സ്വാഗതം
WELCOME

News Update..

Tuesday, October 13, 2015

ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍ Madhyamam News Feeds

ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍ Madhyamam News Feeds

Link to a feed

ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമെന്നു വെളിപ്പെടുത്തല്‍

Posted: 13 Oct 2015 12:11 AM PDT

Image: 

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയക്ക് വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ ന്യൂസിലന്‍ഡ് താരം ലൂ വിന്‍സെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ (ഐ.സി.എല്‍) ചണ്ഡിഗഡ് ലയണ്‍സ് ടീമിന്‍െറ ക്യാപ്റ്റനായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയിന്‍സിനെതിരായ വാതുവെപ്പ് കേസിന്‍െറ വിചാരണക്കിടെയാണ് വിന്‍സെന്‍റ്, മോംഗിയക്കെതിരെ മൊഴി നല്‍കിയത്. കെയിന്‍സിന്‍െറ നിയന്ത്രണത്തിലായിരുന്ന താന്‍ ഒത്തുകളിസംഘത്തില്‍ പങ്കാളിയായിരുന്നതായി
ലൂ വിന്‍സെന്‍റ് ലണ്ടന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി.

ഇന്ത്യയിലെ വാതുവെപ്പ് അനുഭവങ്ങള്‍ അദ്ദേഹം വിശദമായി തന്നെ ജൂറിയോട് വ്യക്തമാക്കി. ക്യാപ്റ്റനായിരുന്ന ക്രിസ് കെയിന്‍സ് വാതുവെപ്പ് സംഘത്തിലെ പ്രധാന ഇടപാടുകാരനായിരുന്നുവെന്നും അദ്ദേഹമാണ് തന്നെ ഇതിനായി പ്രേരിപ്പിച്ചതെന്നും വിന്‍സെന്‍റ് വെളിപ്പെടുത്തി. ചണ്ഡിഗഡ് ലയണ്‍സ് ടീമിലെ ആറ് പേര്‍ വാതുവെപ്പ് സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നു. കെയിന്‍സ്, വിന്‍സെന്‍റ്, ഡാരില്‍ ടഫി (ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ), ദിനേഷ് മോംഗിയ എന്നിവരെക്കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളും ഈ സംഘത്തിലുള്‍പെട്ടിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ദിനേശ് മോംഗിയ രംഗത്തെത്തി. തനിക്കു ഒത്തുകളിയില്‍ പങ്കില്ളെന്നും ഐ.സി.എല്ലില്‍ ചണ്ഡിഗഡ് ടീമിനായി കളിക്കുന്ന കാലത്തു കിവീസ് താരങ്ങള്‍ എന്തു ചെയ്തെന്ന് അറിയില്ളെന്നും മോംഗിയ വ്യക്തമാക്കി. 2008ല്‍ അച്ചടക്കനടപടിയുടെ ഭാഗമായി ഐ.സി.എല്ലില്‍ നിന്ന് മോംഗിയയെ പുറത്താക്കിയിരുന്നു. ഐ.എസ്.എല്ലില്‍ കളിച്ച താരങ്ങളുടെ വിലക്ക് ബി.സി.സി.ഐ റദ്ദാക്കിയിരുന്നെങ്കിലും മോംഗിയ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്തു കൊണ്ടാണിതെന്ന് ബി.സി.സി.ഐ ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

ദിനേശ് മോംഗിയയും റെയില്‍വേസിന്‍്റെ ഓള്‍റൗണ്ടര്‍ ടി.പി. സിങ്ങും മാച്ച് ഫിക്സിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടെ ന്ന് ക്രിസ് കെയിന്‍സ് 2012ല്‍ ആരോപിച്ചിരുന്നു. ഐ.പി.എല്‍ കമീഷണര്‍ ആയിരുന്ന ലളിത് മോദിക്കെതിരെ കെയിന്‍സ് ലണ്ടന്‍ ഹൈകോടതിയില്‍ നല്‍കിയ അപകീര്‍ത്തി കേസിന്‍െറ വിചാരണ വേളയിലാണ് മുന്‍ കിവീസ് താരം ആരോപണം ഉന്നയിച്ചത്. ഒത്തുകളികളില്‍ പങ്കെടുത്ത ചരിത്രമുള്ളതിനാല്‍ കെയിന്‍സിനെ ഐ.പി.എല്‍ താരലേലത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് 2010ല്‍ ലളിത് മോഡി ട്വിറ്ററില്‍ കുറിച്ചതിനെതിരെയാണ് കെയിന്‍സ് കേസ് കൊടുത്തത്.

ദേശീയ ടീമിനായി 57 ഏകദിനങ്ങളിലും ഒരു ട്വന്‍റി20യിലും കളിച്ചിട്ടുള്ള മോംഗിയ 2003ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.

പാകിസ്താനില്‍ മണ്ണിടിച്ചില്‍: 13മരണം

Posted: 12 Oct 2015 11:54 PM PDT

Image: 

കറാച്ചി: പാകിസ്താനിലെ ഗുലിസ്താന്‍^ഇ-ജോഹര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 13പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പുരുഷന്‍മാരുടെയും മൂന്ന് സ്ത്രീകളുടെയും ഏഴ് കുട്ടികളുടെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കൂടുതല്‍ പേര്‍ മണ്ണിനടിയല്‍ പെട്ടിട്ടുണ്ടാകാമെന്ന്് കരുതുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.

രണ്ട് കുടുംബത്തിലെ 13 പേരാണ് അപകടത്തില്‍ പെട്ടതെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

കുല്‍കര്‍ണിയെ കസബിനോട് താരതമ്യം ചെയ്ത് ശിവസേന

Posted: 12 Oct 2015 11:28 PM PDT

Image: 

മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്‍െറ സംഘാടകന്‍ സുധീന്ദ്ര കുല്‍കര്‍ണിയെ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ പ്രതിഅജ്മല്‍ കസബുമായി താരതമ്യം ചെയ്ത് ശിവസേന. സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് കുല്‍ക്കര്‍ണിയെ വിമര്‍ശിച്ച് ശിവസേന രംഗത്തത്തെിയത്.

കുല്‍കര്‍ണിയെ പോലുള്ളവര്‍ ഇന്ത്യയിലുണ്ടാകുമ്പോള്‍ പാകിസ്താന്‍ കസബിനെ പോലെയുള്ളവരെ ഇന്ത്യയിലേക്ക് അയക്കേണ്ടിവരില്ല. 100 കസബുമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുല്‍കര്‍ണിയെ പോലുള്ളവര്‍ക്ക് ചെയ്യാനാവുമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് കുല്‍കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരിമഷി ഒഴിച്ചത്. മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനം മുംബൈയില്‍ നടത്തരുതെന്നാവശ്യപ്പെട്ടാണ് കരിമഷി പ്രയോഗവുമായി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. എന്നാല്‍ പുസ്തക പ്രകാശന പരിപാടിയില്‍ നിന്ന് പിന്നോട്ടില്ളെന്ന് കുല്‍ക്കര്‍ണി പ്രഖ്യാപിക്കുകയും വൈകീട്ട് പൊലീസ് സംരക്ഷണത്തില്‍ പരിപാടി നടത്തുകയും ചെയ്തു.

 

പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കര്‍ശന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍

Posted: 12 Oct 2015 10:56 PM PDT

Image: 

ന്യൂഡല്‍ഹി:പരിസ്ഥിതി നിയമ കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. ക്വാറി ഖനനം മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴ ഈടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടക്കേണ്ടി വരിക. ബില്ലില്‍ രണ്ടു ദിവസം കൂടി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കുകയും വേണം.

നിലവില്‍ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം പരിസ്ഥിതി നിയമ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശിക്ഷ.
 

ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസില്‍

Posted: 12 Oct 2015 10:21 PM PDT

വള്ളക്കടവ്: ജില്ലയില്‍ ആറിടങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങി. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് ഫയര്‍ ഒൗട്ട്പോസ്റ്റുകള്‍ (എസ്.എഫ്.ഒ) നിര്‍മിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്.
ബീമാപള്ളി, മുട്ടത്തറ, വേളി, ആറ്റുകാല്‍, മെഡിക്കല്‍ കോളജ്, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ ഒൗട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞടുത്തത്. തിരക്കേറിയ ഈ മേഖലകളില്‍ അത്യാഹിതഘട്ടങ്ങളില്‍ എളുപ്പത്തില്‍ സേവനമത്തെിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഫയര്‍ എന്‍ജിനും ക്രൂവും അടങ്ങുന്നതാണ് ഒൗട്ട്പോസ്റ്റ്.
രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ആദ്യഘട്ടത്തില്‍ ഒൗട്ട്പോസ്റ്റുകളുടെ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ഗതാഗതക്കുരുക്കും ഇടുങ്ങിയ റോഡുകളും നഗരത്തിലെ ഫയര്‍ സര്‍വിസിന്‍െറ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റോഡരികിലായി സ്ഥാപിക്കുന്ന ഒൗട്ട്പോസ്റ്റുകളില്‍ ഫയര്‍ എന്‍ജിന്‍ പാര്‍ക്ക് ചെയ്യാനും ക്രൂവിന് വിശ്രമിക്കാനുമുള്ള സ്ഥലമാണ് ആവശ്യം. ഇതിനായി നഗരസഭയെയും പള്ളിച്ചല്‍ പഞ്ചായത്തിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അഗ്നിബാധ സാധ്യതയേറിയ പ്രദേശമായതിനാല്‍ മെഡിക്കല്‍ കോളജിലും ശബരിമല, പൊങ്കാല സീസണുകളില്‍ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ആറ്റുകാലും എന്‍.എച്ചിലെയും മാതൃകാറോഡിലെയും തിരക്ക് ഒഴിവാക്കി അപകടസ്ഥലത്ത് എത്താന്‍ മുട്ടത്തറയിലും പള്ളിച്ചലിലും തീരമേഖലകളായ ബീമാപള്ളിയിലും വേളിയിലും ഒൗട്ട്പോസ്റ്റ് സ്ഥാപിക്കുക എന്നതായിരുന്നു തീരുമാനം. പെട്ടെന്ന് പൊളിച്ചുമാറ്റാനുള്ള സൗകര്യത്തിലാണ് ഒൗട്ട്പോസ്റ്റ് നിര്‍മിക്കാന്‍ ആലോചിച്ചിരുന്നത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ സ്ഥാപിക്കാനാണ് തീരുമാനം. രണ്ടരക്കോടി രൂപയാണ് ആറ് ഒൗട്ട്പോസ്റ്റുകള്‍ക്കായി വകയിരുത്തിയിരിക്കുന്ന ഏകദേശ തുക. ആദ്യഘട്ടം എന്ന നിലയ്ക്ക് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയം ഇപ്പോള്‍ ചേംബറിന്‍െറ പരിഗണനയിലാണ്. പുറത്തുനിന്ന് സഹായം ലഭ്യമായില്ളെങ്കില്‍ പോലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് സ്വന്തം നിലയില്‍ ഒൗട്ട്പോസ്റ്റുകള്‍ തുടങ്ങും.
കോടികള്‍ ചെലവുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നിലവിലെ പരിമിതികള്‍ പരിഗണിക്കാന്‍ വകുപ്പ് തയാറാകുന്നില്ളെന്ന് സേനയില്‍നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. അപകടസ്ഥലത്ത് എളുപ്പം എത്താമെന്നല്ലാതെ രക്ഷപ്പെടുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സേനയുടെ പക്കലില്ല എന്നതിന് പല സംഭവങ്ങളും തെളിവാണ്.
കഴിഞ്ഞ ദിവസം കരിക്കകത്ത് കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് അപകടത്തില്‍പെട്ട സംഭവത്തില്‍ ആവശ്യമായ സേവനം നല്‍കാന്‍ ഫയര്‍ഫോഴ്സിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് രക്ഷാഉപകരണങ്ങള്‍ വാങ്ങാതെ വന്‍തുക മുടക്കുന്നതിനെതിരെ എതിര്‍പ്പുയരുന്നത്.

പ്രധാനമന്ത്രിയുടെ മൗനം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കും ^സല്‍മാന്‍ റുഷ്ദി

Posted: 12 Oct 2015 10:20 PM PDT

Image: 

ലണ്ടന്‍: വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ രാജ്യത്ത് സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ബുക്കര്‍¥്രപെസ് ജേതാവ് സല്‍മാന്‍ റുഷ്ദി. സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൗനവും അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ഡി.ടി.വിയോടാണ് റുഷ്ദി ഇക്കാര്യം പറഞ്ഞത്.

പരിപാടികള്‍ സംഘടിപ്പിക്കാനും പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്. സ്വാതന്ത്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. സാഹിത്യകാരുടെ പ്രതിഷേധത്തിന് മൗനം പാലിക്കുന്ന നിലപാട് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. വിവിധ വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം എന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റുഷ്ദി പറഞ്ഞു.

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് റുഷ്ദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. എഴുത്തുകാരുടെ അക്ഷര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ആറ് എഴുത്തുകാര്‍കൂടി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡോക്ടര്‍ക്ക് പിഴച്ചു; മോര്‍ച്ചറിയിലേക്കുള്ള വഴിയില്‍ ‘മരിച്ച’യാള്‍ ഉണര്‍ന്നു

Posted: 12 Oct 2015 10:16 PM PDT

Image: 

മുംബൈ: ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയയാള്‍ മോര്‍ച്ചറിയിലേക്കുള്ള വഴിമധ്യേ ഉണര്‍ന്നെണീറ്റു. മുംബൈ സുലോചന ഷെട്ടി മാര്‍ഗിലെ സിയോണ്‍ ഹോസ്പിറ്റലിലാണ് സംഭവം. വഴിയരികെ അബോധാവസ്ഥയില്‍ കണ്ടത്തെിയ അജ്ഞാതനായ 45കാരനാണ് മരണത്തിന്‍െറ വഴിയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ഇയാളിപ്പോള്‍ ഇതേ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിന്‍െറ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 11 മണിയോടെ സുലോചന ഷെട്ടി മാര്‍ഗിലെ ബസ്സ്റ്റേപ്പില്‍ അബോധാവസ്ഥയില്‍ കണ്ടത്തെിയയാളെ പൊലീസാണ്  സിയോണ്‍ ഹോസ്പിറ്റലിലത്തെിച്ചത്. നാഡിമിടിപ്പ് പരിശോധിച്ച  ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഹന്‍ റോഹ്കര്‍ രോഗി മരിച്ചതായി അറിയിക്കുകയായിരുന്നു. കാഷ്വാലിറ്റി വാര്‍ഡ് ഡയറിയില്‍ മരണം രേഖപ്പെടുത്തിയശേഷം വെള്ളപുതപ്പിച്ചാണ്  ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രി ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് സ്ട്രെച്ചറില്‍ കിടത്തിയയാള്‍  ശ്വസിക്കാന്‍ തുടങ്ങുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കുതിച്ചത്തെിയ ഡോക്ടര്‍ ഉടന്‍തന്നെ രോഗിയെ ഇ.എന്‍.ടി വിഭാഗത്തിലേക്ക് മാറ്റിയശേഷം പൊലീസിന് നല്‍കാനുള്ള ഡത്തെ് ഇന്‍റിമേഷന്‍ റിപ്പോര്‍ട്ടും കാഷ്വാലിറ്റി വാര്‍ഡ് ഡയറിയടക്കമുള്ള ആശുപത്രിരേഖകളും നശിപ്പിച്ചതായി അന്വേഷണത്തിനത്തെിയ സിയോണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യേശുദാസ് ഗോദെ പറഞ്ഞു.

ഡോക്ടര്‍ രോഗിയുടെ നാഡിപരിശോധന മാത്രം നടത്തിയാണ് മരണം സ്ഥിരീകരിച്ചതെന്നും സംഭവം അന്വേഷിക്കാനത്തെിയ പെലീസ് ഓഫിസറെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിട്ടില്ളെന്നും പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂര്‍ കാഷ്വാലിറ്റിയില്‍ കിടത്തിയ ശേഷം വീണ്ടും പരിശോധന നടത്തി മരണം  ഉറപ്പുവരുത്തണമെന്നാണ് ചട്ടം. പുതിയ ആളായതിനാല്‍ ഇത്തരം ഘട്ടത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഡോക്ടര്‍ക്ക് അറിയുമായിരുന്നില്ളെന്ന വിശദീകരണമാണ് ഹോസ്പിറ്റല്‍ അധികൃതര്‍  നല്‍കുന്നത്.

ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ പരിപാടി ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി

Posted: 12 Oct 2015 10:08 PM PDT

Image: 

അഹമ്മദാബാദ്: പാകിസ്താന്‍ ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കച്ചേരിക്ക് പിന്നാലെ ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ ഷോയും ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. അഹമ്മദാബാദിലെ അംബാവാഡിയില്‍ ഞായാറാഴ്ച 11മണിക്ക് സംഗീതപരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുമുമ്പ് വേദിയായ സി.എന്‍.വിദ്യാലയത്തില്‍ 11ഓളം ശിവസേനാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സൂഫി റോക്ക്ബാന്‍ഡായ മേകാല്‍ ഹസന്‍ ബാന്‍ഡിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രാദേശിക നേതാവായ അശോക് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പരിപാടി റദ്ദാക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം.

പ്രതിഷേധത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചില്ളെന്ന് കാണിച്ച് പൊലിസ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംഘാടകര്‍ പരിപാടി റദ്ദാക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

പ്രമുഖ ഗിറ്റാര്‍ വാദകന്‍ മേകാല്‍ ഹസന്‍ നേതൃത്വം നല്‍കുന്ന ബാന്‍ഡില്‍ ഇന്ത്യന്‍ ഗായിക ശര്‍മിഷ്ഠ ചാറ്റര്‍ജിയും അംഗമാണ്. മുംബൈയിലും പൂണെയിലും കഴിഞ്ഞ ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഗുലാം അലിയുടെ സംഗീതപരിപാടിയും ശിവസേനയുടെ പ്രതിഷേധം കാരണം റദ്ദാക്കിയിരുന്നു.

തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞതില്‍ സംഘര്‍ഷം

Posted: 12 Oct 2015 10:07 PM PDT

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാലാമ്പൂരില്‍ തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. നായ്ക്കളെ പിടികൂടാനത്തെിയ പുല്ലുവഴി തെരുവുനായ് ഉന്മൂലന സംഘം പ്രവര്‍ത്തകരെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ പൊലീസ് തടയാന്‍ ശ്രമിച്ചത്.
നാട്ടുകാരും ഇവര്‍ക്ക് പിന്തുണയായത്തെിയ തെരുവുനായ വിമുക്ത കേരളയുടെ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും മറ്റും പൊലീസ് നടപടി ചോദ്യം ചെയ്തതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഒടുവില്‍ പിടികൂടിയ നായ്ക്കളുമായി പൊലീസ്സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചതോടെ പൊലീസ് പിന്‍മാറുകയായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ ആയവന പഞ്ചായത്തില്‍നിന്ന് നായ്ക്കളെ പിടികൂടാന്‍ സംഘത്തിന് പഞ്ചായത്ത് കമ്മിറ്റി അനുവാദം നല്‍കിയിരുന്നു. കഴിഞ്ഞ ഒമ്പതിന് ഇതുസംബന്ധിച്ച് കത്തും നല്‍കി. തുടര്‍ന്ന് ഇന്നലെ രാവിലെ സംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പത്തോളം നായ്ക്കളെ പിടികൂടുകയും ചെയ്തു. ഇവയുമായി കാലാമ്പൂര് ചിറപ്പടിയില്‍ എത്തിയപ്പോഴാണ് പൊലീസ് സ്ഥലത്തത്തെിയത്. നായ്ക്കളെ കൊണ്ടുപോകാന്‍ പറ്റില്ളെന്നും നായപിടിത്തം നിര്‍ത്തിവെക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതോടെ നാട്ടുകാര്‍ രംഗത്തത്തെുകയായിരുന്നു. കാലാമ്പൂര് ചിറപ്പടിക്ക് സമീപമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോളം പശുക്കള്‍ പേവിഷബാധയേറ്റ് ചത്തത്. വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധിപേര്‍ പിന്തുണയുമായി എത്തി. പൊലീസ് കടുംപിടിത്തം തുടര്‍ന്നതോടെ പിടികൂടിയ നായയുമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. നായ്ക്കളെ കൊല്ലില്ളെന്നും കോയമ്പത്തൂരിലെ സ്നേഹാലയം സംഘടന നായ്ക്കളെ ഏറ്റെടുക്കുമെന്നും സംഘം നേതാവ് പുല്ലുവഴി ജോയി ഉറപ്പ് നല്‍കി. അഞ്ച് ദിവസം കൂടി സംഘം ഇവിടെ ക്യാമ്പ് ചെയ്ത് തെരുവുനായ്ക്കളെ പിടികൂടുമെന്ന് പഞ്ചായത്തംഗം സുഭാഷ് കടക്കോട് പറഞ്ഞു. തുടര്‍ന്ന് പിടികൂടിയ നായ്ക്കളെ കാലാമ്പൂര് സ്റ്റേഡിയത്തിന് സമീപം സൂക്ഷിക്കാനും അടുത്ത അഞ്ച് ദിവസം കൂടി നായ്ക്കളെ പിടികൂടുന്നതിന് സംഘത്തെ സഹായിക്കാനും തീരുമാനമെടുത്തു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പിടികൂടുന്ന നായ്ക്കളെ അടക്കം കോയമ്പത്തൂരിലെ സ്നേഹാലയത്തിന് കൈമാറുമെന്ന് ജോയി പറഞ്ഞു. നായ്ക്കളെ കോല്ലാനായി പിടികൂടുന്നുവെന്ന പരാതിയത്തെുടര്‍ന്നാണ് പൊലീസ് സ്ഥലത്തത്തെിയത്. തങ്ങള്‍ ആരെയും തടഞ്ഞിട്ടില്ളെന്നും പിടികൂടുന്ന നായ്ക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സി.ഐ പി.കെ. ശിവന്‍കുട്ടി പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി

Posted: 12 Oct 2015 10:03 PM PDT

ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. എന്നാല്‍, ഘടകകക്ഷിയായ സി.പി.ഐ യുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാലാണ് സി.പി.എമ്മിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നിലവിലെ പ്രതിപക്ഷ നേതാവ് ജോണ്‍തോമസാണ് കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ജോണ്‍ തോമസ് പള്ളിപ്പാട് നിന്നാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ വേണുഗോപാല്‍ പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കും. ഗായിക ദലീമയെയും സി.പി.എം മത്സരരംഗത്ത് ഇറക്കും. അരൂര്‍ ഡിവിഷനില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. പൂച്ചാക്കലില്‍ പി.എം. പ്രമോദ്, പള്ളിപ്പുറത്ത് സിന്ധു ബിനു, കഞ്ഞിക്കുഴിയില്‍ ജമീല പുരുഷോത്തമന്‍, മാരാരിക്കുളത്ത് കെ.ടി. മാത്യു, ആര്യാട് ജുമൈലത്ത്, നൂറനാട് ബി. വിശ്വന്‍ തുടങ്ങിയവരാണ് സി.പി.എമ്മിന്‍െറ സ്ഥാര്‍ഥികള്‍. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത് ചൊവ്വാഴ്ച ചേരുന്നുണ്ട്. ഇതിനുശേഷം ഒൗദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കം.
സി.പി.ഐ മത്സരിക്കുന്ന മനക്കോടം ഡിവിഷനില്‍ സുജാ മാര്‍ട്ടിന്‍ ,വയലാര്‍ ഡിവിഷനില്‍ സന്ധ്യാ ബെന്നി,അമ്പലപ്പുഴ ഡിവിഷനില്‍ കമാല്‍ എം. മാക്കിയില്‍ , പള്ളിപ്പാട് ഡിവിഷനില്‍ അമ്പു വര്‍ഗീസ് വൈദ്യന്‍ ,പത്തിയൂര്‍ ഡിവിഷനില്‍ മണി വിശ്വനാഥ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും. കെ.ഡി. മോഹന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. യോഗത്തില്‍ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സംസ്ഥാന എക്സി അംഗങ്ങളായ ടി.പുരുഷോത്തമന്‍,പി. പ്രസാദ് ,എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ താഴെ പറയുന്നവരാണ്.
1. അരൂര്‍ - ഗിരിജാ ദേവി, പറയകാട് 2. പൂച്ചാക്കല്‍ - കുഞ്ഞപ്പന്‍.ഇ.കെ 3. പള്ളിപ്പുറം - എസ്.ശശികല.(ജനതാദള്‍-യു) 4. കഞ്ഞിക്കുഴി - ഉഷാ സദാനന്ദന്‍, 5.ആര്യാട് - ഗീതാമുരളി, 6. വെളിയനാട് - കെ.ഗോപകുമാര്‍, 7. ചമ്പക്കുളം - ബിനു ഐസക്് രാജു (കെ.സി.എം) , 8. പള്ളിപ്പാട്- ജോണ്‍തോമസ്, 9. ചെന്നിത്തല - വി.മാത്തുണ്ണി (കെ.സി.എം), 10. മാന്നാര്‍ - ജോജി ചെറിയാന്‍, 11. മുളക്കുഴ - അഡ്വ. നാഗേഷ്കുമാര്‍, 12. വെണ്‍മണി - മുരളി വൃന്ദാവനം, 13. നൂറനാട് - അഡ്വ. കെ.സണ്ണിക്കുട്ടി (ആര്‍.എസ്.പി), 14.ഭരണിക്കാവ് - അഡ്വ. ദീപാ ദിവാകരന്‍, 16. പത്തിയൂര്‍ - എസ്.സതിയമ്മ, 17. മുതുകുളം - ബബിതാ ജയന്‍, 18. കരുവാറ്റ - ശ്രീദേവി രാജന്‍, 19.അമ്പലപ്പുഴ - എ.ആര്‍.കണ്ണന്‍, 20. പുന്നപ്ര - ഐ.യു.എം.എല്‍, 21. മാരാരിക്കുളം - അഡ്വ. എം.രവീന്ദ്രദാസ്, 22.വയലാര്‍ - ലളിതാ രാമനാഥ്, 23. മോനക്കോടം - സജിമോള്‍ ഫ്രാന്‍സിസ്. വനിതാ സംവരണ വാര്‍ഡായ കൃഷ്ണപുരം 15ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പന്തളം നഗരസഭ: ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; സി.പി.ഐക്ക് ഏഴ്

Posted: 12 Oct 2015 10:00 PM PDT

പന്തളം: പന്തളം നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വലിയ തര്‍ക്കങ്ങള്‍ക്ക് ഇടകൊടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഒരു പടി മുന്നിലത്തൊന്‍ അവര്‍ക്ക് കഴിഞ്ഞത്.
12 സീറ്റ് ആവശ്യപ്പെട്ട സി.പി.ഐക്ക് ഏഴു സീറ്റ് നല്‍കി ധാരണയിലാകുകയായിരുന്നു. ഒന്നിലേറെ സീറ്റുകള്‍ ആവശ്യപ്പെട്ട എന്‍.സി.പിക്ക് ഒരു സീറ്റും നല്‍കി മുന്നണി സംവിധാനത്തില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെങ്കിലും തവളംകുളം തെക്ക് വാര്‍ഡ് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് സി.പി.എം.
ഇതിന് പകരം തവളംകുളം ഡിവിഷന്‍ നല്‍കാമെന്നാണ് സി.പി.എം പറയുന്നത്. ഇത് സംബന്ധിച്ച് ജില്ലാ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നറിയുന്നു. വരും ദിവസങ്ങളില്‍ വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ടി.ഡി. ബൈജു പറഞ്ഞു.
നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍: തോട്ടക്കോണം പടിഞ്ഞാറ് (1) തുളസീധരന്‍, തോട്ടക്കോണം കിഴക്ക് (2) രേഖ, മുളമ്പുഴ (3) ഉഷ, മുളമ്പുഴ കിഴക്ക് (4) എ. ഗിരിജകുമാരി, മങ്ങാരം പടിഞ്ഞാറ് (5) വി.വി. വിജയകുമാര്‍ , മങ്ങാരം കിഴക്ക് (6) എ.ആര്‍. പ്രദീപ് വര്‍മ, തോന്നല്ലൂര്‍ കിഴക്ക് (7) ജഗദമ്മ, തോന്നല്ലൂര്‍ തെക്ക് (8) ലസിത ടീച്ചര്‍, ഉളമയില്‍ (9) കൃഷ്ണവേണി, കടയ്ക്കാട് (10) ജാന്‍സി ബീഗം, കുരമ്പാല വടക്ക് (12) ലിസി റെജി, കുരമ്പാല തെക്ക് (13) എസ്. ചന്ദ്രന്‍കുട്ടി, കുരമ്പാല ടൗണ്‍ (14) ആര്‍. ജ്യോതികുമാര്‍, കുരമ്പാല പടിഞ്ഞാറ് (15) എസ്. സരസ്വതിയമ്മ, ആതിരമല കിഴക്ക് (16) ഡി. മോഹനന്‍, ആതിരമല പടിഞ്ഞാറ് (17) അജിതകുമാരി, ഇടയാടി തെക്ക് (18) ശ്രീകുമാരി, ഇടയാടി (19) എ. രാമന്‍, ചിറമുടി (22) വിമലമ്മ, ചിറമുടി വടക്ക് (23) വത്സലന്‍, മെഡിക്കല്‍ മിഷന്‍ (25) എസ്. അജയകുമാര്‍, പന്തളം ടൗണ്‍ പടിഞ്ഞാറ് (27) എം.ആര്‍. സച്ചു, മുട്ടാര്‍ (28) ലൈല ഷാഹുല്‍, പൂഴിക്കാട് പടിഞ്ഞാറ് (29) നിസ്സാര്‍ ബിന്‍സണ്‍, എം.എസ്.എം (30) ഡി. രവീന്ദ്രന്‍ , ചേരിക്കല്‍ കിഴക്ക് (31) എ. ഷാ, ചേരിക്കല്‍ പടിഞ്ഞാറ് (32) സതി, മുടിയൂര്‍ക്കോണം (33) രാധ രാമചന്ദ്രന്‍. 26 ാം വാര്‍ഡായ പന്തളം ടൗണ്‍ ഡിവിഷനില്‍ സി.പി.ഐ ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തും.

ലയങ്ങളില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരം

Posted: 12 Oct 2015 09:52 PM PDT

തൊടുപുഴ: പീരുമേട്ടിലെ തേയിലത്തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മനസ്സിലാക്കാനായി ലയങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, സി.യു. മീന എന്നിവര്‍ കഴിഞ്ഞ മേയ് 21ന് ലയങ്ങള്‍ സന്ദര്‍ശിച്ചാണ് ശിപാര്‍ശ സമര്‍പ്പിച്ചത്.
തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പതിനെട്ടില്‍ താഴെ പ്രായമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കമീഷന്‍ കണ്ടത്തെി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും നിരവധി നിര്‍ദേശങ്ങളാണ് കമീഷന്‍ സര്‍ക്കാറിന് നല്‍കിയത്. ഈ മേഖലയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത, ലയങ്ങളുടെ ദയനീയാവസ്ഥ എന്നിവ പ്രധാന വെല്ലുവിളികളാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വകാര്യതയോ സുരക്ഷിതത്വമോ ലയങ്ങളില്‍ ഇല്ല. ശുദ്ധജലവും ലഭ്യമല്ല. ഹൈറേഞ്ച് മേഖലയില്‍ കിലോമീറ്ററുകള്‍ നടന്നാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. പല സ്ഥലങ്ങളിലും ഗതാഗതസൗകര്യങ്ങളില്ല. സ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഇത് കാരണമാകുന്നു.
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ താമസിക്കുന്ന ലയങ്ങള്‍ വളരെ പരിതാപകരമാമെന്ന് കമീഷന്‍ വിലയിരുത്തി. 10 വര്‍ഷമായി പൂട്ടിക്കിടന്ന ലയങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ മദ്യപാനത്തിലേക്ക് തിരിയുന്നതായും മദ്യക്കടത്തിന് ഉപയോഗിക്കപ്പെടുന്നതായും ശിപാര്‍ശയില്‍ പറയുന്നു. മേഖലയിലെ അങ്കണവാടികള്‍ ശിശുസൗഹാര്‍ദമല്ല എന്നും കമീഷന്‍ നിരീക്ഷിക്കുന്നു. സന്ദര്‍ശനത്തിന്‍െറ ഭാഗമായി കമീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ് ഉടമകള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കമീഷന്‍െറ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ എല്ലാ വകുപ്പുകളും രണ്ടുമാസത്തിനകം കമീഷനെ അറിയിക്കണം.

തോട്ടം തൊഴിലാളി സമരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകര

Posted: 12 Oct 2015 09:48 PM PDT

പീരുമേട്: തോട്ടം തൊഴിലാളികളുടെ സമരം നീളുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകരയാകുന്നു.
പട്ടിണിയിലായ തൊഴിലാളികള്‍ നിത്യവൃത്തിക്കുവേണ്ടി സ്വര്‍ണം പണയം വെക്കാന്‍ സ്വകാര്യ ബ്ളേഡ് സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ എത്തുകയാണ്. പാമ്പനാര്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് തൊഴിലാളികളുടെ വന്‍ തിരക്കനുഭവപ്പെടുന്നത്. സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 1000 മുതല്‍ 5000 രൂപ വരെയാണ് മിക്കവരും വാങ്ങുന്നത്.
പാമ്പനാറ്റിലെ സ്ഥാപനങ്ങളില്‍ ദിനേന അമ്പതില്‍പരം തൊഴിലാളികളാണ് പണയംവെക്കാന്‍ എത്തുന്നത്. 100 രൂപക്ക് ഒരുമാസം അഞ്ചു രൂപ പലിശയിലാണ് ചില സ്ഥാപനങ്ങള്‍ പണം നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പണയംവെക്കുമ്പോള്‍ എല്ലാമാസവും പലിശ അടക്കണം.
പലിശ അടക്കേണ്ട ദിവസം കഴിഞ്ഞുപോയാല്‍ മുതല്‍, പലിശ എന്നിവക്ക് കൂട്ടുപലിശയും നല്‍കണം. നിസ്സാര തുകക്ക് പണയംവെക്കുന്ന ആഭരണങ്ങള്‍ അമിത പലിശ മൂലം തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ പണയംവെക്കുന്നവര്‍ ഉപേക്ഷിക്കുന്നതും പതിവാണ്.
ഇത് സ്ഥാപനങ്ങള്‍ക്ക് വന്‍ലാഭം നല്‍കുന്നു. സമരം ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ നിത്യചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കെല്ലാം പണം കണ്ടത്തൊന്‍ ഗത്യന്തരമില്ലാതെ സ്വര്‍ണം പണയംവെക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.

എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ക്ളാസ്മുറിയിലിട്ടു പൂട്ടി

Posted: 12 Oct 2015 09:41 PM PDT

മത്തേല: ക്ളാസിലുണ്ടെന്നറിയാതെ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ജീവനക്കാരി അടച്ച് പൂട്ടി. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ ഒന്നര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയിലായി.
ടി.കെ.എസ് പുരത്തെ യു.പി സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് ക്ളാസ് മുറിയില്‍ കുടുങ്ങിയത്.
മൂന്നര മണിക്ക് സ്കൂള്‍ വിട്ടപ്പോള്‍ പുറത്തിറങ്ങിയ കുട്ടി വീണ്ടും ക്ളാസില്‍ കയറിയത് ജീവനക്കാരി അറിഞ്ഞില്ല. തുടര്‍ന്ന് ക്ളാസ് മുറി പൂട്ടിപ്പോയി.കുട്ടി വീട്ടിലത്തൊതിനത്തെുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടത്തെിയത്. ഉടന്‍ സ്കൂള്‍ അധികൃതര്‍ എത്തി മുറി തുറന്ന് പുറത്തത്തെിക്കുകയായിരുന്നു.

തോട്ടം തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു

Posted: 12 Oct 2015 09:34 PM PDT

കാസര്‍കോട്: തോട്ടം തൊഴിലാളികളുടെ മിനിമംകൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 10 മുതലാണ് ബി.സി. റോഡ് ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഇതത്തേുടര്‍ന്ന് ഉച്ചവരെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ് പ്രവര്‍ത്തകര്‍ സംയുക്തമായാണ് സമരം നടത്തിയത്. പൊതുയോഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, യു. തമ്പാന്‍ നായര്‍, ബി.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, പി.പി. സുന്ദരന്‍, കെ.എസ്. കുര്യാക്കോസ്, പി.ജി. മോഹനന്‍, ബി.സി. കുമാരന്‍, എം.ജെ. ജോയ് എന്നിവര്‍ സംസാരിച്ചു.

തല്ലടങ്ങാതെ യു.ഡി.എഫ്; പടക്കൊരുങ്ങി എല്‍.ഡി.എഫ്

Posted: 12 Oct 2015 09:30 PM PDT

കണ്ണൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ യു.ഡി.എഫില്‍ പലയിടത്തും പടലപ്പിണക്കം തുടരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെങ്കിലും ചില സ്ഥലങ്ങളില്‍ പ്രശ്നം രൂക്ഷമാണ്. അതേസമയം, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്.
ഇരിട്ടി: മലയോരത്തെ ഉളിക്കല്‍, പായം, ആറളം, അയ്യങ്കുന്ന്, ഇരിട്ടി നഗരസഭ, ഇരിട്ടി ബ്ളോക് പഞ്ചായത്ത് എന്നിവയിലേക്ക് മത്സരിക്കേണ്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടിക പൂര്‍ത്തിയായി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. യു.ഡി.എഫിന്‍െറ സീറ്റുവിഭജന ചര്‍ച്ച അലസലും ഇറങ്ങിപ്പോക്കും മൂലം എങ്ങുമത്തൊതെ കിടക്കുകയാണ്.
ഇരിട്ടി നഗരസഭ ഉള്‍പ്പെടെ മലയോരത്തെ പഞ്ചായത്തുകളില്‍ യു.ഡി.എഫ് നേതാക്കള്‍ സീറ്റ്വിഭജന ചര്‍ച്ച തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. പുതിയ സീറ്റിന് വേണ്ടിയുള്ള അവകാശവാദവും തുടരുന്നതിനാല്‍ ചര്‍ച്ച അലസിപ്പോകുന്ന അവസ്ഥയാണുള്ളത്. ഇരിട്ടി നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമത്തെിയില്ല. ഇതത്തേുടര്‍ന്ന് പ്രശ്നം ലീഗിന്‍െറ പ്രാദേശിക നേതൃത്വവുമായി പറഞ്ഞുതീര്‍ക്കാന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. കണ്ണൂരില്‍ നടന്ന ചര്‍ച്ചയില്‍ അബ്ദുല്‍ഖാദര്‍ മൗലവി, കെ. സുരേന്ദ്രന്‍, അബ്ദുറഹ്മാന്‍ കല്ലായി, മണ്ഡലം യു.ഡി.എഫ് നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, അജേഷ്, രഞ്ചന്‍, പി.കെ. ജനാര്‍ദനന്‍, സി. അബ്ദുല്ല, സി. മുഹമ്മദലി, ലത്തീഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച പത്രിക നല്‍കും.
ശ്രീകണ്ഠപുരം: മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ തങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30 വാര്‍ഡുകളുണ്ടായിട്ടും തങ്ങള്‍ ആവശ്യപ്പെട്ട ചുണ്ടപ്പറമ്പ് വാര്‍ഡ് നല്‍കാതെ യു.ഡി.എഫ് തോല്‍ക്കുന്ന സീറ്റായ നെടുങ്ങോം വാര്‍ഡാണ് തങ്ങള്‍ക്കായി വെച്ചുനീട്ടിയത്. ജയസാധ്യതയുള്ള ചുണ്ടപ്പറമ്പ് തരാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പാലിറ്റിയിലെ മൂന്ന്, അഞ്ച്, 18 വാര്‍ഡുകളായ കരയത്തുംചാല്‍, അമ്പഴത്തുംചാല്‍, ചുണ്ടപ്പറമ്പ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ കേരളാ കോണ്‍ഗ്രസ് മത്സരിക്കും. മറ്റ് വാര്‍ഡുകളില്‍ തങ്ങള്‍ക്ക് സ്വീകാര്യമായ നിലപാടുകളുമായി ഏതെങ്കിലും കക്ഷികള്‍ വന്നാല്‍ അവരെ പിന്തുണക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേതാക്കളായ മണ്ഡലം പ്രസിഡന്‍റ് സണ്ണി മുക്കുഴി, സെക്രട്ടറി ബെന്നി മഞ്ഞകഴക്കുന്നേല്‍, ജില്ലാ സെക്രട്ടറി വി.വി. സേവി, വര്‍ഗീസ് വയലാമണ്ണില്‍, സി.കെ. അലക്സ്, ബാബു മണിമല, ബിജു കൈച്ചിമെറ്റത്തില്‍, ബിനു, ടോമി എന്നിവര്‍ അറിയിച്ചു.
ചെറുപുഴ: മുസ്ലിംലീഗുമായി ധാരണയാകാത്തതിനാല്‍ രണ്ട് ബ്ളോക് പഞ്ചായത്ത് ഡിവിഷനുകള്‍ ഒഴിച്ചിട്ട് ചെറുപുഴ ഗ്രാമപഞ്ചായത്തിലെയും ബ്ളോക് പഞ്ചായത്ത് പ്രാപ്പൊയില്‍ ഡിവിഷനിലെയും സ്ഥാനാര്‍ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 15 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) നാല് സീറ്റിലും മത്സരിക്കും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചെറുപുഴയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഗ്രാമ പഞ്ചായത്തിലേക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തതിനാല്‍ ലീഗ് യു.ഡി.എഫ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.നിലവില്‍ യു.ഡി.എഫിന്‍െറ സിറ്റിങ് സീറ്റുകളായ പുളിങ്ങോം, പാടിയോട്ടുചാല്‍ എന്നീ ബ്ളോക് ഡിവിഷനുകളില്‍ ഒന്ന് നല്‍കാമെന്ന് അറിയിച്ചെങ്കിലും ലീഗ് നേതൃത്വം സമ്മതമറിയിച്ചിട്ടില്ളെന്നാണ് അറിയുന്നത്.
അതേ സമയം ബ്ളോക് പഞ്ചായത്ത് പ്രാപ്പൊയില്‍ ഡിവിഷനില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് മുള്ളന്‍മട മത്സരിക്കും. അതിനിടെ കേരള കോണ്‍ഗ്രസിന് നല്‍കിയ ആറാം വാര്‍ഡില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ നീക്കം നടത്തിയെങ്കിലും സ്ഥാനാര്‍ഥിയായി പരിഗണിച്ചയാള്‍ക്ക് വോട്ടില്ലാത്തതിനാല്‍ വിമതനീക്കം പാളുകയും ചെയ്തു.
പയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും രണ്ടുവഴിക്ക്. 15 വാര്‍ഡുകളിലും തനിച്ച് മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിജയസാധ്യതയുള്ള വാര്‍ഡ് നല്‍കാന്‍ ലീഗ് വിസമ്മതിച്ചുവെന്നതാണ് കാരണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഒമ്പത് വാര്‍ഡില്‍ കോണ്‍ഗ്രസും ആറ് വാര്‍ഡുകളില്‍ മുസ്ലിംലീഗുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. എന്നാല്‍, കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച ഒമ്പതാം വാര്‍ഡ് ഉള്‍പ്പെടെ ജയസാധ്യതയുള്ള ഏഴ് വാര്‍ഡുകളില്‍ മത്സരിക്കാന്‍ മുസ്ലിംലീഗ് തയാറായതോടെയാണ് മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടായത്. രണ്ടിലധികം തവണ നടന്ന ചര്‍ച്ചയിലും ധാരണയിലത്തൊനാവാത്തതിനെ തുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ലീഗിന്‍െറ കോട്ടയായ വാര്‍ഡുകള്‍ വിട്ടുനല്‍കാനാവില്ല എന്ന കര്‍ശന നടപടി ലീഗ് സ്വീകരിച്ചതോടെ മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.
കഴിഞ്ഞതവണ ഒന്ന്, രണ്ട്, 10, 11, 12, 15 വാര്‍ഡുകളിലാണ് മുസ്ലിംലീഗ് മത്സരിച്ചത്. ഇതില്‍ അഞ്ച് വാര്‍ഡുകളില്‍ ജയിച്ചു. കഴിഞ്ഞതവണ ഒമ്പത് വാര്‍ഡുകളില്‍ ഭാഗ്യം പരീക്ഷിച്ച കോണ്‍ഗ്രസിന് ഒമ്പത്, 13 വാര്‍ഡുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞതവണ മുസ്ലിംലീഗ് കേന്ദ്രമായ പാലക്കോട് ഉള്‍പ്പെടുന്ന ഒമ്പതാം വാര്‍ഡ് പട്ടികജാതി-പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാലാണ് കോണ്‍ഗ്രസിന് നല്‍കിയതെന്നും ഇത്തവണ വനിതാ സംവരണമായ ഈ വാര്‍ഡ് വിട്ടുകൊടുക്കാനാവില്ളെന്നുമാണ് മുസ്ലിംലീഗ് ഭാഷ്യം. എന്നാല്‍, ഇതിന് പകരം എട്ടിക്കുളം മേഖലയിലെ 10, 11 വാര്‍ഡുകളില്‍ ഒന്ന് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്‍െറ അവകാശവാദം. 13ാം വാര്‍ഡില്‍ ജയം ഉറപ്പിക്കാനാവാത്തതുകൊണ്ട് പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ കോണ്‍ഗ്രസിന്‍െറ സ്വാധീനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും ജയസാധ്യതയുള്ള സീറ്റുകള്‍ ആവശ്യപ്പെടുന്നതിന് പിന്നിലുണ്ട്. പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ഗുണം ചെയ്യുക സി.പി.എമ്മിനായിരിക്കും. ചില വാര്‍ഡുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാല്‍ രമ്യതയിലത്തൊനുള്ള ശ്രമം തുടരും. എട്ടിക്കുളത്തെ ഒരു വാര്‍ഡ് നല്‍കാന്‍ നേതൃത്വം സമ്മതിക്കുന്നുണ്ടെങ്കിലും അണികള്‍ വഴങ്ങുന്നില്ളെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിന്‍െറ ഭൂരിപക്ഷത്തിനാണ് സി.പി.എം ഭരണം പിടിച്ചെടുത്തത്.

മാലിന്യ വണ്ടിയില്ല; മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം

Posted: 12 Oct 2015 09:18 PM PDT

മലപ്പുറം: മാലിന്യം എടുക്കാന്‍ വണ്ടിയില്ലാത്തതിനത്തെുടര്‍ന്ന് നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതിഷേധം. വീടുകളില്‍നിന്നും കടകളില്‍ നിന്നും മാലിന്യം നീക്കി നേരിട്ട് പ്രതിഫലം പറ്റുന്ന തൊഴിലാളികളാണ് ലോറി ലഭ്യമല്ലാത്തതിനാല്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരുന്നത്.
രണ്ട് ദിവസമായി ഇവരുടെ ജോലി തടസ്സപ്പെട്ടിരിക്കുകയാണ്. വണ്ടി വാടകക്കെടുക്കാന്‍ ഹെല്‍ത്ത് സൂപ്രണ്ട് നിര്‍ദേശിച്ചതിനത്തെുടര്‍ന്നായിരുന്നു പ്രതിഷേധം.
കണ്ടിന്‍ജന്‍റ് ജീവനക്കാര്‍ക്ക് പുറമെ മൂന്ന് കുടുംബശ്രീ യൂനിറ്റുകളും നഗരസഭയില്‍ മാലിന്യനിര്‍മാര്‍ജനം നടത്തുന്നുണ്ട്. രണ്ട് ലോറിയും ഒരു ട്രാക്ടറുമാണ് നഗരസഭക്ക് കീഴിലുള്ളത്. ഇതില്‍ ഒരു ലോറി വര്‍ക്ഷോപ്പിലായതോടെ യൂനിറ്റുകളുടെ പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു.
കുടുംബശ്രീക്കാര്‍ക്ക് വണ്ടി വാടക ഇനത്തില്‍ ഓരോ യൂനിറ്റിനും 18,000 രൂപ വീതം നല്‍കുന്നുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ മാലിന്യം എടുത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പ്; 1175 പത്രികകള്‍ ലഭിച്ചു

Posted: 12 Oct 2015 09:11 PM PDT

കല്‍പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് തിങ്കളാഴ്ച ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമായി ആകെ 1175 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ഗ്രാമപഞ്ചായത്തിലേക്ക് ആകെ 1120 പത്രികകളും (506 പുരുഷന്‍, 614 വനിത), നഗരസഭകളിലേക്ക് ആകെ 52 പത്രികകളും ബ്ളോക് പഞ്ചായത്തിലേക്ക് മൂന്ന് പത്രികകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് തവിഞ്ഞാലും നെന്മേനിയിലുമാണ്-126 വീതം. തരിയോട് പഞ്ചായത്തിലാണ് ഇതുവരെ പത്രികകള്‍ ലഭിക്കാത്തത്. കല്‍പറ്റ ബ്ളോക്കിലേക്കും ഇതുവരെ പത്രികകള്‍ ലഭിച്ചിട്ടില്ല.
വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച പത്രികകളുടെ വിശദ വിവരം ചുവടെ. ബ്രാക്കറ്റില്‍ പുരുഷന്‍, വനിത.
1. വെള്ളമുണ്ട-51 (15, 36)2. തിരുനെല്ലി-30 (14, 16)3. തൊണ്ടര്‍നാട്-49 (21, 28)4. എടവക-60 (28, 32).5. തവിഞ്ഞാല്‍-126 (50, 76)6. നൂല്‍പുഴ-37 (18, 19)7. നെന്മേനി-126 (59, 67)8. അമ്പലവയല്‍-79 (33, 46)9. മീനങ്ങാടി-20 (4, 16)10. വെങ്ങപ്പള്ളി-41 (25, 16)11. വൈത്തിരി-8 (1, 7)12. പൊഴുതന-29 (15, 14)13. തരിയോട്-ആരും പത്രിക നല്‍കിയില്ല.14. മേപ്പാടി-56 (24, 32)15. മൂപ്പൈനാട്-14 (6, 8)16. കോട്ടത്തറ-27 (12, 15)17. മുട്ടില്‍-71 (31, 40)18. പടിഞ്ഞാറത്തറ-24 (9, 15)20. പനമരം-34 (11, 23)21. കണിയാമ്പറ്റ-33 (12, 21)22. പൂതാടി-112 (73, 39)23. പുല്‍പള്ളി-58 (28, 30)24. മുള്ളങ്കൊല്ലി-35 (17, 18)
ബ്ളോക് പഞ്ചായത്ത്1. മാനന്തവാടി-1 2. സുല്‍ത്താന്‍ ബത്തേരി-1 3. പനമരം-14. കല്‍പറ്റ-ആരും പത്രിക നല്‍കിയില്ല.
നഗരസഭകള്‍1. കല്‍പറ്റ-50 (28, 22)2. മാനന്തവാടി-1 (1,0)3. സുല്‍ത്താന്‍ ബത്തേരി-1 (1, 0)

തോട്ടം തൊഴിലാളി സമരം: നിരാഹാര സത്യഗ്രഹം തുടങ്ങി

Posted: 12 Oct 2015 09:11 PM PDT

മേപ്പാടി: മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ ഐക്യട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ യൂനിയന്‍ ഭാരവാഹികള്‍ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു. ചൂരല്‍മല, മേപ്പാടി, അരപ്പറ്റ എന്നിവിടങ്ങളിലാണ് സമരം ആരംഭിച്ചത്. വൈത്തിരി താലക്കില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് സത്യഗ്രഹം. ചുണ്ടേല്‍, പൊഴുതന എന്നിവയാണ് മറ്റു രണ്ടു കേന്ദ്രങ്ങള്‍.
ചൂരല്‍മലയില്‍ സമരം പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. എ.എം. ഹംസ, ലത്തീഫ്, പി.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇവിടെ ഒമ്പത് പേരാണ് നിരാഹാരമിരിക്കുന്നത്. മേപ്പാടിയില്‍ സമരം പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. ടി. ഹംസ, പി. കോമു, ഒ. ഭാസ്കരന്‍, എ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബി. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. ഇവിടെ 16 പേരാണ് നിരാഹാരമിരിക്കുന്നത്. മേലേ അരപ്പറ്റയില്‍ എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ. ഷംസുദ്ദീന്‍, യു. കരുണന്‍, പി.വി. കുഞ്ഞിമുഹമ്മദ്, സി.പി. രാജീവന്‍, വി. യൂസഫ് എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. രാജന്‍ അധ്യക്ഷത വഹിച്ചു. ഇവിടെ ആറുപേരാണ് നിരാഹാരമിരിക്കുന്നത്.

പൊലീസ് വിരട്ടി; മാസങ്ങളായി പൊട്ടിക്കിടന്ന പൈപ്പുകള്‍ ഒറ്റദിനംകൊണ്ട് നന്നായി

Posted: 12 Oct 2015 09:04 PM PDT

നാദാപുരം: മാസങ്ങളായി തുടരുന്ന നാദാപുരം ടൗണിലെ ജല അതോറിറ്റി ജലചോര്‍ച്ചക്ക് പൊലീസിന്‍െറ വിരട്ടലില്‍ പരിഹാരം. തലശ്ശേരി റോഡിലെ ജലവിതരണക്കുഴലാണ് ഒറ്റദിനംകൊണ്ട് അറ്റകുറ്റപ്പണി നടത്തിയത്. സംസ്ഥാനപാതയില്‍ ജലവിതരണക്കുഴല്‍ പൊട്ടി കൂറ്റന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്താതെ കിടന്നതിനാല്‍ റോഡില്‍ ഏതുസമയവും ജലപ്രവാഹമായിരുന്നു. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ അകപ്പെട്ടുണ്ടാകുന്ന വാഹനാപകടവും നിത്യസംഭവമായിരുന്നു. പൊട്ടിയ കുഴലുകള്‍ നന്നാക്കാന്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ ജല അതോറിറ്റി അധികൃതര്‍ നിസ്സംഗത തുടരുകയായിരുന്നു.
ഇതിനിടയിലാണ് നാദാപുരം പൊലീസ് ജല അതോറിറ്റിക്ക് നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസ് നല്‍കിയത്. ഇത് ഫലംകണ്ടതോടെയാണ് പൈപ്പ് അറ്റകുറ്റപ്പണിക്ക് അധികൃതര്‍ തയാറായത്. പൊട്ടിയ കൂറ്റന്‍ കുഴല്‍ നന്നാക്കാന്‍ തൊഴിലാളികള്‍ തിങ്കളാഴ്ച റോഡില്‍ വന്‍ കുഴിയെടുത്തു.
ഒഞ്ചിയം-ചോറോട് പദ്ധതിയുടെ ജലവിതരണക്കുഴലുകളാണ് അതിസമ്മര്‍ദം കാരണം പൊട്ടുന്നത്. ടൗണിലെ പലയിടങ്ങളിലായി പൈപ്പുകള്‍ പൊട്ടിയിരുന്നെങ്കിലും തലശ്ശേരി റോഡിലാണ് രൂക്ഷമായരീതിയില്‍ പൈപ്പുപൊട്ടല്‍ നടന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളായതിനാലാണ് ഇവ സ്ഥിരം സ്വഭാവത്തില്‍ പൊട്ടുന്നത്.

ന്യൂനമര്‍ദം: മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted: 12 Oct 2015 08:28 PM PDT

Image: 
മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി ഒമാനില്‍ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് അടുക്കുന്നതിനാല്‍ മഴ പ്രതീക്ഷിക്കാമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
മസ്കത്തിലും ഉള്‍പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിലായി മഴയുണ്ടാകാനാണിട. കടലില്‍ രൂപംകൊണ്ട കൊടുങ്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമര്‍ദമായതായി കഴിഞ്ഞദിവസം കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഇത് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. 
നിലവില്‍ തീരത്തുനിന്ന് 1150 കിലോമീറ്റര്‍ അകലെയാണ് ഇതിന്‍െറ സ്ഥാനമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 20 മുതല്‍ 25 നോട്ട് വരെയാണ് ന്യൂനമര്‍ദത്തിന്‍െറ ഭാഗമായ കാറ്റിന്‍െറ വേഗത. ഒമാനുപുറമെ തെക്കന്‍ ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതരും പറയുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദുരന്തങ്ങളെ കരുതിയിരിക്കണമെന്നും  പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 
 

എണ്ണ മേഖലയിലെ വികസനപദ്ധതികളുടെ വേഗം കുറക്കില്ല –കുവൈത്ത്

Posted: 12 Oct 2015 08:20 PM PDT

Image: 
കുവൈത്ത് സിറ്റി: ആഗോള വിപണിയിലെ വിലത്തകര്‍ച്ച തുടരുമ്പോഴും രാജ്യത്തെ എണ്ണ മേഖലയിലെ വികസന പദ്ധതികളുടെ വേഗം കുറക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് കുവൈത്ത് വ്യക്തമാക്കി. എണ്ണ വിലയിലെ കുറവ് രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെ വലിയതോതില്‍ ദോഷകരമായി ബാധിച്ചിട്ടില്ളെന്നും വികസന പദ്ധതികളുടെ കാര്യത്തില്‍ പിറകോട്ടുപോകേണ്ട കാര്യമില്ളെന്നും കുവൈത്തില്‍ തുടങ്ങിയ എണ്ണ, വാതക ഉച്ചകോടിയില്‍ സംബന്ധിക്കവെയാണ് പെട്രോളിയം മന്ത്രി അലി അല്‍ഉമൈര്‍, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) സി.ഇ.ഒ നിസാര്‍ അല്‍അദ്സാനി എന്നിവര്‍ വ്യക്തമാക്കിയത്. 
എണ്ണ വിലത്തകര്‍ച്ച ലോക വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കുവൈത്തിനും ഇത് തിരിച്ചടിയാണെങ്കിലും നിലവില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. അതിനാല്‍തന്നെ, എണ്ണ വില്‍പന കുറക്കുകയോ വികസനപ്രവര്‍ത്തനങ്ങളുടെ വേഗം കുറക്കുകയോ ചെയ്യേണ്ട ആവശ്യമില്ല -അലി അല്‍ഉമൈര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ പ്രതിദിനം ശരാശരി 30 ലക്ഷം ബാരല്‍ എണ്ണയാണ് കുവൈത്ത് ഉല്‍പാദിപ്പിക്കുന്നത്. 2020 ആവുമ്പോഴേക്കും ഇത് 40 ലക്ഷം ബാരല്‍ ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രാജ്യം.
 അതിനനുസൃതമായ വികസന പ്രവര്‍ത്തനങ്ങളാണ് എണ്ണ മേഖലയില്‍ നടക്കുന്നത്.  2014-15 സാമ്പത്തിക വര്‍ഷം കെ.പി.സി എണ്ണ മേഖലയില്‍ 400 കോടി ദീനാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് നിസാര്‍ അല്‍അദ്സാനി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക വര്‍ഷം ഇതുവരെ 200 കോടി ദീനാര്‍ ചെലവഴിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിലൊന്നും ചെലവുകുറക്കാന്‍ കെ.പി.സി ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തകര്‍ച്ചയില്‍നിന്ന് കരകയറി അടുത്ത വര്‍ഷം ആഗോള എണ്ണവിപണി കുറെക്കൂടി സന്തുലിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ബദരി ഉച്ചകോടിയില്‍ പറഞ്ഞു. 
ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പാദനം സമീപകാലത്തായി കുറഞ്ഞിരിക്കുകയാണെന്നും ഇത് മറികടക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള എണ്ണ ആവശ്യം നിലവിലെ പ്രതിദിനം 9.3 കോടി ബാരല്‍ എന്നതില്‍നിന്നും 2040 ആവുമ്പോഴേക്കും 11 കോടി ബാരല്‍ ആയി ഉയരുമെന്നും അപ്പോള്‍ നിലവിലുള്ളതിനെക്കാള്‍ 10 ട്രില്യന്‍ ഡോളര്‍ നിക്ഷേപംകൂടി ഈ മേഖലയില്‍ ആവശ്യമായിവരുമെന്നും അബ്ദുല്ല അല്‍ബദ്രി അഭിപ്രായപ്പെട്ടു. ബുധനാഴ്ച വരെ നീളുന്ന ഉച്ചകോടിയില്‍ മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുന്നത്. ഒപെക് രാജ്യങ്ങളുടെ പ്രതിനിധികളും പ്രമുഖ എണ്ണക്കമ്പനികളുടെ സി.ഇ.ഒമാരുമാണ് എണ്ണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
 ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ്, വിദേശമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് തുടങ്ങിയവരും സംബന്ധിച്ചു.

എച്ച്1 എന്‍1 വൈറസ് ബാധ: ഭയപ്പെടേണ്ടെന്ന് അധികൃതര്‍

Posted: 12 Oct 2015 08:12 PM PDT

Image: 
മനാമ: ബഹ്റൈനില്‍ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1 എന്‍1 വൈറസ് ബാധ കണ്ടത്തെിയതിനെ തുടര്‍ന്ന് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വൈറസ് ബാധയേറ്റിറ്റുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനമായി. ബഹ്റൈനിലിതുവരെ 26പേര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധയേറ്റതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആറുപേര്‍ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്നവരാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അടിയന്തരയോഗം വിളിച്ചു. 
ഇന്ത്യയില്‍ ഈയിടെ എച്ച്1 എന്‍1 വൈറസ് ബാധ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം 100ലധികം എച്ച്1 എന്‍1 വൈറസ് ബാധിച്ചുള്ള മരണങ്ങളും ഇന്ത്യയില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ ഈ വിഷയത്തില്‍ ഭയപ്പെടേണ്ട അവസ്ഥ ബഹ്റൈനിലില്ല എന്നതാണ് അധികൃതരുടെ നിലപാട്. എന്നാല്‍, വിവിധ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പരിശോധന ഏര്‍പ്പെടുത്താന്‍ തീരുമാനമായി. 
എച്ച്1 എന്‍1 വൈറസ് ബാധക്ക് വാക്സിനേഷനും ചികിത്സയുമുള്ളതിനാല്‍, ഈ അവസ്ഥയില്‍ ഭയപ്പെടാനൊന്നുമില്ളെന്ന് ഡിസീസ് കണ്‍ട്രോള്‍ ഡിപാര്‍ട്മെന്‍റ് ചീഫ് ഡോ.ആദില്‍ അസ്സയാദ് പറഞ്ഞു. 
ഫ്ളൂബാധ പലയിടത്തുമുള്ളതിനാല്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധ പ്രതിരോധിക്കാനുള്ള വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സീസണ്‍ കഴിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങുന്നതിനാലും ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.എന്നാല്‍ നിലവില്‍, ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാനുള്ള പദ്ധതികളൊന്നും പരിഗണനയിലില്ല. 
മരുന്നുമൂലം നിയന്ത്രിക്കാവുന്ന രോഗമാണിത് എന്നതിനാലാണ് ഈ തീരുമാനം. എന്നാല്‍ രോഗബാധിതരാണെന്ന് വ്യക്തമായാല്‍ അവരെ സല്‍മാനിയ ആശുപത്രിയിലെ പ്രത്യേക യൂനിറ്റിലേക്ക് മാറ്റും. വൈറസ് ബാധ പടരാതിരിക്കാനാണ് ഈ നടപടി. ബഹ്റൈനില്‍ എച്ച്1 എന്‍1 വൈറസ് ബാധ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയില്ല. ഇത് സാമൂഹിക മാധ്യമങ്ങളുടെ സൃഷ്ടിയാണ്. എച്ച്1 എന്‍1 വൈറസ് ബാധയെക്കുറിച്ചുള്ള സംശയങ്ങളുമായി നിരവധി പേരാണ് വിളിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ആക്ടിങ് ഹെല്‍ത് പ്രൊമോഷന്‍ ഡയറക്ടറേറ്റ് ഹെഡ് ഡോ.അമല്‍ അല്‍ ജൗദര്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 10 വീതം കേസുകള്‍ ആശുപത്രിയിലത്തെുന്നതായാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് വസ്തുതാ വിരുദ്ധമാണ്. എല്ലാവരും തിരക്കിട്ട് വന്ന് വാക്സിനേഷന്‍ എടുക്കേണ്ട സാഹചര്യം നിലവില്ല. 
ഇത്തരം സംഭവങ്ങള്‍ സ്ഥിതിഗതികള്‍ മോശമാക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനുപകരം, വ്യക്തിശുചിത്വം പാലിക്കാന്‍ ജനങ്ങള്‍ തയാറാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം. ഇടക്കിടെ കൈകള്‍ കഴുകേണ്ടത് വൈറസ് ബാധ തടയാന്‍ സ്വീകരിക്കേണ്ട നടപടികളിലൊന്നാണ്. 
പോയവര്‍ഷം ബഹ്റൈനില്‍ 1,500 ഓളം എച്ച്1 എന്‍1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പലര്‍ക്കും ചികിത്സിക്കാവുന്ന പരിധിയിലാണ് രോഗബാധയേറ്റത്. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം,വിറയല്‍ തുടങ്ങിയവ ഈ പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. തുമ്മല്‍, ചുമ എന്നിവ വഴി രോഗം പടരാം. 2009ലാണ് ലോകത്ത് ആദ്യമായിഎച്ച്1 എന്‍1 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് ലോകം ഇതിനെതിരെ കടുത്ത ഭീതിയിലായിരുന്നു. വടക്കന്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. 2010 ഫെബ്രുവരി വരെ 16,000ത്തിലധികം പേര്‍ ഈ അസുഖം ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ ബഹ്റൈനിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 

ജിദ്ദയില്‍ 32 ടണ്‍ കേടായ ഭക്ഷണം നശിപ്പിച്ചു; 57 തൊഴിലാളികള്‍ പിടിയില്‍

Posted: 12 Oct 2015 08:05 PM PDT

Image: 
ജിദ്ദ: നഗരത്തിന്‍െറ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 32 ടണ്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ നശിപ്പിച്ചു. തെക്കന്‍ ജിദ്ദയിലെ ബലദിയ്യ അധികൃതര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കച്ചവടനിരീക്ഷണവിഭാഗം, ജിദ്ദ പൊലീസ്, തൊഴില്‍ കാര്യാലയ ഓഫിസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിപുലമായ പരിശോധനയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി തട്ടുകച്ചവടങ്ങളും അനധികൃത ഷോപ്പുകളും പിടിച്ചെടുക്കുകയും അടച്ചു പൂട്ടുകയും ചെയ്തു. വിവിധയിടങ്ങളില്‍ നിന്നായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 57 തൊഴിലാളികളെയും പിടികൂടി. കാലാവധി കഴിഞ്ഞു പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന 32 ടണ്‍ ഭക്ഷണസാധനങ്ങളാണ് പിടികൂടി നശിപ്പിച്ചത്. 25 ടണ്‍ വരുന്ന ഉപയോഗിച്ച വസ്ത്രങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 350 തട്ടുകച്ചവടങ്ങള്‍ നിയമവിരുദ്ധമായി കണ്ടതിനാല്‍ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 55 കടകളില്‍ 12 എണ്ണം അടച്ചു പൂട്ടിയതായി മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയ ബലദിയ്യ മേധാവി എന്‍ജി. മുഹമ്മദ് സഹ്റാനി വെളിപ്പെടുത്തി. ഭക്ഷണത്തിന്‍െറ കാര്യത്തില്‍ ആരോഗ്യസുരക്ഷിതത്വ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അത്് ലംഘിക്കുന്നത് നിസ്സാരമായി കാണാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ 940 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ഇത്തരം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കിയ നാട്ടുകാരെ അദ്ദേഹം അനുമോദിച്ചു. ഭക്ഷണസാധനങ്ങളുടെ നിര്‍മാണവും വിപണനവുമായി ബന്ധപ്പെട്ട നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഈ നമ്പറിലും സാമൂഹികമാധ്യമങ്ങളില്‍ ജിദ്ദ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ അക്കൗണ്ടുകളിലും അറിയിക്കാമെന്ന് അദ്ദേഹം നാട്ടുകാരെ അറിയിച്ചു.  

മിനാ ദുരന്തം: രാഷ്ട്രീയചൂഷണം പൊറുപ്പിക്കില്ളെന്നു മന്ത്രിസഭ

Posted: 12 Oct 2015 08:03 PM PDT

Image: 
റിയാദ്: മിനായില്‍ നിരവധി വിദേശതീര്‍ഥാടകരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ദുരന്തത്തില്‍ സൗദി മന്ത്രിസഭ അനുശോചിച്ചു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് മിനാ ദുരന്തവും ഹറം ക്രെയിന്‍ അപകടവും അനുസ്മരിക്കപ്പെട്ടത്. 
മിനായില്‍ ജീവന്‍ പൊലിഞ്ഞ രക്തസാക്ഷികള്‍ക്കും പരിക്കേറ്റവരുടെ സൗഖ്യത്തിനും യോഗത്തില്‍ അധ്യക്ഷനായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മനംനിറഞ്ഞ പ്രാര്‍ഥനകളര്‍പ്പിച്ചു. അതേസമയം, നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ദുരന്തത്തെ രാഷ്ട്രീയചൂഷണത്തിന് ഉപയോഗിക്കാനും മുസ്ലിം ലോകത്ത് ഭിന്നത വളര്‍ത്താനുമുള്ള നീക്കത്തെ പൊറുപ്പിക്കില്ളെന്നും അല്ലാഹുവിന്‍െറ അതിഥികള്‍ക്ക് സ്വാഗതമരുളുന്ന ഭാരിച്ച ഉത്തരവാദിത്തനിര്‍വഹണത്തില്‍ നിന്ന് സൗദിയെ പിന്തിരിപ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്കാവില്ളെന്നും രാജാവ് വ്യക്തമാക്കി. ഒളിഞ്ഞ കൈകള്‍ക്കൊന്നും ഈ രാജ്യത്തിന്‍െറ കഠിനാധ്വാനത്തെ വൃഥാവിലാക്കാനാവില്ല. ഇരുഹറം സേവനം കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ഈ രാജ്യത്തെ ഗവണ്‍മെന്‍റും ജനതയും ദൈവാതിഥികളുടെ സംതൃപ്തിക്കും സുരക്ഷിതത്വത്തിനും സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്നും സൗദി ഭരണാധികാരി ചൂണ്ടിക്കാട്ടി. 
യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദി, മൗറിത്താനിയ പ്രസിഡന്‍റ് മുഹമ്മദ് വലദു അബ്ദുല്‍അസീസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രാജാവ് മന്ത്രിസഭയെ അറിയിച്ചു. 
ഹറമിലെ ക്രെയിനപകടത്തില്‍ മരിച്ചവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും സഹായിക്കാനുള്ള സല്‍മാന്‍ രാജാവിന്‍െറ തീരുമാനത്തിന് മന്ത്രിസഭ കൃതജ്ഞത പ്രകാശിപ്പിച്ചതായി കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി അറിയിച്ചു. രാജ്യത്തിന്‍െറ 85 ാം ദേശീയ ദിന വാര്‍ഷികവേളയില്‍ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവിന്‍െറ സേവനങ്ങള്‍ പ്രകീര്‍ത്തിച്ച മന്ത്രിസഭ അദ്ദേഹത്തെ പിന്തുടര്‍ന്ന് മക്കളായ ഭരണാധികാരികള്‍ നിര്‍വഹിച്ചുവരുന്ന സേവനങ്ങള്‍ അനുസ്മരിക്കുകയും അതിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP