹമായി. സ്റ്റാന്‍ഡില്‍ വാഹനം നിര്‍ത്തിയിട്ട് കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് പാര്‍ക്കിങ് കേന്ദ്രം അടച്ചത് വിനയായി. സെപ്റ്റംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന ഫീസ് ഒക്ടോബര്‍ ഒന്നു മുതലാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്.

റിയാദില്‍ ഭീകരതാവളം തകര്‍ത്തു; സിറിയന്‍ യുവാവും ഫിലിപ്പീന്‍ യുവതിയും പിടിയില്‍

Posted: 03 Oct 2015 10:19 PM PDT

Image: 
റിയാദ്: തലസ്ഥാനനഗരിയില്‍ ചാവേര്‍ ആക്രമണത്തിനുള്ള ആയുധങ്ങളും ഉപകരണങ്ങളും തയാറാക്കിക്കൊടുക്കുന്ന ഭീകരതാവളം സാഹസികമായി റെയ്ഡു ചെയ്ത സുരക്ഷാസേന സിറിയന്‍ പൗരനെയും ഫിലിപ്പീന്‍ യുവതിയെയും പിടികൂടി. വന്‍ ആയുധ ശേഖരവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തലസ്ഥാന നഗരത്തിലെ അല്‍ ഫയ്ഹ, അല്‍ ജസീറ ഡിസ്ട്രിക്റ്റുകളിലെ ഭീകരരുടെ താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ചാവേറാക്രമണത്തിനുള്ള സ്ഫോടകവസ്തുക്കളും ബെല്‍റ്റുകളും മറ്റു ആയുധക്കോപ്പുകളും പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാവക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വെളിപ്പെടുത്തി. ഫയ്ഹയിലെ താവളത്തില്‍ നിന്ന് യാസിര്‍ മുഹമ്മദ് ശഫീഖ് അല്‍ ബറാസി എന്ന സിറിയന്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന ലേഡി ജോയ് അബാന്‍ ബാലി നാങ് എന്ന ഫിലിപ്പിനോ യുവതിയെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു. സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട് വളഞ്ഞ് കീഴടക്കിയത്. റെയ്ഡിനായി കുതിച്ചത്തെുന്ന സൈനികരെ അപായപ്പെടുത്താന്‍ പാകത്തില്‍ വീടിന്‍െറ വിവിധ ഭാഗങ്ങളില്‍ മാരക പ്രഹര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. അതിനെയൊക്കെ വിദഗ്ധമായി മറികടന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം 12 മണിക്കൂര്‍ ചെലവഴിച്ചാണ് ഈ സ്ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കിയത്. 
ഒരുവര്‍ഷം മുമ്പ് സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതാണ് ലേഡി ജോയ് എന്ന ഫിലിപ്പിനോ യുവതി. ഇവരെ മതംമാറ്റി യാസര്‍ ഒപ്പം താമസിപ്പിക്കുകയായിരുന്നുവെന്ന് കരുതുന്നു. ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പ്രത്യേക തരം ബെല്‍റ്റുകള്‍ തയ്ക്കുന്നതും ലേഡി ജോയ് ആയിരുന്നു. ഇത്തരം നിരവധി ബെല്‍റ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി യന്ത്രത്തോക്കുകള്‍, തിരകള്‍, ബോംബുകളും മറ്റും നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍, നിര്‍മാണ സംവിധാനങ്ങള്‍, കെമിക്കല്‍ മിശ്രിതം, ഡിറ്റനേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ബെല്‍റ്റുകളും മറ്റും തയ്ക്കാന്‍ ഉപയോഗിച്ചിരുന്ന തയ്യല്‍ മെഷീനുകള്‍, രണ്ടു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, മൂന്നു കാമറകള്‍ എന്നിവയും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അല്‍ ജസീറ ഡിസ്ട്രിക്റ്റിലെ ഒരു തീവ്രവാദ താവളവും ആഭ്യന്തര സുരക്ഷ വിഭാഗം ഇന്നലെ റെയ്ഡ് ചെയ്തു. ആളൊഴിഞ്ഞ ഈ വീട്ടില്‍ നിന്നു ചാവേര്‍ ആക്രമണത്തിനുള്ള നിരവധി കോപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ആരും അറസ്റ്റിലായിട്ടില്ല.

മിഡിലീസ്റ്റിലെ പ്രശ്നങ്ങളില്‍ ഖത്തറിന്‍െറ നിലപാട് ഉറച്ചത് -ഉര്‍ദുഗാന്‍

Posted: 03 Oct 2015 09:58 PM PDT

Image: 
ദോഹ: മിഡിലീസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഖത്തര്‍ സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ പ്രശംസനീയമാണെന്നും ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അല്‍ ജസീറ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 
മേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അതേസമയം, സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണം അപലപനീയമാണെന്നും 65ലധികം സിവിലിയന്മാരുടെ ദാരുണ മരണമാണ് റഷ്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതെന്നും റഷ്യ ലക്ഷ്യം വെക്കുന്നത് ബശ്ശാറിനെതിരെയുള്ള പ്രതിപക്ഷത്തെയാണെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. 
അഭയാര്‍ഥികളുടെ കാര്യത്തില്‍ തുര്‍ക്കി നിലപാടുകള്‍ മാതൃകപരമാണ്. 
തുര്‍ക്കിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ട നിലയിലാണുള്ളത്. ഫലസ്തീനിനും ഗസ്സക്കും നേരെയുള്ള ഈജിപ്ഷ്യന്‍ നിലപാടുകള്‍ അനീതി നിറഞ്ഞതാണ്. 
ഫലസ്തീനിലെ നിലവിലെ സാഹചര്യത്തില്‍ അറബ് ലീഗ് നിര്‍ജീവമാണ്. 
ഇസ്രയേലിന്‍െറ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം. ഏറ്റവും സങ്കടകരമായത്, ഗസ്സയിലേക്കുള്ള തുരങ്കങ്ങളില്‍ ഈജിപ്ത് വെള്ളമൊഴുക്കി ഗസ്സന്‍ ജനതയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
 

1987ലെ രാജീവ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചെന്ന്

Posted: 03 Oct 2015 09:51 PM PDT

Image: 

ചണ്ഡിഗഡ്: 1987ലെ രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചെന്ന് മുന്‍ സൈനിക മേധാവി ലഫ്. ജനറല്‍ പി.എന്‍ ഹൂണ്‍. വെസ്റ്റേണ്‍ കമാന്‍ഡും ഒമ്പതും പത്തും പാരാ കമാന്‍ഡോ ബറ്റാലിയനുകളും ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമം നടത്തി. രാജീവ് സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് സേനാ മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്. ജനറല്‍ എസ്.എഫ് റോഡ്രിഗസ്, ആര്‍മി വൈസ് ചീഫ് എന്നിവരാണ് നേതൃത്വം നല്‍കിയതെന്നും ഉത്തര മേഖലാ മുന്‍ കമാന്‍ഡന്‍റ് ആയിരുന്ന  പി.എന്‍ ഹൂണ്‍ പറയുന്നു. ‘ദ് അന്‍റ്റോള്‍ഡ് ട്രൂത്ത് ^ഇതുവരെ പറയാത്ത രഹസ്യങ്ങള്‍’ എന്ന പുസ്തകത്തിലാണ് പി.എന്‍ ഹൂണിന്‍െറ വിവാദമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുള്ളത്.

രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധത്തിലായിരുന്ന ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. 87ല്‍ പഞ്ചാബ് ഗവര്‍ണര്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേ ആതിഥേയത്വം വഹിച്ച വിരമിക്കല്‍ പാര്‍ട്ടിയില്‍ ഗ്യാനി സെയ്ല്‍ സിങ് രാജീവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

84ലെ സിഖ് വിരുദ്ധ കലാപത്തെകുറിച്ച് രാജീവ് ഉദാസീനനായിരുന്നുവെന്നും സെയ്ല്‍ സിങ് പറഞ്ഞിരുന്നു. രാജീവ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.സി ശുക്ളക്ക് ഇതേകുറിച്ച് അറിയാമായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍  മുന്നില്‍കണ്ടാണ് രാജീവ് സര്‍ക്കാറിനെതിരെ ഗ്യാനി സെയ്ല്‍ സിങ് നടപടി എടുക്കാതിരുന്നതെന്നും ഹൂണ്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
 

വിജയ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍

Posted: 03 Oct 2015 09:49 PM PDT

Image: 

കൊച്ചി: സൂപ്പര്‍ താരം വിജയ് നായകനായ തമിഴ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍. അഞ്ച് പ്രമുഖ വെബ്സൈറ്റുകളിലാണ് ചിത്രത്തിന്‍െറ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. ടീം റോക്കേഴ്സ് എന്ന ഗ്രൂപ്പാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്ത ഒക്ടോബര്‍ ഒന്നാം തീയതി തന്നെയാണ് ടൊറന്‍റ് അടക്കം അഞ്ച് വെബ് സൈറ്റുകളില്‍ സിനിമ അപ് ലോഡ് ചെയ്തത്. ഡൗണ്‍ലോഡ് ചെയ്യാതെ ഓണ്‍ ലൈന്‍ സ്ട്രീം വഴി സിനിമ കാണുന്ന സംവിധാനത്തിലാണിത്. ഇതുവരെ പുലിയുടെ വ്യാജ പതിപ്പ് 1,500 പേര്‍ കണ്ടു കഴിഞ്ഞു.

‘പ്രേമം’, ‘ബാഹുബലി’ അടക്കം നിരവധി മലയാള-തമിഴ് സിനിമകളുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കിലും കര്‍ശന നടപടി എടുക്കാത്തതാണ് വീണ്ടും വ്യാജ പതിപ്പ് പ്രചരിക്കാന്‍ ഇടയാക്കിയത്.

കോഴിക്കോട്- ദുബൈ റൂട്ടില്‍ നവംബര്‍ 15 മുതല്‍ സ്പൈസ്ജെറ്റ്

Posted: 03 Oct 2015 09:48 PM PDT

Image: 
ദുബൈ: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ ജോലി കാരണം യാത്രാദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാനകമ്പനിയായ സ്പൈസ്ജെറ്റ് കോഴിക്കോട്-ദുബൈ റൂട്ടില്‍ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ 15 മുതല്‍ ദിവസവും സര്‍വീസുണ്ടാകും. 190 മുതല്‍ 200 വരെ പേരെ കയറ്റാവുന്ന ബോയിങ് 737-800 വിമാനമാണ്  പുതിയ റൂട്ടില്‍ പറക്കുകയെന്ന് സ്പൈസ് ജെറ്റ് വൃത്തങ്ങള്‍ അറിയിച്ചു. 
ഞായര്‍ മുതല്‍ വെള്ളിവരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് രാത്രി 10.15ന് എത്തും. ശനിയാഴ്ച മാത്രം പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് രാവിലെ 10.20ന് കോഴിക്കോട്ടിറങ്ങും. തിരിച്ച് എല്ലാ ദിവസവും കോഴിക്കോട്ട് നിന്ന് പുലര്‍ച്ചെ 1.05ന് പുറപ്പെട്ട് 3.55 ന് ദുബൈയില്‍ ഇറങ്ങും. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 
സ്പൈസ് ജെറ്റ് നിലവില്‍ ദുബൈയില്‍ നിന്ന്  നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്്. കോഴിക്കോടിനൊപ്പം അമൃത്സറിലേക്കും സ്പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുന്നുണ്ട്.
30 കിലോ സൗജന്യ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മൂന്നു കിലോ ഡ്യൂട്ടി ഫ്രീ ബാഗേജും സൗജന്യമാണ്. ഇതിലും അധികം ബാഗേജുള്ളവര്‍ക്ക്  അഞ്ചു കിലോവിന് നൂറു ദിര്‍ഹവും 10 കിലോവിന് 180 ദിര്‍ഹവും  അടക്കേണ്ടിവരും.  
വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും അധിക ബാഗേജ് ബുക് ചെയ്യണം. ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം ഉണ്ടാകില്ല. 
റണ്‍വേ അറ്റകുറ്റപ്പണി കാരണം മെയ് ഒന്നു മുതല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വലിയ വിമാനങ്ങള്‍ പറത്തിയിരുന്ന എമിറേറ്റ്സ് എയര്‍ലൈന്‍ കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 
 ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക്  ആഴ്ചയില്‍ 11 സര്‍വീസുകളാണ് എമിറേറ്റ്സ് നടത്തിയിരുന്നത്. ഇതുമൂലമുള്ള യാത്രാദുരിതത്തിന് സ്പൈസ്ജെറ്റിന്‍െറ വരവോടെ അല്പം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിമാനകമ്പനികള്‍ വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനുള്ള അനുമതിക്ക്  ശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഇതുവരെ വിമുഖത കാട്ടിയ അധികൃതര്‍ ഇപ്പോള്‍ ജനകീയ  പ്രതിഷേധം ശക്തമായതോടെ അനുകൂല സമീപനത്തിലേക്ക് മാറുന്നു എന്നതിന്‍െറ സൂചന കൂടിയാണ് സ്പൈസ് ജെറ്റിന് ലഭിച്ച അനുമതിയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. 
ജെറ്റ് എയര്‍വേസ്, ഫൈ്ള ദുബൈ, എയര്‍ അറേബ്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസിന് ശ്രമിക്കുന്നുണ്ട്.

ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ പ്രതീക്ഷ കോണ്‍ഗ്രസ് മാത്രം –പി.ടി.തോമസ്

Posted: 03 Oct 2015 09:11 PM PDT

Image: 
മനാമ: ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ ശക്തിപ്രാപിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളൂ എന്ന് മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി ടി തോമസ് പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലത്തെിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
നെഹ്റുവിനെ കാണാന്‍ മുസോളിനി വിമാനത്താവളത്തില്‍ കാത്തിരുന്ന് നിരാശനായ ചരിത്രമുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ കോണ്‍ഗ്രസ് നയം മൂലമാണ് നെഹ്റു മുസോളിനിയെ കാണാതിരുന്നത്.  ഇന്ത്യയില്‍ ഓരോ മേഖലയിലേക്കും ഫാഷിസത്തിന്‍െറ കരം നീണ്ടു വരികയാണ്. കല്‍ബുര്‍ഗി ഉള്‍പ്പെടെയുള്ളവരുടെ വധവും പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തിയതുപോലുള്ള സംഭവങ്ങളും സാംസ്കാരിക ഫാഷിസം ഉയര്‍ത്തുന്ന ഭീഷണിയാണ് വ്യക്തമാക്കുന്നത്. ഈ ഘട്ടത്തില്‍ ഫാഷിസത്തിനെതിരായ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരസിംഹ റാവുവിന്‍െറ ഭരണകാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ പേരില്‍ കോണ്‍ഗ്രസിന്‍െറ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസിനോടു നീരസമുണ്ടായി എന്നതു നേരാണ്. 
യഥാര്‍ഥത്തില്‍ അന്നു സംഭവിച്ചത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ബി.ജെ.പി നല്‍കിയ ഉറപ്പിനെ വിശ്വസിച്ചു എന്നതാണ്.  ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് അന്ന് ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്തത്. ചരിത്ര സത്യങ്ങള്‍ വിസ്മരിക്കാന്‍ പാടില്ല.
ലോക രാഷ്ട്രങ്ങളിലെല്ലാം ആധുനിക ഭരണഘടന നിലവില്‍വന്നപ്പോള്‍ ഭൂരിപക്ഷ മതത്തെ ഒൗദ്യോഗിത മതമാക്കാനുള്ള നടപടികളാണുണ്ടായത്. എന്നാല്‍  84 ശതമാനം ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്‍െറ ശക്തമായ നിലപാടു മൂലമായിരുന്നു. 
രാജ്യത്ത് സോഷ്യലിസ്റ്റുകളില്‍ വലിയ വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ നിരയുണ്ടായിരുന്നിട്ടും അവരുടെ ആശയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചില്ല. സോഷ്യലിസ്റ്റ് പുനരൈക്യം വഴി ഫാഷിസ്റ്റ് ഭീഷണി ചെറുക്കാനാകില്ല.  കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നുള്ള രാഷ്ട്രീയ പരിഹാരം മാത്രമാണ് ഇക്കാര്യത്തില്‍ പോംവഴി. 
‘വിപ്ളവം അതിന്‍െറ സന്തതികളെ കൊന്നു തിന്നുന്നു’ എന്നു പറയുന്നതുപോലെയാണു സോഷ്യലിസത്തിന്‍െറ പിന്‍മുറയില്‍ സംഭവിച്ചത്. സോഷ്യലിസ്റ്റുകളില്‍ പലരും സംഘപരിവാര്‍ പാളയത്തില്‍ എത്തുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. 
 ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകളെ ആശ്രയിക്കാനാവില്ളെന്നും കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യം ഫാഷിസത്തിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏകശിലാ രൂപമുള്ള സമൂഹവും മറ്റുള്ളവരെ അംഗീകരിക്കാതിരിക്കലും  വംശീയതയുമാണ് ഫാഷിസത്തിന്‍െറ അടയാളങ്ങള്‍. ഫാഷിസ്റ്റുകള്‍ കൊന്നതിനേക്കാള്‍ ജനങ്ങളെ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. ഫാഷിസ്റ്റുകളും കമ്യൂണിസ്റ്റുകളും അടിസ്ഥാന പരമായി ജനാധിപത്യ വിരുദ്ധരാണ്.
കണ്ണൂരില്‍ ഇതിന്‍െറ രീതികള്‍ കാണാന്‍ കഴിയും. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റുള്ളവര്‍ക്കു വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഹനിക്കുന്നു. ജനങ്ങളുടെ ദാരിദ്ര്യം നിലനിന്നാല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതിയത്. അതുകൊണ്ടാണ് 70 ശതമാനം ജനപ്രതിനിധികളും കമ്യൂണിസ്റ്റുകാരായിരുന്നിട്ടും മലബാറില്‍ അടുത്ത കാലം വരെ വികസനത്തിന്‍െറ വെളിച്ചം കടന്നു വരാതിരുന്നത്. കേരളത്തിലെ കോളജുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലാതുള്ളവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവരുടെ കുത്തക തകരുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി എസ്.എഫ്.ഐ കയ്യടക്കിയ യൂണിവേഴ്സിറ്റികള്‍ അവര്‍ക്കു നഷ്ടപ്പെടുകയാണ്. 
കമ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ക്കയ്യുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി വളരുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രീതികൊണ്ടല്ല ഫാഷിസത്തെ നേരിടേണ്ടത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുതന്നെയാണു കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടു പോകുന്നത്.
കേരളത്തിലെ തോട്ടം മേഖലയില്‍  തൊഴിലാളികളുടെ കൂലികൂട്ടിയതുകൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളല്ല ഉള്ളതെന്നും ലയങ്ങളില്‍ കഴിയുന്ന ആയിരക്കണക്കായ തൊഴിലാളികളുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്ന സമഗ്ര നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 
 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണക്കും ^പി.സി ജോര്‍ജ്

Posted: 03 Oct 2015 09:04 PM PDT

Image: 

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തനിക്കൊപ്പം നില്‍കുന്നവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കും. താനുമായി ബന്ധമുള്ളവര്‍ എല്‍.ഡി.എഫിനൊപ്പം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

തെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരസ്കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വര്‍ഗീയത ഉള്ളതുകൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ മിണ്ടാത്തത്. എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുക്കെട്ടില്‍ ബി.ജെ.പി നേട്ടം കൊയ്യും. എസ്.എന്‍.ഡി.പിക്ക് എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ളെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP